<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</title>
<link>https://thekeralajournal.com/rss/author/Kerala Journal</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; Reporter | Kerala Journal</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2113</link>
<guid>https://thekeralajournal.com/2113</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0658d4b680.jpg" length="70206" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:42:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.</p>
<p>അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ ഇടിമിന്നലേറ്റ് പെൺകുട്ടി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2112</link>
<guid>https://thekeralajournal.com/2112</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0641b75b1a.jpg" length="47569" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:36:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി വടക്കനേത്തിൽ വീട്ടിൽ അഫ്സലിന്റെ മകൾ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.</p>
<p>സംഭവത്തിൽ നഫീസത്തിന്റെ പിതാവ് അഫ്സൽ (39), പ്രദേശവാസിയായ ഗോകുൽ രാജ് (26) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ദുബായിൽ മരിച്ച ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം രാവിലെ 10.30ന്</title>
<link>https://thekeralajournal.com/2111</link>
<guid>https://thekeralajournal.com/2111</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0619dbdd70.jpg" length="52234" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:26:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ദുബായിൽ മരണമടഞ്ഞ കട്ടപ്പന അമ്പലക്കവല കാവുംപടി പുത്തൻപുരക്കൽ ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് (04/04/2026) രാവിലെ നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 7 മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
<p>രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.</p>
<p>കരൾരോഗബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ദുബായിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബിനോജിനെ നാട്ടിലെത്തിച്ച് കരൾമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ നൽകാൻ ഏകദേശം 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു.</p>
<p>എയർ ആംബുലൻസിൽ നാട്ടിലെത്തിച്ച് ചികിത്സ നൽകുന്നതിനായി കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചെയർമാനായും എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് കൺവീനറായും ചികിത്സാസഹായ നിധി രൂപീകരിച്ച് നടപടികൾ ആരംഭിച്ചിരിക്കെ ആയിരുന്നു ബിനോജിന്റെ അന്ത്യം.</p>
<p>ഭാര്യ: ഷിജിമോൾ (തൂക്കുപാലം പടിഞ്ഞാറ്റേതിൽ കുടുംബാംഗം).</p>
<p>മക്കൾ: ശിവാനി, ആദിത്യൻ.</p>]]> </content:encoded>
</item>

<item>
<title>കുരിശുമല കയറാൻ പോയ സംഘത്തിന്റെ ജീപ്പ് മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2110</link>
<guid>https://thekeralajournal.com/2110</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d05f9b3efa1.jpg" length="55444" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:17:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ദുഃഖ വെള്ളിയുടെ ഭാഗമായി കുരിശുമല കയറാൻ പോയ സംഘത്തിന്റെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.അടിമാലി ചിന്നപ്പാറകുടിയിലാണ് അപകടം നടന്നത്.സംഭവത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു.</p>
<p>പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>രാഹുല്‍ ഗാന്ധി ഇന്ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2109</link>
<guid>https://thekeralajournal.com/2109</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cf02553f8f2.jpg" length="73092" type="image/jpeg"/>
<pubDate>Fri, 03 Apr 2026 05:27:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന്, ഏപ്രില്‍ 4ന് കട്ടപ്പനയിലെത്തും. ഇന്ന് 11 മണിക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം, 12.30ന് നഗരസഭാ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d0624107ce4.jpg" alt=""></p>
<p>ജില്ലയിലെ യുഡിഎഫിന്റെ അഞ്ച് സ്ഥാനാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ രാവിലെ 11ന് മുമ്പ് സമ്മേളന നഗരിയില്‍ പ്രവേശിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.</p>
<p>അതേസമയം, ഏപ്രില്‍ 5ന് ഉച്ചയ്ക്ക് 2ന് ഏലപ്പാറയില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാ അർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 6ന് അടിമാലിയിലും തൊടുപുഴയിലും പ്രതിപക്ഷ നേതാവ് V. D. സതീശൻ പങ്കെടുക്കും.</p>
<p>അന്നേ ദിവസം വൈകിട്ട് 5ന് കട്ടപ്പനയില്‍ നടക്കുന്ന റോയി കെ. പൗലോസിന്റെ പ്രചാരണ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീൻ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>റോഷി പുറപ്പെട്ടു,  40ാംവർഷവും കാൽനടയായി മലയാറ്റൂരിലേക്ക്..</title>
<link>https://thekeralajournal.com/2108</link>
<guid>https://thekeralajournal.com/2108</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce793bf3c8f.jpg" length="115301" type="image/jpeg"/>
<pubDate>Thu, 02 Apr 2026 19:43:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: പതിവ് തെറ്റിച്ചില്ല, നാൽപ്പതാം വർഷവും റോഷിയും സംഘവും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് വെള്ളി അർധരാത്രിക്ക് മുൻപായി കുരിശ് മല ചവിട്ടാൻ കഴിയുമെന്നാണ് കരുതുന്നത്. </p>
<p></p>
<p>ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് മലയാറ്റുരേക്ക് പോവുക. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിക്കുന്നതൊഴിച്ചാൽ തുടർച്ചയായി നടന്ന് മലയാറ്റൂരിലെത്തുകയാണ് സംഘം. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാല്‍ നടയായി മലയാറ്റൂരിലേക്ക് തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും അവധി നല്‍കിയിട്ടില്ല. </p>
<p></p>
<p>മുടങ്ങിയത് കോവിഡ് കാലത്ത് മാത്രം </p>
<p></p>
<p>1985 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ മുടങ്ങിയത് കൊവിഡ് കാലത്ത് ഒരിക്കല്‍ മാത്രമാണ്. ഇക്കാലയളവിലെല്ലാം യാത്രയ്ക്ക് ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രമാണെന്ന് റോഷി പറയുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആണ് ഈ യാത്ര സമ്മാനിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. </p>
<p></p>
<p>മുമ്പ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂര്‍ യാത്ര, 1996 ല്‍ പേരാന്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്‍കി അനുഗ്രഹിക്കും.</p>
<p></p>
<p>പാലാ ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയില്‍ നിന്ന് മലയാറ്റൂര്‍ മല കയറാന്‍ നടന്നു പോകുന്നത് പതിവ് ഉണ്ടായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിലുള്ള കാല്‍നട യാത്രാസംഘത്തില്‍ ചെറുപുഷ്പം മിഷന്‍ലീഗില്‍ അംഗമായാണ് യാത്രയുടെ തുടക്കം. പത്തും ഇരുപതും വര്‍ഷമായി നടക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. </p>
<p></p>
<p>'ചിലര്‍ എന്തെങ്കിലും നേര്‍ച്ചയുടെ ഭാഗം ആയിട്ടാണ് മല ചവിട്ടുന്നത്. എനിക്ക് അത്തരം നേര്‍ച്ചകള്‍ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ദൈവത്തില്‍ മനസ്സ് അര്‍പ്പിച്ച് പീഡാനുഭവ സ്മരണയില്‍ യാത്ര തുടരുകയാണ്. 6 വർഷം മുൻപ് പെസഹ വ്യാഴാഴ്ചയ്ക്കു മുൻപായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ ഒരു അപകടം നേരിട്ടെങ്കിലും ഒരു പോറൽ പോലും ഏൽക്കാതിരുന്നത് വിശ്വാസ തീക്ഷ്‌ണത ഒന്നു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും റോഷി പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം, നേറ്റിവിറ്റി കാര്‍ഡ്: 60 ഇന പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക</title>
<link>https://thekeralajournal.com/2107</link>
<guid>https://thekeralajournal.com/2107</guid>
<description><![CDATA[ മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0c3923e0d.jpg" length="57511" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:57:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി വികസനം, സമത്വം, സാമൂഹ്യനീതി എന്നീ തലക്കെട്ടുകളിലൂന്നി 60 ഇന പദ്ധതികളടങ്ങിയ പ്രകടനപത്രിക എല്‍ഡിഎഫ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്.</p>
<p>‘നവകേരള നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം’ എന്ന തലക്കെട്ടിലാണ് പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ ₹3000 ആയി ഉയര്‍ത്തുക, അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുന്നതിനായി കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം നടപ്പാക്കുക, ലൈഫ് മിഷന്‍ 2.0 വഴി സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കുക എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്.</p>
<p>ആശാ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ആരോഗ്യരംഗത്ത് സാര്‍വത്രിക ആരോഗ്യപരിരക്ഷയും കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണവും നടപ്പാക്കും. സ്ത്രീകള്‍ക്ക് കുടുംബശ്രീ വായ്പ ₹20,000 കോടിയിലേക്ക് ഉയര്‍ത്തുകയും 50 ശതമാനം സ്ത്രീകള്‍ക്കും തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും.</p>
<p>യുവാക്കള്‍ക്കായി പി.എസ്.സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തും. അഭ്യസ്തവിദ്യര്‍ക്ക് പലിശരഹിത വായ്പയും ‘കേരളത്തില്‍ പഠിച്ചാല്‍ ജോലി’ ഉറപ്പാക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. മൈക്രോ സംരംഭങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കും.</p>
<p>പൗരത്വനിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മറികടക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരും. മതനിരപേക്ഷത ഉറപ്പാക്കുന്നതിനൊപ്പം ന്യൂനപക്ഷ ആശങ്കകള്‍ പരിഹരിക്കാന്‍ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും വ്യക്തമാക്കുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കും.</p>
<p>കുടിയേറ്റ കര്‍ഷകരുടെ പ്രശ്നപരിഹാരം, വന്യജീവി സംഘര്‍ഷം തടയാന്‍ പ്രത്യേക നിയമം, ജലസേചനവും കുടിവെള്ളവും എല്ലാവര്‍ക്കും ഉറപ്പാക്കല്‍, കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കല്‍ തുടങ്ങിയവയും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.</p>
<p>ടൂറിസം മേഖലയെ ശക്തിപ്പെടുത്തി 15 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും പവര്‍ കട്ട് ഇല്ലാത്ത വൈദ്യുതി വിതരണം തുടരുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ കേന്ദ്രീകൃത വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>യുഡിഎഫ് പ്രകടനപത്രികയിൽ  ക്ഷേമ പെൻഷൻ ₹3000; സ്ത്രീകൾക്ക് സൗജന്യ യാത്രയും ₹25 ലക്ഷം ഇൻഷുറൻസും</title>
<link>https://thekeralajournal.com/2106</link>
<guid>https://thekeralajournal.com/2106</guid>
<description><![CDATA[ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0b934f82a.jpg" length="76138" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:54:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: “കേരളം ജയിക്കും, യുഡിഎഫ് നയിക്കും” എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കു മുൻഗണന നൽകുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>
<p>ക്ഷേമ പെൻഷനുകൾ ₹3000 ആയി വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1000 ധനസഹായവും നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങൾ.</p>
<p>ആരോഗ്യ രംഗത്ത് എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന ‘സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു. ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുകയും ജിപ്മർ മാതൃകയിൽ ‘നോ ബിൽ’ ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്യും.</p>
<p>വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിച്ച് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും. ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്‌ട്’ നടപ്പാക്കുകയും പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കുകയും ചെയ്യും.</p>
<p>യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ₹5 ലക്ഷം വരെ പലിശരഹിത വായ്പ നൽകുന്ന ‘യുവശ്രീ’ പദ്ധതി നടപ്പാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ‘മിഷൻ സമുദ്ര’, തീരദേശ മേഖലയിൽ കോസ്റ്റൽ ഹെൽത്ത് കെയർ യൂണിറ്റുകൾ, ആശാ പ്രവർത്തകരുടെ വേതനം ₹700 ആയി ഉയർത്തൽ തുടങ്ങിയവയും പ്രധാന വാഗ്ദാനങ്ങളാണ്.</p>
<p>കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ‘ബെഡ്’ അവകാശമാക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : പ്രകടനപത്രികകള്‍ പുറത്തിറക്കി മുന്നണികൾ</title>
<link>https://thekeralajournal.com/2105</link>
<guid>https://thekeralajournal.com/2105</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0a898d089.jpg" length="73900" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:50:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് എല്‍ഡിഎഫും യുഡിഎഫും അവരുടെ പ്രകടനപത്രികകള്‍ ഒരേസമയം പുറത്തിറക്കി. ജനക്ഷേമവും വികസനവുമാണ് ഇരുമുന്നണികളും പ്രധാനമായി മുന്നോട്ട് വെക്കുന്ന വിഷയങ്ങള്‍.</p>
<p>എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പുറത്തിറക്കി. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്നതും 2026–27 അധ്യയന വർഷം മുതല്‍ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നതുമാണ് പ്രധാന വാഗ്ദാനങ്ങൾ. പവർ കട്ട് ഇല്ലാത്ത കാലം തുടരുമെന്ന ഉറപ്പും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>അതേസമയം, യുഡിഎഫ് പ്രകടനപത്രിക രേവന്ത് റെഡ്ഢി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ്, സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റബർ താങ്ങുവില 300 രൂപയാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി ഉയർത്തുമെന്നും യുഡിഎഫ് ഉറപ്പുനല്‍കി.</p>
<p>ഇരുമുന്നണികളും മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>അഡ്വ.സേനാപതി വേണുവിന് നത്തുകല്ലിൽ സ്വീകരണം നൽകി</title>
<link>https://thekeralajournal.com/2104</link>
<guid>https://thekeralajournal.com/2104</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cde11e7d7c8.jpg" length="79053" type="image/jpeg"/>
<pubDate>Thu, 02 Apr 2026 08:55:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.സേനാപതി വേണുവിന് നത്തുകല്ലിൽ സ്വീകരണം നൽകി.</p>
<p>സ്വീകരണ പരിപാടികൾക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69cde18f624f6.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>‘ഉജ്ജ്വല’ പുരസ്‌കാരം ഡോ. വിജിത ആർ. കുറുപ്പിന്</title>
<link>https://thekeralajournal.com/2103</link>
<guid>https://thekeralajournal.com/2103</guid>
<description><![CDATA[ കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cd9bc33e11f.jpg" length="46773" type="image/jpeg"/>
<pubDate>Thu, 02 Apr 2026 03:57:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ‘ഉജ്ജ്വല’ പുരസ്‌കാരം കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറായ ഡോ. വിജിത ആർ. കുറുപ്പിന് ലഭിച്ചു.</p>
<p>അന്താരാഷ്ട്ര വനിതാദിനാചരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർമാർക്ക് നൽകുന്ന അംഗീകാരത്തിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ നടന്ന സമാപനച്ചടങ്ങിലാണ് ജില്ലാതലത്തിൽ നിന്നും ഡോ. വിജിതയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.</p>
<p>ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ ലഭിച്ച അംഗീകാരങ്ങൾ, വിവിധ ആരോഗ്യ സേവനപദ്ധതികളുടെ വിജയകരമായ നടപ്പാക്കൽ, ഡിസ്‌പെൻസറിയെ മനോഹരവും രോഗി സൗഹൃദവുമായ സ്ഥാപനമാക്കുന്നതിൽ വഹിച്ച പങ്ക്, അസോസിയേഷൻ ജില്ലാ വനിതാ കൺവീനർ എന്ന നിലയിലെ സജീവ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവരെ ഈ ബഹുമതിക്ക് അർഹയാക്കിയിരിക്കുന്നത്.</p>
<p>കോട്ടയം മൂലവട്ടം ശിവവിലാസത്തിൽ എസ്. രാധാകൃഷ്ണക്കുറുപ്പിന്റെയും എം. വി. ശ്രീകുമാരിയുടെയും മകളാണ് ഡോ. വിജിത ആർ. കുറുപ്പ്.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്നു അധ്യാപകനെ ആക്രമിച്ചതായി പരാതി</title>
<link>https://thekeralajournal.com/2102</link>
<guid>https://thekeralajournal.com/2102</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cca5399727e.jpg" length="70998" type="image/jpeg"/>
<pubDate>Wed, 01 Apr 2026 10:25:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.</p>
<p>കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് മദ്യലഹരിയിൽ വീട്ടിലെത്തി മർദ്ദിച്ചന്നാണ് പരാതി. </p>
<p>സംഭവസമയം അധ്യാപകന്റെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ അധ്യാപകൻ ശാസിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ആണ് സംഭവത്തിന് കാരണമായതെന്നാണ് ലഭ്യമായ വിവരം.</p>
<p>തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ബൈക്കിൽ എത്തിയ പ്രതികൾ ലിൻസിനെ വീടിനുള്ളിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.</p>
<p>പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണാശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് തങ്കമണി പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ എസ്.ഐ പി.ഡി. സേവ്യർ, എ.എസ്.ഐ പി.എം. സുനിൽകുമാർ, എസ്.സി.പി.ഒ ഷാനവാസ് ഖാൻ എന്നിവർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു</p>]]> </content:encoded>
</item>

<item>
<title>വാഗമൺ ചില്ലുപാലം അടഞ്ഞിട്ട് മൂന്ന് മാസം; പ്രതിഷേധം ശക്തമാകുന്നു</title>
<link>https://thekeralajournal.com/2101</link>
<guid>https://thekeralajournal.com/2101</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6d7c5e162.jpg" length="120426" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ വാഗമണ്ണിലെ ചില്ലുപാലം മൂന്ന് മാസമായി അടഞ്ഞുകിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാപരിശോധനക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താത്കാലികമായി അടച്ച പാലം ഇതുവരെ തുറക്കാത്തതിൽ സന്ദർശകരും പ്രദേശവാസികളും അതൃപ്തി പ്രകടിപ്പിക്കുന്നു.</p>
<p>മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാനുള്ള നടപടികൾ പുരോഗമിക്കാത്തത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു ആദ്യം അധികൃതർ നൽകിയിരുന്ന വിവരം. എന്നാൽ അറ്റകുറ്റപ്പണികൾ അനിശ്ചിതമായി നീളുകയാണ്.</p>
<p>ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ച് ഏകദേശം മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ്. വാഗമൺ അഡ്വഞ്ചർ പാർക്കിലെ മുഖ്യ ആകർഷണമായതിനാൽ ദൂരപ്രദേശങ്ങളിൽ നിന്നുപോലും വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.</p>
<p>ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിനോദസഞ്ചാര കേന്ദ്രം ഒരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ സന്ദർശകരുടെ തിരക്ക് തുടരുന്നതിനിടെ ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത് ടൂറിസം വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>‘സികാഡ’ കോവിഡിൻ്റെ പുതിയ വകഭേദം</title>
<link>https://thekeralajournal.com/2100</link>
<guid>https://thekeralajournal.com/2100</guid>
<description><![CDATA[ വ്യാപന ശേഷി കൂടുതൽ ആണെങ്കിലും മാരകമല്ല എന്ന് വിലയിരുത്തൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6c58a3953.jpg" length="105173" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:22:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ BA.3.2 (സികാഡ) എന്ന പുതിയ വകഭേദം ആശങ്ക ഉയർത്തുന്നു. 2024 അവസാനം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p>ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, അമേരിക്കയിലെ ഏകദേശം 25 സംസ്ഥാനങ്ങളിലെയും യൂറോപ്പ്, ഏഷ്യ എന്നിവ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിലെയും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ ഉപവകഭേദമായ BA.3.2 വേഗത്തിൽ പകരുന്നതും പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് കൂടുതലുള്ളതുമാണെന്ന് പഠനങ്ങൾ പറയുന്നു.</p>
<p>വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ 70-ലധികം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ (mutations) രോഗപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് അതീവ മാരകമല്ലെന്നും ഭൂരിഭാഗം ആളുകളിൽ ഗുരുതരാവസ്ഥയിലേക്കില്ലെന്നും വിദഗ്ധർ ആശ്വാസം നൽകുന്നു.</p>
<p>പനി, ചുമ, തൊണ്ടവേദന, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കാണപ്പെടുന്നുണ്ട്. മുമ്പ് വ്യാപകമായിരുന്ന JN.1 വകഭേദത്തിൽ നിന്നും വ്യത്യസ്തമാണെന്ന് അമേരിക്കൻ ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നു.</p>
<p>നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്ത്യയിലും രോഗവ്യാപനത്തെ മുൻനിർത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാക്സിൻ എടുത്തവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന സ്വഭാവമാണ് ഈ വകഭേദത്തിനുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ലോകത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും ആരോഗ്യ വിഭാഗം നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ; ഇനി ‘ടാക്സ് ഇയർ’ മാത്രം</title>
<link>https://thekeralajournal.com/2099</link>
<guid>https://thekeralajournal.com/2099</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6adfb2161.jpg" length="66084" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:16:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് നികുതി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ആദായ നികുതി നിയമം 2025 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. 1961-ലെ പഴയ നിയമത്തിന് പകരമായി ലളിതമാക്കിയ പുതിയ നിയമമാണ് നടപ്പിലാക്കിയത്.</p>
<p>പുതിയ നിയമപ്രകാരം “സാമ്പത്തിക വർഷം”, “അസസ്മെന്റ് വർഷം” എന്നീ ആശയങ്ങൾ ഒഴിവാക്കി ഇനി മുതൽ ‘ടാക്സ് ഇയർ’ എന്ന ഒറ്റ സംവിധാനം മാത്രമാകും നിലനിൽക്കുക. അതായത്, നികുതി ചുമത്തുന്ന വർഷം തന്നെയാണ് ഇനി ടാക്സ് ഇയർ. ഉദാഹരണത്തിന്, 2026–27 വരുമാനത്തിന് ടാക്സ് ഇയർ 2026–27 തന്നെയായിരിക്കും; അസസ്മെന്റ് വർഷം പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല.</p>
<p>നിയമങ്ങൾ ലളിതമാക്കുന്നതിനായി ചട്ടങ്ങളുടെ എണ്ണം 399-ൽ നിന്ന് 190-ആയി കുറച്ചു. ടാക്സ് ഫോമുകളും 511-ൽ നിന്ന് 333-ആയി ചുരുക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതും നികുതിദായകർക്ക് ആശ്വാസകരമാണ്.</p>
<p>പുതിയ നികുതി സംവിധാനത്തിൽ പ്രതിവർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് വഴി നികുതി ഒഴിവാക്കാം. ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ₹75,000 ആയി നിശ്ചയിച്ചു.</p>
<p>വാടക ആനുകൂല്യമായ HRAയിൽ കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയും മെട്രോ നഗരങ്ങളുടെ പട്ടികയിൽ ചേർത്തു. എന്നാൽ HRA ക്ലെയിം ചെയ്യാൻ വാടക രസീതുകളും വീട്ടുടമയുടെ PAN വിവരങ്ങളും നിർബന്ധമാക്കി.</p>
<p>തൊഴിലുടമ നൽകുന്ന ഭക്ഷണത്തിനുള്ള നികുതിയിളവ് പ്രതിദിനം ₹50-ൽ നിന്ന് ₹200 ആയി വർധിപ്പിച്ചു. സമ്മാനങ്ങൾക്കുള്ള നികുതിയിളവ് പരിധിയും ₹5,000-ൽ നിന്ന് ₹15,000 ആയി ഉയർത്തി.</p>
<p>വാഹനാപകട നഷ്ടപരിഹാരത്തിന് ഇനി നികുതി ബാധകമല്ല. അതേസമയം, ₹10 ലക്ഷം മുകളിലുള്ള ക്യാഷ് നിക്ഷേപം, ₹5 ലക്ഷം മുകളിലുള്ള വാഹന വാങ്ങൽ, ₹20 ലക്ഷം മുകളിലുള്ള സ്വത്ത് ഇടപാടുകൾ എന്നിവയ്ക്ക് PAN നിർബന്ധമാക്കി.</p>
<p>പുതിയ ഫോമുകളുടെ ഭാഗമായി, ശമ്പളക്കാർക്ക് നൽകുന്ന TDS സർട്ടിഫിക്കറ്റ് ആയ ഫോം 16-ന് പകരം കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം 130 അവതരിപ്പിച്ചു.</p>
<p>പാൻ കാർഡ് അപേക്ഷയ്ക്കും പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമായിരിക്കുമ്പോൾ, ആധാർ കാർഡ് മാത്രം മതിയാകില്ല.</p>
<p>ആദായ നികുതിയോടൊപ്പം ബാങ്ക് എടിഎം ചാർജുകളിലും റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിയമം നികുതി സംവിധാനത്തെ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതാണ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>18ാ മത് തേക്കടി പുഷ്പ മേളയ്ക്ക് ഇന്ന് തുടക്കം</title>
<link>https://thekeralajournal.com/2098</link>
<guid>https://thekeralajournal.com/2098</guid>
<description><![CDATA[ 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc641968fee.jpg" length="185991" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:47:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18ാമത് തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കല്ലറക്കൽ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. മേയ് 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും.</p>
<p>വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം.എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും.</p>
<p>സമ്മേളനത്തിൽ ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുത്ത കുമളി ട്രൈബൽ യു.പി. സ്‌കൂളിനെ ആദരിക്കും. കൂടാതെ ചിത്രകാരനായ അബ്ദുല്‍ റസാഖ് രചിച്ച ‘കുമളിയുടെ സ്ഥലനാമ ചരിത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് ട്രൈബൽ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.</p>
<p>33 ദിവസം നീളുന്ന പുഷ്പമേളയുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ‘ഉറവിടത്തിൽ തന്നെ മാലിന്യ സംസ്‌ക്കരണം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ചെറിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുടെ പ്രദർശനവും മേളയുടെ പ്രധാന ആകർഷണമായിരിക്കും.</p>
<p>മേളക്കാലത്ത് വിവിധ സ്‌കൂളുകളും കലാസംഘടനകളും ചേർന്ന് ദിവസേന വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് പുഷ്പമേളയുടെ ജനറൽ കൺവീനർമാരായ ടി.ടി. തോമസ്, ഷാജി മണ്ണാറത്തറ എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹാൻഡ്‌ബോൾ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ</title>
<link>https://thekeralajournal.com/2097</link>
<guid>https://thekeralajournal.com/2097</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6311b8417.jpg" length="75473" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:43:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 ന് ആരംഭിക്കും. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ ക്യാമ്പ് നടക്കും.</p>
<p>2008 ജനുവരി 1 ന് ശേഷം ജനിച്ച ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 82815291170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹാൻഡ്‌ബോൾ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ</title>
<link>https://thekeralajournal.com/2096</link>
<guid>https://thekeralajournal.com/2096</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6311b8417.jpg" length="75473" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:43:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 ന് ആരംഭിക്കും. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ ക്യാമ്പ് നടക്കും.</p>
<p>2008 ജനുവരി 1 ന് ശേഷം ജനിച്ച ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 82815291170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിരല്‍ത്തുമ്പിലെ ജനാധിപത്യം: തെരുവ് നാടകപര്യടനത്തിന് ജില്ലയിൽ തുടക്കമായി</title>
<link>https://thekeralajournal.com/2095</link>
<guid>https://thekeralajournal.com/2095</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc623487afa.jpg" length="107589" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:39:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുടുംബശ്രീ, സ്വീപ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടകപര്യടനം ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഏപ്രില്‍ 7 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാടകം അരങ്ങേറും.</p>
<p>ഇന്നലെ കുമളി ഗ്രാമപഞ്ചായത്തിലെ കുമളി, മണ്ണാംകുടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഇന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുമ്പുപാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളില്‍ നാടകം അരങ്ങേറും.</p>
<p>ഏപ്രില്‍ 5ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും, 6ന് വട്ടവട ഗ്രാമപഞ്ചായത്തിലെ വട്ടവട ബസ് സ്റ്റാന്‍ഡ്, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും, 7ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മറയൂര്‍ ടൗണ്‍, നൂറുവീട്, കൂടക്കാട് എന്നിവിടങ്ങളിലുമാണ് നാടകം സംഘടിപ്പിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് പങ്കാളിത്തം വര്‍ധിപ്പിക്കുക, വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം, വി.വി പാറ്റ് സംവിധാനം പരിചയപ്പെടുത്തുക, ഹോം വോട്ടിംഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘വിരല്‍ത്തുമ്പിലെ ജനാധിപത്യം’ എന്ന നാടകം അവതരിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.</p>
<p>കുടുംബശ്രീയുടെ കലാസമിതി രംഗശ്രീ ഇടുക്കി വിഭാഗം വേദിക രംഗശ്രീയിലെ അഞ്ചംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. സുജന്തി, ഷൈലജ, ഓമന, ജമീല, ലൗലി എന്നിവര്‍ അഭിനേതാക്കളാണ്.</p>]]> </content:encoded>
</item>

<item>
<title>തെരഞ്ഞെടുപ്പ് : അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് ഹൈറേഞ്ചില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു</title>
<link>https://thekeralajournal.com/2094</link>
<guid>https://thekeralajournal.com/2094</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69cb22b5bf1ff.jpg" length="467062" type="image/jpeg"/>
<pubDate>Tue, 31 Mar 2026 06:56:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ തോട്ടം, നിര്‍മാണം, ഹോട്ടല്‍ മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമം ഗുരുതരമായി തുടരുന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതാണ് പ്രതിസന്ധി ശക്തമാകാന്‍ കാരണമായത്.</p>
<p>കേരളത്തിലും അസമിലും ഒരേസമയത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്‌കരണവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നോടിയായി ബംഗാള്‍ സ്വദേശികളില്‍ ഭൂരിഭാഗവും നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചുവരുന്ന പലര്‍ക്കും ഇവിടെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നാലും, വോട്ട് സ്വദേശത്തുതന്നെയാണ് രേഖപ്പെടുത്തുന്നത്.</p>
<p>ഹൈറേഞ്ചിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. നിര്‍മാണ മേഖലയിലാണ് ബംഗാള്‍, അസം സ്വദേശികള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. തോട്ടം മേഖലയില്‍ ഝാര്‍ഖണ്ഡ്, ബീഹാര്‍ സ്വദേശികളാണ് പ്രധാനമായി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്ത് തന്നെ താമസിച്ച് കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍ ഇവര്‍ തൊഴിലുടമകള്‍ക്ക് ഏറെ ആശ്രയമാണ്.</p>
<p>ഇതിനൊപ്പം, അന്യസംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വിവാഹസീസണും ശക്തമാണ്. ഒരാഴ്ചവരെ നീളുന്ന പരമ്പരാഗത വിവാഹചടങ്ങുകള്‍ ഉള്ളതിനാല്‍ ബന്ധുക്കളില്‍ വിവാഹമുണ്ടെങ്കില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതും പതിവാണ്.</p>
<p>കട്ടപ്പന മേഖലയില്‍നിന്ന് മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളോടെ മാത്രമേ ഇവര്‍ തിരിച്ചെത്താറുള്ളൂ. ഇതിനിടെ ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേതനം വര്‍ധിച്ചതും ചില തൊഴിലാളികള്‍ മടങ്ങിവരാത്ത സാഹചര്യം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.</p>
<p>തൊഴിലാളികളുടെ കുറവ് കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും തോട്ടങ്ങളില്‍ ഉല്‍പാദനത്തെ ബാധിക്കുകയും ഹോട്ടല്‍ മേഖലയിലും സേവനക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ: പങ്കെടുക്കാൻ കഴിഞ്ഞില്ലാത്തവർക്ക് വീണ്ടും അവസരം</title>
<link>https://thekeralajournal.com/2093</link>
<guid>https://thekeralajournal.com/2093</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69cb21d7ea90e.jpg" length="85810" type="image/jpeg"/>
<pubDate>Tue, 31 Mar 2026 06:52:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കായികതാരങ്ങൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വീണ്ടും അവസരം നൽകുന്നു.</p>
<p>ഏപ്രിൽ 7ന് തിരുവനന്തപുരം ഗവ.ജി.വി.രാജ സ്‌പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്സ് ഡിവിഷൻ കുന്നംകുളം, കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ എന്നിവിടങ്ങളിലായിരിക്കും സെലക്ഷൻ ട്രയൽസ് നടക്കുക. 6, 7, 8, 11 ക്ലാസുകളിലേക്കുള്ള കോമൺ സെലക്ഷനും, 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്കായി സംസ്ഥാനതല മെഡൽ നേടിയവർക്കും സെലക്ഷൻ ഉണ്ടായിരിക്കും.</p>
<p>അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്സിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്‌ബോൾ, തായ്‌ക്ക്വോണ്ട, വോളീബോൾ, റെസ്ലിംഗ് എന്നീ ഇനങ്ങളിൽ ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ഉണ്ടായിരിക്കും. ക്രിക്കറ്റിൽ പെൺകുട്ടികൾക്കായി മാത്രമാണ് സെലക്ഷൻ.</p>
<p>കായികതാരങ്ങൾ തങ്ങൾക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം രാവിലെ 9 മണിക്ക് ഹാജരാകണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9895112027.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2092</link>
<guid>https://thekeralajournal.com/2092</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca748f16e47.jpg" length="109510" type="image/jpeg"/>
<pubDate>Mon, 30 Mar 2026 18:33:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് എത്താൻ കഴിയാത്ത വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് സംവിധാനം ഇടുക്കി ജില്ലയിൽ ആരംഭിച്ചു.</p>
<p>ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും സ്വന്തം വീടുകളിൽ നിന്നുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി ആവശ്യമായ നടപടികൾ പാലിച്ച് വോട്ടെടുപ്പ് നടത്തും. വോട്ടർമാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ആനച്ചാൽ ക്ഷേത്ര മോഷണം : പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2091</link>
<guid>https://thekeralajournal.com/2091</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca741c11821.jpg" length="111817" type="image/jpeg"/>
<pubDate>Mon, 30 Mar 2026 18:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനച്ചാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഓഫിസിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് പിടികൂടി. ഇടുക്കി തങ്കമണി മരിയാപുരം നിരവത്ത് ഹൗസിൽ താമസിക്കുന്ന ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണൻ (48) ആണ് പീരുമേട് ടൗണിൽ നിന്ന് പിടിയിലായത്.</p>
<p>പതിനഞ്ചോളം കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മാർച്ച് 21-ന് ശിക്ഷ പൂർത്തിയാക്കി വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മൂന്നാറിലും ആനച്ചാലിലും എത്തി, ക്ഷേത്രത്തിൽ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് കമ്പം, തേനി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി സഞ്ചരിച്ച ഇയാളെ മോഷണത്തിന് ആറാം ദിവസം പീരുമേട്ടിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.</p>
<p>മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും വിശകലനം ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് വിവരം പ്രചരിപ്പിച്ചതിലൂടെ നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.</p>
<p>വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോൻ, സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടന്നു</title>
<link>https://thekeralajournal.com/2090</link>
<guid>https://thekeralajournal.com/2090</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca4eb7d74f6.jpg" length="100789" type="image/jpeg"/>
<pubDate>Mon, 30 Mar 2026 15:51:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനാവശ്യമായ ഇ.വി.എം വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റ് സംവിധാനങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഇടുക്കി സബ് കളക്ടറും തൊടുപുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരിയുമായ അനൂപ് ഗാർഗിന് യന്ത്രങ്ങൾ കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മൂന്നാർ (ദേവികുളം), സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ, നെടുങ്കണ്ടം (ഉടുമ്പൻചോല), ന്യൂമാൻ കോളേജ്, തൊടുപുഴ (തൊടുപുഴ), ഇ.എം.ആർ.എസ്, പൈനാവ് (ഇടുക്കി), മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്‌കൂൾ, കുട്ടിക്കാനം (പീരുമേട്) എന്നിവിടങ്ങളിലേക്കാണ് യന്ത്രങ്ങൾ എത്തിക്കുന്നത്.</p>
<p>യന്ത്രങ്ങൾ ബന്ധപ്പെട്ട മണ്ഡലങ്ങളിൽ എത്തിച്ച ശേഷം, ഓരോ മെഷീനും ഏത് പോളിങ് ബൂത്തിലേക്കാണെന്ന് നിശ്ചയിക്കുന്നതിനായി മാർച്ച് 31ന് രണ്ടാംഘട്ട റാൻഡമൈസേഷൻ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ വഴി നടത്തും.</p>
<p>മണ്ഡലങ്ങളിലെ യന്ത്രങ്ങളുടെ എണ്ണം (ബാലറ്റ് യൂണിറ്റ് – കൺട്രോൾ യൂണിറ്റ് – വി.വി.പാറ്റ്):</p>
<p>ദേവികുളം: 255 – 255 – 277</p>
<p>ഉടുമ്പൻചോല: 239 – 239 – 259</p>
<p>തൊടുപുഴ: 272 – 272 – 295</p>
<p>ഇടുക്കി: 246 – 246 – 267</p>
<p>പീരുമേട്: 266 – 266 – 288</p>
<p>ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, ഇ.വി.എം നോഡൽ ഓഫീസർ സജീവ് സി.കെ, സീനിയർ സൂപ്രണ്ട് എബി എബ്രഹാം, ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടി : ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു</title>
<link>https://thekeralajournal.com/2089</link>
<guid>https://thekeralajournal.com/2089</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9d4b617219.jpg" length="157716" type="image/jpeg"/>
<pubDate>Mon, 30 Mar 2026 07:11:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു. സന്ദർശനത്തിനിടെ ആദിമഗോത്ര സമൂഹമായ മലപണ്ടാരം വിഭാഗക്കാരുമായി കളക്ടർ നേരിട്ട് സംവദിച്ചു.</p>
<p>തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിർബന്ധമായും വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കളക്ടർ അവർക്കു വിശദീകരിച്ചു. വോട്ടിംഗ് സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുകയും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുമെന്ന് മലപണ്ടാരം വിഭാഗക്കാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറെ അറിയിച്ചു.</p>
<p>പരമ്പരാഗതമായി നാടോടി വനവാസികളായ മലപണ്ടാരം വിഭാഗക്കാർ കാടുകളിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കുറച്ചുകാലം ഒരു സ്ഥലത്ത് തങ്ങിയ ശേഷം വനേതര ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ മറ്റു പ്രദേശങ്ങളിലേക്ക് മാറുന്നതാണ് ഇവരുടെ ജീവിതരീതി. സന്ദർശനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c9d4bebba70.jpg" alt=""></p>
<p>വോട്ടർ വിദ്യാഭ്യാസം, അവബോധം വർധിപ്പിക്കൽ, വോട്ടർ സാക്ഷരത പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രധാന പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്വീപ്പ് പദ്ധതിയുടെ കീഴിൽ നടന്നു വരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റശ്രമം: പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍</title>
<link>https://thekeralajournal.com/2088</link>
<guid>https://thekeralajournal.com/2088</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bd4cb3c96.jpg" length="58471" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈരളി ടിവി റിപ്പോര്‍ട്ടര്‍ അഖില്‍ ടി എസ്-നെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഇടുക്കി ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>സമീപകാലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിലും സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിലും ആരോപിച്ചു.</p>
<p>തിരഞ്ഞെടുപ്പ് സമയത്ത് അണികളെ നിയന്ത്രണം വിട്ട നിലയിലാണ് വിടുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ആക്രമണം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കെ.യു.ഡബ്ല്യു.ജെ മുന്നറിയിപ്പ് നല്‍കി.</p>
<p>കെ സി വേണുഗോപാല്‍-നോട് ചോദ്യം ചോദിക്കാന്‍ സമീപിച്ചപ്പോഴാണ് സംഭവം നടന്നത്. ഇടുക്കി രാജകുമാരിയില്‍ നടന്ന സംഭവത്തില്‍ പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ അഖില്‍ ടി എസ്-നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.</p>
<p>തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>അന്യസംസ്ഥാന തൊഴിലാളികളുടെ ഓശാനാഘോഷം ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2087</link>
<guid>https://thekeralajournal.com/2087</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bc93a720d.jpg" length="109256" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:28:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പവർ ഇൻ ജീസസ് ഹിന്ദി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഓശാന ഞായർ ഭക്തിപൂർവ്വം ആചരിച്ചു. ടൗൺ ചുറ്റി നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.</p>
<p>ബംഗാൾ, അസം, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്.</p>
<p>തുടർന്ന് പാസ്റ്റർ പ്രിൻസ് തോമസ് ഓശാന സന്ദേശം നൽകി. ഹിന്ദി, സന്താളി, ബംഗാളി, അസമീസ്, ഛാദ്രി, മിസോ തുടങ്ങിയ വിവിധ ഭാഷകളിലുള്ള ഗാനങ്ങളാലപിച്ചാണ് പ്രദക്ഷിണം നടന്നത്.</p>
<p>വർഷങ്ങളായി ഓശാന ഞായർ ദിനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുരുത്തോല പ്രദക്ഷിണം ഇവിടെ ഭക്തിപൂർവ്വം സംഘടിപ്പിച്ച് വരുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>സംയുക്ത പരിശോധനയിൽ തൊടുപുഴയിൽ നിന്നും 900 കിലോയിലധികം നിരോധിത ഫ്ളക്സുകൾ പിടികൂടി</title>
<link>https://thekeralajournal.com/2086</link>
<guid>https://thekeralajournal.com/2086</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bc24e0616.jpg" length="112957" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ : ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്-ഉം തൊടുപുഴ നഗരസഭ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 900 കിലോയിലധികം നിരോധിത മെറ്റീരിയലുകളും അവ ഉപയോഗിച്ച് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സുകളും ബാനറുകളും പിടിച്ചെടുത്തു.</p>
<p>നഗരസഭ പരിധിയിലെ വിവിധ പ്രിന്റിംഗ് പ്രസുകളിൽ നിന്ന് ഫ്ളക്സുകൾ ഫ്രെയിം ചെയ്ത് വിതരണം ചെയ്തിരുന്ന മങ്ങാട്ടുകവലയ്ക്ക് സമീപമുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഫ്ളക്സുകൾ പിടിച്ചെടുത്തത്.</p>
<p>തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹരിത ചട്ടം പാലിക്കാതെ, ഹൈക്കോടതി ഉത്തരവുകളും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകളും ലംഘിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനിരുന്ന പ്രചാരണ ഫ്ളക്സുകളും അനുബന്ധ സാമഗ്രികളും ആണ് പിടിച്ചെടുത്തത്.</p>
<p>പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇത്തരത്തിലുള്ള നിരോധിത സാമഗ്രികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1 മുതൽ തുറക്കും</title>
<link>https://thekeralajournal.com/2085</link>
<guid>https://thekeralajournal.com/2085</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bb05bde01.jpg" length="131163" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ഏപ്രിൽ 1 മുതൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.</p>
<p>ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചിരുന്നത്. പുതുതായി പിറക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രജനന പ്രക്രിയ സുതാര്യമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്.</p>
<p>ഉദ്യാനം തുറന്നതിന് പിന്നാലെ വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ പുതിയതായി പിറന്ന കുഞ്ഞുങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമാകും.</p>
<p>സ്കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ മധ്യവേനൽ അവധിക്കാലത്ത് വരയാടുകളെ കാണാനും ഉദ്യാനത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികളുടെ തിരക്ക് വർധിക്കും. ഇതിനോടകം തന്നെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.</p>
<p>ഉദ്യാനം തുറക്കുന്നതോടെ പ്രദേശത്തെ ടൂറിസം മേഖലക്ക് വലിയൊരു ഉണർവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2084</link>
<guid>https://thekeralajournal.com/2084</guid>
<description><![CDATA[ ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9406e098f1.jpg" length="49292" type="image/jpeg"/>
<pubDate>Sun, 29 Mar 2026 20:37:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ നിര്യാതനായി.</p>
<p>സംസ്കാരം 30/03/2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് അണക്കരയിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 3.30 ന് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമ്പൂ പറിക്കുന്നതിനിടെ, താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി മരണപ്പെട്ടു.</title>
<link>https://thekeralajournal.com/2083</link>
<guid>https://thekeralajournal.com/2083</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c893d58d282.jpg" length="38376" type="image/jpeg"/>
<pubDate>Sun, 29 Mar 2026 08:26:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന :- ഗ്രാമ്പൂ പറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി, റോസ് കോട്ടേജിൽ സ്റ്റീഫൻ പെരേര അന്തരിച്ചു. സ്വന്തം പുരയിടത്തിൽ  ഗ്രാമ്പൂ പറിക്കുന്നതിനിടെയാണ് താഴെ വീണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് പാലായിലുള്ള, ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും രാത്രിയോടുകൂടി മരണപ്പെട്ടു. കട്ടപ്പന സീനിയർ ചേമ്പർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വിവിധ സാംസ്കാരിക വേദികളിൽ, നിറസാന്നിധ്യവുമായിരുന്നു സ്റ്റീഫൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ്ബ്  അനുശോചനം രേഖപ്പെടുത്തി..</p>]]> </content:encoded>
</item>

<item>
<title>വിശുദ്ധവാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായർ</title>
<link>https://thekeralajournal.com/2082</link>
<guid>https://thekeralajournal.com/2082</guid>
<description><![CDATA[ ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾ ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിച്ചു.ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c87b74d28d2.jpg" length="139126" type="image/jpeg"/>
<pubDate>Sun, 29 Mar 2026 07:00:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നോമ്പിന്റെയും പ്രാർത്ഥനയുടെയും ആത്മീയ നിറവിൽ ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു. യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള വിജയപ്രവേശനം അനുസ്മരിപ്പിക്കുന്ന ഓശാന ഞായർ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിന് തുടക്കമായത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c87b8814cfd.jpg" alt=""></p>
<p>ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ഇടുക്കി രൂപതാ മെത്രാനായ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും ആത്മീയ ഭാവത്തോടെയും തിരുക്കർമ്മങ്ങൾ നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c88440749d2.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c880f8715bd.jpg" alt=""></p>
<p>6.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾ ഇരട്ടയാറിൽ ഉള്ള അൽഫോൻസാ കപ്പേളയിൽ നിന്നും ആരംഭിച്ചു.തുടർന്ന് ഓശാനയുടെ സന്ദേശം നൽകി വിശ്വാസികൾ ഇരട്ടയാറിൽ കുരുത്തോല പ്രദക്ഷിണവും നടത്തി.നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്ന്യസ്ഥരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c88af723c27.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c8893354065.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പട്ടികയിൽ പേര് ഉണ്ടോ എന്ന് അറിയാം</title>
<link>https://thekeralajournal.com/2081</link>
<guid>https://thekeralajournal.com/2081</guid>
<description><![CDATA[ ഇലക്ഷൻ കമ്മീഷൻ ൻ്റെ ഔദ്യോഗിക പോർട്ടൽ ഉപയോഗിച്ച് തന്നെ ഇത് പരിശോധിക്കാം.കൂടുതൽ അറിയാം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c84d854d077.jpg" length="75683" type="image/jpeg"/>
<pubDate>Sun, 29 Mar 2026 03:22:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വോട്ടർമാർ തയ്യാറെടുക്കുന്നു. കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഏപ്രിൽ 9-നും തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഏപ്രിൽ 23-നും രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നും നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-നാണ്.</p>
<p>വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമോ എന്ന് ഉറപ്പാക്കാൻ, വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നിർണായകമാണ്. Election Commission of Indiaയുടെ ഔദ്യോഗിക പോർട്ടൽ ഉപയോഗിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് പരിശോധിക്കാം.</p>
<p>ലിങ്ക് 👉 <a href="https://electoralsearch.eci.gov.in">https://electoralsearch.eci.gov.in</a></p>
<p><strong>പേര് എങ്ങനെ കണ്ടെത്താം?</strong></p>
<p>Voters' Service Portal വഴി മൂന്ന് രീതിയിൽ പരിശോധിക്കാം:</p>
<p>EPIC നമ്പർ ഉപയോഗിച്ച്: വോട്ടർ ഐഡി നമ്പർ നൽകി വേഗത്തിൽ തിരയാം</p>
<p>വ്യക്തിഗത വിവരങ്ങൾ നൽകി: പേര്, ജനനത്തീയതി, ജില്ല തുടങ്ങിയവ ഉപയോഗിച്ച് തിരയാം</p>
<p>മൊബൈൽ നമ്പർ വഴി: OTP ഉപയോഗിച്ച് പരിശോധിക്കാം</p>
<p>📄 <strong>ലഭിക്കുന്ന വിവരങ്ങൾ</strong></p>
<p>പേര് കണ്ടെത്തിയാൽ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ</p>
<p>പാർട്ട് നമ്പർ, സീരിയൽ നമ്പർ</p>
<p>പോളിംഗ് സ്റ്റേഷൻ സ്ഥലം</p>
<p>BLO (ബൂത്ത് ലെവൽ ഓഫീസർ) വിവരങ്ങൾ</p>
<p>എന്നിവ ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>ലയണ്‍സ് ക്ലബ്ബ് ഉപ്പുതറ: രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു</title>
<link>https://thekeralajournal.com/2080</link>
<guid>https://thekeralajournal.com/2080</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c84087db4f5.jpg" length="113796" type="image/jpeg"/>
<pubDate>Sun, 29 Mar 2026 02:26:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2025–26 വര്‍ഷത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ എൻ. നമ്പൂതിരിയാണ് താക്കോല്‍ കൈമാറിയത്.</p>
<p>ക്ലബ്ബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാല്‍ എബ്രഹാം, ട്രഷറര്‍ പ്രവീണ്‍ കെ. മോഹന്‍, വൈസ് പ്രസിഡന്റ് ജോയി താഴത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.</p>
<p>ഈ വര്‍ഷം ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് ഏഴ് വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഉപ്പുതറ പഞ്ചായത്തിലെ മാട്ടുതാവളത്തില്‍ നിര്‍മിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നു. മുമ്പ് പൊരികണ്ണിയില്‍ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ മാസം നടത്തിയിരുന്നു.</p>
<p>ക്ലബ്ബ് ഭാരവാഹികളായ ലിജു തയ്യില്‍, റെനില്‍ കോലത്ത്, പ്രിന്‍സ് മൈലാടുംപാറ, റോയി മണ്ണാറാത്ത്, സോജു ജോസഫ്, ബിജുമോന്‍ മാത്യു, വി.ജെ തോമസ്, രതീഷ് പി.ആര്‍, ഉമ്മച്ചന്‍ വെട്ടത്ത്, സോജന്‍ ജോസഫ്, ബാബു കോഴിക്കോട്ട്, സണ്ണി പാറയില്‍, ജോസി ആരൂച്ചേരില്‍, എം.എ. സുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി</title>
<link>https://thekeralajournal.com/2079</link>
<guid>https://thekeralajournal.com/2079</guid>
<description><![CDATA[ അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c83fc4ed41d.jpg" length="99518" type="image/jpeg"/>
<pubDate>Sun, 29 Mar 2026 02:23:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : അടിമയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി. അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.</p>
<p>പരിക്കേറ്റ വിദ്യാർത്ഥികളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റി.</p>
<p>ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മുപ്പതിലധികം വിദ്യാർത്ഥികളുമായി മടങ്ങുമ്പോഴായിരുന്നു സംഭവം.</p>
<p>ഉടുമ്പൻചോല രണ്ടാംമൈൽ റോഡിലെ ദേശീയം പവർഹൗസ് റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപത്താണ് അപകടം ഉണ്ടായത്. ഇടിച്ചുകയറ്റത്തിൽ വൈദ്യുതി തൂണും തകർന്നു.</p>
<p>ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ തുടരുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിന് അപേക്ഷ ഏപ്രിൽ 2 വരെ</title>
<link>https://thekeralajournal.com/2078</link>
<guid>https://thekeralajournal.com/2078</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf4310d6c5c.jpg" length="55060" type="image/jpeg"/>
<pubDate>Sat, 28 Mar 2026 21:13:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി അനുവദിച്ചിരിക്കുന്ന പോസ്റ്റൽ വോട്ടിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഏപ്രിൽ 2-നകം അപേക്ഷ നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>ഈ തിരഞ്ഞെടുപ്പിൽ തപാൽ വഴി പോസ്റ്റൽ വോട്ട് അയച്ച് സമർപ്പിക്കുന്ന സംവിധാനം ഉണ്ടായിരിക്കില്ല. പകരം വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (Voter Facilitation Centres - VFC) വഴിയാണ് വോട്ടെടുപ്പ് നടത്തുക.</p>
<p>അന്യജില്ലകളിൽ വോട്ടവകാശമുള്ളതും ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും Form 12 സമർപ്പിച്ച് VFCകളിലൂടെ വോട്ട് ചെയ്യാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്ന അതത് നിയമസഭ മണ്ഡലങ്ങളിലാണ് VFCകൾ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.</p>
<p>പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ സമർപ്പിക്കാം:</p>
<p>പരിശീലന കേന്ദ്രങ്ങൾ</p>
<p>ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ</p>
<p>സിവിൽ സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ</p>
<p>📅 <strong>പ്രധാന തീയതികൾ</strong>:</p>
<p>അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2</p>
<p>VFC വഴി വോട്ട് ചെയ്യാനുള്ള അവസാന തീയതി: ഏപ്രിൽ 4</p>
<p>എല്ലാ ഉദ്യോഗസ്ഥരും നിശ്ചിത സമയപരിധിക്കുള്ളിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>📌 <strong>ശ്രദ്ധിക്കുക</strong>:</p>
<p>VFCയിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കൈവശം വേണം:</p>
<p>വോട്ടർ ഐഡി കാർഡ് (EPIC)</p>
<p>ഇലക്ഷൻ ഡ്യൂട്ടി ഓർഡർ</p>
<p>തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തി സമയബന്ധിതമായി വോട്ട് രേഖപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>മികച്ച ബ്രാൻഡുകളുടെ പേരിൽ വ്യാപകമായ സന്ദേശങ്ങൾ : പുതിയ തട്ടിപ്പോ. ???</title>
<link>https://thekeralajournal.com/2077</link>
<guid>https://thekeralajournal.com/2077</guid>
<description><![CDATA[ ഐപിഎൽ ഫ്രീയായി കാണാമെന്ന പേരിലും  ബ്രാൻഡ് ഷോറൂമുകളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുമെന്ന പേരിലുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7ec1eb434b.jpg" length="63383" type="image/jpeg"/>
<pubDate>Sat, 28 Mar 2026 20:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ വിശാൽ മെഗാ മാർട്ട് സമാന പദ്ധതി എന്ന രീതിയിലുള്ള ഓൺലൈൻ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. “₹8000 വരെ സമ്മാനം ലഭിക്കും” എന്ന വാഗ്ദാനവുമായി വരുന്ന വ്യാജ സന്ദേശങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും നൂറുകണക്കിന് ആളുകൾക്ക് അയക്കപ്പെടുന്നുണ്ട്.</p>
<p>ലിങ്ക് ക്ലിക്ക് ചെയ്താൽ ചെറിയ സർവേ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് “ഈ സന്ദേശം 10 പേർക്ക് ഷെയർ ചെയ്യുക” എന്ന നിർദ്ദേശം നൽകുകയും ചെയ്യുന്നതാണ്  രീതി. ഇതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും മൊബൈൽ ഡാറ്റയും നഷ്ടപ്പെടാൻ  സാധ്യത ഉണ്ട്. ചില സന്ദർഭങ്ങളിൽ ബാങ്ക് വിവരങ്ങളും OTPയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>വിശാൽ മാർട്ട് അധികൃതർ ഇത്തരം പ്രചാരണങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഓഫറുകൾ എല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴിയാണ് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ.</p>
<p>⚠️ <strong>ജാഗ്രത നിർദ്ദേശങ്ങൾ:</strong></p>
<p>അപരിചിതമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്</p>
<p>“സമ്മാനം ലഭിക്കും” എന്ന വാഗ്ദാനങ്ങൾ വിശ്വസിക്കരുത്</p>
<p>വ്യക്തിഗത / ബാങ്ക് വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക</p>
<p>ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് ഒഴിവാക്കുക</p>
<p>📢 <strong>പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്:</strong></p>
<p>സോഷ്യൽ മീഡിയയിലൂടെ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവെക്കാം. ചെറിയൊരു ജാഗ്രത വലിയ തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ഐപിഎൽ കാണാം എന്നുള്ള സന്ദേശങ്ങളും വന്നിരുന്നു</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: ഉടുമ്പന്‍ചോലയില്‍ ചെലവ് നിരീക്ഷകയുടെ പരിശോധന</title>
<link>https://thekeralajournal.com/2076</link>
<guid>https://thekeralajournal.com/2076</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7dc26ee7b6.jpg" length="102359" type="image/jpeg"/>
<pubDate>Sat, 28 Mar 2026 19:18:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പന്‍ചോല: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ പരിശോധിച്ചു. ചെലവ് നിരീക്ഷക നമിത പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റിട്ടേണിങ് ഓഫീസര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് ചെലവ് നിരീക്ഷകന്‍ അഭിലാഷ്, അക്കൗണ്ടിംഗ് സംഘം, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.</p>
<p>തിരഞ്ഞെടുപ്പ് ചെലവുകളുടെ കൃത്യതയും നിയമാനുസൃതതയും ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന സംഘടിപ്പിച്ചത്. തുടര്‍ പരിശോധന ഏപ്രില്‍ 1-ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ എന്‍.ഡി.എ. റോഡ് ഷോയും പൊതുസമ്മേളനവും മാർച്ച് 31ന്</title>
<link>https://thekeralajournal.com/2075</link>
<guid>https://thekeralajournal.com/2075</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7c87a6aacd.jpg" length="42352" type="image/jpeg"/>
<pubDate>Sat, 28 Mar 2026 17:54:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് 31ന് കട്ടപ്പനയിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കും.</p>
<p>എന്‍.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും.</p>
<p>ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉൾപ്പെടെ എന്‍.ഡി.എയുടെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ വിവരം എന്‍.ഡി.എ ഇടുക്കി നിയോജക മണ്ഡലം കൺവീനർ പ്രസാദ് വിലങ്ങുപാറ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പൈനാവിന് സമീപം മരം വഴിയിലേക്ക് വീണു ; വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു</title>
<link>https://thekeralajournal.com/2074</link>
<guid>https://thekeralajournal.com/2074</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7c80762353.jpg" length="82068" type="image/jpeg"/>
<pubDate>Sat, 28 Mar 2026 17:52:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി : പൈനാവ് റൂട്ടിൽ പാറേമാവിന് സമീപം മരം ഒടിഞ്ഞു വീണു.ഇതുവഴിയുള്ള വാഹന ഗതാഗതം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഒടിഞ്ഞുവീണ മരം വെട്ടി മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; പീക്ക് ലോഡിൽ സർവകാല റെക്കോർഡ്</title>
<link>https://thekeralajournal.com/2073</link>
<guid>https://thekeralajournal.com/2073</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c78a815fd35.jpg" length="86454" type="image/jpeg"/>
<pubDate>Sat, 28 Mar 2026 13:30:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും പീക്ക് ലോഡ് സമയത്ത് സർവകാല റെക്കോർഡ് പുതുക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 10.30 മുതൽ 11 വരെ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോർഡ്. എന്നാൽ വ്യാഴാഴ്ച ഈ റെക്കോർഡ് മറികടന്ന് 5,836 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി.</p>
<p>2024 മേയ് 2-ന് രേഖപ്പെടുത്തിയ 5,797 മെഗാവാട്ട് ആയിരുന്നു ഇതിന് മുൻപ് പീക്ക് ലോഡ് സമയത്തെ ഉയർന്ന ഉപയോഗം. എന്നാൽ ഇപ്പോഴത്തെ കനത്ത ചൂട് മൂലം ഉപഭോഗം ദിനംപ്രതി വർധിച്ചുവരികയാണ്.</p>
<p>ഇന്നലെ രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 109.103 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതിൽ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് ലഭിച്ചതും 28.868 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചതുമാണ്. ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് 12.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.</p>
<p>വൈദ്യുതി ഉപഭോഗം കൂടുന്നതിനുള്ള പ്രധാന കാരണം എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങളുടെ വ്യാപക ഉപയോഗമാണ്. വൈകുന്നേരം 6 മുതൽ രാത്രി 11 വരെയാണ് പീക്ക് സമയം.</p>
<p>സംസ്ഥാനത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. പവർകട്ട് ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും, എ.സി. താപനില ക്രമീകരിക്കണമെന്നും, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ പകൽ സമയത്ത് ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഓശാന ഞായർ ആഘോഷം : ഇരട്ടയാർ സെൻറ് തോമസ് ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും</title>
<link>https://thekeralajournal.com/2072</link>
<guid>https://thekeralajournal.com/2072</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7888082533.jpg" length="47729" type="image/jpeg"/>
<pubDate>Sat, 28 Mar 2026 13:22:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഇരട്ടയാർ സെൻറ് തോമസ് ദേവാലയത്തിൽ ഭക്തിനിർഭരമായി നടക്കും. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മെത്രാൻ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c7893ac11ea.jpg" alt=""></p>
<p>രാവിലെ 6.30ന് അൽഫോൻസാ കപ്പേളയിൽ നിന്ന് തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ കുരുത്തോല പ്രദക്ഷിണം കപ്പേളയിൽ നിന്ന് ആരംഭിച്ച് പെട്രോൾ പമ്പ് ചുറ്റി ദേവാലയത്തിലേക്ക് എത്തിച്ചേരും.</p>
<p>പ്രദക്ഷിണത്തിൽ ജെറുസലേം പ്രവേശനത്തിന്റെ ദൃശ്യാവിഷ്കാരം മുൻനിരയിൽ അവതരിപ്പിക്കും. അതിന് പിന്നാലെ കുരിശും തിരികളും, വെള്ളവസ്ത്രം ധരിച്ച കുട്ടികളും അൾത്താര ബാലസംഘവും വിശ്വാസികളും അണിനിരക്കും</p>]]> </content:encoded>
</item>

<item>
<title>റോഡ് നിയമങ്ങൾക്കൊപ്പം വോട്ട് ബോധവത്ക്കരണവും</title>
<link>https://thekeralajournal.com/2071</link>
<guid>https://thekeralajournal.com/2071</guid>
<description><![CDATA[ മോട്ടോർ വാഹന വകുപ്പിന്റെയും സ്വീപ്പ് (SVEEP) പദ്ധതിയുടെയും നേതൃത്വത്തിൽ ലൈസൻസ് ടെസ്റ്റിന് എത്തിയവർക്ക് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c736cfb9c2a.jpg" length="121368" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:33:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മോട്ടോർ വാഹന വകുപ്പിന്റെയും സ്വീപ്പ് (SVEEP) പദ്ധതിയുടെയും നേതൃത്വത്തിൽ ലൈസൻസ് ടെസ്റ്റിന് എത്തിയവർക്ക് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പൈനാവ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സുരക്ഷിതമായ വാഹന ഓട്ടത്തിനുള്ള മാർഗനിർദേശങ്ങളോടൊപ്പം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു.</p>
<p>പരിപാടിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. “വി ദി പീപ്പിള്‍” എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തിയ ബോധവത്ക്കരണത്തിൽ ജനാധിപത്യത്തിലെ ഓരോ വോട്ടിന്റെയും മൂല്യം പങ്കാളികൾക്ക് ബോധ്യപ്പെടുത്തി.</p>
<p>തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ജിന്‍സ് ജോർജ് പങ്കെടുക്കുന്നവർക്ക് തിരഞ്ഞെടുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. “എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ വോട്ട് എന്റെ ശക്തി, എന്റെ വോട്ട് എന്റെ അഭിമാനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ലൈസൻസ് ടെസ്റ്റ് ദിവസങ്ങളിലും ഇത്തരത്തിലുള്ള ബോധവത്ക്കരണ പരിപാടികൾ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എല്‍.പി.ജി വിതരണം: കർശന പരിശോധനയുമായി ജില്ലാ ഭരണകൂടം</title>
<link>https://thekeralajournal.com/2070</link>
<guid>https://thekeralajournal.com/2070</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9d5d57a5c.jpg" length="101536" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:21:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട് അധിക വില ഈടാക്കല്‍, വ്യാജവിപണി, ദുരുപയോഗം, കരിഞ്ചന്ത എന്നിവയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.</p>
<p>വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ഓഫീസറെ കണ്‍വീനറാക്കി പൊലീസ്, ലീഗല്‍ മെട്രോളജി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ നടപ്പാക്കും.</p>
<p>മുൻഗണനാ മേഖലകള്‍ക്ക് പൂര്‍ണ വിതരണം</p>
<p>സര്‍ക്കാര്‍ നിര്‍ദേശാനുസരണം ആശുപത്രികള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍/സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ എല്‍.പി.ജി 100 ശതമാനം ലഭ്യമാക്കും.</p>
<p>അര്‍ധമുൻഗണനാ മേഖലകള്‍ക്ക് ഇളവ്</p>
<p>ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍/തദ്ദേശ സ്ഥാപനങ്ങളുടെ കിച്ചണുകള്‍, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോ എല്‍.പി.ജി എന്നിവയ്ക്ക് യഥാര്‍ത്ഥ ആവശ്യകതയുടെ 40 ശതമാനം വരെ വിതരണം അനുവദിക്കും.</p>
<p>ഓൺലൈൻ അപേക്ഷ</p>
<p>വാണിജ്യ എല്‍.പി.ജി ആവശ്യങ്ങള്‍ക്കായി:</p>
<p>🌐 https://www.lpgtrackerkerala.in⁠�</p>
<p>പരാതി അറിയിക്കാം</p>
<p>വ്യാജവിപണി, കരിഞ്ചന്ത, ദുരുപയോഗം, അധികവില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>ബന്ധപ്പെടേണ്ട വിലാസങ്ങള്‍:</p>
<p>ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി:</p>
<p>📧 dsoidukki@gmail.com | 📞 04862 232321</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ:</p>
<p>📧 tsothodupuzha@gmail.com | 📞 04862 222515 / 9188527363</p>
<p>ഇടുക്കി:</p>
<p>📧 tsoidukkil@gmail.com | 📞 04862 294975 / 9188527364</p>
<p>പീരുമേട്:</p>
<p>📧 tso.peermade07@gmail.com | 📞 04869 232066 / 9188527365</p>
<p>ഉടുമ്പന്‍ചോല:</p>
<p>📧 tsoudumbanchola@gmail.com | 📞 04868 232047 / 9188527366</p>
<p>ദേവികുളം:</p>
<p>📧 tsodkim@gmail.com | 📞 04865 264224 / 9188527367</p>]]> </content:encoded>
</item>

<item>
<title>വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി ഇടുക്കി രൂപത കുരിശുമല തീർഥാടനം</title>
<link>https://thekeralajournal.com/2069</link>
<guid>https://thekeralajournal.com/2069</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c731934d030.jpg" length="128603" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:10:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ നാലാമത് കാൽനട കുരിശുമല തീർഥാടനം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ പ്രധാന തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത കാൽനട തീർഥാടനം മാർ ജോൺ നെല്ലിക്കുന്നേൽയുടെ നേതൃത്വത്തിൽ നടന്നു.</p>
<p>വ്യാഴാഴ്ച വൈകുന്നേരം വാഴത്തോപ്പിൽ നിന്ന് ആരംഭിച്ച തീർഥാടനം രാത്രി തങ്കമണിയിൽ സമാപിച്ചു. തുടർന്ന് പുലർച്ചെ വീണ്ടും ആരംഭിച്ച യാത്ര വെട്ടിക്കാമറ്റത്ത് എത്തിച്ചേർന്നു. വെള്ളയാംകുടി, തോപ്രാംകുടി, നെടുങ്കണ്ടം, രാജകുമാരി എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച തീർഥാടനങ്ങളും ഒരുമിച്ച് ചേരുന്നതോടെ വിശ്വാസികളുടെ വലിയ സംഗമമായി മാറി.</p>
<p>വെട്ടിക്കാമറ്റത്ത് നിന്ന് ആരംഭിച്ച സംയുക്ത തീർഥാടനം മലയടിവാരത്ത് എത്തി, തുടർന്ന് കുരിശുമല കയറ്റം പൂർത്തിയാക്കി വിശ്വാസികൾ മലമുകളിൽ എത്തി. അവിടെ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ജീവിതത്തിലെ സങ്കടങ്ങളും ദുരിതങ്ങളും ഈശോയുടെ കുരിശിനോടൊപ്പം ചേർത്ത് സമർപ്പിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.</p>
<p>വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരടക്കം നിരവധി വൈദികർ കുർബാനയ്ക്ക് സഹകാർമികരായി. മലകയറുന്നവർക്കായി നേർച്ചക്കഞ്ഞിയും വിതരണം ചെയ്തു.</p>
<p>വലിയനോമ്പ് കാലത്ത് കുരിശുമല സന്ദർശിച്ച് ഒരുക്കത്തോടെ കുർബാനയിൽ പങ്കുചേരുന്നവർക്ക് പൂർണ ദണ്ഡവിമോചനം ലഭ്യമാണെന്നും, നോമ്പുകാലം മുഴുവൻ തീർഥാടന സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിഗ്‌നേച്ചർ ക്യാമ്പയിന് തുടക്കമായി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2068</link>
<guid>https://thekeralajournal.com/2068</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c72ff7daea1.jpg" length="87665" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:03:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ടർ ബോധവത്കരണ പരിപാടിയായ (SWEEP)യുടെ ഭാഗമായി സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിന് തുടക്കമായി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>കളക്ടറേറ്റ് കവാടത്തിൽ സജ്ജീകരിച്ച ‘വോട്ട് ഭിത്തിയിൽ’ ഒപ്പ് രേഖപ്പെടുത്തിയതോടൊപ്പം വോട്ടേഴ്സ് ഫോട്ടോ പോയിന്റിൽ നിന്നു കളക്ടർ ചിത്രം എടുത്തു. ചടങ്ങിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യും പങ്കെടുത്തു.</p>
<p>വോട്ട് രേഖപ്പെടുത്തുന്നതിന്റെയും തിരഞ്ഞെടുപ്പിലെ ഹരിത ചട്ടപാലനത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളിക്കുന്ന പ്ലക്കാർഡുകൾ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. “സമ്മതിദാനം അവകാശമാണ്, അത് വിനിയോഗിക്കുക” എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിരുന്നു.</p>
<p>കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകരായ ഹർഷദ് കുമാർ ആർ പട്ടേൽ, ദീപ്തി ഉപ്പൽ, ചെലവ് നിരീക്ഷകൻ ആഷിഷ് കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് എന്നിവരും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എകലവ്യ റെസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക നിയമനം</title>
<link>https://thekeralajournal.com/2067</link>
<guid>https://thekeralajournal.com/2067</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c72f59659b4.jpg" length="47403" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:01:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ റെസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കിയിലെ എകലവ്യ റെസിഡൻഷ്യൽ സ്‌കൂളിൽ വിവിധ അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>📌 നിയമനം ലഭ്യമാകുന്ന തസ്തികകൾ:</p>
<p>ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്)</p>
<p>ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ</p>
<p>സ്പെഷ്യൽ ടീച്ചർ (മ്യൂസിക്)</p>
<p>മാനേജർ കം റെസിഡന്റ് ട്യൂട്ടർ (ആൺ / പെൺ)</p>
<p>എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, കൊമേഴ്സ്)</p>
<p>ടി.ജി.ടി (ഇംഗ്ലീഷ്, മലയാളം)</p>
<p>📄 അപേക്ഷ സമർപ്പിക്കൽ:</p>
<p>അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. കൂടിക്കാഴ്ച സമയത്ത് അസ്സൽ രേഖകളും ഹാജരാക്കണം.</p>
<p>📬 അപേക്ഷ അയക്കേണ്ട വിലാസം:</p>
<p>പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി, ഇടുക്കി</p>
<p>ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ – 685584</p>
<p>📅 അവസാന തീയതി: ഏപ്രിൽ 15, വൈകിട്ട് 5 മണി</p>
<p>📞 ഫോൺ: 04862 222399</p>
<p>📧 ഇ-മെയിൽ: itdpidukki@gmail.com</p>
<p>തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/2066</link>
<guid>https://thekeralajournal.com/2066</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c72eb74af7d.jpg" length="32915" type="image/jpeg"/>
<pubDate>Sat, 28 Mar 2026 06:58:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴയിലെ ന്യൂമാൻ  കോളേജിൽ പുതിയ അക്കാദമിക് വർഷത്തേക്കായി ഗസ്റ്റ് അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യു.ജി.സി, എം.ജി. യൂണിവേഴ്സിറ്റി, സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ കോളേജിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.</p>
<p>എയ്ഡഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.</p>
<p>📅 അഭിമുഖ തീയതികളും വിഷയങ്ങളും:</p>
<p>ഏപ്രിൽ 17</p>
<p>🕙 രാവിലെ 10 മുതൽ 1 വരെ: കൊമേഴ്സ് (സെൽഫ് ഫിനാൻസിംഗ്), മലയാളം, ബയോടെക്നോളജി</p>
<p>🕜 ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ: ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി</p>
<p>ഏപ്രിൽ 18</p>
<p>🕙 രാവിലെ 10 മുതൽ 1 വരെ: സുവോളജി, ബോട്ടണി, ഫിസിക്സ്</p>
<p>🕜 ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ: ഹിസ്റ്ററി, മാത്തമാറ്റിക്സ്, ബയോ-കെമിസ്ട്രി</p>
<p>കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക: www.newmancollege.ac.in⁠�</p>]]> </content:encoded>
</item>

<item>
<title>പോക്സോ കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവും 40000 രൂപ പിഴയും</title>
<link>https://thekeralajournal.com/2065</link>
<guid>https://thekeralajournal.com/2065</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c70ded3c29d.jpg" length="62326" type="image/jpeg"/>
<pubDate>Sat, 28 Mar 2026 04:38:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>12 കാരനായ ബാലനോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ഇടുക്കി വലിയ തോവാള കരയിൽ മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ്നാരായണനാ(43)ണ് 6 വർഷം തടവും 40000 രൂപ പിഴയും ഇടുക്കി അതിവേഗ (പോക്സോ) കോടതി ശിക്ഷിച്ചത്.</p>
<p>2025 ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം. മാമ്പഴം നൽകാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ വീട്ടിൽ എത്തിച്ച ശേഷമാണ് സംഭവം നടന്നത്. തങ്കമണി പോലീസ് ആണ് കുട്ടിയുടെ മൊഴി പ്രകാരം കേസ് എടുത്ത് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ കോടതിയിൽ ഹാജരാക്കിയത്. പിഴ ഒടുക്കാത്ത പക്ഷം 4 മാസം അധിക തടവും പ്രതി അനുഭവിക്കണം.</p>
<p>പിഴ ഒടുക്കുന്ന പക്ഷം ആയതിൽ 20000 രൂപ കുട്ടിക്ക് നൽകണം എന്നും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 3 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. 2025ൽ തങ്കമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്‌പെക്ടർ ബിജു ബേബി ആണ്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആശ പി. കെ പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള ചിത്രകല പരിഷത്ത് : സംസ്ഥാന സമ്മേളനം ഏപ്രിൽ 12 ന്</title>
<link>https://thekeralajournal.com/2064</link>
<guid>https://thekeralajournal.com/2064</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c64b75f22bd.jpg" length="65925" type="image/jpeg"/>
<pubDate>Fri, 27 Mar 2026 14:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി : കേരള ചിത്രകല പരിഷത്ത് സംസ്ഥാന സമ്മേളനം ഏപ്രിൽ മാസം 12 ന് തേക്കടിയിൽ വച്ച് നടത്തപ്പെടും.</p>
<p>സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  പ്രതിനിധി സമ്മേളനം,സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വില വർധന ഒഴിവാക്കാൻ കേന്ദ്ര നീക്കം; തീരുവയിൽ വൻ കുറവ്</title>
<link>https://thekeralajournal.com/2063</link>
<guid>https://thekeralajournal.com/2063</guid>
<description><![CDATA[ കുറവ് വരുത്തിയത് 10 രൂപ.പെട്രോൾ ഡീസൽ വില വർധനവ് ഒഴിവാക്കാൻ സഹായിക്കുമെന്ന് കേന്ദ്രം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c60460e9978.jpg" length="87432" type="image/jpeg"/>
<pubDate>Fri, 27 Mar 2026 09:45:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് ഇന്ധനവില ഉയരുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ കേന്ദ്ര തീരുവ വെട്ടിക്കുറച്ചതായി കേന്ദ്രം അറിയിച്ചു.</p>
<p>പെട്രോളിന് ഈടാക്കിയിരുന്ന തീരുവ 13 രൂപയിൽ നിന്ന് 3 രൂപയായി കുറച്ചപ്പോൾ, ഡീസലിന്റെ തീരുവ 10 രൂപയിൽ നിന്ന് പൂജ്യം രൂപയിലേക്കാണ് കുറച്ചത്.</p>
<p>ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അനിശ്ചിതത്വം പരിഗണിച്ചാണ് ഈ തീരുമാനം. ഇതിലൂടെ സാധാരണ ജനങ്ങൾക്ക് ഇന്ധനവില വർധനയിൽ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.തീരുവ കുറച്ചെങ്കിലും ഇന്ധന വില കുറയാൻ ഉള്ള സാധ്യതകൾ കുറവാണ്</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറ കൊലപാതകം: 6 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2062</link>
<guid>https://thekeralajournal.com/2062</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5e466b1897.jpg" length="103434" type="image/jpeg"/>
<pubDate>Fri, 27 Mar 2026 07:29:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറയിൽ ലോഡ്ജ് മുറിയിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പീരുമേട് പോലീസ്. വെസ്റ്റ് ബംഗാൾ നാദിയ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡൽ (33) ആണ് പിടിയിലായത്.</p>
<p>കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ മനു ജോസഫ് (45) ആണ് കൊല്ലപ്പെട്ടത്. ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. താമസം ഏലപ്പാറയിലെ ശിവദാസന്റെ ലോഡ്ജിലായിരുന്നു.</p>
<p>മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതോടെ ഒപ്പമുണ്ടായിരുന്ന സൈഫുദ്ദീനെ കാണാതായത് സംശയങ്ങൾക്ക് വഴിവെച്ചു. തുടക്കത്തിൽ ഇരുവരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല.</p>
<p>പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.</p>
<p>കോട്ടയം ജില്ലാ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വോട്ടർ ബോധവൽക്കരണം: ഒപ്പുശേഖരണ പരിപാടിക്ക് തുടക്കം</title>
<link>https://thekeralajournal.com/2061</link>
<guid>https://thekeralajournal.com/2061</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5e249a91f7.jpg" length="50523" type="image/jpeg"/>
<pubDate>Fri, 27 Mar 2026 07:20:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി “സ്വീപ്പ് ഇടുക്കി”യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ പരിപാടിക്ക് തുടക്കമാകും. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഈ ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിക്കുന്നത്.</p>
<p>ഇടുക്കി സിവിൽ സ്റ്റേഷനിൽ സിഗ്നേച്ചർ വാൾ ഒരുക്കി പൊതുജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കും. പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 27-ന് രാവിലെ 10.30ന് നടക്കും.</p>
<p>“നാളെക്കായി വോട്ട്, വോട്ടിനായി കൈയൊപ്പ്” എന്ന സന്ദേശത്തോടെ ജനങ്ങളെ വോട്ടെടുപ്പിൽ സജീവമായി പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>ലീഡർഷിപ്പ് കോഴ്‌സിൽ ഒന്നാം സ്ഥാനം; സുബേദർ അനീഷ് തോമസിന് സ്വർണമെഡൽ</title>
<link>https://thekeralajournal.com/2060</link>
<guid>https://thekeralajournal.com/2060</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5de0c57270.jpg" length="91528" type="image/jpeg"/>
<pubDate>Fri, 27 Mar 2026 07:02:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യൻ ആർമിയുടെ ജൂനിയർ ലീഡേഴ്സ് അക്കാദമിയിൽ നടന്ന ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് കോഴ്‌സിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ശാന്തിഗ്രാം സ്വദേശിയായ സുബേദർ അനീഷ് തോമസ് ശ്രദ്ധേയ നേട്ടം കൈവരിച്ചു.</p>
<p>ആർമി, നേവി, എയർഫോഴ്‌സ്, വിദേശ സൈനികർ എന്നിവരടങ്ങിയ ഏകദേശം 1200 പേർ പങ്കെടുത്ത കോഴ്‌സിൽ ഓവർ ഓൾ ഒന്നാം സ്ഥാനം നേടി സ്വർണമെഡൽ കരസ്ഥമാക്കി.</p>
<p>ബംഗളൂരുവിൽ ഇന്ത്യൻ ആർമിയുടെ നാഷണൽ കളരിപ്പയറ്റ് കോച്ചായ അനീഷ് തോമസ്, കഴിഞ്ഞ 26 വർഷമായി ആർമിയിലെ എഞ്ചിനീയർസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. കഴിഞ്ഞ 10 വർഷമായി കളരിപ്പയറ്റ് പരിശീലകനായും പ്രവർത്തിക്കുന്നു.</p>
<p>ഇരട്ടയാർ St. തോമസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, കായികരംഗത്തും സൈനിക പരിശീലന രംഗത്തും മികച്ച സംഭാവനകളാണ് നൽകുന്നത്.</p>
<p>ഭാര്യ: സോണി തോമസ്</p>
<p>മക്കൾ: അമേലിയ റോസ് അനീഷ്, അമേലിയോ അനീഷ്</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2059</link>
<guid>https://thekeralajournal.com/2059</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5dc8c8894f.jpg" length="75009" type="image/jpeg"/>
<pubDate>Fri, 27 Mar 2026 06:56:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂമാൻ കോളേജ്യിലെ സാമ്പത്തിക ശാസ്ത്ര പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ ആരംഭിച്ച പുതിയ ഗവേഷണ കേന്ദ്രം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.</p>
<p>കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. അമൃത വിശ്വവിദ്യാപീഠംയിലെ റിസർച്ച് സൂപ്പർവൈസർ ഡോ. എൻ. അജിത് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്, സാമ്പത്തിക ശാസ്ത്ര വകുപ്പ് അദ്ധ്യക്ഷൻ സേവ്യർ കുര്യൻ പി. എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാല്പതാം വെള്ളി: എഴുകുംവയൽ കുരിശുമലയിലേക്ക് കാൽനട തീർഥാടനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2058</link>
<guid>https://thekeralajournal.com/2058</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c484abe176a.jpg" length="42108" type="image/jpeg"/>
<pubDate>Fri, 27 Mar 2026 06:49:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത നോമ്പുകാല തീർഥാടന ദിനമായി ആചരിക്കുന്ന നാല്പതാം വെള്ളിയോടനുബന്ധിച്ച് ഹൈറേഞ്ചിലെ പ്രസിദ്ധ എഴുകുംവയൽ കുരിശുമലയിലേക്ക് നാലാമത് കാൽനട തീർഥാടനം ആരംഭിച്ചു.</p>
<p>“ക്രൂശിതനൊപ്പം അനുതാപത്തിന്റെയും പരിഹാരത്തിന്റെയും പാതയിൽ ഒന്നായി യാത്രചെയ്യാം” എന്ന ആപ്തവാക്യവുമായി രൂപതാതല തീർഥാടനം ഇത്തവണയും നടക്കുന്നു.</p>
<p>ഇന്നലെ വൈകുന്നേരം വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്നാണ് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ തീർഥാടനം ആരംഭിച്ചത്. ചെറുതോണി, ഇടുക്കി, മരിയാപുരം, പാണ്ടിപ്പാറ എന്നീ വഴികളിലൂടെ സഞ്ചരിച്ച തീർഥാടകർ രാത്രി തങ്കമണിയിൽ എത്തി.</p>
<p>വാഴത്തോപ്പിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ പിന്നിട്ടാണ് തീർഥാടനം തങ്കമണിയിലെത്തിയത്. നൂറുകണക്കിന് വിശ്വാസികൾ മെത്രാനൊപ്പം കാൽനടയാത്രയിൽ പങ്കെടുത്തു.</p>
<p>ഇന്ന് വെളുപ്പിന് 4 മണിക്ക് തങ്കമണിയിൽ നിന്ന് തീർഥാടനം പുനരാരംഭിക്കും. കൂടാതെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുകൂടി തീർഥാടനങ്ങൾ ആരംഭിക്കും:</p>
<p>വെള്ളയാംകുടി – രാവിലെ 5 മണി</p>
<p>തോപ്രാംകുടി – രാവിലെ 4 മണി</p>
<p>നെടുങ്കണ്ടം – രാവിലെ 6 മണി</p>
<p>രാവിലെ 7.15ന് നാല് മേഖലകളിൽ നിന്നുള്ള തീർഥാടകർ വെട്ടിക്കാമറ്റം കവലയിൽ ഒന്നിച്ചുചേരും. തുടർന്ന് സംയുക്തമായി എഴുകുംവയൽ കുരിശുമലയിലേക്ക് യാത്ര തുടരും.</p>
<p>രാവിലെ 8 മണിക്ക് മലയടിവാരത്തിലുള്ള കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. മലമുകളിൽ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്  : ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ 27 പേർ മത്സരരംഗത്ത്</title>
<link>https://thekeralajournal.com/2057</link>
<guid>https://thekeralajournal.com/2057</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5da591d3b4.jpg" length="737791" type="image/jpeg"/>
<pubDate>Fri, 27 Mar 2026 06:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശപത്രിക സമർപ്പണ സമയപരിധി ഇന്നലെ അവസാനിച്ചതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 27 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായി. ആകെ 71 നാമനിർദേശപത്രികകൾ ലഭിച്ചപ്പോൾ, പരിശോധനയിൽ 9 പത്രികകൾ തള്ളുകയും, 6 എണ്ണം പിൻവലിക്കുകയും ചെയ്തു. പിൻവലിച്ചവയിൽ കൂടുതലും ഡമ്മി സ്ഥാനാർത്ഥികളും സ്വതന്ത്രരുമായിരുന്നു.</p>
<p>ജില്ലയിൽ ആകെ രണ്ട് വനിതാ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് — ഉടുമ്പൻചോലയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥനും ദേവികുളത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സെൽവിയും.</p>
<p>ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ തൊടുപുഴ മണ്ഡലത്തിൽ — 8 പേർ. ദേവികുളത്തും തൊടുപുഴയിലുമായി ആകെ നാല് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.</p>
<p>കോൺഗ്രസും ബി.എസ്.പി യും നാല് മണ്ഡലങ്ങളിൽ വീതം സ്ഥാനാർത്ഥികളെ ഇറക്കിയപ്പോൾ, സി.പി.എം, കേരള കോൺഗ്രസ് (എം), ബി.ജെ.പി, ബി.ഡി.ജെ.എസ്, എ.എ.പി എന്നീ പാർട്ടികൾ രണ്ട് മണ്ഡലങ്ങളിൽ വീതമാണ് മത്സരിക്കുന്നത്. എസ്.ഡി.പി.ഐയും എസ്.യു.സി.ഐയും തൊടുപുഴയിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.</p>
<p>🔹 <strong>തൊടുപുഴ (8 പേർ)</strong></p>
<p>അപു ജോൺ ജോസഫ് (കേരള കോൺഗ്രസ്)</p>
<p>സിറിയക്ക് ചാഴികാടൻ (കേരള കോൺഗ്രസ്-എം)</p>
<p>റോയി വാരികാട്ട് (ട്വന്റി 20)</p>
<p>ബേസിൽ ജോൺ (എ.എ.പി)</p>
<p>എം.ബി. അഫ്സൽ (എസ്.ഡി.പി.ഐ)</p>
<p>പി.ടി. വർഗീസ് (എസ്.യു.സി.ഐ)</p>
<p>അജയ് വി മാരാർ (സ്വതന്ത്രൻ)</p>
<p>ജോമോൻ ജോൺ (സ്വതന്ത്രൻ)</p>
<p>🔹 <strong>ദേവികുളം (6 പേർ)</strong></p>
<p>എ. രാജ (സി.പി.എം)</p>
<p>എഫ്. രാജ (കോൺഗ്രസ്)</p>
<p>എസ്. രാജേന്ദ്രൻ (ബി.ജെ.പി)</p>
<p>വി.ബി. രാജേന്ദ്രൻ (ബി.എസ്.പി)</p>
<p>എം. ചെല്ലദുരൈ (സ്വതന്ത്രൻ)</p>
<p>സെൽവി (സ്വതന്ത്ര)</p>
<p>🔹 <strong>ഇടുക്കി (4 പേർ)</strong></p>
<p>റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്-എം)</p>
<p>റോയി കെ. പൗലോസ് (കോൺഗ്രസ്)</p>
<p>പ്രതീഷ് പ്രഭ (ബി.ഡി.ജെ.എസ്)</p>
<p>ഷിജോ ആന്റണി (ബി.എസ്.പി)</p>
<p>🔹 <strong>ഉടുമ്പൻചോല (4 പേർ)</strong></p>
<p>സേനാപതി വേണു (കോൺഗ്രസ്)</p>
<p>കെ.കെ. ജയചന്ദ്രൻ (സി.പി.എം)</p>
<p>സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്)</p>
<p>പി.കെ. സജീവൻ (ബി.എസ്.പി)</p>
<p>🔹 <strong>പീരുമേട് (5 പേർ)</strong></p>
<p>സിറിയക് തോമസ് (കോൺഗ്രസ്)</p>
<p>കെ. സലിംകുമാർ (സി.പി.ഐ)</p>
<p>രതീഷ് വരകുമല (ബി.ജെ.പി)</p>
<p>കെ. മുരളി (ബി.എസ്.പി)</p>
<p>ജോസഫ് ജേക്കബ് (എ.എ.പി)</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ ലോഡ്ജിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ച നിലയിൽ</title>
<link>https://thekeralajournal.com/2056</link>
<guid>https://thekeralajournal.com/2056</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c520528106b.jpg" length="125170" type="image/jpeg"/>
<pubDate>Thu, 26 Mar 2026 17:32:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിയായ 45 വയസുകാരൻ മനുവാണ് മരിച്ചത്.</p>
<p>മനുവിനൊപ്പം മുറിയിൽ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിരിക്കുകയാണ്. ഇരുവരും തമ്മിൽ കഴിഞ്ഞ രാത്രി വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.</p>
<p>സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1558  കാമാക്ഷി ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ മീന പൂര മഹോത്സവം</title>
<link>https://thekeralajournal.com/2055</link>
<guid>https://thekeralajournal.com/2055</guid>
<description><![CDATA[ മാർച്ച് 26 മുതൽ 30 വരെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c51d28dfa12.jpg" length="101717" type="image/jpeg"/>
<pubDate>Thu, 26 Mar 2026 17:19:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി ക്ഷേത്രത്തിൽ വാർഷിക മീനപൂര മഹോത്സവം മാർച്ച് 26 മുതൽ 30 വരെ വിപുലമായ പരിപാടികളോടെ നടക്കും.</p>
<p>വിവിധ ആചാരാനുഷ്ഠാനങ്ങൾ, പൂജകൾ, സാംസ്കാരിക പരിപാടികൾ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുണ്ടെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു</title>
<link>https://thekeralajournal.com/2054</link>
<guid>https://thekeralajournal.com/2054</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c516f07e054.jpg" length="109558" type="image/jpeg"/>
<pubDate>Thu, 26 Mar 2026 16:52:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി :  നിയമ സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.</p>
<p>ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളുടെ പൊതു നിരീക്ഷകൻ ഹര്‍ഷദ്കുമാര്‍ ആര്‍.പട്ടേലും സൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തു. ഉടുമ്പൻചോല, പീരുമേട് നിയമസഭാ മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം വിലയിരുത്തി.  </p>
<p>സ്ഥാനാർത്ഥികൾക്കും പ്രതിനിധികൾക്കും ഹരിത ചട്ട പാലനം സംബന്ധിച്ച ലഘുലേഖകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. മൈക്രോ ഒബ്‌സർവർമാരുടെ പരിശീലന പരിപാടിയിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിൽ മൈക്രോ ഒബ്‌സർവർമാരുടെ പങ്കിനെക്കുറിച്ച് നിരീക്ഷകൻ വിശദീകരിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എൻ.ഡി.എ സ്ഥാനാർഥി പ്രതീഷ് പ്രഭ കോവിൽമല രാജാവിനെ സന്ദർശിച്ചു</title>
<link>https://thekeralajournal.com/2053</link>
<guid>https://thekeralajournal.com/2053</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4eb87c4115.jpg" length="108255" type="image/jpeg"/>
<pubDate>Thu, 26 Mar 2026 13:47:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായ അഡ്വ. പ്രതീഷ് പ്രഭ കോവിൽമല രാജാവിനെ സന്ദർശിച്ചു. കോവിൽമല എത്തിയാണ് രാജാവിനെ കണ്ടു അനുഗ്രഹം തേടിയത്.</p>
<p>ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം പാർത്തേശൻ ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് കെ.പി, ബി.ജെ.പി കട്ടപ്പന മണ്ഡലം ജനറൽ സെക്രട്ടറി ജിമ്മിച്ചൻ ഇളംതുരുത്തി, ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, എൻ.ഡി.എ നേതാക്കളായ അഭിലാഷ് കാലാച്ചിറ, വിഷ്ണു ഗുരുനഗർ, അശോകൻ കാരുവേലിൽ, പി.ജി ഉത്തമൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇന്ധനവില ഉയർത്തി നയാരാ എനർജി</title>
<link>https://thekeralajournal.com/2052</link>
<guid>https://thekeralajournal.com/2052</guid>
<description><![CDATA[ പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയും കൂട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4e6201d9e3.jpg" length="80919" type="image/jpeg"/>
<pubDate>Thu, 26 Mar 2026 13:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയ്ലർ ആണ് നയാര എനർജി.</p>
<p>പെട്രോളിന് 5 രൂപ 30 പൈസയും,ഡീസലിന് 3 രൂപയും വർധനവ് വന്നിട്ടുണ്ട്.സംസ്ഥാനത്തിൻ്റെ  നികുതി കൂടി പരിഗണിച്ചു വിലയിൽ ഇനിയും മാറ്റം ഉണ്ടാകും.ക്രൂഡ് ഓയിൽ ലഭ്യതയിൽ ഉണ്ടായ കുറവാണ് വില വർധനവിന് കാരണമാണ് പറയപ്പെടുന്നത്.</p>
<p>ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ,ഡീസൽ വില കുതിച്ചുയരുകയാണ് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>വാഴവരയിൽ വ്യാപാരസ്ഥാപനങ്ങളിൽ വൻ കവർച്ച.</title>
<link>https://thekeralajournal.com/2051</link>
<guid>https://thekeralajournal.com/2051</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4b0f70ad67.jpg" length="70856" type="image/jpeg"/>
<pubDate>Thu, 26 Mar 2026 09:38:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര: വാഴവരയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി വൻ കവർച്ച. സിസിടിവി ഉൾപ്പെടെ മറച്ചുകൊണ്ട് മോഷ്ടാക്കൾ നടത്തിയ കവർച്ചയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് നെടുെങ്കൊമ്പിൽ ഷാജി, ചമ്പക്കുളം ബിജു എന്നിവരുടെ കടയിലാണ് മോഷണം നടന്നത്. എത്രയും വേഗം മോഷ്ടാക്കളെ കണ്ടെത്തി പ്രദേശത്തെ വ്യാപാരികളുടെയും കുടുംബങ്ങളുടെയും ആശങ്ക അകറ്റണം എന്നാണ് ആവശ്യം.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c4b13d26207.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു</title>
<link>https://thekeralajournal.com/2050</link>
<guid>https://thekeralajournal.com/2050</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c48d4e2a0c7.jpg" length="43667" type="image/jpeg"/>
<pubDate>Thu, 26 Mar 2026 07:05:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു.</p>
<p>നടനും എംഎല്‍എയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ ത്രിശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടില്‍ നടക്കും.</p>
<p>തൃശൂർ ജില്ലയില്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം; പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് 3ന് അവസാനിക്കും</title>
<link>https://thekeralajournal.com/2049</link>
<guid>https://thekeralajournal.com/2049</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c48b1ddf46f.jpg" length="379861" type="image/jpeg"/>
<pubDate>Thu, 26 Mar 2026 06:55:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ മത്സര ചിത്രം ഇന്ന് വ്യക്തമാകും. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3 മണിക്ക് അവസാനിക്കും.</p>
<p>പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തിൽ വിവിധ മണ്ഡലങ്ങളിലെ മത്സരരംഗം ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.</p>
<p>പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതിനെ തുടർന്ന് നിലവിൽ 985 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.പിൻവലിക്കൽ സമയപരിധി കഴിഞ്ഞതോടെ ഓരോ മണ്ഡലത്തിലുമുള്ള അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.</p>
<p>പിന്‍വലിക്കലിന് ശേഷം സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കുകയും ബാലറ്റ് പേപ്പർ തയ്യാറാക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യും.ഈ ഘട്ടം കഴിഞ്ഞാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും കൂടുതൽ ശക്തമാകും. ഏപ്രിൽ 9 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്; മേയ് 4 ന് ഫലപ്രഖ്യാപനവും നടക്കും.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ ‘എക്സൈറ്റ് 26’ പ്രദർശനം</title>
<link>https://thekeralajournal.com/2048</link>
<guid>https://thekeralajournal.com/2048</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4894e86a8f.jpg" length="77586" type="image/jpeg"/>
<pubDate>Thu, 26 Mar 2026 06:48:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഗവ. എൻജിനീയറിങ് കോളജിൽ  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘എക്സൈറ്റ് 26’ എന്ന പേരിൽ ടെക്നിക്കൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ Dr. ബൈജു ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>പരിപാടിയിൽ Dr. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. എസ് 6, എസ് 8 ബി.ടെക് വിദ്യാർത്ഥികൾ തയ്യാറാക്കിയ സാമൂഹ്യപ്രതിബദ്ധതയുള്ള 40 നവീന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.</p>
<p>മായം കലർന്ന പാൽ തിരിച്ചറിയാനും പാലിലെ വെള്ളത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിലേക്ക് സന്ദേശമായി ലഭ്യമാക്കാനും സഹായിക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, മലനിരകളിൽ ഉണ്ടാകുന്ന ഉരുള്‍പൊട്ടൽ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ മണ്ണിലെ ജലാംശ വർധനവ് കണ്ടെത്തുന്ന ലാൻഡ്‌സ്ലൈഡ് ഡിറ്റക്ടർ, കമുകിൽ കയറാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്ക പറിക്കാൻ കഴിയുന്ന റോബോട്ട് എന്നിവ ഉൾപ്പെടെ നിരവധി പുതുമയാർന്ന ആശയങ്ങൾ ശ്രദ്ധ നേടി.</p>
<p>ഓപ്പൺ ഹൗസിനോടനുബന്ധിച്ച് നെക്സോറ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗെയിം സോണും ഒരുക്കി. സ്കൂൾ, കോളജ് വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രദർശനം കാണാനെത്തി.</p>
<p>എക്സിബിഷന്റെ ഭാഗമായി ‘അതിരുകൾക്കപ്പുറം’ എന്ന ടെക്നിക്കൽ ടോക്ക് സീരീസിനും തുടക്കമായി. Dr. K. R. ഹിരൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>സ്റ്റാഫ് കോ-ഓർഡിനേറ്റർ എം. എസ്. ദീപ, ഡോ. ഹരി, ഡോ. സന്തോഷ് കുമാർ, ഡോ. ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് ജോസഫ്, കോ-ഓർഡിനേറ്റർമാരായ തിമോത്തി ഷിബു, അരവിന്ദ്, അവന്തിക വിനോദ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപത കാൽനട തീർഥാടനം</title>
<link>https://thekeralajournal.com/2047</link>
<guid>https://thekeralajournal.com/2047</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c484abe176a.jpg" length="42108" type="image/jpeg"/>
<pubDate>Thu, 26 Mar 2026 06:28:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാൽപ്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയൽ കുരിശുമലയിലേക്കുള്ള ഇടുക്കി രൂപതയുടെ കാൽനട തീർഥാടനം മാർച്ച് 26, 27 തീയതികളിലായി നടക്കും.</p>
<p>ഇന്ന് വൈകിട്ട് അഞ്ചിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്ന് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നയിക്കുന്ന തീർഥാടനം ആരംഭിച്ച് രാത്രി 10.30ന് തങ്കമണിയിൽ എത്തിച്ചേരും. 27ന് പുലർച്ചെ 4ന് തങ്കമണിയിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര രാവിലെ 7.15ന് വെട്ടിക്കാമറ്റം ജംഗ്ഷനിൽ എത്തും.</p>
<p>പുലർച്ചെ 5ന് വെള്ളയാംകുടി, 4ന് തോപ്രാംകുടി, 6ന് നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന തീർഥാടകരും യാത്രയിൽ അണിനിരക്കും. തുടർന്ന് രാവിലെ 8ന് മലയടിവാരത്തിലെ കപ്പേളയിൽ പ്രാർത്ഥനയ്ക്ക് ശേഷം മലകയറൽ ആരംഭിക്കും.</p>
<p>രാവിലെ 9.30ന് മലമുകളിലെ തീർഥാടക പള്ളിയിൽ തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻയും മാർ ജോൺ നെല്ലിക്കുന്നേലും മുഖ്യകാർമികരായി കുർബാന അർപ്പിക്കും.</p>
<p>രാത്രികാലങ്ങളിലും മലകയറാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ജോസഫ് ചുനയംമാക്കൽ, ഫാ. നിർമൽ കളത്തിൽക്കാട്ടിൽ, ഷാജി മാത്യു, സുനിൽ ജോസ് എന്നിവർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>കമ്പം – കമ്പംമെട്ട് റോഡ് ഇന്ന് അടച്ചിടും</title>
<link>https://thekeralajournal.com/2046</link>
<guid>https://thekeralajournal.com/2046</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c405dd94493.jpg" length="145047" type="image/jpeg"/>
<pubDate>Wed, 25 Mar 2026 21:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കമ്പം: കമ്പം–കമ്പംമെട്ട് റോഡ് ഇന്ന് (മാർച്ച് 26) രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ് പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താത്കാലികമായി ഗതാഗതം നിർത്തിവയ്ക്കുന്നത്.</p>
<p>ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ സമീപമുള്ള സമാന്തര പാതകൾ ഉപയോഗിക്കണമെന്ന് തമിഴ്നാട് റോഡ് വകുപ്പ് നിർദ്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>മെഡിസെപ് പദ്ധതിയിൽ പാക്കേജ് വർധന; മുറി വാടക ഉയർത്തി</title>
<link>https://thekeralajournal.com/2045</link>
<guid>https://thekeralajournal.com/2045</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c39fa21605b.jpg" length="74433" type="image/jpeg"/>
<pubDate>Wed, 25 Mar 2026 14:11:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാർക്കും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രണ്ടാം ഘട്ട പരിഷ്കാരങ്ങൾ നടപ്പാക്കി. ചികിത്സാ പാക്കേജുകളുടെ എണ്ണം വർധിപ്പിക്കുകയും മുറി, വാർഡ് വാടകകൾ ഉയർത്തുകയും ചെയ്തു.</p>
<p>ഒന്നാം ഘട്ടത്തിലെ ഏകദേശം 1920 പാക്കേജുകളുടെ സ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ 2516 ഓളം പാക്കേജുകൾ ഉൾപ്പെടുത്തി. ദേശീയ ആരോഗ്യ അതോറിറ്റി രൂപകൽപ്പന ചെയ്ത HBP 2022 (Health Benefit Package) അടിസ്ഥാനമാക്കിയുള്ള നിരക്കുകളാണ് പുതിയതായി സ്വീകരിച്ചിരിക്കുന്നത്.</p>
<p>മുറി വാടകയിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. മുൻപ് പ്രതിദിനം ₹2000 ആയിരുന്ന പരമാവധി നിരക്ക്, ഇപ്പോൾ ₹5000 ആയി ഉയർത്തി. സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് ഒരേസമയം പരിരക്ഷ ലഭ്യമാക്കുന്നതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.</p>
<p>മെഡിക്കൽ പാക്കേജുകൾക്ക് അടിസ്ഥാന നിരക്കിനൊപ്പം ഹൈ എൻഡ് മരുന്നുകളും ഡയഗ്നോസ്റ്റിക് സേവനങ്ങൾക്കും പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള ഡേ കെയർ ചികിത്സകൾക്ക് ഇനി ഓരോ തവണയും രജിസ്ട്രേഷൻ വേണ്ടതില്ല; വൺ ടൈം രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കി.</p>
<p>ഇതിനിടെ, മാർച്ച് 14 മുതൽ 18 വരെ മെഡിസെപ് പോർട്ടലിൽ സാങ്കേതിക തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. ഇതുമൂലം പണരഹിത ചികിത്സ ലഭിക്കാതിരുന്ന ഗുണഭോക്താക്കളുടെ ക്ലെയിമുകൾ പരിശോധിച്ച് അടിയന്തരമായി അനുവദിക്കണമെന്ന് സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2044</link>
<guid>https://thekeralajournal.com/2044</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c392045f5ae.jpg" length="85208" type="image/jpeg"/>
<pubDate>Wed, 25 Mar 2026 13:13:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോസ് മാത്യു പനച്ചിക്കൽ,ഇരട്ടയാർ നിര്യാതനായി.</p>
<p>സംസ്കാര ശുശ്രൂഷകൾ 26-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരേതന്റെ തുളസിപ്പാറയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് അന്തിമ ശുശ്രൂഷകൾ ഇരട്ടയാർ സെന്റ് തോമസ് ഫോറോന പള്ളിയിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി</title>
<link>https://thekeralajournal.com/2043</link>
<guid>https://thekeralajournal.com/2043</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:21:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാനാര്‍ഥികളുടേതായി 16 പത്രികകള്‍ തള്ളപ്പെട്ടു.</p>
<p>ജില്ലയില്‍ ആകെ സമര്‍പ്പിക്കപ്പെട്ടത് 120 നാമനിര്‍ദേശ പത്രികകളാണ്. നിലവില്‍ 62 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.</p>
<p>മാര്‍ച്ച് 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും അവരുടെ ഏജന്റുമാരും സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതുനിരീക്ഷക</title>
<link>https://thekeralajournal.com/2042</link>
<guid>https://thekeralajournal.com/2042</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33ec1d3d82.jpg" length="63120" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:17:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പൊതുനിരീക്ഷക ദീപ്തി ഉപ്പൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു.</p>
<p>സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തൊടുപുഴ നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസറും ഇടുക്കി സബ് കളക്ടറുമായ അനൂപ് ഗാർഗിന്റെ സാന്നിധ്യത്തിൽ പൊതുനിരീക്ഷക പരിശോധിച്ചു. നോമിനേഷൻ പ്രക്രിയയുടെ സുതാര്യതയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്നും അവലോകനം നടത്തി.</p>
<p>ഇതോടൊപ്പം, മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന ന്യൂമാൻ കോളേജ് കെട്ടിടവും പൊതുനിരീക്ഷക സന്ദർശിച്ചു. ചെലവ് നിരീക്ഷകൻ ആശിഷ് കുമാറിനൊപ്പമാണ് പരിശോധന നടന്നത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>മരിയൻ കോളേജിൽ ഇന്ന് ദേശീയ കോൺഫറൻസ്: ‘ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും’ ചർച്ചയാകും</title>
<link>https://thekeralajournal.com/2041</link>
<guid>https://thekeralajournal.com/2041</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33dea65955.jpg" length="94309" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:14:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനം : സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സംരക്ഷണവും കൈകോർക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളെ ആസ്പദമാക്കി കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണമസ്) ഇന്ന് ദേശീയ കോൺഫറൻസിന് വേദിയാകുന്നു. സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസിന്റെ (SCAPS) ആഭിമുഖ്യത്തിൽ ഐ.സി.എസ്.എസ്.ആർ (ICSSR-SRC) സ്‌പോൺസർ ചെയ്യുന്ന പരിപാടി രാവിലെ 9.30ന് ആരംഭിക്കും.</p>
<p>മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊമേഴ്സ് വിഭാഗം മേധാവി ഡോ. രൂപ ആർ, കോൺഫറൻസ് കൺവീനർ ഡോ. എമിൽഡ കെ. ജോസഫ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകുന്നു.</p>
<p>ഉദ്ഘാടനത്തിന് പിന്നാലെ നടക്കുന്ന അക്കാദമിക് സെഷനുകളിൽ പ്രമുഖ വിദഗ്ധർ പങ്കെടുക്കും. കൊച്ചി EY ഗ്ലോബൽ ഡെലിവറി സർവീസസിലെ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സർവീസസ് സീനിയർ മാനേജർ ജോണി സി. പോൾ, ട്രിച്ചി സെന്റ് ജോസഫ്സ് കോളേജിലെ ഡോ. ജി. ജോൺ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ദി തേർഡ് ഏജ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.</p>
<p>‘Green Trade and Sustainable Commerce: Reimagining Trade and Commerce for an Inclusive Economy’ എന്നതാണ് കോൺഫറൻസിന്റെ മുഖ്യവിഷയം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളും നൈതിക വ്യാപാര രീതികളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.</p>
<p>ഇതിനൊപ്പം, കൊമേഴ്സ്-മാനേജ്മെന്റ് മേഖലകളിലെ നവീന പ്രവണതകളെക്കുറിച്ച് അധ്യാപകരും ഗവേഷകരും വ്യവസായ വിദഗ്ധരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന പ്രബന്ധ അവതരണങ്ങളും നടക്കും. അറിവ് പങ്കുവെക്കാനും സുസ്ഥിര സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ചർച്ചകൾക്ക് വഴിതെളിക്കാനും കോൺഫറൻസ് വേദിയാകും.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ചരിത്രത്തിലെ പ്രധാന കണക്കുകൾ</title>
<link>https://thekeralajournal.com/2040</link>
<guid>https://thekeralajournal.com/2040</guid>
<description><![CDATA[ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 1960 ൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33a3152b82.jpg" length="59858" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:58:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആ വർഷം 85.72 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.</p>
<p>1960-ലെ തിരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിലേക്ക് 312 സ്ഥാനാർഥികൾ മത്സരിച്ചു. ആകെ 96,04,331 വോട്ടർമാരിൽ 82,32,572 പേർ വോട്ട് ചെയ്തു.</p>
<p>80 ശതമാനത്തിൽ കൂടുതൽ പോളിംഗ് പിന്നീട് ഒരിക്കൽ മാത്രമാണ് രേഖപ്പെടുത്തിയത്. 1987-ലെ തിരഞ്ഞെടുപ്പിൽ 80.54 ശതമാനമായിരുന്നു പോളിംഗ്. 140 മണ്ഡലങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ 1,254 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആ വർഷം 1,59,50,019 വോട്ടർമാരിൽ 1,28,46,689 പേർ വോട്ട് രേഖപ്പെടുത്തി.</p>
<p>സ്ഥാനാർഥികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിച്ചതും 1987-ലായിരുന്നു.</p>
<p>അതേസമയം, ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് 1957-ലെ തിരഞ്ഞെടുപ്പിലാണ്. 126 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 89,13,247 വോട്ടർമാരിൽ 58,37,577 പേർ മാത്രമാണ് വോട്ട് ചെയ്തത്. 65.49 ശതമാനമായിരുന്നു പോളിംഗ്.</p>
<p>1957 മുതൽ നടന്ന തിരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 70 ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. കൂടുതലായും 75 മുതൽ 80 ശതമാനം വരെയുള്ള പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്താറുള്ളത്. 80 ശതമാനത്തിനും അതിലുപരിയും പോളിംഗ് നടന്നത് രണ്ട് തവണ മാത്രമാണ്.</p>
<p>ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേർ വോട്ട് രേഖപ്പെടുത്തി. ആ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>സോണിയ ഗാന്ധി ആശുപത്രിയിൽ; ആരോഗ്യനില തൃപ്തികരം</title>
<link>https://thekeralajournal.com/2039</link>
<guid>https://thekeralajournal.com/2039</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c339739673b.jpg" length="44622" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:55:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡൽഹിയിലെ ഗംഗ റാം ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.</p>
<p>രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആശുപത്രിയിൽ സന്നിഹിതരാണെന്ന് അറിയുന്നു.</p>
<p>സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഡോക്ടർമാരുടെ സംഘം വിശദമായ പരിശോധനകൾ നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>ഇക്കഴിഞ്ഞ ജനുവരിയിലും ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് സോണിയ ഗാന്ധി ചികിത്സ തേടിയിരുന്നു. അന്ന് ശ്വാസതടസ്സവും ചുമയും അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2038</link>
<guid>https://thekeralajournal.com/2038</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c338bd2a3a5.jpg" length="100292" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:52:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി. തിരഞ്ഞെടുപ്പ് ചെലവുകളുടെ അവലോകനത്തിനും പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമാണ് സന്ദർശനം.</p>
<p>നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ റിട്ടേണിംഗ് ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തിരഞ്ഞെടുപ്പ് ചെലവുകൾ, നാമനിർദേശപത്രിക സമർപ്പണം, ലഭിച്ച പരാതികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു.</p>
<p>തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി. ഫ്ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം, വീഡിയോ വെരിഫയിംഗ് ടീം എന്നിവരുമായും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി.</p>]]> </content:encoded>
</item>

<item>
<title>വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ചു</title>
<link>https://thekeralajournal.com/2037</link>
<guid>https://thekeralajournal.com/2037</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c3384a03885.jpg" length="72492" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:50:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാങ്കുളം: പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്ന അപകട മുനമ്പിൽ എത്തിയ യുവാവിനെ സുഹൃത്തും ജീപ്പ് ഡ്രൈവർമാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. സംഭവം ഇന്നലെ ഉച്ചകഴിഞ്ഞാണ് ഉണ്ടായത്.</p>
<p>കുറത്തിക്കുടി ആദിവാസി ഉന്നതിയിലുള്ള യുവാവാണ് മദ്യലഹരിയിൽ വെള്ളച്ചാട്ടത്തിനരികിലെ വലിയ താഴ്ച്ചയുള്ള അപകട മേഖലയിലേക്ക് എത്തിയത്. പാറക്കെട്ടുകളും വഴുക്കലും നിറഞ്ഞ ഈ പ്രദേശത്ത് നിന്ന് താഴേക്ക് വീണിരുന്നുവെങ്കിൽ ഗുരുതര അപകടം സംഭവിക്കുമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.</p>
<p>യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തും സ്ഥലത്ത് എത്തിയ മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ അന്തിനാട്ട്, സെബിൻ ചുണ്ടക്കാട്ട്, അലക്സ് പാമ്പുംകയം എന്നിവരും ചേർന്നാണ് യുവാവിനെ അപകട മുനമ്പിൽ നിന്ന് തിരികെ വലിച്ചുകയറ്റി രക്ഷപ്പെടുത്തിയത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.</p>]]> </content:encoded>
</item>

<item>
<title>ഓട്ടോറിക്ഷ നിരക്ക് ഉയർത്തണം : ബിഎംഎസ്</title>
<link>https://thekeralajournal.com/2036</link>
<guid>https://thekeralajournal.com/2036</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c337d1f223e.jpg" length="61447" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:48:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഓട്ടോറിക്ഷ തൊഴിലാളികളോടുള്ള അധികാരികളുടെ സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും നാലു വർഷം മുൻപ് നിശ്ചയിച്ച നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ മോഹനൻ ആവശ്യപ്പെട്ടു.</p>
<p>ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം വാർഷിക സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു.</p>
<p>ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി സിനീഷ് കുമാർ, ജില്ലാ ട്രഷറർ സതീഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ജോബി മാത്യു (പ്രസിഡന്റ്), കെ.കെ സനു (ജനറൽ സെക്രട്ടറി), കെ.ടി സജയൻ (ട്രഷറർ) എന്നിവരടങ്ങുന്ന 18 അംഗ സമിതിയെ തെരഞ്ഞെടുത്തു.</p>
<p>തൊഴിലാളികളുടെ വർധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ധനവിലയും പരിഗണിച്ച് നിരക്ക് വർദ്ധന അനിവാര്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് പ്രചാരണ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി</title>
<link>https://thekeralajournal.com/2035</link>
<guid>https://thekeralajournal.com/2035</guid>
<description><![CDATA[ ജില്ലയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b74c64d85.jpg" length="138941" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:45:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വ്യാപകമായ പരിശോധനയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു.</p>
<p> <strong>നീക്കം ചെയ്തവയുടെ വിവരങ്ങൾ</strong></p>
<p>▪️ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 595 പ്രചാരണ സാമഗ്രികൾ</p>
<p>▪️ പൊതുസ്ഥലങ്ങളിൽ നിന്ന് 6462 പോസ്റ്ററുകൾ</p>
<p>▪️ സ്വകാര്യ സ്ഥലങ്ങളിൽ നിന്നുള്ള 3 പോസ്റ്ററുകൾ</p>
<p> <strong>പരാതികളും നടപടി ക്രമങ്ങളും</strong></p>
<p>▪️ cVIGIL ആപ്പ് വഴി 259 പരാതികൾ ലഭിച്ചു</p>
<p>▪️ സാമൂഹ്യമാധ്യമങ്ങളിൽ 20 ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു</p>
<p>▪️ ഇവയെല്ലാം സൈബർ പൊലീസിന് തുടർനടപടിക്കായി കൈമാറി</p>
<p>തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും പരസ്യ ലംഘനങ്ങൾ തടയുന്നതിനുമായി അധികൃതർ ശക്തമായ നടപടികൾ തുടരുകയാണെന്ന് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹരിത തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം</title>
<link>https://thekeralajournal.com/2034</link>
<guid>https://thekeralajournal.com/2034</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c0826b77cca.jpg" length="323098" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:42:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പ്രചാരണ റാലികൾ, റോഡ് ഷോകൾ, യോഗങ്ങൾ, കൺവെൻഷനുകൾ, സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനങ്ങൾ തുടങ്ങി എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>📌 <strong>നിരോധനങ്ങളും ജാഗ്രതയും</strong></p>
<p>തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം:</p>
<p>▪️ ക്യു ആർ കോഡ് ഇല്ലാത്ത ബാനറുകൾ, ബോർഡുകൾ, ഹോർഡിംഗുകൾ</p>
<p>▪️ ഫ്ളക്സ്, പി.വി.സി. ബാനറുകൾ, കൊടിതോരണങ്ങൾ, അലങ്കാരങ്ങൾ</p>
<p>▪️ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ ഉത്പന്നങ്ങൾ</p>
<p>▪️ പേപ്പർ ഗ്ലാസുകൾ തുടങ്ങിയ പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കൾ</p>
<p>ഇവയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.</p>
<p>📞 <strong>പരാതി അറിയിക്കാൻ</strong></p>
<p><strong>വാട്സ്ആപ്പ് നമ്പർ: 9446 700 800</strong></p>
<p>📘 ലഘുലേഖയും കൈപ്പുസ്തകവും വിതരണം</p>
<p>അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്ത സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും:</p>
<p>▪️ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സർക്കുലർ പകർപ്പ്</p>
<p>▪️ ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ ഹരിതചട്ട ലഘുലേഖ</p>
<p>▪️ സംസ്ഥാന ശുചിത്വ മിഷന്റെ “ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് - 2026 സംശയങ്ങളും മറുപടികളും” കൈപ്പുസ്തകം</p>
<p>എന്നിവ വിതരണം ചെയ്തു.</p>
<p>🌱 <strong>ലക്ഷ്യം</strong></p>
<p>പ്ലാസ്റ്റിക്, പി.വി.സി., ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ പരമാവധി ഒഴിവാക്കി, പുനരുപയോഗിക്കാവുന്നതും പുനഃചംക്രമണം ചെയ്യാവുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ഈ തിരഞ്ഞെടുപ്പിനെ ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം, കട്ടപ്പന ജന സമുദ്രമായി..</title>
<link>https://thekeralajournal.com/2033</link>
<guid>https://thekeralajournal.com/2033</guid>
<description><![CDATA[ തിരഞ്ഞെടുപ്പ് ചിത്രം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c22a2311b79.jpg" length="116292" type="image/jpeg"/>
<pubDate>Tue, 24 Mar 2026 11:48:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: LDF ഇടുക്കി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം, മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിച്ചു. ഇടുക്കി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പൊതുയോഗം സംഘടിപ്പിച്ചത്. ആയിരക്കണക്കിനാളുകാളാണ് പരിപാടിയിൽ പങ്കെടുത്തത്, റോഷി അഗസ്റ്റിൻ, എം എം മണി, സി.വി വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ നടന്ന വികസന പ്രവർത്തനങ്ങളെ മുൻ നിർത്തി റോഷി അഗസ്റ്റിന്റെ വിജയം സുനശ്ചിതമെന്ന് യോഗം ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി പറഞ്ഞു..</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c22c8164a11.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് പ്രചാരണം: വേനല്‍ക്കാല ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി</title>
<link>https://thekeralajournal.com/2032</link>
<guid>https://thekeralajournal.com/2032</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c1ed2e49eae.jpg" length="53255" type="image/jpeg"/>
<pubDate>Tue, 24 Mar 2026 07:17:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യസംരക്ഷണത്തിനും പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനും ഈ നിര്‍ദേശങ്ങള്‍ നിര്‍ണായകമാണ്.</p>
<p>💧 <strong>നിര്‍ജലീകരണം തടയാം</strong></p>
<p>പ്രചാരണത്തിന് പോകുമ്പോള്‍ എപ്പോഴും കുടിവെള്ളം കൈവശം കരുതുക.</p>
<p>ദാഹം തോന്നാത്തപ്പോഴും ഇടവേളകളില്‍ വെള്ളം കുടിക്കുക.</p>
<p>ഒ.ആര്‍.എസ്, നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം (മോര്) എന്നിവ ഉപയോഗിക്കുക.</p>
<p>അമിതമായ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക.</p>
<p>⏰ <strong>സമയക്രമവും വസ്ത്രധാരണവും</strong></p>
<p>രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ടുള്ള വെയിലില്‍ പ്രചാരണം പരമാവധി ഒഴിവാക്കുക.</p>
<p>ഈ സമയം ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക.</p>
<p>ഇളം നിറത്തിലുള്ള, കട്ടിയില്ലാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.</p>
<p>കുട, വീതിയുള്ള തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.</p>
<p>🍉 <strong>ഭക്ഷണരീതി ശ്രദ്ധിക്കുക</strong></p>
<p>എളുപ്പം ദഹിക്കുന്ന, പുതുതായി തയ്യാറാക്കിയ ഭക്ഷണം മാത്രം കഴിക്കുക.</p>
<p>പഴകിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുക.</p>
<p>വെള്ളരിക്ക, തണ്ണിമത്തന്‍ പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.</p>
<p>🚑 <strong>പ്രഥമ ശുശ്രൂഷയും മുന്‍കരുതലുകളും</strong></p>
<p>തലകറക്കം, അമിത ക്ഷീണം, തലവേദന, പേശിവലിവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിശ്രമിക്കുക.</p>
<p>തണലുള്ള സ്ഥലത്തേക്ക് മാറി ശരീരത്തെ തണുപ്പിക്കുക.</p>
<p>ഗ്രൂപ്പുകളായി പ്രചാരണം നടത്തുന്നത് സുരക്ഷിതമാണ്.</p>
<p>നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തരുത്.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ചിത്രം വ്യക്തം : ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 39 സ്ഥാനാർഥികൾ</title>
<link>https://thekeralajournal.com/2031</link>
<guid>https://thekeralajournal.com/2031</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6b77fd9a54.jpg" length="86374" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:51:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചതോടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 39 സ്ഥാനാർഥികൾ മത്സരരംഗത്ത്. മിക്ക സ്ഥാനാർഥികളും രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.</p>
<p>തൊടുപുഴയിൽ 10 സ്ഥാനാർഥികളിൽ നിന്ന് 18 നാമനിർദേശപത്രികകളും, ദേവികുളത്ത് 9 സ്ഥാനാർഥികളിൽ നിന്ന് 14 പത്രികകളും ലഭിച്ചു. ഇടുക്കി മണ്ഡലത്തിൽ 6 സ്ഥാനാർഥികളിൽ നിന്ന് 11 പത്രികകളും, പീരുമേട്ടിൽ 8 സ്ഥാനാർഥികളിൽ നിന്ന് 16 പത്രികകളും, ഉടുമ്പൻചോലയിൽ 6 സ്ഥാനാർഥികളിൽ നിന്ന് 12 പത്രികകളും ലഭിച്ചു.</p>
<p>പ്രധാന മുന്നണി സ്ഥാനാർഥികൾക്ക് പത്രിക തള്ളിപ്പോയാൽ പകരം മത്സരിക്കാനായി ഡമ്മി സ്ഥാനാർഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. വ്യാഴാഴ്ചവരെ പത്രികകൾ പിൻവലിക്കാം.</p>
<p>📍 <strong>മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ</strong></p>
<p><strong>തൊടുപുഴ</strong></p>
<p>അപു ജോൺ ജോസഫ് (യു.ഡി.എഫ്)</p>
<p>സിറിയക്ക് ചാഴികാടൻ (എൽ‍.ഡി.എഫ്)</p>
<p>റോയി വാരികാട്ട് (എൻ‍.ഡി.എ)</p>
<p>ബേസിൽ ജോൺ (എ.എ.പി)</p>
<p>എം.ബി. അഫ്സൽ (എസ്.ഡി.പി.ഐ)</p>
<p>കെവിൻ ജോർജ് (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>ബ്ലെയിസ് ജി. വാഴയിൽ (യു.ഡി.എഫ് ഡമ്മി)</p>
<p>വി. അജയ് (സ്വതന്ത്രൻ)</p>
<p>ജോമോൻ ജോൺ (സ്വതന്ത്രൻ)</p>
<p><strong>ഇടുക്കി</strong></p>
<p>റോഷി അഗസ്റ്റിൻ (എൽ‍.ഡി.എഫ്)</p>
<p>റോയി കെ. പൗലോസ് (യു.ഡി.എഫ്)</p>
<p>പ്രതീഷ് പ്രഭ (എൻ‍.ഡി.എ)</p>
<p>ഷിജോ ആന്റണി (ബി.എസ്.പി)</p>
<p>ഷിജോ ജോസ് (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>മനേഷ് കെ.എസ് (എൻ‍.ഡി.എ ഡമ്മി)</p>
<p><strong>ഉടുമ്പൻചോല</strong></p>
<p>കെ.കെ. ജയചന്ദ്രൻ (എൽ‍.ഡി.എഫ്)</p>
<p>സേനാപതി വേണു (യു.ഡി.എഫ്)</p>
<p>സംഗീത വിശ്വനാഥൻ (എൻ‍.ഡി.എ)</p>
<p>പി.കെ. സജീവൻ (ബി.എസ്.പി)</p>
<p>മോഹനൻ (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>വി.വി. ജോബി (എൻ‍.ഡി.എ ഡമ്മി)</p>
<p><strong>പീരുമേട്</strong></p>
<p>കെ. സലിംകുമാർ (എൽ‍.ഡി.എഫ്)</p>
<p>സിറിയക് തോമസ് (യു.ഡി.എഫ്)</p>
<p>രതീഷ് വരകുമല (എൻ‍.ഡി.എ)</p>
<p>കെ. മുരളി (ബി.എസ്.പി)</p>
<p>ജോസഫ് ജേക്കബ് (എ.എ.പി)</p>
<p>ഗോപാലകൃഷ്ണൻ (ബി.ബി.പി)</p>
<p>ജോസ് ഫിലിപ്പ് (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>സുരേഷ് (സ്വതന്ത്രൻ)</p>
<p><strong>ദേവികുളം</strong></p>
<p>എ. രാജ (എൽ‍.ഡി.എഫ്)</p>
<p>എഫ്. രാജ (യു.ഡി.എഫ്)</p>
<p>എസ്. രാജേന്ദ്രൻ (എൻ‍.ഡി.എ)</p>
<p>വി.ബി. രാജേന്ദ്രൻ (ബി.എസ്.പി)</p>
<p>ആർ. ഈശ്വരൻ (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>മാക് പ്രിയവദനൻ (യു.ഡി.എഫ് ഡമ്മി)</p>
<p>സെൽവി (സ്വതന്ത്രൻ)</p>
<p>കനക മണികണ്ഠൻ (സ്വതന്ത്രൻ)</p>
<p>എം. ചെല്ലദുരൈ (സ്വതന്ത്രൻ)</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ നയം തിരുത്തണം; പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം</title>
<link>https://thekeralajournal.com/2030</link>
<guid>https://thekeralajournal.com/2030</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c1e6348870a.jpg" length="132113" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:47:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിവിൽ സർവീസിലെ ജീവനക്കാരുടെ പെൻഷൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.</p>
<p>സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു.</p>
<p>മുതിർന്ന അംഗങ്ങളായ എൻ.ആർ. നാരായണൻ, കെ. മത്തായി, അന്താരാഷ്ട്ര നീന്തൽ താരം ബേബി വർഗീസ്, ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ ജോസഫ് കുരുവിള എന്നിവരെ ആദരിച്ചു.</p>
<p>ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആർ. അനിൽ കുമാർ, പി.എം. റഫീക്ക് (എൻ.ജി.ഒ യൂണിയൻ), സംഘാടക സമിതി ചെയർമാനും കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജീൻസ് ജോൺ, സംഘാടക സമിതി കൺവീനറും യൂണിയൻ ഇളംദേശം ബ്ലോക്ക് സെക്രട്ടറിയുമായ കെ. ശശിധരൻ എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.</p>
<p>പുതിയ ഭാരവാഹികളായി ലീലാമ്മ ഗോപിനാഥ് (പ്രസിഡന്റ്), എ.എൻ. ചന്ദ്രബാബു (സെക്രട്ടറി), ടി. ചെല്ലപ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി വി.വി. ഫിലിപ്പ്, എൻ.എ. ജെയിംസ്, എം.എം. ഇമ്മാനുവൽ, പി.എസ്. ഷംസുദീൻ എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി പി.പി. സൂര്യകുമാർ, മോളിക്കുട്ടി മാത്യു, പി.കെ. സുകുമാരൻ, പി.കെ. ശ്യാമള എന്നിവരും ഉൾപ്പെടുന്ന 35 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ</title>
<link>https://thekeralajournal.com/2029</link>
<guid>https://thekeralajournal.com/2029</guid>
<description><![CDATA[ LDF തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/img_69bf40a11c6806-91716161-24297954.gif" length="88189" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:44:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണും. തുടർന്ന് 11 മണിക്ക് ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.</p>
<p>തുടർന്ന് ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയിൽ 3 മണിക്കും, ഉടുമ്പൻചോല മണ്ഡലത്തിൽ നെടുങ്കണ്ടത്ത് വൈകിട്ട് 4 മണിക്കും, പീരുമേട് മണ്ഡലത്തിലെ കൺവെൻഷൻ വൈകിട്ട് 6 മണിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം നീക്കിയതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ ഇടുക്കി സന്ദർശനമാണിത്.</p>
<p>യുഡിഎഫ് പ്രചാരണത്തിന് ശക്തി പകരാൻ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. എൻഡിഎ പ്രചാരണത്തിന് ആവേശം നൽകാൻ നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും.</p>]]> </content:encoded>
</item>

