<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇടുക്കി</title>
<link>https://thekeralajournal.com/rss/category/ഇടുക്കി</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇടുക്കി</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>തമിഴ്നാട്ടിലേക്ക് ഒഴുകുന്ന ജലത്തിൽ മാലിന്യം കലരുന്നുവെന്ന ആശങ്ക; സ്ഥലം സന്ദർശിച്ച് തമിഴ്നാട് സംഘം</title>
<link>https://thekeralajournal.com/2970</link>
<guid>https://thekeralajournal.com/2970</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ecbb21295d.jpg" length="100685" type="image/jpeg"/>
<pubDate>Tue, 21 Jul 2026 07:00:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കുമളി മേഖലയിലൂടെ ഒഴുകി മുല്ലപ്പെരിയാർ ജലവിതരണ സംവിധാനത്തിലേക്ക് എത്തുന്ന വെള്ളത്തിൽ മഴക്കാലത്ത് മാലിന്യം കലരുന്നുവെന്ന ആശങ്കയെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം പ്രദേശം സന്ദർശിച്ചു.</p>
<p>തേക്കടി ആനവാച്ചാൽ ഭാഗത്തെയും ജലം ഒഴുകുന്ന കനാൽ പ്രദേശങ്ങളെയും സംഘം നേരിൽ പരിശോധിച്ചു. മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും കനാലിലേക്ക് ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് സന്ദർശനത്തിന് കാരണമായത്.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം തേക്കടി ഷട്ടറിലൂടെ തുരങ്കം വഴി ഫോർബേ ഡാമിലെത്തി പിന്നീട് തമിഴ്നാട്ടിലേക്ക് എത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. ഈ ജലമാണ് വൈദ്യുതി ഉൽപാദനത്തിനും കുടിവെള്ള വിതരണത്തിനും ജലസേചന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.</p>
<p>അതേസമയം, വിഷയത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു. വിഷയത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. </p>]]> </content:encoded>
</item>

<item>
<title>സർക്കാർ സ്കൂളുകളിലെ സൗജന്യ കെ&#45;ഫോൺ ഇന്റർനെറ്റ് സേവനം നിർത്തും</title>
<link>https://thekeralajournal.com/2969</link>
<guid>https://thekeralajournal.com/2969</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ecab623fab.jpg" length="80004" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഏകദേശം 6,000 സർക്കാർ സ്കൂളുകൾക്ക് ലഭ്യമാക്കിയിരുന്ന സൗജന്യ കെ-ഫോൺ (K-FON) ഇന്റർനെറ്റ് സേവനം നിർത്തലാക്കാൻ തീരുമാനം.</p>
<p>കെ-ഫോൺ അധികൃതരുടെ അറിയിപ്പുപ്രകാരം, ഇനി മുതൽ ഒരു സർക്കാർ ഓഫീസിനും സ്ഥാപനത്തിനും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകില്ല. സേവനം തുടരാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിശ്ചിത നിരക്കിൽ ബിൽ അടയ്‌ക്കേണ്ടിവരും. ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക.</p>
<p>ഈ തീരുമാനത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇനി കെ-ഫോൺ സേവനം തുടരാൻ ആവശ്യമായ തുക വകയിരുത്തേണ്ട സാഹചര്യമുണ്ടാകും.</p>
<p>സൗജന്യ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ കെ-ഫോൺ അധികൃതർ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.</p>]]> </content:encoded>
</item>

<item>
<title>വിവരങ്ങൾ വിരൽത്തുമ്പിൽ&amp;apos;; സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഫെയ്സ്ബുക്ക് പേജ് അനാച്ഛാദനം ചെയ്തു</title>
<link>https://thekeralajournal.com/2968</link>
<guid>https://thekeralajournal.com/2968</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec9fc67ddf.jpg" length="112665" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:53:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ഗ്രാമീണ മേഖലയിലെ വായനാസംസ്കാരം ശക്തിപ്പെടുത്തുന്നതിനും ലൈബ്രറി പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അനാച്ഛാദനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ പേജ് പ്രകാശനം നിർവഹിച്ചു.</p>
<p>"വിവരങ്ങൾ വിരൽത്തുമ്പിൽ" എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഫെയ്സ്ബുക്ക് പേജിലൂടെ ലൈബ്രറിയുടെ സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ, പുസ്തകപരിചയങ്ങൾ, വായനാപ്രചാരണ പരിപാടികൾ, പരിശീലന ക്ലാസുകൾ, മത്സരങ്ങൾ, പൊതുജന സേവനങ്ങൾ, വിവിധ അറിയിപ്പുകൾ എന്നിവ ഇനി ജനങ്ങൾക്ക് തത്സമയം ലഭ്യമാകും.</p>
<p>ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനൊപ്പം, വായനക്കാരും പൊതുജനങ്ങളും ലൈബ്രറിയുമായി കൂടുതൽ സജീവമായി ഇടപഴകുന്നതിനും ഈ ഡിജിറ്റൽ സംരംഭം സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് എവറസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, ഷീബ റെൻസോ എന്നിവർ ആശംസകൾ നേർന്നു.ലൈബ്രറി ഭാരവാഹികളായ ബേബിച്ചൻ കിഴക്കേമുറി, ജോർജ് ജോസഫ് മാമ്പറ, മനോജ് മൂഴിപ്പുറം എന്നിവർ സംസാരിച്ചു.പരിപാടികൾക്ക് സുഗതകുമാർ, റെജി കൂനാനി, പ്രിൻസ് മറ്റപ്പള്ളി, മാണി കൊടിയൻപ്ലക്കൽ, കുര്യക്കോസ് ചെമ്പകപ്പള്ളി, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.</p>
<p>ഗ്രാമീണ ജനവിഭാഗങ്ങൾക്ക് അറിവും വിവരങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറിയുടെ ഡിജിറ്റൽ സാന്നിധ്യത്തിന് തുടക്കമായത്.</p>]]> </content:encoded>
</item>

<item>
<title>ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം</title>
<link>https://thekeralajournal.com/2967</link>
<guid>https://thekeralajournal.com/2967</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec70e5f10a.jpg" length="161948" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:40:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കൈയേറ്റത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം തിരിച്ചെത്തുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ സസ്യമായ നീലക്കുറിഞ്ഞി ചെടികൾ മലനിരകളിൽ വീണ്ടും പൂത്തുതുടങ്ങിയതോടെ പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും പ്രതീക്ഷയേറുകയാണ്.</p>
<p>കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ചൊക്രമുടിയിൽ 2014-ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇത്തവണ കാലാവസ്ഥ അനുകൂലമായാൽ നവംബറോടെ മലമുഴുവൻ നീലനിറം പടരുമെന്നാണ് പ്രതീക്ഷ. ഇതോടെ മൂന്നാർ–മറയൂർ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർധിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>എന്നാൽ, 2024 ജൂണിൽ ചട്ടവിരുദ്ധ പട്ടയത്തിന്റെ മറവിൽ നടന്ന കൈയേറ്റം ചൊക്രമുടിയുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. മലയുടെ ഒരു ഭാഗം നെടുകെ കീറി കോൺക്രീറ്റ് റോഡ് നിർമ്മിക്കുകയും ആയിരത്തോളം മരങ്ങൾ വെട്ടിമാറ്റുകയും അനേകം നീലക്കുറിഞ്ഞി ചെടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമി പ്ലോട്ടുകളാക്കി വിൽക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തതോടെ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലുമായിരുന്നു.</p>
<p>സംഭവം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാരും ആദിവാസി സമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് സർക്കാർ ഇടപെട്ട് അന്വേഷണം നടത്തുകയും ചട്ടവിരുദ്ധമായി അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കുകയും നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.</p>
<p>കഴിഞ്ഞ വർഷം ഒറ്റപ്പെട്ട ചില നീലക്കുറിഞ്ഞി ചെടികൾ പൂത്തിരുന്നെങ്കിലും, ഇത്രയധികം ചെടികൾ ഒരുമിച്ച് മൊട്ടിടുകയും പൂക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. നാട്ടുകാരുടെ ജാഗ്രതയും കൂട്ടായ ചെറുത്തുനിൽപ്പുമാണ് ചൊക്രമുടിയെയും നീലക്കുറിഞ്ഞി വസന്തത്തെയും സംരക്ഷിച്ചതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിതരുടെ രാപ്പകൽ സമരം 26&#45;ാം ദിവസത്തിലേക്ക്; മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിപ്പ്</title>
<link>https://thekeralajournal.com/2966</link>
<guid>https://thekeralajournal.com/2966</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec3e33b4d2.jpg" length="79680" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:27:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവരുടെ രാപ്പകൽ സമരം 26-ാം ദിവസം പിന്നിട്ടു. അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.</p>
<p>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെയും റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായി എം.പി ഡീൻ കുര്യാക്കോസ് സമരപ്പന്തലിലെത്തി ദുരിതബാധിതരെ അറിയിച്ചിരുന്നു. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും സമരം പിൻവലിക്കണമെന്നും എം.പി അഭ്യർഥിച്ചെങ്കിലും, രേഖാമൂലമുള്ള ഉറപ്പോ മന്ത്രിസഭാ തീരുമാനമോ ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.</p>
<p>ഇതിനിടെ, ദേശീയപാത അതോറിറ്റി (NHAI) പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു. ഇൻഷുറൻസും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.</p>
<p>ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ച് ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.</p>]]> </content:encoded>
</item>

<item>
<title>ഏലം കാർഷിക മേഖലയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ &amp;apos;ഏലം കോൺക്ലേവ്–2026&amp;apos; ജൂലൈ 27ന്</title>
<link>https://thekeralajournal.com/2965</link>
<guid>https://thekeralajournal.com/2965</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec2dd23301.jpg" length="118402" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:22:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല: ഏലം കാർഷിക മേഖലയിലെ ഭൂപ്രശ്നങ്ങളും നിയമപരവും ഭരണപരവുമായ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി 'ഏലം കോൺക്ലേവ്–2026' സംഘടിപ്പിക്കുന്നു. പുളിയന്മല പ്ലാന്റേഴ്സ് ക്ലബിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കോൺക്ലേവ് നടക്കുന്നത്.</p>
<p>ഏലം കർഷക സംഘടനകൾ, ലേല ഏജൻസികൾ, അഗ്രോ ഇൻപുട്ട് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.എച്ച്.ആർ മേഖലയിലെ മുഴുവൻ ഏലം കർഷക സംഘടനകളും അനുബന്ധ സംഘടനകളും ഒരുമിച്ച് കാർഷിക മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ആദ്യമായാണ് ഇത്തരമൊരു വേദി ഒരുക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>ജൂലൈ 27ന് വൈകിട്ട് 3 മണിക്ക് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, എം.എൽ.എമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുൻ ചീഫ് സെക്രട്ടറിമാരായ സിറിയക് തോമസ് (കേരളം), പി.സി. സിറിയക് (തമിഴ്നാട്), കേരള റവന്യൂ സെക്രട്ടറി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, നിയമവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള സി.എച്ച്.ആർ മേഖലയിലെ ഏലം കൃഷി നേരിടുന്ന നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾ, കോടതി വ്യവഹാരങ്ങൾ, നിയമനിർമാണത്തിന്റെ ആവശ്യകത, പരിഹാരസാധ്യതകൾ എന്നിവ കോൺക്ലേവിൽ വിശദമായി ചർച്ച ചെയ്യും.</p>
<p>ഏലം കൃഷിക്കായി അനുവദിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം, കുത്തകപ്പാട്ടത്തിൽ നൽകിയ തോട്ടങ്ങളുടെ പാട്ടം പുതുക്കൽ, നിർമാണ വിലക്കുകൾ എന്നിവ അടിയന്തര പരിഹാരം ആവശ്യമായ പ്രധാന വിഷയങ്ങളാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ചർച്ചകളിൽ നിന്നുള്ള അഭിപ്രായങ്ങളും വിദഗ്ധ നിർദേശങ്ങളും ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കും.</p>
<p>സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലവിലുള്ള രാജഭരണകാല നിയമങ്ങളുടെയും ഭേദഗതി ആവശ്യമായ കർഷകവിരുദ്ധ വ്യവസ്ഥകളുടെയും വിശകലനവും കോൺക്ലേവിൽ നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി തിരുവനന്തപുരത്ത് തുടർചർച്ചകൾ നടത്തുമെന്നും പുളിയന്മല പ്ലാന്റേഴ്സ് ക്ലബ് പ്രസിഡന്റ് സിബി ഏബ്രഹാം, സെക്രട്ടറി റോബി ജോസഫ് എന്നിവരുള്‍പ്പെടെയുള്ള സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ മൺസൂൺ ഫിലിം ഫെസ്റ്റിവലിന് തുടക്കം</title>
<link>https://thekeralajournal.com/2964</link>
<guid>https://thekeralajournal.com/2964</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec2269a0e1.jpg" length="74853" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:19:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സിൽവർ ഹിൽസ് സിനിമാസിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് നിർവഹിച്ചു.</p>
<p>ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ദിലീഷ് നായർ, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അംഗം യു.എ. രാജേന്ദ്രൻ, ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം. മഞ്ജുഹാസൻ, ജോയിന്റ് സെക്രട്ടറി വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.</p>
<p>ചടങ്ങിൽ ഫിലിം സൊസൈറ്റിയും വെസ്റ്റേൺഗാട്ട് പ്രൊഡക്ഷൻസും ചേർന്ന് സംഘടിപ്പിക്കുന്ന തിരക്കഥാ ശില്പശാലയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.</p>
<p>ഉദ്ഘാടന ദിനത്തിൽ ജർമൻ ചിത്രമായ **"Amrum"**യും അമേരിക്കൻ ചിത്രമായ **"Beasts of the Southern Wild"**യും പ്രദർശിപ്പിച്ചു.</p>
<p>വ്യാഴാഴ്ച വരെ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ട് പ്രദർശനങ്ങളോടെയാണ് മേള നടക്കുന്നത്.</p>
<p><strong>ഇന്നത്തെ (രണ്ടാം ദിവസം) പ്രദർശനങ്ങൾ:</strong></p>
<p>വൈകിട്ട് 5.45: ഫിഫയുടെ സഹകരണത്തോടെ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രം "Goal – The Dream Begins"</p>
<p>രാത്രി 8.15: ചൈനീസ് ചിത്രം "Lighting Up the Stars"</p>
<p>ചലച്ചിത്രാസ്വാദകർക്കായി വിവിധ രാജ്യങ്ങളിലെ ശ്രദ്ധേയ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>അൽ&#45;അസ്ഹർ മെഡിക്കൽ കോളേജിൽ 24 മണിക്കൂർ അത്യാധുനിക അടിയന്തര ചികിത്സാ സേവനങ്ങൾ ആരംഭിച്ചു</title>
<link>https://thekeralajournal.com/2963</link>
<guid>https://thekeralajournal.com/2963</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec195d5fc9.jpg" length="69597" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:17:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ള ആരോഗ്യസ്ഥാപനമായ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടുതൽ മികച്ച അടിയന്തര ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്കായി ഒരുക്കി.</p>
<p>40 കിടക്കകളുള്ള അത്യാധുനിക അത്യാഹിത വിഭാഗം, എംആർഐ യൂണിറ്റ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം, ഹൃദ്രോഗ കാത്ത് ലാബ് എന്നിവയുടെ 24 മണിക്കൂർ സേവനങ്ങൾ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.</p>
<p>അത്യാഹിത വിഭാഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംആർഐ യൂണിറ്റ് ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, ഹൃദ്രോഗ കാത്ത് ലാബ് ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് മൂന്ന് പ്രത്യേക ആരോഗ്യപാക്കേജുകളും പ്രഖ്യാപിച്ചു. കുമാരമംഗലം പഞ്ചായത്ത് 14-ാം വാർഡിലെ ജനങ്ങൾക്കായി സൗജന്യ ഒ.പി, ടെലി കൺസൾട്ടേഷൻ, ഹോം കെയർ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ഡയറക്ടർ ആസിയ മിജാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി എരപ്പനാൽ, വാർഡ് അംഗം വി.പി. സജി എന്നിവർക്ക് കൈമാറി.</p>
<p>പ്രസവം മുതൽ ആവശ്യമായ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്ന കംപ്ലീറ്റ് മാതൃ-ശിശു പരിചരണ പാക്കേജ് ഡയറക്ടർ ഡോ. അമീഷ ജഹാൻ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സബിറ ജലീലിന് കൈമാറി.</p>
<p>ഹൃദ്രോഗ പരിശോധനയ്ക്കുള്ള കംപ്ലീറ്റ് ആൻജിയോഗ്രാം പാക്കേജ് വൈസ് ചെയർമാൻ റജീന മൂസ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോർജ് പുല്ലന് കൈമാറി.</p>
<p>പുതിയ സംവിധാനങ്ങളോടെ ഹൃദയാഘാത ചികിത്സ, പക്ഷാഘാത വിഭാഗം, തീവ്രപരിചരണ വിഭാഗം, വിഷബാധ-പാമ്പുകടി ചികിത്സാ വിഭാഗം എന്നിവയും 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു. ഹൃദ്രോഗികൾക്ക് അടിയന്തര ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സേവനങ്ങൾ കാത്ത് ലാബിലൂടെ ലഭ്യമാകുന്നതിനൊപ്പം അത്യാധുനിക എംആർഐ സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.</p>
<p>"നാട്ടിലെ ആശുപത്രി നാട്ടുകാരുടേതും, ഓരോ ജീവനും സംരക്ഷിക്കപ്പെടണം" എന്ന ദൗത്യത്തോടെയാണ് ഈ അത്യാധുനിക ആരോഗ്യസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അൽ-അസ്ഹർ മെഡിക്കൽ കോളേജ് ചെയർമാൻ കെ.എം. മൂസ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>പൊതുജീവിതത്തിൽ സത്യസന്ധതയും ജനസേവനവും മുഖമുദ്രയാക്കിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് സേനാപതി വേണു എം.എൽ.എ.</title>
<link>https://thekeralajournal.com/2958</link>
<guid>https://thekeralajournal.com/2958</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d74e7b2fb9.jpg" length="187308" type="image/jpeg"/>
<pubDate>Mon, 20 Jul 2026 06:37:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജനസേവനവും മുഖമുദ്രയാക്കിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് സേനാപതി വേണു എം.എൽ.എ. പറഞ്ഞു. നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പരിപാടിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ അനുസ്മരണ സന്ദേശം നൽകി.</p>
<p>നേതാക്കളായ എം.എൻ. ഗോപി, രാജു എടത്വ, വൈ.സി. സ്റ്റീഫൻ, ബാലസിംഗ്, മിനി ടോമി, ബെന്നി തുണ്ടത്തിൽ, ഷിഹാബ് ഈട്ടിക്കൽ, റൂബി ജോസഫ്, ശ്യാമള വിശ്വനാഥൻ, എം.എസ്. മഹേശ്വരൻ, ടോമി ജോസഫ്, കെ.കെ. കുഞ്ഞുമോൻ, ഷാജി മഠത്തിന്മുറി, രാജേഷ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേർഡ് ക്യാമ്പ് എസ്.എൻ.ഡി.പി ശാഖ വാർഷിക പൊതുയോഗം നടന്നു</title>
<link>https://thekeralajournal.com/2956</link>
<guid>https://thekeralajournal.com/2956</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d32feac0e4.jpg" length="89930" type="image/jpeg"/>
<pubDate>Mon, 20 Jul 2026 05:57:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ തേർഡ് ക്യാമ്പ് ശാഖയുടെ വാർഷിക പൊതുയോഗം നടന്നു.</p>
<p>യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ ആശംസാപ്രസംഗം നടത്തി.</p>
<p>ശാഖാ സെക്രട്ടറി മനീഷ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം കുട്ടപ്പൻ നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 4 കോടി രൂപയുടെ വായ്പാ വിതരണം</title>
<link>https://thekeralajournal.com/2955</link>
<guid>https://thekeralajournal.com/2955</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d328ba3c28.jpg" length="125442" type="image/jpeg"/>
<pubDate>Mon, 20 Jul 2026 05:56:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടവെട്ടി കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനിൽ നിന്ന് 53 അയൽക്കൂട്ടങ്ങൾക്കായി അനുവദിച്ച 4 കോടി രൂപയുടെ വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം തെക്കുംഭാഗം കല്ലാനിക്കൽ പാരിഷ് ഹാളിൽ നടന്നു.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.</p>
<p>വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് മുഖ്യപ്രഭാഷണം നടത്തി. വനിതാ വികസന കോർപ്പറേഷൻ എറണാകുളം റീജിയണൽ പ്രോജക്ട് ഓഫീസർ ഹരികൃഷ്ണൻ പദ്ധതി വിശദീകരിച്ചു.</p>
<p>സി.ഡി.എസ് ചെയർപേഴ്സൺ ബീനാ വിനോദ്, മെമ്പർ സെക്രട്ടറി അനന്തകൃഷ്ണൻ പി.ടി., വൈസ് ചെയർപേഴ്സൺ സരോജിനി സി.ബി. എന്നിവർ സംസാരിച്ചു.</p>
<p>ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത വിശ്വാസപരിശീലന&#45;മിഷൻ ലീഗ് രൂപതാ വാർഷികവും കൗൺസിലും നടന്നു</title>
<link>https://thekeralajournal.com/2950</link>
<guid>https://thekeralajournal.com/2950</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c96aa5e90c.jpg" length="104892" type="image/jpeg"/>
<pubDate>Sun, 19 Jul 2026 14:50:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശ്ശേരി: ഇടുക്കി രൂപത വിശ്വാസപരിശീലന വിഭാഗത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും സംയുക്ത രൂപതാ വാർഷികവും കൗൺസിലും മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്നു.</p>
<p>ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര സ്വാഗതം ആശംസിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ മാഗസിൻ മോൺ. ജോസ് നരിതൂക്കിൽ പ്രകാശനം ചെയ്തു.</p>
<p>കഴിഞ്ഞ പ്രവർത്തനവർഷത്തെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. മികച്ച സൺഡേ സ്കൂളുകൾക്കും മികച്ച മിഷൻ ലീഗ് ശാഖകൾക്കും മേഖലകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിശ്വാസപരിശീലന രംഗത്ത് 25 വർഷം പൂർത്തിയാക്കിയവരെയും ലോഗോസ് ക്വിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സംസ്ഥാനതല പ്രതിഭകളെയും ജൂബിലി ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയവരെയും ചടങ്ങിൽ ആദരിച്ചു.</p>
<p>വാർഷികത്തോടനുബന്ധിച്ച് പ്രേഷിത റാലിയും വിവിധ കലാപരിപാടികളും അരങ്ങേറി. മിഷൻ ലീഗ് രൂപത പ്രസിഡന്റ് സെസിൽ ജോസ് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.</p>
<p>വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് മിഷൻ ലീഗ് അംഗങ്ങൾ, വൈദികർ, സന്യസ്തർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a5c96b9b16cd.jpg" alt=""></p>
<p>മിഷൻ ലീഗ് രൂപത വൈസ് ഡയറക്ടർ സി. സ്റ്റാർലറ്റ് സി.എം.സി, രൂപത ജനറൽ ഓർഗനൈസർ ജെയിംസ് തോമസ്, സി. ടെസ്സി എസ്.എച്ച്, ബ്രദർ ബിനെറ്റ് തെക്കേവയലിൽ, സി. അഞ്ജിത എഫ്.സി.സി, അമൽ ജോണി, സി. അൻസാ എസ്.എച്ച്, അയോണ ജോഷി, ജോർജ്കുട്ടി സെബാസ്റ്റ്യൻ, ബിനോയി കെ.യു, റോബിൻ ജോസഫ്, ജെഫിൻ ജോജോ, ആഷ്ബിൻ ബെന്നി, പ്രിയാമോൾ ജോസഫ്, ജിബിൻ തോമസ്, യേസ് ആനിമേറ്റേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴുന്നു</title>
<link>https://thekeralajournal.com/2947</link>
<guid>https://thekeralajournal.com/2947</guid>
<description><![CDATA[ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c27fea51ce.jpg" length="104144" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:57:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുത്തനെ താഴുന്നു. പ്രതീക്ഷിച്ച തോതിൽ കാലവർഷം ലഭിക്കാത്തതാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നായ ഇടുക്കിയെ ഗുരുതര ജലക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.</p>
<p>നിലവിൽ ഇടുക്കി ഡാമിൽ 2327.22 അടി വെള്ളമാണ് ഉള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 2363.06 അടി ആയിരുന്നതിനാൽ, ഇത്തവണ 35.84 അടി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>നിലവിലെ ജലലഭ്യതയിൽ ഇടുക്കി പദ്ധതിയിലെ ആറ് ജനറേറ്ററുകളും 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ ഏകദേശം ഒരു മാസത്തേക്ക് മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ശേഷിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു.</p>
<p>ഇടുക്കിക്ക് പുറമെ ജില്ലയിലെ മറ്റ് പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 112.75 അടി മാത്രമാണ് ജലനിരപ്പ്. പൊന്മുടി ഉൾപ്പെടെയുള്ള മറ്റ് ഡാമുകളിലും മുൻവർഷത്തെ അപേക്ഷിച്ച് വെള്ളത്തിന്റെ ലഭ്യതയിൽ വലിയ കുറവുണ്ട്.</p>
<p>ഇതിനിടെ വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം ശരാശരി 10 ദശലക്ഷം യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. എന്നാൽ ജലനിരപ്പ് തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കെ ഉത്പാദനം വർധിപ്പിക്കേണ്ടി വരുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യമാണ്.</p>
<p>കാലവർഷത്തിന്റെ ആദ്യഘട്ടം പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ തുലാവർഷവും ദുർബലമായാൽ സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമവും ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ; ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ</title>
<link>https://thekeralajournal.com/2946</link>
<guid>https://thekeralajournal.com/2946</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c274a25522.jpg" length="104677" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:54:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപ പ്രഖ്യാപിച്ച തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 20) ഉച്ചയ്ക്ക് 12.30ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിക്കും. കൗൺസിലർ ആതിര ജോഷി മുഖ്യാതിഥിയാകും. ട്രേഡ് യൂണിയൻ നേതാക്കൾ, ലോട്ടറി ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.</p>
<p>സമ്മാനഘടനയിൽ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. ആകെ 125.54 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.</p>
<p>ഏജന്റുമാർക്ക് സാധാരണ ഡിസ്‌കൗണ്ടിന് പുറമേ ഓരോ ടിക്കറ്റിനും ഒരു രൂപ വീതം വിൽപ്പന ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്.</p>
<p>അതേസമയം, സർക്കാർ പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രമാണ് ഔദ്യോഗികമായി വിൽപ്പനയ്ക്കുള്ളത്. ഓൺലൈൻ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി ടിക്കറ്റുകൾ വാങ്ങി തട്ടിപ്പിനിരയാകരുതെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി പ്രതിസന്ധി: മൂലമറ്റം നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചു; ലോകകപ്പ് ഫൈനൽ ദിനത്തിൽ ഉപഭോഗം ഉയരുമെന്ന് കെഎസ്ഇബി</title>
<link>https://thekeralajournal.com/2945</link>
<guid>https://thekeralajournal.com/2945</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c25cbe9cec.jpg" length="141067" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:48:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചു. പീക്ക് ലോഡ് സമയത്തെ അധിക വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് വെള്ളിയാഴ്ച ഉത്പാദനം കൂട്ടിയത്.</p>
<p>സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുപ്രകാരം, ഇന്നലെ രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിനിടെ മൂലമറ്റം നിലയത്തിൽ 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതിനായി നിലയത്തിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു.</p>
<p>സാധാരണയായി മൺസൂൺ കാലത്ത് മൂലമറ്റത്ത് ഉത്പാദനം കുറച്ച് വെള്ളം വേനൽക്കാല ആവശ്യങ്ങൾക്കായി കരുതിവയ്ക്കുന്നതാണ് പതിവ്. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിയെ തുടർന്നാണ് ഉത്പാദനം വർധിപ്പിച്ചത്.</p>
<p>അതേ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ആകെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ, 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങി. ആകെ വൈദ്യുതി ഉപഭോഗം 91.480 ദശലക്ഷം യൂണിറ്റായിരുന്നു.</p>
<p>വെള്ളിയാഴ്ച വിവിധ ജില്ലകളിൽ ലഭിച്ച മഴയെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഇന്ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ കാരണം ഉപഭോഗം ഗണ്യമായി ഉയരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.</p>
<p>അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിയായി തുടരുകയാണ്. ഇത് അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിലെ ആറ് ഷട്ടറുകളും തുറക്കും; നദീതീരവാസികൾക്ക് ജാഗ്രതാനിർദേശം</title>
<link>https://thekeralajournal.com/2940</link>
<guid>https://thekeralajournal.com/2940</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b76f9221b7.jpg" length="77138" type="image/jpeg"/>
<pubDate>Sat, 18 Jul 2026 18:22:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി–മുട്ടം മേഖലയിലെ മലങ്കര ഡാമിന്റെ ജലനിരപ്പ് കുറയ്ക്കുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡാമിലെ ആറ് ഷട്ടറുകളും ഘട്ടംഘട്ടമായി 200 സെന്റിമീറ്റർ വരെ ഉയർത്തി തുറക്കാൻ തീരുമാനിച്ചു.</p>
<p>ഡാമിന്റെ അപ്സ്ട്രീം ഭാഗത്ത് കാഞ്ഞാർ പാലത്തിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് (PWD Bridges) നിർമ്മിച്ചുവരുന്ന നടപ്പാലത്തിന്റെ പിയർ ഫൗണ്ടേഷൻ നിർമാണം സുഗമമാക്കുന്നതിനാണ് ജലനിരപ്പ് നിലവിലെ +38.36 മീറ്ററിൽ നിന്ന് +37.00 മീറ്ററിലേക്ക് താഴ്ത്താൻ തീരുമാനിച്ചത്. ഇടുക്കി എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.</p>
<p>നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകൾ 150 സെന്റിമീറ്ററും ഒരു ഷട്ടർ 100 സെന്റിമീറ്ററും ഉയർത്തി തുറന്നിരിക്കുകയാണ്. ജലനിരപ്പ് കൂടുതൽ കുറയ്ക്കുന്നതിനായി ശേഷിക്കുന്ന ഷട്ടറുകളും ഘട്ടംഘട്ടമായി തുറക്കും.</p>
<p>തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ നിലവിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് താഴെയായതിനാൽ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അധികജലം സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.</p>
<p>എന്നിരുന്നാലും, ഡാമിന്റെ താഴ്ഭാഗങ്ങളിലെ നദീതീരവാസികൾ, മത്സ്യത്തൊഴിലാളികൾ, മണൽവാരൽ തൊഴിലാളികൾ, കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കായോ നദിയിലിറങ്ങുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പഴയരിക്കണ്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2937</link>
<guid>https://thekeralajournal.com/2937</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b227a2e9a0.jpg" length="129150" type="image/jpeg"/>
<pubDate>Sat, 18 Jul 2026 12:21:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.</p>
<p>കാർ ഓടിച്ചിരുന്ന മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്നയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/2934</link>
<guid>https://thekeralajournal.com/2934</guid>
<description><![CDATA[ സുമതി സോമരാജൻ (72) കളിയിലെഴുകത്ത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5af15324eda.jpg" length="52323" type="image/jpeg"/>
<pubDate>Sat, 18 Jul 2026 08:52:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടിഞ്ഞമല കളിയിലെഴുകത്ത് പരേതനായ സോമരാജന്റെ ഭാര്യ സുമതി സോമരാജൻ (72) നിര്യാതയായി.സംസ്കാര ചടങ്ങുകൾ ഇന്ന് ,  ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ഗതാഗതം പുനരാരംഭിച്ചു</title>
<link>https://thekeralajournal.com/2933</link>
<guid>https://thekeralajournal.com/2933</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ae3d3ae413.jpg" length="52689" type="image/jpeg"/>
<pubDate>Sat, 18 Jul 2026 07:54:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി–തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ഇന്ന് മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. രാവിലെ 6 മണി മുതൽ ചെറുവാഹനങ്ങൾക്ക് റോഡിലൂടെ യാത്രാനുമതി നൽകി.</p>
<p>റോഡിന്റെ നവീകരണവും പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും തുടരുന്നതിനാൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിലവിൽ നിയന്ത്രണം തുടരുകയാണ്.</p>
<p>നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഭാരവാഹനങ്ങൾക്ക് യാത്രാനുമതി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്നും ബന്ധപ്പെട്ട വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശബരി റെയിൽവേ: സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം വേഗത്തിലാക്കണം; ചീഫ് വിപ്പിന് നിവേദനം</title>
<link>https://thekeralajournal.com/2931</link>
<guid>https://thekeralajournal.com/2931</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad5e8c0288.jpg" length="96450" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:55:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരി റെയിൽവേ പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമകളുടെ പ്രതിനിധി സംഘം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫിന് നിവേദനം നൽകി.</p>
<p>പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ സംഘം എം.എൽ.എയെ ധരിപ്പിച്ചു. 28 വർഷം മുമ്പ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച ഭൂമികൾ വിൽക്കാനോ, ബാങ്കുകളിൽ ഈടുവെച്ച് വായ്പയെടുക്കാനോ, പുതിയ വീട് നിർമ്മിക്കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് സ്ഥലമുടമകൾ ചൂണ്ടിക്കാട്ടി.</p>
<p>ശബരി റെയിൽവേ നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാർച്ചിൽ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, തുടർനടപടികളുടെ ഭാഗമായി സ്ഥലമെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതിനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനോ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനായുള്ള ഫയൽ നിലവിൽ റവന്യൂ മന്ത്രിയുടെ പരിഗണനയിലാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.</p>
<p>നാടിന്റെ ഗതാഗത വികസനത്തിനായി സ്വന്തം ഭൂമി വിട്ടുനൽകാൻ തയ്യാറായവർക്ക് അർഹമായ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകണമെന്നും ചീഫ് വിപ്പിനോട് സ്ഥലമുടമകൾ ആവശ്യപ്പെട്ടു.</p>
<p>ശബരി റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ റെയിൽവേ, റവന്യൂ വകുപ്പുകളെയും ബന്ധപ്പെട്ട ജില്ലാ കളക്ടർമാരെയും ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറെ (Special Officer) നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിവേദക സംഘം അഭ്യർഥിച്ചു.</p>
<p>യു.എൻ. പ്രകാശ്, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, നൈറ്റ്സി കുര്യാക്കോസ്, അനീഷ് കുമാർ മാടത്താനിയിൽ, സണ്ണി തേക്കിലക്കാട്ടിൽ, ബെൻസൺ ഈറ്റക്കുന്നേൽ, സി.ജെ. കുര്യൻ എന്നിവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കല്യാണത്തണ്ട് മലനിരകളിൽ വീണ്ടും നീല വസന്തം; മേട്ടുകുറിഞ്ഞി പൂവിട്ട് തുടങ്ങി</title>
<link>https://thekeralajournal.com/2930</link>
<guid>https://thekeralajournal.com/2930</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad4ef92307.jpg" length="109724" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:50:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കട്ടപ്പനയിലെ കല്യാണത്തണ്ട് മലനിരകളിൽ മേട്ടുകുറിഞ്ഞി വീണ്ടും പൂവിട്ട് തുടങ്ങി. വീണ്ടും ഒരു കുറിഞ്ഞിക്കാലത്തിന് മലനിരകൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ, മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾക്കും ഇത് വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷ.</p>
<p>കട്ടപ്പന നഗരത്തോട് ചേർന്നുള്ള സമുദ്രനിരപ്പിൽ നിന്ന് ഉയരമുള്ള കല്യാണത്തണ്ട് മലനിരകളിലെ നിർമ്മല സിറ്റി–കല്യാണത്തണ്ട് പ്രദേശങ്ങളിലും വാഴവര കൗണ്ടി മേഖലയിലെ പാറയിടുക്കുകളിലും പുൽമേടുകളിലുമാണ് മേട്ടുകുറിഞ്ഞി ഇപ്പോൾ മൊട്ടിട്ടുനിൽക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നീലയും പർപ്പിളും നിറങ്ങൾ കലർന്ന പൂക്കളാൽ മലനിരകൾ ആകെ മൂടപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p>ഇടുക്കി ജലാശയത്തിന്റെ മനോഹര പശ്ചാത്തലവും കോടമഞ്ഞും തണുത്ത കാറ്റും കുറിഞ്ഞിപ്പൂക്കളുടെ അപൂർവ ഭംഗിയും ഒരുമിക്കുമ്പോൾ കല്യാണത്തണ്ട് സഞ്ചാരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്ന കാഴ്ചയായി മാറും.</p>
<p>കോടമഞ്ഞും മലനിരകളുടെ സൗന്ദര്യവും ആസ്വദിക്കാൻ ഇതിനോടകം തന്നെ നിരവധി പേർ കല്യാണത്തണ്ടിലെത്തുന്നുണ്ട്. മേട്ടുകുറിഞ്ഞി പൂർണമായി വിരിയുന്നതോടെ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഓണക്കാലത്തോട് അനുബന്ധിച്ച് മലനിരകൾ പൂന്തോപ്പായി മാറുന്നതും ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് താലൂക്ക് ആശുപത്രിക്കെതിരായ വ്യാജപ്രചരണത്തിൽ പ്രതിഷേധം</title>
<link>https://thekeralajournal.com/2929</link>
<guid>https://thekeralajournal.com/2929</guid>
<description><![CDATA[ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad423bcd38.jpg" length="101911" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:47:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് താലൂക്ക് ആശുപത്രിക്കും ജീവനക്കാർക്കും എതിരെ ഉയർന്നുവരുന്ന വ്യാജപ്രചാരണങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ആരോപിച്ച് താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണുള്ളതെങ്കിലും ഒ.പി, ഐ.പി, അത്യാഹിത വിഭാഗം, ശസ്ത്രക്രിയകൾ, പ്രസവ സേവനങ്ങൾ, ഓഫീസ് പ്രവർത്തനങ്ങൾ, ഇൻഷുറൻസ് കൗണ്ടർ സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി.</p>
<p>സൂപ്രണ്ടിന്റെ നിർദേശപ്രകാരം അധിക ജോലിഭാരം ഏറ്റെടുത്ത് എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർ കൂട്ടായ്മയോടെയാണ് സേവനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.</p>
<p>ഇത്തരത്തിൽ ആത്മാർഥമായി സേവനം ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രാഷ്ട്രീയ ഇടപെടലുകളും വസ്തുതാവിരുദ്ധമായ വ്യാജപ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അഭിമാനമായി ഇവമേരി ലിജോ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി</title>
<link>https://thekeralajournal.com/2928</link>
<guid>https://thekeralajournal.com/2928</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad3466de50.jpg" length="69460" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:43:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയോര ജില്ലയായ ഇടുക്കിയിലെ തോപ്രാംകുടി സ്വദേശിനിയായ ഇവമേരി ലിജോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി. ഗണിതശാസ്ത്രത്തിൽ സംഖ്യകളുടെ വർഗസംഖ്യകൾ അതിവേഗത്തിൽ കണ്ടെത്തിയ കഴിവിനാണ് ഈ നേട്ടം.</p>
<p>രാജമുടി ഡി പോൾ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവമേരി, കാർഷിക കുടുംബമായ മുണ്ടിയാങ്കൽ ലിജോ–സൗമ്യ ദമ്പതികളുടെ മകളാണ്.</p>
<p>മലയോര ഗ്രാമത്തിൽ നിന്ന് ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇവമേരിയുടെ വിജയം പ്രദേശത്തിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ഗണിതശാസ്ത്രത്തോടുള്ള താൽപര്യവും നിരന്തര പരിശീലനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്തെന്ന് കുടുംബവും അധ്യാപകരും പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>ഫിഫ ആവേശം; സ്വന്തമായി നിർമ്മിച്ച ഫുട്ബോളുകളുമായി വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ</title>
<link>https://thekeralajournal.com/2925</link>
<guid>https://thekeralajournal.com/2925</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a408eb16db.jpg" length="114974" type="image/jpeg"/>
<pubDate>Fri, 17 Jul 2026 20:17:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ഫുട്ബോൾ മാതൃകകളുമായി ശ്രദ്ധ നേടി.</p>
<p>സ്കൂളിലെ മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വിവിധ രൂപത്തിലും ഡിസൈനുകളിലുമായി ഫുട്ബോൾ മാതൃകകൾ തയ്യാറാക്കിയത്. ഗണിതശാസ്ത്രത്തിലെ ജ്യാമിതീയ രൂപങ്ങൾ, അളവുകൾ, സൃഷ്ടിപരമായ ചിന്ത എന്നിവയെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.</p>
<p>ലോകകപ്പ് ആവേശത്തെ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ച ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവും കായികപ്രേമവും ഒരുപോലെ വളർത്താൻ സഹായകമായി. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫുട്ബോൾ മാതൃകകൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം നേടി.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാത ശനിയാഴ്ച മുതൽ ഭാഗികമായി തുറക്കും; ഭാരവാഹനങ്ങൾക്ക് വിലക്ക് തുടരും</title>
<link>https://thekeralajournal.com/2923</link>
<guid>https://thekeralajournal.com/2923</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a0abcb5414.jpg" length="146103" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി–തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിക്കും. രാവിലെ 6 മണി മുതൽ ബസുകൾ, ജീപ്പുകൾ, കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് റോഡിലൂടെ യാത്രാനുമതി നൽകുമെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>
<p>റോഡിന്റെ കോൺക്രീറ്റിങ് ജോലികളും പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നതിനാൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗത നിരോധനം 20 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.</p>
<p>നിർമാണ പ്രവർത്തനങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ടൂറിസം പദ്ധതി: റോഷി അഗസ്റ്റിനെതിരായ അഴിമതി പരാതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്</title>
<link>https://thekeralajournal.com/2921</link>
<guid>https://thekeralajournal.com/2921</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a071420d42.jpg" length="54467" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:12:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ദക്ഷിണ മേഖല വിജിലൻസ് എസ്‌പിക്ക് കൈമാറിയത്.</p>
<p>എസ്‌പിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് വിജിലൻസിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് പരാതിയിൽ ഔദ്യോഗികമായി കേസെടുക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.</p>
<p>അതേസമയം, പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളോ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.</p>
<p>മലങ്കര ടൂറിസം പദ്ധതിയിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ 112 കോടി രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് മുട്ടം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ ബേബി ജോസ് വിജിലൻസിന് പരാതി നൽകിയിരുന്നു.</p>
<p>ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏകദേശം 300 ഏക്കർ ഭൂമി കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് വളരെ കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നൽകിയെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.</p>
<p>വിജിലൻസിന്റെ അന്തിമ പരിശോധനയും തുടർനടപടികളും പൂർത്തിയായ ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.</p>]]> </content:encoded>
</item>

<item>
<title>അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്; വിദ്യാർത്ഥികൾ കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തണം: മന്ത്രി കെ.എ. തുളസി</title>
<link>https://thekeralajournal.com/2917</link>
<guid>https://thekeralajournal.com/2917</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a59822d7a3b3.jpg" length="94480" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:45:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും ആ അറിവ് നേടാൻ പരമാവധി കഠിനപ്രയത്നം ചെയ്യണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി കെ.എ. തുളസി പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികജാതി–പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>അറിവിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ് സമൂഹത്തിൽ നാം ആരുടെയും പിന്നിലല്ല, എല്ലാവർക്കും ഒപ്പമാണെന്ന ആത്മവിശ്വാസം നൽകുന്നതെന്നും അറിവാണ് യഥാർഥ ശക്തിയെന്നും മന്ത്രി പറഞ്ഞു. നിലവിലെ വിജയം കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടെയെന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.</p>
<p>ചടങ്ങിൽ എഫ്. രാജ എം.എൽ.എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജമോൾ പി. കോയ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹൻദാസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റവന്യൂ ഭൂമി കൈയേറ്റാരോപണം: ഇടുക്കിയിൽ കേരള കർഷക സംഘത്തിന്റെ പ്രതിഷേധ മാർച്ചും ധർണയും</title>
<link>https://thekeralajournal.com/2916</link>
<guid>https://thekeralajournal.com/2916</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5981894ef5f.jpg" length="112323" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:42:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: റവന്യൂ ഭൂമിയിലെ വനംവകുപ്പിന്റെ കൈയേറ്റം, കർഷകർക്കെതിരായ കള്ളക്കേസുകൾ, രൂക്ഷമായ കാട്ടാനശല്യം എന്നിവയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.</p>
<p>സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള വനവകുപ്പിന്റെ ജണ്ടകൾ അടിയന്തരമായി നീക്കം ചെയ്യുക, കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.</p>
<p>പരിപാടി മുൻമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.വി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, കർഷക ആക്ഷൻ കൗൺസിൽ കൺവീനർ ലിസി ജോസ്, പി.ബി. സബീഷ് എന്നിവർ പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2915</link>
<guid>https://thekeralajournal.com/2915</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5980e73c4dc.jpg" length="124338" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: മൂന്നാർ–ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ലക്കം വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.</p>
<p>ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. സേലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മൂന്നാർ സന്ദർശനത്തിനായി എത്തുന്നതിനിടെയാണ് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.</p>
<p>അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിന്റെ മുൻവശം സാരമായി തകർന്നതോടൊപ്പം ലോറിയ്ക്കും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>പട്ടികജാതി–പട്ടികവർഗ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ.എ. തുളസി</title>
<link>https://thekeralajournal.com/2911</link>
<guid>https://thekeralajournal.com/2911</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f75b8c87e.jpg" length="102841" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:53:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മന്ത്രി കെ.എ. തുളസി നിർദേശിച്ചു. ഇടുക്കി ജില്ലാതല പട്ടികജാതി–പട്ടികവർഗ വികസന പദ്ധതികളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തി അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും വികസന പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തുകയും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>സമഗ്ര 2026&amp;apos; ജൂലൈ 23&#45;ന്</title>
<link>https://thekeralajournal.com/2910</link>
<guid>https://thekeralajournal.com/2910</guid>
<description><![CDATA[ 15,000 പേർക്ക് ₹100 കോടിയുടെ വായ്പാ വിതരണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f5cdefd7e.jpg" length="57901" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:46:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര 2026' ജൂലൈ 23-ന് കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.</p>
<p>പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഏകദേശം 15,000 ഗുണഭോക്താക്കൾക്ക് 100 കോടി രൂപയുടെ വായ്പാ വിതരണം നടത്തും.</p>
<p>നിർമാണ മേഖലയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വായ്പാ സഹായത്തോടെയുള്ള **പലിശരഹിത 'പ്രിയദർശിനി സ്വയംതൊഴിൽ വായ്പാ പദ്ധതി'**യും വിരമിച്ച ജീവനക്കാർക്കായി 'സീനിയർ സെക്യൂർ' വായ്പാ പദ്ധതിയും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.</p>
<p>പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതുമാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>കർഷക മാർച്ചിൽ എം.എം. മണിയുടെ പരാമർശം വിവാദത്തിൽ</title>
<link>https://thekeralajournal.com/2907</link>
<guid>https://thekeralajournal.com/2907</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58e38f8b89f.jpg" length="66243" type="image/jpeg"/>
<pubDate>Thu, 16 Jul 2026 19:28:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനംവകുപ്പ് കയ്യേറുകയാണെന്ന് ആരോപിച്ച് കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ മുൻമന്ത്രി എം.എം. മണി നടത്തിയ പ്രസംഗം വിവാദമായി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, "മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരും" എന്ന തരത്തിലുള്ള മുന്നറിയിപ്പും നൽകി.</p>
<p>വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും എം.എം. മണി പ്രസംഗത്തിൽ വിമർശിച്ചു. കർഷകരുടെ താമസസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കൈയേറ്റ നടപടികൾ ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രസംഗത്തിനിടെ, ഉദ്യോഗസ്ഥരെയും പോലീസിനെയും പരാമർശിച്ച് നടത്തിയ ചില പരാമർശങ്ങൾ വ്യാപക ചർച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനിറങ്ങുമ്പോൾ എന്തും നേരിടാനുള്ള മനോഭാവമാണ് തങ്ങൾക്കുള്ളതെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥർ "മര്യാദയ്ക്ക് നടക്കണം" എന്നും എം.എം. മണി കൂട്ടിച്ചേർത്തു.</p>
<p>സംഭവത്തിൽ ഇതുവരെ വനംവകുപ്പിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. എം.എം. മണിയുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടത്ത് ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വ്യാപാരി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2906</link>
<guid>https://thekeralajournal.com/2906</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58db8042380.jpg" length="155804" type="image/jpeg"/>
<pubDate>Thu, 16 Jul 2026 18:54:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് വകുപ്പിന്റെ സംസ്ഥാനതല 'തണ്ടർ വേട്ട' പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പടിഞ്ഞാറെ കവല സ്വദേശിയും വ്യാപാരിയുമായ പുത്തൻവീട്ടിൽ ഷമീർ ഷംസുദീനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.</p>
<p>പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് ഏകദേശം ഏഴ് ലക്ഷം രൂപ വിപണി വിലയുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും സംഭരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമിളിയിൽ പ്രത്യേക ഗ്രാമസഭ ജൂലൈ 8ന്; PMAY&#45;G ഗുണഭോക്തൃ പട്ടിക പുതുക്കും</title>
<link>https://thekeralajournal.com/2901</link>
<guid>https://thekeralajournal.com/2901</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4847c0ef518.jpg" length="79224" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:07:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി: പ്രധാൻ മന്ത്രി ആവാസ് യോജന–ഗ്രാമീൺ (PMAY-G) ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കുന്നതിനായി കുമിളി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേരും. ജൂലൈ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് കുമിളി YMCA ഹാളിലാണ് യോഗം നടക്കുക.</p>
<p>2025 ഏപ്രിലിൽ നടത്തിയ പുതിയ സർവേയുടെ അടിസ്ഥാനത്തിൽ എസ്.ടി., എസ്.സി., ജനറൽ വിഭാഗങ്ങളിലായി ആകെ 318 ഗുണഭോക്താക്കളെയാണ് കുമിളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിലെ ഗുണഭോക്താക്കളുടെ അർഹത പരിശോധിച്ച് ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ പോർട്ടലിലേക്ക് പട്ടിക സമർപ്പിക്കുക.</p>
<p>അതിനാൽ സർവേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ജൂലൈ 8ന് രാവിലെ 10 മണിക്ക് YMCA ഹാളിൽ നടക്കുന്ന പ്രത്യേക ഗ്രാമസഭയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നരിയംപാറയ്ക്ക് സമീപം വാഹനാപകടം : യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2900</link>
<guid>https://thekeralajournal.com/2900</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4845eb2ed09.jpg" length="77361" type="image/jpeg"/>
<pubDate>Sat, 04 Jul 2026 04:59:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നരിയംപാറ: നരിയംപാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നരിയംപാറ മുരളിപ്പറമ്പിൽ സജി മരിച്ചു.</p>
<p>കട്ടപ്പനയിലെ ഇഷ്ടം ഗാർമെൻസിലെ ജീവനക്കാരനായിരുന്ന സജി, നരിയംപാറ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.ഇന്നലെ രാത്രിയായിരുന്നു അപകടം</p>]]> </content:encoded>
</item>

<item>
<title>വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/2899</link>
<guid>https://thekeralajournal.com/2899</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a47cefae1fea.jpg" length="92549" type="image/jpeg"/>
<pubDate>Fri, 03 Jul 2026 20:32:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, എഴുകുംവയൽ സായംപ്രഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ നൂറോളം ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.</p>
<p>ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ പോഷകാഹാര കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.</p>
<p>എസ്.ഇ.ബി. പ്രസിഡന്റ് സാബു മണിമലകുന്നേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞമ്മച്ചൻ പാറത്തറ, എം.ഡി.എസ്. പ്രസിഡന്റ് ജോർജ് അരീപ്പറമ്പിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിഷ, വാർഡ് കൺവീനർ ബിജു പെരുമനങ്ങാട്ട്, സായംപ്രഭ ഫെസിലിറ്റേറ്റർ മെൽട്ടൺ, കെയർഗീവർ ലേഹ, മോളി പുറത്തേമഠം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി മുണ്ടിയെരുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ വയോജനങ്ങൾക്ക് ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ആരോഗ്യപരിശോധനയും നടത്തി.</p>
<p>ഇടുക്കി ജില്ലയിൽ നിലവിൽ നാല് പഞ്ചായത്തുകളിലാണ് സായംപ്രഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വയോജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എഴുകുംവയൽ സായംപ്രഭ ഹോമിൽ ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്ക് സ്നേഹവിരുന്നും ഒരുക്കി. വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ ടൈഗർ റിസർവിൽ വനമഹോത്സവ വാരത്തിന് ഹരിതാഭമായ തുടക്കം.</title>
<link>https://thekeralajournal.com/2898</link>
<guid>https://thekeralajournal.com/2898</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a476153beb10.jpg" length="123669" type="image/jpeg"/>
<pubDate>Fri, 03 Jul 2026 12:45:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വനസമ്പത്ത് നിലനിർത്തേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യതയോർമ്മിപ്പിച്ചുകൊണ്ട് പെരിയാർ ടൈഗർ റിസർവിൽ ഈ വർഷത്തെ വനമഹോത്സവ വാരത്തിന് (ജൂലൈ 1–7) തുടക്കമായി. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സാജു പി.യു. IFS ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുള തൈ നടീൽ കർമ്മവും നിർവ്വഹിച്ചു.</p>
<p>​പിടിസിഎഫ് (PTCF) ഗവേണിംഗ് ബോർഡ് അംഗം ശ്രീ. ഷാജി കുരിശുംമൂട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. ഫ്രാൻസിസ് എം. യോഹന്നാൻ സ്വാഗതം ആശംസിച്ചു. റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. മനോജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.</p>
<p>​തേക്കടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പ്രേംജിത്ത് ലാൽ, പിടിസിഎഫ് കൺസർവേഷൻ ബയോളജിസ്റ്റ് ശ്രീ. രമേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിസിഎഫ് അസിസ്റ്റന്റ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ ശ്രീ. സുനിൽ സി.ജി. നന്ദി പ്രകാശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: തൊടുപുഴയിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/2897</link>
<guid>https://thekeralajournal.com/2897</guid>
<description><![CDATA[ തൊടുപുഴ ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a475a485cae7.jpg" length="78527" type="image/jpeg"/>
<pubDate>Fri, 03 Jul 2026 12:18:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി തൊടുപുഴയിൽ വൻ ലഹരിവേട്ട. 'ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ ഡിവൈഎസ്പിയുടെ (DySP) നേതൃത്വത്തിലുള്ള, ഡാൻസാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ്  മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ വലയിലായത്.</p>
<p>​മട്ടന്നൂർ സ്വദേശി അജിനാസ്, കൊല്ലം സ്വദേശി സജിത്ത് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള  വലിയ തോതിലുള്ള ലഹരിമരുന്നുകൾ പോലീസ് കണ്ടെടുത്തു.​പ്രതികളിൽ നിന്ന് 5 എൽ.എസ്.ഡി (LSD) സ്റ്റാമ്പുകളും, 1.9 ഗ്രാം അതീവ മാരകമായ ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇടുക്കി ജില്ലയിൽ ഇത്രയും വലിയ കോമേഴ്സ്യൽ അളവിൽ ഇത്തരം മാരക സിന്തറ്റിക് ലഹരിമരുന്നുകൾ പിടികൂടുന്നത് ഇതാദ്യമായാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.</p>
<p><strong>​അന്വേഷണം ഊർജ്ജിതമാക്കി പോലീസ്</strong></p>
<p>​ലഹരി വിരുദ്ധ സ്ക്വാഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. പിടിയിലായ യുവാക്കൾക്ക് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, തൊടുപുഴയിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണോ ഇവർ ലഹരിമരുന്നുകൾ എത്തിച്ചതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിലും 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ബിഎംഎസ്  ഇരട്ടയാർ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/2896</link>
<guid>https://thekeralajournal.com/2896</guid>
<description><![CDATA[ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4747ba1f04f.jpg" length="54813" type="image/jpeg"/>
<pubDate>Fri, 03 Jul 2026 11:00:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിഎംഎസ് ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു</p>
<p>.</p>
<p><span style="text-decoration: underline;"><strong>ഭാരവാഹികൾ : </strong></span></p>
<ul>
<li>പ്രസിഡന്റ്: മധു എം.</li>
<li>സെക്രട്ടറി: തോമസ് (അപ്പച്ചൻ)</li>
<li>വൈസ് പ്രസിഡന്റുമാർ: രാജേഷ് ഇടിഞ്ഞമല,കെ.സി. ബിജു</li>
<li>ജോയിന്റ് സെക്രട്ടറിമാർ: പ്രസാദ് കാമാക്ഷി,ജിബിൻ കെ. ബൈജു,മുരളി ശാന്തിഗ്രാം</li>
<li>ഖജാൻജി: വി.കെ. രാജൻ</li>
</ul>
<p>പുതിയ ഭാരവാഹികളെ സമ്മേളനം ഏകകണ്ഠമായി ആണ് തിരഞ്ഞെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്</title>
<link>https://thekeralajournal.com/2886</link>
<guid>https://thekeralajournal.com/2886</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470d630ca4f.jpg" length="107724" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:46:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്.യുടെ നേതൃത്വത്തിൽ 'SPC Talks with Cops' എന്ന പേരിൽ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പരിപാടി ജൂലൈ 28-നാണ് നടക്കുന്നത്.</p>
<p>ഇത്തവണ ഇടുക്കി ജില്ലയിലെ സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി നേരിട്ട് പരാതികൾ കേൾക്കുകയും ആവശ്യമായ പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്യും. മേലധികാരികൾ മുഖേനയല്ലാതെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി സമർപ്പിക്കാനാകുമെന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.</p>
<p>പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. പരാതിയിൽ നിർബന്ധമായും മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ആണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 9497900243 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ &amp;apos;സ്പ്രിങ് 2026&amp;apos; പ്രവേശനോത്സവം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2884</link>
<guid>https://thekeralajournal.com/2884</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4709bfcd7b3.jpg" length="96230" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:31:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അധ്യയനവർഷത്തിൽ വിവിധ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി 'സ്പ്രിങ് 2026' എന്ന പേരിൽ പ്രവേശനോത്സവവും വരവേൽപ്പ് ചടങ്ങും സംഘടിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ഡോ. ജോസഫ് വെള്ളാമറ്റം ഉദ്ഘാടനം നിർവഹിച്ചു. ജെ.പി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് അധ്യക്ഷത വഹിച്ചു.</p>
<p>കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് സി.എസ്.ടി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി സർവകലാശാല റാങ്ക് ജേതാക്കളെയും വിശിഷ്ട അതിഥികളെയും ആദരിച്ചു. ജെ.പി.എം ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്, കോളേജ് ബർസാർ ഫാ. ചാൾസ് തൊപ്പിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാ. സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ, പി.ടി.എ വൈസ് പ്രസിഡന്റ് എബ്രഹാം ടി. വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ക്രമവിരുദ്ധ സ്ഥലംമാറ്റങ്ങൾ; പ്രതിഷേധവുമായി കെ.ആർ.ഡി.എസ്.എ</title>
<link>https://thekeralajournal.com/2883</link>
<guid>https://thekeralajournal.com/2883</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470729a3f51.jpg" length="104576" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:20:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റത്തിന് ഓൺലൈൻ സംവിധാനം നിലവിലുണ്ടായിരിക്കെ അത് മറികടന്ന് ക്രമവിരുദ്ധമായി സ്ഥലംമാറ്റങ്ങൾ നടത്തുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. എ. അനീഷ് ആരോപിച്ചു. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഏറ്റവും താഴ്ന്ന വരുമാനക്കാരായ പാർട്ട്‌ടൈം ജീവനക്കാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗബാധിതർ എന്നിവരെ ഉൾപ്പെടെ ജില്ലയുടെ ദൂരസ്ഥ പ്രദേശങ്ങളിലേക്ക് അന്യായമായി സ്ഥലംമാറ്റുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണാനുകൂല സംഘടനകളുടെ നിയമവിരുദ്ധ ഇടപെടലുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.</p>
<p>ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. കെ. എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുകുമാരൻ, നേതാക്കളായ ടി. എച്ച്. ഫൈസൽ, സുമിതമോൾ സി. എസ്. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി. കെ. സജിമോൻ സ്വാഗതവും മേഖലാ സെക്രട്ടറി ജി. സുനീഷ് നന്ദിയും രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a47073f5440e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളജ് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു</title>
<link>https://thekeralajournal.com/2882</link>
<guid>https://thekeralajournal.com/2882</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a46c9bbc8dc0.jpg" length="39895" type="image/jpeg"/>
<pubDate>Fri, 03 Jul 2026 01:57:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ ഓഫീസ് ക്ലർക്കായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി എസ്. ബിനു (33) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നാല് വർഷമായി ഇടുക്കി മെഡിക്കൽ കോളജിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ബിനു ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരം ആശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ബിനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.</p>
<p>മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ തിരുവനന്തപുരം പൗഡിക്കോണത്തേക്ക് കൊണ്ടുപോകും.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിരുദ്ധ ചിത്രരചനാ മത്സരത്തിൽ അക്ഷയ് അനുമോദിന് ഒന്നാം സ്ഥാനം</title>
<link>https://thekeralajournal.com/2878</link>
<guid>https://thekeralajournal.com/2878</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d5d3c4dab.jpg" length="114296" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:37:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ) പദ്ധതിയുടെ ഭാഗമായി ഇടുക്കി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിലും ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണ പരിപാടിയുടെ ഭാഗമായി അടിമാലിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി അക്ഷയ് അനുമോദ്.</p>
<p>ജി.ടി.എച്ച്.എസ് കട്ടപ്പനയിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് അനുമോദ് ലഹരി വിരുദ്ധ സന്ദേശം ശക്തമായി അവതരിപ്പിച്ച ചിത്രത്തിലൂടെയാണ് മികച്ച നേട്ടം കൈവരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a45d5ea52a5e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2876</link>
<guid>https://thekeralajournal.com/2876</guid>
<description><![CDATA[ മാട്ടുക്കട്ട കലയത്താങ്കൽ സതീശൻ കെ ആർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45cee191dcd.jpg" length="91932" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:07:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാട്ടുക്കട്ട കലയത്താങ്കൽ സതീശൻ കെ ആർ (61) നിര്യാതനായി. മൃതസംസ്കാരം ഇന്ന് 02.07.026 വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ ‘ഹൃദയാരംഭം 2026&#45;27’ അധ്യയന വർഷാരംഭ ചടങ്ങ് നടന്നു</title>
<link>https://thekeralajournal.com/2872</link>
<guid>https://thekeralajournal.com/2872</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b40b2fa43.jpg" length="59521" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:12:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗിരി: ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ 2026-27 അധ്യയന വർഷാരംഭ ചടങ്ങ് ‘ഹൃദയാരംഭം 2026-27’ ചാവറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിലെ എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഡോ. ഫാ. രാജേഷ് തോലാനിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.</p>
<p>കോളേജ് മാനേജർ ഫാ. ജോസ് കുര്യൻ, പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ്, ബർസാർ ഫാ. സനിത്ത് ജെ. വിചാട്ടു, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. സിഗ്മ സത്യൻ എന്നിവർ സംസാരിച്ചു.</p>
<p>300ഓളം ഒന്നാം വർഷ വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ പുതിയ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകളും വിവിധ കലാപരിപാടികളും നടന്നു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി സുരക്ഷാ വാരാചരണം: മൂലമറ്റം കെ.എസ്‌.ഇ.ബി സ്വിച്ച് യാർഡിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2871</link>
<guid>https://thekeralajournal.com/2871</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b34c9df59.jpg" length="158725" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:09:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂലമറ്റം: വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മൂലമറ്റം കെ.എസ്‌.ഇ.ബി സ്വിച്ച് യാർഡിൽ അഗ്നിരക്ഷാ സേനയും കെ.എസ്‌.ഇ.ബിയും സംയുക്തമായി മോക്ക് ഡ്രിൽ നടത്തി.</p>
<p>സ്വിച്ച് യാർഡിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടാകുകയും ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്താൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ പരിശീലിക്കുന്നതിനായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. അഗ്നിരക്ഷാ സേനയും കെ.എസ്‌.ഇ.ബി ജീവനക്കാരും ചേർന്ന് തീ അണയ്ക്കുകയും പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതും പരിശീലനത്തിന്റെ ഭാഗമായി നടത്തി.</p>
<p>വിവിധതരം എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ചുള്ള അഗ്നിശമന പരിശീലനവും ജീവനക്കാർക്ക് അഗ്നി പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നടന്നു.</p>
<p>മൂലമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ എട്ട് സേനാംഗങ്ങളും കെ.എസ്‌.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജുമൈല, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം കെ.എസ്‌.ഇ.ബി ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരത്തിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ; പുതിയ ഗതാഗത ക്രമീകരണങ്ങളുമായി നഗരസഭ</title>
<link>https://thekeralajournal.com/2866</link>
<guid>https://thekeralajournal.com/2866</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451eac05f42.jpg" length="134139" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:36:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭയിൽ സംയുക്ത ട്രാഫിക് കമ്മിറ്റി യോഗം ചേർന്ന് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾക്ക് അന്തിമ രൂപം നൽകി. കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ഒന്നാം ഘട്ട ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യാപാരി സമൂഹത്തിന്റെയും ബസ് ഓണേഴ്സ് അസോസിയേഷന്റെയും നഗരസഭ അധികൃതരുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. പോലീസിന്റെ സഹകരണത്തോടെയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.</p>
<p>വെള്ളയാംകുടി–കക്കാട്ടുകട റോഡ് പൂർത്തിയായ സാഹചര്യത്തിൽ ഇതുവഴി വാഹനങ്ങൾ തിരിച്ചുവിടും. ഇടുക്കി ഭാഗത്തുനിന്ന് ഏലപ്പാറ–കോട്ടയം റൂട്ടിലേക്കുള്ള വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തിരിഞ്ഞുപോകുന്നതിനായി ദിശാബോർഡുകൾ സ്ഥാപിക്കും. കക്കാട്ടുകട ഭാഗത്തും വിവിധ റൂട്ടുകളിലേക്കുള്ള വഴികാട്ടി ബോർഡുകൾ സ്ഥാപിക്കും.</p>
<p>ഇടുക്കിക്കവലയിൽ നിന്ന് ടൗണിലേക്ക് വരുന്ന റോഡിൽ ബൈപ്പാസിലേക്ക് റൈറ്റ് ടേൺ അനുവദിക്കില്ല. ബൈപ്പാസിൽ നിന്ന് മെയിൻ റോഡിലേക്കും റൈറ്റ് ടേൺ അനുവദിക്കില്ല.</p>
<p>അശോക കവലയുടെ താഴെയുള്ള സീബ്രാ ലൈൻ ഒഴിവാക്കാനും നിലവിലുള്ള സീബ്രാ ലൈനുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് താഴേക്കുള്ള ഭാഗത്തും സ്കൂൾ കവലയിലും പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും.</p>
<p>ബസ് സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുത്തും. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് ജിഎസ്ടി ഓഫീസിന് മുന്നിലേക്കും സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കൊല്ലംകുടി ബിൽഡിംഗ് ഭാഗത്തേക്കും മാറ്റും. ഇടുക്കി, ഏലപ്പാറ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറ്റും. ഇരട്ടയാർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മുന്നോട്ടും ഗുരുമന്ദിരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പിന്നോട്ടും മാറ്റും.</p>
<p>സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പൂർണമായും ഒഴിവാക്കും. യാത്രക്കാർ പുതിയ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>ഇടുക്കിക്കവല മുതൽ മുസ്ലിം പള്ളി വരെയും അശോക ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും റോഡരികിലെ അനധികൃത പാർക്കിംഗും ഗതാഗത തടസ്സങ്ങളും നീക്കം ചെയ്യും.</p>
<p>കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി പോകുന്ന നെടുങ്കണ്ടം–കുമളി റൂട്ടിലെ ബസുകൾ ഇനി മുതൽ മുനിസിപ്പൽ റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി യാത്ര തുടരും. എറണാകുളം–തൊടുപുഴ റൂട്ടിലെ ബസുകൾ പള്ളിക്കവല വഴി ബൈപ്പാസിലൂടെ ഇടുക്കിക്കവലയിലെത്തും.</p>
<p>ട്രഷറി ജംഗ്ഷൻ റോഡ് വൺവേ ആക്കാനും തീരുമാനിച്ചു. ജൂലൈ 30നകം പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് 1 മുതൽ പുതിയ ട്രാഫിക് സംവിധാനം നിലവിൽ വരും. </p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്</title>
<link>https://thekeralajournal.com/2865</link>
<guid>https://thekeralajournal.com/2865</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4517d65a377.jpg" length="66053" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:06:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 അടി കുറവാണ്.</p>
<p>നിലവിൽ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ജലനിരപ്പ് ഉയർന്നത് നാല് അടി മാത്രം. ജൂണിൽ ഇടുക്കിയിൽ ലഭിച്ചത് 342 മില്ലിമീറ്റർ മഴ മാത്രമാണ്. ശക്തമായ മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉൽപാദനത്തെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>ജലനിരപ്പ് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴെയായാൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം നിർത്തേണ്ട സാഹചര്യമുണ്ടാകും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ 12 ദശലക്ഷം യൂണിറ്റ് വരെ ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കുറവ്.</p>
<p>ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. അതേസമയം, വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. ലഭ്യതയും ആവശ്യകതയും സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>&amp;quot;വെള്ളക്കോട്ടിലെ കരുതലിന് സല്യൂട്ട് ; ഡോക്ടർമാരെ ആദരിച്ച് വിദ്യാർത്ഥികൾ</title>
<link>https://thekeralajournal.com/2864</link>
<guid>https://thekeralajournal.com/2864</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4516e469a82.jpg" length="94666" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:02:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്ക് ആദരവുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സമീപത്തെ ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാർക്ക് പുഷ്പങ്ങൾ നൽകി ആശംസകൾ നേർന്നു.</p>
<p>രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി രാവും പകലും ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സേവനത്തെ അനുസ്മരിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ ഡോക്ടർമാർ വഹിക്കുന്ന നിർണായക പങ്കിന് വിദ്യാർത്ഥികൾ നന്ദിയും ആദരവും രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4516f4e360c.jpg" alt=""></p>
<p>സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ ജോസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ഡോക്ടർമാർ കുട്ടികളുമായി സൗഹൃദസംഭാഷണം നടത്തുകയും ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലളിതമായ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.</p>
<p>കുട്ടികളിൽ ആരോഗ്യബോധവും മാനവിക മൂല്യങ്ങളും വളർത്തുന്നതിനും സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടി സഹായകമായി. ഡോക്ടർമാരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ച ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.</p>]]> </content:encoded>
</item>

<item>
<title>ജനാധിപത്യത്തിൻ്റെ ആദ്യ പാഠമായി കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</title>
<link>https://thekeralajournal.com/2862</link>
<guid>https://thekeralajournal.com/2862</guid>
<description><![CDATA[ പ്രചാരണ പരിപാടികൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തെ അടുത്തറിയാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a450fe83b22f.jpg" length="93066" type="image/jpeg"/>
<pubDate>Wed, 01 Jul 2026 18:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരായ തോമസ് ഫിലിപ്പ്, ആൻഡോ സെബാസ്റ്റ്യൻ, ബെൻ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.</p>
<p>രാവിലെ 10.30ന് ആരംഭിച്ച വോട്ടെടുപ്പിൽ മുഴുവൻ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. പ്രചാരണ പരിപാടികൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തെ അടുത്തറിയാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a450fe022931.jpg" alt=""></p>
<p>സ്കൂൾ ലീഡറായി ആൽബി ജയ്സൺ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ചെയർപേഴ്സണായി എലൈൻ മരിയ ഷിബുവും ജനറൽ സെക്രട്ടറിയായി പ്രജിത പ്രശാന്തും വിജയിച്ചു. ക്ലാസ് പ്രതിനിധികളായി ഏഴാം ക്ലാസിൽ നിന്ന് അനുപമ കലേഷ്, ആറാം ക്ലാസിൽ നിന്ന് ഏയിഡൻ റോയ്, അഞ്ചാം ക്ലാസിൽ നിന്ന് ആരുഷ് ബി. അത്തിക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ഉത്തരവാദിത്തബോധം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് പറഞ്ഞു.</p>
<p>മികച്ച സംഘാടനവും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും കൊണ്ട് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായ അനുഭവമായി മാറി.</p>]]> </content:encoded>
</item>

<item>
<title>ഗോളിലൂടെ ലഹരി വിരുദ്ധ സന്ദേശം; വണ്ടിപ്പെരിയാറിലെ തൂഫാൻ ഗോൾപോസ്റ്റ് ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2860</link>
<guid>https://thekeralajournal.com/2860</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a449c57104be.jpg" length="122474" type="image/jpeg"/>
<pubDate>Wed, 01 Jul 2026 10:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മയക്കുമരുന്നിനെതിരെയും ശുചിത്വ ജീവിതത്തിനായും സന്ദേശം ഉയർത്തി വണ്ടിപ്പെരിയാർ ടൗണിൽ തൂഫാൻ ഗോൾപോസ്റ്റ് സ്ഥാപിച്ച് പെനാൽറ്റി കിക്ക് മത്സരം സംഘടിപ്പിച്ചു.</p>
<p>മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ പഞ്ചായത്ത് അംഗം മണിമേഖല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനിത മുരുകൻ, ദേവി ഈശ്വരൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സെൽവത്തായി, ലീലാമ്മ, പീരുമേട് എ.ഇ.ഒ രമേശ്, വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഇമാം ഹബീബുള്ള മൗലവി അൽ മൻബഇ റഷാദി, അസംപ്ഷൻ പള്ളി അസിസ്റ്റന്റ് വികാരി ഫാ. നവീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അൻപുരാജ്, കെ.വി.വി.എസ് സെക്രട്ടറി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>വ്യാപാരികളും പൊതുപ്രവർത്തകരും അധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് നൂറോളം ഗോളുകൾ നേടി.</p>
<p>ഹെഡ്മാസ്റ്റർ എസ്.ടി. രാജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണത്തിനും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രചാരണത്തിനും പരിപാടി വഴിയൊരുക്കി.</p>]]> </content:encoded>
</item>

<item>
<title>തെരുവുനായ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ കടിയേറ്റത് 318 പേർക്ക്</title>
<link>https://thekeralajournal.com/2855</link>
<guid>https://thekeralajournal.com/2855</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446cf1de6db.jpg" length="62121" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:57:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ തെരുവുനായ ആക്രമണം വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ജില്ലയിൽ 318 പേർക്ക് തെരുവുനായയുടെ കടിയേറ്റതായി കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോഴും ആന്റി റേബീസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ജില്ലയിൽ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നു.</p>
<p>സംസ്ഥാനത്ത് മൃഗജന്യ രോഗ പ്രതിരോധത്തിനായുള്ള എബിസി (Animal Birth Control) വന്ധ്യംകരണ കേന്ദ്രം ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി എന്നതും പ്രശ്‌നത്തിന് ആക്കം കൂട്ടുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളും, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തുന്ന ജില്ലയിൽ പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാകുകയാണ്.</p>
<p>ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ പോലും വാക്‌സിൻ ലഭ്യത സംബന്ധിച്ച വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചില സർക്കാർ ആശുപത്രികളിൽ ചികിത്സ വൈകിയതായും, തുടർന്ന് പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.</p>
<p>തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലും, കടിയേറ്റവർക്ക് സമയബന്ധിതമായി വാക്‌സിനും ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>സൈബർ തട്ടിപ്പുകൾ തടയാൻ സമഗ്ര പദ്ധതി നടപ്പാക്കും: ആഭ്യന്തര മന്ത്രി</title>
<link>https://thekeralajournal.com/2853</link>
<guid>https://thekeralajournal.com/2853</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446811d0fcd.jpg" length="333107" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനായി സംസ്ഥാനത്ത് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ബോധവത്കരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ജില്ലകളിൽ ആയിരത്തിലേറെ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് ഇതിൽ പലതെന്നും മന്ത്രി പറഞ്ഞു. വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.</p>
<p>റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന 1836 വ്യാജ ലോൺ ആപ്പുകളും 5857 വ്യാജ ലോൺ വെബ്‌സൈറ്റുകളും നീക്കം ചെയ്തതായി മന്ത്രി അറിയിച്ചു. വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കും തട്ടിപ്പിന് വഴിയൊരുക്കുന്ന പരസ്യങ്ങൾക്കും പ്രൊഫൈലുകൾക്കുമെതിരെ നടപടിയെടുക്കും. തട്ടിപ്പുകാരുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവ ശക്തമാക്കി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി കൂടുതൽ കാര്യക്ഷമമാക്കും. തട്ടിയെടുക്കുന്ന പണം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്റ്റോ കറൻസിയാക്കി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാറ്റുകയുമാണ് പല കേസുകളിലും നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങളാണ് സൈബർ തട്ടിപ്പുകളിൽ പലതെന്നും അന്യസംസ്ഥാനങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അബിൻ വർക്കിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ചെമ്മണ്ണിലെ കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരം തേടി പീരുമേട് എം എൽ എ</title>
<link>https://thekeralajournal.com/2852</link>
<guid>https://thekeralajournal.com/2852</guid>
<description><![CDATA[ എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446756ab7e0.jpg" length="62784" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:33:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ ചെമ്മണ്ണ് വാർഡിൽ വർഷങ്ങളായി നിലനിൽക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഇടപെടലുകൾ ശക്തമാക്കി. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെയും ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.</p>
<p>വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിനായി എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി. പ്രശ്‌നം വിശദമായി പരിശോധിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.</p>
<p>കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചില കുടിയിറക്കൽ നടപടികൾ നടന്നിരുന്നു. ഇതേത്തുടർന്ന് ജനങ്ങളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കുന്നതിനായി അഡ്വ. സിറിയക് തോമസ് എം.എൽ.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ അടിയന്തര യോഗം ചേർന്നു.</p>
<p>കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവുകളെ ബഹുമാനിച്ചുകൊണ്ട് തന്നെ, വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എം.എൽ.എ അറിയിച്ചു.</p>
<p>എം.എൽ.എയോടൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ആർ. രഞ്ജിത്ത്, ജി. ജേക്കബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അസോസിയേഷൻ കുവൈറ്റ് ചിൽഡ്രൻസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/2849</link>
<guid>https://thekeralajournal.com/2849</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4459f54d0fa.jpg" length="74353" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:36:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ചിൽഡ്രൻസ് ഫോറം 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.</p>
<p>ചിൽഡ്രൻസ് ഫോറം കൺവീനറായി ഗ്രൈസ ഔസേപ്പച്ചനെയും ജോയിന്റ് കൺവീനർമാരായി എയ്ഞ്ചേല ആഗ്നലിനെയും റിച്ച എൽസ ബിജോയെയും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം</title>
<link>https://thekeralajournal.com/2848</link>
<guid>https://thekeralajournal.com/2848</guid>
<description><![CDATA[ മണ്ണിടിഞ്ഞു മരങ്ങൾ കടപുഴകി വീണു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43e81295975.jpg" length="124331" type="image/jpeg"/>
<pubDate>Tue, 30 Jun 2026 21:30:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് വ്യാപക നാശനഷ്ടം. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് സംഭവം ഉണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>ഇരട്ടയാർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സുകൾക്ക് പുറകിൽ നിന്നിരുന്ന മരങ്ങളാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് കടപുഴകി വീണത്. ക്വാർട്ടേഴ്സുകൾക്ക് മുകളിലായി സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കിൽ നിന്ന് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.</p>
<p>വെള്ളം കുത്തിയൊഴുകിയതോടെ ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണ് ഇടിഞ്ഞ് മരങ്ങൾ വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ക്വാർട്ടേഴ്സിനുള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.</p>
<p>സമീപത്തെ ക്വാർട്ടേഴ്സുകളിലും വെള്ളവും ചെളിയും കയറി. കേടുപാടുകൾ സംഭവിച്ച ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>കാന്തല്ലൂരിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂര മർദനം; ചെന്നൈ സ്വദേശികളായ വിനോദസഞ്ചാരികൾ കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/2847</link>
<guid>https://thekeralajournal.com/2847</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43e74a4d3a9.jpg" length="50826" type="image/jpeg"/>
<pubDate>Tue, 30 Jun 2026 21:27:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാന്തല്ലൂർ: ഇടുക്കി കാന്തല്ലൂരിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമായി മർദനമേറ്റു. ചെന്നൈയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിലെ അംഗങ്ങളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ ടൂർ സംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ നേർക്കാണ് അതിക്രമം നടന്നത്.</p>
<p>റിസോർട്ട് മുറിക്ക് പുറത്തേക്ക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് നിലത്തേക്ക് വലിച്ചെറിയുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ റിസോർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആക്രമണം തടഞ്ഞത്.</p>
<p>സംഭവത്തെ തുടർന്ന് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയവരെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ മറയൂർ പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നടപടി സ്വീകരിച്ചു.</p>
<p>പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ബാലനീതി നിയമപ്രകാരമുള്ള (Juvenile Justice Act) വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻസിൽ വരകളിൽ വിസ്മയം തീർത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി; ചിത്രകലയിൽ തനത് മികവുമായി സാൻ റോബട്ട്സൺ</title>
<link>https://thekeralajournal.com/2844</link>
<guid>https://thekeralajournal.com/2844</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4344b190e0e.jpg" length="107345" type="image/jpeg"/>
<pubDate>Tue, 30 Jun 2026 09:53:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: പെൻസിലും റബ്ബറും മാത്രം ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടുകയാണ് ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഇലവനാംചെരുവിൽ സാൻ റോബട്ട്സൺ.</p>
<p>തന്റെ മുൻപിലിരിക്കുന്ന എന്തും നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ ചിത്രങ്ങളാക്കി മാറ്റാനുള്ള കഴിവാണ് ഈ കൊച്ചു മിടുക്കന്റെ പ്രത്യേകത. മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധ വസ്തുക്കളുടെയും ചിത്രങ്ങൾ അതേപടി പകർത്തിയെന്നു തോന്നിക്കുന്ന രീതിയിൽ വരയ്ക്കുന്ന സാനിന്റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.</p>
<p>പിതാവ് റോബട്ട്സണിൽ നിന്നാണ് സാനിന് ചിത്രരചനയുടെ ആദ്യപാഠങ്ങൾ ലഭിച്ചത്. പിതാവിന്റെ ചിത്രങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് നാലാം ക്ലാസ് മുതലാണ് സാം വരയുടെ ലോകത്തേക്ക് കടന്നത്. പിന്നീട് സ്വന്തം കഴിവിലൂടെ പെൻസിൽ ഡ്രോയിങ്ങിൽ മികവ് തെളിയിക്കുകയായിരുന്നു.</p>
<p>ലോക്ഡൗൺ കാലത്താണ് ചിത്രരചനയിൽ സാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വരച്ച് കുടുംബാംഗങ്ങളുടെ പ്രശംസ നേടിയതോടെയാണ് ഈ മേഖലയോടുള്ള താൽപര്യം വർധിച്ചത്.</p>
<p>ചിത്രകല അഭ്യസിച്ചവരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് സാനിന്റെ വിരൽത്തുമ്പിൽ വിരിയുന്നത്. മുൻപിലിരിക്കുന്ന വ്യക്തിയുടെ ചിത്രം ക്യാമറയിൽ പകർത്തിയതുപോലെ വരച്ചു നൽകുമ്പോൾ ആളുകൾ അത്ഭുതത്തോടെയാണ് ഈ കൊച്ചു കലാകാരനെ നോക്കുന്നത്.</p>
<p>ജന്മനാ ലഭിച്ച കഴിവാണ് തന്റെ ചിത്രരചനയുടെ കരുത്തെന്ന് സാം പറയുന്നു. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഭാവിയിൽ മികച്ച ചിത്രകാരനാകണമെന്നാണ് സാനിന്റെ ആഗ്രഹം.</p>
<p>കെട്ടിട നിർമ്മാണ തൊഴിലാളിയായ പിതാവ് റോബട്ട്സണും ദന്താശുപത്രി ജീവനക്കാരിയായ മാതാവ് എബിനിയും സാനിന്റെ കഴിവുകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഇമ്മാനുവൽ, ഡാനിയേൽ എന്നിവർ സഹോദരങ്ങളാണ്.</p>]]> </content:encoded>
</item>

<item>
<title>അടിസ്ഥാന സൗകര്യ വികസനം കാത്ത് ഉറുമ്പിക്കര; വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/2840</link>
<guid>https://thekeralajournal.com/2840</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : ജോർജുകുട്ടി ഏലപ്പാറ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a431a15e0b17.jpg" length="145279" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:52:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ ഉറുമ്പിക്കര വികസന പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ വലിയ വെല്ലുവിളിയാകുന്നു. ഏലപ്പാറ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന ഉറുമ്പിക്കര പ്രകൃതിരമണീയമായ കാഴ്ചകളാൽ സമ്പന്നമാണ്.</p>
<p>വിനോദസഞ്ചാര വികസനത്തിന് മുൻഗണന നൽകിയിട്ടുണ്ടെങ്കിലും മൊബൈൽ റേഞ്ച് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രദേശവാസികളും സഞ്ചാരികളും നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളാണ്. നിരവധി വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതി കാഴ്ചകളും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.</p>
<p>സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1800 അടി ഉയരത്തിലുള്ള ഉറുമ്പിക്കരയിലെത്താൻ നിലവിൽ ഓഫ് റോഡ് ജീപ്പ് യാത്രയാണ് പ്രധാന ആശ്രയം.</p>
<p>റോഡ് വികസനം, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) നിയന്ത്രണത്തിലുള്ള താമസ സൗകര്യങ്ങൾ എന്നിവ ഒരുക്കി ഉറുമ്പിക്കരയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചാൽ കൊക്കയാർ പഞ്ചായത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കാർഷിക മേഖലയ്ക്കും കൂടുതൽ കരുത്ത് പകരാൻ സാധിക്കും.</p>
<p>തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ വികസനത്തിനും ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നു.</p>]]> </content:encoded>
</item>

<item>
<title>അനധികൃത പാർക്കിങ്ങിൽ വീർപ്പുമുട്ടി കുമളി ടൗൺ; ഗതാഗത പരിഷ്‌കരണത്തിന് ആവശ്യം ശക്തം</title>
<link>https://thekeralajournal.com/2835</link>
<guid>https://thekeralajournal.com/2835</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43157571f28.jpg" length="98157" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:31:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ അനധികൃത വാഹന പാർക്കിങ്ങും ക്രമരഹിതമായ ബസ് സ്റ്റോപ്പുകളും കുമളി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. പഞ്ചായത്ത്, പോലീസ് എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.</p>
<p>ടൗണുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ തോന്നുംവിധമുള്ള വാഹന പാർക്കിങ്ങാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. തമിഴ്‌നാട്ടിലേക്ക് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ വോൾവോ ബസുകൾ അതിർത്തി മേഖലയിലേക്ക് എത്തുന്നതും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതും തിരക്ക് വർധിപ്പിക്കുന്നു. ടാക്സി വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തേക്കടി റോഡിലടക്കം ക്രമരഹിതമായ പാർക്കിങ്ങാണ് കാണുന്നത്.</p>
<p>സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. തേക്കടി കവല മുതൽ ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് കൂടുതലായി അനുഭവപ്പെടുന്നത്.</p>
<p>ദേശീയപാതയിലെ തേക്കടി കവല, പോസ്റ്റ് ഓഫീസ് ജംക്‌ഷൻ, ആനവച്ചാൽ ജംക്‌ഷൻ, എസ്‌ബിഐ റോഡ്, ഗ്രേസ് തീയറ്റർ ബൈപാസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഏത് സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ദേശീയപാത 183-ലെ കുമളി ടൗണിനെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുകയാണ്.</p>
<p>ഗതാഗത നിയന്ത്രണത്തിനായി പ്രധാന ഭാഗങ്ങളിൽ ഹോം ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കമ്പംമെട്ട് റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചതോടെ കുമളി ടൗണിലെ ഗതാഗത സമ്മർദം വർധിച്ചു. പോസ്റ്റ് ഓഫീസ് ജംക്‌ഷനിലെ തിരക്ക് കുമളി-മൂന്നാർ റോഡിൽ ഒന്നാം മൈൽ വരെ നീളുന്ന സാഹചര്യമുണ്ട്.</p>
<p>ഒന്നാം മൈലിൽ പിക്‌അപ്പ് വാഹനങ്ങൾ തിരക്കേറിയ ജംക്‌ഷൻ ഭാഗത്ത് പാർക്ക് ചെയ്യുന്നതും പ്രശ്നമാകുന്നു. ഇവയ്ക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.</p>
<p>ഒന്നാം മൈലിലെ നാലുകൂടിയ കവലയിലാണ് നിലവിലെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. കവലയിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പ് കവലയിൽ നിന്ന് 200 മീറ്റർ അകലേക്ക് മാറ്റിയാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.</p>
<p>ടൗണിലെ ദേശീയപാതയിൽ നിന്നും കുമളി-മൂന്നാർ റോഡിലേക്കുള്ള പ്രവേശന ഭാഗത്തെ ബസ് സ്റ്റോപ്പും അപകട ഭീഷണിയുയർത്തുന്നതായാണ് പരാതി. ക്ഷേത്രപടി ഭാഗത്ത് ദേശീയപാതയിലും കുമളി-മൂന്നാർ റോഡിലുമായി ബസുകൾ നിർത്തുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.</p>
<p>പഞ്ചായത്തും പോലീസും ചേർന്ന് ടാക്സി, ഓട്ടോറിക്ഷ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും അടിയന്തരമായി പുനഃക്രമീകരിക്കണമെന്നാണ് പൊതുജന ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവം ; പൊലീസ് കേസെടുത്തു</title>
<link>https://thekeralajournal.com/2834</link>
<guid>https://thekeralajournal.com/2834</guid>
<description><![CDATA[ അധ്യാപകനോട് ഒരു മാസം നിർബന്ധിത അവധിയില്‍ പോകാന്‍ പിടിഎ നിര്‍ദേശിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4312c7dfb99.jpg" length="73445" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:20:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അണക്കര: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ വണ്ടൻമേട് പോലീസ് കേസെടുത്തു. അണക്കര ഗവൺമെന്റ് സ്കൂളിലെ തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.</p>
<p>കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം പുറത്തുവന്നത്. കളിയാക്കിയെന്നാരോപിച്ച് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ തുടയിലും ശരീരത്തിലും അടിക്കുകയും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.</p>
<p>പിന്നീട് പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎ നടത്തിയ അന്വേഷണത്തിൽ, ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അധ്യാപകൻ പലതവണ വടികൊണ്ട് അടിച്ചതായി കുട്ടികൾ മൊഴി നൽകിയതായി അറിയിച്ചു. കൂടാതെ സംഭവം പ്രധാനാധ്യാപകനെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായതായും കണ്ടെത്തി.</p>
<p>ഇതേത്തുടർന്ന് അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ പിടിഎ നിർദേശം നൽകി. അധ്യാപകന്റെ അഭാവത്തിൽ താൽക്കാലിക അധ്യാപകനെ നിയമിച്ച് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>‘ഓപ്പറേഷൻ തൂഫാൻ’ : ലഹരിക്കെതിരെ കട്ടപ്പന പോലീസിനൊപ്പം വെള്ളയാംകുടി മർച്ചന്റ്സ് അസോസിയഷനും</title>
<link>https://thekeralajournal.com/2833</link>
<guid>https://thekeralajournal.com/2833</guid>
<description><![CDATA[ ആദ്യഘട്ടത്തിൽ വെള്ളയാംകുടിയിലെ കടകളിൽ ലഹരി വില്പന തടഞ്ഞു കൊണ്ടുള്ള സ്റ്റിക്കർ പതിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a427f68bd047.jpg" length="121124" type="image/jpeg"/>
<pubDate>Mon, 29 Jun 2026 19:53:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസും വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷനും ഒന്നിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427f7e1118e.jpg" alt=""></p>
<p>വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ ആദ്യഘട്ടമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണം നൽകുകയും കടകളിൽ സ്റ്റിക്കർ പതിക്കുകയും ചെയ്തു</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427f8e8d126.jpg" alt=""></p>
<p>“സ്കൂൾ പരിസരത്തുള്ള ഈ വ്യാപാര സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതല്ല. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം” എന്ന സന്ദേശവുമായി വെള്ളയാംകുടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.കുട്ടികളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427faa1e437.jpg" alt=""></p>
<p>പരിപാടിയിൽ കട്ടപ്പന പൊലീസ് എസ്.ഐ മാരായ അനൂപ്,  ആദർശ് എന്നിവർ നേതൃത്വം നൽകി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ്–ജനകീയ സഹകരണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427fb84f0ef.jpg" alt=""></p>
<p>പരിപാടിയിൽ KVVES വെള്ളയാംകുടി പ്രസിഡന്റ് ബിജോ ജോസഫ്, സെന്റ് ജെറോംസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, വോയ്സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം എം.എച്ച്, വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427fc3b3352.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തി</title>
<link>https://thekeralajournal.com/2832</link>
<guid>https://thekeralajournal.com/2832</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a427c3c64f8c.jpg" length="101097" type="image/jpeg"/>
<pubDate>Mon, 29 Jun 2026 19:38:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാട് ജലവിഭവ വകുപ്പ് എത്തിച്ച പുതിയ ഫൈബർ ബോട്ട് തേക്കടി തടാകത്തിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ശനിയാഴ്ച രാത്രി ലോറിയിലാണ് ബോട്ട് തേക്കടിയിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബോട്ട് തടാകത്തിലിറക്കി.</p>
<p>തടാകത്തിൽ നിലവിലുള്ള പഴയ രണ്ട് ബോട്ടുകളും പൂർണമായി നീക്കം ചെയ്തതിന് ശേഷമേ പുതിയ ബോട്ടിന് സർവീസ് നടത്താൻ അനുമതി നൽകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.</p>
<p>മുമ്പ് ‘ജലറാണി’ എന്ന പഴയ ബോട്ടിന് പകരമായി ‘അണ്ണാ’ എന്ന പേരിൽ തമിഴ്‌നാട് ഫൈബർ ബോട്ട് എത്തിച്ചിരുന്നു. എന്നാൽ പഴയ ബോട്ടുകൾ മാറ്റാതെ പുതിയത് സർവീസ് നടത്താൻ അനുവദിക്കില്ലെന്ന വനംവകുപ്പിന്റെ നിലപാടും തുടർന്ന തർക്കങ്ങളും കാരണം വർഷങ്ങളായി ഈ ബോട്ട് ഉപയോഗിക്കാനായിരുന്നില്ല.</p>
<p>നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാടിന് രണ്ട് ബോട്ടുകളാണുള്ളത്. 1982-ൽ തടാകത്തിലിറക്കിയ, 21 പേർക്ക് യാത്ര ചെയ്യാവുന്ന ‘കണ്ണകി’ ബോട്ടിന് പകരമായാണ് 27 കുതിരശക്തിയുള്ള പുതിയ ഫൈബർ ബോട്ട് എത്തിച്ചിരിക്കുന്നത്. നിലവിലുള്ള പഴയ ബോട്ടിന് 47 കുതിരശക്തിയുണ്ട്.</p>
<p>പുതിയ ബോട്ട് തടാകത്തിലിറക്കിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ബോട്ടിന്റെ പരീക്ഷണ ഓട്ടവും തുറമുഖ വകുപ്പ് അധികൃതരുടെ പരിശോധനയും പൂർത്തിയായ ശേഷം ഉദ്യോഗസ്ഥരുമായി മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പച്ചക്കറിത്തൈ വിതരണവും S.D.O.F യൂണിറ്റ് ഉദ്ഘാടനവും നടത്തി</title>
<link>https://thekeralajournal.com/2831</link>
<guid>https://thekeralajournal.com/2831</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4231ea3eb8b.jpg" length="85719" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:20:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ: പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (S.D.O.F) നേതൃത്വത്തിൽ അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി.</p>
<p>പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ S.D.O.F യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം എം.കെ. മണ്ണുകുന്നേൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു. S.D.O.F ഭദ്രാസന സെക്രട്ടറി ജയൻ കുരുവിള വട്ടമല പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ഇടവക ട്രസ്റ്റി ഷൈൻ സി. മാത്യു, ഭദ്രാസന പി.ആർ.ഒ സിജോ എവറസ്റ്റ്, S.D.O.F യൂണിറ്റ് ട്രഷറർ ജോജി ഓലിക്കര, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സൗമി പാലവിളയിൽ എന്നിവർ സംസാരിച്ചു.</p>
<p>റവ. ഫാ. മാത്യു ജോൺ, സിജോ എവറസ്റ്റ്, ജയൻ കുരുവിള, യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ എന്നിവർ ചേർന്ന് ബിനു വേലിക്കാത്ത്, ബിജു കാഞ്ഞിരപ്പാറയിൽ എന്നിവർക്ക് പച്ചക്കറിത്തൈകൾ നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>“മണ്ണിനെ സ്നേഹിക്കൂ, മനസ്സിൽ നന്മ വിതയ്ക്കൂ” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ ഇടവക അംഗങ്ങൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ നന്ദി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കരിമ്പൻ ഗ്യാസ് സിലിണ്ടർ അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2827</link>
<guid>https://thekeralajournal.com/2827</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41dd0b7ab62.jpg" length="51926" type="image/jpeg"/>
<pubDate>Mon, 29 Jun 2026 08:18:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ സ്വദേശി ജസ്റ്റിൻ ജോസ് (37) ആണ് മരിച്ചത്.</p>
<p>ജൂൺ 22നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെ തീ പടർന്നുണ്ടായ അപകടത്തിൽ ജസ്റ്റിനും മാതാവ് ജോളി ജോസിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.</p>
<p>തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ വിദഗ്ധ ചികിത്സയിലായിരുന്ന ജസ്റ്റിന് ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.</p>
<p>അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത വറുത്ത കപ്പ കഴിച്ച് രണ്ട് പേർക്ക് ഭക്ഷ്യവിഷബാധ</title>
<link>https://thekeralajournal.com/2825</link>
<guid>https://thekeralajournal.com/2825</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c7aa23177.jpg" length="45686" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:47:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുഞ്ചിത്തണ്ണി: ഉൽപാദന തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത പാക്കറ്റിൽ നിന്നുള്ള വറുത്ത കപ്പ കഴിച്ച രണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശർദ്ദിയെ തുടർന്ന് ഇരുവരും ചികിത്സയിലാണ്.</p>
<p>തൃശൂർ തിരുവല്ലാമല സ്വദേശി അഖിൽ ടി.യു. (34), കുഞ്ചിത്തണ്ണി സ്വദേശി ശ്രീജിത്ത് (36) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച വൈകിട്ട് കുഞ്ചിത്തണ്ണിയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ വറുത്ത കപ്പ കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.</p>
<p>50 രൂപ നൽകി വാങ്ങിയ വറുത്ത കപ്പയുടെ പാക്കറ്റ് തുറന്ന് കഴിച്ചപ്പോൾ തന്നെ ചെറിയ രുചിവ്യത്യാസം അനുഭവപ്പെട്ടതായി ഇവർ പറഞ്ഞു. ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം ഇരുവർക്കും ശർദ്ദി ആരംഭിച്ചു. തുടർന്ന് പാക്കറ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വിലയും തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉൽപാദന തീയതിയോ ബാച്ച് നമ്പറോ ഇല്ലെന്ന് കണ്ടെത്തിയത്.</p>
<p>ഇതിനെ തുടർന്ന് ഇരുമ്പുപാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. പാക്കറ്റിൽ തീയതിയും ബാച്ച് നമ്പറും ഇല്ലെന്ന കാര്യം അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാർ ആരോപിച്ചു.</p>
<p>ശർദ്ദി തുടർന്നതിനെ തുടർന്ന് ഇരുവരും ചികിത്സ തേടി. ഭക്ഷ്യവസ്തുക്കളിൽ നിർമാണ തീയതിയും മറ്റ് നിർബന്ധിത വിവരങ്ങളും രേഖപ്പെടുത്തണമെന്ന നിയമം നിലനിൽക്കെ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ഉപഭോക്തൃ ഫോറത്തിനും പരാതി നൽകി.</p>]]> </content:encoded>
</item>

