<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇടുക്കി</title>
<link>https://thekeralajournal.com/rss/category/ഇടുക്കി</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇടുക്കി</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>രാസവള വിലവർധനവിനെതിരെ കർഷക കോൺഗ്രസ് പ്രതിഷേധം</title>
<link>https://thekeralajournal.com/3730</link>
<guid>https://thekeralajournal.com/3730</guid>
<description><![CDATA[ സബ്സിഡി പുനഃസ്ഥാപിക്കണം; വളക്ഷാമം പരിഹരിക്കണം — കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa42ab677f32.jpg" length="108623" type="image/jpeg"/>
<pubDate>Fri, 11 Sep 2026 21:52:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: രാസവളങ്ങളുടെ വിലവർധന, വള സബ്സിഡി നീക്കിയ നടപടി, വിപണിയിലെ വളങ്ങളുടെ ലഭ്യതക്കുറവ് എന്നിവയിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. നൂറുകണക്കിന് കർഷക കോൺഗ്രസ് പ്രവർത്തകർ പങ്കെടുത്തു.</p>
<p>ജില്ലാ പ്രസിഡന്റ് ടോമി പാലയ്ക്കന്റെ അധ്യക്ഷതയിൽ ചേർന്ന ധർണ അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലയിലെ ഇ.എസ്.എ. വിഷയമുൾപ്പെടെയുള്ള ഭൂമിപ്രശ്നങ്ങൾക്ക് ആറുമാസത്തിനകം പരിഹാരം കാണുമെന്നും ജില്ലയിലെ ഒരു കർഷകന്റെയും ഭൂമി ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അഡ്വ. ഇ.എം. ആഗസ്തി, കെ.പി.സി.സി. സെക്രട്ടറി തോമസ് രാജൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്, സംസ്ഥാന ഭാരവാഹികളായ വർക്കി പൊടിപാറ, ബെന്നി കുന്നേൽ, കെ.ആർ. രാമചന്ദ്രൻ, ഡി.സി.സി. സെക്രട്ടറിമാരായ പി.ആർ. അയ്യപ്പൻ, മനോജ് മുരളി, കെ.ജെ. ബെന്നി എന്നിവർ പ്രസംഗിച്ചു.</p>
<p>കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ തോമസ് മൈക്കിൾ, ജോർജ് കുറുമ്പുറം, സിജു ചക്കുംമൂട്ടിൽ, ജോയി ഈഴക്കുന്നേൽ, ജോസ് ആനക്കല്ലിൽ എന്നിവരും സംസാരിച്ചു.</p>
<p>ജോയി വർഗീസ്, മേരിദാസൻ, ജോസഫ് കുര്യൻ, അബ്ദുൾ അസീസ്, ബാബു അത്തിമൂട്ടിൽ, സൂട്ടർ പാലയ്ക്കൻ, തങ്കച്ചൻ കാരക്കാവയലിൽ, റോയി ജോൺ, ബിജോയി ജോൺ, ശ്യാം മനോജ്, റോബിൻ ആൽപാറ, ബേബി പുളിക്കക്കുന്നേൽ, ബെന്നി പാറേക്കാട്ടിൽ, ജയൻ കുരുവിള, രാജീവ് എസ്.വി., ടോമി തെങ്ങുംപള്ളി, എം.പി. ഫിലിപ്പ് എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സത്രം എയർസ്ട്രിപ്പ്: നിർമാണം പുനരാരംഭിക്കാൻ ധാരണ ; ആറര ഏക്കർ ഭൂമി ഉടൻ വിട്ടുനൽകും</title>
<link>https://thekeralajournal.com/3728</link>
<guid>https://thekeralajournal.com/3728</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa404514c311.jpg" length="68143" type="image/jpeg"/>
<pubDate>Fri, 11 Sep 2026 19:08:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി സത്രത്തിൽ എൻസിസിയുടെ നേതൃത്വത്തിൽ നിർമിച്ചുവരുന്ന എയർസ്ട്രിപ്പിന്റെ നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കാൻ ധാരണ. എയർസ്ട്രിപ്പിന് ആവശ്യമായ ആറര ഏക്കർ ഭൂമി വനംവകുപ്പിൽ നിന്ന് വിട്ടുനൽകുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് മൂന്ന് വർഷത്തിലേറെയായി നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിയിരിക്കുകയായിരുന്നു.</p>
<p>എൻസിസി എയർ വിങ് കേഡറ്റുകൾക്ക് ചെറുവിമാനങ്ങൾ പറത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനായാണ് സത്രത്തിൽ എയർസ്ട്രിപ്പ് ഒരുക്കുന്നത്. 800 മീറ്റർ റൺവേ, വിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, വാച്ച് ടവർ തുടങ്ങിയവയുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്. 2022 ഡിസംബർ ഒന്നിന് വ്യോമസേനയുടെ ചെറുവിമാനവും ഹെലികോപ്റ്ററും ഇവിടെ പരീക്ഷണ ലാൻഡിംഗ് നടത്തിയിരുന്നു.</p>
<p>കനത്ത മഴയിൽ റൺവേയുടെ ഷോൾഡറിന്റെ ഒരു ഭാഗം ഇടിഞ്ഞതും സംരക്ഷണഭിത്തി നിർമിക്കുന്നതിനും എയർസ്ട്രിപ്പിലേക്കുള്ള റോഡിൽ 400 മീറ്റർ ടാറിങ് നടത്തുന്നതിനും വനംവകുപ്പ് അനുമതി നൽകാതിരുന്നതുമാണ് നിർമാണം തടസപ്പെടാൻ കാരണമായത്. വിമാനമിറക്കുന്നതിന് തടസമായി നിൽക്കുന്ന മൺതിട്ട നീക്കം ചെയ്യുന്നതിനും ആവശ്യമായ ഭൂമി വിട്ടുനൽകേണ്ടതുണ്ട്.</p>
<p>പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ പീരുമേട് എംഎൽഎ സിറിയക് തോമസിന്റെ അധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നു. നിർമാണ പ്രവർത്തനങ്ങൾക്കായി എൻസിസി സർക്കാരിന് 24 കോടി രൂപ കൈമാറിയിട്ടുണ്ട്. ഇതിൽ 14 കോടി രൂപ ഇതിനകം ചെലവഴിച്ചു. ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമിക്കുന്നതിനായി മണ്ണ് പരിശോധന നടത്താൻ ജില്ലാ കളക്ടർ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>എയർസ്ട്രിപ്പിനോടനുബന്ധിച്ച് കുട്ടികൾക്കായി ഡ്രോൺ സ്റ്റേഷനും റിമോട്ട് പൈലറ്റ് ട്രെയിനിങ് സെന്ററും ആരംഭിക്കാനും എൻസിസി പദ്ധതിയിടുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഗാന്ധിജയന്തി ജില്ലാതല ക്വിസ് മത്സരം</title>
<link>https://thekeralajournal.com/3726</link>
<guid>https://thekeralajournal.com/3726</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3f2168e3a2.jpg" length="113805" type="image/jpeg"/>
<pubDate>Fri, 11 Sep 2026 17:50:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഗാന്ധിജയന്തിയോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നേതൃത്വത്തിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 23ന് രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യു.ഡി. റെസ്റ്റ് ഹൗസ് ഹാളിലാണ് മത്സരം.</p>
<p>ഒരു സ്കൂളിൽ നിന്ന് ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും ഹയർ സെക്കൻഡറി വിഭാഗത്തിൽ നിന്നും രണ്ട് കുട്ടികൾ വീതം അടങ്ങുന്ന രണ്ട് ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ അധികാരികളുടെ സാക്ഷ്യപത്രം സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 22ന് ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി സമർപ്പിക്കണം.ഫോൺ: 04862 222344</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറ ഗവ. ഐ.ടി.ഐയിൽ സ്പോട്ട് അഡ്മിഷൻ</title>
<link>https://thekeralajournal.com/3725</link>
<guid>https://thekeralajournal.com/3725</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3f1433342b.jpg" length="74787" type="image/jpeg"/>
<pubDate>Fri, 11 Sep 2026 17:47:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ ഗവ. ഐ.ടി.ഐയിൽ പ്ലംബർ (1 വർഷം), റഫ്രിജറേഷൻ &amp; എയർ കണ്ടീഷനിംഗ് ടെക്നീഷ്യൻ (2 വർഷം) എന്നീ ട്രേഡുകളിലെ ഏതാനും ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു.</p>
<p>ഐ.ടി.ഐ പ്രവേശനത്തിന് താൽപര്യമുള്ളവർ എസ്.എസ്.എൽ.സി, ആധാർ കാർഡ്, ജാതി സർട്ടിഫിക്കറ്റ്, ടി.സി. എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഐ.ടി.ഐ ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫീസ് ₹100. അപേക്ഷാ ഫോമുകൾ ഐ.ടി.ഐ ഓഫീസിൽ നിന്ന് ലഭിക്കും.</p>
<p>അപേക്ഷിക്കാനുള്ള അവസാന തീയതി: ഒക്ടോബർ 19.ഫോൺ: 9946010769, 9605504469</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ വൻ പ്ലാസ്റ്റിക് വേട്ട: 450 കിലോ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.</title>
<link>https://thekeralajournal.com/3724</link>
<guid>https://thekeralajournal.com/3724</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3b2ae872cf.jpg" length="90271" type="image/jpeg"/>
<pubDate>Fri, 11 Sep 2026 13:20:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സർക്കാർ നിരോധനം കാറ്റിൽപ്പറത്തി കട്ടപ്പനയിൽ വ്യാപകമായി വിറ്റഴിച്ച 450 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. സാഗര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന മൊത്തവ്യാപാര കേന്ദ്രത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്ലാസ്റ്റിക് കാരിബാഗുകൾ, ഡിസ്പോസിബിൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ എന്നിവ കണ്ടെടുത്തത്.ചെറുകിട കടകളിൽ നിന്ന് വൻകിട ഗോഡൗണിലേക്ക്ടൗണിലെ പല കടകളിലും ഉപഭോക്താക്കൾക്ക് നിരോധിത പ്ലാസ്റ്റിക് കവറുകളിലാണ് സാധനങ്ങൾ നൽകുന്നതെന്ന് ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് കണ്ടെത്തിയിരുന്നു. തുടർന്ന് ചെറുകിട കടകളിൽ പരിശോധന നടത്തിയപ്പോഴാണ് ടൗണിലെ നാലോളം മൊത്തവ്യാപാര കേന്ദ്രങ്ങളിൽ നിന്നാണ് ഇവ വിതരണം ചെയ്യുന്നതെന്ന വിവരം ലഭിക്കുന്നത്.</p>
<p>​തുടർന്ന് നഗരസഭാ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഈ സ്ഥാപനങ്ങൾ നിരീക്ഷണത്തിലാക്കുകയും സാഗര ജംഗ്ഷനിലെ കേന്ദ്രത്തിൽ നേരിട്ടെത്തി റെയ്ഡ് നടത്തുകയുമായിരുന്നു.</p>
<p><strong>​നടപടി കടുപ്പിച്ച് നഗരസഭ</strong></p>
<p>​വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം:</p>
<p>​നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സൂക്ഷിക്കുകയോ വിൽക്കുകയോ ചെയ്യുന്നവർക്ക് വൻതുക പിഴ ചുമത്തും.​മുമ്പ് പിഴ അടച്ചിട്ടും വീണ്ടും നിയമലംഘനം തുടരുന്ന കടകളുടെ ലൈസൻസ് റദ്ദാക്കും.​ആവർത്തിച്ച് കുറ്റം ചെയ്യുന്ന വ്യാപാരികൾക്കെതിരെ പ്രോസിക്യൂഷൻ അടക്കമുള്ള കർശന ക്രിമിനൽ നടപടികൾ സ്വീകരിക്കാൻ ജില്ലാതലത്തിൽ നിന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>‘ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകും; നല്ല സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യം’ ; ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്</title>
<link>https://thekeralajournal.com/3723</link>
<guid>https://thekeralajournal.com/3723</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa34b0743cdc.jpg" length="119469" type="image/jpeg"/>
<pubDate>Fri, 11 Sep 2026 05:58:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ആത്മഹത്യ പൂര്‍ണമായി ഒഴിവാക്കാനാകുമെന്നും നല്ല സൗഹൃദങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസ്, ആരോഗ്യ കേരളം ഇടുക്കി, ജില്ലാ മാനസികാരോഗ്യ പരിപാടി, വഴിത്തല ശാന്തിഗിരി കോളജ് എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>‘ആത്മഹത്യയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ മാറ്റാം’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ശാന്തിഗിരി കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അന്‍ഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഐപ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡോ. ബബിന്‍ ജെ. തുറയ്ക്കല്‍ ‘ആത്മഹത്യാ പ്രതിരോധം’ എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പദ്ധതികൾ പ്രഖ്യാപനങ്ങളിൽ മാത്രം; മലങ്കര ടൂറിസം വികസനം പിപിപി മാതൃകയിൽ നടപ്പാക്കണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/3720</link>
<guid>https://thekeralajournal.com/3720</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3471997c1f.jpg" length="134771" type="image/jpeg"/>
<pubDate>Fri, 11 Sep 2026 05:41:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിനോദസഞ്ചാരത്തിന് അനന്തസാധ്യതകളുള്ള മലങ്കര ജലാശയ മേഖലയുടെ വികസനത്തിന് സ്വകാര്യ പങ്കാളിത്ത പദ്ധതി (പിപിപി) അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ വിവിധ വകുപ്പുകൾ, ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വകാര്യ സംരംഭകർ എന്നിവരുടെ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കിയാൽ മലങ്കരയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ.</p>
<p>2019 നവംബർ രണ്ടിന് മലങ്കര ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തെങ്കിലും കുട്ടികളുടെ പാർക്ക് മാത്രമാണ് പ്രവർത്തനസജ്ജമായത്. വർഷങ്ങൾ പിന്നിട്ടിട്ടും മറ്റ് വികസന പ്രവർത്തനങ്ങൾ കാര്യമായി മുന്നോട്ടുപോയില്ല. ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയായതിനാൽ വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് വിവിധ പദ്ധതികൾക്ക് തടസ്സമാകുന്നതെന്നാണ് ആക്ഷേപം. നിരവധി വികസന പദ്ധതികളുടെ റിപ്പോർട്ടുകൾ സമർപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ലെന്നും ചൂണ്ടിക്കാട്ടുന്നു.</p>
<p>സോളാർ ബോട്ട്, കുട്ടവഞ്ചി, ഹെറിറ്റേജ് ഹോട്ടൽ, ബഗ്ഗി കാർ, കുതിരസവാരി, റോപ് വേ തുടങ്ങിയ പദ്ധതികൾ മലങ്കരയിൽ ആരംഭിക്കാനാകുമെന്നാണ് നിർദേശം. ബോട്ട് സർവീസിനായി വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ബോട്ടുജെട്ടിയും ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഫുഡ് ക്രാഫ്റ്റ് സ്ഥാപനവും മലങ്കര ഹബ്ബിൽ വികസന പദ്ധതികൾക്കായി നൽകിയ നിർദേശങ്ങൾ നടപ്പായില്ലെന്നും ആരോപണമുണ്ട്.</p>
<p>116 കോടിയുടെ മലങ്കര ടൂറിസം വികസന പദ്ധതിയും, കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ച 102 കോടിയുടെ വികസന പദ്ധതിയും ഉൾപ്പെടെ നിരവധി പ്രഖ്യാപനങ്ങൾ പിന്നീട് യാഥാർഥ്യമാകാതെ പോയി. ആദ്യഘട്ടത്തിൽ അനുവദിച്ച നാല് കോടിക്ക് പിന്നാലെ 26 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും ഉണ്ടായിരുന്നെങ്കിലും പുരോഗതിയുണ്ടായില്ല.</p>
<p>വാഗമൺ, ഇടുക്കി തുടങ്ങിയ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാമധ്യേ സഞ്ചാരികൾക്ക് ഇടത്താവളമാക്കാൻ മലങ്കരയ്ക്ക് കഴിയുമെന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ. മലങ്കര ടൂറിസം പദ്ധതിയുടെ ജനറൽ കൗൺസിൽ യോഗം വർഷങ്ങളായി ചേർന്നിട്ടില്ലെന്നും യോഗം അടിയന്തരമായി വിളിച്ചുചേർത്ത് വികസന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കണമെന്നും ആവശ്യമുണ്ട്. എം.എ. ഷബീർ, സുജി പുളിക്കൽ, അജയൻ താന്നിക്കാമറ്റം എന്നിവർ പിപിപി പദ്ധതിക്ക് അനുമതി നൽകണമെന്നും അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മൂന്ന് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം</title>
<link>https://thekeralajournal.com/3719</link>
<guid>https://thekeralajournal.com/3719</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3463ea4d2e.jpg" length="103030" type="image/jpeg"/>
<pubDate>Fri, 11 Sep 2026 05:37:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൂന്ന് പതിറ്റാണ്ടായി മാറ്റമില്ലാതെ തുടരുന്ന ബാങ്ക് ജീവനക്കാരുടെ പെൻഷൻ പദ്ധതി കാലോചിതമായി പരിഷ്‌കരിക്കണമെന്ന് ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്വകാര്യ ബാങ്കുകളിൽനിന്ന് വിരമിച്ചവർക്കും എക്സ്‌ഗ്രേഷ്യ ആനുകൂല്യം അനുവദിക്കണമെന്നും വിരമിച്ചവരുടെ മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം ബാങ്കുകൾ തന്നെ വഹിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.</p>
<p>ആൾ കേരള ബാങ്ക് റിട്ടയേറീസ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എസ്. കൃഷ്ണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.എം. മുഹമ്മദ് റഷീദ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് ജനറൽ സെക്രട്ടറി മാത്യു ജോർജ്, വിൽസൺ ജോൺ, എ.ഐ.ബി.ഇ.എ ജില്ലാ സെക്രട്ടറി നഹാസ് പി. സലിം, സെൽവിൻ ജോൺ, കെ. ഹരിദാസ് എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ കെ.എം. മുഹമ്മദ് റഷീദ് പ്രസിഡന്റായും സെൽവിൻ ജോൺ സെക്രട്ടറിയായും എബ്രഹാം ഡേവിഡ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. പി.വി.പി. പിള്ള, വിൽസൺ ജോൺ, പി.ഡി. ജോസഫ് എന്നിവർ വൈസ് പ്രസിഡന്റുമാരായി. കെ. ഹരിദാസ് ജോയിന്റ് സെക്രട്ടറിയും ടി.ജെ. പോൾ, എസ്. ബിന്ദു എന്നിവർ അസിസ്റ്റന്റ് സെക്രട്ടറിമാരുമായി. വനിതാ വിഭാഗം കൺവീനറായി ക്ലാരമ്മ ജോണിനെയും ജോയിന്റ് കൺവീനർമാരായി എ. ഇന്ദിര, പി.എം. തങ്കമ്മ എന്നിവരെയും തെരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു</title>
<link>https://thekeralajournal.com/3718</link>
<guid>https://thekeralajournal.com/3718</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3452c7a35b.jpg" length="78240" type="image/jpeg"/>
<pubDate>Fri, 11 Sep 2026 05:33:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് രോഗികളെ ദുരിതത്തിലാക്കുന്നു. 15 ഡോക്ടർമാർ വേണ്ടിടത്ത് നിലവിൽ ഏഴുപേർ മാത്രമാണുള്ളത്. നാല് സ്പെഷ്യലിസ്റ്റുകൾ ഉൾപ്പെടെയുള്ള ഡോക്ടർമാർ ഒ.പി., അത്യാഹിത വിഭാഗം എന്നിവിടങ്ങളിൽ ഒരേസമയം സേവനം നടത്തേണ്ട സാഹചര്യമാണ്. അമിത ജോലിഭാരം ജീവനക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.</p>
<p>നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, അറ്റൻഡർ, ശുചീകരണ വിഭാഗങ്ങളിലും ജീവനക്കാരുടെ കുറവുണ്ട്. തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ പ്രതിദിനം 500-ലേറെ രോഗികളാണ് ആശുപത്രിയിലെത്തുന്നത്. രണ്ട് വാർഡുകളിലായി 70 കിടക്കകളുണ്ടെങ്കിലും ഒരു മാസമായി കിടത്തിച്ചികിത്സ നിലച്ചിരിക്കുകയാണ്.</p>
<p>മെഡിക്കൽ കോളേജുകളിൽ നിന്ന് അടിയന്തര ചികിത്സ നിർദേശിച്ചവരെ മാത്രമാണ് നിലവിൽ അഡ്മിറ്റ് ചെയ്യുന്നത്. മെഡിക്കൽ സൂപ്രണ്ടും സർജനും സ്ഥലം മാറിയിട്ടും പകരം നിയമനം നടത്തിയിട്ടില്ല. ശിശുരോഗ വിഭാഗവും പ്രവർത്തനരഹിതമാണ്. 2023ൽ വിവിധ വിഭാഗങ്ങളിലായി 1500-ലേറെ ശസ്ത്രക്രിയകൾ നടന്ന ആശുപത്രിയിൽ നിലവിൽ ഓർത്തോ വിഭാഗത്തിൽ മാത്രമാണ് ശസ്ത്രക്രിയ നടക്കുന്നത്. അടുത്തിടെ നിയമിച്ച നാല് ഡോക്ടർമാർ രണ്ടുവർഷത്തെ പി.ജി പഠനാവധിയിൽ പ്രവേശിച്ചതും പ്രതിസന്ധി രൂക്ഷമാക്കി.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയ്ക്ക് അഭിമാനനേട്ടം ;ആകാശവാണി വാർത്താ വിഭാഗം മേധാവിയായി എസ്. സുബ്രഹ്മണ്യൻ</title>
<link>https://thekeralajournal.com/3717</link>
<guid>https://thekeralajournal.com/3717</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa2aadf182c9.jpg" length="56750" type="image/jpeg"/>
<pubDate>Thu, 10 Sep 2026 18:34:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2001 ബാച്ച് ഇന്ത്യൻ ഇൻഫർമേഷൻ സർവീസ് (IIS) ഉദ്യോഗസ്ഥനായ എസ്. സുബ്രഹ്മണ്യനെ ആകാശവാണിയുടെ ഡയറക്ടർ ജനറൽ ഓഫ് ന്യൂസ് സർവീസായി നിയമിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിൽ കാൽനൂറ്റാണ്ടോളമായി സേവനമനുഷ്ഠിക്കുന്ന സുബ്രഹ്മണ്യൻ രാജ്യത്തെ പൊതുപ്രക്ഷേപണ മേഖലയിലെ സുപ്രധാന ചുമതലയിലേക്കാണ് എത്തുന്നത്.</p>
<p>ഇടുക്കി ജില്ലയിലെ തൊടുപുഴ സ്വദേശിയായ സുബ്രഹ്മണ്യൻ കേരളത്തിലും കേന്ദ്രസർക്കാർ തലത്തിലും വിവിധ പ്രധാന ചുമതലകൾ വഹിച്ചിട്ടുണ്ട്. കേരള ഗവർണറുടെ പ്രസ് റിലേഷൻസ് ഓഫീസർ, തിരുവനന്തപുരം ദൂരദർശൻ വാർത്താവിഭാഗം ഡയറക്ടർ, കേരള സാംസ്കാരിക വകുപ്പ് ഡയറക്ടർ, മണ്ണ് പര്യവേക്ഷണ-മണ്ണുസംരക്ഷണ വകുപ്പ് ഡയറക്ടർ, പ്രതിരോധ മന്ത്രാലയത്തിലെ ഡയറക്ടർ പബ്ലിക് റിലേഷൻസ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ച അനുഭവസമ്പത്തുമായാണ് പുതിയ ചുമതലയിലെത്തുന്നത്. തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ നിന്ന് ബി.ടെക്കും എം.ബി.എയും നേടിയിട്ടുണ്ട്.</p>
<p>തൊടുപുഴയിൽ നിന്ന് ദേശീയ പ്രക്ഷേപണ രംഗത്തെ ഉന്നത പദവിയിലേക്ക് സുബ്രഹ്മണ്യൻ എത്തിയതും ഇടുക്കിക്ക് അഭിമാനനേട്ടമായി.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ കായിക ലഹരി; ഹോളി ക്രോസിൽ ഫുട്ബോൾ ആവേശം</title>
<link>https://thekeralajournal.com/3716</link>
<guid>https://thekeralajournal.com/3716</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa278d383652.jpg" length="163626" type="image/jpeg"/>
<pubDate>Thu, 10 Sep 2026 15:02:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിക്കെതിരെ യുവതലമുറയെ ബോധവത്കരിക്കുന്നതിനും വിദ്യാർത്ഥികളുടെ കായികക്ഷമത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിൽ സംഘടിപ്പിച്ച ഇൻട്രാ കോളേജിയറ്റ് ഫുട്ബോൾ മത്സരം ശ്രദ്ധേയമായി.</p>
<p>കോളേജിലെ കൊമേഴ്സ് ഡിപ്പാർട്ട്മെൻ്റ് സ്പോർട്സ് ക്ലബ് ,വിമുക്തി ക്ലബ്, IQAC സെൽ എന്നിവർ സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്. അണക്കര ആറാം മൈലിലെ J&amp;J ഇൻഡോർ ടർഫിൽ നടന്ന മത്സരം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോബൻ പാനോസ് ഉദ്ഘാടനം ചെയ്തു.</p>
<p>വിദ്യാർത്ഥികളിൽ കായികശേഷി വളർത്തുന്നതിനൊപ്പം ലഹരിക്കെതിരായ സന്ദേശം യുവതലമുറയിൽ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.വിജയികൾക്ക് കേരള കാറ്ററിംഗ് സ്പോൺസർ ചെയ്ത 1,501 രൂപയും രണ്ടാം സ്ഥാനക്കാർക്ക് J&amp;J ഇൻഡോർ ടർഫ് നൽകിയ 1,001 രൂപയും സമ്മാനമായി നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6aa27930711ab.jpg" alt=""></p>
<p>അധ്യാപകരായ വിനീത കെ.എസ്., ബിബിൻ കെ. രാജു, ജിനിമോൾ മാത്യു, അശ്വതി പി.എസ്., വിന്ദുജ എൻ.വി., മേരി ജോൺ എന്നിവരും വിദ്യാർത്ഥി പ്രതിനിധികളായ മോബിൻ മോഹൻ, അഭിജിത്ത് ജിജി എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>മൽസര വിജയികൾക്ക് കോളേജ് പ്രിൻസിപ്പൽ ഷാജി ആർ. കെ,വൈസ് പ്രിൻസിപ്പൽ മെൽവിൻ എൻ വി എന്നിവർ സമ്മാനം നൽകി</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6aa27e2003a94.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>KSEB ചതിച്ചു.. കട്ടപ്പന ബൈപ്പാസ് റോഡിലാണ് മുന്നറിയിപ്പില്ലാതെ രാവിലെ മുതൽ വൈദ്യൂതി മുടങ്ങിയത്.</title>
<link>https://thekeralajournal.com/3715</link>
<guid>https://thekeralajournal.com/3715</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa27508186bd.jpg" length="41508" type="image/jpeg"/>
<pubDate>Thu, 10 Sep 2026 14:45:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: യാതൊരു മുന്നറിയിപ്പും നൽകാതെ മണിക്കൂറുകളായി വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഇടുക്കി കവല–ബൈപ്പാസ് റോഡിലെ വ്യാപാരികൾ ദുരിതത്തിൽ. വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന ജോലിയുടെ ഭാഗമായാണ് വൈദ്യുതി വിതരണം നിർത്തിവച്ചതെന്നാണ് വ്യാപാരികൾക്ക് ലഭിക്കുന്ന വിവരം. എന്നാൽ വൈദ്യുതി മുടക്കത്തെക്കുറിച്ച് മുൻകൂട്ടി യാതൊരു അറിയിപ്പും നൽകാത്തതാണ് വ്യാപാരികളുടെ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.</p>
<p>മണിക്കൂറുകളായി വൈദ്യുതി ലഭിക്കാത്തതിനെ തുടർന്ന് ഹോട്ടലുകൾ, കോഫി ഷോപ്പുകൾ, ബേക്കറികൾ തുടങ്ങി വൈദ്യുതിയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായി. ഭക്ഷണസാധനങ്ങൾ കേടാകുന്നതും ഫ്രിഡ്ജ്, ഫ്രീസർ തുടങ്ങിയ ഉപകരണങ്ങൾ പ്രവർത്തിക്കാത്തതും ഉൾപ്പെടെ വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു.</p>
<p>അറ്റകുറ്റപ്പണികളോ വൈദ്യുതി പോസ്റ്റുകൾ മാറ്റുന്ന ജോലികളോ നടത്തേണ്ട സാഹചര്യമുണ്ടെങ്കിൽ, ബന്ധപ്പെട്ട പ്രദേശത്തെ ഉപഭോക്താക്കളെയും വ്യാപാര സ്ഥാപനങ്ങളെയും മുൻകൂട്ടി അറിയിക്കേണ്ടത് അനിവാര്യമാണെന്നാണ് വ്യാപാരികളുടെ നിലപാട്. എന്നാൽ ഇത്തരത്തിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ വൈദ്യുതി ബന്ധം വിച്ഛേദിച്ചത് വ്യാപാര മേഖലയെ നേരിട്ട് ബാധിച്ചിരിക്കുകയാണെന്നും അവർ ആരോപിക്കുന്നു.</p>
<p>വൈദ്യുതി മുടക്കത്തിന്റെ കൃത്യമായ കാരണം, വൈദ്യുതി പുനഃസ്ഥാപിക്കുന്ന സമയം എന്നിവ സംബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കാത്തതും വ്യാപാരികളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.</p>
<p>മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടക്കിയ കെഎസ്ഇബിയുടെ നടപടിക്കെതിരെ വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ഭാവിയിൽ ഇത്തരം വൈദ്യുതി തടസ്സങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് മതിയായ അറിയിപ്പ് നൽകണമെന്നും, നിലവിലെ വൈദ്യുതി മുടക്കം അടിയന്തരമായി പരിഹരിച്ച് വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനം സാധാരണ നിലയിലാക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ പട്ടാപ്പകൽ റോഡിലിറങ്ങി കടുവ; നാട്ടുകാരും തോട്ടം തൊഴിലാളികളും ആശങ്കയിൽ</title>
<link>https://thekeralajournal.com/3714</link>
<guid>https://thekeralajournal.com/3714</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa2063abf4d6.jpg" length="168680" type="image/jpeg"/>
<pubDate>Thu, 10 Sep 2026 06:52:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ സൈലന്റ് വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപം പട്ടാപ്പകൽ കടുവയുടെ സാന്നിധ്യം. ഇന്നലെ രാവിലെ നെറ്റിക്കുടി ഡിവിഷനിൽ നിന്ന് സൈലന്റ് വാലി ഭാഗത്തേക്ക് പോകുന്ന റോഡിലാണ് കടുവയെ യാത്രാസംഘം കണ്ടത്.</p>
<p>റോഡിലൂടെ നടന്നെത്തിയ കടുവ വാഹനത്തിന്റെ ശബ്ദം കേട്ടതോടെ സമീപത്തെ തേയിലത്തോട്ടത്തിലേക്ക് ഇറങ്ങിപ്പോയി. യാത്രാസംഘം കടുവയുടെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.</p>
<p>കഴിഞ്ഞ ആഴ്ച സൈലന്റ് വാലി ഡിവിഷനിൽ കടുവ മേയാൻ വിട്ടിരുന്ന പശുവിനെ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. തുടർച്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നാട്ടുകാരും തോട്ടം തൊഴിലാളികളും കടുത്ത ആശങ്കയിലാണ്. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ ജാഗ്രത ശക്തമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ ലയൺസ് ക്ലബ്ബിന്റെ  നന്മ ഭവനത്തിന് തറക്കല്ലിട്ടു</title>
<link>https://thekeralajournal.com/3711</link>
<guid>https://thekeralajournal.com/3711</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa201dd4d01c.jpg" length="120315" type="image/jpeg"/>
<pubDate>Thu, 10 Sep 2026 06:33:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ: ഉപ്പുതറ ലയൺസ് ക്ലബ് ഈ വർഷം നിർമ്മിക്കുന്ന നന്മഭവനങ്ങളുടെ പദ്ധതിക്ക് തുടക്കമായി. പദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ കാക്കത്തോട്ടിൽ നടന്നു.</p>
<p>ക്ലബ് പ്രസിഡന്റ് ലാൽ എബ്രാഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ലയൺസ് റീജണൽ ചെയർമാൻ അമൽ മാത്യുവും സോൺ ചെയർമാൻ സജിൻ സ്കറിയയും ചേർന്ന് തറക്കല്ലിടൽ നിർവഹിച്ചു. ജോർജ് തോമസ്, റെജി ജോസഫ് വരകുകാല, ജോസ് മാത്യു എന്നിവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഏറ്റെടുത്ത 11 വീടുകളുടെയും നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറിയ ശേഷമാണ് ഉപ്പുതറ ലയൺസ് ക്ലബ് ഈ വർഷത്തെ നന്മഭവന പദ്ധതിയിലേക്ക് കടന്നത്.</p>
<p>സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് വിവിധ പ്രദേശങ്ങളിലായി ഈ വർഷവും വീടുകൾ നിർമിച്ച് നൽകുന്നതിനാണ് ക്ലബ് ലക്ഷ്യമിടുന്നത്.</p>
<p>ക്ലബ് ഭാരവാഹികളായ ജോയി സേവ്യർ, റെജികുമാർ പി.ജി., രതീഷ് പി.ആർ., സോജൻ ജോസഫ്, തോമസ് വി.ജെ., എം.എ. സുനിൽ, സണ്ണി പാറയിൽ, ബിജുമോൻ മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കെ.സി. ജോർജ് അനുസ്മരണവും പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന്</title>
<link>https://thekeralajournal.com/3709</link>
<guid>https://thekeralajournal.com/3709</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa1fbdbe2e27.jpg" length="66629" type="image/jpeg"/>
<pubDate>Thu, 10 Sep 2026 06:07:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കിയുടെ നാടകവേദിയിലെ ശ്രദ്ധേയ പ്രതിഭ കെ.സി. ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ.സി. നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ നടക്കും. കെ.സി. സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.</p>
<p>രണ്ടുതവണ സംസ്ഥാന സർക്കാരിന്റെ മികച്ച നാടക രചനയ്ക്കുള്ള പുരസ്കാരം നേടിയ കെ.സി. ജോർജ് 2024 സെപ്റ്റംബർ 23നാണ് അന്തരിച്ചത്. നാടക-സീരിയൽ രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്നതിനിടെയായിരുന്നു ആകസ്മിക വേർപാട്.</p>
<p>ഇത്തവണ ഇടുക്കിയിലെ മുതിർന്ന നാടക-സിനിമ നടൻ ജോസഫ് ചിലമ്പനാണ് കെ.സി. പുരസ്കാരത്തിന് അർഹനായത്. 10,001 രൂപയും ഉപഹാരവും അടങ്ങുന്നതാണ് പുരസ്കാരം. പ്രഥമ കെ.സി. പുരസ്കാരം മുതിർന്ന നാടകകൃത്ത് എം.ജെ. ആന്റണിക്കായിരുന്നു.</p>
<p>സെപ്റ്റംബർ 23ന് സി.എസ്.ഐ ഗാർഡനിൽ നടക്കുന്ന ചടങ്ങിൽ പ്രശസ്ത നാടക-സിനിമ നടൻ രാജേഷ് ശർമ പുരസ്കാരം സമർപ്പിക്കും. മികച്ച നാടകകൃത്തിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഹേമന്തകുമാർ കെ.സി. അനുസ്മരണ പ്രഭാഷണം നടത്തും.</p>
<p>കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാര ജേതാവ് മോബിൻ മോഹന്റെ പുതിയ കഥാസമാഹാരം ‘അമർഷ നഗരം’ ചടങ്ങിൽ പ്രകാശനം ചെയ്യും.</p>
<p>തുടർന്ന് സംസ്ഥാന സർക്കാരിന്റെ ആറ് പുരസ്കാരങ്ങൾ നേടിയ വള്ളുവനാട് ബ്രഹ്മയുടെ ‘പകലിൽ മറഞ്ഞിരുന്നൊരാൾ’ എന്ന നാടകം അരങ്ങിലെത്തും.</p>
<p>വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഇ.ജെ. ജോസഫ്, ജനറൽ കൺവീനർ എം.സി. ബോബൻ, ഭാരവാഹികളായ മോബിൻ മോഹൻ, സിജു ചക്കുംമൂട്ടിൽ, റോയി വർഗീസ്, നന്ദൻ മേനോൻ, ജയ്ബി ജോസഫ്, പി.ബി. സുരേഷ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പോലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3707</link>
<guid>https://thekeralajournal.com/3707</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa1485d0b4e7.jpg" length="73519" type="image/jpeg"/>
<pubDate>Wed, 09 Sep 2026 17:22:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ പരിശീലകരായ 33 പോലീസ് ഉദ്യോഗസ്ഥർക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സെപ്റ്റംബർ 9ന് കുയിലിമലയിലെ ജില്ലാ ആസ്ഥാന ക്യാമ്പിലാണ് പരിശീലനം നടന്നത്.</p>
<p>ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ, സോഷ്യൽ മീഡിയയിലൂടെ നടക്കുന്ന കുറ്റകൃത്യങ്ങൾ, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം നൽകിയത്. ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്., സൈബർ പോലീസ് ഇൻസ്പെക്ടർ സന്തോഷ് സജീവ് എന്നിവർ ക്ലാസുകൾ നയിച്ചു.</p>
<p>ജില്ലയിലെ 33 പോലീസ് സ്റ്റേഷനുകളിൽ നിന്നുള്ള പരിശീലകരാണ് പരിപാടിയിൽ പങ്കെടുത്തത്. ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാം ജോസ് (ഡി.സി.ആർ.ബി.) സന്നിഹിതനായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കെ.സി. സൗഹൃദ കൂട്ടായ്മയുടെ രണ്ടാമത് കെ.സി. ജോർജ് നാടക പുരസ്‌കാരം ജോസഫ് ചിലമ്പന്</title>
<link>https://thekeralajournal.com/3706</link>
<guid>https://thekeralajournal.com/3706</guid>
<description><![CDATA[ നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa14596ccb45.jpg" length="51203" type="image/jpeg"/>
<pubDate>Wed, 09 Sep 2026 17:10:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെ.സി. സൗഹൃദ കൂട്ടായ്മ ഏർപ്പെടുത്തിയ രണ്ടാമത് കെ.സി. ജോർജ് നാടക പുരസ്‌കാരത്തിന് മലയാള സിനിമാ നടൻ ജോസഫ് ചിലമ്പൻ അർഹനായി.</p>
<p>മലയാള സിനിമയിൽ ശ്രദ്ധേയമായ സഹനടനായി സാന്നിധ്യമറിയിച്ചിട്ടുള്ള ജോസഫ് ചിലമ്പൻ, സ്വതന്ത്ര സിനിമകൾ, മുഖ്യധാരാ ചിത്രങ്ങൾ, ഡിജിറ്റൽ ഷോർട്ട് ഫിലിമുകൾ എന്നിവയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 1956, സെൻട്രൽ ട്രാവൻകൂർ, സാജൻ ബേക്കറി സിൻസ് 1962, മറിയം, ചട്ടമ്പി, Symptoms of Love തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങൾ ശ്രദ്ധേയമാണ്.</p>
<p>നാടക രംഗത്തും അഭിനയ മേഖലയിലും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്ന് കെ.സി. സൗഹൃദ കൂട്ടായ്മ അറിയിച്ചു.</p>
<p>നാടക പ്രതിഭ കെ സി ജോർജിന്റെ രണ്ടാമത് ചരമവാർഷിക ദിനാചരണവും കെ സി നാടക പ്രതിഭ പുരസ്കാര സമർപ്പണവും സെപ്റ്റംബർ 23ന് കട്ടപ്പന സി എസ് ഐ ഗാർഡനിൽ നടക്കും</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6aa145a50f9bc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ആനക്കുളത്ത് മകനെ പിതാവ് അടിച്ചുകൊന്നു; പിതാവ് വിഷം കഴിച്ച നിലയിൽ</title>
<link>https://thekeralajournal.com/3705</link>
<guid>https://thekeralajournal.com/3705</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa12ce2cfea8.jpg" length="74645" type="image/jpeg"/>
<pubDate>Wed, 09 Sep 2026 15:25:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനക്കുളം: ലഹരിക്കടിമയായ മകനെ പിതാവ് ഇരുമ്പുവടി ഉപയോഗിച്ച് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തി.</p>
<p>ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ജസ്റ്റിൻ ലഹരിക്കടിമയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.</p>
<p>ജസ്റ്റിൻ പതിവായി വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാൽ മാതാപിതാക്കൾ ഭയന്ന് ബന്ധുവീട്ടിലായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് വീടിനോട് ചേർന്നുള്ള ചായ്പ്പിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുവടി ഉപയോഗിച്ച് ജോയ് ജസ്റ്റിന്റെ തലയ്ക്ക് അടിക്കുകയുമായിരുന്നു.</p>
<p>ഗുരുതരമായി പരിക്കേറ്റ ജസ്റ്റിൻ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം.</p>
<p>സംഭവത്തിനുശേഷം ജോയ് ജോസഫ് വിഷം കഴിക്കുകയായിരുന്നു. ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ച് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>25 വർഷമായി സൗജന്യ ഭക്ഷണ വിതരണം; നവജീവൻ ട്രസ്റ്റ് ചെയർമാൻ സെൽവരാജിന് ആദരം</title>
<link>https://thekeralajournal.com/3703</link>
<guid>https://thekeralajournal.com/3703</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa12a00090f0.jpg" length="104223" type="image/jpeg"/>
<pubDate>Wed, 09 Sep 2026 15:12:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: 25 വർഷമായി പീരുമേട് താലൂക്ക് ആശുപത്രിയിലും ഉപ്പുതറ സർക്കാർ ആശുപത്രിയിലും മുടങ്ങാതെ സൗജന്യ പ്രഭാത-ഉച്ചഭക്ഷണം വിതരണം ചെയ്തുവരുന്ന നവജീവൻ ട്രസ്റ്റ് ചെയർമാൻ സെൽവരാജിനെ ആദരിച്ചു. സെന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റി ഇൻഫന്റ് ജീസസ് കോൺഫറൻസ് ഏലപ്പാറയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ.</p>
<p>പീരുമേട് താലൂക്ക് ആശുപത്രി പരിസരത്ത് നടന്ന ചടങ്ങ് മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ഗിന്നസ് മാടസാമി സെൽവരാജിന് മൊമെന്റോ കൈമാറി ഉദ്ഘാടനം ചെയ്തു. ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. എബി സൂസൻ സെൽവരാജിനെ പൊന്നാട അണിയിച്ച് ആദരിച്ചു.</p>
<p>സൊസൈറ്റി യൂണിറ്റ് പ്രസിഡന്റ് ജോസ് ചെറുവിള അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി മനുമോൻ സ്വാഗതം പറഞ്ഞു. ഭാരവാഹികളായ സോണി ജോർജ്, ബിനു ജയ്പാൽ, എസ്. വിൻസെന്റ് എന്നിവർ സംസാരിച്ചു.</p>
<p>സൊസൈറ്റി യൂണിറ്റിലെ മുഴുവൻ അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. കിടപ്പുരോഗികൾക്ക് സൗജന്യ പ്രഭാതഭക്ഷണം വിതരണം ചെയ്താണ് പരിപാടി സമാപിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6aa12a14136a8.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ചിന്നാറിൽ ‘സർഗ്ഗവർണങ്ങൾ’; ചിത്രകാരന്മാരുടെ കലാസംഗമത്തിന് വേദിയൊരുങ്ങുന്നു.</title>
<link>https://thekeralajournal.com/3702</link>
<guid>https://thekeralajournal.com/3702</guid>
<description><![CDATA[ കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന രണ്ടു ദിന ആർട്ട് ക്യാമ്പ് — പ്രമുഖ ചിത്രകാരന്മാരും വിദ്യാർത്ഥികളും കലാപ്രവർത്തകരും പങ്കെടുക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa119bb78bf4.jpg" length="79555" type="image/jpeg"/>
<pubDate>Wed, 09 Sep 2026 14:03:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ : കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിന്നാർ സർഗ്ഗാരാം ആർട്ട് &amp; കൾച്ചറൽ സെന്ററിൽ സംഘടിപ്പിക്കുന്ന ‘സർഗ്ഗവർണങ്ങൾ’ ആർട്ട് ക്യാമ്പിന് ഒരുക്കങ്ങൾ പൂർത്തിയായി. ജില്ലയിലെ ചിത്രകലാ രംഗത്തെ പ്രമുഖരെയും യുവ കലാകാരന്മാരെയും വിദ്യാർത്ഥികളെയും കലാപ്രവർത്തകരെയും ഒരേ വേദിയിൽ എത്തിക്കുന്ന ക്യാമ്പ് ചിത്രകലാ രംഗത്തെ ആശയവിനിമയത്തിനും സർഗ്ഗാത്മക കൂട്ടായ്മയ്ക്കും വേദിയാകും.</p>
<p>പീരുമേട് MLA സിറിയക് തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കേരള ചിത്രകലാ പരിഷത്ത് ഇടുക്കി ജില്ലാ പ്രസിഡന്റ് സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് മുഖ്യാതിഥിയാകും.</p>
<p>ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷിജു EM, ജോയിന്റ് സെക്രട്ടറി ശ്രീകാന്ത് NS, ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ മനോജ് മൂന്നാർ, വനിതാ വിങ്ങ് സംസ്ഥാന കമ്മിറ്റിയംഗം ലേഖാ മനോജ്, സർഗ്ഗാരാം ഡയറക്ടർ ഫാ. സാബു മന്നാടാ തുടങ്ങിയവർ ചടങ്ങിൽ സംസാരിക്കും.</p>
<p>പ്രമുഖ ചിത്രകാരൻ ജോസ് എബ്രഹാം ക്യാമ്പ് ക്യൂറേറ്റ് ചെയ്യും. ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള പ്രമുഖ ചിത്രകാരന്മാർ, ചിത്രകലാ വിദ്യാർത്ഥികൾ, കലാപ്രവർത്തകർ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കും.</p>
<p></p>
<p><strong>കലയും പ്രകൃതിയും ഒരുമിക്കുന്ന വേദി</strong></p>
<p>ഇടുക്കിയുടെ പ്രകൃതി സൗന്ദര്യവും ഗ്രാമീണ ജീവിതവും സാംസ്കാരിക വൈവിധ്യവും ചിത്രകലയിലൂടെ അടയാളപ്പെടുത്തുന്നതിനും പുതിയ തലമുറയിലെ കലാകാരന്മാർക്ക് മുതിർന്ന ചിത്രകാരന്മാരുമായി ആശയവിനിമയം നടത്തുന്നതിനുമുള്ള അവസരമൊരുക്കുകയാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.</p>
<p>ക്യാമ്പിന്റെ ഭാഗമായി കലാകാരന്മാർക്ക് തങ്ങളുടെ സൃഷ്ടികൾ അവതരിപ്പിക്കാനും വിവിധ ചിത്രകലാ സങ്കേതങ്ങൾ പരസ്പരം പങ്കുവയ്ക്കാനും ആശയവിനിമയം നടത്താനും അവസരം ലഭിക്കും. ചിത്രകലാ വിദ്യാർത്ഥികൾക്ക് പരിചയസമ്പന്നരായ കലാകാരന്മാരുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനും സംവദിക്കാനും ക്യാമ്പ് സഹായകരമാകും.</p>
<p>കേരള ചിത്രകലാ പരിഷത്ത് ചിത്രകാരന്മാരെയും കലാപ്രവർത്തകരെയും ഒരുമിപ്പിച്ച് ചിത്രകലാ ക്യാമ്പുകൾ, പ്രദർശനങ്ങൾ, പഠനപരിപാടികൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പരിഷത്തിന്റെ നേതൃത്വത്തിൽ ചിത്രകലാ ക്യാമ്പുകൾ നടന്നിട്ടുള്ളതായി റിപ്പോർട്ടുകളുണ്ട്.</p>
<p>ചിന്നാറിന്റെ പ്രകൃതി പശ്ചാത്തലത്തിൽ നടക്കുന്ന ‘സർഗ്ഗവർണങ്ങൾ’ ഇടുക്കിയുടെ ചിത്രകലാ പ്രവർത്തനങ്ങൾക്ക് പുതിയ നിറവും ദിശയും നൽകുന്ന കലാസംഗമമായി മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.</p>]]> </content:encoded>
</item>

<item>
<title>എട്ടുമാസം പിന്നിട്ടിട്ടും റോഡ് നവീകരണം പാതിവഴിയിൽ : ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിൽ യാത്രാദുരിതം മാറുന്നില്ല</title>
<link>https://thekeralajournal.com/3701</link>
<guid>https://thekeralajournal.com/3701</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0b2f4ee671.jpg" length="161055" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:44:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: കിഫ്ബിയിൽ നിന്ന് എട്ടുകോടി രൂപ അനുവദിച്ച് ആരംഭിച്ച ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എട്ടുമാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ നീളുന്നു. നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രദേശവാസികളും വാഹനയാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.</p>
<p>നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലെ ടാറിങ് ഇളക്കി വീതി കൂട്ടുന്നതിനും കലുങ്കുകൾ പുനർനിർമിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എന്നാൽ നിർമാണം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു.</p>
<p>നിലവിൽ റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകൾ ഉൾപ്പെടെ റോഡിലേക്ക് വീണുകിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വീടുകളിലേക്കുള്ള റോഡുകളുടെ പ്രവേശന ഭാഗങ്ങളിലും കട്ടിങ് നടത്തിയ നിലയിലാണ്.</p>
<p>പൊടിശല്യം രൂക്ഷമായതോടെ പ്രദേശവാസികളുടെ ദുരിതവും ഇരട്ടിയായി. നിർമാണം അനിശ്ചിതമായി നീളുന്നത് വ്യാപാരികളെയും പ്രദേശവാസികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.</p>
<p>റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങൾക്ക് അടിക്കടി തകരാർ സംഭവിക്കുന്നതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഓട്ടം നടത്തിയാൽ ലഭിക്കുന്ന വരുമാനം പോലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് തികയാത്ത സ്ഥിതിയാണെന്നും ഡ്രൈവർമാർ പരാതിപ്പെടുന്നു.</p>
<p>എട്ടുകോടിയുടെ വികസനപദ്ധതി യാത്രാദുരിതമായി മാറിയ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ശാന്തൻപാറയിൽ വനംവകുപ്പ് സീൽ ചെയ്ത മണ്ണുമാന്തി യന്ത്രങ്ങൾ കടത്താൻ ശ്രമം; ഒരെണ്ണം പിടികൂടി</title>
<link>https://thekeralajournal.com/3700</link>
<guid>https://thekeralajournal.com/3700</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0b0e99f57d.jpg" length="140204" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:36:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തൻപാറ: വനംവകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് സീൽ ചെയ്ത് സൂക്ഷിച്ചിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയുടെ മറവിൽ കടത്തിക്കൊണ്ടുപോയി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.</p>
<p>ചിന്നക്കനാൽ ഹൈറേഞ്ച് റിസർവിൽ നിന്ന് അനധികൃതമായി മരംമുറിച്ച കേസിൽ ദിവസങ്ങൾക്കുമുമ്പാണ് രണ്ട് മണ്ണുമാന്തി യന്ത്രങ്ങൾ വനംവകുപ്പ് പിടികൂടിയത്. തുടർന്ന് യന്ത്രങ്ങൾ സീൽ ചെയ്ത് കസ്റ്റഡിയിൽ സൂക്ഷിച്ചുവരികയായിരുന്നു.</p>
<p>പട്രോളിങ്ങിനിടെ റേഞ്ച് ഓഫീസറും സംഘവും സ്ഥലത്തെത്തിയപ്പോഴാണ് സീൽ ചെയ്ത നിലയിൽ സൂക്ഷിച്ചിരുന്ന യന്ത്രങ്ങൾ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യന്ത്രങ്ങൾ ലോറിയിൽ കയറ്റി കടത്തിക്കൊണ്ടുപോകുന്നതായി കണ്ടെത്തിയത്.</p>
<p>വനംവകുപ്പ് സംഘം പിന്തുടർന്ന് ഒരു മണ്ണുമാന്തി യന്ത്രം ലോറിയിൽ നിന്ന് പിടികൂടി. രണ്ടാമത്തെ യന്ത്രവും തിരികെ എത്തിക്കാൻ ലോറി ഡ്രൈവറോട് നിർദേശം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6aa0b0f656b54.jpg" alt=""></p>
<p>സംഭവവുമായി ബന്ധപ്പെട്ട് ഉടുമ്പൻചോല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായാണ് വിവരം. വനംവകുപ്പിന്റെ കസ്റ്റഡിയിലായിരുന്ന യന്ത്രങ്ങൾ എങ്ങനെ സീൽ പൊളിച്ച് പുറത്തേക്ക് കൊണ്ടുപോയി, പിന്നിൽ ആരൊക്കെയാണുള്ളത് തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി</title>
<link>https://thekeralajournal.com/3699</link>
<guid>https://thekeralajournal.com/3699</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0af1c94ba4.jpg" length="87162" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുടുംബശ്രീ ജില്ലാ മിഷൻ, കുമളി ഗ്രാമപഞ്ചായത്ത് സി.ഡി.എസ്., മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പയിന് കുമളിയിൽ തുടക്കമായി.</p>
<p>ക്യാമ്പയിന്റെ ഉദ്ഘാടനം അഡ്വ. സിറിയക് തോമസ് എം.എൽ.എ. നിർവഹിച്ചു. ഇതോടനുബന്ധിച്ച് കുമളി കുടുംബശ്രീ നെസ്റ്റ് നോവ പൗൾട്രി പി.ജി. ഗ്രൂപ്പിന്റെ പോസ്റ്റർ പ്രകാശനവും നടന്നു. പോസ്റ്റർ പ്രകാശനം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് നിർവഹിച്ചു.</p>
<p>ചടങ്ങിൽ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ എ. മണികണ്ഠൻ സ്വാഗതം പറഞ്ഞു. കുടുംബശ്രീ സി.ഡി.എസ്. ചെയർപേഴ്സൺ ജയമോൾ മനോജ് നന്ദി പറഞ്ഞു. കുമളി വെറ്ററിനറി സർജൻ ഡോ. അനുരാജ് മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ എ.ഡി.എം.സി. ഷിബു ജി. പദ്ധതി വിശദീകരിച്ചു.</p>
<p>ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെയ്ദ് ഷക്കീല, ബ്ലോക്ക് പഞ്ചായത്തംഗം ഷെമിന കെ.ബി., ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റോബിൻ കാരക്കാട്ട്, പ്രസാദ് മാണി, ഷൈലജ ഹെബ്രോസ് എന്നിവരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.</p>
<p>ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തിലകരാജ് എം., ബിജു ദാനിയേൽ, അന്നമ്മ ടീച്ചർ, ലീന മനോജ് പാലക്കാട്ടിൽ, വിനീത ആർ., അനസ് മുമ്പുഴയിൽ, മഞ്ജു മനോഹരൻ, ജെസ്സി റോയി, കൊച്ചുറാണി, വിക്ടോറിയ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ.എം. രാജ, എ.എച്ച്.ഡി.പി.എം. ആര്യ മുരളി, അഴുത ബ്ലോക്ക് കോർഡിനേറ്റർ ശ്രീകല പി.എം. തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വയോധികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച പ്രതി റിമാൻഡിൽ</title>
<link>https://thekeralajournal.com/3698</link>
<guid>https://thekeralajournal.com/3698</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0ae2f27c87.jpg" length="55932" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:24:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കഞ്ഞിക്കുഴിയിൽ വയോധികനെ കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. തൃശൂർ പറപ്പുക്കര പുളിക്കൻ വീട്ടിൽ യദുകൃഷ്ണൻ (30) ആണ് കഞ്ഞിക്കുഴി പൊലീസിന്റെ പിടിയിലായത്.</p>
<p>ഓഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം. കഞ്ഞിക്കുഴി പഴയ ബസ് സ്റ്റാൻഡിലെ വെയ്റ്റിംഗ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന വയോധികനെ, അദ്ദേഹം നടക്കാൻ ഉപയോഗിക്കുന്ന വടി ഉപയോഗിച്ച് പ്രതി ക്രൂരമായി തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.</p>
<p>അക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കട്ടപ്പന കോഴിമലയിലുള്ള ഭാര്യവീട്ടിൽനിന്നാണ് പൊലീസ് പിടികൂടിയത്. പ്രദേശത്തെ നിരവധി സി.സി.ടി.വി. ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.</p>
<p>കഞ്ഞിക്കുഴി പൊലീസ് സബ് ഇൻസ്പെക്ടർമാരായ ശ്യാം എം.കെ., സജീവ് മാത്യു, സിവിൽ പൊലീസ് ഓഫീസർമാരായ മാത്യു സ്റ്റീഫൻ, താജുദ്ദീൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.</p>
<p>പ്രതിക്കെതിരെ നേരത്തെ മൂന്ന് അബ്കാരി കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾക്ക് നേരിട്ട് പരിഹാരം; ഇടുക്കിയിൽ ഓൺലൈൻ അദാലത്ത് സെപ്റ്റംബർ 29ന്</title>
<link>https://thekeralajournal.com/3697</link>
<guid>https://thekeralajournal.com/3697</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0ada5a965e.jpg" length="87736" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:21:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ പോലീസിൽ സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നേരിട്ട് കേട്ട് പരിഹാരം കാണുന്നതിനായി ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. ഓൺലൈൻ അദാലത്ത് നടത്തുന്നു.</p>
<p>‘ഡി.പി.സി. ടോക്സ് വിത്ത് കോപ്സ്’ (DPC Talks with Cops) എന്ന പേരിലുള്ള അദാലത്ത് സെപ്റ്റംബർ 29ന് നടക്കും. അദാലത്തിൽ ജില്ലാ പോലീസ് മേധാവി ഉദ്യോഗസ്ഥരുടെ പരാതികൾ നേരിട്ട് കേൾക്കുകയും ആവശ്യമായ പരിഹാരനടപടികൾ നിർദേശിക്കുകയും ചെയ്യും.</p>
<p>പോലീസ് ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥർ മുഖേനയല്ലാതെ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി സമർപ്പിക്കാമെന്നതാണ് അദാലത്തിന്റെ പ്രധാന പ്രത്യേകത.</p>
<p>പരാതികൾ spidk.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ സെപ്റ്റംബർ 18ന് മുമ്പായി അയയ്ക്കണം. പരാതിക്കൊപ്പം പരാതിക്കാരന്റെ മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം.</p>
<p>കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കും ഇടുക്കി ജില്ലാ പോലീസ് ഓഫീസിലെ 9497981290 എന്ന ഹെൽപ്പ് ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ 16കാരിയുടെ ആത്മഹത്യ: ഒളിവിലായിരുന്ന അമ്മയുടെ സുഹൃത്ത് പിടിയിൽ</title>
<link>https://thekeralajournal.com/3696</link>
<guid>https://thekeralajournal.com/3696</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0acc9eb1e2.jpg" length="35463" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:18:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുമളിയിൽ പ്ലസ് ടു വിദ്യാർഥിനിയായ 16കാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിലായിരുന്ന ഒന്നാം പ്രതി പിടിയിൽ. പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ കൊല്ലപ്പട്ടട സ്വദേശി അരീക്കുഴിക്കൽ വീട്ടിൽ ഗോഡ്സണെയാണ് കുമളി പൊലീസ് കൊച്ചിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടികൂടിയത്.</p>
<p>ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് പ്രത്യേക അന്വേഷണസംഘം ഗോഡ്സണെ കസ്റ്റഡിയിലെടുത്തത്.</p>
<p>കഴിഞ്ഞ ഓഗസ്റ്റ് 9നാണ് 16കാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലും പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള പരിശോധനയിലുമാണ് പീഡനവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്.</p>
<p>പിതാവുമായി വേർപിരിഞ്ഞ് കഴിയുന്ന പെൺകുട്ടിയുടെ അമ്മ സുഹൃത്തായ ഗോഡ്സണൊപ്പമായിരുന്നു താമസിച്ചിരുന്നത്. വീട്ടിൽ നേരിട്ടതായി കണ്ടെത്തിയ കടുത്ത മാനസികവും ശാരീരികവുമായ പീഡനവും ഗോഡ്സന്റെ മോശം പെരുമാറ്റവുമാണ് പെൺകുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.</p>
<p>അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ ആൺസുഹൃത്തായ കുമളി സ്വദേശി അഭിരാജിനെ കഴിഞ്ഞ ഓഗസ്റ്റ് 15ന് പോക്സോ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.</p>
<p>കേസിൽ ഗോഡ്സണെയും പ്രതിചേർത്തതോടെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ സമൂഹമാധ്യമങ്ങളിലും നാട്ടുകാർക്കിടയിലും ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പെൺകുട്ടിക്ക് നീതി ആവശ്യപ്പെട്ട് സുഹൃത്തുക്കളും നാട്ടുകാരും ജനപ്രതിനിധികളും രംഗത്തെത്തുകയും ചെയ്തു.</p>
<p>തുടർന്ന് ഇടുക്കി എസ്.പി. ഡോ. എ. നസീമിന്റെയും പീരുമേട് ഡി.വൈ.എസ്.പി. ഷിജു പി.എസിന്റെയും നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. മൊബൈൽ ടവർ ലൊക്കേഷനുകളും സൈബർ സെല്ലിന്റെ സഹായവും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഗോഡ്സൺ കൊച്ചിയിൽ ഒളിവിൽ കഴിയുന്നതായി കണ്ടെത്തിയത്.</p>
<p>തുടർന്ന് പൊലീസ് നടത്തിയ നീക്കത്തിലാണ് പുലർച്ചെ കൊച്ചിയിൽ നിന്ന് പ്രതിയെ പിടികൂടിയത്. കുമളിയിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷം ഗോഡ്സണെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>
<p>പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ജെയൻ പി., എസ്.ഐമാരായ അനൂപ് എം.ജി., സുബൈർ, ജൂനിയർ എസ്.ഐ ജോഫി ജോൺ, സി.പി.ഒമാരായ ഷിജുമോൻ, സലീൽ രവി എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിച്ച് ബിജെപിയുടെ ഏകദിന ഉപവാസം</title>
<link>https://thekeralajournal.com/3690</link>
<guid>https://thekeralajournal.com/3690</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f6053371f2.jpg" length="86535" type="image/jpeg"/>
<pubDate>Tue, 08 Sep 2026 06:39:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: പീരുമേട് തോട്ടം മേഖലയിലെ തൊഴിലാളികളോടുള്ള സർക്കാരുകളുടെ അവഗണനയ്ക്കും പീരുമേടിന്റെ വികസന മുരടിപ്പിനുമെതിരെ ബിജെപി ഇടുക്കി ജില്ലാ സൗത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.</p>
<p>തോട്ടം തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾക്കും മേഖലയിലെ അടിസ്ഥാന വികസന ആവശ്യങ്ങൾക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ടായിരുന്നു സമരം.</p>
<p>ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ് സമരം ഉദ്ഘാടനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ മുതലക്കോടത്ത് കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണു : 2 തൊഴിലാളികൾക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3686</link>
<guid>https://thekeralajournal.com/3686</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f5bce55988.jpg" length="130893" type="image/jpeg"/>
<pubDate>Tue, 08 Sep 2026 06:20:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മുതലക്കോടത്ത് നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ കോൺക്രീറ്റ് സ്ലാബും ബീമുകളും തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്.</p>
<p>വിരമിച്ച വൈദികർ താമസിക്കുന്ന പഴയ കെട്ടിടത്തിന്റെ നവീകരണ/പൊളിക്കൽ ജോലികൾ നടക്കുന്നതിനിടെയാണ് അപകടം. അപ്രതീക്ഷിതമായി സൺഷെയ്ഡും കോൺക്രീറ്റ് സ്ലാബും ബീമുകളും തകർന്നുവീഴുകയായിരുന്നു.</p>
<p>അപകടത്തിൽ രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾക്കും ഗുരുതരമായി പരിക്കേറ്റു. പശ്ചിമ ബംഗാൾ സ്വദേശി നിഥിൻ മണ്ഡൽ, തമിഴ്നാട് സ്വദേശി ഗോവിന്ദ് രാജ് എന്നിവരെ മുതലക്കോടം ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ തൊഴിലാളികളെ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏകദേശം അരമണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്തത്.</p>
<p>സംഭവത്തിൽ ഇടുക്കി ജില്ലാ കളക്ടർ റിപ്പോർട്ട് തേടി. അപകടത്തിന്റെ സാഹചര്യങ്ങളും കെട്ടിടത്തിന്റെ നിർമാണ സുരക്ഷാ മാനദണ്ഡങ്ങളും സംബന്ധിച്ച് അധികൃതർ പരിശോധന നടത്തും.</p>]]> </content:encoded>
</item>

<item>
<title>അറിവിന്റെ വെളിച്ചം പകർന്ന ഗുരുനാഥർക്ക് ആദരം : അധ്യാപകരെ ആദരിച്ച് സ്വരാജ് പബ്ലിക് ലൈബ്രറി</title>
<link>https://thekeralajournal.com/3683</link>
<guid>https://thekeralajournal.com/3683</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9ed62c84f89.jpg" length="133134" type="image/jpeg"/>
<pubDate>Mon, 07 Sep 2026 20:50:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വരാജ്: അധ്യാപകദിനാചരണത്തിന്റെ ഭാഗമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ അധ്യാപക സേവനത്തിൽനിന്ന് വിരമിച്ച സുഗതകുമാർ കെ.ജി., സണ്ണി മമ്പറ എന്നിവരെ ആദരിച്ചു.</p>
<p>അറിവ് പകർന്നുനൽകുന്നതിനൊപ്പം പുതുതലമുറയിൽ മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും വളർത്തിയെടുക്കുന്നതിൽ അധ്യാപകർ വഹിക്കുന്ന മഹത്തായ പങ്ക് ചടങ്ങിൽ അനുസ്മരിച്ചു. സമൂഹത്തിന്റെ ഭാവിയെ രൂപപ്പെടുത്തുന്ന ശിൽപ്പികളാണ് അധ്യാപകരെന്നും അവരുടെ സേവനവും സമർപ്പണവും എന്നും ആദരിക്കപ്പെടേണ്ടതാണെന്നും റെജി കൂനാനി അധ്യാപകദിന സന്ദേശത്തിൽ പറഞ്ഞു.</p>
<p>ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഷീബ റെൻസോ, മനോജ് എം.വി., പ്രിൻസ് മറ്റപ്പള്ളി എന്നിവർ ആശംസകൾ നേർന്നു.</p>
<p>സജി കുമാർ പി.ടി., സണ്ണി കക്കുഴി, കെ.കെ. മാണി, സെബാസ്റ്റ്യൻ തോമസ്, വിൽസൺ തോമസ്, സിറിൽ തോമസ്, പാലോസ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.</p>
<p>തങ്ങളുടെ ഔദ്യോഗിക ജീവിതത്തിലൂടെ നിരവധി തലമുറകൾക്ക് അറിവും ജീവിതമൂല്യങ്ങളും പകർന്നുനൽകിയ അധ്യാപകരോടുള്ള നന്ദിയും ആദരവും പ്രകടിപ്പിക്കുന്ന വേദിയായി അധ്യാപകദിനാചരണം മാറി.</p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3682</link>
<guid>https://thekeralajournal.com/3682</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9e9ec99118a.jpg" length="94578" type="image/jpeg"/>
<pubDate>Mon, 07 Sep 2026 16:57:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി വണ്ടൻമേട് പോലീസിന്റെ നേതൃത്വത്തിൽ ഹോളി ക്രോസ് കോളേജ് വിദ്യാർത്ഥികൾക്കായി ‘ഓപ്പറേഷൻ തൂഫാൻ’ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.</p>
<p>വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബെർട്ടിൻ ജോസ്, അസിസ്റ്റന്റ് പി.ആർ.ഒ അരുൺ പ്രസാദ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a9e9f558c1c1.jpg" alt=""></p>
<p>ലഹരി ഉപയോഗത്തിന്റെ സാമൂഹികവും ആരോഗ്യപരവുമായ പ്രത്യാഘാതങ്ങൾ, യുവാക്കൾ ലഹരിയിലേക്ക് ആകർഷിക്കപ്പെടുന്ന സാഹചര്യങ്ങൾ, ലഹരിക്കെതിരായ നിയമനടപടികൾ എന്നിവ സംബന്ധിച്ച് ക്ലാസിൽ വിശദീകരിച്ചു. വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ മനോഭാവവും സാമൂഹിക ഉത്തരവാദിത്വവും വളർത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്തു.</p>
<p>കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഷാജി ആർ. കെ. സ്വാഗതം ആശംസിച്ചു.കോളേജ് വിമുക്തി  കോർഡിനേറ്റർ അസി. പ്രൊഫ. ബിബിൻ കെ. രാജു കൃതജ്ഞത രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a9e9f997c17c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മുൻ എംഎൽഎ ജോസ് കുറ്റ്യാനി അന്തരിച്ചു</title>
<link>https://thekeralajournal.com/3681</link>
<guid>https://thekeralajournal.com/3681</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9e6e4452aad.jpg" length="56096" type="image/jpeg"/>
<pubDate>Mon, 07 Sep 2026 13:27:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി മുൻ എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജോസ് കുറ്റ്യാനി (87) അന്തരിച്ചു. ഏറെ നാളായി വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.</p>
<p>ഇടുക്കി മേഖലയിലെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന ജോസ് കുറ്റ്യാനി വിവിധ പാർട്ടി ചുമതലകളും വഹിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനം കൊലക്കേസ്: പ്രതി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3679</link>
<guid>https://thekeralajournal.com/3679</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9e1072d171c.jpg" length="72467" type="image/jpeg"/>
<pubDate>Mon, 07 Sep 2026 06:46:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുവന്താനം: കൂട്ടിക്കൽ ഇളംകാട് പനമൂട്ടിൽ വീട്ടിൽ ബിനു പി.വി. (50) കൊല്ലപ്പെട്ട കേസിൽ പ്രതി അറസ്റ്റിൽ. പെരുവന്താനം പുല്ലുപാറ മുറിഞ്ഞപുഴ തോലമ്മാക്കൽ വീട്ടിൽ തങ്കച്ചൻ ടി.ഡി. (60) ആണ് അറസ്റ്റിലായത്.</p>
<p>സെപ്റ്റംബർ 5ന് വൈകിട്ട് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തിനിടെ തങ്കച്ചൻ വീട്ടിനുള്ളിലെ കട്ടിലിനടിയിൽ സൂക്ഷിച്ചിരുന്ന കമ്പിവടി ഉപയോഗിച്ച് ബിനുവിന്റെ തലയ്ക്ക് പിന്നിൽ അടിക്കുകയും കുത്തുകയും ചെയ്തതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റാണ് മരണം സംഭവിച്ചതെന്നാണ് പോലീസ് പറയുന്നത്.</p>
<p>ബിനു മരിച്ചതായി അറിയാതെയാണ് പ്രതി ഫയർഫോഴ്സിനെയും പോലീസിനെയും ആംബുലൻസിനായി ഫോണിൽ ബന്ധപ്പെട്ടത്. സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് ബിനു മരിച്ചുകിടക്കുകയാണെന്ന വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>കോളേജ് വിദ്യാർത്ഥികൾക്ക് പെൻസിൽ പോസ്റ്റർ മത്സരം</title>
<link>https://thekeralajournal.com/3678</link>
<guid>https://thekeralajournal.com/3678</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9e0f2b81f57.jpg" length="70420" type="image/jpeg"/>
<pubDate>Mon, 07 Sep 2026 06:41:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ‘മയങ്ങില്ല കേരളം–100 ദിന പരിപാടി’യുടെ ഭാഗമായി തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി പെൻസിൽ പോസ്റ്റർ മത്സരം സംഘടിപ്പിക്കുന്നു. ആത്മഹത്യാ പ്രതിരോധവും ലഹരിവിരുദ്ധ സന്ദേശവും ആണ് വിഷയം.</p>
<p>ചാർട്ട് പേപ്പറിൽ പെൻസിൽ മാത്രം ഉപയോഗിച്ചാണ് പോസ്റ്റർ തയ്യാറാക്കേണ്ടത്. പോസ്റ്ററിന്റെ വ്യക്തമായ ചിത്രവും കോളേജ് ഐഡി കാർഡിന്റെ പകർപ്പും ഹ്രസ്വ വിവരണവും സെപ്റ്റംബർ 11ന് വൈകിട്ട് 5ന് മുമ്പായി വാട്സ്ആപ്പ് വഴി അയയ്ക്കണം. പരിശോധനയ്ക്കായി ഒറിജിനൽ പോസ്റ്റർ സൂക്ഷിക്കണം.</p>
<p>സർഗാത്മകത, വിഷയ പ്രസക്തി, മൗലികത എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും വിധിനിർണയം. ഒന്നും രണ്ടും സ്ഥാനക്കാർക്ക് മെറിറ്റ് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും ലഭിക്കും.</p>
<p>എൻട്രികൾ അയയ്ക്കേണ്ട നമ്പർ: 9400234145 (Joseph Cyriac).</p>]]> </content:encoded>
</item>

<item>
<title>ESA: മലയോര ജനതയുടെ ആശങ്കകൾ പരിഹരിക്കണം; കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് BDJS</title>
<link>https://thekeralajournal.com/3675</link>
<guid>https://thekeralajournal.com/3675</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9d69cfe7a70.jpg" length="103737" type="image/jpeg"/>
<pubDate>Sun, 06 Sep 2026 18:55:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പശ്ചിമഘട്ട പരിസ്ഥിതി സംവേദന മേഖല (ESA) സംബന്ധിച്ച കരട് വിജ്ഞാപനത്തിൽ മലയോര കർഷകരുടെയും ജനവാസ മേഖലകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി കേന്ദ്ര സർക്കാരിന് നിവേദനം നൽകി.</p>
<p>പ്രധാനമന്ത്രിയുടെ ഓഫീസിനും കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിനും നൽകാനുള്ള നിവേദനം ബി.ഡി.ജെ.എസ്. സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സണുമായ അഡ്വ. സംഗീത വിശ്വനാഥന് മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ കൈമാറി.</p>
<p>ജനവാസ മേഖലകൾ, പട്ടയഭൂമി, റവന്യൂ ഭൂമി, പരമ്പരാഗത കൃഷിയിടങ്ങൾ എന്നിവ ESA പരിധിയിൽ ഉൾപ്പെടുത്തുന്നത് പുനഃപരിശോധിക്കണമെന്നും ഏലം, കാപ്പി, കുരുമുളക്, റബർ, തേയില തുടങ്ങിയ വിളകളെ ആശ്രയിക്കുന്ന കർഷകരുടെ ഉപജീവനത്തിന് നിയന്ത്രണങ്ങൾ ഉണ്ടാകരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.</p>
<p>ESA അതിർത്തി നിർണയിക്കുന്നതിന് മുമ്പ് ഭൂവിനിയോഗവും ജനവാസവും കൃഷിയിടങ്ങളും കൃത്യമായി പരിശോധിക്കണമെന്നും അടിസ്ഥാന സൗകര്യ വികസനത്തിന് തടസ്സമുണ്ടാകരുതെന്നും ആവശ്യപ്പെട്ടു. കർഷകരുമായും ജനപ്രതിനിധികളുമായും കർഷക സംഘടനകളുമായും ചർച്ച നടത്തിയ ശേഷമേ അന്തിമ തീരുമാനം എടുക്കാവൂവെന്നും ബി.ഡി.ജെ.എസ്. ആവശ്യപ്പെട്ടു.</p>
<p>ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, നേതാക്കളായ പാർഥേശൻ, ശശികുമാർ, സന്ദീപ് ഇ.യു., അജി മുട്ടുകാട് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ അതിക്രമിച്ച് കയറി മോഷണം നടത്തിയവർ പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3674</link>
<guid>https://thekeralajournal.com/3674</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9d675e40b23.jpg" length="63319" type="image/jpeg"/>
<pubDate>Sun, 06 Sep 2026 18:45:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് താലൂക്കിലെ കൂട്ടുമുഖം കാവുമ്പായി ഭാഗം വലിയവളപ്പിൽ വീട്ടിൽ ഉബൈദ് (38), അസം സംസ്ഥാനത്തിലെ ലാഹോരിഘട്ട് മുരിഗവ രാഘത് സ്വദേശി അമീർ ഹംസ (26) എന്നിവരാണ് പിടിയിലായത്.</p>
<p>2026 സെപ്റ്റംബർ 3ന് ഉച്ചയ്ക്ക് 12.30നും സെപ്റ്റംബർ 4ന് പുലർച്ചെ 5.30നും ഇടയിലാണ് ക്ഷേത്രത്തിൽ മോഷണം നടന്നത്. വിവരം ലഭിച്ച ഉടൻ തൊടുപുഴ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഓടിന്റെ 60 നിലവിളക്കുകളും രണ്ട് വീതം ഉരുളികളും തൂക്കുവിളക്കുകളും ഉൾപ്പെടെ ഏകദേശം 70,000 രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്.</p>
<p>2026 മേയ് 31ന് വൈകിട്ട് 6.30നും ജൂൺ 1ന് പുലർച്ചെ 5.45നും ഇടയിൽ ക്ഷേത്രത്തിലെ മൂന്ന് ഭണ്ഡാരക്കുറ്റികൾ താഴ് തല്ലിപ്പൊട്ടിച്ച് ഏകദേശം 15,000 രൂപയും മോഷണം നടത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും മോഷണം നടന്നത്.</p>
<p>ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജി മാർക്കോസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തൊടുപുഴ പോലീസ് ഇൻസ്പെക്ടർ മനേഷ് കെ.പി., സബ് ഇൻസ്പെക്ടർമാരായ ജിബിൻ തോമസ്, അരുൺ ചന്ദ്രൻ, അനന്തു ശേഖർ, ഷംസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിജു, സിവിൽ പോലീസ് ഓഫീസർമാരായ ജോയ് തോമസ്, അജീഷ് തങ്കപ്പൻ, ബാബുക്കുട്ടൻ, അജിമോൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ടൗണിൽ ‘പുകയില കേന്ദ്രങ്ങൾ’ ഒഴിപ്പിച്ചു; പച്ചകുത്ത് കേന്ദ്രങ്ങൾക്കും പൂട്ട്</title>
<link>https://thekeralajournal.com/3672</link>
<guid>https://thekeralajournal.com/3672</guid>
<description><![CDATA[ ടൗണിലെ പൊതുവഴി കൈയേറി പ്രവർത്തിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം ഒഴിപ്പിച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9d1dd998834.jpg" length="136548" type="image/jpeg"/>
<pubDate>Sun, 06 Sep 2026 13:31:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ടൗണിലെ പൊതുവഴി കൈയേറി പ്രവർത്തിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങളുടെ വ്യാപാര കേന്ദ്രങ്ങൾ നഗരസഭ പൊതുജനാരോഗ്യ വിഭാഗം ഒഴിപ്പിച്ചു. പരിശോധനയിൽ നിരോധിത പച്ചകുത്ത് കേന്ദ്രങ്ങളും കണ്ടെത്തിയതിനെ തുടർന്ന് ഇവയും നീക്കം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a9d1e207985f.jpg" alt=""></p>
<p>ഞായറാഴ്ചകളിൽ കട്ടപ്പന ടൗണിൽ അതിഥി തൊഴിലാളികളുടെ വലിയ സാന്നിധ്യമുണ്ടാകുന്ന സാഹചര്യത്തിലാണ് നഗരസഭയുടെ നടപടി. അതിഥി തൊഴിലാളികൾ തമ്മിലുണ്ടാകുന്ന തർക്കങ്ങളും സംഘർഷങ്ങളും പലപ്പോഴും പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തെ ബാധിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a9d1e2f276aa.jpg" alt=""></p>
<p>ഒരു മാസം മുമ്പ് നഗരസഭ, പൊലീസ്, എക്സൈസ് വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിൽ കണ്ടെത്തി നീക്കം ചെയ്ത നിരോധിത പുകയില ഉത്പന്ന വിതരണ കേന്ദ്രങ്ങൾ വീണ്ടും പ്രവർത്തനം ആരംഭിച്ചതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. പൊതുവഴി കൈയേറി പ്രവർത്തിച്ചിരുന്ന ഇത്തരം കേന്ദ്രങ്ങളാണ് ഇപ്പോൾ ഒഴിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a9d1e6848d97.jpg" alt=""></p>
<p>നഗരസഭ ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോണിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ബിബിൻ തോമസ്, ബിജു മാത്യു, മനു ബാബു എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരിയിൽ വിശ്വാസസാഗരം; മരിയൻ തീർത്ഥാടനത്തിൽ പങ്കെടുത്തത് കാൽലക്ഷത്തോളം പേർ</title>
<link>https://thekeralajournal.com/3671</link>
<guid>https://thekeralajournal.com/3671</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cda89cbaa9.jpg" length="115148" type="image/jpeg"/>
<pubDate>Sun, 06 Sep 2026 08:44:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്–രാജകുമാരി: പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ജപമാലയുമായി ആയിരങ്ങൾ കാൽനടയായി നീങ്ങിയപ്പോൾ രാജകുമാരി സാക്ഷിയായത് വിശ്വാസത്തിന്റെ മഹാസംഗമത്തിന്. ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനത്തിൽ കാൽലക്ഷത്തോളം ഭക്തർ പങ്കെടുത്തു. എട്ടുനോമ്പാചരണത്തിന്റെ ഭാഗമായി നടന്ന തീർത്ഥാടനം രാജകുമാരി ദൈവമാതാ പള്ളിയിൽ സമാപിച്ചു.</p>
<p>ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിലായിരുന്നു തീർത്ഥാടനം. രാജാക്കാട് ക്രിസ്തുരാജ ഫെറോന പള്ളിയിൽനിന്ന് ആരംഭിച്ച കാൽനട യാത്ര ഒൻപത് കിലോമീറ്റർ പിന്നിട്ട് നാല് മണിക്കൂറിനുശേഷമാണ് രാജകുമാരിയിലെത്തിയത്.</p>
<p><strong>മഴയിലും പതറാതെ; ജപമാലയുമായി ഒൻപത് കിലോമീറ്റർ</strong></p>
<p>പ്രതികൂല കാലാവസ്ഥയിലും ജപമാല പ്രാർഥനകളുമായി ഭക്തർ യാത്ര തുടർന്നു. വിവിധ ഇടവകകളിൽനിന്നുള്ള തീർത്ഥാടക സംഘങ്ങളും യാത്രയിൽ പങ്കുചേർന്നു. വഴിയിലുടനീളം നാട്ടുകാരും വ്യാപാരികളും സന്നദ്ധ സംഘടനകളും തീർത്ഥാടകർക്ക് കുടിവെള്ളവും മറ്റ് സൗകര്യങ്ങളും ഒരുക്കി.</p>
<p>2019ൽ ആരംഭിച്ച മരിയൻ തീർത്ഥാടനത്തിന് വർഷംതോറും ഭക്തജന പങ്കാളിത്തം വർധിച്ചുവരികയാണ്. കോവിഡ് സാഹചര്യത്തിൽ ഒരു വർഷം തീർത്ഥാടനം മുടങ്ങിയിരുന്നു.</p>
<p><strong>വിശുദ്ധരുടെ വേഷത്തിൽ കുരുന്നുകൾ; വഴിനീളെ സ്വീകരണം</strong></p>
<p>തീർത്ഥാടന പാതയിൽ ഭക്തർക്കും മെത്രാനും വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി. വിശുദ്ധരുടെ വേഷമണിഞ്ഞ നൂറിലേറെ കുരുന്നുകൾ തീർത്ഥാടകരെ സ്വീകരിക്കാൻ അണിനിരന്നത് ശ്രദ്ധേയമായി. സമീപ ഇടവകകളിൽനിന്നുള്ള കാൽനട തീർത്ഥാടക സംഘങ്ങളും രാജകുമാരി ദൈവമാതാ പള്ളിയിലെത്തി.</p>
<p><strong>നേർച്ചസദ്യയ്ക്കുശേഷം പൊന്തിഫിക്കൽ കുർബാന</strong></p>
<p>രാജകുമാരി ദൈവമാതാ പള്ളിയിലെത്തിയ ഭക്തർക്കായി വിപുലമായ നേർച്ചസദ്യ ഒരുക്കി. തുടർന്ന് തൃശൂർ അതിരൂപത മെത്രാൻ മാർ ആൻഡ്രൂസ് താഴത്തിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന നടന്നു.</p>
<p>മോൺ. അബ്രഹാം പുറയാറ്റ്, രാജകുമാരി പള്ളി വികാരി മോൺ. ജോസ് നരിതൂക്കിൽ, സഹവികാരിമാരായ ഫാ. ജോബി മാതാളികുന്നേൽ, ഫാ. ജെയ്ൻ മാട്ടേൽ, ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ്, കൈക്കാരന്മാരായ ജോസ് ശൗര്യാംമാക്കൽ, ജോഷി തറപ്പേൽ, സുനിൽ തകരപ്പിള്ളിയിൽ, ഷാജു മുണ്ടക്കൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിരവധി കേസുകളിൽ പ്രതി;പച്ചടി  പുന്നക്കാട്ടിൽ  ജോസിനെ കാപ്പ ചുമത്തി നാടുകടത്തി</title>
<link>https://thekeralajournal.com/3670</link>
<guid>https://thekeralajournal.com/3670</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cc1d4359a5.jpg" length="94269" type="image/jpeg"/>
<pubDate>Sun, 06 Sep 2026 06:58:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പച്ചടി ചാറൽമേട് കട്ടക്കാൽ പുന്നക്കാട്ടിൽ മഞ്ഞപ്പെട്ടി ജോസ് എന്നറിയപ്പെടുന്ന ജോസ് (48)നെ കാപ്പ ചുമത്തി ജില്ലയിൽനിന്ന് നാടുകടത്തി.</p>
<p>ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡിഐജിയാണ് കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (കാപ്പ) പ്രകാരം നടപടി സ്വീകരിച്ചത്. ആറുമാസത്തേക്ക് ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയാണ് ഉത്തരവ്.</p>
<p>നെടുങ്കണ്ടം, കട്ടപ്പന പോലീസ് സ്റ്റേഷൻ പരിധികളിലായി ജോസിനെതിരെ നിരവധി കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുന്നതിന്റെ ഭാഗമായാണ് കാപ്പ ചുമത്തിയത്.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ ആദ്യമായി പോപ്പി സ്‌ട്രോ പിടികൂടി; 8.185 കിലോയുമായി ഇടമലക്കുടി സ്വദേശി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3669</link>
<guid>https://thekeralajournal.com/3669</guid>
<description><![CDATA[ കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന കറുപ്പ് കായയുടെ തൊണ്ടാണ് പോപ്പി സ്‌ട്രോ അഥവാ ‘വൈക്കോൽ കറുപ്പ്’ എന്നറിയപ്പെടുന്ന ലഹരി വസ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cc08810efe.jpg" length="91410" type="image/jpeg"/>
<pubDate>Sun, 06 Sep 2026 06:53:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ പുതിയതരം ലഹരിവസ്തുവായ പോപ്പി സ്‌ട്രോ മൂന്നാറിൽ ആദ്യമായി പിടികൂടി. 8.185 കിലോ പോപ്പി സ്‌ട്രോയുമായി ഇടമലക്കുടി സ്വദേശി മോഹൻരാജ് (41) എക്സൈസ് സംഘത്തിന്റെ പിടിയിലായി. മൂന്നാർ എക്സൈസ് സർക്കിൾ ഓഫീസും ദേവികുളം എക്സൈസ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ ‘ഓപ്പറേഷൻ തണ്ടർ’ വഴിയാണ് ലഹരിവേട്ട.</p>
<p>സെപ്റ്റംബർ മൂന്നിന് രാത്രി 12.45ഓടെ മൂന്നാർ ടൗണിൽ നിന്നാണ് മോഹൻരാജിനെ പിടികൂടിയത്. തമിഴ്നാട്ടിലെ തേനിയിൽ നിന്ന് കെഎസ്ആർടിസി ബസിലോ സ്വകാര്യ ബസിലോ മൂന്നാറിലെത്തിച്ച പോപ്പി സ്‌ട്രോ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് മറ്റൊരു ബിഗ് ഷോപ്പറിനുള്ളിലാക്കി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലായതെന്ന് എക്സൈസ് അറിയിച്ചു.</p>
<p>ലഹരിവസ്തുക്കൾ കടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി എക്സൈസ് സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. ഇടുക്കി അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറുടെ നിർദേശപ്രകാരം എൻഫോഴ്സ്മെന്റ്–ഇന്റലിജൻസ് ബ്യൂറോ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയിലേക്ക് എത്തിയത്.</p>
<p><strong>ഇടമലക്കുടിയിലേക്ക് കടത്ത്</strong></p>
<p>തേനിയിൽ നിന്ന് ബസിൽ മൂന്നാറിലെത്തിക്കുന്ന പോപ്പി സ്‌ട്രോ പിന്നീട് ഇടവഴികളിലൂടെ വിദൂര മേഖലയായ ഇടമലക്കുടിയിലേക്ക് എത്തിക്കുന്നതാണ് സംഘത്തിന്റെ രീതിയെന്നാണ് എക്സൈസ് കണ്ടെത്തിയിരിക്കുന്നത്. പോപ്പി സ്‌ട്രോ മൂന്നാറിലെത്തിക്കാൻ തുടങ്ങിയിട്ട് എത്രകാലമായെന്നും മറ്റേതൊക്കെ പ്രദേശങ്ങളിലേക്ക് വിതരണം വ്യാപിച്ചിട്ടുണ്ടെന്നും എക്സൈസ് അന്വേഷിച്ചുവരികയാണ്.</p>
<p>പ്രതിയുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. സംസ്ഥാനത്ത് ആദ്യമായി പോപ്പി സ്‌ട്രോ പിടികൂടിയ കേസായതിനാൽ ലഹരിവസ്തുവിന്റെ ഉറവിടം, കടത്തുശൃംഖല, വിതരണ മേഖലകൾ എന്നിവ കേന്ദ്രീകരിച്ച് വിശദമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം.</p>
<p>കറുപ്പ് വേർതിരിച്ചശേഷം അവശേഷിക്കുന്ന കറുപ്പ് കായയുടെ തൊണ്ടാണ് പോപ്പി സ്‌ട്രോ അഥവാ ‘വൈക്കോൽ കറുപ്പ്’ എന്നറിയപ്പെടുന്നത്.</p>
<p>മൂന്നാർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എസ്. ഹരികൃഷ്ണൻ, ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) നെബു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അജേഷ്, സുജിൻ, പ്രവീൺകുമാർ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സൗമ്യ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.</p>]]> </content:encoded>
</item>

<item>
<title>തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി അയാൻ ജോർജ്</title>
<link>https://thekeralajournal.com/3668</link>
<guid>https://thekeralajournal.com/3668</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cbf760249d.jpg" length="58812" type="image/jpeg"/>
<pubDate>Sun, 06 Sep 2026 06:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അടിമാലിയിൽ നടന്ന അണ്ടർ 32 കിലോഗ്രാം വിഭാഗം തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി അയാൻ ജോർജ് ജിൽബിൻ.</p>
<p>വെള്ളയാംകുടി കൊണ്ടാട്ടുപറമ്പിൽ ജിൽബിൻ–ലിബിയ ദമ്പതികളുടെ മകനാണ് അയാൻ. മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് അയാൻ സ്വർണനേട്ടം സ്വന്തമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാ മരിയൻ തീർത്ഥാടകർക്ക് രാജാക്കാട്ടിൽ മതസൗഹാർദ്ദ കൂട്ടായ്മയുടെ സ്വീകരണം</title>
<link>https://thekeralajournal.com/3667</link>
<guid>https://thekeralajournal.com/3667</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cbee5016cc.jpg" length="123702" type="image/jpeg"/>
<pubDate>Sun, 06 Sep 2026 06:46:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന മരിയൻ തീർത്ഥാടകർക്ക് രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകി.</p>
<p>രാജാക്കാട് സേനാപതി വേണു എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, വൈ.എം.സി.എ ഭാരവാഹികൾ എന്നിവർ രാജാക്കാട്ടും എൻ.ആർ. സിറ്റിയിൽ എസ്.എൻ.ഡി.പി യോഗം, സെന്റ് മേരീസ് ക്നാനായ പള്ളി, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളും തീർത്ഥാടകരെ സ്വീകരിച്ചു.</p>
<p>രാജകുമാരിയിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, രാജകുമാരി ഗലീലക്കുന്ന് യാക്കോബായ പള്ളി ഭാരവാഹികൾ, വ്യാപാരി സമൂഹം എന്നിവരുടെ നേതൃത്വത്തിലും സ്വീകരണം ഒരുക്കി.</p>
<p>രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മ ചെയർമാൻ എം.ബി. ശ്രീകുമാർ, കൺവീനർ ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, കോ-ഓർഡിനേറ്റർ വി.എസ്. ബിജു, ഇമാം മൻസൂർ ബാഖവി, കെ.എം. സുധീർ, പി.ബി. മുരളീധരൻ നായർ, എം.ആർ. അനിൽകുമാർ, ജമാൽ ഇടശ്ശേരിക്കുടി, സജിമോൻ കോട്ടയ്ക്കൽ, വി.സി. ജോൺസൺ, അബ്ദുൽ കലാം, സിബി കൊച്ചുവള്ളാട്ട്, കെ.ജി. മഹേഷ്, വി.വി. ബാബു, ജോഷി കന്യാക്കുഴി, ടൈറ്റസ് ജേക്കബ് എന്നിവർ ചേർന്ന് മരിയൻ തീർത്ഥാടന ക്യാപ്റ്റൻ മാർ ജോൺ നെല്ലിക്കുന്നേലിന് സ്വീകരണം നൽകി.</p>
<p>മതസൗഹാർദ്ദത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു വിവിധ കേന്ദ്രങ്ങളിലെ സ്വീകരണ പരിപാടികൾ.</p>]]> </content:encoded>
</item>

<item>
<title>ദേശീയ അബാക്കസ് മത്സരത്തിൽ ഒന്നാം റാങ്ക്; ദുആ ഐമന് മിന്നും നേട്ടം</title>
<link>https://thekeralajournal.com/3666</link>
<guid>https://thekeralajournal.com/3666</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cbe6c1635b.jpg" length="38579" type="image/jpeg"/>
<pubDate>Sun, 06 Sep 2026 06:44:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കോയമ്പത്തൂരിൽ സ്മാർട്ട് അബാക്കസ് സംഘടിപ്പിച്ച ദേശീയതല അബാക്കസ് മത്സരത്തിൽ ഒന്നാം റാങ്ക് നേടി ദുആ ഐമൻ. സാൻജോ സി.എം.ഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ദുആ.</p>
<p>എട്ട് മിനിറ്റിനുള്ളിൽ 100 ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം നൽകിയാണ് ദുആ ദേശീയതലത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കിയത്. പഞ്ചായത്ത് തലത്തിൽ വണ്ണപ്പുറം സെന്ററിലും ജില്ലാതലത്തിൽ കട്ടപ്പനയിലും സംസ്ഥാനതലത്തിൽ തൃശൂരിലും നടന്ന മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച ശേഷമാണ് ദേശീയ മത്സരത്തിന് യോഗ്യത നേടിയത്.</p>
<p>വണ്ണപ്പുറം തൊട്ടിയിൽ വീട്ടിൽ നിഷാദ് കരീം–അനീസ നിഷാദ് ദമ്പതികളുടെ മകളാണ്</p>]]> </content:encoded>
</item>