<item>
<title>നാമനിർദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പ്രചാരണത്തിന് ചൂട് പിടിച്ച് കേരളം</title>
<link>https://thekeralajournal.com/2028</link>
<guid>https://thekeralajournal.com/2028</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:42:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 പേരാണ്.</p>
<p>ഈ മാസം 26-ാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിധ മണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികളുടെ ഇടപെടൽ ശക്തമായ സാഹചര്യത്തിൽ ഇവരെ പിന്തിരിപ്പിക്കാൻ നേതാക്കൾ സജീവ ശ്രമത്തിലാണ്. മാർച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26-ന് പിൻവലിക്കൽ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കും.</p>
<p>ഇനി വെറും പതിനാറ് ദിവസം മാത്രം ബാക്കിയിരിക്കെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ മുന്നണികൾ പ്രചാരണം ഊർജിതമാക്കി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു</title>
<link>https://thekeralajournal.com/2027</link>
<guid>https://thekeralajournal.com/2027</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c1e433f272b.jpg" length="201135" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:39:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കട്ടപ്പന നഗരസഭയിൽ നിന്ന് 30 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവർത്തനം പുരോഗമിക്കുന്നത്.</p>
<p>കഴിഞ്ഞ പ്രളയകാലത്താണ് മണ്ണിടിഞ്ഞ് സ്കൂൾ കെട്ടിടത്തിന് ഭീഷണിയായത്. ഇതോടെ കെട്ടിടത്തിന്റെ സുരക്ഷയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു.</p>
<p>ക്ലാസ് മുറികളുടെ പിൻവശത്ത് കല്ലും മണ്ണും വലിയ തോതിൽ കെട്ടിനിൽക്കുന്ന സ്ഥിതിയിലായിരുന്നു. ഇത് കെട്ടിടത്തിലേക്ക് ഇടിച്ചുനിൽക്കുകയും ജനലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.</p>
<p>ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ട് വരാത്തതിനെ തുടർന്നാണ് വൈകിയത് എന്ന് നഗരസഭ അധികൃതർ അറിയിച്ചു. തുടർന്ന് മത്സര അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ച് ഇപ്പോൾ മണ്ണ് നീക്കം ആരംഭിച്ചതായി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.</p>
<p>മണ്ണ് നീക്കുന്നതിനൊപ്പം ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജീവൻ രക്ഷിച്ച സമയോചിത ഇടപെടൽ : പീഡിയാട്രിക് രോഗനിർണയത്തിൽ ശ്രദ്ധേയ നേട്ടവുമായി കട്ടപ്പന സഹകരണ ആശുപത്രി</title>
<link>https://thekeralajournal.com/2026</link>
<guid>https://thekeralajournal.com/2026</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c13b65824ff.jpg" length="95992" type="image/jpeg"/>
<pubDate>Mon, 23 Mar 2026 18:39:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പീഡിയാട്രിക് രോഗനിർണയത്തിൽ ശ്രദ്ധേയ നേട്ടവുമായി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ മകളിൽ അപൂർവമായ കാവാസാക്കി ഡിസീസ് കണ്ടെത്തി സമയബന്ധിത ചികിത്സയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി.</p>
<p>സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസിന്റെ കൃത്യമായ രോഗനിർണയം പിന്നീട് കോട്ടയം ഇഎസ്ഐ കുട്ടികളുടെ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും വിദഗ്ധർ ശരിവെച്ചു. ജപ്പാൻ ഡോക്ടർ ടോമി സാക്ക കാവാസാക്കി കണ്ടെത്തിയ ഈ രോഗം കുട്ടികളിൽ അപൂർവമായെങ്കിലും ഗുരുതരമായ ഒന്നാണ്.</p>
<p><strong>രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്</strong></p>
<p>കാവാസാക്കി രോഗം സാധാരണ പരിശോധനകളിലൂടെ കണ്ടെത്താനാവില്ല. ലക്ഷണങ്ങൾ വിലയിരുത്തിയാണ് നിർണയം സാധ്യമാകുന്നത്.</p>
<p>കാരണമില്ലാത്ത തുടർച്ചയായ പനി</p>
<p>കണ്ണ് ചുവക്കൽ (പീളയില്ലാതെ)</p>
<p>കഴുത്തിൽ വീക്കം</p>
<p>ശരീരത്തിൽ റാഷ് (കുരുക്കൾ)</p>
<p>കൈകാലുകളിൽ നീർ</p>
<p>ചുണ്ടും നാവും ചുവക്കൽ</p>
<p>ഈ ലക്ഷണങ്ങളിൽ നാല് എണ്ണം കണ്ടതോടെ തന്നെ, അഞ്ചുദിവസം കാത്തിരിക്കാതെ നാലാം ദിവസം കുട്ടിയെ കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് റഫർ ചെയ്തു.</p>
<p><strong>വേഗത്തിലുള്ള ചികിത്സ, രക്ഷയായ ജീവിതം</strong></p>
<p>കോട്ടയത്ത് എത്തിച്ച ശേഷം മുതിർന്ന ഡോക്ടർമാർ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയും ഉടൻ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന് റഫർ ചെയ്യുകയും ചെയ്തു. എക്കോ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ആരംഭിച്ചു.</p>
<p>ഏകദേശം ₹60,000 വിലവരുന്ന ഇൻജക്ഷൻ 12 മണിക്കൂറിനുള്ളിൽ നൽകി. സമയത്ത് ചികിത്സ ലഭിച്ചതോടെ കുഞ്ഞ് പൂർണ്ണമായും സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.</p>
<p><strong>ഡോക്ടറുടെ ഇടപെടൽ നിർണായകമായി</strong></p>
<p>സമയോചിതമായ രോഗനിർണയവും ഇടപെടലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി. നന്ദി അറിയിക്കാൻ കുടുംബം പിന്നീട് ഡോക്ടറെ നേരിൽ കണ്ടു.</p>
<p>പോണ്ടിച്ചേരി ഗവൺമെന്റ് വുമൺ ആൻഡ് ചൈൽഡ് മെഡിക്കൽ കോളേജിൽ നിന്ന് പീഡിയാട്രിക് പഠനം പൂർത്തിയാക്കിയ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നിലവിൽ കട്ടപ്പന സഹകരണ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c13b5d30511.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു, എട്ടിടങ്ങളില്‍ &amp;apos;ഓറഞ്ച് അലര്‍ട്ട്&amp;apos;</title>
<link>https://thekeralajournal.com/2025</link>
<guid>https://thekeralajournal.com/2025</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c08d2bea3e6.jpg" length="79939" type="image/jpeg"/>
<pubDate>Mon, 23 Mar 2026 06:15:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വേനല്‍ച്ചൂട് കനത്തതോടെ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തോത് ഗണ്യമായി ഉയർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം എട്ട് കേന്ദ്രങ്ങളില്‍ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതല്‍ 10 വരെ എത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.</p>
<p>ശരീരത്തിന് ഹാനികരമായേക്കാവുന്ന ഉയര്‍ന്ന വികിരണതോതാണ് ഈ പരിധിയിലുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക 7), ധർമടം, ഉദുമ (സൂചിക 6) എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p> <strong>ജാഗ്രത നിർദേശങ്ങൾ:</strong></p>
<p>രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക</p>
<p>പുറത്തേക്ക് പോകുമ്പോൾ കുട, തലക്കെട്ട്, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക</p>
<p>കൂടുതൽ വെള്ളം കുടിക്കുക</p>
<p>കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം</p>
<p>തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാർക്ക് കർശന ചുമതലകൾ; ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധം</title>
<link>https://thekeralajournal.com/2024</link>
<guid>https://thekeralajournal.com/2024</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c0826b77cca.jpg" length="323098" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:29:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെ ചുമതലകൾ നിശ്ചയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം.</p>
<p>രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികളിലും പൊതുയോഗങ്ങളിലും ഹരിതചട്ടം പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൂടാതെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ ഉദ്യോഗസ്ഥർക്കായി ഹരിതപാലനവുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകണമെന്നും നിർദ്ദേശമുണ്ട്.</p>
<p>പരിശീലന പരിപാടികളിൽ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴിവാക്കി ഹരിതചട്ടം കർശനമായി നടപ്പിലാക്കണം. പരിശീലന കേന്ദ്രങ്ങൾ, ഇ.വി.എം കമ്മീഷനിംഗ് കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വിതരണ-സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഹരിത പെരുമാറ്റചട്ടം ഉറപ്പുവരുത്തേണ്ടതാണ്.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷനും ശുചിത്വ മിഷനും പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ നടപടികളും നടപ്പിലാക്കുന്നതിന് നോഡൽ ഓഫീസർമാർ ശ്രദ്ധിക്കണം. ശുചിത്വ മിഷന്റെ സഹകരണത്തോടെ ഹരിതചട്ടത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം.</p>
<p>ഇതോടൊപ്പം, തിരഞ്ഞെടുപ്പ് കമ്മീഷൻ സമയോചിതമായി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലുമുള്ള പ്രവർത്തനങ്ങൾക്ക് ഹരിതകർമ്മസേനയുടെ സേവനം ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>ഹരിതചട്ടം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ജില്ലാ ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കു സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പോളിംഗ് ഉദ്യോഗസ്ഥർക്കായി ആദ്യഘട്ട പരിശീലനം 24 മുതൽ; പോസ്റ്റൽ ബാലറ്റ് അപേക്ഷയ്ക്കും സൗകര്യം</title>
<link>https://thekeralajournal.com/2023</link>
<guid>https://thekeralajournal.com/2023</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c0814727e24.jpg" length="64900" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:24:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം മാർച്ച് 24 മുതൽ 29 വരെ സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.</p>
<p>പരിശീലന കേന്ദ്രങ്ങളിലൊന്നിലും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള ഫോറം-12 സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തിനിടെ പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സംവിധാനവും ഏർപ്പെടുത്തും.</p>
<p>അതേസമയം, രണ്ടാംഘട്ട പരിശീലനത്തിൽ മാത്രം പങ്കെടുക്കുന്ന രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്ക് ആദ്യഘട്ട പരിശീലന കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിൽ എത്തി ഫോറം-12 സമർപ്പിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2022</link>
<guid>https://thekeralajournal.com/2022</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c080224bdc2.jpg" length="96429" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:20:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ദൈവദാൻ വൃദ്ധസദനത്തില്‍ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിരാലംബരുമായും വയോധികരുമായും ഉള്ള അന്തേവാസികൾക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.</p>
<p>വിവിധ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ആരോഗ്യപ്രവർത്തകർ ക്യാമ്പ് നടത്തുകയുണ്ടായി. കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിൻസി ജോസ്, ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം വിദഗ്ധൻ ഡോ. ജോസ്, മുരിക്കാശേരി അൽഫോൻസ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. ചെൽസിയ ജെയിംസ് എന്നിവർ രോഗികളെ പരിശോധിച്ചു.</p>
<p>രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന് കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം എച്ച്‌.ഐ ഇൻചാർജ് ജിബി വർഗീസ്, പി.എച്ച്‌.എൻ ജെസി തോമസ് എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും : നാളെ സൂക്ഷ്മപരിശോധന</title>
<link>https://thekeralajournal.com/2021</link>
<guid>https://thekeralajournal.com/2021</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf4310d6c5c.jpg" length="55060" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:17:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ ഇന്ന് മത്സരരംഗത്തുള്ള മുഴുവൻ സ്ഥാനാർത്ഥികളുടെയും ചിത്രം വ്യക്തമാകും. നാളെ (ചൊവ്വാഴ്ച) പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. ഇതോടെ എത്ര സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തതയാകും.</p>
<p>ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിലായി ഇതുവരെ എട്ട് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇവരിൽ അഞ്ച് പേർ എൽ‍.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതിൽ ദേവികുളം മണ്ഡലത്തിലെ ആർ. ഈശ്വരൻ ഡമ്മി സ്ഥാനാർത്ഥിയുമാണ്. കൂടാതെ രണ്ട് ബി.എസ്.പി സ്ഥാനാർത്ഥികളും ഒരു എൻ‍.ഡി.എ സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.</p>
<p>മണ്ഡലംവാരി കണക്ക് പ്രകാരം ഇടുക്കി മണ്ഡലത്തിൽ രണ്ട് പേർ, ദേവികുളം മണ്ഡലത്തിൽ മൂന്ന് പേർ, ഉടുമ്പൻചോല മണ്ഡലത്തിൽ രണ്ട് പേർ, പീരുമേട് മണ്ഡലത്തിൽ ഒരാൾ എന്നിങ്ങനെയാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് ഇതുവരെ ആരും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടില്ല.</p>
<p><strong>മുന്നണികൾ സജ്ജം</strong></p>
<p>തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ആഴ്ചകൾ മാത്രം ശേഷിക്കെ ജില്ലയിൽ രാഷ്ട്രീയ മുന്നണികൾ മുഴുവൻ സജ്ജമായി. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയത് എൽ‍.ഡി.എഫ് ആണ്. പിന്നാലെ എൻ‍.ഡി.എയും യു‍.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗം സജീവമാക്കി.</p>
<p>അഞ്ച് നിയോജക മണ്ഡലങ്ങളിലുമായി പ്രധാന പോരാട്ടം ഇടത്-വലത് മുന്നണികൾ തമ്മിലായിരിക്കുമെന്നാണു സൂചന. അതേസമയം എൻ‍.ഡി.എയും ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളിലാണ് മുന്നണികൾ മുഴുവൻ.</p>]]> </content:encoded>
</item>

<item>
<title>തേക്കടിയിൽ വനദിനാഘോഷം നടത്തി.</title>
<link>https://thekeralajournal.com/2020</link>
<guid>https://thekeralajournal.com/2020</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bfc45ddab8f.jpg" length="94975" type="image/jpeg"/>
<pubDate>Sun, 22 Mar 2026 16:10:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി:- കേരള വനം വന്യജീവി വകുപ്പ്, പെരിയാർ ടൈഗർ റിസർവിന്റെ അഭിമുഖ്യത്തിൽ വന ദിനാചരണം തേക്കടിയിൽ സംഘടിപ്പിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകനും ഇല നേച്ചർ ക്ലബ് സംസ്ഥാന ചെയർമാനുമായ സജിദാസ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ബോധവത്ക്കരണ ക്ലാസ്സുകൾ നയിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, വനം വകുപ്പിന്റെ വിവിധ ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം നൽകി. കുമിളി</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bfc71028256.jpg" alt=""></p>
<p>സഹ്യജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി, പരിപാടികളുടെ ഭാഗമായി വനയാത്ര, പഠന ക്ലാസുകൾ, എന്നിവയും സംഘടിപ്പിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മുന്നറിയിപ്പില്ലാതെ അന്തർ സംസ്ഥാന പാത തമിഴ്നാട് അടച്ചു..</title>
<link>https://thekeralajournal.com/2019</link>
<guid>https://thekeralajournal.com/2019</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf77de8f369.jpg" length="141426" type="image/jpeg"/>
<pubDate>Sun, 22 Mar 2026 10:39:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുന്നറിയിപ്പില്ലാതെ അന്തർ സംസ്ഥാന പാത തമിഴ്നാട് അടച്ചു. നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്കമ്പംമെട്ട്, ചെക്ക്പോസ്റ്റ് തമിഴ്നാട് സർക്കാർ അടച്ചത്, റോഡ് നവീകരണത്തിനായി അടക്കുന്നുവെന്നാണ് അറിയുന്നത്. എന്നാൽ ഈ സമയം വരെ ഒരു മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ട് കേരളത്തിന് നൽകുകയോ, റോഡ് അടക്കുകയാണെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല.</p>
<p>കേരളത്തിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങനാണ് കുരുങ്ങിക്കിടക്കുന്നത്, </p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bf7999b477d.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>LDF ഇരട്ടയാർ തിരഞ്ഞെടുപ്പ് കൺവെൻഷൻ..</title>
<link>https://thekeralajournal.com/2018</link>
<guid>https://thekeralajournal.com/2018</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf698530259.jpg" length="73723" type="image/jpeg"/>
<pubDate>Sun, 22 Mar 2026 09:39:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ :LDF  തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരട്ടയാറ്റിൽ സംഘടിപ്പിച്ചു. ജിൻസൺ വർക്കി പുളിയൻ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി കണ്ണുമുണ്ടയിൽ അധ്യക്ഷനായിരുന്നു. നേതാക്കളായ റിൻസ് ചാക്കോ, പി ബി ഷാജി, ആനന്ദ് സുനിൽകുമാർ, ജിഷ ഷാജി, ടി കെ അപ്പുക്കുട്ടൻ, തുടങ്ങിയവർ സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിവിധ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ്  പങ്കെടുത്തത്. കഴിഞ്ഞ 10 വർഷക്കാലമായി നടക്കുന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി.100% ഭരണ തുടർച്ചയുണ്ടാകുമെന്ന് യോഗം വിലയിരുത്തി. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഉണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി, സഖാവ് കെ കെ ജയചന്ദ്രന് ഭൂരിപക്ഷം ഇരുപതിനായിരത്തിലധികം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bf6b563e9c8.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വനസംരക്ഷണ ചുമതലകൾക്ക് ഒപ്പം കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിലെ വനപാലകർ</title>
<link>https://thekeralajournal.com/2017</link>
<guid>https://thekeralajournal.com/2017</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf43aa471fd.jpg" length="170468" type="image/jpeg"/>
<pubDate>Sun, 22 Mar 2026 06:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വനസംരക്ഷണ ചുമതലകൾക്ക് പുറമെ കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിലെ വനപാലകർ ശ്രദ്ധേയരാകുന്നു. ഓഫീസ് പരിസരത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന പത്ത് സെന്റ് ഭൂമിയെ ജൈവ പച്ചക്കറി കൃഷിയിലൂടെ സജീവമാക്കിയാണ് ഇവർ മാതൃകയാകുന്നത്.</p>
<p>കാഞ്ചിയാർ പള്ളിക്കവലയ്ക്ക് സമീപമുള്ള റേഞ്ച് ഓഫീസ് വളപ്പിലും ക്വാർട്ടേഴ്സ് പരിസരത്തുമാണ് വിഷരഹിത പച്ചക്കറികൾ വളരുന്നത്. ജനുവരി ആദ്യവാരം ഓരോ ജീവനക്കാരും ഓരോ തൈ നട്ടുകൊണ്ടാണ് കൃഷിക്ക് തുടക്കമിട്ടത്.</p>
<p>റേഞ്ച് ഓഫീസർ കെ വി രതീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ ബിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ഒരുമിച്ചപ്പോൾ രണ്ട് മാസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് സാധ്യമായി. വഴുതന, മുളക്, പാവൽ, തക്കാളി, അച്ചിങ്ങപ്പയർ, ബീൻസ് തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾ ഇവിടെ സമൃദ്ധമായി ലഭിക്കുന്നു.</p>
<p>ഔദ്യോഗിക തിരക്കുകൾക്കിടയിലും കൃഷിയുടെ പരിപാലനത്തിന് ജീവനക്കാർ സമയം കണ്ടെത്തുന്നു. പാർട്ട് ടൈം സ്വീപ്പർ കെ എൻ പ്രസാദ് കൃഷിയിടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.</p>
<p>പച്ചക്കറികൾക്ക് പുറമെ നൂറ്റമ്പതിലധികം ഔഷധസസ്യങ്ങളും ഇവിടെ സംരക്ഷിക്കുന്നു. നീലയമരി, ശംഖുപുഷ്പം, വിവിധയിനം തുളസികൾ എന്നിവ ഉൾപ്പെടുന്ന സമൃദ്ധമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>സീനിയർ ക്ലാർക്ക് മുത്തുകുമാർ, ധന്യമോൾ, വാച്ചർമാരായ ദിവാകരൻ, തങ്കൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കവിത, ആര്യ, അഫ്സൽ, പ്രിയേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ വിനോദ് എന്നിവർ ചേർന്ന സംഘമാണ് ഈ ഹരിത സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.</p>
<p>കാഞ്ചിയാർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ് ജീവനക്കാർ.</p>]]> </content:encoded>
</item>

<item>
<title>പ്രതീക്ഷയോടെ മുന്നണികൾ: ജില്ലയിൽ എട്ട് സ്ഥാനാർത്ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു</title>
<link>https://thekeralajournal.com/2016</link>
<guid>https://thekeralajournal.com/2016</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b692a2d1933.jpg" length="106439" type="image/jpeg"/>
<pubDate>Sun, 22 Mar 2026 06:47:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ എട്ട് സ്ഥാനാർത്ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു.</p>
<p>ഇടുക്കി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ, ബി.എസ്.പി സ്ഥാനാർത്ഥി ഷിജോ ആന്റണി എന്നിവരാണ് പത്രിക നല്‍കിയത്.</p>
<p>ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ, ഡമ്മിയായി ആർ. ഈശ്വരൻ, എൻ.ഡി.എ സ്ഥാനാർത്ഥി എസ്. രാജേന്ദ്രൻ എന്നിവർ പത്രിക നല്‍കി. ഉടുമ്പൻചോല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ, ബി.എസ്.പി സ്ഥാനാർത്ഥി പി.കെ. സജീവൻ എന്നിവരും പീരുമേട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ. സലിംകുമാറും നാമനിർദേശപത്രിക സമർപ്പിച്ചു.</p>
<p><strong>മണ്ഡലങ്ങളിലെ പ്രധാന മത്സരങ്ങൾ</strong></p>
<p><strong>ഉടുമ്പൻചോല</strong></p>
<p>കെ കെ ജയചന്ദ്രൻ (എൽ.ഡി.എഫ്)</p>
<p>സേനാപതി വേണു (യു.ഡി.എഫ്)</p>
<p>സംഗീത വിശ്വനാഥൻ (എൻ.ഡി.എ)</p>
<p><strong>ഇടുക്കി</strong></p>
<p>റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ്)</p>
<p>റോയ് കെ പൗലോസ് (യു.ഡി.എഫ്)</p>
<p>പ്രതീഷ് പ്രഭ (എൻ.ഡി.എ)</p>
<p><strong>തൊടുപുഴ</strong></p>
<p>അപ്പു ജോൺ ജോസഫ് (യു.ഡി.എഫ്)</p>
<p>സിറിയക് ചാഴികാടൻ (എൽ.ഡി.എഫ്)</p>
<p>റോയി വാരിക്കാട്ട് (എൻ.ഡി.എ)</p>
<p><strong>പീരുമേട്</strong></p>
<p>കെ സലിംകുമാർ (എൽ.ഡി.എഫ്)</p>
<p>സിറിയക് തോമസ് (യു.ഡി.എഫ്)</p>
<p>രതീഷ് വരകുമല (എൻ.ഡി.എ)</p>
<p>ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രി മാർച്ച് 24ന് ഇടുക്കിയിൽ</title>
<link>https://thekeralajournal.com/2015</link>
<guid>https://thekeralajournal.com/2015</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/img_69bf40a11c6806-91716161-24297954.gif" length="88189" type="image/jpeg"/>
<pubDate>Sun, 22 Mar 2026 06:36:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 24 ന് ഇടുക്കി ജില്ലയിൽ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും.</p>
<p>മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പനയിലും, ഉച്ചയ്ക്ക് 3 മണിക്ക് അടിമാലിയിലും, 4 മണിക്ക് നെടുങ്കണ്ടത്തും, വൈകിട്ട് 5 മണിക്ക് വണ്ടിപ്പെരിയാറിലും പൊതുപരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന ക്യാമ്പ്, ലോഗോ പ്രകാശനം നടന്നു..</title>
<link>https://thekeralajournal.com/2014</link>
<guid>https://thekeralajournal.com/2014</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bebe7ee840d.jpg" length="106294" type="image/jpeg"/>
<pubDate>Sat, 21 Mar 2026 22:11:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:- കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം തേക്കടിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ലോഗോ പ്രകാശനം നിർവഹിച്ചു. കേരള ചിത്രകലാപരിഷത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 11 12 തീയതികളിൽ തേക്കടിയിൽ വച്ച്, പെരിയാർ ടൈഗർ റിസർവിന്റെ  സഹകരണത്തോടെയാണ് സംസ്ഥാന സമ്മേളനവും  ചിത്രകലാ ക്യാമ്പും നടക്കുന്നത്.. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം ചിത്രകാരന്മാരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചിത്രകാരന്മാരുടെ ഏകദിന ക്യാമ്പും കുമളിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, മുഖ്യപ്രഭാഷണം നടത്തി. KCP ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ എം, ക്യാമ്പ് കോർഡിനേറ്റർ ഫ്രസ്കോ മുരളി, ജോ: സെക്രട്ടറി ശ്രീകാന്ത്, എന്നിവർ സംസാരിച്ചു. ചിത്രകാരായ മനോജ് മൂന്നാർ, ആർട്ടിസ്റ്റ് ലേഖ, ബിനോയ് മാവടി, ഫാ സാബു മന്നാടാ, അരുൺ ഇരട്ടയാർ, അർട്ടിസ്റ്റ് ജോസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69beca15e88cc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി രതീഷ് വരകുമല</title>
<link>https://thekeralajournal.com/2013</link>
<guid>https://thekeralajournal.com/2013</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69be5f2fcc41c.jpg" length="39250" type="image/jpeg"/>
<pubDate>Sat, 21 Mar 2026 14:34:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല പീരുമേട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി.</p>
<p>ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് പീരുമേട്ടിലെ സ്ഥാനാർത്ഥിയായി രതീഷ് വരകുമല ഉൾപ്പെട്ടിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69be5f2563ac2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കുമളിയില്‍ നിയമസഭാ ചിലവ് നിരീക്ഷകൻ സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2012</link>
<guid>https://thekeralajournal.com/2012</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdf1444a300.jpg" length="124800" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:45:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിച്ച ചിലവ് നിരീക്ഷകൻ ആഷിഷ് കുമാർ സംസ്ഥാന അതിർത്തിയായ കുമളിയിൽ സന്ദർശനം നടത്തി.</p>
<p>സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാറ്റിക് സർവൈലൻസ് ടീമുമായി അദ്ദേഹം ആശയവിനിമയം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിശോധനാ നടപടികളും നിരീക്ഷണ ക്രമീകരണങ്ങളും സംബന്ധിച്ച് വിശദമായി വിലയിരുത്തലും നടത്തി.</p>
<p>എന്തെങ്കിലും പരാതികളോ സംശയാസ്പദ വിവരങ്ങളോ ഉണ്ടെങ്കിൽ നേരിട്ട് തന്നെ അറിയിക്കണമെന്ന് സ്റ്റാറ്റിക് സർവൈലൻസ് സംഘത്തോട് ആഷിഷ് കുമാർ നിർദേശം നൽകി.</p>
<p>ദൈനംദിന റിപ്പോർട്ടുകൾ അസിസ്റ്റന്റ് ചെലവ് നിരീക്ഷകനു സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹോം വോട്ടിംഗിന് ജില്ലയില്‍ 6666 പേര്‍</title>
<link>https://thekeralajournal.com/2011</link>
<guid>https://thekeralajournal.com/2011</guid>
<description><![CDATA[ ജില്ലയില്‍ ആകെ 12,768 പേരാണ് ഹോം വോട്ടിംഗിന് അർഹരായിരിക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdf0a020752.jpg" length="67469" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:43:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ വോട്ട് ചെയ്യാന്‍ 6666 വോട്ടർമാർ സമ്മതമറിയിച്ചു.</p>
<p>85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40%ത്തിലധികം ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ നിന്ന് വോട്ടവകാശം വിനിയോഗിക്കാനാവുന്ന രീതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹോം വോട്ടിംഗ് സംവിധാനം.</p>
<p>ജില്ലയില്‍ ആകെ 12,768 പേരാണ് ഹോം വോട്ടിംഗിന് അർഹരായിരിക്കുന്നത്. ഇതിൽ 6666 പേർ ഈ സൗകര്യം ഉപയോഗിക്കാൻ തയ്യാറായപ്പോൾ, 3860 വോട്ടർമാർ ഹോം വോട്ടിംഗ് സംവിധാനം വിനിയോഗിക്കില്ലെന്ന് അറിയിച്ചു.</p>
<p>ബി.എൽ.ഒമാർ മുഖേനയാണ് ഹോം വോട്ടിംഗിനായുള്ള അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുന്നത്. നിലവിൽ 6951 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.</p>
<p>പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി വോട്ടവകാശം വിനിയോഗിക്കാനാണ് ഹോം വോട്ടിംഗ് സംവിധാനം ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി വാർഷിക സമ്മേളനം ഇന്ന്</title>
<link>https://thekeralajournal.com/2010</link>
<guid>https://thekeralajournal.com/2010</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdefdbbb083.jpg" length="54322" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:39:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ വാർഷിക സമ്മേളനവും അവാർഡുദാനവും യാത്രയയപ്പു സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കും.</p>
<p>ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിക്കും.</p>
<p>വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.</p>
<p>ഇടുക്കി രൂപതയിലെ മികച്ച സ്കൂളുകൾക്കും മികച്ച പി.ടി.എകൾക്കും അവാർഡുകൾ സമ്മാനിക്കും. രൂപതയിലെ സ്കൂളുകളിൽ നിരവധി വർഷങ്ങൾ സുത്യർഹമായ സേവനം അനുഷ്ഠിച്ച് ഈ വർഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സമ്മേളനത്തിൽ ആദരിക്കുകയും യാത്രയയപ്പു നൽകുകയും ചെയ്യും.</p>
<p>അക്കാദമിക് സ്കോളർഷിപ്പ്, സന്മാർഗ, വേദപാഠ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്യും.</p>
<p>ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ, ജോയി കെ. ജോസ്, എം.വി. ജോർജ്കുട്ടി, ബിനോയി ചെമ്മരപ്പള്ളി എന്നിവർ പ്രസംഗിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് തുടക്കമായി.</title>
<link>https://thekeralajournal.com/2009</link>
<guid>https://thekeralajournal.com/2009</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdef0b6957a.jpg" length="29486" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് തുടക്കമായി. ‘ഓപ്പറേഷൻ സി ഹണ്ട്’ എന്ന പേരിലാണ് പരിശോധനകൾ നടത്തുന്നത്.</p>
<p>മുൻകാലങ്ങളിൽ കഞ്ചാവ് കൃഷി നടന്നിട്ടുള്ള പ്രദേശങ്ങളും, വീണ്ടും കൃഷി നടക്കാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഇതിനായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം സാധ്യതാപട്ടിക തയ്യാറാക്കിയിട്ടുണ്ട്.</p>
<p>വിവിധ ഭാഗങ്ങളിലായി വ്യാപകമായ പരിശോധനകൾ നടത്തിയും, കൃഷി പൂർണമായും തടയുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ്: ഹരിത പ്രോട്ടോക്കോൾ പാലിക്കണം</title>
<link>https://thekeralajournal.com/2008</link>
<guid>https://thekeralajournal.com/2008</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bd444697b23.jpg" length="100083" type="image/jpeg"/>
<pubDate>Fri, 20 Mar 2026 18:27:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഹരിത പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കാൻ തീരുമാനം എടുത്തതായി അധികൃതർ അറിയിച്ചു. ജില്ലകളിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ശുചിത്വ മിഷൻ വ്യക്തമാക്കി.</p>
<p>2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പിലാക്കിയ മാതൃകയുടെ തുടർച്ചയായി, ഈ തെരഞ്ഞെടുപ്പിലും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തും. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. ഇതിനായുള്ള സർക്കുലർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കി.</p>
<p>♻️ പരിസ്ഥിതി സൗഹൃദ സാമഗ്രികൾ നിർബന്ധം</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, കൊടിതോരണങ്ങൾ എന്നിവ നിർമ്മിക്കാൻ പി.വി.സി ഫ്ലക്സ്, പ്ലാസ്റ്റിക്, നൈലോൺ തുടങ്ങിയ പുനഃചംക്രമണം സാധ്യമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പകരം, പോളി എതിലീൻ അല്ലെങ്കിൽ 100% കോട്ടൺ പോലുള്ള പുനഃചംക്രമണയോഗ്യമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.</p>
<p>പ്രചാരണ ബാനറുകളിൽ നിർബന്ധമായും:</p>
<p>പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ</p>
<p>കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ / QR കോഡ്</p>
<p>എന്നിവ രേഖപ്പെടുത്തിയിരിക്കണം. QR കോഡ് ഇല്ലാത്ത ബോർഡുകൾ കണ്ടാൽ പൊതുജനങ്ങൾ 9446700800 എന്ന വാട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാം.</p>
<p>🚫 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം</p>
<p>പ്രചാരണ പരിപാടികൾ, റാലികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിൽ:</p>
<p>പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ എന്നിവ ഒഴിവാക്കണം</p>
<p>പകരം സ്റ്റീൽ, ഗ്ലാസ് പോലുള്ള പുനരുപയോഗ സാധനങ്ങൾ ഉപയോഗിക്കണം</p>
<p>🔇 ശബ്ദ-മാലിന്യ നിയന്ത്രണം</p>
<p>അലങ്കാരത്തിനായി പുനരുപയോഗിക്കാവുന്ന സാമഗ്രികൾ മാത്രം ഉപയോഗിക്കണം</p>
<p>ലൗഡ്‌സ്പീക്കറുകൾ ഉൾപ്പെടെയുള്ള ശബ്ദ സംവിധാനങ്ങൾ നിയമപരമായ പരിധിയിൽ മാത്രം ഉപയോഗിക്കണം</p>
<p>🗑️ മാലിന്യ നിർമാർജനം</p>
<p>പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക സംവിധാനം ഒരുക്കും.</p>
<p>👨‍🏫 പരിശീലനവും കർശന നിയന്ത്രണവും</p>
<p>തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും ഹരിത പ്രോട്ടോക്കോൾ സംബന്ധിച്ച പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നൽകും. നിയമലംഘനം കണ്ടെത്തിയാൽ:</p>
<p>അനധികൃത ബാനറുകളും കമാനങ്ങളും നീക്കം ചെയ്യും</p>
<p>ചെലവ് ബന്ധപ്പെട്ട പാർട്ടികളിൽ നിന്ന് ഈടാക്കും</p>
<p>ആവശ്യമായിടത്ത് പിഴയും ചുമത്തും</p>]]> </content:encoded>
</item>

<item>
<title>“പരിഭവങ്ങളില്ല, പോരാട്ടം തുടരും,പ്രസ്ഥാനമാണ് വലുത് ”: സ്ഥാനാർത്ഥിത്വ മാറ്റത്തിൽ ജോയി വെട്ടിക്കുഴി</title>
<link>https://thekeralajournal.com/2007</link>
<guid>https://thekeralajournal.com/2007</guid>
<description><![CDATA[ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bd40c8bb869.jpg" length="93040" type="image/jpeg"/>
<pubDate>Fri, 20 Mar 2026 18:13:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ ഉയർന്നു കേട്ട പേരുകളിൽ ഒന്നായിരുന്നു ജോയി വെട്ടിക്കുഴിയുടേത്.എന്നാൽ സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോൾ ഇടുക്കിയിൽ റോയി k പൗലോസ് സ്ഥാനാർഥിയായി വന്നു.ഇതിൽ പ്രതികരണവുമായി കട്ടപ്പന മുനിസിപ്പാലിറ്റി അധ്യക്ഷൻ കൂടെയായ ജോയി വെട്ടിക്കുഴി.</p>
<p>'ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിൽ, അവസാന നിമിഷം വരെ ഇടുക്കിയിലെ സ്ഥാനാർത്ഥിത്വത്തിന്  പേര് സജീവമായി പരിഗണിക്കപ്പെട്ടത് തന്നെ ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്നും അതിയായ സന്തോഷം ഉണ്ടെന്നും ജോയി വെട്ടിക്കുഴി കുറിച്ചു.</p>
<p>തന്നെ സ്നേഹിക്കുന്ന എല്ലാവരോടും ഈ നിമിഷം പറയാനുള്ളത്  — വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത് എന്നും അദ്ദേഹം.</p>
<p>നമ്മുടെ മുന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉജ്ജ്വല വിജയം ഉറപ്പാക്കുകയാണ്. ഇടുക്കി നിയമസഭാ മണ്ഡലത്തിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നമ്മുടെ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കണം. അതിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, ഒരു ടീമായി മുന്നോട്ട് പോവാം.</p>
<p>ഫേസ് ബുക്കിലൂടെയാണ് ജോയി വെട്ടിക്കുഴിയുടെയും പ്രതികരണം.</p>
<p>ഫേസ്ബുക്ക് പോസ്റ്റിൻ്റെ മുഴുവൻ രൂപം ഇങ്ങനെ</p>
<p>"ഹൃദയം നിറഞ്ഞ സ്നേഹത്തോടെ...</p>
<p>പ്രിയപ്പെട്ടവരേ...</p>
<p></p>
<p>കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങളിൽ പലരുടെയും ഫോൺകോളുകൾ എന്നെ തേടിയെത്തുന്നുണ്ട്. ഇടുക്കിയിൽ ഞാൻ സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും, അതിലുണ്ടായ മാറ്റത്തിലുള്ള നിങ്ങളുടെ സങ്കടങ്ങളും പരിഭവങ്ങളും നിങ്ങൾ പങ്കുവെക്കുമ്പോൾ, ആ സ്നേഹത്തിന് മുന്നിൽ എന്റെ കണ്ണുകൾ നിറയുകയാണ്. നിങ്ങളുടെ ഈ കരുതലിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്</p>
<p></p>
<p>ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനം, അവസാന നിമിഷം വരെ ഇടുക്കിയിലെ സ്ഥാനാർത്ഥിത്വത്തിലേക്ക് എന്റെ പേര് സജീവമായി പരിഗണിച്ചു എന്നത് തന്നെ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാൻ കരുതുന്നു. അതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്.</p>
<p></p>
<p>കോൺഗ്രസിനെപ്പോലെ വലിയൊരു ജനാധിപത്യ പ്രസ്ഥാനത്തിന് പല ഘട്ടങ്ങളിലും പല രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിക്കേണ്ടി വരും. അതിന്റെ ഭാഗമായി മാത്രമാണ് ഈ മാറ്റം. അതിൽ എനിക്ക് സങ്കടമില്ല. കാരണം, 'ജോയി വെട്ടിക്കുഴി' എന്ന മലയോരത്തിന്റെ മണ്ണിൽ ജനിച്ച് പരിമിതികളോട് പൊരുതി വളർന്ന ഒരു സാധാരണക്കാരനെ നിങ്ങളറിയുന്ന ഇന്നത്തെ നിലയിലേക്ക് വളർത്തിയത് ഈ പ്രസ്ഥാനമാണ്.</p>
<p></p>
<p>യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും, കട്ടപ്പന നഗരസഭാ അധ്യക്ഷ പദവിയും ഉൾപ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങൾ നൽകി പാർട്ടി എന്നെ എക്കാലത്തും നെഞ്ചോട് ചേർത്തുപിടിച്ചിട്ടേയുള്ളൂ.</p>
<p></p>
<p>പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്കുവേണ്ടി സംസാരിച്ച ആദരണീയരായ മതമേലധ്യക്ഷന്മാർ, സാംസ്കാരിക നേതാക്കൾ, വിവിധ സാമൂഹിക സംഘടനകളുടെ ഭാരവാഹികൾ എന്നിവരോടുള്ള വലിയ കടപ്പാട് നിറഞ്ഞ ഹൃദയത്തോടെ ഞാൻ രേഖപ്പെടുത്തുന്നു. ഒപ്പം, രാപ്പകലില്ലാതെ എനിക്കൊപ്പം നിന്ന ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ... നിങ്ങളുടെ നിസ്വാർത്ഥമായ സ്നേഹമാണ് പൊതുജീവിതത്തിൽ എന്റെ ഏറ്റവും വലിയ സമ്പാദ്യം.</p>
<p></p>
<p>എന്നെ സ്നേഹിക്കുന്നവരോട് ഈ നിമിഷം എനിക്ക് ഒന്നേ പറയാനുള്ളൂ... വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്.</p>
<p></p>
<p>നമ്മുടെ മുന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ഉജ്ജ്വല വിജയമാണ്. ഇടുക്കി നിയമസഭാ മണ്ഡലത്തിലും ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും നമ്മുടെ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറണം. അതിനായി നമുക്ക് ഒന്നിച്ച് നിൽക്കാം. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, ഒരു ടീമായി നമുക്ക് പോരാടാം.</p>
<p>വിജയം നമ്മുടേതാകും... പ്രസ്ഥാനത്തിന്റേതാകും.</p>
<p>ഏറെ സ്നേഹത്തോടെ,</p>
<p>നിങ്ങളുടെ സ്വന്തം,</p>
<p>ജോയി വെട്ടിക്കുഴി</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ സ്ഥാനാർത്ഥി നിർണ്ണയം യുവാക്കളെ അപ്പാടെ തള്ളിയതായി വിമർശ്ശനം...</title>
<link>https://thekeralajournal.com/2006</link>
<guid>https://thekeralajournal.com/2006</guid>
<description><![CDATA[ യുവ വോട്ടർമാർക്ക് സ്വാധീനമുള്ള മണ്ഡലം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9d4106158.jpg" length="131496" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:39:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ യുവ നേതാക്കളെ പൂർണ്ണമായും അവഗണിച്ചുവെന്ന വിമർശനം ശക്തമാകുന്നു. യുവജന സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന നിരവധി നേതാക്കൾ ഉണ്ടായിട്ടും, അന്തിമ പട്ടികയിൽ ഒരാളും ഇടംനേടാത്തതിൽ പാർട്ടിയുടെ യുവജന സംഘടനകൾ അതൃപ്തരാണ്.</p>
<p>ആദ്യഘട്ട ചർച്ചകളിൽ പീരുമേട് / ഇടുക്കി മണ്ഡലങ്ങളിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ അലോഷ്യസ് സേവ്യറും, ഇടുക്കി മണ്ഡലത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിയും, ഉടുമ്പൻചോലയിൽ കെ.എസ് അരുണും ഉൾപ്പെടെ പല യുവ നേതാക്കളുടെയും പേരുകൾ സജീവമായി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തിൽ ഇവരെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.</p>
<p>യുവ വോട്ടർമാർ നിർണായക സ്വാധീനമുള്ള ജില്ലയായ ഇടുക്കിയിൽ, യുവ സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറുമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും, മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകളും സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ഘടകങ്ങളായി.</p>
<p>ഇടുക്കി മണ്ഡലത്തിൽ ആറാം തവണയും മത്സരത്തിനിറങ്ങുന്ന റോഷി അഗസ്റ്റിനെതിരെ കാർഷിക വിഷയങ്ങളിൽ സജീവ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ ബിജോ മാണിയുടെ പേര് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അലോഷ്യസ് സേവ്യർ, അവസാനം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയെന്ന വാർത്തകളും പുറത്തുവന്നു. പിന്നാലെ മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം തീരുമാനം പിൻവലിച്ചതായാണ് വിവരം.</p>
<p>ജില്ലയിലെ യുവ നേതാക്കളെ അപ്പാടെ അവഗണിച്ചത് കോൺഗ്രസിന് വെല്ലുവിളിയാകുമോഎന്നതാണ് ഉയർന്നുവരുന്ന ചോദ്യം</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം–വിവിപാറ്റ് ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി</title>
<link>https://thekeralajournal.com/2005</link>
<guid>https://thekeralajournal.com/2005</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9e132e622.jpg" length="77391" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:38:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി.പി.എ.ടി യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാൻഡമൈസേഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നടപടി നടന്നത്.</p>
<p>ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വി.വി.പി.എ.ടി എന്നിവ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ റാൻഡമൈസേഷൻ വഴി തെരഞ്ഞെടുത്തു. ഇവിഎം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓരോ മണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങൾ തിരഞ്ഞെടുക്കിയത്. ഇതിൽ നിന്ന് ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ നിർണ്ണയിക്കും.</p>
<p>ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, പോലീസ് നിരീക്ഷകൻ പവൻ കുമാർ, പൊതു നിരീക്ഷകരായ ദീപ്തി ഉപൽ, ഹർഷദ് കുമാർ ആർ. പട്ടേൽ, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു തുടങ്ങിയവർ പങ്കെടുത്തു.</p>
<p>മണ്ഡലങ്ങളിലെ യന്ത്രങ്ങളുടെ എണ്ണം (ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വി.വി.പി.എ.ടി ക്രമത്തിൽ):</p>
<p>ദേവികുളം – 255, 255, 277</p>
<p>ഉടുമ്പൻചോല – 239, 239, 259</p>
<p>തൊടുപുഴ – 272, 272, 295</p>
<p>ഇടുക്കി – 246, 246, 267</p>
<p>പീരുമേട് – 266, 266, 288</p>]]> </content:encoded>
</item>

<item>
<title>ഗ്യാസ് സിലിണ്ടർ ക്ഷാമമില്ല; വ്യാജപ്രചാരണങ്ങൾക്ക് കര്‍ശന നടപടി – ജില്ലാ സപ്ലൈ ഓഫീസർ</title>
<link>https://thekeralajournal.com/2004</link>
<guid>https://thekeralajournal.com/2004</guid>
<description><![CDATA[ ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്ത് ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9d5d57a5c.jpg" length="101536" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:35:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ ആശ ടി.ജെ അറിയിച്ചു. നിലവിൽ ജില്ലയിൽ ഗ്യാസ് സിലിണ്ടർ ക്ഷാമമില്ലെന്നും ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട ഏജൻസികൾ വഴി സിലിണ്ടറുകൾ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്നതായും അവർ വ്യക്തമാക്കി.</p>
<p>ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്ത് ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.</p>
<p>യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത സംബന്ധിച്ച് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകളോ സോഷ്യൽ മീഡിയ പ്രചാരണങ്ങളോ നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എൽ.പി.ജി വിതരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ജില്ല, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.</p>
<p>ഗ്യാസ് ഏജൻസികൾ മുൻഗണനാക്രമം പാലിച്ചാണ് സിലിണ്ടർ വിതരണം നടത്തേണ്ടത്. ഉപഭോക്താക്കൾക്ക് ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സിലിണ്ടർ കൈമാറുന്ന സമയത്ത് നൽകണമെന്നും നിർദേശം നൽകി. വിതരണ സമയത്ത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.</p>
<p>യുദ്ധ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വാണിജ്യ സിലിണ്ടറുകൾ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകി വിതരണം ചെയ്യുമെന്നും അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, എയർലൈൻ/റെയിൽവേ ക്യാന്റീനുകൾ എന്നിവയ്ക്ക് രണ്ടാമത്തെ മുൻഗണന ലഭിക്കും.</p>
<p>കൺട്രോൾ റൂം ബന്ധപ്പെടാനുള്ള വിവരങ്ങൾ:</p>
<p>ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി: 04862 232321</p>
<p>ഇമെയിൽ: dsoidukki@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ: 04862 222515 / 9188527363</p>
<p>ഇമെയിൽ: tsothodupuzha@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി: 04862 294975 / 9188527364</p>
<p>ഇമെയിൽ: tsoidukki1@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട്: 04869 232066 / 9188527365</p>
<p>ഇമെയിൽ: tso.peermade07@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പൻചോല: 04868 232047 / 9188527366</p>
<p>ഇമെയിൽ: tsoudumbanchola@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം: 04865 264224 / 9188527367</p>
<p>ഇമെയിൽ: tsodklm@gmail.com</p>]]> </content:encoded>
</item>

<item>
<title>തോട്ടം തൊഴിലാളി വിരുദ്ധ കരാർ റദ്ദാക്കണം; 26ന് പണിമുടക്ക് പ്രഖ്യാപനം</title>
<link>https://thekeralajournal.com/2003</link>
<guid>https://thekeralajournal.com/2003</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9c555749e.jpg" length="72522" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:31:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ഹിതങ്ങൾക്ക് വിരുദ്ധമായി പി.എൽ.സി വഴി ഉണ്ടാക്കിയ തൊഴിലാളി വിരുദ്ധ കരാർ ഉടൻ റദ്ദാക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ആവശ്യപ്പെട്ടു. അണക്കരയിൽ നടന്ന എസ്റ്റേറ്റ് മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നതിൽ ഇടത്-വലത് യൂണിയനുകൾ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് സിബി വർഗീസ് ആരോപിച്ചു. കഴിഞ്ഞ 12 വർഷമായി നാമമാത്രമായ വർധനവുകൾ മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചതെന്നും, യൂണിയനുകൾ മുന്നോട്ടുവച്ച 26 ഇന ആവശ്യങ്ങളിൽ ഒന്നും പോലും നടപ്പാക്കാത്ത സർക്കാർ തൊഴിലാളികളെ നിരാശരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഈ സാഹചര്യത്തിൽ പ്രതിഷേധമായി ഈ മാസം 26ന് സംസ്ഥാനത്തുടനീളം തോട്ടം തൊഴിലാളികൾ പണിമുടക്ക് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.</p>
<p>സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.ബി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. വിജയൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനീഷ് കുമാർ, ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, കെ.കെ. സനു, പി. ഭുവനേന്ദ്രൻ, എസ്.കെ. കറുപ്പുസ്വാമി, പി.ടി. ബാബു എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അണക്കര ടൗണിൽ പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു.</p>
<p>പുതിയ ഭാരവാഹികളായി എൻ.ബി. ശശിധരൻ (പ്രസിഡന്റ്), കെ.സി. സിനീഷ് കുമാർ (ജനറൽ സെക്രട്ടറി), കെ.കെ. സാനു (ട്രഷറർ), അജിത ഷൈൻ (ജോയിന്റ് സെക്രട്ടറി), പി. ഭുവനേന്ദ്രൻ, കെ.പി. പാൽരാജ്, എസ്.കെ. കറുപ്പുസ്വാമി, ഷിജി ഓമനക്കുട്ടൻ, പി.ടി. ബാബു, എം.ആർ. ഷാനൻ എന്നിവരെ തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം</title>
<link>https://thekeralajournal.com/2002</link>
<guid>https://thekeralajournal.com/2002</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9bb2907b2.jpg" length="79666" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:28:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ ആദ്യമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) അംഗീകാരം തൊടുപുഴ സെന്റ് മേരീസ് ആശുപത്രി സ്വന്തമാക്കി. ആരോഗ്യ സേവന രംഗത്ത് ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്ന ആശുപത്രികൾക്കാണ് ഈ ദേശീയ അംഗീകാരം ലഭിക്കുന്നത്.</p>
<p>1959-ൽ അതിവിദഗ്ധ ചികിത്സ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ടി.എം. എബ്രാഹം ആരംഭിച്ച സ്ഥാപനമാണ് സെന്റ് മേരീസ് ആശുപത്രി. കാലാനുസൃതമായി വികസിച്ച ആശുപത്രിയിൽ ഇന്ന് പത്തിലേറെ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും പതിനഞ്ചോളം സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും സജ്ജമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.</p>
<p>ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയർത്തുന്നതിനും രോഗികൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ചികിത്സ ഉറപ്പാക്കുന്നതിനും എൻ.എ.ബി.എച്ച് അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് പുതിയ ഭരണസമിതി</title>
<link>https://thekeralajournal.com/2001</link>
<guid>https://thekeralajournal.com/2001</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9a31a0a0a.jpg" length="42733" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:22:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ ലിജോബി ബേബി പ്രസിഡന്റായുള്ള 11 അംഗ ഭരണസമിതി ചുമതലയേറ്റു. കാലാവധി പൂര്‍ത്തിയായ ഭരണസമിതിക്ക് പകരമായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15-നാണ് നടന്നത്.</p>
<p>കെ.എന്‍. ചന്ദ്രന്‍, സജി ചാക്കോ, സതീഷ് ചന്ദ്രന്‍, സെബാസ്റ്റ്യന്‍ കെ.എ., ഷാന്‍ വി.ടി., ഫാരിസ് എം.എം., സജിത ഭായ്, സനീഷ് ശ്രീധരന്‍, കെ.ജെ. ഫൈസല്‍, നിമിഷ മുരുകന്‍ എന്നിവരാണ് മറ്റ് ഭരണസമിതിയംഗങ്ങള്‍.</p>
<p>തുടര്‍ന്ന് നടന്ന യോഗത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. മനോജ് എം. തോമസ്, സി.ആര്‍. മുരളി, സി.എസ്. അജേഷ്, ബിജു വാഴപ്പനാടി, ഗിരീഷ് മാലിയില്‍, കെ.ആര്‍. രാമചന്ദ്രന്‍, പൊന്നമ്മ സുഗതന്‍ എന്നിവരും സെക്രട്ടറി റെജി അബ്രഹാമും സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോക സന്തോഷ സൂചിക ഇന്ത്യ, 116 &#45; മത്..</title>
<link>https://thekeralajournal.com/2000</link>
<guid>https://thekeralajournal.com/2000</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc8f7dc0ae5.jpg" length="55173" type="image/jpeg"/>
<pubDate>Fri, 20 Mar 2026 05:40:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോക രാജ്യങ്ങളുടെ സന്തോഷനില വിലയിരുത്തുന്ന World Happiness Report 2026 പുറത്തിറങ്ങി. 147 രാജ്യങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ ഇന്ത്യ 116-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 126-ാം സ്ഥാനത്തുനിന്ന് ഇന്ത്യയുടെ നില മെച്ചപ്പെട്ടത് ശ്രദ്ധേയമാണ്.തുടർച്ചയായ ഒൻപതാം വർഷവും Finland ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. നോർഡിക് രാജ്യങ്ങളായ Iceland, Denmark, Sweden, Norway എന്നിവയും ആദ്യ പത്തിൽ സ്ഥാനം ഉറപ്പിച്ചു.മറ്റ് പ്രധാന രാജ്യങ്ങളിൽ China 65-ാം സ്ഥാനത്തും Pakistan 109-ാം സ്ഥാനത്തുമാണ്. ആഗോള ശക്തികളായ United States (23), Germany (24) എന്നീ രാജ്യങ്ങൾ ആദ്യ 20 സ്ഥാനങ്ങൾക്ക് പുറത്തായി.</p>
<p>അതേസമയം, Afghanistan ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യമായി പട്ടികയുടെ അവസാന സ്ഥാനത്ത് തുടരുന്നു.</p>
<p>University of Oxford Wellbeing Research Centre, Gallup, UN Sustainable Development Solutions Network എന്നിവയുടെ സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജിഡിപി, സാമൂഹിക പിന്തുണ, ആയുസ് ദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി കുറവ് തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സന്തോഷനില നിർണ്ണയിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്</title>
<link>https://thekeralajournal.com/1999</link>
<guid>https://thekeralajournal.com/1999</guid>
<description><![CDATA[ ഇടുക്കിയിൽ റോയി K പൗലോസ്,ഉടുമ്പൻചോല സേനാപതി വേണു,പീരുമേട് സിറിയക് തോമസ്,ദേവികുളം F രാജ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b950484c2e9.jpg" length="554709" type="image/jpeg"/>
<pubDate>Thu, 19 Mar 2026 22:40:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: നീണ്ടുനിന്ന ചർച്ചകളും വിവാദങ്ങളും അവസാനിപ്പിച്ച് കോൺഗ്രസ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി K. C. വേണു ഗോപാൽ പുറത്തുവിട്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bc2df4d736c.jpg" alt=""></p>
<p>കണ്ണൂരിൽ K. സുധാകരന് സീറ്റ് ലഭിച്ചില്ല. പകരം അഡ്വ. ടി. ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ മത്സരിക്കും.</p>
<p>കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്  സ്ഥാനാർത്ഥിയാകും. ദീപ്തി മേരി വർഗീസിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും അവസാനം ഷിയാസിനെയാണ് തിരഞ്ഞെടുത്തത്. ഷിയാസിന്റെ പേര് പ്രതിപക്ഷ നേതാവ് V. D. സതീശൻ നിർദേശിച്ചതായിരുന്നു.</p>
<p>പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിച്ചില്ല. മനോജ് മൂത്തേടനാണ് ഇവിടെ സ്ഥാനാർത്ഥി.</p>
<p>പ്രമുഖ നേതാക്കളായ V. S. ശിവകുമാർ അരുവിക്കരയിലും K. S. ശബരിനാഥൻ നേമത്തും മത്സരിക്കും.</p>
<p>ഇടുക്കിയിൽ റോയി K പൗലോസ്,ഉടുമ്പൻചോല സേനാപതി വേണു,പീരുമേട് സിറിയക് തോമസ്,ദേവികുളം F രാജ എന്നിവരും പട്ടികയിൽ ഇടം നേടി</p>
<p><strong>സ്ഥാനാർത്ഥികളും മണ്ഡലങ്ങളും</strong></p>
<p>ഉദുമ: കെ. നീലകണ്ഠൻ</p>
<p>തൃക്കരിപ്പൂർ: സന്ദീപ് വാര്യർ</p>
<p>കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി</p>
<p>കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ</p>
<p>മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി</p>
<p>പട്ടാമ്പി: ടി.പി. ഷാജി</p>
<p>ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ</p>
<p>കുന്നംകുളം: അജയ് മോഹൻ</p>
<p>വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി</p>
<p>പെരുമ്പാവൂർ: മനോജ് മൂത്തേടൻ</p>
<p>വൈപ്പിൻ: ടോണി ചമ്മണി</p>
<p>കൊച്ചി: മുഹമ്മദ് ഷിയാസ്</p>
<p>തൃപ്പൂണിത്തുറ: ദീപക് ജോയ്</p>
<p>ദേവികുളം (SC): എഫ്. രാജ</p>
<p>ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു</p>
<p>ഇടുക്കി: റോയ് കെ. പൗലോസ്</p>
<p>പീരുമേട്: അഡ്വ. സിറിയക് തോമസ്</p>
<p>ഏറ്റുമാനൂർ: നാട്ടകം സുരേഷ്</p>
<p>കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി</p>
<p>പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)</p>
<p>ആലപ്പുഴ: എ.ഡി. തോമസ്</p>
<p>കായംകുളം: എം. ലിജു</p>
<p>ചെങ്ങന്നൂർ: എബി കുര്യാക്കോസ്</p>
<p>റാന്നി: പഴകുളം മധു</p>
<p>ആറന്മുള: അബിൻ വർക്കി</p>
<p>കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍</p>
<p>അടൂർ (SC): അഡ്വ. ശാന്തകുമാർ</p>
<p>ചടയമംഗലം: എം.എം. നസീർ</p>
<p>വർക്കല: വർക്കല കഹാർ</p>
<p>നെടുമങ്ങാട്: മീനങ്കല്‍ കുമാർ</p>
<p>വാമനപുരം: സുധീർഷാ പാലോട്</p>
<p>കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്</p>
<p>നേമം: കെ.എസ്. ശബരീനാഥൻ</p>
<p>അരുവിക്കര: വി.എസ്. ശിവകുമാർ</p>
<p>പാറശ്ശാല: നെയ്യാറ്റിൻകര സനല്‍</p>
<p>കാട്ടാക്കട: എം.ആർ. ബൈജു</p>
<p>നെയ്യാറ്റിൻകര: എൻ. ശക്തൻ</p>]]> </content:encoded>
</item>

<item>
<title>ശവ്വാല്‍ പിറ തെളിഞ്ഞു ; നാളെ ചെറിയ പെരുന്നാള്‍</title>
<link>https://thekeralajournal.com/1998</link>
<guid>https://thekeralajournal.com/1998</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc068eae61f.jpg" length="65423" type="image/jpeg"/>
<pubDate>Thu, 19 Mar 2026 19:52:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ (20.03.2026) രാജ്യത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് പ്രമുഖ ഖാസിമാര്‍ അറിയിച്ചു.</p>
<p>സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി അറിയിച്ചത്.</p>
<p>വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ സന്തോഷത്തോടെ വരവേല്‍ക്കും. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.</p>
<p>പെരുന്നാള്‍ വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും നിര്‍വഹിക്കണമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.റമദാന്‍ മാസത്തിന് വിരാമമിട്ട് വിശ്വാസികള്‍ ആത്മീയ ആവേശത്തോടെയും സഹോദരഭാവത്തോടെയും ഈദ് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നിയമസഭ തിരഞ്ഞെടുപ്പ്: ഇടുക്കിയിൽ എൻഡിഎ സ്ഥാനാർഥിയായി അഡ്വ. പ്രതീഷ് പ്രഭ</title>
<link>https://thekeralajournal.com/1997</link>
<guid>https://thekeralajournal.com/1997</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bbfb32dc677.jpg" length="42161" type="image/jpeg"/>
<pubDate>Thu, 19 Mar 2026 19:03:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:  നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി BDJS ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മത്സരിക്കും.ഇടുക്കി അടിമാലി സ്വദേശിയാണ്</p>
<p>LDF സ്ഥാനാർഥിയായി റോഷി അഗസ്റ്റിൻ മത്സരരംഗത്ത് നിലവിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.</p>
<p>എൻഡിഎയ്ക്ക് വേണ്ടി പ്രതീഷ് പ്രഭയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>&amp;quot;കൈ വിടില്ല&amp;quot; ; കണ്ണൂരിൽ കെ. സുധാകരൻ സ്വതന്ത്രനായി മത്സരത്തിനില്ല</title>
<link>https://thekeralajournal.com/1996</link>
<guid>https://thekeralajournal.com/1996</guid>
<description><![CDATA[ പാർട്ടി അംഗീകരിച്ചാൽ മാത്രം മത്സരിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb8fb5cae14.jpg" length="53184" type="image/jpeg"/>
<pubDate>Thu, 19 Mar 2026 11:25:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിൽ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നിർണായക തീരുമാനം. കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനില്ല.</p>
<p>സുധാകരൻ പാർട്ടി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ സുധാകരന് മാത്രം ഇളവ് നൽകുമോ എന്ന് കേരളം ഉറ്റു നോക്കിയിരുന്നു.</p>
<p>താൻ പാർട്ടിക്ക് വിധേയമാണെന്നും,സ്വതന്ത്രനായി മത്സരത്തിനില്ലെന്നും സുധാകരൻ വ്യക്തമാക്കി.പാർട്ടിയാണ് വലുതെന്നും തൻ്റെ അണികൾ പാർട്ടിക്കായി പണി എടുക്കുമെന്നും സുധാകരൻ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭ തിരഞ്ഞെടുപ്പ് : ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി</title>
<link>https://thekeralajournal.com/1995</link>
<guid>https://thekeralajournal.com/1995</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb419a14f6a.jpg" length="124902" type="image/jpeg"/>
<pubDate>Thu, 19 Mar 2026 11:02:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bb8a6c3ff1a.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bb8a7a01042.jpg" alt=""></p>
<p>കാസർഗോഡ് – ശ്രീമതി അശ്വിനി എം. എൽ.</p>
<p>കല്ല്യാശ്ശേരി – ശ്രീ എ.വി. സനിൽ കുമാർ</p>
<p>തളിപ്പറമ്പ – ശ്രീ എൻ. ഹരിദാസ്</p>
<p>ധർമ്മടം – ശ്രീ കെ. രഞ്ജിത്</p>
<p>തലശ്ശേരി – ശ്രീ ഒ. നിധീഷ്</p>
<p>കുത്തുപറമ്പ – അഡ്വ. ഷിജിലാൽ</p>
<p>മട്ടന്നൂർ – ശ്രീ ബിജു എലക്കുഴി</p>
<p>കൽപ്പറ്റ – ശ്രീ പ്രസാന്ത് മലവയൽ</p>
<p>കൊണ്ടോട്ടി – ശ്രീ പി. സുബ്രഹ്മണ്യൻ</p>
<p>ഏറനാട് – അഡ്വ. എൻ. ശ്രീപ്രകാശ്</p>
<p>മഞ്ചേരി – ശ്രീമതി പദ്മശ്രീ എം.</p>
<p>പെരിന്തൽമണ്ണ – അഡ്വ. കെ.പി. ബാബുരാജ്</p>
<p>മങ്കട – ശ്രീ ലിജോയ് പോൾ</p>
<p>മലപ്പുറം – ശ്രീമതി അശ്വതി ഗുപ്ത കുമാർ</p>
<p>വേങ്ങര – ശ്രീ ജയകൃഷ്ണൻ വി.എൻ.</p>
<p>വള്ളിക്കുന്ന് – ശ്രീ എം. പ്രേമൻ മാസ്റ്റർ</p>
<p>തിരൂരങ്ങാടി – ശ്രീ റിജു സി. രാഘവ്</p>
<p>തനൂർ – ശ്രീമതി ദീപ പുഴക്കൽ</p>
<p>തിരൂർ – ശ്രീ കെ. നാരായണൻ മാസ്റ്റർ</p>
<p>തവനൂർ – ശ്രീ രവി തെലത്ത്</p>
<p>തൃത്താല – ശ്രീ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ</p>
<p>പട്ടാമ്പി – അഡ്വ. പി. മനോജ്</p>
<p>കൊങ്ങാട് (SC) – ശ്രീമതി റേണു സുരേഷ്</p>
<p>തരൂർ (SC) – ശ്രീ സുരേഷ് ബാബു</p>
<p>ചിറ്റൂർ – ശ്രീ പ്രണേഷ് രാജേന്ദ്രൻ</p>
<p>ആലത്തൂർ – ശ്രീ കെ.വി. പ്രസന്നകുമാർ</p>
<p>ഗുരുവായൂർ – അഡ്വ. ബി. ഗോപാലകൃഷ്ണൻ</p>
<p>വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു</p>
<p>ഒല്ലൂർ – ശ്രീ ബിജോയ് തോമസ്</p>
<p>നാട്ടിക (SC) – ശ്രീ സി.സി. മുകുന്ദൻ</p>
<p>പുടുക്കാട് – ശ്രീ എ. നാഗേഷ്</p>
<p>ആലുവ – ശ്രീ എം.എ. ബ്രഹ്മരാജ്</p>
<p>പറവൂർ – ശ്രീമതി വത്സല പ്രസന്നകുമാർ</p>
<p>എറണാകുളം – ശ്രീ പി.ആർ. ശിവസങ്കർ</p>
<p>ചങ്ങനാശ്ശേരി – ശ്രീ ബി. രാധാകൃഷ്ണ മേനോൻ</p>
<p>ആലപ്പുഴ – ശ്രീ എം.ജെ. ജോബ്</p>
<p>ആറന്മുള – ശ്രീ കുമ്മനം രാജശേഖരൻ</p>
<p>കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ RB)</p>
<p>കൊല്ലം – ഡോ. എൻ. പ്രതാപ് കുമാർ</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പൻചോലയിലും വമ്പൻ ട്വിസ്റ്റ് : സേനാപതി വേണു യുഡിഎഫ് സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം ഉടൻ</title>
<link>https://thekeralajournal.com/1994</link>
<guid>https://thekeralajournal.com/1994</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb775d67dea.jpg" length="62857" type="image/jpeg"/>
<pubDate>Thu, 19 Mar 2026 09:41:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ  തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ രാഷ്ട്രീയരംഗത്ത് വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്. അനിശ്ചിതത്വം നിലനിന്നിരുന്ന ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സേനാപതി വേണുവിനെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വമെന്ന സൂചനകൾ ശക്തമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.</p>
<p>സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി പേരുകളുടെ പേരുകൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് അവസാനഘട്ടത്തിൽ സേനാപതി വേണുവിന് മുൻതൂക്കം ലഭിച്ചത്.</p>
<p>നേരത്തെ മിനി പ്രിൻസ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പ്രാദേശിക തലത്തിൽ ശക്തമായ പ്രവർത്തന പരിചയവും സംഘടനാ പിന്തുണയും വേണുവിന് അനുകൂല ഘടകങ്ങളായി മാറിയെന്നാണ് വിലയിരുത്തൽ.</p>
<p>ഇതിനിടെ, യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകരിൽ ആശങ്ക ഉയർന്നിരുന്നുവെങ്കിലും പുതിയ നീക്കത്തോടെ പാർട്ടി പ്രവർത്തകരിൽ ഉണർവും ആത്മവിശ്വാസവും വർധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.</p>
<p>അതേസമയം, എൽഡിഎഫ് ഇതിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.KK ജയചന്ദ്രനാണ് LDF സ്ഥാനാർഥി. ഇതോടെ ഉടുമ്പൻചോലയിൽ മത്സരം കടുത്തതാകുമെന്നുറപ്പാണ്.</p>
<p>സേനാപതി വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് നിയോജക മണ്ഡലത്തിൽ  അഡ്വ. സിറിയക് തോമസ് യുഡിഎഫ് സ്ഥാനാർഥി</title>
<link>https://thekeralajournal.com/1993</link>
<guid>https://thekeralajournal.com/1993</guid>
<description><![CDATA[ പ്രഖ്യാപനം ഇന്ന് 11 മണിയോടെ ഉണ്ടാകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb5b7e95fc3.jpg" length="43237" type="image/jpeg"/>
<pubDate>Thu, 19 Mar 2026 07:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പീരുമേട് നിയോജക മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വേദി ഒരുങ്ങുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സിറിയക് തോമസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി കെ. സലിം കുമാറാണ് രംഗത്തിറങ്ങുന്നത്.</p>
<p>നിയമ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമുള്ള അഡ്വ. സിറിയക് തോമസ് മണ്ഡലത്തിൽ വ്യക്തമായ സ്വാധീനം പുലർത്തുന്ന നേതാവാണ്.ഔദ്യോധിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/1992</link>
<guid>https://thekeralajournal.com/1992</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb5256e3653.jpg" length="110425" type="image/jpeg"/>
<pubDate>Thu, 19 Mar 2026 07:03:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് എം.സി.എം.സി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകുകയും പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന “പെയ്ഡ് ന്യൂസ്” ഉൾപ്പെടെയുള്ള വാർത്തകൾ നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് എം.സി.എം.സി.</p>
<p>ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രസാദ് ഐ.ആർ. മെമ്പർ സെക്രട്ടറിയായും സബ് കളക്ടർ അനൂപ് ഗാർഗ്, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ലിജോഷ് ജോൺ, ആകാശവാണി ദേവികുളം ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുഭാഷ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ അംഗങ്ങളായാണ് സമിതി പ്രവർത്തിക്കുന്നത്.</p>
<p>ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ മീഡിയ ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സി സെല്ലിൽ മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജേണലിസം വിദ്യാർത്ഥികളും ഉൾപ്പെട്ട സംഘം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.</p>
<p>📌 എം.സി.എം.സി ചുമതലകൾ</p>
<p>പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ കണ്ടെത്തി നടപടി സ്വീകരിക്കുക</p>
<p>അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ തടയുക</p>
<p>രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകുക</p>
<p>സ്ഥാനാർത്ഥികളുടെ ചെലവുകണക്കിൽ പരസ്യ ചെലവുകൾ ഉൾപ്പെടുത്തുക</p>
<p>പോസ്റ്ററുകൾ, ഹാൻഡ്ബില്ലുകൾ എന്നിവയിൽ പ്രസാധക-പ്രിന്റർ വിവരങ്ങൾ പരിശോധിക്കുക</p>
<p>പത്രങ്ങൾ, ടെലിവിഷൻ, റേഡിയോ, കേബിൾ ചാനലുകൾ, സോഷ്യൽ മീഡിയ, എസ്.എം.എസ്, വോയിസ് മെസേജുകൾ, ഇ-പേപ്പറുകൾ, വെബ്സൈറ്റുകൾ തുടങ്ങി എല്ലാ മാധ്യമങ്ങളിലും വരുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണ്.</p>
<p>⚠️ നിയന്ത്രണങ്ങൾ</p>
<p>താഴെപ്പറയുന്ന തരത്തിലുള്ള പരസ്യങ്ങൾ അനുവദനീയമല്ല:</p>
<p>മതം, സമുദായം എന്നിവയെ അപമാനിക്കുന്ന ഉള്ളടക്കം</p>
<p>അശ്ലീലവും അപകീര്‍ത്തികരവുമായ പരാമർശങ്ങൾ</p>
<p>അക്രമം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ</p>
<p>കോടതിയലക്ഷ്യം, ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തൽ</p>
<p>രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം</p>
<p>വ്യക്തികളുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന ആരോപണങ്ങൾ</p>
<p>ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ തുടങ്ങിയവ പ്രചാരണത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.</p>
<p>📝 അപേക്ഷ സമർപ്പിക്കൽ മാർഗനിർദ്ദേശങ്ങൾ</p>
<p>അംഗീകൃത പാർട്ടികൾ: പരസ്യത്തിന് 3 ദിവസം മുൻപ് അപേക്ഷ സമർപ്പിക്കണം</p>
<p>രജിസ്റ്റർ ചെയ്യാത്ത പാർട്ടികൾ/വ്യക്തികൾ: 7 ദിവസം മുൻപ് അപേക്ഷ നൽകണം</p>
<p>പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകർപ്പുകളും ട്രാൻസ്‌ക്രിപ്റ്റും നൽകണം</p>
<p>നിർമാണ ചെലവും പ്രക്ഷേപണ ചെലവും വ്യക്തമാക്കണം</p>
<p>ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് വഴി മാത്രമേ പണം നൽകൂവെന്ന് ഉറപ്പ് നൽകണം</p>
<p>എം.സി.എം.സി അനുമതിയില്ലാതെ ഒരു മാധ്യമ പരസ്യവുംപ്രസിദ്ധീകരിക്കാൻ പാടില്ല.</p>
<p></p>
<p>📧 ഇമെയിൽ: mcmcidk2026@gmail.com</p>]]> </content:encoded>
</item>

<item>
<title>എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ്.രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്</title>
<link>https://thekeralajournal.com/1991</link>
<guid>https://thekeralajournal.com/1991</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb5049909c7.jpg" length="100830" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:54:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കർശന നിലപാട് . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖര്‍ഗെ നേതൃത്വം നൽകിയ മാരത്തോൺ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം.</p>
<p>ഈ നിലപാടിനെ തുടർന്ന് കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ മത്സരിക്കാൻ അവസരം ലഭിക്കില്ല. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കരുതെന്ന ഹൈക്കമാൻഡ് നിർദേശത്തോടെ സുധാകരന്റെ സമ്മർദ്ദ തന്ത്രം ഫലിച്ചില്ലെന്നാണ് വിലയിരുത്തൽ.</p>
<p>പെരുമ്പാവൂർ ഉൾപ്പെടെ ആറ് തർക്കസീറ്റുകളിലെ സ്ഥാനാർത്ഥി തീരുമാനങ്ങൾ ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.</p>
<p>രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് ലഭിക്കാത്തവരുടെ അസന്തോഷം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.</p>
<p>തർക്കസീറ്റുകളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; റോയി കെ പൗലോസ് യുഡിഎഫ് സ്ഥാനാർത്ഥി</title>
<link>https://thekeralajournal.com/1990</link>
<guid>https://thekeralajournal.com/1990</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb4b1699823.jpg" length="75066" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:32:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ഏറെ ശ്രദ്ധേയമായ ഇടുക്കി നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ ചിത്രത്തിന് വ്യക്തത വരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി റോയി കെ പൗലോസ് രംഗത്തെത്തുമെന്ന് സൂചനകൾ ശക്തമാകുന്നു.</p>
<p>അവസാന നിമിഷം വരെ സ്ഥാനാർത്ഥിത്വ ചർച്ചകളിൽ ജോയി വെട്ടിക്കുഴിയുടെയും റോയി കെ പൗലോസിന്റെയും പേരുകളാണ് മുൻനിരയിൽ നിലനിന്നിരുന്നത്. പാർട്ടിക്കുള്ളിലെ വ്യാപകമായ ആശയവിനിമയങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം റോയി കെ പൗലോസിനേക്കുറിച്ചുള്ള തീരുമാനം ഏകദേശമായി അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം.</p>
<p>ഇടുക്കിയിൽ നിലവിലെ എംഎൽഎയായ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന മുഖമായാണ് റോയി കെ പൗലോസിനെ യുഡിഎഫ് പരിഗണിക്കുന്നത്. മണ്ഡലത്തിലെ വിവിധ മേഖലകളിൽ അദ്ദേഹത്തിനുള്ള സ്വാധീനവും പ്രവർത്തനപരിചയവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.</p>
<p>അതേസമയം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറുന്നതോടെ യുഡിഎഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.</p>
<p>ഇടുക്കി മണ്ഡലത്തിലെ പോരാട്ടം ഇക്കുറി ശക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. റോയി കെ പൗലോസും റോഷി അഗസ്റ്റിനും തമ്മിലുള്ള നേരിടൽ ശ്രദ്ധേയമായ മത്സരമായി മാറാനാണ് സാധ്യത.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഈ വർഷത്തെ മികച്ച സ്കൂളുകൾക്കും മികച്ച സ്കൂൾ പി.ടി.എയ്ക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1989</link>
<guid>https://thekeralajournal.com/1989</guid>
<description><![CDATA[ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb4548c3c62.jpg" length="41421" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:07:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർ സെക്കൻഡറി വിഭാഗത്തിൽ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.</p>
<p>ഹൈസ്കൂൾ വിഭാഗം കാറ്റഗറി ഒന്നിൽ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് എച്ച്.എസ് രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ വാഴവര സെന്റ് മേരീസ് എച്ച്.എസ്, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്, വിമലഗിരി വിമല എച്ച്.എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</p>
<p>യുപി വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്, രാജകുമാരി ഹോളി ക്യൂൻസ് യു.പി.എസ് എന്നിവർ ഒന്നാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോർജ് യു.പി.എസ് രണ്ടാം സ്ഥാനവും മാങ്കുളം സെന്റ് മേരീസ് യു.പി.എസ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ മണിപ്പാറ സെന്റ് മേരീസ് യു.പി.എസ് ഒന്നാം സ്ഥാനവും പാണ്ടിപ്പാറ സെന്റ് ജോസഫ് യു.പി.എസ് രണ്ടാം സ്ഥാനവും ഉദയഗിരി സെന്റ് മേരീസ് യു.പി.എസ് മൂന്നാം സ്ഥാനവും നേടി.</p>
<p>എൽ.പി വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ വെള്ളയാംകുടി സെന്റ് ജെറോംസ് എൽ.പി.എസ് ഒന്നാം സ്ഥാനവും പാറത്തോട് സെന്റ് ജോർജ് എൽ.പി.എസ് രണ്ടാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് എൽ.പി.എസ്, എല്ലക്കൽ സെന്റ് ആന്റണീസ് എൽ.പി.എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് എൽ.പി.എസ്, മുളകുവള്ളി സെന്റ് ജോസഫ് എൽ.പി.എസ്, മരിയാപുരം സെന്റ് മേരീസ് എൽ.പി.എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</p>
<p>മികച്ച സ്കൂൾ പി.ടി.എ അവാർഡ് രാജകുമാരി ഹോളി ക്യൂൻസ് യു.പി.എസ് ഒന്നാം സ്ഥാനവും എല്ലക്കൽ സെന്റ് ആന്റണീസ് എൽ.പി.എസ് രണ്ടാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.</p>
<p>മാർച്ച് 21ന് ഇരട്ടയാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷകർ ജില്ലയിൽ; തയ്യാറെടുപ്പുകൾ വിലയിരുത്തി</title>
<link>https://thekeralajournal.com/1988</link>
<guid>https://thekeralajournal.com/1988</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb441a791fe.jpg" length="77052" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:02:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ ജില്ലയിൽ എത്തി. കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവും ചേർന്ന് നിരീക്ഷകരെ സ്വീകരിച്ചു.</p>
<p>പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ദീപ്തി ഉപ്പൽ (തൊടുപുഴ, ദേവികുളം), ഹർഷദ്കുമാർ ആർ. പട്ടേൽ (ഇടുക്കി, ഉടുമ്പൻചോല, പീരുമേട്) എന്നിവർ എത്തിയപ്പോൾ, പൊലീസ് നിരീക്ഷകനായി ഐ.പി.എസ് ഉദ്യോഗസ്ഥൻ പവൻ കുമാറും പങ്കെടുത്തു. ചെലവ് നിരീക്ഷകരായി ഐ.ആർ.എസ് ഉദ്യോഗസ്ഥരായ ആഷിഷ് കുമാർ (തൊടുപുഴ, പീരുമേട്), നമിത പട്ടേൽ (ദേവികുളം, ഉടുമ്പൻചോല) എന്നിവരും ചുമതലയേറ്റു.</p>
<p>കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൊതുനിരീക്ഷകർ വിലയിരുത്തി. എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.</p>
<p>തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചെലവ് നിരീക്ഷകർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ നേരിട്ടോ ഫോൺ മുഖേനയോ നിരീക്ഷകരെ സമീപിക്കാനാകും.</p>]]> </content:encoded>
</item>

<item>
<title>എംജി സർവകലാശാല എൻഎസ്എസ് മികച്ച യൂണിറ്റ് അവാർഡ് ജെപിഎം കോളേജിന്</title>
<link>https://thekeralajournal.com/1987</link>
<guid>https://thekeralajournal.com/1987</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb43897f85f.jpg" length="62913" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:00:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നേടി. അമലഗിരി ബിഷപ്പ് കുര്യാളശേരി കോളേജ് ഫോർ വിമൻസിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അവാർഡ് വിതരണം ചെയ്തു.</p>
<p>മികച്ച പ്രോഗ്രാം ഓഫീസറായി കമ്പ്യൂട്ടർ വിഭാഗം മേധാവി ടി.ജി. ടോമിനെയും, മികച്ച വോളണ്ടിയർമാരായി സിദ്ധാർഥ് സാജുവിനെയും അന്നാ മോൾ ജോസഫിനെയും ആദരിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടത്തിയ സജീവ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിറ്റിന് ഈ നേട്ടം ലഭിച്ചത്.</p>
<p>മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത്, പ്രിൻസിപ്പൽ ഡോ. ജോൺസൺ വി, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ഫാ. ചാൾസ് തൊപ്പിൽ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മേമാരി ആദിവാസി ഗ്രാമ റോഡ് നിർമാണം മുടങ്ങി; പ്രതിഷേധം ശക്തം</title>
<link>https://thekeralajournal.com/1986</link>
<guid>https://thekeralajournal.com/1986</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb42fd91545.jpg" length="155655" type="image/jpeg"/>
<pubDate>Thu, 19 Mar 2026 05:57:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതം ഉൾപ്പെടുന്ന മേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങിയതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ആരംഭിച്ച നിർമ്മാണമാണ് വീണ്ടും നിലച്ചത്.</p>
<p>2021-22ൽ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ വർഷവും ഈ വർഷവും ചേർത്ത് 800 മീറ്റർ മാത്രം നിർമിച്ച ശേഷമാണ് കരാറുകാരൻ പ്രവൃത്തി നിർത്തിയത്. ആകെ 2.06 കിലോമീറ്റർ നിർമിക്കേണ്ട റോഡിന്റെ ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതിന് കാരണമെന്നാരോപിച്ച് ഉന്നതി നിവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.</p>
<p>റോഡ് ഇല്ലാത്തതിനാൽ വന്യമൃഗ ഭീഷണിക്കിടെ കിലോമീറ്ററുകൾ നടന്ന് പുറംലോകത്തെത്തേണ്ട അവസ്ഥയാണ്. നിരവധി കിടപ്പ് രോഗികളുള്ള പ്രദേശത്ത് അടിയന്തര ചികിത്സ പോലും ലഭ്യമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വേനലിൽ പൊടിയും മഴക്കാലത്ത് ചെളിയും യാത്ര ദുരിതമാക്കുന്നു.</p>
<p>അധികാരികളിൽ നിന്ന് നടപടി ലഭിക്കാത്തതിനെ തുടർന്ന് സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. പ്രോജക്ട് ഓഫീസിന് മുന്നിൽ സത്യാഗ്രഹവും പിന്നീട് കളക്ട്രേറ്റിന് മുന്നിൽ കുടിൽ കെട്ടിയും സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ചിൽ വേനൽമഴ; കൊടും ചൂടിന് നേരിയ ശമനം</title>
<link>https://thekeralajournal.com/1985</link>
<guid>https://thekeralajournal.com/1985</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb4285bb131.jpg" length="42284" type="image/jpeg"/>
<pubDate>Thu, 19 Mar 2026 05:55:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച വേനൽമഴ കൊടും ചൂടിന് ആശ്വാസമായി. ചിലയിടങ്ങളിൽ നേരിയ മഴ മാത്രമായിരുന്നുവെങ്കിലും പല പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചതോടെ രണ്ടാഴ്ചയായി അനുഭവപ്പെട്ടിരുന്ന അസഹനീയ ചൂടിന് കുറവ് അനുഭവപ്പെട്ടു.</p>
<p>മാർച്ച് ആദ്യവാരം മുതൽ കടുത്ത ചൂട് നിലനിന്നതോടെ പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വേനൽമഴ വൈകിയതും ചൂട് വർധിക്കാൻ കാരണമായിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോഴത്തെ മഴ ആശ്വാസമാകുന്നത്.</p>
<p>എന്നാൽ മഴ നാമമാത്രമായി തുടർന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക തുടരുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഇതിനകം തന്നെ വെള്ളം ടാങ്കറുകളിൽ എത്തിക്കുന്ന സ്ഥിതിയാണ്. മഴ ശക്തമാകുകയാണെങ്കിൽ ജലസ്രോതസുകൾ പുനരുജ്ജീവിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.</p>
<p>കാർഷിക മേഖലയിലും മഴ പ്രതീക്ഷയായി. കടുത്ത ചൂടിനെ തുടർന്ന് വിളകൾ ഉണങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കെ, തുടർച്ചയായ മഴ ലഭിച്ചാൽ വിളകൾക്ക് ശമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.</p>]]> </content:encoded>
</item>

<item>
<title>ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; തർക്ക സീറ്റുകളിൽ ധാരണ</title>
<link>https://thekeralajournal.com/1984</link>
<guid>https://thekeralajournal.com/1984</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb419a14f6a.jpg" length="124902" type="image/jpeg"/>
<pubDate>Thu, 19 Mar 2026 05:51:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ദില്ലിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായതായി വിവരം.</p>
<p>യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ സംസ്ഥാന നേതാക്കളും യോഗത്തിൽ ഉണ്ടായിരുന്നു.</p>
<p>എം ടി രമേശ് ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുണ്ടെന്ന് സൂചന. അടൂരിൽ ആശാനാഥിനെയും ആറന്മുള സീറ്റ് ഭാരത ധർമ്മ ജനസേനയ്ക്ക് നൽകാനുമാണ് നീക്കം.</p>
<p>സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടിക വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക. പ്രധാന മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി ത്രികോണ മത്സരം ഉറപ്പാക്കാനാണ് പാർട്ടി ശ്രമം.</p>]]> </content:encoded>
</item>

<item>
<title>എസ്‌എൻ.ഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ വനിതാ സംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു</title>
<link>https://thekeralajournal.com/1983</link>
<guid>https://thekeralajournal.com/1983</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9fccf3e60a.jpg" length="90721" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:46:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്‌എൻ.ഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ വനിതാ സംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.</p>
<p>യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സത്യവാചകം ചൊല്ലിക്കൊടുത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ യൂണിയൻ കൗണ്‍സിലർ ജയൻ കല്ലാർ അനുഗ്രഹ പ്രഭാഷണം നടത്തി.</p>
<p>വനിതാ സംഘം പ്രസിഡന്റ് മിനി ശ്രീകുമാർ, സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് രേഖ ദിലീപ്, ശാഖ പ്രസിഡന്റുമാരായ മോഹനൻ, സത്യവ്രതൻ, ശാഖ സെക്രട്ടറിമാരായ സുരേഷ്, സത്യൻ, എ.വി. മണിക്കുട്ടൻ, പെൻഷൻ ഫോറം പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.</p>
<p>🧾 ഭരണസമിതി</p>
<p>മിനി ശ്രീകുമാർ (പ്രസിഡന്റ്)</p>
<p>രേഖ ദിലീപ് (വൈസ് പ്രസിഡന്റ്)</p>
<p>മിനി മധു (സെക്രട്ടറി)</p>
<p>സിനി റെനി (ട്രഷറർ)</p>
<p>🔹 കേന്ദ്ര കമ്മിറ്റി അംഗങ്ങൾ</p>
<p>ഷീന സുനിൽ, സുമി റെജി, വിജി രാജീവ്</p>
<p>🔹 കമ്മിറ്റി അംഗങ്ങൾ</p>
<p>സുനിത പ്രഭാകരൻ, അമ്പിളി ഗിരീഷ്, ഇന്ദുലേഖ, ബിൻസി സനീഷ്, ജൂബിലി മനോഹരൻ</p>
<p>യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, സൈബർ സേന കൺവീനർ അമ്പിളി ജയൻ, കമ്മിറ്റി അംഗം രഘു സ്വർണാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ കൗണ്‍സിലർ സുരേഷ് ചിന്നാർ നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്</title>
<link>https://thekeralajournal.com/1982</link>
<guid>https://thekeralajournal.com/1982</guid>
<description><![CDATA[ ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കളക്ടർമാർക്ക് നിർദേശം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f7984e876.jpg" length="104454" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:23:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദശകങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് വേഗം കൂട്ടി സംസ്ഥാന സർക്കാർ ഈ മാസം 14ന് നിർണായക ഉത്തരവ് പുറത്തിറക്കി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആകെ 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യൂ വകുപ്പ് അനുമതി നൽകി.</p>
<p><strong>ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങൾ</strong></p>
<p>പദ്ധതി മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതും ഭൂമി ഏറ്റെടുക്കൽ ഇപ്രകാരമാണ്:</p>
<p>എറണാകുളം: 152.05 ഹെക്ടർ (മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ 17 വില്ലേജുകൾ)</p>
<p>കോട്ടയം: 119.89 ഹെക്ടർ (കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ 13 വില്ലേജുകൾ)</p>
<p>ഇടുക്കി: 31.64 ഹെക്ടർ (തൊടുപുഴ താലൂക്കിലെ 3 വില്ലേജുകൾ)</p>
<p>ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.</p>
<p> <strong>പദ്ധതിച്ചെലവും വിഹിതവും</strong></p>
<p>ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 50 ശതമാനം (1,900 കോടി രൂപ) സംസ്ഥാന സർക്കാർ കിഫ്ബി (KIIFB) വഴി നൽകും. ഭൂമി ഏറ്റെടുക്കൽ ചെലവും ഇതിൽ ഉൾപ്പെടും. ബാക്കി തുക കേന്ദ്ര സർക്കാർ വഹിക്കും.</p>
<p> <strong>പ്രധാന പ്രാധാന്യങ്ങൾ</strong></p>
<p>ഇടുക്കിക്ക് ആദ്യ റെയിൽ ബന്ധം: പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി ജില്ല ആദ്യമായി റെയിൽവേ ശൃംഖലയിൽ ഉൾപ്പെടും.</p>
<p>ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: തീർത്ഥാടന യാത്ര കൂടുതൽ എളുപ്പമാകും.</p>
<p> <strong>പദ്ധതി ചരിത്രം</strong></p>
<p>1997-98 ലെ റെയിൽവേ ബജറ്റിലാണ് ശബരി റെയിൽ പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ പാതയും പെരിയാറിന് കുറുകെയുള്ള പാലവും പൂർത്തിയായിട്ടുണ്ട്. ആകെ 111 കിലോമീറ്ററാണ് നിർദ്ദിഷ്ട പാതയുടെ നീളം.</p>
<p>കേന്ദ്ര സർക്കാർ മുൻപ് മരവിപ്പിച്ചിരുന്ന പദ്ധതി, സംസ്ഥാനത്തിന്റെ സാമ്പത്തിക പങ്കാളിത്തം ഉറപ്പായതോടെ വീണ്ടും സജീവമായി. ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി പരിശീലനം; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1981</link>
<guid>https://thekeralajournal.com/1981</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f659103ae.jpg" length="114808" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:18:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിയമിച്ച അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.</p>
<p>ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ നിയോജകമണ്ഡലങ്ങളിൽ നിന്ന് 10 പേർ വീതം പരിശീലനത്തിൽ പങ്കെടുത്തു. പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉദ്യോഗസ്ഥർക്ക് വിശദമായി പരിശീലനത്തിലൂടെ അവതരിപ്പിച്ചു.</p>
<p>പരിശീലനം പൂർത്തിയാക്കിയ അസംബ്ലി ലെവൽ ട്രെയിനർമാർക്കാണ് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല. കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നത് ഇവരായിരിക്കും. ആദ്യഘട്ട പരിശീലനത്തിന് പുറമെ രണ്ടാംഘട്ടത്തിൽ വോട്ടിംഗ് മെഷീൻ, വിവി പാറ്റ് എന്നിവയുടെ പ്രവർത്തനം ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും നൽകും.</p>
<p>ജില്ലാ നോഡൽ ഓഫീസറും കട്ടപ്പന എൽ.എ സ്പെഷ്യൽ തഹസിൽദാരുമായ ജി. ജീവ, സീനിയർ ക്ലർക്കുമാരായ ഷൈജു തങ്കപ്പൻ, വി.ടി. ലാൻസൺ എന്നിവർ ക്ലാസുകൾ നയിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ജൂനിയർ സൂപ്രണ്ട് ഹോർമിസ് കുരുവിള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ; കർശന നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ</title>
<link>https://thekeralajournal.com/1980</link>
<guid>https://thekeralajournal.com/1980</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f564da265.jpg" length="71356" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:14:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. സർക്കാർ, പൊതുസ്ഥലങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിവിടങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>ഔദ്യോഗിക വാഹനങ്ങളോ സർക്കാർ സൗകര്യങ്ങളോ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.</p>
<p>വീടുകളുടെ മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ നടത്താൻ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ മതിലുകളിലോ കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കാനും അനുവദനീയമല്ല.</p>
<p>പരാതികൾ അറിയിക്കുന്നതിനായി 1950 എന്ന നമ്പറിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘സിവിജിൽ’ ആപ്പ് ഉപയോഗിക്കാം. ലഭിക്കുന്ന പരാതികൾ 100 മിനിറ്റിനകം പരിഹരിക്കാനായി ഫ്ലൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജ്ജമാക്കിയിട്ടുണ്ട്.</p>
<p>യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുൻപ് ഗതാഗതവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ പോലീസിനെ മുൻകൂട്ടി അറിയിക്കണം. ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ ആവശ്യമായ അനുമതി നിർബന്ധമാണ്. സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ പ്രചാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പാടില്ല. പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് ‘സുവിധ’ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്</title>
<link>https://thekeralajournal.com/1979</link>
<guid>https://thekeralajournal.com/1979</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f4bf00e36.jpg" length="68501" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:11:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏപ്രിൽ 9ന് സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിൽ ആകെ 8,03,701 വോട്ടർമാരാണുള്ളത്. ഇതിൽ 4,06,891 സ്ത്രീകളും 3,96,802 പുരുഷന്മാരും 8 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. വോട്ടർമാരിൽ 50.62 ശതമാനം സ്ത്രീകളും 49.37 ശതമാനം പുരുഷന്മാരുമാണ്. ജില്ലയിൽ 1076 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വോട്ടവകാശം ഉറപ്പാക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുനിരീക്ഷകർ, ചെലവ് നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.</p>
<p><strong>മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ</strong></p>
<p>ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൈനാവ് എം.ആർ.എസ് സ്കൂളിൽ നടക്കും. ദേവികുളം മണ്ഡലത്തിന്റെ വോട്ടെണ്ണൽ മൂന്നാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പീരുമേട് മണ്ഡലത്തിന്റെ വോട്ടെണ്ണൽ മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ് നടത്തുക.</p>]]> </content:encoded>
</item>

<item>
<title>മാർച്ച് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും</title>
<link>https://thekeralajournal.com/1978</link>
<guid>https://thekeralajournal.com/1978</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f3f0ce0f0.jpg" length="99797" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:08:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകളെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾക്ക് തീരുമാനമായി.</p>
<p>ഇതിന്റെ ഭാഗമായി മാർച്ച് 23ന് സംസ്ഥാനത്തുടനീളം ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തും. ഇടുക്കി ജില്ലയിലും സമരം ശക്തമായി നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ് അറിയിച്ചു.</p>
<p>ഇതിനുമുമ്പായി മാർച്ച് 19ന് എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണ് അസോസിയേഷൻ നേതാക്കളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക ക്ഷാമം ; കട്ടപ്പനയിൽ തട്ടുകടകളും ഹോട്ടലുകളും പൂട്ടി.അന്യ സംസ്ഥാന തൊഴിലാളികളും നാടുകളിലേക്ക് മടങ്ങുന്നു.</title>
<link>https://thekeralajournal.com/1977</link>
<guid>https://thekeralajournal.com/1977</guid>
<description><![CDATA[ ഗ്യാസ് സിലിണ്ടറുകൾക്കായി ഏജൻസികളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിര ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f33888844.jpg" length="56421" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:05:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹൈറേഞ്ച് മേഖലയിലെ ഭക്ഷണശാലകൾ വലിയ പ്രതിസന്ധിയിലായി. പ്രത്യേകിച്ച് തട്ടുകടകളാണ് ഏറ്റവും കൂടുതൽ ബാധിതരായത്. കട്ടപ്പന നഗരത്തിലെ ഏകദേശം 10 തട്ടുകടകളിൽ പകുതിയോളം നിലവിൽ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.</p>
<p>ചെറിയ വരുമാനത്തിൽ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ തട്ടുകടകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നതിനാൽ ഈ അടച്ചുപൂട്ടൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടുക്കിക്കവല, സെൻട്രൽ ജങ്ഷൻ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ രാത്രി സജീവമായിരുന്ന തട്ടുകടകൾ ഇല്ലാതായതോടെ രാത്രി 9ഓടെ തന്നെ നഗരം ശൂന്യമാകുന്ന അവസ്ഥയാണ്. തട്ടുകടകളിൽ നിന്നുമാത്രം ഭക്ഷണം കഴിച്ചിരുന്ന നിരവധി ആളുകളും പ്രതിസന്ധിയിലായി.</p>
<p>പാചകവാതക ക്ഷാമം മൂലം കട്ടപ്പന മുനിസിപ്പാലിറ്റിയിൽ നാല് ഭക്ഷണശാലകൾ പൂട്ടിയിരിക്കുകയാണ്. മറ്റു ഹോട്ടലുകൾ ഉച്ചഭക്ഷണം ഉൾപ്പെടെ പല വിഭവങ്ങളും ഒഴിവാക്കി പരിമിതമായ രീതിയിൽ പ്രവർത്തനം തുടരുകയാണ്. ദിവസേന മൂന്ന് സിലിണ്ടർ വരെ ഉപയോഗിച്ചിരുന്ന ഹോട്ടലുകൾ ഇപ്പോൾ അത് ഒന്നര സിലിണ്ടറായി ചുരുക്കിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധി തുടർന്നാൽ പൂർണ്ണമായ അടച്ചുപൂട്ടലിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഇതോടെ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുകയും ടൂറിസം മേഖലയിലും തിരിച്ചടി ഉണ്ടാകുകയും ചെയ്യുന്നു.</p>
<p><strong>ഏജൻസികളിൽ നീണ്ട നിര</strong></p>
<p>ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാതായതോടെ ഏജൻസികളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. കട്ടപ്പനയിൽ തിങ്കളാഴ്ച വൈകിട്ട് 6വരെ 1600 പേർ ഗ്യാസ് ബുക്ക് ചെയ്തെങ്കിലും ലഭിച്ചത് വെറും 450 സിലിണ്ടറുകൾ മാത്രമാണ്. ഇവ മൂന്ന് ഗോഡൗണുകളിലേക്ക് വിഭജിച്ചുനൽകി. സിലിണ്ടറുകൾ വീട്ടിലെത്താത്തതിനാൽ ഉപഭോക്താക്കൾ നേരിട്ട് ഏജൻസികളിൽ എത്തി. വെള്ളയാംകുടിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊലീസ് എത്തി നിയന്ത്രണം ഏർപ്പെടുത്തി. ബുക്കിങ് ലഭിച്ചവരിൽ ഭൂരിഭാഗവും നിരാശരായി മടങ്ങേണ്ടിവന്നു.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ വനിതകൾക്ക് മുൻതൂക്കം; ഒൻപത് പേർ രംഗത്ത്</title>
<link>https://thekeralajournal.com/1976</link>
<guid>https://thekeralajournal.com/1976</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9eeb4161a6.jpg" length="83749" type="image/jpeg"/>
<pubDate>Wed, 18 Mar 2026 05:45:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ വനിതകൾക്ക് നൽകിയ പ്രാധാന്യം ശ്രദ്ധേയമാകുന്നു. പുതുമുഖങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന ഒൻപത് വനിതാ സ്ഥാനാർത്ഥികളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.</p>
<p>സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ അഡ്വ. പി. ഐഷ പോറ്റി മുതൽ മുൻ എം.പി രമ്യ ഹരിദാസ് വരെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ നേതാക്കളാണ് മത്സരരംഗത്ത് എത്തുന്നത്.</p>
<p>കൊല്ലം ജില്ലയിൽ രണ്ട് പ്രധാന മണ്ഡലങ്ങളിൽ വനിതകൾക്ക് അവസരം നൽകിയിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തിൽ മുൻ എം.എൽ.എ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കും.</p>
<p>തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (എസ്.സി) മണ്ഡലത്തിൽ മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസ് വീണ്ടും ജനവിധി തേടും.</p>
<p>ആലപ്പുഴ ജില്ലയിലെ അരൂരിൽ ഷാനിമോൾ ഉസ്മാനും മാവേലിക്കരയിൽ അഡ്വ. മുത്താര രാജും മത്സരരംഗത്തുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ ഉഷ വിജയനും കോഴിക്കോട് എലത്തൂരിൽ വിദ്യ ബാലകൃഷ്ണനും പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ കെ. എ. തുളസിയും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടു.</p>
<p>വനിതകൾക്കും യുവാക്കൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ട് ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ</title>
<link>https://thekeralajournal.com/1975</link>
<guid>https://thekeralajournal.com/1975</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b950484c2e9.jpg" length="554709" type="image/jpeg"/>
<pubDate>Tue, 17 Mar 2026 18:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് 2026 ന് മുന്നോടിയായി 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.</p>
<p><strong>കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക</strong></p>
<p>ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്</p>
<p>ധർമ്മടം – അബ്ദുൽ റഷീദ്</p>
<p>തലശ്ശേരി – കെ.പി. സാജു</p>
<p>പേരാവൂർ – അഡ്വ. സണ്ണി ജോസഫ്</p>
<p>മാനന്തവാടി (എസ്‌.ടി) – ശ്രീമതി ഉഷ വിജയൻ</p>
<p>സുൽത്താൻബത്തേരി (എസ്‌.ടി) – ഐ.സി. ബാലകൃഷ്ണൻ</p>
<p>കല്പറ്റ – അഡ്വ. ടി. സിദ്ദിഖ്</p>
<p>നാദാപുരം – കെ.എം. അഭിജിത്</p>
<p>കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ</p>
<p>ബാലുശ്ശേരി (എസ്‌.സി) – വി.ടി. സൂരജ്</p>
<p>എളത്തൂർ – ശ്രീമതി വിദ്യ ബാലകൃഷ്ണൻ</p>
<p>കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്</p>
<p>നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്</p>
<p>വണ്ടൂർ (എസ്‌.സി) – എ.പി. അനിൽ കുമാർ</p>
<p>തവനൂർ – വി.എസ്. ജോയ്</p>
<p>പൊന്നാനി – നൗഷാദ് അലി</p>
<p>തൃത്താല – വി.ടി. ബൽറാം</p>
<p>കൊണ്ടാട് (എസ്‌.സി) – ശ്രീമതി കെ.എ. തുളസി</p>
<p>മലപ്പുഴ – എ. സുരേഷ്</p>
<p>പാലക്കാട് – രമേഷ് പിഷാരടി</p>
<p>താറൂർ (എസ്‌.സി) – കെ.സി. സുബ്രഹ്മണ്യൻ</p>
<p>ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ</p>
<p>നെന്മാറ – ടി. തങ്കപ്പൻ</p>
<p>അലത്തൂർ – കെ.എൻ. ഫെബിൻ</p>
<p>മണലൂർ – ടി.എൻ. പ്രതാപൻ</p>
<p>ഒല്ലൂർ – അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്</p>
<p>തൃശ്ശൂർ – രാജൻ ജെ. പള്ളൻ</p>
<p>നാട്ടിക (എസ്‌.സി) – അഡ്വ. സുനിൽ ലാലൂർ</p>
<p>കൈപ്പമംഗലം – ടി.എം. നസർ</p>
<p>പുതുക്കാട് – കെ.എം. ബാബു രാജ്</p>
<p>ചാലക്കുടി – സനീഷ് കുമാർ ജോസഫ്</p>
<p>കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്</p>
<p>അങ്കമാലി – റോജി എം. ജോൺ</p>
<p>ആലുവ – അൻവർ സാദത്ത്</p>
<p>പറവൂർ – വി.ഡി. സതീശൻ</p>
<p>എറണാകുളം – ടി.ജെ. വിനോദ്</p>
<p>തൃക്കാക്കര – ശ്രീമതി ഉമ തോമസ്</p>
<p>കുന്നത്തുനാട് (എസ്‌.സി) – വി.പി. സജീന്ദ്രൻ</p>
<p>മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ</p>
<p>വൈക്കം (എസ്‌.സി) – കെ. ബിനിമോൻ</p>
<p>കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ</p>
<p>പുതുപ്പള്ളി – ചാണ്ടി ഉമ്മൻ</p>
<p>അരൂർ – ശ്രീമതി ഷാനിമോൾ ഉസ്മാൻ</p>
<p>ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്</p>
<p>ഹരിപ്പാട് – രമേഷ് ചെന്നിത്തല</p>
<p>മാവേലിക്കര (എസ്‌.സി) – അഡ്വ. മുത്തറ രാജ്</p>
<p>കരുനാഗപ്പള്ളി – സി.ആർ. മഹേഷ്</p>
<p>കൊട്ടാരക്കര – അഡ്വ. പി. ഐഷാ പൊട്ടി</p>
<p>പത്തനാപുരം – ജ്യോതികുമാർ ചാമക്കാല</p>
<p>കുണ്ടറ – പി.സി. വിഷ്ണുനാഥ്</p>
<p>കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ</p>
<p>ചാത്തന്നൂർ – സൂരജ് രവി</p>
<p>ചിറയിൻകീഴ് (എസ്‌.സി) – രമ്യ ഹരിദാസ്</p>
<p>വട്ടിയൂർക്കാവ് – കെ. മുരളീധരൻ</p>
<p>കോവളം – എം. വിൻസെന്റ്</p>
<p>സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രമുഖ നേതാക്കളും പുതുമുഖങ്ങളുമടങ്ങുന്ന സമവായ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b94fc68a388.jpg" alt=""></p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b94fe5d92cf.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1974</link>
<guid>https://thekeralajournal.com/1974</guid>
<description><![CDATA[ തൊടുപുഴയിൽ ജോസഫിൻ്റെ പിൻഗാമി അപു ജോസഫ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b946a66c2fc.jpg" length="96899" type="image/jpeg"/>
<pubDate>Tue, 17 Mar 2026 17:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b9511a449d9.jpg" alt=""></p>
<p>നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി കേരള കോൺഗ്രസ് ( ജോസഫ്) വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b94dff1bd51.jpg" alt=""></p>
<p><strong>സ്ഥാനാർഥികൾ</strong>:</p>
<p>തൊടുപുഴ – അപു ജോസഫ്</p>
<p>കോതമംഗലം – ഷിബു തെക്കുംപുറം</p>
<p>തിരുവല്ല – വർഗീസ് മാമൻ</p>
<p>കുട്ടനാട് – റെജി ചെറിയാൻ</p>
<p>കടുത്തുരുത്തി – മോൻസ് ജോസഫ്</p>
<p>ചങ്ങനാശ്ശേരി – വിനു ജോബ്</p>
<p>ഇരിഞ്ഞാലക്കുട – തോമസ് ഉണ്ണിയാടൻ</p>
<p>കാഞ്ഞങ്ങാട് – ഷൈജി ഓട്ടപ്പള്ളി</p>]]> </content:encoded>
</item>

<item>
<title>നിയമസഭ തെരഞ്ഞെടുപ്പ്: 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്</title>
<link>https://thekeralajournal.com/1973</link>
<guid>https://thekeralajournal.com/1973</guid>
<description><![CDATA[  ]]></description>
<enclosure url="" length="96899" type="image/jpeg"/>
<pubDate>Tue, 17 Mar 2026 17:04:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് മുസ്ലിം ലീഗ് 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. മുൻ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. വേങ്ങരയിൽ കെ.എം. ഷാജിയെയാണ് പാർട്ടി രംഗത്തിറക്കുന്നത്.</p>
<p>കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബു, പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ എന്നിവർ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും കുന്നമംഗലത്ത് റസാക്ക് മാസ്റ്ററും സ്ഥാനാർത്ഥികളാകും. മഞ്ചേരിയിൽ അഡ്വ. റഹ്മത്തുള്ളയും തിരൂരങ്ങാടിയിൽ പി.എം.എ സമീറും മത്സരിക്കും.</p>
<p>തിരുവമ്പാടി മണ്ഡലത്തിൽ സി.കെ. കാസിം വീണ്ടും മത്സരിക്കും. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള, മഞ്ചേശ്വരത്ത് എ.കെ.എം അഷറഫ്, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരിയിൽ അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ സ്ഥാനാർത്ഥികളാണ്. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.</p>
<p> <strong>മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ പട്ടിക</strong></p>
<p>മഞ്ചേശ്വരം – എ.കെ.എം അഷറഫ്</p>
<p>കാസർഗോഡ് – കല്ലട്ര മായിൻ ഹാജി</p>
<p>അഴിക്കോട് – കരീം ചേലേരി</p>
<p>കൂത്തുപറമ്പ് – ജയന്തി രാജൻ</p>
<p>കുറ്റ്യാടി – പാറക്കൽ അബ്ദുള്ള</p>
<p>പേരാമ്പ്ര – ഫാത്തിമ തഹ്ലിയ</p>
<p>തിരുവമ്പാടി – കാസിം കൂടരഞ്ഞി</p>
<p>കൊടുവള്ളി – പി.കെ ഫിറോസ്</p>
<p>കുന്നമംഗലം – റസാക്ക് മാസ്റ്റർ</p>
<p>കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു</p>
<p>വള്ളിക്കുന്ന് – ടി.വി ഇബ്രാഹിം</p>
<p>കൊണ്ടോട്ടി – ടി.പി അഷ്റഫ് അലി</p>
<p>മഞ്ചേരി – അഡ്വ. റഹ്മത്തുള്ള</p>
<p>ഏറനാട് – പി.കെ ബഷീർ</p>
<p>മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി</p>
<p>മങ്കട – മഞ്ഞളാംകുഴി അലി</p>
<p>പെരിന്തൽമണ്ണ – നജീബ് കാന്തപുരം</p>
<p>വേങ്ങര – കെ.എം ഷാജി</p>
<p>കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ</p>
<p>തിരൂർ – കുറുക്കോളി മൊയ്തീൻ</p>
<p>താനൂർ – പി.കെ നവാസ്</p>
<p>തിരൂരങ്ങാടി – പി.എം.എ സമീർ</p>
<p>മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ</p>
<p>ഗുരുവായൂർ – സി.എച്ച് റഷീദ്</p>
<p>കളമശ്ശേരി – അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പൻചോലയിൽ UDF ന് അപ്രതീക്ഷിത സ്ഥാനാർത്ഥി..?</title>
<link>https://thekeralajournal.com/1971</link>
<guid>https://thekeralajournal.com/1971</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8df7b72d89.jpg" length="60318" type="image/jpeg"/>
<pubDate>Tue, 17 Mar 2026 10:30:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോലയിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥി</p>
<p>ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിൻസ് യുഡിഎഫ് സ്ഥാനാർഥി</p>
<p>മിനി പ്രിൻസ് സ്ഥാനാർത്ഥിയാകുമെന്ന് എഐസിസി നേതൃത്വം അറിയിച്ചു</p>
<p>കെ കെ ജയചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥി</p>
<p>എൻഡിഎ സ്ഥാനാർത്ഥിയായി സംഗീത വിശ്വനാഥനും മത്സരിക്കും</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത കെ.സി.എസ്.എൽ അവാർഡുകൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1970</link>
<guid>https://thekeralajournal.com/1970</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8abc66eddd.jpg" length="96759" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:48:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി രൂപത കെസിഎസ്എൽ സംഘടനയുടെ ഈ വർഷത്തെ മികച്ച സ്കൂളുകൾക്കുള്ള രൂപത അവാർഡുകൾ പ്രഖ്യാപിച്ചു.</p>
<p>ഹയർ സെക്കൻഡറി വിഭാഗം</p>
<p>സെന്റ് മേരീസ് എച്ച്.എസ്.എസ് മുരിക്കാശേരി, സെന്റ് ജെറോംസ് എച്ച്.എസ്.എസ് വെള്ളയാംകുടി, സെന്റ് ജോർജ് എച്ച്.എസ്.എസ് വാഴത്തോപ്പ് എന്നീ സ്കൂളുകൾ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.</p>
<p>സെന്റ് തോമസ് എച്ച്.എസ്.എസ് തങ്കമണി, സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് ചെമ്മണ്ണാർ എന്നിവ പ്രവർത്തന മികവിനുള്ള എ ഗ്രേഡും നേടി.</p>
<p>ഹൈസ്കൂൾ വിഭാഗം</p>
<p>ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്, വിമലഗിരി വിമല എച്ച്.എസ്, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് എന്നിവർ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.</p>
<p>തങ്കമണി സെന്റ് തോമസ് എച്ച്.എസ്.എസ് എ ഗ്രേഡിന് അർഹമായി.</p>
<p>യു.പി വിഭാഗം</p>
<p>നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ, മുരിക്കാശേരി സെന്റ് മേരീസ് യു.പി സ്കൂൾ, നാരകക്കാനം സെന്റ് ജോസഫ്സ് യു.പി സ്കൂൾ എന്നിവർ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.</p>
<p>സെന്റ് ജോർജ് യു.പി സ്കൂൾ വാഴത്തോപ്പ്, ഹോളി ക്വീൻസ് യു.പി സ്കൂൾ രാജകുമാരി, സെന്റ് മേരീസ് യു.പി സ്കൂൾ മണിപ്പാറ, സെന്റ് ജോർജ് യു.പി സ്കൂൾ പാറത്തോട്, സെന്റ് മേരീസ് യു.പി സ്കൂൾ ഉദയഗിരി, സെന്റ് ജോസഫ്സ് യു.പി സ്കൂൾ പനംകുട്ടി എന്നിവ എ ഗ്രേഡും കരസ്ഥമാക്കി.</p>
<p>എൽ.പി വിഭാഗം</p>
<p>സെന്റ് ആന്റണീസ് എൽ.പി സ്കൂൾ എല്ലക്കൽ ഒന്നാം സ്ഥാനവും, സെന്റ് മേരീസ് എൽ.പി സ്കൂൾ മുരിക്കാശേരി രണ്ടാം സ്ഥാനവും, സെന്റ് ജോർജ് എൽ.പി സ്കൂൾ പാറത്തോട് മൂന്നാം സ്ഥാനവും നേടി.</p>
<p>സെന്റ് ജെറോംസ് എൽ.പി സ്കൂൾ വെള്ളയാംകുടി, ജയ്മാതാ എൽ.പി സ്കൂൾ എഴുകുംവയൽ, സെന്റ് തോമസ് എൽ.പി സ്കൂൾ തങ്കമണി, സെന്റ് മേരീസ് എൽ.പി സ്കൂൾ മരിയാപുരം, ക്രിസ്തുരാജ എൽ.പി സ്കൂൾ രാജമുടി, സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂൾ ചെമ്പകപ്പാറ എന്നിവ പ്രവർത്തന മികവിനുള്ള എ ഗ്രേഡിന് അർഹരായി.</p>
<p><strong>മികച്ച ആനിമേറ്റേഴ്സ്</strong></p>
<p>ഈ വർഷത്തെ മികച്ച ആനിമേറ്റേഴ്സ് അവാർഡിന് ഉദയഗിരി സെന്റ് മേരീസ് യു.പി സ്കൂളിലെ സിസ്റ്റർ സോണിയ ഡി.എസ്.ടി.യും എഴുകുംവയൽ ജയ്മാതാ എൽ.പി സ്കൂളിലെ അഞ്ചു ടി. ചുമ്മാറും തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>വിദ്യാർത്ഥികളുടെ സാമൂഹിക, ആധ്യാത്മിക, ജീവകാരുണ്യ, സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് ഇവർ അവാർഡിന് അർഹരായത്.</p>
<p>ഈ മാസം 21ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>എൽ.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/1969</link>
<guid>https://thekeralajournal.com/1969</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8aac7dddfa.jpg" length="137083" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:43:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എൽ.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം നിർവഹിക്കും.</p>
<p>ചെറുതോണി സെൻട്രൽ ജംഗ്ഷന് സമീപമുള്ള സ്റ്റോണേജ് ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ചടങ്ങിൽ എൽ.ഡി.എഫ് നേതാക്കളായ സി.വി. വർഗീസ്, ജോസ് പാലത്തിനാൽ, എം.കെ. പ്രിയൻ, അനിൽ കൂവപ്ലാക്കൽ, സി.എം. അസീസ്, സോമൻ എസ്. നായർ, ടി.സി. തോമസ് എന്നിവർ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>കനാൽ സംരക്ഷണത്തിന് തുടക്കം: കനാൽ നടത്തം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1968</link>
<guid>https://thekeralajournal.com/1968</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8a9452fbfd.jpg" length="113036" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:37:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: എം.വി.ഐ.പി ഇടതുകര കനാലും കോലാനി തോടും മാലിന്യമുക്തമായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കനാൽ തീരത്തുകൂടി കനാൽ നടത്തം സംഘടിപ്പിച്ചു.</p>
<p>തൊടുപുഴ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോലാനി ഒളിബിയ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര നടുക്കണ്ടം ജിനദേവൻ പാർക്കിന് സമീപം സമാപിച്ചു.</p>
<p>നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി സെബാസ്റ്റ്യൻ, കൗൺസിലർമാരായ പ്രൊഫ. ജെസി ആന്റണി, എ.എം. ഹാരിദ്, ആർ. ഹരി, നിഷ സോമൻ, കവിത അജി, ഉമ രാജേഷ്, അജി ആർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക പ്രതിസന്ധി:കട്ടപ്പനയിൽ അടുപ്പുകൂട്ടി പ്രതിഷേധം</title>
<link>https://thekeralajournal.com/1967</link>
<guid>https://thekeralajournal.com/1967</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8a8539d7c6.jpg" length="104064" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:33:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പൽ സ്റ്റേജിന് സമീപം അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു.</p>
<p>കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ സമരം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ സെക്രട്ടറി മനോജ് മോഹൻ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.ജെ. ജോൺസൺ, എ.കെ.ജി.സി.ടി.എ ജില്ലാ സെക്രട്ടറി അനൂപ് ജെ. ആലക്കപള്ളി എന്നിവർ സംസാരിച്ചു.</p>
<p>പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.പി. സന്ധ്യ, വൈസ് പ്രസിഡന്റ് ബിജിൻ സോമരാജ്, ജോയിന്റ് സെക്രട്ടറി ക്രിസ് ജോസ്, ജില്ലാ കൗൺസിൽ അംഗം സുലൈമാൻകുട്ടി, കെ.എം. ഹാരിസ്, സുമി വാസുദേവൻ, വിധു എ. സോമൻ, സിന്ധു രവീന്ദ്രനാഥ്, റെജി എസ് എന്നിവർ സമര പരിപാടിക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം</title>
<link>https://thekeralajournal.com/1966</link>
<guid>https://thekeralajournal.com/1966</guid>
<description><![CDATA[ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8025ddaceb.jpg" length="116907" type="image/jpeg"/>
<pubDate>Mon, 16 Mar 2026 18:45:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ലിൽ വാഹനാപകടം. ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലായിൽ ജോസ് കെ. മാണി ,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/1965</link>
<guid>https://thekeralajournal.com/1965</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7f5f9ab21d.jpg" length="89162" type="image/jpeg"/>
<pubDate>Mon, 16 Mar 2026 17:52:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടിക കേരള കോൺഗ്രസ് (M) പ്രഖ്യാപിച്ചു. പാലാ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും.</p>
<p><strong>മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ:</strong></p>
<p>ഇടുക്കി – റോഷി അഗസ്റ്റിൻ</p>
<p>കാഞ്ഞിരപ്പള്ളി – എൻ. ജയരാജ്</p>
<p>ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ</p>
<p>പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ</p>
<p>ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്</p>
<p>റാന്നി – പ്രമോദ് നാരായണൻ</p>
<p>തൊടുപുഴ – സിറിയക് ചാഴിക്കാടൻ</p>
<p>പിറവം – സാബു കെ. ജേക്കബ്</p>
<p>ഇരിക്കൂർ – മാത്യു കുന്നപ്പള്ളി</p>
<p>കടുത്തുരുത്തി – നിർമ്മല ജിമ്മി</p>
<p>പെരുമ്പാവൂർ – ബേസിൽ പോൾ</p>]]> </content:encoded>
</item>

<item>
<title>പാചകവാതക പ്രതിസന്ധി: നെടുങ്കണ്ടത്ത് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം</title>
<link>https://thekeralajournal.com/1964</link>
<guid>https://thekeralajournal.com/1964</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7ee708198e.jpg" length="124261" type="image/jpeg"/>
<pubDate>Mon, 16 Mar 2026 17:20:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ഹോട്ടലുകൾക്കും ഹോസ്റ്റലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ആവശ്യമായ പാചകവാതകം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നെടുങ്കണ്ടത്ത് വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി പ്രതിഷേധവും സംഘടിപ്പിച്ചു.</p>
<p>ഇന്ന് രാവിലെ നെടുങ്കണ്ടം പോസ്റ്റ് ഓഫീസ് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്.പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം മൂലം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി ; 47 പേർ പട്ടികയിൽ</title>
<link>https://thekeralajournal.com/1963</link>
<guid>https://thekeralajournal.com/1963</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7eb6c6c493.jpg" length="78209" type="image/jpeg"/>
<pubDate>Mon, 16 Mar 2026 17:07:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ആദ്യ പട്ടികയിൽ 47 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.</p>
<p>സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.</p>
<p>മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ പാലക്കാട് മണ്ഡലത്തിലും അനൂപ് ആൻ്റണി ജോസഫ് തിരുവല്ല മണ്ഡലത്തിലും സ്ഥാനാർഥികളാകും.</p>
<p>മുൻ ഡി.ജി.പി. ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി. സി. ജോർജ്, പാലായിൽ ഷോൺ ജോർജ്, തൃശൂരിൽ പത്മജ വേണുഗോപാൽ, ഷൊർണൂരിൽ ശങ്കു ടി. ദാസ് എന്നിവരും ജനവിധി തേടും. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് മത്സരിക്കും.</p>
<p>ഇതിനുപുറമെ ബേപ്പൂരിൽ അഡ്വ. കെ. പി. പ്രകാശ് ബാബു, കാട്ടാക്കടയിൽ പി. കെ. കൃഷ്ണദാസ്, ഒറ്റപ്പാലത്ത് മേജർ രവി തുടങ്ങിയവരും മത്സരിക്കും. ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.</p>
<p>അതേസമയം, കഴിഞ്ഞ ദിവസം സിപിഐയും സിപിഐ(എം)യും തങ്ങളുടെ സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 4നാണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലേക്ക് പോകും. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b7ec5bd0c84.jpg" alt=""></p>
<p><strong></strong></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b7ec72c1846.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b7ec8175c13.jpg" alt=""></p>
<p><strong>ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥികൾ:</strong></p>
<p>മഞ്ചേശ്വരം – കെ. സുരേന്ദ്രൻ</p>
<p>ഉദുമ – മനുലാൽ മേലോത്ത്</p>
<p>കാഞ്ഞങ്ങാട് – ബൽരാജ് എം</p>
<p>പയ്യന്നൂർ – എ. പി. ഗംഗാധരൻ</p>
<p>അഴീക്കോട് – കെ. കെ. വിനോദ് കുമാർ</p>
<p>കണ്ണൂർ – സി. രഘുനാഥ്</p>
<p>മാനന്തവാടി – പി. ശ്യാം രാജ്</p>
<p>സുൽത്താൻബത്തേരി – കവിത എ. എസ്.</p>
<p>വടകര – അഡ്വ. കെ. ദിലീപ്</p>
<p>കുറ്റ്യാടി – രാമദാസ് മണലേരി</p>
<p>നാദാപുരം – സി. പി. വിപിൻ ചന്ദ്രൻ</p>
<p>കൊയിലാണ്ടി – സി. ആർ. പ്രഫുൽ</p>
<p>പേരാമ്പ്ര – എം. മോഹനൻ മാസ്റ്റർ</p>
<p>ബാലുശ്ശേരി – സി. പി. സതീശൻ</p>
<p>എലത്തൂർ – ടി. ദേവദാസ്</p>
<p>കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്</p>
<p>കോഴിക്കോട് സൗത്ത് – ടി. രനീഷ്</p>
<p>ബേപ്പൂർ – അഡ്വ. കെ. പി. പ്രകാശ് ബാബു</p>
<p>കുന്നമംഗലം – വി. കെ. സജീവൻ</p>
<p>ഷൊർണൂർ – ശങ്കു ടി. ദാസ്</p>
<p>ഒറ്റപ്പാലം – മേജർ രവി</p>
<p>മലമ്പുഴ – സി. കൃഷ്ണകുമാർ</p>
<p>പാലക്കാട് – ശോഭാ സുരേന്ദ്രൻ</p>
<p>ചേലക്കര – കെ. ബാലകൃഷ്ണൻ</p>
<p>മണലൂർ – അഡ്വ. കെ. കെ. അനീഷ് കുമാർ</p>
<p>തൃശൂർ – പത്മജ വേണുഗോപാൽ</p>
<p>ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം</p>
<p>ദേവികുളം – എസ്. രാജേന്ദ്രൻ</p>
<p>പാലാ – ഷോൺ ജോർജ്</p>
<p>വൈക്കം – കെ. അജിത്ത്</p>
<p>കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ</p>
<p>പൂഞ്ഞാർ – പി. സി. ജോർജ്</p>
<p>അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ</p>
<p>ഹരിപ്പാട് – സന്ദീപ് വാചസ്പതി</p>
<p>ചെങ്ങന്നൂർ – എം. വി. ഗോപകുമാർ</p>
<p>തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്</p>
<p>കരുനാഗപ്പള്ളി – വി. എസ്. ജിതിൻ ദേവ്</p>
<p>കുന്നത്തൂർ – രാജി പ്രസാദ്</p>
<p>കൊട്ടാരക്കര – ആർ. രശി</p>
<p>ചാത്തന്നൂർ – ബി. ബി. ഗോപകുമാർ</p>
<p>ആറ്റിങ്ങൽ – അഡ്വ. പി. സുധീർ</p>
<p>നെടുമങ്ങാട് – യുവരാജ് ഗോകുൽ</p>
<p>കഴക്കൂട്ടം – വി. മുരളീധരൻ</p>
<p>വട്ടിയൂർക്കാവ് – ആർ. ശ്രീലേഖ</p>
<p>നേമം – രാജീവ് ചന്ദ്രശേഖർ</p>
<p>പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ</p>
<p>കാട്ടാക്കട – പി. കെ. കൃഷ്ണദാസ്</p>]]> </content:encoded>
</item>