<item>
<title>പിന്നാക്ക മേഖലകളിൽ നവീന പദ്ധതികൾ ആവിഷ്‌കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ</title>
<link>https://thekeralajournal.com/2823</link>
<guid>https://thekeralajournal.com/2823</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c38adcc2e.jpg" length="91709" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:29:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പിന്നാക്ക മേഖലകളിൽ വികസനം വേഗത്തിലാക്കാൻ നവീനമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി. ഇടുക്കിയിലെ ആസ്പിരേഷണൽ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ ജനങ്ങൾ ബുദ്ധിശക്തിയിലും കഴിവിലും മുന്നിലാണ്. രാജ്യത്ത് തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. സാക്ഷരത ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ചിന്നക്കനാൽ അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം, മൂന്നാർ ഗവ. ആംഗ്ലോ-തമിഴ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അശോക് കുമാർ ലാഹിരി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.</p>
<p>വിവിധ വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.</p>
<p>അവലോകന യോഗത്തിൽ നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോൻ, ഡയറക്ടർ ഷോയഹ് അഹമ്മദ്, സബ് കളക്ടർ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ. കുര്യാക്കോസ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പുല്ലുപാറ കൊക്കയിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/2822</link>
<guid>https://thekeralajournal.com/2822</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c23844236.jpg" length="135878" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:24:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പീരുമേട് അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.</p>
<p>കോട്ടയം കല്ലറ സ്വദേശി മനു (35) ആണ് രക്ഷപ്പെട്ടത്. കൊക്കയിലെ വള്ളിച്ചെടികളിലും കാട്ടിലും കുടുങ്ങിക്കിടന്നതിനാൽ വൻ അപകടം ഒഴിവായി.</p>
<p>ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് തുടർചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.</p>
<p>പുല്ലുപാറയ്ക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ മനു ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഉടൻ റോഡരികിലെ കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.</p>
<p>വിവരമറിഞ്ഞ ഉടൻ നാട്ടുകാരും പെരുവന്താനം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പീരുമേട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കൊക്കയിലിറങ്ങി നടത്തിയ തിരച്ചിലിന് കടുത്ത ഇരുട്ടും മൂടൽമഞ്ഞും വെല്ലുവിളിയായി.</p>
<p>മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വള്ളിച്ചെടികൾക്കിടയിൽ കുടുങ്ങിക്കിടന്ന മനുവിനെ കണ്ടെത്തി. തുടർന്ന് ഏറെ സാഹസികമായാണ് ഇയാളെ മുകളിലെത്തിച്ചത്.</p>
<p>വീഴ്ചയിൽ പരിക്കേറ്റ മനുവിനെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് ജീവൻ രക്ഷിക്കാൻ സഹായമായത്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗവും.</title>
<link>https://thekeralajournal.com/2821</link>
<guid>https://thekeralajournal.com/2821</guid>
<description><![CDATA[ നിരീക്ഷണം ശക്തമാക്കി പോലീസ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c0d96baa4.jpg" length="54708" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:18:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷൻ തൂഫാൻ ശക്തമാക്കിയതോടെ ലഹരിക്കായി ജീവൻ രക്ഷാ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. രാസലഹരിയേക്കാൾ ശക്തമായ ലഹരി അനുഭവവും കുറഞ്ഞ ചെലവും ലഭിക്കുമെന്ന ധാരണയാണ് യുവാക്കളെ ഇത്തരം മരുന്നുകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ.</p>
<p>ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ശരീര താപനിലയും രക്തസമ്മർദ്ദവും ഉയർത്തി സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും ഇവ കാരണമാകാം. മരുന്ന് ലഭിക്കാതെ വരുമ്പോൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും ചിലരിൽ കാണപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.</p>
<p>വ്യാജ കുറിപ്പടികൾ തയ്യാറാക്കി മരുന്നുകൾ വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇത്തരം പ്രവണത കൂടുതലാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്ന് ഒ.പി ചീട്ട് സംഘടിപ്പിച്ച് ഇന്റർനെറ്റിൽ പരിശോധിച്ച മരുന്നുകളുടെ പേരുകൾ ചേർത്ത് വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളാണ് കൂടുതലായി കണ്ടെത്തുന്നത്.</p>
<p>ഡോക്ടറുടെ കുറിപ്പടി നിർബന്ധമായ മരുന്നുകൾ പോലും യുവാക്കളിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.</p>
<p>വേദനാസംഹാരികൾ അമിതമായി ഉപയോഗിച്ചും കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ മറ്റ് രാസവസ്തുക്കളുമായി ചേർത്ത് കുത്തിവച്ചുമാണ് ചിലർ ലഹരി ഉപയോഗിക്കുന്നത്. കൃത്യമായ മെഡിക്കൽ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട അനസ്തേഷ്യ മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p>നിയന്ത്രണമുള്ള മരുന്നുകൾ ചില കേന്ദ്രങ്ങളിൽ കുറിപ്പടി പരിശോധിക്കാതെ നൽകുന്നതും ലഹരി സംഘങ്ങൾക്ക് സഹായകരമാകുന്നുണ്ട്. കച്ചവട ലക്ഷ്യത്തോടെ നിയമങ്ങൾ പാലിക്കാതെ മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.</p>
<p>അടുത്തിടെ ലഹരി കേസുകളിൽ പിടിയിലായവരിൽ നിന്ന് മരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിൽ കഞ്ചാവ്, രാസലഹരി എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. രണ്ടാംഘട്ടത്തിൽ മരുന്നുകളുടെ ദുരുപയോഗവും ഓൺലൈൻ വഴിയുള്ള ലഭ്യതയും ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>പകർച്ചവ്യാധി പ്രതിരോധത്തിന് ‘കരുതൽ 2026&#45;27’; ഇടുക്കി ബ്ലോക്കിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം</title>
<link>https://thekeralajournal.com/2818</link>
<guid>https://thekeralajournal.com/2818</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bdaf46c1e.jpg" length="69521" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:05:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഇടുക്കി ബ്ലോക്കിൽ ‘കരുതൽ 2026-27’ എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുംബശ്രീ ഭാരവാഹികൾ, ജില്ലാ ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.</p>
<p>ഷിഗെല്ല, എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ശില്പശാലയിൽ വിശദമായ ചർച്ചകൾ നടന്നു.</p>
<p>പഞ്ചായത്തുതലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വാർ റൂമുകൾ ആരംഭിക്കുക, അധ്യാപകർ, വ്യാപാരികൾ, ഹോട്ടൽ-ബേക്കറി ഉടമകൾ, പലഹാര വ്യാപാരികൾ, കുടിവെള്ള വിതരണക്കാർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവർക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്തി ശുചീകരിക്കാനും, ജലദോഷ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കാനും, സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കാനും തീരുമാനിച്ചു. ചായക്കടകൾ, പലഹാരക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധന നടത്താനും നിർദേശം നൽകി.</p>
<p>തീവ്രയജ്ഞ പരിപാടിയുടെ ബ്ലോക്കുതല സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും കൺവീനറായി മെഡിക്കൽ ഓഫീസറെയും കോ-ഓർഡിനേറ്റർമാരായി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെയും ഹെൽത്ത് ഇൻസ്പെക്ടറെയും നിയോഗിച്ചു.</p>
<p>കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മോളി ടോമി, വി.എ. ഉലഹന്നാൻ, സോന ട്രീസ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിള ബിജു എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണം പുനരാരംഭിച്ചു; കോൺക്രീറ്റ് ജോലികൾ തുടങ്ങി</title>
<link>https://thekeralajournal.com/2817</link>
<guid>https://thekeralajournal.com/2817</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bb2ac8c69.jpg" length="130613" type="image/jpeg"/>
<pubDate>Mon, 29 Jun 2026 05:54:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏറെ നാളുകളായി മുടങ്ങിക്കിടന്ന ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോട്ടക്കവല ഫോറസ്റ്റ് ഓഫീസ് മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് ആരംഭിച്ചത്.</p>
<p>10 സെന്റീമീറ്റർ കനത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിൽ അനുമതി ലഭിച്ചിട്ടുള്ള 3.75 മീറ്റർ വീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കോൺക്രീറ്റ് പൂർത്തിയാക്കി സിമന്റ് ഇട്ട് റോഡ് ലെവൽ ചെയ്യുന്നതോടെ ഈ ഘട്ടത്തിലെ പണി പൂർത്തിയാകും.</p>
<p>മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ സമയക്രമം നീളാനും സാധ്യതയുണ്ട്. നിലവിൽ ഒരു മണ്ണുമാന്തി യന്ത്രവും റോഡ് റോളറും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.</p>
<p>നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ വനംമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പരിഹരിച്ചതോടെയാണ് മാസങ്ങളായി നിലച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.</p>
<p>കഴിഞ്ഞ വർഷം അവസാനത്തോടെ കോട്ടക്കവലയിലെ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്ത് നിർമ്മാണം ആരംഭിച്ചിരുന്നെങ്കിലും റോഡ് മണ്ണിട്ട് നിരപ്പാക്കുന്നതിനപ്പുറം കോൺക്രീറ്റ് ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വേനൽമഴയിൽ നിരപ്പാക്കിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്ന സാഹചര്യമുണ്ടായിരുന്നു.</p>
<p>പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തി</p>
<p>പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) ഫേസ്-3 പദ്ധതി പ്രകാരമാണ് റോഡ് നിർമ്മിക്കുന്നത്. പൂർണമായും വനംവകുപ്പ് പി.എം.ജി.എസ്.വൈയ്ക്ക് വിട്ടുനൽകിയ പദ്ധതിയാണിത്.</p>
<p>മണിയാറംകുടിയിൽ നിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 14.82 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.</p>
<p>റോഡ് നിർമ്മാണം പൂർത്തിയായ ശേഷം രാത്രികാല യാത്രാ നിയന്ത്രണം, 500 മീറ്റർ ഇടവിട്ട് റോഡിൽ ഹമ്പുകൾ, സിംഗിൾ ലൈൻ ട്രാഫിക് തുടങ്ങിയ കാര്യങ്ങൾ വിശദമായ പഠനത്തിന് ശേഷം വനംവകുപ്പ് നടപ്പാക്കും.</p>
<p>കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന റോഡ് യാഥാർഥ്യമാകുന്നതിന്റെ പ്രതീക്ഷയിലാണ് നാട്ടുകാർ. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ വിഷയം: കേരളം&#45;തമിഴ്നാട് അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാറിൽ</title>
<link>https://thekeralajournal.com/2816</link>
<guid>https://thekeralajournal.com/2816</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41ba6e99c59.jpg" length="534823" type="image/jpeg"/>
<pubDate>Mon, 29 Jun 2026 05:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാറിൽ നടക്കും. ജലവിഭവ വകുപ്പുകളിലെ സെക്രട്ടറിമാരും ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളും പങ്കെടുക്കുന്ന യോഗം മൂന്നാർ വൈബ് റിസോർട്ടിലാണ് ചേരുന്നത്.</p>
<p>ജലവിഭവ-പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയ്ക്ക് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി അധ്യക്ഷത വഹിക്കും. പാർലമെന്ററി കമ്മിറ്റി അംഗങ്ങളായ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ നിർമാണം തുടങ്ങിയ നിർണായക വിഷയങ്ങളാണ് ചർച്ചയാകുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കേരളം-തമിഴ്നാട് തർക്കത്തിൽ പരിഹാര മാർഗങ്ങൾ തേടുന്നതിനായാണ് യോഗം സംഘടിപ്പിക്കുന്നത്.</p>
<p>മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന പരിഗണനയെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഗണിച്ചാണ് പുതിയ അണക്കെട്ട് എന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>മൂന്നാറിൽ നടക്കുന്ന ചർച്ച തുടർ നടപടികൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുസംസ്ഥാനങ്ങളും പരസ്പര ബഹുമാനത്തോടെ വിഷയത്തെ സമീപിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ഔദ്യോഗിക നിലപാട് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പരിഹാരമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിക്ക് അപമാനവും മർദ്ദനവും.</title>
<link>https://thekeralajournal.com/2813</link>
<guid>https://thekeralajournal.com/2813</guid>
<description><![CDATA[ പ്രിയദർശിനി, അപ്രിയദർശിനിയാകുന്നുവോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a411c02cb2db.jpg" length="150922" type="image/jpeg"/>
<pubDate>Sun, 28 Jun 2026 18:37:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്തിരുന്ന നിയമ വിദ്യാർത്ഥിനിക്ക് കെഎസ്ആർടിസി ബസിൽ അപമാനവും ശാരീരിക മർദ്ദനവും നേരിട്ടതായി പരാതി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാർത്ഥിനിക്കാണ് കട്ടപ്പന–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നാണ് ആരോപണം.</p>
<p>ഞായറാഴ്ച ഉച്ചയ്ക്ക് 3.20-ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ കോളേജിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥിനി പറയുന്നു. ബസിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനെ ചൊല്ലി കണ്ടക്ടർ അപമര്യാദയായി പെരുമാറുകയും, കൈയിൽ ഉണ്ടായിരുന്ന പേനയോ, മറ്റെന്തോ ഉപകരണമോ ഉപയോഗിച്ച് പിറകിൽ നിന്ന് കുത്തുകയുമായിരുന്നു എന്നാണ് പരാതി.</p>
<p>നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിൽ നടന്ന സംഭവത്തിൽ മാനസികമായി തളർന്ന വിദ്യാർത്ഥിനി കട്ടപ്പന നിർമ്മല സിറ്റിയിൽ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് മടങ്ങി. തുടർന്ന് പേനകൊണ്ട് കുത്തിയ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനാൽ വിദ്യാർത്ഥിനിയും രക്ഷിതാക്കളും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.</p>
<p>സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകാനും, ആവശ്യമായ നിയമനടപടികൾക്കായി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചതായി രക്ഷിതാക്കൾ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a411c155b839.jpg" alt=""></p>
<p>സ്ത്രീകളുടെ സുരക്ഷിതവും മാന്യവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിക്കിടയിൽ ഇത്തരം പരാതികൾ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് പൊതുജനങ്ങളും യാത്രക്കാരും അഭിപ്രായപ്പെടുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.</p>
<p>(ചിത്രം സഹചര്യത്തിന് വേണ്ടിAl നിർമ്മിതം)</p>]]> </content:encoded>
</item>

<item>
<title>തൂഫാൻ; കട്ടപ്പനയിൽ ഡോഗ് സ്‌ക്വാഡുമായി പരിശോധന നടത്തി</title>
<link>https://thekeralajournal.com/2812</link>
<guid>https://thekeralajournal.com/2812</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a410446d4006.jpg" length="127631" type="image/jpeg"/>
<pubDate>Sun, 28 Jun 2026 16:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി നടപ്പാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.</p>
<p>കട്ടപ്പന ഡിവൈഎസ്പി ഷാജൻ വി.ടി.യുടെ നിർദേശാനുസരണം കട്ടപ്പന സി.ഐ ഷാജു എ.എൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഇടങ്ങൾ പരിശോധിച്ചു.</p>
<p>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട ജീപ്പ്  മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2801</link>
<guid>https://thekeralajournal.com/2801</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4075b414942.jpg" length="121443" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:45:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ഓടെ പൈനാവിലായിരുന്നു അപകടം.</p>
<p>പൈനാവ് തറയിൽ തങ്കപ്പന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ ബന്ധുക്കൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഭിന്നശേഷി കുട്ടികൾ താമസിച്ചു പഠിക്കുന്ന അമൽ ജ്യോതി സ്കൂളിന്റെ മതിൽ തകർത്ത് ജീപ്പ് സ്കൂൾ പാർക്കിലേക്കാണ് വീണത്.</p>
<p>അപകടസമയത്ത് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.</p>
<p>പൈനാവ് തുറമാക്കൽ സാലമ്മ സജി, മകൻ വിജയ് എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി കുറ്റിയിൽ ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകളുടെ ദുരുപയോഗം; യുവാക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ കേസെടുത്തു</title>
<link>https://thekeralajournal.com/2800</link>
<guid>https://thekeralajournal.com/2800</guid>
<description><![CDATA[ പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ , ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ എന്നിവർ പരിശോധന നടത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a407531f1c50.jpg" length="90396" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:43:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും സിറിഞ്ചുകളുമായി യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു.</p>
<p>പച്ചടി പുത്തൻവീട്ടിൽ ഫ്രാൻസിസ് (22), നെടുങ്കണ്ടം ചിറക്കുന്നൽ അൻസിൽ (22) എന്നിവർക്കെതിരെയാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം കേസെടുത്തത്.</p>
<p>നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫും ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ.ആർ. നവീനും പരിശോധന നടത്തി.</p>
<p>പ്രാഥമിക പരിശോധനയിൽ സ്റ്റോക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. വിശദമായ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ സ്റ്റോർ ഉടമയ്ക്കെതിരെയും കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ</title>
<link>https://thekeralajournal.com/2799</link>
<guid>https://thekeralajournal.com/2799</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40735639b1e.jpg" length="118490" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:35:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ നന്ദു എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ (30) പിടിയിലായത്.</p>
<p>ഇരട്ടയാർ അന്തോപ്പി കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ വീടിന് സമീപത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഏതാനും മാസങ്ങളായി രാംകുമാർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.</p>
<p>ചില്ലറ വിൽപ്പനയ്ക്കായി ആൾട്ടോ കാറിന്റെ ഡാഷ് ബോർഡിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ചെറിയ അളവുകളിലാക്കി പാക്കറ്റുകളാക്കി 3000 രൂപ വരെയുള്ള വിലയ്ക്ക് ലഹരി വസ്തു വിൽപ്പന നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.</p>
<p>സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p>ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവരുടെ സ്പെഷ്യൽ സ്ക്വാഡ്, തങ്കമണി സി.ഐ സുബിൻ തങ്കച്ചൻ, ഡാൻസാഫ് ടീം സബ് ഡിവിഷൻ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.</p>]]> </content:encoded>
</item>

<item>
<title>ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കൽ; വനംവകുപ്പ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും</title>
<link>https://thekeralajournal.com/2798</link>
<guid>https://thekeralajournal.com/2798</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40713c89cdd.jpg" length="431281" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:26:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്നിരുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും.</p>
<p>മുൻപ് കാട്ടാനയായ അരിക്കൊമ്പന്റെ സാന്നിധ്യവും ബോട്ടിംഗ് മൂലം ആനകളുടെ സ്വാഭാവിക ആവാസ മേഖലകൾക്ക് തടസം ഉണ്ടാകുന്നുവെന്ന പരാതിയും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ബോട്ടിംഗ് താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവുണ്ടായത്.</p>
<p>ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ ആനകളുടെ സഞ്ചാരപഥം, ബോട്ടിംഗ് മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം വനംവകുപ്പിന് നിർദേശം നൽകി.</p>
<p>വന്യജീവികളുടെ സുരക്ഷയും മനുഷ്യ–മൃഗ സംഘർഷ സാധ്യതയും പൂർണമായി വിലയിരുത്തിയ ശേഷമായിരിക്കും ബോട്ടിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.</p>
<p>അതേസമയം, പരിസ്ഥിതി സൗഹൃദമായ സോളാർ, ഇലക്ട്രിക് ബോട്ടുകൾ മാത്രം ഉപയോഗിക്കുക, പ്രവർത്തന സമയം പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ പരിഗണിക്കുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>&amp;apos;എൽഫോസ&amp;apos; സുവനീർ പ്രകാശനവും അവാർഡ് ദാനവും 30ന്</title>
<link>https://thekeralajournal.com/2796</link>
<guid>https://thekeralajournal.com/2796</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fbfc3b4656.jpg" length="40849" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയങ്ങളിലെ പൂർവ്വ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ഏലപ്പാറ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽഫോസ)യുടെ ആഭിമുഖ്യത്തിൽ സുവനീർ പ്രകാശനവും അവാർഡ് ദാന ചടങ്ങും ജൂൺ 30ന് നടക്കും.</p>
<p>1952ലും 1964ലും സ്ഥാപിതമായ ഏലപ്പാറ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ ഒരുമിപ്പിച്ചാണ് എൽഫോസ രൂപീകരിച്ചത്. പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി വിദ്യാലയങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.</p>
<p>അക്കാദമിക്, കലാ-സാഹിത്യ, കായിക മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ ആദരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി എൽഫോസ അവാർഡുകൾ നൽകി വരികയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p>3000ത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രവും സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ പൂർവ്വ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിലെ തകർന്ന അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടം പുനർനിർമിക്കാൻ സംഘടനയ്ക്ക് സാധിച്ചിരുന്നു.</p>
<p>30ന് നടക്കുന്ന ചടങ്ങിൽ സ്കൂളിന്റെ ചരിത്രവും പൂർവ്വ വിദ്യാർഥികളുടെ ഓർമ്മക്കുറിപ്പുകളും രചനകളും കവിതകളും കഥകളും ഉൾപ്പെടുത്തിയ “മെമ്മറീസ് 2026” എന്ന സുവനീർ പ്രകാശനം ചെയ്യും.</p>
<p>ഏലപ്പാറ, ചെമ്മണ്ണ്, വാഗമൺ എന്നീ പൊതുവിദ്യാലയങ്ങളിൽ പഠന മികവ് പുലർത്തിയ വിദ്യാർഥികൾക്കും കലാ-സാഹിത്യ-കായിക രംഗങ്ങളിൽ നേട്ടം കൈവരിച്ചവർക്കും ക്യാഷ് അവാർഡുകളും മെമെന്റോകളും സമ്മാനിക്കും. പൂർവ്വ വിദ്യാർഥികളുടെ മൺമറഞ്ഞ കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.</p>
<p>ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2795</link>
<guid>https://thekeralajournal.com/2795</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fb955ecd07.jpg" length="127897" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:22:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പരിശീലനം നടത്തിയത്.</p>
<p>കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വഞ്ചിക്കവലയ്ക്ക് സമീപം ചെട്ടിമാട്ടേൽ കവലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൗത്യവും പരിശീലനത്തിന്റെ ഭാഗമായി നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3fb96235703.jpg" alt=""></p>
<p>രക്ഷാപ്രവർത്തനത്തിനായി ജെസിബിയും ആംബുലൻസും സജ്ജമാക്കി. 13 ആർആർടി അംഗങ്ങളും ഏഴ് ഇആർടി അംഗങ്ങളും രക്ഷാദൗത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് മോക്ക് ഡ്രില്ലിൽ ദുരിതാശ്വാസ ക്യാമ്പായി തെരഞ്ഞെടുത്തത്.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ സുനിൽ കുമാർ, ജില്ലാ ഫയർ ഓഫീസർ ഷിനോജ്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, ദുരന്ത നിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട് ജെയിൻ, ഹസാർഡ് അനലിസ്റ്റ് രാജീവ് ടി.ആർ എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ വികസന സമിതി യോഗം: ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി; അനധികൃത നിർമാണങ്ങൾ തടയും</title>
<link>https://thekeralajournal.com/2794</link>
<guid>https://thekeralajournal.com/2794</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fb8924288e.jpg" length="94859" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:18:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സർക്കാർ ഭൂമി കൈയേറി അനധികൃത നിർമാണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു എന്നിവർ പങ്കെടുത്തു.</p>
<p>തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന് പുഴ കൈയേറ്റങ്ങളും വെള്ളം ഒഴുകിപ്പോകുന്ന ഓവുകളുടെ വീതി കുറഞ്ഞതുമാണെന്ന് ഗവ. ചീഫ് വിപ്പ് യോഗത്തിൽ ചൂണ്ടിക്കാട്ടി. അനധികൃത നിർമാണങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ സർവേ നടത്തി കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാൻ തൊടുപുഴ തഹസിൽദാറിനും നഗരസഭാ സെക്രട്ടറിക്കും ജില്ലാ കളക്ടർ നിർദേശം നൽകി.</p>
<p>ചൊക്രമുടി, പരുന്തുംപാറ, വരാട്ടുമേട് തുടങ്ങിയ പ്രദേശങ്ങളിലെ കൈയേറ്റങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഓരോ താലൂക്കിലെയും കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കിവരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3fb88395459.jpg" alt=""></p>
<p><strong>വന്യമൃഗ ശല്യം കുറയ്ക്കാൻ ഔഷധ സസ്യകൃഷി</strong></p>
<p>വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചു. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ അടിമാലി, മാങ്കുളം മേഖലകളിലായി 60 ഏക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. കൃഷിക്ക് അനുയോജ്യമായ വിളകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകി.</p>
<p><strong>ഇടമലക്കുടി വികസനത്തിന് പ്രത്യേക യോഗം</strong></p>
<p>ഇടമലക്കുടിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താൻ ജൂലൈ രണ്ടാം വാരം പ്രത്യേക യോഗം ചേരും. റോഡ് നിർമാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.</p>
<p>ഇടമലക്കുടിയിൽ ഇലഞ്ഞിപ്പാറ മുതൽ സൊസൈറ്റിപ്പടി വരെയുള്ള റോഡിന് 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പൂർത്തിയാകാത്ത ഭവന പദ്ധതികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കും ഐടിഡിപി പ്രോജക്ട് ഓഫീസർക്കും നിർദേശം നൽകി.</p>
<p><strong>ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യത ഉറപ്പാക്കും</strong></p>
<p>ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. കെഎംസിഎൽ വഴി ലഭ്യമല്ലാത്ത മരുന്നുകൾ എച്ച്ഡിഎസ് ഫണ്ട് ഉപയോഗിച്ച് പ്രാദേശികമായി വാങ്ങുമെന്ന് അധികൃതർ അറിയിച്ചു. കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p><strong>ആനയിറങ്കൽ ബോട്ടിംഗ് പുനരാരംഭിക്കാൻ റിപ്പോർട്ട്</strong></p>
<p>ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും. അരിക്കൊമ്പൻ ആനയുടെ ശല്യത്തെ തുടർന്ന് ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് ബോട്ടിംഗ് നിർത്തിവച്ചത്.</p>
<p><span style="text-decoration: underline;"><strong>മറ്റ് പ്രധാന തീരുമാനങ്ങൾ</strong></span></p>
<ul>
<li>108 ആംബുലൻസ് സേവനം 24 മണിക്കൂറാക്കുന്നത് സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയിൽ പരിഗണിക്കും.</li>
<li>മറയൂരിൽ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.</li>
<li>ദേവികുളം പഞ്ചായത്തിലെ 809 വീടുകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ 3357 വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ വേഗത്തിലാക്കും.</li>
<li>സ്ഥലം ലഭ്യമല്ലാത്ത 61 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിക്കും.</li>
<li>നിയമവിരുദ്ധ പാറ പൊട്ടിക്കൽ തടയാൻ നടപടി ശക്തമാക്കും.</li>
<li>മൂന്നാറിലെ ന്യൂനഗർ ലേബർ കോംപ്ലക്‌സ് തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും.</li>
</ul>
<p>ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി യോഗത്തെ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റൈഡർ സുരക്ഷയ്ക്കായി എ.കെ.ആർ.സി പ്രതിഷേധ റൈഡ്</title>
<link>https://thekeralajournal.com/2793</link>
<guid>https://thekeralajournal.com/2793</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f9e692be53.jpg" length="90319" type="image/jpeg"/>
<pubDate>Sat, 27 Jun 2026 15:27:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മോട്ടോർ സൈക്കിൾ റൈഡർമാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി  ഓൾ കേരള റൈഡേഴ്സ് കമ്മ്യൂണിറ്റി (AKRC)യുടെ നേതൃത്വത്തിൽ പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 28 ഞായറാഴ്ച നടക്കുന്ന റൈഡിന്റെ ഭാഗമായി രാവിലെ 8 മണിക്ക് റൈഡർമാർ മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ സംഗമിക്കും. </p>
<p><strong>റൈഡ് ക്രമീകരണം</strong>:</p>
<p>രാവിലെ 8.15ന് മൂവാറ്റുപുഴയിൽ നിന്ന് യാത്ര ആരംഭിക്കും.</p>
<p>8.40ന് തൊടുപുഴ</p>
<p>10 മണിക്ക് പുള്ളിക്കാനം</p>
<p>ഉച്ചയ്ക്ക് 12ന് ഏലപ്പാറ</p>
<p>12.30ന് കുട്ടിക്കാനം</p>
<p>2.15ന് വണ്ടിപ്പെരിയാർ </p>
<p>വൈകിട്ട് 3ന് സമാപന സമ്മേളനം.</p>
<p>സമാപന ചടങ്ങിൽ പ്രതിനിധികളുടെ പ്രസംഗവും നന്ദിപ്രസംഗവും ഉണ്ടായിരിക്കും. വൈകിട്ട് 4ന് കുട്ടിക്കാനത്ത് ഔദ്യോഗിക സമാപനത്തോടെ റൈഡ് അവസാനിക്കും.</p>
<p>ഹെൽമറ്റും സാധുവായ രേഖകളും നിർബന്ധമാണ്. റൈഡ് മാർഷലുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും, ലെയിൻ അച്ചടക്കം പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.</p>
<p>"സുരക്ഷയ്ക്കായി സവാരി ചെയ്യാം... ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യാം... റൈഡർമാരുടെ അവകാശങ്ങൾക്കായി ഒരുമിക്കാം" എന്ന സന്ദേശവുമായാണ് എ.കെ.ആർ.സി പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3f9e5b023f7.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/2792</link>
<guid>https://thekeralajournal.com/2792</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f80a861a4b.jpg" length="138556" type="image/jpeg"/>
<pubDate>Sat, 27 Jun 2026 13:20:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2787</link>
<guid>https://thekeralajournal.com/2787</guid>
<description><![CDATA[ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f2622e8817.jpg" length="106027" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:53:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.</p>
<p>കുമളിയിൽ നിന്ന് അണക്കരയിലേക്ക് പോകുകയായിരുന്ന കാറും കുമളി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയുമാണ് ആറാംമൈലിന് സമീപം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ചക്കുപള്ളം പുളിമൂട്ടിൽ ഉണ്ണി (68), ഭാര്യ ഗ്രേസിക്കുട്ടി (63), ഗ്രേസിക്കുട്ടിയുടെ സഹോദരന്റെ മകൻ കുന്നേൽ കരോട്ട് നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്നത് നോയലായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>യുവാക്കളെ സംരക്ഷിക്കാൻ ശക്തമായ നടപടിയുമായി മുന്നോട്ടു പോകും : ജില്ലാ പോലീസ് മേധാവി</title>
<link>https://thekeralajournal.com/2786</link>
<guid>https://thekeralajournal.com/2786</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f25326b35f.jpg" length="89648" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:49:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സദസ് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്തു.</p>
<p>സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വലിയ തുടക്കമാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കും. അന്താരാഷ്ട്ര ലഹരി മാഫിയയുടെ കൈകളിലേക്ക് യുവാക്കളെ വിട്ടുകൊടുക്കില്ലെന്നും യുവാക്കളുടെ കഴിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മദ്യപാനം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ് മാതൃകയിൽ ജില്ലാതലത്തിൽ നാർക്കോട്ടിക്സ് അനോണിമസ് കൂട്ടായ്മകൾ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി രാജ്യത്താകെ വ്യാപകമാകുകയാണെന്നും പറഞ്ഞു.</p>
<p>ചടങ്ങിൽ വിശിഷ്ടാതിഥിയായ നടൻ ആസിഫ് അലി ലഹരിക്കെതിരെ സന്ദേശം നൽകി. ജീവിതത്തിലെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമ്പോഴുള്ള സന്തോഷമാണ് ഏറ്റവും വലിയ ലഹരിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ലഹരിയുടെ ദോഷങ്ങൾ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും രംഗങ്ങളും അവതരിപ്പിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം വേണമെന്നും വ്യക്തമാക്കി.</p>
<p>ചെറിയ രീതിയിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം പിന്നീട് വലിയ അടിമത്തത്തിലേക്ക് നയിക്കുമെന്നും യുവതലമുറ ലഹരിയോട് “നോ” പറയണമെന്നും ആസിഫ് അലി പറഞ്ഞു.</p>
<p>മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയുമ്പോൾ സ്വന്തം ജീവരക്തം തന്നെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഓർമിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടെ ജീവിതത്തിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്ത് മാരക മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അൻഷാദ് മുഹമ്മദ്, രാജീവ് ഭാസ്‌കർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി, കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, നാർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡിവൈ.എസ്.പി പി.എം. ബൈജു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; വീട് തകർത്തു</title>
<link>https://thekeralajournal.com/2785</link>
<guid>https://thekeralajournal.com/2785</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f239b49d46.jpg" length="177971" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:43:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്ലാക്കാത്തടം സ്വദേശി പുത്തൻപുരയ്ക്കൽ ബിജുവിന്റെ വീട് ഇന്നലെ പുലർച്ചെ കാട്ടാന ആക്രമിച്ച് തകർത്തു. വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചതിന് പുറമെ കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു.</p>
<p>പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോൾ ജനവാസ മേഖലയിലിറങ്ങി വീടുകളും കൃഷിയിടങ്ങളും തകർക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>സംഭവസ്ഥലം പീരുമേട് പഞ്ചായത്ത് ഭരണസമിതി സന്ദർശിച്ചു. വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ വനം വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ഭരണസമിതി ആരോപിച്ചു.</p>
<p>ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശും വൈസ് പ്രസിഡന്റ് മനോജ് രാജനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ അനീഷ്, ശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.</p>
<p>പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാലിലെ വന്യജീവി ഭീഷണി: പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീം ഉടൻ ,മന്ത്രി ഷിബു ബേബി ജോൺ</title>
<link>https://thekeralajournal.com/2784</link>
<guid>https://thekeralajournal.com/2784</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f230fbad82.jpg" length="58736" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:40:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർ.ആർ.ടി) നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളെ സന്ദർശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>നിലവിലുള്ള ആർ.ആർ.ടിക്ക് പുറമേ പൂർണ സജ്ജമായ അധിക ടീമിനെയാണ് അടിയന്തരമായി നിയോഗിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ജനവാസ മേഖലയിൽ 18-ലധികം കാട്ടാനകളുണ്ടെന്നും ആനകളുടെ സഞ്ചാരപാതയിൽ വിവിധ തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആനത്താരകൾ തടസ്സപ്പെട്ടതും ചില ഭാഗങ്ങളിൽ കുടിയേറ്റവും സ്വകാര്യ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രായോഗികത പരിശോധിച്ച് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും നടപടി സ്വീകരിക്കുക. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>അതേസമയം, കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളായ രക്ഷനെയും രക്ഷിണയെയും വനം വകുപ്പ് ഏറ്റെടുത്തു. 18 വയസുവരെ കുട്ടികളുടെ സംരക്ഷണ ചുമതല വനം വകുപ്പ് നിർവഹിക്കും. കുട്ടികൾക്ക് മെന്ററെ നിയമിക്കുകയും മാസം 5000 രൂപ ധനസഹായം നൽകുകയും ചെയ്യും. റേഷൻ, ഭക്ഷ്യവസ്തുക്കൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയും വകുപ്പ് വഹിക്കും.</p>
<p>ഭാവിയിൽ വീട് ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്നാറിലെ ബഫർ സോണിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ രക്ഷനും രക്ഷിണയും ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. മന്ത്രി ഇരുവരെയും സന്ദർശിച്ച് പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. സൈക്കിളുകളും കൈമാറി.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എഫ്. രാജ എം.എൽ.എ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളേജിൽ ശുചിത്വ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ</title>
<link>https://thekeralajournal.com/2781</link>
<guid>https://thekeralajournal.com/2781</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3dd29461ce2.jpg" length="49762" type="image/jpeg"/>
<pubDate>Fri, 26 Jun 2026 06:45:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഇന്ന് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.</p>
<p>​മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. വർഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സെക്രട്ടറി എസ്. സുധീഷ്, പ്രസിഡന്റ് ബി. അനൂപ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിക്കും.</p>
<p>​ആശുപത്രിയിലേക്കുള്ള പാതയോരങ്ങൾ, വിവിധ ബ്ലോക്കുകളുടെ പരിസരങ്ങൾ, വാർഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. യൂണിറ്റ് തലം മുതൽ നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകർ ഈ മെഗാ ശുചീകരണ ദൗത്യത്തിൽ പങ്കാളികളാകും.</p>]]> </content:encoded>
</item>

<item>
<title>ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പ്; ഇടുക്കി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി</title>
<link>https://thekeralajournal.com/2780</link>
<guid>https://thekeralajournal.com/2780</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3db58cb5b69.jpg" length="59488" type="image/jpeg"/>
<pubDate>Fri, 26 Jun 2026 04:41:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അധികം വൈകാതെ തന്നെ ഇടുക്കി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിലെ ഏലം കർഷക സംഘടനകളുടെ കൂട്ടായ്മയായ കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ, ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സന്ദർശന വേളയിൽ സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദമായ മെമ്മോറാണ്ടവും നിവേദക സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുന്നോടിയായി ജില്ലയിലെ അഞ്ച് എംഎൽഎമാരും പൂഞ്ഞാർ എംഎൽഎയും തിരുവനന്തപുരത്ത് ചേർന്ന് ആലോചനാ യോഗവും നടത്തി.</p>
<p>സുപ്രീംകോടതിയിൽ പരിഗണനയിലുള്ള സി.എച്ച്.ആർ കേസിൽ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കർഷകർക്ക് അനുകൂലമായ വിധി ലഭിക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.</p>
<p>നിവേദക സംഘം വനം വകുപ്പ് മന്ത്രിയെയും സന്ദർശിച്ചു. വനം മന്ത്രി ഷിബു ബേബി ജോണുമായി വിഷയം ചർച്ച ചെയ്യുകയും നിവേദനം കൈമാറുകയും ചെയ്തു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം. ജെ. സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റനി പോത്തൻ, ജനറൽ സെക്രട്ടറി പി. ആർ. സന്തോഷ്, ഭാരവാഹികളായ ആർ. മണിക്കുട്ടൻ, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോർജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ എ പ്ലസ് ജേതാക്കളെ കട്ടപ്പന നഗരസഭ ആദരിക്കും</title>
<link>https://thekeralajournal.com/2778</link>
<guid>https://thekeralajournal.com/2778</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d67fc83372.jpg" length="94931" type="image/jpeg"/>
<pubDate>Thu, 25 Jun 2026 23:10:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കും.</p>
<p>വെള്ളിയാഴ്ച (26/06/2026) ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ ആദരിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി</title>
<link>https://thekeralajournal.com/2777</link>
<guid>https://thekeralajournal.com/2777</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d61612c234.jpg" length="69611" type="image/jpeg"/>
<pubDate>Thu, 25 Jun 2026 22:42:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയിരുന്ന കട ഇടുക്കി പൂപ്പാറയിൽ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഈശ്വരൻ എന്നയാൾ നടത്തിയിരുന്ന കടയാണ് ശാന്തൻപാറ പൊലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെ പൊളിച്ചത്.</p>
<p>കേരളത്തിൽ ആദ്യമായാണ് നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യുന്നതെന്നാണ് പൊലീസ് അറിയിച്ചത്.</p>
<p>സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപ്പന നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈശ്വരനെതിരെ ശാന്തൻപാറ പൊലീസ് അഞ്ച് തവണ കേസെടുത്തിരുന്നു. തുടർച്ചയായി നിയമലംഘനം നടത്തിയിട്ടും കടയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് സ്വമേധയാ പൊളിച്ചുനീക്കാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.</p>
<p>നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ ഹർജി കോടതി തള്ളുകയും പൊലീസിന്റെ നടപടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കട പൂർണമായി പൊളിച്ചത്. എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെയാണ് കട പൊളിച്ചതെന്നാണ് ഈശ്വരന്റെ ആരോപണം.</p>
<p>ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും ഇടുക്കി പൊലീസ് മുന്നറിയിപ്പ് നൽകി.</p>
<p>അനധികൃതമായി സ്ഥാപിച്ച കടകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവ പൊളിച്ചുനീക്കുമെന്നും നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി വിൽപ്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2775</link>
<guid>https://thekeralajournal.com/2775</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d1f464f81d.jpg" length="120607" type="image/jpeg"/>
<pubDate>Thu, 25 Jun 2026 18:00:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിന്റെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി മലയാള മനോരമയുടെ നേതൃത്വത്തിൽ നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ നടക്കും. ആർ.എം.എസ്. സ്‌പൈസസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്പശാല നാളെ ഉച്ചയ്ക്ക് 2 മണിക്ക് കട്ടപ്പന ആർ.എം.എസ്. സ്‌പൈസസ് ഓഡിറ്റോറിയത്തിൽ നടക്കും.</p>
<p>ഇടുക്കി എം.എൽ.എ റോയി കെ. പൗലോസിന്റെ നേതൃത്വത്തിൽ നടക്കുന്ന ശില്പശാലയിൽ കട്ടപ്പന നഗരസഭ ചെയർമാൻ, മണ്ഡലത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>ഇടുക്കിയുടെ ഭാവി വികസന സാധ്യതകൾ കണ്ടെത്തുകയും നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, റോഡ് വികസനം, അക്കാദമിക മേഖല, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകൾ ചർച്ചയ്ക്ക് വിധേയമാകും.</p>
<p>പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും ചർച്ചകളിൽ ഉയർന്നുവരുന്ന ആശയങ്ങളും ഉൾപ്പെടുത്തി ഇടുക്കിയുടെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തും. ശില്പശാലയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ ഭാവി വികസന പദ്ധതികൾക്കുള്ള മാർഗരേഖയായി അവതരിപ്പിക്കും.</p>
<p>മലയാള മനോരമ കട്ടപ്പന ആർ.എം.എസ്. സ്‌പൈസസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>വെട്ടിക്കുഴിക്കവലയിൽ പുതിയ ഫിറ്റ്നസ് കേന്ദ്രമായ വാരിയേഴ്സ് ജിം &amp;amp; ഫൈറ്റ് ക്ലബ് പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2772</link>
<guid>https://thekeralajournal.com/2772</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3ccfe15b707.jpg" length="105643" type="image/jpeg"/>
<pubDate>Thu, 25 Jun 2026 12:20:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വെട്ടിക്കുഴിക്കവലയിൽ പുതിയ ഫിറ്റ്നസ് കേന്ദ്രമായ വാരിയേഴ്സ് ജിം &amp; ഫൈറ്റ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങുകൾ കട്ടപ്പന നഗരസഭാ കൗസിലർ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3ccffc1dfc9.jpg" alt=""></p>
<p>ആധുനിക ഉപകരണങ്ങളോടുകൂടിയ മികച്ച ഫിറ്റ്നസ് പരിശീലനം, വിദഗ്ധ ട്രെയിനർമാരുടെ സേവനം, വ്യക്തിഗത പരിശീലന പദ്ധതികൾ, പോഷകാഹാര മാർഗനിർദേശം തുടങ്ങിയ സൗകര്യങ്ങളാണ് ജിമ്മിൽ ഒരുക്കിയിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3cd0210c26b.jpg" alt=""></p>
<p>ബോക്സിംഗ്, കിക്ക്ബോക്സിംഗ്, എംഎംഎ, മുവായ് തായ് തുടങ്ങിയ ഫൈറ്റ് പരിശീലനങ്ങളും ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 50 അംഗങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും സൗജന്യ ഫിറ്റ്നസ് അനാലിസിസും പ്രത്യേക ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ശുചിത്വവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മികച്ച ഫിറ്റ്നസ് അനുഭവം നൽകുകയാണ് വാരിയേഴ്സ് ജിം &amp; ഫൈറ്റ് ക്ലബിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.</p>
<p>📍 സ്ഥലം: വെട്ടിക്കുഴിക്കവല, കട്ടപ്പന</p>
<p>📞 ബന്ധപ്പെടാൻ: 9048121216</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3cd041aca22.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2767</link>
<guid>https://thekeralajournal.com/2767</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c84192695f.jpg" length="158299" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:58:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പുറ്റടി ഹോളി ക്രോസ് കോളേജിൽ വിവിധ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എംജി സർവകലാശാലയുടെ ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ജൂൺ 26 വരെ നടക്കുന്ന രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82797aed1.jpg" alt=""></p>
<p>ഇതിനായി സർവകലാശാലയുടെ കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലായ <strong>cap.mgu.ac.in</strong> ൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷനുകൾ നൽകണം.</p>
<p>കോളേജിൽ ഒരുക്കിയിരിക്കുന്ന ഹെൽപ് ഡെസ്ക് മുഖേനയും അഡ്മിഷൻ നേടാവുന്നതാണ്.</p>
<p>രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ജൂൺ 27 മുതൽ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം.ജൂലൈ 1ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82b13bfb2.jpg" alt=""></p>
<p><strong>കോളേജിൽ നിലവിൽ ലഭ്യമായ ബിരുദ കോഴ്‌സുകൾ:</strong></p>
<ul>
<li><strong>B.Com (Honours) </strong>– Co-operation, Finance &amp; Taxation, Logistics Management</li>
<li><strong>BSW (Honours) </strong>– Medical &amp; Psychiatric, Labour Welfare Social Work</li>
<li><strong>BTTM (Honours)</strong> – Aviation Management, Tour Operation Management</li>
<li><strong>BA (Honours)</strong> – English</li>
<li><strong>BBA (Honours) </strong>– Business Analytics, Supply Chain Management (AICTE അംഗീകൃതം)</li>
<li><strong>BCA (Honours) </strong>– Data Science &amp; AI (AICTE അംഗീകൃതം)</li>
</ul>
<p><strong>ബിരുദാനന്തര കോഴ്‌സുകൾ:</strong></p>
<ul>
<li><strong>M.Com – </strong>Finance &amp; Taxation</li>
<li style="font-weight: bold;"><strong>MTTM</strong></li>
<li style="font-weight: bold;"><strong>MSW</strong></li>
<li style="font-weight: bold;"><strong>MAHRM</strong></li>
<li><strong>M.Sc </strong>Computer Science</li>
</ul>
<p><strong>കൂടാതെ 27ൽ അധികം അഡോൺ കോഴ്‌സുകളും കോളേജിൽ ലഭ്യമാണ്.</strong></p>
<ul>
<li>70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഉറപ്പായ സ്കോളർഷിപ്പ് ലഭിക്കും.</li>
<li>ഫുൾ A+ നേടിയ വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യമാണ്.</li>
<li>അലോട്ട്‌മെന്റ് വഴി പ്രവേശനം നേടുന്ന പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ ഗ്രാന്റിനും അർഹതയുണ്ടാകും</li>
</ul>
<p><strong>കൂടുതൽ വിവരങ്ങൾക്ക്: 9446982769,9562600011</strong></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c8376d59dd.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ നടപടി റദ്ദാക്കണം: ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2766</link>
<guid>https://thekeralajournal.com/2766</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7f479d489.jpg" length="44864" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:37:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നടപടി സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.</p>
<p>വീര്യം കുറഞ്ഞ മദ്യം യഥേഷ്ടം വിൽക്കാൻ സാഹചര്യമൊരുങ്ങുന്നതോടെ കുട്ടികൾ, സ്ത്രീകൾ, യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ പുതിയ മദ്യപാന ശീലത്തിലേക്ക് കടന്നുവരാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബിഷപ് ആവശ്യപ്പെട്ടു.</p>
<p>ലഹരിയിൽ നിന്ന് ജനങ്ങളെ അകറ്റുന്ന നടപടികളാണ് പുതിയ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ സ്വാഗതാർഹമാണെന്നും ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>രൂപത കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ലഹരിവിരുദ്ധ സമിതി ഇടുക്കി രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സിൽവി ചുനയംമാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം. ജോർജ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി</title>
<link>https://thekeralajournal.com/2764</link>
<guid>https://thekeralajournal.com/2764</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7cc516b41.jpg" length="119285" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:26:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.</p>
<p>ഉത്തരവായ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.</p>
<p>സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.</p>
<p>വി.വി. ഫിലിപ്പ്, ടി. ചെല്ലപ്പൻ, പി.പി. സൂര്യകുമാർ, എം.എം. ഇമ്മാനുവൽ, മോളിക്കുട്ടി മാത്യു, പി.കെ. ശ്യാമള, പി.എസ്. ഷംസുദീൻ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.ജില്ലാ പെൻഷൻ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ ശുപാർശ</title>
<link>https://thekeralajournal.com/2763</link>
<guid>https://thekeralajournal.com/2763</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7c4c5b872.jpg" length="76120" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:24:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.</p>
<p>കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ അംഗം, തിരുവനന്തപുരം, എറണാകുളം വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ ഈസ്റ്റ് എഫ്.ഡി.എ വാർഷിക പൊതുയോഗം തേക്കടിയിൽ നടന്നു</title>
<link>https://thekeralajournal.com/2762</link>
<guid>https://thekeralajournal.com/2762</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7a724ae83.jpg" length="110580" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:18:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരിയാർ ഈസ്റ്റ് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) വാർഷിക പൊതുയോഗം തേക്കടിയിൽ നടന്നു. വനസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും വരും വർഷങ്ങളിലെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.</p>
<p>പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. പെരിയാർ ഈസ്റ്റ് എഫ്.ഡി.എ ചെയർമാൻ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങളിലും ഇക്കോ ടൂറിസം വികസനത്തിലും പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.</p>
<p>പെരിയാർ ഈസ്റ്റ് ഡിവിഷനിലെ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള വരവ്-ചെലവ് കണക്കുകളും അടുത്ത വർഷത്തേക്കുള്ള ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം കണക്കുകളും ബജറ്റും യോഗം അംഗീകരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c7a89cfc80.jpg" alt=""></p>
<p>വനസംരക്ഷണത്തോടൊപ്പം വനാശ്രിത സമൂഹങ്ങളുടെ ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c7abe6456e.jpg" alt=""></p>
<p>പെരിയാർ ഈസ്റ്റ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ., എഫ്.ഡി.എ പ്രതിനിധി ഷാജി കുരിശുംമൂട് എന്നിവർ ആശംസകൾ നേർന്നു. ഇ.ഡി.സി സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ഇതര വകുപ്പ് ജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍</title>
<link>https://thekeralajournal.com/2760</link>
<guid>https://thekeralajournal.com/2760</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b31194143d.jpg" length="60870" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:51:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമൃത സിങ് നായക് നേരിട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.</p>
<p>തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലും പരിസര പ്രദേശങ്ങളിലും അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്‌ഥാനക്കാര്‍ നടത്തുന്ന കടകളും അവര്‍ താമസിക്കുന്ന ലയങ്ങളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.</p>
<p>മേഖലയില്‍ ലഹരി വിപണനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി പോലീസും എക്‌സൈസും സംയുക്തമായും അല്ലാതെയും നിരന്തര പരിശോധനകളാണ് നടത്തിവരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആളുകളെ ചോദ്യം ചെയ്യുകയും, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മാരക ലഹരിമരുന്നുകള്‍ എന്നിവ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുകയും ചെയ്യുന്നുണ്ട്.</p>
<p>അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങളും തോട്ടം മേഖലകളിലെ ലയങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കി</title>
<link>https://thekeralajournal.com/2759</link>
<guid>https://thekeralajournal.com/2759</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b305ae8752.jpg" length="151133" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:48:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്തെ 16 വഴിയോര കച്ചവട സ്ഥാപനങ്ങൾ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കി. മൂന്ന് ദിവസം മുൻപ് നൽകിയ നോട്ടീസിൽ സ്ഥലം ഒഴിയാൻ നിർദേശിച്ചിരുന്നെങ്കിലും വ്യാപാരികൾ ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി നടപടി സ്വീകരിച്ചത്.</p>
<p>ഉപജീവന മാർഗം തടയരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയ ഒരു സ്ഥാപനം മാത്രം പൊളിച്ചുമാറ്റിയില്ല.</p>
<p>കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കഴിഞ്ഞ മഴക്കാലത്ത് ഇതിന് സമീപമുണ്ടായ വലിയ മണ്ണിടിച്ചിലിൽ ലോറി മണ്ണിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന പഴയ മൂന്നാർ സർക്കാർ കോളേജും ഈ പ്രദേശത്തിന് സമീപമാണ്.</p>
<p>ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്തെ വഴിയോര കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചത്. മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു.</p>
<p>ഗതാഗതം സുഗമമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>റവന്യൂ, പോലീസ്, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കലിന് ദേവികുളം സബ് കലക്ടർ വി.എം. ആര്യ, മൂന്നാർ പോലീസ് ഇൻസ്പെക്ടർ ജെ. ബിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഖേത് ബജാവോ അഭിയാൻ: പഞ്ചായത്തിലെ കർഷകർക്കായി ബോധവത്കരണ ക്യാമ്പയിൻസംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2758</link>
<guid>https://thekeralajournal.com/2758</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b2f6e69b63.jpg" length="80165" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:44:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി : കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ ഇടുക്കിയും കൃഷിവിജ്ഞാനകേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ കർഷകർക്കായി ഖേത് ബജാവോ അഭിയാൻ പരിപാടി സംഘടിപ്പിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠി വീണ്ടെടുക്കുക, ജൈവ രീതിയിലുള്ള കാർഷികമുറകൾ ആരംഭിക്കുക, പുതിയ കൃഷിരീതികൾ പകർന്ന് നൽകുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ബിജു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്‌ട്മാറ്റർ സ്പെഷ്യലിസ്റ്റ് അഷിബ ക്ലാസിന് നേതൃത്വം നൽകി.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിമാവോലിൽ, കൃഷി ഓഫീസർ സോജി തോമസ്, അസി. കൃഷി ഓഫീസർ ജിബി പി.ആർ, അസിസ്റ്റന്റുമാരായ രജനി സി.എസ്, ഷിബു ഗോപാലൻ, ആത്മ എ.ടി.എം ശാലിനി പി.എം എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാൽ പുനരധിവാസം ഡിസിസി നിർദേശം സ്വാഗതാർഹം സിപിഐഎം.</title>
<link>https://thekeralajournal.com/2754</link>
<guid>https://thekeralajournal.com/2754</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3a82c1e241d.jpg" length="102798" type="image/jpeg"/>
<pubDate>Tue, 23 Jun 2026 18:28:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി:ചിന്നക്കനാൽ പ്രദേശത്ത് നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിന്റെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. എ കെ ആന്റണി സർക്കാരിന്റെ കാലത്ത് വേണ്ടത്ര പഠനമോ കൂടിയാലോചനകളോ ഇല്ലാതെ ഗോത്ര ജന വിഭാഗങ്ങളെ ചിന്നക്കനാൽ മേഖലയിൽ പുനരധിവസിപ്പിച്ചതാണ് വന്യജീവി ആക്രമണത്തിലൂടെ ഒട്ടേറെ ആളുകൾ മരിക്കാനിടയായ സാഹചര്യം ഉണ്ടായതെന്ന വിലയിരുത്തൽ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ വന്യജീവികൾ വിരഹിക്കുന്ന വനപ്രദേശത്തു കൊണ്ടുപോയി ഗോത്രജന വിഭാഗങ്ങളെ പുനര ദി വാസിപ്പിച്ച നടപടി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഐഎം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു ഇപ്പോൾ സിപി മാത്യു പറഞ്ഞിട്ടുള്ള അഭിപ്രായവും അതുതന്നെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും വന്യജീവി ആക്രമണത്തെ നേരിടുന്നതിനോടൊപ്പം ജീവന് ഭീഷണി നേരിടുന്ന ചിന്നക്കനാൽ മേഖലയിൽ താമസിക്കുന്ന മുഴുവൻ ജലവിഭാഗങ്ങളെയും മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സിവി വർഗീസ് പറഞ്ഞു</p>]]> </content:encoded>
</item>

<item>
<title>കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു</title>
<link>https://thekeralajournal.com/2753</link>
<guid>https://thekeralajournal.com/2753</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e86ede988.jpg" length="61177" type="image/jpeg"/>
<pubDate>Tue, 23 Jun 2026 07:29:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കരിമ്പൻ സ്വദേശികളായ ജസ്റ്റിൻ ജോസിനും അമ്മ ജോളിക്കുമാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ഇന്നലെ രാത്രിയായിരുന്നു അപകടം. ജോളി പാചകം ചെയ്യുന്നതിനിടെ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് തീ പടർന്നത്. ആദ്യം റെഗുലേറ്റർ കണക്‌ട് ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്ന് വീണ്ടും ബലമായി ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.</p>
<p>തീ പടർന്നതോടെ സിലിണ്ടർ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ വീടിന്റെ അടുക്കളയും സമീപത്തെ മുറിയും തകർന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വീണ്ടും അപകടകരമായ സാഹസിക യാത്ര</title>
<link>https://thekeralajournal.com/2751</link>
<guid>https://thekeralajournal.com/2751</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e03ac2ee6.jpg" length="95441" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ റോഡിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടകരമായ സാഹസിക യാത്ര.ദേവികുളം റോഡിലെ സിഗ്നൽ പോയിന്റിന് സമീപമാണ് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇന്നോവ കാറിന്റെ ഇരുവശങ്ങളിലെ ജനാലകളിൽ കയറിയിരുന്ന് യാത്ര നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.</p>
<p>തിരക്കേറിയ റോഡിലൂടെ വാഹനം സഞ്ചരിക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ അപകടകരമായ പ്രകടനം. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകാവുന്ന സാഹചര്യത്തിൽ ഇത്തരം യാത്രകൾ ആശങ്ക ഉയർത്തുകയാണ്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് പകർത്തിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചില വിനോദസഞ്ചാരികൾ മൂന്നാറിൽ ഇത്തരത്തിലുള്ള നിയമലംഘന യാത്രകൾ നടത്തുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>ഇത്തരം അപകടകരമായ പ്രവൃത്തികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/2750</link>
<guid>https://thekeralajournal.com/2750</guid>
<description><![CDATA[ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39de5a0c657.jpg" length="622679" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.</p>
<p>നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഇന്നും തുടരും. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>കർണാടക തീരത്തും സമാനമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.</p>
<p>കൊങ്കൺ-ഗോവ തീരം, മധ്യ കിഴക്കൻ അറബിക്കടൽ, കേരള തീരം, കന്യാകുമാരി മേഖല, ലക്ഷദ്വീപ് പ്രദേശങ്ങൾ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ബംഗാൾ ഉൾക്കടൽ മേഖലകൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29 ന്</title>
<link>https://thekeralajournal.com/2749</link>
<guid>https://thekeralajournal.com/2749</guid>
<description><![CDATA[ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായാണ് ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39dae6c1995.jpg" length="66481" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.</p>
<p>29ന് രാവിലെ 9 മുതൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. ഇ.പി.എഫ് സംബന്ധമായ പരാതികൾ മൂന്നാർ ഇ.പി.എഫ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 24ന് മുൻപ് സമർപ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലും നൽകാവുന്നതാണ്.</p>
<p>പരിപാടി ദിവസം നേരിട്ട് ഹാജരായി നൽകുന്ന പരാതികളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497401056, 8921247470.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളജിലെ നീതി മെഡിക്കൽ സ്റ്റോറിനും ലാബിനുമെതിരെ പരാതി</title>
<link>https://thekeralajournal.com/2748</link>
<guid>https://thekeralajournal.com/2748</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39d94a3890a.jpg" length="73653" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:24:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിക്കുള്ളിൽ പ്രവർത്തിക്കുന്ന നീതി മെഡിക്കൽ സ്റ്റോറിനും നീതി മെഡിക്കൽ ലാബിനുമെതിരെ ആരോപണവുമായി യൂത്ത് കോൺഗ്രസ്. ഇവ നിർത്തലാക്കി ജനങ്ങൾക്ക് പ്രയോജനപ്പെടുന്ന പകരം സംവിധാനമൊരുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.</p>
<p>ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന രീതിയിലാണ് നീതി മെഡിക്കൽ സ്റ്റോറും ലാബും പ്രവർത്തിക്കുന്നതെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിപിഎം നേതാക്കൾ ഭാരവാഹികളായിരുന്ന ഒരു സൊസൈറ്റിയുടെ പേരിലാണ് ഇവ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു.</p>
<p>ഇടുക്കി മെഡിക്കൽ കോളജിന്റെ മറവിൽ നടക്കുന്നുവെന്ന് ആരോപിക്കുന്ന ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ ആവശ്യപ്പെട്ടു.</p>
<p>യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ ജോബി സി. ജോയി, അരുണ്‍ പൂച്ചക്കുഴി, ജില്ലാ സെക്രട്ടറി മഹേഷ് മോഹനൻ, അനിൽ ആനിക്കനാട്ട്, മാഹിൻ ഹമിദ്, എവലിയൂസ് ജോസ് തുടങ്ങിയവരും മന്ത്രിക്ക് പരാതി നൽകുന്നതിനായി എത്തിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു</title>
<link>https://thekeralajournal.com/2747</link>
<guid>https://thekeralajournal.com/2747</guid>
<description><![CDATA[ വില വർധിപ്പിക്കുന്നതിനായി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായും ആക്ഷേപം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39d8957b8cd.jpg" length="131947" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:21:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോത്തിറച്ചിയുടെ വില കുത്തനെ ഉയർത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വില വർധിപ്പിക്കുന്നതിനായി വ്യാപാരികൾ കൃത്രിമ ക്ഷാമം സൃഷ്ടിച്ചതായും നാട്ടുകാർക്കിടയിൽ ആക്ഷേപമുണ്ട്.</p>
<p>കഴിഞ്ഞ 16 മുതൽ കിലോയ്ക്ക് 50 രൂപ വർധിപ്പിച്ച് പോത്തിറച്ചിയുടെ വില 480 രൂപയായി ഉയർത്തി. ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി വരവ് കുറഞ്ഞതാണ് വില വർധിപ്പിക്കാനുള്ള കാരണമെന്നാണ് വ്യാപാരികളുടെ വിശദീകരണം.</p>
<p>എന്നാൽ ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള കന്നുകാലി ഇറക്കുമതി കുറഞ്ഞുവെന്ന വ്യാപാരികളുടെ വാദത്തിന് പിന്നാലെ ഇടുക്കി, കോട്ടയം ജില്ലകളിലെ ഇറച്ചിക്കടകൾ മൂന്ന് ദിവസം അടച്ചിട്ടിരുന്നു. പിന്നീട് വില വർധിപ്പിച്ച ശേഷമാണ് കടകൾ വീണ്ടും തുറന്നത്.</p>
<p>ഇറച്ചി വില വർധന സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്നതായി നാട്ടുകാർ പറയുന്നു. ഇടത്തരം കുടുംബങ്ങൾക്ക് ആഴ്ചയിൽ ഒരിക്കൽ ഇറച്ചി വാങ്ങുന്നതുപോലും വലിയ സാമ്പത്തിക ബാധ്യതയായി മാറിയിരിക്കുകയാണ്. വിപണി വില നിയന്ത്രിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഇടപെടണമെന്നാണ് ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങളോടൊപ്പം: സബ് കലക്ടർ ഇടുക്കി വില്ലേജ് ഓഫീസിൽ ജനങ്ങളെ നേരിൽ കാണും</title>
<link>https://thekeralajournal.com/2744</link>
<guid>https://thekeralajournal.com/2744</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3924b7e1ef4.jpg" length="101998" type="image/jpeg"/>
<pubDate>Mon, 22 Jun 2026 17:34:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗ്രാമതല ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനുമായി സബ് കലക്ടർ ഇടുക്കിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ജനങ്ങളോടൊപ്പം” കാമ്പയിന്റെ ഭാഗമായി സബ് കലക്ടർ വില്ലേജ് ഓഫീസുകളിൽ നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്നു.</p>
<p>കാമ്പയിന്റെ ഭാഗമായി ഒരു വില്ലേജ് ഓഫീസിൽ ഒരു ദിവസം മുഴുവൻ ചെലവഴിച്ച് അവിടുത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും, ജീവനക്കാരുമായി ആശയവിനിമയം നടത്തുകയും, പൊതുജനങ്ങളുടെ പരാതികളും അപേക്ഷകളും നേരിട്ട് സ്വീകരിക്കുകയും ചെയ്യുന്നു. ഭരണസേവനങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എളുപ്പത്തിൽ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട ഭൂമി, റവന്യൂ സേവനങ്ങൾ, സർട്ടിഫിക്കറ്റുകൾ, കൈയ്യേറ്റം, മറ്റ് ഭരണപരമായ വിഷയങ്ങൾ തുടങ്ങിയവ സംബന്ധിച്ച പരാതികളും നിർദ്ദേശങ്ങളും സബ് കലക്ടർ നേരിട്ട് സ്വീകരിക്കും. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി സമയബന്ധിതമായി പരിഹാരം ഉറപ്പാക്കും.</p>
<p>കാമ്പയിന്റെ ഭാഗമായി ജില്ലയിലെ വിവിധ ഗ്രാമങ്ങൾ ഇതിനോടകം സന്ദർശിച്ചിട്ടുള്ള സബ് കലക്ടർ, പൊതുജനങ്ങൾ ഉന്നയിച്ച നിരവധി വിഷയങ്ങളിൽ വകുപ്പുകളുടെ ഏകോപനത്തോടെ തുടർനടപടികൾ സ്വീകരിച്ചിട്ടുണ്ട്.</p>
<p><span style="text-decoration: underline;"><strong>അടുത്ത സന്ദർശനം</strong></span></p>
<p>ഇടുക്കി താലൂക്കിലെ ഇടുക്കി വില്ലേജ് സന്ദർശിച്ച് സബ് കലക്ടർ ജനങ്ങളെ കാണുന്നത് ജൂൺ 24 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ ഇടുക്കി വില്ലേജ് ഓഫീസിൽ വച്ചാണ്.</p>
<p>ഇടുക്കി വില്ലേജിലെ നിവാസികൾക്ക്:</p>
<ul>
<li>അപേക്ഷകളും പരാതികളും നേരിട്ട് സമർപ്പിക്കാനും</li>
<li>തീർപ്പാകാത്ത വിഷയങ്ങളിൽ വ്യക്തത തേടാനും</li>
<li>പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവയ്ക്കാനും ഈ അവസരം പ്രയോജനപ്പെടുത്താം.</li>
</ul>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ചിലെ ഇറച്ചിവില വർധന പിൻവലിക്കണം; പ്രതിഷേധവുമായി പഞ്ചായത്ത് പ്രസിഡന്റുമാർ</title>
<link>https://thekeralajournal.com/2743</link>
<guid>https://thekeralajournal.com/2743</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39202132289.jpg" length="68161" type="image/jpeg"/>
<pubDate>Mon, 22 Jun 2026 17:14:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ച് മേഖലയിൽ നടപ്പാക്കിയ ഭീമമായ ഇറച്ചിവില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ രംഗത്ത്. സാധാരണക്കാരായ ജനങ്ങൾ കൂടുതലായി താമസിക്കുന്ന ഇരട്ടയാർ, കാമാക്ഷി, വാത്തിക്കുടി മേഖലകളിൽ ഇറച്ചിവില വർധിപ്പിച്ചതിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>മാംസ വ്യാപാരികൾ സംഘടിച്ച് പഞ്ചായത്ത് തലത്തിൽ നടത്തിയിരുന്ന ലേല നടപടികളെ അട്ടിമറിക്കാൻ ശ്രമിച്ചതായും, മുൻകാലങ്ങളെ അപേക്ഷിച്ച് കുറഞ്ഞ തുകയ്ക്കാണ് പല സ്ഥലങ്ങളിലും ലേലം സ്വന്തമാക്കിയതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിച്ചു. തുടർന്ന് കൃത്രിമ ക്ഷാമം സൃഷ്ടിച്ച് യാതൊരു മാനദണ്ഡവും പാലിക്കാതെ വില വർധിപ്പിച്ചതായും അവർ പറഞ്ഞു.</p>
<p>നിയമപരമായി പഞ്ചായത്തുകൾക്ക് വില നിയന്ത്രിക്കുന്നതിന് പരിമിതികളുണ്ടെന്നും വില നിയന്ത്രിക്കാനുള്ള അധികാരം ജില്ലാ കളക്ടർക്കാണെന്നും പ്രസിഡന്റുമാർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പരാതികൾ നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അവർ പറഞ്ഞു.</p>
<p>വിശേഷ ദിവസങ്ങൾ മുന്നിൽ കണ്ടുള്ള അന്യായമായ വില വർധന സാധാരണക്കാരോടുള്ള കടുത്ത അനീതിയാണെന്നും, ഇതിനെതിരെ ജനങ്ങളിൽ വലിയ പ്രതിഷേധമുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.</p>
<p>വില വർധന ചോദ്യം ചെയ്തപ്പോൾ അസോസിയേഷനുമായി ബന്ധപ്പെട്ട് ഹൈക്കോടതി വിധിയുണ്ടെന്നും പഞ്ചായത്തിനോ മറ്റ് അധികാരികൾക്കോ ഇടപെടാനാകില്ലെന്നുമാണ് വ്യാപാരികൾ പറയുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ ആരോപിച്ചു.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത നിരക്കിലാണ് ഇപ്പോൾ മാംസ വിൽപ്പന നടക്കുന്നതെന്നും, ഇത് വ്യാപാരികൾക്ക് തോന്നുംപടി വില നിശ്ചയിക്കാൻ അവസരം ഒരുക്കുന്നതായും അവർ പറഞ്ഞു. നിലവിൽ മാടുകളുടെ വിലയിൽ വർധനയില്ലാത്ത സാഹചര്യത്തിൽ ഇറച്ചിവില അന്യായമായി ഉയർത്തിയതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കുമെന്നും അറിയിച്ചു.</p>
<p>വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. എൻ. ബിജു, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട് എന്നിവർ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്</p>]]> </content:encoded>
</item>

<item>
<title>തങ്കമണി സെന്റ് തോമസ് സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കും വിവിധ ക്ലബ്ബുകൾക്കും തുടക്കമായി</title>
<link>https://thekeralajournal.com/2742</link>
<guid>https://thekeralajournal.com/2742</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388db8686a7.jpg" length="59040" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:49:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തങ്കമണി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സാഹിത്യ അക്കാദമി യുവ പുരസ്കാർ ജേതാവ് മോബിൻ മോഹൻ നിർവഹിച്ചു.</p>
<p>സ്കൂൾ മാനേജർ ഫാ. തോമസ് പുത്തൻപുര അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ മധു കെ. ജയിംസ്, ജോബിൻ കളത്തിക്കാട്ടിൽ, ക്ലബ് കൺവീനർ കെ.ജെ. ജോബിമോൾ എന്നിവർ സംസാരിച്ചു.</p>
<p>വിദ്യാർഥികളിൽ സാഹിത്യാഭിരുചി വളർത്തുന്നതിനായി 20 കുട്ടികളെ തെരഞ്ഞെടുത്ത് ജില്ലയിലെ എഴുത്തുകാരെ പരിചയപ്പെടുത്തുന്ന പുതിയ പദ്ധതിക്കും ചടങ്ങിൽ തുടക്കമായി. എഴുത്തുകാരെക്കുറിച്ചും അവരുടെ പുസ്തകങ്ങളെക്കുറിച്ചും എഴുത്തുകാർ തന്നെ കുട്ടികളുമായി സംവദിക്കുന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്.</p>
<p>പദ്ധതിയുടെ ആദ്യ ഭാഗമായി മോബിൻ മോഹൻ തന്റെ പുസ്തകം വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. വരും വർഷം മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി പദ്ധതി വിപുലീകരിക്കാനാണ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>വാഗമണിലെ ഭൂമി കൈയേറ്റം: സിറിയക് തോമസ് എം.എൽ.എ സ്ഥലം സന്ദർശിച്ചു</title>
<link>https://thekeralajournal.com/2741</link>
<guid>https://thekeralajournal.com/2741</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388d065a3fb.jpg" length="95673" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:47:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമണിൽ സർക്കാർ ഭൂമി കൈയേറ്റം നടന്നതായി കണ്ടെത്തിയ പ്രദേശം സിറിയക് തോമസ് എം.എൽ.എ സന്ദർശിച്ചു. സർക്കാർ ഭൂമി കൈയേറാൻ ആരെയും അനുവദിക്കില്ലെന്നും നിയമലംഘകർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ വ്യക്തമാക്കി.</p>
<p>വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കാര്യങ്ങൾ സർക്കാരിന്റെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായ നടപടി ഉറപ്പാക്കുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.</p>
<p>എം.എൽ.എയോടൊപ്പം ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഉമർ ഫാറൂഖ്, വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരും പ്രദേശം സന്ദർശിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ ഡാം സുരക്ഷാ സമിതിയിൽ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കിയത് ഏകപക്ഷീയ നടപടി: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/2740</link>
<guid>https://thekeralajournal.com/2740</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3889d246a75.jpg" length="90729" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:33:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാർ ഡാം സുരക്ഷാ പരിശോധന സമിതിയിൽ നിന്ന് കേരളത്തിന്റെ പ്രതിനിധിയെ ഒഴിവാക്കിയ നടപടി ഏകപക്ഷീയമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് എം.പി കത്ത് നൽകി.</p>
<p>ദേശീയ ഡാം സുരക്ഷാ അതോറിറ്റി (എൻ.ഡി.എസ്.എ) നിലവിൽ വന്നതിനെ തുടർന്ന് സമഗ്രമായ ഡാം സുരക്ഷാ പരിശോധന (സി.ഡി.എസ്.ഇ) പ്രകാരമുള്ള തുടർനടപടികളുടെ ഭാഗമായാണ് നിഷ്പക്ഷ വിദഗ്ധർ ഉൾപ്പെട്ട കമ്മിറ്റി രൂപീകരിച്ചത്.</p>
<p>ഈ കമ്മിറ്റിയിലേക്ക് കേരള സർക്കാർ നിർദേശിച്ച പ്രതിനിധിയായ ടി.കെ. ശിവരാജനെ ഏകപക്ഷീയമായി നീക്കിയതായാണ് എം.പി ആരോപിച്ചത്. കേരള സർക്കാർ മൂന്ന് പേരുകൾ നിർദേശിച്ചിരുന്നതിൽ നിന്ന് കേന്ദ്ര ജല കമ്മീഷൻ മുൻ ചീഫ് എൻജിനിയർ കൂടിയായ ശിവരാജന്റെ പേര് ഉൾപ്പെടുത്തിയത് എൻ.ഡി.എസ്.എ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യാതൊരു മുന്നറിയിപ്പും നൽകാതെ അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റിയത് ഫെഡറൽ ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ലെന്നും, തമിഴ്നാട് സർക്കാർ നിർദേശിച്ച പ്രതിനിധി മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തിൽ കേരളത്തിന്റെ പ്രതിനിധിയെ മാറ്റാനുള്ള കാരണങ്ങൾ സംസ്ഥാന സർക്കാരിനെ അറിയിക്കേണ്ട ബാധ്യത എൻ.ഡി.എസ്.എയ്ക്കുണ്ടെന്നും എം.പി വ്യക്തമാക്കി.</p>
<p>പകരം പ്രതിനിധിയെ നിർദേശിക്കാനുള്ള അവസരം പോലും കേരളത്തിന് നൽകാതെ എൻ.ഡി.എസ്.എ തന്നെ പുതിയ ആളെ തീരുമാനിച്ചത് നീതിരഹിതമായ നടപടിയാണെന്നും, ഇതിലൂടെ കേരളത്തിന്റെ ഭാഗം അവതരിപ്പിക്കാനുള്ള അവസരം നഷ്ടമായെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.</p>
<p>കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന വിഷയമായതിനാൽ കേന്ദ്ര സർക്കാർ ഇടപെട്ട് നടപടി തിരുത്തണമെന്നും, സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ കത്ത് പരിഗണിച്ച് കേരളത്തിന്റെ പ്രതിനിധിയെ സമിതിയിൽ പുനഃസ്ഥാപിക്കണമെന്നും എം.പി ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>വേനൽമഴയുടെ കുറവ് ഏലം കൃഷിക്ക് തിരിച്ചടിയാകുന്നു ; ഉത്പാദനം കുത്തനെ കുറഞ്ഞു</title>
<link>https://thekeralajournal.com/2739</link>
<guid>https://thekeralajournal.com/2739</guid>
<description><![CDATA[ വില കൂടുമെന്ന പ്രതീക്ഷയിൽ കർഷകർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388854048eb.jpg" length="119007" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:26:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലഭിക്കേണ്ട വേനൽമഴ കൃത്യമായി ലഭിക്കാത്തത് ഏലം കൃഷിയെ സാരമായി ബാധിച്ചു. ജൂൺ മാസത്തിലെ ആദ്യ വിളവെടുപ്പിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഏലക്കായുടെ ഉത്പാദനം നാലിലൊന്നായി കുറഞ്ഞതായി കർഷകർ പറയുന്നു.</p>
<p>ഉത്പാദനത്തിൽ മാത്രമല്ല, ഏലക്കായുടെ ഗുണനിലവാരത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്. ചെടികളിൽ ഉണ്ടാകുന്ന കായകളുടെ എണ്ണവും വലിപ്പവും കുറഞ്ഞതിനൊപ്പം, ഏലക്കായുടെ സ്വാഭാവികമായ പച്ചനിറത്തിനും മങ്ങലേറ്റതായി കർഷകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ഏറ്റവും കൂടുതൽ വിളവ് ലഭിക്കേണ്ട ജൂലൈ, ആഗസ്റ്റ് മാസങ്ങളിലും ഉത്പാദനം കുറയാനാണ് സാധ്യത. ഇതിനിടെ ക്രമരഹിതമായ മഴയെ തുടർന്ന് പീരുമേട് മേഖലയിലെ നിരവധി തോട്ടങ്ങളിൽ ഏലച്ചെടികൾക്ക് അഴുകൽ രോഗം വ്യാപിക്കുന്നതും കർഷകർക്ക് വലിയ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.</p>
<p><strong>ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു</strong></p>
<p>ഏലം കൃഷിയും വിപണനവും കൂടുതൽ സുതാര്യമാക്കുന്നതിനായി സ്‌പൈസസ് ബോർഡ് ഓൺലൈൻ പൂളിങ് സംവിധാനം ആരംഭിച്ചു. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ കർഷകർക്ക് അപേക്ഷിക്കാം.</p>
<p>പദ്ധതിയുടെ ഭാഗമായി ഏലം തോട്ടങ്ങളുടെ പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ കർഷകനും പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. സ്‌പൈസസ് ബോർഡിന്റെ ലൈസൻസുള്ള ഡിപ്പോകളിൽ ഏലം ലേലം ചെയ്യാൻ ഇനി മുതൽ പൂളിങ് നമ്പർ നിർബന്ധമായിരിക്കും.</p>
<p>പുതിയ സംവിധാനത്തിലൂടെ ഏലത്തിന്റെ യഥാർത്ഥ ഉത്പാദന വിവരങ്ങളും വിപണിയിലെ വരവും കൃത്യമായി മനസ്സിലാക്കാൻ സാധിക്കുമെന്ന് സ്‌പൈസസ് ബോർഡ് അറിയിച്ചു. കർഷകർ തങ്ങളുടെ തോട്ടങ്ങളുടെ രജിസ്ട്രേഷൻ വിവരങ്ങൾ എത്രയും വേഗം സമീപത്തെ സ്‌പൈസസ് ബോർഡ് ഓഫീസുകളിൽ സമർപ്പിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>
<p><strong>ഉത്പാദനം കുറഞ്ഞു; വിപണിയിൽ റെക്കോർഡ് വില</strong></p>
<p>ഉത്പാദനം കുറഞ്ഞതോടെ ഏലക്കയ്ക്ക് വിപണിയിൽ മികച്ച വിലയാണ് ലഭിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച വണ്ടൻമേട്ടിൽ നടന്ന സ്‌പൈസസ് ബോർഡ് ഏല ലേലത്തിൽ കർഷകർക്ക് ലഭിച്ച ഉയർന്ന വില കിലോഗ്രാമിന് 3556 രൂപ ആയിരുന്നു. ശരാശരി വില 2585 രൂപ വരെ ലഭിച്ചു. വരും ദിവസങ്ങളിൽ വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിപണി സൂചന.</p>]]> </content:encoded>
</item>

<item>
<title>മൂന്ന് കോടി രൂപയുടെ സ്കൂൾ കെട്ടിടം പാതിവഴിയിൽ; വാഗമൺ ഹയർ സെക്കൻഡറി സ്കൂളിലെ ഹൈടെക് സ്വപ്നം ഇനിയും യാഥാർഥ്യമായില്ല</title>
<link>https://thekeralajournal.com/2738</link>
<guid>https://thekeralajournal.com/2738</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a388717602ad.jpg" length="67840" type="image/jpeg"/>
<pubDate>Mon, 22 Jun 2026 06:21:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമൺ: വിദ്യാർത്ഥികളുടെ പഠനസൗകര്യം വർധിപ്പിക്കുന്നതിനായി ആരംഭിച്ച വാഗമൺ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിട നിർമ്മാണം പൂർത്തിയാകാതെ വർഷങ്ങളായി മുടങ്ങിക്കിടക്കുന്നു.</p>
<p>2020ൽ അന്നത്തെ എം.എൽ.എ ഇ.എസ് ബിജിമോൾയുടെ ഇടപെടലിനെ തുടർന്ന് മൂന്ന് കോടി രൂപയുടെ ഫണ്ട് അനുവദിച്ചാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല നവീകരിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ ഹൈടെക് പഠനസൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന് അനുമതി ലഭിച്ചത്.</p>
<p>ക്ലാസ് മുറികളുടെയും ലാബുകളുടെയും കുറവ് പരിഹരിച്ച് മികച്ച പഠനാന്തരീക്ഷം ഒരുക്കുക, സ്കൂളിനെ മികച്ച പാഠ്യേതര നിലവാരമുള്ള സ്ഥാപനമാക്കി മാറ്റുക എന്നിവ ലക്ഷ്യമിട്ടായിരുന്നു പദ്ധതി വിഭാവനം ചെയ്തത്.</p>
<p>എന്നാൽ സാങ്കേതിക അനുമതികൾ വൈകിയതും ബന്ധപ്പെട്ട നടപടികളിലെ വീഴ്ചകളും കാരണം സമയബന്ധിതമായി ഫണ്ട് വിനിയോഗിക്കാൻ കഴിയാതെ വന്നതോടെ നിർമ്മാണം പ്രതിസന്ധിയിലായി. ലാബുകളും ആധുനിക സൗകര്യങ്ങളും ഉൾപ്പെടേണ്ട കെട്ടിടം പാതിവഴിയിൽ നിലച്ചു.</p>
<p>വർഷങ്ങൾ കഴിഞ്ഞിട്ടും തുടർനടപടികൾ കാര്യക്ഷമമായി മുന്നോട്ട് പോകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. തോട്ടം മേഖലയിലെ തൊഴിലാളികളുടെ മക്കൾ ഉൾപ്പെടെയുള്ള നിരവധി വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ടിയിരുന്ന മികച്ച പഠനസൗകര്യങ്ങളാണ് ഇതോടെ നഷ്ടമാകുന്നത്.</p>]]> </content:encoded>
</item>

<item>
<title>ജീവിതം മുഴുവൻ ലാളിത്യത്തിൽ.മരണശേഷം രാജാക്കാടിനെ ഞെട്ടിച്ച് ശശിയുടെ ‘അവസാന സമ്പാദ്യം’</title>
<link>https://thekeralajournal.com/2737</link>
<guid>https://thekeralajournal.com/2737</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a37e4f1e116c.jpg" length="87833" type="image/jpeg"/>
<pubDate>Sun, 21 Jun 2026 18:49:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : രാജാക്കാട് ടൗണിലെ തെരുവോരങ്ങളിലും കടത്തിണ്ണകളിലും അന്തിയുറങ്ങിയിരുന്ന ഒരു സാധുമനുഷ്യന്റെ വിയോഗം നാടിനെയാകെ ദുഃഖത്തിലാഴ്ത്തുകയാണ്. പുതുശ്ശേരി സ്വദേശിയായ 64കാരൻ ശശിയുടെ മരണശേഷമാണ് ആരെയും അമ്പരപ്പിക്കുന്ന ഒരു സത്യം പുറംലോകമറിഞ്ഞത്.</p>
<p>ആരുടെയും ആശ്രയമില്ലാതെ നിശബ്ദ ജീവിതം നയിച്ച ശശി, അവസാന നാളുകളിലും ജീവനുതുല്യം കാത്തുസൂക്ഷിച്ചിരുന്ന ഒരു പഴയ തുണിസഞ്ചിയിലാണ് വലിയൊരു തുക അവശേഷിപ്പിച്ചത്. ഒരു ലക്ഷത്തിലധികം രൂപയാണ് ആ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്.</p>
<p>രാജാക്കാട് ടൗണിലെ എല്ലാവർക്കും പരിചിതമായ മുഖമായിരുന്നു ശശിയുടേത്. കഠിനാധ്വാനത്തിലൂടെയും നാട്ടുകാർ നൽകിയ ചെറിയ സഹായങ്ങളിലൂടെയും ലഭിച്ച പണം അദ്ദേഹം ചെലവാക്കാതെ സൂക്ഷിച്ചുവെച്ചിരുന്നു. അസുഖബാധിതനായതിനെ തുടർന്ന് രാജാക്കാട് പഞ്ചായത്ത് അധികൃതരാണ് ശശിയെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.</p>
<p>തുടർന്ന് പഞ്ചായത്ത് നേതൃത്വത്തിൽ ഔദ്യോഗികമായി പൊതുശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. മരണാനന്തരം ശശി താമസിച്ചിരുന്ന ഇടങ്ങളിൽ നടത്തിയ പരിശോധനയിലാണ് പഴയ തുണിസഞ്ചിയിൽ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തിയത്.</p>
<p>10, 20, 50 രൂപ നോട്ടുകൾ കൃത്യമായി ചുരുട്ടിവെച്ച നിലയിലായിരുന്നു. ജനപ്രതിനിധികളുടെയും പ്രദേശത്തെ കടയുടമയുടെയും സാന്നിധ്യത്തിൽ പണം എണ്ണി തിട്ടപ്പെടുത്തിയപ്പോൾ ഒരു ലക്ഷത്തി പതിനയ്യായിരത്തിലധികം രൂപയുണ്ടെന്ന് കണ്ടെത്തി.</p>
<p>രാജാക്കാട് പഞ്ചായത്തിലെ അതിദരിദ്രരുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ശശി. അതിനാൽ കണ്ടെത്തിയ തുക എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തിൽ അടുത്ത ദിവസങ്ങളിൽ അന്തിമ തീരുമാനം എടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>
<p>തെരുവിന്റെ തണലിൽ കഴിഞ്ഞ ഒരു സാധാരണ മനുഷ്യന്റെ ജീവിതം, മരണശേഷം പോലും വലിയൊരു സന്ദേശമായി രാജാക്കാട് നാടിന്റെ മനസിൽ അവശേഷിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ വിനോദസഞ്ചാരികൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ബുള്ളറ്റ് റൈഡർമാരുടെ പ്രതിഷേധം.</title>
<link>https://thekeralajournal.com/2736</link>
<guid>https://thekeralajournal.com/2736</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a37c65c2e2df.jpg" length="122198" type="image/jpeg"/>
<pubDate>Sun, 21 Jun 2026 16:39:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടൂറിസ്റ്റുകൾക്കും റൈഡർമാർക്കും നേരെ വർധിച്ചുവരുന്ന ആക്രമണ സംഭവങ്ങളിൽ പ്രതിഷേധിച്ച് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാഗമൺ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചു. കട്ടപ്പന കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്ലബ്ബിന്റെ ആഹ്വാനപ്രകാരം വിവിധ ജില്ലകളിൽ നിന്നായി നൂറിലധികം റൈഡർമാർ പ്രതിഷേധത്തിൽ പങ്കെടുത്തു.</p>
<p>ഇടുക്കി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ്. പ്രകൃതിഭംഗിയും സാഹസിക സഞ്ചാര സാധ്യതകളും നിറഞ്ഞ ഈ മലയോര മേഖലയിലേക്ക് വർഷംതോറും ആയിരക്കണക്കിന് ആളുകളാണ് എത്തുന്നത്. എന്നാൽ സമീപകാലത്ത് ചില പ്രദേശങ്ങളിൽ വിനോദസഞ്ചാരികൾക്കും ബൈക്ക് റൈഡർമാർക്കും നേരെ നടക്കുന്ന ആക്രമണങ്ങളും ഭീഷണിപ്പെടുത്തലുകളും ആശങ്കാജനകമാണെന്ന് പ്രതിഷേധക്കാർ അഭിപ്രായപ്പെട്ടു.</p>
<p>പ്രത്യേകിച്ച് ചില മേഖലകളിൽ ഓഫ്-റോഡ് ജീപ്പ് ഡ്രൈവർമാരുടെയും ചില വ്യാപാരികളുടെയും നേതൃത്വത്തിൽ സഞ്ചാരികൾക്കെതിരെ മോശം പെരുമാറ്റവും ആക്രമണ സ്വഭാവമുള്ള നടപടികളും ഉണ്ടാകുന്നതായി വ്യാപക പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചതെന്ന് ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.</p>
<p>സഞ്ചാരികൾക്കും റൈഡർമാർക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾ ഇടുക്കിയുടെ വിനോദസഞ്ചാര മേഖലയ്ക്ക് വലിയ തിരിച്ചടിയാണെന്നും, ജില്ലയുടെ നല്ല പേരിന് മങ്ങലേൽപ്പിക്കുന്നതാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അക്രമ സംഭവങ്ങളിൽ ഉൾപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും, വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര ഇടപെടൽ നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>"റൈഡർമാരുടെ ഏറ്റവും ഇഷ്ടപ്പെട്ട യാത്രാ കേന്ദ്രങ്ങളിലൊന്നാണ് ഇടുക്കി. പ്രകൃതിയെ ആസ്വദിക്കാനും സുരക്ഷിതമായി യാത്ര ചെയ്യാനുമാണ് ആളുകൾ ഇവിടെ എത്തുന്നത്. ഭീതിയുടെയും ആക്രമണത്തിന്റെയും അന്തരീക്ഷമല്ല, സൗഹൃദപരവും സുരക്ഷിതവുമായ സാഹചര്യമാണ് സഞ്ചാരികൾക്ക് ലഭിക്കേണ്ടത്," എന്ന് ക്ലബ്ബ് പ്രതിനിധികൾ പറഞ്ഞു.</p>
<p>വിനോദസഞ്ചാര വികസനത്തിനും പ്രാദേശിക ജനങ്ങളുടെ ഉപജീവനത്തിനും ടൂറിസം മേഖലയ്ക്ക് വലിയ പങ്കുള്ളതിനാൽ, സഞ്ചാരികളെ അകറ്റുന്ന പ്രവണതകൾ അവസാനിപ്പിച്ച് എല്ലാവർക്കും സ്വാഗതം ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.</p>
<p>പ്രതിഷേധ പരിപാടി സമാധാനപരമായ രീതിയിൽ നടന്നു. ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയെ സംരക്ഷിക്കാനും സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനും ബന്ധപ്പെട്ട വകുപ്പുകൾ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവുമായാണ് റൈഡർമാർ പ്രതിഷേധം അവസാനിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a37c66dd503a.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വികസന മാർഗരേഖ എം.എൽ.എമാർക്ക് സമർപ്പിച്ച് കത്തോലിക്കാ കോൺഗ്രസ്; മലയോര ജനതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/2733</link>
<guid>https://thekeralajournal.com/2733</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373de266b7f.jpg" length="81569" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:57:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കത്തോലിക്കാ കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ നിന്നുള്ള എം.എൽ.എമാർക്ക് സ്വീകരണവും ഇടുക്കി ജില്ല വികസന മാർഗരേഖ സമർപ്പണവും നടത്തി.</p>
<p>കരിമ്പൻ ബിഷപ്‌സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്ന സ്വീകരണ സമ്മേളനം ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്കാ കോൺഗ്രസ് രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിച്ചു.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, റോയി കെ. പൗലോസ് എം.എൽ.എ, സേനാപതി വേണു എം.എൽ.എ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.</p>
<p>പിന്നാക്ക ജില്ലയായ ഇടുക്കിയുടെ വികസനത്തിന് ആവശ്യമായ വിവിധ മേഖലകളും പദ്ധതികളും ഉൾപ്പെടുത്തിയ ജില്ലാ വികസന മാർഗരേഖ കത്തോലിക്കാ കോൺഗ്രസ് ഭാരവാഹികൾ നിയമസഭാ സാമാജികർക്ക് കൈമാറി.</p>
<p>ക്രൈസ്തവ സഭാ വിശ്വാസികളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനായി സമർപ്പിച്ച ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുന്നതിനായി എം.എൽ.എമാർ സർക്കാരിൽ സമ്മർദശക്തിയായി പ്രവർത്തിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.</p>
<p>ഇടുക്കി മെഡിക്കൽ കോളജിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക, മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾ, നിർമ്മാണ നിരോധനം, പട്ടയ പ്രശ്നങ്ങൾ, ഭൂനിയമ ഭേദഗതിയിലെ അപാകതകൾ എന്നിവയ്ക്ക് ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങളും ഉയർന്നു.</p>
<p>ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ആരോഗ്യം, പൊതുമരാമത്ത്, ടൂറിസം മേഖലകളിലും കൂടുതൽ ശ്രദ്ധ വേണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>നിർമാണ മേഖലയിലെ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, റോഡ്-ടൂറിസം വികസനങ്ങൾക്ക് തടസ്സമാകുന്ന വിവിധ പ്രശ്നങ്ങൾ, വനവകുപ്പിന്റെ സമീപനം എന്നിവ ജനജീവിതത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>രൂപതാ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ, കത്തോലിക്കാ കോൺഗ്രസ് രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സമിതി ഭാരവാഹികളായ ജോർജുകുട്ടി പുന്നക്കുഴി, റിൻസി സിബി, യൂത്ത് കൗൺസിൽ ഗ്ലോബൽ കോഡിനേറ്റർ ജെറിൻ ജെ. പട്ടാങ്കുളം തുടങ്ങിയവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിദ്യാർഥിനികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവം; രണ്ടുപേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2732</link>
<guid>https://thekeralajournal.com/2732</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373c922f3c8.jpg" length="51041" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:51:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: സ്കൂൾ വിദ്യാർഥിനികളെ ലോഡ്ജിലും റിസോർട്ടിലുമായി എത്തിച്ച് ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ സംഭവത്തിൽ തമിഴ്നാട് സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.</p>
<p>തമിഴ്നാട് ദിണ്ടിഗൽ സ്വദേശിയായ സന്തോഷ് കൂടാതെ ഇയാളോടൊപ്പമുണ്ടായിരുന്ന പതിനേഴുകാരനുമാണ് പോലീസ് പിടിയിലായത്.</p>
<p>പോലീസ് പറയുന്നതനുസരിച്ച്, പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയ വഴിയാണ് വിദ്യാർഥിനിയുമായി പരിചയപ്പെട്ടത്. തുടർന്ന് സൗഹൃദം നടിച്ച് പെൺകുട്ടിയെ തന്ത്രപൂർവം മൂന്നാറിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ജൂൺ 15ന് മൂന്നാറിൽ എത്താമെന്ന് ഇരുവരും തീരുമാനിച്ചിരുന്നു. താൻ വരുമ്പോൾ സുഹൃത്തിനെയും കൊണ്ടുവരുമെന്നും അതിനാൽ മറ്റൊരു കൂട്ടുകാരിയെ കൂടി ഒപ്പം കൂട്ടണമെന്നും പ്രതി പെൺകുട്ടിയോട് ആവശ്യപ്പെട്ടിരുന്നു.</p>
<p>ഇതനുസരിച്ച് മൂന്നാർ ടൗണിലെത്തിയ രണ്ട് പെൺകുട്ടികളെയും പ്രതികൾ സമീപത്തെ റിസോർട്ടിലേക്ക് കൊണ്ടുപോയി. ഇവിടെ രണ്ട് ദിവസം താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി.</p>
<p>രണ്ട് ദിവസം തുടർച്ചയായി വിദ്യാർഥിനികൾ സ്കൂളിൽ എത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടികൾ നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയതോടെ സ്കൂൾ അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.</p>
<p>കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളം വിട്ട് തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ഇവരെ തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത്.</p>
<p>പ്രതികൾക്കെതിരെ പോക്സോ നിയമപ്രകാരമുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അറസ്റ്റിലായ സന്തോഷിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രായപൂർത്തിയാകാത്ത പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിവിധ ആവശ്യങ്ങളുമായി എൻ.ജി.ഒ അസോസിയേഷന്റെ അവകാശ സംരക്ഷണ സദസ്സ്</title>
<link>https://thekeralajournal.com/2731</link>
<guid>https://thekeralajournal.com/2731</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373bbf600ae.jpg" length="121120" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:47:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ജി.ഒ അസോസിയേഷൻ തൊടുപുഴ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ അവകാശ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.</p>
<p>ജീവനക്കാർക്ക് ഗുണകരമായ രീതിയിൽ ശമ്പള പരിഷ്‌കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് രണ്ടാംഘട്ടം ജീവനക്കാർക്ക് പ്രയോജനപ്രദമായി നടപ്പാക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ആശങ്കകൾ സമയബന്ധിതമായി പരിഹരിക്കുക, പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ഭവനവായ്പാ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പരിപാടി.</p>
<p>ബ്രാഞ്ച് പ്രസിഡന്റ് ദിലീപ് കെ.വി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ഷിഹാബ് പരീത് ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സി.എസ് ഷെമീർ മുഖ്യപ്രഭാഷണം നടത്തി.</p>
<p>ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പീറ്റർ കെ. എബ്രഹാം, പി.ആർ. ഗിരീഷ്, ജോസ് ജേക്കബ്, കെ.ജി.ഒ.യു ഭാരവാഹികൾ, ബ്രാഞ്ച് ഭാരവാഹികളായ ബിനിൽ എം.ഡി, ബിജു പി, ബുഷിറ റ്റി.ഇ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു</title>
<link>https://thekeralajournal.com/2730</link>
<guid>https://thekeralajournal.com/2730</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a373b0a2ff5e.jpg" length="72994" type="image/jpeg"/>
<pubDate>Sun, 21 Jun 2026 06:44:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ) പദ്ധതിയുടെ ഭാഗമായി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിൽ, ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ വിപുലമായ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിക്കുന്നു.</p>
<p>അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് അടിമാലിയിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിക്ക് മുന്നോടിയായി ജില്ലാ സാമൂഹികനീതി ഓഫീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി ചിത്രരചന (ജലച്ചായം) മത്സരം സംഘടിപ്പിക്കും.</p>
<p>അടിമാലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന മത്സരത്തിൽ</p>
<ul>
<li>8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർഥികൾ</li>
<li>11, 12 ക്ലാസ് വിദ്യാർഥികൾ</li>
<li>കോളജ് വിദ്യാർഥികൾ</li>
</ul>
<p>എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം നടത്തുന്നത്.</p>
<p>വിജയികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവയ്‌ക്കൊപ്പം ക്യാഷ് അവാർഡും നൽകും.</p>
<p>മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂൺ 24ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യണം.</p>
<p>📞 ഫോൺ: <strong>9496456464</strong></p>]]> </content:encoded>
</item>

<item>
<title>ബിജെപി വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം</title>
<link>https://thekeralajournal.com/2729</link>
<guid>https://thekeralajournal.com/2729</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3696fc51519.jpg" length="120227" type="image/jpeg"/>
<pubDate>Sat, 20 Jun 2026 19:05:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് വണ്ടൻമേട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗ ദിനാചരണം സംഘടിപ്പിക്കുന്നു. ജൂൺ 21ന് രാവിലെ 8 മണിക്ക് ചേറ്റുകുഴി മർച്ചന്റ്‌സ് അസോസിയേഷൻ ഹാളിലാണ് പരിപാടി നടക്കുന്നത്.</p>
<p>“യോഗ – ശരീരത്തിനും മനസ്സിനും” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിപാടിയിൽ യോഗ പരിശീലനം ഉൾപ്പെടെയുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കും</p>]]> </content:encoded>
</item>

<item>
<title>വാഴവര ഗവൺമെൻറ് ഹൈസ്കൂളിൽ വിവിധ ക്ലബ്ബുകളുടെ  ഉദ്ഘാടനം  നടന്നു</title>
<link>https://thekeralajournal.com/2727</link>
<guid>https://thekeralajournal.com/2727</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35fbb2e278f.jpg" length="124476" type="image/jpeg"/>
<pubDate>Sat, 20 Jun 2026 08:02:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ  വിദ്യാരംഗം കലാസാഹിത്യവേദി, വിവിധ സ്കൂൾ ക്ലബ്ബുകൾ, വായനാദിനാഘോഷം, ഇംഗ്ലീഷ് ഭാഷാ പരിപോഷണ പദ്ധതി (EEP@GHSV) എന്നിവയുടെ സംയുക്ത ഉദ്ഘാടനം സംഘടിപ്പിച്ചു.PTA പ്രസിഡന്റ് ശ്രീ. ബിനീഷ് വി.വി അധ്യക്ഷത വഹിച്ചു. പ്രമുഖ കാർട്ടൂണിസ്റ്റ് ശ്രീ. സജിദാസ് മോഹൻ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.</p>
<p>​തുടർന്ന് നടന്ന വായനാദിനാഘോഷങ്ങളുടെ ഉദ്ഘാടനവും അനുസ്മരണവും എഴുത്തുകാരി ശ്രീമതി. സുമ റോസ് നിഹാരിക നിർവ്വഹിച്ചു. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാഭിരുചി വളർത്തുന്നതിനായുള്ള പ്രത്യേക പദ്ധതിയുടെ (EEP@GHSV) ഉദ്ഘാടനം എംഇഎസ് വണ്ടന്മേട് അധ്യാപകനായ ശ്രീ. റിയാസ് സലാഹുദ്ദീൻ നിർവ്വഹിച്ചു. ചടങ്ങിൽ റിട്ട. സബ് ഇൻസ്പെക്ടറും എഴുത്തുകാരനുമായ ശ്രീ. വിനോദ്കുമാർ ടി വായനാദിന സന്ദേശം നൽകുകയും സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തക സമർപ്പണം നടത്തുകയും ചെയ്തു. എസ്എംസി ചെയർപേഴ്സൺ ശ്രീ. സാജു കെ.ഡി, എംപിടിഎ പ്രസിഡന്റ് ശ്രീമതി. അഞ്ചു അജേഷ്, സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആനിരാമോൾ വി.ജി എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. </p>]]> </content:encoded>
</item>