<item>
<title>നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട്; രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസ്</title>
<link>https://thekeralajournal.com/3665</link>
<guid>https://thekeralajournal.com/3665</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9cbddd3657c.jpg" length="92762" type="image/jpeg"/>
<pubDate>Sun, 06 Sep 2026 06:42:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് തലയിൽ ചൂടിയും പൂച്ചെണ്ടുകളാക്കി കൈയിൽ പിടിച്ചും ഫോട്ടോഷൂട്ട് നടത്തിയ രണ്ട് യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. എറണാകുളം സ്വദേശികളാണ് യുവാക്കളെന്നാണ് പ്രാഥമിക വിവരം. ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് വനംവകുപ്പ് നടപടി സ്വീകരിച്ചത്.</p>
<p>നീലക്കുറിഞ്ഞി പൂക്കുന്ന മേഖലകളിൽ സന്ദർശകർ പാലിക്കേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ച് വനംവകുപ്പ് നേരത്തെ കർശന നിർദേശങ്ങൾ നൽകിയിരുന്നു. നിയന്ത്രണങ്ങളോടെയാണ് സഞ്ചാരികൾക്ക് ഇത്തരം മേഖലകളിലേക്ക് പ്രവേശനം അനുവദിക്കുന്നത്.</p>
<p>ഇതിനിടെയാണ് യുവാക്കൾ നീലക്കുറിഞ്ഞി പൂക്കൾ പറിച്ച് ഫോട്ടോഷൂട്ട് നടത്തുകയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയും ചെയ്തത്. ചിത്രങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെ മൂന്നാർ ഡിഎഫ്‌ഒയുടെ നിർദേശപ്രകാരം വനംവകുപ്പ് അന്വേഷണം ആരംഭിക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.</p>
<p>യുവാക്കളിൽ ഒരാൾ ഫോട്ടോകൾ പകർത്തിയത് ചിന്നക്കനാലിൽ നിന്നാണെന്ന് വനംവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.</p>
<p>ചൊക്രമുടിയിലും ചിന്നക്കനാലിലുമാണ് നിലവിൽ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്. അപൂർവമായി പൂക്കുന്ന നീലക്കുറിഞ്ഞി സംരക്ഷിക്കേണ്ടതിന്റെ ഭാഗമായി പൂക്കൾ പറിക്കുകയോ ചെടികൾക്ക് കേടുപാടുകൾ വരുത്തുകയോ ചെയ്യരുതെന്ന് വനംവകുപ്പ് സന്ദർശകർക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കൃഷ്ണലീലകളുടെ നിറച്ചാർത്ത്; മഹാശോഭയാത്ര ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/3659</link>
<guid>https://thekeralajournal.com/3659</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b68e96242f.jpg" length="104228" type="image/jpeg"/>
<pubDate>Sat, 05 Sep 2026 06:28:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾക്ക് നിറം പകർന്ന് കട്ടപ്പനയിൽ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ മഹാശോഭയാത്ര നടന്നു. ഉണ്ണിക്കണ്ണന്മാരുടെ കൃഷ്ണവേഷങ്ങളും ഗോപികമാരുടെ നൃത്തച്ചുവടുകളും നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും നഗരവീഥികളെ ഉത്സവലഹരിയിലാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a9b68fc4532c.jpg" alt=""></p>
<p>മയിൽപ്പീലി ചൂടിയ കിരീടവും ഓടക്കുഴലുമായി അണിനിരന്ന കുരുന്നുകൾ ശോഭയാത്രയുടെ മുഖ്യ ആകർഷണമായി. താലപ്പൊലിയുമായി അമ്മമാരും വിവിധ കലാരൂപങ്ങളും അകമ്പടിയായി. വഴിനീളെ കൃഷ്ണനാമം മുഴങ്ങിയപ്പോൾ പാതയോരങ്ങളിൽ കാത്തുനിന്ന് നൂറുകണക്കിന് പേർ ശോഭയാത്രയെ വരവേറ്റു.</p>
<p>കൃഷ്ണന്റെ ബാലലീലകൾ പുനരാവിഷ്കരിച്ച നിശ്ചലദൃശ്യങ്ങളും ഉറിയടിയും ആഘോഷത്തിന് മിഴിവേകി. ഭക്തിയും ബാലസൗന്ദര്യവും ഉത്സവത്താളവും ചേർന്ന മഹാശോഭയാത്ര കട്ടപ്പന നഗരത്തിന് വേറിട്ട കാഴ്ചയായി. ഇടുക്കി എംപി ഡീൻ കുര്യാക്കോസും പങ്കാളികളായി.കട്ടപ്പന നഗരത്തിൽ നടന്ന മഹാ ശോഭയാത്രയിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഇ.എസ്.എ. പരിധിയിൽനിന്ന് ജനവാസ മേഖലകളെയും ടൗണുകളെയും ഒഴിവാക്കണം; കേന്ദ്രത്തിന് കത്തയച്ച് വ്യാപാരി വ്യവസായി സമിതി</title>
<link>https://thekeralajournal.com/3657</link>
<guid>https://thekeralajournal.com/3657</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b5fdf44d9e.jpg" length="113102" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:48:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ഇക്കോ സെൻസിറ്റീവ് ഏരിയ (ഇ.എസ്.എ.) പരിധിയിൽനിന്ന് ജനവാസ മേഖലകളെയും വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ടൗണുകളെയും ഒഴിവാക്കാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിനും വിവിധ വകുപ്പ് മേധാവികൾക്കും വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ കത്തുകളയച്ചു.</p>
<p>ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ ഇ.എസ്.എ. കരട് വിജ്ഞാപനം കടുത്ത ആശങ്കയും പ്രതിസന്ധിയും സൃഷ്ടിച്ചിരിക്കുകയാണെന്ന് സമിതി ചൂണ്ടിക്കാട്ടി. കരട് വിജ്ഞാപനപ്രകാരം 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുന്നതായാണ് കണക്കാക്കുന്നത്. ഇടുക്കി ജില്ലയിൽ 4,511 ചതുരശ്ര കിലോമീറ്റർ പ്രദേശം ജനവാസ മേഖലകൾ ഉൾപ്പെടെ ഇ.എസ്.എ. പരിധിയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സമിതി വ്യക്തമാക്കി.</p>
<p>ഉടുമ്പൻചോല താലൂക്കിലെ 17 വില്ലേജുകളും ഇ.എസ്.എ. പരിധിയിൽ ഉൾപ്പെടുന്നതായി സമിതി ആരോപിച്ചു. ജനവാസ മേഖലകളെയും വ്യാപാര കേന്ദ്രങ്ങളെയും ഇ.എസ്.എ. പരിധിയിൽനിന്ന് ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ചാണ് വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം യൂണിറ്റിന്റെ നേതൃത്വത്തിൽ കത്തയക്കൽ സംഘടിപ്പിച്ചത്.</p>
<p>മേഖലയിലെ നൂറുകണക്കിന് വ്യാപാരികളും സമാന ആവശ്യമുന്നയിച്ച് കേന്ദ്രസർക്കാരിനും ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്കും കത്തുകളയയ്ക്കുമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത വ്യാപാരി വ്യവസായി സമിതി ഇടുക്കി ജില്ലാ ട്രഷറർ നൗഷാദ് ആലുംമൂട്ടിൽ പറഞ്ഞു.</p>
<p>യൂണിറ്റ് ഭാരവാഹികളായ ഷിജു ഉള്ളിരിപ്പിൽ, കെ.കെ. സജു, അയ്യൂബ് പായിപ്പാടൻ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാറിന്റെ വീഥികൾ അമ്പാടിയായി; ശ്രീകൃഷ്ണ ജയന്തി മഹാശോഭായാത്ര ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/3656</link>
<guid>https://thekeralajournal.com/3656</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b5f4e46ba5.jpg" length="98221" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:46:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വണ്ടിപ്പെരിയാറിൽ നടന്ന മഹാശോഭായാത്ര ഭക്തിസാന്ദ്രമായി. വിവിധ ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ കക്കിക്കവലയിൽനിന്ന് ആരംഭിച്ച മഹാശോഭായാത്ര പീരുമേട് എം.എൽ.എ. അഡ്വ. സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.</p>
<p>ശ്രീകൃഷ്ണന്റെയും രാധയുടെയും ഗോപികമാരുടെയും വേഷമണിഞ്ഞ് നൂറുകണക്കിന് കുരുന്നുകൾ ശോഭായാത്രയിൽ അണിനിരന്നു. കുരുന്നുകളുടെ വർണാഭമായ വേഷങ്ങളും വിവിധ കലാരൂപങ്ങളും ശോഭായാത്രയ്ക്ക് മിഴിവേകി.</p>
<p>വണ്ടിപ്പെരിയാറിന്റെ പ്രധാന വീഥികളിലൂടെ സഞ്ചരിച്ച ശോഭായാത്രയിൽ നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. ആഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികളും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ആറാമത് ഇടുക്കി രൂപതാ മരിയൻ തീർഥാടനം ഇന്ന്</title>
<link>https://thekeralajournal.com/3655</link>
<guid>https://thekeralajournal.com/3655</guid>
<description><![CDATA[ ഗതാഗത-പാർക്കിങ് ക്രമീകരണങ്ങൾ ഇങ്ങനെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b5e374c573.jpg" length="120073" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:41:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ഇടുക്കി രൂപതാധ്യക്ഷൻ മാർ. ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയിൽനിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്ക് ഇന്ന് നടക്കുന്ന ആറാമത് മരിയൻ തീർഥാടനത്തിന്റെ ഭാഗമായി ഗതാഗത, പാർക്കിങ് ക്രമീകരണങ്ങൾ ഏർപ്പെടുത്തി. തീർഥാടകരുടെയും വാഹനങ്ങളുടെയും സുഗമമായ സഞ്ചാരം ഉറപ്പാക്കുന്നതിനായി പ്രത്യേക ഗതാഗത നിയന്ത്രണങ്ങളും പൊലീസ്-വളണ്ടിയർ സംവിധാനവും ഒരുക്കിയിട്ടുണ്ട്.</p>
<p><strong>വാഹന പാർക്കിങ് ക്രമീകരണങ്ങൾ</strong></p>
<p>കല്ലാർകുട്ടി, പന്നിയാർകൂട്ടി ഭാഗങ്ങളിൽനിന്ന് പൊന്മുടി റോഡ് വഴി എത്തുന്ന ചെറുവാഹനങ്ങൾ രാജാക്കാട് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് മുമ്പുള്ള ജങ്ഷനിൽനിന്ന് ഇടത്തേക്ക് തിരിഞ്ഞ് പഞ്ചായത്ത് ഓഫീസ് റോഡ് വഴി ഗവ. സ്കൂൾ ഗ്രൗണ്ടിലെത്തി തീർഥാടകരെ ഇറക്കണം. തുടർന്ന് വാഹനങ്ങൾ അവിടെ പാർക്ക് ചെയ്യണം.</p>
<p>മുല്ലക്കാനം ഭാഗത്തുനിന്നുള്ള ചെറുവാഹനങ്ങൾ രാജാക്കാട് എൻ.എസ്.എസ്. ബിൽഡിങ്ങിന് സമീപം തീർഥാടകരെ ഇറക്കിയ ശേഷം വലത്തേക്ക് തിരിഞ്ഞ് ക്ഷേത്രം റോഡ് വഴി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.</p>
<p>തിങ്കൾക്കാട്, സ്ലീവാമല, കുത്തുങ്കൽ, പഴയവിടുതി ഭാഗങ്ങളിൽനിന്നുള്ള ചെറുവാഹനങ്ങൾ ബസ് സ്റ്റാൻഡിൽ തീർഥാടകരെ ഇറക്കിയ ശേഷം അവിടെ പാർക്ക് ചെയ്യണം.</p>
<p>ബസുകൾ രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.</p>
<p>രാജാക്കാട്ടെത്തുന്ന വൈദികരുടെ വാഹനങ്ങൾ പാരീഷ് ഹാളിന് സമീപമുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.</p>
<p>രാജകുമാരിയിലെത്തുന്ന വൈദികരുടെ വാഹനങ്ങൾക്ക് രാജകുമാരി പള്ളി ഗ്രൗണ്ടിൽ പാർക്കിങ് സൗകര്യമുണ്ടാകും.</p>
<p><strong>ഭാരവാഹനങ്ങൾക്ക് നിയന്ത്രണം</strong></p>
<p>രാവിലെ 9 മുതൽ തീർഥാടനം സമാപിക്കുന്നതുവരെ പൂപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങൾ കുരുവിളാസിറ്റിയിൽനിന്ന് കടുക്കാസിറ്റി–ഖജനാപ്പാറ–കുംഭപ്പാറ–പുന്നസിറ്റി–വലിയകണ്ടം റോഡ് വഴി പോകണം.</p>
<p>രാവിലെ 10ന് തീർഥാടന റാലി ആരംഭിച്ച ശേഷം രാജകുമാരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ അടിവാരം–വാക്കാസിറ്റി–മാങ്ങാത്തൊട്ടി–ആവണക്കുംചാൽ വഴിയും ശാന്തൻപാറ ഭാഗത്തേക്കുള്ള വാഹനങ്ങൾ ആവണക്കുംചാലിൽനിന്ന് വലത്തേക്ക് തിരിഞ്ഞ് സേനാപതി വഴിയും പോകണം.</p>
<p>രാജകുമാരിയിൽനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഇടതുവശം ചേർന്ന് ഒറ്റവരിയായി സഞ്ചരിക്കണം.</p>
<p><strong>രാജകുമാരി ടൗണിൽ ഗതാഗത നിയന്ത്രണം</strong></p>
<p>തീർഥാടനം രാജകുമാരി ടൗണിലെത്തുന്ന ഉച്ചയ്ക്ക് 12 മുതൽ തീർഥാടനം പള്ളിയിലെത്തുന്നതുവരെ പൂപ്പാറ ഭാഗത്തുനിന്ന് രാജാക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കുരുവിളാസിറ്റി–കടുക്കാസിറ്റി വഴി തിരിച്ചുവിടും.</p>
<p>ബൈസൺവാലി, ഖജനാപ്പാറ ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ രാജകുമാരി ടൗണിൽ പ്രവേശിക്കാതെ രാജാക്കാട് ഭാഗത്തേക്ക് പോകേണ്ടവ കുംഭപ്പാറ–പുന്നസിറ്റി വഴിയും പൂപ്പാറ ഭാഗത്തേക്ക് പോകേണ്ടവ കടുക്കാസിറ്റി വഴിയും സഞ്ചരിക്കണം.</p>
<p>ചെമ്മണ്ണാർ, കാന്തിപ്പാറ, നടുമറ്റം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങൾ രാജകുമാരി ഹരിത ജങ്ഷനിൽനിന്ന് തിരിഞ്ഞ് പന്നിയാർ ജങ്ഷൻ വഴി പോകണം.</p>
<p><strong>തീർഥാടകരുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് നിർദേശം</strong></p>
<p>രാവിലെ 10ന് മുമ്പായി തീർഥാടകരുമായി രാജാക്കാട്ടെത്തുന്ന വലിയ വാഹനങ്ങൾ രാജാക്കാട്ട് തീർഥാടകരെ ഇറക്കിയ ശേഷം ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ടിലോ രാജകുമാരിയിലെ നിർദിഷ്ട പാർക്കിങ് ഗ്രൗണ്ടുകളിലോ പാർക്ക് ചെയ്യണം. അധികൃതരുടെ നിർദേശം ലഭിക്കുന്നതിനനുസരിച്ച് മാത്രമേ ഇവ രാജകുമാരി പള്ളിയിലേക്ക് എത്തി തീർഥാടകരെ തിരികെ കൊണ്ടുപോകാവൂ.</p>
<p>തീർഥാടന റാലി ആരംഭിച്ചതിന് ശേഷം എത്തുന്ന വലിയ വാഹനങ്ങൾ റാലിക്ക് പിന്നിലായി മാത്രം രാജകുമാരിയിലേക്ക് പ്രവേശിക്കണം. തീർഥാടനത്തിനെത്തുന്ന ചെറുവാഹനങ്ങൾ രാജാക്കാട്ടെ നിർദിഷ്ട പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്ക് ചെയ്യണം.</p>
<p>രാജകുമാരിയിൽനിന്ന് തീർഥാടകരെ ബസുകളിൽ രാജാക്കാട്ടേക്ക് തിരികെ എത്തിക്കുന്നതിനായി 15 ബസുകൾ ക്രമീകരിച്ചിട്ടുണ്ട്.</p>
<p><strong>പ്രധാന പാർക്കിങ് കേന്ദ്രങ്ങൾ</strong></p>
<p>രാജാക്കാട് മേഖല</p>
<p>രാജാക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്</p>
<p>ക്രിസ്തുജ്യോതി സ്കൂൾ ഗ്രൗണ്ട്</p>
<p>ബസ് സ്റ്റാൻഡ് ഗ്രൗണ്ട്</p>
<p>രാജകുമാരി മേഖല</p>
<p>രാജകുമാരി സെന്റ് മേരീസ് സെൻട്രൽ സ്കൂൾ ഗ്രൗണ്ട്</p>
<p>രാജകുമാരി നോർത്ത് ഗവ. വി.എച്ച്.എസ്.എസ്. ഗ്രൗണ്ട്</p>
<p>കുരുവിളാസിറ്റി സെന്റ് ജോർജ് പബ്ലിക് സ്കൂൾ ഗ്രൗണ്ട്</p>
<p>മുരിക്കുംതൊട്ടി മാർ. മാത്യൂസ് പബ്ലിക് സ്കൂൾ ഗ്രൗണ്ട്</p>
<p>മുരിക്കുംതൊട്ടി മോണ്ട്ഫോർട്ട് വാലി സ്കൂൾ ഗ്രൗണ്ട്</p>
<p>ഗതാഗത ക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ദേവികുളം സി.ഐ. പി.കെ. കവിരാജൻ, രാജാക്കാട് എസ്.എച്ച്.ഒ. എം.എസ്. ഉണ്ണികൃഷ്ണൻ, തീർഥാടന കൺവീനർമാരായ മോൺ. ജോസ് നരിതൂക്കിൽ, ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ട്രാഫിക് കമ്മിറ്റി ചെയർമാൻ ഫാ. ജോബി മാതാളികുന്നേൽ, കൺവീനർ റോയി ചാത്തനാട്ട്, ഡാർച്ചമിൻ റാത്തപ്പിള്ളിൽ, ജോസ് മുറിയിൽ എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ ‘എ ഡ്രഗ് ഫ്രീ ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/3654</link>
<guid>https://thekeralajournal.com/3654</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b5cc4dd830.jpg" length="63739" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:35:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വൈബ് ആൻഡ് ഫോഗ് മൂന്നാർ റിസോർട്ടുകളുടെ നേതൃത്വത്തിൽ ‘എ ഡ്രഗ് ഫ്രീ ഫ്യൂച്ചർ’ പദ്ധതിക്ക് തുടക്കമായി. വൈബ് റിസോർട്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>സഞ്ചാരികളുടെ പ്രധാന കേന്ദ്രമായ മൂന്നാർ മേഖലയിൽ രാസലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ഉപയോഗം തടയുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സ് സംഘടനയുടെ നേതൃത്വത്തിൽ ആനച്ചാൽ, മൂന്നാർ മേഖലകളിലെ റിസോർട്ടുകളിൽ ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ അധികൃതരെ വിവരമറിയിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.</p>
<p>സംസ്ഥാനത്തെ മയക്കുമരുന്നിന്റെ പിടിയിൽനിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ തൂഫാൻ’ പ്രഖ്യാപിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ചടങ്ങിൽ ബി.എൽ.എം. ഫൗണ്ടർ ആർ. പ്രേംകുമാർ, വൈബ് ആൻഡ് ഫോഗ് ചെയർമാൻ ഡോ. ജോളി ആന്റണി, മാനേജിംഗ് ഡയറക്ടർ ഷോജൻ കൊക്കാടൻ എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.</p>
<p>റോയ് കെ. പൗലോസ് എം.എൽ.എ. ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബി.എൽ.എം. ഫൗണ്ടർ ആർ. പ്രേംകുമാർ, വൈബ് ആൻഡ് ഫോഗ് റിസോർട്ട് ചെയർമാൻ ഡോ. ജോളി ആന്റണി, മാനേജിംഗ് ഡയറക്ടർ ഷോജൻ കൊക്കാടൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ജെറിൻ ഫിലിപ്പ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ ശ്രീകൃഷ്ണ ജയന്തി മഹാ ശോഭായാത്ര ഭക്തിസാന്ദ്രമായി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3653</link>
<guid>https://thekeralajournal.com/3653</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a16f3ba15e.jpg" length="104382" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കുമളിയിൽ സംഘടിപ്പിച്ച മഹാ ശോഭായാത്ര ഭക്തിസാന്ദ്രമായി. വിവിധ ക്ഷേത്രങ്ങളിൽനിന്ന് ആരംഭിച്ച ശോഭായാത്രകൾ കുമളി ശ്രീ ദുർഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ സംഗമിച്ചതിന് ശേഷമാണ് മഹാ ശോഭായാത്രയായി നഗരത്തിലൂടെ പ്രയാണം നടത്തിയത്.</p>
<p>അമരാവതി നൂലാംപാറ മഹാദേവ ക്ഷേത്രം, ഒട്ടകത്തലമേട് ധർമശാസ്താ ദേവസ്ഥാനം, ഒന്നാംമൈൽ ശ്രീമുരുക ദേവസ്ഥാനം, അട്ടപ്പള്ളം, തേക്കടി ദേവീക്ഷേത്രം, മന്നാക്കുടി വനദേവി-വനദേവൻ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നാണ് ശോഭായാത്രകൾ ആരംഭിച്ചത് </p>
<p>കുമളി ശ്രീ ദുർഗാ ഗണപതി ഭദ്രകാളി ക്ഷേത്രത്തിൽ സംഗമിച്ച ശോഭായാത്രകളെ തുടർന്ന് നടന്ന മഹാ ശോഭായാത്ര മഹാലക്ഷ്മി ജി ഉദ്ഘാടനം ചെയ്തു. ഗോപിക നൃത്തവും ശ്രീകൃഷ്ണ വേഷധാരികളായ നൂറുകണക്കിന് ഉണ്ണിക്കണ്ണന്മാരും ശോഭായാത്രയിൽ അണിനിരന്നു. വിവിധ കലാരൂപങ്ങളുടെയും ഭക്തിഗാനങ്ങളുടെയും അകമ്പടിയോടെ നടന്ന ശോഭായാത്ര പടിഞ്ഞാറ് ശ്രീധർമശാസ്താ ക്ഷേത്രാങ്കണത്തിൽ സമാപിച്ചു.</p>
<p>തുടർന്ന് ക്ഷേത്രാങ്കണത്തിൽ ഉറിയടി ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളും നടന്നു.</p>
<p>ആഘോഷ സമിതി ഭാരവാഹികളായ വി.എൻ. ബാബു, സതീഷ് പുല്ലാട്ട്, സജി വെമ്പള്ളി, കെ.എസ്. സാബു, ലിബിൻ കെ.എസ്., ജിഷ്ണു, സുബി സുഭാഷ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ സമഗ്ര ടൂറിസം സർക്യൂട്ട്; മാസ്റ്റർപ്ലാൻ തയ്യാറാക്കും</title>
<link>https://thekeralajournal.com/3652</link>
<guid>https://thekeralajournal.com/3652</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b5b6930c4b.jpg" length="93870" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:29:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭയിലെയും വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി സമഗ്ര ടൂറിസം സർക്യൂട്ട് വികസിപ്പിക്കുന്നതിന് മാസ്റ്റർപ്ലാൻ തയ്യാറാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്.</p>
<p>നെടിയശാല മുണ്ടൻമലയിൽ ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിലവിലുള്ള മൂന്നുനില ടൂറിസം പവലിയന് മുകളിൽ നാലാം നില നിർമിച്ച് വിപുലീകരിച്ച വാച്ച് ടവറിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തൊടുപുഴയിൽ അതിവേഗം വളർന്നുവരുന്ന ഗ്രാമീണ ടൂറിസത്തിന്റെ പ്രധാന കേന്ദ്രമായി മുണ്ടൻമല ടൂറിസം പവലിയനെ മാറ്റുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിരമണീയമായ മുണ്ടൻമലയുടെ മുകളിൽ നാലുനിലകളിലായി ഒരുക്കിയ പവലിയനിൽനിന്ന് വിശാലമായ ദൂരക്കാഴ്ചകൾ ആസ്വദിക്കാനാകും.</p>
<p>തൊടുപുഴ, മൂവാറ്റുപുഴ താലൂക്കുകളിലെ വിശാലമായ താഴ്വാര പ്രദേശങ്ങളുടെ പ്രകൃതിഭംഗിയാണ് മുണ്ടൻമലയിലെത്തുന്ന സഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്നത്. രാമക്കൽമേടിനെ അനുസ്മരിപ്പിക്കുന്ന തണുത്ത കാറ്റും കോടമഞ്ഞും ഇവിടത്തെ ടൂറിസം സാധ്യതകൾക്ക് കൂടുതൽ ആകർഷണീയത നൽകുന്നു.</p>
<p>മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടിസി ജോബ്, സ്ഥിരം സമിതി അധ്യക്ഷ ഷൈനി ഷാജി, പുറപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ബബിത അനൂപ്, വൈസ് പ്രസിഡന്റ് മാർട്ടിൻ ജോസഫ്, മണക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി കുന്നംകോട്ട്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബി.ഡി.ഒ സിയാദ് ടി.ഇ., അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദീപ ടി.ആർ. എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാട്ടാന പാഞ്ഞടുത്തു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തോട്ടം തൊഴിലാളി</title>
<link>https://thekeralajournal.com/3651</link>
<guid>https://thekeralajournal.com/3651</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b5ae2c8cd2.jpg" length="104579" type="image/jpeg"/>
<pubDate>Sat, 05 Sep 2026 05:27:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കന്നിമല എസ്റ്റേറ്റിൽ തോട്ടം തൊഴിലാളിക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. കന്നിമല ലോവർ ഡിവിഷൻ സ്വദേശി പാണ്ടിരാജാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു സംഭവം.</p>
<p>തേയിലത്തോട്ടത്തിലേക്ക് രണ്ട് കാട്ടാനകൾ ഇറങ്ങിയതോടെയാണ് പ്രദേശത്ത് ഭീതിയുണ്ടായത്. തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് സമീപം നിൽക്കുകയായിരുന്ന പാണ്ടിരാജിന്റെ നേർക്കാണ് ഒരു കാട്ടാന അപ്രതീക്ഷിതമായി പാഞ്ഞടുത്തത്.</p>
<p>കാട്ടാന അടുത്തെത്തിയതോടെ ജീവൻ രക്ഷിക്കാനായി പാണ്ടിരാജ് ഓടി. പിന്നാലെ കാട്ടാനയും കുറച്ചുദൂരം പിന്തുടർന്നെങ്കിലും സമയോചിതമായി ഓടിമാറിയതോടെ പാണ്ടിരാജ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.</p>
<p>കാട്ടാന പാണ്ടിരാജിനെ പിന്തുടരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.</p>
<p>ജനവാസമേഖലകളോടും എസ്റ്റേറ്റ് ലയങ്ങളോടും ചേർന്ന് കാട്ടാനകൾ തുടർച്ചയായി എത്തുന്നത് തോട്ടം തൊഴിലാളികൾക്കിടയിൽ ആശങ്ക വർധിപ്പിക്കുകയാണ്. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വനംവകുപ്പിന്റെ ആർ.ആർ.ടി. സംഘം പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ആത്മഹത്യാശ്രമത്തിൽ നിന്ന് വയോധികനെ പിന്തിരിപ്പിച്ച എസ്.ഐ. ടി.ബി. ബിബിനെ മന്ത്രി ആദരിച്ചു</title>
<link>https://thekeralajournal.com/3646</link>
<guid>https://thekeralajournal.com/3646</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a152c4c029.jpg" length="85435" type="image/jpeg"/>
<pubDate>Fri, 04 Sep 2026 06:17:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അവസരോചിതമായ ഇടപെടലിലൂടെ ആത്മഹത്യാശ്രമം നടത്തിയ വയോധികനെ പിന്തിരിപ്പിച്ച ഇടുക്കി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ടി.ബി. ബിബിനെ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ആദരിച്ചു.</p>
<p>കുടുംബകലഹത്തെ തുടർന്ന് വീടിനുള്ളിൽ കയറി വാതിലടച്ച് കഴുത്തിൽ കുരുക്കിട്ട് നിന്ന വയോധികനെയാണ് എസ്.ഐ. ടി.ബി. ബിബിൻ സമാധാനിപ്പിച്ച് ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത്. “എന്നെ മകനായി കണ്ട് 10 മിനിറ്റ് സംസാരിക്കാൻ അവസരം നൽകണം” എന്ന് പറഞ്ഞ് വയോധികനുമായി സംസാരിച്ചാണ് പൊലീസ് ഉദ്യോഗസ്ഥൻ അദ്ദേഹത്തെ ആത്മഹത്യാ മുനമ്പിൽ നിന്ന് കരകയറ്റിയത്.</p>
<p>കഴിഞ്ഞ മാസം അവസാനവാരത്തിൽ വാഴത്തോപ്പ് പഞ്ചായത്തിലെ തടിയമ്പാടിക്ക് സമീപമാണ് സംഭവം നടന്നത്. എസ്.ഐയുടെ സമയോചിതമായ ഇടപെടലിന് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേരുടെ അഭിനന്ദനം ലഭിച്ചിരുന്നു.മുരിക്കാശേരിയിൽ നടന്ന ജില്ലാതല തൂഫാൻ പ്രചാരണ പരിപാടിയിൽ മന്ത്രി രമേശ് ചെന്നിത്തല ഉപഹാരം നൽകി ടി.ബി. ബിബിനെ ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരായ പോരാട്ടം ഓരോ കുടുംബത്തിന്റെയും ഉത്തരവാദിത്വം: മന്ത്രി രമേശ് ചെന്നിത്തല</title>
<link>https://thekeralajournal.com/3645</link>
<guid>https://thekeralajournal.com/3645</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a997a6b39a37.jpg" length="95442" type="image/jpeg"/>
<pubDate>Fri, 04 Sep 2026 06:12:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ലഹരിക്കെതിരായ പോരാട്ടം പൊലീസിന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നും ഓരോ വ്യക്തിയും കുടുംബവും ഈ പോരാട്ടത്തിന്റെ ഭാഗമാകണമെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. മുരിക്കാശേരി പാവനാത്മാ കോളജിൽ നടന്ന ജില്ലാതല തൂഫാൻ ജാഗരൺ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>പുതിയ കാലത്ത് നൂതന അന്വേഷണ രീതികളിലൂടെ ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാസലഹരിയാണ് ഇന്ന് ലോകം ഭരിക്കുന്നത്. ലഹരി വിതരണക്കാർക്ക് കുട്ടികളുടെ ഭാഷയും സൗഹൃദവലയങ്ങളും താൽപര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും പരിചിതമാണ്. അതിനാൽ പൊലീസിന്റെ അന്വേഷണ രീതികളും മാറേണ്ടിവരുന്നു.</p>
<p>ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. ലഹരിവസ്തുക്കൾ കണ്ടെത്തുന്നതിനായി പൊലീസ് ഡോഗ് സ്ക്വാഡിന് പ്രത്യേക പരിശീലനം നൽകിവരികയാണെന്നും മന്ത്രി പറഞ്ഞു.</p>
<p>662 കേസുകൾ; 717 പേർ പ്രതികൾ</p>
<p>തൂഫാന്റെ മറ്റൊരു മുഖമായ തൂഫാൻ ജാഗരൺ പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്. ലഹരി സൃഷ്ടിക്കുന്ന ദുസ്സഹമായ സാമൂഹിക പ്രശ്നങ്ങൾ ഓരോ വ്യക്തിയുടെയും മനസിലേക്ക് എത്തിച്ച് അവരെ ലഹരിയിൽനിന്ന് മോചിപ്പിക്കുകയാണ് തൂഫാൻ ജാഗരണിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ 662 കേസുകൾ രജിസ്റ്റർ ചെയ്യുകയും 717 പേരെ പ്രതികളാക്കുകയും ചെയ്തു. 39.28 കിലോഗ്രാം കഞ്ചാവ്, 30.912 ഗ്രാം എംഡിഎംഎ, 113.21 ഗ്രാം ഹാഷിഷ് ഓയിൽ, 135 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു.</p>
<p>സംസ്ഥാനത്താകെ 10,748 പേരെ അറസ്റ്റ് ചെയ്യുകയും 9,000 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഏകദേശം 170 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും പിടികൂടിയതായി മന്ത്രി അറിയിച്ചു.</p>
<p>ജില്ലയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>🤝 ഇടുക്കി രൂപത പൂർണ പിന്തുണ നൽകും</p>
<p>ഓപ്പറേഷൻ തൂഫാനുമായി ഇടുക്കി രൂപത പൂർണമായി സഹകരിക്കുമെന്ന് ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. തുടർന്ന് അദ്ദേഹം ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.</p>
<p>മാർ ജോൺ നെല്ലിക്കുന്നേൽ, രാമൻ രാജ മന്നാൻ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് മന്ത്രി തൂഫാൻ വാരിയേഴ്സ് ബാഡ്ജ് ധരിപ്പിച്ചു. ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ രക്ഷിച്ച എസ്.ഐ ടി.ബി. ബിബിനെയും ചടങ്ങിൽ ആദരിച്ചു.</p>
<p>ചടങ്ങിൽ ചീഫ് വിപ്പ് അഡ്വ. അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., എം.എൽ.എമാരായ സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, പാവനാത്മാ കോളജ് പ്രിൻസിപ്പൽ പ്രഫ. സിജോ പി. ജോർജ്, പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ഇ.എം. ആഗസ്തി തുടങ്ങിയവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>അടുക്കളത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി; 61കാരൻ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3644</link>
<guid>https://thekeralajournal.com/3644</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a135131955.jpg" length="146922" type="image/jpeg"/>
<pubDate>Fri, 04 Sep 2026 06:09:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അടുക്കളത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി നടത്തിയയാൾ അറസ്റ്റിൽ. മൂന്നാർ അരുവിക്കാട് വെസ്റ്റ് ഡിവിഷനിൽ താമസിക്കുന്ന രാജാംഗൻ (61) ആണ് ദേവികുളം പൊലീസ് പിടിയിലായത്.</p>
<p>രാജാംഗന്റെ പുരയിടത്തിൽ നടത്തിയ പരിശോധനയിൽ 14 കഞ്ചാവ് ചെടികളും രണ്ട് കിലോഗ്രാം ഉണക്ക കഞ്ചാവും പൊലീസ് പിടികൂടി.</p>
<p>പച്ചക്കറി കൃഷിയുടെ മറവിലാണ് ഇയാൾ കഞ്ചാവ് കൃഷി നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു. കഞ്ചാവ് കൃഷിക്ക് പേരുകേട്ടിരുന്ന കമ്പക്കല്ല്, കടവരിമലനിരകളുടെ ഭാഗമായ പ്രദേശത്താണ് അരുവിക്കാടും ഉൾപ്പെടുന്നത്.</p>
<p>സംഭവത്തിൽ ദേവികുളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാട്ടാന ശല്യത്തിന് താൽക്കാലിക പരിഹാരം; രാജമുടിയിൽ ജനകീയ ഫെൻസിങ് പൂർത്തിയായി</title>
<link>https://thekeralajournal.com/3643</link>
<guid>https://thekeralajournal.com/3643</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a12ebae30b.jpg" length="131825" type="image/jpeg"/>
<pubDate>Fri, 04 Sep 2026 06:08:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: രാജമുടി, കല്ലാർ, ഓട്ടപ്പാലം, വക്കീൽ കാട് തുടങ്ങിയ മേഖലകളിൽ ഭീതി വിതച്ചിരുന്ന കാട്ടാന ശല്യത്തിന് താൽക്കാലിക പരിഹാരമായി ജനകീയ പങ്കാളിത്തത്തോടെ ഫെൻസിങ് നിർമ്മാണം പൂർത്തിയാക്കി.</p>
<p>സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി കോട്ടയം ഫോറസ്റ്റ് ഡിവിഷൻ സംഘടിപ്പിച്ച അദാലത്തിൽ പീരുമേട് എംഎൽഎ, ഹൈറേഞ്ച് സർക്കിൾ സിസിഎഫ്, കോട്ടയം ഡിഎഫ്ഒ എന്നിവർ നൽകിയ നിർദേശത്തെ തുടർന്നാണ് താൽക്കാലിക ഫെൻസിങ് സ്ഥാപിക്കാൻ തീരുമാനിച്ചത്.</p>
<p>എരമേലി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷിന്റെ നേതൃത്വത്തിൽ മുറിഞ്ഞപുഴ ഫോറസ്റ്റേഷനിലെ ഉദ്യോഗസ്ഥരും വാച്ചർമാരും പീരുമേട് പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് അംഗങ്ങൾ, മറ്റ് ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് ഏകദേശം ഒന്നര കിലോമീറ്റർ ദൂരത്തിൽ ഫെൻസിങ് നിർമ്മിച്ചത്.</p>
<p> <strong>പഴയ ഉപകരണങ്ങൾ പുനരുപയോഗിച്ചു; 7.5 ലക്ഷം രൂപയുടെ പദ്ധതി 50,000 രൂപയ്ക്ക്</strong></p>
<p>എരമേലി, മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന പഴയതും ഉപയോഗശൂന്യവുമായ ഉപകരണങ്ങൾ പുനരുപയോഗിച്ചാണ് ഭൂരിഭാഗം ഫെൻസിങ് നിർമ്മാണവും നടത്തിയത്. പുതിയതായി സൗരോർജ പാനലും ബാറ്ററിയും മാത്രമാണ് വാങ്ങിയത്.</p>
<p>സാധാരണ നിലയിൽ ഇത്രയും ദൈർഘ്യമുള്ള ഫെൻസിങ് നിർമ്മിക്കാൻ ഏകദേശം 7.5 ലക്ഷം രൂപ ചെലവ് വരുമായിരുന്നെങ്കിലും, ജനകീയ പങ്കാളിത്തവും പഴയ ഉപകരണങ്ങളുടെ പുനരുപയോഗവും വഴി വെറും 50,000 രൂപ ചെലവിലാണ് പദ്ധതി പൂർത്തിയാക്കിയത്.</p>
<p>കാട്ടാനകൾ ജനവാസ മേഖലകളിലേക്ക് ഇറങ്ങി മനുഷ്യർക്ക് ഭീഷണിയാകുന്ന പ്രദേശങ്ങൾ കണ്ടെത്തിയാണ് ഫെൻസിങ് സ്ഥാപിച്ചത്</p>
<p>ഫെൻസിങ് നിർമ്മാണത്തിന് നേതൃത്വം നൽകിയ എരമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ.വി. രതീഷ്, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, വാച്ചർമാർ, പഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ, നാട്ടുകാർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തെ അഭിനന്ദിച്ചു.</p>
<p>പൂർത്തീകരിച്ച ഫെൻസിങ്ങിന്റെ ഉദ്ഘാടനം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേഷ് നിർവഹിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കൊന്നത്തടിക്കാരുടെ ചിരകാല സ്വപ്നം യാഥാർഥ്യമാകുന്നു; അഞ്ചാംമൈൽ–കൊന്നത്തടി റോഡ് നിർമ്മാണത്തിന് തുടക്കം</title>
<link>https://thekeralajournal.com/3642</link>
<guid>https://thekeralajournal.com/3642</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a11c9f2539.jpg" length="101377" type="image/jpeg"/>
<pubDate>Fri, 04 Sep 2026 06:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊന്നത്തടി: പതിറ്റാണ്ടുകളായുള്ള കൊന്നത്തടിയുടെ ചിരകാല സ്വപ്നത്തിന് സാക്ഷാത്കാരം. അഞ്ചാംമൈൽ–കൊന്നത്തടി റോഡിന്റെ ബിഎം ആൻഡ് ബിസി നിലവാരത്തിലുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. റോഡിന്റെ സംരക്ഷണഭിത്തി നിർമ്മാണമാണ് ഇന്നലെ ആരംഭിച്ചത്.</p>
<p>ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പ്രസാദ്, പഞ്ചായത്തംഗം കെ.പി. ശ്രീനിവാസൻ ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ നിർമ്മാണ പ്രവർത്തനങ്ങളുടെ തുടക്കത്തിൽ പങ്കെടുത്തു.</p>
<p>ഇടതുമുന്നണി സർക്കാരിന്റെ ഭരണകാലത്ത് 5 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ച റോഡാണിത്. ഏകദേശം മൂന്ന് കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ 4.750 മീറ്റർ വീതിയിൽ ടാറിങ് നടത്തും. റോഡിന്റെ ഇരുവശങ്ങളിലും ഐറിഷ് ഓടകളും നിർമിക്കും.</p>
<p>കൊന്നത്തടിക്ക് സമീപം തോടിന് കുറുകെയുള്ള നിലവിലെ കലുങ്ക് പൊളിച്ചുമാറ്റി പുനർനിർമിക്കുന്നതിനൊപ്പം രണ്ട് സ്ഥലങ്ങളിലെ അപകടകരമായ വളവുകളും നിവർത്തും. നിർമ്മാണം പൂർത്തിയാകുന്നതോടെ പഞ്ചായത്ത് ആസ്ഥാനത്തേക്കുള്ള യാത്രാദുരിതത്തിന് വലിയൊരളവിൽ പരിഹാരമാകും.</p>
<p>പഞ്ചായത്ത്, വില്ലേജ് ഓഫീസുകൾ, രണ്ട് സ്കൂളുകൾ, ഹോമിയോ ആശുപത്രി, സർവീസ് സഹകരണ ബാങ്ക്, പോസ്റ്റ് ഓഫീസ്, ക്ഷീര സഹകരണ സംഘം തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ പഞ്ചായത്ത് ആസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. ദിവസേന നൂറുകണക്കിന് ആളുകളാണ് ഈ റോഡിലൂടെ യാത്ര ചെയ്യുന്നത്.</p>
<p><strong>ടൂറിസം മേഖലയ്ക്കും പുത്തൻ പ്രതീക്ഷ</strong></p>
<p>റോഡ് യാഥാർഥ്യമാകുന്നതോടെ കൊന്നത്തടിയുടെ മുഖഛായ തന്നെ മാറുമെന്നാണ് വിലയിരുത്തൽ. ഹോംസ്റ്റേകളും റിസോർട്ടുകളും വർധിച്ചതോടെ വിനോദസഞ്ചാരികളുടെ വരവും മേഖലയിൽ വർധിച്ചിട്ടുണ്ട്. മികച്ച റോഡ് സൗകര്യം ലഭിക്കുന്നതോടെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷ.</p>
<p>കൊന്നത്തടി ടൗണിലെ വെള്ളക്കെട്ടിനും ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പഞ്ചായത്തിന്റെ വികസന രംഗത്തും പ്രത്യേകിച്ച് ടൂറിസം മേഖലയിലും വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ശ്രീകൃഷ്ണ ജയന്തി: തൊടുപുഴ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/3641</link>
<guid>https://thekeralajournal.com/3641</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a111e69c28.jpg" length="131559" type="image/jpeg"/>
<pubDate>Fri, 04 Sep 2026 06:00:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി തൊടുപുഴ നഗരത്തിൽ ഇന്ന് വൈകിട്ട് 4 മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ താഴെപ്പറയുന്ന ബദൽ മാർഗങ്ങളിലൂടെ പോകണമെന്ന് അധികൃതർ അറിയിച്ചു.</p>
<p>🔹 തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് → മൂവാറ്റുപുഴ ഭാഗം</p>
<p>പ്രൈവറ്റ് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ സീമാസ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് മുല്ലക്കൽ ജംഗ്ഷൻ – വെങ്ങല്ലൂർ – കോലാനി ബൈപാസ് വഴി പോകണം.</p>
<p>🔹 തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് → മൂലമറ്റം, മങ്ങാട്ടുകവല ഉൾപ്പെടെയുള്ള കിഴക്കൻ മേഖലകൾ</p>
<p>കോതായിക്കുന്ന് ബൈപാസ് – കെ.എസ്.ആർ.ടി.സി ജംഗ്ഷൻ – ഇന്ത്യൻ ഹാർഡ്‌വെയർ ജംഗ്ഷൻ വഴി എത്തി വലത്തോട്ട് തിരിഞ്ഞ് യാത്ര തുടരേണ്ടതാണ്.</p>
<p>🔹 മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ</p>
<p>ഷാപ്പുംപടി ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഷാപ്പുംപടി – മങ്ങാട്ടുകവല നാലുവരിപ്പാത വഴി പോകണം.</p>
<p>🔹 മുതലക്കോടം – കാരിക്കോട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ</p>
<p>എംപീസ് ജംഗ്ഷനിൽ നിന്ന് മങ്ങാട്ടുകവല – ഇന്ത്യൻ ഹാർഡ്‌വെയർ ജംഗ്ഷൻ ബൈപാസ് വഴി യാത്ര തുടരേണ്ടതാണ്.</p>
<p>ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയോടനുബന്ധിച്ചാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. യാത്രക്കാർ നിയന്ത്രണങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരി ശൃംഖലയുടെ വേരറുക്കും; നൂതന അന്വേഷണ രീതികളുമായി പോലീസ്</title>
<link>https://thekeralajournal.com/3637</link>
<guid>https://thekeralajournal.com/3637</guid>
<description><![CDATA[ ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരിയിൽ നടന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a997a5d649be.jpg" length="89226" type="image/jpeg"/>
<pubDate>Thu, 03 Sep 2026 19:17:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നൂതന അന്വേഷണ രീതികൾ ഉപയോഗിച്ച് ലഹരി ശൃംഖലയുടെ വേരറുക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായ ‘തൂഫാൻ ജാഗരണം’ ലഹരി വിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a997a6b41cd4.jpg" alt=""></p>
<p>രാസലഹരിയാണ് ഇന്ന് ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന്. ലഹരി വിതരണക്കാർ കുട്ടികളുടെ ഭാഷയും സൗഹൃദവലയങ്ങളും താൽപര്യങ്ങളും പുതിയ സാങ്കേതികവിദ്യകളും മനസ്സിലാക്കിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ പോലീസിന്റെ അന്വേഷണ രീതികളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയാണ്. ലഹരി ശൃംഖലയുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.</p>
<p>ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിനായി പോലീസ് ഡോഗ് സ്ക്വാഡിന് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. ലഹരി വ്യാപനത്തിന്റെ നൂതന വഴികൾ തടയുന്നതിനുള്ള സംവിധാനങ്ങളും ആവിഷ്കരിച്ചുവരികയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ പോരാട്ടമായി ഓപ്പറേഷൻ തൂഫാൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ലഹരി ഉപയോഗം ഒരു വ്യക്തിയുടെ മാത്രം പ്രശ്നമോ നിയമപ്രശ്നമോ അല്ലെന്നും സമൂഹം നേരിടുന്ന വലിയ വെല്ലുവിളിയാണെന്നും മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ പോലീസിനൊപ്പം ഓരോ കുടുംബവും വ്യക്തിയും പങ്കാളികളാകണം.</p>
<p>തൂഫാൻ ജാഗരണം വഴി ലഹരി സൃഷ്ടിക്കുന്ന ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളെ ഓരോ വ്യക്തിയുടെയും മനസ്സിലെത്തിച്ച് അവരെ ലഹരിയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യം. കുടുംബങ്ങളിലും സ്കൂളുകളിലും കോളജുകളിലും ജാഗ്രത ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.</p>
<p>അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ലഹരിയുടെ ഒഴുക്ക് തടയുന്നതിനായി അയൽ സംസ്ഥാനങ്ങളിലെ ഡി.ജി.പി.മാരുടെ യോഗം വിളിച്ചതായും മന്ത്രിമാരുമായും മുഖ്യമന്ത്രിമാരുമായും ചർച്ച നടത്തിയതായും അദ്ദേഹം വ്യക്തമാക്കി. കർണാടക, തമിഴ്നാട് മുഖ്യമന്ത്രിമാരെ നേരിട്ട് കണ്ടു. ആന്ധ്രപ്രദേശ്, തെലങ്കാന, പുതുച്ചേരി മുഖ്യമന്ത്രിമാരുമായും ഉടൻ കൂടിക്കാഴ്ച നടത്തും. അയൽ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ കൂടുതൽ ലഹരി കേസുകളിലെ പ്രതികളെ പിടികൂടാൻ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>പാലക്കാട്, കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ലഹരിമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ കണ്ടെത്താൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നതായും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കിയിൽ 662 കേസുകൾ</p>
<p>ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിൽ 662 കേസുകൾ രജിസ്റ്റർ ചെയ്തു. 717 പേരെ പ്രതികളാക്കി. 39.28 കിലോഗ്രാം കഞ്ചാവ്, 30.912 ഗ്രാം എം.ഡി.എം.എ, 113.21 ഗ്രാം ഹാഷിഷ് ഓയിൽ, 135 കഞ്ചാവ് ചെടികൾ എന്നിവ പിടിച്ചെടുത്തു.</p>
<p>സംസ്ഥാനത്താകെ ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് 10,748 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 9,000-ത്തിലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ഏകദേശം 170 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടുകയും ചെയ്തു. പദ്ധതിയുടെ ഭാഗമായി ലഹരിക്ക് അടിമയായ 170-ഓളം പേരെ പോലീസ് ചികിത്സയ്ക്ക് വിധേയരാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കിയിലെ ഭൂമി പ്രശ്നങ്ങൾ പരിഹരിക്കും</p>
<p>ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി. പരിസ്ഥിതി ലോല പ്രദേശമായി നിശ്ചയിച്ചിട്ടുള്ള 51 വില്ലേജുകൾ 28 വില്ലേജുകളായി കുറയ്ക്കാനാണ് ശ്രമിക്കുന്നത്. വനമേഖലയിൽ മാത്രമായി ഇ.എസ്.എ പരിമിതപ്പെടുത്തും. ഭൂപതിവ് ചട്ടങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിർമ്മാണ നിരോധന പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഇടുക്കി സന്ദർശിക്കും. ഇടുക്കിയുടെ അതിജീവനത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>സമയോചിതമായ ഇടപെടലിലൂടെ വയോധികനെ ആത്മഹത്യയിൽ നിന്ന് തടഞ്ഞ ഇടുക്കി സ്റ്റേഷനിലെ എസ്.എച്ച്.ഒ ബിബിൻ ടി.ബിയെ മന്ത്രി ആദരിച്ചു.</p>
<p>ചടങ്ങിൽ അധ്യക്ഷത വഹിച്ച റോയ് കെ. പൗലോസ് എം.എൽ.എ, ജനങ്ങൾ നെഞ്ചിലേറ്റിയ പദ്ധതിയാണ് ഓപ്പറേഷൻ തൂഫാനെന്ന് പറഞ്ഞു. ലഹരിയുടെ ഉറവിടം തേടിയാണ് ആഭ്യന്തര വകുപ്പ് പ്രവർത്തിക്കുന്നതെന്നും ലഹരിക്കെതിരായ കൊടുങ്കാറ്റായി ഓപ്പറേഷൻ തൂഫാൻ മാറിയെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സർക്കാരിന്റെ ശക്തമായ കർമപരിപാടിയാണ് ഓപ്പറേഷൻ തൂഫാനെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര തലത്തിലുള്ള ലഹരി മാഫിയകളിലേക്കും അന്വേഷണം എത്തുന്നത് പദ്ധതിയുടെ ശക്തി വ്യക്തമാക്കുന്നതാണെന്ന് ഡീൻ കുര്യാക്കോസ് എം.പി. പറഞ്ഞു.</p>
<p>സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, എം.എൽ.എമാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു, എറണാകുളം റേഞ്ച് ഡി.ഐ.ജി ജി.എച്ച്. യതീഷ് ചന്ദ്ര, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം, കട്ടപ്പന നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാ മോൾ ജിന്നി, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കോവിൽമല രാജാവ് രാമൻ രാജമന്നാൻ, മുൻ എം.എൽ.എ ഇ.എം. അഗസ്തി, കോളജ് പ്രിൻസിപ്പൽ പ്രൊഫ. സിജോ പി. ജോർജ് തുടങ്ങിയവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a997a8198621.jpg" alt=""></p>
<p>വിവിധ മേഖലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾക്ക് മന്ത്രി തൂഫാൻ വാരിയർ ബാഡ്ജ് വിതരണം ചെയ്തു. ചടങ്ങിനു മുന്നോടിയായി മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി. രാജകുമാരി സെൻട്രൽ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച പ്രയർ ഡാൻസും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/3635</link>
<guid>https://thekeralajournal.com/3635</guid>
<description><![CDATA[ കട്ടപ്പന വെട്ടിക്കുഴക്കവല വത്സമ്മ നിര്യാതയായി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a990f3c200f7.jpg" length="68613" type="image/jpeg"/>
<pubDate>Thu, 03 Sep 2026 11:40:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന വെട്ടിക്കുഴക്കവ തടത്തിൽ ദാസിൻ്റെ ഭാര്യ വത്സമ്മ നിര്യാതയായി.</p>
<p>തടത്തിൽ ഗിഫ്റ്റ് ഹൗസ് ഉടമ രാജീവിന്റെ മാതാവാണ് . ഗുരുമന്ദിരത്തിന് സമീപം പ്രവർത്തിച്ചിരുന്ന കട നിലവിൽ ചേനട്ടുമറ്റം ജംഗ്ഷനിൽ പുതിയ കടയായി പ്രവർത്തിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ സുരക്ഷാപരിശോധന: ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കാര്യം പരിഗണിക്കും</title>
<link>https://thekeralajournal.com/3634</link>
<guid>https://thekeralajournal.com/3634</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98fc5d5a0ae.jpg" length="147592" type="image/jpeg"/>
<pubDate>Thu, 03 Sep 2026 10:19:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ആധുനിക സാങ്കേതികവിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് സുരക്ഷാപരിശോധന നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് ദേശീയ ഡാം സുരക്ഷാ അതോറിറ്റിയുടെ അഞ്ചംഗ വിദഗ്ധ സമിതി അറിയിച്ചു.</p>
<p>തേക്കടിയിൽ ചേർന്ന യോഗത്തിൽ കേരളത്തിലെ ഉദ്യോഗസ്ഥർ ശക്തമായി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് സമിതി അനുകൂല നിലപാട് വ്യക്തമാക്കിയത്. അണക്കെട്ടിന്റെ ഭൂകമ്പ, പ്രളയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുന്നതിന് അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ആവശ്യം അംഗീകരിക്കാത്ത പക്ഷം സുപ്രീം കോടതിയെ സമീപിക്കുമെന്നും കേരളം സമിതിയെ അറിയിച്ചിരുന്നു.</p>
<p>എൻഎച്ച്പിസി മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് സുരക്ഷാപരിശോധന നടത്തുന്നത്. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് ആണ് സമിതിയിലെ കേരളത്തിന്റെ പ്രതിനിധി.</p>
<p>സമിതി ആദ്യഘട്ട പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്. സെപ്റ്റംബർ മൂന്നിന് തയ്യാറാക്കുന്ന പ്രാഥമിക റിപ്പോർട്ടിൽ കേരളം ഉന്നയിച്ച ആവശ്യങ്ങളും ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷ. വിശദമായ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് സമിതി ചെയർമാൻ ബൽരാജ് ജോഷി അറിയിച്ചു. ഡൽഹിയിൽ ചേരുന്ന ഉന്നതതല യോഗത്തിന് ശേഷമായിരിക്കും അന്തിമ റിപ്പോർട്ട് തയ്യാറാക്കുക.</p>
<p>കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ ഹർജിയിൽ 2022ൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിലെ സമഗ്ര സുരക്ഷാപരിശോധന നടക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>അടിമാലിയിൽ 5.543 കിലോ കഞ്ചാവുമായി യുവതി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3633</link>
<guid>https://thekeralajournal.com/3633</guid>
<description><![CDATA[ കോതമംഗലം കുട്ടമ്പുഴ വടാട്ടുപാറ സ്വദേശിനി ഡയാന ബിജു (39) ആണ് അറസ്റ്റിലായത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98f731b00e3.jpg" length="104429" type="image/jpeg"/>
<pubDate>Thu, 03 Sep 2026 09:57:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി അടിമാലിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വിൽപ്പനയ്ക്കായി വാടകവീട്ടിൽ സൂക്ഷിച്ചിരുന്ന 5.543 കിലോഗ്രാം കഞ്ചാവുമായി കോതമംഗലം സ്വദേശിനിയായ യുവതിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.</p>
<p>കോതമംഗലം കുട്ടമ്പുഴ വടാട്ടുപാറ സ്വദേശിനി ഡയാന ബിജു (39) ആണ് അറസ്റ്റിലായത്. അടിമാലി ഐക്കരക്കുന്ന് സ്വദേശി ശരവണന്റെ ഉടമസ്ഥതയിലുള്ള വാടകവീട്ടിലായിരുന്നു യുവതി താമസിച്ചിരുന്നത്.</p>
<p>ആന്ധ്രാപ്രദേശിൽനിന്ന് ട്രെയിൻ മാർഗം കഞ്ചാവ് കേരളത്തിലെത്തിച്ചിരുന്നതായാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ പ്രാഥമിക കണ്ടെത്തൽ. ഇടുക്കി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വിതരണം ചെയ്യുന്നതിനായാണ് കഞ്ചാവ് എത്തിച്ചതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.</p>
<p>കഞ്ചാവ് കടത്തിന് സാമ്പത്തിക സഹായം നൽകിയ വ്യക്തിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതായും ഇയാളെ ഉടൻ പിടികൂടുമെന്നും എക്സൈസ് അധികൃതർ അറിയിച്ചു.</p>
<p>അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അസീസ് കെ. എസ്., ബിനോയി കെ. ജെ., പ്രിവന്റീവ് ഓഫീസർമാരായ ജലീൽ പി. എം., സിജുമോൻ കെ. എൻ., സിവിൽ എക്സൈസ് ഓഫീസർ മുകേഷ് ആർ., വനിതാ സിവിൽ എക്സൈസ് ഓഫീസർ ഗ്രീഷ്മ ഉണ്ണികൃഷ്ണൻ, ഡ്രൈവർ അനീഷ് മോൻ ടി. എസ്. എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിൽ പങ്കെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: ജില്ലാതല ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/3632</link>
<guid>https://thekeralajournal.com/3632</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98cc66ed32c.jpg" length="74213" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:55:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശ്ശേരി: സംസ്ഥാന സർക്കാർ നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്’ ലഹരിവിരുദ്ധ പരിപാടിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഇന്ന് മുരിക്കാശ്ശേരി പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. രാവിലെ 10.30ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിക്കും.</p>
<p>റോയി കെ. പൗലോസ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ഇടുക്കി രൂപതാ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തും.</p>
<p>സർക്കാർ ചീഫ് വിപ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ അഡ്വ. സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പോലീസ് മേധാവി ഡോ. എ. നാസിം തുടങ്ങിയവർ പങ്കെടുക്കും.</p>
<p>വിവിധ മേഖലകളിൽനിന്ന് തെരഞ്ഞെടുത്തവർക്ക് മന്ത്രി ‘തൂഫാൻ വാരിയർ’ ബാഡ്ജ് സമ്മാനിക്കും. ചടങ്ങിന് മുന്നോടിയായി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തലും മന്ത്രി നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാർ പോബ്സ് തേയില എസ്റ്റേറ്റ് തുറക്കാൻ ധാരണ; തൊഴിലാളികളുടെ കുടിശ്ശിക ഘട്ടംഘട്ടമായി നൽകും</title>
<link>https://thekeralajournal.com/3631</link>
<guid>https://thekeralajournal.com/3631</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c889a8fa5.jpg" length="69804" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:38:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: ഒരു വർഷമായി പ്രവർത്തനം നിലച്ചുകിടക്കുന്ന വണ്ടിപ്പെരിയാറിലെ പോബ്സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.</p>
<p>എസ്റ്റേറ്റ് അടച്ചുകിടക്കുന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. തൊഴിലാളികളുടെ വേതന കുടിശ്ശിക ഘട്ടംഘട്ടമായി നൽകാനും യോഗത്തിൽ ധാരണയായി. തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.</p>
<p>തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) വിഹിതം അടയ്ക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കും. കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള സമയക്രമവും വ്യവസ്ഥകളും നിശ്ചയിക്കുന്നതിനായി യോഗം വിളിച്ചുചേർക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.</p>
<p>പീരുമേട് എം.എൽ.എ സിറിയക് തോമസ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീന മോൾ വർഗീസ്, എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ശങ്കർ പി.ആർ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.</p>
<p>യൂണിയൻ പ്രതിനിധികളായ ആർ. തിലകൻ, പി.കെ. രാജൻ, ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, അഡ്വ. സോബിൻ സോമൻ എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ തോമസ് ജേക്കബ്, പ്രദീപ് കുമാർ എ.കെ., സുരേഷ് പി. വർഗീസ്, ഷോൺ എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തിരുവോണനാളിലെ മോഷണം; കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ</title>
<link>https://thekeralajournal.com/3629</link>
<guid>https://thekeralajournal.com/3629</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c62b42346.jpg" length="89104" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:28:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തിരുവോണനാളിൽ പെരുമ്പിള്ളിച്ചിറയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റിൽ. കണ്ണൂർ ഇരിട്ടി പട്ടുവം സ്വദേശി ദാറുൾസലാഹ് വീട്ടിൽ ഇസ്മായിൽ (34) ആണ് പിടിയിലായത്. തിരുവനന്തപുരം പൂവാറിലെ വാടകവീട്ടിൽ നിന്നാണ് തൊടുപുഴ ഡിവൈ.എസ്.പി. സ്‌ക്വാഡ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>
<p>പ്രതിയിൽ നിന്ന് മോഷ്ടിച്ച സ്വർണം, പണം, ഷൂ എന്നിവ പൊലീസ് കണ്ടെടുത്തു. യൂബർ ടാക്സി ഡ്രൈവറായ ഇസ്മായിൽ, ചങ്ങനാശേരിയിൽ നിന്ന് മോഷ്ടിച്ച ബൈക്കും സ്വർണവുമായാണ് സംഭവദിവസം രാത്രിയിൽ തൊടുപുഴയിലെത്തിയത്.</p>
<p>കെ.എസ്.ആർ.ടി.സി. ജീവനക്കാരനായ തോപ്പിൽ ഷാനവാസ് ഖാന്റെ സാൻട്രോ കാർ മോഷ്ടിച്ചതിന് പുറമെ പുതുച്ചിറ ഭാഗത്തെ അഭിഭാഷകന്റെ വീട്ടിൽ നിന്ന് 50,000 രൂപയും മറ്റൊരു വീട്ടിൽ നിന്ന് ഷൂവും കവർന്നതായി പൊലീസ് പറഞ്ഞു. തിരിച്ചറിയാതിരിക്കാൻ മുഖം മറച്ചാണ് മോഷണം നടത്തിയത്. മോഷണം നടന്നതറിഞ്ഞ് നാട്ടുകാർ എത്തിയതോടെ ബൈക്ക് ഉപേക്ഷിച്ച് പ്രതി ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങളും കാമറയിൽ പതിഞ്ഞിരുന്നു.</p>
<p>തുടർന്ന് ഷാനവാസിന്റെ കാറുമായി പ്രതി തിരുവനന്തപുരത്തേക്ക് കടന്നു. മോഷണം നടത്തുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതാണ് ഇയാളുടെ പ്രത്യേകതയെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തുന്ന വീടുകളിൽ നിന്ന് ഷൂ മോഷ്ടിക്കുന്ന ശീലവും പ്രതിക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>
<p>കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇസ്മായിലിനെതിരെ അമ്പതോളം കേസുകളുണ്ടെന്ന് തൊടുപുഴ ഡിവൈ.എസ്.പി. സജി മാർക്കോസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുള്ളതായും സൂചനയുണ്ട്.</p>
<p>തൊടുപുഴ സി.ഐ. മനേഷ് കെ. പൗലോസിന്റെ നിർദേശപ്രകാരം എസ്.ഐമാരായ ടി.എം. ഷംസുദ്ദീൻ, ജിബിൻ ജോസഫ്, അനീഷ് ജോസ്, അരുൺചന്ദ്രൻ, അനന്ദുശേഖർ, സി.പി.ഒമാരായ അജിമോൻ, ബാബു സുരേഷ്, അമൽ, റെനീഷ്, അതുൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>18 വർഷത്തെ സേവനത്തിന് വിട; അവസാന ട്രിപ്പിന് ശേഷം ബസിനെ തൊട്ടുതൊഴുത് പോൾ കുര്യൻ</title>
<link>https://thekeralajournal.com/3628</link>
<guid>https://thekeralajournal.com/3628</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c5395c853.jpg" length="104069" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:24:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കെ.എസ്.ആർ.ടി.സിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ട്രിപ്പ് പൂർത്തിയാക്കിയ ശേഷം താൻ വർഷങ്ങളോളം ഓടിച്ച ബസിനെ തൊട്ടുതൊഴുത് ഡ്രൈവർ പോൾ കുര്യൻ. ബസ് നിർത്തിയ ശേഷം ടയറുകളിൽ തൊട്ടുതൊഴുത അദ്ദേഹം ബസിന്റെ മുൻവശത്ത് ഇരുകൈകളും ചേർത്തുവച്ച് മുത്തമിട്ട ശേഷമാണ് നിറകണ്ണുകളോടെ മടങ്ങിയത്.</p>
<p>ഇടുക്കി, കട്ടപ്പന ഡിപ്പോകളിലായി 18 വർഷം സേവനമനുഷ്ഠിച്ച പോൾ കുര്യൻ പടിയിറങ്ങുമ്പോൾ സഹപ്രവർത്തകരുടെയും കണ്ണുകൾ ഈറനണിഞ്ഞു. തൊഴിലിനോടും വാഹനത്തോടുമുള്ള ഡ്രൈവറുടെ ആത്മാർഥമായ ആദരവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് പോളിന്റെ സ്നേഹപ്രകടനത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. “തൊഴിലിനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന യഥാർഥ ഡ്രൈവറുടെ സ്നേഹമാണിത്” എന്നായിരുന്നു പലരുടെയും പ്രതികരണം.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a98fd5cad942.jpg" alt=""></p>
<p>കട്ടപ്പന കൈരളി തെക്കേക്കരോട്ട് പോൾ കുര്യൻ (56) കഴിഞ്ഞ എട്ട് വർഷമായി കുമളി ഡിപ്പോയിലാണ് സേവനമനുഷ്ഠിച്ചത്. കുമളി–കമ്പം റൂട്ടിൽ ഒരേ ബസ് തന്നെയാണ് അദ്ദേഹം തുടർച്ചയായി ഓടിച്ചിരുന്നത്. അപകടമോ ബ്രേക്ക് ഡൗണോ സംഭവിക്കാത്ത ഈ ബസിനോട് പോളിന് പ്രത്യേക അടുപ്പമുണ്ടായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ അവസാന ട്രിപ്പിലും ആ സ്നേഹം അദ്ദേഹം പ്രകടിപ്പിക്കുകയായിരുന്നു.</p>
<p>കുമളി ഡിപ്പോയിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നതിനായി കെ.എസ്.ആർ.ടി.സി വർക്ക്‌ഷോപ്പ് ജീവനക്കാരനായ ജോസ് ഫിലിപ്പാണ് ദൃശ്യങ്ങൾ പകർത്തിയത്. ഡ്രൈവർ അനന്തു മോഹൻദാസ് ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്.</p>
<p>കർണാടകയിൽ ഏറെക്കാലം സ്വകാര്യ ബസ് ഡ്രൈവറായും പോൾ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ സൂസമ്മ. മക്കൾ: അന്ന സൂസൻ പോൾ, എബിൻ പോൾ.</p>
<p>“<strong>എട്ട് വർഷത്തോളം ഓടിച്ച ബസിനോട് പ്രത്യേക അടുപ്പമുണ്ട്. ഇതുവരെ അപകടമൊന്നും ഉണ്ടായിട്ടില്ല. ബ്രേക്ക് ഡൗണായിട്ടുമില്ല. ഈ ബസും റൂട്ടും തന്നെ ലഭിക്കുകയാണെങ്കിൽ എംപാനൽ ഡ്രൈവറായി തുടരാൻ ആഗ്രഹമുണ്ട്.”</strong></p>
<p><strong>— പോൾ കുര്യൻ</strong></p>]]> </content:encoded>
</item>

<item>
<title>കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ ഗതാഗതക്കുരുക്ക്: പരിഹാര നടപടികൾ ആവശ്യപ്പെട്ട് ട്രാക്ക് നിവേദനം സമർപ്പിച്ചു</title>
<link>https://thekeralajournal.com/3627</link>
<guid>https://thekeralajournal.com/3627</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c4937edcb.jpg" length="102098" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:21:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അടിയന്തര പരിഹാര നടപടികൾ ആവശ്യപ്പെട്ട് ട്രാക്ക് (തൊടുപുഴ റസിഡന്റ്സ് അപ്പക്സ് കൗൺസിൽ) ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫിന് നിവേദനം നൽകി.</p>
<p>ജംഗ്ഷനിലെ അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള ട്രാഫിക് ഐലൻഡുകൾ പുനഃക്രമീകരിച്ച് ഗതാഗതം സുഗമമാക്കുക, ഫ്രീ ലെഫ്റ്റിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് സൗകര്യമൊരുക്കുക, പഴയ സിഗ്നൽ സംവിധാനം പുനരാരംഭിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.</p>
<p>സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തെ ബസ് സ്റ്റോപ്പ് ആശുപത്രിക്ക് മുൻവശത്തെ വീതിയുള്ള ഭാഗത്തേക്ക് മാറ്റി ജംഗ്ഷനിലെ ഗതാഗത തടസം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. കോതായിക്കുന്ന് റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെയും മൂപ്പിൽക്കടവ് ഭാഗത്തേക്കുമുള്ള ബസ് സ്റ്റോപ്പുകൾ ജംഗ്ഷനിൽനിന്ന് കുറച്ചുകൂടി മുന്നിലേക്ക് മാറ്റണമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.</p>
<p>നിലവിൽ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.</p>
<p>ട്രാക്ക് പ്രസിഡന്റ് സണ്ണി തെക്കേക്കര, സെക്രട്ടറി അബി പി.എൻ, കമ്മിറ്റിയംഗങ്ങളായ ബൈജു വി.കെ, റഷീദ് എ.സി എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം സമർപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>മാലിന്യത്തിൽ നിന്ന് പൂക്കളം; ഹരിത ഓണം പൂക്കള മത്സരത്തിൽ ചക്കുപള്ളം ഒന്നാമത്</title>
<link>https://thekeralajournal.com/3622</link>
<guid>https://thekeralajournal.com/3622</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a984941e739d.jpg" length="127588" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:36:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അജൈവ പാഴ്‌വസ്തുക്കളെ കലാസൃഷ്ടികളാക്കി മാറ്റി ഹരിത ഓണം 2026 പൂക്കള മത്സരം. ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ഹരിത ഓണം 2026 വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമ്മ സേന ടീമുകൾക്കായി സംഘടിപ്പിച്ച പൂക്കള മത്സരമാണ് ശ്രദ്ധേയമായത്.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a984955d66cb.jpg" alt=""></p>
<p>അജൈവ പാഴ്‌വസ്തുക്കളും റീസൈക്കിൾഡ് വസ്തുക്കളും മാത്രം ഉപയോഗിച്ചാണ് മത്സരത്തിനായി പൂക്കളങ്ങൾ ഒരുക്കിയത്. "വരവായി വൃത്തിയുടെ ചക്രവർത്തി, ഈ ഓണം ഹരിത ഓണം" എന്ന സന്ദേശം ഉൾക്കൊള്ളിക്കുന്നതിനൊപ്പം പൂക്കളത്തിന്റെ രൂപകൽപ്പനയിലെ വ്യത്യസ്തതയും മനോഹാരിതയും പരിഗണിച്ചായിരുന്നു മൂല്യനിർണയം.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a984966960fc.jpg" alt=""></p>
<p>പേപ്പർ, പ്ലാസ്റ്റിക്, കുപ്പികൾ, കുപ്പിയടപ്പുകൾ, പഴയ തുണി, മുത്തുകൾ, തെർമോകോൾ തുടങ്ങിയ ഹരിത കർമ്മ സേനയുടെ എം.സി.എഫുകളിൽ ശേഖരിച്ചിരുന്ന വിവിധ അജൈവ പാഴ്‌വസ്തുക്കൾ ഉപയോഗിച്ചാണ് ടീമുകൾ പൂക്കളങ്ങൾ ഒരുക്കിയത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ തീർത്ത ഓരോ പൂക്കളവും മാലിന്യത്തിൽ നിന്ന് കലാസൃഷ്ടി എന്ന ആശയത്തിന്റെ മികച്ച മാതൃകയായി.</p>
<p>മാവേലി, Reduce-Reuse-Recycle ആശയം, ശുചിത്വ മിഷന്റെ കാക്കയും ചൂലും ഉൾപ്പെട്ട ലോഗോ, ഹരിത കർമ്മ സേന, ഖരമാലിന്യ പരിപാലന ചട്ടപ്രകാരമുള്ള നാല് തരം ബിന്നുകൾ തുടങ്ങിയവയും വിവിധ പൂക്കളങ്ങളുടെ ഭാഗമായി.</p>
<p><strong>ചക്കുപള്ളം ഒന്നാമത്</strong></p>
<p>മത്സരത്തിൽ ചക്കുപള്ളം ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ടീം ഒന്നാം സ്ഥാനം നേടി. 10,000 രൂപയും ഫലകവുമാണ് സമ്മാനം. കുമളി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേന ടീം രണ്ടാം സ്ഥാനവും 7,000 രൂപയും ഫലകവും നേടി.</p>
<p>കട്ടപ്പന നഗരസഭയിലെ ഹരിത കർമ്മ സേന ടീം മൂന്നാം സ്ഥാനത്തിന് അർഹരായി. 5,000 രൂപയും ഫലകവുമാണ് സമ്മാനം. അറക്കുളം, ഏലപ്പാറ, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകളിലെ ഹരിത കർമ്മ സേന ടീമുകൾക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറം നാൽപതേക്കറിൽ ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ ബൈക്ക് യാത്രികൻ മരിച്ചു</title>
<link>https://thekeralajournal.com/3620</link>
<guid>https://thekeralajournal.com/3620</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a984520e3be2.jpg" length="94151" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:17:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം: നാൽപതേക്കറിൽ നിയന്ത്രണംവിട്ട് ലോറിക്കടിയിലേക്ക് മറിഞ്ഞുവീണ ബൈക്ക് യാത്രികൻ മരിച്ചു. മുണ്ടൻമുടി പുന്നോലിക്കുന്നേൽ ദേവദാസ് ആണ് മരിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവ: സ്നേഹത്തിന്റെ ഓണക്കോടിയണിയിച്ച് ന്യൂമാൻ എൽ.പി. സ്കൂൾ</title>
<link>https://thekeralajournal.com/3619</link>
<guid>https://thekeralajournal.com/3619</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a983ee00e1e8.jpg" length="102251" type="image/jpeg"/>
<pubDate>Wed, 02 Sep 2026 20:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണത്തിന്റെ സ്നേഹവും സന്തോഷവും പങ്കുവെച്ച് ന്യൂമാൻ എൽ.പി. സ്കൂൾ സംഘടിപ്പിച്ച “സ്കൂൾ അമ്മയ്ക്കൊരു ഓണപ്പുടവ” പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടന്നു. കുട്ടികൾക്കായി സ്നേഹത്തോടെ ഭക്ഷണം പാകം ചെയ്ത് നൽകുന്ന സ്കൂളിലെ പാചകത്തൊഴിലാളികളെ ആദരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>ജില്ലാതല ഉദ്ഘാടനം ഇടുക്കി എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിച്ചു. സിസ്റ്റർ ആനിപ്പോൾ സി.എം.സി. അധ്യക്ഷത വഹിച്ചു. മര്യാപുരം വാർഡ് മെമ്പർ ശ്രീലാൽ എസ്., പി.ടി.എ. പ്രസിഡന്റ് ബിജു വാഴക്കൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി തോമസ് എന്നിവർ ആശംസകൾ നേർന്നു.</p>
<p>സ്കൂളിലെ കുട്ടികൾക്ക് സ്വന്തം അമ്മയെപ്പോലെ സ്നേഹവും കരുതലും പകർന്നുനൽകുന്ന പാചകത്തൊഴിലാളി സെലിൻ വർഗീസിനെ ചടങ്ങിൽ ഓണപ്പുടവ നൽകി ആദരിച്ചു.</p>
<p>അടുക്കളയിലെ ചൂടിലും തിരക്കിലും കുഞ്ഞുമനസ്സുകൾക്കായി സ്നേഹം പാകം ചെയ്ത് വിളമ്പുന്ന “സ്കൂൾ അമ്മയ്ക്ക്” ഓണക്കോടി സമ്മാനിച്ച ചടങ്ങ് സ്നേഹത്തിന്റെയും നന്ദിയുടെയും മനോഹരമായ സന്ദേശമായി. ആഘോഷങ്ങൾക്കപ്പുറം കരുതലിന്റെയും ആദരവിന്റെയും സന്ദേശം പകർന്ന പരിപാടി കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ ഹൃദ്യമായി.</p>]]> </content:encoded>
</item>

<item>
<title>പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളൽ; നടപടികൾ കർശനമാക്കി കട്ടപ്പന നഗരസഭ</title>
<link>https://thekeralajournal.com/3618</link>
<guid>https://thekeralajournal.com/3618</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a980a5f1eef5.jpg" length="143831" type="image/jpeg"/>
<pubDate>Wed, 02 Sep 2026 17:07:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭാ പരിധിയിലെ പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടികൾ കർശനമാക്കി കട്ടപ്പന നഗരസഭ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പൊതുജനാരോഗ്യ–പരിസ്ഥിതി പരിപാലന വിഭാഗം നടത്തിയ പരിശോധനയിൽ 15ഓളം പേർക്കെതിരെ പിഴ ചുമത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202609/image_870x_6a980a6c8e040.jpg" alt=""></p>
<p>ഹരിത കർമ്മസേന വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന അജൈവ മാലിന്യങ്ങൾ താൽക്കാലികമായി സൂക്ഷിക്കുന്ന മിനി എം.സി.എഫുകൾക്ക് സമീപം മാലിന്യം നിക്ഷേപിച്ചവർക്കെതിരെയും നടപടി സ്വീകരിച്ചു. പൊതു ഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് കണ്ടെത്തിയവർക്കും പിഴ ചുമത്തിയിട്ടുണ്ട്.</p>
<p>നഗരസഭാ പരിധിയിൽ മാലിന്യം തള്ളുന്നവർക്കെതിരെയുള്ള നിയമനടപടികൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ക്ലീൻ സിറ്റി മാനേജർ ആറ്റ്ലി പി. ജോൺ അറിയിച്ചു.</p>
<p>എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ് രാജ് ഡി., പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ അനുപ്രിയ കെ.എസ്., രജിത ഐ., അമ്പിളി ബി.എം., ജീവനക്കാരായ ബിബിൻ തോമസ്, മനു ബാബു, ബിജു മാത്യു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/3615</link>
<guid>https://thekeralajournal.com/3615</guid>
<description><![CDATA[ ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം നേടി ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ് സ്കൂളും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a977851da8aa.jpg" length="114637" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:44:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന അധ്യാപക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ അഞ്ച് അധ്യാപകർ വീതവും വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് അധ്യാപകരുമാണ് പുരസ്‌കാരത്തിന് അർഹരായത്.</p>
<p>മികച്ച വിദ്യാലയങ്ങൾക്കുള്ള ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരങ്ങളും പ്രഖ്യാപിച്ചു. ഒന്നാം സ്ഥാനക്കാർക്ക് അഞ്ച് ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്ന് ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപ വീതവുമാണ് സമ്മാനം.</p>
<p>അധ്യാപക പുരസ്‌കാര ജേതാക്കൾ</p>
<p>എൽപി വിഭാഗം:</p>
<p>ഐ. അബ്ദുൽ അസീസ്, എം.ജി. ഗീതമ്മ, ജോഷി ഡി. കൊള്ളന്നൂർ, സൂസൻ കുരുവിള, എസ്. കണ്ണൻ.</p>
<p>യുപി വിഭാഗം:</p>
<p>ജനിൽ ജോൺ, എം.സി. അബ്ദുൽ അലി, വി.ജെ. ജോൺസൺ, എ. സിദ്ദിഖ് ഹസൻ, വി. ജയിംസ്.</p>
<p>ഹൈസ്കൂൾ വിഭാഗം:</p>
<p>കെ.പി. സുനിൽ കുമാർ, വി.പി. അലി അക്ബർ, കെ. വിനോദ് കുമാർ, പി.ടി. സിറാജുദ്ദീൻ, എം. രാജേഷ്.</p>
<p>ഹയർ സെക്കൻഡറി വിഭാഗം:</p>
<p>ഡോ. ബിന്ദു പി. സുഭാഷ്, പി. ഭാസ്കരൻ, ബാബു മാത്യു, ഡോ. കെ. ശ്രീജ, കെ. സുനിൽ കുമാർ.</p>
<p>വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗം:</p>
<p>എ. ജിനേഷ്, പി. സമീർ സിദ്ദിഖി, ടി.വി. സതീഷ്.</p>
<p>ശ്രേഷ്ഠ വിദ്യാലയ പുരസ്‌കാരം</p>
<p>പ്രൈമറി വിഭാഗം:</p>
<p>🥇 തിരുവനന്തപുരം ബീമാപ്പള്ളി ജിയുപിഎസ്</p>
<p>🥈 സെന്റ് ഫിലോമിനാസ് യുപി സ്കൂൾ, മല്ലപ്പള്ളി, പത്തനംതിട്ട</p>
<p>🥉 നാഷണൽ എൽപി സ്കൂൾ, എടവക, വയനാട്</p>
<p>സെക്കൻഡറി വിഭാഗം:</p>
<p>🥇 മലപ്പുറം മഞ്ചേരി ഗവ. ബോയ്സ് എച്ച്എസ്എസ്</p>
<p>🥈 കോട്ടയം മൗണ്ട് കാർമൽ എച്ച്എസ്എസ്</p>
<p>🥉 കണ്ണൂർ ഇരിട്ടി ചാവശേരി ജിഎച്ച്എസ്എസ്</p>
<p>ഹയർ സെക്കൻഡറി വിഭാഗം:</p>
<p>🥇 കോഴിക്കോട് മടവൂർ ചക്കാലക്കൽ എച്ച്എസ്എസ്</p>
<p>🥈 കാസർഗോഡ് കമ്പല്ലൂർ ജിഎച്ച്എസ്എസ്</p>
<p>🥉 ഇടുക്കി വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്എസ്എസ്</p>
<p>കോഴിക്കോട് കണ്ടംകുളം ജൂബിലി ഹാളിൽ ശനിയാഴ്ച നടക്കുന്ന അധ്യാപക ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ ആണ് പ്രഖ്യാപനം നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>സ്നേഹമന്ദിരത്തിന് 50 മെഡിക്കൽ ബെഡുകൾ കൈമാറും</title>
<link>https://thekeralajournal.com/3614</link>
<guid>https://thekeralajournal.com/3614</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a97765424eed.jpg" length="82469" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:35:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഭാവന ചെയ്ത 50 മെഡിക്കൽ ബെഡുകൾ ഇന്ന് (സെപ്റ്റംബർ 2) മുരിക്കാശ്ശേരി സ്നേഹമന്ദിരത്തിന് കൈമാറും.</p>
<p>ഉച്ചകഴിഞ്ഞ് 3ന് നടക്കുന്ന ചടങ്ങിൽ റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ് പ്രസിഡന്റ് ഷിബു പോൾ അധ്യക്ഷത വഹിക്കും. സക്കറിയ മാർ സേവേറിയോസ് മെത്രാപ്പോലീത്ത മെഡിക്കൽ ബെഡുകളുടെ കൈമാറ്റം നിർവഹിക്കും.</p>
<p>വണ്ടൻമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുസൻ ജേക്കബ്, വൈസ് പ്രസിഡന്റ് ബിജു ആക്കാട്ടുമുണ്ട, ഗ്രാമപഞ്ചായത്ത് അംഗം ടോണി മാക്കോറ, ഓർത്തഡോക്സ് സഭ മാനേജിങ് കമ്മിറ്റി അംഗം ജെം കൊരസൺ, ഹോസ്പിറ്റൽ ഗവേണിംഗ് കൗൺസിൽ അംഗം പ്രിൻസ് ചെറിയാൻ തുടങ്ങിയവർ പങ്കെടുക്കും. റോട്ടറി ക്ലബ് ഭാരവാഹികൾ, ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പ്രതിനിധികൾ, സ്നേഹമന്ദിരം ഭാരവാഹികൾ, റോട്ടറി അംഗങ്ങൾ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ചടങ്ങിൽ പങ്കെടുക്കും.</p>
<p>രോഗികൾക്കും വയോജനങ്ങൾക്കും പ്രത്യേക പരിചരണവും സംരക്ഷണവും നൽകിവരുന്ന സ്നേഹമന്ദിരത്തിന്റെ സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുന്നതിനാണ് 50 മെഡിക്കൽ ബെഡുകൾ കൈമാറുന്നത്. ആരോഗ്യപരിപാലന രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സഹായം ആവശ്യമുള്ളവരിലേക്ക് കൂടുതൽ ഫലപ്രദമായ സേവനം എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് റോട്ടറി ഭാരവാഹികൾ അറിയിച്ചു.</p>
<p>വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് ഷിബു പോൾ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് ചെറിയാൻ, ജി.ജി.ആർ അഖിൽ വിശ്വനാഥൻ, സെക്രട്ടറി ബിനോയ് അഗസ്റ്റിൻ, ട്രഷറർ ജിത്ത് ജോസഫ്, മുൻ പ്രസിഡന്റുമാരായ പി. എം. ജെയിംസ്, സന്തോഷ് ദേവസ്യ, ജിതിൻ കൊല്ലംകുടി, ജോസ് കുര്യാക്കോസ്, സുധീപ് കെ.കെ, സാജൻ കുര്യാക്കോസ്, വിജി ജോസഫ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞുകിട്ടിയ സ്വർണാഭരണങ്ങൾ ഉടമയ്ക്ക് കൈമാറി; മാതൃകയായി യുവതിയും അമ്മയും</title>
<link>https://thekeralajournal.com/3613</link>
<guid>https://thekeralajournal.com/3613</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a97754c54206.jpg" length="89695" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:31:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നഗരത്തിൽ നിന്ന് കളഞ്ഞുകിട്ടിയ രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ഉടമയെ കണ്ടെത്തി തിരികെ നൽകി യുവതിയും അമ്മയും. തെന്നത്തൂർ കൊച്ചുപുരയ്ക്കൽ വീട്ടിൽ അഞ്ജന അനിൽകുമാറിനാണ് ഇന്നലെ രാവിലെ കാഞ്ഞിരമറ്റം ബൈപാസിൽനിന്ന് സ്വർണമാലയും ഏലസും ഉൾപ്പെടെയുള്ള ആഭരണങ്ങൾ ലഭിച്ചത്.</p>
<p>ആഭരണങ്ങൾ ലഭിച്ച ഉടൻ കാഡ്സിന്റെ വിത്ത് ബാങ്കിൽ ജോലി ചെയ്യുന്ന അമ്മ പ്രിയയെ അഞ്ജന വിവരമറിയിച്ചു. തുടർന്ന് ഇരുവരും ആഭരണങ്ങൾ പൊലീസ് സ്റ്റേഷനിലെത്തി ഏൽപ്പിക്കുകയായിരുന്നു.</p>
<p>അന്വേഷണത്തിനിടെ ഏതാനും മണിക്കൂറുകൾക്കകം ഉടമ സ്റ്റേഷനിലെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് എസ്‌എച്ച്‌ഒ മനേഷ് പൗലോസിന്റെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഏകദേശം രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മുതലക്കോടം സ്വദേശി അനിലിന് അഞ്ജന കൈമാറി.</p>
<p>കളഞ്ഞുകിട്ടിയ വിലപിടിപ്പുള്ള വസ്തു ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച അഞ്ജനയുടെയും അമ്മ പ്രിയയുടെയും സത്യസന്ധതയ്ക്ക് പൊലീസ് അഭിനന്ദനം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണംവിട്ട ടോറസ് ലോറി ഹോളിഡേ ഹോമിന്റെ ആർച്ച് തകർത്തു</title>
<link>https://thekeralajournal.com/3612</link>
<guid>https://thekeralajournal.com/3612</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9774ae798cb.jpg" length="103882" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:28:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി : നിയന്ത്രണംവിട്ട ടോറസ് ലോറി ഹോളിഡേ ഹോമിന്റെ പ്രവേശനകവാടത്തിലെ ആർച്ച് ഇടിച്ചുതകർത്തു. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.</p>
<p>ഹോളിഡേ ഹോമിലേക്കുള്ള റോഡ് ടാറിങ് ജോലികൾക്കായി നിർമാണസാമഗ്രികളുമായി എത്തിയതായിരുന്നു ലോറി. സാധനങ്ങൾ ഇറക്കിയശേഷം റോഡിലൂടെ തിരികെ ഇറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി ആർച്ച് ഇടിച്ചുതകർക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആർച്ച് പൂർണമായും തകർന്നു. ലോറിയും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല; തൊടുപുഴയുടെ വികാരത്തിനൊപ്പമെന്നും ഡീൻ കുര്യാക്കോസ് എംപി</title>
<link>https://thekeralajournal.com/3611</link>
<guid>https://thekeralajournal.com/3611</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96259d698e1.jpg" length="52637" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ന്യായമാണെന്നും ഇക്കാര്യത്തിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നും ഡീൻ കുര്യാക്കോസ് എംപി. എന്നാൽ തൊടുപുഴയുടെ വികാരത്തിനൊപ്പമായിരിക്കും എപ്പോഴും നിൽക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>പുതിയ ജില്ല രൂപീകരിക്കുന്നതിൽ അന്തിമ തീരുമാനം എടുക്കേണ്ടത് സർക്കാരാണ്. ഡീലിമിറ്റേഷൻ കമ്മിഷന്റെ ശുപാർശകൾ ഉൾപ്പെടെയുള്ള ഭരണപരമായ വശങ്ങൾ സർക്കാർ വിശദമായി പരിശോധിക്കേണ്ടതുണ്ട്. തൊടുപുഴയുടെ ആവശ്യങ്ങൾ കൂടി പരിഗണിച്ച് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എംപി പറഞ്ഞു.</p>
<p>മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകൾ ഉൾപ്പെടുന്ന ഇടുക്കി ലോക്സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജനപ്രതിനിധിയെന്ന നിലയിൽ പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങൾക്കൊപ്പമാണ് താനെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.</p>
<p>ഭരണസൗകര്യം, ജനസംഖ്യ, ഭൂപ്രദേശം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചായിരിക്കണം പുതിയ ജില്ലകൾ രൂപീകരിക്കേണ്ടത്. നിലവിൽ എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ വികസനകാര്യങ്ങളിൽ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നത് ജനപ്രതിനിധികൾ ഉൾപ്പെടെ ഉന്നയിക്കുന്ന വസ്തുതയാണ്. നിലവിലുള്ള മാനദണ്ഡങ്ങൾ പരിശോധിക്കുമ്പോൾ മൂവാറ്റുപുഴയ്ക്ക് പുതിയ ജില്ലയാകാനുള്ള എല്ലാ അർഹതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>അതേസമയം, തൊടുപുഴയെ സംബന്ധിച്ച് അനാവശ്യമായ ചർച്ചകളും വിവാദങ്ങളും ഉയർത്തേണ്ട സാഹചര്യമില്ലെന്നും എംപി കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>പുറ്റടിക്ക് സമീപം വാഹനാപകടം; ഓട്ടോ മറിഞ്ഞ് മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3609</link>
<guid>https://thekeralajournal.com/3609</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96b8e5f341d.jpg" length="68595" type="image/jpeg"/>
<pubDate>Tue, 01 Sep 2026 17:07:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: നിയന്ത്രണംവിട്ട ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. പുറ്റടി സ്വദേശികളായ ലീലാമ്മ (65), നിഷ (45), പേച്ചിയമ്മ (65) എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>പരിക്കേറ്റവരെ കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ ഒഴിവാക്കി ഇടുക്കിയെ മലയോര ജില്ലയായി നിലനിർത്തണം: സേനാപതി വേണു എംഎൽഎ</title>
<link>https://thekeralajournal.com/3608</link>
<guid>https://thekeralajournal.com/3608</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96afa14bd8c.jpg" length="51650" type="image/jpeg"/>
<pubDate>Tue, 01 Sep 2026 16:27:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തൊടുപുഴ താലൂക്കിലെ നഗരസ്വഭാവമുള്ള മേഖലകൾ പൂർണമായും ഉൾപ്പെടുത്തി പുതിയ ജില്ല രൂപീകരിക്കണമെന്നും, തൊടുപുഴ ഒഴിവാക്കി ഇടുക്കിയെ മലയോര ജില്ലയായി നിലനിർത്തണമെന്നും അഡ്വ. സേനാപതി വേണു എംഎൽഎ.</p>
<p>തൊടുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്ന ആവശ്യത്തിന് പിന്നിലെ തമിഴ് ന്യൂനപക്ഷ വാദം നിലനിൽക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നിലവിൽ നിരവധി ജില്ലാതല ഓഫീസുകൾ തൊടുപുഴയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവ ഇടുക്കി ജില്ലാ ആസ്ഥാനത്തേക്കോ ഹൈറേഞ്ചിലെ വിവിധ താലൂക്ക് ആസ്ഥാനങ്ങളിലേക്കോ മാറ്റണമെന്നും സേനാപതി വേണു അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ജെസിഐ കട്ടപ്പന ടൗൺ ഇൻസ്റ്റലേഷനും പ്രവർത്തനോദ്ഘാടനവും നടന്നു</title>
<link>https://thekeralajournal.com/3605</link>
<guid>https://thekeralajournal.com/3605</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a962a0739f69.jpg" length="110279" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:57:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെസിഐ) കട്ടപ്പന ടൗണിന്റെ ഇൻസ്റ്റലേഷൻ, പ്രവർത്തനോദ്ഘാടനം, ഓണാഘോഷം എന്നിവ കട്ടപ്പനയിൽ നടന്നു. ജെസിഐ ഇന്ത്യ നാഷണൽ വൈസ് പ്രസിഡന്റ് ജിതേഷ് അദ്വാനി ഉദ്ഘാടനം ചെയ്തു. കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p>സോൺ പ്രസിഡന്റ് ജെയ്സൺ അറക്കൽ, സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, സോൺ ഡയറക്ടർമാരായ ആദർശ് കുര്യൻ, അബിൻ ബോസ്, സെക്രട്ടറി ഡെന്നീസ് സെബാസ്റ്റ്യൻ, ട്രഷറർ അമൽ ജോളി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>വിവിധ സാമൂഹിക, സേവന, യുവജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനൊപ്പം സമൂഹത്തിന്റെ വിവിധ മേഖലകളിൽ സജീവമായി ഇടപെടുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പുതിയ ഭാരവാഹികൾ നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാറിൽ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് മുതൽ</title>
<link>https://thekeralajournal.com/3604</link>
<guid>https://thekeralajournal.com/3604</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a962940af909.jpg" length="617417" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:54:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ സുപ്രീം കോടതി നിർദേശിച്ച സമഗ്ര സുരക്ഷാ പരിശോധനയ്ക്ക് ഇന്ന് തുടക്കമാകും. സുപ്രീം കോടതി ഉത്തരവനുസരിച്ച് രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയാണ് പരിശോധന നടത്തുന്നത്. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷിയാണ് സമിതി അധ്യക്ഷൻ. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസ് കേരളത്തിന്റെ പ്രതിനിധിയാണ്.</p>
<p>കോതമംഗലം സ്വദേശി ജോ ജോസഫ് നൽകിയ കേസിലാണ് 2022ൽ മുല്ലപ്പെരിയാറിൽ പുതിയ സമഗ്ര സുരക്ഷാ പരിശോധന നടത്താൻ സുപ്രീം കോടതി നിർദേശിച്ചത്. അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഭൂകമ്പ പ്രതിരോധ ശേഷി, ചോർച്ചയുടെ അളവ്, സ്പിൽവേ ഷട്ടറുകളുടെ പ്രവർത്തനക്ഷമത തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുക.</p>
<p>വർഷങ്ങൾ പഴക്കമുള്ള അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കാൻ സമഗ്ര പരിശോധന അടിയന്തരമായി പൂർത്തിയാക്കണമെന്ന ആവശ്യം കേരളം നേരത്തെ ഉന്നയിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ ജില്ല: ചർച്ചകൾ അപക്വമെന്ന് അപു ജോൺ ജോസഫ്</title>
<link>https://thekeralajournal.com/3602</link>
<guid>https://thekeralajournal.com/3602</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96266a76b3a.jpg" length="35795" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:42:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മൂവാറ്റുപുഴ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾ അപക്വമാണെന്ന് ചീഫ് വിപ്പും തൊടുപുഴ എംഎൽഎയുമായ അപു ജോൺ ജോസഫ്. മുന്നണി തലത്തിലോ സർക്കാർ തലത്തിലോ ഇത്തരമൊരു വിഷയത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ലെന്ന് അദ്ദേഹം തൊടുപുഴയിൽ മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>മൂവാറ്റുപുഴ ജില്ല വേണമെന്ന കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ആവശ്യത്തിലും വിഷയം സർക്കാർ പരിഗണനയിലാണെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ പരാമർശത്തിലും പ്രതികരിക്കുകയായിരുന്നു അപു ജോൺ ജോസഫ്.</p>
<p>താൻ ജനിച്ചുവളർന്ന ഇടുക്കി ജില്ലയുടെ ഭാഗമായി അറിയപ്പെടാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇടുക്കിയുടെ ഭൂമിശാസ്ത്രപരവും സാമ്പത്തികവുമായ പ്രത്യേകതകൾ പരിഗണിക്കണമെന്നും അദ്ദേഹം പറഞ്ഞു. വികസനപരമായി പിന്നാക്കം നിൽക്കുന്ന ജില്ലയായ ഇടുക്കിയുടെ 50 ശതമാനത്തിലധികം പ്രദേശം വനഭൂമിയാണ്. തൊടുപുഴ നഗരസഭയും അറക്കുളം, ഉടുമ്പന്നൂർ തുടങ്ങിയ ലോ റേഞ്ച് പ്രദേശങ്ങളും ഒഴിവാക്കിയാൽ വനവിസ്തൃതി 70 ശതമാനത്തിലധികമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഹൈറേഞ്ചിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വലിയ പരിമിതികളുണ്ട്. ഇടുക്കിയുടെ പ്രധാന വരുമാന സ്രോതസ്സും വാണിജ്യകേന്ദ്രവും തൊടുപുഴയും പരിസര പ്രദേശങ്ങളുമാണ്. അതിനാൽ ജില്ല വിഭജനം സംബന്ധിച്ച് സാമ്പത്തിക, ജനസംഖ്യാ, ഭൂമിശാസ്ത്രപരമായ പ്രത്യാഘാതങ്ങൾ വിശദമായി പഠിച്ച ശേഷമേ തീരുമാനമെടുക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പുതിയ ജില്ല പ്രഖ്യാപിച്ച് പിറ്റേന്ന് തന്നെ നടപ്പാക്കാവുന്ന ലളിതമായ നടപടിയല്ല ഇതെന്നും അപു ജോൺ ജോസഫ് വ്യക്തമാക്കി. കളക്ടറേറ്റ്, എസ്.പി ഓഫീസ് തുടങ്ങിയ ഭരണസംവിധാനങ്ങൾക്കായി ഭൂമി ഏറ്റെടുക്കൽ, ജീവനക്കാരുടെ നിയമനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവയ്ക്ക് സർക്കാരിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും.</p>
<p>മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തെ പഠനം നടത്തിയ ബാബു പോൾ കമ്മീഷന്റെ കണ്ടെത്തലുകളും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്താണ് മുൻ സർക്കാരുകൾ പദ്ധതിയിൽ നിന്ന് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>14 ജില്ലകളുമായി ഒത്തൊരുമയോടെ മുന്നോട്ടുപോകുന്ന സംസ്ഥാനത്ത് സമഗ്രമായ പഠനം നടത്തുന്നതിന് മുമ്പ് വിഷയത്തിൽ വാക്പോരിലേക്ക് കടക്കുന്നത് ശരിയായ പ്രവണതയല്ലെന്നും ചീഫ് വിപ്പ് കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>ഇ.എസ്.എ വിഷയത്തിൽ എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുന്നു: ഡീൻ കുര്യാക്കോസ് എം പി</title>
<link>https://thekeralajournal.com/3601</link>
<guid>https://thekeralajournal.com/3601</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96259d698e1.jpg" length="52637" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:38:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇ.എസ്.എ കരടുവിജ്ഞാപനവുമായി ബന്ധപ്പെട്ട് എൽ.ഡി.എഫ് അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് ഡീൻ കുര്യാക്കോസ് എം.പി ആരോപിച്ചു. 2014ൽ ആദ്യ ഡ്രാഫ്റ്റ് നോട്ടിഫിക്കേഷൻ വന്നതിന് ശേഷം പത്ത് വർഷം അധികാരത്തിലിരുന്ന എൽ.ഡി.എഫ് സർക്കാർ അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാൻ നടപടിയെടുത്തില്ലെന്നും 2024 നവംബറിലാണ് ഭേദഗതി നിർദേശിച്ച് കേന്ദ്രത്തിന് കത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ ശുപാർശയുടെ അടിസ്ഥാനത്തിൽ 9,993.7 ചതുരശ്ര കിലോമീറ്റർ ഇ.എസ്.എയായി നിർദേശിച്ചപ്പോൾ ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും പൂർണമായി ഒഴിവാക്കിയിരുന്നു. പിന്നീട് അഞ്ച് കരട് വിജ്ഞാപനങ്ങൾ വന്നിട്ടും ആവശ്യമായ ഭേദഗതികളും അനുബന്ധ രേഖകളും സമർപ്പിക്കാൻ എൽ.ഡി.എഫ് സർക്കാരിന് കഴിഞ്ഞില്ലെന്നും എം.പി ആരോപിച്ചു.</p>
<p>എല്ലാ സംസ്ഥാനങ്ങൾക്കും പ്രത്യേക അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാമെന്നതാണ് കേന്ദ്രസർക്കാരിന്റെ നിലവിലെ നയം. കേരളത്തിനായുള്ള അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടാതെ പോയത് കഴിഞ്ഞ സർക്കാരിന്റെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയിൽ നേരത്തെ ഇ.എസ്.എ പരിധിയിലുണ്ടായിരുന്ന 23 വില്ലേജുകൾ പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. കേന്ദ്രസംഘവുമായി ജൂലൈ 15ന് മുഖ്യമന്ത്രിതലത്തിൽ ചർച്ച നടത്തിയതായും കേന്ദ്രം ഉന്നയിച്ച ചോദ്യങ്ങൾക്ക് സംസ്ഥാന പരിസ്ഥിതി മന്ത്രാലയം മറുപടി തയാറാക്കിവരികയാണെന്നും എം.പി വ്യക്തമാക്കി. ജനവാസ കേന്ദ്രങ്ങളും കൃഷിസ്ഥലങ്ങളും തോട്ടങ്ങളും ഇ.എസ്.എ പരിധിയിൽ ഉൾപ്പെടുത്തരുതെന്നതാണ് യു.ഡി.എഫ് നിലപാടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുല്ലപ്പെരിയാറിൽ ഇന്ന് സമഗ്ര സുരക്ഷാ പരിശോധന നടക്കുമെന്നും സാങ്കേതിക പരിശോധനകളുടെ അടിസ്ഥാനത്തിൽ പ്രശ്നപരിഹാരം ഉണ്ടാകണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. നേര്യമംഗലം–അടിമാലി ദേശീയപാത വികസനവുമായി ബന്ധപ്പെട്ട സംസ്ഥാന പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ട് ഓണാഘോഷത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ&#45;സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3600</link>
<guid>https://thekeralajournal.com/3600</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a962458cc34e.jpg" length="95905" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:33:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: വിപണിയിൽ സജീവമായി ഇടപെട്ടുകൊണ്ട് ഓണാഘോഷത്തിനാവശ്യമായ എല്ലാ സാഹചര്യങ്ങളും ഒരുക്കാൻ സർക്കാരിന് കഴിഞ്ഞതായി ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ഇടുക്കി നിയോജക മണ്ഡലത്തിലെ ടൂറിസം വാരാഘോഷമായ **‘ഓണോത്സവം–2026’**ന്റെ സമാപന സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>ഗുണമേൻമയുള്ള ഭക്ഷ്യവസ്തുക്കൾ ജനങ്ങൾക്ക് കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ നയവും നിലപാടുമെന്നും മന്ത്രി പറഞ്ഞു. ഇത്തവണത്തെ ഓണവിപണിയിലും ഈ നയം ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞു.</p>
<p>ഓണക്കാലത്ത് ഏത് ബിവറേജസ് ഔട്ട്‌ലെറ്റിലാണ് കൂടുതൽ കച്ചവടം നടന്നതെന്ന കൗതുകവാർത്തകൾക്കപ്പുറം, ഏത് സപ്ലൈകോ ഔട്ട്‌ലെറ്റിലാണ് കൂടുതൽ കച്ചവടം നടന്നത് എന്ന ഗൗരവമായ അന്വേഷണമാണ് ഇത്തവണ ഉണ്ടായതെന്നും മന്ത്രി പറഞ്ഞു. ജനങ്ങൾക്ക് ആശ്വാസകരമായ വിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിൽ സർക്കാർ സംവിധാനങ്ങൾ നിർണായക ഇടപെടലാണ് നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ബിജു നെടുംചേരി, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിമ്മി എന്നിവർ പങ്കെടുത്തു.</p>
<p>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ജില്ലാ പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ എം.ഡി. അർജുനൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് അറക്കപ്പറമ്പിൽ, വാഴത്തോപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ, എ.ഡി.എം മിനി കെ. ജോൺ, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, സംഘാടകസമിതി ഭാരവാഹികൾ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് സമാപിച്ചു</title>
<link>https://thekeralajournal.com/3599</link>
<guid>https://thekeralajournal.com/3599</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96237ee0416.jpg" length="154753" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:29:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ദേശീയ കായികവേദി ഇടുക്കിയുടെയും സഹകരണത്തോടെ തൊടുപുഴ മലങ്കര എസ്റ്റേറ്റ് റോഡിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പും അന്താരാഷ്ട്ര കായികദിനാചരണവും സമാപിച്ചു.</p>
<p>തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു. കരിങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ അധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഇൻചാർജ് ദീപ്തി മരിയ ജോസ് കായികദിനാചരണ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.</p>
<p>ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർലി കുര്യൻ, ദേശീയ കായികവേദി ജില്ലാ പ്രസിഡന്റ് എൻ. രവീന്ദ്രൻ, സ്പോർട്സ് കൗൺസിൽ അംഗം പി.കെ. രാജേന്ദ്രൻ എന്നിവർ ആശംസകൾ നേർന്നു.</p>
<p>ഡോ. അരുണ്‍ രാജേന്ദ്രൻ (ആയുർവേദം) നേതൃത്വം നൽകിയ മെഡിക്കൽ ടീമിന്റെ സേവനവും മത്സരത്തിൽ ലഭ്യമായിരുന്നു.ജില്ലാ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ സ്വാഗതവും കെ.എം. അസീസ് നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ഇല നേച്ചർ ഫൗണ്ടേഷന്റെ ഓണാഘോഷവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.</title>
<link>https://thekeralajournal.com/3594</link>
<guid>https://thekeralajournal.com/3594</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9570779e653.jpg" length="114019" type="image/jpeg"/>
<pubDate>Mon, 31 Aug 2026 17:46:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാൽവരിമൗണ്ട്: പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഓണാഘോഷ പരിപാടികളും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഇടുക്കി കാൽവരിമൗണ്ടിലെ ലൗഹിൽസ് റിസോർട്ടിൽ നടന്നു.</p>
<p>പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി നേതൃത്വം നൽകിവരുന്ന എൻജിഒയാണ് ഇല നേച്ചർ ഫൗണ്ടേഷൻ. ഇലയുടെ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.</p>
<p>ഇല ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി. അധ്യക്ഷത വഹിച്ച യോഗം ഇല എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയേഷ് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ മുഖ്യാതിഥിയായി.</p>
<p>ഓണം നറുക്കെടുപ്പ് സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് കെ.സി. നിർവഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. സീമ പ്രമോദ് ഓണസന്ദേശം നൽകി.</p>
<p>ജില്ലാ സെക്രട്ടറി ഷിജു ഇ.എം. പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ അജീഷ്  കണക്ക് അവതരിപ്പിച്ചു.</p>
<p> പരിപാടിയുടെ ഭാഗമായി,അംഗങ്ങൾക്കായി നിരവധി മത്സരങ്ങളും അരങ്ങേറി.</p>
<p>സംസ്ഥാന കോർഡിനേറ്റർ പ്രിൻസ് മറ്റപ്പള്ളി, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീകാന്ത് എൻ.എസ്., ജോയിന്റ് സെക്രട്ടറിമാരായ സെബാസ്റ്റ്യൻ, ബേസിൽ ജോയ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ , ബെൻസി ജോൺ, സതീഷ് ചന്ദ്രൻ, ബിജു മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക്, ഷീനാമോൾ, ആനന്തൻ, മോൻസി മാമൂട്ടിൽ, ലക്ഷ്മി പ്രമോദ്, തുടങ്ങിയവർ  നേതൃതം നൽകി.</p>
<p>പരിസ്ഥിതി സംരക്ഷണം, പ്രകൃതി സൗഹൃദ ജീവിതരീതി, സാമൂഹിക പ്രതിബദ്ധത എന്നിവ മുൻനിർത്തിയുള്ള വിവിധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള പദ്ധതികളും ചടങ്ങിൽ അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>HMTAയ്ക്ക് പുതിയ നേതൃത്വം; കെ.വൈ. മാത്യു പ്രസിഡന്റ്</title>
<link>https://thekeralajournal.com/3593</link>
<guid>https://thekeralajournal.com/3593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a956c18091bf.jpg" length="73901" type="image/jpeg"/>
<pubDate>Mon, 31 Aug 2026 17:18:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇന്നലെ നടന്ന H.M.T.A ഭരണസമിതി തെരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.വൈ. മാത്യു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അജയകുമാർ എ.ജി വൈസ് പ്രസിഡന്റായും, ജോർജ് ജേക്കബ് സെക്രട്ടറിയായും, പി.സി. വർഗീസ് ജോയിന്റ് സെക്രട്ടറിയായും, മനോജ് എബ്രഹാം ട്രഷററായും ചുമതലയേറ്റു.</p>
<p>പുതിയ ഭരണസമിതിയിലേക്ക് പയസ് കുട്ടി ജോൺ, ജിജോ മാത്യു, എം.എൻ. മധു, ജോജി ജോസഫ്, കെ.ടി. ബിജോ മോൻ, മാത്യു കെ.ജെ., റെജി ചാക്കോ, സി.എം. മത്തായി, ടോമിച്ചൻ കെ.എം., ബെന്നി സി.പി. എന്നിവരെയും കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a956a0bb7049.jpg" alt=""></p>
<p>സംഘടനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജവും ഏകോപനവും നൽകുന്നതിനൊപ്പം അംഗങ്ങളുടെ ക്ഷേമത്തിനും സംഘടനയുടെ വളർച്ചയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുമെന്ന് പുതിയ നേതൃത്വം വ്യക്തമാക്കി.കെ.വൈ. മാത്യുവിന്റെ നേതൃത്വത്തിൽ HMTA പുതിയ മുന്നേറ്റങ്ങളിലേക്ക് എന്ന പ്രതീക്ഷയിലാണ് അംഗങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>മാലിന്യസംസ്‌കരണത്തിൽ പുതിയ മാതൃകയായി ഏലപ്പാറ; ‘ക്ലീൻ ഏലപ്പാറ’ പദ്ധതിക്ക് തുടക്കം</title>
<link>https://thekeralajournal.com/3591</link>
<guid>https://thekeralajournal.com/3591</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a95301bdcbc1.jpg" length="137745" type="image/jpeg"/>
<pubDate>Mon, 31 Aug 2026 13:11:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മാലിന്യസംസ്‌കരണത്തിൽ വേറിട്ട മാതൃകയുമായി ഏലപ്പാറ ഗ്രാമപഞ്ചായത്ത് ഭരണസമിതി. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന വിവിധതരം മാലിന്യങ്ങൾ ഏലപ്പാറയിലെത്തിച്ച് ഇനംതിരിച്ച് തരംതിരിച്ചശേഷം പുനഃസംസ്‌കരണത്തിനായി കയറ്റി അയക്കുന്ന പദ്ധതിക്കാണ് തുടക്കമായത്.</p>
<p>‘ക്ലീൻ ഏലപ്പാറ’ പദ്ധതിയുടെ ആദ്യഘട്ടം പീരുമേട് എംഎൽഎ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു. മാലിന്യങ്ങൾ ശേഖരിച്ച് വിവിധ വിഭാഗങ്ങളായി തരംതിരിക്കുന്ന പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.</p>
<p>തരംതിരിച്ച മാലിന്യങ്ങൾ പഞ്ചായത്തുമായി കരാറിലേർപ്പെട്ട വാസ്‌കോ കമ്പനി കയറ്റിക്കൊണ്ടുപോകും. നിലവിൽ ശേഖരിച്ചിട്ടുള്ള മാലിന്യങ്ങൾ 15 ദിവസത്തിനകം ഇവിടെനിന്ന് പൂർണമായും നീക്കം ചെയ്യാനാണ് തീരുമാനം.</p>
<p>വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമായ വാഗമൺ ഉൾപ്പെടുന്ന പഞ്ചായത്താണ് ഏലപ്പാറ. ദിവസേന വലിയ തോതിൽ മാലിന്യം കുമിഞ്ഞുകൂടുന്ന സാഹചര്യത്തിൽ പദ്ധതി പൂർണതോതിൽ നടപ്പാകുന്നതോടെ വാഗമണിന്റെയും ഏലപ്പാറയുടെയും മുഖച്ഛായ മാറുമെന്നാണ് പ്രതീക്ഷ</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ അലുമിനി സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3585</link>
<guid>https://thekeralajournal.com/3585</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94ebff1593c.jpg" length="89892" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:20:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: ഗവൺമെന്റ് എൻജിനീയറിങ് കോളേജ് ഇടുക്കിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘LEGECI 2026’ അലുമിനി സംഗമം പൈനാവിൽ വിപുലമായ പരിപാടികളോടെ നടന്നു. കോളേജിലെ മുൻ വിദ്യാർഥികളും അധ്യാപകരും വിവിധ മേഖലകളിലെ പ്രമുഖരും സംഗമത്തിൽ പങ്കെടുത്തു.</p>
<p>മുൻ പ്രിൻസിപ്പൽ ഡോ. ജലജ എം.ജെ. സംഗമം ഉദ്ഘാടനം ചെയ്ത് ജൂബിലി സന്ദേശം നൽകി. പ്രൊഫ. പ്രിൻസ് വി. ജോസും ബോണിയ അച്ചാമ്മ മാണിയും ചേർന്ന് നടത്തിയ അവതരണത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. തുടർന്ന് ദേവപ്രിയ ആർ. പ്രാർഥന അവതരിപ്പിച്ചു.</p>
<p>അലുമ്നി &amp; ഇന്റർനാഷണൽ അഫയേഴ്‌സ് ഡീൻ ഡോ. മഞ്ജു മാനുവൽ സ്വാഗതം പറഞ്ഞു. കോളേജ് പ്രിൻസിപ്പൽ ഡോ. ബൈജു ശശിധരൻ അധ്യക്ഷത വഹിച്ചു.</p>
<p>ആദ്യ അഡ്മിഷൻ ബാച്ചുകളിലെ അധ്യാപകരെയും വിദ്യാർഥികളെയും ആദരിക്കുന്ന ഗുരുവന്ദനം ചടങ്ങും നടന്നു. സിൽവർ ജൂബിലി ഇന്നവേഷൻ അവാർഡുകളും അക്കാദമിക് ടോപ്പേഴ്സ് അവാർഡുകളും വിതരണം ചെയ്തു. അലുമ്നി പ്രതിനിധി വിജീഷ് എൻ.വി., വിവിധ വകുപ്പ് മേധാവികൾ, ഡീനുമാർ എന്നിവർ ആശംസകൾ നേർന്നു.</p>
<p>കാസെറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും സംഗീതാവിഷ്‌കാരവും അരങ്ങേറി. അലുമ്നി സ്പോൺസർ ചെയ്ത ടോപ്പേഴ്സ് അവാർഡുകളും വോളണ്ടിയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.</p>
<p>അലുമ്നി അസോസിയേഷൻ പാനൽ രൂപീകരണവും തിരഞ്ഞെടുപ്പും സംഗമത്തിന്റെ ഭാഗമായി നടന്നു. മുൻ വിദ്യാർഥികൾ തങ്ങളുടെ അനുഭവങ്ങളും കോളേജ് ജീവിതത്തിലെ ഓർമകളും പങ്കുവെച്ച ഓപ്പൺ ഫോറവും ശ്രദ്ധേയമായി.</p>
<p>അലുമ്നി അസോസിയേഷൻ സെക്രട്ടറി പ്രൊഫ. റജിൻ ആർ. നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സംഗീത പരിപാടിയോടെ സംഗമം സമാപിച്ചു</p>]]> </content:encoded>
</item>

<item>
<title>കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026: ശ്രീജിത്ത് ബി.ടി. ‘മിസ്റ്റർ കേരള പോലീസ്’</title>
<link>https://thekeralajournal.com/3584</link>
<guid>https://thekeralajournal.com/3584</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94e97a86bf0.jpg" length="113683" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:10:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: 47-ാമത് കേരള പോലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച കേരള പോലീസ് ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് 2026-ൽ കെ.എ.പി ഒന്നാം ബറ്റാലിയനിലെ സേനാംഗം ശ്രീജിത്ത് ബി.ടി. ‘മിസ്റ്റർ കേരള പോലീസ് 2026’ പദവി നേടി.</p>
<p>ഇടുക്കി ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് 30 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് തൊടുപുഴ ജയ്റാണി ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരം സംഘടിപ്പിച്ചത്. വിവിധ വിഭാഗങ്ങളിലായി നടന്ന മത്സരത്തിലെ മികച്ച പ്രകടനത്തിനാണ് ശ്രീജിത്ത് ബി.ടി. കിരീടം സ്വന്തമാക്കിയത്.</p>
<p>ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിൽ ഇടുക്കി ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്. അധ്യക്ഷത വഹിച്ചു. അഡീഷണൽ പോലീസ് സൂപ്രണ്ട് സിനോജ് ടി.എസ്. സ്വാഗതം പറഞ്ഞു. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി. ബോഡി ബിൽഡിംഗ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ സാബിറ ജലീൽ, മുനിസിപ്പൽ കൗൺസിലർ ആതിര ജോഷി, ജയ്റാണി സ്‌കൂൾ പ്രിൻസിപ്പൽ സിസ്റ്റർ സെലിൻ നെല്ലംകുഴി എന്നിവർ ആശംസകൾ അറിയിച്ചു. തൊടുപുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സജി മർക്കോസ് കൃതജ്ഞത അർപ്പിച്ചു.</p>
<p>മത്സരത്തിന് ശേഷം നടന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്തു. ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് സന്നിഹിതനായിരുന്നു. തൊടുപുഴ മുനിസിപ്പൽ വൈസ് ചെയർമാൻ കെ. ദീപക്, നാർക്കോട്ടിക് സെൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കൃഷ്ണൻകുട്ടി വി., മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് പി.എ. സലിംകുട്ടി എന്നിവർ ആശംസകൾ നേർന്നു.</p>
<p>പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികക്ഷമതയും ആരോഗ്യബോധവും പ്രോത്സാഹിപ്പിക്കുന്നതിനും കായികരംഗത്തെ മികവ് വളർത്തുന്നതിനുമാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>റോഡ് പുനർനിർമാണം പാതിവഴിയിൽ; മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ</title>
<link>https://thekeralajournal.com/3579</link>
<guid>https://thekeralajournal.com/3579</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d46aae422.jpg" length="152358" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:40:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: റോഡ് പുനർനിർമാണം പാതിവഴിയിൽ നിലച്ചതോടെ രാജാക്കാട് പഞ്ചായത്തിലെ മുല്ലക്കാനം–എല്ലക്കൽ മേഖലയിലെ ജനങ്ങൾ ദുരിതത്തിൽ. അന്തർജില്ലാ സർവീസുകൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന റോഡിന്റെ അഞ്ച് കിലോമീറ്റർ ഭാഗം പുനർനിർമാണത്തിനായി കുത്തിപ്പൊളിച്ചെങ്കിലും നിർമാണം നിലച്ചതാണ് യാത്രക്കാരെയും നാട്ടുകാരെയും പ്രതിസന്ധിയിലാക്കുന്നത്.</p>
<p>ഉടുമ്പൻചോല താലൂക്കിലെ വിവിധ വികസന പദ്ധതികൾക്കായി അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ഫണ്ടുകൾ പൊതുജനങ്ങൾക്ക് പ്രയോജനപ്പെടാതെ പോകുന്നതിന്റെ ഉദാഹരണമായി റോഡ് നിർമാണം മാറുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p>മുല്ലക്കാനം മുതൽ എല്ലക്കൽ വരെയുള്ള റോഡിൽ കൊടുംവളവുകളും കയറ്റിറക്കങ്ങളും ഏറെയുണ്ടായിരുന്നതിനാൽ മേഖല നേരത്തെ തന്നെ അപകടഭീഷണിയിലായിരുന്നു. നിരവധി അപകടങ്ങളും മരണങ്ങളും ഇവിടെ ഉണ്ടായിട്ടുണ്ട്. അപകടസാധ്യത കുറച്ച് റോഡ് സുരക്ഷിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുനർനിർമാണ നടപടികൾക്ക് രണ്ട് വർഷം മുമ്പ് തുടക്കമിട്ടത്.</p>
<p>റോഡ് പുനർനിർമാണത്തോടൊപ്പം എല്ലക്കലിലെ ഇടുങ്ങിയ പഴയ പാലത്തിന് സമീപം കൂടുതൽ വീതിയുള്ള പുതിയ പാലം നിർമിക്കാനും പദ്ധതിയിട്ടിരുന്നു. ഇതിനായി സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 39 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയതായാണ് അറിയുന്നത്.</p>
<p>കാസർകോട് ആസ്ഥാനമായ ബി.ആർ.കെ. എന്ന കമ്പനിയാണ് കരാർ ഏറ്റെടുത്ത് നിർമാണം ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി വലിയ പാറമല ഇടിച്ചുനിരത്തുകയും പാറകൾ പൊട്ടിച്ചുനീക്കുകയും ചെയ്തു. റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ചതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം മറ്റൊരു റോഡിലൂടെ തിരിച്ചുവിടുകയും ചെയ്തു.</p>
<p>എന്നാൽ പിന്നീട് നിർമാണം പാതിവഴിയിൽ നിലച്ചതോടെ പ്രദേശവാസികൾ വലിയ പ്രതിസന്ധിയിലാണ്. ഒരു കോളജ്, സർക്കാർ ഐ.ടി.ഐ., അങ്കണവാടികൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന മേഖലയിലെ പ്രധാന റോഡാണിത്. നിർമാണം പുനരാരംഭിക്കാത്തതും റോഡ് പൂർണമായി ഗതാഗതയോഗ്യമാക്കാത്തതും വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയാണ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്.</p>
<p>നിർമാണം നിലച്ചതിനെതിരെ മുൻ സർക്കാരിന്റെ കാലത്തുതന്നെ നിരവധി പ്രതിഷേധങ്ങളും സമരങ്ങളും നടന്നിരുന്നെങ്കിലും പ്രശ്നത്തിന് ശാശ്വത പരിഹാരമായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.</p>
<p>കരാർ കമ്പനി നിർമാണം ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ നിയമനടപടി സ്വീകരിച്ച് കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നും പുതിയ ടെൻഡർ നടപടികളിലൂടെ റോഡ് നിർമാണം അടിയന്തരമായി പൂർത്തിയാക്കണമെന്നും ആവശ്യം ശക്തമാണ്.</p>
<p>റോഡ് പുനർനിർമാണം നീണ്ടുപോകുന്നത് ജനങ്ങളുടെ യാത്രയ്ക്കും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും മറ്റ് പൊതുസേവനങ്ങളുടെയും പ്രവർത്തനങ്ങൾക്കും തിരിച്ചടിയായ സാഹചര്യത്തിൽ പുതിയ സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കഞ്ചാവ് കടത്ത് കേസ്: പ്രതിക്ക് 3 വർഷം കഠിന തടവും ₹25,000 പിഴയും</title>
<link>https://thekeralajournal.com/3578</link>
<guid>https://thekeralajournal.com/3578</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d2b266ca4.jpg" length="112517" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:32:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും ₹25,000 പിഴയും ശിക്ഷ വിധിച്ചു. കാന്തിപ്പാറ വില്ലേജ് മുക്കുടിൽ ഭാഗത്ത് വടക്കേതിൽ വീട്ടിൽ പട്ടാളം സണ്ണി എന്നറിയപ്പെടുന്ന അനിൽരാജ് (58) ആണ് ശിക്ഷിക്കപ്പെട്ടത്.</p>
<p>2018 ജൂലൈ 23ന് രാജാക്കാട് ടൗൺ ഭാഗത്ത് വിൽപ്പനയ്ക്കായി 2.750 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്നതിനാണ് കേസ്.</p>
<p>തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി പി.കെ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.</p>
<p>അന്നത്തെ രാജാക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് മോൻ പി.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. രാജാക്കാട് പോലീസ് ഇൻസ്‌പെക്ടറായിരുന്ന ഹണി എച്ച്.എൽ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.</p>
<p>പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>സ്വർണ്ണ വളകൾ മോഷ്ടിച്ച പാലക്കാട് സ്വദേശി വെള്ളത്തൂവൽ പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3577</link>
<guid>https://thekeralajournal.com/3577</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d2415c00a.jpg" length="68451" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:30:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: റിസോർട്ടിൽ താമസിച്ചിരുന്ന കുടുംബത്തിന്റെ സ്വർണ്ണ വളകൾ മോഷണം ചെയ്ത കേസിൽ പാലക്കാട് സ്വദേശിയെ വെള്ളത്തൂവൽ പോലീസ് പിടികൂടി. പാലക്കാട് നെന്മാറ വെള്ളറ വീട്ടിൽ സിഞ്ചു കെ (26) ആണ് അറസ്റ്റിലായത്.</p>
<p>കുഞ്ചിത്തണ്ണിയിലെ മെറിലാൻഡ് ഭാഗത്തുള്ള റിസോർട്ടിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയാണ് പരാതിക്കാരൻ. ഓഗസ്റ്റ് 16ന് ഇരവികുളം സന്ദർശിക്കുന്നതിനായി പോകുന്നതിന് മുമ്പ് കുട്ടിയുടെ കൈയിലുണ്ടായിരുന്ന 26 ഗ്രാം തൂക്കം വരുന്ന രണ്ട് സ്വർണ്ണ വളകൾ ഊരി ബാഗിൽ സൂക്ഷിച്ച ശേഷം മുറി പൂട്ടി താക്കോൽ റിസപ്ഷനിൽ ഏൽപ്പിക്കുകയായിരുന്നു.</p>
<p>ഇരവികുളം സന്ദർശനം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ വളകൾ കാണാതായതിനെ തുടർന്ന് വെള്ളത്തൂവൽ പോലീസിൽ പരാതി നൽകി.</p>
<p>തുടർന്ന് വെള്ളത്തൂവൽ എസ്.എച്ച്.ഒ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് നിന്ന് പ്രതിയെ പിടികൂടിയത്. സബ് ഇൻസ്‌പെക്ടർ കെ.എം. ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ എൽദോസ് മത്തായി, സിവിൽ പോലീസ് ഓഫീസർ സജീവ് ചന്ദ്രൻ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.</p>]]> </content:encoded>
</item>

<item>
<title>ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കിയില്ല; കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ രൂക്ഷ ഗതാഗതക്കുരുക്ക്</title>
<link>https://thekeralajournal.com/3576</link>
<guid>https://thekeralajournal.com/3576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d0ae71f94.jpg" length="168903" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:24:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനം: കൊട്ടാരക്കര–ദിണ്ഡിഗല്‍ ദേശീയപാതയില്‍ ഈ മാസം തുടക്കത്തിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് റോഡിലേക്ക് ഒലിച്ചെത്തിയ മണ്ണും കൂറ്റന്‍ പാറകളും ഒരുമാസമായിട്ടും പൂര്‍ണമായി നീക്കം ചെയ്തിട്ടില്ല. ഇതോടെ ദിവസങ്ങളായി പാതയില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.</p>
<p>കടുവാപ്പാറ, അമലഗിരി തുടങ്ങിയ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലില്‍ ഒലിച്ചെത്തിയ മണ്ണും കല്ലുകളും ഇപ്പോഴും റോഡരികില്‍ കൂട്ടിയിട്ടിരിക്കുകയാണ്. കൂറ്റന്‍ പാറകള്‍ റോഡില്‍ തന്നെ കിടക്കുന്നതിനാല്‍ പാതയുടെ വീതിയും കുറഞ്ഞിട്ടുണ്ട്. വാഹനങ്ങള്‍ നിരതെറ്റിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്നതോടെ ഗതാഗതക്കുരുക്ക് കൂടുതല്‍ രൂക്ഷമാകുകയാണ്.</p>
<p>കൂറ്റന്‍ പാറകള്‍ പൊട്ടിച്ചുമാറ്റേണ്ട സാഹചര്യമാണുള്ളത്. ഓണം അവധി ദിവസങ്ങളില്‍ കുട്ടിക്കാനം മുതല്‍ കൊടുക്കുത്തി വരെ കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്.</p>
<p>ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സേവന വാഹനങ്ങളും രോഗികളുമായി പോകുന്ന വാഹനങ്ങളും മണിക്കൂറുകളോളം ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്നത് പതിവായിരിക്കുകയാണ്. റോഡിലെ മണ്ണും കല്ലും നീക്കം ചെയ്യുന്നതില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന കാലതാമസത്തിനെതിരെ പ്രതിഷേധവും ശക്തമാകുന്നു.</p>
<p>റോഡരികിലും റോഡിലുമായി കിടക്കുന്ന ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ അടിയന്തരമായി നീക്കം ചെയ്ത് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>സേവനനിറവിൽ വളരുന്ന യുവത പുതിയ പ്രതീക്ഷ: മാർ സേവേറിയോസ്</title>
<link>https://thekeralajournal.com/3574</link>
<guid>https://thekeralajournal.com/3574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94329aa8446.jpg" length="97429" type="image/jpeg"/>
<pubDate>Sun, 30 Aug 2026 19:09:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സേവനതൽപരരായി വളരുന്ന പുതിയ തലമുറ നാടിന് പുതിയ പ്രതീക്ഷ നൽകുന്നവരാണെന്ന് സഖറിയാ മാർ സേവേറിയോസ് മെത്രാപ്പോലീത്താ. സാമൂഹ്യമാധ്യമങ്ങളുടെ കരവലയത്തിൽ മാത്രം ഒതുങ്ങാതെ, ഡിജിറ്റൽ യുഗത്തിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്ന യുവത സമൂഹത്തിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുവസമൂഹം സേവനാത്മക പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് അഭിമാനകരമാണെന്നും മാർ സേവേറിയോസ് അഭിപ്രായപ്പെട്ടു. ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ (OCYM) യുവജനവാരാഘോഷത്തിന്റെ കേന്ദ്രതല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കുങ്കിരിപ്പെട്ടി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ ഇടുക്കി ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ജോസ് സാമുവൽ അധ്യക്ഷത വഹിച്ചു. യുവജനപ്രസ്ഥാനം കേന്ദ്ര ട്രഷറർ രെഞ്ചു എം. ജോയ് മുഖ്യസന്ദേശം നൽകി.</p>
<p>എസ്.ഐ. ഡെജി വർഗീസ്, ഫാ. ജെസ്വിൻ ചാക്കോ, ഭദ്രാസന യുവജനപ്രസ്ഥാനം സെക്രട്ടറി അജു ജേക്കബ്, അനീഷ് ജേക്കബ്, നിഖിൽ കെ. യോഹന്നാൻ, തോമസ് ഫിലിപ്പ്, ജെൻസൺ എന്നിവർ സംസാരിച്ചു.</p>
<p>ഒരാഴ്ച നീണ്ടുനിന്ന യുവജനവാരാഘോഷത്തിന്റെ ഭാഗമായി OCYM-ന്റെ നേതൃത്വത്തിൽ വിവിധ ഭദ്രാസനങ്ങളിലും യൂണിറ്റുകളിലും നിരവധി സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ആതുരാലയങ്ങളിൽ ഭക്ഷണ വിതരണം, രക്തദാന ക്യാമ്പുകൾ, പരിസര ശുചീകരണം, ഓണക്കോടി വിതരണം, ഭക്ഷ്യകിറ്റ് വിതരണം തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതോട്ടിൽ 100 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി</title>
<link>https://thekeralajournal.com/3567</link>
<guid>https://thekeralajournal.com/3567</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93eb5aca88e.jpg" length="110337" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:05:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തങ്കമണി: ഓണം സ്‌പെഷൽ ഡ്രൈവിന്റെ ഭാഗമായി എക്‌സൈസ് നടത്തിയ പരിശോധനയിൽ ഉപ്പുതോട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 100 ലിറ്റർ പോണ്ടിച്ചേരി മദ്യം പിടികൂടി. സംഭവത്തിൽ ഉപ്പുതോട് 17 കമ്പനി കയത്തിങ്കൽ ഷാജി വർഗീസ് (50) അറസ്റ്റിലായി.</p>
<p>ഓപ്പറേഷൻ തണ്ടർയുടെ ഭാഗമായി തങ്കമണി എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ രാഹുൽ ജോണിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. ഷാജി വർഗീസിന്റെ വീട്ടിൽ 200 കുപ്പികളിലായി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മദ്യമാണ് കണ്ടെത്തിയത്.</p>
<p>പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ഉദ്യോഗസ്ഥരായ സി.എൻ. ജിൻസൺ, ബിനു ജോസഫ്, ഷീന തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ അനന്ദ് വിജയൻ, മുഹമ്മദ് ഷിബിൽ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നീലക്കുറിഞ്ഞി : ചൊക്രമുടിയിൽ കർശന നിയന്ത്രണം</title>
<link>https://thekeralajournal.com/3566</link>
<guid>https://thekeralajournal.com/3566</guid>
<description><![CDATA[ മുൻകൂർ അനുമതിയില്ലാത്ത വിനോദസഞ്ചാരികൾക്കും സ്വകാര്യ, ഓഫ്-റോഡ് വാഹനങ്ങൾക്കും റവന്യൂ ഭൂമിയിലേക്ക് പ്രവേശനം നിരോധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93ea3a44526.jpg" length="83047" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:00:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: 12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana) കാണാൻ ഇടുക്കി മൂന്നാറിലെ ചൊക്രമുടി മലനിരകൾ സഞ്ചാരികൾക്കായി തുറന്നതിന് പിന്നാലെ പ്രവേശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ.</p>
<p>മുൻകൂർ അനുമതിയില്ലാത്ത വിനോദസഞ്ചാരികൾക്കും സ്വകാര്യ, ഓഫ്-റോഡ് വാഹനങ്ങൾക്കും റവന്യൂ ഭൂമിയിലേക്ക് പ്രവേശനം നിരോധിച്ചു. പാസ് ഉൾപ്പെടെയുള്ള ആവശ്യമായ അനുമതികളോടെയാണ് ഇനി പ്രവേശനം അനുവദിക്കുക.</p>
<p>നീലക്കുറിഞ്ഞി പൂത്തതിനെ തുടർന്ന് ഓഗസ്റ്റ് 24നാണ് വനംവകുപ്പ് ചൊക്രമുടി മലനിരകൾ സന്ദർശകർക്കായി തുറന്നത്. എന്നാൽ തുടർന്ന് നിരവധി ഓഫ്-റോഡ് വാഹനങ്ങൾ റവന്യൂ ഭൂമിയിലേക്ക് പ്രവേശിക്കുകയും പാസ് എടുക്കാതെയും സഞ്ചാരികൾ എത്തുകയും ചെയ്തതോടെയാണ് നിയന്ത്രണം ശക്തമാക്കിയത്.</p>
<p>1957ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ സെക്ഷൻ 7, 12 പ്രകാരം അനധികൃത പ്രവേശനം ശിക്ഷാർഹമായ കുറ്റമാണെന്ന് ബൈസൺവാലി വില്ലേജ് ഓഫീസറുടെ ഉത്തരവിൽ വ്യക്തമാക്കി. റവന്യൂ ഭൂമിയിലൂടെയുള്ള എല്ലാ അനധികൃത പ്രവേശനവും ഇതോടെ നിരോധിച്ചിട്ടുണ്ട്.</p>
<p>വാഹനങ്ങളുടെ സഞ്ചാരവും ഓഫ്-റോഡ് പ്രവർത്തനങ്ങളും മലനിരകളിലെ നീലക്കുറിഞ്ഞി ചെടികൾക്ക് ഗുരുതരമായ നാശം വരുത്താൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സർവേ നമ്പർ 36ൽ ഉൾപ്പെടുന്ന പ്രദേശം 2025ൽ കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച് സർക്കാർ ഭൂമിയാക്കിയിരുന്നു. ഈ പ്രദേശത്തും സമീപ മലനിരകളിലുമാണ് ഇപ്പോൾ നീലക്കുറിഞ്ഞി വ്യാപകമായി പൂത്തിരിക്കുന്നത്.</p>
<p>സമുദ്രനിരപ്പിൽനിന്ന് 2,195 മീറ്റർ ഉയരത്തിൽ, ഇടുക്കി ദേവികുളം ഫോറസ്റ്റ് റേഞ്ചിനുള്ളിലെ ബൈസൺവാലി പഞ്ചായത്ത് അതിർത്തിയിലാണ് ചൊക്രമുടി സ്ഥിതി ചെയ്യുന്നത്. മൂന്നാർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അഭയ് യാദവ് ഓഗസ്റ്റ് 24ന് നീലക്കുറിഞ്ഞി പൂത്ത ചൊക്രമുടി ഔദ്യോഗികമായി സന്ദർശകർക്കായി തുറന്നുനൽകുകയായിരുന്നു.</p>
<p>🎟️ പ്രവേശന ഫീസ്</p>
<p>മുതിർന്നവർ: ₹200</p>
<p>കുട്ടികൾ: ₹100</p>
<p>വിദേശ പൗരന്മാർ: ₹400</p>
<p>വനംവകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം.</p>
<p>നീലക്കുറിഞ്ഞിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികൾക്ക് പ്രകൃതിസൗഹൃദമായ സന്ദർശനം സാധ്യമാക്കുകയാണ് നിയന്ത്രണങ്ങളുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാകുടിയിൽ സംയുക്ത ഓണാഘോഷം ഇന്ന്</title>
<link>https://thekeralajournal.com/3564</link>
<guid>https://thekeralajournal.com/3564</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93a1ef7e9f1.jpg" length="191502" type="image/jpeg"/>
<pubDate>Sun, 30 Aug 2026 08:52:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാകുടി: വോയ്സ് ഓഫ് വെള്ളയാകുടിയുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി, ഹെഡ് ലോഡ് വർക്കേഴ്സ്, ഓട്ടോറിക്ഷ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ സംയുക്ത ഓണാഘോഷ പരിപാടി സംഘടിപ്പിക്കും.</p>
<p>ഇന്ന് രാവിലെ മുതൽ വെള്ളയാംകുടിയിൽ നടക്കുന്ന പരിപാടികളുടെ ഭാഗമായി വിവിധ കലാ-സാംസ്കാരിക പരിപാടികളും മത്സരങ്ങളും  ഒരുക്കിയിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a93a2ece2bc2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>&amp;quot;ഇലയോണം 2026 ; ഇല നേച്ചർ ക്ലബിൻ്റെ വിവിധ  പദ്ധതികളുടെ ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും ഇന്ന്</title>
<link>https://thekeralajournal.com/3563</link>
<guid>https://thekeralajournal.com/3563</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a939fc49051a.jpg" length="139051" type="image/jpeg"/>
<pubDate>Sun, 30 Aug 2026 08:43:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇല ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഇലയോണം 2026’ ഇന്ന് നാരകക്കാനം Love Hills Resort-ൽ നടക്കും. സാംസ്കാരിക സമ്മേളനം, വിവിധ പദ്ധതികളുടെ ഉദ്ഘാടനം, ഓണാഘോഷ പരിപാടികൾ എന്നിവയും പരിപാടിയുടെ ഭാഗമായി നടക്കും</p>
<p>രാവിലെ 9.30ന് രജിസ്ട്രേഷൻ ആരംഭിക്കും.സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ദീപാ മോൾ അധ്യക്ഷത വഹിക്കും.ഇല ചെയർമാൻ സജിദാസ് മുഖ്യാതിഥിയാകും.</p>]]> </content:encoded>
</item>