<item>
<title>എസ്.ഐ.ആർ : പരിഷ്‌കരണത്തിന് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാർ പുറത്ത്</title>
<link>https://thekeralajournal.com/1962</link>
<guid>https://thekeralajournal.com/1962</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Mon, 16 Mar 2026 06:24:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്.ഐ.ആർ നടപടികൾക്ക് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കി. അന്തിമ പട്ടിക പ്രകാരം 1,01,214 പേരെയാണ് പുറത്താക്കിയത്.</p>
<p>പുതിയ അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ആകെ 7,99,254 വോട്ടർമാരാണുള്ളത്. ഇതിൽ 3,94,705 പുരുഷന്മാരും 4,04,541 സ്ത്രീകളും എട്ട് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്. മുമ്പുണ്ടായിരുന്ന വോട്ടർ പട്ടികയിൽ 9,00,468 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ 4,41,352 പുരുഷന്മാരും 4,59,108 സ്ത്രീകളും എട്ട് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു.</p>
<p>2025 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ 7,76,381 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടികയ്‌ക്കെതിരെ ലഭിച്ച പരാതികൾ പരിഗണിച്ച് ഹിയറിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവരും ഇരട്ടവോട്ട് ഉള്ളവരും എൻമറേഷൻ ഫോം സമർപ്പിക്കാത്തവരും ഉൾപ്പെടെ നിരവധി പേരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് പട്ടികയേക്കാൾ 22,873 പേരാണ് അന്തിമ പട്ടികയിൽ അധികമായി ഉൾപ്പെട്ടത്.</p>
<p>പട്ടികയിൽ നിന്ന് പുറത്തായവരിൽ ഭൂരിഭാഗവും ഇരട്ടവോട്ടുള്ളവരാണെന്നാണ് അധികൃതരുടെ നിഗമനം. പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലാണ് ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാർ കൂടുതലായി കണ്ടെത്തിയത്. തമിഴ് വിഭാഗത്തിൽപ്പെട്ട തോട്ടം തൊഴിലാളികളിൽ പലർക്കും കേരളത്തിലും തമിഴ്നാട്ടിലും മേൽവിലാസമുള്ളതിനാൽ രണ്ടിടങ്ങളിലും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.</p>
<p>ഇടുക്കിയിൽ താമസിക്കുന്ന തമിഴ് വംശജരിൽ പലരുടെയും ബന്ധുക്കൾ തമിഴ്നാട്ടിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി യൂണിയനുകളുമായി ഇവർ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുമാണ്. ചിലർക്ക് തമിഴ്നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസം ഉപയോഗിച്ച് റേഷൻകാർഡും വോട്ടേഴ്സ് ഐഡിയും നേടിയതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p><strong>വോട്ടർ പട്ടിക ഓൺലൈനിൽ പരിശോധിക്കാം</strong></p>
<p>വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ voters.eci.gov.in വഴി ഓൺലൈനായി പരിശോധിക്കാം. അർഹരായ ആരുടെയെങ്കിലും പേര് പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ടെങ്കിൽ അക്ഷയ സെന്ററുകളിലൂടെയോ പൊതുസേവന കേന്ദ്രങ്ങളിലൂടെയോ അപേക്ഷ നൽകി പേര് ചേർക്കാം. പ്ലേസ്റ്റോറിൽ ലഭ്യമായ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും അപേക്ഷ നൽകാവുന്നതാണ്.</p>
<p><strong>മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം</strong></p>
<p>ദേവികുളം – 1,41,206 (പുരുഷൻമാർ 69,559, സ്ത്രീകൾ 71,646, ട്രാൻസ്‌ജെൻഡർ 1) – ഒഴിവാക്കപ്പെട്ടവർ 27,442</p>
<p>ഉടുമ്പൻചോല – 1,49,111 (പുരുഷൻമാർ 73,684, സ്ത്രീകൾ 75,424, ട്രാൻസ്‌ജെൻഡർ 3) – ഒഴിവാക്കപ്പെട്ടവർ 22,583</p>
<p>തൊടുപുഴ – 1,87,167 (പുരുഷൻമാർ 92,404, സ്ത്രീകൾ 94,760, ട്രാൻസ്‌ജെൻഡർ 3) – ഒഴിവാക്കപ്പെട്ടവർ 5,316</p>
<p>ഇടുക്കി – 1,66,497 (പുരുഷൻമാർ 82,473, സ്ത്രീകൾ 84,024) – ഒഴിവാക്കപ്പെട്ടവർ 21,939</p>
<p>പീരുമേട് – 1,55,273 (പുരുഷൻമാർ 76,585, സ്ത്രീകൾ 78,687, ട്രാൻസ്‌ജെൻഡർ 1) – ഒഴിവാക്കപ്പെട്ടവർ 23,934</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം പാറത്തോട് ശാഖ ഓഫീസ് ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1961</link>
<guid>https://thekeralajournal.com/1961</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b752cef3943.jpg" length="122503" type="image/jpeg"/>
<pubDate>Mon, 16 Mar 2026 06:16:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാറത്തോട്: എസ്.എൻ.ഡി.പി യോഗം പാറത്തോട് ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം അടിമാലി യൂണിയൻ ചെയർമാൻ ബിജു മാധവൻ നിർവഹിച്ചു.</p>
<p>ചടങ്ങിൽ യൂണിയൻ കൺവീനർ സജി പറമ്പത്ത്, ശാഖാ പ്രസിഡന്റ് രാജു വീട്ടിൽ, സെക്രട്ടറി മനോജ് എന്നിവർ സന്നിഹിതരായിരുന്നു. ശാഖാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നു : ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടാം</title>
<link>https://thekeralajournal.com/1960</link>
<guid>https://thekeralajournal.com/1960</guid>
<description><![CDATA[ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തു വിട്ടേക്കും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7520f92764.jpg" length="67589" type="image/jpeg"/>
<pubDate>Mon, 16 Mar 2026 06:13:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>അഡ്വ. എ. രാജ (ദേവികുളം)</strong></p>
<p>നിയമസഭയിലേക്ക് രണ്ടാം അങ്കത്തിനൊരുങ്ങുന്ന സ്ഥാനാർത്ഥിയാണ് അഡ്വ. എ. രാജ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.</p>
<p>1984 ഒക്ടോബർ 17ന് കെ.ഡി.എച്ച്.പി കമ്പനി കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ തോട്ടം തൊഴിലാളികളായ അന്തോണി–ഈശ്വരി ദമ്പതികളുടെ മകനായി ജനിച്ചു. 2009 മുതൽ 2015 വരെ ഡി.വൈ.എഫ്.ഐ മൂന്നാർ ബ്ലോക്ക് പ്രസിഡന്റായും 2015 മുതൽ 2018 വരെ ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമാണ്.</p>
<p>ബി.എ, ബി.എൽ ബിരുദധാരിയായ അദ്ദേഹം ദേവികുളം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയാണ് ഇഷ്ട കായിക വിനോദങ്ങൾ. ഭാര്യ: ഷൈനി പ്രിയ. മക്കൾ: ആൻഡ്രിയ, ആരാധ്യ.</p>
<p><strong>കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല)</strong></p>
<p>സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എയുമായ കെ.കെ. ജയചന്ദ്രൻ മൂന്നു തവണ ഉടുമ്പൻചോലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 2001, 2006, 2011 വർഷങ്ങളിലാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.</p>
<p>സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായും പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും മിനിമം വേേജ് ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു.</p>
<p>1951 ഡിസംബർ 20ന് കുന്നത്ത് കൃഷ്ണൻ–ജാനകി ദമ്പതികളുടെ മകനായി ജനിച്ചു. കെ.എസ്.എഫ് വഴിയാണ് പൊതുരംഗത്ത് സജീവമായത്. ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995 മുതൽ മൂന്ന് വർഷം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു. തുടർന്ന് 2012ൽ എം.എം. മണിക്ക് പകരം ആക്ടിങ് സെക്രട്ടറിയായും 2015ൽ വീണ്ടും ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ഭാര്യ: ശ്രീദേവി. മക്കൾ: നീതു (മുംബൈ), അനന്ത് (എറണാകുളം).</p>
<p><strong>റോഷി അഗസ്റ്റിൻ (ഇടുക്കി)</strong></p>
<p>2001 മുതൽ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയും നിലവിൽ മന്ത്രിയുമാണ് റോഷി അഗസ്റ്റിൻ.</p>
<p>1969 ജനുവരി 20ന് കോട്ടയം ജില്ലയിലെ രാമപുരം ചക്കാംപുഴയിൽ സി.ടി. അഗസ്റ്റിൻ–ലീലാമ്മ അഗസ്റ്റിൻ ദമ്പതികളുടെ മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്.</p>
<p>പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബിയും നേടി. 1996ൽ പേരാമ്പ്രയിൽ നിന്നായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് മത്സരം. പിന്നീട് ഇടുക്കിയിലേക്ക് മാറി.</p>
<p>ഭാര്യ: റാണി. മക്കൾ: ആൻമരിയ റോഷി, എയ്ഞ്ചൽ മരിയ, അഗസ്റ്റിൻ.</p>
<p><strong>കെ. സലിംകുമാർ (പീരുമേട്)</strong></p>
<p>സി.പി.ഐ ജില്ലാ സെക്രട്ടറിയായ കെ. സലിംകുമാർ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനൊരുങ്ങുകയാണ്. തൊടുപുഴ സ്വദേശിയാണ്.</p>
<p>ഉടുമ്പന്നൂർ മഞ്ചിക്കല്ല് കണിയാംപറമ്പിൽ തങ്കപ്പൻ–സരോജിനി ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാനിക്കൂട്ടം എൽ.പി സ്കൂളിലും മങ്കുഴി സ്കൂളിലുമാണ് പഠിച്ചത്. തൊടുപുഴയിലെ ഇ.എ. പരമേശ്വരൻ നായർ ആൻഡ് സൺസ് സ്ഥാപനത്തിലെ ജോലിക്കിടെ എ.ഐ.ടി.യു.സി യൂണിയനിൽ ചേർന്ന് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് വഴിത്തല ഭാസ്‌കരനൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവമായി.</p>
<p>സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൂടാതെ ചെത്ത് തൊഴിലാളി ഫെഡറേഷൻ, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ, ചുമട്ടുതൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.</p>
<p>ഭാര്യ: പരേതയായ സിന്ധു (വഴിത്തല ഭാസ്‌കരന്റെ മകൾ). മകൾ: ലക്ഷ്മിപ്രിയ. മരുമകൻ: രോഹിത്ത്.</p>]]> </content:encoded>
</item>

<item>
<title>തൂക്കുപാലത്ത് കത്തി കുത്ത്</title>
<link>https://thekeralajournal.com/1959</link>
<guid>https://thekeralajournal.com/1959</guid>
<description><![CDATA[ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6bb33de8ca.jpg" length="124830" type="image/jpeg"/>
<pubDate>Sun, 15 Mar 2026 19:29:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൂക്കുപാലത്ത് കുടുംബവഴക്കിനെ തുടർന്ന് കത്തി കുത്ത്; ഒരാൾ മരിച്ചതായി റിപ്പോർട്ട്.രതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.</p>
<p>രണ്ടുപേർക്കാണ് കുത്തേറ്റത്.</p>
<p>അൽപ സമയം മുൻപാണ് സംഭവം നടന്നത്. കുടുംബവഴക്കിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.തൂക്കുപാലം പാലത്തിന് സമീപത്തായാണ് സംഭവം</p>
<p>പരുക്കേറ്റ രണ്ടാമാതെയാൾ സച്ചു എന്നാണ് ലഭിക്കുന്ന വിവരം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നെടുംങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കേരളം ഇലക്ഷൻ ചൂടിലേക്ക് : പ്രചാരണം മൂന്നാഴ്ച മാത്രം</title>
<link>https://thekeralajournal.com/1958</link>
<guid>https://thekeralajournal.com/1958</guid>
<description><![CDATA[ കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാർ വിധിയെഴുതും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6b77fd9a54.jpg" length="86374" type="image/jpeg"/>
<pubDate>Sun, 15 Mar 2026 19:13:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്ത് ഒറ്റഘട്ടമായി ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മെയ് 4 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.</p>
<p>മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന പാനലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടൊപ്പം തന്നെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.</p>
<p><strong>പ്രധാന തീയതികൾ</strong></p>
<p>നാമനിർദേശ പത്രിക സമർപ്പണം: മാർച്ച് 23 വരെ</p>
<p>സൂക്ഷ്മ പരിശോധന: മാർച്ച് 24</p>
<p>പത്രിക പിൻവലിക്കൽ: മാർച്ച് 26 വരെ</p>
<p>വോട്ടെടുപ്പ്: ഏപ്രിൽ 9</p>
<p>വോട്ടെണ്ണൽ: മെയ് 4</p>
<p><strong>പ്രചാരണത്തിന് വെറും മൂന്ന് ആഴ്ച</strong></p>
<p>അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം രാഷ്ട്രീയ പാർട്ടികളെ അതിവേഗ ഒരുക്കങ്ങളിലേക്ക് നയിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയാകുന്നതോടെ മുന്നണികൾ കാടിളക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് സാധ്യത.</p>
<p>സ്ഥാനാർത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് സിപിഐയാണ്. സിപിഎം പട്ടികയും ഉടൻ വരും. എൻഡിഎ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല.</p>
<p><strong>വിഷുവും ഈസ്റ്ററും പരിഗണിച്ച് തീയതി</strong></p>
<p>വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാണ് ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ വോട്ടെടുപ്പ് നിശ്ചയിച്ചത്. നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലാവധി മെയ് 23-ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.</p>
<p><strong>വോട്ടർമാരും ബൂത്തുകളും</strong></p>
<p>കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാർ വിധിയെഴുതും.</p>
<p>പുരുഷൻമാർ: 1.31 കോടി</p>
<p>സ്ത്രീകൾ: 1.38 കോടി</p>
<p>ട്രാൻസ്ജെൻഡർ: 277</p>
<p>4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്. സംസ്ഥാനത്ത് 30,471 പോളിങ് സ്റ്റേഷനുകൾ ഒരുക്കും.</p>
<p><strong>സാങ്കേതിക സംവിധാനങ്ങൾ</strong></p>
<p>എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റ് പത്രങ്ങൾ രണ്ട് തവണ എണ്ണുമെന്നും കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലവും വർധിപ്പിച്ചിട്ടുണ്ട്.</p>
<p><strong>അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്</strong></p>
<p>കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും.</p>
<p>കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9 ന് ഒറ്റഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിൽ ഏപ്രിൽ 23 നും നടക്കും. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23നും ഏപ്രിൽ 29നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 നാണ്.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.</title>
<link>https://thekeralajournal.com/1957</link>
<guid>https://thekeralajournal.com/1957</guid>
<description><![CDATA[ പീരുമേട്ടിൽ സലിം കുമാർ സ്ഥാനാർഥി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6b4ea09635.jpg" length="69498" type="image/jpeg"/>
<pubDate>Sun, 15 Mar 2026 19:02:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b6b84d2b8de.jpg" alt=""></p>
<p>നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി. ഇടമന, ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ, ചടയമംഗലത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ്. താര, അടൂരിൽ പ്രിജി കണ്ണൻ, ഹരിപ്പാടിൽ ടി.ടി. ജിസ്മോൻ, ചേർത്തലയിൽ മന്ത്രി പി. പ്രസാദ്, വൈക്കത്തിൽ പി. പ്രദീപ്, പീരുമേട്ടിൽ സലിം കുമാർ, നോർത്ത് പറവൂരിൽ ഇ.ടി. ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴയിൽ എൻ. അരുണ്‍, കൊടുങ്ങല്ലൂരിൽ മന്ത്രി വി.ആർ. സുനിൽകുമാർ, കയ്പമംഗലത്ത് കെ.കെ. വത്സരാജ്, ഒല്ലൂരിൽ മന്ത്രി കെ. രാജൻ, തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടികയിൽ ഗീതാ ഗോപി, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്ട് മൻസിൽ അബൂബക്കർ, തിരൂരങ്ങാടിയിൽ അജിത് കൊളാടി, ഏറനാട്ടിൽ ഷഫീർ കിഴിശേരി, മഞ്ചേരിയിൽ അനു മുസ്തഫ, നാദാപുരത്ത് പി. വസന്തം, കാഞ്ഞങ്ങാട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് മത്സരിക്കുക.</p>
<p>സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ വീണ്ടും ജനവിധി തേടുന്നതാണ് ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.</p>
<p>കേരളത്തിൽ ഏപ്രിൽ 9 നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നാണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9-ന് തന്നെ വോട്ടെടുപ്പ് നടത്തും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : സി.പി.ഐ(എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1956</link>
<guid>https://thekeralajournal.com/1956</guid>
<description><![CDATA[ ഉടുമ്പൻ ചോലയിൽ ജയചന്ദ്രൻ. ദേവികുളത്ത് എ രാജ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6a70b076d7.jpg" length="159384" type="image/jpeg"/>
<pubDate>Sun, 15 Mar 2026 18:03:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നായി പ്രമുഖ നേതാക്കളെയും നിലവിലെ മന്ത്രിമാരെയും യുവ നേതാക്കളെയും ഉൾപ്പെടുത്തിയതാണ് പട്ടിക.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നു വീണ്ടും ജനവിധി തേടും. മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ആർ. ബിന്ദു, പി. രാജീവ് എന്നിവരും തങ്ങളുടെ മണ്ഡലങ്ങളിൽ നിന്നുതന്നെ മത്സരിക്കും. പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളും പുതുമുഖങ്ങളുമായ നേതാക്കളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.</p>
<p>യുവ നേതാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതിനോടൊപ്പം ചില മണ്ഡലങ്ങളിൽ നിലവിലെ നിയമസഭാംഗങ്ങളെയും വീണ്ടും പരിഗണിച്ചിട്ടുണ്ടെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമാണ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് സംസ്ഥാനമൊട്ടാകെ പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ സജീവ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; മേയ് 4ന് വോട്ടെണ്ണൽ</title>
<link>https://thekeralajournal.com/1955</link>
<guid>https://thekeralajournal.com/1955</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b692a2d1933.jpg" length="106439" type="image/jpeg"/>
<pubDate>Sun, 15 Mar 2026 16:36:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 9ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4നാണ് വോട്ടെണ്ണൽ. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു.</p>
<p>അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 824 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏകദേശം 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. ഇതിനായി 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്.</p>
<p>കേരളത്തിൽ മാത്രം 30,471 പോളിങ് സ്റ്റേഷനുകളുണ്ട്. സംസ്ഥാനത്ത് 2.70 കോടി വോട്ടർമാരാണ് വോട്ട് ചെയ്യുക. ഇതിൽ പുരുഷന്മാർ 1.31 കോടി, സ്ത്രീകൾ 1.38 കോടി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 277 പേർ എന്നിങ്ങനെയാണ്. 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.</p>
<p>തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഉണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റ് പേപ്പറുകൾ രണ്ടുതവണ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടേയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും പ്രതിഫലവും വർധിപ്പിച്ചിട്ടുണ്ട്.</p>
<p>തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലുമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ, സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കൽ, പത്രിക പരിശോധിക്കൽ, പിന്‍വലിക്കല്‍, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്കുള്ള തീയതികളും കമ്മീഷൻ പ്രഖ്യാപിച്ചു.</p>
<p>മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷൻ പാനലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.</p>
<p>കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമഘട്ടത്തിലാണ്. സിപിഎം, കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിടയുണ്ട്. ബിജെപി നാളെയോ മറ്റന്നാളോ സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും</title>
<link>https://thekeralajournal.com/1954</link>
<guid>https://thekeralajournal.com/1954</guid>
<description><![CDATA[ ഉച്ചയ്ക്കുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b635851f674.jpg" length="106439" type="image/jpeg"/>
<pubDate>Sun, 15 Mar 2026 09:59:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിപാടികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.</p>
<p>ഉച്ചയ്ക്കുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ 17-നോടടുത്ത് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 2021ലെ തിരഞ്ഞെടുപ്പിനെപ്പോലെ മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.</p>
<p>കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതാണ് കമ്മിഷൻ പരിഗണിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്‌നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിൽ തിരുവുത്സവം..</title>
<link>https://thekeralajournal.com/1953</link>
<guid>https://thekeralajournal.com/1953</guid>
<description><![CDATA[ സ്വ:ലേഖകൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b627c3471af.jpg" length="143765" type="image/jpeg"/>
<pubDate>Sun, 15 Mar 2026 09:01:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിലെ മീനച്ചതയ മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും. (മാർച്ച്‌ 16,17). നാടിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള,SNDP യോഗം മലനാട് യൂണിയന്റെ കീഴിലുള്ള ബ്രാഞ്ച് 4597 ശാഖാ യോഗത്തിന്റെ നേതൃത്വത്തിലാണ് തിരുവുത്സവ പരിപാടികൾ നടക്കുന്നത്. പൂർണ്ണമായും ക്ഷേത്ര സങ്കൽപ്പങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഇവിടെ, വിദ്യാ സ്വരൂപിണിയും വർക്കലേശ്വരിയുമായ ശാരദാദേവിയെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള പുണ്യസ്ഥാനം എന്ന നിലയിലും ക്ഷേത്രം പ്രശസ്തമാണ്. ശിവഗിരിമഠം ശ്രീമദ് ഗുരു പ്രകാശം സ്വാമികളുടെയും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികളുടെയും,ക്ഷേത്രം മേൽശാന്തി ശ്രീവി സോജു ശാന്തികളുടെയും മുഖ്യകാർമികത്വത്തിലാണ് ഉത്സവാഘോഷ പരിപാടികൾ നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം, കലശാഭിഷേകം, വാഹനപൂജ, താലപ്പൊലി ഘോഷയാത്ര, പ്രഭാഷണം,മെഗാ തിരുവാതിര കൈക്കോട്ടി കളി, ഗാനമേള,മറ്റു കലാപരിപാടികൾ മഹാപ്രസാദ് എന്നിവയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട്  രാജേഷ് കൂടയ്ക്കൽ, സെക്രട്ടറി ടി കെ ശശി, വൈസ് പ്രസിഡണ്ട് എംപി മനോജ്, യൂണിയൻ കമ്മിറ്റി അംഗം പ്രകാശ് കെ എസ്, എന്നിവർ അറിയിച്ചു. പരിപാടികൾക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ, സന്തോഷ് രാമൻകുട്ടി, അനീഷ് സിഡി, പി എസ് വിനോദ്, അനിൽകുമാർ കെ ഡി, സുരേഷ് എ എൻ, സന്തോഷ് കെ പി, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ  കലേഷ് സി പി, സുനിൽകുമാർ എം ജെ, സജിനി ഷാജി. എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഡോക്ടർമാരില്ലാതെ അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധം</title>
<link>https://thekeralajournal.com/1952</link>
<guid>https://thekeralajournal.com/1952</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b60d981e78c.jpg" length="103899" type="image/jpeg"/>
<pubDate>Sun, 15 Mar 2026 07:08:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി താലൂക്കാശുപത്രിയിൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർമാർ ഇല്ലാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ഉയർന്നു. പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിലുണ്ടായിരിക്കേണ്ട ജീവനക്കാർ മറ്റൊരു പോസ്റ്റ്മോർട്ടം നടപടിക്കായി മറയൂരിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം.</p>
<p>വെള്ളിയാഴ്ച വൈകുന്നേരം മരിച്ച കുത്തുപ്പാറ സ്വദേശിയായ പാറയ്ക്കൽ ജയന്റെ (54) മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ വന്നു.</p>
<p>ഇതോടെ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസും അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മാക്സിൻ ആന്റണിയുമടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റ്മോർട്ടം വൈകിയതോടെ മരിച്ചയാളുടെ ബന്ധുക്കളും പ്രതിസന്ധിയിലായി.</p>
<p>ഇതിനിടെ ഇരുമ്പുപാലത്തിനു സമീപം വാഹനാപകടത്തിൽ മരിച്ച കന്യാകുമാരി സ്വദേശി ആകാശിന്റെ (21) മൃതദേഹവും താലൂക്കാശുപത്രി മോർച്ചറിയിൽ എത്തിച്ചു. പഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെ താലൂക്കാശുപത്രിയുടെ വാഹനത്തിൽ കുത്തുപ്പാറ സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കിയിലേക്ക് കൊണ്ടുപോയി.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇടപെടലാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ ഡയാലിസിസ് സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/1951</link>
<guid>https://thekeralajournal.com/1951</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b60ce995137.jpg" length="94233" type="image/jpeg"/>
<pubDate>Sun, 15 Mar 2026 07:05:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് (ക്രോസ്) കുമളി അട്ടപ്പള്ളത്ത് നിർമ്മിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.</p>
<p>അത്യാധുനിക സജ്ജീകരണങ്ങളോടെ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സെന്ററിൽ നിലവിൽ ആറ് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം 5000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണം സുമനസുകൾ നൽകിയ സാമ്പത്തിക സഹായത്താലാണ് പൂർത്തീകരിച്ചത്.</p>
<p>ഡയാലിസിസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഏലം ലേല ഏജൻസികളായ കെസിപിഎംസി, മാസ് എന്റർപ്രൈസസ്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി എന്നിവരുടെ സഹകരണത്താലാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>നിർധനരായ രോഗികൾക്ക് സഹായഹസ്തമായി 2019-ലാണ് കുമളി കേന്ദ്രമാക്കി ക്രോസ് സംഘടന പ്രവർത്തനം ആരംഭിച്ചത്. ‘ജീവവായു’ പദ്ധതി ഉൾപ്പെടെ വിവിധ സാമൂഹ്യ സേവന പദ്ധതികളും സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.</p>
<p>ഉദ്ഘാടന സമ്മേളനത്തിൽ സംഘടന ചെയർമാൻ ആന്റണി ആലഞ്ചേരി അധ്യക്ഷനാകും. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മണിമേഖല, ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കൽ, കുമളി പഞ്ചായത്ത് അംഗം സിറിള്‍ യോഹന്നാൻ, കുമളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാറാ ആൻ ജോർജ്, ഫാ. ലിറ്റു ജേക്കബ്, സണ്ണി മാത്യു എന്നിവർ സംസാരിക്കും.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക നിയന്ത്രണം ഹൈറേഞ്ചിനെ പട്ടിണിയിലാക്കും: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/1950</link>
<guid>https://thekeralajournal.com/1950</guid>
<description><![CDATA[ 45 ദിവസത്തെ നിയന്ത്രണം നീക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തില് അദ്ദേഹം ചൂണ്ടിക്കാട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b60c3c1fd26.jpg" length="58203" type="image/jpeg"/>
<pubDate>Sun, 15 Mar 2026 07:02:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആരോപിച്ചു.</p>
<p>ഗ്രാമീണ–മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ എം.പി. ചൂണ്ടിക്കാട്ടി.</p>
<p>ഇടുക്കി ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലും ഈ നിയന്ത്രണം മൂലം വലിയ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. വിറകിന് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ ഒരു സിലിണ്ടർ കൊണ്ട് 45 ദിവസം കുടുംബം മുന്നോട്ടുകൊണ്ടുപോകുക അസാധ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>വാണിജ്യ സിലിണ്ടറുകൾക്ക് 80 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും എം.പി. ആരോപിച്ചു.</p>
<p>ഇടുക്കിയെ പ്രത്യേക മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി 45 ദിവസത്തെ നിയന്ത്രണം 25 ദിവസമായി കുറയ്ക്കുകയും വാണിജ്യ സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനോട് എം.പി. ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ പോലീസ് – കേന്ദ്രസേന സംയുക്ത റൂട്ട് മാർച്ച്</title>
<link>https://thekeralajournal.com/1949</link>
<guid>https://thekeralajournal.com/1949</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b533616ad64.jpg" length="78472" type="image/jpeg"/>
<pubDate>Sat, 14 Mar 2026 15:38:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കട്ടപ്പന നഗരത്തിൽ പോലീസ്–കേന്ദ്രസേന സംയുക്തമായി റൂട്ട് മാർച്ച് നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ മാർച്ച് തിരഞ്ഞെടുപ്പ് സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b53380abfee.jpg" alt=""></p>
<p>കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജൻ വി.റ്റി., ഇൻസ്പെക്ടർ ഷാജു എ.എൽ., സബ് ഇൻസ്പെക്ടർ ബേബി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സായുധരായ കേന്ദ്രസേനാംഗങ്ങളും റൂട്ട് മാർച്ചിൽ അണിനിരന്നു.</p>
<p>തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുക, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, വോട്ടർമാരിൽ ആത്മവിശ്വാസം വളർത്തുക എന്നിവയാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യമെന്ന് പോലീസ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സമാനമായ സുരക്ഷാ നടപടികൾ തുടരുമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാതയോരങ്ങളിൽ അനധികൃത ഫ്ലക്സ്ബോർഡ്, ബാനർ സ്ഥാപിച്ചാൽ നടപടി</title>
<link>https://thekeralajournal.com/1948</link>
<guid>https://thekeralajournal.com/1948</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b74c64d85.jpg" length="138941" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:48:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചതായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.</p>
<p>ഇത്തരത്തിലുള്ളവ സ്ഥാപിക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും ഓരോ ഇനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകിയിട്ടുണ്ട്.</p>
<p>രാഷ്ട്രീയ പാർട്ടികൾ, മതസ്ഥാപനങ്ങൾ, സാമുദായിക സംഘടനകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർ നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം പരസ്യ സാമഗ്രികൾ സ്ഥാപിക്കാൻ പാടുള്ളൂ.</p>
<p>ഹൈക്കോടതി ഉത്തരവും തുടർ നിർദേശങ്ങളും അടിസ്ഥാനമാക്കി സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ മത്സ്യ ഉത്പാദനം വർധിപ്പിക്കും ; മന്ത്രി സജി ചെറിയാൻ</title>
<link>https://thekeralajournal.com/1947</link>
<guid>https://thekeralajournal.com/1947</guid>
<description><![CDATA[ ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b5fb8fb67.jpg" length="132230" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:42:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ 24 ഡാമുകളിൽ മത്സ്യകൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകൾ പ്രവർത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാനാകുമെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ കീഴിൽ വെള്ളത്തൂവൽ പഞ്ചായത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>ഇതുവഴി കൂടുതൽ ഡാമുകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാകും. ജില്ലയിലെ മത്സ്യകർഷകർ ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഏകദേശം 4500 ശുദ്ധജല മത്സ്യകർഷകർ സംസ്ഥാനത്തിന്റെ മത്സ്യ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുമ്പ് മത്സ്യക്കുഞ്ഞുങ്ങൾ വിദൂര ജില്ലകളിൽ നിന്നാണ് വലിയ ബുദ്ധിമുട്ടോടെ എത്തിച്ചിരുന്നത്. ദൂരയാത്രകളിൽ മത്സ്യക്കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടുതലായതിനാൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാകാറുണ്ടായിരുന്നു. ഇതിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായാണ് സർക്കാർ ചെങ്കുളത്ത് മത്സ്യവിത്ത് ഫാം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>വെള്ളത്തൂവൽ പഞ്ചായത്തിലെ ചെങ്കുളം ഡാം സൈറ്റിൽ 1.62 ഹെക്ടർ സ്ഥലത്ത് 654.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അഞ്ച് സെന്റ് വീതമുള്ള 15 ടാങ്കുകളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉൾപ്പെടുന്ന ഫാമിന് പ്രതിവർഷം 3.6 മില്യൺ മത്സ്യക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.</p>
<p>ഇടുക്കി ജില്ലയിൽ കാർപ്പ്, തിലാപ്പിയ, വരാൽ, ആസാംവാള, അനാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൃഷി വിവിധ പദ്ധതികളിലൂടെ നടന്നു വരുന്നു. കുളങ്ങളും മറ്റു നൂതന മത്സ്യകൃഷി രീതികളുമായി 250 ഹെക്ടറിലധികം ജലാശയങ്ങൾ മത്സ്യകർഷകർ ഉപയോഗപ്പെടുത്തുന്നു. ജില്ലയിൽ ഏകദേശം 12,000 ഹെക്ടർ റിസർവോയറുകൾ മത്സ്യ ഉത്പാദനത്തിന് വലിയ സാധ്യതയുള്ളതായും മന്ത്രി പറഞ്ഞു.</p>
<p>ചെങ്കുളം ഡാം സൈറ്റിൽ നടന്ന ചടങ്ങിൽ അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എൻജിനീയർ സുനിൽ സാമുവൽ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളത്തൂവൽ പഞ്ചായത്ത് അംഗം പി. സി. ജയൻ, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. കണ്ണൻ, നെടുങ്കണ്ടം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോബിൻസ് കുര്യൻ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം നീക്കി; മന്ത്രിസഭാ തീരുമാനം</title>
<link>https://thekeralajournal.com/1946</link>
<guid>https://thekeralajournal.com/1946</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b45d86595.jpg" length="135980" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:35:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമ്മാണ നിരോധനം നീക്കി സർക്കാർ തീരുമാനം. വിവിധ ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കുന്നതിനായി കേരള ഭൂമി പതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.</p>
<p>പട്ടയമായി നൽകിയ ഭൂമി വീടുനിർമാണത്തിനും കൃഷിക്കും പുറമെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാനാണ് തീരുമാനം. ഇതോടെ പതിച്ചു നൽകിയ ഭൂമിയിൽ വീടുകൾ മാത്രമല്ല, മറ്റ് നിർമാണ പ്രവർത്തനങ്ങളും നടത്താൻ പട്ടയ ഉടമകൾക്ക് സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി Roshy Augustine അറിയിച്ചു.</p>
<p>ഹൈറേഞ്ച് ജനതയുടെ ഏറെക്കാലത്തെ ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും 2010 മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.</p>
<p>പുതിയ തീരുമാനപ്രകാരം 5000 ചതുരശ്ര അടിവരെ വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫീസ് ഈടാക്കില്ല. 5000 മുതൽ 10,000 ചതുരശ്ര അടിവരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസായും, അതിനുമുകളിലുള്ള നിർമ്മിതികൾക്ക് ഭൂമിയുടെ ന്യായവിലയുടെ രണ്ട് ശതമാനവും ഈടാക്കും. മറ്റ് ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നതിനായി ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനം ഫീസ് നൽകണം.</p>
<p>നിലവിൽ ഇത്തരം നിർമാണങ്ങൾ ഉണ്ടായിരുന്നവ ക്രമവത്കരിക്കാൻ ചട്ടം ഉണ്ടായിരുന്നെങ്കിലും, പുതിയ ചട്ടം നിലവിൽ വന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതിയും ലഭ്യമാകും.</p>
<p>പതിച്ചു നൽകിയ ഭൂമി പതിവ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെ തുടർന്ന് ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം നിലച്ച നിലയിലായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കല്ലാർ കവലയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/1945</link>
<guid>https://thekeralajournal.com/1945</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b21c3bcfe.jpg" length="125977" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:26:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കൊല്ലം–തേനി ദേശീയപാതയിൽ പീരുമേട് കല്ലാർ കവലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട എരുമേലി സ്വദേശികളായ രണ്ട് പേർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.</p>
<p>ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് എരുമേലിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കല്ലാർ കവലയ്ക്ക് സമീപത്ത് എത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്‌ച്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.</p>
<p>ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നതാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ക്ഷാമം: അവഗണനയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം</title>
<link>https://thekeralajournal.com/1944</link>
<guid>https://thekeralajournal.com/1944</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b42d279f2f7.jpg" length="108866" type="image/jpeg"/>
<pubDate>Fri, 13 Mar 2026 20:59:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അവഗണനയ്‌ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരുപതേക്കറിൽ നടന്ന സായാഹ്ന ധർണ്ണ കട്ടപ്പന നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b42d3f561ee.jpg" alt=""></p>
<p>മലയോര മേഖലയിലെ പാവപ്പെട്ട രോഗികൾ മണിക്കൂറുകളോളം ക്യൂയിൽ നിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്ന സാഹചര്യം അതീവ പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തനം പൂർണ്ണമായും താളം തെറ്റിയിരിക്കുകയാണെന്നും ആരോപിച്ചു. അത്യാഹിത വിഭാഗത്തിലും രാത്രികാലങ്ങളിലും മതിയായ സേവനം ലഭിക്കാത്തത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b42d4edbcce.jpg" alt=""></p>
<p>താലൂക്ക് ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർ തസ്തികകളിൽ ഉടൻ സ്ഥിരനിയമനം നടത്തണമെന്നും, സ്പെഷ്യാലിറ്റി സൗകര്യങ്ങൾ പേരിൽ മാത്രം ഒതുക്കാതെ പ്രായോഗികമായി നടപ്പിലാക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>ജനങ്ങളുടെ ആരോഗ്യാവകാശങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫ് മുന്നിലുണ്ടാകുമെന്നും, പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/1937</link>
<guid>https://thekeralajournal.com/1937</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b35d6c03efe.jpg" length="90143" type="image/jpeg"/>
<pubDate>Fri, 13 Mar 2026 06:12:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ഗ്രാമവികസന ദേശീയ ബാങ്കിന്റെ (നബാർഡ്) സഹായത്തോടെ നടപ്പാക്കിയ ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർട്ടിഫിക്കറ്റുകൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ വിതരണം ചെയ്തു.</p>
<p>കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന എൽ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായാണ് ബിവി–380 കോഴിവളർത്തൽ പരിശീലനം സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 90 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ ആദ്യ രണ്ട് ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയ 60 വനിതകൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.</p>
<p>യോഗത്തിൽ എച്ച്‌.ഡി.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ രാജേഷ് വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് ക്ലാസ് നയിച്ചു. ചെറുതോണി യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.</p>
<p>എബിൻ തോമസ്, ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ രൂപതാ പ്രസിഡന്റ് കുഞ്ഞമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി എം.എം. മണി</title>
<link>https://thekeralajournal.com/1936</link>
<guid>https://thekeralajournal.com/1936</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b35ba7ada05.jpg" length="56895" type="image/jpeg"/>
<pubDate>Fri, 13 Mar 2026 06:04:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ചെങ്കുളത്ത് ഫിഷറീസ് വകുപ്പിന്റെ മത്സ്യവിത്ത് ഫാം ഉദ്ഘാടനം ഓൺലൈനായി നടത്തിയതിനെതിരെ വിമർശനവുമായി എം.എം. മണി എം.എൽ.എ രംഗത്ത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നേരിട്ട് പങ്കെടുക്കാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ് മണിയുടെ വിമർശനത്തിന് കാരണമായത്. ചടങ്ങ് നടന്ന വേദിയിൽ നിന്നായിരുന്നു M. M. മണിയുടെ പ്രതികരണം.</p>
<p>ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചതിന് പിന്നാലെ തന്നെയാണ് എം.എം. മണി തന്റെ അതൃപ്തി തുറന്നുപറഞ്ഞത്. മന്ത്രിയാണെങ്കിലും ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>“മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്. അയാൾക്കു പിന്നെ എന്തു ജോലിയാണുള്ളത്?” എന്ന് ചോദിച്ച എം.എം. മണി ഉദ്യോഗസ്ഥരോട്, താൻ ഇങ്ങനെ പറഞ്ഞെന്ന് മന്ത്രിയോട് അറിയിക്കാനും നിർദേശിച്ചു.</p>
<p>“ഞങ്ങളെ എന്തിന് മെനക്കടുത്തി? അയാൾ അവിടെ ഇരുന്ന് ഉദ്ഘാടനം ചെയ്യേണ്ട കാര്യമുണ്ടോ? ഞാനും A. രാജയും പോരേ ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്തുനിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിന് നമ്മളും ഡീസൽ അടിച്ച്‌ ഇവിടെയെത്തി മെനക്കെടേണ്ടിവന്നു,” എന്നും മണി പറഞ്ഞു.</p>
<p>ഇത്തരത്തിലുള്ള പരിപാടികൾക്കായി ഇനി തന്നെ ക്ഷണിക്കേണ്ടതില്ലെന്നും പറഞ്ഞാണ് എം.എം. മണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1931</link>
<guid>https://thekeralajournal.com/1931</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b20fe338023.jpg" length="107460" type="image/jpeg"/>
<pubDate>Thu, 12 Mar 2026 06:29:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സേവാഭാരതി, ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണൽ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി കളക്ടർ ദീപ കെ.പി നിർവഹിച്ചു.</p>
<p>ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണൽ ക്ലിനിക്കിലെ ഡോ. ആനന്ദരാജ് ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യ പരിശോധനയ്ക്ക് പുറമേ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകളും ഡയബറ്റിക് മൂലമുള്ള മുറിവുകൾ, ദീർഘകാലമായി ഉണങ്ങാത്ത മുറിവുകൾ, വേരിക്കോസ് മുറിവുകൾ തുടങ്ങിയവയ്ക്കുള്ള പരിശോധനയും ക്യാമ്പിൽ നടന്നു.</p>
<p>വാർഡ് കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, ജിതേഷ് സി. ഇഞ്ചക്കാട്ട്, വിജയകുമാരി പി.ആർ എന്നിവർ സംസാരിച്ചു. സേവാഭാരതി അംഗങ്ങളായ ഡോ. സി.ജി. സോമശേഖരൻ, എം.വി. ജയൻ, സന്തോഷ് കുമാർ, ബാബു കെ.ആർ, ഹരിശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണലിന്റെ ജി.എം അമൽ എസ്, സി.എഫ്.ഒ സെബാസ്റ്റ്യൻ പെരേര എന്നിവർ ആശംസകൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ പട്ടികജാതി യുവതികൾക്ക് 100% സ്കോളർഷിപ്പോടെ ആയുർവേദ തെറാപ്പി കോഴ്‌സ്</title>
<link>https://thekeralajournal.com/1930</link>
<guid>https://thekeralajournal.com/1930</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0c32769893.jpg" length="60861" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ASAP കേരളയും ഇടുക്കി ജില്ലാ പട്ടികജാതി വികസന വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന “സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി” കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതാനും സീറ്റുകൾ മാത്രമാണ് ലഭ്യമുള്ളത്.</p>
<p>ഇടുക്കി ജില്ലയിൽപ്പെട്ട പട്ടികജാതി വിഭാഗത്തിലെ 18 മുതൽ 35 വയസ് വരെയുള്ള യുവതികൾക്ക് ഫീസ് ഇനത്തിൽ 100 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. കുമളി, തൊടുപുഴ എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.</p>
<p>ഒരു വർഷം ദൈർഘ്യമുള്ള NCVET അംഗീകൃത കോഴ്‌സിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയം ആണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും ലഭ്യമാക്കും.</p>
<p>താൽപ്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം:</p>
<p>👉 https://forms.gle/FrqfN7q57giBKvhz7⁠�</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9495999655, 9495999713</p>]]> </content:encoded>
</item>

<item>
<title>മാലിന്യ കൂമ്പാരത്തിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി</title>
<link>https://thekeralajournal.com/1929</link>
<guid>https://thekeralajournal.com/1929</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0c2c40785a.jpg" length="36679" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:48:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇരട്ടയാർ പഞ്ചായത്തിലെ കടുകുമക്കൽപടി – അയ്യമലപ്പടി ഭാഗത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി.</p>
<p>ഇന്നലെ വൈകീട്ട് ഏകദേശം 6 മണിയോടെയാണ് സംഭവം. പ്രദേശവാസികൾ മാലിന്യകൂമ്പാരത്തിൽ സംശയാസ്പദമായ പൊതികൾ കാണപ്പെട്ടതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് പൊതികൾ കണ്ടെത്തി.</p>
<p>പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്</title>
<link>https://thekeralajournal.com/1928</link>
<guid>https://thekeralajournal.com/1928</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0bef51932d.jpg" length="52748" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:31:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മി രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാറിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ സൂചികയിൽ മൂന്നാറിൽ എട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ യുവി സൂചിക ആറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലായാൽ റെഡ് അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴ് വരെ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിക്കുക.</p>
<p>തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നത് സൂര്യതാപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ എന്നിവ അൾട്രാവയലറ്റ് രശ്മികളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനാൽ ഇവിടങ്ങളിലും സൂചിക ഉയരാൻ സാധ്യതയുണ്ട്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിലും ഉയർന്ന യുവി സൂചിക അനുഭവപ്പെടാമെന്നും അധികൃതർ അറിയിച്ചു.</p>
<p><strong>ജാഗ്രത നിർദ്ദേശങ്ങൾ</strong></p>
<p>• പകൽ 10 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പുറം ജോലികൾ ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.</p>
<p>• പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.</p>
<p>• ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.</p>
<p>• യാത്രകളിലും പുറം പ്രവർത്തനങ്ങളിലും ഇടവേളകളിൽ തണലിൽ വിശ്രമിക്കുക.</p>]]> </content:encoded>
</item>

<item>
<title>ഡോക്ടർമാരുടെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവിനെതിരെ പ്രതിഷേധം</title>
<link>https://thekeralajournal.com/1927</link>
<guid>https://thekeralajournal.com/1927</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0be00e35c3.jpg" length="78741" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:27:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാതെ ഡ്യൂട്ടി സമയം കൂട്ടിയ സർക്കാർ ഉത്തരവിനെതിരെ ഇടുക്കി ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെജിഎംഒഎ യൂണിറ്റ് കൺവീനർ ഡോ. ജോബിൻ ജോസ് സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പ്രീതി സി.ജെ അധ്യക്ഷത വഹിച്ചു. കെജിഎംഒഎ മിഡ്സോൺ വൈസ് പ്രസിഡന്റ് ഡോ. അൻസൽ നബി യോഗം ഉദ്ഘാടനം ചെയ്തു.</p>
<p>ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് ജനങ്ങൾക്ക് നിലവാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടുവന്നിരിക്കെ, വേണ്ട കൂടിയാലോചനകളില്ലാതെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതായി കെജിഎംഒഎ ആരോപിച്ചു.</p>
<p>ജില്ലയിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഗുരുതരമായ കുറവാണ് നിലവിലുള്ളത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആകെ നാല് തസ്തികകളുണ്ടെങ്കിലും അതിൽ ഒന്ന് ഒഴിവായിരിക്കുകയാണ്. ഈ ജോലികളും സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നിർവഹിക്കണമെന്ന നിലപാടാണ് പുതിയ ഉത്തരവിലുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിലൂടെ രോഗികൾക്ക് ആവശ്യമായ സേവനം ലഭിക്കാതെ പോകുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>ഗൈനക്കോളജി ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി തസ്തികകൾ വർധിപ്പിക്കാതെയും നിലവിലുള്ള ഒഴിവുകൾ നികത്താതെയും ഉള്ളവരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് സംഘടന ആരോപിച്ചു. ഇതിലൂടെ ഡോക്ടർമാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതോടൊപ്പം ജനങ്ങൾക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.</p>
<p>മതിയായ ചർച്ചകൾ നടത്താതെയാണ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എന്നതിൽ നിന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ എന്നാക്കി മാറ്റിയതെന്നും ഇതിലൂടെ പൊതുജനങ്ങൾക്ക് സൂപ്രണ്ടിനെ നേരിൽ കാണാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. ഒരു രോഗിക്ക് ഡോക്ടർ എത്ര സമയം നൽകണം എന്ന കാര്യത്തിലും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.</p>
<p>ഡോക്ടർമാരുടെ അവകാശങ്ങൾ അവഗണിക്കുന്ന ഇത്തരം ഉത്തരവുകൾ പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ ഈ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധ യോഗം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ട്രഷറി സംവിധാനം ആധുനികവത്ക്കരണത്തിന്റെ പാതയില്‍: മന്ത്രി കെ.എൻ ബാലഗോപാല്‍</title>
<link>https://thekeralajournal.com/1926</link>
<guid>https://thekeralajournal.com/1926</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0bd3681941.jpg" length="70629" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:24:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ട്രഷറി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാല്‍.ഇടുക്കി ജില്ലാ ട്രഷറിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു. ട്രഷറി വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ ട്രഷറികൾ ആരംഭിച്ചിട്ടുണ്ടെന്നും ചിലത് നിർമ്മാണഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.</p>
<p>ജില്ലാ ആസ്ഥാനത്തിന് പുറത്തായി പ്രവർത്തിച്ചിരുന്ന ഇടുക്കി ജില്ലാ ട്രഷറിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായാണ് ട്രഷറി പൈനാവിലേക്ക് മാറ്റുന്നത്. ജില്ലാ ആസ്ഥാനത്ത് ട്രഷറി പ്രവർത്തനം ആരംഭിക്കുന്നതോടെ ധനകാര്യ-ഭരണകാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ 27 ട്രഷറികൾ പുതിയ കെട്ടിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പട്ടത്ത് ട്രഷറിക്ക് ആസ്ഥാന മന്ദിരവും നിർമ്മിച്ചിട്ടുണ്ട്. ട്രഷറിയിലെ ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഓൺലൈൻ സേവനങ്ങൾ, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താൽ ഉടൻ മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം, കൂടുതൽ ശക്തമായ ഡിജിറ്റൽ സുരക്ഷ എന്നിവയും ഉറപ്പാക്കിയതായി മന്ത്രി പറഞ്ഞു.</p>
<p>യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം മുൻപ് ജില്ലാ ആസ്ഥാനത്തിന് പുറത്താണ് ട്രഷറി പ്രവർത്തിച്ചിരുന്നതെന്നും നിലവിൽ സാഹചര്യം മാറിയതിനാൽ ആധുനിക സൗകര്യങ്ങളോടെ ട്രഷറി ആസ്ഥാനത്തേക്ക് മാറ്റുകയാണെന്നും പറഞ്ഞു. പുതിയ കെട്ടിടം സമയബന്ധിതമായി നിർമ്മിച്ച് അവിടേക്ക് ട്രഷറി മാറ്റുമെന്നും മന്ത്രി അറിയിച്ചു.</p>
<p>മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ഐ.എച്ച്.ആർ.ഡി എന്നിവയ്ക്കുപുറമെ ഇടുക്കിയിൽ ലോ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മൂലമറ്റത്തിൽ നിന്നുള്ള ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റിയത്. പുതിയ ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിനായി പൈനാവിൽ ജില്ലാ പഞ്ചായത്തിനുസമീപം 15 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്.</p>
<p>ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണൻ, അമ്മിണി ജോസ്, രാജു കല്ലറയ്ക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷിജോ തടത്തിൽ, സാജൻ കുന്നേൽ, സിനോജ് വള്ളാടി, സുശീല എൻ.എൻ., ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ജില്ലാ ട്രഷറി ഓഫീസർ ബിബി മേരി മാത്യു എന്നിവർ സംസാരിച്ചു..</p>]]> </content:encoded>
</item>

<item>
<title>ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം പാചകവാതകം; ഹോട്ടലുകൾക്ക് നിയന്ത്രണം</title>
<link>https://thekeralajournal.com/1925</link>
<guid>https://thekeralajournal.com/1925</guid>
<description><![CDATA[  ]]></description>
<enclosure url="" length="70629" type="image/jpeg"/>
<pubDate>Tue, 10 Mar 2026 18:46:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: പാചകവാതകം (എൽപിജി) ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നിർണായക തീരുമാനം കേന്ദ്രസർക്കാർ എടുത്തു. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും മറ്റ് വ്യവസായ ആവശ്യങ്ങൾക്കുമായി ഗാർഹിക സിലിണ്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് പുതിയ ഉത്തരവ്.</p>
<p>വിതരണം കാര്യക്ഷമമായി ഉറപ്പാക്കുന്നതിനായി പ്രത്യേക സമിതിയെയും കേന്ദ്രം നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്നതാണ് ഈ സമിതി.</p>
<p>ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എൽപിജി തടസ്സമില്ലാതെ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവ ഉയർത്തുന്ന പരാതികൾ സമിതി പരിശോധിക്കും.</p>
<p>ഇതിനിടെ ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതിവാതകവും ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന്, അവശ്യവസ്തു നിയമം (1955) ബാധകമാക്കിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചത്.</p>
<p>രാജ്യത്ത് ഏകദേശം 33.2 കോടി എൽപിജി ഉപഭോക്താക്കളെ പ്രകൃതിവാതക ദൗർലഭ്യം ബാധിക്കാതിരിക്കാൻ മുൻകരുതലായി ഈ തീരുമാനമെടുത്തതാണെന്ന് കേന്ദ്രം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭ ബജറ്റ് പാസാക്കി; മറുപടി പ്രസംഗത്തെ തുടർന്ന് എൽഡിഎഫ് പ്രതിഷേധം, ചർച്ച ബഹിഷ്കരിച്ചു</title>
<link>https://thekeralajournal.com/1924</link>
<guid>https://thekeralajournal.com/1924</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0173be191a.jpg" length="84884" type="image/jpeg"/>
<pubDate>Tue, 10 Mar 2026 18:36:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയുടെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഭരണസമിതി പാസാക്കി. ബജറ്റ് ചർച്ചക്കിടെ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ മറുപടി പ്രസംഗത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>കേരളത്തിലെ ആരോഗ്യരംഗം “വെൻ്റിലേറ്ററിലാണെന്ന്” ചെയർപേഴ്സൺ പറഞ്ഞതിനെതിരെയാണ് എൽഡിഎഫ് അംഗങ്ങൾ ശക്തമായി പ്രതികരിച്ചത്. പരാമർശം പിൻവലിക്കണമെന്നും ചെയർപേഴ്സൺ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ബഹളത്തിൽ കലാശിച്ചതിനെ തുടർന്ന് ബജറ്റ് ചർച്ച എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു.</p>
<p>കട്ടപ്പനയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു. നിർമാണ നിരോധനം കട്ടപ്പനയുടെ വികസനത്തെ പിന്നോട്ടടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടപ്പന താലൂക്ക് ആശുപത്രിയെ ഭരണസമിതി എല്ലായ്പ്പോഴും പരിഗണിച്ചിട്ടുണ്ടെന്നും കൂടുതൽ വികസനത്തിനായി ആശുപത്രിക്കായി 2 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നും അറിയിച്ചു. കൂടാതെ കട്ടപ്പനയിലെ മൂന്ന് വെൽനെസ് സെൻ്ററുകൾക്ക് 1.65 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.</p>
<p>ആരോഗ്യ മേഖലയെ പ്രാധാന്യത്തോടെ പരിഗണിച്ച ബജറ്റാണിതെന്ന് കൗൺസിലർ അഡ്വ. കെ.ജെ. ബെന്നി അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കൽ, ക്ഷീരമേഖല, വനിതാക്ഷേമം, സ്വയംതൊഴിൽ സംരംഭങ്ങൾ, ഷീലോഡ്ജ് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് കൗൺസിലർ തോമസ് മൈക്കിൾ പറഞ്ഞു. താലൂക്ക് ആശുപത്രി വികസനത്തെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>അതേസമയം ബജറ്റ് നിരാശജനകമാണെന്ന് എൽഡിഎഫ് കൗൺസിലർ കെ.പി. സുമോദ് വിമർശിച്ചു. പത്ത് വർഷം മുമ്പ് അവതരിപ്പിച്ച ബജറ്റിലെ നിർദേശങ്ങൾ തന്നെയാണ് വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നഗരസഭയുടെ തനതു വരുമാനം വർധിപ്പിക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ഇത്തവണയില്ലെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>കട്ടപ്പനയുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ ബജറ്റിൽ ഇല്ലെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൗൺസിലർമാരായ ടി.ജി.എം. രാജു, സി.ആർ. മുരളി, ഷാജി കൂത്തോടിയിൽ, ബേബി കുര്യൻ എന്നിവർ പറഞ്ഞു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികളും ബജറ്റിൽ കാണുന്നില്ലെന്നും അവർ വിമർശിച്ചു.</p>
<p>സംസ്ഥാന സർക്കാർ കട്ടപ്പനയെ ടൂറിസം ഹബ്ബാക്കാൻ കല്യാണത്തണ്ട്, അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കല്യാണത്തണ്ട് ടൂറിസത്തിനായി നഗരസഭ 10 ലക്ഷം രൂപ പ്രഖ്യാപിച്ചതായും അറിയിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ നഗരസഭക്ക് കഴിയാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാണെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.</p>
<p>മുൻ വർഷങ്ങളിലെ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന ബജറ്റാണിതെന്നും യുവ സംരംഭകരെ ആകർഷിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; എൻഡിഎയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/1923</link>
<guid>https://thekeralajournal.com/1923</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0004d7bf45.jpg" length="72956" type="image/jpeg"/>
<pubDate>Tue, 10 Mar 2026 16:58:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. കേരളത്തിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിക്കും.</p>
<p>നാവികസേനയുടെ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തേവര മുതൽ എം.ജി റോഡ് വരെ നീളുന്ന വൻ റോഡ് ഷോയിൽ പങ്കെടുക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.</p>
<p>പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഭവന നിർമ്മാണം, ആരോഗ്യ മേഖല, കുടിവെള്ളം, വനിതാ ക്ഷേമം എന്നിവക്ക് പ്രാധാന്യം നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്</title>
<link>https://thekeralajournal.com/1922</link>
<guid>https://thekeralajournal.com/1922</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69affe4285b0f.jpg" length="85286" type="image/jpeg"/>
<pubDate>Tue, 10 Mar 2026 16:49:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഴുത: ഭവന നിർമ്മാണം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വനിതാ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് അവതരിപ്പിച്ച ബജറ്റിൽ 86,48,90,249 രൂപ വരവും 86,35,85,249 രൂപ ചിലവും 13,05,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.</p>
<p>വനിതാ ക്ഷേമ പദ്ധതികൾക്ക് 89,98,300 രൂപ, ഭിന്നശേഷിക്കാർക്ക് 44,99,150 രൂപ, വയോജനങ്ങൾക്കായി 44,99,150 രൂപ എന്നിവ നീക്കിവച്ചു. പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതിക്കായി 1 കോടി 68 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് പ്രത്യേക ഘടക പദ്ധതിയായി 48 ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിനായി 9.90 ലക്ഷം രൂപയും മാറ്റിവച്ചു.</p>
<p>പൊതുവികസന ഫണ്ടിൽ പശ്ചാത്തല മേഖലയിലെ വിവിധ പ്രവൃത്തികൾക്കായി 1 കോടി 27 ലക്ഷം രൂപ, പട്ടികജാതി വിഭാഗത്തിന് 1 കോടി 20 ലക്ഷം രൂപ, പട്ടികവർഗ വിഭാഗത്തിന് 8,08,500 രൂപ എന്നിവയും വികസന ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നിവയ്ക്കായി ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്ന് 1.5 കോടി രൂപ കുടിവെള്ള പദ്ധതികൾക്കായി മാറ്റിവച്ചു. വനിതാ ഗ്രൂപ്പ് സബ്‌സിഡി പദ്ധതികൾക്ക് 47 ലക്ഷം രൂപ, ക്ഷീരകർഷകർക്ക് 11 ലക്ഷം രൂപ, ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ഭിന്നശേഷിക്കാർക്ക് മുചക്രവാഹനത്തിനായി 25 ലക്ഷം രൂപ, പാലിയേറ്റീവ് കെയറിന് 10 ലക്ഷം രൂപ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് 9 ലക്ഷം രൂപ, പട്ടികജാതി സംരംഭകർക്ക് 12 ലക്ഷം രൂപ, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 50 ലക്ഷം രൂപ, എസ്‌.ടി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 10 ലക്ഷം രൂപ എന്നിവയും നീക്കിവച്ചു.</p>
<p>കർഷകർക്ക് കാലിത്തീറ്റയ്ക്കായി 20 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതിക്കായി 83 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾക്കും തുക വകയിരുത്തി. റോഡ് ഇതര മെയിന്റനൻസിനായി 1.68 കോടി രൂപ മാറ്റിവച്ചു.</p>
<p>വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായി 34,49,83,947 രൂപയും പി.എം.എ.വൈ ഭവന പദ്ധതി (ജനറൽ) 72 ലക്ഷം രൂപ, പട്ടികജാതി കേന്ദ്ര വിഹിതം 50 ലക്ഷം രൂപ, പട്ടികവർഗ കേന്ദ്ര വിഹിതം 10 ലക്ഷം രൂപ എന്നിവയും പ്രതീക്ഷിക്കുന്ന ചിലവുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിക്‌സൺ ജോർജ്, അനിത സന്തോഷ്, വനിത മുരുകൻ, ജോയിന്റ് ബി.ഡി.ഒ സന്തോഷ്, മെമ്പർമാരായ നൗഷാദ് വെംബ്ലി, പി.എ. അബ്ദുൽ റഷീദ്, ബിനോയ് കുര്യൻ, ജി. മഹേന്ദ്രൻ, വിത്സമ്മ ആന്റണി, കെ.കെ. ജീവാമോൾ, ദേവി ഈശ്വരൻ, കെ.ബി. ഷെമീന, ഷീല ടീച്ചർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യ&#45;കായിക മേഖലയ്ക്ക് ഊന്നൽ നൽകി കട്ടപ്പന നഗരസഭാ ബജറ്റ്</title>
<link>https://thekeralajournal.com/1921</link>
<guid>https://thekeralajournal.com/1921</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6ef9ae2fc.jpg" length="96394" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:38:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ആരോഗ്യവും കായിക മേഖലയുമാണ് പ്രധാന പരിഗണനയായി കട്ടപ്പന നഗരസഭയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചത്. കായിക മേഖലയ്ക്ക് ഊന്നൽ നൽകി അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി.</p>
<p>കായികക്ഷമതയുള്ള യുവതലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി സ്ഥലം വാങ്ങുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.</p>
<p>കട്ടപ്പന താലൂക്ക് ആശുപത്രിയെ ഘട്ടംഘട്ടമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സ്ഥലസൗകര്യം വർധിപ്പിക്കുന്നതിനായി രണ്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p>81,43,79,600 രൂപ വരവും 67,95,46,600 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്.</p>
<p>പ്രധാന പ്രഖ്യാപനങ്ങൾ:</p>
<p>കല്യാണത്തണ്ട് ടൂറിസം പദ്ധതിക്ക് 10 ലക്ഷം രൂപ, ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ 50 ലക്ഷം രൂപ, കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൾട്ടിലെവൽ പാർക്കിങ് സംവിധാനം നടപ്പാക്കാൻ ഒരു കോടി രൂപ, സംരംഭകർക്കായി ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കാൻ 50 ലക്ഷം രൂപ എന്നിവ വകയിരുത്തി. കമ്പംമെട്ട്–തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയോരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു.</p>
<p>മറ്റ് നിർദേശങ്ങൾ:</p>
<p>നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും 50.75 ലക്ഷം രൂപ ചെലവിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. കട്ടപ്പന നഗരത്തിൽ 40 ലക്ഷം രൂപ ചെലവിൽ സോളാർ ലൈറ്റുകളും സ്ഥാപിക്കും. വളം-കീടനാശിനി വിതരണം 20 ലക്ഷം, ഫലവൃക്ഷത്തൈ വിതരണം 30 ലക്ഷം, വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറിക്കൃഷിക്ക് 5 ലക്ഷം, ക്ഷീരകർഷകർക്ക് ഇൻസെന്റീവ് 20 ലക്ഷം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം 20 ലക്ഷം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി.</p>
<p>ബയോ ബിൻ വിതരണം 40 ലക്ഷം, മാലിന്യ സംസ്കരണത്തിന് എം.സി.എഫ്/ആർ.ആർ.എഫ് പദ്ധതിക്ക് 50 ലക്ഷം, ക്രഡായി മാതൃകയിൽ കമ്പോസ്റ്റിങ് പദ്ധതിക്ക് 10 ലക്ഷം, പട്ടികജാതി-വർഗ വികസനത്തിന് 1.17 കോടി, വയോജന പാർക്ക് നിർമ്മിക്കാൻ 20 ലക്ഷം, താലൂക്ക് ആശുപത്രിക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ 20 ലക്ഷം, ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നുകൾക്കായി 42 ലക്ഷം രൂപ എന്നിവയും ബജറ്റിൽ വകയിരുത്തി.</p>
<p>വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 10.8 ലക്ഷം രൂപ സബ്സിഡി, വനിതകൾക്ക് ഓട്ടോറിക്ഷ പദ്ധതിക്ക് 9.6 ലക്ഷം രൂപ, ഷീ ലോഡ്ജ് പദ്ധതിക്ക് 30 ലക്ഷം രൂപ, ഉന്നതികളിലെ വീടുകളുടെ നവീകരണത്തിന് 19.5 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കാൽവരിമൗണ്ട് സെന്റ് ജോർജ് ഇടവകയിൽ പാതിനോമ്പാചരണം നാളെ</title>
<link>https://thekeralajournal.com/1920</link>
<guid>https://thekeralajournal.com/1920</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6e4eabece.jpg" length="92915" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:35:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാൽവരിമൗണ്ട് ; സെന്റ് ജോർജ് ഇടവകയിൽ പാതിനോമ്പാചരണം നാളെ നടത്തും. ഇടവക പള്ളിയിൽ നാളെ ഉച്ചകഴിഞ്ഞ് 4.30ന് സി.എം.ഐ കാർമൽ പ്രവിശ്യ വികാർ പ്രൊവിൻഷ്യൽ ഫാ. റോയി കണ്ണൻചിറയുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്ന സമൂഹബലിയോടെ പാതിനോമ്പ് ആചരണത്തിന് തുടക്കമാകും.</p>
<p>തുടർന്ന് കാൽവരിമൗണ്ടിലേക്ക് പരിഹാര പ്രദക്ഷിണം, സന്ദേശം, നേർച്ച വിതരണം എന്നിവ നടക്കും. വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോബിൻ ഓഴക്കൽ, ട്രസ്റ്റിമാരായ ജോസ് പത്തേട്ട്, ഷാജി ആലപ്പാട്ട്, റോയി താഴത്തുവീട്ടിൽ, സജി കാഞ്ഞിരമൂട്ടിൽ, കൺവീനർമാരായ റോയ് കൊച്ചുപുര, ജോയി തുണ്ടിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ; പ്രഖ്യാപനം ഈ ആഴ്ചയ്ക്കകം</title>
<link>https://thekeralajournal.com/1919</link>
<guid>https://thekeralajournal.com/1919</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6cd24ba72.jpg" length="135255" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:29:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടന്നു. ഈ ആഴ്ച തന്നെ പാർട്ടികൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് സാധ്യത.</p>
<p>തൊടുപുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തീരുമാനം ഏകദേശമായി ആയതായി സൂചന. സി.പി.ഐ മത്സരിക്കുന്ന പീരുമേട് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ ചുമതല സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന ജോസ് ഫിലിപ്പിന് നൽകാനിടയുണ്ട്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. റോയ് കെ. പൗലോസിന്റെ പേരാണ് സജീവമായി പരിഗണനയിൽ ഉള്ളത്. അതേസമയം റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കാഞ്ഞിരപ്പിള്ളി രൂപത യു.ഡി.എഫ് നേതൃത്വത്തോട് ഉന്നയിച്ചതായും അറിയുന്നു. അങ്ങനെ വന്നാൽ സിറിയക് തോമസിന് വീണ്ടും അവസരം ലഭിക്കാനിടയുണ്ട്.</p>
<p>സി.പി.എം മത്സരിക്കുന്ന ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനും ദേവികുളത്ത് എ. രാജയുമാകും സ്ഥാനാർത്ഥികൾ. ഈഴവ ഭൂരിപക്ഷ മണ്ഡലമായ ഉടുമ്പഞ്ചോലയിൽ യു.ഡി.എഫ് ഈഴവ സ്ഥാനാർത്ഥിയെ പരിഗണിക്കുകയാണ്. അഡ്വ. എസ്. അശോകൻ, സേനാപതി വേണു, കെ.എസ്. അരുണ്‍ എന്നിവരാണ് പട്ടികയിൽ. സംവരണ മണ്ഡലമായ ദേവികുളം പിടിക്കാനായി പുതുമുഖത്തെ ഇറക്കണമെന്ന് കെ.പി.സി.സി നിർദ്ദേശം നൽകിയതായാണ് വിവരം. ഇതനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൃഷ്ണമൂർത്തി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എഫ്. രാജ എന്നിവരാണ് പരിഗണനയിൽ.</p>
<p>എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനി വരാനുണ്ട്. കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയ്ക്കാണ് മുൻഗണന ലഭിക്കുന്നത്.</p>
<p>ഇടുക്കി കോൺഗ്രസിന്?</p>
<p>കേരള കോൺഗ്രസ് ജോസഫ്-മാണി വിഭാഗങ്ങൾ നേർക്കുനേർ മത്സരിക്കുന്ന ഇടുക്കി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. നിലവിലെ എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിനെതിരെ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കുട്ടനാടും ഏറ്റുമാനൂരും കൂടാതെ ഇടുക്കിയും കോൺഗ്രസ് ഏറ്റെടുക്കാനാണ് ശ്രമം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി പരിഗണനയിൽ. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. കേരള കോൺഗ്രസ് തന്നെ മത്സരിച്ചാൽ ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫ് എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയാകും.</p>
<p>തൊടുപുഴയിൽ ജോസഫോ മകനോ</p>
<p>തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ മത്സരിക്കുമോയെന്ന കാര്യത്തിൽ യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതുസംബന്ധിച്ച് പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നു. ഒരു വിഭാഗം പ്രവർത്തകർ ജോസഫ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മകൻ അപുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്. അന്തിമ തീരുമാനം പി.ജെ. ജോസഫിന്റേതായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് എൻ.ഡി.എ. മാർച്ച്</title>
<link>https://thekeralajournal.com/1918</link>
<guid>https://thekeralajournal.com/1918</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6b675e883.jpg" length="129135" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:23:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഇടുക്കി എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്കു എൻ.ഡി.എ.യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇടുക്കിയിലെ വികസന മുരടിപ്പിനെതിരെ നടത്തിയ മാർച്ച് മന്ത്രിയുടെ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.</p>
<p>ബി.ജെ.പി സംസ്ഥാന വക്താവ് റെജി ലൂക്കോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കാൽനൂറ്റാണ്ട് കാലമായി ഇടുക്കിയുടെ വികസനം ഒരു നൂറ്റാണ്ട് പിന്നിലാക്കിയ ജനപ്രതിനിധിയാണ് റോഷി അഗസ്റ്റിൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പല ബില്ലുകളും നിയമസഭയിൽ പാസാക്കാൻ ശ്രമം നടത്തിയ ജനപ്രതിനിധിയെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അധ്യക്ഷത വഹിച്ചു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, എൻ.ഡി.എ നേതാക്കളായ ശ്രീനഗരി രാജൻ, മനേഷ് കുടിക്കയത്ത്, കെ. കുമാർ, ഷാജി നെല്ലിപ്പറമ്പിൽ, കെ.എൻ. ഷാജി, പ്രസാദ് വിലങ്ങുപാറ, സുജിത് ശശി, ലീനാ രാജു എന്നിവർ പ്രസംഗിച്ചു.</p>
<p>രത്നമ്മ ഗോപിനാഥ്, കെ.എൻ. പ്രകാശ്, ബിനോജ് ടി.കെ., പി.എൻ. പ്രസാദ്, അഭിലാഷ് കാലാച്ചിറ, സൗമ്യ പി.വി., അനന്തു മാങ്കാട്ടിൽ, ഗംഗകൃഷ്ണ ജെ., എം.എൻ. മോഹൻദാസ്, സുരേഷ് എ.ആർ. എന്നിവർ മാർച്ചിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>മേമലയിൽ വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്..</title>
<link>https://thekeralajournal.com/1917</link>
<guid>https://thekeralajournal.com/1917</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aec4bc50424.jpg" length="175565" type="image/jpeg"/>
<pubDate>Mon, 09 Mar 2026 18:34:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മേമലയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഏലപ്പാറയിൽ നിന്നും വന്ന ലോറിയുടെ ക്യാബിൻ ഊരിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.</p>
<p>ഈ സമയം എതിരെ വന്ന കാറിലും ലോറി ഇടിച്ചു ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ലോറിയിലുണ്ടായിരുന്ന ഒരാൾക്കാണ് സാരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69aec53a3a26e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ബിഡിജെഎസ് ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം നടന്നു</title>
<link>https://thekeralajournal.com/1916</link>
<guid>https://thekeralajournal.com/1916</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aea9d0d4155.jpg" length="110952" type="image/jpeg"/>
<pubDate>Mon, 09 Mar 2026 16:37:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിഡിജെഎസ് (BDJS) ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഓൺലൈനിലൂടെ നിർവഹിച്ചു.</p>
<p>ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ അഡ്വ. പ്രതീഷ് പ്രഭ ആമുഖ പ്രഭാഷണം നടത്തി. ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി. സി. വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.</p>
<p>ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി അംഗം മനേഷ് കുടിക്കയത്ത്, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ, ജില്ലാ ട്രഷറർ ജോബി വാഴാട്ട്, ബിജെപി ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് അനീഷ്, സെക്രട്ടറി അനൂപ് അമ്പാടി എന്നിവർ ആശംസകൾ നേർന്നു.</p>
<p>യോഗത്തിന് ബിഡിജെഎസ് ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ഗുരുനഗർ സ്വാഗതം ആശംസിക്കുകയും ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് ഇടക്കുടിയിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കെ.എസ്.എസ്.പി.എ വനിതാ ഫോറം വനിതാദിനാചരണം നടത്തി</title>
<link>https://thekeralajournal.com/1915</link>
<guid>https://thekeralajournal.com/1915</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1e5319bea.jpg" length="126015" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:41:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വനിതാ ഫോറം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി.</p>
<p>പ്രസിഡന്റ് ടി.ജെ. ലാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ഡാലി തോമസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ന്യൂമാൻ കോളേജിലെ സഹപ്രൊഫസർ ഡോ. അഭിന മേരി സാജു ‘വനിതകളും സ്വപ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.</p>
<p>മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസ്, സ്ഥിരം സമിതി ചെയർപേഴ്സൺ വിജയകുമാരിമാരിയിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.</p>
<p>മാഗി ജോർജ്, കലാദേവി, ഐവാൻ സെബാസ്റ്റ്യൻ, കെ.എസ്. ഹസ്സൻകുട്ടി, ഗർവ്വാസിസ് കെ. സഖറിയാസ്, സ്റ്റീഫൻ ജോർജ്, ഷെല്ലി ജോൺ, ജെയ്സൺ പി. ജോസഫ്, ഫ്രാൻസിസ് ജോസഫ്, റോയി ജോർജ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാക്കടയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചു; വന്യമൃഗ ശല്യം കുറയ്ക്കാൻ സംയുക്ത പദ്ധതി</title>
<link>https://thekeralajournal.com/1914</link>
<guid>https://thekeralajournal.com/1914</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1df27f89a.jpg" length="113085" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:40:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വനാതിർത്തിയോട് ചേർന്ന പാലാക്കട പുതിയപാലം ഭാഗത്ത് വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി സൗരോർജ്ജ വേലി സ്ഥാപിച്ചു. അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസ്, പി.ആർ.ടി അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.</p>
<p>മുൻപ് പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുകയും നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് സംയുക്തമായി സൗരോർജ്ജ വേലി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.</p>
<p>പുതിയപാലം മുതൽ ഫാക്ടറിപ്പടി വരെ ഏകദേശം അര കിലോമീറ്റർ ദൂരത്തിലാണ് വേലി സ്ഥാപിച്ചത്. കാഞ്ചിയാർ പഞ്ചായത്തിലെ പാലാക്കടയിൽ സ്ഥാപിച്ച ഫെൻസിംഗിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് അംഗം സുമ രാജൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം സന്ധ്യ ജയൻ, അയ്യപ്പൻകോവിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ബിനോജ്, കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ഏകദേശം 500 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച സൗരോർജ്ജ വേലിക്ക് സാധാരണ ടെണ്ടർ നൽകി നിർമ്മിച്ചാൽ ഏകദേശം ഒന്നരലക്ഷം രൂപ ചെലവാകുമായിരുന്നു. എന്നാൽ വനംവകുപ്പിന്റെ വിവിധ ഓഫീസുകളിൽ നിന്ന് പഴയതെങ്കിലും ഉപയോഗപ്രദമായ സാമഗ്രികൾ ശേഖരിക്കുകയും ബാറ്ററി ഉൾപ്പെടെ ചില ഉപകരണങ്ങൾ മാത്രം പുതുതായി വാങ്ങുകയും ചെയ്തതിനാൽ 12,000 രൂപ മാത്രമാണ് പദ്ധതിക്ക് ചെലവായത്. ഒൻപത് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.</p>
<p>ഫെൻസിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട പരിശീലനം ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. പലപ്പോഴും ഉദ്യോഗസ്ഥർ ജോലിക്ക് ശേഷമുള്ള ഒഴിവുസമയവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.</p>
<p>പദ്ധതിയുടെ ആദ്യഘട്ടമായാണ് ഇത് നടപ്പിലാക്കിയതെന്നും പദ്ധതി വിജയകരമായതോടെ കുറഞ്ഞ ചെലവിൽ ഇത്തരത്തിലുള്ള സൗരോർജ്ജ വേലികൾ കൂടുതൽ പ്രദേശങ്ങളിൽ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെയും പി.ആർ.ടി അംഗങ്ങളുടെയും നാട്ടുകാരുടെയും തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു</title>
<link>https://thekeralajournal.com/1913</link>
<guid>https://thekeralajournal.com/1913</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1da2cd657.jpg" length="105629" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:38:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ 11-ാം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വനിതാദിനത്തിന്റെ ഭാഗമായി നടന്നു. കല്ലാർ സഹ്യാദ്രിനാഥ ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.</p>
<p>സമൂഹത്തിൽ കഠിനാധ്വാനത്തിലൂടെ ഉയർച്ച കൈവരിച്ച നിരവധി സ്ത്രീ വ്യക്തിത്വങ്ങൾ ഉണ്ടെന്നും അത്തരക്കാരെ വനിതാദിനത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനിമോൾ മധു സ്വാഗതം ആശംസിച്ച യോഗത്തിൽ വനിതാ സംഘം സെക്രട്ടറി സന്ധ്യാ രഘു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ മരായ സുരേഷ് ചിന്നാർ വനിതാദിന സന്ദേശം നൽകി. ജയൻ കല്ലാർ അനുഗ്രഹ പ്രഭാഷണം നടത്തി.</p>
<p>യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, സി.എം. ബാബു, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ഷിജി കെ.ആർ., ട്രഷറർ മിനി ശ്രീകുമാർ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി സനീഷ് മാവടി, സൈബർ സേന കൺവീനർ അമ്പിളി ജയൻ, യൂണിയൻ കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു എന്നിവർ ആശംസകൾ അറിയിച്ചു.</p>
<p>തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂണിയൻ വനിതാ സംഘത്തിന്റെ ഭാരവാഹികളായി മിനി ശ്രീകുമാർ (പ്രസിഡന്റ്), രേഖ ദിലീപ് (വൈസ് പ്രസിഡന്റ്), മിനിമോൾ മധു (സെക്രട്ടറി), സിനി റെനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായി ഷീമ സുനിൽ, സുമി റെജി, വിജി രാജീവ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സുനിത പ്രഭാകരൻ, അമ്പിളി ഗിരീഷ്, ഇന്ദുലേഖ വത്സലൻ, ബിൻസി സനീഷ്, ജൂബിലി മനോഹരൻ എന്നിവരെയും തെരഞ്ഞെടുത്തു.</p>
<p>തുടർന്ന് യൂണിയൻ സൈബർ സേനയുടെ പുനഃസംഘടനയും നടന്നു. നിജുമോൻ (ചെയർമാൻ), രതീഷ് (വൈസ് ചെയർമാൻ), അമ്പിളി ജയൻ (കൺവീനർ), വിഷ്ണു (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.</p>
<p>യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ നന്ദി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>തേയില&#45;ഏലം തോട്ടം തൊഴിലാളികൾക്ക് ദിവസക്കൂലി വർധിപ്പിച്ചു</title>
<link>https://thekeralajournal.com/1912</link>
<guid>https://thekeralajournal.com/1912</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1d2b94645.jpg" length="177909" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:36:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ തേയില, ഏലം തുടങ്ങിയ തോട്ടം മേഖലകളിലെ തൊഴിലാളികൾക്ക് ദിവസക്കൂലി വർധിപ്പിച്ച് ഉത്തരവായി. ദിവസക്കൂലിയിൽ 48 രൂപയുടെ വർധനവാണ് പ്രാബല്യത്തിൽ വന്നത്.</p>
<p>തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തോട്ടം ഉടമകളും പങ്കെടുത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിലാണ് തീരുമാനം എടുത്തത്. തേയില, ഏലം, കാപ്പി, റബർ തുടങ്ങിയ വിവിധ തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് വർധിപ്പിച്ച കൂലി ലഭിക്കുക.</p>
<p>അടിസ്ഥാന ശമ്പളത്തിൽ 43 രൂപയുടെ വർധനയും അഞ്ചു രൂപ ഇൻസെന്റീവും ഉൾപ്പെടെ ആകെ 48 രൂപയാണ് കൂട്ടിയത്. ഇതോടെ ദിവസക്കൂലി 458 രൂപയായി ഉയരും.</p>
<p>ഇതിനു പുറമേ തൊഴിലാളികൾക്ക് ആയിരം രൂപ അഡ്വാൻസ് നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശവും തോട്ടം ഉടമകൾ അംഗീകരിച്ചു. ഇതിൽ 500 രൂപ മാത്രം തൊഴിലാളികൾ തിരിച്ചടച്ചാൽ മതിയാകും.</p>
<p>മൂന്നു വർഷത്തിന് ശേഷമാണ് തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നത്. ഇതുവരെ ഏലം മേഖലയിൽ തൊഴിലാളികൾക്ക് 420 മുതൽ 450 രൂപ വരെയും, തേയില തോട്ടം മേഖലയിൽ 390 മുതൽ 410 രൂപ വരെയുമായിരുന്നു ലഭിച്ചിരുന്നത്.</p>
<p>തൊഴിൽ മന്ത്രിയുമായുള്ള ചർച്ചയിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്. രാജൻ, ജയമോഹനൻ (സി.ഐ.ടി.യു), എച്ച്. രാജീവൻ, എം.വൈ. ഔസേപ്പ് (എ.ഐ.ടി.യു.സി), എ.കെ. മണി, ഇ. ബേബി (ഐ.എൻ.ടി.യു.സി) എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ : രാഹുല്‍ ഗാന്ധിക്ക് നിവേദനം നൽകി സമരസമിതി</title>
<link>https://thekeralajournal.com/1911</link>
<guid>https://thekeralajournal.com/1911</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1caf02bd9.jpg" length="106133" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:34:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കഴിഞ്ഞ 20 വർഷമായി മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനായി സമരങ്ങളും കോടതി വ്യവഹാരങ്ങളും നടത്തി വരുന്നതായി മുല്ലപ്പെരിയാർ സമരസമിതി അറിയിച്ചു. തീരദേശ നിവാസികളുടെ ആശങ്കകൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് നേതാക്കൾ വിശദീകരിച്ചു.</p>
<p>1886-ൽ നിർമ്മിച്ച കാലപ്പഴക്കമുള്ള ഡാം ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ഡാം നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന വിലയിരുത്തുന്നതിനായി സുപ്രീം കോടതിയിൽ നൽകിയ വിധി അടിയന്തരമായി നടപ്പാക്കണമെന്നും, തമിഴ്നാടും കേരളവും തമ്മിൽ അനുരഞ്ജന ചർച്ചകൾക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നൽകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.</p>
<p>“കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും” എന്നതാണ് മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.</p>
<p>K. C. വേണുഗോപാൽ, ഡീൻ കുര്യാക്കോസ്  എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസിന്റെയും സാന്നിധ്യത്തിൽ മുല്ലപ്പെരിയാർ സമരസമിതി മുഖ്യ രക്ഷാധികാരി ഫാ. ജോയ് നിരപ്പേൽ, ചെയർമാൻ ഷാജി പി. ജോസഫ്, ജനറൽ കൺവീനർ സിബി ജോസഫ്, ലീഗൽ അഡ്വൈസർ അഡ്വ. സ്റ്റീഫൻ ഐസക്, പി.ആർ.ഒ ഷിനോജ്, അംഗങ്ങളായ ജേക്കബ് പനന്താനം, ജോബിൻ തോമസ് എന്നിവർ ചേർന്ന് പീരുമേട്ടിൽ എത്തി രാഹുല്‍ ഗാന്ധിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1910</link>
<guid>https://thekeralajournal.com/1910</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1c0c78a07.jpg" length="108740" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:32:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുടയത്തൂർ: വിവിധ ഹിന്ദു സമുദായ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും ഹിന്ദു സംഘടനകളും ചേർന്ന് കുടയത്തൂരിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. കുടയത്തൂർ സരസ്വതി സ്കൂൾ മൈതാനിയിൽ നടന്ന സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി.</p>
<p>ശബരി ബാലികാ സദനം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭജനകളോടെ പരിപാടിക്ക് തുടക്കമായി. സ്വാഗതസംഘം അധ്യക്ഷൻ എൻ.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.</p>
<p>വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡ ധ്വജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയ സ്വയം സേവക സംഘം സംസ്ഥാന ധർമ്മ ജാഗരൺ സംയോജകൻ എം.ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.</p>
<p>മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സിന്ധു രാജീവ്, സ്വാഗതസംഘം ജനറൽ കൺവീനർ ഷാജികുമാർ കാവുവിളയിൽ, സംയോജകൻ എം.ടി. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.</p>
<p>പുറപ്പുഴ കാർത്തികേയ ഭജൻസ് അവതരിപ്പിച്ച ഭജനങ്ങൾ, കുണിഞ്ഞി നാട്യ കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച കൈകൊട്ടിക്കളി, കുടയത്തൂർ പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും സമ്മേളന വേദിയിൽ അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>സഞ്ജുവിന്റെ താണ്ഡവം; ടി20 ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ</title>
<link>https://thekeralajournal.com/1909</link>
<guid>https://thekeralajournal.com/1909</guid>
<description><![CDATA[ ഇന്ത്യൻ വിജയം 96  റൺസിന് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69adae8175de1.jpg" length="101809" type="image/jpeg"/>
<pubDate>Sun, 08 Mar 2026 22:45:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഹമ്മദാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 96 റൺസിന്റെ വമ്പൻ ജയം. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69adacce54764.jpg" alt=""></p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ച്വറികളുടെ കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ടി20 ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇതാണ്.</p>
<p>തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഇന്ത്യയുടെ ഇന്നിംഗ്സിന് ചുക്കാൻ പിടിച്ചു. 46 പന്തിൽ എട്ട് സിക്‌സറും അഞ്ച് ഫോറുകളും ഉൾപ്പെടെ 89 റൺസ് നേടിയ സഞ്ജു വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തു. സെഞ്ച്വറിയിലേക്ക് കുതിച്ചിരുന്ന ഘട്ടത്തിലാണ് സെഞ്ച്വറിയിൽ നിന്ന് 11 റൺസ് അകലെ സഞ്ജു പുറത്തായത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69adace3926d1.jpg" alt=""></p>
<p>ഫൈനലിൽ അഭിഷേക് ശർമയും മികച്ച ഫോമിലേക്ക് തിരിച്ചെത്തി. 21 പന്തിൽ മൂന്ന് സിക്‌സറും ആറു ഫോറുകളും ഉൾപ്പെടെ 52 റൺസ് നേടി അഭിഷേക് ഇന്ത്യയുടെ റൺവേഗം ഉയർത്തി. ഇഷാൻ കിഷനും ആക്രമണാത്മക ബാറ്റിംഗുമായി ശ്രദ്ധേയനായി. നാല് സിക്‌സറും നാല് ഫോറുകളും ഉൾപ്പെടെ 25 പന്തിൽ 54 റൺസാണ് ഇഷാൻ നേടിയത്.</p>
<p>ലോകകപ്പിൽ തുടർച്ചയായി മൂന്നാം അർധസെഞ്ച്വറി നേടുന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും 89 റൺസ് നേടിയിരുന്നു. സെമിയിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും തിരുവനന്തപുരത്തുകാരൻ സ്വന്തമാക്കി.</p>
<p>ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ പോലും ഇടം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് ടീമിന്റെ പ്രധാന താരമായി മാറുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ മൂന്ന് അർധസെഞ്ച്വറികൾ ഉൾപ്പെടെ 321 റൺസാണ് സഞ്ജുവിന്റെ ആകെ നേട്ടം.</p>
<p>ഇന്ത്യൻ ഇന്നിംഗ്സിൽ ഹാർദിക് പാണ്ഡ്യ 18 റൺസും ശിവം ദുബെ 26 റൺസും നേടി. ന്യൂസിലൻഡിനായി ജെയിംസ് നീഷം മൂന്ന് വിക്കറ്റ് നേടി.ഇന്ത്യക്കായി ബുംറ 4 വിക്കറ്റാണ് നേടിയത്.</p>
<p>255 റൺസിന്റെ വൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ടിം സൈഫർട്ട് 26 പന്തിൽ 52 റൺസ് നേടി പോരാട്ടം നടത്തിയെങ്കിലും മറ്റു താരങ്ങൾക്ക് തിളങ്ങാൻ സാധിച്ചില്ല. ഫിൻ ആലൻ 9, റചിൻ രവീന്ദ്ര 1, ഗ്ലെൻ ഫിലിപ്സ് 5, മാർക്ക് ചാപ്മാൻ 3, ഡാരിൽ മിച്ചൽ 17 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.</p>
<p>തുടർച്ചയായ ലോകകപ്പ് കിരീടം നേടി ഇന്ത്യ ക്രിക്കറ്റ് ലോകത്ത് വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന റോട്ടറി ക്ലബ് അപ്പ് ടൗൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1908</link>
<guid>https://thekeralajournal.com/1908</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ad39f858276.jpg" length="110822" type="image/jpeg"/>
<pubDate>Sun, 08 Mar 2026 14:27:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് അപ്പ് ടൗൺ കട്ടപ്പനയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കട്ടപ്പനയിലെ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ആദരിച്ച് വനിതാ ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69ad3a062fa0f.jpg" alt=""></p>
<p>കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി പരിപാടി ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. ഡോ. നന്ദന പ്രകാശ്, ശ്യാമ സൂര്യലാൽ, ആതിര അശോക്, ബിൻസി സി ജോ മോൻ, ഗൗരി ബിലീഷ്, കൃഷ്ണ കുഞ്ഞുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.</p>
<p>റോട്ടറി വനിതാ വിംഗ് പ്രസിഡന്റ് ദേവിക പ്രദീപ് പരിപാടിക്ക് നേതൃത്വം നൽകി. റോട്ടറി ക്ലബ് അപ്പ് ടൗൺ പ്രസിഡന്റ് പ്രദീപ് എസ്. മണി അധ്യക്ഷത വഹിച്ചു.</p>
<p>തിരഞ്ഞെടുക്കപ്പെട്ട അസിസ്റ്റന്റ് ഗവർണർ മനോജ് അഗസ്റ്റിൻ, ക്ലബ് സെക്രട്ടറി കെ.എസ്. രാജീവ്, മുൻ അസിസ്റ്റന്റ് ഗവർണർ രാജേഷ് നാരായണൻ എന്നിവർ സംസാരിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടി ആശുപത്രിയിൽ ഇ&#45;ഹെൽത്ത് സംവിധാനം ഉടൻ; ജീവനക്കാർക്ക് പരിശീലനം നൽകി</title>
<link>https://thekeralajournal.com/1907</link>
<guid>https://thekeralajournal.com/1907</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69acbfc3e5de8.jpg" length="82986" type="image/jpeg"/>
<pubDate>Sun, 08 Mar 2026 05:46:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഇ-ഹെൽത്ത് സംഘം കഴിഞ്ഞ ദിവസം ഇടമലക്കുടിയിലെത്തി സംവിധാനത്തിന്റെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കി ജീവനക്കാർക്ക് പരിശീലനവും നൽകി. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇടമലക്കുടി ആശുപത്രി പൂർണമായും പേപ്പർ രഹിത ആശുപത്രിയായി മാറുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ആരോഗ്യ സേവനങ്ങളുടെ ഭാഗമായി പ്രദേശവാസികൾക്ക് യു.എച്ച്.ഐ.ഡി കാർഡുകളും വിതരണം ചെയ്തു. ഇത് പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഇടമലക്കുടിയിൽ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മറ്റ് ആശുപത്രികളിലേക്കോ പോകേണ്ടിവരുന്നവർക്ക് ഇനി ഇടമലക്കുടി ആരോഗ്യകേന്ദ്രത്തിൽ നിന്ന് തന്നെ ഓൺലൈൻ ആയി അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. ഇതിലൂടെ ബന്ധപ്പെട്ട ആശുപത്രികളിൽ മുൻഗണന ലഭിക്കുകയും ഡോക്ടറെ വേഗത്തിൽ കാണാനും സാധിക്കും. ചികിത്സാ രേഖകൾ കൈവശം കൊണ്ടുപോകേണ്ടതില്ല; രോഗികളുടെ വിവരങ്ങൾ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും.</p>
<p>ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ മുമ്പ് സ്ഥിരമായ ആരോഗ്യ സേവന സൗകര്യങ്ങൾ ഇല്ലാതെയായിരുന്നു നാട്ടുകാർ ജീവിച്ചിരുന്നത്. കാടിനുള്ളിലെ ഈ പ്രദേശത്ത് സ്ഥിരമായ ചികിത്സാ സംവിധാനം ഒരുക്കുക വലിയ വെല്ലുവിളിയായിരുന്നു. പ്രശ്നത്തിന് പരിഹാരമായി ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരുടെ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുകയും ഇടമലക്കുടിയിലും ചട്ടമൂന്നാറിലും പുതിയ തസ്തികകൾ അനുവദിക്കുകയും ചെയ്തു. തുടർന്ന് ഇടമലക്കുടിയിൽ ആരോഗ്യകേന്ദ്രം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. വിവിധ പ്രതിസന്ധികൾ മറികടന്നാണ് ആശുപത്രി യാഥാർത്ഥ്യമാക്കിയത്.</p>
<p>ഇ-ഹെൽത്ത് അഡീഷണൽ പ്രോജക്റ്റ് ഡയറക്ടർ ഡോ. മഹേഷ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. റോൺജൻ, അഖിലാരാജ്, ഇടുക്കി ജില്ലാ പ്രോജക്റ്റ് എഞ്ചിനീയർ ഷീനു തോമസ്, ടെക്നിക്കൽ സ്റ്റാഫ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇടമലക്കുടിയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം ന്യൂമാൻ കോളേജിൽ നടന്നു</title>
<link>https://thekeralajournal.com/1906</link>
<guid>https://thekeralajournal.com/1906</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69acbebd193ad.jpg" length="103524" type="image/jpeg"/>
<pubDate>Sun, 08 Mar 2026 05:41:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിമൂട്ടിൽ സിൽക്സ് ബെസ്റ്റ് സ്പീക്കർ അവാർഡ് മത്സരം ന്യൂമാൻ കോളേജിൽ നടന്നു. കോളേജ് വിദ്യാർത്ഥികൾക്കായി സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച മത്സരത്തിനാണ് ന്യൂമാൻ കോളജ് വേദിയായത്.</p>
<p>ഔസേപ്പ് ജോൺ പുളിമൂട്ടിലിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച മത്സരത്തിൽ സെന്റ് തോമസ് കോളജ് ഓട്ടോണമസ് പാലയിലെ ആൽബിൻ സിജോ ഒന്നാം സ്ഥാനം നേടി. കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിലെ അശ്വിൻ എ. ബി. രണ്ടാം സ്ഥാനവും അൽ അസർ ലോ കോളജ് തൊടുപുഴയിലെ അപ്സര ആന്റണി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.</p>
<p>മത്സരാനന്തരം നടന്ന സമ്മേളനത്തിൽ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും പുളിമൂട്ടിൽ സിൽക്സ് തൊടുപുഴ മാനേജിംഗ് ഡയറക്ടർ ഷോൺ റോയ് പുളിമൂട്ടിൽ വിതരണം ചെയ്തു.</p>
<p>പുളിമൂട്ടിൽ സിൽക്സ് ജനറൽ മാനേജർ സേതുരാജ്, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ. അലക്സ്, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, പരിപാടി ഏകോപകരായ ഡോ. പ്രിൻസി ജേക്കബ്, ഡോ. അഫിന മേരി സാജു, സി. ലീന പി. കുര്യാക്കോസ് എന്നിവർ സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.</p>
<p>മത്സരത്തിൽ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടിയവർക്ക് യഥാക്രമം 20,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളാണ് പുളിമൂട്ടിൽ സിൽക്സ് തൊടുപുഴ സ്പോൺസർ ചെയ്തിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ക്രിക്കറ്റ് പ്രേമികൾക്കായി കട്ടപ്പനയിൽ ബിഗ് സ്‌ക്രീൻ പ്രദർശനം</title>
<link>https://thekeralajournal.com/1905</link>
<guid>https://thekeralajournal.com/1905</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69acbdbf97c72.jpg" length="95710" type="image/jpeg"/>
<pubDate>Sun, 08 Mar 2026 05:37:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മർച്ചന്റ്സ് യൂത്ത് വിങ്ങും കട്ടപ്പന ഡെവലപ്മെന്റ് ഫോറവും (KDF) സംയുക്തമായി ക്രിക്കറ്റ് പ്രേമികൾക്കായി കട്ടപ്പന മിനി സ്റ്റേഡിയത്തിൽ ട്വന്റി–20 ലോകകപ്പ് ഫൈനൽ മത്സരത്തിന്റെ തത്സമയ പ്രദർശനം ബിഗ് സ്‌ക്രീനിൽ കാണാനുള്ള അവസരം ഒരുക്കുന്നു. വൈകിട്ട് 6 മണി മുതലാണ് തത്സമയ പ്രദർശനം ആരംഭിക്കുക.</p>
<p>പരിപാടിയുടെ ഭാഗമായി സമ്മാന കൂപ്പൺ നറുക്കെടുപ്പും സംഘടിപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ചരിത്ര ലക്ഷ്യവുമായി ഇന്ത്യ ഇന്നിറങ്ങുന്നു</title>
<link>https://thekeralajournal.com/1904</link>
<guid>https://thekeralajournal.com/1904</guid>
<description><![CDATA[ കേരള ജേർണൽ സ്പോർട്സ് റിപ്പോർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69acbc0767896.jpg" length="108721" type="image/jpeg"/>
<pubDate>Sun, 08 Mar 2026 05:30:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ചരിത്ര നേട്ടങ്ങൾ സമ്മാനിച്ച അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിൽ ചരിത്രലക്ഷ്യവുമായി ഇന്ത്യ ഇന്നിറങ്ങുന്നു.</p>
<p>ടെസ്റ്റ് ക്രിക്കറ്റിൽ 10,000 റൺസ് തികച്ച സുനിൽ ഗവാസ്‌കറും ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് (432) നേടിയ ഇന്ത്യൻ ബൗളറായി മാറിയ കപിൽ ദേവും അടക്കമുള്ള നിരവധി ചരിത്ര നേട്ടങ്ങൾക്ക് സാക്ഷിയായ വേദിയാണ് മൊട്ടേര സ്റ്റേഡിയം. അതേ വേദിയിൽ ഇന്ന് ലോകകപ്പ് ക്രിക്കറ്റിന്റെ കലാശപ്പോരിൽ ന്യൂസിലാൻഡിനെ നേരിടുമ്പോൾ ഇന്ത്യക്ക് വീണ്ടും നിരവധി നാഴികക്കല്ലുകൾ സ്വന്തമാക്കാനുള്ള മികച്ച അവസരമാണ്.</p>
<p>ഇന്നത്തെ ഫൈനലിൽ ജയിച്ചാൽ ഇന്ത്യയ്ക്ക് മൂന്നാം ലോകകിരീടം സ്വന്തമാക്കാം. കൂടാതെ സ്വന്തം മണ്ണിൽ ലോകകപ്പ് നേടുന്ന ടീമെന്ന നേട്ടവും തുടർച്ചയായി രണ്ട് തവണ ടി20 ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന റെക്കോർഡും ഇന്ത്യക്ക് സ്വന്തമാകും.</p>
<p>2023ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇതേ വേദിയിൽ ഓസ്ട്രേലിയയോട് പരാജയപ്പെട്ട വേദന ഇന്ത്യൻ ആരാധകർക്ക് ഇപ്പോഴും മറക്കാനായിട്ടില്ല. ആ തോൽവിയുടെ ഓർമ്മ മായ്ച്ച് അതേ മൈതാനത്ത് വിജയഹർഷം മുഴക്കാനുള്ള സുവർണാവസരമാണ് ഇന്നത്തെ മത്സരം.</p>
<p>ഓപ്പണർ സഞ്ജു സാംസൺ നൽകുന്ന മികച്ച തുടക്കവും ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും കാഴ്ചവെക്കുന്ന മികച്ച ബൗളിംഗുമാണ് ഇന്ത്യയുടെ പ്രധാന കരുത്ത്. മറുവശത്ത് ഫിൻ അലന്റെ ശക്തമായ ബാറ്റിംഗും ടിം സീഫെർട്ടിന്റെ ആക്രമണാത്മക പ്രകടനവും ഇന്ത്യയ്ക്ക് വെല്ലുവിളിയാകും. ബൗളർമാരിൽ രചിൻ രവീന്ദ്രയും മികച്ച ഫോമിലാണ്.</p>
<p>ക്രിക്കറ്റിന്റെ വലിയ വേദികളിൽ ന്യൂസിലാൻഡിനോട് ഇന്ത്യ പലപ്പോഴും പതറിയിട്ടുണ്ട്. 2019 ലോകകപ്പ് സെമിഫൈനലിലും 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലും കിവികൾ ഇന്ത്യയുടെ പ്രതീക്ഷകൾ തകർത്തിരുന്നു.</p>
<p>കറുപ്പും ചുവപ്പും മണ്ണ് കലർന്ന അഹമ്മദാബാദിലെ പിച്ചിൽ ബാറ്റർമാർക്ക് അനുകൂലമായ സാഹചര്യമാണ് പ്രതീക്ഷിക്കുന്നത്. നല്ല ബൗൺസ് ലഭിക്കുന്നതിനാൽ വമ്പൻ സ്കോർ ഉണ്ടാകാൻ സാധ്യതയുണ്ട്.</p>
<p>സെമിഫൈനലിൽ ഇഷ് സോധിക്ക് പകരം ജയിംസ് നീഷാമിനെ കളിപ്പിച്ച ന്യൂസിലാൻഡ് അതേ ടീമിനെ തന്നെ നിലനിർത്താൻ സാധ്യതയുണ്ട്. ബാറ്റിംഗ് കരുത്തായിരിക്കും വിജയത്തിൽ നിർണായകമെന്നതാണ് ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ വിലയിരുത്തൽ.</p>
<p>2026 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഇന്ന് ന്യൂസിലാൻഡിനെ നേരിടുന്നു. ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്നു എന്നതാണ് ഇന്ത്യൻ ആരാധകരുടെ ആവേശം ഇരട്ടിയാക്കുന്നത്.</p>
<p>സെമിഫൈനലിൽ നിന്ന് ഓപ്പണറായി ഉറച്ച സ്ഥാനം നേടിയ മലയാളി താരം സഞ്ജു സാംസനും ന്യൂസിലാൻഡിന്റെ പേസർ മാറ്റ് ഹെൻറിയും തമ്മിലുള്ള പവർപ്ലേ പോരാട്ടം ഇന്നത്തെ മത്സരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കും.</p>
<p>അതുപോലെ സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വേഗതയേറിയ സെഞ്ചുറി നേടിയ ഫിൻ അലനും ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറയും തമ്മിലുള്ള ഏറ്റുമുട്ടലും ശ്രദ്ധേയമാകും.</p>
<p>ന്യൂസിലാൻഡിന്റെ ഓഫ് സ്പിന്നർമാരായ കോൾ മക്കോഞ്ചിയും ഫിൻ അലനും ഇന്ത്യൻ ഇടംകൈ ബാറ്റർമാരെ എങ്ങനെ നേരിടുമെന്നതും മത്സരത്തിൽ നിർണായകമാകും. ഇന്ത്യയുടെ മുൻനിര ബാറ്റർമാരിൽ പലരും ഇടംകൈയന്മാരാണെന്നതും ന്യൂസിലാൻഡിന് ഒരു തന്ത്രപരമായ സാധ്യതയാകാം.</p>
<p>ആകെക്കൂടി, 2023ലെ ഫൈനലിലെ കണ്ണീർ മറക്കാൻ ഇന്ത്യക്കും ആദ്യ ലോകകിരീടം നേടാൻ ന്യൂസിലാൻഡിനും ഒരുപോലെ നിർണായകമായ പോരാട്ടമാണ് ഇന്നത്തെ ലോകകപ്പ് ഫൈനൽ.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടി പ്രഖ്യാപിച്ച് യുഡിഎഫ്;  വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി</title>
<link>https://thekeralajournal.com/1903</link>
<guid>https://thekeralajournal.com/1903</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ac29301daa9.jpg" length="347460" type="image/jpeg"/>
<pubDate>Sat, 07 Mar 2026 19:03:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജനങ്ങൾക്ക് അഞ്ച് പ്രധാന ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി.</p>
<p>കെ.എസ്.ആര്‍.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം, ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തല്‍, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, 5 ലക്ഷം രൂപ വരെ ബിസിനസ് ലോണ്‍ നല്‍കല്‍, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കല്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.</p>
<p>ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും യുവാക്കളെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി എംഎൽഎ ഓഫിസിലേക്ക് എൻഡിഎ മാർച്ച്; ഈ മാസം  9 ന് ചെറുതോണിയിൽ</title>
<link>https://thekeralajournal.com/1902</link>
<guid>https://thekeralajournal.com/1902</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ac27f143f5a.jpg" length="143727" type="image/jpeg"/>
<pubDate>Sat, 07 Mar 2026 18:58:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: എൻഡിഎയുടെ നേതൃത്വത്തിൽ ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് മാർച്ച് 9ന് രാവിലെ 10 മണിക്ക് ജനകീയ മാർച്ച് സംഘടിപ്പിക്കും. ബിജെപി സംസ്ഥാന വക്താവ് റെജി ലൂക്കോസ് മാർച്ച് ഉദ്ഘാടനം ചെയ്യും.</p>
<p>മണ്ഡലത്തിൽ കാൽ നൂറ്റാണ്ട് പൂർത്തിയാക്കുന്ന എംഎൽഎയുടെ പ്രവർത്തനങ്ങൾ ജനങ്ങൾക്കുമുമ്പിൽ തുറന്നുകാട്ടുന്നതിനും വികസന മുരടിപ്പിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തുന്നതിനുമാണ് മാർച്ച് സംഘടിപ്പിക്കുന്നതെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലും കട്ടപ്പന മുനിസിപ്പാലിറ്റിയിലും പ്രാദേശിക ജനകീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് എൻഡിഎ പ്രവർത്തകർ ഒപ്പുശേഖരണം നടത്തിയിട്ടുണ്ടെന്നും ഈ വിഷയങ്ങൾ മാർച്ചിനിടെ ഉയർത്തിക്കാട്ടുമെന്നും അവർ വ്യക്തമാക്കി. വിവിധ സ്ഥലങ്ങളിൽ ശേഖരിച്ച ഒപ്പുകൾ പരിപാടിയിൽ ജില്ലാ നേതൃത്വത്തിന് കൈമാറും.</p>
<p>കഴിഞ്ഞ നാല് വർഷവും ഒമ്പത് മാസവും മണ്ഡലത്തിലേക്ക് തിരിഞ്ഞുനോക്കാതിരുന്ന എംഎൽഎ ഇപ്പോൾ ഉദ്ഘാടനങ്ങളുടെ തിരക്കിലാണെന്നും സർക്കാർ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ നടത്തുന്ന ഉദ്ഘാടനങ്ങൾ തിരഞ്ഞെടുപ്പ് സ്റ്റണ്ടുകളാണെന്നും നേതാക്കൾ ആരോപിച്ചു. പല പദ്ധതികൾക്കും ആവശ്യമായ അനുമതികൾ പോലും ലഭിക്കാതെ ഉദ്ഘാടനം നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.</p>
<p>ഇടുക്കിയിലെ നിർമ്മാണ നിരോധനം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഭൂപതിവ് നിയമ ഭേദഗതിയിലെ രണ്ടാമത്തെ ചട്ടം ഇതുവരെ വിജ്ഞാപനം ചെയ്തിട്ടില്ലെന്നും കട്ടപ്പന ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന വാഗ്ദാനവും നടപ്പായിട്ടില്ലെന്നും നേതാക്കൾ ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് പട്ടയ നടപടികൾ വീണ്ടും ഹൈക്കോടതി സ്റ്റേ ചെയ്തതെന്നും അവർ ചൂണ്ടിക്കാട്ടി.</p>
<p>സിഎച്ച്ആർ മേഖലയിലെ പട്ടയ നടപടികൾ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിരിക്കുമ്പോഴും പ്രശ്നം പരിഹരിക്കാൻ നടപടികൾ ഉണ്ടായിട്ടില്ലെന്നും ടൂറിസം മേഖലയിലെ പദ്ധതികൾ വാഗ്ദാനങ്ങളിലും ഉദ്ഘാടനങ്ങളിലും മാത്രമായി ഒതുങ്ങുന്നുവെന്നും നേതാക്കൾ വിമർശിച്ചു.</p>
<p>കാൽ നൂറ്റാണ്ടിനിടെ ഇടുക്കി നിയോജകമണ്ഡലത്തിൽ എത്തിയ വികസന പ്രവർത്തനങ്ങളെ കുറിച്ച് ജനങ്ങൾക്ക് വിലയിരുത്താൻ അവസരം സൃഷ്ടിക്കാനാണ് എംഎൽഎയുടെ ചെറുതോണി ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നതെന്നും അവർ വ്യക്തമാക്കി. എൻഡിഎയുടെ ജില്ലാ-സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന മാർച്ചിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.</p>
<p>വാർത്താസമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡൻറ് വിസി വർഗീസ്, ബിഡിജെഎസ് സംസ്ഥാന സമിതി അംഗം മനേഷ് കുടിക്കയത്ത്, നിയോജകമണ്ഡലം ഇൻചാർജ് രതീഷ് വരകുമല, മണ്ഡലം പ്രസിഡൻറ് ലീന രാജു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1901</link>
<guid>https://thekeralajournal.com/1901</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69abe75943a5a.jpg" length="78974" type="image/jpeg"/>
<pubDate>Sat, 07 Mar 2026 14:22:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയുടെ പുതിയ ഒ.പി ബ്ലോക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. കിഫ്ബിയുടെ സഹായത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ആശുപത്രി വികസന പദ്ധതിയുടെ ഭാഗമായാണ് പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.</p>
<p>അഞ്ച് നിലകളുള്ള പുതിയ കെട്ടിടത്തിൽ ഓപ്പറേഷൻ തിയറ്ററുകൾ, വെന്റിലേറ്റർ ബെഡുകൾ, ഡയാലിസിസ് യൂണിറ്റ്, ആധുനിക ലാബുകൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ഓപ്പറേഷൻ തിയറ്ററുകൾക്കായി മാത്രം 80 കോടി രൂപയുടെ ഉപകരണങ്ങൾ വാങ്ങും. ആദ്യഘട്ടത്തിൽ 150 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഒ.പി ബ്ലോക്കിന്റെ സിവിൽ സ്ട്രക്ചർ ജോലികൾ പൂർത്തിയായത്.</p>
<p>ചടങ്ങിൽ അധ്യക്ഷത വഹിച്ച എം.എം. മണി എം.എൽ.എ ദീർഘനാളത്തെ ഇടപെടലുകളുടെ ഫലമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് പറഞ്ഞു. ജില്ലാ ആശുപത്രിയായി ഉയർത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ 610 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എട്ട് നിലകളുള്ള ഇരട്ടമന്ദിരത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.</p>
<p>ഹൈറേഞ്ചിലെ മികച്ച ചികിത്സാ കേന്ദ്രമായി ആശുപത്രിയെ മിനി മെഡിക്കൽ കോളേജ് നിലവാരത്തിലേക്ക് ഉയർത്തുകയാണ് ലക്ഷ്യമെന്ന് എം.എൽ.എ വ്യക്തമാക്കി. ആശുപത്രി പൂർണമായും പ്രവർത്തന സജ്ജമാകുന്നതോടെ എല്ലാ ആധുനിക ചികിത്സാ സൗകര്യങ്ങളും ഇവിടെ ലഭ്യമാകും. കാത്ത് ലാബിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>പുതിയ ആശുപത്രി അങ്കണത്തിൽ നടന്ന യോഗത്തിൽ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മിനി ടോമി മുഖ്യപ്രഭാഷണം നടത്തി. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷിഹാബ് ഈട്ടിക്കൽ, കരണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. ബിനു, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് നാഗജ്യോതി ഭാസ്കർ, ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തംഗം കെ.ആർ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്തംഗം റജി വി, സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ അംഗം ജോസ് പാലത്തിനാൽ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളായ പി.എൻ. വിജയൻ, വി.സി. അനിൽ, സുരേഷ് പള്ളിയാടി, ജിൻസൺ വർക്കി, ടി.എം. ജോൺ, ആർ. സുരേഷ്, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ എസ്. സുരേഷ് വർഗീസ്, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഖയാസ് ഇ.കെ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.</p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാർ ഭാരത് പെട്രോൾ പമ്പിനെതിരെ പ്രതിഷേധം</title>
<link>https://thekeralajournal.com/1900</link>
<guid>https://thekeralajournal.com/1900</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69abd70eac2be.jpg" length="93781" type="image/jpeg"/>
<pubDate>Sat, 07 Mar 2026 13:13:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ ഭാരത് പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിച്ച വാഹനങ്ങളിൽ വെള്ളം കലർന്ന ഡീസൽ ലഭിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് പ്രതിഷേധം.</p>
<p>വണ്ടിപ്പെരിയാറിലെ ഭാരത് പെട്രോൾ പമ്പിൽ നിന്ന് ഡീസൽ അടിച്ച വാഹനങ്ങളിൽ വെള്ളം കലർന്ന ഇന്ധനം ലഭിച്ചതായി നിരവധി വാഹന ഉടമകൾ ആരോപിച്ചു. ഡീസൽ അടിച്ചതിന് പിന്നാലെ ചില വാഹനങ്ങൾ വഴിയിൽ നിൽക്കുകയും തകരാറിലാകുകയും ചെയ്തതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.</p>
<p>ഇതിനെ തുടർന്ന് ഓട്ടോ–ടാക്സി തൊഴിലാളികളുടെ നേതൃത്വത്തിൽ തൊഴിലാളികൾ പെട്രോൾ പമ്പ് ഉപരോധിച്ച് പ്രതിഷേധം നടത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുകയും വാഹനങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്യണമെന്ന് തൊഴിലാളികൾ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി; തൊഴിൽ വകുപ്പ് ഉത്തരവിറക്കി</title>
<link>https://thekeralajournal.com/1899</link>
<guid>https://thekeralajournal.com/1899</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ab892c11af5.jpg" length="136560" type="image/jpeg"/>
<pubDate>Sat, 07 Mar 2026 07:41:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ പരിഷ്‌കരിച്ചു. ഇനി മുതൽ നഴ്‌സുമാർക്ക് കുറഞ്ഞത് 28,000 രൂപ അടിസ്ഥാന ശമ്പളമായി നൽകണമെന്ന് തൊഴിൽ വകുപ്പ് ഉത്തരവിട്ടു. ഇതിന് പുറമെ പ്രത്യേക അലവൻസുകളും നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.</p>
<p>800-ൽ കൂടുതലായി കിടക്കകളുള്ള ആശുപത്രികളിൽ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായിരിക്കും.</p>
<p>തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദേശം ആയിരത്തോളം നഴ്‌സുമാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ജീവിതച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കാലാനുസൃതമായി ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം.</p>
<p>നഴ്‌സുമാരുടെ സമരത്തിന് പിന്നാലെ, ഉത്തരവ് പുറത്തിറങ്ങിയാൽ തങ്ങളുടെ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തുമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയുടെ സിഇഒ ഫർഹാൻ യാസിൻ പ്രതികരിച്ചിരുന്നു. മാനവീയം വീഥിയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.</p>
<p>നഴ്‌സുമാർ രാവും പകലും രോഗികളുടെ സേവനത്തിനായി പ്രവർത്തിക്കുന്നവരാണെന്നും അവരുടെ ആവശ്യങ്ങളെ അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇതോടൊപ്പം ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പിലാക്കുക, രോഗി–നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക, പിഎസ്‌സി വഴി സ്ഥിര നിയമനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) മുന്നോട്ട് വെച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമീണ ടൂറിസത്തിന് പ്രാധാന്യം; ഇടുക്കിയില്‍ വി.സി.ബി പദ്ധതികള്‍ പൂര്‍ത്തിയായി</title>
<link>https://thekeralajournal.com/1898</link>
<guid>https://thekeralajournal.com/1898</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ab7af540828.jpg" length="66001" type="image/jpeg"/>
<pubDate>Sat, 07 Mar 2026 06:40:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഗ്രാമീണ ടൂറിസത്തിന് പ്രാമുഖ്യം നല്‍കുന്ന വികസന പദ്ധതികളാണ് ജില്ലയില്‍ നടപ്പാക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. വെള്ളക്കയം, കുതിരക്കല്ല് മഠംപടി മേഖലകളില്‍ നിര്‍മിച്ച വെന്റഡ് ക്രോസ് ബാര്‍ (വി.സി.ബി) പദ്ധതികളുടെ പൂര്‍ത്തീകരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.</p>
<p>വി.സി.ബിയിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മാണത്തിനായി ഇടുക്കി പാക്കേജില്‍ 35 ലക്ഷം രൂപ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരിക്കുമെന്നും മന്ത്രി അറിയിച്ചു. യോഹന്നാന്‍പടി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചതായും അദ്ദേഹം പറഞ്ഞു.</p>
<p>2018ലെ പ്രളയത്തില്‍ തകര്‍ന്ന റോഡുകളും പാലങ്ങളും നവീകരിച്ചിട്ടുണ്ടെന്നും വിദ്യാഭ്യാസ രംഗത്തും ജില്ലയില്‍ വലിയ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇടുക്കി മെഡിക്കല്‍ കോളജില്‍നിന്ന് ഈ വര്‍ഷം നൂറ് ഡോക്ടര്‍മാര്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങാനിരിക്കുകയാണ്. 60 വര്‍ഷത്തിലധികം പഴക്കമുള്ള മറ്റ് മെഡിക്കല്‍ കോളജുകളുമായി ഇടുക്കി മെഡിക്കല്‍ കോളജിനെ താരതമ്യം ചെയ്യാനാകില്ലെന്നും, ഭാവിയെ മുന്‍നിര്‍ത്തിയുള്ള വികസനമാണ് ഇവിടെ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. മെഡിക്കല്‍ പരീക്ഷകളില്‍ ഉയര്‍ന്ന വിജയശതമാനം നേടിയത് ഇടുക്കി മെഡിക്കല്‍ കോളജാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>മെഡിക്കല്‍ കോളജിനോടനുബന്ധിച്ച് നഴ്‌സിങ് കോളജ് ആരംഭിച്ചതോടെ സര്‍ക്കാര്‍ ഫീസില്‍ നഴ്‌സിങ് പഠിക്കാനുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചിരിക്കുകയാണ്. നഴ്‌സിങ് കോളജ് കെട്ടിട നിര്‍മാണത്തിനായി ആറു കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കാര്‍ഡിയോളജി യൂണിറ്റ് ആരംഭിച്ചതായും കാത്ത് ലാബ് സ്ഥാപിക്കാനും തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>2018ലെ പ്രളയത്തില്‍ മരിയാപുരം–വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചിരുന്ന വെള്ളക്കയം, കുതിരക്കല്ല് മഠംപടി പ്രദേശങ്ങളിലെ ഗതാഗത മാര്‍ഗങ്ങള്‍ തകര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിലൂടെയാണ് സര്‍ക്കാരില്‍നിന്ന് പദ്ധതിക്ക് അംഗീകാരം ലഭിച്ചത്.</p>
<p>ജലസേചന അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ജലപാതയ്ക്ക് കുറുകെ വെന്റഡ് ക്രോസ് ബാര്‍ നിര്‍മിച്ച് മെച്ചപ്പെട്ട ജലവിതരണം ഉറപ്പാക്കുകയും വെള്ളപ്പൊക്ക നിയന്ത്രണം ശക്തമാക്കുകയും ചെയ്യുന്നതാണ് പദ്ധതി.</p>
<p>ഇതോടൊപ്പം ബോട്ടിങ്, കയാക്കിങ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് വി.സി.ബി കം ഫുട്ട് ബ്രിഡ്ജിന്റെ റിസര്‍വോയറിനെ സുസ്ഥിര ടൂറിസം പദ്ധതിയായി വികസിപ്പിക്കാനുള്ള സാധ്യതകളും പരിഗണിക്കുന്നുണ്ട്.</p>
<p>ജലവിഭവ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെ.ഐ.ഐ.ഡി.സി) തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ട് കിഫ്ബിക്ക് സമര്‍പ്പിച്ചതിനെ തുടര്‍ന്ന് 5.37 കോടി രൂപയുടെ ധനസഹായം അനുവദിച്ചു. ഒമ്പത് മാസത്തിനുള്ളിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.</p>
<p>മരിയാപുരം ഗ്രാമപഞ്ചായത്തംഗം ജയ പി.എസ് അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ.ഐ.ഐ.ഡി.സി സി.ഇ.ഒ തിലകന്‍ എസ് പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ വീണ്ടും കിടത്തി ചികിത്സ ആരംഭിച്ചു</title>
<link>https://thekeralajournal.com/1897</link>
<guid>https://thekeralajournal.com/1897</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ab7a5c891e5.jpg" length="84672" type="image/jpeg"/>
<pubDate>Sat, 07 Mar 2026 06:37:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഞ്ഞിക്കുഴി: കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഇൻപേഷ്യന്റ് (ഐ.പി) വിഭാഗം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കിടത്തി ചികിത്സാ വിഭാഗത്തിന്റെ പുനരാരംഭം ഉദ്ഘാടനം ചെയ്തു.</p>
<p>പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ ശാക്തീകരിച്ച് മികച്ച ചികിത്സാ സേവനങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കുകയാണു സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. കഞ്ഞിക്കുഴി പ്രദേശത്തിന്റെ ആരോഗ്യ സേവന രംഗത്ത് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനും അതിന്റെ വികസനത്തിനും വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ സമഗ്ര വികസനത്തിന് എല്ലാവരുടെയും കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിന് പുതിയ ആംബുലൻസ് അനുവദിച്ചതായും അദ്ദേഹം യോഗത്തിൽ അറിയിച്ചു.</p>
<p>സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ 13 ബെഡുകളാണ് കിടത്തി ചികിത്സയ്ക്കായി ഒരുക്കിയിരിക്കുന്നത്. ആറു ഡോക്ടർമാരുടെയും അഞ്ച് നഴ്സിംഗ് ജീവനക്കാരുടെയും സേവനം ഇവിടെ ലഭ്യമാകും. രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഒ.പി വിഭാഗം പ്രവർത്തിക്കും.</p>
<p>ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുരേഷ് വർഗീസ് അധ്യക്ഷത വഹിച്ചു. നാഷണൽ ഹെൽത്ത് മിഷൻ ഡി.പി.എം ഡോ. ഖയാസ്, കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡന്റ് ലിസി ജോസഫ്, ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ സിബി, എബിൻ, സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. നിതിൻ തുടങ്ങിയവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥിനിക്കൊപ്പം കളരി ചുവടുവച്ച് രാഹുൽ ഗാന്ധി; വേദിയിൽ വേറിട്ട കാഴ്‌ച</title>
<link>https://thekeralajournal.com/1896</link>
<guid>https://thekeralajournal.com/1896</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ab79bb40f58.jpg" length="91739" type="image/jpeg"/>
<pubDate>Sat, 07 Mar 2026 06:35:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനം: വിദ്യാർത്ഥിനിയുടെ ക്ഷണം സ്വീകരിച്ച് കളരിപ്പയറ്റ് ചുവടുകൾ വച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കൂടെ എം.പിമാരായ കെ.സി. വേണുഗോപാൽ ഡീൻ കുര്യാക്കോസ് എന്നിവരും പങ്കുചേർന്നത് ശ്രദ്ധേയമായി. കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി നടന്ന സംവാദ പരിപാടിയിലായിരുന്നു ഈ വേറിട്ട നിമിഷം.</p>
<p>കോളേജിലെ ഒന്നാംവർഷ ബി.എസ്.ഡബ്ല്യു വിദ്യാർത്ഥിയും കളരിപ്പയറ്റ് അഭ്യാസിയുമായ എം. ദിനശ്രീയുടെ ക്ഷണം സ്വീകരിച്ചാണ് രാഹുൽ വേദിയിൽ കളരി ചുവടുവച്ചത്. തെക്കൻ, വടക്കൻ കളരി ശൈലികളെക്കുറിച്ച് ദിനശ്രീ വിശദീകരിച്ച ശേഷം വടക്കൻ ശൈലിയിൽ കുറച്ച് ചുവടുകൾ കാണിക്കട്ടെയെന്നും ഒപ്പം പങ്കെടുക്കാമോയെന്നും രാഹുലിനോട് ചോദിച്ചു. ആദ്യം ചെയ്യുന്നതൊന്ന് കാണട്ടെയെന്ന് രാഹുൽ പറഞ്ഞു.</p>
<p>തുടർന്ന് ഗുരുവന്ദനം നടത്തിയ ശേഷം ദിനശ്രീ വീണ്ടും രാഹുലിനെ ക്ഷണിച്ചു. സ്റ്റേജിൽ നിന്നിറങ്ങിയ രാഹുൽ കെ.സി. വേണുഗോപാലിനെയും ഡീൻ കുര്യാക്കോസിനെയും കൂടെ വരാൻ ആവശ്യപ്പെട്ടു. ദിനശ്രീ കാട്ടിയ ചുവടുകൾ മൂവരും അനുകരിച്ചു.</p>
<p>രാഹുൽ നിഷ്പ്രയാസം ചുവടുവച്ചപ്പോൾ വേണുഗോപാലും ഡീനും അല്പം ബുദ്ധിമുട്ടിയെന്നു കാണാമായിരുന്നു. തലയ്ക്ക് മുകളിൽ ഉയർത്തിയ കൈയിൽ കാൽ മുട്ടിക്കുന്ന അടവ് ദിനശ്രീ കാട്ടിയപ്പോൾ വേണുഗോപാലും ഡീനും പിൻവാങ്ങി. എന്നാൽ ആ ചുവടും രാഹുൽ മനോഹരമായി ചെയ്തതോടെ വേദിയിൽ നിറഞ്ഞ കൈയടി മുഴങ്ങി.</p>]]> </content:encoded>
</item>

<item>
<title>എ.ഐ മുതൽ ഇറാൻ യുദ്ധവും ‘കേരള സ്റ്റോറി’വരെ; വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് ലളിതമായി മറുപടി നൽകി രാഹുൽ ഗാന്ധി</title>
<link>https://thekeralajournal.com/1895</link>
<guid>https://thekeralajournal.com/1895</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ab78c899b68.jpg" length="100128" type="image/jpeg"/>
<pubDate>Sat, 07 Mar 2026 06:31:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനം: എ.ഐ മുതൽ ഇറാൻ–അമേരിക്ക സംഘർഷവും വിവാദമായ കേരള സ്റ്റോറി സിനിമയും വരെ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾ ഉയർത്തിയ ചോദ്യങ്ങൾക്ക് സ്വതസിദ്ധമായ ശൈലിയിൽ ലളിതമായി മറുപടി നൽകി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.</p>
<p>ഇന്നലെ ഉച്ചയോടെയാണ് കുട്ടിക്കാനം മരിയൻ കോളജ് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കോളജ് അങ്കണത്തിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാഹുലിനെ സ്വീകരിക്കാൻ കെ.സി. വേണുഗോപാൽ എം.പി, ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കോളജ് മാനേജറും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കൽ എന്നിവർ എത്തി.</p>
<p>വിവിധ വിഷയങ്ങളിലായി വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് രണ്ട് മണിക്കൂറോളം രാഹുൽ മറുപടി നൽകി. നിർമ്മിത ബുദ്ധിയുടെ സാധ്യതകൾ, ഇന്ത്യ എന്ന ഡാറ്റാ വിപണിയുടെ പ്രാധാന്യം, ഇറാൻ–അമേരിക്ക സംഘർഷം, വിവാദമായ കേരള സ്റ്റോറി സിനിമ തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായി ചർച്ചയായത്.</p>
<p>സംവാദത്തിനിടെ കോളജിലെ വിദ്യാർത്ഥിനി ദിനശ്രീ രാഹുലിനോട് തനിക്കൊപ്പം കളരി അഭ്യാസത്തിൽ പങ്കെടുക്കാമോ എന്ന് ചോദിച്ചതിനെ തുടർന്ന് രാഹുൽ സമ്മതം അറിയിച്ചു. തുടർന്ന് കെ.സി. വേണുഗോപാലും ഡീൻ കുര്യാക്കോസും വേദിയിലെത്തി അഭ്യാസത്തിൽ പങ്കെടുത്തത് ശ്രദ്ധേയമായി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69ab78926f50e.jpg" alt=""></p>
<p>കോളജ് വിദ്യാർത്ഥികളോടൊപ്പം ഭക്ഷണം കഴിച്ച രാഹുൽ ഗാന്ധി വനിതാ ദിനത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും പങ്കുവച്ചു.</p>
<p>പരിപാടിയിൽ കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ ഫാ. കെ.എസ്. ഷൈജു, യൂണിയൻ ചെയർപേഴ്സൺ അഷിത ചാക്കോ തുടങ്ങിയവരും സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026: ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിന്  അംഗീകാരം</title>
<link>https://thekeralajournal.com/1894</link>
<guid>https://thekeralajournal.com/1894</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aaf066f26b8.jpg" length="108058" type="image/jpeg"/>
<pubDate>Fri, 06 Mar 2026 20:49:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈറ്റ് – ലിറ്റിൽ കൈറ്റ്സ് അവാർഡ് 2026 സംസ്ഥാനതല പുരസ്കാരങ്ങളിൽ ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ ശ്രദ്ധേയ നേട്ടം കൈവരിച്ചു. സ്കൂളിന് ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69aaf0d13567c.jpg" alt=""></p>
<p>ഡിജിറ്റൽ സാങ്കേതിക വിദ്യകൾ വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഐ.ടി അധിഷ്ഠിത പഠന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളുടെ പ്രവർത്തന മികവ് അടിസ്ഥാനമാക്കി ഓരോ വർഷവും ഈ അവാർഡ് നൽകുന്നു.</p>
<p>2025–26 അധ്യയന വർഷത്തിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.</p>
<p>കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷൻ (KITE) പുറത്തിറക്കിയ ഉത്തരവിൽ ഇടുക്കിയിൽ ഒന്നാം സ്ഥാനം കൂമ്പൻപാറ ഫാത്തിമ മാതാ ഹൈസ്കൂളിനാണ്.</p>]]> </content:encoded>
</item>