<item>
<title>ഡ്രൈ ഡേ ക്യാമ്പയിൻ: ഇടുക്കിയിൽ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കം</title>
<link>https://thekeralajournal.com/2726</link>
<guid>https://thekeralajournal.com/2726</guid>
<description><![CDATA[ മണിപ്പാറ സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ നിർവഹിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35f11a0011f.jpg" length="174713" type="image/jpeg"/>
<pubDate>Sat, 20 Jun 2026 07:17:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരള സർക്കാർ ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ഡ്രൈ ഡേ ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ സ്കൂൾതല പ്രവർത്തനങ്ങൾക്ക് തുടക്കമായി. മണിപ്പാറ സെന്റ് മേരീസ് സ്കൂളിൽ നടന്ന ജില്ലാതല ഉദ്ഘാടനം അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ്  മിനി കെ. ജോൺ നിർവഹിച്ചു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം ഇടുക്കി, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം, മണിപ്പാറ സെന്റ് മേരീസ് സ്കൂൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. “അറിവാണ് ആരോഗ്യം” എന്ന സന്ദേശം കുട്ടികൾക്ക് നൽകിക്കൊണ്ട് എ.ഡി.എം ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ കുട്ടികൾക്കൊപ്പം പങ്കെടുത്തു.</p>
<p>വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ആൻസി തോമസ് അധ്യക്ഷത വഹിച്ചു. പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഓരോ വ്യക്തിയും കുടുംബവും സമൂഹവും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് അവർ പറഞ്ഞു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ഷിജു ടി.കെ., ഇടുക്കി മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികൾ എന്നിവർ കുട്ടികൾക്ക് ബോധവത്കരണ ക്ലാസുകൾ നടത്തി.</p>
<p>മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പയിനിൽ വെള്ളിയാഴ്ച സ്കൂളുകളിലും, ശനിയാഴ്ച സ്ഥാപനങ്ങളിലും, ഞായറാഴ്ച വീടുകളിലും കൊതുകുകൾ വളരാൻ ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി ശുചീകരണ പ്രവർത്തനങ്ങൾ നടത്തും.</p>
<p>പരിപാടിയിൽ സ്കൂൾ മാനേജർ ഫാ. ജെയിംസ് പാലക്കാമറ്റത്തിൽ, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, വാഴത്തോപ്പ് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആൽബർട്ട് ജെ. തോട്ടുപാട്ട്, ഹെഡ്മാസ്റ്റർ ഷാജി ജോസഫ്, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഷൈലാഭായ് വി.ആർ., ഹെൽത്ത് ഇൻസ്പെക്ടർ സിബി തോമസ്, ആരോഗ്യ കേരളം ജൂനിയർ കൺസൾട്ടന്റ് ജിജിൽ മാത്യു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങളോടൊപ്പം’ ക്യാമ്പയിൻ; വണ്ണപ്പുറം വില്ലേജ് ഓഫീസിലെ സബ് കളക്ടറുടെ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം</title>
<link>https://thekeralajournal.com/2725</link>
<guid>https://thekeralajournal.com/2725</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35ebca1b156.jpg" length="70061" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:54:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ ഗ്രാമീണതലത്തിലുള്ള ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനുമായി സബ് കളക്ടർ അനുപ് ഗാർഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ഭാഗമായി വണ്ണപ്പുറം വില്ലേജ് ഓഫീസിൽ നടത്തിയ സിറ്റിങ്ങിന് മികച്ച ജനപങ്കാളിത്തം.</p>
<p>പദ്ധതിയുടെ ഭാഗമായി സബ് കളക്ടർ ഒരു ദിവസം മുഴുവൻ വില്ലേജ് ഓഫീസിൽ നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തി. ഉദ്യോഗസ്ഥരുമായും പൊതുജനങ്ങളുമായും സംവദിക്കുകയും ചെയ്തു.</p>
<p>പരാതികൾ സമർപ്പിക്കുന്നതിനും വിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനുമായി സബ് കളക്ടർ ഓഫീസിലേക്ക് ദീർഘദൂരം യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിവാക്കാൻ കഴിഞ്ഞത് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായി.</p>
<p>വണ്ണപ്പുറം വില്ലേജ് ഓഫീസിലെത്തിയ സബ് കളക്ടർക്ക് ഭൂമി, റവന്യൂ സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരാതികളാണ് ലഭിച്ചത്. ലഭിച്ച പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സബ് കളക്ടർ അറിയിച്ചു.</p>
<p>ഗ്രാമതലത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കി പരിഹാര നടപടികൾ വേഗത്തിലാക്കുകയാണ് ‘ജനങ്ങളോടൊപ്പം’ ക്യാമ്പയിന്റെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്ടറി ഡേ 2026 സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2724</link>
<guid>https://thekeralajournal.com/2724</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35eadfd9f85.jpg" length="107525" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:50:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാർച്ചിൽ നടന്ന പബ്ലിക് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ച് എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വിക്ടറി ഡേ 2026 സംഘടിപ്പിച്ചു.</p>
<p>മാനേജ്‌മെന്റ് പ്രതിനിധി ബിജു മാധവൻ കേക്ക് മുറിച്ച് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇടുക്കി ഡിവൈ.എസ്.പി പി.എസ്. ഷിജു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.</p>
<p>പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ പി.ആർ. കാശിനാഥനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഓരോ ക്ലാസിലും ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികളെയും ഈ വർഷം സ്‌കൂളിൽ നിന്ന് വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും മെഡലുകൾ നൽകി അനുമോദിച്ചു.</p>
<p>മാർച്ചിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷയിൽ സ്‌കൂൾ 99 ശതമാനം വിജയം നേടി. വിജയശതമാനത്തിൽ ഈ വർഷം സ്‌കൂൾ ഒന്നാം സ്ഥാനവും കരസ്ഥമാക്കി. എസ്.എൻ.ഡി.പി കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിന് കീഴിലുള്ള സ്ഥാപനങ്ങളിൽ വിജയശതമാനത്തിൽ ഒന്നാം സ്ഥാനം നേടാനും സ്‌കൂളിന് സാധിച്ചു.</p>
<p>വിജയാഘോഷത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ കേക്ക് മുറിക്കുകയും പായസം വിതരണം ചെയ്യുകയും ചെയ്തു.</p>
<p>ചടങ്ങിൽ വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം.എസ്. അജി, പി.ടി.എ പ്രസിഡന്റ് എസ്. കിഷോർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്. ശോഭ, ഹെഡ്മിസ്ട്രസ് രേഖ രാജപ്പൻ, സ്റ്റാഫ് സെക്രട്ടറി എം.എം. രമ്യമോൾ, അധ്യാപകരായ എം. സന്തോഷ് പ്രഭ, എം. ഷീബ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം; തമിഴ്‌നാട് നിലപാടിനെതിരെ മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി</title>
<link>https://thekeralajournal.com/2723</link>
<guid>https://thekeralajournal.com/2723</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35ea3b3da46.jpg" length="544459" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:47:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് അനുവദിക്കില്ലെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തിലെ നിലപാട് കേരളവിരുദ്ധവും ഫെഡറല്‍ വ്യവസ്ഥയോടുള്ള വെല്ലുവിളിയുമാണെന്ന് മുല്ലപ്പെരിയാര്‍ ജനസംരക്ഷണസമിതി ജനറല്‍ ബോഡി യോഗം ആരോപിച്ചു.</p>
<p>കേരളത്തിന്റെ ഭൂമിയില്‍ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ ഡാം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന തമിഴ്‌നാട് നിലപാട് അപലപനീയമാണെന്നും ഈ നിലപാട് കേരള സര്‍ക്കാര്‍ തള്ളിക്കളയണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>50 വര്‍ഷത്തെ ആയുസ് മാത്രം കണക്കാക്കി നിര്‍മിച്ച അണക്കെട്ട് 130 വര്‍ഷത്തിന് ശേഷവും സുരക്ഷിതമാണെന്ന തമിഴ്‌നാട് വാദം അംഗീകരിക്കാനാകില്ലെന്നും സമിതി വ്യക്തമാക്കി. ദേശീയ-അന്തര്‍ദേശീയ ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ച് ഗുരുതര ആശങ്കകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഭൂകമ്പസാധ്യതാ മേഖല എന്ന റിപ്പോര്‍ട്ടുകള്‍ ആശങ്ക വര്‍ധിപ്പിക്കുന്നതായും യോഗം ചൂണ്ടിക്കാട്ടി.</p>
<p>തമിഴ്‌നാട്ടിലെ കൃഷി ആവശ്യങ്ങള്‍ക്കായി കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സാഹചര്യം തുടരാന്‍ അനുവദിക്കരുതെന്നും പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.</p>
<p>തമിഴ്‌നാട് സര്‍ക്കാരിന്റെ നിലപാട് തിരുത്താന്‍ അവിടുത്തെ ഭരണകക്ഷിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ്, സി.പി.എം. ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>അഡ്വ. റോയ് വാരികാട്ട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പി.ടി. ശ്രീകുമാര്‍, പി.ആര്‍.ഒ. ഷിബു കെ. തമ്പി, ഖാലിദ് സഖാഫി, അഡ്വ. സംഗീത വിശ്വനാഥന്‍, സി.എ. ജോയ്, അഡ്വ. ശാന്താറാം തോളൂര്‍, കെ.പി. ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>പുതിയ അണക്കെട്ട് കേരളത്തിന്റെ രക്ഷ എന്ന ആവശ്യം ഉന്നയിച്ച് എം.എല്‍.എമാര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിവേദനം നല്‍കാനും ജൂലൈ എട്ടിന് സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങി; നാട്ടുകാർ ഭീതിയിൽ, കൂട് സ്ഥാപിക്കാൻ നടപടി</title>
<link>https://thekeralajournal.com/2722</link>
<guid>https://thekeralajournal.com/2722</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35e98b2f575.jpg" length="137378" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:44:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: ഗ്രാമ്പിയിൽ ജനവാസമേഖലയിൽ പുലിയിറങ്ങിയതായി വനംവകുപ്പ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നോടെ ഗ്രാമ്പി പുതുലയത്തിൽ രാജദുരൈയുടെ വീടിന് സമീപമാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്.</p>
<p>വീടിന്റെ മേൽക്കൂരയ്ക്ക് മുകളിലൂടെ എന്തോ നടക്കുന്നതിന്റെ ശബ്ദം കേൾക്കുകയും വളർത്തുനായ്ക്കൾ തുടർച്ചയായി കുരയ്ക്കുകയും ചെയ്തതോടെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്.</p>
<p>തുടർന്ന് രാവിലെ നടത്തിയ പരിശോധനയിൽ വീടിന്റെ പരിസരത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് എത്തിയത് പുലി തന്നെയാണെന്ന് സ്ഥിരീകരിച്ചത്.</p>
<p>തോട്ടം മേഖലയിൽ കാടുപിടിച്ചുകിടക്കുന്ന തേയിലത്തോട്ടങ്ങളാണ് വന്യമൃഗങ്ങളുടെ പ്രധാന താവളമായി മാറുന്നതെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് തോട്ടങ്ങളിലെ കാടുകൾ അടിയന്തരമായി വെട്ടിത്തെളിക്കാൻ തോട്ടമുടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>പ്രദേശത്ത് പുലിയെ പിടികൂടുന്നതിനായി ഉടൻ കൂട് സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു. ജനവാസമേഖലയിൽ പുലിയിറങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയെ ചേർത്തു പിടിച്ച ബജറ്റ് : ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/2721</link>
<guid>https://thekeralajournal.com/2721</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a35e8e448dd2.jpg" length="44920" type="image/jpeg"/>
<pubDate>Sat, 20 Jun 2026 06:42:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇടതുപക്ഷ സർക്കാർ സമ്പൂർണമായി അവഗണിച്ച ഇടുക്കി ജില്ലയെ ചേർത്തുപിടിക്കുന്ന ബജറ്റാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ അവതരിപ്പിച്ചതെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു. ഇടുക്കിക്കായി പ്രഖ്യാപിച്ച പ്രത്യേക പാക്കേജ് ഊർജിതമായി നടപ്പാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പട്ടയപ്രശ്ന പരിഹാരം, ഇടുക്കി മെഡിക്കൽ കോളേജിന്റെ ശോച്യാവസ്ഥ പരിഹരിക്കൽ, മലയോര കർഷക ക്ഷേമ പദ്ധതികൾ, വന്യജീവി ആക്രമണങ്ങൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയവ ബജറ്റിൽ ഇടംപിടിച്ചത് ജില്ലയ്ക്ക് നേട്ടമാകുമെന്ന് എം.പി. പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയ്ക്കുള്ള പ്രത്യേക പാക്കേജിന്റെ ഭാഗമായി വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവന മാർഗങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകിക്കൊണ്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നും മനുഷ്യ-വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള നടപടികൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മലയോര മേഖലയിൽ ബഹുവിള കൃഷിരീതി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനവും ഇതിനാവശ്യമായ നിയമനിർമാണവും കർഷകർക്ക് ഗുണകരമാകുമെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.</p>
<p>പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണാനും സുപ്രീം കോടതിയിലെ സി.എച്ച്.ആർ കേസ്, 1964 റൂൾ, ഹൈക്കോടതിയിലെ കേസുകൾ എന്നിവയിൽ വേഗത്തിലുള്ള നടപടി സ്വീകരിക്കാനുമുള്ള സർക്കാർ നീക്കം സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഏലം പട്ടയഭൂമിയിലെ നിർമ്മാണ നിയന്ത്രണ ഉത്തരവ് നിയമവിധേയമായി പുനഃപരിശോധിക്കുമെന്നും പട്ടയഭൂമിയിലെ നിലവിലുള്ള നിർമ്മാണങ്ങൾ ക്രമവൽക്കരിക്കുമെന്നും പ്രഖ്യാപിച്ചത് ജില്ലയ്ക്ക് ആശ്വാസകരമാകും.</p>
<p>മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഗ്രീൻ മാർഷൽസ് പദ്ധതി നടപ്പാക്കുന്നത് പരിസ്ഥിതി സംരക്ഷണത്തിനും ഉത്തരവാദിത്തപരമായ ടൂറിസത്തിനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>റബർ കർഷകരെ സഹായിക്കുന്നതിനായി റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തൽ, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കാനുള്ള നടപടികൾ, ഫാം ടൂറിസം പ്രോത്സാഹനം, കാർഷിക കടാശ്വാസ കമ്മീഷന്റെ പ്രവർത്തനം ശക്തിപ്പെടുത്തൽ തുടങ്ങിയ പ്രഖ്യാപനങ്ങൾ മലയോര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നും ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>സബ് കളക്ടർ ഓഫീസിൽ ഇന്റേൺഷിപ്പ് അവസരം; അപേക്ഷകൾ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2717</link>
<guid>https://thekeralajournal.com/2717</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34969406a82.jpg" length="83720" type="image/jpeg"/>
<pubDate>Fri, 19 Jun 2026 06:38:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി സബ് കളക്ടറുടെ ഓഫീസിൽ ഇന്റേൺഷിപ്പ് പരിപാടിയിലേക്ക് ബിരുദമോ ബിരുദാനന്തര ബിരുദമോ പഠിക്കുന്നതോ പഠനം പൂർത്തിയാക്കിയതോ ആയ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു.</p>
<p>പൊതുഭരണ സംവിധാനത്തെക്കുറിച്ചും സർക്കാർ ഓഫീസുകളുടെ പ്രവർത്തനങ്ങളെക്കുറിച്ചും പ്രായോഗിക അറിവും പ്രവൃത്തി പരിചയവും നേടാൻ ആഗ്രഹിക്കുന്ന യുവാക്കൾക്ക് മികച്ച അവസരമാണിത്.</p>
<p>താൽപര്യമുള്ളവർ തങ്ങളുടെ പുതുക്കിയ ബയോഡേറ്റ (Resume) വിദ്യാഭ്യാസ യോഗ്യത, താമസസ്ഥലം, ബന്ധപ്പെടേണ്ട ഫോൺ നമ്പർ എന്നിവ ഉൾപ്പെടുത്തി rdoidukki123@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.</p>
<p>അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജൂൺ 27</p>
<p>കൂടുതൽ വിവരങ്ങൾക്ക് (വാട്സ്ആപ്പ്): 94471 84231</p>
<p>സർക്കാർ ഭരണസംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അടുത്തറിഞ്ഞ് അനുഭവസമ്പത്ത് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും യുവ ബിരുദധാരികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു</title>
<link>https://thekeralajournal.com/2716</link>
<guid>https://thekeralajournal.com/2716</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34933e053c7.jpg" length="92239" type="image/jpeg"/>
<pubDate>Fri, 19 Jun 2026 06:24:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷം ശക്തമായതോടെ ഇടുക്കി ജില്ലയിൽ പനിയും മറ്റ് പകർച്ചവ്യാധികളും വ്യാപകമാകുന്നു. ഹൈറേഞ്ച്, ലോറേഞ്ച് മേഖലകളിലാകെ പനിബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. ആരോഗ്യവകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ഇതുവരെ 4,506-ലധികം പേർക്ക് വൈറൽ പനി ബാധിച്ചിട്ടുണ്ട്.</p>
<p>അടുത്തിടെ രണ്ട് പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതോടെ ജില്ലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. വൈറൽ പനിക്കൊപ്പം മറ്റ് പകർച്ചവ്യാധികളും വ്യാപകമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<p>ജൂൺ മാസത്തിൽ ഇതുവരെ 16 പേർക്ക് ചിക്കൻപോക്സ് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇൻഫ്ലുവൻസ എ വൈറസ് ബാധയെ തുടർന്ന് ഒരാൾ മരിക്കുകയും രണ്ട് പേർ ചികിത്സയിൽ തുടരുകയും ചെയ്യുന്നു. 691 പേർക്ക് വയറിളക്ക രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.</p>
<p>ഇവ സർക്കാർ ആശുപത്രികളിൽ രേഖപ്പെടുത്തിയ കണക്കുകൾ മാത്രമാണ്. സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ എണ്ണം കൂടി ഉൾപ്പെടുത്തിയാൽ രോഗബാധിതരുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.</p>
<p>ജില്ലയിലെ സർക്കാർ ആശുപത്രികൾ ഭൂരിഭാഗവും രോഗികളാൽ നിറഞ്ഞിരിക്കുകയാണ്. രാവിലെ മുതൽ തന്നെ ഒ.പി. വിഭാഗങ്ങളിൽ നീണ്ട നിരകളാണ് അനുഭവപ്പെടുന്നത്. പരിശോധനകൾ, ലാബ് ടെസ്റ്റുകൾ, മരുന്ന് വിതരണം എന്നിവയ്ക്കായി രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സാഹചര്യമുണ്ട്. അസുഖബാധിതരായിട്ടും ചികിത്സ ലഭിക്കാൻ നീണ്ട സമയം ചെലവഴിക്കേണ്ടിവരുന്നത് രോഗികൾക്ക് വലിയ ബുദ്ധിമുട്ടാണ്.</p>
<p>സ്വകാര്യ ആശുപത്രികളിലും പനിബാധിതരുടെ തിരക്ക് വർധിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാത്രികാലങ്ങളിലാണ് കൂടുതൽ പേർ ചികിത്സ തേടിയെത്തുന്നത്. മിക്ക സർക്കാർ ആശുപത്രികളിലും രാത്രികാല സേവനം പരിമിതമായതിനാൽ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്നു. അതേസമയം സായാഹ്ന ഒ.പി. സൗകര്യമുള്ള ആരോഗ്യകേന്ദ്രങ്ങൾ ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് ഒരു പരിധിവരെ ആശ്വാസമാകുന്നുണ്ട്.</p>
<p>ദിവസേന അനുവദനീയമായതിലും കൂടുതൽ രോഗികൾ ചികിത്സയ്ക്കും പരിശോധനകൾക്കുമായി എത്തുന്നതോടെ ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരും ജീവനക്കാരും വലിയ സമ്മർദം നേരിടുകയാണ്. കാലവർഷകാല രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം; ഇടുക്കിയിൽ വിപുലമായ പരിപാടികൾ</title>
<link>https://thekeralajournal.com/2715</link>
<guid>https://thekeralajournal.com/2715</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a34925d4ef9a.jpg" length="84349" type="image/jpeg"/>
<pubDate>Fri, 19 Jun 2026 06:20:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂൺ 26-നോടനുബന്ധിച്ച് ഇടുക്കി ജില്ലയിൽ വിപുലമായ ബോധവൽക്കരണ-പ്രതിരോധ പരിപാടികൾ സംഘടിപ്പിക്കും. എം.എൽ.എമാരുടെ നേതൃത്വത്തിൽ നിയോജകമണ്ഡല അടിസ്ഥാനത്തിൽ ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സന്നദ്ധ സംഘടനകൾ, ലൈബ്രറികൾ, റസിഡൻസ് അസോസിയേഷനുകൾ, എൻ.ജി.ഒകൾ എന്നിവരെ ഉൾപ്പെടുത്തി പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.</p>
<p>എസ്.പി.സി, എൻ.സി.സി, വിവിധ യുവജന-സാമൂഹിക സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവയുടെ പങ്കാളിത്തത്തോടെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലഹരിവിരുദ്ധ റാലികൾ നടക്കും. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ഉപന്യാസരചന, ചിത്രരചന, പോസ്റ്റർ രചന, കഥാരചന തുടങ്ങിയ മത്സരങ്ങളും വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. വിജയികൾക്ക് നിയോജകമണ്ഡല തല പരിപാടികളിൽ സമ്മാനങ്ങൾ വിതരണം ചെയ്യും.</p>
<p>"ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി സ്കൂളുകളിലും കോളേജുകളിലും പരിശോധനകൾ ശക്തമാക്കും. ബസുകളിലെ ജീവനക്കാരെയും പരിശോധനയ്ക്ക് വിധേയരാക്കാൻ ജില്ലാ പോലീസ് മേധാവി, റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എന്നിവർക്ക് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ലഹരി ഉപയോഗം മൂലമുണ്ടാകുന്ന സ്വഭാവമാറ്റങ്ങൾ തിരിച്ചറിയുന്നതിനായി അധ്യാപകർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും.</p>
<p>സ്കൂൾ പരിസരങ്ങളിലെ കടകളിൽ ലഹരി വസ്തുക്കൾ വിൽക്കുന്നത് നിരോധിച്ചതായി അറിയിക്കുന്ന ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ലഹരി വിൽപ്പനയിൽ ഏർപ്പെടുന്നതായി കണ്ടെത്തുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.</p>
<p>ജില്ലയിലെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളും ദിനാചരണ പരിപാടികളുടെ ഏകോപനവും വിലയിരുത്തുന്നതിനായി മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെടുന്നവരുടെ പുനരധിവാസം, ചികിത്സ, കൗൺസിലിംഗ്, ഡി-അഡിക്ഷൻ ചികിത്സ എന്നിവയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ സാമൂഹികനീതി ഓഫീസർ, ജില്ലാ വനിതാ-ശിശു വികസന ഓഫീസർ, ജില്ലാ പോലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) എന്നിവരെ ചുമതലപ്പെടുത്തി.</p>
<p>പട്ടികജാതി-പട്ടികവർഗ മേഖലകളിൽ പരിശോധനകൾ ശക്തമാക്കുന്നതിനും വിദ്യാർത്ഥികൾക്കിടയിൽ ലഹരിവിരുദ്ധ ബോധവൽക്കരണം വ്യാപിപ്പിക്കുന്നതിനുമായി ജില്ലാ പട്ടികജാതി വികസന ഓഫീസർ, ഐ.ടി.ഡി.പി ഇടുക്കി പ്രോജക്ട് ഓഫീസർ എന്നിവർക്കും പ്രത്യേക ചുമതല നൽകിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ വ്യാപാരിയുടെ ആത്മഹത്യ; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും</title>
<link>https://thekeralajournal.com/2714</link>
<guid>https://thekeralajournal.com/2714</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3484cb71f20.jpg" length="33034" type="image/jpeg"/>
<pubDate>Fri, 19 Jun 2026 05:22:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്ത നിക്ഷേപകൻ സാബു തോമസിന്റെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടേക്കും. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉറപ്പ് നൽകിയതായി കുടുംബാംഗങ്ങൾ അറിയിച്ചു.</p>
<p>മുളങ്ങാശേരിൽ സ്വദേശിയായ സാബു തോമസിന്റെ മരണത്തിൽ സമഗ്രമായ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം ആഭ്യന്തര മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകിയിരുന്നു. ഈ നിവേദനം പരിഗണിച്ചാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതെന്നാണ് വിവരം.</p>
<p>2024 ഡിസംബർ 20-നാണ് കട്ടപ്പന റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഓഫീസിന് മുന്നിൽ സാബു തോമസിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സൊസൈറ്റിയിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതും തുടർന്നുണ്ടായ മാനസിക സമ്മർദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.</p>
<p>സിപിഎം കട്ടപ്പന മുൻ ഏരിയ സെക്രട്ടറി ഉൾപ്പെടെയുള്ളവരുടെ ഭീഷണിയെ തുടർന്നാണ് സാബു ആത്മഹത്യ ചെയ്തതെന്നും കുടുംബം ആരോപിച്ചിരുന്നു. ഇതിന് തെളിവായി ഏരിയ സെക്രട്ടറി സാബുവിനെ ഭീഷണിപ്പെടുത്തുന്നതായി പറയപ്പെടുന്ന ശബ്ദസന്ദേശവും കുടുംബം പുറത്തുവിട്ടിരുന്നു.</p>
<p>എന്നാൽ, കേസിന്റെ പ്രാഥമിക അന്വേഷണത്തിൽ ബന്ധപ്പെട്ട രാഷ്ട്രീയ നേതാവിനെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ സൊസൈറ്റിയുമായി ബന്ധപ്പെട്ട ജീവനക്കാരെ മാത്രം പ്രതികളാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തിയിരുന്നു.</p>
<p>കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയാണെങ്കിൽ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളും ഉയർന്നുവന്ന ആരോപണങ്ങളും ഉൾപ്പെടെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.</p>]]> </content:encoded>
</item>

<item>
<title>ഫുട്ബോൾ ആവേശത്തിനൊപ്പം വായനയുടെ സന്ദേശവുമായി &amp;apos;ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026&amp;apos;</title>
<link>https://thekeralajournal.com/2713</link>
<guid>https://thekeralajournal.com/2713</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3483e800e26.jpg" length="153280" type="image/jpeg"/>
<pubDate>Fri, 19 Jun 2026 05:19:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഫുട്ബോൾ പ്രേമികൾക്കായി സബ് കളക്ടർ ഓഫീസ് ഇടുക്കി 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026' എന്ന വ്യത്യസ്തമായ സാമൂഹിക സംരംഭം അവതരിപ്പിക്കുന്നു. ഫുട്ബോൾ ആരാധനയെ വായനാ സംസ്കാരവുമായി കൂട്ടിയിണക്കുന്ന ഈ ചലഞ്ചിലൂടെ ജില്ലയിലെ കുട്ടികൾക്ക് പുസ്തകങ്ങൾ സമ്മാനിക്കാനാണ് ലക്ഷ്യമിടുന്നത്.</p>
<p>ഫുട്ബോൾ കേവലം ഒരു കളിയല്ല, മറിച്ച് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ആവേശത്തിലൂടെയും സ്വപ്നങ്ങളിലൂടെയും ഒത്തൊരുമയിലൂടെയും ബന്ധിപ്പിക്കുന്ന വികാരമാണെന്ന സന്ദേശത്തോടെയാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.</p>
<p>പങ്കെടുക്കുന്നവർ തങ്ങൾ പിന്തുണയ്ക്കുന്ന ടീമിന്റെ പേരിൽ പുസ്തകങ്ങൾ സംഭാവന ചെയ്യണം. ഓരോ പുസ്തകത്തോടൊപ്പം സംഭാവന ചെയ്യുന്ന വ്യക്തിയുടെ പേര്, പിന്തുണയ്ക്കുന്ന ടീം, പുസ്തകം ലഭിക്കുന്ന കുട്ടിക്കായി ഒരു ചെറിയ സന്ദേശം എന്നിവയും ഉൾപ്പെടുത്തണം.</p>
<p>ലോകകപ്പ് മത്സരങ്ങൾ അവസാനിക്കുന്ന സമയത്ത് ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സംഭാവന ചെയ്ത ആരാധകരുള്ള ടീമിനെ 'ഇടുക്കി ഫിഫ വേൾഡ് കപ്പ് ബുക്ക് ചലഞ്ച് 2026' വിജയികളായി പ്രഖ്യാപിക്കും.</p>
<p>ശേഖരിക്കുന്ന പുസ്തകങ്ങൾ ജില്ലയിലെ ചൈൽഡ് കെയർ ഇൻസ്റ്റിറ്റ്യൂഷനുകളിലും കുട്ടികൾക്കായുള്ള മറ്റ് സ്ഥാപനങ്ങളിലും വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>"നിങ്ങളുടെ ടീമിനെ പിന്തുണയ്ക്കൂ... ഒരു പുസ്തകം പങ്കുവെക്കൂ... ഒരു കുഞ്ഞിന് പ്രചോദനമാകൂ..." എന്ന സന്ദേശമാണ് സംഘാടകർ മുന്നോട്ടുവയ്ക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടന്നു.</title>
<link>https://thekeralajournal.com/2712</link>
<guid>https://thekeralajournal.com/2712</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a33b675e4bf8.jpg" length="81412" type="image/jpeg"/>
<pubDate>Thu, 18 Jun 2026 14:42:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വെള്ളയാംകുടി</strong>: വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻറ് മാനേജർ ഫാ. മെൽഫിൻ</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a33b68005dc5.jpg" alt=""></p>
<p>കരിവേലിക്കൽ അദ്ധ്യക്ഷനായിരുന്നു. പ്രമുഖ മാധ്യമ പ്രവർത്തകനും, സിനിമ, സീരിയൽ നാടകനടനുമായ എം.സി. ബോബൻ, പ്രശസ്ത കാർട്ടൂണിസ്റ്റ് സജി ദാസ് മോഹർ, പ്രശസ്ത കവി പ്രിൻസ് ഓവേലിൽ എന്നിവർ സംയുക്തമായി ഉദ്ഘാടനം നിർവഹിച്ചു.</p>
<p> കട്ടപ്പന എ.ഇ.ഒ. രാജശേഖരൻ. സി. മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയി മാത്യു സ്വാഗതം ആശംസിച്ചു.</p>
<p>പി.ടി.എ. പ്രസിഡന്റ് ജെയിംസ് വർഗീസ്, എം.പി.ടി.എ. പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച്. എന്നിവർ ആശംസകൾ അർപ്പിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങിന് ശേഷം വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>ഗുഡ്‌വിൽ ഹൈപ്പർമാർട്ട് ചെയർമാൻ ജോസഫ് സ്കറിയ നിര്യാതനായി</title>
<link>https://thekeralajournal.com/2711</link>
<guid>https://thekeralajournal.com/2711</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3356b579c9b.jpg" length="71091" type="image/jpeg"/>
<pubDate>Thu, 18 Jun 2026 07:53:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: മാളികപ്പുറത്ത് ജോസഫ് സ്കറിയ (90) നിര്യാതനായി. ഗുഡ്‌വിൽ ഹൈപ്പർ മാർട്ട് ചെയർമാൻ ആയിരുന്നു.</p>
<p>സംസ്കാരം 2026 ജൂൺ 19 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടത്തപ്പെടും.</p>]]> </content:encoded>
</item>

<item>
<title>മുഖംമൂടി ധരിച്ച് പട്ടാപ്പകൽ മോഷണശ്രമം; വീട്ടുകാരെ കണ്ടതോടെ പ്രതി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/2710</link>
<guid>https://thekeralajournal.com/2710</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a333c0aeac0b.jpg" length="49122" type="image/jpeg"/>
<pubDate>Thu, 18 Jun 2026 06:00:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്കുപള്ളം/അണക്കര: മുഖംമൂടി ധരിച്ചെത്തിയ ഒരാൾ പട്ടാപ്പകൽ വീട്ടിൽ മോഷണശ്രമം നടത്തിയ സംഭവം പ്രദേശത്ത് ആശങ്ക സൃഷ്ടിച്ചു. വീട്ടിലെ സിസിടിവി ക്യാമറ തുണികൊണ്ട് മറച്ച ശേഷമായിരുന്നു മോഷണശ്രമം.</p>
<p>അണക്കര ഐ.എം.എസ് കോളനിക്ക് സമീപമുള്ള കൊച്ചു പുത്തൻപറമ്പിൽ സിസിലി ജോയിയുടെ വീട്ടിലാണ് സംഭവം നടന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മോഷണശ്രമം.</p>
<p>വീട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതോടെ മോഷ്ടാവ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മോഷണത്തിനായി എത്തിയയാൾ മുഖംമൂടി ധരിച്ചിരുന്നുവെന്നാണ് വിവരം.</p>
<p>സംഭവത്തെ തുടർന്ന് വീട്ടുകാർ വണ്ടൻമേട് പോലീസിൽ പരാതി നൽകി. പോലീസെത്തി സ്ഥലത്തെത്തി പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം ആരംഭിക്കുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: കട്ടപ്പനയിൽ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും</title>
<link>https://thekeralajournal.com/2709</link>
<guid>https://thekeralajournal.com/2709</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3336927559d.jpg" length="125014" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:36:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന പൊലീസ് നടപ്പിലാക്കുന്ന "ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്" പദ്ധതിയുടെ ഭാഗമായി കട്ടപ്പനയിൽ ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു.</p>
<p>കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജൻ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>ലഹരിമാഫിയകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുന്നതിനൊപ്പം പൊതുജന പങ്കാളിത്തത്തോടെ വിപുലമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പ്രത്യേകിച്ച് സിന്തറ്റിക് മയക്കുമരുന്നുകളുടെ അതിവേഗ വ്യാപനം തടയുന്നതിനായി ഡിജിറ്റൽ യുഗത്തിന് അനുയോജ്യമായ ബോധവത്കരണ-പ്രതിരോധ പ്രവർത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്.</p>
<p>പരിപാടിയിൽ കട്ടപ്പന എസ്.എച്ച്.ഒ ഷാജു എ.എൻ, എസ്.ഐമാരായ എബി ജോർജ്, ബേബി ബിജു, അനൂപ് പി.കെ, വിനോദ്, നിസാർ എം.കെ, അനിൽ കുമാർ, എ.എസ്.ഐ സതീഷ് കുമാർ, ജിൻസ് വർഗീസ്, ഷെമീർ, സബീന ബീവി, രഞ്ജിത ഇ.എം എന്നിവർ പങ്കെടുത്തു സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രിയദർശിനി പദ്ധതി: രണ്ട് ദിവസത്തിൽ ഇടുക്കിയിൽ 51,952 വനിതകൾക്ക് സൗജന്യ യാത്ര</title>
<link>https://thekeralajournal.com/2708</link>
<guid>https://thekeralajournal.com/2708</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3335e5f019b.jpg" length="423218" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:33:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്കായി ആരംഭിച്ച 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതി ജില്ലയിൽ മികച്ച പ്രതികരണം നേടി. പദ്ധതിയുടെ ആദ്യ രണ്ട് ദിവസങ്ങളായ ജൂൺ 15, 16 തീയതികളിൽ 51,952 വനിതകളാണ് സേവനം പ്രയോജനപ്പെടുത്തിയത്.</p>
<p>ഈ കാലയളവിൽ വനിതാ യാത്രക്കാർക്ക് 14,13,100 രൂപ മൂല്യമുള്ള സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു. ഓരോ ദിവസവും യാത്രക്കാരുടെ എണ്ണത്തിലും ടിക്കറ്റ് മൂല്യത്തിലും ഗണ്യമായ വർധനയുണ്ടായതായി കെ.എസ്.ആർ.ടി.സി കണക്കുകൾ വ്യക്തമാക്കുന്നു.</p>
<p>ജൂൺ 15-ന് 16,871 വനിതകൾ യാത്ര ചെയ്തപ്പോൾ 4,67,391 രൂപയുടെ സീറോ ടിക്കറ്റുകളാണ് നൽകിയത്. ജൂൺ 16-ന് യാത്രക്കാരുടെ എണ്ണം 35,081 ആയി ഉയർന്നതോടെ, 9,45,709 രൂപയുടെ സീറോ ടിക്കറ്റുകൾ വിതരണം ചെയ്തു.</p>
<p>യാത്രക്കാരുടെ എണ്ണത്തിൽ തൊടുപുഴ ഡിപ്പോ മുന്നിലാണ്. രണ്ട് ദിവസങ്ങളിലായി ഇവിടെ 13,717 വനിതകൾ യാത്ര ചെയ്തു. എന്നാൽ സീറോ ടിക്കറ്റുകളുടെ മൂല്യത്തിൽ മൂന്നാർ ഡിപ്പോയാണ് ഒന്നാമത്. ഇവിടെ 3,48,034 രൂപയുടെ സീറോ ടിക്കറ്റുകളാണ് വിതരണം ചെയ്തത്.</p>
<p>ജില്ലയിലെ ഏഴ് ഡിപ്പോകളിലായി ഓർഡിനറി, ഫെയർ സ്റ്റേജ്, ലിമിറ്റഡ് സ്റ്റോപ്പ് വിഭാഗങ്ങളിലായി 118 ബസുകൾ പദ്ധതിയുടെ ഭാഗമായി സർവീസ് നടത്തുന്നു. ആകെ 209 സർവീസുകളാണ് ദിവസേന നടത്തുന്നത്. സൗജന്യ യാത്ര ലഭ്യമാകുന്ന ബസുകൾ തിരിച്ചറിയുന്നതിനായി വാഹനങ്ങളിൽ 'പ്രിയദർശിനി' സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വീട് കുത്തിത്തുറന്ന് മോഷണം; 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയും കവർന്നു</title>
<link>https://thekeralajournal.com/2707</link>
<guid>https://thekeralajournal.com/2707</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3334f71f036.jpg" length="80359" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:29:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ നയമക്കാട് എസ്റ്റേറ്റിലെ ഈസ്റ്റ് ഡിവിഷനിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണവും 1.66 ലക്ഷം രൂപയുമാണ് മോഷ്ടാവ് കവർന്നത്.</p>
<p>നയമക്കാട് എസ്റ്റേറ്റിലെ എട്ടുമുറി ലയത്തിൽ താമസിക്കുന്ന മാരിസ്വാമിയുടെ വീട്ടിലാണ് മോഷണം നടന്നത്. രാജമല അഞ്ചാംമൈലിൽ വഴിയോരക്കട നടത്തി വരുന്നയാളാണ് മാരിസ്വാമി. ഭാര്യ കാളിയമ്മാൾ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയാണ്.</p>
<p>ചൊവ്വാഴ്ച രാവിലെ 7 മണിയോടെ ഇരുവരും വീട് പൂട്ടി ജോലിക്കായി പോയ സമയത്താണ് മോഷണം നടന്നത്. ഉച്ചയ്ക്ക് ശേഷം ഭക്ഷണം കഴിക്കാനായി കാളിയമ്മാൾ വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ മുൻവാതിലിലെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.</p>
<p>തുടർന്ന് വീട്ടിനുള്ളിൽ കയറി പരിശോധിച്ചപ്പോൾ അലമാരയിൽ സൂക്ഷിച്ചിരുന്ന 9.5 പവൻ സ്വർണാഭരണങ്ങളും 1.66 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി കണ്ടെത്തി. മാരിസ്വാമിയും ഭാര്യ കാളിയമ്മാളും മാത്രമാണ് വീട്ടിൽ താമസിക്കുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
<p>സംഭവത്തെ തുടർന്ന് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളും മറ്റ് തെളിവുകളും ശേഖരിച്ച് വരികയാണ്. പ്രദേശത്ത് അടുത്തിടെയുണ്ടായ സമാന സംഭവങ്ങളുമായുള്ള ബന്ധവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>36 ലിറ്റർ വിദേശ മദ്യവുമായി മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2706</link>
<guid>https://thekeralajournal.com/2706</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a33346b48aac.jpg" length="134151" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ : സൈലന്റ് വാലി റോഡിൽ നടത്തിയ പരിശോധനയിൽ 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും ദേവികുളം എക്‌സൈസ് സംഘം പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.</p>
<p>ദേവികുളം എക്‌സൈസ് ഇൻസ്‌പെക്ടർ വിഷ്ണു ടി.ജിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് അനധികൃതമായി കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മദ്യം കണ്ടെത്തിയത്. പരിശോധനയിൽ 36 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യം പിടിച്ചെടുത്തതോടൊപ്പം കടത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് മാങ്കുളം സ്വദേശികളായ സൈജു, മനോജ്, ബൈജു മാത്യു എന്നിവരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി എക്‌സൈസ് അധികൃതർ അറിയിച്ചു.</p>
<p>പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജീവ് ജി., സിവിൽ എക്‌സൈസ് ഓഫീസർമാരായ സിജു ഡാനിയൽ, സുജിൻ എസ്.ആർ. എന്നിവർ ഉൾപ്പെട്ട സംഘമാണ് പരിശോധന നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങളോടൊപ്പം: വണ്ണപ്പുറം വില്ലേജ് ഓഫീസിൽ ഇന്ന് സബ് കളക്ടറുടെ സിറ്റിംഗ്</title>
<link>https://thekeralajournal.com/2705</link>
<guid>https://thekeralajournal.com/2705</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3333617790f.jpg" length="104208" type="image/jpeg"/>
<pubDate>Thu, 18 Jun 2026 05:23:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ ഗ്രാമീണ മേഖലകളിലെ ഭരണസേവനങ്ങൾ കൂടുതൽ ജനകീയവും കാര്യക്ഷമവുമാക്കുന്നതിനായി നടപ്പിലാക്കുന്ന 'ജനങ്ങളോടൊപ്പം' പദ്ധതിയുടെ ഭാഗമായി ഇന്ന് (ജൂൺ 18, വ്യാഴാഴ്ച) ഇടുക്കി സബ് കളക്ടർ വണ്ണപ്പുറം വില്ലേജ് ഓഫീസ് സന്ദർശിക്കും.</p>
<p>പദ്ധതിയുടെ ഭാഗമായി സബ് കളക്ടർ ഒരു ദിവസം മുഴുവൻ വില്ലേജ് ഓഫീസിൽ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുകയും ഉദ്യോഗസ്ഥരുമായി പൊതുജനങ്ങളുമായി സംവദിക്കുകയും ചെയ്യും. സബ് കളക്ടർ ഓഫീസിലേക്ക് ദീർഘദൂരം യാത്ര ചെയ്യാതെ തന്നെ ജനങ്ങൾക്ക് സ്വന്തം പ്രദേശത്ത് വെച്ച് പരാതികളും ആവശ്യങ്ങളും നേരിട്ട് അറിയിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.</p>
<p>ഭൂമി സംബന്ധമായ പ്രശ്നങ്ങൾ, റവന്യൂ സേവനങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ, കൈയേറ്റ പരാതികൾ തുടങ്ങി പൊതുജനങ്ങൾക്ക് നേരിടുന്ന വിവിധ വിഷയങ്ങൾ സബ് കളക്ടർക്ക് നേരിട്ട് സമർപ്പിക്കാം. ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി നിശ്ചിത സമയപരിധിക്കുള്ളിൽ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ജില്ലയിലെ വിവിധ വില്ലേജുകളിൽ ഇതിനകം വിജയകരമായി നടപ്പിലാക്കി വരുന്ന ഈ പദ്ധതിയിലൂടെ നിരവധി പരാതികൾക്ക് പരിഹാരം കണ്ടെത്താൻ സാധിച്ചിട്ടുണ്ട്.</p>
<p>📍 സന്ദർശന സമയം:</p>
<p>🗓️ ജൂൺ 18, വ്യാഴാഴ്ച</p>
<p>🕚 രാവിലെ 11:00 മുതൽ</p>
<p>📌 വണ്ണപ്പുറം വില്ലേജ് ഓഫീസ്</p>
<p>പൊതുജനങ്ങൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ: • സബ് കളക്ടറെ നേരിൽ കാണാം.</p>
<p>• പരാതികളും നിവേദനങ്ങളും സമർപ്പിക്കാം.</p>
<p>• തീർപ്പാകാതെ കിടക്കുന്ന വിഷയങ്ങളിൽ വ്യക്തത തേടാം.</p>
<p>• പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ പങ്കുവെക്കാം.</p>
<p>ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണസംവിധാനം ഉറപ്പാക്കുന്നതിനായി വണ്ണപ്പുറം സ്വദേശികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാപ്പി കർഷകർക്ക് സുവർണ്ണാവസരം: കോഫി ബോർഡ് വിവിധ ധനസഹായ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2702</link>
<guid>https://thekeralajournal.com/2702</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3261962e1f1.jpg" length="102039" type="image/jpeg"/>
<pubDate>Wed, 17 Jun 2026 14:28:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കാപ്പി കൃഷി മേഖലയുടെ പുരോഗതി ലക്ഷ്യമിട്ട് കോഫി ബോർഡ് വിജ്ഞാനവ്യാപന വിഭാഗം നടപ്പിലാക്കുന്ന 'സംയോജിത കാപ്പി വികസന പദ്ധതി (2026-27)' പ്രകാരമുള്ള വിവിധ ധനസഹായങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു.</p>
<p>​കാപ്പി തോട്ടങ്ങളുടെ പുനർകൃഷി (റീപ്ലാന്റേഷൻ), പുതിയ കിണർ അല്ലെങ്കിൽ കുളം നിർമാണം, ജലസേചന സാമഗ്രികൾ വാങ്ങൽ എന്നിവയ്ക്ക് പദ്ധതിയിലൂടെ സഹായം ലഭിക്കും. കൂടാതെ കാപ്പിക്കളം, ഗോഡൗൺ നിർമാണം എന്നിവയ്ക്കും, കളനാശിനി യന്ത്രം (Weed Cutter), ചെയിൻസോ (Chainsaw), സ്പ്രേയർ, ടെലിസ്‌കോപ്പിക് പ്രൂണർ (Telescopic Pruner) തുടങ്ങിയ ആധുനിക കാർഷിക യന്ത്രോപകരണങ്ങൾ വാങ്ങുന്നതിനും കർഷകർക്ക് ധനസഹായം അനുവദിക്കുന്നതാണ്.</p>
<p>​താല്പര്യമുള്ള കർഷകർ കോഫി ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ coffeeboard.gov.in/RegistrationSearch.aspx വഴി ആദ്യം 'ഗ്രോവർ രജിസ്‌ട്രേഷൻ' പൂർത്തിയാക്കേണ്ടതാണ്. ഇതിനുശേഷം ആവശ്യമായ രേഖകൾ സഹിതം അടുത്തുള്ള കോഫി ബോർഡ് ഓഫീസ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം.</p>
<p>​ആവശ്യമായ രേഖകൾ:</p>
<p>​മുഴുവൻ തോട്ടത്തിനുമുള്ള പുതിയ കൈവശാവകാശ സർട്ടിഫിക്കറ്റ്</p>
<p>​ആധാർ കാർഡ്</p>
<p>​ആധാർ സീഡിങ് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്</p>
<p>​എൻ.പി.സി.ഐ (NPCI) വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ആധാർ സീഡിങ് സാക്ഷ്യപത്രം</p>
<p>​പാസ്‌പോർട്ട് സൈസ് ഫോട്ടോ</p>
<p>​തോട്ടത്തിന്റെ അതിരുകളും ദിക്കുകളും സ്വയം വരച്ച് അടയാളപ്പെടുത്തിയ സ്കെച്ച് മാപ്പ്</p>
<p>​പമ്പ് സെറ്റുകൾക്കും ജലസേചന സാമഗ്രികൾക്കുമുള്ള അംഗീകൃത കൊട്ടേഷൻ</p>
<p>​സ്വയം തയ്യാറാക്കിയ പ്ലാനും എസ്റ്റിമേഷനും</p>
<p>​അപേക്ഷകൾ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലും, പദ്ധതിക്കായി വകയിരുത്തിയിട്ടുള്ള തുകയുടെ പരിധിയിൽ നിന്നുമായിരിക്കും ധനസഹായം വിതരണം ചെയ്യുകയെന്ന് അധികൃതർ അറിയിച്ചു.</p>
<p>​കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 9:00 മണി മുതൽ വൈകുന്നേരം 5:30 വരെയുള്ള സമയങ്ങളിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം:</p>
<p>​ചീഫ് ഓഫീസ്: 04868-278025</p>
<p>​വാഴവാര: 9495561600, 8891417843</p>
<p>​വണ്ടിപ്പെരിയാർ: 8547315205, 9526186906</p>
<p>​അടിമാലി: 8610195532, 8277066286</p>]]> </content:encoded>
</item>

<item>
<title>മഴക്കുറവ് അണക്കെട്ടുകളെ ബാധിച്ചു; വൈദ്യുതി ഉത്പാദനം ഗണ്യമായി കുറഞ്ഞു</title>
<link>https://thekeralajournal.com/2701</link>
<guid>https://thekeralajournal.com/2701</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f5c4466ff.jpg" length="73910" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:48:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനവും കാലവർഷത്തിലെ ദൗർബല്യവും അണക്കെട്ടുകളിലെ ജലനിരപ്പിനെ സാരമായി ബാധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. മഴയുടെ അളവിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതോടെ വൈദ്യുതി വകുപ്പിന് കീഴിലുള്ള ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം രൂപപ്പെട്ടിരിക്കുകയാണ്.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ ആഭ്യന്തര വൈദ്യുതി ഉത്പാദനം 10 ദശലക്ഷം യൂണിറ്റിൽ താഴെയായിരുന്നു. പല അണക്കെട്ടുകളിലും ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതിനെ തുടർന്നാണ് ഉത്പാദനം കുറച്ചത്.</p>
<p>സംസ്ഥാനത്തെ ഏറ്റവും വലിയ ജലസംഭരണിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ 2321.28 അടിയായി. ഇത് ആകെ സംഭരണശേഷിയുടെ വെറും 24 ശതമാനം മാത്രമാണ്. മൺസൂൺ ആരംഭിച്ച ജൂൺ ഒന്നിന് 2316.86 അടിയായിരുന്നു ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 2346.56 അടി വെള്ളം ഇടുക്കി ജലസംഭരണിയിലുണ്ടായിരുന്നപ്പോൾ, 2024-ൽ ഇത് 2328.62 അടിയായിരുന്നു.</p>
<p>അണക്കെട്ടുകളിലെ ജലനിരപ്പ് ആശങ്കാജനകം</p>
<p>വൈദ്യുതി വകുപ്പിന് കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവിൽ 21 ശതമാനം വെള്ളം മാത്രമാണ് സംഭരിച്ചിട്ടുള്ളത്. പ്രധാന അണക്കെട്ടുകളിലെ ജലസംഭരണ ശതമാനം:</p>
<p>പമ്പ – 20%</p>
<p>ഷോളയാർ – 13%</p>
<p>ഇടമലയാർ – 26%</p>
<p>കുണ്ടള – 13%</p>
<p>മാട്ടുപ്പെട്ടി – 14%</p>
<p>കുറ്റ്യാടി – 29%</p>
<p>ആനയിറങ്കൽ – 12%</p>
<p>പൊന്മുടി – 32%</p>
<p>നേര്യമംഗലം – 60%</p>
<p>ലോവർ പെരിയാർ – 59%</p>
<p>പുറത്തുനിന്നുള്ള വൈദ്യുതി വാങ്ങൽ വർധിച്ചു</p>
<p>മൺസൂൺ കാലത്ത് ജലസംഭരണം ഉറപ്പാക്കുന്നതിനായി ഇടുക്കി പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുത നിലയത്തിലെ ഉത്പാദനം പതിവായി നിയന്ത്രിക്കാറുണ്ട്. ഇന്നലെ 3.178 ദശലക്ഷം യൂണിറ്റ് വൈദ്യുതി മാത്രമാണ് മൂലമറ്റത്ത് ഉത്പാദിപ്പിച്ചത്.</p>
<p>അതേസമയം സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപയോഗം 90.321 ദശലക്ഷം യൂണിറ്റായിരുന്നു. ഇതിൽ 79.442 ദശലക്ഷം യൂണിറ്റും പുറത്തുനിന്ന് വാങ്ങിയാണ് ആവശ്യകത നിറവേറ്റിയത്.</p>
<p>മഴ ശക്തമായില്ലെങ്കിൽ പ്രതിസന്ധി രൂക്ഷമാകും</p>
<p>കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജൂണിൽ മഴ കുറയുകയും ജൂലൈ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ മഴ ശക്തമാകുകയും ചെയ്യുന്ന പ്രവണതയാണ് കാണുന്നത്. 2024-ലും സമാന സാഹചര്യം ഉണ്ടായിരുന്നെങ്കിലും പിന്നീട് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ ശക്തമായ മഴ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർത്തിയിരുന്നു.</p>
<p>കഴിഞ്ഞ വേനലിൽ കടുത്ത ചൂടിനെ തുടർന്ന് സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം പല ദിവസങ്ങളിലും റെക്കോർഡ് നിലവാരത്തിലെത്തി. ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്നതിൽ ബുദ്ധിമുട്ട് നേരിട്ടതോടെ ചില പ്രദേശങ്ങളിൽ ഭാഗിക വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ടിവന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2700</link>
<guid>https://thekeralajournal.com/2700</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bba90751fc.jpg" length="67985" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:42:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്ന സാഹചര്യത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. അതോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.</p>
<p>മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മരച്ചില്ലകൾ ഒടിഞ്ഞുവീഴൽ, വൈദ്യുതി തടസം തുടങ്ങിയ അപകടസാധ്യതകൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>അതേസമയം, കാലവർഷത്തിന്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് നിലവിലില്ല. അടുത്ത ദിവസങ്ങളിൽ മഴയുടെ തോത് പൊതുവേ കുറയാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ദേശീയ ലോക് അദാലത്ത്: ഇടുക്കി ജില്ലയിൽ 4.5 കോടി രൂപയുടെ കേസുകൾ തീർപ്പാക്കി</title>
<link>https://thekeralajournal.com/2699</link>
<guid>https://thekeralajournal.com/2699</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f3e66a61a.jpg" length="81713" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:40:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിൽ സംഘടിപ്പിച്ച ദേശീയ ലോക് അദാലത്തിൽ വിവിധ വിഭാഗങ്ങളിലായി 3,724 കേസുകൾ പരിഗണിക്കുകയും 4.5 കോടി രൂപയുടെ വ്യവഹാരങ്ങൾ ഒത്തുതീർപ്പിലൂടെ തീർപ്പാക്കുകയും ചെയ്തു.</p>
<p>വിവിധ കോടതികളുടെ പരിഗണനയിലുള്ളതും അല്ലാത്തതുമായ സിവിൽ, ക്രിമിനൽ കേസുകൾ, ബാങ്ക് വായ്പാ കേസുകൾ, ബി.എസ്.എൻ.എൽ കേസുകൾ, പി.എൽ.പി കേസുകൾ തുടങ്ങിയവയാണ് അദാലത്തിൽ പരിഗണിച്ചത്.</p>
<p>ജില്ലാതല ലോക് അദാലത്തിന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ആൻഡ് സെഷൻസ് ജഡ്ജുമായ സാനു എസ്. പണിക്കർ നേതൃത്വം നൽകി. തൊടുപുഴ, ദേവികുളം, അടിമാലി, ഉടുമ്പൻചോല, പീരുമേട്, നെടുങ്കണ്ടം, ഇടുക്കി എന്നീ കോടതി സമുച്ചയങ്ങളിലാണ് അദാലത്ത് സംഘടിപ്പിച്ചത്. അതത് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുടെ ചെയർമാൻമാർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.</p>
<p>മജിസ്‌ട്രേറ്റ് കോടതികളിലും ഗ്രാമ ന്യായാലയങ്ങളിലുമായി കെട്ടിക്കിടന്നിരുന്ന പെറ്റി കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ദേശീയ ലോക് അദാലത്തിനോടനുബന്ധിച്ച് പ്രത്യേക പെറ്റി ഡ്രൈവും സംഘടിപ്പിച്ചു.</p>
<p>മോട്ടോർ വാഹന അപകട ഇൻഷുറൻസ് കേസുകൾ ഉൾപ്പെടെയുള്ള വിവിധ കേസുകളാണ് ലോക് അദാലത്തിലൂടെ ഒത്തുതീർപ്പാക്കിയത്. പണച്ചെലവില്ലാതെയും അപ്പീലിന്റെ സാധ്യതകളില്ലാതെയും പരസ്പര ധാരണയിലൂടെ കേസുകൾ പരിഹരിക്കാനാകുന്ന ലോക് അദാലത്ത് നിരവധി ആളുകൾക്ക് ഏറെ പ്രയോജനകരമായതായി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സിജി എൻ.എൻ. അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം; രണ്ട് ജീപ്പ് ഡ്രൈവർമാർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2698</link>
<guid>https://thekeralajournal.com/2698</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f352cbc54.jpg" length="69469" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:37:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : വണ്ടിപ്പെരിയാറിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ആക്രമണക്കേസിൽ രണ്ട് ജീപ്പ് ഡ്രൈവർമാരെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി സ്വദേശികളായ കലേഷ്, കാർത്തിക് എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ പരിക്കേറ്റ വിനോദസഞ്ചാരികൾ ചികിത്സയിലാണ്.</p>
<p>കഴിഞ്ഞ ശനിയാഴ്ച തൃശൂരിൽ നിന്ന് 27 പേരടങ്ങുന്ന സംഘം ഓഫ്-റോഡ് റൈഡിംഗിനായി ബൈക്കുകളിൽ വണ്ടിപ്പെരിയാറിലെത്തിയിരുന്നു. സത്രത്തിന് സമീപമുള്ള ഒരു വ്യൂ പോയിന്റിലേക്ക് പോകുന്നതിനിടെ ഓഫ്-റോഡ് ജീപ്പ് ഡ്രൈവർമാർ എതിർപ്പുമായി രംഗത്തെത്തിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി.</p>
<p>തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കിയ ശേഷം വിനോദസഞ്ചാരികൾ താമസസ്ഥലത്തേക്ക് മടങ്ങി. എന്നാൽ രാത്രി സംഘം ചേർന്ന് എത്തിയ ജീപ്പ് ഡ്രൈവർമാർ റിസോർട്ട് ഉടമയോട് വിനോദസഞ്ചാരികളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. റിസോർട്ട് അധികൃതർ ഇതിന് തയ്യാറാകാതിരുന്നതോടെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.</p>
<p>മർദനത്തിൽ തൃശൂർ സ്വദേശി അനീഷിന്റെ ഇടത് കൈ ഒടിഞ്ഞു. മലപ്പുറം സ്വദേശി സൂഫിയാന് കാലിന് പരിക്കേറ്റു. ആക്രമണത്തിനിടെ വിനോദസഞ്ചാരികളുടെ വാഹനങ്ങളും തകർത്തതായി പരാതിയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു; ഗതാഗത പരിഷ്‌കാരങ്ങൾക്ക് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/2697</link>
<guid>https://thekeralajournal.com/2697</guid>
<description><![CDATA[ ട്രാഫിക് പരിഷ്‌കാരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f2782c624.jpg" length="161439" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:33:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുക, നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക, വാഹന-കാൽനട യാത്രികരുടെ സുരക്ഷ ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ വിവിധ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി പുനഃസ്ഥാപിച്ചു. നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.</p>
<p>ട്രാഫിക് പരിഷ്‌കാരങ്ങൾ മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കാനാണ് തീരുമാനം. ഉടൻ നടപ്പാക്കാൻ കഴിയുന്ന നടപടികൾ, കുറച്ച് കാലതാമസം ആവശ്യമായ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>ആദ്യഘട്ടത്തിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ മാഞ്ഞുപോയ സീബ്രാ ലൈനുകൾ പുനഃസ്ഥാപിക്കുക, ആവശ്യമായ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകളും ദിശാസൂചന ബോർഡുകളും സ്ഥാപിക്കുക, നിലവിലുള്ള ട്രാഫിക് നിയന്ത്രണ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ നടപടികൾ നടപ്പാക്കും.</p>
<p>ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനായി ബൈപാസ് റോഡുകളുടെ ഉപയോഗം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളും യോഗത്തിൽ ചർച്ചയായി. നഗരത്തിലേക്ക് പ്രവേശിക്കുന്നതും പുറത്തേക്ക് പോകുന്നതുമായ വാഹനങ്ങൾക്ക് ബദൽ മാർഗങ്ങൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതും പരിഗണനയിലുണ്ട്.</p>
<p>റോഡുകളിലെ അനധികൃത പാർക്കിങ്, കാൽനട യാത്രികർ നേരിടുന്ന ബുദ്ധിമുട്ടുകൾ, സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തൽ തുടങ്ങിയ വിഷയങ്ങളും യോഗം വിശദമായി വിലയിരുത്തി.</p>
<p><strong>പൊതുജനാഭിപ്രായം തേടി പ്രത്യേക യോഗങ്ങൾ</strong></p>
<p>യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ നഗരസഭ കൗൺസിലിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. തുടർന്ന് വ്യാപാരികളുടെ അഭിപ്രായങ്ങളും പൊതുജനങ്ങളുടെ നിർദേശങ്ങളും ശേഖരിക്കുന്നതിനായി മർച്ചന്റ്സ് അസോസിയേഷൻ, വിവിധ ക്ലബുകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ പ്രതിനിധികളുമായി പ്രത്യേക യോഗങ്ങൾ വിളിച്ചുചേരാനും തീരുമാനമായി.</p>
<p>എല്ലാവരുടെയും സഹകരണത്തോടെ കട്ടപ്പനയിലെ ട്രാഫിക് സംവിധാനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമെന്ന് യോഗം വിലയിരുത്തി.</p>
<p>അസിസ്റ്റന്റ് എൻജിനീയർ മുഹമ്മദ് അജ്മൽ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ അനുമോൾ ആഗസ്തി, കട്ടപ്പന വില്ലേജ് ഓഫീസർ ജോർജ് ജോസഫ്, കട്ടപ്പന ട്രാഫിക് എസ്.ഐ പി.കെ. വിനോദ്, കട്ടപ്പന എസ്.ഐ എസ്. ആദർശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ജലവിഭവ വകുപ്പിനെ ജനക്ഷേമ വകുപ്പാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/2696</link>
<guid>https://thekeralajournal.com/2696</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f1b9e0008.jpg" length="88555" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:30:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജലവിഭവ വകുപ്പിനെ ജനങ്ങളുടെ ആവശ്യങ്ങൾക്കും ക്ഷേമത്തിനും കൂടുതൽ പ്രാധാന്യം നൽകുന്ന ജനക്ഷേമ വകുപ്പാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായി അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ഏർപ്പെടുത്തിയ ഇടുക്കി നിയോജക മണ്ഡലം എംപീസ് എക്സലൻസ് അവാർഡ് വിതരണച്ചടങ്ങ് ചെറുതോണി ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>കേരളത്തിൽ നിന്ന് ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസത്തിനായി വിദേശ രാജ്യങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോകുന്ന സാഹചര്യമാണുള്ളത്. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനായി ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹബ്ബായി കേരളത്തെ മാറ്റാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ 460 വിദ്യാർഥികളെയാണ് ചടങ്ങിൽ അവാർഡ് നൽകി ആദരിച്ചത്.</p>
<p>അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ച ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ജനപ്രതിനിധികളായ സന്ദ്രാമോൾ ജിന്നി, എ.പി. ഉസ്മാൻ, മിനി സാബു, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, ഷൈനി സജി, ജിപ്സി ജിന്നി, വിനോദ് ജോസഫ്, കോമളം മോഹൻദാസ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സെൻസസ് 2027: സെൽഫ് എന്യൂമറേഷന് തുടക്കമായി</title>
<link>https://thekeralajournal.com/2695</link>
<guid>https://thekeralajournal.com/2695</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31f103821f5.jpg" length="100932" type="image/jpeg"/>
<pubDate>Wed, 17 Jun 2026 06:27:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെൻസസ് 2027-ന്റെ ആദ്യഘട്ടമായ സെൽഫ് എന്യൂമറേഷൻ ജില്ലയിൽ ആരംഭിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത് നിർവഹിച്ചു.</p>
<p>സെൽഫ് എന്യൂമറേഷൻ പ്രക്രിയയിൽ എല്ലാ ജനങ്ങളും സജീവമായി പങ്കാളികളാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തെ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക വിവരങ്ങൾ എന്നിവ കൃത്യമായി ശേഖരിക്കുന്നതിൽ പൊതുജനങ്ങളുടെ സഹകരണം നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഉദ്ഘാടനത്തോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിലെ വിവിധ ഓഫീസുകളിലെ ജീവനക്കാരും സെൻസസ് പരിശീലന കേന്ദ്രങ്ങളിലെ ജീവനക്കാരും സെൽഫ് എന്യൂമറേഷൻ നടപടികൾ പൂർത്തിയാക്കി.</p>
<p>ജില്ലയിലെ തൊടുപുഴ, ഇടുക്കി, ദേവികുളം, പീരുമേട്, ഉടുമ്പഞ്ചോല താലൂക്കുകളിലും തൊടുപുഴ, കട്ടപ്പന നഗരസഭകളിലുമായി സെൻസസ് പരിശീലന പരിപാടികൾ പുരോഗമിക്കുകയാണ്. സെൽഫ് എന്യൂമറേഷൻ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്ക് മൊബൈൽ ഫോണോ കമ്പ്യൂട്ടറോ ഉപയോഗിച്ച് കുടുംബ വിവരങ്ങൾ സ്വയം രേഖപ്പെടുത്താൻ സാധിക്കും.</p>
<p>ജനപങ്കാളിത്തം ഉറപ്പാക്കി കൂടുതൽ കൃത്യതയോടെയും സുതാര്യതയോടെയും സെൻസസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വീണ്ടും ഷിഗെല്ല; രണ്ട് വിദ്യാർത്ഥികൾക്ക് രോഗബാധ</title>
<link>https://thekeralajournal.com/2694</link>
<guid>https://thekeralajournal.com/2694</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3176b0bfa09.jpg" length="79720" type="image/jpeg"/>
<pubDate>Tue, 16 Jun 2026 21:45:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിൽ രണ്ട് വിദ്യാർത്ഥികൾക്കാണ് രോഗം കണ്ടെത്തിയത്. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.</p>
<p>രോഗബാധിതരിൽ ഒരാളെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലും മറ്റൊരാളെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്.</p>
<p>ഇതോടെ ഇന്ന് സംസ്ഥാനത്ത് ഷിഗെല്ല സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഈ വർഷം ഇതുവരെ സംസ്ഥാനത്ത് ആകെ 155 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.</p>
<p>അതേസമയം, കോഴിക്കോട് ജില്ലയിലെ തൂണേരിയിലും ഒമ്പത് വയസുകാരന് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കുട്ടിയുടെ സഹോദരിയ്ക്കും രോഗലക്ഷണങ്ങൾ പ്രകടമായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇരുവരെയും വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ തുടരുകയാണ്.</p>
<p>ഷിഗെല്ല എന്താണ്?</p>
<p>ഷിഗെല്ല ബാക്ടീരിയ മൂലമുണ്ടാകുന്ന ഒരു പകർച്ചവ്യാധിയാണ്. മലിനമായ ഭക്ഷണവും വെള്ളവും വഴി രോഗം പകരാം. വയറിളക്കം, പനി, വയറുവേദന, ഛർദ്ദി, രക്തം കലർന്ന മലവിസർജനം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.</p>
<p>മുൻകരുതലുകൾ</p>
<p>തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.</p>
<p>ഭക്ഷണത്തിന് മുമ്പും ശൗചാലയ ഉപയോഗത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.</p>
<p>പഴകിയതോ ശുചിത്വമില്ലാത്തതോ ആയ ഭക്ഷണം ഒഴിവാക്കുക.</p>
<p>രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ വൈദ്യസഹായം തേടുക.</p>]]> </content:encoded>
</item>

<item>
<title>എം.ജി. സർവകലാശാല ബിരുദ ഏകജാലക പ്രവേശനം: ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു</title>
<link>https://thekeralajournal.com/2693</link>
<guid>https://thekeralajournal.com/2693</guid>
<description><![CDATA[ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം.കൂടുതൽ അറിയാം... ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31605e984e8.jpg" length="35003" type="image/jpeg"/>
<pubDate>Tue, 16 Jun 2026 20:10:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാ ഗാന്ധി സർവകലാശാലയുടെ 2026-27 അധ്യയന വർഷത്തെ ബിരുദ ഏകജാലക പ്രവേശനത്തിനുള്ള (CAP) ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ നിർദേശിച്ചിരിക്കുന്ന നടപടിക്രമങ്ങൾ കൃത്യമായി പാലിച്ച് പ്രവേശനം ഉറപ്പാക്കണമെന്ന് സർവകലാശാല അറിയിച്ചു.</p>
<p>അപേക്ഷകർ അപേക്ഷ നമ്പർ യൂസർ ഐഡിയായി ഉപയോഗിച്ച് CAP അക്കൗണ്ടിൽ ലോഗിൻ ചെയ്ത്, തങ്ങളുടെ ഓപ്ഷനുകൾക്കെതിരെ കോളേജുകൾ രേഖപ്പെടുത്തിയിട്ടുള്ള Willingness പരിശോധിക്കണം. ലഭ്യമായ Willingnessകളിൽ ഏറ്റവും അഭികാമ്യമായ കോളേജ്–കോഴ്‌സ് കോമ്പിനേഷൻ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും സ്വീകരിക്കുകയും വേണം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a315f7e0aaf9.jpg" alt=""></p>
<p>Willingness സ്വീകരിച്ച ശേഷം സർവകലാശാല ഫീസ് ഓൺലൈനായി അടയ്ക്കണം. ജനറൽ വിഭാഗം വിദ്യാർത്ഥികൾ ₹1,695 ഉം എസ്.സി./എസ്.ടി. വിഭാഗം വിദ്യാർത്ഥികൾ ₹50 ഉം ഫീസായി അടയ്‌ക്കേണ്ടതാണ്. തുടർന്ന് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത് ആവശ്യമായ എല്ലാ അസൽ രേഖകളുമായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ ഹാജരായി പ്രവേശന നടപടികൾ പൂർത്തിയാക്കണം. പ്രവേശനത്തിനുശേഷം കോളേജിൽ നിന്ന് സ്ഥിരീകരണ സ്ലിപ്പ് (Confirmation Slip) കൈപ്പറ്റേണ്ടതുമാണ്.</p>
<p>താൽക്കാലിക പ്രവേശനത്തിന് ഇത്തവണ സംവിധാനമില്ലെന്നും എല്ലാ പ്രവേശനങ്ങളും സ്ഥിരപ്രവേശനങ്ങളായിരിക്കുമെന്നും സർവകലാശാല വ്യക്തമാക്കി. കോളേജുകൾ രേഖപ്പെടുത്തുന്ന Willingness 24 മണിക്കൂർ മാത്രമേ സജീവമായിരിക്കൂ. അതിനാൽ വിദ്യാർത്ഥികൾക്ക് ലഭിച്ച ഏറ്റവും അഭികാമ്യമായ ഓപ്ഷൻ 24 മണിക്കൂറിനുള്ളിൽ സ്വീകരിക്കേണ്ടതാണ്.</p>
<p>സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്ത വിദ്യാർത്ഥികൾക്ക് ജൂൺ 22 വരെ കോളേജിൽ പ്രവേശനം നേടാം. നിലവിലെ റാങ്ക് ലിസ്റ്റിനും ജൂൺ 22 വരെ മാത്രമേ പ്രാബല്യമുള്ളൂ. തുടർന്ന് രണ്ടാം അലോട്ട്മെന്റിനായുള്ള പുതിയ രജിസ്ട്രേഷൻ നടപടികൾ ആരംഭിക്കും.</p>
<p>കോളേജ്–കോഴ്‌സ് കോമ്പിനേഷൻ അനുയോജ്യമല്ലെന്ന് തോന്നുന്ന പക്ഷം Willingness സ്വീകരിക്കേണ്ടത് നിർബന്ധമല്ല. എന്നാൽ ഒരിക്കൽ Willingness സ്വീകരിച്ച് സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്താൽ പിന്നീട് അത് മാറ്റാൻ സാധിക്കില്ല. ഫീസ് അടയ്ക്കുന്നതിന് മുമ്പ് Willingness റദ്ദാക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെട്ട കോളേജിലേക്ക് ഇ-മെയിൽ അയച്ച് റദ്ദാക്കൽ അഭ്യർഥന സമർപ്പിക്കണമെന്നും കോളേജുമായി നേരിട്ട് ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a315fa534bd5.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a315fd2e5d51.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിൽ സർഗ്ഗോത്സവത്തിന് തുടക്കം; വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ക്ലബുകളുടെയും ഉദ്ഘാടനം ജൂൺ 18&#45;ന്.</title>
<link>https://thekeralajournal.com/2692</link>
<guid>https://thekeralajournal.com/2692</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a31421be58ef.jpg" length="105146" type="image/jpeg"/>
<pubDate>Tue, 16 Jun 2026 18:04:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾക്ക് മാറ്റുകൂട്ടാൻ വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി സ്കൂൾ ഒരുങ്ങുന്നു. ഈ അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ സ്കൂൾ ക്ലബുകളുടെയും ഔദ്യോഗിക ഉദ്ഘാടനം ജൂൺ 18 വ്യാഴാഴ്ച രാവിലെ 9:30-ന് സ്കൂൾ അങ്കണത്തിൽ വെച്ച് നടക്കും.</p>
<p>​ഇടുക്കി രൂപത വികാരി ജനറാൾ മോൺ. എബ്രഹാം പുറയാറ്റ് ചടങ്ങിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. കലയുടെയും സാഹിത്യത്തിന്റെയും വിരുന്നൊരുങ്ങുന്ന വേദിയിൽ നടൻ എം.സി ബോബൻ,  കാർട്ടൂണിസ്റ്റ് സജിദാസ്,  കവി പ്രിൻസ് ഓവേലിൽ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.</p>
<p>​വിദ്യാർത്ഥികളിലെ കലാ-സാംസ്കാരിക അഭിരുചികളെ വളർത്തുന്നതിനും പുതിയ പ്രതിഭകളെ വാർത്തെടുക്കുന്നതിനുമായി വിപുലമായ പരിപാടികളാണ് ഈ വർഷം ക്ലബുകളുടെ ആഭിമുഖ്യത്തിൽ ആസൂത്രണം ചെയ്തിരിക്കുന്നത്.</p>
<p>​സ്കൂളിന്റെ സർഗ്ഗാത്മക മുന്നേറ്റത്തിന് തുടക്കം കുറിക്കുന്ന ഈ ചടങ്ങിലേക്ക് എല്ലാ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും പൊതുജനങ്ങളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സ്കൂൾ അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബ്</title>
<link>https://thekeralajournal.com/2691</link>
<guid>https://thekeralajournal.com/2691</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a313f5fad265.jpg" length="78414" type="image/jpeg"/>
<pubDate>Tue, 16 Jun 2026 17:50:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കിയിലെത്തുന്ന വിനോദസഞ്ചാരികൾക്കും റൈഡർമാർക്കും നേരെ തുടർച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങുന്നു. കഴിഞ്ഞ കുറേ നാളുകളായി ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് നേരെ നിരന്തരമായ ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സഞ്ചാരികളുടെ പ്രധാന ഇടമായിട്ടും, ഇത്തരം സാമൂഹിക വിരുദ്ധ അക്രമങ്ങൾ തടയുന്നതിനാവശ്യമായ ടൂറിസം പോലീസ് സ്റ്റേഷനുകളോ ഔട്ട് പോസ്റ്റുകളോ പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇല്ലെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി.</p>
<p>​വണ്ടിപ്പെരിയാർ സത്രം മേഖലയിൽ റൈഡർമാർക്ക് നേരെ നടന്ന ആക്രമണമാണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്. മൂന്നാർ ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽ ഇത്തരം സംഭവങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. സുരക്ഷാ ഭീഷണിയെത്തുടർന്ന് നിരവധി റൈഡർമാരും സഞ്ചാരികളും ഇടുക്കിയെ കൈവിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സ്ഥിതി തുടർന്നാൽ ജില്ലയിലെ ടൂറിസം മേഖല വലിയ പ്രതിസന്ധിയിലാകും. വിഷയത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് ക്ലബ്ബ് ആവശ്യപ്പെട്ടു.</p>
<p>​21-ാം തീയതി പ്രതിഷേധ റൈഡ്</p>
<p>​സംഭവത്തിൽ പ്രതിഷേധിച്ചും ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും വരുന്ന 21-ാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് മോട്ടോർ സൈക്കിൾ പ്രതിഷേധ റൈഡ് സംഘടിപ്പിക്കും. വിവിധ ജില്ലകളിൽ നിന്നുള്ള റൈഡർമാരെ ഉൾപ്പെടുത്തി ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ തേക്കടി, പരുന്തുമ്പാറ, വാഗമൺ എന്നിവിടങ്ങളിലേക്കാണ് പ്രതിഷേധ റൈഡ് നടത്തുന്നത്.</p>
<p>​ഇതിനുപുറമേ, വിഷയത്തിൽ അടിയന്തര ശ്രദ്ധ ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി, ടൂറിസം മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് പരാതി നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു. കട്ടപ്പനയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ക്ലബ്ബ് പ്രസിഡന്റ് ജോയൽ ജോസ്, ബിനോയി കുര്യാക്കോസ്, സജിദാസ് മോഹൻ, ജിനു രവി, ജോജി ജോസഫ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ ടൂറിസ്റ്റുകൾക്കും റൈഡേഴ്സിനും സുരക്ഷ ഉറപ്പാക്കണം: മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന</title>
<link>https://thekeralajournal.com/2690</link>
<guid>https://thekeralajournal.com/2690</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a30d31f2de62.jpg" length="114657" type="image/jpeg"/>
<pubDate>Tue, 16 Jun 2026 10:08:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p></p>
<p>കട്ടപ്പന: ഇടുക്കി ജില്ല സന്ദർശിക്കുന്ന ടൂറിസ്റ്റുകളെയും റൈഡേഴ്സിനെയും ചില ടാക്സി ഡ്രൈവർമാർ ഭീഷണിപ്പെടുത്തുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിക്കുന്നതായി പരാതി ഉയരുന്നു. ഇത്തരം പ്രവൃത്തികൾ ജില്ലയിലെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുന്നതാണെന്ന് മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന ഭാരവാഹികൾ അറിയിച്ചു.</p>
<p>ടൂറിസ്റ്റുകൾക്കും ബൈക്ക് റൈഡേഴ്സിനും സുരക്ഷിതമായ യാത്രാ സാഹചര്യം ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ക്ലബ് ആവശ്യപ്പെട്ടു. ഇത്തരം പരാതികളിൽ കർശനമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇടുക്കിയിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവ് കുറയാൻ സാധ്യതയുണ്ടെന്നും, അത് ജില്ലയിലെ ടൂറിസം മേഖലയ്ക്കും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും തിരിച്ചടിയാകുമെന്നും ക്ലബ് അഭിപ്രായപ്പെട്ടു.</p>
<p>ഇടുക്കിയെ സന്ദർശിക്കുന്ന എല്ലാ വിനോദസഞ്ചാരികൾക്കും സുരക്ഷയും സൗഹൃദപരമായ അന്തരീക്ഷവും ഉറപ്പാക്കാൻ ബന്ധപ്പെട്ട വകുപ്പുകളും നിയമപാലന സംവിധാനങ്ങളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും മൗണ്ടൻ റോയൽ ബുള്ളറ്റ് ക്ലബ് കട്ടപ്പന ആവശ്യപ്പെട്ടു.<img src="https://thekeralajournal.com/uploads/images/202606/image_870x_6a30d33921f5c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കന്നുകാലി ക്ഷാമം: അടഞ്ഞുകിടന്ന ഇറച്ചിക്കടകള്‍ തുറക്കാൻ തീരുമാനം</title>
<link>https://thekeralajournal.com/2688</link>
<guid>https://thekeralajournal.com/2688</guid>
<description><![CDATA[ കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a30a22ac8965.jpg" length="409586" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:39:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കന്നുകാലികളുടെ ലഭ്യതയില്‍ ഉണ്ടായ ഗുരുതര പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടന്നിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ ഇന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിക്കും. കിലോയ്ക്ക് 480 രൂപ എന്ന ഏകീകൃത നിരക്കില്‍ മാംസം വില്‍ക്കാനാണ് വ്യാപാരികളുടെ തീരുമാനം.</p>
<p>ജൂണ്‍ 12 മുതല്‍ കന്നുകാലികളുടെ ലഭ്യത പൂര്‍ണമായും നിലച്ചതിനെ തുടര്‍ന്ന് കോട്ടയം, ഇടുക്കി ജില്ലകളിലെ ഇറച്ചിക്കടകള്‍ പൂര്‍ണമായി അടഞ്ഞുകിടക്കുകയായിരുന്നു. മറ്റ് ചില ജില്ലകളിലും നിരവധി കടകള്‍ ഭാഗികമായി മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നത്.</p>
<p>മഹാരാഷ്ട്ര, തെലങ്കാന, പ്രത്യേകിച്ച് ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കന്നുകാലികളുമായി എത്തുന്ന വാഹനങ്ങള്‍ ചില സംഘടനകളും പോലീസും തടയുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇതുമൂലം വളരെ പരിമിതമായ തോതില്‍ മാത്രമാണ് കേരളത്തിലേക്ക് കന്നുകാലികള്‍ എത്തുന്നത്.</p>
<p>ഇറച്ചി വ്യാപാര മേഖലയിലെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വ്യാപകമായി ഇറച്ചിക്കടകള്‍ തുടര്‍ച്ചയായി പ്രവര്‍ത്തനരഹിതമാകുന്ന സാഹചര്യമുണ്ടായിരിക്കുന്നതെന്ന് വ്യാപാര സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കി. കന്നുകാലികളുടെ ലഭ്യത സാധാരണ നിലയിലാകുന്നതുവരെ മേഖലയിലെ പ്രതിസന്ധി തുടരുമെന്ന ആശങ്കയും വ്യാപാരികള്‍ പങ്കുവച്ചു.</p>]]> </content:encoded>
</item>

<item>
<title>ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം ; ബി. അനൂപ് പ്രസിഡന്റും എസ്. സുധീഷ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു</title>
<link>https://thekeralajournal.com/2686</link>
<guid>https://thekeralajournal.com/2686</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a309b7e43afe.jpg" length="107006" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:10:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയില്‍ നടന്ന ഡി.വൈ.എഫ്‌.ഐ ഇടുക്കി ജില്ലാ സമ്മേളനം പുതിയ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ബി. അനൂപ് പ്രസിഡന്റായും എസ്. സുധീഷ് സെക്രട്ടറിയായും എം.എസ്. ശരത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>പി.പി. പ്രശാന്ത്, അഥീന സിബി, അരുണ്‍ അശോകന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തേജസ് കെ. ജോസ്, വിനോദ് റൂണി, എം.ആര്‍. രഞ്ജിത് എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. 13 അംഗ സെക്രട്ടറിയേറ്റിനെയും 45 അംഗ ജില്ലാ കമ്മിറ്റിയെയും 18 അംഗ സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.</p>
<p>മൂന്നുദിവസം നീണ്ട സമ്മേളനം അടിമാലിയില്‍ നടന്ന വമ്പിച്ച പ്രകടനത്തോടെയാണ് സമാപിച്ചത്. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം P. രാജീവ് ഉദ്ഘാടനം ചെയ്തു. വിവിധ നേതാക്കള്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് 7 ശതമാനം മഴക്കുറവ്, ഇടുക്കിയിലും വയനാട്ടിലും ആശങ്ക</title>
<link>https://thekeralajournal.com/2685</link>
<guid>https://thekeralajournal.com/2685</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a052454b74f8.jpg" length="51460" type="image/jpeg"/>
<pubDate>Tue, 16 Jun 2026 06:03:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവര്‍ഷം ആരംഭിച്ച് 15 ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ ലഭിച്ച മഴയുടെ അളവ് സാധാരണയേക്കാള്‍ കുറവാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതുവരെ സംസ്ഥാനത്ത് 283.3 മില്ലിമീറ്റര്‍ മഴ ലഭിച്ചപ്പോള്‍, സാധാരണ ലഭിക്കേണ്ടത് 303.4 മില്ലിമീറ്ററാണ്. ഇതോടെ സംസ്ഥാനതലത്തില്‍ 7 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.</p>
<p>എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, തൃശൂര്‍, പാലക്കാട് തുടങ്ങിയ ജില്ലകളില്‍ മഴയില്‍ ചെറിയ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും അവ സാധാരണ പരിധിക്കുള്ളിലാണ്. എന്നാല്‍ ജില്ലകള്‍ക്കിടയിലെ മഴവിതരണത്തിലെ വലിയ വ്യത്യാസം ഇത്തവണ ശ്രദ്ധേയമാണ്.</p>
<p>മലയോര ജില്ലകളായ വയനാടും ഇടുക്കിയും ഗണ്യമായ മഴക്കുറവ് നേരിടുകയാണ്. വയനാട്ടില്‍ 163 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്. ഇത് സാധാരണ ലഭിക്കേണ്ട അളവിനേക്കാള്‍ 38 ശതമാനം കുറവാണ്. ഇടുക്കിയില്‍ 222.6 മില്ലിമീറ്റര്‍ മഴ ലഭിച്ച് 30 ശതമാനം കുറവ് രേഖപ്പെടുത്തി.</p>
<p>അതേസമയം, ചില ജില്ലകളില്‍ സാധാരണയേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചു. തിരുവനന്തപുരത്ത് 41 ശതമാനവും മലപ്പുറത്ത് 22 ശതമാനവും അധികമഴ ലഭിച്ചു. 445.2 മില്ലിമീറ്റര്‍ മഴ ലഭിച്ച കോഴിക്കോട് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ ലഭിച്ച ജില്ലയായി.</p>
<p>ജൂണ്‍ ആദ്യവാരത്തില്‍ വ്യാപകമായി ശക്തമായ മഴ ലഭിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷത്തിന്റെ തീവ്രത കുറഞ്ഞതായി നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും മേഘസാന്നിധ്യം നിലനില്‍ക്കുന്നുണ്ടെങ്കിലും കേരളത്തിലേക്ക് വ്യാപകമായ മഴ എത്തിക്കാന്‍ ആവശ്യമായ അന്തരീക്ഷ സംവിധാനങ്ങള്‍ നിലവില്‍ ശക്തമല്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.</p>
<p>പസഫിക് സമുദ്രത്തില്‍ രൂപംകൊള്ളുന്ന എല്‍നിനോ പ്രതിഭാസവും കാലാവസ്ഥാ നിരീക്ഷകരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. എല്‍നിനോ ശക്തിപ്പെടുകയാണെങ്കില്‍ കേരളത്തിലേക്ക് ഈര്‍പ്പം എത്തിക്കുന്ന പടിഞ്ഞാറന്‍ കാറ്റുകളുടെ ശക്തി കുറയുകയും മഴമേഘങ്ങളുടെ രൂപവത്കരണം ദുര്‍ബലമാകുകയും ചെയ്യാമെന്നാണ് മുന്നറിയിപ്പ്.</p>
<p>കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിലവിലെ പ്രവചനമനുസരിച്ച് അടുത്ത ഒരാഴ്ച സംസ്ഥാനത്ത് വ്യാപകമായ കനത്ത മഴയ്ക്ക് സാധ്യത കുറവാണ്. പല പ്രദേശങ്ങളിലും ഇടവിട്ടുള്ള നേരിയതോ മിതമായതോ ആയ മഴ മാത്രമേ ലഭിക്കാനിടയുള്ളൂ.</p>
<p>മഴക്കുറവ് തുടരുകയാണെങ്കില്‍ മലയോര മേഖലകളിലെ ജലലഭ്യത, കുടിവെള്ള സംഭരണികള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ സാഹചര്യം വരും ദിവസങ്ങളില്‍ കൂടുതല്‍ നിര്‍ണായകമായി വിലയിരുത്തപ്പെടും.</p>]]> </content:encoded>
</item>

<item>
<title>കാർട്ടൂൺ മത്സരം; രചനകൾ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/2684</link>
<guid>https://thekeralajournal.com/2684</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3098855c8dc.jpg" length="126986" type="image/jpeg"/>
<pubDate>Tue, 16 Jun 2026 05:57:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള കാർട്ടൂൺ അക്കാദമിയും ആൾ ഇന്ത്യ മലയാളി അസോസിയേഷനും (എയ്മ) സംയുക്തമായി സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ കാർട്ടൂൺ മത്സരത്തിലേക്ക് സ്കൂൾ, കോളേജ് വിദ്യാർഥികൾക്കും യുവ കാർട്ടൂണിസ്റ്റുകൾക്കുമായി രചനകൾ ക്ഷണിച്ചു.</p>
<p>അപകടമില്ലാത്ത പുതിയ അധ്യയന വർഷം എന്ന ആശയം മുൻനിർത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്. 2026 ജൂൺ 30 വരെ മത്സരാർത്ഥികൾക്ക് രചനകൾ സമർപ്പിക്കാം. 2026 ജൂലൈ 5-ന് ഫലം പ്രഖ്യാപിക്കും.</p>
<p>17 വയസ് വരെയുള്ളവരെ ജൂനിയർ വിഭാഗത്തിലും 18 മുതൽ 25 വയസ് വരെയുള്ളവരെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തും. ഒരാൾക്ക് പരമാവധി അഞ്ച് രചനകൾ വരെ അയയ്ക്കാം.</p>
<p>ഇരു വിഭാഗങ്ങളിലും ഒന്നാം സ്ഥാനം നേടുന്നവർക്ക് 10,000 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് 7,500 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും, മൂന്നാം സ്ഥാനക്കാർക്ക് 5,000 രൂപയും പ്രശസ്തിപത്രവും സമ്മാന പുസ്തകവും നൽകും. കൂടാതെ പത്ത് പേർക്ക് പ്രോത്സാഹന സമ്മാനമായി പ്രശസ്തിപത്രവും സമ്മാന പുസ്തകവും നൽകും.</p>
<p>രചനകൾ ഇ-മെയിൽ വഴിയാണ് സമർപ്പിക്കേണ്ടത്. ഇ-മെയിലിനൊപ്പം മത്സരാർത്ഥിയുടെ പേര്, വയസ്, വിലാസം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ, വയസ് തെളിയിക്കുന്ന രേഖ എന്നിവ നിർബന്ധമായും ചേർക്കണം.</p>
<p>രചനകൾ അയയ്ക്കേണ്ട ഇ-മെയിൽ: cartooncontest2026@gmail.com</p>
<p><strong>കൂടുതൽ വിവരങ്ങൾക്ക്:</strong></p>
<p>മധൂസ്, കോ-ഓർഡിനേറ്റർ, കാർട്ടൂൺ മത്സരം 2026 , 📞 9446587968.</p>]]> </content:encoded>
</item>

<item>
<title>കാന്തല്ലൂരിന്റെ പ്രകൃതിഭംഗി ക്യാൻവാസിലൊഴുക്കി ‘മൺസൂൺ ആർട്ട് ക്യാമ്പ്’ സമാപിച്ചു</title>
<link>https://thekeralajournal.com/2682</link>
<guid>https://thekeralajournal.com/2682</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f69d91bc6f.jpg" length="113124" type="image/jpeg"/>
<pubDate>Mon, 15 Jun 2026 12:51:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മറയൂർ: മൂടൽമഞ്ഞും തണുത്ത കാറ്റും മലനിരകളെ പുണരുന്ന കാന്തല്ലൂരിന്റെ ഹരിതഭൂമിയിൽ, കലയും പ്രകൃതിയും ആത്മാവറിഞ്ഞ് സമ്മേളിച്ച രണ്ടു ദിവസത്തെ ‘കാന്തല്ലൂർ ക്യാൻവാസ്’ മൺസൂൺ ആർട്ട് ക്യാമ്പ് സമാപിച്ചു. കേരള ചിത്രകലാ പരിഷത്ത് സംഘടിപ്പിച്ച ക്യാമ്പ്, അക്ഷരങ്ങളുടെയും വരകളുടെയും സൗന്ദര്യം സമന്വയിപ്പിച്ച് പ്രമുഖ കവിയും അവാർഡ് ജേതാവുമായ അശോകൻ മറയൂർ ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ തനത് സംസ്കാരവും മനുഷ്യന്റെ സർഗ്ഗാത്മകതയും ഒന്നാകുമ്പോഴാണ് കലയ്ക്ക് പൂർണ്ണതയേറുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>​ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മോസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ.എം., ക്യാമ്പ് ക്യൂറേറ്റർ ലേഖ മനോജ്, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് എൻ.എസ്., ഫാ. സാബു മന്നാട തുടങ്ങിയവർ.</p>
<p>സംസാരിച്ചു കലാ-സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>
<p><strong>​വരകളുടെ വിരുന്ന്, നിറങ്ങളുടെ കാന്തല്ലൂർ</strong></p>
<p>മഴനൂലുകൾ പെയ്തിറങ്ങിയ ക്യാൻവാസിൽ കാന്തല്ലൂരിന്റെ തനത് സംസ്കാരവും പ്രകൃതിഭംഗിയും ചിത്രകാരന്മാർ അനശ്വരമാക്കി. കുളിരുറങ്ങുന്ന ആപ്പിൾ തോട്ടങ്ങളും, പഴവർഗ്ഗങ്ങളാൽ സമൃദ്ധമായ താഴ്‌വരകളും, അവിടുത്തെ നാട്ടുജീവിതത്തിന്റെ സ്പന്ദനങ്ങളും വിവിധ മാധ്യമങ്ങളിലൂടെ ചിത്രങ്ങളായി പുനർജനിച്ചു.</p>
<p>​ക്യാമ്പിന്റെ ഭാഗമായി നടന്ന തൽസമയ രചന കാണികളിൽ വിസ്മയമുണർത്തിയപ്പോൾ, ചിരിയും ചിന്തയും ഉണർത്തിയ കാരിക്കേച്ചർ ഷോയും ശ്രദ്ധേയമായി. കേവലം വരകളിൽ ഒതുങ്ങാതെ, സമകാലിക കലയെയും സാഹിത്യത്തെയും കുറിച്ചുള്ള ഗൗരവമേറിയ ചിത്ര ചർച്ചകളും, സന്ധ്യകളെ ധന്യമാക്കിയ കലാസന്ധ്യയും ക്യാമ്പിനെ ഒരു സാംസ്കാരിക ഉത്സവമാക്കി മാറ്റി.</p>
<p>​തുടർന്ന് നടന്ന പരിപാടികൾക്ക് ബിനോയ് മാവടി, രാജേഷ് അഗസ്റ്റിൻ, സുരേഷ് പി.ആർ., ജോഷി തുടങ്ങിയവർ നേതൃത്വം നൽകി. പ്രകൃതിയെ പ്രണയിക്കുന്ന ചിത്രകാരന്മാരുടെ മനസ്സും കാന്തല്ലൂരിന്റെ മണ്ണും തമ്മിലുള്ള അദൃശ്യമായൊരു ആത്മബന്ധം ബാക്കിവെച്ചാണ് മൺസൂൺ ആർട്ട് ക്യാമ്പിന് തിരശ്ശീല വീണത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2f69f933056.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വൃത്തിഹീന സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മാണം; കട്ടപ്പനയിൽ അന്യസംസ്ഥാനക്കാരുടെ സ്ഥാപനം അടപ്പിച്ചു</title>
<link>https://thekeralajournal.com/2678</link>
<guid>https://thekeralajournal.com/2678</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f543881ef8.jpg" length="112969" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:54:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കട്ടപ്പന മാർക്കറ്റിന് സമീപമുള്ള കുന്തളംപാറ റോഡിൽ നടത്തിയ പരിശോധനയിൽ വൃത്തിഹീനവും സുരക്ഷിതത്വമില്ലാത്തതുമായ സാഹചര്യത്തിൽ ഭക്ഷ്യവസ്തുക്കൾ നിർമ്മിച്ച് വിപണനം നടത്തിയിരുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ സ്ഥാപനം അടപ്പിച്ചു.</p>
<p>കട്ടപ്പന പോലീസിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ പുതിയ ബസ് സ്റ്റാൻഡ്, മാർക്കറ്റ് മേഖലകൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നതിനിടെയാണ് സ്ഥാപനം ശ്രദ്ധയിൽപ്പെട്ടത്.</p>
<p>പരിശോധനയ്ക്കിടെ സ്ഥാപനത്തിനുള്ളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിൽ ഭക്ഷ്യസാധനങ്ങൾ നിർമ്മിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നതായി കണ്ടെത്തി. തുടർന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളും മറ്റ് സാമഗ്രികളും പിടിച്ചെടുക്കുകയും സ്ഥാപനം അടപ്പിക്കുകയും ചെയ്തു.</p>
<p>ഞായറാഴ്ചകളിൽ കട്ടപ്പന നഗരത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ടാണ് ഇവിടെ വ്യാപാരം നടത്തിയിരുന്നതെന്ന് അധികൃതർ അറിയിച്ചു. പലതവണ ഉപയോഗിച്ച പാചകഎണ്ണയും പലഹാര നിർമാണത്തിനായി ഉപയോഗിച്ചിരുന്ന വിവിധ തരത്തിലുള്ള കൃത്രിമ നിറങ്ങളും ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.</p>
<p>സ്ഥാപനം നഗരസഭയുടെ ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനത്തിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുന്നതടക്കമുള്ള തുടർ നടപടികളിലേക്ക് കടക്കുമെന്നും നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു.</p>
<p>കട്ടപ്പന നഗരത്തിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>റൈസ് പദ്ധതി : മെറിറ്റ് അവാർഡ് വിതരണം ഇന്ന്</title>
<link>https://thekeralajournal.com/2677</link>
<guid>https://thekeralajournal.com/2677</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f534481286.jpg" length="98891" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:50:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഡീൻ കുര്യാക്കോസ് എം.പി നടപ്പിലാക്കുന്ന ‘റൈസ്’ പദ്ധതിയുടെ ഭാഗമായി പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന തൊടുപുഴ നിയമസഭാ മണ്ഡലതല മെറിറ്റ് അവാർഡ് വിതരണം ഇന്ന് നടക്കും.</p>
<p>രാവിലെ 11 മണിക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് മുഖ്യാതിഥിയായിരിക്കും. ഡീൻ കുര്യാക്കോസ് എം.പി അധ്യക്ഷത വഹിക്കും.</p>
<p>തൊടുപുഴ നിയമസഭാ മണ്ഡല പരിധിയിലെ സ്റ്റേറ്റ് സിലബസ് സ്കൂളുകളിൽ നിന്ന് പ്ലസ്ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സി.ബി.എസ്.ഇ സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ തുടക്കമായി</title>
<link>https://thekeralajournal.com/2676</link>
<guid>https://thekeralajournal.com/2676</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f528fc9752.jpg" length="108565" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:47:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ഡി.വൈ.എഫ്‌.ഐ ജില്ലാ സമ്മേളനത്തിന് അടിമാലിയില്‍ ആവേശോജ്വലമായ തുടക്കമായി. സമ്മേളന നഗരിയായ അടിമാലി ക്ലബ് ഓഡിറ്റോറിയത്തിലേക്ക് പ്രതിനിധികള്‍ പ്രകടനമായെത്തി പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി.</p>
<p>ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ ആരംഭിച്ചത്. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ അഥീന സിബി രക്തസാക്ഷി പ്രമേയവും എം.എസ്. ശരത്ത് അനശോചന പ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ കെ.വി. ശശി സ്വാഗതം ആശംസിച്ചു.</p>
<p>ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.</p>
<p>എസ്. സുധീഷ് (കണ്‍വീനര്‍), മിനി സുരേഷ്, ഫൈസല്‍ ജാഫര്‍, അരുണ്‍ അശോകന്‍, ആര്‍. കാര്‍ത്തിക് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. എസ്. രാജേഷ് കണ്‍വീനറായി മിനിട്സ് കമ്മിറ്റിയും, ആല്‍ബിന്‍ വടശേരി കണ്‍വീനറായി പ്രമേയ കമ്മിറ്റിയും, എം.എസ്. ശരത് കണ്‍വീനറായി ക്രഡന്‍ഷ്യല്‍ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നു.</p>
<p>സമ്മേളനത്തില്‍ സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. ജയചന്ദ്രന്‍, ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്, കേന്ദ്ര കമ്മിറ്റിയംഗം എം. ഷാജര്‍, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. എ. രാജ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: ഇടുക്കിയിൽ ലഹരിവേട്ട ശക്തം; നൂറിലേറെ പേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2675</link>
<guid>https://thekeralajournal.com/2675</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f51c666275.jpg" length="87247" type="image/jpeg"/>
<pubDate>Mon, 15 Jun 2026 06:43:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിമാഫിയയെ അമർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലയിൽ വ്യാപക പരിശോധനകൾ തുടരുന്നു. ഇതുവരെ ജില്ലയിൽ നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും 1600-ലധികം പരിശോധനകൾ നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. നൂറിലധികം കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.</p>
<p>ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. സ്ഥിരം കുറ്റവാളികളെയും അവരുടെ ബന്ധങ്ങളെയും കേന്ദ്രീകരിച്ച് നിരന്തര പരിശോധനകൾ നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p>ബസ് സ്റ്റാൻഡുകൾ, അന്തർസംസ്ഥാന തൊഴിലാളി കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതോടൊപ്പം വിദ്യാലയങ്ങളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികളും സജീവമായി നടക്കുന്നു. പൊലീസ്, എക്സൈസ്, വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ സംയുക്ത നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.</p>
<p>സംസ്ഥാനതലത്തിൽ ഈ മാസം രണ്ടിന് ഉദ്ഘാടനം ചെയ്ത "തൂഫാൻ: ദ നാർക്കോ ഹണ്ട്" പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ പിടിയിലാകുന്നവരിൽ കൂടുതലും ചെറിയ കണ്ണികളാണെന്നും ലഹരി ശൃംഖലയുടെ പ്രധാന തലവന്മാർ നിയമത്തിന്റെ പിടിയിൽപ്പെടുന്നില്ലെന്നുമുള്ള വിമർശനം ലഹരിവിരുദ്ധ പ്രവർത്തകരിൽ നിന്ന് ഉയരുന്നുണ്ട്.</p>
<p>തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഇടുക്കി, ലഹരിക്കടത്തിന്റെ പ്രധാന ഇടനാഴിയായി മാറുന്ന സാഹചര്യം ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളെ വലയിലാക്കാൻ ബൈക്കുകളും പണവും വാഗ്ദാനം ചെയ്ത് മാരക ലഹരിവസ്തുക്കൾ വിതരണം ചെയ്യുന്ന സംഘങ്ങൾ സജീവമാണെന്നും റിപ്പോർട്ടുകളുണ്ട്.</p>
<p>പുതിയ അധ്യയന വർഷത്തിൽ ലഹരിക്കെതിരായ പോരാട്ടം കൂടുതൽ ശക്തമാക്കുന്നതിനായി പൊലീസ്, എക്സൈസ് വകുപ്പുകൾക്ക് പുറമെ പി.ടി.എകൾ, സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ എന്നിവരും ബോധവത്കരണ പ്രവർത്തനങ്ങളുമായി രംഗത്തുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷന്‍ തൂഫാൻ: കട്ടപ്പനയിലും  വ്യാപക പരിശോധന</title>
<link>https://thekeralajournal.com/2673</link>
<guid>https://thekeralajournal.com/2673</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e5e1c8bb4e.jpg" length="103693" type="image/jpeg"/>
<pubDate>Sun, 14 Jun 2026 13:24:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: "ഓപ്പറേഷന്‍ തൂഫാൻ" പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരത്തിൽ ഇന്ന് പോലീസിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടത്തി. അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ വിൽപ്പന വ്യാപകമാകുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.</p>
<p>ഞായറാഴ്ച രാവിലെ മുതൽ കട്ടപ്പന മാർക്കറ്റ് പരിസരത്തും പുതിയതും പഴയതുമായ ബസ് സ്റ്റാൻഡ് മേഖലകളിലും പരിശോധന ശക്തമാക്കി. കട്ടപ്പന പോലീസിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.</p>
<p>ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുമായാണ് പരിശോധന സംഘടിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു. വരും ദിവസങ്ങളിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സമാന പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി; സിന്ധു ഗോപാലന് അഭിമാന നേട്ടം</title>
<link>https://thekeralajournal.com/2672</link>
<guid>https://thekeralajournal.com/2672</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e020a01e6e.jpg" length="101854" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:51:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒരു കാലത്ത് വിദ്യാർഥിനിയായി പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി ചുമതലയേൽക്കാനുള്ള അപൂർവ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷത്തിലാണ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ ഹെഡ്മിസ്ട്രസ് സിന്ധു ഗോപാലൻ.</p>
<p>രാജാക്കാട് ഗവൺമെന്റ് സ്‌കൂളിലെ പൂർവ വിദ്യാർഥിനിയായ സിന്ധു ഗോപാലൻ, വർഷങ്ങളോളം ഇതേ സ്‌കൂളിൽ കെമിസ്ട്രി അധ്യാപികയായും സീനിയർ അസിസ്റ്റന്റായും സേവനമനുഷ്ഠിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം പ്രമോഷനോടെ ചിത്തിരപുരം ഗവൺമെന്റ് ഹൈസ്‌കൂളിൽ പ്രഥമാധ്യാപികയായി നിയമിതയായി. അവിടെ ഒരു വർഷത്തെ സേവനത്തിന് ശേഷമാണ് രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലേക്ക് സ്ഥലംമാറി എത്തി ചുമതലയേറ്റത്.</p>
<p>താൻ പഠിച്ച സ്‌കൂളിൽ തന്നെ പ്രഥമാധ്യാപികയായി പ്രവർത്തിക്കാൻ അവസരം ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സിന്ധു ഗോപാലൻ പറഞ്ഞു. വരും മൂന്ന് വർഷക്കാലം സ്‌കൂളിന്റെ അക്കാദമികവും ഭൗതികവുമായ പുരോഗതിക്കായി നിരവധി പദ്ധതികൾ മനസിലുണ്ടെന്നും അവർ വ്യക്തമാക്കി.</p>
<p>തന്റെ പഴയ ഗുരുനാഥമാരായ ചെല്ലമ്മ ശ്രീധരൻ, സി.വി. ചെല്ലമ്മ എന്നിവരുടെ അനുഗ്രഹാശിസുകളോടെയാണ് സിന്ധു ടീച്ചർ പ്രഥമാധ്യാപികയായി ചുമതലയേറ്റത്.</p>
<p>അടിമാലി ടെക്‌നിക്കൽ സ്‌കൂളിൽ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ച ശേഷം വിരമിച്ച വി.എൻ. ശശിധരനാണ് ഭർത്താവ്. ഏകമകൾ ദേവി വണ്ടൻമേട് പോസ്റ്റ് ഓഫീസിൽ ജീവനക്കാരിയാണ്.</p>]]> </content:encoded>
</item>