<item>
<title>‘മിസ്റ്റർ കേരള പൊലീസ്–2026’ പട്ടത്തിനായി പോരാട്ടം; സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് തൊടുപുഴയിൽ</title>
<link>https://thekeralajournal.com/3562</link>
<guid>https://thekeralajournal.com/3562</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93863a258a3.jpg" length="97902" type="image/jpeg"/>
<pubDate>Sun, 30 Aug 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: 47-ാമത് കേരള പൊലീസ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാന ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് ഇന്ന് (ഓഗസ്റ്റ് 30) തൊടുപുഴയിൽ നടക്കും. ഇടുക്കി ജില്ലാ പൊലീസിന്റെ നേതൃത്വത്തിൽ വൈകിട്ട് നാലിന് ജയ്‌റാണി ഇ.എം.എച്ച്.എസ് ഓഡിറ്റോറിയത്തിലാണ് മത്സരം.</p>
<p>കേരളത്തിലെ വിവിധ പൊലീസ് ജില്ലകളെ പ്രതിനിധീകരിച്ച് നൂറിലധികം മത്സരാർഥികൾ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കും. ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ബോഡി ബിൽഡർക്ക് ‘മിസ്റ്റർ കേരള പൊലീസ്–2026’ ചാമ്പ്യൻ പട്ടം സമ്മാനിക്കും.</p>
<p>ഡീൻ കുര്യാക്കോസ് എം.പി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്യും. എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര മുഖ്യാതിഥിയാകും. ജില്ലാ പൊലീസ് മേധാവി ഡോ. എ. നസീം അധ്യക്ഷത വഹിക്കും.</p>
<p>വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. റോയ് കെ. പൗലോസ് എം.എൽ.എ മുഖ്യാതിഥിയാകും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ. ദീപക്, ഇടുക്കി അഡീഷണൽ എസ്.പി ടി.എസ്. സിനോജ്, തൊടുപുഴ ഡിവൈ.എസ്.പി സജി മാർക്കോസ്, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി വി. കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>പുതിയ ജില്ല, താലൂക്ക് രൂപീകരണം; തീരുമാനം യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കും: മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/3561</link>
<guid>https://thekeralajournal.com/3561</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9384194e6f5.jpg" length="50807" type="image/jpeg"/>
<pubDate>Sun, 30 Aug 2026 06:45:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സംസ്ഥാനത്ത് പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുഡിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. തൊടുപുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>തൊടുപുഴ നിയോജകമണ്ഡലത്തെ മറ്റൊരു ജില്ലയിലേക്ക് മാറ്റുന്നത് ഇടുക്കിയുടെ ഹൃദയവും ആത്മാവും പറിച്ചുമാറ്റുന്നതിന് തുല്യമാണെന്ന് മന്ത്രി പറഞ്ഞു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫ് ഇക്കാര്യത്തിലുള്ള വിയോജിപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്ന ആവശ്യം മുൻ എംഎൽഎ ജോസഫ് വാഴയ്ക്കൻ നിയമസഭയിൽ ഉന്നയിച്ചപ്പോൾ അത് തള്ളിക്കളഞ്ഞതാണ്. പുതിയ ജില്ല രൂപീകരണം സംബന്ധിച്ച് പരിശോധിക്കുന്നതിൽ വിയോജിപ്പില്ല. എന്നാൽ, ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കേണ്ടത് യുഡിഎഫ് നേതൃത്വമാണ്.</p>
<p>മൂവാറ്റുപുഴ എംഎൽഎയ്ക്ക് അഭിപ്രായം പറയാനും ഇക്കാര്യത്തിൽ പ്രതികരിക്കാനും മുഖ്യമന്ത്രിക്കും സ്വാതന്ത്ര്യമുണ്ട്. എന്നാൽ, വിഷയത്തിൽ യുഡിഎഫിൽ ചർച്ച നടക്കുമ്പോൾ കേരള കോൺഗ്രസ് തങ്ങളുടെ നിലപാട് വ്യക്തമാക്കും. നിലവിൽ ഇത്തരമൊരു ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>“ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങൂ ചേട്ടാ”; ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ രക്ഷിച്ച എസ്.ഐ ബിബിന് ആഭ്യന്തരമന്ത്രിയുടെ അഭിനന്ദനം</title>
<link>https://thekeralajournal.com/3557</link>
<guid>https://thekeralajournal.com/3557</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92f6428ffcf.jpg" length="77615" type="image/jpeg"/>
<pubDate>Sat, 29 Aug 2026 20:40:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വീടിനുള്ളിൽ മുറി പൂട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച മധ്യവയസ്കനെ സ്നേഹപൂർവമായ വാക്കുകളിലൂടെ അനുനയിപ്പിച്ച് രക്ഷപ്പെടുത്തിയ ഇടുക്കി തടിയമ്പാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ ബിബിനെ ഫോണിൽ വിളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അഭിനന്ദിച്ചു.</p>
<p>കുടുംബവഴക്കിനെ തുടർന്ന് മുറിയിൽ കയറി ജീവനൊടുക്കാൻ ശ്രമിച്ച വർഗീസ് എന്നയാളെയാണ് എസ്.ഐ ബിബിന്റെ ഇടപെടലിലൂടെ രക്ഷപ്പെടുത്തിയത്. ഏറെ നേരം അനുനയിപ്പിച്ച ശേഷമാണ് “ഞാൻ നിങ്ങളുടെ മകനാണെന്ന് വിചാരിച്ച് ആ കയറൂരി താഴെയിറങ്ങൂ ചേട്ടാ” എന്ന സ്നേഹത്തോടെയുള്ള വാക്കുകളിലൂടെ ബിബിൻ വർഗീസിനെ ആത്മഹത്യാ ശ്രമത്തിൽ നിന്ന് പിന്തിരിപ്പിച്ചത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ എസ്.ഐ ബിബിന്റെ ഇടപെടൽ ഏറെ ശ്രദ്ധ നേടിയിരുന്നു.</p>
<p>ബിബിന്റെയും സംഘത്തിന്റെയും പ്രവർത്തനം മാതൃകാപരമാണെന്നും കേരള പൊലീസിന്റെ മാനുഷിക മുഖം പൊതുസമൂഹത്തിന് മുന്നിൽ വ്യക്തമാക്കുന്നതാണെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫോണിൽ അഭിനന്ദിച്ചു.</p>
<p>സെപ്റ്റംബർ 3ന് ഇടുക്കിയിൽ നടക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണ റാലിയിൽ എസ്.ഐ ബിബിനെ ആഭ്യന്തര മന്ത്രി നേരിട്ട് ആദരിക്കും</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ ഭാഗമായി ചക്കക്കാനം ഹിൽടോപ്പ് ആർട്സ് &amp;amp; സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണപ്പുലരി – 2026’ വിപുലമായ പരിപാടികളോടെ നടന്നു</title>
<link>https://thekeralajournal.com/3554</link>
<guid>https://thekeralajournal.com/3554</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a927e74def6f.jpg" length="137720" type="image/jpeg"/>
<pubDate>Sat, 29 Aug 2026 12:08:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഓണാഘോഷത്തിന്റെ ഭാഗമായി ചക്കക്കാനം ഹിൽടോപ്പ് ആർട്സ് &amp; സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓണപ്പുലരി– 2026’ വിപുലമായ പരിപാടികളോടെ നടന്നു. ചക്കക്കാനം മേച്ചേരിപ്പടി ശശികുമാർ താന്നിക്കുളത്തിന്റെ വീട്ടിൽ വച്ച് തിരുവോണ ദിനത്തിലായിരുന്നു ആഘോഷം.</p>
<p>രാവിലെ ആരംഭിച്ച പരിപാടിയിൽ മിഠായി പെറുക്ക്, കസേരകളി, വാലുപറിയ്ക്കൽ, റൊട്ടികടി, സുന്ദരിക്ക് പൊട്ടുതൊടീൽ, നാരങ്ങാ സ്പൂൺ തുടങ്ങിയ വിവിധ വിനോദ മത്സരങ്ങൾ അരങ്ങേറി. ഉച്ചയ്ക്കുശേഷം നടന്ന മുള കയറ്റം, ചാക്കിലോട്ടം, വടംവലി തുടങ്ങിയ മത്സരങ്ങളിൽ കുട്ടികളും യുവാക്കളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്തു.</p>
<p>വൈകിട്ട് ആറിന് നടന്ന സമാപന സമ്മേളനം ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ്ജ് തോമസ് ഉദ്ഘാടനം ചെയ്തു. ശശികുമാർ താന്നിക്കുളം സ്വാഗതം ആശംസിച്ച ചടങ്ങിൽ പി. എൻ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.</p>
<p>പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് 16-ാം വാർഡ് മെമ്പർ രജനി രഞ്ജിത്ത്, 13-ാം വാർഡ് മെമ്പർ ഷാജി മരുതോലി, ചക്കക്കാനം പൂവേഴ്‌സ് മൗണ്ട് ഗ്രാമവികസന സമിതി സെക്രട്ടറി തങ്കപ്പൻ താന്നിക്കുളം എന്നിവർ ആശംസകൾ നേർന്നു.</p>
<p>തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഓണത്തിന്റെ സന്തോഷവും കൂട്ടായ്മയും പങ്കുവെച്ച് പ്രദേശവാസികൾ ഒന്നിച്ചുകൂടിയ ആഘോഷം നാടിന്റെ സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും വേദിയായി.</p>
<p>ഹിൽടോപ്പ് ആർട്സ് &amp; സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷിജോ ശങ്കരൻകുട്ടി, സെക്രട്ടറി പ്രകാശ് ദാസ് താന്നിക്കുളം, ട്രഷറർ പീറ്റർ ടോമി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സമാപനത്തിൽ പ്രകാശ് ദാസ് താന്നിക്കുളം കൃതജ്ഞത രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ഗുരുദേവസ്മരണകളിൽ മുഖരിതമായി ചെറുതോണിയും തൊടുപുഴയും</title>
<link>https://thekeralajournal.com/3550</link>
<guid>https://thekeralajournal.com/3550</guid>
<description><![CDATA[ പീതപതാകകളും വാദ്യമേളങ്ങളുമായി ചതയദിനാഘോഷം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92331dac8a4.jpg" length="114368" type="image/jpeg"/>
<pubDate>Sat, 29 Aug 2026 06:47:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: പീതപതാകകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയിൽ നടന്ന ചതയദിന ഘോഷയാത്രയോടെ ചെറുതോണി ടൗൺ ഗുരുദേവസ്മരണകളാൽ മുഖരിതമായി. ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ദിനാഘോഷങ്ങളുടെ ഭാഗമായി താന്നിക്കണ്ടം, പൈനാവ് മേഖലകളിൽ നിന്നുള്ള ഘോഷയാത്രകളാണ് വഞ്ചിക്കവലയിൽ സംഗമിച്ച് സംയുക്ത ഘോഷയാത്രയായി ചെറുതോണി ടൗണിലേക്ക് നീങ്ങിയത്.പൈനാവ് ശാഖ 2342-ന്റെ നേതൃത്വത്തിലായിരുന്നു ഘോഷയാത്ര.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a9233a73cec7.jpg" alt=""></p>
<p>രണ്ടു മേഖലകളിൽ നിന്നായി പുറപ്പെട്ട ഘോഷയാത്രകൾ വഞ്ചിക്കവലയിൽ സംഗമിച്ചതിന് ശേഷം പീതപതാകകളും ഗുരുദേവ സന്ദേശങ്ങളും ഉയർത്തിപ്പിടിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെറുതോണിയിലേക്ക് നീങ്ങി.</p>
<p>ഗുരുദേവ ജയന്തിയുടെ ആവേശം നിറച്ച ഘോഷയാത്രയിൽ നിരവധി പേർ അണിനിരന്നു. പീതവർണത്തിന്റെ ശോഭയും വാദ്യമേളങ്ങളുടെ താളവും ഗുരുദേവസ്മരണകളും നിറഞ്ഞ ഘോഷയാത്ര ചെറുതോണി ടൗണിൽ ശ്രദ്ധേയമായി.</p>
<p>ഘോഷയാത്രയ്ക്ക് മോഹനൻ ടി.കെ., വിജയൻ പുത്തൻപുരയ്ക്കൽ, ഡോ. ഷീല കമലാദരൻ, എസ്. അജിത് കുമാർ, പി.എൻ. സതീശൻ, അർച്ചന അനി, ശ്രീദേവി ശ്രീനിവാസൻ, ബിന്ദു സരസൻ എന്നിവർ നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a9233ccadbad.jpg" alt=""></p>
<p>തൊടുപുഴയിൽ ഗുരുദേവ ജയന്തി ആഘോഷം</p>
<p>തൊടുപുഴ: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തി ആഘോഷം 4101 തൊടുപുഴ ടൗൺ ശാഖയുടെ നേതൃത്വത്തിൽ നടന്നു. യൂണിയൻ വൈസ് ചെയർമാൻ എം.എൻ. ബാബു ഉദ്ഘാടനം നിർവഹിച്ചു. ശാഖ പ്രസിഡന്റ് ഡി. മനോഹരൻ അധ്യക്ഷത വഹിച്ചു.</p>
<p>മുൻ യോഗ നേതാക്കളുടെ ഫോട്ടോ അനാച്ഛാദന കർമ്മം ശാഖ യൂണിയൻ കമ്മിറ്റി അംഗം കെ.വി. ഷാജു നിർവഹിച്ചു. യൂണിയൻ വൈസ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട എം.എൻ. ബാബുവിന് ചടങ്ങിൽ സ്വീകരണവും നൽകി.</p>
<p>പ്രസാദ ഊട്ട്, മംഗല്യ സഹായനിധി, ചികിത്സാ സഹായം, വിദ്യാഭ്യാസ എൻഡോവ്മെന്റ്, ഓണക്കോടി എന്നിവയുടെ വിതരണവും നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a92342b04962.jpg" alt=""></p>
<p>വനിതാ സംഘം സംസ്ഥാന സമിതി അംഗം സ്മിത ഉല്ലാസ് ഗുരുദേവ ജയന്തി സന്ദേശം നൽകി. ശാഖ സെക്രട്ടറി എം.വി. വിജയൻ, വനിതാ സംഘം വൈസ് പ്രസിഡന്റ് സരിത രാജേഷ് എന്നിവർ പ്രസംഗിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a92342a46863.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>സാഹോദര്യത്തിന്റെ സന്ദേശം ലോകം ഏറ്റെടുക്കണം: ബിജു മാധവൻ</title>
<link>https://thekeralajournal.com/3549</link>
<guid>https://thekeralajournal.com/3549</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92312bdb0ac.jpg" length="130489" type="image/jpeg"/>
<pubDate>Sat, 29 Aug 2026 06:40:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇന്നത്തെ ലോകസാഹചര്യത്തിൽ മനുഷ്യർ തമ്മിൽ അകന്നുപോകുന്ന പ്രവണത വർധിച്ചുവരികയാണെന്നും, യാതൊരു ഭേദചിന്തകളുമില്ലാതെ മാനവകുലം ഒന്നായി പുലരാൻ സാഹോദര്യത്തിന്റെ മഹാമന്ത്രം ഓതിയ ഗുരുദേവന്റെ സന്ദേശം ലോകജനത ഏറ്റെടുക്കണമെന്നും എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a923120b652f.jpg" alt=""></p>
<p>കട്ടപ്പന, കട്ടപ്പന നോർത്ത്, വെള്ളയാംകുടി, പുളിയൻമല, കൊച്ചുതോവാള ശാഖകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംയുക്ത ഗുരുദേവ ജയന്തി ദിനാഘോഷ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഏകലോകം, മനുഷ്യസ്നേഹം, സാഹോദര്യം എന്നിവയ്ക്ക് പ്രാധാന്യം നൽകിയ ഗുരുദേവൻ മതാതീതമായ വളർച്ചയാണ് മനുഷ്യരാശിക്ക് ഉണ്ടാകേണ്ടതെന്ന് ഉദ്‌ബോധിപ്പിച്ചുവെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് പറഞ്ഞു. ലോകത്തുള്ള എല്ലാവർക്കും നന്മയുണ്ടാകണമെന്ന ഗുരുദേവ സന്ദേശം ജീവിതവ്രതമായി ഏറ്റെടുത്ത് അതിനായുള്ള പ്രവർത്തനങ്ങളിൽ ഏവരും പങ്കാളികളാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>സ്കോളർഷിപ്പ് വിതരണം കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളീധരൻ, ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ എന്നിവർ സംസാരിച്ചു.</p>
<p>എ. കുഞ്ഞൻ സ്മാരക സ്കോളർഷിപ്പ് മുൻ യൂണിയൻ സെക്രട്ടറി കെ. ശശിധരൻ വിതരണം ചെയ്തു.</p>
<p>കൗൺസിലർമാരായ പി.കെ. രാജൻ, യൂണിയൻ വൈദികയോഗം പ്രസിഡന്റ് സോജു ശാന്തി, യൂണിയൻ വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സുബീഷ് ശാന്തി, യൂണിയൻ കുമാരിസംഘം പ്രസിഡന്റ് രേഷ്മ കെ.ബി., യൂണിയൻ സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ പങ്കെടുത്തു.</p>
<p>ശാഖായോഗം നേതാക്കളായ മനോജ് പതാലിൽ സ്വാഗതം പറഞ്ഞു. സജീന്ദ്രൻ പൂവാങ്കൽ, സന്തോഷ്കുമാർ പാതയിൽ, സുരേഷ് ബാബു, പി.ഡി. ബിനു പാറയിൽ, അഖിൽ കൃഷ്ണൻകുട്ടി, ഒ.എൻ. സന്തോഷ്, എം.ആർ. ജയൻ, അജേഷ് സി.എസ്. എന്നിവർ ആശംസകൾ നേർന്നു. പ്രവീൺ വട്ടമല നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>സമൂഹമാധ്യമത്തിലെ വിദ്വേഷ പരാമർശം; തൊടുപുഴ പോലീസ് ഗ്രേഡ് എസ്.ഐക്ക് സസ്‌പെൻഷൻ</title>
<link>https://thekeralajournal.com/3548</link>
<guid>https://thekeralajournal.com/3548</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92249bde66b.jpg" length="44815" type="image/jpeg"/>
<pubDate>Sat, 29 Aug 2026 05:45:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സമൂഹമാധ്യമത്തിൽ വിദ്വേഷ പരാമർശം ഉൾപ്പെടുന്ന പോസ്റ്റ് പങ്കുവച്ചെന്ന പരാതിയിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ. വിജേഷിനെ സസ്‌പെൻഡ് ചെയ്തു. പോലീസുകാരൻ വർഗീയ പരാമർശം നടത്തിയെന്നാരോപിച്ച് യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി തൊടുപുഴ ഡിവൈ.എസ്.പിക്കും ജില്ലാ പോലീസ് മേധാവിക്കും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.</p>
<p>സംഭവത്തിൽ മൂന്നാർ ഡിവൈ.എസ്.പിയെ അന്വേഷണ ചുമതല ഏൽപ്പിച്ചു. എത്രയും വേഗം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം അറിയിച്ചു.</p>
<p>പാലാരിവട്ടത്ത് തട്ടമിട്ട യുവതി പൂക്കളം തട്ടിത്തെറിപ്പിക്കുന്നുവെന്ന പേരിൽ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ചിത്രവുമായി ബന്ധപ്പെട്ട പോസ്റ്റാണ് വിവാദമായത്. ഈ ചിത്രം ഉപയോഗിച്ച് നടന്നുവന്ന സംഘപരിവാർ പ്രചാരണം എസ്.ഐ പങ്കുവച്ചുവെന്നാണ് യൂത്ത് ലീഗിന്റെ പരാതി.</p>
<p>എന്നാൽ പാലാരിവട്ടത്ത് ഇത്തരമൊരു സംഭവം നടന്നതായി സ്ഥിരീകരിച്ചിട്ടില്ലെന്നും, 2024-ൽ ബെംഗളൂരുവിൽ നടന്ന മറ്റൊരു സംഭവത്തിന്റെ ചിത്രമാണ് പാലാരിവട്ടം എന്ന പേരിൽ പ്രചരിക്കുന്നതെന്നുമുള്ള പ്രതികരണങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.</p>
<p>വിവാദം ശക്തമായതിനെ തുടർന്ന് എസ്.ഐ പോസ്റ്റ് പിൻവലിച്ചിരുന്നു. യൂത്ത് ലീഗ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് കെ.എം. നിഷാദ്, പി.എം. നിസാമുദ്ദീൻ, ഷമൽ അസീസ്, ബാദുഷ അബ്ബാസ്, വി.എൻ. അൻസാരി, നെജീബ് തുടങ്ങിയവരാണ് പരാതി നൽകിയത്.</p>
<p>സമൂഹമാധ്യമങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലുകൾ സംബന്ധിച്ച് വകുപ്പുതലത്തിൽ കർശന പരിശോധനകൾ നടക്കുന്നതിനിടെയാണ് നടപടി.</p>]]> </content:encoded>
</item>

<item>
<title>കാട്ടാനയെ പ്രകോപിപ്പിക്കാൻ ശ്രമം; വിനോദസഞ്ചാരികൾക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന</title>
<link>https://thekeralajournal.com/3543</link>
<guid>https://thekeralajournal.com/3543</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9148921ebfb.jpg" length="63540" type="image/jpeg"/>
<pubDate>Fri, 28 Aug 2026 14:06:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ഇടുക്കി കാന്തല്ലൂരിൽ കാട്ടാനകളെ പ്രകോപിപ്പിക്കാൻ ശ്രമിച്ച വിനോദസഞ്ചാരികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികളാണ് കാട്ടാനകൾ നിലയുറപ്പിച്ചിരുന്ന സ്ഥലത്തിന് സമീപത്തെത്തി ബഹളം വയ്ക്കുകയും സെൽഫിയെടുക്കാൻ ശ്രമിക്കുകയും ചെയ്തത്.</p>
<p>സഞ്ചാരികളുടെ പ്രകോപനപരമായ പെരുമാറ്റത്തെ തുടർന്ന് കാട്ടാനകൾ അപ്രതീക്ഷിതമായി ഇവർക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് വിനോദസഞ്ചാരികൾ രക്ഷപ്പെട്ടത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെയും അടുത്തെത്തിയും പെരുമാറുന്നത് ഗുരുതരമായ അപകടങ്ങൾക്ക് ഇടയാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>രോഗിയുമായി പാഞ്ഞ ആംബുലൻസിന് മുന്നിൽ യുവാവിന്റെ ‘ഭ്രാന്തൻ’ അഭ്യാസം; തലനാരിഴയ്ക്ക് വൻ ദുരന്തം ഒഴിവായി</title>
<link>https://thekeralajournal.com/3541</link>
<guid>https://thekeralajournal.com/3541</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90ec302aab5.jpg" length="47600" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:32:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ഇടുക്കി മെഡിക്കൽ കോളേജിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പാഞ്ഞ ആംബുലൻസിന് മുന്നിൽ യുവാവിന്റെ അപകടകരമായ അഭ്യാസപ്രകടനം. കാഞ്ഞാറിന് സമീപമാണ് ഞെട്ടിക്കുന്ന സംഭവം.</p>
<p>രോഗിയുമായി അതിവേഗം ആശുപത്രിയിലേക്ക് പോകുകയായിരുന്ന ആംബുലൻസിന്റെ മുന്നിൽ യുവാവ് റോഡിൽ അഭ്യാസപ്രകടനം നടത്തുകയായിരുന്നു. അപ്രതീക്ഷിതമായി യുവാവ് ആംബുലൻസിന് മുന്നിലെത്തിയതോടെ ഡ്രൈവർക്ക് അടിയന്തരമായി വാഹനം നിയന്ത്രിക്കേണ്ടിവന്നു.</p>
<p>ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം മാത്രമാണ് വൻ ദുരന്തം ഒഴിവായത്. രോഗിയുടെ ജീവൻ രക്ഷിക്കാനുള്ള നിർണായക സമയത്താണ് ആംബുലൻസിന്റെ യാത്രയ്ക്ക് യുവാവിന്റെ അപകടകരമായ പ്രകടനം തടസ്സമായത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. റോഡിൽ ഇത്തരം അപകടകരമായ അഭ്യാസങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>രാത്രിയുടെ മറവിൽ മോഷണപരമ്പര; വീട്ടുമുറ്റത്ത് പാർക്ക് ചെയ്ത കാർ കവർന്നു, 19,000 രൂപയും നഷ്ടപ്പെട്ടു</title>
<link>https://thekeralajournal.com/3537</link>
<guid>https://thekeralajournal.com/3537</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/img_6a901a52dc5640-89727010-16264754.gif" length="99420" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:11:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: പെരുമ്പിള്ളിച്ചിറയിൽ രാത്രിയുടെ മറവിൽ മോഷ്ടാവിന്റെ വിളയാട്ടം. വീട്ടുമുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാർ കവർന്നതിനു പിന്നാലെ മറ്റൊരു വീട്ടിൽ നിന്ന് പണവും അപഹരിച്ചു. മൂന്ന് വീടുകളിൽ കൂടി മോഷണശ്രമം നടന്നതോടെ പ്രദേശത്ത് ആശങ്ക.</p>
<p>തോപ്പിൽ ഷാനവാസ് ഖാന്റെ കെ.എൽ. 7 എ.എം. 8462 നമ്പർ സാൻട്രോ കാറാണ് ബുധനാഴ്ച രാത്രി വീട്ടുമുറ്റത്ത് നിന്ന് മോഷണം പോയത്. കെ.എസ്.ആർ.ടി.സി. ഡ്യൂട്ടിക്ക് പോകുന്നതിനായി വ്യാഴാഴ്ച രാവിലെ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോഴാണ് കാർ കാണാനില്ലെന്ന് ഷാനവാസ് മനസ്സിലാക്കിയത്.</p>
<p>ഇതിനിടെ പുതുച്ചിറ ഭാഗത്തെ ഒരു അഭിഭാഷകന്റെ വീട്ടിൽ നിന്ന് 19,000 രൂപയും മോഷണം പോയി. രാത്രി പത്തോടെയാണ് ഇവിടെ മോഷണം നടന്നതെന്നാണ് വിവരം. വീട്ടുകാർ ഔട്ട് ഹൗസിലിരുന്ന് ടി.വി. കണ്ടുകൊണ്ടിരിക്കുമ്പോൾ മോഷ്ടാവ് വീടിനുള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയായിരുന്നു.</p>
<p>മുഖംമൂടിയെത്തിയ മോഷ്ടാവ്; ബൈക്ക് ഉപേക്ഷിച്ച് രക്ഷപ്പെട്ടു</p>
<p>മോഷ്ടാവ് സഞ്ചരിച്ച ബൈക്ക് പുതുച്ചിറ ഭാഗത്ത് നിന്ന് പോലീസ് കണ്ടെത്തി. ചങ്ങനാശേരി ഭാഗത്ത് നിന്ന് മോഷണം പോയ ബൈക്കാണിതെന്ന് പോലീസ് വ്യക്തമാക്കി.</p>
<p>മുഖംമൂടി ധരിച്ച നിലയിൽ അപരിചിതനെ അസമയത്ത് കണ്ടതിനെ തുടർന്ന് നാട്ടുകാർ ഒത്തുകൂടിയതോടെ മോഷ്ടാവ് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമീപത്തെ സി.സി.ടി.വി. ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.</p>
<p>മറ്റ് മൂന്ന് വീടുകളിലും മോഷണശ്രമം നടന്നെങ്കിലും വീട്ടുകാർ ഉണർന്നതോടെ ശ്രമം പരാജയപ്പെട്ടു. ഇതോടെ ഒരേ രാത്രിയിൽ പ്രദേശത്ത് തുടർച്ചയായി മോഷണശ്രമങ്ങൾ നടന്നതായാണ് പോലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>കാർ മോഷണം നടന്ന വീട്ടിൽ ഇടുക്കിയിൽ നിന്ന് പോലീസ് നായയെയും വിരലടയാള വിദഗ്ധരെയും എത്തിച്ച് പരിശോധന നടത്തി. വിരലടയാളങ്ങളും മറ്റ് ശാസ്ത്രീയ തെളിവുകളും ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.</p>
<p>തൊടുപുഴ ഡിവൈ.എസ്.പി. സജി മർക്കോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ഊർജിതമാക്കി. സി.സി.ടി.വി. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും മോഷ്ടാവ് ഉപേക്ഷിച്ച ബൈക്കിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുമാണ് അന്വേഷണം.</p>
<p>ഒരേ രാത്രിയിൽ പ്രദേശത്തെ വിവിധ വീടുകളിലും മോഷണശ്രമം നടന്ന സാഹചര്യത്തിൽ സംഭവത്തിന് പിന്നിൽ ഒരേ സംഘമാണോയെന്നതും പോലീസ് പരിശോധിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പാതിവഴിയിൽ നിലച്ച ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ ഏലത്തിൻ്റെ ശരങ്ങൾ; മോഷണമെന്ന സംശയം</title>
<link>https://thekeralajournal.com/3535</link>
<guid>https://thekeralajournal.com/3535</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e5a320eca.jpg" length="94585" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:04:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർഷങ്ങളായി നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന കട്ടപ്പന നഗരസഭയുടെ പുളിയന്മലയിലെ ടോയ്‌ലറ്റ് കോംപ്ലക്‌സിനുള്ളിൽ വൻതോതിൽ ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തി. ഏകദേശം 350 കിലോയോളം ഏലശരങ്ങൾ ഉണ്ടാകുമെന്നാണ് പ്രദേശവാസികളുടെ പ്രാഥമിക വിലയിരുത്തൽ. ഏലത്തോട്ടങ്ങളിൽ നിന്ന് മോഷ്ടിച്ചുകൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.</p>
<p>അയ്യപ്പഭക്തർക്ക് വിരിവയ്ക്കുന്നതിനും ടോയ്‌ലറ്റ് സൗകര്യം ഒരുക്കുന്നതിനുമായി നഗരസഭ നിർമിച്ച കെട്ടിടമാണ് വർഷങ്ങളായി പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. കെട്ടിടത്തിലെ ടോയ്‌ലറ്റുകൾക്കുള്ളിൽ നിന്നാണ് ഏലത്തിന്റെ ശരങ്ങൾ കണ്ടെത്തിയത്.</p>
<p>ഏലക്കായകൾ പൂർണമായും പിഴുതെടുത്ത് മാറ്റിയശേഷം ശരങ്ങൾ മാത്രം ഇവിടെ കൂട്ടിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ സംശയം തോന്നിയ പുളിയന്മലയിലെ വ്യാപാരികൾ നടത്തിയ പരിശോധനയിലാണ് ഏലശരങ്ങൾ കണ്ടെത്തിയത്.</p>
<p>ഏലശരങ്ങൾക്ക് സമീപത്തായി പായയും തലയിണയും ഉൾപ്പെടെയുള്ള സാധനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതോടെ രാത്രികാലങ്ങളിൽ ആരെങ്കിലും കെട്ടിടത്തിനുള്ളിൽ തങ്ങുകയും മോഷ്ടിച്ച ഏലം ഇവിടെ എത്തിച്ച് സൂക്ഷിക്കുകയും ചെയ്തിരുന്നോ എന്ന സംശയവും ഉയർന്നിട്ടുണ്ട്.</p>
<p>അതേസമയം, കെട്ടിടത്തിലേക്ക് പ്രവേശിക്കുന്ന പ്രധാന ഗേറ്റ് നഗരസഭ പൂട്ടിയിട്ടിരിക്കുകയാണ്. പൂട്ടിയിട്ട കെട്ടിടത്തിനുള്ളിൽ മോഷ്ടാക്കൾ എങ്ങനെ പ്രവേശിച്ചു എന്നതും അന്വേഷണത്തിലെ പ്രധാന ചോദ്യമായി തുടരുകയാണ്.</p>
<p>വ്യാപാരികൾ വിവരം അറിയിച്ചതിനെ തുടർന്ന് വണ്ടൻമേട് പോലീസ് എസ്.എച്ച്.ഒ ബിനോയ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.</p>
<p>കെട്ടിടത്തിനുള്ളിൽ കണ്ടെത്തിയ ഏലശരങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും സമീപപ്രദേശങ്ങളിലെ ഏലത്തോട്ടങ്ങളിൽ മോഷണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3534</link>
<guid>https://thekeralajournal.com/3534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90415c045f7.jpg" length="93877" type="image/jpeg"/>
<pubDate>Thu, 27 Aug 2026 19:23:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പൂപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളിക്ക് ദാരുണാന്ത്യം. തലക്കുളം എസ്റ്റേറ്റിലെ 12 ഏക്കർ ഭാഗത്താണ് സംഭവം.</p>
<p>പ്രദേശത്ത് ഏറെ നാളായി കാട്ടാനശല്യം രൂക്ഷമായി തുടരുന്നതിനിടെയാണ് വീണ്ടും മനുഷ്യജീവൻ നഷ്ടമായത്. സംഭവദിവസം രാവിലെ മുതൽ എസ്റ്റേറ്റ് പ്രദേശത്ത് കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നതായാണ് ലഭിക്കുന്ന വിവരം.</p>
<p>കാട്ടാനക്കൂട്ടത്തിന്റെ സാന്നിധ്യം തൊഴിലാളികളിൽ ആശങ്ക സൃഷ്ടിച്ചിരുന്ന സാഹചര്യത്തിലാണ് ദാരുണ സംഭവം. ജനവാസ മേഖലകളിലും തോട്ടം മേഖലകളിലും തുടർച്ചയായി കാട്ടാനകളുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്യപ്പെടുന്നത് പ്രദേശവാസികളിലും തൊഴിലാളികളിലും കടുത്ത ഭീതിയുണ്ടാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>25 വർഷങ്ങൾക്കുശേഷം ഒരിക്കൽ കൂടി ഒത്തുചേർന്ന് പഴയ കൂട്ടുകാർ</title>
<link>https://thekeralajournal.com/3533</link>
<guid>https://thekeralajournal.com/3533</guid>
<description><![CDATA[ ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ 2000–2001 SSLC ബാച്ച് പൂർവവിദ്യാർഥി സംഗമം നിനവ് 2026 എന്ന പേരിൽ സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9037ba96c24.jpg" length="95655" type="image/jpeg"/>
<pubDate>Thu, 27 Aug 2026 18:54:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : ഒരേ ക്ലാസ് മുറിയിൽ സ്വപ്നങ്ങൾ പങ്കിട്ടവർ, 25 വർഷങ്ങൾക്കിപ്പുറം അതേ വിദ്യാലയത്തിന്റെ മുറ്റത്ത് വീണ്ടും കണ്ടുമുട്ടിയപ്പോൾ പിറന്നത് മറക്കാനാകാത്തൊരു വികാരനിമിഷം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a903a2cdbf46.jpg" alt=""></p>
<p>സെന്റ് തോമസ് എച്ച്.എസ്.എസ്. ഇരട്ടിയാറിലെ SSLC 2000–2001 ബാച്ചിന്റെ ‘നിനവ് 2026 – ഓർമ്മകളിൽ ഒരിക്കൽ കൂടി’ എന്ന പൂർവ്വവിദ്യാർത്ഥി സംഗമമാണ് കാൽനൂറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പഴയ സൗഹൃദങ്ങളെ വീണ്ടും ഒരുമിപ്പിച്ചത്.</p>
<p>ഉദ്ഘാടന സമ്മേളനത്തിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോയ്‌സൺ പി. ജോസ് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചീഫ് കോ-ഓർഡിനേറ്റർ അഡ്വ. അഭിലാഷ് വി.എസ്. അധ്യക്ഷത വഹിച്ച സംഗമം സ്കൂൾ മാനേജർ റവ. ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ  ഉദ്ഘാടനം ചെയ്തു.</p>
<p>പ്രോഗ്രാം ട്രഷറർ ആനന്ദ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ മുഖ്യപ്രഭാഷണം നടത്തി. മുൻ സ്കൂൾ പ്രിൻസിപ്പൽ സെബാസ്റ്റ്യൻ പതിപ്പള്ളിൽ, പൂർവ്വവിദ്യാർത്ഥി ഫാ. ലിജോ പുളിക്കൽ, പ്രോഗ്രാം കൺവീനർ വിബിൻ സെബാസ്റ്റ്യൻ, പ്രോഗ്രാം കമ്മിറ്റി അംഗം സീമാ കുര്യൻ ,സജേഷ് തന്ത്രി,ഫാ.സിനു മാക്കൽ, ഫാ.ജെയിംസ് വല്യപറമ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.</p>
<p><strong>ക്ലാസ് മുറികളിൽ നിന്ന് ജീവിതത്തിന്റെ വഴികളിലേക്ക്...</strong></p>
<p>ഒരിക്കൽ ബെല്ലടിച്ചാൽ ക്ലാസ് മുറികളിലേക്ക് ഓടിയെത്തിയ ആ കുട്ടികൾ ഇന്ന് ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലാണ്. ചിലർ കുടുംബജീവിതത്തിന്റെ തിരക്കുകളിൽ, ചിലർ വിവിധ ജോലികളിൽ, ചിലർ നാടിന്റെ വിവിധ ഭാഗങ്ങളിൽ.</p>
<p>എന്നാൽ പഴയ സ്കൂൾമുറ്റത്ത് വീണ്ടും ഒന്നിച്ചപ്പോൾ പദവികളും പ്രായവും ജീവിതത്തിന്റെ തിരക്കുകളും എല്ലാം അൽപ്പനേരത്തേക്ക് പിന്നിലേക്ക് മാറി. അവിടെ വീണ്ടും അവർ പഴയ കൂട്ടുകാർ മാത്രമായി.</p>
<p>പഴയ അധ്യാപകരെ കണ്ടപ്പോൾ ഓർമ്മകൾക്ക് വീണ്ടും നിറം പകർന്നു. പഴയ സംഭവങ്ങൾ ഓർത്തെടുത്തും തമാശകൾ പങ്കുവെച്ചും സൗഹൃദം പുതുക്കിയും നടന്ന സംഗമം പലരുടെയും മനസ്സിൽ ഗൃഹാതുരതയുടെ നനവുണർത്തി.</p>
<p>ചില കണ്ടുമുട്ടലുകൾ വെറും കൂടിക്കാഴ്ചകളല്ല... കാലത്തെ തിരികെ കൊണ്ടുവരുന്ന അനുഭവങ്ങളാണ്. ‘നിനവ് 2026’ അത്തരമൊരു അനുഭവമായി.</p>
<p><strong>പഠിച്ച വിദ്യാലയത്തിന് സ്നേഹസമ്മാനം</strong></p>
<p>സൗഹൃദത്തിന്റെ ഓർമ്മകൾ പങ്കുവെച്ചതിനൊപ്പം പഠിച്ചിറങ്ങിയ വിദ്യാലയത്തോടുള്ള കടപ്പാടും ബാച്ച് മറന്നില്ല. സംഗമത്തിന്റെ ഭാഗമായി സ്കൂളിന് ഒരു സ്നേഹോപകാരവും സമ്മാനിച്ചു. </p>
<p>മുൻ അധ്യാപകരെ ആദരിക്കുന്ന ചടങ്ങും സംഗമത്തിന്റെ ഭാഗമായി നടന്നു. പ്രോഗ്രാം ജോയിന്റ് കൺവീനർ അജീഷ് ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.പരിപാടിയുടെ ഏകോപനത്തിനും വിവിധ പ്രവർത്തനങ്ങൾക്കും ജിൻസ് ജോർജ് വാതലൂർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>അതിഥി തൊഴിലാളികളിൽ നിന്ന് പണം കവർന്ന നാല് യുവാക്കൾ കട്ടപ്പന പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3530</link>
<guid>https://thekeralajournal.com/3530</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8ff9c233c01.jpg" length="65234" type="image/jpeg"/>
<pubDate>Thu, 27 Aug 2026 14:18:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അതിഥി തൊഴിലാളികളുടെ പക്കൽ നിന്ന് പണവും പഴ്സും കവർന്ന കേസിൽ നാല് യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.</p>
<p>കൊച്ചുതോവാള വലിയപാറ ഭാഗത്തെ തകിടിയേൽ വീട്ടിൽ സുധീഷ് മോൻ സുരേന്ദ്രൻ (32), തൈയ്യിൽ വീട്ടിൽ പ്രമോദ് ശശി (38), സാഗരാജംഗ്ഷൻ കോളനി ഭാഗത്തെ പുതുപ്പറമ്പിൽ വീട്ടിൽ ഹരി പി.എസ്. (32), പാമ്പാടുംപാറ വില്ലേജിലെ വലിയതോവാള കര മന്നാക്കുടി ഭാഗത്തെ ഇട്ടിക്കുന്നേൽ വീട്ടിൽ സുധീഷ് സുധാകരൻ (35) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ആഗസ്റ്റ് 23ന് കട്ടപ്പന ബിവറേജിന് സമീപത്തെ ഇടവഴിയിൽ വച്ചാണ് രണ്ട് ജാർഖണ്ഡ് സ്വദേശികളായ അതിഥി തൊഴിലാളികളിൽ നിന്ന് പ്രതികൾ 11,000 രൂപയും പഴ്സും കവർന്നതെന്നാണ് പോലീസ് പറയുന്നത്.</p>
<p>കേസിൽ അന്വേഷണം നടത്തിയ കട്ടപ്പന പോലീസ് പ്രതികളെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറിയുടെ ഓണാഘോഷത്തിന് സമാപനം</title>
<link>https://thekeralajournal.com/3529</link>
<guid>https://thekeralajournal.com/3529</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8f975cb8f5d.jpg" length="158889" type="image/jpeg"/>
<pubDate>Thu, 27 Aug 2026 07:18:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: ഒരാഴ്ചക്കാലമായി നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവന്ന ഓണാഘോഷ പരിപാടികൾക്ക് പ്രൗഢമായ സമാപനം. ഇൻഡോട്ട് റിഥംസ് അവതരിപ്പിച്ച സംഗീതനിശയോടെയാണ് വിവിധ പരിപാടികൾക്ക് സമാപനമായത്.</p>
<p>സമാപന സമ്മേളനം ഓക്സ്ഫോർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ അഡ്വ. ജോളി കുര്യൻ നെയ്വേലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി ജോണി ഇല്ലിമൂട്ടിൽ നന്ദി രേഖപ്പെടുത്തി.</p>
<p>ഒരാഴ്ചയിലേറെ നീണ്ട ആഘോഷപരിപാടികളിൽ കലാ-സാംസ്കാരിക പരിപാടികളും വിവിധ വിനോദപരിപാടികളും ഉൾപ്പെടുത്തിയിരുന്നു. നാട്ടുകാരുടെ സജീവ പങ്കാളിത്തത്തോടെയാണ് ഓരോ പരിപാടിയും നടന്നത്. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമാപന സംഗീതനിശയിലും മികച്ച ജനപങ്കാളിത്തം ഉണ്ടായി.</p>]]> </content:encoded>
</item>

<item>
<title>സ്നേഹവാക്കുകളിലൂടെ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കൈയടി നേടി ഇടുക്കി എസ്.ഐ ബിബിൻ</title>
<link>https://thekeralajournal.com/3527</link>
<guid>https://thekeralajournal.com/3527</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8f901a4df71.jpg" length="57531" type="image/jpeg"/>
<pubDate>Thu, 27 Aug 2026 06:47:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ചുമതലയേറ്റു വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ കൂടി രക്ഷപ്പെടുത്തി നാടിന്റെ കൈയടി നേടുകയാണ് ഇടുക്കി എസ്.ഐ ബിബിൻ. കുടുംബപ്രശ്നങ്ങളെ തുടർന്ന് മുറിക്കുള്ളിൽ കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു എസ്.ഐ.</p>
<p>ഇടുക്കി തടിയമ്പാട് കാർത്യായനി കവലയിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തിയ ഗൃഹനാഥൻ വർഗീസ് ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന ഭാര്യ ഉടൻ പോലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിച്ചു.</p>
<p>വിവരം ലഭിച്ചതിന് പിന്നാലെ എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ പോലീസിനെ കണ്ടതോടെ വർഗീസ് മുറിക്കുള്ളിൽ കയറി കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.</p>
<p>പോലീസ് പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിച്ച് ബലപ്രയോഗം നടത്തുന്നതിന് പകരം, ഏറെ ക്ഷമയോടെയും തന്മയത്വത്തോടെയും എസ്.ഐ ബിബിൻ വർഗീസിനോട് സംസാരിച്ചു.</p>
<p>“വർഗീസ് ചേട്ടാ, നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുന്നു… നിങ്ങൾ താഴെയിറങ്ങൂ…”</p>
<p>എസ്.ഐയുടെ സ്നേഹനിർഭരമായ വാക്കുകൾ ഒടുവിൽ ഫലം കണ്ടു. മനസ്സലിഞ്ഞ വർഗീസ് ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തിറങ്ങി പോലീസിനോട് സഹകരിച്ചു.</p>
<p>തുടർന്ന് പോലീസ് ഗൃഹനാഥനെ ആശ്വസിപ്പിക്കുകയും കുടുംബത്തിലെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. വീട്ടുകാരുമായി സംസാരിച്ച് തർക്കങ്ങൾ രമ്യമായി പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയും ചെയ്ത ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.</p>
<p>ബലപ്രയോഗത്തിനുപകരം സ്നേഹവും ക്ഷമയും കൈമുതലാക്കിയ ഇടുക്കി എസ്.ഐ ബിബിന്റെ ഇടപെടൽ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല, ഒരു കുടുംബത്തെക്കൂടി ചേർത്തുനിർത്തുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ ഭാഗമായി ചിത്രരചനയും ചെസ് മത്സരവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3524</link>
<guid>https://thekeralajournal.com/3524</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8e2e87e3733.jpg" length="123284" type="image/jpeg"/>
<pubDate>Wed, 26 Aug 2026 05:38:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ് മത്സരങ്ങൾ നടത്തി. മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലായിരുന്നു മത്സരങ്ങൾ.</p>
<p>ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ചിത്രരചനാ മത്സരം ഉദ്ഘാടനം ചെയ്തു. ചെസ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി. എ. സലിംകുട്ടി നിർവഹിച്ചു.</p>
<p>തൊടുപുഴ മുനിസിപ്പൽ കൗൺസിലർ കെ. കെ. ഷിംനാസ് ഓണസന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം സജി പോൾ, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ജനറൽ കൺവീനർ പ്രജീഷ് രവി, ട്രഷറർ ഇ. എ. അഭിലാഷ്, താജു എം. പി. എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളത്തൂവലിൽ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും</title>
<link>https://thekeralajournal.com/3523</link>
<guid>https://thekeralajournal.com/3523</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8e2e156e244.jpg" length="62838" type="image/jpeg"/>
<pubDate>Wed, 26 Aug 2026 05:36:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പ്രതികൾക്ക് അഞ്ച് വർഷം തടവും 40,000 രൂപ വീതം പിഴയും ശിക്ഷ. കൊന്നത്തടി മങ്കുവ ഒലിക്കാസിറ്റി ഭാഗത്തെ ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി മന്നാംകണ്ടം മുനിതണ്ട് ഭാഗത്തെ പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്ന ജയേഷ് (38) എന്നിവരെയാണ് ഇടുക്കി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.</p>
<p>ഇടുക്കി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്. എസ്. സീനയാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാത്ത പക്ഷം അധിക തടവും അനുഭവിക്കണം.</p>
<p>2013 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പുലർച്ചെ രണ്ടുമണിയോടെ കുഞ്ചിത്തണ്ണി വില്ലേജിലെ വെള്ളത്തൂവൽ പൈപ്പ്‌ലൈൻ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കട്ടിലിൽ കിടന്നിരുന്ന സ്ത്രീയെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.</p>
<p>അടിമാലി പൊലീസ് ഇൻസ്‌പെക്ടറായിരുന്ന കെ. ജിനദേവന്റെ നേതൃത്വത്തിലാണ് കേസിൽ അന്വേഷണം നടത്തിയത്. തുടർന്ന് കുറ്റപത്രം സമർപ്പിക്കുകയും കോടതി വിചാരണയ്ക്ക് ശേഷം പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിക്കുകയുമായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സെൻ്റ് ജോൺസ് ഹോസ്പിറ്റലിൽ നാളെ ഒപി വിഭാഗം അവധി</title>
<link>https://thekeralajournal.com/3522</link>
<guid>https://thekeralajournal.com/3522</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8d698554e79.jpg" length="89375" type="image/jpeg"/>
<pubDate>Tue, 25 Aug 2026 15:38:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവോണം പ്രമാണിച്ച് നാളെ, 2026 ഓഗസ്റ്റ് 26 ബുധനാഴ്ച സെന്റ് ജോൺസ് ഹോസ്പിറ്റലിന്റെ ഒ.പി വിഭാഗത്തിന് അവധിയായിരിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>അന്നേദിവസം ഒ.പി സേവനങ്ങൾ ലഭ്യമാകില്ലെന്നും, രോഗികൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മാനേജ്മെന്റ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർഷകർക്ക് സുരക്ഷാകവചമായി കിസാൻ സുരക്ഷാ ഇൻഷുറൻസ്; ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു</title>
<link>https://thekeralajournal.com/3519</link>
<guid>https://thekeralajournal.com/3519</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8cef6185993.jpg" length="94463" type="image/jpeg"/>
<pubDate>Tue, 25 Aug 2026 06:57:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കർഷകർക്കും കർഷകത്തൊഴിലാളികൾക്കും കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും അപകടസുരക്ഷ ഉറപ്പാക്കുന്നതിനായി നാഷണൽ ഇൻഷുറൻസ് കമ്പനിയും കിസാൻ സർവീസ് സൊസൈറ്റിയും സംയുക്തമായി നടപ്പാക്കുന്ന കിസാൻ സുരക്ഷാ ഇൻഷുറൻസ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പിൽ നടന്നു.</p>
<p>മൃഗങ്ങളുടെ ആക്രമണം, വാഹനാപകടം തുടങ്ങി വിവിധ തരത്തിലുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ അപ്രതീക്ഷിത അപകടങ്ങളിൽ കുടുംബങ്ങൾക്ക് സാമ്പത്തിക പിന്തുണ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>വെറും 300 രൂപ പ്രീമിയത്തിൽ അഞ്ച് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. അപകടത്തെ തുടർന്ന് ചികിത്സ ആവശ്യമായി വരുന്ന സാഹചര്യത്തിൽ രണ്ട് ലക്ഷം രൂപ വരെ ചികിത്സാ സഹായവും ലഭ്യമാകും. അപകടം മൂലം ജോലി ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായാൽ ആഴ്ചയിൽ 5,000 രൂപ വരെ 100 ആഴ്ച വരെ സാമ്പത്തിക സഹായം ലഭിക്കുന്ന വ്യവസ്ഥയും പദ്ധതിയിലുണ്ട്.</p>
<p>കിസാൻ സർവീസ് സൊസൈറ്റി വാഴത്തോപ്പ് യൂണിറ്റിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ചായിരുന്നു പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം. ഇടുക്കി എഡിഎം മിനി കെ. ജോൺ ഉദ്ഘാടനം നിർവഹിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ പ്രസിഡന്റ് പി.എ. ജോൺ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു.</p>
<p>യൂണിറ്റ് പ്രസിഡന്റ് ടിന്റു സുബാഷ് അധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് പഞ്ചായത്ത് പരിധിയിലെ മികച്ച കർഷകരായി തെരഞ്ഞെടുക്കപ്പെട്ട സൊസൈറ്റി അംഗങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് ചടങ്ങിൽ ആദരിച്ചു.</p>
<p>കിസാൻ സർവീസ് സൊസൈറ്റി ജില്ലാ സെക്രട്ടറി പി. പ്രശാന്ത്, യൂണിറ്റ് ജനറൽ സെക്രട്ടറി സെലിൻ വിൽസൺ, ബാബു ചേറ്റാനിയിൽ, പി.ഡി. ജോസഫ്, കുര്യൻ കളപ്പുരക്കൽ, ബിജു കലയത്തിനാൽ തുടങ്ങിയവർ സംസാരിച്ചു.</p>
<p>കാർഷിക മേഖലയിലെത്തുന്ന അപകടങ്ങളുടെ സാമ്പത്തിക ആഘാതത്തിൽ നിന്ന് കർഷക കുടുംബങ്ങൾക്ക് ആശ്വാസമാകുന്ന സുരക്ഷാകവചമായി പദ്ധതി മാറുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരത്തിൽ വൻ ഗതാഗത കുരുക്ക്</title>
<link>https://thekeralajournal.com/3514</link>
<guid>https://thekeralajournal.com/3514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8bfe784f380.jpg" length="137495" type="image/jpeg"/>
<pubDate>Mon, 24 Aug 2026 13:49:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. നഗരത്തിലെ പ്രധാന പാതകളിലെല്ലാം വാഹനങ്ങളുടെ തിരക്ക് രൂക്ഷമായി.</p>
<p>ഇടുക്കി കവല, സെൻട്രൽ ജംഗ്ഷൻ, പുളിയൻമല റോഡ് ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലാണ് വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഓണത്തിരക്ക് കൂടുന്നതിനനുസരിച്ച് നഗരത്തിലേക്ക് എത്തുന്ന വാഹനങ്ങളുടെ എണ്ണവും വർധിച്ചതോടെയാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8c1f663eb18.jpg" alt=""></p>
<p>പ്രധാന ജംഗ്ഷനുകളിൽ വാഹനങ്ങൾ ഇഴഞ്ഞുനീങ്ങുന്ന സ്ഥിതിയാണ്.നാളെ  ഉത്രാട ദിനത്തിൽ തിരക്ക് ഇനിയും വർധിക്കുമെന്നതിനാൽ ഗതാഗത നിയന്ത്രണത്തിന് കൂടുതൽ ക്രമീകരണങ്ങൾ ആവശ്യമാണ്.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ ഓണാരവം 2K26; നാടൊന്നാകെ ഓണാഘോഷത്തിന്</title>
<link>https://thekeralajournal.com/3512</link>
<guid>https://thekeralajournal.com/3512</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b9f6d1e145.jpg" length="145917" type="image/jpeg"/>
<pubDate>Mon, 24 Aug 2026 07:03:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: സമൃദ്ധിയുടെയും സൗഹാർദ്ദത്തിന്റെയും സന്ദേശവുമായി എഴുകുംവയലിൽ ‘ഓണാരവം 2K26’ ഓണാഘോഷം സംഘടിപ്പിക്കുന്നു. ജാതിമത ഭേദമന്യേ നാടിന്റെ വിവിധ മേഖലകളിലുള്ളവർ ഒരുമിച്ചുചേരുന്ന ആഘോഷം ഓഗസ്റ്റ് 24ന് നടക്കും.</p>
<p>എഴുകുംവയൽ നിത്യസഹായമാതാ പള്ളിയങ്കണമാണ് പ്രധാന വേദി. എഴുകുംവയൽ ജംഗ്ഷനിൽനിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമാകുക.</p>
<p>കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഓണക്കളികളും വ്യക്തിഗത, ഗ്രൂപ്പ്, കുടുംബ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ദമ്പതികൾക്കും അമ്മയും കുഞ്ഞും പങ്കെടുക്കുന്ന പ്രത്യേക മത്സരങ്ങളും ആഘോഷത്തിന്റെ ഭാഗമായി നടക്കും. കരുത്തും തന്ത്രവും മാറ്റുരയ്ക്കുന്ന മാമാങ്ക വടംവലി മത്സരവും പ്രധാന ആകർഷണമാണ്.</p>
<p>ആഘോഷത്തിൽ പങ്കെടുക്കുന്നവർക്കായി ഓണസദ്യയും പായസവും ഒരുക്കിയിട്ടുണ്ട്. നാടിന്റെ ഒരുമയും സൗഹാർദ്ദവും വിളിച്ചോതുന്ന ആഘോഷത്തിൽ വിവിധ മത-സാംസ്കാരിക നേതാക്കൾ, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, വൈദികർ, വ്യാപാരികൾ, വിവിധ ക്ലബ് ഭാരവാഹികൾ, സംഘടനാ പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>കേരളോത്സവം ലോഗോ എൻട്രികൾ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3511</link>
<guid>https://thekeralajournal.com/3511</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b9df034be9.jpg" length="71094" type="image/jpeg"/>
<pubDate>Mon, 24 Aug 2026 06:57:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സംസ്ഥാന യുവജനക്ഷേമ ബോർഡ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവത്തിന്റെ ലോഗോ രൂപകൽപ്പനയ്ക്ക് മത്സരാടിസ്ഥാനത്തിൽ എൻട്രികൾ ക്ഷണിച്ചു.</p>
<p>ഡിജിറ്റൽ രീതിയിൽ തയ്യാറാക്കിയ ലോഗോ ഡിസൈനുകൾ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ. മൾട്ടികളറിൽ തയ്യാറാക്കിയ ഡിസൈനുകൾ ഇ-മെയിൽ മുഖേന സമർപ്പിക്കണം. ലോഗോയുടെ ഒറിജിനൽ/എഡിറ്റബിൾ ഫയൽ ആവശ്യപ്പെട്ടാൽ ഹാജരാക്കാൻ കഴിയുന്ന വിധത്തിൽ സൂക്ഷിക്കേണ്ടതാണ്.</p>
<p>എൻട്രികൾ സെപ്റ്റംബർ 5ന് വൈകിട്ട് 5ന് മുമ്പായി ലഭിക്കണം. എൻട്രികൾ അയക്കേണ്ട ഇ-മെയിൽ: ksywb@kerala.gov.in</p>
<p>കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ യുവജനകേന്ദ്രം, പുളിമൂട്ടിൽ ഷോപ്പിംഗ് ആർക്കേഡ്, തൊടുപുഴ. ഫോൺ: 9895183934.</p>]]> </content:encoded>
</item>

<item>
<title>പെരിയാറിലേക്ക് രക്തം കലർന്ന മലിനജലം; ചോറ്റുപാറ കൈത്തോട്ടിൽ മാലിന്യം ഒഴുക്കുന്നതായി പരാതി</title>
<link>https://thekeralajournal.com/3510</link>
<guid>https://thekeralajournal.com/3510</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b9cdb43803.jpg" length="89383" type="image/jpeg"/>
<pubDate>Mon, 24 Aug 2026 06:52:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരിയാർ: ചോറ്റുപാറ കൈത്തോട്ടിലൂടെ രക്തം കലർന്ന മലിനജലവും ഇറച്ചിമാലിന്യങ്ങളും ഒഴുകിയെത്തുന്നതായി നാട്ടുകാരുടെ പരാതി. സമീപത്തെ ഇറച്ചിക്കടയിൽ നിന്നുള്ള മാലിന്യം കലർന്ന വെള്ളമാണ് കൈത്തോട്ടിലേക്ക് ഒഴുക്കിവിടുന്നതെന്നാണ് ആരോപണം.</p>
<p>കൈത്തോട്ടിലൂടെ ഒഴുകിയെത്തുന്ന മലിനജലം പെരിയാർ നദിയിലാണ് പതിക്കുന്നത്. പ്രദേശത്തെ നിരവധി കുടുംബങ്ങളുടെ കുടിവെള്ള സ്രോതസു കൂടിയായ പെരിയാർ നദിയിലേക്ക് മാലിന്യം ഒഴുക്കുന്നത് ഗുരുതരമായ ആരോഗ്യ-പരിസ്ഥിതി പ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.</p>
<p>രക്തം കലർന്ന വെള്ളവും രൂക്ഷമായ ദുർഗന്ധവും പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇറച്ചിമാലിന്യങ്ങൾ യാതൊരു ശാസ്ത്രീയ സംസ്കരണവും കൂടാതെ ജലസ്രോതസിലേക്ക് ഒഴുക്കിവിടുന്നതായും നാട്ടുകാർ ആരോപിച്ചു.</p>
<p>പെരിയാർ നദിയുടെ ജലസ്രോതസ്സ് മലിനമാകുന്നത് തടയുന്നതിനായി ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, മലിനീകരണ നിയന്ത്രണ അധികൃതർ എന്നിവർ അടിയന്തരമായി പരിശോധന നടത്തണമെന്നും മാലിന്യം ഒഴുക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഓണച്ചന്തയിൽ മധുരത്തിന് കയ്പ്പ്; പഞ്ചസാര വില കുതിച്ചുയരുന്നു</title>
<link>https://thekeralajournal.com/3509</link>
<guid>https://thekeralajournal.com/3509</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8b0a0f210e0.jpg" length="368330" type="image/jpeg"/>
<pubDate>Sun, 23 Aug 2026 20:26:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണം പടിവാതിൽക്കൽ എത്തിനിൽക്കെ സംസ്ഥാനത്ത് പഞ്ചസാരവില കുതിച്ചുയരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ റീട്ടെയിൽ വിപണിയിൽ പഞ്ചസാരയുടെ വിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തുന്നത്. ചിലയിടങ്ങളിൽ കിലോയ്ക്ക് ₹60 കടന്ന വില ഇപ്പോൾ ₹65ലെത്തിയിരിക്കുകയാണ്. വിലക്കയറ്റം തുടർന്നാൽ കിലോയ്ക്ക് ₹70 ന് മുകളിലേക്ക്  എത്തുമെന്ന ആശങ്കയും വ്യാപാരരംഗത്ത് ശക്തമാണ്.</p>
<p>കഴിഞ്ഞ ദിവസം കിലോയ്ക്ക് 61 രൂപ ആയിരുന്ന പഞ്ചസാരയ്ക്ക് ഇന്ന് 65 കടന്നിരിക്കുന്നു.അടുത്ത ദിവസങ്ങളിൽ വില വീണ്ടും ഉയരാനുള്ള സൂചനകളാണ് ലഭിക്കുന്നത്. അതേസമയം, വിപണിയിലെ ഓരോ സ്ഥാപനത്തിലെയും ബ്രാൻഡ്, ഗുണനിലവാരം, വാങ്ങൽവില എന്നിവ അനുസരിച്ച് റീട്ടെയിൽ വിലയിൽ വീണ്ടും വ്യത്യാസമുണ്ടാകാം.</p>
<p>രാജ്യത്ത് പഞ്ചസാരവില കഴിഞ്ഞ രണ്ട് മാസത്തിനിടെ ഏകദേശം 40 ശതമാനം വരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ. പ്രതീക്ഷിച്ചതിലും കുറഞ്ഞ ആഭ്യന്തര ഉൽപ്പാദനം, കരിമ്പുകൃഷിയെ ബാധിച്ച കാലാവസ്ഥാ പ്രശ്നങ്ങൾ, രോഗബാധ, ഉത്സവ സീസണിലെ വർധിച്ച ആവശ്യകത, ആഗോള വിപണിയിലെ ലഭ്യതക്കുറവ് തുടങ്ങിയവയാണ് വില ഉയരാനുള്ള പ്രധാന കാരണങ്ങളായി കേന്ദ്ര സർക്കാർ ചൂണ്ടിക്കാട്ടുന്നത്.</p>
<p>ഓണം, ഗണേശോത്സവം, ദസറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങൾ മുന്നിലെത്തിയതോടെ മധുരപലഹാരങ്ങൾക്കും ബേക്കറി ഉൽപ്പന്നങ്ങൾക്കും പഞ്ചസാരയുടെ ആവശ്യകത ഉയരുകയാണ്. ഓഗസ്റ്റ് മുതൽ നവംബർ വരെയുള്ള കാലയളവിൽ രാജ്യത്ത് പഞ്ചസാര ഉപഭോഗം സാധാരണയായി വർധിക്കുന്നതായും വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്ര സർക്കാർ 10 ലക്ഷം മെട്രിക് ടൺ അസംസ്കൃത പഞ്ചസാര തീരുവയില്ലാതെ ഇറക്കുമതി ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഒക്ടോബർ 31 വരെയാണ് ഇറക്കുമതിക്ക് അനുമതി. വിപണിയിലെ ലഭ്യത വർധിപ്പിച്ച് വില നിയന്ത്രിക്കുകയാണ് ലക്ഷ്യം.</p>
<p>ഇതിനുപുറമെ, പഞ്ചസാരയുടെ സംഭരണം നിയന്ത്രിക്കുന്നതിനുള്ള നടപടികളും കേന്ദ്രം സ്വീകരിച്ചിട്ടുണ്ട്. സെപ്റ്റംബർ 1 മുതൽ നവംബർ 30 വരെ പ്രതിമാസം 10 മെട്രിക് ടണ്ണിലധികം പഞ്ചസാര ഉപയോഗിക്കുന്ന ബൾക്ക് ഉപഭോക്താക്കൾക്ക് 15 ദിവസത്തെ സ്റ്റോക്ക് മാത്രമേ കൈവശം വയ്ക്കാനാകൂ. വ്യാപാരികൾക്ക് 30 ദിവസത്തെ സ്റ്റോക്ക് പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>പഞ്ചസാരവിലയിലെ വർധന ഓണക്കാല കുടുംബബജറ്റിനും മധുരപലഹാര നിർമാതാക്കൾക്കും ബേക്കറി മേഖലയ്ക്കും അധികഭാരമാകുകയാണ്. പഞ്ചസാരയുടെ വില ഇനിയും ഉയർന്നാൽ മധുരപലഹാരങ്ങളുടെയും മറ്റ് പഞ്ചസാര അധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും വിലയിലും വർധനയുണ്ടാകുമെന്ന ആശങ്കയുണ്ട്.</p>
<p>ഓണവിപണിയിൽ പഞ്ചസാരയുടെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് പുതിയ തലവേദനയാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷം  സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3508</link>
<guid>https://thekeralajournal.com/3508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8ae51602076.jpg" length="82983" type="image/jpeg"/>
<pubDate>Sun, 23 Aug 2026 17:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ശ്രീദേവി വിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ സരസ്വതി വിലാസം വനിതാ സമാജത്തിന്റെയും ഗോകുലം ബാലസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കാഞ്ചിയാർ കരയോഗ മന്ദിരത്തിൽ നടന്ന ആഘോഷത്തിൽ സമുദായ കുടുംബാംഗങ്ങൾ പങ്കെടുത്തു.കരയോഗം വൈസ് പ്രസിഡന്റ് ശ്രീകുമാർ വിമലവിലാസം സ്വാഗതം ആശംസിച്ചു. കരയോഗം പ്രസിഡന്റ് അരുൺ എൻ. നായർ അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8ae534291a0.jpg" alt=""></p>
<p>തിരുവാതിര, വിവിധ മത്സര ഇനങ്ങൾ, കലാപരിപാടികൾ എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.വനിതാ സമാജം സെക്രട്ടറി ജീജ ഓമനക്കുട്ടൻ കൃതജ്ഞത രേഖപ്പെടുത്തി. കരയോഗം ഭാരവാഹികളും വനിതാ സമാജം, ഗോകുലം ബാലസമാജം പ്രവർത്തകരും പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്</title>
<link>https://thekeralajournal.com/3507</link>
<guid>https://thekeralajournal.com/3507</guid>
<description><![CDATA[ മറിയാമ്മ മാത്യു (97) പാലത്തിനാൽ നിര്യാതയായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8a7d2b7bb35.jpg" length="97109" type="image/jpeg"/>
<pubDate>Sun, 23 Aug 2026 10:25:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: കേരള കോൺഗ്രസ് എം ഇടുക്കി ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ മാതാവ് മറിയാമ്മ മാത്യു (97) നിര്യാതയായി. ഭൗതികശരീരം ഓഗസ്റ്റ് 24 തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് നെടുങ്കണ്ടത്തുള്ള ജോസ് പാലത്തിനാലിന്റെ ഭവനത്തിൽ എത്തിക്കും.</p>
<p>സംസ്കാര ശുശ്രൂഷകൾ ഓഗസ്റ്റ് 25 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നെടുങ്കണ്ടം ഫൊറോനാ ദേവാലയ സെമിത്തേരിയിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു</title>
<link>https://thekeralajournal.com/3506</link>
<guid>https://thekeralajournal.com/3506</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8a4d30a604e.jpg" length="65873" type="image/jpeg"/>
<pubDate>Sun, 23 Aug 2026 07:00:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഓണാഘോഷത്തിന്റെ ഭാഗമായി ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ സന്ദർശകർക്കായി തുറന്നു. ഈ മാസം 31 വരെയാണ് അണക്കെട്ടുകളിലേക്ക് പ്രവേശനം അനുവദിക്കുക. രാവിലെ 9.30 മുതൽ വൈകീട്ട് 5 വരെയാണ് സന്ദർശന സമയം.</p>
<p>ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്ത് എത്തുന്നവർക്ക് മാത്രമാണ് പ്രവേശനം. ബുധനാഴ്ചകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ച ദിവസങ്ങളിലും സന്ദർശകരെ അനുവദിക്കില്ല. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പാർക്കിങ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ചെറുതോണി അണക്കെട്ടിന് സമീപത്തെ പാർക്കിങ് ഏരിയയിൽ വാഹനങ്ങൾ പാർക്ക് ചെയ്യാം.</p>
<p>ബഗ്ഗി കാർ ഉൾപ്പെടെയുള്ള പ്രവേശനത്തിന് കുട്ടികൾക്ക് 100 രൂപയും മുതിർന്നവർക്ക് 150 രൂപയുമാണ് ഫീസ്. അണക്കെട്ടിന് മുകളിലൂടെ നടന്നുമാത്രം സന്ദർശിക്കുന്നവർക്ക് കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്ക് 50 രൂപയുമാണ് നിരക്ക്.</p>
<p>പ്രവേശന പാസ് ഓൺലൈനായി ബുക്ക് ചെയ്യാം:</p>
<p>www.keralahydeltourism.com⁠�</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമം; ആംബുലൻസ് ഡ്രൈവർക്കെതിരെ പോക്സോ കേസ്</title>
<link>https://thekeralajournal.com/3505</link>
<guid>https://thekeralajournal.com/3505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8a4c927f2f9.jpg" length="90890" type="image/jpeg"/>
<pubDate>Sun, 23 Aug 2026 06:57:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വകാര്യ സ്കൂളിലെ ഓണാഘോഷത്തിനിടെ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആംബുലൻസ് ഡ്രൈവർക്കെതിരെ മൂന്നാർ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. മാങ്കുളം സ്വദേശിയായ പ്രതി സംഭവത്തിന് പിന്നാലെ ഒളിവിൽ പോയതായാണ് പൊലീസ് പറയുന്നത്.</p>
<p>സംഭവത്തിൽ കേസ് ഒതുക്കിത്തീർക്കാൻ ചില രാഷ്ട്രീയ, മത നേതാക്കൾ ഇടപെട്ട് വിദ്യാർത്ഥിനിയുടെ കുടുംബത്തിനുമേൽ സമ്മർദം ചെലുത്തിയെന്ന ആരോപണം ഉയർന്നതോടെയാണ് പ്രതിഷേധം ശക്തമായത്. വിദ്യാർത്ഥിനിയുടെ സഹപാഠികളും നാട്ടുകാരും മാങ്കുളം ടൗണിൽ മണിക്കൂറുകളോളം റോഡ് ഉപരോധിച്ചു.</p>
<p>തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർക്ക് വിദ്യാർത്ഥികൾ മാസ് പെറ്റീഷൻ കൈമാറി. പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.</p>
<p>സംഭവത്തിൽ പ്രതിക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. പരാതിയിൽ പറയുന്ന സാഹചര്യങ്ങളും സമ്മർദം ചെലുത്തിയെന്ന ആരോപണവും ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ആവേശം അലക്കടലോളം; രണ്ടാം സീസൺ ചിരി ക്ലബ്ബിന് സ്വന്തം</title>
<link>https://thekeralajournal.com/3504</link>
<guid>https://thekeralajournal.com/3504</guid>
<description><![CDATA[ കട്ടപ്പനയിൽ നടന്ന വടംവലി മത്സരത്തിൽ മലയാളി ചിരി ക്ലബ് ജേതാക്കളായി. യൂത്ത് വിംഗ് കട്ടപ്പന റണ്ണറപ്പായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a89c73546b0a.jpg" length="114496" type="image/jpeg"/>
<pubDate>Sat, 22 Aug 2026 21:29:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ആവേശം അലകടലായ വടംവലി പോരാട്ടത്തിൽ കിരീടം ചൂടി മലയാളി ചിരി ക്ലബ്. സ്‌കാർഫേസ് സ്‌പോർട്‌സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് വടംവലി മത്സരത്തിലാണ് മലയാളി ചിരി ക്ലബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. യൂത്ത് വിംഗ് കട്ടപ്പന റണ്ണറപ്പായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89c9a814db2.jpg" alt=""></p>
<p>കട്ടപ്പന സർക്കിൾ ഇൻസ്‌പെക്ടർ പ്രേംകുമാർ മത്സരം ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്.ഐ അജേഷ് വിജയൻ മുഖ്യാതിഥിയായി. ഉദ്ഘാടന സമ്മേളനത്തിൽ ജെസിഐ ടൗൺ കട്ടപ്പന പ്രസിഡന്റ് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്‌കാർഫേസ് പ്രസിഡന്റ് സുമിത് മാത്യു സ്വാഗതവും പ്രോഗ്രാം കൺവീനർ ഷാജിമോൻ എ.കെ. നന്ദിയും പറഞ്ഞു.</p>
<p>ജില്ലയിലെ മികച്ച എട്ട് ടീമുകൾ മാറ്റുരച്ച മത്സരത്തിൽ തുടക്കം മുതൽ ആവേശകരമായ പോരാട്ടമാണ് അരങ്ങേറിയത്. കരുത്തും കായിക മികവും ഒത്തുചേർന്ന മത്സരത്തിനൊടുവിലാണ് മലയാളി ചിരി ക്ലബ് കിരീടം സ്വന്തമാക്കിയത്.</p>
<p>ജേതാക്കൾക്ക് ഇല ഫാം സ്പൈസസ് കട്ടപ്പന നൽകുന്ന 6001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി ലഭിച്ചു. റണ്ണറപ്പായ യൂത്ത് വിംഗ് കട്ടപ്പനയ്ക്ക് മോഡ് റിച്ച് കോർട്ടിയർ നൽകുന്ന 4001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി നൽകി.</p>
<p>മൂന്നാം സ്ഥാനക്കാരന് ഡീ ഇവന്റ്സ് നാരകക്കാനം സ്പോൺസർ ചെയ്യുന്ന 2001 രൂപയും അജന്ത ഹെയർസ്റ്റൈൽ നൽകുന്ന വാഴക്കുലയും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ആവേശം നിറച്ച് രണ്ടാമത് വടംവലി മത്സരം; കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3503</link>
<guid>https://thekeralajournal.com/3503</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a89a5e8b1b70.jpg" length="85482" type="image/jpeg"/>
<pubDate>Sat, 22 Aug 2026 19:10:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്കാർഫേസ് സ്പോർട്സ് ക്ലബ്ബും ജെസിഐ ടൗൺ കട്ടപ്പനയും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് വടംവലി മത്സരം കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പന എസ്.ഐ അജേഷ് വിജയൻ മുഖ്യാതിഥിയായിരുന്നു .</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89a6b41604e.jpg" alt=""></p>
<p>ഉദ്ഘാടന സമ്മേളനത്തിൽ കട്ടപ്പന JCI ടൗൺ പ്രസിഡണ്ട് ജിജോമോൻ ജോർജ് അധ്യക്ഷത വഹിച്ചു. സ്കാർഫേസ് പ്രസിഡൻ്റ് സുമിത് മാത്യു സ്വാഗതം ആശംസിച്ചു.പ്രോഗ്രാം കൺവീനർ ഷാജിമോൻ എ കെ കൃതജ്ഞത അർപ്പിച്ച് സംസാരിച്ചു</p>
<p>ജില്ലയിലെ മികച്ച 8 ടീമുകൾ മാറ്റുരയ്ക്കുന്ന മത്സര വിജയിക്ക് ഒന്നാം സമ്മാനമായി ഇല ഫാം സ്പൈസസ് കട്ടപ്പന നൽകുന്ന 6001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും ലഭിക്കും. രണ്ടാം സമ്മാനമായി മോഡ് റിച്ച് കോർട്ടിയർ നൽകുന്ന 4001 രൂപയും കിഷോർ അശോക് നൽകുന്ന പൂവൻകോഴിയും സമ്മാനമായി നൽകും. മൂന്നാം സമ്മാനമായി ഡീ ഇവന്റ്സ് നാരകക്കാനം സ്പോൺസർ ചെയ്യുന്ന 2001 രൂപയും അജന്ത ഹെയർസ്റ്റൈൽ നൽകുന്ന വാഴക്കുലയും ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്ത് മലയാളി ചിരി ക്ലബ്.</title>
<link>https://thekeralajournal.com/3501</link>
<guid>https://thekeralajournal.com/3501</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a894848e70d1.jpg" length="142285" type="image/jpeg"/>
<pubDate>Sat, 22 Aug 2026 12:28:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഓണത്തോടനുബന്ധിച്ച് കട്ടപ്പന നഗരസഭയിലെയും ഇരട്ടയാർ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകളിലെയും കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്ത് ജില്ലയിലെ പ്രമുഖ ലാഫിംഗ് ക്ലബ്ബായ മലയാളി ചിരി ക്ലബ്. </p>
<p>കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. മലയാളി ചിരി ക്ലബ് പ്രസിഡന്റ് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു.</p>
<p>ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ഫിനാൻസ് കോർഡിനേറ്റർ പ്രിൻസ് മൂലെചാലിൽ, കാർട്ടൂണിസ്റ്റ് സജിദാസ് മോഹൻ, മർച്ചന്റ് യൂത്ത് പ്രസിഡന്റ് ജിനേഷ് കക്കാട്ട്, സെക്രട്ടറി അജിത്ത് സുകുമാരൻ, പ്രസ് ക്ലബ് പ്രസിഡന്റ് റോയ്, സുമിത്ത് മാത്യു, മാധ്യമപ്രവർത്തകൻ ജൈബി ജോസഫ്, റോബിൻ സേറ, അശോക് ഇ.ആർ., അനീഷ് തോണക്കര തുടങ്ങിയവർ സംസാരിച്ചു.</p>
<p>കഴിഞ്ഞ പത്ത് വർഷത്തിലേറെയായി വിവിധ കാരുണ്യ പ്രവർത്തനങ്ങളിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ മാതൃകയായി പ്രവർത്തിക്കുന്ന സംഘടനയാണ് മലയാളി ചിരി ക്ലബ്. നിർധനരും രോഗബാധിതരുമായ നൂറുകണക്കിന് ആളുകൾക്ക് സാമ്പത്തികമായും മറ്റ് ആവശ്യങ്ങളിലൂടെയും സഹായം നൽകിവരുന്ന ക്ലബ്, ആഘോഷവേളകളിലും സമൂഹത്തിലെ അശരണരിലേക്ക് കരുതലെത്തിക്കുന്ന പ്രവർത്തനങ്ങൾ തുടർന്നുവരികയാണ്.</p>
<p>ഓണത്തിന്റെ സന്തോഷം സമൂഹത്തിലെ അശരണരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തവണ കിടപ്പുരോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a89485c1b38e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കർഷക സംഘം ഇടുക്കി ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/3500</link>
<guid>https://thekeralajournal.com/3500</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8924e44ebf4.jpg" length="102666" type="image/jpeg"/>
<pubDate>Sat, 22 Aug 2026 09:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കർഷക സംഘം ഇടുക്കി ജില്ലാ ഭാരവാഹികളായി എൻ.വി. ബേബിയെ പ്രസിഡന്റായും റോമിയോ സെബാസ്റ്റ്യനെ സെക്രട്ടറിയായും മുഹമ്മദ് ഫൈസലിനെ ട്രഷററായും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>75&#45;ാം പിറന്നാളിന് 75 ഓണക്കൈനീട്ടം; സ്നേഹത്തിന്റെ ഓണപ്പൊലിമയിൽ സെന്റ് സെബാസ്റ്റ്യൻ സ്കൂൾ</title>
<link>https://thekeralajournal.com/3499</link>
<guid>https://thekeralajournal.com/3499</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a892015bcf8f.jpg" length="117143" type="image/jpeg"/>
<pubDate>Sat, 22 Aug 2026 09:35:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: പ്ലാറ്റിനം ജൂബിലിയുടെ നിറവിൽ നാടിന്റെ ഹൃദയത്തോട് ചേർന്ന് സെന്റ് സെബാസ്റ്റ്യൻ യു.പി. സ്കൂൾ. ഓണാഘോഷത്തിന് പുതുമയും മാനവികതയുടെ സന്ദേശവും പകർന്നുനൽകി സ്കൂൾ ഒരുക്കിയത് 75 ഓണക്കിറ്റുകൾ. കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിൽ സമാഹരിച്ച കിറ്റുകൾ പ്രദേശത്തെ അർഹരായ കുടുംബങ്ങൾക്ക് വിതരണം ചെയ്തു.</p>
<p>സ്കൂളിന്റെ 75-ാം വാർഷികത്തിന്റെ പ്രതീകമായാണ് 75 കുടുംബങ്ങളിലേക്ക് ഓണസമ്മാനമെത്തിച്ചത്. ഒരു കുടുംബത്തിന് ഓണം സന്തോഷത്തോടെ ആഘോഷിക്കാൻ ആവശ്യമായ സാധനങ്ങൾ ഉൾപ്പെടുത്തിയാണ് ഓരോ കിറ്റും തയ്യാറാക്കിയത്. അരി, പഞ്ചസാര, വെളിച്ചെണ്ണ, പായസക്കൂട്ട്, പരിപ്പ്, സാമ്പാർ പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, പപ്പടം, നേന്ത്രക്കായ ഉപ്പേരി, ശർക്കരവരട്ടി തുടങ്ങിയ 12-ഓളം അവശ്യസാധനങ്ങളാണ് കിറ്റിലുണ്ടായിരുന്നത്.</p>
<p>ഓണം ആഘോഷിക്കുന്നതിനൊപ്പം പങ്കുവെക്കലിന്റെയും കരുതലിന്റെയും സന്ദേശം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയത്. ആഘോഷങ്ങളുടെ ഭാഗമാകാൻ കഴിയാത്ത കുടുംബങ്ങളിലേക്കും ഓണത്തിന്റെ സന്തോഷമെത്തിക്കുകയെന്ന ആശയമാണ് പ്രവർത്തനത്തിന് പിന്നിൽ.</p>
<p>വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുമിച്ച് കൈകോർത്തതോടെ സ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് സാമൂഹിക പ്രതിബദ്ധതയുടെ വേറിട്ട മുഖവും ലഭിച്ചു.</p>
<p>പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ്, അധ്യാപകരായ ആൽബിൻ ജോസഫ്, അഞ്ജു ജോസഫ്, രമ്യ മുരളി, സിസ്റ്റർ അനിറ്റ എന്നിവർ നേതൃത്വം നൽകി. പി.ടി.എ. ഭാരവാഹികളും സ്കൂൾ മാനേജ്മെന്റ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ ഓണസമൃദ്ധി കർഷക ഓണച്ചന്ത</title>
<link>https://thekeralajournal.com/3498</link>
<guid>https://thekeralajournal.com/3498</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8906b1296eb.jpg" length="159358" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:47:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന “ഓണസമൃദ്ധി കർഷക ഓണച്ചന്ത 2026” ഓഗസ്റ്റ് 22 മുതൽ 25 വരെ ഇരട്ടയാർ കൃഷിഭവൻ അങ്കണത്തിൽ നടക്കും. കർഷകരിൽ നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണച്ചന്ത സംഘടിപ്പിക്കുന്നത്.</p>
<p>പൊതു ചില്ലറ വിപണി വിലയേക്കാൾ 30 ശതമാനം വരെ വിലക്കുറവിൽ പച്ചക്കറികൾ ഇവിടെ ലഭ്യമാകും.</p>
<p>ഓണച്ചന്തയുടെ ഉദ്ഘാടനം ഓഗസ്റ്റ് 22 ശനിയാഴ്ച രാവിലെ 11.30ന് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ. എ. നിർവഹിക്കും. ജനപ്രതിനിധികൾ, കാർഷിക വികസന സമിതി അംഗങ്ങൾ, ക്ലസ്റ്റർ-വിപണി അംഗങ്ങൾ, കർഷക മിത്രങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>ഓണാഘോഷത്തിന്റെ ഭാഗമായി കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മികച്ച വിപണി ഒരുക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുകയാണ് ഓണച്ചന്തയുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് വൈകുന്നേരം കട്ടപ്പന കിടുങ്ങും.. ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ  മാവേലി മഹോത്സവം ഘോഷയാത്ര ഇന്ന്..</title>
<link>https://thekeralajournal.com/3497</link>
<guid>https://thekeralajournal.com/3497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8903df80ad0.jpg" length="156925" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:36:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഓണത്തിന്റെ വരവറിയിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന മാവേലി മഹോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര ഇന്ന് നടക്കും. വൈകിട്ട് നാലിന് ടൗൺഹാൾ പരിസരത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര കട്ടപ്പന ടൗൺ ചുറ്റി മിനി സ്റ്റേഡിയത്തിൽ സമാപിക്കും.</p>
<p>ചെണ്ടമേളം, നാസിക് ഡോൾ, കഥകളി, തെയ്യം, പുരുഷന്മാരുടെ വിവിധ കലാരൂപങ്ങൾ തുടങ്ങിയവ ഘോഷയാത്രയ്ക്ക് മാറ്റുകൂട്ടും. കുട്ടികളും യുവാക്കളും ഉൾപ്പെടെ വിവിധ വിഭാഗങ്ങളുടെ കലാപരിപാടികളും ഘോഷയാത്രയുടെ ഭാഗമായി അരങ്ങേറും.</p>
<p>തുടർന്ന് സാംസ്കാരിക സമ്മേളനം നടക്കും. വൈകിട്ട് അഞ്ചിന് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. പരിപാടിയിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്കാർഫേസ് സ്പോർട്സ് ക്ലബ്ബും ജെ.സി.ഐ കട്ടപ്പന ടൗണും സംയുക്തമായി സംഘടിപ്പിക്കുന്ന വടം വലി മത്സരം – സീസൺ 2 ഇന്ന് കട്ടപ്പനയിൽ.</title>
<link>https://thekeralajournal.com/3496</link>
<guid>https://thekeralajournal.com/3496</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88fe321e832.jpg" length="115722" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:11:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭയിലെ സംഘടനകൾക്കായി സ്കാർഫേസ് സ്പോർട്സ് ക്ലബ്ബും ജെ.സി.ഐ കട്ടപ്പന ടൗണും സംയുക്തമായി സംഘടിപ്പിക്കുന്ന വടംവലി മത്സരം – സീസൺ 2 ഇന്ന് നടക്കും. കട്ടപ്പന സി.എസ്.ഐ ഗാർഡനിൽ വൈകിട്ട് 5 മണി മുതലാണ് മത്സരം.</p>
<p>വനിതാ, പുരുഷ ടീമുകൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിൽ നിർവഹിക്കും.</p>
<p>മത്സരത്തിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം സമ്മാനം ₹6,000യും പൂവൻകോഴിയും, രണ്ടാം സമ്മാനം ₹4,000യും പൂവൻകോഴിയും, മൂന്നാം സമ്മാനം ₹2,000യും ഏത്തക്കുലയും ലഭിക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9961145854, 9745153154.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ ജില്ലയിലെ സ്കൂൾ&#45;കോളേജുകൾ</title>
<link>https://thekeralajournal.com/3495</link>
<guid>https://thekeralajournal.com/3495</guid>
<description><![CDATA[ വിദ്യാലയങ്ങൾ ഓണാവധിക്കായി ഇന്നലെ അടച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88fd32e5763.jpg" length="62257" type="image/jpeg"/>
<pubDate>Sat, 22 Aug 2026 07:06:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണാഘോഷത്തിന്റെ നിറപ്പകിട്ടിൽ ജില്ലയിലെ സ്കൂൾ-കോളേജുകൾ. ഓണത്തിന്റെ പാരമ്പര്യവും മലയാളിത്തനിമയും വിളിച്ചോതുന്ന വിവിധ പരിപാടികളോടെയാണ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആഘോഷം സംഘടിപ്പിച്ചത്. പൂക്കളമത്സരം മുതൽ ഓണക്കളികളും കലാപരിപാടികളും വരെ അരങ്ങേറിയതോടെ സ്കൂൾ-കോളേജ് ക്യാമ്പസുകൾ ഉത്സവവേദികളായി മാറി.</p>
<p>വിവിധ നിറങ്ങളിലുള്ള പൂക്കൾ ശേഖരിച്ച് വിദ്യാർഥികൾ ഒരുക്കിയ മനോഹരമായ പൂക്കളങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. ക്ലാസ് അടിസ്ഥാനത്തിലും വീടുകളിൽനിന്ന് പൂക്കൾ ശേഖരിച്ചുമാണ് പല സ്ഥാപനങ്ങളിലും പൂക്കളമൊരുക്കിയത്. മികച്ച പൂക്കളങ്ങൾക്ക് സമ്മാനങ്ങളും ഏർപ്പെടുത്തിയിരുന്നു.</p>
<p>പരമ്പരാഗത കേരളീയ വേഷത്തിൽ വിദ്യാർഥികളും അധ്യാപകരും എത്തിയതോടെ ക്യാമ്പസുകൾ ഓണച്ചന്തം പോലെയായി. പെൺകുട്ടികൾ കേരളീയ സാരിയിലും ആൺകുട്ടികൾ മുണ്ടും ഷർട്ടും ധരിച്ചുമാണ് ആഘോഷത്തിൽ പങ്കെടുത്തത്. മാവേലിയുടെ വേഷത്തിലെത്തിയ കുട്ടികളും വിദ്യാർഥികളും ആഘോഷത്തിന് കൗതുകമായി.</p>
<p>ഓണക്കളികളിൽ ആവേശം</p>
<p>വടംവലി, കസേരകളി, നാരങ്ങയും സ്പൂണും മത്സരം, ബലൂൺ പൊട്ടിക്കൽ, ഉറിയടി തുടങ്ങിയ വിവിധ മത്സരങ്ങൾ സ്കൂൾ-കോളേജുകളിൽ സംഘടിപ്പിച്ചു. വിദ്യാർഥികൾക്ക് പുറമെ അധ്യാപകർക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക മത്സരങ്ങളും നടത്തി. വിജയികളെ കണ്ടെത്തുന്നതിനുള്ള മത്സരങ്ങളിൽ കുട്ടികളും യുവാക്കളും ആവേശത്തോടെ പങ്കെടുത്തു.</p>
<p>കലാപരിപാടികളും ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. തിരുവാതിര, ഒപ്പന, നാടൻപാട്ട്, സംഘനൃത്തം, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. ഓണപ്പാട്ടുകൾക്കൊപ്പം വിദ്യാർഥികളുടെ നൃത്തച്ചുവടുകളും ക്യാമ്പസുകളിൽ ആവേശം നിറച്ചു.</p>
<p>ഓണസദ്യയും കൂട്ടായ്മയും</p>
<p>ആഘോഷത്തിന്റെ ഭാഗമായി വിവിധ സ്കൂൾ-കോളേജുകളിൽ ഓണസദ്യയും പായസവിതരണവും ഒരുക്കി. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും ഒരുമിച്ചിരുന്ന് ഓണസദ്യ കഴിച്ചത് കൂട്ടായ്മയുടെ വേറിട്ട അനുഭവമായി.</p>
<p>പഠനത്തിരക്കിനിടയിൽ സൗഹൃദവും കൂട്ടായ്മയും വളർത്തുന്നതിനുള്ള അവസരമായാണ് അധ്യാപകരും കോളേജ് അധികൃതരും ഓണാഘോഷത്തെ വിലയിരുത്തിയത്. ജാതി-മത ഭേദമന്യേ എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ഓണത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പുതുതലമുറയിലേക്ക് പകരാനും ആഘോഷങ്ങൾ ലക്ഷ്യമിട്ടു.</p>
<p>സ്കൂൾ-കോളേജുകളിൽ നടന്ന ഓണാഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞതോടെ ആഘോഷങ്ങൾക്ക് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കുവെച്ച് വിദ്യാർഥികൾ ഓണത്തിന്റെ മനോഹരമായ ഓർമകളുമായാണ് ക്യാമ്പസുകളിൽനിന്ന് മടങ്ങിയത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഡാം എല്ലാ ദിവസവും തുറക്കാൻ നടപടി സ്വീകരിക്കും: മന്ത്രി സണ്ണി ജോസഫ്</title>
<link>https://thekeralajournal.com/3494</link>
<guid>https://thekeralajournal.com/3494</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88fab51e63a.jpg" length="63322" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഇടുക്കി ഡാം എല്ലാ ദിവസവും പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന ആവശ്യം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഇടുക്കി ചെറുതോണിയിൽ ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.</p>
<p>ഡീൻ കുര്യാക്കോസ് എം.പിയുടെയും റോയ് കെ. പൗലോസ് എം.എൽ.എയുടെയും അഭ്യർഥനയെ തുടർന്ന് ഓണത്തോടനുബന്ധിച്ച് ഇടുക്കി ഡാം പത്ത് ദിവസത്തേക്ക് പൊതുജനങ്ങൾക്കായി തുറക്കാൻ പ്രത്യേക ഉത്തരവ് നൽകിയിട്ടുണ്ട്. എന്നാൽ ഡാം എല്ലാ ദിവസവും സന്ദർശകർക്കായി തുറന്നുകൊടുക്കണമെന്നതാണ് നാടിന്റെ ആവശ്യം. ഇക്കാര്യം കെ.എസ്.ഇ.ബി ചെയർമാനുമായും ബോർഡ് അംഗങ്ങളുമായും ചർച്ച ചെയ്ത് ഇടുക്കിക്കാരൻ എന്ന നിലയിൽ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കി ടൂറിസത്തിന് പ്രത്യേക പരിഗണന</p>
<p>ഇടുക്കിയുടെ ടൂറിസം സാധ്യതകളെക്കുറിച്ച് ടൂറിസം വകുപ്പ് മന്ത്രിയെ ധരിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കി വൈദ്യുതി പദ്ധതി പ്രദേശത്ത് ടൂറിസം കേന്ദ്രസഹായ ഫണ്ട് ഉപയോഗിച്ച് വലിയ വികസന പദ്ധതി നടപ്പാക്കുന്നതിനുള്ള തുടർനടപടികൾ വേഗത്തിലാക്കും. ഡാം സന്ദർശനത്തിനിടെ ടൂറിസം മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തതായും സണ്ണി ജോസഫ് വ്യക്തമാക്കി.</p>
<p>ഇടുക്കി ഡാം ഒരു അത്ഭുതം മാത്രമല്ല, വലിയ എൻജിനീയറിങ് മികവിന്റെ ഉദാഹരണം കൂടിയാണ്. അരനൂറ്റാണ്ട് മുൻപ് ഇത്തരമൊരു എൻജിനീയറിങ് വൈദഗ്ധ്യവും ആർക്കിടെക്ചറൽ മികവും ദീർഘവീക്ഷണവും ഉപയോഗിച്ച് പദ്ധതി യാഥാർഥ്യമാക്കിയ നേതൃത്വത്തെയും എൻജിനീയറിങ് വിഭാഗത്തെയും അഭിനന്ദിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നതായി മന്ത്രി പറഞ്ഞു.</p>
<p>ഇടുക്കി ജില്ലയുടെ പ്രകൃതിഭംഗി കേരളവും ലോകവും അംഗീകരിച്ചതാണ്. കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന നിലയിൽ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിൽ ഇടുക്കിയുടെ പ്രകൃതിസമ്പത്തിന് വലിയ പങ്കുണ്ട്. സസ്യലതാദികളും ജലസമ്പത്തും പുഴകളും തോടുകളും പച്ചപ്പും സംരക്ഷിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.</p>
<p>ഒരു ഘട്ടത്തിൽ ഇടുക്കി ഡാമിലെ ജലനിരപ്പ് 22 ശതമാനമായി താഴ്ന്നിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 67 ശതമാനമായിരുന്നു. മഴ ലഭിച്ചതോടെ നിലവിൽ ജലനിരപ്പ് 57 ശതമാനമായി ഉയർന്നത് ആശ്വാസകരമാണെന്നും മന്ത്രി പറഞ്ഞു.</p>
<p>പദ്ധതിപ്രദേശത്തെ സന്ദർശനത്തിന് നിയന്ത്രണം പാടില്ല</p>
<p>കേരളത്തിന്റെ പവർഹൗസായ ഇടുക്കി രാജ്യത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലൊന്നാണെന്നും ഇടുക്കിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. പ്രകൃതിഭംഗി സംരക്ഷിക്കുന്നതിനൊപ്പം വിനോദസഞ്ചാര സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തണം. ഇടുക്കി പദ്ധതി പ്രദേശത്ത് ജനങ്ങൾക്ക് സന്ദർശനാനുമതി നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഇടുക്കിയിലെ ഭൂമി സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും യഥാർഥ കർഷകരുടെ ഭൂമിയുമായി ബന്ധപ്പെട്ട അവകാശങ്ങൾ അംഗീകരിച്ച് ആവശ്യമായ അനുമതികൾ നൽകുന്നതിനും സർക്കാർ നടപടി സ്വീകരിക്കും. റോഡുകൾ, പാലങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ മേഖലയിലെ ആവശ്യങ്ങൾക്കും മെഡിക്കൽ കോളേജിന്റെ വികസനത്തിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.</p>
<p>പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി നിയമങ്ങൾ മനുഷ്യർക്കും കർഷകർക്കും ഭൂവുടമകൾക്കും പ്രദേശവാസികൾക്കും പ്രതികൂലമായി ബാധിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്ന നിലപാടിലാണ് സർക്കാർ. സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും കാലഘട്ടത്തിലേക്ക് കേരളത്തെ നയിക്കുന്നതിൽ ഇടുക്കിക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>ഇടുക്കിയിൽ വൻ ടൂറിസം പദ്ധതി: ഡീൻ കുര്യാക്കോസ്</p>
<p>സ്വദേശി ദർശൻ പദ്ധതിയുമായി ബന്ധപ്പെടുത്തി കേന്ദ്ര ടൂറിസം വകുപ്പ് നടപ്പാക്കുന്ന വൻ പദ്ധതി ഇടുക്കിയിൽ യാഥാർഥ്യമാകുമെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.</p>
<p>കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രത്യേക ഫണ്ട് ഉപയോഗിച്ച് ഇടുക്കി ഡാമിന്റെ ഇടതുവശത്ത് ഇക്കോ ലോഡ്ജും ലാൻഡ്‌സ്‌കേപ്പിങ്ങും ഉൾപ്പെടെയുള്ള പദ്ധതികൾ പൂർത്തീകരിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായി പുതിയ പദ്ധതിയുടെ നിർദേശവും സമർപ്പിക്കും.</p>
<p>ഡാം റിസർവോയറിന്റെ മുൻവശത്ത് മലമ്പുഴ ഉദ്യാനത്തിന് സമാനമായ രീതിയിൽ, അതിനേക്കാൾ മനോഹരമായ ടൂറിസം പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എം.പി പറഞ്ഞു. ഇതിനായി കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും സഹകരണം ആവശ്യമാണ്.</p>
<p>കെ.എസ്.ഇ.ബിയുടെ എൻ.ഒ.സി ലഭിക്കുന്നതിന് നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. ഡാം സുരക്ഷാ നിയമം നിലവിൽ വന്നതോടെ നിയന്ത്രണങ്ങൾ ശക്തമാണ്. ഡാമിന്റെ 500 മീറ്റർ പരിധിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിയന്ത്രണമുണ്ട്. കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും അനുമതിയോടെ പദ്ധതി കേന്ദ്രസർക്കാരിന് മുന്നിൽ എത്രയും വേഗം സമർപ്പിക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.</p>
<p>ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി ചെറുതോണിയിൽ വർണാഭമായ ഓണം വിളംബര ഘോഷയാത്രയും നടന്നു.</p>
<p>റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, വിവിധ തദ്ദേശസ്ഥാപന അധ്യക്ഷർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ സംഘടനാ-രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഭക്ഷ്യസുരക്ഷാ നിയമം ലംഘിച്ചാൽ കർശന നടപടി; കുമളിയിൽ 24 മണിക്കൂർ പ്രത്യേക സ്ക്വാഡ്</title>
<link>https://thekeralajournal.com/3493</link>
<guid>https://thekeralajournal.com/3493</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f9f29e01d.jpg" length="123910" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:53:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഓണക്കാലത്ത് ഇതര സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ കുമളി ചെക്ക് പോസ്റ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ഭക്ഷ്യസുരക്ഷാ സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചു. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ് സ്ക്വാഡിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.</p>
<p>മൊബൈൽ ലാബിൽ പ്രാഥമിക പരിശോധന നടത്തിയ ശേഷമേ ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്ക് കൊണ്ടുവരാൻ അനുവദിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. ഓണക്കാലത്ത് മലയാളികൾ വ്യാപകമായി ഉപയോഗിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ ശേഖരിച്ച് ഗുണനിലവാര പരിശോധന നടത്തും.</p>
<p>ജൂലൈ അവസാനവാരം ആരംഭിച്ച ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ വിവിധ പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് പ്രത്യേക സ്ക്വാഡ് പ്രവർത്തനം ആരംഭിച്ചത്. ഹോട്ടലുകൾ, ചിപ്സ് നിർമാണ യൂണിറ്റുകൾ തുടങ്ങിയ സ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.</p>
<p>257 പരിശോധനകൾ; 1.56 ലക്ഷം രൂപ പിഴ</p>
<p>ഇതുവരെ ജില്ലയിൽ 257 പരിശോധനകൾ നടത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 25 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 18 സ്ഥാപനങ്ങൾക്ക് കോംപൗണ്ടിംഗ് നോട്ടീസും ഒൻപത് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി.</p>
<p>പരിശോധനയുടെ ഭാഗമായി 42 സ്റ്റാറ്റിയൂട്ടറി സാമ്പിളുകളും 79 സർവെയലൻസ് സാമ്പിളുകളും ശേഖരിച്ച് പരിശോധിച്ചു.</p>
<p>ദേവികുളം സർക്കിളിന്റെ പരിധിയിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകളുടെ അടിസ്ഥാനത്തിൽ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസിൽ നടന്ന ഫയൽ തീർപ്പാക്കൽ അദാലത്തിൽ 16 കച്ചവടക്കാരിൽനിന്നായി 34,000 രൂപ പിഴ ഈടാക്കി. പ്രത്യേക പരിശോധന ആരംഭിച്ചതിന് ശേഷം ഇടുക്കി ഡെസിഗ്നേറ്റഡ് ഓഫീസർ 1,56,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.</p>
<p>തൊടുപുഴയിൽ പ്രവർത്തിക്കുന്ന പെരുത്തോസ് കിച്ചൺ എന്ന സ്ഥാപനത്തിന് ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ചതിന് 5,000 രൂപ പിഴ ചുമത്തി. ദേവികുളം സർക്കിളിലെ ആനച്ചാലിൽ പ്രവർത്തിക്കുന്ന പുത്തൻപുരയ്ക്കൽ ഹൈപ്പർമാർക്കറ്റിന് ഭക്ഷ്യസുരക്ഷാ ലൈസൻസില്ലാതെ പ്രവർത്തിച്ചതിന് ദേവികുളം ആർ.ഡി.ഒ 5,000 രൂപ പിഴ ചുമത്തി.</p>
<p>വാഴയിലയിലും ശ്രദ്ധ വേണം</p>
<p>ഓണസദ്യയിലെ പ്രധാന ഘടകമായ വാഴയിലയുടെ ശുചിത്വത്തിലും ശ്രദ്ധ വേണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഭക്ഷ്യവസ്തുവിന്റെ ഗണത്തിൽ വാഴയില ഉൾപ്പെടുന്നില്ലെങ്കിലും ഭക്ഷണം വിളമ്പുന്നതുമായി നേരിട്ട് ബന്ധപ്പെട്ടതിനാൽ ശുചിത്വം ഉറപ്പാക്കേണ്ടത് പ്രധാനമാണ്.</p>
<p>ഭക്ഷണത്തിനായി ഉപയോഗിക്കുന്ന വാഴയില നന്നായി കഴുകിയശേഷം വൃത്തിയുള്ള തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് തുടച്ചശേഷം മാത്രമേ സദ്യ വിളമ്പാൻ ഉപയോഗിക്കാവൂ എന്നും വകുപ്പ് നിർദേശിച്ചു.</p>
<p>ഭക്ഷ്യസംബന്ധമായ പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കും; ഇടുക്കിക്ക് പ്രത്യേക പരിഗണന: മന്ത്രി സണ്ണി ജോസഫ്</title>
<link>https://thekeralajournal.com/3492</link>
<guid>https://thekeralajournal.com/3492</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f9666894f.jpg" length="132807" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:50:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വൈദ്യുതി ഉൽപാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലെ പ്രശ്നങ്ങളും ആശങ്കകളും പരിഹരിച്ച് വൈദ്യുതി മേഖലയെ കൂടുതൽ ജനസൗഹൃദമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫ് പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലയുടെ വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ അവലോകനം ചെയ്തശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സന്ദർശിച്ച ശേഷമാണ് മന്ത്രി അവലോകന യോഗത്തിൽ പങ്കെടുത്തത്. കേരളത്തിന്റെ പവർ ഹൗസായ ഇടുക്കി ഡാമിന്റെയും പവർ ഹൗസിന്റെയും പ്രവർത്തനം അഭിമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഇടുക്കിയുടെ പ്രത്യേക ഭൂപ്രകൃതി, ഗതാഗതപ്രശ്നങ്ങൾ തുടങ്ങിയവ കണക്കിലെടുത്ത് ജില്ലയ്ക്ക് പ്രത്യേക പരിഗണന നൽകും. ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിൽ വൈദ്യുതി പ്രസരണ-വിതരണ മേഖലയിൽ പുരോഗമിക്കുന്ന വിവിധ പദ്ധതികളും യോഗത്തിൽ വിലയിരുത്തി.</p>
<p><strong>ഭൂമി കൈമാറ്റ തർക്കം പരിഹരിക്കാൻ യോഗം</strong></p>
<p>1976ൽ ഇടുക്കി വികസന അതോറിറ്റിക്കായി ഏറ്റെടുത്ത ഭൂമി കൈമാറുന്നതുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്തുമായുള്ള തർക്കം പരിഹരിക്കുന്നതിന് വനം, വൈദ്യുതി വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ഇടുക്കിയിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു.</p>
<p>പുതിയ സെക്ഷൻ ഓഫീസുകളും സബ്‌സ്റ്റേഷനുകളും ആരംഭിക്കണമെന്ന ആവശ്യവും പരിഗണിക്കും.</p>
<p>ഇഎസ്‌എ വിഷയത്തിൽ കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കും</p>
<p>പരിസ്ഥിതി ലോല മേഖലയിൽ (ഇഎസ്‌എ) നിന്ന് ജനവാസമേഖലകൾ, കൃഷിയിടങ്ങൾ, തോട്ടങ്ങൾ എന്നിവ ഒഴിവാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് കേന്ദ്രസർക്കാരിന് മുന്നിൽ കൂടുതൽ ശക്തമായി ഉന്നയിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ഓരോ സംസ്ഥാനത്തിന്റെയും വിഷയങ്ങൾ പ്രത്യേകം പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യം പ്രയോജനപ്പെടുത്തി ഇഎസ്‌എ വിഷയത്തിൽ സമയബന്ധിതമായി പരിഹാരം കാണാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><strong>ജനപ്രതിനിധികളുടെ ആവശ്യങ്ങൾ</strong></p>
<p>ഇടമലക്കുടിയിലെ വൈദ്യുതിയെത്താത്ത വീടുകളിൽ ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ ഇടമലക്കുടിക്കായി സമഗ്ര വികസന പാക്കേജ് നടപ്പാക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. മൂന്നാർ-മാട്ടുപ്പെട്ടി ഡാമിന് മുകളിലൂടെയുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നും കെ.എസ്.ഇ.ബി ക്വാർട്ടേഴ്‌സുകൾ സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വീടുകളിൽ സ്ഥാപിച്ച സോളാർ പാനലുകളിൽനിന്ന് വൈദ്യുതി ഗ്രിഡിലേക്ക് നൽകുമ്പോഴുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് ആവശ്യപ്പെട്ടു. വൈദ്യുതി പോസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും മെറ്റീരിയൽ മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഓണത്തോടനുബന്ധിച്ച് 10 ദിവസത്തേക്ക് ഇടുക്കി ഡാം തുറന്നുകൊടുക്കുന്ന നടപടി ഓണത്തിനു ശേഷവും തുടരണമെന്ന് റോയ് കെ. പൗലോസ് എം.എൽ.എ ആവശ്യപ്പെട്ടു. നിർമല സിറ്റി സബ്‌സ്റ്റേഷൻ നിർമാണവുമായി ബന്ധപ്പെട്ട് പട്ടയമുള്ളവർക്കും പട്ടയമില്ലാത്തവർക്കും തുല്യ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>16 കോടി രൂപ ചെലവിൽ നടപ്പാക്കിയ ആമപ്പാറ സോളാർ പ്ലാന്റ് പദ്ധതി നിലവിൽ കാടുപിടിച്ചുകിടക്കുകയാണെന്ന് സേനാപതി വേണു എം.എൽ.എ ചൂണ്ടിക്കാട്ടി. ആനയിറങ്കൽ ഡാമിൽ ബോട്ടിങ് പുനരാരംഭിക്കണമെന്നും കല്ലാർ ഡാമിലെ ചെളിയും എക്കലും നീക്കം ചെയ്യാൻ ഡ്രെഡ്ജിങ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>വാഗമണിൽ പുതിയ സെക്ഷൻ ഓഫീസ് ആരംഭിക്കണമെന്ന് സിറിയക് തോമസ് എം.എൽ.എ ആവശ്യപ്പെട്ടു.</p>
<p>കട്ടപ്പന നഗരസഭാ ചെയർമാൻ ജോയ് വെട്ടിക്കുഴി, തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ, ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജനറേഷൻ ഇലക്ട്രിക്കൽ ആൻഡ് സിവിൽ വിഭാഗം ഡയറക്ടർ രാജൻ എം.പി എന്നിവരും യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇഎസ്‌എ വിഷയത്തിൽ മുഖ്യമന്ത്രി ജനപക്ഷത്ത് നിൽക്കണം: പിണറായി വിജയൻ</title>
<link>https://thekeralajournal.com/3491</link>
<guid>https://thekeralajournal.com/3491</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f87106bf9.jpg" length="370824" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:46:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പരിസ്ഥിതി ലോലപ്രദേശം (ഇഎസ്‌എ) ഉൾപ്പെടെയുള്ള കേന്ദ്രസർക്കാർ നീക്കങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ജനപക്ഷ നിലപാട് സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആവശ്യപ്പെട്ടു. ജനങ്ങൾക്കും കർഷകർക്കും നാടിനാകെയും ദോഷകരമായേക്കാവുന്ന വിഷയങ്ങളിൽ സർക്കാർ മൗനം പാലിക്കരുതെന്നും കേന്ദ്രസർക്കാരിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കട്ടപ്പനയിൽ കേരള കർഷകസംഘം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ.</p>
<p>ഗാഡ്ഗിൽ റിപ്പോർട്ട് അതേപടി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടത് ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെ മുൻകാല നിലപാടായിരുന്നുവെന്നും ഈ വിഷയത്തിൽ ജനങ്ങൾക്കിടയിൽ ആശങ്കയുണ്ടെന്നും പിണറായി പറഞ്ഞു. ഇത്തരം നിലപാടുകൾ ആവർത്തിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><strong>ഇഎസ്‌എ പരിധി കുറച്ചത് എൽഡിഎഫ് സർക്കാർ</strong></p>
<p>2010ൽ യുപിഎ സർക്കാരാണ് പശ്ചിമഘട്ടത്തെക്കുറിച്ച് പഠിക്കാൻ മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. മലയോര ജനതയെ സ്വന്തം ഭൂമിയിൽനിന്ന് പുറത്താക്കാൻ ഇടയാക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് കമ്മിഷൻ സമർപ്പിച്ചതെന്ന് പിണറായി വിജയൻ ആരോപിച്ചു.</p>
<p>തുടർന്ന് കസ്തൂരിരംഗൻ കമ്മിഷൻ നിലവിൽ വന്നു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാർ പുറത്തിറക്കിയ കരട് വിജ്ഞാപനപ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 13,108 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എയായി നിർദേശിക്കപ്പെട്ടു. ഇതിൽ ഇടുക്കിയിലെ 47 വില്ലേജുകളിലായി 3,288 ചതുരശ്ര കിലോമീറ്ററും ഉൾപ്പെട്ടിരുന്നു.</p>
<p>വ്യാപക പ്രതിഷേധത്തെ തുടർന്ന് യുഡിഎഫ് സർക്കാർ ഉമ്മൻ ബി. ഉമ്മൻ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് പ്രകാരം കേരളത്തിലെ 131 വില്ലേജുകളിലായി 9,993.7 ചതുരശ്ര കിലോമീറ്ററും ഇടുക്കിയിലെ 47 വില്ലേജുകളിലായി 2,651.17 ചതുരശ്ര കിലോമീറ്ററും ഇഎസ്‌എയായി കണ്ടെത്തി. റിപ്പോർട്ട് 2014 മാർച്ച് 10ന് കേന്ദ്രസർക്കാരിന് സമർപ്പിച്ചു.</p>
<p>2016ൽ എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ റിപ്പോർട്ടിലെ അപാകതകൾ പരിഹരിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് പിണറായി പറഞ്ഞു. ശാസ്ത്രീയവും സമഗ്രവുമായ പഠനത്തിന്റെ അടിസ്ഥാനത്തിൽ 2018 ഓഗസ്റ്റ് 10ന് കേരളം കേന്ദ്രസർക്കാരിന് നിർദേശം സമർപ്പിച്ചു.</p>
<p>ഇതനുസരിച്ച് ഇഎസ്‌എ പരിധി 8,656.4 ചതുരശ്ര കിലോമീറ്ററായി കുറയ്ക്കുകയും ഇഎസ്‌എ വനമേഖലയിൽ മാത്രം നിജപ്പെടുത്തണമെന്ന നിലപാട് കേരളം വ്യക്തമാക്കുകയും ചെയ്തു. കൃഷി, ജനവാസ, തോട്ടം മേഖലകൾ ഉൾപ്പെടെ 4,548 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇഎസ്‌എ പരിധിയിൽനിന്ന് ഒഴിവാക്കണമെന്നായിരുന്നു സംസ്ഥാനത്തിന്റെ ആവശ്യം.</p>
<p>എന്നാൽ സംസ്ഥാനത്തിന്റെ നിലപാട് അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ലെന്ന് പിണറായി വിജയൻ പറഞ്ഞു. കേരളം നേരത്തെ സ്വീകരിച്ച നിലപാട് അംഗീകരിപ്പിക്കാൻ നിലവിലെ സർക്കാരും ഫലപ്രദമായി ഇടപെടണം. എംപിമാർ ആലസ്യം വെടിഞ്ഞ് വിഷയത്തിൽ ശക്തമായ ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p><strong>സ്വാമിനാഥൻ കമ്മിഷൻ ശുപാർശ നടപ്പാക്കണം</strong></p>
<p>സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് കോൺഗ്രസ് അധികാരത്തിലിരിക്കുമ്പോൾ തന്നെ ലഭിച്ചതാണെങ്കിലും അത് നടപ്പാക്കാൻ തയ്യാറായില്ലെന്ന് പിണറായി വിജയൻ ആരോപിച്ചു. നരേന്ദ്ര മോദി സർക്കാരും റിപ്പോർട്ട് നടപ്പാക്കാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുഡിഎഫ് സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ നാടിന്റെ പൊതുതാൽപര്യത്തിന് യോജിക്കുന്നതല്ലെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.</p>
<p>കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് എൻ.വി. ബേബി അധ്യക്ഷത വഹിച്ചു. എസ്‌എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഐഷി ഘോഷ്, എം.എം. മണി, സി.വി. വർഗീസ്, കെ.പി. മേരി, കെ.എസ്. മോഹനൻ, റോമിയോ സെബാസ്റ്റ്യൻ, ജോയ്സ് ജോർജ്, വി.ആർ. സജി, മാത്യു ജോർജ് എന്നിവർ പ്രസംഗിച്ചു.</p>
<p>പൊതുസമ്മേളനത്തിന് മുന്നോടിയായി കട്ടപ്പന ടൗൺ ഹാൾ പരിസരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിൽ നിരവധി പേർ അണിനിരന്നു.</p>]]> </content:encoded>
</item>