<item>
<title>മിടുക്കികളുടെ വനിതാ ദിന,റീൽസ് മത്സരം..</title>
<link>https://thekeralajournal.com/1893</link>
<guid>https://thekeralajournal.com/1893</guid>
<description><![CDATA[ നെടുങ്കണ്ടം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa7c9b396f8.jpg" length="77981" type="image/jpeg"/>
<pubDate>Fri, 06 Mar 2026 12:36:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>Midukki: Women's Day Reel Contest</p>
<p>​🎉 മിടുക്കി ട്രാവൽസ് ഒരുക്കുന്ന വനിതാദിന സ്പെഷ്യൽ റീൽസ് മത്സരം! 🎉</p>
<p>യാത്രകളെ സ്നേഹിക്കുന്ന എല്ലാ സ്ത്രീകൾക്കുമായി ഈ വനിതാദിനത്തിൽ മിടുക്കി ട്രാവൽസ് ഒരു ഷോർട്ട് വീഡിയോ/റീൽസ് മത്സരം സംഘടിപ്പിക്കുന്നു. നിങ്ങളുടെ യാത്രാനുഭവങ്ങളും ചിന്തകളും ലോകത്തോട് പങ്കുവെക്കൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ! 🎁</p>
<p>​🎥 എന്താണ് വീഡിയോയിൽ ഉൾപ്പെടുത്തേണ്ടത്? (വിഷയങ്ങൾ):</p>
<p>താഴെ പറയുന്ന കാര്യങ്ങൾ ഉൾപ്പെടുത്തി നിങ്ങളുടെ സ്വന്തം ശൈലിയിൽ ഒരു ചെറിയ വീഡിയോ തയ്യാറാക്കുക:</p>
<p>​സ്ത്രീകൾ യാത്രകളിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നത് എന്താണ്?</p>
<p>​യാത്ര ചെയ്യുമ്പോൾ സ്ത്രീകൾ നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളും വെല്ലുവിളികളും.</p>
<p>​ഓരോ സ്ത്രീയും സ്വപ്നം കാണുന്ന യാത്രകളും ആഗ്രഹങ്ങളും.</p>
<p>​സുരക്ഷിതമായ യാത്രകൾക്ക് സ്ത്രീകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങൾ.</p>
<p>​📜 മത്സരത്തിന്റെ നിബന്ധനകൾ:</p>
<p>​വീഡിയോയുടെ ദൈർഘ്യം 30 സെക്കൻഡിനും 1 മിനിറ്റിനും ഇടയിലായിരിക്കണം.</p>
<p>​വീഡിയോ നിങ്ങളുടെ സ്വന്തം ആശയമായിരിക്കണം (Original content).</p>
<p>​മലയാളത്തിലോ ഇംഗ്ലീഷിലോ വീഡിയോ തയ്യാറാക്കാവുന്നതാണ്.</p>
<p>​📲 എങ്ങനെ പങ്കെടുക്കാം?</p>
<p>​നിങ്ങളുടെ ഇൻസ്റ്റാഗ്രാം അല്ലെങ്കിൽ ഫേസ്ബുക്ക് അക്കൗണ്ടിൽ വീഡിയോ പോസ്റ്റ് ചെയ്യുക.</p>
<p>​പോസ്റ്റ് ചെയ്യുമ്പോൾ @MidukkiTravels (നിങ്ങളുടെ പേജിന്റെ ശരിയായ യൂസർനെയിം നൽകുക) ടാഗ് ചെയ്യാൻ മറക്കരുത്.</p>
<p>​#MidukkiTravels #WomensDayWithMidukki #SafeJourneys എന്നീ ഹാഷ്‌ടാഗുകൾ നിർബന്ധമായും ഉപയോഗിക്കുക.</p>
<p>​പോസ്റ്റ് ചെയ്ത ശേഷം വീഡിയോയുടെ ലിങ്ക് മിടുക്കി ട്രാവൽസിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് (നമ്പർ ഇവിടെ നൽകുക) അയച്ചു തരുക.</p>
<p>​🗓️ പ്രധാന തീയതികൾ:</p>
<p>​വീഡിയോകൾ അയക്കേണ്ട അവസാന തീയതി: മാർച്ച് 7, 2026</p>
<p>​വിജയികളെ പ്രഖ്യാപിക്കുന്നത്: മാർച്ച് 8 (വനിതാദിനത്തിൽ)</p>
<p>​ഏറ്റവും മികച്ച ആശയങ്ങൾ പങ്കുവെക്കുന്ന, കൂടുതൽ ആളുകളിലേക്ക് എത്തുന്ന വീഡിയോകൾക്ക് മിടുക്കി ട്രാവൽസിന്റെ വക ആകർഷകമായ സമ്മാനങ്ങൾ ഉണ്ടായിരിക്കും! മികച്ച യാത്രകൾക്കായി, എപ്പോഴും മിടുക്കിയോടൊപ്പം! 🚌✨</p>
<p>​ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങൾ:</p>
<p>​സമ്മാനം (Prize): വിജയികൾക്ക് നൽകുന്ന സമ്മാനം എന്താണെന്ന് (ഉദാഹരണത്തിന്: ക്യാഷ് പ്രൈസ്, മിടുക്കി ട്രാവൽസിൽ ഒരു സൗജന്യ യാത്ര, അല്ലെങ്കിൽ ഗിഫ്റ്റ് വൗച്ചർ) പോസ്റ്ററിൽ വ്യക്തമാക്കുന്നത് കൂടുതൽ ആളുകളെ പങ്കെടുക്കാൻ പ്രേരിപ്പിക്കും.</p>
<p>​പോസ്റ്റർ: ഈ വിവരങ്ങൾ വെച്ച് ആകർഷകമായ ഒരു പോസ്റ്റർ ഡിസൈൻ ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കണം.</p>]]> </content:encoded>
</item>

<item>
<title>അമിത വേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/1892</link>
<guid>https://thekeralajournal.com/1892</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa7ce6442e8.jpg" length="400998" type="image/jpeg"/>
<pubDate>Fri, 06 Mar 2026 12:36:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അങ്കമാലി: അമിതവേഗത്തിൽ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച കേസിലെ പ്രതിയായ ഡോക്ടർ സിറിയക് പി. ജോർജിനെ വാഗമൺ പോലീസ് കസ്റ്റഡിയിൽെടുത്തു. പ്രതിയെ ഉടൻ തന്നെ അങ്കമാലി പൊലീസിന് കൈമാറും.</p>
<p>വിദ്യാർത്ഥിനിയായ ജസ്‌ലിയയെ അമിതവേഗത്തിൽ വന്ന കാർ ഇടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജസ്‌ലിയ പിന്നീട് മരണപ്പെടുകയായിരുന്നു.</p>
<p>സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ കണ്ടെത്താൻ പൊലീസിന് ദിവസങ്ങളോളം സാധിച്ചിരുന്നില്ല. ഇതിനെ തുടർന്ന് പൊലീസിനെതിരെ വ്യാപക വിമർശനവും ഉയർന്നിരുന്നു.</p>
<p>ഇതിനിടെ പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചെന്നാരോപിച്ച് പ്രതിയുടെ അച്ഛൻ ജോർജ് മാത്യുവിനെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു.</p>
<p>തുടർനടപടികൾക്കായി പ്രതിയെ അങ്കമാലി പൊലീസിന് കൈമാറുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുണ്ടക്കയത്തിന് സമീപം ലോറി മറിഞ്ഞു അപകടം</title>
<link>https://thekeralajournal.com/1891</link>
<guid>https://thekeralajournal.com/1891</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa7b70a78ba.jpg" length="44857" type="image/jpeg"/>
<pubDate>Fri, 06 Mar 2026 12:30:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം 35 മൈൽ മരുതുംമൂടിന് സമീപം ലോറി നിയന്ത്രണം വിട്ട് 100 അടി താഴ്ചയിലേക്ക് മറിഞ്ഞു.</p>
<p>അപകടത്തിന് മുമ്പ് ലോറി റോഡിലൂടെ വന്നിരുന്ന ഒരു കാറിലും ബൈക്കിലും ഇടിച്ചശേഷമാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബൈക്ക് യാത്രക്കാരനും ലോറി ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് നില നിർത്താൻ  സിപിഐ..നിർണ്ണായക യോഗങ്ങൾ നാളെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/1890</link>
<guid>https://thekeralajournal.com/1890</guid>
<description><![CDATA[ സ്വന്തം ലേഖകൻ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa5af950ff2.jpg" length="137116" type="image/jpeg"/>
<pubDate>Fri, 06 Mar 2026 10:12:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി :-പീരുമേട് നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥി പട്ടികയ്ക്ക് രൂപം നൽകുന്നതിനായുള്ള സിപിഐയുടെ സുപ്രധാന യോഗങ്ങൾ നാളെ കട്ടപ്പനയിൽ നടക്കും. രാവിലെ 11-ന് പീരുമേട് നിയോജകമണ്ഡലം കമ്മിറ്റി യോഗത്തോടെയാകും ചർച്ചകൾക്ക് തുടക്കമാകുക. ഇതിന് പിന്നാലെ ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗൺസിൽ യോഗങ്ങളും ചേരും. പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം കെ. പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. അഷ്റഫ്, എക്സിക്യൂട്ടീവ് അംഗം ടി.ജെ. ആഞ്ചലോസ് തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗങ്ങളിൽ പങ്കെടുക്കും.</p>
<p>നിയോജകമണ്ഡലം കമ്മിറ്റിയിൽ ഉയരുന്ന പേരുകൾ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളിൽ ചർച്ച ചെയ്യും. കൂടുതൽ പേരുകൾ ഉയർന്നുവരികയാണെങ്കിൽ മൂന്നംഗ പാനൽ സംസ്ഥാന നേതൃത്വത്തിന് കൈമാറാനാണ് തീരുമാനം. രണ്ടു തവണ മത്സരിച്ചവർക്ക് വീണ്ടും അവസരം നൽകണമെങ്കിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ പ്രത്യേക ഇളവ് ആവശ്യമാണ്. നിലവിൽ അത്തരം ഇളവുകൾ ഇല്ലാത്തതിനാൽ ഇ.എസ്. ബിജിമോളുടെ പേര് നിർദ്ദേശിക്കാൻ കഴിയില്ല. ജില്ലാ കൗൺസിൽ നൽകുന്ന പാനൽ മാർച്ച് എട്ടിന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും എക്സിക്യൂട്ടീവും ചർച്ച ചെയ്ത ശേഷമാകും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് 55&#45;ാം മൈലിന് സമീപം കെഎസ്ആർടിസി ബസും കോളേജ് ബസും കൂട്ടിയിടിച്ച് അപകടം</title>
<link>https://thekeralajournal.com/1889</link>
<guid>https://thekeralajournal.com/1889</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa4fdebbdc8.jpg" length="55394" type="image/jpeg"/>
<pubDate>Fri, 06 Mar 2026 09:24:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: 55-ാം മൈലിന് സമീപം കെഎസ്ആർടിസി ബസ്സും കോളേജ് ബസ്സും കൂട്ടിയിടിച്ച് അപകടം. കോട്ടയത്തുനിന്ന് കുമളിയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സും പെരുവന്താനം സെന്റ് ആന്റണീസ് കോളേജിന്റെ ബസ്സുമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>അപകടത്തിൽ ചിലർക്കു പരിക്കേറ്റതിനെ തുടർന്ന് അവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസം അനുഭവപ്പെട്ടു. പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഞങ്ങൾക്ക് ആശാൻ മതി..?</title>
<link>https://thekeralajournal.com/1888</link>
<guid>https://thekeralajournal.com/1888</guid>
<description><![CDATA[ സ്ഥാനാർത്ഥി നിർണയത്തിൽ സഖാവ് എംഎം മണിയുടെ പേര് മാറ്റിയത് , ചർച്ചയാവുന്നു.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa3a23711f0.jpg" length="46494" type="image/jpeg"/>
<pubDate>Fri, 06 Mar 2026 07:55:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആശാനില്ലേ...? ഉടുമ്പൻചോല പിണങ്ങുന്നു..</p>
<p>ഇടുക്കി ജില്ലയിലെ പ്രധാന രാഷ്ട്രീയ മണ്ഡലങ്ങളിലൊന്നായ ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥി നിർണ്ണയം രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രമായി മാറുകയാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലും വിജയിച്ച് മണ്ഡലത്തിന്റെ വികസനത്തിന് നേതൃത്വം നൽകിയ എം. എം. മണി വീണ്ടും സ്ഥാനാർത്ഥിയാകുമെന്ന് ആദ്യം സൂചനകൾ ഉണ്ടായിരുന്നെങ്കിലും, ഇപ്പോൾ പകരം കെ. കെ. ജയചന്ദ്രൻ മത്സരിക്കാമെന്ന വാർത്തകൾ പാർട്ടി വൃത്തങ്ങളിൽ നിന്ന് പുറത്തുവരുന്നു.</p>
<p>കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയമായ വികസനങ്ങൾ നടന്ന മണ്ഡലങ്ങളിൽ ഒന്നായി ഇന്ന് ഉടുമ്പൻചോല വിലയിരുത്തപ്പെടുന്നു. റോഡ് വികസനം, കുടിവെള്ള പദ്ധതികൾ, വിദ്യാഭ്യാസ–ആരോഗ്യ മേഖലകളിലെ പുരോഗതി, കാർഷിക മേഖലക്ക് നൽകിയ പ്രോത്സാഹനം എന്നിവ മണ്ഡലത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നാണ് കണക്കുകൾ പറയുന്നത്.</p>
<p>പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലകളെ ബന്ധിപ്പിക്കുന്ന റോഡുകളുടെ നവീകരണം, ഗ്രാമീണ കുടിവെള്ള പദ്ധതികളുടെ വ്യാപനം, സ്കൂളുകളുടെയും ആശുപത്രികളുടെയും അടിസ്ഥാന സൗകര്യ വികസനം എന്നിവയാണ് കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയ പ്രധാന പദ്ധതികൾ. ഇതോടെ വിനോദസഞ്ചാരവും വ്യാപാരവുമായ മേഖലകളിലും വളർച്ചയുണ്ടായി.</p>
<p>ഈ വികസനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യത നേടിയ നേതാവാണ് എം. എം. മണി. അതുകൊണ്ടുതന്നെ “മണിയാശാൻ തന്നെ വീണ്ടും മത്സരിക്കണം” എന്ന ആഗ്രഹം പലരുടെയും മനസ്സിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്.</p>
<p>അതേസമയം, സിപിഐഎമ്മിന്റെ ശക്തമായ കോട്ടയെന്ന നിലയിൽ, പാർട്ടി ആരെ സ്ഥാനാർത്ഥിയാക്കിയാലും വിജയസാധ്യത ശക്തമാണെന്ന വിലയിരുത്തലും നിലനിൽക്കുന്നു. എന്നിരുന്നാലും എം. എം. മണി മത്സരിച്ചാൽ അതിന് പ്രത്യേക രാഷ്ട്രീയ ഊർജം ഉണ്ടാകുമെന്ന അഭിപ്രായമാണ് പലരുടേയും.</p>
<p>മറുവശത്ത്, ഈ രാഷ്ട്രീയ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്തി മറ്റു പാർട്ടികളിലെ നിരവധി നേതാക്കളും ഉടുമ്പൻചോലയിലേക്ക് കണ്ണ് നട്ടിരിക്കുന്നതായി സൂചനകളുണ്ട്. സ്ഥാനാർത്ഥി പ്രഖ്യാപനം വരും ദിവസങ്ങളിൽ ഹൈറേഞ്ച് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എൽ.സി പരീക്ഷയിൽ കൗതുകം; ഒരേ സ്കൂളിൽ നിന്ന് ഏഴ് ഇരട്ടക്കുട്ടികൾ പരീക്ഷയ്ക്ക്</title>
<link>https://thekeralajournal.com/1887</link>
<guid>https://thekeralajournal.com/1887</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa39ad54b0d.jpg" length="79975" type="image/jpeg"/>
<pubDate>Fri, 06 Mar 2026 07:49:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: എസ്.എസ്.എൽ.സി പരീക്ഷാ കാലത്ത് ഇടുക്കി ജില്ലയിലെ ഒരു സ്കൂൾ ശ്രദ്ധേയമായ കൗതുക വാർത്തയാകുന്നു. കരിമണ്ണൂരിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഈ വർഷം ഏഴ് ജോഡി ഇരട്ടക്കുട്ടികൾ ഒരുമിച്ച് എസ്.എസ്.എൽ.സി പരീക്ഷയെഴുതുകയാണ്. ജില്ലയിൽ തന്നെ അപൂർവമായ ഈ സംഭവം അധ്യാപകരെയും നാട്ടുകാരെയും ഒരുപോലെ ആകർഷിച്ചിരിക്കുകയാണ്.</p>
<p>ഈ വർഷം സ്കൂളിൽ നിന്ന് ആകെ 314 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് ഹാജരായത്. അതിൽ ഏഴ് ജോഡി ഇരട്ടക്കുട്ടികൾ ഉൾപ്പെട്ടിരിക്കുന്നത് സ്കൂളിന് പ്രത്യേകത നൽകുന്ന കാര്യമാണെന്ന് അധികൃതർ പറയുന്നു. ഈ പതിനാലു വിദ്യാർത്ഥികളിൽ നാല് പേർ ആൺകുട്ടികളും പത്ത് പേർ പെൺകുട്ടികളുമാണ്.</p>
<p>ഇരട്ടക്കുട്ടികളിൽ ആറ് ജോഡികളും അഞ്ചാം ക്ലാസ് മുതൽ ഈ സ്കൂളിൽ തന്നെയാണ് പഠനം ആരംഭിച്ചത്. ജിയ–ജിയന്ന എന്നീ സഹോദരിമാർ മാത്രമാണ് ഏഴാം ക്ലാസ് മുതൽ ഇവിടെ ചേർന്നത്. വിവിധ ഡിവിഷനുകളിലായിട്ടാണ് പഠനം നടക്കുന്നത് എങ്കിലും ഇവർ തമ്മിൽ അടുത്ത സൗഹൃദമാണ് നിലനിൽക്കുന്നതെന്ന് അധ്യാപകർ പറയുന്നു.</p>
<p>ചില ഇരട്ടക്കുട്ടികളുടെ അതീവ സാമ്യം ചിലപ്പോഴൊക്കെ അധ്യാപകരെ പോലും കുഴക്കാറുണ്ട്. പ്രത്യേകിച്ച് ജിയ–ജിയന്ന, ജെസ്വിൻ–ജുലീന എന്നീ വിദ്യാർത്ഥികളെ തിരിച്ചറിയുന്നത് പലപ്പോഴും ബുദ്ധിമുട്ടാകാറുണ്ടെന്ന് സ്കൂൾ അധികൃതർ പറയുന്നു. എന്നാൽ സഹപാഠികൾക്കും കുടുംബാംഗങ്ങൾക്കും അവരെ തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല.</p>
<p>പഠനം, ഭക്ഷണം, വിനോദം തുടങ്ങി പല കാര്യങ്ങളിലും ഇവർക്കിടയിൽ സാമ്യം കാണാമെന്നാണ് അധ്യാപകരുടെ വിലയിരുത്തൽ. പ്ലസ് വൺ കഴിഞ്ഞ് കൊമേഴ്സ്, സയൻസ് വിഷയങ്ങൾ തിരഞ്ഞെടുക്കുകയും തുടർന്ന് ബിസിനസ്, മെഡിക്കൽ മേഖലകളിലേക്കോ വിദേശ പഠനത്തിലേക്കോ പോകണമെന്നതാണ് പലരുടെയും സ്വപ്നം.</p>
<p>കലാരംഗത്തും ചിലർ ശ്രദ്ധേയരാണ്. ജിയയും ജിയന്നയും കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇരുളൻ നൃത്തത്തിൽ പങ്കെടുത്തിരുന്നു. മറ്റ് ചിലരും വിവിധ കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ടിരിക്കുകയാണ്.</p>
<p>“എല്ലാ കുട്ടികളും മികച്ച വിദ്യാർത്ഥികളാണ്. പലർക്കും ഉന്നത വിജയം നേടാനുള്ള കഴിവും ആത്മവിശ്വാസവും ഉണ്ടെന്ന് വിശ്വസിക്കുന്നു,” എന്ന് സ്കൂൾ പ്രഥമാധ്യാപകൻ സജി മാത്യു പറഞ്ഞു.</p>
<p>എസ്.എസ്.എൽ.സി പരീക്ഷയുടെ തിരക്കിനിടയിലും ഈ ഏഴ് ഇരട്ടക്കുട്ടികളുടെ സാന്നിധ്യം കരിമണ്ണൂരിലെ സ്കൂളിന് പ്രത്യേകത നൽകുകയും നാട്ടുകാർക്ക് ഒരു കൗതുകകഥയായി മാറുകയും ചെയ്തിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഭൂപ്രശ്നം പരിഹരിക്കാതെ സർക്കാർ പരാജയം: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/1886</link>
<guid>https://thekeralajournal.com/1886</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa2d66ec6fc.jpg" length="54299" type="image/jpeg"/>
<pubDate>Fri, 06 Mar 2026 06:57:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പത്ത് വർഷമായി ഭരണം നടത്തിക്കൊണ്ടിരിക്കുമ്പോഴും ഇടുക്കിയിലെ ഭൂപ്രശ്നം പരിഹരിക്കാൻ കഴിയാതെ അത് കൂടുതൽ സങ്കീർണമാക്കിയ സർക്കാർ പരാജയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. ജില്ല സന്ദർശിക്കുന്ന മുഖ്യമന്ത്രി ഇക്കാര്യങ്ങളിൽ വ്യക്തമായ മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>സി.എച്ച്‌.ആർ മേഖലയിലെ പട്ടയം നൽകുന്നതിന് കോടതി ഏർപ്പെടുത്തിയ വിലക്ക് സർക്കാർ ശ്രമിച്ചാൽ എളുപ്പത്തിൽ മാറ്റാൻ കഴിയുമെന്നും എം.പി പറഞ്ഞു. അവിടെ പട്ടയം നൽകാൻ തടസമില്ലെന്ന മുൻ സുപ്രീംകോടതി വിധി കോടതിയെ ഓർമ്മിപ്പിച്ചാൽ മാത്രം മതി. എന്നാൽ രണ്ട് വർഷമായിട്ടും അത്തരമൊരു നടപടി സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>കഴിഞ്ഞ ദിവസം പട്ടയം നൽകാനുള്ള തടസം കോടതി നീക്കിയെങ്കിലും പരിസ്ഥിതി സംഘടനയുടെ ഹർജിയെ തുടർന്ന് വീണ്ടും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ ചട്ടപ്രകാരം തന്നെയാണ് പട്ടയം നൽകുന്നതെന്ന വിവരം പോലും കോടതിയെ അറിയിക്കാൻ സർക്കാർ അഭിഭാഷകൻ തയ്യാറായില്ലെന്നും എം.പി വിമർശിച്ചു.</p>
<p>അടിമാലിയിലെ പത്ത് ചെയിൻ പട്ടയങ്ങൾ നൽകണമെങ്കിൽ കെ.എസ്.ഇ.ബിയുടെ അനുമതി വേണമെന്നും, അതില്ലാതെ തന്നെ വിതരണം നടത്തുമെന്ന് സർക്കാർ പറയുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പത്ത് വർഷം മുമ്പ് ഇടുക്കിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയ്ക്കായി 1800 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആ തുക എവിടേക്ക് പോയെന്നോ എത്ര രൂപ ചെലവഴിച്ചെന്നോ വ്യക്തതയില്ലെന്നും എം.പി ആരോപിച്ചു. വോട്ടിനായി മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനങ്ങളുടെ മഹാമഹം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണം: ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ</title>
<link>https://thekeralajournal.com/1885</link>
<guid>https://thekeralajournal.com/1885</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa28ab7b9a8.jpg" length="128559" type="image/jpeg"/>
<pubDate>Fri, 06 Mar 2026 06:36:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ അടിയന്തിരമായി നികത്തണമെന്ന് കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രോട്ടക്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.</p>
<p>വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിൽ മുൻപന്തിയിൽ പ്രവർത്തിക്കുന്ന ജീവനക്കാരാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ. പ്രൊട്ടക്ഷൻ ഡ്യൂട്ടി, ടൂറിസം സെന്ററുകളിലെ സേവനം, കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ, കോടതി സംബന്ധമായ ഡ്യൂട്ടികൾ, വിവിധ തരം സെൻസസുകൾ, പ്ലാന്റേഷൻ ജോലികൾ, വി.എസ്.എസ്., ഇ.ഡി.സി. പ്രവർത്തനങ്ങൾ തുടങ്ങിയ നിരവധി അടിസ്ഥാന പ്രവർത്തനങ്ങളിൽ ഇവർ നിർണായക പങ്ക് വഹിക്കുന്നവരാണ്.</p>
<p>തേക്കടി, ചിന്നാർ, മാങ്കുളം എന്നീ റേഞ്ചുകളിൽ നിലവിൽ നിരവധി ഒഴിവുകൾ നികത്താത്ത നിലയിലാണ്. ഈ സാഹചര്യത്തിൽ നിലവിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടെ ഒഴിവുകൾ ഉടൻ നികത്തി വനംവകുപ്പിന്റെ സുഗമമായ പ്രവർത്തനം ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.</p>
<p>ജില്ലാ പ്രസിഡന്റ് ബിനോയി ജേക്കബ്, സെക്രട്ടറി എ. അൻവർ, ട്രഷറർ എസ്. ജിനീഷ് എന്നിവർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ടൂറിസം, കാർഷികം, ആരോഗ്യം മേഖലകൾക്ക് മുൻഗണന; ഇരട്ടയാർ പഞ്ചായത്തിൽ കരട് ബജറ്റ് അവതരിപ്പിച്ചു</title>
<link>https://thekeralajournal.com/1884</link>
<guid>https://thekeralajournal.com/1884</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa26b492c84.jpg" length="105554" type="image/jpeg"/>
<pubDate>Fri, 06 Mar 2026 06:28:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇരട്ടയാർ ഡാം സൈറ്റ്, അടയാളക്കല്ല് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ടൂറിസം വികസനവും ആരോഗ്യ, കാർഷിക മേഖലകളുടെ ഉന്നമനവും ലക്ഷ്യമിട്ട് ഇരട്ടയാർ പഞ്ചായത്തിന്റെ കരട് ബജറ്റ് അവതരിപ്പിച്ചു.</p>
<p>30.4 കോടി രൂപ വരവും 28.38 കോടി രൂപ ചെലവും 1.66 കോടി രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എയുടെ അധ്യക്ഷതയിൽ വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് അവതരിപ്പിച്ചു.</p>
<p>സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ട് പ്രകാരം ഇരട്ടയാർ പഞ്ചായത്ത് ജലലഭ്യതയിൽ സെമി ക്രിറ്റിക്കൽ സോണിലാണ്. ഇത് പരിഹരിക്കുന്നതിനായി ഭൂജല വകുപ്പുമായി സഹകരിച്ച് കിണർ റീചാർജിംഗ് പദ്ധതി സമഗ്രമായി നടപ്പിലാക്കും.</p>
<p>വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം മുൻനിർത്തിയുള്ള നൂതന പദ്ധതികൾ ബജറ്റിന്റെ ഭാഗമായി നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ സമഗ്ര വികസനം ലക്ഷ്യമാക്കി ‘ഹോപ്പ് ബ്രിഡ്ജ്’ പദ്ധതി ഈ വർഷം ആരംഭിക്കും. വനിതാ ഘടക പദ്ധതികളുടെ ഫലപ്രാപ്തി വിലയിരുത്തുന്നതിനായി ജൻഡർ റിസോഴ്‌സ് സെന്റർ രൂപീകരിക്കും.</p>
<p>അഭ്യസ്തവിദ്യരായ വനിതകൾക്ക് തൊഴിൽ പരിശീലനം, നൈപുണ്യ വികസനം, പ്രത്യേക സ്വയംതൊഴിൽ പദ്ധതികൾ എന്നിവ കുടുംബശ്രീയുമായി സഹകരിച്ച് നടപ്പിലാക്കുന്നതിനും ബജറ്റിൽ വകയിരുത്തൽ ഉണ്ട്. കാർഷിക മേഖലയിലെ ഉൽപാദന വർധനവ് ലക്ഷ്യമിട്ട പദ്ധതികൾ ഈ വർഷവും കലണ്ടർ പ്രകാരം നടപ്പിലാക്കും.</p>
<p>കൃഷിഭവനോട് ചേർന്ന് അഗ്രി ക്ലിനിക് ആരംഭിക്കുന്നതിനും സംയോജിത കൃഷി ചെയ്യുന്നവർക്ക് ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് സാമ്പത്തിക സഹായം നൽകുന്നതിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ക്ഷീര കർഷകർക്ക് പാലിന് സബ്സിഡി നൽകുന്ന പദ്ധതിയിൽ എല്ലാ ക്ഷീര കർഷകരെയും ഉൾപ്പെടുത്തും.</p>
<p>ബസ് സ്റ്റാൻഡിന് സമീപം ആധുനിക വാണിജ്യ കെട്ടിട സമുച്ചയം നിർമിക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങളും മാലിന്യ സംസ്‌കരണത്തിനാവശ്യമായ സ്ഥലം വാങ്ങുന്നതിനുള്ള പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ മേഖലയിൽ മോഷണം</title>
<link>https://thekeralajournal.com/1883</link>
<guid>https://thekeralajournal.com/1883</guid>
<description><![CDATA[ സംഭവം ബുധനാഴ്ച.പരിശോധന നടത്തി പോലീസ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aa2549036c9.jpg" length="67554" type="image/jpeg"/>
<pubDate>Fri, 06 Mar 2026 06:22:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇരട്ടയാർ വില്ലേജ് ഓഫിസിലും ആയുർവേദ ആശുപത്രിയിലും മോഷണം. ബുധനാഴ്ച രാത്രിയിലാണ് സംഭവം നടന്നത്.</p>
<p>വില്ലേജ് ഓഫിസിൽ നിന്ന് കമ്പ്യൂട്ടറിന്റെ ഹാർഡ് ഡിസ്ക് അപഹരിക്കുകയും ആയുർവേദ ആശുപത്രിയിൽ നിന്ന് 25 കുപ്പിയിലധികം അരിഷ്ടവും മോഷണം പോകുകയും ചെയ്തു. വ്യാഴാഴ്ച രാവിലെ ഓഫിസുകളും ആശുപത്രിയും തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം കണ്ടെത്തിയത്.</p>
<p>തുടർന്ന് പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു. പരാതിയുടെ അടിസ്ഥാനത്തിൽ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.</p>]]> </content:encoded>
</item>

<item>
<title>ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ; വിജയം 7 റൺസിന്</title>
<link>https://thekeralajournal.com/1882</link>
<guid>https://thekeralajournal.com/1882</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a9bee7213cd.jpg" length="120781" type="image/jpeg"/>
<pubDate>Thu, 05 Mar 2026 23:05:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുംബൈ: ട്വന്റി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.</p>
<p>മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. തുടർന്ന് 254 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ കഴിഞ്ഞു. ഇതോടെ ഏഴ് റൺസിന്റെ ആവേശകരമായ ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് കടന്നു.</p>
<p>ടി20 ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യങ്ങളിൽ ഒന്നാണ് ഇന്ത്യ ഉയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.</p>
<p>ശിവം ദുബെ 25 പന്തിൽ 43 റൺസും, ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസും നേടി മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസും തിലക് വർമ്മ 7 പന്തിൽ 21 റൺസും നേടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (6 പന്തിൽ 11), അഭിഷേക് ശർമ്മ (7 പന്തിൽ 9) എന്നിവർ വലിയ സ്കോർ നേടാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കോലിയുടെ ചരിത്ര റെക്കോർഡിനൊപ്പം സഞ്ജു; വെടിക്കെട്ട് ഫിഫ്റ്റിയോടെ വാംഖഡെയിൽ അപൂർവ നേട്ടം</title>
<link>https://thekeralajournal.com/1881</link>
<guid>https://thekeralajournal.com/1881</guid>
<description><![CDATA[ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 254 റൺസ് വിജയ ലക്ഷ്യം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a99f7a81387.jpg" length="59877" type="image/jpeg"/>
<pubDate>Thu, 05 Mar 2026 20:51:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സഞ്ജു സാംസൺ ടി20 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവച്ച് അപൂർവ റെക്കോർഡ് സ്വന്തമാക്കി. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് മലയാളി താരം ഈ നേട്ടം കൈവരിച്ചത്.</p>
<p>ടി20 ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡിനൊപ്പമാണ് സഞ്ജു എത്തിയത്. 2016ൽ ദക്ഷിണാഫ്രിക്കക്കെതിരായ ലോകകപ്പ് സെമിഫൈനലിൽ വിരാട് കോലി നേടിയ 89 റൺസിന്റെ റെക്കോർഡിനോടാണ് സഞ്ജുവിന്റെ ഇന്നത്തെ പ്രകടനം ഒപ്പമെത്തിയത്.</p>
<p>ലോകകപ്പ് ചരിത്രത്തിലെ നോക്കൗട്ട് മത്സരങ്ങളിലെ നാലാമത്തെ ഉയർന്ന വ്യക്തിഗത സ്കോറുമാണ് സഞ്ജു നേടിയ 89 റൺസ്. ഇന്നലെ ദക്ഷിണാഫ്രിക്കക്കെതിരെ പുറത്താകാതെ 100 റൺസ് നേടിയ ഫിൻ അലൻ പട്ടികയിൽ ഒന്നാമതാണ്.</p>
<p>2009ലെ ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരെ തിലകരത്ന ദില്ശൻ നേടിയ 96 റൺസാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് 89 റൺസുമായി വിരാട് കോലിയും സഞ്ജു സാംസണുമാണ്. 2022ലെ ലോകകപ്പ് സെമിയിൽ ഇന്ത്യക്കെതിരെ അലക്സ് ഹെയ്സ് നേടിയ 86 റൺസാണ് സഞ്ജുവിന് പിന്നിൽ അഞ്ചാം സ്ഥാനത്ത്.</p>
<p>മികച്ച ബാറ്റിംഗ് പ്രകടനത്തോടെ ടീമിനെ സെമിഫൈനലിൽ ശക്തമായ നിലയിലേക്ക് എത്തിച്ചതിനൊപ്പം, ടി20 ലോകകപ്പ് ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കാനും സഞ്ജുവിന് സാധിച്ചു</p>]]> </content:encoded>
</item>

<item>
<title>കാല്‍വരി മൗണ്ടില്‍ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതി: നിര്‍മാണോദ്‌ഘാടനം മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു</title>
<link>https://thekeralajournal.com/1880</link>
<guid>https://thekeralajournal.com/1880</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a99945cbf50.jpg" length="98165" type="image/jpeg"/>
<pubDate>Thu, 05 Mar 2026 20:25:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാര്‍ഷികമേഖല നാടിന്റെ വികസനത്തിന് പ്രധാന അടിത്തറയാണെന്നും കര്‍ഷകസൗഹൃദ പദ്ധതികളാണ് ജലസേചന വകുപ്പ് നടപ്പിലാക്കുന്നതെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കാല്‍വരി മൗണ്ടില്‍ കെ.എം. മാണി കമ്മ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മാണോദ്‌ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>കേരളത്തില്‍ ആരംഭിച്ച മൈക്രോ ഇറിഗേഷന്‍ പദ്ധതികളില്‍ ഏറ്റവും വലിയ പദ്ധതികളിലൊന്നാണ് കാല്‍വരി മൗണ്ടിലേതെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം തുടങ്ങി വിവിധ മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>രണ്ട് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് 9.91 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സിവില്‍ ജോലികള്‍ക്കായി 4.98 കോടി രൂപയും രണ്ടാം ഘട്ടത്തില്‍ മൈക്രോ ഇറിഗേഷന്‍ സംവിധാനങ്ങള്‍ക്കായി 4.93 കോടി രൂപയുമാണ് വിനിയോഗിക്കുന്നത്.</p>
<p>പദ്ധതിയുടെ ഭാഗമായി ജലശേഖരണത്തിനായി രണ്ട് ചെക്ക് ഡാമുകളും രണ്ട് കിണറുകളും നിര്‍മിക്കും. സംഭരണത്തിനായി മൂന്ന് വാട്ടര്‍ ടാങ്കുകളും വിതരണത്തിനായി മൂന്ന് പമ്പ് റൂമുകളും അനുബന്ധ ഇലക്ട്രിക്കല്‍ ജോലികളും സുരക്ഷയ്ക്കായി ശക്തമായ സംരക്ഷണഭിത്തികളും നിര്‍മിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.</p>
<p>ഏറ്റവും പുതിയ ഓട്ടോമാറ്റിക് മൈക്രോ ഇറിഗേഷന്‍ സംവിധാനമാണ് പദ്ധതിയില്‍ നടപ്പാക്കുന്നത്. ഇതിലൂടെ ഏകദേശം 140 ഏക്കര്‍ കൃഷിഭൂമിയിലേക്ക് നേരിട്ട് ജലമെത്തുകയും 153 കര്‍ഷക കുടുംബങ്ങള്‍ക്ക് സ്ഥിരവരുമാനവും ജലലഭ്യതയും ഉറപ്പാക്കുകയും ചെയ്യും.</p>
<p>യോഗത്തില്‍ മൗണ്ട് വാലി മൈക്രോ ഇറിഗേഷന്‍ കര്‍ഷകസമിതി പ്രസിഡന്റ് ജോജോ ജോസഫ് അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി ചീഫ് എഞ്ചിനീയര്‍ പ്രകാശ് ഇടിക്കുള പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബൈക്കപകടം യുവാവ് മരണപെട്ടു.</title>
<link>https://thekeralajournal.com/1879</link>
<guid>https://thekeralajournal.com/1879</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a8fec5c61c6.jpg" length="156534" type="image/jpeg"/>
<pubDate>Thu, 05 Mar 2026 09:26:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>​ ഏലപ്പാറ: കുട്ടിക്കാനം-കട്ടപ്പന സംസ്ഥാന പാതയിലെ ഏലപ്പാറ വ്യൂ പോയിന്റിന് സമീപം നിയന്ത്രണം വിട്ട ബൈക്ക് അപകടത്തിൽപ്പെട്ട് ബീഹാർ സ്വദേശിയായ യുവാവ് മരിച്ചു. ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു അപകടം</p>
<p>അമിതവേഗതയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് റോഡരികിലെ ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയത്ത് ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്തിരുന്ന ബീഹാർ സ്വദേശിയായ ഡി. ആസാദ് (18) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന കുട്ടിക്കൽ സ്വദേശി അദ്വൈത് (22) ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്</p>]]> </content:encoded>
</item>

<item>
<title>സാൻജോ വോളി : വോളിബോൾ മത്സരം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി.</title>
<link>https://thekeralajournal.com/1878</link>
<guid>https://thekeralajournal.com/1878</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a8daf913392.jpg" length="96730" type="image/jpeg"/>
<pubDate>Thu, 05 Mar 2026 06:53:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫാ. എബിൻ കുഴിമുള്ളിലിന്റെ സ്മരണാർത്ഥം സാൻജോ കോളേജ് സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന നാലാമത് സാൻജോവോളി വോളിബോൾ മത്സരം നാളെ മുതൽ മൂന്ന് ദിവസങ്ങളിലായി നടക്കും.</p>
<p>വൈകിട്ട് നാല് മണിമുതൽ പ്രദേശിക ടീമുകളുടെ മത്സരങ്ങളും ആറുമണിമുതൽ പ്രധാന മത്സരങ്ങളും ആരംഭിക്കും. മത്സര വിജയികൾക്ക് 50,001 രൂപ ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനക്കാർക്ക് 40,001 രൂപ ക്യാഷ് അവാർഡും എവർറോളിംഗ് ട്രോഫിയും സമ്മാനിക്കും.</p>
<p>നാളെ വൈകിട്ട് ആറിന് മന്ത്രി റോഷി അഗസ്റ്റിൻ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.</p>
<p>രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, ഫാ. രാജീവ് ഞാണയ്ക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിപിൻ ചെറുതാനിക്കൽ, രാജാക്കാട് സബ് ഇൻസ്‌പെക്ടർ അഭിജിത്, ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഫാ. ജോൺ കലൂർ, ഫാ. എബിൻ ആലുങ്കൽതാഴെ എന്നിവർ പ്രസംഗിക്കും.</p>
<p>മാർച്ച് 8 ന് നടക്കുന്ന ഫൈനൽ മത്സരത്തിന് ശേഷം നടക്കുന്ന സമാപന സമ്മേളനം ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ശാലമോൾ സാബു ഉദ്ഘാടനം ചെയ്യും.</p>
<p>സംഘാടക സമിതി ചെയർമാൻ ഫാ. ജോബിൻ പേണാട്ടുകന്നേൽ, കൺവീനർ ബോസ് തകിടിയേൽ, കോർഡിനേറ്റർ ജോസ് പൊട്ടംപ്ലാക്കൽ, ബെന്നി പാലക്കാട്ട്, ബാബു കൊച്ചുപുര എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ടൂറിസം ഹബ്ബില്‍ പുളിയൻമലയെ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/1877</link>
<guid>https://thekeralajournal.com/1877</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a8d9bfc3f1e.jpg" length="82469" type="image/jpeg"/>
<pubDate>Thu, 05 Mar 2026 06:47:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭയിലെ 14, 15, 16 വാർഡുകളിൽ പൂർത്തീകരിച്ച റോഡുകൾ ഉൾപ്പെടെ വിവിധ വികസന പദ്ധതികൾക്ക് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ബഡ്ജറ്റിൽ പ്രഖ്യാപിച്ച 20 കോടി രൂപയുടെ കട്ടപ്പന ടൂറിസം ഹബ്ബിൽ പുളിയൻമലയെ ഉൾപ്പെടുത്തുമെന്ന് മന്ത്രി അറിയിച്ചു. പ്രദേശത്തിന്റെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനു ഈ തീരുമാനം സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>കളരിക്കല്‍പ്പടി - ആനകുത്തി റോഡ്, ആനകുത്തി - അപ്പാപ്പൻപടി റോഡ്, ശിവലിംഗ പളിയക്കുടി - കടുക്കാസിറ്റി റോഡ്, അമ്പലമേട് - അമ്പലപ്പാറ - വട്ടുകുന്നേല്‍പ്പടി റോഡ്, ശിവലിംഗക്കുടി നഗരത്തിന്റെ നവീകരണം എന്നീ പദ്ധതികളാണ് ഉദ്ഘാടനം ചെയ്തത്.</p>
<p>നഗരസഭ കൗൺസിലർ വി.ആർ സജി അധ്യക്ഷത വഹിച്ചു. കെ.എസ് മോഹനൻ, അഡ്വ. മനോജ് എം തോമസ്, എം.സി ബിജു, എസ്.എസ് പാൽരാജ്, കെ.എ മണി, ബിന്ദുലത രാജു, മഞ്ജു സുരേഷ്, എ. രാജ, എൻ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം</title>
<link>https://thekeralajournal.com/1876</link>
<guid>https://thekeralajournal.com/1876</guid>
<description><![CDATA[ ജില്ലയില്‍ 10,765 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a8d548e9daf.jpg" length="47720" type="image/jpeg"/>
<pubDate>Thu, 05 Mar 2026 06:28:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ മറ്റന്നാൾ ആയിരിക്കും നടക്കുന്നത്. സംസ്ഥാനത്ത് 3,031 പരീക്ഷാ കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു.</p>
<p>ഇടുക്കി ജില്ലയിൽ എയ്ഡഡ്, അണ്‍ എയ്ഡഡ്, ഐ.എച്ച്‌.ആർ.ഡി വിഭാഗങ്ങളിലായി ആകെ 10,765 വിദ്യാര്‍ഥികള്‍ ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷ എഴുതും. ഇതില്‍ 5,599 ആണ്‍കുട്ടികളും 5,166 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.</p>
<p>സര്‍ക്കാര്‍ സ്കൂളുകള്‍ – 3,133</p>
<p>എയ്ഡഡ് സ്കൂളുകള്‍ – 7,026</p>
<p>അണ്‍ എയ്ഡഡ് സ്കൂളുകള്‍ – 586</p>
<p>ഐ.എച്ച്‌.ആര്‍.ഡി – 20</p>
<p>സാമൂഹിക വിഭാഗങ്ങള്‍</p>
<p>പട്ടികജാതി – 1,521</p>
<p>പട്ടികവര്‍ഗം – 584</p>
<p>പരീക്ഷയ്ക്കായി ജില്ലയില്‍ ആകെ 161 കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ‘എൽവോറ’ ; കലാസന്ധ്യയും ആർട്സ് ഫെസ്റ്റും മാർച്ച് 6 ന്</title>
<link>https://thekeralajournal.com/1875</link>
<guid>https://thekeralajournal.com/1875</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a83895c178e.jpg" length="102647" type="image/jpeg"/>
<pubDate>Wed, 04 Mar 2026 19:20:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജ് മാർച്ച് 6-ാം തീയതി വെള്ളിയാഴ്ച ‘എൽവോറ’ എന്ന പേരിൽ കലാസന്ധ്യയും ആർട്സ് ഫെസ്റ്റും സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ കലാപ്രതിഭകളും സൃഷ്ടിപരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുക എന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യം. കോളേജിന്റെ പ്രതിഷ്ഠ ഉയർത്തുകയും വിദ്യാർത്ഥികളുടെ കഴിവുകൾ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനും ‘എൽവോറ’ വേദിയാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a8388d83e52.jpg" alt=""></p>
<p>പരിപാടിയുടെ മുന്നോടിയായി മദ്യത്തിനും മയക്കുമരുന്നിനും എതിരായ ശക്തമായ സന്ദേശവുമായി വിദ്യാർത്ഥികൾ ബൈക്ക് റാലി സംഘടിപ്പിച്ചു. കുമളി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അഭിലാഷ് റാലി ഉദ്ഘാടനം ചെയ്തു. സാമൂഹിക ബോധവൽക്കരണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾ കൈകോർക്കുന്നത് അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ഈ വർഷം നടന്ന സർവകലാശാല കലോത്സവത്തിൽ കോളേജിലെ നാല് വിദ്യാർത്ഥികൾ ശ്രദ്ധേയമായ വിജയം കരസ്ഥമാക്കിയതും സ്ഥാപനത്തിന് അഭിമാനമായി മാറിയിട്ടുണ്ട്. അവരുടെ നേട്ടങ്ങൾ ‘എൽവോറ’ കലാസന്ധ്യയ്ക്ക് കൂടുതൽ തിളക്കമേകുമെന്ന് സംഘാടകർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ പട്ടയ വിതരണം നിര്‍ത്തിവെച്ചു</title>
<link>https://thekeralajournal.com/1874</link>
<guid>https://thekeralajournal.com/1874</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a834c848602.jpg" length="424085" type="image/jpeg"/>
<pubDate>Wed, 04 Mar 2026 19:04:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ നടന്നുകൊണ്ടിരുന്ന പട്ടയ വിതരണം സംബന്ധിച്ച നടപടികള്‍ കേരള ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി.</p>
<p>ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചോയെന്ന കാര്യത്തില്‍ കോടതി സംശയം രേഖപ്പെടുത്തി. ഈ വിഷയത്തില്‍ മുഖ്യ സെക്രട്ടറിയില്‍ നിന്ന് വ്യക്തമായ വിശദീകരണം വേണമെന്നും ഇരട്ടബെഞ്ച് വ്യക്തമാക്കി.</p>
<p>ഭൂവിതരണ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ഹരായവര്‍ക്ക് പട്ടയം വിതരണം പുനരാരംഭിക്കാന്‍ കഴിഞ്ഞ ആഴ്ച കോടതി അനുമതി നല്‍കിയിരുന്നു. 2024 ജനുവരിയിലെ ഉത്തരവില്‍ ഭേദഗതി വരുത്തിയായിരുന്നു അന്നത്തെ നിര്‍ദേശം.</p>
<p>ഭൂപതിവ് നിയമത്തില്‍ അനുവദിച്ച പരിധിക്ക് മീതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പട്ടയം നല്‍കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പട്ടയ വിതരണം നടത്തിയതെന്ന് ഹര്‍ജിക്കാരായ വണ്‍ എര്‍ത്ത്–വണ്‍ ഇന്ത്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.</p>
<p>മുഖ്യ സെക്രട്ടറിയുടെ വിശദീകരണം ലഭിച്ചതിന് ശേഷമേ തുടര്‍നടപടികള്‍ സംബന്ധിച്ച് കോടതി വീണ്ടും പരിഗണിക്കൂ.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ ജനപ്രതിനിധികളുടെ കുത്തിയിരിപ്പ് സമരം; കിടത്തിച്ചികിത്സ വെള്ളിയാഴ്ച മുതല്‍ പുനരാരംഭിക്കും</title>
<link>https://thekeralajournal.com/1873</link>
<guid>https://thekeralajournal.com/1873</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a789177c8f1.jpg" length="81235" type="image/jpeg"/>
<pubDate>Wed, 04 Mar 2026 06:51:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്, വാത്തിക്കുടി പഞ്ചായത്ത്, കഞ്ഞിക്കുഴി പഞ്ചായത്ത് ജനപ്രതിനിധികള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. ആരോഗ്യവകുപ്പ് അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു.</p>
<p>രണ്ട് ഡോക്ടര്‍മാരെ എന്‍എച്ച്‌എം മുഖേന നിയമിക്കാമെന്നും വെള്ളിയാഴ്ച മുതല്‍ കിടത്തിച്ചികിത്സ ആരംഭിക്കാമെന്നും അധികൃതര്‍ അറിയിച്ചു. ഇക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കുവേണ്ടി ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സിബി ജോര്‍ജ് ബ്ലോക്ക് പഞ്ചായത്തിന് രേഖാമൂലം കത്ത് നല്‍കി. ഇതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോള്‍ ജിന്നി സമരം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാന്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സോണാ ട്രീസ ജോബി, മോളി ടോമി, വി.എ. ഉലഹന്നാന്‍, വാത്തിക്കുടി പഞ്ചായത്തംഗങ്ങളായ ബിജോ പുളിമൂട്ടില്‍, ഡോളി തോമസ്, ജോബി ചാലില്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>2004ല്‍ ആരംഭിച്ച കിടത്തിച്ചികിത്സ, ആരോഗ്യവകുപ്പ് അധികൃതരുടെ അനാസ്ഥ മൂലം 2025 ജൂലൈയില്‍ നിലച്ചതായി ജനപ്രതിനിധികള്‍ ആരോപിച്ചു. ആവശ്യമായ ഡോക്ടര്‍മാരെയും സ്റ്റാഫിനെയും സമയബന്ധിതമായി നിയമിക്കാത്തതുമൂലമാണ് ചികിത്സാ സേവനം നിലച്ചതെന്നും അവർ ചൂണ്ടിക്കാട്ടി</p>]]> </content:encoded>
</item>

<item>
<title>കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ യുദ്ധവിരുദ്ധ ദിനാചരണം നടത്തി</title>
<link>https://thekeralajournal.com/1872</link>
<guid>https://thekeralajournal.com/1872</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a788973562f.jpg" length="129296" type="image/jpeg"/>
<pubDate>Wed, 04 Mar 2026 06:49:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്‌കൂളിൽ വിദ്യാർത്ഥികൾ ‘നോ വാർ’ ബോർഡുകൾ കൈയിലേന്തിയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും യുദ്ധവിരുദ്ധ ദിനം ആചരിച്ചു.</p>
<p>സ്‌കൂൾ പ്രിൻസിപ്പൽ ഒ. എ. എബ്രഹാം വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. സോഷ്യൽ സയൻസ് ക്ലബ് കോർഡിനേറ്റർ സുനിത മേരി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.</p>
<p>സ്‌കൂൾ പ്രധാനാധ്യാപിക സിസ്റ്റർ നമിത, സീനിയർ അസിസ്റ്റന്റ് റമിതാ ഡാനി എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ ജിനോ തോമസ്, അഗസ്റ്റിൻ ജോസ്, ഷിജു കെ. എബ്രഹാം, അനീഷ് ഫിലിപ്പ്, സിസ്റ്റർ ജോസിനി, നീതു ബെന്നി, മെറിൻ മാത്യു, നിതിൻ ജോസ്, ജോമിൻ ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ NDA പ്രതിഷേധം</title>
<link>https://thekeralajournal.com/1869</link>
<guid>https://thekeralajournal.com/1869</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a64b59d33c3.jpg" length="88258" type="image/jpeg"/>
<pubDate>Tue, 03 Mar 2026 08:16:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചരിത്രപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല നടക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതായി ആരോപിച്ച് റോഷി അഗസ്റ്റിൻെെരെയാണ് കട്ടപ്പനയിൽ എൻഡിഎ പ്രതിഷേധവും ധർണ്ണയും സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a64b64e3958.jpg" alt=""></p>
<p>ഇടുക്കി എംഎൽഎ കൂടിയായ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആറ്റുകാൽ പൊങ്കാലയുടെ നടത്തിപ്പിനെ അട്ടിമറിക്കാൻ കൂട്ടുനിൽക്കുന്നതായാണ് എൻഡിഎ നേതാക്കൾ ആരോപിച്ചത്. ഇതിന്റെ ഭാഗമായി കട്ടപ്പനയിൽ പ്രകടനം നടത്തി ഗാന്ധി സ്‌ക്വയറിൽ ധർണ്ണയും നടത്തി.</p>
<p>ധർണ്ണയിൽ ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ, സൗത്ത് ജില്ലാ ജനറൽ സെക്രട്ടറിമാരായ രതീഷ് വരകുമല, കെ. കുമാർ, ബി.ഡി.ജെ.എസ് പീരുമേട് മണ്ഡലം കൺവീനർ സുബീഷ് എം.ബി എന്നിവർ പ്രസംഗിച്ചു.</p>
<p>എൻഡിഎ നേതാക്കളായ സി.കെ ശശി, രത്നമ്മ ഗോപിനാഥ്, എം.എൻ മോഹൻദാസ്, കെ.എൻ പ്രകാശ്, പി.എൻ പ്രസാദ്, തങ്കച്ചൻ പുരയിടം, സന്തോഷ് ശക്തീശ്വരം, സുരേഷ് എ.ആർ എന്നിവർ ധർണ്ണയിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുന്‍ കേന്ദ്രമന്ത്രി കെ.പി. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു</title>
<link>https://thekeralajournal.com/1868</link>
<guid>https://thekeralajournal.com/1868</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a6389e62205.jpg" length="53399" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:55:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.പി. ഉണ്ണികൃഷ്ണന്‍ അന്തരിച്ചു (90). കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.</p>
<p>1962 മുതല്‍ എ.ഐ.സി.സി അംഗമായിരുന്നു കെ.പി. ഉണ്ണികൃഷ്ണന്‍. 1960ല്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി വിട്ടാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1971ല്‍ വടകര മണ്ഡലത്തില്‍ നിന്നും മത്സരിച്ച അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>പിന്നീട് 1977, 1980, 1984, 1989, 1991 എന്നീ വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ കെ.പി. ഉണ്ണികൃഷ്ണന്‍ വടകര മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1989-90 കാലഘട്ടത്തില്‍ വി.പി. സിങ് മന്ത്രിസഭയില്‍ ടെലി കമ്മ്യൂണിക്കേഷന്‍, ഷിപ്പിങ്, ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.</p>
<p>പിന്നീട് കോണ്‍ഗ്രസ് (യു), കോണ്‍ഗ്രസ് (എസ്)ലേക്കും അദ്ദേഹം കളം മാറിയിരുന്നെങ്കിലും 1995ല്‍ കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങിയിരുന്നു</p>
<p>നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്റ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായും ബോംബൈ സമാജ്‌വാദി യുവക്‌സഭയുടെ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.</p>
<p>മാധ്യമപ്രവര്‍ത്തകനായിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ മാതൃഭൂമി, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ പത്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വാത്തിക്കുടിയിൽ പഞ്ചായത്തുതല സംരംഭക അവബോധ പരിപാടി</title>
<link>https://thekeralajournal.com/1867</link>
<guid>https://thekeralajournal.com/1867</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a637df7c019.jpg" length="109468" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:52:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംരംഭകത്വം സ്വപ്നം യാഥാർഥ്യമാക്കാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദേശം നൽകുന്നതിനായി തൊടുപുഴ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് പഞ്ചായത്തുതല സംരംഭക അവബോധ പരിപാടി സംഘടിപ്പിക്കുന്നു.</p>
<p>നിലവിൽ സംരംഭം നടത്തുന്നവർക്കും, സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന യുവജനങ്ങൾക്കും, സ്ത്രീകൾക്കും, പുതുസംരംഭങ്ങൾക്ക് തയ്യാറെടുക്കുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സർക്കാർ പദ്ധതികൾ, ധനസഹായങ്ങളും സബ്സിഡികളും, പരിശീലനവും മാർഗനിർദേശ അവസരങ്ങളും സംബന്ധിച്ച വ്യക്തമായ അവബോധം പരിപാടിയിൽ നൽകും.</p>
<p>ഇന്ന് രാവിലെ 10.15ന് വാത്തിക്കൂടി പഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടി തൊടുപുഴ താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ് ആണ് സംഘടിപ്പിക്കുന്നത്.</p>
<p>സംരംഭകത്വത്തിന്റെ പുതിയ സാധ്യതകൾ അറിയാനും സംരംഭ സ്വപ്നങ്ങൾക്ക് ശക്തമായ അടിത്തറ ഒരുക്കാനും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാന ജീവനക്കാർക്ക് അഷ്വേർഡ് പെൻഷൻ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി</title>
<link>https://thekeralajournal.com/1866</link>
<guid>https://thekeralajournal.com/1866</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a637074af53.jpg" length="108028" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സർക്കാർ ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഷ്വേർഡ് പെൻഷൻ സ്കീം സർക്കാർ ഉത്തരവായി. നാഷണൽ പെൻഷൻ സ്കീമിന് പകരമായി അഷ്വേർഡ് പെൻഷൻ സ്കീം കൊണ്ടുവരുമെന്ന് ധനകാര്യ മന്ത്രി K. N. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 2026 ഏപ്രിൽ 1 മുതൽ പദ്ധതി പ്രാബല്യത്തിൽ വരുത്തുന്നതായി ഉത്തരവിറക്കിയത്.</p>
<p>2026 ഏപ്രിൽ 1 മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് അഷ്വേർഡ് പെൻഷൻ സ്കീമോ നാഷണൽ പെൻഷൻ സ്കീമോ തെരഞ്ഞെടുക്കാം. നിലവിൽ നാഷണൽ പെൻഷൻ സ്കീമിൽ ഉൾപ്പെട്ട ജീവനക്കാർക്കും അഷ്വേർഡ് പെൻഷൻ സ്കീം തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും.</p>
<p>വിരമിക്കുന്ന സമയത്തെ അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും അഷ്വേർഡ് പെൻഷൻ സ്കീമിലെ പരമാവധി പെൻഷൻ. സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുള്ള ശമ്പള സ്കെയിൽ അടിസ്ഥാനമാക്കിയാണ് ഇത് കണക്കാക്കുക. ക്ഷാമാശ്വാസവും (ഡി.ആർ) ഇതോടൊപ്പം ലഭിക്കും. പരമാവധി പെൻഷൻ ലഭിക്കാൻ 30 വർഷത്തെ സേവനം നിർബന്ധമാണ്.</p>
<p>പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും ഉൾക്കൊള്ളുന്ന വിശദ ഉത്തരവുകൾ പിന്നീട് പ്രത്യേകമായി പുറത്തിറക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ അംഗൻവാടിയുടെ ഇടിഞ്ഞ കൽക്കെട്ട് പുനർനിർമ്മാണം വൈകുന്നു</title>
<link>https://thekeralajournal.com/1865</link>
<guid>https://thekeralajournal.com/1865</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a635cdb2755.jpg" length="115686" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:43:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം പതിനൊന്നാം വാർഡിലുള്ള അംഗൻവാടിയുടെ ഇടിഞ്ഞ കൽക്കെട്ടിന്റെ പുനർനിർമ്മാണം വൈകുന്നതായി പരാതി. കഴിഞ്ഞ കാലവർഷത്തിൽ തകർന്ന കൽക്കെട്ട് ഇപ്പോൾ ഏതു സമയവും നിലംപൊത്താവുന്ന അപകടകരമായ നിലയിലാണ്.</p>
<p>ഇത് സമീപത്തെ വീടുകൾക്കും ഭീഷണിയായിരിക്കുകയാണ്. വലിയ അപകട ഭീഷണിക്കിടയിലാണ് നിലവിൽ അംഗൻവാടി പ്രവർത്തിക്കുന്നത്. അധികൃതർ ഇതുവരെ നടപടിയെടുക്കാത്തതിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.</p>
<p>ഇടിഞ്ഞ കൽക്കെട്ട് അടിയന്തരമായി പൊളിച്ചുമാറ്റി സുരക്ഷിതമായി പുതിയ കൽക്കെട്ട് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണിയിൽ പുതിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1864</link>
<guid>https://thekeralajournal.com/1864</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a63551a4d15.jpg" length="95662" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:41:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പത്ത് വർഷത്തിനുശേഷം സംസ്ഥാനത്ത് ആരംഭിക്കുന്ന പുതിയ കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററാണ് ചെറുതോണിയിലേതെന്നും ഇതിന്റെ വിജയകരമായ നടത്തിപ്പ് ജില്ലയുടെ വികസനത്തിന് വലിയ മുതല്‍ക്കൂട്ടാകുമെന്നും ഗതാഗത മന്ത്രി K. B. ഗണേഷ് കുമാർ പറഞ്ഞു.</p>
<p>ചെറുതോണി കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും 2 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഗ്യാരേജിന്റെ നിർമ്മാണോദ്ഘാടനവും മന്ത്രി ഓൺലൈനായി നിർവഹിച്ചു. ജില്ലാ ആസ്ഥാനത്തുനിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സൂപ്പർ ഡീലക്സ്, സൂപ്പർ ഫാസ്റ്റ്, ഓർഡിനറി തുടങ്ങി വിവിധ ശ്രേണിയിലുള്ള 12 സർവീസുകളാണ് ആരംഭിക്കുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലേക്കുള്ള പ്രത്യേക സർവീസും ആരംഭിക്കാൻ തീരുമാനം എടുത്തിട്ടുണ്ട്.</p>
<p>ജില്ലാ പഞ്ചായത്ത് നൽകിയ 40 സെന്റ് സ്ഥലത്താണ് നാല് ബേകളുള്ള ബസ് സ്റ്റേഷൻ നിർമ്മിക്കുന്നത്. 15,128 സ്ക്വയർ ഫീറ്റിലുള്ള മറ്റൊരു കെട്ടിടവും പണിയും. ഇതിനായി 5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പദ്ധതി പൂർണ സജ്ജമാകുന്നതോടെ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.</p>
<p>കുമളി–കോയമ്പത്തൂർ (സൂപ്പർ ഡീലക്സ്), കുമളി–കണ്ണൂർ (സൂപ്പർ ഡീലക്സ്), കട്ടപ്പന–തിരുവനന്തപുരം (സൂപ്പർ ഡീലക്സ്), കട്ടപ്പന–പുൽപ്പള്ളി (സൂപ്പർഫാസ്റ്റ് പ്രീമിയം) എന്നീ സർവീസുകളും ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ത്രിതല പഞ്ചായത്തംഗങ്ങളായ വിജി കണ്ണൻ, നൗഷാദ് ടി.ഇ., അമ്മിണി ജോസ്, പ്രഭ തങ്കച്ചൻ, സിജി ചാക്കോ, രാജു ജോസഫ്, കെ.എസ്.ആർ.ടി.സി ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്. പ്രമോജ് ശങ്കർ, കട്ടപ്പന അസിസ്റ്റന്റ് ട്രാൻസ്‌പോർട്ട് ഓഫീസർ ഷാജി കുര്യാക്കോ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരള പുലയർ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടന്നു</title>
<link>https://thekeralajournal.com/1863</link>
<guid>https://thekeralajournal.com/1863</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a634b3f2b2f.jpg" length="143563" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:39:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള പുലയർ മഹാസഭ തൊടുപുഴ താലൂക്ക് യൂണിയൻ വാർഷിക സമ്മേളനം നടന്നു</p>
<p>ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ മഹാസഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കുമെന്നും പട്ടിക വർഗ്ഗ ജനവിഭാഗങ്ങളുടെ ആവശ്യങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ പ്രകടനപത്രികകളിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പാർട്ടികളോട് കൃത്യമായ രാഷ്ട്രീയ സമീപനം സ്വീകരിക്കുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.എം.എസ് സംസ്ഥാന ഖജാൻജി ജി. സുരേന്ദ്രൻ പറഞ്ഞു.</p>
<p>ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളായ ടി.സി. സുകു, ആതിര രാഹുൽ എന്നിവർക്ക് ചടങ്ങിൽ ആദരവ് നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സഭാ അംഗങ്ങളെയും അനുമോദിച്ചു.</p>
<p>തൊടുപുഴ പോലീസ് സ്റ്റേഷൻ പി.ആർ.ഒ വി.എ. ബിജു ബോധവൽക്കരണ ക്ലാസ് നയിച്ചു. ജില്ലാനേതാക്കളായ പി.കെ. സരേഷ് കുമാർ, കെ.ജി. സോമൻ, ജാനമ്മ ശിവരാമൻ, യൂണിയൻ നേതാക്കളായ പി.ഒ. കുഞ്ഞപ്പൻ, അനീഷ് കുമാർ, ജിഷമോൾ എന്നിവർ സംസാരിച്ചു.</p>
<p>യോഗത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റായി അഖിൽ പി. രാജൻ, സെക്രട്ടറിയായി എം.കെ. പരമേശ്വരൻ, ഖജാൻജിയായി ബാബു ഇടവെട്ടി എന്നിവരെ തെരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കുടുംബ സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1862</link>
<guid>https://thekeralajournal.com/1862</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a633d5df8da.jpg" length="96264" type="image/jpeg"/>
<pubDate>Tue, 03 Mar 2026 06:35:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷനും കേരള സംസ്ഥാന വിദേശ മദ്യ വ്യവസായ തൊഴിലാളി യൂണിയന്റെയും (സി.ഐ.ടി.യു ) സംയുക്ത അഭിമുഖത്തില്‍ കുടുംബ സംഗമം നടത്തി.</p>
<p>ബഡ്ജറ്റിൽ വാഗ്ദാനം ചെയ്തിരുന്ന ശമ്പള പരിഷ്‌കരണവും കുടിശ്ശികയായ 13 ശതമാനം ക്ഷേമാശ്വാസവും അനുവദിച്ച സംസ്ഥാന സർക്കാരിനെ കുടുംബ സംഗമം അഭിനന്ദിച്ചു. ശുചീകരണ തൊഴിലാളികളുടെ നിയമനവും വേതന വ്യവസ്ഥകളും അംഗീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കൂടാതെ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുവാനും സംഗമം തീരുമാനിച്ചു.</p>
<p>സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കെ.എസ്. ശ്രീക്കുട്ടൻ അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മേരി, ജില്ലാ വൈസ് പ്രസിഡന്റ് ടി.ആർ. സോമൻ, യൂണിയൻ നേതാക്കളായ ജയ്സൺ ജോസഫ്, സ്മിത, അമ്പിളി കെ.എസ്, വിഷ്ണു എന്നിവർ സംസാരിച്ചു.</p>
<p>കേരള സ്റ്റേറ്റ് ബീവറേജസ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. സജീവ് സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് അനു‍ജ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>സ്ഥാനാർത്ഥിത്വം മാറ്റിയത് അറിഞ്ഞിട്ടില്ലെന്ന് എം.എം മണി</title>
<link>https://thekeralajournal.com/1861</link>
<guid>https://thekeralajournal.com/1861</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a590ce6c1cc.jpg" length="78652" type="image/jpeg"/>
<pubDate>Mon, 02 Mar 2026 18:59:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട മാറ്റങ്ങൾ താൻ അറിഞ്ഞിട്ടില്ലെന്ന് മുൻ മന്ത്രി എം.എം മണി വ്യക്തമാക്കി. പാർട്ടി കമ്മിറ്റികളാണ് സ്ഥാനാർഥിത്വം നിർണയിക്കുന്നതെന്നും വ്യക്തികൾക്ക് അതിൽ തീരുമാനാധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കെ.കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കുന്നതുമായി ബന്ധപ്പെട്ട വിവരം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും പാർട്ടി തീരുമാനം എന്തായാലും അതനുസരിച്ച് പ്രവർത്തിക്കുമെന്നും എം.എം മണി വ്യക്തമാക്കി.</p>
<p>“ഇച്ചിരി ഷുഗറൊക്കെ ഉണ്ട്… അതുകൊണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ തടസമൊന്നുമില്ല,” എന്നും അദ്ദേഹം പ്രതികരിച്ചു.</p>
<p>ജയചന്ദ്രൻ മുൻപ് 15 വർഷം എം.എൽ.എയായിരുന്ന വ്യക്തിയാണെന്നും വീണ്ടും വിജയിക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥിയാണെന്നും മാധ്യമപ്രവർത്തകർക്ക് നൽകിയ അഭിമുഖത്തിൽ എം.എം മണി കൂട്ടിച്ചേർത്തു. ടേം വ്യവസ്ഥയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പൻചോലയിൽ കെ.കെ ജയചന്ദ്രൻ</title>
<link>https://thekeralajournal.com/1860</link>
<guid>https://thekeralajournal.com/1860</guid>
<description><![CDATA[ എം.എം മണിയും എ.സി മൊയ്തീനും മത്സരരംഗത്ത് ഇല്ല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a52b11acf57.jpg" length="71196" type="image/jpeg"/>
<pubDate>Mon, 02 Mar 2026 11:46:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയമസഭ മണ്ഡലത്തിൽ മുൻ മന്ത്രി എം.എം മണിയെ ഇത്തവണ മത്സരിപ്പിക്കില്ലെന്ന് സിപിഐഎം സംസ്ഥാന നേതൃത്വം തീരുമാനിച്ചു. അദ്ദേഹത്തിന് പകരം കെ.കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കാനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് ധാരണയിലെത്തിയത്.</p>
<p>മുൻ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും ഇത്തവണ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കില്ലെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചിരിക്കുന്നത്. കുന്നംകുളം മണ്ഡലത്തിൽ എ.സി മൊയ്തീന് പകരം ആരെ സ്ഥാനാർഥിയാക്കണമെന്ന കാര്യത്തിൽ തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനം ഉണ്ടാകും.</p>
<p>ഇടുക്കി ജില്ലാ നേതൃത്വം സമർപ്പിച്ച സ്ഥാനാർഥി പട്ടികയിൽ എം.എം മണിയുടെ പേര് ഉൾപ്പെടുത്തിയിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വമാണ് പട്ടികയിൽ മാറ്റം വരുത്തിയത്. തുടർന്ന് കെ.കെ ജയചന്ദ്രനെ ഉടുമ്പൻചോലയിൽ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ ഈ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് യോഗം അംഗീകരിക്കുമെന്നാണ് വിവരം.</p>
<p>ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റിന്റെ പ്രാഥമിക ചർച്ചയിൽ എം.എം മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേതൃത്വത്തിന് മുന്നിൽ വയ്ക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ അദ്ദേഹത്തിന് സീറ്റ് നൽകുന്നതിൽ അനുകൂല നിലപാട് ഉണ്ടായില്ല. എം.എം മണിയുടെ പ്രായം ഉൾപ്പെടെയുള്ള വിഷയങ്ങളും ചർച്ചയായതായി സൂചനയുണ്ട്.</p>
<p>ഉടുമ്പൻചോല വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും പുതിയ സ്ഥാനാർഥിയെ രംഗത്തിറക്കേണ്ട സമയമാണെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>കലാ സംഗമമായി ‘ഹിമം’ ചിത്രരചന ക്യാമ്പ്</title>
<link>https://thekeralajournal.com/1859</link>
<guid>https://thekeralajournal.com/1859</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a50d6b3710d.jpg" length="113029" type="image/jpeg"/>
<pubDate>Mon, 02 Mar 2026 09:39:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചിന്നാർ സർഗാരാം കൾച്ചറൽ സെന്ററിൽ “ഹിമം” എന്ന പേരിൽ രണ്ടുദിവസത്തെ ചിത്രരചന ക്യാമ്പ് സംഘടിപ്പിച്ചു. കലാസ്നേഹികളുടെയും ചിത്രകാരന്മാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ് ശ്രദ്ധേയമായി.</p>
<p>ഫാ. സാബു മണ്ണാട ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ പരിപാടികൾക്ക് സ്വാഗതം പറഞ്ഞു.</p>
<p>ചിത്രകാരന്മാരായ ജോസഫ് അനുഗ്രഹ, ജോസ് ആന്റണി, രാജേഷ് അഗസ്റ്റിൻ, ജോസ് എബ്രഹാം, സുരേഷ് പി.ആർ., ഷിജു ഇ.എം., ശ്രീകാന്ത് എൻ.എസ്., അനന്തു സാബു തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. വിവിധ കലാശൈലികളിൽ ചിത്രരചന പരിശീലനവും സംവാദങ്ങളും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചു.</p>
<p>കലാരംഗത്തെ പുതുതലമുറയെ പ്രോത്സാഹിപ്പിക്കുന്നതിലും ചിത്രകലയുടെ സൗന്ദര്യബോധം സമൂഹത്തിലേക്ക് എത്തിക്കുന്നതിലും ക്യാമ്പ് ശ്രദ്ധേയമായ പങ്കുവഹിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമ സഭ തിരഞ്ഞെടുപ്പ് , എൻഡിഎ കേരളത്തിൽ മുന്നേറ്റം നടത്തും: സംഗീത വിശ്വനാഥൻ</title>
<link>https://thekeralajournal.com/1858</link>
<guid>https://thekeralajournal.com/1858</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4e9d5b5cd2.jpg" length="92767" type="image/jpeg"/>
<pubDate>Mon, 02 Mar 2026 07:07:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ശ്രദ്ധേയമായ മുന്നേറ്റം നടത്തുമെന്ന് സ്പൈസസ് ബോർഡ് ചെയർപേഴ്സനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥൻ പറഞ്ഞു. ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം നേതൃസംഗമം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a4e9c34cf7a.jpg" alt=""></p>
<p>ഇടത്-വലത് മുന്നണികളുടെ വർഗീയ പ്രീണനവും സംസ്ഥാനത്തെ വികസന മുരടിപ്പും കണ്ടുമടുത്ത കേരള ജനതയുടെ മനസ് എൻഡിഎയ്ക്കൊപ്പമാണെന്ന് സംഗീത വിശ്വനാഥൻ അഭിപ്രായപ്പെട്ടു.</p>
<p>ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടന്ന നേതൃസംഗമത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യപ്രഭാഷണം നടത്തി.</p>
<p>നേതാക്കളായ മനീഷ് കുടിക്കയത്ത്, ബിനീഷ് കെ.പി., സന്തോഷ് തോപ്പിൽ, ബിനോജ് ടി.കെ., ജോബി വാഴാട്ട്, അജി മുട്ടുകാട്, സിനീഷ് വിജയൻ, ജയമോൾ സുകു, വിനു കുന്നേൽ, അശോകൻ കാരുവേലിൽ, സുരേഷ് പി.സി., സുകു പി.എം. എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>“രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍ കാത്തിരുന്ന നിമിഷം” — സഞ്ജു സാംസണ്‍</title>
<link>https://thekeralajournal.com/1857</link>
<guid>https://thekeralajournal.com/1857</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4e1bc6cac1.jpg" length="99365" type="image/jpeg"/>
<pubDate>Mon, 02 Mar 2026 06:33:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ച്‌ മലയാളി താരം സഞ്ജു സാംസൺ തിളങ്ങി. കൊല്‍ക്കത്തയിലെ ഏദൻ ഗാർഡൻ മൈതാനത്ത്നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.</p>
<p>വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിര്‍ണായകമായ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്ന മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലെ താരമായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിവന്നപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ എറിഞ്ഞ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സറാക്കി. പിന്നാലെ ഫോര്‍ നേടി ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ചു.</p>
<p>മത്സരശേഷം സഞ്ജു സന്തോഷം പങ്കുവെച്ചു:</p>
<p>“ലോകം മുഴുവന്‍ സ്വന്തമാക്കിയ പോലെ തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട നാള്‍ മുതല്‍ ഞാന്‍ കാത്തിരുന്ന ദിവസമാണിത്. എന്റെ യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിരുന്നു. പലപ്പോഴും എന്നെത്തന്നെ സംശയിച്ചു. പക്ഷേ വിശ്വാസം കൈവിട്ടില്ല. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി,” സഞ്ജു പറഞ്ഞു.</p>
<p>തുടര്‍ന്ന് അദ്ദേഹം പറഞ്ഞു:</p>
<p>“ഈ ഫോര്‍മാറ്റ് ഏറെക്കാലമായി കളിക്കുന്നുണ്ട്. വിരാട് കോലി , രോഹിത് ശർമ പോലുള്ള ഇതിഹാസങ്ങള്‍ കളിക്കുന്നത് ഡഗ്‌ഔട്ടില്‍ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു. നല്ല കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് ലക്ഷ്യം. ആരാധകരുടെ പിന്തുണ വലിയ ഊര്‍ജ്ജം നല്‍കി. പന്ത് കൃത്യമായി നിരീക്ഷിച്ച്‌ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റൻ ചേസ് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി.</p>
<p>മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സെമിഫൈനലിലേക്ക് പ്രവേശിച്ചു. സെമിയില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്.</p>]]> </content:encoded>
</item>

<item>
<title>കേരള വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്ട് സബ് ഡിവിഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നു</title>
<link>https://thekeralajournal.com/1856</link>
<guid>https://thekeralajournal.com/1856</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4de0b9c706.jpg" length="105385" type="image/jpeg"/>
<pubDate>Mon, 02 Mar 2026 06:17:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ മികച്ച പദ്ധതികളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതെന്നും ഇതിനകം 40 ലക്ഷം കുടുംബങ്ങളില്‍ ശുദ്ധജലം എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. കേരള വാട്ടര്‍ അതോറിറ്റി മൂന്നാര്‍ പ്രോജക്ട് സബ് ഡിവിഷന്‍ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>വിവിധ മേഖലയിലെ കുടിവെള്ള വിതരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമായി നടപ്പാക്കുന്നതിനാണ് പുതിയ സബ് ഡിവിഷന്‍ ഓഫീസ് നിര്‍മിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. മൂന്നാര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിനോടു ചേര്‍ന്നുള്ള രണ്ട് ഏക്കര്‍ സ്ഥലത്ത് ഗസ്റ്റ് ഹൗസ് നിര്‍മിക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>എ. രാജ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇടുക്കി സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ എന്‍.ആര്‍. ഹരി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തംഗം സി. നെല്‍സണ്‍, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ റീന മുത്തുകുമാര്‍, പഞ്ചായത്തംഗം ക്രിസ്റ്റീന ബ്രൈറ്റി എന്നിവര്‍ പ്രസംഗിച്ചു.</p>
<p>മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ നടപ്പിലാകുന്ന ജലവിതരണ പദ്ധതികള്‍ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി മൂന്നാര്‍ കേന്ദ്രമാക്കി ഇരുനിലകളിലായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തിലാണ് സബ് ഡിവിഷന്‍ ഓഫീസ് മന്ദിരം നിര്‍മിച്ചിരിക്കുന്നത്. വിദൂര പ്രദേശമായതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ താമസിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. കെട്ടിട നിര്‍മാണത്തിനായി 75 ലക്ഷം രൂപ വിനിയോഗിച്ചു.</p>
<p>മാട്ടുപ്പെട്ടി കേന്ദ്രീകരിച്ച് ദേവികുളം, ചിന്നക്കനാല്‍, മൂന്നാര്‍, പള്ളിവാസല്‍ പഞ്ചായത്തുകള്‍ക്കും, മാങ്കുളം വിരിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ച് അടിമാലി, പള്ളിവാസല്‍, മാങ്കുളം പഞ്ചായത്തുകള്‍ക്കും, പൊന്മുടി ഡാം കേന്ദ്രീകരിച്ച് രാജാക്കാട്, രാജകുമാരി, ബൈസണ്‍വാലി, സേനാപതി പഞ്ചായത്തുകള്‍ക്കും, മറയൂര്‍, കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകള്‍ ഉള്‍പ്പെടെയുള്ള മേഖലകളില്‍ സ്ഥാപിക്കുന്ന ശുദ്ധീകരണ പ്ലാന്റുകള്‍ വഴി കുടിവെള്ള വിതരണം നടത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ സബ് ഡിവിഷന്‍ ഓഫീസിലൂടെ മേല്‍നോട്ടം വഹിക്കാന്‍ സാധിക്കും.</p>]]> </content:encoded>
</item>

<item>
<title>പാൽക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം തുറന്നു</title>
<link>https://thekeralajournal.com/1855</link>
<guid>https://thekeralajournal.com/1855</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4dd35ef59b.jpg" length="119518" type="image/jpeg"/>
<pubDate>Mon, 02 Mar 2026 06:13:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാല്‍ക്കുളം മേട്‌ വിനോദസഞ്ചാര കേന്ദ്രം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു നാടിന്റെ കൂട്ടായ്മയുടെ ഫലമായാണ് ഇന്ന് പാല്‍ക്കുളം മേട് വിനോദസഞ്ചാര കേന്ദ്രം യാഥാര്‍ഥ്യമായതെന്ന് മന്ത്രി പറഞ്ഞു.</p>
<p>കാല്‍വരി മൗണ്ട്‌, പേഴുങ്കണ്ടം ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ മുന്നേറുന്ന സാഹചര്യത്തില്‍, ഇവിടെ വനസംരക്ഷണ സമിതി എത്രയും വേഗം രൂപീകരിക്കാന്‍ ആവശ്യമായ നിര്‍ദേശം ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്സ് (സി.സി.എഫ്) നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഇന്നുമുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.</p>
<p>ആദ്യഘട്ടത്തില്‍ ദിവസേന 100 പേരെ മാത്രമാണ് പ്രവേശിപ്പിക്കുക. സന്ദര്‍ശകരുടെ സുരക്ഷയും നിയന്ത്രണവും ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്റെ നേതൃത്വത്തില്‍ ഗൈഡ്‌ലൈന്‍സ് പാലിക്കുന്ന പ്രത്യേക സംഘം പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സി.സി.എഫ് വിനോദ് കുമാര്‍ ടി.കെ മുഖ്യ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി, ത്രിതല പഞ്ചായത്ത് അംഗങ്ങളായ രാജേശ്വരി രാജന്‍, അന്നമ്മ ബാബു, ജന്‍സി സ്റ്റീഫന്‍, ദീപ ജോസഫ്‌, ഷാജി വഴക്കാല, ഐസണ്‍ ജിത്ത്‌, സന്ധ്യ രാജേഷ്‌, മനോജ് ടി.ഡി, അരുണ്‍ സേവിയര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.</p>
<p>രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ പ്രമുഖരായ അനില്‍ കൂവപ്ലാക്കല്‍, റേഞ്ച് ഓഫീസര്‍ ഹരിലാല്‍, ഫാ. ആന്റണി പാലാ പുളിക്കല്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചന്‍ വയലില്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് സിബി ആറക്കാട്ട് എന്നിവര്‍ ഉള്‍പ്പെടെ നിരവധി പ്രദേശവാസികളും ചടങ്ങില്‍ പങ്കാളികളായി.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണി കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്റർ ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/1854</link>
<guid>https://thekeralajournal.com/1854</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4dad6b49df.jpg" length="79315" type="image/jpeg"/>
<pubDate>Mon, 02 Mar 2026 06:03:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി കെഎസ്‌ആർടിസി ഓപ്പറേറ്റിംഗ് സെന്ററിന്റെ ഉദ്ഘാടനവും രണ്ട് കോടി രൂപ ചെലവിൽ നിർമ്മാണം ആരംഭിക്കുന്ന കെഎസ്‌ആർടിസി നാല് ബേ ഗാരേജിന്റെ നിർമ്മാണോദ്ഘാടനവും ഇന്ന് രാവിലെ 10.30ന് നടക്കും. ഗതാഗത വകുപ്പ് മന്ത്രി K. B. ഗണേഷ് കുമാർ ഉദ്ഘാടനം നിർവഹിക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.</p>
<p>ചെറുതോണിയിൽ നിർമ്മിച്ച ബസ് സ്റ്റാൻഡ്, റോഡ്, ബസ് ബേ കോൺക്രീറ്റിംഗ്, പുറത്തേക്കുള്ള റോഡിലെ കലുങ്ക് നിർമ്മാണം എന്നിവയ്ക്കായി എം.എൽ.എ ഫണ്ടിൽ നിന്ന് 1.30 കോടി രൂപയും സംരക്ഷണഭിത്തി നിർമ്മാണത്തിന് ജലവിഭവ വകുപ്പ് മുഖേന 3.40 കോടി രൂപയും ചെലവഴിച്ചാണ് പദ്ധതികൾ പൂർത്തിയാക്കിയത്.</p>
<p>പുതിയ ഓപ്പറേറ്റിംഗ് സെന്റർ ആരംഭിക്കുന്നതോടെ പത്തിലധികം ഹ്രസ്വ-ദീർഘദൂര സർവീസുകൾ പുതുതായി ആരംഭിക്കാൻ സാധിക്കും. കുമളി–കോയമ്പത്തൂർ, കുമളി–കണ്ണൂർ, കട്ടപ്പന–തിരുവനന്തപുരം സൂപ്പർ ഡീലക്സ് സർവീസുകളുടെയും കട്ടപ്പന–പുൽപ്പള്ളി സൂപ്പർഫാസ്റ്റ് പ്രീമിയം സർവീസിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>ഉദ്ഘാടന മഹാമഹം സംഘടിപ്പിച്ച് സർക്കാർ ജനങ്ങളെ അപഹസിക്കുന്നു: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/1853</link>
<guid>https://thekeralajournal.com/1853</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4d9dcf335d.jpg" length="58203" type="image/jpeg"/>
<pubDate>Mon, 02 Mar 2026 05:59:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാൻ ഏതാനും ദിവസം മാത്രം ബാക്കി നിൽക്കെ സർക്കാർ ഉദ്ഘാടന മഹാമഹങ്ങൾ സംഘടിപ്പിച്ച് ജനമദ്ധ്യത്തിൽ അപഹാസ്യമാകുന്ന കാഴ്ചയാണ് നടക്കുന്നതെന്ന് എം.പി ആരോപിച്ചു. പട്ടിശേരി ഡാം ഉദ്ഘാടനം ജനങ്ങളെ പറ്റിക്കുന്ന നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.</p>
<p>ഒരു പദ്ധതിയുടെ ഉദ്ഘാടനം നടത്തിയാൽ അതിന്റെ പ്രവർത്തനം ആരംഭിക്കേണ്ടതാണെങ്കിലും ഡാമിന്റെ നിർമാണം ഇതുവരെ ഏകദേശം 80 ശതമാനം മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്ന് എം.പി പറഞ്ഞു. ഡാമിൽ വെള്ളം പോലും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അപ്രോച്ച് റോഡുകളുടെ നിർമ്മാണം പോലും പൂർത്തിയായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>രാഷ്ട്രീയ മുതലെടുപ്പിനായി മാത്രമാണ് സർക്കാർ ഉദ്ഘാടന ചടങ്ങുകൾ സംഘടിപ്പിച്ച് പൊതുപണം ധൂർത്തടിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 2014 നവംബറിൽ മുൻ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ അനുമതിയോടെയും ജലവിഭവ മന്ത്രിയായിരുന്ന പിജെ ജോസഫിൻ്റെ നേതൃത്വത്തിലുമാണ് ഡാം പദ്ധതിയുടെ പ്രവർത്തനം ആരംഭിച്ചതെന്ന് എം.പി പറഞ്ഞു.</p>
<p>കുടിവെള്ള ക്ഷാമം പരിഹരിക്കുകയും കൃഷിയാവശ്യങ്ങൾക്ക് വെള്ളം ലഭ്യമാക്കുകയും ചെയ്യുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യമെന്നും, സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടുവെന്നും അദ്ദേഹം ആരോപിച്ചു. ഡാമിന്റെ പൂർണ പ്രയോജനം ലഭിക്കാനായി ഇനിയും മാസങ്ങൾ വേണ്ടിവരുമെന്നിരിക്കെ രാഷ്ട്രീയ നേട്ടത്തിനായി നടത്തുന്ന ഇത്തരം നടപടികൾക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകുമെന്നും ഡീൻ കുര്യാക്കോസ് എം.പി കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>തേക്കടി പുഷ്പമേള ഏപ്രില്‍ 1 മുതല്‍</title>
<link>https://thekeralajournal.com/1852</link>
<guid>https://thekeralajournal.com/1852</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4d902ecfee.jpg" length="213014" type="image/jpeg"/>
<pubDate>Mon, 02 Mar 2026 05:55:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പതിനെട്ടാമത് തേക്കടി പുഷ്പമേളയോടനുബന്ധിച്ച് പന്തലിന്റെ കാൽനാട്ടുകർമ്മം നടത്തി. ഏപ്രിൽ 1 മുതൽ മേയ് 3 വരെ നടക്കുന്ന പുഷ്പമേളയുടെ പന്തൽ കാൽനാട്ടുകർമ്മം പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു.</p>
<p>ജനറൽ കൺവീനർ ടി.ടി. തോമസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർമാരായ ബിജു ഡാനിയേൽ, കെ.എം. സിദ്ദിക്ക്, വി.കെ. ബാബുക്കുട്ടി, എ.വി. മുരളീധരൻ, മജോ കാരിമുട്ടം, ടി.എൻ. ബോസ്, പി.എൻ. മോഹനൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷമീന, പഞ്ചായത്ത് മെമ്പർ ലീന മനോജ് എന്നിവർ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.</p>
<p>എം.ഡി. പുഷ്കരൻ സ്വാഗതവും ജനറൽ കൺവീനർ ഷാജി മണ്ണാറത്തറയിൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി കാണക്കാലിപടിയിൽ വാഹനാപകടം</title>
<link>https://thekeralajournal.com/1851</link>
<guid>https://thekeralajournal.com/1851</guid>
<description><![CDATA[ രണ്ട് യുവാക്കൾ മരണപ്പെട്ടു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a44ad7b03e3.jpg" length="76123" type="image/jpeg"/>
<pubDate>Sun, 01 Mar 2026 19:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടിക്ക് സമീപം കാണക്കാലിപ്പടിയിൽ വാഹനാപകടം.ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കട്ടപ്പന നഗരസഭ കൗൺസിലർ സിബി പാറപ്പായിയുടെ മകൻ സൂരജ് സിബിയും (20) നത്തുകല്ല് കൈപ്പകശ്ശേരിൽ ഡോൺ തോമസും (20) ആണ് മരിച്ചത്.</p>
<p>ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>ഈട്ടിത്തോപ്പ് – തൂവൽ റോഡ് നിർമ്മാണ ഉദ്ഘാടനം നടന്നു</title>
<link>https://thekeralajournal.com/1850</link>
<guid>https://thekeralajournal.com/1850</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a42c60d2088.jpg" length="118843" type="image/jpeg"/>
<pubDate>Sun, 01 Mar 2026 17:39:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈട്ടിത്തോപ്പ് – തൂവൽ റോഡ് നിർമ്മാണ പ്രവർത്തികളുടെ ഉദ്ഘാടനം ഉടുമ്പൻചോല എം.എൽ.എ എം. എം. മണി നിർവഹിച്ചു. പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും നാട്ടുകാരുടെ ദീർഘകാല ആവശ്യത്തിനും പരിഹാരമാകുന്ന പദ്ധതിയാണിത്.</p>
<p>പ്രാദേശിക ജനപ്രതിനിധികളും പൊതുപ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശത്തിന്റെ യാത്രാസൗകര്യവും വികസന സാധ്യതകളും കൂടുതൽ മെച്ചപ്പെടുമെന്ന് എം.എൽ.എ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>അന്ന ബേക്കേഴ്‌സ് കട്ടപ്പനയിൽ പ്രവർത്തനം ആരംഭിക്കുന്നു</title>
<link>https://thekeralajournal.com/1849</link>
<guid>https://thekeralajournal.com/1849</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a42bfa0a86f.jpg" length="118265" type="image/jpeg"/>
<pubDate>Sun, 01 Mar 2026 17:37:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: രുചിവൈവിധ്യങ്ങളുമായി അന്ന ബേക്കേഴ്‌സ് കട്ടപ്പനയിൽ പുതിയ ശാഖ ആരംഭിക്കുന്നു. മാർച്ച് 2, 2026-ന് നടക്കുന്ന ഗ്രാൻഡ് ഓപ്പണിംഗ് ചടങ്ങോടെ ബേക്കറി പൊതുജനങ്ങൾക്ക് തുറന്ന് നൽകും.</p>
<p>കുടുംബസമേതം എത്തുന്ന ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരത്തിലുള്ള ബേക്കറി വിഭവങ്ങൾ, കേക്കുകൾ, സ്‌നാക്കുകൾ, മധുര പലഹാരങ്ങൾ എന്നിവ ലഭ്യമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ആധുനിക സംവിധാനങ്ങളോടെയും മികച്ച സേവന നിലവാരത്തോടെയും പ്രവർത്തനം ആരംഭിക്കുന്ന അന്ന ബേക്കേഴ്‌സ് കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും.</p>
<p>ഉദ്ഘാടന ചടങ്ങിൽ സാമൂഹിക-രാഷ്ട്രീയ-വ്യാപാര മേഖലയിലെ പ്രമുഖരും പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>സെന്റ് ജോർജ് എൽ.പി സ്കൂൾ കട്ടപ്പന ; സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർത്തൃ ദിനവും മാർച്ച് 3 ന്</title>
<link>https://thekeralajournal.com/1848</link>
<guid>https://thekeralajournal.com/1848</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a42a7fdebe2.jpg" length="84559" type="image/jpeg"/>
<pubDate>Sun, 01 Mar 2026 17:31:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സെന്റ് ജോർജ് എൽ.പി സ്കൂൾ കട്ടപ്പനയുടെ 70-ാമത് വാർഷികാഘോഷവും അധ്യാപക-രക്ഷാകർത്തൃ ദിനാചരണവും ‘Zenith 2K26’ എന്ന പേരിൽ മാർച്ച് 3-ന് ഉച്ചയ്ക്ക് 1.30ന് സ്കൂൾ പരിസരത്തിൽ നടക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a42a943605e.jpg" alt=""></p>
<p>സ്കൂൾ മാനേജർ റവ. ഫാ. ജോസ് മംഗലത്തിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങ് കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. എ.ഇ.ഒ കട്ടപ്പന സി. രാജശേഖരൻ മുഖ്യപ്രഭാഷണം നടത്തും.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a42aac19a78.jpg" alt=""></p>
<p>പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ കലാപരിപാടികൾ, വിവിധ മത്സര വിജയികൾക്ക് സമ്മാന വിതരണം, അധ്യാപകരെയും രക്ഷാകർത്താക്കളെയും ആദരിക്കൽ എന്നിവയും സംഘടിപ്പിക്കും. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന കലാപരിപാടികളിൽ വിദ്യാർത്ഥികളുടെ വിവിധ കലാവിരുന്നുകളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>തുവൽ–ഇട്ടിത്തോപ്പ് ബി.എം.ബി.സി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/1847</link>
<guid>https://thekeralajournal.com/1847</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a3b7f1ac3b3.jpg" length="110527" type="image/jpeg"/>
<pubDate>Sun, 01 Mar 2026 09:22:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തുവൽ–ഇട്ടിത്തോപ്പ് ബി.എം.ബി.സി റോഡിന്റെ നിർമ്മാണ ഉദ്ഘാടനം ഇന്ന് (മാർച്ച് 1) രാവിലെ 10.30 ന് പെങ്ങാട്ടുകേൽപ്പടിയിൽ നടക്കും.</p>
<p>350 ലക്ഷം രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡിന്റെ ഉദ്ഘാടനം ഉടുമ്പൻചോല എം.എൽ.എ ശ്രീ എം. എം. മണി നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബുദ്ദീൻ ഇട്ടിക്കൽ അധ്യക്ഷത വഹിക്കും.</p>
<p>പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും യാത്രാസൗകര്യങ്ങൾ സുഗമമാക്കുന്നതിനും ലക്ഷ്യമിട്ടാണ് റോഡ് നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുന്നത്. പ്രദേശവാസികളും ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>“ബി എ ലൈഫ് സേവർ” : സിപിആർ പരിശീലന പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1846</link>
<guid>https://thekeralajournal.com/1846</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a3b7565941c.jpg" length="60472" type="image/jpeg"/>
<pubDate>Sun, 01 Mar 2026 09:20:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ “ബി എ ലൈഫ് സേവർ” എന്ന പേരിൽ സിപിആർ പരിശീലന പരിപാടി സംഘടിപ്പിച്ചു.</p>
<p>സെൻറ് ജെറോംസ് സ്കൂൾ വെള്ളയാംകുടിയും മരിയൻ പബ്ലിക് സ്കൂൾ മേരികുളവും വേദികളാക്കി നടത്തിയ പരിശീലനത്തിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ സിപിആർ (CPR) പരിശീലനം നൽകി. ഹൃദയസ്തംഭനം പോലുള്ള അടിയന്തര അവസ്ഥകളിൽ പ്രാഥമിക ശുശ്രൂഷയുടെ പ്രാധാന്യവും ശരിയായ രീതിയിൽ സിപിആർ നൽകുന്ന രീതികളും ആരോഗ്യപ്രവർത്തകർ വിശദീകരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a3b7628ee85.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69a3b76319f45.jpg" alt=""></p>
<p>ജീവൻ രക്ഷാ ബോധവൽക്കരണം സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒട്ടകത്തലമേട്ടിൽ ഇനി ഒട്ടക സവാരി; സഞ്ചാരികളുടെ പുതിയ ആകർഷണം</title>
<link>https://thekeralajournal.com/1845</link>
<guid>https://thekeralajournal.com/1845</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a397353d704.jpg" length="90188" type="image/jpeg"/>
<pubDate>Sun, 01 Mar 2026 07:02:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: തേക്കടി കഴിഞ്ഞാൽ പ്രകൃതി രമണീയമായ കാഴ്ചകൾ ആസ്വദിക്കാൻ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളിലൊന്നായ ഒട്ടകത്തലമേട് ഇപ്പോൾ പേരിനോട് നീതി പുലർത്തുന്ന പ്രത്യേക ആകർഷണവുമായി ശ്രദ്ധേയമാകുന്നു. കുമളി ടൗണിൽ നിന്ന് അഞ്ച് കിലോമീറ്ററിൽ താഴെ മാത്രം ദൂരത്തിലുള്ള ഈ മലമുകളിൽ ഇനി സഞ്ചാരികൾക്ക് ഒട്ടക സവാരിയും ലഭ്യമാണ്.</p>
<p>ചക്കുപ്പള്ളം സ്വദേശിയായ റോബിൻ വരയന്നൂരാണ് ഒട്ടകത്തലമേട്ടിൽ സഞ്ചാരികൾക്കായി ഒട്ടക സവാരി ആരംഭിച്ചത്. ഹരിയാനയിൽ നിന്ന് ഒരു വർഷം മുമ്പ് നാലര വയസുള്ള ‘റോഷൻ’ എന്ന ഒട്ടകത്തെ കുമളിയിലെത്തിക്കുകയായിരുന്നു. പ്രദേശത്തിന്റെ കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ ഒട്ടകത്തിന് ഏകദേശം ആറുമാസത്തോളം സമയം വേണ്ടിവന്നെങ്കിലും ഇപ്പോൾ സഞ്ചാരികളുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.</p>
<p>250 രൂപ നൽകി ഒട്ടകപ്പുറത്ത് കയറി ഒട്ടകത്തലമേട് ചുറ്റിക്കാണാൻ അവസരമുണ്ട്. ഇതോടൊപ്പം റോബിൻ കുതിര സവാരിയും ഒരുക്കിയിട്ടുണ്ട്. രണ്ട് വയസുള്ള ‘സാറ’ എന്ന കുതിരപ്പുറത്ത് സവാരി ചെയ്യാൻ 100 രൂപയാണ് ഈടാക്കുന്നത്.</p>
<p>ഒട്ടകവും കുതിരയും തന്റെ സ്വന്തം മക്കളെപ്പോലെയാണെന്ന് റോബിൻ പറയുന്നു. വീട്ടിലെ ഭക്ഷണങ്ങളായ ഇഡലി, ദോശ, മീൻകറി തുടങ്ങിയവ പോലും ഇവയ്ക്ക് ഇഷ്ടമാണെന്നും അദ്ദേഹം പറയുന്നു. ഒട്ടകവും കുതിരയും കൂടാതെ പശുവും ആടുകളും റോബിൻ വളർത്തുന്നുണ്ട്.</p>
<p>വിനോദസഞ്ചാരത്തിന്റെ ഭാഗമായി ഒട്ടക സവാരി ജില്ലയിൽ നിലവിൽ കുമളിയിൽ മാത്രമാണുള്ളത്. സിനിമാ ഷൂട്ടിംഗ്, പള്ളി പെരുന്നാൾ, ഫോട്ടോഷൂട്ട് തുടങ്ങിയ പരിപാടികൾക്കായി ഒട്ടകത്തെ വാടകയ്ക്ക് നൽകാറുണ്ട്. ഏകദേശം രണ്ടര ലക്ഷം രൂപ ചെലവഴിച്ചാണ് ഹരിയാനയിൽ നിന്ന് ഒട്ടകത്തെ വാഹനമാർഗം കുമളിയിലെത്തിച്ചത്. ഭാവിയിൽ ഒരു ആനയെ സ്വന്തമാക്കണമെന്നതാണ് മൃഗസ്നേഹിയായ റോബിന്റെ സ്വപ്നം.</p>]]> </content:encoded>
</item>

<item>
<title>ജില്ലയില്‍ ആദ്യമായി എൻഡോവാസ്‌കുലർ അയോർട്ടിക് റിപ്പയർ ശസ്ത്രക്രിയ  വിജയകരമാക്കി സ്മിത മെമ്മോറിയല്‍ ആശുപത്രി</title>
<link>https://thekeralajournal.com/1844</link>
<guid>https://thekeralajournal.com/1844</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a396c8dba86.jpg" length="90573" type="image/jpeg"/>
<pubDate>Sun, 01 Mar 2026 07:00:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയില്‍ ആദ്യമായി അതീവ സങ്കീർണ്ണമായ എൻഡോവാസ്‌കുലർ അയോർട്ടിക് റിപ്പയർ (ഇ.വി.എ.ആർ) ശസ്ത്രക്രിയ തൊടുപുഴ സ്മിത മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആൻഡ് റിസർച്ച് സെന്ററിലെ കാർഡിയാക് സയൻസ് വിഭാഗം വിജയകരമായി പൂർത്തിയാക്കി.</p>
<p>73 വയസ്സുള്ള കരൾ രോഗിയിലാണ് ശസ്ത്രക്രിയ നടത്തിയത്. രോഗിയുടെ അയോർട്ടയിൽ രക്തസ്രാവത്തിന് സാധ്യതയുള്ള തരത്തിലുള്ള വിള്ളലുകളും വ്രണങ്ങളും കണ്ടെത്തിയിരുന്നു. ശാരീരികാവസ്ഥ പരിഗണിച്ച് തുറന്ന ശസ്ത്രക്രിയയ്ക്ക് ഉയർന്ന അപകടസാധ്യത ഉണ്ടായതിനാൽ, അത്യാധുനികമായ ഇ.വി.എ.ആർ രീതിയിലൂടെ സ്റ്റെന്റ് സ്ഥാപിച്ച് രോഗിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു.</p>
<p>ആശുപത്രി മാനേജ്‌മെന്റിന്റെയും കാർഡിയാക് സയൻസ് വിഭാഗത്തിലെ ഡോ. പ്രവീൺ ചാക്കോ, ഡോ. ജോസഫ്, ഡോ. ആനന്ദ് എന്നിവർ ചേർന്നുള്ള ഏകോപിത പ്രവർത്തനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ആശുപത്രി സി.ഇ.ഒ ഡോ. രാജേഷ് നായർ അറിയിച്ചു. ഓപ്പറേഷൻ തിയേറ്റർ വിഭാഗത്തിന്റെയും അനസ്‌തേഷ്യ വിഭാഗത്തിന്റെയും മികച്ച പിന്തുണയും ശസ്ത്രക്രിയ വിജയകരമാക്കുന്നതിൽ നിർണായകമായി.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യ&#45;വന്യജീവി സംഘർഷം കുറയ്ക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം: മന്ത്രി എ.കെ. ശശീന്ദ്രൻ</title>
<link>https://thekeralajournal.com/1843</link>
<guid>https://thekeralajournal.com/1843</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a39654a21f8.jpg" length="109783" type="image/jpeg"/>
<pubDate>Sun, 01 Mar 2026 06:58:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനായുള്ള പദ്ധതികൾ ഫലപ്രദമായി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. തൊടുപുഴ സോഷ്യൽ ഫോറസ്ട്രി റേഞ്ച് ഓഫീസ്, ഫോറസ്റ്റ് വിജിലൻസ് റേഞ്ച് ഓഫീസ് മന്ദിരം, ക്വാർട്ടേഴ്സ് എന്നിവയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>മലയോര മേഖലയായ ഇടുക്കിയിൽ വന്യജീവി സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ സർക്കാർ നടപ്പിലാക്കി വരുന്നതായി മന്ത്രി വ്യക്തമാക്കി. ജില്ലയിൽ ഒമ്പത് എമർജൻസി ഓപ്പറേഷൻ സെന്ററുകളും നാല് റാപ്പിഡ് റെസ്പോൺസ് ടീമുകളും ഒമ്പത് ഇന്റേണൽ റാപ്പിഡ് റെസ്പോൺസ് ടീമുകളും പ്രവർത്തിച്ചുവരുന്നതായും അദ്ദേഹം അറിയിച്ചു.</p>
<p>മൂന്നാർ, മറയൂർ, മാങ്കുളം മേഖലകളിൽ സൗരോർജ വേലികൾ സ്ഥാപിച്ചിട്ടുണ്ടെന്നും മൂന്നാർ പ്രദേശത്ത് പ്രത്യേക റാപ്പിഡ് റെസ്പോൺസ് ടീമിനെ വിന്യസിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>ഇടവെട്ടി നഗരവനത്തിന് സമീപം നടന്ന യോഗത്തിൽ പി.ജെ. ജോസഫ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യപ്രഭാഷണം നടത്തി. എറണാകുളം സോഷ്യൽ ഫോറസ്ട്രി സെൻട്രൽ റീജൺ സി.സി.എഫ് പി.കെ. ജയകുമാർ ശർമ്മ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, ജില്ലാ പഞ്ചായത്തംഗം മനോജ് കോക്കാട്ട്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജോർജി പി. മാത്തച്ചൻ, കോതമംഗലം ഡി.എഫ്‌.ഒ കെ.ആർ. സൂരജ് ബെൻ, കോതമംഗലം ഫോറസ്റ്റ് വിജിലൻസ് ഡിവിഷൻ ഡി.എഫ്‌.ഒ എസ്. മണി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ശുചിത്വ പഠനോത്സവവും ഹരിതസേന–ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1842</link>
<guid>https://thekeralajournal.com/1842</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a25ab20600b.jpg" length="100507" type="image/jpeg"/>
<pubDate>Sat, 28 Feb 2026 08:32:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ശുചിത്വ മിഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശുചിത്വ പഠനോത്സവവും വിദ്യാർത്ഥികൾക്കായി ഈ വർഷം മുതൽ ആരംഭിച്ച ഹരിതസേന – ഇക്കോ സെൻസ് സ്കോളർഷിപ്പ് വിതരണവും സംഘടിപ്പിച്ചു.</p>
<p>സെന്റ് തോമസ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്ന് രാവിലെ 10.30ന് ആരംഭിച്ച ശുചിത്വ സന്ദേശ റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സിജോ ഇലന്തൂർ സ്വാഗതം ആശംസിച്ചു.</p>
<p>പ്രസിഡന്റ് രജനി കെ. എ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ശുചിത്വ മിഷൻ പ്രതിനിധി ബാബു പൊന്നോത്ത് വിഷയാവതരണം നടത്തി. പാഴ് വസ്തുക്കൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ നിർമ്മിച്ച കരകൗശല വസ്തുക്കളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.</p>
<p>മാലിന്യ സംസ്കരണത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുകയും വീടുകളിലും സമൂഹത്തിലും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്ന കുട്ടികൾക്ക് 1500 രൂപ ക്യാഷ് അവാർഡും പ്രശംസാപത്രവും നൽകുന്ന പദ്ധതിയാണ് ഹരിതസേന – ഇക്കോ സെൻസ് സ്കോളർഷിപ്പ്.</p>
<p>മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യുന്നത് പുതുതലമുറയുടെ അനിവാര്യ ചുമതലയാണെന്നും മാലിന്യ തരംതിരിക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിദ്യാർത്ഥികൾ കൂടുതൽ ബോധവാന്മാരായിരിക്കണമെന്നും പ്രസിഡന്റ് രജനി കെ. എ പറഞ്ഞു. തുടർ വർഷങ്ങളിൽ മികച്ച മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നടത്തുന്ന മൂന്ന് വിദ്യാർത്ഥികൾക്ക് ഉയർന്ന തുകയുടെ പ്രത്യേക അവാർഡുകൾ ഏർപ്പെടുത്തുമെന്ന് വൈസ് പ്രസിഡന്റ് റജി ഇലിപ്പുലിക്കാട്ട് അറിയിച്ചു.</p>
<p>സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മേരിക്കുട്ടി പൗലോസ്, റോസമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിരൺ ജോർജ് തോമസ്, ജിഷ ഷാജി, ഷീബ അജയ്, മിനി പ്രതീഷ്, ഫാ. ജോബി പനച്ചിക്കൽ, അസിസ്റ്റന്റ് സെക്രട്ടറി ത്രേസ്യാമ്മ ജോസഫ്, ജോർജുകുട്ടി എം. വി., ശുചിത്വ മിഷൻ കോർഡിനേറ്റർ ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.</p>
<p>ശുചിത്വ സന്ദേശ ബാഡ്ജ് പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ച ഹൈസ്കൂൾ വിദ്യാർത്ഥിനി ലിയ പ്രമിലിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിനിധി അൽസ ജോർജ് സംസാരിച്ചു. സെക്രട്ടറി ധനേഷ് ബി നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ചിന് അഭിമാനം: കൈപ്പട ബുക്‌സിന് ഭാഷാ സാഹിത്യ പുരസ്‌കാരം</title>
<link>https://thekeralajournal.com/1841</link>
<guid>https://thekeralajournal.com/1841</guid>
<description><![CDATA[ 2021 കേരളപ്പിറവി ദിനത്തില്‍ കട്ടപ്പന കേന്ദ്രമാക്കിയാണ് കൈപ്പട പ്രവര്‍ത്തനം ആരംഭിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a231cf00f8a.jpg" length="102470" type="image/jpeg"/>
<pubDate>Sat, 28 Feb 2026 05:37:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ഇന്‍ഡിവുഡ് ഏര്‍പ്പെടുത്തിയ ഭാഷാ സാഹിത്യ പുരസ്‌കാരത്തില്‍ മികച്ച പ്രസാധകരായി കൈപ്പട ബുക്‌സ് തെരഞ്ഞെടുക്കപ്പെട്ടു. പുസ്തക പ്രസാധന രംഗത്ത് നടത്തിയ മുന്നേറ്റങ്ങളും വ്യത്യസ്തമായ പ്രവര്‍ത്തനങ്ങളുമാണ് കൈപ്പടയെ ഈ അംഗീകാരത്തിന് അര്‍ഹരാക്കിയത്.</p>
<p>പ്രമുഖ എഴുത്തുകാര്‍ക്കൊപ്പം നവാഗത എഴുത്തുകാരെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതില്‍ ടീം കൈപ്പട നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി. മുരുകന്‍ കാട്ടാക്കട, റഫീഖ് അഹമ്മദ്‌, ആലങ്കോട് ലീലകൃഷ്ണന്‍, വി.ആര്‍. സുധീഷ് എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്.</p>
<p>25ന് കൊല്ലം പുനലൂരില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിച്ചു. കൈപ്പടയുടെ നേട്ടത്തില്‍ ഹൈറേഞ്ച് പ്രദേശം മുഴുവന്‍ സന്തോഷത്തിലാണ്.</p>
<p>2021 കേരളപ്പിറവി ദിനത്തില്‍ കട്ടപ്പന കേന്ദ്രമാക്കിയാണ് കൈപ്പട പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് കൊച്ചി കേന്ദ്രമാക്കി മധ്യകേരളത്തിലും മലപ്പുറം കേന്ദ്രമാക്കി മലബാറിലും റീജണല്‍ ഓഫീസുകള്‍ ആരംഭിച്ചു. വിജയകരമായ ആറാം വയസ്സിലേക്ക് കടന്ന കൈപ്പട ബുക്‌സ് ഇതിനോടകം ഇരുന്നൂറിലധികം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.</p>
<p>കവിത, കഥ, നോവല്‍, അനുഭവക്കുറിപ്പ്, യാത്രാവിവരണം, ജീവചരിത്രം, ആത്മകഥ, ലേഖനം, ബാലസാഹിത്യം തുടങ്ങി വിവിധ സാഹിത്യവിഭാഗങ്ങളിലെ കൃതികളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതോടൊപ്പം അവ വായനക്കാരിലേക്കെത്തിക്കുന്നതിനും കൈപ്പട പ്രത്യേക ശ്രദ്ധ നല്‍കുന്നു. പ്രമുഖ വിതരണ ശൃംഖലകളിലൂടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുസ്തകങ്ങള്‍ ലഭ്യമാക്കുന്നതോടൊപ്പം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴി ലോകമെമ്പാടുമുള്ള വായനക്കാരിലേക്കും കൈപ്പടയുടെ പുസ്തകങ്ങള്‍ എത്തിച്ചേരുന്നു.</p>]]> </content:encoded>
</item>

<item>
<title>ലേബർ കോഡുകളിലെ അപര്യാപ്തതകൾ പരിഹരിക്കണം: ബി.എം.എസ് നിവേദനം നൽകി.</title>
<link>https://thekeralajournal.com/1840</link>
<guid>https://thekeralajournal.com/1840</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a22ea314de4.jpg" length="79063" type="image/jpeg"/>
<pubDate>Sat, 28 Feb 2026 05:24:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേന്ദ്ര സർക്കാർ നടപ്പാക്കിയ ലേബർ കോഡുകളിലെ അപര്യാപ്തതകൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എം.എസ് ജില്ലാ ഘടകം ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് നിവേദനം നൽകി.</p>
<p>ലേബർ കോഡിലെ ചില വിഷയങ്ങളിലാണ് സംഘടനയ്ക്ക് അഭിപ്രായ വ്യത്യാസമുണ്ടെന്നും അവ ചൂണ്ടിക്കാട്ടിയാണ് നിവേദനം സമർപ്പിച്ചതെന്നും നേതാക്കൾ അറിയിച്ചു. ജില്ലാ കളക്ടർ മുഖേന വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനായാണ് നിവേദനം നൽകിയത്.</p>
<p>ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, സെക്രട്ടറി കെ.സി. സിനീഷ് കുമാർ, സംസ്ഥാന സമിതി അംഗങ്ങളായ ബി. വിജയൻ, വി.എൻ. രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സൂര്യനെല്ലിയില്‍ അനധികൃത റിസോര്‍ട്ട് സീല്‍ ചെയ്തു; ഹൈക്കോടതി നിര്‍ദേശത്തിന് പിന്നാലെ റവന്യൂ നടപടി</title>
<link>https://thekeralajournal.com/1839</link>
<guid>https://thekeralajournal.com/1839</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a22d32819cf.jpg" length="102195" type="image/jpeg"/>
<pubDate>Sat, 28 Feb 2026 05:18:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സൂര്യനെല്ലിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റാര്‍ ലൈന്‍ റിസോര്‍ട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ പൂട്ടി സീല്‍ ചെയ്തു. നിയമലംഘനം നടത്തി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ട് അടച്ചുപൂട്ടണമെന്ന് കോടതി ഉത്തരവ് ഉണ്ടായിരുന്നെങ്കിലും നടപടികള്‍ വൈകിയ സാഹചര്യത്തിലാണ് ഒടുവില്‍ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്.</p>
<p>മൂന്നാര്‍ മേഖലയിലെ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി ഇല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിച്ചായിരുന്നു സൂര്യനെല്ലിയിലെ സ്റ്റാര്‍ ലൈന്‍ റിസോര്‍ട്ട് പ്രവര്‍ത്തിച്ചിരുന്നത്. വിഷയത്തില്‍ സൂര്യനെല്ലി സ്വദേശി മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടികള്‍ ശക്തമായത്.</p>
<p>കെട്ടിടം വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന് ഉറപ്പാക്കാന്‍ റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ കോടതി ഉത്തരവ് ലംഘിച്ച് രാത്രികാലങ്ങളില്‍ റിസോര്‍ട്ട് പ്രവര്‍ത്തിക്കുന്നതായി റവന്യൂ വകുപ്പ് കണ്ടെത്തി.</p>
<p>റിസോര്‍ട്ട് സീല്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ മുമ്പ് എത്തിയെങ്കിലും പ്രാദേശിക രാഷ്ട്രീയ എതിർപ്പിനെ തുടര്‍ന്ന് നടപടി പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കി.</p>
<p>സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മൂന്നാര്‍ ഡിവൈഎസ്പി ആര്‍. ചന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സുരക്ഷ ഒരുക്കിയ ശേഷമാണ് റവന്യൂ സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയത്. നടപടിക്കെതിരെ റിസോര്‍ട്ട് ഉടമയും പ്രാദേശിക സിപിഎം നേതൃത്വവും പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>നടപടികളുമായി ബന്ധപ്പെട്ട വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിക്ക് സമര്‍പ്പിക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളി–മൂന്നാർ സംസ്ഥാനപാത മാലിന്യക്കുപ്പയാകുന്നു; കൽക്കൂന്തലിനു സമീപം വീണ്ടും മാലിന്യം തള്ളി</title>
<link>https://thekeralajournal.com/1838</link>
<guid>https://thekeralajournal.com/1838</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a22bbb137bd.jpg" length="191012" type="image/jpeg"/>
<pubDate>Sat, 28 Feb 2026 05:11:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുമളി–മൂന്നാർ സംസ്ഥാനപാതയിൽ വീണ്ടും അനധികൃതമായി മാലിന്യം തള്ളിയ സംഭവം പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കി. കൽക്കൂന്തലിനു സമീപമുള്ള കലുങ്കിന് താഴെയാണ് ഏറ്റവുമൊടുവിൽ വൻതോതിൽ മാലിന്യം നിക്ഷേപിച്ചത്.</p>
<p>കഴിഞ്ഞ ദിവസം രാത്രി വാഹനത്തിലെത്തിച്ച മാലിന്യശേഖരമാണ് ഇവിടെ തള്ളിയതെന്നാണ് നാട്ടുകാർ പറയുന്നത്. തോട്ടം മേഖലകളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ വാഹനഗതാഗതം കുറവായതും റോഡിന്റെ ഇരുവശങ്ങളിലും കാട് വളർന്ന് നിൽക്കുന്നതും മാലിന്യം നിക്ഷേപിക്കുന്നവർക്ക് അനുകൂല സാഹചര്യമാകുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p>ഇരു പഞ്ചായത്തുകളും ചേർന്ന് പലവട്ടം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ഥിതി പഴയപടിയാകുകയാണ്. ഉടുമ്പൻചോല, നെടുങ്കണ്ടം, പാമ്പാടുംപാറ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാത ഭാഗങ്ങളിലാണ് വൃത്തിഹീനത ഏറ്റവും കൂടുതലെന്ന് പ്രദേശവാസികൾ പറയുന്നു. ദുര്‍ഗന്ധം മൂലം വഴിയാത്രക്കാർക്ക് മൂക്കുപൊത്തി നടക്കേണ്ട അവസ്ഥയാണെന്നും അവർ പരാതിപ്പെടുന്നു.</p>
<p>മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നതിനായി കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ്: അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം ടൂറിസം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം മേഖലകൾക്ക് മുൻഗണന</title>
<link>https://thekeralajournal.com/1837</link>
<guid>https://thekeralajournal.com/1837</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a22b0be5ca3.jpg" length="51381" type="image/jpeg"/>
<pubDate>Sat, 28 Feb 2026 05:09:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ സമഗ്ര വികസനം ലക്ഷ്യമിട്ട് അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ടൂറിസം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യക്ഷേമം, കുടിവെള്ളം, പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകി ഇടുക്കി ജില്ലാ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു.</p>
<p>129 കോടി 87 ലക്ഷം 4,800 രൂപ വരവും 128 കോടി 87 ലക്ഷം 11,400 രൂപ ചിലവും 99 ലക്ഷം 93,400 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിക്ക് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷീല സ്റ്റീഫൻ ബജറ്റിന്റെ കോപ്പി വൈസ് പ്രസിഡന്റിന് നൽകി പ്രകാശനം നിർവഹിച്ചു.</p>
<p>ഇടുക്കി മെഡിക്കൽ കോളജിന് സമീപവും തൊടുപുഴ ജില്ലാ ആശുപത്രിയിലും എം.ആർ.ഐ സ്കാനിംഗ് ആരംഭിക്കാൻ മൂന്ന് കോടി രൂപയും മെഡിക്കൽ കോളജിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കായി അമിനിറ്റി സെന്റർ നിർമ്മിക്കാൻ ഒരു കോടി രൂപയും വകയിരുത്തിയതിനെ അംഗങ്ങൾ കൈയടിയോടെ സ്വാഗതം ചെയ്തു.</p>
<p>വരവും ചിലവും</p>
<p>മുൻബാക്കി 3.12 കോടി രൂപ ഉൾപ്പെടെ പ്ലാൻ ഫണ്ട് 68.82 കോടി, മെയിന്റനൻസ് ഫണ്ട് 29.58 കോടി, ജനറൽ പർപ്പസ് ഫണ്ട് 7.21 കോടി, സംസ്ഥാനാവിഷ്കൃത ഫണ്ട് 1.85 കോടി, തനതു ഫണ്ട് 2.66 കോടി, സി.ആർ ഫണ്ട് 3 കോടി, തദ്ദേശ സ്ഥാപന വിഹിതം 7.6 കോടി, നബാർഡ്–ശുചിത്വ മിഷൻ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളിൽ നിന്ന് 6 കോടി രൂപ എന്നിവ ചേർന്നാണ് മൊത്തം വരവ് കണക്കാക്കുന്നത്.</p>
<p>ജനപ്രതിനിധികളുടെ ഓണറേറിയം, ജീവനക്കാരുടെ ശമ്പളം, ഭരണ ചെലവുകൾ എന്നിവ ഉൾപ്പെടെ 128.87 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ജനകീയാസൂത്രണ പദ്ധതികൾക്കായി വലിയ വിഹിതം നീക്കിവച്ചിട്ടുണ്ട്.</p>
<p>കാർഷിക മേഖലയ്ക്ക് ഊന്നൽ</p>
<p>തകർച്ച നേരിടുന്ന കാർഷിക മേഖലയെ ശക്തിപ്പെടുത്താൻ:</p>
<p>വിപണന കേന്ദ്രങ്ങൾ – 50 ലക്ഷം</p>
<p>മൃഗസംരക്ഷണം – 1 കോടി</p>
<p>എ.ബി.സി പദ്ധതി – 1 കോടി</p>
<p>ക്ഷീരകർഷക സബ്സിഡി – 3 കോടി</p>
<p>ക്ഷീര സമൃദ്ധി കാലിത്തീറ്റ – 50 ലക്ഷം</p>
<p>കർഷക സംഘങ്ങൾക്ക് റിവോൾവിംഗ് ഫണ്ട് – 50 ലക്ഷം</p>
<p>ഫാമുകൾക്ക് – 1 കോടി</p>
<p>വിദ്യാഭ്യാസം, യുവജനക്ഷേമം, കായികം</p>
<p>സ്കൂൾ അടിസ്ഥാന വികസനം – 5 കോടി</p>
<p>സ്കൂൾ ഫർണിച്ചർ – 1 കോടി</p>
<p>സ്പോർട്സ് വികസനം – 5 കോടി</p>
<p>കളിസ്ഥലങ്ങൾ – 1 കോടി</p>
<p>സ്കൂൾ ടോയ്ലറ്റുകൾ – 1 കോടി</p>
<p>വയോജനങ്ങൾക്ക് ഓപ്പൺ ജിം – 1 കോടി</p>
<p>ആരോഗ്യ മേഖല</p>
<p>ജില്ലാ ആശുപത്രിയിൽ മരുന്ന് വാങ്ങൽ – 2 കോടി</p>
<p>ആശുപത്രികളുടെ മറ്റു ചെലവുകൾ – 1 കോടി</p>
<p>സാമൂഹ്യക്ഷേമ പദ്ധതികൾ</p>
<p>പാർശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളുടെ ക്ഷേമത്തിനായി:</p>
<p>പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം – 10 കോടി</p>
<p>ഭവന നിർമ്മാണം – 4 കോടി</p>
<p>മോഡേൺ ക്രിമിറ്റോറിയം – 1 കോടി</p>
<p>എസ്.സി വനിതകൾക്കും കുട്ടികൾക്കും പ്രത്യേക പദ്ധതി – 1 കോടി</p>
<p>പട്ടികവർഗ വികസനം – 1 കോടി</p>
<p>കോളനി നടപ്പാത – 2.5 കോടി</p>
<p>വനിത–ശിശുക്ഷേമം – 2.90 കോടി</p>
<p>ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും പാർപ്പിടം – 8 കോടി</p>
<p>എസ്.സി ഭവന നിർമ്മാണം – 4 കോടി</p>
<p>എസ്.ടി ഭവന നിർമ്മാണം – 1 കോടി</p>
<p>ജില്ലാ പഞ്ചായത്ത് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി, ഫർണിച്ചർ വാങ്ങൽ, ചെറുതോണിയിൽ വിശ്രമകേന്ദ്രം, ഓപ്പൺ സ്റ്റേജ്, കംഫർട്ട് സ്റ്റേഷൻ, ബസ് സ്റ്റാൻഡ് നിർമ്മാണം പൂർത്തിയാക്കൽ തുടങ്ങിയവയ്ക്കും തുക മാറ്റിവച്ചിട്ടുണ്ട്.</p>
<p>ഉച്ചകഴിഞ്ഞ് നടന്ന ബജറ്റ് ചര്‍ച്ചയില്‍ സെക്രട്ടറി പി.കെ. സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ കോളേജ് ഡേ ആഘോഷങ്ങൾ നടന്നു</title>
<link>https://thekeralajournal.com/1836</link>
<guid>https://thekeralajournal.com/1836</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a19c292c228.jpg" length="90784" type="image/jpeg"/>
<pubDate>Fri, 27 Feb 2026 18:59:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: ഹോളി ക്രോസ് കോളേജിൽ കോളേജ് ഡേ ആഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. യുഗ കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് കോളേജ് യൂണിയൻ ചെയർമാൻ അശ്വിൻ ജി അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. ഷാജി ആർ. കെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>കോളേജ് യൂണിയൻ പുറത്തിറക്കിയ മാഗസിൻ ഹോളി ക്രോസ് എഡ്യൂക്കേഷണൽ ട്രസ്റ്റ് അംഗം മോളി സ്കറിയ പ്രകാശനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69a19c36a443d.jpg" alt=""></p>
<p>യൂണിയൻ അഡ്വൈസർ കൊച്ചുത്രേസ്യ കുര്യൻ സ്വാഗതം ആശംസിച്ചു. കോളേജ് വൈസ് പ്രിൻസിപ്പാൾ മെൽവിൻ എൻ. വി ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ സ്നേഹ നന്ദി രേഖപ്പെടുത്തി.</p>
<p>പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മ്യൂസിക് ബാൻഡിന്റെ കലാവിരുന്നും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം മാർച്ച് 1 ന്</title>
<link>https://thekeralajournal.com/1835</link>
<guid>https://thekeralajournal.com/1835</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a19955d6acf.jpg" length="37431" type="image/jpeg"/>
<pubDate>Fri, 27 Feb 2026 18:47:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം നേതൃ സംഗമം 2026 മാർച്ച് 1 ന് ഉച്ചകഴിഞ്ഞ് 3.30 ന് കട്ടപ്പനയിൽ നടക്കും. സ്പൈസസ് ബോർഡ് ചെയർപേഴ്സനും ബി.ഡി.ജെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ അഡ്വ. സംഗീത വിശ്വനാഥൻ സംഗമം ഉദ്ഘാടനം ചെയ്യും.</p>
<p>നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മുഖ്യ പ്രഭാഷണം നടത്തും.</p>
<p>സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാർത്തേശൻ ശശികുമാർ എന്നിവർ ഉൾപ്പെടെ ജില്ലാ ഭാരവാഹികളായ ബിനീഷ് കെ.പി, സന്ദീപ് ഇ.യു, സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ബിനോജ് ടി.കെ എന്നിവർ പങ്കെടുക്കും.</p>
<p>നിയോജക മണ്ഡലം ഭാരവാഹികൾ, കമ്മിറ്റി അംഗങ്ങൾ, മുനിസിപ്പൽ-പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ എന്നിവർ കട്ടപ്പനയിലെ ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസിൽ നടക്കുന്ന നേതൃ സംഗമത്തിൽ പങ്കെടുക്കണമെന്ന് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അഭിലാഷ് കാലാച്ചിറ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുളിയൻമല ക്രൈസ്റ്റ് കോളേജിൽ ഇൻ്റർ കോളേജിയേറ്റ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1834</link>
<guid>https://thekeralajournal.com/1834</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a18ef938dcf.jpg" length="135224" type="image/jpeg"/>
<pubDate>Fri, 27 Feb 2026 18:06:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയൻമല: ക്രൈസ്റ്റ് കോളേജിൽ ഇൻ്റർ കോളേജിയേറ്റ് കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. വോളിബോൾ, കബഡി, മത്സരങ്ങളാണ് സംഘടിപ്പിച്ചത്. വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു.</p>
<p>വോളീബോൾ മത്സരങ്ങളുടെ ഉദ്ഘാടനം വോളീബോൾ ടെക്നിക്കൽ കമ്മിറ്റി അംഗം സുമിത് മാത്യു നിർവഹിച്ചു.</p>
<p>കമ്പഡി മത്സരങ്ങൾ നാഷണൽ കോച്ചും,റഫറിയുമായ ആൻ്റണി ദേവസ്യ നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69a197bea09ba.jpg" alt=""></p>
<p>കായിക മത്സരങ്ങൾ വിദ്യാർത്ഥികളിൽ കൂട്ടായ്മയും കായികമനോഭാവവും വളർത്തുന്നതിന് സഹായകരമാകുമെന്നും,ഇത്തരം മത്സരങ്ങൾ ഇനിയും സംഘടിപ്പിക്കാൻ മാനേജ്മെൻ്റ് മുൻകൈ എടുക്കുമെന്നും ക്രൈസ്റ്റ് കോളേജ് അധികൃതർ അറിയിച്ചു </p>]]> </content:encoded>
</item>