<item>
<title>തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2671</link>
<guid>https://thekeralajournal.com/2671</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2e00a616ca0.jpg" length="89303" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:45:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിൽ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തെരുവുനായകൾക്കായുള്ള പേവിഷ പ്രതിരോധ കുത്തിവയ്പ് ആരംഭിച്ചു. കഴിഞ്ഞ ദിവസം പീരുമേട്ടിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു തെരുവുനായ 19 പേരെ കടിച്ചതോടെയാണ് ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും അടിയന്തര നടപടികൾ സ്വീകരിച്ചത്.</p>
<p>നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രദേശത്തെ തെരുവുനായകളെ കണ്ടെത്തി പ്രതിരോധ കുത്തിവയ്പ് നൽകുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇതുവരെ 80 തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയതായി അധികൃതർ അറിയിച്ചു.</p>
<p>വരും ദിവസങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. തിങ്കളാഴ്ച മുതൽ നാല് ദിവസങ്ങളിലായി പഞ്ചായത്തിലെ മുഴുവൻ വളർത്തുനായകൾക്കും പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് അറിയിച്ചു.</p>
<p>പേവിഷബാധ പടരുന്നത് തടയുന്നതിനായി നടക്കുന്ന പ്രതിരോധ യജ്ഞവുമായി പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്നും വളർത്തുനായകളെ നിർബന്ധമായും കുത്തിവയ്പിന് എത്തിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോമേഴ്സ് വിഭാഗത്തിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് അനുമോദനം നൽകി</title>
<link>https://thekeralajournal.com/2670</link>
<guid>https://thekeralajournal.com/2670</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2dffca88092.jpg" length="98146" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:41:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർസെക്കൻഡറി പരീക്ഷയിൽ കോമേഴ്സ് വിഭാഗത്തിൽ ജില്ലയിൽ നിന്ന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെയും അഞ്ച് എ പ്ലസ് നേടിയ വിദ്യാർഥികളെയും അസോസിയേഷൻ ഓഫ് കോമേഴ്സ് ടീച്ചേഴ്സ് (ആക്‌ട്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.</p>
<p>അനുമോദന സമ്മേളനം റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യാതിഥിയായി. ജില്ലാ പ്രസിഡന്റ് ബിജു തങ്കപ്പൻ അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾക്ക് ഉപഹാരങ്ങളും സമ്മാനിച്ചു.</p>
<p>തൊടുപുഴ ഐക്യാംസ് അക്കാദമിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കോമേഴ്സ് മേഖലയിലെ ഉന്നത പഠന-തൊഴിൽ സാധ്യതകളായ സി.എ, എ.സി.സി.എ, കമ്പനി സെക്രട്ടറി, സി.എം.എ തുടങ്ങിയ കോഴ്സുകളെക്കുറിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.</p>
<p>ഐ.സി.എം.എ.ഐ കോട്ടയം ചാപ്റ്റർ ചെയർമാൻ സിജോ കെ.വി ക്ലാസുകൾ നയിച്ചു. പ്രോഗ്രാം കോർഡിനേറ്റർ സജിൻ സ്‌കറിയ, ഐക്യാംസ് സി.ഇ.ഒ അജേഷ് ഇ.എസ്, ആക്‌ട് ഭാരവാഹികളായ ബിനോയി ജോർജ്, മാർട്ടിൻ ജോസഫ്, മഞ്ജു വിൽസൺ, അജേഷ് കെ.ടി, നിഷ ആന്റണി, ജിൻസി കെ. ബേബി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വികസന പാക്കേജ്: പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദേശം</title>
<link>https://thekeralajournal.com/2669</link>
<guid>https://thekeralajournal.com/2669</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2dfe235e51b.jpg" length="92841" type="image/jpeg"/>
<pubDate>Sun, 14 Jun 2026 06:34:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വികസന പാക്കേജ് പ്രകാരം നടപ്പാക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി., ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, എം.എൽ.എമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ എന്നിവർ പങ്കെടുത്തു.</p>
<p>വികസന പദ്ധതികൾ തയ്യാറാക്കുമ്പോൾ ജനപ്രതിനിധികളുമായി ചർച്ച നടത്തി മുന്നോട്ടുപോകണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. ഇടുക്കി ജില്ലയുടെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ടാണ് സർക്കാർ ഇടുക്കി വികസന പാക്കേജ് നടപ്പാക്കുന്നത്. ജില്ലയുടെ പ്രത്യേക ഭൂപ്രകൃതിയും കാലാവസ്ഥയും പ്രയോജനപ്പെടുത്തി വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2021-ലാണ് പാക്കേജുമായി ബന്ധപ്പെട്ട നിർദേശങ്ങൾ രൂപീകരിച്ചത്. ഓരോ വർഷവും 75 കോടി രൂപ വീതം ബജറ്റിൽ വകയിരുത്തിയിരുന്ന പദ്ധതിക്ക് 2026-27 സാമ്പത്തിക വർഷത്തിൽ 80 കോടി രൂപ അനുവദിച്ചിട്ടുണ്ട്.</p>
<p>2022 മുതൽ 2026 വരെ ആകെ 65 പ്രവൃത്തികളാണ് ജില്ലാതല സമിതി ശുപാർശ ചെയ്തത്. ഇതിൽ 31 പദ്ധതികൾക്ക് ഭരണാനുമതി ലഭിക്കുകയും 14.60 കോടി രൂപ ഇതിനകം ചെലവഴിക്കുകയും ചെയ്തതായി യോഗത്തിൽ അറിയിച്ചു. പദ്ധതികളുടെ രൂപീകരണത്തിലും നിർവഹണത്തിലും ഉദ്യോഗസ്ഥർ കൂടുതൽ കാര്യക്ഷമത പുലർത്തണമെന്നും യോഗം നിർദേശിച്ചു. ഇടുക്കി പാക്കേജിന്റെ ഏകോപനത്തിനായി സ്പെഷ്യൽ ഓഫീസറെ നിയമിക്കേണ്ടതിന്റെ ആവശ്യകതയും സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും.</p>
<p>2022-23 വർഷത്തിൽ ഭരണാനുമതി ലഭിച്ച ആറു പദ്ധതികളിൽ രാജാക്കാട്, മൂന്നാർ, ബൈസൺവാലി, വെള്ളിയാമറ്റം എന്നിവിടങ്ങളിലെ മാതൃകാ നീർത്തട വികസന പദ്ധതികൾ പൂർത്തിയായി. രണ്ട് കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. വണ്ടിപ്പെരിയാർ കനാൽ പുനരുദ്ധാരണവും വെള്ളപ്പൊക്ക നിയന്ത്രണ പ്രവൃത്തികളും പുരോഗമിക്കുകയാണ്. ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ മൾട്ടിപ്പർപ്പസ് ജിം ആൻഡ് അമിനിറ്റി സെന്ററിന്റെ സംരക്ഷണഭിത്തി നിർമാണവും നടന്നു വരുന്നു. ഏലപ്പാറ ചെമ്മണ്ണ് ഗവൺമെന്റ് ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യ വികസനവും ഇടുക്കി ഡാം റിസർവോയറിലെ ടൂറിസ്റ്റ് ബോട്ടിംഗ് പദ്ധതിയും വേഗത്തിലാക്കാൻ യോഗം നിർദേശം നൽകി.</p>
<p>ഇടുക്കി ടൂറിസം മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനും ടൂറിസം ബ്രാൻഡിംഗിനുമായി വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗം ചേർന്ന് മാസ്റ്റർ പ്ലാനിന്റെ കരട് അവതരിപ്പിക്കാനും തീരുമാനിച്ചു.</p>
<p>2023-24 വർഷത്തിൽ ഭരണാനുമതി ലഭിച്ച ഒൻപത് പദ്ധതികളിൽ വന്യജീവി സംഘർഷ മേഖലകളിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന പദ്ധതി പൂർത്തിയായി. പിന്നാക്ക, പ്ലാന്റേഷൻ മേഖലകളിൽ 10 മാതൃകാ അങ്കണവാടികൾ നിർമ്മിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇടമലക്കുടിയിൽ അഞ്ച് അങ്കണവാടികളുടെ നിർമ്മാണത്തിന് കരാറായി. സമഗ്ര ക്ഷീര വികസന പദ്ധതിയുടെ ഭാഗമായി 39 ക്ഷീര സഹകരണ സംഘങ്ങളിൽ അടിസ്ഥാന സൗകര്യ വികസനം പൂർത്തിയാക്കി. നരകക്കുഴി പാലം നിർമാണം പൂർത്തിയായപ്പോൾ നൂലംപാറ പാലം നിർമാണം അവസാനഘട്ടത്തിലാണ്. പുല്ലാട്ടുപടി പാലം പുനർ ടെൻഡർ ഘട്ടത്തിലാണ്. ഉടുമ്പൻചോല ഗവൺമെന്റ് ആയുർവേദ മെഡിക്കൽ കോളേജ് വികസനം, വന്യജീവി സംഘർഷ മേഖലകളിലെ സോളാർ ഫെൻസിംഗ്, കട്ടപ്പന ഗവൺമെന്റ് കോളേജിലെ ആധുനിക ലബോറട്ടറികളുടെ നിർമ്മാണം എന്നിവയും പുരോഗമിക്കുകയാണ്.</p>
<p>2024-25 വർഷത്തിൽ ഭരണാനുമതി ലഭിച്ച മൂന്ന് പദ്ധതികളായ നെടുങ്കണ്ടം ഗവൺമെന്റ് പോളിടെക്നിക് കോളേജ് സ്റ്റാഫ് ക്വാർട്ടേഴ്സ്, വെസ്റ്റ് കോടിക്കുളം ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ കെട്ടിടം, വഞ്ചിവയൽ–വള്ളക്കടവ് ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിന്റെ പുതിയ കെട്ടിടം എന്നിവയുടെ നിർമാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്.</p>
<p>2025-26 വർഷത്തിൽ 13 പദ്ധതികൾക്ക് ഭരണാനുമതി ലഭിച്ചു. ഇടുക്കി മെഡിക്കൽ കോളേജിലെ കാത്ത് ലാബിന്റെ ഇലക്ട്രിക്കൽ ജോലികൾ പുരോഗമിക്കുകയാണ്. പതിനാറാംകണ്ടം–പ്രകാശ് റോഡ്, പെരിയാറിന് കുറുകെയുള്ള ചെക്ക് ഡാം കം ബ്രിഡ്ജ്, തങ്കമണി–ഇരുക്കുട്ടി–പാണ്ടിപ്പാറ റോഡ് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും നടന്നു വരുന്നു. ചെറുതോണി ടൗൺ റോഡ് വികസനത്തിനായി പുതിയ പദ്ധതി നിർദേശം സമർപ്പിക്കും.</p>
<p>അടിമാലി താലൂക്ക് ആശുപത്രിയിലെ കാത്ത് ലാബ് മൂന്ന് മാസത്തിനകം പ്രവർത്തനസജ്ജമാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. അടിമാലി സ്ത്രീ-ശിശു ആശുപത്രി, അണക്കര ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ, കൊരങ്ങാട്ടി മന്നാംകണ്ടം ഗവൺമെന്റ് ഹൈസ്കൂൾ, പെരിങ്ങാശേരി ജി.ടി.എച്ച്.എസ്.എസിലെ പെൺകുട്ടികൾക്കായുള്ള പ്രീ-മെട്രിക് ഹോസ്റ്റൽ, അടിമാലി താലൂക്ക് ആശുപത്രിയിലെ ബഹുനില മന്ദിരം, ഇടുക്കി നഴ്‌സിംഗ് കോളേജിന്റെ പുതിയ ഹോസ്റ്റൽ ബ്ലോക്ക് എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.</p>
<p>ഏലം കൃഷിനാശത്തിന് ധനസഹായം നൽകുന്നതിനായുള്ള പ്രത്യേക പാക്കേജ് വേഗത്തിൽ നടപ്പാക്കാനും യോഗം നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ സബ് കളക്ടർമാരായ വി.എം. ആര്യ, അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനം സെന്റ് ആന്റണീസ് കോളജിൽ ഉന്നത വിദ്യാരംഭവും വിജ്ഞാനദീപ പ്രോജ്ജ്വലനവും 17ന്</title>
<link>https://thekeralajournal.com/2667</link>
<guid>https://thekeralajournal.com/2667</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2d535c2558f.jpg" length="104669" type="image/jpeg"/>
<pubDate>Sat, 13 Jun 2026 18:26:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുവന്താനം: സെന്റ് ആന്റണീസ് കോളജ് പെരുവന്താനം ഈ അധ്യയന വർഷം പ്രവേശനം നേടിയ ഡിഗ്രി വിദ്യാർഥികൾക്കായുള്ള ഉന്നത വിദ്യാരംഭവും വിജ്ഞാനദീപ പ്രോജ്ജ്വലനവും ജൂൺ 17-ന് നടക്കും.</p>
<p>രാവിലെ 10 മണിക്ക് കോളജ് ചെയർമാൻ ബെന്നി തോമസ് അധ്യക്ഷനാകുന്ന സമ്മേളനം മാർ ജേക്കബ് മുരിക്കൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർഥികൾക്കായി അദ്ദേഹം വിജ്ഞാനദീപം തെളിയിക്കും.</p>
<p>ചടങ്ങിൽ ഫാ. സോബിൻ താഴത്തുവീട്ടിൽ മുഖ്യപ്രഭാഷണം നടത്തും. റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ, കോളജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു എന്നിവർ പ്രസംഗിക്കും.</p>
<p>സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി രചിച്ച പാഷൻ ക്വോഷ്യന്റ് എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ബിഷപ് മാർ ജേക്കബ് മുരിക്കനിൽ നിന്ന് റവ. ഡോ. സേവ്യർ കൊച്ചുപറമ്പിൽ പുസ്തകം ഏറ്റുവാങ്ങും.</p>
<p>വിദ്യാർഥികൾക്കായി അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പ്രത്യേക ബ്രിഡ്ജ് പ്രോഗ്രാമിനും ചടങ്ങോടെ തുടക്കമാകും. മോട്ടിവേഷണൽ സ്പീക്കർമാരായ ഡോ. ബിനു കണ്ണന്താനം, അനീഷ് മോഹൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മൂന്നാറിൽ സമഗ്ര പരിഷ്കരണം; അനധികൃത പാർക്കിംഗിനും വഴിയോര കച്ചവടത്തിനും നിയന്ത്രണം</title>
<link>https://thekeralajournal.com/2665</link>
<guid>https://thekeralajournal.com/2665</guid>
<description><![CDATA[ ഗതാഗത പരിഷ്കരണത്തിന്റെ ആദ്യഘട്ടമായി ഈ മാസം 19-ന് മൂന്നാറിൽ സർവകക്ഷി യോഗം ചേരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cb1904e1d4.jpg" length="209605" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:55:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗതാഗതക്കുരുക്കും അപകടങ്ങളും രൂക്ഷമായ സാഹചര്യത്തിൽ മൂന്നാറിൽ സമഗ്ര ഗതാഗതപരിഷ്കരണ നടപടികൾ നടപ്പാക്കാൻ അധികൃതർ ഒരുങ്ങുന്നു. നൂറുകണക്കിന് ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ ദിനംപ്രതി എത്തുന്ന മൂന്നാർ ടൗണിൽ അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാനും വാഹനഗതാഗതം സുഗമമാക്കാനുമുള്ള പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്.</p>
<p>ടൗണിലെ തിരക്കേറിയ സമയങ്ങളിൽ പോലും ഗതാഗത തടസ്സമുണ്ടാക്കുന്ന യു-ടേൺ ഉൾപ്പെടെയുള്ള നടപടികൾ നിയന്ത്രിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ കൊണ്ടുവരും. കൂടാതെ പുതിയ ഓട്ടോറിക്ഷകൾക്ക് പെർമിറ്റ് അനുവദിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ടൗണിൽ അനിയന്ത്രിതമായി സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ എണ്ണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഇതിനാവശ്യമായ നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്വീകരിക്കും.</p>
<p>ഗതാഗതപരിഷ്കരണത്തിന്റെ ആദ്യഘട്ടമായി ഈ മാസം 19-ന് മൂന്നാറിൽ സർവകക്ഷി യോഗം ചേരും. ഡിവൈ.എസ്.പി, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പെടെ വിവിധ വിഭാഗങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും.</p>
<p>നിലവിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷകളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിനൊപ്പം അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മൂന്നാർ ജി.എച്ച്. റോഡ്, നല്ലതണ്ണി, കല്ലാർ റോഡ് എന്നിവിടങ്ങളിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കും.</p>
<p>റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബൊട്ടാണിക്കൽ ഗാർഡൻ, കെ.എഫ്.ഡി.സി. ഗാർഡൻ എന്നിവിടങ്ങളിൽ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിച്ചാൽ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിക്കും. സന്ദർശകർക്കായി ആവശ്യമായ പാർക്കിംഗ് സൗകര്യം സ്ഥാപനങ്ങൾ തന്നെ ഒരുക്കേണ്ടതായിരിക്കും.</p>
<p>വഴിയോര കച്ചവടക്കാരെ ഈ മാസം 30-നകം പൂർണമായും ഒഴിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇതിനാവശ്യമായ മുന്നൊരുക്കങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ ആരംഭിച്ചിട്ടുണ്ട്.</p>
<p>അതേസമയം, ഓഗസ്റ്റ് മുതൽ മൂന്നാറിലേക്ക് എത്തുന്ന വലിയ വാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. വലിയ വാഹനങ്ങൾ ടൗണിന് പുറത്തുള്ള പ്രത്യേക പാർക്കിംഗ് കേന്ദ്രങ്ങളിൽ നിർത്തിയ ശേഷം ജീപ്പുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങളിലൂടെ വിനോദസഞ്ചാരികളെ വിനോദകേന്ദ്രങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് പഞ്ചായത്ത് ആലോചിക്കുന്നത്.</p>
<p>മൂന്നാറിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും വിനോദസഞ്ചാരികൾക്ക് മികച്ച യാത്രാനുഭവം ഒരുക്കുന്നതിനുമുള്ള നിർണായക നടപടിയായാണ് പുതിയ ഗതാഗതപരിഷ്കരണ പദ്ധതിയെ വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>വനിതാ ശക്തീകരണത്തിന് ‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’ പദ്ധതി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2664</link>
<guid>https://thekeralajournal.com/2664</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cb0764e0e6.jpg" length="75319" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:51:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റി (എച്ച്.ഡി.എസ്.) നടപ്പിലാക്കുന്ന വനിതാ ശക്തീകരണ പദ്ധതിയായ **‘വിംഗ്സ് ഓഫ് പ്രോസ്പെരിറ്റി’**യുടെ രൂപതാതല ഉദ്ഘാടനം കരിമ്പൻ ബിഷപ്സ് ഹൗസ് ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ പദ്ധതി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ മേഖലയിലെ സ്ത്രീകൾക്ക് സ്വയംതൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസവും സാമൂഹിക പങ്കാളിത്തവും വർധിപ്പിക്കാൻ പദ്ധതി സഹായകരമാകുമെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തതയും കുടുംബങ്ങളുടെ സ്ഥിരവരുമാനവും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി രൂപതയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 100 വനിതകൾക്ക് സ്വയംതൊഴിൽ അധിഷ്ഠിത കോഴിവളർത്തൽ യൂണിറ്റുകൾ സ്ഥാപിച്ച് നൽകും.</p>
<p>പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കൾക്ക് അഞ്ചുദിവസത്തെ സമഗ്ര പരിശീലനവും ഒരുക്കിയിട്ടുണ്ട്. കോഴിവളർത്തലിന്റെ ശാസ്ത്രീയ രീതികൾ, തീറ്റക്രമീകരണം, രോഗപ്രതിരോധ മാർഗങ്ങൾ, വരുമാന നിയന്ത്രണം, ചെറുകിട സംരംഭ മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.</p>
<p>പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബി.വി. 380 ഇനത്തിൽപ്പെട്ട 60 കോഴികളെയും അവയെ വളർത്തുന്നതിനാവശ്യമായ ഹൈടെക് കൂടുകളും കമ്പിവലകൊണ്ട് സംരക്ഷിച്ച കോഴി ഷെഡും സൗജന്യമായി നിർമിച്ച് നൽകും.</p>
<p>എച്ച്.ഡി.എസ്. പ്രസിഡന്റ് മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ, പ്രോഗ്രാം ഓഫീസർ സിബി തോമസ്, ക്രെഡിറ്റ് യൂണിയൻ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു</p>]]> </content:encoded>
</item>

<item>
<title>കെ.എം. സാബു മാത്യു കോട്ടയം ജില്ലാ പൊലീസ് മേധാവി</title>
<link>https://thekeralajournal.com/2663</link>
<guid>https://thekeralajournal.com/2663</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cafa44a516.jpg" length="54446" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:47:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയുടെ പുതിയ ജില്ലാ പൊലീസ് മേധാവിയായി കെ.എം. സാബു മാത്യുവിനെ നിയമിച്ചു. നിലവിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>തിരുവനന്തപുരം സ്വദേശിയായ സാബു മാത്യു പൊലീസ് വകുപ്പിൽ വിവിധ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. തൊടുപുഴയിൽ സബ് ഇൻസ്പെക്ടറായും കാളിയാർ, അടിമാലി പൊലീസ് സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടറായും പ്രവർത്തിച്ച അദ്ദേഹം പിന്നീട് തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായും ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ടായും സേവനമനുഷ്ഠിച്ചു.</p>
<p>2023 മുതൽ കൊല്ലം റൂറൽ എസ്.പി.യായും പ്രവർത്തിച്ചിരുന്ന അദ്ദേഹം, തുടർന്ന് പത്ത് മാസം മുൻപാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റത്.</p>
<p>മികച്ച സേവനത്തിനുള്ള പൊലീസ് മെഡൽ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള സാബു മാത്യുവിന്റെ നിയമനം പൊലീസ് സേനയിൽ ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്. ജില്ലകളിലെ നിയമ-സമാധാന പരിപാലനത്തിലും കുറ്റാന്വേഷണ രംഗത്തും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം.</p>]]> </content:encoded>
</item>

<item>
<title>കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി നിർമിച്ച തട്ടുകടകൾ നീക്കം ചെയ്തു</title>
<link>https://thekeralajournal.com/2662</link>
<guid>https://thekeralajournal.com/2662</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2caebf065c9.jpg" length="166552" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:43:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയിലെ കുമളി ടൗണിൽ ഫുട്പാത്ത് കൈയേറി പ്രവർത്തിച്ചിരുന്ന അനധികൃത തട്ടുകടകൾ പഞ്ചായത്ത് അധികൃതർ നീക്കം ചെയ്തു. തട്ടുകടകൾ സ്ഥാപിച്ചവർ സ്വമേധയാ അവ പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും ദേശീയപാത അധികൃതരും നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും നിർദേശം പാലിക്കാത്തതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്.</p>
<p>നോട്ടീസിൽ അനുവദിച്ച സമയപരിധി കഴിഞ്ഞിട്ടും നീക്കം ചെയ്യാതിരുന്ന പെട്ടിക്കടകളാണ് ഇന്നലെ പൊളിച്ചുമാറ്റിയത്. പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങളോടെയായിരുന്നു ഒഴിപ്പിക്കൽ നടപടി.</p>
<p>എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ ചുമതലയുള്ള തഹസിൽദാർ, പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ദേശീയപാത അസിസ്റ്റന്റ് എൻജിനിയർ, പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നടപടികൾ പൂർത്തിയാക്കിയത്.</p>
<p>ഹോളിഡേ ഹോം മുതൽ കൊളുത്തുപാലം വരെയുള്ള ഭാഗത്തെ ഫുട്പാത്തിൽ പ്രവർത്തിച്ചിരുന്ന ഇരുപതോളം പെട്ടിക്കടകളാണ് നീക്കം ചെയ്തത്. പൊളിച്ചുമാറ്റിയ കടകളുടെ അവശിഷ്ടങ്ങൾ പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് മാറ്റി.</p>
<p>ഫുട്പാത്തുകൾ ശുചീകരിച്ച് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന രീതിയിൽ സജ്ജമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അറിയിച്ചു.</p>
<p>ദേശീയപാതയോരത്തും ബസ് സ്റ്റാൻഡ് പരിസരത്തും ഓടകളിലേക്ക് മലിനജലം ഒഴുക്കുകയും പരിസര മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കും നോട്ടീസ് നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ പറഞ്ഞു.</p>
<p>കുമളി എസ്.എച്ച്.ഒ. അഭിലാഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിച്ചിരുന്നു. ഒഴിപ്പിക്കൽ നടപടിയുമായി ബന്ധപ്പെട്ട് നേരത്തെ ചേർന്ന സർവകക്ഷി യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.</p>]]> </content:encoded>
</item>

<item>
<title>മെറിറ്റ് അവാർഡ് വിതരണം തിങ്കളാഴ്ച</title>
<link>https://thekeralajournal.com/2661</link>
<guid>https://thekeralajournal.com/2661</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2cae1fc04d5.jpg" length="47320" type="image/jpeg"/>
<pubDate>Sat, 13 Jun 2026 06:41:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. ഡീൻ കുര്യാക്കോസ് എം പി നടപ്പിലാക്കുന്ന റൈസ് പദ്ധതിയുടെ ഭാഗമായി, ഈ വർഷത്തെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ ആദരിക്കുന്ന മെറിറ്റ് അവാർഡ് വിതരണം തിങ്കളാഴ്ച നടക്കും.</p>
<p>രാവിലെ 11 മണിക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങ് സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കേരള നിയമസഭാ ചീഫ് വിപ്പ് അപു ജോൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ചടങ്ങിൽ അധ്യക്ഷത വഹിക്കും.</p>
<p>തൊടുപുഴ നിയമസഭാ മണ്ഡല പരിധിയിലെ സംസ്ഥാന സിലബസ് സ്കൂളുകളിൽ നിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലും, കേന്ദ്ര വിദ്യാഭ്യാസ ബോർഡ് (സി.ബി.എസ്.ഇ) സ്കൂളുകളിൽ നിന്ന് പ്ലസ് ടു പരീക്ഷയിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മുഴുവൻ വിദ്യാർഥികളെയും ചടങ്ങിൽ മെറിറ്റ് അവാർഡ് നൽകി ആദരിക്കും.</p>
<p>അർഹരായ വിദ്യാർഥികൾ കൃത്യസമയത്ത് ചടങ്ങിൽ പങ്കെടുക്കുന്നതിനായി ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ, ഹയർ സെക്കൻഡറി മേഖലാ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരിലൂടെ മണ്ഡലത്തിലെ സ്കൂൾ പ്രധാനാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും നിർദേശം നൽകിയിട്ടുണ്ടെന്ന് എം.പി അറിയിച്ചു.</p>
<p>വിദ്യാഭ്യാസ രംഗത്ത് മികവ് പുലർത്തുന്ന വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുകയും അവരുടെ നേട്ടങ്ങളെ സമൂഹത്തിന്റെ മുന്നിൽ അംഗീകരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് മെറിറ്റ് അവാർഡ് വിതരണം സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2660</link>
<guid>https://thekeralajournal.com/2660</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2c0f0a2c26a.jpg" length="88183" type="image/jpeg"/>
<pubDate>Fri, 12 Jun 2026 19:22:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റി ഇടുക്കി റീജിയന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റൽ പി.ആർ.ഒയും ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗവുമായ കിരൺ ജോർജ് തോമസ് നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2c0f1510aa2.jpg" alt=""></p>
<p>അർച്ചന വിമൻസ് സെന്റർ പ്രോജക്ട് മാനേജർ പോൾസൺ അധ്യക്ഷനായ ചടങ്ങിൽ സൊസൈറ്റി അംഗങ്ങളായ ആതിര, ജെസ്സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>രക്തദാന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റിനെ ചടങ്ങിൽ ആദരിച്ചു. ക്യാമ്പിൽ അർച്ചന വിമൻസ് വെൽഫെയർ സൊസൈറ്റിയിലെ 30 ഓളം വനിതാ അംഗങ്ങൾ പങ്കെടുത്ത് രക്തദാനം നടത്തി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഡോൺ ബോസ്കോ സ്കൂളിൽ, ഡിജിറ്റൽ വിദ്യാർഥി തെരഞ്ഞെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/2659</link>
<guid>https://thekeralajournal.com/2659</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2be1fadb44d.jpg" length="81387" type="image/jpeg"/>
<pubDate>Fri, 12 Jun 2026 16:13:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വിദ്യാർത്ഥി കൗൺസിലിലേക്കുള്ള തെരഞ്ഞെടുപ്പ് പുതുമയാർന്ന ഡിജിറ്റൽ സംവിധാനത്തിലൂടെ സംഘടിപ്പിച്ചു. വിദ്യാർത്ഥികൾ ഇലക്ട്രോണിക് രീതിയിൽ വോട്ട് രേഖപ്പെടുത്തിയ ഈ തെരഞ്ഞെടുപ്പ് അധ്യാപകർക്കും വിദ്യാർത്ഥികൾക്കും വേറിട്ട അനുഭവമായി മാറി.</p>
<p>വാശിയേറിയ മത്സരത്തിനൊടുവിൽ പ്ലസ് ടു ക്ലാസിലെ സഫ്രോൺ സുനിൽ ഹെഡ് ബോയായും അസിൻ ടോമി ഹെഡ് ഗേളായും തെരഞ്ഞെടുക്കപ്പെട്ടു. വിയാൻ ജോസഫ് സോഷ്യൽ സർവീസ് സെക്രട്ടറിയായും വൈഷ്ണവ് കെ. ഷിജു സ്പോർട്സ് സെക്രട്ടറിയായും ആൽബിന റോസ് പോൾ മാഗസിൻ എഡിറ്ററായും പാർവതി പി. എസ്. ആർട്സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാ. സാജു പുതുശ്ശേരി SDB തെരഞ്ഞെടുപ്പ് ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വിജയികളായ വിദ്യാർത്ഥികളെ സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് എടതിച്ചിറ SDB, വൈസ് പ്രിൻസിപ്പൽ ഫാ. അജീഷ് സെബാസ്റ്റ്യൻ SDB, ജനറൽ കോർഡിനേറ്റർ ശ്രീ. ജോജോ എബ്രഹാം എന്നിവർ അനുമോദിച്ചു.</p>
<p>ജനാധിപത്യ മൂല്യങ്ങൾ വിദ്യാർത്ഥികളിൽ വളർത്തുന്നതിനും ഉത്തരവാദിത്തബോധമുള്ള നേതൃത്വത്തെ വാർത്തെടുക്കുന്നതിനും സഹായകമായ ഈ ഡിജിറ്റൽ തെരഞ്ഞെടുപ്പ് മാതൃകാപരമായ അനുഭവമായി മാറിയതായി സ്കൂൾ അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2be20d26c26.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വിവാദങ്ങളും വിജിലൻസ് പരാതിയും വില്ലനായി; ഇടുക്കിക്ക് വൻ തിരിച്ചടിയായി ഇറിഗേഷൻ ടൂറിസം പദ്ധതികളിൽ നിന്ന് നിക്ഷേപകർ പിന്മാറുന്നു.</title>
<link>https://thekeralajournal.com/2658</link>
<guid>https://thekeralajournal.com/2658</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b917e0d834.jpg" length="93763" type="image/jpeg"/>
<pubDate>Fri, 12 Jun 2026 11:35:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയുടെ ടൂറിസം മേഖലയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വൻ കുതിപ്പേകുമെന്ന് പ്രതീക്ഷിച്ചിരുന്ന കാഞ്ഞാറിലേയും ചെറുതോണിയിലേയും ഇറിഗേഷൻ ടൂറിസം പദ്ധതികൾ അനിശ്ചിതത്വത്തിൽ. പദ്ധതികളിൽ വൻതോതിൽ നിക്ഷേപം ഇറക്കാൻ തയ്യാറായി മുന്നോട്ടുവന്ന പ്രമുഖ കമ്പനി നിക്ഷേപത്തിൽ നിന്ന് പൂർണ്ണമായി പിന്മാറിയതായാണ് സൂചന. അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പരാതികളുമാണ് നിക്ഷേപകരെ പിന്നോട്ടടിപ്പിച്ചത്.</p>
<p>​നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ ശേഷിയുണ്ടായിരുന്ന രണ്ട് വൻകിട പദ്ധതികളാണ് ഇതോടെ തുടക്കത്തിലേ തന്നെ പ്രതിസന്ധിയിലായിരിക്കുന്നത്.</p>
<p><strong>​വികസനത്തിന് കരിനിഴൽ വീഴ്ത്തി വിവാദങ്ങൾ</strong></p>
<p>​ജലവിഭവ വകുപ്പിന് കീഴിലുള്ള ഡാമുകളും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലുള്ള വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കാനാണ് കാഞ്ഞാറിലും ചെറുതോണിയിലും പദ്ധതികൾ വിഭാവനം ചെയ്തിരുന്നത്. ഇത് വഴി നൂറുകണക്കിന് പ്രാദേശിക തൊഴിലവസരങ്ങളും വലിയ സാമ്പത്തിക ഉണർവും ജില്ലയ്ക്ക് ലഭിക്കുമായിരുന്നു.</p>
<p>​എന്നാൽ പദ്ധതിക്ക് പിന്നിൽ സാമ്പത്തിക ക്രമക്കേടുകളുണ്ടെന്ന തരത്തിൽ ചില കോണുകളിൽ നിന്ന് ഉയർന്ന ആരോപണങ്ങളാണ് തിരിച്ചടിയായത്. ഇതിന് പിന്നാലെ വിജിലൻസിന് പരാതി നൽകപ്പെടുക കൂടി ചെയ്തതോടെ, നിയമക്കുരുക്കുകളിലും വിവാദങ്ങളിലും പെടാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി നിക്ഷേപക കമ്പനി പിൻവാങ്ങുകയായിരുന്നു.</p>
<p><strong>​ഒരു വികസന പദ്ധതി കൂടി ചുവപ്പുനാടയിൽ?</strong></p>
<p>മുൻപിൻ നോക്കാതെയുള്ള രാഷ്ട്രീയ-വ്യക്തിഗത ആരോപണങ്ങൾ കാരണം ജില്ലയ്ക്ക് ലഭിക്കേണ്ടിയിരുന്ന കോടികളുടെ നിക്ഷേപമാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്. കൃത്യമായ പഠനങ്ങളില്ലാതെ ഉന്നയിക്കുന്ന ഇത്തരം ആരോപണങ്ങൾ ഇടുക്കിയുടെ വികസന സ്വപ്നങ്ങൾക്ക് കനത്ത പ്രഹരമേല്പിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.</p>
<p><strong>​നിരാശയിൽ പൊതുജനവും വ്യാപാരികളും</strong></p>
<p>​പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കാഞ്ഞാർ, ചെറുതോണി മേഖലകളിൽ വലിയ തോതിലുള്ള വ്യാപാര പുരോഗതി പ്രതീക്ഷിച്ചിരുന്ന നാട്ടുകാരും വ്യാപാരികളും ഈ വാർത്തയോട് കടുത്ത നിരാശയാണ് രേഖപ്പെടുത്തുന്നത്. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് നാടിന്റെ വികസനം മുടക്കുന്നവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് പ്രാദേശികമായി ഉയരുന്നത്.</p>
<p>​അധികൃതർ അടിയന്തരമായി ഇടപെട്ട് നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും, പദ്ധതികൾ പുനരുജ്ജീവിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നുമാണ് ഇടുക്കിയിലെ ജനങ്ങളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും ഇന്ന് മുതൽ</title>
<link>https://thekeralajournal.com/2634</link>
<guid>https://thekeralajournal.com/2634</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a51d4dae2.jpg" length="91409" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:46:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗുരുധർമ്മ പ്രചാരണസഭ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂൺ 12, 13, 14 തീയതികളിൽ കട്ടപ്പന ടൗൺ ഹാളിൽ ശ്രീനാരായണ ദിവ്യപ്രബോധനവും ധ്യാനവും സംഘടിപ്പിക്കുന്നു. ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി മുഖ്യാചാര്യനാകും.</p>
<p>ശിവഗിരി ധർമ്മസംഘം ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, അസംഗാനന്ദഗിരി സ്വാമി, ഗുരുപ്രകാശം സ്വാമി, അംബികാനന്ദ സ്വാമി, ശിവനാരായണ തീർഥ സ്വാമി, മഹാദേവാനന്ദ സ്വാമി, ജ്ഞാനതീർഥ സ്വാമി, വിരജാനന്ദഗിരി സ്വാമി എന്നിവരുള്‍പ്പെടെ ശിവഗിരി മഠത്തിലെ സന്യാസിമാർ പങ്കെടുക്കും.</p>
<p>ഇന്ന് ജൂൺ 12ന് രാവിലെ 9ന് സ്വീകരണ സമ്മേളനവും 9.30ന് മഹാശാന്തി ഹവനയജ്ഞവും നടക്കും. തുടർന്ന് ദിവ്യജ്യോതിസ് പ്രയാണവും ഉദ്ഘാടന സമ്മേളനവും നടക്കും. കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും. വൈകിട്ട് 5 മണിവരെ ധ്യാനപരിപാടികൾ തുടരും.</p>
<p>13ന് രാവിലെ 9.30 മുതൽ വൈകിട്ട് 5 മണിവരെയും 14ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെയും ദിവ്യപ്രബോധനവും ധ്യാനവും നടക്കും. സമാപന സമ്മേളനം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്യും. വിവിധ മത-സാമൂഹിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>മദ്യം, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങൾ, ഗുരുദേവ വചനങ്ങളുടെ പ്രസക്തി, ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബൈബിൾ, ഖുർആൻ എന്നിവയുടെ പശ്ചാത്തലത്തിൽ ശ്രീനാരായണ ഗുരുയുടെ ദർശനങ്ങളും ജീവിത സന്ദേശങ്ങളും ധ്യാനത്തിൽ പഠനവിഷയമാക്കുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിജയോത്സവം 2026: ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് വാഴത്തോപ്പ് പഞ്ചായത്തിന്റെ ആദരം</title>
<link>https://thekeralajournal.com/2655</link>
<guid>https://thekeralajournal.com/2655</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5d62909d1.jpg" length="84643" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:44:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴത്തോപ്പ് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ "വിജയോത്സവം 2026" എന്ന പേരിൽ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, ഡിഗ്രി പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.</p>
<p>വാഴത്തോപ്പ് പാപ്പൻസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി റോയ് കെ. പൗലോസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി മുഖ്യപ്രഭാഷണം നടത്തി.</p>
<p>എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 17 വിദ്യാർഥികളെയും പ്ലസ് ടു പരീക്ഷയിൽ 90 ശതമാനത്തിലധികം മാർക്ക് നേടിയ 27 വിദ്യാർഥികളെയും ഡിഗ്രി പരീക്ഷയിൽ മൂന്നും ഒമ്പതും റാങ്ക് നേടിയ രണ്ട് വിദ്യാർഥികളെയും ചടങ്ങിൽ ആദരിച്ചു. ഇവർക്ക് സർട്ടിഫിക്കറ്റുകളും മെമന്റോകളും വിതരണം ചെയ്തു.</p>
<p>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ക്വിസ്, പോസ്റ്റർ രചന മത്സരങ്ങളിലെ വിജയികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു.</p>
<p>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിത്സൺ, ത്രിതല പഞ്ചായത്ത് അംഗങ്ങളായ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, ബിജു നില, വിജി കണ്ണൻ, പ്രഭ തങ്കച്ചൻ, സിബി തകരപ്പിള്ളിൽ, ഷോബി ജെയ്സൺ, സിജി ചാക്കോ, റിൻസി സിബി, ജോസഫ് പാലാട്ടിൽ, രവി സുധാകരൻ, ടിന്റു സുഭാഷ്, ടി.ഇ. നൗഷാദ്, അമ്മിണി ജോസ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി.പി. സലിം തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിറിയക് തോമസ് എം.എൽ.എയുടെ ഓഫിസ് പീരുമേട്ടിൽ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2654</link>
<guid>https://thekeralajournal.com/2654</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5c9c902d7.jpg" length="79022" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിറിയക് തോമസ് എം.എൽ.എയുടെ ഓഫിസ് പീരുമേട്ടിൽ പ്രവർത്തനം ആരംഭിച്ചു. ബി.എസ്.എൻ.എൽ ഓഫിസിന് എതിർവശത്തുള്ള കഞ്ഞൂപറമ്പിൽ ബിൽഡിംഗിലാണ് ഓഫിസ് പ്രവർത്തിക്കുന്നത്. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ കെ.പി.സി.സി നിർവാഹ സമിതിയംഗം ജോയി തോമസ്, സിറിയക് തോമസ് എം.എൽ.എ, മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് പി.എൻ. അബ്ദുൽ അസീസ്, ജില്ലാ സെക്രട്ടറി ടി.എച്ച്. അബ്ദുൽ സമദ്, യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ എ. മുഹമ്മദ് ഷാജി, ആർ.എസ്.പി ജില്ലാ സെക്രട്ടറി ജി. വർഗീസ്, ഷാജി പൈനാടത്ത്, പി.എ. അബ്ദുൽ റഷീദ്, പി.ആർ. അയ്യപ്പൻ, അരുണ്‍ പൊടിപാറ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ റോബിൻ കാരയ്ക്കാട്ട്, ജോർജ് ജോസഫ്, എൻ.ജി.ഒ അസോസിയേഷൻ മുൻ സെക്രട്ടറി എം. ഉദയസൂര്യൻ എന്നിവർ സംസാരിച്ചു.</p>
<p>ജനങ്ങളുടെ പരാതികളും വികസന ആവശ്യങ്ങളും നേരിട്ട് സ്വീകരിക്കുന്നതിനും മണ്ഡലത്തിലെ വിവിധ വിഷയങ്ങളിൽ കാര്യക്ഷമമായ ഇടപെടൽ ഉറപ്പാക്കുന്നതിനുമായാണ് പീരുമേട്ടിൽ എം.എൽ.എ ഓഫിസ് പ്രവർത്തനം ആരംഭിച്ചതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ ഗതാഗതക്കുരുക്ക് ; പഠന റിപ്പോർട്ട് സമർപ്പിച്ചു</title>
<link>https://thekeralajournal.com/2653</link>
<guid>https://thekeralajournal.com/2653</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5c35b22b5.jpg" length="143632" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:39:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും പാർക്കിങ് സൗകര്യങ്ങളുടെ അഭാവത്തിനും പരിഹാരം കണ്ടെത്തുന്നതിനായി കട്ടപ്പന വൈ.എം.സി.എയും വിവിധ സാമൂഹിക സംഘടനകളും ചേർന്ന് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടും നിർദേശങ്ങളും നഗരസഭ ഭരണസമിതിക്ക് സമർപ്പിച്ചു.</p>
<p>നഗരത്തിലെ ഗതാഗതക്കുരുക്കും മതിയായ പാർക്കിങ് കേന്ദ്രങ്ങളുടെ അഭാവവും വ്യാപാരികളെയും വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലെത്തുന്നവരെയും യാത്രക്കാരെയും ഏറെ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് പഠനം നടത്തിയത്. ഗതാഗത തടസ്സങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.</p>
<p>കട്ടപ്പന വൈ.എം.സി.എയുടെ നേതൃത്വത്തിൽ ലയൺസ് ക്ലബ്ബുകൾ, റോട്ടറി ക്ലബ്ബുകൾ, മലയാളി ചിരി ക്ലബ്, വിവിധ റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പഠനം നടത്തിയത്. നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് ഗണ്യമായി കുറയ്ക്കാനാകുമെന്ന് പഠനത്തിൽ കണ്ടെത്തി. ഇത് കട്ടപ്പനയുടെയും സമീപ പ്രദേശങ്ങളുടെയും വികസനത്തിന് വഴിയൊരുക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.</p>
<p><strong>ഗതാഗത നിയന്ത്രണത്തിന് പുതിയ നടപടികൾ</strong></p>
<p>നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി നഗരസഭ കൗൺസിൽ യോഗത്തിൽ വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടു. ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭയുടെ അധീനതയിലുള്ള റോഡുകളിൽ ദിശാസൂചക ബോർഡുകളും ട്രാഫിക് സിഗ്നൽ ബോർഡുകളും സ്ഥാപിക്കാൻ തീരുമാനിച്ചു.</p>
<p><strong>ഖരമാലിന്യ സംസ്കരണത്തിന് ₹45.34 കോടി പദ്ധതി</strong></p>
<p>ഖരമാലിന്യ സംസ്കരണം ശാസ്ത്രീയമാക്കുന്നതിനായി 2028 വരെ നടപ്പാക്കുന്ന 45.34 കോടി രൂപയുടെ സമഗ്ര ഖരമാലിന്യ പരിപാലന രൂപരേഖയ്ക്ക് കൗൺസിൽ അംഗീകാരം നൽകി. പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയിൽ ഉൽപാദിപ്പിക്കുന്ന ഖരമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ ശക്തമാക്കും.</p>
<p><strong>താലൂക്ക് ആശുപത്രിയിൽ കൂടുതൽ ജീവനക്കാർ</strong></p>
<p>കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ജനറൽ സർജന്റെ സേവനം ലഭ്യമായ സാഹചര്യത്തിൽ രണ്ട് നഴ്‌സിങ് അസിസ്റ്റന്റുമാരെ കൂടി നിയമിക്കാനും കൗൺസിൽ തീരുമാനിച്ചു.</p>
<p>അതേസമയം, നഗരസഭാ പരിധിയിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഭക്ഷണശാലകൾ, ബജിക്കടകൾ, പെട്ടിക്കടകൾ തുടങ്ങിയ സ്ഥാപനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുമെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>മീറ്റ് സ്റ്റാൾ നിർമാണം പുരോഗമിക്കുന്നതിനാൽ മാംസവിൽപ്പനയ്ക്ക് നിലവിൽ ചില തടസ്സങ്ങൾ നേരിടുന്നുണ്ടെന്നും നിർമാണം പൂർത്തിയാകുന്നതുവരെ ബദൽ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പാചക വാതക വിലവർധന : മഹിളാ കോൺഗ്രസ് പ്രതിഷേധ ധർണ നടത്തി</title>
<link>https://thekeralajournal.com/2652</link>
<guid>https://thekeralajournal.com/2652</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2b5b1c52b7e.jpg" length="112937" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:34:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിക്കെതിരെ ഇടുക്കി ജില്ലാ മഹിളാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു.</p>
<p>മുൻ ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ധർണ ഉദ്ഘാടനം ചെയ്തു. വിപണിയിൽ ക്രൂഡോയിൽ വില കുറഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങൾക്ക് ലഭ്യമാക്കാതെ പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുകയും പാചക വാതക സിലിണ്ടറിന് 50 രൂപ കൂട്ടുകയും ചെയ്ത നടപടി വീട്ടമ്മമാരുടെയും സാധാരണക്കാരുടെയും കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മിനി സാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ടിൽ, ഇടുക്കി ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി സന്തോഷ് പണിക്കർ, പഞ്ചായത്തംഗം ബിജു ദാനിയേൽ, പി.പി. റഹിം, മഹിളാ കോൺഗ്രസ് ഭാരവാഹികളായ മണിമേഖല, ഷൈലജ ഹൈദ്രോസ്, സാലമ്മ ജേക്കബ്, ലൗലി ഈശോ, പീരുമേട് ബ്ലോക്ക് പ്രസിഡന്റ് ആൻസി ജെയിംസ്, നോബിള്‍ ഷിബു, പ്രിയങ്ക മഹേഷ്, തമിഴ് മൊഴി, റോൺസി വർഗീസ്, ബീന സജി എന്നിവർ പ്രതിഷേധ ധർണയിൽ പങ്കെടുത്തു സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സഹപാഠിയെ മർദിച്ച സംഭവം; വിദ്യാർഥി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2651</link>
<guid>https://thekeralajournal.com/2651</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c5ee1a6f6.jpg" length="130792" type="image/jpeg"/>
<pubDate>Fri, 12 Jun 2026 06:32:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തങ്കമണിയിലെ സ്വകാര്യ സ്കൂളിൽ സഹപാഠിയെ സംഘം ചേർന്ന് മർദിച്ച സംഭവത്തിൽ ഒരു വിദ്യാർഥിയെ തങ്കമണി പൊലീസ് അറസ്റ്റ് ചെയ്തു. തങ്കമണി സ്വദേശിയായ അഖിൽ അനിൽകുമാർ (19) ആണ് അറസ്റ്റിലായത്.</p>
<p>വാക്കുതർക്കത്തെ തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ മറ്റ് ചില വിദ്യാർഥികളോടൊപ്പം ചേർന്ന് സഹപാഠിയെ മർദിച്ചെന്നാണ് പരാതി. മർദനമേറ്റ വിദ്യാർഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.</p>
<p>തുടർനടപടികളുടെ ഭാഗമായി അഖിൽ അനിൽകുമാറിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ മറ്റ് വിദ്യാർഥികളുടെ പങ്കും പൊലീസ് അന്വേഷിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പവിത്ര ഗോൾഡിന്റെ നവീകരിച്ച ഷോറൂം ഉദ്ഘാടനം ജൂൺ 18ന്</title>
<link>https://thekeralajournal.com/2648</link>
<guid>https://thekeralajournal.com/2648</guid>
<description><![CDATA[ പവിത്ര ഗോൾഡിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഷെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള അവസരം ലഭിക്കുക. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2ab5dbcac13.jpg" length="78291" type="image/jpeg"/>
<pubDate>Thu, 11 Jun 2026 18:49:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന സെൻട്രൽ ജങ്ഷനിൽ പ്രവർത്തിക്കുന്ന പവിത്ര ഗോൾഡിന്റെ നവീകരിച്ച ഷോറൂം ജൂൺ 18ന് രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യും. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളുടെ വിപുലമായ ശേഖരവുമായി പുതുമയാർന്ന സൗകര്യങ്ങളോടെയാണ് ഷോറൂം നവീകരിച്ചിരിക്കുന്നത്.</p>
<p>പവിത്ര ഗോൾഡിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ ഷെയർ ചെയ്യുന്നവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഒരു ഭാഗ്യശാലിക്കാണ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിക്കാനുള്ള അവസരം ലഭിക്കുക.</p>
<p>ഉപഭോക്താക്കൾക്കായി പ്രത്യേക ഓഫറുകളും ആകർഷകമായ പദ്ധതികളും ഉദ്ഘാടനത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. നവീകരിച്ച ഷോറൂമിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും പവിത്ര ഗോൾഡ് മാനേജ്മെന്റ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ മെറിറ്റ് ഡേ &amp;apos;ലൂമിനസ് സ്റ്റാർസ് 2K26&amp;apos; ആവേശോജ്ജ്വലമായി; ഉന്നത വിജയികളെ ആദരിച്ചു.</title>
<link>https://thekeralajournal.com/2646</link>
<guid>https://thekeralajournal.com/2646</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a89cbcc857.jpg" length="142091" type="image/jpeg"/>
<pubDate>Thu, 11 Jun 2026 15:41:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു, എസ് എസ് എൽ സി പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച മെറിറ്റ് ഡേ 'ലൂമിനസ് സ്റ്റാർസ് 2K26' സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്നു.</p>
<p>​സ്കൂൾ മാനേജർ റവ. ഫാ. സക്കറിയാസ് കുമ്മണ്ണുപ്പറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ സമ്മേളനം ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ മുഖ്യാതിഥിയായി പങ്കെടുത്ത് മികച്ച വിജയം കൈവരിച്ച പ്രതിഭകൾക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു.</p>
<p>​സ്കൂൾ പ്രിൻസിപ്പൽ ശ്രീ. സിബി ജോസഫ് വലിയമറ്റം സ്വാഗതം ആശംസിച്ച ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രജനി കെ. എ. മുഖ്യപ്രഭാഷണം നടത്തി. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ഷൈനി സാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി. ജയ്സമ്മ സണ്ണി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. റെജി ഇലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ. സിജോ ഇലന്തൂർ, വാർഡ് മെമ്പർ ശ്രീമതി. ഷീബ അജയ്, ​ ഹെഡ്മിസ്ട്രസ് ശ്രീമതി. ജിജിമോൾ മാത്യു, മുൻ പ്രിൻസിപ്പൽ ശ്രീ. ജിജി എബ്രഹാം, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി. ബിനു ജസ്റ്റിൻ, ശ്രീ. സെസിൽ ജോസ് എന്നിവർ സമ്മേളനത്തിൽ ആശംസകൾ നേർന്നു സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രി.ഡിന്റോമോൻ ജോസ് </p>
<p>യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു.മികച്ച വിജയം നേടിയ വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>​&amp;apos;ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ?&amp;apos;; അർജന്റീന ജേഴ്സിയിൽ തിളങ്ങി &amp;apos;മണിയാശാൻ&amp;apos;, സോഷ്യൽ മീഡിയയിൽ തരംഗമായി പോസ്റ്റ്..</title>
<link>https://thekeralajournal.com/2645</link>
<guid>https://thekeralajournal.com/2645</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a63301d79f.jpg" length="112236" type="image/jpeg"/>
<pubDate>Thu, 11 Jun 2026 12:57:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: രാഷ്ട്രീയ ഗോദയിലെന്ന പോലെ ഫുട്ബോൾ മൈതാനത്തെ വീര്യത്തിലും താൻ ഒട്ടും പിന്നിലല്ലെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് മുൻ മന്ത്രിയും മുൻ എം.എൽ.എയുമായിരുന്ന സഖാവ് എം.എം. മണി. കേരളത്തിലെ അർജന്റീന ആരാധകരുടെ നെടുംതൂണായ 'മണിയാശാൻ' സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രവും കുറിച്ച ഡയലോഗുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരിക്കുന്നത്.</p>
<p>​മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ 'മഹേഷിന്റെ പ്രതികാര'ത്തിലെ പ്രശസ്തമായ ഡയലോഗും രംഗങ്ങളും കോർത്തിണക്കിയാണ് മണിയാശാൻ തന്റെ ബദ്ധവൈരികളായ ബ്രസീൽ ആരാധകരെ ട്രോളിയിരിക്കുന്നത്.</p>
<p><strong>​ബ്രസീൽ ആരാധകരെ ട്രോളി ആശാൻ</strong></p>
<p>​"അപ്പോ ബ്രസീലിന്റെ ഹെൽത്ത് ഒക്കെ ഓക്കെയല്ലേ? ( ഡയലോഗ് കടപ്പാട് മഹേഷിനോട്ചി.ത്രം = മഹേഷിന്റെ പ്രതികാരം" എന്ന ക്യാപ്ഷനോടെയാണ് എം.എം. മണി ചിത്രം പങ്കുവെച്ചിരിക്കുന്നത്. ലയണൽ മെസ്സിയുടെ പ്രശസ്തമായ പത്താം നമ്പർ അർജന്റീന ജേഴ്സിയിൽ 'മണിയാശാൻ' എന്ന് പേരെഴുതി ഓടിവരുന്ന രീതിയിൽ എഡിറ്റ് ചെയ്ത ചിത്രങ്ങളാണ് പോസ്റ്റിലുള്ളത്. ചിത്രത്തിന് പിന്നിൽ വലിയൊരു '10' എന്ന നമ്പറും കാണാം.</p>
<p><strong>​പോരാട്ടം രാഷ്ട്രീയത്തിൽ മാത്രമല്ല, ഫുട്ബോളിലും!</strong></p>
<p>​കേരളത്തിൽ, പ്രത്യേകിച്ച് മലയോര മേഖലയായ ഇടുക്കിയിൽ എം.എം. മണിയുടെ ഫുട്ബോൾ പ്രേമം പ്രശസ്തമാണ്. ലോകകപ്പ് കാലത്തായാലും കോപ്പ അമേരിക്കൻ ടൂർണമെന്റുകളുടെ സമയത്തായാലും അർജന്റീനയ്ക്ക് വേണ്ടി പരസ്യമായി രംഗത്തിറങ്ങാനും ബ്രസീൽ ആരാധകരെ രസകരമായ ട്രോളുകളിലൂടെ നേരിടാനും ആശാൻ മടിക്കാറില്ല.</p>
<p>​മണിയാശാന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടതോടെ കമന്റ് ബോക്സിൽ അർജന്റീന-ബ്രസീൽ ആരാധകർ തമ്മിലുള്ള വാശിയേറിയ 'സൈബർ പോരാട്ടവും' ആരംഭിച്ചു കഴിഞ്ഞു. അർജന്റീന ആരാധകർ ആശാന്റെ പോസ്റ്റ് ഏറ്റെടുത്ത് വലിയ രീതിയിൽ ആഘോഷമാക്കുമ്പോൾ, മറുപടിയുമായി ബ്രസീൽ ആരാധകരും കമന്റ് ബോക്സിൽ സജീവമാണ്. എന്തായാലും രാഷ്ട്രീയത്തിനപ്പുറം മണിയാശാന്റെ ഈ ഫുട്ബോൾ കമ്പം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായി മാറിയിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>മൺസൂൺ ക്യാൻവാസിലാക്കാൻ ചിത്രകാരന്മാർ കാന്തല്ലൂരിലേക്ക്; &amp;apos;കാന്തല്ലൂർ കാൻവാസ്&amp;apos; ആർട്ട് ക്യാമ്പ് 13, 14 തീയതികളിൽ</title>
<link>https://thekeralajournal.com/2643</link>
<guid>https://thekeralajournal.com/2643</guid>
<description><![CDATA[ ചിത്രകല പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയാണ് സംഘാടകർ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a276a35e43.jpg" length="71803" type="image/jpeg"/>
<pubDate>Thu, 11 Jun 2026 08:42:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ:മഴക്കാലത്തിന് എപ്പോഴും ഒരു ചിത്രകാരന്റെ മനസ്സാണ്. പച്ചപ്പിന് ആഴം കൂട്ടിയും, ആകാശത്തിന് ചാരനിറം ചാർത്തിയും, ജനൽപ്പാളികളിൽ ജലകണങ്ങൾ കൊണ്ട് ചിത്രങ്ങൾ വരച്ചും മഴ പെയ്തുകൊണ്ടേയിരിക്കും. ആ മഴക്കാലത്തിന്റെ ഭാവങ്ങളെ ക്യാൻവാസിലേക്ക് പകർത്താൻ കേരളത്തിലെ പ്രമുഖ ചിത്രകാരന്മാർ കാന്തല്ലൂരിലേക്ക് വണ്ടി കയറുകയാണ്. ചിത്രകലാ പരിഷത്ത് സംഘടിപ്പിക്കുന്ന മൺസൂൺ ആർട്ട് ക്യാമ്പ് ‘കാന്തല്ലൂർ കാൻവാസ്’ ഈ മാസം 13, 14 തീയതികളിൽ കാന്തല്ലൂരിന്റെ മണ്ണിൽ അരങ്ങേറും.</p>
<p>​പ്രകൃതിയും കലയും ഒന്നാകുന്ന ഈ സർഗ്ഗാത്മക സംഗമം പ്രമുഖ എഴുത്തുകാരൻ അശോകൻ മറയൂർ ഉദ്ഘാടനം ചെയ്യും. ചിത്രകലാ പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി സജിദാസ് മോഹൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും.</p>
<p><span style="color: #e03e2d;"><strong>​മൺസൂൺ ഭാവങ്ങളിലേക്ക് തുറക്കുന്ന ജാലകം</strong></span></p>
<p>​തണുപ്പും മഞ്ഞും ഒത്തുചേരുന്ന കാന്തല്ലൂരിന്റെ മൺസൂൺ പശ്ചാത്തലത്തിൽ വരയുടെ പുതിയ ലോകം തീർക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുപത്തഞ്ചോളം ചിത്രകാരന്മാരാണ് ക്യാമ്പിൽ ഒത്തുചേരുന്നത്. പ്രകൃതിയുടെ മാറുന്ന ഭാവങ്ങളെയും മഴയുടെ സംഗീതത്തെയും നിറങ്ങളിലൂടെ പുനർജനിക്കാൻ സഹായിക്കുന്ന ക്യാമ്പ് ക്യൂറേറ്റ് ചെയ്യുന്നത് പ്രമുഖ ചിത്രകാരി ലേഖ മനോജ് ആണ്.</p>
<p>​ചിത്രരചനയ്ക്ക് പുറമെ, കലയെയും സമകാലിക ചിത്രകലയിലെ മൺസൂൺ സ്വാധീനത്തെയും കുറിച്ച് ആഴത്തിലുള്ള സംവാദങ്ങളും ക്യാമ്പിന്റെ ഭാഗമായി നടക്കും. വിവിധ സെഷനുകളിലായി നടക്കുന്ന ചർച്ചകൾക്ക് പ്രമുഖ ചിത്രകാരന്മാരായ ബിനോയ് മാവടി, ഫാദർ സാബു മന്നാട, അരുൺ സെബാസ്റ്റ്യൻ, സുരേഷ് പി. ആർ, ജോഷി തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p><span style="color: #e03e2d;"><strong>​സംഘാടക മികവോടെ ചിത്രകലാ പരിഷത്ത്</strong></span></p>
<p>ക്യാമ്പിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു. ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള സെഷനുകളിലും ചിത്രകലാ പരിഷത്ത് ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ജില്ലാ ട്രഷറർ ഷിജു ഇ. എം, വൈസ് പ്രസിഡന്റ് ആർട്ടിസ്റ്റ് ശ്രീകാന്ത്, രക്ഷാധികാരി ഫ്രസ്കോ മുരളി, ആർട്ടിസ്റ്റ് മനോജ് മൂന്നാർ, രാജേഷ് അഗസ്റ്റിൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്ത് സംസാരിക്കും.</p>
<p>കാന്തല്ലൂരിലെ ആപ്പിൾ തോട്ടങ്ങളും പച്ചക്കറിപ്പാടങ്ങളും മഞ്ഞിൽ മുങ്ങിനിൽക്കുന്ന ഈ നാളുകളിൽ, ക്യാൻവാസിൽ വീഴുന്ന ഓരോ വർണ്ണപ്പൊട്ടും പുതിയൊരു ദൃശ്യവിരുന്നായി മാറുമെന്ന പ്രതീക്ഷയിലാണ് കലാസ്വാദകർ.</p>]]> </content:encoded>
</item>

<item>
<title>എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് തുടക്കം; വൈകിട്ട് പ്രകടനവും പൊതുസമ്മേളനവും</title>
<link>https://thekeralajournal.com/2640</link>
<guid>https://thekeralajournal.com/2640</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a156916699.jpg" length="142131" type="image/jpeg"/>
<pubDate>Thu, 11 Jun 2026 07:25:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് ഇന്ന് കോട്ടയത്ത് ആവേശകരമായ തുടക്കമാകും. സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രകടനവും പൊതുസമ്മേളനവും ഇന്നാണ് നടക്കുക.</p>
<p>​രാവിലെ 8.35-ന് പതാക ഉയർത്തലോടെയാണ് സമ്മേളന നടപടികൾ ആരംഭിക്കുന്നത്. തുടർന്ന് വൈകിട്ട് 3.30-ന് കളക്ടറേറ്റ് പരിസരത്തുനിന്ന് തിരുനക്കര മൈതാനത്തേക്ക് ജീവനക്കാരുടെ വൻ പ്രകടനം നടക്കും. തുടർന്ന് 4.30-ന് തിരുനക്കര മൈതാനത്ത് വെച്ച് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.</p>
<p>​പതാക ജാഥയ്ക്ക് ആവേശോജ്ജ്വല സ്വീകരണം</p>
<p>തിരുനക്കര മൈതാനത്ത് ഉയർത്താനുള്ള പതാക വഹിച്ചുകൊണ്ടുള്ള ജാഥയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്. സത്യാഗ്രഹ സ്മാരക ഹാളിന് സമീപം വെച്ച് കെ.ജെ. തോമസ് ജാഥ ഉദ്ഘാടനം ചെയ്തു. തുടർന്ന് ജാഥാ ക്യാപ്റ്റൻ ടി.എം. ഹാജറയിൽ നിന്ന് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.എ. അജിത് കുമാർ പതാക ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ വി.എൻ. വാസൻ സമ്മേളന നഗരിയിൽ പതാക ഉയർത്തി.</p>]]> </content:encoded>
</item>

<item>
<title>‘ദൃശ്യം 3’ അണിയറ പ്രവർത്തകർക്കെതിരെ പരാതി; വാഹന നമ്പർ ദുരുപയോഗം ചെയ്തെന്ന് ആരോപണം</title>
<link>https://thekeralajournal.com/2639</link>
<guid>https://thekeralajournal.com/2639</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a0dab284c2.jpg" length="62798" type="image/jpeg"/>
<pubDate>Thu, 11 Jun 2026 06:51:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ‘ദൃശ്യം 3’ സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വാഹന രജിസ്ട്രേഷൻ നമ്പർ ദുരുപയോഗം ചെയ്തെന്നാരോപിച്ച് പോലീസിൽ പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശിയായ ആർ.ഡി. രാജീവാണ് മൂന്നാർ ഡി.വൈ.എസ്.പിക്ക് പരാതി നൽകിയത്.</p>
<p>തന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര സ്‌കോർപിയോ വാഹനത്തിന്റെ KL 69 D 2772 എന്ന രജിസ്ട്രേഷൻ നമ്പർ, തന്റെ അറിവോ സമ്മതമോ കൂടാതെ ചിത്രത്തിലെ നായക കഥാപാത്രമായ ജോർജുകുട്ടി ഉപയോഗിക്കുന്ന എംജി ഹെക്ടർ കാറിൽ പ്രദർശിപ്പിച്ചതായാണ് പരാതിയിൽ പറയുന്നത്.</p>
<p>ചിത്രത്തിന്റെ നിർമ്മാതാവായ Antony Perumbavoor, സംവിധായകൻ Jeethu Joseph, നടൻ Mohanlal എന്നിവരെ എതിർകക്ഷികളാക്കിയാണ് രാജീവ് നിയമനടപടിക്ക് ഒരുങ്ങുന്നത്.</p>
<p>തന്റെ വാഹന നമ്പർ അനുമതിയില്ലാതെ ഉപയോഗിച്ചതിലൂടെ ഭാവിയിൽ നിയമപരവും പ്രായോഗികവുമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാമെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടി. അതിനാൽ ഈ നമ്പർ ഉൾപ്പെട്ട ദൃശ്യങ്ങൾ സിനിമയിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പേവിഷബാധ സ്ഥിരീകരിച്ച തെരുവുനായ കടിച്ച സംഭവം; വ്യാപക വാക്സിനേഷൻ നടപടികൾക്ക് ഒരുങ്ങി പീരുമേട് പഞ്ചായത്ത്</title>
<link>https://thekeralajournal.com/2638</link>
<guid>https://thekeralajournal.com/2638</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a0ce61a18f.jpg" length="54755" type="image/jpeg"/>
<pubDate>Thu, 11 Jun 2026 06:48:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: പാമ്പനാർ, കല്ലാർ, റാണിക്കോവിൽ തുടങ്ങിയ പ്രദേശങ്ങളിൽ 19 പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി പീരുമേട് പഞ്ചായത്ത്. പഞ്ചായത്ത് വിളിച്ചുചേർത്ത അവലോകന യോഗത്തിലാണ് വളർത്തുമൃഗങ്ങൾ ഉൾപ്പെടെ ബാധിത പ്രദേശങ്ങളിലെ എല്ലാ മൃഗങ്ങൾക്കും വാക്സിൻ നൽകാൻ തീരുമാനമായത്.</p>
<p>തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റ 19 പേരും പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് പഞ്ചായത്തിന്റെയും നാട്ടുകാരുടെയും സംയുക്ത ശ്രമഫലമായി നായയെ പിടികൂടുകയും നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു.</p>
<p>നായ കടിയേറ്റ എല്ലാവർക്കും ഇതിനോടകം രണ്ട് ഡോസ് വീതം പ്രതിരോധ വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു. കൂടാതെ, ഇതേ നായ മറ്റ് തെരുവുനായകളെയും കന്നുകാലികളടക്കമുള്ള മൃഗങ്ങളെയും ആക്രമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അവയെ കണ്ടെത്തി വാക്സിനേഷൻ നൽകാനുള്ള നടപടികൾ ആരംഭിച്ചു.</p>
<p>പഞ്ചായത്തിലെ എല്ലാ വാർഡുകളിലുമുള്ള വളർത്തുനായകൾ ഉൾപ്പെടെയുള്ള മൃഗങ്ങളെ വാക്സിനേഷന് വിധേയമാക്കാനും യോഗം തീരുമാനിച്ചു. വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, പീരുമേട് മൃഗാശുപത്രി അധികൃതർ, താലൂക്ക് ആശുപത്രി അധികൃതർ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴയും കാറ്റും; വണ്ണപ്പുറത്ത് വീട് തകർന്നു</title>
<link>https://thekeralajournal.com/2637</link>
<guid>https://thekeralajournal.com/2637</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a0c3571360.jpg" length="92591" type="image/jpeg"/>
<pubDate>Thu, 11 Jun 2026 06:45:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം: ശക്തമായ മഴയിലും കാറ്റിലും വണ്ണപ്പുറം ഒറകണ്ണിയിൽ ചേന്നാട്ട് ജോർജ്ജിന്റെ വീട് തകർന്നു വീണു. വീട്ടിലുണ്ടായിരുന്നവർ സമയോചിതമായി പുറത്തേക്ക് ഓടിമാറിയതിനാൽ വലിയ അപകടം ഒഴിവായി.</p>
<p>വാർഡ് മെമ്പർ ഒ.വി. കണ്ണന്റെ നേതൃത്വത്തിൽ കുടുംബത്തെ സുരക്ഷിതമായി മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു. ദുരിതമനുഭവിക്കുന്ന കുടുംബത്തിന് അധികൃതരുടെ ഭാഗത്ത് നിന്ന് അടിയന്തര നഷ്ടപരിഹാരം അനുവദിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.</p>
<p>അതേസമയം, പ്രദേശത്ത് നിരവധി വൻമരങ്ങൾ ഇപ്പോഴും അപകടഭീഷണിയായി നിലകൊള്ളുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. പല വീടുകൾക്കും ഈ മരങ്ങൾ ഭീഷണിയായ സാഹചര്യത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>&amp;quot;ലൂമിനസ് സ്റ്റാർസ് 2K26&amp;quot; : ഇരട്ടയാർ സെൻറ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ മെരിറ്റ് ഡേ നാളെ</title>
<link>https://thekeralajournal.com/2636</link>
<guid>https://thekeralajournal.com/2636</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a297793e1e26.jpg" length="150244" type="image/jpeg"/>
<pubDate>Wed, 10 Jun 2026 20:11:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ "ലൂമിനസ് സ്റ്റാർസ് 2K26" എന്ന പേരിൽ മെറിറ്റ് ഡേ പരിപാടി ജൂൺ 11-ന് ഉച്ചയ്ക്ക് 2 മണിക്ക് സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കും.</p>
<p>സ്കൂൾ പ്രിൻസിപ്പൽ സിബി ജോസഫ് സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. സക്കറിയാസ് കുമ്മണ്ണുപറമ്പിൽ അധ്യക്ഷത വഹിക്കും. ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ഉദ്ഘാടനം നിർവഹിക്കും.</p>
<p>ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയിൽ മെറിറ്റ് അവാർഡുകൾ വിതരണം ചെയ്ത് വിദ്യാർത്ഥികളുടെ മികവുകളെ ആദരിക്കും. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. മുഖ്യപ്രഭാഷണം നടത്തും.</p>
<p>ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയ്‌സമ്മ സണ്ണി,ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  റെജി എലിപ്പുലിക്കാട്ട്, പി.ടി.എ പ്രസിഡന്റ് സിജോ ഇലന്തൂർ, വാർഡ് മെമ്പർ ഷീബ അജയ്, അസിസ്റ്റന്റ് മാനേജർ റവ. ഫാ. സ്റ്റാൻലി ചിറമ്മേൽ, ഹെഡ്മിസ്ട്രസ്  ജിജിമോൾ മാത്യു, മുൻ പ്രിൻസിപ്പൽ ജിജി എബ്രഹാം, മുൻ ഹെഡ്മാസ്റ്റർ ജോർജ്കുട്ടി എം. വി., എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിക്കും.</p>
<p>സ്റ്റാഫ് സെക്രട്ടറി ശ്രീ. ഡിന്റോമൺ ജോസ് നന്ദി രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു</title>
<link>https://thekeralajournal.com/2633</link>
<guid>https://thekeralajournal.com/2633</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a3bb60d44.jpg" length="78793" type="image/jpeg"/>
<pubDate>Wed, 10 Jun 2026 05:07:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മെഡിക്കൽ ലബോറട്ടറി ഓണേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കട്ടപ്പനയിൽ നടന്നു. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് പി.ബി. അഭിലാഷ് അധ്യക്ഷത വഹിച്ചു.</p>
<p>പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ ഫീസ് വർധന ചെറുകിട ലാബുകളുടെ നിലനിൽപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നും, സർക്കാർ അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ബില്ലിലെ അപാകതകൾ പരിഹരിക്കണമെന്നും പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ. രജീഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പി. പ്രവീൺ ലാൽ, ട്രഷറർ സിനോജ് മാത്യു, ജോയിന്റ് സെക്രട്ടറി ഷിനി ശ്രീനിവാസ്, തൊടുപുഴ മേഖല പ്രസിഡന്റ് സഗേഷ് കുമാർ, ഉടുമ്പഞ്ചോല മേഖല സെക്രട്ടറി അജോ വർഗീസ്, കണ്ണൂർ ജില്ലാ പ്രസിഡന്റ് ഉമേഷ് കുമാർ, ഉടുമ്പഞ്ചോല മേഖല പ്രസിഡന്റ് ഷാനവാസ് ഖാൻ എന്നിവർ സംസാരിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി പി.ബി. അഭിലാഷ് (പ്രസിഡന്റ്), പി. പ്രവീൺ ലാൽ (സെക്രട്ടറി), സിനോജ് മാത്യു (ട്രഷറർ), ഷാനവാസ് ഖാൻ (വൈസ് പ്രസിഡന്റ്), ഷിനി ശ്രീനിവാസ് (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച നായയെ വെടിവച്ചു കൊന്നു</title>
<link>https://thekeralajournal.com/2632</link>
<guid>https://thekeralajournal.com/2632</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a31cdbc67.jpg" length="35727" type="image/jpeg"/>
<pubDate>Wed, 10 Jun 2026 05:04:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പനാറും സമീപ പ്രദേശങ്ങളും ഭീതിയിലാഴ്ത്തി 14 പേരെ കടിച്ച അക്രമകാരിയായ നായയെ പീരുമേട് പഞ്ചായത്ത് പ്രത്യേക ഷൂട്ടറുടെ സഹായത്തോടെ വെടിവച്ച് കൊന്നു. ഇന്നലെ പുലർച്ചെ അഞ്ചുമണിയോടെയാണ് നായയെ വെടിവെച്ചത്.</p>
<p>കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി പാമ്പനാർ, റാണിക്കോവിൽ, കല്ലാർ തുടങ്ങിയ പ്രദേശങ്ങളിൽ ഭീതി പരത്തിയ നായ ഏകദേശം 12 കിലോമീറ്റർ ചുറ്റളവിൽ സഞ്ചരിച്ച ശേഷമാണ് കല്ലാറിലെ പുതുവലിൽ ഒരു വീടിന് സമീപത്തുനിന്ന് കണ്ടെത്തിയത്.</p>
<p>പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, വൈസ് പ്രസിഡന്റ് മനോജ് രാജൻ, പഞ്ചായത്ത് അംഗങ്ങളായ പവിത്ര, നെഷിദ് സുലൈമാൻ, ബിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് നായയെ പിടികൂടാനായത്.</p>
<p>അക്രമകാരിയായ നായ നാട്ടുകാരെ കൂടാതെ നിരവധി വളർത്തുനായ്ക്കളെയും തെരുവ് നായ്ക്കളെയും കടിച്ചിരുന്നു. തിരുവല്ലയിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.</p>
<p>അതേസമയം, പാമ്പനാർ, കല്ലാർ, പീരുമേട്, പഴയ പാമ്പനാർ, റാണിക്കോവിൽ, കരടിക്കുഴി, അമ്പത്തിയഞ്ചാം മൈൽ തുടങ്ങിയ പ്രദേശങ്ങളിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. സ്കൂൾ കുട്ടികൾക്കും കാൽനട യാത്രക്കാർക്കും റോഡിലിറങ്ങാൻ പോലും ഭയമാണെന്നും മറ്റ് നായ്ക്കൾക്കും പേവിഷബാധ ഉണ്ടായിട്ടുണ്ടോയെന്ന ആശങ്ക നിലനിൽക്കുന്നതായും പ്രദേശവാസികൾ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/2631</link>
<guid>https://thekeralajournal.com/2631</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a19ef3dfe.jpg" length="99170" type="image/jpeg"/>
<pubDate>Wed, 10 Jun 2026 04:58:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെ.ജി.എം.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഴത്തോപ്പ് ഗവ. എൽ.പി സ്കൂളിലെയും മരിയാപുരം സെന്റ് മേരീസ് എൽ.പി സ്കൂളിലെയും വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു.</p>
<p>ജില്ലാ പ്രസിഡന്റ് ഡോ. ആൽബർട്ട് ജെ. തോട്ടുപാട്ട്, സെക്രട്ടറി ഡോ. ലിനി ആൻ ജോസ്, ട്രഷറർ ഡോ. ഹാൻസൽ ജെ. ലിൻഡ് എന്നിവരുടെ നേതൃത്വത്തിൽ ബാഗുകൾ സ്കൂൾ അധികൃതർക്ക് കൈമാറി. കഴിഞ്ഞ അധ്യയന വർഷവും കെ.ജി.എം.ഒ.എയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തിരുന്നു.</p>]]> </content:encoded>
</item>

<item>
<title>എച്ച്‌1എൻ1 : ഇടുക്കിയിൽ ഒരു മരണം</title>
<link>https://thekeralajournal.com/2630</link>
<guid>https://thekeralajournal.com/2630</guid>
<description><![CDATA[ ഇടുക്കി കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) ആണ് മരിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a28a11574459.jpg" length="93148" type="image/jpeg"/>
<pubDate>Wed, 10 Jun 2026 04:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : കൊച്ചുകരിമ്പൻ സ്വദേശി പൂങ്കുടിയിൽ മറിയാമ്മ (82) എച്ച്‌1എൻ1 പനി ബാധിച്ച് മരിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്.</p>
<p>പനി ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസം 30-ന് മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് എച്ച്‌1എൻ1 ആണെന്ന് സംശയം ഉയർന്നതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.</p>
<p>മരണത്തെ തുടർന്ന് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനി ലക്ഷണങ്ങൾ ഉള്ളവർ ചികിത്സ തേടുകയും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സമാപിച്ചു</title>
<link>https://thekeralajournal.com/2628</link>
<guid>https://thekeralajournal.com/2628</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a276a12eada0.jpg" length="71054" type="image/jpeg"/>
<pubDate>Tue, 09 Jun 2026 06:49:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മെഗാ ജോബ് ഫെയർ സമാപിച്ചു. സമാപന സമ്മേളനം കോളേജ് മാനേജർ ഫാ. ജോസ് കടുവനാൽ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>ഐ.ടി, ഹെൽത്ത്‌കെയർ, ബി.പി.ഒ, ടെക്‌നോളജി മേഖലകളിലെ 16 പ്രമുഖ കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്ത് വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 500-ലധികം വിദ്യാർത്ഥികൾ പങ്കെടുത്തു.</p>
<p>അക്സെഞ്ചർ, ടെക് മഹീന്ദ്ര, ഫസ്റ്റ് സോഴ്സ്, ടെലിപെർഫോമൻസ്, ഒമേഗ ഹെൽത്ത്‌കെയർ, ഇന്റലിപാത്ത്, സജിലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ എച്ച്.ആർ പ്രതിനിധികൾ നേരിട്ട് അഭിമുഖം നടത്തി.</p>
<p>തൊഴിലവസരങ്ങൾ ഒരുക്കുന്നതിനൊപ്പം വ്യവസായ വിദഗ്ധരുമായി സംവദിക്കാനും കരിയർ മാർഗനിർദേശം നേടാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചതായി സംഘാടകർ അറിയിച്ചു. "ടാലന്റും അവസരവും തമ്മിൽ പാലം തീർക്കുക" എന്ന ലക്ഷ്യത്തോടെയാണ് ജോബ് ഫെയർ സംഘടിപ്പിച്ചതെന്നും ഇത് വിദ്യാർത്ഥികളുടെ കരിയറിലേക്കുള്ള ആദ്യ ചുവടുവെയ്പ്പാകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ തെരുവുനായയുടെ ആക്രമണം; 10 പേർക്ക് കടിയേറ്റു</title>
<link>https://thekeralajournal.com/2627</link>
<guid>https://thekeralajournal.com/2627</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a27698a350ac.jpg" length="53364" type="image/jpeg"/>
<pubDate>Tue, 09 Jun 2026 06:47:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ തെരുവുനായയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്കേറ്റു. കല്ലാർ, പാമ്പനാർ, റാണികോവിൽ, കുട്ടിക്കാനം തുടങ്ങിയ പ്രദേശങ്ങളിലായി നടന്ന ആക്രമണത്തിൽ പരിക്കേറ്റവർ പീരുമേട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.</p>
<p>റോഡ് മുറിച്ചുകടക്കുന്നവരെയടക്കം പിന്തുടർന്ന് കടിക്കുന്ന നായയുടെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കല്ലാർ സ്വദേശികളായ സുമ, മുരളി, ബാബു, സിറാജുദ്ദീൻ, റാണികോവിൽ സ്വദേശികളായ സന്തോഷ്, ഉമ, കുട്ടിക്കാനം സ്വദേശി രഞ്ചൻ, ചിദംബരം ജോൺ, പാമ്പനാർ സ്വദേശികളായ ഷണ്മുഖം, സുന്ദർ ഗോപാൽ എന്നിവർക്കാണ് കടിയേറ്റത്.</p>
<p><strong>ആശുപത്രി ജീവനക്കാരനെയും കടിച്ചു</strong></p>
<p>നായയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പീരുമേട് താലൂക്ക് ആശുപത്രി ജീവനക്കാരൻ വിനോദിനെയും നായ കടിച്ചു. കല്ലാർ പ്രദേശത്ത് നായ ചത്തുകിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ്, വൈസ് പ്രസിഡന്റ് മനോജ് കെ. രാജൻ, വിനോദ് എന്നിവർ ചേർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് തേയിലത്തോട്ടത്തിൽ ഒളിച്ചിരുന്ന നായ ആക്രമിച്ചത്.</p>
<p>ആക്രമണകാരിയായ നായയെ വെടിവെച്ച് കൊല്ലുന്നതിനുള്ള അനുമതി പഞ്ചായത്ത് അധികൃതർ നേടിയിട്ടുണ്ടെന്നും ലൈസൻസുള്ള ഷൂട്ടറെ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. നായയ്ക്ക് പേവിഷബാധയുണ്ടോയെന്ന് പരിശോധിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.</p>
<p>ഞായറാഴ്ചയും നാല് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. അതിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അന്നത്തെ ആക്രമണത്തിനും ഇന്നലത്തെ സംഭവത്തിനും പിന്നിൽ ഒരേ നായയാണോയെന്ന കാര്യവും അന്വേഷിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>അപകടം പതിയിരിക്കുന്ന കട്ടപ്പന–പുളിയൻമല റോഡ്</title>
<link>https://thekeralajournal.com/2618</link>
<guid>https://thekeralajournal.com/2618</guid>
<description><![CDATA[ നിലംപൊത്താറായ മരങ്ങളും കാഴ്ചമറക്കുന്ന പൊന്തക്കാടുകളും; അടിയന്തര നടപടിയില്ലെങ്കിൽ വൻ ദുരന്തസാധ്യത ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a265037521e9.jpg" length="122661" type="image/jpeg"/>
<pubDate>Mon, 08 Jun 2026 10:45:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജില്ലയിലെ പ്രധാന ഗതാഗത പാതകളിലൊന്നായ കട്ടപ്പന–പുളിയൻമല റോഡിൽ അപകടഭീഷണി വർധിക്കുകയാണ്. റോഡരികിൽ നിലംപൊത്താറായ നിലയിൽ നിൽക്കുന്ന വൻമരങ്ങളും കാഴ്ച മറയ്ക്കുന്ന പൊന്തക്കാടുകളും യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയിരിക്കുകയാണ്. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ഏത് നിമിഷവും വലിയ ദുരന്തം സംഭവിക്കാമെന്ന ആശങ്കയിലാണ് പ്രദേശവാസികളും വാഹനയാത്രികരും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a264f7a198c9.jpg" alt=""></p>
<p>ഇന്നലെ റോഡിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു വാഹനത്തിന് മുകളിലേക്ക് വൻമരം ഒടിഞ്ഞുവീണ സംഭവം ഭീതി വർധിപ്പിച്ചിട്ടുണ്ട്. ഭാഗ്യവശാൽ വലിയ ജീവഹാനി ഒഴിവായെങ്കിലും അപകടസാധ്യത എത്രത്തോളം ഗുരുതരമാണെന്നതിന് ഈ സംഭവം തെളിവായി മാറി. ഏതാനും ദിവസങ്ങൾക്ക് മുമ്പും മരച്ചില്ലകൾ ഒടിഞ്ഞുവീണ് അപകടം തലനാരിഴയ്ക്ക് ഒഴിവായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a264f9ac5862.jpg" alt=""></p>
<p>റോഡിന്റെ പല ഭാഗങ്ങളിലും വർഷങ്ങളായി പരിപാലനമില്ലാതെ നിൽക്കുന്ന വലിയ മരങ്ങൾ അപകടാവസ്ഥയിലാണ്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ ഇവ റോഡിലേക്ക് പതിക്കാനുള്ള സാധ്യത കൂടുതലാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ, റോഡരികിൽ വളർന്നുകിടക്കുന്ന പൊന്തക്കാടുകൾ വളവുകളിലെ കാഴ്ച മറയ്ക്കുന്നതും വാഹനങ്ങൾ തമ്മിൽ നേർക്കുനേർ വരുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതുമാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a2598e680fb7.jpg" alt=""></p>
<p>മഴക്കാലമായതോടെ പ്രദേശത്ത് അനുഭവപ്പെടുന്ന കനത്ത കോടമഞ്ഞും അപകടസാധ്യത ഇരട്ടിയാക്കുന്നുണ്ട്. കാഴ്ചപരിധി കുറയുന്നതിനാൽ വാഹനമോടിക്കുന്നവർ ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ഇതിനിടെ കാഴ്ച മറയ്ക്കുന്ന മരച്ചില്ലകളും കുറ്റിച്ചെടികളും യാത്രയെ കൂടുതൽ അപകടകരമാക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a264fc52aee0.jpg" alt=""></p>
<p>ഒരു വലിയ ദുരന്തം സംഭവിച്ചശേഷം മാത്രം നടപടി സ്വീകരിക്കുന്ന സമീപനം ഒഴിവാക്കി, ബന്ധപ്പെട്ട വകുപ്പുകൾ സംയുക്തമായി ഇടപെട്ട് കട്ടപ്പന–പുളിയൻമല റോഡിലെ അപകടഭീഷണി എത്രയും വേഗം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം</p>]]> </content:encoded>
</item>

<item>
<title>പ്ലസ് വൺ സ്പോർട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു</title>
<link>https://thekeralajournal.com/2622</link>
<guid>https://thekeralajournal.com/2622</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a26134326fbd.jpg" length="61070" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:26:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: 2026–27 അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിനായുള്ള രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ആരംഭിച്ചു.</p>
<p>സ്പോർട്സ് ക്വാട്ടയിലൂടെ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ആദ്യം ഹയർ സെക്കൻഡറി ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമർപ്പിക്കണം. തുടർന്ന് മാത്രം www.sports.hscap.kerala.gov.in⁠� വെബ്സൈറ്റിൽ സ്പോർട്സ് ക്വാട്ടയ്ക്കുള്ള സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യാവുന്നതാണ്.</p>
<p>ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന രജിസ്ട്രേഷൻ പകർപ്പ്, സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകൾ, അവയുടെ പകർപ്പുകൾ എന്നിവയുമായി ജൂൺ 10 മുതൽ 17 വരെ പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം.</p>
<p>സ്പോർട്സ് മികവ് രജിസ്ട്രേഷനും വെരിഫിക്കേഷനും നടത്തുന്നതിനുള്ള അവസാന തീയതി ജൂൺ 17 വൈകിട്ട് 5 മണി വരെയാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 📞 9895112027</p>
<p>📞 8281797370</p>
<p>📞 9747093334</p>
<p>☎️ 04862 232499</p>
<p>സ്പോർട്സ് ക്വാട്ട പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർത്ഥികൾ അവസാന തീയതി കാത്തിരിക്കാതെ രജിസ്ട്രേഷനും വെരിഫിക്കേഷനും പൂർത്തിയാക്കണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പുളിയന്മല കമ്പനിപ്പടിയിൽ അപകട പരമ്പര;ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിൽ മരച്ചില്ല വീണു</title>
<link>https://thekeralajournal.com/2621</link>
<guid>https://thekeralajournal.com/2621</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2612369c558.jpg" length="118960" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:22:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല: പുളിയന്മല കമ്പനിപ്പടിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞുവീണ് അപകടം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടെങ്കിലും വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചു.</p>
<p>അപകടത്തിന് പിന്നാലെ റോഡിലേക്ക് പതിച്ച മരച്ചില്ല വൈദ്യുതി ലൈനിലും നാശനഷ്ടം വരുത്തി. ഇതോടെ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ ഇതുവഴി കടന്നുപോയ ഒരു ടൂറിസ്റ്റ് വാഹനം ഉടക്കുകയായിരുന്നു. ഇതിന്റെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്ക് പതിക്കുകയും ചെയ്തു.</p>
<p>സജീ ഭവനിൽ യദുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള വ്യാപാരസ്ഥാപനത്തിന്റെ മുകളിലേക്കാണ് വൈദ്യുതി പോസ്റ്റ് വീണത്. അപകടത്തിൽ സ്ഥാപനത്തിന്റെ മേൽക്കൂരയിലെ ഷീറ്റുകളും സീലിംഗും തകർന്നു. വ്യാപാരസ്ഥാപനത്തിന് ഗണ്യമായ നാശനഷ്ടമാണ് ഉണ്ടായത്.</p>
<p>സംഭവത്തെ തുടർന്ന് പാതയിൽ ഏറെ നേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. </p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി പുനഃസ്ഥാപന യജ്ഞവുമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസ്</title>
<link>https://thekeralajournal.com/2620</link>
<guid>https://thekeralajournal.com/2620</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a26119c30e27.jpg" length="141893" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:19:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പുനഃസ്ഥാപന യജ്ഞം സംഘടിപ്പിച്ചു. പ്രകൃതിസംരക്ഷണത്തിന്റെയും വനപുനരുദ്ധാരണത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ച പരിപാടിയിൽ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.</p>
<p>മുരിക്കാട്ടുകുടി ജി.ടി.എച്ച്.എസ്, ലബ്ബക്കട ജെ.പി.എം കോളേജ് എന്നിവിടങ്ങളിൽ നിന്നായി അൻപതോളം വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു. മറ്റപ്പള്ളി വനമേഖലയിൽ 100 തൈകളാണ് നട്ടുപിടിപ്പിച്ചത്. പ്രദേശത്ത് സ്വാഭാവികമായി വളരുന്ന വിവിധ ഇനം വൃക്ഷങ്ങളുടെ തൈകളാണ് നട്ടത്.</p>
<p>മുൻപ് യൂക്കാലി തോട്ടമായിരുന്ന പ്രദേശം പരിസ്ഥിതി പുനഃസ്ഥാപന പദ്ധതിയുടെ ഭാഗമായി തദ്ദേശീയ വൃക്ഷവർഗങ്ങൾ നട്ടുപിടിപ്പിച്ച് വനവൽക്കരിക്കുകയാണ് ലക്ഷ്യമിടുന്നത്. ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പ്രകൃതിദത്ത വനവ്യവസ്ഥ പുനഃസൃഷ്ടിക്കുന്നതിനും ഈ പ്രവർത്തനം സഹായകരമാകുമെന്ന് വനപാലകർ അറിയിച്ചു.</p>
<p>കാഞ്ചിയാറിൽ നടന്ന പരിപാടിക്ക് അയ്യപ്പൻകോവിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ബി. രതീഷ് നേതൃത്വം നൽകി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വിനോദ്, എസ്.എഫ്.ഒ അനിൽ കെ., ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബെനഡിറ്റ്, ആര്യ വി.എസ്., വാച്ചർ ഒമാന എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് വനസംരക്ഷണത്തിന്റെയും പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണവും നൽകി.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട് കമ്പം റോഡ് ഒരു മാസത്തേക്ക് അടച്ചു</title>
<link>https://thekeralajournal.com/2619</link>
<guid>https://thekeralajournal.com/2619</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2610de88156.jpg" length="120035" type="image/jpeg"/>
<pubDate>Mon, 08 Jun 2026 06:16:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കമ്പം: കേരള-തമിഴ്നാട് അതിർത്തി മേഖലയിലെ പ്രധാന മലയോര പാതകളിലൊന്നായ കമ്പംമെട്ട് റോഡിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് മുതൽ ഒരു മാസത്തേക്ക് പൂർണമായി നിരോധിച്ചു. റോഡിന്റെ അടിയന്തര അറ്റകുറ്റപ്പണികളും പുതിയ പാലത്തിന്റെ നിർമാണ ജോലികളും നടക്കുന്നതിനാലാണ് ഹൈവേ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>ജൂൺ 8 രാവിലെ 8 മണി മുതൽ ജൂലൈ 7 വരെയാണ് ഗതാഗത നിരോധനം നിലവിലുള്ളത്. ഇതോടെ നിത്യേന ഈ പാതയെ ആശ്രയിച്ച് യാത്ര ചെയ്യുന്ന ആയിരക്കണക്കിന് തോട്ടം തൊഴിലാളികളും പൊതുജനങ്ങളും വലിയ യാത്രാക്ലേശം നേരിടേണ്ട സാഹചര്യമാണുണ്ടായത്.</p>
<p>തമിഴ്നാട്ടിലെ തേനി ജില്ലയെ ഇടുക്കി ജില്ലയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളിലൊന്നാണ് കമ്പംമെട്ട് റോഡ്. കുമളി, ബോഡിമേട് എന്നിവയാണ് മറ്റ് പ്രധാന മലയോര പാതകൾ. കമ്പം ടൗണിൽ നിന്ന് കേരളത്തിലേക്കുള്ള ഈ റോഡ് ദീർഘനാളായി തകർച്ച നേരിട്ടിരുന്നു. 18 ഹെയർപിൻ വളവുകളുള്ള ഈ പാതയിൽ കഴിഞ്ഞ മൂന്ന് മാസമായി ഡ്രെയിനേജ് നിർമ്മാണവും സംരക്ഷണഭിത്തി നിർമാണവും പുരോഗമിക്കുകയാണ്.</p>
<p>നിലവിൽ പതിനെട്ടാം വളവിന് സമീപം വൻതോതിൽ തകർന്ന ഭാഗത്ത് പുതിയ പാലത്തിന്റെ നിർമാണം ആരംഭിക്കുന്ന സാഹചര്യത്തിലാണ് പാത പൂർണമായും അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.</p>
<p>ഗതാഗത നിയന്ത്രണത്തെ തുടർന്ന് കമ്പം ഭാഗത്തുനിന്ന് കേരളത്തിലേക്ക് പോകുന്ന വാഹനങ്ങൾ കുമളി വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. തുടർന്ന് ആവശ്യാനുസരണം കമ്പംമെട്ട് റോഡിലേക്ക് പ്രവേശിക്കാനാകും.</p>
<p>കേരളത്തിലെ നെടുങ്കണ്ടം, കട്ടപ്പന തുടങ്ങിയ ഹൈറേഞ്ച് മേഖലകളിലെ ഏലത്തോട്ടങ്ങളിലേക്ക് തമിഴ്നാട്ടിൽ നിന്ന് ദിവസേന ആയിരക്കണക്കിന് തൊഴിലാളികൾ കമ്പംമെട്ട് വഴിയാണ് എത്തുന്നത്. പുതിയ നിയന്ത്രണം നിലവിൽ വന്നതോടെ ഇവർക്ക് ഏകദേശം 40 കിലോമീറ്ററോളം അധികദൂരം സഞ്ചരിക്കേണ്ടിവരും. ഇത് യാത്രാസമയവും ദൈനംദിന വരുമാനവും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയരുന്നുണ്ട്.</p>
<p>ദിവസേന ആയിരത്തിലധികം വാഹനങ്ങൾ കടന്നുപോകുന്ന ഈ പാത ഒരു മാസത്തേക്ക് അടച്ചിടുന്നത് അതിർത്തി മേഖലയിലെ ജനജീവിതത്തെയും വ്യാപാര മേഖലയെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. തോട്ടം തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഗണിച്ച് റോഡിന്റെയും പാലത്തിന്റെയും നിർമാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് തൊഴിലാളികളും തോട്ടം ഉടമകളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലത്തിന് തൊട്ടുമുമ്പ് കട്ടപ്പന വെള്ളയാംകുടി റോഡരുകിൽ വൻ മണ്ണെടുപ്പ്; ഉരുൾപൊട്ടൽ ഭീഷണി..</title>
<link>https://thekeralajournal.com/2617</link>
<guid>https://thekeralajournal.com/2617</guid>
<description><![CDATA[ മണ്ണെടുക്കുന്നത് മുൻപ് ഉരുൾപൊട്ടിയ സ്ഥലത്തിന് സമീപത്ത്.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a25895977045.jpg" length="168287" type="image/jpeg"/>
<pubDate>Sun, 07 Jun 2026 20:38:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന–വെള്ളയാംകുടി റോഡിൽ പെപ്പർ മിന്റ് റെസ്റ്റോറന്റിന് മുൻവശത്തായി നടക്കുന്ന വ്യാപകമായ മണ്ണെടുപ്പ് പ്രദേശവാസികളിലും യാത്രക്കാരിലും ആശങ്ക പരത്തുന്നു. കെട്ടിട നിർമ്മാണത്തിനായാണ് മണ്ണ് നീക്കം ചെയ്യുന്നതെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ മഴക്കാലം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മലയുടെ അടിവാരം വ്യാപകമായി ഇളക്കുന്നത് ഭാവിയിൽ വലിയ ദുരന്തത്തിന് വഴിവെക്കുമോയെന്ന ആശങ്കയാണ് ഉയരുന്നത്.</p>
<p>പ്രത്യേകിച്ച് 2018-ലെ മഹാപ്രളയകാലത്ത് ഇതേ പ്രദേശത്തിന് സമീപമുണ്ടായ ഉരുൾപൊട്ടലിൽ ഇരുനില കെട്ടിടം പൂർണമായും തകർന്ന സംഭവം നാട്ടുകാർ ഇന്നും മറന്നിട്ടില്ല. അന്ന് ആളപായം സംഭവിക്കാതിരുന്നത് ഭാഗ്യം കൊണ്ടുമാത്രമാണെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p>ഭൂമിശാസ്ത്രപരമായി കട്ടപ്പനയിലെ കല്ലുകുന്ന് മേഖല അതീവ സെൻസിറ്റീവ് മേഖലയായാണ് കണക്കാക്കപ്പെടുന്നത്. പാറയുടെ മുകളിലായി മണ്ണ് അടിഞ്ഞുകൂടിയിരിക്കുന്ന പ്രദേശമായതിനാൽ ശക്തമായ മഴ ലഭിക്കുമ്പോൾ മണ്ണ് പെട്ടെന്ന് ഊർന്നു പോകാനും ഉരുൾപൊട്ടൽ രൂപപ്പെടാനുമുള്ള സാധ്യത കൂടുതലാണ്. ഇത്തരമൊരു സാഹചര്യത്തിൽ മലയുടെ അടിവാര ഭാഗങ്ങൾ വ്യാപകമായി മുറിച്ചുമാറ്റുന്നതും മണ്ണ് നീക്കം ചെയ്യുന്നതും അപകടസാധ്യത വർധിപ്പിക്കുമെന്ന ആശങ്ക ശക്തമാണ്.</p>
<p>സാധാരണയായി ചരിവുള്ള പ്രദേശങ്ങളിൽ കെട്ടിട നിർമ്മാണത്തിനായി മണ്ണെടുപ്പ് നടത്തുമ്പോൾ സുരക്ഷാ ഭിത്തികൾ (Safety Walls), കോൺക്രീറ്റ് റിട്ടെയ്‌നിംഗ് വാളുകൾ, തൂണുകൾ തുടങ്ങിയ സംരക്ഷണ സംവിധാനങ്ങൾ ആദ്യം ഒരുക്കിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടത്. എന്നാൽ നിലവിൽ നടക്കുന്ന മണ്ണെടുപ്പിൽ അത്തരം സുരക്ഷാ സംവിധാനങ്ങൾ ഒന്നും ഒരുക്കിയിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം.</p>
<p>വൻതോതിൽ മണ്ണ് നീക്കം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ മഴ ലഭിച്ചാൽ സമീപ പ്രദേശങ്ങൾക്കും റോഡിലൂടെ സഞ്ചരിക്കുന്ന യാത്രക്കാർക്കും ഭീഷണിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി പരിശോധന നടത്തി ആവശ്യമായ സുരക്ഷാ നടപടികൾ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>മഴക്കാലം വാതിൽക്കൽ നിൽക്കുമ്പോൾ വികസന പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്കും തുല്യ പ്രാധാന്യം നൽകേണ്ടതുണ്ടെന്ന മുന്നറിയിപ്പാണ്  ഈ കാഴ്ചകൾ ഉയർത്തുന്നത്. സമയോചിതമായ ഇടപെടൽ ഉണ്ടായില്ലെങ്കിൽ ഭാവിയിൽ വലിയ ദുരന്തങ്ങൾക്ക് ഈ മണ്ണെടുപ്പ് കാരണമായേക്കുമെന്ന ആശങ്കയാണ് പ്രദേശവാസികൾ പങ്കുവയ്ക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം നടത്തി</title>
<link>https://thekeralajournal.com/2615</link>
<guid>https://thekeralajournal.com/2615</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c9363f903.jpg" length="89975" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:58:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ‘ഉന്നതി’ യിലെ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. അസിസ്റ്റന്റ് ഫോറസ്റ്റ് ഡെവലപ്‌മെന്റ് ഓഫീസർ (AFD) ലക്ഷ്മി ആർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ അധ്യക്ഷത വഹിച്ചു.</p>
<p>പെരിയാർ ടൈഗർ റിസർവിന്റെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം സമൂഹക്ഷേമ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. TDPCയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങൾ വിതരണം ചെയ്തത് കുട്ടികളിൽ ഏറെ സന്തോഷവും ആവേശവും സൃഷ്ടിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a24c943e7e63.jpg" alt=""></p>
<p>TDPC അംഗങ്ങളായ ജോസ്, മനു, ദീപു, സോഷ്യോളജിസ്റ്റ് അഖില, EDC സെക്രട്ടറി കൃഷ്ണവേണി എന്നിവർ ചടങ്ങിൽ പങ്കെടുത്ത് വിദ്യാർത്ഥികൾക്ക് പുതിയ അധ്യയന വർഷാശംസകൾ നേർന്നു.തുടർന്ന് കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിപാടിയുടെ സമാപനത്തിൽ ആഷ്‌ലി മോഹൻ നന്ദി രേഖപ്പെടുത്തി. </p>]]> </content:encoded>
</item>