<item>
<title>പശ്ചിമഘട്ട ഇഎസ്‌എ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ഇടുക്കി രൂപത</title>
<link>https://thekeralajournal.com/3490</link>
<guid>https://thekeralajournal.com/3490</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f7a4464c2.jpg" length="112984" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:43:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി (ഇഎസ്‌എ) പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ, പ്രത്യേകിച്ച് ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ നിലനിൽക്കുന്ന ആശങ്കകൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം കാണണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a891f1407473.jpg" alt=""></p>
<p>ഇതുസംബന്ധിച്ച് രൂപത അധികൃതർ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.</p>
<p>2026 ജൂലൈ 28ന് പുറത്തിറക്കിയ പശ്ചിമഘട്ട ഇഎസ്‌എ സംബന്ധിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തിലും മുൻ വിജ്ഞാപനങ്ങളിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാത്തത് ആശങ്കാജനകമാണെന്ന് രൂപത ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നിവേദനത്തിൽ ആരോപിച്ചു.</p>
<p>പുതിയ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികളും എതിർപ്പുകളും സമർപ്പിക്കുന്നതിന് സെപ്റ്റംബർ 25 വരെ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ രേഖാമൂലം അറിയിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.</p>
<p><strong>ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണം</strong></p>
<p>വീടുകളും ജനവാസ മേഖലകളും ഇഎസ്‌എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. കൃഷിഭൂമികളും തോട്ടങ്ങളും ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ടാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്ന ആശങ്ക കർഷകർക്കിടയിൽ ശക്തമാണെന്നും രൂപത വ്യക്തമാക്കി.</p>
<p>റോഡ് നിർമാണം, വീട് നിർമാണം, പൊതുസ്ഥാപനങ്ങളുടെ വികസനം, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഇഎസ്‌എ പ്രഖ്യാപനം അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.</p>
<p>മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിൽ വിഷയത്തിൽ പ്രായോഗികമായ പരിഹാരം കണ്ടെത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇടുക്കി രൂപതയുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 4 കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/3489</link>
<guid>https://thekeralajournal.com/3489</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a88f673d76ac.jpg" length="59462" type="image/jpeg"/>
<pubDate>Sat, 22 Aug 2026 06:38:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നടത്തിയ പരിശോധനയിൽ നാലു കിലോ കഞ്ചാവുമായി പത്തനംതിട്ട സ്വദേശികളായ മൂന്ന് യുവാക്കളെ കുത്തിയതോട് പോലീസ് പിടികൂടി.</p>
<p>ആറന്മുള സ്വദേശികളായ സുരേഷ് (24), ആറന്മുള കിഴക്കാട്ട് സ്വദേശി അച്ചു ശശി (20), ആറന്മുള കഴി ഉതുകയിൽ സ്വദേശി ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരാണ് അറസ്റ്റിലായത്.</p>
<p>ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശപ്രകാരമാണ് കുത്തിയതോട് പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ യുവാക്കളെ പരിശോധിച്ചപ്പോഴാണ് നാലു കിലോ കഞ്ചാവ് പിടികൂടിയത്.</p>
<p>പിടിയിലായവർക്കെതിരെ ലഹരിമരുന്ന് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന വൈഎംസിഎയ്ക്ക് ദേശീയ പുരസ്‌കാരം</title>
<link>https://thekeralajournal.com/3487</link>
<guid>https://thekeralajournal.com/3487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a879aec38919.jpg" length="101735" type="image/jpeg"/>
<pubDate>Fri, 21 Aug 2026 05:55:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന വൈഎംസിഎയുടെ ഡയാലിസിസ് സഹായതാ പദ്ധതിക്ക് നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ ഓഫ് ഇന്ത്യയുടെ ‘വൈഎംസിഎ ഡയാലിസിസ് സഹായതാ യോജന’ പുരസ്‌കാരം ലഭിച്ചു.</p>
<p>ആലുവയിൽ നടന്ന ദേശീയ പ്രതിനിധി സമ്മേളനത്തിൽ നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎ പ്രസിഡന്റ് ജസ്റ്റിസ് കുര്യൻ ജോസഫ് പുരസ്‌കാരം സമ്മാനിച്ചു. കട്ടപ്പന വൈഎംസിഎയ്ക്കുവേണ്ടി സംസ്ഥാന പബ്ലിക് റിലേഷൻസ് ബോർഡ് ചെയർമാൻ ജോർജ് ജേക്കബ്, പദ്ധതി കോർഡിനേറ്റർ കെ. ജെ. ജോസഫ്, നാഷണൽ കമ്മിറ്റി അംഗം യു. സി. തോമസ്, കട്ടപ്പന വൈഎംസിഎ പ്രസിഡന്റ് സൽജു ജോസഫ്, കൺവീനർ രജിറ്റ് ജോർജ് എന്നിവർ പുരസ്‌കാരം ഏറ്റുവാങ്ങി.</p>
<p>കട്ടപ്പന വൈഎംസിഎയുടെയും നാഷണൽ കൗൺസിൽ ഓഫ് വൈഎംസിഎയുടെയും സാമ്പത്തിക സഹായത്തോടെയാണ് ഡയാലിസിസ് സഹായതാ പദ്ധതി നടപ്പാക്കുന്നത്. സെന്റ് ജോൺസ് ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്. സെന്റ് ജോൺസ് ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.</p>
<p>ഗ്രാമീണ മേഖലയിൽ ഡയാലിസിസ് ചികിത്സ ആവശ്യമായവർക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിലും പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിലും കട്ടപ്പന വൈഎംസിഎ നടത്തിയ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് ദേശീയ പുരസ്‌കാരത്തിന് അർഹമായത്.</p>]]> </content:encoded>
</item>

<item>
<title>ഓണം: കടകളിൽ പരിശോധന ശക്തമാക്കി കലക്ടർ; മൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേട് കണ്ടെത്തി</title>
<link>https://thekeralajournal.com/3485</link>
<guid>https://thekeralajournal.com/3485</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a876182c0184.jpg" length="82647" type="image/jpeg"/>
<pubDate>Fri, 21 Aug 2026 01:50:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തോടനുബന്ധിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലവർധനവ് നിയന്ത്രിക്കുന്നതിനും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുന്നതിനുമായി ജില്ലയിൽ കടകളിലെ പരിശോധന ശക്തമാക്കി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്.</p>
<p>പൊതുവിതരണ വകുപ്പ്, ലീഗൽ മെട്രോളജി, പോലീസ്, റവന്യൂ, ഭക്ഷ്യസുരക്ഷാ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച പ്രത്യേക സ്ക്വാഡാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി 16 കടകളിൽ പരിശോധന നടത്തിയപ്പോൾ മൂന്ന് സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ കണ്ടെത്തി.</p>
<p>ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കൃത്രിമമായി ഉയർത്തുന്നത്, കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ് തുടങ്ങിയ നടപടികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. മായം ചേർത്ത ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ നിയമാനുസൃതമായ കർശന നടപടിയുണ്ടാകുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.</p>
<p>വരും ദിവസങ്ങളിലും ജില്ലയുടെ വിവിധ ഭാഗങ്ങളിലെ കടകളിൽ പരിശോധന തുടരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോണ്ടറിയിൽ ഗുരുതര ക്രമക്കേട്; മലിനജലം കുളത്തിലേക്കും തോട്ടിലേക്കും ഒഴുക്കിയതായി കണ്ടെത്തൽ</title>
<link>https://thekeralajournal.com/3484</link>
<guid>https://thekeralajournal.com/3484</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a876091d3524.jpg" length="141065" type="image/jpeg"/>
<pubDate>Fri, 21 Aug 2026 01:46:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലിനജല സംസ്‌കരണ പ്ലാന്റില്ലാതെ നിയമവിരുദ്ധമായി പ്രവർത്തിച്ചുവന്ന ഫൈവ് സ്റ്റാർ പവർ ലോണ്ടറിയിൽ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് എൻഫോഴ്‌സ്‌മെന്റ് സംഘം നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി. രാസവസ്തുക്കൾ കലർന്ന മലിനജലം സമീപത്തെ കുളത്തിലേക്കും തുടർന്ന് പൊതുതോട്ടിലേക്കും ഒഴുക്കിവിടുന്നതായി പരിശോധനയിൽ സ്ഥിരീകരിച്ചു.</p>
<p>ലോണ്ടറിയിൽ നിന്നുള്ള മലിനജലം ആദ്യം സമീപത്തെ കുളത്തിലേക്ക് ഒഴുക്കിയശേഷം റോഡ് പൊളിച്ച് സ്ഥാപിച്ച ആറിഞ്ച് വീതിയുള്ള മൂന്ന് പൈപ്പുകൾ വഴി സ്വകാര്യ വ്യക്തികളുടെ പറമ്പുകളിലൂടെ തോട്ടിലേക്ക് തള്ളിവിടുകയായിരുന്നു. എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ നടത്തിയ വിശദമായ പരിശോധനയിലാണ് അനധികൃത പൈപ്പ് ലൈനുകളും പരിസ്ഥിതി മലിനീകരണവും നേരിട്ട് കണ്ടെത്തിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a879aaad20ef.jpg" alt=""></p>
<p>തോട്ടിലേക്ക് മലിനജലം ഒഴുക്കിവിടുന്നതിനായി സ്ഥാപിച്ച പൈപ്പുകൾ പൊളിച്ചുമാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. സ്ഥാപനത്തിന്റെ പ്രവർത്തനം അടിയന്തരമായി നിർത്തിവെക്കാൻ നോട്ടീസ് നൽകിയതായും സ്ഥാപനത്തിനെതിരെ പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി.</p>
<p>ജനങ്ങളുടെ കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും ആരോഗ്യഭീഷണി ഉയർത്തുകയും ചെയ്യുന്ന നടപടികൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമ വിവാദത്തിൽ</title>
<link>https://thekeralajournal.com/3483</link>
<guid>https://thekeralajournal.com/3483</guid>
<description><![CDATA[ റവന്യു വകുപ്പ് ഏറ്റെടുത്ത ഭൂമിക്ക് താൽക്കാലികമായി കരം സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a872f72cb7bc.jpg" length="136135" type="image/jpeg"/>
<pubDate>Thu, 20 Aug 2026 22:16:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നീലക്കുറിഞ്ഞി പൂവിട്ട് ശ്രദ്ധേയമായ ചൊക്രമുടിയിലെ ഭൂമി വീണ്ടും നിയമവിവാദത്തിലേക്ക്. ബൈസൺവാലി വില്ലേജിൽപ്പെട്ട ചൊക്രമുടിയിൽ റവന്യു വകുപ്പ് നേരത്തെ ഏറ്റെടുത്ത രണ്ടേക്കറിലധികം ഭൂമിക്ക് താൽക്കാലികമായി ഭൂനികുതി (കരം) സ്വീകരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു.</p>
<p>വിധിയുടെ പകർപ്പ് ലഭിച്ച് പത്ത് ദിവസത്തിനകം ഭൂനികുതി സ്വീകരിക്കണമെന്നാണ് റവന്യു ഉദ്യോഗസ്ഥർക്ക് ഹൈക്കോടതി നിർദേശം. മൂന്നാർ ഇക്കാനഗർ സ്വദേശികളായ മൂന്ന് സഹോദരങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.</p>
<p>ഹർജിക്കാരുടെ അമ്മയുടെ പിതാവിന് 1975-ൽ ലഭിച്ച പട്ടയഭൂമിയാണിത്. എന്നാൽ പട്ടയം അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ലംഘിച്ചാണ് പട്ടയം നേടിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന്, ഈ ഭൂമി ഉൾപ്പെടെ ആകെ 13 ഏക്കർ 79 സെന്റ് സ്ഥലത്തിന്റെ പട്ടയം 2025 മാർച്ചിൽ റവന്യു വകുപ്പ് റദ്ദാക്കുകയും ഭൂമി ഏറ്റെടുക്കുകയും ചെയ്തിരുന്നു.</p>
<p>പട്ടയം റദ്ദാക്കിയ നടപടിക്കെതിരെ ഭൂവുടമകൾ ഇടുക്കി ജില്ലാ കലക്ടർക്ക് അപ്പീൽ നൽകിയിട്ടുണ്ട്. അപ്പീൽ നിലവിൽ കലക്ടറുടെ പരിഗണനയിലാണ്. ഇതിനിടെ നിലവിലെ കാർഷിക വായ്പകൾ പുതുക്കുന്നതിനായി ഭൂനികുതി അടയ്ക്കേണ്ടതുണ്ടെന്നും എന്നാൽ ബൈസൺവാലി വില്ലേജ് ഓഫീസർ കരം സ്വീകരിക്കാൻ തയ്യാറാകുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്.</p>
<p>സംസ്ഥാന സർക്കാർ, ഇടുക്കി ജില്ലാ കലക്ടർ, ദേവികുളം സബ് കലക്ടർ, ഉടുമ്പൻചോല തഹസിൽദാർ, ബൈസൺവാലി വില്ലേജ് ഓഫീസർ എന്നിവരെയാണ് എതിർകക്ഷികളാക്കിയത്.</p>
<p>ഹർജി പരിഗണിച്ച ഹൈക്കോടതി, ജില്ലാ കലക്ടറുടെ അപ്പീലിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ താൽക്കാലികമായി കരം സ്വീകരിക്കാനാണ് ഉത്തരവിട്ടത്.</p>
<p>അതേസമയം, റദ്ദാക്കിയ പട്ടയം കോടതി പുനഃസ്ഥാപിച്ചിട്ടില്ലെന്നത് റവന്യു വകുപ്പിന് ആശ്വാസമാണ്. എന്നാൽ ചൊക്രമുടിയിൽനിന്ന് നേരത്തെ ഒഴിപ്പിക്കപ്പെട്ട കൂടുതൽ പേർ സമാന ആവശ്യങ്ങളുമായി കോടതിയെ സമീപിക്കാൻ ഈ ഉത്തരവ് വഴിയൊരുക്കുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.</p>
<p>ഉത്തരവിന്റെ സർട്ടിഫൈഡ് പകർപ്പ് ലഭിച്ചിട്ടില്ലെന്നും ഹർജിക്കാർ ഹാജരാക്കിയ പകർപ്പിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും ബൈസൺവാലി വില്ലേജ് ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>37 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളി കർണാടകയിൽ പിടിയിൽ</title>
<link>https://thekeralajournal.com/3482</link>
<guid>https://thekeralajournal.com/3482</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a872d2263126.jpg" length="46866" type="image/jpeg"/>
<pubDate>Thu, 20 Aug 2026 22:06:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: 37 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പിടികിട്ടാപ്പുള്ളിയെ കർണാടകയിൽ നിന്ന് പിടികൂടി. കൽകൂന്തൽ വില്ലേജിലെ ഇരട്ടയാർ നോർത്ത് മക്കൊള്ളിൽ വീട്ടിൽ ടൈറ്റി എന്നറിയപ്പെടുന്ന തോമസ് (61) ആണ് പിടിയിലായത്.</p>
<p>1989ൽ ഇരട്ടയാർ നോർത്ത് ഭാഗത്ത് അയൽവാസിയെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തെ തുടർന്ന് കേസെടുത്തതോടെയാണ് തോമസ് നാടുവിട്ടത്. പിന്നീട് ഇയാൾ വർഷങ്ങളായി പോലീസിന്റെ പിടിയിലാകാതെ ഒളിവിൽ കഴിയുകയായിരുന്നു.</p>
<p>കർണാടകയിലെ കൂർഗ് ജില്ലയിലെ സിദ്ധാപുരം ഭാഗത്തുനിന്ന് ഓഗസ്റ്റ് 18ന് ജില്ലാ പോലീസ് മേധാവിയുടെ എൽ.പി. സ്ക്വാഡും കട്ടപ്പന പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സജുരാജും ചേർന്നാണ് പ്രതിയെ പിടികൂടിയത്.</p>
<p>തുടർന്ന് ഓഗസ്റ്റ് 19ന് തോമസിനെ കട്ടപ്പന പോലീസ് സ്റ്റേഷനിലെത്തിച്ചു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു</p>]]> </content:encoded>
</item>

<item>
<title>എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിൽ</title>
<link>https://thekeralajournal.com/3481</link>
<guid>https://thekeralajournal.com/3481</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a872ca5865f2.jpg" length="46920" type="image/jpeg"/>
<pubDate>Thu, 20 Aug 2026 22:04:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.</p>
<p>കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ തേക്കിൻകാട്ടിൽ ഷിയാസ് ഷാജി (35), ചീങ്കല്ലേൽ അർഷിദ് ജബ്ബാർ (35), വെങ്ങല്ലൂർ കുമാരമംഗലം കാണിപ്പറമ്പിൽ നിഹാൽ ഷെഫീഖ് (22), തൊടുപുഴ ഈസ്റ്റ് കാരിക്കോട് വില്ലേജ് ഓലിക്കൽ ആഷിക്ക് ഒ.എസ്. (23) എന്നിവരാണ് അറസ്റ്റിലായത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a879a51aff89.jpg" alt=""></p>
<p>ഓഗസ്റ്റ് 19ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി 18.21 ഗ്രാം എംഡിഎംഎയും 10.20 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. ലഹരിവസ്തുക്കൾ തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു.</p>
<p>സബ് ഇൻസ്പെക്ടർ ത്രീദിപ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയാനന്ദ് സോമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിൽ, സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി</title>
<link>https://thekeralajournal.com/3480</link>
<guid>https://thekeralajournal.com/3480</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a86526f1ab13.jpg" length="101468" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:33:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ന്യൂമാൻ കോളേജ് മലയാളവിഭാഗം മഹാത്മാഗാന്ധി സർവകലാശാലയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി. ‘കേരളീയ നവോത്ഥാനത്തിന്റെ ബഹുസ്വരത, തുടർച്ച, പുനർവായന: ഭാഷ, സാഹിത്യം, ചരിത്രം, സംസ്കാരം’ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിക്കുന്നത്.</p>
<p>കാനഡയിലെ കാൽഗറി സർവകലാശാല ഹിസ്റ്ററി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശരത്ത് കെ. പിള്ള സെമിനാർ ഉദ്ഘാടനം ചെയ്തു.</p>
<p>മാനേജർ മോൺ. ഡോ. പയസ് മലേകണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ബെംഗളൂരു ധർമാരാം വിദ്യാക്ഷേത്രം പ്രൊഫസർ ഡോ. ഫാ. ജെയിംസ് മാത്യു പാമ്പാറ മുഖ്യപ്രഭാഷണം നടത്തി. കാലടി സംസ്കൃത സർവകലാശാല റിട്ട. പ്രൊഫസർ ഡോ. എൻ. അജയകുമാർ ക്ലാസെടുത്തു.</p>
<p>കോളജ് പ്രിൻസിപ്പൽ പ്രൊഫ. ജെന്നി കെ. അലക്സ്, ഡോ. സിസ്റ്റർ ബിൻസി സി.ജെ, ഡോ. ആനി തോമസ് എന്നിവർ സംസാരിച്ചു. കേരളീയ നവോത്ഥാനത്തിന്റെ വിവിധ തലങ്ങളെ ഭാഷ, സാഹിത്യം, ചരിത്രം, സംസ്കാരം എന്നീ മേഖലകളിലൂടെ വിശകലനം ചെയ്യുന്നതിനും പുനർവായന നടത്തുന്നതിനുമുള്ള വിവിധ സെഷനുകൾ സെമിനാറിന്റെ ഭാഗമായി നടക്കും.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ ഓണാരവം 24 ന്</title>
<link>https://thekeralajournal.com/3476</link>
<guid>https://thekeralajournal.com/3476</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a864f1617da4.jpg" length="187093" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: ഓണാഘോഷത്തിന്റെ ഭാഗമായി ‘എഴുകുംവയൽ ഓണാരവം 2026’ ഓഗസ്റ്റ് 24ന് നിത്യസഹായ മാതാ ദൈവാലയ അങ്കണത്തിൽ നടക്കും. വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന ആഘോഷത്തിൽ കൂട്ടയോട്ടം, വിവിധ മത്സരങ്ങൾ, വടംവലി തുടങ്ങിയവ അരങ്ങേറും.</p>
<p>ആഘോഷത്തിന്റെ ഭാഗമായി ഓണഭക്ഷണവും ഒരുക്കിയിട്ടുണ്ട്. കൂട്ടയോട്ടത്തോടെയാണ് പരിപാടികൾക്ക് തുടക്കമാകുക. തുടർന്ന് വിവിധ മത്സരങ്ങളും കലാ-കായിക പരിപാടികളും നടക്കും. നാട്ടുകാരുടെ പങ്കാളിത്തത്തോടെ വിപുലമായ രീതിയിലാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>എസ്‌കോ മാർട്ട് ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3475</link>
<guid>https://thekeralajournal.com/3475</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a864e3340012.jpg" length="110949" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:16:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ സൂപ്പർ മാർക്കറ്റിന്റെ നവീകരിച്ച ഷോറൂമായ എസ്‌കോ മാർട്ടിന്റെ ഉദ്ഘാടനം ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണു നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a864e5337d0f.jpg" alt=""></p>
<p>ബാങ്ക് പ്രസിഡന്റ് സാബു മാത്യു മണിമലക്കുന്നേൽ അധ്യക്ഷത വഹിച്ചു. നവീകരിച്ച ഷോറൂമിൽ കൂടുതൽ സൗകര്യങ്ങളോടെയും വിപുലമായ ഉൽപ്പന്നശേഖരത്തോടെയും ഉപഭോക്താക്കൾക്ക് മികച്ച സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് തീർഥാടകർ</title>
<link>https://thekeralajournal.com/3474</link>
<guid>https://thekeralajournal.com/3474</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a850686da63e.jpg" length="36314" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:57:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: തമിഴ്നാട് എക്സൈസ് ചെക്ക്പോസ്റ്റിന് സമീപം ഇലക്ട്രിക്കൽ സാധനങ്ങൾ കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി വൻ അപകടം. രാത്രി 1.40ഓടെയാണ് സംഭവം. ആളപായമില്ല.</p>
<p>കടകൾക്ക് സമീപം നിന്നിരുന്ന അയ്യപ്പഭക്തരായ തീർഥാടകർ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്.</p>
<p>തമിഴ്നാട് ഭാഗത്തുനിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുമായി എത്തിയ ലോറി തമിഴ്നാട് പൊലീസിന്റെയും തുടർന്ന് കേരള എക്സൈസ് വകുപ്പിന്റെയും പരിശോധനയ്ക്കായി നിർത്തിയിട്ടിരിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി വാഹനത്തിന് സമീപത്തേക്ക് ആളുകൾ തിരിച്ചെത്തുന്നതിനിടെ പെട്ടെന്ന് ലോറിയുടെ ബ്രേക്ക് റിലീസ് ആയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.</p>
<p>തുടർന്ന് മുന്നോട്ടുരുണ്ട ലോറി റോഡിന്റെ എതിർവശത്തുള്ള ചിപ്സ് കട ഉൾപ്പെടെയുള്ള മൂന്ന് കടകളിലേക്ക് ശക്തമായി ഇടിച്ചുകയറി. ആ സമയത്ത് അയ്യപ്പക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയെത്തിയ നാലഞ്ച് തീർഥാടകർ റോഡരികിൽ നിൽക്കുകയായിരുന്നു. ലോറി പാഞ്ഞെത്തിയത് കണ്ട് നിമിഷങ്ങളുടെ വ്യത്യാസത്തിൽ ഇവർ മാറിനിന്നതിനാൽ വൻ ദുരന്തം ഒഴിവായി.</p>
<p>അപകടത്തിൽ കടകൾക്ക് ഭാഗികമായി നാശനഷ്ടമുണ്ടായി. സംഭവത്തിൽ കുമളി പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ഹരിത ഓണം: ജില്ലാതല ലോഗോ പ്രകാശനം ചെയ്തു</title>
<link>https://thekeralajournal.com/3473</link>
<guid>https://thekeralajournal.com/3473</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8505c9bddce.jpg" length="78108" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:54:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണം മാലിന്യമുക്തമായും പ്രകൃതിക്ക് ദോഷം വരുത്താതെയും ആഘോഷിക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ ശുചിത്വമിഷൻ ‘ഹരിത ഓണം’ ക്യാമ്പയിന് തുടക്കമിട്ടു. ക്യാമ്പയിന്റെ ജില്ലാതല ലോഗോ പ്രകാശനം റോയ് കെ. പൗലോസ് എം.എൽ.എയും ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും ചേർന്ന് നിർവഹിച്ചു.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ ജില്ലാ ശുചിത്വമിഷൻ കോ-ഓർഡിനേറ്റർ ഭാഗ്യരാജ് കെ.ആർ., ഡി.ടി.പി.സി. സെക്രട്ടറി ജിതീഷ് ജോസ് എന്നിവർ പങ്കെടുത്തു.</p>
<p>സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും സന്ദേശവുമായി എത്തുന്ന ഓണക്കാലത്തെ പരിസ്ഥിതി സൗഹൃദമായി വരവേൽക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. വീടുകളും പരിസരങ്ങളും മാത്രമല്ല, നാടും നഗരവും തെരുവുകളും പൊതുസ്ഥലങ്ങളും ജലാശയങ്ങളും വൃത്തിയായി സൂക്ഷിച്ച് ഈ ഓണം ‘ഹരിത ഓണം’ ആക്കുകയാണ് ലക്ഷ്യം.</p>
<p>ആഘോഷങ്ങളിലും അലങ്കാരങ്ങളിലും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം. നിരോധിത പ്ലാസ്റ്റിക്, ഡിസ്പോസിബിൾ ഗ്ലാസ്, പ്ലാസ്റ്റിക് പാത്രങ്ങൾ, പ്ലാസ്റ്റിക് കവറുകൾ, പ്ലാസ്റ്റിക് കൊടി-തോരണങ്ങൾ, ഒറ്റത്തവണ ഉപയോഗിക്കുന്ന പേപ്പർ പ്ലേറ്റുകൾ, പേപ്പർ വാഴയില തുടങ്ങിയവ ഒഴിവാക്കണം.</p>
<p>പകരം വാഴയില, സ്റ്റീൽ പാത്രങ്ങൾ, തുണിസഞ്ചികൾ, പൂക്കൾ, കുരുത്തോല തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കണം. സദ്യ, ഓണക്കളികൾ, മത്സരങ്ങൾ തുടങ്ങിയ പരിപാടികൾ മാലിന്യമുക്തമായി സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.</p>
<p>മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ തരംതിരിക്കുകയും ഭക്ഷണാവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കുകയും അജൈവ മാലിന്യങ്ങൾ ശാസ്ത്രീയ സംസ്കരണത്തിനായി കൈമാറുകയും വേണം. ശുചിത്വ മിഷന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
<p>പൊതുജനങ്ങൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, സാംസ്കാരിക-സാമുദായിക സംഘടനകൾ, വിവിധ സ്ഥാപനങ്ങൾ എന്നിവർ ഓണാഘോഷങ്ങളിൽ ഹരിതചട്ടം കർശനമായി പാലിച്ച് ‘ഹരിത ഓണം’ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് എം.എൽ.എയും ജില്ലാ കളക്ടറും അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണം : ഭക്ഷണ വിഭവങ്ങൾ വിൽക്കാൻ ലൈസൻസ് വേണം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
<link>https://thekeralajournal.com/3470</link>
<guid>https://thekeralajournal.com/3470</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8503a368d1c.jpg" length="593859" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:45:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണാഘോഷത്തിന്റെ ഭാഗമായി വീടുകളിൽ തയ്യാറാക്കുന്ന ഉപ്പേരി, ശർക്കരവരട്ടി, പായസം ഉൾപ്പെടെയുള്ള ഭക്ഷ്യവിഭവങ്ങൾ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ വിൽക്കുന്നതിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മുന്നറിയിപ്പ്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് വകുപ്പ് നിർദേശിച്ചു.</p>
<p>വീടുകളിൽ തയ്യാറാക്കുന്ന ഭക്ഷ്യവിഭവങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് മുതലെടുത്ത് വീടുകളിലും റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന കാറുകളിലും മറ്റുമായി ഭക്ഷ്യവിഭവങ്ങൾ വിൽക്കുന്നുണ്ട്. എന്നാൽ ഇത്തരം ഭക്ഷണം വിൽക്കുമ്പോൾ ആവശ്യമായ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളും ലൈസൻസ്, രജിസ്ട്രേഷൻ വ്യവസ്ഥകളും പാലിക്കണം.</p>
<p>ഓണാഘോഷങ്ങൾ, വിവിധ സംഘടനകളുടെ പരിപാടികൾ, സ്ഥാപനങ്ങളിലെ ഓണസദ്യകൾ തുടങ്ങിയവയ്ക്കായി പാകംചെയ്ത ഭക്ഷണം വാങ്ങുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിൽനിന്ന് മാത്രമേ വാങ്ങാവൂ. വ്യക്തികളുടെ വിശ്വാസ്യത മാത്രം കണക്കിലെടുത്ത് ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്തവരിൽനിന്ന് ഭക്ഷണം വാങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്.</p>
<p>പാക്കറ്റ് ഭക്ഷണങ്ങളുടെ പുറത്ത് ഭക്ഷണം പായ്ക്ക് ചെയ്ത തീയതിയും സമയവും രേഖപ്പെടുത്തിയിരിക്കണം. പാൽ ഉൾപ്പെടെയുള്ള ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കുന്ന പായസം വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ, തയ്യാറാക്കിയ സമയം മുതൽ എത്ര സമയത്തിനുള്ളിൽ ഉപയോഗിക്കണമെന്ന നിർദേശവും പാക്കറ്റിൽ രേഖപ്പെടുത്തണം.</p>
<p>ഭക്ഷണം വിതരണം ചെയ്യുന്നതിനായി ഉപയോഗിക്കുന്ന കണ്ടെയ്നറുകൾ ഗുണനിലവാരമുള്ളതും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതവുമായിരിക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.</p>
<p><span style="text-decoration: underline;"><strong>പാലിക്കണം ഇവ</strong></span></p>
<ul>
<li>ഗുണനിലവാരമില്ലാത്ത പ്ലാസ്റ്റിക് കണ്ടെയ്നറുകളിൽ ഭക്ഷണം പായ്ക്ക് ചെയ്യരുത്.</li>
<li>പാത്രങ്ങളും പൊതികളും ഭക്ഷണം സൂക്ഷിക്കാൻ സുരക്ഷിതമായ വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചതായിരിക്കണം.</li>
<li>പാക്കറ്റിൽ വില, അളവ്, ഉപയോഗിച്ച ചേരുവകൾ എന്നിവ വ്യക്തമാക്കണം.</li>
<li>പായസം പോലുള്ള വേഗത്തിൽ കേടാകുന്ന ഭക്ഷണങ്ങളുടെ ഉപയോഗ സമയപരിധി രേഖപ്പെടുത്തണം.</li>
<li>ഓണസദ്യയ്ക്കും മറ്റ് പരിപാടികൾക്കുമുള്ള ഭക്ഷണം ലൈസൻസോ രജിസ്ട്രേഷനോ ഉള്ള സ്ഥാപനങ്ങളിൽനിന്ന് മാത്രം വാങ്ങണം.</li>
</ul>]]> </content:encoded>
</item>

<item>
<title>അമ്പിളി കൊലക്കേസ്: പ്രതി തങ്കച്ചന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും</title>
<link>https://thekeralajournal.com/3469</link>
<guid>https://thekeralajournal.com/3469</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a85026ad3093.jpg" length="90652" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:40:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: പാമ്പാടുംപാറ കോഴിമല അമ്പിളി കൊലക്കേസിൽ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യ എന്ന തങ്കച്ചന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കരാണ് ശിക്ഷ വിധിച്ചത്.</p>
<p>ഇന്ത്യൻ ശിക്ഷാനിയമം 302-ാം വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും 201-ാം വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് മൂന്ന് വർഷം കഠിനതടവുമാണ് കോടതി വിധിച്ചത്. പിഴയായി ഈടാക്കുന്ന ഒരു ലക്ഷം രൂപ കൊല്ലപ്പെട്ട അമ്പിളിയുടെ മാതാവിന് നൽകാനും കോടതി ഉത്തരവിട്ടു.</p>
<p>ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി കോടതിയിൽ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.</p>
<p>2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെട്ടത്. കട്ടപ്പന കടമാകുഴി ഭാഗത്തെ ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്പിളി. തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന തങ്കച്ചനുമായി അമ്പിളി അടുപ്പത്തിലാവുകയും ഗർഭിണിയാകുകയും ചെയ്തു. ഗർഭവിവരം പുറത്തറിഞ്ഞാൽ കുടുംബജീവിതത്തിനും സൽപ്പേരിനും കളങ്കമുണ്ടാകുമെന്ന് ഭയന്നാണ് തങ്കച്ചൻ കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.</p>
<p>കൊലപാതകത്തിനായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രതി കട്ടപ്പനയിൽനിന്ന് പ്ലാസ്റ്റിക് കയറും നീല പടുതയും വാങ്ങി ബിഗ് ഷോപ്പറിലാക്കി പാമ്പാടുംപാറ ആനകുത്തി ഭാഗത്തെത്തിച്ചു. ജോലിക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ അമ്പിളിയെ ഫോണിൽ വിളിച്ച് വിജനമായ തോട്ടത്തിലേക്ക് വരുത്തി പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.</p>
<p>തെളിവ് നശിപ്പിക്കാനായി മൃതദേഹം നീല പടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തി.</p>
<p>ജനുവരി 14ന് മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നിർണായക തെളിവുകൾ ലഭിച്ചത്. ഡി.എൻ.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും കൂടെയുണ്ടായിരുന്ന നവജാതശിശുവിന്റെ പിതാവ് തങ്കച്ചനാണെന്നും സ്ഥിരീകരിച്ചു.</p>
<p>അന്നത്തെ കട്ടപ്പന സി.ഐയും നിലവിൽ കട്ടപ്പന ഡിവൈ.എസ്.പിയുമായ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്. എസ്. ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയെ നടുക്കി വീണ്ടും അരുംകൊല; മൈലാടുംപാറയിൽ അമ്മയെ മകൻ കൊലപ്പെടുത്തി</title>
<link>https://thekeralajournal.com/3468</link>
<guid>https://thekeralajournal.com/3468</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a850167c306d.jpg" length="87739" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:35:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നെടുങ്കണ്ടം എഴുകുംവയലിൽ മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പേ ഇടുക്കിയിൽ വീണ്ടും അരുംകൊല. തൊടുപുഴ മൈലാടുംപാറയിൽ അമ്മയെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്തി. മൈലാടുംപാറ സ്വദേശിനി റെയ്ച്ചൽ ജോസഫാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏക മകൻ ലിജോ ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ചൊവ്വാഴ്ച രാവിലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീടിന്റെ പിൻഭാഗത്താണ് റെയ്ച്ചലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. തലയ്ക്കടിയേറ്റാണ് മരണമെന്നാണ് പ്രാഥമിക വിവരം. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന തടിക്കഷണം സമീപത്തുനിന്ന് കണ്ടെത്തി. വീട്ടിൽ റെയ്ച്ചൽ തയ്യാറാക്കിയ ഭക്ഷണവും പാത്രങ്ങളും ചിതറിക്കിടന്നിരുന്നു.</p>
<p>കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ലിജോയെ പൊലീസ് പിടികൂടുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് സൂചന. ലിജോ ലഹരിക്ക് അടിമയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെയും അമ്മയെ ഇയാൾ ശാരീരികമായി ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.</p>
<p>എറണാകുളത്ത് ഹോംനഴ്സായി ജോലി ചെയ്തിരുന്ന റെയ്ച്ചൽ ഇടയ്ക്കിടെ മൈലാടുംപാറയിലെ വീട്ടിലെത്തി മകനാവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങിനൽകിയിരുന്നു. മകനോടുള്ള വാത്സല്യം മൂലമാണ് ബുദ്ധിമുട്ടുകൾക്കിടയിലും റെയ്ച്ചൽ വീട്ടിലെത്തിയിരുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു.</p>
<p>റെയ്ച്ചലും ഭർത്താവും വർഷങ്ങളായി പിരിഞ്ഞാണ് കഴിയുന്നത്. ലിജോ കുറച്ചുനാൾ മുമ്പുവരെ പിതാവിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. പിന്നീട് അമ്മയോടൊപ്പം മൈലാടുംപാറയിൽ താമസിച്ചുവരികയായിരുന്നു. ലഹരി വാങ്ങുന്നതിനായി അമ്മയോട് പണം ആവശ്യപ്പെട്ടിരുന്നതായും ബന്ധുക്കൾ പറഞ്ഞു. വീട്ടിലേക്ക് വാങ്ങിയിരുന്ന ഉപകരണങ്ങൾ പോലും ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ഇയാൾ വിറ്റിരുന്നതായും ബന്ധുക്കൾ ആരോപിച്ചു.</p>
<p><strong>ലഹരിയുടെ നിഴലിൽ വീണ്ടും ഇടുക്കിയിൽ അരുംകൊല</strong></p>
<p>എഴുകുംവയലിൽ മാതാപിതാക്കളായ ആന്റണി (55), വത്സമ്മ (50) എന്നിവരെ മകൻ അജീഷ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മൈലാടുംപാറയിലും സമാനമായ സംഭവം ഉണ്ടായത്. രണ്ട് സംഭവങ്ങളിലും പ്രതികളുടെ ലഹരി ഉപയോഗം കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്നാണെന്ന സൂചനയാണ് പൊലീസിൽനിന്ന് ലഭിക്കുന്നത്.</p>
<p>മൈലാടുംപാറയിലെ സംഭവത്തിൽ റെയ്ച്ചലിന്റെ കൈവശമുണ്ടായിരുന്ന പണം ലഹരി വാങ്ങുന്നതിനായി ലിജോ എടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിറിഞ്ചിൽ കോർത്ത നിലയിൽ ബാഗിട്ട യുവാവിന്റെ രൂപം</title>
<link>https://thekeralajournal.com/3467</link>
<guid>https://thekeralajournal.com/3467</guid>
<description><![CDATA[ ഇരട്ടയാറിൽ ശ്രദ്ധേയമായി ലഹരിവിരുദ്ധ പ്രതിമ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83c7f89c053.jpg" length="77175" type="image/jpeg"/>
<pubDate>Tue, 18 Aug 2026 08:18:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ബസ് സ്റ്റാൻഡിലേക്ക് എത്തുന്നവരുടെ കണ്ണുകൾ ഒരു നിമിഷം അവിടെ തങ്ങും. ആദ്യം കൗതുകം തോന്നും. പിന്നെ ആ കാഴ്ച ഒരു മുന്നറിയിപ്പായി മാറും. സിറിഞ്ചിൽ കോർത്ത നിലയിൽ ബാഗിട്ട യുവാവിന്റെ രൂപം—ലഹരിയുടെ ഇരുണ്ട ലോകത്തേക്ക് വഴുതിവീഴുന്ന ഒരു തലമുറയുടെ നേർചിത്രമായി ഇരട്ടയാർ ബസ് സ്റ്റാൻഡിൽ ഉയർന്നുനിൽക്കുന്ന പ്രതിമ ശ്രദ്ധേയമാകുകയാണ്.</p>
<p>ലഹരിയുടെ വിപത്തുകൾക്കെതിരെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് വ്യത്യസ്തമായ ഈ പ്രതിമ ഒരുക്കിയിരിക്കുന്നത്. സാധാരണ ബോധവത്കരണ സന്ദേശങ്ങളിൽ നിന്ന് വേറിട്ടുനിൽക്കുന്ന ദൃശ്യാവിഷ്കാരം എന്ന നിലയിൽ ഇതിനകം തന്നെ പ്രതിമ പൊതുജനശ്രദ്ധ നേടിക്കഴിഞ്ഞു.</p>
<p>കൈയിൽ സിറിഞ്ച്, ശരീരഭാഷയിൽ തളർച്ച, ലഹരിയുടെ പിടിയിലമർന്ന ജീവിതത്തിന്റെ പ്രതീകമായി തോന്നിക്കുന്ന രൂപം—കാഴ്ചക്കാരനോട് ഒന്നും പറയാതെ തന്നെ നിരവധി കാര്യങ്ങൾ പറയുന്നതാണ് ഈ പ്രതിമ. ലഹരി ആദ്യം കൗതുകമായെത്തിയേക്കാം; പിന്നീട് അത് ജീവിതത്തെ തന്നെ കീഴടക്കുന്ന അടിമത്തമായി മാറാം എന്ന ശക്തമായ സന്ദേശമാണ് പ്രതിമ മുന്നോട്ടുവയ്ക്കുന്നത്.</p>
<p>ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്ന കുട്ടികളും യുവാക്കളും മുതിർന്നവരുമെല്ലാം ഒരു നിമിഷം പ്രതിമയിലേക്ക് നോക്കുമ്പോൾ, ലഹരിയുടെ അപകടങ്ങളെക്കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇതിന്റെ രൂപകൽപ്പന. ലഹരി ഉപയോഗം ഒരാളുടെ മാത്രം ജീവിതത്തെ ബാധിക്കുന്നതല്ലെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ തകർക്കാൻ കഴിയുമെന്നും ഓർമപ്പെടുത്തുന്ന ദൃശ്യസന്ദേശം കൂടിയാണിത്.</p>
<p>‘ലഹരിയിലേക്ക് ഒരു ചുവട്, ജീവിതത്തിൽ നിന്ന് ഒരു വലിയ അകലം’ എന്ന ആശയം നിശ്ശബ്ദമായി വിളിച്ചുപറയുന്ന ഈ പ്രതിമ, ഇരട്ടയാറിന്റെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ശ്രദ്ധേയമായ അടയാളമായി മാറുകയാണ്.</p>
<p>ലഹരിയുടെ വിപത്തുകൾക്കെതിരെ പൊതുസമൂഹത്തിൽ അവബോധം വളർത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ. മുരളീധരൻ നിർവഹിക്കും.</p>
<p>പ്രചാരണ ബോർഡുകൾക്കും മുദ്രാവാക്യങ്ങൾക്കും അപ്പുറം കാണുന്നവന്റെ മനസ്സിൽ ചോദ്യം ഉയർത്തുന്ന ഒരു പ്രതിമ എന്നതാണ് ഇരട്ടയാറിലെ ഈ വേറിട്ട ഇടപെടലിന്റെ പ്രത്യേകത. ബസ് സ്റ്റാൻഡിലെത്തുന്ന ഓരോരുത്തരോടും അത് ചോദിക്കുന്നതുപോലെ തോന്നും—<strong>“ലഹരിക്ക് ജീവിതം വിട്ടുകൊടുക്കണോ?”</strong></p>]]> </content:encoded>
</item>

<item>
<title>കർഷകരെയും ജനപ്രതിനിധികളെയും വിദ്യാർത്ഥികളെയും ആദരിച്ച് എഴുകുംവയൽ റൂറൽ ലൈബ്രറി</title>
<link>https://thekeralajournal.com/3466</link>
<guid>https://thekeralajournal.com/3466</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b80edc5fa.jpg" length="98016" type="image/jpeg"/>
<pubDate>Tue, 18 Aug 2026 07:11:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റൂറൽ ലൈബ്രറി എഴുകുംവയലിന്റെ നേതൃത്വത്തിൽ ചിങ്ങം ഒന്ന് കർഷകദിനാചരണത്തിന്റെ ഭാഗമായി മികച്ച കർഷകരെയും പ്രദേശത്തെ ജനപ്രതിനിധികളെയും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു.</p>
<p>ലൈബ്രറി പ്രസിഡന്റ് ഷെബിൻ തേനംമാക്കലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് അംഗവും ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗവുമായ ജോണി പുതിയപറമ്പിൽ സ്വാഗതം ആശംസിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a83b826802e1.jpg" alt=""></p>
<p>ലൈബ്രറിയുടെ ആദരം ഏറ്റുവാങ്ങിയ ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. മികച്ച കർഷക ദമ്പതികളായി തെരഞ്ഞെടുക്കപ്പെട്ട ജോസ് പുല്ലംകുന്നേലിനെയും ഭാര്യയെയും എം.എൽ.എ ആദരിച്ചു.</p>
<p>കർഷകർ നാടിന്റെ നട്ടെല്ലാണ്. അവരെ ആദരിക്കുകയല്ല, പൂജിക്കുകയാണ് വേണ്ടത് എന്ന് അഡ്വ. സേനാപതി വേണു പറഞ്ഞു.</p>
<p>നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഇട്ടിക്കൽ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ, ഗ്രാമപഞ്ചായത്ത് അംഗം ജിജോ മരങ്ങാട്ട് എന്നിവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.</p>
<p>മികച്ച കർഷകനായി റോയ് കൈപ്പൻപ്ലാക്കൽ, ക്ഷീരകർഷകയായി ഷിനി ബിജു ഇരുമ്പുകുത്തിയിൽ, ക്ഷീരകർഷകനായി ഷിൻസ് അരിമണ്ണിൽ എന്നിവരെയും ലൈബ്രറി ആദരിച്ചു.</p>
<p>റൂറൽ ലൈബ്രറി മാനേജിങ് കമ്മിറ്റി അംഗങ്ങളായ ബിന്ദു പെരുമനങ്ങാട്ട്, സോണിയ കാരുകുന്നേൽ, സാബു മാലിയിൽ, ടോമി നെടുംപതാലിൽ, കെ.പി. രാജൻ കുന്നേൽ, റെജി തെള്ളിയിൽ, ജിനു പുളിക്കൽ, ടോംസ് പഴനിലം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>എഴുകുംവയൽ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയൻമാക്കൽ, ഷാജി തോട്ടുമാക്കൽ, സാബു മണിമലകുന്നേൽ, കുഞ്ഞമ്മച്ചൻ പാറത്തറ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. നൂറുകണക്കിന് കർഷകർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ലഹരിമുക്ത ഇരട്ടയാർ’ ക്യാമ്പയിന് ഇന്ന് തുടക്കമാകും; ഇരട്ടയാർ ആയുർവേദ ആശുപത്രി കെട്ടിടവും ഉദ്ഘാടനവും ഇന്ന്</title>
<link>https://thekeralajournal.com/3465</link>
<guid>https://thekeralajournal.com/3465</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b577cf912.jpg" length="127369" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:59:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ലഹരിവിരുദ്ധ സന്ദേശം ഉയർത്തി സംഘടിപ്പിക്കുന്ന ‘ലഹരിമുക്ത ഇരട്ടയാർ’ ക്യാമ്പയിനും ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. ഇതോടനുബന്ധിച്ച് ബഹുജന റാലിയും സംഘടിപ്പിക്കും.</p>
<p>ഇന്ന് (ഓഗസ്റ്റ് 18) വൈകിട്ട് നാലിന് ഇരട്ടയാർ ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.</p>
<p>ലഹരിയുടെ വിപത്തുകൾക്കെതിരെ പൊതുസമൂഹത്തിൽ അവബോധം സൃഷ്ടിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ചു</title>
<link>https://thekeralajournal.com/3460</link>
<guid>https://thekeralajournal.com/3460</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83ae52ab6c2.jpg" length="119345" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:29:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ. ദുരന്തമേഖലയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു.</p>
<p>നഷ്ടപരിഹാര പാക്കേജിൽനിന്ന് പുറത്തുപോയതിനെ തുടർന്ന് ഒരുമാസത്തോളമായി ദുരന്തബാധിതർ സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്.</p>
<p>കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായി ഒൻപത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമാണത്തിനിടെ കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് കാരണമായത്.</p>
<p>വീട് നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുക നൽകാൻ നിർമാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ തുക ലഭിക്കാതെ വന്നതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരം ആരംഭിച്ചത്.</p>
<p>പൂർണമായി തകർന്ന എട്ട് വീടുകൾക്ക് 10 ലക്ഷം രൂപ വീതം നേരത്തെ കൈമാറിയിരുന്നു. എന്നാൽ ബാക്കി 18 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.</p>]]> </content:encoded>
</item>

<item>
<title>പുളിയൻമലയിൽ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി</title>
<link>https://thekeralajournal.com/3459</link>
<guid>https://thekeralajournal.com/3459</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83ade72c71d.jpg" length="111411" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:27:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയൻമല: എസ്.എൻ.ഡി.പി. യോഗം പുളിയൻമല ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ മാസാചരണത്തിന് തുടക്കമായി. ചിങ്ങം ഒന്ന് മുതൽ കന്നി 5 വരെ വിപുലമായ പരിപാടികളോടെയാണ് മാസാചരണം സംഘടിപ്പിക്കുന്നത്.</p>
<p>ഗുരുദേവ ഭാഗവത പാരായണം, ശാന്തിയാത്രകൾ, ആത്മീയ പ്രഭാഷണങ്ങൾ, ചതയം–സമാധി ദിനാചരണം തുടങ്ങിയ വിവിധ പരിപാടികൾ മാസാചരണത്തിന്റെ ഭാഗമായി നടക്കും.</p>
<p>ബലേഷ് വി.പി. വാകവയലിന്റെ വീട്ടിൽ നടന്ന ഗുരുദേവ ഭാഗവത പാരായണത്തിന്റെയും ശ്രീനാരായണ മാസാചരണത്തിന്റെയും ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് പ്രവീൺ വട്ടമല അധ്യക്ഷനായി.</p>
<p>യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.ആർ. ജയൻ, വൈസ് പ്രസിഡന്റ് മോഹനൻ പാറയ്ക്കൽ, യൂണിയൻ കമ്മിറ്റി അംഗം ഇ.എ. ഭാസ്കരൻ, വനിതാ സംഘം പ്രസിഡന്റ് രാധാമണി കൃഷ്ണൻകുട്ടി, കുമാരി സംഘം പ്രസിഡന്റ് അമോലിക സിനു എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കർഷക സംഘം ജില്ലാ സമ്മേളനം ഇന്ന് മുതൽ 21 വരെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/3458</link>
<guid>https://thekeralajournal.com/3458</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83ad02d80af.jpg" length="101658" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:23:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കർഷക സംഘം ജില്ലാ സമ്മേളനം ഓഗസ്റ്റ് 18 മുതൽ 21 വരെ കട്ടപ്പന ടൗൺ ഹാളിൽ നടക്കും. വിവിധ സെമിനാറുകൾ, പുസ്തക പ്രകാശനം, അഗ്രി ഫെസ്റ്റ്, പ്രതിനിധി സമ്മേളനം, 10,000 കർഷകർ അണിനിരക്കുന്ന പ്രകടനം, പൊതുസമ്മേളനം എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും.</p>
<p>ഓഗസ്റ്റ് 18ന് വൈകിട്ട് നാലിന് ‘കസ്തൂരിരംഗൻ റിപ്പോർട്ട്: പുതുക്കിയ കരട് വിജ്ഞാപനവും മലയോരത്തിന്റെ ആശങ്കകളും’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. അഖിലേന്ത്യ കിസാൻ സഭ ദേശീയ സമിതിയംഗം എം.എം. മണി ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം സി.വി. വർഗീസ് മോഡറേറ്ററാകും. മുൻ എം.പി. ജോയ്സ് ജോർജ് വിഷയം അവതരിപ്പിക്കും.</p>
<p>വൈകിട്ട് 6.30ന് എൻ. വാസുദേവൻ രചിച്ച ‘ആറാട്ടുപുഴ വേലായുധപ്പണിക്കർ’ എന്ന പുസ്തകം എം.എം. മണി പ്രകാശനം ചെയ്യും. കെ.എ. മണി രചിച്ച ‘ഏലവും മുല്ലപ്പെരിയാറും മലനാടിന്റെ ചരിത്രഭൂമിക’ എന്ന പുസ്തകം അഡ്വ. ജോയ്സ് ജോർജ് പ്രകാശനം ചെയ്യും.</p>
<p>ഓഗസ്റ്റ് 19ന് ഉച്ചയ്ക്ക് രണ്ടിന് സമ്മേളന നഗരിയിൽ അഗ്രി ഫെസ്റ്റ് എം.എം. മണി ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി റോഷി അഗസ്റ്റിൻ ആദ്യവിൽപ്പന നടത്തും. 2.30ന് നടക്കുന്ന സെമിനാർ മുൻ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും. മുൻ പ്ലാനിങ് ബോർഡംഗം ഡോ. ജിജു പി. അലക്സ് വിഷയം അവതരിപ്പിക്കും.</p>
<p>ഓഗസ്റ്റ് 20ന് രാവിലെ 10ന് പ്രതിനിധി സമ്മേളനം അഖിലേന്ത്യ കിസാൻസഭ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ.എൻ. ബാലഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കർഷക സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.എസ്. പത്മകുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും.</p>
<p>ഓഗസ്റ്റ് 21ന് വൈകിട്ട് മൂന്നിന് കട്ടപ്പന നഗരത്തിൽ 10,000 കർഷകർ അണിനിരക്കുന്ന പ്രകടനം നടക്കും. തുടർന്ന് നഗരസഭ ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.</p>
<p>കെ.എൻ. ബാലഗോപാൽ, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, സംസ്ഥാന പ്രസിഡന്റ് എം. വിജയകുമാർ, ഗോപി കോട്ടമുറിക്കൽ, എം.എം. മണി, സി.വി. വർഗീസ്, എസ്.കെ. പ്രീജ, എൻ.വി. ബേബി, കെ.എം. രാധാകൃഷ്ണൻ, അഡ്വ. കെ.ജെ. ജോസഫ്, റോമിയോ സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. തുടർന്ന് കലാപരിപാടികളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ: കൃഷിമന്ത്രി</title>
<link>https://thekeralajournal.com/3457</link>
<guid>https://thekeralajournal.com/3457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83aaf1952ba.jpg" length="93822" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:14:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൃഷിഭവനുകൾ കേന്ദ്രീകരിച്ച് മണ്ണ് പരിശോധനാ ലാബുകൾ ആരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന കൃഷിമന്ത്രി ടി. സിദ്ദിഖ്. നിലവിൽ ജില്ലാതലത്തിൽ മാത്രമുള്ള മണ്ണ് പരിശോധനാ ലാബുകൾ അപര്യാപ്തമാണെന്നും താലൂക്ക് അടിസ്ഥാനത്തിൽ ലാബുകൾ സ്ഥാപിക്കണമെന്ന ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിലിന്റെ ആവശ്യം പരിഗണിച്ചാണ് മന്ത്രിയുടെ പ്രഖ്യാപനം.</p>
<p>വിപണിയിൽ വിൽക്കുന്ന ജൈവവളങ്ങളുടെയും ജീവാണുവളങ്ങളുടെയും ഗുണനിലവാരം പരിശോധിക്കാൻ ജില്ലാ അടിസ്ഥാനത്തിലെങ്കിലും ബയോ കൺട്രോൾ ലാബുകൾ സ്ഥാപിക്കണമെന്നും ഫാ. തോമസ് മറ്റമുണ്ടയിൽ ആവശ്യപ്പെട്ടു. ഇത് കാർഷിക മേഖലയ്ക്ക് ഗുണകരമാകുന്നതിനൊപ്പം അഭ്യസ്തവിദ്യരായ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ ആവശ്യവും സർക്കാർ നടപ്പാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.</p>
<p>ഇൻഫാം കർഷകദിനാചരണവും കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>ഭക്ഷ്യസുരക്ഷ ലക്ഷ്യമിട്ട് ഇൻഫാം ആവിഷ്കരിച്ച ‘പച്ചപ്പൊലിമ’ പഞ്ചവത്സര പദ്ധതിയുമായി സഹകരിച്ച് കൃഷിവകുപ്പ് പദ്ധതികൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. സുഭിക്ഷ ഭാരതത്തിനായി സുരക്ഷിത ഭക്ഷണം ഒരുക്കാൻ ഇൻഫാം നടപ്പാക്കുന്ന പദ്ധതികൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കാർഷിക മേഖലയിലേക്ക് പുതുതലമുറയെ ആകർഷിക്കുന്നതിനായി സ്കൂൾതലത്തിൽ കാർഷിക ക്ലബ്ബുകൾ ആരംഭിച്ചുവരികയാണ്. കൃഷിയിൽ ഏർപ്പെടുന്ന വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകുന്ന പദ്ധതിയും കൃഷിവകുപ്പ് നടപ്പാക്കും. ഇത്തരമൊരു പദ്ധതി നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.</p>
<p>വന്യമൃഗശല്യം തടയുന്നതിനായി 192 കോടി രൂപ വനംവകുപ്പിന് കൈമാറി പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ടുപോകുന്നതായും മന്ത്രി വ്യക്തമാക്കി.</p>
<p>അന്നദാതാക്കളായ കർഷകരെ ആദരിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി കാർഷികജില്ലാ സഹ രക്ഷാധികാരി ഫാ. ഡോ. ജോസഫ് വെള്ളമറ്റം പറഞ്ഞു. പഠനത്തിൽ കൃഷി ഒരു വിഷയമായി പരിഗണിച്ച് വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് നൽകാനുള്ള സർക്കാർ തീരുമാനം ശ്ലാഘനീയമാണെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ സഹ രക്ഷാധികാരി ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ പറഞ്ഞു.</p>
<p>ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ലാ പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, അവാർഡ് ജേതാക്കളുടെ രക്ഷിതാക്കളുടെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലിൽ, മഹിളാ സമാജ് വൈസ് പ്രസിഡന്റ് ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.</p>
<p>സംഘടനാംഗങ്ങളായ കർഷകരുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ്ടുവിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂർ കാർഷികജില്ലകളിൽ നിന്നുള്ള 238 വിദ്യാർഥികൾക്ക് സ്വർണനാണയം, ഫലകം, മറ്റ് സമ്മാനങ്ങൾ എന്നിവ നൽകി. കുട്ടികളോടൊപ്പം അവരുടെ മാതാപിതാക്കളെയും ആദരിച്ചത് ശ്രദ്ധേയമായി.</p>
<p>വിവിധ കാർഷികജില്ലകളുടെ പ്രവർത്തന മികവിന് ഏർപ്പെടുത്തിയ ഇൻഫാം കിസാൻ എക്സിക്യൂട്ടീവ് എക്സലൻസ് അവാർഡുകളും വിതരണം ചെയ്തു. ഇൻഫാം അംഗങ്ങളായ കർഷകരിൽ നിന്ന് സമാഹരിച്ച കാർഷികവിളകൾ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി വിപണനം ചെയ്ത് ലഭിച്ച ലാഭത്തിന്റെ ഒരു വിഹിതം കർഷകർക്ക് നൽകുന്ന ഇൻഫാം കിസാൻ ഫെയർ ട്രേഡ് പ്രീമിയത്തിന്റെ വിതരണവും ചടങ്ങിൽ നടന്നു.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷ വേദിയിൽ ആരോഗ്യസന്ദേശവുമായി ഡെപ്യൂട്ടി കളക്ടർ</title>
<link>https://thekeralajournal.com/3456</link>
<guid>https://thekeralajournal.com/3456</guid>
<description><![CDATA[ ആരോഗ്യസന്ദേശവും ആവേശകരമായ കായികപ്രകടനങ്ങളുമായി ഗ്ലാഡിയേറ്റർ ജിമ്മിന്റെ ഓണാഘോഷം ശ്രദ്ധേയമായി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83a94bb8e78.jpg" length="62247" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഗ്ലാഡിയേറ്റർ ജിമ്മിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് ആവേശകരമായ തുടക്കം. ഇടുക്കി ഡെപ്യൂട്ടി കളക്ടർ ഷൈജു ജേക്കബ് ഉദ്ഘാടനം നിർവഹിച്ചു.</p>
<p>വിവിധ കലാ–കായിക മത്സരങ്ങളും ബോധവൽക്കരണ പരിപാടികളും ഉൾപ്പെടുത്തിയാണ് ഓണാഘോഷം സംഘടിപ്പിച്ചത്.</p>
<p>ചടങ്ങിൽ ഓണസന്ദേശം നൽകിയ ഡെപ്യൂട്ടി കളക്ടർ, മാറിവരുന്ന ജീവിതശൈലിയുടെ പശ്ചാത്തലത്തിൽ പ്രായഭേദമന്യേ എല്ലാവരും ആരോഗ്യകരമായ ജീവിതശീലങ്ങൾ പിന്തുടരേണ്ടതിന്റെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ശാരീരിക ക്ഷമതയ്ക്കൊപ്പം മാനസികാരോഗ്യത്തിനും വ്യായാമത്തിനും ആരോഗ്യകരമായ ജീവിതക്രമത്തിനും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സ്ത്രീകൾക്കും കുട്ടികൾക്കും ഉൾപ്പെടെ എല്ലാവർക്കും സ്വയരക്ഷാ മാർഗങ്ങളെക്കുറിച്ച് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ കളരിപ്പയറ്റ് സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന അഭ്യാസപ്രകടനം പരിപാടിയുടെ പ്രധാന ആകർഷണമായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a83a963d03a4.jpg" alt=""></p>
<p>മികവുറ്റ കളരിപ്പയറ്റ് പ്രകടനം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി.</p>
<p>അഭ്യാസപ്രകടനങ്ങൾക്ക് നേതൃത്വം നൽകിയ അഭിരാം, അരുൺ, അജിത്ത് എന്നിവരെ ഇടുക്കി ഡിവൈ.എസ്.പി മോഹൻദാസ് പൊന്നാട അണിയിച്ച് ആദരിച്ചു.</p>
<p>നിരവധി തവണ ദേശീയ ആം റെസ്‌ലിങ് ചാമ്പ്യനായ ജിൻസി ജോസിനെയും പരിശീലകൻ ജോസിനെയും ചടങ്ങിൽ ആദരിച്ചു. ലോക ആം റെസ്‌ലിങ് മത്സരത്തിനായി തയ്യാറെടുക്കുന്ന ബാലനന്ദയ്ക്ക് ചടങ്ങിൽ ആശംസകളും നേർന്നു.</p>
<p>ആരോഗ്യം, കായികക്ഷമത, സ്വയരക്ഷ എന്നിവയ്ക്ക് പ്രാധാന്യം നൽകി സംഘടിപ്പിച്ച ഓണാഘോഷം വിവിധ കലാ–കായിക മത്സരങ്ങളുടെയും ജനപങ്കാളിത്തത്തിന്റെയും മികവിൽ ശ്രദ്ധേയമായി.</p>
<p><a href="https://www.facebook.com/share/v/1EcDBHdgxZ/" title="Gymonam 26">https://www.facebook.com/share/v/1EcDBHdgxZ/</a></p>]]> </content:encoded>
</item>

<item>
<title>സിബിൽ റിപ്പോർട്ടിൽ അറിയാത്ത വായ്പകൾ; കട്ടപ്പനയിലും, അടിമാലിയിലും ശ്രീറാം ഫിനാൻസിനെതിരെ പരാതിയുമായി ഇടപാടുകാർ</title>
<link>https://thekeralajournal.com/3453</link>
<guid>https://thekeralajournal.com/3453</guid>
<description><![CDATA[ അടിമാലി ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82facbd5004.jpg" length="35066" type="image/jpeg"/>
<pubDate>Mon, 17 Aug 2026 17:44:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തങ്ങൾ എടുത്തിട്ടില്ലാത്ത വായ്പകൾ സ്വന്തം പേരിൽ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയതായി ഉപഭോക്താക്കളുടെ പരാതി. ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ടാണ് പരാതികൾ ഉയരുന്നത്. വയനാട്, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിൽ സമാന പരാതികൾ ഉയർന്നതിന് പിന്നാലെ ഇടുക്കി ജില്ലയിലെ കട്ടപ്പനയിലും അടിമാലിയിലും പരാതിയുമായി ഇടപാടുകാർ സ്ഥാപനത്തിന്റെ ഓഫീസുകളിലെത്തിയതായാണ് വിവരം.</p>
<p>സ്വന്തം CIBIL ഉൾപ്പെടെയുള്ള ക്രെഡിറ്റ് റിപ്പോർട്ടുകൾ പരിശോധിച്ചപ്പോഴാണ് തങ്ങൾ അറിയാത്ത വായ്പാ വിവരങ്ങൾ കണ്ടെത്തിയതെന്നാണ് പരാതിക്കാർ പറയുന്നത്. വായ്പ എടുത്തിട്ടില്ലെന്ന് വ്യക്തമാക്കുന്ന ഉപഭോക്താക്കളുടെ പേരിൽ വായ്പാ അക്കൗണ്ടുകൾ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രത്യക്ഷപ്പെട്ടതായാണ് പരാതി.</p>
<p>കട്ടപ്പനയിലെ ശ്രീറാം ഫിനാൻസ് ശാഖയുമായി ബന്ധപ്പെട്ടും സമാന സ്വഭാവത്തിലുള്ള നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്. സ്വന്തം പേരിൽ വായ്പാ അക്കൗണ്ട് രേഖപ്പെടുത്തിയതായി ക്രെഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയതിനെ തുടർന്ന് ചില ഇടപാടുകാർ സ്ഥാപനത്തെ സമീപിച്ച് വിശദീകരണം തേടിയതായാണ് വിവരം. എന്നാൽ പരാതികളുടെ കൃത്യമായ എണ്ണം, ഓരോ കേസിലെയും വായ്പാ തുക, അക്കൗണ്ടുകളുടെ സ്വഭാവം തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.കട്ടപ്പനയ്ക്ക് പിന്നാലെ അടിമാലിയിലും സമാന പ്രശ്നവുമായി ഇടപാടുകാർ ശ്രീറാം ഫിനാൻസ് ഓഫീസിലെത്തിയതായാണ് വിവരം. തങ്ങളുടെ പേരിൽ ക്രെഡിറ്റ് റിപ്പോർട്ടിൽ കാണുന്ന വായ്പാ വിവരങ്ങളെക്കുറിച്ച് വ്യക്തത തേടിയാണ് ഇടപാടുകാർ ഓഫീസിലെത്തിയത്. ഇത്തരം പരാതികളിൽ സ്ഥാപനത്തിന്റെ ഭാഗത്തുനിന്ന് സാങ്കേതിക പ്രശ്നം മൂലമാകാം ക്രെഡിറ്റ് റിപ്പോർട്ടിൽ തെറ്റായ വിവരങ്ങൾ പ്രത്യക്ഷപ്പെട്ടതെന്ന വിശദീകരണം ലഭിച്ചതായി ചില പരാതിക്കാർ പറയുന്നു. എന്നാൽ വായ്പയെടുക്കാത്ത ഉപഭോക്താക്കളുടെ പേരിൽ വായ്പാ വിവരങ്ങൾ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ എത്തിയത് എങ്ങനെയെന്നതിൽ വ്യക്തത ആവശ്യമാണ്.</p>
<p>വയനാട്ടിലും ശ്രീറാം ഫിനാൻസുമായി ബന്ധപ്പെട്ട് സമാന പരാതി ഉയർന്നിരുന്നു. ഒരു ഉപഭോക്താവിന്റെ പേരിൽ 6.75 ലക്ഷം രൂപയുടെ ഗോൾഡ് ലോൺ രേഖപ്പെടുത്തിയതായി പരാതി ഉയർന്നതോടെയാണ് വിഷയം ശ്രദ്ധ നേടിയത്. താൻ ഇത്തരമൊരു വായ്പ എടുത്തിട്ടില്ലെന്നും ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിച്ചപ്പോഴാണ് വായ്പാ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു പരാതി.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ശ്രീറാം ഫിനാൻസിന്റെ പേരിൽ തങ്ങൾ എടുക്കാത്ത വായ്പകൾ ക്രെഡിറ്റ് റിപ്പോർട്ടിൽ പ്രത്യക്ഷപ്പെട്ടതായി ഉപഭോക്തൃ പരാതികൾ ഓൺലൈനിൽ ഉയർന്നിട്ടുണ്ട്. ഓരോ കേസിനും പിന്നിലെ കാരണം ഒന്നാണെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാന സ്വഭാവത്തിലുള്ള പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിഷയം കൂടുതൽ പരിശോധനയ്ക്ക് വിധേയമാകുകയാണ്.</p>
<p>ഒരു വ്യക്തിയുടെ പേരിൽ തെറ്റായ വായ്പാ വിവരങ്ങൾ രേഖപ്പെടുന്നത് സാധാരണ ഡാറ്റാ എൻട്രി പിഴവായി മാത്രം കാണാനാകില്ല. വായ്പാ അക്കൗണ്ടിനൊപ്പം കുടിശ്ശികയോ തിരിച്ചടവ് വീഴ്ചയോ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ ഉപഭോക്താവിന്റെ ക്രെഡിറ്റ് ചരിത്രത്തെ അത് ബാധിച്ചേക്കാം. ഭാവിയിൽ ബാങ്ക് വായ്പ, വാഹനവായ്പ, ഭവനവായ്പ, ക്രെഡിറ്റ് കാർഡ് തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ ലഭിക്കുന്നതിനെയും തെറ്റായ വിവരങ്ങൾ ബാധിക്കാൻ സാധ്യതയുണ്ട്.</p>
<p>ഇത്തരം സാഹചര്യത്തിൽ പ്രശ്നത്തിന്റെ വ്യാപ്തി സംബന്ധിച്ച വ്യക്തമായ കണക്കുകൾ പുറത്തുവരേണ്ടതുണ്ട്. കട്ടപ്പനയിലും അടിമാലിയിലും എത്ര ഉപഭോക്താക്കളെയാണ് പ്രശ്നം ബാധിച്ചത്, എത്ര വായ്പാ അക്കൗണ്ടുകളാണ് തെറ്റായി ക്രെഡിറ്റ് റിപ്പോർട്ടുകളിൽ പ്രത്യക്ഷപ്പെട്ടത്, എത്ര പേരുടെ ക്രെഡിറ്റ് സ്കോറിനെ ഇത് ബാധിച്ചു, എത്ര അക്കൗണ്ടുകൾ ഇതിനകം തിരുത്തി തുടങ്ങിയ വിവരങ്ങൾ വ്യക്തമാകേണ്ടതുണ്ട്.</p>
<p>ശ്രീറാം ഫിനാൻസിന്റെ ഔദ്യോഗിക grievance redressal സംവിധാനത്തിൽ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട പരാതികൾക്കുള്ള നടപടിക്രമം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പരാതികൾക്ക് 30 ദിവസത്തിനകം മറുപടി നൽകുമെന്നും പരിഹാരം ലഭിക്കാത്ത സാഹചര്യത്തിൽ RBI CMS വഴി പരാതി നൽകാമെന്നും കമ്പനി വ്യക്തമാക്കുന്നു.</p>
<p>അതേസമയം, പരാതികളിൽ വസ്തുതയുണ്ടെങ്കിൽ ഉപഭോക്താക്കളുടെ ക്രെഡിറ്റ് രേഖകൾ അടിയന്തരമായി തിരുത്തുകയും തെറ്റായ വിവരങ്ങൾ ക്രെഡിറ്റ് ബ്യൂറോകളിലേക്ക് എത്താനിടയായ സാഹചര്യം പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.സ്വന്തം പേരിൽ അറിയാത്ത വായ്പാ അക്കൗണ്ടുകളുണ്ടോ എന്ന് ഉപഭോക്താക്കൾ ക്രെഡിറ്റ് റിപ്പോർട്ട് പരിശോധിക്കുന്നതും ആവശ്യമാണ്. അത്തരം വിവരങ്ങൾ കണ്ടെത്തിയാൽ ക്രെഡിറ്റ് റിപ്പോർട്ടിന്റെ പകർപ്പ് സൂക്ഷിച്ച് ബന്ധപ്പെട്ട ധനകാര്യ സ്ഥാപനത്തിനും ക്രെഡിറ്റ് ബ്യൂറോയ്ക്കും പരാതി നൽകണം.കട്ടപ്പനയിലും അടിമാലിയിലും പരാതിയുമായി ഇടപാടുകാർ രംഗത്തെത്തിയ സാഹചര്യത്തിൽ, ക്രെഡിറ്റ് റിപ്പോർട്ടുകളിൽ തങ്ങൾ എടുത്തിട്ടില്ലാത്ത വായ്പകൾ എങ്ങനെ രേഖപ്പെട്ടു എന്നതിൽ വ്യക്തമായ വിശദീകരണമാണ് ഇനി പുറത്തുവരേണ്ടത്. സാങ്കേതിക പിഴവാണെങ്കിൽ പോലും അതിന്റെ വ്യാപ്തിയും ബാധിക്കപ്പെട്ട ഉപഭോക്താക്കളുടെ എണ്ണവും പരിഹരിച്ച നടപടികളും വ്യക്തമാക്കേണ്ടത് അനിവാര്യമാണ്.</p>
<p></p>
<p>— കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് വാർത്ത അപ്ഡേറ്റ് ചെയ്യും —</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഡബിൾ കട്ടിങ്ങിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/3451</link>
<guid>https://thekeralajournal.com/3451</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82d71209958.jpg" length="100818" type="image/jpeg"/>
<pubDate>Mon, 17 Aug 2026 14:19:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഡബിൾ കട്ടിങ്ങിന് സമീപം കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ചെറുതോണി കണിയാംകുന്നിൽ ബിനീഷ് കെ.ജെ. ആണ് മരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82cc7d4baff.jpg" alt=""></p>
<p>തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഭാര്യ ലതികയ്ക്കൊപ്പം കട്ടപ്പനയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ലതികയുടെ കൈയ്ക്കും കാലിനും പരിക്കേറ്റു.</p>
<p>മരിച്ച ബിനീഷിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>സഹ്യജ്യോതി കോളേജിൽ സ്വാതന്ത്ര്യദിനാഘോഷവും പോലീസ് ഉദ്യോഗസ്ഥരെ ആദരിക്കലും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3450</link>
<guid>https://thekeralajournal.com/3450</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82c9d9529e4.jpg" length="99268" type="image/jpeg"/>
<pubDate>Mon, 17 Aug 2026 14:14:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: സഹ്യജ്യോതി ആർട്സ് ആൻഡ് സയൻസ് കോളേജിലെ നാഷണൽ സർവീസ് സ്കീം (NSS) യൂണിറ്റ് നമ്പർ 234-ന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു.</p>
<p>ക്യാമ്പസിൽ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ റവ. ഡോ. റെജി വറുഗീസ് ദേശീയപതാക ഉയർത്തി. വൈസ് പ്രിൻസിപ്പൽ പ്രൊഫ. എബ്രഹാം കെ. എം. സ്വാതന്ത്ര്യദിന സന്ദേശം നൽകി.</p>
<p>ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. കൃതജ്ഞതയുടെയും ആദരവിന്റെയും ഭാഗമായി വോളണ്ടിയർമാർ കുമളി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ കൈമാറി.</p>
<p>എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി. ഷിൻസി, വിവിധ വകുപ്പുകളിലെ അധ്യാപകർ, എൻ.എസ്.എസ് വോളണ്ടിയർമാരായ ശ്രീജേഷ്, ബോറൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണിയിൽ ‘യൂ ഷൈൻ ബ്യൂട്ടി ഹബ്’ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/3449</link>
<guid>https://thekeralajournal.com/3449</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82c086a6919.jpg" length="111767" type="image/jpeg"/>
<pubDate>Mon, 17 Aug 2026 13:35:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: സൗന്ദര്യപരിചരണ രംഗത്ത് പുതിയ അനുഭവം സമ്മാനിക്കുക എന്ന ലക്ഷ്യത്തോടെ ചെറുതോണിയിൽ ‘യൂ ഷൈൻ ബ്യൂട്ടി ഹബ്’ പ്രവർത്തനം ആരംഭിച്ചു.</p>
<p>ആയിലിക്കുന്നേൽ ബിൽഡിങ്ങിൽ ആരംഭിച്ച സ്ഥാപനത്തിന്റെ ഉദ്ഘാടനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82c0a5a5070.jpg" alt=""></p>
<p>ഇന്ന്  രാവിലെ നടന്ന ചടങ്ങിൽ സെന്റ് ജോർജ് ചർച്ച് വാഴത്തോപ്പ് വികാരി റവ. ഫാ. ടോമി ലൂക്ക ആനിക്കുഴിക്കാട്ടിൽ വെഞ്ചരിപ്പ് കർമ്മം നിർവഹിച്ചു.</p>
<p>ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, ഇടുക്കി ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത്–ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഫ്രാൻസീസ് അറയ്ക്കപ്പറമ്പിൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി കണ്ണൻ, കെ.വി.വി.വി.ഇ.എസ് പ്രസിഡന്റ് ജോസ് കുഴിക്കണ്ടം, കെ.വി.വി.എസ് പ്രസിഡന്റ് സാജൻ കുന്നേൽ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ റ്റി.ഇ. നൗഷാദ്, സിബി തകരപ്പറമ്പിൽ, റോമിയോ സെബാസ്റ്റ്യൻ, കെജെ മാണി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82c6a66e20b.jpg" alt=""></p>
<p>ആധുനിക സൗന്ദര്യപരിചരണ സേവനങ്ങൾ മികച്ച നിലവാരത്തിൽ ലഭ്യമാക്കുന്നതിനൊപ്പം ഉപഭോക്താക്കൾക്ക് പുതുമയാർന്ന അനുഭവം സമ്മാനിക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. ചെറുതോണിയിലും സമീപപ്രദേശങ്ങളിലുമുള്ള ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള സൗന്ദര്യപരിചരണ സേവനങ്ങൾ ലഭ്യമാക്കാൻ പുതിയ സംരംഭത്തിന് കഴിയുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റും ജീവനക്കാരും.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a82c0387e6cb.jpg" alt=""></p>
<p><strong>യൂ ഷൈൻ ബ്യൂട്ടി ഹബ്, ആയിലിക്കുന്നേൽ ബിൽഡിങ്, ചെറുതോണി.ബന്ധപ്പെടാൻ: 75589 11615</strong></p>
<p></p>
<p><strong></strong></p>]]> </content:encoded>
</item>

<item>
<title>സമ്മിശ്ര കൃഷിയിൽ വിജയഗാഥ തീർത്ത് സോമു സാബു.</title>
<link>https://thekeralajournal.com/3448</link>
<guid>https://thekeralajournal.com/3448</guid>
<description><![CDATA[ ചിങ്ങം ഒന്നിന്റെ സന്ദേശമായി ഒരു യുവകർഷകയുടെ വേറിട്ട കാർഷിക മാതൃക ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a826c141240d.jpg" length="38432" type="image/jpeg"/>
<pubDate>Mon, 17 Aug 2026 07:37:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ:ചിങ്ങം ഒന്ന്… മലയാളിയുടെ കാർഷിക സംസ്കാരത്തിന്റെയും കർഷകന്റെ അധ്വാനത്തിന്റെയും ഓർമ്മ പുതുക്കുന്ന ദിനം. കൃഷി വെറുമൊരു ഉപജീവനമാർഗമല്ലെന്നും കൃത്യമായ ആസൂത്രണത്തിലൂടെ അത് മികച്ച സംരംഭമായി വളർത്തിയെടുക്കാമെന്നും തെളിയിക്കുകയാണ് ഇരട്ടയാർ പഞ്ചായത്തിലെ ഇടിഞ്ഞമല ഇളംതോട്ടത്തിൽ വീട്ടിൽ സോമു സാബു.</p>
<p>ഇരട്ടയാർ പഞ്ചായത്തിലെ മികച്ച സമ്മിശ്ര സംരംഭകനുള്ള അംഗീകാരം നേടിയ സോമു സാബുവിന്റെ പുരയിടം ഇന്ന് വൈവിധ്യമാർന്ന കാർഷിക പ്രവർത്തനങ്ങളുടെ മാതൃകയാണ്.</p>
<p>പച്ചക്കറി കൃഷിക്കൊപ്പം മൃഗപരിപാലനം, പശുവളർത്തൽ, പാലുൽപന്നങ്ങളുടെ വിതരണം, ഏലം കൃഷി, കാപ്പി കൃഷി തുടങ്ങി നിരവധി മേഖലകളാണ് സോമു സാബു തന്റെ കൃഷിയിടത്തിൽ ഏകോപിപ്പിച്ചിരിക്കുന്നത്. ഇതിനൊപ്പം പുരയിടത്തിൽ ലഭിക്കുന്ന ചക്കയെ പാഴാക്കാതെ വിവിധ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കി മാറ്റുന്നതും സംരംഭത്തിന്റെ പ്രത്യേകതയാണ്.</p>
<p>ഒരു വിളയെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത കൃഷിരീതിയിൽ നിന്ന് മാറി, കൃഷിയെയും മൃഗപരിപാലനത്തെയും മൂല്യവർധിത ഉൽപ്പന്നങ്ങളെയും വിപണനത്തെയും പരസ്പരം ബന്ധിപ്പിച്ചാണ് സോമു സാബുവിന്റെ കാർഷിക മാതൃക മുന്നോട്ട് പോകുന്നത്. ഇതുവഴി വീട്ടിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം അധിക വരുമാനം കണ്ടെത്താനും സാധിക്കുന്നു.</p>
<p>കൃഷിയിടത്തിലെ ഓരോ വിഭവവും പരമാവധി പ്രയോജനപ്പെടുത്തുക എന്നതാണ് ഈ യുവകർഷകന്റെ സമീപനം. മണ്ണിൽ വിളയുന്ന ഉൽപ്പന്നം മുതൽ മൃഗപരിപാലനത്തിലൂടെ ലഭിക്കുന്ന ഉൽപ്പന്നങ്ങൾ വരെ വിവിധ തലങ്ങളിൽ വരുമാനമാക്കി മാറ്റുകയാണ് സോമു സാബു.“കൃഷി നഷ്ടത്തിന്റെ മേഖലയല്ല; ശാസ്ത്രീയമായും സംരംഭകത്വപരമായും സമീപിച്ചാൽ മികച്ച വരുമാനം നേടാൻ കഴിയുന്ന മേഖലയാണ്” എന്ന സന്ദേശമാണ് സോമു സാബുവിന്റെ ജീവിതവും കൃഷിയിടവും നൽകുന്നത്.</p>
<p>കർഷകരെ ആദരിക്കുകയും കാർഷികമേഖലയെ പുതുതലമുറയ്ക്ക് കൂടുതൽ ആകർഷകമാക്കുകയും ചെയ്യേണ്ട ചിങ്ങം ഒന്നിൽ, സ്വന്തം പുരയിടത്തെ തന്നെ ഒരു സമ്മിശ്ര കാർഷിക സംരംഭമാക്കി മാറ്റിയ സോമു സാബുവിന്റെ വിജയഗാഥ ഏറെ പ്രസക്തമാണ്.കൃഷിയെ സ്നേഹിക്കുന്നവർക്ക് പ്രചോദനവും പുതുതലമുറയ്ക്ക് മാതൃകയുമാകുകയാണ് ഇടിഞ്ഞമലയിലെ ഈ യുവകർഷക.</p>
<p>ചിങ്ങം ഒന്നിൽ സോമു സാബുവിന് അഭിനന്ദനങ്ങൾ…കൃഷിയിലൂടെ സ്വയംപര്യാപ്തതയിലേക്ക് ഒരു കുടുംബം,സമ്മിശ്ര കൃഷിയിലൂടെ വിജയത്തിലേക്ക് ഒരു യുവകർഷക.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനുമെതിരെ ഡി.വൈ.എഫ്.ഐ ‘യങ് ഇന്ത്യ’ ക്യാമ്പയിൻ</title>
<link>https://thekeralajournal.com/3447</link>
<guid>https://thekeralajournal.com/3447</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a822caa4b88b.jpg" length="89757" type="image/jpeg"/>
<pubDate>Mon, 17 Aug 2026 03:03:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ അഴിമതിക്കും തൊഴിൽനിഷേധത്തിനുമെതിരെ ‘ഉണരണം ഇന്ത്യ, പൊരുതണം യുവത’ എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുളിയൻമലയിൽ ‘യങ് ഇന്ത്യ’ ക്യാമ്പയിൻ സംഘടിപ്പിച്ചു.</p>
<p>ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി രമേഷ് കൃഷ്ണൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷത വഹിച്ചു.</p>
<p>ബ്ലോക്ക് സെക്രട്ടറി നിയാസ് അബു, ജില്ലാ കമ്മിറ്റിയംഗം ആതിര ശ്രീകുമാർ, നേതാക്കളായ സെബിൻ തോമസ്, ലിജോ ജോസ്, ഇ. ബെഞ്ചമിൻ എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങൾക്കും യുവാക്കൾ നേരിടുന്ന തൊഴിൽ പ്രതിസന്ധികൾക്കും പരിഹാരം കാണാൻ ശക്തമായ യുവജന ഇടപെടൽ ആവശ്യമാണെന്ന് നേതാക്കൾ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>പ്രണയബന്ധത്തെ എതിർത്തതിന് പിതാവിനെതിരെ വ്യാജ പോക്സോ കേസ്; 18 മാസം ജയിലിൽ, ഒടുവിൽ കോടതി വെറുതേവിട്ടു</title>
<link>https://thekeralajournal.com/3446</link>
<guid>https://thekeralajournal.com/3446</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a822bdf5b6aa.jpg" length="45601" type="image/jpeg"/>
<pubDate>Mon, 17 Aug 2026 03:00:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പ്രായപൂർത്തിയാകാത്ത മകളുടെ പ്രണയബന്ധത്തെ എതിർത്തതിന് മകൾ നൽകിയ പോക്സോ കേസിൽ 45കാരനായ പിതാവിന് 18 മാസം ജയിലിൽ കഴിയേണ്ടിവന്നു. ഒടുവിൽ കേസ് വ്യാജമാണെന്ന് കണ്ടെത്തിയ കോടതി കഴിഞ്ഞ മാസം 24ന് പിതാവിനെ കുറ്റവിമുക്തനാക്കി.</p>
<p>കട്ടപ്പന മേരികുളം സ്വദേശിയായ 45കാരനാണ് കേസിൽ പ്രതിയായത്. പിതാവിന്റെ നിരപരാധിത്വം തെളിയിക്കാൻ ഭാര്യയാണ് നിയമപോരാട്ടത്തിൽ മുന്നിട്ടിറങ്ങിയത്. കേസിനെ തുടർന്ന് 18 മാസം ജയിലിൽ കഴിയേണ്ടിവന്ന പിതാവ് കടുത്ത മാനസിക വ്യഥയും അനുഭവിച്ചു.</p>
<p>മകളുടെ പ്രണയബന്ധവും കാമുകനുമായുള്ള നിരന്തരമായ ഫോൺവിളികളും പിതാവ് ചോദ്യം ചെയ്തതാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. ഇതിൽ പ്രകോപിതയായ പെൺകുട്ടി പിതാവിൽനിന്ന് പീഡനത്തിനിരയായെന്നാരോപിച്ച് പരാതി നൽകുകയായിരുന്നു. കാമുകന്റെ അങ്കണവാടി ജീവനക്കാരിയായ മാതാവ് മുഖേനയാണ് ചൈൽഡ് ലൈനിൽ പരാതി നൽകിയത്.</p>
<p>ചൈൽഡ് ലൈൻ വിവരം ഉപ്പുതറ പൊലീസിന് കൈമാറിയതിനെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. കോടതിയിലും പെൺകുട്ടി പിതാവിനെതിരെ മൊഴി നൽകി. ജാമ്യാപേക്ഷ നൽകിയെങ്കിലും നിരസിക്കപ്പെട്ടതോടെ റിമാൻഡിൽ തുടരുകയായിരുന്നു.</p>
<p>ഇതിനിടെ പിതാവ് ജയിലിൽ കഴിയുമ്പോൾ പെൺകുട്ടിയെ കാണുന്നതിനായി കാമുകൻ രാത്രിയിൽ വീട്ടിലെത്തിയത് നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പിന്നീട് പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായതോടെ കാമുകനൊപ്പം പോകുകയും ചെയ്തു.</p>
<p>കാമുകനുമായുള്ള ബന്ധത്തെ പിതാവ് എതിർത്തതും വഴക്കുപറഞ്ഞതുമാണ് പരാതിക്ക് കാരണമെന്ന വാദം അംഗീകരിച്ചാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി ജി.ആർ. ബിൽകുൽ പിതാവിനെ കേസിൽനിന്ന് വെറുതേ വിട്ടത്.</p>]]> </content:encoded>
</item>

<item>
<title>ഫാ. മാത്യു വളവനാൽ നിര്യാതനായി</title>
<link>https://thekeralajournal.com/3445</link>
<guid>https://thekeralajournal.com/3445</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8223e00ba3b.jpg" length="30359" type="image/jpeg"/>
<pubDate>Mon, 17 Aug 2026 02:26:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതാംഗമായ ഫാ. മാത്യു വളവനാൽ (63) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ, ഓഗസ്റ്റ് 16 ഞായറാഴ്ച രാത്രി 10.45ന് അടിമാലി മോർണിങ് സ്റ്റാർ ആശുപത്രിയിലായിരുന്നു അന്ത്യം.</p>
<p>മൃതസംസ്കാര ശുശ്രൂഷയുടെ സമയവും മറ്റ് വിവരങ്ങളും പിന്നീട് അറിയിക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിലെ ഇരട്ടക്കൊല: പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും</title>
<link>https://thekeralajournal.com/3443</link>
<guid>https://thekeralajournal.com/3443</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81db4a8c481.jpg" length="69334" type="image/jpeg"/>
<pubDate>Sun, 16 Aug 2026 21:16:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ ബുധനാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എഴുകുംവയൽ സ്വദേശി ആന്റണിയെയും ഭാര്യ വത്സമ്മയെയുമാണ് മകൻ അജീഷ് കുത്തിക്കൊലപ്പെടുത്തിയത്.</p>
<p>പണം നൽകാത്തതിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്നും പൊലീസ് പറയുന്നു. നേരത്തെയും ബന്ധുക്കൾ ഇടപെട്ട് അജീഷിനെ ലഹരിവിമുക്ത ചികിത്സയ്ക്കായി കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു.</p>
<p>കൊലപാതകത്തിന് പിന്നാലെ പ്രതി പൊലീസിന് നൽകിയ മൊഴിയും ഞെട്ടിക്കുന്നതാണ്. “ദൈവം വിളിച്ചതുകൊണ്ട് അച്ഛനെയും അമ്മയെയും സ്വർഗത്തിലേക്ക് അയച്ചു” എന്ന വിചിത്ര മൊഴിയാണ് അജീഷ് നൽകിയതെന്നാണ് പൊലീസ് പറയുന്നത്.</p>
<p>കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് നാടിനെ നടുക്കിയ ക്രൂരമായ ഇരട്ടക്കൊലപാതകം നടന്നത്. കിടപ്പുമുറിയിൽ വച്ച് വത്സമ്മയുടെ കഴുത്തിൽ കുത്തിയാണ് കൊലപ്പെടുത്തിയത്. ആന്റണിയുടെ വയറ്റിലും നെഞ്ചിലും മാരകമായി കുത്തേറ്റിരുന്നു. വത്സമ്മയ്ക്കും നെഞ്ചിൽ കുത്തേറ്റിട്ടുണ്ട്.</p>
<p>ഇരുവരുടെയും മരണം ഉറപ്പാക്കിയശേഷം മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി വിദേശത്തുള്ള ബന്ധുവായ വൈദികന് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.</p>
<p>പ്രതിയെ കസ്റ്റഡിയിൽ വാങ്ങിയശേഷം കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ, ഉപയോഗിച്ച ആയുധം, ലഹരി ഉപയോഗം, കൊലപാതകത്തിന് മുമ്പും ശേഷവും നടന്ന കാര്യങ്ങൾ എന്നിവയിൽ കൂടുതൽ അന്വേഷണം നടത്തും.</p>]]> </content:encoded>
</item>

<item>
<title>വാഗമൺ ചോറ്റുപാറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു</title>
<link>https://thekeralajournal.com/3441</link>
<guid>https://thekeralajournal.com/3441</guid>
<description><![CDATA[ റിസോർട്ടിൽ താമസിക്കാനെത്തിയ വിനോദസഞ്ചാരിയാണ് മരിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81d839506a0.jpg" length="139851" type="image/jpeg"/>
<pubDate>Sun, 16 Aug 2026 21:03:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമൺ: ചോറ്റുപാറയിൽ തോട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം ചങ്ങനാശ്ശേരി കുറിച്ചി പുതുപ്പറമ്പിൽ പ്രകാശന്റെ മകൻ പ്രത്യാശ് (24) ആണ് മരിച്ചത്.</p>
<p>ചോറ്റുപാറയിലെ ‘ലസി റിട്രീറ്റ്’ റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലെ അംഗമായിരുന്നു പ്രത്യാശ്. ശനിയാഴ്ചയാണ് സഹപാഠികളും സുഹൃത്തുക്കളുമായ അഞ്ചംഗ സംഘം റിസോർട്ടിൽ മുറിയെടുത്തത്.</p>
<p>ഞായറാഴ്ച രാവിലെ 9.45ഓടെ സമീപത്തെ തോട്ടിൽ കുളിക്കാനിറങ്ങിയ പ്രത്യാശ് വെള്ളത്തിൽ താഴുകയായിരുന്നു. വിവരമറിഞ്ഞ് വാഗമൺ പോലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് നടത്തിയ തിരച്ചിലിലാണ് യുവാവിനെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.</p>
<p>മൃതശരീരം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വാഗമൺ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞു</title>
<link>https://thekeralajournal.com/3440</link>
<guid>https://thekeralajournal.com/3440</guid>
<description><![CDATA[ വീട്ടമ്മയ്ക്കും കാറിലുണ്ടായിരുന്ന യാത്രക്കാർക്കും സാരമായ പരിക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81d75b948b5.jpg" length="84338" type="image/jpeg"/>
<pubDate>Sun, 16 Aug 2026 20:59:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കുമളി–മൂന്നാർ സംസ്ഥാന പാതയിൽ അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം നിയന്ത്രണം വിട്ട കാർ വീടിന് മുകളിലേക്ക് മറിഞ്ഞ് വൻ അപകടം. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും വീട്ടിനുള്ളിലുണ്ടായിരുന്ന വീട്ടമ്മയ്ക്കും സാരമായ പരിക്കേറ്റു.</p>
<p>നിയന്ത്രണം വിട്ട കാർ റോഡിൽനിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് വീടിന്റെ ആസ്ബറ്റോസ് മേൽക്കൂരയിലേക്ക് തലകീഴായി പതിക്കുകയായിരുന്നു. കാറിന്റെ ശക്തമായ ഇടിയുടെ ആഘാതത്തിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.</p>
<p>മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റുകൾ തകർന്നുവീണാണ് വീട്ടമ്മയുടെ തലയ്ക്ക് പരിക്കേറ്റത്. അപകടത്തിൽ കാറിലുണ്ടായിരുന്ന യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>അപകടവിവരമറിഞ്ഞ് നാട്ടുകാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിന്റെ ‘പെൺപുലി’; ചരിത്രത്തിലാദ്യമായി വനിതാ എസ്.എച്ച്.ഒ</title>
<link>https://thekeralajournal.com/3439</link>
<guid>https://thekeralajournal.com/3439</guid>
<description><![CDATA[ 28-കാരി കൃഷ്ണപ്രിയ ഉണ്ണിക്ക് മൂന്നാർ പോലീസ് സ്റ്റേഷന്റെ പൂർണ ചുമതല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81d6784d884.jpg" length="50530" type="image/jpeg"/>
<pubDate>Sun, 16 Aug 2026 20:55:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: ലോക വിനോദസഞ്ചാര ഭൂപടത്തിൽ തനതായ ഇടം നേടിയ മൂന്നാറിന്റെ പോലീസ് ചരിത്രത്തിൽ പുതിയ അധ്യായം. മൂന്നാർ പോലീസ് സ്റ്റേഷന്റെ ചുമതല ചരിത്രത്തിലാദ്യമായി ഒരു വനിതാ സബ് ഇൻസ്‌പെക്ടർ ഏറ്റെടുത്തു. ഇടുക്കി കട്ടപ്പന നരിയംപാറ സ്വദേശിനിയായ 28-കാരി കൃഷ്ണപ്രിയ ഉണ്ണിയാണ് മൂന്നാർ സ്റ്റേഷൻ ഹൗസ് ഓഫീസറായി ചുമതലയേറ്റത്.</p>
<p>പോലീസ് സ്റ്റേഷനുകളിൽ സബ് ഇൻസ്‌പെക്ടർമാരെ വീണ്ടും സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി നിയമിക്കുന്നതിന്റെ ഭാഗമായാണ് കൃഷ്ണപ്രിയയ്ക്ക് മൂന്നാർ സ്റ്റേഷന്റെ പൂർണ ചുമതല ലഭിച്ചത്. സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ മൂന്നാറിൽ വനിതാ എസ്.എച്ച്.ഒ ചുമതലയേൽക്കുന്നത് ഇതാദ്യമായാണ്.</p>
<p>ചുരുങ്ങിയ സർവീസ് കാലയളവിൽ നിർണായക ചുമതല</p>
<p>2024 ബാച്ച് സബ് ഇൻസ്‌പെക്ടറായ കൃഷ്ണപ്രിയ പരിശീലനത്തിന് ശേഷം കണ്ണൂർ ജില്ലയിൽ സേവനമനുഷ്ഠിച്ചിരുന്നു. ഏകദേശം ഒരു മാസം മുൻപാണ് മൂന്നാർ സ്റ്റേഷനിൽ എത്തിയത്. സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ സ്ഥലം മാറിയതിനെ തുടർന്ന് കൃഷ്ണപ്രിയയുടെ സേവന മികവും പ്രവർത്തന പരിചയവും പരിഗണിച്ചാണ് എസ്.എച്ച്.ഒയുടെ ചുമതല ഏൽപ്പിച്ചത്.</p>
<p>കട്ടപ്പന നരിയംപാറ പഴയങ്ങാടി സ്വദേശികളായ എം.പി. ഉണ്ണി–സുമ ദമ്പതികളുടെ മൂത്ത മകളാണ് കൃഷ്ണപ്രിയ. ചെറുപ്പം മുതൽ തന്നെ സിവിൽ സർവീസിലും പോലീസ് സേനയിലും താൽപര്യമുണ്ടായിരുന്ന ഇവർ കഠിനാധ്വാനത്തിലൂടെയാണ് പോലീസ് സേനയിൽ സബ് ഇൻസ്‌പെക്ടർ പദവിയിലെത്തിയത്. കേന്ദ്ര പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥനായ അനന്ദുദാസാണ് ഭർത്താവ്.</p>
<p>വെല്ലുവിളികൾ നിറഞ്ഞ മൂന്നാർ</p>
<p>ജില്ലയിൽ ഏറ്റവും കൂടുതൽ പരാതികളും വിവിധ തരത്തിലുള്ള കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനുകളിലൊന്നാണ് മൂന്നാർ. തോട്ടം തൊഴിലാളികളുടെ പ്രശ്‌നങ്ങൾ, ഭൂമി-അതിർത്തി തർക്കങ്ങൾ, ഗതാഗതക്കുരുക്ക്, വിനോദസഞ്ചാരികളുടെ സുരക്ഷ, ലഹരി ഉപയോഗവും കടത്തും തുടങ്ങിയ നിരവധി വിഷയങ്ങളാണ് മൂന്നാർ പോലീസിന് മുന്നിലുള്ളത്.</p>
<p>പ്രതിദിനം ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന മൂന്നാറിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിനൊപ്പം സഞ്ചാരികളുടെ സുരക്ഷയും ഗതാഗത നിയന്ത്രണവും പ്രധാന ഉത്തരവാദിത്തങ്ങളാണ്. വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ സാന്നിധ്യം കൂടിയ മേഖല എന്ന നിലയിലും മൂന്നാർ പോലീസ് സ്റ്റേഷന്റെ ചുമതലയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.</p>
<p>സുരക്ഷയ്ക്കും ലഹരിവിരുദ്ധ നടപടികൾക്കും മുൻഗണന</p>
<p>മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതിനും തോട്ടം മേഖലയിൽ സമാധാനം നിലനിർത്തുന്നതിനുമാണ് പ്രഥമ പരിഗണനയെന്ന് കൃഷ്ണപ്രിയ വ്യക്തമാക്കി. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അവർ അറിയിച്ചു.</p>
<p>പോലീസ് സ്റ്റേഷനിലെത്തുന്ന സാധാരണക്കാരുടെ പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിനും പ്രത്യേകിച്ച് സ്ത്രീകൾക്ക് സൗഹൃദപരമായ പോലീസ് സേവനം ഉറപ്പാക്കുന്നതിനും ശ്രദ്ധ നൽകും. ഹൈറേഞ്ചിന്റെ ഭൂപ്രകൃതിയും സവിശേഷ സാഹചര്യങ്ങളും മനസ്സിലാക്കി ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന പോലീസ് സംവിധാനമാണ് ലക്ഷ്യമെന്നും കൃഷ്ണപ്രിയ പറയുന്നു.</p>
<p>യുവതികൾക്ക് പ്രചോദനമായി ‘പെൺപുലി’</p>
<p>വെല്ലുവിളികൾ ഏറെയുള്ള ഹൈറേഞ്ചിലെ പ്രധാന പോലീസ് സ്റ്റേഷന്റെ തലപ്പത്ത് ഒരു യുവ വനിതാ ഓഫീസർ എത്തിയത് സ്ത്രീകൾക്ക് പുതിയ ആത്മവിശ്വാസം നൽകുന്ന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>നിശ്ചയദാർഢ്യത്തോടെയും കാര്യക്ഷമതയോടെയും ചുമതല ഏറ്റെടുത്ത കൃഷ്ണപ്രിയ ഉണ്ണിക്ക് മുന്നിൽ മൂന്നാറിന്റെ ക്രമസമാധാന രംഗത്ത് വലിയ ഉത്തരവാദിത്തങ്ങളാണ് ഇനി. മൂന്നാറിന്റെ ചരിത്രത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച ഈ ‘പെൺപുലി’യുടെ പ്രവർത്തനങ്ങൾക്കായി ഉറ്റുനോക്കുകയാണ് നാട്ടുകാരും വിനോദസഞ്ചാര മേഖലയിലുള്ളവരും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ</title>
<link>https://thekeralajournal.com/3438</link>
<guid>https://thekeralajournal.com/3438</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a814b871059e.jpg" length="432328" type="image/jpeg"/>
<pubDate>Sun, 16 Aug 2026 11:03:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ കട്ടപ്പന ഡി.വൈ.എസ്.പി റെജി എം. കുന്നിപ്പറമ്പൻ മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന സ്വാതന്ത്ര്യദിന പരേഡിനോടനുബന്ധിച്ചാണ് മെഡൽ സമ്മാനിച്ചത്.</p>
<p>കോട്ടയം കറുകച്ചാൽ സ്വദേശിയായ റെജി എം. കുന്നിപ്പറമ്പൻ 2003-ൽ സബ് ഇൻസ്‌പെക്ടറായി കേരള പോലീസിൽ ഔദ്യോഗിക സേവനം ആരംഭിച്ചു. തുടർന്ന് കേരള പോലീസിന്റെ വിവിധ വിഭാഗങ്ങളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ (സി.ബി.ഐ) പോലീസ് ഇൻസ്‌പെക്ടറായി ഡെപ്യൂട്ടേഷനിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>ദീർഘകാലത്തെ സ്തുത്യർഹ സേവനത്തിന് ഗുഡ് സർവീസ് എൻട്രികളും പ്രശംസാപത്രങ്ങളും ഉൾപ്പെടെ 130-ഓളം റിവാർഡുകൾ റെജി എം. കുന്നിപ്പറമ്പന് ലഭിച്ചിട്ടുണ്ട്.</p>
<p>സേവന മികവിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിച്ചതോടെ കട്ടപ്പന പോലീസിനും ഇടുക്കി ജില്ലയ്ക്കും അഭിമാനമായി മാറിയിരിക്കുകയാണ് റെജി എം. കുന്നിപ്പറമ്പന്റെ നേട്ടം.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹരായത് ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർ</title>
<link>https://thekeralajournal.com/3437</link>
<guid>https://thekeralajournal.com/3437</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8116ac1affd.jpg" length="104295" type="image/jpeg"/>
<pubDate>Sun, 16 Aug 2026 07:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്തുത്യർഹവും മാതൃകാപരവുമായ സേവനത്തിന് നൽകുന്ന മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് ഇടുക്കി ജില്ലയിലെ 12 പൊലീസ് ഉദ്യോഗസ്ഥർ അർഹരായി. വിവിധ പൊലീസ് സ്റ്റേഷനുകളിലും വിഭാഗങ്ങളിലുമായി മികച്ച സേവനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കാണ് പുരസ്കാരം ലഭിച്ചത്.</p>
<p><strong>മെഡലിന് അർഹരായവർ:</strong></p>
<p>സബ് ഇൻസ്പെക്ടർ: ഷാജികുമാർ വി.കെ. — മൂന്നാർ</p>
<p>അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാർ: സനൽകുമാർ എച്ച്. — ദേവികുളം, വിജയാനന്ദ് സോമൻ — കരിമണൽ, മഞ്ജു സി.വി. — കട്ടപ്പന, നിസാർ പി.പി. — കൺട്രോൾ റൂം, ഇടുക്കി</p>
<p>സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ: ജോസഫ് വി.എം. — കട്ടപ്പന, അനൂപ് എം.എസ്. — കട്ടപ്പന, ഷാജഹാൻ എ. — കുളമാവ്, ശിവകുമാർ വി. — തൊടുപുഴ സി.ആർ.വി., വിനീത് വി. — സ്പെഷ്യൽ ബ്രാഞ്ച്, സുനീഷ് കുമാർ വി.വി. — കട്ടപ്പന</p>
<p>സിവിൽ പൊലീസ് ഓഫീസർ: ധന്യ മോഹനൻ — ഇടുക്കി ഡി.എച്ച്.ക്യു.</p>]]> </content:encoded>
</item>

<item>
<title>പതിനാറുകാരിയുടെ ആത്മഹത്യ; ലൈംഗികാതിക്രമക്കേസിൽ യുവാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3435</link>
<guid>https://thekeralajournal.com/3435</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a811282894b6.jpg" length="58303" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:59:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: പ്ലസ് ടു വിദ്യാർഥിനിയായ പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പോക്സോ നിയമപ്രകാരം യുവാവ് അറസ്റ്റിൽ. കുമളി ഒന്നാംമൈൽ സ്വദേശി തോട്ടത്തിൻകുഴിയിൽ വീട്ടിൽ അഭിരാജനെയാണ് കുമളി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് നടപടി. കഴിഞ്ഞ ഞായറാഴ്ചയാണ് പെൺകുട്ടിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇടുക്കി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ലൈംഗികാതിക്രമം നടന്നതായി വ്യക്തമായത്.</p>
<p>തുടർന്ന് സംശയനിഴലിലായിരുന്ന അഭിരാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെൺകുട്ടിയുടെ പിതാവിന്റെ മുൻ ഡ്രൈവറായിരുന്ന അഭിരാജനുമായി കുട്ടിക്ക് പരിചയമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഈ പരിചയം പിന്നീട് അടുപ്പമായി മാറുകയും വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും പോലീസ് അറിയിച്ചു.</p>
<p>അഭിരാജനുമായുള്ള ബന്ധത്തെ പിതാവ് ചോദ്യം ചെയ്തതിനെ തുടർന്ന് പെൺകുട്ടി നേരത്തെ കുമളി പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇരുവിഭാഗങ്ങളെയും വിളിച്ചുവരുത്തി സംസാരിച്ച ശേഷം പെൺകുട്ടിയെ അമ്മയോടൊപ്പം അയച്ചിരുന്നു.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച സ്കൂളിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടി വീണ്ടും പിതാവിന്റെ അടുത്തേക്ക് മടങ്ങിയെത്തുകയായിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.</p>
<p>ആത്മഹത്യയ്ക്ക് പിന്നിൽ മറ്റാരുടെയെങ്കിലും പ്രേരണയോ സമ്മർദമോ ഉണ്ടായിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ അഭിരാജനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>AIYF &amp;apos;യൂത്ത് വോയ്സ്&amp;apos; കട്ടപ്പനയിൽ സംഘടിപ്പിച്ചു.</title>
<link>https://thekeralajournal.com/3431</link>
<guid>https://thekeralajournal.com/3431</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a805c4ff0dd3.jpg" length="111006" type="image/jpeg"/>
<pubDate>Sat, 15 Aug 2026 18:02:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ ആശയങ്ങളും ഉയർത്തിപ്പിടിച്ച് AIYF കട്ടപ്പന മേഖലയുടെ നേതൃത്വത്തിൽ ‘യൂത്ത് വോയ്സ്’ എന്ന പരിപാടി സംഘടിപ്പിച്ചു. കട്ടപ്പനയിൽ നടന്ന പരിപാടിയിൽ AIYF, CPI നേതാക്കളും പ്രവർത്തകരും യുവജനങ്ങളും പങ്കെടുത്തു.</p>
<p>യുവജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനും സാമൂഹിക വിഷയങ്ങളിൽ യുവതലമുറയുടെ ഇടപെടൽ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. ഭരണഘടന സംരക്ഷണം, ജനാധിപത്യ മൂല്യങ്ങൾ, യുവജനങ്ങളുടെ സാമൂഹിക ഉത്തരവാദിത്വം തുടങ്ങിയ വിഷയങ്ങൾ പരിപാടിയിൽ ചർച്ചയായി.</p>
<p>നേതാക്കളായ വി.ആർ.ശശി, അനീഷ് മുതുകുന്നേൽ,ആനന്ദ് വിളയിൽ,എൻ അരുൺ ,സി .എസ്. അജേഷ്, കെ.ജെ. ജോയിസ്, സനീഷ് മോഹനൻ, ആശ ആന്റണി ,ഷാൻ വി ഡി ,CS മനു , വിപിൻ മൂലമറ്റം തുടങ്ങിയവർ സംസാരിച്ചു..CPI മുതിർന്ന നേതാക്കളും AIYF പ്രവർത്തകരും യുവജനങ്ങളും സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മൃതസംസ്കാര അറിയിപ്പ്</title>
<link>https://thekeralajournal.com/3430</link>
<guid>https://thekeralajournal.com/3430</guid>
<description><![CDATA[ എഴുകുംവയൽ പാറത്തറ ആന്റണി ജോസഫ്, വത്സമ്മ ആന്റണി എന്നിവരുടെ മൃതസംസ്കാരം നാളെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a803fcfb519a.jpg" length="107467" type="image/jpeg"/>
<pubDate>Sat, 15 Aug 2026 16:01:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: ഇന്നലെ നിര്യാതരായ പാറത്തറ ആന്റണി ജോസഫ് (59), വത്സമ്മ ആന്റണി (54) എന്നിവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച (16-08-2026) ഉച്ചയ്ക്ക് 2 മണിക്ക് കൗന്തിയിലുള്ള ഭവനത്തിൽ പൊതുദർശനത്തിന് കൊണ്ടുവരും.</p>
<p>തുടർന്ന് ഉച്ചയ്ക്ക് 3 മണിക്ക് ഭവനത്തിൽ സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. ശുശ്രൂഷകൾക്ക് ശേഷം മൃതദേഹങ്ങൾ എഴുകുംവയൽ നിത്യസഹായദേവാലയ സെമിത്തേരിയിൽ സംസ്കരിക്കും.</p>]]> </content:encoded>
</item>