<item>
<title>കേരളാ സ്റ്റേറ്റ്  സർവീസ് പെൻഷനേഴ്സ് യൂണിയൻ | കട്ടപ്പന ബ്ലോക്ക് 34 മത് വാർഷിക സമ്മേളനം നടന്നു.</title>
<link>https://thekeralajournal.com/1833</link>
<guid>https://thekeralajournal.com/1833</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a1728867fdb.jpg" length="101395" type="image/jpeg"/>
<pubDate>Fri, 27 Feb 2026 16:02:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202602/image_870x_69a1729554301.jpg" alt=""></p>
<p>കട്ടപ്പന പെൻഷൻ ഭവനിൽ പ്രസിഡൻറ് പതാക ഉയർത്തിയതോടുകൂടി സമ്മേളന പരിപാടികൾ ആരംഭിച്ചു സമ്മേളനനത്തിൽബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി അധ്യക്ഷത വഹിച്ചു സമ്മേളനം ഉദ്ഘാടനം കെ എസ് എസ് പി യു ഇടുക്കി ജില്ലാ സെക്രട്ടറി </p>
<p>പി പി സൂര്യകുമാർ നിർവഹിച്ചു</p>
<p>സമ്മേളന വാർഷിക റിപ്പോർട്ട് ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥനും കണക്ക് ട്രഷറർ കെഎസ് അഗസ്റ്റിനും അവതരിപ്പിച്ചു</p>
<p>തുടർന്ന് നടന്ന ചർച്ചയിൽ ബ്ലോക്കിന് കീഴിലുള്ള 11 യൂണിറ്റുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ പങ്കെടുത്തു. 2026 -27 വർഷത്തേക്കുള്ള തിരഞ്ഞെടുപ്പ് മുതിർന്ന അംഗം ശ്രീ ഐ വി ജോണിന്റെ നേതൃത്വത്തിൽ നടന്നു. </p>
<p>ബ്ലോക്ക് പ്രസിഡണ്ടായി ടോമി കൂത്രപ്പള്ളിയും ബ്ലോക്ക് സെക്രട്ടറിയായി</p>
<p>കെ വി വിശ്വനാഥനും ട്രഷററായി കെ എസ് അഗസ്റ്റിനും നേതൃത്വം നൽകുന്ന19 അംഗ ബ്ലോക്ക് കമ്മിറ്റിയും 17 അംഗ ബ്ലോക്ക് കൗൺസിൽ നിലവിൽ വന്നു</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ 2077 പട്ടയങ്ങൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/1832</link>
<guid>https://thekeralajournal.com/1832</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a0f1aee4fcb.jpg" length="117466" type="image/jpeg"/>
<pubDate>Fri, 27 Feb 2026 06:52:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: “എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യവുമായി ഭൂരഹിതരില്ലാത്ത കേരളം സാക്ഷാത്കരിക്കുന്നതിലേക്കുള്ള നിർണായക ചുവടായി ഇടുക്കി ജില്ലയിൽ 2077 പട്ടയങ്ങൾ വിതരണം ചെയ്തു. ചെറുതോണിയിൽ നടന്ന ജില്ലാതല പട്ടയമേളയിൽ പട്ടയങ്ങൾ വിതരണം ചെയ്തു.</p>
<p>തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയിൽ സംഘടിപ്പിച്ചു. ഇടുക്കി ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് ചടങ്ങിൽ അറിയിച്ചു.</p>
<p>പ്രധാന സവിശേഷതകൾ</p>
<p>📍 മാങ്കുളം മിച്ചഭൂമി – വർഷങ്ങളായി നിലച്ചിരുന്ന മിച്ചഭൂമി വിതരണത്തിലെ സാങ്കേതിക തടസങ്ങൾ പരിഹരിച്ച് പട്ടയ വിതരണം അടുത്ത ഘട്ടത്തിലേക്ക് കടന്നു.</p>
<p>📍 മുത്തമ്മ ഉന്നതി (ചിന്നക്കനാൽ) – 238 കുടുംബങ്ങളുടെ ദീർഘകാല കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം വിതരണം ചെയ്തു.</p>
<p>📍 കട്ടപ്പന ടൗൺഷിപ്പ് – സർവ്വേ നടപടികൾ പൂർത്തിയാക്കി പട്ടയ നടപടികൾക്കായി അപേക്ഷകൾ സ്വീകരിക്കുന്നതിന് ക്രമീകരണങ്ങൾ ഒരുക്കി.</p>
<p>📍 ചെങ്കുളം–കല്ലാർകുട്ടി പദ്ധതി പ്രദേശങ്ങൾ – വർഷങ്ങളായി തീർപ്പാകാതെ കിടന്ന പട്ടയ വിഷയങ്ങൾ സർക്കാർ സജീവമായി പരിഗണിക്കുന്നു.</p>
<p>📍 പൊൻമുടി 10 ചെയിൻ മേഖല – 10 ചെയിനിന് പുറത്തുള്ള കൈവശക്കാരുടെ സർവ്വേ പൂർത്തിയാക്കി രേഖകൾ തയ്യാറാക്കുന്നു.</p>
<p>📍 മറ്റ് ഉന്നതികൾ – കാഞ്ചിയാർ തേക്ക് പ്ലാന്റേഷൻ, പാറപുറംപോക്ക്, കുണ്ടള സാന്തോസ് ഉന്നതി എന്നിവിടങ്ങളിലെ സർവ്വേ നടപടികൾ പൂർത്തിയാക്കി സർക്കാരിന് ശുപാർശ സമർപ്പിച്ചു.</p>
<p>ഇടുക്കി ജില്ലയിൽ ഭൂമി എന്നത് ജീവിതോപാധിയുടെയും അതിജീവനത്തിന്റെയും പ്രതീകമാണെന്നും അധികൃതർ വ്യക്തമാക്കി. 2016 മുതൽ ഇതുവരെ 13 പട്ടയമേളകളിലായി ജില്ലയിൽ 43,613 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകൾ മൂലം തടസ്സപ്പെട്ടിരുന്ന 3000 അപേക്ഷകളിലും പതിവ് ഉത്തരവ് തയ്യാറാക്കിയിട്ടുണ്ടെന്നും അവ ഘട്ടംഘട്ടമായി വിതരണം ചെയ്യുമെന്നും അറിയിച്ചു.</p>
<p>പട്ടയ മിഷന്റെ ഭാഗമായി ഓരോ മണ്ഡലങ്ങളിലും പട്ടയ അസംബ്ലികൾ സംഘടിപ്പിച്ച് ഭൂരഹിതരെ കണ്ടെത്തി ഭൂഅവകാശം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള പോലീസിലെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗ് ‘നീലി’ വിരമിച്ചു</title>
<link>https://thekeralajournal.com/1831</link>
<guid>https://thekeralajournal.com/1831</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a0f0e2a240a.jpg" length="101265" type="image/jpeg"/>
<pubDate>Fri, 27 Feb 2026 06:48:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരള പോലീസിന്റെ അഭിമാനവും സംസ്ഥാനത്തെ ആദ്യ നർകോട്ടിക് സ്നിഫർ ഡോഗുമായ ‘നീലി’ (ബ്രൂസ്) 11 വർഷത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചു. കുയിലിമലയിലെ ഇടുക്കി കെ-9 സ്ക്വാഡ് കെട്ടിടസമുച്ചയത്തിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് ഉദ്ഘാടനം നിർവഹിച്ചു.</p>
<p>2015 ജൂൺ 30-നാണ് നീലി പോലീസ് സേനയുടെ ഭാഗമായത്. തൃശൂർ പോലീസ് അക്കാദമിയിൽ ഒൻപത് മാസത്തെ പ്രത്യേക പരിശീലനം പൂർത്തിയാക്കിയ ശേഷം ഇടുക്കി ജില്ലാ ഡോഗ് സ്ക്വാഡിൽ ചേർന്ന നീലി, ലഹരിമരുന്ന് വേട്ടയിൽ പോലീസിന് വലിയ കരുത്തായി മാറി. ഔദ്യോഗിക സേവനത്തിനിടെ അൻപതോളം പ്രധാന ലഹരിമരുന്ന് കേസുകൾ തെളിയിക്കാൻ നീലി പോലീസിനെ സഹായിച്ചു.</p>
<p>2017 മുതൽ 2019 വരെ സംസ്ഥാനതല മത്സരങ്ങളിൽ വിജയിച്ച നീലി നാഷണൽ പോലീസ് മീറ്റിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു.</p>
<p>വിരമിച്ച നീലിയെ ദത്തെടുക്കാൻ ഹാൻഡ്ലറായ സിവിൽ പോലീസ് ഓഫീസർ രഞ്ജിത് മോഹൻ പി.എൻ സന്നദ്ധത അറിയിച്ച് സംരക്ഷണം ഏറ്റെടുത്തു. രഞ്ജിത് മോഹനും ജെറി ജോർജുമായിരുന്നു നീലിയുടെ ഹാൻഡ്ലർമാർ.</p>
<p>ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വാഗതം ആശംസിച്ച ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവേൽ പോൾ, കെ.പി അഞ്ചാം ബറ്റാലിയൻ അസിസ്റ്റന്റ് കമാൻഡന്റ് ജിജിമോൻ പി.എം എന്നിവർ നീലിയുടെ സേവനങ്ങളെ അനുസ്മരിച്ചു. സബ് ഇൻസ്പെക്ടർ ബിനോയ് തോമസ് നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു</title>
<link>https://thekeralajournal.com/1830</link>
<guid>https://thekeralajournal.com/1830</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a0f00f90e1a.jpg" length="41267" type="image/jpeg"/>
<pubDate>Fri, 27 Feb 2026 06:45:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ചിന്നക്കനാലിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിന്നക്കനാൽ നേതാജി കോളനിയിലെ കൗസല്യയാണ് മരിച്ചത്.</p>
<p>ഗുണ്ടുമല ഡിവിഷൻ നേതാജി കോളനി സ്വദേശി രാജു മുരുകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ബന്ധുക്കളുടെ മൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.</p>
<p>ജനുവരി 27നാണ് കൗസല്യ ആത്മഹത്യ ചെയ്തത്. സംഭവത്തെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. വിവാഹിതരായി മൂന്ന് വർഷം മാത്രമായ ദമ്പതികളാണ് രാജു മുരുകനും കൗസല്യയും. കഴിഞ്ഞ കുറച്ച് കാലമായി കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് പൊലീസിന്റെ വിവരം.</p>
<p>ഭർത്താവിന്റെ മാനസികവും ശാരീരികവുമായ നിരന്തര പീഡനങ്ങളാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും കൗസല്യ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നുവെന്ന് വ്യക്തമായതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.</p>]]> </content:encoded>
</item>

<item>
<title>കേരള മോഡൽ ബദൽ നയസമീപനങ്ങളുടെ തുടർച്ച ഉറപ്പാക്കണം: ജോയിന്റ് കൗൺസിൽ മേഖല സമ്മേളനം</title>
<link>https://thekeralajournal.com/1829</link>
<guid>https://thekeralajournal.com/1829</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a0ef3895488.jpg" length="108878" type="image/jpeg"/>
<pubDate>Fri, 27 Feb 2026 06:41:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കേരള മോഡൽ ബദൽ നയസമീപനങ്ങളുടെ തുടർച്ച ഉറപ്പുവരുത്തുന്നത് ഈ കാലഘട്ടത്തിന്റെ അനിവാര്യ ആവശ്യമാണ് എന്ന് പീരുമേട് എസ്.എം.എസ് ഹാളിൽ ചേർന്ന ജോയിന്റ് കൗൺസിൽ മേഖല സമ്മേളനം അഭിപ്രായപ്പെട്ടു.</p>
<p>മേഖല പ്രസിഡന്റ് എം.ജി. ബിലീഷിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സംഘടനാ റിപ്പോർട്ടും മേഖല സെക്രട്ടറി സൗമ്യ മുരളി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. മേഖല ട്രഷറർ ഡിപിൻ ഡി.ആർ വരവ്–ചിലവ് കണക്കുകൾ അവതരിപ്പിച്ചു.</p>
<p>സംസ്ഥാന കമ്മിറ്റി അംഗം കെ.വി. സാജൻ, ജില്ലാ ട്രഷറർ പി.ടി. ഉണ്ണി, ജില്ലാ കമ്മിറ്റി അംഗം ആർ. വിഷ്ണു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. വനിത കമ്മിറ്റി സെക്രട്ടറി ജൈനമ്മ സ്വാഗതവും റോബിൻ ജെ നന്ദിയും രേഖപ്പെടുത്തി.</p>
<p>സമ്മേളനം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ജൈനമ്മ കെ.കെ പ്രസിഡന്റായും സുമേഷ് വാസു, റോബിൻ ജെ എന്നിവർ വൈസ് പ്രസിഡന്റ്മാരായും തെരഞ്ഞെടുക്കപ്പെട്ടു. ഡിപിൻ ഡി.കെ സെക്രട്ടറിയായും ബിനോജ് എം. അമ്പാട്ട്, ബിൻസി കെ. എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും എം.ജി. ബിലേഷ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി</title>
<link>https://thekeralajournal.com/1828</link>
<guid>https://thekeralajournal.com/1828</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69a0ee8d223c0.jpg" length="100570" type="image/jpeg"/>
<pubDate>Fri, 27 Feb 2026 06:38:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിദ്യാഭ്യാസ രംഗത്ത് പുതിയ മാതൃക സൃഷ്ടിച്ച് ഡോൺ ബോസ്കോ സെൻട്രൽ സ്കൂൾ ഇന്ത്യയിലെ ആദ്യ ഹൈബ്രിഡ് സ്കൂളായി മാറി. നേരിട്ടുള്ള അധ്യാപനത്തോടൊപ്പം ലോകത്തെ അറിവുകൾ വിദ്യാർത്ഥികളുടെ വിരൽത്തുമ്പിലേക്ക് എത്തിക്കുന്നതിലൂടെ പഠനത്തെ കൂടുതൽ ആകർഷകവും വ്യക്തിഗതവുമായ അനുഭവമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69a0ee96d0c1c.jpg" alt=""></p>
<p>ടെക് അവാന്ത്–ഗാർഡ് പങ്കാളിത്തത്തോടെ മൈക്രോസോഫ്റ്റ്, ഇന്റൽ എന്നീ അന്താരാഷ്ട്ര സാങ്കേതിക കമ്പനികളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും വിദ്യാർത്ഥികളെ ഭാവിയിലെ സാങ്കേതിക ലോകത്തിന് തയ്യാറാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ഉദ്ദേശ്യം. മൈക്രോസോഫ്റ്റ് സോഫ്റ്റ്വെയർ ഡെവലപ്പർമാരുടെ പരിശീലനവും ഇന്റൽ നൽകിയ ആധുനിക ഗാഡ്ജറ്റുകളും പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>പദ്ധതിയുടെ ഉദ്ഘാടനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ നിർവഹിച്ചു. ലാപ്ടോപ്പ് വിതരണം കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. കാർട്ട് ബ്ലാഞ്ച് ഡയറക്ടർ കെ.വി. വിൻസെന്റ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>പ്രോജക്ട് ഇംപാക്ട് മാനേജർ സ്മിത സതീഷ് പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. വർഗീസ് തണ്ണിപ്പാറ, പ്രിൻസിപ്പൽ ഫാ. വർഗീസ് എടത്തിച്ചിറ, വൈസ് പ്രിൻസിപ്പൽ ഫാ. അജീഷ് സെബാസ്റ്റ്യൻ, അഡ്മിനിസ്ട്രേറ്റർ ഫാ. ജയിംസ് പ്ലാക്കാട്ട്, പി.ടി.എ പ്രസിഡന്റ് സണ്ണി സേവ്യർ, കോ-ഓർഡിനേറ്റർ ജോജോ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജലസേചന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കട്ടപ്പനയാറിന്റെ സമഗ്ര നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ നടക്കും</title>
<link>https://thekeralajournal.com/1827</link>
<guid>https://thekeralajournal.com/1827</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699ffc7832c6f.jpg" length="88185" type="image/jpeg"/>
<pubDate>Thu, 26 Feb 2026 13:25:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജലസേചന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കട്ടപ്പനയാറിന്റെ സമഗ്ര നവീകരണ പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം നാളെ (27) നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.</p>
<p>തുടർന്ന് കട്ടപ്പനയാറിന് സമീപം നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിക്കും. യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ്ങ്, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് എന്നിവർ പങ്കെടുക്കും. വിവിധ വാർഡുകളിലെ കൗൺസിലർമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സാന്നിധ്യമറിയിക്കും.</p>
<p>കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കട്ടപ്പന വെസ്റ്റ്, പള്ളിക്കവല, ഇരുപതേക്കർ, അമ്പലകവല, മേട്ടുകുഴി, കടമക്കുഴി, തൊവരയാർ, ഐടിഐ ഡിവിഷനുകളിലൂടെയും കാഞ്ചിയാർ പഞ്ചായത്തിലെ പുതുക്കാട്, അഞ്ചുരുളി വാർഡുകളിലൂടെയും ഒഴുകുന്ന കട്ടപ്പനയാറിന്റെ ഭാഗങ്ങളാണ് നവീകരിക്കുന്നത്.</p>
<p>38.62 കോടി രൂപ ചെലവിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി:</p>
<p>ആറിന്റെ സംഭരണ ശേഷി വർധിപ്പിക്കൽ</p>
<p>വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മാണം</p>
<p>ചെക്ക് ഡാമുകൾ നിർമ്മിച്ച് വെള്ളപ്പൊക്ക നിയന്ത്രണം</p>
<p>കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഉറപ്പാക്കൽ</p>
<p>എന്നിവ ഉൾപ്പെടും.</p>
<p>പദ്ധതി നടപ്പായാൽ പ്രദേശത്തെ കൃഷിക്കും ജലസംരക്ഷണത്തിനും വലിയ ഉണർവാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ് ഇന്ന് കൈമാറും</title>
<link>https://thekeralajournal.com/1826</link>
<guid>https://thekeralajournal.com/1826</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699ffabac52d3.jpg" length="114832" type="image/jpeg"/>
<pubDate>Thu, 26 Feb 2026 13:18:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: കേരള വിഷൻ്റെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിക്ക് ഇന്ന് പുതിയ ആംബുലൻസ് കൈമാറും. എന്‍.എച്ച്‍. അന്‍വര്‍ ട്രസ്റ്റ്യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ആംബുലൻസിന്റെ താക്കോൽ സമർപ്പണം നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്യും. എ. രാജ എം.എൽ.എ അധ്യക്ഷത വഹിക്കും.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസർ കെ.എന്‍ സതീഷ് ആംബുലൻസ് ഏറ്റുവാങ്ങും. പ്രവീണ്‍ മോഹന്‍, അബൂബക്കര്‍ സിദ്ദിഖ് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>ചക്കുപള്ളം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി ‘വികസന സെമിനാർ’ ഇന്ന്</title>
<link>https://thekeralajournal.com/1825</link>
<guid>https://thekeralajournal.com/1825</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699fa16af265f.jpg" length="81995" type="image/jpeg"/>
<pubDate>Thu, 26 Feb 2026 06:57:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്കുപള്ളം: ചക്കുപള്ളം ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയുടെ വികസന സെമിനാർ 2026 ഫെബ്രുവരി 26-ന് വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജെൻസിമോൾ ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും.</p>
<p>വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി വിവിധ വർക്കിംഗ് ഗ്രൂപ്പുകളിലും ഗ്രാമസഭകളിലും നിന്നു ലഭിച്ച നിർദേശങ്ങളും അഭിപ്രായങ്ങളും അടിസ്ഥാനമാക്കി തയ്യാറാക്കിയ കരട് വാർഷിക പദ്ധതി വികസന സെമിനാറിൽ അവതരിപ്പിക്കും. ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന സെമിനാറിൽ പദ്ധതികളുടെ മുൻഗണനകളും നടപ്പാക്കൽ മാർഗ്ഗങ്ങളും ചർച്ച ചെയ്യും.</p>
<p>ജനങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടുകൾ അന്തിമരൂപം നൽകുന്നതാണ് സെമിനാറിന്റെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>മച്ചിപ്ലാവ് സർക്കാർ ഹൈസ്കൂളിന് ആധുനിക കെട്ടിടം; ഉദ്ഘാടനം ദേവികുളം എം.എൽ.എ എ. രാജ നിർവഹിച്ചു</title>
<link>https://thekeralajournal.com/1824</link>
<guid>https://thekeralajournal.com/1824</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699f9a69283e4.jpg" length="89139" type="image/jpeg"/>
<pubDate>Thu, 26 Feb 2026 06:27:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ പുരോഗതിയാണ് കഴിഞ്ഞ വർഷങ്ങളിൽ കൈവരിച്ചതെന്ന് ദേവികുളം എം.എൽ.എ എ. രാജ പറഞ്ഞു. മച്ചിപ്ലാവ് സർക്കാർ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തുക എന്നത് സർക്കാരിന്റെ നയമാണെന്നും അതിന്റെ ഭാഗമായി മികച്ച സ്കൂൾ കെട്ടിടങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, ലാബുകൾ, സ്കൂൾ വാഹനങ്ങൾ, മികച്ച അധ്യാപകർ തുടങ്ങിയ സൗകര്യങ്ങൾ പൊതുവിദ്യാലയങ്ങളിൽ ഒരുക്കിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. അധ്യയന വർഷം ആരംഭിക്കുന്ന ജൂൺ ഒന്നിന് തന്നെ കുട്ടികളുടെ കൈകളിൽ പാഠപുസ്തകങ്ങൾ എത്തുന്ന സാഹചര്യം സൃഷ്ടിക്കാനായതും വിദ്യാഭ്യാസ മേഖലയിലെ മാറ്റത്തിന്റെ ഉദാഹരണമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ പത്ത് വർഷത്തിനിടെ 13 ലക്ഷം വിദ്യാർഥികൾ പുതുതായി പൊതുവിദ്യാലയങ്ങളിൽ പ്രവേശനം നേടിയതും ഈ മാറ്റത്തിന്റെ പ്രതിഫലനമാണെന്നും വ്യക്തമാക്കി.</p>
<p>മച്ചിപ്ലാവ് സ്കൂളിൽ ഓപ്പൺ ഓഡിറ്റോറിയത്തിനായി 15 ലക്ഷം രൂപ അനുവദിച്ച് തുടർനടപടികൾ ആരംഭിച്ചതായും എം.എൽ.എ അറിയിച്ചു.</p>
<p>1.24 കോടി രൂപ ചെലവിൽ നിർമ്മാണം</p>
<p>1 കോടി 24 ലക്ഷം രൂപ ചെലവിൽ രണ്ട് നിലകളിലായി 6425 ചതുരശ്ര അടി വിസ്തീർണത്തിൽ ആറ് ക്ലാസ് മുറികളും രണ്ട് ടോയ്ലറ്റ് കോംപ്ലക്സുകളും ഉൾപ്പെടുത്തി ആധുനിക നിലവാരത്തിലാണ് പുതിയ കെട്ടിടം നിർമിച്ചിരിക്കുന്നത്.</p>
<p>മച്ചിപ്ലാവ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പി.ടി.എ പ്രസിഡന്റ് എൽദോസ് പൗലോസ് അധ്യക്ഷത വഹിച്ചു. വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.എ. ബിനുമോൻ, അടിമാലി എ.ഇ.ഒ ആനിയമ്മ ജോർജ്, ഗ്രാമപഞ്ചായത്ത് അംഗം എം.പി. അലിയാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ചാണ്ടി പി. അലക്സാണ്ടർ, വിൽസൺ, റൂബി സജി, ബാബു സി.എം., നിർമ്മിതി കേന്ദ്ര അസിസ്റ്റന്റ് എഞ്ചിനിയർ സന്തോഷ് കെ.വി., സ്കൂൾ ഹെഡ്മിസ്ട്രസ് ഷൈജി മാത്യു, സ്റ്റാഫ് സെക്രട്ടറി ഗോപകുമാർ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല പട്ടയമേള ഇന്ന്; 2017 പട്ടയങ്ങൾ വിതരണം ചെയ്യും</title>
<link>https://thekeralajournal.com/1823</link>
<guid>https://thekeralajournal.com/1823</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699f9da80cd07.jpg" length="109928" type="image/jpeg"/>
<pubDate>Thu, 26 Feb 2026 06:22:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി ജില്ലാതല പട്ടയമേള ഇന്ന് (ഫെബ്രുവരി 26) രാവിലെ 10.30ന് ചെറുതോണി പഞ്ചായത്ത് ടൗൺഹാളിൽ നടക്കും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പട്ടയവിതരണം നിർവഹിക്കും.</p>
<p>ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, പി.ജെ. ജോസഫ്, എ. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ എന്നിവരും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും രാഷ്ട്രീയ–സാംസ്‌കാരിക–സാമൂഹ്യ രംഗത്തെ നേതാക്കളും പങ്കെടുക്കും.</p>
<p><strong>2017 പട്ടയങ്ങൾ കൂടി വിതരണം</strong></p>
<p>ജില്ലയിൽ ഇന്ന് 2017 പട്ടയങ്ങൾ കൂടി വിതരണം ചെയ്യും. 2016 മുതൽ ഇതുവരെ ജില്ലയിൽ 13 പട്ടയമേളകൾ സംഘടിപ്പിച്ച് 43,613 പട്ടയങ്ങൾ വിതരണം ചെയ്തിട്ടുണ്ട്. കോടതി ഉത്തരവുകളാൽ തടസ്സപ്പെട്ടിരുന്ന 3000 അപേക്ഷകളിൽ പതിവ് ഉത്തരവുകൾ തയ്യാറായതായി അധികൃതർ അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ഭൂമിപതിവ് ഓഫീസുകൾ മുഖേന സമയബന്ധിതമായി പട്ടയങ്ങൾ വിതരണം ചെയ്യുമെന്ന് അധികൃതർ വ്യക്തമാക്കി.</p>
<p><strong>പട്ടയം മിഷൻ മുൻഗണന</strong></p>
<p>“അർഹരായ എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്” എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു. സംസ്ഥാനതല പട്ടയം മിഷന്റെ ഭാഗമായി അർഹരായ കർഷകർക്ക് ഭൂമിയുടെ സ്ഥിരാവകാശം ഉറപ്പാക്കുന്നതിന് നടപടികൾ ശക്തമാക്കിയിട്ടുണ്ട്.</p>
<p>നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പട്ടയ അസംബ്ലികൾ ചേർന്ന് ഭൂരഹിതരെ കണ്ടെത്തി അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. സങ്കീർണ്ണമായ ഭൂമിപ്രശ്നങ്ങൾ കൂടുതലുള്ള ഇടുക്കി ജില്ലയ്ക്ക് പ്രത്യേക മുൻഗണന നൽകി വിവിധ നടപടികൾ തുടരുകയാണ്.</p>
<p>ജില്ലയിലെ താലൂക്ക് ഓഫീസുകളും ഭൂമിപതിവ് സ്പെഷ്യൽ ഓഫീസുകളും തയ്യാറാക്കിയ ഭൂമിപതിവ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയങ്ങളാണ് ഇന്നത്തെ മേളയിൽ വിതരണം ചെയ്യുന്നത്.</p>]]> </content:encoded>
</item>

<item>
<title>പൈനാവ് വാട്ടർ അതോറിറ്റിക്ക് പുതിയ മന്ദിരം: ഉദ്ഘാടനം നാളെ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും</title>
<link>https://thekeralajournal.com/1822</link>
<guid>https://thekeralajournal.com/1822</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699f97b668f91.jpg" length="93454" type="image/jpeg"/>
<pubDate>Thu, 26 Feb 2026 06:15:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വാട്ടർ അതോറിറ്റിയുടെ പൈനാവ് ഉപവിഭാഗം, വിഭാഗം ഓഫീസുകൾക്കായി പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നു. പൈനാവ് മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി നിർമ്മാണം പൂർത്തിയാക്കിയ 2.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണ ടാങ്കിന്റെ അടിഭാഗത്താണ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ആസ്തി വികസന ഫണ്ട് വിനിയോഗിച്ച് പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.</p>
<p>ഇതോടൊപ്പം അതിഥി ഗൃഹവും സജ്ജമാക്കിയിട്ടുണ്ട്. മൂന്ന് സ്യൂട്ട് മുറികളും രണ്ട് സാധാരണ മുറികളുമാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. പൊതുജനങ്ങൾക്കും വിനോദസഞ്ചാരികൾക്കും മിതമായ നിരക്കിൽ താമസിക്കാനുള്ള സൗകര്യം ലഭിക്കും. നിലവിൽ പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിടത്തിലാണ് പൈനാവ് ഉപവിഭാഗം, വിഭാഗം ഓഫീസുകൾ പ്രവർത്തിച്ചുവരുന്നത്.</p>
<p>ഇതിന് പുറമെ, സർക്കാർ പുതുതായി അനുവദിച്ച വൃത്തം, വിഭാഗം ഓഫീസുകൾക്കും പുതിയ മന്ദിരം ഒരുങ്ങുന്നു. ഇടുക്കി മെഡിക്കൽ കോളേജ് ന്സമീപം പൂർത്തിയാകുന്ന 35 ദശലക്ഷം ലിറ്റർ ശേഷിയുള്ള ജല ശുദ്ധീകരണ ശാലയോടനുബന്ധിച്ചാണ് പുതിയ ഓഫീസ് നിർമ്മിച്ചിരിക്കുന്നത്. കുടിവെള്ള നിരക്കിന് പുറമെ മറ്റ് വരുമാന മാർഗങ്ങൾ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് ആദ്യമായി പരിശോധന ബംഗ്ലാവും സമ്മേളന ഹാളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.</p>
<p> ചെറുതോണിയിലെ ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 15 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ രണ്ടാം നിലയിൽ രണ്ട് സ്യൂട്ട് മുറികളും നാല് ഡീലക്സ് മുറികളും അതിഥി ഗൃഹത്തിനായി ഒരു ഓഫീസ് മുറിയും ഒരുക്കിയിട്ടുണ്ട്. “പെരിയാർ” എന്ന പേരിൽ 200 പേർക്ക് ഇരിക്കാവുന്ന സമ്മേളന ഹാളും ക്രമീകരിച്ചിട്ടുണ്ട്. മുറികൾ അന്തർജാലം വഴി മുൻകൂട്ടി ബുക്ക് ചെയ്യാനാകും.</p>
<p> ഇടുക്കി ഡാം സന്ദർശനത്തിനായി എത്തുന്ന വിനോദസഞ്ചാരികൾക്ക് താമസ സൗകര്യവും സമ്മേളന ഹാളും ലഭ്യമാകും.</p>
<p>മന്ദിരങ്ങളുടെ പ്രവർത്തന ഉദ്ഘാടനം നാളെ രാവിലെ 10.30ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>ഗവ. എൻജിനിയറിംഗ് കോളേജ് സിൽവർ ജൂബിലി ആഘോഷം ഇന്ന്</title>
<link>https://thekeralajournal.com/1821</link>
<guid>https://thekeralajournal.com/1821</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699e4b8b4d777.jpg" length="130731" type="image/jpeg"/>
<pubDate>Thu, 26 Feb 2026 05:56:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗവ. എൻജിനീയറിങ് കോളേജിൻ്റെ സിൽവർ ജൂബിലി ആഘോഷവും മെൻസ് ഹോസ്റ്റൽ നിർമ്മാണ ഉദ്ഘാടനവും ഇന്ന് രാവിലെ 11.30ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി R.ബിന്ദു പരുപാടികൾ ഉദ്ഘാടനം ചെയ്യും.</p>
<p>ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.</p>
<p>ഇടുക്കി പാക്കേജ് മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനവും പുതിയ ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഇതോടൊപ്പം നടക്കും.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്ര മോൾ ജിന്നി, വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ജില്ലാ പഞ്ചായത്തംഗം ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം വിജി കണ്ണൻ, വാഴത്തോപ്പ് പഞ്ചായത്തംഗം അമ്മിണി തോമസ് തുടങ്ങിയവർ സംസാരിക്കും.</p>
<p>ജില്ലാ കളക്ടർ Dr. ദിനേശൻ ചെറുവാട്ട് സ്വാഗതവും കോളേജ് പ്രിൻസിപ്പൽ Dr. ബൈജു ശശിധരൻ നന്ദിയും പറയും. കിഫ്ബി സഹായത്തോടെ 22.60 കോടി രൂപ ചെലവഴിച്ചാണ് മെൻസ് ഹോസ്റ്റൽ നിർമ്മിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭ : കെട്ടിട വാടക വർധന പുനഃപരിശോധിക്കണം – വ്യാപാരി വ്യവസായി സമിതി</title>
<link>https://thekeralajournal.com/1820</link>
<guid>https://thekeralajournal.com/1820</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699f91e5d002b.jpg" length="72344" type="image/jpeg"/>
<pubDate>Thu, 26 Feb 2026 05:51:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക അഞ്ച് ശതമാനം വർധിപ്പിക്കാനുള്ള ഭരണസമിതിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കട്ടപ്പന നഗരസഭാ അധ്യക്ഷന് നിവേദനം നൽകി.</p>
<p>കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിലാണ് നഗരസഭ വക കെട്ടിടങ്ങളുടെ വാടക അഞ്ച് ശതമാനം കൂട്ടാൻ തീരുമാനമെടുത്തത്. വ്യാപാര മേഖല വിവിധ പ്രതിസന്ധികളിൽ നിന്ന് കരകയറി വരുന്ന ഈ ഘട്ടത്തിൽ ചെറുകിട വ്യാപാരികളുടെ മേൽ ഇത്തരത്തിൽ അധികഭാരം ചുമത്തുന്നത് മേഖലയെ തകർക്കുമെന്ന് വ്യാപാരികൾ ആരോപിച്ചു.</p>
<p>കട്ടപ്പന പുതിയ ബസ് സ്റ്റാൻഡ്, കട്ടപ്പന മാർക്കറ്റ് എന്നിവിടങ്ങളിലായി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നിരവധി കെട്ടിടങ്ങളിലാണ് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടെ വർഷംതോറും വാടക വർധന വരുത്തുന്നത് വ്യാപാരികളെ വലിയ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നുവെന്നാണ് സമിതിയുടെ ആരോപണം.</p>
<p>വാടക വർധന നടപ്പാക്കുന്നതിനൊപ്പം കെട്ടിടങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ നഗരസഭ അലംഭാവം കാണിക്കുന്നതായും സമിതി നേതാക്കൾ ആരോപിച്ചു. ഈ വിഷയത്തിൽ പലവട്ടം നിവേദനം നൽകിയിട്ടും ഉടൻ നടപടി സ്വീകരിക്കാമെന്ന ഉറപ്പുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അവർ പറഞ്ഞു.</p>
<p>വിഷയത്തിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് നീങ്ങാനാണ് വ്യാപാരി വ്യവസായി സമിതിയുടെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം അപലപനീയം: റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/1819</link>
<guid>https://thekeralajournal.com/1819</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699f0f4c55995.jpg" length="57125" type="image/jpeg"/>
<pubDate>Wed, 25 Feb 2026 20:33:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോഗ്യ മന്ത്രി വീണ ജോർജ്ക്കെതിരെ യൂത്ത് കോൺഗ്രസ്-കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അങ്ങേയറ്റം അപലപനീയമാണെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.</p>
<p>ഇത്തരം സംഭവങ്ങള്‍ ജനാധിപത്യ കേരളത്തിന് വലിയ മാനഹാനിയാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന ഇത്തരം ഹീന നടപടികളെ പ്രബുദ്ധ കേരളം അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ ജില്ലാ ആശുപത്രി : 70 വർഷം പഴക്കമുള്ള പഴയ കെട്ടിടം ഏതുസമയവും തകർന്നു വീഴാവുന്ന നിലയിൽ</title>
<link>https://thekeralajournal.com/1818</link>
<guid>https://thekeralajournal.com/1818</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699e5b4f98cf8.jpg" length="78977" type="image/jpeg"/>
<pubDate>Wed, 25 Feb 2026 07:45:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ജില്ലാ ആശുപത്രിയിൽ 70 വർഷം പഴക്കമുള്ള ഒരു കെട്ടിടം തകർച്ചാഭീഷണിയിൽ തുടരുന്നു. മേൽക്കൂര പൊളിഞ്ഞും ഘടന ദുർബലമായും നിലകൊള്ളുന്ന ഈ കെട്ടിടം ഏതുസമയവും നിലംപൊത്തുമെന്ന ആശങ്കയിലാണ് ആശുപത്രിയിലെത്തുന്നവർ.</p>
<p>നൂറുകണക്കിന് രോഗികളും കൂട്ടിരിപ്പുകാരും ദിനംപ്രതി എത്തുന്ന ആശുപത്രി പരിസരത്തുള്ള ഈ കെട്ടിടം ഒരു വർഷത്തിലേറെയായി ഉപയോഗശൂന്യമാണ്. എട്ട് മാസം മുമ്പ് തന്നെ കെട്ടിടം പരിശോധിച്ച് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകണമെന്ന് ആശുപത്രി സൂപ്രണ്ട് ജില്ലാ പഞ്ചായത്തിനെ സമീപിച്ചിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം.</p>
<p>ഇടുക്കി ജില്ലാ പഞ്ചായത്ത് അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ കെട്ടിടം പൊളിച്ചുനീക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് അധികൃതർ പറയുന്നു. നിലവിൽ കെട്ടിടത്തിലേക്ക് ആളുകൾ പ്രവേശിക്കാതിരിക്കാൻ കയർ കെട്ടി തടഞ്ഞിട്ടുണ്ട്.</p>
<p>അതേസമയം അപകടാവസ്ഥയിലായ ഈ കെട്ടിടത്തിന്റെ ഒരു ഭാഗത്ത് പൊലീസ് എയ്ഡ് പോസ്റ്റ് പ്രവർത്തിക്കുന്നതായും സമീപത്ത് ഇരുചക്ര വാഹന പാർക്കിംഗും ഉള്ളതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥർക്കു എതിർപ്പില്ലാത്തതിനാലാണ് ഭാഗികമായി ഉപയോഗിക്കാൻ അനുമതി നൽകിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.</p>
<p>അപകടം സംഭവിക്കുന്നതിന് മുമ്പ് പഴയ കെട്ടിടം അടിയന്തരമായി പൊളിച്ചുനീക്കാൻ ജില്ലാ പഞ്ചായത്തും ആശുപത്രി ഭരണകൂടവും നടപടി സ്വീകരിക്കണമെന്ന് ആശുപത്രിയിലെത്തുന്നവർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ സില്‍വര്‍ ജൂബിലി ആഘോഷം നാളെ</title>
<link>https://thekeralajournal.com/1817</link>
<guid>https://thekeralajournal.com/1817</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699e4b8b4d777.jpg" length="130731" type="image/jpeg"/>
<pubDate>Wed, 25 Feb 2026 06:38:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് സില്‍വർ ജൂബിലി ആഘോഷം നാളെ രാവിലെ 11 ന് കോളേജ് ഓപ്പൺ ഓഡിറ്റോറിയത്തില്‍ നടക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.</p>
<p>മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.</p>
<p>കിഫ്ബി സഹായത്തോടെ 22.60 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന മെൻസ് ഹോസ്റ്റൽ ബഹുനില മന്ദിരത്തിന്റെ നിർമ്മാണ ഉദ്ഘാടനവും, ഇടുക്കി പാക്കേജ് മൾട്ടി ജിംനേഷ്യത്തിന്റെ ഉദ്ഘാടനവും നടക്കും. ഇതോടൊപ്പം പുതിയ ബി.ടെക് റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിന്റെ ഔദ്യോഗിക പ്രഖ്യാപനവും നടത്തും.</p>]]> </content:encoded>
</item>

<item>
<title>ഹെല്‍ത്തി കേരള കാമ്പയിൻ ഉദ്ഘാടനം; ആയുഷ് മെഗാ ക്വിസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1816</link>
<guid>https://thekeralajournal.com/1816</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699e4a7124d75.jpg" length="110724" type="image/jpeg"/>
<pubDate>Wed, 25 Feb 2026 06:33:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദേവികുളം നിയോജക മണ്ഡലംതല ഹെല്‍ത്തി കേരള കാമ്പയിന്റെ ഉദ്ഘാടനവും ജില്ലയിലെ വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾ പങ്കെടുത്ത ആയുഷ് മെഗാ ക്വിസ് മത്സരവും നടന്നു.</p>
<p>കുഞ്ചിതണ്ണി ഗവ. ഹൈസ്‌കൂളില്‍ നടന്ന പരിപാടി പള്ളിവാസല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മായ ഷാജു ഉദ്ഘാടനം ചെയ്തു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ തേജസ് കെ. ജോസ് അധ്യക്ഷത വഹിച്ചു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. കെ.എസ്. ശ്രീദർശൻ വിഷയാവതരണം നടത്തി.</p>
<p>പള്ളിവാസൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എം. വിജയൻ, ബെന്നി ഫിലിപ്പ്, എ.ഐ. റൂബി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. എം.എസ്. നൗഷാദ്, ഹൈസ്‌കൂൾ പ്രധാനാധ്യാപിക പി.ടി. രാധിക, ഹെൽത്തി കേരള കാമ്പയിൻ ജില്ലാ കൺവീനർ ഡോ. രാഖി രാജ്, നിയോജക മണ്ഡലം കൺവീനർ ഡോ. പി.ആർ. അഞ്ജലി എന്നിവർ സംസാരിച്ചു. ആയുഷ് മെഗാ ക്വിസ് മത്സരത്തിന് അഡ്വ. ഫെനി ജോയി നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി തുക അനുവദിക്കും</title>
<link>https://thekeralajournal.com/1815</link>
<guid>https://thekeralajournal.com/1815</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699e49970491e.jpg" length="75476" type="image/jpeg"/>
<pubDate>Wed, 25 Feb 2026 06:30:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ ഏലം കൃഷിക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു.</p>
<p>ഇടുക്കി ജില്ലയിൽ ഏലം കൃഷിനാശത്തിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായി അഞ്ച് കോടി രൂപ അനുവദിക്കും. ഇടുക്കി പാക്കേജിന്റെ മാർഗരേഖയിൽ ഇളവ് നൽകിയാണ് ഈ തുക അനുവദിച്ചത്.</p>
<p>ഫണ്ട് അടിയന്തരമായി കൃഷിവകുപ്പിന് നൽകണമെന്ന വ്യവസ്ഥയിലാണ് മന്ത്രിസഭ അനുമതി നൽകിയിരിക്കുന്നത്.</p>
<p>ഇത് ഏലം കർഷകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ.</p>]]> </content:encoded>
</item>

<item>
<title>ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അബ്ദുൽ റസാഖിന്</title>
<link>https://thekeralajournal.com/1814</link>
<guid>https://thekeralajournal.com/1814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699dd5411c021.jpg" length="48344" type="image/jpeg"/>
<pubDate>Tue, 24 Feb 2026 22:13:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ഏർപ്പെടുത്തിയ ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2023, അന്താരാഷ്ട്ര വോളിബോൾ താരവും പരിശീലകനും സംഘാടകനുമായ P. S. അബ്ദുൽ റസാഖ് നാണ് ലഭിച്ചത്.</p>
<p>ഒളിംപ്യൻ സുരേഷ് ബാബുയുടെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്‌കാരം, കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്.</p>
<p>കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി സ്വദേശിയായ അബ്ദുൽ റസാഖ് ദേശീയ-അന്തർദേശീയ തലങ്ങളിൽ വോളിബോളിന് നൽകിയ ദീർഘകാല സേവനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.</p>
<p>രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.</p>]]> </content:encoded>
</item>

<item>
<title>പുതുയുഗവും വികസന മുന്നേറ്റവും “തട്ടിപ്പ് യാത്രകൾ” – ബിജെപി</title>
<link>https://thekeralajournal.com/1813</link>
<guid>https://thekeralajournal.com/1813</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699dcc92c0639.jpg" length="69238" type="image/jpeg"/>
<pubDate>Tue, 24 Feb 2026 21:36:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടതുപക്ഷവും വലതുപക്ഷവും ജില്ലയിൽ നടത്തുന്ന യാത്രകൾ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള “തട്ടിപ്പ് യാത്രകൾ” ആണെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇടതുപക്ഷത്തിന്റെ വികസന മുന്നേറ്റ യാത്രയിലും പ്രതിപക്ഷത്തിന്റെ പുതുയുഗ യാത്രയിലും ഇടുക്കിയിലെ ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി നേതാക്കൾ എത്തുകയാണെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.</p>
<p>കഴിഞ്ഞ പത്ത് വർഷമായി ഭരണത്തിലിരുന്നിട്ടും ഇടുക്കിയിലെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നും, സ്വന്തം പട്ടയഭൂമിയിൽ നിയമാനുസൃതമായി നടത്തിയ നിർമ്മാണങ്ങൾക്കുപോലും ക്രമവൽക്കരണം എന്ന പേരിൽ വലിയ തുക നൽകേണ്ട സാഹചര്യമുണ്ടാക്കിയെന്നും ബിജെപി ആരോപിച്ചു. കട്ടപ്പന ഉൾപ്പെടെയുള്ള ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന വാഗ്ദാനം തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പും ഇപ്പോഴും ആവർത്തിക്കുകയാണെന്നും പറഞ്ഞു.</p>
<p>സി.എച്ച്.ആർ മേഖലയിൽ പട്ടയ നടപടികൾ സ്റ്റേ ചെയ്യുന്നതിന് മുമ്പ് സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാട് എടുത്തിരുന്നെങ്കിൽ പ്രശ്നം തുടരേണ്ടിവരില്ലായിരുന്നുവെന്നും, ലാൻഡ് രജിസ്റ്ററിൽ ഉണ്ടായ പിഴവുകൾ മൂലം സ്വന്തം ഭൂമിക്ക് അവകാശരേഖ ലഭിക്കാത്തത് മനുഷ്യാവകാശ ലംഘനമാണെന്നും ആരോപിച്ചു.</p>
<p>1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയ നടപടികൾ തുടരാൻ ഫെബ്രുവരി 23ന് ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന് മുമ്പ് നടപടികൾ പൂർത്തിയാക്കുമെന്നതിൽ സംശയമുണ്ടെന്ന് ബിജെപി നേതാക്കൾ പറഞ്ഞു. പട്ടയ പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് സർക്കാരിന്റെ നീക്കമെന്നും ആരോപിച്ചു.</p>
<p>ഇടുക്കിക്കായി പ്രഖ്യാപിച്ച പാക്കേജിന് ആവശ്യമായ ഗൗരവം സർക്കാർ നൽകിയിട്ടില്ലെന്നും, പ്രഖ്യാപിച്ച തുകയുമായി താരതമ്യം ചെയ്യുമ്പോൾ ചെലവഴിച്ചത് വളരെ കുറവാണെന്നും വിമർശിച്ചു. ബഫർസോൺ പ്രഖ്യാപനം ഉൾപ്പെടെ നിരവധി നടപടികൾ ഇടുക്കിയിലെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയെന്നും, വന്യജീവി ആക്രമണവും തെരുവുനായ പ്രശ്നവും ഉൾപ്പെടെ ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സർക്കാർ അവഗണനയാണ് കാണിക്കുന്നതെന്നും പറഞ്ഞു.</p>
<p>പ്രതിപക്ഷവും ക്രിയാത്മകമായി ഇടപെട്ടിരുന്നെങ്കിൽ പട്ടയ പ്രശ്നത്തിന് നേരത്തെ പരിഹാരം കാണാമായിരുന്നുവെന്നും, മുൻ ഭരണകാലത്തെ ഉത്തരവാദിത്തം മറന്നാണ് യുഡിഎഫ് നേതാക്കൾ ഇപ്പോൾ വാഗ്ദാനങ്ങളുമായി രംഗത്തെത്തുന്നതെന്നും ബിജെപി ആരോപിച്ചു.</p>
<p>ആരോഗ്യം, ടൂറിസം, തോട്ടം മേഖല, തൊഴിൽ സൃഷ്ടി തുടങ്ങിയ അടിസ്ഥാന മേഖലകളിൽ ദീർഘവീക്ഷണമില്ലാതെ, തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പി.ആർ. പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും യാത്രകളും മാത്രമാണ് ഇരു മുന്നണികളും നടത്തുന്നതെന്ന് ബിജെപി നേതാക്കൾ പറഞ്ഞു.</p>
<p>വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ജനറൽ സെക്രട്ടറിമാരായ കെ. കുമാർ, സി. സന്തോഷ് കുമാർ, രതീഷ് വരകുമല എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പിഎസ്‌സി പരീക്ഷയ്ക്ക് പ്രായപരിധി 40 ആയി ഉയർത്തി</title>
<link>https://thekeralajournal.com/1812</link>
<guid>https://thekeralajournal.com/1812</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699da98490824.jpg" length="122265" type="image/jpeg"/>
<pubDate>Tue, 24 Feb 2026 19:07:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജോലികൾക്കുള്ള നിയമന നടപടികൾ കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുന്നതിനായി പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ ഉയർത്തി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെയാണ് തീരുമാനം.</p>
<p>നിലവിൽ 36 വയസ്സായിരുന്ന പൊതുവിഭാഗത്തിനുള്ള പ്രായപരിധി 40 ആയി ഉയർത്തി.</p>
<p>എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് ഇനി 45 വയസ്സ് വരെ അപേക്ഷിക്കാം.</p>
<p>ഒബിസി വിഭാഗത്തിന് പ്രായപരിധി 43 വയസ്സായി നിശ്ചയിച്ചു.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്തിരിക്കുന്ന ഈ തീരുമാനം, സർക്കാർ സേവനങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകുന്ന സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>ഈ മാറ്റം Kerala Public Service Commission മുഖേന നടക്കുന്ന നിയമനങ്ങളിൽ ബാധകമാകും.</p>]]> </content:encoded>
</item>

<item>
<title>‘കേരള’ അല്ല, ഇനി ‘കേരളം’ : സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം</title>
<link>https://thekeralajournal.com/1811</link>
<guid>https://thekeralajournal.com/1811</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d8b1d293aa.jpg" length="115015" type="image/jpeg"/>
<pubDate>Tue, 24 Feb 2026 16:57:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിനു പകരം “കേരളം” എന്നാക്കി മാറ്റണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ‘സേവാ തീർത്ഥി’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.</p>
<p>ഇനി ബിൽ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കണം. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് “കേരള” എന്നാണുള്ളത്. അത് “കേരളം” എന്നാക്കി തിരുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.</p>
<p>ഇതിനായി 2024 ജൂണിൽ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. 2023 ഓഗസ്റ്റിലും സമാന പ്രമേയം പാസാക്കിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അത് തിരിച്ചയച്ചിരുന്നു. ആദ്യ പ്രമേയത്തിൽ ഒന്നാം പട്ടികയ്ക്കൊപ്പം എട്ടാം പട്ടികയിലും ഭേദഗതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തുന്ന തരത്തിൽ പരിഷ്‌കരിച്ച പ്രമേയം വീണ്ടും കേന്ദ്രത്തിന് അയച്ചു.</p>
<p>ബിൽ പാർലമെന്റിൽ പാസായാൽ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് “കേരളം” എന്നാകും.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് അവാര്‍ഡ് കട്ടപ്പനയ്ക്ക്</title>
<link>https://thekeralajournal.com/1810</link>
<guid>https://thekeralajournal.com/1810</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d601ca4c3d.jpg" length="121827" type="image/jpeg"/>
<pubDate>Tue, 24 Feb 2026 13:54:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ മികച്ച വില്ലേജ് ഓഫീസിനുള്ള റവന്യൂ അവാര്‍ഡ് കട്ടപ്പന വില്ലേജ് ഓഫീസിന് ലഭിച്ചു. വില്ലേജ് ഓഫീസറായ പി.സി. ജയനും വകുപ്പ് ഉദ്യോഗസ്ഥരുടെയും കൂട്ടായ പരിശ്രമമാണ് പുരസ്‌കാരം നേടാന്‍ കാരണമായത്. ഇന്ന് തിരുവനന്തപുരംയില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിന്നാണ് അവാര്‍ഡ് ഏറ്റുവാങ്ങുക.</p>
<p>സര്‍ക്കാര്‍ ഓഫീസുകള്‍ എന്നു കേള്‍ക്കുമ്പോള്‍ സാധാരണയായി ജനങ്ങളുടെ മനസിലേക്ക് വരുന്നത് കെട്ടിക്കിടക്കുന്ന ഫയലുകളും നീണ്ട കാത്തിരിപ്പുകളും തന്നെയാണ്. എന്നാല്‍ ഈ കാഴ്‌ചപ്പാടുകളെയെല്ലാം തിരുത്തുന്ന പ്രവര്‍ത്തനങ്ങളാണ് കട്ടപ്പന വില്ലേജ് ഓഫീസില്‍ നടക്കുന്നത്.</p>
<p>കൃത്യനിഷ്ഠയാര്‍ന്ന പ്രവര്‍ത്തനം, സുതാര്യ ഇടപെടലുകള്‍, ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍, വിവിധ സര്‍ട്ടിഫിക്കറ്റുകളുടെ വിതരണം, സര്‍ക്കാര്‍ ഭൂമി സംരക്ഷണം, തെരഞ്ഞെടുപ്പ്-സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ സമയബന്ധിത നിര്‍വഹണം, റവന്യൂ റിക്കവറി, നികുതി പിരിവ്, പോക്കുവരവ്, പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ കാലതാമസം കൂടാതെ എത്തിക്കല്‍ തുടങ്ങിയ ഘടകങ്ങളാണ് അവാര്‍ഡിന് അര്‍ഹമാക്കിയത്.</p>
<p>ജീവനക്കാരുടെ കൂട്ടായ പ്രവര്‍ത്തനവും ഫയല്‍ തീര്‍പ്പാക്കുന്നതിലെ വേഗതയുമാണ് വിജയത്തിന് പിന്നിലെ പ്രധാന കാരണമെന്ന് വില്ലേജ് ഓഫീസര്‍ ജയന്‍ പറഞ്ഞു. സ്‍മാര്‍ട്ട് വില്ലേജ് ഓഫീസ് സംവിധാനത്തിലേക്ക് മാറിയതോടെ സേവനങ്ങള്‍ കൂടുതല്‍ വേഗത്തില്‍ ജനങ്ങളിലെത്താന്‍ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>തുടര്‍ച്ചയായ നാലാം വര്‍ഷമാണ് റവന്യൂ അവാര്‍ഡ് കട്ടപ്പനയെ തേടിയെത്തുന്നത്. മുന്‍വര്‍ഷങ്ങളില്‍ ജയ്‌സണ്‍ ജെ. ഒഴുകയില്‍, അമ്പിളി പി. മോഹനന്‍, എം.ജെ. ജോര്‍ജുകുട്ടി എന്നിവര്‍ക്ക് മികച്ച വില്ലേജ് ഓഫീസര്‍മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.</p>
<p>2010ലെ സെന്‍സസില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചതിന് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ വ്യക്തിയാണ് പി.സി. ജയന്‍. ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ വിവിധ സെക്ഷനുകളില്‍നിന്നുള്ള ലീസ്, ആര്‍.ആര്‍ കളക്ഷന്‍, പട്ടയ കണക്കുകള്‍, എല്‍.ടി പട്ടയ വിവരങ്ങള്‍, ഐ.ടി. സെല്ലില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റ് കണക്കുകള്‍ എന്നിവ ശേഖരിച്ച് ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തില്‍ ക്രോസ് വെരിഫിക്കേഷന്‍ നടത്തി മാര്‍ക്ക് ഷീറ്റ് തയ്യാറാക്കിയ ശേഷമാണ് അവാര്‍ഡ് നല്‍കുന്നത്.</p>
<p>സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍മാരായ സി.ആര്‍. റെജി, പ്രവീണ പി. സോമന്‍, കെ.കെ. സുനില്‍, വില്ലേജ് അസിസ്റ്റന്റ് രവികുമാര്‍, ടൈപ്പിസ്റ്റ് ശ്രീജേഷ്, ഫീല്‍ഡ് അസിസ്റ്റന്റുമാരായ ആശമോള്‍, രാജേഷ്, ഓഫീസ് അസിസ്റ്റന്റുമാരായ ലിറ്റില്‍ തെരേസ്, അനന്തകൃഷ്ണന്‍, ജീവനക്കാരിയായ മിനി എന്നിവരാണ് ഓഫീസിലെ മറ്റ് ജീവനക്കാര്‍.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ഇടത്&#45;വലത് മുന്നണികൾ ഒളിച്ചുകളി നടത്തുകയാണെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/1809</link>
<guid>https://thekeralajournal.com/1809</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d52bf72e56.jpg" length="58452" type="image/jpeg"/>
<pubDate>Tue, 24 Feb 2026 12:57:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ ഇടത്-വലത് മുന്നണികൾ ഒളിച്ചുകളി നടത്തുകയാണെന്ന് ഭാരത് ധർമ്മ ജനസേന (ബി.ഡി.ജെ.എസ്) ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു.</p>
<p>നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പട്ടയ പ്രശ്നം, രൂക്ഷമായ വന്യജീവി ആക്രമണം തുടങ്ങി ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ പരസ്പരം ആരോപണ-പ്രത്യാരോപണങ്ങൾ ഉയർത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന രാഷ്ട്രീയ നാടകമാണ് ഇരു മുന്നണികളും നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. കാലാകാലങ്ങളായി മാറിമാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ തുല്യമായ ഉത്തരവാദിത്തമുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.</p>
<p>കട്ടപ്പനയിലെ ഷോപ്പ്സൈറ്റുകൾക്കും നിർമ്മാണ നിരോധനവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സംസ്ഥാന സർക്കാരിന് വ്യക്തത വരുത്താൻ കഴിയുന്നില്ലെന്നും വിമർശിച്ചു. വകുപ്പുകൾ തമ്മിൽ പരസ്പരം കുറ്റപ്പെടുത്തുന്ന നിലയിലേക്കാണ് ഭരണകൂടം മാറിയതെന്നും, വർഗീയതയെ കൂട്ടുപിടിച്ച് അധികാരം പിടിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന്റെ ശ്രമമെന്നും യോഗം ആരോപിച്ചു.</p>
<p>ഇടുക്കിയിലൂടെ കടന്നുപോയ മുന്നണി ജാഥകൾ പരസ്പരം ചളിവാരിയെറിയുന്ന രാഷ്ട്രീയ പ്രചരണത്തിനപ്പുറം ജനകീയ വിഷയങ്ങളെ സൗകര്യപൂർവ്വം അവഗണിച്ചതായും കമ്മിറ്റി അഭിപ്രായപ്പെട്ടു.</p>
<p>കട്ടപ്പനയിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സണുമായ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാർഥേശൻ ശശികുമാർ, നേതാക്കളായ ബിനീഷ് കെ.പി., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, സന്ദീപ് ഇ.യു., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സിന്ധു കെ.എസ്., അശോകൻ കാരുവേലിൽ, സുരേഷ് പി.സി. എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും</title>
<link>https://thekeralajournal.com/1808</link>
<guid>https://thekeralajournal.com/1808</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d264852ae9.jpg" length="66535" type="image/jpeg"/>
<pubDate>Tue, 24 Feb 2026 09:47:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.</p>
<p>സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാനും വിവിധ ബില്ലുകൾ അടയ്ക്കാനും ഇനി ആപ്പ് വഴിയോ വെബ്‌പോർട്ടൽ വഴിയോ പൊതുജനങ്ങൾക്ക് സൗകര്യം ലഭിക്കും. ഭരണനിർവ്വഹണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ജനന സർട്ടിഫിക്കറ്റ്, ക്ഷേമപദ്ധതികൾ, പെൻഷനുകൾ തുടങ്ങി സർവ്വതലസ്പർശിയായ 150-ത്തിലധികം സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ഏകീകരിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും പരാതികൾ സമർപ്പിക്കാനും അപേക്ഷകളുടെ നില അറിയാനും അപ്‌ഡേറ്റുകൾ നേടാനും സാധിക്കുന്ന സൗകര്യവും ഇതിലുണ്ട്.</p>
<p>സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സേവനങ്ങൾ തേടേണ്ടി വന്ന കാലഘട്ടത്തിൽ നിന്ന് വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാകുന്ന ഡിജിറ്റൽ ഭരണകാലത്തിലേക്ക് കേരളം മുന്നേറുകയാണെന്ന് സർക്കാർ വിലയിരുത്തുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ നടപ്പിലാക്കിയ വിവിധ ജനകീയ ഭരണപരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ ആപ്പ് അവതരിപ്പിക്കുന്നതെന്നും ഇത് ഭരണസംസ്കാരത്തിൽ ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സാൻജോ കോളേജിൽ നടന്ന സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു</title>
<link>https://thekeralajournal.com/1807</link>
<guid>https://thekeralajournal.com/1807</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d0bdcce297.jpg" length="86536" type="image/jpeg"/>
<pubDate>Tue, 24 Feb 2026 07:55:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സബ് ജൂനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് സാൻജോ കോളേജ് മുല്ലക്കാനം സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന മത്സരങ്ങളിൽ 14 ജില്ലകളിൽ നിന്നുള്ള ആണ്‍കുട്ടികളും പെൺകുട്ടികളും പങ്കെടുത്തു.</p>
<p>പരിപാടി രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജോഷി കന്യാക്കുഴി, കൺവീനർ ബെന്നി പാലക്കാട്ട്, വാർഡ് മെമ്പർ ബാബു കൊച്ചുപുര, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, അസോസിയേഷൻ ജില്ലാ സെക്രട്ടറി ഷർമിള ബാദുരി മനോജ്, എ. സുനിൽകുമാർ, എ.എസ്. സുനീഷ്, ഷിജോ തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.</p>
<p>ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ജില്ല ടീം ഒന്നാം സ്ഥാനവും പാലക്കാട് ജില്ല ടീം രണ്ടാം സ്ഥാനവും നേടി.</p>
<p>പെൺകുട്ടികളുടെ വിഭാഗത്തിൽ എറണാകുളം ജില്ല ടീം ഒന്നാം സ്ഥാനവും പാലക്കാട് ജില്ല ടീം രണ്ടാം സ്ഥാനവും നേടി.</p>
<p>സമാപന സമ്മേളനം ദേശീയ കായിക താരം വി.ബി. ബിനീഷ് ഉദ്ഘാടനം ചെയ്തു. സാൻജോ കോളേജ് മാനേജർ ഫാജോബിൻ പേണാട്ടുകുന്നേൽ, എസ്‌എൻഡിപി യോഗം രാജാക്കാട് ശാഖ പ്രസിഡന്റ് സാബു വാവലക്കാട്ട്, ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ, സെക്രട്ടറി ഷാജിമോൻ, അസോസിയേഷൻ ഭാരവാഹികളായ ഷിജോ കെ. തോമസ്, ടി.പി. ബഷീർ, മുഹമ്മദ് റാഫി, ഷാഹുൽ ഹമീദ്, കെ. പ്രദീപ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വിപിൻ സി. അഗസ്റ്റ്യൻ, കായികാദ്ധ്യാപകൻ ജിജി ജോസ്, രാജാക്കാട് എസ്‌.ഐ. അഭിജിത്, പഞ്ചായത്ത് അംഗങ്ങളായ ടി.കെ. സുജിത്, സാജു എബ്രാഹം എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല നിയമ സാക്ഷരത ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.</title>
<link>https://thekeralajournal.com/1806</link>
<guid>https://thekeralajournal.com/1806</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d0ad668815.jpg" length="123003" type="image/jpeg"/>
<pubDate>Tue, 24 Feb 2026 07:50:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സാമൂഹിക നീതി ദിനത്തോടനുബന്ധിച്ച് കോളേജ് വിദ്യാർത്ഥികൾക്കായി ജില്ലാതല നിയമ സാക്ഷരത ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. എക്സൈസ് വകുപ്പും വിമുക്തി മിഷൻയും സംയുക്തമായി നടത്തുന്ന പരിപാടി ഫെബ്രുവരി 26 വ്യാഴാഴ്ച രാവിലെ 10 മണിക്ക് College of Applied Science (IHRD) Muttom ൽ നടക്കും.</p>
<p>ഇടുക്കി ജില്ലയിലെ എല്ലാ കോളേജുകളിൽ നിന്നുമുള്ള രണ്ട് പേർ അടങ്ങിയ ടീമുകൾക്ക് പങ്കെടുക്കാം. അബ്കാരി നിയമം, എൻ.ഡി.പി.എസ് നിയമം, ഭാരതീയ ന്യായ സംഹിത, വിമുക്തി മിഷൻ പ്രവർത്തനങ്ങൾ എന്നിവയാണ് വിഷയങ്ങൾ.</p>
<p>മത്സരത്തിൽ ഒന്നാം സമ്മാനമായി 3000 രൂപയും, രണ്ടാം സമ്മാനമായി 2000 രൂപയും, മൂന്നാം സമ്മാനമായി 1000 രൂപയും നൽകും. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് ജില്ലയിൽ സ്വീകരണം നൽകി</title>
<link>https://thekeralajournal.com/1805</link>
<guid>https://thekeralajournal.com/1805</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d01e758dba.jpg" length="164236" type="image/jpeg"/>
<pubDate>Tue, 24 Feb 2026 07:13:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം/അടിമാലി: സംസ്ഥാനത്തെ വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇടുക്കി ജില്ലയിൽ പ്രവേശിച്ചു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഭിച്ച സ്വീകരണങ്ങളിൽ സംസാരിക്കവെ, ഇടുക്കി വികസനവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങൾ നടപ്പാക്കാതെ എൽഡിഎഫ് സർക്കാർ ജനങ്ങളെ വഞ്ചിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ കട്ടപ്പനയിൽ നേരിട്ട് എത്തി 18,000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പ്രഖ്യാപിച്ചെങ്കിലും അത് പ്രഖ്യാപനത്തിൽ മാത്രം ഒതുങ്ങിയതാണെന്ന് സതീശൻ പറഞ്ഞു. ജില്ലയിലെ കർഷകരോടും ഇതേ സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും, കരിനിയമങ്ങൾ അടിച്ചേൽപ്പിച്ച് കർഷകരെ കുടിയൊഴിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>യുഡിഎഫ് അധികാരത്തിലെത്തിയാൽ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കുമെന്നും, ഉപാധിരഹിത പട്ടയം എല്ലാവർക്കും നൽകുമെന്നും, സി.എച്ച്‌.ആർ വനഭൂമിയല്ലെന്ന നിലപാട് കോടതിയിൽ സത്യവാങ്മൂലം നൽകി വ്യക്തമാക്കുമെന്നും സതീശൻ പറഞ്ഞു.</p>
<p>നെടുങ്കണ്ടത്ത് വൻ സ്വീകരണം</p>
<p>നെടുങ്കണ്ടത്ത് എത്തിച്ചേർന്ന പുതുയുഗ യാത്രയ്ക്ക് വൻ സ്വീകരണമാണ് ഒരുക്കിയത്. ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച പ്രകടനത്തിൽ നിയോജകമണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ നിന്നായി അയ്യായിരത്തിലധികം പ്രവർത്തകർ പങ്കെടുത്തു. പഞ്ചായത്ത് ജംഗ്ഷനിൽ നിന്ന് തുറന്ന ജീപ്പിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സതീശനെ സമ്മേളന വേദിയിലേക്ക് എത്തിച്ചു.</p>
<p>തുടർന്ന് നടന്ന സ്വീകരണ സമ്മേളനത്തിൽ യുഡിഎഫ് ഉടുമ്പൻചോല നിയോജകമണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ അധ്യക്ഷത വഹിച്ചു. എം.കെ. പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. അടൂർ പ്രകാശ് എംപി, ഡീൻ കുര്യാക്കോസ് എംപി, ബി.ആർ.എം. ഷഫീർ, ഷാനിമോൾ ഉസ്മാൻ, വി.കെ. ശ്രീകണ്ഠൻ എംപി, ജോസഫ് വാഴയ്ക്കൻ, റോയി കെ. പൗലോസ്, ജോയി വെട്ടിക്കുഴി തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699d01f3b1c2c.jpg" alt=""></p>
<p>അടിമാലിയിൽ ജില്ലയിൽ പ്രവേശനം</p>
<p>അടിമാലിയിൽ പുതുയുഗ യാത്രയ്ക്ക് ആദ്യ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രവർത്തകർ പ്രതിപക്ഷ നേതാവിനെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചു. നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു.</p>
<p>യുഡിഎഫ് ഇപ്പോൾ വെറും പ്രതിപക്ഷമല്ലെന്നും ജനങ്ങളുടെ ആഗ്രഹം നിറവേറ്റാൻ അധികാരത്തിലേക്ക് വരേണ്ട മുന്നണിയായി മാറിയിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.</p>
<p>സ്വീകരണ സമ്മേളനത്തിന് മുമ്പ്, പ്രതിപക്ഷ നേതാവ് കർഷക സംഘടനാ നേതാക്കളുമായും ആദിവാസി ഗോത്രസംഘടനാ പ്രതിനിധികളുമായും വ്യാപാരികളുമായും ദളിത് സംഘടനാ നേതാക്കളുമായും തോട്ടം തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തി. ജില്ലയിലെ വികസനവും ഭൂപ്രശ്നങ്ങളും ചർച്ച ചെയ്തു. അടിമാലി ക്ലബ് ഹാളിലായിരുന്നു യോഗം.</p>]]> </content:encoded>
</item>

<item>
<title>സംഘാടന മികവിൽ സ്കാർഫേസ് സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ്</title>
<link>https://thekeralajournal.com/1804</link>
<guid>https://thekeralajournal.com/1804</guid>
<description><![CDATA[ രണ്ട് വിഭാഗങ്ങളിലും യൂത്ത് വിങ് കട്ടപ്പന ജേതാക്കൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cfed0473b5.jpg" length="168098" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:58:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്കാർഫേസ് സ്പോർട്സ് ക്ലബ്യും കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങ്യും ചേർന്ന് സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സംഘാടന മികവിന്റെയും കൂട്ടായ്മയുടെയും ഉജ്ജ്വല ഉദാഹരണമായി മാറി.</p>
<p>കട്ടപ്പനയിലെ ക്രിക്കറ്റ് പ്രേമികളെയും വിവിധ സംഘടനകളെയും ഒരേ വേദിയിൽ ഒന്നിപ്പിച്ച മത്സരം ആവേശത്തിലും അച്ചടക്കത്തിലും നിറഞ്ഞ കായിക മഹോത്സവമായി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച മത്സരങ്ങൾ നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699d05cc837b3.jpg" alt=""></p>
<p>40 വയസ്സിന് മുകളിലും താഴെയും രണ്ട് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മർച്ചൻ്റ്സ് യൂത്ത് വിങ് കട്ടപ്പന രണ്ട് കാറ്റഗറികളിലും ജേതാക്കളായി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699d06569fabe.jpg" alt=""></p>
<p>ലഹരിക്കെതിരെ ഒരു നാട് ഒന്നായി അണിചേർന്ന സന്ദേശവുമായി സംഘടിപ്പിച്ച കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസൺ 2, ക്രിക്കറ്റ് ആരാധകർക്കും കായികപ്രേമികൾക്കും നവ്യാനുഭവമായി മാറി. ലീഗിന്റെ വിജയകരമായ നടത്തിപ്പിന് സ്കാർഫേസ് ക്ലബ് അംഗങ്ങൾ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിൽ പട്ടയവിതരണത്തിന് ഹൈക്കോടതി അനുമതി</title>
<link>https://thekeralajournal.com/1803</link>
<guid>https://thekeralajournal.com/1803</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf8e81d0b8.jpg" length="66784" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:33:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ പട്ടയവിതരണത്തിന് സംസ്ഥാന സർക്കാരിന് അനുമതി നൽകി കേരള ഹൈക്കോടതി. പട്ടയവിതരണത്തിന് രണ്ടുവർഷമായി നിലവിലുണ്ടായിരുന്ന വിലക്കാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.</p>
<p>1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. 2024 ജനുവരിയിലെ ഇടക്കാല ഉത്തരവിലൂടെ നൽകിയ ഇളവിനെ തുടർന്നാണ് ഇപ്പോൾ അന്തിമമായി പട്ടയവിതരണം തുടരാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ പട്ടയം വിതരണം ചെയ്യാം.</p>
<p>ദേവികുളം, ഉടുമ്പുചോല, പൂരുമേട് എന്നിവിടങ്ങളിലെ നിരവധി കുടിയേറ്റ കർഷകർക്ക് ആശ്വാസമാകുന്നതാണ് ഈ കോടതി വിധി. സർക്കാർ നൽകിയ ഉപഹർജി പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.</p>
<p>ജില്ലയിലെ പട്ടയവിതരണം തുടരാമെന്ന ഹൈക്കോടതി വിധി സർക്കാർ ജില്ലയിലെ കർഷകർക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കുടുംബ യോഗവാര്‍ഷികം നടത്തി</title>
<link>https://thekeralajournal.com/1802</link>
<guid>https://thekeralajournal.com/1802</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf7e43c122.jpg" length="71736" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:29:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയനിലെ 1390 നമ്പർ എൻ.ആർ സിറ്റി ശാഖയുടെ ടി.കെ. മാധവൻ (ബി) കുടുംബയോഗത്തിന്റെ വാർഷികം നടത്തി. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ ഉദ്ഘാടനം ചെയ്തു.</p>
<p>ശാഖാ പ്രസിഡന്റ് കെ.പി. ജയിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ സെക്രട്ടറി പി.കെ. സുനിൽകുമാർ സംഘടനാ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ കെ.ജി. വിജയൻ, രാജു ഉപ്പുകണ്ടത്തിൽ എന്നിവർ സംസാരിച്ചു.</p>
<p>യോഗത്തിൽ ചെയർമാനായി രാജുവിനെയും കൺവീനറായി കെ.ആർ. മനോജിനെയും തെരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപത: അഖിലകേരള വടംവലി മത്സരം രാജാക്കാട് നടന്നു</title>
<link>https://thekeralajournal.com/1801</link>
<guid>https://thekeralajournal.com/1801</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf778ecbd4.jpg" length="110630" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:27:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം, രാജാക്കാട്–കുഞ്ചിത്തണ്ണി മേഖല യൂണിറ്റുകൾ ചേർന്ന് രണ്ടാമത് അഖിലകേരള വടംവലി മത്സരം സംഘടിപ്പിച്ചു. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളി ഗ്രൗണ്ടിലായിരുന്നു മത്സരം.</p>
<p>ഒന്നാം സ്ഥാനത്ത് നിന്ന് 16ാം സ്ഥാനത്തേക്കുള്ള ടീമുകൾക്ക് ₹55,555 മുതൽ ₹5,001 വരെ ക്യാഷ് പ്രൈസുകളും ട്രോഫികളും വ്യക്തിഗത ക്യാഷ് അവാർഡുകളും വിതരണം ചെയ്തു. കേരളത്തിലെ പ്രമുഖ 34 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.</p>
<p>മേഖലാ പ്രസിഡന്റ് എബിൻ ആഗസ്തി അധ്യക്ഷത വഹിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ ആയിരുന്നു. രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖ പ്രഭാഷണം നടത്തി. രൂപത മുഖ്യവികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തി.</p>
<p>രാജാക്കാട് ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, മേഖലാ ഡയറക്ടർ ഫാ. ജോസ് പുതിയാപറമ്പിൽ, രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, രാജാക്കാട് സബ് ഇൻസ്പെക്ടർ അഭിജിത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി.എസ്. ബിജു, ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, അലക്സ് പുളിമൂട്ടിൽ, സിസ്റ്റർ റോസ്ന എന്നിവർ സംസാരിച്ചു.</p>
<p>കെസിവൈഎം രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ സ്വാഗതവും ജെറിൻ ജെ. പട്ടാംകുളം നന്ദിയും അർപ്പിച്ചു.</p>
<p>മത്സരത്തിൽ വേങ്ങാട് കവിത ടീം ഒന്നാം സ്ഥാനവും ഗുരുവായൂർ സ്റ്റാർ വിഷൻ ടീം രണ്ടാം സ്ഥാനവും നേടി.</p>]]> </content:encoded>
</item>

<item>
<title>ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല–സാക്ഷരതാ മിഷൻ സംയുക്ത കോഴ്സിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി</title>
<link>https://thekeralajournal.com/1800</link>
<guid>https://thekeralajournal.com/1800</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf63ce9af0.jpg" length="358186" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:22:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ബിരുദ കോഴ്സുകളിലേക്കുള്ള ഫെബ്രുവരി സെക്ഷൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. മാർച്ച് 3 വരെയാണ് രജിസ്‌ട്രേഷൻ കാലാവധി.</p>
<p>പ്ലസ് ടു അല്ലെങ്കിൽ ഹയർ സെക്കൻഡറി തുല്യതാ കോഴ്സ് പൂർത്തിയാക്കി ഉപരിപഠനത്തിന് യോഗ്യത നേടിയവർക്കും പൊതുവിഭാഗത്തിൽ ഉൾപ്പെട്ട ബിരുദ പഠനം ആഗ്രഹിക്കുന്നവർക്കും വിവിധ കോഴ്സുകളിലേക്ക് രജിസ്റ്റർ ചെയ്യാം. പ്രവേശനത്തിന് ഓൺലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. സർവകലാശാലയുടെ വെബ്സൈറ്റിൽ പഠിതാക്കൾക്ക് രജിസ്റ്റർ ചെയ്യാം.</p>
<p>ഫീസ് സംബന്ധിച്ച വിവരങ്ങൾ നൽകുമ്പോൾ Sponsor എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുകയും അതിൽ KERALA STATE LITERACY MISSION AUTHORITY സെലക്ട് ചെയ്യുകയും വേണം. ഇങ്ങനെ രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ സാക്ഷരതാ മിഷന്റെ ആനുകൂല്യങ്ങൾ ലഭ്യമാകൂ.</p>
<p>ഫീസ് ഇന്ത്യൻ ബാങ്കിന്റെ തിരുവനന്തപുരം വഞ്ചിയൂർ ശാഖയിലെ</p>
<p>DIRECTOR, KERALA STATE LITERACY MISSION AUTHORITY</p>
<p>A/C No: 8137805854</p>
<p>IFSC: IDIB000V133</p>
<p>എന്ന അക്കൗണ്ടിൽ അടച്ച ശേഷം, ഫീസ് അടച്ചതിന്റെ വിവരങ്ങൾ, അപേക്ഷാ ഫോറത്തിന്റെ പകർപ്പ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷൻ ജില്ലാ ഓഫീസിൽ സമർപ്പിക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 📞 04862-232294</p>]]> </content:encoded>
</item>

<item>
<title>പാമ്പനാർ സേവനാലയം ജംഗ്ഷനിലെ കൊടുംവളവ് അപകട കെണിയായി മാറുന്നു</title>
<link>https://thekeralajournal.com/1799</link>
<guid>https://thekeralajournal.com/1799</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf5909eebb.jpg" length="130644" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:19:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദേശീയപാത 183യിലെ പാമ്പനാർ സേവനാലയം ജംഗ്ഷനിലെ കൊടുംവളവ് വാഹന ഡ്രൈവർമാർക്കും കാൽനട യാത്രികർക്കും ഒരുപോലെ അപകട കെണിയായി മാറുന്നു. കഴിഞ്ഞ ദിവസം ഇവിടെ കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടമുണ്ടായി. കാർ പോസ്റ്റിൽ ഇടിച്ചു നിന്നതിനാൽ സമീപത്തെ കൊക്കയിലേക്ക് പതിക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.</p>
<p>ഈ ഭാഗത്ത് അപകടമില്ലാത്ത ദിവസങ്ങൾ അപൂർവമാണെന്ന് നാട്ടുകാർ പറയുന്നു. വളവ് മൂലം വാഹനങ്ങൾ തൊട്ടരികിലെത്തുമ്പോഴാണ് എതിർദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണുന്നത്. റോഡ് പരിചയമില്ലാത്ത ഡ്രൈവർമാർ സ്ഥിരമായി അപകടങ്ങളിൽപ്പെടുന്നത് പതിവായിരിക്കുകയാണ്.</p>
<p>രാത്രിയും പകലുമായി നിരവധി വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയാണിത്. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള വാഹനങ്ങളും പരിചയമില്ലാത്ത ഡ്രൈവർമാരും അപകടത്തിൽപ്പെടുന്നത് സാധാരണമാണ്. റോഡിനിരുവശവും വള്ളി പടർപ്പുകൾ പന്തലിച്ചു വളർന്നതിനാൽ എതിർവശത്ത് നിന്നുള്ള വാഹനങ്ങൾ പലപ്പോഴും കാണാൻ സാധിക്കാത്ത സാഹചര്യമുണ്ട്.</p>
<p>കൂടാതെ ഈ ഭാഗത്ത് അമിതവേഗം കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. നിലവിൽ കാൽനട യാത്രികർ ഉൾപ്പെടെ ഭയപ്പാടോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. ദേശീയപാത വിഭാഗത്തിന്റെ നേതൃത്വത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>കോളപ്ര–കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1798</link>
<guid>https://thekeralajournal.com/1798</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf4f9171b5.jpg" length="119462" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:16:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിന്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കോളപ്ര–കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടൂറിസം സാധ്യതകളെയും പ്രയോജനപ്പെടുത്താനാണ് പദ്ധതിക്ക് തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു. വിഭവങ്ങളുടെ കൃത്യമായ ഉപയോഗത്തിലൂടെയാണ് വികസനം സാധ്യമാകുന്നതെന്നും അതിന് ഉത്തമ ഉദാഹരണമാണ് കോളപ്ര–കാഞ്ഞാർ ടൂറിസം പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ പ്രദേശമായതിനാൽ ഈ പദ്ധതി വലിയ മുതൽക്കൂട്ടായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>വികസനത്തിന്റെ പാതയിലുള്ള ഇടുക്കിയിൽ മികച്ച നിലവാരമുള്ള റോഡുകളാണ് നിലവിലുള്ളത്. ഇന്ന് ഉദ്ഘാടനം ചെയ്ത മലയോര ഹൈവേ അതിന്റെ ഉദാഹരണമാണ്. റോഡുകളുടെ വികസനം ടൂറിസം മേഖലയുടെയും വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ പ്രകൃതി സൗന്ദര്യം, ആയുർവേദ ചികിത്സാരംഗം, പരമ്പരാഗത കലാരൂപങ്ങൾ എന്നിവ ടൂറിസം രംഗത്തെ ശക്തിപ്പെടുത്തുന്ന ഘടകങ്ങളാണെന്നും ഇടുക്കിയിലെ വിവിധ പ്രദേശങ്ങളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>കുടയത്തൂർ പഞ്ചായത്തിന് മുന്നിലുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വോളിബോൾ കോർട്ട് നവീകരണത്തിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി ഉടൻ അനുമതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>കുടയത്തൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന യോഗത്തിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. കെ.ഐ.ഐ.ഡി.സി പ്രോജക്‌ട് കോർഡിനേറ്റർ സിജോ വർഗീസ് റിപ്പോർട്ട് അവതരിപ്പിച്ചു. കോഴിക്കോട് എഫ്‌.എസ്‌.ഐ.ടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒയും എം.ഡിയുമായ വി.പി. ഹബീബ് റഹ്മാൻ പദ്ധതി വിശദീകരിച്ചു.</p>
<p>കുടയത്തൂർ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയികളെ ചടങ്ങിൽ ആദരിച്ചു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, കെഐഐഡിസി അഡീഷണൽ സി.ഇ.ഒ ബാജി ചന്ദ്രൻ ആർ, എം.വി.ഐ.പി സൂപ്രണ്ടിങ് എഞ്ചിനീയർ ബാലശങ്കർ, ടൂറിസം പ്രമോഷൻ കൗൺസിൽ സംഘാടകസമിതി പ്രസിഡന്റ് ഫ്രാൻസിസ് കരിമ്പാനി തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റോഡിലെ കുഴി : കാര്‍ കനാലിന്റെ തിട്ടയിലിടിച്ച്‌ നിന്നു</title>
<link>https://thekeralajournal.com/1797</link>
<guid>https://thekeralajournal.com/1797</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf495c6b3e.jpg" length="130821" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:15:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ : ഇടവെട്ടിച്ചിറ കനാൽ കവലയിലാണ് അപകടം ഉണ്ടായത്. റോഡിലെ കുഴി വെട്ടിച്ച് ഒഴിവാക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് വീണ് തിട്ടിയിലിടിച്ച് നിൽക്കുകയായിരുന്നു. ഡ്രൈവർ സമയോചിതമായി വെള്ളത്തിലേക്ക് ചാടി രക്ഷപ്പെട്ടു.</p>
<p>കനാൽ കവലയിലെ റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകി കുഴി രൂപപ്പെട്ടിരിക്കുകയാണ്. ഇതാണ് അപകടത്തിന് പ്രധാന കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്. പലതവണ പരാതി നൽകിയതിനെ തുടർന്ന് ഭാഗികമായി അറ്റകുറ്റപ്പണികൾ നടത്തിയെങ്കിലും ഇപ്പോഴും പൈപ്പ് പൊട്ടി വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. ഇതുമൂലം റോഡും ഗുരുതരമായി തകർന്ന നിലയിലാണ്.</p>
<p>ദിവസേന സ്കൂൾ ബസുകൾ അടക്കം നിരവധി വാഹനങ്ങൾ ഇതുവഴി സഞ്ചരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം ഇടവെട്ടിയിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വാർഡ് മെമ്പർ അനൂപ് വി.കെ.യുടെ നേതൃത്വത്തിൽ ചില മെമ്പർമാർ ചേർന്ന് വാട്ടർ അതോറിറ്റി എ.ഇ.യെ ഉപരോധിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ പൈപ്പ് തകരാർ പരിഹരിച്ച് കുഴി അടയ്ക്കുമെന്ന് ഉറപ്പ് നൽകിയിരുന്നുവെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് പരാതി.</p>
<p>ഇനിയും വൈകുകയാണെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് വാർഡ് മെമ്പർ അനൂപ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>യുവജനങ്ങള്‍ക്കായി ടീം കേരള പരിശീലനം ആരംഭിച്ചു</title>
<link>https://thekeralajournal.com/1796</link>
<guid>https://thekeralajournal.com/1796</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf3b2a9be7.jpg" length="101967" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:11:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ, ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ യുവജനങ്ങൾക്കായി ടീം കേരള പരിശീലനം ആരംഭിച്ചു.</p>
<p>കോളേജ് പ്രിൻസിപ്പൽ ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ച യോഗം തൊടുപുഴ പോലീസ് സ്റ്റേഷൻ പി.ആർ.ഒ വി.എ. ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ശങ്കർ എം.എസ്, തൊടുപുഴ ഫയർ സ്റ്റേഷൻ ഓഫീസർ ടി.എച്ച്. സാദിഖ്, ഓഫീസർമാരായ സച്ചിൻ സാജൻ, അജയകുമാർ എന്നിവർ പങ്കെടുത്തു.</p>
<p>സാഹസിക പരിശീലകരായ മോഹൻ, സനൽ, പ്രദീപ് ടി.ആർ, എം.പി ശശീന്ദ്രൻ, ഡോ. ബോണി ബോസ് എന്നിവർ ക്ലാസുകൾ നയിച്ചു. ദുരന്തനിവാരണം, ഫസ്റ്റ് എയ്ഡ്, ഫയർ റെസ്‌ക്യൂ മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു പരിശീലനം.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീ ബ്ലോക്ക് കോർഡിനേറ്റർ ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/1795</link>
<guid>https://thekeralajournal.com/1795</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699cf34d1c81d.jpg" length="44538" type="image/jpeg"/>
<pubDate>Tue, 24 Feb 2026 06:09:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളുടെ ബ്ലോക്ക് തല നിർവഹണത്തിനായി ബ്ലോക്ക് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.</p>
<p><strong>ഒഴിവുകൾ</strong>:</p>
<p>ബ്ലോക്ക് കോഓർഡിനേറ്റർ (നോൺ ഫാം എൽ.എച്ച്‌, എസ്‌ഐഎസ്ഡി ഡിയുജികെവൈ, ബി.സി1) – 3 ഒഴിവുകൾ</p>
<p>ബ്ലോക്ക് കോഓർഡിനേറ്റർ (ഫാം എൽ.എച്ച്‌, ബി.സി2) – 1 ഒഴിവ്</p>
<p><strong>യോഗ്യത</strong>:</p>
<p>നോൺ ഫാം വിഭാഗം: ബിരുദാനന്തര ബിരുദം</p>
<p>ഫാം വിഭാഗം: വി.എച്ച്.എസ്.ഇ അഗ്രി/ലൈവ് സ്റ്റോക്ക്</p>
<p>കുടുംബശ്രീ / കുടുംബശ്രീ ഓക്‌സിലറി അംഗം ആയിരിക്കണം</p>
<p><strong>പ്രായപരിധി</strong>:</p>
<p>ജനുവരി 31നു 35 വയസിൽ കവിയരുത്</p>
<p>ശമ്പളം: പ്രതിമാസം ₹20,000</p>
<p>നിയമനം: ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ</p>
<p><strong>അപേക്ഷ ലഭ്യമാകുന്ന സ്ഥലം:</strong></p>
<p>കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്</p>
<p>www.kudumbashree.org�</p>
<p><strong>അവസാന തീയതി</strong>: മാർച്ച് 7, വൈകിട്ട് 5 മണി</p>
<p>പരീക്ഷാ ഫീസ്:</p>
<p>₹200 (ഡിമാൻഡ് ഡ്രാഫ്റ്റ് – ജില്ലാ മിഷൻ കോഓർഡിനേറ്റർ, ഇടുക്കി എന്ന പേരിൽ)</p>
<p>അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടത്:</p>
<p>വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ</p>
<p>ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ്</p>
<p>കുടുംബശ്രീ അംഗത്വം തെളിയിക്കുന്ന സി.ഡി.എസ് സർട്ടിഫിക്കറ്റ്</p>
<p>ഡിമാൻഡ് ഡ്രാഫ്റ്റ്</p>
<p><strong>കൂടുതൽ വിവരങ്ങൾക്ക്:</strong></p>
<p><strong>ജില്ലാ മിഷൻ കോഓർഡിനേറ്റർ, കുടുംബശ്രീ ഇടുക്കി</strong></p>
<p><strong>സിവിൽ സ്റ്റേഷൻ, പൈനാവ് പി.ഒ, ഇടുക്കി – 685603</strong></p>
<p><strong>📞 7558808716</strong></p>]]> </content:encoded>
</item>

<item>
<title>കുളത്തുപുരയിടം മുന്ന മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് : YMA തങ്കമണി ജേതാക്കൾ</title>
<link>https://thekeralajournal.com/1794</link>
<guid>https://thekeralajournal.com/1794</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699bc0f81bb4f.jpg" length="159711" type="image/jpeg"/>
<pubDate>Mon, 23 Feb 2026 08:23:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: ഇടുക്കി ജില്ലയിലെ കളിക്കാർക്കായി വെള്ളയാംകുടിയിൽ സംഘടിപ്പിച്ച കുളത്തുപുരയിടം മുന്ന മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റിൽ YMA തങ്കമണി ജേതാക്കളായി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699bc104d2f4c.jpg" alt=""></p>
<p>മികച്ച പ്രകടനത്തിലൂടെ ഫ്രെണ്ട്സ് ഓഫ് ഇരട്ടയാർ രണ്ടാം സ്ഥാനം നേടി.</p>
<p>മത്സരങ്ങളുടെ ഉദ്ഘാടന കർമ്മം നഗര സഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യാഥിതിയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699bc6627d8e9.jpg" alt=""></p>
<p>നഗരസഭാ കൗൺസിലർമാരായ രമേശ് പി ആർ , കെ.പി സുമോദ് , സന്തോഷ് ഒ എൻ , ബീനാ സിബി. എന്നിവർ സന്നിഹിതരായിരുന്നു.</p>
<p>ഇന്നലെ ഉച്ചതിരിഞ്ഞ് 2 മണിക്ക് യുവാ മിനി സ്റ്റേഡിയം, വെള്ളയാംകുടിയിൽ ആരംഭിച്ച മത്സരം രാത്രി വൈകിയും ആവേശകരമായി നീണ്ടുനിന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699bc6a745c2d.jpg" alt=""></p>
<p>വിജയികൾക്ക് സമ്മാനമായി 10000, 5000,3000 രൂപയും ട്രോഫിയും നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699bc674741b9.jpg" alt=""></p>
<p>മത്സരങ്ങൾക്ക് സലീം എം എച്ച്, പ്രശാന്ത് പാമ്പാടി , ഷൈബു ഞാറക്കൽ  വോയിസ് ഓഫ് വെള്ളയാംകുടി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699bc685f3904.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പുതുയുഗ യാത്രയോടനുബന്ധിച്ച് കെ.പി.സി.സി സംസ്കാരസാഹിതി കലാജാഥ ഇടുക്കിയിൽ പര്യടനം നടത്തി</title>
<link>https://thekeralajournal.com/1793</link>
<guid>https://thekeralajournal.com/1793</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699baa0e48bd5.jpg" length="78595" type="image/jpeg"/>
<pubDate>Mon, 23 Feb 2026 06:44:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വി.ഡി. സതീശൻ നേതൃത്വം നൽകുന്ന പുതുയുഗ യാത്ര കാസർകോട് നിന്ന് ആരംഭിച്ചതിന്റെ ഭാഗമായി, കെ.പി.സി.സി സംസ്കാരസാഹിതി സംഘടിപ്പിച്ച കലാജാഥ ഇന്ന് ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി.</p>
<p>ജില്ലയിലെ അടിമാലി, നെടുങ്കണ്ടം, കുമളി, ചെറുതോണി എന്നിവിടങ്ങളിൽ കലാജാഥയുടെ ഭാഗമായി നാടകം അവതരിപ്പിച്ചു. സംസ്കാരസാഹിതിയുടെ ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ, വൈസ് ചെയർമാൻ പ്രദീപ് പയ്യന്നൂർ രചനയും സംവിധാനവും നിർവഹിച്ച “കള്ളനും കപ്പിത്താനും” എന്ന സമകാലിക രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കിയ നാടകമാണ് അവതരിപ്പിച്ചത്.</p>
<p>അടിമാലിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സംസ്കാരസാഹിതിയുടെ ഇടുക്കി ജില്ലാ ചെയർമാൻ വിനു സ്കറിയ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ദേവികുളം നിയോജകമണ്ഡലം കൺവീനർ ഒ.ആർ. ശശി ഉദ്ഘാടനം നിർവഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് പി.വി. സ്കറിയ, ബ്ലോക്ക് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ് ഉൾപ്പെടെ നിരവധി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.</p>
<p>നെടുങ്കണ്ടത്ത് നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. അഡ്വ. സേനാപതി വേണു, എം.എൻ. ഗോപി, സി.എസ്. യശോധരൻ എന്നിവർ പ്രസംഗിച്ചു.</p>
<p>കുമളിയിൽ നടന്ന പരിപാടിയിൽ ആന്റണി ആലഞ്ചേരി അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം നിർവഹിച്ചു. റോബിൻ കാരക്കാട്, എം.എം. വർഗീസ്, കെ.എസ്. മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.</p>
<p>ചെറുതോണിയിൽ നടന്ന സമാപന സമ്മേളനത്തിൽ സി.പി. സലിം അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിർവാഹക സമിതി അംഗം എ.പി. ഉസ്‌മാൻ ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ഡി. അർജുനൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറക്കപറമ്പിൽ, അനിൽ ആനക്കനാട്ട് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തെരഞ്ഞടുക്കുന്നു</title>
<link>https://thekeralajournal.com/1792</link>
<guid>https://thekeralajournal.com/1792</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699ba92815527.jpg" length="132152" type="image/jpeg"/>
<pubDate>Mon, 23 Feb 2026 06:41:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ Akshaya Project പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 51 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞടുക്കുന്നു.</p>
<p>പൊതുവിഭാഗത്തിൽ 46 ലൊക്കേഷനുകളിലേക്കും, പട്ടികജാതി വിഭാഗത്തിൽ 2 ലൊക്കേഷനുകളിലേക്കും, പട്ടികവർഗ വിഭാഗത്തിൽ 3 ലൊക്കേഷനുകളിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.</p>
<p>അപേക്ഷകർ 2026 ജനുവരി 1ന് 18 വയസ് തികഞ്ഞവരും 50 വയസ് പൂർത്തിയാകാത്തവരുമായിരിക്കണം. പ്ലസ് ടു/പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യമാണ്. അധിക യോഗ്യതയുള്ളവർക്ക്, വനിതകൾക്ക്, പട്ടികജാതി–വർഗ വിഭാഗങ്ങൾക്കു, സ്വന്തം/വാടക മുറി സൗകര്യമുള്ളവർക്ക് വെയ്‌റ്റേജ് ലഭിക്കും.</p>
<p>മാർച്ച് 7 വരെ അപേക്ഷ സമർപ്പിക്കാം.</p>
<p>750 രൂപ ഫീസ് സഹിതം വെബ്‌സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം.</p>
<p>അപേക്ഷ സംബന്ധിച്ച സംശയങ്ങൾക്ക്:</p>
<p>☎ 0471 2560311</p>
<p>📱 9400923669</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് : നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1791</link>
<guid>https://thekeralajournal.com/1791</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699ae893b2d45.jpg" length="169852" type="image/jpeg"/>
<pubDate>Sun, 22 Feb 2026 16:59:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ സംഘടിപ്പിച്ച സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റിന്റെ രണ്ടാം സീസൺ നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p>ഹൈറേഞ്ചിലെ ശ്രദ്ധേയനായ എഴുത്തുകാരൻ മോബിൻ മോഹൻ, മർച്ചന്റ്സ് യൂത്ത് വിങ് സെക്രട്ടറി അജിത് സുകുമാരൻ, മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, സുമിത് മാത്യു, ജൈബി ജോസഫ്, സ്കാർ ഫേസ് ക്ലബ് അംഗങ്ങൾ, മർച്ചന്റ്സ് യൂത്ത് വിങ് പ്രവർത്തകർ, കായിക താരങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>ടൂർണമെന്റ് രണ്ട് വിഭാഗങ്ങളിലായാണ് നടക്കുന്നത്.</p>
<p>40 വയസിന് മുകളിലുള്ളവർക്കായി സെലിബ്രിറ്റി വിഭാഗവും, 40 വയസിന് താഴെയുള്ളവർക്ക് ഓപ്പൺ കാറ്റഗറിയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ വിവിധ ടീമുകൾ മത്സരത്തിൽ മാറ്റുരച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699ae85ded754.jpg" alt=""></p>
<p>മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും മൊമെൻ്റോ വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് : ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1790</link>
<guid>https://thekeralajournal.com/1790</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699a6823934e1.jpg" length="103717" type="image/jpeg"/>
<pubDate>Sun, 22 Feb 2026 07:52:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയായ ജാഗ്രതൈ യുടെ ഭാഗമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ സന്ദേശ മാരത്തോൺ ഇന്നലെ നടന്നു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699a6848adf38.jpg" alt=""></p>
<p>വൈകിട്ട് 4 മണിക്ക് കരിമ്പൻ നിന്ന് ആരംഭിച്ച മാരത്തോൺ ചെറുതോണി വരെ നീണ്ടു. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളും യുവജന സംഘടനകളും പൊതുജനങ്ങളും ആവേശത്തോടെ പങ്കെടുത്തു.</p>
<p>ജില്ലാ പോലീസ് മേധാവിയായ സാബു മാത്യു കെ.എം മാരത്തോണിന് ഫ്ലാഗ് ഓഫ് ചെയ്തു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി അധ്യക്ഷയായി.</p>
<p>പരിപാടിയുടെ സമാപനച്ചടങ്ങിൽ ജില്ലാ കളക്ടർ ദിനേശൻ ചെറുവോട്ട് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.</p>
<p>“JAGRATHA – Students Anti-Drug Campaign” എന്ന സന്ദേശം മുൻനിർത്തി സംഘടിപ്പിച്ച മാരത്തോൺ ലഹരി വിരുദ്ധ പോരാട്ടത്തിൽ യുവജനങ്ങളുടെ പങ്കാളിത്തം ശക്തിപ്പെടുത്തിയതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും കുളത്തുപുരയിടം മുന്ന മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും ഇന്ന്</title>
<link>https://thekeralajournal.com/1789</link>
<guid>https://thekeralajournal.com/1789</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699a662a8419c.jpg" length="99411" type="image/jpeg"/>
<pubDate>Sun, 22 Feb 2026 07:43:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിലെ കായികപ്രേമികള്‍ക്ക് ഇന്ന് ഉത്സവദിനം. കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗും കുളത്തുപുരയിടം മുന്ന മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റും ഇന്ന് വിവിധ വേദികളില്‍ നടക്കും.</p>
<p>ATS അരീന കട്ടപ്പനയില്‍ നടക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ രണ്ട് കാറ്റഗറികളിലായി രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. വിവിധ ടീമുകള്‍ പങ്കെടുക്കുന്ന മത്സരങ്ങള്‍ ആവേശകരമാകുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.</p>
<p>മത്സരത്തിൻ്റെ ഉദ്ഘാടനം നഗര സഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിക്കും</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699a65b983706.jpg" alt=""></p>
<p>അതേസമയം വെള്ളയാംകുടിയില്‍ നടക്കുന്ന കുളത്തുപുരയിടം മുന്ന മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് ഉച്ചകഴിഞ്ഞ് 2 മണിക്ക് ആരംഭിക്കും. ജില്ലയിലെ വിവിധ ടീമുകൾ മാറ്റുരയ്ക്കുന്ന മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 10000 രൂപയും ട്രോഫിയും ലഭിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699a6621e73bc.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>എസ്‌.ഐ.ആർ പൂർത്തിയാക്കി അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു</title>
<link>https://thekeralajournal.com/1788</link>
<guid>https://thekeralajournal.com/1788</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699a62767e1bc.jpg" length="92395" type="image/jpeg"/>
<pubDate>Sun, 22 Feb 2026 07:27:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ കളക്ടറുടെ ചേമ്ബറില്‍ ചേർന്ന യോഗത്തില്‍ കളക്ടർ ദിനേശൻ ചെറുവാട്ട് രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ക്ക് വോട്ടർ പട്ടിക കൈമാറി. 2025 നവംബർ നാല് മുതല്‍ ജില്ലയില്‍ നടന്നുകൊണ്ടിരുന്ന എസ്‌.ഐ.ആർ വിജയകരമായി പൂർത്തീകരിച്ചതായി കളക്ടർ പറഞ്ഞു. ബൂത്ത് ലെവല്‍ ഓഫീസറെ ബന്ധപ്പെട്ടോ, ഓണ്‍ലൈനായോ വോട്ടർപട്ടികയില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പൊതുജനങ്ങള്‍ ഉറപ്പുവരുത്തണം. വോട്ടർപട്ടിക ഓണ്‍ലൈനായി ഇലക്ഷൻ കമ്മിഷന്റെ voters.eci.gov.in എന്ന വെബ്‌സൈറ്റില്‍ പരിശോധിക്കാം.</p>
<p>അർഹരായ ആരുടെയെങ്കിലും പേര് വിട്ടുപോയിട്ടുണ്ടെങ്കില്‍ അക്ഷയ സെന്ററുകള്‍ മുഖേനയോ കോമണ്‍ സർവീസ് സെന്ററുകള്‍ മുഖേനയോ പേര് ചേർക്കാം. പ്ലേസ്റ്റോറില്‍ നിന്ന് വോട്ടർ ഹെല്‍പ്‌ലൈൻ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് സ്വന്തമായും പേര് ചേർക്കാവുന്നതാണെന്നും ജില്ലാ ഇലക്ഷൻ വിഭാഗം അറിയിച്ചു.</p>
<p>യോഗത്തില്‍ ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, ഡെപ്യൂട്ടി കളക്ടർ അതുല്‍ വി. സ്വാമിനാഥ്, ഇടുക്കി മണ്ഡലം ഇ.ആർ.ഒ മിനി കെ തോമസ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മലയോര ഹൈവേ : ‘ഹില്‍ ഹൈവേ റണ്‍’ ഇന്ന്</title>
<link>https://thekeralajournal.com/1787</link>
<guid>https://thekeralajournal.com/1787</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699a620ab8688.jpg" length="56154" type="image/jpeg"/>
<pubDate>Sun, 22 Feb 2026 07:25:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയോര ഹൈവേയുടെ ഭാഗമായ കുട്ടിക്കാനം–ചപ്പാത്ത്–കട്ടപ്പന പാതയുടെ പൂര്‍ത്തീകരണത്തിന്റെ പ്രചാരണാര്‍ഥം ബോളിവുഡ് താരവും ദീര്‍ഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ നയിക്കുന്ന ‘ഹില്‍ ഹൈവേ റണ്‍’ ഇന്ന് നടക്കും.</p>
<p>രാവിലെ ഏഴിന് കുട്ടിക്കാനം മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ മന്ത്രി റോഷി അഗസ്റ്റിൻ ഫ്ളാഗ് ഓഫ് ചെയ്യും. കുട്ടിക്കാനം മുതല്‍ ചപ്പാത്ത് വരെയുള്ള 20 കിലോമീറ്റര്‍ ദൂരമാണ് മിലിന്ദ് സോമന്‍ ഓടുക. തുടര്‍ന്ന് തുറന്ന ജീപ്പില്‍ കട്ടപ്പന ഇരുപതേക്കര്‍ വരെ എത്തും. വനിതാ ബൈക്ക് റൈഡര്‍മാര്‍, റോളര്‍ സ്കേറ്റിങ്, സൈക്ലിങ് താരങ്ങള്‍, ബുള്ളറ്റ് റൈഡര്‍മാര്‍ എന്നിവരും അണിനിരക്കും. വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി മിലിന്ദ് സോമന്‍ ചപ്പാത്തില്‍ ഓട്ടം പൂര്‍ത്തിയാക്കും.</p>
<p>ഓട്ടത്തില്‍ പങ്കെടുക്കാന്‍ കിഫ്ബിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ 2000ലേറെ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘവും ആംബുലന്‍സും യാത്രയിലുടനീളം ഉണ്ടാകും. സമീപ ആശുപത്രികളിലെ സംഘങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് ഗതാഗത ക്രമീകരണം നടത്തും. രാവിലെ 5.30ന് മരിയന്‍ കോളേജ് ഗ്രൗണ്ടില്‍ പങ്കെടുക്കുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇവര്‍ക്ക് ഹൈഡ്രേഷന്‍ കിറ്റുകളും ടി-ഷര്‍ട്ടുകളും നല്‍കും. ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ചപ്പാത്തില്‍ ഒരുക്കിയ കൗണ്ടറുകളില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യും.</p>
<p>മലയോര ഹൈവേയുടെ പൂര്‍ത്തീകരണ ഉദ്ഘാടനം കട്ടപ്പന മറ്റപ്പള്ളി പേരപ്പന്‍ സ്മാരക മിനി സ്റ്റേഡിയത്തില്‍ രാവിലെ 11ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. മിലിന്ദ് സോമന്‍ വിശിഷ്ടാതിഥിയാകും. ഡീൻ കുര്യക്കോസ്, ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് എന്നിവര്‍ പങ്കെടുക്കും.</p>
<p>കിഫ്ബിയുടെ നേതൃത്വത്തില്‍ 134.4 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഇടുക്കിയിലെ മലയോര ഹൈവേ, കേരളത്തിലെ 13 ജില്ലകളെയും പശ്ചിമഘട്ട അതിരുകളിലൂടെ ബന്ധിപ്പിക്കുന്ന 1332 കിലോമീറ്ററിലേറെ നീളമുള്ള പാതയുടെ ഭാഗമാണ്.</p>]]> </content:encoded>
</item>

<item>
<title>വേനല്‍ച്ചൂടിന് ആശ്വാസം : ജില്ലയിൽ വ്യാപകമായി വേനല്‍മഴ ലഭിച്ചു</title>
<link>https://thekeralajournal.com/1786</link>
<guid>https://thekeralajournal.com/1786</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699a61371c14d.jpg" length="96258" type="image/jpeg"/>
<pubDate>Sun, 22 Feb 2026 07:21:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനല്‍ച്ചൂടിന് ആശ്വാസമായി ഇടുക്കി ജില്ലയില്‍ ഇന്നലെ വ്യാപകമായി വേനല്‍മഴ പെയ്തു. പല പ്രദേശങ്ങളിലും മഴയ്ക്കൊപ്പം ഇടിമിന്നലും അനുഭവപ്പെട്ടു. വൈകിട്ട് ആരംഭിച്ച മഴ പലയിടത്തും അരമണിക്കൂറിലേറെ നീണ്ടുനിന്നു.</p>
<p>അപ്രതീക്ഷിതമായി പെയ്ത മഴയെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ വൈദ്യുതി വിതരണവും താല്‍ക്കാലികമായി തടസ്സപ്പെട്ടു. കുടയോ മഴക്കോട്ടോ ഇല്ലാതെ പുറത്തിറങ്ങിയവര്‍ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളിലും കടത്തിണ്ണകളിലും അഭയം തേടേണ്ടിവന്നു. എങ്കിലും ഏറെ നാളായി കാത്തിരുന്ന മഴ ലഭിച്ചതിന്റെ സന്തോഷത്തില്‍ പലരും സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ തത്സമയം പങ്കുവെച്ചും സ്റ്റാറ്റസുകളിലൂടെ ആഘോഷിക്കുകയും ചെയ്തു.</p>
<p>ജില്ലയിലെ വിവിധ ഭാഗങ്ങളിലുപോലെ തൊടുപുഴ നഗരത്തിലും അപ്രതീക്ഷിതമായി ഒരു മണിക്കൂറിലേറെ നല്ല മഴ ലഭിച്ചു. മഴയ്ക്ക് മുമ്പ് ശക്തമായ കാറ്റും വീശിയിരുന്നു. അതേസമയം മലയോര മേഖലകളില്‍ പച്ചക്കപ്പ അരിഞ്ഞ് ഉണക്കാനിട്ട കര്‍ഷകര്‍ക്ക് മഴ തിരിച്ചടിയായി.</p>
<p>സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിക്കുമെന്ന കാലാവസ്ഥാ പ്രവചനങ്ങള്‍ക്ക് പിന്നാലെയാണ് ഈ മഴ പെയ്തത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന സൂചനകളാണ് ലഭിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ക്ഷാമബത്ത : ജോയിന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ സിവില്‍ സ്റ്റേഷനുകളില്‍ പ്രകടനവും യോഗവും</title>
<link>https://thekeralajournal.com/1785</link>
<guid>https://thekeralajournal.com/1785</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699a6046171c3.jpg" length="113776" type="image/jpeg"/>
<pubDate>Sun, 22 Feb 2026 07:17:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും നല്‍കാനുണ്ടായിരുന്ന ക്ഷാമബത്ത കുടിശ്ശിക പൂര്‍ണമായും അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെ സ്വാഗതം ചെയ്ത് ജോയിന്റ് കൗണ്‍സില്‍ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ വിവിധ സിവില്‍ സ്റ്റേഷനുകളില്‍ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചു.</p>
<p>തൊടുപുഴ സിവില്‍ സ്റ്റേഷനില്‍ നടന്ന യോഗം സംസ്ഥാന കമ്മിറ്റി അംഗം എസ്.കെ.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ആര്‍. ബിജുമോന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം വി.എം. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.</p>
<p>ഇടുക്കി കളക്ടറേറ്റ് ആസ്ഥാനത്ത് നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം ജോണ്‍സണ്‍ പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ദേവികുളം സിവില്‍ സ്റ്റേഷനിലെ പരിപാടി സംസ്ഥാന കൗണ്‍സില്‍ അംഗം എ. കുമാര്‍ ഉദ്ഘാടനം ചെയ്തു.</p>
<p>നെടുങ്കണ്ടം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ യോഗം സംസ്ഥാന കൗണ്‍സില്‍ അംഗം എസ്. സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. പീരുമേട് സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം ആര്‍. വിഷ്ണു ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലയിലുടനീളം നൂറുകണക്കിന് ജീവനക്കാര്‍ പ്രകടനങ്ങളിലും യോഗങ്ങളിലും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നവീകരിച്ച കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഫെബ്രുവരി 22ന്</title>
<link>https://thekeralajournal.com/1784</link>
<guid>https://thekeralajournal.com/1784</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699919632eeda.jpg" length="96627" type="image/jpeg"/>
<pubDate>Sat, 21 Feb 2026 08:03:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പീരുമേട് – ദേവികുളം (SH-59) സംസ്ഥാനപാതയുടെ ഭാഗമായി നവീകരിച്ച കുട്ടിക്കാനം – ചപ്പാത്ത് – കട്ടപ്പന റോഡിന്റെ പൂർത്തീകരണ ഉദ്ഘാടനം ഫെബ്രുവരി 22ന് നടക്കും.</p>
<p>ചടങ്ങിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിക്കും.</p>
<p>പ്രദേശത്തെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനും വിനോദസഞ്ചാര സാധ്യതകൾ ശക്തിപ്പെടുത്തുന്നതിനുമായി നടപ്പാക്കിയ റോഡ് നവീകരണം ഹൈറേഞ്ച് മേഖലയ്ക്ക് വലിയ ഗുണം ചെയ്യും എന്നാണ് പ്രതീക്ഷ.</p>
<p>ചടങ്ങിൽ വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളിലെ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 23ന് ജില്ലയിൽ സ്വീകരണം നൽകും</title>
<link>https://thekeralajournal.com/1783</link>
<guid>https://thekeralajournal.com/1783</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6998dcb69b2f8.jpg" length="463022" type="image/jpeg"/>
<pubDate>Sat, 21 Feb 2026 03:44:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 23ന് ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകുമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴിയും കൺവീനർ പ്രഫ. എം.ജെ. ജേക്കബും അറിയിച്ചു.</p>
<p>രാവിലെ 10ന് അടിമാലി, 11.30ന് നെടുങ്കണ്ടം, ഉച്ചകഴിഞ്ഞ് 2.30ന് കുമളി, വൈകുന്നേരം 4.30ന് ചെറുതോണി, 6.30ന് തൊടുപുഴ എന്നിവിടങ്ങളിലാണ് സ്വീകരണം ഒരുക്കിയിരിക്കുന്നത്.</p>
<p>ഓരോ കേന്ദ്രത്തിലും ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് സംഘാടകർ പറയുന്നത്. യുഡിഎഫ് സംസ്ഥാന-ജില്ലാ നേതാക്കൾ പ്രസംഗിക്കും.</p>
<p>ശബരിമല സ്വർണക്കൊള്ള, സർക്കാർ അഴിമതി, സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥത തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കുമുന്നിൽ തുറന്നുകാണിക്കുമെന്ന് നേതാക്കൾ പറഞ്ഞു. സർക്കാർ സംവിധാനങ്ങളെയും ഉദ്യോഗസ്ഥരെയും ഉപയോഗിച്ച് നവകേരള സർവേ നടത്താനുള്ള തീരുമാനം കോടതി റദ്ദാക്കിയതും എൽഡിഎഫ് സർക്കാരിന് തിരിച്ചടിയായെന്നും അവർ ആരോപിച്ചു.</p>
<p>രക്തസാക്ഷി ഫണ്ടിലെ ക്രമക്കേട്, ആശാവർക്കർമാരെയും അങ്കണവാടി ജീവനക്കാരെയും അവഗണിക്കൽ, ജില്ലയിലെ ഭൂപ്രശ്നങ്ങളിലെ വീഴ്ച എന്നിവയും നേതാക്കൾ വിമർശിച്ചു. അയ്യപ്പ സംഗമത്തിനായി കോടികൾ ചെലവഴിച്ചതും ചൂണ്ടിക്കാട്ടി.</p>
<p>1964ലെ പട്ടയഭൂമിയിൽ കെട്ടിടനിർമാണത്തിന് ഇടുക്കിയിൽ മാത്രം നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് അനീതിയാണെന്നും, നേര്യമംഗലം–വാളറ റോഡിന്റെ നിർമാണത്തിൽ തടസം സൃഷ്ടിക്കുന്നത് ജനദ്രോഹമാണെന്നും നേതാക്കൾ ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം രാജാക്കാട് ശാഖയിൽ ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1782</link>
<guid>https://thekeralajournal.com/1782</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6998dab2e09b0.jpg" length="137309" type="image/jpeg"/>
<pubDate>Sat, 21 Feb 2026 03:35:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: എസ്.എൻ.ഡി.പി യോഗം രാജാക്കാട് 1209-ാം നമ്പർ ശാഖായോഗത്തിന്റെ നേതൃത്വത്തിൽ പ്രവർത്തകർക്കായി ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. ശാഖാ ഭരണസമിതി, വനിത സംഘം, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികൾ, കുടുംബയോഗം നേതാക്കൾ, ബാലജനയോഗം പ്രവർത്തകർ എന്നിവർക്കാണ് പരിശീലനം നൽകിയത്. ശാഖയുടെ കീഴിലുള്ള 11 കുടുംബ യൂണിറ്റുകളിലെ പ്രതിനിധികളും ക്യാമ്പിൽ പങ്കെടുത്തു.</p>
<p>ചിന്നക്കനാൽ നടന്ന പരിപാടി രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സാബു ബി. വാവലക്കാട്ട് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് വി.എസ്. ബിജു ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ്‌കുമാർ സംഘടനാ സന്ദേശം നൽകി.</p>
<p>യോഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി കെ.ഡി. രമേശ് മുഖ്യപ്രഭാഷണം നടത്തി. വി.കെ. സുരേഷ് ബാബു പഠന ക്ലാസ് നയിച്ചു. യൂണിയൻ കൗൺസിലർ ഐബി പ്രഭാകരൻ, യൂണിയൻ കമ്മിറ്റിയംഗം വി.എം. വിജയൻ, ശാഖാ സെക്രട്ടറി കെ.പി. സജീവ് തുടങ്ങിയവർ സംസാരിച്ചു. പഠന ക്ലാസിന് ശേഷം ഗാനമേളയും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത സ്പെഷ്യൽ സ്കൂൾ സംഗമം ഫെബ്രുവരി 21 ന്</title>
<link>https://thekeralajournal.com/1781</link>
<guid>https://thekeralajournal.com/1781</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699844d451ef5.jpg" length="68036" type="image/jpeg"/>
<pubDate>Fri, 20 Feb 2026 16:55:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയിലെ സ്പെഷ്യൽ സ്കൂൾ സംഗമം ' മക്കാരിയോസ് ' ഈ മാസം 21 ന് നടക്കും</p>
<p>വാഴത്തോപ്പ് സെൻറ്.ജോർജ് കത്രീഡ്രലിലാണ് സംഗമം നടക്കുന്നത്.ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ,ADM ഷൈജു പി ജേക്കബ്,മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ എന്നിവർ സന്നിഹിതരാകും</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കം</title>
<link>https://thekeralajournal.com/1780</link>
<guid>https://thekeralajournal.com/1780</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699841554f5b6.jpg" length="61724" type="image/jpeg"/>
<pubDate>Fri, 20 Feb 2026 16:41:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം:ഇടുക്കി രൂപതയുടെ പ്രധാന തീർത്ഥാടന കേന്ദ്രവും “കിഴക്കൻ മലയാറ്റൂർ” എന്നറിയപ്പെടുന്നതുമായ എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കമായി.</p>
<p>വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് നേരം പുലരുന്നതിന് മുൻപേ നൂറുകണക്കിന് വിശ്വാസികൾ കുരിശുമല കയറി ക്രിസ്തുവിന്റെ പീഡാനുഭവ യാത്ര അനുസ്മരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69984164181c2.jpg" alt=""></p>
<p>രാവിലെ 9.30ന് മലഅടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്ന് കുരിശുമലയിലേക്കുള്ള പീഡാനുഭവ യാത്ര ആരംഭിച്ചു. തുടർന്ന് കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങൾ കടന്ന് മലമുകളിൽ എത്തിയ വിശ്വാസികൾ തീർത്ഥാടക ദേവാലയത്തിൽ ദിവ്യബലി, വചനപ്രഘോഷണം, നേർച്ചകഞ്ഞി എന്നിവയിൽ പങ്കെടുത്തു.</p>
<p>തിരുകർമ്മങ്ങൾക്ക് തൂക്കുപാലം സെന്റ് ആൻറണീസ് ദേവാലയം വികാരി ഫാ. തോമസ് വലിയമംഗലം നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6998416ec430f.jpg" alt=""></p>
<p>വലിയ നോമ്പുകാലത്ത് എല്ലാ ദിവസങ്ങളിലും രാത്രിയിൽ കുരിശുമല കയറുന്നതിനായി ആവശ്യമായ വെളിച്ചവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച ഒഴികെ വൈകുന്നേരം 7 മണിക്ക് കുരിശുമല ദേവാലയത്തിൽ ദിവ്യബലി ഉണ്ടായിരിക്കുമെന്ന് തീർത്ഥാടക ദേവാല ഡയറക്ടർ ഫാ. ജോസഫ് ചുനയൻ മാക്കൽ, അസിസ്റ്റന്റ് വികാരി ഫാ. നിർമൽ കളത്തിക്കാട്ടിൽ എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഉണങ്ങിയ വൻ മരങ്ങൾ: അപകട ഭീഷണിയിൽ പുളിയൻമല റോഡ്</title>
<link>https://thekeralajournal.com/1779</link>
<guid>https://thekeralajournal.com/1779</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699832b5cc283.jpg" length="157377" type="image/jpeg"/>
<pubDate>Fri, 20 Feb 2026 15:39:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ–പുളിയൻമല സംസ്ഥാന പാതയിൽ പുളിയൻമലക്കും ക്രൈസ്റ്റ് കോളജിനും ഇടയിൽ റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന ഉണങ്ങിയ വൻമരങ്ങൾ അപകട ഭീഷണി ഉയർത്തുന്നു.</p>
<p>പ്രദേശത്ത് നിരന്തരം വാഹന ഗതാഗതവും കോളജ്–സ്കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാരും സഞ്ചരിക്കുന്ന സാഹചര്യത്തിൽ ഏതു നിമിഷവും വലിയ അപകടം സംഭവിക്കാമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട് </p>
<p>അപകടം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ബന്ധപ്പെട്ട അധികാരികൾ സ്ഥലത്തെത്തി മരം മുറിച്ച് നീക്കുന്നതിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടയിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് 27ന്</title>
<link>https://thekeralajournal.com/1778</link>
<guid>https://thekeralajournal.com/1778</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6997938691e81.jpg" length="120527" type="image/jpeg"/>
<pubDate>Fri, 20 Feb 2026 04:19:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലബ്ബക്കട: ജെപിഎം കോളേജ് ലബ്ബക്കട, ഐമാക്സ് ഒപ്റ്റിക്കൽസ് ലബ്ബക്കട, ഐ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റൽ മുണ്ടക്കയം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഫെബ്രുവരി 27ന് സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>ക്യാമ്പിൽ നേത്രപരിശോധന, ഡയബറ്റിക് റെറ്റിനോപതി നിർണയം, തിമിര ശസ്ത്രക്രിയയ്ക്ക് രോഗികളെ തെരഞ്ഞെടുക്കൽ, മറ്റ് ചികിത്സാ നിർദേശങ്ങൾ തുടങ്ങിയ സേവനങ്ങൾ ലഭ്യമാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്കാണ് ക്യാമ്പിൽ പങ്കെടുക്കാനുള്ള അവസരം.</p>
<p>കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടേണ്ട നമ്പറുകൾ:</p>
<p>📞 7902681890, 8547151562, 7558820408, 7306213543</p>]]> </content:encoded>
</item>

<item>
<title>സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ SPC പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 21</title>
<link>https://thekeralajournal.com/1777</link>
<guid>https://thekeralajournal.com/1777</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6997521897357.jpg" length="60662" type="image/jpeg"/>
<pubDate>Thu, 19 Feb 2026 23:40:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) 2024–26 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 8.30ന് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.</p>
<p>പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ മുഖ്യാതിഥിയായി പങ്കെടുക്കും.</p>
<p>നെടുംകണ്ടം സ്റ്റേഷൻ SHO ജെർളിൻ വി. സ്കറിയ, SPC ഇടുക്കി ADNO എസ്. ആർ. സുരേഷ്ബാബു എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>വിനോദസഞ്ചാരി പാറയിൽ നിന്ന് വീണ് മരിച്ചു</title>
<link>https://thekeralajournal.com/1776</link>
<guid>https://thekeralajournal.com/1776</guid>
<description><![CDATA[ സംഭവം ഇടുക്കി മറയൂരിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69974456af983.jpg" length="45877" type="image/jpeg"/>
<pubDate>Thu, 19 Feb 2026 22:41:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മറയൂർ ന് സമീപം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പാറയിൽ നിന്ന് കാൽവഴുതി വീണ വിനോദസഞ്ചാരി മരിച്ചു. കൊല്ലം ജില്ലയിലെ ചിതറ സ്വദേശി ദീപക് (29) ആണ് മരിച്ചത്.</p>
<p>കാന്തല്ലൂർ പെരടി പള്ളത്ത് വെള്ളച്ചാട്ടത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടെ പാറയിൽ നിന്ന് തെന്നി വീഴുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>അഞ്ചംഗ സംഘത്തോടൊപ്പമാണ് ദീപക് മറയൂർ സന്ദർശിക്കാൻ എത്തിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>എസ്.പി.സി ഡ്രിൽ ഇൻസ്‌ട്രക്ടർമാർക്കായി ഏകദിന പരിശീലനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1775</link>
<guid>https://thekeralajournal.com/1775</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699743b46d0e5.jpg" length="115727" type="image/jpeg"/>
<pubDate>Thu, 19 Feb 2026 22:39:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സ്പോർട്സ് ഡയറക്ടറേറ്റ്യുടെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി) ഡ്രിൽ ഇൻസ്‌ട്രക്ടർമാർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. പൈനാവ് ഇ.എം.ആർ സ്കൂൾ ൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ് നിർവഹിച്ചു.</p>
<p>സ്പോർട്സ് ഡയറക്ടറേറ്റ് പ്രതിനിധി ശ്രീമതി മീര ആർ. നായർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.പി.സി അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസറായ സബ് ഇൻസ്‌പെക്ടർ സുരേഷ് ബാബു സ്വാഗതം ആശംസിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം ഡ്രിൽ ഇൻസ്‌ട്രക്ടർമാർ പരിശീലനത്തിൽ പങ്കെടുത്തു.</p>
<p>കായികരംഗത്തെ നൂതന പ്രതിരോധമുറകൾ ഇൻസ്‌ട്രക്ടർമാർക്ക് പരിചയപ്പെടുത്തുന്നതിനായി കളരി, കരാട്ടെ, ബോക്സിങ്, തായ്‌കോണ്ടോ തുടങ്ങിയ ഇനങ്ങളിൽ വിദഗ്ധരായ പരിശീലകർ ക്ലാസുകൾ നയിച്ചു. കേഡറ്റുകൾക്ക് നൽകുന്ന ശാരീരിക പരിശീലനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സൈബർ സുരക്ഷയും മാനസികാരോഗ്യവും ,പാവനാത്മ കോളേജിൽ ‘കിഡ്‌ഗ്ലൗവ്’ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1774</link>
<guid>https://thekeralajournal.com/1774</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6997432620e57.jpg" length="78179" type="image/jpeg"/>
<pubDate>Thu, 19 Feb 2026 22:36:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ വിദ്യാർത്ഥികളെ സജ്ജരാക്കുകയും മാനസികാരോഗ്യം ഉറപ്പാക്കുകയും ചെയ്യുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ‘കിഡ്‌ഗ്ലൗവ്’ (KIDGLOVE) പദ്ധതിയുടെ ഭാഗമായി മുരിക്കാശ്ശേരിയിലെ പാവനാത്മ കോളേജ് ൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.</p>
<p>സൈബർ ലോകത്തിലെ ചതിക്കുഴികളും സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗവും സംബന്ധിച്ച് ഇടുക്കി സൈബർ സെല്ലിലെ സിവിൽ പോലീസ് ഓഫീസർ അമൽ മാത്യു ക്ലാസ് നയിച്ചു. സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സൈബർ നിയമങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു.</p>
<p>തുടർന്ന് സൈബർ ലോകത്തിന്റെ സ്വാധീനങ്ങളും അത് വ്യക്തികളുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് ഇടുക്കി ജില്ലാ ചൈൽഡ് അഡോളസെന്റ് ഡെവലപ്‌മെന്റ് (D-DAD) വിഭാഗത്തിലെ സൈക്കോളജിസ്റ്റ് പരിശോധന ശ്രീജില ടി.കെ സംസാരിച്ചു. അമിതമായ സ്ക്രീൻ ഉപയോഗം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും മാനസിക സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള മാർഗങ്ങളും അവർ വിശദീകരിച്ചു.</p>
<p>കോളേജ് അധികൃതരും അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇന്റർകോളേജിയറ്റ് സ്പോർട്സ് ടൂർണമെന്റ് ഫെബ്രുവരി 27, 28 തീയതികളിൽ</title>
<link>https://thekeralajournal.com/1773</link>
<guid>https://thekeralajournal.com/1773</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69973ff19a24e.jpg" length="126204" type="image/jpeg"/>
<pubDate>Thu, 19 Feb 2026 22:23:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയൻമല: ക്രൈസ്റ്റ് കോളേജ് പുളിയൻമലയുടെ ആഭിമുഖ്യത്തിൽ ഇന്റർകോളേജിയറ്റ് സ്പോർട്സ് ടൂർണമെന്റ് ഫെബ്രുവരി 27, 28 തീയതികളിൽ നടക്കും.</p>
<p>വോളീബോൾ, കബഡി, വടംവലി മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. വിവിധ കോളേജുകളിൽ നിന്നുള്ള ടീമുകൾക്ക് പങ്കെടുക്കാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>📞 7012259587, 6238643469</p>]]> </content:encoded>
</item>