<item>
<title>ആത്മവിശ്വാസത്തിന്റെ വിജയഗാഥ; കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമി</title>
<link>https://thekeralajournal.com/2613</link>
<guid>https://thekeralajournal.com/2613</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c6a08f837.jpg" length="81977" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:47:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഉയരക്കുറവ് ജീവിതത്തിലെ പരിമിതിയായി കാണാതെ ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ശ്രദ്ധേയ വിജയം കൈവരിച്ച എസ്‌തേർ മരിയ ടോമിക്ക് പുതിയ അംഗീകാരം. കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി എസ്‌തേർ മരിയ ടോമിയെ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് പ്രഖ്യാപിച്ചു.</p>
<p>വെള്ളയാംകുടി സെന്റ് ജെറോംസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയായ എസ്‌തേർ, എസ്.എസ്.എൽ.സി., പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഗ്രേസ് മാർക്കില്ലാതെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി അപൂർവ നേട്ടമാണ് സ്വന്തമാക്കിയത്. ജന്മനാ ക്ലാസ് എ പ്ലസ് ടൈപ്പ് ടു സിൻഡ്രോം ബാധിച്ച എസ്‌തേറിന് 80 സെന്റിമീറ്റർ ഉയരവും 10 കിലോഗ്രാം തൂക്കവുമാണുള്ളത്.</p>
<p>ശാരീരിക വെല്ലുവിളികൾക്കിടയിലും പഠനരംഗത്ത് അസാധാരണ മികവ് തെളിയിച്ച എസ്‌തേറിന്റെ നേട്ടം സമൂഹത്തിന് വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് എസ്‌തേറിന്റെ വീട്ടിലെത്തി കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ആദ്യ അംബാസഡറായി പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തു. റോയ് കെ. പൗലോസ് എം.എൽ.എയും വീട്ടിലെത്തി എസ്‌തേറിനെ അനുമോദിച്ചു.</p>
<p>ഡോക്ടറാകുക എന്ന ലക്ഷ്യത്തോടെ പഠനം തുടരുന്ന എസ്‌തേറിന് വിവിധ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ സംഘടനകളുടെ അഭിനന്ദനങ്ങളും ആദരവുകളും ലഭിച്ചുവരികയാണ്. പ്രതികൂല സാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ട് ശ്രദ്ധേയ വിജയം കൈവരിച്ച എസ്‌തേർ മരിയ ടോമിയുടെ ജീവിതയാത്ര ജില്ലയിലെ വിദ്യാർത്ഥികൾക്ക് പ്രതീക്ഷയും പ്രചോദനവും പകരുന്നതായി വിദ്യാഭ്യാസ പ്രവർത്തകർ അഭിപ്രായപ്പെട്ടു.</p>
<p>ആദരിക്കൽ ചടങ്ങിൽ കെ.പി.സി.സി ജില്ലാ സെക്രട്ടറി തോമസ് രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, കേരള കർഷക കോൺഗ്രസ് സെക്രട്ടറി ജോസ് മുത്തനാട്ട്, നഗരസഭ കൗൺസിലർ ബീന സിബി, ഡി.സി.സി സെക്രട്ടറി മനോജ് മുരളി, ഐ.എൻ.ടി.യു.സി സെക്രട്ടറി സി.എം. മത്തായി എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തുഫാൻ: കുമളിയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2612</link>
<guid>https://thekeralajournal.com/2612</guid>
<description><![CDATA[ ഇടുക്കി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ പരിസരത്ത് കഞ്ചാവ് ചെടികളും കണ്ടെത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a24c5ee1a6f6.jpg" length="130792" type="image/jpeg"/>
<pubDate>Sun, 07 Jun 2026 06:44:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് നടത്തിയ മയക്കുമരുന്ന് വിരുദ്ധ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിലായി. കഴിഞ്ഞ ദിവസം ചെറിയ അളവിൽ കഞ്ചാവ് പിടികൂടിയതിനെ തുടർന്ന് വിതരണ ശൃംഖല കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി നിരീക്ഷിച്ചുവരികയായിരുന്ന പ്രതികളെ കൊല്ലംപട്ടട മേഖലയിൽ ചെറിയ പൊതികളിലാക്കി കഞ്ചാവ് വിൽപ്പന നടത്തുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. അമരാവതി മുകളേൽ വീട്ടിൽ എബിൻ എം.ജെ., കൊല്ലംപട്ടട കുന്നത്ത് മലയിൽ വീട്ടിൽ സന്തോഷ്, അമരാവതി കുഴിക്കണ്ടം കാർത്തിക വീട്ടിൽ അർജുൻ എന്നിവരാണ് അറസ്റ്റിലായത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a24c5fce8c60.jpg" alt=""></p>
<p>ചോദ്യം ചെയ്യലിൽ പെരുമ്പാവൂരിൽ നിന്ന് വിൽപ്പനയ്ക്കായി എത്തിച്ച കഞ്ചാവ് എബിന്റെ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതികൾ വെളിപ്പെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒന്നര കിലോ കഞ്ചാവ് കണ്ടെടുത്തു.</p>
<p>അറസ്റ്റിലായ പ്രതികളെ പീരുമേട് കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ഓപ്പറേഷൻ തുഫാന്റെ ഭാഗമായി കുമളി പൊലീസ് സ്റ്റേഷനിൽ ഇതിനോടകം അഞ്ച് മയക്കുമരുന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.</p>
<p>അതേസമയം, ഇടുക്കി ജില്ലയിൽ നടത്തിയ പ്രത്യേക പരിശോധനയിൽ ഇടുക്കി എഞ്ചിനീയറിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റൽ പരിസരത്ത് നിന്ന് എട്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ഹോസ്റ്റലിന് പിന്നിലെ പ്രദേശത്തുനിന്നാണ് ചെടികൾ കണ്ടെത്തിയത്.</p>
<p>സംഭവത്തിൽ ഇടുക്കി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. നിലവിൽ ആരെയും പ്രതിചേർത്തിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും വരും ദിവസങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്യാമ്പസുകളിലും പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗ്രാം സ്റ്റേഡിയം പച്ച അണിയുന്നു; പരിസ്ഥിതി ദിനത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി</title>
<link>https://thekeralajournal.com/2604</link>
<guid>https://thekeralajournal.com/2604</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22e20c98c7e.jpg" length="126926" type="image/jpeg"/>
<pubDate>Sat, 06 Jun 2026 08:20:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്കൂൾ സ്റ്റേഡിയത്തിൽ ബഫല്ലോ ഗ്രാസ് നടീൽ നടത്തി. ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ പൊതുജനങ്ങളുടെ സഹകരണത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22e219ea570.jpg" alt=""></p>
<p>ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി ബഫല്ലോ ഗ്രാസ് നടീൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ,കായികാധ്യാപകൻ ഡൊമിനിക് , ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, ഫുട്ബോൾ ക്ലബ് ഭാരവാഹികൾ ജിൻസ് വാതല്ലൂർ,ടോമി ആനിക്കാമുണ്ടയിൽ, അരുൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a239750f1fd9.jpg" alt=""></p>
<p>പദ്ധതിയുടെ ഭാഗമായി മെസഞ്ചർ സിറ്റി സ്പോർട്സ് ക്ലബ് 10000 രൂപ സംഭാവനയായി നൽകി.സ്റ്റേഡിയം കൂടുതൽ മനോഹരവും കളിക്കാർക്ക് അനുയോജ്യവുമായ പുൽത്തകിടിയാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22e2283a15a.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>യുവതലമുറയിലൂടെ പരിസ്ഥിതി സംരക്ഷണം ശക്തിപ്പെടണം: അപ്പു ജോൺ ജോസഫ്</title>
<link>https://thekeralajournal.com/2609</link>
<guid>https://thekeralajournal.com/2609</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a23758b0c547.jpg" length="81590" type="image/jpeg"/>
<pubDate>Sat, 06 Jun 2026 06:49:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതി സംരക്ഷണം യുവതലമുറയിലൂടെ ശക്തിപ്പെടേണ്ടതുണ്ടെന്നും ദേവാലയങ്ങളെപ്പോലെ തന്നെ നമ്മുടെ പരിസ്ഥിതിയെയും പവിത്രമായി കാണണമെന്നും ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് പറഞ്ഞു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാതല പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കുണിഞ്ഞി സെന്റ് ആന്റണീസ് ഹൈസ്‌കൂൾ വേദിയായ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിച്ചു.</p>
<p>പരിസ്ഥിതി സംരക്ഷണം ഒരു സാമൂഹിക ഉത്തരവാദിത്വമാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്നതിലൂടെ മാത്രമേ ഭാവി തലമുറകൾക്ക് സുരക്ഷിതമായ ജീവിതസാഹചര്യങ്ങൾ ഉറപ്പാക്കാനാകൂ എന്നും അപ്പു ജോൺ ജോസഫ് പറഞ്ഞു.</p>
<p>ചടങ്ങിൽ മുഹമ്മദ് അൻഷാദ്, ടി.സി. ജോബ്, ജോസുകുട്ടി ജോസ്, അശ്വതി വിജയൻ, പി. പ്രിയദർശിനി, ഫാ. സെബാസ്റ്റ്യൻ പന്നാരക്കുന്നേൽ, ഫാ. ജിസ് മാത്യു, ബിബിത അനൂപ്, മാർട്ടിൻ ജോസഫ്, റെനീഷ് മാത്യു, ടി.ജി. ആര്യാംബ, ബിജി എം. ചെമ്പരത്തി, അനഹ കൃഷ്ണൻ എന്നിവർ സംസാരിച്ചു.</p>
<p>പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ സ്കൂളുകളിലേക്കും വൃക്ഷത്തൈകൾ വിതരണം ചെയ്തു. വിദ്യാർത്ഥികളിൽ പരിസ്ഥിതി ബോധം വളർത്തുന്നതിനായി പ്രത്യേക ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർഷകരുടെ ഐക്യമാണ് ഇൻഫാമിന്റെ ശക്തി: മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2608</link>
<guid>https://thekeralajournal.com/2608</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2374be5d875.jpg" length="102232" type="image/jpeg"/>
<pubDate>Sat, 06 Jun 2026 06:45:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരളത്തിലെ ശ്രദ്ധേയമായ കർഷക പ്രസ്ഥാനമായി ഇൻഫാം വളർന്നതിന്റെ പ്രധാന കാരണം കർഷകരുടെ ഐക്യമാണെന്ന് ഇടുക്കി രൂപതാധ്യക്ഷനും ഇൻഫാം കാർഷികജില്ല രക്ഷാധികാരിയുമായ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഇൻഫാമിന്റെ ഒരു മാസം നീണ്ടുനിന്ന പരിസ്ഥിതി ദിനാഘോഷങ്ങളുടെ സമാപനവും വിത്തുകൊട്ട വിതരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കർഷകരുടെ പ്രശ്നങ്ങളിലും അവകാശ പോരാട്ടങ്ങളിലും ഇൻഫാം എന്നും ഒപ്പമുണ്ടാകുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ രക്ഷാധികാരി മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ധീരരായ കർഷകർ ഒരുമിച്ച് നിന്നാൽ സർക്കാർ നയങ്ങളെ സ്വാധീനിക്കാനും കർഷക അനുകൂല തീരുമാനങ്ങൾ കൈക്കൊള്ളാൻ ഭരണകൂടത്തെ പ്രേരിപ്പിക്കാനും കഴിയുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇൻഫാമിന്റെ 100 ഔട്ട്‌ലെറ്റുകൾ ആരംഭിക്കുമെന്നും ഇതിലൂടെ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് വിപണി ഉറപ്പാക്കി കൂടുതൽ പ്രയോജനം ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>ഇൻഫാം കർഷകരെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുന്ന ശക്തമായ പ്രസ്ഥാനമാണെന്ന് ഇൻഫാമിന്റെ പഞ്ചവത്സര പദ്ധതിയുടെ ഭാഗമായ ‘ഫലഗ്രാമം’ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു. കർഷകരുടെ ആവശ്യങ്ങളും പ്രശ്നങ്ങളും ബന്ധപ്പെട്ട ഭരണകർത്താക്കളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ഇൻഫാം നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ചടങ്ങിൽ ഫാ. ജോസഫ് കാവനാടി, ഫാ. ജോർജ് പൊട്ടയ്ക്കൽ, മാത്യു മാമ്പറമ്പിൽ, ജോസ് ഇടപ്പാട്ട്, തോമസ് തുപ്പലഞ്ഞിയിൽ എന്നിവർ പ്രസംഗിച്ചു.</p>
<p>യോഗത്തിൽ അടുക്കളത്തോട്ട നിർമാണത്തിനായി ഇൻഫാം ആവിഷ്‌കരിച്ച ‘വിത്തുകൊട്ട’ പദ്ധതി പ്രകാരം കാഞ്ഞിരപ്പള്ളി, ഇടുക്കി, ആലപ്പുഴ, ചങ്ങനാശേരി, തിരുവല്ല, കോതമംഗലം, മാവേലിക്കര, പാലാ, പാറശാല, പുനലൂർ, താമരശേരി, തലശ്ശേരി, കണ്ണൂർ കാർഷികജില്ലകൾക്ക് വിത്തുകൊട്ടകൾ വിതരണം ചെയ്തു. ഈ പദ്ധതി കുടുംബങ്ങളിൽ ജൈവകൃഷിയും ഭക്ഷ്യസ്വയംപര്യാപ്തതയും പ്രോത്സാഹിപ്പിക്കുന്നതിന് സഹായകമാകുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി സംരക്ഷണം എല്ലാവരുടെയും ഉത്തരവാദിത്വം: ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/2607</link>
<guid>https://thekeralajournal.com/2607</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2373fbb43c2.jpg" length="109426" type="image/jpeg"/>
<pubDate>Sat, 06 Jun 2026 06:42:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു. ജില്ലാ ഭരണകൂടം, ശുചിത്വ മിഷൻ, ഹരിതകേരളം മിഷൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കലക്ടറേറ്റിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിനാചരണവും തീവ്രശുചീകരണ യജ്ഞവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ എല്ലാവരും നിത്യജീവിതത്തിന്റെ ഭാഗമാക്കണമെന്നും പരിസ്ഥിതി ദിനത്തിന്റെ സന്ദേശം ഒരു ദിവസത്തിൽ ഒതുങ്ങാതെ വർഷം മുഴുവൻ നിലനിൽക്കണമെന്നും കളക്ടർ പറഞ്ഞു. ജീവജാലങ്ങളുടെയും പ്രകൃതിയുടെയും സംരക്ഷണം മനുഷ്യവംശത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും ഇടുക്കി പോലുള്ള പരിസ്ഥിതി പ്രാധാന്യമുള്ള ജില്ലകളിൽ പ്രകൃതി സംരക്ഷണത്തിന് കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കാലാവസ്ഥാ വ്യതിയാനം പോലുള്ള വെല്ലുവിളികളെ അതിജീവിക്കാൻ പ്രകൃതിയെ സംരക്ഷിക്കുകയും മണ്ണും ജലവും വായുവും കാത്തുസൂക്ഷിച്ചുകൊണ്ടുള്ള വികസന മാതൃകകൾ സ്വീകരിക്കണമെന്നും കളക്ടർ അഭിപ്രായപ്പെട്ടു.</p>
<p>ജില്ലാ പോലീസ് മേധാവി കെ. എം. സാബു മാത്യു മുഖ്യപ്രഭാഷണം നടത്തി. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, ഗ്രാമപഞ്ചായത്തംഗം ടിന്റു സുഭാഷ്, ഡെപ്യൂട്ടി കളക്ടർ സജിത്ത് കരുണ്‍, ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ., കലക്ടറേറ്റ് ശിരസ്തദാർ സി.കെ. സജീവ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കൽ, പരിസര ശുചീകരണം, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവയും സംഘടിപ്പിച്ചു. എൻ.എസ്.എസ് വോളണ്ടിയർമാർ, ഹരിതകർമസേനാംഗങ്ങൾ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കമ്പം – കമ്പംമേട് റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/2606</link>
<guid>https://thekeralajournal.com/2606</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22fa6b81587.jpg" length="82228" type="image/jpeg"/>
<pubDate>Fri, 05 Jun 2026 22:03:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കമ്പം: അഴുക്കുചാലുകളുടെയും ഡ്രെയിനേജ് സംവിധാനങ്ങളുടെയും നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കമ്പം – കമ്പംമേട് സംസ്ഥാനപാത (SH-283) യിലെ ചില ഭാഗങ്ങളിൽ 2026 ജൂൺ 8 മുതൽ ജൂലൈ 7 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.</p>
<p>തേനി ജില്ലയിലെ ഉത്തംപാളയം താലൂക്കിൽ കി.മീ. 9/0 മുതൽ 12/8 വരെയും, കി.മീ. 12/4 ഭാഗത്തും കൽവെർട്ടിന്റെയും ഡ്രെയിനേജിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് പൊതുജന സുരക്ഷ കണക്കിലെടുത്ത് വാഹന ഗതാഗതം വഴിതിരിച്ചുവിടുന്നത്.</p>
<p>➡️ <strong>കമ്പത്ത് നിന്ന് കമ്പംമേട്ടിലേക്ക്</strong></p>
<p>കമ്പം – കമ്പംമേട് റോഡ് ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളും ഗൂഡല്ലൂർ – കുമളി – ചക്കുപള്ളം ബൈപ്പാസ് – രാജാക്കണ്ടം വഴിയാണ് കമ്പംമേട്ടിലേക്ക് പോകേണ്ടത്.</p>
<p>➡️ <strong>കമ്പംമേട്ടിൽ നിന്ന് കമ്പത്തേക്ക്</strong></p>
<p>കമ്പംമേട് ഭാഗത്തുനിന്നുള്ള വാഹനങ്ങൾ രാജാക്കണ്ടം – പുറ്റടി – അണക്കര – ചക്കുപള്ളം – കുമളി – ഗൂഡല്ലൂർ വഴി കമ്പത്തേക്ക് യാത്ര ചെയ്യണം.</p>
<p>നിർമാണ പ്രവർത്തനങ്ങൾ സുഗമമായി പൂർത്തിയാക്കുന്നതിനും പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനുമായി വാഹന ഉടമകളും യാത്രക്കാരും നിർദേശിച്ച ബദൽപാത ഉപയോഗിച്ച് സഹകരിക്കണമെന്ന് തേനി ജില്ലാ കളക്ടർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ നടന്ന പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2605</link>
<guid>https://thekeralajournal.com/2605</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22f3bec5ecf.jpg" length="128250" type="image/jpeg"/>
<pubDate>Fri, 05 Jun 2026 21:35:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കട്ടപ്പന ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ വിവിധ പരിപാടികളോടെ ദിനാചരണം സംഘടിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതി ദിന സന്ദേശമായ "പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ഭാവിക്കായി, പുതിയ കാലാവസ്ഥക്കായി" എന്ന ആശയത്തെ ആസ്പദമാക്കിയാണ് പരിപാടികൾ നടന്നത്.</p>
<p>പരിപാടികളുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്ന റീൽസ് അവതരണവും ടാബ്ലോയും ശ്രദ്ധേയമായി. വിദ്യാർത്ഥികളുടെ വിവിധ കലാപ്രകടനങ്ങൾ പരിപാടിക്ക് മാറ്റുകൂട്ടി. കുട്ടികൾ അവതരിപ്പിച്ച ആക്ഷൻ സോങ്ങും പരിസ്ഥിതി സംരക്ഷണ സന്ദേശം ഉൾക്കൊള്ളുന്ന നാടകവും കാണികളുടെ പ്രശംസ നേടി.</p>
<p>പ്രകൃതിയെയും കാലാവസ്ഥയെയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ വളർത്തുന്നതിനും പരിസ്ഥിതി ബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടികൾ സഹായകമായി. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.</p>
<p>സ്കൂൾ പ്രിൻസിപ്പൽ ഫാ. വർഗീസ് എടത്തിച്ചിറ എസ്.ഡി.ബി അധ്യക്ഷത വഹിച്ചു. വിവിധ അധ്യാപകരും വിദ്യാർത്ഥി പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം; സാഫിന്റെ വ്യത്യസ്ത സമരം</title>
<link>https://thekeralajournal.com/2603</link>
<guid>https://thekeralajournal.com/2603</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22d91e732ad.jpg" length="117770" type="image/jpeg"/>
<pubDate>Fri, 05 Jun 2026 19:41:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഞ്ഞിക്കുഴി: ലോക പരിസ്ഥിതി ദിനത്തിൽ ലോകമെമ്പാടും വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് പരിസ്ഥിതി സംരക്ഷണ സന്ദേശം ഉയർത്തുമ്പോൾ, ഇടുക്കി സോഷ്യൽ അവയർനസ് ആൻഡ് ആക്ഷൻ ഫോറത്തിന്റെ (സാഫ്) നേതൃത്വത്തിൽ മരം മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>പരിസ്ഥിതി സംരക്ഷണത്തിന്റെ പേരിൽ ഹൈറേഞ്ച് മേഖല വനവൽക്കരിക്കാനുള്ള കപട പരിസ്ഥിതിവാദികളുടെയും വനം വകുപ്പിന്റെയും നീക്കങ്ങൾക്കെതിരെയാണ് ഈ പ്രതിഷേധമെന്ന് സാഫ് പ്രവർത്തകർ ആരോപിച്ചു.</p>
<p>ഹൈറേഞ്ചിൽ കർഷകർ സ്വന്തം ഭൂമിയിൽ നട്ടുവളർത്തുന്ന മരങ്ങൾ പോലും മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് തടസ്സം സൃഷ്ടിക്കുന്നതായി പ്രതിഷേധക്കാർ പറഞ്ഞു. ഇത്തരം നടപടികൾ ഹൈറേഞ്ച് ജനതയെ അവരുടെ പ്രദേശങ്ങളിൽ നിന്ന് ഒഴിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അവർ ആരോപിച്ചു.</p>
<p>സാഫ് പ്രസിഡന്റ് സിബി ആർക്കാട്ട്, സെക്രട്ടറി റ്റിജോ പി. ജോയി, ബൈജു എഴുത്തുപള്ളി, ജോസഫ് അനുഗ്രഹ, അബ്ദുൾ അസിസ്, സുനോജ് കെ.എസ്., അഷറഫ് ഖാദർ എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.</p>
<p>പരിസ്ഥിതി ദിനത്തിൽ മരം മുറിച്ച് പ്രതിഷേധം സംഘടിപ്പിച്ചതിലൂടെ ഹൈറേഞ്ചിലെ ഭൂമി, വനനിയമങ്ങൾ, കർഷക അവകാശങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവരാനാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് പ്രവർത്തകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: അടിമാലിയിൽ കഞ്ചാവ് കലർത്തിയ മിഠായികൾ പിടികൂടി</title>
<link>https://thekeralajournal.com/2601</link>
<guid>https://thekeralajournal.com/2601</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22c683e0a73.jpg" length="47087" type="image/jpeg"/>
<pubDate>Fri, 05 Jun 2026 18:22:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയിലെ ഒരു ഓൺലൈൻ ഡെലിവറി സ്ഥാപനത്തിൽ നിന്ന് കഞ്ചാവ് കലർത്തിയതായി സംശയിക്കുന്ന മിഠായികൾ നർക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സംഘം പിടിച്ചെടുത്തു. പരിശോധനയ്ക്കിടെ രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 60 മിഠായികളാണ് കണ്ടെത്തിയത്. ഏകദേശം 300 ഗ്രാം തൂക്കം വരുന്ന മിഠായികളാണ് പിടിച്ചെടുത്തത്.</p>
<p>രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. മിഠായികളിൽ കഞ്ചാവ് കലർത്തിയിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ ശാസ്ത്രീയ പരിശോധനകൾക്കായി പിടിച്ചെടുത്ത വസ്തുക്കൾ ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.</p>
<p>മിഠായികൾ എവിടെ നിന്നാണ് എത്തിയത്, ഓൺലൈൻ ഡെലിവറിയിലൂടെ വിതരണം ചെയ്യാൻ ശ്രമിച്ചതാര് എന്നതടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>ഇതിനിടെ തിരുവനന്തപുരത്ത് നിന്ന് 1200 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കൊട്ടിയം സ്വദേശി പ്രവീണിനെ കസ്റ്റഡിയിലെടുത്തു. കാറിൽ കടത്തുകയായിരുന്ന പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്.</p>
<p>അതേസമയം കോഴിക്കോട് നഗരത്തിൽ നടത്തിയ രാസലഹരി വേട്ടയിൽ മുഖദാർ സ്വദേശി അബ്ബാസിനെയും ഇടിയങ്ങര സ്വദേശി സക്കീറിനെയും അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 51 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ബേപ്പൂർ പൊലീസും ഡാൻസാഫ് സംഘവും ചേർന്നാണ് നടപടി സ്വീകരിച്ചത്.</p>
<p>അതിർത്തി കടന്നെത്തുന്ന ലഹരി മരുന്നുകളാണ് കൊല്ലം ജില്ലയിലെ പ്രധാന വെല്ലുവിളിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നിർമാണം നടക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള മേഖലകൾ മറയാക്കി ലഹരി കടത്ത് നടക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. റെയിൽവേ സ്റ്റേഷൻ വഴി നടന്ന പത്ത് ലഹരിക്കടത്ത് കേസുകളാണ് സിറ്റി പൊലീസ് മാത്രം രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി എക്സൈസും പൊലീസും ചേർന്നുള്ള സംയുക്ത പരിശോധന ജില്ലയിൽ ശക്തമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ദേശീയപാത 85: നേര്യമംഗലം–വാളറ വനമേഖലയിൽ സർവേ നടപടികൾ ആരംഭിക്കുന്നു</title>
<link>https://thekeralajournal.com/2599</link>
<guid>https://thekeralajournal.com/2599</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22b1ffd8bcd.jpg" length="180705" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:54:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം: ദേശീയപാത 85-ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഇന്ന് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശവും ജില്ലാ കളക്ടറുടെ ഉത്തരവും അനുസരിച്ചാണ് അടിയന്തരമായി സർവേ ആരംഭിക്കുന്നത്.</p>
<p>നേര്യമംഗലം മുതൽ വാളറ വരെ 14 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത ഭാഗത്ത് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വനംവകുപ്പുമായുണ്ടായ തർക്കങ്ങളെ തുടർന്ന് പ്രവൃത്തികൾ നിലച്ചിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.</p>
<p>1932-ൽ 100 അടി വീതിയിലുള്ള റോഡിനായി ഭൂമി വിട്ടുകൊടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരമാവധി വീതിയിൽ റോഡ് നിർമ്മാണം സാധ്യമാകുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ വീതി വർധിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് റീ-സർവേ ആരംഭിക്കുന്നത്.</p>
<p>ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്ന് (ജൂൺ 5) ആരംഭിക്കുന്ന സർവേയിൽ, റീ-സർവേ സ്കെച്ചിൽ രേഖപ്പെടുത്തിയ അളവുകൾ ഭൂമിയിൽ പുനഃസ്ഥാപിക്കുന്ന നടപടികളാണ് നടത്തുക. ഇതോടെ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടന്ന റോഡ് വികസന പ്രവർത്തനങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.</p>
<p>ദീർഘകാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ദേശീയപാത വികസന പദ്ധതി യാഥാർഥ്യമാകുകയും, മലയോര മേഖലയിലെ യാത്രാ സൗകര്യങ്ങളും ഗതാഗത സുരക്ഷയും മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ഫ്രണ്ട്സ് ഓഫ് കട്ടപ്പന</title>
<link>https://thekeralajournal.com/2598</link>
<guid>https://thekeralajournal.com/2598</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22b1291b945.jpg" length="156031" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:51:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>"പച്ചയാണ് ഭൂമിയുടെ ശ്വാസം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് തൈ വിതരണ പരിപാടി നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.</p>
<p>കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ തണലിടത്തിന് സമീപം അപകടാവസ്ഥയിലായിരുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് (PWD) മുറിച്ചുമാറ്റിയ സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.</p>
<p>കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ മരതൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, പ്രോഗ്രാം ചെയർമാൻ ബിനോയി കല്ലോലിപ്പറമ്പിൽ, ജോസൻ കെ. ജോസ്, ടോമി ആനിക്കാമുണ്ടയിൽ, ശ്രീകാന്ത് കെ.വി. എന്നിവർ സംസാരിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയി സ്വരലയ, സൈജോ ഫിലിപ്പ്, റോയി ജോർജ്, രാജേഷ് സി. രാജേന്ദ്രൻ, ശ്രീജിത്ത് മോഹൻ, ശ്രീകുമാർ എം.എസ്., ഷനിൽ ഇ.എസ്., ജൈബി ജോസഫ്, അജിത്ത്, റിനു മാത്യു, ജെറിൻ ജയിംസ്, ആഷിസ് ഓവേലിൽ, ബേസിൽ, സജി ജോൺ, എബി രജ്ഞൻ, അതിര ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>പേര, ഞാവൽ, പുളി, പനിനീർ ചാമ്പ, കരിവേപ്പ് തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിവിധ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഒരു സ്കൂളിൽ ഒരു പഴത്തോട്ടം&amp;apos; പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2597</link>
<guid>https://thekeralajournal.com/2597</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22ade5e74b4.jpg" length="128668" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് തുടക്കമായി. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22adaa4c031.jpg" alt=""></p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ  സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി.</p>
<p>പരിപാടിയിൽ അജിത്ത് ചന്ദ്രൻ, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ പ്രമോദ്, ദീപാമോൾ പി.ഡി., ഷിജു ഇ.എം., അജീഷ് വി.എം. തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വിദ്യാർത്ഥികളിൽ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22addcd5720.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് ദുരന്തങ്ങൾക്ക് കാരണം: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്</title>
<link>https://thekeralajournal.com/2596</link>
<guid>https://thekeralajournal.com/2596</guid>
<description><![CDATA[ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22ab4b41e1f.jpg" length="93069" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:26:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വന്യജീവി ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുന്നതിന് പ്രധാന കാരണം ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് നരേന്ദ്രമോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ 12 വർഷത്തിനിടെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയതിന്റെ ആഘോഷ പരിപാടികൾക്കാണ് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കാര്യാലയമായ അരവിന്ദത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.</p>
<p>പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് രജ്ഞിത്ത് കാലാച്ചിറ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബിനു അനാമിക, വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എസ്. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ബിബിൻ കത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ലോക പരിസ്ഥിതി ദിനം : 100 ഫലവൃക്ഷ തൈകൾ നട്ട് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന</title>
<link>https://thekeralajournal.com/2595</link>
<guid>https://thekeralajournal.com/2595</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22aa9414eb8.jpg" length="185324" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:23:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയും സംയുക്തമായി 100 ഫലവൃക്ഷ തൈകൾ നട്ടു. “പച്ചപ്പുള്ള ഭൂമി നമ്മുടെ ഉത്തരവാദിത്തം – നല്ല നാളേക്ക് ഒരു ഫലവൃക്ഷം എന്റെ കയ്യാൽ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ വീടുകളിലും പരിസരങ്ങളിലുമായി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് ഹരിതവൽക്കരണ യജ്ഞത്തിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.</p>
<p>റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് റൊട്ടേറിയൻ ഡോ. വിനോദ്കുമാർ ടി.എ., സെക്രട്ടറി റൊട്ടേറിയൻ അജോ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ റോട്ടറി അംഗങ്ങളും റോട്ടറി ആൻസ് ക്ലബ് അംഗങ്ങളും സജീവമായി പങ്കെടുത്തു.</p>
<p>ഭാവി തലമുറകൾക്കായി ഹരിതസമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക്  ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/2594</link>
<guid>https://thekeralajournal.com/2594</guid>
<description><![CDATA[ കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200bbe5570d.jpg" length="73815" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:56:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കമാകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22263645de6.jpg" alt=""></p>
<p>മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി.</p>
<p>മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും ചേർന്ന് ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യും</title>
<link>https://thekeralajournal.com/2593</link>
<guid>https://thekeralajournal.com/2593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a222499af34d.jpg" length="99366" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:51:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും സംയുക്തമായി ഹൈറേഞ്ചിലെ 50 സ്കൂളുകളിലേക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നു.</p>
<p>കട്ടപ്പന നേതാജി ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് ഉദ്ഘാടനം ചെയ്യും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം നിർവഹിക്കും.</p>
<p>പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സ്കൂളുകളിലേക്ക് തൈകൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>*“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2591</link>
<guid>https://thekeralajournal.com/2591</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22219b16242.jpg" length="100580" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:38:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ *“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.</p>
<p>തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ, സ്കൂൾ മാനേജർ ഫാ. ആൽഫ്രഡ്, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലുടനീളം വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസറുടെ 9497912649 എന്ന നമ്പറിൽ ബന്ധപ്പെടാം.</p>
<p>അതേസമയം, ഇടുക്കി ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിച്ചു; 20&#45;ലധികം ഷെഡുകള്‍ പൊളിച്ചുനീക്കി</title>
<link>https://thekeralajournal.com/2590</link>
<guid>https://thekeralajournal.com/2590</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22205f1cd38.jpg" length="118769" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:33:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാറിലെ എം.ജി. കോളനി നഗറിന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചിരുന്ന 20-ലധികം ഷെഡുകള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. ദേവികുളം സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ നടപടി സ്വീകരിച്ചത്.</p>
<p>2024-ല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ലക്ഷം നഗറിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏഴോളം കുടുംബങ്ങള്‍ എം.ജി. നഗറിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ സ്ഥാപിച്ച് താമസം ആരംഭിച്ചു. ഈ ഷെഡുകള്‍ നേരത്തെ റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു.</p>
<p>ഷെഡുകള്‍ പൊളിച്ചുനീക്കിയതിനെതിരെ വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്‌പെഷ്യല്‍ റവന്യൂ ഓഫീസിന് മുന്നില്‍ ഏഴ് കുടുംബങ്ങള്‍ രാപ്പകല്‍ സമരം നടത്തുകയും തുടര്‍ന്ന് കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വീണ്ടും ഷെഡുകള്‍ സ്ഥാപിച്ചു.</p>
<p>തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടില്ലാത്തവരും വീടുള്ളവരുമായ നിരവധി പേര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ നിര്‍മിച്ചതോടെ സ്ഥിതി സങ്കീര്‍ണമാവുകയായിരുന്നു. ഇതോടെയാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രിയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം വീണ്ടും സ്ഥലത്തെത്തി കൈയേറ്റ നിര്‍മിതികള്‍ നീക്കം ചെയ്തത്.</p>
<p>അതേസമയം, വര്‍ഷങ്ങളായി വാടകവീടുകളിലാണ് താമസിക്കുന്നതെന്നും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാലാണ് ഷെഡുകള്‍ നിര്‍മിച്ചതെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നു.</p>
<p>കോടതി ഉത്തരവ് നേടിയ ഏഴ് കുടുംബങ്ങളുടെ ഷെഡുകള്‍ ഒഴികെ ബാക്കിയുള്ളവയാണ് റവന്യൂ സംഘം പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തുന്നവര്‍ക്കും അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി തുടരുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കാര്‍ ചവിട്ടിത്തകര്‍ത്തു</title>
<link>https://thekeralajournal.com/2589</link>
<guid>https://thekeralajournal.com/2589</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a221fc9cc306.jpg" length="60686" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:31:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയിലെത്തി നാശനഷ്ടം വിതച്ചു. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ നല്ലതണ്ണി എസ്റ്റേറ്റില്‍ എത്തിയത്.</p>
<p>ഇതിനിടെ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന ചവിട്ടി പൂര്‍ണമായും തകര്‍ത്തു. നല്ലതണ്ണി സ്വദേശി ദിനകരന്റെ കാറാണ് പടയപ്പ നശിപ്പിച്ചത്. ശബ്ദം കേട്ട് പുറത്തേക്കെത്തിയ കാറുടമ ഉടന്‍ തന്നെ വനവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>വിവരമറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പടയപ്പയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.</p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്താണ് പടയപ്പയുടെ സ്ഥിരസാന്നിധ്യമുള്ളത്. ജനവാസ മേഖലകളിലേക്ക് പടയപ്പ വീണ്ടും വീണ്ടും എത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികളും തോട്ടം തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന&#45;പുളിയൻമല റോഡിൽ അപകടഭീഷണിയായി വൻ മരങ്ങൾ</title>
<link>https://thekeralajournal.com/2587</link>
<guid>https://thekeralajournal.com/2587</guid>
<description><![CDATA[ ഇന്ന് വൈകിട്ട് മേഖലയിൽ മരം ഒടിഞ്ഞു വൈദ്യുത ലൈനിൽ വീണു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a218d21b918d.jpg" length="138610" type="image/jpeg"/>
<pubDate>Thu, 04 Jun 2026 20:07:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡിൽ റോഡരികിലെ മരങ്ങൾ അപകടഭീഷണിയുയർത്തുന്നു. മഴ ശക്തമായതോടെ മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.</p>
<p></p>
<p>ഇന്നു വൈകീട്ട് പുളിയൻമലയ്ക്ക് സമീപം വലിയ മരച്ചില്ല ഒടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ഒടിഞ്ഞുവീണ ചില്ല വൈദ്യുതി ലൈനിൽ പതിഞ്ഞതോടെ വൻ അപകട സാഹചര്യമാണ് ഇന്നുണ്ടായത്. തത്സമയത്ത് റവന്യൂ വകുപ്പ് കട്ടപ്പന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷ് എസ്. നടത്തിയ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു..</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഉടൻ കെ.എസ്.ഇ.ബിയെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷിതമാക്കി മരം മുറിച്ചുമാറ്റി.</p>
<p>മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്ത് ദീർഘനേരം ഗതാഗത തടസം അനുഭവപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ജൂനിയർ ചേംബർ ഇന്റർനാഷണൽ ; &amp;apos; വിദ്യവിതരണം&amp;quot; പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2586</link>
<guid>https://thekeralajournal.com/2586</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a218c6e50c9d.jpg" length="104874" type="image/jpeg"/>
<pubDate>Thu, 04 Jun 2026 20:02:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) ഇരട്ടയാറിന്റെ നേതൃത്വത്തിൽ “വിദ്യവിതരണം” പദ്ധതിക്ക് തുടക്കമായി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവ നേരിട്ട് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്ന  പദ്ധതിയാണിത്.</p>
<p>വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠനസഹായങ്ങൾ ലഭ്യമാക്കി അവരുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>പരിപാടികൾക്ക് JCI ഇരട്ടയാർ പ്രസിഡന്റ് ജോയൽ ജോസ്, മുൻ പ്രസിഡന്റ് (IPP) കിരൺ ജോർജ് തോമസ്, അമൽ ജോളി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു</title>
<link>https://thekeralajournal.com/2585</link>
<guid>https://thekeralajournal.com/2585</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20d33c36b37.jpg" length="75933" type="image/jpeg"/>
<pubDate>Thu, 04 Jun 2026 06:52:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തിൽ തകർന്നത്.</p>
<p>സംഭവസമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം തകർന്നുവീണതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികമായി ഉയരുന്ന ആരോപണം. </p>]]> </content:encoded>
</item>

<item>
<title>സ്ഥലംമാറ്റങ്ങൾക്കെതിരെ ജോയിന്റ് കൗൺസിൽ  പ്രതിഷേധ മാർച്ചും ധർണയും നടത്തി</title>
<link>https://thekeralajournal.com/2582</link>
<guid>https://thekeralajournal.com/2582</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20c558a3bf5.jpg" length="100589" type="image/jpeg"/>
<pubDate>Thu, 04 Jun 2026 05:52:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഭരണമാറ്റത്തിന്റെ പേരിൽ ജില്ലയിൽ സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റുന്ന നടപടികൾക്കെതിരെ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.</p>
<p>സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ നിലവിലെ ഉത്തരവുകൾ നിലനിൽക്കുമ്പോഴും, ഭരണമാറ്റത്തിന്റെ പേരിൽ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദുരാജൻ മുന്നറിയിപ്പ് നൽകി.</p>
<p>കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ് രാഗേഷ്, കെ.വി സാജൻ എന്നിവർ സംസാരിച്ചു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വി.എം. ഷൗക്കത്തലി, എസ്. സുകുമാരൻ, എം.എസ്. ശ്രീകുമാർ, എ.കെ. സുഭാഷ്, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, ടി.എച്ച്. ഫൈസൽ, എൻ.കെ. രാജിമോൾ, സി.ജി. അജീഷ് എന്നിവർ നേതൃത്വം നൽകി.</p>
<p>ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എൻ.കെ. സജൻ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>മോദി സർക്കാരിന്റെ 12&#45;ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും</title>
<link>https://thekeralajournal.com/2581</link>
<guid>https://thekeralajournal.com/2581</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200e06a7cba.jpg" length="137088" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:50:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളവും രാജ്യവ്യാപകമായും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.</p>
<p>"പന്ത്രണ്ട് വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം" എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അറിയിച്ചു.</p>
<p>ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിച്ച് ആകെ രണ്ട് ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.</p>
<p>ഇടുക്കിയിൽ നാളെ ജില്ലാതല ഉദ്ഘാടനം</p>
<p>ഇടുക്കി സൗത്ത് ജില്ലയിലെ വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ജൂൺ 4-ന് വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയിൽ നടക്കും. പരിപാടി ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജൂൺ 5-ന് ജില്ലയിലെ എല്ലാ ബൂത്തുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പച്ച അണിയാൻ ഒരുങ്ങി ശാന്തിഗ്രാം സ്കൂൾ മൈതാനം</title>
<link>https://thekeralajournal.com/2580</link>
<guid>https://thekeralajournal.com/2580</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200d2e691ab.jpg" length="73501" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:47:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി ജൂൺ 5-ന് ആരംഭിക്കും.</p>
<p>വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി പുല്ല് നടീൽ പരിപാടി ഉദ്ഘാടനം നിർവഹിക്കും.</p>
<p>വാർഡ് മെമ്പർ റോസമ്മ മാത്യു, പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ, ഗാന്ധിജി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഉഷ ടീച്ചർ, ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.</p>
<p>സ്റ്റേഡിയം കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഇല നേച്ചർ ഫൗണ്ടേഷൻ്റെ “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും</title>
<link>https://thekeralajournal.com/2579</link>
<guid>https://thekeralajournal.com/2579</guid>
<description><![CDATA[ മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200ba55bc50.jpg" length="92323" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:41:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ 5-ന് തുടക്കമാകും. മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a200bbe6f163.jpg" alt=""></p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>“കുരുന്നുകൾക്ക് ഒരു ചിരി” : പദ്ധതിയുടെ &amp;apos;സീസൺ 2&amp;apos; ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/2571</link>
<guid>https://thekeralajournal.com/2571</guid>
<description><![CDATA[ പദ്ധതിയുടെ ഭാഗമായി 101 വിദ്യാർഥികൾക്ക് മർച്ചൻ്റ് യൂത്ത് വിംഗ് പഠനോപകരണങ്ങൾ വിതരണം ചെയ്യും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1daebc607f7.jpg" length="75221" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ 101 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. “കുരുന്നുകൾക്ക് ഒരു ചിരി” എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായ വിതരണം സംഘടിപ്പിക്കുന്നത്.</p>
<p>ബാഗ്, കുട, വാട്ടർ ബോട്ടിൽ, പുസ്തകങ്ങൾ ഉൾപ്പെടെ ഏകദേശം 1000 രൂപ വിലവരുന്ന പഠനോപകരണങ്ങളടങ്ങിയ കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക.</p>
<p>പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ്  നിർവഹിക്കും. ചടങ്ങിൽ അജിത് സുകുമാരൻ അധ്യക്ഷത വഹിക്കും. മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും.</p>]]> </content:encoded>
</item>

<item>
<title>കെ.കെ. റോഡിൽ പാറക്കഷണം വീണു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/2576</link>
<guid>https://thekeralajournal.com/2576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f6f0a5a2d5.jpg" length="68512" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ രാത്രി യാത്ര അപകടകരമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ കോട്ടയം–കുമളി കെ.കെ. റോഡിൽ മുറിഞ്ഞപ്പുഴയ്ക്ക് സമീപം റോഡിലേക്ക് വലിയ പാറക്കഷണം ഉരുണ്ടുവീണു.</p>
<p>സംഭവസമയത്ത് ഇതുവഴി കടന്നുപോയ കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഉണ്ടായ പാറവീഴ്ച മൂലം കെ.കെ. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ നേരം വാഹനക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.</p>
<p>വിവരമറിഞ്ഞെത്തിയ പീരുമേട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/2575</link>
<guid>https://thekeralajournal.com/2575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:24:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് (25) ആണ് മരിച്ചത്.</p>
<p>സുഹൃത്തുക്കൾക്കൊപ്പം സൂര്യോദയം കാണുന്നതിനായി കൊളുക്കുമലയിലെത്തിയ ദ്രവിനേഷ്, ഇന്ന് രാവിലെ ആറുമണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്ത് നിന്ന് തമിഴ്നാട് വശത്തേക്കുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.</p>
<p>ചെന്നൈയിൽ നിന്ന് പത്തംഗ സംഘത്തോടൊപ്പമാണ് യുവാവ് കൊളുക്കുമലയിലെത്തിയത്. ഓഫ് റോഡ് ജീപ്പിൽ സഞ്ചരിച്ച് പ്രദേശത്തെത്തിയ സംഘം സിംഹപ്പാറയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് മൂന്നാറിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാ സംഘം താഴേക്ക് ഇറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>കേരള–തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശത്താണ് അപകടം നടന്നത്. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.</p>]]> </content:encoded>
</item>

<item>
<title>ജീവനക്കാരുടെ കുറവ് : ഏലപ്പാറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2574</link>
<guid>https://thekeralajournal.com/2574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e22972ddee.jpg" length="92577" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: ആധുനിക രീതിയിൽ നവീകരിച്ച പുതിയ കെട്ടിടമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം ഏലപ്പാറ സർക്കാർ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏലപ്പാറ പഞ്ചായത്തിലെ ഏക പ്രധാന ചികിത്സാകേന്ദ്രമാണ് ഈ സർക്കാർ ആശുപത്രി.</p>
<p>ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. നാല് ഡോക്ടർമാരുടെ സേവനം ആവശ്യമായ ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.</p>
<p>വാഗമൺ, കോട്ടമല, ഉളുപ്പൂണി തുടങ്ങി 30 കിലോമീറ്റർ വരെ ദൂരങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലപ്പോഴും ഡോക്ടർമാരെ കാണാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്.</p>
<p>ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സേവനത്തിലുള്ള ഒരു ഡോക്ടർ അവധിയിലായാൽ പോലും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.</p>
<p>സമീപകാലത്താണ് ആശുപത്രി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. എന്നാൽ കെട്ടിട നവീകരണം പൂർത്തിയായിട്ടും ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</title>
<link>https://thekeralajournal.com/2573</link>
<guid>https://thekeralajournal.com/2573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e214cc9e05.jpg" length="94300" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:48:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: വേനലവധിക്കുശേഷം വീണ്ടും സ്‌കൂള്‍ തുറന്നതിന്റെ ആവേശത്തില്‍ വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം ഉപജില്ലയിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവം ഗംഭീരമായി നടന്നു. ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</p>
<p>പ്രീ-പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായി എത്തിച്ചേര്‍ന്ന 221 കുരുന്നുകള്‍ക്കാണ് സ്‌കൂളില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കിയത്. ഒന്നാം ക്ലാസിലേക്ക് മാത്രം 67 കുട്ടികള്‍ പ്രവേശനം നേടിയതോടെ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കി.</p>
<p>നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മധു പോളച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സി മോള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, സ്‌കൂള്‍ ഹെഡ്‍മിസ്‌ട്രസ് ദീപാമോള്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>പഞ്ചായത്തംഗങ്ങളായ സുനില്‍ കൊല്ലക്കാട്ട്, ഷിംല ബീവി, കെ.എന്‍. മധുസൂദനന്‍, അജി കുളത്തിങ്കല്‍, ബിജു കല്ലറക്കല്‍, സിബി എബ്രഹാം, ആവണി, രശ്മി ശ്രീജു, പി.എം. രഘു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/2572</link>
<guid>https://thekeralajournal.com/2572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e209015eb9.jpg" length="42133" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:45:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായുള്ള നടപടികള്‍ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മണ്ണിടിച്ചില്‍ ഇടുക്കി ജില്ലയിലെ പ്രധാന പ്രകൃതി ദുരന്തങ്ങളിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കുന്നതിനായി റോഡുകളുടെ ഭിത്തികള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോലീസിന് ഡ്രോണുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.</p>
<p>ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 34 അംഗ എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സി.ബി.എസ്‍.ഇ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായും കലക്‌ടര്‍ അറിയിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് സുരക്ഷിത നിലയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.</p>
<p>വനഭൂമിയില്‍നിന്ന് റോഡുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനംവകുപ്പ് മുന്‍കൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.</p>
<p>ജില്ലയില്‍ അനധികൃത നിര്‍മാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും വര്‍ധിച്ചുവരുന്നതായി റോയ് കെ. പൗലോസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. വാര്‍ഡ് തലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനയ്ക്കായി സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. ജൂണ്‍ 15നകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും സുരക്ഷിതമല്ലാത്ത സംരംഭങ്ങള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഉപയോഗശൂന്യമായ പാറമടകള്‍ മൂടുകയോ വേലികെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എല്‍.എ ആവശ്യപ്പെട്ടു. അപകടങ്ങള്‍ പതിവായ തൂവല്‍ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളും കുട്ടികളും ഇറങ്ങാതിരിക്കാന്‍ സുരക്ഷാ വേലി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>യോഗത്തില്‍ സിറിയക് തോമസ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ് കലക്‌ടര്‍ വി.എം. ആര്യ, ഇടുക്കി സബ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം എസ്. ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുപ്പത് വർഷത്തെ സേവനത്തിന് ശേഷം പെരിയാർ ടൈഗർ റിസർവിൽ നിന്നും വിരമിച്ച ഇ.ഡി.സി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി</title>
<link>https://thekeralajournal.com/2570</link>
<guid>https://thekeralajournal.com/2570</guid>
<description><![CDATA[ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനുമാണ് സർവീസിൽ നിന്ന് വിരമിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d951e839bf.jpg" length="123285" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:51:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: പെരിയാർ ടൈഗർ റിസർവ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) രൂപീകരിച്ച കാലം മുതൽ സേവനമനുഷ്ഠിച്ച എക്സ്-വയൺ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനും സർവീസിൽ നിന്ന് വിരമിച്ചു. വനസംരക്ഷണ മേഖലയിലും ഇക്കോ ടൂറിസം രംഗത്തും മൂന്ന് ദശാബ്ദത്തിലേറെക്കാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് ഇരുവരും ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d955477290.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956157f64.jpg" alt=""></p>
<p>പെരിയാർ വന്യജീവി സങ്കേതത്തിലെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളിലൊന്നായ ടൈഗർ ട്രയൽ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും. വനത്തെ അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും വനസംരക്ഷണത്തോടുള്ള സമർപ്പണവും സഹപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രചോദനമായിരുന്നു.</p>
<p>വിരമിച്ച ഇരുവരെയും പെരിയാർ ടൈഗർ റിസർവ്വിന്റെയും ഇ.ഡി.സിയുടെയും നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രേംജിത് ലാൽ, ഇ.ഡി.സി ചെയർമാൻ സി.സി തോമസ്, സെക്രട്ടറി സൂരജ് ലാൽ കെ.എസ് എന്നിവർ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956c47a81.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പൂർവ അധ്യാപക&#45;വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2569</link>
<guid>https://thekeralajournal.com/2569</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d9371f3060.jpg" length="86298" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:43:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: സെൻമേരിസ് യു.പി സ്കൂൾ കാഞ്ചിയാർ ൽ പൂർവ അധ്യാപക-വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പൂർവ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രവേശന കവാടം നിർമ്മിച്ചത്. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെള്ളിയാംകുളം ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ തോമസ് ജോർജ് അങ്ങേവീട്ടിൽ, തോമസ്, ജോസഫ് മാത്യു, സണ്ണി എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന പ്രവേശനോത്സവം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സണ്ണി മൂഴയിൽ നവാഗതരായ കുട്ടികളെ സ്വീകരിച്ചു.</p>
<p>യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ബോബൻ പതിപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആലീസ് സെൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ സി.എം.സി, ജോസ്മി ജോസ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2568</link>
<guid>https://thekeralajournal.com/2568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d71c98c9b4.jpg" length="139421" type="image/jpeg"/>
<pubDate>Mon, 01 Jun 2026 17:20:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ മോൺസിഞ്ഞൂർ അബ്രഹാം പുറയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d71df45bfc.jpg" alt=""></p>
<p>നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി അറിവിന്റെ വെളിച്ചം പകരുന്ന സന്ദേശത്തോടെ തെളിച്ച തിരികളും സമ്മാനങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. മെൽബിൻ കരിവേലിൽ, ഫാ. ആൽബർട്ട് നടക്കൽ, മുനിസിപ്പൽ കൗൺസിലർ ബീന സിബി, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, പി.ടി.എ പ്രസിഡന്റ് ജയിംസ് വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച് എന്നിവർ സംസാരിച്ചു.</p>
<p>പി.ടി.എ ഭാരവാഹികളായ പ്രശാന്ത് രാജ്, പ്രിൻസ് ജോസഫ്, ഷിജു കരിവേലിക്കൽ, ജോസ്മി ജോസ്, റാണി ജോസഫ് എന്നിവരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>2026&#45;27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ നടന്നു</title>
<link>https://thekeralajournal.com/2567</link>
<guid>https://thekeralajournal.com/2567</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d4f843240b.jpg" length="115440" type="image/jpeg"/>
<pubDate>Mon, 01 Jun 2026 14:53:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ആവേശപൂർവ്വം നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് എം.എൽ.എ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ ഏറ്റവും വലിയ സമ്പത്താണെന്ന് പറഞ്ഞു.</p>
<p>പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വിവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനം ഇടുക്കി ജില്ല കൈവരിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ചടങ്ങിൽ അധ്യക്ഷത വഹിച്ച സേനാപതി വേണു എം.എൽ.എ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇംഗ്ലീഷ് പഠനാവസരം പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർത്ഥികളായി വളരണമെന്നും വിദ്യാഭ്യാസത്തെ ലഹരിയാക്കി മറ്റ് ദുഷ്‌പ്രവണതകളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.</p>
<p>ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി.സി, എസ്.എസ്.കെ &amp; വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ എന്നിവരുള്‍പ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഇലയ്ക്ക് പുതിയ നേതൃത്വം ; ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/2566</link>
<guid>https://thekeralajournal.com/2566</guid>
<description><![CDATA[ ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1ce6d508d57.jpg" length="97244" type="image/jpeg"/>
<pubDate>Mon, 01 Jun 2026 07:27:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കട്ടപ്പന ബി.ആർ.സി ഹാളിൽ നടന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1ce6fc7b8be.jpg" alt=""></p>
<p>ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും.</p>
<p>ശ്രീകാന്ത് എൻ.എസ്, സെബാസ്റ്റ്യൻ എ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ കൺവീനർമാരെയും യോഗം നിയോഗിച്ചു. ജയേഷ് ബാലകൃഷ്ണൻ, ബിനോയ് വർക്കി, മനോജ് മാളിയേക്കൽ, ബിനു സി. ചാണ്ടി, ജോസ് പുരയിടം, അജി ഉദയഗിരി, പ്രവീണ എസ്, അശോക് ഇലവന്തിക്കൽ, നിഷ ഇരട്ടയാർ, ജോബിൻ കെ. മാണി, സനൽ ഫോക്കസ്, രേണുക കെ.ആർ, കെ. ഗിരീശൻ നായർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.</p>
<p>ജില്ലയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>സംസ്ഥാന ഭാരവാഹികളായ സജിദാസ് മോഹൻ, അജിത്ത് ചന്ദ്രൻ കെ, ബിബിൻ കെ രാജു, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ, ബെൻസി, സതീഷ് ചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി</title>
<link>https://thekeralajournal.com/2565</link>
<guid>https://thekeralajournal.com/2565</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1cdb11b4c29.jpg" length="93749" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:36:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ നടന്നു. വികാരി ഫാ. സിജോ ചുനയംമാക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് അമല്‍ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖപ്രഭാഷണം നടത്തി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോ-ഓർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി ബിജോ ബൈജു, എഴുകുംവയല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, കെസിവൈഎം രൂപതാ അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്‌എബിഎസ്, ജയ് മാതാ ഭവൻ ഡയറക്ടർ സിസ്റ്റർ ആൻ മേരി എസ്‌എച്ച്‌ എന്നിവർ പ്രസംഗിച്ചു.</p>
<p>സിസ്റ്റർ ആൻ ഗ്രേസ് എസ്‌എച്ച്‌, റോഷ്ബിൻ റോയ്, ജോഷ്ന, ഷൈബി ജോയ്, അജിൻ ജിൻസണ്‍, കെവിൻ ജോഷി, എയ്ഞ്ചല ജിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് എഴുകുംവയല്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് : ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയാകും</title>
<link>https://thekeralajournal.com/2548</link>
<guid>https://thekeralajournal.com/2548</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a199722f12ef.jpg" length="76123" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:09:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ നടക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ അറിയിച്ചു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുമാരി മേഘ്‌ന മനോജ് ഗാനമാലപിക്കും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1996870d24e.jpg" alt=""></p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a19967a60909.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതി</title>
<link>https://thekeralajournal.com/2559</link>
<guid>https://thekeralajournal.com/2559</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1be7f750bb3.jpg" length="120953" type="image/jpeg"/>
<pubDate>Sun, 31 May 2026 13:19:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാട്ടുകുടി: ഹൈറേഞ്ച് മേഖലയിലെ 50 സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 1) രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.</p>
<p>ഫ്രണ്ട്സ് ഓഫ് കേരള – ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷങ്ങളായി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.</p>
<p>ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം നിർവഹിക്കും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.</p>
<p>വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം</title>
<link>https://thekeralajournal.com/2558</link>
<guid>https://thekeralajournal.com/2558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1bcf2105469.jpg" length="91250" type="image/jpeg"/>
<pubDate>Sun, 31 May 2026 11:33:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകളിൽ വാഹനാപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിച്ചു .അപകടത്തിൽപ്പെട്ടവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1bcf7ace425.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി : വ്യാപക കൃഷിനാശം</title>
<link>https://thekeralajournal.com/2554</link>
<guid>https://thekeralajournal.com/2554</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b8745dcf5d.jpg" length="198034" type="image/jpeg"/>
<pubDate>Sun, 31 May 2026 06:26:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ : കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷിയിടങ്ങളിലെത്തി നാശം വിതച്ചത്.</p>
<p>പ്രദേശവാസിയായ പുതുപ്പറമ്പിൽ വീണ ഷാജിയുടെ കൃഷിയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. തേങ്ങയും മാവും പിഴുതുമറിക്കാൻ ശ്രമിച്ചതായും കുടുംബം പറയുന്നു. കടബാധ്യതയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് വിളവെടുപ്പിന് തയ്യാറായിരുന്ന ഏലച്ചെടികളാണ് കാട്ടാന ചവിട്ടിമെതിച്ച് നശിപ്പിച്ചത്.</p>
<p>കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രി വീട്ടുമുറ്റത്തിന് സമീപത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിയതെന്ന് ഭയപ്പാടോടെ വീണ ഷാജി പറഞ്ഞു.</p>
<p>വീടുകൾക്ക് തൊട്ടടുത്ത് വരെ കാട്ടാന എത്തുന്നതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണിപ്പോൾ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. വനമേഖലയെയും ജനവാസ മേഖലയെയും വേർതിരിച്ച് സംവിധാനങ്ങൾ ഉണ്ടായിട്ടും അവയെ മറികടന്നാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി</title>
<link>https://thekeralajournal.com/2552</link>
<guid>https://thekeralajournal.com/2552</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1ac04ab403f.jpg" length="98255" type="image/jpeg"/>
<pubDate>Sat, 30 May 2026 16:17:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം നടക്കും.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ പറഞ്ഞു.</p>
<p>ഗവ. ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ ശ്രീ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p>വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശാന്തിഗ്രാം സ്കൂൾ പി.ടി.എ പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കാലവർഷം: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം നിവേദനം നൽകി</title>
<link>https://thekeralajournal.com/2550</link>
<guid>https://thekeralajournal.com/2550</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3a69d245f.jpg" length="86178" type="image/jpeg"/>
<pubDate>Sat, 30 May 2026 06:46:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ജില്ലയിലെ അപകടസാധ്യതകൾ കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപതാ സമിതി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് നിവേദനം നൽകി.</p>
<p>കെസിവൈഎം രൂപത പ്രസിഡന്റ് അമൽ ജിജു, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, ജനറൽ സെക്രട്ടറി ബിജോ ബൈജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെത്തി നിവേദനം സമർപ്പിച്ചു. മറ്റ് രൂപതാ ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.</p>
<p>ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കെസിവൈഎം രൂപതാ സമിതിയുടെ പൂർണ പിന്തുണയും ആവശ്യമായ സന്നദ്ധസേവനങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ ജില്ലാ കളക്ടറെ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി വാരാചരണത്തിനിടെ കട്ടപ്പന നഗരത്തിലെ പച്ചപ്പ് ഇല്ലാതാക്കുന്നതിൽ പ്രതിഷേധം ശക്തം</title>
<link>https://thekeralajournal.com/2547</link>
<guid>https://thekeralajournal.com/2547</guid>
<description><![CDATA[ ഇല നേച്ചർ ഫൗണ്ടേഷൻ പ്രതിഷേധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17e6498bf0b.jpg" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 09:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ബൈപ്പാസ് റോഡരികിൽ പൊതുമരാമത്ത് വകുപ്പ് (PWD) നേതൃത്വത്തിൽ നടക്കുന്ന വ്യാപകമായ മരവെട്ടിനെതിരെ ഇല നേച്ചർ ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ഒരുവശത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കാനും പച്ചപ്പ് സംരക്ഷിക്കാനുമുള്ള ബോധവത്കരണം നടക്കുമ്പോഴാണ് നഗരത്തിലെ ഏറ്റവും മനോഹരവും തണലേകുന്നതുമായ പ്രദേശങ്ങളിലൊന്നിലെ മരങ്ങൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടിനശിപ്പിക്കപ്പെടുന്നതെന്ന് സംഘടന ആരോപിച്ചു.</p>
<p>വർഷങ്ങൾക്ക് മുമ്പ് വിവിധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നട്ടുവളർത്തിയ മരങ്ങളാണ് ഇപ്പോൾ റോഡ് വികസനത്തിന്റെ പേരിൽ വെട്ടിമാറ്റപ്പെടുന്നതെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. നഗരത്തിലെ റോഡുകൾ മാത്രം വികസിപ്പിക്കുന്നതല്ല യഥാർത്ഥ വികസനം എന്നും, നഗരത്തിന്റെ പച്ചപ്പും തണലിടങ്ങളും സൗന്ദര്യവൽക്കരണവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>റോഡിന്റെ വീതി കൂട്ടുന്നതിനും മഴക്കാല സുരക്ഷാ നടപടികളുടെ ഭാഗമായുമാണ് മരങ്ങൾ വെട്ടുന്നതെന്ന് PWD അധികൃതർ വിശദീകരിച്ചിട്ടുണ്ടെങ്കിലും, അപകടസാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങൾ ക്രമീകരിച്ച് സംരക്ഷിക്കുന്ന രീതിയാണ് സാധാരണ പിന്തുടരുന്നതെന്നും, ഇവിടെ മുഴുവൻ മരങ്ങളും ചുവടോടെ വെട്ടിമാറ്റേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>വിദേശരാജ്യങ്ങൾ നഗരങ്ങളിൽ പച്ചപ്പ് വർധിപ്പിക്കാനും തണലിടങ്ങൾ സൃഷ്ടിക്കാനും വൻതുകകൾ ചെലവഴിക്കുന്ന കാലഘട്ടത്തിലാണ് കട്ടപ്പനയിലെ പ്രകൃതി ഭംഗിയാർന്ന പ്രദേശം തന്നെ നശിപ്പിക്കപ്പെടുന്നതെന്ന് സംഘടന വിമർശിച്ചു. നഗരത്തിലെ തണലിടം പദ്ധതിക്കായി വിഭാവനം ചെയ്ത പ്രദേശത്തിനോട് ചേർന്നാണ് മരവെട്ട് നടക്കുന്നതെന്നും, വിഷയത്തിൽ നഗരസഭ ഫലപ്രദമായി ഇടപെടാത്തത് നിരാശാജനകമാണെന്നും സംഘടന വ്യക്തമാക്കി.</p>
<p>“ദീർഘവീക്ഷണമില്ലാത്ത വികസന സമീപനമാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. നഗരത്തിന്റെ ഭാവിയും വരുംതലമുറയുടെ പരിസ്ഥിതിയും പരിഗണിക്കാതെ നടത്തുന്ന മരവെട്ട് അവസാനിപ്പിക്കണം,” എന്നാണ് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടത്.</p>
<p>മരവെട്ട് നടപടി അടിയന്തരമായി നിർത്തിവെച്ച് പരിസ്ഥിതി വിദഗ്ധരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ചെളിയും, മണ്ണും നിറഞ്ഞ് ജില്ലയിലെ ഡാമുകൾ..</title>
<link>https://thekeralajournal.com/2546</link>
<guid>https://thekeralajournal.com/2546</guid>
<description><![CDATA[  ]]></description>
<enclosure url="" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 07:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ഇ.എസ്.ഐ&#45;പി.എഫ്  സംയുക്ത അദാലത്ത് ഇന്ന്</title>
<link>https://thekeralajournal.com/2545</link>
<guid>https://thekeralajournal.com/2545</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a18e9766a56b.jpg" length="74503" type="image/jpeg"/>
<pubDate>Fri, 29 May 2026 06:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (പി.എഫ്) സംയുക്തമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും ഇന്ന് നടക്കും.</p>
<p>തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസിൽ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. ഇ.എസ്.ഐ, പി.എഫ് സംബന്ധമായ പരാതികളും സംശയങ്ങളും അദാലത്തിൽ പരിഗണിക്കും.</p>
<p>പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ മാനേജർ, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ മാനേജർ, ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്നീ വിലാസങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ 28നകം സമർപ്പിക്കണം.</p>
<p></p>
<p>പി.എഫ് സംബന്ധമായ പരാതികൾ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ നൽകാം. ഇ.എസ്.ഐ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലേക്കും, പി.എഫ് പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലേക്കും അയയ്ക്കാവുന്നതാണ്.</p>
<p>പരാതികൾ സമർപ്പിക്കുമ്പോൾ ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി.എഫ് നമ്പർ, യു.എ.എൻ, പി.പി.ഒ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാൻ സൗകര്യമുണ്ടാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9496479678 (ഇ.എസ്.ഐ), 9778791775 (പി.എഫ്).</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കാലാനുസൃതമായ  ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2544</link>
<guid>https://thekeralajournal.com/2544</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Fri, 29 May 2026 06:43:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാലാനുസൃതമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. അശോക ജംഗ്ഷൻ, ഇടുക്കിക്കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, പുതിയ ബസ്റ്റാൻഡ്, ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കവല തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടുത്ത ഗതാഗത തടസമാണ് അനുഭവപ്പെടുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.</p>
<p>നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ ഫുട്പാത്തുകൾ പോലും വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണെന്നും ആരോപിച്ചു.</p>
<p>നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ നിലവിലെ ബസ് സ്റ്റോപ്പുകൾ ഗതാഗത തടസത്തിന് പ്രധാന കാരണമാകുന്നതായി ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>ബൈപാസ് റോഡുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു. പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയിൽ അവസാനിപ്പിക്കുന്നതിനുപകരം അമ്പലക്കവല വഴി ഇരുപതേക്കറിലേക്ക് എത്തുന്ന രീതിയിൽ വികസിപ്പിക്കണമെന്നും നിർദേശിച്ചു. അശോക ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള സാധ്യതയും ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>കട്ടപ്പന നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് അടിസ്ഥാനപരമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ മുനിസിപ്പൽ ഭരണസമിതി ഇച്ഛാശക്തി കാണിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ചിലർക്ക് മാത്രം ഗുണകരമാകുന്ന നിലപാടുകളാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെടാൻ കാരണമാകുന്നതെന്നും ബി.ഡി.ജെ.എസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയും കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോകൻ കാരുവേലിലും ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2540</link>
<guid>https://thekeralajournal.com/2540</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1799b3d4b6c.jpg" length="36208" type="image/jpeg"/>
<pubDate>Thu, 28 May 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട് ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യൻ (50) രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ ഓടപ്പെട്ടിയിൽ നിന്നാണ് പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്.</p>
<p>2005 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴത്തോപ്പ് പേപ്പാറ ഭാഗത്തെ വളളാടിയിൽ വീടിന്റെ മുൻവശത്തെ കടമുറിയിൽ അതിക്രമിച്ച് കയറിയ സുബ്രഹ്മണ്യനും മറ്റ് മൂന്ന് പേരും ചേർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷമാണ് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.</p>
<p>സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട് ഓടപ്പെട്ടി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.</p>
<p>കേരള പോലീസ് ൽ ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബിജുവും സിവിൽ പൊലീസ് ഓഫീസർമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവരും ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന</title>
<link>https://thekeralajournal.com/2538</link>
<guid>https://thekeralajournal.com/2538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Wed, 27 May 2026 06:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരത്തിൽ ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ നഗരം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ്. ഇതോടെ കാൽനടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ്.</p>
<p>ശോച്യാവസ്ഥയിലായിരുന്ന നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടായിട്ടില്ല. കട്ടപ്പന സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമാകുന്നത്.</p>
<p>സ്കൂൾ തുറക്കലും വിപണികളുടെ സജീവതയും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്കൂളുകൾ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>സ്കൂൾ വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>
<p>ബോധവത്കരണം ശക്തമാക്കണം</p>
<p>നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണവും നൽകേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണ്</p>
<p>ബൈപ്പാസികളുടെ അഭാവം</p>
<p>കട്ടപ്പന നഗരത്തിൽ ബൈപാടുകളുടെ കുറവും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.</p>
<p>അനധികൃത പാർക്കിങ്</p>
<p>വാഹനങ്ങളുടെ അനധികൃത പാർക്കിങ് ആണ് കട്ടപ്പന നേരിടുന്ന അടുത്ത വലിയ പ്രശ്നം.വീതി കുറഞ്ഞ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കിയാൽ തന്നെ പകുതി പ്രശ്നം ഒഴിവാക്കാൻ സാധിക്കും</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു റിസൾട്ടിൽ സംസ്ഥാനത്ത് ഒന്നാമതായി ഇടുക്കി</title>
<link>https://thekeralajournal.com/2537</link>
<guid>https://thekeralajournal.com/2537</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16462127e12.jpg" length="91929" type="image/jpeg"/>
<pubDate>Wed, 27 May 2026 06:47:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർസെക്കൻഡറി പരീക്ഷാഫലത്തിൽ ഇടുക്കി ജില്ല സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. ജില്ലയുടെ വിജയശതമാനം 84.64 ആണ്. എറണാകുളം (83.56%), തൃശൂർ (82.09%), കോട്ടയം (81.68%) ജില്ലകളാണ് പിന്നാലെയുള്ളത്.</p>
<p>ജില്ലയിലെ 80 സ്കൂളുകളിൽ നിന്നായി 9404 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7960 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 936 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലയ്ക്ക് 83 ശതമാനം വിജയമായിരുന്നു ലഭിച്ചത്. അന്ന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമായിരുന്നു. 2024ൽ വിജയശതമാനം 83.44 ആയിരുന്നു.</p>
<p>ഈ വർഷം ഏഴ് സ്കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞ തവണ ഇത് നാല് സ്കൂളുകളിലായിരുന്നു. അതേസമയം വാഗവരൈ ഗവ. എച്ച്.എസ്.എസ് സ്കൂളിൽ 12.5 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 32 പേരിൽ നാല് പേരാണ് വിജയിച്ചത്.</p>
<p>വി.എച്ച്.എസ്.ഇയിൽ 74.92% വിജയം</p>
<p>വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയ്ക്ക് 74.92 ശതമാനം വിജയമാണ് ലഭിച്ചത്. 905 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 678 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 75.69 ശതമാനമായിരുന്നു.</p>
<p>ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 72.4 ശതമാനം വിജയത്തോടെ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. 192 വിദ്യാർത്ഥികളിൽ 139 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴ് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 69.93 ശതമാനമായിരുന്നു വിജയം.</p>
<p>ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 298 പേർ പരീക്ഷയെഴുതിയതിൽ 125 പേർ വിജയിച്ചു. വിജയശതമാനം 41.95 ആണ്. കഴിഞ്ഞ തവണ ഇത് 44.51 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഉണ്ടായില്ല.</p>
<p>നൂറുമേനി വിജയം നേടിയ സ്കൂളുകൾ</p>
<p>സർക്കാർ സ്കൂളുകളിൽ:</p>
<p>പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 46 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 37 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>എയ്ഡഡ് സ്കൂളുകളിൽ:</p>
<p>മരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ് — 97 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് — 14 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ് — 99 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അൺഎയ്ഡഡ് സ്കൂളുകളിൽ:</p>
<p>തൊടുപുഴ ജയ് റാണി ഇ.എം.എച്ച്.എസ്.എസ് — 62 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് — 50 വിദ്യാർത്ഥികൾ വിജയിച്ചു</p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടുവിന് ഫുൾ മാർക്ക് നേട്ടവുമായി മെഹറിൻ ഫാത്തിമ</title>
<link>https://thekeralajournal.com/2536</link>
<guid>https://thekeralajournal.com/2536</guid>
<description><![CDATA[ ജില്ലയിൽ മുഴുവൻ മാർക്കും കിട്ടിയ ഏക വിദ്യാർഥിനി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16450e593a2.jpg" length="49977" type="image/jpeg"/>
<pubDate>Wed, 27 May 2026 06:42:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ കരിമണ്ണൂർ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ എം.എ. മെഹറിൻ ഫാത്തിമ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ 1200ൽ 1200 മാർക്കും നേടി ജില്ലയിലെ ഏക ഫുൾ മാർക്ക് ജേതാവായി.</p>
<p>ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ചിട്ടയായ പഠനം നടത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മെഹറിൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ശക്തമായ പിന്തുണയാണ് വിജയത്തിന് കരുത്തായതെന്നും അവൾ വ്യക്തമാക്കി.</p>
<p>സെന്റ് ജോസഫ്സിൽ തന്നെയാണ് മെഹറിൻ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും ഫുൾ എ പ്ലസ് നേടിയിരുന്നു. തുടർപഠനമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് മെഹറിന്റെ ആഗ്രഹം.</p>
<p>മങ്ങാട്ടുകവല ജില്ലാ ആശുപത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാരിമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായ സജീനയുടെയും മകളാണ് മെഹറിൻ. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെഫ്രീൻ ഫാത്തിമയാണ് സഹോദരി.</p>
<p>ഗ്രേസ് മാർക്ക് ഇല്ലാതെയാണ് മെഹറിൻ 1200 മാർക്കും സ്വന്തമാക്കിയത്. വിദ്യാർത്ഥിനിയെ സ്കൂൾ മാനേജർ ഡോ. ജോസഫ് കൊച്ചുപറമ്പിലും പ്രിൻസിപ്പൽ ബിസോയ് ജോർജും അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി, ചെറുതോണി ഡാമുകൾ  മേയ് 31 വരെ സന്ദർശിക്കാം</title>
<link>https://thekeralajournal.com/2535</link>
<guid>https://thekeralajournal.com/2535</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16446bb18b4.jpg" length="80157" type="image/jpeg"/>
<pubDate>Wed, 27 May 2026 06:40:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനലവധിക്കാലം പരിഗണിച്ച് നിബന്ധനകൾക്ക് വിധേയമായി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ പൊതുജനങ്ങൾക്ക് മേയ് 31 വരെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി.</p>
<p>അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളും കാലവർഷാരംഭത്തിന് മുമ്പ് സുരക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനാൽ ജോലികൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കാൽനടയായി മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ബഗ്ഗി കാർ സർവീസ് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ആവശ്യമായ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസും സുരക്ഷാ നിർദേശങ്ങളോടൊപ്പം സന്ദർശനം അനുവദിക്കാമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.</p>
<p>ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ബുധനാഴ്ചകളിൽ, ഡാമിൽ വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിൽ, ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ, കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.</p>
<p>നേരത്തെ ഡിസംബർ 31 വരെയായിരുന്നു ഡാമുകളിലേക്കുള്ള പ്രവേശനാനുമതി നൽകിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിജയികൾക്ക് മീഡിയ മംഗളവും സീനിയർ ചേംബർ ഇൻ്റർനാഷണലും ചേർന്നു അനുമോദനം നൽകുന്നു.</title>
<link>https://thekeralajournal.com/2534</link>
<guid>https://thekeralajournal.com/2534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15af803ece2.jpg" length="121572" type="image/jpeg"/>
<pubDate>Tue, 26 May 2026 20:04:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മീഡിയ മംഗളം, സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലീജിയൻ, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ പരിപാടി നടക്കും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>വിദ്യാർത്ഥികൾക്ക് അഭിനന്ദനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 6282266140, 9497285584.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു</title>
<link>https://thekeralajournal.com/2532</link>
<guid>https://thekeralajournal.com/2532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1589480dfaf.jpg" length="97526" type="image/jpeg"/>
<pubDate>Tue, 26 May 2026 17:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തിലെ ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ൽ നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം മെയ് 26-ന് രാവിലെ 11.30 ന് സ്കൂൾ ഹാളിൽ ചേർന്നു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലപ്പുലിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതറാണി ടി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. രാജശേഖരൻ വിഷയാവതരണം നടത്തി.</p>
<p>പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രക്ഷാധികാരി, വൈസ് ചെയർമാൻ, ജനറൽ കൺവീനർ, ജോയിന്റ് കൺവീനർമാർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഉപസമിതികളും രൂപീകരിച്ചു.</p>
<p><strong>സംഘാടക സമിതി</strong></p>
<p><strong>രക്ഷാധികാരികൾ</strong></p>
<p>അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.</p>
<p>സേനാപതി വേണു (എം.എൽ.എ., ഉടുമ്പൻചോല നിയോജക മണ്ഡലം)</p>
<p>റോയി കെ പൗലോസ് (എം.എൽ.എ., ഇടുക്കി നിയോജക മണ്ഡലം)</p>
<p>അപു ജോൺ ജോസഫ് (എം.എൽ.എ., തൊടുപുഴ നിയോജക മണ്ഡലം)</p>
<p>അഡ്വ. സിറിയക് തോമസ് (എം.എൽ.എ., പീരുമേട് നിയോജക മണ്ഡലം)</p>
<p>എ. രാജ (എം.എൽ.എ., ദേവികുളം നിയോജക മണ്ഡലം)</p>
<p>പ്രൊഫ. ഷീല സ്റ്റീഫൻ (പ്രസിഡന്റ്, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p>ഷൈനി സജി (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p><strong>വൈസ് ചെയർമാൻമാർ</strong></p>
<p>ബാലസിംഗ് കെ</p>
<p>സ്റ്റെഫി സി.എസ്</p>
<p>രജനി കെ എ</p>
<p>റെജി ഇലിപ്പുലിക്കാട്ട്</p>
<p>ഗീത പി.സി. (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, ഇടുക്കി)</p>
<p><strong>ജോയിന്റ് കൺവീനർമാർ</strong></p>
<p>ആൻസൺ ജോസ് കെ.എ.എസ് (ഡി.ഇ.ഒ., കട്ടപ്പന)</p>
<p>സി. രാജശേഖരൻ (എ.ഇ.ഒ., കട്ടപ്പന)</p>
<p>സുനിതറാണി ടി.എസ് (ഹെഡ്മിസ്ട്രസ്)</p>
<p>യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്റ്റെഫി സി.എസ്, പി.ടി.എ പ്രസിഡന്റ് സൈൻ ജോസഫ്, ഉപജില്ലാ സീനിയർ സൂപ്രണ്ട് റിയാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ് നന്ദി രേഖപ്പെടുത്തി.</p>
<p>ജനപ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, പി.ടി.എ/എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വിപുലമായ രീതിയിൽ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.</p>]]> </content:encoded>
</item>

<item>
<title>മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് മഹാത്മഗാന്ധി സർവകലാശാല</title>
<link>https://thekeralajournal.com/2530</link>
<guid>https://thekeralajournal.com/2530</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a150e78db0ee.jpg" length="99439" type="image/jpeg"/>
<pubDate>Tue, 26 May 2026 08:37:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിക്ക് മഹാത്മഗാന്ധി സർവകലാശാലയുടെ ഡി.ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിച്ചു. മഹാത്മഗാന്ധി സർവകലാശാലയുടെ ഒൻപതാമത് പ്രത്യേക ബിരുദദാനച്ചടങ്ങിലാണ് മമ്മൂട്ടിക്ക് ഈ ബഹുമതി സമ്മാനിച്ചത്.</p>
<p>സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളെ മാനിച്ചാണ് സർവകലാശാലയുടെ പരമോന്നത ബഹുമതികളിലൊന്നായ ഡി.ലിറ്റ് നൽകി ആദരിച്ചത്.</p>
<p>ചടങ്ങിൽ പ്രശസ്ത നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും ഡി.ലിറ്റ് ബിരുദം നൽകി. പ്രമുഖ ഗാന്ധിയൻ ചിന്തകനായ ഡോ. എൻ. രാധാകൃഷ്ണന് ഡി.എസ്‌സി (ഡോക്ടർ ഓഫ് സയൻസ്) ബിരുദവും സമ്മാനിച്ചു.</p>
<p>സർവകലാശാല പ്രോ-ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ, മഹാത്മാ ഗാന്ധി സർവകാലശാല വൈസ് ചാൻസലർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം: ബിജു മാധവൻ</title>
<link>https://thekeralajournal.com/2529</link>
<guid>https://thekeralajournal.com/2529</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14f71882f9b.jpg" length="111853" type="image/jpeg"/>
<pubDate>Tue, 26 May 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിജ്ഞാനത്തിലും നൈപുണ്യത്തിലും വിശ്വസാഹോദര്യത്തിലും ഉന്നതമായ മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്ന മനുഷ്യസമൂഹത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസധാരയെ വളർത്തുന്നതിനൊപ്പം ഗുരുക്കന്മാർ ലോകത്തിന് നൽകിയ ദർശനങ്ങളും സന്ദേശങ്ങളും സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മലനാട് യൂണിയനിലെ ബാലജനയോഗം അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച വിദ്യാർത്ഥികളിൽ ഉണ്ടാകണമെന്നും ലോകത്ത് വർധിച്ചുവരുന്ന നശീകരണ പ്രവണതകളെയും മൂല്യച്യുതികളെയും അതിജീവിക്കാൻ ഗുരുദേവ സന്ദേശങ്ങൾ വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം വിദ്യാഭ്യാസ പ്രക്രിയയെന്നും കുട്ടികൾ സമൂഹത്തിന്റെ മാതൃകകളായി മാറണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങളാണ് ബാലജനയോഗം ക്ലാസുകളിലൂടെ നടത്തുന്നതെന്നും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവ സന്ദേശങ്ങൾ ജീവിതവ്രതമായി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>38 ശാഖകളിൽ നിന്നായി 208 അധ്യാപകർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ സംസാരിച്ചു.</p>
<p>ബാലജനയോഗം കുട്ടികൾക്കായി തയ്യാറാക്കിയ പാഠാവലികളും ഒരു വർഷത്തെ പ്രവർത്തനരേഖയും ആസ്പദമാക്കി പച്ചടി എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. ക്ലാസുകളുടെയും അറിവുത്സവത്തിന്റെയും ആസൂത്രണ ചർച്ചകളും നടന്നു.ബാലജനയോഗം പ്രവേശനോത്സവം ജൂൺ 7ന് എല്ലാ ശാഖായോഗങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു</title>
<link>https://thekeralajournal.com/2526</link>
<guid>https://thekeralajournal.com/2526</guid>
<description><![CDATA[ പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a147e0aeae9d.jpg" length="60666" type="image/jpeg"/>
<pubDate>Tue, 26 May 2026 06:21:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14eee08bfdc.jpg" alt=""></p>
<p>ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രശാന്തനും പ്രതിയായ രമേഷ് പാണ്ഡ്യനും കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലുമായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.</p>
<p>തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപത്തെ ആക്രിക്കടയുടെ മുന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ മുന്നില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ വ്യാപാരികളാണ് പോലീസില്‍ വിവരം അറിയിച്ചത്.</p>
<p>തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രശാന്തന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ രമേഷ് പാണ്ഡ്യനെ പോലീസ് പിടികൂടിയത്.</p>
<p>മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍  അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്”</title>
<link>https://thekeralajournal.com/2527</link>
<guid>https://thekeralajournal.com/2527</guid>
<description><![CDATA[ ലഹരിക്കെതിരെ ജൂൺ 1 മുതൽ പ്രത്യേക പദ്ധതി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1485e626b64.jpg" length="65189" type="image/jpeg"/>
<pubDate>Mon, 25 May 2026 22:55:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്കൂൾ തുറക്കുന്ന ജൂൺ 1 മുതൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്” എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.</p>
<p>കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കുക, സ്കൂൾ പരിസരങ്ങളിലെ സംശയാസ്പദമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുക, ലഹരിമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>ഇതിനായി സംസ്ഥാനത്തുടനീളം പ്രത്യേക പോലീസ് സ്ക്വാഡുകൾ രംഗത്തിറങ്ങും. സ്കൂൾ പരിസരങ്ങളിലെ കടകൾ, ആളൊഴിഞ്ഞ കേന്ദ്രങ്ങൾ, യുവാക്കൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ പോലീസ് പ്രത്യേക നിരീക്ഷണത്തിലാക്കും.</p>
<p><em>"</em><strong>നമ്മുടെ കുട്ടികളെ സംരക്ഷിക്കാം… ലഹരിയില്ലാ സമൂഹം സൃഷ്ടിക്കാം</strong>.”</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2524</link>
<guid>https://thekeralajournal.com/2524</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : കൃഷ്‌ണൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13cd0d847f1.jpg" length="94969" type="image/jpeg"/>
<pubDate>Mon, 25 May 2026 09:51:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ആളപായമില്ല.</p>
<p>ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസവും മേഖലയിൽ സമാനമായ അപകടം ഉണ്ടായിരുന്നു. കട്ടപ്പന ഇരട്ടയാർ റോഡിൽ ജലവിതരണ പൈപ്പിനായി എടുത്ത കുഴി മൂടാത്തത് ഇനിയും അപകട കാരണമാകും എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>പോത്തുംപാറ അഡ്വഞ്ചർ പാർക്കിൽ അപകടം; ചെന്നൈ സ്വദേശിനിയുടെ വിരൽ അറ്റു</title>
<link>https://thekeralajournal.com/2522</link>
<guid>https://thekeralajournal.com/2522</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a15be55a6.jpg" length="107805" type="image/jpeg"/>
<pubDate>Mon, 25 May 2026 06:39:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോത്തുംപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ ഉണ്ടായ അപകടത്തിൽ ചെന്നൈ സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ് വടത്തിൽ കൈ കുരുങ്ങിയതിനെ തുടർന്ന് വിനോദസഞ്ചാരിയായ ഷർമിള ബാബുവിന്റെ വിരൽ അറ്റുപോയെന്നാണ് വിവരം.</p>
<p>പാർക്കിലെ ചില റൈഡുകൾ ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും നിയമാനുസൃത അനുമതികളും പൂർത്തിയാക്കിയ ശേഷമേ പാർക്ക് പ്രവർത്തിപ്പിക്കാവൂവെന്ന് മുമ്പ് നിർദേശം നൽകിയിരുന്നുവെന്നും പഞ്ചായത്തിന്റെ ഔദ്യോഗിക അനുമതിയില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടെയോ മറ്റോ ആണ് അപകടം സംഭവിച്ചതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ പ്രതികരണം.</p>
<p>അതേസമയം, അപകടത്തിൽ പരിക്കേറ്റ യുവതി തനിക്ക് പരാതിയില്ലെന്നും തുടർനടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.</p>
<p>പാർക്കിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പാർക്ക് ഉടമ പ്രതികരിച്ചു. പാർക്കിന് പ്രവർത്തനാനുമതിയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ അഡ്വഞ്ചർ ടൂറിസം വകുപ്പ് വ്യക്തമാക്കി.</p>
<p>അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാതല വിദ്യാരംഭം മുരിക്കാശേരിയിൽ നടന്നു</title>
<link>https://thekeralajournal.com/2521</link>
<guid>https://thekeralajournal.com/2521</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a01d7fcba.jpg" length="113764" type="image/jpeg"/>
<pubDate>Mon, 25 May 2026 06:34:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി രൂപതാതല വിദ്യാരംഭം രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.</p>
<p>രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെ ബിഷപ് എഴുത്തിനിരുത്തി. പന്തക്കുസ്താ ദിനത്തോടനുബന്ധിച്ച് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇതിന്റെ രൂപതാതല ഉദ്ഘാടനമാണ് മുരിക്കാശേരിയിൽ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്കൂൾ ബാഗ്, കുട, കുട്ടികളുടെ ദീപിക മാസിക, മധുരപലഹാരം എന്നിവ വിതരണം ചെയ്തു. കുട്ടികളോടും മാതാപിതാക്കളോടും ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് ബിഷപ് മടങ്ങിയത്.</p>
<p>പരിപാടികൾക്ക് മുരിക്കാശേരി പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേമുറി, ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2520</link>
<guid>https://thekeralajournal.com/2520</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139f991c5cd.jpg" length="316165" type="image/jpeg"/>
<pubDate>Mon, 25 May 2026 06:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ലയൺസ് ക്ലബ്ബിന്റെയും രാജാക്കാട് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.</p>
<p>ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെയിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം എൽ.സി.എഫ് ജില്ലാ കോഡിനേറ്റർ ജെയിംസ് തെങ്ങുംകുടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ബ്രീസ് മുല്ലൂർ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും രേഖപ്പെടുത്തി.</p>
<p>അഡ്മിനിസ്ട്രേറ്റർ ജോയൽ വി. ഷാജു ക്യാമ്പിന്റെ വിശദീകരണം നടത്തി. രാജാക്കാട് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. വിജയ് ജയകുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. എൻ.വി. സത്യബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു.</p>
<p>ക്യാമ്പിന്റെ ഭാഗമായി സർപ്പ ടീം ജില്ലാ ഫെസിലിറ്റേറ്റർ ടി.ബി. മനോജ് പാമ്പ് ബോധവത്കരണ ക്ലാസ് നയിച്ചു.</p>
<p>ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, പൾമണോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പ്രമേഹ രോഗ വിഭാഗം, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>രാജാക്കാട് ടൗണിൽ ജൂൺ 1 മുതൽ ട്രാഫിക് പരിഷ്‌ക്കരണം</title>
<link>https://thekeralajournal.com/2519</link>
<guid>https://thekeralajournal.com/2519</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139edc2d56a.jpg" length="77225" type="image/jpeg"/>
<pubDate>Mon, 25 May 2026 06:29:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ രാജാക്കാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജൂൺ 1 മുതൽ പുതിയ ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം.</p>
<p>പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വ്യാപാരി സംഘടനകൾ, പൊതുപ്രവർത്തകർ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായ സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം ചേർന്നത്.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർ നായർ, ഉടുമ്പൻചോല സബ് ആർടിഒ വാഗീശ്വരൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എം. യു. ശ്രീജിത്ത്, രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ബിജു, സബ് ഇൻസ്പെക്ടർ എം. എസ്. അഭിജിത്, വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.</p>
<p>ബസുകൾക്ക് പുതിയ ക്രമീകരണം</p>
<p>ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടിമാലി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജനകീയ ഹോട്ടലിന് സമീപവും കേജീസ് ജൂവലറിയുടെ മുൻവശത്തുള്ള സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ വെള്ളത്തൂവൽ വഴി അടിമാലിയിലേക്ക് പോകുന്നവ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നും, കുഞ്ചിത്തണ്ണി വഴി പോകുന്നവ എൻഎസ്എസ് കെട്ടിടത്തിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നുമാകും യാത്രക്കാരെ കയറ്റുക.</p>
<p>രാജകുമാരി–മാങ്ങാത്തൊട്ടി ഭാഗത്തുനിന്നുള്ള ബസുകൾ ഫെഡറൽ ബാങ്കിന് എതിർവശത്തെ സ്റ്റോപ്പിലും, കുത്തുങ്കൽ, കുഞ്ചിത്തണ്ണി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കേജീസ് ജൂവലറിയ്ക്ക് മുൻവശത്തെ സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>എല്ലാ ബസുകളും നിർബന്ധമായും ബസ് സ്റ്റാൻഡിൽ കയറി സർവീസ് നടത്തണമെന്നും ബസ് സ്റ്റോപ്പുകളിൽ മൂന്ന് മിനിറ്റിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.</p>
<p>പാർക്കിംഗ് നിയന്ത്രണങ്ങളും ഏകദിശ ക്രമീകരണവും</p>
<p>ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിൽ നിന്ന് രാജാക്കാട്–പൂപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.</p>
<p>രാജാക്കാട് മാർക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ്, മാങ്ങാത്തൊട്ടി റോഡിലെ കനകക്കുന്ന് ജംഗ്ഷൻ വരെ, കുത്തുങ്കൽ റോഡിൽ ബസ് സ്റ്റാൻഡ് കവല മുതൽ പോസ്റ്റോഫീസിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് വരെ ഉൾപ്പെടെ ടൗണിലെ പ്രധാന റോഡുകളിലൊന്നിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലിജിയൻ ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2518</link>
<guid>https://thekeralajournal.com/2518</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139db053f50.jpg" length="100962" type="image/jpeg"/>
<pubDate>Mon, 25 May 2026 06:24:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) കട്ടപ്പന ലീജിയൻ്റെ 10-ാം ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.</p>
<p>കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾ അന്തരിച്ച മുൻ പ്രസിഡന്റ് ജോസഫ് പെരേര അനുസ്മരണത്തോടെയാണ് ആരംഭിച്ചത്. അശോക് ഇ.ആർ പരിപാടികൾക്ക്  സ്വാഗതം ആശംസിച്ചു. ട്രഷറർ തോമസ് എ.ജെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a139dc78bc85.jpg" alt=""></p>
<p>ചടങ്ങിൽ വച്ച് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാജൻ ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.പരിപാടികളുടെ ഉദ്ഘാടനം സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് എസ്.എഫ്.എം.എം. വാസുദേവൻ നിർവഹിച്ചു. പുതിയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്കും അദ്ദേഹം സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.</p>
<p>എസ്‌സിഐ വൈസ് പ്രസിഡന്റ് പി.പി.എഫ് അരവിന്ദ് എസ്.പി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പി.പി.എഫ് വേണുഗോപാൽ കെ.പി. മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സീനിയർ ചേംബർ അംഗങ്ങളുടെ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>ഫെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ</title>
<link>https://thekeralajournal.com/2516</link>
<guid>https://thekeralajournal.com/2516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1241e77f493.jpg" length="144316" type="image/jpeg"/>
<pubDate>Sun, 24 May 2026 05:40:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് പരിപാടിക്കായി ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നതും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.</p>
<p>മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ ലഭിച്ച മൂന്ന് അപേക്ഷകളും കൗൺസിൽ യോഗങ്ങളിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പരിഗണിച്ചതായും, ഏപ്രിൽ 22-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ദിവസവാടക 7,000 രൂപ നൽകാമെന്ന് സമ്മതിച്ച അപേക്ഷകന് ഗ്രൗണ്ട് അനുവദിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. വാടകയും ജി.എസ്.ടി-യും കൂടാതെ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും പ്രവേശന ടിക്കറ്റിൽ 10 ശതമാനം വിനോദ നികുതിയും ഈടാക്കുന്ന വ്യവസ്ഥയിലാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അപേക്ഷകൻ 35 ദിവസത്തേക്കുള്ള വാടക, ജി.എസ്.ടി, ഡിപ്പോസിറ്റ് എന്നിവ ഉൾപ്പെടെ നാല് ലക്ഷം രൂപ അടച്ച് ഏപ്രിൽ 25-ന് കരാർ ഒപ്പുവെച്ചതായും തുടർന്ന് ‘ഫെസ്റ്റ്’ എന്ന പേരിൽ പരിപാടിക്ക് പ്രചാരണം നൽകിയതായും ചെയർമാൻ പറഞ്ഞു. മെയ് 8-ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നും അവധി സമയമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, പരിപാടി ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞ് ‘ഫെസ്റ്റ്’ എന്ന പേര് ഉപയോഗിച്ചതിനെച്ചൊല്ലിയും നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടായെന്നാരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ‘ഫെസ്റ്റ്’ എന്ന പേര് കട്ടപ്പനയിലെ വിനോദമേളകൾക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും അതുമായി നഗരസഭയ്ക്ക് ബന്ധമില്ലെന്നും യോഗത്തിൽ വ്യക്തമാക്കിയതായി ചെയർമാൻ പറഞ്ഞു.</p>
<p>2019-ലെ ഫെസ്റ്റിലൂടെ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപയും, 2023-ൽ ആറു ലക്ഷം രൂപയും, 2024-ൽ എട്ട് ലക്ഷം രൂപയും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഫെസ്റ്റിൽ അഡ്വാൻസായി നാല് ലക്ഷം രൂപ ലഭിച്ചതായും നികുതിയിനത്തിൽ ഇതിനകം രണ്ട് ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടി രണ്ട് ലക്ഷം രൂപ ലഭിക്കുമ്പോൾ ഈ വർഷവും എട്ട് ലക്ഷം രൂപ വരുമാനം നഗരസഭയ്ക്ക് ലഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.</p>
<p>2024-ൽ ‘ടണൽ എക്സ്പോ’ എന്ന പേരിൽ നടന്ന മത്സ്യപ്രദർശനത്തിനായി രണ്ട് ഏജൻസികൾ മത്സരിച്ച് കൊട്ടേഷൻ സമർപ്പിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപയ്ക്കാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും എന്നാൽ ആ പരിപാടി സാമ്പത്തിക ബാധ്യതയോടെയാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടണൽ എക്സ്പോയും ഫെസ്റ്റും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും ആദ്യം അപേക്ഷ സമർപ്പിച്ചയാൾക്ക് ഗ്രൗണ്ട് അനുവദിച്ചതിന് ശേഷം അതേ സമയത്ത് മറ്റൊരാൾക്ക് അനുവദിക്കാൻ സാധിക്കാത്തതിനാലാണ് പിന്നീട് ലഭിച്ച അപേക്ഷകൾ പരിഗണിക്കാതിരുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.</p>
<p>ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും, വിഷയത്തിൽ വസ്തുതകൾ ജനങ്ങൾക്ക് വ്യക്തമാകേണ്ടതിനാൽ അന്വേഷണത്തെ നഗരസഭ എതിർക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ലഹരി വിൽപ്പനക്കെതിരെ സംയുക്ത പരിശോധന; കർശന നടപടിയെന്ന് തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2515</link>
<guid>https://thekeralajournal.com/2515</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a12405befe96.jpg" length="78961" type="image/jpeg"/>
<pubDate>Sun, 24 May 2026 05:33:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി പദാർഥങ്ങളുടെയും വിൽപ്പന നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും അത് തടയുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നിർദേശാനുസരിച്ച് പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.</p>
<p>നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതോടൊപ്പം സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.</p>
<p>പരിശോധനയിൽ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി, ഫുഡ് സേഫ്റ്റി ഓഫീസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് മെയ് 28 വരെ നീട്ടി</title>
<link>https://thekeralajournal.com/2514</link>
<guid>https://thekeralajournal.com/2514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a123f302917e.jpg" length="154566" type="image/jpeg"/>
<pubDate>Sun, 24 May 2026 05:28:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജനങ്ങളുടെ പിന്തുണയും അഭ്യർത്ഥനയും പരിഗണിച്ച് കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 28 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. തുടക്ക ദിനം മുതൽ തന്നെ വലിയ ജനത്തിരക്കാണ് ഫെസ്റ്റിലേക്ക് അനുഭവപ്പെട്ടത്. നിലവിൽ ഹൈറേഞ്ചിലെ  വലിയ ആഘോഷ വേദിയായി ഫെസ്റ്റ് മാറിയിരിക്കുകയാണ്.</p>
<p>പ്രതിദിനം സംഘടിപ്പിക്കുന്ന കലാപരിപാടികൾ, ലൈവ് മ്യൂസിക് ഷോകൾ, ഡിജെ നൈറ്റുകൾ, കോമഡി മെഗാഷോകൾ എന്നിവയും ജനശ്രദ്ധ നേടുന്നുണ്ട്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ ഫ്ലവർ ഷോ, മെർമെയ്ഡ് ഷോ, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ എന്നിവ കുടുംബസമേതം എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്നു.</p>
<p>കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദമൊരുക്കുന്ന അമ്യൂസ്മെന്റ് പാർക്കും ഗെയിം സോണുകളും ഫെസ്റ്റിന് കൂടുതൽ നിറം പകരുന്നുണ്ട്. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ലൈവ് ഫുഡ് കോർട്ടും തിരക്കേറിയ കൺസ്യൂമർ സ്റ്റാളുകളും സന്ദർശകരുടെ പ്രിയ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.</p>
<p>ഓരോ ദിവസവും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 ഇനി വരുന്ന ദിവസങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളോടെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അപകടയാത്ര ഒരുക്കി നത്തുകല്ല് ഇരട്ടയാർ റോഡ്: പൈപ്പ് ഇടാൻ എടുത്ത കുഴി മൂടാത്തത് അപകട ഭീഷണിയാകുന്നു</title>
<link>https://thekeralajournal.com/2513</link>
<guid>https://thekeralajournal.com/2513</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a11aeef5e99d.jpg" length="133300" type="image/jpeg"/>
<pubDate>Sat, 23 May 2026 19:14:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ലിൽ റോഡിന് കുറുകെ എടുത്ത കുഴി യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. ജലവിഭവ വകുപ്പ് പൈപ്പ് സ്ഥാപിക്കുന്നതിനായി ദിവസങ്ങൾ മുമ്പ് എടുത്ത കുഴി ഇതുവരെ പൂർണമായി മൂടാതിരുന്നതോടെ പ്രദേശത്ത് അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a11af03ae951.jpg" alt=""></p>
<p>നിരപ്പായ റോഡിൽ കുറുകെ എടുത്തിരിക്കുന്ന കുഴി വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വ്യക്തമായി കാണാൻ കഴിയുന്നത്. ഇതോടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാകുകയും അപകടങ്ങൾ വർധിക്കുകയുമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.</p>
<p>നിമിഷംതോറും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയായതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുഴിയിൽ വീഴാതിരിക്കാനായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് അപകടമുണ്ടായതും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നു.</p>
<p>രാത്രി സമയങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ പറയുന്നു. പലതവണ ഈ കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.</p>
<p>അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആവശ്യപ്പെടുന്നു</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടക്ക് സമീപം വാഹനാപകടം</title>
<link>https://thekeralajournal.com/2512</link>
<guid>https://thekeralajournal.com/2512</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : പ്രവീൺ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a119913a01a6.jpg" length="149176" type="image/jpeg"/>
<pubDate>Sat, 23 May 2026 17:40:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലബ്ബക്കടയിൽ സമീപം ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കുകൾ അല്ല. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭാ പരിധിയിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്; വനിതകൾക്ക് അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2511</link>
<guid>https://thekeralajournal.com/2511</guid>
<description><![CDATA[ വാർഡുകൾ തോറും നിയമനം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a110b52eff75.jpg" length="105552" type="image/jpeg"/>
<pubDate>Sat, 23 May 2026 07:36:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ പാർട്ട് ടൈം പ്രോജക്ട് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 'കെയർ ആൻഡ് സേഫ്' (CARE N SAFE), 'ഇല നേച്ചർ ഫൗണ്ടേഷൻ' എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്.</p>
<p>​പ്രതിമാസം 15,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനം നേടാൻ സാധിക്കുന്ന മികച്ചൊരു തൊഴിലവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 25 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.</p>
<p>​കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരും, ദിവസേന കുറഞ്ഞത് രണ്ട് മണിക്കൂർ ഈ പ്രോജക്ട് പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ തയ്യാറുള്ളവരുമായ വനിതകൾക്കാണ് മുൻഗണന. പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുടർന്ന് സ്ഥിരനിയമനം നൽകുന്നതായിരിക്കും.</p>
<p>​താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേര് താഴെക്കാണുന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത ശേഷം  മേയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറ്റർവ്യൂ നടപടികളിൽ പങ്കടുക്കേണ്ടതാണ്.</p>
<p>NB: ഇന്റർവ്യൂ സ്ഥലം പിറകെ അറിയിക്കും.</p>
<p>​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പർ:</p>
<p>📞 62821 72161</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു</title>
<link>https://thekeralajournal.com/2508</link>
<guid>https://thekeralajournal.com/2508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10edc9a4baa.jpg" length="70578" type="image/jpeg"/>
<pubDate>Sat, 23 May 2026 05:29:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽമഴ ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഈ മാസം ഇതുവരെ 15 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ച മാത്രം നാല് പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 29 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.ശാന്തമ്പാറ, കാഞ്ചിയാർ, ചക്കുപള്ളം മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
<p> രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെങ്കിപ്പനി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഞ്ചു ടി. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ Dr. ജോബിൻ G. ജോസഫ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. M.R. ഷെറിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.</p>
<p>വേനൽമഴ ശക്തമായതോടെ വൈറൽ പനിയും ജില്ലയിൽ വ്യാപകമാകുന്നുണ്ട്. ഒരു ദിവസം മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിൽ 163 പേരാണ് ചികിത്സ തേടിയത്. ഈ ആഴ്ച ഇതുവരെ 363 പേർ വൈറൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.</p>
<p>ഇതിനിടെ കഴിഞ്ഞ ദിവസം ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എലിപ്പനി കേസാണിത്.</p>
<p><strong>എന്താണ് ഡെങ്കിപ്പനി?</strong></p>
<p>Dengue Fever ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളിലൂടെ പകരുന്ന വൈറസ് രോഗമാണ്. സാധാരണ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.</p>
<p><strong>പ്രധാന രോഗലക്ഷണങ്ങൾ</strong></p>
<ul style="list-style-type: circle;">
<li>പെട്ടെന്ന് ഉണ്ടാകുന്ന ഉയർന്ന പനി</li>
<li>കടുത്ത തലവേദന</li>
<li>കണ്ണിന് പിന്നിലും പേശികളിലും സന്ധികളിലും വേദന</li>
<li>നെഞ്ചിലും മുഖത്തും ചുവന്ന പാടുകൾ</li>
<li>ഓക്കാനം, ഛർദ്ദി</li>
</ul>
<p><strong>പ്രതിരോധ മാർഗങ്ങൾ</strong></p>
<p>ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.</p>
<p>ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രധാന മുൻകരുതലുകൾ:</p>
<ul style="list-style-type: square;">
<li>ആഴ്ചയിൽ ഒരു ദിവസം “ഡ്രൈ ഡേ” ആചരിക്കുക</li>
<li>ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയറുകൾ, തേങ്ങാക്കൊമ്പുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കുക</li>
<li>കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക</li>
<li>പനി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</li>
<li>സ്വയം ചികിത്സ ഒഴിവാക്കുക</li>
</ul>
<p>ആരോഗ്യവകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2506</link>
<guid>https://thekeralajournal.com/2506</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a105543459f3.jpg" length="29934" type="image/jpeg"/>
<pubDate>Fri, 22 May 2026 18:38:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കാമാക്ഷിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.</p>
<p>കാമാക്ഷി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ഷൈജു (41) ആണ് മരിച്ചത്.</p>
<p>ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. </p>]]> </content:encoded>
</item>