<item>
<title>റോട്ടറി വുമൺസ് ക്ലബ്ബ് കട്ടപ്പന ഹെറിറ്റേജിന്റെ ‘ഫ്രീഡം ഓഫ് സ്‌മൈൽസ്’ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3429</link>
<guid>https://thekeralajournal.com/3429</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a803dd231fe7.jpg" length="130823" type="image/jpeg"/>
<pubDate>Sat, 15 Aug 2026 15:52:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റോട്ടറി വുമൺസ് ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ‘ഫ്രീഡം ഓഫ് സ്‌മൈൽസ്’ എന്ന പേരിൽ അംഗൻവാടി സപ്പോർട്ട് പ്രോഗ്രാം സംഘടിപ്പിച്ചു. കട്ടപ്പന കല്യാണത്തണ്ട് അംഗൻവാടിയിലാണ് പരിപാടി നടന്നത്.</p>
<p>ക്ലബ്ബ് പ്രസിഡന്റ് സോണിയ ഷാജി അധ്യക്ഷത വഹിച്ച പരിപാടി നഗരസഭാ കൗൺസിലർ ഷാജി കൂത്തോടി ഉദ്ഘാടനം ചെയ്തു. അംഗൻവാടിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.</p>
<p>ക്ലബ്ബ് സെക്രട്ടറി അന്ന ജെറിൻ, ട്രഷറർ റോസ് ജോസകുട്ടി, ഡോ. നന്ദന വണ്ടാനത്ത്, അനറ്റ് കൊല്ലംകുടി, സിനി ജയ്മോൻ, ശ്രീജ ബേസിൽ, രമ്യ അരുൺ, സെയ ജിന്റോ, അനിത അനൂപ്, ലേഖ അജേഷ്, അംഗൻവാടി അധ്യാപിക ലതിക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകി എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടി</title>
<link>https://thekeralajournal.com/3428</link>
<guid>https://thekeralajournal.com/3428</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a803d2c52017.jpg" length="114855" type="image/jpeg"/>
<pubDate>Sat, 15 Aug 2026 15:49:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: വിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ദൃശ്യരൂപം നൽകുകയും അവയെ വ്യക്തമായ ലക്ഷ്യങ്ങളാക്കി മാറ്റുകയും ചെയ്യുന്ന നൂതന പദ്ധതികൾക്ക് എസ്.ജെ.എച്ച്.എസ്.എസ്. വെള്ളയാംകുടിയിൽ തുടക്കമായി. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ നേതൃത്വത്തിൽ കരിയർ സെൽഫി, കരിയർ വിഷ്വലൈസേഷൻ കാർഡ്, ‘ഐ ലൈവ്’, ഡിജിറ്റൽ ചലഞ്ച് എന്നീ പദ്ധതികളാണ് നടപ്പാക്കുന്നത്.</p>
<p>വിദ്യാർത്ഥികൾ ആഗ്രഹിക്കുന്ന തൊഴിൽമേഖലയിലെ ഭാവി വ്യക്തിത്വത്തെ ദൃശ്യവൽക്കരിച്ച് അതിനായി വ്യക്തമായ പ്രവർത്തനപദ്ധതി തയ്യാറാക്കുകയാണ് കരിയർ സെൽഫിയുടെയും വിഷ്വലൈസേഷൻ കാർഡിന്റെയും ലക്ഷ്യം. ഇതിനായി ഒരുക്കിയ കരിയർ സെൽഫി പോയിന്റിൽ വിദ്യാർത്ഥികൾ തങ്ങൾ ലക്ഷ്യമിടുന്ന തൊഴിൽമേഖലയുമായി ബന്ധപ്പെട്ട വേഷവിധാനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ചിത്രങ്ങൾ പകർത്തുന്നു. ‘ഫ്യൂച്ചർ ലോയർ’, ‘ഫ്യൂച്ചർ ഡോക്ടർ’, ‘ഫ്യൂച്ചർ ഓട്ടോമൊബൈൽ മെക്കാനിക്ക്’, ‘ഫ്യൂച്ചർ പോസ്റ്റ് ഗ്രാജുവേറ്റ്’ തുടങ്ങിയ ആശയങ്ങളിലൂടെയാണ് വിദ്യാർത്ഥികൾ തങ്ങളുടെ കരിയർ ലക്ഷ്യങ്ങൾ ദൃശ്യവൽക്കരിക്കുന്നത്.</p>
<p>ഓരോ വിദ്യാർത്ഥിക്കും നൽകുന്ന കരിയർ വിഷ്വലൈസേഷൻ കാർഡ് വ്യക്തിഗത കരിയർ മാർഗരേഖയായാണ് തയ്യാറാക്കിയിരിക്കുന്നത്. ഭാവി കരിയർ ലക്ഷ്യം, ലക്ഷ്യം കൈവരിക്കേണ്ട പ്രായം, ആറുഘട്ട കരിയർപാത, പഠനമികവ്, മത്സരപരീക്ഷകൾ, ഉന്നതപഠന സാധ്യതകൾ, നൈപുണ്യ വികസനം, ആവശ്യമായ യോഗ്യതകൾ, വ്യക്തിഗത പ്രവർത്തനപദ്ധതി, പഠനശീലങ്ങൾ, ആത്മപ്രതിജ്ഞ, സ്വയംവിലയിരുത്തൽ തുടങ്ങിയവ കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെൽഫിയും വിഷ്വലൈസേഷൻ കാർഡും പഠനമുറിയിലോ വ്യക്തിഗത ഡയറിയിലോ സൂക്ഷിച്ച് നിരന്തരം കാണുന്നതിലൂടെ കരിയർ സ്വപ്നങ്ങളെ പ്രവർത്തനാധിഷ്ഠിത ലക്ഷ്യങ്ങളാക്കി മാറ്റുകയാണ് പദ്ധതിയുടെ ഉദ്ദേശ്യം.</p>
<p>വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് ‘ഐ ലൈവ്’ എന്ന പേരിൽ ലൈഫ് സ്കിൽ വികസന പരിപാടിയും നടപ്പാക്കുന്നു. ആശയവിനിമയശേഷി, ആത്മവിശ്വാസം, തീരുമാനമെടുക്കാനുള്ള കഴിവ്, പ്രശ്നപരിഹാരശേഷി, നേതൃത്വപാടവം, സമയനിയന്ത്രണം തുടങ്ങിയ ജീവിതനൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിനാണ് പദ്ധതിയിൽ പ്രാധാന്യം നൽകുന്നത്.</p>
<p>ഡിജിറ്റൽ ഉപകരണങ്ങളുടെ ഉപയോഗം ക്രിയാത്മകമാക്കുന്നതിനായി ‘ഡിജിറ്റൽ ചലഞ്ച്’ പദ്ധതിക്കും തുടക്കമായി. മൊബൈൽ ഫോണിലും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളിലും ചെലവഴിക്കുന്ന സമയം നിയന്ത്രിച്ച് പഠനം, വായന, നൈപുണ്യ വികസനം, സ്വയംവികസന പ്രവർത്തനങ്ങൾ എന്നിവയ്ക്കായി സമയം വിനിയോഗിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a803d3a03578.jpg" alt=""></p>
<p>കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ അഭിരുചിയും കഴിവും തിരിച്ചറിയുന്നതിനായി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകളും കരിയർ കൗൺസലിംഗും സംഘടിപ്പിക്കുന്നുണ്ട്. വ്യക്തിഗത താൽപര്യങ്ങൾക്കും കഴിവുകൾക്കും അനുയോജ്യമായ പഠന-തൊഴിൽ മേഖല തിരഞ്ഞെടുക്കുന്നതിനും കരിയർ ലക്ഷ്യങ്ങൾ രൂപപ്പെടുത്തുന്നതിനും ഇതിലൂടെ മാർഗനിർദേശം നൽകും.</p>
<p>പദ്ധതികളുടെ ഉദ്ഘാടനം സംഘടിപ്പിച്ച ചടങ്ങിൽ സ്കൂൾ മാനേജർ മോൺസിഞ്ഞോർ അബ്രഹാം പുറയാറ്റ് അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത കോർപ്പറേറ്റ് എജ്യുക്കേഷൻ ഏജൻസി സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജിജി ജോർജ്, ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ റെക്സ് തോമസ് ഇ., ഹെഡ്മിസ്ട്രസ് വിൻസി സെബാസ്റ്റ്യൻ, പി.ടി.എ. പ്രസിഡന്റ് ബെന്നി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റ് വിജിത ലിജോ എന്നിവർ സംസാരിച്ചു.</p>
<p>കരിയർ ഗൈഡ് ദീപക് ജോസഫ്, ബോട്ടണി അധ്യാപകൻ ജോയൽ ജോസ്, സ്റ്റാഫ് സെക്രട്ടറി ജോബി മാത്യു എന്നിവർ പദ്ധതികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി ബിനോയ് എബ്രഹാം ചുമതലയേറ്റു</title>
<link>https://thekeralajournal.com/3427</link>
<guid>https://thekeralajournal.com/3427</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8027eca8298.jpg" length="60948" type="image/jpeg"/>
<pubDate>Sat, 15 Aug 2026 14:18:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടൻമേട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയായി സബ് ഇൻസ്‌പെക്ടർ ബിനോയ് എബ്രഹാം ചുമതലയേറ്റു. 1993-ൽ പോലീസ് സേനയിൽ പ്രവേശിച്ച ബിനോയ് എബ്രഹാം ഇടുക്കി ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.</p>
<p>34 വർഷത്തെ പോലീസ് സേവനപരിചയമുള്ള അദ്ദേഹം വിവിധ ചുമതലകളിൽ പ്രവർത്തിച്ച ശേഷമാണ് വണ്ടൻമേട് പോലീസ് സ്റ്റേഷന്റെ ചുമതലയേറ്റെടുക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3426</link>
<guid>https://thekeralajournal.com/3426</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8026faccee6.jpg" length="190029" type="image/jpeg"/>
<pubDate>Sat, 15 Aug 2026 14:14:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ 79-ാമത് സ്വാതന്ത്ര്യദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് ദേശീയപതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം നൽകി.</p>
<p>സ്കൂളിലെ ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിന പരേഡും സംഘടിപ്പിച്ചു. ദേശഭക്തിഗാനങ്ങൾ, പ്രതിജ്ഞ, വിവിധ കലാപരിപാടികൾ എന്നിവ ആഘോഷത്തിന് മാറ്റുകൂട്ടി.</p>
<p>അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികളിൽ ദേശീയബോധവും ദേശസ്നേഹവും വളർത്തുന്നതിനുള്ള പ്രചോദനമായി മാറിയ സ്വാതന്ത്ര്യദിനാഘോഷം ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വം: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3425</link>
<guid>https://thekeralajournal.com/3425</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8004b639e47.jpg" length="114031" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:48:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: ഭരണഘടനയെ ശിഥിലീകരിക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്ന് ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഇടുക്കി ഐ.ഡി.എ ഗ്രൗണ്ടിൽ നടന്ന 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ ദേശീയപതാക ഉയർത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു മന്ത്രി.</p>
<p>മതേതര മൂല്യങ്ങളെ സംരക്ഷിച്ച് മുന്നോട്ടുപോകുമ്പോഴാണ് ജനാധിപത്യത്തിന് കൂടുതൽ ശോഭയേകാൻ കഴിയുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വാതന്ത്ര്യം, ജനാധിപത്യം, മതേതരത്വം എന്നിവ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുകയെന്ന ഉത്തരവാദിത്വമാണ് ഇന്നത്തെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഓരോ പൗരനുമുള്ളത്.</p>
<p>ഭാരതത്തിനൊപ്പം സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും പിന്നീട് പട്ടാള അട്ടിമറികളിലേക്കും അരാജകത്വത്തിലേക്കും നീങ്ങിയപ്പോൾ ജനാധിപത്യ മൂല്യങ്ങളെ ശക്തമായി നിലനിർത്തിയത് രാജ്യത്തിന്റെ ഭരണഘടനയാണെന്നും മന്ത്രി പറഞ്ഞു.</p>
<p>രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ സ്വാതന്ത്ര്യവും ജനാധിപത്യവും നേടിത്തരുന്നതിനായി ജീവത്യാഗം ചെയ്ത ആയിരക്കണക്കിന് സാധാരണക്കാരെയും സ്വാതന്ത്ര്യസമരത്തിന് നേതൃത്വം നൽകിയ പോരാളികളെയും സ്മരിക്കണം. മഹാത്മാഗാന്ധി ഉൾപ്പെടെ രാജ്യത്തിനായി ജീവിതം സമർപ്പിച്ചവരുടെ ത്യാഗപൂർണമായ ജീവിതവും അവർ പടുത്തുയർത്തിയ മൂല്യങ്ങളും ഓർമിക്കണമെന്നും മന്ത്രി പറഞ്ഞു.</p>
<p>സംസ്ഥാന സർക്കാർ പുതുയുഗപ്പിറവി ലക്ഷ്യമിട്ട് നൂതന ആശയങ്ങളും പദ്ധതികളുമാണ് ഏകോപിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രിയദർശിനി സൗജന്യ യാത്ര പോലുള്ള ഫ്ലാഗ്ഷിപ്പ് പദ്ധതികൾക്കൊപ്പം ഇന്ത്യയിൽ ആദ്യമായി വയോജന വകുപ്പ് രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ അവരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സർക്കാർ ഏറ്റെടുക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>80-ാം സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എല്ലാവർക്കും ആശംസകൾ നേർന്നു.</p>
<p>റോയി കെ. പൗലോസ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ജില്ലാ പൊലീസ് മേധാവി ഡോ. എ. നാസിം, ഇടുക്കി ബ്ലോക്ക് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. സിദ്ദിഖ്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, വിവിധ ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ആക്രിക്കടയിൽ നിന്ന് വാഹന എൻജിനുകൾ മോഷ്ടിച്ച കേസ്; രണ്ട് പ്രതികൾ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3424</link>
<guid>https://thekeralajournal.com/3424</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a800354e43d5.jpg" length="37155" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:42:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞാർ: ആക്രിക്കടയിൽ നിന്ന് വാഹനങ്ങളുടെ എൻജിനുകൾ മോഷ്ടിച്ച് കടത്തിയ കേസിൽ രണ്ട് പ്രതികളെ കാഞ്ഞാർ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം, മൂലമറ്റം സ്വദേശികളായ സിയാദ്, നെൽസൺ എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കൊപ്പമുണ്ടായിരുന്ന കരിമണ്ണൂർ സ്വദേശി ആൽവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.</p>
<p>മോഷണത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാഞ്ഞാർ പാലത്തിന് സമീപം ഉന്നേച്ചുപറമ്പിൽ ജബ്ബാറിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്.</p>
<p>സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് വാഹനങ്ങളുടെ എൻജിനുകളാണ് പ്രതികൾ കടത്തിക്കൊണ്ടുപോയത്. ഏകദേശം 25,000 രൂപയാണ് എൻജിനുകൾക്ക് വില വരുന്നതെന്ന് സ്ഥാപന ഉടമ പറഞ്ഞു.</p>
<p>പരിസരത്തെ സിസിടിവി ക്യാമറകളിൽനിന്ന് ലഭിച്ച ദൃശ്യങ്ങളാണ് പ്രതികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത്. ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിയാദും നെൽസണും പിടിയിലായത്.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് അംഗൻവാടിക്ക് സ്വാതന്ത്ര്യദിന സമ്മാനം; ഫ്ലോർ മാറ്റുകൾ സമ്മാനമായി നൽകി അഡ്വ. ജോളി കുര്യൻ</title>
<link>https://thekeralajournal.com/3421</link>
<guid>https://thekeralajournal.com/3421</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ff6f6c7886.jpg" length="54555" type="image/jpeg"/>
<pubDate>Sat, 15 Aug 2026 10:49:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയിലെ നത്തുകല്ല് അംഗൻവാടിക്ക് സ്വാതന്ത്ര്യദിന സമ്മാനമായി ഫ്ലോർ മാറ്റുകൾ നൽകി അഡ്വ. ജോളി കുര്യൻ നെയ്‌വേലിക്കുന്നേൽ.</p>
<p>നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചിട്ട് ഒരു വർഷം തികയുന്നതിന് മുമ്പാണ് അംഗൻവാടിയിലേക്ക് ആവശ്യമായ ഫ്ലോർ മാറ്റുകൾ സമ്മാനമായി നൽകിയത്. കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ഫ്ലോർ മാറ്റുകൾ നൽകാൻ തീരുമാനിച്ചതെന്ന് അഡ്വ. ജോളി കുര്യൻ പറഞ്ഞു.</p>
<p>ഒരു നാടിന്റെ സമഗ്ര പുരോഗതിയിൽ അംഗൻവാടികൾക്ക് നിർണായക പങ്കാണുള്ളത്. കുട്ടികളുടെ ആരോഗ്യകരമായ വളർച്ചയ്ക്കും മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടത് അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് അംഗൻവാടിക്ക് സഹായം നൽകിയത്.</p>
<p>ഭോപ്പാൾ ഓക്സ്ഫോർഡ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപന ഉടമ കൂടിയാണ് അദ്ദേഹം</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം; മന്ത്രി അനൂപ് ജേക്കബ് ദേശീയ പതാക ഉയർത്തി</title>
<link>https://thekeralajournal.com/3420</link>
<guid>https://thekeralajournal.com/3420</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fe50d6c64e.jpg" length="187614" type="image/jpeg"/>
<pubDate>Sat, 15 Aug 2026 09:33:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8003bfa23c2.jpg" alt=""></p>
<p>പൈനാവ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലാതല ആഘോഷം പൈനാവ് ഐ.ഡി.എ ഗ്രൗണ്ടിൽ പ്രൗഢഗംഭീരമായി നടന്നു. മന്ത്രി അനൂപ് ജേക്കബ് ദേശീയപതാക ഉയർത്തി ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.</p>
<p>തുടർന്ന് വിവിധ സേനാവിഭാഗങ്ങളും പോലീസ്, എൻ.സി.സി, മറ്റ് വിഭാഗങ്ങളും അണിനിരന്ന സ്വാതന്ത്ര്യദിന പരേഡ് നടന്നു. അച്ചടക്കവും ആവേശവും നിറഞ്ഞ പരേഡ് ആഘോഷത്തിന്റെ പ്രധാന ആകർഷണമായി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a8003b71165e.jpg" alt=""></p>
<p>പരേഡിന്റെ പരിശീലനവും അന്തിമഘട്ട ഒരുക്കങ്ങളും ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസ്.യുടെ നേതൃത്വത്തിൽ വിലയിരുത്തിയിരുന്നു. ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം വിജയകരമാക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരുന്നത്.</p>
<p>ജനപ്രതിനിധികൾ, ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർ, വിദ്യാർഥികൾ, പൊതുജനങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ ക്രൂര കൊലപാതകം; മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയതായി വിവരം</title>
<link>https://thekeralajournal.com/3415</link>
<guid>https://thekeralajournal.com/3415</guid>
<description><![CDATA[ ഇടുക്കി ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f4e932f7c0.jpg" length="33749" type="image/jpeg"/>
<pubDate>Fri, 14 Aug 2026 22:52:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: എഴുകുംവയലിൽ മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തിയതായി റിപ്പോർട്ട്. എഴുകുംവയൽ പാറത്തറയിൽ ആന്റണിയെയും ഭാര്യയെയുമാണ് മകൻ അജേഷ് കുത്തിക്കൊലപ്പെടുത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7f58b93feb3.jpg" alt=""></p>
<p>സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പോലീസ് അജേഷിനെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്ത് പോലീസ് പരിശോധന നടത്തി വരികയാണ്. കൂടുതൽ വിവരങ്ങൾ അന്വേഷണത്തിനുശേഷം മാത്രമേ വ്യക്തമാകൂ.</p>]]> </content:encoded>
</item>

<item>
<title>പൂഴ്ത്തിവെയ്പ്പിനെതിരേ കർശന നടപടി; വിപണിയിൽ മാറ്റമുണ്ടായാൽ കൂടുതൽ അരി എത്തിക്കും: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3413</link>
<guid>https://thekeralajournal.com/3413</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f3ac0b11ac.jpg" length="97962" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:26:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉത്സവകാലത്ത് അരി ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ പൂഴ്ത്തിവെച്ച് വിലക്കയറ്റത്തിന് ശ്രമിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. തൊടുപുഴയിൽ സപ്ലൈകോയുടെ ജില്ലാതല ഓണം ഫെയർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>പൊതുവിപണിയിലെ വില നിയന്ത്രിച്ചുനിർത്തുകയും ജനങ്ങൾക്ക് മിതമായ നിരക്കിൽ നിത്യോപയോഗ സാധനങ്ങൾ ഉറപ്പാക്കുകയുമാണ് ഫെയറുകളുടെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കി പൊതുവിപണിയിലെ വിലവ്യതിയാനങ്ങളിൽനിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
<p>ഈ ഓണക്കാലത്ത് റേഷൻ കടകൾ, മാവേലി സ്റ്റോറുകൾ, സപ്ലൈകോ എന്നിവ വഴി 1,65,000 മെട്രിക് ടൺ അരി ലഭ്യമാക്കും. കേന്ദ്രത്തിന്റെ ടൈഡ് ഓവർ വിഹിതത്തിൽ കുറവുണ്ടായതാണ് 10.90 രൂപ നിരക്കിൽ പ്രത്യേക അരി നൽകുന്നതിന് പരിമിതി നേരിട്ടതിന്റെ പ്രധാന കാരണമെന്ന് മന്ത്രി വിശദീകരിച്ചു.</p>
<p>33,294 മെട്രിക് ടൺ ആയിരുന്ന ടൈഡ് ഓവർ വിഹിതം 26,835 മെട്രിക് ടണ്ണായി കുറഞ്ഞു. ഇതിൽ 6,459 മെട്രിക് ടൺ ഗോതമ്പായി പരിവർത്തനം ചെയ്തതോടെയാണ് അരിയുടെ ലഭ്യതയിൽ കുറവുണ്ടായത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഓണക്കാലത്ത് ഒഎംഎസ്എസ് നിരക്കിലുള്ള അരി റേഷൻ കടകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും 26, 27 രൂപ നിരക്കിൽ വിതരണം ചെയ്യാൻ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>വരും ദിവസങ്ങളിൽ വിപണി സസൂക്ഷ്മം നിരീക്ഷിക്കും. ബോധപൂർവം വില ഉയർത്താനുള്ള ശ്രമങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. വിപണിയിൽ വീണ്ടും വിലവ്യതിയാനം ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ കൂടുതൽ അരി വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മൂന്ന് മെഗാ ട്രേഡ് ഫെയറുകൾ സിവിൽ സപ്ലൈസ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം ജില്ലാ ഫെയറുകളും എല്ലാ നിയോജകമണ്ഡലങ്ങളിലും പ്രാദേശിക ഫെയറുകളും സംഘടിപ്പിക്കുന്നതിനുള്ള നടപടികൾ നേരത്തെ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.</p>
<p>തൊടുപുഴ നഗരസഭാ ചെയർപേഴ്‌സൺ സാബിറ ജലീൽ അധ്യക്ഷത വഹിച്ചു. കൗൺസിലർ ആതിര ജോഷി ആദ്യ വിൽപ്പന നടത്തി. നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ. ദീപക്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫീസർ കെ.കെ. സ്മിത, ജില്ലാ സപ്ലൈ ഓഫീസർ ബീന ഭദ്രൻ, സപ്ലൈകോ മേഖലാ മാനേജർ എം. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ റൂറൽ ലൈബ്രറിയിൽ കർഷകദിനാചരണം ആഗസ്റ്റ് 17ന്</title>
<link>https://thekeralajournal.com/3407</link>
<guid>https://thekeralajournal.com/3407</guid>
<description><![CDATA[ പരിപാടികളുടെ ഭാഗമായി ജനപ്രതിനിധികൾക്ക് സ്വീകരണവും മികച്ച കർഷകരെയും വിദ്യാർഥികളെയും ആദരിക്കലും സംഘടിപ്പിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ef4a437248.jpg" length="143010" type="image/jpeg"/>
<pubDate>Fri, 14 Aug 2026 16:27:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ റൂറൽ ലൈബ്രറിയുടെ നേതൃത്വത്തിൽ കർഷകദിനാചരണവും ജനപ്രതിനിധികൾക്ക് സ്വീകരണവും മികച്ച കർഷകരെയും വിദ്യാർഥികളെയും ആദരിക്കലും സംഘടിപ്പിക്കും. ആഗസ്റ്റ് 17ന് ഉച്ചയ്ക്ക് രണ്ടിന്  ലൈബ്രറി ഓഡിറ്റോറിയത്തിലാണ് പരിപാടി.</p>
<p>ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പരിപാടി ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം തിലോത്തമ സോമൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം മുകേഷ് മോഹനൻ,എഴുകുംവയൽ നിത്യസഹായ മാതാ ചർച്ച് വികാരി ഫാ. ജോസഫ് ചുനയംമാക്കൽ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. മികച്ച കർഷകരെയും വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>വണ്ടൻമേട്ടിലെ ഇരട്ടക്കൊല: 12 വർഷത്തിന് ശേഷം പ്രതി കുറ്റക്കാരനെന്ന് കോടതി</title>
<link>https://thekeralajournal.com/3402</link>
<guid>https://thekeralajournal.com/3402</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e691c4fd5e.jpg" length="57915" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:32:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: 12 വർഷം മുമ്പ് വണ്ടൻമേട്ടിൽ നാടിനെ നടുക്കിയ ഗർഭിണിയായ യുവതിയുടെയും നവജാതശിശുവിന്റെയും കൊലപാതകക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. കട്ടപ്പന കടമാക്കുഴി സ്വദേശി മാത്യു ദേവസ്യ (63), തങ്കച്ചൻ, കുറ്റക്കാരനാണെന്ന് തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ്. പണിക്കർ കണ്ടെത്തി. പ്രതിക്കുള്ള ശിക്ഷ ഓഗസ്റ്റ് 18ന് പ്രഖ്യാപിക്കും.</p>
<p>2012 ജനുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. കടമാക്കുഴിയിലെ ഏലത്തോട്ടത്തിലെ സൂപ്പർവൈസറായിരുന്ന മാത്യു ദേവസ്യ, തോട്ടത്തിലെ തൊഴിലാളിയായ അമ്പിളിയുമായി അടുപ്പത്തിലാവുകയും യുവതി ഗർഭിണിയാകുകയുമായിരുന്നു. ഭാര്യയും മക്കളുമുള്ള പ്രതി, അമ്പിളി പ്രസവിച്ചാൽ ഉണ്ടാകാനിടയുള്ള കുടുംബപ്രശ്നങ്ങളും അപമാനവും ഭയന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രോസിക്യൂഷൻ കേസ്.</p>
<p>കൃത്യദിവസം കട്ടപ്പനയിൽ നിന്ന് പ്ലാസ്റ്റിക് കയറും പടുതയും വാങ്ങിയ പ്രതി ഓട്ടോറിക്ഷയിൽ ആനകുത്തിയിലെത്തി. തുടർന്ന് അമ്പിളിയെ വിജനമായ പാമ്പാടുംപാറ എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. എട്ടുമാസം ഗർഭിണിയായിരുന്ന അമ്പിളിയെ കയറുപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നീലപടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തിയെന്നാണ് കേസ്.</p>
<p>പിടിയിലാകുമെന്ന ഭയത്തെ തുടർന്ന് പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിരുന്നു.</p>
<p>ജനുവരി 14ന് കാപ്പിത്തോട്ടത്തിലെ കുളത്തിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വണ്ടൻമേട് പൊലീസ് നടത്തിയ പരിശോധനയിലാണ് പടുതയിൽ പൊതിഞ്ഞ നിലയിൽ അമ്പിളിയുടെയും പൊക്കിൾക്കൊടി വേർപെടാത്ത നവജാതശിശുവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.</p>
<p>നേരിട്ടുള്ള ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് നിർണായകമായത്. ഡി.എൻ.എ പരിശോധനയിലൂടെ കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും നവജാതശിശുവിന്റെ പിതാവ് പ്രതിയായ മാത്യു ദേവസ്യയാണെന്നും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടു.</p>
<p>അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടർ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 32 സാക്ഷികളെ വിസ്തരിക്കുകയും 52 രേഖകളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എസ്.എസ്. സനീഷ് പ്രോസിക്യൂഷനുവേണ്ടി ഹാജരായി.പ്രതിക്കുള്ള ശിക്ഷ സംബന്ധിച്ച വിധി ഓഗസ്റ്റ് 18ന് കോടതി പ്രഖ്യാപിക്കും.</p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ ‘കണക്ട് കരിയർ ടു ക്യാമ്പസ്’ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3401</link>
<guid>https://thekeralajournal.com/3401</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e68061d134.jpg" length="76964" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:27:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുറ്റടി: ഹോളി ക്രോസ് കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജിയിലെ കരിയർ ഗൈഡൻസ് ആൻഡ് പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ ഫൈനൽ ഇയർ വിദ്യാർഥികൾക്കായി ‘കണക്ട് കരിയർ ടു ക്യാമ്പസ്’ ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു.ഇടുക്കി ജില്ലാ TCE പ്രതിനിധി ആൽബർട്ട് സെബാസ്റ്റ്യൻ ക്ലാസുകൾ നയിച്ചു.</p>
<p>വിദ്യാർഥികൾക്ക് തൊഴിൽ മേഖലകളെക്കുറിച്ചുള്ള അവബോധം നൽകുക, വ്യവസായ മേഖലയിലെ സാധ്യതകൾ പരിചയപ്പെടുത്തുക, ആവശ്യമായ നൈപുണ്യങ്ങൾ വികസിപ്പിക്കുന്നതിന് മാർഗനിർദേശം നൽകുക, പ്ലേസ്‌മെന്റ് അവസരങ്ങളെക്കുറിച്ച് പരിചയപ്പെടുത്തുക തുടങ്ങിയവയായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>കരിയർ ബോധവത്കരണം, വ്യവസായ മേഖലയിലെ പുതിയ സാധ്യതകൾ, സ്കിൽ ഡെവലപ്‌മെന്റ്, പ്ലേസ്‌മെന്റ് സാധ്യതകൾ തുടങ്ങിയ വിഷയങ്ങളും പരിപാടിയിൽ ഉൾപ്പെടുത്തി.കോളേജ് കരിയർ ആൻഡ് പ്ലേസ്മെൻ്റ് സെൽ കോർഡിനേറ്റർ ജിനിമോൾ മാത്യു പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഗുരുജയന്തി–തിരുവോണാഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽ തുടക്കമായി</title>
<link>https://thekeralajournal.com/3400</link>
<guid>https://thekeralajournal.com/3400</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e65f8d791b.jpg" length="88633" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:19:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ശ്രീനാരായണ ഗുരുദേവന്റെ 172-ാമത് ജയന്തിയോടനുബന്ധിച്ചുള്ള ഗുരുജയന്തി–തിരുവോണാഘോഷങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയനിൽ തുടക്കമായി.</p>
<p>ജയന്തി ദിനത്തെ വരവേൽക്കുന്നതിന്റെ ഭാഗമായി യൂണിയനിലെ 40 ശാഖകളിലെ പ്രവർത്തകരുടെ സമ്മേളനം സംഘടിപ്പിച്ചു. വിവിധ ശാഖകളിൽ നിന്നായി 200ഓളം പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുത്തു.</p>
<p>യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു.</p>
<p>സുനിൽകുമാർ പടിയിറമ്മാവിൽ, ഷാജി പള്ളോലിൽ, മനോജ് അപ്പന്താനം, പി.ആർ. രതീഷ്, കെ.കെ. രാജേഷ്, സുധീഷ് വിജയൻ, ഷിജോ കൊഴിഞ്ഞുതാഴെ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അമരാവതിയിൽ റോഡരികിൽ കൂറ്റൻ പൈപ്പുകൾ; കാൽനട യാത്രക്കാർക്ക് ഭീഷണിയാകുന്നു</title>
<link>https://thekeralajournal.com/3399</link>
<guid>https://thekeralajournal.com/3399</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6559b08e2.jpg" length="104666" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:16:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: അമരാവതി ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം റോഡരികിൽ കൂറ്റൻ പൈപ്പുകൾ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നു.</p>
<p>അമരാവതി ജലശുദ്ധീകരണ പ്ലാന്റിൽ നിന്ന് അമ്മാവാസിമേട് ജലവിതരണ ടാങ്കിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ ഭാഗമായി എത്തിച്ച പൈപ്പുകളാണ് കുമളി ഒന്നാംമൈലിൽ അപകടകരമായ രീതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. പൈപ്പുകൾ ഇവിടെ ഇറക്കിയിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നീക്കം ചെയ്യാനോ സുരക്ഷിതമായി ക്രമീകരിക്കാനോ നടപടിയുണ്ടായിട്ടില്ലെന്നാണ് പരാതി.</p>
<p>നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെ ദിവസവും നിരവധി പേർ സഞ്ചരിക്കുന്ന പ്രധാന റോഡരികിലാണ് യാതൊരു സുരക്ഷാ ക്രമീകരണങ്ങളുമില്ലാതെ പൈപ്പുകൾ കൂട്ടിയിട്ടിരിക്കുന്നത്. റോഡിന്റെ വശങ്ങൾ പൂർണമായും പൈപ്പുകൾ കൈയടക്കിയതോടെ കാൽനടയാത്രക്കാർക്ക് റോഡിലൂടെയാണ് സഞ്ചരിക്കേണ്ടിവരുന്നത്.</p>
<p>തിരക്കേറിയ റോഡിൽ പൈപ്പുകൾ അപകടകരമായ രീതിയിൽ കൂട്ടിയിട്ടിരിക്കുന്നത് വാഹനാപകടത്തിനും കാൽനടയാത്രക്കാർക്ക് അപകടങ്ങൾക്കും ഇടയാക്കുമെന്ന ആശങ്കയും ശക്തമാണ്. കരാറുകാരന്റെ അനാസ്ഥക്കെതിരെ നടപടി സ്വീകരിച്ച് പൈപ്പുകൾ അടിയന്തരമായി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3398</link>
<guid>https://thekeralajournal.com/3398</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e645ceef78.jpg" length="69137" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:12:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ന്യൂമാൻ കോളേജിലെ സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര വാണിജ്യ ദിനാഘോഷം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസ് മാനേജറുമായ ജിമ്മി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.</p>
<p>കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) ജെന്നി കെ. അലക്സ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ മേജർ പ്രജീഷ് സി. മാത്യു, ബർസാർ റവ. ഫാ. ബെൻസൺ എൻ. ആന്റണി, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. അലൻ അലക്സ്, വകുപ്പ് മേധാവി ശോഭ തോമസ് എന്നിവർ സംസാരിച്ചു.</p>
<p>സ്വാശ്രയ വിഭാഗം വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ സംരംഭങ്ങളുടെ പ്രദർശനവും സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം വിദ്യാർഥികൾക്കായി കോമേഴ്സ് ക്വിസ് മത്സരവും നടന്നു.</p>
<p>'ക്യാപിറ്റൽ മാർക്കറ്റ്: എ പ്രാക്ടിക്കൽ വ്യൂ' എന്ന വിഷയത്തിൽ ജിമ്മി സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ വിദ്യാർഥികൾക്കായി വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>അഞ്ചാമത് ആൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാട്ടിക് കോമ്പറ്റീഷൻ 16ന്</title>
<link>https://thekeralajournal.com/3397</link>
<guid>https://thekeralajournal.com/3397</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e63de4b134.jpg" length="132012" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:10:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അഞ്ചാമത് ആൾ കേരള ഇൻവിറ്റേഷൻ മാസ്റ്റേഴ്സ് അക്വാട്ടിക് കോമ്പറ്റീഷൻ ഓഗസ്റ്റ് 16ന് വണ്ടൻമേട് അക്വാട്ടിക് സെന്ററിൽ നടക്കും.</p>
<p>കേരള അക്വാട്ടിക് അസോസിയേഷൻ ഭാരവാഹികളായിരുന്ന പരേതരായ കെ. ബാബു, ടി.വി. പങ്കജാക്ഷൻ, അന്തർദേശീയ നീന്തൽ താരമായിരുന്ന വി.ഡി. ശ്രീവിശാഖ് എന്നിവരുടെ സ്മരണാർഥം ഏർപ്പെടുത്തിയ എവർ റോളിംഗ് ട്രോഫികൾക്കായാണ് മത്സരം സംഘടിപ്പിക്കുന്നത്.</p>
<p>കര, നാവിക, വ്യോമ സേനകളിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർ, സംസ്ഥാന-കേന്ദ്ര സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ദേശീയ-അന്തർദേശീയ നീന്തൽ താരങ്ങൾ, സിവിൽ സർവീസ് നീന്തൽ താരങ്ങൾ എന്നിവരോടൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നീന്തൽ താരങ്ങളും മത്സരത്തിൽ പങ്കെടുക്കും.</p>
<p>നൂറോളം താരങ്ങൾ പങ്കെടുക്കുന്ന മത്സരം രാവിലെ ഒമ്പതിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണത്തിന് മുന്നേ ചെറുനാരങ്ങ വില കുതിക്കുന്നു</title>
<link>https://thekeralajournal.com/3396</link>
<guid>https://thekeralajournal.com/3396</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e62cfd5422.jpg" length="519570" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:05:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണം എത്തും മുമ്പേ ചെറുനാരങ്ങയുടെ വില കുത്തനെ ഉയർന്നത് ഉപഭോക്താക്കൾക്കും ചെറുകിട വ്യാപാരികൾക്കും തിരിച്ചടിയായി. കഴിഞ്ഞ മാസം കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയായിരുന്ന ചെറുനാരങ്ങയുടെ വില ഇപ്പോൾ 120 രൂപയായി ഉയർന്നു.</p>
<p>കർണാടകയിൽ നിന്നുള്ള നാരങ്ങയുടെ വരവ് കുറഞ്ഞതും തമിഴ്നാട്ടിൽ വില ഉയർന്നതുമാണ് ഇടുക്കിയിലെ വിപണിയെ പ്രധാനമായും ബാധിച്ചത്. കടുത്ത വേനലിനെ തുടർന്ന് ഉൽപ്പാദനം കുറഞ്ഞതും വില ഉയരാൻ കാരണമായതായി വ്യാപാരികൾ പറയുന്നു.</p>
<p>തമിഴ്നാട്ടിലെ പുളിയങ്കുടിയിൽ നിന്നെത്തുന്ന നാരങ്ങയ്ക്കാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാർ. വലുപ്പം കൂടുതലുള്ളതും പെട്ടെന്ന് കേടാകാത്തതുമാണ് പുളിയങ്കുടി നാരങ്ങയുടെ പ്രത്യേകത. തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ ചെറുനാരങ്ങ ഉൽപ്പാദിപ്പിക്കുന്ന പ്രദേശങ്ങളിലൊന്നാണ് പുളിയങ്കുടി. ജ്യൂസ് വിപണിയിലും ഇതിന് വലിയ ആവശ്യമാണ്.</p>
<p>സാധാരണയായി ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ നാരങ്ങയുടെ വിലയിൽ കാര്യമായ വർധനവ് ഉണ്ടാകാറില്ല. എന്നാൽ ഇത്തവണ വില ഉയർന്നതോടെ ചെറിയ പെട്ടിക്കടകൾ മുതൽ ബേക്കറികൾ വരെയുള്ള വ്യാപാര സ്ഥാപനങ്ങളിൽ നാരങ്ങാവെള്ളത്തിനും വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടായി.</p>
<p>നാരങ്ങയുടെ വിലവർധന കുടുംബശ്രീ ഉൾപ്പെടെയുള്ള ചെറുകിട അച്ചാർ നിർമാണ യൂണിറ്റുകളെയും പ്രതിസന്ധിയിലാക്കി. ഓണക്കാലത്ത് വിൽപ്പന വർധിക്കുമെന്ന പ്രതീക്ഷയിലായിരുന്ന യൂണിറ്റുകൾക്ക് ഉയർന്ന അസംസ്കൃത വസ്തു വില തിരിച്ചടിയായി. വില വർധിപ്പിച്ചാൽ വിൽപ്പന കുറയുമെന്ന ആശങ്കയിലാണ് കുടുംബശ്രീ പ്രവർത്തകർ</p>]]> </content:encoded>
</item>

<item>
<title>ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജിജി ജോർജിന് യാത്രയയപ്പ് നൽകി</title>
<link>https://thekeralajournal.com/3395</link>
<guid>https://thekeralajournal.com/3395</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e5dd564000.jpg" length="83409" type="image/jpeg"/>
<pubDate>Fri, 14 Aug 2026 05:44:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ഗ്രാമപഞ്ചായത്ത് 21-ാം വാർഡിൽ കഴിഞ്ഞ മൂന്ന് വർഷക്കാലം ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച ജിജി ജോർജിന് സ്ഥലംമാറ്റത്തെ തുടർന്ന് യാത്രയയപ്പ് നൽകി.</p>
<p>വാർഡ് മെമ്പർ ജോണി പുതിയാപറമ്പിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനത്തിൽ അഗ്രികൾച്ചറൽ ബാങ്ക് പ്രസിഡന്റ് സാബു മാലിയിൽ, റൂറൽ ലൈബ്രറി പ്രസിഡന്റ് ഷെബിൻ തേനമാക്കൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞമ്മച്ചൻ പാറത്തറ, എ.ഡി.എസ് സെക്രട്ടറി ഷീബ ഐക്കര, വാർഡ് കൺവീനർ ബിജു പെരുമനങ്ങാട്ട്, സി.ഡി.എസ് മെമ്പർ സിമി സാബു, സായംപ്രഭ വൈസ് പ്രസിഡന്റ് മോളി പുറത്തെമഠം, ആശാ പ്രവർത്തകരായ ഷീബ പറയാങ്കൽ, ബിന്ദു രാജൻ എന്നിവർ ആശംസകൾ നേർന്നു.</p>
<p>എഴുകുംവയലിന്റെ സ്നേഹോപഹാരം വാർഡ് മെമ്പർ ജോണി പുതിയാപറമ്പിൽ ജിജി ജോർജിന് കൈമാറി. സായംപ്രഭ കെയർഗീവർ ലേഖ നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/3394</link>
<guid>https://thekeralajournal.com/3394</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7df4a0041b8.jpg" length="60691" type="image/jpeg"/>
<pubDate>Thu, 13 Aug 2026 22:15:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സണ്ണി മഴുവൻചേരിൽ ,ഇരട്ടയാർ നിര്യാതനായി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഓണാഘോഷത്തിന് ഓഗസ്റ്റ് 21ന് തുടക്കം; ജില്ലാതല സമാപനം സെപ്റ്റംബർ 5ന്</title>
<link>https://thekeralajournal.com/3390</link>
<guid>https://thekeralajournal.com/3390</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7db390107a1.jpg" length="90649" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:37:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജില്ലാതല ഓണാഘോഷ പരിപാടികൾക്ക് ഓഗസ്റ്റ് 21ന് ചെറുതോണിയിൽ തുടക്കമാകും. സെപ്റ്റംബർ 5ന് തൊടുപുഴയിലാണ് ജില്ലാതല സമാപനം.</p>
<p>ഓഗസ്റ്റ് 21ന് ഉച്ചയ്ക്ക് രണ്ടിന് വിവിധ കലാരൂപങ്ങളും ബാൻഡ് സംഘങ്ങളും അണിനിരക്കുന്ന ഓണം ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. പ്രാദേശിക കലാരൂപങ്ങൾക്ക് പ്രാധാന്യം നൽകിയാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ഓരോ നിയോജക മണ്ഡലങ്ങളിലും ഓണാഘോഷ പരിപാടികൾ നടക്കും. മൂന്നാർ, ചെറുതോണി, കുമളി, രാജാക്കാട്, തൊടുപുഴ എന്നിവിടങ്ങളിലായാണ് പ്രധാന പരിപാടികൾ.</p>
<p>ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 21 മുതൽ 31 വരെ ഇടുക്കി ഡാം സന്ദർശിക്കാൻ പൊതുജനങ്ങൾക്ക് അവസരമൊരുക്കും. ഡാമിൽ പ്രത്യേക പ്രകാശ അലങ്കാരവും ഒരുക്കും. കുടുംബശ്രീയുടെ നേതൃത്വത്തിൽ ഭക്ഷ്യമേളയും സംഘടിപ്പിക്കും. ആഘോഷ പരിപാടികൾ പൂർണമായും ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും.</p>
<p>ഓണാഘോഷ പരിപാടികളുടെ സംഘാടനത്തിനായി സർക്കാർ 15.50 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.</p>
<p>റോയി കെ. പൗലോസ് എംഎൽഎയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ആലോചനാ യോഗത്തിലാണ് പരിപാടികളുടെ സംഘാടനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ കൈക്കൊണ്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് മിനി കെ. ജോൺ, ഡിടിപിസി സെക്രട്ടറി ജിതേഷ് ജോസ്, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, വ്യാപാരി-വ്യവസായി സംഘടനാ പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>‘ഓർമ്മകളിൽ ഒരു ഓണം’ ഓണ ആൽബത്തിന്റെ ചിത്രീകരണം അണക്കരയിൽ പുരോഗമിക്കുന്നു</title>
<link>https://thekeralajournal.com/3389</link>
<guid>https://thekeralajournal.com/3389</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7db26621cd0.jpg" length="191542" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അണക്കര: ഈ ഓണക്കാലത്തെ സംഗീതസാന്ദ്രമാക്കാൻ ‘ഓർമ്മകളിൽ ഒരു ഓണം’ എന്ന ഓണ ആൽബം ഒരുങ്ങുന്നു. ഫ്രണ്ട്സ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന ആൽബത്തിന്റെ ചിത്രീകരണം അണക്കരയിൽ പുരോഗമിക്കുകയാണ്.</p>
<p>രാജേഷ് കോട്ടപ്പടി സംവിധാനം ചെയ്യുന്ന ആൽബത്തിൽ അനീഷ് മങ്ങാരം നായകനായും അഞ്ജന എസ്. നായർ നായികയായും എത്തുന്നു. ഓണത്തിന്റെ ഗൃഹാതുരമായ ഓർമ്മകളും കുടുംബബന്ധങ്ങളുടെ ഊഷ്മളതയും ആഘോഷനിമിഷങ്ങളും സംഗീതത്തിന്റെയും ദൃശ്യങ്ങളുടെയും സഹായത്തോടെ അവതരിപ്പിക്കുന്നതാണ് ആൽബം.</p>
<p>സലിം കോട്ടപ്പടിയാണ് സംഗീതം ഒരുക്കുന്നത്. ഷൈൻ കുമാർ പെരുമ്പാവൂരും അഞ്ചു അജേഷും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഷെട്ടി മണി ക്യാമറ കൈകാര്യം ചെയ്യുന്നു. സുധീർ മൂവാറ്റുപുഴ പ്രൊഡക്ഷൻ കൺട്രോളറാണ്. ജയരാജ് കോതമംഗലമാണ് ഓർക്കസ്ട്ര ഒരുക്കുന്നത്.</p>
<p>ഓണത്തിന്റെ നാടൻ സൗന്ദര്യവും മലയാളിയുടെ ഗൃഹാതുരമായ ഓർമ്മകളും മനോഹരമായ സംഗീതത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ‘ഓർമ്മകളിൽ ഒരു ഓണം’ ലക്ഷ്യമിടുന്നത്. ഓണക്കാലത്ത് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടാനുള്ള ഒരുക്കത്തിലാണ് ആൽബത്തിന്റെ അണിയറ പ്രവർത്തകർ.</p>]]> </content:encoded>
</item>

<item>
<title>മലയോര ഹൈവേയിൽ അപകടഭീഷണി: വെള്ളിലാംകണ്ടം കുഴൽപ്പാലത്തിൽ ഭീതിവിതച്ച് വലിയ വിള്ളൽ.</title>
<link>https://thekeralajournal.com/3382</link>
<guid>https://thekeralajournal.com/3382</guid>
<description><![CDATA[ ഇടുക്കി ബ്യൂറോ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d4591ded34.jpg" length="117905" type="image/jpeg"/>
<pubDate>Thu, 13 Aug 2026 09:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: മലയോര മേഖലയുടെ വികസനക്കുതിപ്പിന് വഴിതുറന്ന കട്ടപ്പന - കുട്ടിക്കാനം റോഡിൽ വെള്ളിലാംകണ്ടം കുഴൽപ്പാലത്തിന് (മൺപാലം) മുകളിൽ രൂപപ്പെട്ട വലിയ വിള്ളൽ യാത്രക്കാരെയും പ്രദേശവാസികളെയും ഒരുപോലെ ഭീതിയിലാഴ്ത്തുന്നു. 'റീബിൽഡ് കേരള' പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച ഈ റോഡിന് ഇതിനോടകം തന്നെ വൻ ജനപ്രീതിയാണ് ലഭിച്ചിരുന്നത്. എന്നാൽ, നാടിന്റെ യാത്രാദുരിതത്തിന് വലിയ ആശ്വാസമായ ഹൈവേയിലാണ് ഇപ്പോൾ സുരക്ഷാഭീഷണി ഉയർന്നിരിക്കുന്നത്.</p>
<p>​ദിവസം ചെല്ലുന്തോറും വിള്ളലിന്റെ വീതി</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7d459e148c4.jpg" alt=""></p>
<p>വർധിച്ചുവരുന്നത് വൻ അപകടസാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. റോഡിന്റെ നിർമ്മാണത്തിൽ സംഭവിച്ച പിഴവുകളേക്കാൾ, മൺപാലത്തിനായി ഉപയോഗിച്ച മണ്ണ് സ്വാഭാവികമായി താഴേക്ക് ഇടിഞ്ഞതാകാം വിള്ളലിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. അല്ലെങ്കിൽ കനത്ത മഴയെത്തുടർന്ന് റോഡിന് അടിയിലുണ്ടായ ഭൗമചലനങ്ങളോ മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങളോ ആകാം ഈ തകർച്ചയ്ക്ക് പിന്നിലെന്നും കരുതപ്പെടുന്നു.</p>
<p>​എന്നാൽ റോഡിന്റെ അടിത്തറയിൽ പ്രകടനപരമായ വ്യതിയാനങ്ങൾ സംഭവിച്ചിട്ടും അടിയന്തര ശാസ്ത്രീയ പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ല. ആദ്യം ചെറിയ വിള്ളൽ കണ്ടപ്പോൾ അതിലേക്ക് ടാർ ഉരുക്കിയൊഴിച്ച് മറയ്ക്കുക മാത്രമാണ് ചെയ്തത്. അടിത്തറ ഇളകിയ ഭാഗത്ത് ഉപരിതലത്തിൽ മാത്രം അറ്റകുറ്റപ്പണി നടത്തുന്നത് കണ്ണിൽ പൊടിയിടലാണെന്നും അത് വലിയ അപകടത്തിന് വഴിവെക്കുമെന്നും നാട്ടുകാർ ആരോപിക്കുന്നു.</p>
<p>​നിലവിൽ വിള്ളലിന്റെ വ്യാപ്തി ഓരോ ദിവസവും കൂടിച്ചെല്ലുകയാണ്. ദിനംപ്രതി നൂറുകണക്കിന് ഭാരവാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. വശങ്ങളോട് ചേർന്ന് ഭാരവാഹനങ്ങൾ പോകുമ്പോൾ പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞുതാഴാനോ റോഡ് പൂർണ്ണമായി പിളർന്നുമാറാനോ സാധ്യതയേറെയാണ്. പ്രത്യേകിച്ച് രാത്രികാലങ്ങളിലും കനത്ത മഞ്ഞുള്ള സമയങ്ങളിലും ഈ വഴിയിലൂടെയുള്ള യാത്ര അതീവ അപകടകരമായി മാറിക്കഴിഞ്ഞു.</p>
<p>​അടിയന്തരമായി പൊതുമരാമത്ത്-കെ.ആർ.എഫ്.ബി (KRFB) അധികൃതരും വിദഗ്ധ സംഘവും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തണമെന്നാണ് ആവശ്യം ശക്തമാകുന്നത്. റോഡിന്റെ അടിത്തറ ബലപ്പെടുത്തി വിള്ളലുകൾ പൂർണ്ണമായി പരിഹരിച്ചില്ലെങ്കിൽ വലിയൊരു ദുരന്തത്തിനാവും മലയോര പാത സാക്ഷ്യം വഹിക്കേണ്ടി വരിക.</p>]]> </content:encoded>
</item>

<item>
<title>അരനൂറ്റാണ്ട് പിന്നിട്ട് ചപ്പാത്ത് പാലം; കൂട്ടിക്കലിൽ പുതിയ പാലത്തിനായുള്ള ആവശ്യം ശക്തമാകുന്നു</title>
<link>https://thekeralajournal.com/3377</link>
<guid>https://thekeralajournal.com/3377</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1997e4938.jpg" length="99295" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:40:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂട്ടിക്കൽ: നിരവധി പ്രളയങ്ങളെയും വെള്ളപ്പൊക്കങ്ങളെയും അതിജീവിച്ച കൂട്ടിക്കൽ ചപ്പാത്ത് പാലത്തിന് പകരം പുതിയ പാലം നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്നതും കൂട്ടിക്കൽ, കൊക്കയാർ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന സഞ്ചാരമാർഗവുമായ പാലത്തിന് അരനൂറ്റാണ്ടിലേറെ പഴക്കമുണ്ട്.</p>
<p>ചെറുതും വലുതുമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് ചപ്പാത്ത് പാലം ഇതുവരെ അതിജീവിച്ചത്. 2021ൽ കൂട്ടിക്കൽ മേഖലയിലുണ്ടായ മഹാപ്രളയത്തിൽ നിരവധി പാലങ്ങൾ തകർന്നപ്പോഴും ചപ്പാത്ത് പാലം പിടിച്ചുനിന്നു. എന്നാൽ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ പൂർണമായും തകരുകയും പാലത്തിന് ബലക്ഷയം സംഭവിക്കുകയും ചെയ്തിരുന്നു.</p>
<p>കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ പുല്ലുകയാർ കരകവിഞ്ഞൊഴുകിയതോടെ വലിയ തടിക്കഷണങ്ങളും മാലിന്യങ്ങളും പാലത്തിന്റെ തൂണുകളിൽ വന്നടിഞ്ഞിരുന്നു. മണ്ണുമാന്തി യന്ത്രവും ക്രെയിനും ഉപയോഗിച്ച് ഇവ നീക്കം ചെയ്തെങ്കിലും തുടർന്നുണ്ടായ മഴയിൽ വീണ്ടും തടിക്കഷണങ്ങളും മാലിന്യങ്ങളും പാലത്തിനടിയിൽ അടിഞ്ഞുകൂടി.</p>
<p>ഉയരം കുറഞ്ഞ പാലത്തിൽ പത്തോളം തൂണുകളാണുള്ളത്. ശക്തമായ ഒഴുക്കിനൊപ്പം എത്തുന്ന തടികളും മാലിന്യങ്ങളും തൂണുകളിൽ തങ്ങിനിൽക്കുന്നത് ഒഴുക്കിന് തടസ്സമാകുകയും പ്രദേശത്ത് വെള്ളപ്പൊക്ക സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുണ്ട്. മഴക്കാലത്ത് പാലത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും ഇതോടെ ശക്തമാണ്.</p>
<p>അരനൂറ്റാണ്ടിലേറെ പഴക്കമുള്ള പാലത്തിന്റെ നിലവിലെ അവസ്ഥയും പ്രദേശത്തെ നിരന്തരമായ വെള്ളപ്പൊക്ക ഭീഷണിയും കണക്കിലെടുത്ത് ചപ്പാത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ പാലം അടിയന്തരമായി നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കർക്കടകവാവ് ബലിതർപ്പണം: ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വൻ തിരക്ക്</title>
<link>https://thekeralajournal.com/3375</link>
<guid>https://thekeralajournal.com/3375</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1603555fb.jpg" length="92142" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:25:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ജില്ലയിലെ ക്ഷേത്രങ്ങളിലും സ്നാനഘട്ടങ്ങളിലും വൻ ഭക്തജനത്തിരക്ക്. ഇന്നലെ പുലർച്ചെ മുതൽ ജനസഹസ്രങ്ങളാണ് പിതൃപുണ്യം തേടി വിവിധ കേന്ദ്രങ്ങളിലെത്തിയത്. എള്ള്, പൂവ്, ഉണക്കലരി തുടങ്ങിയ പൂജാദ്രവ്യങ്ങൾ നറുക്കിലയിൽ പിതൃക്കൾക്ക് സമർപ്പിച്ച് പ്രണാമമർപ്പിച്ച ശേഷം വിശ്വാസികൾ ജലാശയങ്ങളിൽ മുങ്ങിനിവർന്നു. തുടർന്ന് ക്ഷേത്രദർശനം നടത്തിയാണ് മടങ്ങിയത്.</p>
<p>ലോ റേഞ്ചിലെയും ഹൈറേഞ്ചിലെയും വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിനായി വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു. പല ക്ഷേത്രങ്ങളിലും കർക്കടകവാവിനോടനുബന്ധിച്ച് പ്രത്യേക പൂജകളും തിലഹവനവും പിതൃനമസ്‌കാരവും ഉൾപ്പെടെയുള്ള വഴിപാടുകളും നടന്നു.</p>
<p>വിവിധ ക്ഷേത്രങ്ങളിൽ വിപുലമായ ചടങ്ങുകൾ</p>
<p>എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലുള്ള ചെറായിക്കൽ സുബ്രഹ്മണ്യസ്വാമി ഗുരുദേവക്ഷേത്രത്തിൽ രാവിലെ അഞ്ചിന് മേൽശാന്തി വൈക്കം ബെന്നിശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. വിശേഷാൽ പൂജകൾ, പിതൃനമസ്‌കാരം, തിലഹവനം എന്നിവയും നടന്നു.</p>
<p>കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തിൽ പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിച്ചു. ക്ഷേത്രക്കടവിൽ പ്രത്യേക സൗകര്യങ്ങളും പിതൃശാന്തിക്കും പിതൃദോഷപരിഹാരത്തിനുമുള്ള വഴിപാടുകൾക്കായി അധിക കൗണ്ടറുകളും ഒരുക്കിയിരുന്നു. ഭക്തർക്കായി പ്രഭാതഭക്ഷണവും ഉച്ചയ്ക്ക് പ്രസാദമൂട്ടും ഏർപ്പെടുത്തി.</p>
<p>അയ്യപ്പൻകോവിൽ പുരാതന ശ്രീധർമശാസ്താ ക്ഷേത്രത്തിൽ പുലർച്ചെ 5.30 മുതൽ ബലിതർപ്പണം നടന്നു. തുടർന്ന് ഔഷധക്കഞ്ഞി വിതരണവും തിലഹവനം, സായൂജ്യപൂജ തുടങ്ങിയ ചടങ്ങുകളും ഉണ്ടായിരുന്നു.</p>
<p>അടിമാലി ശാന്തിഗിരി ശ്രീമഹേശ്വരക്ഷേത്രത്തിൽ രാവിലെ ആറിന് ബലിതർപ്പണവും വിശേഷാൽ പൂജകളും ആരംഭിച്ചു. മേൽശാന്തി പ്രശാന്ത് ഗോപാൽ മുഖ്യകാർമികത്വം വഹിച്ചു. 6.30ന് ഗണപതിഹോമവും 7.30 മുതൽ തിലഹവനവും നടന്നു. ക്ഷേത്രം വക ഓഡിറ്റോറിയത്തിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>
<p>കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചിന് ബലിതർപ്പണം ആരംഭിച്ചു. എസ്.എൻ.ഡി.പി യോഗം അരിക്കുഴ ശാഖയിൽ മേൽശാന്തി രതീഷ് ശാന്തിയുടെ മുഖ്യകാർമികത്വത്തിലും തൊപ്പിപ്പാള ശാഖയിലെ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിൽ ഷാജൻ തന്ത്രിയുടെ കാർമികത്വത്തിലും ചടങ്ങുകൾ നടന്നു.</p>
<p>മൂലമറ്റം ശാഖയിൽ കെ.കെ. കുമാരൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ അഞ്ചിന് ബലിതർപ്പണം നടന്നു. അടിമാലി മാങ്കടവ് ദേവീക്ഷേത്രത്തിലും രാവിലെ ആറിന് ബലിതർപ്പണത്തിനും വിശേഷാൽ പൂജകൾക്കുമായി സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>
<p>ഇടുക്കി ശ്രീധർമശാസ്താദേവി ഗുരുദേവക്ഷേത്രത്തിൽ എ.എസ്. മഹേന്ദ്രൻ ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ 5.30ന് ബലിതർപ്പണം നടന്നു. ബിനു പൂവള്ളിമഠം ശാന്തിയുടെ നേതൃത്വത്തിൽ പിതൃനമസ്‌കാരം, തിലഹവനം തുടങ്ങിയ വഴിപാടുകളും നടത്തി.</p>
<p>കോടിക്കുളം അഞ്ചക്കുളം ശ്രീമഹാദേവീക്ഷേത്രത്തിൽ രാവിലെ 5.30 മുതൽ ക്ഷേത്രാചാര്യൻ ചേർത്തല സുമിത്ത് തന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ചടങ്ങുകൾ നടന്നു. കരിമണ്ണൂർ ശാഖ ഗുരുമന്ദിരത്തിൽ രാവിലെ ആറിന് ബലിതർപ്പണം ആരംഭിച്ചു. നമസ്‌കാരം, കുടുംബാർച്ചന, ഗുരുപൂജ തുടങ്ങിയ ചടങ്ങുകൾക്ക് ശേഷം കഞ്ഞി വിതരണവും നടത്തി.</p>
<p>തൊമ്മൻകുത്ത് നാല്പതേക്കർ ശാന്തിക്കാട് ദേവീക്ഷേത്രത്തിൽ തിരുവനന്തപുരം ശ്രീമംഗലം രാജീവ് പോറ്റിയുടെ മുഖ്യകാർമികത്വത്തിൽ രാവിലെ ആറിന് ബലിതർപ്പണം നടന്നു. ഭക്തർക്കായി ഔഷധക്കഞ്ഞിയും ഒരുക്കിയിരുന്നു. കോളപ്ര ചക്കളത്തുകാവ് ഉമാമഹേശ്വരക്ഷേത്രത്തിൽ രാവിലെ അഞ്ചിന് കർക്കടകവാവ് ബലിതർപ്പണം നടന്നു.</p>
<p>കാരിക്കോട് അണ്ണാമലനാഥർ മഹാദേവക്ഷേത്രത്തിൽ രാവിലെ 6.30നും പടി കോടിക്കുളം തൃക്കോവിൽ ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ മുതലും ബലിതർപ്പണ ചടങ്ങുകൾ നടന്നു. പിതൃനമസ്‌കാരം, അടച്ചുനമസ്‌കാരം, തിലഹവനം, നമസ്‌കാരം ഊട്ട്, പിൻവിളക്ക് തുടങ്ങിയ വിവിധ പിതൃപൂജകൾക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തേനി–എരുമേലി റെയിൽപാത പരിഗണനയിൽ; ഇടുക്കിക്ക് പ്രതീക്ഷ</title>
<link>https://thekeralajournal.com/3374</link>
<guid>https://thekeralajournal.com/3374</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d14f83d688.jpg" length="67387" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:21:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട്ടിലെ തേനിയെയും ശബരിമലയെയും ബന്ധിപ്പിച്ച് എരുമേലി വരെ റെയിൽപാത ഒരുക്കാനുള്ള സാധ്യത പരിഗണിക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ വ്യക്തമാക്കിയതോടെ ഇടുക്കിക്ക് പ്രതീക്ഷ. തേനി എം.പി. തങ്കതമിഴ് ശെൽവന്റെയും പി. ഗണപതി രാജ്കുമാറിന്റെയും ചോദ്യങ്ങൾക്ക് നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.</p>
<p>കഴിഞ്ഞ വർഷം തേനി–എരുമേലി റെയിൽപാതയുടെ സർവേ നടപടികൾ ആരംഭിച്ചിരുന്നു. ഏകദേശം 95 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്‌ഗേജ് പാതയ്ക്കായി ടെൻഡർ നടപടികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെയും ധനകാര്യ മന്ത്രാലയത്തിന്റെയും അനുമതി ലഭിക്കേണ്ടതുണ്ട്. പശ്ചിമഘട്ട മലനിരകളിലൂടെ കടന്നുപോകുന്നതിനാൽ പരിസ്ഥിതി അനുമതിയാണ് പ്രധാന കടമ്പ.</p>
<p>ശബരിമല തീർത്ഥാടകർക്ക് വലിയ നേട്ടം</p>
<p>പാത യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും. നിലവിൽ തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് തീർത്ഥാടകർ പ്രധാനമായും റോഡ് മാർഗമാണ് ശബരിമലയിലെത്തുന്നത്. റെയിൽ കണക്ടിവിറ്റി ലഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ കൂടുതൽ സൗകര്യപ്രദമായ യാത്ര സാധ്യമാകും.</p>
<p>മധുര മീനാക്ഷി ക്ഷേത്രം, പളനി ക്ഷേത്രം, വേളാങ്കണ്ണി പള്ളി, നാഗൂർ പള്ളി തുടങ്ങിയ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്കും പാത പ്രയോജനപ്പെടും.</p>
<p>വ്യാപാര-വിനോദസഞ്ചാര മേഖലകൾക്ക് കുതിപ്പ്</p>
<p>തേനി–എരുമേലി റെയിൽപാത യാഥാർഥ്യമായാൽ ഇടുക്കിയുടെ വ്യാപാര, വിനോദസഞ്ചാര മേഖലകൾക്കും വലിയ നേട്ടമുണ്ടാകും. തേക്കടി, വാഗമൺ, പരുന്തുംപാറ, പാഞ്ചാലിമേട്, രാമക്കൽമേട്, മൂന്നാർ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്ര കൂടുതൽ എളുപ്പമാകും.</p>
<p>ഇടുക്കിയിലെ മലഞ്ചരക്ക് ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിലെ വിപണികളിലെത്തിക്കുന്നതിനും തമിഴ്നാട്ടിൽ നിന്നുള്ള പച്ചക്കറികൾ കുറഞ്ഞ ചെലവിൽ കേരളത്തിലേക്ക് എത്തിക്കുന്നതിനും റെയിൽപാത സഹായകമാകും. തിരുപ്പൂർ, ഈറോഡ് മേഖലകളിൽനിന്ന് പീരുമേട്, മൂന്നാർ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ജോലിക്കായി എത്തുന്ന തൊഴിലാളികൾക്കും കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സാധിക്കും.</p>
<p>മുമ്പ് ഡിണ്ടിഗൽ–കുമളി റെയിൽപാതയ്ക്കും ഡിണ്ടിഗൽ–ലോവർക്യാമ്പ് പാതയ്ക്കുമായി സർവേ നടപടികൾ നടന്നിരുന്നു. 2012ൽ ഡിണ്ടിഗൽ–ലോവർക്യാമ്പ് റെയിൽപാതയുടെ സർവേയും പുരോഗതിയും നടന്നെങ്കിലും പിന്നീട് തേനി–ബോഡിനായ്ക്കന്നൂർ റെയിൽപാതയാണ് യാഥാർഥ്യമായത്. പുതിയ നീക്കം യാഥാർഥ്യമായാൽ ശബരിമല തീർത്ഥാടനത്തിനൊപ്പം ഇടുക്കിയുടെ സമഗ്ര വികസനത്തിനും വഴിതുറക്കുമെന്നാണ് പ്രതീക്ഷ.</p>]]> </content:encoded>
</item>

<item>
<title>നിർമ്മലാസിറ്റി ജങ്ഷനിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി</title>
<link>https://thekeralajournal.com/3373</link>
<guid>https://thekeralajournal.com/3373</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d13ace9aed.jpg" length="162159" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:15:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിർമ്മലാസിറ്റി ജങ്ഷനിൽ രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. ബുധനാഴ്ച രാവിലെ പ്രദേശവാസികളാണ് മിൽമ പ്ലാന്റിലേക്കുള്ള റോഡരികിൽ സ്ഥാപിച്ചിട്ടുള്ള എം.സി.എഫിനോട് ചേർന്ന് അരയടി ഉയരമുള്ള കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.</p>
<p>നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഇടുക്കി എക്സൈസ് സംഘം സ്ഥലത്തെത്തി ചെടികൾ പിഴുതുമാറ്റി. പ്രദേശത്ത് സാമൂഹികവിരുദ്ധരുടെ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ പരാതിപ്പെട്ടു. മേഖലയിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.</p>
<p>സർക്കിൾ ഇൻസ്‌പെക്ടർ പി.കെ. സുരേഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഷിജു ദാമോദരൻ, പ്രിവന്റീവ് ഓഫീസർമാരായ ഡെനിസൺ ജോസ്, എ.ഡി. ജയ്സൺ എന്നിവരടങ്ങിയ സംഘം അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>സമ്മാന മേശ’യുമായി KROSS ഡയാലിസിസ് സെന്റർ; ഡയാലിസിസ് രോഗികൾക്ക് ആവശ്യമായ സാധനങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം</title>
<link>https://thekeralajournal.com/3372</link>
<guid>https://thekeralajournal.com/3372</guid>
<description><![CDATA[ പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c845c5535f.jpg" length="83649" type="image/jpeg"/>
<pubDate>Wed, 12 Aug 2026 20:04:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഡയാലിസിസ് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് നിത്യോപയോഗ സാധനങ്ങൾ എന്നിവ സൗജന്യമായി ലഭ്യമാക്കുന്നതിനായി KROSS ഡയാലിസിസ് സെന്റർ ‘സമ്മാന മേശ’ എന്ന പേരിൽ പുതിയ സാമൂഹിക സേവന പദ്ധതിക്ക് തുടക്കമിട്ടു.പദ്ധതിയുടെ ഉദ്ഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു</p>
<p>ഡയാലിസിസ് മുറിക്ക് സമീപം പ്രത്യേകം സജ്ജീകരിക്കുന്ന ‘സമ്മാന മേശ’യിൽ സന്മനസ്സുള്ള വ്യക്തികൾക്കും സംഘടനകൾക്കും ആവശ്യമായ സാധനങ്ങൾ സംഭാവനയായി എത്തിക്കാം. ഭക്ഷ്യകിറ്റുകൾ, പലചരക്ക് സാധനങ്ങൾ, ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ, പുതിയ വസ്ത്രങ്ങൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്വീകരിക്കും.</p>
<p>KROSS ഡയാലിസിസ് സെന്ററിൽ ചികിത്സ തേടുന്ന രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യാനുസരണം ‘സമ്മാന മേശ’യിൽനിന്ന് സാധനങ്ങൾ സൗജന്യമായി തിരഞ്ഞെടുക്കാം. സഹായം ആവശ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കി, സ്വീകരിക്കുന്നവരുടെ ആത്മാഭിമാനവും സ്വാഭിമാനവും സംരക്ഷിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.</p>
<p>‘ആവശ്യമുള്ളവർക്ക് ആവശ്യമായത് എടുക്കാം; കഴിയുന്നവർക്ക് കഴിയുന്ന സാധനങ്ങൾ എത്തിക്കാം’ എന്ന ആശയമാണ് പദ്ധതിയുടെ അടിസ്ഥാനം. വീടുകളിൽ അധികമായി ഉള്ളതും എന്നാൽ ഉപയോഗയോഗ്യവുമായ വസ്ത്രങ്ങൾ, ഭക്ഷ്യസാധനങ്ങൾ, പലചരക്ക് വസ്തുക്കൾ തുടങ്ങിയവ പൊതുജനങ്ങൾക്ക് ‘സമ്മാന മേശ’യിലേക്ക് സംഭാവന ചെയ്യാം എന്നതാണ് പദ്ധതിയുടെ ആശയം.</p>
<p>ഡയാലിസിസ് രോഗികളുടെ കുടുംബങ്ങൾക്ക് ദൈനംദിന ജീവിതച്ചെലവുകളിൽ ചെറിയൊരു ആശ്വാസമെങ്കിലും നൽകുന്നതിനൊപ്പം സമൂഹത്തിലെ സഹജീവിസ്നേഹവും പങ്കുവെക്കൽ മനോഭാവവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>റോഡില്ല; ഇടമലക്കുടിയിൽ ഇന്നും രോഗികൾക്ക് കാട്ടുവഴിയിലൂടെ ദുരിതയാത്ര</title>
<link>https://thekeralajournal.com/3371</link>
<guid>https://thekeralajournal.com/3371</guid>
<description><![CDATA[ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ചുമന്നത്  4 കിലോമീറ്റർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c81c1c4d2a.jpg" length="157438" type="image/jpeg"/>
<pubDate>Wed, 12 Aug 2026 19:53:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അടിസ്ഥാന യാത്രാസൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വീണ്ടും പ്രദേശവാസികൾക്ക് കാട്ടുവഴിയിലൂടെ കിലോമീറ്ററുകളോളം ചുമക്കേണ്ടിവന്നു. കൂടലാർകുടി സ്വദേശിയായ മലയപ്പനെയാണ് രോഗബാധിതനായതിനെ തുടർന്ന് നാട്ടുകാർ കമ്പുവടിയിൽ തുണികെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത്.</p>
<p>അടിയന്തര ചികിത്സ ആവശ്യമുള്ള രോഗിയെ വാഹനത്തിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് പ്രദേശവാസികൾ ചേർന്ന് കമ്പുവടിയിൽ തുണികെട്ടി അതിൽ രോഗിയെ ഇരുത്തി ഏകദേശം നാല് കിലോമീറ്ററോളം കാട്ടുവഴിയിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്നു.</p>
<p>കാടും ദുർഘടമായ പാതകളും താണ്ടിയാണ് രോഗിയുമായി സംഘം ആനക്കുളം ഭാഗത്തെ പ്രധാന റോഡിലെത്തിയത്. അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് രോഗിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.</p>
<p><strong>നാല് കിലോമീറ്റർ റോഡിനായി വർഷങ്ങളായുള്ള കാത്തിരിപ്പ്</strong></p>
<p>ഇടമലക്കുടിയിലെ വിവിധ കുടികളിൽ താമസിക്കുന്നവർ നേരിടുന്ന യാത്രാദുരിതം വീണ്ടും ചർച്ചയാകുകയാണ് സംഭവത്തോടെ. പ്രദേശത്തേക്ക് ഏകദേശം നാല് കിലോമീറ്റർ റോഡ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി അധികൃതരുടെ മുന്നിൽ ഉന്നയിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>എന്നാൽ ഇതുവരെ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടിവരുമ്പോൾ പോലും വാഹനസൗകര്യം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്.</p>
<p>രോഗിയെ ചുമന്ന് കാട്ടിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം ആരോഗ്യപരമായ അടിയന്തരാവസ്ഥകൾ മാത്രമല്ല, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആദിവാസി ജനത നേരിടുന്ന അവഗണനയും തുറന്നുകാട്ടുന്നതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.</p>
<p>മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്കരമാകുന്നതിനാൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>അപകടകരമായ മരങ്ങൾ നീക്കാത്തതിൽ പ്രതിഷേധം; പഞ്ചായത്ത് ഓഫീസിന് മുന്നിൽ വീട്ടമ്മയുടെ ധർണ</title>
<link>https://thekeralajournal.com/3367</link>
<guid>https://thekeralajournal.com/3367</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c1dbf6a2dc.jpg" length="126634" type="image/jpeg"/>
<pubDate>Wed, 12 Aug 2026 12:46:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ പഞ്ചായത്തിൽ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ നൽകിയ അപേക്ഷയിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് വീട്ടമ്മയും മകളും പഞ്ചായത്ത് ഓഫീസിൽ ധർണ നടത്തി.</p>
<p>മാട്ടുകട്ട വില്ലേജ് പടിക്കൽ പന്തപാട്ട് വീട്ടിൽ മറിയാമ്മ കോശിയും മകൾ കൊച്ചുമോളുമാണ് പ്രതിഷേധിച്ചത്. മറിയാമ്മ താമസിക്കുന്ന ഷെഡിനോട് ചേർന്നുള്ള അയൽവാസിയുടെ പറമ്പിലെ അഞ്ചോളം റബ്ബർ മരങ്ങളും മുള്ളുമുരിക്കുകളും ഏത് സമയത്തും കടപുഴകി വീഴാവുന്ന നിലയിലാണ്. മരങ്ങളുടെ അടിവേരുകൾ ഇളകിയ നിലയിലും പിന്നിലെ മൺതിട്ട ഇടിഞ്ഞ നിലയിലുമാണെന്ന് മറിയാമ്മ പറയുന്നു.</p>
<p>അപകടകരമായ മരങ്ങൾ മുറിച്ചുനീക്കുകയോ ചില്ലകൾ മുറിച്ച് അപകടസാധ്യത ഒഴിവാക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അയ്യപ്പൻകോവിൽ പഞ്ചായത്തിൽ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. തുടർന്ന് ജില്ലാ കളക്ടർക്കും പരാതി നൽകി. പരാതി പരിഗണിച്ച കളക്ടർ ഏഴ് ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് പരാതി.</p>
<p>ഇതോടെയാണ് മറിയാമ്മയും മകളും പഞ്ചായത്ത് ഓഫീസിനുള്ളിൽ ധർണ നടത്തിയത്. പ്രസിഡന്റ്, സെക്രട്ടറി തുടങ്ങിയവർ പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ആദ്യം ഇവർ സമരം അവസാനിപ്പിക്കാൻ തയ്യാറായില്ല.</p>
<p>തുടർന്ന് വ്യാഴാഴ്ച ഇരുകക്ഷികളെയും പഞ്ചായത്തിലേക്ക് വിളിച്ചുവരുത്തി. അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഭവനരഹിത-ഭൂരഹിത പദ്ധതിയിൽ ഉൾപ്പെടുത്തി വീടും സ്ഥലവും ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് സെക്രട്ടറി ഉറപ്പ് നൽകി. ഇതോടെയാണ് മറിയാമ്മയും മകളും സമരം അവസാനിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>വന്യജീവി സംരക്ഷണ ഭേദഗതി ബിൽ തള്ളിയത് മുൻ സർക്കാരിന്റെ തിരഞ്ഞെടുപ്പ് തട്ടിപ്പെന്ന് വനംമന്ത്രി</title>
<link>https://thekeralajournal.com/3363</link>
<guid>https://thekeralajournal.com/3363</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bcb6a5fda8.jpg" length="120906" type="image/jpeg"/>
<pubDate>Wed, 12 Aug 2026 06:55:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: കേരളത്തിന്റെ വന്യജീവി സംരക്ഷണ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ തള്ളിയതിന് കാരണം കഴിഞ്ഞ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ തട്ടിപ്പാണെന്ന് വനംമന്ത്രി ഷിബു ബേബി ജോൺ. തേക്കടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>രാജ്യത്തെ നിയമങ്ങൾ കൃത്യമായി മനസിലാക്കാതെയാണ് മുൻ സർക്കാർ ഇത്തരം നടപടികളിലേക്ക് കടന്നതെന്ന് മന്ത്രി ആരോപിച്ചു. വിഷയത്തിൽ കേന്ദ്ര വനംമന്ത്രിയുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്. നിയമവകുപ്പുമായി ആലോചിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇ.എസ്.എയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ സംസ്ഥാനത്തിന്റെ ആശങ്കകൾ പരിഹരിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കും. കരട് വിജ്ഞാപനത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിനുള്ള പരിശോധനകൾ നടത്താൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അതേസമയം, പെരിയാർ കടുവാസങ്കേതത്തിൽ വനംവകുപ്പിന്റെ അനുമതിയില്ലാതെ പെരിയകുളം എം.എൽ.എയുടെ നേതൃത്വത്തിൽ തമിഴ്നാട് സംഘം ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ സംഭവത്തെ മന്ത്രി നിസാരവത്കരിച്ചു.</p>
<p>മുല്ലപ്പെരിയാറിനെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഗൂഗിളിലൂടെ പോലും ലഭിക്കുന്ന കാലത്ത് തമിഴ്നാടിന്റെ പാട്ടഭൂമിയിൽ നിന്ന് ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയത് വലിയ കാര്യമായി കാണേണ്ടതില്ലെന്നും ഷിബു ബേബി ജോൺ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ജീവൻ രക്ഷിച്ചു; പുരസ്‌കാരത്തുകയും ചികിത്സയ്ക്കായി നൽകി: നന്മയുടെ മാതൃകയായി അച്ഛനും മകനും</title>
<link>https://thekeralajournal.com/3362</link>
<guid>https://thekeralajournal.com/3362</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bc9fcd6b7c.jpg" length="65617" type="image/jpeg"/>
<pubDate>Wed, 12 Aug 2026 06:48:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റോഡപകടത്തിൽപ്പെട്ട അപരിചിതന്റെ ജീവൻ രക്ഷിച്ച അച്ഛനും 12 വയസുകാരനായ മകനും ലഭിച്ച പുരസ്‌കാരത്തുക മുഴുവൻ അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി നൽകി. വണ്ണപ്പുറം പുതുപ്പറമ്പിൽ ബേബിയും മകൻ ആൽഫ്രഡുമാണ് മനുഷ്യത്വത്തിന്റെ മാതൃകയായത്.</p>
<p>2025 നവംബർ 16ന് രാത്രി വണ്ടമറ്റം ബൈപ്പാസിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് റോഡരികിൽ ചോരയിൽ കുളിച്ച് ബോധരഹിതനായി കിടന്ന തൊടുപുഴ സ്വദേശി റെജികുമാറിനെ ഇരുവരും കണ്ടത്. ഉടൻ തന്നെ അദ്ദേഹത്തെ താങ്ങിയെടുത്ത് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന റെജികുമാറിനെ പിന്നീട് കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. മാസങ്ങൾ നീണ്ട ചികിത്സയ്ക്കൊടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.</p>
<p>റോഡപകടങ്ങളിൽപ്പെടുന്നവരുടെ ജീവൻ രക്ഷിക്കുന്ന സാധാരണക്കാരെ ആദരിക്കുന്നതിനായി കേന്ദ്ര ഗതാഗത മന്ത്രാലയം ഏർപ്പെടുത്തിയ ‘രാഹ്-വീർ’ പദ്ധതിയുടെ ഭാഗമായി ബേബിക്കും ആൽഫ്രഡിനും 25,000 രൂപയുടെ പുരസ്‌കാരം ലഭിച്ചു.</p>
<p>കാളിയാർ പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇരുവരെയും പൊന്നാടയണിയിച്ച് ആദരിച്ചു. എന്നാൽ ലഭിച്ച 25,000 രൂപയുടെ മുഴുവൻ പുരസ്‌കാരത്തുകയും റെജികുമാറിന്റെ ചികിത്സയ്ക്കായി നൽകുമെന്ന് ബേബി പ്രഖ്യാപിക്കുകയായിരുന്നു.</p>
<p>അപകടത്തെ തുടർന്ന് ജോലി ചെയ്യാനാകാതെ സാമ്പത്തിക പ്രയാസം നേരിടുന്ന റെജികുമാറിന്റെ അവസ്ഥ മനസിലാക്കിയായിരുന്നു ബേബിയുടെ തീരുമാനം. “ജീവനേക്കാൾ വലുതല്ല മറ്റൊന്നും. ഈ തുക അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ഉപകരിക്കട്ടെ” എന്ന ബേബിയുടെ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരെയും നാട്ടുകാരെയും കണ്ണുനനയിച്ചു.</p>
<p>ഒരു ജീവൻ രക്ഷിച്ചതിനൊപ്പം, അപകടത്തിൽപ്പെട്ട കുടുംബത്തിന് താങ്ങാവുകയും ചെയ്ത ബേബിയുടെയും ആൽഫ്രഡിന്റെയും പ്രവർത്തനം സ്വാർത്ഥത നിറഞ്ഞ കാലത്ത് നന്മയുടെയും മനുഷ്യത്വത്തിന്റെയും വലിയ സന്ദേശമായി.</p>
<p>കാളിയാർ സബ് ഇൻസ്‌പെക്ടർ വി.വി. വിഷ്ണു ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും ഇരുവരുടെയും മാതൃകാപരമായ ഇടപെടലിനെ അഭിനന്ദിച്ചു.</p>
<p>ചടങ്ങിൽ എസ്.ഐ. ബിജു വർഗീസ്, പൊലീസ് ഉദ്യോഗസ്ഥരായ പി.പി. നിഷാദ്, ജയേഷ് ഭാസ്‌കരൻ, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബൈർ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോൾ, യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചിപ്സ്, ശർക്കര വരട്ടി എന്നിവയുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി പരിശോധന കർശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്</title>
<link>https://thekeralajournal.com/3361</link>
<guid>https://thekeralajournal.com/3361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bc8ee961c9.jpg" length="153652" type="image/jpeg"/>
<pubDate>Wed, 12 Aug 2026 06:44:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണക്കാലത്ത് വ്യാപകമായി ഉപയോഗിക്കുന്ന ഏത്തക്ക ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വകുപ്പിന്റെ നേതൃത്വത്തിൽ 59 സ്ഥാപനങ്ങളിൽ പരിശോധന നടത്തി.</p>
<p>രണ്ട് ചൈൽഡ് ഹോമുകളിലും ഒരു വൃദ്ധസദനത്തിലും പരിശോധന നടത്തി. നാല് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗിനുള്ള നോട്ടീസ് നൽകി. എട്ട് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും അഞ്ച് സർവേയലൻസ് സാമ്പിളുകളും ശേഖരിച്ച് വിശദമായ ലാബ് പരിശോധനയ്ക്കായി അയച്ചു.</p>
<p>എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും മൂന്ന് സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. ഒരു കേസിൽ അഡ്‌ജുഡിക്കേഷൻ നടപടിക്ക് ശുപാർശയും ചെയ്തു.</p>
<p>ഏത്തക്ക ചിപ്സ്, ശർക്കരവരട്ടി തുടങ്ങിയവയിൽ കണ്ടെത്തുന്ന പ്രധാന നിയമലംഘനം നിരോധിത കൃത്രിമ നിറങ്ങൾ ചേർക്കുന്നതാണ്. ഇത്തരം ഭക്ഷ്യവസ്തുക്കൾ സുരക്ഷിതമല്ലാത്ത ഭക്ഷണം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. നിയമലംഘനങ്ങൾക്ക് മൂന്ന് ലക്ഷം രൂപ വരെ പിഴയും മൂന്ന് മാസം വരെ തടവും ലഭിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.</p>
<p>ഗുണനിലവാരം കുറഞ്ഞതും കൃത്രിമ നിറങ്ങൾ ചേർത്തതുമായ ഭക്ഷ്യവസ്തുക്കളുടെ വിപണനം വ്യാപാരികൾ പൂർണമായും ഒഴിവാക്കണം. ചിപ്സ് വാങ്ങുമ്പോൾ അമിതമായ മഞ്ഞനിറം കാണുന്നുണ്ടോ എന്ന് ഉപഭോക്താക്കൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും വകുപ്പ് നിർദേശിച്ചു. സാധാരണയിലധികം മഞ്ഞനിറമുള്ള ചിപ്സിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് ഒഴിവാക്കണം.</p>
<p>ചിപ്സ് വാങ്ങുമ്പോൾ കൃത്രിമ നിറം ചേർത്തിട്ടുണ്ടോ എന്ന് വ്യാപാരികളോട് ചോദിച്ചറിയുന്നത് ഉപഭോക്താക്കൾ ശീലമാക്കണമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു. കൃത്രിമ നിറം ചേർത്ത ഉൽപ്പന്നങ്ങൾ വാങ്ങില്ലെന്ന് ഉപഭോക്താക്കൾ നിലപാട് സ്വീകരിച്ചാൽ ഇത്തരം പ്രവണതകൾക്ക് മാറ്റം വരുത്താൻ സാധിക്കും.</p>]]> </content:encoded>
</item>

<item>
<title>സോമൻ ടി.വി. ഇടുക്കി ജില്ലാ പ്രോജക്ട് കോ&#45;ഓർഡിനേറ്ററായി ചുമതലയേറ്റു</title>
<link>https://thekeralajournal.com/3360</link>
<guid>https://thekeralajournal.com/3360</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b42b8772d0.jpg" length="129785" type="image/jpeg"/>
<pubDate>Tue, 11 Aug 2026 21:11:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സമഗ്ര ശിക്ഷാ കേരള (SSK) ഇടുക്കി ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററായി (DPC) കമ്പ്യൂട്ടർ അധ്യാപകനും ACT ഇടുക്കി ജില്ലാ പ്രസിഡന്റുമായ സോമൻ ടി.വി. ചുമതലയേറ്റു.</p>
<p>സമഗ്ര ശിക്ഷാ കേരള പദ്ധതിയുടെ ജില്ലാതല പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമുള്ള സുപ്രധാന ഭരണനിർവഹണ ചുമതലയാണ് ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്ററുടേത്.</p>
<p>കമ്പ്യൂട്ടർ അധ്യാപക സമൂഹത്തിന് അഭിമാനകരമായ നേട്ടമാണ് സോമൻ ടി.വിയുടെ പുതിയ ചുമതല. ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദമുള്ള അദ്ദേഹം വിദ്യാഭ്യാസ മേഖലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>താന്നിമൂട്–തേവാരമെട്ട് റോഡിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ ഗതാഗത നിരോധനം</title>
<link>https://thekeralajournal.com/3358</link>
<guid>https://thekeralajournal.com/3358</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b132926162.jpg" length="70640" type="image/jpeg"/>
<pubDate>Tue, 11 Aug 2026 17:48:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: താന്നിമൂട്–കോമ്പയാർ–തേവാരമെട്ട് പി.ഡബ്ല്യു.ഡി റോഡിൽ ഓഗസ്റ്റ് 13 മുതൽ 15 വരെ ഗതാഗതം പൂർണമായി നിരോധിക്കും. താന്നിമൂടിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ മാറി 48 പടി ഭാഗത്തെ വെള്ളക്കെട്ടുള്ള വളവിൽ ഇന്റർലോക്കിങ് ടൈൽ വിരിക്കുന്ന പ്രവൃത്തിയുടെ ഭാഗമായാണ് ഗതാഗത നിയന്ത്രണം.</p>
<p>ഓഗസ്റ്റ് 13 വ്യാഴാഴ്ച മുതൽ 15 ശനിയാഴ്ച വരെയാണ് റോഡിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>
<p>ഈ ദിവസങ്ങളിൽ വാഹനങ്ങൾ താഴെപ്പറയുന്ന ബദൽ മാർഗങ്ങൾ ഉപയോഗിക്കണം:</p>
<p>🔹 താന്നിമൂടിൽ നിന്ന് കോമ്പയാറിലേക്ക്:</p>
<p>താന്നിമൂട് → മുണ്ടിയെരുമ → കോമ്പയാർ</p>
<p>🔹 കോമ്പയാറിൽ നിന്ന് നെടുങ്കണ്ടത്തേക്ക്:</p>
<p>കോമ്പയാർ → മുണ്ടിയെരുമ → താന്നിമൂട്</p>
<p>റോഡ് നിർമാണ പ്രവർത്തനങ്ങളുമായി സഹകരിച്ച് വാഹനയാത്രക്കാർ ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളർച്ച ലക്ഷ്യമിട്ട് സർക്കാർ: മന്ത്രി എൻ. ഷംസുദ്ദീൻ</title>
<link>https://thekeralajournal.com/3357</link>
<guid>https://thekeralajournal.com/3357</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b0e30646a8.jpg" length="83562" type="image/jpeg"/>
<pubDate>Tue, 11 Aug 2026 17:27:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവതോന്മുഖവുമായ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>ഡിജിറ്റൽ സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുള്ള കർമപദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പല സ്കൂളുകളിലും കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ സൗകര്യങ്ങളും മികച്ച ഇന്റർനെറ്റ്, വൈഫൈ കണക്റ്റിവിറ്റിയും ലഭ്യമല്ല. നഗര-ഗ്രാമ മേഖലകളിലെ ഈ അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി വ്യക്തമാക്കി.</p>
<p>ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും അതിവേഗം വളരുന്ന സാഹചര്യത്തിൽ ഇവയെ ഹൈസ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അടിസ്ഥാന അറിവ് നൽകുന്നതിനുമായി ‘എറൈസ്’ പദ്ധതി നടപ്പാക്കുന്നുണ്ട്.</p>
<p>കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി ആരംഭിച്ച ‘അക്വാഫിറ്റ്’ പദ്ധതിയും മന്ത്രി വിശദീകരിച്ചു. ഒരു നീന്തൽക്കുളം കേന്ദ്രീകരിച്ച് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിൽനിന്നുള്ള കുട്ടികളെ പഞ്ചായത്തിന്റെ സഹകരണത്തോടെ എത്തിച്ച് പരിശീലകരുടെ നേതൃത്വത്തിൽ നീന്തൽ പഠിപ്പിക്കുന്നതാണ് പദ്ധതി. ഇത്തരത്തിലുള്ള വിദ്യാഭ്യാസ നിക്ഷേപങ്ങളുടെ പ്രയോജനം നിരവധി തലമുറകൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ഇടുക്കി ജില്ലയുടെ നേട്ടം അഭിമാനകരമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു</p>]]> </content:encoded>
</item>

<item>
<title>ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ ഉപയോഗപ്പെടുത്തി മനുഷ്യ&#45;വന്യജീവി സംഘർഷം ലഘൂകരിക്കും: മന്ത്രി ഷിബു ബേബി ജോൺ</title>
<link>https://thekeralajournal.com/3356</link>
<guid>https://thekeralajournal.com/3356</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b0d4096292.jpg" length="158958" type="image/jpeg"/>
<pubDate>Tue, 11 Aug 2026 17:23:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കാടിനെക്കുറിച്ച് ആദിവാസി സമൂഹത്തിനുള്ള പരമ്പരാഗത അറിവുകൾ പ്രയോജനപ്പെടുത്തി മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനും വനസംരക്ഷണത്തിനും പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു. ആദിവാസി സമൂഹത്തോളം കാടിനെ അടുത്തറിയുന്ന മറ്റൊരു വിഭാഗമില്ലെന്നും അവരുടെ അറിവുകൾ സംരക്ഷിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.</p>
<p>വനം വകുപ്പ് ആവിഷ്‌കരിച്ച ‘ഊരുണർവ്’ പദ്ധതിയുടെ ഭാഗമായി മന്നാൻ, പളിയ ഊരുകളിലെ നിവാസികളുമായി നടത്തിയ ആശയവിനിമയത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ആദിവാസി സമൂഹം നേരിടുന്ന പ്രശ്‌നങ്ങൾ ഓരോ ഊരിലും നേരിട്ടെത്തി മനസ്സിലാക്കി പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>കുമളി ഇക്കോ ടൂറിസം വികസനത്തിനായി 50 കോടിയുടെ പദ്ധതി കേന്ദ്ര സർക്കാരിന് സമർപ്പിക്കുമെന്നും, ഇതിൽ മുടങ്ങിക്കിടക്കുന്ന ടൈഗർ മ്യൂസിയം പുനരുദ്ധരിക്കുന്നതിന് 20 കോടി രൂപ ഉൾപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. ടൂറിസം പദ്ധതികളുമായി ആദിവാസി സമൂഹത്തെ കൂടുതൽ ബന്ധപ്പെടുത്തി അവർക്ക് സ്ഥിരമായ വരുമാനമാർഗങ്ങൾ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത അറിവുകൾ നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ഇവ രേഖപ്പെടുത്തി സംരക്ഷിക്കണം. വനസംരക്ഷണവും വനം വകുപ്പിന്റെ ഇക്കോ ടൂറിസം പദ്ധതികളുമായി ബന്ധപ്പെട്ട് ആദിവാസി യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>മുഖ്യമന്ത്രി അധ്യക്ഷനായ സംസ്ഥാന വൈൽഡ്‌ലൈഫ് ബോർഡിൽ ആദ്യമായി ആദിവാസി സമൂഹത്തിൽനിന്നുള്ള പ്രതിനിധികളെ ഉൾപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. മന്നാൻ സമൂഹത്തിലെ രാമൻ രാജ മന്നാനും നിലമ്പൂർ ചോലനായ്ക്ക സമൂഹത്തിലെ വിനോദും ബോർഡിൽ അംഗങ്ങളായിട്ടുണ്ട്.</p>
<p>കുടിവെള്ളം, റോഡ്, വഴിവിളക്ക്; പരിഹാരം കാണും</p>
<p>ഊരുകളിൽ നിലനിൽക്കുന്ന കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുമെന്നും ഊരുകളിലേക്കുള്ള റോഡുകൾ അറ്റകുറ്റപ്പണി നടത്തുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമായ സ്ഥലങ്ങളിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്ന കാര്യവും പരിഗണിക്കും. മുളയുടെ ലഭ്യതക്കുറവ് മൂലം ചങ്ങാടങ്ങൾ നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മത്സ്യബന്ധന ഇ.ഡി.സി.കൾക്ക് ഫൈബർ ബോട്ടുകൾ നൽകുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തേക്കടിയിൽ വിവിധ ഇ.ഡി.സി.കളിലൂടെ നിലവിൽ 200ഓളം പേർക്ക് താൽക്കാലിക തൊഴിലും 43 പേർക്ക് വാച്ചർ തസ്തികയിൽ സ്ഥിരം ജോലിയും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആദിവാസി സമൂഹത്തിന്റെ ആവശ്യങ്ങൾ ഔദാര്യമല്ല, അവകാശമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മനുഷ്യ-വന്യജീവി സംഘർഷം മേഖലയിൽ കുറഞ്ഞുവരുന്നതായും ഇ.ഡി.സി.കൾ രൂപീകരിച്ചതോടെ ഇടനിലക്കാരുടെ ചൂഷണം പൂർണമായും ഇല്ലാതായതായും മന്നാൻ സമൂഹത്തെ പ്രതിനിധീകരിച്ച് ഷാജി പനയൻ, ബിജു ടി. എന്നിവർ പറഞ്ഞു. വാച്ചർ നിയമനത്തിൽ വനിതകളെയും പരിഗണിക്കണമെന്ന് സുനിത ആവശ്യപ്പെട്ടു. കോവിൽമല ടൂറിസം പദ്ധതി നടപ്പാക്കണമെന്നും കോഴിമല രാജാവ് രാമൻ രാജ മന്നാൻ ആവശ്യപ്പെട്ടു.</p>
<p>പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസ്, അഡീഷണൽ പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. പ്രമോദ് ജി. കൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പി.പി. പ്രമോദ്, ഡി.എഫ്.ഒ ലക്ഷ്മി, വിവിധ ഇ.ഡി.സി. പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>പരിസ്ഥിതി പ്രവർത്തകനും വനസംരക്ഷകനുമായ അരുവിയെ ചടങ്ങിൽ മന്ത്രി ആദരിച്ചു. 15 സ്വാശ്രയ സംഘങ്ങൾ നടത്തുന്ന വൻ ധൻ വികാസ് കേന്ദ്രയുടെ വർക്ക്‌ഷോപ്പും മന്ത്രി സന്ദർശിച്ചു. മന്നാക്കുടിയിൽ പരമ്പരാഗത പാട്ടും പളനിക്കുടിയിൽ പളനി നൃത്തവും അവതരിപ്പിച്ചാണ് മന്ത്രിയെ സ്വീകരിച്ചത്. തുടർന്ന് തേക്കടി ബാംബൂ ഗ്രോവിൽ വിവിധ ഇ.ഡി.സി. അംഗങ്ങളുമായി മന്ത്രി ആശയവിനിമയം നടത്തി.</p>
<p>നിലവിൽ 164 കുടുംബങ്ങളിലായി 450 പേർ പളിയ ഊരുകളിലും 357 കുടുംബങ്ങളിലായി 1,266 പേർ മന്നാൻ ഊരുകളിലും താമസിക്കുന്നുണ്ട്. വനവിഭവ ശേഖരണം, മത്സ്യബന്ധനം, കുരുമുളക് കൃഷി തുടങ്ങിയ പരമ്പരാഗത ഉപജീവനമാർഗങ്ങളോടൊപ്പം ഇ.ഡി.സി. പ്രവർത്തനങ്ങളിലൂടെയും ടൂറിസം മേഖലയിലൂടെയും ഇവരുടെ സാമൂഹിക-സാമ്പത്തിക ഉന്നമനം ലക്ഷ്യമിടുന്നതാണ് സർക്കാരിന്റെ സമീപനം.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങി</title>
<link>https://thekeralajournal.com/3355</link>
<guid>https://thekeralajournal.com/3355</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b012632046.jpg" length="92530" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:32:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കനത്ത മഴയ്ക്കിടയിലും നീലക്കുറിഞ്ഞി വസന്തം കാണാൻ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. മലനിരകളിൽ പൂത്തു തുടങ്ങിയ നീലക്കുറിഞ്ഞിപ്പൂക്കൾ കാണാൻ നിരവധി പേരാണ് എത്തുന്നത്.</p>
<p>സാധാരണയായി 12 വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി (Strobilanthes kunthiana) മൂന്നാറിലെ വിവിധ മേഖലകളിൽ  പൂത്തുനിൽക്കുകയാണ്. നല്ലതണ്ണി റോഡ്, ഇക്കാനഗർ, ചൊക്കരമുടി തുടങ്ങിയ പ്രദേശങ്ങളിലാണ് പ്രധാനമായും ഇപ്പോൾ പൂക്കൾ കാണപ്പെടുന്നത്.</p>
<p>മഴ ശക്തമായതോടെ മലയോര മേഖലകളിലേക്കുള്ള യാത്രയിൽ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്കുള്ള രാത്രിയാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.</p>
<p>അതേസമയം, നീലക്കുറിഞ്ഞി കാണാനെത്തുന്നവർ പ്രകൃതിസംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും പൂക്കൾ നുള്ളുകയോ ചെടികൾ നശിപ്പിക്കുകയോ ചെയ്യരുതെന്നും അധികൃതർ അഭ്യർഥിക്കുന്നു. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ വലിച്ചെറിയാതെയും പ്രകൃതിസൗന്ദര്യം സംരക്ഷിച്ചും കുറിഞ്ഞി വസന്തം ആസ്വദിക്കണമെന്നാണ് നിർദേശം.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് വീണ്ടും തകർന്നു വീണു</title>
<link>https://thekeralajournal.com/3353</link>
<guid>https://thekeralajournal.com/3353</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7affd483602.jpg" length="353009" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ കെട്ടിടത്തിലെ സീലിംഗിന്റെ കൂടുതൽ ഭാഗം തകർന്നുവീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.</p>
<p>കഴിഞ്ഞ ദിവസവും ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. തുടർന്ന് ജീവനക്കാർ ജോലിക്കായി ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.</p>
<p>അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഓഫീസ് അടിയന്തരമായി സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ സീലിംഗ് വീണ്ടും തകർന്നു വീണു</title>
<link>https://thekeralajournal.com/3354</link>
<guid>https://thekeralajournal.com/3354</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7affd483602.jpg" length="353009" type="image/jpeg"/>
<pubDate>Tue, 11 Aug 2026 16:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഓഫീസിന്റെ കെട്ടിടത്തിലെ സീലിംഗിന്റെ കൂടുതൽ ഭാഗം തകർന്നുവീണു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.</p>
<p>കഴിഞ്ഞ ദിവസവും ഇതേ കെട്ടിടത്തിന്റെ സീലിംഗിന്റെ ഒരു ഭാഗം തകർന്നുവീണിരുന്നു. തുടർന്ന് ജീവനക്കാർ ജോലിക്കായി ഓഫീസിലെത്തിയപ്പോഴാണ് സീലിംഗിന്റെ കൂടുതൽ ഭാഗം ഇടിഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.</p>
<p>അപകടസമയത്ത് കെട്ടിടത്തിനുള്ളിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. കെട്ടിടം അപകടാവസ്ഥയിലാണെന്നും ഓഫീസ് അടിയന്തരമായി സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നും ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിൽ വോളിബോൾ ടൂർണമെന്റ്</title>
<link>https://thekeralajournal.com/3347</link>
<guid>https://thekeralajournal.com/3347</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a79f79b80a.jpg" length="76530" type="image/jpeg"/>
<pubDate>Tue, 11 Aug 2026 06:55:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ വോളിബോൾ ടെക്കിക്കൽ കമ്മിറ്റിയുടെ സഹകരണത്തോടെ ജില്ലാ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a7a79ee702dd.jpg" alt=""></p>
<p>ഓഗസ്റ്റ് 16ന് തൊടുപുഴ ഡിപോൾ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്. 2009 ജനുവരി 1ന് ശേഷം ജനിച്ചവർക്ക് മത്സരത്തിൽ പങ്കെടുക്കാം.</p>
<p>പങ്കെടുക്കുന്ന ടീമുകൾ ഓഗസ്റ്റ് 15ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഫീസ് ഒരു കളിക്കാരന് 100 രൂപ.കൂടുതൽ വിവരങ്ങൾക്ക്: 9074946055, 9447673338.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാ ആറാമത് മരിയൻ തീർത്ഥാടനം സെപ്റ്റംബർ 5ന്</title>
<link>https://thekeralajournal.com/3345</link>
<guid>https://thekeralajournal.com/3345</guid>
<description><![CDATA[ സ്വാഗതസംഘം രൂപീകരിച്ചു; ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a7458dd3f4.jpg" length="78170" type="image/jpeg"/>
<pubDate>Tue, 11 Aug 2026 06:31:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി രൂപതയുടെ ആറാമത് മരിയൻ തീർത്ഥാടനത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ അഞ്ചിന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ നിന്ന് രാജകുമാരി ദൈവമാതാ പള്ളിയിലേക്കാണ് കാൽനട തീർത്ഥാടനം സംഘടിപ്പിക്കുന്നത്.</p>
<p>തീർത്ഥാടനത്തിന്റെ ഒരുക്കങ്ങൾക്കായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. രൂപതാ വികാരി ജനറാൾ മോൺ. അബ്രഹാം പുറയാറ്റ് ചെയർമാനും മോൺ. ജോസ് നരിതൂക്കിൽ ജനറൽ കൺവീനറുമായുള്ള സംഘാടക സമിതിയിൽ ഫാ. മാത്യു കരോട്ടുകൊച്ചറക്കൽ, ഫാ. ആന്റണി പനച്ചിക്കൽ എന്നിവർ കൺവീനർമാരാണ്. നൂറോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികളാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.</p>
<p>പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളിനൊരുക്കമായ എട്ടുനോമ്പിനോടനുബന്ധിച്ചാണ് തീർത്ഥാടനം നടത്തുന്നത്. സെപ്റ്റംബർ 5 ശനിയാഴ്ച രാവിലെ 9.30ന് രാജാക്കാട് ക്രിസ്തുരാജാ പള്ളിയിൽ നിന്ന് തീർത്ഥാടനം ആരംഭിക്കും. ഇടുക്കി രൂപതയിലെ മുഴുവൻ വൈദികരും സമർപ്പിതരും വിവിധ ഇടവകകളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളും തീർത്ഥാടനത്തിൽ പങ്കെടുക്കും.</p>
<p>തീർത്ഥാടനം ഉച്ചയോടെ രാജകുമാരി തീർത്ഥാടന ദേവാലയത്തിൽ എത്തിച്ചേരും. തുടർന്ന് തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.</p>
<p>തീർത്ഥാടകരെ സ്വീകരിക്കുന്നതിനായി രാജകുമാരിയിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. തീർത്ഥാടകരായി എത്തുന്ന മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞി വിതരണം ചെയ്യും.</p>
<p>രൂപതയുടെ ആത്മീയ ഉണർവിനും പൊതുസമൂഹത്തിൽ നന്മയുടെ വളർച്ചയ്ക്കും മരിയൻ തീർത്ഥാടനം വഴിയൊരുക്കുമെന്ന് മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. ഫാ. ജോബി മാതാളിക്കുന്നേൽ, ഫാ. ജിൻസ് കാരയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ജലാശയത്തിലെ വെള്ളം ഉപയോഗയോഗ്യമെന്ന് വാട്ടർ അതോറിറ്റി</title>
<link>https://thekeralajournal.com/3344</link>
<guid>https://thekeralajournal.com/3344</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a697ea56c8.jpg" length="63859" type="image/jpeg"/>
<pubDate>Tue, 11 Aug 2026 05:45:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം: മലങ്കര ജലാശയത്തിലെ വെള്ളത്തിൽ രാസമാലിന്യം കലർന്നതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ആശങ്കയ്ക്ക് പരിഹാരം. ജലാശയത്തിലെ വെള്ളം പരിശോധനകൾക്ക് ശേഷം ഉപയോഗയോഗ്യമാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.</p>
<p>വെള്ളിയാമറ്റം പഞ്ചായത്ത് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹൈലയർ എന്ന സ്വകാര്യ പ്ലൈവുഡ് സ്ഥാപനത്തിൽ നിന്ന് മലങ്കര ജലാശയത്തിലേക്ക് രാസമാലിന്യം കലർന്നതായി വെള്ളിയാഴ്ച കണ്ടെത്തിയതോടെയാണ് ആശങ്ക ഉയർന്നത്. തുടർന്ന് ജലാശയത്തിലെ വെള്ളം ഉപയോഗിക്കുന്നതിന് അധികൃതർ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.</p>
<p>വാട്ടർ അതോറിറ്റിയും മലിനീകരണ നിയന്ത്രണ ബോർഡും ഉൾപ്പെടെയുള്ള അധികൃതർ വിവിധ ഘട്ടങ്ങളിലായി ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തി. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനിയർ എൻ.ആർ. ഹരി, എക്സിക്യൂട്ടീവ് എൻജിനിയർ ടി.എൻ. സജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ അനിത, അസിസ്റ്റന്റ് എൻജിനിയർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മുട്ടം മാത്തപ്പാറ പമ്പ് ഹൗസിലെത്തി പരിശോധനകൾ നടത്തി.</p>
<p>മലങ്കര ജലാശയത്തിന് പുറമെ കൊല്ലംകുന്ന് ശുദ്ധീകരണ കിണർ, കുടയത്തൂർ, കാഞ്ഞാർ തുടങ്ങിയ വിവിധ ജലസ്രോതസുകളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തിയിരുന്നു. മലിനീകരണ നിയന്ത്രണ ബോർഡടക്കമുള്ള ഏജൻസികളും സാമ്പിളുകൾ പരിശോധിച്ചു.</p>
<p>അതേസമയം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഹൈലയർ പ്ലൈവുഡ് കമ്പനി പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനം അടച്ചുപൂട്ടാൻ ജില്ലാ കളക്ടർ നേരത്തെ ഉത്തരവിട്ടിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കർക്കിടക വാവുബലി: അയ്യപ്പൻകോവിൽ ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും</title>
<link>https://thekeralajournal.com/3339</link>
<guid>https://thekeralajournal.com/3339</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79bc826869b.jpg" length="100804" type="image/jpeg"/>
<pubDate>Mon, 10 Aug 2026 17:26:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.</p>
<p>മുൻവർഷങ്ങളിൽ ശരാശരി 5,000ത്തോളം ഭക്തരാണ് വാവുബലി ദിനത്തിൽ ക്ഷേത്രത്തിലെത്തുന്നത്. നിലവിൽ ജലനിരപ്പ് കുറവാണെങ്കിലും ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്.</p>
<p>ഫയർഫോഴ്‌സും പൊലീസും സംയുക്ത പരിശോധന നടത്തി സുരക്ഷിതമായ ബലിതർപ്പണ മേഖലകൾ മുൻകൂട്ടി അടയാളപ്പെടുത്തും. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 50 പൊലീസുകാരെ പ്രദേശത്ത് നിയോഗിക്കും. പീരുമേട്, കട്ടപ്പന ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തും.</p>
<p>ചെറിയ പാലത്തിൽ വെള്ളം കയറിയാൽ ക്ഷേത്രത്തിലേക്കുള്ള ഏക മാർഗം തൂക്കുപാലമായതിനാൽ ഭക്തരെ കൂട്ടത്തോടെ പ്രവേശിപ്പിക്കാതെ നിയന്ത്രിത അളവിൽ മാത്രമേ കടത്തിവിടൂ. പുഴയിലെ ഒഴുക്ക് പെട്ടെന്ന് ശക്തമായാൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ബലിതർപ്പണ സൗകര്യം ഒരുക്കും.</p>
<p>പുഴയും പരിസരവും മലിനമാകാതിരിക്കാൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മാലിന്യസംസ്‌കരണ സംവിധാനവും ഏർപ്പെടുത്തും.</p>
<p>ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും കർശനമായി പാലിക്കണമെന്ന് എ.ഡി.എം മിനി കെ. ജോൺ നിർദേശിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തുടര്‍വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: മന്ത്രി എന്‍. ഷംസുദ്ദീന്‍</title>
<link>https://thekeralajournal.com/3338</link>
<guid>https://thekeralajournal.com/3338</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79bbdbd56b6.jpg" length="86164" type="image/jpeg"/>
<pubDate>Mon, 10 Aug 2026 17:24:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ കാരണങ്ങളാല്‍ പഠനം മുടങ്ങിയവര്‍ തുടര്‍വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തി വിദ്യാഭ്യാസം പൂര്‍ത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി അഡ്വ. എന്‍. ഷംസുദ്ദീന്‍ പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ അനന്തമായ സാധ്യതകളാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a79bbef63a3b.jpg" alt=""></p>
<p>ആഗ്രഹിച്ച വിദ്യാഭ്യാസം നേടാന്‍ കഴിയാതെ പോയവര്‍ക്ക് സാക്ഷരതാ മിഷന്റെ നാലാം ക്ലാസ് മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള തുല്യതാ കോഴ്‌സുകള്‍ പ്രയോജനപ്പെടുത്താം. തുടര്‍ന്ന് വിവിധ സര്‍വകലാശാലകളിലെ റഗുലര്‍, വിദൂര ഡിഗ്രി കോഴ്‌സുകളില്‍ പഠനം തുടരാനും അവസരമുണ്ടെന്ന് മന്ത്രി പറഞ്ഞു.</p>
<p>തൊടുപുഴ ഉത്രം റെസിഡന്‍സിയില്‍ നടന്ന ചടങ്ങില്‍ 38കാരനായ വി.എം. മണികണ്ഠനെ സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്ത് ഇടുക്കി ജില്ലയിലെ തുല്യതാ കോഴ്‌സ് രജിസ്‌ട്രേഷന്‍ ക്യാമ്പയിന്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. ജില്ലാ സാക്ഷരതാ മിഷന്‍ തയ്യാറാക്കിയ പ്രചാരണ പോസ്റ്ററും മന്ത്രി പ്രകാശനം ചെയ്തു.</p>
<p>ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി. അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസ് എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്‍, തൊടുപുഴ നഗരസഭാ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓഡിനേറ്റര്‍ പി.എം. അബ്ദുള്‍കരീം ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ CHC&#45;യിൽ അസിസ്റ്റന്റ് സർജനായി; ഡോ. ശരണ്യ മോഹന് നിയമനം</title>
<link>https://thekeralajournal.com/3337</link>
<guid>https://thekeralajournal.com/3337</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79bb3f3852a.jpg" length="69644" type="image/jpeg"/>
<pubDate>Mon, 10 Aug 2026 17:21:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പട്ടികവർഗ വിഭാഗത്തിൽനിന്നും മികച്ച നേട്ടം കൈവരിച്ച് ഡോക്ടറായി സേവനരംഗത്തേക്ക് എത്തിയ ഡോ. ശരണ്യ മോഹന് സർക്കാർ ആരോഗ്യവകുപ്പിൽ നിയമനം. ഇടുക്കി ജില്ലയിലെ പിന്നാക്ക വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് അഭിമാനമായി മാറിയാണ് ഡോ. ശരണ്യ മോഹൻ ഉപ്പുതറ CHC ആശുപത്രിയിലെ അസി. സർജനായി നിയമനം നേടിയത്.</p>
<p>പട്ടികവർഗ വിഭാഗത്തിൽനിന്നും മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കി സർക്കാർ ആരോഗ്യ സേവന രംഗത്തേക്ക് പ്രവേശിക്കുന്ന അപൂർവ നേട്ടമാണ് ഡോ. ശരണ്യ കൈവരിച്ചിരിക്കുന്നത്. ജില്ലയിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ ആരോഗ്യരംഗത്ത് പ്രവർത്തിക്കാനും മാതൃകയാകാനും നിയമനം വഴിയൊരുക്കും. ജില്ലാ കലക്ടർ ഉൾപ്പെടെ ശരണ്യയുടെ ഈ നേട്ടത്തിന് അഭിനന്ദനങ്ങളുമായി എത്തിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചു</title>
<link>https://thekeralajournal.com/3336</link>
<guid>https://thekeralajournal.com/3336</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79ad468341e.jpg" length="131183" type="image/jpeg"/>
<pubDate>Mon, 10 Aug 2026 16:21:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കനത്ത മഴയെ തുടർന്ന് മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിൽ ഏർപ്പെടുത്തിയിരുന്ന വിനോദസഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചതായി ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>മഴയുടെ ശക്തി കുറഞ്ഞതിനെ തുടർന്നാണ് വിനോദസഞ്ചാര പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയത്. മഴയും കാലാവസ്ഥയും സംബന്ധിച്ച മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യമന്ത്രിയുടെ സന്ദർശനത്തിനിടയിലും ഇടുക്കി ജില്ലാ ആശുപത്രിയിൽ ഡോക്ടർമാരില്ല; മണിക്കൂറുകൾ കാത്ത് രോഗികൾ</title>
<link>https://thekeralajournal.com/3334</link>
<guid>https://thekeralajournal.com/3334</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a799a0098b56.jpg" length="72307" type="image/jpeg"/>
<pubDate>Mon, 10 Aug 2026 14:59:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ആരോഗ്യവകുപ്പിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഇടുക്കി ജില്ലാ ആശുപത്രിയിലെത്തിയ സമയത്തും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ ദുരിതത്തിൽ. ചികിത്സയ്ക്കായി മണിക്കൂറുകളോളം കാത്തുനിൽക്കേണ്ടിവന്നതായാണ് പരാതി.</p>
<p>പനി ബാധിച്ച് ആശുപത്രിയിലെത്തിയ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിക്കാതെ വന്നതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയതായും ആരോപണമുണ്ട്. അടിയന്തര ചികിത്സ ആവശ്യമായ സാഹചര്യത്തിലും ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്.</p>
<p>മന്ത്രിയുടെ സന്ദർശനത്തിനിടെയാണ് ആശുപത്രിയിലെ ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തത സംബന്ധിച്ച പരാതികൾ ഉയർന്നത്. എന്നാൽ സംഭവത്തിൽ മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചില്ലെന്നാണ് ആരോപണം.</p>
<p>ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കോടതികളിൽ അഡീഷണൽ ഗവ. പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനം</title>
<link>https://thekeralajournal.com/3332</link>
<guid>https://thekeralajournal.com/3332</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a798a895f206.jpg" length="73727" type="image/jpeg"/>
<pubDate>Mon, 10 Aug 2026 13:53:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ വിവിധ കോടതികളിലേക്ക് അഡീഷണൽ ഗവൺമെന്റ് പ്ലീഡർ, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ തസ്തികകളിൽ പുതിയ അഭിഭാഷകരെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.</p>
<p>നിശ്ചിത യോഗ്യതയുള്ള, ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് കുറഞ്ഞത് ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ളതും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.</p>
<p>അപേക്ഷയോടൊപ്പം ജനന തീയതി, എൻറോൾമെന്റ് നമ്പറും തീയതിയും, പ്രവൃത്തിപരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, പൊലീസ് സ്റ്റേഷൻ പരിധി തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തിയ വിശദമായ ബയോഡാറ്റ സമർപ്പിക്കണം. ജനന തീയതിയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന രേഖകൾ, ബിരുദ സർട്ടിഫിക്കറ്റ്, എൻറോൾമെന്റ് സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റ് ഓഫ് പ്രാക്ടീസ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അപേക്ഷയോടൊപ്പം നൽകണം.</p>
<p>ആഗസ്റ്റ് 20 വൈകിട്ട് നാലിന് മുമ്പ് അപേക്ഷ ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:04862 232242, 04862 232303</p>]]> </content:encoded>
</item>