<item>
<title>കാലാനുസൃതമായി കട്ടപ്പന നഗരത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/1772</link>
<guid>https://thekeralajournal.com/1772</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69973e02daff3.jpg" length="45733" type="image/jpeg"/>
<pubDate>Thu, 19 Feb 2026 22:14:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലാനുസൃതമായി കട്ടപ്പന നഗരത്തില്‍ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.</p>
<p>ഹൈറേഞ്ചിലെ പ്രധാന നഗരമായ കട്ടപ്പന പലപ്പോഴും രൂക്ഷമായ ഗതാഗത കുരുക്കിന്റെ പിടിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃത വാഹന പാര്‍ക്കിംഗ് വ്യാപകമായതിനാല്‍ കാല്‍നടയാത്ര പോലും ബുദ്ധിമുട്ടായിരിക്കുകയാണ്. കട്ടപ്പന പൊലീസ് സ്റ്റേഷന് സമീപം മുതല്‍ പള്ളിക്കവല വരെയുള്ള ഭാഗത്ത് ഫുട്ട്പാത്തുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഉപയോഗിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും സ്ഥിതി ചെയ്യുന്ന ഈ മേഖലയിലൂടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള കാല്‍നട യാത്രക്കാര്‍ റോഡിലൂടെ സഞ്ചരിക്കേണ്ട സാഹചര്യമുണ്ടെന്നും ഇത് വലിയ അപകടസാധ്യത സൃഷ്ടിക്കുന്നുവെന്നും പ്രസാദ് വിലങ്ങുപാറ പറഞ്ഞു. പാറക്കടവില്‍നിന്നുള്ള ബൈപാസ് റോഡ് പള്ളിക്കവലയില്‍ സംഗമിക്കുന്നതിനാല്‍ സ്കൂള്‍ സമയങ്ങളില്‍ ഗതാഗത കുരുക്ക് രൂക്ഷമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ഇടുക്കി കവലയിലും അശോക ജംഗ്ഷനിലും ഗതാഗത കുരുക്ക് നിത്യസംഭവമാണെന്നും ബസ് സ്റ്റോപ്പുകളായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങള്‍ പുനര്‍നിര്‍ണയം നടത്തി യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ബസ് കാത്തിരിപ്പുകേന്ദ്രങ്ങള്‍ നിര്‍മിക്കണമെന്നും ആവശ്യപ്പെട്ടു. നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ബൈപാസ്, റിംഗ് റോഡുകള്‍ പ്രയോജനപ്പെടുത്തി നഗരത്തിനുള്ളിലെ വാഹനബാഹുല്യം കുറയ്ക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1771</link>
<guid>https://thekeralajournal.com/1771</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69973a64021e5.jpg" length="55212" type="image/jpeg"/>
<pubDate>Thu, 19 Feb 2026 21:59:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുംകണ്ടം ഗ്രാമപഞ്ചായത്തും എഴുകുംവയൽ സായംപ്രഭയും ദേശീയ അന്ധത നിവാരണ സൊസൈറ്റിയും പാമ്പാടുംപാറ പി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന ക്യാമ്പ് എഴുകുംവയൽ സായംപ്രഭ ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69973a719d2bd.jpg" alt=""></p>
<p>നെടുംകണ്ടം ഗ്രാമപഞ്ചായത്ത് അംഗവും സായംപ്രഭ രക്ഷാധികാരിയുമായ ജോണി പുതിയപറമ്പിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.</p>
<p>പ്രദേശത്തെ നൂറിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. നേത്ര പരിശോധനയ്ക്ക് ദേശീയ അന്ധത നിവാരണ സൊസൈറ്റിയിലെ ഡോ. മീരയുടെ നേതൃത്വത്തിൽ പാമ്പാടുംപാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരും മുണ്ടിയെരുമ പി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരും സായംപ്രഭ കമ്മിറ്റി അംഗങ്ങളായ മോളി ജോസഫ് പുറത്തെമഠം, ഏലിക്കുട്ടി വേങ്ങത്താനം, ജോസ് കളപ്പുരയ്ക്കൽ, രവീന്ദ്രൻ അരീക്കൽ, ബിജു പെരുമനങ്ങാട്ട്, ആശ വർക്കർ ഷീബ പറയാൻകൽ, ആൻസി അമ്പാട്ട് എന്നിവർ നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69973a7cd5265.jpg" alt=""></p>
<p>ചികിത്സ ആവശ്യമുള്ളവർക്ക് ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർചികിത്സ ഒരുക്കിയിട്ടുണ്ട്. കണ്ണട ആവശ്യമായവർക്ക് അന്ധത നിവാരണ സൊസൈറ്റിയുടെ മുഖേന കണ്ണട വിതരണം ചെയ്യുമെന്നും ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയപറമ്പിൽ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെ വാക്കേറ്റം</title>
<link>https://thekeralajournal.com/1770</link>
<guid>https://thekeralajournal.com/1770</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699660d1302bf.jpg" length="55046" type="image/jpeg"/>
<pubDate>Thu, 19 Feb 2026 06:31:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊലീസുകാർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും തിരുവനന്തപുരത്ത് എസ്‌എഫ്‌ഐ പ്രവർത്തകർ പൊലീസുകാരനെ ആക്രമിച്ച സംഭവവും ചൂണ്ടിക്കാട്ടി ഒരു പ്രതിനിധി പ്രസംഗിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.</p>
<p>പ്രസംഗത്തിന്റെ സമയം കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടി നേതാക്കള്‍ സംസാരിക്കുന്നത് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെയാണ് സംഘർഷം രൂക്ഷമായത്. മൈക്ക് പിടിച്ചുവലിക്കരുതെന്നും പറയാനുള്ളത് പറഞ്ഞിട്ടേ വേദി വിടൂവെന്നും പ്രസംഗകൻ പ്രതികരിച്ചതായി പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. സ്ഥലംമാറ്റമോ സസ്പെൻഷനോ വന്നാലും താൻ പറയാനുള്ള കാര്യങ്ങള്‍ തുറന്നുപറയുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തർക്കം രൂക്ഷമായ വാക്കേറ്റത്തിലേക്ക് നീങ്ങിയതോടെ നേതൃത്വം ഇടപെട്ട് സാഹചര്യം നിയന്ത്രണവിധേയമാക്കി. പീരുമേട്ടില്‍ ഇന്നലെ നടന്ന സമ്മേളനത്തില്‍ ഓരോ പ്രതിനിധിക്കും രണ്ട് മിനിറ്റ് മാത്രമാണ് സംസാരിക്കാൻ അനുവദിച്ചിരുന്നത്. ഈ സമയപരിധി ലംഘിച്ചതിനാലാണ് ഇടപെടല്‍ ഉണ്ടായതെന്ന് സംഘാടകർ വിശദീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സുപ്രധാന വിവരങ്ങൾ പാകിസ്ഥാന് ചോർത്തി നൽകി, മറയൂരിൽ ഒരാൾ അറസ്റ്റിൽ</title>
<link>https://thekeralajournal.com/1769</link>
<guid>https://thekeralajournal.com/1769</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69965f5f4d01a.jpg" length="43079" type="image/jpeg"/>
<pubDate>Thu, 19 Feb 2026 06:25:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊച്ചി കപ്പൽശാലയിലെ രഹസ്യങ്ങൾ ചോർത്തിയ സംഭവത്തിലാണ് പശ്ചിമ ബംഗാൾ സ്വദേശി ആലിഫ് ഇസ്ലാമിനെ മറയൂരിൽ നിന്നും അറസ്റ്റ് ചെയ്തത്.</p>
<p>ഇതോടെ കേസിൽ അറസ്റ്റിലാകുന്ന നാലാമത്തെ പ്രതിയാണ് ആലിഫ് ഇസ്ലാം. നേരത്തെ മറ്റു മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു. ഷിപ്പ്‌യാർഡിന്റെ മാൽപേ യൂണിറ്റിൽ ജോലി ചെയ്തിരുന്ന പ്രതികൾ രഹസ്യ ദൃശ്യങ്ങളും വിവരങ്ങളും പാകിസ്ഥാനിലേക്ക് കൈമാറിയെന്നാണ് കണ്ടെത്തൽ.</p>
<p>ഷിപ്പ്‌യാർഡ് അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിച്ചത്. വാട്സാപ്പ് വഴിയാണ് പ്രതികൾ വിവരങ്ങൾ കൈമാറിയതെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഹിൽ ഹൈവേ റൺ സ്വാഗത സംഘം രൂപീകരണം കട്ടപ്പനയിൽ നടന്നു</title>
<link>https://thekeralajournal.com/1768</link>
<guid>https://thekeralajournal.com/1768</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6995ab12c6712.jpg" length="99383" type="image/jpeg"/>
<pubDate>Wed, 18 Feb 2026 17:36:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കിയിലെ മലയോര ഹൈവേയിൽ സംഘടിപ്പിക്കുന്ന ഹിൽ ഹൈവേ റൺ പരിപാടിയുടെ സ്വാഗത സംഘം രൂപീകരണ യോഗം കട്ടപ്പനയിൽ നടന്നു. കട്ടപ്പന പ്രസ്സ് ക്ലബ് ഹാളിൽ ചേർന്ന യോഗം പ്രോഗ്രാം കമ്മിറ്റി രക്ഷാധികാരി സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ വി.ആർ. സജി അധ്യക്ഷത വഹിച്ചു.</p>
<p>ബോളിവുഡിലെ ‘അയൺ മാൻ’ എന്നറിയപ്പെടുന്ന മിലിന്ദ് സോമൻ്റെ നേതൃത്വത്തിൽ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി)യുടെ നേതൃത്വത്തിൽ നിർമ്മാണം പൂർത്തിയാക്കിയ കുട്ടിക്കാനം–കട്ടപ്പന മലയോരപാതയിലൂടെ ‘ഹിൽ ഹൈവേ റൺ’ സംഘടിപ്പിക്കാനാണ് തീരുമാനം.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6995ab1da4a16.jpg" alt=""></p>
<p>ഓട്ടം ഫെബ്രുവരി 22 ഞായറാഴ്ച രാവിലെ 7ന് ആരംഭിക്കും.</p>
<p>കട്ടപ്പനയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു. പരിപാടി വിജയകരമായി നടത്തുന്നതിനായി വിവിധ കമ്മിറ്റികൾ രൂപീകരിക്കുകയും ചുമതലകൾ വിഭജിക്കുകയും ചെയ്തു.</p>
<p>മലയോര ഹൈവേയുടെ സൗന്ദര്യം ജനങ്ങളിലേക്ക് എത്തിക്കാനും കായിക സംസ്കാരം പ്രോത്സാഹിപ്പിക്കാനുമാണ് ഹിൽ ഹൈവേ റൺ സംഘടിപ്പിക്കുന്നതെന്ന് യോഗം വിലയിരുത്തി.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട മിനിലോറി മറിഞ്ഞ് അപകടം; മൂന്നു പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/1767</link>
<guid>https://thekeralajournal.com/1767</guid>
<description><![CDATA[ ഇന്നലെ വൈകിട്ട് നാലോടെ വള്ളക്കടവ് റോഡിലെ ഒ.ജെ. പടിയിലാണ് സംഭവം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69951274ea403.jpg" length="117110" type="image/jpeg"/>
<pubDate>Wed, 18 Feb 2026 06:44:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വള്ളക്കടവ് :  ഒ.ജെ. പടിയിൽ നിയന്ത്രണം വിട്ട മിനി ലോറി വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച് റോഡിലേക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ ഡ്രൈവർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് നാലോടെയായിരുന്നു സംഭവം.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69951281d4993.jpg" alt=""></p>
<p>പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പാതയിൽ ഏകദേശം ഒരു മണിക്കൂറോളം ഭാഗികമായി ഗതാഗത തടസം ഉണ്ടായി. വള്ളക്കടവ് ഭാഗത്ത് നിന്ന് കട്ടപ്പനയിലേക്ക് വരികയായിരുന്ന മിനി ലോറി ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട് ആദ്യം റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു. തുടർന്ന് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് വട്ടം മറിയുകയായിരുന്നു.</p>
<p>ഓട്ടോറിക്ഷയിൽ ഡ്രൈവർ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. ലോറിയിൽ ഡ്രൈവറും മറ്റൊരാളുമായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ ഓട്ടോറിക്ഷയുടെ മുൻഭാഗം പൂർണമായും തകർന്നിട്ടുണ്ട്. ലോറിക്കും വലിയ കേടുപാടുകൾ സംഭവിച്ചു.</p>
<p>സംഭവസമയം ഇതുവഴി പോയ വാഹന യാത്രക്കാരും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് കട്ടപ്പന പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയ ആരംഭിച്ചു</title>
<link>https://thekeralajournal.com/1766</link>
<guid>https://thekeralajournal.com/1766</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69950bce6d4ab.jpg" length="280076" type="image/jpeg"/>
<pubDate>Wed, 18 Feb 2026 06:16:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താക്കോല്‍ദ്വാര (ലാപ്രോസ്കോപിക്) ശസ്ത്രക്രിയകള്‍ ആരംഭിച്ചു. ലോകോത്തര നിലവാരമുള്ള ഹൈ-എന്‍ഡ് ഹൈ ഡെഫിനിഷന്‍ ലാപ്രോസ്കോപിക് ക്യാമറ ഉപയോഗിച്ചാണ് സര്‍ജറികള്‍ നടത്തുന്നത്.</p>
<p>ലാപ്രോസ്കോപിക് ഉപകരണങ്ങളുടെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിര്‍വഹിച്ചിരുന്നു.</p>
<p>ആശുപത്രിയില്‍ ആദ്യമായി 17 വയസുകാരനായ വിദ്യാര്‍ഥിയുടെ അപ്പന്‍ഡിക്ടമി ശസ്ത്രക്രിയ വിജയകരമായി നടത്തി. ശസ്ത്രക്രിയക്ക് ശേഷം വിദ്യാര്‍ഥി വീട്ടിലേക്ക് മടങ്ങി. തുടര്‍ന്ന് ഹെര്‍ണിയ ശസ്ത്രക്രിയയും വിജയകരമായി പൂര്‍ത്തിയാക്കി.</p>
<p>സര്‍ജറി വിഭാഗം മേധാവി ഡോ. സന്തോഷ്‌കുമാര്‍, സര്‍ജന്‍മാരായ ഡോ. രാജേന്ദ്രന്‍, ഡോ. മെറിഷ്, ഡോ. ലിജോ, ഡോ. സജിന്‍, ഡോ. ഹരികൃഷ്ണന്‍ എന്നിവര്‍ ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കി.</p>
<p>അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍മാരായ ഡോ. സുനില്‍, ഡോ. ടാനിയ, ഡോ. സുനില്‍കുമാര്‍, ഡോ. അഖില്‍, ഡോ. രാഹുല്‍ എന്നിവരും സീനിയര്‍ നഴ്‌സുമാരും ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ ആശുപത്രിയില്‍ കാരുണ്യഫാര്‍മസി അനുവദിച്ചതായി പി.ജെ ജോസഫ് എം.എല്‍.എ</title>
<link>https://thekeralajournal.com/1765</link>
<guid>https://thekeralajournal.com/1765</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69950adf1e03a.jpg" length="83758" type="image/jpeg"/>
<pubDate>Wed, 18 Feb 2026 06:12:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ആശുപത്രിയില്‍ കാരുണ്യകമ്മ്യൂണിറ്റി ഫാർമസി ആരംഭിക്കുന്നതിന് കേരള മെഡിക്കല്‍ സർവ്വീസസ് കോർപ്പറേഷന് അനുമതി നല്‍കി സർക്കാർ ഉത്തരവായതായി പി.ജെ ജോസഫ് എം.എല്‍.എ അറിയിച്ചു.</p>
<p>ഫാർമസി ജില്ലാ ആശുപത്രിയില്‍ അനുവദിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജിനോട് ആവശ്യപ്പെട്ടിരുന്നു. ആശുപത്രിയില്‍ ഒരു മുറി കാരുണ്യ ഫാർമസി തുടങ്ങുന്നതിനും പുതിയ കെട്ടിടത്തിലെ ഒരു മുറി സ്റ്റോർ ഉപയോഗത്തിനും കോർപ്പറേഷന് അനുവാദം നല്‍കിയിട്ടുണ്ട്. ജീവൻരക്ഷാമരുന്നുകളും ബ്രാൻഡഡ് മരുന്നുകളും ഉള്‍പ്പടെ 70 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്നത് സാധാരണക്കാരായ രോഗികള്‍ക്ക് ഏറെ ആശ്വാസമാകും. പൊതുജനങ്ങള്‍ക്ക് താങ്ങാവുന്ന വിലയില്‍ മരുന്നുകള്‍ ലഭ്യമാകുന്നതിന് ഫാർമസിയുടെ പ്രവർത്തനം സഹായകമാകുമെന്നും ഉടൻ തന്നെ പ്രവർത്തനം ആരംഭിക്കുമെന്നും പി.ജെ ജോസഫ് എം.എല്‍.എ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സ്കാർ ഫേസ് സ്പോർട്സ് ക്ലബിന്റെ ഓഫീസ് ഉദ്ഘാടനം 21 ന്</title>
<link>https://thekeralajournal.com/1764</link>
<guid>https://thekeralajournal.com/1764</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6994a6b5ae362.jpg" length="89617" type="image/jpeg"/>
<pubDate>Tue, 17 Feb 2026 23:04:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്കാർ ഫേസ് സ്പോർട്സ് ക്ലബിൻ്റെ ഓഫീസ് ഉദ്ഘാടനം ഫെബ്രുവരി 21ന് വൈകിട്ട് 4 മണിക്ക് നടക്കും.</p>
<p>കട്ടപ്പന ATS അരീനയ്ക്കു സമീപമുള്ള പുതിയ ഓഫീസിന്റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നിർവഹിക്കും. ചടങ്ങിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ്, കായികതാരം ദേവപ്രിയ ഷൈബു, കായികാധ്യാപകൻ ടിബിൻ ജോസഫ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.</p>
<p>കഴിഞ്ഞ മൂന്ന് വർഷമായി കട്ടപ്പനയിലെ കായിക രംഗത്തിന്റെ വളർച്ചയ്ക്ക് ശ്രദ്ധേയമായ സംഭാവന നൽകുന്ന സ്കാർ ഫേസ് സ്പോർട്സ് ക്ലബ്, കലാ-കായിക മത്സരങ്ങളുടെ സംഘാടന മികവിലൂടെ ഇതിനകം തന്നെ നാട്ടിൽ ശ്രദ്ധ നേടിയിട്ടുണ്ട്.</p>
<p>ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 22ന് ലഹരിക്കെതിരായ സന്ദേശവുമായി രണ്ട് വിഭാഗങ്ങളിലായി ക്രിക്കറ്റ് ടൂർണമെന്റും സംഘടിപ്പിക്കും. ATS അരീനയിലാണ് മത്സരങ്ങൾ നടക്കുക.</p>]]> </content:encoded>
</item>

<item>
<title>റിലേയിൽ പൊൻ തിളക്കം; സംസ്ഥാന മിനി അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി ഇടുക്കിയിലെ മിടുക്കികൾ</title>
<link>https://thekeralajournal.com/1763</link>
<guid>https://thekeralajournal.com/1763</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69949237e70c8.jpg" length="109386" type="image/jpeg"/>
<pubDate>Tue, 17 Feb 2026 21:37:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലത്ത് നടന്ന സംസ്ഥാന മിനി അത്‌ലറ്റിക്  ചാമ്പ്യൻഷിപ്പിൽ ജില്ലയ്ക്ക് അഭിമാനമായി റിലേ ഇനത്തിൽ സ്വർണ്ണ മെഡൽ ഇടുക്കിയിലെ മിടുക്കികൾ.</p>
<p><strong>സ്വർണം നേടിയ ടീമംഗങ്ങൾ:</strong></p>
<p>എഡ്ലിൻ ബിജു – സി.യു.പി.എസ് കാൽവരി മൗണ്ട് ,അഹല്യ നിഖിൽ – എസ്.ജി.എൽ.പി.എസ് പാറത്തോട് ,അദ്രിജ ലക്ഷ്മി എസ് നായർ – എം.എം.എച്ച്.എസ് നരിയംപാറ,ആശ മോൾ ജിറ്റോ – എസ്.ടി.എച്ച്.എസ്.എസ് ഇരട്ടയാർ</p>]]> </content:encoded>
</item>

<item>
<title>റമസാൻ പിറ കണ്ടില്ല; കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച</title>
<link>https://thekeralajournal.com/1762</link>
<guid>https://thekeralajournal.com/1762</guid>
<description><![CDATA[  ]]></description>
<enclosure url="" length="109386" type="image/jpeg"/>
<pubDate>Tue, 17 Feb 2026 19:36:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു.</p>
<p>ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഒന്നാം നോമ്പായി ഖാസിമാർ പ്രഖ്യാപിച്ചത്. ഇതോടെ നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച വിശ്വാസികള്‍ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കും.</p>]]> </content:encoded>
</item>

<item>
<title>കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം;അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു</title>
<link>https://thekeralajournal.com/1761</link>
<guid>https://thekeralajournal.com/1761</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6994708cd1d0b.jpg" length="70551" type="image/jpeg"/>
<pubDate>Tue, 17 Feb 2026 19:13:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. പാളയത്തിലെ ജയലക്ഷ്മി ടെകസ്റ്റൈല്‍സ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അല്പസമയം മുമ്പ് ഉണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് വേഗത്തിൽ വ്യാപിച്ചതായി വിവരം.</p>
<p>തീപിടിത്തം ഉണ്ടായ ഉടൻ ജീവനക്കാരെ സുരക്ഷിതമായി പുറത്തേക്കു മാറ്റി. കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. പിന്നീട് രണ്ടും മൂന്നും നിലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.</p>
<p>ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിക്കാൻ  തീരുമാനം</title>
<link>https://thekeralajournal.com/1760</link>
<guid>https://thekeralajournal.com/1760</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69946bb830ff7.jpg" length="352475" type="image/jpeg"/>
<pubDate>Tue, 17 Feb 2026 18:53:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.</p>
<p>വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തം; കേരളത്തിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/1759</link>
<guid>https://thekeralajournal.com/1759</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699461aa8da3b.jpg" length="54257" type="image/jpeg"/>
<pubDate>Tue, 17 Feb 2026 18:10:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>ഗിന്നസ് സുനിൽ ജോസഫിന് ആദരവ് നൽകി</title>
<link>https://thekeralajournal.com/1758</link>
<guid>https://thekeralajournal.com/1758</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993c881b95c0.jpg" length="87354" type="image/jpeg"/>
<pubDate>Tue, 17 Feb 2026 07:16:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: ചരിത്രപ്രാധാന്യമുള്ള പള്ളിക്കുന്ന് CSI പള്ളിയുടെ ചരിത്രം വിവരിക്കുന്ന പുസ്തകത്തിന്റെ രചയിതാവായ സുനിൽ ജോസഫ്യെ ആദരിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ് ഹാൾയിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻറ് ശാന്തി രമേഷ് പൊന്നാട അണിയിച്ച് ആദരം നൽകി. പഞ്ചായത്ത് വൈസ് പ്രസിഡൻറ് മനോജ് രാജൻ അധ്യക്ഷത വഹിച്ചു.</p>
<p>സുനിൽ രചിച്ച പള്ളിക്കുന്ന് CSI ചർച്ച് ഒന്നര നൂറ്റാണ്ടിന്റെ ചരിത്രം എന്ന ഗ്രന്ഥം ജനുവരി ഒന്നിന് Church of South India സഭയുടെ ഡെപ്യൂട്ടി മോഡറേറ്ററായ വി.എസ് ഫ്രാൻസിസ് പ്രകാശനം ചെയ്തിരുന്നു. ഇടുക്കി ജില്ലയിൽ നിന്നുള്ള ഇരട്ട ഗിന്നസ് നേട്ടത്തിന്റെ ഉടമ കൂടിയാണ് സുനിൽ ജോസഫ്.</p>
<p>പുസ്തകത്തിൽ സി.എം.എസ് മിഷനറിമാരുടെ വരവ്, മലനാട്ടിലെ തോട്ട വ്യവസായത്തിന്റെ വളർച്ച, ഹെൻറി ബേക്കറുടെ സേവനങ്ങൾ, ബ്രിട്ടീഷ് സെമിത്തേരി, കുതിരയുടെ കല്ലറ, കല്ലറയിലെ അപൂർവ മരങ്ങൾ എന്നിവയുടെ വിശദമായ വിവരണം ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ മദാമ്മകുളം, ചാർലികുളം, വളഞ്ഞാക്കാനം വെള്ളച്ചാട്ടം, പരുന്തുംപാറ എന്നിവയുൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചും വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷ് കാർ നിർമിച്ച ചീന്തലാർ, വണ്ടിപ്പെരിയാർ CSI പള്ളികൾ, പട്ടുമല പള്ളി തുടങ്ങിയ ചരിത്ര–ആദ്ധ്യാത്മിക കേന്ദ്രങ്ങളിലേക്കുള്ള ദൂര വിവരങ്ങളും ഗ്രന്ഥത്തിൽ ചേർത്തിട്ടുണ്ട്. ചരിത്ര ഗവേഷകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രയോജനകരമായ ഗ്രന്ഥമാണിത്.</p>
<p>യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം മണിമേഖല, ബ്ലോക്ക് പഞ്ചായത്തംഗം ജീവാമോൾ, പള്ളിക്കുന്ന് വാർഡംഗം വനിത മൂവിസ്, പഞ്ചായത്ത് സെക്രട്ടറി എ.എം. രാജ്, പഞ്ചായത്തംഗങ്ങൾ, വികസന സമിതി അംഗങ്ങൾ, നിർവഹണ ഉദ്യോഗസ്ഥർ, വിവിധ വാർഡുകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/1757</link>
<guid>https://thekeralajournal.com/1757</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993c49ec6939.jpg" length="80685" type="image/jpeg"/>
<pubDate>Tue, 17 Feb 2026 07:00:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോസഫ് കുര്യൻ (78)(കുര്യച്ചൻ) പാടത്തുമാപ്പിള കുടുംബം വണ്ടാനത്തുവയലിൽ കൊച്ചറ നിര്യാതനായി.</p>
<p>സംസ്കാരം ഇന്ന് (17-02-2026),3 മണിക്ക് ഭവനത്തിൽ ആരംഭിച്ച് നെറ്റിത്തൊഴു താബോർ സെൻ്റ് ജോർജ്ജ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ കുരിശുമലയിൽ നോമ്പുകാല തീർത്ഥാടനം തുടങ്ങി</title>
<link>https://thekeralajournal.com/1756</link>
<guid>https://thekeralajournal.com/1756</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993c2ff29f79.jpg" length="87397" type="image/jpeg"/>
<pubDate>Tue, 17 Feb 2026 06:53:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: എഴുകുംവയൽയിൽ നോമ്പുകാല തീർത്ഥാടനവും കുരിശുമല കയറ്റവും ആരംഭിച്ചു. ഏപ്രിൽ 12 പുതു ഞായർ വരെ നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിൽ 40-ാം വെള്ളി, ദുഃഖവെള്ളി, പുതുഞായർ ദിവസങ്ങളിൽ പ്രത്യേക തിരുക്കർമ്മങ്ങൾ നടക്കും.</p>
<p>നോമ്പുകാലത്തെ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 9.30-ന് മലയടിവാരത്തെ കപ്പേളയിൽ നിന്ന് മലമുകളിലേക്ക് പരിഹാര പ്രദക്ഷിണം നടക്കും. 11-ന് കുരിശുമല പള്ളിയിൽ വിശുദ്ധ കുർബാന, സന്ദേശം, നേർച്ചക്കഞ്ഞി വിതരണം എന്നിവയും ഉണ്ടാകും.</p>
<p>40-ാം വെള്ളിയാഴ്ച ഇടുക്കി രൂപത അധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽയും തക്കല രൂപത അധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രൻയും പങ്കെടുക്കും.</p>
<p>ഇന്ന് മുതൽ ഞായർ ഒഴികെയുള്ള എല്ലാ ദിവസവും വൈകിട്ട് ഏഴിന് കുരിശുമല പള്ളിയിൽ വിശുദ്ധ കുർബാന നടക്കും. നോമ്പിലെ എല്ലാ ദിവസവും രാത്രികാലങ്ങളിൽ കുരിശുമല കയറുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നോമ്പുകാല വെള്ളിയാഴ്ചകളിൽ കുരിശുമല പള്ളിയിൽ കുമ്പസാരത്തിനും സൗകര്യമുണ്ടാകും.</p>
<p>ദുഃഖ ശനിയാഴ്ച തിരുക്കല്ലറ സന്ദർശനവും ആദ്യ വെള്ളിയാഴ്ചകളിൽ ജപമാല, ദിവ്യബലി, ദിവ്യകാരുണ്യ ആരാധന, നേർച്ചക്കഞ്ഞി വിതരണം എന്നിവയും നടക്കുമെന്ന് ഫാ. ജോസഫ് ചുനയന്മാക്കൽ, ഫാ. ജേക്കബ് കളത്തിക്കാട്ടിൽ, ഷാജി ഓവേലിൽ, സുനിൽ ഈഴക്കുന്നേൽ എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സുവർണ ജൂബിലി ആഘോഷ സമാപനം ഇന്ന്</title>
<link>https://thekeralajournal.com/1755</link>
<guid>https://thekeralajournal.com/1755</guid>
<description><![CDATA[ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993c207a105b.jpg" length="95693" type="image/jpeg"/>
<pubDate>Tue, 17 Feb 2026 06:49:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി സുവർണ ജൂബിലി ആഘോഷ സമാപനം ഇന്ന്.സുവർണ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു.</p>
<p>സ്കൂൾ മാനേജരും ഇടുക്കി രൂപത വികാരി ജനറാളുമായ മോൺ. ഏബ്രഹാം പുറയാറ്റ് ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സ്കൂൾ അങ്കണത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വെള്ളയാംകുടി ടൗൺ ചുറ്റി പാരിഷ് ഹാളിൽ സമാപിച്ചു.</p>
<p>ഘോഷയാത്രയിൽ നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് മുരളി, കൗൺസിലർമാരായ കെ.പി. സുമോദ്, ബീനാ സിബി, പി.ആർ. രമേശ്, ജൂലി റോയി, ഷാജി കുത്തോടിയിൽ, സന്തോഷ് ഓലിയാനിക്കൽ, ടി.ജി. എം. രാജു, തോമസ് മൈക്കിള്‍, ഷൈനി സണ്ണി എന്നിവർ പങ്കെടുത്തു. നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകന്പടിയോടെയാണ് ഘോഷയാത്ര നടന്നത്.</p>
<p>സ്കൂൾ അങ്കണത്തിൽ അസി. മാനേജർ ഫാ. ജോസഫ് വടക്കേമുറി പതാക ഉയർത്തി. ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന സുവർണ ജൂബിലി സമാപന സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. മോൺ. ഏബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിക്കും. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി റോഷി അഗസ്റ്റിൻ മുഖ്യപ്രഭാഷണം നടത്തും.</p>
<p>ഡീൻ കുര്യാക്കോസ് എം.പി. പ്രതിഭകളെ ആദരിക്കും. രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ ഉപഹാരങ്ങൾ വിതരണം ചെയ്യും. ഈ വർഷത്തെ എക്സലൻസി അവാർഡുകൾ നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി സമ്മാനിക്കും.</p>
<p>ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ, കട്ടപ്പന എഇഒ സി. രാജശേഖരൻ, കൗൺസിലർമാരായ ബീന സിബി, കെ.പി. സുമോദ്, പൂർവ്വവിദ്യാർത്ഥി പ്രതിനിധി ഷാജി മാത്യു പാലത്തിനാൽ, ഫാ. ജോസ് വടക്കേമുറിയിൽ, ഫാ. ജേക്കബ് മാട്ടേൽ, ജിജി ജോർജ്, വിൻസി സെബാസ്റ്റ്യൻ, സൈജു ജോസഫ്, ജയിംസ് വർഗീസ്, ടി.എച്ച്. ജിൻസിമോൾ, ജെറോം സാബു, അമല സജേഷ് എന്നിവർ പ്രസംഗിക്കും. സ്കൂളിലെ കലാപ്രതിഭകൾ അണിനിരക്കുന്ന മെഗാ ഇവന്റും നടക്കും.</p>]]> </content:encoded>
</item>

<item>
<title>ഗോൾഡൻ ജൂബിലി നിറവിൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി സ്കൂൾ</title>
<link>https://thekeralajournal.com/1754</link>
<guid>https://thekeralajournal.com/1754</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993c0b8290bd.jpg" length="82669" type="image/jpeg"/>
<pubDate>Tue, 17 Feb 2026 06:43:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി യു.പി സ്‌കൂൾ മുരിക്കുംതൊട്ടി ഗോൾഡൻ ജൂബിലി ആഘോഷവും ദീർഘകാലം സേവനം അനുഷ്ഠിച്ച് വിരമിക്കുന്ന സോഫിയ ടീച്ചറിനുള്ള യാത്രയയപ്പും വിവിധ പരിപാടികളോടെ നടത്തി.</p>
<p>പൂർവ്വവിദ്യാർത്ഥി സംഗമം മൂന്നാർ ഡിവൈ.എസ്.പി എസ്. ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ജൂബിലി സമ്മേളനം മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. രൂപത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. ജോർജ് തകിടിയേൽ അനുഗ്രഹപ്രഭാഷണം നടത്തി ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.</p>
<p>സ്കൂൾ മാനേജർ ഫാ. ജോസഫ് കോയിക്കൽ സ്വാഗതം പറഞ്ഞു. ജൂബിലി കമ്മിറ്റി കൺവീനർ ജോസ് ജോസഫ് നന്ദി രേഖപ്പെടുത്തി. ഹെഡ്മിസ്ട്രസ് സിസ്റ്റർ സോമിനി തോമസ് റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p>പരിപാടിയിൽ രാജകുമാരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഈശ്വരൻ, ജനപ്രതിനിധികളായ ഡെയ്സി ജോയി, ജോഷി വെട്ടിക്കാപ്പിള്ളിൽ, ജിഷ ജോർജ്, അജേഷ് മുകളേൽ, അഞ്ജു ജോഷി, എൻ.ആർ ജയൻ, എ.ഇ.ഒ ജെൻസിമോൾ സി. മാങ്കോട്ടിൽ, അസി. മാനേജർ ഫാ. ഡേവിസ് തയ്യിൽ, മുൻ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി മാത്യു എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് കേദാർനാഥ്, ബേബി കാത്തുക്കുട്ടി എന്നിവരുടെ സംഗീത പരിപാടിയും കൊച്ചിൻ കാർണിവൽ ടൈംസ് അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>സഹകരണ മേഖലയിൽ ആധുനികവൽക്കരണം അനിവാര്യം: ഡീൻ കുര്യാക്കോസ് എം.പി.</title>
<link>https://thekeralajournal.com/1753</link>
<guid>https://thekeralajournal.com/1753</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993bf75095f4.jpg" length="100522" type="image/jpeg"/>
<pubDate>Tue, 17 Feb 2026 06:38:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: സാധാരണക്കാരുടെ അഭയകേന്ദ്രമായ സഹകരണ മേഖലയെ കാലാനുസൃതമായി ആധുനികവൽക്കരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. Dean Kuriakose എം.പി. അഭിപ്രായപ്പെട്ടു.</p>
<p>കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ഇൻസ്‌പെക്ടേഴ്സ് &amp; ആഡിറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പായ ‘ആരവം 2026’ മൂന്നാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകാരികൾക്ക് ഗുണപരവും മെച്ചപ്പെട്ടതുമായ സേവനങ്ങൾ നൽകുന്നതിന് സഹകരണ സംഘങ്ങളുടെ ആധുനികവൽക്കരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാന പ്രസിഡന്റ് സി.പി. പ്രിയേഷ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി യു.എം. ഷാജി സ്വാഗതം പറഞ്ഞു. മുൻ എം.എൽ.എ. എ.കെ. മണി മുഖ്യപ്രഭാഷണം നടത്തി.</p>
<p>‘രാഷ്ട്ര പുരോഗതിക്ക് സിവിൽ സർവീസിന്റെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കിയ സിംപോസിയം കെ.പി.സി.സി. വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം ഡോ. ജിന്റോ ജോൺ വിഷയാവതരണം നടത്തി. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>സംഘടനാ ചർച്ച കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക സായാഹ്നം ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രഭാഷണം നടത്തി.</p>
<p>മറയൂർ സർവീസ് സഹകരണ ബാങ്കിനെ ക്യാമ്പിൽ ആദരിച്ചു.</p>
<p>അഡ്വ. എ.വി. വാമനകുമാർ, ആദർശ് രാജ്, ബേസിൽ ബെന്നി എന്നിവർ വിവിധ പരിശീലന സെഷനുകൾക്ക് നേതൃത്വം നൽകി.</p>
<p>മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയകുമാർ, പാക്സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് തോമസ് മാത്യു കക്കുഴി, എൻ.ജി.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത്, ബിജു മാത്യു, ജി. മുനിയാണ്ടി, ഡി. കുമാർ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചേവായൂരിലെ അവയവദാന ആശുപത്രിക്ക് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി.</title>
<link>https://thekeralajournal.com/1752</link>
<guid>https://thekeralajournal.com/1752</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993bf0204db9.jpg" length="89549" type="image/jpeg"/>
<pubDate>Tue, 17 Feb 2026 06:38:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചേവായൂരിലെ അവയവദാന ആശുപത്രിക്ക്‌ ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി </p>
<p></p>
<p>അവയവദാനത്തിൽ പുതുചരിത്രംകുറിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം നാലുപേർക്ക് ജീവനേകിയാണ് കടന്നുപോയത്. മല്ലപ്പളളി വാലുമണ്ണിൽ അരുണിൻ്റെയും ഷെറിൻ്റെയും ഏകമകളായ ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്.</p>
<p>ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് ചേവായൂരിൽ വരാൻപോകുന്ന അവയവദാന ആശുപത്രിക്ക് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിലെ മികച്ച പഞ്ചായത്തുകളുടെ പട്ടികയിൽ ഇരട്ടയാർ വീണ്ടും ഒന്നാമത്</title>
<link>https://thekeralajournal.com/1751</link>
<guid>https://thekeralajournal.com/1751</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69931833ba7db.jpg" length="115137" type="image/jpeg"/>
<pubDate>Mon, 16 Feb 2026 18:50:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കി നൽകുന്ന അംഗീകാരത്തിൽ ഇടുക്കി ജില്ലയിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വീണ്ടും ശ്രദ്ധേയ നേട്ടം കൈവരിച്ചു. ജില്ലയിലെ മികച്ച പഞ്ചായത്തുകളിൽ ഒന്നാമതായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് പഞ്ചായത്തിന്റെ സമഗ്ര ഭരണമികവിന്റെ അംഗീകാരമായി.</p>
<p>തദ്ദേശസ്വയംഭരണ വകുപ്പായ LSGDയുടെ നേതൃത്വത്തിൽ നടത്തിയ വിശദമായ വിലയിരുത്തലിലാണ് പഞ്ചായത്തിനെ മികച്ച ഗ്രാമപഞ്ചായത്തായി തെരഞ്ഞെടുത്തത്. സേവനമികവ്, വികസന പ്രവർത്തനങ്ങളുടെ കാര്യക്ഷമത, പൊതുജന പങ്കാളിത്തം, ശുചിത്വ പ്രവർത്തനങ്ങൾ, ക്ഷേമപദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ എന്നിവയിൽ പുലർത്തിയ മുന്നേറ്റമാണ് പഞ്ചായത്തിന് മുൻതൂക്കം നേടിക്കൊടുത്തത്.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് മികച്ച പഞ്ചായത്തിനുള്ള അംഗീകാരം ലഭിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഭരണസമിതിയുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം പഞ്ചായത്തിന് ലഭിച്ചത്.</p>
<p>ഈ മാസം 19 ന് കണ്ണൂര് വച്ച് നടക്കുന്ന തദ്ദേശ ദിനാഘോഷ സമാപന സമ്മേളനത്തിൽ വച്ച് ഇരട്ടയാർ ഗ്രാമപഞ്ചായത്തിന് മുഖ്യമന്ത്രി അംഗീകാരം കൈമാറും.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം; ഓട്ടോ തകർത്തു, ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/1750</link>
<guid>https://thekeralajournal.com/1750</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69930bd26b302.jpg" length="122623" type="image/jpeg"/>
<pubDate>Mon, 16 Feb 2026 17:51:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി ഭീതിയുണ്ടാക്കി. ഇന്നലെ രാത്രി കടലാർ എസ്റ്റേറ്റ് വെസ്റ്റ് ഡിവിഷനിൽ ഓട്ടോ ആക്രമിച്ച് തകർത്തു. ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.</p>
<p>ഓട്ടോ ഡ്രൈവറായ കറുപ്പുസ്വാമി ഓട്ടം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെയാണ് രാത്രി പടയപ്പയുടെ മുന്നിൽ പെട്ടത്. ആന ആക്രമണത്തിന് ശ്രമിച്ചതോടെ കറുപ്പുസ്വാമി ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ ആന ഓട്ടോ പൂർണമായും തകർത്തു.</p>
<p>ഇടുത്ത ദിവസങ്ങളിലും പടയപ്പ വിനോദസഞ്ചാരികളെ ഭീഷണിപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്. നിലവിൽ ആന മദപ്പാടിലാണെന്നാണ് വനംവകുപ്പ് സൂചന. അതിനാൽ മറയൂർ–മൂന്നാർ റോഡിലൂടെ രാത്രി യാത്ര ചെയ്യുമ്പോൾ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>ഇതിനിടെ പീരുമേട് ടൗണിനോട് ചേർന്ന തൊട്ടപ്പുര കോവിലകം ഭാഗത്ത് വീടിനോട് ചേർന്ന് കാട്ടാനയെ കണ്ടെത്തി. നാട്ടുകാർ ബഹളം വെച്ച്‌ ആനയെ തുരത്തുകയായിരുന്നു.</p>
<p>ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടാന ശല്യം വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചു</title>
<link>https://thekeralajournal.com/1749</link>
<guid>https://thekeralajournal.com/1749</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699309de6f788.jpg" length="83768" type="image/jpeg"/>
<pubDate>Mon, 16 Feb 2026 17:43:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫെബ്രുവരി മാസത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചു. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതം ലഭിക്കും.</p>
<p>ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നിക്ഷേപിക്കും. അക്കൗണ്ട് സൗകര്യമില്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ അതത് ക്ഷേമബോർഡുകൾ മുഖേന വിതരണം ചെയ്യും.</p>
<p>സംസ്ഥാനത്ത് ഇതുവരെ ക്ഷേമപെൻഷൻ ഇനത്തിൽ 49,433.83 കോടി രൂപ വിതരണം ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഒന്നാം പിണറായി വിജയന്‍ സർക്കാരിന്റെ കാലത്ത് 35,154 കോടി രൂപ പെൻഷനായി നൽകിയിരുന്നു.</p>
<p>2011–16 കാലയളവിൽ അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,011 കോടി രൂപയാണ് വിതരണം ചെയ്തത്. അന്ന് ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. തുടർന്ന് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി വർധിപ്പിച്ച് അത് 2,000 രൂപയായി ഉയർത്തി.</p>
<p>നിലവിൽ പ്രതിമാസം ഏകദേശം 1,050 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് ചെലവാകുന്നത്. കുടിശികകളില്ലാതെ അതത് മാസങ്ങളിൽ തന്നെ വിതരണം തുടരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. ഒരു വർഷം ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഏകദേശം 14,500 കോടി രൂപ വേണ്ടിവരുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കും ഇതിന് ആവശ്യമായ വകയിരുത്തൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/1748</link>
<guid>https://thekeralajournal.com/1748</guid>
<description><![CDATA[ കേരള ജേർണൽ മാർക്കറ്റിംഗ് ഹെഡ് ഗിരീശൻ നായരുടെ സഹോദരൻ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699275408bf20.jpg" length="40234" type="image/jpeg"/>
<pubDate>Mon, 16 Feb 2026 07:09:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശ്ശേരി: തെങ്ങണ കണ്ണംചിറയിൽ ധനലക്ഷ്മി നിവാസിൽ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി.</p>
<p>സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>
<p>കേരളാ ജേർണൽ മാർക്കറ്റിംഗ് ഹെഡ്, ഗിരീശൻ നായരുടെ സഹോദരനാണ്.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ സന്ദേശവുമായി കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് സീസൺ 2; ടീം ഫിക്സർ ലോഞ്ചിംഗ് നടത്തി.</title>
<link>https://thekeralajournal.com/1747</link>
<guid>https://thekeralajournal.com/1747</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69927334bf106.jpg" length="98323" type="image/jpeg"/>
<pubDate>Mon, 16 Feb 2026 07:00:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ലഹരിവിരുദ്ധ സന്ദേശം ഉയർത്തി സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബും, കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങ്ങും സംയുക്തമായി  സംഘടിപ്പിക്കുന്ന കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (KCL) സീസൺ 2-ന്റെ ഒരുക്കങ്ങൾ പൂർത്തിയായി. മത്സരത്തിന്റെ ഭാഗമായുള്ള ടീം ലൈൻഅപ്പും ഫിക്സ്ചറും ഔദ്യോഗികമായി പുറത്തിറക്കി.</p>
<p>കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ ഇന്നലെ നടന്ന ചടങ്ങിൽ KCL ഫിക്സർ ലോഞ്ചിംഗ് നടത്തി. ചടങ്ങ് കേരള ക്രിക്കറ്റ് അസോസിയേഷൻ അംഗം സെനോൻ തോമസ് ഉദ്ഘാടനം ചെയ്തു. കായികരംഗം സമൂഹമാറ്റത്തിനുള്ള ശക്തമായ ഉപാധിയാണെന്നും, യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റാൻ ഇത്തരം ടൂർണമെന്റുകൾ സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_699273464151f.jpg" alt=""></p>
<p>ചടങ്ങിൽ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർ, മർച്ചൻ്റ്സ് യൂത്ത് വിംഗ് ഭാരവാഹികൾ, സ്കാർ ഫേസ് സ്പോർട്സ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ലീഗിന്റെ പ്രവർത്തനങ്ങൾക്കും ടീമുകളുടെ ഏകോപനത്തിനും സുമിത് മാത്യു, പോൾസൺ, കിഷോർ പി.പി. എന്നിവർ നേതൃത്വം നൽകുന്നു.</p>
<p>“ലഹരിക്കെതിരെ കായിക ലഹരി” എന്ന സന്ദേശം ഉയർത്തി നടത്തുന്ന രണ്ടാം സീസൺ ലീഗ് ഫെബ്രുവരി 22-ന് രാവിലെ മുതൽ നടക്കും.</p>
<p>പ്രദേശത്തെ വ്യാപാരികൾ, യുവജനങ്ങൾ, കായികാസക്തർ എന്നിവരുടെ വലിയ പങ്കാളിത്തത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കാനാണ് സംഘാടകരുടെ തീരുമാനം.കായിക മത്സരങ്ങളോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും സാമൂഹിക സന്ദേശങ്ങളും ഉൾപ്പെടുത്തി മത്സരങ്ങൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>വില ഉയരുമ്പോഴും ഏലക്കൃഷി പ്രതിസന്ധിയിൽ; രോഗവും തൊഴിലാളി ക്ഷാമവും കർഷകർക്ക് തലവേദന</title>
<link>https://thekeralajournal.com/1746</link>
<guid>https://thekeralajournal.com/1746</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69926ea21ef8f.jpg" length="160562" type="image/jpeg"/>
<pubDate>Mon, 16 Feb 2026 06:41:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിപണിയില്‍ ഏലക്കായ്ക്ക് ഭേദപ്പെട്ട വില ലഭിച്ചിട്ടും കാലാവസ്ഥ വ്യതിയാനവും ചെടികളിലെ രോഗബാധയും തൊഴിലാളി ക്ഷാമവും കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാകുന്നു.</p>
<p>നിലവില്‍ കിലോയ്ക്ക് 2400–2500 രൂപ വരെ ശരാശരി വില ലഭിക്കുന്നുണ്ടെങ്കിലും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത് കുറവാണെന്ന് കര്‍ഷകര്‍ പറയുന്നു. ഉല്‍പാദനം ഭേദപ്പെട്ടതോതില്‍ ഉണ്ടെങ്കിലും സ്ഥിരമായി തൊഴിലാളികളെ ലഭിക്കാത്തത് വിളവെടുപ്പിനെയും പരിപാലന ജോലികളെയും പ്രതികൂലമായി ബാധിച്ചു.</p>
<p>ഇതിനിടെ വേനല്‍ ശക്തമായതോടെ ജലസ്രോതസുകളില്‍ നീരൊഴുക്ക് കുറഞ്ഞു. ഇതോടെ ജലസേചനം തകരാറിലായി. പല പ്രദേശങ്ങളിലും ചെടികള്‍ കരിഞ്ഞുണങ്ങി നശിച്ചതായും കര്‍ഷകര്‍ പറയുന്നു. ജലലഭ്യത കുറവായതിനാല്‍ സ്പ്രിങ്ക്ളര്‍ സംവിധാനവും ഫലപ്രദമായി ഉപയോഗിക്കാനാകുന്നില്ല.</p>
<p>പോള പൊളിച്ചില്‍ പോലുള്ള രോഗബാധയാണ് മറ്റൊരു വലിയ വെല്ലുവിളി. ശാസ്ത്രീയ പ്രതിരോധ മാര്‍ഗങ്ങള്‍ ഫലപ്രദമല്ലാത്തതിനാല്‍ രോഗബാധിത ചെടികള്‍ നശിപ്പിക്കേണ്ടിവരുന്നത് കര്‍ഷകരുടെ നഷ്ടം വര്‍ധിപ്പിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>പൈപ്പിടാൻ എടുത്ത കുഴി മൂടിയില്ല; കുഴിസിറ്റി–ചേലച്ചുവട് റോഡിൽ പൊടിശല്യം രൂക്ഷം</title>
<link>https://thekeralajournal.com/1745</link>
<guid>https://thekeralajournal.com/1745</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69926dc1918ab.jpg" length="86207" type="image/jpeg"/>
<pubDate>Mon, 16 Feb 2026 06:37:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ–മധുര ദേശീയപാതയുടെ ഭാഗമായ കുഴിസിറ്റി–ചേലച്ചുവട് റോഡില്‍ ജല്‍ജീവന്‍ കുടിവെള്ള പദ്ധതിക്കായി പൈപ്പ് സ്ഥാപിക്കാന്‍ എടുത്ത കുഴികള്‍ ഇതുവരെ കോണ്‍ക്രീറ്റ് ചെയ്ത് മൂടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും യാത്രക്കാരും ദുരിതത്തിലായി.</p>
<p>ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍ ടാറിംഗ് ഇളക്കി ട്രഞ്ചുകള്‍ നിര്‍മിച്ചെങ്കിലും, നിര്‍മാണത്തിന് ശേഷം കോണ്‍ക്രീറ്റ് ചെയ്ത് റോഡ് പുനഃസ്ഥാപിക്കണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. രണ്ടു മാസം മുമ്പ് നിര്‍മിച്ച ഓടകള്‍ ഇന്നും തുറന്ന നിലയിലാണ്.</p>
<p>ഇതോടെ പ്രദേശത്ത് പൊടിശല്യം രൂക്ഷമായി. ശ്വാസതടസം, അലര്‍ജി തുടങ്ങിയ പ്രശ്നങ്ങളോടെ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു. സമീപ പ്രദേശങ്ങളില്‍ താമസിക്കാനും വ്യാപാരം നടത്താനും ബുദ്ധിമുട്ടുണ്ടായ സാഹചര്യത്തില്‍ അടിയന്തിരമായി ഓടകള്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ച് മൂടി റോഡ് പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഹിന്ദു ഏകതാ സമ്മേളനത്തിന് മുന്നോടിയായി കുമളിയിൽ ചിത്രരചനയും ക്വിസ് മത്സരവും</title>
<link>https://thekeralajournal.com/1744</link>
<guid>https://thekeralajournal.com/1744</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69926d3338bd3.jpg" length="88616" type="image/jpeg"/>
<pubDate>Mon, 16 Feb 2026 06:34:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി : 22ന് കുമളിയിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ ഭാഗമായി ചിത്രരചനയും ക്വിസ് മത്സരവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം തേക്കടി ദേവി ക്ഷേത്രം മേല്‍ശാന്തി സുനില്‍ ശര്‍മ നിർവഹിച്ചു.</p>
<p>യോഗത്തില്‍ ഹിന്ദു ഏകതാ സമിതി ചെയര്‍മാന്‍ സജി വെമ്പിള്ളി അധ്യക്ഷത വഹിച്ചു. പി.വി. സന്തോഷ്, സതീഷ് പുല്ലാട്ട് എന്നിവര്‍ സംസാരിച്ചു.</p>
<p>പരിപാടികള്‍ക്ക് സാബു കെ.എസ്., മധു അശോകന്‍, ഹരീഷ് വിശ്വകര്‍മ്മ, നിഖില്‍ റെജി എന്നിവര്‍ നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യ–വന്യജീവി സംഘർഷം പഠിക്കണം; തേക്കടിയിൽ മാദ്ധ്യമ–സാഹിത്യ–പരിസ്ഥിതി കൂട്ടായ്മ</title>
<link>https://thekeralajournal.com/1743</link>
<guid>https://thekeralajournal.com/1743</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69926c624364b.jpg" length="66211" type="image/jpeg"/>
<pubDate>Mon, 16 Feb 2026 06:31:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മനുഷ്യ–വന്യജീവി സംഘർഷം സംബന്ധിച്ച് വിശദമായ ശാസ്ത്രീയ പഠനം അനിവാര്യമാണെന്ന് തേക്കടിയിൽ ചേർന്ന മാദ്ധ്യമ–സാഹിത്യ–പരിസ്ഥിതി കൂട്ടായ്മ ആവശ്യപ്പെട്ടു. ഈ രംഗത്ത് പെരിയാർ കടുവ സങ്കേതം മാതൃകാപരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും കൂട്ടായ്മ ചൂണ്ടിക്കാട്ടി.</p>
<p>പെരിയാർ കടുവ സങ്കേതത്തിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി ഈസ്റ്റ് ഡിവിഷൻ സംഘടിപ്പിച്ച പരിപാടി കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഡയറക്ടർ ആർ. ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. കെ.യു.ഡബ്ല്യു.ജെ മുൻ സംസ്ഥാന പ്രസിഡന്റ് ബോബി എബ്രഹാം അധ്യക്ഷത വഹിച്ചു.</p>
<p>നോവലിസ്റ്റ് എസ്. പുഷ്പമ്മ, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ സംസാരിച്ചു. വർഗീസ് സി. തോമസ്, അനിൽ വള്ളിക്കോട് എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ഷാജി കുരിശുമ്മൂട് മോഡറേറ്ററായിരുന്നു. മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. വാസു, ജോസഫ് കരൂർ, പി.എസ്. സോമനാഥൻ, കെ.എം. സുലൈമാൻ, പി. ബിജു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.</p>
<p>ചടങ്ങിനോടനുബന്ധിച്ച് മൊഴി സാംസ്കാരിക സംഘടന പ്രസിദ്ധീകരിച്ച ഏഴ് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. മനോജ് കാട്ടാമ്പള്ളി അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ മോബിൻ മോഹൻ, ബിജു ചാക്കോ, കെ.എൽ. ശ്യാമള, ചലച്ചിത്രകാരൻ പോൾ ടി. ബേബി, വൈഷ്ണവിരാജ് എന്നിവർ സംസാരിച്ചു. എം.ജെ. ബാബു സ്വാഗതവും പി.കെ. ഹാരിസ് നന്ദിയും അറിയിച്ചു.</p>
<p>സിമി ബിനോയ്, ബീന വിനോദ്, റെനു തോമസ്, ലക്ഷ്മി ദാസ്, സാലി റോയ്, അജേഷ് മണികണ്ഠൻ, അനന്തു ഗോപാലകൃഷ്ണൻ, അർച്ചിത് അമയ, എ. ശങ്കർ, അമർനാഥ് ശങ്കർ, ജയശ്രീ സി.കെ, ഷീജ വർഗീസ്, സ്മിത ആർ. നായർ, രാജേഷ് പെരുവന്താനം, സജി വൻ കൈതമറ്റം, ബിനു രാജ്, ദീപ പ്രഭ, നിഷ കണ്ണൻ, ഷിനാ കുര്യൻ, സുജാ സിബി, സൗമ്യ പ്രവീൺ, ഷൈലജ ഹൈദ്രോസ്, ശ്രീനിജാ സുനിഷ്, സതീഷ് എന്നിവരുടെ കഥകൾ ഉൾപ്പെടുന്ന “ചുവന്ന വാകയുടെ ശിഖരങ്ങൾ”, “ആതിരയുടെ പൂമ്പാറ്റകൾ” എന്നീ കൃതികളുടെ പ്രകാശനവും നടന്നു. കെ.എൽ. ശ്യാമളയാണ് പുസ്തകങ്ങൾ എഡിറ്റ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>ആഡംബര കാറിൽ കഞ്ചാവ് കടത്ത്; കുമളി അതിർത്തിയിൽ 40 കിലോ കഞ്ചാവുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/1742</link>
<guid>https://thekeralajournal.com/1742</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69926b8eca8a1.jpg" length="95016" type="image/jpeg"/>
<pubDate>Mon, 16 Feb 2026 06:27:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേനി ജില്ലയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ആഡംബര കാറില്‍ കടത്തിയ 40 കിലോ കഞ്ചാവും പണവും ഉള്‍പ്പെടെ പിടിച്ചെടുത്തു.</p>
<p>ലോവർ ക്യാമ്പ് – കുമളി മലയോരപാതയിലെ ചെക്ക്‌പോസ്റ്റില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം പുറത്തുവന്നത്. കുമളി അതിർത്തി വഴി ആഡംബര വാഹനങ്ങളില്‍ മയക്കുമരുന്ന് കടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. എസ്‌.ഐ. കറുപ്പയ്യയുടെ നേതൃത്വത്തിലുള്ള സംഘം പെനി ക്വിക്ക് മണിമണ്ഡപത്തിന് സമീപം വാഹന പരിശോധന നടത്തുന്നതിനിടെയാണ് സംശയാസ്പദമായി എത്തിയ കാർ തടഞ്ഞത്.</p>
<p>യാത്രക്കാരുടെ മറുപടികളില്‍ വൈരുദ്ധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ നടത്തിയ വിശദ പരിശോധനയില്‍ മൂന്ന് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 40 കിലോ കഞ്ചാവ്, 1.20 ലക്ഷം രൂപ, നാല് മൊബൈല്‍ ഫോണുകള്‍, കടത്തിന് ഉപയോഗിച്ച ആഡംബര കാർ എന്നിവ കണ്ടെത്തി.</p>
<p>മുനിയസാമി (36), ബാലസുബ്രഹ്മണ്യൻ (38), സെല്‍വി (47) എന്നിവരെ അറസ്റ്റ് ചെയ്തു.</p>
<p>പ്രാഥമിക അന്വേഷണത്തില്‍, ഒഡീഷയില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് കഞ്ചാവ് വാങ്ങി കേരളംയിലെ കച്ചവടക്കാര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുട്ടിക്കാനത്തിന് സമീപം വാഹനത്തിന് തീപിടിച്ചു</title>
<link>https://thekeralajournal.com/1741</link>
<guid>https://thekeralajournal.com/1741</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6991aeb9c4c80.jpg" length="53493" type="image/jpeg"/>
<pubDate>Sun, 15 Feb 2026 17:02:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനത്തിന് സമീപം വാഹനത്തിന് തീപിടിച്ചു. അപകടം ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാൽ ആര്‍ക്കും പരിക്കില്ല. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമനസേന സ്ഥലത്തെത്തിയിട്ടുണ്ട്.</p>
<p>ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ തമിഴ്നാട് വത്തലഗുണ്ട് സ്വദേശികൾ സഞ്ചരിച്ച കാറാണ് കത്തി നശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.</p>]]> </content:encoded>
</item>

<item>
<title>തൊഴിൽ അവസരങ്ങളുമായി വെർച്വൽ മെഗ ജോബ് ഫെയർ ഫെബ്രുവരി 21ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/1740</link>
<guid>https://thekeralajournal.com/1740</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6991287a734a4.jpg" length="133102" type="image/jpeg"/>
<pubDate>Sun, 15 Feb 2026 07:29:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സംസ്ഥാന സർക്കാരിന്റെ വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ആയിരക്കണക്കിന് തൊഴിൽ അവസരങ്ങളുമായി വെർച്വൽ മെഗ ജോബ് ഫെയർ ഫെബ്രുവരി 21ന് കട്ടപ്പന ഗവ. ഐ.ടി.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.</p>
<p>ജോബ് ഫെയറിൽ വിവിധ മേഖലകളിലെ തൊഴിലവസരങ്ങളിലേക്ക് അപേക്ഷിക്കാനാവും. ഉദ്യോഗാർത്ഥികൾക്ക് DWMS പോർട്ടൽ വഴി രജിസ്റ്റർ ചെയ്ത് ജോബ് ഫെയർ തിരഞ്ഞെടുക്കുകയും ഇഷ്ടമുള്ള ജോലികൾക്ക് നേരിട്ട് അപേക്ഷ സമർപ്പിക്കാനും അവസരം ലഭിക്കും.</p>
<p>തൊഴിൽ തേടുന്ന യുവാക്കൾ പരമാവധി അവസരം ഉപയോഗപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് DWMS ആപ്പ് ഡൗൺലോഡ് ചെയ്യുകയോ രജിസ്ട്രേഷൻ ലിങ്ക് ഉപയോഗിക്കുകയോ ചെയ്യാം.</p>]]> </content:encoded>
</item>

<item>
<title>ബീന വിനോദിന്റെ &amp;apos;വാല്മീകം&amp;apos; കവിതാ സമാഹാര പ്രകാശനം ഇന്ന്</title>
<link>https://thekeralajournal.com/1739</link>
<guid>https://thekeralajournal.com/1739</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699127cd84592.jpg" length="85696" type="image/jpeg"/>
<pubDate>Sun, 15 Feb 2026 07:26:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: എഴുത്തുകാരി ബീന വിനോദിന്റെ കവിതാസമാഹാരമായ വാല്മീകം പ്രകാശനം ഇന്ന്, ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 2 മണിക്ക് തേക്കടിയിലെ ബാംബു ഗ്രോവിൽ നടക്കും.</p>
<p>ചടങ്ങിൽ മനോജ് കാട്ടാമ്പള്ളി അധ്യക്ഷത വഹിക്കും. മോബിൻ മോഹൻ പ്രകാശനം നിർവഹിക്കും. ശ്രീനിജ സുജീഷ് പുസ്തകം ഏറ്റുവാങ്ങും.</p>
<p>കവിതാസമാഹാരത്തിന്റെ അവതരണം സാഹിത്യപ്രേമികൾക്കും വായനക്കാർക്കും ഒരു പുതിയ അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ സാഹിത്യ–സാംസ്കാരിക രംഗത്തെ നിരവധി പേർ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>പദ്മവിഭൂഷൺ ജേതാവ് പി. നാരായണന് സ്‌നേഹാദരവ് നൽകി</title>
<link>https://thekeralajournal.com/1738</link>
<guid>https://thekeralajournal.com/1738</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6990fc26c6e3e.jpg" length="76955" type="image/jpeg"/>
<pubDate>Sun, 15 Feb 2026 04:20:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പദ്മവിഭൂഷൺ ലഭിച്ച ജന്മഭൂമി മുൻ മുഖ്യപത്രാധിപരായിരുന്ന പി. നാരായണൻ ന് ഇടുക്കി പ്രസ് ക്ലബ്വും സീനിയർ ജേർണലിസ്റ്റ് ഫോറം കേരളയും സംയുക്തമായി സ്‌നേഹാദരവ് സംഘടിപ്പിച്ചു.</p>
<p>പ്രസ് ക്ലബിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് വിനോദ് കണ്ണോളി അധ്യക്ഷത വഹിച്ചു. സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് ശശിധരൻ കണ്ടത്തിൽ അനുമോദന പ്രസംഗം നടത്തി. എസ്‌ജെഎഫ്‌കെയ്ക്ക് വേണ്ടി ജില്ലാ വൈസ് പ്രസിഡന്റ് ടി.സി. മാത്യു ഉപഹാരം കൈമാറി. പ്രസ് ക്ലബ് മുൻ പ്രസിഡന്റ് എം.എൻ. സുരേഷ് പൊന്നാടയണിയിച്ച് ആദരിച്ചു.</p>
<p>എസ്‌ജെഎഫ്‌കെ സംസ്ഥാന ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ എം.കെ. പുരുഷോത്തമൻ, ഇടുക്കി പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് പി.കെ. ലത്തീഫ്, കമ്മിറ്റിയംഗം ഷിയാമി എന്നിവർ പ്രസംഗിച്ചു. പി. നാരായണൻ മറുപടി പ്രസംഗം നടത്തി.</p>
<p>പ്രസ് ക്ലബ് സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിൽ സ്വാഗതവും എസ്‌ജെഎഫ്‌കെ ജില്ലാ സെക്രട്ടറി എം.ജെ. ബാബു നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ആധാരം എഴുത്ത് അസോസിയേഷൻ ജില്ല വനിത സമ്മേളനം തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/1737</link>
<guid>https://thekeralajournal.com/1737</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6990fac970d7a.jpg" length="117392" type="image/jpeg"/>
<pubDate>Sun, 15 Feb 2026 04:14:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആധാരം എഴുത്ത് അസോസിയേഷൻ ജില്ല വനിത സമ്മേളനം തൊടുപുഴയിൽ നടന്നു. ജില്ല വനിത ചെയർപേഴ്സൺ സാലമ്മ വർഗീസ് അധ്യക്ഷത വഹിച്ചു. കൺവെൻഷൻ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ജനറൽ കൺവീനർ സുകേശിനി സ്വാഗതം ആശംസിച്ചു.</p>
<p>തൊടുപുഴ മുനിസിപ്പൽ കൗൺസിലർ പ്രൊഫ. ജെസി ആന്റെന്റണി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എ. അൻസാർ മുഖ്യപ്രഭാഷണവും സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വനിതാ കൺവീനർ ശാരദകൃഷ്ണ മൂർത്തി സന്ദേശം നൽകി. ജില്ല വനിത കൺവീനർ ജാസ്മിൻ നവാസ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p>ജില്ല പ്രസിഡണ്ട് ജീവൻ ലാൽ, സെക്രട്ടറി നവാസ് ഷേർഖാൻ, ട്രഷറർ മോഹനൻ കല്ലാർ, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് കുമാർ (ദേവികുളം), ജില്ല ഉപദേശക സമിതി ചെയർമാൻ ബെന്നി കല്ലൂപ്പുരയിടം, വൈസ് പ്രസിഡണ്ട് മധു അറക്കുളം, ജില്ല ജോയിന്റ് സെക്രട്ടറി ദീപു, ബിന്ദു, സ്വാഗത സംഘം ചെയർമാൻ രാജേന്ദ്രൻ, ട്രഷറർ കെ.ജി. ഷീല, സി.പി. സുരേഷ് എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം കൺവീനർ ജോസീന ജോർജ്ജ് നന്ദി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ഓണറേറിയം സംഭാവന നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ടി കെ അപ്പുക്കുട്ടൻ</title>
<link>https://thekeralajournal.com/1736</link>
<guid>https://thekeralajournal.com/1736</guid>
<description><![CDATA[ ശാന്തിഗ്രാമിലെ വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണത്തിനായാണ് തന്റെ ഫസ്റ്റ് ഓണറേറിയം വാർഡ് മെമ്പർ സംഭാവന ചെയ്തത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6990f64ab329f.jpg" length="65024" type="image/jpeg"/>
<pubDate>Sun, 15 Feb 2026 03:55:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗ്രാമിലെ വെയിറ്റിംഗ് ഷെഡ് പുനരുദ്ധാരണത്തിനായി തന്റെ ഫസ്റ്റ് ഓണറേറിയം സംഭാവന ചെയ്ത് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം ടി കെ അപ്പുക്കുട്ടൻ.</p>
<p>സാമൂഹ്യ ഉത്തരവാദിത്വബോധവും പ്രദേശവികസനത്തോടുള്ള ആത്മാർത്ഥതയും തെളിയിക്കുന്ന ഈ മാതൃകാപരമായ പ്രവർത്തിക്ക് ശാന്തിഗ്രാം വികസന സമിതി അനുമോദനം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത സ്കൂൾ ടീച്ചേഴ്സ് സ്നേഹ സംഗമം രാജകുമാരിയിൽ നടന്നു</title>
<link>https://thekeralajournal.com/1735</link>
<guid>https://thekeralajournal.com/1735</guid>
<description><![CDATA[ സമ്മേളനത്തിൽ മികച്ച അധ്യാപക-അനധ്യാപക അവാർഡുകളും വിതരണം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6990f40069eb7.jpg" length="77807" type="image/jpeg"/>
<pubDate>Sun, 15 Feb 2026 03:46:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത സ്കൂൾ ടീച്ചേഴ്സ് സ്നേഹ സംഗമം രാജകുമാരിയിൽ നടന്നു. ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഇടുക്കി രൂപത മുഖ്യ വികാരി ജനറൽ മോൻ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. ആർ.കെ. ജയപ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി ഡോ. ജോർജ് തകിടിയിൽ ആമുഖ പ്രഭാഷണം നടത്തി.</p>
<p>സമ്മേളനത്തിൽ മികച്ച അധ്യാപക-അനധ്യാപകർക്കുള്ള അവാർഡുകളും വിതരണം ചെയ്തു. വിദ്യാഭ്യാസം, ജീവകാരുണ്യസേവനം, കൃഷി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനയ്ക്കോ നൽകുന്ന പ്രത്യേക പുരസ്‌കാരത്തിന് ഈ വർഷം നാരകക്കാനം പ്രൊവിഡൻസ് ഹോം തെരഞ്ഞെടുക്കപ്പെട്ടു.</p>
<p><strong>മികച്ച അധ്യാപക അവാർഡുകൾ</strong><strong></strong></p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6990f4a1ef914.jpg" alt=""></p>
<p>ഹയർ സെക്കൻഡറി വിഭാഗം – ജോയ് കെ. ജോസ് (പ്രിൻസിപ്പൽ, സെൻറ് മേരീസ് HSS, മരിയാപുരം)</p>
<p>ഹൈസ്കൂൾ വിഭാഗം – സി. പ്രശാന്തി (ഹെഡ്മിസ്ട്രസ്, വിമലഗിരി വിമല ഹൈസ്കൂൾ)</p>
<p>യു.പി. വിഭാഗം – ഷൈനി ജേക്കബ് (ഹോളി ക്യൂൻ സ്കൂൾ, രാജകുമാരി)</p>
<p>എൽ.പി. വിഭാഗം – സി.എൽ.സി. (സെൻറ് ജോസഫ് സ്കൂൾ, ആനക്കുളം)</p>
<p><strong>അനധ്യാപക അവാർഡ്</strong></p>
<p>ജെയിമോൻ മാത്യു (ഓഫീസ് അസിസ്റ്റന്റ്, സെൻറ് സെബാസ്റ്റ്യൻസ്, നെടുങ്കണ്ടം)</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6990f43a9c975.jpg" alt=""></p>
<p>എൽ.പി മുതൽ ഹയർ സെക്കൻഡറി വരെ ഉൾപ്പെടെ ആയിരത്തിലധികം അധ്യാപകരും അനധ്യാപകരും സംഗമത്തിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6990f40dd040e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ വോട്ടുവണ്ടി പര്യടനം തുടങ്ങി</title>
<link>https://thekeralajournal.com/1734</link>
<guid>https://thekeralajournal.com/1734</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6990ee46835fe.jpg" length="97670" type="image/jpeg"/>
<pubDate>Sun, 15 Feb 2026 03:21:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തുന്ന വോട്ടുവണ്ടിക്ക് ഇടുക്കി കളക്ടറേറ്റ് അങ്കണത്തിൽ തുടക്കമായി. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് വണ്ടി ഫ്‌ളാഗ് ഓഫ് ചെയ്തു.</p>
<p>വോട്ടിംഗുമായി ബന്ധപ്പെട്ട സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കുക, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവർത്തനം പരിചയപ്പെടുത്തുക, ജനാധിപത്യ പ്രക്രിയയിൽ വോട്ടിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് സ്വീപ് (Systematic Voters’ Education and Electoral Participation) പദ്ധതിയുടെ ഭാഗമായി നടത്തുന്ന ഈ വോട്ടുവണ്ടി പര്യടനത്തിന്റെ ലക്ഷ്യം. ഉടുമ്പൻചോല മണ്ഡലത്തിലേക്കുള്ള വണ്ടിയാണ് ആദ്യമായി ഫ്‌ളാഗ് ഓഫ് ചെയ്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6990ee52b6650.jpg" alt=""></p>
<p>ജില്ലയിലുടനീളം പര്യടനത്തിന് ആകെ അഞ്ച് വോട്ടുവണ്ടികളാണ് സജ്ജമാക്കിയിരിക്കുന്നത്. വിവിപാറ്റ് മെഷീൻ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ തുടങ്ങിയവയും വണ്ടികളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.</p>
<p>ഫ്‌ളാഗ് ഓഫ് ചടങ്ങിൽ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് മെഷീന്റെ കൺട്രോൾ യൂണിറ്റ് ഉടുമ്പൻചോല റിട്ടേണിങ് ഓഫീസർ സുഹ്‌റ എയ്ക്ക് കൈമാറി. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് ഉൾപ്പെടെ തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പറയൻകവല അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു</title>
<link>https://thekeralajournal.com/1733</link>
<guid>https://thekeralajournal.com/1733</guid>
<description><![CDATA[ പഞ്ചായത്ത് പ്രസിഡൻറ് രജനി കെ.എ ഉദ്ഘാടന കർമ്മം നിർവഹിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69906baf47b7c.jpg" length="123900" type="image/jpeg"/>
<pubDate>Sat, 14 Feb 2026 18:06:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ഒരു നാടിൻ്റെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം.പരിമിതികൾ നിറഞ്ഞ പഴയ കെട്ടിടത്തിൽ നിന്നും പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം ആരംഭിച്ച് പറയൻകവല അങ്കണവാടി.</strong></p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69906bd81e256.jpg" alt=""></p>
<p>ഇരട്ടയാർ ഗ്രാമ പഞ്ചായത്തിലെ 91-ാം നമ്പർ പറയൻകവല അങ്കണവാടിയുടെ പുതിയ കെട്ടിടം പഞ്ചായത്ത് പ്രസിഡൻറ് രജനി കെ. എ ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69906c0f6e9bc.jpg" alt=""></p>
<p>വൈസ് പ്രസിഡൻറ് റെജി ഇലിപ്പുലിക്കാട്ട് അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69906c25db6db.jpg" alt=""></p>
<p>ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റെഫി മാക്കിയിൽ, പഞ്ചായത്ത് അംഗം ജെയ്‌സമ്മ സണ്ണി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിജോ ഇലന്തൂർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ മേരിക്കുട്ടി പൌലോസ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ റോസമ്മ മാത്യു എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69906c491ee23.jpg" alt=""></p>
<p>വാർഡ് മെമ്പർ ജിഷ ഷാജി ചുക്കുറുമ്പേൽ സ്വാഗതം ആശംസിച്ച യോഗത്തിൽ എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം മുഖ്യപ്രഭാഷണം നടത്തി.പിടിഎ പ്രസിഡൻറ് ജിൻസ് വാതല്ലൂർ,ജന പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.</p>
<p>ഉദ്ഘാടനത്തോടനുബന്ധിച്ച് അങ്കണവാടിക്ക് സ്ഥലം സംഭാവന ചെയ്ത മാത്യു വർഗീസ് മേലാട്ടിന് നാടിൻറെ സ്നേഹാദരം നൽകി.പത്ത് വർഷം മുൻപാണ് ഇദ്ദേഹം അംഗൻവാടിക്ക് സ്ഥലം വിട്ടു നൽകിയത്.</p>
<p>ദീർഘകാല സേവനത്തിന് ഹെൽപ്പർ ഓമന പി.കെ, വർക്കർ രത്നമ്മ പി.സി എന്നിവർക്കും ആദരവ് നൽകി.</p>
<p>ഉദ്ഘാടനത്തോടനുബന്ധിച്ച് അങ്കണവാടി കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.സമ്മേളനത്തിൽ പങ്കെടുത്ത എല്ലാവർക്കും സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69906c5f1c26b.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>CBSE പ്ലസ് ടു പരീക്ഷയിൽ പുനർമൂല്യനിർണയം ഒഴിവാക്കാൻ സാധ്യത</title>
<link>https://thekeralajournal.com/1732</link>
<guid>https://thekeralajournal.com/1732</guid>
<description><![CDATA[ പത്താം ക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയ സംവിധാനം തുടരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699002c283189.jpg" length="140635" type="image/jpeg"/>
<pubDate>Sat, 14 Feb 2026 10:36:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയം ഒഴിവാക്കാൻ ബോർഡ് ആലോചിക്കുന്നു. ഈ വർഷം തന്നെ ഇത് നടപ്പാക്കുന്നതിനുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. മൂല്യനിർണയം പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നതിനാൽ വിലയിരുത്തൽ കൂടുതൽ കൃത്യവും കുറ്റമറ്റതുമായിരിക്കുമെന്ന് ബോർഡ് വ്യക്തമാക്കുന്നു.</p>
<p>പത്താം ക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയ സംവിധാനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.</p>
<p>സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് ഏഷ്യാനെറ്റ് ന്യൂസിനോട് ഈ വിവരം സ്ഥിരീകരിച്ചു. മൂല്യനിർണയം പൂർണമായി ഡിജിറ്റൽ രീതിയിലേക്കാണ് മാറുന്നതെന്നും OSM സംവിധാനത്തിലൂടെയായിരിക്കും വിലയിരുത്തൽ നടക്കുകെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനത്തിൽ പിശക് സംഭവിക്കാൻ സാധ്യത വളരെ കുറവായതിനാലാണ് പ്ലസ് ടു പരീക്ഷയിൽ പുനർമൂല്യനിർണയം ഒഴിവാക്കുന്നത് പരിഗണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് കനത്ത ചൂട്: തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു</title>
<link>https://thekeralajournal.com/1731</link>
<guid>https://thekeralajournal.com/1731</guid>
<description><![CDATA[ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയപരിധിക്കുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698ffedeee715.jpg" length="43424" type="image/jpeg"/>
<pubDate>Sat, 14 Feb 2026 10:19:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയപരിധിക്കുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയതായി തൊഴില്‍വകുപ്പ് അറിയിച്ചു.</p>
<p>മേയ് 20 വരെയാണ് പുതിയ ക്രമീകരണം പ്രാബല്യത്തില്‍ ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.</p>
<p>ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുതുക്കിയ ക്രമീകരണം.</p>
<p>സമുദ്രനിരപ്പില്‍നിന്ന് 3,000 അടിയിലധികം ഉയരമുള്ളതും സൂര്യാഘാത സാധ്യത കുറവുള്ളതുമായ പ്രദേശങ്ങളെ ഈ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് സീസൺ 2; ഫെബ്രുവരി 22ന്</title>
<link>https://thekeralajournal.com/1730</link>
<guid>https://thekeralajournal.com/1730</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fd5e1c1776.jpg" length="74378" type="image/jpeg"/>
<pubDate>Sat, 14 Feb 2026 07:24:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശം ഉയർത്തി 2 - മത് കട്ടപ്പന സെലിബ്രിറ്റി ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രുവരി 22, -ന് രാവിലെ 9 മണി മുതൽ എ.ടി.എസ് അരീനയിൽ നടക്കും.</p>
<p>സ്കാർ ഫേസ് സ്പോർട്സ് ക്ലബ്ബും , കട്ടപ്പന മർച്ചൻ്റ്സ് യൂത്ത് വിങ്ങും സംയുക്തമായാണ് മത്സരം സംഘടിപ്പിചിരിക്കുന്നത്.</p>
<p>2 കാറ്റഗറികളിലായി 40 വയസിന് മുകളിലും താഴെയുമായി മത്സരം നടക്കും.5000 രൂപയും,3000 രൂപയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് ലഭിക്കും.</p>
<p>മത്സരത്തിൻ്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ് എന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമപഞ്ചായത്ത്: പറയൻകവല അംഗൻവാടി പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/1729</link>
<guid>https://thekeralajournal.com/1729</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fd0953a33b.jpg" length="156111" type="image/jpeg"/>
<pubDate>Sat, 14 Feb 2026 07:02:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 91-ാം നമ്പർ പറയൻകവല അംഗൻവാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (14/02/2026) വൈകുന്നേരം 4 മണിക്ക് നടക്കും.</p>
<p>ഉടുമ്പൻചോല എം.എൽ.എ M. M. മണി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ, ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിക്കും.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ.എ ചടങ്ങിൽ വച്ച് സ്ഥലം സംഭാവന നൽകിയ മാത്യു വർഗ്ഗീസിനെ ആദരിക്കും.</p>
<p>മുഖ്യപ്രഭാഷണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് നടത്തും.പ്രാദേശിക ജനപ്രതിനിധികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറും</p>
<p></p>]]> </content:encoded>
</item>

<item>
<title>ലേസർ ഷോ പദ്ധതി ഇടുക്കി ടൂറിസത്തിന് പുത്തനുണർവ് നൽകും : വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടി</title>
<link>https://thekeralajournal.com/1728</link>
<guid>https://thekeralajournal.com/1728</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fccffeeede.jpg" length="125246" type="image/jpeg"/>
<pubDate>Sat, 14 Feb 2026 06:46:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ആര്‍ച്ച് ഡാമിന്റെ ഭീമാകാരമായ പ്രതലത്തെ തിരശ്ശീല ആക്കി മാറ്റി രാത്രികാലങ്ങളിൽ വിനോദസഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ലേസർ പ്രദർശനം ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് പുതുജീവൻ നൽകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി K. കൃഷ്ണൻകുട്ടി പറഞ്ഞു.</p>
<p>ഇടുക്കി ഡി.ടി.പി.സി. പാർക്കിൽ നടന്ന യോഗത്തിൽ ലേസർ പ്രദർശന പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം മന്ത്രി ഓൺലൈനായി നിർവഹിച്ചു. പദ്ധതി പ്രദേശവാസികൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>ഇടുക്കി പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചിട്ട് അമ്പത് വർഷം പൂർത്തിയായിരിക്കുകയാണ്. 1970 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഇടുക്കിപദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചതും മന്ത്രി ഓർമ്മിപ്പിച്ചു.</p>
<p>അർദ്ധശതാബ്ദി പിന്നിടുന്ന ഈ ഘട്ടത്തിൽ ഏഷ്യയിലെ രണ്ടാമത്തെ വലിയ ആര്‍ച്ച് ഡാം എന്ന ഖ്യാതിയുള്ള ഇടുക്കി ഡാമിനെ പുതിയ വിനോദസഞ്ചാര അനുഭവമാക്കി മാറ്റുകയാണ് ലക്ഷ്യം.</p>
<p>ഇടുക്കി ആര്‍ച്ച് ഡാമിന്റെ പ്രതലത്തിൽ ലേസർ പ്രദർശനം ഒരുക്കുക എന്നത് വർഷങ്ങൾക്കുമുമ്പ് ആലോചിച്ച സ്വപ്ന പദ്ധതിയായിരുന്നു. സാങ്കേതിക വെല്ലുവിളികളും സുരക്ഷാ പരിശോധനകളും പൂർത്തിയാക്കേണ്ട സാഹചര്യം നിലനിന്നതിനാൽ പദ്ധതി വൈകിയതായും മന്ത്രി പറഞ്ഞു.</p>
<p>എന്നാൽ ഇപ്പോൾ എല്ലാ സാങ്കേതിക പഠനങ്ങളും പൂർത്തിയാക്കി ദേശീയ അണക്കെട്ട് സുരക്ഷ അതോറിറ്റിയുടെ നിർദേശങ്ങൾ ഉൾപ്പെടുത്തി പദ്ധതിക്ക് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.</p>
<p>പദ്ധതി ശിലാസ്ഥാപന ഘട്ടത്തിലെത്തുന്നതിനുപിന്നിൽ മന്ത്രി റോഷി അഗസ്റ്റിൻ നടത്തിയ നിരന്തര പരിശ്രമങ്ങളുണ്ടെന്നും ഇടുക്കിയിലെ വിനോദസഞ്ചാര വികസനത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകൾ അഭിനന്ദനാർഹമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>വിവിധ പ്രശ്നങ്ങൾ പരിഹരിക്കുകയും വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട തർക്കങ്ങൾ തീർക്കുകയും പദ്ധതിക്കാവശ്യമായ ധനസഹായം ലഭ്യമാക്കുകയും ചെയ്ത ശ്രമങ്ങൾ ഈ പദ്ധതിയുടെ വിജയത്തിന് നിർണായകമായതായി മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ബേബി മെമ്മോറിയൽ ആശുപത്രിയുടെ ‘തൊടുപുഴക്ക് ഒപ്പം’ പദ്ധതി: ഓട്ടോ ഡ്രൈവർമാർക്ക് സൗജന്യ ഫസ്റ്റ് എയ്ഡ് ബോക്സ് വിതരണം നടത്തി</title>
<link>https://thekeralajournal.com/1727</link>
<guid>https://thekeralajournal.com/1727</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fcba9dcbe4.jpg" length="88348" type="image/jpeg"/>
<pubDate>Sat, 14 Feb 2026 06:41:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>‘തൊടുപുഴക്ക് ഒപ്പം’ എന്ന സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി ബേബി മെമ്മോറിയൽ ആശുപത്രി തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ള ഓട്ടോറിക്ഷ ഡ്രൈവർമാർക്കായി സൗജന്യ ഫസ്റ്റ് എയ്ഡ് ബോക്‌സുകൾ വിതരണം ചെയ്തു.</p>
<p>മോട്ടോർ വാഹനവകുപ്പിന്റെ റോഡ് എൻഫോഴ്സ്‌മെന്റ് യൂണിറ്റുമായി സഹകരിച്ച് റോഡ് സുരക്ഷ ബോധവൽക്കരണവും പ്രാഥമിക ചികിത്സ പരിശീലനവും സംഘടിപ്പിച്ചു. അപകടസാഹചര്യങ്ങളിൽ ഉടൻ നൽകേണ്ട പ്രാഥമിക ശുശ്രൂഷകളെ കുറിച്ചുള്ള പരിശീലനമാണ് ഡ്രൈവർമാർക്ക് നൽകിയത്.</p>
<p>പരിപാടിയുടെ ഉദ്ഘാടനം ഇടുക്കി എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ എസ്. സഞ്ജയ് നിർവഹിച്ചു. പരിശീലനത്തിൽ പങ്കെടുത്ത ഓട്ടോ ഡ്രൈവർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ചികിത്സാ ഇളവുകൾ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പ്രിവിലേജ് കാർഡ് സി.ഇ.ഒ ഡോ. ജയ്കിഷൻ കെ.പി വിതരണം ചെയ്തു. ആശുപത്രി എ.ജി.എം ഗോകുൽ നാരായണൻകുട്ടി പദ്ധതിക്ക് നേതൃത്വം നൽകുന്നു.</p>
<p>പദ്ധതിയുടെ ഭാഗമായി ഹൃദയാരോഗ്യ സംരക്ഷണത്തിനായി അടുത്ത 14 ദിവസത്തേക്ക് പ്രത്യേക ഹൃദയാരോഗ്യ പാക്കേജും പ്രഖ്യാപിച്ചു. കാർഡിയോളജിസ്റ്റ് പരിശോധനയും ഇ.സി.ജി പരിശോധനയും സൗജന്യമാണ്. 1080 രൂപ വരുന്ന എക്കോ ടെസ്റ്റ് 499 രൂപയ്ക്കും, 999 രൂപ വരുന്ന ടി.എം.ടി ടെസ്റ്റ് 499 രൂപയ്ക്കും, 13,000 രൂപ വരുന്ന ആൻജിയോഗ്രാം 5,999 രൂപയ്ക്കും പൊതുജനങ്ങൾക്ക് ലഭ്യമാക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9846960123.</p>]]> </content:encoded>
</item>

<item>
<title>പൊയ്കയിൽ ശ്രീകുമാര ഗുരുദേവന്റെ ജന്മദിന സന്ദേശ റാലി നടത്തി</title>
<link>https://thekeralajournal.com/1726</link>
<guid>https://thekeralajournal.com/1726</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fcaec76955.jpg" length="87492" type="image/jpeg"/>
<pubDate>Sat, 14 Feb 2026 06:38:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ സ്ഥാപകനായ പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻറെ 148-ാം ജന്മദിനത്തോടനുബന്ധിച്ച് പി.ആർ.ഡി.എസ് തോവള ശാഖയുടെ നേതൃത്വത്തിൽ ജന്മദിന സന്ദേശ റാലി സംഘടിപ്പിച്ചു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം റാലി ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ നിന്നുള്ള വിശ്വാസികളും സംഘടനാ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698fcaf882a92.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കല്ലാനിക്കൽ സെന്റ് ജോർജ് യു.പി സ്കൂൾ നവതി ആഘോഷ സമാപനം</title>
<link>https://thekeralajournal.com/1725</link>
<guid>https://thekeralajournal.com/1725</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fc9f880b5e.jpg" length="90975" type="image/jpeg"/>
<pubDate>Sat, 14 Feb 2026 06:33:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കല്ലാനിക്കൽ : സെന്റ് ജോർജ് യു.പി സ്കൂൾ നവതി ആഘോഷ സമാപന സമ്മേളനം മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. 1936ൽ സ്ഥാപിതമായ സ്കൂളിന്റെ 90-ാം വാർഷികത്തോടനുബന്ധിച്ച് വർഷം മുഴുവൻ വിവിധ വികസന-പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കിയതായി അറിയിച്ചു.</p>
<p>സ്കൂൾ മാനേജർ ഫാ. സോട്ടർ പെരിങ്ങാരപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ സെക്രട്ടറി ഫാ. മാത്യു മുണ്ടയ്ക്കൽ, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അമീർ, ബിൻസി മാർട്ടിൻ, ടോമി കാവാലം എന്നിവർ പ്രസംഗിച്ചു.</p>
<p>ഹെഡ്മാസ്റ്റർ ലിന്റോ ജോർജ്, ഫാ. ജോർജുകുട്ടി കൊച്ചുചക്കാലക്കൽ, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഡോ. സാജൻ മാത്യു, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ഷൈനി തോമസ് എന്നിവരുള്‍പ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിക്കവല ബൈപാസ് റോഡ് 40 ദിവസത്തേക്ക് അടച്ചു</title>
<link>https://thekeralajournal.com/1724</link>
<guid>https://thekeralajournal.com/1724</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698fc8088e459.jpg" length="115534" type="image/jpeg"/>
<pubDate>Sat, 14 Feb 2026 06:25:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരത്തിലെ ഇടുക്കിക്കവല ബൈപാസ് റോഡിൽ കലുങ്ക് നിർമ്മാണവും നവീകരണ പ്രവർത്തനങ്ങളും ആരംഭിച്ചതിനെ തുടർന്ന് 40 ദിവസത്തേക്ക് ഗതാഗതം പൂര്‍ണമായി നിരോധിച്ചു.</p>
<p>റോഡ് വികസനത്തിനായി ഒരു കോടി രൂപയാണ് പി.ഡബ്ല്യു.ഡി അനുവദിച്ചിരിക്കുന്നത്. കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി നിർമ്മിച്ച ബൈപാസ് റോഡ് ഇടുക്കി, കോട്ടയം റൂട്ടുകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശിക്കാതെ ഇടുക്കിക്കവല വഴി പള്ളിക്കവലയിലേക്ക് എത്താൻ സൗകര്യമൊരുക്കുന്ന പ്രധാന പാതയാണ്.</p>
<p>എന്നാൽ ഇടുക്കിക്കവല ഭാഗത്ത് നിന്ന് ബൈപാസിലേക്ക് തിരിയുന്ന ഭാഗത്ത് റോഡിനോട് ചേർന്നുള്ള പഴയ കെട്ടിടം മൂലം രണ്ട് വാഹനങ്ങൾ ഒരേസമയം കടന്നുപോകാൻ സാധിക്കാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ പരിഗണനയിലാണ്.</p>
<p>നവീകരണ പദ്ധതിയുടെ ഭാഗമായി 750 മീറ്റർ നീളത്തിൽ 5.5 മീറ്റർ വീതിയിൽ പി.എം.ജി.എസ്. നിലവാരത്തിൽ റോഡ് ടാർ ചെയ്യും. വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുന്നതിനായി കലുങ്ക് നിർമ്മാണവും പുരോഗമിക്കുന്നു.</p>
<p>നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനാൽ അടുത്ത 40 ദിവസത്തേക്ക് ഈ വഴിയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. മാർച്ച് 30 ന് മുമ്പ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിന് തുറന്നുനൽകാനാണ് അധികൃതരുടെ ശ്രമം.</p>]]> </content:encoded>
</item>

<item>
<title>കല്ലാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ 70&#45;ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു</title>
<link>https://thekeralajournal.com/1723</link>
<guid>https://thekeralajournal.com/1723</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698f7881c6bd1.jpg" length="109803" type="image/jpeg"/>
<pubDate>Sat, 14 Feb 2026 00:46:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കല്ലാർ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിന്റെ 70-ാം വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. പരിപാടി എം. എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിൻസ് മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി വിവിധ മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭകളെ ആദരിച്ചു.</p>
<p>ജനപ്രതിനിധികൾ, പി.ടി.എ, എസ്.എം.സി അംഗങ്ങളും, അധ്യാപകരും രക്ഷിതാക്കളും ആഘോഷ ചടങ്ങിൽ പങ്കെടുത്തു.</p>
<p>സർവീസിൽ നിന്ന് വിരമിക്കുന്ന അംബുജാക്ഷൻ സാർ, സിബി സാർ എന്നിവർക്ക് യാത്രയയപ്പും നൽകി.വാർഷികാഘോഷത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ, കലാ, കായിക മേഖലകളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.പരിപാടിയോനനുബന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി</p>]]> </content:encoded>
</item>

<item>
<title>മൂലമറ്റം പവർഹൗസ് മിനിയേച്ചർ മാതൃക നിർമാണം: ഭൂമി കൈമാറി</title>
<link>https://thekeralajournal.com/1722</link>
<guid>https://thekeralajournal.com/1722</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698f69c08c142.jpg" length="63636" type="image/jpeg"/>
<pubDate>Fri, 13 Feb 2026 23:43:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏഷ്യയിലെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതിനിലയമായ മൂലമറ്റം പവർഹൗസ് പൊതുജനങ്ങൾക്ക് സുരക്ഷാ കാരണങ്ങളാൽ സന്ദർശിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, അതിന്റെ മിനിയേച്ചർ മാതൃക നിർമ്മിക്കുന്നതിന് ഭൂമി കൈമാറ്റം നടത്തി. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി ഭൂമി കൈമാറ്റ ചടങ്ങ് നിർവഹിച്ചു.</p>
<p>കെഎസ്ഇബിയുടെ ഉടമസ്ഥതയിലുള്ള ത്രിവേണി സംഗമത്തിന് സമീപമുള്ള ഒന്നര ഏക്കർ സ്ഥലത്താണ് മിനിയേച്ചർ പവർഹൗസ് മാതൃക യാഥാർത്ഥ്യമാക്കുന്നത്. പദ്ധതി പൂർത്തിയായാൽ വൈദ്യുതിനിലയത്തിന്റെ പ്രവർത്തനം പൊതുജനങ്ങൾക്ക് മാതൃകയായി കാണാൻ അവസരം ലഭിക്കും.</p>
<p>പദ്ധതിയോടൊപ്പം കുടയത്തൂർ, അറക്കുളം പഞ്ചായത്തുകളിൽ വിവിധ ടൂറിസം പദ്ധതികൾ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നാടുകാണി കേബിൾ കാർ പദ്ധതിയുടെ സാധ്യതാപഠനത്തിന് സർക്കാർ 29.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ബജറ്റിൽ മൂന്ന് കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മിനിയേച്ചർ പവർഹൗസ് നിർമാണവുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റ രേഖ കെഎസ്ഇബി ജനറേഷൻ സിവിൽ, ഇലക്ട്രിക്കൽ ആൻഡ് റീസ് ഡയറക്ടർ ജി. സജീവ് മന്ത്രി റോഷി അഗസ്റ്റിന് കൈമാറി.</p>
<p>ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ ഹർഷിൽ ആർ. മീണ, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇമ്മാനുവൽ സൈമൺ, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു സെബാസ്റ്റ്യൻ, പഞ്ചായത്തംഗങ്ങളായ സുശീല ഗോപി, ബിജു ജോസഫ്, പി.ഡി. സുമോൻ, കെ.കെ. ആശാമോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈബ് ഫോർ വെൽനെസ് ഇൻ്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് ; ഹോളി ക്രോസ് കോളേജ് ജേതാക്കൾ</title>
<link>https://thekeralajournal.com/1721</link>
<guid>https://thekeralajournal.com/1721</guid>
<description><![CDATA[ പുളിയമല ക്രൈസ്റ്റ് കോളേജിന് രണ്ടാം സ്ഥാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698f2b53958df.jpg" length="161675" type="image/jpeg"/>
<pubDate>Fri, 13 Feb 2026 19:18:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈബ് ഫോർ വെൽനസ് പദ്ധതിയുടെ ഭാഗമായി കട്ടപ്പന ബ്ലോക്ക് തല ഇൻറർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിൽ പുറ്റടി ഹോളിക്രോസ് കോളേജ് ജേതാക്കളായി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698f2bc23feff.jpg" alt=""></p>
<p>ആരോഗ്യവകുപ്പിന്റെ ആരോഗ്യം ആനന്ദം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൻ്റെയും ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ പുറ്റടി ഹോളിക്രോസ് കോളേജിൽ കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മത്സരത്തിലാണ് ആതിഥേയരായ ഹോളിക്രോസ് കോളേജ് ജേതാക്കൾ ആയത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698f2b64031b3.jpg" alt=""></p>
<p>ഈ ഇനത്തിൽ പുളിയമല ക്രൈസ്റ്റ് കോളേജിനാണ് രണ്ടാം സ്ഥാനം.</p>
<p>വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698f2b84234ad.jpg" alt=""></p>
<p>ഉപ്പുതറ ഹെൽത്ത് സൂപ്പർവൈസർ കെ ടി ആൻ്റണി, വണ്ടൻമേട് ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ് , വണ്ടൻമേട് ഗ്രാമപഞ്ചായത്ത് അംഗം ടോണി മാക്കോറ,ആരോഗ്യ വകുപ്പ് പ്രവർത്തകർ,കോളേജ് അധികൃതർ എന്നിവർ സന്നിഹിതരായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698f2b93f204c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിലെ ഉൾപെടെ പോക്സോ അതിവേഗ കോടതികൾ പ്രതിസന്ധിയിൽ; കേന്ദ്ര തീരുമാനം നിർണായകം</title>
<link>https://thekeralajournal.com/1720</link>
<guid>https://thekeralajournal.com/1720</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698e68a9c7bc8.jpg" length="44081" type="image/jpeg"/>
<pubDate>Fri, 13 Feb 2026 05:26:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന ഇടുക്കി, ദേവികുളം, കട്ടപ്പന, തൊടുപുഴ എന്നിവിടങ്ങളിലെ നാല് പോക്സോ അതിവേഗ കോടതികളുടെ കാലാവധി 2026 മാർച്ച് 31-ന് അവസാനിക്കും. സംസ്ഥാനത്താകെ പ്രവർത്തിക്കുന്ന 55 അതിവേഗ കോടതികളുടെയും ഭാവി കേന്ദ്ര സർക്കാരിന്റെ തുടർ തീരുമാനത്തെ ആശ്രയിച്ചിരിക്കുകയാണ്.</p>
<p>2019-ൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വേഗത്തിൽ പരിഗണിക്കുന്നതിനായി Protection of Children from Sexual Offences Act പ്രകാരം പ്രത്യേക അതിവേഗ കോടതികൾ ആരംഭിച്ചു. കേന്ദ്രസർക്കാരിന്റെ Nirbhaya Fund മുഖേനയാണ് പദ്ധതിക്ക് ധനസഹായം ലഭിക്കുന്നത്. കോടതികളുടെ പ്രവർത്തനച്ചെലവിന്റെ 60 ശതമാനവും കേന്ദ്ര വിഹിതമാണ്.</p>
<p><strong>കേസുകളുടെ ബാഹുല്യം</strong></p>
<p>കേരളത്തിൽ നിലവിൽ 6,000-ലധികം പോക്സോ കേസുകൾ വിവിധ കോടതികളിൽ കെട്ടിക്കിടക്കുന്നു. ഇടുക്കി ജില്ലയിലും നൂറുകണക്കിന് കേസുകൾ വിചാരണയ്ക്കായി നിലനിൽക്കുന്നു. ഇടുക്കി കോടതിയിൽ മാത്രം അൻപതിലധികം കേസുകൾ തീർപ്പാക്കാനുണ്ട്.</p>
<p><strong>അതിവേഗ കോടതികളുടെ പ്രാധാന്യം</strong></p>
<p>സാധാരണ സെഷൻസ് കോടതികളെ അപേക്ഷിച്ച് കൂടുതൽ കേസുകൾ പ്രതിമാസം തീർപ്പാക്കുന്ന സംവിധാനമാണ് അതിവേഗ കോടതികൾ. ശരാശരി 9.51 കേസുകൾ മാസംതോറും തീർപ്പാക്കുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഓരോ കോടതിയിലും ഒരു ജുഡീഷ്യൽ ഓഫീസറോടൊപ്പം അഞ്ച് ജീവനക്കാരാണുള്ളത്. ഇവരിൽ നാലുപേർ താത്കാലിക നിയമനത്തിലാണ്.</p>
<p><strong>ശിപാർശയും അനിശ്ചിതത്വവും</strong></p>
<p>National Productivity Council, Indian Institute of Public Administration എന്നിവ നടത്തിയ പഠനങ്ങൾ കോടതികളുടെ കാലാവധി നീട്ടണമെന്ന് ശിപാർശ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാർ അന്തിമ തീരുമാനം പ്രഖ്യാപിച്ചിട്ടില്ല.</p>
<p>കോടതികൾ നിർത്തലാക്കിയാൽ കേസുകൾ സാധാരണ ജില്ലാ/സെഷൻസ് കോടതികളിലേക്ക് മാറും. ഇത് വിചാരണ നടപടികൾ വൈകാൻ ഇടയാക്കുമെന്ന ആശങ്ക ഉയരുന്നു. നിലവിൽ കാലാവധി അവസാനിക്കാൻ സമയം ബാക്കി നിൽക്കുന്നതിനാൽ, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ തുടർ നടപടി കോടതികളുടെ നിലനിൽപ്പിൽ നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>അക്ഷരോന്നതി പദ്ധതി: പുസ്തക ശേഖരണം പുരോഗമിക്കുന്നു</title>
<link>https://thekeralajournal.com/1719</link>
<guid>https://thekeralajournal.com/1719</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698e66d610ff6.jpg" length="80921" type="image/jpeg"/>
<pubDate>Fri, 13 Feb 2026 05:18:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി–പട്ടികവർഗ വിഭാഗം വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന വിജ്ഞാനവാടി, സാമൂഹിക പഠനമുറി എന്നീ പേരുകളിൽ അറിയപ്പെടുന്ന കമ്മ്യൂണിറ്റി ലൈബ്രറി ആൻഡ് സ്റ്റഡി സെന്ററുകളിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുന്ന ‘അക്ഷരോന്നതി’ പദ്ധതി പുരോഗമിക്കുന്നു.</p>
<p>കുട്ടികളിൽ വായനാശീലം വളർത്തുന്നതിനൊപ്പം ഇത്തരം പഠനകേന്ദ്രങ്ങളുടെ വികസന പ്രവർത്തനങ്ങളിൽ പൊതുജന പങ്കാളിത്തം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ തദ്ദേശ സ്വയംഭരണ വകുപ്പ് കേരളം, രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാൻ പദ്ധതിയുടെ ഭാഗമായി പരിപാടി നടപ്പാക്കുന്നു.</p>
<p>📚 <strong>ശേഖരണ കേന്ദ്രങ്ങൾ</strong></p>
<p>അക്ഷരോന്നതി പദ്ധതിയുടെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുമായി (ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി) കളക്ഷൻ സെന്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ ജില്ലയിലെ സ്കൂളുകൾ, കോളേജുകൾ, സർക്കാർ ഓഫീസുകൾ, വിവിധ പൊതുജന കൂട്ടായ്മകൾ തുടങ്ങിയവിടങ്ങളിൽ നിന്നും പുസ്തകങ്ങൾ സ്വീകരിക്കുന്നു.</p>
<p>പുസ്തകം സംഭാവന ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് താഴെപ്പറയുന്ന ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന പുസ്തക ശേഖരണ പെട്ടികളിൽ നിക്ഷേപിക്കാം:</p>
<p>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ</p>
<p>ജില്ലാ കളക്ടർ ഓഫീസ് കോംപ്ലക്സ്</p>
<p>ജില്ലാ ജോയിന്റ് ഡയറക്ടർ കാര്യാലയം</p>
<p>📍 <strong>ബന്ധപ്പെടുക</strong></p>
<p>ജോയിന്റ് ഡയറക്ടറുടെ കാര്യാലയം</p>
<p>സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, കുയിലിമല, പൈനാവ്, ഇടുക്കി – 685603</p>
<p>ഡി.പി.ആർ.സി ബിൽഡിംഗ്, കുയിലിമല, പൈനാവ് പി.ഒ – 685603</p>
<p>📞 <strong>ഫോൺ: 04862 295011</strong></p>]]> </content:encoded>
</item>

<item>
<title>വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.പി.സി പാസിങ് ഔട്ട് പരേഡ്</title>
<link>https://thekeralajournal.com/1718</link>
<guid>https://thekeralajournal.com/1718</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698e64f8d3d12.jpg" length="95028" type="image/jpeg"/>
<pubDate>Fri, 13 Feb 2026 05:10:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എം.ഇ.എസ് ഹയർ സെക്കൻഡറി സ്‌കൂൾ വണ്ടൻമേട് ൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസിങ് ഔട്ട് പരേഡ് സംഘടിപ്പിച്ചു.വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ് മുഖ്യാതിഥിയായി അഭിവാദ്യം സ്വീകരിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോയ് മാത്യു ചടങ്ങിൽ സന്നിഹിതനായി.</p>
<p>അലോന മെറിൻ തോമസ് പരേഡ് കമാൻഡറായും ബെൻസിറ്റ ബെന്നി സെക്കൻഡ് ഇൻ കമാൻഡറായും പരേഡിന് നേതൃത്വം നൽകി. അഭിനയ, അദ്വൈത് എന്നിവർ വിവിധ പ്ലറ്റൂണുകളെ നയിച്ചു</p>
<p>ജില്ലയിൽ നീണ്ട 16 വർഷം എസ്.പി.സി പദ്ധതിക്ക് നേതൃത്വം നൽകിയ അഡീഷണൽ ജില്ലാ നോഡൽ ഓഫീസർ എസ്.ആർ. സരേഷ് ബാബുവിന് വിദ്യാലയത്തിന്റെ ഉപഹാരം സമർപ്പിച്ചു. </p>
<p>‘ഗുരുശ്രേഷ്ഠ’ പുരസ്‌കാരം നേടിയ ഹെഡ്മിസ്ട്രസ് മായ വസുന്ധരാ ദേവി, സർവീസിൽ നിന്ന് വിരമിക്കുന്ന സുമ ആന്റണി, അബ്ദുൾ വഹാബ് പി. എന്നിവർക്കും സ്‌നേഹോപഹാരങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്ത് മെമ്പർ ആൻസി ജെയിംസ്, എം.ഇ.എസ് ജില്ലാ പ്രസിഡന്റും സ്‌കൂൾ മാനേജിങ് കമ്മിറ്റി കൺവീനറുമായ ബാസിത് ഹസൻ, പ്രിൻസിപ്പൽ റഫീഖ് വി.കെ., ഹെഡ്മിസ്ട്രസ് മായ വസുന്ധരാ ദേവി, പി.ടി.എ പ്രസിഡന്റ് ലൗലി സാജു, വണ്ടൻമേട് എസ്.എച്ച്‌.ഒ ഷൈൻ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണം; ജനജീവിതം സ്തംഭിച്ചു</title>
<link>https://thekeralajournal.com/1717</link>
<guid>https://thekeralajournal.com/1717</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698e61453fe20.jpg" length="121065" type="image/jpeg"/>
<pubDate>Fri, 13 Feb 2026 04:56:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊഴിൽ കോഡുകൾ ഉൾപ്പെടെ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ജില്ലയിൽ പൂർണമായി. പൊതുഗതാഗതം നിലച്ചതും ഹോട്ടലുകൾ ഉൾപ്പെടെ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നതും ജനജീവിതത്തെ സാരമായി ബാധിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698e6548e4b30.jpg" alt=""></p>
<p>ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ സ്വകാര്യ വാഹനങ്ങളും അവശ്യസേവനം നടത്തിയ ഏതാനും ഓട്ടോ-ടാക്സികളും മാത്രമാണ് നിരത്തിലിറങ്ങിയത്. കേരള സംസ്ഥാന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്‌ആർടിസി) സർവീസ് നടത്തിയില്ല. സ്വകാര്യ ബസുകളും ഓടിയില്ല. സർക്കാർ ഓഫീസുകൾ ഉദ്യോഗസ്ഥരില്ലാതെ ശൂന്യമായി. ബാങ്കുകളും പ്രവർത്തിച്ചില്ല. ചില ചായക്കടകൾ, പെട്ടിക്കടകൾ, മെഡിക്കൽ സ്റ്റോറുകൾ മാത്രമാണ് തുറന്നത്.</p>
<p>തോട്ടം, ഓട്ടോ-ടാക്സി, കർഷക, തൊഴിലുറപ്പ്, ലോട്ടറി തൊഴിലാളികൾ, സ്വകാര്യ സ്ഥാപന ജീവനക്കാർ, അധ്യാപകർ തുടങ്ങി വിവിധ മേഖലകളിലുള്ളവർ പണിമുടക്കിൽ പങ്കെടുത്തു.</p>
<p>ജില്ലയിലെ വിവിധ ടൗണുകളിൽ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു. പണിമുടക്കുമായി ബന്ധപ്പെട്ട് കാര്യമായ അനിഷ്ടസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ട്രേഡ് യൂണിയനുകൾക്കു പുറമേ വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി സമിതി, ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തുടങ്ങിയ സംഘടനകളും പണിമുടക്കിന് പിന്തുണ നൽകി.</p>
<p>പ്രധാന ആവശ്യങ്ങൾ</p>
<p>സംയുക്ത ട്രേഡ് യൂണിയനുകൾ ഉന്നയിച്ച പതിമൂന്ന് ആവശ്യങ്ങളിൽ പ്രധാനപ്പെട്ടവ:</p>
<p>തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക</p>
<p>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക</p>
<p>വൈദ്യുതി നിയമഭേദഗതി നിർദേശം പിൻവലിക്കുക</p>
<p>വിത്ത് ബിൽ ഉപേക്ഷിക്കുക</p>
<p>ആണവ ഊർജ മേഖലയെ സ്വകാര്യവത്കരിക്കുന്ന ശാന്തി ബിൽ-2025 പിൻവലിക്കുക</p>
<p>ഇൻഷുറൻസ് മേഖലയിലെ സ്വകാര്യ പങ്കാളിത്തം ഒഴിവാക്കുക</p>
<p>പൊതുമേഖലാ ഓഹരി, ആസ്തി വിൽപ്പന അവസാനിപ്പിക്കുക</p>
<p>നിശ്ചിതകാല തൊഴിൽ തള്ളിക്കളയുക</p>
<p>കരാർവത്കരണം അവസാനിപ്പിച്ച് തൊഴിൽ സ്ഥിരത ഉറപ്പാക്കുക</p>
<p>തുല്യ ജോലിക്ക് തുല്യ വേതനം നൽകുക</p>
<p>തൊഴിലാളിവിരുദ്ധ 2021 എച്ച്.ആർ. പോളിസി പിൻവലിക്കുക</p>
<p>തൊഴിലാളികൾക്ക് മികച്ച പെൻഷൻ അനുവദിക്കുക</p>
<p>മൂന്നാർ, കട്ടപ്പന, തൊടുപുഴ,അടിമാലി മേഖലകളിലും പണിമുടക്ക് ജന ജീവിതത്തെ കാര്യമായി ബാധിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698e61858a481.jpg" alt=""></p>
<p>മൂന്നാർ പട്ടണത്തിൽ പണിമുടക്ക് പൂർണമായും അനുഭവപ്പെട്ടു. കടകൾ അടഞ്ഞുകിടന്നു. വാഹനങ്ങൾ ഒന്നും നിരത്തിലിറങ്ങിയില്ല. ഭക്ഷണശാലകൾ പ്രവർത്തിക്കാത്ത സാഹചര്യത്തിൽ വിനോദസഞ്ചാരികൾക്ക് ഭക്ഷണം ലഭിക്കാതെ ബുദ്ധിമുട്ട് നേരിട്ടു.</p>
<p>ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മൂന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ധർണ നടന്നു. മുൻ എംഎൽഎ എ.കെ. മണി ധർണ ഉദ്ഘാടനം ചെയ്തു.</p>
<p>കട്ടപ്പനയിൽ സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു.</p>
<p>തൊടുപുഴയിലും സമാനമായ സാഹചര്യം അനുഭവപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ് പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1716</link>
<guid>https://thekeralajournal.com/1716</guid>
<description><![CDATA[ വിദ്യാഭ്യാസം, ജീവകാരുണ്യസേവനം, കൃഷി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനയ്ക്കോ നൽകുന്ന പുരസ്‌കാരത്തിന് ഇത്തവണ നാരകക്കാനം പ്രൊവിഡൻസ് ഹോം തെരഞ്ഞെടുക്കപ്പെട്ടു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698e5edb4f5b3.jpg" length="93512" type="image/jpeg"/>
<pubDate>Fri, 13 Feb 2026 04:47:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് കഴിഞ്ഞ ആറു വർഷമായി നൽകി വരുന്ന മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അവാർഡ് ഈ വർഷത്തേക്കുള്ള ജേതാവിനെ പ്രഖ്യാപിച്ചു. വിദ്യാഭ്യാസം, ജീവകാരുണ്യസേവനം, കൃഷി എന്നീ മേഖലകളിൽ മികച്ച സംഭാവനകൾ നൽകുന്ന വ്യക്തിക്കോ സംഘടനയ്ക്കോ നൽകുന്ന പുരസ്‌കാരത്തിന് ഇത്തവണ നാരകക്കാനം പ്രൊവിഡൻസ് ഹോം തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>ശാരീരിക വൈകല്യങ്ങൾ നേരിടുന്നവരുടെ അഭയകേന്ദ്രമായി പ്രവർത്തിക്കുന്ന പ്രൊവിഡൻസ് ഹോം, ദൈവപരിപാലനയുടെ ചെറിയ ദാസിമാർ സന്യാസസമൂഹത്തിലെ സിസ്റ്റേഴ്സിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. പരസഹായമില്ലാതെ സ്വന്തം കാര്യങ്ങൾ പോലും നിർവഹിക്കാൻ കഴിയാത്ത 33 പേരാണ് ഇവിടെ സംരക്ഷണത്തിലുളളത്. ഭൂരിഭാഗം പേരും കുടുംബാംഗങ്ങൾ ഉപേക്ഷിച്ചവരാണ്. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഇവർക്കു സമഗ്രപരിചരണവും കരുതലും നൽകുന്നത് സിസ്റ്റേഴ്സാണ്. ജീവകാരുണ്യരംഗത്ത് സ്ഥാപനത്തിന്റെ നിസ്തുല സേവനം പരിഗണിച്ചാണ് അവാർഡിനായി തെരഞ്ഞെടുക്കപ്പെട്ടത്.</p>
<p>ഫെബ്രുവരി 14-ന് രാവിലെ 10 മണിക്ക് രാജകുമാരി ദൈവമാതാ പാരിഷ് ഹാളിൽ നടക്കുന്ന അധ്യാപക-അനധ്യാപക സംഗമത്തിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡ് വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>എസ്.ഐ.ആർ: സംസ്ഥാനത്ത് മികച്ച പുരോഗതി – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ</title>
<link>https://thekeralajournal.com/1715</link>
<guid>https://thekeralajournal.com/1715</guid>
<description><![CDATA[ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടമലക്കുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698e59ef83d48.jpg" length="124000" type="image/jpeg"/>
<pubDate>Fri, 13 Feb 2026 04:23:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തീവ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപടികളിൽ സംസ്ഥാനത്ത് മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ഇടമലക്കുടി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഫെബ്രുവരി 14-നകം എസ്.ഐ.ആർ നടപടികൾ പൂർത്തിയാക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും, നിശ്ചിത സമയത്തേക്കാൾ രണ്ട് ദിവസം മുൻപേ നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 21-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനും തിരുത്തലുകൾക്കുമായി വോട്ടർമാർക്ക് ബി.എൽ.ഒമാരെയോ ഇ.ആർ.ഒമാരെയോ സമീപിക്കാം. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതിയുടെ മുൻദിവസം വരെ പേര് ചേർക്കാൻ അവസരമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ എസ്.ഐ.ആർ ഹിയറിംഗ് പൂർണ്ണമായി പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. ദേവികുളം നിയോജകമണ്ഡലത്തിലും അതിൽ ഉൾപ്പെടുന്ന ഇടമലക്കുടിയിലും ഹിയറിംഗ് ക്രമബദ്ധമായി പൂർത്തീകരിക്കാനായതായി അദ്ദേഹം പറഞ്ഞു. ഹിയറിംഗിനിടെ യാതൊരു ബുദ്ധിമുട്ടും നേരിടേണ്ടിവന്നില്ലെന്ന് ഇടമലക്കുടിയിലെ വോട്ടർമാർ അറിയിച്ചു. വോട്ടർമാരും ബി.എൽ.ഒമാരും രാഷ്ട്രീയ പാർട്ടികളും ഇലക്ഷൻ വിഭാഗത്തിന് മികച്ച സഹകരണമാണ് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ഇഡലിപ്പാറക്കുടി, സൊസൈറ്റിക്കുടി, മീൻകുത്തിക്കുടി, അമ്പലപ്പടിക്കുടി ഉന്നതികളിലെ നിവാസികളുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സംവദിച്ചു. അമ്പലപ്പടിക്കുടി ഉന്നതിയിലെ ഏറ്റവും പ്രായം കൂടിയ 90 വയസ്സുള്ള വോട്ടർ ദൊരസ്വാമിയുടെ വീടും അദ്ദേഹം സന്ദർശിച്ചു. വോട്ടവകാശം വിനിയോഗിക്കുന്നതിൽ മുടക്കം വരുത്തരുതെന്നും മറ്റുള്ളവരെയും വോട്ടെടുപ്പിൽ പങ്കാളികളാക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.</p>
<p>പഞ്ചായത്തിലെ പോളിംഗ് ബൂത്തായ ഇടമലക്കുടി ഗവ. ട്രൈബൽ യു.പി. സ്കൂളിലെ ക്രമീകരണങ്ങളും അദ്ദേഹം വിലയിരുത്തി. തുടർന്ന് ദേവികുളം നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മൂന്നാർ ഗവ. വി.എച്ച്.എസ്.എസ് ആൻഡ് ടി.ടി.ഐയും സന്ദർശിച്ചു.</p>
<p>ദേവികുളം സബ് കളക്ടർ ആര്യ വി.എം, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ്, മൂന്നാർ ഡിവൈഎസ്.പി എസ്. ചന്ദ്രകുമാർ, ദേവികുളം തഹസീൽദാർ ജി. അജേഷ്, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുരളി കെ.ജി എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പരാതി പരിഹാരം മുതൽ പൊതു ചർച്ച വരെ — ഇനി എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ</title>
<link>https://thekeralajournal.com/1714</link>
<guid>https://thekeralajournal.com/1714</guid>
<description><![CDATA[ നമ്മുടെ കേരളം’ ആപ്പ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698dedff23eee.jpg" length="92547" type="image/jpeg"/>
<pubDate>Thu, 12 Feb 2026 20:43:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ ഭരണ സംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ജനങ്ങൾക്ക് അവരുടെ പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനും, സമർപ്പിച്ച പരാതികളുടെ നില തത്സമയം ട്രാക്ക് ചെയ്യാനും ഈ ആപ്പ് സൗകര്യം ഒരുക്കുന്നു.</p>
<p>വിവിധ സർക്കാർ വകുപ്പുകളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും, പൊതുപ്രശ്നങ്ങളിൽ അഭിപ്രായം പങ്കുവെക്കുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും ആപ്പ് വഴിയൊരുക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങളുടെയും ഭരണ സംവിധാനത്തിന്റെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ശിവരാത്രി മഹോത്സവം: അയ്യപ്പൻകോവിൽ തൂക്കുപാലത്തിലൂടെയുള്ള യാത്ര നിരോധിച്ചു</title>
<link>https://thekeralajournal.com/1713</link>
<guid>https://thekeralajournal.com/1713</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698ded229d8c7.jpg" length="138826" type="image/jpeg"/>
<pubDate>Thu, 12 Feb 2026 20:39:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : അയ്യപ്പൻകോവിൽ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് അപകടാവസ്ഥയിലായിരിക്കുന്ന തൂക്കുപാലത്തിലൂടെയുള്ള യാത്ര താത്കാലികമായി നിരോധിച്ചു. പാലത്തിന്റെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതിനെ തുടർന്നാണ് അധികൃതർ ഈ തീരുമാനം കൈകൊണ്ടത്.</p>
<p>ഭക്തജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. മഹോത്സവ ദിവസങ്ങളിൽ വലിയ തിരക്ക് പ്രതീക്ഷിക്കപ്പെടുന്നതിനാൽ അപകടസാധ്യത ഒഴിവാക്കാനാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പന്‍ചോല–ചിത്തിരപുരം, എല്ലക്കല്‍–ടീ കമ്പനി റോഡുകള്‍ ജനങ്ങൾക്ക് സമർപ്പിച്ചു</title>
<link>https://thekeralajournal.com/1712</link>
<guid>https://thekeralajournal.com/1712</guid>
<description><![CDATA[ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698da795c359a.jpg" length="100123" type="image/jpeg"/>
<pubDate>Thu, 12 Feb 2026 15:42:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയില്‍ കിഫ്ബി ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികളിലൂടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഉടുമ്പന്‍ചോല–ചിത്തിരപുരം റോഡിന്റെയും എല്ലക്കല്‍–ടീ കമ്പനി റോഡിന്റെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാനത്ത് 800 കോടി രൂപ ചെലവില്‍ പൂര്‍ത്തിയാക്കിയ 30 റോഡുകളും 6 പാലങ്ങളും ഉള്‍പ്പെട്ട സമഗ്ര ഉദ്ഘാടനം പരിപാടിയിലായിരുന്നു ഇക്കാര്യം.</p>
<p>സംസ്ഥാനം പ്രതിസന്ധികളെ അതിജീവിച്ചത് ജനങ്ങളുടെ ഐക്യവും ഒരുമയും കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മികച്ച റോഡുകള്‍, പാലങ്ങള്‍, ഹൈടെക് സ്കൂളുകള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവ നാടിനോടും സാധാരണക്കാരോടുമുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു.</p>
<p>ചെമ്മണ്ണാറില്‍ നടന്ന ഉടുമ്പന്‍ചോല–ചിത്തിരപുരം റോഡിന്റെ പ്രാദേശിക ഉദ്ഘാടന യോഗത്തില്‍ എം.എം. മണി എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ടീ കമ്പനിയില്‍ നടന്ന എല്ലക്കല്‍–ടീ കമ്പനി റോഡിന്റെ പ്രാദേശിക ഉദ്ഘാടനത്തില്‍ എ. രാജ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.</p>
<p>ഉടുമ്പന്‍ചോല–ചിത്തിരപുരം റോഡ്</p>
<p>കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 178.24 കോടി രൂപ ചെലവില്‍ ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ച 38.40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡും അഞ്ച് പാലങ്ങളും പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ഗ്രാമീണ മേഖലയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനാണ് പദ്ധതി മുന്‍ഗണന നല്‍കിയിരിക്കുന്നത്.</p>
<p>ഉടുമ്പന്‍ചോലയില്‍ നിന്ന് ആരംഭിച്ച് ചെമ്മണ്ണാര്‍, മാങ്ങാത്തൊട്ടി, നടുമറ്റം, എന്‍.ആര്‍. സിറ്റി, പുന്ന സിറ്റി, രാജാക്കാട്, മുല്ലക്കാനം, കൊച്ചുപ്പ്, നാല്‍പ്പതേക്കര്‍, പൊട്ടന്‍കാട്, ദേശിയം, പവര്‍ഹൗസ്, ചിത്തിരപുരം എന്നീ പ്രദേശങ്ങളിലൂടെയാണ് റോഡ് കടന്നുപോകുന്നത്. ഉടുമ്പന്‍ചോല, സേനാപതി, രാജകുമാരി, രാജാക്കാട്, ബൈസണ്‍വാലി, പള്ളിവാസല്‍ പഞ്ചായത്തുകള്‍ക്ക് വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇതിലൂടെ ലഭ്യമാകുന്നത്.</p>
<p>7 മീറ്റര്‍ ക്യാരേജ് വേ, ഇരുവശങ്ങളിലും കോണ്‍ക്രീറ്റ് ഷോള്‍ഡര്‍, ഡ്രെയിന്‍, സംരക്ഷണഭിത്തി, ക്രോസ് ഡ്രെയിനേജ് സൗകര്യങ്ങള്‍ എന്നിവയോടെയാണ് റോഡ് വികസിപ്പിച്ചിരിക്കുന്നത്. നാല്‍പ്പതേക്കര്‍, വെറ്റിനറി ആശുപത്രി, ചപ്പാത്ത്, മാങ്ങാത്തൊട്ടി, ദേശീയം എന്നിവിടങ്ങളിലാണ് പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാര്‍ഷികവും ടൂറിസവും ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക് ഈ പദ്ധതി ഉണര്‍വ് നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.</p>
<p>എല്ലക്കല്‍–ടീ കമ്പനി റോഡ്</p>
<p>പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന്റെ 8.3 കോടി രൂപ ചെലവില്‍ ശബരിമല ഫെസ്റ്റിവല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി എല്ലക്കല്‍–ടീ കമ്പനി റോഡ് പുനര്‍നിര്‍മ്മിച്ചു. 4.5 മുതല്‍ 5.5 മീറ്റര്‍ വരെ വീതിയുള്ള ക്യാരേജ് വേ ബി.എം &amp; ബി.സി നിലവാരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.</p>
<p>ആവശ്യമായ ഇടങ്ങളില്‍ കോണ്‍ക്രീറ്റ്, ഇന്റര്‍ലോക്ക് ടൈല്‍, സംരക്ഷണഭിത്തി, ഇരുവശങ്ങളിലും ഐറിഷ് ഓട്, അപകട വളവുകളില്‍ ക്രാഷ് ബാരിയര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ആധുനിക നിലവാരത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.</p>
<p>ചെമ്മണ്ണാറില്‍ നടന്ന യോഗത്തില്‍ ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നാഗജ്യോതി ഭാസ്കര്‍, സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരുണ്‍ അശോകന്‍, ജില്ലാ പഞ്ചായത്തംഗം തിലോത്തമ സോമന്‍, ബ്ലോക്ക് പഞ്ചായത്തംഗം ബീന ബിജു, ഗ്രാമപഞ്ചായത്തംഗം ആന്റോ തോമസ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ വി.എന്‍. മോഹനന്‍, എന്‍.പി. സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.</p>
<p>ടീ കമ്പനിയില്‍ നടന്ന യോഗത്തില്‍ ബൈസണ്‍വാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാലുമോള്‍ സാബു, ജില്ലാ പഞ്ചായത്തംഗം ശങ്കര്‍കുമാര്‍.ജി, ത്രിതല പഞ്ചായത്തംഗങ്ങളായ രാജമ്മ രാധാകൃഷ്ണന്‍, ബിന്‍സി ആല്‍ബി, ഓമന ഉണ്ണികൃഷ്ണന്‍, ബിന്ദു സനല്‍കുമാര്‍, ബാലസുബ്രഹ്മണ്യം എന്നിവര്‍ സന്നിഹിതരായി.</p>]]> </content:encoded>
</item>