<item>
<title>​ സീനിയർ ചേമ്പർ ഇന്റർനാഷണൽ, കട്ടപ്പന ലീജിയൻ സ്ഥാനാരോഹണവും കുടുംബസംഗമവും..</title>
<link>https://thekeralajournal.com/2505</link>
<guid>https://thekeralajournal.com/2505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fbe0c17387.jpg" length="65442" type="image/jpeg"/>
<pubDate>Fri, 22 May 2026 07:53:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>​കട്ടപ്പന:</p>
<p>സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും സ്ഥാനാരോഹണവും കുടുംബസംഗമവും ഞായർ വൈകിട്ട് 5.30ന് കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ പ്രസിഡന്റ് വാസുദേവൻ എം ഉദ്ഘാടനം ചെയ്യും. ലീജിയൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും.</p>
<p>​ഭാരവാഹികളായി സാജൻ ജോസഫ് (പ്രസിഡന്റ്), ഇ ആർ അശോക് (സെക്രട്ടറി), തങ്കച്ചൻ ആനിക്കാമുണ്ടയിൽ (ട്രഷറർ), കെ കെ റെജി (വൈസ് പ്രസിഡന്റ്), സണ്ണി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ ജേക്കബ് എബ്രഹാം, ഇ ആർ അശോക്, സാജു ആന്റണി, ബിനു സി ചാണ്ടി, പി എം സുകു എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ഒഴുകിയെത്തി; ജനസാഗരമായി കട്ടപ്പന ഫെസ്റ്റിലെ DJ ഷോ</title>
<link>https://thekeralajournal.com/2504</link>
<guid>https://thekeralajournal.com/2504</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb6ca8a62e.jpg" length="76426" type="image/jpeg"/>
<pubDate>Fri, 22 May 2026 07:22:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ അരങ്ങേറിയ ഡിജെ ഷോയിൽ പങ്കടുക്കാൻ ആയിരങ്ങളാണ് കട്ടപ്പന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. യുവജനങ്ങളുടെ വൻ സാന്നിധ്യത്തോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.</p>
<p>പ്രശസ്ത സിനിമാതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫുക്രു അവതരിപ്പിച്ച ഡിജെ വിത്ത് ഫോം പാർട്ടിയാണ് ഇന്നലെ പ്രധാന ആകർഷണമായത്. ഡിജെ സംഗീതത്തിനും ലൈറ്റ് ഷോകൾക്കും ഒപ്പമെത്തിയ ആവേശം പരിപാടിയെ ആഘോഷമാക്കി മാറ്റി.</p>
<p>പരിപാടി ആസ്വദിക്കാൻ യുവജനമാണ് കൂടുതലായും എത്തിയത്. കുടുംബസമേതം എത്തി ആഘോഷത്തിൽ പങ്കുചേർന്നവരും നിരവധിയായിരുന്നു.പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിൽ ആളുകളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.</p>
<p>കട്ടപ്പന ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആഘോഷത്തിന്റെ ആവേശത്തെ അത് ബാധിച്ചില്ലെന്നാണ് ഫെസ്റ്റിൽ പങ്കെടുത്തവരുടെ പ്രതികരണം. അതേസമയം ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗര സഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിൽ അറ്റകുറ്റപ്പണി; നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും</title>
<link>https://thekeralajournal.com/2503</link>
<guid>https://thekeralajournal.com/2503</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb12adae05.jpg" length="111009" type="image/jpeg"/>
<pubDate>Fri, 22 May 2026 06:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിലെ ഷട്ടറുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നാളെ മുതൽ താൽക്കാലികമായി നിർത്തിവെക്കും.</p>
<p>വേനൽമഴ ശക്തമായതും അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതുമായതിനാൽ വലതുകര കനാലിലൂടെയുള്ള ജലവിതരണം നേരത്തെ തന്നെ നിർത്തിയിരുന്നു. അറ്റകുറ്റപ്പണിക്കായി പ്ലാറ്റ്‌ഫോം തയ്യാറാക്കേണ്ടതിനാൽ ഇന്ന് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p>നാളെ മുതൽ നിലവിലെ 39 അടി ജലനിരപ്പ് 37 അടിയായി താഴ്ത്തിയ ശേഷമാകും അറ്റകുറ്റപ്പണികൾ ആരംഭിക്കുക. ഷട്ടറുകൾ കോൺക്രീറ്റുമായി ചേരുന്ന ഭാഗത്തെ ആംപ്ലേറ്റ് ബോൾട്ടുകളിൽ തുരുമ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾക്ക് തീരുമാനമായത്.</p>
<p>ഡാമിലെ ആകെ ആറു ഷട്ടറുകളും ഘട്ടംഘട്ടമായി പ്രത്യേകം അറ്റകുറ്റപ്പണി നടത്തും. നിലവിൽ രണ്ട് ഷട്ടറുകളിലൂടെയാണ് നിയന്ത്രിതമായി ജലം പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാമത്തെ ഷട്ടറിലൂടെ 10 സെന്റീമീറ്ററും നാലാമത്തെ ഷട്ടറിലൂടെ 50 സെന്റീമീറ്ററും ജലം ഒഴുകുന്നുണ്ട്.</p>
<p>ഡാമിലെ ജലനിരപ്പ് കുറയുന്നത് റിസർവോയർ ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളെ ബാധിക്കാനിടയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം, ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സമയത്ത് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ എം.വി.ഐ.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരിയിൽ ബൈക്ക് അപകടം: കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2502</link>
<guid>https://thekeralajournal.com/2502</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/img_6a0fafd2dd46b0-63560108-96570423.gif" length="14915" type="image/jpeg"/>
<pubDate>Fri, 22 May 2026 06:52:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി ടൗണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.</p>
<p>രാജകുമാരി ബി ഡിവിഷനിൽ താമസിക്കുന്ന ചാണകപ്പാറ സ്വദേശിനി സുശീല ശശി (48)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സുശീല നടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. കുംഭപാറ സ്വദേശിയായ ജോഷ്വയാണ് ബൈക്ക് ഓടിച്ചിരുന്നത്. സുശീലയെ ഇടിച്ച ശേഷം ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.</p>
<p>അപകടത്തിൽ ബൈക്ക് യാത്രികനായ ജോഷ്വയ്ക്കും പരിക്കേറ്റു. നെറ്റിയിലും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനാപകടം : കാല്‍നടയാത്രികന്‍ മരിച്ചു</title>
<link>https://thekeralajournal.com/2501</link>
<guid>https://thekeralajournal.com/2501</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0edf059334d.jpg" length="73375" type="image/jpeg"/>
<pubDate>Thu, 21 May 2026 16:01:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : സെന്‍ട്രല്‍ ജങ്ഷനില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചക്ക കയറ്റിവന്ന പിക്കപ്പ് വാഹനം നിയന്ത്രണം തെറ്റി കാല്‍നടയാത്രികനെയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee3f77356e.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0eac6759.jpg" alt=""></p>
<p>അപകടത്തിൽ പിക്കപ്പ് കാല നടയാത്രിയകൻ്റെ തലയിൽ കൂടെ കയറി ഇറങ്ങി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്.അപകടത്തിൽ ഒരു ഓട്ടോ , സ്കൂട്ടർ എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0dd88d87.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ഇന്ന് ഡി.ജെ നൈറ്റ് വിത്ത് ഫോം പാർട്ടി</title>
<link>https://thekeralajournal.com/2498</link>
<guid>https://thekeralajournal.com/2498</guid>
<description><![CDATA[ പ്രശസ്ത സിനിമ സോഷ്യൽ മീഡിയ താരം ഫുക്രുവിൻറെ കളേഴ്സ് എസ്എഫ്എക്സ് ഇന്ന് കട്ടപ്പനയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e6a8e75f6f.jpg" length="188343" type="image/jpeg"/>
<pubDate>Thu, 21 May 2026 07:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 7.30 മുതൽ ആവേശം നിറഞ്ഞ ഡി.ജെ നൈറ്റ് സംഘടിപ്പിക്കുന്നു. യുവാക്കളുടെ പ്രിയതാരവും സിനിമാ–സോഷ്യൽ മീഡിയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായി മാറിയ ഫുക്രു അവതരിപ്പിക്കുന്ന “DJ FORM Party” യാണ് ഫെസ്റ്റിലെ പ്രധാന ആകർഷണമായി ഇന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.</p>
<p>ആധുനിക സംഗീതത്തിന്റെ താളങ്ങളും ലൈറ്റ് ഷോകളും നിറഞ്ഞ പരിപാടി യുവജനങ്ങൾക്കായി നവ്യാനുഭവമായിരിക്കും.ഇതാദ്യമായാണ് കട്ടപ്പനയിൽ ഫോം പാർട്ടിയുമായി ഫുക്രു എത്തുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് പാറ അടർന്ന് വീണു; യാത്രക്കാരന് പരിക്ക്</title>
<link>https://thekeralajournal.com/2496</link>
<guid>https://thekeralajournal.com/2496</guid>
<description><![CDATA[ പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5f795670b.jpg" length="53666" type="image/jpeg"/>
<pubDate>Thu, 21 May 2026 06:57:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെഎസ്‌ആർടിസി ബസിലേക്ക് കൂറ്റൻ പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം.</p>
<p>ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>കുമളി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ പുറകുവശത്തേക്കാണ് പാറ പതിച്ചത്. അപകടസമയത്ത് ബസിൽ ഏകദേശം 50ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee49cc8e43.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് വിവാദം: ഡി.വൈ.എഫ്‌.ഐ മാർച്ച് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2495</link>
<guid>https://thekeralajournal.com/2495</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5eba72826.jpg" length="105327" type="image/jpeg"/>
<pubDate>Thu, 21 May 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നഗരസഭ ചെയർപേഴ്സൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തുംതള്ളും ഉണ്ടായി.</p>
<p>ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം ഉണ്ടാക്കിയ ചെയർപേഴ്സൻ രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>ഫെസ്റ്റ് സംഘടിപ്പിക്കാൻ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. എക്സിബിഷൻ നടത്താനെന്ന പേരിലാണ് അപേക്ഷ ലഭിച്ചതെങ്കിലും കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് അഴിമതി നടത്താനായി ഭരണസമിതിയും ഉദ്യോഗസ്ഥരും ഫെസ്റ്റിന് അനുമതി നൽകിയെന്നാണ് ആരോപണം. കെ-സ്മാർട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകൾ ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതായും നേതാക്കൾ ആരോപിച്ചു</p>
<p>ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവർ സംസാരിച്ചു. കുന്തളംപാറ റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.</p>
<p>പ്രദർശനത്തിനെന്ന പേരിൽ കുറഞ്ഞ തുകയ്ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാൻ സ്റ്റേഡിയം വിട്ടുനൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വനിതാ എസ്‌.ഐയെ ആക്രമിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2494</link>
<guid>https://thekeralajournal.com/2494</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Thu, 21 May 2026 06:48:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാനന്തവാടി പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി അടിമാലി കടവനപ്പുഴ കെ.എ. അഭിജിത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ ബിൽജൂ സാജു (26) എന്നിവരെയാണ് എസ്‌.ഐ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>കാപ്പ കേസിൽ നിയമനടപടികൾ നേരിട്ടിരുന്ന അഭിജിത് ഗുരുവായൂർ ടെമ്പിൾ, തിരുനെല്ലി, വെള്ളത്തൂവൽ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. മാനന്തവാടി കേസിൽ ഇയാൾ കോടതിയുടെ ജാമ്യത്തിലായിരുന്നു. ബിൽജൂ സാജു അടിമാലി പോലീസ് സ്റ്റേഷനിലെ ലഹരി കേസിലും പ്രതിയാണ്.</p>
<p>ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഈ മാസം 18ന് സംഭവം ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനിടെ മൂന്നംഗ സംഘം വനിതാ എസ്‌.ഐയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ജീവന്റെ സംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍</title>
<link>https://thekeralajournal.com/2492</link>
<guid>https://thekeralajournal.com/2492</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d5ab7e9cc5.jpg" length="44864" type="image/jpeg"/>
<pubDate>Wed, 20 May 2026 12:23:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജീവന്‍ ദൈവദാനമാണെന്നും ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്‌തും സംരക്ഷിച്ച് വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മരണസംസ്‌കാരം ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി. ജിയന്ന ദൈവാലയത്തിലേക്ക് നടത്തിയ ജിയന്ന തീര്‍ഥാടനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.</p>
<p>മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്ന, തനിക്ക് ലഭിച്ച ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെ സ്വീകരിച്ച വ്യക്തിയാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും മറ്റുള്ളവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും യാതൊരു കാരണവശാലും ജീവനെ നശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ച വിശുദ്ധ ജിയന്ന എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ വി. ജിയന്നയുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി.</p>
<p>പരിപാടികള്‍ക്ക് രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്‌മി എസ്.എ.ബി.എസ്., ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ എന്നിവരും രൂപത, ഫൊറോന, ഇടവക ഭാരവാഹികളും നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രികയ്ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2489</link>
<guid>https://thekeralajournal.com/2489</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d49a3c03d4.jpg" length="76773" type="image/jpeg"/>
<pubDate>Wed, 20 May 2026 11:12:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യാത്രികയെ ഇടിക്കുകയായിരുന്നു.</p>
<p>വാളക്കോട് ചോക്കാട് ഷേർലി ജോണിനാണ് പരിക്കേറ്റത്.അപകടത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഡാറ്റാ എന്‍ട്രി, ഡി.ടി.പി സൗജന്യ പരിശീലനം</title>
<link>https://thekeralajournal.com/2488</link>
<guid>https://thekeralajournal.com/2488</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d3651bbb7a.jpg" length="62535" type="image/jpeg"/>
<pubDate>Wed, 20 May 2026 09:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.</p>
<p>18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്‌സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.</p>
<p>പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും.</p>
<p>താല്‍പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 23 വൈകിട്ട് 4.30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.</p>
<p>അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ആലുവ ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.</p>
<p>📞 കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2623304</p>
<p>9188581148</p>]]> </content:encoded>
</item>

<item>
<title>വിലക്കയറ്റം: അവലോകന യോഗം ചേര്‍ന്നു</title>
<link>https://thekeralajournal.com/2487</link>
<guid>https://thekeralajournal.com/2487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d185f86f47.jpg" length="90402" type="image/jpeg"/>
<pubDate>Wed, 20 May 2026 07:41:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷനായ യോഗം വിലയിരുത്തി.</p>
<p>ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗം ജില്ലാ കളക്ടറേറ്റില്‍ നടന്നു.</p>
<p>വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ താലൂക്കുകളിലായി നടത്തിയ പൊതുവിപണി പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍, അവയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ജെ. ആശ യോഗത്തില്‍ വിശദീകരിച്ചു.</p>
<p>താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൊതുവിപണി പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി</title>
<link>https://thekeralajournal.com/2485</link>
<guid>https://thekeralajournal.com/2485</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d13237cd5d.jpg" length="120824" type="image/jpeg"/>
<pubDate>Wed, 20 May 2026 07:19:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി.</p>
<p>ശാഖ പ്രസിഡന്റ് സജി തോമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഠനോപകരണ കിറ്റുകളുടെ വിതരണവും നടത്തി. ശാഖായോഗത്തില്‍ പ്രവര്‍ത്തിക്കുന്ന 177 കുട്ടികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.</p>
<p>യോഗത്തില്‍ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി, യൂണിയൻ വനിതാസംഘം കൗണ്‍സിലര്‍ ബിൻസി സനീഷ്, ശാഖ വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ, സെക്രട്ടറി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുണ്‍കുമാർ, ശാഖ കുമാരി–കുമാരസംഘം നേതാക്കന്മാർ, സൈബർസേന പ്രവര്‍ത്തകർ, കുടുംബയോഗം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>ശാഖ സെക്രട്ടറി സുരേഷ് കലയത്തോലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുനില്‍ കുമാർ കൊച്ചുവാഴയില്‍ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡിൽ വെള്ളം പാഴാകുന്നത് പതിവാകുന്നു</title>
<link>https://thekeralajournal.com/2484</link>
<guid>https://thekeralajournal.com/2484</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d11c2633eb.jpg" length="131970" type="image/jpeg"/>
<pubDate>Wed, 20 May 2026 07:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡില്‍, പഴയ സെന്റ് സെബാസ്റ്റ്യൻ കോളേജിന് സമീപം മാസങ്ങളായി കുടിവെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. എല്ലാ ദിവസവും മോട്ടോർ പമ്പ് ചെയ്യുന്ന സമയത്ത് ലിറ്റർ കണക്കിന് വെള്ളമാണ് പൊതുനിരത്തിലേക്ക് ഒഴുകിപ്പോകുന്നത്.</p>
<p>കുടിവെള്ളം സംരക്ഷിക്കേണ്ട സാഹചര്യത്തില്‍ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയാണ് ഇത്തരത്തില്‍ വെള്ളം പാഴാകാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ പാതയോരത്താണ് വെള്ളം ഒഴുകുന്നത്.</p>
<p>തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നേതാജി ബൈപാസിന് ശാപമോക്ഷം; ടാറിംഗ് അവസാന ഘട്ടത്തിൽ</title>
<link>https://thekeralajournal.com/2483</link>
<guid>https://thekeralajournal.com/2483</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0c34212259b.jpg" length="154559" type="image/jpeg"/>
<pubDate>Tue, 19 May 2026 15:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നാളുകളായി നാട്ടുകാരെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്ന കട്ടപ്പന ഓശാനം സ്കൂൾ–നേതാജി ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഏറെ നാളായി മന്ദഗതിയിൽ മുന്നേറിയിരുന്ന റോഡ് പുനർനിർമാണത്തിൻ്റെ  ടാറിംഗ് പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, നാളെയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.</p>
<p>കട്ടപ്പന നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളിൽ ഒന്നാണ് നേതാജി ബൈപാസ്. നഗരത്തിന്റെ ഹൃദയഭാഗത്തെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്ന ഈ റോഡ് തുറക്കുന്നതോടെ കട്ടപ്പനയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.</p>
<p>റോഡിൽ ഉയർന്ന നിലവാരത്തിലുള്ള ബി.എം.ബി.സി (Bituminous Macadam Bituminous Concrete) ടാറിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്ന, കൂടുതൽ മിനുസവും സുരക്ഷയും നൽകുന്ന രീതിയായതിനാൽ യാത്രാസൗകര്യം മെച്ചപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0c343a7e008.jpg" alt=""></p>
<p>തണലിടം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയായതിനാൽ ഭാവിയിൽ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ റോഡ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂൾ മേഖലയും നഗരകേന്ദ്രവും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് പദ്ധതി.</p>
<p>നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് യാഥാർത്ഥ്യമാകുന്നതിൽ നാട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു. മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗതത്തിന് തുറക്കാനാകുന്നത് ഏറെ പ്രയോജനകരമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണം നടന്നു</title>
<link>https://thekeralajournal.com/2481</link>
<guid>https://thekeralajournal.com/2481</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbcbcdb452.jpg" length="122949" type="image/jpeg"/>
<pubDate>Tue, 19 May 2026 06:58:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി.പി. മൻമഥൻ നാടിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമം, ഉഷപൂജ, അഷ്ടദ്രവ്യസമേതം ഗണപതി പൂജ, അധിവാസം വിടർത്തൽ, പ്രതിഷ്ഠ ഹോമം എന്നിവ നടന്നു.</p>
<p>രാവിലെ 7.56നും 10.07നും മദ്ധ്യേ മിഥുനരാശി നേരത്ത് അഷ്ടബന്ധ നവീകരണ കലശം, ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ എന്നിവ നടത്തി. ക്ഷേത്രാചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി, ശിവഗിരിമഠത്തിലെ ബോധിതീർത്ഥ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. സോജു ശാന്തി, പ്രതീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ സഹകാർമികരായി.</p>
<p>വൈകിട്ട് നടന്ന ചുറ്റമ്പല സമർപ്പണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ സമർപ്പണ സന്ദേശം നൽകി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>അഡ്വ. കെ.ബി. സെൽവം, ജിപ്സി ജിമ്മി, കെ.എസ്. അനിൽകുമാർ, എൻ.ടി. ബിനോദ്, പി.ജെ. ജോൺസൺ, ജോബിൻ ഐമനത്ത്, ഗിരിജ ലാലു വരകിൽ, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, ജോമോൻ, അഖിൽ സാബു, കെ.എം. സുനിൽ, പ്രീത ബിജു, മിനി സജി, ബിബിൻ കുന്നിനിയിൽ, സുനീഷ് കോട്ടൂർ, തങ്കച്ചൻ പുത്തേട്ട്, അജീഷ് വാത്താത്ത്, മണി എഴുമാവിൽ, റെജി നമ്പ്യാർമഠത്തിൽ, ജയചന്ദ്രൻ പൂവാങ്കൽ, സന്തോഷ് വാത്താത്ത്, നിഷാ അനൂപ്, ഗോവിന്ദ് പി. തങ്കച്ചൻ, നന്ദന ജയചന്ദ്രൻ, ശ്രീലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു.</p>
<p>ശാഖാ സെക്രട്ടറി സുനിൽ കൊച്ചയ്ത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് തൊടുപുഴ വിശ്വദർശന നൃത്തകലാ കേന്ദ്രം അവതരിപ്പിച്ച “നടന വിസ്മയം-2026” അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ 28ന്</title>
<link>https://thekeralajournal.com/2480</link>
<guid>https://thekeralajournal.com/2480</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbbe4d42b4.jpg" length="267500" type="image/jpeg"/>
<pubDate>Tue, 19 May 2026 06:54:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തൊടുപുഴ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസ്, കട്ടപ്പന, പൂമാല, പീരുമേട്, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.</p>
<p>പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജില്ലയിൽ സ്ഥിരതാമസമുള്ളതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളതുമായ 20 മുതൽ 35 വയസ് വരെ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.</p>
<p>ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്‌മെന്റ് ട്രെയിനിംഗ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.</p>
<p>തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,500 രൂപ ഓണറേറിയമായി ലഭിക്കും.</p>
<p>താത്പര്യമുള്ളവർ ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222399.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2479</link>
<guid>https://thekeralajournal.com/2479</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bba90751fc.jpg" length="67985" type="image/jpeg"/>
<pubDate>Tue, 19 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും വടക്കൻ തീരമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത പ്രവചിക്കുന്നത്.</p>
<p>അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 2.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.</p>
<p>0.9 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വെണ്മണിയിൽ വാഹനാപകടം : ഒരാൾ മരണപ്പെട്ടു</title>
<link>https://thekeralajournal.com/2477</link>
<guid>https://thekeralajournal.com/2477</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a991ebff11.jpg" length="137012" type="image/jpeg"/>
<pubDate>Mon, 18 May 2026 10:06:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : വെണ്മണിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്മണി–വണ്ണപ്പുറം റോഡിൽ വാഗണാർ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.</p>
<p>അപകടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനാണ് മരിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0a99cc0d7e2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയെ ചിരിയിലാഴ്ത്തി ജോബി പാല; കട്ടപ്പന ഫെസ്റ്റിൽ തിരക്കേറുന്നു</title>
<link>https://thekeralajournal.com/2476</link>
<guid>https://thekeralajournal.com/2476</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a8e29d2fc2.jpg" length="137410" type="image/jpeg"/>
<pubDate>Mon, 18 May 2026 09:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ ആഘോഷ രാവുകൾക്ക് ചിരിയുടെ മേളം തീർത്ത് സിനിമാതാരം ജോബി പാല അവതരിപ്പിച്ച കോമഡി മെഗാഷോ ശ്രദ്ധേയമായി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന പരിപാടി കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.</p>
<p>കുടുംബങ്ങളോടൊപ്പം യുവാക്കളും കുട്ടികളും നിരവധി അതിഥി തൊഴിലാളികളും ആവേശത്തോടെ പങ്കെടുത്തത് ഫെസ്റ്റിന്റെ വൈവിധ്യവും ജനപങ്കാളിത്തവും കൂടുതൽ ശ്രദ്ധേയമാക്കി. ജോബി പാലയുടെ ഹാസ്യപ്രകടനങ്ങളും സ്റ്റേജ് ഇന്ററാക്ഷനുകളും കാണികളെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ മുഴുവൻ വേദിയും ആഘോഷാന്തരീക്ഷത്തിലായി.</p>
<p>വിവിധ ഭാഷകളിലുള്ള കാണികൾ ഒരുപോലെ പരിപാടി ആസ്വദിച്ചതും ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>വിഡി സതീശൻ മന്ത്രിസഭയിൽ ഹൈറേഞ്ചിന് മന്ത്രിയില്ല</title>
<link>https://thekeralajournal.com/2475</link>
<guid>https://thekeralajournal.com/2475</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6a4808375.jpg" length="46031" type="image/jpeg"/>
<pubDate>Mon, 18 May 2026 06:54:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പിന്നോക്ക ജില്ലയായ ഇടുക്കിയിൽ, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയെ പ്രതിനിധീകരിച്ച് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ സർക്കാരുകളുടെ കാലത്ത് ജില്ലയിൽ നിന്നുണ്ടായ മന്ത്രിമാരിലൂടെ വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് പ്രതിഷേധത്തിന് പിന്നിൽ.</p>
<p>ഒന്നാം പിണറായി സർക്കാരിൽ ഉടുമ്പൻചോലയിൽ നിന്നുള്ള M. M. മണി മന്ത്രിയായിരുന്നപ്പോൾ ഹൈറേഞ്ച് മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൽ റോഷി അഗസ്റ്റിൻ മന്ത്രിയായതോടെയും ജില്ലയ്ക്ക് വിവിധ പദ്ധതികൾ ലഭിച്ചു.</p>
<p>അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയിൽ നാലെണ്ണം ഹൈറേഞ്ച് മേഖലയിലും ഒന്ന് ലോറേഞ്ചിലുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോറേഞ്ചിലെ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.</p>
<p>എന്നാൽ ഇത്തവണ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫ് നേടിയിട്ടും ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനുവദിക്കാത്തതിൽ യു.ഡി.എഫ് അനുഭാവികളിലും പൊതുസമൂഹത്തിനിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലുമെല്ലാം ഇത് സജീവ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.</p>
<p>മുൻകാല മന്ത്രിമാരുടെ പ്രവർത്തനങ്ങളിലൂടെ വികസന നേട്ടങ്ങൾ നേരിട്ട് അനുഭവിച്ച മേഖലയായതിനാൽ ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനിവാര്യമാണെന്ന ആവശ്യമാണ് ശക്തമാകുന്നത്. വിജയിച്ച നിയുക്ത എം.എൽ.എമാർക്കും ഇതേ ആഗ്രഹമാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സിപിഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന്</title>
<link>https://thekeralajournal.com/2474</link>
<guid>https://thekeralajournal.com/2474</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a693bafe30.jpg" length="101977" type="image/jpeg"/>
<pubDate>Mon, 18 May 2026 06:50:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>Cpim ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കൊപ്പം ഇടുക്കി ജില്ലയിലെ തിരിച്ചടിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.</p>
<p>മുൻ മന്ത്രി M. M. മണിയെ മത്സരരംഗത്തിറക്കാത്തതിനെ തുടർന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. K. K. ജയ ചന്ദ്രൻ്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന വിലയിരുത്തലും നേതൃത്വതലത്തിൽ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ വിശദമായി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.</p>
<p>യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം P. Raajeev സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. ജയ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.</p>
<p>ഇതിന് പിന്നാലെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിശദമായ അവലോകനവും സംഘടനാ കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയാകും.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കം; നഗരത്തിലെ ഓട ശുചീകരണം ഊർജിതമാക്കി തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2473</link>
<guid>https://thekeralajournal.com/2473</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6842ec4ab.jpg" length="142661" type="image/jpeg"/>
<pubDate>Mon, 18 May 2026 06:45:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓടകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും ഓടകള്‍ മാലിന്യവും മണ്ണും നിറഞ്ഞ് സ്ലാബുകള്‍ നിരങ്ങി വീണ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ശക്തമായ മഴ പെയ്യുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നതുമാണ് പതിവ്.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോലാനി, മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരം, ബേക്കറി ജംഗ്ഷന്‍, ഭീമ ജംഗ്ഷന്‍, റോട്ടറി ജംഗ്ഷന്‍, ഷാപ്പുംപടി, നന്ദിലത്ത് ജംഗ്ഷന്‍, വെങ്ങല്ലൂര്‍, വടക്കുംമുറി, മങ്ങാട്ടുകവല, കാരിക്കോട്, കുമ്പങ്കല്ല്, ടൗണ്‍, കിഴക്കേ അറ്റം, കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഒരാഴ്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.</p>
<p>ഇന്നലെ കാഞ്ഞിരമറ്റം കവല ഭാഗത്ത് സ്ലാബുകള്‍ ഉയര്‍ത്തിമാറ്റി ഓടകള്‍ ശുചീകരിച്ചു. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.</p>
<p>നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ സെയ്തുമുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ വിപുലമായ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രാദേശിക ജനപങ്കാളിത്തത്തോടെയും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, ക്ലബ്ബുകള്‍, മറ്റ് സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രിയ വൈദികന് വിട; ഫാ. ജോസഫ് കോയിക്കലിന്റെ വേർപാടിൽ ദുഃഖമണിഞ്ഞ് ഇടുക്കി രൂപത</title>
<link>https://thekeralajournal.com/2472</link>
<guid>https://thekeralajournal.com/2472</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a67ba4abf6.jpg" length="81032" type="image/jpeg"/>
<pubDate>Mon, 18 May 2026 06:43:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് ഇടവക സമൂഹവും നാടും. 43 വയസ്സായിരുന്നു.</p>
<p>വാഴക്കുളത്തുനിന്ന് മടങ്ങുന്നതിനിടെ നെല്ലിമറ്റത്തിന് സമീപം വെച്ചാണ് ഫാ. ജോസഫ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.</p>
<p>ഒരു വർഷം മുൻപാണ് ഫാ. ജോസഫ് കോയിക്കൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളിയുടെ വികാരിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും സ്നേഹവും ആദരവും നേടിയ വൈദികനായിരുന്നു അദ്ദേഹം. പ്രാർഥനകളിലും ആശ്വാസവാക്കുകളുമായി എപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ വേർപാട് വിശ്വാസികളെയും ഹൈറേഞ്ച് മേഖലയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.</p>
<p>ശനിയാഴ്ച രാത്രി മുതൽ മുരിക്കുംതൊട്ടി പള്ളിയിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.</p>
<p>തുടർന്ന് വിലാപയാത്രയായി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശനത്തിനുശേഷം, മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടത്തി സംസ്‌കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/2471</link>
<guid>https://thekeralajournal.com/2471</guid>
<description><![CDATA[ നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09feea75657.jpg" length="120523" type="image/jpeg"/>
<pubDate>Sun, 17 May 2026 23:16:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഓശാനംസ്കൂൾ കവല നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അതിജീവന പോരാട്ടം; പുതിയ സർക്കാർ കേൾക്കുമോ ജനങ്ങളുടെ ശബ്ദം.?</title>
<link>https://thekeralajournal.com/2470</link>
<guid>https://thekeralajournal.com/2470</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09fdefbadbe.jpg" length="88276" type="image/jpeg"/>
<pubDate>Sun, 17 May 2026 23:12:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കി ജില്ല വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിധി നിർണയം നടത്തിയതെന്നാണ് പൊതുവായ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെത്തിയ വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രിയായതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.</p>
<p>ജില്ലയിൽ വർഷങ്ങളായി തുടരുന്ന നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. 2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണം തടഞ്ഞതോടെ സാധാരണ ജനങ്ങളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നാണ് ആരോപണം. 2016 വരെ നിയമാനുസൃതമായി അനുവദിച്ചിരുന്ന കെട്ടിട നിർമാണങ്ങൾ പിന്നീട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.</p>
<p>കർഷക കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കാൻ പോലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജനവാസ മേഖലകളുടെ വികസനം തടസ്സപ്പെട്ടുവെന്നാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.</p>
<p>കുടിയേറ്റക്കാരെയും ഭൂകയ്യേറ്റക്കാരെയും ഒരേ രീതിയിൽ കാണരുതെന്നും യഥാർത്ഥ കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പല ഭൂകയ്യേറ്റങ്ങളും നടന്നതെന്നും അതിന്റെ ബാധ്യത സാധാരണ കർഷകരുടെ മേൽ ചുമത്തരുതെന്നും വിമർശനം ഉയരുന്നു. സർക്കാർ ഭൂമികളുടെ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യമാണ്.</p>
<p>കൃഷിയേതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം ശക്തമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമിയുടെ ഉപയോഗം നിയമപരമാക്കണമെന്നും ഇതിലൂടെ സർക്കാരിന് അധിക വരുമാനവും ലഭിക്കാമെന്നുമാണ് അഭിപ്രായം.</p>
<p>2023ലെ ഭൂപതിവ് ഭേദഗതി നിയമത്തിനെതിരെയും വ്യാപക വിമർശനമുണ്ട്. വർഷങ്ങളായി സർക്കാർ അനുമതിയോടെയും നികുതി അടച്ചും നടത്തിയ നിർമാണങ്ങളെ പിന്നീട് കുറ്റകരമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് വിമർശനം. ഫീസ് അടച്ച് മാപ്പ് അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങളെ തള്ളിയിടുന്നതായും ആരോപണമുണ്ട്.</p>
<p>സിഎച്ച്ആർ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വ്യക്തത വേണമെന്ന ആവശ്യം ശക്തമാണ്. രാജവിളംബരങ്ങളുടെ പേരിൽ മുഴുവൻ പ്രദേശങ്ങളെയും വനഭൂമിയായി കാണുന്നത് യുക്തിരഹിതമാണെന്നും നിരവധി മേഖലകളിൽ സർക്കാർ തന്നെ പതിവുകൾ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വനഭൂമിയിലെ ജനവാസ മേഖലകൾ കണ്ടെത്താൻ വനംവകുപ്പ് ഫീൽഡ് കമ്മിറ്റികളെ നിയോഗിച്ചതും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.</p>
<p>ഭൂപതിവ് ചട്ടത്തിലെ “എൻക്രോച്ച്മെന്റ്” എന്ന സാങ്കേതിക പദത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് നിരവധി കേസുകൾ ഉയർന്നതെന്നും സർക്കാർ യാഥാർഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുണ്ട്. 1971 വരെ കൈവശം വച്ച ഭൂമികൾക്ക് പട്ടയം നൽകാനായുള്ള നിയമ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നുവെന്നും അത് സർക്കാർ ശക്തമായി കോടതിയിൽ വിശദീകരിക്കണമെന്നുമാണ് ആവശ്യം.</p>
<p>വന്യജീവി ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടും ജനങ്ങൾ ശക്തമായ നടപടി ആവശ്യപ്പെടുന്നു. വന്യജീവികൾ കാടിറങ്ങി ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നത് തടയാൻ കേന്ദ്ര നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം വേണമെന്നും ആവശ്യമുയരുന്നു. വനത്തിനുള്ളിലെ ജലക്ഷാമവും ശത്രുസസ്യങ്ങളുടെ വ്യാപനവുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്ന പഠനങ്ങൾ ഉണ്ടായിട്ടും അവ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.</p>
<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കിയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ നേത്ര പരിശോധന ക്യാമ്പ്</title>
<link>https://thekeralajournal.com/2467</link>
<guid>https://thekeralajournal.com/2467</guid>
<description><![CDATA[ മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09a11f324d8.jpg" length="99824" type="image/jpeg"/>
<pubDate>Sun, 17 May 2026 16:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ഡെവലപ്മെൻ്റ്സ സൊസൈറ്റി കോഴിമല യൂണിറ്റിന്റെയും ,തേജസ് എസ്.എച്ച്.ജി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുരിക്കാശ്ശേരി അൽഫോൻസാ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിരം, റെറ്റിന സംബന്ധമായ രോഗങ്ങൾ എന്നിവയുടെ നേത്രപരിശോധന നടത്തും. ആവശ്യമുള്ളവർക്ക് ഹോസ്പിറ്റലിന്റെ സേവനങ്ങളും ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടാതെ, ക്യാമ്പിൽ 20 ശതമാനം ഡിസ്കൗണ്ടിൽ കണ്ണടകൾ ലഭ്യമാക്കുമെന്നും സർജിക്കൽ ഇൻഷുറൻസ് പരിശോധനകളും ലഭ്യമാകുമെന്നും അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 97472 20991, 97442 43755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ സംഗീത വിസ്മയം തീർത്ത് പ്രസീത ചാലക്കുടി</title>
<link>https://thekeralajournal.com/2468</link>
<guid>https://thekeralajournal.com/2468</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09cd43ee91c.jpg" length="137410" type="image/jpeg"/>
<pubDate>Sun, 17 May 2026 15:45:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയുടെ ആഘോഷ രാവുകൾക്ക് സംഗീതത്തിന്റെ ആവേശതാളം പകർന്ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി കട്ടപ്പന ഫെസ്റ്റ് 2K26 വേദിയെ ആവേശക്കടലാക്കി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സംഗീതനിശയിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പ്രസീതയും സംഘവും കാഴ്ചവെച്ചത്.</p>
<p>ജനപ്രിയ നാടൻപാട്ടുകളും ഫോക് ഗാനങ്ങളും സ്റ്റേജ് പെർഫോമൻസുമായി അവതരിപ്പിച്ചപ്പോൾ കാണികൾ കൈയടികളോടെയും ആർപ്പുവിളികളോടെയും പരിപാടിയെ ഏറ്റെടുത്തു. കുടുംബസമേതം എത്തിയ ജനക്കൂട്ടം വേദിക്ക് മുന്നിൽ നിറഞ്ഞുനിന്നത് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി. ഗാനങ്ങൾക്കൊപ്പമിരുന്ന് പ്രേക്ഷകരും ചുവടുവെച്ചതോടെ കട്ടപ്പന ഫെസ്റ്റ് വേദി ഉത്സവലഹരിയിൽ മുങ്ങി.</p>
<p>ഫ്ലവർ ഷോ, ലൈവ് ബേർഡ് ഷോ, മെഗാ ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, വിവിധ പ്രദർശന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് വലിയ ജനപങ്കാളിത്തമാണ് സമ്മാനിക്കുന്നത്. സംഗീതവും ആഘോഷവും ഒരുമിച്ചുചേർന്ന ഇന്നലത്തെ രാത്രി കട്ടപ്പന ഫെസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയ നിമിഷങ്ങളിലൊന്നായതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2466</link>
<guid>https://thekeralajournal.com/2466</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a094ee41c3e6.jpg" length="156398" type="image/jpeg"/>
<pubDate>Sun, 17 May 2026 10:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ‍.ഡി‍.പി യോഗം മലനാട് യൂണിയൻ 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖ യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മലനാട് എസ്.എൻ‍.ഡി‍.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കിക്ക് ഓഫ് നിർവഹിച്ചു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f0a9d1a4.jpg" alt=""></p>
<p>ചടങ്ങിൽ കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ പി.ആർ. രമേശ്, ശാഖ പ്രസിഡന്റ് മനോജ് പതാലിൽ, ശാഖ സെക്രട്ടറി അജേഷ് ചെമ്പൻകുഴിയിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, അരുൺകുമാർ, ഷിജോ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനിൽ സഹദേവൻ, സെക്രട്ടറി ഷിനു ലാൽ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f1a32646.jpg" alt=""></p>
<p>യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ രാഹുൽ സാബു, കാശിനാഥ് സന്തോഷ്, വിനായകൻ, അദ്വൈത്, അഥുൻ, ബിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>യുവ വൈദികൻ കുഴഞ്ഞുവീണു മരിച്ചു</title>
<link>https://thekeralajournal.com/2465</link>
<guid>https://thekeralajournal.com/2465</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a092085efe8d.jpg" length="37806" type="image/jpeg"/>
<pubDate>Sun, 17 May 2026 07:27:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) അന്തരിച്ചു. സഹവികാരിയെ യാത്രയയയ്ക്കുന്നതിനായി കാറിൽ സഞ്ചരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>1983 ഒക്ടോബർ 17ന് ജോർജിയാർ കോയിക്കൽ ജോസഫ്-മേരി ദമ്പതികളുടെ മകനായാണ് ഫാ. ജോസഫ് ജനിച്ചത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 2013 ഡിസംബർ 30ന് ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് വൈദികപട്ടം സ്വീകരിച്ചത്. ബി.എ ഫിലോസഫി, ബി.ഫാം, ബി.ടെക് ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.</p>
<p>2014ൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സഹവികാരിയായാണ് വൈദിക ശുശ്രൂഷ ആരംഭിച്ചത്. തുടർന്ന് കട്ടക്കാല, കനകക്കുന്ന്, കിളിയാർകണ്ടം, ആൽപ്പാറ, തൊവരയാർ, മുരിക്കുംതൊട്ടി പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. പ്രയർ ഗ്രൂപ്പ് ഡയറക്ടർ, ചുരുളി സാന്തോം പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, വൊക്കേഷൻ ഗൈഡൻസ് കോ-ഓർഡിനേറ്റർ, കെസിവൈഎം റീജണൽ ഡയറക്ടർ, ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.</p>
<p>സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്ന് രാവിലെ 7ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ആരംഭിക്കും. തുടർന്ന് രാവിലെ 9ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാവിലെ 11.30 മുതൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയും സമാപന ശുശ്രൂഷകൾക്കുശേഷവും സംസ്കാരം നടക്കും.</p>
<p>സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വിലവർദ്ധനവിനെതിരെ തൊടുപുഴയിൽ കോൺഗ്രസ് മാർച്ച്</title>
<link>https://thekeralajournal.com/2464</link>
<guid>https://thekeralajournal.com/2464</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a091a7f109c5.jpg" length="135126" type="image/jpeg"/>
<pubDate>Sun, 17 May 2026 07:01:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.</p>
<p>സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ജോൺ നെടിയപാല, ടി.ജെ. പീറ്റർ, കെ.ജി. സജിമോൻ, റോബിൻ മൈലാടി, ബോസ് തള്ളിച്ചിറ, പി.എസ്. ജേക്കബ്, ഷാഹുൽ മങ്ങാട്ട്, പി. പൗലോസ്, അക്ബർ, പി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.</p>
<p>മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻമാരായ എം.എച്ച്. സജീവ്, ബിജോയ് ജോൺ, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, ജോമോൻ കുഴിപ്പറമ്പിൽ, സണ്ണി വട്ടക്കാട്ട്, സാബു വടശ്ശേരി, അഡ്വ. സണ്ണി കുരട്ടുപറമ്പിൽ, സുലൈമാൻ ഹമീദ്, പത്മാവതി രഘുനാഥ്, ഉഷ ജേക്കബ്, അഗസ്തി ആലപ്പാട്ട്, ശ്യാം മനോജ്, ജോർജ് ജോൺ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സമുദായ നേതാക്കളെ അപമാനിച്ചാൽ ശക്തമായ പ്രതികരണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2463</link>
<guid>https://thekeralajournal.com/2463</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0919c323ce2.jpg" length="56113" type="image/jpeg"/>
<pubDate>Sun, 17 May 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈന്ദവ സമുദായ നേതാക്കളെ തെരുവിലിറങ്ങി അപമാനിക്കുന്ന പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. അധികാരം ലഭിച്ചതിന്റെ അഹങ്കാരത്തിലാണ് ചിലർ സമുദായ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.</p>
<p>വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായർ എന്നിവർ കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായ നേതാക്കളാണെന്നും, സ്വന്തം സമുദായം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.</p>
<p>സമുദായ നേതാക്കളെ അപമാനിക്കുന്നവർ തിരിച്ചുള്ള പ്രതികരണം ഉണ്ടാകുമ്പോൾ ഇരവാദം ഉയർത്തരുതെന്നും ബി.ഡി.ജെ.എസ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഇടത്-വലത് മുന്നണി നേതാക്കളുടെ മൗനം സംശയകരമാണെന്നും അവർ ആരോപിച്ചു.</p>
<p>നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ യു.ഡി.എഫിനുള്ളിൽ കടന്നുകയറിയിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുവെന്നും, ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.</p>
<p>കട്ടപ്പനയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പാർഥേശൻ ശശികുമാർ, മനേഷ് കുടിക്കയത്ത്, സന്ദീപ് ഇ.യു., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ശ്രീരാജ് പി.പി., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സുബീഷ് എം.ബി. എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേക്കടിയിൽ ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം</title>
<link>https://thekeralajournal.com/2462</link>
<guid>https://thekeralajournal.com/2462</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a081e6a1e2a1.jpg" length="88471" type="image/jpeg"/>
<pubDate>Sat, 16 May 2026 13:06:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വനം-വന്യജീവി വകുപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തേക്കടിയിൽ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ശില്പശാല ഉദ്ഘാടനം ചെയ്തു.</p>
<p>വായനക്കാരെയും എഴുത്തുകാരെയും പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുകയും പരിസ്ഥിതി ബോധമുള്ള പുതിയ സാഹിത്യ സംസ്കാരം വളർത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>സാഹിത്യ ക്യാമ്പ് ഡയറക്ടറും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ, കവയത്രിമാരായ കനിമോൾ, ജെ. പ്രമീള ദേവി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>മെയ് 17 വരെ നീണ്ടുനിൽക്കുന്ന ‘അക്ഷരപ്രകൃതി 2026’യിൽ വിവിധ സാഹിത്യ ചർച്ചകളും പരിസ്ഥിതി സംവാദങ്ങളും ചിന്താവേദികളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരുക്ക്</title>
<link>https://thekeralajournal.com/2460</link>
<guid>https://thekeralajournal.com/2460</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c77e81128.jpg" length="100389" type="image/jpeg"/>
<pubDate>Sat, 16 May 2026 06:55:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ സി.എസ്. ഫൈസല്‍, ഫാത്തിമ ഫൈസല്‍, ഐഡന്‍ ആദം എന്നിവര്‍ക്കാണ് പരുക്കേറ്റത്.</p>
<p>പരിക്കേറ്റവരെ നിസാര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം</p>
<p>👉 <a href="https://www.facebook.com/share/v/1G8fP4gre1/">അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ</a> </p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1G8fP4gre1/"></video>https://www.facebook.com/share/v/1G8fP4gre1/ </p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ്  : ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു</title>
<link>https://thekeralajournal.com/2459</link>
<guid>https://thekeralajournal.com/2459</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c5f3d32bd.jpg" length="109368" type="image/jpeg"/>
<pubDate>Sat, 16 May 2026 06:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കാഴ്ചാനുഭവം സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2കെ26ല്‍ ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു. അപൂര്‍വവും ആകര്‍ഷകവുമായ പക്ഷികളെ ഒരേ വേദിയില്‍ പരിചയപ്പെടുത്തുന്ന ഷോ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.</p>
<p>വര്‍ണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാര്‍ന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക അവതരണം എല്ലാ ദിവസവും നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2കെ26 ഈ മാസം 24 വരെ കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ടില്‍ തുടരും. ലൈവ് ബേര്‍ഡ് ഷോയ്‌ക്കുപുറമെ ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മെഗാ ഫുഡ് കോര്‍ട്ട്, ലൈവ് സ്റ്റേജ് പരിപാടികള്‍ എന്നിവയും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അപകടത്തില്‍പ്പെട്ട പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതം; ഓട്ടോ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിക്ക് പോലീസ്</title>
<link>https://thekeralajournal.com/2458</link>
<guid>https://thekeralajournal.com/2458</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Sat, 16 May 2026 06:43:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ വോട്ടെണ്ണൽ ദിനമായ രാത്രിയിൽ പുളിയൻമല റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടന്ന പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കടുത്ത നടപടിയുമായി പോലീസ് രംഗത്ത്.</p>
<p>അപകടത്തിൽ പരിക്കേറ്റത് ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറാണ്. അപകടത്തിന് പിന്നാലെ വിനോദ് കുമാർ സമീപത്തുള്ള സഹോദരനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെൻട്രൽ ജങ്ഷനിലെത്തിയ സഹോദരൻ ഓട്ടോറിക്ഷ വിളിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർമാർ പോകാൻ തയ്യാറായില്ലെന്നാണ് പരാതി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവിടെയെത്തിയ മറ്റൊരു ഓട്ടോറിക്ഷയിലാണ് പോലീസുകാരനെ ആശുപത്രിയിലെത്തിച്ചത്.</p>
<p>സംഭവത്തിൽ പരാതി ലഭിച്ചതോടെ രാത്രി സർവീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ചില ഡ്രൈവർമാർ മദ്യപിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പലരും പങ്കെടുക്കാൻ തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>കട്ടപ്പനയിലെ ഐ.സി.ഐ.സി. ബാങ്കിന് എതിർവശത്തെ ഭവന നിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചാൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും വരാൻ മടി കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ചെറിയ ദൂര ഓട്ടങ്ങൾക്കുപോലും മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വള്ളക്കടവ് ഭാഗത്തേക്കുള്ള സമാന്തര സർവീസുകളിലേക്കാണ് ചില ഡ്രൈവർമാർ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.</p>
<p>ഓട്ടം കാത്തുകിടക്കുന്ന ടാക്സി വാഹനങ്ങൾ ‘ഫോർ ഹയർ’ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ പല വാഹനങ്ങളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ടും വരാത്ത പക്ഷം വാഹന നമ്പർ സഹിതം പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. പോലീസിന്റെ പോൾ ആപ്പ് വഴിയോ മോട്ടോർ വാഹന വകുപ്പിന് ഇ-മെയിൽ വഴിയോ പരാതിപ്പെടാം.</p>
<p>ആർ.ടി.ഒ., എസ്.ഐ. റാങ്ക് മുതൽ മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കാനാകും. പിഴ ചുമത്തൽ മുതൽ പെർമിറ്റ് റദ്ദാക്കൽ വരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു</title>
<link>https://thekeralajournal.com/2457</link>
<guid>https://thekeralajournal.com/2457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c3ef1c8de.jpg" length="110126" type="image/jpeg"/>
<pubDate>Sat, 16 May 2026 06:40:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷന്റെ ഏഴാമത് ജില്ലാ സമ്മേളനം വാഴത്തോപ്പില്‍ സംഘടിപ്പിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.</p>
<p>പി.കെ. ലംബോധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു.</p>
<p>മാർട്ടിൻ കെ. മാർട്ടിൻ, ബാലകൃഷ്ണൻ കല്ലന, മത്തായി പി.എം, എ.എം ജോൺസൺ, ആർ. വേണുഗോപാൽ, ആർ. രവികുമാർ, വി.യു. കുരുവിള എന്നിവർ സംസാരിച്ചു.</p>
<p>വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പി.പി. ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എല്‍.സി : ഇടുക്കിയില്‍ 99.28 ശതമാനം വിജയം</title>
<link>https://thekeralajournal.com/2456</link>
<guid>https://thekeralajournal.com/2456</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c2ed35b8a.jpg" length="124565" type="image/jpeg"/>
<pubDate>Sat, 16 May 2026 06:35:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.28 ശതമാനം വിജയം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമടക്കം ആകെ 10637 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5442 ആണ്‍കുട്ടികളും 5118 പെണ്‍കുട്ടികളുമടക്കം 10560 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.</p>
<p>തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 99.27 ശതമാനവുമാണ് വിജയശതമാനം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4490 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6147 പേരുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ യഥാക്രമം 4458 പേരും 6102 പേരും വിജയിച്ചു.</p>
<p>ജില്ലയില്‍ 539 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതില്‍ 176 ആണ്‍കുട്ടികളും 363 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 268 വിദ്യാര്‍ഥികള്‍ (88 ആണ്‍കുട്ടികള്‍, 180 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 271 പേര്‍ (88 ആണ്‍കുട്ടികള്‍, 183 പെണ്‍കുട്ടികള്‍) ഈ നേട്ടം സ്വന്തമാക്കി.</p>
<p>വിജയശതമാനത്തില്‍ സംസ്ഥാനത്ത് 10-ാം സ്ഥാനത്താണ് ഇടുക്കി ജില്ല. കഴിഞ്ഞ വര്‍ഷം ജില്ല ഏഴാം സ്ഥാനത്തായിരുന്നു.</p>
<p>കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയിലെ വിജയശതമാനത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ 99.58 ശതമാനവും, 2024ല്‍ 99.68 ശതമാനവും, 2023ല്‍ 99.79 ശതമാനവുമായിരുന്നു വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 1272 പേര്‍ക്കും 2024ല്‍ 1573 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നപ്പോള്‍, ഇത്തവണ അത് 539 ആയി കുറഞ്ഞു.</p>
<p>നൂറുമേനി വിജയം നേടിയ 125 സ്കൂളുകള്‍</p>
<p>ജില്ലയില്‍ 125 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇതില്‍ 64 സർക്കാർ സ്കൂളുകളും, 53 എയ്ഡഡ് സ്കൂളുകളും, 8 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 138 സ്കൂളുകളും 2024ല്‍ 145 സ്കൂളുകളും നൂറുമേനി വിജയം നേടിയിരുന്നു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്‌.എസ്.എസിലായിരുന്നു. 256 പേര്‍ പരീക്ഷയെഴുതിയതില്‍ 255 പേര്‍ വിജയിച്ചു. 10 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.</p>
<p>എയ്ഡഡ് സ്കൂളുകളില്‍ കരിമണ്ണൂര്‍ എസ്‌.ജെ.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 345 പേരില്‍ 343 പേര്‍ വിജയിക്കുകയും 32 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.</p>
<p>അണ്‍എയ്ഡഡ് സ്കൂളുകളില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 95 പേരും വിജയിച്ചു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എഴുകുംവയല്‍ ജി.എച്ച്‌.എസിലായിരുന്നു. പരീക്ഷയെഴുതിയ ആറുപേരും വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ മുക്കുളം എസ്‌.ജി.എച്ച്‌.എസിലും അണ്‍എയ്ഡഡ് സ്കൂളുകളില്‍ നെടുങ്കണ്ടം എസ്‌.ഡി.എ.ഇ.എച്ച്‌.എസിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഈ സ്കൂളുകളിലും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.</p>]]> </content:encoded>
</item>

<item>
<title>“ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവ്”; രൂക്ഷ വിമർശനവുമായി സി.പി. മാത്യു</title>
<link>https://thekeralajournal.com/2455</link>
<guid>https://thekeralajournal.com/2455</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f25722e74.jpg" length="60941" type="image/jpeg"/>
<pubDate>Fri, 15 May 2026 15:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി എംപി ഡീൻ കുര്യാക്കോസ്നെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.പി. മാത്യു. ഡീൻ കുര്യാക്കോസ് “മൂക്കാതെ പഴുത്ത നേതാവാണ്”ന്നും എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നും സി.പി. മാത്യു.</p>
<p>സംഘടന മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ പിന്തുണ എംപി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച പി.ടി. തോമസ് ൻ്റേ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം ലഭിക്കാൻ കാരണമായതെന്നും സി.പി. മാത്യു പറഞ്ഞു. “എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്നും അദ്ദേഹം വിമർശിച്ചു.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ വി.ഡി. സതീശൻ അനുകൂല പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.</p>
<p>പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അമിതമായ അച്ചടക്ക നടപടികൾ കോൺഗ്രസിന്റെ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ് നേരത്തെ പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അത് നേതൃത്വം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു</p>]]> </content:encoded>
</item>

<item>
<title>പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2454</link>
<guid>https://thekeralajournal.com/2454</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f0fa55263.jpg" length="91354" type="image/jpeg"/>
<pubDate>Fri, 15 May 2026 15:40:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പൈനാവ് മേഖലയിലെ ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.</p>
<p>ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ലൈസൻസ് രേഖകൾ തുടങ്ങിയവ പരിശോധിച്ചായിരുന്നു പരിശോധന. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>പരിശോധനയിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ. രാമനാഥ്, ആർഡിഒ ഓഫീസ് ഉദ്യോഗസ്ഥരായ ഫെലിക്സ്, സുനിൽ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ഏലപ്പാറ പഞ്ചായത്ത്</title>
<link>https://thekeralajournal.com/2450</link>
<guid>https://thekeralajournal.com/2450</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0673da606e9.jpg" length="142211" type="image/jpeg"/>
<pubDate>Fri, 15 May 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം വാർഡിന്റെ ഭാഗമായ ഏലപ്പാറ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>വാർഡ് മെമ്പർ ആന്റപ്പൻ എൻ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ പി.എച്ച്‌.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് ശർമ പകർച്ചവ്യാധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി.</p>
<p>ആരോഗ്യ പ്രവർത്തകരായ മധു, അനിൽ, ശാന്തമ്മ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പരിപാടിയിൽ ആഹ്വാനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മാലിന്യസംസ്‌കരണം : ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2449</link>
<guid>https://thekeralajournal.com/2449</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a067314c064d.jpg" length="130370" type="image/jpeg"/>
<pubDate>Fri, 15 May 2026 06:42:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമസേന അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലീലാമ്മ ബേബി, സെക്രട്ടറി അജി കെ. തോമസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>
<p>തുടർന്ന് മിനി സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലും കലാപരിപാടികൾ അവതരിപ്പിച്ചു. ഗവ. കോളേജ് കട്ടപ്പന, ഭാരത് മാതാ കോളേജ്, അൽ-അസർ കോളേജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തില്‍ നടപടിയുമായി നേതൃത്വം</title>
<link>https://thekeralajournal.com/2447</link>
<guid>https://thekeralajournal.com/2447</guid>
<description><![CDATA[ ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05f50be3311.jpg" length="90145" type="image/jpeg"/>
<pubDate>Thu, 14 May 2026 21:45:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. തൊടുപുഴയിലെ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്</p>
<p>പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയതിനാണ് നടപടി. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയില്‍ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a05f51728b4c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തട്ടേക്കണ്ണിക്ക് സമീപം ബസ് അപകടം; യാത്രക്കാർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2443</link>
<guid>https://thekeralajournal.com/2443</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05a0003887e.jpg" length="189873" type="image/jpeg"/>
<pubDate>Thu, 14 May 2026 15:42:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : തട്ടേക്കണ്ണിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കോച്ചിൻ  ബസാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്ന് ഉച്ചയോടെ എറണാകുളത്തു നിന്നും കട്ടപ്പനക്ക് വന്ന കൊച്ചിൻ ബസ് നേര്യമംഗലം തട്ടേക്കണ്ണിയ്ക്ക് സമീപം ലോറിയുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ വന്നിടിച്ചു ബസിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. </p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a05a89886c1e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭയ്ക്ക് മുൻപിൽ ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌റ്റെയിൽ പാം</title>
<link>https://thekeralajournal.com/2442</link>
<guid>https://thekeralajournal.com/2442</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a058f7137db9.jpg" length="151348" type="image/jpeg"/>
<pubDate>Thu, 14 May 2026 14:32:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭാ കാര്യാലയത്തിന് മുൻവശത്ത് നിലകൊള്ളുന്ന അപൂർവ അലങ്കാര വൃക്ഷമായ ഫോക്‌സ്‌റ്റെയിൽ പാം ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കായ്കൾ നിറഞ്ഞ് നിൽക്കുന്ന ഈ മനോഹര വൃക്ഷം നിരവധി പേരെ ആകർഷിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്.</p>
<p>ശാസ്ത്രീയമായി Wodyetia bifurcata എന്നറിയപ്പെടുന്ന ഈ പാം വൃക്ഷം അതിന്റെ വ്യത്യസ്തമായ ഭംഗിയാലാണ് ശ്രദ്ധേയമാകുന്നത്. കുറുനരിയുടെ വാൽപോലെ പതപ്പുള്ള ഓലകളുള്ളതിനാലാണ് “ഫോക്‌സ്‌റ്റെയിൽ പാം” എന്ന പേര് ലഭിച്ചത്. ചിത്രത്തിൽ കാണുന്ന പോലെ കൂട്ടമായുണ്ടാകുന്ന കായ്കൾ ആദ്യം പച്ച നിറത്തിലായിരിക്കും. പിന്നീട് പഴുത്തെത്തുമ്പോൾ ഓറഞ്ച്-ചുവപ്പ് നിറത്തിലേക്ക് മാറുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഈ കായ്കൾക്ക് ഏകദേശം രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a058f899bcbe.jpg" alt=""></p>
<p>.</p>
<p>അടയ്ക്കയെ അനുസ്മരിപ്പിക്കുന്ന രൂപമുള്ളതിനാൽ ചില പ്രദേശങ്ങളിൽ ഇതിനെ “കോരടക്ക” എന്ന പേരിലും വിളിക്കാറുണ്ട്. അലങ്കാര സസ്യമായി വ്യാപകമായി വളർത്തുന്ന ഈ വൃക്ഷം നഗരഭംഗി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>നഗരമധ്യത്തിൽ തന്നെയുള്ള ഈ അപൂർവ കാഴ്ച നിരവധി പേർ മൊബൈൽ ഫോണുകളിൽ പകർത്തിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും ശ്രദ്ധേയമാകുകയാണ്.കട്ടപ്പന ഫെസ്റ്റിന് എത്തുന്ന ആസ്വാദകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം കൂടിയായി ഈ അപൂർവ അലങ്കാര വൃക്ഷം മാറി കഴിഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് ജനങ്ങളുടെ അംഗീകാരം: ജോയി വെട്ടിക്കുഴി</title>
<link>https://thekeralajournal.com/2441</link>
<guid>https://thekeralajournal.com/2441</guid>
<description><![CDATA[ മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a057c09672bf.jpg" length="55570" type="image/jpeg"/>
<pubDate>Thu, 14 May 2026 13:08:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><a href="https://www.facebook.com/share/r/1CPxz165R3/">വീഡിയോ കാണാം </a></p>
<p>ഇടുക്കി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ജനങ്ങളുടെ വലിയ അംഗീകാരമാണെന്ന് ഇടുക്കി ജില്ലാ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.</p>
<p>നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിന്റെ പോരായ്മകൾ ശക്തമായി ചൂണ്ടിക്കാട്ടുകയും അതിന് ബദൽ പരിഹാരങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്ത നേതാവാണ് വി.ഡി. സതീശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. ജനകീയ നേതാവെന്ന നിലയിൽ ജനങ്ങളുടെ വിശ്വാസവും അംഗീകാരവും നേടിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>https://www.facebook.com/share/r/1CPxz165R3/</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് : ശ്രദ്ധ നേടി ലൈവ് ബേർഡ് ഷോ</title>
<link>https://thekeralajournal.com/2440</link>
<guid>https://thekeralajournal.com/2440</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01ec67ad8af.jpg" length="176336" type="image/jpeg"/>
<pubDate>Thu, 14 May 2026 11:52:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : അപൂർവവും ആകർഷകവുമായ കാഴ്ചാനുഭവങ്ങൾ സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2K26-ൽ ലൈവ് ബേർഡ് ഷോ സന്ദർശകരുടെ ശ്രദ്ധ നേടുന്നു. വർണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാർന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആവേശമുണർത്തുകയാണ്.</p>
<p>പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന ഈ പ്രത്യേക അവതരണം ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഓരോ ദിവസവും നിരവധിപേരാണ് ലൈവ് ബേർഡ് ഷോ കാണാനെത്തുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകമൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 24 വരെ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ തുടരും. ലൈവ് ബേർഡ് ഷോയ്ക്ക് പുറമെ ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, മെഗാ ഫുഡ് കോർട്ട്, ലൈവ് സ്റ്റേജ് പരിപാടികൾ എന്നിവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a056a2be479c.jpg" alt=""></p>
<p>ഇന്ന് മെയ് 14 വൈകീട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും അരങ്ങേറും. മെയ് 16 വൈകീട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന “നാതരങ്ങ്” മെഗാ ഫോക്ക് ഷോയും മെയ് 17 ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഉൾപ്പെടെ വിവിധ ദിവസങ്ങളിലായി ശ്രദ്ധേയമായ പരിപാടികളാണ് ഫെസ്റ്റ് നഗരിയിൽ ഒരുങ്ങുന്നത്.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണിയിൽ ബി.എൽ.എസ് &amp;amp; ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് 16ന്</title>
<link>https://thekeralajournal.com/2439</link>
<guid>https://thekeralajournal.com/2439</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05397c287fb.jpg" length="71200" type="image/jpeg"/>
<pubDate>Thu, 14 May 2026 08:24:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക ചികിത്സാ പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി എസ്റ്റർ മെഡ്സിറ്റി കൊച്ചി, ജെസിഐ ഇടുക്കി ഗ്രീൻസിറ്റി, ഗ്ലാഡിയേറ്റർ ഫിറ്റ്നസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) &amp; ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.</p>
<p>മെയ് 16 ശനിയാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ചെറുതോണി ജെസിഐ ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സി.പി.ആർ, ഫസ്റ്റ് എയ്ഡ്, ചോക്കിംഗ് മാനേജ്മെന്റ്, എമർജൻസി റെസ്പോൺസ് സ്കിൽസ് തുടങ്ങിയ ജീവൻ രക്ഷാ നൈപുണ്യങ്ങളിൽ പരിശീലനം നൽകും.</p>
<p>പൂർണ്ണമായും സൗജന്യമായ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എസ്റ്റർ മെഡ്സിറ്റി കൊച്ചിയുടെ സർട്ടിഫിക്കറ്റും ലഭിക്കും. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ ഈ പരിശീലനം അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>പരിമിതമായ സീറ്റുകളുള്ള പരിപാടിയിൽ 50 പേർക്കാണ് പ്രവേശനം.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും <strong>അനൂപ് (ഗ്ലാഡിയേറ്റർ ജിം) – 9747122132,</strong> <strong>ഡോ. നിജോ ജോസഫ് (ജെസിഐ പ്രസിഡന്റ്) – 8281995545 </strong>എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>അമീബിക് മസ്തിഷ്ക ജ്വരം : ഇരട്ടയാറിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും</title>
<link>https://thekeralajournal.com/2433</link>
<guid>https://thekeralajournal.com/2433</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a049eae7ad5b.jpg" length="62425" type="image/jpeg"/>
<pubDate>Thu, 14 May 2026 08:24:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സി ചെമ്പകപ്പാറയുടെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.</p>
<p>മെയ് 15 വെള്ളിയാഴ്ച ഇരട്ടയാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയായിരിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ 1 മുതൽ 7 വരെയുള്ള വാർഡുകളിലെ അതിഥി തൊഴിലാളികൾക്കായും, ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെ 8 മുതൽ 15 വരെയുള്ള വാർഡുകളിലെ തൊഴിലാളികൾക്കായുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>എല്ലാ അതിഥി തൊഴിലാളി കോൺട്രാക്ടർമാരും തൊഴിൽദാതാക്കളും ബന്ധപ്പെട്ട തൊഴിലാളികളെ ആധാർ കാർഡുമായി കൃത്യസമയത്ത് ക്യാമ്പിൽ എത്തിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധനയ്ക്കൊപ്പം രോഗ പ്രതിരോധ ബോധവത്കരണവും ക്യാമ്പിൽ നടത്തും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്</title>
<link>https://thekeralajournal.com/2438</link>
<guid>https://thekeralajournal.com/2438</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a052b9c39c6b.jpg" length="85236" type="image/jpeg"/>
<pubDate>Thu, 14 May 2026 07:25:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് പ്രൈമറി അമീബിക് മെനിംഗോഎൻസഫലൈറ്റിസ് (PAM) സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. നൈഗ്ലീരിയ ഫൗളേരി (Naegleria fowleri) എന്ന അമീബ മൂലമാണ് അപൂർവമായെങ്കിലും അതീവ ഗുരുതരമായ ഈ രോഗം ഉണ്ടാകുന്നത്. “മസ്തിഷ്കം തിന്നുന്ന അമീബ” എന്ന പേരിലും ഇത് അറിയപ്പെടുന്നു.</p>
<p>ചൂടേറിയ കുളങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, ശുദ്ധീകരിക്കാത്ത ജലാശയങ്ങൾ, സുരക്ഷിതമല്ലാത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ അമീബ കാണപ്പെടുന്നത്. വെള്ളത്തിലൂടെ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അമീബ പിന്നീട് മസ്തിഷ്കത്തെ ബാധിച്ച് ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു. വെള്ളം കുടിക്കുന്നതിലൂടെ രോഗം പകരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.</p>
<p>കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് മുറുകൽ എന്നിവയാണ് രോഗത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങൾ. തുടർന്ന് ബോധക്ഷയം, അപസ്മാരം, ആശയക്കുഴപ്പം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളിലേക്കും രോഗം അതിവേഗം മാറാൻ സാധ്യതയുണ്ട്. രോഗം അപൂർവമാണെങ്കിലും മരണസാധ്യത കൂടുതലായതിനാൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.</p>
<p>മഴക്കാല സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെ ആരും കെട്ടിക്കിടക്കുന്ന വെള്ളത്തിലോ സുരക്ഷിതമല്ലാത്ത കുളങ്ങളിലോ ഇറങ്ങരുതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മൂക്കിലേക്ക് വെള്ളം ശക്തമായി കയറുന്ന രീതിയിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കണം. ശുദ്ധമല്ലാത്ത വെള്ളത്തിൽ നീന്തുമ്പോൾ മൂക്ക് മൂടാനുള്ള ഉപകരണം ഉപയോഗിക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.</p>
<p>സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധർ അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണി ഡാമിൽ മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന്</title>
<link>https://thekeralajournal.com/2436</link>
<guid>https://thekeralajournal.com/2436</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05234cb082d.jpg" length="85613" type="image/jpeg"/>
<pubDate>Thu, 14 May 2026 06:50:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ 11.30നു നടത്തുമെന്ന് ഡാമിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.</p>
<p>സൈറണുകളുടെ ക്ഷമത പരിശോധിക്കുന്നതിനുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണെന്നതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്.</p>]]> </content:encoded>
</item>

<item>
<title>കുമാരമംഗലം പീഡനക്കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ്</title>
<link>https://thekeralajournal.com/2435</link>
<guid>https://thekeralajournal.com/2435</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0522591da95.jpg" length="85485" type="image/jpeg"/>
<pubDate>Thu, 14 May 2026 06:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ തൊടുപുഴയെ നടുക്കിയ കുമാരമംഗലം പീഡനപരമ്പരയിലെ മറ്റൊരു കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയാണ് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.</p>
<p>സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17-കാരിയായ പെൺകുട്ടിയെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് വിജയൻ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതും പീഡനവിവരം വെളിപ്പെട്ടതും.</p>
<p>തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.</p>
<p>പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ശൈശവവിവാഹത്തിനിരയായ പെൺകുട്ടി മുത്തശിയുടെ സംരക്ഷണത്തിലിരിക്കെയാണ് പലതവണ പീഡനത്തിനിരയായതെന്നും, അമ്മയുടെയും മുത്തശിയുടെയും അറിവോടെയായിരുന്നു പീഡനമെന്നുമാണ് അന്വേഷണ കണ്ടെത്തൽ. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മുത്തശി വിചാരണക്കിടെ കൂറുമാറിയിരുന്നു.</p>
<p>ശൈശവവിവാഹം ഉൾപ്പെടെ ശേഷിക്കുന്ന 26-ലേറെ കേസുകളുടെ വിചാരണ അന്തിമഘട്ടത്തിലാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ആവേശം നിറച്ച് മത്സ്യകന്യക</title>
<link>https://thekeralajournal.com/2432</link>
<guid>https://thekeralajournal.com/2432</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0482c7330b5.jpg" length="53166" type="image/jpeg"/>
<pubDate>Wed, 13 May 2026 19:25:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2k26 നഗരിയെ ആവേശത്തിലാഴ്ത്തി മത്സ്യകന്യക ഷോ ജനശ്രദ്ധ നേടുന്നു. വിവിധ കാഴ്ചകളും വിനോദ പരിപാടികളും കൊണ്ട് വർണാഭമായ ഫെസ്റ്റ് നഗരിയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് മർമയിഡ് ഷോയാണ്. നാല് മത്സ്യകന്യകമാർ അവതരിപ്പിക്കുന്ന വിസ്മയ കാഴ്ചകൾ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ തിരക്കാണ് ദിനംപ്രതി അനുഭവപ്പെടുന്നത്.</p>
<p>വ്യത്യസ്തമായ അവതരണ ശൈലിയും കൗതുകമുണർത്തുന്ന പ്രകടനങ്ങളും കൊണ്ടാണ് ഷോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. കുടുംബസമേതം എത്തുന്നവർക്ക് പുതുമയാർന്ന അനുഭവമായി മത്സ്യകന്യക ഷോ മാറിക്കഴിഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0481e98656b.jpg" alt=""></p>
<p>ഫെസ്റ്റിന്റെ ഭാഗമായി നിരവധി വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 മുതൽ മജീഷ്യൻ ജോവാൻ മധുമലയുടെ വൺമാൻ ഷോ നടക്കും. മെയ് 14ന് വൈകിട്ട് 7.30ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും അരങ്ങേറും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a048203730ed.jpg" alt=""></p>
<p>മെയ് 16ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന “നാട്ടരങ്ങ്” മെഗാ ഫോക്ക് ഷോയും, മെയ് 17ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഫെസ്റ്റിന് കൂടുതൽ ആവേശം പകരും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a04821457804.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന്</title>
<link>https://thekeralajournal.com/2424</link>
<guid>https://thekeralajournal.com/2424</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a041cca7ebf9.jpg" length="53353" type="image/jpeg"/>
<pubDate>Wed, 13 May 2026 12:10:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ജേർണലിസം തസ്‌തികകളിലേക്കുള്ള ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.</p>]]> </content:encoded>
</item>

<item>
<title>ഗർഭാശയ ഗള ക്യാൻസറിനെതിരെ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ</title>
<link>https://thekeralajournal.com/2423</link>
<guid>https://thekeralajournal.com/2423</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03eb887cdcd.jpg" length="51158" type="image/jpeg"/>
<pubDate>Wed, 13 May 2026 08:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗർഭാശയ ഗള ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മെയ് 30 വരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 14 വയസ് പൂർത്തിയായതും 15 വയസും 3 മാസവും പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്.പി.വി വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി നൽകുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.</p>
<p>സ്വകാര്യ ആശുപത്രികളിൽ ഏകദേശം 4000 രൂപ വിലവരുന്ന വാക്സിനാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി ലഭ്യമാക്കുന്നത്.</p>
<p>വാക്സിൻ സ്വീകരിക്കേണ്ടവർ ആധാർ കാർഡുമായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനേഷൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടൽ⁠� ഉപയോഗിക്കാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ടെണ്ടർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2422</link>
<guid>https://thekeralajournal.com/2422</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03ead9b361c.jpg" length="71476" type="image/jpeg"/>
<pubDate>Wed, 13 May 2026 08:37:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം താലൂക്ക് ആശുപത്രി വിവിധ ആവശ്യങ്ങൾക്കായി എട്ടിനം ടെണ്ടറുകൾ ക്ഷണിച്ചു. ക്യാന്റീൻ, ജനറൽ സ്റ്റോർ ഏറ്റെടുത്തു നടത്തുക, ലാബ് കെമിക്കൽസ് വിതരണം, മെഡിക്കൽ ഓക്സിജൻ വിതരണം, ലാബ് ടെസ്റ്റുകൾ നടത്തി നൽകുക, എക്‌സ്-റേ ഫിലിം വിതരണം, ആശുപത്രിയിലെ വിവിധ തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കൽ, സി.ടി സ്കാനിംഗ് സേവനം എന്നിവയ്ക്കാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.</p>
<p>അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 രാവിലെ 10.30 വരെയാണ്. അന്നേദിവസം രാവിലെ 11.30ന് ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമുകൾ മെയ് 26 ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭ്യമാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>സൂപ്രണ്ടിന്റെ കാര്യാലയം,</p>
<p>താലൂക്ക് ആശുപത്രി, നെടുങ്കണ്ടം – 685553</p>
<p>ഫോൺ: 04868 232650</p>]]> </content:encoded>
</item>

<item>
<title>പാരാവെറ്റ് നിയമനം; അഭിമുഖം മെയ് 15ന്</title>
<link>https://thekeralajournal.com/2421</link>
<guid>https://thekeralajournal.com/2421</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03ea89a0740.jpg" length="47213" type="image/jpeg"/>
<pubDate>Wed, 13 May 2026 08:35:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൃഗസംരക്ഷണ വകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റിനെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്–ഫാർമസി–നഴ്സിംഗ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയവർക്കാണ് മുൻഗണന.</p>
<p>ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായവരെയും, വി.എച്ച്.എസ്.ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ค്യു.എഫ്) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ (ഡി.എഫ്.ഇ) അല്ലെങ്കിൽ സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.പി.എഫ്) കോഴ്‌സുകളിൽ ഏതെങ്കിലും വിജയകരമായി പൂർത്തിയാക്കിയവരെയും പരിഗണിക്കും.</p>
<p>അപേക്ഷകർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി മെയ് 15 രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.</p>]]> </content:encoded>
</item>

<item>
<title>എസ്.ബി.ഐ ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് : ഐക്യദാർഢ്യ യോഗം ചേർന്നു</title>
<link>https://thekeralajournal.com/2420</link>
<guid>https://thekeralajournal.com/2420</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03d7ab0712a.jpg" length="62485" type="image/jpeg"/>
<pubDate>Wed, 13 May 2026 07:15:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഈ മാസം 25, 26 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്.</p>
<p>കട്ടപ്പന സ്റ്റേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗം സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ആർ. പ്രദീഷ് ഉദ്ഘാടനം ചെയ്തു.</p>
<p>പ്യൂൺ, ഗാർഡ്, ക്ലർക്ക് നിയമനങ്ങൾ അടിയന്തരമായി നടത്തുക, എൻ.പി.എസ് പെൻഷൻ ഫണ്ട് മാനേജരെ തിരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുക, അർഹതപ്പെട്ട മുഴുവൻ ഘടകങ്ങളും പെൻഷൻ പരിഗണനയിൽ ഉൾപ്പെടുത്തുക, 2019 മുതൽ നിയമനം ലഭിച്ച ജീവനക്കാർക്ക് അന്തർസംസ്ഥാന സ്ഥലംമാറ്റാവകാശം പുനഃസ്ഥാപിക്കുക, നീതിപൂർവമായ ശമ്പള ഘടന ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു.</p>
<p>വിവിധ ശാഖകളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് നിരവധി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. റീജിയണൽ സെക്രട്ടറി ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറിമാരായ ആർ. രമ്യ, ടെസി ജോസ്, റോയിസ് ജോർജ്, സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണം സമാപിച്ചു</title>
<link>https://thekeralajournal.com/2418</link>
<guid>https://thekeralajournal.com/2418</guid>
<description><![CDATA[ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0319218f565.jpg" length="108388" type="image/jpeg"/>
<pubDate>Tue, 12 May 2026 17:42:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണത്തിന്റെ സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.</p>
<p>നഴ്‌സസ് ദിന സന്ദേശറാലിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം നിര്‍വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ജോസി ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജിജി ജോണ്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഹരിപ്രസാദ്, ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നവാസ് ടി.ഒ എന്നിവര്‍ സംസാരിച്ചു.</p>
<p>സന്ദേശറാലിയില്‍ ഗവണ്‍മെന്റ് വിഭാഗത്തില്‍ ഗവണ്‍മെന്റ് നഴ്‌സിങ് ഓഫീസേഴ്‌സ് ഇടുക്കി ഒന്നാം സ്ഥാനവും, ജെ.പി.എച്ച്.എന്‍മാര്‍ രണ്ടാം സ്ഥാനവും, എം.എല്‍.എസ്.പി.എംമാര്‍ മൂന്നാം സ്ഥാനവും നേടി.</p>
<p>പ്രൈവറ്റ് വിഭാഗത്തില്‍ തൊടുപുഴ കോർപ്പറേറ്റ് നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനവും, മൗണ്ട് സ്റ്റാർ സ്കൂൾ ഓഫ് നഴ്സിങ് രണ്ടാം സ്ഥാനവും, സെൻറ്. ജോൺസ് കോളേജ് ഓഫ്മൂ നഴ്സിങ് സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എം.പി ട്രോഫി വിതരണം ചെയ്തു.</p>
<p>ആരോഗ്യരംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പരിപാടിയുടെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>ദീപാ ഹൈസ്‌കൂളിൽ ബസുകൾ കത്തിനശിച്ച സംഭവം : അപകടം അറ്റകുറ്റപ്പണികൾക്കിടയിൽ ഷോർട്ട് സർക്യൂട്ട് മൂലം എന്ന് പ്രാഥമിക നിഗമനം</title>
<link>https://thekeralajournal.com/2417</link>
<guid>https://thekeralajournal.com/2417</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03162f015bb.jpg" length="65269" type="image/jpeg"/>
<pubDate>Tue, 12 May 2026 17:30:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുഴിത്തൊളു ദീപാ ഹൈസ്‌കൂളിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂൾ ബസുകൾ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.</p>
<p>ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിൽ നിന്നാണ് ആദ്യം തീ ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്കൂൾ അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തീ സമീപത്തുണ്ടായിരുന്ന രണ്ടാമത്തെ ബസിലേക്കും പടരുകയായിരുന്നു.</p>
<p>കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്ന്റെ കട്ടപ്പന യൂണിറ്റും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അതിനുമുമ്പ് തന്നെ രണ്ട് ബസുകളും പൂർണമായും കത്തിനശിച്ചിരുന്നു.</p>
<p>ബസ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടന്നുവരികയായിരുന്നു. ഇതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം</title>
<link>https://thekeralajournal.com/2416</link>
<guid>https://thekeralajournal.com/2416</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : സബി സാമുവേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0312febf0b1.jpg" length="111267" type="image/jpeg"/>
<pubDate>Tue, 12 May 2026 17:21:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: നത്തുകല്ല് ഇരട്ടയാർ റോഡിൽ നത്തുകല്ല് ലൈബ്രറിക്ക് സമീപം വാഹനാപകടം.കട്ടപ്പന ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മുൻപിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആളപായമില്ല. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നഴ്സസ് ദിനത്തിൽ മാതൃകയായി കട്ടപ്പന സഹകരണ ആശുപത്രി</title>
<link>https://thekeralajournal.com/2415</link>
<guid>https://thekeralajournal.com/2415</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0311c1ee9af.jpg" length="128591" type="image/jpeg"/>
<pubDate>Tue, 12 May 2026 17:10:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് തോട്ടം തൊഴിലാളികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിച്ച് കട്ടപ്പന സഹകരണ ആശുപത്രി മാതൃകയായി.</p>
<p>ഡോ. അമീർ സഹലിന്റെ നേതൃത്വത്തിൽ നഴ്സുമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് വണ്ടൻമേട്, പുളിയൻമല, ആമയാർ മേഖലകളിലെ തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് ആരോഗ്യ പരിശോധന നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും രക്തസമ്മർദ്ദവും പ്രമേഹ പരിശോധനയും നടത്തി ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങളും നൽകി.</p>
<p>സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ നിസ്വാർത്ഥ സേവനത്തെ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾ അഭിനന്ദിച്ചു.</p>
<p>ആശുപത്രി മാനേജിംഗ് ഡയറക്ടർ സജിത ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് ഷെറിൽ പൗലോസ്, പി.ആർ.ഒ അലീന, അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക്; ടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2411</link>
<guid>https://thekeralajournal.com/2411</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0280e7caa54.jpg" length="28724" type="image/jpeg"/>
<pubDate>Tue, 12 May 2026 06:52:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.</p>
<p>താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 8714621992</p>]]> </content:encoded>
</item>