<item>
<title>പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി; തമിഴ്നാട് സംഘത്തിന്റെ നടപടി വിവാദത്തിൽ</title>
<link>https://thekeralajournal.com/3330</link>
<guid>https://thekeralajournal.com/3330</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79b3ea1edd7.jpg" length="126704" type="image/jpeg"/>
<pubDate>Mon, 10 Aug 2026 12:15:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: അതീവ സുരക്ഷയും പരിസ്ഥിതി പ്രാധാന്യവും നിലനിൽക്കുന്ന പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തിയ തമിഴ്നാട് സംഘത്തിന്റെ നടപടി വിവാദത്തിൽ. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്ന ദിവസമാണ് വനംവകുപ്പിന്റെയോ പൊലീസിന്റെയോ മുൻകൂർ അനുമതിയില്ലാതെ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയത്.</p>
<p>മുല്ലപ്പെരിയാർ കനാലിന്റെയും പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ വനമേഖലകളുടെയും ആകാശദൃശ്യങ്ങളാണ് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചത്. ദൃശ്യങ്ങൾ പിന്നീട് തമിഴ്നാട്ടിലെ പെരിയകുളം മണ്ഡലം എംഎൽഎയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവന്നതോടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചെന്ന ആരോപണവുമായി വ്യാപക വിമർശനം ഉയർന്നു.</p>
<p>വന്യജീവി സംരക്ഷണത്തിനും പരിസ്ഥിതി സുരക്ഷയ്ക്കും പ്രത്യേക പ്രാധാന്യമുള്ള സംരക്ഷിത മേഖലയാണ് പെരിയാർ കടുവ സങ്കേതം. സങ്കേതത്തിനുള്ളിലെ പ്രവേശനവും വിവിധ പ്രവർത്തനങ്ങളും വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ്. ഇത്തരമൊരു നിയന്ത്രിത മേഖലയിൽ അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>പ്രത്യേകിച്ച് മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്ന സമയത്താണ് ഡ്രോൺ ഉപയോഗിച്ചതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. അണക്കെട്ട്, കനാൽ, വനമേഖല തുടങ്ങിയ പ്രദേശങ്ങളുടെ ആകാശദൃശ്യങ്ങൾ അനുമതിയില്ലാതെ പകർത്തിയത് സംബന്ധിച്ചും ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.</p>
<p>ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ കേരള വനംവകുപ്പ് വിശദീകരണം തേടുകയും നിയമനടപടികൾ സ്വീകരിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. അനുമതിയില്ലാതെ ഡ്രോൺ പറത്തിയത് ആരുടെ അറിവോടെയാണെന്നും, ദൃശ്യങ്ങൾ പകർത്താൻ ഔദ്യോഗിക അനുമതി ലഭിച്ചിരുന്നോ എന്നതും അന്വേഷണവിധേയമാകുമെന്നാണ് സൂചന.</p>
<p>പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ ഡ്രോൺ ഉപയോഗിക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ മറികടന്നാണ് സംഭവം നടന്നതെങ്കിൽ ബന്ധപ്പെട്ടവർക്കെതിരെ വനനിയമങ്ങളും മറ്റ് ബാധകമായ നിയമങ്ങളും പ്രകാരം നടപടി ഉണ്ടാകാനുള്ള സാധ്യതയുണ്ട്.</p>
<p>മുല്ലപ്പെരിയാർ വിഷയത്തിൽ കേരള-തമിഴ്നാട് തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, നിയന്ത്രിത വനമേഖലയിലെ അനുമതിയില്ലാത്ത ഡ്രോൺ ചിത്രീകരണം പുതിയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. സംഭവത്തിൽ കേരള വനംവകുപ്പിന്റെ തുടർനടപടികൾ നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ : സംയുക്ത കോണ്‍ഫറൻസ് നടത്തി</title>
<link>https://thekeralajournal.com/3324</link>
<guid>https://thekeralajournal.com/3324</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a792771628cc.jpg" length="79484" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:50:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നവരുടെ ഉദ്ദേശ്യം നടക്കില്ലെന്ന് എസ്.എൻ.ഡി.പി യോഗം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം.ബി. ശ്രീകുമാർ പറഞ്ഞു.</p>
<p>യൂണിയൻ, ശാഖാ ഭാരവാഹികളുടെ സംയുക്ത കോൺഫറൻസിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ സെക്രട്ടറി കെ.എസ്. ലതീഷ് കുമാർ സ്വാഗതം പറഞ്ഞു.</p>
<p>മൈക്രോഫിനാൻസ് ഉൾപ്പെടെയുള്ള ആരോപണങ്ങൾ തള്ളിക്കളഞ്ഞ് യോഗം ജനറൽ സെക്രട്ടറിക്ക് യൂണിയൻ-ശാഖാ നേതൃത്വം ശക്തമായ പിന്തുണ പ്രഖ്യാപിച്ചു. യൂത്ത് മൂവ്‌മെന്റ്, വനിതാ സംഘം, സൈബർ സേന, കുമാരി-കുമാരസംഘം, ബാലജനയോഗം തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കാനും യുവതീയുവാക്കളെ യോഗത്തിന്റെ മുഖ്യധാരാ പ്രവർത്തനത്തിലേക്ക് എത്തിക്കാനും യോഗം തീരുമാനിച്ചു.</p>
<p>ആഗസ്റ്റ് 22ന് ഓണക്കളികളും വിഭവസമൃദ്ധമായ ഓണസദ്യയും സംഘടിപ്പിക്കാനും കോൺഫറൻസ് തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ജി. അജയൻ നന്ദി പറഞ്ഞു.</p>
<p>സൈബർ സേന കേന്ദ്ര സമിതി വൈസ് ചെയർമാനും യൂണിയൻ കൗൺസിലറുമായ ഐബി പ്രഭാകരൻ, യൂണിയൻ കൗൺസിലർ കെ.കെ. രാജേഷ്, കുടുംബയോഗം കോ-ഓർഡിനേറ്റർ വി.എൻ. സലി, യൂത്ത് മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും യൂണിയൻ സൈബർസേന ചെയർമാനുമായ ജോബി വാഴാട്ട്, വനിതാ സംഘം പ്രസിഡന്റ് രജനി തങ്കച്ചൻ, സെക്രട്ടറി വിനിത സുഭാഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ വൈസ് പ്രസിഡന്റ് സൽപ്രിയൻ, സെക്രട്ടറി സനൽ, സൈബർ സേന നേതാക്കളായ സജിനി, സുമ സുരേഷ് തുടങ്ങിയവരും പോഷക സംഘടനാ നേതാക്കളും ശാഖാ ഭാരവാഹികളും യൂണിയൻ കമ്മിറ്റി അംഗങ്ങളും കോൺഫറൻസിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് 2025 പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക്</title>
<link>https://thekeralajournal.com/3323</link>
<guid>https://thekeralajournal.com/3323</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7926b85b39e.jpg" length="83252" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:47:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കേരള സർക്കാരിന്റെ അഗ്രികൾച്ചറൽ എക്സലൻസ് അവാർഡ് 2025 പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് (പി.ഡി.എസ്) ലഭിച്ചു. സുസ്ഥിരവും കർഷകകേന്ദ്രീകൃതവുമായ സമഗ്ര കാർഷിക പ്രവർത്തനങ്ങളിലെ മികവിനാണ് പുരസ്കാരം.</p>
<p>പി.ഡി.എസ് ഓർഗാനിക് സ്‌പൈസസ് വഴി പശ്ചിമഘട്ട മേഖലയിലെ ഏകദേശം 2,000 ചെറുകിട, നാമമാത്ര കർഷകരെ ഉൾപ്പെടുത്തി കൃഷി മുതൽ സംസ്‌കരണം, സർട്ടിഫിക്കേഷൻ, വിപണനം വരെയുള്ള സമഗ്രമായ ‘ഫാം ടു ഫോർക്ക്’ മാതൃക നടപ്പാക്കിവരുന്നു.</p>
<p>ജൈവ സുഗന്ധവ്യഞ്ജനങ്ങൾ അന്താരാഷ്ട്ര വിപണികളിൽ എത്തിക്കുന്നതിനൊപ്പം കർഷകരിൽനിന്ന് ഉത്പന്നങ്ങൾ പ്രീമിയം വിലയ്ക്ക് സംഭരിച്ച് മികച്ച വരുമാനം ഉറപ്പാക്കാനും പി.ഡി.എസിന് കഴിയുന്നു. ‘ട്രൂബയോ’ ബ്രാൻഡിലൂടെ ജൈവ സുഗന്ധവ്യഞ്ജനങ്ങൾ ആഭ്യന്തര വിപണിയിലും മിതമായ വിലയിൽ ലഭ്യമാക്കുന്നുണ്ട്.</p>
<p>കർഷകർ, സ്ത്രീകൾ, ആദിവാസി സമൂഹങ്ങൾ എന്നിവരുടെ പ്രാദേശിക കാർഷിക കണ്ടുപിടുത്തങ്ങൾ കണ്ടെത്തി വികസിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതും പി.ഡി.എസിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.</p>
<p>മരിയഗിരി, പീരുമേട് കേന്ദ്രത്തിലെ മഷ്‌റൂം യൂണിറ്റിലൂടെ ഗുണമേന്മയുള്ള മഷ്‌റൂം ഉത്പാദിപ്പിക്കുകയും കർഷകർ, വനിതാ കൂട്ടായ്മകൾ, സംരംഭകർ എന്നിവർക്ക് സാങ്കേതിക പിന്തുണ നൽകുകയും ചെയ്യുന്നു. കൂടാതെ ഗുണമേന്മയുള്ള ടിഷ്യു കൾച്ചർ സസ്യങ്ങൾ വൻതോതിൽ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നതിലൂടെയും പി.ഡി.എസ് ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് നടത്തുന്നത്.</p>
<p>സുസ്ഥിര കാർഷിക മേഖലയിലെ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ പീരുമേട് ഡെവലപ്‌മെന്റ് സൊസൈറ്റി പ്രവർത്തനമേഖലയിൽ കൂടുതൽ മുന്നേറുകയാണ്.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ ആറിലും മലങ്കരയിലും അടിഞ്ഞുകൂടിയ മണലും ചെളിയും; ശാസ്ത്രീയ പഠനം വേണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/3322</link>
<guid>https://thekeralajournal.com/3322</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7925b8e2cee.jpg" length="128264" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:43:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ആറിലും മലങ്കര ജലാശയത്തിലും അടിഞ്ഞുകൂടിയ മണലും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്യുന്നത് പ്രളയഭീഷണി കുറയ്ക്കാൻ സഹായിക്കുമോ എന്നതിൽ സമഗ്രമായ പഠനം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു.</p>
<p>ഓരോ മഴക്കാലത്തും വെള്ളപ്പൊക്കമുണ്ടാകുമ്പോൾ ഉയരുന്ന പ്രധാന ആവശ്യങ്ങളിലൊന്നാണ് തൊടുപുഴ ആറിന്റെയും മലങ്കര ജലാശയത്തിന്റെയും അടിത്തട്ടിൽ അടിഞ്ഞുകൂടിയ മണലും ചെളിയും നീക്കം ചെയ്യണമെന്നത്. 2018ലെ പ്രളയത്തിനുശേഷം വിവിധ ഭാഗങ്ങളിൽ വലിയ തോതിൽ മണ്ണും മണലും അടിഞ്ഞുകൂടിയിട്ടുണ്ടെന്നും ഇത് ജലസംഭരണശേഷിയെയും നീരൊഴുക്കിനെയും ബാധിച്ചിട്ടുണ്ടാകാമെന്നുമാണ് ഒരു വിഭാഗത്തിന്റെ വാദം.</p>
<p>മണലും ചെളിയും ശാസ്ത്രീയമായി നീക്കം ചെയ്താൽ നീരൊഴുക്ക് സുഗമമാക്കാനും ചില പ്രദേശങ്ങളിലെ വെള്ളപ്പൊക്കസാധ്യത കുറയ്ക്കാനും കഴിയുമെന്നാണ് ഇവരുടെ അഭിപ്രായം. നീക്കം ചെയ്യുന്ന മണൽ നിയമാനുസൃതമായി ഉപയോഗപ്പെടുത്താനായാൽ നിർമാണ മേഖലയ്ക്ക് ആവശ്യമായ അസംസ്കൃത വസ്തു ലഭിക്കുന്നതിനൊപ്പം സർക്കാരിന് വരുമാനവും ലഭിക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.</p>
<p>എന്നാൽ മണൽ നീക്കം ചെയ്യുന്നത് മാത്രം പ്രളയത്തിന് പരിഹാരമാകില്ലെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ നിലപാട്. വർധിച്ചുവരുന്ന കോൺക്രീറ്റ് നിർമാണം, നിലംനികത്തൽ, നദീതടങ്ങളിലെ കൈയേറ്റം, സ്വാഭാവിക നീരൊഴുക്ക് തടസപ്പെടൽ, മലനിരകളിലെ അനധികൃത ഖനനം തുടങ്ങിയവയും വെള്ളപ്പൊക്കത്തിന്റെ തീവ്രത വർധിപ്പിക്കുന്ന ഘടകങ്ങളാണെന്ന് അവർ പറയുന്നു.</p>
<p>അതുകൊണ്ട് രാഷ്ട്രീയമോ താൽക്കാലികമായ അഭിപ്രായങ്ങളോ അടിസ്ഥാനമാക്കി തീരുമാനമെടുക്കാതെ ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. തൊടുപുഴ ആറിന്റെയും മലങ്കര ജലാശയത്തിന്റെയും വിവിധ ഭാഗങ്ങളിലെ ജലത്തിന്റെ ആഴം, അടിഞ്ഞുകൂടിയ മണലിന്റെയും ചെളിയുടെയും അളവ്, ജലസംഭരണശേഷി, നീരൊഴുക്ക്, മഴയുടെ തീവ്രത, വെള്ളപ്പൊക്കത്തിന്റെ വ്യാപ്തി എന്നിവ സംബന്ധിച്ച് സമഗ്രമായ പഠനം നടത്തണമെന്നാണ് ആവശ്യം.</p>
<p>പഠനത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ പ്രദേശങ്ങളിൽ പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിച്ച് മണലും ചെളിയും നീക്കം ചെയ്യുന്നതിന്റെ പ്രായോഗികത പരിശോധിക്കണം. നദീതട സംരക്ഷണം, കൈയേറ്റങ്ങൾ തടയൽ, നീരൊഴുക്ക് പാതകൾ സംരക്ഷിക്കൽ, മലനിരകളിലെ അനധികൃത ഖനനം നിയന്ത്രിക്കൽ, മഴവെള്ളസംഭരണം, ഫലപ്രദമായ വെള്ളപ്പൊക്ക മുന്നറിയിപ്പ് സംവിധാനം എന്നിവ ഉൾപ്പെടുത്തി സമഗ്രമായ പ്രളയപ്രതിരോധ പദ്ധതി നടപ്പാക്കണമെന്നും ആവശ്യമുയരുന്നു.</p>
<p>ഓരോ പ്രളയത്തിലും മനുഷ്യജീവനും കൃഷിക്കും വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും വലിയ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ തൊടുപുഴ–മലങ്കര ജലസംവിധാനത്തെക്കുറിച്ച് അടിയന്തരമായി ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കേന്ദ്രസർക്കാരിനെതിരെ ഡൽഹി ചലോ; സിപിഐ കാൽനട ജാഥകൾക്ക് തുടക്കം</title>
<link>https://thekeralajournal.com/3320</link>
<guid>https://thekeralajournal.com/3320</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79245a2e893.jpg" length="150699" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:37:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിപിഐയുടെ നേതൃത്വത്തിൽ സെപ്റ്റംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് കേന്ദ്രസർക്കാരിനെതിരെ നടത്തുന്ന ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിന്റെ പ്രചാരണാർഥം സേനാപതി, മുക്കുടിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ രാഷ്ട്രീയ കാൽനട ജാഥകൾ ആരംഭിച്ചു.</p>
<p>മാങ്ങാത്തൊട്ടിയിൽ നടന്ന സമാപന സമ്മേളനം സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ ഉദ്ഘാടനം ചെയ്തു. പി.ബി. മോഹനൻ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കൺവീനർ സി.ജെ. ചാക്കോ, സി.യു. ജോയി, പ്രിൻസ് മാത്യു, പി.എസ്. സനൽ, വിനോദ് എന്നിവർ സംസാരിച്ചു.</p>
<p>സേനാപതി ജാഥ: പി.എസ്. ഗിരീഷ് ക്യാപ്റ്റനും എം.ജെ. ഷാജി, വിനീത് ചാക്കോ എന്നിവർ വൈസ് ക്യാപ്റ്റന്മാരും ആന്റോ തോമസ് ഡയറക്ടറുമാണ്. ജാഥയുടെ ഉദ്ഘാടനം സി.യു. ജോയി നിർവഹിച്ചു.</p>
<p>മുക്കുടിൽ ജാഥ: പി.സി. മനോജ് ക്യാപ്റ്റനും ജെസി സാമുവൽ, പി.ടി. ജോണി എന്നിവർ വൈസ് ക്യാപ്റ്റന്മാരും എം.ആർ. വിജയകുമാർ ഡയറക്ടറുമാണ്. ജാഥയുടെ ഉദ്ഘാടനം പ്രിൻസ് മാത്യു നിർവഹിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചീയപ്പാറയിൽ അപകടസാധ്യത; വാഹനങ്ങൾ നിർത്തുന്നതിനും സഞ്ചാരികൾ ഇറങ്ങുന്നതിനും നിരോധനം</title>
<link>https://thekeralajournal.com/3319</link>
<guid>https://thekeralajournal.com/3319</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7922a59db5a.jpg" length="140804" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:30:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം: അടിമാലി–നേര്യമംഗലം ദേശീയപാതയിലെ ചീയപ്പാറ വെള്ളച്ചാട്ടം പ്രദേശത്തും സമീപപ്രദേശങ്ങളിലും കനത്ത മഴയെ തുടർന്ന് മണ്ണ് കുതിർന്ന നിലയിലായതിനാൽ മണ്ണിടിച്ചിലിനും മണ്ണ് താഴേക്ക് പതിച്ച് അപകടമുണ്ടാകുന്നതിനും സാധ്യതയുണ്ട്.</p>
<p>ഇതേത്തുടർന്ന് ചീയപ്പാറയിലും സമീപപ്രദേശങ്ങളിലും വാഹനങ്ങൾ നിർത്തുന്നതും സഞ്ചാരികൾ വാഹനങ്ങളിൽ നിന്ന് ഇറങ്ങുന്നതും താൽക്കാലികമായി നിരോധിച്ചു.</p>
<p>അപകടസാധ്യത കണക്കിലെടുത്തും ഗതാഗത തടസ്സം ഒഴിവാക്കുന്നതിനുമായി റോഡരികിൽ വാഹനങ്ങൾ നിർത്തുന്നതും വഴിയിലിറങ്ങി നിൽക്കുന്നതും പൂർണമായും ഒഴിവാക്കണമെന്ന് പോലീസ് നിർദേശിച്ചു.</p>
<p>നിരോധനം ലംഘിക്കുന്ന വാഹനങ്ങൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/3318</link>
<guid>https://thekeralajournal.com/3318</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a791e940c237.jpg" length="52576" type="image/jpeg"/>
<pubDate>Mon, 10 Aug 2026 06:13:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം–കൂട്ടിക്കൽ: കൂട്ടിക്കലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലാപറമ്പിൽ സൈബിൻ സാജൻ (23) ന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകിട്ട് 7.30ഓടെ മുണ്ടക്കയം കല്ലേപ്പാലത്തിന് സമീപം മരത്തിന്റെ വേരുകളിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>ഫയർഫോഴ്‌സ്, പോലീസ്, രക്ഷാപ്രവർത്തകർ എന്നിവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മുണ്ടക്കയം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് കൈരളി പബ്ലിക് ലൈബ്രറി പൊതുയോഗം നടന്നു</title>
<link>https://thekeralajournal.com/3316</link>
<guid>https://thekeralajournal.com/3316</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a789a8922447.jpg" length="124663" type="image/jpeg"/>
<pubDate>Sun, 09 Aug 2026 20:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: കൈരളി പബ്ലിക് ലൈബ്രറിയുടെ പൊതുയോഗവും ഓണാഘോഷ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമുള്ള വിവിധ നിർദേശങ്ങൾ യോഗം ചർച്ച ചെയ്തു.</p>
<p>കാലങ്ങളായി പ്രവർത്തനരഹിതമായി കിടക്കുന്ന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ ഉടൻ പുനരാരംഭിക്കുന്നതിനും ലൈബ്രറി കെട്ടിടത്തിന്റെ നവീകരണത്തിനും ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് പൊതുയോഗം വിലയിരുത്തി. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിച്ച് കൂടുതൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും യോഗത്തിൽ ചർച്ച ചെയ്തു.</p>
<p>ലൈബ്രറി പ്രസിഡന്റ് ടോമി ആനിക്കാമുണ്ടയിൽ അധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ ഏഴാം വാർഡ് കൗൺസിലർ ലിസി തോമസ് മുഖ്യപ്രഭാഷണം നടത്തി. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കിരൺ ജോർജ് ഉതിരക്കുളം, ജിഷ ഷാജി എന്നിവർ ആശംസകൾ നേർന്നു.</p>
<p>കഴിഞ്ഞ കാലയളവിലെ പ്രവർത്തനങ്ങളുടെ കണക്കുകൾ പൊതുയോഗത്തിൽ അവതരിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്തു. തുടർന്ന് ഓണാഘോഷ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.</p>
<p>പൊതുയോഗത്തിന് മുന്നോടിയായി രാവിലെ ലൈബ്രറി അംഗങ്ങളുടെ നേതൃത്വത്തിൽ പൊതുപണിയും നടത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a789a717680c.jpg" alt=""></p>
<p>ഭൂരിഭാഗം അംഗങ്ങളും പൊതുപണിയിലും പൊതുയോഗത്തിലും പങ്കെടുത്തു.ലൈബ്രറി സെക്രട്ടറി ജോണി ഇല്ലിമൂട്ടിൽ സ്വാഗതവും വൈസ് പ്രസിഡന്റ് ബിനോയ് പുറംചിറയിൽ നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ചക്കകാനം–പൂവേഴ്സ്മൗണ്ട് മേഖലയിലെ കുടിവെള്ള ക്ഷാമം; ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മന്ത്രിയെ കണ്ട് ഗ്രാമപഞ്ചായത്ത് അംഗം</title>
<link>https://thekeralajournal.com/3313</link>
<guid>https://thekeralajournal.com/3313</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a788c241a65c.jpg" length="109572" type="image/jpeg"/>
<pubDate>Sun, 09 Aug 2026 19:48:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ രൂക്ഷമായ കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിനെ നേരിൽ കണ്ട് നിവേദനം നൽകി.</p>
<p>മഴക്കാലത്തുപോലും പ്രദേശത്തെ നിരവധി കുടുംബങ്ങൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലത്ത് സ്ഥിതി കൂടുതൽ രൂക്ഷമാകുകയും കുടിവെള്ളത്തിനായി ജനങ്ങൾ ദൂരസ്ഥലങ്ങളെ ആശ്രയിക്കേണ്ടിവരികയും ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളതെന്ന് കിരൺ ജോർജ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.</p>
<p>പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണുന്നതിനൊപ്പം ദീർഘകാലാടിസ്ഥാനത്തിൽ പ്രശ്നം പരിഹരിക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. നിലവിലെ ജലസ്രോതസ്സുകളുടെ പരിമിതിയും വേനൽക്കാലത്ത് ജലലഭ്യത കുറയുന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>പ്രശ്നം ഗൗരവമായി പരിഗണിച്ച മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി ആവശ്യമായ നടപടികൾ സ്വീകരിച്ച് അടിയന്തര ഇടപെടൽ നടത്തുമെന്ന് ഉറപ്പുനൽകി.ചക്കകാനം, പൂവേഴ്സ്മൗണ്ട് മേഖലകളിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണം; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് നഗരസഭ</title>
<link>https://thekeralajournal.com/3311</link>
<guid>https://thekeralajournal.com/3311</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d7f59fd54.jpg" length="70662" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:59:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ടൗണിൽ നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങൾ കഴിഞ്ഞ രണ്ട് മാസമായി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി. നഗരസഭ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജൂൺ 15ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, ജൂൺ 27ന് ചേർന്ന നഗരസഭ കൗൺസിൽ യോഗം, ജൂലൈ ഒന്നിന് നഗരസഭ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത ട്രാഫിക് കമ്മിറ്റി യോഗം എന്നിവയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഏകകണ്ഠമായി രൂപപ്പെട്ട തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി.</p>
<p>ടൗണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി സെൻട്രൽ ജങ്ഷൻ, ഇടുക്കിക്കവല തുടങ്ങിയ സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകളെയാണ് ട്രാഫിക് കമ്മിറ്റി വിലയിരുത്തിയത്.</p>
<p>ഇതിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് സ്റ്റോപ്പുകൾ മാറ്റുക, വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ദിശാ ബോർഡുകൾ സ്ഥാപിക്കുക, ബസ് റൂട്ടിൽ മാറ്റം വരുത്തുക, ടി.ബി. ജങ്ഷൻ–ട്രഷറി ജങ്ഷൻ റോഡ് വൺവേ ആക്കുക, ബൈപ്പാസ് എൻട്രൻസിലെ റൈറ്റ് ടേൺ ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് ഒന്നാം ഘട്ടമായി ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കാൻ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്.</p>
<p><strong>വെയിറ്റിങ് ഷെഡ് സംബന്ധിച്ച പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്</strong></p>
<p>ടൗണിൽ നിലവിൽ വെയിറ്റിങ് ഷെഡുകളില്ലാത്തതിനാൽ അവ മാറ്റുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. ട്രാഫിക് പരിഷ്കരണ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കും ട്രാഫിക് പോലീസിനുമാണ്.</p>
<p>ബസ് സ്റ്റോപ്പ് ബോർഡുകളെ വെയിറ്റിങ് ഷെഡുകളായി ചിത്രീകരിച്ച് വ്യാജപ്രചാരണം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ്. പുതിയ സ്ഥലങ്ങളിലേക്ക് ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ അശാസ്ത്രീയമെന്ന് വിമർശിക്കുന്നവർ അതിന്റെ ശാസ്ത്രീയ മാനദണ്ഡം കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ബസ് സ്റ്റോപ്പുകളോട് ചേർന്ന് ആവശ്യമായ സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളിൽ വെയിറ്റിങ് ഷെഡുകൾ നിർമിക്കാൻ നഗരസഭ തയ്യാറാണെന്നും ചെയർമാൻ ജോയി വെട്ടിക്കുഴി, ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പാറപ്പായി, തോമസ് മൈക്കിൾ, ബീന സിബി എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം കനകക്കുന്ന് ശാഖാ പൊതുയോഗം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3310</link>
<guid>https://thekeralajournal.com/3310</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d63ef0a4f.jpg" length="76173" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:52:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ കനകക്കുന്ന് ശാഖാ പൊതുയോഗം യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സന്തോഷ് പൂവാങ്കാൽ അധ്യക്ഷത വഹിച്ചു.</p>
<p>ഓണാഘോഷ പരിപാടികളുടെ നോട്ടീസ് പ്രകാശനം യൂത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ബിബിൻ കുന്നിനിയിൽ നിർവഹിച്ചു. ശ്രീനാരായണ ഗുരുദേവ ജയന്തി വർണശബളമായ ഘോഷയാത്രയും ജയന്തി സമ്മേളനവുമായി ആഘോഷിക്കാൻ പൊതുയോഗം തീരുമാനിച്ചു.</p>
<p>ശാഖാ സെക്രട്ടറി മനു ഓലിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് സതീശൻ പലയ്ക്കത്തൊട്ടി നന്ദിയും പറഞ്ഞു.</p>
<p>തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂത്ത് മൂവ്മെന്റ് ഭാരവാഹികളായി അദ്വൈത് കരിങ്ങേലിപറമ്പിൽ (പ്രസിഡന്റ്), നന്ദൻ ചാഴിക്കര (സെക്രട്ടറി), ഐശ്വര്യ സന്തോഷ് (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെ തെരഞ്ഞെടുത്തു. ദിൽജിത്ത് വാഴക്കൽ, അനന്ദൻ ചാഴിക്കര, അർജുൻ ചാത്തനാൽ, വിമൽകുമാർ, അമയ സന്തോഷ്, മഹാലക്ഷ്മി ചന്ദനക്കാവിൽ, അഭിജിത്ത് മാതാളിപാറയിൽ, അനന്ദു ആലിങ്കൽ എന്നിവർ കമ്മിറ്റി അംഗങ്ങളായി.</p>
<p>വനിതാസംഘം ഭാരവാഹികൾ:</p>
<p>സാലി നടപ്പാട്ട് (പ്രസിഡന്റ്), വത്സ ശിവദാസ് (വൈസ് പ്രസിഡന്റ്), അമ്പിളി (സെക്രട്ടറി), വത്സ ബിജു (യൂണിയൻ കമ്മിറ്റി അംഗം) എന്നിവരെയും രാധാമണി മണിമലയിൽ, രാജി ബിനു, സന്ധ്യ മുരുകൻമതി, ഷീജ ഗോപി, ആശ പ്രജിഷ്, അജിത സലിംകുമാർ, മിനി സജി, രാധ ഗോപി എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുതലക്കോടത്ത് 220 കെവി സബ്‌ സ്റ്റേഷന് ഭരണാനുമതി</title>
<link>https://thekeralajournal.com/3309</link>
<guid>https://thekeralajournal.com/3309</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d583320ba.jpg" length="90091" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:49:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിൽ ആവർത്തിക്കുന്ന വൈദ്യുതി തടസങ്ങളും വോൾട്ടേജ് ക്ഷാമവും പരിഹരിക്കുന്നതിനും ട്രാൻസ്മിഷൻ ശൃംഖല ശക്തിപ്പെടുത്തുന്നതിനുമായി മുതലക്കോടത്ത് പുതിയ 220 കെവി സബ്‌സ്റ്റേഷൻ സ്ഥാപിക്കുന്നതിന് ഭരണാനുമതി ലഭിച്ചതായി ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് അറിയിച്ചു.</p>
<p>തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിന് കീഴിൽ നടപ്പാക്കുന്ന പദ്ധതിക്ക് 50 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. നിലവിലുള്ള 66 കെവി സബ്‌സ്റ്റേഷൻ സംവിധാനത്തിന് ഭാവിയിലെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് ഉയർന്ന ശേഷിയുള്ള പുതിയ ലോഡ് സെന്റർ സ്ഥാപിക്കുന്നത്.</p>
<p>അടുത്ത 15–20 വർഷത്തേക്ക് പ്രതിവർഷം ശരാശരി ആറ് ശതമാനം വൈദ്യുതി ലോഡ് വർധനയാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ സബ്‌സ്റ്റേഷൻ അനിവാര്യമായത്.</p>
<p>രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുക. ഇതിനായി ഏകദേശം മൂന്നര ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 36 മാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.</p>
<p>ലോഡ് ഫ്ലോ സ്റ്റഡി റിപ്പോർട്ട്, ഫിനാൻഷ്യൽ അഡ്വൈസറുടെ റിപ്പോർട്ട്, ഡി.പി.ആർ കമ്മിറ്റി അംഗീകാരം തുടങ്ങിയ നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഡയറക്ടർമാരുടെ യോഗത്തിൽ ഭരണാനുമതി ലഭിച്ചത്.</p>
<p>കണിയാമ്പറ്റ, അമ്പലമുകൾ സബ്‌സ്റ്റേഷനുകളിൽ നിലവിലുള്ള രണ്ട് 50 എംവിഎ ട്രാൻസ്‌ഫോർമറുകളും തൊടുപുഴ ട്രാൻസ്മിഷൻ സർക്കിളിൽ ലഭ്യമായ മൂന്ന് 5 എംവിഎ ട്രാൻസ്‌ഫോർമറുകളും പദ്ധതിയിൽ പുനരുപയോഗിക്കും.</p>
<p>പുതിയ സബ്‌സ്റ്റേഷൻ പ്രവർത്തനക്ഷമമാകുന്നതോടെ കുറഞ്ഞ വോൾട്ടേജ് മൂലം വീടുകളിലെയും സ്ഥാപനങ്ങളിലെയും വൈദ്യുതോപകരണങ്ങൾ കേടാകുന്ന സാഹചര്യം കുറയ്ക്കാനും വൈദ്യുതി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കാനും സാധിക്കുമെന്ന് അപു ജോൺ ജോസഫ് പറഞ്ഞു.</p>
<p>തൊടുപുഴയുടെ വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിനും മേഖലയിലെ വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തമായ വൈദ്യുതി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും പദ്ധതി നിർണായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറം –ചേലച്ചുവട് റോഡിൽ ബസ് സർവീസ് പുനരാരംഭിച്ചു</title>
<link>https://thekeralajournal.com/3308</link>
<guid>https://thekeralajournal.com/3308</guid>
<description><![CDATA[ റോയി കെ. പൗലോസ് എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a77d46b722ea.jpg" length="140578" type="image/jpeg"/>
<pubDate>Sun, 09 Aug 2026 06:44:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം: കനത്ത മഴയിൽ തകർന്ന വണ്ണപ്പുറം–ചേലച്ചുവട് റോഡിലൂടെയുള്ള ബസ് സർവീസ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കമ്പകക്കാനം ഭാഗത്ത് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞതിനെ തുടർന്ന് കെഎസ്ആർടിസി ഉൾപ്പെടെയുള്ള ബസുകളും സ്വകാര്യ ബസുകളും സർവീസ് നിർത്തിവച്ചിരുന്നു. ഇതോടെ മേഖലയിൽ യാത്രാദുരിതം രൂക്ഷമായിരുന്നു.</p>
<p>പ്രശ്നം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റോയി കെ. പൗലോസ് എംഎൽഎ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ച് ബസ് സർവീസ് പുനരാരംഭിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നു.</p>
<p>അതേസമയം, റോഡിൽ രണ്ടിടങ്ങളിലായി തകർന്ന വലിയ സംരക്ഷണഭിത്തികൾ അടിയന്തരമായി പുനർനിർമിച്ചാൽ മാത്രമേ ഗതാഗതം പഴയ നിലയിൽ പൂർണമായി പുനഃസ്ഥാപിക്കാൻ കഴിയൂവെന്ന് എംഎൽഎയ്ക്കൊപ്പം സ്ഥലം സന്ദർശിച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്കർ, വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് അറയ്ക്കത്തോട്ടം തുടങ്ങിയ ജനപ്രതിനിധികൾ അറിയിച്ചു.</p>
<p>നിർമാണപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി ബസ് ഗതാഗതം പൂർണമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കിഫ്ബി അധികൃതർക്കും ബന്ധപ്പെട്ട എൻജിനീയർമാർക്കും കരാറുകാർക്കും എംഎൽഎ നിർദേശം നൽകിയിരുന്നു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവരും സ്ഥലം സന്ദർശിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ മലയോര മേഖലയിൽ മഴ കനക്കുന്നു;അടിമാലിയിൽ ശക്തമായ മഴ</title>
<link>https://thekeralajournal.com/3300</link>
<guid>https://thekeralajournal.com/3300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7707bd2c821.jpg" length="81550" type="image/jpeg"/>
<pubDate>Sat, 08 Aug 2026 16:11:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ഇടുക്കിയുടെ മലയോര മേഖലയിൽ മഴ ശക്തമായി തുടരുന്നു. അടിമാലിയിലും പരിസര പ്രദേശങ്ങളിലും അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.</p>
<p>നേര്യമംഗലം വനമേഖലയിലും ശക്തമായ മഴ തുടരുകയാണെന്ന് റിപ്പോർട്ടുകളും വരുന്നുണ്ട് . മഴ ശക്തമായതോടെ മലയോര റോഡുകളിൽ മണ്ണിടിച്ചിലിനുള്ള സാധ്യതയും കൂടുതലാണ്.</p>
<p>മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്</title>
<link>https://thekeralajournal.com/3299</link>
<guid>https://thekeralajournal.com/3299</guid>
<description><![CDATA[ ഏലിക്കുട്ടി (86),കരോട്ടുമുണ്ടയിൽ,കോഴിമല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76bd70032c9.jpg" length="70492" type="image/jpeg"/>
<pubDate>Sat, 08 Aug 2026 10:53:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലിക്കുട്ടി (86),കരോട്ടുമുണ്ടയിൽ,കോഴിമല ,നിര്യാതയായി.</p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം; പട്രോളിങ് ശക്തമാക്കി വനംവകുപ്പ്</title>
<link>https://thekeralajournal.com/3294</link>
<guid>https://thekeralajournal.com/3294</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7685b6886f8.jpg" length="105960" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:56:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: ജനവാസ മേഖലകളിലിറങ്ങി ഭീതി പരത്തുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് തിരിച്ചയക്കുന്നതിനായി വനംവകുപ്പ് പട്രോളിങ് ശക്തമാക്കി. അഡ്വ. സിറിയക് തോമസ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പട്രോളിങ് ശക്തിപ്പെടുത്താൻ തീരുമാനിച്ചത്.</p>
<p>ഇതനുസരിച്ച് പട്ടുമല, ചൂളപ്പിരട്ട്, രാജമുടി വക്കീൽക്കാട് എന്നീ മൂന്ന് കേന്ദ്രങ്ങളിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവും പട്രോളിങ്ങും ശക്തമാക്കും.</p>
<p>കഴിഞ്ഞ ദിവസങ്ങളായി പട്ടുമല, പട്ടുമുടി, രാജമുടി, കല്ലാർ മേഖലകൾ കേന്ദ്രീകരിച്ച് മൂന്ന് കാട്ടാനകളാണ് നിലയുറപ്പിച്ചിരിക്കുന്നത്. കൃഷികൾ നശിപ്പിക്കുകയും കയ്യാലകൾ തകർക്കുകയും ചെയ്ത ആനകൾ നാട്ടുകാരിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഫെഡറൽ ബാങ്കിന്റെ കൈത്താങ്ങ്; മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് ഡയാലിസിസ് യൂണിറ്റ്</title>
<link>https://thekeralajournal.com/3293</link>
<guid>https://thekeralajournal.com/3293</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76854aada87.jpg" length="90135" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:54:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഫെഡറൽ ബാങ്കിന്റെ സി.എസ്.ആർ ഫണ്ടിൽ ഉൾപ്പെടുത്തി എട്ടര ലക്ഷം രൂപ ചെലവിൽ ഡയാലിസിസ് യൂണിറ്റ് മുതലക്കോടം ഹോളി ഫാമിലി ആശുപത്രിക്ക് സംഭാവന ചെയ്തു.</p>
<p>രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് ഡയാലിസിസ് യൂണിറ്റ് കൈമാറിയത്.</p>
<p>ചടങ്ങിൽ ഫെഡറൽ ബാങ്ക് റീജിയണൽ ഹെഡ് ജെബിൻ കെ. ജോസ്, ഫെഡറൽ ബാങ്ക് സോണൽ ഓഫീസിൽനിന്നുള്ള സി. ലെസിൻ, മങ്ങാട്ടുകവല ബ്രാഞ്ച് ഹെഡ് സുബിൻ സണ്ണി, തൊടുപുഴ, വെങ്ങല്ലൂർ, വെസ്റ്റ്, ടൗൺ മേഖലയിലെ ഫെഡറൽ ബാങ്ക് പ്രതിനിധികൾ, ആശുപത്രി അഡ്മിനിസ്ട്രേറ്റർ സി. മേരി ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.</p>
<p>പുതിയ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനസജ്ജമാകുന്നതോടെ വൃക്കരോഗികൾക്ക് ചികിത്സ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സാധിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുടിവെള്ളം ചോദിച്ച് വീട്ടിലെത്തി; വയോധികയുടെ അഞ്ചരപ്പവൻ മാല പൊട്ടിച്ചെടുത്ത പ്രതി പിടിയിൽ; ഭാര്യയും കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/3292</link>
<guid>https://thekeralajournal.com/3292</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7684ea8f5cc.jpg" length="47133" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:52:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ കഴുത്തിൽ നിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള സ്വർണമാല പൊട്ടിച്ചെടുത്ത് കടന്ന പ്രതിയെ പൊലീസ് പിടികൂടി. ഇടുക്കി ചക്കുപള്ളം പയ്യാനിക്കൽ മനു കുഞ്ഞുമോനാണ് അറസ്റ്റിലായത്. മോഷണത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഇയാളുടെ ഭാര്യയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>അണക്കര ചെല്ലാർകോവിൽ ഞാവള്ളിക്കുന്നേൽ മേരിക്കുട്ടിയുടെ സ്വർണമാലയാണ് മോഷണം പോയത്. വ്യാഴാഴ്ച പകൽ വീടിന് സമീപമെത്തിയ മനു മേരിക്കുട്ടിയോട് കുടിവെള്ളം ആവശ്യപ്പെട്ടു. വെള്ളമെടുക്കാനായി മേരിക്കുട്ടി അടുക്കളയിലേക്ക് പോകുന്നതിനിടെ പിന്നിൽനിന്ന് അഞ്ചരപ്പവൻ തൂക്കമുള്ള മാല പൊട്ടിച്ചെടുത്ത് പ്രതി രക്ഷപ്പെടുകയായിരുന്നു.</p>
<p>സംഭവമറിഞ്ഞ് പൊലീസും നാട്ടുകാരും ചേർന്ന് സമീപപ്രദേശങ്ങളിൽ വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും സംശയകരമായ ആരെയും കണ്ടെത്താനായില്ല. തുടർന്ന് സമീപത്തെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവായത്. സംശയകരമായ രീതിയിൽ ഒരാൾ പറമ്പിലൂടെ നടന്നുപോകുന്ന ദൃശ്യങ്ങൾ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു.</p>
<p>ദിവസങ്ങൾക്ക് മുമ്പ് മനു മേരിക്കുട്ടിയുടെ വീട്ടിൽ ജോലിക്കായി എത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. മേരിക്കുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷണത്തിന് ശേഷം പ്രതി രക്ഷപ്പെട്ട വഴിയും ചെരുപ്പിന്റെ അടയാളവും പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോഷണത്തിന് പിന്നിൽ മനുവാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.</p>
<p>തുടർന്ന് വൈകുന്നേരത്തോടെ ചക്കുപള്ളത്തെ വീടിന് സമീപത്തുനിന്ന് മനുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.</p>
<p>ചക്കുപള്ളം മേഖലയിൽ നേരത്തെ ഏലക്ക മോഷണം, പണം മോഷണം തുടങ്ങിയ കേസുകളിലും മനു പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.</p>
<p>മോഷണം പോയ സ്വർണമാല ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ജലാശയത്തിൽ രാസലായനി പടരുന്നു; ജലവിതരണം തടസ്സപ്പെടും</title>
<link>https://thekeralajournal.com/3291</link>
<guid>https://thekeralajournal.com/3291</guid>
<description><![CDATA[ പമ്പിങ് നിർത്തി; വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു; സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76843850136.jpg" length="50129" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:49:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: മലങ്കര ജലാശയത്തിൽ കുടയത്തൂർ ഭാഗത്ത് വ്യാപകമായി രാസലായനി കലർന്നതായി കണ്ടെത്തിയത് ആശങ്ക ഉയർത്തുന്നു. ഇന്നലെ രാവിലെയാണ് ജലാശയത്തിൽ രാസലായനിയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടത്. ഉച്ചയോടെ മുട്ടം ഭാഗത്തേക്കും ഇത് വ്യാപിച്ചതായാണ് വിവരം.</p>
<p>ആയിരക്കണക്കിന് ആളുകൾ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ആശ്രയിക്കുന്ന ജലാശയത്തിലാണ് അപകടകരമായ രീതിയിൽ രാസലായനി പടർന്നത്. നിരവധി കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ജലാശയമായതിനാൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാവുന്ന മലിനീകരണം സംബന്ധിച്ച് ആശങ്ക ശക്തമാണ്.</p>
<p>⚠️ പമ്പിങ് നിർത്തി; ഏഴ് പഞ്ചായത്തുകളിൽ ജലവിതരണം തടസ്സപ്പെടും</p>
<p>കോളപ്ര, മുട്ടം വാട്ടർ അതോറിറ്റി പമ്പ് ഹൗസുകൾക്ക് സമീപമുള്ള പുഴയിൽ ഓയിലിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പമ്പിങ് നിർത്തിവച്ചു.</p>
<p>ഇതോടെ മുട്ടം, കരിങ്കുന്നം, ആലക്കോട്, കരിമണ്ണൂർ, ഉടുമ്പന്നൂർ, കോടിക്കുളം, വണ്ണപ്പുറം പഞ്ചായത്തുകളിലേക്കുള്ള ജലവിതരണം തടസ്സപ്പെടുമെന്ന് തൊടുപുഴ സെക്ഷൻ–2 അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.</p>
<p>വെള്ളിയാമറ്റത്ത് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികളിൽ നിന്നാണ് രാസലായനി ജലാശയത്തിലേക്ക് ഒഴുകിയെത്തിയതെന്നാണ് പ്രാഥമിക വിവരം. എന്നാൽ മലിനീകരണത്തിന്റെ കൃത്യമായ ഉറവിടം ബന്ധപ്പെട്ട പരിശോധനകൾക്ക് ശേഷമേ സ്ഥിരീകരിക്കാനാകൂ.</p>
<p>🔎 അധികൃതർ പരിശോധന നടത്തി</p>
<p>സംഭവമറിഞ്ഞതോടെ നിരവധി പേർ ജലാശയത്തിലെ സ്ഥിതി നേരിൽ കാണാൻ കോളപ്ര പാലത്തിലെത്തി. നാട്ടുകാരുടെ വിവരത്തെ തുടർന്ന് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.</p>
<p>വെള്ളിയാമറ്റം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതികൾ നേരത്തെയും ഉയർന്നിരുന്നതായി നാട്ടുകാർ പറയുന്നു. കമ്പനിക്ക് സമീപമുള്ള വടക്കനാറിലേക്ക് മാലിന്യം ഒഴുക്കിവിടുന്നതായും നിരവധി പരാതികൾ ഉയർന്നിരുന്നു.</p>
<p>പരാതികളിൽ ശക്തമായ നടപടി സ്വീകരിക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു. എന്നാൽ ഇക്കാര്യത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ വിശദമായ പരിശോധനയും അന്വേഷണവും ആവശ്യമാണ്.</p>
<p>🧪 വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചു</p>
<p>മലിനീകരണത്തിന്റെ സ്വഭാവവും അപകടസാധ്യതയും കണ്ടെത്തുന്നതിനായി പൊല്യൂഷൻ കൺട്രോൾ ബോർഡ് അധികൃതർ ജലത്തിന്റെ സാമ്പിൾ ശേഖരിച്ചു. പരിശോധനാഫലം പുറത്തുവന്ന ശേഷമേ ജലത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കൂ.</p>
<p>അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് വെള്ളിയാമറ്റം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു സ്വകാര്യ പ്ലൈവുഡ് കമ്പനിക്ക് പഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നൽകി.</p>
<p>മലങ്കര ജലാശയത്തിലെ വെള്ളം പമ്പ് ചെയ്താണ് സമീപ പഞ്ചായത്തുകളിൽ കുടിവെള്ള വിതരണം നടത്തുന്നത്. കുളിക്കാനും മറ്റ് ആവശ്യങ്ങൾക്കുമായി ആയിരക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന ജലാശയവുമാണിത്.</p>
<p>ജലാശയത്തിലേക്ക് മാലിന്യമോ രാസവസ്തുക്കളോ ഒഴുക്കിവിട്ട് ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി സൃഷ്ടിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കും</title>
<link>https://thekeralajournal.com/3286</link>
<guid>https://thekeralajournal.com/3286</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75b7de496ce.jpg" length="116586" type="image/jpeg"/>
<pubDate>Fri, 07 Aug 2026 16:18:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കമ്പം താഴ്‌വരയിലെ ഒന്നാംവിള നെൽകൃഷിക്കാവശ്യമായ ജലസേചനത്തിനായി മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ശനിയാഴ്ച തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ അറിയിച്ചു. 14,707 ഏക്കർ സ്ഥലത്തെ നെൽകൃഷിക്ക് ആവശ്യമായ ജലം ഇതിലൂടെ ലഭ്യമാക്കും.</p>
<p>അണക്കെട്ടിലെ കുറഞ്ഞ നീരൊഴുക്ക് കാരണം ഷട്ടർ തുറക്കൽ ഏകദേശം രണ്ട് മാസത്തോളം വൈകിയിരുന്നു. നിലവിൽ ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ജലം തുറന്നുവിടാൻ തീരുമാനിച്ചത്.</p>
<p>ഷട്ടർ തുറക്കുന്ന ചടങ്ങിൽ തമിഴ്‌നാട് വൈദ്യുതി, മദ്യനിരോധന-എക്സൈസ് വകുപ്പ് മന്ത്രി സി.ടി.ആർ. നിർമൽ കുമാർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>കമ്പം താഴ്‌വരയിലെ കർഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന നടപടിയാണ് ഇത്. ഒന്നാംവിള കൃഷിക്ക് ആവശ്യമായ ജലലഭ്യത ഉറപ്പാക്കുന്നതിലൂടെ ആയിരക്കണക്കിന് ഏക്കർ കൃഷിയിടങ്ങൾക്ക് ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ESCO MART ഓഗസ്റ്റ് 17&#45;ന്</title>
<link>https://thekeralajournal.com/3285</link>
<guid>https://thekeralajournal.com/3285</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a758e7fc6da0.jpg" length="156842" type="image/jpeg"/>
<pubDate>Fri, 07 Aug 2026 13:21:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: എഴുകുംവയൽ സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച ESCO MART ഓഗസ്റ്റ് 17-ന് (തിങ്കളാഴ്ച) വൈകിട്ട് 3 മണിക്ക് ഉദ്ഘാടനം ചെയ്യും. ഉടുമ്പൻചോല എം.എൽ.എ. അഡ്വ. സേനാപതി വേണു ഉദ്ഘാടനം നിർവഹിക്കും.</p>
<p>രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ₹500-ൽ കൂടുതലുള്ള എല്ലാ പർച്ചേസുകൾക്കും സമ്മാനക്കൂപ്പൺ നൽകുന്നതാണ്.</p>
<p>പലചരക്ക് സാധനങ്ങൾ, ഗ്രോസറി ഐറ്റങ്ങൾ, പഴം-പച്ചക്കറികൾ, ലേഡീസ് ഐറ്റങ്ങൾ, ഗിഫ്റ്റ് ഐറ്റങ്ങൾ, സ്റ്റേഷനറി ഉൾപ്പെടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള വിവിധ ഉൽപ്പന്നങ്ങൾ ഇനി ഒരേ കുടക്കീഴിൽ ESCO MART-ൽ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൂട്ടാർ പുഴയിൽ പഞ്ഞിക്കെട്ട് പോലെ പത; ആശങ്കയിൽ നാട്ടുകാർ</title>
<link>https://thekeralajournal.com/3281</link>
<guid>https://thekeralajournal.com/3281</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a756d0bcd18d.jpg" length="62043" type="image/jpeg"/>
<pubDate>Fri, 07 Aug 2026 10:58:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂട്ടാർ പ്രദേശത്ത് പുഴയോരത്ത് പഞ്ഞിക്കെട്ട് പോലെ വെള്ളം പതഞ്ഞ് പൊങ്ങിയതോടെ പ്രദേശവാസികൾ ആശങ്കയിൽ. വെള്ളം ഇത്തരത്തിൽ പതഞ്ഞ് പൊങ്ങാൻ കാരണമായ സാഹചര്യം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.</p>
<p>സംഭവത്തിന് പിന്നാലെ നാട്ടുകാർ വിവിധ സംശയങ്ങൾ ഉന്നയിക്കുന്നുണ്ട്. കീടനാശിനികളോ മറ്റ് രാസവസ്തുക്കളോ പുഴയിലേക്ക് ഒഴുക്കിവിടുന്നതാകാമെന്ന സംശയമാണ് പ്രദേശവാസികളിൽ ചിലർ പ്രകടിപ്പിക്കുന്നത്. എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.</p>
<p>സംഭവത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അടിയന്തരമായി അന്വേഷണം നടത്തി വെള്ളത്തിന്റെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധന നടത്തണമെന്നും, യഥാർത്ഥ കാരണം കണ്ടെത്തി പൊതുജനങ്ങളെ അറിയിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. മലിനീകരണമാണ് സംഭവത്തിന് പിന്നിലെന്ന് കണ്ടെത്തുകയാണെങ്കിൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ സമയത്ത് ടിപ്പറുകളുടെ മരണപ്പാച്ചിൽ; ഇടുക്കിയിൽ നടപടി എപ്പോൾ?</title>
<link>https://thekeralajournal.com/3279</link>
<guid>https://thekeralajournal.com/3279</guid>
<description><![CDATA[ ഒരു ദുരന്തം സംഭവിച്ച ശേഷം പരിശോധനകൾ കർശനമാക്കുന്ന പതിവിന് പകരം, അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കണം എന്ന ആവശ്യവും ശക്തം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75556909e8f.jpg" length="168331" type="image/jpeg"/>
<pubDate>Fri, 07 Aug 2026 09:18:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തി മോട്ടോർ വാഹന വകുപ്പ് (MVD) ടിപ്പർ ലോറികൾക്കും മറ്റ് ഭാരമേറിയ വാഹനങ്ങൾക്കും സമയനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇടുക്കി ജില്ലയിലെ പല റോഡുകളിലും സ്കൂൾ സമയത്ത് ടിപ്പർ ലോറികളുടെ മരണപ്പാച്ചിൽ തുടരുന്നതായി വ്യാപക പരാതി. രാവിലെ വിദ്യാർത്ഥികൾ സ്കൂളിലേക്കും വൈകിട്ട് വീടുകളിലേക്കും മടങ്ങുന്ന സമയത്തും അമിതവേഗത്തിൽ പായുന്ന ടിപ്പറുകൾ രക്ഷിതാക്കളിലും നാട്ടുകാരിലും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.</p>
<p>ഇടുക്കി ജില്ലയിൽ നിലവിലുള്ള എംവിഡി നിയന്ത്രണപ്രകാരം രാവിലെ 8.30 മുതൽ 10.00 വരെയും വൈകിട്ട് 4.00 മുതൽ 5.00 വരെയും സ്കൂൾ മേഖലകളിലും പ്രധാന റോഡുകളിലും ടിപ്പർ ലോറികളുടെ സർവീസ് നിയന്ത്രിച്ചിട്ടുള്ളതാണ്. സംസ്ഥാനതലത്തിൽ പൊതുവെ രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 3 മുതൽ 5.30 വരെയും നിയന്ത്രണമുള്ളതിനൊപ്പം, പ്രാദേശിക സാഹചര്യം അനുസരിച്ച് ജില്ലാ ഭരണകൂടങ്ങൾക്ക് സമയത്തിൽ മാറ്റം വരുത്താനും അധികാരമുണ്ട്. ഈ നിയന്ത്രണങ്ങൾ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിലവിൽ വന്നത്.</p>
<p>എന്നാൽ യാഥാർത്ഥ്യത്തിൽ പല സ്ഥലങ്ങളിലും ഈ നിർദേശങ്ങൾ കാറ്റിൽ പറത്തപ്പെടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം. സ്കൂൾ ബസുകളും ഓട്ടോറിക്ഷകളും സൈക്കിളുകളിലും നടന്നു പോകുന്ന കുട്ടികളും റോഡ് മുറിച്ചുകടക്കുന്ന സമയത്ത് അമിതവേഗത്തിൽ എത്തുന്ന ടിപ്പറുകൾ വലിയ അപകടഭീഷണിയാണ് ഉയർത്തുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.</p>
<p>നിയമപ്രകാരം നിരോധന സമയത്ത് ഭാരവാഹനങ്ങൾ പ്രധാന റോഡുകളിൽ നിന്ന് മാറ്റി സുരക്ഷിതമായി പാർക്ക് ചെയ്യണം. സ്കൂൾ പരിസരങ്ങളിൽ വേഗത കുറയ്ക്കണം. മണൽ, മെറ്റൽ, മണ്ണ് തുടങ്ങിയവ കയറ്റുന്ന വാഹനങ്ങൾ ചരക്ക് പൂർണമായും മൂടിയിരിക്കണം. സ്കൂൾ ഗേറ്റുകൾക്ക് മുന്നിൽ പാർക്കിംഗും അനുവദനീയമല്ല. എന്നാൽ പല സ്ഥലങ്ങളിലും ഈ നിർദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്ന പരാതിയും ശക്തമാണ്.</p>
<p>ഇടുക്കിയിൽ ഭാരവാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യവും ആശങ്ക വർധിപ്പിക്കുന്നുണ്ട്. ഈ വർഷം ഫെബ്രുവരിയിൽ അടിമാലിക്ക് സമീപം അമിതവേഗത്തിലെത്തിയ ടിപ്പർ സ്കൂട്ടറിലിടിച്ച് ഒരാൾ മരിച്ചിരുന്നു. മാർച്ചിൽ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് അഞ്ചുപേർക്ക് പരിക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടു. കൂടാതെ സ്കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട അപകടങ്ങളും ജില്ലയിൽ അടുത്തിടെ ഉണ്ടായിട്ടുണ്ട്.</p>
<p>"കൺമുന്നിൽ മറ്റൊരു അപകടം ഉണ്ടാകുന്നതിന് മുമ്പ് നടപടി വേണം" എന്നാണ് നാട്ടുകാരുടെ ആവശ്യം. സ്കൂൾ വിദ്യാർത്ഥികൾ റോഡിലൂടെ കടന്നുപോകുന്ന സമയങ്ങളിൽ മോട്ടോർ വാഹന വകുപ്പും പൊലീസും സംയുക്തമായി പ്രത്യേക പരിശോധനയും നിരീക്ഷണവും ശക്തമാക്കണം. നിയമലംഘനം നടത്തുന്ന ടിപ്പർ ലോറികൾക്കെതിരെ കർശന നടപടി സ്വീകരിക്കുകയും, സ്കൂൾ മേഖലകളിൽ സ്ഥിരം പരിശോധന ഉറപ്പാക്കുകയും വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.</p>
<p>ഒരു ദുരന്തം സംഭവിച്ച ശേഷം പരിശോധനകൾ കർശനമാക്കുന്ന പതിവിന് പകരം, അപകടങ്ങൾ ഒഴിവാക്കാൻ മുൻകരുതൽ നടപടികളാണ് സർക്കാർ സ്വീകരിക്കേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. "കൺമുന്നിൽ മറ്റൊരു അപകടം ഉണ്ടാകുന്നതിന് മുമ്പ് ആവശ്യമായ നടപടികൾ സ്വീകരിക്കണം" എന്നതാണ് ഇപ്പോൾ ഇടുക്കിയിലെ പൊതുവായ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി ജീപ്പ് ഡ്രൈവർ മാതൃകയായി</title>
<link>https://thekeralajournal.com/3274</link>
<guid>https://thekeralajournal.com/3274</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75313cb00b9.jpg" length="61832" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:43:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞാർ: സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കളഞ്ഞുകിട്ടിയ ഒരു പവന്റെ സ്വർണമാല പൊലീസ് സാന്നിധ്യത്തിൽ യഥാർഥ ഉടമയ്ക്ക് കൈമാറി ജീപ്പ് ഡ്രൈവർ മാതൃകയായി.</p>
<p>ജലന്തർ സ്വദേശിയായ ജീപ്പ് ഡ്രൈവർ വേങ്ങക്കുന്നേൽ സജിമോന് ഇന്നലെ വൈകിട്ട് 4.30ഓടെയാണ് കവറിൽ മടക്കിവെച്ച നിലയിൽ വഴിയിൽ നിന്ന് സ്വർണമാല ലഭിച്ചത്. മാല സ്വന്തമായി കൈവശം വയ്ക്കാതെ അദ്ദേഹം ഉടൻ തന്നെ കാഞ്ഞാർ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.</p>
<p>തുടർന്ന് പ്രാദേശിക വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ സ്വർണമാല പൊലീസ് സ്റ്റേഷനിൽ എത്തിച്ച വിവരം പ്രചരിപ്പിച്ചു. വിവരം അറിഞ്ഞ് മണപ്പാടി സ്വദേശിനി വാളംപറമ്പിൽ സന്ധ്യ ബിജു പൊലീസ് സ്റ്റേഷനിലെത്തി മാല തിരിച്ചറിഞ്ഞു.</p>
<p>ആവശ്യമായ നടപടികൾ പൂർത്തിയാക്കിയ ശേഷം കാഞ്ഞാർ പൊലീസിന്റെ സാന്നിധ്യത്തിൽ സജിമോൻ സ്വർണമാല ഉടമയ്ക്ക് കൈമാറി. സത്യസന്ധതയുടെ മാതൃകയായ സജിമോന്റെ പ്രവർത്തിയെ നാട്ടുകാർ അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓടുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു; കട്ടപ്പനയിൽ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/3273</link>
<guid>https://thekeralajournal.com/3273</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7530c44021d.jpg" length="119068" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:41:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഓട്ടത്തിനിടെ ബൈക്ക് യാത്രികന്റെ ദേഹത്തേക്ക് വൈദ്യുതി ലൈൻ പൊട്ടിവീണു. ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞെങ്കിലും കട്ടപ്പന സ്വദേശിയായ യുവാവ് അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.</p>
<p>ഇന്നലെ വൈകിട്ട് 5.45ഓടെയാണ് കട്ടപ്പന ഗവ. കോളേജ് റോഡിൽ സംഭവം നടന്നത്. വൈദ്യുതി കമ്പി ബൈക്കിന് മുകളിലേക്ക് വീണതോടെ ബൈക്ക് നിയന്ത്രണം നഷ്ടമായി മറിഞ്ഞു.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ കെ.എസ്.ഇ.ബി ഓഫീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് അധികൃതർ ഈ റൂട്ടിലെ വൈദ്യുതി വിതരണം അടിയന്തരമായി വിച്ഛേദിച്ചു. തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ബൈക്കിൽ ചുറ്റിക്കിടന്ന വൈദ്യുതി കമ്പി സുരക്ഷിതമായി നീക്കം ചെയ്തു.വലിയ ദുരന്തമാണ് തലനാരിഴയ്ക്ക് ഒഴിവായത്.</p>]]> </content:encoded>
</item>

<item>
<title>തോട്ടം മേഖലയിൽ കാട്ടാന ഭീതി രൂക്ഷം; പട്ടുമുടി, പട്ടുമല, രാജമുടി മേഖലകളിൽ ജനങ്ങൾ ആശങ്കയിൽ</title>
<link>https://thekeralajournal.com/3272</link>
<guid>https://thekeralajournal.com/3272</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75302e94706.jpg" length="109257" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:39:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തോട്ടം മേഖലയായ പട്ടുമുടി, പട്ടുമല, രാജമുടി എന്നിവിടങ്ങളിൽ ആറ് കാട്ടാനകൾ നിലയുറപ്പിച്ചതോടെ ജനങ്ങൾ ഭീതിയിലായി. തേയിലത്തോട്ടങ്ങളിലും സമീപ പ്രദേശങ്ങളിലുമായി പകലും രാത്രിയും കാട്ടാനകളുടെ സാന്നിധ്യം തുടരുന്നത് തോട്ടം തൊഴിലാളികളുടെയും നാട്ടുകാരുടെയും സുരക്ഷയെ ആശങ്കയിലാക്കുകയാണ്.</p>
<p>കൊളുന്തെടുക്കാനെത്തുന്ന തൊഴിലാളികൾക്കിടയിലേക്ക് പെട്ടെന്നാണ് കാട്ടാനക്കൂട്ടം എത്തുന്നത്. ഇതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജീവനും കൊണ്ടാണ് ഓടി രക്ഷപ്പെടുന്നത്. വിവരമറിഞ്ഞെത്തിയ റാപ്പിഡ് റെസ്പോൺസ് ടീം (RRT) ഉദ്യോഗസ്ഥർ ആനകളെ ഉൾവനത്തിലേക്ക് തിരിച്ചയക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. വനത്തിലേക്ക് മടങ്ങാതെ ജനവാസ മേഖലയിലാണ് ആനക്കൂട്ടം തുടരുന്നത്.</p>
<p>പ്രകൃതിക്ഷോഭവും കനത്ത മഴയും മൂലം ദുരിതമനുഭവിക്കുന്ന മേഖലയിലെ ജനങ്ങൾക്ക് വന്യമൃഗ ശല്യം കൂടി വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. മഴയിൽ കൃഷിനാശം നേരിടുന്നതിനിടെയാണ് കാട്ടാന ആക്രമണവും കർഷകർക്ക് തിരിച്ചടിയായിരിക്കുന്നത്.</p>
<p>രാജമുടി ജനവാസ മേഖലയിലെത്തിയ മൂന്ന് കാട്ടാനകൾ നാല് ഏക്കറോളം സ്ഥലത്തെ ഏലം കൃഷി പൂർണമായും നശിപ്പിച്ചു. രാജമുടി പുതുവലിൽ താമസിക്കുന്ന നിരവധി കർഷകരുടെ ഏലം, വാഴ കൃഷികൾക്കും വ്യാപക നാശനഷ്ടമുണ്ടായി. കൃഷിയിടങ്ങളിലെ കയ്യാലകൾ ചവിട്ടിപ്പൊളിക്കുകയും ചെയ്തതായി നാട്ടുകാർ അറിയിച്ചു.</p>
<p>കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികളും കർഷകരും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ആദ്യ മഴയിൽ തന്നെ കുളമായി കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേ; അശാസ്ത്രീയ നിർമ്മാണത്തിനെതിരെ വിമർശനം ശക്തം</title>
<link>https://thekeralajournal.com/3271</link>
<guid>https://thekeralajournal.com/3271</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a752ed4e1536.jpg" length="96936" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:33:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിർമ്മാണം പൂർത്തിയായി ആദ്യ മഴക്കാലം പിന്നിടുമ്പോഴേക്കും കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ ഗുരുതര പ്രശ്നങ്ങൾ ഉയർന്നതായി പരാതി. കനത്ത മഴയെ തുടർന്ന് കുട്ടിക്കാനം മുതൽ കട്ടപ്പന വരെയുള്ള ഭാഗങ്ങളിൽ പത്തിലധികം സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുകൾ ഉണ്ടായി. ചിലയിടങ്ങളിലെ വലിയ മണ്ണിടിച്ചിലുകൾ റോഡിനും സംരക്ഷണ ഭിത്തികൾക്കും ഭീഷണിയായി.</p>
<p>കഴിഞ്ഞ സർക്കാർ കാലത്ത് ഏറെ പ്രചാരണം നൽകി ഉദ്ഘാടനം ചെയ്ത മലയോര ഹൈവേയുടെ നിർമ്മാണഘട്ടം മുതൽ തന്നെ അശാസ്ത്രീയതകൾ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നുവെന്നാണ് ആക്ഷേപം. റോഡ് വീതി കൂട്ടുന്നതിനായി പല ഭാഗങ്ങളിലും ചെങ്കുത്തായി മണ്ണെടുത്തെങ്കിലും ആവശ്യമായ സംരക്ഷണ ഭിത്തികൾ നിർമ്മിക്കാത്തതാണ് ഇപ്പോഴുണ്ടായ മണ്ണിടിച്ചിലുകൾക്ക് പ്രധാന കാരണമെന്ന് ആരോപണമുണ്ട്.</p>
<p>ഏലപ്പാറ, ചിന്നാർ, കരിന്തിരി, ലബ്ബക്കട എന്നിവിടങ്ങളിൽ വലിയ തോതിൽ മണ്ണ് റോഡിലേക്ക് പതിച്ചതോടെ ഗതാഗതം തടസ്സപ്പെടുകയും വാഹനയാത്രികർ തലനാരിഴയ്ക്ക് ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തു.</p>
<p>മലയോര മേഖലയിലെ കുത്തിറക്കങ്ങളും മലഞ്ചെരിവുകളും പരിഗണിച്ച് ആവശ്യമായ രീതിയിൽ ഓടകൾ നിർമ്മിക്കാത്തതിനാൽ മഴവെള്ളം റോഡിലൂടെ തന്നെ ഒഴുകുകയാണ്. ഇതുമൂലം ചില ഭാഗങ്ങളിൽ ടാറിങ് ഇളകുകയും റോഡിന്റെ ഉപരിതലം കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>കെ. ചപ്പാത്ത് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഓട നിർമ്മാണം പൂർത്തിയാക്കാതെയും ചില ഭാഗങ്ങളിൽ റോഡ് വീതി കൂട്ടൽ പാതിവഴിയിൽ ഉപേക്ഷിച്ചുമാണ് കരാറുകാർ നിർമ്മാണം അവസാനിപ്പിച്ചതെന്ന പരാതിയുണ്ട്. നരിയംപാറയ്ക്ക് സമീപം നിർമ്മിച്ച ഐറിഷ് ഓടകൾ പോലും ഇതിനകം ഇളകിത്തുടങ്ങിയതും നിർമ്മാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുകയാണ്.</p>
<p>മലയോര ഹൈവേയിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിച്ച് സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളും യാത്രക്കാരും ഉയർത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം വിമലഗിരി ഗുരുസന്നിധി ശാഖയ്ക്ക് പുതിയ ഭരണസമിതി</title>
<link>https://thekeralajournal.com/3270</link>
<guid>https://thekeralajournal.com/3270</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a752d88904bb.jpg" length="47946" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:27:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ വിമലഗിരി ഗുരുസന്നിധി ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു.</p>
<p>ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.</p>
<p>2025-ലെ വരവ്-ചെലവ് കണക്ക്, ബാലൻസ് ഷീറ്റ്, പ്രവർത്തന റിപ്പോർട്ട്, ബജറ്റ് എന്നിവ ശാഖാ സെക്രട്ടറി രവി മുല്ലശ്ശേരി അവതരിപ്പിച്ചു.</p>
<p>തുടർന്ന് നടന്ന ഭരണസമിതി തിരഞ്ഞെടുപ്പിൽ ദാമോദരൻ പുന്നായ്ക്കൽ പ്രസിഡന്റായും ശശി മുകുളേൽ വൈസ് പ്രസിഡന്റായും രവി മുല്ലശ്ശേരി സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. സന്തോഷ് പാലയ്ക്കൽ യൂണിയൻ കമ്മിറ്റി അംഗമായും വി.ജി. സോമൻ, സോമരാജൻ, ദിലീപ് കോക്കാട്ട്, മോഹനൻ ഇരുവായിക്കൽ, അരുണ്‍ കെ. രാജ്, സുമേഷ്, ജിനു തങ്കച്ചൻ കിഴക്കേടത്ത്, ഗീത ഉണ്ണി, സുശീല രവി എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ശാഖാ പ്രസിഡന്റ് ദാമോദരൻ പുന്നായ്ക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ശശി മുകുളേൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടയിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു</title>
<link>https://thekeralajournal.com/3269</link>
<guid>https://thekeralajournal.com/3269</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a752c20b7e6f.jpg" length="114712" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:21:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ശക്തമായ മഴയെ തുടർന്ന് കാഞ്ചിയാർ ലബ്ബക്കട ടൗണിൽ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. പഞ്ചായത്ത് റോഡിൽ സ്ഥിതി ചെയ്തിരുന്ന കൂട്ടുങ്കൽ ജോർജിന്റെ ഉടമസ്ഥതയിലുള്ള അമ്പതോളം വർഷം പഴക്കമുള്ള ഓടിട്ട കെട്ടിടമാണ് തകർന്നത്.</p>
<p>കെട്ടിടത്തിൽ ബാബു അഞ്ചാനി, അനിൽ ചെമ്പൻപുരിയിടം, ശശിധരൻ എന്നിവരുടെ പലചരക്ക് കടകളും ഒരു മിനി കോഫി ഷോപ്പുമാണ് പ്രവർത്തിച്ചിരുന്നത്. ഇന്നലെ രാവിലെ 10.30ഓടെയായിരുന്നു സംഭവം.</p>
<p>മേൽക്കൂര തകർന്നു വീഴുന്ന ശബ്ദം കേട്ട് കടയിലുണ്ടായിരുന്ന ഉടമകളും മറ്റുള്ളവരും ഉടൻ പുറത്തേക്ക് ഓടിയതിനാൽ വലിയ ദുരന്തം ഒഴിവായി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.</p>
<p>കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഒരു കാറിനും കേടുപാടുകൾ സംഭവിച്ചു. കനത്ത മഴയെ തുടർന്ന് വെള്ളം കയറിയതിനാൽ വ്യാപാരസ്ഥാപനങ്ങളിലുണ്ടായിരുന്ന സാധനങ്ങൾക്കും നാശനഷ്ടമുണ്ടായി.</p>
<p>സംഭവശേഷം നാട്ടുകാരുടെയും കടയുടമകളുടെയും നേതൃത്വത്തിൽ കടകളിലുണ്ടായിരുന്ന സാധനങ്ങൾ സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റി. ശക്തമായ മഴയുടെ പശ്ചാത്തലത്തിൽ പഴക്കമേറിയ കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഹിപ്നോട്ടിസം–മെന്റലിസം രംഗത്ത് ഇരട്ട വേൾഡ് റെക്കോർഡ് നേട്ടം; അജേഷ് വർഗീസിന് അന്തർദേശീയ അംഗീകാരം</title>
<link>https://thekeralajournal.com/3254</link>
<guid>https://thekeralajournal.com/3254</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7408dd424e6.jpg" length="100065" type="image/jpeg"/>
<pubDate>Thu, 06 Aug 2026 09:39:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹിപ്നോട്ടിസം, മെന്റലിസം മേഖലകളിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച് കട്ടപ്പന സ്വദേശിയായ അജേഷ് വർഗീസിന് അന്തർദേശീയ അംഗീകാരം. World Wide Book of Records അംഗീകരിച്ച രണ്ട് വേൾഡ് റെക്കോർഡ് ഇവന്റുകളിലാണ് അദ്ദേഹം പങ്കാളിയായി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചത്.</p>
<p>Pathmia Hypnosis &amp; Mentalism International Academy സംഘടിപ്പിച്ച റെക്കോർഡ് പരിപാടികളിൽ Hypnotic Glove Anaesthesia, Arm Catalepsy സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള Flame Touch Demonstration വിജയകരമായി അവതരിപ്പിച്ച ഇവന്റിലും, Telekinesis Mentalism Magic Tricks അവതരിപ്പിക്കുകയും Handcuff Puzzle നിശ്ചിത ക്രമത്തിൽ പൂർത്തിയാക്കുകയും ചെയ്ത മറ്റൊരു റെക്കോർഡ് ഇവന്റിലും അജേഷ് വർഗീസ് പങ്കെടുത്തു.</p>
<p>ഇരു പരിപാടികളും World Wide Book of Records ഔദ്യോഗികമായി അംഗീകരിച്ചതോടെ അജേഷ് വർഗീസിന് ഇരട്ട അന്തർദേശീയ വേൾഡ് റെക്കോർഡ് അംഗീകാരം ലഭിച്ചു.</p>
<p>അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച അജേഷ് വർഗീസ്, ഈ നേട്ടത്തിന് പിന്തുണ നൽകിയ ഗുരുക്കന്മാർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുകൾക്കും വിദ്യാർത്ഥികൾക്കും നന്ദി അറിയിച്ചു. ഹിപ്നോട്ടിസവും മെന്റലിസവും ശാസ്ത്രീയവും ഉത്തരവാദിത്തപരവുമായി കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി സ്റ്റേജ് ഷോകൾ, പരിശീലന പരിപാടികൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഗുരുവായൂരിൽ മുൻ കാമുകിയെ വധിക്കാൻ ഗൂഢാലോചന; പെൺവേഷം കെട്ടിയെത്തിയ യുവാവടക്കം അഞ്ച് പേർ പിടിയിൽ</title>
<link>https://thekeralajournal.com/3253</link>
<guid>https://thekeralajournal.com/3253</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73e2eec68a1.jpg" length="38880" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:57:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗുരുവായൂരിൽ മുൻ കാമുകിയെ വധിക്കാൻ പദ്ധതിയിട്ട് പെൺവേഷം ധരിച്ചെത്തിയ യുവാവടക്കം അഞ്ച് പേരെ ഗുരുവായൂർ ടെമ്പിൾ പൊലീസ് അറസ്റ്റ് ചെയ്തു. സമയോചിതമായ പൊലീസ് ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായത്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a73e309cc689.jpg" alt=""></p>
<p>പിടിയിലായവർ തൊടുപുഴ മുട്ടം സ്വദേശികളായ ചോലമറ്റത്തിൽ പ്രസാദ്, ഒറ്റപ്ലാക്കൽ ആദർശ്, തൈപ്പറമ്പിൽ ബിനീഷ്, തേങ്ങിൽ ഷാഹിദ്, കാരക്കുന്നേൽ സ്റ്റീഫൻ എന്നിവരാണ്.</p>
<p>പൊലീസ് അന്വേഷണത്തിൽ, തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന തൊടുപുഴ സ്വദേശിനിയായ യുവതി പ്രസാദുമായിരുന്ന ബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് പിന്നിലെന്നാണ് കണ്ടെത്തിയത്. യുവതി ഗുരുവായൂരിലെ ഒരു ലോഡ്ജിൽ ഒളിവിൽ കഴിയുകയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതികൾ അവിടെയെത്തിയത്.</p>
<p>ഗുരുവായൂർ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിൽ പെൺവേഷം ധരിച്ച് സംശയാസ്പദമായി നിന്ന പ്രസാദിനെ ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സമീപത്ത് കാറിൽ കാത്തുനിന്നിരുന്ന മറ്റ് നാല് പ്രതികളെയും പിടികൂടുകയായിരുന്നു.</p>
<p>പ്രതികളിൽ നിന്ന് 16 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. പ്രസാദിനും ആദർശിനുമെതിരെ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു.</p>
<p>പൊലീസിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് യുവതിയെ സുരക്ഷിതമായി രക്ഷപ്പെടുത്തി സ്വന്തം നാട്ടിലേക്ക് അയച്ചു. സംഭവത്തിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>അതിതീവ്ര മഴ: ഇടുക്കിയിൽ കെ.എസ്.ഇ.ബിക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടം</title>
<link>https://thekeralajournal.com/3249</link>
<guid>https://thekeralajournal.com/3249</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ff58d3f4c6.jpg" length="90023" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:27:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ ജൂലൈ 30 മുതൽ ഓഗസ്റ്റ് 3 വരെ പെയ്ത അതിതീവ്ര മഴയിൽ വൈദ്യുതി വിതരണ ശൃംഖലയ്ക്ക് 20.56 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കെ.എസ്.ഇ.ബിയുടെ പ്രാഥമിക കണക്ക്. ജില്ലയിലെ നാല് വൈദ്യുതി ഡിവിഷനുകളിലുണ്ടായ നാശനഷ്ടങ്ങളാണ് വിലയിരുത്തിയത്.</p>
<p>പീരുമേട് ഡിവിഷനിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം റിപ്പോർട്ട് ചെയ്തത്. ശക്തമായ കാറ്റിലും മഴയിലും വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ പൊട്ടിവീഴുകയും ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിക്കുകയും ചെയ്തതോടെയാണ് വലിയ നഷ്ടമുണ്ടായത്.</p>
<p>മഴക്കെടുതിയിൽ ജില്ലയിലാകെ 111 ട്രാൻസ്‌ഫോർമറുകളെ ബാധിച്ചു. 26,993 ഉപഭോക്താക്കളുടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 40 ഹൈടെൻഷൻ പോസ്റ്റുകളും 167 ലോടെൻഷൻ പോസ്റ്റുകളും തകർന്നു. കൂടാതെ 25 ഹൈടെൻഷൻ പോസ്റ്റുകളും 92 ലോടെൻഷൻ പോസ്റ്റുകളും ചെരിഞ്ഞ നിലയിലാണ്. 43 സ്ഥലങ്ങളിൽ ഹൈടെൻഷൻ ലൈനുകളും 693 സ്ഥലങ്ങളിൽ ലോടെൻഷൻ ലൈനുകളും പൊട്ടിവീണു.</p>
<p>ഒരു ട്രാൻസ്‌ഫോർമർ പൂർണമായും വെള്ളത്തിനടിയിലാകുകയും മറ്റൊന്ന് റോടിഞ്ഞ് നശിക്കുകയും ചെയ്തു. നിലവിൽ 1,423 ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം ഇനിയും പുനഃസ്ഥാപിക്കാനുണ്ട്. വൈദ്യുതി തകരാറുകൾ പരിഹരിക്കാൻ ഊർജിത നടപടികൾ തുടരുകയാണെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.</p>
<p>മരങ്ങൾ വെട്ടിമാറ്റിയാൽ നഷ്ടം കുറയ്ക്കാമെന്ന് ആക്ഷേപം</p>
<p>റോഡരികിൽ വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും സമീപം അപകടകരമായി നിൽക്കുന്ന മരങ്ങളുടെയും ശിഖരങ്ങളുടെയും കൃത്യമായ പരിപാലനം നടത്തിയാൽ മഴക്കാല നാശനഷ്ടങ്ങൾ ഗണ്യമായി കുറയ്ക്കാനാകുമെന്ന വിലയിരുത്തലുണ്ട്. എന്നാൽ ഇത്തരം പ്രതിരോധ നടപടികൾ ആവശ്യമായ തോതിൽ നടപ്പാക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നു.</p>
<p>പല സ്ഥലങ്ങളിലും അപകടഭീഷണിയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ വൈദ്യുതി ലൈനുകൾ താൽക്കാലികമായി മാറ്റേണ്ട സാഹചര്യമുണ്ടെങ്കിലും, അതിനാവശ്യമായ നടപടികൾ പലപ്പോഴും വൈകുന്നതായി പരാതിയുണ്ട്. മഴയ്ക്ക് മുമ്പ് നടത്തുന്ന ശിഖര വെട്ടലും പലപ്പോഴും അപര്യാപ്തമാണെന്നും, ഇതും വൈദ്യുതി ലൈനുകൾക്കും പോസ്റ്റുകൾക്കും നാശനഷ്ടമുണ്ടാകാൻ കാരണമാകുന്നതായും പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറത്തെ തകർന്ന പാലം ഉടൻ നന്നാക്കണം; പ്രതിഷേധവുമായി ബി.ജെ.പി</title>
<link>https://thekeralajournal.com/3247</link>
<guid>https://thekeralajournal.com/3247</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73db0968c2b.jpg" length="123576" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:23:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിലുള്ള പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു.</p>
<p>ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികളോ പുനർനിർമാണമോ ഇതുവരെ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ശക്തമായ മഴയെ തുടർന്ന് തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകാൻ തുടങ്ങിയതോടെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.</p>
<p>കാലവർഷം ശക്തമായതോടെ പാലത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയർന്നിരിക്കുകയാണ്. പാലത്തിന്റെ ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഭീതിയിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.</p>
<p>പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരതീയ ജനതാപാർട്ടി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആർ. സതീശന്റെ അധ്യക്ഷതയിൽ നടന്ന സമരം ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.</p>
<p>കെ.പി. സജീവൻ, സുരേഷ് തട്ടുപുര, ബാബു പള്ളിപ്പറമ്പ്, അനുരാജ് രാജൻ, മിനി മുരളി, ദീപ ദിനേശൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറത്തെ തകർന്ന പാലം ഉടൻ നന്നാക്കണം; പ്രതിഷേധവുമായി ബി.ജെ.പി</title>
<link>https://thekeralajournal.com/3248</link>
<guid>https://thekeralajournal.com/3248</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73db0968c2b.jpg" length="123576" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:23:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–മധുര ദേശീയപാതയിൽ വണ്ണപ്പുറം ടൗണിനും ചീങ്കൽ സിറ്റിക്കും ഇടയിലുള്ള പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുകയോ പുനർനിർമിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധ സമരം സംഘടിപ്പിച്ചു.</p>
<p>ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിലെ പാലത്തിന്റെ അറ്റകുറ്റപ്പണികളോ പുനർനിർമാണമോ ഇതുവരെ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പ് തയ്യാറായിട്ടില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ശക്തമായ മഴയെ തുടർന്ന് തോട്ടിലെ വെള്ളം റോഡിലേക്ക് കയറി ഒഴുകാൻ തുടങ്ങിയതോടെ ഗതാഗതം പലപ്പോഴും തടസ്സപ്പെടുന്ന സാഹചര്യമാണുള്ളത്.</p>
<p>കാലവർഷം ശക്തമായതോടെ പാലത്തിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും ഉയർന്നിരിക്കുകയാണ്. പാലത്തിന്റെ ശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങളും ഇതുവരെ പൂർത്തിയായിട്ടില്ലെന്നും, ഇതുവഴി കടന്നുപോകുന്ന കാൽനടയാത്രക്കാരും വാഹനയാത്രക്കാരും ഭീതിയിലാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി.</p>
<p>പാലത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭാരതീയ ജനതാപാർട്ടി വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചത്. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.ആർ. സതീശന്റെ അധ്യക്ഷതയിൽ നടന്ന സമരം ബി.ജെ.പി ഇടുക്കി നോർത്ത് ജില്ലാ സെക്രട്ടറി പ്രസാദ് വണ്ണപ്പുറം ഉദ്ഘാടനം ചെയ്തു.</p>
<p>കെ.പി. സജീവൻ, സുരേഷ് തട്ടുപുര, ബാബു പള്ളിപ്പറമ്പ്, അനുരാജ് രാജൻ, മിനി മുരളി, ദീപ ദിനേശൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ സൗജന്യ തൊഴിൽമേള; നൂറുകണക്കിന് ഒഴിവുകൾ</title>
<link>https://thekeralajournal.com/3246</link>
<guid>https://thekeralajournal.com/3246</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73da6beaad6.jpg" length="91212" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:21:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊഴിലന്വേഷകർക്കായി തൊടുപുഴ ജിടെക് എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച സൗജന്യ തൊഴിൽമേള സംഘടിപ്പിക്കുന്നു. റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 15-ഓളം പ്രമുഖ സ്ഥാപനങ്ങളിലെ എച്ച്.ആർ. പ്രതിനിധികൾ ഉദ്യോഗാർത്ഥികളുമായി നേരിട്ട് അഭിമുഖം നടത്തി നിയമനം നൽകും.</p>
<p>അക്കൗണ്ടിംഗ്, ഐ.ടി., ഡിസൈനിംഗ്, എഡിറ്റിംഗ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, സെയിൽസ്, ഇലക്ട്രീഷ്യൻ, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ മേഖലകളിലായി നൂറുകണക്കിന് തൊഴിൽ അവസരങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.</p>
<p>മികച്ച സ്ഥാപനങ്ങളിൽ അനുയോജ്യമായ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഈ തൊഴിൽമേള മികച്ച അവസരമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ജിടെക് വിദ്യാർത്ഥികൾക്ക് പുറമെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും, നിലവിൽ ജോലി ചെയ്യുന്നവർക്കും, പ്രായപരിധിയില്ലാതെ എല്ലാ തൊഴിലന്വേഷകർക്കും തൊഴിൽമേളയിൽ പങ്കെടുക്കാം.</p>
<p>പഠനം പൂർത്തിയാക്കി തൊഴിൽരംഗത്തേക്ക് കടക്കുന്ന യുവാക്കൾക്ക് മികച്ച കരിയർ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ജിടെക് എല്ലാ വർഷവും തൊഴിൽമേള സംഘടിപ്പിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.</p>
<p>വാർത്താസമ്മേളനത്തിൽ ജിടെക് ഇടുക്കി ഏരിയ ഡയറക്ടർ നോബി സുദർശൻ, എറണാകുളം ഏരിയ ഡയറക്ടർ അനീഷ് ജോർജ്, സെന്റർ ഡയറക്ടർ ലിംനാ നോബി, ഏരിയ മാനേജർ അനന്തകൃഷ്ണൻ, ഏരിയ കോർഡിനേറ്റർ സനൽ സജി എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് സംഭരണശേഷിയുടെ 45.40 ശതമാനം</title>
<link>https://thekeralajournal.com/3245</link>
<guid>https://thekeralajournal.com/3245</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73d9a19622a.jpg" length="698157" type="image/jpeg"/>
<pubDate>Thu, 06 Aug 2026 06:17:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2349.46 അടിയായി ഉയർന്നു. നിലവിൽ അണക്കെട്ടിന്റെ സംഭരണശേഷിയുടെ 45.40 ശതമാനം വെള്ളമാണ് ഉള്ളത്. കഴിഞ്ഞ ദിവസം പദ്ധതിപ്രദേശത്ത് 37.6 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.</p>
<p>സംസ്ഥാനത്ത് വൈദ്യുതി വകുപ്പിന് കീഴിലുള്ള എല്ലാ അണക്കെട്ടുകളിലെയും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. നിലവിൽ ഈ അണക്കെട്ടുകളിലാകെ സംഭരണശേഷിയുടെ 47 ശതമാനം വെള്ളമാണ് ഉള്ളത്.</p>
<p>അതേസമയം, ജലവിഭവ വകുപ്പിന് കീഴിലുള്ള മലങ്കര അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് രണ്ട് ഷട്ടറുകൾ അടച്ചു. അണക്കെട്ടിന്റെ പരമാവധി സംഭരണനിരപ്പ് 42 മീറ്ററാണ്. ജലനിരപ്പ് 39.66 മീറ്ററിലെത്തിയതോടെയാണ് തൊടുപുഴ, മൂവാറ്റുപുഴയാറുകളിലേക്കുള്ള ജലഒഴുക്ക് കുറച്ചത്.</p>
<p>എന്നാൽ, മൂലമറ്റം പവർഹൗസിൽ നിന്ന് വൈദ്യുതി ഉൽപാദനത്തിന് ശേഷം പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് വൈകുന്നേരത്തോടെ വർധിക്കാനിടയുള്ളതിനാൽ, മലങ്കരയിലെ ജലനിരപ്പ് 39 മീറ്ററിൽ നിലനിർത്തുന്നതിനായി നിലവിൽ രണ്ട് ഷട്ടറുകൾ ഒരു മീറ്റർ വീതവും രണ്ട് ഷട്ടറുകൾ 50 സെന്റീമീറ്റർ വീതവും ഉയർത്തി വെള്ളം ഒഴുക്കുന്നുണ്ട്. ജലനിരപ്പ് കുറയുന്നതിനനുസരിച്ച് ഈ ഷട്ടറുകളും താഴ്ത്തുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പിൽ കാര്യമായ വർധനയില്ല. ഇന്നലെ രാവിലെ 6 മണിക്ക് ജലനിരപ്പ് 120.70 അടിയായിരുന്നു. പദ്ധതിപ്രദേശത്ത് കഴിഞ്ഞ ദിവസം നേരിയ മഴ മാത്രമാണ് ലഭിച്ചത്.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ: കേരളം മൗനം പാലിക്കരുത്, ഇടുക്കി ജനപ്രതിനിധികൾ അടിയന്തരമായി ഇടപെടണം – ഇല നേച്ചർ ഫൗണ്ടേഷൻ</title>
<link>https://thekeralajournal.com/3243</link>
<guid>https://thekeralajournal.com/3243</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7368e0757dc.jpg" length="104240" type="image/jpeg"/>
<pubDate>Wed, 05 Aug 2026 22:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തമിഴ്നാട് സർക്കാരിന്റെ 2026–27 ബജറ്റിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പ് 152 അടിയായി ഉയർത്തുമെന്ന പ്രഖ്യാപനം വീണ്ടും ആവർത്തിച്ചതോടെ ആശങ്ക ശക്തമാകുകയാണെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ. കേരളത്തിലെ അഞ്ച് ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അതീവ ഗൗരവമുള്ള വിഷയമായിട്ടും, സംസ്ഥാനത്തെ രാഷ്ട്രീയ നേതൃത്വത്തിൽ നിന്നോ സാമൂഹിക സംഘടനകളിൽ നിന്നോ ശക്തമായ പ്രതികരണം ഉയരാത്തത് ആശങ്കാജനകമാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>130 വർഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാർ അണക്കെട്ടിന് പകരം ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പുതിയ സുരക്ഷിത അണക്കെട്ട് നിർമിക്കണമെന്ന ആവശ്യമാണ് കേരളം വർഷങ്ങളായി ഉന്നയിച്ചുവരുന്നത്. തമിഴ്നാടിന്റെ ജലാവകാശം സംരക്ഷിക്കപ്പെടണമെന്നും, അതേസമയം കേരളത്തിലെ ജനങ്ങളുടെ ജീവനും സുരക്ഷയും ഒരു സാഹചര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പാടില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.</p>
<p>തമിഴ്നാട് വീണ്ടും 152 അടി ലക്ഷ്യം പ്രഖ്യാപിച്ച സാഹചര്യത്തിൽ, ഇടുക്കി ജില്ലയിലെ എം.എൽ.എമാരും എം.പിയും അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായും തമിഴ്നാട് സർക്കാരുമായും അടിയന്തര ചർച്ചകൾ ആരംഭിച്ച് ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>കേരളവും തമിഴ്നാടും പരസ്പര ഏറ്റുമുട്ടലിന് പകരം ശാസ്ത്രീയവും യുക്തിസഹവുമായ ആശയവിനിമയത്തിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നും സംഘടന അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി, കേരളത്തിലെ ജനങ്ങളുടെ ആശങ്കകൾ അറിയിച്ചുകൊണ്ട് തമിഴ്നാട് മുഖ്യമന്ത്രിക്ക് ഇ-മെയിൽ അയയ്ക്കാൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു.</p>
<p>ജലനിരപ്പ് ഉയർത്തുന്നതിന്റെ പരിസ്ഥിതി പ്രത്യാഘാതങ്ങളും സമഗ്രമായി വിലയിരുത്തണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഇന്ത്യയിലെ പ്രധാന സംരക്ഷിത വനമേഖലകളിലൊന്നായ പെരിയാർ ടൈഗർ റിസർവിലെ താഴ്ന്ന പ്രദേശങ്ങളും വന്യജീവികളുടെ ആവാസവ്യവസ്ഥയും ജലനിരപ്പ് വർധന ബാധിക്കാനുള്ള സാധ്യത വിദഗ്ധതലത്തിൽ പഠിക്കണമെന്നും അവർ ചൂണ്ടിക്കാട്ടി. ജനസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുന്ന തീരുമാനമാണ് സർക്കാർ സ്വീകരിക്കേണ്ടതെന്നും സംഘടന ആവശ്യപ്പെട്ടു.</p>
<p>മുല്ലപ്പെരിയാർ ഒരു രാഷ്ട്രീയ വിഷയമല്ല; ജനസുരക്ഷയുടെയും പരിസ്ഥിതിയുടെയും ഭാവിയുടെയും വിഷയമാണെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ വ്യക്തമാക്കി. അതിനാൽ കേരളം ഈ വിഷയത്തിൽ വ്യക്തവും ശക്തവുമായ നിലപാട് സ്വീകരിക്കണമെന്നും, ഇടുക്കിയിലെ ജനപ്രതിനിധികൾ സംസ്ഥാനത്തിന്റെ ആശങ്ക കേന്ദ്ര-തമിഴ്നാട് സർക്കാരുകളുടെ ശ്രദ്ധയിൽപ്പെടുത്താൻ അടിയന്തര ഇടപെടൽ നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025; അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3240</link>
<guid>https://thekeralajournal.com/3240</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a733513b5ee5.jpg" length="78749" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:35:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹിക പ്രവർത്തനം, പരിസ്ഥിതി സംരക്ഷണം, ഐ.ടി., കൃഷി, മാലിന്യ സംസ്കരണം, ജീവകാരുണ്യ പ്രവർത്തനം, ക്രാഫ്റ്റ്, ശിൽപ്പനിർമാണം, അസാമാന്യ ധൈര്യം തുടങ്ങിയ മേഖലകളിൽ 2025 ജനുവരി 1 മുതൽ ഡിസംബർ വരെ അസാധാരണ കഴിവ് പ്രകടിപ്പിച്ച 6 മുതൽ 18 വയസ് വരെയുള്ള കുട്ടികളിൽ നിന്ന് ഉജ്ജ്വല ബാല്യം പുരസ്‌കാരം 2025-ന് അപേക്ഷ ക്ഷണിച്ചു.</p>
<p>അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, പ്രശസ്തിപത്രങ്ങൾ, കുട്ടിയുടെ പേരിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പകർപ്പ് (ഉണ്ടെങ്കിൽ), കലാപ്രകടനങ്ങൾ ഉൾപ്പെടുത്തിയ സി.ഡി./പെൻഡ്രൈവ്, പത്രവാർത്തകളുടെ പകർപ്പുകൾ എന്നിവ സമർപ്പിക്കണം.</p>
<p>കേന്ദ്ര സർക്കാരിന്റെ നാഷണൽ ചൈൽഡ് അവാർഡ് ഫോർ എക്സെപ്ഷണൽ അച്ചീവ്‌മെന്റ് നേടിയ കുട്ടികളെ ഈ പുരസ്‌കാരത്തിന് പരിഗണിക്കില്ല. ഓരോ ജില്ലയിൽ നിന്നും നാല് കുട്ടികൾക്കാണ് പുരസ്‌കാരം നൽകുക. വിജയികൾക്ക് ₹25,000, സർട്ടിഫിക്കറ്റ്, ട്രോഫി എന്നിവ ലഭിക്കും. 6–11 വയസ്സ്, 12–18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായാണ് പുരസ്‌കാരം നൽകുന്നത്. ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പ്രത്യേക വിഭാഗവും ഉണ്ടായിരിക്കും.</p>
<p>അപേക്ഷകൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ., ഇടുക്കി – 685603 എന്ന വിലാസത്തിൽ സെപ്റ്റംബർ 10-നകം ലഭിക്കത്തക്ക വിധം അയയ്ക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 04862 235532, 6282406053, 9744167198.</p>
<p>വെബ്സൈറ്റ്: www.wcd.kerala.gov.in⁠�.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; ആഗസ്റ്റ് 11ന് അഭിമുഖം</title>
<link>https://thekeralajournal.com/3239</link>
<guid>https://thekeralajournal.com/3239</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73349623481.jpg" length="71177" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:33:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന ഗവൺമെന്റ് ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു.</p>
<p>ജൂനിയർ ഇൻസ്ട്രക്ടർ (സർവേയർ) തസ്തികയിൽ ഒരു ഒഴിവ് (ഇ/ബി/ടി വിഭാഗം), ജൂനിയർ ഇൻസ്ട്രക്ടർ (ടൂറിസ്റ്റ് ഗൈഡ്) തസ്തികയിൽ രണ്ട് ഒഴിവുകൾ (ഒ.സി., എസ്.ടി.), ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്സ് മെക്കാനിക്ക്) തസ്തികയിൽ രണ്ട് ഒഴിവുകൾ (ഒ.സി., മുസ്ലിം), ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഒരു ഒഴിവ് (ഒ.സി.), ജൂനിയർ ഇൻസ്ട്രക്ടർ (വയർമാൻ) തസ്തികയിൽ ഒരു ഒഴിവ് (എസ്.സി.സി.സി. വിഭാഗം) എന്നിവയിലേക്കാണ് നിയമനം.</p>
<p>നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 11-ന് രാവിലെ 10 മണിക്ക് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിൻസിപ്പാളിന് മുമ്പാകെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.</p>
<p>ഉദ്യോഗാർഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ പകർപ്പുകളും, ആധാർ കാർഡും, സംവരണാനുകൂല്യം ലഭിക്കുന്നതിന് ആവശ്യമായ അസൽ ജാതി/നോൺ-ക്രീമി ലെയർ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) എന്നിവ ഹാജരാക്കണം.കൂടുതൽ വിവരങ്ങൾക്ക്: 04868 272216.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം</title>
<link>https://thekeralajournal.com/3238</link>
<guid>https://thekeralajournal.com/3238</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7333fb41014.jpg" length="81501" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:30:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിലാണ് തീരുമാനം.</p>
<p>അടിമാലി, അറക്കുളം, മരിയാപുരം, മാങ്കുളം, കുടയത്തൂർ, കാഞ്ചിയാർ, കൊക്കയാർ, വണ്ടൻമേട്, കൊന്നത്തടി, ഇരട്ടയാർ, കുമളി, ഉടുമ്പൻചോല, ഇടവെട്ടി, അയ്യപ്പൻകോവിൽ, മണക്കാട്, ആലക്കോട്, വെള്ളിയാമറ്റം, കരിമണ്ണൂർ, കുമാരമംഗലം, ബൈസൺവാലി, ഉടുമ്പന്നൂർ, സേനാപതി, നെടുങ്കണ്ടം ഗ്രാമപഞ്ചായത്തുകൾ, തൊടുപുഴ, കട്ടപ്പന, അടിമാലി, ഇടുക്കി, നെടുങ്കണ്ടം, ഇളംദേശം ബ്ലോക്ക് പഞ്ചായത്തുകൾ, കൂടാതെ കട്ടപ്പന നഗരസഭ എന്നിവയുടെ പദ്ധതി ഭേദഗതികൾക്കാണ് അംഗീകാരം ലഭിച്ചത്.</p>
<p>യോഗത്തിൽ മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങളെ നേരിടാൻ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പൂർണ സജ്ജരായിരിക്കണമെന്ന് നിർദേശം നൽകി. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് സ്വന്തം വീടുകളിലേക്ക് മടങ്ങാൻ കഴിയാത്തവർക്ക് ആവശ്യമായ വാടകവീടുകൾ തദ്ദേശ സ്ഥാപനങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചു.</p>
<p>തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം വർധിപ്പിക്കാൻ നടപടികൾ ശക്തമാക്കണമെന്നും, ജൈവ വൈവിധ്യത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും യോഗം നിർദേശിച്ചു.</p>
<p>അതിഥി തൊഴിലാളികൾക്കിടയിൽ മലേറിയ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ തൊഴിലാളികളുടെ ആരോഗ്യപരിശോധന കർശനമാക്കാനും, തൊഴിലാളികളെ എത്തിക്കുന്ന ഏജന്റുമാരുടെ പട്ടിക തയ്യാറാക്കാനും, താമസസ്ഥലങ്ങളിലെ ശുചിത്വം ഉറപ്പാക്കാനും തദ്ദേശ സ്ഥാപനങ്ങൾ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചു.</p>
<p>ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ, ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത്, ബ്ലോക്ക്, നഗരസഭ സെക്രട്ടറിമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വിമുക്തഭടന്മാർക്കും വിധവകൾക്കും സമ്പർക്ക പരിപാടി; ആഗസ്റ്റ് 20ന് തൊടുപുഴയിൽ</title>
<link>https://thekeralajournal.com/3237</link>
<guid>https://thekeralajournal.com/3237</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7332fd7b2c9.jpg" length="70857" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:26:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നേവിയിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർക്കും വിമുക്തഭട വിധവകൾക്കുമായി ജില്ലാ സൈനിക ക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സമ്പർക്ക പരിപാടി സംഘടിപ്പിക്കുന്നു.</p>
<p>ഹെഡ് ക്വാർട്ടേഴ്സ്, സതേൺ നേവൽ കമാൻഡിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ആഗസ്റ്റ് 20-ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1.30 വരെ തൊടുപുഴയിലെ ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നടക്കും. ഇടുക്കി ജില്ലയിൽ സ്ഥിരതാമസക്കാരായ നേവിയിൽ നിന്ന് വിരമിച്ച വിമുക്തഭടന്മാർക്കും വിമുക്തഭട വിധവകൾക്കും പരിപാടിയിൽ പങ്കെടുക്കാം.</p>
<p>പുതിയ ക്ഷേമ പദ്ധതികൾ, പെൻഷൻ, പരാതി പരിഹാരം തുടങ്ങിയ വിഷയങ്ങളിൽ നാവികസേനാ പ്രതിനിധികളുമായി നേരിട്ട് ആശയവിനിമയം നടത്താനും സംശയങ്ങൾക്ക് മറുപടി ലഭിക്കാനും അവസരമുണ്ടാകും.കൂടുതൽ വിവരങ്ങൾക്ക്: 04862 222904.</p>]]> </content:encoded>
</item>

<item>
<title>കാട്ടാനശല്യം:വനം വകുപ്പ് മന്ത്രിയോട് അടിയന്തര നടപടികൾ ആവശ്യപ്പെടുമെന്ന് അഡ്വ. സിറിയക് തോമസ് എം.എൽ.എ</title>
<link>https://thekeralajournal.com/3235</link>
<guid>https://thekeralajournal.com/3235</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73181cee782.jpg" length="128120" type="image/jpeg"/>
<pubDate>Wed, 05 Aug 2026 16:31:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാമുടി മേഖലയിലെ രൂക്ഷമായ കാട്ടാനശല്യത്തെ തുടർന്ന് പ്രദേശം സന്ദർശിച്ചതായി അഡ്വ. സിറിയക് തോമസ് എം.എൽ.എ അറിയിച്ചു. കാട്ടാനക്കൂട്ടം നിരവധി കർഷകരുടെ മാസങ്ങളുടെ അധ്വാനഫലമായ കൃഷി നശിപ്പിച്ചെന്നും പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണി നിലനിൽക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.</p>
<p>സംഭവത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ ബന്ധപ്പെടുകയും രാജാമുടി കേന്ദ്രീകരിച്ച് നിരീക്ഷണവും പട്രോളിംഗും ശക്തമാക്കാൻ നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.</p>
<p>പ്രദേശത്ത് സൗരവേലി സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള ശാശ്വത പരിഹാര നടപടികൾ അടിയന്തരമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അടുത്ത ദിവസങ്ങളിൽ വനംവകുപ്പ് മന്ത്രിയെ നേരിൽ കാണുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വന്യജീവി ആക്രമണം തടയുന്നതിനുള്ള ദീർഘകാല പദ്ധതികൾ സർക്കാർ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ട്രാഫിക് പരിഷ്‌കരണത്തിൽ വിശദീകരണവുമായി കട്ടപ്പന നഗരസഭ</title>
<link>https://thekeralajournal.com/3234</link>
<guid>https://thekeralajournal.com/3234</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a731456801b7.jpg" length="78075" type="image/jpeg"/>
<pubDate>Wed, 05 Aug 2026 16:15:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്‌കരണവും ബസ് സ്റ്റോപ്പുകളുടെ പുനഃക്രമീകരണവുമായി ബന്ധപ്പെട്ട് ഉയർന്ന വിമർശനങ്ങൾക്ക് വിശദീകരണവുമായി കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി.</p>
<p>ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, നഗരസഭ കൗൺസിൽ, ട്രാഫിക് കമ്മിറ്റി എന്നിവയുടെ സംയുക്ത തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരസഭയും ട്രാഫിക് പോലീസും ചേർന്ന് നിലവിലെ ക്രമീകരണങ്ങൾ നടപ്പിലാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കേണ്ട സ്ഥലങ്ങൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും നിലവിൽ പളനിക്കവലയിൽ മാത്രമാണ് വെയ്റ്റിംഗ് ഷെഡ് ഉള്ളതെന്നും മറ്റ് സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പുകൾ തിരിച്ചറിയുന്നതിനായി ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വിശദീകരണത്തിൽ പറയുന്നു.</p>
<p>വെയ്റ്റിംഗ് ഷെഡും ബസ് സ്റ്റോപ്പും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാതെയാണ് ചില വിമർശനങ്ങളെന്നും ജനങ്ങളും വിവിധ സംഘടനകളും സഹകരിച്ചാൽ നഗരസഭയുടെ സാമ്പത്തിക ബാധ്യതയില്ലാതെ സ്പോൺസർഷിപ്പിലൂടെ കൂടുതൽ വെയ്റ്റിംഗ് ഷെഡുകൾ നിർമ്മിക്കാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.</p>
<p>ട്രാഫിക് പരിഷ്‌കരണം ഘട്ടംഘട്ടമായാണ് നടപ്പാക്കുന്നതെന്നും നിലവിൽ ഒന്നാം ഘട്ടം പൂർത്തിയായിട്ടുണ്ടെന്നും രണ്ട് മാസത്തിനുശേഷം രണ്ടാം ഘട്ടവും തുടർന്ന് മൂന്ന് മാസത്തിനുശേഷം അടുത്ത ഘട്ടവും നടപ്പാക്കുമെന്നും നഗരസഭ അധ്യക്ഷൻ വ്യക്തമാക്കി. എല്ലാ ഘട്ടങ്ങളും പൂർത്തിയാകുന്നതോടെ കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പൂർണമായും പരിഹരിക്കാനാകുമെന്നാണ് നഗരസഭയുടെ പ്രതീക്ഷ.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാലിൽ നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഇടിഞ്ഞുതാഴ്ന്നു</title>
<link>https://thekeralajournal.com/3229</link>
<guid>https://thekeralajournal.com/3229</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7291a0e5b4e.jpg" length="122306" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:58:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അതിശക്തമായ മഴയെ തുടർന്ന് ചിന്നക്കനാൽ പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപം നിർമാണത്തിലിരുന്ന ബഹുനില കെട്ടിടം ഭാഗികമായി ഇടിഞ്ഞുതാഴ്ന്നു. കെട്ടിടത്തിന്റെ അടിഭാഗത്തെ മണ്ണ് പൂർണമായും ഒലിച്ചുപോയതോടെയാണ് സംഭവം.</p>
<p>സംഭവത്തെ തുടർന്ന് സമീപത്ത് താമസിക്കുന്ന 15ഓളം കുടുംബങ്ങൾ ആശങ്കയിലാണ്. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാൽ സുരക്ഷാ നടപടികൾ ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>അതേസമയം, കുന്ന് ഇടിച്ചുനിരത്തിയും വലിയ തോതിൽ മണ്ണ് നീക്കം ചെയ്തുമാണ് കെട്ടിട നിർമാണം നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. റെഡ് സോണിൽ ഉൾപ്പെടുന്ന പ്രദേശത്താണ് കെട്ടിടം നിർമിച്ചതെന്നും, അപകടസാധ്യതയുള്ള മേഖലയിൽ നിർമാണത്തിന് അനുമതി നൽകിയതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്നുമാണ് പ്രദേശവാസികളുടെ വിമർശനം.</p>
<p>സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി നിർമാണത്തിന് നൽകിയ അനുമതിയും സുരക്ഷാ മാനദണ്ഡങ്ങളും പരിശോധിക്കണമെന്നും, സമീപവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കമ്പകക്കാനത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുന്നു</title>
<link>https://thekeralajournal.com/3228</link>
<guid>https://thekeralajournal.com/3228</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a729135f1ad6.jpg" length="139091" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:56:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ–മധുര സംസ്ഥാനപാതയിലെ വണ്ണപ്പുറം കമ്പകക്കാനത്ത് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് റോഡ് ഗതാഗതം ഭാഗികമായി തടസപ്പെട്ടതോടെ പ്രദേശവാസികൾ കടുത്ത യാത്രാദുരിതം നേരിടുന്നു. കനത്ത മഴയെ തുടർന്ന് രണ്ടിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് അധികൃതർ വലിയ വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.</p>
<p>നിലവിൽ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ, വലിയ സ്കൂൾ ബസുകൾ എന്നിവയ്ക്ക് ഈ വഴിയുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. ഇതോടെ വിദ്യാർത്ഥികളുടെ യാത്രയും പഠനവും ഉൾപ്പെടെ ദൈനംദിന ജീവിതം താളം തെറ്റി. ഈ റൂട്ടിലെ സർവീസുകൾ കെ.എസ്.ആർ.ടി.സി പൂർണമായും നിർത്തിവച്ചിരിക്കുകയാണ്. ചില സ്വകാര്യ ബസുകൾ മാത്രം മറ്റൊരു റൂട്ടിലൂടെ സർവീസ് നടത്തുന്നുണ്ടെങ്കിലും അത് പ്രദേശവാസികൾക്ക് കാര്യമായ ആശ്വാസമാകുന്നില്ല. നിലവിൽ ചെറുവാഹനങ്ങൾക്ക് മാത്രമാണ് ഇതുവഴി യാത്രാനുമതിയുള്ളത്.</p>
<p>മണ്ണിടിഞ്ഞ സ്ഥലങ്ങളിൽ ജെ.സി.ബി ഉപയോഗിച്ച് റോഡരികിലെ മണ്ണ് നീക്കിയാൽ ഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. മുകളിലെ വളവിൽ റോഡിന്റെ ഫൗണ്ടേഷൻ നിർമാണത്തിനായി മണ്ണ് നീക്കിയതാണ് പാതയോരം ഇടിയാൻ കാരണമായതെന്നും അവർ ആരോപിക്കുന്നു.</p>
<p>സമീപത്തെ വനഭൂമിയിലെ മൺതിട്ട നീക്കി റോഡിന് താൽക്കാലികമായി വീതികൂട്ടിയാൽ വലിയ വാഹനഗതാഗതം പുനഃസ്ഥാപിക്കാനാകുമെന്നാണ് നാട്ടുകാരുടെ നിർദേശം. എന്നാൽ സ്ഥലം കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസിന്റെ പരിധിയിലായതിനാൽ വനംവകുപ്പിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യവും ശക്തമാണ്.</p>
<p>നിലവിൽ വണ്ണപ്പുറം–മുള്ളരിങ്ങാട് കവലയിൽ നിന്ന് കോട്ടപ്പാറ–മുള്ളരിങ്ങാട് വഴിയാണ് ഹൈറേഞ്ചിലേക്കുള്ള ബസുകൾക്ക് നിർദേശിച്ചിട്ടുള്ള ബദൽപാത. എന്നാൽ ഈ വഴി ദൂരം കൂടുതലും യാത്ര ദുഷ്കരവുമാണെന്ന് ബസ് ജീവനക്കാരും യാത്രക്കാരും ചൂണ്ടിക്കാട്ടുന്നു.</p>
<p>റോഡിലെ അപകടസാധ്യത അടിയന്തരമായി പരിഹരിച്ച് പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്നാണ് പ്രദേശവാസികളുടെ പ്രധാന ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടിക്ക് സമീപം ദേശീയപാതയിലേക്ക് വീണ മണ്ണ് നീക്കാത്തത് അപകടഭീഷണി ഉയർത്തുന്നു</title>
<link>https://thekeralajournal.com/3227</link>
<guid>https://thekeralajournal.com/3227</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a72907ef05e8.jpg" length="129236" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:53:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കനത്ത മഴയെ തുടർന്ന് വെള്ളയാംകുടി കാണക്കാലിപ്പടിക്ക് സമീപം ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണും കല്ലും ഇതുവരെയും പൂർണമായി നീക്കാത്തത് അപകടഭീഷണി വർധിപ്പിക്കുന്നു.</p>
<p>ഞായറാഴ്ച രാത്രിയാണ് വളവിലുള്ള തിട്ടയിൽ നിന്ന് വൻതോതിൽ മണ്ണിടിഞ്ഞ് ദേശീയപാതയിലേക്ക് പതിച്ചത്. തുടർന്ന് ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും റോഡരികിൽ കിടക്കുന്ന മണ്ണും കല്ലും കടപുഴകിവീണ മരവും നീക്കം ചെയ്യാൻ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.</p>
<p>ജില്ലയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായ ഇവിടെ കാണക്കാലിപ്പടി വളവ് നേരത്തേ തന്നെ അപകടസാധ്യതയുള്ള മേഖലയാണ്. റോഡിൽ അടിഞ്ഞുകൂടിയ മണ്ണ് അടിയന്തരമായി നീക്കിയാൽ മാത്രമേ ഗതാഗതം പൂർണമായും സുരക്ഷിതവും സുഗമവുമായി തുടരാനാകൂ.</p>
<p>റോഡിന് താഴ്‌വാരത്ത് നിരവധി കുടുംബങ്ങൾ താമസിക്കുന്നതിനാൽ കാലവർഷം ശക്തമായി തുടരുന്ന സാഹചര്യത്തിൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായേക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അപകടസാധ്യത ഒഴിവാക്കാൻ മണ്ണും കല്ലും മരങ്ങളും അടിയന്തരമായി നീക്കി സുരക്ഷാ നടപടികൾ ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 5) അവധി</title>
<link>https://thekeralajournal.com/3216</link>
<guid>https://thekeralajournal.com/3216</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71dface6f9f.jpg" length="78608" type="image/jpeg"/>
<pubDate>Tue, 04 Aug 2026 18:19:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ തുടരുന്ന ശക്തമായ മഴയും കാറ്റും, വിവിധ ഭാഗങ്ങളിലുണ്ടായ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീണുണ്ടായ അപകടങ്ങളും ഗതാഗത തടസ്സങ്ങളും കണക്കിലെടുത്ത് നാളെ (ഓഗസ്റ്റ് 5, ബുധനാഴ്ച) ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.</p>
<p>കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതും തഹസിൽദാർമാർ ശക്തമായ മഴ തുടരുന്നതായി റിപ്പോർട്ട് നൽകിയതും പരിഗണിച്ചാണ് ദുരന്തനിവാരണ നിയമം, 2005-ലെ സെക്ഷൻ 30(2)(xxix) പ്രകാരം മുൻകരുതൽ നടപടിയുടെ ഭാഗമായി അവധി പ്രഖ്യാപിച്ചത്.</p>
<p>പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സ്കൂളുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.</p>
<p>എന്നാൽ, മുഴുവൻ വിദ്യാർഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴ്‌സുകൾക്കും അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും (ഇന്റർവ്യൂ) സമയക്രമത്തിൽ മാറ്റമില്ല.</p>
<p>അവധി മൂലം നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ ഉത്തരവിൽ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ദേവികുളം ബ്ലോക്കിൽ ബ്ലോക്ക് കോ&#45;ഓഡിനേറ്റർ ഒഴിവ്; വാക്ക്&#45;ഇൻ ഇന്റർവ്യൂ ഓഗസ്റ്റ് 13ന്</title>
<link>https://thekeralajournal.com/3215</link>
<guid>https://thekeralajournal.com/3215</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71dd6d1a178.jpg" length="110630" type="image/jpeg"/>
<pubDate>Tue, 04 Aug 2026 18:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ കുടുംബശ്രീ ജില്ലാ മിഷൻ നടപ്പിലാക്കുന്ന ഫാം ലൈവ്‌ലിഹുഡ് പദ്ധതികളിൽ ദേവികുളം ബ്ലോക്കിലെ ബ്ലോക്ക് കോ-ഓഡിനേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>ദേവികുളം ബ്ലോക്ക് പരിധിയിൽ സ്ഥിരതാമസക്കാരും വി.എച്ച്.എസ്.ഇ (അഗ്രി/ലൈവ്‌ലിഹുഡ്) യോഗ്യതയുള്ളവരുമായ ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷകരുടെ പ്രായപരിധി 18 മുതൽ 35 വയസ്സ് വരെയാണ്.</p>
<p>ഓഗസ്റ്റ് 13-ന് രാവിലെ 11 മണിക്ക് കുയിലിമലയിലെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വാക്ക്-ഇൻ ഇന്റർവ്യൂ നടക്കും. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം ഹാജരാകണമെന്ന് ജില്ലാ മിഷൻ കോ-ഓഡിനേറ്റർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: 8078711998.</p>]]> </content:encoded>
</item>