<item>
<title>ജില്ലയില്‍ 29,207 ഇതര സംസ്ഥാന തൊഴിലാളികള്‍; രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉള്‍പ്പെടെ എണ്ണം കൂടുമെന്ന് സൂചന</title>
<link>https://thekeralajournal.com/1711</link>
<guid>https://thekeralajournal.com/1711</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d8beaa768f.jpg" length="125239" type="image/jpeg"/>
<pubDate>Thu, 12 Feb 2026 13:44:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ വിവിധ മേഖലകളില്‍ 29,207 ഇതര സംസ്ഥാന തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുവെന്ന് സര്‍ക്കാര്‍ രേഖകള്‍. തൊഴില്‍ വകുപ്പിന്റെ കണക്കുകള്‍ പ്രകാരമാണ് ജില്ലയില്‍ മുപ്പതിനായിരത്തോളം അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാകുന്നത്.</p>
<p>ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളില്‍ രജിസ്റ്റര്‍ ചെയ്തവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ചാണ് ഈ കണക്ക് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി തൊഴിലാളികള്‍ കൂടി ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ സമ്മതിക്കുന്നു. ഇവരുടെ വിവരങ്ങളും ഉള്‍പ്പെടുത്തിയാല്‍ ആകെ തൊഴിലാളികളുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്ന് വിലയിരുത്തല്‍.</p>
<p>അതേസമയം, ഇതര സംസ്ഥാന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതിനൊപ്പം ചില കുറ്റകൃത്യങ്ങളില്‍ ഇവര്‍ പ്രതികളാകുന്ന സംഭവങ്ങളും വര്‍ധിക്കുന്നതായി പോലീസ്-എക്‌സൈസ് വിഭാഗം ചൂണ്ടിക്കാണിക്കുന്നു. പ്രധാനമായും ലഹരിയുമായി ബന്ധപ്പെട്ട കേസുകളിലാണ് ചിലര്‍ ഉള്‍പ്പെടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. മോഷണം ഉള്‍പ്പെടെയുള്ള കേസുകളിലും ഇടപെടല്‍ ഉണ്ടാകുന്നുണ്ടെന്നാണ് സൂചന.</p>
<p>കുറ്റകൃത്യങ്ങളും മയക്കുമരുന്ന് ഉപയോഗവും വ്യാപനവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇവര്‍ക്കിടയിലെ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.</p>
<p>ഇതിനിടെ, മതിയായ തിരിച്ചറിയല്‍ രേഖകളില്ലാത്ത അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയോ വാടകവീടുകള്‍ നല്‍കുകയോ ചെയ്യുന്നത് നിയമനടപടികള്‍ക്ക് വഴിവയ്ക്കാമെന്ന മുന്നറിയിപ്പും ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ നല്‍കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ദർശന തിയേറ്റർ ഫെസ്റ്റിവൽ 26 : മാർച്ച് 1ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/1710</link>
<guid>https://thekeralajournal.com/1710</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d613feedc6.jpg" length="76500" type="image/jpeg"/>
<pubDate>Thu, 12 Feb 2026 10:42:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി ഒരുക്കുന്ന ദർശന തിയേറ്റർ ഫെസ്റ്റിവൽ ‘26 മാർച്ച് 1ന് കട്ടപ്പന CSI ഗാർഡനിൽ നടക്കും. സമകാലീന സമൂഹാവസ്ഥകളോട് ശക്തമായ പ്രതികരണം രേഖപ്പെടുത്തുന്ന മൂന്ന് നാടകങ്ങളാണ് ഫെസ്റ്റിവലിന്റെ ഭാഗമായി അരങ്ങേറുന്നത്.</p>
<p>കെ.ആർ. രമേശും പി.ജെ. ഉണ്ണികൃഷ്ണനും ചേർന്ന് അവതരിപ്പിക്കുന്ന “കാണ്മാനില്ല”, അബീഷ് ശശിധരന്റെ “മീനച്ചിൽ R”, ഇ.ജെ. ജോസഫും മനോജ് നാരായണനും ചേർന്നൊരുക്കുന്ന “വെളിച്ചത്തിനെന്തു വെളിച്ചം!” എന്നീ നാടകങ്ങളാണ് വേദിയിലേറുന്നത്.</p>
<p>നാടകപ്രവർത്തനവും നാടകകാഴ്ചയും ഒരുപോലെ രാഷ്ട്രീയ ഇടപെടലാണെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ നൈതികവും രാഷ്ട്രീയവുമായ ചോദ്യങ്ങൾ കലാരൂപമായ നാടകത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>നാടകാസ്വാദകർക്കും സാംസ്‌കാരിക പ്രവർത്തകർക്കും ഫെസ്റ്റിവൽ ഒരു വ്യത്യസ്ത അനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ദേശീയ പണിമുടക്ക് : തൊടുപുഴ നഗരം അടഞ്ഞു കിടക്കുന്നു. കെഎസ്ആർടിസി സർവീസുകളും തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/1709</link>
<guid>https://thekeralajournal.com/1709</guid>
<description><![CDATA[ സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ വലിയൊരു വിഭാഗം പണിമുടക്കിൽ തുടരുകയാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d4561d0eb4.jpg" length="139742" type="image/jpeg"/>
<pubDate>Thu, 12 Feb 2026 08:43:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ തൊടുപുഴയിൽ കെഎസ്ആർടിസി സർവീസുകൾ ഭാഗികമായി നിലച്ച നിലയിലാണ്. സർക്കാർ ഡയസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജീവനക്കാരുടെ വലിയൊരു വിഭാഗം പണിമുടക്കിൽ തുടരുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698d4714628f9.jpg" alt=""></p>
<p>ഡിപ്പോയിൽ ചില ഡ്രൈവർമാർ ജോലിക്കെത്തിയിരുന്നുവെങ്കിലും കണ്ടക്ടർമാർ ആരും ഹാജരാകാത്തതിനാൽ സർവീസുകൾ നടത്തുന്നതിൽ പ്രതിസന്ധി നേരിട്ടതായി അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് തൃശ്ശൂരിലേക്ക് പോയ ഒരു സർവീസ് മാത്രമാണ് നടത്താൻ കഴിഞ്ഞത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698d46f7526c1.jpg" alt=""></p>
<p>ഡിപ്പോയിലെ കുറച്ചു ജീവനക്കാർ മാത്രമാണ് നിലവിൽ ജോലിയിൽ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ അഭാവം മൂലം ഭൂരിഭാഗം സർവീസുകളും റദ്ദാക്കേണ്ടി വന്നേക്കാം എന്ന് ഡിപ്പോ അധികൃതർ വ്യക്തമാക്കി.</p>
<p>സ്വകാര്യ ബസുകൾ ,ഓട്ടോറിക്ഷകൾ എന്നിവയും നിരത്തിൽ ഇറങ്ങിയില്ല.മേഖലയിൽ കട കമ്പോളങ്ങളും അടഞ്ഞു കിടക്കുകയാണ്.</p>
<p>KSRTC സർവീസ് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച യാത്രക്കാരും പണിമുടക്കിനെ തുടർന്ന് വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>ദേശീയ പണിമുടക്ക് ആരംഭിച്ചു; വിവിധ പരീക്ഷകള്‍ മാറ്റി,‘ഡയസ് നോണ്‍’ പ്രഖ്യാപിച്ച് സർക്കാർ</title>
<link>https://thekeralajournal.com/1708</link>
<guid>https://thekeralajournal.com/1708</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d2f15d1acb.jpg" length="78624" type="image/jpeg"/>
<pubDate>Thu, 12 Feb 2026 07:08:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ലേബര്‍ കോഡുകള്‍ പിൻവലിക്കുക, കര്‍ഷകവിരുദ്ധ നിയമങ്ങള്‍ റദ്ദാക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, വൈദ്യുതി നിയമഭേദഗതി പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.</p>
<p>സിഐടിയു, ഐഎൻടിയുസി, എഐടിയുസി തുടങ്ങി പത്ത് തൊഴിലാളി സംഘടനകളും വിവിധ ഫെഡറേഷനുകളും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഎം, സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകള്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. സംയുക്ത കിസാന്‍ മോര്‍ച്ചയും സമരത്തില്‍ പങ്കുചേരുന്നുണ്ട്.</p>
<p>പണിമുടക്കിനെ തുടര്‍ന്ന് സര്‍ക്കാര്‍ ‘ഡയസ് നോണ്‍’ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലിക്ക് ഹാജരാകാത്തവര്‍ക്ക് ഇന്നത്തെ ശമ്പളം ലഭിക്കില്ല. അതേസമയം, ബലം പ്രയോഗിച്ച് ആരെയും തടയില്ലെന്നും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ സഹകരണം അഭ്യര്‍ഥിക്കുമെന്നും സിഐടിയു കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ. മനോഹരന്‍ അറിയിച്ചു. വ്യാപാരികളോടും സഹകരണം അഭ്യര്‍ഥിച്ചിട്ടുണ്ട്.</p>
<p><strong>പരീക്ഷകള്‍ മാറ്റി</strong></p>
<p>പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകളും പി.എസ്.സി.യും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു.</p>
<p><strong>കേരള സര്‍വകലാശാല</strong>:</p>
<p>എം.എഫ്.എ (പെയിന്റിംഗ് &amp; സ്കള്‍പ്ചര്‍) 1, 3 സെമസ്റ്റര്‍ പരീക്ഷകള്‍ യഥാക്രമം 18, 19 തീയതികളില്‍ നടത്തും.</p>
<p>5-ാം സെമസ്റ്റര്‍ കരിയര്‍ റിലേറ്റഡ് ബി.എസ്.സി ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ 18ന് നടത്തും.</p>
<p>കരിയര്‍ റിലേറ്റഡ് ബി.സി.എ (റഗുലര്‍–2023 അഡ്മിഷന്‍, സപ്ലിമെന്ററി–2021 &amp; 2022 അഡ്മിഷന്‍, മേഴ്സിചാന്‍സ്–2019 അഡ്മിഷന്‍) 2025 ഡിസംബര്‍ പരീക്ഷയുടെ ഇന്ന് നിശ്ചയിച്ചിരുന്ന പ്രാക്ടിക്കല്‍ 16ന് നടത്തും.</p>
<p><strong>എം.ജി സര്‍വകലാശാല:</strong></p>
<p>വ്യാഴാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.</p>
<p><strong>പി.എസ്.സി.:</strong></p>
<p>ഇന്ന് നടത്താനിരുന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ മാറ്റി.</p>
<p>കോഴിക്കോട് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തില്‍ ഇന്ന് നടത്താനിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് ഡിപ്പാര്‍ട്മെന്റ് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (കമ്പ്യൂട്ടര്‍ എയ്ഡഡ് എംബ്രോയ്ഡറി ആന്‍ഡ് ഡിസൈനിങ് – കാറ്റഗറി നമ്പര്‍: 580/2024) പരീക്ഷ ഫെബ്രുവരി 21ലേക്ക് മാറ്റി.</p>
<p>പരീക്ഷാ കേന്ദ്രത്തിലോ സമയത്തിലോ മാറ്റമില്ല. നിലവില്‍ ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരാകണം.</p>]]> </content:encoded>
</item>

<item>
<title>ദേശീയ പണിമുടക്ക്: ജില്ലയിലെ മുഴുവൻ തൊഴിലാളികളും അണിനിരക്കും</title>
<link>https://thekeralajournal.com/1707</link>
<guid>https://thekeralajournal.com/1707</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d2b2c76d3c.jpg" length="111729" type="image/jpeg"/>
<pubDate>Thu, 12 Feb 2026 06:51:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാരിന്റെ ജനദ്രോഹവും തൊഴിലാളി വിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ നടത്തുന്ന ദേശീയ പണിമുടക്കില്‍ ജില്ലയിലെ വ്യവസായ, കാർഷിക, വ്യാപാര മേഖലകളിലെ മുഴുവൻ തൊഴിലാളികളും അണിനിരക്കുമെന്ന് സംയുക്ത തൊഴിലാളി യൂണിയൻ അറിയിച്ചു.</p>
<p>പണിമുടക്കിന് മുന്നോടിയായി ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ അഭിവാദ്യ പ്രകടനങ്ങൾ സംഘടിപ്പിച്ചു. ഇന്ന് രാവിലെ 11 മണിക്ക് പ്രധാന ടൗണുകളിലും കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടക്കും.</p>
<p>ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങൾ:</p>
<p>തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക</p>
<p>മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക</p>
<p>സിവിൽ സർവീസിനെ ദുർബലപ്പെടുത്തുന്ന കേന്ദ്രനയം തിരുത്തുക</p>
<p>പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക</p>
<p>പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക</p>
<p>ദേശീയ വിദ്യാഭ്യാസ നയം (NEP) പിൻവലിക്കുക; പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക</p>
<p>ഫെഡറൽ സംവിധാനത്തെ ബാധിക്കുന്ന നയങ്ങൾ തിരുത്തുക</p>
<p>കരാർ, കാഷ്വൽ നിയമനങ്ങൾ അവസാനിപ്പിക്കുക</p>
<p>വൈദ്യുതി, വിത്ത് ബില്ലുകൾ പിൻവലിക്കുക</p>
<p>ഓട്ടോ-ടാക്സി തൊഴിലാളികൾ, ഷോപ്പ് എംപ്ലോയീസ്, ഫിഷറീസ് തൊഴിലാളികൾ, വഴിയോര കച്ചവടക്കാർ, പ്രസ് ജീവനക്കാർ, സ്‌കീം വർക്കർമാർ തുടങ്ങി മുഴുവൻ തൊഴിൽ മേഖലകളും പണിമുടക്കിൽ പങ്കാളികളാകുമെന്ന് നേതാക്കൾ അറിയിച്ചു.</p>
<p>സി.ഐ.ടി.യു ജില്ലാ കമ്മിറ്റിയംഗം വി.ആർ. സജി, കട്ടപ്പന ഏരിയ സെക്രട്ടറി എം.സി. ബിജു, എ.ഐ.ടി.യുസി ജില്ലാ കൗൺസിൽ അംഗം സി.എസ്. അജേഷ്, കെ.എൻ. കുമാരൻ എന്നിവർ പണിമുടക്കിന് വിജയാശംസകൾ നേർന്നു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്‌ എ) കേസുകള്‍ വര്‍ധിക്കുന്നു: ജാഗ്രതാ നിർദേശം</title>
<link>https://thekeralajournal.com/1706</link>
<guid>https://thekeralajournal.com/1706</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d282c73330.jpg" length="73909" type="image/jpeg"/>
<pubDate>Thu, 12 Feb 2026 06:39:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്‌ എ) കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ആഹാരം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളും ശുചിത്വകാര്യങ്ങളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.</p>
<p>മഞ്ഞപ്പിത്തം വ്യാപകമായ പ്രദേശങ്ങളില്‍ ജില്ലാ ആരോഗ്യവിഭാഗവും പ്രാദേശിക ആരോഗ്യപ്രവര്‍ത്തകരും ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. രോഗബാധിതരില്‍നിന്ന് രോഗം മറ്റുള്ളവരിലേക്ക് അതിവേഗം പകരാന്‍ സാധ്യതയുള്ളതിനാല്‍ രോഗികളും സമ്പര്‍ക്കത്തില്‍ വരുന്നവരും ശുചിത്വം കര്‍ശനമായി പാലിക്കണം. പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധശീലങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.</p>
<p>രോഗം എന്താണ്?</p>
<p>ഹെപ്പറ്റൈറ്റിസ്‌ എ വൈറസ്‌ മൂലം കരളിനെ ബാധിക്കുന്ന രോഗമാണ് മഞ്ഞപ്പിത്തം. രക്തത്തിലെ ബിലിറൂബിന്റെ അളവ് കൂടുന്നതാണ് ശരീരത്തില്‍ മഞ്ഞനിറം പ്രകടമാകാന്‍ കാരണം.</p>
<p>പ്രധാന ലക്ഷണങ്ങള്‍:</p>
<p>പനി</p>
<p>ക്ഷീണം</p>
<p>വിശപ്പില്ലായ്മ</p>
<p>വയറിളക്കം</p>
<p>മഞ്ഞനിറത്തിലുള്ള മൂത്രം</p>
<p>ചര്‍മ്മത്തിലും കണ്ണിലും മഞ്ഞനിറം</p>
<p>രോഗാണു ശരീരത്തില്‍ പ്രവേശിച്ചതിന് ശേഷം ലക്ഷണങ്ങള്‍ പ്രകടമാകാന്‍ 15 മുതല്‍ 50 ദിവസം വരെ എടുക്കാം.</p>
<p>പ്രതിരോധ പ്രവര്‍ത്തനങ്ങള്‍</p>
<p>ബാധിത പ്രദേശങ്ങളില്‍ കുടിവെള്ള സ്രോതസുകളില്‍ സൂപ്പര്‍ക്ലോറിനേഷന്‍ ഉള്‍പ്പെടെയുള്ള നടപടികളും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു. രോഗബാധയുണ്ടായ പ്രദേശങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.</p>
<p>പ്രതിരോധിക്കാം</p>
<p>രോഗബാധിതര്‍ പൂര്‍ണമായും സുഖം പ്രാപിക്കും വരെ കുറഞ്ഞത് രണ്ടാഴ്ച വിശ്രമിക്കുക.</p>
<p>കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കുക.</p>
<p>രോഗികള്‍ ഭക്ഷണം പാകം ചെയ്യാതിരിക്കുക, ഭക്ഷണം പങ്കുവയ്‌ക്കാതിരിക്കുക.</p>
<p>രോഗി ഉപയോഗിച്ച പാത്രങ്ങള്‍, വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.</p>
<p>കുടുംബാംഗങ്ങളില്‍നിന്ന് അകലം പാലിക്കുകയും പ്രത്യേകം പ്ലേറ്റ്‌, ഗ്ലാസ്‌ എന്നിവ ഉപയോഗിക്കുകയും ചെയ്യുക.</p>
<p>സാധ്യമെങ്കില്‍ പ്രത്യേകം ശുചിമുറി ഉപയോഗിക്കുക.</p>
<p>ഭക്ഷണം തയ്യാറാക്കുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും മലമൂത്രവിസര്‍ജനത്തിന് ശേഷവും സോപ്പുപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റ് കൈകള്‍ കഴുകുക.</p>
<p>തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും പാചകത്തിനും ഉപയോഗിക്കുക.</p>
<p>തിളപ്പിച്ച വെള്ളത്തില്‍ പച്ചവെള്ളം കലര്‍ത്തരുത്.</p>
<p>ഭക്ഷണപദാര്‍ഥങ്ങള്‍ ഈച്ച മുതലായവയില്‍നിന്ന് സംരക്ഷിച്ച് മൂടിവെക്കുക.</p>
<p>ജലസ്രോതസുകളില്‍ മാലിന്യം നിക്ഷേപിക്കരുത്.</p>
<p>ഹോട്ടലുകള്‍, തട്ടുകടകള്‍, കൂള്‍ബാറുകള്‍, ഐസ്‌ ഫാക്ടറികള്‍, ജലവിതരണ ടാങ്കറുകള്‍ എന്നിവിടങ്ങളിലെ വെള്ളത്തിന്റെ ശുചിത്വം ഉറപ്പാക്കുക.</p>
<p>ചടങ്ങുകള്‍, കല്യാണം, സല്‍ക്കാരം തുടങ്ങിയ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന അവസരങ്ങളില്‍ രോഗവ്യാപനം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ടെന്നതിനാല്‍ പ്രത്യേക ജാഗ്രത വേണം.</p>
<p>രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ സമീപ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടുക. സ്വയംചികിത്സ ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി.</p>]]> </content:encoded>
</item>

<item>
<title>ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം: ഫോട്ടോഗ്രഫി, റീല്‍സ് മത്സരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/1705</link>
<guid>https://thekeralajournal.com/1705</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d271147fce.jpg" length="30870" type="image/jpeg"/>
<pubDate>Thu, 12 Feb 2026 06:34:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവും റീല്‍സ് മത്സരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വരെ എൻട്രികള്‍ ഓൺലൈനായി സമർപ്പിക്കാം.</p>
<p>“ഹരിതകേരളം; വെള്ളം, വൃത്തി, വിളവ്” എന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനവും ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പും പ്രതിഫലിപ്പിക്കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിനായി സ്വീകരിക്കുക. എൻട്രികളോടൊപ്പം ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്താവുന്നതാണ്.</p>
<p>ക്യാമറയിലും മൊബൈല്‍ഫോണിലും പകർത്തിയ ചിത്രങ്ങളും റീലുകളും എൻട്രികളായി അയയ്ക്കാം. ഫോട്ടോഗ്രഫി മത്സരവും റീല്‍ മത്സരവും വേര്‍തിരിച്ചാണ് സംഘടിപ്പിക്കുന്നത്.</p>
<p>വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതോടൊപ്പം പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.</p>
<p>എൻട്രികള്‍ സമർപ്പിക്കേണ്ട വെബ്‌സൈറ്റ്:</p>
<p>🌐 www.haritham.kerala.gov.in�</p>
<p>പരിസ്ഥിതി സംരക്ഷണ സന്ദേശം സൃഷ്ടിപരമായ ദൃശ്യങ്ങളിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്.</p>]]> </content:encoded>
</item>

<item>
<title>നല്ല മനുഷ്യനാകണം; രോഗത്തിനും വിശപ്പിനും മതവ്യത്യാസമില്ല :സഖറിയാസ് മാർ സെവറിയോസ് തിരുമേനി</title>
<link>https://thekeralajournal.com/1704</link>
<guid>https://thekeralajournal.com/1704</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698cce53a600d.jpg" length="67233" type="image/jpeg"/>
<pubDate>Thu, 12 Feb 2026 00:16:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഓർത്തഡോക്സ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ ത്രീതല പഞ്ചായത്തുകളിൽ വിജയിച്ച ഭദ്രാസനത്തിലെ വിവിധ ഇടവകകളിലെ ജനപ്രതിനിധികളെ ചക്കുപള്ളം ഗഡ്സമനേൻ അരമനയിൽ ആദരിച്ചു. അഭിവന്ദ്യ സഖറിയാസ് മാർ സെവറിയോസ് തിരുമേനിയാണ് അംഗങ്ങളെ ആദരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698cce640fb69.jpg" alt=""></p>
<p>“രോഗത്തിനോ വിശപ്പിനോ മതവ്യത്യാസമില്ല; സമൂഹത്തിൽ നല്ല മനുഷ്യരായി പ്രവർത്തിക്കുകയാണ് ഏറ്റവും വലിയ സേവനം” എന്ന് തിരുമേനി സന്ദേശത്തിൽ പറഞ്ഞു. പൊതുപ്രവർത്തനം അധികാരമല്ല, ഉത്തരവാദിത്തമാണെന്നും ജനങ്ങളുടെ ക്ഷേമത്തിനായി നിസ്വാർത്ഥ സേവനം നടത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി മോൾ സിബി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാല്സിംഗ്, വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൂസൻ ജേക്കബ്, കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം അംസീ ജെയിംസ് എന്നിവർക്ക് ആദരം നൽകി.</p>
<p>ഭദ്രാസന സെക്രട്ടറി ഫാ. ബിജു ആൻഡ്രൂസ്, ജോബൻ പനോസ്, ഷൈനീ റോയ്, ടോണി മക്കോറത്ത്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ സാജൻ ജോർജ്, കെ.വി. തോമസ്, സിജോ എവറസ്റ്റ്, അഡ്വ. ജെം കൊറേസൺ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വെബ് ഫോർ വെൽനസ് കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഹോളി ക്രോസ് കോളേജിൽ നടന്നു</title>
<link>https://thekeralajournal.com/1703</link>
<guid>https://thekeralajournal.com/1703</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698c3fcf9f652.jpg" length="95198" type="image/jpeg"/>
<pubDate>Wed, 11 Feb 2026 14:14:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും ഉപ്പുതറ ബ്ലോക്ക് സാമൂഹിക ആരോഗ്യ കേന്ദ്രവും ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച “വെബ് ഫോർ വെൽനെസ്” പദ്ധതിയുടെ കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഹോളി ക്രോസ് കോളേജിൽ നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698c4007a7df9.jpg" alt=""></p>
<p>കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. ബാലസിംഗ് പരുപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698c40609c80c.jpg" alt=""></p>
<p>സി.എച്ച്.സി. ഉപ്പുതറ ഹെൽത്ത് സൂപ്പർവൈസർ കെ.ടി. ആന്റണി സ്വാഗതം ആശംസിച്ചു.ആർ.സി.എച്ച് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. മിനി മോഹൻ വിഷയാവതരണം നടത്തി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി ഷൈനി റോയ്, കട്ടപ്പന ബ്ലോക്ക് ബി.ഡി.ഒ സുനിൽ സെബാസ്റ്റ്യൻ, ക്രൈസ്റ്റ് കോളേജ് പുളിയൻമല പ്രിൻസിപ്പാൾ ഡോ. എം.വി. ജോർജുകുട്ടി, സി.എച്ച്.സി വണ്ടൻമേട് മെഡിക്കൽ ഓഫീസർ ഡോ. അനുമോൾ കെ. ബെന്നി, ഹോളി ക്രോസ് കോളേജ് മാനേജർ എം.കെ. സ്കറിയ, പ്രിൻസിപ്പാൾ പ്രൊഫ. ഷാജി ആർ.കെ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698c417a6425e.jpg" alt=""></p>
<p>പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾക്കായി സുബ ഡാൻസ് മത്സരം സംഘടിപ്പിച്ചു.</p>
<p>കൂടാതെ കണ്ണംപടി ട്രൈബൽ സെറ്റിൽമെൻ്റിലെ കലാകാരന്മാർ അവതരിപ്പിച്ച കോൽകളി ഏറെ ആകർഷകമായി</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അസാധാരണമായ വരൾച്ചയിലേക്ക് ഏലം മേഖലയ്ക്ക് കനത്ത തിരിച്ചടി</title>
<link>https://thekeralajournal.com/1702</link>
<guid>https://thekeralajournal.com/1702</guid>
<description><![CDATA[ സ്പെഷ്യൽ റിപ്പോർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698c35956b136.jpg" length="151313" type="image/jpeg"/>
<pubDate>Wed, 11 Feb 2026 13:28:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന:-</p>
<p>അസാധാരണമായ വരൾച്ചയിലേക്ക് നീങ്ങുകയാണ് ഇടുക്കി.</p>
<p>വേനൽ ആരംഭിച്ച ഘട്ടത്തിൽ തന്നെ അനുഭവപ്പെടുന്ന അത്യധിക ചൂടും, സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയർന്ന അൾട്രാ വയലറ്റ് ഇൻഡക്സ് രേഖപ്പെടുത്തിയ സാഹചര്യവും, ജില്ലയിലെ കാർഷിക മേഖലയെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്.കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുടെ കണക്കുകൾ പ്രകാരം, ഇടുക്കി ജില്ലയിൽ UV ഇൻഡക്സ് 7 വരെ ഉയർന്നിട്ടുണ്ട്.ഇത് “മഞ്ഞ അലർട്ട്” വിഭാഗത്തിൽപ്പെടുന്ന ഉയർന്ന അപകടസാധ്യതയുള്ള അവസ്ഥയാണ്.നേരിട്ട്സൂര്യപ്രകാശത്തിൽ ദീർഘസമയം തുടരുന്നത് മനുഷ്യർക്കും, അതിലുപരി വിളകൾക്കും ഗുരുതരമായ ദോഷം ഉണ്ടാക്കുന്ന സാഹചര്യമാണുള്ളത്.വേനൽ ശക്തമാകുന്നതിന് മുൻപേ തന്നെ മഴയിൽ വലിയ കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.ജനുവരി മുതൽ ഫെബ്രുവരി വരെ ലഭിക്കേണ്ട മഴയുടെ വലിയൊരു പങ്കും ലഭിക്കാത്തത്, മണ്ണിലെ ഈർപ്പനില ഗണ്യമായി കുറയാൻ കാരണമായി.ഇത് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ജില്ലയിലെ പ്രധാന ഉപജീവന മാർഗമായ ഏല കൃഷിയെയാണ്.ഇടുക്കിയിലെ ഭൂരിഭാഗം കർഷകരും ഏലത്തെ മാത്രം ആശ്രയിച്ചാണ് ജീവിക്കുന്നത്.എന്നാൽ, വരൾച്ചയും അമിതചൂടും വർദ്ധിച്ചതോടെ ഏലച്ചെടികൾ കരിഞ്ഞുണങ്ങുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം, ജില്ലയിലെ ആയിരക്കണക്കിന് ഹെക്ടർ ഏലം തോട്ടങ്ങളിൽ ഉൽപ്പാദനം 50 മുതൽ 60 ശതമാനം വരെ കുറയാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.കഴിഞ്ഞ വരൾച്ചകാലത്ത് മാത്രം, ഇടുക്കി ജില്ലയിൽ 30,000 ഹെക്ടറിലധികം കൃഷിഭൂമിക്ക് നാശം സംഭവിച്ചതായും,നൂറുകണക്കിന് കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് കാർഷിക മേഖലയ്ക്കുണ്ടായതെന്നും സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നു.ഇതേ സാഹചര്യം, കൂടുതൽ തീവൃമായി ഈ വർഷവും ആവർത്തിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.ഏലത്തിനൊപ്പം, കാപ്പി, കുരുമുളക്, മറ്റ് തോട്ടവിളകൾ എന്നിവയും വരൾച്ചയുടെ പ്രത്യാഘാതം നേരിടുകയാണ്.ജലസ്രോതസ്സുകൾ വറ്റി വരളുന്നതോടെ വിളകൾ സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലേക്കാണ് പല കർഷകരും എത്തിച്ചേരുന്നത്.ഇപ്പോൾ അനുഭവപ്പെടുന്ന ഈ ചൂട്,ഒരു സാധാരണ വേനലല്ല…കാലാവസ്ഥാ വ്യതിയാനത്തിന്റെ മുന്നറിയിപ്പാണെന്നാണ്കാർഷിക വിദഗ്ധരുടെ അഭിപ്രായം.വരൾച്ച നേരിടാൻ ദീർഘകാല പദ്ധതികളും,കർഷകർക്ക് സമയബന്ധിതമായ നഷ്ടപരിഹാരവും,കൃഷി ഇൻഷുറൻസ് ഉൾപ്പടെയുള്ള സംവിധാനങ്ങൾ തയ്യാറായില്ലേങ്കിൽഇടുക്കിയിലെ കാർഷിക മേഖല വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുക.വേനൽ ഇനിയും ശക്തമാകാനിരിക്കെ,ഇടുക്കിയുടെ മണ്ണും കർഷകരുടെയും ജീവിതവും സംരക്ഷിക്കാൻ അടിയന്തര ഇടപെടലുകൾ അനിവാര്യമാണ്.</p>]]> </content:encoded>
</item>

<item>
<title>തൊഴിലാളികൾക്ക് സുരക്ഷ; ‘രക്ഷാകവചം’ ഇൻഷുറൻസ് പദ്ധതി നാടിന് സമർപ്പിച്ചു</title>
<link>https://thekeralajournal.com/1701</link>
<guid>https://thekeralajournal.com/1701</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698bd9a116eaf.jpg" length="88913" type="image/jpeg"/>
<pubDate>Wed, 11 Feb 2026 06:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ ഒരു ചുവടുവെപ്പായി സംസ്ഥാന സർക്കാർ ‘രക്ഷാകവചം’ ഇൻഷുറൻസ് പദ്ധതി നാടിന് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷയും കരുത്തും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>വേതന സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായി ചിയാക്ക് (CHIAK) വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതിയാണ് ‘രക്ഷാകവചം’. നിലവിൽ വേതന സുരക്ഷാ പദ്ധതിയിൽ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളും അംഗങ്ങളാണ്.</p>
<p>ജോലിസ്ഥലത്തോ അല്ലാതെയോ ഉണ്ടാകുന്ന ആകസ്മിക അപകട മരണങ്ങളിൽ തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം ലഭിക്കും. ഇത് വർക്ക്മെൻ കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് പുറമേയാണെന്നതാണ് പ്രത്യേകത. വെറും 150 രൂപ വാർഷിക വിഹിതത്തിൽ 25 ലക്ഷത്തോളം തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
<p>പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2025–26 ബജറ്റിൽ 30 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. അപകടം സംഭവിക്കുന്ന പക്ഷം മരണ സർട്ടിഫിക്കറ്റ്, FIR, അനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക്കിന്റെ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകിയാൽ എത്രയും വേഗം ധനസഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>‘കുട്ടികളും ഡിജിറ്റൽ ഡി&#45;അഡിക്ഷനും’ പൂമാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1700</link>
<guid>https://thekeralajournal.com/1700</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698bd54265949.jpg" length="123407" type="image/jpeg"/>
<pubDate>Wed, 11 Feb 2026 06:33:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഡിജിറ്റൽ ഡി-അഡിക്ഷൻ സെന്റർ (D-DAD), ഇടുക്കി വനിതാ സെൽ, ഇടുക്കി സോഷ്യൽ പോലീസിംഗ് ഡിവിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ‘കുട്ടികളും ഡിജിറ്റൽ ഡി-അഡിക്ഷനും’ എന്ന വിഷയത്തിൽ പൂമാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു.</p>
<p>ഇടുക്കി അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ ശില്പശാല ഉദ്ഘാടനം ചെയ്തു. മൊബൈൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും അമിത ഉപയോഗം കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതിനെക്കുറിച്ചും, ഡിജിറ്റൽ ആശ്രിതത്വത്തിൽ നിന്ന് കുട്ടികളെ മോചിപ്പിക്കേണ്ടതിന്റെ അത്യാവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.</p>
<p>സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് സുധാകരൻ പി.ജി. അധ്യക്ഷത വഹിച്ചു. കാഞ്ഞാർ പോലീസ് ഇൻസ്പെക്ടർ ശ്യാംകുമാർ കെ.എസ്. ആശംസകൾ അർപ്പിച്ചു.</p>
<p>ഡി-ഡാഡ് സെന്റർ ഇടുക്കിയിലെ സൈക്കോളജിസ്റ്റ് ശ്രീജില ടി.കെ., പ്രോജക്ട് കോർഡിനേറ്റർ സോജിൻ പി.കെ. എന്നിവർ ഡിജിറ്റൽ ഡി-അഡിക്ഷൻ സംബന്ധിച്ച ക്ലാസുകൾക്ക് നേതൃത്വം നൽകി.</p>
<p>ഇടുക്കി വനിതാ സെല്ലിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ പ്രിയ മധുസൂദനൻ വനിതാ സെൽ നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് നടത്തി.</p>
<p>സലിത എം.ജി. കൃതജ്ഞത രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത അധ്യാപക–അനധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1699</link>
<guid>https://thekeralajournal.com/1699</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698bd33defd5a.jpg" length="97287" type="image/jpeg"/>
<pubDate>Wed, 11 Feb 2026 03:01:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ 2026 ലെ അധ്യാപക–അനധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി മികച്ച സേവനം കാഴ്ചവെച്ച അധ്യാപകരെയും അനധ്യാപകരെയും അവാർഡിനായി തെരഞ്ഞെടുത്തു.</p>
<p>ഹയർസെക്കൻഡറി വിഭാഗത്തിൽ മരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോയി കെ. ജോസ്,</p>
<p>ഹൈസ്കൂൾ വിഭാഗത്തിൽ വിമലഗിരി വിമല ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ പ്രശാന്തി സി.എം.സി,</p>
<p>യു.പി വിഭാഗത്തിൽ രാജകുമാരി ഹോളി ക്യൂൻസ് യു.പി സ്കൂൾ അധ്യാപിക ഷൈനി ജേക്കബ്,</p>
<p>എൽ.പി വിഭാഗത്തിൽ ആനക്കുളം സെന്റ് ജോസഫ് എൽ.പി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ എൽസിൻ എസ്.ഡി എന്നിവരാണ് അവാർഡിന് അർഹരായത്.</p>
<p>അനധ്യാപക വിഭാഗത്തിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂളിലെ ഓഫീസ് അസിസ്റ്റന്റ് ജെയ്മോൻ മാത്യുവിനാണ് അവാർഡ്.</p>
<p>ഇതോടൊപ്പം ഈ വർഷത്തെ മികച്ച ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ സ്കൂളുകൾക്കുള്ള അവാർഡുകളും പ്രഖ്യാപിച്ചു.</p>
<p>ഹയർസെക്കൻഡറി വിഭാഗം</p>
<p>▪️ ഒന്നാം സ്ഥാനം – ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ</p>
<p>▪️ രണ്ടാം സ്ഥാനം – സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്</p>
<p>ഹൈസ്കൂൾ വിഭാഗം</p>
<p>▪️ ഒന്നാം സ്ഥാനം – സെന്റ് ജോർജ് എച്ച്.എസ്, പാറത്തോട്</p>
<p>▪️ രണ്ടാം സ്ഥാനം – മുരിക്കാശേരി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ</p>
<p>യു.പി വിഭാഗം</p>
<p>▪️ ഒന്നാം സ്ഥാനം – സെന്റ് ജോർജ് യു.പി സ്കൂൾ, വെണ്മണി</p>
<p>▪️ രണ്ടാം സ്ഥാനം – ഹോളി ഫാമിലി യു.പി സ്കൂൾ, കിളിയാർകണ്ടം</p>
<p>എൽ.പി വിഭാഗം</p>
<p>▪️ ഒന്നാം സ്ഥാനം – സെന്റ് ജോർജ് എൽ.പി സ്കൂൾ, പാറത്തോട്</p>
<p>▪️ രണ്ടാം സ്ഥാനം – സെന്റ് ജെറോംസ് എൽ.പി സ്കൂൾ, വെള്ളയാംകുടി</p>
<p>അവാർഡുകൾ ഫെബ്രുവരി 14 ന് രാവിലെ 9.30ന് രാജകുമാരി ദൈവമാതാ പാരീഷ് ഹാളിൽ നടക്കുന്ന അധ്യാപക–അനധ്യാപക സംഗമത്തിൽ ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ വിതരണം ചെയ്യും.</p>
<p>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് രൂപത പ്രസിഡന്റ് നോബിള്‍ മാത്യു എന്നിവർ വിവരങ്ങൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാസമ്മേളനം</title>
<link>https://thekeralajournal.com/1698</link>
<guid>https://thekeralajournal.com/1698</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698ba24e7ab02.jpg" length="122989" type="image/jpeg"/>
<pubDate>Wed, 11 Feb 2026 02:55:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര ട്രേഡ് യൂണിയനുകൾ നാളെ നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് ജോയിന്റ് കൗൺസിൽ ഇടുക്കി മേഖലാസമ്മേളനം ആഹ്വാനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദു രാജൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.</p>
<p>മോദി സർക്കാരിന്റെ ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമായ നയങ്ങൾക്കെതിരെയാണ് പണിമുടക്ക് സംഘടിപ്പിക്കുന്നതെന്ന് സമ്മേളനം വിലയിരുത്തി. പണിമുടക്കിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരും സജീവമായി പങ്കെടുക്കുമെന്നും നേതാക്കൾ അറിയിച്ചു.</p>
<p>പൈനാവ് എ.ഐ.ടി.യു.സി ഹാളിൽ നടന്ന സമ്മേളനത്തിൽ മേഖലാ വൈസ് പ്രസിഡന്റ് പി. അശ്വതി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി എൻ.കെ. സജൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ പ്രസിഡന്റ് കെ.എസ്. രാഗേഷ് സംഘടനാ റിപ്പോർട്ടും മേഖലാ ട്രഷറർ അജോമോൻ കുര്യാക്കോസ് വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.</p>
<p>സംസ്ഥാന കൗൺസിൽ അംഗം സുഭാഷ് ചന്ദ്രബോസ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എസ്. ശ്രീകുമാർ, ജില്ലാ കമ്മിറ്റി അംഗം ജോൺസൺ പീറ്റർ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു. നിഷാമോൾ എം.കെ. സ്വാഗതവും സൗമ്യ മോൾ എം.ആർ നന്ദിയും പറഞ്ഞു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.</p>
<p>എ.എസ്. സജിൻ (പ്രസിഡന്റ്), കുഞ്ഞുമോൾ, പി. അശ്വതി (വൈസ് പ്രസിഡന്റുമാർ), പി.കെ. നിസാമോൾ (സെക്രട്ടറി), ജോൺസൺ ടി. ജോൺ, സൗമ്യമോൾ എം.ആർ (ജോയിന്റ് സെക്രട്ടറിമാർ), അജോമോൻ കുര്യാക്കോസ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>വനിതാ കമ്മിറ്റി ഭാരവാഹികളായി സ്നേഹ പ്രമോദ് (പ്രസിഡന്റ്), അശ്വതി സി.പി. (സെക്രട്ടറി) എന്നിവരെയും സമ്മേളനം തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ മെഗാ ജോബ് ഫെയർ 14ന്</title>
<link>https://thekeralajournal.com/1697</link>
<guid>https://thekeralajournal.com/1697</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698b62cfbd294.jpg" length="85007" type="image/jpeg"/>
<pubDate>Tue, 10 Feb 2026 22:24:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെന്റ് ആന്റണീസ് കോളജിന്റെയും വിജ്ഞാനകേരളം ഇടുക്കി ജില്ലയുടെയും കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെയും അഴുത ബ്ലോക്ക് പഞ്ചായത്തിന്റെയും കെഡിസ്കിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ജോബ് ഫെയർ 2K26” ഫെബ്രുവരി 14ന് രാവിലെ 9 മുതൽ പെരുവന്താനം സെന്റ് ആന്റണീസ് കോളജ് ക്യാമ്പസിൽ നടക്കും.</p>
<p>അഴുത ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി. തോമസിന്റെ അധ്യക്ഷതയിൽ പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ. വിജയൻ ജോബ് ഫെയർ ഉദ്ഘാടനം ചെയ്യും. വിജ്ഞാനകേരളം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം. കെ. റോബിൻ മുഖ്യപ്രഭാഷണം നടത്തും.</p>
<p>ഉദ്ഘാടന സമ്മേളനത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എ. മണികണ്ഠൻ, സെന്റ് ആന്റണീസ് കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, സെക്രട്ടറി ടിജോമോൻ ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ പി. ആർ. രതീഷ്, ബോബി കെ. മാത്യു, സുപർണ രാജു എന്നിവർ സംസാരിക്കും. പ്ലേസ്മെന്റ് സെൽ കോ-ഓർഡിനേറ്റർമാരായ സജി സക്കറിയാസ്, നൈസ് ജോസ്, പി. അനുരാഗ്, അഞ്ജലി ആർ. നായർ, ജിനു തോമസ്, അശ്വനി ജെയിസി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>ജോബ് ഫെയറിന്റെ ഭാഗമായി ഇന്ത്യയിലെ അൻപതിലധികം പ്രമുഖ കമ്പനികൾ പങ്കെടുക്കും. ബാങ്കിംഗ്, ഇൻഷുറൻസ്, ഐടി, ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, ഗാർമെന്റ്സ് തുടങ്ങിയ വിവിധ മേഖലകളിലായി രണ്ടായിരത്തിലധികം തൊഴിൽ അവസരങ്ങളാണ് ഉദ്യോഗാർഥികൾക്ക് ലഭ്യമാകുന്നത്.</p>
<p>ഡിഗ്രി അവസാനവർഷ വിദ്യാർഥികൾക്കും പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കും ജോബ് ഫെയറിൽ പങ്കെടുക്കാം. ഓരോ ഉദ്യോഗാർഥിക്കും പരമാവധി പത്ത് കമ്പനികളിൽ അഭിമുഖത്തിന് അവസരമുണ്ടാകും. യുവജനങ്ങൾക്ക് തൊഴിൽ ലഭ്യത ഉറപ്പാക്കുന്നതിനും കരിയർ സാധ്യതകൾ വികസിപ്പിക്കുന്നതിനുമുള്ള മികച്ച വേദിയായിരിക്കും ജോബ് ഫെയർ 2K26 എന്ന് സംഘാടകർ അറിയിച്ചു.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക:</p>
<p>📞 95625 81191, 82810 65213</p>]]> </content:encoded>
</item>

<item>
<title>ഹൈസ്കൂൾ വിദ്യാർഥികൾക്കായി ത്രിദിന റെസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1696</link>
<guid>https://thekeralajournal.com/1696</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698b61d9da774.jpg" length="104932" type="image/jpeg"/>
<pubDate>Tue, 10 Feb 2026 22:21:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ ഹൈസ്കൂൾ വിദ്യാർഥികൾക്കായി നൈപുണ്യ വികസനവും കൗമാര വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കി ത്രിദിന റെസിഡൻഷ്യൽ ശില്പശാല സംഘടിപ്പിച്ചു. സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായാണ് ഇടുക്കി ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കായി ശില്പശാല ഒരുക്കിയത്.</p>
<p>മൂന്നാർ ശിശക് സദനിൽ നടന്ന ശില്പശാലയ്ക്ക് GP ഗോപകുമാർ അധ്യക്ഷത വഹിച്ചു. കൗമാരക്കാരുടെ വ്യക്തിത്വ വികസനം, സാമൂഹിക ബോധം, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശില്പശാല സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698b61ece1492.jpg" alt=""></p>
<p>ശില്പശാലയുടെ ഭാഗമായി വിവിധ വിഷയങ്ങളിൽ വിദഗ്ധർ കുട്ടികൾക്കായി ക്ലാസുകൾ നയിച്ചു. തിയേറ്റർ ആൻഡ് ഡ്രാമ വിഷയത്തിൽ ഡോ. പ്രജിത്ത് ക്ലാസ് കൈകാര്യം ചെയ്തപ്പോൾ, നവമാധ്യമങ്ങളിലെ സാങ്കേതിക പരിജ്ഞാനം സജിദാസ് മോഹൻ വിശദീകരിച്ചു. റോൾ പ്ലേ പരിശീലനങ്ങൾ TM ബിജുലാൽ, അനിരുദ്ധ് രാമൻ എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ച് ബോബി ജോസഫ് ക്ലാസ് എടുത്തു നൽകി. കുട്ടികളുടെ സിനിമ എന്ന വിഷയത്തിൽ ബിജുലാൽ ക്ലാസുകൾക്ക് നേതൃത്വം നൽകി.</p>
<p>ഇടുക്കി ഡയറ്റ് ഫാക്കൽറ്റിയായ അനിരുദ്ധൻ ശില്പശാലയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി</p>]]> </content:encoded>
</item>

<item>
<title>ട്വന്റി 20 ലോകകപ്പ്: ഇന്ത്യ–പാകിസ്താൻ മത്സരം നടക്കും</title>
<link>https://thekeralajournal.com/1695</link>
<guid>https://thekeralajournal.com/1695</guid>
<description><![CDATA[ ചർച്ച വിജയം കണ്ടെന്ന് ഐസിസി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a810d46f15.jpg" length="85801" type="image/jpeg"/>
<pubDate>Tue, 10 Feb 2026 06:21:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ–പാകിസ്താൻ മത്സരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെയാണ് ബഹിഷ്കരണ നാടകത്തിന് വിരാമമായത്. ഇന്ത്യ–പാക് മത്സരം ഞായറാഴ്ച നടക്കും.</p>
<p>ലോകകപ്പിനായി ബംഗ്ലാദേശിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീക്കുമെന്ന് ഐസിസി അറിയിച്ചു. ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.</p>
<p>ട്വന്റി 20 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കാമെന്ന് പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി വ്യക്തമാക്കി. ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അച്ചടക്ക നടപടികളോ സാമ്പത്തിക ഉപരോധങ്ങളോ ഉണ്ടാകില്ലെന്നും ഐസിസി അറിയിച്ചു. ഇതിന് പകരമായി 2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുമെന്നും അറിയിച്ചു.</p>
<p>ലാഹോറിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിച്ചത്. എന്നാൽ ബഹിഷ്കരണം പിൻവലിക്കാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഇന്ത്യ–പാകിസ്താൻ–ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര അടക്കമുള്ള ഉപാധികൾ ഐസിസി തള്ളിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസിക്ക് കഴിയില്ലെന്നും ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള ധാരണയിലൂടെയാണ് വിഷയങ്ങൾ പരിഹരിക്കേണ്ടതെന്നും ഐസിസി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ് മത്സരങ്ങളിൽ മികച്ച പ്രകടനവുമായി അലീന</title>
<link>https://thekeralajournal.com/1694</link>
<guid>https://thekeralajournal.com/1694</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a7fdf27af2.jpg" length="67086" type="image/jpeg"/>
<pubDate>Tue, 10 Feb 2026 06:16:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരത്ത് നടന്ന ഇന്റർ യൂണിവേഴ്സിറ്റി സൈക്ലിംഗ് മത്സരങ്ങളിൽ എം.ജി യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മത്സരിച്ച അലീന രാജൻ മികച്ച പ്രകടനം കാഴ്ചവെച്ചു.</p>
<p>മത്സരങ്ങളിൽ ഒരു സ്വർണവും ഒരു വെള്ളിയും മെഡൽ നേടിയ അലീന കായിക രംഗത്ത് ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്. അടിമാലി സ്വദേശിനിയാണ് </p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തു; പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി</title>
<link>https://thekeralajournal.com/1693</link>
<guid>https://thekeralajournal.com/1693</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a76a17a08f.jpg" length="42216" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:37:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പന്നൂരിൽ മദ്യലഹരിയില്‍ വീട്ടിലെത്തിയത് ചോദ്യം ചെയ്തതിനെ തുടർന്ന് പിതാവിനെ മകന്‍ കല്ലുകൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി. ഉടുമ്പന്നൂര്‍ സ്വദേശി വേലപ്പൻ ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ രാജേഷ് (43) നെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ഇന്നലെ ഉച്ചക്ക് മൂന്നരയോടെയായിരുന്നു സംഭവം. പൂപ്പാറയിൽ താമസിക്കുന്ന രാജേഷ് നാലു ദിവസം മുമ്പ് സഹോദരന്റെ വീട്ടിലേക്ക് എത്തിയിരുന്നു. സഹോദരന്റെ വീട്ടിലാണ് വേലപ്പനും താമസിച്ചിരുന്നത്. സംഭവദിവസം മദ്യപിച്ച്‌ വീട്ടിലെത്തിയ രാജേഷിനെ വേലപ്പൻ ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ഇത് കൈയാങ്കളിയിലേക്കു മാറുകയും ചെയ്തു.</p>
<p>ഇതിനിടെയാണ് രാജേഷ് സമീപത്ത് കിടന്ന കല്ലെടുത്ത് വേലപ്പന്റെ തലക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ വേലപ്പൻ ബോധരഹിതനായി നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന ഭാര്യ അമ്മിണിയും മൂത്തമകൻ രാജീവിന്റെ ഭാര്യയും മറ്റൊരു ബന്ധുവും ബഹളംവെച്ചതോടെ അയൽക്കാർ സ്ഥലത്തെത്തി.</p>
<p>വേലപ്പനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും രാജേഷ് അതിന് സമ്മതിച്ചില്ലെന്ന് പറയുന്നു. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം ജോൺസൻ കരിമണ്ണൂർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി രാജേഷിനെ കീഴ്പ്പെടുത്തിയ ശേഷം വേലപ്പനെ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>വേലപ്പനെ ഉടൻ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില അതീവ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. ഇതിനായി 108 ആംബുലൻസ് വിളിച്ചുവരുത്തിയെങ്കിലും ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ലഭിച്ചില്ലെന്ന പരാതിയെ തുടർന്ന് തർക്കമുണ്ടായി. ഇതിന് ഇടയിൽ വേലപ്പൻ മരണപ്പെടുകയായിരുന്നു.</p>
<p>സംഭവത്തിൽ കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കടുത്ത ചൂട്: സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/1692</link>
<guid>https://thekeralajournal.com/1692</guid>
<description><![CDATA[ ജാഗ്രതാ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദേശം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a7530cff9f.jpg" length="78951" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:30:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ചൂട് ദിനംപ്രതി വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (Kerala Disaster Management Authority) ഈ വർഷത്തെ ആദ്യ ചൂട് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അതോറിറ്റി നിർദേശിക്കുന്ന ജാഗ്രതാ നടപടികൾ കൃത്യമായി പാലിച്ചാൽ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ ഒരു പരിധിവരെ ഒഴിവാക്കാൻ കഴിയും.</p>
<p> <strong>ചൂട് മൂലമുണ്ടാകാവുന്ന ആരോഗ്യ അപകടങ്ങൾ</strong></p>
<p>അതിർത്തിയറ്റ ചൂട് സൂര്യാഘാതം, ജലക്ഷയം (Dehydration), തലചുറ്റൽ, അമിത ക്ഷീണം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച നിർദേശങ്ങൾ എല്ലാവരും ഗൗരവത്തോടെ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<p><strong>സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രധാന ജാഗ്രതാ നിർദേശങ്ങൾ</strong></p>
<p>• രാവിലെ 11 മണി മുതൽ വൈകിട്ട് 3 മണി വരെ നേരിട്ട് വെയിൽ ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.</p>
<p>കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണം. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ കുട ഉപയോഗിക്കുകയും തണൽ സൗകര്യങ്ങൾ ഉറപ്പാക്കുകയും വേണം.</p>
<p>• ദാഹമില്ലെങ്കിലും ഇടയ്ക്കിടെ വെള്ളം കുടിക്കുക. ശുദ്ധജലം ഏറ്റവും ഉത്തമമാണ്.</p>
<p>മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ (Sprite മുതലായവ) പകൽ സമയത്ത് ഒഴിവാക്കണം.</p>
<p>• അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് ഉചിതം.</p>
<p>• പുറത്തിറങ്ങുമ്പോൾ ചെരുപ്പ് നിർബന്ധമായും ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.</p>
<p>• പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തണം.</p>
<p>ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഇടയ്ക്കിടെ കഴിക്കുക.</p>
<p>• തീപിടുത്ത സാധ്യത കൂടുതലുള്ള സാഹചര്യമാണ്. മാർക്കറ്റുകളിലും മാലിന്യ കേന്ദ്രങ്ങളിലുമുള്ള ജാഗ്രത ശക്തമാക്കണം.</p>
<p>• കാട്ടുതീ വ്യാപിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദസഞ്ചാരികളും വനംവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം.</p>
<p>• വിദ്യാലയങ്ങളിൽ മതിയായ കുടിവെള്ളം ഉറപ്പാക്കണം.</p>
<p>ക്ലാസ് മുറികളിൽ വായുസഞ്ചാരം ഉറപ്പാക്കുകയും ഗ്രൗണ്ടിലെ അസംബ്ലികളും പുറം പരിപാടികളും ഒഴിവാക്കുകയും വേണം.</p>
<p>• സ്കൂൾ വിനോദയാത്രകൾ 11 മുതൽ 3 വരെ വെയിൽ നേരിട്ട് ഏൽക്കാത്ത സമയങ്ങളിൽ മാത്രം നടത്തണം.</p>
<p>• അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാതിരിക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കണം. പഞ്ചായത്ത് അധികൃതരും ജീവനക്കാരും പ്രത്യേക ശ്രദ്ധ പുലർത്തണം.</p>
<p>• ഇരുചക്ര വാഹനങ്ങളിൽ ഭക്ഷണ വിതരണം നടത്തുന്നവർ സുരക്ഷിതരാണെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം.</p>
<p>• പൊതുപരിപാടികളും സമ്മേളനങ്ങളും നടത്തുമ്പോൾ കുടിവെള്ളവും തണലും ഒരുക്കണം.</p>
<p>• നിർമാണ തൊഴിലാളികൾ, കർഷകർ, വഴിയോര കച്ചവടക്കാർ തുടങ്ങിയവർ ജോലി സമയം ക്രമീകരിക്കുകയും മതിയായ വിശ്രമം ഉറപ്പാക്കുകയും വേണം.</p>
<p>• വളർത്തു മൃഗങ്ങളെ പുറത്തിറക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക.</p>
<p>കുട്ടികളെയോ വളർത്തു മൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഒരിക്കലും ഇരുത്തി പോകരുത്.</p>
<p>• എപ്പോഴും ഒരു ചെറിയ കുടിവെള്ള കുപ്പി കൈവശം വയ്ക്കുക.</p>
<p>• തലചുറ്റൽ, അമിത ക്ഷീണം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും ആവശ്യമായാൽ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടുകയും വേണം.</p>]]> </content:encoded>
</item>

<item>
<title>ജോസ് കെ. മാണി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല ജാഥയ്ക്ക് ഇടുക്കിയിൽ വൻ സ്വീകരണം</title>
<link>https://thekeralajournal.com/1691</link>
<guid>https://thekeralajournal.com/1691</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a71c08728a.jpg" length="123040" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:16:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോസ് കെ. മാണി എംപി നയിക്കുന്ന എൽഡിഎഫ് മധ്യമേഖല വികസന മുന്നേറ്റ ജാഥയെ ഇടുക്കി ജില്ലയിൽ പതിനായിരങ്ങൾ ആവേശപൂർവം സ്വീകരിച്ചു. ആദ്യ ദിനം ജില്ലയിൽ പര്യടനം നടത്തിയ ജാഥയ്ക്ക് രണ്ട് നിയമസഭാ മണ്ഡലങ്ങളിലാണ് ഔദ്യോഗിക സ്വീകരണം നൽകിയത്.</p>
<p>കേരളത്തിന്റെ വികസന മുന്നേറ്റം തുടരാൻ ഇടതുപക്ഷത്തിന്റെ തുടർഭരണമാണ് നാടിന് ആവശ്യമെന്ന് ജാഥ ക്യാപ്റ്റൻ ജോസ് കെ. മാണി പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലെത്തിക്കുന്നതിന്റെ ഭാഗമായാണ് ജാഥ ഇടുക്കി ജില്ലയിൽ പ്രവേശിച്ചത്.</p>
<p>ജില്ലാ അതിർത്തിയായ 35-ാം മൈലിൽ നൂറുകണക്കിന് വാഹനങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജാഥയ്ക്ക് വൻ സ്വീകരണം നൽകി. ജാഥയെ കാത്തുനിന്ന വൻ ജനാവലിയെ സാക്ഷിയാക്കി ആദ്യ സ്വീകരണ സമ്മേളനം പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പേരിയറിൽ നടന്നു. മലയോര മേഖലയുടെ ആവശ്യങ്ങളും വികസന മുന്നേറ്റങ്ങളും ജോസ് കെ. മാണി തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു.</p>
<p>ഉടുമ്പൻചോല മണ്ഡലത്തിലെ നെടുങ്കണ്ടം ആയിരുന്നു രണ്ടാം സ്വീകരണ കേന്ദ്രം. എൽഡിഎഫ് സംഘടനാ ശക്തി വിളിച്ചോതുന്നതായിരുന്നു നെടുങ്കണ്ടത്ത് തടിച്ചുകൂടിയ ജനകൂട്ടം. വൻ ജനാവലിയാണ് ഇവിടെയും ജാഥയെ സ്വീകരിക്കാൻ ഒഴുകിയെത്തിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698a71ca152f1.jpg" alt=""></p>
<p>നെടുങ്കണ്ടത്തെ സ്വീകരണത്തിനുശേഷം ജാഥയുടെ ആദ്യ ദിന പര്യടനത്തിന് സമാപനം കുറിച്ചു. രണ്ടാം ദിനമായ ചൊവ്വാഴ്ച അടിമാലി, ചെറുതോണി, തൊടുപുഴ എന്നിവിടങ്ങളിലെ പര്യടനം പൂർത്തിയാക്കിയ ശേഷം ജാഥ എറണാകുളം ജില്ലയിലേക്ക് പ്രവേശിക്കും.</p>]]> </content:encoded>
</item>

<item>
<title>നെല്ലാപ്പാറ ആനപ്പാറ വളവിൽ റോഡ് റോളർ കയറ്റിയ ലോറി നിയന്ത്രണം വിട്ട് അപകടം</title>
<link>https://thekeralajournal.com/1690</link>
<guid>https://thekeralajournal.com/1690</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a70c8b2213.jpg" length="102946" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:12:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെല്ലാപ്പാറ ആനപ്പാറ വളവിൽ റോഡ് റോളർ കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് അപകടമുണ്ടായി. ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. വളവ് തിരിയാതെ നേരെ മുന്നോട്ടു പോയ ലോറി റോഡരുകിലെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.</p>
<p>സമീപത്തായി വീടുണ്ടായിരുന്നെങ്കിലും ലോറി മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ തൊടുപുഴ അഗ്നിശമനസേന, കരിങ്കുന്നം പൊലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് പുറത്തെടുത്തത്.</p>
<p>ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>സുരക്ഷിത ഇന്റർനെറ്റ് ദിനം: കളക്ടറേറ്റിൽ ബോധവത്കരണ ശിൽപ്പശാല ഇന്ന്</title>
<link>https://thekeralajournal.com/1689</link>
<guid>https://thekeralajournal.com/1689</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a70213e2dc.jpg" length="61647" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:09:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സുരക്ഷിത ഇന്റർനെറ്റ് ദിനാചരണത്തിന്റെ ഭാഗമായി നടക്കുന്ന അഖിലേന്ത്യാ ക്യാമ്പയ്നിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30 മുതൽ ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.</p>
<p>ഇന്റർനെറ്റിന്റെയും എ.ഐ ഉപകരണങ്ങളുടെയും സുരക്ഷിതവും ഉത്തരവാദിത്തപരവും നീതിപൂർവവുമായ ഉപയോഗം സംബന്ധിച്ച ബോധവത്കരണം ശിൽപ്പശാലയുടെ പ്രധാന ലക്ഷ്യമാണ്. സൈബർ തട്ടിപ്പുകൾ, തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ, ഡാറ്റ സ്വകാര്യതയെ ബാധിക്കുന്ന വിഷയങ്ങൾ തുടങ്ങിയ ഓൺലൈൻ ചതിക്കുഴികളെക്കുറിച്ചും പങ്കെടുക്കുന്നവരിൽ അവബോധം സൃഷ്ടിക്കും.</p>
<p>സുരക്ഷിത ഡിജിറ്റൽ രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ സെഷനുകളും പരിപാടിയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സീറ്റ് വിഭജനം: ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ല – പി.ജെ. ജോസഫ്</title>
<link>https://thekeralajournal.com/1688</link>
<guid>https://thekeralajournal.com/1688</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a6f41d1296.jpg" length="40420" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:05:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് യു.ഡി.എഫില്‍ ഇതുവരെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് പറഞ്ഞു. ഉഭയകക്ഷി ചര്‍ച്ചകള്‍ ആരംഭിച്ചാൽ സീറ്റുകളില്‍ വിട്ടുവീഴ്ച ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇടുക്കി സീറ്റ് സംബന്ധിച്ച്‌ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ല. ഡി.സി.സി നല്‍കിയതായി പറയുന്ന കത്തെക്കുറിച്ച്‌ തനിക്ക് അറിവില്ലെന്നും പി.ജെ. ജോസഫ് പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ച പത്ത് സീറ്റുകളും കേരള കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെങ്കിലും ഇത്തവണ ജയമാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>യഥാർത്ഥ കേരള കോണ്‍ഗ്രസ് ഒന്ന് മാത്രമാണെന്നും, അത് ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ച ബ്രാക്കറ്റ് ഇല്ലാത്ത കേരള കോണ്‍ഗ്രസ് തന്നെയാണെന്നും പി.ജെ. ജോസഫ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യം ആനന്ദം: കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഹോളി ക്രോസ് കോളേജിൽ</title>
<link>https://thekeralajournal.com/1687</link>
<guid>https://thekeralajournal.com/1687</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a6e9228994.jpg" length="70503" type="image/jpeg"/>
<pubDate>Tue, 10 Feb 2026 05:02:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈവ് ഫോർ വെൽനസ്, റേസ് ടു ഹെൽത്ത് പദ്ധതികളുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ ജീവിതശൈലി രോഗ നിയന്ത്രണം ലക്ഷ്യമിട്ട് വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഓർഗനൈസേഷൻ സപ്പോർട്ട് മീറ്റിംഗ്, എൻസിഡി സ്ക്രീനിങ് ക്യാമ്പ്, സൂംബാ കോമ്പറ്റീഷൻ, റീൽസ് മേക്കിംഗ് ആക്ടിവിറ്റി, സ്പോർട്സ് കോമ്പറ്റീഷനുകൾ എന്നിവ ഇതിലുൾപ്പെടുന്നു.</p>
<p>കട്ടപ്പന ബ്ലോക്ക് തല ഉദ്ഘാടനം ഫെബ്രുവരി 11 ന് രാവിലെ 10 മണിക്ക് പുറ്റടി ഹോളി ക്രോസ് കോളേജിൽ നടക്കും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിംഗ് ഉദ്ഘാടനം നിർവഹിക്കും. ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് അധ്യക്ഷനാകും. കോവിൽവല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയായിരിക്കും.</p>
<p>പരിപാടിയുടെ ഭാഗമായി കണ്ണമ്പടി ട്രൈബൽ മേഖലയിലെ കലാകാരന്മാർ പാരമ്പര്യ കോലുകളിയും മറ്റ് ജനകീയ കലാപരിപാടികളും അവതരിപ്പിക്കും. ഉച്ചകഴിഞ്ഞ് കോളേജ് വിദ്യാർഥികൾക്കായി സൂംബാ കോമ്പറ്റീഷനും സംഘടിപ്പിക്കും.</p>
<p>ഫെബ്രുവരി 13 ന് ഹോളി ക്രോസ് കോളേജിൽ വിവിധ കോളേജുകളുടെ പങ്കാളിത്തത്തോടെ വോളിബോൾ മത്സരവും ബാഡ്മിന്റൺ ടൂർണമെന്റും നടത്തും.</p>
<p>പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി കട്ടപ്പനയിൽ വിപുലമായ ബോധവൽക്കരണ പരിപാടികൾ ഇന്ന് രാവിലെ 10 മുതൽ ആരംഭിക്കും. ഇടുക്കിക്കവലയിൽ നിന്ന് ആരംഭിക്കുന്ന ബോധവൽക്കരണ റാലി കട്ടപ്പന ടൗൺഹാളിൽ എത്തിച്ചേരുമ്പോൾ നടക്കുന്ന പൊതുസമ്മേളനം നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും.</p>
<p></p>]]> </content:encoded>
</item>

<item>
<title>&amp;apos;കോടതി വിധിക്ക് വിധേയം’ കടലാസിൻ്റെ വില പോലുമില്ലാത്ത പട്ടയം – ഇടുക്കിക്കാരോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി</title>
<link>https://thekeralajournal.com/1686</link>
<guid>https://thekeralajournal.com/1686</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6984ab9474897.jpg" length="55213" type="image/jpeg"/>
<pubDate>Mon, 09 Feb 2026 16:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഉപാധിരഹിത പട്ടയം നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം മറികടന്ന്, ‘കോടതി വിധിക്ക് വിധേയം’ എന്ന സീലടിച്ച രേഖ മാത്രമേ ഇപ്പോൾ നൽകാൻ എൽഡിഎഫ് സർക്കാർ തയ്യാറാകുന്നുള്ളൂവെന്ന് ഡിസിസി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. ഇതിന് യാതൊരു നിയമ മൂല്യവുമില്ലെന്നും, ബാങ്കുകളിൽ പണയപ്പെടുത്താനോ ക്രയ–വിക്രയങ്ങൾക്കോ ഉപയോഗിക്കാൻ കഴിയാത്ത ഇത്തരം പട്ടയം ഇടുക്കി ജനതയോടുള്ള തുറന്ന വഞ്ചനയും വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നടത്താനിരിക്കുന്ന പട്ടയമേളയിലാണ് ഇത്തരത്തിലുള്ള പട്ടയം നൽകാൻ സർക്കാർ നീക്കം നടത്തുന്നത്. റവന്യു മന്ത്രിയും മന്ത്രി റോഷി അഗസ്റ്റിനും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇടുക്കിയിലെ കർഷക ജനതയെ ഗുരുതരമായ നിയമകുരുക്കിലാക്കുന്ന ഈ തീരുമാനം കൈക്കൊണ്ടതെന്നും, യോഗ മിനിറ്റുകൾ പരിശോധിച്ചാൽ ഇത് വ്യക്തമായിത്തീരുന്നുവെന്നും ബിജോ മാണി വ്യക്തമാക്കി.</p>
<p>‘കോടതി വിധിക്ക് വിധേയം’ എന്ന രേഖയോടുകൂടിയ പട്ടയം ഭാവിയിൽ ഉപാധിരഹിത പട്ടയം ലഭിക്കുന്നതിനുതന്നെ വലിയ പ്രതിസന്ധി സൃഷ്ടിക്കും. കോടതികളിലെ കേസുകൾ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാരിനുണ്ടായ ഗുരുതര വീഴ്ചയുടെ ഫലമാണ് ഇപ്പോൾ ജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ജനങ്ങളുടെ മേൽ ചുമത്തുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വരും തെരഞ്ഞെടുപ്പിൽ മന്ത്രി റോഷി അഗസ്റ്റിൻ നേരിടുന്ന തോൽവി ഭയന്നാണ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഇത്തരം ശ്രമങ്ങളെന്നും ബിജോ മാണി ആരോപിച്ചു.</p>
<p>സർക്കാർ കേസുനടത്തിപ്പിലെ ഗുരുതര വീഴ്ചകൾ</p>
<p>1) സി.എച്ച്.ആർ മേഖലയിലെ പട്ടയ വിലക്ക്</p>
<p>2002ൽ സിഎച്ച്ആർ ഭൂമി റിസർവ് വനമാണെന്നും ഇവിടെ വ്യാപകമായ കയ്യേറ്റം നടന്നിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി ഒരു പരിസ്ഥിതി സംഘടന സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ കേസ് നിലനിൽക്കെ 2009ൽ അതേ സുപ്രീം കോടതി തന്നെ സിഎച്ച്ആറിൽ ഉൾപ്പെട്ട 20,300 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകാൻ അനുമതി നൽകിയിരുന്നു.</p>
<p>ഒന്നര വർഷം മുൻപ് പട്ടയ വിലക്ക് ഉണ്ടായപ്പോൾ ഈ അനുമതിയുടെ വിവരം സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ വിധി മാറിയേനെ. ഇപ്പോഴും വിലക്ക് നീക്കാൻ സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സിഎച്ച്ആറിന്റെ ആകെ വിസ്തൃതി, നൽകിയ പട്ടയങ്ങളുടെ എണ്ണം, ഭൂമിയുടെ അളവ് തുടങ്ങിയ കൃത്യമായ വിവരങ്ങൾ സമർപ്പിക്കാൻ കോടതി നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ ഇതുവരെ അത് പാലിച്ചിട്ടില്ല. ഈ ഗുരുതര വീഴ്ചകളാണ് പട്ടയ വിലക്കിന് കാരണമായതെന്നും ബിജോ മാണി പറഞ്ഞു.</p>
<p>2) 1964 ലെ ഭൂമി പതിവ് ചട്ടങ്ങൾ – ഹൈക്കോടതി വിലക്ക്</p>
<p>2010ൽ അതേ പരിസ്ഥിതി സംഘടന ഹൈക്കോടതിയെ സമീപിച്ച് മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള സർക്കാർ ഭൂമി കയ്യേറ്റം തടയണമെന്ന് ആവശ്യപ്പെട്ടു. ഈ കേസിൽ കയ്യേറ്റ ഭൂമിക്ക് സർക്കാർ പട്ടയം നൽകിയെന്ന വാദമാണ് പട്ടയ വിലക്കിന് ഇടയാക്കിയത്.</p>
<p>കയ്യേറ്റവും കുടിയേറ്റവും വ്യത്യസ്തമാണെന്നും, സർക്കാർ പട്ടയം നൽകുന്നത് കുടിയേറ്റ ഭൂമിക്കാണെന്നും, വ്യാജ പട്ടയങ്ങൾ റദ്ദാക്കിയിട്ടുണ്ടെന്നും, 1-8-1971ന് മുൻപ് കൈവശമുള്ള ഭൂമിക്കാണ് പട്ടയം നൽകിയതെന്നും, നിയമപരമായ എല്ലാ നടപടികളും പാലിച്ചാണെന്നുമുള്ള കാര്യങ്ങൾ സർക്കാർ കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കിൽ ഈ വിലക്ക് ഉണ്ടാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിയമകുരുക്കിലാക്കിയ പട്ടയവിതരണം</p>
<p>ഇടതുസർക്കാർ അധികാരത്തിൽ വന്നത് ജില്ലയിൽ അർഹരായ എല്ലാവർക്കും ഉപാധിരഹിത പട്ടയം നൽകുമെന്ന പ്രഖ്യാപനത്തോടെയായിരുന്നു. എന്നാൽ പത്ത് വർഷം പിന്നിട്ടിട്ടും പട്ടയവിതരണം പൂർത്തിയാക്കാൻ കഴിയാതിരുന്നതിന് പുറമെ, നിലവിലെ അവസ്ഥയെ സർക്കാർ കൂടുതൽ സങ്കീർണമാക്കിയിരിക്കുകയാണെന്നും ബിജോ മാണി പറഞ്ഞു.</p>
<p>കല്ലാർകുട്ടി, പൊന്മുടി, ചെങ്കുളം 10 ചെയിൻ മേഖല, കാഞ്ചിയാർ, അയ്യപ്പൻകോവിൽ, ഉപ്പുതറ എന്നിവിടങ്ങളിലെ 3 ചെയിൻ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പട്ടയം നൽകാൻ വൈദ്യുതി വകുപ്പിന്റെ അനുമതി അനിവാര്യമാണ്. ഈ അനുമതി നേടാതെയാണ് പട്ടയം നൽകുമെന്ന സർക്കാർ പ്രഖ്യാപനം. വനംവകുപ്പുമായി തർക്കമുള്ള പ്രദേശങ്ങളിലെ പ്രശ്നങ്ങളും, ലാൻഡ് റജിസ്റ്ററിലെ പിഴവുകൾ മൂലം പട്ടയം ലഭിക്കാത്ത തോപ്രാംകുടി–പച്ചടി മേഖലകളിലെ പ്രശ്നങ്ങളും ഇതുവരെ പരിഹരിച്ചിട്ടില്ല.</p>
<p>ഉപാധിരഹിത പട്ടയം നൽകുമെന്ന വാഗ്ദാനത്തോടെ അധികാരത്തിൽ വന്നവർ മലയോര ജനതയെ കോടതി വിധികൾക്ക് വിട്ടുകൊടുക്കുകയാണെന്നും, ഈ വഞ്ചന ജനങ്ങൾ തിരിച്ചറിയുമെന്നും ബിജോ മാണി പറഞ്ഞു.</p>
<p>പത്രസമ്മേളനത്തിൽ കട്ടപ്പന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>CM കിഡ്സ് സ്കോളർഷിപ്പ് മോഡൽ പരീക്ഷ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1685</link>
<guid>https://thekeralajournal.com/1685</guid>
<description><![CDATA[ കട്ടപ്പന സബ്ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലായി പരീക്ഷ നടന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6989adae7db01.jpg" length="124717" type="image/jpeg"/>
<pubDate>Mon, 09 Feb 2026 15:20:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന:KSTA സംഘടിപ്പിച്ച CM കിഡ്സ് സ്കോളർഷിപ്പ് മോഡൽ പരീക്ഷ കട്ടപ്പന സബ്ജില്ലയിൽ രണ്ട് കേന്ദ്രങ്ങളിലായി വിജയകരമായി നടന്നു. ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ ശാന്തിഗ്രാമും ഗവ. ഹൈസ്കൂൾ അണക്കരയുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6989adae11c8f.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6989adad83410.jpg" alt=""></p>
<p>കുട്ടികളും രക്ഷിതാക്കളും വലിയ ആവേശത്തോടെയാണ് പരീക്ഷയിൽ പങ്കെടുത്തത്. ഇത്തവണ പ്രത്യേകതയായി രക്ഷിതാക്കൾക്കായി പ്രത്യേക ക്വിസ് മത്സരവും സംഘടിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6989adaf0ec07.jpg" alt=""></p>
<p>ശാന്തിഗ്രാമിൽ നടന്ന സബ്ജില്ലാ തല ഉദ്ഘാടന ചടങ്ങ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി രജനി കെ.എ. ഉദ്ഘാടനം ചെയ്തു. KSTA ജില്ലാ പ്രസിഡണ്ട് സഖാവ് ഷാജിമോൻ കെ.ആർ. മുഖ്യപ്രഭാഷണം നടത്തി.</p>]]> </content:encoded>
</item>

<item>
<title>അടിമാലി കൊരങ്ങാട്ടി എസ് വളവിൽ ട്രാക്ടർ അപകടം</title>
<link>https://thekeralajournal.com/1684</link>
<guid>https://thekeralajournal.com/1684</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6989851a82ac1.jpg" length="211699" type="image/jpeg"/>
<pubDate>Mon, 09 Feb 2026 12:26:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയിൽ ട്രാക്ടർ അപകടം.കൊരങ്ങാട്ടി എസ് വളവിൽ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.</p>
<p>വെട്ടിക്കാകുഴി സ്വദേശി ജോയി (കംബ്രസർ) ആണ് മരിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ദേശീയപാത 85 : നിര്‍മ്മാണ നിരോധനം നീക്കാന്‍ ഐക്യശ്രമം ആവശ്യം – സി.വി വര്‍ഗീസ്</title>
<link>https://thekeralajournal.com/1683</link>
<guid>https://thekeralajournal.com/1683</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698931d20d599.jpg" length="71997" type="image/jpeg"/>
<pubDate>Mon, 09 Feb 2026 06:31:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി:ദേശീയപാത 85 ലെ നേര്യമംഗലം–വാളറ ഭാഗത്ത് നിലനില്‍ക്കുന്ന നിര്‍മ്മാണ നിരോധനം പരിഹരിക്കുന്നതിന് എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ച് നില്‍ക്കണമെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ് അഭിപ്രായപ്പെട്ടു. അടിമാലിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പ്രശ്നപരിഹാരത്തിനായി എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി കഴിയുന്ന എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സി.വി വര്‍ഗീസ് വ്യക്തമാക്കി. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, വനം വകുപ്പ് മന്ത്രി എന്നിവരുമായി വിഷയത്തെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടത്തിയതായും ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.</p>
<p>വനം വകുപ്പ് സൃഷ്ടിക്കുന്ന തടസങ്ങള്‍ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും, നിലവിലുള്ള റോഡ് യാത്രാസൗകര്യമുള്ളതാക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നും സി.വി വര്‍ഗീസ് ആവശ്യപ്പെട്ടു.</p>
<p>ദേശീയപാതയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നത് മേഖലയുടെ സമഗ്രവികസനത്തിന് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>]]> </content:encoded>
</item>

<item>
<title>കാട്ടുതീ ഭീഷണിയില്‍ ഹൈറേഞ്ച്</title>
<link>https://thekeralajournal.com/1682</link>
<guid>https://thekeralajournal.com/1682</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6989312d3c782.jpg" length="30520" type="image/jpeg"/>
<pubDate>Mon, 09 Feb 2026 06:28:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനലും വേനല്‍മഴയുടെ അഭാവവും മൂലം കാടുകളും പുല്ലുമേഖലകളും ഉണങ്ങി കരിഞ്ഞതോടെ ഹൈറേഞ്ച് മേഖല കാട്ടുതീ ഭീതിയിലാണ്. ശക്തമായ കാറ്റും കൂടിയായതോടെ തീപിടുത്തങ്ങള്‍ വ്യാപകമാകാന്‍ അനുകൂല സാഹചര്യം രൂപപ്പെടുകയാണ്.</p>
<p>വനാതിര്‍ത്തികളിലും കുന്നുകളുടെ താഴ്‍വാരങ്ങളിലുമായി അഗ്നിരക്ഷാസേന ഫയര്‍ലൈന്‍ തെളിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നുണ്ടെങ്കിലും, പല പ്രദേശങ്ങളിലും കാട്ടുതീ വലിയ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കരിമ്പന്‍, തടിയമ്പാട്, വാഴത്തോപ്പ് തുടങ്ങിയ മേഖലകളില്‍ ഏക്കര്‍ കണക്കിന് കൃഷിഭൂമിയും സര്‍ക്കാര്‍ ഭൂമിയും കത്തിനശിച്ചു. വാഴത്തോപ്പ് ഭാഗത്തേക്ക് വ്യാപിച്ച തീ ഇടുക്കി അഗ്നിരക്ഷാസേനയുടെ സമയോചിത ഇടപെടലിനെ തുടര്‍ന്ന് നിയന്ത്രിക്കാനായി.</p>
<p>കഞ്ഞിക്കുഴി മാക്കുപാറയില്‍ പുരയിടങ്ങളിലും ചേലച്ചുവട് കട്ടിങ്ങ് പ്രദേശങ്ങളിലും തീപിടുത്തമുണ്ടായി. സാധാരണയായി ഓരോ അഗ്നിരക്ഷാനിലയങ്ങളിലും രണ്ട് ഫയര്‍ എന്‍ജിനുകളില്‍ കൂടുതല്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍, ഒരേ സമയം വിവിധ സ്ഥലങ്ങളില്‍ ഉണ്ടായ തീപിടുത്തങ്ങള്‍ അഗ്നിരക്ഷാസേനയെ കടുത്ത സമ്മര്‍ദത്തിലാക്കി.</p>
<p>ഹൈറേഞ്ചിലെ മലനിരകളില്‍ സ്വാഭാവിക കാരണങ്ങളാല്‍ കാട്ടുതീ ഉണ്ടാകുന്നത് അപൂര്‍വമാണെന്ന് അഗ്നിരക്ഷാസേന വ്യക്തമാക്കി. പലപ്പോഴും പുരയിടങ്ങളില്‍ പച്ചുചവറുകള്‍ കൂട്ടിയിട്ട് കത്തിക്കുന്നതാണ് തീപിടുത്തങ്ങള്‍ക്ക് കാരണമാകുന്നത്. തീ പൂർണമായും അണയുന്നതിന് മുമ്പ് ആളുകള്‍ സ്ഥലത്തു നിന്ന് മടങ്ങുന്നതും, പിന്നീട് ശക്തമായ കാറ്റില്‍ കനലുകള്‍ വീണ്ടും ആളിക്കത്തുന്നതുമാണ് അപകടം വര്‍ധിപ്പിക്കുന്നത്.</p>
<p>ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ച ശേഷം വെള്ളമൊഴിച്ച് പൂര്‍ണമായും അണഞ്ഞെന്ന് ഉറപ്പാക്കണമെന്നും, ഉച്ചസമയങ്ങളില്‍ തീയിടല്‍ പൂര്‍ണമായും ഒഴിവാക്കണമെന്നും അഗ്നിരക്ഷാസേന മുന്നറിയിപ്പ് നല്‍കി. വലിയ തോട്ടങ്ങളില്‍ തോട്ടം ഉടമകള്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ രണ്ട് മീറ്റര്‍ വീതിയില്‍ ഫയര്‍ലൈന്‍ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്.</p>
<p>തീപിടുത്തം പതിവായി ഉണ്ടാകുന്ന പഞ്ചായത്തുകള്‍ അഗ്നിരക്ഷാസേനയുമായി മുന്‍കൂട്ടി ബന്ധപ്പെടുകയാണെങ്കില്‍ ആവശ്യമായ നിര്‍ദേശങ്ങളും സഹായവും ലഭ്യമാക്കാന്‍ സേന സന്നദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു. വൈദ്യുതി ലൈനുകള്‍ കടന്നുപോകുന്ന പ്രദേശങ്ങളില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചാല്‍ ഉണങ്ങിയ പുല്ലിന് തീപിടിച്ച് വ്യാപിക്കാനുള്ള സാധ്യത കൂടുതലാണെന്നും, ഫയര്‍ലൈന്‍ ഒരുക്കുന്നത് ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ സഹായകരമാണെന്നും അഗ്നിരക്ഷാസേന വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ആയിരങ്ങൾ അണിനിരന്ന സ്വീകരണയോഗം; മൂന്നാറിൽ ബിജെപി ശക്തിപ്രകടനം</title>
<link>https://thekeralajournal.com/1681</link>
<guid>https://thekeralajournal.com/1681</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69892f760d0e2.jpg" length="123394" type="image/jpeg"/>
<pubDate>Mon, 09 Feb 2026 06:21:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാര്‍: നാല് പതിറ്റാണ്ടിലേറെ നീണ്ട സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍ വേണ്ടി സംഘടിപ്പിച്ച സ്വീകരണ ചടങ്ങോടെ മൂന്നാര്‍ ടൗണ്‍ സ്തംഭിച്ചു. മൂന്നാര്‍ മുസ്ലിം പള്ളിക്ക് സമീപത്ത് നിന്നും ആരംഭിച്ച സ്വീകരണ റാലി വന്‍ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഒരു മണിക്കൂറോളം നീണ്ട പ്രകടനത്തിന് ശേഷമാണ് റാലി പൊതുസമ്മേളന വേദിയിലെത്തിയത്.</p>
<p>രണ്ടായിരത്തിലധികം പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ നടന്ന ബി.ജെ.പിയുടെ ആദ്യ പൊതുപരിപാടിയില്‍ എസ്. രാജേന്ദ്രന്‍ പങ്കെടുത്തു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ആയിരത്തിലധികം പേര്‍ക്ക് അദ്ദേഹം അംഗത്വം നല്‍കി സ്വീകരിച്ചു.</p>
<p>ദേവികുളം മണ്ഡലത്തില്‍ ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും ആ പോരാട്ടത്തെ എസ്. രാജേന്ദ്രന്‍ നയിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.</p>
<p>സ്വീകരണ സമ്മേളനത്തില്‍ സംസാരിച്ച എസ്. രാജേന്ദ്രന്‍ സി.പി.എമ്മിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കാന്‍ പോലും സി.പി.എം തന്നെ തടഞ്ഞുവെന്നും 40 വര്‍ഷത്തെ പൊതുപ്രവര്‍ത്തനത്തിലൂടെ താന്‍ ഒന്നും സമ്പാദിച്ചിട്ടില്ലെന്നും സോഷ്യല്‍ ഓഡിറ്റിന് തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ പണം ഉപയോഗിച്ചാണ് സി.പി.എം നേതാക്കള്‍ യാത്ര ചെയ്യുന്നതെന്നും, മൂന്നാര്‍ സഹകരണ ബാങ്കിലെ അഴിമതികള്‍ ഉള്‍പ്പെടെ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.</p>
<p>സി.പി.എം നേതാക്കളുടെ വെല്ലുവിളികളെയോ ഭീഷണികളെയോ ഭയപ്പെടുന്നില്ലെന്നും, താന്‍ നടത്തിയ കഠിനാധ്വാനത്തിന്റെ ഫലമായാണ് സി.പി.എം സെക്രട്ടേറിയറ്റ് അംഗത്തിനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഉള്‍പ്പെടെ പെന്‍ഷന്‍ ലഭിക്കുന്നതെന്നും എസ്. രാജേന്ദ്രന്‍ പറഞ്ഞു.</p>
<p>സി.പി.ഐ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ദേവികുളം മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.എന്‍. ഗുരുനാഥനെയും ചടങ്ങില്‍ സ്വീകരിച്ചു.</p>
<p>ബി.ജെ.പി നോര്‍ത്ത് ജില്ലാ പ്രസിഡന്റ് ശ്രീവിദ്യാ രാജേഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. സുരേഷ്, എന്‍.ഡി.എ സംസ്ഥാന ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍, ബി.ജെ.പി ആലപ്പുഴ മേഖല പ്രഭാരി എന്‍. ഹരി, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനു പ്രസാദ്, ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വര്‍ഗീസ് ഉള്‍പ്പെടെ സംസ്ഥാന-ജില്ലാ നേതാക്കള്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മൈ ഭാരത് സ്പോർട്സ് മീറ്റ്: സോക്കർ സ്കൂളിനും അൽ അസർ കോളേജിനും കിരീടം</title>
<link>https://thekeralajournal.com/1680</link>
<guid>https://thekeralajournal.com/1680</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69892e1459f85.jpg" length="131601" type="image/jpeg"/>
<pubDate>Mon, 09 Feb 2026 06:15:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിൽ തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സംഘടിപ്പിച്ച ജില്ലാ തല സ്പോർട്സ് മീറ്റ് സമാപിച്ചു. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്ത മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജ്, ഡി പോൾ പബ്ലിക് സ്കൂൾ, തൊടുപുഴ സോക്കർ സ്കൂൾ എന്നീ വേദികളിലായാണ് നടന്നത്.</p>
<p>എട്ടാം തീയതി നടന്ന സമാപന സമ്മേളനം ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സച്ചിൻ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.</p>
<p>വോളിബോൾ മത്സരത്തിൽ അൽ അസർ കോളേജ് തൊടുപുഴ ന്യൂമാൻ കോളേജിനെ പരാജയപ്പെടുത്തി ചാമ്പ്യന്മാരായി. ഫുട്ബോൾ മത്സരത്തിൽ തൊടുപുഴ സോക്കർ സ്കൂൾ ന്യൂമാൻ കോളേജിനെ കീഴടക്കി കിരീടം സ്വന്തമാക്കി.</p>
<p>തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിലെ സ്പോർട്സ് ആയുർവേദ വിഭാഗത്തിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഉപഹാരം നൽകി ആദരിച്ചു.</p>
<p>സമാപന സമ്മേളനത്തിൽ പി.എസ്. സലിംകുട്ടി അധ്യക്ഷത വഹിച്ചു. അമൽ വി.ആർ സ്വാഗതം പറഞ്ഞു. സനീഷ് ബാബു, ജോയൽ സാബു, അഭിജിത്ത് കെ.എം എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിന്റെ എൻസിസി യൂണിറ്റ് ജില്ലയ്ക്ക് അഭിമാനം</title>
<link>https://thekeralajournal.com/1679</link>
<guid>https://thekeralajournal.com/1679</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987f6d548a27.jpg" length="53754" type="image/jpeg"/>
<pubDate>Sun, 08 Feb 2026 08:07:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാറത്തോട്: പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിലെ എൻസിസി യൂണിറ്റ് ഇടുക്കി ജില്ലയ്ക്ക് അഭിമാനകരമായ ചരിത്രനേട്ടം കൈവരിച്ചു. കോട്ടയം ഗ്രൂപ്പിന്റെ കീഴിൽ 33 കേരള ബറ്റാലിയൻ എൻസിസിയുടെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂൾ എൻസിസി യൂണിറ്റ്, കേരള–ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിന്റെ അവാർഡ് നിർണയത്തിൽ രണ്ടാം സ്ഥാനം നേടി.</p>
<p>ഇടുക്കി ജില്ലയിൽ നിന്ന് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ സ്കൂളെന്ന പ്രത്യേകതയും പാറത്തോട് സെന്റ് ജോർജ് ഹൈസ്കൂളിനുണ്ട്. കേരള–ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ കീഴിലുള്ള അഞ്ച് ഡയറക്ടറേറ്റുകളിലായി പ്രവർത്തിക്കുന്ന 49 ബറ്റാലിയനുകളിൽ ഉൾപ്പെട്ട ആയിരത്തിലധികം സ്കൂളുകളെ പിന്നിലാക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയത്.</p>
<p>അച്ചടക്കപരമായ പരിശീലനം, പരേഡുകൾ, വാർഷിക ക്യാമ്പുകൾ, സി.ഡബ്ല്യു.എസ് സ്കോളർഷിപ്പുകൾ, സാമൂഹ്യ സേവന പ്രവർത്തനങ്ങൾ, ദേശീയ ബോധവത്കരണ പരിപാടികൾ തുടങ്ങിയ മേഖലകളിൽ യൂണിറ്റ് കാഴ്ചവച്ച മികവാണ് പുരസ്കാരത്തിന് വഴിയൊരുക്കിയത്. പരിസ്ഥിതി സംരക്ഷണം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ, ശുചിത്വ യജ്ഞങ്ങൾ തുടങ്ങിയ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളും അവാർഡ് നിർണയത്തിൽ നിർണായകമായി.</p>
<p>2023–24 അധ്യയന വർഷത്തിൽ കേരള–ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിൽ ഒന്നാം സ്ഥാനം നേടിയതിനു പിന്നാലെയാണ് ഇത്തവണയും യൂണിറ്റ് ശ്രദ്ധേയ നേട്ടം കൈവരിച്ചത്.</p>
<p>33 കേരള ബറ്റാലിയൻ എൻസിസി കമാൻഡിംഗ് ഓഫീസർ കേണൽ വിക്രംജിത് സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ്. വിനു, ട്രെയിനിംഗ് ജെസിഒ രാജൻ, ട്രെയിനിംഗ് എൻസിഒ ഹവിൽദാർ അഭിലാഷ് കുറുപ്പ് എന്നിവരുടെ നേതൃത്വവും മാർഗനിർദേശവുമാണ് യൂണിറ്റിന് കരുത്തായത്. ഇന്ത്യൻ ആർമിയിലെ സൈനികർ കേഡറ്റുകൾക്ക് നൽകിയ ചിട്ടയായ പരിശീലനവും അച്ചടക്കബോധവും ഈ വിജയത്തിന് ശക്തമായ പിന്തുണയായി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി പാണ്ടിപ്പാറയിൽ പള്ളികെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഓയിൽ മില്ലിൽ വൻ തീപിടുത്തം</title>
<link>https://thekeralajournal.com/1678</link>
<guid>https://thekeralajournal.com/1678</guid>
<description><![CDATA[ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987ece32793e.jpg" length="97929" type="image/jpeg"/>
<pubDate>Sun, 08 Feb 2026 07:24:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പാണ്ടിപ്പാറയിൽ പള്ളികെട്ടിടത്തിൽ പ്രവർത്തിക്കുന്ന നയന  ഓയിൽ മില്ലിൽ പുലർച്ചെ വൻ തീപിടുത്തം. തീപിടുത്തത്തിൽ സ്ഥാപനത്തിന് വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായതായി പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p>വിവരമറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>
<p></p>
<p>വീഡിയോ കാണാം </p>
<p><a href="https://www.facebook.com/share/v/179WcZJUPR/">https://www.facebook.com/share/v/179WcZJUPR/</a></p>]]> </content:encoded>
</item>

<item>
<title>INFERNO 2026 : ഹോളി ക്രോസ് കോളേജ് കായിക മേളയ്ക്ക് വർണാഭമായ സമാപനം</title>
<link>https://thekeralajournal.com/1677</link>
<guid>https://thekeralajournal.com/1677</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987e72c78b00.jpg" length="171786" type="image/jpeg"/>
<pubDate>Sun, 08 Feb 2026 07:07:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: ഫെബ്രുവരി 2 മുതൽ പുറ്റടി ഹോളി ക്രോസ് കോളേജിൽ നടന്നു വന്ന വാർഷിക കായിക മേള INFERNO 2026 വെള്ളിയാഴ്ച നടന്ന അത്ലറ്റിക്‌സ് മത്സരങ്ങളോടെ സമാപിച്ചു.</p>
<p>സമാപന സമ്മേളനം കോളേജ് മാനേജർ എം. കെ. സ്കറിയ ഉദ്ഘാടനം ചെയ്തു. കായിക രംഗം വിദ്യാർത്ഥികളുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് അനിവാര്യമാണെന്നും, പഠനത്തിനൊപ്പം കായിക പ്രവർത്തനങ്ങൾക്കും സമാന പ്രാധാന്യം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഷാജി ആർ.കെ അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6987e7f5f2660.jpg" alt=""></p>
<p>രാവിലെ നടന്ന മാർച്ച് പാസ്റ്റോടെയാരംഭിച്ച അത്ലറ്റിക്‌സ് മത്സരങ്ങൾക്ക് കോളേജിലെ സംസ്ഥാന–സർവകലാശാല തലത്തിൽ മത്സര പരിചയമുള്ള താരങ്ങളായ സരുൺ, ജെതിൻ എന്നിവർ ചേർന്ന് ദീപശിഖ പ്രയാണം നടത്തി ദീപം പകർന്നു. മത്സരങ്ങൾക്ക് മുന്നോടിയായി നടത്തിയ മാർച്ച് പാസ്റ്റ് ഏറെ ശ്രദ്ധേയമായി.</p>
<p>വോളിബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, ബാഡ്മിന്റൺ, അത്ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലായി ഒരാഴ്ചയായി നടന്ന മത്സരങ്ങളിൽ വിവിധ ഡിപ്പാർട്ട്മെന്റുകൾ മാറ്റുരച്ചു.</p>
<p> പരിപാടികൾക്ക് വിദ്യാർത്ഥി പ്രതിനിധി ഐമൻ, യൂണിയൻ ഭാരവാഹികൾ, അധ്യാപകനായ ബിബിൻ കെ. രാജു എന്നിവർ നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6987e7aeec9b7.jpg" alt=""></p>
<p>സമാപന ദിനത്തിൽ വിജയികളായ ടീമുകൾക്കും വ്യക്തിഗത ഇനങ്ങളിൽ മികവ് തെളിയിച്ച താരങ്ങൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6987e8b6bcc64.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിൽ ക്രിയേറ്റീവ് ഫെസ്റ്റ്</title>
<link>https://thekeralajournal.com/1676</link>
<guid>https://thekeralajournal.com/1676</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987cb647962e.jpg" length="94468" type="image/jpeg"/>
<pubDate>Sun, 08 Feb 2026 05:01:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാട്ടുകുടി: മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹൈസ്‌കൂളിലെ യു.പി വിഭാഗം വിദ്യാർത്ഥികൾ സംഘടിപ്പിച്ച ക്രിയേറ്റീവ് ഫെസ്റ്റ് ശ്രദ്ധേയമായി. കട്ടപ്പന ബി.ആർ.സി ബിപിസി ഷാജിമോൻ കെ.ആർ പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>പാചകം, കൃഷി, വസ്ത്രനിർമാണം, ഇലക്‌ട്രിക്കൽ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ഒരുക്കിയ പ്രദർശനം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ശ്രദ്ധ നേടി. വിവിധ തൊഴിൽ മേഖലകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും യന്ത്രങ്ങളും നേരിട്ട് പരിചയപ്പെടാനും ഉപയോഗിക്കാനും വിദ്യാർത്ഥികൾക്ക് അവസരം ഒരുക്കിയിരുന്നു.</p>
<p>വിദ്യാർത്ഥികളുടെ സർഗാത്മകത പ്രകടിപ്പിക്കാനും പുതുമയുള്ള ആശയങ്ങളെ പ്രോത്സാഹിപ്പിക്കാനും, പ്രാദേശിക തൊഴിൽ വിദഗ്ധരിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>പി.ടി.എ പ്രസിഡന്റ് പ്രിൻസ് മറ്റപ്പള്ളി അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ പഞ്ചായത്തംഗം തങ്കമണി സുരേന്ദ്രൻ, ഹെഡ്മിസ്ട്രസ് ബിന്ദു ആർ എന്നിവരും ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>രജതജൂബിലി നിറവിൽ ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജ് :  2021–2025 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദ ദാനദിനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1675</link>
<guid>https://thekeralajournal.com/1675</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987caebad695.jpg" length="119153" type="image/jpeg"/>
<pubDate>Sun, 08 Feb 2026 04:59:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ 2021–2025 ബാച്ചിലെ വിദ്യാർത്ഥികളുടെ ബിരുദദാനദിനം നടന്നു. ചടങ്ങ് എൻട്രൻസ് പരീക്ഷാകമ്മീഷണർ ഡോ. അരുണ്‍ എസ്. നായർ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറാനും, നേടിയ അറിവ് സമൂഹത്തിന് ഉപകാരപ്പെടുന്ന രീതിയിൽ വിനിയോഗിക്കാനും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.</p>
<p>2000ൽ നാല് കോഴ്സുകളുമായി പ്രവർത്തനം ആരംഭിച്ച കോളേജ്, രജതജൂബിലി വർഷത്തിൽ ബി.ടെക്കും എം.ടെക്കും ഉൾപ്പെടെ 10 കോഴ്സുകളിലായി 1300ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥാപനമായി വളർന്നിട്ടുണ്ട്. ബി.ടെക്ക് വിഭാഗത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനീയറിങ്, മെക്കാനിക്കൽ എഞ്ചിനീയറിങ്, മാത്തമാറ്റിക്സ് ആൻഡ് ബേസിക് സയൻസ്, പുതുതലമുറ കോഴ്സായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്സ് എന്നിവയാണ് ലഭ്യമുള്ളത്.</p>
<p>എം.ടെക്ക് വിഭാഗത്തിൽ പവർ ഇലക്‌ട്രോണിക്സ് ആൻഡ് കൺട്രോൾ, കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ് എഞ്ചിനീയറിങ്, നെറ്റ്‌വർക്ക് എഞ്ചിനീയറിങ് (ഐ.ടി), വി.എൽ.എസ്.ഐ ആൻഡ് എംബഡെഡ് സിസ്റ്റംസ് എന്നീ കോഴ്സുകളും കോളേജിൽ നടപ്പിലുണ്ട്.</p>
<p>കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ബൈജു ശശിധരൻ അധ്യക്ഷത വഹിച്ചു. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. അധ്യാപകരായ ഡോ. ഷെരീഫ് ആർ.എം, ഡോ. കെ.എസ്. സുനിൽ, പ്രൊഫ. ജിനേഷ് ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടതുമുന്നണി ജാഥ ‘ജനവഞ്ചനാ യാത്ര’യെന്ന് വിളിക്കണം: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/1674</link>
<guid>https://thekeralajournal.com/1674</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987c9d65d450.jpg" length="58203" type="image/jpeg"/>
<pubDate>Sun, 08 Feb 2026 04:55:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ നടത്തുന്ന ജാഥയ്ക്ക് ‘ജനവഞ്ചനാ യാത്ര’ എന്ന് പേര് നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷമായി സർക്കാർ സകലമാന ജനങ്ങളെയും വഞ്ചിച്ചിരിക്കുകയാണെന്ന് തൊടുപുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം ആരോപിച്ചു.</p>
<p>കർഷകർ കാലങ്ങളായി കൈവശം വച്ചിരിക്കുന്ന പട്ടയഭൂമിയിൽ വ്യവസ്ഥലംഘനം നടന്നുവെന്ന് ആരോപിച്ച് ക്രമവൽക്കരണത്തിന്റെ പേരിൽ അന്യായമായി ഫീസ് ഈടാക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് ഡീൻ പറഞ്ഞു. 1964 ചട്ടങ്ങൾ പ്രകാരവും 1993 ചട്ടം അനുസരിച്ചുമുള്ള പട്ടയ വിതരണ നടപടികൾ വർഷങ്ങളായി മരവിപ്പിച്ച നിലയിലാണ്. കോടതികളിൽ കാര്യക്ഷമമായി ഇടപെട്ട് പട്ടയവിതരണം പുനരാരംഭിക്കുന്നതിൽ സർക്കാർ പൂർണ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു.</p>
<p>ഷോപ്പ് സൈറ്റുകൾക്ക് ഉടൻ പട്ടയം നൽകുമെന്ന വാഗ്ദാനം നടപ്പായില്ലെന്ന് മാത്രമല്ല, അടുത്തിടെ പുറത്തിറക്കിയ രണ്ട് ഉത്തരവുകൾ മൂലം പട്ടയം നൽകാൻ കഴിയാത്ത സാഹചര്യമാണിപ്പോൾ നിലവിലുള്ളത്. ജനുവരിയിൽ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം സി.എച്ച്.ആറിന് പുറത്തുള്ള പ്രദേശങ്ങളിൽ മാത്രമേ പട്ടയം അനുവദിക്കാനാകൂ. ഫെബ്രുവരി 4ലെ ഉത്തരവ് അനുസരിച്ച് വാണിജ്യ ആവശ്യങ്ങൾക്കും ഏലം കൃഷിക്കും പട്ടയം അനുവദിക്കാനാകില്ലെന്നും ഡീൻ ചൂണ്ടിക്കാട്ടി.</p>
<p>ഈ സാഹചര്യത്തിൽ എങ്ങനെ പട്ടയം നൽകുമെന്നത് സർക്കാർ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി–മുന്നാർ ദേശീയപാതയിൽ വാളറ ഭാഗത്ത് ഏർപ്പെടുത്തിയ നിർമ്മാണ വിലക്കിന് ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. വന്യമൃഗ ശല്യത്തിലും കൂടുതൽ ഭൂമിപ്രദേശങ്ങൾ വനമായി പ്രഖ്യാപിച്ചും സർക്കാർ കൊലച്ചതിയാണു ചെയ്തതെന്നും ഡീൻ ആരോപിച്ചു. പീരുമേട്ടിൽ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ പ്രഖ്യാപിച്ച പ്രത്യേക പാക്കേജും നടപ്പാക്കിയില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഭൂപ്രശ്നങ്ങൾക്കും കാർഷിക മേഖല നേരിടുന്ന വെല്ലുവിളികൾക്കും ഐക്യജനാധിപത്യ മുന്നണി ശാശ്വത പരിഹാരം കാണുമെന്നും, ക്രമവൽക്കരണത്തിന്റെ പേരിൽ ഒരു പൈസ പോലും ഈടാക്കാതെ ഉപാധികളില്ലാതെ കർഷകർക്ക് പട്ടയം നൽകാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും ഡീൻ കുര്യാക്കോസ് എം.പി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ ഹിന്ദു ഏകതാ സമ്മേളനം 22ന്; സ്വാഗതസംഘം ഓഫീസ് പ്രവർത്തനം തുടങ്ങി</title>
<link>https://thekeralajournal.com/1673</link>
<guid>https://thekeralajournal.com/1673</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987c94ab213f.jpg" length="99605" type="image/jpeg"/>
<pubDate>Sun, 08 Feb 2026 04:52:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഹിന്ദു ഏകതാ സമിതി കുമളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 22ന് കുമളിയിൽ നടക്കുന്ന ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കുമളി ഹോളിഡേ ഹോമിന് സമീപം പ്രവർത്തനം ആരംഭിച്ചു. ഓഫീസ് ഉദ്ഘാടനം ഗുരു പ്രകാശം സ്വാമികൾ നിർവഹിച്ചു.</p>
<p>സമ്മേളനദിനത്തിൽ കുമളി ശ്രീദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രം മേൽശാന്തി കണ്ണൻ തിരുമേനി ഭദ്രദീപം തെളിക്കും. കോവിൽമല രാജാവ് രാമൻ രാജ മന്നാൻ അനുഗ്രഹ പ്രഭാഷണം നടത്തും. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി.എൻ. ജിനു മുഖ്യപ്രഭാഷണം നിർവഹിക്കും.</p>
<p>സമ്മേളനത്തിന്റെ ഭാഗമായി കുമളി പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മേൽശാന്തിമാരെയും ക്ഷേത്ര ഭാരവാഹികളെയും സാമുദായിക സംഘടനാ നേതാക്കളെയും ഗുരു സ്വാമിമാരെയും ആദരിക്കും.</p>
<p>സമ്മേളന വിജയത്തിനായി 101 അംഗ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. ചക്കുപള്ളം ശ്രീനാരായണ ധർമ്മ ആശ്രമം കാര്യദർശി ഗുരു പ്രകാശം സ്വാമികൾ മുഖ്യ രക്ഷാധികാരിയായും, സജി വെമ്പിള്ളി ചെയർമാനായും, സതീഷ് പുല്ലാട്ട്, പി.വി. സന്തോഷ് എന്നിവർ ജനറൽ കൺവീനർമാരായും, കെ.എസ്. സാബു ട്രഷററായും പ്രവർത്തിക്കും.</p>
<p>പരിപാടികളുടെ ഭാഗമായി യു.പി, എച്ച്.എസ് വിഭാഗം വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 14ന് ഉച്ചകഴിഞ്ഞ് രണ്ടിന് കുമളി ഡി.ടി.പി.സി ഹാളിൽ സാംസ്‌കാരിക ക്വിസ്, ചിത്രരചന മത്സരങ്ങൾ എന്നിവയും സംഘടിപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>AKGCT ഇടുക്കി ജില്ലാ സമ്മേളനം മൂന്നാറിൽ നടന്നു</title>
<link>https://thekeralajournal.com/1672</link>
<guid>https://thekeralajournal.com/1672</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69874366b963e.jpg" length="92192" type="image/jpeg"/>
<pubDate>Sat, 07 Feb 2026 19:22:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: അസോസിയേഷൻ ഓഫ് കേരള ഗവൺമെന്റ് കോളേജ് ടീച്ചേഴ്സ് (AKGCT) ഇടുക്കി ജില്ലാ സമ്മേളനം മൂന്നാർ ഗവൺമെന്റ് കോളേജിൽ നടന്നു. സമ്മേളനം CITU ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് വി.ഒ. ഷാജി ഉദ്ഘാടനം ചെയ്തു.തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതാണെന്നും, ഇത്തരം നയങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6987437340d77.jpg" alt=""></p>
<p>സമ്മേളനത്തിൽ അനുശോചന പ്രമേയം ഡോ. അഖിൽ സി.കെ. അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം ഡോ. ശ്രീജേഷ് പി.ആർ അവതരിപ്പിച്ചു. ഡോ. വന്ദന കെ.ടി. അധ്യക്ഷത വഹിച്ച യോഗത്തിൽ, AKGCT സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വിനു ഭാസ്കർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി അനൂപ് ജെ. ആലക്കാപ്പള്ളി ജില്ലാ റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6987437d1df0c.jpg" alt=""></p>
<p>AKPCTA സംസ്ഥാന കമ്മിറ്റി അംഗം കൃഷ്ണകുമാർ എം.വി., എം.ജി. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. സെനോ ജോസ് എന്നിവർ സമ്മേളനത്തിന് അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു</p>
<p>സമ്മേളനത്തിൽ വച്ച് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ജില്ലാ പ്രസിഡന്റായി ഡോ. മനേഷ് എൻ.എയെയും, വൈസ് പ്രസിഡന്റായി ഡോ. അരുള്‍ ചെൽവിയെയും, ജില്ലാ സെക്രട്ടറിയായി അനൂപ് ജെ. ആലക്കാപ്പള്ളിയെയും തെരഞ്ഞെടുത്തു. ജോയിന്റ് സെക്രട്ടറിയായി ഡോ. ജയശങ്കർ ജെയും, ജില്ലാ ട്രഷററായി ഡോ. സിമി സെബാസ്റ്റ്യനെയും യോഗം തെരഞ്ഞെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6987438bab664.jpg" alt=""></p>
<p>എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഡോ. കണ്ണൻ വി., കൃഷ്ണ അമൽ ദേവ്, ജോൺസൺ ആന്റണി, അനിൽ കുമാർ പി.യു., അഞ്ജലി വിമല സ്റ്റാൻലി എന്നിവരെയും തെരഞ്ഞെടുത്തു. വനിതാ സബ് കമ്മിറ്റി കൺവീനറായി ഡോ. സിമി മോൾ പി. സാം, അക്കാദമിക് കമ്മിറ്റി കൺവീനറായി ഡോ. ജോബിൻ സഹദേവൻ, മീഡിയ സെൽ കൺവീനറായി ഡോ. ശ്രീജേഷ് പി.ആർ എന്നിവരെയും തെരഞ്ഞെടുത്തു.</p>
<p>ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്ന് സമ്മേളനം ഏകകണ്ഠമായി ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ സ്കൂളിലെ സെലി ആന്റി രുചിയുടെ സൂപ്പർ സ്റ്റാറായി..</title>
<link>https://thekeralajournal.com/1671</link>
<guid>https://thekeralajournal.com/1671</guid>
<description><![CDATA[ ഇടുക്കിക്ക് അഭിമാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698707d1228a1.jpg" length="79074" type="image/jpeg"/>
<pubDate>Sat, 07 Feb 2026 15:09:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:-പൊതുവിദ്യാഭ്യാസ വകുപ്പ് ഗവൺമെന്റ്,</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_698707dcac1a1.jpg" alt=""></p>
<p>എയ്ഡഡ് സ്കൂളിലെ പാചക തൊഴിലാളികൾക്കായി നടത്തിയ സംസ്ഥാനതല പാചക മത്സരത്തിൽ മൂന്നാം സ്ഥാനം നേടി ഇടുക്കി ന്യൂമാൻ എൽ പി സ്കൂളിലെ സെലിൻ വർഗീസ്. രുചിയിടം എന്ന പേരിൽ നടന്ന ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ സംസ്ഥാനത്താകമാനമുള്ള നൂറുകണക്കിന് പാചക തൊഴിലാളികളാണ് പങ്കെടുത്തത്. തൊടുപുഴയിൽ വെച്ച് നടന്ന ജില്ലാ മത്സരത്തിലും സെലിൻ രണ്ടാം സ്ഥാനം നേടിയിരുന്നു. വർഷങ്ങളായി ഇടുക്കി ന്യൂമാൻ LP സ്കൂളിലെ കുരുന്നുകൾക്ക് രുചിയുടെ വൈവിധ്യം തീർക്കുന്ന സെലിൻ നാടിനും സ്കൂളിനും മിന്നുന്ന നേട്ടമാണുണ്ടാക്കിയത്. കട്ടപ്പന സബ് ജില്ലയുടെയും, ഇടുക്കി ജില്ലയുടെയും അഭിമാനമായ സെലിനെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു. തന്റെ സ്കൂൾ കുട്ടികൾക്ക് നൽകുന്ന രുചികരമായ ഉച്ചഭക്ഷണത്തിന് പിന്നിലെ അധ്വാനവും, സമർപ്പണവും സെലിൻ തെളിയിച്ചു എന്നതാണ് വാസ്തവം. കൂടാതെ ഈ വിജയം, പാചക തൊഴിലാളികളുടെ പ്രാധാന്യം ഓർമ്മിപ്പിക്കുക കൂടി ചെയ്യുന്നു.</p>]]> </content:encoded>
</item>

<item>
<title>‘മിസ്റ്റി റോഡ്സ്’ മ്യൂസിക്കൽ ആൽബം മന്ത്രി റോഷി അഗസ്റ്റിൻ പ്രകാശനം ചെയ്തു</title>
<link>https://thekeralajournal.com/1670</link>
<guid>https://thekeralajournal.com/1670</guid>
<description><![CDATA[ ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ അഡ്വ. ജോഷി മണിമല യാണ് ആൽബത്തിൻ്റെ രചനയും നിർമ്മാണവും നിർവഹിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6987023f08e0a.jpg" length="34201" type="image/jpeg"/>
<pubDate>Sat, 07 Feb 2026 14:44:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഒരുക്കിയ Misty Roads എന്ന മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. അഡ്വ. ജോഷി മണിമല രചനയും നിർമ്മാണവും നിർവഹിച്ച ആൽബത്തിന്റെ പ്രകാശനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.</p>
<p>വെസ്റ്റേൺ ഘട്ടിലെ ഹൈറേഞ്ച് പ്രദേശങ്ങളുടെ പ്രകൃതിസൗന്ദര്യവും ജീവിതശൈലിയും ആസ്പദമാക്കിയ ആൽബം, സ്ലോ ബൈക്ക് യാത്രകൾ, മഞ്ഞുമൂടിയ താഴ്വരകൾ, പച്ചപ്പുള്ള മലനിരകൾ, കട്ടപ്പനയുടെയും ഇടുക്കിയുടെയും ശാന്തമായ പ്രകൃതിയും ദൃശ്യ–സംഗീതാത്മകമായി അവതരിപ്പിക്കുന്നു. കേരളത്തിലെ മലമ്പ്രദേശങ്ങളിലെ യാത്രാനുഭവങ്ങൾ ആൽബത്തിന്റെ പ്രമേയമായി മാറുന്നു.</p>
<p>അഖിൽ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ആൽബത്തിന് സംഗീതവും ആലാപനവും നിർവഹിച്ചത് ജോജു സെബാസ്റ്റ്യനാണ്. ഛായാഗ്രഹണം ശരത് ചന്ദ്രൻ, ഡ്രോൺ ഫ്രാൻലി ഫ്രാൻസിസ്, എഡിറ്റിംഗും കളർ ഗ്രേഡിംഗും ഗിരീഷ് കോട്ടയം എന്നിവർ നിർവഹിച്ചു. സഹസംവിധാനം സന്താനു ബാബുവും സഹനിർമ്മാണം ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും നിർവഹിച്ചു.</p>
<p>ഡെന്നി ടോം സേവ്യർ, എമിൻ ടോം, സലോമി മട്ടപ്പള്ളി, അജോ ജോസ് എന്നിവരാണ് ആൽബത്തിലെ അഭിനേതാക്കൾ. കട്ടപ്പനയും ഇടുക്കിയും ഉൾപ്പെടെയുള്ള വിവിധ ഹൈറേഞ്ച് പ്രദേശങ്ങളിലാണ് ചിത്രീകരണം നടന്നത്.</p>
<p>കട്ടപ്പനക്ക് വേണ്ടി ഒരു ഗാനം എന്ന ലക്ഷ്യത്തിൽ നിന്നാണ് ' മിസ്റ്റി റോഡ്സ് ' എന്ന ആൽബം പിറവിയെടുത്തത് എന്ന് അണിയറ പ്രവർത്തകൾ പറഞ്ഞു.</p>
<p>വീഡിയോ കാണാം...</p>
<p><a href="https://youtu.be/s_bTXpEUy5U?si=asrLr1bVR4KVtKWk">https://youtu.be/s_bTXpEUy5U?si=asrLr1bVR4KVtKWk</a></p>]]> </content:encoded>
</item>

<item>
<title>കഞ്ഞിക്കുഴി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് നടന്നു</title>
<link>https://thekeralajournal.com/1669</link>
<guid>https://thekeralajournal.com/1669</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6986ff48e43b3.jpg" length="138029" type="image/jpeg"/>
<pubDate>Sat, 07 Feb 2026 14:31:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഞ്ഞിക്കുഴി എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടന്നു. 2024–26 ബാച്ചിലെ സീനിയർ കേഡറ്റുകളുടെ പരേഡിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ് ഐഎഎസ് അഭിവാദ്യം സ്വീകരിച്ചു.</p>
<p>ഇടുക്കി ജില്ലാ എസ്.പി.സി പദ്ധതിയുടെ അഡീഷണൽ ഡിസ്ട്രിക്ട് നോഡൽ ഓഫീസർ എസ്.ആർ. സുരേഷ് ബാബു പരിശീലനം പൂർത്തിയാക്കിയ 44 സീനിയർ കേഡറ്റുകൾക്ക് ദേശീയ പതാകയെ സാക്ഷിയാക്കി പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.</p>
<p>ചടങ്ങിൽ അഡീഷണൽ പോലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, കഞ്ഞിക്കുഴി പോലീസ് ഇൻസ്പെക്ടർ ഇൻ ചാർജ് താജുദ്ദീൻ അഹമ്മദ്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, സ്കൂൾ ഹെഡ്മിസ്ട്രസ് മിനി ഗംഗാധരൻ, വാർഡ് മെമ്പർ ദീപ ജോസഫ്, പിടിഎ പ്രസിഡന്റ് കലേഷ് രാജു എന്നിവർക്ക് കേഡറ്റുകൾ അഭിവാദ്യം അർപ്പിച്ചു.</p>
<p>ഹയർ സെക്കൻഡറി പ്രിൻസിപ്പൽ രാജി ജോസഫ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബൈജു എം.പി, എംപിടിഎ പ്രസിഡന്റ് മിനി ജെയിംസ്, പിടിഎ വൈസ് പ്രസിഡന്റ് അമ്പിളി സന്തോഷ് എന്നിവർ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ടി20 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യ യുഎസ്എയെ നേരിടും,</title>
<link>https://thekeralajournal.com/1668</link>
<guid>https://thekeralajournal.com/1668</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6986c4ff210a4.jpg" length="75529" type="image/jpeg"/>
<pubDate>Sat, 07 Feb 2026 10:22:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുംബൈ: ക്രിക്കറ്റ് ലോകം കാത്തിരുന്ന ടി20 ലോകകപ്പിന് ഇന്ന് തുടക്കമാകും. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ദിനത്തിൽ മൂന്ന് മത്സരങ്ങളാണ് നടക്കുന്നത്.</p>
<p>വൈകിട്ട് മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ യുഎസ്എയെ നേരിടും. സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യ കിരീടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് ഇറങ്ങുന്നത്. 2025 ഏഷ്യ കപ്പ് ഉൾപ്പെടെ തുടർച്ചയായ ഒൻപത് പരമ്പര വിജയങ്ങളുമായാണ് ഇന്ത്യ ലോകകപ്പിലെത്തുന്നത്.</p>
<p>മറുഭാഗത്ത്, മോനാങ്ക് പട്ടേൽ നയിക്കുന്ന യുഎസ്എ 2024 ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനെ അട്ടിമറിച്ച യുഎസ്എ സന്നാഹ മത്സരങ്ങളിലും ശക്തമായ പ്രകടനമാണ് കാഴ്ചവെച്ചത്.</p>
<p>ബാറ്റർമാർക്ക് അനുകൂലമായ വാംഖഡെ പിച്ചിൽ വലിയ സ്കോറുകൾ പിറക്കാൻ സാധ്യതയുണ്ട്. ഈർപ്പം രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യുന്ന ടീമിന് വെല്ലുവിളിയാകാം.</p>
<p>സന്നാഹ മത്സരങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് ഇന്ത്യ പ്ലേയിംഗ് ഇലവൻ തീരുമാനിച്ചത്. ഫോമിലേക്കുയരാൻ കഴിയാത്ത മലയാളി താരം സഞ്ജു സാംസൺ ആദ്യ മത്സരത്തിൽ പുറത്തിരിക്കും. ഇഷാൻ കിഷനാണ് വിക്കറ്റ് കീപ്പർ. പരിക്കേറ്റ ഹർഷിത് റാണയ്ക്ക് പകരം മുഹമ്മദ് സിറാജിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ആദ്യ മത്സരത്തിൽ സിറാജ് കളിക്കില്ല.</p>
<p><strong>ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങൾ:</strong></p>
<p>രാവിലെ കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാകിസ്ഥാൻ നെതർലൻഡ്സിനെ നേരിടും. വൈകിട്ട് നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് സ്കോട്ട്ലൻഡിനെതിരെ കളിക്കും.</p>
<p>എല്ലാ മത്സരങ്ങളും സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോ ഹോട്ട്സ്റ്റാറിലും തത്സമയം സംപ്രേഷണം ചെയ്യും</p>]]> </content:encoded>
</item>

<item>
<title>കുളത്തുപുരയിടം മുന്ന മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 22ന്</title>
<link>https://thekeralajournal.com/1667</link>
<guid>https://thekeralajournal.com/1667</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6986949db7b47.jpg" length="74171" type="image/jpeg"/>
<pubDate>Sat, 07 Feb 2026 06:55:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: ഇടുക്കി ജില്ലയിലെ കളിക്കാർക്കായി സംഘടിപ്പിക്കുന്ന കുളത്തുപുരയിടം മുന്ന മെമ്മോറിയൽ വോളിബോൾ ടൂർണ്ണമെന്റ് ഫെബ്രുവരി 22ന് വെള്ളയാംകുടി യുവ മിനി സ്റ്റേഡിയത്തിൽ നടക്കും.</p>
<p>ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 10,000 രൂപയും രണ്ടാം സ്ഥാനത്തിന് 5,000 രൂപയും മൂന്നാം സ്ഥാനത്തിന് 3,000 രൂപയും സമ്മാനമായി ലഭിക്കും.</p>
<p>ടൂർണ്ണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 80898 92811 എന്ന നമ്പറിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം മൈനർസിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാർ അക്സയും അഭിയയും സിനിമയിലേക്ക്</title>
<link>https://thekeralajournal.com/1666</link>
<guid>https://thekeralajournal.com/1666</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69868efe7f002.jpg" length="87975" type="image/jpeg"/>
<pubDate>Sat, 07 Feb 2026 06:32:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം മൈനർസിറ്റി സ്വദേശികളായ ഇരട്ട സഹോദരിമാരായ അക്സയും അഭിയയും മലയാള സിനിമാലോകത്തേക്ക് ചുവടുവയ്ക്കുന്നു. നടനും സംവിധായകനുമായ ബൈജു എഴുപുന്ന ഒരുക്കുന്ന ഹൊറർ ത്രില്ലർ ചിത്രം കൂടോത്രം വഴിയാണ് ഇരുവരുടെയും വെള്ളിത്തിര അരങ്ങേറ്റം. ആദ്യ ചിത്രത്തിൽ തന്നെ ഇരട്ട സഹോദരികളായി മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കാനായതിന്റെ ആവേശത്തിലാണ് അക്സയും അഭിയയും.</p>
<p>ഇളപ്പാനിക്കൽ ബിജു–ടിൻസി ദമ്പതികളുടെ മക്കളായ അക്സയും അഭിയയും അവിചാരിതമായാണ് അഭിനയരംഗത്തേക്ക് എത്തിയത്. ചിത്രത്തിനായി ഇരട്ട കുട്ടികളെ അന്വേഷിച്ചിരുന്ന സംവിധായകൻ ബൈജു എഴുപുന്ന, ഇരുവരുടെയും അമ്മ ടിൻസി ഫേസ്ബുക്കിൽ പങ്കുവച്ച ഫോട്ടോ ശ്രദ്ധയിൽപ്പെടുകയും തുടർന്ന് സിനിമയിൽ അവസരം നൽകുകയുമായിരുന്നു.</p>
<p>നിരവധി സിനിമകളുടെ നിർമാതാവും അഭിനേതാവുമായ ബൈജു എഴുപുന്ന, ചിത്രത്തിൽ തന്റെ മക്കളായിട്ടാണ് അക്സയെയും അഭിയയെയും അവതരിപ്പിക്കുന്നത്.</p>
<p>ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ഇരുവരും പഠനത്തിൽ മികവു പുലർത്തുന്നവരാണ്. കലാരംഗത്ത് സജീവമായിരുന്നില്ലെങ്കിലും, സംവിധായകൻ ഒരുക്കിയ അഭിനയ കളരിയിലൂടെ പരിശീലനം നേടിയ ശേഷമാണ് സിനിമയിലേക്ക് എത്തിയത്. സ്കൂൾ അധ്യാപകരുടെയും സഹപാഠികളുടെയും ശക്തമായ പിന്തുണയും തീരുമാനത്തിന് കരുത്തായി.</p>
<p>പിതാവ് ബിജു നെടുങ്കണ്ടം സുമേരു പ്ലാന്റേഷൻ എസ്റ്റേറ്റിൽ ജീവനക്കാരനാണ്. സഹോദരൻ മെൽബിൻ സിവിൽ എൻജിനീയറാണ്.</p>
<p>ഇടുക്കിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന കൂടോത്രം ചിത്രത്തിൽ അണിയറ പ്രവർത്തകരായും അഭിനേതാക്കളായും നിരവധി ഇടുക്കിക്കാർ പങ്കാളികളായിട്ടുണ്ട്. ചിത്രം 12ന് തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.</p>]]> </content:encoded>
</item>