<item>
<title>എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2410</link>
<guid>https://thekeralajournal.com/2410</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02804c7b54d.jpg" length="47236" type="image/jpeg"/>
<pubDate>Tue, 12 May 2026 06:50:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിലെ ഉമ്മൻചാണ്ടി നഗരിൽ നടക്കും. സമ്മേളനം ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.</p>
<p>നിയുക്ത എം.എൽ.എമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ, ജനറൽ സെക്രട്ടറി എ.പി. സുനിൽ, ട്രഷറർ വി.പി. ബോബിൻ എന്നിവർ പങ്കെടുക്കും.</p>
<p>കൂടാതെ എ.കെ. മണി, അഡ്വ. എസ്. അശോകൻ, ഇ.എം. ആഗസ്തി, അലോഷ്യസ് സേവ്യർ, ജോയ് വെട്ടിക്കുഴി എന്നിവർ പ്രസംഗിക്കും.</p>
<p>രാവിലെ 10 മണിക്ക് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പ്രതിനിധി പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. ജില്ലയിലെ ഒമ്പത് ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ ലയൺസ് ക്ലബ്ബിന് പുരസ്‌കാരം</title>
<link>https://thekeralajournal.com/2409</link>
<guid>https://thekeralajournal.com/2409</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a027f63e46e3.jpg" length="123454" type="image/jpeg"/>
<pubDate>Tue, 12 May 2026 06:46:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ: ലയണിസ്റ്റിക് വർഷത്തിൽ ഉപ്പുതറ ലയൺസ് ക്ലബ്ബ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി റീജിയൺ ഒന്നിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ ക്ലബ്ബിനുള്ള പ്രത്യേക പുരസ്‌കാരം ഡിസ്ട്രിക്‌ട് ഗവർണർ കെ.ബി. ഷൈൻകുമാർ പ്രഖ്യാപിച്ചു. ക്ലബ്ബിൽ നടത്തിയ ഔദ്യോഗിക സന്ദർശനവേളയിലാണ് പ്രഖ്യാപനം നടത്തിയത്.</p>
<p>സന്ദർശനത്തിന്റെ ഭാഗമായി ക്ലബ്ബ് ഈ വർഷം നിർമ്മിക്കാൻ ലക്ഷ്യമിട്ട ഏഴ് വീടുകളിൽ പണി പൂർത്തിയായ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന കർമ്മവും ഗവർണർ നിർവഹിച്ചു.</p>
<p>ചടങ്ങിനോടനുബന്ധിച്ച് നടന്ന ഫാമിലി മീറ്റിൽ പുതിയ മൂന്ന് അംഗങ്ങളുടെ ഇൻഡക്ഷനും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അധ്യക്ഷനായിരുന്നു.</p>
<p>ചടങ്ങിൽ മഞ്ജു ഷൈൻ, വർഗീസ് ജോസഫ്, ജോർജ് തോമസ്, റെജി ജോസഫ്, ലാല്‍ എബ്രഹാം, പി.ജി. റെജികുമാർ, പ്രവീൺ കെ. മോഹൻ, ലാലി ലാൽ എന്നിവർ പ്രസംഗിച്ചു.</p>
<p>സോജൻ ജോസഫ്, രാജേഷ് കെ. വിൻസെന്റ്, സോജു ജോസഫ്, ബെന്നിച്ചൻ നടുവത്താനി, കിഷോർ തോമസ്, സോജു മാത്യു, ജോസ്സി ആരൂചേരിൽ, വിയാൻ സോജൻ, നന്ദന നിരുപമ റെജികുമാർ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം</title>
<link>https://thekeralajournal.com/2408</link>
<guid>https://thekeralajournal.com/2408</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a027e930f712.jpg" length="96374" type="image/jpeg"/>
<pubDate>Tue, 12 May 2026 06:42:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നെടുങ്കണ്ടം, ഇളംദേശം, അടിമാലി, ദേവികുളം ബ്ലോക്കുകളിലെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിലേക്കും തൊടുപുഴ ബ്ലോക്കിലെ എം.എസ്.യു സേവനത്തിലേക്കുമായി ഡ്രൈവർ കം അറ്റൻഡന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.</p>
<p>എസ്.എസ്.എൽ.സി വിജയിച്ചിട്ടുള്ളതും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.</p>
<p>📍വാക്ക്-ഇൻ ഇന്റർവ്യൂ</p>
<p>🗓️ മെയ് 14</p>
<p>🕚 രാവിലെ 11 മണിക്ക്</p>
<p>🏢 ജില്ലാ മൃഗസംരക്ഷണ ഓഫീസ്, മങ്ങാട്ടുകവല, തൊടുപുഴ</p>
<p>നെടുങ്കണ്ടം, ഇളംദേശം, അടിമാലി, അഴുത, ദേവികുളം, തൊടുപുഴ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222894</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ജനതിരക്കേറുന്നു</title>
<link>https://thekeralajournal.com/2407</link>
<guid>https://thekeralajournal.com/2407</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01ec67ad8af.jpg" length="176336" type="image/jpeg"/>
<pubDate>Mon, 11 May 2026 20:19:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : കട്ടപ്പനയുടെ മഹോത്സവമായ “കട്ടപ്പന ഫെസ്റ്റ് 2K26” ൽ സന്ദർശക തിരക്ക് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വൻ ജനാവലിയാണ് ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പുതുമയും വൈവിധ്യവും നിറഞ്ഞ ആഘോഷ പരിപാടികൾ കട്ടപ്പന ഫെസ്റ്റിനെ ജനഹൃദയങ്ങളിൽ ഇടംനേടിയ മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്.</p>
<p>ഫെസ്റ്റ് നഗരിയിലെ പ്രധാന ആകർഷണമായ മത്സ്യകന്യക ഷോ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടി. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.</p>
<p>വർണ്ണാഭമായ ഫ്ലവർ ഷോ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ, രുചിവൈവിധ്യങ്ങളുടെ കലവറയായ മെഗാ ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വേദിയായാണ് ഫെസ്റ്റ് നഗറി മാറിയിരിക്കുന്നത്.</p>
<p>ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് നയിച്ച സൂപ്പർഹിറ്റ് ഗാനമേള ഫെസ്റ്റ് നഗരിയെ സംഗീത ആവേശത്തിലാഴ്ത്തി. തുടർന്നുള്ള ദിവസങ്ങളിലും ശ്രദ്ധേയമായ കലാപരിപാടികളാണ് അരങ്ങേറുന്നത്.</p>
<p>മെയ് 14 ന് വൈകിട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും, മെയ് 16 ന് വൈകിട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന “നാട്ടാരങ്ങ്” മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു</title>
<link>https://thekeralajournal.com/2406</link>
<guid>https://thekeralajournal.com/2406</guid>
<description><![CDATA[ അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും വാർഡ് മെമ്പർമാരുടെയും അടിയന്തര യോഗം നാളെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01e51b55d77.jpg" length="60575" type="image/jpeg"/>
<pubDate>Mon, 11 May 2026 19:48:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡായ നാലുമുക്കിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഭരണസമിതി എന്നിവയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു.</p>
<p>യോഗം നാളെ (12/05/2026 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.</p>
<p>അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും (ഉടമകളുടെയും) പ്രത്യേക യോഗവും ഇതേ ദിവസം രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി ഹൈറേഞ്ച്..</title>
<link>https://thekeralajournal.com/2405</link>
<guid>https://thekeralajournal.com/2405</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01860083fad.jpg" length="102476" type="image/jpeg"/>
<pubDate>Mon, 11 May 2026 13:04:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന:ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ ആരോഗ്യരംഗത്തെ പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുകയാണ്. വിദ്യാഭ്യാസം, വ്യാപാരം, ടൂറിസം, റോഡ് വികസനം തുടങ്ങി പല മേഖലകളിലും മുന്നേറ്റം കൈവരിച്ച കട്ടപ്പന ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ, അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഏറെ പിന്നിലാണ് എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. പേരിൽ മാത്രം പ്രവർത്തിക്കുന്ന ആശുപത്രികൾ വർധിച്ചിട്ടുണ്ടെങ്കിലും, അത്യാസന്ന ചികിത്സകൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഇന്നും മേഖലയിലില്ലെന്നാണ് പൊതുവായ വിമർശനം.</p>
<p>ഹൃദയാഘാതം, ഗുരുതര വാഹനാപകടങ്ങൾ, ബ്രെയിൻ സ്‌ട്രോക്ക്, കരൾ രോഗങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങിയ സാഹചര്യങ്ങളിൽ രോഗികളെ കോട്ടയം, എറണാകുളം ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റേണ്ട അവസ്ഥ തുടരുകയാണ്. ഹൈറേഞ്ചിൽ നിന്ന് അടുത്തുള്ള അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിലെത്താൻ ശരാശരി രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ യാത്ര ചെയ്യേണ്ടി വരുന്നത് പലപ്പോഴും രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.</p>
<p>“ഗോൾഡൻ അവർ” പോലും നഷ്ടമാകുന്നു</p>
<p>അടിയന്തര ചികിത്സയിൽ ഏറ്റവും നിർണായകമായി കണക്കാക്കപ്പെടുന്നത് “ഗോൾഡൻ അവർ” എന്ന ആദ്യ ഒരു മണിക്കൂറാണ്. എന്നാൽ കട്ടപ്പന, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ, ഉപ്പുതറ, പീരുമേട്, കുമളി തുടങ്ങിയ മേഖലകളിൽ നിന്നും രോഗികളെ റഫർ ചെയ്യുമ്പോൾ ഈ നിർണായക സമയമാണ് ആദ്യം നഷ്ടമാകുന്നത്. റോഡ് യാത്രയുടെ ദൈർഘ്യം, ആംബുലൻസ് സൗകര്യങ്ങളുടെ പരിമിതി, വഴിയിലുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ എന്നിവ ചേർന്നപ്പോൾ അപകടസാധ്യത കൂടുകയാണ്.</p>
<p>പ്രത്യേകിച്ച് രാത്രികാലങ്ങളിൽ രോഗികളെ കോട്ടയത്തെയോ എറണാകുളത്തെയോ ലക്ഷ്യമാക്കി കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക-മാനസിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.</p>
<p>സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ കടുത്ത അഭാവം</p>
<p>ഹൈറേഞ്ച് മേഖലയിലെ ആശുപത്രികളിൽ ജനറൽ മെഡിസിൻ, അടിസ്ഥാന ശസ്ത്രക്രിയ വിഭാഗങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിലും, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ട്രോമ കെയർ, ക്രിറ്റിക്കൽ കെയർ വിഭാഗങ്ങൾ അടക്കമുള്ള സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനങ്ങളുടെ അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>കരൾ സംബന്ധമായ രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, കാൻസർ ചികിത്സ, ഡയാലിസിസ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി രോഗികൾക്ക് പതിവായി ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുന്നു. പലപ്പോഴും ഒരു സാധാരണ പരിശോധനയ്ക്കു പോലും ഒരു ദിവസം മുഴുവൻ യാത്രക്കായി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്.</p>
<p></p>
<p>ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വിലയിരുത്തലുകൾ പ്രകാരം ഹൈറേഞ്ച് മേഖലയിലെ ഏകദേശം 30 ശതമാനം രോഗികളും ചികിത്സയ്ക്കായി കോട്ടയം, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഗുരുതര രോഗികളിൽ ഈ ശതമാനം ഇനിയും കൂടുതലാണെന്നാണ് വിലയിരുത്തൽ.</p>
<p>കട്ടപ്പനയിൽ നിരവധി സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അത്യാധുനിക ഐസിയു സംവിധാനം, 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം, കാത്ത്‌ലാബ് സൗകര്യം, എമർജൻസി ട്രോമ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങൾ പരിമിതമാണെന്നാണ് ആരോപണം.</p>
<p>മെഡിക്കൽ കോളജ് ഇപ്പോഴും ശൈശവഘട്ടത്തിൽ,</p>
<p>ഇടുക്കി ചെറുതോണിയിൽ സർക്കാർ മെഡിക്കൽ കോളജ് ആരംഭിച്ചത് ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ഇപ്പോഴും ആശുപത്രി പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന വിമർശനം ശക്തമാണ്. ആവശ്യമായ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും നിയമനം, സൂപർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കിടക്ക സൗകര്യങ്ങൾ എന്നിവയിൽ ഇനിയും വലിയ കുറവുകളുണ്ടെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തൽ.</p>
<p>മെഡിക്കൽ കോളജ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുകയാണെങ്കിൽ ഹൈറേഞ്ചിലെ ആരോഗ്യ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്ന് നാട്ടുകാർ പറയുന്നു.</p>
<p>അപകട മേഖല ആയിട്ടും ട്രോമ കെയർ ഇല്ല</p>
<p>തേയില, കാർഷിക, ടൂറിസം മേഖലകളിൽ ആശ്രയിക്കുന്ന ഹൈറേഞ്ച് മേഖലയിൽ വാഹനാപകടങ്ങളും ജോലി സംബന്ധമായ അപകടങ്ങളും കൂടുതലാണ്. കുമളി, വാഗമൺ, മുണ്ടക്കയം, പുല്ലുപാറ, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. എന്നാൽ ഗുരുതര അപകടങ്ങളിൽ തൽക്ഷണ ചികിത്സ നൽകാൻ ആവശ്യമായ ട്രോമ കെയർ സെന്ററുകളുടെ അഭാവം വലിയ പോരായ്മയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ആരോഗ്യരംഗത്ത് അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം</p>
<p>ഹൈറേഞ്ച് മേഖലയിൽ കുറഞ്ഞത് ഒരു മൾട്ടി സൂപർ സ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയെങ്കിലും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കട്ടപ്പനയിലോ സമീപപ്രദേശങ്ങളിലോ ആധുനിക ട്രോമ കെയർ യൂണിറ്റ്, കാർഡിയാക് സെന്റർ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം, കാത്ത്‌ലാബ്, വെന്റിലേറ്റർ സൗകര്യങ്ങൾ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രം ആരംഭിക്കണമെന്നാണ് ജനപ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും നാട്ടുകാർക്കും ഉള്ള ആവശ്യം.</p>
<p>അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ പോലും ലഭിക്കാതെ മലയോര ജനങ്ങൾ ഇപ്പോഴും മണിക്കൂറുകൾ നീണ്ട യാത്രകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ മാറിയില്ലെങ്കിൽ, ആരോഗ്യരംഗത്തെ ഈ പ്രതിസന്ധി വരുംകാലങ്ങളിൽ കൂടുതൽ ഗുരുതരമാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിലെ ചിന്നമന്നൂരിലുണ്ടായ വാഹനാപകടം; കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥി മരിച്ചു</title>
<link>https://thekeralajournal.com/2404</link>
<guid>https://thekeralajournal.com/2404</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0173aed1396.jpg" length="84481" type="image/jpeg"/>
<pubDate>Mon, 11 May 2026 11:44:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0174f388291.jpg" alt=""></p>
<p>കട്ടപ്പന: തമിഴ്നാട് ചിന്നമന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കട്ടപ്പന പഠിക്കപ്പറമ്പിൽ ദേവദത്ത് സിജു (19) ആണ് മരിച്ചത്.</p>
<p>കുട്ടിക്കാനം മരിയൻ കോളേജ്  വിദ്യാർത്ഥിയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0173c1871dd.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടന്നു</title>
<link>https://thekeralajournal.com/2400</link>
<guid>https://thekeralajournal.com/2400</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a00a28dd83bd.jpg" length="83041" type="image/jpeg"/>
<pubDate>Sun, 10 May 2026 20:51:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ല് റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബസംഗമവും അമ്പഴത്തിനാൽമറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ നടന്നു. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a2b1bb974.jpg" alt=""></p>
<p>നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p>അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ എയ്ഞ്ചൽ വാലി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ടോമിച്ചൻ പൂനാട്ട് സെക്രട്ടറി ശ്രീ ജോണി ഇല്ലിമൂട്ടിൽ എന്നിവർ ചേർന്ന് ആദരിച്ചു</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0163ae02753.jpg" alt=""></p>
<p>അമ്പഴത്തിനാ മറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി സിബി അഗസ്റ്റിൻ പാറയിൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ശ്രീ ഷാജി വട്ടമറ്റത്തിൽ, ശ്രീ ബിനോയ് പുറം ചിറയിൽ,ഡോക്ടർ അബി വിജി തോമസ്,സാബു അടിച്ചില്ലാമാക്കൽ, ജോസ് കൊച്ചു കുന്നേൽ, ബെന്നി പറക്കോട്ടിൽ എന്നിവർ സംസാരിച്ചു</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a278d268b.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പുരയിടത്തിൽ കുടുംബയോഗം നടന്നു</title>
<link>https://thekeralajournal.com/2396</link>
<guid>https://thekeralajournal.com/2396</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ff48f97b087.jpg" length="119669" type="image/jpeg"/>
<pubDate>Sat, 09 May 2026 20:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുരയിടത്തിൽ കുടുംബയോഗം കാഞ്ഞിരപ്പള്ളി പാലമ്പ്രയിലെ 26 മൈലിലുള്ള നോക്കിയൻ ആട്രിയത്തിൽ നടന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കുടുംബയോഗത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു.</p>
<p>കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച പരിപാടി സ്നേഹസംഗമമായി മാറി. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും പുതുതലമുറയ്ക്ക് കുടുംബ പാരമ്പര്യവും ഐക്യത്തിന്റെ സന്ദേശവും കൈമാറുന്നതിനും കുടുംബയോഗം വേദിയായി.</p>
<p>പരിപാടിയിൽ കുടുംബാംഗങ്ങൾ ആശംസകളും അനുസ്മരണങ്ങളും പങ്കുവെച്ചു. വിവിധ കലാപരിപാടികളും സൗഹൃദ സംഗമവും കുടുംബയോഗത്തിന്റെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>മണ്ണനാല്‍ കുടുംബയോഗവും വാര്‍ഷിക പൊതുയോഗവും നടന്നു</title>
<link>https://thekeralajournal.com/2395</link>
<guid>https://thekeralajournal.com/2395</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ff441421f88.jpg" length="129190" type="image/jpeg"/>
<pubDate>Sat, 09 May 2026 19:56:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മണ്ണനാല്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഫാ. സിറിയക് മണ്ണനാല്‍ അനുസ്മരണവും സംഘടിപ്പിച്ചു. രാവിലെ പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.</p>
<p>തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍, കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ. ടി. ജേക്കബ്, മാര്‍ട്ടിന്‍ ജെ. മണ്ണനാല്‍, ബീന ജോണ്‍, എം. എ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>യോഗത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും കലാകായിക മത്സരങ്ങളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം: കെ.ടി.ജി.എ</title>
<link>https://thekeralajournal.com/2394</link>
<guid>https://thekeralajournal.com/2394</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8e2e433c3.jpg" length="97960" type="image/jpeg"/>
<pubDate>Sat, 09 May 2026 07:00:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം പഞ്ചായത്ത് പരിധിയിലെ വഴിയോര തുണിക്കച്ചവടം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) തൊടുപുഴ മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.</p>
<p>ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, പഞ്ചായത്ത് സെക്രട്ടറി ആന്റണി ജോൺ ജോസഫ്, മുട്ടം എസ്.എച്ച്.ഒ സുനിൽ വി.ആർ എന്നിവർക്ക് അസോസിയേഷൻ നിവേദനം നൽകി.</p>
<p>തൊടുപുഴ നഗരസഭ പരിധിയിൽ നിന്ന് പൊലീസ്-നഗരസഭ സംയുക്ത നടപടിയിലൂടെ ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർ മുട്ടം മേഖല കേന്ദ്രീകരിച്ച് വീണ്ടും വ്യാപാരം ആരംഭിച്ചിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രദേശത്തെ സ്ഥിരം വസ്ത്ര വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു.</p>
<p>വൃത്തിഹീന സാഹചര്യങ്ങളിൽ എത്തിക്കുന്ന പഴയ വസ്ത്രങ്ങൾ റീവാഷ് ചെയ്ത് പുതിയതെന്ന വ്യാജേനയാണ് വിൽക്കുന്നതെന്നും, കുറഞ്ഞ വിലയെന്ന പേരിൽ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നും കെ.ടി.ജി.എ ഭാരവാഹികൾ പറഞ്ഞു.</p>
<p>വഴിയോര കച്ചവടം നിയന്ത്രിക്കാൻ പൊലീസിന്റെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി അസോസിയേഷൻ അറിയിച്ചു. നടപടികൾ വൈകിയാൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.</p>
<p>മേഖല പ്രസിഡന്റ് അനസ് പി. അസീസ്, ജനറൽ സെക്രട്ടറി ബി.എം. നസീർ, ട്രഷറർ സജി സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയിൽ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു</title>
<link>https://thekeralajournal.com/2393</link>
<guid>https://thekeralajournal.com/2393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8d9d8370d.jpg" length="156289" type="image/jpeg"/>
<pubDate>Sat, 09 May 2026 06:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പന്നിയാർ പുഴയുടെ പുറമ്പോക്കിൽ അനധികൃതമായി നിർമിച്ചിരുന്ന കടകളും വീടുകളും ഉൾപ്പെടെ 88 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടികൾ ഇന്നലെയും തുടർന്നു. അഞ്ചു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്.</p>
<p>ഭൂരിഭാഗം കെട്ടിട ഉടമകളും പുനരുപയോഗിക്കാവുന്ന സാധനസാമഗ്രികൾ നേരത്തെ തന്നെ എടുത്തുമാറ്റിയിരുന്നു. ശേഷിച്ച അവശിഷ്ടങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.</p>
<p>പുഴ പുറമ്പോക്കിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി ആരംഭിച്ചത്. തുടർന്ന് 2024 ഫെബ്രുവരി 7ന് കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. 56 കടകൾ അന്ന് സീൽ ചെയ്തിരുന്നെങ്കിലും 29 വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.</p>
<p>ഹൈക്കോടതി വിധിക്കെതിരെ കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ നിർബന്ധിതമായതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. നിരവധി തവണ സ്വമേധയാ ഒഴിയാൻ അവസരം നൽകിയ ശേഷമാണ് വീടുകൾ ഉൾപ്പെടെ പൊളിച്ചുനീക്കിയത്.</p>
<p>ഒഴിപ്പിക്കപ്പെട്ടവരിൽ 17 കുടുംബങ്ങൾക്കാണ് സ്വന്തമായി മറ്റൊരു ഭൂമിയോ വീടോ ഇല്ലാത്തത്. ഇവരുടെ പുനരധിവാസം ആറുമാസത്തിനുള്ളിൽ ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രണ്ട് കുടുംബങ്ങൾക്ക് മുമ്പ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർക്ക് താത്കാലിക താമസ സൗകര്യമായി സ്വകാര്യ തേയിലക്കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ലഭ്യമാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിവാഹ സൽക്കാരത്തിനിടെ സംഘർഷം; പത്തോളം പേർക്ക് പരുക്ക്</title>
<link>https://thekeralajournal.com/2392</link>
<guid>https://thekeralajournal.com/2392</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8cfcdf1ea.jpg" length="60915" type="image/jpeg"/>
<pubDate>Sat, 09 May 2026 06:55:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ വരന്റെ സഹോദരീഭർത്താവടക്കം പത്തോളം പേർക്ക് പരുക്കേറ്റു.</p>
<p>ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരും വിവാഹവീട്ടിലെ ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൂട്ടത്തല്ലിലേക്ക് വഴിമാറിയത്. സംഘർഷം രൂക്ഷമായതോടെ നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.</p>
<p>കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദിച്ചുവെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഫെസ്റ്റ്ന്  തുടക്കമായി</title>
<link>https://thekeralajournal.com/2391</link>
<guid>https://thekeralajournal.com/2391</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8bf878ed3.jpg" length="114792" type="image/jpeg"/>
<pubDate>Sat, 09 May 2026 06:51:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടത്തിന് ആഘോഷരാവുകൾ സമ്മാനിച്ച് നെടുങ്കണ്ടം ഫെസ്റ്റിന് തുടക്കമായി. പടിഞ്ഞാറേക്കവലയിൽ നിന്നും ആരംഭിച്ച വിളംബര റാലി ഫെസ്റ്റ് നഗരിയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിലെത്തിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്.</p>
<p>പരിപാടി Dean Kuriakose ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം Tiny Tom മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുകേഷ് മോഹൻ, കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, എം.എൻ. ഗോപി, ടി.എം. ജോൺ, എം. സുകുമാരൻ, അജീഷ് മുതുകുന്നേൽ, ആർ. സുരേഷ്, നൗഷാദ് ആലുംമൂട്ടിൽ, കെ.പി. അനീഷ്, ജോസ് പൊട്ടൻപ്ലാക്കൽ, റെജി ആശാരികണ്ടം, ഷിജു ഉള്ളുരുപ്പിൽ, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.</p>
<p>രണ്ടുലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ ഫെസ്റ്റ് നഗരിയിൽ വിവിധ വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത സിനിമ, മിമിക്രി, ഗാനമേള ടീമുകളുടെ കലാപരിപാടികളും എല്ലാ ദിവസവും അരങ്ങേറും.</p>
<p>പുഷ്പമേള, അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, വിവിധ പ്രദർശന-വിൽപ്പന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.</p>
<p>ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെടുങ്കണ്ടത്തിന് വീണ്ടും ആഘോഷമായി ഫെസ്റ്റ് എത്തുന്നത്. മെയ് 17നാണ് സമാപനം.</p>]]> </content:encoded>
</item>

<item>
<title>വാണിജ്യ സിലിണ്ടർ വില വർദ്ധനവിൽ പ്രതിഷേധം; കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം നടന്നു</title>
<link>https://thekeralajournal.com/2390</link>
<guid>https://thekeralajournal.com/2390</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe0797b0966.jpg" length="129152" type="image/jpeg"/>
<pubDate>Fri, 08 May 2026 21:26:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വാണിജ്യ സിലിണ്ടർ വില വർദ്ധനവിനെതിരെ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു.</p>
<p>യൂത്ത് വിംഗ് പ്രസിഡന്റ് അജിത് സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനേഷ് കക്കാട്ട് സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fe07a2d3e25.jpg" alt=""></p>
<p>ജില്ലാ ഉപാധ്യക്ഷൻ എം.കെ തോമസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, വനിതാ വിംഗ് പ്രസിഡന്റ് റോസമ്മ ജയിംസ്, യൂത്ത് വിംഗ് രക്ഷാധികാരി ഷിയാസ് എ.കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിന് തിരി തെളിഞ്ഞു</title>
<link>https://thekeralajournal.com/2389</link>
<guid>https://thekeralajournal.com/2389</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe00de28729.jpg" length="103394" type="image/jpeg"/>
<pubDate>Fri, 08 May 2026 20:57:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26യ്ക്ക് ആവേശകരമായ തുടക്കമായി. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ കൗൺസിലർ വി.ആർ. സജി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, മറ്റ് കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fe00ed3ca76.jpg" alt=""></p>
<p>30,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങിയ ഫെസ്റ്റ് നഗരം കാഴ്ചകളുടെയും വിനോദങ്ങളുടെയും അത്ഭുതലോകമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ സജ്ജമാക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, വിസ്മയകരമായ മത്സ്യകന്യക ഷോ, ആവേശം പകരുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ പ്രധാന ആകർഷണങ്ങളാണ്.</p>
<p>രുചിഭേദങ്ങളുടെ വൈവിധ്യവുമായി മെഗാ ഫുഡ് കോർട്ടും അപൂർവ പക്ഷികളുമായി ലൈവ് ബേർഡ് ഷോയും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. ദിവസേന നടക്കുന്ന സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് ആവേശം കൂട്ടും.</p>
<p>ഇന്ന് വൈകീട്ട് 7.30 മുതൽ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ഫക്രു അവതരിപ്പിക്കുന്ന ഡിജെ നൈറ്റ് വിത്ത് ഫോം പാർട്ടി അരങ്ങേറും. മെയ് 9-ന് വൈകീട്ട് 7.30ന് Idea Star Singer ഫെയിം ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേളയും നടക്കും.</p>
<p>മെയ് 14-ന് പ്രമുഖ ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും, മെയ് 16-ന് നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ് മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം</title>
<link>https://thekeralajournal.com/2387</link>
<guid>https://thekeralajournal.com/2387</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd98f48552b.jpg" length="126806" type="image/jpeg"/>
<pubDate>Fri, 08 May 2026 13:34:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി ഗ്രാമ പഞ്ചായത്ത് ൽ ഒഴിവുള്ള പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>🎓 യോഗ്യത: ▪️ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ Diploma in Commercial Practice (DCP) അല്ലെങ്കിൽ</p>
<p>▪️ Diploma in Computer Application അല്ലെങ്കിൽ </p>
<p>▪️ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത Diploma / PG Diploma in Computer Application</p>
<p>🎂 പ്രായപരിധി: 2026 ജനുവരി 1 ന് 18 മുതൽ 30 വയസ്സ് വരെ</p>
<p>📅 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16 / 05 / 2026</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം”</title>
<link>https://thekeralajournal.com/2386</link>
<guid>https://thekeralajournal.com/2386</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd87e731fd7.jpg" length="125715" type="image/jpeg"/>
<pubDate>Fri, 08 May 2026 12:21:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധനവിനെതിരെ KVVES യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം” സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ വില വർധന നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നത്.</p>
<p>ഇന്ന് വൈകിട്ട് 6 മണിക്ക് ഗാന്ധി സ്ക്വയർ ൽ നടക്കുന്ന സമരത്തിൽ വ്യാപാരികളും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. വാണിജ്യ സിലിണ്ടർ വില വർധനവ് ചെറുകിട വ്യാപാര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നുവെന്നും സർക്കാർ നടപടി പിൻവലിക്കണമെന്നും KVVES നേതാക്കൾ ആവശ്യപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2385</link>
<guid>https://thekeralajournal.com/2385</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd67d553502.jpg" length="133306" type="image/jpeg"/>
<pubDate>Fri, 08 May 2026 10:05:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.</p>
<p>നത്തുകല്ല് മേഖലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fd67eb0a0f9.jpg" alt=""></p>
<p>പരിപാടിയിൽ അംഗൻവാടി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, തൊഴിലുറപ്പ് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fd68074d68a.jpg" alt=""></p>
<p>ശുചീകരണ പ്രവർത്തനങ്ങൾക്ക് അനീഷ് വാതല്ലൂർ പഞ്ചായത്ത് ജീവനക്കാരനായ ശരത് വേഴാമ്പതോട്ടം, എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറ കയ്യേറ്റം : അര്‍ഹരായവര്‍ക്ക് മാത്രം പുനരധിവാസം,കളക്ടർ</title>
<link>https://thekeralajournal.com/2384</link>
<guid>https://thekeralajournal.com/2384</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fcc2de6f34a.jpg" length="105398" type="image/jpeg"/>
<pubDate>Fri, 08 May 2026 07:23:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂപ്പാറയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. അര്‍ഹരായവര്‍ക്ക് മാത്രമേ പുനരധിവാസം നല്‍കാനാകൂവെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.</p>
<p>സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച മൂന്നുനില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള ചെലവ് ഉടമകളില്‍നിന്ന് ഈടാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. മറ്റൊരു വീടോ ഭൂമിയോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വനംവകുപ്പിന്റെ അഴിഞ്ഞാട്ടം അനുവദിക്കില്ല; ഭൂപ്രശ്ന പരിഹാരത്തിന് മുൻഗണന: റോയ് കെ. പൗലോസ്</title>
<link>https://thekeralajournal.com/2382</link>
<guid>https://thekeralajournal.com/2382</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd3bde2d523.jpg" length="77848" type="image/jpeg"/>
<pubDate>Fri, 08 May 2026 06:54:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് റോയി കെ പൗലോസ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ വനംവകുപ്പിന്റെ അഴിഞ്ഞാട്ടം ഇനി ജില്ലയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രമാണിമാരെപ്പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. വനഭൂമിക്ക് ജണ്ട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് സാധാരണക്കാരുടെ പട്ടയഭൂമി കൈക്കലാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും, പട്ടയഭൂമിയില്‍ ഇടപെടാൻ വനംവകുപ്പിന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മീനുളിയാൻപാറ, പാല്‍ക്കുളമേട്, അഞ്ചുരുളി എന്നിവ അധികാരം ഉപയോഗിച്ച്‌ വനംവകുപ്പ് പിടിച്ചെടുത്തുവെന്നും, പൊതുജന പ്രവേശനം തടയാൻ ട്രഞ്ചുകള്‍ കുഴിക്കുകയും കാഞ്ചിയാറില്‍ 40 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്തതും ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഭൂമിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയ്ക്ക് അറുതി വരുത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, രാജാക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയാണുള്ളതെന്നും, ജില്ലയില്‍ ഏകദേശം അമ്പതിനായിരത്തോളം പേർ പട്ടയത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും മുൻ സർക്കാർ കൊണ്ടുവന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഭാവിയില്‍ മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് റോയ് കെ. പൗലോസ് പ്രതികരിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് താൻ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് : മെഗാ ക്ലീനിംഗ് ക്യാമ്പയിന് ഇന്ന് തുടക്കമാകും</title>
<link>https://thekeralajournal.com/2381</link>
<guid>https://thekeralajournal.com/2381</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd3a10854aa.jpg" length="73446" type="image/jpeg"/>
<pubDate>Fri, 08 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ഇന്ന് (മെയ് 8) മെഗാ ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 11 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.</p>
<p>കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ക്യാമ്പയിനിൽ പങ്കെടുക്കും.</p>
<p>ഗ്രാമത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുന്നതിനൊപ്പം വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഓടകൾ ശുചീകരിക്കൽ, രോഗവാഹകരായ ഈച്ച-കൊതുകുകളുടെ വ്യാപനം തടയൽ, അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടത്തും.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി; 88 നിര്‍മിതികള്‍ക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2380</link>
<guid>https://thekeralajournal.com/2380</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fcc2d2a6a61.jpg" length="93069" type="image/jpeg"/>
<pubDate>Thu, 07 May 2026 22:21:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2fa98d71.jpg" alt=""></p>
<p>ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. ആകെ 88 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. പന്നിയാര്‍ പുഴ പുറമ്പോക്കും റോഡ് പുറമ്പോക്കും കൈയേറി 56 പേരാണ് നിര്‍മാണം നടത്തിയിരുന്നത്.</p>
<p>മറ്റൊരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത 12 പേരെ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. സര്‍ക്കാര്‍ ഭൂമി കൈയേറി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും പുനരധിവാസത്തിന് അര്‍ഹതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.</p>
<p>അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവും ഉടമകളില്‍ നിന്ന് ഈടാക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2ebade3a.jpg" alt=""></p>
<p>പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ മഴക്കാലത്ത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൂട്ടാറില്‍ ഉണ്ടായ വെള്ളപ്പൊക്കവും അധികൃതര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.</p>
<p>2022 ഒക്ടോബര്‍ 13-ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും നിര്‍മാണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ശരിവെച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2de8c4f1.jpg" alt=""></p>
<p>2024 ഫെബ്രുവരിയില്‍ പ്രത്യേക ദൗത്യസംഘം കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനകം സ്വമേധയാ നിര്‍മിതികള്‍ നീക്കം ചെയ്യണമെന്ന അന്തിമ നോട്ടീസും നല്‍കിയിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭക തിരഞ്ഞെടുപ്പ് പരീക്ഷ മേയ് 17ന്</title>
<link>https://thekeralajournal.com/2379</link>
<guid>https://thekeralajournal.com/2379</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fc9ae520f8c.jpg" length="72614" type="image/jpeg"/>
<pubDate>Thu, 07 May 2026 19:30:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അക്ഷയയുടെ ഇടുക്കി ജില്ലയിലെ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒ.എം.ആർ പരീക്ഷ മേയ് 17ന് നടക്കും. ആദ്യഘട്ട പരിശോധനയിൽ യോഗ്യത നേടിയ അപേക്ഷകർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.</p>
<p>ഒ.എം.ആർ പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.</p>
<p>യോഗ്യത നേടിയ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് LBS Centre for Science and Technologyയുടെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>എൽ.ബി.എസ് : 0471 2560311, 0471 2560312</p>
<p>അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് : 04862 215232</p>
<p>ഇ-മെയിൽ : adpoidk.akshaya@kerala.gov.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്</title>
<link>https://thekeralajournal.com/2378</link>
<guid>https://thekeralajournal.com/2378</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fc9908478de.jpg" length="63043" type="image/jpeg"/>
<pubDate>Thu, 07 May 2026 19:22:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗവ. ITI കട്ടപ്പനയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയർമാൻ) തസ്തികകളിലേക്ക് ഓരോ ഒഴിവുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒ.സി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗത്തിൽ ഉദ്യോഗാർഥികളുടെ അഭാവമുണ്ടെങ്കിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.</p>
<p>ഇലക്ട്രോണിക്‌സ് മെക്കാനിക്ക് – ഒഴിവ് 1</p>
<p>യോഗ്യത:</p>
<p>ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ NTCയും 3 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &amp; ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്‌സ് &amp; കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രോണിക്‌സ് &amp; കമ്മ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് &amp; ഇൻസ്ട്രുമെന്റേഷൻ / VLSI ഡിസൈൻ &amp; എംബഡഡ് സിസ്റ്റംസ് / ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.</p>
<p>വയർമാൻ – ഒഴിവ് 1</p>
<p>യോഗ്യത:</p>
<p>വയർമാൻ/ഇലക്ട്രീഷ്യൻ ട്രേഡിൽ NTC/ITI/ITCയും 3 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്‌സിൽ 3 വർഷ ഡിപ്ലോമ</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / പവർ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിഗ്രി.</p>
<p>യോഗ്യതയുള്ള ഉദ്യോഗാർഥികൾ മെയ് 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ കാർഡ്, കൂടാതെ മേൽത്തട്ടിൽപ്പെടുന്നില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 04868 272216</p>]]> </content:encoded>
</item>

<item>
<title>ഹോട്ടൽ പണിമുടക്ക് : ജില്ലയിൽ പൂർണം</title>
<link>https://thekeralajournal.com/2376</link>
<guid>https://thekeralajournal.com/2376</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe2a63612b.jpg" length="159792" type="image/jpeg"/>
<pubDate>Thu, 07 May 2026 06:24:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്യായമായ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട് പ്രതിഷേധിച്ചു. ഇടുക്കി ജില്ലയിൽ ഭക്ഷണ ഉൽപാദന-വിതരണ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു.</p>
<p>തൊടുപുഴയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നിൽ ധർണയായും ഉപരോധമായും മാറി. ജില്ലാ പ്രസിഡന്റ് ജയൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്തു.</p>
<p>മുഹമ്മദ് ഷാജി, ഗിരീഷ് കുമാർ, സാജു ജോസഫ്, പി.എം. ജോൺ, മായ സുനിൽ, സി.പി.കെ. മോഹനൻ, മാത്യു പൂവേലിൽ, കെ.കെ. തോമസ്, സരിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>മൂന്നാറിൽ വിനോദസഞ്ചാരികൾ വലഞ്ഞു</p>
<p>ഹോട്ടൽ സമരം മൂലം മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾ വലിയ പ്രതിസന്ധിയിലായി. സമര വിവരം അറിയാതെ എത്തിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളായിരുന്നു കൂടുതൽ ദുരിതമനുഭവിച്ചത്. ചെറുകിട ഹോട്ടലുകളും ബേക്കറികളും അടഞ്ഞതോടെ ഭക്ഷണം ലഭിക്കാതെ പലരും ബുദ്ധിമുട്ടി.</p>
<p>കുടിവെള്ളവും ബണ്ണും പോലുള്ള ലഘുഭക്ഷണങ്ങളാണ് പലരുടെയും ആശ്രയമായത്. കുട്ടികളും പ്രായമായവരും രോഗികളുമടങ്ങുന്ന കുടുംബങ്ങൾ ഏറെ പ്രയാസത്തിലായി. എന്നാൽ വലിയ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും താമസിച്ചിരുന്ന സഞ്ചാരികൾക്ക് ഭക്ഷണം ലഭിച്ചു.</p>
<p>ഹൈറേഞ്ചിലും ഭക്ഷണ പ്രതിസന്ധി</p>
<p>കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലും ഹോട്ടലുകൾ പൂർണമായി അടഞ്ഞു. വാഗമൺ, തേക്കടി, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. പലരും പഴങ്ങളും ബേക്കറി സാധനങ്ങളും കഴിച്ചാണ് വിശപ്പടക്കിയത്.</p>
<p>ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളും നിലച്ചതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും പ്രതിസന്ധിയിലായി. ഒറ്റപ്പെട്ട ചില വീടുകളിലെ ഭക്ഷണ കേന്ദ്രങ്ങളായിരുന്നു പലർക്കും ആശ്വാസമായത്.</p>
<p>സഞ്ചാരികളെ ബുദ്ധിമുട്ടിക്കാനല്ല, ഹോട്ടൽ മേഖലയിലെ നിലനിൽപ്പിനായാണ് സമരമെന്നു സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വാളറയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി</title>
<link>https://thekeralajournal.com/2375</link>
<guid>https://thekeralajournal.com/2375</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe198e1f30.jpg" length="115356" type="image/jpeg"/>
<pubDate>Thu, 07 May 2026 06:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള വാളറ കുളമാംകുടി ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിലെ കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p>കുളമാംകുടി, ഒഴിവത്തടം, പഴമ്പിള്ളിച്ചാൽ, വാളറ കമ്പനിപ്പടി, പാട്ടിടബ് തുടങ്ങിയ പ്രദേശങ്ങളിൽ നിരന്തരം ഭീതി വിതച്ചിരുന്ന ഒറ്റക്കൊമ്പനാണ് ചരിഞ്ഞത്. പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്ന ഈ ആന നാട്ടുകാരുടെ പ്രധാന ആശങ്കയായിരുന്നു.</p>
<p>സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലികളിൽ നിന്നാണോ ആനയ്ക്ക് ഷോക്കേറ്റതെന്ന കാര്യം ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം സംസ്കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വീട്ടമ്മയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് : നടന്നത് കൊലപാതകം എന്ന് സ്ഥിരീകരിച്ചു</title>
<link>https://thekeralajournal.com/2374</link>
<guid>https://thekeralajournal.com/2374</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe0eaacda2.jpg" length="56408" type="image/jpeg"/>
<pubDate>Thu, 07 May 2026 06:16:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ശങ്കരപാണ്ഡ്യമെട്ടില്‍ ജഗന്‍ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായ രാമകൃഷ്ണനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbe327372f2.jpg" alt=""></p>
<p>കഴിഞ്ഞ മെയ് 4-ന് ഉച്ചയോടെയാണ് ശാന്തിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്.</p>
<p>തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു.</p>
<p>ശാന്തിയും രാമകൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണന്‍ വീട്ടിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>വാഴവര ഗവ. ഹൈസ്‌കൂളിലേക്ക് അഡ്മിഷൻ ക്യാമ്പയിൻ ഇന്ന്</title>
<link>https://thekeralajournal.com/2373</link>
<guid>https://thekeralajournal.com/2373</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbdf7b7c482.jpg" length="105962" type="image/jpeg"/>
<pubDate>Thu, 07 May 2026 06:11:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര : ഗവ. ഹൈസ്‌കൂളിന്റെ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയിൻ ഇന്ന് (മെയ് 7) വൈകിട്ട് 5 മണിക്ക് നിർമ്മലാ സിറ്റിയിൽ നടക്കും. പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ജനപ്രതിനിധികൾ സൗജന്യ പഠനോപകരണങ്ങൾ നൽകി സ്വീകരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbdf929cf56.jpg" alt=""></p>
<p>ജീവകാരുണ്യ പ്രവർത്തകനായ റിന്റോ ഇടുക്കിയാണ് പരിപാടിയുടെ സ്പോൺസർ.</p>
<p>ജോയി വെട്ടിക്കുഴി നഗരസഭ ചെയർപേഴ്‌സൺ പരിപാടി ഉദ്ഘാടനം ചെയ്യും. ലീലാമ്മ ബേബി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbdfa3cb129.jpg" alt=""></p>
<p>ജെസ്സി ബെന്നി, സോബി ബേബി, സന്തോഷ് O.N, സുനിജ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തകനായ റിന്റോ K.R ചടങ്ങിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയ്ക്ക് ഇനി ആഘോഷ നാളുകൾ; കട്ടപ്പന ഫെസ്റ്റിന് നാളെ തിരി തെളിയും</title>
<link>https://thekeralajournal.com/2372</link>
<guid>https://thekeralajournal.com/2372</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb419e0d365.jpg" length="129252" type="image/jpeg"/>
<pubDate>Wed, 06 May 2026 18:56:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമായ കട്ടപ്പന വീണ്ടും ഉത്സവാഘോഷത്തിനായി ഒരുങ്ങുന്നു. കട്ടപ്പന ഫെസ്റ്റ് 2k26 നാളെ (മെയ് 7) കൊടികയറുന്നതോടെ നഗരത്തിന്റെ ഓരോ കോണിലും ആഘോഷത്തിന്റെ അലയൊലികൾ നിറയും. മെയ് 24 വരെ നീളുന്ന 18 ദിവസത്തെ ഈ മെഗാ ഫെസ്റ്റ് ഇത്തവണയും കട്ടപ്പന മുനിസിപ്പൽ മൈതാനിയിലാണ് അരങ്ങേറുന്നത്.</p>
<p>കുടുംബസമേതം എത്തുന്നവർക്കായി വൈവിധ്യമാർന്ന ആകർഷണങ്ങളാണ് ഇത്തവണ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.</p>
<p>മനോഹരമായ ഫ്ലവർ ഷോ, കൗതുകമുണർത്തുന്ന മത്സ്യകന്യക പ്രദർശനം, ലൈവ് പക്ഷി ഷോകൾ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ സന്ദർശകർക്കൊരു വ്യത്യസ്ത അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം, രുചിവൈവിധ്യങ്ങളുമായി ലക്ഷ്വറി ഫുഡ് കോർട്ടും വിവിധ വാണിജ്യ സ്റ്റാളുകളും ഫെസ്റ്റിനെ കൂടുതൽ സമ്പന്നമാക്കും.</p>
<p>ഫെസ്റ്റ് നഗരിയിൽ എല്ലാ ദിവസവും ലൈവ് സ്റ്റേജ് ഷോകൾ അരങ്ങേറും. യുവാക്കൾക്കായി പ്രത്യേക ആകർഷണമായി മെയ് 9ന് BE TO BE Events, കട്ടപ്പന സ്പോൺസർ ചെയ്യുന്ന DJ വിത്ത് ഫോം പാർട്ടിയും നടക്കും.പ്രശസ്ത സിനിമാ സോഷ്യൽ മീഡിയ താരം ഫുക്രു അവതരിപ്പിക്കുന്ന DJ ഫോമ് പാർട്ടി യുവാക്കൾക്ക് ആവേശം പകരും എന്നുറപ്പാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fb42a2eeaf8.jpg" alt=""></p>
<p>കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫെസ്റ്റിന് കൂടുതൽ വൈവിധ്യം നിറക്കാൻ ശ്രമിച്ചിട്ടുള്ളതായും സംഘാടകകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു</title>
<link>https://thekeralajournal.com/2371</link>
<guid>https://thekeralajournal.com/2371</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb3a2ca92f9.jpg" length="49295" type="image/jpeg"/>
<pubDate>Wed, 06 May 2026 18:25:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദസഞ്ചാരത്തിനിടെ യുവാവ് പെരിയാറ്റിൽ മുങ്ങി മരിച്ചു. തൂക്കുപാലത്തിനടുത്തുള്ള ചന്തക്കയത്തിൽ ഇന്ന് ഉണ്ടായ അപകടത്തിൽ നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്.</p>
<p>പ്ലസ് ടു പരീക്ഷ കഴിഞ്ഞ സുഹൃത്തുക്കളായ ആറുപേരുമായി വിനോദസഞ്ചാരത്തിനെത്തിയ റോജിൻ, ഫോട്ടോ എടുക്കുന്നതിനായി പെരിയാറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ആഴം മനസ്സിലാക്കാതെ വെള്ളത്തിലിറങ്ങിയതോടെ റോജിൻ മുങ്ങിപ്പോയി.</p>
<p>സുഹൃത്തുകൾ രക്ഷിക്കാൻ ശ്രമിച്ച് വെള്ളത്തിനിടയിലെ ഒരു പാറയിൽ പിടിച്ചിരുത്തിയെങ്കിലും പിന്നീട് വീണ്ടും വെള്ളത്തിലേക്ക് വീണതോടെ ദുരന്തം സംഭവിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ</title>
<link>https://thekeralajournal.com/2370</link>
<guid>https://thekeralajournal.com/2370</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb196d8831b.jpg" length="63006" type="image/jpeg"/>
<pubDate>Wed, 06 May 2026 16:05:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.</p>
<p>2026 - 28 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോ ഇമ്മാനുവലിനെയും സെക്രട്ടറിയായി തോമസ് ജോസഫിനെയും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ച്–ലോ റേഞ്ച് ലിങ്ക് പാത: വികസനസമിതി രൂപീകരണ യോഗം നാളെ</title>
<link>https://thekeralajournal.com/2368</link>
<guid>https://thekeralajournal.com/2368</guid>
<description><![CDATA[ ഉടുമ്പന്നൂര്‍-ചെറുതോണി തുരങ്കപാത എന്ന ആവശ്യവും ശക്തം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa951bc4de7.jpg" length="40764" type="image/jpeg"/>
<pubDate>Wed, 06 May 2026 06:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ചിൽ നിന്ന് ലോ റേഞ്ചിലേക്കുള്ള ലിങ്ക് പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഹൈവേ വികസനസമിതി രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ സമിതി രൂപീകരണ യോഗം നടക്കും.</p>
<p>മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ നിർമാണം മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ മികച്ച രീതിയിൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി–കോട്ടക്കവല വരെ ഉള്ള കോട്ടപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായിരുന്നതിനാൽ പദ്ധതിക്ക് തടസമായി. ഇവരിൽ പലർക്കും പട്ടയം ലഭിച്ചിരുന്നു. ഈ സ്ഥലം തിരിച്ചെടുത്ത് അതിരുകൾ കല്ലിട്ട് അടയാളപ്പെടുത്താൻ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനെ തുടർന്ന് റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സ്ഥലമളന്ന് നടപടി പൂർത്തിയാക്കി.</p>
<p>അടുത്ത ഘട്ടമായി പെരുമാങ്കണ്ടം മുതൽ ഉടുമ്പന്നൂർ വരെയുള്ള നിർമാണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറൻകുടി–വാഴത്തോപ്പ്–ചെറുതോണി വഴിയായിരുന്നു പാതയുടെ അലൈന്മെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് ഇത് പിന്നീട് ചീനിക്കുഴി–പാറമട–ഇടുക്കി വഴിയായി മാറ്റുകയായിരുന്നു.</p>
<p>ഉടുമ്പന്നൂർ മുതൽ ചെറുതോണി വരെ തുരങ്കപാത നിർമ്മിക്കാനായാൽ ദൂരം എട്ട് കിലോമീറ്ററായി ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ലോ റേഞ്ചിൽ നിന്ന് ജില്ലാ ആസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും. വയനാട് തുരങ്കപാതയുടെ മാതൃകയിൽ പദ്ധതി നടപ്പാക്കാനായാൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ.</p>
<p>ബോറിംഗ് മെഷീനുകളുടെ ഉപയോഗത്തോടെ തുരങ്കപാത നിർമാണം വേഗതയേറിയതും ചെലവ് കുറഞ്ഞതുമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല നൽകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.</p>
<p>നാളെ നടക്കുന്ന യോഗത്തിൽ കോടിക്കുളം പള്ളിവികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ–തേനി ഹൈവേ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ ഉദ്ഘാടനം നിർവഹിക്കും.</p>
<p>ജില്ല, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സമുദായ സംഘടനകൾ, വ്യാപാരികൾ എന്നിവരും പങ്കെടുക്കും. ജിജോ പനച്ചിനാനി, ജോൺസൺ മൂലയിൽ, മാത്യു കാപ്പൻ, കുര്യാക്കോസ് തറയിൽ, റോബിൻ തോയലിൽ, ടി.ഒ. റാഫേൽ എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>സേനാപതി വേണുവിന്റെ തേരോട്ടം; 20,021 വോട്ടിന്റെ ഭൂരിപക്ഷം</title>
<link>https://thekeralajournal.com/2367</link>
<guid>https://thekeralajournal.com/2367</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa1f7434fca.jpg" length="69023" type="image/jpeg"/>
<pubDate>Tue, 05 May 2026 22:18:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ അഡ്വ. സേനാപതി വേണു ഒരു ഘട്ടത്തിലും പിന്നോട്ടില്ലാത്ത തേരോട്ടത്തിലൂടെ ശ്രദ്ധേയ വിജയം സ്വന്തമാക്കി. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ എല്ലാ റൗണ്ടുകളിലും മുന്നേറ്റം നിലനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ കുതിപ്പ്.</p>
<p>ആദ്യം എണ്ണിയ തപാൽ ബാലറ്റുകളിൽ തന്നെ 1072 വോട്ടുകൾ നേടി സേനാപതി ലീഡ് ഉറപ്പിച്ചു. ഇ.വി.എം വോട്ടുകളുടെ ആദ്യ റൗണ്ടിൽ രാജാക്കാട് പഞ്ചായത്ത് ഉൾപ്പെട്ട മേഖലകളിൽ നിന്നും 1448 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം നേടി. രണ്ടാം റൗണ്ടിൽ ലീഡ് 3075 ആയി ഉയർന്നു.</p>
<p>ശാന്തൻപാറ പഞ്ചായത്തുകൾ ഉൾപ്പെട്ട നാലും അഞ്ചും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 4418 ആയി. ഇവിടെ കെ.കെ. ജയചന്ദ്രന് ഏഴ് വോട്ടിന്റെ ചെറിയ മുൻതൂക്കം മാത്രമാണ് ലഭിച്ചത്. ആറാം റൗണ്ടിൽ ലീഡ് 5134 ആയി ഉയർന്നപ്പോൾ, നെടുങ്കണ്ടം ഉൾപ്പെട്ട ഏഴും എട്ടും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം അഞ്ചക്കത്തിലെത്തി.</p>
<p>ഒമ്പതാം റൗണ്ടിൽ 12,141 വോട്ടും പത്താം റൗണ്ടിൽ 14,463 വോട്ടുമായി ലീഡ് ഉയർന്നതോടെ പതിനൊന്നാം റൗണ്ടിൽ തന്നെ 15,000 കടന്നു. തുടർന്ന് 12, 13, 14 റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 19,115 ആയി.</p>
<p>വണ്ടൻമേട് ഉൾപ്പെട്ട അവസാന റൗണ്ടിൽ 20,021 വോട്ടുകളുടെ ഭൂരിപക്ഷം നേടി സേനാപതി വേണു വിജയമുറപ്പിച്ചു. കാലങ്ങളായി ഇടതുമുന്നണിക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന ബൂത്തുകളിലും വൻ മുന്നേറ്റം രേഖപ്പെടുത്തിയതോടെ, ഉടുമ്പൻചോലയിൽ നിർണായക രാഷ്ട്രീയ മാറ്റത്തിനാണ് ഈ വിജയം വഴിയൊരുക്കിയത്.</p>]]> </content:encoded>
</item>

<item>
<title>യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികള്‍”; എം.എം. മണി</title>
<link>https://thekeralajournal.com/2366</link>
<guid>https://thekeralajournal.com/2366</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f946e33edef.jpg" length="322070" type="image/jpeg"/>
<pubDate>Tue, 05 May 2026 22:11:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികളാണെന്ന്” അദ്ദേഹം പറഞ്ഞു.</p>
<p>പരാജയം നേരിട്ടെങ്കിലും തളരില്ലെന്നും, “മുണ്ടും മടക്കിക്കുത്തി” വീണ്ടും ജനങ്ങള്ക്കിടയിലേക്ക് സജീവമായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ പാര്‍ട്ടിയെ വിമര്‍ശിച്ച അദ്ദേഹം, വിജയം നേടിയതിന് പിന്നാലെ തന്നെ യുഡിഎഫില് മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം ആരംഭിച്ചുവെന്നും ആരോപിച്ചു.</p>
<p>തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള് ജനങ്ങളുടെ നിലപാടില് മാറ്റമുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള് ഇത്തരത്തില് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള കാരണങ്ങള് കണ്ടെത്താന് പാര്‍ട്ടി ഗൗരവമായി വിലയിരുത്തല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.</p>
<p>പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില് പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>നെടുംകണ്ടം ഇരട്ടക്കൊല: പ്രതി സജി പൊലീസ് കസ്റ്റഡിയിൽ, കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്കും അന്വേഷണം</title>
<link>https://thekeralajournal.com/2365</link>
<guid>https://thekeralajournal.com/2365</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa1b7b0d3a7.jpg" length="82933" type="image/jpeg"/>
<pubDate>Tue, 05 May 2026 22:02:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി സജിയെ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്തമകൻ റെജിയെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.</p>
<p>ഇരട്ടക്കൊലയ്ക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യംചെയ്യൽ ശക്തമാക്കുന്നത്. മൃതദേഹങ്ങൾ മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും സജിയുടെ മൊബൈൽ ഫോണും കണ്ടെത്താനുണ്ട്. ഒളിവിൽ കഴിയുന്നതിനിടെ മലമുകളിൽ ഫോൺ ഉപേക്ഷിച്ചെന്നാണ് സജി പൊലീസിനോട് പറഞ്ഞത്. ഇയാളെ കൂട്ടിക്കൊണ്ടുപോയി സ്ഥലത്ത് തെരച്ചിൽ നടത്തും.</p>
<p>അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ പിന്നിലെ കാരണം വ്യക്തമാക്കുന്നതിനും അന്വേഷണം കേന്ദ്രീകരിക്കും. 2018-ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കും. അന്ന് വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ കേസ് നിർത്തിവച്ചിരുന്നു.</p>
<p>ഇതിനിടെ, അടുത്ത ബന്ധുക്കളായ രണ്ട് പേരെ സജി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തെളിവുകൾ ശേഖരിച്ച ശേഷം പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.</p>
<p>കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>വാഗ്ദാനങ്ങളുടെ ഭാരവുമായി യുഡിഎഫ് ഭരണം: മുന്നിലുള്ളത് വെല്ലുവിളികളേറിയ അഞ്ചു വർഷങ്ങൾ</title>
<link>https://thekeralajournal.com/2364</link>
<guid>https://thekeralajournal.com/2364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f997cf67f4f.jpg" length="70923" type="image/jpeg"/>
<pubDate>Tue, 05 May 2026 12:41:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നും വിജയം  സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എൽഡിഎഫിനെ ഏറെ പിന്നിലാക്കി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയ യുഡിഎഫ്, ജനങ്ങളിലേക്ക് വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന അഞ്ചുവർഷക്കാലത്തെ ഭരണം അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ തന്നെ ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും കെഎസ്ആർടിസി സൗജന്യ യാത്ര, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഓരോ വ്യക്തിക്കും 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, ആശാവർക്കർമാർക്ക് ദിവസ വേതനം 700 രൂപയായി വർധിപ്പിക്കൽ, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം വാഗ്ദാനങ്ങൾ മുഴുവനായും നടപ്പിലാക്കുക വളരെ പ്രയാസകരമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വരുമാനവും കടബാധ്യതയും കണക്കിലെടുക്കുമ്പോൾ, ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ ദീർഘകാല സാമ്പത്തിക പുനർക്രമീകരണം അനിവാര്യമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ചില സാമ്പത്തിക വിശകലനങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ പൂര്‍ണമായി നടപ്പാക്കാൻ ദശാബ്ദങ്ങൾ വേണ്ടിവരുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.ഇതോടെ, ജനങ്ങൾക്കിടയിൽ പ്രതീക്ഷയോടൊപ്പം ആശങ്കയും വർധിക്കുകയാണ്. വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, പ്രതിപക്ഷമായ സിപിഐഎമ്മും അനുബന്ധ സംഘടനകളും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.</p>
<p>അതേസമയം, യുഡിഎഫ് സർക്കാരിനുള്ളിൽ തന്നെ മുന്നണിയിലുളള ഘടകകക്ഷികൾക്കിടയിലെ ഏകോപനവും നിർണായക ഘടകമാകും. വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ഭരണനിർവഹണത്തിലും ഉള്ള വെല്ലുവിളികൾ മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതകൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്.ചുരുക്കത്തിൽ, വലിയ പ്രതീക്ഷകളും അത്ര തന്നെ വലിയ വെല്ലുവിളികളും ഒരുമിച്ച് ചേർന്ന ഭരണകാലമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. ജനങ്ങൾ നൽകിയ വിധിയെ ശരിവെക്കുന്നതിന്, വാഗ്ദാനങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും തമ്മിൽ തുലാസിലാക്കേണ്ടത് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷണമായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>പാര്‍ട്ടി ശക്തമായി തിരിച്ചു വരും : എം എം മണി</title>
<link>https://thekeralajournal.com/2362</link>
<guid>https://thekeralajournal.com/2362</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f946e33edef.jpg" length="322070" type="image/jpeg"/>
<pubDate>Tue, 05 May 2026 06:54:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാർട്ടി ശക്തി കേന്ദ്രമായ ഉടുമ്പൻചോലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ. ജയചന്ദ്രൻനെ പരാജയപ്പെടുത്തി.</p>
<p>സേനാപതി വേണു 64,916 വോട്ടുകൾ നേടിയപ്പോൾ, കെ. കെ. ജയചന്ദ്രന് 44,895 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ ആതിര വിശ്വനാഥന് 10,157 വോട്ടുകളും ലഭിച്ചു. തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും കൂടുതലായി ഉള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വ്യക്തമായി വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.</p>
<p>തോൽവിയിൽ പ്രതികരിച്ച എം എം മണി സംസ്ഥാനത്ത് നടന്ന വികസനവും ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും, പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എൽഡിഎഫ് വോട്ടുകളിൽ ഉണ്ടായ വലിയ ചോർച്ചയാണ് സേനാപതി വേണുവിന് അനായാസ വിജയം സമ്മാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നു, തെറ്റുപറ്റിയത് കണ്ടെത്തി തിരുത്തും, എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകും&amp;apos;: റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/2361</link>
<guid>https://thekeralajournal.com/2361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f944f6e060f.jpg" length="74587" type="image/jpeg"/>
<pubDate>Tue, 05 May 2026 06:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിന് അപ്രതീക്ഷിത തോൽവി.യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി.</p>
<p>പരാജയത്തെ തുടർന്ന് പ്രതികരിച്ച റോഷി അഗസ്റ്റിൻ, ജനവിധി മാനിക്കുന്നതാണെന്ന് വ്യക്തമാക്കി. ജനാധിപത്യത്തിൽ അതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് പിഴവുണ്ടായതെന്ന് പരിശോധിക്കുമെന്നും, പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഒരു ക്രിസ്തീയ വിശ്വാസിയായ തനിക്ക് ഈ പരാജയം ദൈവനിശ്ചയമാണെന്നും, ഈ വിജയം തനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം തീരുമാനിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായതായി താൻ കരുതുന്നില്ലെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>റോയ് കെ. പൗലോസ് 70,562 വോട്ടുകൾ നേടിയപ്പോൾ, റോഷി അഗസ്റ്റിന് 46,740 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ പ്രദീഷ് പ്രഭയ്ക്ക് 9,410 വോട്ടുകളും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നരപ്പതിറ്റാണ്ടിന് ശേഷം സമ്പൂർണ വിജയം : ജില്ലയിൽ 5 നിയോജകമണ്ഡലത്തിലും യുഡിഎഫ്</title>
<link>https://thekeralajournal.com/2360</link>
<guid>https://thekeralajournal.com/2360</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f94326a2890.jpg" length="87724" type="image/jpeg"/>
<pubDate>Tue, 05 May 2026 06:39:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇടുക്കി ജില്ലയിൽ യുഡിഎഫിന് ഉജ്വല വിജയം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെന്നറിയപ്പെട്ടിരുന്ന മണ്ഡലങ്ങൾ പോലും തകർന്നടിഞ്ഞു.</p>
<p>തൊടുപുഴയിൽ കേരള കോൺഗ്രസിലെ അപു ജോൺ ജോസഫ് 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.</p>
<p>ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടു. മുൻ മന്ത്രി എം. എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനും തോറ്റു. ദേവികുളത്ത് സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം ഏറ്റുവാങ്ങി.</p>
<p>ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസിന് വിട്ടുനൽകിയ മുന്നണി തീരുമാനം യുഡിഎഫിന് ഗുണകരമായെന്ന വിലയിരുത്തലാണ് ഉയരുന്നത്. 1991-ന് ശേഷം ആദ്യമായാണ് ജില്ലയിൽ യുഡിഎഫ് സമ്പൂർണ വിജയം നേടുന്നത്.</p>
<p>ജില്ലയിലെ ഭൂപ്രശ്നങ്ങൾ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗ ശല്യം, കാർഷിക മേഖലയോടുള്ള അവഗണന, നികുതി വർധന, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് പ്രധാന പ്രചാരണായുധമാക്കി. ഈ വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ജനരോഷം ബാലറ്റിലൂടെ പ്രകടമായി.</p>
<p>നിർമാണനിരോധനം, പട്ടയ പ്രശ്നങ്ങൾ, വനവത്കരണം, കർഷകരോട് വനംവകുപ്പിന്റെ നിലപാട് തുടങ്ങിയ പ്രശ്നങ്ങൾ വർഷങ്ങളായി പരിഹരിക്കപ്പെടാത്തതും തെരഞ്ഞെടുപ്പിൽ നിർണായകമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് വോട്ടർമാർ വിലയിരുത്തിയതായും സൂചനയുണ്ട്.</p>
<p>ആദ്യഘട്ടമായ പോസ്റ്റൽ ബാലറ്റുകളിൽ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ നിന്നിരുന്നുവെങ്കിലും, ഇവിഎം വോട്ടെണ്ണൽ പുരോഗമിച്ചതോടെ യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്ക് കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്വന്തമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ മടങ്ങി വരണം; ഇനി കേരളത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രം മതിയെന്ന് പി.ജെ ജോസഫ്</title>
<link>https://thekeralajournal.com/2359</link>
<guid>https://thekeralajournal.com/2359</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8d4457f127.jpg" length="308911" type="image/jpeg"/>
<pubDate>Mon, 04 May 2026 22:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോണ്‍ഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് വീണ്ടും ആഹ്വാനം ഉയർന്നു. പി. ജെ. ജോസഫ് വ്യക്തമാക്കി, കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തിരികെ വരണമെന്നും ഇനി സംസ്ഥാനത്ത് ഒരു കേരള കോണ്‍ഗ്രസ് മാത്രം മതിയെന്നും. ജോസ് കെ മാണി ഉൾപ്പെടെ ആരും തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ചുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും, അതിൽ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും ജോസഫ് വ്യക്തമാക്കി. ആവശ്യമുണ്ടെങ്കിൽ മാത്രം താൻ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട മന്ത്രിസ്ഥാനം പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ജോസഫ് വിഭാഗം ശക്തമായ പ്രകടനം കാഴ്ചവെച്ചു. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം നേടിയതോടെ അവരുടെ നിലപാട് ശക്തമായി. അതേസമയം, കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ആ വിഭാഗം നിയമസഭയിൽ പ്രതിനിധിത്വം ഇല്ലാതെ പോകുന്നത്.</p>
<p>യുഡിഎഫുമായി ചേർന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തിരിച്ചടിയായതിൽ പാർട്ടി പശ്ചാത്തപിക്കേണ്ട സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 12 സീറ്റുകളിൽ മത്സരിച്ച മാണി വിഭാഗം ഭരണവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ സ്ഥാനങ്ങളിലും തോൽവി നേരിട്ടു.</p>
<p>ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ചങ്ങനാശേരിയിൽ ജോബ് മൈക്കിള്‍, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് എന്നിവർ ഉൾപ്പെടെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും പരാജയപ്പെട്ടത് ശ്രദ്ധേയമാണ്. 1965 മുതൽ നിലനിർത്തിയിരുന്ന നിയമസഭാ പ്രതിനിധിത്വം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നഷ്ടമായത് പാർട്ടിക്ക് വലിയ ആഘാതമായി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2358</link>
<guid>https://thekeralajournal.com/2358</guid>
<description><![CDATA[ അഡ്വ. എം.ടി. തോമസ് (71) മണ്ണിപ്ലാക്കൽ നത്തുകല്ല് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8ac0dedcf7.jpg" length="63207" type="image/jpeg"/>
<pubDate>Mon, 04 May 2026 19:54:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. എം.ടി. തോമസ് (71) മണ്ണിപ്ലാക്കൽ നത്തുകല്ല് നിര്യാതനായി.</p>
<p>ഭൗതീക ശരീരം ചൊവ്വാഴ്‌ച വൈകുംന്നേരം 5.00 മണിക്ക് നത്തുകല്ലിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്</p>
<p>സംസ്കാരം : 06-05-2026 ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ്റ് തോമസ് ഫൊറോനാ ചർച്ച് സെമിത്തേരിയിൽ</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2354</link>
<guid>https://thekeralajournal.com/2354</guid>
<description><![CDATA[ ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f820e57f267.jpg" length="57510" type="image/jpeg"/>
<pubDate>Mon, 04 May 2026 10:00:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് നിര്യാതനായി.</p>
<p>മൃതസംസ്‌കാര ശുശ്രൂഷ 04 - 05- 2026 തിങ്കളാഴ്ച്ച 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെൻ്റ് തോമസ് ഫെറോന ചർച്ച് സെമിത്തേരിയിൽ</p>]]> </content:encoded>
</item>

<item>
<title>കഞ്ഞിക്കുഴി മുതൽ കട്ടപ്പന വരെ : ജില്ലയിലെ വോട്ടെണ്ണൽ ക്രമം ഇപ്രകാരം</title>
<link>https://thekeralajournal.com/2353</link>
<guid>https://thekeralajournal.com/2353</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7ef869fd87.jpg" length="599839" type="image/jpeg"/>
<pubDate>Mon, 04 May 2026 06:29:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും പഞ്ചായത്ത് തിരിച്ചാണ് വോട്ടെണ്ണല്‍ നടത്തുക. ആദ്യ റൗണ്ടുകളില്‍ എണ്ണുന്ന പഞ്ചായത്തുകളും ബൂത്തുകളുടെ ക്രമവും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><strong>തൊടുപുഴ മണ്ഡലം (229 ബൂത്തുകള്‍)</strong></p>
<p>തൊടുപുഴ മണ്ഡലത്തില്‍ 229 ബൂത്തുകളാണുള്ളത്. കുമാരമംഗലം - 13, കോടിക്കുളം - 13, വണ്ണപ്പുറം - 28, കരിമണ്ണൂര്‍ - 19, ഇടവെട്ടി - 15, തൊടുപുഴ നഗരസഭ - 44, മണക്കാട് - 14, പുറപ്പുഴ - 11, കരിങ്കുന്നം - 10, മുട്ടം - 11, ആലക്കോട് - 8, ഉടുമ്പന്നൂര്‍ - 22, വെള്ളിയാമറ്റം - 20 എന്നിങ്ങനെയാണ് ബൂത്തുകളുടെ വിതരണം. കുമാരമംഗലം പഞ്ചായത്താണ് ആദ്യം എണ്ണിത്തുടങ്ങുന്നത്.</p>
<p><strong>ഇടുക്കി മണ്ഡലം (207 ബൂത്തുകള്‍)</strong></p>
<p>ഇടുക്കി മണ്ഡലത്തില്‍ 207 ബൂത്തുകളാണുള്ളത്. കഞ്ഞിക്കുഴി - 26, കൊന്നത്തടി - 24, വാത്തിക്കുടി - 23, വാഴത്തോപ്പ് - 26, മരിയാപുരം - 12, കാമാക്ഷി - 19, കൂടയത്തൂര്‍ - 20, അറക്കുളം - 17, കാഞ്ചിയാര്‍ - 25, കട്ടപ്പന നഗരസഭ - 25 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. കഞ്ഞിക്കുഴിയിലെ 1 മുതല്‍ 26 വരെയുള്ള ബൂത്തുകളാണ് ആദ്യമായി എണ്ണുക.</p>
<p><strong>ഉടുമ്പന്‍ചോല മണ്ഡലം (201 ബൂത്തുകള്‍)</strong></p>
<p>ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 201 ബൂത്തുകളാണുള്ളത്. രാജാക്കാട് - 15, രാജകുമാരി - 14, ശാന്തന്‍പാറ - 15, സേനാപതി - 12, ഉടുമ്പന്‍ചോല - 17, നെടുങ്കണ്ടം - 36, ഇരട്ടയാര്‍ - 19, പാമ്പാടുംപാറ - 21, കരുണാപുരം - 26, വണ്ടന്മേട് - 26 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള ബൂത്തുകള്‍. രാജാക്കാട് പഞ്ചായത്തിലെ 15 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.</p>
<p><strong>പീരുമേട് മണ്ഡലം (224 ബൂത്തുകള്‍)</strong></p>
<p>പീരുമേട് മണ്ഡലത്തില്‍ 224 ബൂത്തുകളാണുള്ളത്. ഏലപ്പാറ - 26, ഉപ്പുതറ - 29, അയ്യപ്പന്‍കോവില്‍ - 14, ചക്കുപള്ളം - 20, കുമളി - 35, കൊക്കയാര്‍ - 14, പെരുവന്താനം - 18, പീരുമേട് - 27, വണ്ടിപ്പെരിയാര്‍ - 41 എന്നിങ്ങനെയാണ് ബൂത്ത് വിഭജനം. ഏലപ്പാറ പഞ്ചായത്തിലെ 11 മുതല്‍ 26 വരെയുള്ള ബൂത്തുകളാണ് ആദ്യം എണ്ണുക.</p>
<p><strong>ദേവികുളം മണ്ഡലം (215 ബൂത്തുകള്‍)</strong></p>
<p>ദേവികുളം മണ്ഡലത്തില്‍ 215 ബൂത്തുകളാണുള്ളത്. മറയൂര്‍ - 13, കാന്തല്ലൂര്‍ - 11, മൂന്നാര്‍ - 35, ദേവികുളം - 30, ഇടമലക്കുടി - 3, വട്ടവട - 7, മാങ്കുളം - 10, അടിമാലി - 37, പള്ളിവാസല്‍ - 16, വെള്ളത്തൂവല്‍ - 26, ബൈസണ്വാലി - 14, ചിന്നക്കനാല്‍ - 13 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. മറയൂര്‍ പഞ്ചായത്തിലെ 13 ബൂത്തുകളാണ് ആദ്യമായി എണ്ണുന്നത്. ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളിലെ ബൂത്തുകള്‍ ചേര്‍ന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനായുള്ള ആകാംക്ഷ ഉയരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോതമംഗലം രൂപതാ ദിനാഘോഷം : പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2350</link>
<guid>https://thekeralajournal.com/2350</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7e9f50edb7.jpg" length="79640" type="image/jpeg"/>
<pubDate>Mon, 04 May 2026 06:06:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലം രൂപതാ ദിനാഘോഷം, മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി, എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി ആരംഭം, മാർ ജോർജ് മഠത്തിക്കണ്ടത്തിന്റെയും രൂപതയുടെയും സപ്തതി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, മികച്ച സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന രൂപതയാണ് കോതമംഗലം എന്നും, മിഷനറി ദൈവവിളികൾ കൂടുതൽ വളർത്താൻ രൂപത കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും അഭിപ്രായപ്പെട്ടു.</p>
<p>കോതമംഗലം, ഇടുക്കി രൂപതകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന മാർ ജോർജ് പുന്നക്കോട്ടിലിന്റെ സേവനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അലസതയില്ലാതെ നിരന്തരമായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും, ലാളിത്യവും ഉറച്ച നിലപാടുകളും ഉള്ള ഇടയനാണ് നിലവിലെ ഇടയൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലെന്നും മാർ തട്ടിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ജർമനിയിൽ മെത്രാനായതിന്റെ അഭിമാനകരമായ നേട്ടം കോതമംഗലം രൂപതാംഗമായ മാർ ജോഷി പൊട്ടക്കലിലൂടെ സാക്ഷാത്കരിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, സപ്തതി ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടക്കൽ എന്നിവരെ കർദിനാൾ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.</p>
<p>70 വർഷം പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കിയ ഫാ. ജോർജ് ഓലിയപ്പുറം സീനിയർ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വാഴക്കാല ഇടവകാംഗം ജസ്റ്റീസ് സി.വി. ഫ്രാൻസിസ്, അത്യന്തം സമർപ്പിതമായ സേവനത്തിലൂടെ കുടുംബ പ്രേഷിതത്വത്തിലും ആതുരശുശ്രൂഷാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എസ്ഡി സന്യാസസമൂഹത്തിലെ സിസ്റ്റർ ഫൗസ്റ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.</p>
<p>യാക്കോബായ സഭ കോതമംഗലം മേഖല മെത്രാൻ ഏലിയാസ് മാർ ജൂലിയോസ്, കോതമംഗലം രൂപതയിലെ ബിഷപ്പുമാരായ മാർ തോമസ് പുല്ലോപ്പിള്ളി, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി ഇടത്തട്ടേൽ, സിഎംഐ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎൽഎ, എംപിമാരായ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎസ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.</p>
<p>മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോഷി പൊട്ടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ സ്വാഗതവും മോൺ. വിൻസന്റ് നെടുങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ സൗജന്യ ഏവിയേഷൻ സെമിനാർ..</title>
<link>https://thekeralajournal.com/2349</link>
<guid>https://thekeralajournal.com/2349</guid>
<description><![CDATA[ +2, ഡിഗ്രി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6fa2540b53.jpg" length="100488" type="image/jpeg"/>
<pubDate>Sun, 03 May 2026 13:04:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏവിയേഷൻ മേഖലയിൽ കരിയർ സ്വപ്നങ്ങൾക്ക് സുവർണ്ണാവസരം: കട്ടപ്പനയിൽ സൗജന്യ സെമിനാർ 7ന്</p>
<p></p>
<p>കട്ടപ്പന: ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വ്യോമയാന രംഗത്ത് കരിയർ സാധ്യതകൾ തുറക്കാൻ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 7-ാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കൊച്ചിയിലെ ട്രിനോവാ ഏവിയേഷൻ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.</p>
<p>+2 പൂർത്തിയാക്കിയവരും ബിരുദ വിദ്യാർത്ഥികളും പങ്കെടുക്കാവുന്ന സെമിനാറിൽ സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 9544536000, 9847536000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.</p>
<p>ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയിൽ പ്രവർത്തിച്ച മുൻ ക്യാബിൻ ക്രൂ അംഗങ്ങൾ, എയർലൈൻ-എയർപോർട്ട് മേഖലയിലെ പരിചയസമ്പന്നരായ വിദഗ്ധർ എന്നിവരാണ് സെഷൻ നയിക്കുന്നത്. വ്യോമയാന രംഗത്തെ കരിയർ സാധ്യതകൾ, വ്യവസായത്തിന്റെ നിലവിലെ ആവശ്യങ്ങൾ, പരിശീലന മാർഗങ്ങൾ, വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അവബോധം നൽകും.</p>
<p>വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സെമിനാർ ഒരു മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f6fa5710b6e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ബൈപ്പാസ് നിർമാണം വൈകുന്നതിനെതിരെ ബിജെപി പ്രതിഷേധം</title>
<link>https://thekeralajournal.com/2348</link>
<guid>https://thekeralajournal.com/2348</guid>
<description><![CDATA[ മാർച്ച് 31 ന് മുൻപ് പണി പൂർത്തിയാകും എന്ന് പറഞ്ഞ റോഡ് നിർമാണം ഇതുവരെ പൂർത്തിയായില്ല എന്നും ആക്ഷേപം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6f92c730c9.jpg" length="119934" type="image/jpeg"/>
<pubDate>Sun, 03 May 2026 12:59:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കട്ടപ്പന ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകാതെ തുടരുന്നു. മാർച്ച് 31നകം പണി പൂർത്തിയാക്കുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത റോഡാണ് ഇന്നും സഞ്ചാരയോഗ്യമാക്കാത്തത്.</p>
<p>ബൈപ്പാസ് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കട്ടപ്പന നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>വാഗ്ദാനങ്ങൾ പാലിക്കാത്തതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സാഹചര്യത്തിൽ ഉടൻ റോഡ് തുറന്ന് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കായികതാരങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2346</link>
<guid>https://thekeralajournal.com/2346</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ad910491a.jpg" length="94630" type="image/jpeg"/>
<pubDate>Sun, 03 May 2026 07:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗവും തൊടുപുഴ സോക്കര്‍ സ്‌കൂളും സംയുക്തമായി കായികതാരങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സമ്മര്‍ ക്യാമ്പില്‍ പരിശീലനത്തിനെത്തിയ താരങ്ങള്‍ പങ്കെടുത്തു.</p>
<p>മുന്‍ സന്തോഷ് ട്രോഫി താരം പി. എ. സലിംകുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ, ലോ സെക്രട്ടറി ഗോപി കെ. ആര്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അരുണ്‍ രാജേന്ദ്രന്‍, ഡോ. അനുപ്രിയ പി. മണി, ഫിസിയോതെറാപ്പിസ്റ്റ് അര്‍ജുന്‍ പി.വി. നന്ദി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും പരിക്കുകള്‍ ഒഴിവാക്കുന്നതിനുമായി ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം വിശദീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴക്കും കാറ്റിനും സാധ്യത : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2345</link>
<guid>https://thekeralajournal.com/2345</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f407120067c.jpg" length="648447" type="image/jpeg"/>
<pubDate>Sun, 03 May 2026 07:33:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.</p>
<p>24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.</p>
<p>നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണൽ</title>
<link>https://thekeralajournal.com/2344</link>
<guid>https://thekeralajournal.com/2344</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Sun, 03 May 2026 07:30:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.</p>
<p>തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുട്ടിക്കാനം മരിയഗിരി ഇഎംഎച്ച്‌എസ്‌എസിലും ദേവികുളം മണ്ഡലത്തിലെത് മൂന്നാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>വോട്ടെണ്ണലിനായി അഞ്ച് റിട്ടേണിംഗ് ഓഫീസര്‍മാരും 39 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരും 116 സൂക്ഷ്മനിരീക്ഷകരും 116 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റുമാരുമടങ്ങുന്ന 411 ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഓരോ റൗണ്ടിലും പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക.</p>
<p>ഓരോ കേന്ദ്രത്തിലും പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി 500 എണ്ണം വീതം പ്രത്യേക കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് നടത്തിയാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുക.</p>
<p>വോട്ടെണ്ണലിനിടെ കണ്ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി മേശപ്പുറത്ത് വയ്ക്കും. വോട്ടിംഗ് യന്ത്രങ്ങളിലും ബൂത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും വ്യത്യാസം കണ്ടെത്തിയാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഓരോ റൗണ്ടിലും രണ്ട് യന്ത്രങ്ങള്‍ നിരീക്ഷകന്‍ പ്രത്യേകം പരിശോധിക്കുകയും ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് നിര്‍ബന്ധമായും പരിശോധിക്കുകയും ചെയ്യും.</p>
<p>കര്‍ശന നിര്‍ദേശങ്ങള്‍</p>
<p>വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കുന്ന സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി ധരിക്കണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പ് നിയമന ഉത്തരവിന്റെ പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.</p>
<p>അനുവദിച്ചിട്ടുള്ള ടേബിളുകളിലോ ബാരിക്കേഡിന് പിന്നിലുള്ള ഇരിപ്പിടങ്ങളിലോ മാത്രമേ ഇരിക്കാവൂ. വോട്ടെടുപ്പിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ നിയമപരമായ ബാധ്യത എല്ലാവരും പാലിക്കണം. ഇവിഎമ്മുകളോ തെരഞ്ഞെടുപ്പ് രേഖകളോ സ്പര്‍ശിക്കാന്‍ അനുവാദമില്ല.</p>
<p>സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയോ അച്ചടക്കലംഘനം നടത്തുന്നവരെയോ ഹാളില്‍നിന്ന് പുറത്താക്കും. സാധുവായ പാസ് ഉള്ളവര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.</p>]]> </content:encoded>
</item>

<item>
<title>ശക്‌തമായ കാറ്റും വേനല്‍മഴയും: നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം</title>
<link>https://thekeralajournal.com/2343</link>
<guid>https://thekeralajournal.com/2343</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ab91e0e22.jpg" length="121430" type="image/jpeg"/>
<pubDate>Sun, 03 May 2026 07:27:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പെയ്‌ത വേനല്‍മഴയും ശക്തമായ കാറ്റും നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്‌ടങ്ങള്‍ക്ക് ഇടയാക്കി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിന് സമീപം ചേമ്പളത്ത് വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നെടുങ്കണ്ടം-ചേമ്പളം-വട്ടപ്പാറ റോഡിലും നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണതോടെ യാത്ര ദുരിതമായി.</p>
<p>കനത്ത കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി വകുപ്പ് അടിയന്തരമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്നലെ വൈകിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.</p>
<p>ഏലത്തോട്ടങ്ങളില്‍ മരങ്ങള്‍ വീണ് കൃഷിനാശവും ഉണ്ടായി. ഉടുമ്പന്‍ചോലയില്‍ മിന്നലേറ്റ് ഒരു വീട് ഭാഗികമായി തകര്‍ന്നതോടൊപ്പം വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തകരാറുണ്ടായതിനാല്‍ ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും</title>
<link>https://thekeralajournal.com/2341</link>
<guid>https://thekeralajournal.com/2341</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f536091d959.jpg" length="83951" type="image/jpeg"/>
<pubDate>Sat, 02 May 2026 04:53:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ സ്വദേശിയായ ഭാഗ്യരാജ് (48) ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനും ₹2,00,000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടു. ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയാണ് വിധി പ്രസ്താവിച്ചത്.</p>
<p>പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നുമാണ് കോടതി നിർദ്ദേശം.</p>
<p>2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയായ ഷേർളിയെ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കേസിലെ കണ്ടെത്തൽ.</p>]]> </content:encoded>
</item>

<item>
<title>കെ.ടി.പി.എ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്</title>
<link>https://thekeralajournal.com/2340</link>
<guid>https://thekeralajournal.com/2340</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f533dea6842.jpg" length="115300" type="image/jpeg"/>
<pubDate>Sat, 02 May 2026 04:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (കെ.ടി.പി.എ) സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് തൊടുപുഴ ഉത്രം റസിഡൻസി ഹാളിൽ നടക്കും. രാവിലെ 9.45ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുംെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.</p>
<p>അഞ്ച് പതിറ്റാണ്ടിലേറെ നിയമസഭാ സമാജികനായ പി.ജെ. ജോസഫ് എം.എൽ.എയെ ചടങ്ങിൽ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, എസ്.ജി.എസ്.ടി ജോയിന്റ് കമ്മിഷണർ കെ. ശ്രീബിന്ദു, സി.ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ജോയി ജോസഫ്, സ്റ്റേറ്റ് ടാക്സ് ഓഫീസർ ബിജു സെബാസ്റ്റ്യൻ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ, മുനിസിപ്പൽ കൗൺസിലർ സഫിയ ജബ്ബാർ എന്നിവർ സംസാരിക്കും.</p>
<p>സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവി പരിപാടികൾ സംബന്ധിച്ച ചർച്ചകളും സമ്മേളനത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടി, ജനറൽ സെക്രട്ടറി കെ.പി. ഹരീഷ്, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പോറ്റി, സംഘാടക സമിതി ഭാരവാഹികളായ പി.എസ്. മുരളീധരൻപിള്ള, മുഹമ്മദ് റാഫി, ജോളി ജോൺ, സുനീർ ഇബ്രാഹിം, ജയകൃഷ്ണൻ സി.ബി, ജെയ്സൺ ജോയി, റിയാദ് അസീസ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സി ജെ ജോർജ് (70) ( ജോസഫ് ) ചെമ്മരപ്പള്ളിൽ,വലിയതോവാള നിര്യാതനായി</title>
<link>https://thekeralajournal.com/2339</link>
<guid>https://thekeralajournal.com/2339</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4d19fc7dc7.jpg" length="64840" type="image/jpeg"/>
<pubDate>Fri, 01 May 2026 21:45:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സി ജെ ജോർജ് (70) ( ജോസഫ് ) ചെമ്മരപ്പള്ളിൽ,വലിയതോവാള നിര്യാതനായി.</p>
<p>മൃതസംസ്കാര ശുശ്രൂഷ 03/05/2026 ഞായറാഴ്ച്ച രാവിലെ 10.45ന് ഭവനത്തിൽ ആരംഭിച്ച് വലിയതോവാള ക്രിസ്‌തുരാജ് പള്ളിസെമിത്തേരിയിൽ </p>]]> </content:encoded>
</item>

<item>
<title>‘എഡ്യൂ വൈബ് 2K26’ അവധിക്കാല പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2338</link>
<guid>https://thekeralajournal.com/2338</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4baea92ee5.jpg" length="91650" type="image/jpeg"/>
<pubDate>Fri, 01 May 2026 20:08:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന പരിപാടിയായ ‘എഡു വൈബ്സ് 2കെ26’ക്ക് തുടക്കമായി. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ആൻസൻ ജോസഫ് കെ (KAS) ഉദ്ഘാടനം നിർവഹിച്ചു.</p>
<p>സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് കുമ്മണ്ണൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ അജയ്, പി.ടി.എ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സിജോ ഇലന്തൂർ, ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി എന്നിവർ ആശംസകൾ നേർന്നു.</p>
<p>യോഗത്തിൽ എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ, സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോസഫ്, എൻ.എം.എം.എസ് ഇൻചാർജ് എലിസബത്ത് ജെ കാരീസ്, സ്റ്റാഫ് സെക്രട്ടറി ബിൻസ് ദേവസ്യാ എന്നിവരോടൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.</p>
<p>വിദ്യാർത്ഥികളുടെ അക്കാദമിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളാണ് ‘എഡു വൈബ്സ് 2കെ26’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി : പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 7 പേർക്ക് ഇടിമിന്നലേറ്റു</title>
<link>https://thekeralajournal.com/2337</link>
<guid>https://thekeralajournal.com/2337</guid>
<description><![CDATA[ പരിക്കേറ്റ ഇടുക്കി എ ആർ ക്യാമ്പ് ഉദ്യോഗസ്ഥൻ അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4947774750.jpg" length="45462" type="image/jpeg"/>
<pubDate>Fri, 01 May 2026 17:57:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽ മഴയെ തുടർന്ന് മംഗളാദേവി ക്ഷേത്രപരിസരത്ത് ഉണ്ടായ ഇടിമിന്നലേറ്റ് 7 പേർക്ക് പരുക്ക്.പരിക്കേറ്റവരിൽ ഇടുക്കി എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും.</p>
<p>ഇടുക്കി എ ആർ ക്യാമ്പിലെ അൻസാർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.</p>
<p>പരിക്കേറ്റ മറ്റ് ആറു പേരെ കുമളി ഗവൺമെൻറ് ആശുപത്രിയിലും  പ്രവേശിപ്പിച്ചിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴ : കട്ടപ്പനയിൽ ATS ടർഫ് തകർന്നു</title>
<link>https://thekeralajournal.com/2336</link>
<guid>https://thekeralajournal.com/2336</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f497bf782b8.jpg" length="110295" type="image/jpeg"/>
<pubDate>Fri, 01 May 2026 17:34:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ പെയ്ത ശക്തമായ വേനൽമഴയെ തുടർന്ന് ATS അരീന ടർഫ് തകർന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f497d0260d6.jpg" alt=""></p>
<p>മഴയും ശക്തമായ കാറ്റും മൂലം ടർഫ് ൻ്റെ ഒരു വശം തകർന്നു വീഴുകയായിരുന്നു.ഒരു ഭാഗത്തെ തൂണുകളും വലയും നിലം പൊത്തിയ അവസ്ഥയിലാണ്.</p>
<p>ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായിരിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>വേനൽ മഴ: മംഗളാദേവിയിൽ ഭക്തർക്ക് ഇടിമിന്നലേറ്റു</title>
<link>https://thekeralajournal.com/2335</link>
<guid>https://thekeralajournal.com/2335</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4947774750.jpg" length="45462" type="image/jpeg"/>
<pubDate>Fri, 01 May 2026 17:26:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി ; മംഗളാദേവി ക്ഷേത്രപരിസരത്ത് വേനൽമഴക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് ഭക്തർക്കു പരിക്കേറ്റു. ഇന്ന് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്കാണ് അപകടം ഉണ്ടായത്.</p>
<p>ഇടിമിന്നലേറ്റ് പരിക്കേറ്റവരെ കുമളി ഗവ ആശുപത്രിയിലേക്ക് മാറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ അവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>
<p>സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. .</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളി ഉന്നതി മേഖലയിൽ എൻ.ഡി.എ. സംഘം സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2334</link>
<guid>https://thekeralajournal.com/2334</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f49d097f551.jpg" length="164719" type="image/jpeg"/>
<pubDate>Fri, 01 May 2026 16:06:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുപത്തിനാല് കുടുബങ്ങളുടെ വൈദ്യുതി വിശ്ചേദിക്കാന്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ച കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എന്‍.ഡി.എ.പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.</p>
<p>പതിനഞ്ച് വര്‍ഷത്തിലധികമായി വൈദ്യുതി ലഭിച്ച ഇരുപത്തിനാലോളം കുടുബങ്ങളുടെ കണക്ഷന്‍ വിശ്ചേദിക്കുവാനാണ് വനംവകുപ്പ് വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.നാല് പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന കര്‍ഷകരെ ഘട്ടംഘട്ടമായി ഈ പ്രദേശത്ത് നിന്നും ഇറക്കി വിടാനുള്ള ഗൂഢ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടി വരുമെന്ന് എന്‍.ഡി.എ. നേതാക്കള്‍ പറഞ്ഞു.</p>
<p>ജിയോമാപ്പിംഗും ഡിജിറ്റല്‍ സര്‍വ്വേയും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വനംവകുപ്പ് ജണ്ടയിട്ട് തിരിച്ച സ്ഥലത്തിന് പുറത്തുള്ള കൃഷി ഭൂമിയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുവാനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമിക്കുന്നത്.</p>
<p>ജനവാസമേഖലകളെ വനഭൂമിയാക്കി മാറ്റുവാന്‍ ഇടത് വലത് മുന്നണികള്‍ കാലങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് അഞ്ചുരുളി മേഖലയിലെ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ PMAY പദ്ധതി പ്രകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.ഉന്നതി മേഖലയിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുന്ന നലപാടാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.</p>
<p>അഞ്ചുരുളി ഉന്നതി പ്രദേശത്തെ ജനങ്ങളുടെ ഭൂപ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എന്‍.ഡി.എ.നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.</p>
<p>ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ്‌ പ്രഭയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സംഘത്തില്‍ ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി കെ.എന്‍.ഷാജി , ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.എന്‍.മോഹന്‍ദാസ് , ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തി , പി.എസ്.രതീഷ് ,സുമോദ് തങ്കപ്പന്‍ , പി.ജി.ഉത്തമന്‍ ,ജിജികുമാര്‍, എ.പി.രാജേന്ദ്രന്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ മലയാളി ചിരി ക്ലബ്ബിന്റെ രണ്ടാംഘട്ട സംഭാര വിതരണം</title>
<link>https://thekeralajournal.com/2333</link>
<guid>https://thekeralajournal.com/2333</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f47f81f073e.jpg" length="102905" type="image/jpeg"/>
<pubDate>Fri, 01 May 2026 15:55:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സമൂഹസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സംഭാര വിതരണം ആരംഭിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി വാർഡുകളിലേക്കുള്ള വിതരണം കട്ടപ്പന മുനിസിപ്പാലിറ്റി മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>“നമുക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അത് നമ്മൾക്ക് തന്നെ ഏറ്റവും വലിയ സന്തോഷവും സമാധാനവും നൽകും” എന്ന് സണ്ണി സ്റ്റോറിൽ അഭിപ്രായപ്പെട്ടു.</p>
<p>മർച്ചന്റ് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. ചടങ്ങിൽ കട്ടപ്പനയിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു.</p>
<p>സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ടിജിൻ ടോം, മനോജ് പി.ജി., ജെ.സി.ഐ ട്രഷറർ അമൽ ജോളി, സിബി കുരുവിക്കൊമ്പിൽ, മനോജ് ജോസഫ്, ദേവസ്യ പി.എ., ബിബിൻ വിശ്വനാഥൻ, സുബിൻ തോമസ്, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.</p>
<p>സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി ചിത്രാപൗര്‍ണമി  : റെക്കോർഡ് തിരക്ക്</title>
<link>https://thekeralajournal.com/2332</link>
<guid>https://thekeralajournal.com/2332</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f44170d2bb5.jpg" length="126371" type="image/jpeg"/>
<pubDate>Fri, 01 May 2026 11:32:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവത്തിന് ഈ വർഷം സർവകാല റെക്കോർഡ് ജനസാന്നിധ്യം. മുൻ വർഷങ്ങളിൽ പരമാവധി 20,000 പേരോളം മാത്രമാണ് ഉത്സവത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ 30,000-ത്തിലധികം തീർത്ഥാടകർ എത്തുമെന്നാണ് അധികൃതരും സംഘാടകരും വിലയിരുത്തുന്നത്.</p>
<p>ഇതു വരെ പതിനായിരങ്ങൾ ഉത്സവത്തിൻ്റെ ഭാഗമായി മംഗളാദേവിയിൽ എത്തി എന്നാണ് കണക്ക്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f44188cae28.jpg" alt=""></p>
<p>തമിഴ്നാട്–കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം ദർശന സൗകര്യം ലഭിക്കുന്നതിനാൽ, ചിത്രപൗർണമി ദിനം ഭക്തജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയാത്രയായി എത്തുന്ന പതിവുണ്ട്.</p>
<p>ഈ വർഷം അനുകൂലമായ കാലാവസ്ഥയും മെച്ചപ്പെടുത്തിയ ഗതാഗത സൗകര്യങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കുന്നതായി കരുതുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ്, വന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f4419b89b2e.jpg" alt=""></p>
<p>മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള സൗകര്യം, അടിയന്തര സഹായ കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കർശനമായ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് തീർത്ഥാടകർ യാത്ര തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.</p>
<p>ചിത്രപൗർണമി ഉത്സവം മംഗളാദേവിയിൽ വർഷംതോറും നടക്കുന്ന പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ വലിയ തിരക്ക് പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക രംഗത്തിനും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ&#45;നാങ്ക്തൊട്ടി&#45;വാഴവര റോഡ്‌ നിർമ്മാണം മന്ദഗതിയിൽ</title>
<link>https://thekeralajournal.com/2329</link>
<guid>https://thekeralajournal.com/2329</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4043d6c1ea.jpg" length="132966" type="image/jpeg"/>
<pubDate>Fri, 01 May 2026 07:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇരട്ടയാർ-നാങ്ക്തൊട്ടി-വാഴവര റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരുന്നു. റോഡിനെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് ആരംഭിച്ചെങ്കിലും, ഇപ്പോൾ പണികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.</p>
<p>റോഡിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും കലുങ്കുകളും നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുകയും റോഡിന്റെ പല ഭാഗങ്ങളും പൊളിക്കുകയും ചെയ്ത നിലയിലാണ്. എന്നാൽ തുടർന്ന് ആവശ്യമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.</p>
<p>പൊളിച്ചിട്ടിരിക്കുന്ന റോഡ് ഭാഗങ്ങൾ കാൽനട യാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരുപോലെ അപകട ഭീഷണിയിലാക്കുകയാണ്. ഇതിനോടകം തന്നെ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.</p>
<p>ഈ സാഹചര്യത്തിൽ കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി കരാറുകാരോട് അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ “ഉടൻ പണി ആരംഭിക്കും” എന്ന വാഗ്ദാനം മാത്രമാണ് ലഭിക്കുന്നതെന്നും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.</p>
<p>റോഡ് നിർമ്മാണത്തിലെ ഈ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, പൊതുപരാമത്ത് വകുപ്പിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളി ഉന്നതി മേഖലയിൽ നാളെ എൻഡിഎ സംഘം സന്ദർശനം നടത്തും</title>
<link>https://thekeralajournal.com/2328</link>
<guid>https://thekeralajournal.com/2328</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f3039177173.jpg" length="38056" type="image/jpeg"/>
<pubDate>Thu, 30 Apr 2026 12:54:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എൻഡിഎ പ്രതിനിധി സംഘം മെയ് 1 വെള്ളിയാഴ്ച സന്ദർശനം നടത്തും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസും ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയും സംഘത്തെ നയിക്കും.</p>
<p>പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വിവിധ വിഷയങ്ങൾ നേരിൽ പരിശോധിക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിക്കുന്നതെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സലോമി ടീച്ചർ  ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു</title>
<link>https://thekeralajournal.com/2325</link>
<guid>https://thekeralajournal.com/2325</guid>
<description><![CDATA[ മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2c91494a40.jpg" length="59061" type="image/jpeg"/>
<pubDate>Thu, 30 Apr 2026 08:44:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിദ്യാർത്ഥികളെയും വിദ്യാഭ്യാസ മേഖലയെയും അതിയായ സ്‌നേഹത്തോടെ കൈകാര്യം ചെയ്ത മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സലോമി ജോസഫ് ഏപ്രിൽ 30ന് ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു. മൂന്ന് ദശാബ്ദങ്ങളിലേറെ നീണ്ട അധ്യാപന ജീവിതത്തിന് ഇന്നോടെ സമാപനം കുറിക്കുകയാണ്.</p>
<p>1996 ജനുവരിയിൽ നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ യു.പി. സ്കൂൾ അധ്യാപികയായി സേവനം ആരംഭിച്ച സലോമി ടീച്ചർ, പിന്നീട് കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു. 1999ൽ മാതൃവിദ്യാലയമായ ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രിയായി പ്രമോഷൻ ലഭിച്ചു.</p>
<p>വാഴത്തോപ്പ് സെൻറ് ജോർജ്, വെള്ളയാംകുടി സെൻറ് ജറോംസ് എന്നീ സ്കൂളുകളിൽ ദീർഘകാലം അധ്യാപികയായി പ്രവർത്തിച്ച ശേഷം മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതയായി. ഉൾനാടൻ ഗ്രാമമായ മാങ്കുളത്ത് മികച്ച വിദ്യാഭ്യാസ-ഭരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിന്റെ പുരോഗതിക്ക് നിർണായക സംഭാവന നൽകി.</p>
<p>ഇടുക്കി ജില്ലയിലെ പള്ളിക്കാനം സ്വദേശിയായ സലോമി ടീച്ചർ ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.</p>
<p>രസതന്ത്രം പോലുള്ള കുട്ടികൾക്ക് വിരസമെന്നു തോന്നുന്ന വിഷയങ്ങളെ ലളിതവും സരസവുമായ രീതിയിൽ പഠിപ്പിക്കുന്നതിൽ ടീച്ചർ ശ്രദ്ധേയയായിരുന്നു. ശാസ്ത്രചിന്ത വളർത്തുന്നതിനുള്ള പുതുമയാർന്ന ആശയങ്ങൾ വിദ്യാർത്ഥികളിൽ നട്ടുവളർത്തുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു.</p>
<p>അക്കാദമിക, അക്കാദമികേതര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലോമി ടീച്ചർ AHSTA വനിതാ ഫോറം ജില്ലാ കൺവീനർ, കട്ടപ്പന എയ്ഡഡ് ടീച്ചേഴ്സ് ഹൗസിംഗ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, രസതന്ത്ര വിഭാഗം റിസോഴ്‌സ് ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>റിട്ടയേർഡ് വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ് വാഴവരയാണ് ഭർത്താവ്. മക്കൾ: അഞ്ജലി ആൽബിൻ, ഏയ്ഞ്ചല, നിർമൽ.</p>]]> </content:encoded>
</item>

<item>
<title>ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ്: മികച്ച പ്രകടനം കാഴ്ച വച്ച് ജെ.സി.ഐ കട്ടപ്പന ടൗൺ ടീം</title>
<link>https://thekeralajournal.com/2324</link>
<guid>https://thekeralajournal.com/2324</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2c4ed70fb5.jpg" length="136970" type="image/jpeg"/>
<pubDate>Thu, 30 Apr 2026 08:26:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജെ.സി.ഐ സോൺ 20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ജെ.സി.ഐ കട്ടപ്പന ടൗൺ മികച്ച പ്രകടം കാച്ചവച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിപുലമായ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.</p>
<p>മികച്ച ടീം ഏകോപനവും മികവുറ്റ പ്രകടനവും കാഴ്ചവെച്ചാണ് കട്ടപ്പന ടൗൺ ടീം കിരീടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ച ടീമിന് പ്രേക്ഷകരുടെയും സംഘാടകരുടെയും പ്രശംസ ലഭിച്ചു.</p>
<p>ജെ.സി.ഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, ടീം ക്യാപ്റ്റൻ വിബിൻ സെബാസ്റ്റ്യൻ, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, ആദർശ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിശോത്സവ് 2K26 – ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന്</title>
<link>https://thekeralajournal.com/2323</link>
<guid>https://thekeralajournal.com/2323</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2b606cca90.jpg" length="119746" type="image/jpeg"/>
<pubDate>Thu, 30 Apr 2026 07:23:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നൃത്യതി നാട്യകലാ ക്ഷേത്രം ഇരട്ടയാർ, കൊച്ചുകാമക്ഷി ബ്രാഞ്ചിലെ കുട്ടികളുട ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന് 30/04/2026 വൈകിട്ട് 1: 30ന് തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറും.</p>
<p>നിശോത്സവ് 2K26 എന്ന് പേരിട്ടിരിക്കുന്ന കലാ പരുപാടികൾക്ക് നാട്യചൂടാമണി DR. കുമാർ V മുഖ്യാഥിതി ആയിരിക്കും </p>]]> </content:encoded>
</item>