<item>
<title>ഓണം ഷോപ്പിംഗിന് തുടക്കമായി: ഇടുക്കിയിൽ ഖാദി സ്‌പെഷ്യൽ മേള</title>
<link>https://thekeralajournal.com/3212</link>
<guid>https://thekeralajournal.com/3212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71d6cf951c7.jpg" length="109060" type="image/jpeg"/>
<pubDate>Tue, 04 Aug 2026 17:41:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദി സ്‌പെഷ്യൽ വിപണന മേള ഇടുക്കി കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ആരംഭിച്ചു.</p>
<p>മേളയിൽ റെഡിമെയ്ഡ് ഷർട്ടുകൾ, ഷർട്ട് പീസുകൾ, ചുരിദാർ തുണിത്തരങ്ങൾ, സാരികൾ, ബെഡ്ഷീറ്റുകൾ, വിവിധ ഗ്രാമ വ്യവസായ ഉൽപ്പന്നങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഒരുക്കിയിട്ടുണ്ട്.</p>
<p>മേളയോടനുബന്ധിച്ച് സർക്കാർ, അർധസർക്കാർ, ബാങ്ക് ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. കൂടാതെ, ഓരോ 1,000 രൂപയുടെ പർച്ചേസിനും ഒരു സമ്മാനക്കൂപ്പൺ നൽകും. ജില്ലാതലത്തിൽ ആഴ്ചതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ 3,000 രൂപയുടെ ഗിഫ്റ്റ് വൗച്ചറുകളും സമ്മാനമായി ലഭിക്കും.</p>
<p>2026 സെപ്റ്റംബർ 25-ന് നടക്കുന്ന സംസ്ഥാനതല മെഗാ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായി ടാറ്റ ടിയാഗോ കാർ, രണ്ടാം സമ്മാനമായി 14 ജില്ലകളിലായി ഓരോ സുസുക്കി ആക്‌സസ് 125 സ്കൂട്ടർ വീതം, മൂന്നാം സമ്മാനമായി 5,000 രൂപയുടെ 30 ഗിഫ്റ്റ് വൗച്ചറുകളും നൽകുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അതിശക്തമായ മഴ തുടരും; ഇടുക്കി ജില്ലയിൽ  ഉൾപ്പെടെ റെഡ് അലർട്ട് പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/3211</link>
<guid>https://thekeralajournal.com/3211</guid>
<description><![CDATA[ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71a86f40b0b.jpg" length="114191" type="image/jpeg"/>
<pubDate>Tue, 04 Aug 2026 14:23:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ റെഡ്, ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് (ഓഗസ്റ്റ് 4) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാനിടയുള്ള സാഹചര്യമാണ് റെഡ് അലർട്ടിലൂടെ സൂചിപ്പിക്കുന്നത്.</p>
<p>ഇന്ന് ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. ഓഗസ്റ്റ് 5, 6, 7, 8 തീയതികളിലും വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>അതിതീവ്ര മഴയുടെ പശ്ചാത്തലത്തിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയം, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. മലയോര മേഖലകളിലും അപകടസാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവർ ആവശ്യമായാൽ പകൽ സമയത്ത് തന്നെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.</p>
<p>ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണം. നദികൾ, തോടുകൾ, ജലാശയങ്ങൾ എന്നിവ മുറിച്ചുകടക്കുകയോ കുളിക്കുകയോ ചെയ്യരുത്. വെള്ളച്ചാട്ടങ്ങൾ, മലയോര മേഖലകൾ, ജലാശയങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വിനോദസഞ്ചാരവും മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.</p>
<p>അടിയന്തര സാഹചര്യം നേരിടാൻ ആവശ്യമായ മരുന്നുകൾ, രേഖകൾ, കുടിവെള്ളം, ടോർച്ച്, ഭക്ഷ്യവസ്തുക്കൾ തുടങ്ങിയവ ഉൾപ്പെടുത്തിയ എമർജൻസി കിറ്റ് തയ്യാറാക്കി വയ്ക്കണമെന്നും നിർദേശമുണ്ട്. ദുരന്തസാധ്യതയുള്ള മേഖലകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനും തദ്ദേശസ്ഥാപനങ്ങൾക്കും റവന്യൂ അധികൃതർക്കും നിർദേശം നൽകിയിട്ടുണ്ട്.</p>
<p>അടിയന്തര സഹായങ്ങൾക്ക് 1070, 1077 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാം. വൈദ്യുതി അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കെ.എസ്.ഇ.ബിയുടെ 1912 ഹെൽപ്‌ലൈനിൽ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ടോറസ് ലോറി നിയന്ത്രണം വിട്ട്  കെ.എസ്.ആർ.ടി.സി. ബസിലും കാറിലും ഇടിച്ച് മറിഞ്ഞു</title>
<link>https://thekeralajournal.com/3210</link>
<guid>https://thekeralajournal.com/3210</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a719cde96c75.jpg" length="109789" type="image/jpeg"/>
<pubDate>Tue, 04 Aug 2026 13:33:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കുമളി–ആനവിലാസം–കട്ടപ്പന റൂട്ടിലെ കടമാക്കുഴിയിൽ ടോറസ് ലോറി നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലിടിച്ച ശേഷം റോഡരികിലേക്ക് മറിഞ്ഞു. അപകടത്തിൽ ഈ റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന കെ.എസ്.ആർ.ടി.സി. വേണാട് ബസിനും മാരുതി സുസുക്കി വാഗൺആർ കാറിനും കേടുപാടുകൾ സംഭവിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ വണ്ടിപ്പെരിയാർ രജിസ്ട്രേഷനിലുള്ള വാഗൺആർ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.</p>
<p>അപകടത്തെ തുടർന്ന് ഏറെ നേരം റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ ഇടപെടലിനെ തുടർന്ന് ഗതാഗതക്കുരുക്ക് നിയന്ത്രണവിധേയമാക്കി. എന്നാൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. ബസ് റോഡിൽ കുടുങ്ങിക്കിടന്നതിനാൽ വലിയ വാഹനങ്ങളുടെ ഗതാഗതത്തിന് ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നതായി റിപ്പോർട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കർഷക ദിനം 2026: കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3209</link>
<guid>https://thekeralajournal.com/3209</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a718d631e4c3.jpg" length="700837" type="image/jpeg"/>
<pubDate>Tue, 04 Aug 2026 12:27:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 2026-ലെ ചിങ്ങം 1 കർഷക ദിനാഘോഷത്തിന്റെ ഭാഗമായി കർഷക അവാർഡിനുള്ള അപേക്ഷകൾ ക്ഷണിച്ചു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 15 വാർഡുകളിലെ കർഷകർക്കാണ് അപേക്ഷിക്കാൻ അവസരം. മുതിർന്ന കർഷകൻ/കർഷക, ജൈവ കർഷകൻ/കർഷക, വിദ്യാർത്ഥി കർഷകൻ/കർഷക, വനിതാ കർഷക, എസ്.സി./എസ്.ടി. കർഷകൻ/കർഷക, ക്ഷീര കർഷകൻ/കർഷക, കർഷക തൊഴിലാളി, പച്ചക്കറി കൃഷി നടത്തുന്ന മികച്ച വിദ്യാലയം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ നൽകുക.</p>
<p>അപേക്ഷകൾ ഓഗസ്റ്റ് 10-ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പായി ഇരട്ടയാർ കൃഷിഭവനിൽ നേരിട്ട് സമർപ്പിക്കണം. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കർഷക അവാർഡ് ലഭിച്ചവർ അപേക്ഷിക്കേണ്ടതില്ലെന്ന് കൃഷി ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെൺമണിയിൽ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; ആളപായമില്ല</title>
<link>https://thekeralajournal.com/3205</link>
<guid>https://thekeralajournal.com/3205</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71545c636b9.jpg" length="124205" type="image/jpeg"/>
<pubDate>Tue, 04 Aug 2026 08:24:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വെൺമണിയിൽ നിന്ന് മുള്ളരിങ്ങാട് അമ്പഴ്ത്തറ കവലയിലേക്കുള്ള വഴിയിൽ രാവിലെ തമിഴ്നാട്ടിൽ നിന്നെത്തിയ ലോറി അപകടത്തിൽപ്പെട്ടു. വെൺമണിയിൽ നിന്ന് വഴി തിരിഞ്ഞ് വീതി കുറഞ്ഞതും കുത്തനെയുള്ള ഇറക്കവുമായ റോഡിലൂടെ എത്തിയ ലോറി നിയന്ത്രണം വിട്ട് ട്രാൻസ്ഫോർമറും വൈദ്യുതി പോസ്റ്റുകളും ഇടിച്ചുതകർത്ത ശേഷം താഴ്ചയിലേക്ക് മറിയുകയായിരുന്നു.</p>
<p>വഴി പരിചയമില്ലാതെ കുത്തനെ ഇറക്കമുള്ള റോഡിലൂടെ എത്തിയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം. അപകടത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.</p>
<p>അപകടത്തെ തുടർന്ന് റോഡിൽ ഉണ്ടായിരുന്ന തടസ്സങ്ങൾ  നീക്കം ചെയ്തിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ പുഴകളും തോടുകളും എവിടെ..? കോടതിയിലെയ്ക്ക് ഇല ഫൗണ്ടേഷൻ.</title>
<link>https://thekeralajournal.com/3204</link>
<guid>https://thekeralajournal.com/3204</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a714a7949c79.jpg" length="131857" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:46:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p> കട്ടപ്പന:  കട്ടപ്പന നഗരത്തിൽ, പുഴകളും, തോടുകളും വ്യാപകമായി കൈയ്യേറിയത്  പരിശോധിക്കണമെന്ന ആവശ്യവുമായി പരിസ്ഥിതി സംഘടനയായ ഇല ഫൗണ്ടേഷൻ രംഗത്ത്. നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും പുഴകൾ, കൈത്തോടുകൾ, പ്രകൃതിദത്ത നീർച്ചാലുകൾ എന്നിവ കൈയേറി നിർമ്മാണങ്ങൾ നടന്നതാണ് ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടാവുന്നതെന്നാണ് സംഘടനയുടെ ആരോപണം.</p>
<p>മുൻകാലങ്ങളിൽ മലനിരകളിൽ നിന്ന് ഒഴുകിയെത്തിയ മഴവെള്ളം പുഴകളിലൂടെയും കൈത്തോടുകളിലൂടെയും സ്വാഭാവികമായി ഒഴുകിപ്പോകുമായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി നഗരവികസനത്തിന്റെയും, മറ്റ് നിർമ്മാണങ്ങളുടെയും പേരിൽ നിരവധി നീർച്ചാലുകൾ ചുരുക്കുകയും, ചിലയിടങ്ങളിൽ മൂടുകയും, ചിലയിടങ്ങളിൽ അവയുടെ മുകളിലായി സ്ഥിരനിർമ്മാണങ്ങൾ നടത്തുകയും ചെയ്തതായി സംഘടന ആരോപിക്കുന്നു.</p>
<p>പാറക്കടവ് ഉൾപ്പെടെയുള്ള ചില പ്രദേശങ്ങളിൽ തോടുകൾക്ക് മുകളിൽ സ്ലാബ് നിർമ്മിച്ച് അതിനുമുകളിൽ ബഹുനില കെട്ടിടങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇത്തരം നിർമ്മാണങ്ങൾക്ക് അനുമതി ലഭിച്ചത് എങ്ങനെയാണെന്ന് അന്വേഷിക്കണമെന്നും  ആവശ്യമുയരുന്നു, സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്ന എല്ലാ നിർമ്മാണങ്ങളുടെയും നിയമസാധുത പരിശോധിക്കണമെന്നും, അനധികൃതമാണെന്ന് കണ്ടെത്തുന്നവ നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.</p>
<p>ഒരുകാലത്ത് പത്തടിയിലേറെ വീതിയുണ്ടായിരുന്ന ചില തോടുകൾ ഇന്ന് രണ്ടോ മൂന്നോ അടി മാത്രം വീതിയുള്ള ഓടകളായി ചുരുങ്ങിയെന്നാണ് പ്രധാന ആരോപണം. ഇതിന്റെ ഫലമായി മഴവെള്ളം അതിവേഗം ഒഴുകിപ്പോകാൻ കഴിയാതെ നഗരത്തിലെ പ്രധാന റോഡുകളിലും വ്യാപാര കേന്ദ്രങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുന്നതായും സംഘടന ചൂണ്ടിക്കാട്ടുന്നു.</p>
<p>കട്ടപ്പനയിലെ മുഴുവൻ പുഴകളും കൈത്തോടുകളും നീർച്ചാലുകളും സംബന്ധിച്ച് റവന്യൂ, ഇറിഗേഷൻ, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത സർവേ നടത്തണമെന്നും, പഴയ സർവേ രേഖകളും നിലവിലെ അവസ്ഥയും താരതമ്യം ചെയ്ത് കൈയേറ്റങ്ങൾ കണ്ടെത്തണമെന്നും ഇല ആവശ്യപ്പെട്ടു.</p>
<p>ഈ വിഷയത്തിൽ നിയമപരമായ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാൻ സംഘടന നടപടികൾ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.</p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളേജിൽ പുതിയ പദ്ധതികളും ഇൻഡക്ഷൻ പരിപാടിയും ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3203</link>
<guid>https://thekeralajournal.com/3203</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71432ed3cca.jpg" length="98171" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:11:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: വണ്ടിപ്പെരിയാർ ഗവ. പോളിടെക്നിക് കോളേജിൽ 2025-ൽ വാഴൂർ സോമൻ എം.എൽ.എയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 15 ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച ഇന്റേണൽ റോഡിന്റെയും കൺസ്യൂമർ ക്ലബ്ബിന്റെയും ഉദ്ഘാടനവും പുതുതായി പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായുള്ള ഇൻഡക്ഷൻ പ്രോഗ്രാമിന്റെയും ഉദ്ഘാടനവും കോളജ് ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>പരിപാടി അഡ്വ. സിറിയക് തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സി. അനൂപ് സ്വാഗതം ആശംസിച്ചു.</p>
<p>ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മണി മേഖല മുഖ്യപ്രഭാഷണം നടത്തി. അഴുത ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്തംഗം പി. എ. അബ്ദുൾ റഷീദ്, വനിത മുരുകൻ, പഞ്ചായത്ത് അംഗം നജീബ് തേക്കിൻകാട്ടിൽ, പീരുമേട് താലൂക്ക് സപ്ലൈ ഓഫീസർ എം. ഗണേശൻ, പി.ടി.എ ജോയിന്റ് സെക്രട്ടറി ജാൻസി ആന്റണി, ജോൺസൺ ആന്റണി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സേഫ് ഓണം: ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന ശക്തമാക്കി; ഹോട്ടലുകൾക്ക് പിഴ</title>
<link>https://thekeralajournal.com/3202</link>
<guid>https://thekeralajournal.com/3202</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7142a2d7955.jpg" length="141329" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:08:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സേഫ് ഓണം പദ്ധതിയുടെ ഭാഗമായി ജില്ലയിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധനകളും തുടർനടപടികളും ശക്തമാക്കി. തൊടുപുഴയിലെ മത്സ്യ മാർക്കറ്റുകളിൽ നടത്തിയ രാത്രികാല പരിശോധനയിൽ മത്സ്യങ്ങളുടെ ഏഴ് സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. പരിശോധനാഫലം ലഭിക്കുന്ന മുറയ്ക്ക് നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. എം. രാഗേന്ദുവിന്റെയും നോഡൽ ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. സുമിൻ ജോസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന. ഫിഷറീസ് വകുപ്പുമായി ചേർന്ന് മത്സ്യകൃഷി കേന്ദ്രങ്ങളിൽ ആന്റിബയോട്ടിക് ഉപയോഗവുമായി ബന്ധപ്പെട്ട പരിശോധനയും നടത്തി.</p>
<p>ഇടുക്കി സർക്കിളിൽ നടന്ന ഫയൽ അദാലത്തിൽ 18 സ്ഥാപനങ്ങളിൽ നിന്നായി 44,000 രൂപ പിഴ ഈടാക്കി. പൈനാവിലെ ന്യൂ വിനായക ഹോട്ടലിനും ബുഹാരി ഹോട്ടലിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ യഥാക്രമം 2,000 രൂപയും 5,000 രൂപയും പിഴ ചുമത്തി.</p>
<p>ഈ ആഴ്ച ജില്ലയിലാകെ 63 പരിശോധനകൾ നടത്തിയതിൽ എട്ട് സ്ഥാപനങ്ങൾക്ക് തിരുത്തൽ നോട്ടീസും അഞ്ച് സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകി. 36 സർവൈലൻസ് സാമ്പിളുകളും അഞ്ച് സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും ശേഖരിച്ചു.</p>
<p>മഴക്കെടുതിയെ തുടർന്ന് പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലെ ഭക്ഷ്യസുരക്ഷയും ജില്ലാ ഭരണകൂടവുമായി സഹകരിച്ച് ഉറപ്പാക്കുന്ന നടപടികൾ സ്വീകരിച്ചതായും ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ മഴയ്ക്ക് ശമനം; ആശങ്കയ്ക്ക് അയവില്ല, നിയന്ത്രണങ്ങൾ തുടരും</title>
<link>https://thekeralajournal.com/3201</link>
<guid>https://thekeralajournal.com/3201</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c5aab529d2.jpg" length="140252" type="image/jpeg"/>
<pubDate>Tue, 04 Aug 2026 07:03:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. ഇന്നലെ ഉച്ചയോടെ മഴയ്ക്ക് ശമനമുണ്ടായെങ്കിലും ഹൈറേഞ്ചിലും ലോ റേഞ്ചിലും ഇടവിട്ട് മഴ തുടരുകയാണ്. ഇതോടെ ജില്ലയിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണവും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന വിലക്കും തുടരുകയാണ്.</p>
<p>ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്ത് ഗതാഗതം പൂർണമായും നിരോധിച്ചിട്ടുണ്ട്. ഉൾഗ്രാമങ്ങളിൽ പലയിടത്തും മണ്ണും കല്ലും വീണ് റോഡുകൾ തകരുകയും വൈദ്യുതി വിതരണം തടസ്സപ്പെടുകയും ചെയ്തു. മഴക്കെടുതിയിൽ 14 വീടുകൾ പൂർണമായും 86 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>13 ദുരിതാശ്വാസ ക്യാമ്പുകളിൽ 200 പേർ</p>
<p>ജില്ലയിൽ നിലവിൽ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 200 പേരാണ് കഴിയുന്നത്. ഇതിൽ 78 പുരുഷന്മാരും 98 സ്ത്രീകളും 24 കുട്ടികളും ഉൾപ്പെടുന്നു. മഴയുടെ ശക്തി കുറഞ്ഞതോടെ ബന്ധുവീടുകളിലേക്ക് മാറിയവരിൽ പലരും വീടുകളിലേക്ക് മടങ്ങിത്തുടങ്ങിയിട്ടുണ്ട്.</p>
<p>കൃഷിനാശം 2.95 കോടി രൂപ</p>
<p>കഴിഞ്ഞ നാല് ദിവസത്തെ മഴയിലും മണ്ണിടിച്ചിലിലും ജില്ലയിൽ 2.95 കോടി രൂപയുടെ കൃഷിനാശമാണ് ഉണ്ടായത്. 128.94 ഹെക്ടർ സ്ഥലത്തെ കൃഷി നശിക്കുകയും 1,193 കർഷകർക്ക് നഷ്ടമുണ്ടാകുകയും ചെയ്തു. ഏറ്റവും കൂടുതൽ നഷ്ടം അടിമാലി ബ്ലോക്കിലാണ്.</p>
<p>വൈദ്യുതി വകുപ്പിന് 17.62 ലക്ഷം രൂപയുടെ നഷ്ടം</p>
<p>പ്രതികൂല കാലാവസ്ഥയെ തുടർന്ന് വൈദ്യുതി വകുപ്പിന് 17.62 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 24,997 ഉപഭോക്താക്കളെ വൈദ്യുതി തടസ്സം ബാധിച്ചു. നിരവധി വൈദ്യുതി പോസ്റ്റുകൾ തകരുകയും എച്ച്.ടി., എൽ.ടി. ലൈനുകൾ പൊട്ടിവീഴുകയും ചെയ്തു. തകരാറുകൾ പരമാവധി വേഗത്തിൽ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാൻ കെഎസ്ഇബി ശ്രമം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>24 മണിക്കൂറിൽ 81.86 മില്ലിമീറ്റർ മഴ</p>
<p>ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറിൽ ജില്ലയിൽ ശരാശരി 81.86 മില്ലിമീറ്റർ മഴ ലഭിച്ചു. പീരുമേട് താലൂക്കിലാണ് ഏറ്റവും കൂടുതൽ 149 മില്ലിമീറ്റർ മഴ രേഖപ്പെടുത്തിയത്. തൊടുപുഴയിൽ 123 മില്ലിമീറ്ററും ഇടുക്കി താലൂക്കിൽ 88.80 മില്ലിമീറ്ററും മഴ ലഭിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് ഉയർന്നു</p>
<p>ശക്തമായ മഴയെ തുടർന്ന് ഇടുക്കി, മുല്ലപ്പെരിയാർ, മലങ്കര അണക്കെട്ടുകളിലെ ജലനിരപ്പ് ഉയർന്നു. മലങ്കര ഡാമിലെ ജലനിരപ്പ് 41.30 മീറ്ററിലെത്തിയതോടെ ഷട്ടറുകൾ ഘട്ടംഘട്ടമായി 1.50 മീറ്റർ വരെ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിവിട്ടു. ഇതോടെ തൊടുപുഴയാറിലും മൂവാറ്റുപുഴയാറിലും ജലനിരപ്പ് ഉയർന്നതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി</p>
<p>മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അതിതീവ്ര മഴ: മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി; തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരത്ത് കടുത്ത ജാഗ്രത നിർദ്ദേശം</title>
<link>https://thekeralajournal.com/3200</link>
<guid>https://thekeralajournal.com/3200</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70db8a0f4ae.jpg" length="146767" type="image/jpeg"/>
<pubDate>Mon, 03 Aug 2026 23:48:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയെ തുടർന്ന് മലങ്കര ഡാമിന്റെ മൂന്ന് ഷട്ടറുകൾ വീണ്ടും ഉയർത്തി. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചതിനെ തുടർന്നാണ് കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കാൻ തീരുമാനിച്ചത്.</p>
<p>ഇതിന്റെ പശ്ചാത്തലത്തിൽ തൊടുപുഴയാറിന്റെയും മൂവാറ്റുപുഴയാറിന്റെയും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ ഭരണകൂടം കടുത്ത ജാഗ്രതാ നിർദേശം നൽകി. നദികളിലെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ സാധ്യതയുള്ളതിനാൽ തീരങ്ങളിലേക്ക് അനാവശ്യമായി പോകുന്നത് ഒഴിവാക്കണമെന്നും വെള്ളത്തിലിറങ്ങുകയോ വെള്ളക്കെട്ടുകൾ മുറിച്ചുകടക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>താഴ്ന്ന പ്രദേശങ്ങളിലുള്ളവർ സാഹചര്യം നിരന്തരം ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെയും ജില്ലാ ഭരണകൂടത്തിന്റെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ നാളെ അവധി</title>
<link>https://thekeralajournal.com/3198</link>
<guid>https://thekeralajournal.com/3198</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c58b35624.jpg" length="109724" type="image/jpeg"/>
<pubDate>Mon, 03 Aug 2026 22:15:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഓഗസ്റ്റ് 4, ചൊവ്വ) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a70c6c05b37e.jpg" alt=""></p>
<p>ശക്തമായ മഴയുടെയും പ്രതികൂല കാലാവസ്ഥയുടെയും പശ്ചാത്തലത്തിൽ ജില്ലയിലെ സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്.</p>
<p>അതേസമയം പരീക്ഷകൾ, അഭിമുഖങ്ങൾ തുടങ്ങിയ മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്ക് അവധി ബാധകമല്ല. </p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
<link>https://thekeralajournal.com/3195</link>
<guid>https://thekeralajournal.com/3195</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70917360ae5.jpg" length="114678" type="image/jpeg"/>
<pubDate>Mon, 03 Aug 2026 18:32:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസം വരെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.</p>
<p>അവധി മൂലം നഷ്ടപ്പെടുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള ബദൽ സംവിധാനങ്ങളിലൂടെ ക്രമീകരിക്കാൻ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മഴക്കെടുതി: ദുരന്തനിവാരണത്തിന് എൻ.ഡി.ആർ.എഫ് സംഘം ജില്ലയിൽ</title>
<link>https://thekeralajournal.com/3193</link>
<guid>https://thekeralajournal.com/3193</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70718e1ea8b.jpg" length="167826" type="image/jpeg"/>
<pubDate>Mon, 03 Aug 2026 16:16:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തസാഹചര്യത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എൻ.ഡി.ആർ.എഫ്) രണ്ട് സംഘങ്ങൾ ജില്ലയിൽ വിന്യസിച്ചു.</p>
<p>തൃശൂരിൽ നിന്ന് എത്തിയ 23 അംഗ സംഘത്തെ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലും എറണാകുളത്ത് നിന്ന് എത്തിയ 30 അംഗ സംഘത്തെ കോട്ടയം താലൂക്കിലുമാണ് നിയോഗിച്ചിരിക്കുന്നത്. കേരള പോലീസിന്റെ റാപ്പിഡ് റെസ്പോൺസ് ആൻഡ് റെസ്ക്യൂ ഫോഴ്സിലെ 20 അംഗ സംഘവും തൃശൂരിൽ നിന്നുള്ള എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം പ്രവർത്തിക്കുന്നു.</p>
<p>ഇരു മേഖലകളിലും എൻ.ഡി.ആർ.എഫ് സംഘം ഇന്നലെ മുതൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. കോട്ടയം താലൂക്കിലെ ഇറഞ്ഞാൽ, ഇല്ലിക്കൽ മേഖലകളിൽ വീടുകളിൽ കുടുങ്ങിയവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. മീനച്ചിൽ താലൂക്കിലെ പെരിങ്ങളം, കൈപ്പിള്ളി പ്രദേശങ്ങളിൽ മണ്ണിടിച്ചിലുണ്ടായ മേഖലകൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.</p>
<p>ജില്ലാ കളക്ടർ ചേതൻകുമാർ മീണ രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി എൻ.ഡി.ആർ.എഫ് സംഘാംഗങ്ങൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകി.</p>
<p>കോട്ടയം മേഖലയിൽ ഇൻസ്പെക്ടർ ജി.സി. പ്രശാന്തും മീനച്ചിൽ മേഖലയിൽ ഇൻസ്പെക്ടർ അരുൺ ചൗഹാനും എൻ.ഡി.ആർ.എഫ് സംഘത്തെ നയിക്കുന്നു. ഡെപ്യൂട്ടി കമാൻഡന്റ് ശങ്കരപാണ്ഡ്യനാണ് ജില്ലയിലെ പ്രവർത്തനങ്ങളുടെ ഏകോപന ചുമതല വഹിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>റീടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3192</link>
<guid>https://thekeralajournal.com/3192</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a706d6f02637.jpg" length="88364" type="image/jpeg"/>
<pubDate>Mon, 03 Aug 2026 15:59:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഐ.സി.ഡി.എസ് കട്ടപ്പന പ്രോജക്ട് പരിധിയിലെ ഉപ്പുതറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ഗ്രാമപഞ്ചായത്തുകളിലെയും കട്ടപ്പന മുനിസിപ്പാലിറ്റിയിലെയും ആകെ 145 അങ്കണവാടികളിലെ 911 പ്രീ-സ്കൂൾ കുട്ടികൾക്ക് 2026 ആഗസ്റ്റ് മുതൽ 2027 മാർച്ച് 31 വരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഒരു കുട്ടിക്ക് ഒരു മുട്ട വീതം വിതരണം ചെയ്യുന്നതിനായി വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും റീടെൻഡർ ക്ഷണിച്ചു.</p>
<p>ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 5 ഉച്ചയ്ക്ക് 1 മണി. അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ടെൻഡറുകൾ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 04868 252007.</p>]]> </content:encoded>
</item>

<item>
<title>കാലവർഷക്കെടുതി: നെടുങ്കണ്ടത്ത് വീട് പൂർണമായി തകർന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വയോധികൻ</title>
<link>https://thekeralajournal.com/3188</link>
<guid>https://thekeralajournal.com/3188</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7052b2b784f.jpg" length="175271" type="image/jpeg"/>
<pubDate>Mon, 03 Aug 2026 14:05:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ശക്തമായ കാലവർഷത്തിൽ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ 21-ാം വാർഡിൽ തൂവൽ ഭാഗത്ത് താമസിക്കുന്ന മുളയപ്പറമ്പിൽ കുര്യന്റെ വീട് പൂർണമായും തകർന്നു. ഇന്നലെ പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.</p>
<p>ഒറ്റയ്ക്കാണ് കുര്യൻ വീട്ടിൽ താമസിച്ചിരുന്നത്. അസാധാരണമായ ശബ്ദം കേട്ട് ഉറക്കമുണർന്ന് വീടിന് പുറത്തേക്ക് ഇറങ്ങിയതിനെ തുടർന്നാണ് വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പുറത്തേക്ക് ഇറങ്ങിയതിന് പിന്നാലെ വീട് പൂർണമായും തകർന്നുവീഴുകയായിരുന്നു.</p>
<p>സമീപത്ത് അയൽവാസികൾ ഇല്ലാത്തതിനാൽ നേരം വെളുത്ത ശേഷമാണ് നാട്ടുകാർ സംഭവം അറിഞ്ഞത്. തുടർന്ന് കുര്യനെ സമീപത്തെ അയൽവീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.</p>
<p>വീട് പൂർണമായും നഷ്ടമായ കുര്യന് അടിയന്തരമായി പുതിയ വീട് അനുവദിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയാപറമ്പിൽ ആവശ്യപ്പെട്ടു. ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ സെന്റ് തോമസ് സ്കൂൾ പൂർവവിദ്യാർത്ഥി സംഗമം: വിദ്യാർത്ഥികൾക്കുള്ള ഈ വർഷത്തെ സ്കോളർഷിപ്പ് തുക കൈമാറി</title>
<link>https://thekeralajournal.com/3185</link>
<guid>https://thekeralajournal.com/3185</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7022c5097d1.jpg" length="68786" type="image/jpeg"/>
<pubDate>Mon, 03 Aug 2026 10:40:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന സ്കോളർഷിപ്പിൻ്റെ ഈ വർഷത്തെ തുക സ്കൂൾ മാനേജർ ഫാ. സക്കറിയ കുമ്മുനുപറമ്പിലിന് കൈമാറി.</p>
<p>സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന അർഹരായ പഠന മികവ് പുലർത്തുന്ന നിർധന വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് തുക കൈമാറിയത്.</p>]]> </content:encoded>
</item>

<item>
<title>ഇട്ടിത്തോപ്പിൽ 8 കിലോയോളം കഞ്ചാവുമായി യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/3183</link>
<guid>https://thekeralajournal.com/3183</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a701b2d11657.jpg" length="463156" type="image/jpeg"/>
<pubDate>Mon, 03 Aug 2026 10:08:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇട്ടിത്തോപ്പിൽ നിന്ന് ഏകദേശം എട്ട് കിലോഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിലായി. ഏഴ് പേരടങ്ങുന്ന സംഘം ആളൊഴിഞ്ഞ വീട്ടിൽ വച്ച് കഞ്ചാവ് പൊതികൾ കൈമാറുന്നതിനിടെയാണ് പോലീസ് ഇവരെ പിടികൂടിയത്.</p>
<p>നാല് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത കഞ്ചാവിന് ഏകദേശം എട്ട് കിലോഗ്രാം തൂക്കമുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a706fd24ca38.jpg" alt=""></p>
<p>വീട്ടുടമ ഈട്ടിത്തോപ്പ് കൊച്ചുമറ്റത്തിൽ തോമസ് (23), ചെമ്പകപ്പാറ ചെരുവ്‌കാലായിൽ ആൽബിൻ (20), നാങ്കുതൊട്ടി മണിമലക്കുന്നേൽ ജിൻസ്മോൻ മാത്യു (24), മേലെചിന്നാർ കമ്മട്ടിക്കൽ വിമൽ റോയി (21), കൊച്ചുതോവാള കുന്നുംപുറത്ത് ഷിൽറ്റു ഷാജി (23), തോവാള ആശ്രമംപടി പുൽപ്പാറക്കൽ ശരത് സാബു (23), തേക്കിൻകാനം കാരിയേലിൽ നോബിൾ എൽദോസ് (22) എന്നിവരാണ് പിടിയിലായത്. ഇവർ നിരന്തരം കഞ്ചാവ് വിൽപ്പനയും ഉപയോഗവും നടത്തി വന്നിരുന്നതായ് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി താലൂക്ക് ആശുപത്രിയിലെ ‘വിശപ്പുരഹിത കൗണ്ടർ’ നിറയ്ക്കാൻ ‘നിറവ്’ പദ്ധതിക്ക് തുടക്കം</title>
<link>https://thekeralajournal.com/3180</link>
<guid>https://thekeralajournal.com/3180</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe1ced6e43.jpg" length="112503" type="image/jpeg"/>
<pubDate>Mon, 03 Aug 2026 06:03:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അടിമാലി താലൂക്ക് ആശുപത്രിയിലെ വിശപ്പുരഹിത കൗണ്ടർ നിറയ്ക്കുന്നതിനായി എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘നിറവ്’ പദ്ധതിക്ക് തുടക്കമായി.</p>
<p>സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ സർവീസ് സ്കീം സംസ്ഥാന കോർഡിനേറ്റർ ഡോ. സന്തോഷ് കുമാർ പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>തുടർന്ന് എൻ.എസ്.എസ് വോളണ്ടിയർമാർ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ ദേവാനന്ദ്, അമേയ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ അടിമാലി താലൂക്ക് ആശുപത്രിയിലെ വിശപ്പുരഹിത കൗണ്ടറിൽ എത്തിച്ച് കൈമാറി.</p>
<p>എൻ.എസ്.എസ് അടിമാലി ക്ലസ്റ്റർ കൺവീനർ അഭീഷ് സി., പ്രോഗ്രാം ഓഫീസർമാരായ സൗമ്യ എസ്. രാജൻ, പി. യമുനാദേവി, അധ്യാപകൻ ആർ. ബി. വിഷ്ണു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷം; അടിയന്തര നടപടി ആവശ്യപ്പെട്ട് നാട്ടുകാർ</title>
<link>https://thekeralajournal.com/3179</link>
<guid>https://thekeralajournal.com/3179</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe139ce3c5.jpg" length="152338" type="image/jpeg"/>
<pubDate>Mon, 03 Aug 2026 06:00:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അറക്കുളം: ആഫ്രിക്കൻ ഒച്ചിന്റെ വ്യാപക ശല്യം മൂലം പൊറുതിമുട്ടിയിരിക്കുകയാണെന്ന് പ്രദേശവാസികൾ. വീടുകളുടെ ഭിത്തികൾ, വൃക്ഷങ്ങൾ, ചേന, കാച്ചിൽ, ചേമ്പ്, പാവൽ, തെങ്ങ്, മാവ് തുടങ്ങിയ കൃഷിവിളകളിലും മരങ്ങളിലും ഇവ വ്യാപകമായി കാണപ്പെടുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>മുട്ടയിട്ട് അതിവേഗം പെരുകുന്ന ഈ ഒച്ചുകൾ കൃഷിക്കും പരിസര ശുചിത്വത്തിനും വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. അറക്കുളം, മൈലാടി, ആലിൻചുവട്, കോട്ടയംമുന്നി തുടങ്ങിയ പ്രദേശങ്ങളിലാണ് ശല്യം കൂടുതൽ രൂക്ഷമായിരിക്കുന്നത്.</p>
<p>രാത്രികാലങ്ങളിലാണ് ഒച്ചുകൾ കൂടുതലായി സഞ്ചരിക്കുന്നത്. പകൽസമയങ്ങളിൽ മരങ്ങളിലും കരിയിലക്കൂട്ടങ്ങൾക്കടിയിലുമാണ് ഇവ ഒളിഞ്ഞുകിടക്കുന്നത്. ഉപ്പുപൊടി വിതറുകയോ തുരിശ് കലക്കി തളിക്കുകയോ ചെയ്താൽ താൽക്കാലിക നിയന്ത്രണം സാധ്യമാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ കൃഷിവകുപ്പ് അടിയന്തരമായി ഇടപെട്ട് ശാസ്ത്രീയമായ നിയന്ത്രണ നടപടികൾ സ്വീകരിക്കുകയും ആവശ്യമായ മരുന്ന് ലഭ്യമാക്കി കർഷകർക്ക് സഹായം ഉറപ്പാക്കുകയും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ‘വിമുക്തി 2026’ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3177</link>
<guid>https://thekeralajournal.com/3177</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fde5574a3f.jpg" length="94168" type="image/jpeg"/>
<pubDate>Mon, 03 Aug 2026 05:48:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വരാജ്: സ്വരാജ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ "നല്ലെ നാളെ ലഹരിയില്ലാതെ" എന്ന സന്ദേശമുയർത്തി 'വിമുക്തി 2026' ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>ലൈബ്രറി പ്രസിഡന്റ് ബേബിച്ചൻ കിഴക്കേമുറി അധ്യക്ഷത വഹിച്ച യോഗം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയ്മോൻ കോഴിമല ഉദ്ഘാടനം ചെയ്തു.</p>
<p>മുൻ എക്‌സൈസ് ഓഫീസറും ലഹരിവിരുദ്ധ ബോധവൽക്കരണ രംഗത്തെ പ്രഭാഷകനുമായ അബ്ദുൾ ജബ്ബാർ മുഖ്യപ്രഭാഷണം നടത്തി. ലഹരിയുടെ ദൂഷ്യഫലങ്ങൾ, യുവതലമുറയുടെ ഉത്തരവാദിത്തം, ലഹരിമുക്ത സമൂഹത്തിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് അദ്ദേഹം ബോധവൽക്കരണ ക്ലാസ് നയിച്ചു.</p>
<p>ഗ്രാമപഞ്ചായത്ത് അംഗം ഷീബ റെൻസോ, സണ്ണി മമ്പറ എന്നിവർ ആശംസകൾ അറിയിച്ചു. റെജി കൂനാനി, മനോജ് മൂഴിപ്പുറം, സജികുമാർ, സുഗതകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>യുവജനങ്ങളിലും പൊതുസമൂഹത്തിലും ലഹരിവിരുദ്ധ സന്ദേശം കൂടുതൽ ശക്തമായി എത്തിക്കുന്നതിന് പരിപാടി സഹായകമായതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വണ്ണപ്പുറം മേഖലയിലും കനത്ത മഴ : തൊമ്മൻകുത്ത് പാലത്തിൽ വെള്ളം കയറി</title>
<link>https://thekeralajournal.com/3175</link>
<guid>https://thekeralajournal.com/3175</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f79d973f1e.jpg" length="128817" type="image/jpeg"/>
<pubDate>Sun, 02 Aug 2026 22:39:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം മേഖലയിൽ മഴ കനക്കുന്നു. തൊമ്മൻകുത്ത് പാലത്തിൽ വെള്ളം ക്രമാതീതമായി ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ വഴിയിലൂടെ യാത്ര ചെയ്യുന്ന വാഹനയാത്രികരും പ്രദേശവാസികളും അതീവ ജാഗ്രത പാലിക്കണം.</p>
<p>അതേസമയം, ഉൾക്കാട്ടിൽ ഉരുൾപൊട്ടിയതായി നാട്ടുകാരും സമീപവാസികളും പറയുന്നു. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>അനാവശ്യ യാത്രകൾ ഒഴിവാക്കുകയും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും ചെയ്യുക.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ: നേര്യമംഗലം–അടിമാലി പാതയിൽ ഗതാഗതം പൂർണമായി നിരോധിച്ചു</title>
<link>https://thekeralajournal.com/3174</link>
<guid>https://thekeralajournal.com/3174</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f701de5527.jpg" length="171786" type="image/jpeg"/>
<pubDate>Sun, 02 Aug 2026 21:58:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത 85-ൽ നേര്യമംഗലം മുതൽ അടിമാലി വരെ ഗതാഗതം പൂർണമായും നിരോധിച്ചു. മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാലാണ് ദുരന്തനിവാരണ വിഭാഗം ഈ തീരുമാനം അറിയിച്ചത്.</p>
<p>നിരോധനം കർശനമായി നടപ്പാക്കാൻ പോലീസിന് അടിയന്തര നിർദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ ഈ ഭാഗത്തുകൂടിയുള്ള യാത്ര പരമാവധി ഒഴിവാക്കി അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്ന് അഭ്യർഥിച്ചു.</p>
<p>അതേസമയം, ജില്ലയിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ നേരത്തേ തന്നെ ജില്ലാ കളക്ടർ നിരോധിച്ചിരുന്നു. പുതിയ ഉത്തരവ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാളെ (03/08/2026) ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി</title>
<link>https://thekeralajournal.com/3173</link>
<guid>https://thekeralajournal.com/3173</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f5034baa2f.jpg" length="103093" type="image/jpeg"/>
<pubDate>Sun, 02 Aug 2026 19:42:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6f502103ac8.jpg" alt=""></p>
<p>ഇടുക്കി: കാലവർഷത്തിന്റെ ഭാഗമായി ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്ന സാഹചര്യത്തിൽ, കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഓറഞ്ച്, മഞ്ഞ ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. അപകടസാധ്യത കണക്കിലെടുത്ത് മുൻകരുതൽ നടപടിയുടെ ഭാഗമായി 2026 ഓഗസ്റ്റ് 3 (തിങ്കളാഴ്ച) ഇടുക്കി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.</p>
<p>സ്കൂളുകൾ, മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.</p>
<p>എന്നാൽ, മുഴുവൻ വിദ്യാർത്ഥികളും താമസിച്ച് പഠിക്കുന്ന റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവിടുത്തെ കോഴ്സുകൾക്കും അവധി ബാധകമല്ല.</p>
<p>അവധി മൂലം നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് പബ്ലിക് ലൈബ്രറി; പുതിയ ഭാരവാഹികൾ ചുമതലയേറ്റു</title>
<link>https://thekeralajournal.com/3172</link>
<guid>https://thekeralajournal.com/3172</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f4d6bbb834.jpg" length="147624" type="image/jpeg"/>
<pubDate>Sun, 02 Aug 2026 19:30:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല് പബ്ലിക് ലൈബ്രറിയുടെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. ലൈബ്രറി പ്രസിഡന്റായി ടോമി ആനിക്കമുണ്ടയിൽ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി ബിനോയി പുറംചിറയിലും, സെക്രട്ടറിയായി ജോണി ഇല്ലിമൂട്ടിലും, ജോയിന്റ് സെക്രട്ടറിയായി ഷൈനി മാടപ്പള്ളിയും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6f4e26cf6de.jpg" alt=""></p>
<p>പുതിയ ഭരണസമിതി ലൈബ്രറിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനും മുൻഗണന നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; ജില്ലയിലെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു</title>
<link>https://thekeralajournal.com/3170</link>
<guid>https://thekeralajournal.com/3170</guid>
<description><![CDATA[ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലെത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6ea9ae51d6d.jpg" length="61882" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനിടെ പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ ലഭിച്ചതിനെ തുടർന്ന് അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ഗണ്യമായി വർധിച്ചിട്ടുണ്ട്.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടിയിലെത്തി. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് 7,000 ക്യൂസെക്സ് വരെയായി ഉയർന്നിട്ടുണ്ട്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 142 അടിയാണ്.</p>
<p>ഇടുക്കി ജലാശയത്തിലും ജലനിരപ്പ് വേഗത്തിൽ ഉയരുകയാണ്. ഒറ്റദിവസം കൊണ്ട് ഏകദേശം ആറടി ഉയർന്ന് ജലനിരപ്പ് 2336.04 അടിയിലെത്തി. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.</p>
<p>ജലനിരപ്പ് പരമാവധി സംഭരണശേഷിയോട് അടുത്തതിനെ തുടർന്ന് കല്ലാർകുട്ടി അണക്കെട്ടിന്റെ ഷട്ടറുകൾ ഘട്ടംഘട്ടമായി ഉയർത്തി അധികജലം പുറത്തേക്ക് ഒഴുക്കിത്തുടങ്ങി. ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കല്ലാർ, ഇരട്ടയാർ ഡൈവേർഷൻ അണക്കെട്ടുകളും നിറഞ്ഞ നിലയിലാണ്.</p>
<p>അണക്കെട്ടുകളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുതീരങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പരിക്കേറ്റവരുടെ പൂർണ്ണ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ഇടുക്കിയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3165</link>
<guid>https://thekeralajournal.com/3165</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e9d4c09959.jpg" length="72361" type="image/jpeg"/>
<pubDate>Sun, 02 Aug 2026 06:58:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിലവില്‍ ഒമ്പത് പേരാണ് മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരുടെ തുടർ ചികിത്സ സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കും. വീട് നഷ്ടമായവർക്ക് പുനരധിവാസം ഉറപ്പ് വരുത്തുമെന്നും തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ ചേർന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു</p>
<p>മഴക്കെടുതികളെ തുടർന്ന് ശനിയാഴ്ച ഉച്ചയോടെ ജില്ലയിലെത്തിയ മന്ത്രി അടൂർമലയിലെ ഉരുള്‍പൊട്ടലുണ്ടായ പ്രദേശവും മണ്ണിടിച്ചിലുണ്ടായ ആലക്കോടും സന്ദർശിച്ചു.</p>
<p>തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തി മരിച്ച വീട്ടമ്മയുടെ ബന്ധുക്കളെയും കണ്ടു. ചവർണ്ണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി, റോയ് കെ.പൗലോസ് എം.എല്‍.എ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് , ജില്ലാ പൊലീസ് മേധാവി ഡോ,എ . നാസിം തുടങ്ങിയവരും പുലർച്ചെ മുതല്‍ തന്നെ രക്ഷാപ്രവർത്തനത്തില്‍ സജീവമായി പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ സെന്റ് തോമസ് എസ്.എസ്.എൽ.സി. 2000–2001 ബാച്ച് വീണ്ടും ഒന്നിക്കുന്നു</title>
<link>https://thekeralajournal.com/3164</link>
<guid>https://thekeralajournal.com/3164</guid>
<description><![CDATA[ &#039;നിനവ് 2026&#039; എന്ന പേരിൽ സംഘടിപ്പിക്കുന്ന പൂർവ വിദ്യാർത്ഥി സംഗമം ഓഗസ്റ്റ് 27ന് നടക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e17d12ee74.jpg" length="134519" type="image/jpeg"/>
<pubDate>Sat, 01 Aug 2026 21:31:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി. 2000–2001 ബാച്ച് പൂർവവിദ്യാർത്ഥികളുടെ സംഗമമായ 'നിനവ് 2026' ഓഗസ്റ്റ് 27-ന് സെന്റ് തോമസ് ദേവാലയ പാരിഷ് ഹാളിൽ നടക്കും.</p>
<p>പൂർവവിദ്യാർത്ഥികളെയും അധ്യാപകരെയും ഒരുമിപ്പിച്ച് പഴയ ഓർമ്മകൾ പുതുക്കുകയും സൗഹൃദങ്ങൾ വീണ്ടും പങ്കുവെക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംഗമം സംഘടിപ്പിക്കുന്നത്.</p>
<p>സംഗമത്തിന്റെ കൺവീനറായി അജീഷ് ജോസഫ്,ട്രഷററായി ആനന്ദ് ജോസ്, ചീഫ്കോർഡിനേറ്ററായി അഡ്വ. അഭിലാഷ് വി. എസ്.എന്നിവരെ തെരഞ്ഞെടുത്തു.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി <strong>98467 61462, 86603 98509</strong> എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.പ്രസ്തുത ബാച്ചിലെ എല്ലാ പൂർവവിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ മഴക്കെടുതി രൂക്ഷം; 14 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നു, 2 മരണം</title>
<link>https://thekeralajournal.com/3162</link>
<guid>https://thekeralajournal.com/3162</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e0bfd96d7c.jpg" length="100571" type="image/jpeg"/>
<pubDate>Sat, 01 Aug 2026 20:38:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കനത്ത മഴയും മണ്ണിടിച്ചിലും മൂലം ഇടുക്കി ജില്ലയിൽ 14 വീടുകൾ പൂർണമായും 69 വീടുകൾ ഭാഗികമായും തകർന്നതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്ന അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി സ്ഥിതിഗതികൾ വിശദീകരിച്ചത്.</p>
<p>കുടയത്തൂർ അടൂർമലയിൽ മണ്ണിടിച്ചിലിൽ മരിച്ച സുമതിയുടെ വീട്ടും കാരിക്കോട് താലൂക്ക് ആശുപത്രിയും മന്ത്രി സന്ദർശിച്ചു. ആലക്കോട് ചവർണ അങ്കണവാടിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയും സ്ഥിതിഗതികൾ വിലയിരുത്തി.</p>
<p>ജില്ലയിൽ നിലവിൽ 9 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. 29 വില്ലേജുകൾ മഴക്കെടുതിയിൽ ദുരിതബാധിതമായി. ഇതുവരെ 2 പേർ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയിൽ 9 വലിയ മണ്ണിടിച്ചിലും 74 ചെറിയ മണ്ണിടിച്ചിലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>34 അംഗ എൻഡിആർഎഫ് സംഘവും, ഫയർഫോഴ്‌സ്, പൊലീസ്, ആപ്തമിത്ര വളണ്ടിയർമാർ എന്നിവരും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്. ആവശ്യമെങ്കിൽ കൂടുതൽ സേനയെ വിന്യസിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം, മരുന്ന്, വൈദ്യപരിശോധന ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും പരിക്കേറ്റവരുടെ ചികിത്സാച്ചെലവ് സർക്കാർ പൂർണമായും വഹിക്കും. മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും വീടുകൾ നഷ്ടപ്പെട്ടവർക്ക് സർക്കാർ പാക്കേജ് പ്രകാരം പൂർണ പുനരധിവാസം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ഇടുക്കി ജില്ലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും, അടുത്ത രണ്ട് ദിവസത്തേക്ക് രാത്രി യാത്ര പൂർണമായും ഒഴിവാക്കണമെന്നും മന്ത്രി പൊതുജനങ്ങളോട് അഭ്യർഥിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് നിരന്തരം നിരീക്ഷിക്കാനും വെള്ളം തുറന്നുവിടുന്നതിൽ അതീവ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം; ടൂറിസ്റ്റ് വാഹനങ്ങൾക്കും പ്രവേശന വിലക്ക്</title>
<link>https://thekeralajournal.com/3161</link>
<guid>https://thekeralajournal.com/3161</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e0971cb3b6.jpg" length="110181" type="image/jpeg"/>
<pubDate>Sat, 01 Aug 2026 20:28:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ കനത്ത മഴ തുടരുകയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരത്തിന് പൂർണ നിരോധനം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.</p>
<p>റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ വിനോദസഞ്ചാരികൾ ജില്ല സന്ദർശിക്കരുതെന്നും അത്യാവശ്യ യാത്രകൾ ഒഴികെ മറ്റെല്ലാ യാത്രകളും ഒഴിവാക്കണമെന്നും കളക്ടർ അഭ്യർഥിച്ചു.</p>
<p>ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരം മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിലേക്കുള്ള ടൂറിസ്റ്റ് വാഹനങ്ങളുടെ പ്രവേശനം പൂർണമായും നിരോധിച്ചു. ഈ പ്രദേശങ്ങളിലെ എല്ലാ വിനോദസഞ്ചാര പ്രവർത്തനങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചിരിക്കുകയാണ്.</p>
<p>തുടർച്ചയായ മഴയെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, പാറയിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, റോഡുകൾ തകരൽ തുടങ്ങിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.</p>
<p>ഓഫ് റോഡ് ജീപ്പ് സഫാരികൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ടൂർ ഓപ്പറേറ്റർമാർ, ജീപ്പ് സഫാരി ഓപ്പറേറ്റർമാർ, അഡ്വഞ്ചർ ടൂറിസം സ്ഥാപനങ്ങൾ എന്നിവ വിനോദസഞ്ചാര പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.</p>
<p>എന്നാൽ അവശ്യസാധനങ്ങൾ എത്തിക്കുന്ന വാഹനങ്ങൾ, ആംബുലൻസുകൾ, അഗ്നിരക്ഷാസേന, പോലീസ്, ദുരന്തനിവാരണ സേന, പൊതുജനോപകാര സേവന വാഹനങ്ങൾ, സർക്കാർ പ്രത്യേക അനുമതി നൽകിയ വാഹനങ്ങൾ, പി.എസ്.സി പരീക്ഷാർത്ഥികളുടെ വാഹനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ല.</p>
<p>ഉത്തരവ് ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ ദുരന്തനിവാരണ നിയമപ്രകാരം കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടത്ത് മലഞ്ചരക്ക് കടയിൽ മോഷണശ്രമം; 50,000 രൂപ കവർന്നു</title>
<link>https://thekeralajournal.com/3159</link>
<guid>https://thekeralajournal.com/3159</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6dd8787a04d.jpg" length="40821" type="image/jpeg"/>
<pubDate>Sat, 01 Aug 2026 16:59:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നെടുങ്കണ്ടം ചക്കക്കാനത്തെ മലഞ്ചരക്ക് കടയിൽ മോഷണം. കടയുടെ ഓഫീസിനുള്ളിൽ സൂക്ഷിച്ചിരുന്ന 50,000 രൂപ മോഷ്ടാവ് കവർന്നു.</p>
<p>ഗ്രേഡ് തിരിച്ച് ചാക്കുകളിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള ഏലക്കയും കടയ്ക്കുള്ളിൽ നിന്ന് പുറത്തേക്ക് എത്തിച്ചിരുന്നെങ്കിലും, നാട്ടുകാർ ഓടിക്കൂടുന്ന ശബ്ദം കേട്ട് മോഷ്ടാവ് അവ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു.</p>
<p>സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചു</title>
<link>https://thekeralajournal.com/3157</link>
<guid>https://thekeralajournal.com/3157</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6dcfaa709a2.jpg" length="131693" type="image/jpeg"/>
<pubDate>Sat, 01 Aug 2026 16:21:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ജില്ലയിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ താൽക്കാലികമായി അടച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p><strong>താൽക്കാലികമായി അടച്ചിട്ടിരിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ:</strong></p>
<ul>
<li><strong>മാട്ടുപ്പെട്ടി ഡാം</strong></li>
<li><strong>ബൊട്ടാണിക്കൽ ഗാർഡൻ</strong></li>
<li><strong>മുതിരപ്പുഴ വാക്ക് വേ (മുന്നാർ ടൗൺ)</strong></li>
<li><strong>റിപ്പിൾ വെള്ളച്ചാട്ടം (ശ്രീനാരായണപുരം)</strong></li>
</ul>
<p>അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കി ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴ: ഇടുക്കിയിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം; വിനോദസഞ്ചാരികൾക്ക് അതീവ ജാഗ്രതാ നിർദേശം</title>
<link>https://thekeralajournal.com/3156</link>
<guid>https://thekeralajournal.com/3156</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6daa275a5bb.jpg" length="91095" type="image/jpeg"/>
<pubDate>Sat, 01 Aug 2026 13:41:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിനോദസഞ്ചാരികളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>അത്യാവശ്യ ആവശ്യങ്ങൾ ഒഴികെ ഇടുക്കിയിലേക്കുള്ള യാത്രകൾ പൂർണമായും ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ ജില്ലയിലുള്ള എല്ലാ വിനോദസഞ്ചാരികളും സുരക്ഷിതമായ താമസസ്ഥലങ്ങളിൽ തന്നെ തുടരുകയും അനാവശ്യ യാത്രകളും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനവും ഒഴിവാക്കണമെന്നും നിർദേശിച്ചു.</p>
<p>ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും നൽകുന്ന ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.</p>
<p>ജില്ലാ ഭരണകൂടത്തിന്റെ തുടർ അറിയിപ്പുകൾ ശ്രദ്ധിക്കുകയും സുരക്ഷാ നിർദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കെ.കെ. റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചു</title>
<link>https://thekeralajournal.com/3153</link>
<guid>https://thekeralajournal.com/3153</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d9d000cdfc.jpg" length="165172" type="image/jpeg"/>
<pubDate>Sat, 01 Aug 2026 12:48:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് ഇന്ന് ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കെ.കെ. റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.</p>
<p>തടസ്സം നീക്കിയതിനെ തുടർന്ന് കെ.കെ. റോഡിലെ ബ്ലോക്ക് താൽക്കാലികമായി മാറ്റി. നിലവിൽ ഇരുവശത്തുനിന്നും വാഹനങ്ങൾ പതുക്കെ കടത്തിവിടാൻ തുടങ്ങി. പെരുവന്താനത്ത് നിന്ന് കുട്ടിക്കാനം ഭാഗത്തേക്കും തിരിച്ചും ഗതാഗതം നിയന്ത്രണങ്ങളോടെ പുരോഗമിക്കുകയാണ്.</p>
<p>യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഭ്യർഥിക്കുന്നു. മഴ തുടരുന്നതിനാൽ മേഖലയിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്.</p>
<p> <strong>KK റോഡിൽ  ഇന്ന് വന്ന ഉരുൾ.പെരുവന്താനം അഴങ്ങാട് റോഡിൽ നിന്നുള്ള ദൃശ്യം.</strong></p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6d9d60c9735.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ചപ്പാത്ത് – പൊരികണ്ണി – ഉപ്പുതറ റോഡിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3151</link>
<guid>https://thekeralajournal.com/3151</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d6410806ad.jpg" length="181422" type="image/jpeg"/>
<pubDate>Sat, 01 Aug 2026 08:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് ചപ്പാത്ത് – പൊരികണ്ണി – ഉപ്പുതറ റോഡിൽ മണ്ണിടിച്ചിൽ ഉണ്ടായതിനാൽ റോഡ് പൂർണമായും ബ്ലോക്കായിരിക്കുകയാണ്. ഇതുവഴിയുള്ള വാഹനഗതാഗതം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6d6403372c6.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം; പാലം മുങ്ങി, വീടിന്റെ മുകളിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം തുടരുന്നു</title>
<link>https://thekeralajournal.com/3149</link>
<guid>https://thekeralajournal.com/3149</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d5cfbaa627.jpg" length="66729" type="image/jpeg"/>
<pubDate>Sat, 01 Aug 2026 08:12:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കനത്ത മഴയെ തുടർന്ന് തൊമ്മൻകുത്തിൽ വെള്ളപ്പൊക്കം. തൊമ്മൻകുത്തുപാലം പൂർണമായും വെള്ളത്തിൽ മുങ്ങിയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കാളിയാർ പുഴയിലെ ജലനിരപ്പ് ഇന്നലെ രാത്രി മുതൽ ഗണ്യമായി ഉയർന്നതോടെയാണ് പ്രദേശത്ത് വെള്ളം വ്യാപകമായി കയറിയത്.</p>
<p>തൊമ്മൻകുത്തുപാലത്തിന് സമീപം വെള്ളം കയറിയതിനെ തുടർന്ന് ഒരു വീടിന്റെ മുകളിൽ കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തുന്നതിനായി ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.</p>
<p>സമീപത്തെ കപ്പേളയിലും വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. പ്രദേശത്ത് വെള്ളപ്പൊക്ക ഭീഷണി തുടരുന്നതിനാൽ പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ – ടണൽ സൈറ്റ് നാലുമുക്ക് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3147</link>
<guid>https://thekeralajournal.com/3147</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d5789330d2.jpg" length="164540" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:48:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ – ടണൽ സൈറ്റ് നാലുമുക്ക് റോഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. നിലവിൽ ഈ റോഡിലൂടെ വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിക്കില്ല.</p>
<p>ഈ വഴിയിലൂടെ യാത്ര ചെയ്യാനിരുന്ന വാഹനങ്ങൾ ഇരട്ടയാർ – ശാന്തിഗ്രാം വഴിയുള്ള ബദൽ റൂട്ട് ഉപയോഗിക്കണമെന്ന് അറിയിക്കുന്നു</p>]]> </content:encoded>
</item>

<item>
<title>പുല്ലുപാറയ്ക്ക് സമീപം വൻ ഉരുൾപൊട്ടൽ; റോഡ് തകർന്നു, ഗതാഗതം പൂർണമായി തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3145</link>
<guid>https://thekeralajournal.com/3145</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d52acdec87.jpg" length="44884" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് പുല്ലുപാറയ്ക്ക് സമീപം വൻ ഉരുൾപൊട്ടൽ ഉണ്ടായി. മലവെള്ളപ്പാച്ചിലിൽ റോഡിന്റെ ഒരു ഭാഗം പൂർണമായും തകർന്നതോടെ ഗതാഗതം നിലച്ചു.</p>
<p>ഉരുൾപൊട്ടലിനെ തുടർന്ന് ഭീമൻ പാറകളും വലിയ തോതിൽ മണ്ണും റോഡിലേക്ക് പതിച്ചതിനാൽ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സാഹചര്യമാണ്. പ്രദേശത്ത് അപകടസാധ്യത നിലനിൽക്കുന്നതിനാൽ യാത്രക്കാർ ഈ റൂട്ടിലൂടെയുള്ള യാത്ര ഒഴിവാക്കി ബദൽ മാർഗങ്ങൾ സ്വീകരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>റോഡിൽ അടിഞ്ഞുകൂടിയ മണ്ണും പാറകളും നീക്കം ചെയ്ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; വണ്ടിപ്പെരിയാർ മേഖലയിൽ കൈത്തോട് കരകവിഞ്ഞൊഴുകി, വ്യാപാര സ്ഥാപനങ്ങളിലും ആശുപത്രിയിലും വെള്ളം കയറി</title>
<link>https://thekeralajournal.com/3144</link>
<guid>https://thekeralajournal.com/3144</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d519b5e6fc.jpg" length="110482" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:23:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് വണ്ടിപ്പെരിയാർ കക്കി കവലയിലെ കൈത്തോട് കരകവിഞ്ഞൊഴുകി. ഇതോടെ പ്രദേശത്തെ നിരവധി വ്യാപാര സ്ഥാപനങ്ങളിലേക്കും വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്കും വെള്ളം കയറി.</p>
<p>വെള്ളപ്പൊക്കത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി കുടയത്തൂരിൽ ഉരുൾപൊട്ടി; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു</title>
<link>https://thekeralajournal.com/3141</link>
<guid>https://thekeralajournal.com/3141</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4b98984c2.jpg" length="63667" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന് തൊടുപുഴയ്ക്ക് സമീപം ഉരുൾപൊട്ടൽ. കുടയത്തൂർ പഞ്ചായത്തിലെ കോളപ്രയ്ക്ക് സമീപമുള്ള അടൂർമല പ്രദേശത്താണ് ഉരുൾപൊട്ടിയത്.</p>
<p>സംഭവത്തെ തുടർന്ന് അഗ്നിരക്ഷാ സേന, പോലീസ്, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പ്രദേശത്തെ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ആളപായമോ നാശനഷ്ടങ്ങളോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല</p>
<p>ഇടുക്കി എംപി ഡീൻ കുര്യാക്കോസ് സംഭവസ്ഥലം സന്ദർശിച്ചു.</p>]]> </content:encoded>
</item>

<item>
<title>അടുത്ത മൂന്ന് മണിക്കൂറിൽ അതിതീവ്ര മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ റെഡ് അലർട്ട്</title>
<link>https://thekeralajournal.com/3139</link>
<guid>https://thekeralajournal.com/3139</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4991b8410.jpg" length="121578" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:49:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മഴ അതിതീവ്രമാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മരങ്ങൾ കടപുഴകിവീഴൽ, നദികളിലും തോടുകളിലും ജലനിരപ്പ് ഉയരൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ കനത്ത മഴ ; മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം – ഒരാളെ കാണാതായി</title>
<link>https://thekeralajournal.com/3138</link>
<guid>https://thekeralajournal.com/3138</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d48c92bcf5.jpg" length="132591" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:45:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ കനത്ത മഴ തുടരുന്നതിനിടെ വിവിധ ഭാഗങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ, വെള്ളപ്പൊക്കം എന്നിവ റിപ്പോർട്ട് ചെയ്തു. വിവിധയിടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.</p>
<p>തൊടുപുഴയ്ക്ക് സമീപം ചള്ളാവയൽ, അടൂർമല പ്രദേശങ്ങളിൽ വലിയ തോതിൽ ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ചള്ളാവയലിലെ വീടുകളിൽ കുടുങ്ങിയവരെ ഫയർഫോഴ്സ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിവരികയാണ്.</p>
<p>കരിങ്കുന്നം നെല്ലാപ്പാറയിൽ രണ്ടിടങ്ങളിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒളമറ്റം, തെക്കുംഭാഗം മേഖലകളിൽ വെള്ളം കയറിയതായും വിവരം ലഭിച്ചിട്ടുണ്ട്.</p>
<p>കട്ടപ്പന–ഏലപ്പാറ റോഡിലെ ചപ്പാത്ത് ഭാഗത്ത് ആറ് കരകവിഞ്ഞൊഴുകി നിരവധി വീടുകളിൽ വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.</p>
<p>ജില്ലയിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ചില സ്ഥലങ്ങളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്.</p>
<p>അടിമാലി ദേവിയാർ പുഴ കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>തൊടുപുഴ കുടയത്തൂർ പഞ്ചായത്തിലെ ഏഴാം വാർഡിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മഷിക്കല്ലേൽ സ്വദേശിനി സുമതിയെ കാണാതായി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. വീട്ടിലുണ്ടായിരുന്ന ഭർത്താവിനെ രക്ഷാപ്രവർത്തകർ സുരക്ഷിതമായി പുറത്തെടുത്തു.</p>
<p>ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കുകയും ചെയ്യണമെന്ന് ജില്ലാ ഭരണകൂടം അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ റോഡിൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം;  വാഹനങ്ങൾ വഴി തിരിച്ചു വിടും</title>
<link>https://thekeralajournal.com/3132</link>
<guid>https://thekeralajournal.com/3132</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d20c8a1782.jpg" length="140560" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:55:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നത്തുകല്ല്–അടിമാലി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി ഇരട്ടയാർ പാലം മുതൽ ഇരട്ടയാർ നോർത്ത് വരെയുള്ള രണ്ട് കിലോമീറ്റർ റോഡ് ഭാഗത്ത് ഒരു മാസത്തേക്ക് പൂർണമായും ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.</p>
<p>മേലേചിന്നാർ, തോപ്രാംകുടി, വെട്ടിക്കാമറ്റം ഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇരട്ടയാർ നോർത്ത്–ശാന്തിഗ്രാം–ഇരട്ടയാർ–കട്ടപ്പന വഴിയാണ് സഞ്ചരിക്കേണ്ടത്.</p>
<p>കട്ടപ്പനയിൽ നിന്ന് മേലേചിന്നാർ, തോപ്രാംകുടി, വെട്ടിക്കാമറ്റം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ ഇരട്ടയാർ–ശാന്തിഗ്രാം–ഇരട്ടയാർ നോർത്ത് വഴിയാണ് യാത്ര തുടരേണ്ടതെന്നും അധികൃതർ അറിയിച്ചു.</p>
<p>റോഡ് പ്രവൃത്തി പൂർത്തിയാകുന്നതുവരെ യാത്രക്കാർ നിർദേശിച്ചിട്ടുള്ള ബദൽപാതകൾ ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇന്ന് മുതൽ കട്ടപ്പനയിൽ ട്രാഫിക് പരിഷ്കരണം; ആദ്യഘട്ടം ഉദ്ഘാടനം രാവിലെ</title>
<link>https://thekeralajournal.com/3131</link>
<guid>https://thekeralajournal.com/3131</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451d8eef308.jpg" length="76954" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ട്രാവൽ റെഗുലേറ്റർ കമ്മിറ്റി, കട്ടപ്പന നഗരസഭാ കൗൺസിൽ, റോഡ് ട്രാഫിക് കമ്മിറ്റി എന്നിവയുടെ സംയുക്ത തീരുമാനപ്രകാരം കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണത്തിന്റെ ആദ്യഘട്ടം ആഗസ്റ്റ് 1 മുതൽ നടപ്പാക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>ട്രാഫിക് പരിഷ്കരണവുമായി ബന്ധപ്പെട്ട് നേരത്തേ പ്രഖ്യാപിച്ച തീരുമാനങ്ങളാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ ഭാഗമായി പള്ളിക്കവലയിലെ നിലവിലെ ബസ് സ്റ്റോപ്പ് ജി.എസ്.ടി. ഓഫീസിന് എതിർവശത്തുള്ള പുതിയ സ്ഥലത്തേക്ക് മാറ്റും. അവിടെ യാത്രക്കാർക്കായി പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുന്ന പ്രവൃത്തികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.</p>
<p>പുതിയ വെയിറ്റിംഗ് ഷെഡിന്റെ ഉദ്ഘാടനവും ട്രാഫിക് പരിഷ്കരണത്തിന്റെ ആദ്യഘട്ട പ്രഖ്യാപനവും ഇന്ന് രാവിലെ 9.30ന് നടക്കും.</p>
<p>പൊതുജനങ്ങളുടെ സൗകര്യവും നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതുമാണ് പരിഷ്കരണത്തിന്റെ ലക്ഷ്യമെന്ന് നഗരസഭാ അധ്യക്ഷൻ വ്യക്തമാക്കി. ആദ്യഘട്ടം നടപ്പാക്കിയ ശേഷം ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>രണ്ടാംഘട്ട ട്രാഫിക് പരിഷ്കരണം 60 ദിവസത്തിന് ശേഷമാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടോ മറ്റ് അപാകതകളോ ഉണ്ടാകുന്നതായി കണ്ടെത്തിയാൽ, രണ്ടാംഘട്ടം നടപ്പാക്കുമ്പോൾ അവ പരിഹരിച്ച് ആവശ്യമായ ഭേദഗതികൾ വരുത്തുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടി; യുവാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3128</link>
<guid>https://thekeralajournal.com/3128</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d1a310bc8b.jpg" length="111934" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:27:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന–പുളിയന്മല റോഡിൽ ഹിൽടോപ്പിന് സമീപം എംഡിഎംഎയും ഹാഷിഷ് ഓയിലും കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>വണ്ടൻമേട് സ്വദേശിയായ പ്രസൂൺ ആണ് പിടിയിലായത്. ഇയാളിൽ നിന്ന്  1.70 ഗ്രാം എംഡിഎംഎ (MDMA)യും 8.12 ഗ്രാം ഹാഷിഷ് ഓയിലും പൊലീസ് പിടിച്ചെടുത്തു.</p>
<p>എറണാകുളത്ത് നിന്ന് വണ്ടൻമേട്ടിലേക്ക് വരുന്നതിനിടെയാണ് ഹിൽടോപ്പിന് സമീപത്ത് നടത്തിയ പരിശോധനയിൽ പ്രതി പൊലീസിന്റെ പിടിയിലായത്. കട്ടപ്പന പൊലീസ് കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>നവജാത ശിശു വിൽപ്പന : കേസ് അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ചു</title>
<link>https://thekeralajournal.com/3125</link>
<guid>https://thekeralajournal.com/3125</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c979039547.jpg" length="44062" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:09:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നവജാത ശിശുവിനെ വിൽപ്പന നടത്തിയെന്ന കേസിൽ അന്വേഷണം തൊടുപുഴയിലേക്കും വ്യാപിപ്പിച്ചു. ഫെബ്രുവരിയിൽ ശിശുവിനെ കൈമാറിയതായി കണ്ടെത്തിയ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പൊലീസ് പരിശോധന നടത്തി. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങളും രേഖകളും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.</p>
<p>അസം സ്വദേശിനിയുടെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയ ഈരാറ്റുപേട്ട പൊലീസാണ് തൊടുപുഴയിൽ നടന്നതായി കരുതുന്ന ശിശു വിൽപ്പന കണ്ടെത്തിയത്. ആദ്യ കേസിൽ അറസ്റ്റിലായ പ്രതി മൂപ്പിൽ രാജിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുതിയ വിവരങ്ങളിലേക്ക് നയിച്ചത്. തുടർന്ന് കേസ് തൊടുപുഴ പൊലീസിന് കൈമാറി.</p>
<p>പ്രതി നൽകിയ മൊഴിപ്രകാരം, ഫെബ്രുവരിയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു പ്രസവം നടന്നത്. കൊല്ലം സ്വദേശിനിയെന്ന പേരിലാണ് യുവതി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതെന്നും, നവജാത ശിശുവിനെ തൊടുപുഴയിൽ വച്ചാണ് കൈമാറിയതെന്നുമാണ് മൊഴി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് കോട്ടയത്ത് അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ശിശു വിൽപ്പനയ്ക്ക് പിന്നിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്നും സമാനമായ മറ്റ് സംഭവങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>ദേവികുളം തോട്ടം മേഖലയിൽ വീണ്ടും ഭീതി വിതച്ച് പടയപ്പ</title>
<link>https://thekeralajournal.com/3124</link>
<guid>https://thekeralajournal.com/3124</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c96d0b0d94.jpg" length="183662" type="image/jpeg"/>
<pubDate>Fri, 31 Jul 2026 18:06:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ദേവികുളം തോട്ടം മേഖലയിൽ കാട്ടുകൊമ്പൻ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി ഭീതി പരത്തുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി ദേവികുളം കേന്ദ്രീകരിച്ചാണ് ആനയുടെ സഞ്ചാരം. മഴ ശക്തമായ സാഹചര്യത്തിൽ പടയപ്പയുടെ സാന്നിധ്യം പ്രദേശവാസികളുടെയും തോട്ടം തൊഴിലാളികളുടെയും ആശങ്ക വർധിപ്പിക്കുകയാണ്.</p>
<p>തൊഴിലാളികളുടെ അടുക്കളത്തോട്ടങ്ങൾ വ്യാപകമായി നശിപ്പിച്ച പടയപ്പ രാത്രിയും പകലും വ്യത്യാസമില്ലാതെ ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. വനപാലകർ പലതവണ കാട്ടിലേക്ക് തുരത്തിയെങ്കിലും, വീണ്ടും ജനവാസ മേഖലയിലേക്ക് മടങ്ങിയെത്തുന്നതാണ് സ്ഥിതി.</p>
<p>ചില സമയങ്ങളിൽ വാഹനങ്ങൾ ഉൾപ്പെടെ നശിപ്പിക്കുന്നതിനാൽ പ്രദേശവാസികൾ ഭീതിയിലാണ്. മഴക്കാലത്ത് കാട്ടാനയുടെ സാന്നിധ്യം വർധിച്ച സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും, പടയപ്പയെ കണ്ടാൽ ഉടൻ വനംവകുപ്പിനെ അറിയിക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>തുടർച്ചയായ മഴ; ഹൈറേഞ്ചിൽ ജാഗ്രത..</title>
<link>https://thekeralajournal.com/3121</link>
<guid>https://thekeralajournal.com/3121</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c5aab529d2.jpg" length="140252" type="image/jpeg"/>
<pubDate>Fri, 31 Jul 2026 13:51:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: ഇടുക്കി ജില്ലയിലെ കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് അടുത്ത ദിവസങ്ങളിലും ശമനമുണ്ടാകാൻ സാധ്യത കുറവെന്ന് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നു.</p>
<p>തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തിപ്പെട്ടതും അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് ഈർപ്പമുള്ള കാറ്റ് തുടർച്ചയായി എത്തുന്നതുമാണ് മഴ ശക്തമാകാൻ പ്രധാന കാരണം. ഈ കാറ്റ് പശ്ചിമഘട്ടത്തിലെ മലനിരകളിൽ തട്ടി ഉയരുന്നതോടെ കനത്ത മഴ രൂപപ്പെടുകയാണ്.</p>
<p>നിലവിലെ സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു. മലഞ്ചെരിവുകൾ, തോടുകൾ, ചെറുപാലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. രാത്രി യാത്രകൾ പരമാവധി ഒഴിവാക്കുന്നതും സുരക്ഷിതമാണ്.</p>
<p>അടുത്ത ദിവസങ്ങളിലും ഇടവിട്ട് ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ വകുപ്പിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും ഔദ്യോഗിക മുന്നറിയിപ്പുകൾ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ആ മരണം ചികിത്സാ പിഴവോ..? ഗുരുതര ആരോപണവുമായി കുടുംബം.</title>
<link>https://thekeralajournal.com/3120</link>
<guid>https://thekeralajournal.com/3120</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6c018f32b35.jpg" length="53518" type="image/jpeg"/>
<pubDate>Fri, 31 Jul 2026 07:30:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരിക്കെ യുവതി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സാപ്പിഴവാണ് മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ച് മുരിക്കാട്ടുകുടി തോരണപ്ലാക്കൽ ഗീതു ജോമോന്റെ (32) കുടുംബം രംഗത്തെത്തി. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗീതുവിന്റെ ഭർത്താവ് ജോമോൻ ടി. ജോൺ ആരോഗ്യ മന്ത്രിക്കും ഡി.എം.ഒയ്ക്കും പരാതി നൽകി.</p>
<p>​സംഭവത്തെക്കുറിച്ച് കുടുംബം പറയുന്നത് ഇങ്ങനെ:</p>
<p>​കഴിഞ്ഞ 25-ന് ഉച്ചയ്ക്കാണ് ശക്തമായ പനിയെ തുടർന്ന് ഗീതു കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുന്നത്. രക്ത, മൂത്ര പരിശോധനകൾക്ക് ശേഷം ഡ്രിപ്പ് നൽകി വൈകുന്നേരത്തോടെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. എന്നാൽ വീട്ടിലെത്തിയതോടെ കടുത്ത ശരീരവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അന്നു രാത്രി ഒൻപത് മണിയോടെ വീണ്ടും ആശുപത്രിയിലെത്തിച്ചു.</p>
<p>​അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഗീതുവിന് ഡോക്ടറുടെ നിർദേശപ്രകാരം കുത്തിവെപ്പെടുത്തെങ്കിലും വേദനയും ശ്വാസതടസ്സവും വർദ്ധിക്കുകയാണുണ്ടായത്. വിവരം ഡോക്ടറെ അറിയിക്കുകയും മറ്റ് ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുകയും ചെയ്തെങ്കിലും, വൈറൽ പനിയുടെ ലക്ഷണങ്ങൾ മാത്രമാണെന്നും പേടിക്കേണ്ടതില്ലെന്നുമായിരുന്നു അധികൃതരുടെ മറുപടി.</p>
<p>​തുടർന്ന് വാർഡിലേക്ക് മാറ്റിയ ഗീതുവിന് നാല് ഗുളികകൾ നൽകുകയും വീണ്ടും ഡ്രിപ്പ് ഇടുകയും ചെയ്തു. ഇതിനുശേഷവും കടുത്ത ശ്വാസതടസ്സവും ശരീരം വിയർക്കുന്ന അവസ്ഥയും ഉണ്ടായി. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ എത്തി പരിശോധിച്ചപ്പോഴേക്കും ഗീതു മരണപ്പെട്ടിരുന്നു.</p>
<p>​ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ജാഗ്രതക്കുറവും ചികിത്സാപ്പിഴവുമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ആറും രണ്ടും വയസ്സുള്ള രണ്ട് പെൺകുട്ടികളാണ് മരണപ്പെട്ട ഗീതുവിനുള്ളത്.</p>]]> </content:encoded>
</item>

<item>
<title>മണ്ണിടിച്ചിൽ ഭീഷണി: ദേശീയപാത നിർമാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ ഉത്തരവ്</title>
<link>https://thekeralajournal.com/3118</link>
<guid>https://thekeralajournal.com/3118</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bfa6b9afee.jpg" length="494340" type="image/jpeg"/>
<pubDate>Fri, 31 Jul 2026 06:59:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ കലക്ടർ ഉത്തരവിട്ടു</p>
<p>അടുത്ത ഉത്തരവ് ഉണ്ടാകുന്നതുവരെ ദേശീയപാതയിലെ എല്ലാ നിർമാണ പ്രവർത്തനങ്ങളും നടത്താൻ പാടില്ലെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായ മഴയും മണ്ണിടിച്ചിൽ സാധ്യതയും കണക്കിലെടുത്താണ് നടപടി.</p>
<p>ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അപകടസാധ്യത ഒഴിവാക്കുന്നതിനുമായാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലയോര ഹൈവേയിൽ വെള്ളക്കെട്ട്; അപകടസാധ്യത ഉയരുന്നതായി പരാതി</title>
<link>https://thekeralajournal.com/3117</link>
<guid>https://thekeralajournal.com/3117</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf9572ce6f.jpg" length="82345" type="image/jpeg"/>
<pubDate>Fri, 31 Jul 2026 06:54:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൂക്കുപാലം–കമ്പംമെട്ട്–വണ്ണപ്പുറം മലയോര ഹൈവേയുടെ വിവിധ ഭാഗങ്ങളിൽ മഴയെ തുടർന്ന് റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടതായി പരാതി. ഇതുമൂലം വാഹനാപകടങ്ങൾക്ക് സാധ്യത വർധിക്കുന്നതായും റോഡിന്റെ ദീർഘകാല നിലനിൽപ്പിനെയും ഇത് ബാധിക്കുമെന്ന ആശങ്കയും യാത്രക്കാരും നാട്ടുകാരും പങ്കുവെക്കുന്നു.</p>
<p>റോഡിന്റെ അലൈൻമെന്റും ജലനിർഗമന സംവിധാനവും കാര്യക്ഷമമല്ലാത്തതിനാൽ മഴവെള്ളം ഓടകളിലേക്ക് ഒഴുകാതെ റോഡിൽ കെട്ടിക്കിടക്കുന്നതാണ് പ്രധാന കാരണമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. തുടർച്ചയായ വെള്ളക്കെട്ട് റോഡ് പൊട്ടിപ്പൊളിയുന്നതിനും കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>കെ.ആർ.എഫ്.ബി.യും ബന്ധപ്പെട്ട റോഡ് നിർമാണ കരാറുകാരും സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി ആവശ്യമായ അറ്റകുറ്റപ്പണികളും ജലനിർഗമന സംവിധാനവും മെച്ചപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം ദേവിയാർ ശാഖയിൽ പുതിയ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3116</link>
<guid>https://thekeralajournal.com/3116</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf7371277f.jpg" length="85935" type="image/jpeg"/>
<pubDate>Fri, 31 Jul 2026 06:45:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം 1354-ാം നമ്പർ ദേവിയാർ ശാഖായോഗത്തിന്റെ പുതിയ ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും നടന്നു. അടിമാലി യൂണിയൻ ചെയർമാൻ ബിജു മാധവൻ ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്തു.</p>
<p>യൂണിയൻ കൺവീനർ സജി പറമ്പത്ത് അധ്യക്ഷത വഹിച്ച യോഗത്തിൽ ശാഖാ പ്രസിഡന്റ് എം.ആർ. കുഞ്ഞപ്പൻ, വൈസ് പ്രസിഡന്റ് ഷാജി, സെക്രട്ടറി എസ്. അനന്തവിഷ്ണു എന്നിവർ പങ്കെടുത്തു.</p>
<p>തുടർന്ന് നടന്ന വാർഷിക പൊതുയോഗത്തിലെ ഭരണസമിതി തിരഞ്ഞെടുപ്പിൽ എസ്. അനന്തവിഷ്ണുവിനെ പ്രസിഡന്റായും പി.കെ. ശ്രീധരനെ വൈസ് പ്രസിഡന്റായും ടി. ഷാജിയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.</p>
<p>ഷൈനി സജീവ്, നിതിൻ ആർ., അർജുനൻ, അനീഷ് പി.വി., വിജേഷ്, വത്സ ജനാർദ്ദനൻ, വിശ്വനാഥൻ എം.കെ. എന്നിവർ കമ്മിറ്റി അംഗങ്ങളായും എം.ആർ. കുഞ്ഞപ്പൻ, ബിനിറ്റ്, രാജൻ സി.വി. എന്നിവർ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ പിള്ളേരോണം ആഘോഷിച്ചു</title>
<link>https://thekeralajournal.com/3115</link>
<guid>https://thekeralajournal.com/3115</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf6c0deeda.jpg" length="107655" type="image/jpeg"/>
<pubDate>Fri, 31 Jul 2026 06:43:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തിന്റെ വരവറിയിച്ചുകൊണ്ട് കാഞ്ചിയാർ ഗവ. ട്രൈബൽ എൽ.പി. സ്കൂളിൽ പിള്ളേരോണം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കേരളത്തിന്റെ തനത് സംസ്കാരവും പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു ആഘോഷങ്ങൾ.</p>
<p>സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഒരു വർഷത്തിനായുള്ള പ്രാർഥനകളോടെയാണ് പണ്ടുകാലത്ത് കേരളീയർ പിള്ളേരോണം ആചരിച്ചിരുന്നതെന്നും, ആ പാരമ്പര്യം കുട്ടികൾക്ക് പരിചയപ്പെടുത്താനാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രഥമാധ്യാപിക ലിൻസി ജോർജ് പറഞ്ഞു.</p>
<p>പരിപാടിയുടെ ഭാഗമായി പൂക്കളമൊരുക്കൽ, ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണസന്ദേശം പങ്കുവെക്കൽ, ഓണസദ്യ എന്നിവ സംഘടിപ്പിച്ചു.</p>
<p>പ്രഥമാധ്യാപിക ലിൻസി ജോർജ്, പി.ടി.എ. പ്രസിഡന്റ് ജിൽബിൻ ജോർജ്, അധ്യാപകരായ വിഷ്ണു ഗോപാലൻ, അമലു മാത്യു, ജിയോ സെബാസ്റ്റ്യൻ, ലിബിയ ജെയിംസ്, അനുഷ ഷാജി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികളായ ഏയിൻ മിയ ജിൽബിൻ, മിഥുൽ മനിൽ എന്നിവരും ആഘോഷങ്ങളിൽ സജീവമായി പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നേര്യമംഗലം&#45;അടിമാലി റോഡില്‍ ചീയപ്പാറയില്‍ മണ്ണിടിച്ചില്‍</title>
<link>https://thekeralajournal.com/3114</link>
<guid>https://thekeralajournal.com/3114</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf65c90d81.jpg" length="149475" type="image/jpeg"/>
<pubDate>Fri, 31 Jul 2026 06:42:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ ശക്തമായ മഴ തുടരുന്നതിനിടെ നേര്യമംഗലം–അടിമാലി റോഡിൽ മണ്ണിടിച്ചിൽ. ഇന്നലെ ഉച്ചയോടെ ചീയപ്പാറയ്ക്ക് സമീപം റോഡിന്റെ വശത്ത് ഉയരത്തിൽ നിന്ന് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക് ഇടിഞ്ഞുവീണു. വാഹനങ്ങൾ തലനാരിഴക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.</p>
<p>ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് അവശിഷ്ടങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് പിന്നീട് ഗതാഗതം പുനസ്ഥാപിച്ചു.</p>
<p>ഇതിനോടടുത്ത പ്രദേശങ്ങളിൽ മുമ്പും മണ്ണിടിച്ചിൽ ഉണ്ടായിട്ടുള്ളതിനാൽ പ്രദേശത്ത് കൂടുതൽ ജാഗ്രത തുടരുകയാണ്.</p>
<p>മണ്ണിടിച്ചിൽ, ഉരുള്‍പൊട്ടൽ, വെള്ളക്കെട്ട് എന്നിവയ്ക്ക് സാധ്യതയുള്ള മലയോര മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. സംസ്ഥാനത്ത് ശക്തമായ മഴയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ അനാവശ്യ യാത്രകൾ ഒഴിവാക്കി ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച; 10 പവൻ സ്വർണവും 1 ലക്ഷം രൂപയും നഷ്ടമായി</title>
<link>https://thekeralajournal.com/3111</link>
<guid>https://thekeralajournal.com/3111</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b80299fce5.jpg" length="150215" type="image/jpeg"/>
<pubDate>Thu, 30 Jul 2026 22:17:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : പൂപ്പാറയിൽ പട്ടാപ്പകൽ നടന്ന ആസൂത്രിത കവർച്ചയിൽ 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷണം പോയി. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് സംഭവം.</p>
<p>30 ന് വൈകിട്ട് മൂന്നു മണിയോടെ കുടുംബാംഗങ്ങൾ കൃഷിയിടത്തിലേക്ക് പോയ സമയത്ത് ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനി കുളിക്കാനായി കയറിയ ഏതാനും മിനിറ്റുകൾക്കിടെ മോഷ്ടാവ് വീടിനുള്ളിൽ കടന്ന് അലമാരകൾ തുറന്ന് പരിശോധന നടത്തി.</p>
<p>കുടുംബശ്രീ വായ്പയായി ലഭിച്ച ഒരു ലക്ഷം രൂപയും 10 പവനോളം സ്വർണാഭരണങ്ങളുമാണ് മോഷ്ടാവ് കവർന്നത്. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളിൽ അപരിചിതനെ കണ്ടതോടെ ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.</p>
<p>ചുവന്ന വസ്ത്രം ധരിച്ച് മുഖം പൂർണമായും മൂടിയ നിലയിലായിരുന്നു മോഷ്ടാവെന്ന് സിനി പൊലീസിന് മൊഴി നൽകി.</p>
<p>വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസ്സിലാക്കി നടത്തിയ ആസൂത്രിത മോഷണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു.</title>
<link>https://thekeralajournal.com/3110</link>
<guid>https://thekeralajournal.com/3110</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b72734f5f3.jpg" length="161602" type="image/jpeg"/>
<pubDate>Thu, 30 Jul 2026 21:19:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വിപണിയിൽ ഏലക്കായുടെ വില കിലോയ്ക്ക് 3,000 രൂപ കടന്നതോടെ ഇടുക്കിയിലെ മലയോര മേഖലകളിൽ ഏലം മോഷണം വ്യാപകമാകുന്നു. ശാന്തൻപാറ ഗ്രാമപഞ്ചായത്തിലെ എസ്റ്റേറ്റ് പൂപ്പാറ മേഖലയിലാണ് രാത്രികാലങ്ങളിൽ ഏലത്തോട്ടങ്ങൾ ലക്ഷ്യമിട്ട് മോഷണസംഘങ്ങൾ സജീവമായിരിക്കുന്നത്.</p>
<p>വിളവെടുപ്പിന് പാകമായ ഏലക്കകൾ മാത്രം പറിച്ചെടുക്കുന്നതിന് പകരം, ഏലച്ചെടികളുടെ ശരം ഉൾപ്പെടെ വെട്ടിമാറ്റിയാണ് മോഷ്ടാക്കൾ കടന്നുകളയുന്നത്. ഇതുമൂലം നിലവിലെ വിളവിന് പുറമെ അടുത്ത സീസണിലെ ഉൽപ്പാദനവും പ്രതികൂലമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.</p>
<p>രാത്രികളിൽ തോട്ടങ്ങളിൽ കാവലിരുന്നിട്ടും മോഷണം തടയാനാകാത്ത സാഹചര്യത്തിൽ കർഷകർ കടുത്ത ആശങ്കയിലാണ്. മോഷണസംഘങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും രാത്രികാല പൊലീസ് പട്രോളിംഗ് വർധിപ്പിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഹിൽ ഹൈവേ റണ്ണിന് ചെലവായത് 91.35 ലക്ഷം രൂപ; വിവരാവകാശ രേഖ പുറത്ത്</title>
<link>https://thekeralajournal.com/3109</link>
<guid>https://thekeralajournal.com/3109</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b717c620b6.jpg" length="117581" type="image/jpeg"/>
<pubDate>Thu, 30 Jul 2026 21:15:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മലയോര ഹൈവേയുടെ കുട്ടിക്കാനം–കട്ടപ്പന പാതയുടെ നിർമ്മാണ പൂർത്തീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ഹിൽ ഹൈവേ റൺ' പരിപാടിക്കായി 91.35 ലക്ഷം രൂപ ചെലവഴിച്ചതായി വിവരാവകാശ രേഖ.</p>
<p>കാസർകോട് സ്വദേശിയായ മുഹമ്മദ് അഷ്റഫിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പരിപാടിയുടെ മുഴുവൻ ചെലവും കിഫ്ബി ഫണ്ടിൽ നിന്നാണ് വഹിച്ചത്.</p>
<p>പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത പ്രശസ്ത ബോളിവുഡ് താരവും ദീർഘദൂര ഓട്ടക്കാരനുമായ മിലിന്ദ് സോമൻ ഇതിന് യാതൊരു പ്രതിഫലവും കൈപ്പറ്റിയിട്ടില്ലെന്നും രേഖകളിൽ പറയുന്നു.</p>
<p>'ആർട്ടിസാൻസ് ഡെവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് ലിമിറ്റഡ്' എന്ന സർക്കാർ ഏജൻസിയാണ് പരിപാടി സംഘടിപ്പിച്ചത്. 2026 ഫെബ്രുവരി 22-ന് നടന്ന കൂട്ടയോട്ടം അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുട്ടിക്കാനം മരിയൻ കോളേജ് ഗ്രൗണ്ടിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ചപ്പാത്തിലായിരുന്നു സമാപനം.</p>
<p>203.36 കോടി രൂപ ചെലവിൽ പൂർത്തിയാക്കിയ കുട്ടിക്കാനം–കട്ടപ്പന മലയോര ഹൈവേയുടെ ഗുണനിലവാരവും മലനാടിന്റെ പ്രകൃതി സൗന്ദര്യവും പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു 20 കിലോമീറ്റർ ദൈർഘ്യമുള്ള ഹിൽ ഹൈവേ റൺ സംഘടിപ്പിച്ചത്. മിലിന്ദ് സോമനൊപ്പം വനിതാ ബൈക്ക് റൈഡർമാർ, റോളർ സ്കേറ്റിംഗ് താരങ്ങൾ, സൈക്ലിംഗ് താരങ്ങൾ, ബുള്ളറ്റ് റൈഡർമാർ തുടങ്ങി ആയിരക്കണക്കിന് പേർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി പാംബ്ല അണക്കെട്ട് ഷട്ടർ ഇന്ന് രാത്രി 10  മണിയോടെ ഉയർത്തും</title>
<link>https://thekeralajournal.com/3108</link>
<guid>https://thekeralajournal.com/3108</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b7010e3ea6.jpg" length="128415" type="image/jpeg"/>
<pubDate>Thu, 30 Jul 2026 21:09:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് പാംബ്ല (ലോവർ പെരിയാർ) അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഇന്ന് രാത്രി അണക്കെട്ടിന്റെ ഷട്ടർ ഉയർത്താൻ തീരുമാനിച്ചു.</p>
<p>ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായാണ് ഷട്ടർ ഉയർത്തുന്നത്. ഇതോടെ അണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനാൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടവും കെഎസ്ഇബിയും മുന്നറിയിപ്പ് നൽകി.</p>
<p>നദിയിലിറങ്ങൽ, മത്സ്യബന്ധനം, കുളിക്കൽ, മറ്റ് അപകടസാധ്യതയുള്ള പ്രവർത്തനങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.</p>
<p>അതേസമയം, സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അതിനാൽ പൊതുജനങ്ങൾ ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>തട്ടേക്കണ്ണിക്ക് സമീപം കാർ താഴ്ചയിലേക്ക് പതിച്ചു; രണ്ട് പേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/3105</link>
<guid>https://thekeralajournal.com/3105</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b401a3d8f0.jpg" length="135993" type="image/jpeg"/>
<pubDate>Thu, 30 Jul 2026 17:44:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നേര്യമംഗലം–ഇടുക്കി റോഡിൽ തട്ടേക്കണ്ണിക്ക് സമീപം കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.</p>
<p>തോപ്രാംകുടിയിൽ നിന്ന് പറവൂർ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന പറവൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ രക്ഷപ്പെടുത്തി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>അപകടത്തിൽ കാർ പൂർണമായും തകർന്നു. അപകടത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം–കട്ടപ്പന 66 കെ.വി. ലൈനിൽ സാങ്കേതിക തകരാർ; കട്ടപ്പനയിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3100</link>
<guid>https://thekeralajournal.com/3100</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6025246cf61.jpg" length="105235" type="image/jpeg"/>
<pubDate>Thu, 30 Jul 2026 07:07:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം–കട്ടപ്പന 66 കെ.വി. വൈദ്യുതി ലൈനിൽ ഉണ്ടായ സാങ്കേതിക തകരാറിനെ തുടർന്ന് കട്ടപ്പന 66 കെ.വി. സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു.</p>
<p>തകരാർ കണ്ടെത്തി എത്രയും വേഗത്തിൽ പരിഹരിക്കുന്നതിനായി ലൈൻ പരിപാലന വിഭാഗത്തിലെ ജീവനക്കാർ സ്ഥലത്ത് അടിയന്തര അറ്റകുറ്റപ്പണി നടത്തിവരികയാണ്. വൈദ്യുതി വിതരണം എത്രയും വേഗം പുനഃസ്ഥാപിക്കാൻ ആവശ്യമായ എല്ലാ നടപടികളും ഊർജിതമായി പുരോഗമിക്കുന്നതായി അധികൃതർ വ്യക്തമാക്കി.</p>
<p>അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതോടെ വൈദ്യുതി വിതരണം സാധാരണ നിലയിലാകുമെന്നും ഉപഭോക്താക്കളുടെ സഹകരണവും ക്ഷമയും അഭ്യർഥിക്കുന്നതായും കട്ടപ്പന 66 കെ.വി. സബ്‌സ്റ്റേഷൻ അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗ്ലോബൽ ടൈഗർ ഡേ: ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി പെരിയാർ ടൈഗർ റിസർവിലെ ആഘോഷങ്ങൾ</title>
<link>https://thekeralajournal.com/3099</link>
<guid>https://thekeralajournal.com/3099</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa92697f4c.jpg" length="164432" type="image/jpeg"/>
<pubDate>Thu, 30 Jul 2026 07:00:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുവകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യവും അവയുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള അവബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിനായി പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷനിൽ ഗ്ലോബൽ ടൈഗർ ഡേ വിപുലമായ പരിപാടികളോടെ ആചരിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കുമിളി ബസ് സ്റ്റാൻഡിൽ നിന്ന് ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് വരെ വർണാഭമായ സൈക്കിൾ റാലി സംഘടിപ്പിച്ചു. കടുവകളെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും കൗതുകകരമായ വസ്തുതകളും ഉൾക്കൊള്ളുന്ന 'ടൈഗർ വാൾ' (Tiger Wall) പ്രദർശനവും സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റി.</p>
<p>സന്ദർശകർക്കായി ഫോട്ടോ ബൂത്ത് ചലഞ്ച്, കടുവകളുടെ ദൃശ്യങ്ങൾ ഉൾപ്പെടുത്തിയ ഡോക്യുമെന്ററി പ്രദർശനം, കടുവകളെ നിരീക്ഷിക്കാനും എണ്ണമെടുക്കാനും ഉപയോഗിക്കുന്ന അത്യാധുനിക ലൈവ് ക്യാമറ ട്രാപ്പ് സംവിധാനത്തിന്റെ ഡെമോൺസ്ട്രേഷൻ എന്നിവയും സംഘടിപ്പിച്ചു. ക്യാമറ ട്രാപ്പുകളുടെ പ്രവർത്തനരീതി ടൂറിസ്റ്റുകൾക്ക് വിശദീകരിച്ചുകൊടുക്കുകയും ലൈവായി ചിത്രങ്ങൾ പകർത്തി നൽകുകയും ചെയ്തത് ഏറെ കൗതുകമുണർത്തി.</p>
<p>കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനായി വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വാട്ടർ കളറിംഗ് മത്സരം സംഘടിപ്പിച്ചു. കൂടാതെ കടുവകളുടെയും വനത്തിന്റെയും മനോഹര ദൃശ്യങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫി പ്രദർശനവും ഒരുക്കിയിരുന്നു. വിവിധ പ്രായത്തിലുള്ള നിരവധി പേരാണ് പരിപാടികളിൽ ആവേശപൂർവം പങ്കെടുത്തത്.</p>
<p>ചടങ്ങിൽ പങ്കെടുത്ത അതിഥികൾക്കായി പ്രത്യേക സ്പോട്ട് ക്വിസ് മത്സരവും നടത്തി. കടുവാ സംരക്ഷണത്തിന്റെ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും ഫലപ്രദമായി എത്തിക്കുന്നതിൽ ഗ്ലോബൽ ടൈഗർ ഡേ ആഘോഷങ്ങൾ വലിയ വിജയമായി മാറി.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയലിൽ അഖിലകേരള വടംവലി മത്സരം ഒക്ടോബർ 25ന്</title>
<link>https://thekeralajournal.com/3098</link>
<guid>https://thekeralajournal.com/3098</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa7af31e5f.jpg" length="148620" type="image/jpeg"/>
<pubDate>Thu, 30 Jul 2026 06:54:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എഴുകുംവയൽ: ശിൽപശാല ലൈബ്രറി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആറാമത് അഖിലകേരള വടംവലി മത്സരം ഒക്ടോബർ 25-ന് (ഞായറാഴ്ച) വൈകിട്ട് 5 മണിക്ക് എഴുകുംവയൽ നിത്യസഹായ മാതാ ദേവാലയ തിരുമുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ സ്ലാബ് കോർട്ടിൽ നടക്കും.</p>
<p>450 കിലോഗ്രാം വിഭാഗത്തിലാണ് മത്സരം സംഘടിപ്പിക്കുന്നത്.</p>
<p>വിജയികൾക്ക് ആകർഷകമായ സമ്മാനത്തുകയും ഒരുക്കിയിട്ടുണ്ട്. ഒന്നാം സമ്മാനമായി ₹25,000, രണ്ടാം സമ്മാനമായി ₹20,000, മൂന്നാം സമ്മാനമായി ₹15,000, നാലാം സമ്മാനമായി ₹12,000 എന്നിവ ലഭിക്കും. അഞ്ചാം മുതൽ എട്ടാം സ്ഥാനം വരെ നേടുന്ന ടീമുകൾക്ക് ₹10,000 വീതവും ഒമ്പതാം മുതൽ പതിനാറാം സ്ഥാനം വരെ എത്തുന്ന ടീമുകൾക്ക് ₹5,000 വീതവും സമ്മാനമായി നൽകും.</p>
<p>മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ കൂടുതൽ വിവരങ്ങൾക്ക് 99470 74530, 97476 45488 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊഴിലിടങ്ങളിൽ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിച്ചു: കെ.വി. മധുകുമാർ</title>
<link>https://thekeralajournal.com/3097</link>
<guid>https://thekeralajournal.com/3097</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa5a5d66ec.jpg" length="72410" type="image/jpeg"/>
<pubDate>Thu, 30 Jul 2026 06:45:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടൻമേട്: തൊഴിലിടങ്ങളിൽ ദേശീയ പ്രസ്ഥാനങ്ങളുടെ പ്രസക്തി വർധിച്ചതായി ബി.എം.എസ് സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ പറഞ്ഞു. ഭാരതീയ മസ്ദൂർ സംഘം (ബി.എം.എസ്) കുമളി മേഖലാ സമ്മേളനം വണ്ടൻമേട്ടിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മേഖല പ്രസിഡന്റ് എസ്.കെ. കറുപ്പുസ്വാമി അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, ജില്ലാ സെക്രട്ടറി കെ.സി. സിനീഷ്‌കുമാർ, ജില്ലാ വൈസ് പ്രസിഡന്റ് എസ്.ജി. മഹേഷ്, സംസ്ഥാന സമിതിയംഗം ബി. വിജയൻ, ജില്ലാ സമിതിയംഗം പി. ഭുവനേന്ദ്രൻ എന്നിവർ സംസാരിച്ചു.</p>
<p>സമ്മേളനത്തിൽ ഭാരതീയ മസ്ദൂർ സംഘം കുമളി മേഖലാ പ്രസിഡന്റായി എസ്.കെ. കറുപ്പുസ്വാമിയെയും, സെക്രട്ടറിയായി കെ.കെ. സനുവിനെയും, ട്രഷററായി കെ.കെ. സതീഷ്‌കുമാറിനെയും തെരഞ്ഞെടുത്തു. ഇവരടങ്ങുന്ന 21 അംഗ മേഖലാ കമ്മിറ്റിക്കും സമ്മേളനം രൂപം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജീവനക്കാരുടെ കുറവ്; കട്ടപ്പന പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ മണിക്കൂറുകളോളം കാത്തിരിപ്പ്</title>
<link>https://thekeralajournal.com/3096</link>
<guid>https://thekeralajournal.com/3096</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa54284502.jpg" length="61289" type="image/jpeg"/>
<pubDate>Thu, 30 Jul 2026 06:43:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നിത്യേന നൂറുകണക്കിന് ആളുകൾ പാസ്‌പോർട്ട് സേവനങ്ങൾക്കായി എത്തുന്ന കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിന് സമീപത്തെ പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവ് മൂലം അപേക്ഷകർ കടുത്ത ദുരിതമനുഭവിക്കുന്നതായി പരാതി.</p>
<p>കേന്ദ്രത്തിൽ നിലവിൽ രണ്ടോ മൂന്നോ ജീവനക്കാർ മാത്രമാണ് സേവനത്തിനുള്ളത്. ഇതുമൂലം രാവിലെ എത്തുന്നവർക്കുപോലും അഞ്ചും ആറും മണിക്കൂർ കാത്തിരുന്ന ശേഷമാണ് സേവനം ലഭിക്കുന്നത്.</p>
<p>വിരലിലെണ്ണാവുന്ന ഇരിപ്പിടങ്ങൾ മാത്രമുള്ളതിനാൽ മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. കൂടുതൽ ആളുകൾ എത്തിയാൽ മഴയും വെയിലും വകവെയ്ക്കാതെ പുറത്തു വരിനിൽക്കേണ്ട സാഹചര്യമാണുള്ളത്.</p>
<p>2018-ൽ അന്നത്തെ ഇടുക്കി എം.പി. ജോയ്സ് ജോർജ് ഉദ്ഘാടനം ചെയ്ത പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ പിന്നീട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ ജീവനക്കാരെയോ വർധിപ്പിച്ചിട്ടില്ലെന്നാണ് ആക്ഷേപം.</p>
<p>പാസ്‌പോർട്ട് സേവാ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുകയും അപേക്ഷകർക്ക് മതിയായ ഇരിപ്പിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യണമെന്ന് ജനങ്ങൾ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ സ്കൂട്ടറും ഇലക്ട്രിക് വീൽചെയറും; അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/3095</link>
<guid>https://thekeralajournal.com/3095</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa4da5ec93.jpg" length="82288" type="image/jpeg"/>
<pubDate>Thu, 30 Jul 2026 06:42:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന 'ഭിന്നശേഷിക്കാർക്ക് സൈഡ് വീൽ ഘടിപ്പിച്ച സ്കൂട്ടർ വിതരണം', 'ഇലക്ട്രിക് വീൽചെയർ വിതരണം' എന്നീ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു.</p>
<p>ഇടുക്കി ജില്ലയിലെ ചലനശേഷി ബാധിച്ചവരും ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിന്റെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുമാണ് അപേക്ഷിക്കാൻ അർഹർ.</p>
<p>അപേക്ഷകൾ ജില്ലാ സാമൂഹ്യനീതി ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തിൽ ആഗസ്റ്റ് 31-ന് വൈകിട്ട് 5 മണിക്ക് മുമ്പായി സമർപ്പിക്കണം.</p>
<p>അപേക്ഷാ ഫോമുകൾ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസിലും ലഭിക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 04862 228160, 9496456464.</p>]]> </content:encoded>
</item>