<item>
<title>അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതി ജില്ലയിൽ ആരംഭിച്ചു</title>
<link>https://thekeralajournal.com/1665</link>
<guid>https://thekeralajournal.com/1665</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69868e0a4c18f.jpg" length="129224" type="image/jpeg"/>
<pubDate>Sat, 07 Feb 2026 06:27:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.</p>
<p>ജില്ലാതല ഉദ്ഘാടനം തൊടുപുഴ ഡോ. എ.പി.ജെ. അബ്ദുൽ കലാം ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി സെബാസ്റ്റ്യൻ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ അധ്യക്ഷത വഹിച്ചു.</p>
<p>ഒന്ന് മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾക്കായി ആരോഗ്യ സ്ക്രീനിങ് നടത്തുന്നതിന് തയ്യാറാക്കിയ ആരോഗ്യ പരിശോധനാ കാർഡ് ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണിന് കൈമാറി.</p>
<p>സ്കൂൾ ഹെഡ്മിസ്ട്രസ് ജനി രാഘവൻ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശരത് ജി. റാവു സമഗ്ര സ്‌കൂൾ ആരോഗ്യ പദ്ധതിയുടെ വിശദീകരണം നടത്തി. കുട്ടികളുടെ ശാരീരിക, മാനസിക, സാമൂഹിക ഉന്നമനം ലക്ഷ്യമിട്ട് തയ്യാറാക്കിയ ബോധവത്കരണ പോസ്റ്ററുകളുടെ പ്രകാശനം ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ നിർവഹിച്ചു.</p>
<p>ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. സിബി ജോർജ്, വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അജി പി.എൻ, ക്വാളിറ്റി നോഡൽ ഓഫീസർ ഡോ. അജയ് മോഹൻ, യു.പി.എച്ച്.സി പാറക്കടവ് മെഡിക്കൽ ഓഫീസർ ഡോ. അഞ്ചു, മൊബൈൽ മെഡിക്കൽ യൂണിറ്റ് തൊടുപുഴ മെഡിക്കൽ ഓഫീസറും സ്കൂൾ ഹെൽത്ത് പ്രോഗ്രാം ജില്ലാ റിസോഴ്‌സ് ഗ്രൂപ്പ് അംഗവുമായ ഡോ. അയ്യപ്പദാസ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കവിത, യു.പി.എച്ച്.സി പാറക്കടവ് ജെ.പി.എച്ച്.എൻ രജനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല സ്പോർട്സ് മീറ്റ് തൊടുപുഴയിൽ</title>
<link>https://thekeralajournal.com/1664</link>
<guid>https://thekeralajournal.com/1664</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69868c8a9f783.jpg" length="119967" type="image/jpeg"/>
<pubDate>Sat, 07 Feb 2026 06:21:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൈ ഭാരത് ഇടുക്കിയുടെ നേതൃത്വത്തിലും തൊടുപുഴ സോക്കർ സ്കൂളിന്റെ സഹകരണത്തോടെയും ജില്ലാതല സ്പോർട്സ് മീറ്റ് തൊടുപുഴയിൽ നടക്കും. ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് മുഹമ്മദ് ഫൈസൽ മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിക്കും.</p>
<p>ബ്ലോക്ക് തല മത്സരങ്ങളിൽ വിജയികളായ താരങ്ങളാണ് ജില്ലാതല മത്സരത്തിൽ പങ്കെടുക്കുന്നത്. ഏഴാം തീയതി വോളിബോൾ മത്സരങ്ങൾ ഡീ പോൾ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ഫുട്ബോൾ, അത്ലറ്റിക് മത്സരങ്ങൾ സോക്കർ സ്കൂൾ ഗ്രൗണ്ടിലും, പെൺകുട്ടികളുടെ ഷട്ടിൽ മത്സരങ്ങൾ തൊടുപുഴ ന്യൂമാൻ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിലുമാണ് നടക്കുക.</p>
<p>എട്ടാം തീയതി ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനവും സമ്മാനവിതരണവും ഇടുക്കി എംപി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് തല വിജയികൾ മൈ ഭാരത് ജില്ലാ ഓഫീസുമായോ തൊടുപുഴ സോക്കർ സ്കൂളുമായോ ബന്ധപ്പെടണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 94475 22815</p>]]> </content:encoded>
</item>

<item>
<title>ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്</title>
<link>https://thekeralajournal.com/1663</link>
<guid>https://thekeralajournal.com/1663</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69868c0068893.jpg" length="84639" type="image/jpeg"/>
<pubDate>Sat, 07 Feb 2026 06:19:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12ന് രാജ്യവ്യാപകമായി ദേശീയ പണിമുടക്ക് നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരംയിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.</p>
<p>ഫെബ്രുവരി 11ന് അർധരാത്രി മുതൽ 12ന് അർധരാത്രി വരെയാണ് പണിമുടക്ക്. ആശുപത്രി സേവനങ്ങൾ, ആംബുലൻസ്, വിമാനത്താവളങ്ങൾ, പാൽ വിതരണം, പത്ര വിതരണം തുടങ്ങിയ അത്യാവശ്യ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>SSLC പരീക്ഷ: ചോദ്യങ്ങൾ കൂടുതലായി വരാവുന്ന പാഠഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു</title>
<link>https://thekeralajournal.com/1662</link>
<guid>https://thekeralajournal.com/1662</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698680c662ea5.jpg" length="91268" type="image/jpeg"/>
<pubDate>Sat, 07 Feb 2026 05:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിൽ ഏതെല്ലാം പാഠഭാഗങ്ങളിൽ നിന്ന് കൂടുതൽ ചോദ്യങ്ങൾ വരുമെന്ന് വ്യക്തമാക്കുന്ന പട്ടിക എസ്.സി.ഇ.ആർ.ടി (SCERT) പ്രസിദ്ധീകരിച്ചു. വിവിധ വിഷയങ്ങളിൽ നിന്ന് എത്രമാത്രം മാർക്കിന് ചോദ്യങ്ങൾ ഉൾപ്പെടുത്തുമെന്നതും പട്ടികയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ വിവരങ്ങൾ എസ്.സി.ഇ.ആർ.ടി യുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.</p>
<p>സംസ്ഥാനത്ത് വിദ്യാഭ്യാസ ഗുണമേന്മ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷാ രീതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പുതിയ പരീക്ഷാ മാതൃക അനുസരിച്ച് വിദ്യാർത്ഥികളുടെ പഠനമികവ് സമഗ്രമായി വിലയിരുത്തുന്ന തരത്തിലാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്.</p>
<p>പരീക്ഷയിൽ മൊത്തം ചോദ്യങ്ങളിൽ 30 ശതമാനം എളുപ്പത്തിൽ ഉത്തരമെഴുതാവുന്നവയായിരിക്കും. 50 ശതമാനം ചോദ്യങ്ങൾ ശരാശരി നിലവാരത്തിലുള്ളവയും 20 ശതമാനം ചോദ്യങ്ങൾ യുക്തിപരമായി വിലയിരുത്തി എഴുതേണ്ട കടുപ്പമുള്ളവയുമാണ്.</p>
<p>എളുപ്പമുള്ള ചോദ്യങ്ങളുടെ ശതമാനം കൂടുതലായതിനാൽ വിജയശതമാനം കുറയില്ല. എന്നാൽ കടുപ്പമുള്ള 20 ശതമാനം ചോദ്യങ്ങൾ പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് മാത്രമേ ഉന്നത ഗ്രേഡുകൾ നേടാൻ സഹായകരമാവുകയുള്ളു.</p>
<p>ഒന്നാം ക്ലാസ് മുതൽ പുതിയ പരീക്ഷാ രീതിയാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി മാതൃകാ ചോദ്യപ്പേപ്പറുകളും എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂൾ പരീക്ഷകൾ മാർച്ച് ആദ്യവാരം മുതൽ ആരംഭിക്കും.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടിയിൽ ‘പെരുമൈ’ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1661</link>
<guid>https://thekeralajournal.com/1661</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69867f2217193.jpg" length="111895" type="image/jpeg"/>
<pubDate>Sat, 07 Feb 2026 05:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ ആദ്യ ഗിരിവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടി ഗ്രാമപഞ്ചായത്തിൽ ‘പെരുമൈ’ എന്ന പേരിൽ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. ഭൂമിശാസ്ത്രപരമായും സാമൂഹികമായും പ്രത്യേകതകളുള്ള പ്രദേശമായ ഇവിടെ, ആദിവാസി മുതുവ വിഭാഗം ജനങ്ങളാണ് കൂടുതലായും അധിവസിക്കുന്നത്.</p>
<p>ദുഷ്കരമായ ഭൂപ്രകൃതിയും പരിമിതമായ ഗതാഗത സൗകര്യങ്ങളും വികസന പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയായിരിക്കുകയാണ്. ക്ഷേമപദ്ധതികൾ നടപ്പാക്കുന്നതിനിടെ ജനന–മരണ–വിവാഹ രജിസ്ട്രേഷൻ രേഖകളുടെ അഭാവം വലിയ തടസ്സമായി മാറുന്ന സാഹചര്യവും നിലനില്ക്കുന്നു. നിയമപരമായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ സാമൂഹ്യസുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിൽ പലർക്കും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.</p>
<p>ഈ സാഹചര്യത്തിൽ ജില്ലാ ഭരണകൂടം–തദ്ദേശ സ്വയംഭരണ വകുപ്പ് ഇടുക്കി, ഇടമലക്കുടി ഗ്രാമപഞ്ചായത്ത് എന്നിവയുടെ നേതൃത്വത്തിൽ ഫെബ്രുവരി 3 ചൊവ്വാഴ്ച ഇടമലക്കുടി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിൽ സിവിൽ രജിസ്ട്രേഷൻ ഡ്രൈവ് നടന്നു. ജനന, മരണം, വിവാഹ രജിസ്ട്രേഷനുകളാണ് ഡ്രൈവിൽ ഉൾപ്പെടുത്തിയിരുന്നത്.</p>
<p>പരിപാടികൾ രാവിലെ 11ന് ആരംഭിച്ചു. പഞ്ചായത്ത് സെക്രട്ടറി സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഡ്രൈവിന്റെ ഉദ്ഘാടനം നിർവഹിച്ചു. ദേവികുളം ആർ.ഡി.ഒ മുഖ്യപ്രഭാഷണം നടത്തി. വിവിധ പഞ്ചായത്ത് പ്രതിനിധികളും ഉദ്യോഗസ്ഥരും ആശംസകൾ അറിയിച്ചു.</p>
<p>തുടർന്ന് സിവിൽ രജിസ്ട്രേഷൻ ചട്ടങ്ങളും അതിന്റെ പ്രാധാന്യവും സംബന്ധിച്ച് വിശദീകരണം നടത്തി. അപേക്ഷാ ഫോമുകൾ വിതരണം ചെയ്ത് പൂരിപ്പിക്കുന്ന വിധവും ഉദ്യോഗസ്ഥർ വിശദമായി ബോധ്യപ്പെടുത്തി. രജിസ്ട്രേഷൻ ഡ്രൈവിന്റെ പ്രാഥമിക ഘട്ടത്തിൽ 120ലധികം പേർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>INFERNO 2026: ഹോളി ക്രോസ് കോളേജ് സ്പോർട്സ് മീറ്റിന് ഇന്ന് സമാപനം</title>
<link>https://thekeralajournal.com/1660</link>
<guid>https://thekeralajournal.com/1660</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698541c502ce5.jpg" length="103527" type="image/jpeg"/>
<pubDate>Fri, 06 Feb 2026 06:50:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി ഹോളി ക്രോസ് കോളേജിൽ ഒരാഴ്ചയായി നടന്നു വന്നിരുന്ന കായിക മേളയായ INFERNO 2026ന് ഇന്ന് സമാപനം കുറിക്കും.</p>
<p>ഇന്ന് രാവിലെ മാർച്ച് പാസ്റ്റോടെ സമാപന പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് അത്‌ലറ്റിക് മത്സരങ്ങൾ നടക്കും. കോളേജിലെ സംസ്ഥാന, സർവകലാശാലാ താരങ്ങൾ ചേർന്ന് ദീപശിഖാ പ്രയാണം നടത്തും.</p>
<p>മാർച്ച് പാസ്റ്റിന് കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷാജി ആർ.കെ. സല്യൂട്ട് സ്വീകരിക്കും. കോളേജ് മാനേജർ എം.കെ. സ്കറിയാ പതാക ഉയർത്തും.</p>
<p>ഫെബ്രുവരി 2 മുതൽ കോളേജിൽ വിവിധ ഗെയിംസ് മത്സരങ്ങൾ നടന്നു വരികയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>‘വൈബ് ഫോർ വെൽനെസ് – റൈസ് ടു ഹെൽത്ത്’ പ്രോഗ്രാം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1659</link>
<guid>https://thekeralajournal.com/1659</guid>
<description><![CDATA[ മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ നടന്ന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69853fd9412e9.jpg" length="102919" type="image/jpeg"/>
<pubDate>Fri, 06 Feb 2026 06:41:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം ഹെൽത്ത് ബ്ലോക്കും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി, ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ ‘വൈബ് ഫോർ വെൽനെസ് – റൈസ് ടു ഹെൽത്ത്’ പ്രോഗ്രാം സംഘടിപ്പിച്ചു.</p>
<p>മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ നടന്ന പരിപാടി തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു. അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഇ.കെ. ഖയസ് വിഷയാവതരണം നടത്തി. അൽ അസ്ഹർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജോസ് ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റീഫൻ ജോർജ്, അറക്കുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.ഡി. പുഷ്പകുമാർ, ഗ്രാമപഞ്ചായത്ത് അംഗം പി.എ. വേലുക്കുട്ടൻ, മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ചിന്റു ടോജൻ, സെന്റ് ജോസഫ് കോളേജ് ബർസാർ ഫാ. ബോബിൻ കുമരേറ്റ്, കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ, ജില്ലാ മാസ് മീഡിയ ഓഫീസർ ഷൈലഭായി, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ കെ.കെ. അജി, ബ്ലോക്ക് എൽ.എച്ച്.ഐ വി.കെ. ഗായത്രി, ആരോഗ്യ കേരളം കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഷോപ്പ് സൈറ്റുകൾക്ക് പട്ടയം: സർക്കാർ ജനങ്ങളെ കബളിപ്പിച്ചു – ബിജോ മാണി</title>
<link>https://thekeralajournal.com/1658</link>
<guid>https://thekeralajournal.com/1658</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6984ab9474897.jpg" length="55213" type="image/jpeg"/>
<pubDate>Thu, 05 Feb 2026 20:11:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:ജില്ലയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുമെന്ന് പ്രഖ്യാപിച്ച് മന്ത്രി റോഷി അഗസ്റ്റിനും എൽഡിഎഫ് നേതാക്കളും ഇടുക്കിക്കാരെ കബളിപ്പിച്ചെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ്, ഒക്ടോബർ 15ന് ചേർന്ന മന്ത്രിസഭായോഗത്തിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാൻ തീരുമാനിച്ചുവെന്നായിരുന്നു സർക്കാർ പ്രചാരണം. എന്നാൽ, ഇത് വെറും തിരഞ്ഞെടുപ്പ് നാടകമായിരുന്നെന്ന് ഫെബ്രുവരി 4ന് റവന്യു വകുപ്പ് പുറത്തിറക്കിയ ഉത്തരവിലൂടെ വ്യക്തമായിരിക്കുകയാണ്.</p>
<p>വാണിജ്യ ആവശ്യങ്ങൾക്കും ഏലം കൃഷിക്കും പട്ടയം അനുവദിക്കാനാവില്ലെന്ന നിലപാടാണ് പുതിയ ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ കട്ടപ്പനയടക്കമുള്ള ജില്ലയിലെ ഷോപ്പ് സൈറ്റുകൾക്കും ഏലം കൃഷി നടത്തുന്നവർക്കും ഈ സർക്കാർ പട്ടയം നൽകില്ലെന്ന് വ്യക്തമായി. ലാൻഡ് റജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായി രേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം ലഭിക്കാത്ത തോപ്രാംകുടി, പച്ചടി മേഖലകളിലും ഇനി പട്ടയം ലഭിക്കില്ലെന്നും ബിജോ മാണി പറഞ്ഞു.</p>
<p>പരസ്പരവിരുദ്ധ ഉത്തരവുകൾ</p>
<p>കഴിഞ്ഞ അഞ്ച് മാസത്തിനിടെ പട്ടയവിതരണവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് മൂന്ന് ഉത്തരവുകളാണ് പുറത്തിറക്കിയത്. ഓരോ ഉത്തരവിലും പരസ്പരവിരുദ്ധമായ നിലപാടുകളാണ് ഉള്ളത്.</p>
<p>ഒക്ടോബർ 18ന് പുറത്തിറക്കിയ ഉത്തരവിൽ കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകാമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ, പുതിയ ഉത്തരവിൽ വാണിജ്യ ആവശ്യങ്ങൾക്ക് പട്ടയം നൽകാനാവില്ലെന്ന് വ്യക്തമാക്കുന്നു.</p>
<p>ജനുവരി 3ലെ ഉത്തരവിൽ സംയുക്ത പരിശോധന ലിസ്റ്റിൽ ഉൾപ്പെട്ടവരിൽ നിന്ന് പട്ടയ അപേക്ഷ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സിഎച്ച്ആർ മേഖലയെ ഒഴിവാക്കി. ഫെബ്രുവരി 4ലെ ഉത്തരവിലും സിഎച്ച്ആർ മേഖലയിൽ നിന്ന് അപേക്ഷ സ്വീകരിക്കാനുള്ള നടപടി ഇല്ല.</p>
<p>സർക്കാരിന്റെ മലയോര പട്ടയ വിവരശേഖരണം അനുസരിച്ച് ജില്ലയിൽ 1993 റൂൾ പ്രകാരം 26,000 പേർ പട്ടയത്തിന് അർഹരാണ്. ഇതിൽ 13,000 പേർ സിഎച്ച്ആർ മേഖലയിലാണെന്നും ബാക്കി അപേക്ഷകർ വനം–റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന നടക്കാത്ത വില്ലേജുകളിലാണെന്നും ബിജോ മാണി ചൂണ്ടിക്കാട്ടി. നിലവിലെ ഉത്തരവുകൾ പ്രകാരം ഇവർക്കെല്ലാം പട്ടയം ലഭിക്കില്ല.</p>
<p>പരിഹാരത്തിന് സർക്കാർ തയ്യാറാകണം</p>
<p>ജില്ലയിലെ പട്ടയവിതരണത്തിന് തടസ്സമായ വിഷയങ്ങൾ പരിഹരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും ബിജോ മാണി ആരോപിച്ചു. സിഎച്ച്ആർ മേഖലയിലെ പട്ടയവിതരണം തടഞ്ഞ സുപ്രീം കോടതി ഉത്തരവും 1964ലെ ഭൂപതിവ് നിയമപ്രകാരമുള്ള പട്ടയവിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവും പുനഃപരിശോധിക്കാൻ സർക്കാർ നടപടിയെടുക്കണം. അതിനാവശ്യമായ കൃത്യമായ വിവരങ്ങൾ കോടതിയിൽ സമർപ്പിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>10 ചെയിൻ, 3 ചെയിൻ മേഖലകളിലെ പട്ടയവിതരണത്തിന് വൈദ്യുതി വകുപ്പിന്റെ അനുമതി നേടൽ, സംയുക്ത പരിശോധന നടത്താത്ത വില്ലേജുകളിൽ പരിശോധന പൂർത്തിയാക്കൽ, തെറ്റായ ലാൻഡ് രജിസ്റ്റർ രേഖകൾ തിരുത്തൽ തുടങ്ങിയ കാര്യങ്ങളിൽ സർക്കാർ തീരുമാനം കൈക്കൊള്ളണമെന്നും ബിജോ മാണി ആവശ്യപ്പെട്ടു. നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ ഇറക്കി ജനങ്ങളെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പത്രസമ്മേളനത്തിൽ കോൺഗ്രസ് കട്ടപ്പന മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിലും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഉദയം പ്രോജക്ട്: കട്ടപ്പന മുളകരമേട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടന്നു</title>
<link>https://thekeralajournal.com/1657</link>
<guid>https://thekeralajournal.com/1657</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6983ead9b4b5b.jpg" length="108682" type="image/jpeg"/>
<pubDate>Thu, 05 Feb 2026 06:27:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിക്കെതിരെയുള്ള ഇടുക്കി ജില്ലാ പോലീസിന്റെ ബോധവൽക്കരണ പദ്ധതിയായ ഉദയം പ്രോജക്ടിന്റെ ഭാഗമായി കട്ടപ്പന മുളകരമേട് ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ സംഘടിപ്പിച്ച കുടുംബസദസിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.</p>
<p>ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്‌പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. ലഹരിയുടെ ദോഷഫലങ്ങൾ, യുവതലമുറ നേരിടുന്ന മാനസിക-സാമൂഹിക പ്രത്യാഘാതങ്ങൾ, ലഹരിമുക്ത ജീവിതത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.</p>
<p>പരിപാടിയിൽ ക്ഷേത്ര ഭാരവാഹികളായ സെക്രട്ടറി ബിനു, പ്രസിഡന്റ് ബിജു എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി ഇനി തീർഥാടന കേന്ദ്രം</title>
<link>https://thekeralajournal.com/1656</link>
<guid>https://thekeralajournal.com/1656</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6983e65a8da66.jpg" length="114073" type="image/jpeg"/>
<pubDate>Thu, 05 Feb 2026 06:07:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി മച്ചിപ്ലാവ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി ലിയോ മാർപാപ്പ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു. ദേശീയപാതയോരത്ത് പച്ചപ്പാർന്ന കുന്നിൻ താഴ്വരയിൽ സ്ഥിതി ചെയ്യുന്ന പള്ളി, മനോഹരമായ രൂപകൽപ്പനയും പ്രകൃതിസൗന്ദര്യവും കൊണ്ടു ശ്രദ്ധേയമാണ്. പൂക്കളാൽ അലങ്കരിച്ച പള്ളിയും പരിസര പ്രദേശങ്ങളും ഭക്തർക്കും സന്ദർശകർക്കും മനസ്സിനനുഭൂതിയാകുന്ന കാഴ്ചയാണ് ഒരുക്കുന്നത്.</p>
<p>വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ നാമധേയത്തിലുള്ള ഇടുക്കി രൂപതയിലെ ഏക പള്ളിയാണിത്. ഫ്രാൻസിസ് അസീസിയുടെ മരണത്തിന്റെ എണ്ണൂറാം വാർഷികത്തോടനുബന്ധിച്ച്, അദ്ദേഹത്തിന് സമർപ്പിതമായിരിക്കുന്ന എല്ലാ പള്ളികളെയും ഈ വർഷം ജനുവരി 10 മുതൽ അടുത്ത ജനുവരി 10 വരെ ഒരു വർഷക്കാലയളവിൽ തീർഥാടന കേന്ദ്രങ്ങളായി പ്രഖ്യാപിച്ചതിന്റെ ഭാഗമായാണ് മച്ചിപ്ലാവ് പള്ളിയെയും ഉൾപ്പെടുത്തിയതെന്ന് വികാരി ഫാ. മാർക്കോസ് ചിറ്റേമാരിയിൽ അറിയിച്ചു.</p>
<p>62 വർഷത്തെ പാരമ്പര്യമുള്ള ഈ പള്ളിയെ തീർഥാടന കേന്ദ്രമായി പ്രഖ്യാപിച്ചതോടെ കൂടുതൽ വിശ്വാസികൾ ഇവിടേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ഇടവക കുടുംബം.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം ഡെമോൺസ്ട്രേഷൻ സെന്ററുകൾ ആരംഭിച്ചു</title>
<link>https://thekeralajournal.com/1655</link>
<guid>https://thekeralajournal.com/1655</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6983e573b8ff7.jpg" length="101959" type="image/jpeg"/>
<pubDate>Thu, 05 Feb 2026 06:04:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെ (ഇവിഎം) അടുത്തറിയുന്നതിനും വോട്ടിംഗ് പ്രക്രിയയുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കുന്നതിനുമായി ഇവിഎം ഡെമോൺസ്ട്രേഷൻ സെന്ററുകൾ ജില്ലയിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടാണ് സെന്ററുകളുടെ ഉദ്ഘാടനം നിർവഹിച്ചത്.</p>
<p>ഇടുക്കി കളക്ടറേറ്റ്, പീരുമേട്, ദേവികുളം എന്നീ മണ്ഡലങ്ങളിലെ വരണാധികാരികളുടെ കാര്യാലയങ്ങളിലായി മൂന്ന് ഡെമോൺസ്ട്രേഷൻ സെന്ററുകളാണ് ആരംഭിച്ചിട്ടുള്ളത്. പുതുതായി വോട്ടർ പട്ടികയിൽ പേര് ചേർത്തവരും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളെക്കുറിച്ച് അറിയാൻ താത്പര്യമുള്ളവരും ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>ഡെമോൺസ്ട്രേഷൻ സെന്ററുകൾക്ക് പുറമെ, വരും ദിവസങ്ങളിൽ ഇവിഎം ഡെമോൺസ്ട്രേഷൻ വാൻ ജില്ലയിൽ പര്യടനം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി.</p>
<p>പരിപാടിയിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സുജ വർഗീസ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ സബ് ഡിവിഷണൽ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് കരിമണ്ണൂരിൽ നടന്നു</title>
<link>https://thekeralajournal.com/1654</link>
<guid>https://thekeralajournal.com/1654</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6983e4a327e1f.jpg" length="124550" type="image/jpeg"/>
<pubDate>Thu, 05 Feb 2026 06:00:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സ്റ്റുഡന്റ് പോലീസ് കേഡറ്റ് (SPC) പദ്ധതിയുടെ ഭാഗമായി തൊടുപുഴ സബ് ഡിവിഷന്റെ കീഴിലുള്ള അഞ്ച് സ്കൂളുകളിലെ സീനിയർ കേഡറ്റുകളുടെ സംയുക്ത പാസ്സിങ് ഔട്ട് പരേഡ് കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ മൈതാനത്ത് നടന്നു.</p>
<p>സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂൾ കരിമണ്ണൂർ, സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ മുതലക്കോടം, സെക്രെഡ് ഹാർട്ട് ഗേൾസ് ഹൈ സ്കൂൾ മുതലക്കോടം, എസ്.എൻ.എം.വി.എച്ച്.എസ്.എസ് വണ്ണപ്പുറം, എം.കെ.എൻ.എം.എച്ച്.എസ്.എസ് കുമാരമംഗലം എന്നീ സ്കൂളുകളിലെ പരിശീലനം പൂർത്തിയാക്കിയ 264 കേഡറ്റുകൾ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ SPC കേഡറ്റുകളുടെ ബാൻഡ് അകമ്പടിയോടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.</p>
<p>ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. മുഖ്യാതിഥിയായി പരേഡിന്റെ അഭിവാദ്യം സ്വീകരിച്ച് സന്ദേശം നൽകി. അഡീഷണൽ പൊലീസ് സൂപ്രണ്ട് ഇമ്മാനുവൽ പോൾ, തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബൈജു പി.എം., ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട്, കരിമണ്ണൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റീന സോജൻ എന്നിവർ അഭിവാദ്യം ഏറ്റുവാങ്ങി.</p>
<p>2010 മുതൽ SPCയുടെ അഡീഷണൽ നോഡൽ ഓഫീസറായി പ്രവർത്തിച്ചും 34 വർഷത്തെ സേവനത്തിനുശേഷം ഈ വർഷം വിരമിച്ചും സബ് ഇൻസ്പെക്ടർ എസ്.ആർ. സുരേഷ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു.</p>
<p>തൊടുപുഴ സബ് ഡിവിഷണൽ നോഡൽ ഓഫീസർ സിയാദ് എ.എസ്., ബന്ധപ്പെട്ട സ്റ്റേഷൻ എസ്.എച്ച്.ഒമാർ, സ്കൂൾ മാനേജർമാർ, പ്രധാന അധ്യാപകർ എന്നിവർ പങ്കെടുത്തു. ഡ്രിൽ ഇൻസ്ട്രക്ടർമാരും SPC ചുമതലയുള്ള അധ്യാപകരും പരേഡിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ശബരി റെയിൽ പദ്ധതി: പദ്ധതിച്ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കും; മന്ത്രിസഭാ അംഗീകാരം</title>
<link>https://thekeralajournal.com/1653</link>
<guid>https://thekeralajournal.com/1653</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6983e2cdaf614.jpg" length="94492" type="image/jpeg"/>
<pubDate>Thu, 05 Feb 2026 05:52:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘകാല വികസന സ്വപ്നമായ ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനായി പദ്ധതിച്ചെലവിന്റെ പകുതി വിഹിതം സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിസഭ നിർണ്ണായകമായി തീരുമാനിച്ചു. ഇതിന് മന്ത്രിസഭാ യോഗം ഔദ്യോഗിക അംഗീകാരം നൽകി.</p>
<p>3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്നിരുന്ന ഈ റെയിൽ പദ്ധതിക്ക് പുതുജീവൻ നൽകുന്നതിനായി കിഫ്ബി മുഖേന ആവശ്യമായ തുക കണ്ടെത്താനും ഭൂമി ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാനും സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>മലയോര മേഖലയിലെ വികസനത്തിന് വേഗം കൂട്ടുന്ന ഈ പദ്ധതി, എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>ബഡ്ജറ്റ് മറയാക്കി വിലക്കൊള്ള :സിഗരറ്റ് വിപണിയിൽ കൃത്രിമ ക്ഷാമവും അന്യായ വിലയും</title>
<link>https://thekeralajournal.com/1652</link>
<guid>https://thekeralajournal.com/1652</guid>
<description><![CDATA[ മൊത്ത വ്യാപാരികൾ വിപണി പിടിച്ചടക്കുന്നുവോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69835ef135e05.jpg" length="264696" type="image/jpeg"/>
<pubDate>Wed, 04 Feb 2026 20:33:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:കേന്ദ്ര ബഡ്ജറ്റിൽ സിഗരറ്റിനും മറ്റു പുകയില ഉൽപ്പന്നങ്ങൾക്കും നികുതി വർധന പ്രാബല്യത്തിൽ വന്നതിന് പിന്നാലെ, വിപണിയിൽ നടക്കുന്ന സംഭവവികാസങ്ങൾ ഗുരുതരമായ സംശയങ്ങൾ ഉയർത്തുകയാണ്. ഇത് വെറും നികുതി വർധനയുടെ പ്രതിഫലനമാണോ, അതോ സംഘടിതമായ വിലക്കൊള്ളയോ എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.</p>
<p> ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, ബഡ്ജറ്റിന് മുൻപേ തന്നെ വില ഉയരുമെന്ന സൂചന ലഭിച്ചതോടെ ചില വ്യാപാരികളും സിഗരറ്റ് ഡിസ്ട്രിബ്യൂട്ടർമാരും ചേർന്ന് വൻതോതിൽ ഉൽപ്പന്നങ്ങൾ സ്റ്റോക്ക് ചെയ്തതായി സൂചനയുണ്ട്. ഇതിന് പിന്നാലെ, കഴിഞ്ഞ ഒരു മാസത്തിലേറെയായി പല പ്രദേശങ്ങളിലും സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപ്പന്നങ്ങൾ വിപണിയിൽ ലഭ്യമല്ലാത്ത അവസ്ഥ ഉണ്ടായി.</p>
<p>വിപണിയിൽ കൃത്രിമ ക്ഷാമം സൃഷ്ടിച്ച ശേഷം, ബഡ്ജറ്റിന് ശേഷം ഈ സ്റ്റോക്കുകൾ ഉയർന്ന വിലയ്ക്ക് വിറ്റഴിക്കുന്നതായിരുന്നു ലക്ഷ്യം എന്ന ആരോപണമാണ് ഇപ്പോൾ ശക്തമാകുന്നത്.</p>
<p>ഇപ്പോൾ ബഡ്ജറ്റിന് ശേഷം, പഴയ എംആർപി പ്രിന്റ് ചെയ്തിരിക്കുന്ന പായ്ക്കറ്റുകൾ പോലും എംആർപിയെ മറികടന്ന വിലയ്ക്ക് കടകളിൽ വിൽക്കപ്പെടുകയാണ്. 80 രൂപ എംആർപിയുള്ള ഒരു സിഗരറ്റ് പായ്ക്കറ്റിന് 100 മുതൽ 120 രൂപ വരെ ഈടാക്കുന്നുവെന്ന പരാതികൾ വ്യാപകമായി ഉയരുന്നു.</p>
<p>നിയമപരമായി, പാക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന Maximum Retail Price (MRP)-നേക്കാൾ അധികം വില ഈടാക്കുന്നത് അനുവദനീയമല്ല. പുതിയ നികുതി നിരക്ക് ബാധകമാണെങ്കിലും, പുതുക്കിയ എംആർപി പാക്കറ്റിൽ വ്യക്തമാക്കിയിട്ടില്ലെങ്കിൽ, പഴയ എംആർപിക്ക് മുകളിൽ വില ഈടാക്കുന്നത് നേരിട്ടുള്ള നിയമലംഘനമാണ്.</p>
<p>എന്നാൽ നിലവിലെ സാഹചര്യത്തിൽ, വില നിശ്ചയിക്കുന്ന അധികാരം സർക്കാർ വകുപ്പുകളിൽ നിന്ന് മാറി, ചില വ്യാപാരികളുടെ കൈകളിലേക്ക് പോയെന്ന തോന്നലാണ് പൊതുജനങ്ങളിൽ ഉയരുന്നത്. നികുതി വർധനയെ മറയാക്കി, മുൻകൂട്ടി സ്റ്റോക്ക് ചെയ്ത ഉൽപ്പന്നങ്ങൾ അമിത വിലയ്ക്ക് വിറ്റഴിക്കുന്ന ഒരു പ്രവണതയാണ് ഇപ്പോൾ വിപണിയിൽ കാണുന്നത്.</p>
<p>ഈ വിഷയത്തിൽ ബന്ധപ്പെട്ട ഉപഭോക്തൃ സംരക്ഷണ–നികുതി വകുപ്പുകൾ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉപഭോക്തൃ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. സ്റ്റോക്ക് നീക്കങ്ങൾ, വിതരണ ശൃംഖല, വില നിശ്ചയം എന്നിവ വിശദമായി പരിശോധിച്ചാൽ മാത്രമേ യഥാർത്ഥ സ്ഥിതി പുറത്തുവരൂ എന്നാണ് വിദഗ്ധർ പറയുന്നത്.</p>
<p>ബഡ്ജറ്റിലെ നികുതി വർധന ഒരു നയപരമായ തീരുമാനമായിരിക്കാം. എന്നാൽ അതിനെ മറയാക്കി നടക്കുന്ന കൃത്രിമ ക്ഷാമവും വിലക്കൊള്ളയും തടയാൻ സർക്കാർ ഇടപെടുന്നില്ലെങ്കിൽ, സാധാരണ ഉപഭോക്താവാണ് ഏറ്റവും വലിയ ഇരയാകുക.</p>
<p>👉 ഇത് സ്വാഭാവിക വിപണി മാറ്റമാണോ, അതോ ആസൂത്രിത വിലക്കൊള്ളയോ?</p>
<p>👉 നിയമലംഘനങ്ങൾക്കെതിരെ നടപടി ഉണ്ടാകുമോ?</p>
<p>ഉത്തരം കാത്തിരിക്കുകയാണ് പൊതുസമൂഹം.</p>]]> </content:encoded>
</item>

<item>
<title>നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾ വാർഷികാഘോഷം നാളെ</title>
<link>https://thekeralajournal.com/1651</link>
<guid>https://thekeralajournal.com/1651</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69832d5d4b397.jpg" length="155605" type="image/jpeg"/>
<pubDate>Wed, 04 Feb 2026 16:58:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്‌കൂൾൻ്റെ 71-ാമത് സ്കൂൾ വാർഷികാഘോഷം നാളെ, 2026 ഫെബ്രുവരി 5 വ്യാഴാഴ്ച രാവിലെ 9 മുതൽ നടക്കും. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം നിർവഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69832d6e10465.jpg" alt=""></p>
<p>രാവിലെ 9.00ന് പതാക ഉയർത്തലോടെയാണ് പരിപാടികൾക്ക് തുടക്കമാകുക.ഹെഡ്മിസ്ട്രസ് എൻ. ബിന്ദു സ്വാഗതം പറയും. സ്റ്റാഫ് സെക്രട്ടറി ജൂബി അന്ന ഉമ്മൻ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. മാനേജർ ബി. ഉണ്ണിക്കൃഷ്ണൻ നായർ അധ്യക്ഷത വഹിക്കും.</p>
<p>പരിപാടികളുടെ ഭാഗമായി അതുല്യ പ്രതിഭ കുമാരി അനന്തലക്ഷ്മി എസ്.നെ മന്ത്രി ആദരിക്കും. സംസ്ഥാനതല പ്രതിഭകളെയും കായിക-ശാസ്ത്ര രംഗങ്ങളിലെ മികവുകൾ നേടിയ വിദ്യാർത്ഥികളെയും പ്രസിഡന്റ് സെലിൻ തോമസ് ആദരിക്കും. വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ മുഖ്യപ്രഭാഷണം നടത്തും.</p>
<p>ബിന്ദു മധുക്കുട്ടൻ, സുബിൻസ് ജോർജ് (പി.ടി.എ പ്രസിഡന്റ്), ജ്യോതി വിശ്വനാഥ് (എം.പി.ടി.എ പ്രസിഡന്റ്) എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ച് സംസാരിക്കും. സീനിയർ അസിസ്റ്റന്റ് പി.എസ്. പ്രദീപ് കുമാർ കൃതജ്ഞത രേഖപ്പെടുത്തും.</p>
<p>തുടർന്ന് മന്നം ആർട്സ് അവതരിപ്പിക്കുന്ന കലാവിരുന്നും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>പാലിയേറ്റീവ് കെയർ ദിനാചരണവും രോഗി കുടുംബ സംഗമവും കട്ടപ്പനയിൽ നടന്നു</title>
<link>https://thekeralajournal.com/1650</link>
<guid>https://thekeralajournal.com/1650</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69832b057b0be.jpg" length="117036" type="image/jpeg"/>
<pubDate>Wed, 04 Feb 2026 16:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനാചരണവും രോഗി കുടുംബ സംഗമവും സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ പാലിയേറ്റീവ് നേഴ്സുമാരെ ആദരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69832b23d8b29.jpg" alt=""></p>
<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലസിംഗ് ഉദ്ഘാടനം നിർവഹിച്ച് ആശംസകൾ അറിയിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് കുറുമ്പുറം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഓമന സോദരൻ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69832b3336734.jpg" alt=""></p>
<p>ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ജില്ലാ പാലിയേറ്റീവ് കെയർ കോർഡിനേറ്റർ, ഉപ്പുതറ ഹെൽത്ത് ഓഫീസർ, വണ്ടൻമേട് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരും മറ്റ് ആരോഗ്യ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_69832b12ccc02.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ കറ്റ്യാമലയിൽ   ഇപ്പോൾ നടന്ന അപകടം.</title>
<link>https://thekeralajournal.com/1649</link>
<guid>https://thekeralajournal.com/1649</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698314ba110f3.jpg" length="87928" type="image/jpeg"/>
<pubDate>Wed, 04 Feb 2026 15:14:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ കറ്യാമലയിൽ കാർ പുഴയിലേക്ക് വീണു.. ആർക്കും പരിക്കുകൾ ഇല്ല.</p>]]> </content:encoded>
</item>

<item>
<title>ദിന ചിത്രം</title>
<link>https://thekeralajournal.com/1648</link>
<guid>https://thekeralajournal.com/1648</guid>
<description><![CDATA[ ക്യമറ കണ്ട കാഴ്ചകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6982d54b0e059.jpg" length="223785" type="image/jpeg"/>
<pubDate>Wed, 04 Feb 2026 10:45:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ലോക ക്യാൻസർ ദിനം : ജില്ലാതല ലോഗോ പ്രകാശനം നടന്നു</title>
<link>https://thekeralajournal.com/1647</link>
<guid>https://thekeralajournal.com/1647</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6982ce31c0ea1.jpg" length="79398" type="image/jpeg"/>
<pubDate>Wed, 04 Feb 2026 10:13:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോക ക്യാൻസർ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാതല ലോഗോ പ്രകാശനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസും മെഡിക്കൽ ഓഫീസർ ഡോ. അനുവും ചേർന്ന് നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6982ce40eea28.jpg" alt=""></p>
<p>പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈനീറോയ്, ഹെൽത്ത് ഇൻസ്പെക്ടർ ഉപാസ്, ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ആശാവർക്കർമാരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6982ce6393fbc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ബിജെപി ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി ശ്രീവിദ്യ രാജേഷ്; സംസ്ഥാന വക്താവായി റെജി ലൂക്കോസ്</title>
<link>https://thekeralajournal.com/1646</link>
<guid>https://thekeralajournal.com/1646</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69829ea1d96ec.jpg" length="55466" type="image/jpeg"/>
<pubDate>Wed, 04 Feb 2026 06:49:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിജെപി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ (കോട്ടയം) സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു.അതേസമയം, ബിജെപി ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി ശ്രീവിദ്യ രാജേഷിനെയും പാർട്ടി പ്രഖ്യാപിച്ചു.</p>
<p>വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവർ ജനറൽ സെക്രട്ടറിമാരായി പ്രവർത്തിക്കും.ജില്ലാ അദ്ധ്യക്ഷനായിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ സമ്മേളനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1645</link>
<guid>https://thekeralajournal.com/1645</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69829d4fd04bc.jpg" length="99456" type="image/jpeg"/>
<pubDate>Wed, 04 Feb 2026 06:43:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ സമ്മേളനം ടൗൺ ഹാളിൽ സംസ്ഥാന കമ്മിറ്റിയംഗം കെ. ഭാനുപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി. സന്ധ്യ അദ്ധ്യക്ഷത വഹിച്ചു.</p>
<p>ജില്ലാ സെക്രട്ടറി സി.എസ്. മഹേഷ്, വൈസ് പ്രസിഡന്റ് ജോബി ജേക്കബ്, സെക്രട്ടറിയേറ്റ് അംഗങ്ങളായ മുജീബ് റഹ്മാൻ, പി. മാടസാമി, കെ.എം. ഹാരിസ്, ക്രിസ് ജോസ്, കെ.വി. ഷിജു, കെ. ഭാനുപ്രകാശ്, ആഷിക ശശി എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി കെ.പി. സന്ധ്യ (പ്രസിഡന്റ്), മനോജ് മോഹൻ (സെക്രട്ടറി), ആഷിക ശശി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ബിജിൻ സോമരാജും വി.ടി. ഷമിതാമോളും, ജോയിന്റ് സെക്രട്ടറിമാരായി ക്രിസ് ജോസും എം. മിൻസുവും തെരഞ്ഞെടുക്കപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പനിച്ചു വിറച്ച് ഇടുക്കി : ഒരു മാസത്തിനിടെ ചികിത്സ തേടിയത് 5983 പേര്‍</title>
<link>https://thekeralajournal.com/1644</link>
<guid>https://thekeralajournal.com/1644</guid>
<description><![CDATA[ വൈറല്‍ പനിയാണ് കൂടുതല്‍ പേർക്ക് പിടിപെട്ടത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698296cc6809f.jpg" length="44572" type="image/jpeg"/>
<pubDate>Wed, 04 Feb 2026 06:16:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയില്‍ മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പടരുന്നു. ഒരു മാസത്തിനിടെ 5983 പേരാണ് വൈറല്‍ പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി ചേര്‍ത്താല്‍ രോഗബാധിതരുടെ എണ്ണം ഇനിയും ഉയര്‍ന്നേക്കും.</p>
<p>വൈറല്‍ പനിയാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവയും ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കാലാവസ്ഥയില്‍ തണുപ്പും ചൂടും മാറിമാറി വരുന്നതാണ് പനി വ്യാപനം കൂടാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.</p>
<p>ജില്ലയിലെ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 36 കുട്ടികള്‍ക്ക് ചിക്കന്‍പോക്സ് സ്ഥിരീകരിച്ചു. മഞ്ഞപ്പിത്തം ബാധിച്ച 11 പേരില്‍ ഏഴ് പേര്‍ പെരുവന്താനം പഞ്ചായത്തിലാണുള്ളത്. ഇവിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.</p>
<p>മുട്ടം, കല്ലാര്‍വട്ടയാര്‍, തട്ടക്കുഴ, കാഞ്ചിയാര്‍, വണ്ടിപ്പെരിയാര്‍, കഞ്ഞിക്കുഴി തുടങ്ങിയ പ്രദേശങ്ങളിലായി പത്ത് പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ദേവികുളം, വാത്തിക്കുടി മേഖലകളിലായി 24 പേര്‍ക്കാണ് മലേറിയ പിടിപെട്ടത്.</p>
<p>കുട്ടികളില്‍ മുണ്ടിനീര് രോഗവും വിവിധ സ്ഥലങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഏഴ് പേര്‍ കുഷ്ഠരോഗ ചികിത്സയിലാണ്. ഇതില്‍ മൂന്ന് പേര്‍ മലയാളികളും മറ്റ് ആളുകള്‍ അതിഥി തൊഴിലാളികളുമാണ്. ജില്ലയില്‍ 2023ലാണ് അതിഥി തൊഴിലാളികളില്‍ ആദ്യമായി കുഷ്ഠരോഗം സ്ഥിരീകരിച്ചത്.</p>
<p>കഴിഞ്ഞ വര്‍ഷം 415 പേര്‍ക്ക് ക്ഷയരോഗവും പിടിപെട്ടിരുന്നു. ചൂട് കൂടുന്നതിനാല്‍ ജലജന്യ രോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ ഒഴിവാക്കി ഉടന്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുടെ സഹായം തേടണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 8 എംപിമാർക്ക് സസ്‌പെൻഷൻ</title>
<link>https://thekeralajournal.com/1643</link>
<guid>https://thekeralajournal.com/1643</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698205f450ec2.jpg" length="123500" type="image/jpeg"/>
<pubDate>Tue, 03 Feb 2026 19:58:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സസ്‌പെൻഷൻ നടപടി നേരിടേണ്ടി വന്നു.</p>
<p>സഭയിൽ ബഹളത്തിനിടെ ചില അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറുകയും കടലാസുകൾ കീറിയെറിയുകയും ചെയ്തതിനെതിരെയാണ് നടപടി. നിലവിലെ സമ്മേളന കാലയളവ് അവസാനിക്കുന്നതുവരെ സസ്‌പെൻഷൻ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.</p>
<p>അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ.</p>
<p>സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തി.</p>]]> </content:encoded>
</item>

<item>
<title>ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പദ്ധതി: പേര് നിർദേശിക്കാൻ അവസരം</title>
<link>https://thekeralajournal.com/1642</link>
<guid>https://thekeralajournal.com/1642</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6981e5644db90.jpg" length="53460" type="image/jpeg"/>
<pubDate>Tue, 03 Feb 2026 17:39:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.</p>
<p>വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ</p>
<p>' നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.</p>
<p>💡പദ്ധതിക്ക് പേര് നിർദേശിക്കാം.. ✍️</p>
<p>ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.</p>
<p>നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.</p>
<p>സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.</p>
<p>ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.</p>
<p>📜 വിശദാംശങ്ങൾ ഉടൻ:-</p>
<p>പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്.</p>
<p>നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.</p>
<p>നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം..</p>
<p></p>]]> </content:encoded>
</item>

<item>
<title>വീണ്ടും കോൺഗ്രസിൽ സജീവമാകും : ഇഎം അഗസ്തി</title>
<link>https://thekeralajournal.com/1641</link>
<guid>https://thekeralajournal.com/1641</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6981e207d0743.jpg" length="88601" type="image/jpeg"/>
<pubDate>Tue, 03 Feb 2026 17:25:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇഎം അഗസ്തി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തുന്നു.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.</p>
<p>പോസ്റ്റ് ഇങ്ങനെ "ആദരണീയനായ ശ്രീ രമേശ് ചെന്നിത്തലയുടെ സ്നേഹ നിർബന്ധങ്ങൾക്ക് വഴങ്ങുന്നു. ഹൃദയത്തിലാണ് കോൺഗ്രസ്." കൂടുതൽ സജീവമാകും.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_6981e2306906d.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇമെയിൽ വഴി ബോംബ് ഭീഷണി : ജില്ലയിൽ വ്യാപക പരിശോധന</title>
<link>https://thekeralajournal.com/1640</link>
<guid>https://thekeralajournal.com/1640</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6981df262f194.jpg" length="55516" type="image/jpeg"/>
<pubDate>Tue, 03 Feb 2026 17:12:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബോംബ് ഭീഷണിയെ തുടർന്ന് ഇടുക്കി ജില്ലയിൽ വ്യാപക പരിശോധന. ഇമെയിൽ വഴി ലഭിച്ച ഭീഷണി സന്ദേശത്തെ തുടർന്നാണ് സുരക്ഷാ സേനകൾ പരിശോധന ശക്തമാക്കിയത്.</p>
<p>ഇടുക്കി ജില്ലാ കളക്‌ട്രേറ്റ്, മുട്ടം കോടതി, ഇടുക്കി ഡാം, മുല്ലപ്പെരിയാർ ഡാം എന്നിവിടങ്ങളിലേക്കാണ് നിലവിൽ ബോംബ് ഭീഷണി ഉണ്ടായിരിക്കുന്നത്. ബോംബ് സ്ക്വാഡ് ജില്ലാ ചാർജ് ഓഫീസർ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം ജില്ലാ കളക്‌ട്രേറ്റിൽ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.</p>
<p>ഭീഷണി നേരിടുന്ന മറ്റ് സ്ഥലങ്ങളിലും പൊലീസ്, ബോംബ് സ്ക്വാഡ് സംഘങ്ങൾ പരിശോധന തുടരുകയാണ്. കളക്‌ട്രേറ്റിൽ ബോംബ് കണ്ടെത്തുന്നതിനുള്ള പരിശീലനം നേടിയ മാഗി, ഡോളി എന്നീ നായകളെയും പരിശോധനയ്ക്ക് നിയോഗിച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ ശക്തമാക്കി പരിശോധന തുടരുന്നതായി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ കേരളോത്സവം: വടംവലിയിൽ  മികച്ച പ്രകടനവുമായി ഉപ്പുതറ സ്കൂൾ ടീം</title>
<link>https://thekeralajournal.com/1639</link>
<guid>https://thekeralajournal.com/1639</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6981590f81848.jpg" length="99802" type="image/jpeg"/>
<pubDate>Tue, 03 Feb 2026 07:40:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ നടന്ന ഇടുക്കി ജില്ലാ കേരളോത്സവത്തിൽ വടംവലി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഉപ്പുതറ സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി. സംസ്ഥാനതല മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിക്കാൻ ടീമിന് യോഗ്യത ലഭിച്ചു.</p>
<p>അമൃത്, ആൻസൺ, അഭിന്‍, അരുണ്‍, ആരോൺ, അബി, നാഥൻ, ജെയിംസൺ എന്നിവരാണ് കട്ടപ്പന ബ്ലോക്കിനെ പ്രതിനിധീകരിച്ച് മത്സരത്തിന് ഇറങ്ങിയത്. ഉപ്പുതറ സെൻറ്.ഫിലോമിനാസ് സ്കൂളിലെ വടംവലി ടീമിലെ അംഗങ്ങളാണ് ഇവർ.</p>
<p>ഈ ഇനത്തിൽ നെടുങ്കണ്ടം ബ്ലോക്ക് രണ്ടാം സ്ഥാനവും ഇടുക്കി ബ്ലോക്ക് മൂന്നാം സ്ഥാനവും നേടി.</p>]]> </content:encoded>
</item>

<item>
<title>മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു; ആളപായമില്ല</title>
<link>https://thekeralajournal.com/1638</link>
<guid>https://thekeralajournal.com/1638</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698153247e02f.jpg" length="59643" type="image/jpeg"/>
<pubDate>Tue, 03 Feb 2026 07:15:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മുണ്ടക്കയം ടൗണിൽ സംഭവം നടന്നത്. കുമളിയിൽ നിന്ന് എത്തിയ വിനോദയാത്ര സംഘത്തിന്റെ ബസായിരുന്നു ഇത്.</p>
<p>ബസിനകത്ത് 45 അംഗ സംഘമുണ്ടായിരുന്നെങ്കിലും യാത്രക്കാർ സമയബന്ധിതമായി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. കോട്ടയം സ്വദേശികളുടെ ‘മോക്ഷ’ എന്ന ടൂറിസ്റ്റ് ബസാണ് പൂർണമായും കത്തി നശിച്ചത്. ബസ് മധുരയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു.</p>
<p>ബസിന്റെ അടിഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങി. തുടർന്ന് കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ബസ് മുഴുവനായും തീകൊളുത്തി നശിക്കുകയായിരുന്നു.</p>
<p>വാഹനത്തിൽ മുൻപ് തന്നെ ചില സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നുവെന്ന് യാത്രക്കാർ അറിയിച്ചു. യാത്രക്കിടയിൽ പല സ്ഥലങ്ങളിലും ബസ് നിർത്തേണ്ട സാഹചര്യം ഉണ്ടായിരുന്നുവെന്നും സംഘം വ്യക്തമാക്കി.</p>
<p>അപകടത്തിൽ ആർക്കും പരുക്കുകളില്ല.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ വികസന സമിതി യോഗം നടന്നു</title>
<link>https://thekeralajournal.com/1637</link>
<guid>https://thekeralajournal.com/1637</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69814efdc361c.jpg" length="61349" type="image/jpeg"/>
<pubDate>Tue, 03 Feb 2026 06:57:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുള്ള ജില്ലാ വികസന സമിതി യോഗം കലക്ട്രേറ്റ് ഹാളിൽ വച്ച് നടന്നു.ഇടുക്കി ജില്ലാ കലക്ടർ ഡോ.ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി. ജേക്കബ്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു</p>
<p>വിവിധ വകുപ്പുകൾ അഞ്ച് വർഷത്തേക്കായി ആസൂത്രണം ചെയ്ത പദ്ധതികളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി ആറിന് വികസന സെമിനാർ നടക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജലക്ഷാമം തടയുന്നതിനായി ജില്ലയിലെ കനാലുകളുടെ വിവരങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ ഇറിഗേഷൻ വകുപ്പ് റിപ്പോർട്ട് സമർപ്പിക്കണമെന്നും, സ്ത്രീകൾക്കും കുട്ടികൾക്കും കൂടുതൽ സൗകര്യപ്രദമായ ശൗചാലയങ്ങൾ ആറുമാസത്തിനകം പൂർത്തിയാക്കണമെന്നും കളക്ടർ നിർദേശിച്ചു.</p>
<p>കഞ്ഞിക്കുഴി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മുടങ്ങി കിടക്കുന്ന കിടത്തി ചികിത്സ ഫെബ്രുവരി 15 മുതൽ പുനരാരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ജില്ലാ വികസന സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കിടത്തി ചികിത്സ ഉടൻ ആരംഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.</p>
<p>ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പാൽക്കുളമേട് വ്യൂ പോയിന്റ് സന്ദർശകർക്കായി തുറന്ന് നൽകുന്നതിനുള്ള നടപടി ഫെബ്രുവരി 10ന് മുൻപായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു. ഇതിന് കോട്ടയം ഡി.എഫ്.ഒയെ ചുമതലപ്പെടുത്തിയതായും വനംവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വ്യൂ പോയിന്റ് തുറക്കാൻ തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.</p>
<p>രാജാക്കാട് സെക്ഷൻ പരിധിയിലെ സ്‌കൂൾ കെട്ടിടങ്ങളുടെ മുകളിലൂടെ കടന്നുപോകുന്ന അപകടകരമായ ഇലക്‌ട്രിക് ലൈൻ മാറ്റിയതായി കെ.എസ്.ഇ.ബി അറിയിച്ചു. വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന 61 അംഗനവാടികൾക്ക് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നതായി വനിതാ ശിശു വികസന വകുപ്പ് അറിയിച്ചു.</p>
<p>അടുത്ത അധ്യയന വർഷത്തിന് മുൻപ് ജില്ലയിലെ എല്ലാ സ്‌കൂളുകളുടെയും ഫിറ്റ്‌നസ് അപേക്ഷ മാർച്ച് 31ന് മുൻപായി സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ചു.</p>
<p>സമ്പൂർണ്ണത അഭിയാൻ 2.0 അസ്പിരേഷണൽ ബ്ലോക്ക് പ്രോഗ്രാമിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫസർ ഷീല സ്റ്റീഫൻ നിർവഹിച്ചു. ഐടി മിഷൻ ‘നമ്മുടെ കേരളം’ സേവന വിതരണ പ്ലാറ്റ്‌ഫോമിന്റെ സോഫ്റ്റ്‌വെയർ അവതരണവും കുട്ടികൾക്കായുള്ള പ്രത്യേക ലഹരി വിമുക്ത ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയും യോഗത്തിൽ നടന്നു.</p>]]> </content:encoded>
</item>

<item>
<title>ലാബുകളിൽ ആരോഗ്യവകുപ്പിന്റെ മിന്നൽ പരിശോധന; മൂന്ന് ലാബുകൾ അടച്ചുപൂട്ടി</title>
<link>https://thekeralajournal.com/1636</link>
<guid>https://thekeralajournal.com/1636</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69814c6ab6d76.jpg" length="64015" type="image/jpeg"/>
<pubDate>Tue, 03 Feb 2026 06:46:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ മേഖലയിലെ രജിസ്‌ട്രേഷൻ ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത മെഡിക്കൽ ലാബുകളിൽ ആരോഗ്യവകുപ്പ് മിന്നൽ പരിശോധന നടത്തി. കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് 2018 പ്രകാരം രജിസ്‌ട്രേഷൻ നിർബന്ധമായിരിക്കെ നിയമലംഘനം നടത്തിയ സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.</p>
<p>പരിശോധനയിൽ 2018ൽ കാലഹരണപ്പെട്ട ടൈഫോയിഡ്, മഞ്ഞപിത്തം, എലിപ്പനി, ഡെങ്കി തുടങ്ങിയ രോഗങ്ങൾ നിർണയിക്കുന്ന ടെസ്റ്റ് കിറ്റുകളും റീജന്റുകളും ഉപയോഗിച്ച് രോഗനിർണയം നടത്തുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ ടൗണിലെ മൂന്ന് മെഡിക്കൽ ലാബുകൾക്ക് സ്റ്റോപ്പ് മെമ്മോ നൽകി അടച്ചുപൂട്ടി.</p>
<p>തുടർ പരിശോധനകൾ തുടരുകയാണെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ വണ്ടിപ്പെരിയാർ ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജിമോൻ അറിയിച്ചു. ലാബ് ടെക്‌നിഷ്യൻ എം. രാജ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ റൊണാൾഡ്, ട്വിങ്കൾ തോമസ്, അഞ്ജലി, അരവിന്ദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ദന്ത ആശുപത്രി ഉൾപ്പെടെ പതിനേഴ് സ്ഥലങ്ങളിൽ പരിശോധന നടത്തിയതായി അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>വൈബ് 4 വെൽനെസ് &amp;amp; റെയ്‌സ് ടു ഹെൽത്ത് പ്രോഗ്രാം മൂലമറ്റത്ത് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1635</link>
<guid>https://thekeralajournal.com/1635</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69814be56545e.jpg" length="98052" type="image/jpeg"/>
<pubDate>Tue, 03 Feb 2026 06:44:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം ഹെൽത്ത് ബ്ലോക്കും തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി, ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഇടുക്കി ആരോഗ്യ കേരളത്തിന്റെയും സഹകരണത്തോടെ മൂലമറ്റം സെന്റ് ജോസഫ് ഓട്ടോണോമസ് കോളേജിൽ സംഘടിപ്പിച്ച “വൈബ് 4 വെൽനെസ് ആൻഡ് റെയ്‌സ് ടു ഹെൽത്ത്” പ്രോഗ്രാം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ഉദ്ഘാടനം ചെയ്തു.</p>
<p>അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സതീഷ് കെ.എൻ മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. ഖയസ് ഇ.കെ വിഷയാവതരണം നടത്തി.</p>
<p>“വൈബ് ഫോർ വെൽനെസ്” എന്ന ആശയം മുൻനിർത്തി കോട്ടയം മെഡിക്കൽ കോളേജിന്റെ മുൻ പ്രിൻസിപ്പലും നിലവിൽ അൽ അസർ മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ പ്രഫ. ജോസ് ജോസഫ് ബോധവൽക്കരണ ക്ലാസ് നയിച്ചു.</p>
<p>സമ്മേളനത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സ്റ്റീഫൻ ജോർജ്, അറക്കുളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പകുമാർ പി.ഡി, ഗ്രാമപഞ്ചായത്ത് മെമ്പർ പി.എ വേലുകുട്ടൻ, മുട്ടം ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. പ്രിൻസ് കെ. മറ്റം, അറക്കുളം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ചിന്റു ടോജൻ, സെന്റ് ജോസഫ് കോളേജ് ബർസാർ ഫാ. ബോബിൻ കുമരേറ്റ്, കോളേജ് പ്രിൻസിപ്പൽ ഡോ. ജോസഫ് ജോർജ്, സെന്റ് ജോസഫ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.</p>
<p>ആരോഗ്യ സന്ദേശ റാലി ജില്ലാ പഞ്ചായത്ത് മെമ്പർ സജി പി ജോസ് ഫ്ലാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി ജീവിതശൈലി രോഗ നിർണയ ക്യാമ്പും കാഴ്ച പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന സർചാർജ് കുറഞ്ഞു : ഫെബ്രുവരിയിൽ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.</title>
<link>https://thekeralajournal.com/1634</link>
<guid>https://thekeralajournal.com/1634</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ffe6d7904f.jpg" length="69489" type="image/jpeg"/>
<pubDate>Mon, 02 Feb 2026 07:01:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫെബ്രുവരിയിൽ വൈദ്യുതി ബിൽ കുറയും. കെഎസ്ഇബിയുടെ പ്രതിമാസ ബില്ലിങ് ഉപഭോക്താക്കൾക്ക് ഫെബ്രുവരിയിൽ ഇന്ധന സർചാർജ് ഉണ്ടായിരിക്കില്ല. ദ്വൈമാസ ബില്ലിംഗ് ഉപഭോക്താക്കളിൽ നിന്നും യൂണിറ്റിന് 4 പൈസ മാത്രമായിരിക്കും ഇന്ധന സർചാർജ് ഈടാക്കുക. ജനുവരിയിൽ ഇത് യഥാക്രമം 8 പൈസയും 7 പൈസയുമായിരുന്നു.</p>
<p>ഇന്ധന സർചാർജ് കുറഞ്ഞതിനാൽ ഫെബ്രുവരി മാസത്തിലെ വൈദ്യുതി ബില്ലിൽ കുറവുണ്ടാകും.</p>
<p>കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ചട്ടങ്ങൾ അനുസരിച്ച് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ താരിഫ് റെഗുലേഷൻ 87-ാം ചട്ടം പരിഷ്‌കരിച്ച് 2023 മെയ് 29ന് പുറപ്പെടുവിച്ച KSERC Terms and Conditions of Tariff Amendment Regulations പ്രകാരം ഏപ്രിൽ 2023 മുതൽ ഇന്ധനവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ കാരണം വൈദ്യുതി വിലയിൽ ഉണ്ടാകുന്ന വ്യതിയാനങ്ങൾ ഇന്ധന സർചാർജായി പ്രതിമാസം ഉപഭോക്താക്കളിലേക്ക് കൈമാറാൻ വിതരണ ലൈസൻസികളെ അനുവദിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു.</p>
<p>ഇതുപ്രകാരം ഡിസംബർ മാസത്തെ വൈദ്യുതി വാങ്ങൽ ചെലവിൽ ഉണ്ടായ വർദ്ധന കണക്കാക്കിയാണ് ഫെബ്രുവരിയിലെ ഇന്ധന സർചാർജ് നിശ്ചയിച്ചിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: ദേവൻ വി.എസ് മിസ്റ്റർ ഇടുക്കി</title>
<link>https://thekeralajournal.com/1633</link>
<guid>https://thekeralajournal.com/1633</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ffd479e857.jpg" length="124253" type="image/jpeg"/>
<pubDate>Mon, 02 Feb 2026 06:56:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ്: അടിമാലിയിൽ നടന്ന ശരീരസൗന്ദര്യമത്സരത്തിൽ ദേവൻ വി.എസ് മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ടു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 33 ക്ലബ്ബുകളിൽ നിന്നായി 200ലധികം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. അടിമാലി പഞ്ചായത്ത് ടൗൺഹാളിൽ നടന്ന പരിപാടി പ്രശസ്ത ചലച്ചിത്ര താരം റിയാസ് ഖാൻ ഉദ്ഘാടനം ചെയ്തു.</p>
<p>ചാമ്പ്യൻഷിപ്പിൽ ഉപ്പുതറ മോൺസ്റ്റർ മൗണ്ടൻ ജിമ്മിലെ ദേവൻ വി.എസ് ‘മിസ്റ്റർ ഇടുക്കി’യായി തിരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ വിഭാഗത്തിൽ മുണ്ടിയരുമ ഓറിയോൺ ഫിറ്റ്നസിലെ അരുണിമ ബൈജു ‘മിസ് ഇടുക്കി’യായി തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>വിവിധ വിഭാഗങ്ങളിലെ ചാമ്പ്യന്മാർ:</p>
<p>അഭയ് ബിജു (സബ് ജൂനിയർ, ഈഗിൾ ഫിറ്റ്നസ് വണ്ടിപെരിയാർ)</p>
<p>രാഹുൽ വിജയൻ (ജൂനിയർ, എക്സ്പോസ് ജിം തൊടുപുഴ)</p>
<p>പ്രിൻസ് (മാസ്റ്റേഴ്സ്, പെർഫെക്ട് സ്റ്റാൻഡേർഡ് ജിം രാജാക്കാട്)</p>
<p>മിഥുൻ കെ.ജി (മെൻസ് സ്പോർട്സ് ഫിസിക്, ബി ഫിറ്റ് ആനച്ചാൽ)</p>
<p>ഓവറോൾ ചാമ്പ്യന്മാരായി ഒനിയേഴ്സ് ജിം കട്ടപ്പനയും രണ്ടാം സ്ഥാനക്കാരായി കട്ടപ്പന യു.എഫ്.സി ജിമ്മിനെയും തിരഞ്ഞെടുത്തു. മത്സരത്തിലെ മികച്ച പെർഫോമറായി അടിമാലി ബോഡി ക്രാഫ്റ്റ് ജിമ്മിലെ അതുൽ കൃഷ്ണ തിളങ്ങി. വിജയികൾക്ക് ക്യാഷ് പ്രൈസുകളും സമ്മാനങ്ങളും വിതരണം ചെയ്തു.</p>
<p>ബോഡി ബിൽഡിംഗ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എബിനേസർ പ്രകാശ്, സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജിമോൻ, ജില്ലാ ട്രഷറർ ശ്രീജിത്ത് വണ്ണപ്പുറം, വേൾഡ് ചാമ്പ്യൻ സുരേഷ് കുമാർ, അർജുന അവാർഡ് ജേതാവ് ടി.വി പോളി, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ബാബു ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.</p>
<p>ജില്ലാ ചാമ്പ്യൻഷിപ്പിൽ വിജയികളായവർ ഫെബ്രുവരി 28, മാർച്ച് 1 തീയതികളിൽ തൃശ്ശൂരിൽ നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.</p>]]> </content:encoded>
</item>

<item>
<title>പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി</title>
<link>https://thekeralajournal.com/1632</link>
<guid>https://thekeralajournal.com/1632</guid>
<description><![CDATA[ വെട്ടിക്കുഴിക്കവല ഹാപ്പിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് കട്ടപ്പന കെ.എസ്.ഇ.ബി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ffbd6368f4.jpg" length="127621" type="image/jpeg"/>
<pubDate>Mon, 02 Feb 2026 06:50:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെട്ടിക്കുഴക്കവലയിൽ പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചതോടെ പ്രദേശത്തെ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരമായി. ഹാപ്പിനഗർ റെസിഡന്റ്സ് അസോസിയേഷന്റെ നിരന്തര പരിശ്രമത്തിനൊടുവിലാണ് കട്ടപ്പന കെ.എസ്.ഇ.ബി പുതിയ ട്രാൻസ്‌ഫോർമർ സ്ഥാപിച്ചത്.</p>
<p>പ്രദേശവാസിയായ ഐക്കര ബിജുവാണ് ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടുനൽകിയത്. കട്ടപ്പന ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർ ലൈജു ജോസഫ് സ്വിച്ച് ഓൺ ചെയ്തു.</p>
<p>അനുമോദന യോഗത്തിൽ അസോസിയേഷൻ പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ലിസി ജോണി, സിജു ചക്കുംമൂട്ടിൽ, രാജൻ കാലാച്ചിറ, തോമസ് കളപ്പുര, റോബിൻ കോട്ടക്കുഴി, വിജി ഐസക്ക്, കെ.കെ. ഷാജി, അഭിലാഷ് കുളമാക്കൽ, ശ്രീകാന്ത് മുതിരമല, ജോജോ കളപ്പുര എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>സമര പ്രചരണ വാഹന ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി</title>
<link>https://thekeralajournal.com/1631</link>
<guid>https://thekeralajournal.com/1631</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ffa82f0a6f.jpg" length="123681" type="image/jpeg"/>
<pubDate>Mon, 02 Feb 2026 06:44:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള കോഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ തെക്കൻ മേഖല സമര പ്രചരണ വാഹന ജാഥയ്ക്ക് കട്ടപ്പനയിൽ സ്വീകരണം നൽകി. സംസ്ഥാന പ്രസിഡന്റ് എം. സുകുമാരനാണ് ജാഥ ക്യാപ്റ്റൻ.</p>
<p>സ്വീകരണ യോഗം സംസ്ഥാന കമ്മിറ്റിയംഗം അവിര ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നായി സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം വണ്ടിപ്പെരിയാറിൽ ജില്ലാതല സമാപനം നടക്കും. തുടർന്ന് ഫെബ്രുവരി 23 മുതൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.</p>
<p>കട്ടപ്പനയിലെ സ്വീകരണയോഗത്തിൽ ജില്ലാ പ്രസിഡന്റ് ജോസ് കലയത്തിനാൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ക്യാപ്റ്റൻ കെ. എം. തോമസ്, ടി. വി. പൗലോസ്, ടി. കെ. ജോസ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന പദ്ധതി ഉടൻ : മന്ത്രി ആർ. ബിന്ദു</title>
<link>https://thekeralajournal.com/1630</link>
<guid>https://thekeralajournal.com/1630</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ff9bfe2275.jpg" length="101205" type="image/jpeg"/>
<pubDate>Mon, 02 Feb 2026 06:41:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അപേക്ഷിച്ച എല്ലാ ഭിന്നശേഷിക്കാർക്കും മുചക്ര സ്‌കൂട്ടർ ലഭ്യമാക്കുന്ന ബൃഹത്പദ്ധതി ഉടൻ സാക്ഷാത്കരിക്കപ്പെടുമെന്ന് മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുമ്പോഴായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പദ്ധതിക്കായി സർക്കാർ 23.85 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു.</p>
<p>സംസ്ഥാനം ഭിന്നശേഷി സൗഹൃദമാക്കുന്നതിന് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തിയിട്ടുള്ളതെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.</p>
<p>ജില്ലാ പഞ്ചായത്ത് അങ്കണത്തിൽ നടന്ന ചടങ്ങിൽ കോർപ്പറേഷന്റെ ഓഫീസ് ശിലാസ്ഥാപന അനാച്ഛാദനവും സഹായ ഉപകരണ ക്ഷേമപദ്ധതി ആനുകൂല്യ വിതരണത്തിന്റെ ഉദ്ഘാടനവും മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ മുഖ്യാതിഥിയായിരുന്നു.</p>
<p>കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാഡാളി എം.വി, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, വാഴത്തോപ്പ് പഞ്ചായത്തംഗം അമ്മിണി ജോസ്, ജില്ലാസാമൂഹ്യനീതി ഓഫീസർ വി.എ. ഷംനാദ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ അനിത ദീപ്തി, ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, ഭിന്നശേഷി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിന് നിരാശ സമ്മാനിച്ച് കേന്ദ്ര ബജറ്റ്</title>
<link>https://thekeralajournal.com/1629</link>
<guid>https://thekeralajournal.com/1629</guid>
<description><![CDATA[ എയിംസിനും അതിവേഗ റെയിൽപാതയ്ക്കും പ്രഖ്യാപനമില്ല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697f10f70662c.jpg" length="97747" type="image/jpeg"/>
<pubDate>Sun, 01 Feb 2026 14:08:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും അതിവേഗ റെയിൽപാതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു പ്രഖ്യാപനവും ഇല്ലാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന് സമ്പൂർണ നിരാശയായി. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതോടെ കേരളത്തെ തഴഞ്ഞുവെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്.</p>
<p>വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ ബജറ്റ് പ്രസംഗം അവസാനിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.</p>
<p>കേരളത്തിന് ലഭിച്ച പ്രധാന പ്രഖ്യാപനം: അപൂർവ്വ ധാതു കോറിഡോർ</p>
<p>കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അപൂർവ്വ ധാതുക്കളുടെ കോറിഡോർ പ്രഖ്യാപിച്ചതാണ് കേരളവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനം. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി രൂപീകരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കടലാമ സംരക്ഷണത്തിനായി കേരളത്തിലും കർണ്ണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിൽ കടലാമ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സംസ്ഥാനങ്ങൾക്ക് പദ്ധതിവിഹിതം 50 ശതമാനം ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.</p>
<p>ബജറ്റിലെ പ്രധാന പദ്ധതികൾ</p>
<p>സുസ്ഥിര വളർച്ചയും ജനപങ്കാളിത്തവും ഉറപ്പാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ആഗോള ബയോ ഫാർമ ഉത്പാദന ഹബ്ബായി ഇന്ത്യയെ മാറ്റുക, സെമി കണ്ടക്ടർ മിഷന് 40,000 കോടി, ചെറുകിട വ്യവസായത്തിന് 10,000 കോടി, ടെക്സ്റ്റൈൽ മേഖലയ്ക്ക് അഞ്ച് പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.</p>
<p>കായിക ഉപകരണ നിർമ്മാണത്തിന് പ്രത്യേക പദ്ധതി, ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികൾ, അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ, എല്ലാ ജില്ലകളിലും വനിത ഹോസ്റ്റലുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.</p>
<p>ജനക്ഷേമ നടപടികളും നികുതി ഇളവുകളും</p>
<p>അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയുമെന്ന പ്രഖ്യാപനം ജനങ്ങൾക്ക് ആശ്വാസമായി. വിദേശ വിനോദയാത്ര പാക്കേജിനും വിദേശ വിദ്യാഭ്യാസത്തിനുമായി ഈടാക്കുന്ന ടിസിഎസ് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. ഇതോടെ വിദേശത്ത് പഠിക്കുന്ന കുട്ടികൾക്കായി പണമയക്കുന്ന മാതാപിതാക്കൾക്ക് ഗുണമാകും.</p>
<p>വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയതും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടിയതും ബജറ്റിലെ ശ്രദ്ധേയ തീരുമാനങ്ങളാണ്.</p>
<p>ഡേറ്റ സെന്റർ സ്ഥാപിച്ച് ക്ലൗഡ് സേവനം നൽകുന്ന കമ്പനികൾക്ക് 2047 വരെ നികുതി ഇളവ്, 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കൽ, അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾക്ക് നികുതി ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായി.</p>
<p>ടൂറിസം, വിദ്യാഭ്യാസ മേഖലകൾക്കും പരിഗണന</p>
<p>ടൂറിസം രംഗത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കുമെന്നും 10,000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേന്ദ്ര ബജറ്റ് 2026: മദ്യത്തിനും ധാതുക്കൾക്കും വില കൂടും; വിദേശ യാത്രയും മരുന്നുകളും ചെലവ് കുറയും</title>
<link>https://thekeralajournal.com/1628</link>
<guid>https://thekeralajournal.com/1628</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697f100ab0eaa.jpg" length="66980" type="image/jpeg"/>
<pubDate>Sun, 01 Feb 2026 14:04:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര ബജറ്റ് 2026 പ്രഖ്യാപനത്തിന് പിന്നാലെ നികുതി പരിഷ്‌കരണങ്ങൾ മൂലം വിപണിയിൽ വില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയതോടെ വില വർധിക്കുമ്പോൾ, അത്യാവശ്യ മേഖലകളിലും പുതുഊർജ്ജ രംഗത്തും ഇളവുകൾ പ്രഖ്യാപിച്ചതോടെ വില കുറയാൻ ഇടയുണ്ട്.</p>
<p>വില കൂടാൻ സാധ്യതയുള്ളവ</p>
<p>ബജറ്റിൽ പുകയില ഉൽപ്പന്നങ്ങൾക്കുള്ള നികുതി വർധിപ്പിച്ചതോടെ സിഗരറ്റ്, പാൻ മസാല, ഗുട്ഖ തുടങ്ങിയവയ്ക്ക് വില ഉയരും. കൂടാതെ മദ്യത്തിനും പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത മദ്യത്തിനും ഇനി കൂടുതൽ ചെലവാകും.</p>
<p>ഇതോടൊപ്പം സ്ക്രാപ്പുകൾ, ധാതുക്കൾ, ഫോർവേർജ് ട്രേഡിങ് മേഖലയിൽ ഉൾപ്പെടുന്ന ചില ഉൽപ്പന്നങ്ങൾക്കും നികുതി വർധനവ് ബാധകമാകുന്നതിനാൽ വില കൂടാൻ സാധ്യതയുണ്ട്. ആഡംബര വസ്തുക്കൾ, ചില രാസവസ്തുക്കൾ, മെഷീനുകൾ എന്നിവയിലും വില വർധനവ് പ്രതീക്ഷിക്കാം.</p>
<p>വില കുറയാൻ സാധ്യതയുള്ളവ</p>
<p>ബജറ്റിൽ 17 കാൻസർ മരുന്നുകൾക്കും ചില പ്രമേഹ മരുന്നുകൾക്കും നികുതി ഇളവ് നൽകിയതോടെ ഇവയുടെ വില കുറയാം. സമുദ്രോത്പന്നങ്ങൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയവയ്ക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>വിദേശ യാത്രാ പാക്കേജുകൾക്കും വിദേശ വിദ്യാഭ്യാസ ചെലവുകൾക്കും കുറവ് വരാനിടയുണ്ട്. ചെരുപ്പ്, ലെതർ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങളുടെ കയറ്റുമതി മേഖല എന്നിവക്കും ഇളവ് ലഭിക്കും.</p>
<p>പുതുഊർജ്ജ രംഗത്ത് സോളർ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ, ലിഥിയം ഘടകങ്ങൾ എന്നിവയുടെ വില കുറയാൻ സാധ്യതയുണ്ട്. എയർക്രാഫ്റ്റ് ഉപകരണങ്ങൾക്കും വിമാന ഭാഗങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്.</p>
<p>ബജറ്റിലെ നികുതി മാറ്റങ്ങൾ വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമായേക്കും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ വീണ്ടും തെളിയിച്ചു—മതം മനുഷ്യരെ വേർതിരിക്കാൻ അല്ല, ഹൃദയങ്ങളെ ചേർക്കാനാണ്.</title>
<link>https://thekeralajournal.com/1627</link>
<guid>https://thekeralajournal.com/1627</guid>
<description><![CDATA[ ഭഗവാൻ്റെ തിടമ്പേറ്റാൻ വന്ന ഗജവീരന് സ്വീകരണം നൽകുന്ന വികാരിയച്ചനും പള്ളി കമ്മിറ്റി അംഗങ്ങളും.ഇത് ഇരട്ടയാറിൻറെ മാത്രം കഥ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697edfb27ccb8.jpg" length="124472" type="image/jpeg"/>
<pubDate>Sun, 01 Feb 2026 10:11:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : ഇന്നലെ ജനുവരി 31, 2026-ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി തിരുനാൾ ആഘോഷങ്ങളിലായിരുന്നു. അതേ ദിവസമാണ് സമീപത്തെ തുളസിപ്പാറ ശ്രീ സുബ്രഹ്മണ്യ മഹാക്ഷേത്രത്തിലെ ഉത്സവവും നടക്കുന്നത്. രണ്ട് വിശ്വാസാഘോഷങ്ങൾ ഒരേ ദിവസം ഒരു നാടിന്റെ ശ്വാസമായി മാറുന്ന അപൂർവ കാഴ്ചയാണ് ഇന്നലെ ഇരട്ടയാർ കണ്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202602/image_870x_697edfc27b1c4.jpg" alt=""></p>
<p>തിരുനാളിന് കൊടിയേറി ആഘോഷമായ വിശുദ്ധ കുർബാന നടക്കുന്നതിനിടെയാണ് ക്ഷേത്ര ഉത്സവത്തിന് തിടമ്പേറ്റാൻ എത്തിയ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തന്റെ ഇരട്ടയാറിലേക്കുള്ള വരവ്.</p>
<p>ഇരട്ടയാർ ടൗണിൽ നൽകിയ സ്വീകരണത്തിൽ മതസൗഹൃദത്തിന്റെ മനോഹരമായ ഒരു ചിത്രം കൂടി പിറന്നു—ഗജവീരന് മധുരം നൽകി ആദരിച്ചു ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. സക്കറിയസ് കുമ്മുണ്പറമ്പിൽ ഒപ്പം ഇരട്ടയാർ പള്ളി കമ്മിറ്റി അംഗങ്ങളും.</p>
<p>ഇത് ഒരു ചടങ്ങ് മാത്രമല്ലായിരുന്നു; ഇരട്ടയാറിന്റെ ആത്മാവായിരുന്നു അത്.പള്ളിയിലെ പുണ്യാളന് വണക്കവും നൽകി ഗജവീരനും ആചാര്യ മര്യാദ നൽകി.</p>
<p>മതസൗഹൃദത്തിന്റെ കഥ അവിടെ അവസാനിച്ചില്ല. വൈകിട്ട് ആറുമണിക്ക് പള്ളിയിൽ നിന്നും ശാന്തിഗ്രാമിലേക്ക് തിരുനാൾ പ്രദക്ഷിണം പുറപ്പെടുമ്പോൾ, അതേ സമയം ഇരട്ടയാർ സാംസ്കാരിക നിലയത്തിൽ നിന്നും ആരംഭിക്കേണ്ടിയിരുന്ന ക്ഷേത്രത്തിലെ താലപ്പൊലി ഘോഷയാത്ര പള്ളിയിലെ പ്രദക്ഷിണം കടന്നുപോകുന്നതുവരെ അമ്പല കമ്മിറ്റി സ്നേഹപൂർവ്വം വൈകിപ്പിച്ചു.</p>
<p>അങ്ങിനെ, ഇരട്ടയാറിൽ വിശ്വാസങ്ങൾ മത്സരിക്കാതെ പരസ്പരം ആദരിച്ചപ്പോൾ ടൗണിൽ ഉണ്ടാകാൻ സാധ്യത ഉള്ള വലിയ തിരക്കും വാശിയേറിയ മത മത്സരങ്ങളുമെല്ലാം  ഒഴിവായി.</p>
<p>ഹിന്ദുവും ക്രിസ്ത്യനും മുസ്ലീവും സഹോദരങ്ങളെപ്പോലെ കൂടെയുണ്ടായിരിക്കുന്ന ഈ നാടിന്റെ കഥ കേരളത്തിന്റെ മതസൗഹൃദ പാരമ്പര്യത്തിന് ഒരു പുതിയ തെളിവായി മാറുന്നു.</p>
<p>ഇരട്ടയാർ പറയുന്നു—</p>
<p>ഇത് ഒരു ഗ്രാമത്തിന്റെ കഥ മാത്രമല്ല..ഞങ്ങൾ ഇങ്ങനെയാണ്....</p>
<p></p>]]> </content:encoded>
</item>

<item>
<title>കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഫെഡറേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/1626</link>
<guid>https://thekeralajournal.com/1626</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697eac720bbf8.jpg" length="101117" type="image/jpeg"/>
<pubDate>Sun, 01 Feb 2026 06:59:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വ്യാപാരി വ്യവസായി സമിതിയുടെ കാറ്റഗറി സംഘടനയായ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ് ഫെഡറേഷൻ (KTGF) ഇടുക്കി ജില്ലാ സമ്മേളനം ഫെബ്രുവരി 5 വ്യാഴാഴ്ച കട്ടപ്പനയിൽ നടക്കും.</p>
<p>കട്ടപ്പന സ്‌കൂൾകവലയിൽ സ്ഥിതിചെയ്യുന്ന RMS Spices ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.</p>
<p>KTGF ജില്ലാ പ്രസിഡന്റ് വി.എ അൻസാരി അധ്യക്ഷത വഹിക്കുന്ന യോഗം വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ല സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം സാജൻ കുന്നേൽ ഉദ്ഘാടനം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>ചിക്കൻപോക്സ് പടരുന്നു: ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം</title>
<link>https://thekeralajournal.com/1625</link>
<guid>https://thekeralajournal.com/1625</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ea6d433a25.jpg" length="67936" type="image/jpeg"/>
<pubDate>Sun, 01 Feb 2026 06:35:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ ചിക്കൻപോക്സ് വ്യാപിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പനി, ക്ഷീണം, ശരീരവേദന, തലവേദന, വിശപ്പില്ലായ്മ, ശരീരത്തിൽ കുമിളകൾ എന്നിവയാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും രോഗം പടരാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും അധികൃതർ അറിയിച്ചു.</p>
<p>ചിക്കൻപോക്സ് കുമിളകളിലെ സ്രവങ്ങളിൽ നിന്നും രോഗബാധിതർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. രോഗലക്ഷണങ്ങൾ പ്രകടമാകാൻ 10 മുതൽ 21 ദിവസം വരെ സമയമെടുക്കും. ശരീരത്തിൽ കുമിളകൾ പൊങ്ങുന്നതിന് രണ്ട് ദിവസം മുൻപും കുമിളകൾ ഉണങ്ങി രണ്ട് ദിവസം വരെയും രോഗം പകരാൻ സാധ്യതയുണ്ട്.</p>
<p>മുഖം, ഉദരം, നെഞ്ച്, കൈകാലുകൾ തുടങ്ങിയ ഭാഗങ്ങളിൽ തടിപ്പുകളായി തുടങ്ങി വെള്ളം നിറഞ്ഞ കുമിളകൾ രൂപപ്പെടും. നാല് മുതൽ ഏഴ് ദിവസത്തിനുള്ളിൽ അവ പൊട്ടുകയോ പൊറ്റയാകുകയോ ചെയ്യാം. ഒരു വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങൾ, ഗർഭിണികൾ, മുതിർന്ന പൗരന്മാർ, ദീർഘകാലമായി ശ്വാസംമുട്ട് അല്ലെങ്കിൽ ത്വക്ക് രോഗങ്ങൾ ഉള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്കു രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.</p>
<p>രോഗബാധിതർ വായുസഞ്ചാരമുള്ള മുറിയിൽ പൂർണ്ണ വിശ്രമം എടുക്കണം. ധാരാളം വെള്ളം കുടിക്കണം, പഴവർഗങ്ങൾ കഴിക്കാം. മറ്റുള്ളവരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും വസ്തുക്കളും പങ്കിടരുത്; ബ്ലീച്ചിംഗ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. ചൊറിച്ചിലിന് കലാമിൻ ലോഷൻ ഉപയോഗിക്കാം.</p>
<p>കുഞ്ഞുങ്ങളുടെ ശരീരം മൃദുവായ തുണികൊണ്ട് ഒപ്പിയെടുക്കണം. മുതിർന്നവർക്ക് ചൊറിച്ചിൽ കുറയ്ക്കാൻ സാധാരണ വെള്ളത്തിൽ കുളിക്കാം. നഖം വെട്ടി വൃത്തിയായി സൂക്ഷിക്കണം. കൈകൾ സോപ്പ് ഉപയോഗിച്ച് പതിവായി കഴുകണം. സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ നിർത്തരുതെന്നും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി</title>
<link>https://thekeralajournal.com/1624</link>
<guid>https://thekeralajournal.com/1624</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697ea598146d3.jpg" length="94217" type="image/jpeg"/>
<pubDate>Sun, 01 Feb 2026 06:30:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവത്തിന് കട്ടപ്പനയിൽ തുടക്കമായി. കട്ടപ്പന ഓസാനം സ്‌കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങ് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ധിക്ക് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ ഷൈനി റെജി സ്വാഗതവും ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ് നന്ദിയും പറഞ്ഞു.</p>
<p>ജില്ലാതലത്തിലെ വ്യക്തിഗത മത്സര വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ വിതരണം ചെയ്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പത്താം ക്ലാസ് സിലബസ് 25 ശതമാനം കുറയ്ക്കും: വിദ്യാഭ്യാസ മന്ത്രി</title>
<link>https://thekeralajournal.com/1623</link>
<guid>https://thekeralajournal.com/1623</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697dbb131f9e1.jpg" length="78031" type="image/jpeg"/>
<pubDate>Sat, 31 Jan 2026 13:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം/കൊല്ലം: സംസ്ഥാനത്ത് സ്കൂളുകളിലെ പഠനഭാരം കുറയ്ക്കാൻ വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിക്കുന്നു. പത്താം ക്ലാസിലെ സിലബസ് കുട്ടികൾക്ക് കൂടുതലാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ അടുത്ത വർഷം സിലബസ് 25 ശതമാനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.</p>
<p>പത്താം ക്ലാസ് സോഷ്യൽ സയൻസ് വിഷയത്തിലെ സിലബസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് പഠനഭാരം കുറയ്ക്കാനുള്ള തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>കൊല്ലം തേവലക്കരയിൽ വൈദ്യുതാഘാതമേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് കേരള സ്റ്റേറ്റ് ഭാരത് സൗകൗട്ട്സ് &amp; ഗൈഡ്സ് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽദാനം നിർവഹിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.</p>]]> </content:encoded>
</item>

<item>
<title>കാഞ്ഞാർ–പുള്ളിക്കാനം റോഡിന് 34 കോടി രൂപ അനുവദിച്ചു: ഡീൻ കുര്യാക്കോസ് എംപി</title>
<link>https://thekeralajournal.com/1622</link>
<guid>https://thekeralajournal.com/1622</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697d4cc7e9b1f.jpg" length="103321" type="image/jpeg"/>
<pubDate>Sat, 31 Jan 2026 05:59:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (CRIF) പദ്ധതിയിൽ ഉൾപ്പെടുത്തി കാഞ്ഞാർ–പുള്ളിക്കാനം റോഡിന് 34 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.</p>
<p>ടൂറിസം മേഖലയുടെ പ്രാധാന്യം കണക്കിലെടുത്താണ് പദ്ധതിക്ക് അംഗീകാരം ലഭിച്ചതെന്ന് എംപി വ്യക്തമാക്കി. വാഗമണ്ണിലേക്ക് തൊടുപുഴ ഭാഗത്തുനിന്ന് ഏറ്റവും കൂടുതൽ ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാനുളള പ്രധാന വഴിയാണ് കാഞ്ഞാർ–പുള്ളിക്കാനം റോഡ്.</p>
<p>നിലവിൽ മേജർ ഡിസ്ട്രിക്‌ട് റോഡ് വിഭാഗത്തിൽ ഉൾപ്പെടുന്ന 17.5 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റോഡ് ദേശീയപാത മാനദണ്ഡങ്ങൾ അനുസരിച്ച് ബി.എം.ബി.സി നിലവാരത്തിൽ നവീകരിച്ച് നിർമാണം നടത്തുമെന്നും എംപി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്: ജില്ലാ മത്സരം ഫെബ്രുവരി 3ന് കുട്ടിക്കാനം മരിയൻ കോളേജിൽ</title>
<link>https://thekeralajournal.com/1621</link>
<guid>https://thekeralajournal.com/1621</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697d4bca53020.jpg" length="78559" type="image/jpeg"/>
<pubDate>Sat, 31 Jan 2026 05:54:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിന്റെ സാമൂഹിക പുരോഗമന ചരിത്രം ആസ്പദമാക്കി സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് മത്സരത്തിന്റെ സ്‌കൂൾ, കോളേജ് തല ജില്ലാ മത്സരം ഫെബ്രുവരി 3ന് കുട്ടിക്കാനം മരിയൻ കോളേജിൽ നടക്കും.</p>
<p>സ്‌കൂൾ വിഭാഗത്തിൽ തൊടുപുഴ, കട്ടപ്പന വിദ്യാഭ്യാസ ജില്ലാതല മത്സരങ്ങളിൽ വിജയികളായ 20 ടീമുകൾ പങ്കെടുക്കും. കോളേജ് വിഭാഗത്തിൽ 60 ടീമുകൾ മത്സരത്തിനിറങ്ങും.</p>
<p>സ്‌കൂൾ തല മത്സരത്തിന്റെ രജിസ്‌ട്രേഷൻ രാവിലെ 9ന് ആരംഭിക്കും. മത്സരം രാവിലെ 10 മുതൽ നടക്കും. കോളേജ് തല മത്സരം ഉച്ചകഴിഞ്ഞ് 2ന് ആരംഭിക്കും.</p>
<p>സ്‌കൂൾ തല ഫൈനലിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 5 ലക്ഷം രൂപ, രണ്ടാം സ്ഥാനക്കാർക്ക് 3 ലക്ഷം രൂപ, മൂന്നാം സ്ഥാനക്കാർക്ക് 2 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രശസ്തിപത്രവും മെമന്റോയും സമ്മാനമായി നൽകും.</p>
<p>മെഗാ ക്വിസിന്റെ ആദ്യഘട്ടത്തിൽ ഹൈസ്‌കൂൾ, ഹയർ സെക്കണ്ടറി സ്‌കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ അയ്യായിരത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം അഞ്ച് ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ വിമുക്തി സെല്ലും എക്‌സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1620</link>
<guid>https://thekeralajournal.com/1620</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697d4af21c467.jpg" length="74574" type="image/jpeg"/>
<pubDate>Sat, 31 Jan 2026 05:51:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോളേജ് ഓഫ് എഞ്ചിനീയറിംഗ് മൂന്നാർ വിമുക്തി സെല്ലും എക്‌സൈസ് വകുപ്പും ചേർന്ന് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അഡ്വ. എ. രാജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോജു എം. ഐസക്ക് അധ്യക്ഷത വഹിച്ചു.</p>
<p>അസി. എക്‌സൈസ് കമ്മീഷണർ ഹരികുമാർ പി.എസ് മുഖ്യപ്രഭാഷണം നടത്തി. ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ പ്രൊഫ. അനീഷ് ആർ ‘വ്യായാമവും ലഹരിവിമുക്തിയും’ എന്ന വിഷയത്തിലും മൂന്നാർ ഹെൽത്ത് ഇൻസ്‌പെക്ടർ സെൽവദാസ് ‘രക്തദാനത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിലും ബോധവത്കരണ ക്ലാസുകൾ നയിച്ചു.</p>
<p>വിമുക്തി സെൽ കോർഡിനേറ്റർ അസി.പ്രൊഫ. അബ്ദുല്‍ സലാം കെ.കെ സ്വാഗതവും വിമുക്തി സെൽ വിദ്യാർത്ഥി അംഗം സുദേവ് കെ.ബി നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ജന്തുക്ഷേമ ദ്വൈവാരാചരണം: ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗക്ഷേമ സെമിനാർ</title>
<link>https://thekeralajournal.com/1619</link>
<guid>https://thekeralajournal.com/1619</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697d4a75b7f40.jpg" length="86881" type="image/jpeg"/>
<pubDate>Sat, 31 Jan 2026 05:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജന്തുക്ഷേമ ദ്വൈവാരാചരണത്തിന്റെ ഭാഗമായി ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മൃഗക്ഷേമ സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു.</p>
<p>ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബിജു ജെ. ചെമ്പരത്തി പദ്ധതി വിശദീകരണം നടത്തി. സെമിനാറിൽ സ്റ്റേറ്റ് എപ്പിഡെമിയോളജിസ്റ്റ് ഡോ. എസ്. നന്ദകുമാർ, ഡോ. നിഷ റെയ്ച്ചൽ, ഡോ. അനു സുധാകരൻ, ഫെഡറേഷൻ ഓഫ് അനിമൽ റൈറ്റ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് എം. എൻ. ജയചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിച്ചു.</p>
<p>ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവർത്തനത്തിനുള്ള പുരസ്‌കാരം കീർത്തിദാസിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സമ്മാനിച്ചു.</p>
<p>കോളേജ് വിദ്യാർത്ഥികൾ, വിവിധ പെറ്റ് ഷോപ്പ് ഉടമകൾ, ഡോഗ് ബ്രീഡേഴ്സ്, അനിമൽ വെൽഫെയർ ഓർഗനൈസേഷൻ പ്രതിനിധികൾ, മൃഗസ്‌നേഹികൾ, ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാന ബഡ്ജറ്റ് വ്യാപാരമേഖലയ്ക്ക് ഗുണകരമല്ല : തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം</title>
<link>https://thekeralajournal.com/1618</link>
<guid>https://thekeralajournal.com/1618</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697d49e1a6f73.jpg" length="77980" type="image/jpeg"/>
<pubDate>Sat, 31 Jan 2026 05:46:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന ബഡ്ജറ്റിൽ വ്യാപാരമാന്ദ്യം പരിഹരിക്കാനോ വ്യാപാരികളുടെ ക്ഷേമം ഉറപ്പാക്കാനോ ഉതകുന്ന പദ്ധതികൾ ഒന്നും ഉൾപ്പെടുത്തിയിട്ടില്ലെന്നത് അത്യന്തം നിരാശാജനകമാണെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.</p>
<p>മുൻവർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വ്യാപാരമേഖലയിൽ ഏകദേശം 30 ശതമാനംവരെ മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ബഡ്ജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. എന്നാൽ ഈ പ്രതിസന്ധിയെ അതിജീവിക്കാൻ സഹായകമായ യാതൊരു നടപടികളും ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും യോഗം അഭിപ്രായപ്പെട്ടു.</p>
<p>നിർധനരായ വ്യാപാരികൾക്ക് അനുവദിക്കുന്ന പെൻഷൻ തുക കുറഞ്ഞത് 5000 രൂപയായി ഉയർത്തണമെന്നും, 60 വയസ് കഴിഞ്ഞ എല്ലാ വ്യാപാരികൾക്കും പെൻഷൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കാർഷികമേഖലയ്ക്ക് നൽകുന്നതുപോലെ, ചെറുകിട വ്യാപാരികൾക്ക് അവരുടെ സ്വന്തം ജാമ്യത്തിൽ നാല് ശതമാനം വരെ പലിശനിരക്കിൽ പത്ത് ലക്ഷം രൂപവരെ വായ്പ അനുവദിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.</p>
<p>ജി.എസ്.ടി അപാകതകൾ പരിഹരിക്കണമെന്നും, രജിസ്‌ട്രേഷൻ പരിധി കൂടുതൽ വർധിപ്പിച്ച് ഇത്തരം വിഷയങ്ങളിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി സി.കെ. നവാസ്, ട്രഷറർ അനിൽ പീടികപ്പറമ്പിൽ, വൈസ് പ്രസിഡന്റുമാരായ നാസർ സൈര, ഷെരീഫ് സർഗം, ജോസ് തോമസ് കളരിക്കൽ, ജോയിന്റ് സെക്രട്ടറിമാരായ ഷിയാസ് എം.പി.എസ്, ലിജോൺസ് ഹിന്ദുസ്ഥാൻ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി പത്താംമൈലിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറി</title>
<link>https://thekeralajournal.com/1617</link>
<guid>https://thekeralajournal.com/1617</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697d482646189.jpg" length="163523" type="image/jpeg"/>
<pubDate>Sat, 31 Jan 2026 05:39:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി പത്താംമൈലിന് സമീപം സ്വകാര്യ ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് ബസ് നിയന്ത്രണം വിട്ട് വീടിന്റെ മുറ്റത്തേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കുകളില്ല.</p>
<p>ഇന്നലെ വൈകിട്ട് 6.15നാണ് സംഭവം. അടിമാലിയിൽ നിന്നും എണകളത്തേക്ക് പോകുന്ന ‘നമ്പർ വൺ’ ബസ്സാണ് അപകടത്തിൽപ്പെട്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697d4830e39bc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി</title>
<link>https://thekeralajournal.com/1616</link>
<guid>https://thekeralajournal.com/1616</guid>
<description><![CDATA[ സ്വയം വെടിയുതിര്‍ത്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697ca6429ccd3.jpg" length="47466" type="image/jpeg"/>
<pubDate>Fri, 30 Jan 2026 18:08:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.</p>
<p>ബെംഗളൂരുവിലെ റിച്ച്‌മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്‌എസ്‌ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹെൽത്തി കേരള ; ബ്ലോക്ക് തല കായിക മത്സരങ്ങൾ നടന്നു</title>
<link>https://thekeralajournal.com/1615</link>
<guid>https://thekeralajournal.com/1615</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c3fa0c231d.jpg" length="125394" type="image/jpeg"/>
<pubDate>Fri, 30 Jan 2026 10:50:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹെൽത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ബ്ലോക്ക്‌തല സ്പോർട്സ് പരിപാടികളുടെ രാജാക്കാട് ബ്ലോക്ക്‌തല ഉദ്ഘാടനം NR സിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടന്നു.</p>
<p>പരിപാടികളുടെ ഭാഗമായി വിവിധ കായിക മത്സരങ്ങൾ അരങ്ങേറി</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697c3fac3a52d.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/1614</link>
<guid>https://thekeralajournal.com/1614</guid>
<description><![CDATA[ ഇരട്ടയാറിലെ മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ആദ്യകാല സിപിഎം നേതാവുമായ സഖാവ് ഉണ്ണിയുടെ ഭാര്യ രാധാമണി ഉണ്ണി കൃഷ്ണൻ നിര്യാതയായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c1248d88fc.jpg" length="31594" type="image/jpeg"/>
<pubDate>Fri, 30 Jan 2026 07:37:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ; മുതിർന്ന കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ആദ്യകാല സിപിഎം നേതാവുമായ സഖാവ് ഉണ്ണിയുടെ ഭാര്യ രാധാമണി ഉണ്ണി കൃഷ്ണൻ നിര്യാതയായി.</p>
<p>സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഇരട്ടയാറിലെ വീട്ടുവളപ്പിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്‌കൂൾ സുവർണ ജൂബിലി; ‘ഓർമ്മക്കൂട്’ പൂർവ വിദ്യാർത്ഥി സംഗമം ഫെബ്രുവരി 1ന്</title>
<link>https://thekeralajournal.com/1613</link>
<guid>https://thekeralajournal.com/1613</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c0574c10b6.jpg" length="109414" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:42:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: സെന്റ് ജെറോംസ് യു.പി സ്‌കൂളിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവ അദ്ധ്യാപകരുടെയും പൂർവ വിദ്യാർഥികളുടെയും സംഗമം ‘ഓർമ്മക്കൂട്’ എന്ന പേരിൽ ഫെബ്രുവരി ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കും.</p>
<p>ഇടുക്കി രൂപതാ വികാരി ജനറൽ മോൺ. അബ്രാഹം പുറയാറ്റ് സംഗമം ഉദ്ഘാടനം ചെയ്യും. മുതിർന്ന അദ്ധ്യാപകൻ കെ.എ. തോമസ് കരിവേലിക്കൽ മുഖ്യപ്രഭാഷണം നടത്തും. ഹെഡ്മാസ്റ്റർ ബിനോയി മഠത്തിൽ അധ്യക്ഷത വഹിക്കും.</p>
<p>കട്ടപ്പന നഗരസഭ കൗൺസിലർ കെ.പി. സുമോദ്, പൂർവവിദ്യാർഥി പ്രതിനിധികളായ ഷാജി മാത്യു, പ്രശാന്ത് രാജു, പ്രശാന്ത് പാമ്പാടി എന്നിവർ ചടങ്ങിൽ സംസാരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ ലയൺസ് ക്ലബ്ബ് നേതൃത്വത്തിൽ ആനപ്പള്ളത്ത് പുതിയ വീടിന്റെ നിർമ്മാണം ആരംഭിച്ചു</title>
<link>https://thekeralajournal.com/1612</link>
<guid>https://thekeralajournal.com/1612</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c045223085.jpg" length="110481" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:37:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ: ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറാം ലയണിസ്റ്റിക് വർഷത്തിൽ നിർമ്മിക്കുന്ന ഏഴാമത്തെ വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഉപ്പുതറ പഞ്ചായത്തിലെ ആനപ്പള്ളത്താണ് വീട് നിർമ്മിക്കുന്നത്.</p>
<p>ക്ലബ്ബ് രൂപീകരിക്കപ്പെട്ട് രണ്ടു വർഷത്തിനുള്ളിൽ നിർമ്മിക്കുന്ന പതിനൊന്നാമത്തെ വീടാണിത്. ആനപ്പള്ളത്ത് നിർമ്മിക്കുന്ന വീടിന്റെ കട്ടളവെപ്പ് കർമ്മം ഉപ്പുതറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയയും പാസ്റ്റർ സുബിനും ചേർന്ന് നിർവഹിച്ചു.</p>
<p>പരിപാടിക്ക് ക്ലബ്ബ് അംഗങ്ങളായ ജോയി സേവ്യർ, റെജികുമാർ പി.ജി, സോജൻ ജോസഫ്, ബാബു ജോസഫ്, ബിജു കരുവാകുന്നേൽ, സോജു ജോസഫ്, ഡോ. ഷിനു ടി. ലാൽ, റോജി മാത്യു, റോയി മണ്ണാറത്ത്, പ്രിൻസ് മൈലാടുംപാറ, താജ് സയ്യിദ് എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ പഞ്ചായത്ത് കേരളോത്സവം ജനുവരി 31ന് കട്ടപ്പനയിൽ ആരംഭിക്കും</title>
<link>https://thekeralajournal.com/1611</link>
<guid>https://thekeralajournal.com/1611</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c025d8573c.jpg" length="58672" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:29:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202601/image_870x_697c0269917c2.jpg" alt=""></p>
<p>കട്ടപ്പന: ജില്ലാ പഞ്ചായത്ത് കേരളോത്സവം ജനുവരി 31ന് കട്ടപ്പനയിൽ ആരംഭിക്കും. പരിപാടിക്ക് മുന്നോടിയായുള്ള സംഘാടകസമിതി, സബ് കമ്മിറ്റികളുടെ യോഗം കട്ടപ്പന നഗരസഭയിൽ ചേർന്നു.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ യോഗം ഉദ്ഘാടനം ചെയ്തു. കേരളോത്സവത്തിന്റെ ഉദ്ഘാടനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയും സമാപന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിനും ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചു.</p>
<p>കട്ടപ്പന നഗരസഭ ഗ്രൗണ്ട്, സെന്റ് ജോർജ് സ്‌കൂൾ, ഓസാനം ഇംഗ്ലീഷ് മീഡിയം സ്‌കൂൾ എന്നിവിടങ്ങളിലാണ് രണ്ടു ദിവസങ്ങളിലായി കേരളോത്സവം നടക്കുന്നത്.</p>
<p>ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന എട്ട് ബ്ലോക്ക് പഞ്ചായത്തുകളും രണ്ട് നഗരസഭകളും ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആയിരത്തിലേറെ മത്സരാർഥികൾ പങ്കെടുക്കും.</p>
<p>യുവജനക്ഷേമ ബോർഡ് ജില്ലാ ഓഫീസർ എം. ശങ്കർ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷൈനി സജി, ഷൈനി റെജി, സ്‌പോർട്സ് കൗൺസിൽ സെക്രട്ടറി ഷാജി, ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ജോബി തോമസ് എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>സുകൃതം പാലിയേറ്റീവ് ഹോം കെയർ സർവ്വീസിന് ഒന്നാം വാർഷികം; മെഡിക്കല്‍ ഉപകരണങ്ങൾ സമർപ്പിച്ചു</title>
<link>https://thekeralajournal.com/1610</link>
<guid>https://thekeralajournal.com/1610</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c01a599498.jpg" length="112794" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:26:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സേവാഭാരതി ആരംഭിച്ച സുകൃതം പാലിയേറ്റീവ് ഹോം കെയർ സർവ്വീസ് ഒന്നാം വാർഷികാഘോഷവും, തൊടുപുഴ ഗാർഡിയൻ കണ്‍ട്രോള്‍സ് ലിമിറ്റഡ് അനുവദിച്ച മെഡിക്കല്‍ ഉപകരണങ്ങളുടെ സമർപ്പണവും നടന്നു.</p>
<p>ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പാ വിജയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് എം.ആർ. മധുസൂദനൻ പിള്ള അധ്യക്ഷതവഹിച്ചു. ഗാർഡിയൻ കണ്‍ട്രോള്‍സ് ലിമിറ്റഡ് ഡയറക്ടർ പി.കെ. രാമചന്ദ്രൻപിള്ള ഒരു ലക്ഷം രൂപ വിലമതിക്കുന്ന മെഡിക്കല്‍ അനുബന്ധ ഉപകരണങ്ങൾ സേവാഭാരതിക്ക് കൈമാറി.</p>
<p>ദേശീയ സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷൻ ഡോ. ബി. രാജീവ് മുഖ്യാതിഥിയായി. ഗവ. പാലിയേറ്റീവ് ജില്ലാ കോർഡിനേറ്റർ സിജോ വിജയൻ പ്രഭാഷണം നടത്തി.</p>
<p>കുടയത്തൂർ പാലത്തിന് സമീപം പുഴയിൽ ഒഴുക്കിൽപ്പെട്ട വീട്ടമ്മയെ രക്ഷിച്ച വിദ്യാർത്ഥിനി കീർത്തന അജിയെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.</p>
<p>സേവാഭാരതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.എസ്. പ്രസന്നകുമാർ, യൂണിറ്റ് സെക്രട്ടറി വി.കെ. സോന, വിഭാഗ് സംഘചാലക് കെ.എൻ. രാജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നെസിയ ഫൈസൽ, മെമ്പർമാരായ റോണിയോ ജെറിഷ്, തോമസ് സഖറിയാസ്, ഷീബ ചന്ദ്രശേഖരപിള്ള, ബിന്ദു സുധാകരൻ തുടങ്ങിയവർ പ്രസംഗിച്ചു.</p>
<p>ചടങ്ങിൽ സേവാഭാരതി വൈസ് പ്രസിഡന്റ് ബി. ഹരിഹരലാൽ ഉൾപ്പെടെ നിരവധി പ്രമുഖർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ കെഎസ്‌ആർടിസി സ്റ്റാൻഡിൽ യാത്രക്കാരന് മർദനം; അന്വേഷണം ആരംഭിച്ചു</title>
<link>https://thekeralajournal.com/1609</link>
<guid>https://thekeralajournal.com/1609</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697c01213bc7d.jpg" length="45686" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:23:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കെഎസ്‌ആർടിസി സ്റ്റാൻഡിൽ യാത്രക്കാരനെ ജീവനക്കാർ ക്രൂരമായി മർദിച്ചതായി പരാതി. മൂന്ന് ജീവനക്കാർ ചേർന്ന് യാത്രക്കാരനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.</p>
<p>സംഭവത്തിൽ കെഎസ്‌ആർടിസി അധികൃതർ വിശദീകരണവുമായി രംഗത്തെത്തി. മർദനമേറ്റ യാത്രക്കാരൻ മദ്യപിച്ച നിലയിൽ ബസിനുള്ളിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് അധികൃതരുടെ വിശദീകരണം. മർദനത്തിൽ പങ്കെടുത്തവർ ഇടുക്കി യൂണിറ്റിലെ ജീവനക്കാരല്ലെന്നും മറ്റ് ഡിപ്പോകളിൽ നിന്നുള്ളവരാണെന്നും പ്രാഥമികമായി അറിയിച്ചു.</p>
<p>ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ടെങ്കിലും മർദനമേറ്റ യാത്രക്കാരൻ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല. പരാതിയില്ലാത്തതിനാൽ നിലവിൽ പൊലീസ് കേസെടുത്തിട്ടില്ല.</p>
<p>എന്നാൽ സംഭവം ഗൗരവകരമാണെന്നും ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വകുപ്പുതല അന്വേഷണം ആരംഭിച്ചതായും ഇടുക്കി ഡിടിഒ (DTO) അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിക്ക് കൂടുതൽ പ്രഖ്യാപനങ്ങളുമായി സംസ്ഥാന ബഡ്ജറ്റ്; പ്രതീക്ഷയും നിരാശയും ഒരുമിച്ച്</title>
<link>https://thekeralajournal.com/1608</link>
<guid>https://thekeralajournal.com/1608</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697bffac91a8a.jpg" length="107862" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:17:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സർക്കാരിന്റെ അവസാന ബഡ്ജറ്റിൽ ഇടുക്കി ജില്ലയ്ക്കായി പതിവിലേറെ പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് വിലയിരുത്തൽ. ജില്ലയ്ക്ക് കൂടുതൽ പരിഗണന ലഭിച്ചതിൽ സന്തോഷമുണ്ടെങ്കിലും, കാർഷിക–ടൂറിസം–ആരോഗ്യ മേഖലകളുടെ സമഗ്ര വികസനത്തിനായി പ്രതീക്ഷിച്ച നിരവധി പദ്ധതികൾ ബഡ്ജറ്റിൽ ഉൾപ്പെടാത്തത് നിരാശാജനകമാണെന്നും അഭിപ്രായമുയരുന്നു.</p>
<p>കട്ടപ്പന മുതൽ തേനി വരെയുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത സംബന്ധിച്ച സാദ്ധ്യതാ പഠനത്തിന് 10 കോടി രൂപ വകയിരുത്തിയതാണ് പ്രധാന പ്രഖ്യാപനങ്ങളിൽ ഒന്ന്. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഏകദേശം 20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാനാകും.</p>
<p>കട്ടപ്പനയെ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി കല്യാണത്തണ്ട്, അഞ്ചുരുളി ടൂറിസം വികസനത്തിന് 20 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലയുടെ സമഗ്ര വികസനത്തിനായി ആരംഭിച്ച പ്രത്യേക വികസന പാക്കേജിൽ 5 കോടി രൂപ അധികമായി അനുവദിച്ച് വിഹിതം 80 കോടി രൂപയായി ഉയർത്തി.</p>
<p>തോട്ടം മേഖലയിലെ തൊഴിലാളികൾക്കായി വീടുകളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി 5 കോടി രൂപ ബഡ്ജറ്റ് വിഹിതമായും 10 കോടി രൂപ അധികമായി കൂടി വകയിരുത്തി. കിൻഫ്ര മുഖേന ചെറുതോണിയിൽ മിനി ഭക്ഷ്യ പാർക്ക് സ്ഥാപിക്കാൻ 4 കോടി രൂപയും ദേവികുളം നാഷണൽ അഡ്വഞ്ചർ അക്കാദമി നിർമ്മാണത്തിന് 8 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.</p>
<p>കെ.എസ്.ടി.പി രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി പൊൻകുന്നം–തൊടുപുഴ റോഡ്, വട്ടവട–ടോപ്പ് സ്റ്റേഷൻ–മൂന്നാർ റോഡ്, ചെമ്മണ്ണാർ–ഗ്യാപ് റോഡ്, പൈനാവ്–താന്നിക്കണ്ടം–അശോക കവല റോഡ് തുടങ്ങിയ റോഡുകളുടെ വികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്. ഇടുക്കി ബസ് സ്റ്റാൻഡ് ആധുനിക നിലവാരത്തിൽ പ്രീഫാബ് സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.</p>
<p>ആരോഗ്യ മേഖലയിൽ ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കാൻ 14.2 കോടി രൂപ വകയിരുത്തി. മെഡിക്കൽ കോളേജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപയും ആശുപത്രി മാലിന്യ സംസ്‌കരണത്തിനായി 22 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമ്മാണത്തിനും നവീകരണത്തിനും ഗോത്ര മേഖലകളിലെ ആശുപത്രികളുടെ വികസനത്തിനും തുക നീക്കിവെച്ചിട്ടുണ്ട്.</p>
<p>ടൂറിസം അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രഖ്യാപിച്ച പൊതുപദ്ധതികളും ജില്ലയ്ക്ക് കരുത്താകുമെന്നാണ് പ്രതീക്ഷ. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാൻ 100 കോടി രൂപ അനുവദിച്ചത് ഇടുക്കിക്ക് ഗുണകരമാകും.</p>
<p>അതേസമയം ശബരി റെയിൽ പാതയ്ക്ക് സംസ്ഥാന വിഹിതം പ്രഖ്യാപിക്കാത്തതും, ജില്ലയിലെ നിർമ്മാണ ക്രമവത്കരണത്തിന് ഫീസ് ഒഴിവാക്കാത്തതും പ്രധാന വീഴ്ചകളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ജപ്തി നടപടി നേരിടുന്ന കർഷകരെ സഹായിക്കുന്നതിനും കർഷക ആത്മഹത്യ തടയുന്നതിനുള്ള പ്രത്യേക പദ്ധതികൾക്കും ബഡ്ജറ്റിൽ ഇടമില്ലെന്ന വിമർശനവും ഉയരുന്നു. ഇടുക്കി പാക്കേജിന് തുക അനുവദിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായി വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപവും നിലനിൽക്കുന്നു.</p>
<p>ഇടുക്കി മെഡിക്കൽ കോളേജിനും കോന്നി, വയനാട്, കാസർഗോഡ് എന്നിവയ്ക്കൊപ്പം 57.09 കോടി രൂപ അനുവദിച്ചതായും, ഉടുമ്പൻചോലയിലെ പുതിയ സർക്കാർ ആയുർവേദ കോളേജിന് 1.50 കോടി രൂപ വകയിരുത്തിയതായും ബഡ്ജറ്റിൽ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന–തേനി തുരങ്കപാത ഇടുക്കിയുടെ വികസന മുഖച്ഛായ മാറ്റും: മന്ത്രി റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/1607</link>
<guid>https://thekeralajournal.com/1607</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697bfefa4b72d.jpg" length="43872" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:14:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ഏറ്റവും കുറഞ്ഞ ദൂരം ഉൾക്കൊള്ളുന്ന പ്രധാന പാതയായി കട്ടപ്പന–തേനി തുരങ്കപാത മാറുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. പദ്ധതിയുടെ സാദ്ധ്യതാ പഠനത്തിനായി 2026 ബഡ്ജറ്റിൽ 10 കോടി രൂപ അനുവദിച്ചതായും അദ്ദേഹം അറിയിച്ചു.</p>
<p>വയനാട് തുരങ്കപാതയുടെ മാതൃകയിൽ ആവിഷ്കരിക്കുന്ന ഈ പദ്ധതി നടപ്പിലാകുന്നതോടെ കേരളത്തിലെ വയനാടിന് ശേഷമുള്ള രണ്ടാമത്തെ പ്രധാന തുരങ്കപാതയായി ഇത് മാറുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>പദ്ധതി യാഥാർഥ്യമാകുന്നതോടെ മലയോര മേഖലയിലെ നിലവിലുള്ള റോഡുകളിലെ ഗതാഗത തിരക്ക് നിയന്ത്രിക്കാൻ സാധിക്കും. വളവും തിരിവുമുള്ള അപകടസാദ്ധ്യത കൂടുതലുള്ള മേഖലകൾ ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ യാത്രയും ഇതിലൂടെ ഉറപ്പാക്കാനാകും.</p>
<p>ശബരിമല ഉൾപ്പെടെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് കൂടുതൽ സുഗമമായി എത്തിച്ചേരാൻ ഈ പാത സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇതോടൊപ്പം സംസ്ഥാനാന്തര ചരക്ക് ഗതാഗത ചെലവ് കുറയ്ക്കാനും പദ്ധതി ഉപകാരപ്പെടും. ഇടുക്കി ജില്ലയിലെ കാർഷിക, ആരോഗ്യ, ടൂറിസം മേഖലകളിൽ വലിയ മുന്നേറ്റത്തിന് ബജറ്റിലെ പ്രഖ്യാപനങ്ങൾ വഴിയൊരുക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>ബഡ്ജറ്റ് പ്രഹസനം: കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ്</title>
<link>https://thekeralajournal.com/1606</link>
<guid>https://thekeralajournal.com/1606</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697bfda779d73.jpg" length="47644" type="image/jpeg"/>
<pubDate>Fri, 30 Jan 2026 06:09:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തെ ഒമ്പതര വർഷക്കാലം കൊണ്ട് സാമ്പത്തിക തകർച്ചയിലെത്തിച്ച എല്‍.ഡി.എഫ് സർക്കാരിന്റെ 2026ലെ ബഡ്ജറ്റ് പ്രഹസനമാണെന്ന് കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ. ജേക്കബ് ആരോപിച്ചു.</p>
<p>വിശ്വാസ്യത തകർന്ന സർക്കാരിന്റെ വിശ്വാസമില്ലാത്ത ബഡ്ജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. മുൻകാല ബഡ്ജറ്റുകളില്‍ പ്രഖ്യാപിച്ച കാര്യങ്ങള്‍ തുച്ഛമായ തുക വർദ്ധിപ്പിച്ച് അതേപടി വീണ്ടും അവതരിപ്പിക്കുകയാണ് ചെയ്തിരിക്കുന്നതെന്നും വിമർശിച്ചു.</p>
<p>കാർഷിക മേഖലയെ പാടെ അവഗണിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ 10 വർഷക്കാലം കൊണ്ട് റബർ കർഷകർക്ക് 10 രൂപ മാത്രം വർദ്ധിപ്പിച്ചുവെന്നും, 250 രൂപയെന്ന വാഗ്ദാനം സർക്കാർ പാലിച്ചിട്ടില്ലെന്നും ജേക്കബ് പറഞ്ഞു.</p>
<p>ജനങ്ങളെ വന്യമൃഗശല്യത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് നാമമാത്രമായ തുക മാത്രമാണ് ബഡ്ജറ്റില്‍ നീക്കി വെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്‌ഐആർ: രേഖകൾ സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും</title>
<link>https://thekeralajournal.com/1605</link>
<guid>https://thekeralajournal.com/1605</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697b711db4673.jpg" length="64207" type="image/jpeg"/>
<pubDate>Thu, 29 Jan 2026 20:09:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് കരട് വോട്ടർ പട്ടികയിൽ പരാതികളും രേഖകളും സമർപ്പിക്കാനുള്ള സമയം നാളെ (ജനുവരി 30) അവസാനിക്കും. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമയപരിധി നീട്ടി നൽകുകയായിരുന്നു.</p>
<p>മുൻപ് ജനുവരി 22 വരെയായിരുന്നു അവസരം നൽകിയിരുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടിയത്. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.</p>
<p>ജനുവരി 30 വരെ മാത്രമാണ് പരാതികൾ നൽകാനുള്ള അവസരം ലഭിക്കുക എന്നതിനാൽ അർഹരായവർ ഉടൻ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബഡ്ജറ്റ് ; മലയോര മേഖലക്ക് ഒന്നുമില്ല,ഇടുക്കിയെ വഞ്ചിച്ചെന്ന് BDJS</title>
<link>https://thekeralajournal.com/1604</link>
<guid>https://thekeralajournal.com/1604</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697b6be2a34d1.jpg" length="41176" type="image/jpeg"/>
<pubDate>Thu, 29 Jan 2026 19:47:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആസന്നമായ നിയമസഭ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണ് സംസ്ഥാന സർക്കാർ അവതരിപ്പിച്ച ബഡ്ജറ്റെന്ന് BDJS ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇടുക്കിയുടെ, പ്രത്യേകിച്ച് മലയോര മേഖലയിലെ അടിസ്ഥാന ജനകീയ പ്രശ്നങ്ങളിൽ നിന്നും സർക്കാർ ഒളിച്ചോടിയിരിക്കുകയാണെന്നും കമ്മിറ്റി വിമർശിച്ചു.</p>
<p>ഇടുക്കിയുടെ അനന്തമായ വിനോദസഞ്ചാര സാധ്യതകൾ ജനോപകാരപ്രദമായി വിനിയോഗിക്കാനുള്ള പദ്ധതികളോ പ്രഖ്യാപനങ്ങളോ ബഡ്ജറ്റിലില്ലെന്ന് BDJS ചൂണ്ടിക്കാട്ടി. കാർഷിക മേഖലയിലെ പ്രശ്നങ്ങൾ പരിഹരിച്ച് കര്‍ഷക സമൂഹത്തെ ചേർത്ത് പിടിക്കാനും സർക്കാർ തയ്യാറായിട്ടില്ലെന്നും അവർ ആരോപിച്ചു.</p>
<p>ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെയും ആദിവാസി ജനവിഭാഗങ്ങളെയും ബഡ്ജറ്റിൽ പാടേ അവഗണിച്ചിരിക്കുകയാണ്. കൂടാതെ, ഇടുക്കി നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനോ ശുദ്ധജല ക്ഷാമത്തിന് പരിഹാര നിർദ്ദേശങ്ങളോ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് നിരാശാജനകമാണെന്നും കമ്മിറ്റി വ്യക്തമാക്കി.</p>
<p>12000 കോടി രൂപയുടെ ഇടുക്കി പാക്കേജ് പോലെ മറ്റൊരു തട്ടിപ്പാണ് ധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റെന്നും BDJS കുറ്റപ്പെടുത്തി.</p>
<p>യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, സംസ്ഥാന സമിതി അംഗങ്ങളായ മനേഷ് കുടിക്കയത്ത്, പാർത്ഥേശൻ ശശികുമാർ എന്നിവർ പങ്കെടുത്തു. നേതാക്കളായ ബിനീഷ് കെ.പി, സന്തോഷ് തോപ്പിൽ, സന്ദീപ് ഇ.യു, ജോബി വാഴാട്ട്, അഭിലാഷ് കാലാച്ചിറ, സിന്ധു കെ.എസ്, സുബീഷ് എം.ബി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന താലൂക്ക് ആശുപത്രിക്ക് ഓക്സിജൻ കൺസെൻട്രേറ്റർ കൈമാറി സീനിയർ ചേമ്പർ ഇന്റർനാഷനൽ കട്ടപ്പന</title>
<link>https://thekeralajournal.com/1603</link>
<guid>https://thekeralajournal.com/1603</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697b56125efbb.jpg" length="87760" type="image/jpeg"/>
<pubDate>Thu, 29 Jan 2026 18:15:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേമ്പർ ഇന്റർനാഷനൽ കട്ടപ്പന ലിജിയണിന്റെ ആതുരസേവന പദ്ധതിയുടെ ഭാഗമായി 75,000 രൂപ വിലവരുന്ന ഓക്സിജൻ കൺസെൻട്രേറ്റർ കട്ടപ്പന താലൂക്ക് ആശുപത്രിക്ക് കൈമാറുന്നതിനായി കട്ടപ്പന മുനിസിപ്പൽ ചെയർമാന് കൈമാറി.</p>
<p>ആശുപത്രിയിലെ രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാസൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സഹായം ഒരുക്കിയത്.</p>
<p>പരിപാടികൾക്ക് സീനിയർ ചേംബർ ഇൻറർനാഷണൽ കട്ടപ്പന ലിജിയൻ പ്രസിഡണ്ട് ജേക്കബ് എബ്രഹാം, ലെജു പമ്പാവാസൻ എന്നിവർ നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697b56289fc94.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന–തേനി തുരങ്കപാത: സാധ്യതാ പഠനത്തിന് ബജറ്റിൽ 10 കോടി</title>
<link>https://thekeralajournal.com/1602</link>
<guid>https://thekeralajournal.com/1602</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697b425168491.jpg" length="113046" type="image/jpeg"/>
<pubDate>Thu, 29 Jan 2026 16:49:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വയനാടിന് പുറമെ സംസ്ഥാനത്ത് പുതിയൊരു തുരങ്കപാത കൂടി വരുന്നതായി സംസ്ഥാന ബജറ്റിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പ്രഖ്യാപിച്ചു. കട്ടപ്പന മുതൽ തേനിവരെ നിലവിലുള്ള മലയോര പാതയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി തുരങ്കപാത നിർമ്മിക്കാനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>തുരങ്കപാതയുടെ സാധ്യതാ പഠനം നടത്തുന്നതിനായി ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. തുരങ്കപാത യാഥാർത്ഥ്യമായാൽ ഏകദേശം 20 കിലോമീറ്റർ യാത്രാദൂരം ലാഭിക്കാനാകുമെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.</p>
<p>കട്ടപ്പന–തേനി പാതയിൽ ഗതാഗത സൗകര്യം മെച്ചപ്പെടുത്താനും യാത്രാസമയം കുറയ്ക്കാനും ഈ പദ്ധതി സഹായകരമാകുമെന്നാണ് സർക്കാർ വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>1.31,000 കടന്ന് സ്വർണവില; ചരിത്രത്തിലെ ഏറ്റവും വലിയ വർദ്ധനവ്</title>
<link>https://thekeralajournal.com/1601</link>
<guid>https://thekeralajournal.com/1601</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697ae4e25bb22.jpg" length="94317" type="image/jpeg"/>
<pubDate>Thu, 29 Jan 2026 10:11:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുത്തനെ ഉയർന്നു. ഒറ്റയടിക്ക് 8,640 രൂപ പവന് വർദ്ധിച്ചതോടെ സമീപകാലത്തെ ഏറ്റവും വലിയ ഒറ്റദിന വർദ്ധനവാണ് രേഖപ്പെടുത്തിയത്.</p>
<p>ഇതോടെ പവൻ വില ചരിത്രത്തിലാദ്യമായി 1,31,000 കടന്നു.ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 1,31,160 രൂപ ആയി.</p>
<p>കുറഞ്ഞ പണിക്കൂലി (5%), ജിഎസ്ടി (3%), ഹാൾമാർക്കിങ് ചാർജ് എന്നിവ കൂടി ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,60,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടിവരും.</p>]]> </content:encoded>
</item>

</channel>
</rss>