<item>
<title>എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു</title>
<link>https://thekeralajournal.com/2320</link>
<guid>https://thekeralajournal.com/2320</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2aa592d02c.jpg" length="104011" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:33:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ : മാട്ടുത്താവളത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.</p>
<p>ഇതോടനുബന്ധിച്ച് മാട്ടുത്താവളം ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവവും പ്രതിഷ്ഠ വാർഷികവും സംഘടിപ്പിച്ചു. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി ഷാജൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>യൂണിയൻ കൗൺസിലർ പി.ആർ. രതീഷ്, വനിതാ സംഘം പ്രസിഡന്റ് സുജാത ബാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു അജിത്ത്, കുമാരി സംഘം പ്രസിഡന്റ് ആതിര എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സരിത ബാബു സ്വാഗതവും ശാഖാ സെക്രട്ടറി പി.എം. രതീഷ് നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊടുപുഴയിൽ തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2319</link>
<guid>https://thekeralajournal.com/2319</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2a9c008583.jpg" length="101335" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:30:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പരിപാടിക്ക് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വൈസ് ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു.</p>
<p>സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ സൈദ് മുഹമ്മദ്, മേഴ്സി സെബാസ്റ്റ്യൻ, റംസിയ നിയാസ്, സുധാകരൻ നായർ എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ ആർ. അജി, രാജേശ്വരി, ആതിര ജോഷി, ലിറ്റി ജോസഫ്, കെ.കെ ഷിംനാസ്, ടി.എം. ബഷീർ എന്നിവരും ക്ലീൻ സിറ്റി മാനേജർ മീരാൻകുഞ്ഞും പരിപാടിയിൽ സന്നിഹിതരായിരുന്നു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ആശുപത്രി പ്രതിനിധികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.</p>
<p>ഷാപ്പുംപടി–മങ്ങാട്ടുകവല നാലുവരി പാതയിൽ നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യന്ത്രസഹായത്തോടെ കാനകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. റോഡിന്റെ വശങ്ങളിൽ കൂടിക്കിടന്ന പ്ലാസ്റ്റിക്, പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ചേർന്ന് വേർതിരിച്ച് നീക്കം ചെയ്തു.</p>
<p>നഗരസഭയിലെ 38 വാർഡുകളിലുമായി വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനൽമഴ : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2318</link>
<guid>https://thekeralajournal.com/2318</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0bfb644fbf.jpg" length="51183" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:28:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനിടെ ഇടുക്കി ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും നാശനഷ്ടങ്ങൾക്ക് കാരണമായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര പറന്നുപോകുകയും ചെയ്തു. ചിലയിടങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.</p>
<p>ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2317</link>
<guid>https://thekeralajournal.com/2317</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f22baf8f5af.jpg" length="59619" type="image/jpeg"/>
<pubDate>Wed, 29 Apr 2026 21:33:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിനിഷ് എ.ആർ (42) അടകകല്ലുങ്കൽ പുഞ്ചിരികവല,(അനാമിക ജെ.സി.ബി) നിര്യാതനായി.</p>
<p>സംസ്ക്കാരം നാളെ 30/04/2026, രാവിലെ 10 മണിക്ക് പുഞ്ചിരികവലയിൽ ഉള്ള വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>മംഗളദേവി : തീർത്ഥാടകരെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2315</link>
<guid>https://thekeralajournal.com/2315</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f1475f64536.jpg" length="116515" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:18:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: മംഗളദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി മഹോത്സവത്തിന്റെ സുരക്ഷിതമായ നടത്തിപ്പിനായി തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. കുമളി YMCA ഹാളിൽ നടന്ന പരിപാടിയിൽ പീരുമേട് തഹസിൽദാർ, കുമളി എസ്.എച്ച്.ഒ, കുമളി പഞ്ചായത്ത് പ്രസിഡൻറ്, പീരുമേട് എസ്.ആർ.ടി.ഒയിലെ എം.വി.ഐ എന്നിവർ പങ്കെടുത്തു. ഡ്രൈവർ യൂണിയൻ നേതാക്കളും സന്നിഹിതരായിരുന്നു.</p>
<p>തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി വിവിധ നിർദ്ദേശങ്ങൾ ഡ്രൈവർമാർക്ക് നൽകി. മഹോത്സവദിവസം രാവിലെ കുമളി ബസ് സ്റ്റാൻഡിൽ നിന്ന് തീർത്ഥാടകരെ ക്ഷേത്രത്തിൽ എത്തിക്കുകയും, തിരികെ കുമളിയിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>
<p>യാത്ര നിരക്ക് ഒരു വശത്തേക്ക് ഒരാൾക്ക് 200 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആദ്യം പോകുന്ന വാഹനങ്ങൾ തീർത്ഥാടകരെ ഇറക്കിയ ശേഷം തിരികെ കുമളിയിൽ എത്തി മറ്റുള്ളവരെ കയറ്റി പോകണം.</p>
<p>എല്ലാ തീർത്ഥാടകരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചതിനു ശേഷമേ ജീപ്പുകൾക്ക് പ്രദേശം വിടാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു</title>
<link>https://thekeralajournal.com/2314</link>
<guid>https://thekeralajournal.com/2314</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f1459772ffc.jpg" length="95009" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:11:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു. 25 ദിവസം നീണ്ടുനിന്ന മേളയ്ക്ക് വലിയ ജനപങ്കാളിത്തവും മികച്ച പ്രതികരണവും ലഭിച്ചു.</p>
<p>ബട്ടർഫ്‌ളൈസ് ഇന്ത്യൻ നാഷണലുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ പ്രദർശനങ്ങൾ, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടന്നു. 13 വർഷത്തിന് ശേഷമാണ് ഏലപ്പാറയിൽ ഫെസ്റ്റ് വീണ്ടും അരങ്ങേറിയത്.</p>
<p>മെഗാ കാർണിവൽ, കുട്ടികൾക്കായുള്ള പാർക്കുകൾ, കൺസ്യൂമർ സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിരുന്നു. ഹരിത കർമ്മസേനയും പ്രാദേശിക സംഘടനകളും നാട്ടിലെ കലാകാരന്മാരും അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.ഏലപ്പാറയ്ക്ക് പുതിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.</p>
<p>സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഹർത്താൽ ഭാഗികം, 22 പേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2313</link>
<guid>https://thekeralajournal.com/2313</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f143578b25d.jpg" length="128879" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:02:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. ഭൂരിഭാഗം മേഖലകളും സാധാരണ നിലയിൽ പ്രവർത്തിച്ചപ്പോൾ ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f1436cbd95e.jpg" alt=""></p>
<p>പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടതോടൊപ്പം തോട്ടം മേഖലയിലെ തൊഴിലാളികൾ പതിവുപോലെ ജോലിക്കെത്തി. വാഗമണ്ണിലും സഞ്ചാരികൾ ധാരാളമായി എത്തിയെങ്കിലും വാഗമൺ, ഏലപ്പാറ, 35-ാം മൈൽ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് ഭക്ഷണം ഉൾപ്പെടെ ലഭ്യമാകുന്നതിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.</p>
<p>മുണ്ടക്കയം ഈസ്റ്റ് ടി.ആർ &amp; ടി, ടൈഫോർഡ്, ഹെലിബറിയ, പുള്ളിക്കാനം, മലങ്കര ടീ കമ്പനി തുടങ്ങിയ തോട്ടങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. സഹകരണ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും ഹർത്താൽ ദിനത്തിലും തുറന്നു പ്രവർത്തിച്ചു.</p>
<p>തൊടുപുഴ നഗരത്തിൽ വാഹനം തടയാനെത്തിയവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് 22 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f1437d0a371.jpg" alt=""></p>
<p>എന്നാൽ കട്ടപ്പന മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു.കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.സ്വകാര്യ വാഹനങ്ങളും ഏതാനം ചില കെഎസ്ആർടിസി ബസുകളും മാത്രമാണ് സർവീസ് നടത്തിയത്.സ്വകാര്യ ബസ്സുകൾ ഒന്നും നിരത്തിലിറങ്ങിയില്ല.</p>
<p>കട്ടപ്പനയിൽ ബെവ്‌കോ ഔട്ട്‌ലെറ്റും ചില സർക്കാർ സ്ഥാപനങ്ങളും സമരാനുകൂലികൾ നിർബന്ധപൂർവ്വം അടപ്പിച്ചു.</p>
<p>അടിമാലിയിൽ രാവിലെ ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചു. പീരുമേട്ടിൽ ഹർത്താൽ പൂർണമായിരുന്നു. പാമ്പനാർ, പീരുമേട് മേഖലകളിൽ സ്ഥാപനങ്ങൾ അടപ്പിച്ചെങ്കിലും പിന്നീട് പലതും തുറന്നു.</p>
<p>കോട്ടയം-കുമളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ സർവീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ ഓടിയില്ല.ഇന്നലെ എംജി സർവകലാശാല പരീക്ഷ നടത്തിയത് വിദ്യാർത്ഥികളെയും ബാധിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒഴുക്കിൽപ്പെട്ട യുവാക്കൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന</title>
<link>https://thekeralajournal.com/2312</link>
<guid>https://thekeralajournal.com/2312</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f140e6d68c6.jpg" length="141012" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:51:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്ക് സമീപത്തെ കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കലൂർ സ്വദേശികളായ അമൽ, ദേവൻ, ഏഴല്ലൂർ സ്വദേശി പ്രിൻസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട മൂവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കൂട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.</p>
<p>സേന എത്തുംവരെ കനാലിന്റെ വശത്തായി വെള്ളത്തിലേക്ക് ചായ്ന്നുകിടന്ന പുല്ലിൽ പിടിച്ചുനിന്ന് മൂവരും മുങ്ങിത്താഴാതെ രക്ഷപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി യുവാക്കളെ സുരക്ഷിതമായി കരയിൽ എത്തിച്ചു.</p>
<p>ഫയർ ഓഫീസർമാരായ സി.എസ്. എബി, എൻ.എസ്. അജയകുമാർ, എസ്. ശരത്, സന്ദീപ് പി.വി, ജെയ്സ് സാം ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കുടിവെള്ള ഹോസിൽ പാമ്പ്; മുറ്റത്ത് കളിച്ചിരുന്ന വിദ്യാര്‍ഥിക്ക് കടിയേറ്റു</title>
<link>https://thekeralajournal.com/2311</link>
<guid>https://thekeralajournal.com/2311</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f13f2a3eade.jpg" length="143691" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:43:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. എല്ലക്കല്‍ ആശുപത്രികവലയില്‍ പുത്തൻപുരയ്ക്കല്‍ ജോയിയുടെ മകന്‍ അജയ്‌ക്ക് (13) ആണ് പാമ്പുകടിയേറ്റത്.</p>
<p>ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. കൈയിലാണ് കടിയേറ്റത്.</p>
<p>കുട്ടിയെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി പ്രതിസന്ധി, വ്യാപാര സ്ഥാപനങ്ങളുടെ അനാവശ്യ ഉപയോഗം വെല്ലുവിളിയാകുന്നു..</title>
<link>https://thekeralajournal.com/2308</link>
<guid>https://thekeralajournal.com/2308</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0d1a0aaaeb.jpg" length="35542" type="image/jpeg"/>
<pubDate>Tue, 28 Apr 2026 21:19:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ വൈദ്യുതി ലാഭിക്കാനുള്ള നിർദേശം: വ്യാപാരികളോട് സഹകരണം അഭ്യർത്ഥിച്ച് വ്യാപാരി വ്യവസായി  സമിതി</p>
<p>കനത്ത വേനലിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്നും സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികൾ ജനങ്ങളെ നിരന്തരം ബോധവൽക്കരിച്ചുവരികയാണ്.</p>
<p>ഇത്തരത്തിൽ വൈദ്യുതി സംരക്ഷണം അത്യാവശ്യമായ സാഹചര്യത്തിൽ, വ്യാപാര സ്ഥാപനങ്ങളിൽ</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0d6fad701f.jpg" alt=""></p>
<p>രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സൈൻബോർഡ് ലൈറ്റുകൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്ന ആശങ്ക ഉയരുന്നു. പല സ്ഥാപനങ്ങളിലും ബോർഡുകളിലെ ലൈറ്റുകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.കട്ടപ്പന നഗരത്തിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. രാത്രി മുഴുവൻ അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റുകളും സൈൻബോർഡുകളും വൈദ്യുതി നഷ്ടം വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.</p>
<p>ഇത്തരം സാഹചര്യത്തിൽ, വൈദ്യുതി ലാഭിക്കാനുള്ള നടപടികളിൽ വ്യാപാരികൾ സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യമായ ലൈറ്റുകൾ രാത്രി സമയങ്ങളിൽ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ക്ഷാമം കുറയ്ക്കാൻ സഹായകരമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.</p>
<p>സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി വ്യാപാരികൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സമിതി അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി കുറ്റം സമ്മതിച്ചു</title>
<link>https://thekeralajournal.com/2305</link>
<guid>https://thekeralajournal.com/2305</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f05f6e0732b.jpg" length="48305" type="image/jpeg"/>
<pubDate>Tue, 28 Apr 2026 20:43:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പച്ചടി പൊന്‍തിട്ടയില്‍ താമസിച്ചിരുന്ന മേരിക്കുട്ടി (70)യും മകന്‍ റെജി (54)യും കൊല്ലപ്പെട്ട സംഭവത്തിലാണ് സജിയുടെ സമ്മതം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0d5d53392e.jpg" alt=""></p>
<p>മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് തിങ്കളാഴ്ച രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരേ കുഴിയിലാക്കി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനും വേഗത്തില്‍ ജീര്‍ണിക്കാനും കുമ്മായം വിതറിയതായും കണ്ടെത്തി. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ പൂര്‍ണമായ സ്ഥിരീകരണം സാധ്യമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സജിയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍, പോലീസ് നായകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. സമീപത്തെ ഏലത്തോട്ടങ്ങളില്‍ ഇയാള്‍ ഒളിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു തിരച്ചില്‍.</p>
<p>ഇന്നലെ മുതല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് സജി നാട്ടുകാര്‍ക്ക് മുന്നിലേക്ക് എത്തി കീഴടങ്ങുകയായിരുന്നു. ഭക്ഷണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പുറത്തുവന്നതെന്ന് സൂചന. “തനിക്ക് തെറ്റുപറ്റി” എന്നായിരുന്നു സജിയുടെ പ്രതികരണം. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.</p>
<p>ഇതിന് മുമ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് സജി രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പറമ്പിന് സമീപത്ത് നിന്ന് ഇയാളുടെ ബാഗ് കണ്ടെത്തിയിരുന്നു.</p>
<p>മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മകള്‍ സിനി ഞായറാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പത്താം തീയതി മുതല്‍ ഇവരെ കാണാതായതിനെ കുറിച്ച് നാട്ടുകാര്‍ ചോദിച്ചതിന് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനായി പോയെന്നാണ് സജി പറഞ്ഞിരുന്നത്.</p>
<p>അതേസമയം, 2018ല്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു കാണാതായ സംഭവത്തിലും സജിയുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുതുടങ്ങി. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കൊലപാതകത്തിന്റെ പൂര്‍ണ പശ്ചാത്തലം വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍</title>
<link>https://thekeralajournal.com/2302</link>
<guid>https://thekeralajournal.com/2302</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f05e0752b51.jpg" length="63583" type="image/jpeg"/>
<pubDate>Tue, 28 Apr 2026 12:43:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f05f6e0f82d.jpg" alt=""></p>
<p>നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ സജി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മുന്‍കൂട്ടി തയ്യാറാക്കി വച്ച ബാഗുമായി ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f06330139ae.jpg" alt=""></p>
<p>സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരന്‍ റെജിയും കാണാതായ സംഭവത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.</p>
<p>തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക് കാണപ്പെട്ടത് നാട്ടുകാരാണ് ശ്രദ്ധിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങളും പുറത്തെടുക്കുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം : ലക്ഷങ്ങളുടെ നാശനഷ്ടം</title>
<link>https://thekeralajournal.com/2301</link>
<guid>https://thekeralajournal.com/2301</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f04eb606cbd.jpg" length="100545" type="image/jpeg"/>
<pubDate>Tue, 28 Apr 2026 11:38:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി കവലയിലെ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f04ecd58dde.jpg" alt=""></p>
<p>തീപിടിത്തത്തിൽ രണ്ട് സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. എൽഇഡി ബോർഡുകൾ നിർമ്മിക്കുന്ന ‘ത്രിഡി ലേസർ’ സ്ഥാപനത്തിലും സമീപത്തെ സിസി ടിവി സർവീസ് സെന്ററിലുമാണ് അഗ്നിബാധ ഉണ്ടായത്.</p>
<p>തൊട്ടടുത്തുള്ള കടയിലെ ജീവനക്കാരൻ ജനറേറ്റർ പ്രവർത്തിപ്പിക്കാനെത്തിയപ്പോഴാണ് കെട്ടിടത്തിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ കട്ടപ്പന പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.</p>
<p>അഗ്നിരക്ഷാസേനയിലെ 10 ലേറെ ഉദ്യോഗസ്ഥർ ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഇതിനിടെ, തയ്യാറാക്കി വച്ചിരുന്ന നിരവധി എൽഇഡി ബോർഡുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെ സാമഗ്രികൾ മുഴുവനായും കത്തിനശിച്ചു.</p>
<p>ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f04eecaf4cf.jpg" alt=""></p>
<p>നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ പരിശോധനകൾ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ വ്യാപാര  സ്ഥാപനത്തിന് തീ പിടിച്ചു.</title>
<link>https://thekeralajournal.com/2300</link>
<guid>https://thekeralajournal.com/2300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f035528118b.jpg" length="114609" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:51:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഇടുക്കി കവലയിൽ വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം.</p>
<p>ഫയർ ഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. </p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0355c5909a.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ സൗജന്യ നേത്ര&#45;കേൾവി പരിശോധന ക്യാമ്പ് മെയ് 3ന്</title>
<link>https://thekeralajournal.com/2299</link>
<guid>https://thekeralajournal.com/2299</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f03301ac2e1.jpg" length="125559" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:39:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് കട്ടപ്പന, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, സിയോണ ഹിയറിംഗ് കെയർ സെന്റർ കട്ടപ്പന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>2026 മെയ് 3 ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ BLM ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് നടക്കുക.</p>
<p>കേരളത്തിലെ പ്രശസ്തമായ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്‌ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ആവശ്യമായ ചികിത്സ നിർദേശിക്കും.പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനവും ലഭ്യമായിരിക്കും.</p>
<p>തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്‌കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തും. മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്. മറ്റ് നേത്രരോഗങ്ങൾക്ക് തുടർചികിത്സ ആവശ്യമായവർക്ക് ആശുപത്രിയിൽ ഡോക്ടർ ഫീസും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിരിക്കുന്നു.</p>
<p>കണ്ണ് പരിശോധനയ്ക്ക് ശേഷം കണ്ണട നിർദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട ലഭിക്കും. ആവശ്യമായവർക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്വന്തം ഫോൺ നമ്പർ കൈവശം കരുതണം.</p>
<p><strong>ബുക്കിംഗിനായി ബന്ധപ്പെടുക:</strong></p>
<p>സാറാമ്മ ബിനോയി: 9605604688</p>
<p>സുമിത്ത് മാത്യു: 9495244704</p>
<p>അഞ്ചു വിജയകുമാർ: 7592892707</p>
<p>ജയ്ബി ജോസഫ്: 9447421425</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ഹർത്താൽ പൂർണം; കടകൾ അടഞ്ഞ് കിടക്കുന്നു</title>
<link>https://thekeralajournal.com/2298</link>
<guid>https://thekeralajournal.com/2298</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f030282dbbf.jpg" length="154422" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:28:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : കട്ടപ്പന മേഖലയിലുടനീളം ആദ്യ മണിക്കൂറുകളിൽ ഹർത്താൽ ശക്തമായി തുടരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f03047dfdc6.jpg" alt=""></p>
<p>സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നില്ല.വളരെ കുറച്ച് കെഎസ്ആർടിസി ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.</p>
<p>സമരാനുകൂലികൾ കട്ടപ്പനയിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമാണുള്ളത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f03074a8140.jpg" alt=""></p>
<p>പുളിയന്മല മേഖലയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അവിടെയും കടകൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു.</p>
<p>മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റാത്തത് വിദ്യാർത്ഥികളിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/2296</link>
<guid>https://thekeralajournal.com/2296</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f00da147751.jpg" length="90787" type="image/jpeg"/>
<pubDate>Tue, 28 Apr 2026 07:00:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഐ.എൻ.ടി.യു.സി ജില്ലാ സമ്പൂർണ്ണ നേതൃയോഗം രാജ മാട്ടുക്കാരന്റെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.</p>
<p>മേയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാനും, മേയ് 3 ഐ.എൻ.ടി.യു.സി സ്ഥാപകദിനത്തിൽ മണ്ഡലങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അനിയൻ മാത്യു, എ.പി. ഉസ്മാൻ, തോമസ് രാജൻ, ജോൺ സി. ഐസക്, രാജു ബേബി, എം.കെ. ഷാഹുൽ ഹമീദ്, ഡി. കുമാർ, സന്തോഷ് അമ്പിളിവിലാസം, ഷൈനി റോയി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോക ഭൗമദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2295</link>
<guid>https://thekeralajournal.com/2295</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f00d1e279c3.jpg" length="151555" type="image/jpeg"/>
<pubDate>Tue, 28 Apr 2026 06:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: ലോകഭൗമദിനത്തോടനുബന്ധിച്ച്‌ പെരിയാർ ടൈഗർ റിസർവും കേരള വനം-വന്യജീവി വകുപ്പും മുത്തൂട്ട് ഗ്രൂപ്പിന്റെ സന്താരി റിസോർട്ട്‌സും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</p>
<p>കാർഡമം കൗണ്ടി ബൈ സന്താരിയിൽ പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. ഉദ്ഘാടനം ചെയ്തു. നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി, അസിസ്റ്റന്റ് നേച്ചർ എജുക്കേഷൻ ഡയറക്ടർ സുനിൽ സി.ജി, കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവർ സംസാരിച്ചു.</p>
<p>സന്ദർശകരുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈ നട്ടതായും സന്താരി റിസോർട്ട്‌സ് എക്‌സ്പീരിയൻസ് വൈസ് പ്രസിഡന്റ് സോബി ദേവദാസൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചു മൂടിയതായി സംശയം</title>
<link>https://thekeralajournal.com/2288</link>
<guid>https://thekeralajournal.com/2288</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ef08f07f948.jpg" length="54414" type="image/jpeg"/>
<pubDate>Mon, 27 Apr 2026 12:28:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശികളായ മേരിക്കുട്ടിയും മകൻ റെജിയും കഴിഞ്ഞ ഒരുമാസമായി കാണാതായിരുന്ന സാഹചര്യത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ef090126105.jpg" alt=""></p>
<p>ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുപരിസരത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗം കണ്ടെത്തി. പ്രദേശത്ത് ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്തു നൽകി പോലീസ്</title>
<link>https://thekeralajournal.com/2286</link>
<guid>https://thekeralajournal.com/2286</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec284c1dcd.jpg" length="96382" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:27:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെടുത്തു നൽകി വണ്ടിപ്പെരിയാർ പൊലീസ്. പെരിയാർ സ്വദേശികളായ രാജു, കെ.എം. എബ്രഹാം എന്നിവരുടെ ഫോണുകളാണ് കണ്ടെത്തിയത്.</p>
<p>ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് ഇൻസ്‌പെക്ടർ അമൃത് സിങ് നായകത്തിന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർ അനുപ്രസാദ് നടത്തിയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്തിയത്.</p>
<p>കെ.എം. എബ്രഹാമിന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. രാജുവിന്റെ ഫോൺ കട്ടപ്പനയിൽ നിന്നുമാണ് വീണ്ടെടുത്തത്.ഇൻസ്‌പെക്ടർ അമൃത് സിങ് നായകം സ്റ്റേഷനിൽ വച്ച് ഫോണുകൾ ഉടമസ്ഥർക്ക് കൈമാറി.</p>]]> </content:encoded>
</item>

<item>
<title>ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ വാർഷികയോഗവും മാതൃ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2285</link>
<guid>https://thekeralajournal.com/2285</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec16207926.jpg" length="108246" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:22:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ കക്കാട്ടുകടയിൽ ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ വാർഷികയോഗവും മാതൃ സംഗമവും നടത്തി. കക്കാട്ടുകട ജി.ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>ചടങ്ങുകൾക്ക് മുന്നോടിയായി ഗുരുസ്മരണയും സംഘടിപ്പിച്ചു. പി.പി. ശിവകുമാർ കണക്കും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. മോഹനൻ, സി.കെ. ശശി, എസ്. ഷിബു, ടി.ആർ. സാനു, പി.ആർ. രഘു, ദിലീപ് ലാൽ, ഷാജി കൊല്ലം, സുരേഷ് കാപ്പിൽ എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് ഉച്ചകഴിഞ്ഞ് നടന്ന മാതൃ സംഗമ സമ്മേളനം മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാതൃസഭ ജില്ലാ പ്രസിഡന്റ് സന്ധ്യ സാനു അദ്ധ്യക്ഷത വഹിച്ചു. അനില രവീന്ദ്രൻ, ശശികല, സുമതി നാരായണൻ, തങ്കമ്മ ശ്രീധരൻ, ജയാ, രമ മനോഹരൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>റോഡ് പണി പാതി വഴിയിൽ : വാഴ നട്ടു പ്രതിഷേധിച്ച് ബിജെപി</title>
<link>https://thekeralajournal.com/2283</link>
<guid>https://thekeralajournal.com/2283</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebe6405ab0.jpg" length="133954" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:09:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ആധുനിക നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ച വാഴവര–ഇരട്ടയാര്‍ റോഡിന്റെ പണികള്‍ പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വാഴവര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഇതിനായി റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ കലുങ്കുകളുടെ പണി ഭാഗികമായി പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.</p>
<p>റോഡരികില്‍ നിരത്തിയിരുന്ന മെറ്റലുകള്‍ ഇളകി റോഡിലേക്ക് വ്യാപിച്ചു കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. ഇതിനകം തന്നെ ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു.റോഡിലെ വലിയ കുഴികളും ചിതറിക്കിടക്കുന്ന മെറ്റലുകളും കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<p>അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി ബൂത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.</p>]]> </content:encoded>
</item>

<item>
<title>സെന്റ് ജോർജ്ജ് കപ്പേള വെഞ്ചരിപ്പും തിരുനാള്‍ ആഘോഷവും നടത്തി</title>
<link>https://thekeralajournal.com/2282</link>
<guid>https://thekeralajournal.com/2282</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebc036855a.jpg" length="124004" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:59:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പൊൻമുടി സെന്റ് മേരീസ് ദേവാലയത്തിന്റെ കാക്കാസിറ്റിയിലെ സെന്റ് ജോർജ്ജ് കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മവും തിരുനാള്‍ ആഘോഷവും നടന്നു.</p>
<p>ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ് : പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനം</title>
<link>https://thekeralajournal.com/2281</link>
<guid>https://thekeralajournal.com/2281</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebb66ae539.jpg" length="185605" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:57:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം സന്നിധാനപ്പടിയില്‍ റോഡരികിലെ കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.</p>
<p>സമീപത്ത് വീടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കാടുപടലങ്ങള്‍ വെട്ടിമാറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമീപവാസികളുടെ വീടുകളുടെ മുറ്റങ്ങളിലും പരിസരങ്ങളിലും മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ താമസിക്കുന്ന മേഖലയായതിനാല്‍ വലിയ അപകടസാധ്യത കണക്കിലെടുത്താണ് അടിയന്തര നടപടി സ്വീകരിച്ചത്.</p>
<p>നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. പ്രദേശത്ത് പാമ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച ഈ കരുതല്‍ നടപടി പ്രദേശവാസികള്‍ക്ക് ആശ്വാസമായി.</p>]]> </content:encoded>
</item>

<item>
<title>രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു</title>
<link>https://thekeralajournal.com/2280</link>
<guid>https://thekeralajournal.com/2280</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eeb9dc0c4ac.jpg" length="143673" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:50:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മിക്‌സ് ബോക്‌സിങ്ങില്‍ രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത ജില്ലയിലെ 9 കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു. മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന അഖിലേന്ത്യാ മത്സരത്തിലാണ് ഇവരെ രാജ്യാന്തര മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.</p>
<p>അശ്വിനി പ്രകാശ്‌, അനശ്വര പ്രകാശ്‌, കൈലാസനാഥ്‌ സുനില്‍, ഡെല്‍വിന്‍ സി. സുനില്‍, ഡിഷാന വി. ദിലീപ്‌, റയാന്‍ അല്‍ഫോന്‍സ ജോബിന്‍, റോഷന്‍ പി. ജിമ്മി, രുദ്ര രഞ്ചല്‍, പ്രജുല്‍ സി. കളരിക്കല്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആദ്യമായി യുകെയില്‍ നടത്താനിരുന്ന രാജ്യാന്തര മത്സരം, ഇപ്പോള്‍ നേപ്പാളിലെ പോക്രയില്‍ നടത്താനാണ് തീരുമാനം. അടുത്ത മാസം 17, 18, 19 തീയതികളിലാണ് മത്സരം നടക്കുക.</p>
<p>സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ ആദ്യം മത്സര സ്വപ്നം ഉപേക്ഷിച്ചിരുന്നുവെങ്കിലും, വേദി നേപ്പാളിലേക്ക് മാറ്റിയതോടെ വീണ്ടും പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ യാത്രയും താമസവും ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കാന്‍ പലരും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ബുദ്ധിമുട്ട് തുടരുന്നു.രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരാണെന്നാണ് പരിശീലകനായ അജിത് രാജു വ്യക്തമാക്കുന്നത്.</p>
<p>ഇതിനിടെ, നാട്ടുകാര്‍ സംഭാവനകള്‍ സമാഹരിച്ച് കുട്ടികളെ മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഫണ്ട് ശേഖരണത്തിനായി മാരത്തണ്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കുട്ടികളും പരിശീലകരും ഒരുങ്ങുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2279</link>
<guid>https://thekeralajournal.com/2279</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eeb8df61870.jpg" length="154285" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:46:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇരട്ടയാര്‍ കുരിശുംമൂട്ടില സിബി (60), ഭാര്യ ആന്‍സി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.</p>
<p>ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെ ഇടുക്കി മെഡിക്കല്‍ കോളജിനും പോലീസ് സ്റ്റേഷനുമിടയിലാണ് അപകടം ഉണ്ടായത്.</p>
<p>പാലായില്‍ ബന്ധുവിന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. തൊടുപുഴ–പുളിയന്‍മല സംസ്ഥാന പാതയിലൂടെ ഇറക്കമിറങ്ങിവരുന്നതിനിടെ വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടകാരണം.</p>
<p>റോഡില്‍നിന്ന് തെന്നിനീങ്ങിയ കാര്‍ ഏകദേശം 30 അടിയോളം ദൂരെയുള്ള മണ്‍തിട്ടയില്‍ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്ന് സിബി ഹോണടിച്ചതോടെ പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം അറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.ആശുപത്രിയില്‍നിന്ന് എത്തിയ ആംബുലന്‍സില്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ക്രിയേറ്റീവ് കോർണർ നാളെ ഉദ്ഘാടനം ചെയ്യപ്പെടും</title>
<link>https://thekeralajournal.com/2277</link>
<guid>https://thekeralajournal.com/2277</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ee1d644432c.jpg" length="61093" type="image/jpeg"/>
<pubDate>Sun, 26 Apr 2026 19:39:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഇൻസൈറ്റിന്റെ പുതിയ സംരംഭമായ ക്രിയേറ്റീവ് കോർണർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടും.</p>
<p>കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് തീ പിടിച്ചു</title>
<link>https://thekeralajournal.com/2276</link>
<guid>https://thekeralajournal.com/2276</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ede6a3b1a95.jpg" length="31066" type="image/jpeg"/>
<pubDate>Sun, 26 Apr 2026 15:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തീപിടിച്ച് കത്തി നശിച്ചു. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് സംഭവം. മൂന്നാർ ലാകാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.</p>
<p>തമിഴ്നാട് തിരുനൽവേലി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.</p>
<p>മൂന്നാർ അഗ്നിരക്ഷ സേനയും ദേവികുളം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2275</link>
<guid>https://thekeralajournal.com/2275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69edd9eae2ba4.jpg" length="60658" type="image/jpeg"/>
<pubDate>Sun, 26 Apr 2026 14:55:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ സ്വദേശിനിയായ വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ യുവാവിന് സൂര്യതാപമേറ്റു</title>
<link>https://thekeralajournal.com/2274</link>
<guid>https://thekeralajournal.com/2274</guid>
<description><![CDATA[ ഇരുപതേക്കർ സ്വദേശിക്കാണ് പൊള്ളലേറ്റത് ]]></description>
<enclosure url="" length="60658" type="image/jpeg"/>
<pubDate>Sun, 26 Apr 2026 14:28:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഠിനമായ വേനൽചൂടിനെ തുടർന്ന് ജില്ലയിൽ സൂര്യതാപം റിപ്പോർട്ട് ചെയ്തു. കട്ടപ്പന ഇരുപതതേക്കർ സ്വദേശിയായ അജീഷിനാണ് തടിപ്പണി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ede9aa368bb.jpg" alt=""></p>
<p>അജീഷിൻ്റെ കൈക്കാണ് പൊള്ളൽ ഏറ്റത്.ഇന്നലെ ജോലിക്കിടയിൽ പൊള്ളൽ ഏൽക്കുകയായിരുന്നു.ഇന്ന് ചികിത്സതേടി ആശുപത്രിയിൽ എത്തിയപ്പോളാണ് സൂര്യതാപമാണെന്നു മനസ്സിലാക്കിയത്.</p>
<p>ഇന്നലെ തൊടുപുഴയിലും ഒരാൾക്ക് പൊള്ളൽ ഏറ്റിരുന്നു.</p>
<p>ചൂട്  ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:</strong></p>
<ul>
<li>ഉച്ചസമയങ്ങളിൽ (11 AM – 3 PM) നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക</li>
<li>ധാരാളം വെള്ളം കുടിക്കുക</li>
<li>പുറത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക</li>
<li>ശരീരത്തിൽ പൊള്ളലോ തടിപ്പോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക</li>
</ul>
<p>ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം സംരക്ഷണ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴുന്നു</title>
<link>https://thekeralajournal.com/2271</link>
<guid>https://thekeralajournal.com/2271</guid>
<description><![CDATA[ കഴിഞ്ഞ വർഷത്തേക്കാൾ 10.08 അടി കുറവ് ജലമാണ് നിലവിൽ ഡാമിൽ ഉള്ളത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed6507b8889.jpg" length="77609" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:36:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനൽ ചൂടിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.08 അടി കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദന മേഖലയ്ക്ക് ആശങ്ക ഉയർന്നിരിക്കുകയാണ്.</p>
<p>കഴിഞ്ഞ വർഷം ഇതേ സമയം 2343.92 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അത് 2333.84 അടിയായി താഴ്ന്നിട്ടുണ്ട്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. നിലവിൽ വൈദ്യുതി ഉൽപാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ ഉൽപാദനം കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.</p>
<p>വേനൽമഴ ലഭിക്കാത്തതും ഉയർന്ന താപനിലയും മൂലം ജലം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതും ഡാമിലേക്കുള്ള നീരൊഴുക്കുകൾ കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണമായത്. സംസ്ഥാനത്തെ ജലസംഭരണികളിൽ ആകെ 32 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 41 ശതമാനമായിരുന്നു.</p>
<p>1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിന് വേണ്ട ജലമാണ് നിലവിൽ ശേഷിക്കുന്നത്. സംസ്ഥാനത്ത് ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് പ്രതിദിന വൈദ്യുതി ഉപഭോഗം. ഇടുക്കിയിൽ ഏകദേശം 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയിൽ നിന്ന് ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റും ലഭിക്കുന്നു.</p>
<p>കാലവർഷം ആരംഭിക്കാൻ ഇനിയും ഏകദേശം 35 ദിവസം ബാക്കി നിൽക്കുന്നതിനാൽ, വേനൽമഴ ലഭിക്കാത്ത പക്ഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 115.9 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 67 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത്.</p>]]> </content:encoded>
</item>

<item>
<title>കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2270</link>
<guid>https://thekeralajournal.com/2270</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed635776d26.jpg" length="143491" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:29:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ അമലഗിരിക്ക് സമീപം വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നാന്നൂറ് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഒന്നിലേറെ തവണ കരണം മറിഞ്ഞ വാഹനം ഒടുവിൽ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. കാർ മറിഞ്ഞ ഭാഗം അതീവ അഗാധമായ കൊക്കയുള്ള പ്രദേശമാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>വാഹനത്തിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, ജോയ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>യു.വി.സൂചിക ഉയരുന്നു; സഞ്ചാരികൾക്ക് ജാഗ്രത നിർദേശം</title>
<link>https://thekeralajournal.com/2269</link>
<guid>https://thekeralajournal.com/2269</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed62526502e.jpg" length="99747" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:24:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ, തണുപ്പിന് പേരുകേട്ട മൂന്നാറിലും അൾട്രാവയലറ്റ് ഇൻഡക്സ് (യു.വി സൂചിക) അപകടകരമായ നിലയിലേക്ക് ഉയർന്നു. സാധാരണയായി മൂന്ന് വരെ മാത്രം രേഖപ്പെടുത്തിയിരുന്ന യു.വി സൂചിക, ഇപ്പോൾ എട്ട് വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇത് ചർമ്മത്തിനും കണ്ണുകൾക്കും ദോഷകരമാകാമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.</p>
<p>സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ വായുവിന്റെ സാന്ദ്രത കുറവായ മൂന്നാറിൽ, അൾട്രാവയലറ്റ് കിരണങ്ങളെ തടയാൻ അന്തരീക്ഷത്തിന് കഴിയാത്തതാണ് പ്രധാന കാരണം. മേഘാവൃതമല്ലാത്ത കാലാവസ്ഥയും സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ ഇടയാക്കുന്നു. പകൽ സമയത്താണ് യു.വി സൂചിക ഉയർന്ന നിലയിൽ തുടരുന്നത്.</p>
<p>അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ അളവാണ് യു.വി ഇൻഡക്സ്. പൂജ്യം മുതൽ അഞ്ച് വരെ ഹാനികരമല്ലാത്തതായും, ആറു മുതൽ ഏഴ് വരെ യെല്ലോ അലേർട്ടും, എട്ട് മുതൽ പത്ത് വരെ ഓറഞ്ച് അലേർട്ടും, പതിനൊന്നിന് മുകളിൽ റെഡ് അലേർട്ടും പ്രഖ്യാപിക്കപ്പെടുന്നു.</p>
<p>സ്ഥിതിഗതികൾ പരിഗണിച്ച് പൊതുജനങ്ങളും സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. സഞ്ചാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക, പകൽ 11.30 മുതൽ 2.30 വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, സൺസ്‌ക്രീൻ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു.</title>
<link>https://thekeralajournal.com/2268</link>
<guid>https://thekeralajournal.com/2268</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec988ad7397.jpg" length="84260" type="image/jpeg"/>
<pubDate>Sat, 25 Apr 2026 16:12:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു. കട്ടപ്പനക്കാരനായ ഒരാൾക്ക് ഈ നേട്ടമുണ്ടാകുന്നത് ആദ്യമായാണ്, കൂടാതെ നാഷണൽ കോർഡിനേറ്ററുടെ ചുമതലയും അദ്ദേഹം വഹിക്കും. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ ലെജു, പമ്പാവാസൻ ഗ്രൂപ്പ് MD കൂടിയാണ്. കേരളാ ജേണൽ മീഡിയായുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. അദ്ദേഹത്തിനുണ്ടായ അഭിമാനകരമായ നേട്ടത്തിൽ, കേരളാ ജേണൽ മീഡിയാ ഡയറക്ടർ ബോർഡ് അദ്ദേഹത്തിന് സ്വീകരണം നൽകും.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യത്വത്തിന്റെ തണൽ സ്പർശം</title>
<link>https://thekeralajournal.com/2267</link>
<guid>https://thekeralajournal.com/2267</guid>
<description><![CDATA[ ദാഹജല വിതരണം നടത്തി മലയാളി ചിരി ക്ലബ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec7dd77acb8.jpg" length="103885" type="image/jpeg"/>
<pubDate>Sat, 25 Apr 2026 14:09:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാഹജല വിതരണം നടത്തി. വേനൽചൂട് ശക്തമായ സാഹചര്യത്തിൽ യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആശ്വാസമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.</p>
<p>“മനുഷ്യത്വവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം” എന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ ജോയ് വെട്ടിക്കുഴി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ബസ് സ്റ്റാൻഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, നിർമ്മാണ തൊഴിലാളികൾ പ്രവർത്തിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായി ദാഹജലം വിതരണം നടത്തി.</p>
<p>മലയാളി ചിരി ക്ലബ് പ്രസിഡണ്ട് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു. ചാരിറ്റി ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ, ജനറൽ സെക്രട്ടറി വിപിൻ വിജയൻ, വൈസ് പ്രസിഡൻ്റ് ജെറിൻ ജോസഫ്, അശോക് ഇ.ആർ, അജിത്ത് സുകുമാരൻ, സിജോ എവറസ്റ്റ്, സജീവ് ഗായത്രി, ബിബിൻ വിശ്വനാഥൻ, ബിജു നമ്പികല്ലേൽ, സിബി കുരുവിക്കൊമ്പിൽ, നോബൽ ജോൺ, അജിൻ കെ. ജോസഫ് എന്നിവർ സംസാരിച്ചു.</p>
<p>സന്തോഷ് ആർ, ഷെമിൽ മുള്ളൂർ, ബിബിൻ വർഗീസ്, ജോബിൻസ് കുര്യൻ, സോണി ചെറിയാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ്</title>
<link>https://thekeralajournal.com/2266</link>
<guid>https://thekeralajournal.com/2266</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec732211ab4.jpg" length="105598" type="image/jpeg"/>
<pubDate>Sat, 25 Apr 2026 13:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ 2026 ഏപ്രിൽ 27, 28,29, 30 തിയതികളിൽ രാവിലെ 7.30 മുതൽ 9.30 വരെ അവധിക്കാല സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തപ്പെടുന്നു.</p>
<p>15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 9447978614</p>]]> </content:encoded>
</item>

<item>
<title>ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു :  ഒരാൾക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2262</link>
<guid>https://thekeralajournal.com/2262</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec2488a1a4e.jpg" length="104271" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട് :  ചെമ്മണ്ണാറിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു.</p>
<p>ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ മേലെ ചെമ്മണ്ണാർ ജംഗ്ഷനിലാണ് അപകടം നടന്നത്.</p>
<p>വട്ടപ്പാറ ഭാഗത്ത് നിന്ന് ഉടുമ്പൻചോല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മേലെ ചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ് മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിലെ നേർച്ചപ്പെട്ടി ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലൂടെ താഴേക്ക് പതിച്ചു.</p>
<p>വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സിനുവിന്റെ ദേഹത്തിലൂടെ ജീപ്പ് കയറി ഇറങ്ങിയതായാണ് വിവരം.</p>
<p>മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഈ പ്രദേശത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടി റേഷന്‍ ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു</title>
<link>https://thekeralajournal.com/2261</link>
<guid>https://thekeralajournal.com/2261</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec233c215a2.jpg" length="128336" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:43:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉണ്ടായ റേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ കര്‍ശന നടപടി. വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.</p>
<p>വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടമലക്കുടിയില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 65 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.</p>
<p>റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ വീഴ്‌ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജയ് നാഥ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2024 മുതല്‍ നടന്ന റേഷന്‍ കൊള്ള സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.</p>
<p>സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ ജിനു സ്‌കറിയ ഉമ്മന്‍ ഇടമലക്കുടിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.</p>
<p>ദേവികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗിരിജന്‍ സര്‍വീസ് സഹകരണ സൊസൈറ്റിയാണ് ഇടമലക്കുടിയില്‍ റേഷന്‍ വിതരണം നടത്തുന്നത്. സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസിനെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ്</title>
<link>https://thekeralajournal.com/2258</link>
<guid>https://thekeralajournal.com/2258</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9ce240f840.jpg" length="80039" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:32:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോളിബോൾ താരവും സി.പി.എം നേതാവുമായിരുന്ന ടി. അയ്യപ്പദാസിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മേയ് 17 മുതൽ 24 വരെ വണ്ടിപ്പെരിയാർ വാഴൂർ സോമൻ മിനി സ്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിലാണ് മത്സരം നടക്കുന്നത്.</p>
<p>കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും യുവ താരങ്ങൾക്ക് മികച്ച മത്സരവേദി ഒരുക്കുകയും ചെയ്യുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.</p>
<p>ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി വാഴൂർ സോമൻ മെമ്മോറിയൽ ട്രോഫിയോടൊപ്പം 75,000 രൂപയും, മൂന്നാം സമ്മാനമായി എം.എം. അബ്ദുൽ ഖാദർ കുട്ടി മെമ്മോറിയൽ ട്രോഫിയോടൊപ്പം 25,000 രൂപയും നൽകും</p>]]> </content:encoded>
</item>

<item>
<title>പീരുമേട് ബി.ആർ.സി പരിധിയിൽ ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2257</link>
<guid>https://thekeralajournal.com/2257</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ebf5e980b5f.jpg" length="65735" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:29:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പീരുമേട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. മദ്ധ്യവേനലവധി ദിനങ്ങൾ സൃഷ്ടിപരമായി വിനിയോഗിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.</p>
<p>എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.എ. ബിനു മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ്.ടി. രാജ് ചലച്ചിത്ര പഠന ക്ലാസ് നയിച്ചു. ‘ദി കിഡ്’, ‘ദി കളർ ഓഫ് പാരഡൈസ്’ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.</p>
<p>കോർഡിനേറ്റർ അനീഷ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സോണിയ ബാബു, ദിവ്യ എം. മോഹൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് കലാസിനിമകളെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള വേദിയായി പരിപാടി മാറി.</p>]]> </content:encoded>
</item>

<item>
<title>മരുമകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭാര്യാപിതാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/2256</link>
<guid>https://thekeralajournal.com/2256</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ebf52e1199d.jpg" length="35205" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:27:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാട്ടുക്കട്ടയിൽ മരുമകനെ ആക്രമിച്ച കേസിൽ ഭാര്യാപിതാവായ ബേബി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണികുട്ടനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. അയ്യപ്പൻകോവിൽ മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് സംഭവം ഉണ്ടായത്.</p>
<p>സംഭവസമയത്ത് സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്ന മണികുട്ടനെ പിന്നിൽ നിന്ന് എത്തിയ ബേബി മാത്യു എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിച്ചു .എന്നാൽ ഉന്നം തെറ്റിയതിനെ തുടർന്ന് പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച മണികുട്ടന് കൈയ്ക്ക് ഗുരുതരമായി മുറിവേൽക്കുകയായിരുന്നു</p>
<p>കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും തമ്മിൽ ഏറെ നാളായി വൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ മണികുട്ടനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തും പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ebf53b4d2df.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പെരുംതൊട്ടിയിൽ വാഹനാപകടം : നിസ്സാര പരിക്കുകളോടെ കുടുംബം രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/2255</link>
<guid>https://thekeralajournal.com/2255</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb1da3bbc0d.jpg" length="177463" type="image/jpeg"/>
<pubDate>Fri, 24 Apr 2026 13:07:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പെരുംതൊട്ടിയിൽ വാഹനാപകടം. അപകടത്തിൽ തലകീഴായി മറിഞ്ഞ  കാറിൽ നിന്നും കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.</p>
<p>കനകക്കുന്നിലുള്ള പാസ്റ്റർക്കും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമയെ കണ്ടെത്തി തിരികെ നൽകി ബാങ്ക് ജീവനക്കാരൻ</title>
<link>https://thekeralajournal.com/2253</link>
<guid>https://thekeralajournal.com/2253</guid>
<description><![CDATA[ ഇൻഡസ് ലാൻഡ് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb01fb91df2.jpg" length="86948" type="image/jpeg"/>
<pubDate>Fri, 24 Apr 2026 11:09:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വഴിയിൽ നഷ്ടപ്പെട്ട രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരം കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി ബാങ്ക് ഉദ്യോഗസ്ഥൻ മാതൃകയായി. ഇൻഡസ് ലാൻഡ് ബാങ്ക് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.</p>
<p>കട്ടപ്പന കല്ലൂകുന്ന് സ്വദേശിനിയായ ആൻസിയ ഷമീറിന്റെ പാദസരമാണ് വഴിയിൽ നഷ്ടമായത്. ഇത് കണ്ടെത്തിയ ഷാബിൻ ഷാജി, ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി ഒടുവിൽ പാദസരം സുരക്ഷിതമായി തിരികെ കൈ മാറുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസുകൾ തടഞ്ഞ് പൊലീസ്</title>
<link>https://thekeralajournal.com/2248</link>
<guid>https://thekeralajournal.com/2248</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac2e2c2d04.jpg" length="112086" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:40:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: തിരക്കേറിയ സമയത്ത് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകൾ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.</p>
<p>അൽഫോൺസ കമ്പനിയുടേതായ സ്വകാര്യ ടൂറിസ്റ്റ് ബസുകളും ഒരു മിനി വാനും ബസ് സ്റ്റാൻഡ് ടെർമിനലിന് ചുറ്റും വേഗതയിൽ പാഞ്ഞ് ഹോൺ മുഴക്കിയും ഉയർന്ന ശബ്ദത്തിൽ സംഗീതം പ്ലേ ചെയ്‌തും അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതോടെ സ്റ്റാന്റിൽ ഗതാഗത കുരുക്ക് രൂക്ഷമായി.</p>
<p>ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ തടഞ്ഞു. മിനിവാൻ നിർത്താതെ സ്റ്റാൻഡിന് പുറത്തേക്ക് പാഞ്ഞെങ്കിലും ടൂറിസ്റ്റ് ബസുകൾ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.</p>
<p>ടൂറിസ്റ്റ് ബസുകൾക്ക് സ്വകാര്യ ബസ് സ്റ്റാന്റിൽ പ്രവേശന വിലക്ക് നിലവിലുണ്ടെങ്കിലും മറുനാടൻ തൊഴിലാളികളെ കയറ്റുന്നതിനായി ഇത്തരം വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കടക്കുന്നത് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അവധിക്കാലത്തും സേവനപാതയിൽ എൻ.എസ്.എസ് വാളണ്ടിയർമാർ</title>
<link>https://thekeralajournal.com/2247</link>
<guid>https://thekeralajournal.com/2247</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac25878c63.jpg" length="89424" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:37:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദങ്ങൾക്കുമായി മാറ്റിവെക്കുന്നവർക്കിടയിൽ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. മദ്ധ്യവേനലവധി ആരംഭിച്ചതോടെ വിദ്യാർത്ഥികൾ വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി.</p>
<p>അടിമാലി താലൂക്ക് ആശുപത്രി, ദേവിയാർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കിടപ്പിലായ രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ വളണ്ടിയർമാർ സജീവ പങ്കാളിത്തം വഹിക്കുന്നു. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായങ്ങൾ നൽകുന്നതിനൊപ്പം മാനസിക പിന്തുണയും ഉറപ്പാക്കുന്നു.</p>
<p>ഇതിനൊപ്പം ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളിൽ കൈത്താങ്ങാകാനും വളണ്ടിയർമാർ സമയം കണ്ടെത്തുന്നു. പഠനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലുമുള്ള പിന്തുണയിലൂടെ ഇവരിൽ ഒരാളായി മാറുകയാണ് എൻ.എസ്.എസ് അംഗങ്ങൾ.</p>
<p>‘സേവനത്തിന് അവധിയില്ല’ എന്ന സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p>സ്കൂൾ പ്രിൻസിപ്പൽ എം.എസ് അജി, പ്രോഗ്രാം ഓഫീസർ ബി. അജയ് എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരായ ട്രീസ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റ്യൻ, അനീസ് സണ്ണി, സ്മിത ഇ.വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>മുളകരമേട്ടിൽ വീടിന് തീ പിടിച്ചു; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു</title>
<link>https://thekeralajournal.com/2246</link>
<guid>https://thekeralajournal.com/2246</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac189c78de.jpg" length="137987" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:34:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പന്റെ വീടിന് തീ പിടിച്ചു.ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. വീടിന്റെ ബെഡ്‌റൂം പൂർണമായും കത്തി നശിച്ചു.</p>
<p>വീടിനുള്ളിലെ കട്ടിൽ, അലമാര, അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും തീയിൽ കത്തി നശിച്ചു. ജനാലകളും വാതിലുകളും മേൽക്കൂരയിലെ ഷീറ്റ് അടക്കമുള്ള ഭാഗങ്ങളും നാശനഷ്ടമേറ്റു.</p>
<p>സംഭവസമയം അയ്യപ്പൻ വീട്ടിലുണ്ടായിരുന്നുവെങ്കിലും തീ പടർന്നതോടെ അദ്ദേഹം പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കട്ടപ്പന ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>കട്ടപ്പന നഗരസഭ കൗൺസിലർ സന്തോഷ് ഓലിനാലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ആദ്യം തീ അണക്കാനുള്ള ശ്രമം നടത്തി. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.</p>
<p>അയ്യപ്പനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ഭാര്യ ജോലിക്കായി പുറത്തായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.</p>]]> </content:encoded>
</item>

<item>
<title>അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു</title>
<link>https://thekeralajournal.com/2244</link>
<guid>https://thekeralajournal.com/2244</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ea2f2811ad4.jpg" length="94458" type="image/jpeg"/>
<pubDate>Thu, 23 Apr 2026 20:09:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം.കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു</p>
<p>ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ പി.ജെ. ജോസഫ് (ഏപ്പച്ചൻ - 82) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ea2ffe012a0.jpg" alt=""></p>
<p>രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>വള്ളക്കടവിന് സമീപം വാഹനാപകടം. കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2243</link>
<guid>https://thekeralajournal.com/2243</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9e06870320.jpg" length="160996" type="image/jpeg"/>
<pubDate>Thu, 23 Apr 2026 14:32:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വള്ളക്കടവ് കടമ്മാക്കുഴി റോഡിൽ വാലുംമേൽ പടിക്ക് സമീപം വാഹനാപകടം. കാറും സ്കൂട്ടർ തമ്മിൽ കൂട്ടിയിടിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും സാരമായ  കേടുപാടുകൾ ഉണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ചേറ്റുകുഴി നവജീവൻ വോളി : മെയ് 10 മുതൽ</title>
<link>https://thekeralajournal.com/2242</link>
<guid>https://thekeralajournal.com/2242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9ce240f840.jpg" length="80039" type="image/jpeg"/>
<pubDate>Thu, 23 Apr 2026 13:14:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചേറ്റുകുഴി നവജീവൻ പബ്ലിക് ലൈബ്രറിയുടെയും ആർട്സ് &amp; സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആറാമത് അന്തർസംസ്ഥാന വോളിബോൾ ടൂർണ്ണമെന്റും പ്രാദേശിക, വനിതാ വിഭാഗങ്ങളിലെ വോളിബോൾ മത്സരങ്ങളും മെയ് 10 മുതൽ 17 വരെ നടക്കും. നവജീവൻ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.</p>
<p>പരിപാടിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന അന്തർസംസ്ഥാന മത്സരങ്ങൾക്കൊപ്പം പ്രാദേശികവും വനിതാ വിഭാഗങ്ങളിലും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e9cddbb55da.jpg" alt=""></p>
<p>മത്സരത്തിലെ ഒന്നാം സ്ഥാനക്കാരായ ടീമിന് ഹോർട്ടി റിസർച്ച് സെന്റർ, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 75,001 രൂപയും ഫാദർ മാത്യു വടക്കേമുറി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാരായ ടീമിന് കുമ്പളംന്താനം ഏജൻസിസ്, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 50,001 രൂപയും ശ്രീ കെ.എ. പ്രഭാകരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും തച്ചേടത്ത് ശ്രീ ദേവസ്യാച്ചൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകും.</p>]]> </content:encoded>
</item>

<item>
<title>അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരം: നാങ്കുതോട്ടി സെന്റ് ജോർജ് ടീം ജേതാക്കൾ</title>
<link>https://thekeralajournal.com/2241</link>
<guid>https://thekeralajournal.com/2241</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9c805bb266.jpg" length="148444" type="image/jpeg"/>
<pubDate>Thu, 23 Apr 2026 12:49:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗ്രാമിൽ നടന്ന ഇരട്ടയാർ ഫോറോനാ അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരത്തിൽ നാങ്കുതോട്ടി സെന്റ് ജോർജ് ടീം വിജയികളായി.</p>
<p>വിജയികളായ ടീമിന് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്  സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഇരട്ടയാർ ഫൊറോനയുടെ കീഴിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി  ചിത്രാപൗർണമി മഹോത്സവം മെയ് 1ന്</title>
<link>https://thekeralajournal.com/2240</link>
<guid>https://thekeralajournal.com/2240</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9c29d255fe.jpg" length="130051" type="image/jpeg"/>
<pubDate>Thu, 23 Apr 2026 12:26:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മംഗളാദേവി ക്ഷേത്രംയിൽ നടക്കുന്ന വാർഷിക ചിത്രാപൗർണമി മഹോത്സവം മെയ് 1ന് നടക്കും. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി, തേനി ജില്ലകളിലെ ഭരണകൂടങ്ങൾ അറിയിച്ചു.</p>
<p>പെരിയാർ ടൈഗർ റിസർവ്യിലെ വനമേഖലയിലുള്ള ഈ ക്ഷേത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്കായി തുറക്കുന്നത്. ഏകദേശം 1,337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ആയിരം വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കണ്ണകി ദേവിയെ ആരാധിക്കുന്നു.</p>
<p>തമിഴ് മഹാകാവ്യമായ ചിലപ്പതികാരംയിലെ നായികയായ കണ്ണകിയുടെ സ്മരണയ്ക്കായി ചേര രാജാവായ ചേരൻ ചെങ്കുട്ടുവൻ ക്ഷേത്രം സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. ധാർമ്മികതയുടെയും നീതിയുടെയും പ്രതീകമായ കണ്ണകിയുടെ പൈതൃകം ഈ ഉത്സവം ഓർമ്മപ്പെടുത്തുന്നു.</p>
<p>പുലർച്ചെ 6 മുതൽ ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് പ്രവേശനം അനുവദിക്കുക.മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രം പ്രവേശനം. പാർക്കിംഗ് അനുവദിക്കില്ല; ഭക്തരെ ഇറക്കി വാഹനങ്ങൾ മടങ്ങണം. ട്രാക്ടറുകൾക്ക് അനുമതിയില്ല. കുടിവെള്ളം, ഭക്ഷണം, പന്തൽ, മെഡിക്കൽ ടീം, ആംബുലൻസ്, ടോയ്‌ലറ്റ്, അഗ്നിശമന സേന എന്നിവ ഒരുക്കിയിട്ടുണ്ട്.</p>
<p>കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന ഈ ഉത്സവം ആത്മീയതയും പ്രകൃതി സൗന്ദര്യവും ഒന്നിച്ചുചേരുന്ന അപൂർവ്വ അനുഭവമായി മാറുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനൽ കടുത്തു: ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നു,കാർഷിക മേഖലയും പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2239</link>
<guid>https://thekeralajournal.com/2239</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e978393ada0.jpg" length="416269" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:59:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനൽ തുടരുന്നതിനിടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. ഇടുക്കി, തേക്കടി ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നത് ബോട്ടിംഗ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975d9d9f89.jpg" alt=""></p>
<p>സുരക്ഷാ കാരണങ്ങളാൽ തേക്കടിയിൽ ബോട്ടുകളിൽ പകുതിയോളം യാത്രക്കാരെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ചില ഇടങ്ങളിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ ബോട്ടുകളുടെ അടിഭാഗം നിലത്ത് തട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.</p>
<p>ഇടുക്കി ഡാമിലെ ജലനിരപ്പും ക്രമാതീതമായി കുറയുന്നത് വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.</p>
<p>കല്ലാർ അടക്കമുള്ള മറ്റ് ഡാമുകളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.കല്ലാർ ഡാം ഏതാണ്ടുപൂർണമായും വറ്റി വരണ്ട അവസ്ഥയിലാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975e6ab2cb.jpg" alt=""></p>
<p>വേനലിന്റെ കഠിനത കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഏലം ഉൾപ്പെടെയുള്ള വിളകളിൽ ചെടികൾ വാടിത്തുടങ്ങിയതായി കർഷകർ പറയുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975cc6bc89.jpg" alt=""></p>
<p>അതോടൊപ്പം, പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്നു. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാത്തതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മലിനജല പ്രശ്നത്തിന് പരിഹാരം: എസ്.ടി.പി പ്ലാന്റ് നിർമിക്കാൻ കട്ടപ്പന നഗരസഭ തീരുമാനം</title>
<link>https://thekeralajournal.com/2238</link>
<guid>https://thekeralajournal.com/2238</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e97397cb88f.jpg" length="66681" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:49:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നഗരത്തിലെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സെവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) നിർമിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 15 അജണ്ടകളാണ് യോഗത്തിൽ പരിഗണിച്ചത്.</p>
<p>നഗരത്തിലെ ഓടകളിലൂടെ മാലിന്യം ഒഴുകി കട്ടപ്പന ആറിലേയ്ക്ക് എത്തുന്ന സ്ഥിതി ഗുരുതരമാണെന്ന് യോഗം വിലയിരുത്തി. ചില വ്യാപാര സ്ഥാപനങ്ങൾ മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.</p>
<p>വാഴവര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം അതിരുകൾ നിർണയിച്ച് വേലി കെട്ടി സംരക്ഷിക്കാനും, പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം രാത്രിയിലും തുറന്ന് പ്രവർത്തിപ്പിക്കാൻ സുരക്ഷാ ജീവനക്കാരനെ നിയമിക്കാനും യോഗം തീരുമാനിച്ചു.</p>
<p>ഇതിനൊപ്പം, നഗരസഭ ഗ്രൗണ്ട് എക്സിബിഷൻ നടത്താൻ വിട്ടുനൽകുന്നതിനും നഗരപരിധിയിൽ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/2237</link>
<guid>https://thekeralajournal.com/2237</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96d77489d9.jpg" length="79811" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:23:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയിൽ പോഷകസംഘടനകളുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് സജിമോൻ തോമ്ബിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് മിനി ശ്രീകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.</p>
<p>ശാഖാ സെക്രട്ടറി സുരേഷ് കലയത്തോലിൽ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, വനിതാസംഘം സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് സുനിൽകുമാർ കൊച്ചുവാഴയിൽ, കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, കൗൺസിൽ അംഗങ്ങളായ സിനി റെനി, ബിൻസി സനീഷ് എന്നിവർ സംസാരിച്ചു.</p>
<p>തിരഞ്ഞെടുപ്പിൽ വനിതാസംഘം പ്രസിഡന്റായി ഓമന സദാശിവൻ, സെക്രട്ടറിയായി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റായി അഭിരാം എസ്, സെക്രട്ടറിയായി അരുണ്‍കുമാർ, കുമാരിസംഘം പ്രസിഡന്റായി അഞ്ജു ഉദയകുമാർ, സെക്രട്ടറിയായി അക്ഷയ അശോകൻ, കുമാരസംഘം പ്രസിഡന്റായി അഭിനവ് സുരേഷ്, സെക്രട്ടറിയായി ആദിത്യൻ വിനോദ് എന്നിവരെ തെരഞ്ഞെടുത്തു.</p>
<p>വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനൂപ് തേക്കടയിൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>വോട്ട് ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്: കേരളത്തിലെ നിർമാണ&#45;കാർഷിക മേഖലകൾ പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2236</link>
<guid>https://thekeralajournal.com/2236</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96ce6a6517.jpg" length="88497" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:20:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് വോട്ട് രേഖപ്പെടുത്താനായി പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് കേരളത്തിലെ നിർമാണ, കാർഷിക, സേവന മേഖലകളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചു. രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശങ്ങളും വിവിധ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും കൂട്ടപ്പലായനത്തിന് കാരണമായി.</p>
<p>വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേര് നീക്കുമെന്നും ആധാർ ഉൾപ്പെടെയുള്ള രേഖകൾ റദ്ദാക്കുമെന്നും ഭീഷണികൾ ഉയർന്നതായി തൊഴിലാളികൾ പറയുന്നു. ചില സംസ്ഥാനങ്ങളിൽ പാർട്ടികൾ തന്നെ യാത്രാസൗകര്യങ്ങളും ഒരുക്കിയതോടെ മടക്കയാത്ര വേഗത്തിലായി.</p>
<p>🌾 കാർഷിക മേഖല തളർന്നു</p>
<p>കേരളത്തിലെ 35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം മടങ്ങിയത് കാർഷിക മേഖലയെ സാരമായി ബാധിച്ചു. ഇടുക്കി ജില്ലയിൽ പൈനാപ്പിള്‍, ഏലം, തേയില തോട്ടങ്ങളിലെ വിളവെടുപ്പ് തടസ്സപ്പെട്ടു. നെൽകൃഷിയിലും തൊഴിലാളികളുടെ അഭാവം കർഷകരെ പ്രതിസന്ധിയിലാക്കി.</p>
<p>🏗️ നിർമ്മാണ മേഖലയിൽ സ്തംഭനം</p>
<p>വീടുപണികളിൽ നിന്നും വൻ പദ്ധതികളുവരെ തൊഴിലാളികളുടെ അഭാവം കാരണം നിലച്ച അവസ്ഥയാണ്. കരാറുകാർക്ക് സമയത്ത് പണി തീർക്കാനാകാത്തതിനാൽ ചെലവും വർധിക്കുന്നു. സാധാരണക്കാർക്കും ഇരട്ടിയിലധികം കൂലി നൽകേണ്ടി വരുന്ന അവസ്ഥയാണ്.</p>
<p>📈 വിലക്കയറ്റവും ബാധിച്ചു</p>
<p>തൊഴിലാളികളുടെ കുറവ് ചരക്ക് നീക്കത്തെയും ഉത്പാദനത്തെയും ബാധിച്ചതോടെ പച്ചക്കറി മുതൽ നിർമാണ സാമഗ്രികൾ വരെ വില ഉയരാൻ തുടങ്ങി.</p>
<p>🔄 തിരിച്ചുവരവ് അനിശ്ചിതം</p>
<p>തിരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് മധ്യത്തോടെ തൊഴിലാളികൾ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ അവർ മറ്റ് ജില്ലകളിലേക്ക് മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.</p>
<p>⚠️ ദീർഘകാല പരിഹാരം ആവശ്യം</p>
<p>ഈ സാഹചര്യം കേരളം അന്യസംസ്ഥാന തൊഴിലാളികളെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കാർഷിക-നിർമ്മാണ മേഖലകളിൽ യന്ത്രവത്കരണം വർധിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.</p>]]> </content:encoded>
</item>

<item>
<title>കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് നിരാശ : വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് നാല് മാസം</title>
<link>https://thekeralajournal.com/2234</link>
<guid>https://thekeralajournal.com/2234</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e90a4f6989d.jpg" length="120760" type="image/jpeg"/>
<pubDate>Wed, 22 Apr 2026 23:16:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ സാഹസിക വിനോദങ്ങളുടെ പ്രധാന ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് നാല് മാസം പിന്നിട്ടിട്ടും തുറക്കാനുള്ള നടപടികൾ വൈകുന്നതോടെ സഞ്ചാരികൾ നിരാശയിലാണ്.</p>
<p>പാരാഗ്ലൈഡിംഗും, ഗ്ലാസ് ബ്രിഡ്ജും, റോപ് വേയും ഉൾപ്പെടെയുള്ള അപൂർവ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനാണ് നിരവധി പേർ വാഗമണ്ണിലേക്ക് എത്തുന്നത്. എന്നാൽ ഗ്ലാസ് ബ്രിഡ്ജ് അടച്ചതോടെ കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് അതിൽ കയറാനാകാതെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ.</p>
<p>ഡി.ടി.പി.സിയും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമിച്ച 40 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലീവർ ചില്ലുപാലങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം 2023-ൽ ടൂറിസം മന്ത്രിയാൽ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വലിയ സഞ്ചാരിയൊഴുക്കാണ് ഉണ്ടായത്</p>
<p>വേനൽക്കാലവും അവധിദിവസങ്ങളും ചേർന്നതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗുരുതര പ്രശ്നമായി തുടരുകയാണ്. മതിയായ ശൗചാലയ സൗകര്യങ്ങളോ പാർക്കിംഗ് സംവിധാനങ്ങളോ ഇല്ല. ഇടുങ്ങിയ റോഡുകൾ കാരണം വലിയ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. അവധി ദിവസങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു.</p>
<p>കഴിഞ്ഞ ക്രിസ്മസ് സീസണിൽ മാത്രം ഏകദേശം 25 ലക്ഷം സഞ്ചാരികൾ വാഗമണ്ണിലെത്തിയെന്നാണ് കണക്ക്. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഇവിടെ എത്തുന്നു. കുമളി–വാഗമൺ റോഡുകളുടെ നവീകരണം സമയ ലാഭം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല.</p>
<p>ടിക്കറ്റ് വരുമാനവും റിസോർട്ട് നികുതികളും വഴി സർക്കാരിന് ലക്ഷങ്ങൾ ലഭിക്കുന്ന കേന്ദ്രമായിട്ടും വാഗമണ്ണിന് ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന വിമർശനവും ശക്തമാണ്. കോട്ടയം–ഇടുക്കി അതിർത്തി മേഖലയായ ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും വികസന വാഗ്ദാനങ്ങൾ ഉയർന്നുവന്നെങ്കിലും പ്രാവർത്തികമായ പദ്ധതികൾ വളരെ കുറവാണ്.</p>
<p>റോഡുകൾ ടാർ ചെയ്തതൊഴിച്ചാൽ, ലക്ഷക്കണക്കിന് സഞ്ചാരികളെ സ്വീകരിക്കാൻ ആവശ്യമായ സമഗ്ര വികസന പദ്ധതികൾ ഇപ്പോഴും നടപ്പായിട്ടില്ല. സാഹസിക വിനോദങ്ങൾക്കായി മലകയറി എത്തുന്ന സഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജ് അടച്ചിടൽ വലിയ നിരാശയായി മാറുകയാണ്.</p>
<p>ഗ്ലാസ് ബ്രിഡ്ജ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തപക്ഷം വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിന് നിയന്ത്രണം: നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ</title>
<link>https://thekeralajournal.com/2233</link>
<guid>https://thekeralajournal.com/2233</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8ffbe7efdc.jpg" length="46825" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:35:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.</p>
<p>നിയമ നിർമ്മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. വനിതാ-ശിശു വികസനം, ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് &amp; ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും സമിതിയിൽ ഉൾപ്പെടണം. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറും അംഗം ഷാജേഷ് ഭാസ്‌കറും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>കോവിഡ് കാലത്തിനു ശേഷം കുട്ടികളിൽ സ്ക്രീൻ അഡിക്ഷൻ ഗൗരവമായ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക വളർച്ചക്കും വിദ്യാഭ്യാസ ജീവിതത്തിനും ദോഷകരമാണെന്നാണ് കണ്ടെത്തൽ.</p>
<p>സ്ക്രീൻ ഉപയോഗത്തിന് നിർദേശങ്ങൾ:</p>
<p>രണ്ട് വയസ്സ് വരെ: വീഡിയോ കോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണം</p>
<p>അഞ്ച് വയസ്സ് വരെ: മാതാപിതാക്കളുടെ നിയന്ത്രണത്തിൽ പരമാവധി 1 മണിക്കൂർ</p>
<p>12 വയസ്സ് വരെ: പരമാവധി 2 മണിക്കൂർ</p>
<p>18 വയസ്സ് വരെ: പഠനത്തിനുപുറമെ 2 മണിക്കൂർ മാത്രം</p>
<p>സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണോ ടാബ്ലറ്റുകളോ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം അധ്യാപകർക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കാം. നിയമം ലംഘിച്ചാൽ ആദ്യം താക്കീത് നൽകുകയും ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിന് ശേഷം രക്ഷിതാവിനെ വിളിച്ച് തിരികെ നൽകുകയും ചെയ്യണം.</p>
<p>മൊബൈൽ പരിശോധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ ബാധിക്കാത്ത രീതിയിൽ നടത്തണമെന്നും അധ്യാപകർ സൗഹൃദപരമായി പെരുമാറണമെന്നും നിർദേശം നൽകുന്നു. സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ പി.ടി.എ മുഖേന രക്ഷിതാക്കൾക്ക് നൽകുകയും ഡിജിറ്റൽ അവബോധ ക്ലാസുകൾ ഓരോ അധ്യയന വർഷവും നാല് തവണ സംഘടിപ്പിക്കണമെന്നും പറയുന്നു.</p>
<p>കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, ഭാഷാ പഠനം, സാഹിത്യ-ശാസ്ത്ര ക്ലബുകൾ, വായന, കൈത്തൊഴിൽ തുടങ്ങിയ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികളും സ്കൂളുകൾ നടപ്പിലാക്കണം.</p>
<p>പാലക്കാട് കുമരനല്ലൂരിലെ ഒരു വിദ്യാർത്ഥി ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം പശ്ചാത്തലമായി കമ്മീഷൻ സ്വമേധയാ കേസ് എടുത്താണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ 30 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>വോൾട്ടേജ് ക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം.</title>
<link>https://thekeralajournal.com/2231</link>
<guid>https://thekeralajournal.com/2231</guid>
<description><![CDATA[ ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് അധികൃതർക്ക് നിവേദനം നൽകിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8f7f4edc8b.jpg" length="120103" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:01:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിൽ കടുത്ത വോൾട്ടേജ് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് KSEB ഇരട്ടയാർ സെക്ഷൻ അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം.</p>
<p>കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വൈദ്യുതി വോൾട്ടേജ് വളരെ കുറവായതിനാൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കർഷകരുടെ മോട്ടോറുകൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.</p>
<p>പ്രശ്നത്തിന് ശാശ്വത പരിഹാരമായി ത്രിഫേസ് വൈദ്യുതി സംവിധാനം ശക്തിപ്പെടുത്തുകയും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്യണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.</p>
<p>ഇതോടൊപ്പം, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ പഞ്ചായത്ത് റോഡിലൂടെ മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന പ്രശ്നമായതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുവായ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>പെരിയകനാലിന് സമീപം കാർ അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2229</link>
<guid>https://thekeralajournal.com/2229</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e821092ef43.jpg" length="112981" type="image/jpeg"/>
<pubDate>Wed, 22 Apr 2026 06:44:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.</p>
<p>കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റോഷൻ (26), തൂത്തുക്കുടി സ്വദേശിനിയായ മഹാ ഐശ്വര്യ (24) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.</p>
<p>ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൂപ്പാറ ഭാഗത്ത് നിന്ന് മൂന്നാറിലേക്കെത്തിയ കാർ നടുപ്പാറയിലെ വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു.</p>
<p>നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ ശ്രമിച്ചാണ് തകർന്ന കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്തത്. മുഹമ്മദ് റോഷനാണ് കാർ ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>ശാന്തൻപാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു</title>
<link>https://thekeralajournal.com/2228</link>
<guid>https://thekeralajournal.com/2228</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40afe3e617.jpg" length="41548" type="image/jpeg"/>
<pubDate>Tue, 21 Apr 2026 19:24:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്തിന് സമീപം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. നെടുങ്കണ്ടം മാവടി പുത്തൻപുരക്കൽ ദേവസ്യ (ദാസ് - 82) ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e786605ab63.jpg" alt=""></p>
<p>വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തിയിലുണ്ടായിരുന്ന വൈദ്യുതി മീറ്ററിലേക്ക് മിന്നൽ പ്രവഹിക്കുകയായിരുന്നു. ഈ സമയം കുളിമുറിയിലേക്ക് കയറാൻ തുടങ്ങുകയായിരുന്ന ദേവസ്യയ്ക്ക് മീറ്ററിൽ നിന്നും ആഘാതമേൽക്കുകയായിരുന്നു.</p>
<p>മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു</title>
<link>https://thekeralajournal.com/2227</link>
<guid>https://thekeralajournal.com/2227</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e76e0da48fa.jpg" length="61300" type="image/jpeg"/>
<pubDate>Tue, 21 Apr 2026 18:01:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.</p>
<p>നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കല്ലാർകുട്ടിയിൽ ഐസുമായി വന്ന ലോറി മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/2225</link>
<guid>https://thekeralajournal.com/2225</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6ecd145878.jpg" length="116694" type="image/jpeg"/>
<pubDate>Tue, 21 Apr 2026 08:49:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ വാഹനാപകടം.</p>
<p>മൂവാറ്റുപുഴയിൽ നിന്നും മീൻ കടകൾക്ക് ഐസുമായി വന്ന ഐഷർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം റോഡ് സൈഡിലെ തിട്ടിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.</p>
<p>ഇന്ന് രാവിലെ 6.30 തോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>കുമാരമംഗലം പീഡനക്കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ വിധി ഇന്ന്</title>
<link>https://thekeralajournal.com/2224</link>
<guid>https://thekeralajournal.com/2224</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cefc63f07.jpg" length="62542" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:42:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കുമാരമംഗലം സ്വദേശിയായ കേസില്‍ പ്രതിയായ അനസ് (31)നെതിരെയാണ് വിധി.</p>
<p>2021 ഏപ്രില്‍ 21ന് നടന്ന സംഭവത്തിലാണ് കേസിന് തുടക്കമായത്. കടയില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്നതാണ് കേസ്.</p>
<p>പ്രതിയെ മുട്ടം പോക്‌സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.</p>
<p>2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പ്രതികളാക്കി 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>
<p>പ്രോസിക്യൂഷനുവേണ്ടി അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ കോടതിയില്‍ ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും ജില്ലയില്‍: വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍</title>
<link>https://thekeralajournal.com/2223</link>
<guid>https://thekeralajournal.com/2223</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cd485dd7e.jpg" length="41512" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:35:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ ജനങ്ങളുടെ ആവശ്യാനുസരണം മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും എത്തുന്നു. കഴിഞ്ഞ മാസം വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന പദ്ധതി ഇനി പുതുക്കിയ തീയതികളോടെ തുടര്‍ന്നു നടത്തും.</p>
<p>ഇതനുസരിച്ച്‌ 22ന് കുമളി, 23ന് വണ്ടിപ്പെരിയാർ, 24ന് പീരുമേട്, 28ന് ഏലപ്പാറ, 29ന് വാഗമണ്‍, 30ന് മൂലമറ്റം, മേയ് 6ന് മാങ്കുളം, 7ന് പൈനാവ്, 8ന് തൊടുപുഴ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി മുന്നാര്‍, രാജാക്കാട്, അടിമാലി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടന്നിരുന്നു.</p>
<p>ഗ്രാമപ്രദേശങ്ങളിലെയും വിദൂര മേഖലയിലെയും ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫ്യ്സ് നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍. പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റീജിയണൽ പാസ്പോർട്ട് ഓഫീസ് കൊച്ചിയും തപാല്‍ വകുപ്പും ചേര്‍ന്നാണ് മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലായി സേവനവാന്‍ വിന്യസിക്കുന്നത്.</p>
<p>ഓരോ കേന്ദ്രത്തിലും നിശ്ചിത ദിവസങ്ങളില്‍ വാന്‍ എത്തി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കും. സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച ശേഷം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ആവശ്യമായ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റിലെ സേവന വിഭാഗത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.</p>
<p>ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ദൂരെ യാത്ര ചെയ്യാതെ തന്നെ പാസ്‌പോര്‍ട്ട് സേവനം ലഭ്യമാക്കുന്നതില്‍ ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ അപേക്ഷകള്‍, കാലാവധി തീരാനിരിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാകും. ഓരോ ദിവസവും 30 പേര്‍ക്ക് വീതമാണ് ക്യാമ്പില്‍ സേവനം ലഭിക്കുക.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ അതിഥിത്തൊഴിലാളികള്‍</title>
<link>https://thekeralajournal.com/2222</link>
<guid>https://thekeralajournal.com/2222</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cb14e3382.jpg" length="100623" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:26:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ പല മേഖലയിൽ ഉണ്ടായ സംഭവങ്ങള്‍ നാട്ടുകാരിലും വ്യാപാരികളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം തൂക്കുപാലം ടൗണില്‍ മദ്യലഹരിയിലായിരുന്ന ഒരാള്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇന്നലെയും മദ്യപിച്ച നിലയില്‍ ഒരാള്‍ നടുറോഡില്‍ കിടന്നത് ഗതാഗത തടസ്സത്തിനും ആശങ്കയ്ക്കും ഇടയാക്കി. തൂക്കുപാലം ബിവറേജസ് ഔട്ട്ലെറ്റ് സമീപം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി മാറിയതായി നാട്ടുകാര്‍ പറയുന്നു.</p>
<p>വൈകുന്നേരത്തോടെ മദ്യലഹരിയില്‍ നിയന്ത്രണം വിട്ട തൊഴിലാളി റോഡിന്റെ നടുവില്‍ കിടന്നതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍ എത്തി ഇയാളെ റോഡരികിലേക്ക് മാറ്റി ഇരുത്തി. ഇതിനിടെ ഇയാള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാന സംഭവം ഇവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.</p>
<p>കട്ടപ്പനയുടെ അവസ്ഥയും ഒട്ടും മോശമല്ല.ഞായറാഴ്ച ദിവസങ്ങളിൽ ടൗണിൽ അതിഥി തൊഴിലാളികളുടെ അഴിഞ്ഞാട്ടം നിത്യ സംഭവമാണ്.ലഹരിക്ക് അടിമപ്പെട്ട് കട്ടപ്പനയിലെ വ്യാപാരിയുടെ വാഹനത്തിന് അതിഥി തൊഴിലാളി കേടുപാടുകൾ വരുത്തിയതും അടുത്തിടെയാണ്.ബീവറേജസിന് സമീപമുള്ള ഇടങ്ങളിൽ ഇരുന്നു മദ്യപാനം കഴിഞ്ഞുണ്ടാകുന്ന തർക്കവും നിത്യ സംഭവമായി മാറിയിരിക്കുന്നു.</p>
<p>തൊടുപുഴ,ചെറുതോണി,കുമിളി ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ മേഖലകളിലും അവസ്ഥ സമാനമാണ്.</p>
<p>തൂക്കുപാലം കേന്ദ്രീകരിച്ച് സ്ഥിരം പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.നിലവില്‍ ടൗണില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നെടുങ്കണ്ടം ഭാഗത്തുനിന്ന് പോലീസെത്തേണ്ട സാഹചര്യമാണുള്ളത്.</p>
<p>അടിയന്തരമായി പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും സ്ഥിരം സൗകര്യം ഒരുക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നും വ്യാപാരികളും പ്രദേശ വാസികളും ആവശ്യപ്പെട്ടു.</p>
<p></p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപത : പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചു</title>
<link>https://thekeralajournal.com/2221</link>
<guid>https://thekeralajournal.com/2221</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6c74561e21.jpg" length="114248" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:09:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപത സംഘടിപ്പിച്ച പ്രഥമ എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് സമാപിച്ചു. രൂപതയിലെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് യുവജന പ്രതിനിധികൾ പങ്കെടുത്ത അസംബ്ലി, ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയാണ് അവസാനിച്ചത്.</p>
<p>വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് രൂപം നൽകി.</p>
<p>സമാപന സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഷിബിൻ ഷാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.</p>
<p>രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേറ്റ്, രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, ആനിമേറ്റർ ലിന്റ, വൈസ് പ്രസിഡന്റ് അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൺ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അസംബ്ലിയുടെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>യുവജനങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുകയും സമൂഹസേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങളോടെയാണ് അസംബ്ലി സമാപിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഇ&#45;ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22&#45;ന്; പിഴയുടെ 50% അടച്ച് തീർപ്പാക്കാം</title>
<link>https://thekeralajournal.com/2220</link>
<guid>https://thekeralajournal.com/2220</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64dc4e1e79.jpg" length="120856" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:31:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ തീർപ്പാക്കാതെ കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഏപ്രിൽ 22-ന് ‘ഇ-ചെല്ലാൻ പരിഹാര സദസ്സ്’ സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വിവിധ കേന്ദ്രങ്ങളിലായി അദാലത്ത് നടക്കും.</p>
<p>31-12-2024 വരെ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾക്ക് പ്രത്യേക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേസുകളിൽ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ചാൽ മതിയാകും. 2026 ഏപ്രിൽ 30-നകം പിഴ അടച്ച് തീർപ്പാക്കണം.</p>
<p>ഇളവ് പ്രയോജനപ്പെടുത്താൻ വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അതേ സൈറ്റിലൂടെ തന്നെ പണമടയ്ക്കാം.</p>
<p>ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ: കളക്ടറേറ്റ് (ആർ.ടി.ഒ ഇടുക്കി), വെങ്ങല്ലൂർ (ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, തൊടുപുഴ), മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ, അടിമാലി (ആർ.ടി.ഒ ദേവികുളം), പീരുമേട് (ആർ.ടി.ഒ വണ്ടിപ്പെരിയാർ), നെടുങ്കണ്ടം (ആർ.ടി.ഒ ഉടുമ്പഞ്ചോല).</p>
<p>വാഹന ഉടമകൾക്ക് കുടിശ്ശിക പിഴകൾ കുറഞ്ഞ തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരമായതിനാൽ കൂടുതൽ പേർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സബ്സ്റ്റേഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2219</link>
<guid>https://thekeralajournal.com/2219</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64bb1e68e3.jpg" length="56052" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:22:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന 66 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (21/04/2026, ചൊവ്വ) വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. സബ്സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്.</p>
<p>ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു</title>
<link>https://thekeralajournal.com/2218</link>
<guid>https://thekeralajournal.com/2218</guid>
<description><![CDATA[ സംഭവം തൊടുപുഴ ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64822e7a09.jpg" length="126278" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:07:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>മദ്യപിച്ചെത്തിയ ബിജു ജേഷ്ഠൻ രാജുവുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്.</title>
<link>https://thekeralajournal.com/2217</link>
<guid>https://thekeralajournal.com/2217</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5e3d33e7f6.jpg" length="67114" type="image/jpeg"/>
<pubDate>Mon, 20 Apr 2026 14:05:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ശാന്തിഗ്രാമിലെ മുൻ വ്യാപാരിയായിരുന്ന വ്യാക്കുഴയിൽ വീട്ടിൽ മണി MN നിര്യാതനായി. സംസ്കാരം  ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>അടിമാലി ആശുപത്രിയിൽ അക്രമം; പ്രതി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2216</link>
<guid>https://thekeralajournal.com/2216</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e567f28e56f.jpg" length="47252" type="image/jpeg"/>
<pubDate>Mon, 20 Apr 2026 05:10:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി : താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ അക്രമം നടത്തിയ കുറത്തിക്കുടി സ്വദേശി രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഏപ്രിൽ 16-ന് രാത്രി ആശുപത്രിയിലെത്തിയ പ്രതി സ്ത്രീകളുടെ വാർഡിൽ ബഹളം ഉണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത രോഗികളുടെ ബന്ധുക്കളോട് അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാർഡിലെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വർഗീസിനെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. ഇയാളെ സഹായിക്കാനെത്തിയ രഞ്ജിത്തിനെയും മർദ്ദിച്ചതോടെ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.</p>
<p>വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രിൻസിപ്പൽ എസ്.ഐ റഷീദ്, സി.പി.ഒമാരായ അനീഷ് തോമസ്, ദിപു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐ.എൻ.ടി.യു.സി</title>
<link>https://thekeralajournal.com/2215</link>
<guid>https://thekeralajournal.com/2215</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5675158e1f.jpg" length="35830" type="image/jpeg"/>
<pubDate>Mon, 20 Apr 2026 05:08:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>INTUC സംസ്ഥാന കമ്മിറ്റി മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് അറിയിച്ചു. “സ്റ്റോപ്പ് ദി വാർ” എന്ന മുദ്രാവാക്യം ഉയർത്തി ലോകമെമ്പാടുമുള്ള എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടാനാണ് തീരുമാനം.</p>
<p>മെയ്ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. തൊഴിലാളികൾക്കെതിരെ നടപ്പിലാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കത്തുന്ന വേനല്‍: വൈദ്യുതി ഉപയോഗം റെക്കോഡില്‍; ലോഡ് ഷെഡിംഗിന് സാധ്യത</title>
<link>https://thekeralajournal.com/2214</link>
<guid>https://thekeralajournal.com/2214</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5623a63c13.jpg" length="22493" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത വേനല്‍ തുടരുന്നതിനിടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാകില്ലെന്ന സൂചനയുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്‌.ഇ.ബിയും രംഗത്ത്.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാൻഡ് 6013 മെഗാവാട്ടായി ഉയര്‍ന്നപ്പോൾ, പ്രതിദിന വൈദ്യുതി ഉപയോഗം 116.1126 ദശലക്ഷം യൂണിറ്റായി. ഇതോടെ മുന്‍ റെക്കോഡുകള്‍ രണ്ടും മറികടന്നു. പീക്ക് ലോഡ് 6000 മെഗാവാട്ട് കടന്നതോടെ നിയന്ത്രണ നടപടികള്‍ അനിവാര്യമാകുമെന്നാണ് കെ.എസ്‌.ഇ.ബി വിലയിരുത്തല്‍.</p>
<p>ട്രാന്‍സ്‌ഫോമര്‍ തകരാറുകളും ആശങ്കയും</p>
<p>ഉയർന്ന ലോഡിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോളാര്‍ പ്ലാന്റുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90% വരെ ഉപയോഗം നടന്നതും തകരാറിന് കാരണമായതായി കെ.എസ്‌.ഇ.ബി പറയുന്നു. പകല്‍ സോളാര്‍ ഉല്‍പാദനം കൂടുതലായിരുന്നാലും സംഭരണ സൗകര്യം കുറവായതിനാല്‍ രാത്രി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല.</p>
<p>ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും മതിയാകുന്നില്ല</p>
<p>സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും ആവശ്യത്തിന് മതിയാകുന്നില്ല. കഴിഞ്ഞ ദിവസം 27.6648 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇതില്‍ മൂലമറ്റം പവര്‍ ഹൗസ് മാത്രം 11.59 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. എന്നിരുന്നാലും ആകെ ഉപയോഗത്തില്‍ 88.4478 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നു.</p>
<p>ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു</p>
<p>സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 35% വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതോടെ ജലവൈദ്യുതി ഉല്‍പാദന ശേഷിയിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.</p>
<p>രാത്രി ഉപയോഗം കുത്തനെ ഉയര്‍ന്നു</p>
<p>Indian Premier League മത്സരങ്ങളുടെ ആവേശം കൂടി വന്നതോടെ രാത്രി ടെലിവിഷന്‍, എ.സി ഉപയോഗം ഗണ്യമായി വര്‍ധിച്ചു. പീക്ക് സമയം 300 മെഗാവാട്ട് കൂടി കടന്നാല്‍ 10-15 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.</p>
<p>വൈദ്യുതി വാങ്ങാന്‍ ശ്രമം</p>
<p>പ്രതിസന്ധി മറികടക്കാന്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്‌.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി. ഈ മാസം 22-ന് പൊതുതെളിവെടുപ്പിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളു.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടിയില്‍ റേഷന്‍ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ഭക്ഷ്യ കമ്മിഷൻ</title>
<link>https://thekeralajournal.com/2213</link>
<guid>https://thekeralajournal.com/2213</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e561699dad6.jpg" length="109307" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:42:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പ്രദേശത്ത് പരിശോധന നടത്തി.</p>
<p>ഇടമലക്കുടി ഗിരിജൻ സൊസൈറ്റി സെക്രട്ടറിയുടെ പേരിലുള്ള ലൈസൻസോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കുടി, വെള്ളവരക്കുടി മേഖലകളിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ടിരുന്ന 64,000 കിലോ അരിയാണ് കാണാതായതായി കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രദേശവാസികള്‍ക്ക് റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.</p>
<p>സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസർ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവർക്കെതിരെ നടപടി ആവശ്യമാണ്. പ്രത്യേകിച്ച് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ആർ. സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജെമി ജോസ് എന്നിവർക്കെതിരെ കർശന നടപടിക്ക് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.</p>
<p>കൂടാതെ, ലൈസൻസിയ്ക്കും മറ്റു ബന്ധപ്പെട്ടവർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. റേഷന്‍ ലഭിക്കാതെ പോയ ഗുണഭോക്താക്കളെ പഞ്ചായത്തുമായി ചേര്‍ന്ന് അദാലത്തിലൂടെ കണ്ടെത്തി ഭക്ഷ്യഭദ്രതാ അലവൻസ് ലഭ്യമാക്കാന്‍ കമ്മിഷന്‍ ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ&#45;പാല റോഡില്‍ അപകടം; കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചു</title>
<link>https://thekeralajournal.com/2212</link>
<guid>https://thekeralajournal.com/2212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e55e2d3901f.jpg" length="107838" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:29:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ-പാല റോഡില്‍ കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചുണ്ടായ അപകടം ആശങ്കയുണ്ടാക്കി. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.</p>
<p>പാല ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് കരിങ്കുന്നം പ്ലാന്റേഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിറുത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ബസിന് പിന്നാലെ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആര‍ക്കും പരിക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തൂക്കുപാലത്തിന് സമീപം അപകടം ; യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2211</link>
<guid>https://thekeralajournal.com/2211</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e55db1bb0ee.jpg" length="59275" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:26:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൂക്കുപാലത്ത് ഞായറാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരണപ്പെട്ടത്.</p>
<p>ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. രാമക്കല്‍മേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്ന് ബൈക്കിൽ വരികയായിരുന്ന ജയലാൽ, തൂക്കുപാലം സമീപത്ത് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.</p>
<p>അപകടം നടന്നതിനെത്തുടർന്ന് സമീപവാസികൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് നില ഗുരുതരമായതിനാൽ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാരകക്കാനം ജീപ്പ് അപകടം: രണ്ടുപേർ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2210</link>
<guid>https://thekeralajournal.com/2210</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e517faa69a0.jpg" length="100980" type="image/jpeg"/>
<pubDate>Sun, 19 Apr 2026 23:29:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കല്‍ സാറാമ്മ (65), ചെമ്മഞ്ചിയില്‍ നിന്നുള്ള ആറുമാസം പ്രായമുള്ള നിക്കു എന്നിവരാണ് മരിച്ചത്.</p>
<p>അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ മറ്റു പലർക്കും പരിക്കേറ്റിട്ടുണ്ട്.</p>
<p>വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെന്റ് തോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പാണ് നിയന്ത്രണംവിട്ട് ഏകദേശം 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സമീപ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.</p>
<p>കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർ ജീപ്പിൽ ഉണ്ടായിരുന്നതായി വിവരം. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.</p>
<p>ഡബിള്‍ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ കൊലപാതകം : പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി</title>
<link>https://thekeralajournal.com/2209</link>
<guid>https://thekeralajournal.com/2209</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e4a0ff94141.jpg" length="133094" type="image/jpeg"/>
<pubDate>Sun, 19 Apr 2026 15:01:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : മദ്യപാനത്തെ തുടർന്നു സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ പ്രതിയെ  സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.</p>
<p>ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാർക്കോട്ടിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e4a6dc37285.jpg" alt=""></p>
<p>ഇതിനിടെ, മരിച്ച യുവാവിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാകുമെന്നാണ് വിവരം. നാളെ മൃതദേഹം സംസ്‌കരിക്കും.</p>]]> </content:encoded>
</item>

<item>
<title>വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയില്‍; നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/2208</link>
<guid>https://thekeralajournal.com/2208</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40e7e2cd02.jpg" length="64264" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:36:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയിൽ എത്തും. ഇടുക്കി യൂണിയനിലെ മുരിക്കാശ്ശേരി ശാഖായോഗത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെയും വിവാഹ മണ്ഡപത്തിന്റെയും അന്നദാന മന്ദിരത്തിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് അദ്ദേഹം നിർവഹിക്കും.</p>
<p>പത്മഭൂഷൺ ബഹുമതി ലഭിച്ചതിന് ശേഷം ആദ്യമായി ഇടുക്കിയിൽ എത്തുന്ന അദ്ദേഹത്തിന് യൂണിയനിലെ 19 ശാഖകളുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് ഒരുക്കിയിട്ടുണ്ട്.</p>
<p>യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ സംഘടനാസന്ദേശം നൽകും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം മുഖ്യപ്രഭാഷണം നടത്തും.</p>
<p>യോഗത്തിൽ മുൻ ഡയറക്ടർ ബോർഡ് അംഗം സി.പി. ഉണ്ണിയുടെ ഛായാചിത്രം ശാഖായോഗം പ്രസിഡന്റ് ബാബു പാലോലിയിൽ അനാഛാദനം ചെയ്യും.</p>
<p>കെ.എസ്. ജിസ്, മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, മിനി സജി, ജോമോൻ കെ.എസ്., ബിബിൻ കുന്നിനിയിൽ, അഖിൽ സാബു, എൻ.എസ്. സുകുമാരൻ, ബാബു തവളയാങ്കൽ എന്നിവർ പ്രസംഗിക്കും.</p>
<p>ശാഖാ സെക്രട്ടറി മോഹനൻ പ്ലാക്കൽ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ രാജേഷ് മല്ലപ്പിള്ളിൽ നന്ദിയും രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ വ്യാപാരോത്സവ് 2026: മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/2207</link>
<guid>https://thekeralajournal.com/2207</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40dfa4ac6a.jpg" length="110944" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:34:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ വ്യാപാരോത്സവ്–2026ന്റെ മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിലെ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ൽ നടന്നു.</p>
<p>ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ നറുക്കെടുപ്പ് വൈസ് ചെയർമാൻ കെ. ദീപക് നിർവഹിച്ചു.</p>
<p>മെഗാബമ്പർ സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറിന്റെ നറുക്കെടുപ്പ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉടമ റിയാസ് നിർവഹിച്ചു. സമ്മാനാർഹമായ കൂപ്പണുകളുടെ ഔദ്യോഗിക പ്രഖ്യാപനം തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബൈജു നിർവഹിച്ചു.</p>
<p>തൊടുപുഴ, പീരുമേട് മണ്ഡലങ്ങളിലെ മെഗാബമ്പർ സമ്മാനമായ മാരുതി ആൾട്ടോ കാറുകളുടെ നറുക്കെടുപ്പ് ഇമ്പൾസ് മൊബൈൽസ്, ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടന്നു.</p>
<p>നറുക്കെടുപ്പ് നടപടികൾക്ക് ജില്ലാ ഭാരവാഹികളായ നജീബ് ഇല്ലത്തുപറമ്പിൽ, കെ.ആർ. വിനോദ്, ആർ. രമേശ്, പി.എം. ബേബി, ടി.സി. രാജു, തങ്കച്ചൻ കോട്ടയ്ക്കകത്ത്, സി.കെ. ബാബുലാൽ, ഷിബു തോമസ്, വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, മജോ കരിമുട്ടം, ഷാജി കാഞ്ഞമല, നാസ്സർ സൈറ, ആർ. സുരേഷ്, സി.കെ. നവാസ്, എൻ.പി. ചാക്കോ, സാന്റി കണ്ണാട്ട്, പി.ജെ. ജോൺസൺ, ഷിജോ തടത്തിൽ, ജെയിംസ് റോബർട്ട് എന്നിവർ നേതൃത്വം നൽകി.</p>
<p>സമ്മാനദാനം കൂപ്പണുകൾ ഹാജരാക്കുന്ന മുറയ്ക്ക് വൈകാതെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2206</link>
<guid>https://thekeralajournal.com/2206</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40d4c8db42.jpg" length="84961" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : ജില്ലയിലെ ഉടുമ്പൂരിൽ വൻ ആയുധശേഖരവും വ്യാജമദ്യ നിർമ്മാണ സാമഗ്രികളും സഹിതം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുകുന്ന് സ്വദേശി പ്രവീൺ (44) ആണ് പിടിയിലായത്.</p>
<p>ഉടുമ്പൂർ പൊലീസിന്റെ രഹസ്യ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നു നിയമവിരുദ്ധമായ ആയുധങ്ങൾ കണ്ടെത്തിയത്. നാടൻ തോക്കുകൾ, 13 തോട്ടകൾ, 32 ഇരുമ്പ് കടുക്കകൾ, തോക്ക് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ഇരുമ്പ് ബോളുകൾ, ഗൺ പൗഡർ എന്നിവ ഉൾപ്പെടെ നിരവധി സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.</p>
<p>ഇതിനൊപ്പം, വ്യാജമദ്യം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന 25 ലിറ്റർ കോടയും കണ്ടെത്തി. ഇത് സംഭവസ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചതായി പോലീസ് അറിയിച്ചു.</p>
<p>പ്രതിക്ക് തോക്ക് നിർമ്മാണത്തിൽ വൈദഗ്ധ്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്. പിടിച്ചെടുത്ത സാമഗ്രികൾ ഇത് വ്യക്തമാക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്രയധികം ആയുധങ്ങൾ നിർമ്മിച്ചതിന് പിന്നിൽ വന്യമൃഗ വേട്ടയാണോ, അതോ മറ്റ് സാമൂഹിക വിരുദ്ധ ലക്ഷ്യങ്ങളാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.</p>
<p>പ്രവീൺ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഇയാൾ ആരെയെങ്കിലും ആയുധങ്ങൾ കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ സംഘർഷം : ഇരട്ടയാറിൽ ഒരാൾ കൊല്ലപ്പെട്ടു</title>
<link>https://thekeralajournal.com/2205</link>
<guid>https://thekeralajournal.com/2205</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40afe3e617.jpg" length="41548" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:21:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാറിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.</p>
<p>ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശി രാഹുൽ സണ്ണി,വയലുങ്കൽ ആണ് കൊല്ലപ്പെട്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e40a8e5361f.jpg" alt=""></p>
<p>ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.പ്രതിയും രാഹുലിൻ്റെ  സുഹൃത്തുമായ സജയൻ പോലീസ് കസ്റ്റഡിയിലാണ്.</p>
<p>സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം</title>
<link>https://thekeralajournal.com/2203</link>
<guid>https://thekeralajournal.com/2203</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e36fc67edae.jpg" length="59270" type="image/jpeg"/>
<pubDate>Sat, 18 Apr 2026 17:19:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ, എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി പ്രത്യേക ഉത്തരവ്.</p>
<p>1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 10/2025 വരെ) പുതുക്കല്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കും.</p>
<p>ഉദ്യോഗാര്‍ഥികള്‍ക്ക്</p>
<p>👉 പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ</p>
<p>👉 അല്ലെങ്കില്‍ ദൂതന്‍ മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കി എടുക്കാം.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2202</link>
<guid>https://thekeralajournal.com/2202</guid>
<description><![CDATA[ അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e346371087f.jpg" length="62109" type="image/jpeg"/>
<pubDate>Sat, 18 Apr 2026 14:23:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി.കട്ടപ്പന നഗരസഭാ മുൻ ചെയർ പേഴ്സണും,ഇപ്പോളത്തെ കൗൺസിലറുമായ ഷൈനി സണ്ണിയുടെ ഭർത്താവാണ്.</p>
<p>കട്ടപ്പന നഗര സഭയുടെ മുൻ കൗൺസിലർ കൂടിയായിരുന്നു സണ്ണി ചെറിയാൻ അല്പനേരം മുൻപ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപെട്ടത്.</p>
<p>കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിൽ ആയിരുന്നു.</p>
<p>സംസ്കാരം പിന്നീട്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e3569d2a531.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2201</link>
<guid>https://thekeralajournal.com/2201</guid>
<description><![CDATA[ നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e319e9eaf66.jpg" length="82316" type="image/jpeg"/>
<pubDate>Sat, 18 Apr 2026 11:13:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മഴക്കാലത്തിന് മുന്നോടിയായി നഗരപരിധി ശുചീകരിക്കാൻ കട്ടപ്പന നഗരസഭ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, കൗൺസിലർ മഞ്ജു സുരേഷ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് എന്നിവർ സന്നിഹിതരായിരുന്നു.</p>
<p>പാറക്കടവ് മുതൽ പുളിയന്മല വരെയുള്ള റോഡിന്റെ വശങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നായി നഗരസഭയിലെ 35 വാർഡുകളിലും ശുചീകരണം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇലക്ഷൻ ഡ്യൂട്ടി : ജീവനക്കാർക്ക് വോട്ട് ഉറപ്പാക്കണം. ജോയിന്റ് കൗൺസിൽ</title>
<link>https://thekeralajournal.com/2199</link>
<guid>https://thekeralajournal.com/2199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e2dcccbcd8c.jpg" length="48906" type="image/jpeg"/>
<pubDate>Sat, 18 Apr 2026 06:52:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ആവശ്യപ്പെട്ടു. നിരവധി ജീവനക്കാർക്ക് ഇനിയും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ആവശ്യമായ വി.എഫ്.സി (Voting Facilitation Centres)കൾ ഒരുക്കി വോട്ടവകാശം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ജോയിന്റ് കൗൺസിൽ നടത്തിയ ജില്ലാ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയ എല്ലാ ജീവനക്കാർക്കും മേയ് 3 വരെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ വി.എഫ്.സി ക്രമീകരിക്കുക, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രവർത്തിച്ച ബി.എൽ.ഒമാർക്ക് വർദ്ധിപ്പിച്ച നിരക്കിൽ വേതനം നൽകുക, ബി.എൽ.ഒയെ കൈയേറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിച്ച ബി.എൽ.ഒമാർക്ക് വേതനം അനുവദിക്കുക, വോട്ട് ചെയ്യാൻ കഴിയാത്ത ജീവനക്കാരുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുക എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.</p>
<p>ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, ആൻസ് ജോൺ, എ.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് എം.എസ്. ശ്രീകുമാർ, പി.ടി. ഉണ്ണി, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, എസ്. സുകുമാരൻ, വി.എം. ഷൗക്കത്തലി, എൻ.കെ. സജൻ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു</title>
<link>https://thekeralajournal.com/2198</link>
<guid>https://thekeralajournal.com/2198</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e279a2b4ea7.jpg" length="102349" type="image/jpeg"/>
<pubDate>Fri, 17 Apr 2026 23:49:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴുന്നത് സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 8.92 അടിയോളം ജലത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>കഴിഞ്ഞ വർഷം ഇതേ സമയത്ത് 2347.56 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഇന്ന് അത് 2338.64 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്. വേനൽക്കാലത്തെ കടുത്ത ചൂടും ആവശ്യമായ വേനൽമഴ ലഭിക്കാത്തതുമാണ് ജലനിരപ്പ് ദിനംപ്രതി കുറഞ്ഞുവരാൻ പ്രധാന കാരണം.</p>
<p>ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകൾ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ ഉയർന്ന താപനില മൂലം ജലത്തിന്റെ ബാഷ്പീകരണ നിരക്കും വർധിച്ചതോടെ സംഭരണ ശേഷി വേഗത്തിൽ കുറയുകയാണ്.</p>
<p>ഈ സാഹചര്യം മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യത ഉയരുകയാണ്. നിലവിൽ ഉത്പാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ അടുത്ത മാസങ്ങളിൽ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതോടെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി വിതരണത്തിലും പ്രതിഫലനം ഉണ്ടാകാം.</p>
<p>വേനൽമഴ വൈകിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.</p>
<p>ചുരുക്കത്തിൽ, വേനൽമഴ കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മധ്യവയസ്‌കൻ തോട്ടിൽ മരിച്ചനിലയിൽ</title>
<link>https://thekeralajournal.com/2196</link>
<guid>https://thekeralajournal.com/2196</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e22255d5d19.jpg" length="36458" type="image/jpeg"/>
<pubDate>Fri, 17 Apr 2026 17:36:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചാലിസിറ്റിക്ക് സമീപം ഒരു മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉപ്പുതോട് വേലംകുന്നേൽ ജോയി (52) ആണ് മരിച്ചത്.</p>
<p>വൈദ്യുതി ലൈനിൽനിന്ന് കേബിൾ ബന്ധിപ്പിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതിനിടെയാണ് അപകടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്കായി സമഗ്ര സുരക്ഷാ&#45;സൗകര്യങ്ങൾ ഒരുക്കും</title>
<link>https://thekeralajournal.com/2195</link>
<guid>https://thekeralajournal.com/2195</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e21abf755c8.jpg" length="76817" type="image/jpeg"/>
<pubDate>Fri, 17 Apr 2026 17:04:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും തേനി ജില്ലാ കളക്ടർ രജ്ഞീത് സിംഗും ചേർന്നാണ് ഇത് അറിയിച്ചത്.</p>
<p>പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തുന്ന ഭക്തർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർമാർ.</p>
<p>മെയ് 1ന് പുലർച്ചെ 6 മുതൽ ഭക്തർക്കായി പ്രവേശനം അനുവദിക്കും. അതിന് മുൻപായി പൂജാരിമാരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 2.30ന് ശേഷം പ്രവേശനം നിർത്തിവയ്ക്കും. മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വാഹനങ്ങൾ ഭക്തരെ ഇറക്കിയതിന് പിന്നാലെ മടങ്ങേണ്ടതാണ്. ക്ഷേത്രപരിസരത്ത് പാർക്കിംഗ് അനുവദിക്കില്ലെന്നും ട്രാക്ടറുകൾക്ക് പ്രവേശനമില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>ഭക്തർക്കായി കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ചൂട് പരിഗണിച്ച് ബാരിക്കേഡുകൾക്ക് മുകളിലായി പന്തൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമുകളും അഗ്നിശമനസേന യൂണിറ്റുകളും ക്ഷേത്രപരിസരത്തും കൊക്കരക്കുളത്തും സജ്ജമാക്കും.</p>
<p>വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനത സംരക്ഷിക്കുന്നതിനെ മുൻനിർത്തി പരിസ്ഥിതി സൗഹൃദ ദർശന സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.</p>
<p>കുമളി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തിൽ നടന്ന അന്തർസംസ്ഥാന യോഗത്തിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് അഡീഷണൽ ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, തേനി ഡി.എഫ്.ഒ കിരൺ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

</channel>
</rss>