<item>
<title>എച്ച്ഐവി/എയ്ഡ്സ് ബോധവൽക്കരണം: ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3089</link>
<guid>https://thekeralajournal.com/3089</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6a2ad0873f3.jpg" length="133172" type="image/jpeg"/>
<pubDate>Wed, 29 Jul 2026 22:01:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സ്കൂളുകളിലെ എച്ച്ഐവി/എയ്ഡ്സ് ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 8, 9, പ്ലസ് വൺ ക്ലാസുകളിലെ വിദ്യാർഥികൾക്കായി ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഡോ. ദിനേശൻ ചെറുവാട്ട് IAS ഉദ്ഘാടനം ചെയ്തു. ജീവിതത്തിന്റെ യഥാർത്ഥ ലക്ഷ്യം സന്തോഷം കണ്ടെത്തുകയാണെന്നും ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഐപ് ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 36 സ്കൂളുകളിൽ നിന്ന് രണ്ട് പേർ വീതം ഉൾപ്പെട്ട 36 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു.</p>
<p>വിജയികൾ</p>
<p>🥇 ഒന്നാം സ്ഥാനം: റോസ് മരിയ ആന്റണി, ശ്രേയ സെബാസ്റ്റ്യൻ (പ്ലസ് വൺ), സെന്റ് ജെറോം സ്കൂൾ, വെള്ളയാംകുടി.</p>
<p>🥈 രണ്ടാം സ്ഥാനം: അർച്ചന ടി. ബെന്നി, ഹെയ്സൽ സാറ ബിജു (8, 9 ക്ലാസ്), സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വാഴത്തോപ്പ്.</p>
<p>🥉 മൂന്നാം സ്ഥാനം: ടാനിയ നെൽസൺ, ആൻ ട്രീസാ സിബി (പ്ലസ് വൺ), എഫ്.എം.ജി.എച്ച്.എസ്.എസ്, കൊമ്പൻപാറ.</p>
<p>ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സിബി ജോർജ്, ജില്ലാ എയ്ഡ്സ് കൺട്രോൾ ഓഫീസർ ഡോ. അജീഷ് കൃഷ്ണൻ, എ.ആർ.ടി. മെഡിക്കൽ ഓഫീസർ ഡോ. ഷാമോൻ എന്നിവരുടെ നേതൃത്വത്തിൽ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.</p>
<p>ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹4,000, ₹3,000 വീതം ക്യാഷ് പ്രൈസും മെമെന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനം നേടിയ ടീമിന് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>സമൃദ്ധി കൂട്ടായ്മയുടെ വാർഷിക ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3088</link>
<guid>https://thekeralajournal.com/3088</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a69ca7d6f4f0.jpg" length="89256" type="image/jpeg"/>
<pubDate>Wed, 29 Jul 2026 15:10:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വാഴവര കേന്ദ്രമായി പ്രവർത്തിക്കുന്ന ‘സമൃദ്ധി കൂട്ടായ്മ’യുടെ വാർഷിക ആഘോഷവും കുടുംബസംഗമവും നടന്നു. കട്ടപ്പന പാറക്കടവിലുള്ള ഗ്രീൻ ടെബിൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ്  പ്രദീപ് ശ്രീധരൻ അധ്യക്ഷത വഹിച്ചു.</p>
<p>​ശ്രീ ഐ.ബി. എബ്രഹാം സ്വാഗതം ആശംസിച്ചു തുടർന്ന് സെക്രട്ടറി ബെന്റോ ജോസഫ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും പരിചയപ്പെടൽ ചടങ്ങും ഇതോടൊപ്പം സംഘടിപ്പിച്ചു.</p>
<p>​യോഗത്തിൽ വിദ്യഭ്യാസ രംഗത്ത് മികച്ച വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും വാഴവരയിലെ കിടപ്പുരോഗിയായ വ്യക്തിക്ക് ധനസഹായം കൈമാറുകയും ചെയ്തു.</p>
<p>​ചടങ്ങിൽ ശ്രീ ജോസഫ് പി.കെ, സജീവ് എം.പി, അനിൽ കുമാർ, ബിന്നി കുര്യൻ, ആതിര അനിൽ കുമാർ, മനോജ് രാഘവൻ, ബ്രിലിൻ സാറ ടോമി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഈ മാസം 26-ാം തീയതി വൈകിട്ട് 5 മണിക്ക് ആരംഭിച്ച ആഘോഷ പരിപാടികൾ രാത്രി 8 മണിയോടെയാണ് അവസാനിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a69ca4bcb2c9.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>&amp;apos;സേഫ് ഓണം&amp;apos; ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3086</link>
<guid>https://thekeralajournal.com/3086</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a695001df2a3.jpg" length="81594" type="image/jpeg"/>
<pubDate>Wed, 29 Jul 2026 06:27:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണം ആഘോഷങ്ങൾ അടുത്തിരിക്കെ സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ 'സേഫ് ഓണം' ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഭക്ഷ്യ ഉൽപാദന-വിതരണ രംഗത്ത് പ്രവർത്തിക്കുന്നവർക്കായാണ് പരിപാടി നടത്തിയത്.</p>
<p>ഇടുക്കി കാസിൽ ഹോട്ടലിൽ നടന്ന ജില്ലാ തല ഉദ്ഘാടനം റോയ് കെ. പൗലോസ് എം.എൽ.എ നിർവഹിച്ചു. ഓണക്കാലത്ത് ഭക്ഷ്യ ഉൽപാദന-വിതരണ മേഖലയിലുള്ളവരും പൊതുജനങ്ങളും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും, സുരക്ഷാ കാര്യങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർ ബൈജു പി. ജോസഫ് സ്വാഗതവും ഭക്ഷ്യസുരക്ഷാ ഓഫീസർ സൈജു കെ. രാമനാഥ് നന്ദിയും രേഖപ്പെടുത്തി.</p>
<p>ഹോട്ടൽ, റെസ്റ്റോറന്റ്, ബേക്കറി, കാറ്ററിംഗ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കായി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസുകൾ ദേവികുളം ഭക്ഷ്യസുരക്ഷാ ഓഫീസർമാരായ ആൻമേരി ജോൺസൺ, സുമിൻ ജോസ് എന്നിവർ നയിച്ചു. ഓണക്കാലത്ത് സുരക്ഷിതവും ഗുണനിലവാരമുള്ളതുമായ ഭക്ഷണം പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ലോക പ്രകൃതി സംരക്ഷണ ദിനാചരണം നടന്നു</title>
<link>https://thekeralajournal.com/3085</link>
<guid>https://thekeralajournal.com/3085</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a694f94df2c8.jpg" length="144184" type="image/jpeg"/>
<pubDate>Wed, 29 Jul 2026 06:25:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോക പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് ഇരവികുളം ദേശീയോദ്യാനത്തിലെ ലക്കം മേഖലയിൽ വിപുലമായ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. പാമ്പാറിന്റെ തീരത്ത് നടന്ന പരിപാടി അസിസ്റ്റന്റ് വാർഡൻ എ. നിസാം ഉദ്ഘാടനം ചെയ്തു.</p>
<p>ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പി. രാജീവ്, എം.ജെ. ബാബു എന്നിവർ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ച് സന്ദേശം നൽകി. ഹരിത ജീവിതശൈലി സ്വീകരിക്കണമെന്നും, ദൈനംദിന ജീവിതത്തിൽ പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബോധവൽക്കരണ പരിപാടികളും നടന്നു.</p>
<p>പരിപാടിയുടെ ഭാഗമായി ലക്കം മേഖലയിലെ മൂന്നാർ–ഉടുമൽപേട്ട റോഡരികിൽ ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് നീക്കം ചെയ്തു.</p>
<p>ലക്കംകുടി ഇ.ഡി.സി., മൂന്നാർ മ്യൂസ്, മൂന്നാർ ബി.ആർ.സി.എസ്. എന്നിവയുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. വനപാലകരായ സുമേഷ് പ്രഭു, കെ. അഭിലാഷ്, മൂന്നാർ മ്യൂസ് പ്രസിഡന്റ് ആർ. മോഹൻ, എം. സെന്തിൽകുമാർ, ആൻസൽ കൊറിയ, ഗായത്രി എന്നിവർ നേതൃത്വം നൽകി.</p>
<p>അതേസമയം, ലോക കടുവ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (ജൂലൈ 29) രാവിലെ 11 മണിക്ക് മൂന്നാർ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>അണക്കരയിൽ ഗുഡ്സ് വാഹന പാർക്കിംഗ് മാറ്റം;  തൊഴിലാളികളുടെ പ്രതിഷേധം</title>
<link>https://thekeralajournal.com/3084</link>
<guid>https://thekeralajournal.com/3084</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a694de974e85.jpg" length="90406" type="image/jpeg"/>
<pubDate>Wed, 29 Jul 2026 06:18:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അണക്കര ടൗണിലെ ഗുഡ്സ് വാഹനങ്ങളുടെ പാർക്കിംഗ് സ്ഥലം മാറ്റാനുള്ള പഞ്ചായത്തിന്റെ തീരുമാനത്തിനെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി. നിലവിൽ ടൗണിനോട് ചേർന്നുള്ള പാർക്കിംഗ് പെട്രോൾ പമ്പിന് സമീപത്തെ റോഡരികിലേക്ക് മാറ്റാനുള്ള നീക്കം തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്നതാണെന്ന് സംയുക്ത തൊഴിലാളി യൂണിയൻ ഭാരവാഹികൾ ആരോപിച്ചു.</p>
<p>അണക്കര ടൗണിൽ നിന്ന് ഹോമിയോ ഡിസ്പെൻസറിയിലേക്ക് പോകുന്ന റോഡരികിലാണ് നിലവിൽ ഗുഡ്സ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. സ്ഥലപരിമിതി ചൂണ്ടിക്കാട്ടി പാർക്കിംഗ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡ്രൈവർമാർ, വ്യാപാരികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത സംയുക്ത യോഗം കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ചുചേർത്തിരുന്നു.</p>
<p>യോഗത്തിൽ പെട്രോൾ പമ്പിന് സമീപം കുമളി–മൂന്നാർ സംസ്ഥാനപാതയോരത്തേക്ക് വാഹനങ്ങൾ മാറ്റി പാർക്ക് ചെയ്യണമെന്നാണ് പഞ്ചായത്ത് നിർദേശിച്ചത്. എന്നാൽ സുരക്ഷിതമല്ലാത്ത റോഡരികിലേക്ക് സ്റ്റാൻഡ് മാറ്റുന്നതിനെതിരെ തൊഴിലാളികൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി യോഗത്തിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.</p>
<p>തുടർന്ന് ഗുഡ്സ് വാഹന സ്റ്റാൻഡ് മാറ്റാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഏകപക്ഷീയമായി പ്രഖ്യാപിച്ചുവെന്നാണ് തൊഴിലാളികളുടെ ആരോപണം. തൊഴിലാളികളെ തെരുവിലിറക്കുന്ന ഈ നടപടി അംഗീകരിക്കാനാവില്ലെന്ന് തൊഴിലാളി യൂണിയൻ പ്രതിനിധി ഐപ്പ് ജോസഫ് പറഞ്ഞു.</p>
<p>പഞ്ചായത്തിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് തൊഴിലാളികൾ അണക്കര ടൗണിൽ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ അധീനതയിലുള്ള മറ്റൊരു അനുയോജ്യമായ സ്ഥലത്ത് പാർക്കിംഗ് സൗകര്യം ഒരുക്കാതെ നിലവിലെ സ്റ്റാൻഡ് മാറ്റാൻ അനുവദിക്കില്ലെന്ന് തൊഴിലാളി പ്രതിനിധി ഷിജു പി.സി. വ്യക്തമാക്കി.</p>
<p>തൊഴിലാളികളുടെ അഭിപ്രായം പരിഗണിക്കാതെ പഞ്ചായത്ത് ഏകപക്ഷീയമായ തീരുമാനവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും സംയുക്ത സമരസമിതി ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>ഏലത്തോട്ട ഭൂമി തർക്കത്തിന് പരിഹാരം; സർക്കാർ ഇടപെടും: മന്ത്രി എ.പി. അനിൽകുമാർ</title>
<link>https://thekeralajournal.com/3083</link>
<guid>https://thekeralajournal.com/3083</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a694916c6d53.jpg" length="101139" type="image/jpeg"/>
<pubDate>Wed, 29 Jul 2026 05:58:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏലത്തോട്ട ഭൂമിയുമായി ബന്ധപ്പെട്ട് വനം വകുപ്പുമായുള്ള തർക്കങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ നേരിട്ട് ഇടപെടുമെന്ന് റവന്യൂ മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇടുക്കി പുളിയൻമലയിൽ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>ഏലം മേഖലയിലെ കർഷകർ ഏറെക്കാലമായി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സർക്കാർ പ്രഖ്യാപനം പ്രാവർത്തികമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>നിലവിൽ കൃഷി ചെയ്യുന്ന വിളകൾക്ക് പുറമെ വിദേശ പഴവർഗങ്ങൾ ഉൾപ്പെടെയുള്ള മറ്റ് കൃഷികൾക്കും അനുമതി നൽകുന്ന കാര്യം സർക്കാർ പരിശോധിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കാർഷിക മേഖലയുടെ വികസനത്തിനും സഹായകമാകുന്ന തീരുമാനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3076</link>
<guid>https://thekeralajournal.com/3076</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a68019c4601b.jpg" length="59946" type="image/jpeg"/>
<pubDate>Tue, 28 Jul 2026 06:41:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഉടുമ്പൻചോലയിൽ ബധിരയും മൂകയുമായ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവാൻ  ശ്രമിച്ച കേസിൽ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് സ്വദേശിയായ റിമുവാണ് പിടിയിലായത്. ഇയാളിൽ നിന്ന് വ്യാജ ആധാർ കാർഡും പൊലീസ് കണ്ടെടുത്തു.</p>
<p>കഴിഞ്ഞ ദിവസം വൈകിട്ട് 3.30ഓടെ വീട്ടുപരിസരത്ത് നിന്ന് പെൺകുട്ടിയെ ബലമായി കൊണ്ടുപോയെന്നാണ് കേസ്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിനൊടുവിൽ വൈകിട്ട് 7.30ഓടെ വീട്ടിലെത്തിയ പെൺകുട്ടി ആംഗ്യഭാഷയിലൂടെ നടന്ന സംഭവം വീട്ടുകാരെ അറിയിച്ചു. തുടർന്ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉടുമ്പൻചോല പൊലീസ് അന്വേഷണം നടത്തി പ്രതിയെ അന്നുതന്നെ രാത്രി കസ്റ്റഡിയിലെടുക്കുകയായിരുന്നു.</p>
<p>ചോദ്യംചെയ്യലിൽ തനിക്ക് 20 വയസാണെന്ന് പ്രതി അവകാശപ്പെട്ടെങ്കിലും താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ 16 വയസ് രേഖപ്പെടുത്തിയ ആധാർ കാർഡ് കണ്ടെത്തി. പിന്നീട് നടത്തിയ വിശദ പരിശോധനയിൽ ആധാർ കാർഡ് വ്യാജമാണെന്ന് കണ്ടെത്തിയതോടെ വ്യാജരേഖ ചമച്ചതിനടക്കം കൂടുതൽ വകുപ്പുകൾ ചുമത്തി നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.</p>
<p>അതേസമയം, നാല് മാസം മുമ്പ് ഉടുമ്പൻചോലയിൽ ഒരു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കേസുമായി പ്രതിക്ക് ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ ആ കേസിൽ പ്രതിയുടെ പങ്ക് സ്ഥിരീകരിച്ചിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഓണം ഖാദിമേളയ്ക്ക് തൊടുപുഴയിൽ തുടക്കമായി</title>
<link>https://thekeralajournal.com/3075</link>
<guid>https://thekeralajournal.com/3075</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a68003ab9e35.jpg" length="94197" type="image/jpeg"/>
<pubDate>Tue, 28 Jul 2026 06:35:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം ഖാദിമേളയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസ് ഹാളിൽ നടന്നു.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്  മേള ഉദ്ഘാടനം ചെയ്തു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് പി.എ. അധ്യക്ഷത വഹിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയർപേഴ്സൺ കെ.കെ. തോമസ് ആദ്യവിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മനോജ് കോക്കാട്ട് സമ്മാനക്കൂപ്പൺ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഓണം പ്രമാണിച്ച് ഖാദി ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഖാദിമേള സംഘടിപ്പിച്ചിരിക്കുന്നത്. മേളയിൽ വിവിധ ഖാദി ഉൽപ്പന്നങ്ങൾ, സർക്കാർ റിബേറ്റുകൾ, പ്രത്യേക ഓഫറുകൾ എന്നിവ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കയ്യേറ്റക്കാർക്കെതിരെ കർശന നടപടി; അർഹർക്ക് പട്ടയം ഉറപ്പാക്കും: മന്ത്രി എ.പി. അനിൽകുമാർ</title>
<link>https://thekeralajournal.com/3071</link>
<guid>https://thekeralajournal.com/3071</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6740a602368.jpg" length="105215" type="image/jpeg"/>
<pubDate>Mon, 27 Jul 2026 16:57:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അനർഹമായി സർക്കാർ ഭൂമി കയ്യേറിയവരെ ഒഴിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ഈ നടപടികൾക്ക് ജനങ്ങളുടെ പിന്തുണയും സഹകരണവും ആവശ്യമാണെന്നും മന്ത്രി അഭ്യർഥിച്ചു. അതേസമയം, അർഹരായ എല്ലാവർക്കും പട്ടയം ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>കുടയത്തൂരിൽ പുതുതായി നിർമിച്ച സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>കേരളത്തിൽ ഭൂസംബന്ധമായ പ്രശ്നങ്ങൾ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കിയെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിക്ക് പട്ടയം ലഭിക്കാൻ കാത്തിരിക്കുന്ന അർഹരായവർക്ക് നീതി ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജനങ്ങൾക്ക് ആവശ്യമായ റവന്യൂ സേവനങ്ങൾ സമയബന്ധിതമായി ലഭ്യമാക്കുന്നതിൽ യാതൊരു വീഴ്ചയും ഉണ്ടാകരുത്. സർക്കാർ സേവനങ്ങൾ ജനങ്ങളുടെ അവകാശമാണെന്നും അതനുസരിച്ച് ഉദ്യോഗസ്ഥർ പ്രവർത്തിക്കണമെന്നും മന്ത്രി നിർദേശിച്ചു.</p>
<p>പരിപാടിയിൽ റോയ് കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫൻ, റവന്യൂ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി കെ. ജീവൻ ബാബു, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി മണ്ണിടിച്ചിൽ ദുരിതബാധിതർക്ക് ഓണത്തിന് മുൻപ് 10 ലക്ഷം നഷ്ടപരിഹാരം</title>
<link>https://thekeralajournal.com/3070</link>
<guid>https://thekeralajournal.com/3070</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a673ff4073a5.jpg" length="112257" type="image/jpeg"/>
<pubDate>Mon, 27 Jul 2026 16:54:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അടിമാലി മണ്ണിടിച്ചിലിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് ഓണത്തിന് മുൻപ് 10 ലക്ഷം വീതം നഷ്ടപരിഹാരം വിതരണം ചെയ്യുമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ അറിയിച്ചു. ഇടുക്കി കളക്ടറേറ്റിൽ നടന്ന റവന്യൂ വകുപ്പ് അവലോകന യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ഉദ്യോഗസ്ഥ തലത്തിലുള്ള വീഴ്ചകൾ കാരണം പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉണ്ടാകാൻ പാടില്ലെന്നും മന്ത്രി നിർദേശിച്ചു. ഇടുക്കിയിലെ സങ്കീർണമായ ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണെന്നും, 60 വർഷത്തിലേറെ പഴക്കമുള്ള ഭൂനിയമങ്ങൾ കാലാനുസൃതമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും, അർഹരായവർക്ക് പട്ടയം ലഭ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ജില്ലയിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ അധിക വാഹനങ്ങളും സർവേയർമാരെയും അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇടുക്കിയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്കായി ക്വാർട്ടേഴ്‌സ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതും പരിഗണിക്കും.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവതരിപ്പിച്ച കണക്കുകൾ പ്രകാരം, 2011 മുതൽ 54,485 എൽ.എ. പട്ടയങ്ങളും 258 എൽ.ടി. പട്ടയങ്ങളും 4,421 മിച്ചഭൂമി പട്ടയങ്ങളും വിതരണം ചെയ്തു. നിലവിൽ 55,214 എൽ.എ. പട്ടയ അപേക്ഷകളും 237 എൽ.ടി. പട്ടയ അപേക്ഷകളും തീർപ്പാക്കാനുണ്ട്.</p>
<p>ജില്ലയിൽ ഡിജിറ്റൽ സർവേ 13.07 ശതമാനം പൂർത്തിയായിട്ടുണ്ട്. ആകെ 68 വില്ലേജുകളിൽ 44 വില്ലേജുകളിൽ സർവേ പുരോഗമിക്കുമ്പോൾ ആറു വില്ലേജുകളിൽ സർവേ പൂർത്തിയായി. ശേഷിക്കുന്ന പ്രദേശങ്ങളിലെ സർവേ നടപടികൾ വേഗത്തിലാക്കാൻ മന്ത്രി നിർദേശം നൽകി.</p>
<p>ദുരന്തനിവാരണവുമായി ബന്ധപ്പെട്ട് 2022 മുതൽ 804 അപേക്ഷകൾക്ക് ധനസഹായം അനുവദിച്ചിട്ടുണ്ടെന്നും, ഇനി 125 അപേക്ഷകൾ കൂടി തീർപ്പാക്കാനുണ്ടെന്നും യോഗത്തിൽ അറിയിച്ചു. സർക്കാർ ഭൂമി കൈയേറുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ബ്ലോക്ക് പഞ്ചായത്തിന്റെ &amp;apos;ഹരിത സമൃദ്ധി&amp;apos; പദ്ധതി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3064</link>
<guid>https://thekeralajournal.com/3064</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66afaa74618.jpg" length="137175" type="image/jpeg"/>
<pubDate>Mon, 27 Jul 2026 06:39:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന കൊക്കോത്തൈ വിതരണ ധനസഹായ പദ്ധതിയായ 'ഹരിത സമൃദ്ധി' വെൺമണി എം.ജി. ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.</p>
<p>കേന്ദ്ര കശുമാവ്-കൊക്കോ വികസന കാര്യാലയത്തിന്റെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മേഖലയിലെ കർഷകർക്ക് കൊക്കോ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.</p>
<p>ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജാമോൾ പി. കോയ പദ്ധതി വിശദീകരണം നടത്തി.</p>
<p>ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ. അജിത്ത്കുമാർ, ബിജു നിള, ടെസി ജോസഫ്, പഞ്ചായത്ത് അംഗം ജീൻസ് ജോർജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ കാലവർഷത്തിൽ 62% മഴക്കുറവ്, കൃഷിയും ടൂറിസവും പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/3063</link>
<guid>https://thekeralajournal.com/3063</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66af139c350.jpg" length="38820" type="image/jpeg"/>
<pubDate>Mon, 27 Jul 2026 06:36:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കാലവർഷം ശക്തമാകേണ്ട സമയമായിട്ടും ഇടുക്കി ജില്ലയിൽ മഴ കനത്ത തോതിൽ കുറഞ്ഞു. ജൂൺ 1 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 62 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>ഈ കാലയളവിൽ 1,415.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 537.3 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജില്ലകളിൽ ഇടുക്കിയും വയനാടും ഉൾപ്പെടുന്നു.</p>
<p>കാലവർഷ സമയത്തും ആവശ്യത്തിന് മഴ ലഭിക്കാത്തത് ജില്ലയിലെ കാർഷിക മേഖലയെയും മൺസൂൺ ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കർക്കടക മാസമായിട്ടും ജില്ലയിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിക്കുന്നത്. പല പ്രദേശങ്ങളിലും പകൽസമയത്ത് പതിവിലധികം ചൂടും അനുഭവപ്പെടുന്നുണ്ട്.</p>
<p>മഴ കുറഞ്ഞതോടെ ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്നാണ് സൂചന. സാധാരണ ജൂലൈയിൽ ജലസമൃദ്ധമാകുന്ന പുഴകളിലും തോടുകളിലും ഇപ്പോൾ നീരൊഴുക്ക് കുറവാണ്. ഇതോടെ മഴക്കാലത്തെ പ്രധാന ആകർഷണങ്ങളായ വെള്ളച്ചാട്ടങ്ങളും മുൻവർഷങ്ങളെപ്പോലെ സജീവമല്ല.</p>
<p>മൂന്നാറും വാഗമണ്ണും ഉൾപ്പെടെയുള്ള മൺസൂൺ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സാധാരണ ഈ സമയത്ത് വലിയ തോതിൽ സന്ദർശകർ എത്താറുണ്ട്. എന്നാൽ മഴക്കുറവ് കാരണം ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നതായി ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ഇതിന്റെ ആഘാതം പ്രാദേശിക വ്യാപാര മേഖലയിലും പ്രകടമാണ്.</p>
<p>മഴക്കുറവ് തുടർന്നാൽ വൈദ്യുതി ഉൽപാദനത്തെയും കാർഷിക മേഖലയെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വേനലിന് ശേഷം ജൂണിൽ മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ മഴ ഇനിയും ലഭിക്കാതെ വന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.</p>
<p>പ്രത്യേകിച്ച് ഏലം കൃഷി മേഖലയിലാണ് മഴക്കുറവിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇതിനുമുമ്പ് ലഭിക്കേണ്ട വേനൽമഴയിലും ജില്ലയിൽ 39 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കുട്ടിക്കാനത്ത് വനംവകുപ്പ് ഭൂമിയിൽ മാലിന്യം തള്ളിയ സംഭവം : നിയമനടപടികൾ സ്വീകരിക്കാൻ പീരുമേട് പഞ്ചായത്ത്</title>
<link>https://thekeralajournal.com/3062</link>
<guid>https://thekeralajournal.com/3062</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66add0d8ea7.jpg" length="148031" type="image/jpeg"/>
<pubDate>Mon, 27 Jul 2026 06:31:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കുട്ടിക്കാനം എം.ആർ.എസ്. സ്കൂളിലേക്കുള്ള റോഡരികിലെ വനംവകുപ്പ് ഭൂമിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് വ്യാപകമായി മാലിന്യം തള്ളിയ സംഭവം കണ്ടെത്തി. വീടുകളിൽ നിന്നും വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള ജൈവ-അജൈവ മാലിന്യങ്ങളാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പീരുമേട് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. മാലിന്യക്കൂമ്പാരത്തിൽ നിന്ന് നിർണായക തെളിവുകൾ ശേഖരിച്ചിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ മാലിന്യം തള്ളിയവരെ കണ്ടെത്തി പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും പഞ്ചായത്ത് അറിയിച്ചു.</p>
<p>കൊട്ടാരക്കര–ദിണ്ടുക്കൽ ദേശീയപാതയുടെ റോഡരികിലും ഏതാനും ദിവസങ്ങൾക്ക് മുമ്പ് വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിനോദസഞ്ചാര മേഖലയായ കുട്ടിക്കാനത്ത് ഇത്തരത്തിലുള്ള അനധികൃത മാലിന്യ നിക്ഷേപം വർധിച്ചുവരുന്നതായും, പ്രധാനമായും രാത്രികാലങ്ങളിലാണ് ആളൊഴിഞ്ഞ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് മാലിന്യം തള്ളുന്നതെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>കുട്ടിക്കാനം–കട്ടപ്പന സംസ്ഥാനപാതയുടെ വശങ്ങളിലും വ്യാപകമായി മാലിന്യം തള്ളുന്ന സാഹചര്യത്തിൽ ഇത്തരം പ്രവൃത്തികൾക്ക് അറുതി വരുത്താൻ ശക്തമായ നിരീക്ഷണവും പരിശോധനയും നടത്തുമെന്ന് പീരുമേട് പഞ്ചായത്ത് അറിയിച്ചു. പഞ്ചായത്തിന് പുറത്തുനിന്ന് എത്തി മാലിന്യം തള്ളുന്നവരെയും നിരീക്ഷണത്തിലൂടെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>വാഗമണ്ണിലെ സർക്കാർ ഭൂമി കൈയേറ്റങ്ങൾ ഒഴിപ്പിക്കണം: റോയി കെ. പൗലോസ് എം.എൽ.എ</title>
<link>https://thekeralajournal.com/3061</link>
<guid>https://thekeralajournal.com/3061</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66acd04dc2c.jpg" length="101360" type="image/jpeg"/>
<pubDate>Mon, 27 Jul 2026 06:26:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിലെ വരാട്ടുമേട്, മൊട്ടക്കുന്ന് മേഖലകളിൽ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റും എം.എൽ.എയുമായ റോയി കെ. പൗലോസ് ആവശ്യപ്പെട്ടു.</p>
<p>മേഖലയിലെ ജനപ്രതിനിധികളുടെയും കോൺഗ്രസ് നേതാക്കളുടെയും നേതൃത്വത്തിൽ കൈയേറ്റം നടന്ന സ്ഥലങ്ങൾ സന്ദർശിച്ചശേഷമാണ് അദ്ദേഹം പ്രതികരിച്ചത്. ടൂറിസം സാധ്യതകൾ ഏറെയുള്ള ഈ മേഖലയിൽ നൂറുകണക്കിന് ഏക്കർ സർക്കാർ ഭൂമി കൈയേറ്റ മാഫിയ കൈവശപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.</p>
<p>വർഷങ്ങളായി വിവിധ നടപടിക്രമങ്ങളിലൂടെയാണ് സർക്കാർ ഭൂമി കൈയേറിയതെന്നും, തട്ടുപാറ പ്രദേശങ്ങളിൽ പുറംപ്രദേശങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുവന്ന് നിക്ഷേപിച്ച് കപ്പ ഉൾപ്പെടെയുള്ള കൃഷികൾ നടത്തി റവന്യൂ ഭൂമിയെ കൃഷിഭൂമിയാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമങ്ങളും നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ജില്ലയ്ക്ക് പുറത്തുനിന്നുള്ള കൈയേറ്റ മാഫിയയും ചില സിനിമാതാരങ്ങളും ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ രാഷ്ട്രീയ പിന്തുണയോടെയും റവന്യൂ ഉദ്യോഗസ്ഥരുടെ അറിവോടെയും ഈ ഭൂമിക്കൊള്ള നടന്നതാണെന്ന് റോയി കെ. പൗലോസ് ആരോപിച്ചു.</p>
<p>സർക്കാർ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ യു.ഡി.എഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, വരാട്ടുമേട്ടിലെ ചില ഭാഗങ്ങളിലെ കൈയേറ്റങ്ങൾ മുൻപ് ഒഴിപ്പിച്ചെങ്കിലും നടപടികൾ പൂർണമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>വാഗമണ്ണും പരിസര പ്രദേശങ്ങളും ഉൾപ്പെടെ ഇടുക്കി ജില്ലയിലെ ടൂറിസം മേഖലകളിൽ നടന്നതായി ആരോപിക്കുന്ന ഭൂമി കൈയേറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ മുഖ്യമന്ത്രിയെയും റവന്യൂ മന്ത്രിയെയും അറിയിച്ചിട്ടുണ്ടെന്നും, ജില്ല സന്ദർശിക്കുന്ന റവന്യൂ മന്ത്രിക്ക് വിശദമായ റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>സന്ദർശക സംഘത്തിൽ ഏലപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.എസ്. ഉമർ ഫറൂഖ്, ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിത്ര എം. രാജൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത്ത് ദിവാകരൻ എന്നിവരും മറ്റ് കോൺഗ്രസ് നേതാക്കളും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഗാനമേളയിലൂടെ സമാഹരിച്ച സഹായനിധി കൈമാറി</title>
<link>https://thekeralajournal.com/3056</link>
<guid>https://thekeralajournal.com/3056</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a65c2a9b3408.jpg" length="103609" type="image/jpeg"/>
<pubDate>Sun, 26 Jul 2026 13:47:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇരുവൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന സ്വരാജ് സ്വദേശി ആറ്റുകുഴിയിൽ ജോജിമോൻ (35) വേണ്ടി കട്ടപ്പന മ്യൂസിക് ക്ലബ്ബ് (KMC) സംഘടിപ്പിച്ച ഗാനമേളയിലൂടെ സമാഹരിച്ച സഹായനിധി കുടുംബത്തിന് കൈമാറി.</p>
<p>കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ നടന്ന ഗാനമേളയുടെ ഉദ്ഘാടനം കട്ടപ്പന മുനിസിപ്പാലിറ്റി ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു. ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് വിഷയാവതരണം നടത്തി. കൗൺസിലർ വി.ആർ. സജി, കാർട്ടൂണിസ്റ്റ് സജിദാസ്, മാധ്യമ പ്രവർത്തകൻ ജൈബി ജോസഫ്, വിവിധ സാംസ്കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ ആശംസകൾ നേർന്നു.</p>
<p>തുടർന്ന് കട്ടപ്പനയിലെയും സമീപ പ്രദേശങ്ങളിലെയും ഗായകരും ഉപകരണ സംഗീതജ്ഞരും ചേർന്ന് വൈകിട്ട് 7.30 വരെ ഗാനമേള അവതരിപ്പിച്ചു. പരിപാടിക്കൊപ്പം ബസ് സ്റ്റാൻഡിലും ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും KMC അംഗങ്ങൾ ജോജിമോനുവേണ്ടി സഹായധനവും സമാഹരിച്ചു.</p>
<p>സമാപന സമ്മേളനത്തിൽ KMC പ്രസിഡന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ്, ക്ലബ്ബ് ഭാരവാഹികളിൽ നിന്ന് സഹായനിധി ഏറ്റുവാങ്ങി ജോജിമോന്റെ പിതാവിന് കൈമാറി.</p>
<p>ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി എവറസ്റ്റ്, കേരള ആർട്ടിസ്റ്റ് ഫ്രട്ടേണിറ്റി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനോ കട്ടപ്പന, സിജോ എവറസ്റ്റ്, കട്ടപ്പന മർച്ചന്റ്സ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടാട്, വിവിധ സംഘടനാ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>KMC രക്ഷാധികാരി ജോമാൻ കട്ടപ്പന, പരിപാടിക്ക് സഹകരിച്ച മർച്ചന്റ്സ് അസോസിയേഷൻ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ, അനൗൺസർ ബെന്നി കളപ്പുരയ്ക്കൽ, മാധ്യമ പ്രവർത്തകർ, പോലീസ്, സൗണ്ട് എൻജിനീയർമാർ, ഓട്ടോമൊബൈൽ അസോസിയേഷൻ, വിവിധ സാംസ്കാരിക സംഘടനകൾ, വ്യാപാര സ്ഥാപനങ്ങൾ, മുനിസിപ്പാലിറ്റി എന്നിവർക്കും നന്ദി രേഖപ്പെടുത്തി. സെക്രട്ടറി ബിജോയ് സ്വരലയയുടെ നേതൃത്വത്തിലായിരുന്നു പരിപാടിയുടെ ഏകോപനം.</p>
<p>കട്ടപ്പന മ്യൂസിക് ക്ലബ്ബിൽ അംഗത്വത്തിനും കൂടുതൽ വിവരങ്ങൾക്കും:</p>
<p>📞 94471 94869 📞 97474 92807</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ സംഘടനയ്ക്ക് തുടക്കം; ഐ.സി.സി.എം.എ ഉദ്ഘാടനം സേനാപതി വേണു നിർവഹിച്ചു</title>
<link>https://thekeralajournal.com/3054</link>
<guid>https://thekeralajournal.com/3054</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a65a53a4902a.jpg" length="141719" type="image/jpeg"/>
<pubDate>Sun, 26 Jul 2026 11:42:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും വ്‌ളോഗർമാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട **ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ (ഐ.സി.സി.എം.എ)**യുടെ ഉദ്ഘാടനം ഉടുമ്പൻചോല എം എൽ എ സേനാപതി വേണു നിർവഹിച്ചു.</p>
<p>ചടങ്ങിൽ സംഘടനയുടെ ഭാരവാഹികൾ, വിവിധ മേഖലകളിലെ കണ്ടന്റ് ക്രിയേറ്റർമാർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു. ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാർക്ക് പരസ്പര സഹകരണം, പരിശീലനം, തൊഴിൽ സാധ്യതകൾ, സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമപ്രവർത്തനം എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ മലേറിയ വ്യാപനം ആശങ്കയാകുന്നു</title>
<link>https://thekeralajournal.com/3046</link>
<guid>https://thekeralajournal.com/3046</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6560a56ad69.jpg" length="89144" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:49:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഈ വർഷം ഇതുവരെ ജില്ലയിൽ 277 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിയുടെ ഭർത്താവിനും മലേറിയ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.</p>
<p>മരണപ്പെട്ട യുവതിക്കും മലേറിയ ബാധിച്ചിരുന്നോയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ. അതേസമയം, രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ചികിത്സ പൂർത്തിയാക്കാതെ ആശുപത്രിയിൽ നിന്ന് മുങ്ങിയത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.</p>
<p>അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം കൂടുതലായി കണ്ടെത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ കൈവശമില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തതിനാൽ സമയബന്ധിതമായി പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ അധികൃതർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.</p>
<p>മലേറിയയ്ക്ക് പുറമേ മന്ത് ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ എത്തുമ്പോൾ തന്നെ അതിർത്തികളിലോ ജോലിസ്ഥലങ്ങളിലോ ആരോഗ്യപരിശോധന ഉറപ്പാക്കാത്തപക്ഷം പകർച്ചവ്യാധികൾ കൂടുതൽ വ്യാപിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.</p>
<p>രോഗവ്യാപനം തടയുന്നതിനായി തോട്ടം ഉടമകളും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പുമായി സഹകരിച്ച് തൊഴിലാളികളുടെ വിവരശേഖരണം നടത്തുകയും ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ധർമേന്ദ്ര പ്രധാൻ രാജി സമരവിജയത്തിന്റെ തെളിവെന്ന് സി.പി.ഐ</title>
<link>https://thekeralajournal.com/3045</link>
<guid>https://thekeralajournal.com/3045</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a655fa0a396e.jpg" length="105244" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:45:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ബാധിച്ച ചോദ്യപേപ്പർ ചോർച്ച വിഷയത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ യുവജനങ്ങളും വിദ്യാർഥികളും നടത്തിയ സമരങ്ങൾക്ക് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയതിന്റെ തെളിവാണ് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാർ പറഞ്ഞു.</p>
<p>ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊരുതുന്ന യുവതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തൊടുപുഴ മുനിസിപ്പൽ മൈതാനത്തിന് മുന്നിൽ സംഘടിപ്പിച്ച സായാഹ്ന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ജോയിന്റ് കൗൺസിൽ ജില്ലാ ട്രഷറർ എ.കെ. സുഭാഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, ജില്ലാ ജോയിന്റ് സെക്രട്ടറി ഡി.കെ. സജിമോൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ലോമി മോൾ കെ.ആർ., ജില്ലാ കമ്മിറ്റി അംഗം അജിഷ് സി.ജി., വർക്കേഴ്സ് കോ-ഓർഡിനേഷൻ കൗൺസിൽ ജില്ലാ ചെയർമാൻ പി.കെ. ജബ്ബാർ എന്നിവർ സംസാരിച്ചു.</p>
<p>ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ്. ശ്രീകുമാർ സ്വാഗതവും തൊടുപുഴ മേഖലാ പ്രസിഡന്റ് ആശാ സി.ജി നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്</title>
<link>https://thekeralajournal.com/3044</link>
<guid>https://thekeralajournal.com/3044</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a655f17dca4d.jpg" length="112652" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:43:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെ നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്കായി ഡയാലിസിസ് കിറ്റുകൾ വിതരണം ചെയ്തു. സെന്റ് ജോൺസ് ആശുപത്രി ഡയറക്ടർ ബ്രദർ ബൈജു വാലുപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ക്ലബ്ബിന്റെ ജില്ലാ പ്രാധാന്യ പദ്ധതിയായ 'ഗിഫ്റ്റ് ഓഫ് ഹോപ്പ്' പദ്ധതിയുടെ ഭാഗമായാണ് ഡയാലിസിസ് കിറ്റ് വിതരണം സംഘടിപ്പിച്ചത്. ചികിത്സയിലുള്ള രോഗികൾക്ക് ആവശ്യമായ സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ചടങ്ങിൽ റോട്ടറി ക്ലബ് ഭാരവാഹികളും അംഗങ്ങളും ആശുപത്രി അധികൃതരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാസംഘം വാര്‍ഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/3043</link>
<guid>https://thekeralajournal.com/3043</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a655e6e1ec3c.jpg" length="78042" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:40:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്തിന്റെ അധ്യക്ഷതയിൽ നടന്നു. യൂണിയൻ പ്രസിഡന്റ് പി. രാജൻ ഉദ്ഘാടനം ചെയ്തു.</p>
<p>വനിതാസംഘം പ്രസിഡന്റ് പ്രീത ബിജു സ്വാഗതം ആശംസിച്ചു. സെക്രട്ടറി മിനി സജി പ്രവർത്തന റിപ്പോർട്ടും വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു.</p>
<p>ഭരണസമിതി തിരഞ്ഞെടുപ്പിൽ ഡോ. ഷീല കമലാധരനെ പ്രസിഡന്റായും, പുഷ്പ മോഹൻദാസിനെ വൈസ് പ്രസിഡന്റായും, ഷീല രാജീവിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.</p>
<p>കൗൺസിൽ അംഗങ്ങളായി ബിനീത അനീഷ്, സൗമ്യ അനീഷ്, കല സന്തോഷ്, രമണി പ്രസാദ്, ഉഷ സോമൻ, സുലോചന രഘു എന്നിവരെയും, കേന്ദ്രസമിതി അംഗങ്ങളായി മിനി സജി, പ്രീത ബിജു എന്നിവരെയും തെരഞ്ഞെടുത്തു.</p>
<p>വൈദിക സമിതി യൂണിയൻ ചെയർമാൻ മഹേന്ദ്രൻ ശാന്തി അനുഗ്രഹപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ മനേഷ് കുടിക്കയത്ത്, പഞ്ചായത്ത് കമ്മിറ്റി അംഗം ബിനീഷ് കോട്ടൂർ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ജോമോൻ കണിയാംകുടിയിൽ, വൈസ് പ്രസിഡന്റ് അഖിൽ സാബു, സെക്രട്ടറി ബിബിൻ കുന്നിനിയിൽ, ദിതിൻ ബാബു, അരുണ്‍ കുമാർ എന്നിവർ പ്രസംഗിച്ചു.ഷീല രാജീവ് നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ധർമേന്ദ്ര പ്രധാൻ രാജി: മെഴുകുതിരി റാലിയും സത്യഗ്രഹവും നടത്തി കോൺഗ്രസ്</title>
<link>https://thekeralajournal.com/3042</link>
<guid>https://thekeralajournal.com/3042</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a655daf3ca72.jpg" length="100982" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:37:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നീറ്റ്, സി.ബി.എസ്.ഇ പരീക്ഷാക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് സ്വാഗതാർഹമാണെങ്കിലും, പരീക്ഷാപ്പിഴവിന്റെ ആത്യന്തിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ. പൗലോസ് എം.എൽ.എ ആവശ്യപ്പെട്ടു.</p>
<p>ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിന്റെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ സംഘടിപ്പിച്ച മെഴുകുതിരി റാലിയും സത്യഗ്രഹവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മോദി സർക്കാരിന്റെ വീഴ്ചയുടെ തുടക്കം ധർമേന്ദ്ര പ്രധാൻ രാജിയോടെയാണെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു.</p>
<p>കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>നേതാക്കളായ നിഷ സോമൻ, ജോയി തോമസ്, എ.പി. ഉസ്മാൻ, എം.കെ. പുരുഷോത്തമൻ, എം.ഡി. അർജുനൻ, കെ.ബി. സെൽവം, ജോസ് അഗസ്റ്റിൻ, ഇന്ദു സുധാകരൻ, പി.എ. അബ്ദുൾ റഷീദ്, ജയ്സൺ കെ. ആന്റണി, ജോർജ് തോമസ്, എം.എം. വർഗീസ്, ശാന്തി രമേശ്, എം.കെ. ഷാജഹാൻ, ജാഫർഖാൻ മുഹമ്മദ്, ടി.ജെ. പീറ്റർ, രാജു ഓടയ്ക്കൽ, റോബിൻ കാരയ്ക്കാട്, കെ. ദീപക്, ബിന്ദു സന്തോഷ് പണിക്കർ, മുഹമ്മദ് അൻഷാദ്, മനോജ് കോക്കാട, ടോണി തോമസ്, ടോമി പാലയ്ക്കൻ, കെ.ആർ. വിജയൻ, ജിപ്സി ജിമ്മി, കിങ്ങിണി രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം ഓഗസ്റ്റ് 18 മുതൽ 21 വരെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/3040</link>
<guid>https://thekeralajournal.com/3040</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a64cd7c084bc.jpg" length="91082" type="image/jpeg"/>
<pubDate>Sat, 25 Jul 2026 20:21:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കേരള കർഷക സംഘം ഇടുക്കി ജില്ലാ സമ്മേളനം 2026 ഓഗസ്റ്റ് 18 മുതൽ 21 വരെ കട്ടപ്പനയിൽ നടക്കും. സമ്മേളനത്തോടനുബന്ധിച്ച് പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം, അഗ്രി ഫെസ്റ്റ്, സെമിനാറുകൾ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.</p>
<p>പൊതുസമ്മേളനം സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ബിനോയ് വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം കേരള കർഷക സംഘം സംസ്ഥാന സെക്രട്ടറി എം. വിജയകുമാർ ഉദ്ഘാടനം നിർവഹിക്കും.</p>
<p>സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കൾ പങ്കെടുക്കും. കർഷകരുടെ പ്രശ്നങ്ങൾ, കാർഷിക മേഖലയിലെ നിലവിലെ വെല്ലുവിളികൾ, ഭാവി പ്രവർത്തനങ്ങൾ എന്നിവ സമ്മേളനത്തിൽ പ്രധാനമായും ചർച്ച ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>സമ്മേളനത്തോടനുബന്ധിച്ച് കാർഷിക പ്രദർശനം, സെമിനാറുകൾ, സാംസ്കാരിക പരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകരും പ്രതിനിധികളും സമ്മേളനത്തിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ കട്ടപ്പന മേഖല സമ്മേളനം നടന്നു</title>
<link>https://thekeralajournal.com/3038</link>
<guid>https://thekeralajournal.com/3038</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a649bdfb093f.jpg" length="92362" type="image/jpeg"/>
<pubDate>Sat, 25 Jul 2026 16:50:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമവും ഉന്നമനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെ കട്ടപ്പന മേഖല സമ്മേളനം മേരികുളത്തെ ദീപ്തി സൗണ്ട് അങ്കണത്തിൽ നടന്നു.</p>
<p>സംഘടനയുടെ ജില്ലാ സെക്രട്ടറി ജെ. ജയകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. കട്ടപ്പന മേഖല വൈസ് പ്രസിഡന്റ് ദിലീപ് പവിത്ര അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ജിജി തോമസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>മേഖല സെക്രട്ടറി ബിബിൻ തോമസ്, ജനറൽ സെക്രട്ടറി ഗിരീഷ്, മേഖല ട്രഷറർ അരുൺ അശോക്, സാബു, ആനന്ദ് കട്ടപ്പന എന്നിവർ സംസാരിച്ചു.</p>
<p>ലൈറ്റ് ആൻഡ് സൗണ്ട് മേഖലയിലെ തൊഴിലാളികളുടെയും സംരംഭകരുടെയും ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ തൊഴിൽരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി സംഘടന വിവിധ ക്ഷേമപദ്ധതികളും സാമൂഹിക സേവന പ്രവർത്തനങ്ങളും നടപ്പാക്കി വരുന്നതായി ഭാരവാഹികൾ അറിയിച്ചു.</p>
<p>സമ്മേളനത്തിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങൾ വിലയിരുത്തുകയും നിലവിൽ ലൈറ്റ് ആൻഡ് സൗണ്ട് മേഖല നേരിടുന്ന വെല്ലുവിളികൾ, അവയ്ക്കുള്ള പരിഹാര മാർഗങ്ങൾ, അംഗങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്യുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കുടയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം 27ന്</title>
<link>https://thekeralajournal.com/3035</link>
<guid>https://thekeralajournal.com/3035</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a646f2aec7d5.jpg" length="201796" type="image/jpeg"/>
<pubDate>Sat, 25 Jul 2026 13:39:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായി സ്‌പെഷ്യൽ അസിസ്റ്റൻസ് ടു സ്റ്റേറ്റ്സ് ഫോർ ക്യാപിറ്റൽ ഇൻവെസ്റ്റ്‌മെന്റ് (SASCI) പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ തൊടുപുഴ താലൂക്കിലെ കുടയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ജൂലൈ 27 തിങ്കളാഴ്ച രാവിലെ 9 മണിക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർവഹിക്കും.</p>
<p>കുടയത്തൂർ സ്മാർട്ട് വില്ലേജ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ റോയി കെ. പൗലോസ് എം.എൽ.എ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി വിശിഷ്ടാതിഥിയായി പങ്കെടുക്കും.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ്. ഷീല സ്റ്റീഫൻ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, റവന്യൂ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ജീവൻ ബാബു കെ., സബ് കളക്ടർ അനൂപ് ഗാർഗ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയൻ, അറക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം സുജ ചന്ദ്രശേഖരൻ, കുടയത്തൂർ ഗ്രാമപഞ്ചായത്തംഗം തസ്‌നി ടി.കെ., വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>ഓണം സുരക്ഷിതമാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക പദ്ധതികൾ; ജില്ലാതല ഉദ്ഘാടനം ജൂലൈ 28ന്</title>
<link>https://thekeralajournal.com/3034</link>
<guid>https://thekeralajournal.com/3034</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a646e8c55cde.jpg" length="68581" type="image/jpeg"/>
<pubDate>Sat, 25 Jul 2026 13:36:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഓണക്കാലം സുരക്ഷിതമാക്കാൻ "സുരക്ഷിത ആഹാരത്തിലൂടെ സമൃദ്ധമായ ഓണാഘോഷത്തിലേക്ക്" എന്ന ലക്ഷ്യത്തോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് വിവിധ പദ്ധതികൾ നടപ്പാക്കുന്നു. പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജൂലൈ 28-ന് രാവിലെ 9.30ന് തടിയമ്പാട് ഇടുക്കി കാസിൽ ഹോട്ടലിൽ റോയി കെ. പൗലോസ് എം.എൽ.എ നിർവഹിക്കും. തുടർന്ന് ഭക്ഷ്യ ഉൽപ്പാദകർക്കായി പരിശീലന ക്ലാസും സംഘടിപ്പിക്കും.</p>
<p>പീരുമേട് സർക്കിളിൽ നടത്തിയ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 25 പേരിൽ നിന്നായി ₹81,000 പിഴ ഈടാക്കി. ഇടുക്കി ജില്ലയിലെ ഷാപ്പ് ജീവനക്കാർക്കും ലൈസൻസ് ഉടമകൾക്കുമായി കമ്പളിക്കണ്ടത്ത് ഫോസ്ടാക് (FoSTaC) പരിശീലനവും നടത്തി.</p>
<p>ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ കാന്തല്ലൂർ പഞ്ചായത്ത് കോവിൽക്കടവിൽ പ്രവർത്തിക്കുന്ന രാജു വെജിറ്റബിൾസ് &amp; ചിക്കൻ സെന്റർ ശുചിത്വ നിലവാരം ഉറപ്പാക്കുന്നതുവരെ പ്രവർത്തനം നിർത്തിവയ്ക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദേശിച്ചു.</p>
<p>ഓണത്തോടനുബന്ധിച്ച പരിശോധനകളുടെ ഭാഗമായി ആകെ 40 പരിശോധനകൾ നടത്തി. രണ്ട് സ്കൂളുകളിലും ഒരു വൃദ്ധസദനത്തിലും പരിശോധന നടത്തി. എട്ട് തിരുത്തൽ നോട്ടീസുകളും മൂന്ന് കോംപൗണ്ടിംഗ് നോട്ടീസുകളും നൽകി. കൂടാതെ എട്ട് സർവെയ്ലൻസ് സാമ്പിളുകളും 17 സ്റ്റാറ്റ്യൂട്ടറി സാമ്പിളുകളും പരിശോധനയ്ക്കായി ശേഖരിച്ചു.</p>]]> </content:encoded>
</item>

<item>
<title>എച്ച്.ഐ.വി./എയ്ഡ്സ് ബോധവൽക്കരണം: വിദ്യാർത്ഥികൾക്കായി ക്വിസ്, മാരത്തോൺ മത്സരങ്ങൾ</title>
<link>https://thekeralajournal.com/3033</link>
<guid>https://thekeralajournal.com/3033</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6346db2965b.jpg" length="168526" type="image/jpeg"/>
<pubDate>Sat, 25 Jul 2026 12:17:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റി, സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പ്, നാഷണൽ സർവീസ് സ്‌കീം (NSS) എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് സ്‌കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി എച്ച്.ഐ.വി./എയ്ഡ്സ് ബോധവൽക്കരണത്തിന്റെ ഭാഗമായി ക്വിസ്, മാരത്തോൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.</p>
<p>സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം ജൂലൈ 29-ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കും. ജില്ലയിലെ 8, 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു സ്‌കൂളിൽ നിന്ന് രണ്ട് പേർ അടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. പൊതുജനാരോഗ്യം, കൗമാരാരോഗ്യം, ആർത്തവ ശുചിത്വം, ആരോഗ്യകരമായ ഭക്ഷണശീലം, എച്ച്.ഐ.വി./എയ്ഡ്സ്, ലഹരി ഉപയോഗം, സന്നദ്ധ രക്തദാനം, സർക്കാർ ആരോഗ്യപദ്ധതികൾ എന്നിവയാണ് മത്സരവിഷയങ്ങൾ.</p>
<p>ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹4,000, ₹3,000 ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഒന്നാം സ്ഥാനക്കാർക്ക് സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും. രജിസ്ട്രേഷൻ ജൂലൈ 28-ന് വൈകിട്ട് 3 മണിക്കകം പൂർത്തിയാക്കണം.</p>
<p>കോളേജ് വിദ്യാർത്ഥികൾക്കായുള്ള മാരത്തോൺ ജൂലൈ 30-ന് രാവിലെ 10.30ന് ഇടുക്കി ജില്ലാ കളക്ട്രേറ്റ് ബസ് സ്റ്റോപ്പിൽ നിന്ന് ആരംഭിച്ച് ഇടുക്കി മെഡിക്കൽ കോളേജ് ബസ് സ്റ്റോപ്പ് വരെ 5 കിലോമീറ്റർ ദൂരത്തിലാണ് നടക്കുക. 17 മുതൽ 24 വയസ് വരെയുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. ഒരു കോളേജിൽ നിന്ന് പരമാവധി അഞ്ച് പേർക്ക് പങ്കെടുക്കാം. വനിത-പുരുഷ വിഭാഗങ്ങളിലായി ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനക്കാർക്ക് യഥാക്രമം ₹5,000, ₹4,000, ₹3,000 ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാനും അവസരമുണ്ട്.</p>
<p>പങ്കെടുക്കുന്ന വിദ്യാർത്ഥികൾ സ്‌കൂൾ/കോളേജിൽ നിന്നുള്ള സാക്ഷ്യപത്രവും പ്രായം തെളിയിക്കുന്ന രേഖയും ഹാജരാക്കണം.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 9946107341, 9497709645. രജിസ്ട്രേഷൻ ജൂലൈ 29-ന് വൈകിട്ട് 3 മണിക്കകം പൂർത്തിയാക്കണം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഡിവൈഎസ്പിയായി റെജി എം. കുന്നിപ്പറമ്പിൽ; ഹൈറേഞ്ചിലേക്ക് പരിചിതനായ ഉദ്യോഗസ്ഥന്റെ തിരിച്ചുവരവ്</title>
<link>https://thekeralajournal.com/3032</link>
<guid>https://thekeralajournal.com/3032</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6458f97e637.jpg" length="45130" type="image/jpeg"/>
<pubDate>Sat, 25 Jul 2026 12:04:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കട്ടപ്പന സബ് ഡിവിഷന്റെ പുതിയ ഡിവൈഎസ്പിയായി റെജി എം. കുന്നിപ്പറമ്പിൽ ഉടൻ ചുമതലയേൽക്കും. നിലവിൽ മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായിരുന്ന അദ്ദേഹത്തെ സംസ്ഥാന പോലീസ് വകുപ്പിന്റെ പൊതുസ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് കട്ടപ്പനയിലേക്ക് നിയമിച്ചത്.</p>
<p>ഹൈറേഞ്ച് മേഖലയുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥനാണ് റെജി എം. കുന്നിപ്പറമ്പിൽ. ഔദ്യോഗിക ജീവിതത്തിന്റെ തുടക്കത്തിൽ കുമളിയിൽ സബ് ഇൻസ്പെക്ടറായും പിന്നീട് കട്ടപ്പന, മൂന്നാർ, നെടുങ്കണ്ടം പോലീസ് സ്റ്റേഷനുകളിൽ സ്റ്റേഷൻ ഹൗസ് ഓഫീസറായും (SHO) സേവനമനുഷ്ഠിച്ചിട്ടുണ്ട്. കട്ടപ്പനയിൽ സർക്കിൾ ഇൻസ്പെക്ടറായിരുന്ന കാലത്തെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ശ്രദ്ധേയമായിരുന്നു.</p>
<p>മുൻപ് എസ്.ഐയും സി.ഐയും ആയി പ്രവർത്തിച്ച അതേ മേഖലയിലേക്കാണ് ഇപ്പോൾ സബ് ഡിവിഷൻ പോലീസ് മേധാവിയായി അദ്ദേഹം തിരിച്ചെത്തുന്നത്.</p>
<p>കുറ്റാന്വേഷണ രംഗത്തെ മികവിന് പേരുകേട്ട ഉദ്യോഗസ്ഥനായ റെജി എം. കുന്നിപ്പറമ്പിൽ സംസ്ഥാനത്തെ ശ്രദ്ധേയമായ നിരവധി കേസുകളിൽ അന്വേഷണത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. മലപ്പുറം ക്രൈംബ്രാഞ്ചിൽ സേവനമനുഷ്ഠിക്കവെ താനൂർ കസ്റ്റഡി മരണക്കേസിന്റെ അന്വേഷണത്തിനും നേതൃത്വം നൽകി.</p>
<p>ഇടുക്കിയിൽ ചൈൽഡ് ലൈൻ കൗൺസിലർ വ്യാജ പീഡന പരാതി ചമച്ച് അധ്യാപികയെ കുടുക്കാൻ ശ്രമിച്ച കേസ് തെളിയിച്ചതും അദ്ദേഹത്തിന്റെ അന്വേഷണ മികവിന്റെ ഉദാഹരണമാണ്. കോട്ടയം ജില്ലയിൽ വിജിലൻസ്, ക്രൈംബ്രാഞ്ച് വിഭാഗങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.</p>
<p>ഹൈറേഞ്ച് മേഖലയെക്കുറിച്ചുള്ള വ്യക്തമായ ധാരണയും ദീർഘകാലത്തെ പ്രവർത്തന പരിചയവുമുള്ള ഉദ്യോഗസ്ഥന്റെ വരവ് കട്ടപ്പന സബ് ഡിവിഷനിലെ പോലീസ് പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ പാലക്കടയിൽ രാത്രിയുടെ മറവിൽ നിലം നികത്തൽ; നീരൊഴുക്ക് തടസ്സപ്പെടുന്നതായി നാട്ടുകാരുടെ പരാതി.</title>
<link>https://thekeralajournal.com/3029</link>
<guid>https://thekeralajournal.com/3029</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a641d97d8ca4.jpg" length="168986" type="image/jpeg"/>
<pubDate>Sat, 25 Jul 2026 07:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന–കുട്ടിക്കാനം സംസ്ഥാന പാതയോരത്ത് കാഞ്ചിയാർ പാലക്കട മേഖലയിൽ രാത്രിയുടെ മറവിൽ വ്യാപകമായി നിലം നികത്തി മണ്ണിടുന്നതായി നാട്ടുകാർ പരാതി ഉയർത്തുന്നു. പ്രകൃതിദത്തമായ നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന തരത്തിലാണ് മണ്ണിടൽ നടക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.</p>
<p>പ്രദേശത്തുകൂടി ഒഴുകുന്ന നിരവധി ചെറിയ തോടുകളും നീർച്ചാലുകളും മണ്ണിട്ട് നികത്തിയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മഴക്കാലത്ത് വെള്ളക്കെട്ടിനും സമീപ പ്രദേശങ്ങളിൽ വെള്ളപ്പൊക്ക ഭീഷണിക്കും ഇത് കാരണമാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>ഇതിന് മുമ്പും ഇതേ മേഖലയിൽ വ്യാപകമായി നിലം നികത്തൽ നടന്നിട്ടുണ്ടെങ്കിലും ഫലപ്രദമായ നടപടികൾ ഉണ്ടായില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അതേസമയം, സാധാരണക്കാർ ചെറിയ തോതിൽ പോലും നിയമലംഘനം നടത്തിയാൽ കർശന നടപടികൾ സ്വീകരിക്കുന്ന സർക്കാർ സംവിധാനങ്ങൾ, കണ്ണുമുന്നിൽ നടക്കുന്ന ഇത്തരം വലിയ പ്രവർത്തനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന വിമർശനവും ശക്തമാണ്.</p>
<p>പരിസ്ഥിതിക്കും പൊതുജനങ്ങളുടെ സുരക്ഷയ്ക്കും ഭീഷണിയാകാവുന്ന ഇത്തരം പ്രവർത്തനങ്ങളിൽ അടിയന്തര അന്വേഷണം നടത്തി, നിയമവിരുദ്ധമായ മണ്ണിടലും തോട് നികത്തലും നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും, കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.</p>
<p>കേരള ജേർണൽ ഈ വിഷയത്തിൽ ബന്ധപ്പെട്ട വകുപ്പുകളുടെ വിശദീകരണം തേടുകയും, അവരുടെ പ്രതികരണം ലഭിക്കുന്ന മുറയ്ക്ക് പ്രസിദ്ധീകരിക്കുകയും ചെയ്യും.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a641daf41cfe.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ആഗസ്റ്റ് 1 മുതൽ ചെറുതോണി ടൗണിൽ ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/3028</link>
<guid>https://thekeralajournal.com/3028</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a640d04d7670.jpg" length="137083" type="image/jpeg"/>
<pubDate>Sat, 25 Jul 2026 06:40:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ആഗസ്റ്റ് 1 മുതൽ ചെറുതോണി ടൗണിൽ പുതിയ ഗതാഗത നിയന്ത്രണം നടപ്പാക്കുമെന്ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് അറിയിച്ചു.</p>
<p>ചെറുതോണിയിൽ ദിനംപ്രതി വർധിച്ചുവരുന്ന വാഹനത്തിരക്കും അതുമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും പരിഹരിക്കുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തീരുമാനം.</p>
<p>പുതിയ ക്രമീകരണത്തിന്റെ ഭാഗമായി വാഹന പാർക്കിംഗിനായി പ്രത്യേക സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ട്. ചെറുതോണി പെട്രോൾ പമ്പ് ജംഗ്ഷൻ, ജില്ലാ പഞ്ചായത്ത് പാലത്തിന് സമീപമുള്ള പഴയ ബസ് സ്റ്റാൻഡ്, ചെറുതോണി–ഇടുക്കി റോഡിന്റെ വലതുവശം, ചെറുതോണി പഴയ പാലത്തിന്റെ സൈഡിലുള്ള റോഡിന്റെ വശങ്ങൾ എന്നിവിടങ്ങളിലാണ് പാർക്കിംഗ് സൗകര്യം ഒരുക്കുന്നത്.</p>
<p>ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട വിശദമായ മാർഗനിർദേശങ്ങളും മറ്റ് വ്യവസ്ഥകളും അടുത്ത ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജാമ്യത്തിലിറങ്ങി ഒളിവിൽ; കൊലക്കേസ് പ്രതി അഞ്ച് വർഷത്തിന് ശേഷം പിടിയിൽ</title>
<link>https://thekeralajournal.com/3027</link>
<guid>https://thekeralajournal.com/3027</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6397494d633.jpg" length="80724" type="image/jpeg"/>
<pubDate>Fri, 24 Jul 2026 22:18:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിയെ അഞ്ച് വർഷത്തിന് ശേഷം മറയൂർ പൊലീസ് പിടികൂടി. കാന്തല്ലൂർ മൈക്കിള്‍ഗിരി കരയിൽ മിഷൻ വയൽ ഭാഗത്തുള്ള വേദ മുത്തു (56)യാണ് അറസ്റ്റിലായത്.</p>
<p>മറയൂർ പൊലീസ് ഇൻസ്‌പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ അബ്ദുൾ അസീസ്, സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് വി.വി., ജിജോയ് ജി.എൽ., മനു കെ. ബേബി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.</p>
<p>2019 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാന്തല്ലൂരിലെ മൈക്കിള്‍ഗിരി കരയിൽ മിഷൻ വയൽ ഭാഗത്തുള്ള വീട്ടിൽവച്ച് പ്രതി ഭാര്യയെ വാക്കത്തി ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.</p>
<p>കേസിന്റെ വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങിയ പ്രതി പിന്നീട് ഒളിവിൽ പോവുകയായിരുന്നു. അഞ്ച് വർഷത്തോളം തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞശേഷമാണ് പൊലീസ് ഇയാളെ പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളജ് റോഡിന്റെയും സബ് സ്റ്റേഷന്റെയും നിർമ്മാണം ഉടൻ ആരംഭിക്കും :റോയി കെ. പൗലോസ് എം.എൽ.എ</title>
<link>https://thekeralajournal.com/3026</link>
<guid>https://thekeralajournal.com/3026</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a639622e7b19.jpg" length="40071" type="image/jpeg"/>
<pubDate>Fri, 24 Jul 2026 22:13:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലേക്കുള്ള റോഡുകളുടെയും കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്റെയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് റോയി കെ. പൗലോസ് എം.എൽ.എ അറിയിച്ചു. ആരോഗ്യവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് പദ്ധതികളിലെ തടസ്സങ്ങൾ പരിഹരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>2023-ൽ മെഡിക്കൽ കോളജിലേക്കുള്ള റോഡ് നിർമ്മാണത്തിന് 16.2 കോടി രൂപയും ക്യാമ്പസിൽ കെ.എസ്.ഇ.ബി. സബ് സ്റ്റേഷൻ സ്ഥാപിക്കാൻ 11 കോടി രൂപയും അനുവദിച്ചിരുന്നെങ്കിലും ഭരണാനുമതി ലഭിക്കാത്തതിനാൽ പ്രവൃത്തികൾ ആരംഭിച്ചിരുന്നില്ല. മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഫണ്ട് പുനഃസ്ഥാപിക്കുകയും ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കി 15 ദിവസത്തിനുള്ളിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കുമെന്നും എം.എൽ.എ അറിയിച്ചു.</p>
<p>നിർമാണ പുരോഗതി വിലയിരുത്തുന്നതിനായി അടുത്ത മാസം 18-ന് ആരോഗ്യവകുപ്പ് മന്ത്രി ഇടുക്കി സന്ദർശിക്കും. നിർമാണ ഏജൻസിയായ കിഡ്കോയ്ക്ക് നിലവിലുള്ള പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാനും പുതിയ നിർമ്മാണങ്ങൾ ഉടൻ ആരംഭിക്കാനും നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മെഡിക്കൽ കോളജിലേക്ക് പുതിയ പ്രിൻസിപ്പൽ, സൂപ്രണ്ട്, ആവശ്യമായ ഡോക്ടർമാർ, മറ്റ് ജീവനക്കാർ എന്നിവരെ ഉടൻ നിയമിക്കുമെന്നും നിയമനം ലഭിക്കുന്നവരെ മൂന്ന് വർഷത്തിനുള്ളിൽ സ്ഥലംമാറ്റില്ലെന്നും എം.എൽ.എ വ്യക്തമാക്കി.</p>
<p>മെഡിക്കൽ കോളജിലേക്കുള്ള പുതിയ റോഡുകൾക്ക് എസ്റ്റിമേറ്റ് തയ്യാറാക്കാനും ഓക്സിജൻ പ്ലാന്റിലേക്കുള്ള വഴി ഒരുക്കാനും കെട്ടിടത്തിന് പിന്നിലെ മണ്ണ് നീക്കം ചെയ്യാനും അടിയന്തര നടപടി സ്വീകരിക്കും. നിർമ്മാണ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ പ്രത്യേക യോഗവും ചേരും.</p>
<p>അതേസമയം, മുൻ സർക്കാരിന്റെ കാലത്ത് നഴ്‌സിങ് കോളജിന് അനുവദിച്ച 9.5 കോടി രൂപയും ചെറുതോണി ടൗൺ വികസനത്തിനായി അനുവദിച്ച 5 കോടി രൂപയും ഉൾപ്പെടെ 18 പദ്ധതികളിലായി 35 കോടി രൂപ നഷ്ടപ്പെട്ടതായി റോയി കെ. പൗലോസ് എം.എൽ.എ ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ രജിസ്റ്റർഡ് സംഘടന; ഐ.സി.സി.എം.എയ്ക്ക് തുടക്കമാകുന്നു</title>
<link>https://thekeralajournal.com/3024</link>
<guid>https://thekeralajournal.com/3024</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6372d0e2c63.jpg" length="90241" type="image/jpeg"/>
<pubDate>Fri, 24 Jul 2026 19:42:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും വ്‌ളോഗർമാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ (ഐ.സി.സി.എം.എ.) പ്രവർത്തനം ആരംഭിക്കുന്നു. ജില്ലയിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കണ്ടന്റ് ക്രിയേറ്റർമാരുടെ സംഘടനയായ ഐ.സി.സി.എം.എ., സാമൂഹിക മാധ്യമങ്ങളുടെ ശക്തി സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>നാടിന്റെ വികസന പ്രവർത്തനങ്ങളും സ്വപ്ന പദ്ധതികളും ജനങ്ങളിലേക്ക് ഉത്തരവാദിത്വത്തോടെയും വിശ്വാസ്യതയോടെയും എത്തിക്കുന്നതിനൊപ്പം, ഇടുക്കിയുടെ വിനോദസഞ്ചാര, കാർഷിക, സാംസ്കാരിക, പൈതൃക മേഖലകളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും സംഘടന പ്രവർത്തിക്കും.</p>
<p>ഐ.സി.സി.എം.എയുടെ ഉദ്ഘാടനം ജൂലൈ 26 ഞായറാഴ്ച രാവിലെ 10ന് വള്ളക്കടവ് സിബീസ് ഗാർഡനിൽ ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു നിർവഹിക്കും. സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തകൻ എം.സി. ബോബൻ ലോഗോ പ്രകാശനം നിർവഹിക്കും. മാധ്യമപ്രവർത്തകനും വ്‌ളോഗറുമായ ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തും.</p>
<p>സിതോഷ് കെ. തോമസ്, റിജോയി അടിമാലി, സിബി വർക്കി ചവർണനാൽ, റോബിൻ ചാക്കോ, സിജോമോൻ ജോസ്, ജോജോ കുമ്പളംന്താനം, ആര്യ ബിബിൻ, അലൻസിയ ഷോജിൻ, അജീഷ് ജോർജ്, നാഷാദ് വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.</p>
<p>പ്രതിസന്ധികളെ അതിജീവിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ വ്‌ളോഗർമാരെ ചടങ്ങിൽ അനുമോദിക്കും. സമ്മേളനത്തിൽ സംഘടനയുടെ ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും.</p>
<p>ജനക്ഷേമ പദ്ധതികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസ-സന്നദ്ധ സേവന പദ്ധതികൾ എന്നിവ കൂട്ടായ്മയിലൂടെ നടപ്പാക്കാനും സംഘടന ലക്ഷ്യമിടുന്നു. കൂടാതെ ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കും വ്‌ളോഗർമാർക്കും പ്രൊഫഷണൽ വളർച്ച ഉറപ്പാക്കാൻ പരിശീലന പരിപാടികൾ, ശിൽപശാലകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, അംഗക്ഷേമ പദ്ധതികൾ എന്നിവയും നടപ്പാക്കും. സമൂഹത്തിന് ഗുണകരവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ഐ.സി.സി.എം.എ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ&#45;കോളേജ് വിദ്യാർത്ഥികൾക്കായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ് &amp;apos;ക്വിസ് ,മാരത്തൺ&amp;apos; മത്സരങ്ങൾ സംഘടിപ്പിക്കുന്നു.</title>
<link>https://thekeralajournal.com/3023</link>
<guid>https://thekeralajournal.com/3023</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6346db2965b.jpg" length="168526" type="image/jpeg"/>
<pubDate>Fri, 24 Jul 2026 16:35:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ എയ്ഡ്സ് നിയന്ത്രണ വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇടുക്കി ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി 'ക്വിസ്, മാരത്തൺ' മത്സരങ്ങൾ സംഘടിപ്പിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a6346b38a299.jpg" alt=""></p>
<p>വിദ്യാർത്ഥികളിൽ എച്ച്.ഐ.വി./എയ്ഡ്സ്, ആരോഗ്യ സംരക്ഷണം, ബോധവൽക്കരണം എന്നിവ സംബന്ധിച്ച അറിവ് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ സ്കൂളുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് മത്സരത്തിൽ പങ്കെടുക്കാം.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a6346c28e59e.jpg" alt=""></p>
<p>താൽപര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന കൂടുതൽ വിവരങ്ങൾ അറിയുകയും രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരു വൃക്കകളും തകരാറിലായ യുവാവിന് കൈത്താങ്ങായി കട്ടപ്പന മ്യൂസിക് ക്ലബ്; ധനശേഖരണാർത്ഥമുള്ള  ഗാനമേള നാളെ  കട്ടപ്പന ടൗണിൽ</title>
<link>https://thekeralajournal.com/3022</link>
<guid>https://thekeralajournal.com/3022</guid>
<description><![CDATA[ ഇടുക്കി ബ്യൂറോ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a633d67b1ef8.jpg" length="69695" type="image/jpeg"/>
<pubDate>Fri, 24 Jul 2026 15:55:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന ആറ്റുകുഴിയിൽ ജോജിമോൻ (35) എന്ന യുവാവിന്റെ ചികിത്സാ ചെലവിനായി ധനസമാഹരണം ലക്ഷ്യമിട്ട് കട്ടപ്പന മ്യൂസിക് ക്ലബ് (KMC) ജൂലൈ 25 ശനിയാഴ്ച കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ ഓർക്കസ്ട്രാ ഗാനമേള സംഘടിപ്പിക്കുന്നു. രാവിലെ 10 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് പരിപാടി.</p>
<p>കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ. ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. ഗാനമേളയിലൂടെ ലഭിക്കുന്ന മുഴുവൻ തുകയും ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, ക്ലബ് അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ ജോജിമോന്റെയും കുടുംബത്തിന്റെയും ചികിത്സാ സഹായനിധിയിലേക്ക് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കഴിഞ്ഞ ആറു വർഷമായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജോജിമോൻ ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസിന് വിധേയനാകുകയാണ്. രണ്ട് വൃക്കകളും മാറ്റിവയ്ക്കുന്നതിനും തുടർ ചികിത്സയ്ക്കുമായി വലിയ തുക ആവശ്യമായ സാഹചര്യത്തിലാണ് ഈ സ്നേഹസമരം സംഘടിപ്പിക്കുന്നത്.</p>
<p>ഹൃദ്രോഗബാധിതയായ അമ്മയുടെയും വാർദ്ധക്യത്തിലെത്തിയ പിതാവിന്റെയും സംരക്ഷണത്തിലാണ് അവിവാഹിതനായ ജോജിമോൻ കഴിയുന്നത്. ചികിത്സയ്ക്കായി ഇതിനോടകം തന്നെ കുടുംബം വലിയ സാമ്പത്തിക ബാധ്യത നേരിട്ടിട്ടുണ്ട്. നിലവിൽ സുമനസ്സുകളുടെ സഹായത്താലാണ് ചികിത്സയും ദൈനംദിന ജീവിതച്ചെലവുകളും മുന്നോട്ട് പോകുന്നത്.</p>
<p>ജോജിമോന്റെ ജീവൻ രക്ഷിക്കാൻ നടത്തുന്ന ഈ കാരുണ്യയജ്ഞത്തിൽ കട്ടപ്പനയിലെ വ്യാപാരി സമൂഹം, പ്രൈവറ്റ് ബസ് ഓപ്പറേറ്റീവ് അസോസിയേഷൻ, സന്നദ്ധ സംഘടനകൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ പങ്കാളികളാകണമെന്ന് കട്ടപ്പന മ്യൂസിക് ക്ലബ് അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി ബസ് സ്റ്റാൻഡിലെ ഇരുമ്പ് ഗ്രില്ലുകൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നതായി പരാതി</title>
<link>https://thekeralajournal.com/3015</link>
<guid>https://thekeralajournal.com/3015</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62bf47b8bfc.jpg" length="110817" type="image/jpeg"/>
<pubDate>Fri, 24 Jul 2026 06:56:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി ബസ് സ്റ്റാൻഡിലെ ഓട ശുചീകരണത്തിനായി കോൺക്രീറ്റ് സ്ലാബുകൾ മാറ്റി സ്ഥാപിച്ച ഇരുമ്പ് ഗ്രില്ലുകൾ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും അപകടഭീഷണിയാകുന്നതായി പരാതി. കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി. ബസിന്റെ പിൻചക്രം ഗ്രില്ലിൽ കയറി ഓടയിൽ കുടുങ്ങിയതോടെ അപകടസാധ്യത കൂടുതൽ വ്യക്തമായി.</p>
<p>സംഭവത്തിന് പിന്നാലെ വാഹനങ്ങൾ ഗ്രില്ലിലേക്ക് കയറുന്നത് തടയാൻ താൽക്കാലികമായി മുന്നിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും, ഇത് സ്ഥിരപരിഹാരമല്ലെന്നാണ് യാത്രക്കാരും ബസ് ജീവനക്കാരും ചൂണ്ടിക്കാട്ടുന്നത്.</p>
<p>അപകടങ്ങൾ ഒഴിവാക്കുന്നതിനായി ഇരുമ്പ് ഗ്രിൽ നീക്കം ചെയ്ത് പഴയതുപോലെ കോൺക്രീറ്റ് സ്ലാബുകൾ പുനഃസ്ഥാപിക്കാൻ ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ഇരട്ട സ്വർണ ജേതാവ് സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ പഞ്ചായത്തിന്റെ പൗരസ്വീകരണം</title>
<link>https://thekeralajournal.com/3013</link>
<guid>https://thekeralajournal.com/3013</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62bb434427c.jpg" length="79942" type="image/jpeg"/>
<pubDate>Fri, 24 Jul 2026 06:39:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏഷ്യൻ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ രണ്ട് സ്വർണ മെഡലുകൾ നേടിയ സാന്ദ്രാമോൾ സാബുവിന് കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പൗരസ്വീകരണം നൽകി.</p>
<p>ചൈനയിൽ നടന്ന ഏഷ്യൻ അണ്ടർ-23 അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച സാന്ദ്രാമോൾ, 4×400 മീറ്റർ മിക്സഡ് റിലേയിലും 4×400 മീറ്റർ വനിതാ റിലേയിലും സ്വർണ മെഡലുകൾ കരസ്ഥമാക്കി രാജ്യത്തിന് അഭിമാന നേട്ടമാണ് സമ്മാനിച്ചത്.</p>
<p>സ്വീകരണ സമ്മേളനം ഇടുക്കി എം.എൽ.എ റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് ഏർപ്പെടുത്തിയ ക്യാഷ് അവാർഡ് സാന്ദ്രാമോളിന് കൈമാറി.</p>
<p>നരിയമ്പാറ സ്വർണവിലാസം സ്വദേശിയായ സാന്ദ്രാമോൾ സാബു, ഇന്ത്യക്കായി വിവിധ അന്തർദേശീയ കായികമത്സരങ്ങളിൽ ഇതിനുമുമ്പും നിരവധി മെഡലുകൾ നേടിയിട്ടുള്ള താരമാണ്.</p>
<p>ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ, കോഴിമല രാജാവ് രാമൻ രാജമന്നാൻ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ മാത്യു ജോർജ്, ജോർജ് ജോസഫ് പടവൻ, വി.ആർ. ശശി, ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, ബെന്നി പറപ്പള്ളി, അഭിലാഷ് മാത്യു, ജോസ് മാമ്മൂട്ടിൽ, ബാബു അഞ്ചാനി തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിതർ പട്ടിണി സമരത്തിലേക്ക്</title>
<link>https://thekeralajournal.com/3012</link>
<guid>https://thekeralajournal.com/3012</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62bac3014a0.jpg" length="81375" type="image/jpeg"/>
<pubDate>Fri, 24 Jul 2026 06:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി : ലക്ഷംവീട് നഗർ മണ്ണിടിച്ചിൽ ദുരിതബാധിതർ നടത്തുന്ന രാപ്പകൽ സമരം ഒരു മാസം പിന്നിട്ടതോടെ സമരരീതി മാറ്റി സമരസമിതി. പുനരധിവാസം സംബന്ധിച്ച് അധികൃതരിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കാത്ത സാഹചര്യത്തിൽ പഞ്ചായത്തോഫീസിന് മുന്നിൽ ഇന്നലെ മുതൽ പട്ടിണി സമരം ആരംഭിച്ചു.</p>
<p>മണ്ണിടിച്ചിൽ ദുരന്തം സംഭവിച്ച് ഒമ്പത് മാസം പിന്നിട്ടിട്ടും പുനരധിവാസവുമായി ബന്ധപ്പെട്ട് വ്യക്തമായ തീരുമാനമോ വിവരമോ ലഭിച്ചിട്ടില്ലെന്ന് സമരസമിതി ആരോപിക്കുന്നു. രാപ്പകൽ സമരം ഒരു മാസം പിന്നിട്ടിട്ടും ലഭിച്ചത് വാഗ്ദാനങ്ങൾ മാത്രമാണെന്നും അവർ പറയുന്നു.</p>
<p>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 1.70 കോടി രൂപ അനുവദിക്കുന്നതിന് മന്ത്രിസഭയുടെ അനുമതി ആവശ്യമാണെന്നും അടുത്ത മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിക്കുമെന്നും ഡീൻ കുര്യാക്കോസ് എം.പി സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ മന്ത്രിസഭാ യോഗത്തിലും വിഷയം പരിഗണിക്കാത്തതോടെയാണ് സമരസമിതി പട്ടിണി സമരത്തിലേക്ക് കടന്നത്.</p>
<p>ഒന്നര വയസുകാരി മുസ്ഫിറ മുതൽ 80 വയസ്സുള്ള കാസിം വരെ സമരമുഖത്തുണ്ട്. വയോജനങ്ങളായ നബീസ, നവാസ്, സെലിന എന്നിവരും പുനരധിവാസമെന്ന ഏക ആവശ്യവുമായി സമരത്തിൽ പങ്കെടുക്കുന്നു. ഗർഭിണിയായ യുവതിയും സമരരംഗത്തുള്ളത് വിഷയത്തിന്റെ ഗൗരവം വർധിപ്പിക്കുന്നതായി സമരസമിതി ചൂണ്ടിക്കാട്ടുന്നു.</p>
<p>അർഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കേണ്ട ജില്ലാ ഭരണകൂടം തങ്ങളെ അവഗണിക്കുകയാണെന്ന് സമരസമിതി ആരോപിച്ചു. അധികൃതർ പുനരധിവാസം സംബന്ധിച്ച് വ്യക്തമായ നടപടി സ്വീകരിക്കുന്നതുവരെ സമരം തുടരുമെന്നും സമരനേതാക്കൾ അറിയിച്ചു.</p>
<p>ഭാഗികമായി നാശനഷ്ടമുണ്ടായതിനാൽ റെഡ് സോണിൽ ഉൾപ്പെടുത്തി മാറ്റിത്താമസിപ്പിച്ച 17 കുടുംബങ്ങളാണ് നിലവിൽ സമരരംഗത്തുള്ളത്. പൂർണമായി വീട് നഷ്ടമായ ഒമ്പത് കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷം രൂപ വീതം അനുവദിച്ചിരുന്നു. ഇതേ നഷ്ടപരിഹാരവും പുനരധിവാസ സഹായവുമാണ് സമരത്തിലുള്ള 17 കുടുംബങ്ങളും ആവശ്യപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സിൽ പി.എച്ച്.ഡി.; ഇരട്ടയാർ സ്വദേശിനി സ്മിത മാത്യുവിന് അഭിമാന നേട്ടം</title>
<link>https://thekeralajournal.com/3011</link>
<guid>https://thekeralajournal.com/3011</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62b8e1b91ac.jpg" length="85250" type="image/jpeg"/>
<pubDate>Fri, 24 Jul 2026 06:29:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ സ്വദേശിനി സ്മിത മാത്യു യുകെയിലെ കീൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിക്കൽ സ്റ്റാറ്റിസ്റ്റിക്സിൽ സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി. നേടി ശ്രദ്ധേയ നേട്ടം കൈവരിച്ചു.</p>
<p>ഇരട്ടയാർ എലിപ്പുലിക്കാട്ട് മാത്യു ജോസഫിന്റെയും ലിസമ്മ മാത്യുവിന്റെയും മകളായ സ്മിതയുടെ ഈ നേട്ടം നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്. ഏറ്റുമാനൂർ ആലക്കുഴിയിൽ ഡോ. റോയ്സ് ജോസഫ് ആണ് സ്മിതയുടെ ഭർത്താവ്.</p>]]> </content:encoded>
</item>

<item>
<title>​ കട്ടപ്പനയിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു; സുരക്ഷ വേണമെന്ന് അധ്യാപക സംഘടനകൾ.</title>
<link>https://thekeralajournal.com/3010</link>
<guid>https://thekeralajournal.com/3010</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a61d5c383530.jpg" length="32974" type="image/jpeg"/>
<pubDate>Thu, 23 Jul 2026 14:20:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന:സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു. വെള്ളയാംകുടി സെന്റ് ജേറോംസ് യു.പി. സ്കൂളിലെ അധ്യാപിക ശ്രീമതി ജിഷാ പി. മാണിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3:30-ഓടെ കട്ടപ്പന നഗരസഭയിലെ ഇടുക്കി കവല ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിനടുത്താണ് സംഭവം.</p>
<p>വീട്ടിൽ സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ വളർത്തുനായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ അധ്യാപികയെ ഉടമസ്ഥനെത്തിയാണ് നായുടെ പിടിയിൽ നിന്ന് മോചിപ്പിച്ചത്. ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽക്കുകയും നായുടെ പല്ലുകൾ മൂന്നിടങ്ങളിൽ ആഴത്തിൽ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപികയോട് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.</p>
<p><strong>പ്രതിഷേധവുമായി അധ്യാപകർ; സുരക്ഷ വേണമെന്ന് ആവശ്യം</strong></p>
<p>സെൻസസ് ഡ്യൂട്ടിക്കായി വീടുകളിലെത്തുന്ന ജീവനക്കാരും അധ്യാപകരും വലിയ ഭീതിയിലാണ് ജോലി ചെയ്യുന്നത്. വിദേശയിനങ്ങളിൽപ്പെട്ടതും അക്രമകാരികളുമായ നായ്ക്കളെ പല വീടുകളിലും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയാണ് വളർത്തുന്നത്. ലൈസൻസോ കൃത്യമായ കുത്തിവയ്പ്പോ ഇല്ലാതെ ഇത്തരം നായ്ക്കളെ വളർത്തുന്നതും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും സ്ഥിതി കൂടുതൽ വഷളാക്കുന്നു.</p>
<p>പേവിഷബാധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.</p>
<p>കൂടാതെ, കട്ടപ്പന നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യവും സ്കൂൾ മുറ്റങ്ങളിലും പൊതുനിരത്തുകളിലും മാർക്കറ്റുകളിലും ഇവയുടെ സാന്നിധ്യവും വലിയ ഭീഷണിയുയർത്തുന്നുണ്ട്. നഗരസഭയിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും വളർത്തുമൃഗങ്ങൾക്ക് കൃത്യമായ ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കാൻ കടുത്ത നടപടികൾ വേണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>എട്ട് മാസത്തിന് ശേഷം ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജ് വീണ്ടും തുറന്നു</title>
<link>https://thekeralajournal.com/3009</link>
<guid>https://thekeralajournal.com/3009</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a61d1dbd252c.jpg" length="115365" type="image/jpeg"/>
<pubDate>Thu, 23 Jul 2026 14:03:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ആനച്ചാലിലെ എട്ട് മാസമായി അടച്ചിട്ടിരുന്ന ഗ്ലാസ് ബ്രിഡ്ജ് സന്ദർശകർക്കായി വീണ്ടും തുറന്നു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് 35 മീറ്റർ നീളമുള്ള ഗ്ലാസ് പാലം വീണ്ടും പ്രവർത്തനം ആരംഭിച്ചത്.</p>
<p>ഒരേസമയം 40 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ഗ്ലാസ് ബ്രിഡ്ജ് രണ്ട് കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. സഞ്ചാരികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഈ വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്നതോടെ മേഖലയിൽ ടൂറിസം പ്രവർത്തനങ്ങൾക്കും ഉണർവ് പ്രതീക്ഷിക്കുന്നു.</p>
<p>എൽസമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടന ദിവസം തന്നെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഗ്ലാസ് ബ്രിഡ്ജ് നിർമിച്ച സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും റെഡ് സോൺ മേഖലയിലാണെന്നും ആവശ്യമായ അനുമതികൾ നേടാതെയാണ് നിർമാണം നടത്തിയതെന്നുമായിരുന്നു അധികൃതരുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകി പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.</p>
<p>തുടർന്ന് വിഷയം കോടതിയിലെത്തുകയും, അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗ്ലാസ് ബ്രിഡ്ജ് വീണ്ടും സന്ദർശകർക്കായി തുറന്നത്.</p>]]> </content:encoded>
</item>

<item>
<title>ക്ലീൻ അടിമാലി&amp;apos;ക്ക് തുടക്കം; 3 കോടിയുടെ ജനകീയ ശുചിത്വ പദ്ധതിയുമായി ഗ്രാമപഞ്ചായത്ത്</title>
<link>https://thekeralajournal.com/3001</link>
<guid>https://thekeralajournal.com/3001</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a61681161d7e.jpg" length="95338" type="image/jpeg"/>
<pubDate>Thu, 23 Jul 2026 06:32:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ സമഗ്ര ശുചിത്വ മുന്നേറ്റ പദ്ധതിയായ **'ക്ലീൻ അടിമാലി'**യ്ക്ക് മുന്നോടിയായി പദ്ധതി പങ്കാളിത്ത യോഗം ചേർന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഓർക്കല ഇന്ത്യ (ഈസ്റ്റേൺ) ഗ്രൂപ്പ്, സെർവ് റൂറൽ, ഗ്രീൻ വേംസ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>
<p>ഓർക്കല ഇന്ത്യ (ഈസ്റ്റേൺ) ഗ്രൂപ്പിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ പദ്ധതിക്കായി വിനിയോഗിക്കും. കൂടാതെ, അടിമാലിയിലെ ജലശുദ്ധീകരണത്തിനായി 25 ലക്ഷം രൂപയുടെ പദ്ധതിയും കമ്പനി നടപ്പാക്കുന്നുണ്ട്.</p>
<p>മൂന്ന് വർഷം കൊണ്ട് മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയ മാലിന്യ സംസ്കരണം, ഹരിതകർമ്മസേനയുടെ തൊഴിൽ സാഹചര്യവും വരുമാനവും മെച്ചപ്പെടുത്തൽ, വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിക്കൽ, പൊതുസ്ഥലങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളും ശുചീകരിക്കൽ, പുനരുപയോഗം പ്രോത്സാഹിപ്പിക്കുന്ന ബോധവത്കരണം, ടൗൺ സൗന്ദര്യവത്കരണം എന്നിവ നടപ്പാക്കും.</p>
<p>അടിമാലിയെ മാതൃക ശുചിത്വ പഞ്ചായത്താക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.</p>
<p>പദ്ധതിക്ക് അന്തിമനാമം ഇതുവരെ നിശ്ചയിച്ചിട്ടില്ല. പൊതുജനങ്ങളിൽ നിന്ന് മികച്ച പേര് ക്ഷണിച്ചിട്ടുണ്ടെന്നും തിരഞ്ഞെടുക്കപ്പെടുന്ന പേര് നിർദേശിക്കുന്നവർക്ക് പഞ്ചായത്ത് സമ്മാനം നൽകുമെന്നും അധികൃതർ അറിയിച്ചു.</p>
<p>അടിമാലി ഗ്രാമപഞ്ചായത്ത് ടൗൺഹാളിൽ നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു ബിജു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാരി-വ്യവസായി പ്രതിനിധികൾ, സ്കൂൾ പ്രിൻസിപ്പൽമാർ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ഹരിതകർമ്മസേന അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സെർവ് റൂറലിന്റെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഓപ്പറേഷൻസ് ഹെഡ് മുസമ്മിൽ പദ്ധതി വിശദീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം: ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു</title>
<link>https://thekeralajournal.com/3000</link>
<guid>https://thekeralajournal.com/3000</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a61676279d55.jpg" length="126517" type="image/jpeg"/>
<pubDate>Thu, 23 Jul 2026 06:29:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: നീറ്റ് പരീക്ഷ ഉൾപ്പെടെ ദേശീയ പരീക്ഷകൾ കാര്യക്ഷമമായി നടത്തുന്നതിൽ എൻ.ടി.എ പരാജയപ്പെട്ട സാഹചര്യത്തിൽ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു ആവശ്യപ്പെട്ടു.</p>
<p>നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംഘടിപ്പിച്ച ജില്ലാതല പ്രതിഷേധ പരിപാടി ചെറുതോണിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>വിദ്യാർത്ഥികളുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്കു മുന്നിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ പ്രിയങ്കാ ഗാന്ധി, കെ.സി. വേണുഗോപാൽ എം.പി., ഡീൻ കുര്യാക്കോസ് എം.പി. എന്നിവരുള്‍പ്പെടെയുള്ള നേതാക്കൾക്കും ജനപ്രതിനിധികൾക്കും നേരെ കേന്ദ്രസേനയും ഡൽഹി പൊലീസും നടത്തിയ നടപടികൾ പ്രതിഷേധാർഹവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എം.ഡി. അർജുനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എ.പി. ഉസ്മാൻ, ആഗസ്തി അഴകത്ത്, എൻ. പുരുഷോത്തമൻ, അനീഷ് ജോർജ്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, പി.ഡി. ജോസഫ്, സി.പി. സലിം, ജോബി തയ്യിൽ, ആൻസി തോമസ്, ജിപ്സി ജിമ്മി, റോയി കൊച്ചുപുര, തങ്കച്ചൻ വേമ്പേനി, കെ.എം. ജലാലുദ്ദീൻ, എസ്. ശ്രീലാൽ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>വാഗമണ്ണിൽ വൻ ഭൂമികയ്യേറ്റം ഒഴിപ്പിച്ചു; 10 ഏക്കർ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു</title>
<link>https://thekeralajournal.com/2999</link>
<guid>https://thekeralajournal.com/2999</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6166c846ae2.jpg" length="83861" type="image/jpeg"/>
<pubDate>Thu, 23 Jul 2026 06:26:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമൺ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വരാട്ടുമേട്, പാലൊഴുകുംപാറ പ്രദേശങ്ങളിൽ വൻതോതിൽ നടന്നിരുന്ന ഭൂമികയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെയായിരുന്നു നടപടി. ഏകദേശം 10 ഏക്കർ റവന്യൂ ഭൂമിയാണ് അധികൃതർ തിരിച്ചുപിടിച്ചത്.</p>
<p>കയ്യേറ്റക്കാർ അനധികൃതമായി നിർമ്മിച്ച മതിലുകളും കെട്ടിടങ്ങളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. സ്വന്തം പട്ടയഭൂമിയോട് ചേർന്ന പുറമ്പോക്ക് ഭൂമി കൈയേറി വേലികെട്ടി തിരിച്ച് റിസോർട്ടുകൾ, കൂറ്റൻ കെട്ടിടങ്ങൾ, കൃഷി എന്നിവ നടത്തിയിരുന്നതായാണ് കണ്ടെത്തിയത്.</p>
<p>വാഗമൺ മേഖലയിലെ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 1,087 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ നൂറിലധികം ഏക്കർ വിവിധരീതിയിൽ കൈയേറിയിട്ടുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിൽ ആദ്യഘട്ടമായി 10 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൂടുതലായും കയ്യേറ്റത്തിന് പിന്നിലെന്നും റവന്യൂ വകുപ്പ് അറിയിച്ചു.</p>
<p>കയ്യേറ്റക്കാരോട് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സമയപരിധി കഴിഞ്ഞിട്ടും രേഖകൾ സമർപ്പിക്കാനോ സ്ഥലം ഒഴിയാനോ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. റവന്യൂ സംഘം എത്തിയതോടെ ചിലർ സ്വമേധയാ വേലികളും മതിലുകളും പൊളിച്ചുമാറ്റുകയും ചെയ്തു.</p>
<p>വാഗമണ്ണിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മുഴുവൻ റവന്യൂ ഭൂമിയും ഘട്ടംഘട്ടമായി തിരിച്ചുപിടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയിലെ വളർച്ചയെ തുടർന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രദേശത്ത് വ്യാപകമായ ഭൂമികയ്യേറ്റം നടന്നുവരുന്നതെന്ന പരാതിയും നിലനിൽക്കുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം കയ്യേറ്റങ്ങൾ നടന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ ചാന്ദ്രദിനാഘോഷവും ഡിജിറ്റൽ പാനൽ ഉദ്ഘാടനവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2995</link>
<guid>https://thekeralajournal.com/2995</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a60cb2078c6f.jpg" length="110748" type="image/jpeg"/>
<pubDate>Wed, 22 Jul 2026 19:22:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ദേശീയ ചാന്ദ്രദിനത്തോടനുബന്ധിച്ച് കാഞ്ചിയാർ സെന്റ് മേരീസ് യു.പി. സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ ചാന്ദ്രദിനാഘോഷവും ഡിജിറ്റൽ പാനൽ ഉദ്ഘാടനവും സംഘടിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a60cb2dd9283.jpg" alt=""></p>
<p>പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെളിയംകുളം അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് സ്വാഗതം ആശംസിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>കാഞ്ചിയാർ ഫെഡറൽ ബാങ്കിന്റെ സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി സ്കൂളിന് സമ്മാനിച്ച ഡിജിറ്റൽ പാനലിന്റെ ഔദ്യോഗിക ഉദ്ഘാടനവും ചടങ്ങിൽ നടന്നു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വിദ്യാർത്ഥികൾക്ക് കൂടുതൽ ദൃശ്യവൽക്കരിച്ചതും അനുഭവസമ്പന്നവുമായ പഠനാന്തരീക്ഷം ഒരുക്കാൻ ഡിജിറ്റൽ പാനൽ സഹായകരമാകുമെന്ന് ചടങ്ങിൽ അഭിപ്രായപ്പെട്ടു.</p>
<p>ഫെഡറൽ ബാങ്ക് കാഞ്ചിയാർ ശാഖ സീനിയർ മാനേജർ സൗമ്യ ആശംസകൾ നേർന്നു. തുടർന്ന് വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ടികൾ ഉൾപ്പെടുത്തിയ 'മൂൺ ബൗണ്ട്' ചാന്ദ്രദിന പതിപ്പ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രാജശേഖരൻ പ്രകാശനം ചെയ്തു.</p>
<p>ചന്ദ്രനെയും ബഹിരാകാശ ദൗത്യങ്ങളെയും ആസ്പദമാക്കിയ വീഡിയോ അവതരണം, ബഹിരാകാശ സഞ്ചാരികളുടെ വേഷമണിഞ്ഞെത്തിയ വിദ്യാർത്ഥികളുമായി നടത്തിയ അഭിമുഖം എന്നിവ പരിപാടിയുടെ ശ്രദ്ധേയ ആകർഷണങ്ങളായി. വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികളും ശാസ്ത്രീയ അവതരണങ്ങളും സദസ്സിന്റെ കൈയടി നേടി.</p>
<p>സയൻസ് അധ്യാപകരായ ആന്റോ, ജോസ്മി ജോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സീനിയർ അസിസ്റ്റന്റ് രഞ്ജുമോൾ പി. എം. നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>യു.കെയിലെ യോർക്ക് സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി; കട്ടപ്പനയുടെ അഭിമാനമായി റിങ്കു സെബാസ്റ്റ്യൻ</title>
<link>https://thekeralajournal.com/2991</link>
<guid>https://thekeralajournal.com/2991</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a60239fe489b.jpg" length="77806" type="image/jpeg"/>
<pubDate>Wed, 22 Jul 2026 07:27:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ യു.കെയിലെ യോർക്ക് സർവകലാശാലയിൽ (University of York) നിന്ന് സ്കോളർഷിപ്പോടുകൂടി പി.എച്ച്.ഡി നേടിയ കട്ടപ്പന സ്വദേശിനി റിങ്കു സെബാസ്റ്റ്യൻ നാടിന്റെ അഭിമാനമായി.</p>
<p>കട്ടപ്പന ഈന്തുങ്കൽ സ്വദേശികളായ സെബാസ്റ്റ്യന്റെയും മോളിയുടെയും മകളാണ് റിങ്കു. പുറ്റടി കടന്തോട്ട് ജോസ് ആന്റണിയുടെയും മേഴ്‌സിയുടെയും മകനായ റ്റിൻസ് ജോസ് ആണ് ഭർത്താവ്.</p>]]> </content:encoded>
</item>

<item>
<title>അടിമാലിയിൽ വി.എസ്. അനുസ്മരണ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2987</link>
<guid>https://thekeralajournal.com/2987</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a60193193beb.jpg" length="87336" type="image/jpeg"/>
<pubDate>Wed, 22 Jul 2026 06:43:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അനുസ്മരിച്ച് അടിമാലിയിൽ അനുസ്മരണ ജാഥയും പൊതുയോഗവും സംഘടിപ്പിച്ചു. മുൻ മന്ത്രി എം.എം. മണി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു.</p>
<p>വി.എസ്. നയിച്ച സമരജീവിതത്തിന്റെ ഓർമകൾ ഉദ്ഘാടന പ്രസംഗത്തിൽ എം.എം. മണി അനുസ്മരിച്ചു. വി.എസിനൊപ്പം നടത്തിയ ആദ്യകാല പാർട്ടി പ്രവർത്തനങ്ങളും ചുരുളി–കീരിത്തോട് സമരം, അമരാവതി സമരം, ദേവികുളം ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ എന്നിവയും അദ്ദേഹം സ്മരിച്ചു.</p>
<p>ഏരിയ കമ്മിറ്റി അംഗം കെ.ബി. വരദരാജൻ അധ്യക്ഷത വഹിച്ചു. അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി. അലക്സാണ്ടർ, ടി.കെ. ഷാജി, മാത്യു ഫിലിപ്പ്, സി.ഡി. ഷാജി, ജയൻ എന്നിവർ അനുസ്മരണ യോഗത്തിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പച്ചടി എസ്.എൻ.എൽ.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം; &amp;apos;ലിറ്റിൽ സയന്റിസ്റ്റ്&amp;apos; പദ്ധതിക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2986</link>
<guid>https://thekeralajournal.com/2986</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6018cf40dfc.jpg" length="108013" type="image/jpeg"/>
<pubDate>Wed, 22 Jul 2026 06:41:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പച്ചടി: പച്ചടി എസ്.എൻ.എൽ.പി സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. ഹെഡ്മാസ്റ്റർ പി.കെ. ബിജുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.</p>
<p>ചാന്ദ്രദിനത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ വിവിധ തരത്തിലുള്ള ബഹിരാകാശ യാത്രാവാഹനങ്ങളുടെ മാതൃകകൾ നിർമ്മിച്ച് പ്രദർശിപ്പിച്ചു. ബഹിരാകാശ യാത്രയുടെ അനുഭവം കുട്ടികൾക്ക് പകർന്നു നൽകുന്ന പ്രത്യേക സംവിധാനവും ഒരുക്കിയിരുന്നു.</p>
<p>ചാന്ദ്രദിനാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ 'ലിറ്റിൽ സയന്റിസ്റ്റ്' എന്ന പുതിയ പദ്ധതിക്കും തുടക്കമായി. കുട്ടികളിൽ അന്വേഷണാത്മകത, നിരീക്ഷണശേഷി, ശാസ്ത്രീയ ചിന്ത എന്നിവ വളർത്തുന്നതിനായി വിവിധ ശാസ്ത്രപരീക്ഷണങ്ങളാണ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്.</p>
<p>എല്ലാ ആഴ്ചയിലും പുതുമയും കൗതുകവും ഉണർത്തുന്ന ശാസ്ത്രപരീക്ഷണങ്ങളിലൂടെ ശാസ്ത്രത്തെ അടുത്തറിയാനും സ്വയം പരീക്ഷിച്ച് പഠിക്കാനും കുട്ടികൾക്ക് അവസരമൊരുക്കുകയാണ് 'ലിറ്റിൽ സയന്റിസ്റ്റ്' പദ്ധതി. എല്ലാ വിദ്യാർത്ഥികളെയും പരീക്ഷണങ്ങളുടെ ഭാഗമാക്കി "കണ്ടറിയുക, പരീക്ഷിക്കുക, പഠിക്കുക" എന്ന ആശയത്തിലൂന്നിയാണ് പദ്ധതിക്ക് തുടക്കമിട്ടത്.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരി ലയൺസ് ക്ലബ്ബിന് പുതിയ നേതൃത്വം; പുതിയ സേവന പദ്ധതികൾക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2985</link>
<guid>https://thekeralajournal.com/2985</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a601782cc8b2.jpg" length="105729" type="image/jpeg"/>
<pubDate>Wed, 22 Jul 2026 06:36:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി: രാജകുമാരി ലയൺസ് ക്ലബ്ബിന്റെ 2026–2027 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ലയൺ ജയേഷ് വി. എസ്. പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>പുതിയ ഭാരവാഹികളായി പ്രസിഡന്റ് ജെയ്സൺ മാണി ഒറ്റപ്ലാക്കൽ, സെക്രട്ടറി അഡ്വ. ഷിബിൻ ജോസ് ആനശ്ശേരിൽ, ട്രഷറർ സിജു പി. ജെ. പതിക്കൽ എന്നിവർ സ്ഥാനമേറ്റു.</p>
<p>ലയൺസ് ലേഡീസ് ഫോറത്തിന്റെ പുതിയ ഭാരവാഹികളായി പ്രസിഡന്റ് കുമാരി കുര്യാക്കോസ്, സെക്രട്ടറി ജിനി ഷാജി, ട്രഷറർ സുഷാ ഷിബിൻ എന്നിവരും ചുമതലയേറ്റു.</p>
<p>ചടങ്ങിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകൾ വിതരണം ചെയ്തു. കൂടാതെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗിക്ക് സാമ്പത്തിക സഹായവും കൈമാറി. ചടങ്ങിൽ ലയൺസ് ക്ലബ്ബ് അംഗങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നേര്യമംഗലം–വാളറ ദേശീയപാത വികസനത്തിന് നിയമതടസമില്ല; സർക്കാർ ഉത്തരവിറക്കി</title>
<link>https://thekeralajournal.com/2984</link>
<guid>https://thekeralajournal.com/2984</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6016a40da2e.jpg" length="164891" type="image/jpeg"/>
<pubDate>Wed, 22 Jul 2026 06:32:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ നേര്യമംഗലം–വാളറ റോഡ് വികസനത്തിന് നിയമപരമായോ വസ്തുതാപരമായോ തടസങ്ങളില്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വികസനത്തിനായി നിർദേശിച്ചിരിക്കുന്ന ഭൂമി റിസർവ് വനമല്ലെന്നും, റോഡ് പുറമ്പോക്ക് വിഭാഗത്തിൽപ്പെടുന്ന റവന്യൂ ഭൂമിയാണെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.</p>
<p>നേര്യമംഗലം–വാളറ റോഡ് വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ റിപ്പോർട്ടുകളും രേഖകളും വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ തീരുമാനം.</p>
<p>റോഡിന്റെ മധ്യരേഖയിൽ നിന്ന് ഇരുവശത്തേക്കുമായി 50 അടി വീതം ഉൾപ്പെടുന്ന 100 അടി വീതിയുള്ള ഭൂമി 1932-ൽ തന്നെ അന്നത്തെ തിരുവിതാംകൂർ സർക്കാർ പൊതുമരാമത്ത് വകുപ്പിന് റോഡ് ആവശ്യങ്ങൾക്കായി കൈമാറിയിരുന്നുവെന്നും, അന്നുമുതൽ പൊതുജനങ്ങൾ ഉപയോഗിക്കുന്ന റോഡായി തുടരുകയാണെന്നും സർക്കാർ കണ്ടെത്തി.</p>
<p>1996-ൽ വനവകുപ്പിന്റെ അനുമതിയോടെ ഈ ഭൂമി പൊതുമരാമത്ത് വകുപ്പിന് കൈമാറിയ നടപടി സർക്കാർ ഉത്തരവിലൂടെ വീണ്ടും സ്ഥിരീകരിച്ചിരുന്നുവെന്നും, അതിനാൽ ഈ ഭൂമിയെ വനഭൂമിയായി കണക്കാക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു.</p>
<p>പ്രസ്തുത പ്രദേശം റിസർവ് വനത്തിന്റെ ഭാഗമാണെന്നും വനമുക്തമാക്കൽ (ഡി-റിസർവേഷൻ) നടന്നിട്ടില്ലെന്നുമായിരുന്നു വനവകുപ്പിന്റെ വാദം. എന്നാൽ റവന്യൂ വകുപ്പും സർവേ വകുപ്പും സമർപ്പിച്ച രേഖകൾക്കാണ് കൂടുതൽ പ്രാമാണ്യമെന്ന് സർക്കാർ വിലയിരുത്തി.</p>
<p>നിലവിൽ വികസനത്തിനായി നിർദേശിച്ചിരിക്കുന്ന ഭാഗം നേരത്തെ തന്നെ റോഡ് ആവശ്യങ്ങൾക്കായി മാറ്റിവെച്ച ഭൂമിയുടെ പരിധിക്കുള്ളിലാണെന്നും, അതിനാൽ പ്രത്യേക വനമുക്തമാക്കൽ നടപടികളുടെ ആവശ്യമില്ലെന്നും സർക്കാർ വ്യക്തമാക്കി.</p>
<p>ഇതിന്റെ അടിസ്ഥാനത്തിൽ നേര്യമംഗലം–വാളറ ഭാഗം റവന്യൂ ഭൂമിയാണെന്നും, ദേശീയപാത അതോറിറ്റിയുടെ (എൻ.എച്ച്.എ.ഐ.) റോഡ് വികസന പ്രവർത്തനങ്ങൾക്ക് നിയമപരമായ തടസങ്ങളില്ലെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു.</p>
<p>അതേസമയം, ഹൈക്കോടതിയിൽ പരിഗണനയിലുള്ള ആർ.പി. നമ്പർ 972/2025, ഡബ്ല്യു.പി.(സി) 30391/2024 എന്നീ കേസുകളിലെ അന്തിമ വിധിക്ക് വിധേയമായിരിക്കും ഈ ഉത്തരവെന്നും സർക്കാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തണ്ടർ: കുമളിയിൽ അരക്കോടിയോളം രൂപയുടെ നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി</title>
<link>https://thekeralajournal.com/2983</link>
<guid>https://thekeralajournal.com/2983</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a60145359bd6.jpg" length="99150" type="image/jpeg"/>
<pubDate>Wed, 22 Jul 2026 06:22:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: എക്സൈസിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി കുമളിയിൽ നിന്ന് ഏകദേശം അരക്കോടിയോളം രൂപ വിലവരുന്ന നിരോധിത ലഹരി ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. റോസാപ്പൂക്കണ്ടം, ഒന്നാം മൈൽ എന്നിവിടങ്ങളിലെ വർക്ക്‌ഷോപ്പുകളിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളിലാണ് ലഹരി ഉൽപ്പന്നങ്ങൾ ഒളിപ്പിച്ചുവെച്ചിരുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a60183a45cf9.jpg" alt=""></p>
<p>റോസാപ്പൂക്കണ്ടത്തെ ഒരു വർക്ക്‌ഷോപ്പിൽ നിരവധി ചാക്കുകളിലായി നിരോധിത ലഹരി ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം വ്യാപക പരിശോധന നടത്തി. പരിശോധനയിൽ ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്ന് 37,000 പായ്ക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങൾ കണ്ടെത്തി.</p>
<p>തുടർന്ന് ഒന്നാം മൈലിലെ മറ്റൊരു വർക്ക്‌ഷോപ്പിൽ നടത്തിയ പരിശോധനയിൽ 6,000 പായ്ക്കറ്റ് നിരോധിത ലഹരി ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു.</p>
<p>ലീസിന് എടുത്ത സ്ഥലത്താണ് വർക്ക്‌ഷോപ്പ് പ്രവർത്തിച്ചിരുന്നതെന്ന് എക്സൈസ് അറിയിച്ചു. വർക്ക്‌ഷോപ്പ് ഉടമയെ ചോദ്യം ചെയ്തെങ്കിലും ലഹരി ഉൽപ്പന്നങ്ങളുമായി തനിക്ക് ബന്ധമില്ലെന്നും സംഭവത്തെക്കുറിച്ച് അറിവില്ലെന്നുമാണ് മൊഴി നൽകിയിരിക്കുന്നത്.</p>
<p>അതേസമയം, കേസിലെ പ്രധാന പ്രതിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. പിടിച്ചെടുത്ത നിരോധിത ലഹരി ഉൽപ്പന്നങ്ങൾ നിയമനടപടികൾക്ക് ശേഷം നശിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി</p>]]> </content:encoded>
</item>

<item>
<title>മഴയില്ല; ഇടുക്കിയിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2976</link>
<guid>https://thekeralajournal.com/2976</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f58c68d032.jpg" length="233473" type="image/jpeg"/>
<pubDate>Tue, 21 Jul 2026 17:02:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജൂലൈ മാസം പകുതിയായിട്ടും സാധാരണ ലഭിക്കേണ്ട മഴയുടെ കാൽശതമാനം പോലും ലഭിക്കാത്തത് ജില്ലയിലെ കാർഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലാഴ്ത്തി. ജൂൺ ആദ്യവാരത്തിൽ ലഭിച്ച ഇടവിട്ട മഴ മാത്രമാണ് ഇത്തവണത്തെ കാലവർഷത്തിൽ ജില്ലയ്ക്ക് അൽപമെങ്കിലും ആശ്വാസമായത്. എന്നാൽ ജലസ്രോതസുകൾ സമ്പുഷ്ടമാക്കാൻ പോലും ആ മഴ പര്യാപ്തമായില്ല.</p>
<p>സാധാരണയായി ജൂലൈ മാസത്തിൽ നിറഞ്ഞുകവിഞ്ഞൊഴുകുന്ന നദികളും തോടുകളും ഇത്തവണ നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്. ഇതോടെ കിണറുകളും കുഴൽക്കിണറുകളും ഉൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിത്തുടങ്ങി. ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വേനലിന് ശേഷം ജൂണിൽ ശക്തമായ മഴ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ മഴ ലഭിക്കാത്തത് കാർഷിക മേഖലയെ ഗുരുതര പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.</p>
<p>മൺസൂൺ മഴ മുന്നിൽ കണ്ട് കൃഷിക്കായി വലിയ തോതിൽ നിക്ഷേപം നടത്തിയ നിരവധി കർഷകർ ഇപ്പോൾ ആശങ്കയിലാണ്. വരും ദിവസങ്ങളിലും മഴ ലഭിക്കാതെ പോയാൽ വലിയ സാമ്പത്തിക നഷ്ടവും കടക്കെണിയും നേരിടേണ്ടിവരുമെന്നാണ് കർഷകർ പറയുന്നത്.</p>
<p>ഏലകൃഷി മേഖലയിലാണ് മഴക്കുറവിന്റെ ആഘാതം ഏറ്റവും രൂക്ഷം. മൺസൂൺ, തുലാമഴ എന്നിവയെ ആശ്രയിച്ചാണ് ഏലകൃഷി മുന്നോട്ടുപോകുന്നത്. തോട്ടങ്ങളിലെ റീ-പ്ലാന്റിങ് ഉൾപ്പെടെയുള്ള പ്രധാന കാർഷിക പ്രവർത്തനങ്ങൾ ഈ കാലയളവിലാണ് നടക്കുന്നത്. പുതിയതായി കൃഷി ആരംഭിച്ചവർ നിലമൊരുക്കി തൈകൾ നട്ട് മഴയ്ക്കായി കാത്തിരിക്കുകയാണ്. എന്നാൽ മഴ വൈകുന്നതോടെ തൈകൾ ഉണങ്ങിപ്പോകുമെന്ന ആശങ്ക ശക്തമാണ്.</p>
<p>വേനൽക്കാലത്ത് വറ്റിയ പടുതാക്കുളങ്ങളും കിണറുകളും മൺസൂൺ മഴയിലൂടെയാണ് സാധാരണ ജലസമൃദ്ധമാകുന്നത്. എന്നാൽ ഇത്തവണ അതിനുള്ള സാധ്യതയും ഇതുവരെ തെളിഞ്ഞിട്ടില്ല. കാലവർഷം ഉടൻ ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ കർഷകർ.</p>]]> </content:encoded>
</item>

<item>
<title>ആറാംമൈൽ – ഒട്ടകത്തലമേട് റോഡ് തകർന്നു; വിനോദസഞ്ചാരികളും നാട്ടുകാരും ദുരിതത്തിൽ</title>
<link>https://thekeralajournal.com/2973</link>
<guid>https://thekeralajournal.com/2973</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f52f0c337f.jpg" length="147452" type="image/jpeg"/>
<pubDate>Tue, 21 Jul 2026 16:37:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ഒട്ടകത്തലമേട്ടിലേക്കുള്ള ആറാംമൈൽ–ഒട്ടകത്തലമേട് റോഡ് പൂർണമായും തകർന്ന നിലയിൽ തുടരുന്നു. ആറാംമൈൽ, ചക്കുപള്ളം, അണക്കര തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള പ്രധാന യാത്രാമാർഗമായ ഈ റോഡ് യാത്രായോഗ്യമല്ലാത്തത് പ്രാദേശിക ജനങ്ങളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ദുരിതത്തിലാഴ്ത്തുകയാണ്.</p>
<p>ദിവസേന നൂറുകണക്കിന് സഞ്ചാരികൾ എത്തുന്ന ഒട്ടകത്തലമേട്ടിലേക്കുള്ള റോഡിൽ വലിയ കുഴികളും പാറക്കല്ലുകളും നിറഞ്ഞതിനാൽ സാധാരണ വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത അവസ്ഥയാണ്. ഓഫ്-റോഡ് വാഹനങ്ങൾക്ക് മാത്രമാണ് നിലവിൽ ഏറെ പ്രയാസപ്പെട്ട് ഈ വഴിയിലൂടെ സഞ്ചരിക്കാൻ കഴിയുന്നതെന്ന് നാട്ടുകാർ പറയുന്നു.</p>
<p>ചക്കുപള്ളം പഞ്ചായത്തിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകൾക്കും തിരിച്ചടിയായിരിക്കുകയാണ്. മോശം റോഡ് കാരണം പ്രദേശവാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ പോലും വാഹനസൗകര്യം ലഭിക്കാൻ ബുദ്ധിമുട്ട് നേരിടുന്നതായും പരാതിയുണ്ട്.</p>
<p>വിനോദസഞ്ചാര വികസനത്തിനും പ്രദേശവാസികളുടെ ദൈനംദിന യാത്രാ സൗകര്യത്തിനും നിർണായകമായ ഈ റോഡിന്റെ പുനർനിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കണമെന്നാണ് ശക്തമായ ആവശ്യം ഉയരുന്നത്. ഇതിനായി സർക്കാർ പ്രത്യേക ഫണ്ട് അനുവദിച്ച് എത്രയും വേഗം റോഡ് യാത്രായോഗ്യമാക്കണമെന്ന് പ്രദേശവാസികളും വിനോദസഞ്ചാരികളും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിലേക്ക് ഒഴുകുന്ന ജലത്തിൽ മാലിന്യം കലരുന്നുവെന്ന ആശങ്ക; സ്ഥലം സന്ദർശിച്ച് തമിഴ്നാട് സംഘം</title>
<link>https://thekeralajournal.com/2970</link>
<guid>https://thekeralajournal.com/2970</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ecbb21295d.jpg" length="100685" type="image/jpeg"/>
<pubDate>Tue, 21 Jul 2026 07:00:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: കുമളി മേഖലയിലൂടെ ഒഴുകി മുല്ലപ്പെരിയാർ ജലവിതരണ സംവിധാനത്തിലേക്ക് എത്തുന്ന വെള്ളത്തിൽ മഴക്കാലത്ത് മാലിന്യം കലരുന്നുവെന്ന ആശങ്കയെ തുടർന്ന് തമിഴ്നാട്ടിൽ നിന്നുള്ള ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം പ്രദേശം സന്ദർശിച്ചു.</p>
<p>തേക്കടി ആനവാച്ചാൽ ഭാഗത്തെയും ജലം ഒഴുകുന്ന കനാൽ പ്രദേശങ്ങളെയും സംഘം നേരിൽ പരിശോധിച്ചു. മഴവെള്ളത്തോടൊപ്പം മാലിന്യങ്ങളും കനാലിലേക്ക് ഒഴുകിയെത്തുന്നതുമായി ബന്ധപ്പെട്ട പരാതികളാണ് സന്ദർശനത്തിന് കാരണമായത്.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നുള്ള ജലം തേക്കടി ഷട്ടറിലൂടെ തുരങ്കം വഴി ഫോർബേ ഡാമിലെത്തി പിന്നീട് തമിഴ്നാട്ടിലേക്ക് എത്തുന്ന സംവിധാനമാണ് നിലവിലുള്ളത്. ഈ ജലമാണ് വൈദ്യുതി ഉൽപാദനത്തിനും കുടിവെള്ള വിതരണത്തിനും ജലസേചന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.</p>
<p>അതേസമയം, വിഷയത്തിൽ ആവശ്യമായ പരിശോധനകൾ നടത്തി ബന്ധപ്പെട്ട വകുപ്പുകളുമായി ചർച്ച നടത്തി തുടർനടപടികൾ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചു. വിഷയത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത അഭിപ്രായങ്ങളും ഉയരുന്നുണ്ട്. </p>]]> </content:encoded>
</item>

<item>
<title>സർക്കാർ സ്കൂളുകളിലെ സൗജന്യ കെ&#45;ഫോൺ ഇന്റർനെറ്റ് സേവനം നിർത്തും</title>
<link>https://thekeralajournal.com/2969</link>
<guid>https://thekeralajournal.com/2969</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ecab623fab.jpg" length="80004" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഏകദേശം 6,000 സർക്കാർ സ്കൂളുകൾക്ക് ലഭ്യമാക്കിയിരുന്ന സൗജന്യ കെ-ഫോൺ (K-FON) ഇന്റർനെറ്റ് സേവനം നിർത്തലാക്കാൻ തീരുമാനം.</p>
<p>കെ-ഫോൺ അധികൃതരുടെ അറിയിപ്പുപ്രകാരം, ഇനി മുതൽ ഒരു സർക്കാർ ഓഫീസിനും സ്ഥാപനത്തിനും സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാകില്ല. സേവനം തുടരാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾ നിശ്ചിത നിരക്കിൽ ബിൽ അടയ്‌ക്കേണ്ടിവരും. ബിൽ അടയ്ക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമായിരിക്കും ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കുക.</p>
<p>ഈ തീരുമാനത്തിന്റെ ഭാഗമായി സർക്കാർ സ്കൂളുകൾ ഉൾപ്പെടെയുള്ള വിവിധ സർക്കാർ സ്ഥാപനങ്ങൾ ഇനി കെ-ഫോൺ സേവനം തുടരാൻ ആവശ്യമായ തുക വകയിരുത്തേണ്ട സാഹചര്യമുണ്ടാകും.</p>
<p>സൗജന്യ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തുടർനടപടികൾ കെ-ഫോൺ അധികൃതർ ബന്ധപ്പെട്ട വകുപ്പുകളെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.</p>]]> </content:encoded>
</item>

<item>
<title>വിവരങ്ങൾ വിരൽത്തുമ്പിൽ&amp;apos;; സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഫെയ്സ്ബുക്ക് പേജ് അനാച്ഛാദനം ചെയ്തു</title>
<link>https://thekeralajournal.com/2968</link>
<guid>https://thekeralajournal.com/2968</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec9fc67ddf.jpg" length="112665" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:53:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ഗ്രാമീണ മേഖലയിലെ വായനാസംസ്കാരം ശക്തിപ്പെടുത്തുന്നതിനും ലൈബ്രറി പ്രവർത്തനങ്ങൾ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുമായി സ്വരാജ് പബ്ലിക് ലൈബ്രറിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജ് അനാച്ഛാദനം ചെയ്തു. കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് മണ്ണൂർ പേജ് പ്രകാശനം നിർവഹിച്ചു.</p>
<p>"വിവരങ്ങൾ വിരൽത്തുമ്പിൽ" എന്ന ആശയം മുൻനിർത്തി ആരംഭിച്ച ഫെയ്സ്ബുക്ക് പേജിലൂടെ ലൈബ്രറിയുടെ സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ, പുസ്തകപരിചയങ്ങൾ, വായനാപ്രചാരണ പരിപാടികൾ, പരിശീലന ക്ലാസുകൾ, മത്സരങ്ങൾ, പൊതുജന സേവനങ്ങൾ, വിവിധ അറിയിപ്പുകൾ എന്നിവ ഇനി ജനങ്ങൾക്ക് തത്സമയം ലഭ്യമാകും.</p>
<p>ലൈബ്രറിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനൊപ്പം, വായനക്കാരും പൊതുജനങ്ങളും ലൈബ്രറിയുമായി കൂടുതൽ സജീവമായി ഇടപഴകുന്നതിനും ഈ ഡിജിറ്റൽ സംരംഭം സഹായകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം റോയ് എവറസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ തങ്കമണി സുരേന്ദ്രൻ, ഷീബ റെൻസോ എന്നിവർ ആശംസകൾ നേർന്നു.ലൈബ്രറി ഭാരവാഹികളായ ബേബിച്ചൻ കിഴക്കേമുറി, ജോർജ് ജോസഫ് മാമ്പറ, മനോജ് മൂഴിപ്പുറം എന്നിവർ സംസാരിച്ചു.പരിപാടികൾക്ക് സുഗതകുമാർ, റെജി കൂനാനി, പ്രിൻസ് മറ്റപ്പള്ളി, മാണി കൊടിയൻപ്ലക്കൽ, കുര്യക്കോസ് ചെമ്പകപ്പള്ളി, സെബാസ്റ്റ്യൻ കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.</p>
<p>ഗ്രാമീണ ജനവിഭാഗങ്ങൾക്ക് അറിവും വിവരങ്ങളും സാങ്കേതികവിദ്യയുടെ സഹായത്തോടെ എളുപ്പത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈബ്രറിയുടെ ഡിജിറ്റൽ സാന്നിധ്യത്തിന് തുടക്കമായത്.</p>]]> </content:encoded>
</item>

<item>
<title>ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം</title>
<link>https://thekeralajournal.com/2967</link>
<guid>https://thekeralajournal.com/2967</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec70e5f10a.jpg" length="161948" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:40:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കൈയേറ്റത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം തിരിച്ചെത്തുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ സസ്യമായ നീലക്കുറിഞ്ഞി ചെടികൾ മലനിരകളിൽ വീണ്ടും പൂത്തുതുടങ്ങിയതോടെ പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും പ്രതീക്ഷയേറുകയാണ്.</p>
<p>കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ചൊക്രമുടിയിൽ 2014-ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇത്തവണ കാലാവസ്ഥ അനുകൂലമായാൽ നവംബറോടെ മലമുഴുവൻ നീലനിറം പടരുമെന്നാണ് പ്രതീക്ഷ. ഇതോടെ മൂന്നാർ–മറയൂർ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർധിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>എന്നാൽ, 2024 ജൂണിൽ ചട്ടവിരുദ്ധ പട്ടയത്തിന്റെ മറവിൽ നടന്ന കൈയേറ്റം ചൊക്രമുടിയുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. മലയുടെ ഒരു ഭാഗം നെടുകെ കീറി കോൺക്രീറ്റ് റോഡ് നിർമ്മിക്കുകയും ആയിരത്തോളം മരങ്ങൾ വെട്ടിമാറ്റുകയും അനേകം നീലക്കുറിഞ്ഞി ചെടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമി പ്ലോട്ടുകളാക്കി വിൽക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തതോടെ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലുമായിരുന്നു.</p>
<p>സംഭവം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാരും ആദിവാസി സമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് സർക്കാർ ഇടപെട്ട് അന്വേഷണം നടത്തുകയും ചട്ടവിരുദ്ധമായി അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കുകയും നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.</p>
<p>കഴിഞ്ഞ വർഷം ഒറ്റപ്പെട്ട ചില നീലക്കുറിഞ്ഞി ചെടികൾ പൂത്തിരുന്നെങ്കിലും, ഇത്രയധികം ചെടികൾ ഒരുമിച്ച് മൊട്ടിടുകയും പൂക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. നാട്ടുകാരുടെ ജാഗ്രതയും കൂട്ടായ ചെറുത്തുനിൽപ്പുമാണ് ചൊക്രമുടിയെയും നീലക്കുറിഞ്ഞി വസന്തത്തെയും സംരക്ഷിച്ചതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>അടിമാലി മണ്ണിടിച്ചിൽ: ദുരിതബാധിതരുടെ രാപ്പകൽ സമരം 26&#45;ാം ദിവസത്തിലേക്ക്; മന്ത്രിസഭാ തീരുമാനത്തിനായി കാത്തിരിപ്പ്</title>
<link>https://thekeralajournal.com/2966</link>
<guid>https://thekeralajournal.com/2966</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec3e33b4d2.jpg" length="79680" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:27:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: മണ്ണിടിച്ചിലിൽ ദുരിതമനുഭവിക്കുന്നവരുടെ രാപ്പകൽ സമരം 26-ാം ദിവസം പിന്നിട്ടു. അടുത്ത മന്ത്രിസഭാ യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.</p>
<p>മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് നഷ്ടപരിഹാരം അനുവദിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം മുഖ്യമന്ത്രി വി.ഡി. സതീശന്റെയും റവന്യൂ മന്ത്രി എ.പി. അനിൽകുമാറിന്റെയും ശ്രദ്ധയിൽപ്പെടുത്തിയതായി എം.പി ഡീൻ കുര്യാക്കോസ് സമരപ്പന്തലിലെത്തി ദുരിതബാധിതരെ അറിയിച്ചിരുന്നു. വിഷയം അടുത്ത മന്ത്രിസഭാ യോഗത്തിൽ പരിഗണിക്കുമെന്നും സമരം പിൻവലിക്കണമെന്നും എം.പി അഭ്യർഥിച്ചെങ്കിലും, രേഖാമൂലമുള്ള ഉറപ്പോ മന്ത്രിസഭാ തീരുമാനമോ ലഭിക്കുന്നതുവരെ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം.</p>
<p>ഇതിനിടെ, ദേശീയപാത അതോറിറ്റി (NHAI) പ്രോജക്ട് ഡയറക്ടർ പി. പ്രദീപ് മണ്ണിടിച്ചിലുണ്ടായ പ്രദേശം സന്ദർശിച്ചു. ഇൻഷുറൻസും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടിയന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും പ്രശ്നങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.</p>
<p>ബുധനാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം പരിഗണിച്ച് ദുരിതബാധിതർക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് സമരസമിതി.</p>]]> </content:encoded>
</item>

<item>
<title>ഏലം കാർഷിക മേഖലയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ &amp;apos;ഏലം കോൺക്ലേവ്–2026&amp;apos; ജൂലൈ 27ന്</title>
<link>https://thekeralajournal.com/2965</link>
<guid>https://thekeralajournal.com/2965</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec2dd23301.jpg" length="118402" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:22:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല: ഏലം കാർഷിക മേഖലയിലെ ഭൂപ്രശ്നങ്ങളും നിയമപരവും ഭരണപരവുമായ വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി 'ഏലം കോൺക്ലേവ്–2026' സംഘടിപ്പിക്കുന്നു. പുളിയന്മല പ്ലാന്റേഴ്സ് ക്ലബിന്റെ 25-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് കോൺക്ലേവ് നടക്കുന്നത്.</p>
<p>ഏലം കർഷക സംഘടനകൾ, ലേല ഏജൻസികൾ, അഗ്രോ ഇൻപുട്ട് അസോസിയേഷനുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. സി.എച്ച്.ആർ മേഖലയിലെ മുഴുവൻ ഏലം കർഷക സംഘടനകളും അനുബന്ധ സംഘടനകളും ഒരുമിച്ച് കാർഷിക മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി ആദ്യമായാണ് ഇത്തരമൊരു വേദി ഒരുക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>ജൂലൈ 27ന് വൈകിട്ട് 3 മണിക്ക് പുളിയന്മല ഗ്രീൻ ഹൗസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക സമ്മേളനത്തിൽ റവന്യൂ മന്ത്രി എ.പി. അനിൽകുമാർ, ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, എം.എൽ.എമാരായ റോയി കെ. പൗലോസ്, അഡ്വ. സേനാപതി വേണു, അഡ്വ. സിറിയക് തോമസ്, എഫ്. രാജ, ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, മുൻ ചീഫ് സെക്രട്ടറിമാരായ സിറിയക് തോമസ് (കേരളം), പി.സി. സിറിയക് (തമിഴ്നാട്), കേരള റവന്യൂ സെക്രട്ടറി, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ, നിയമവിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള സി.എച്ച്.ആർ മേഖലയിലെ ഏലം കൃഷി നേരിടുന്ന നിയമപരവും ഭരണപരവുമായ പ്രശ്നങ്ങൾ, കോടതി വ്യവഹാരങ്ങൾ, നിയമനിർമാണത്തിന്റെ ആവശ്യകത, പരിഹാരസാധ്യതകൾ എന്നിവ കോൺക്ലേവിൽ വിശദമായി ചർച്ച ചെയ്യും.</p>
<p>ഏലം കൃഷിക്കായി അനുവദിച്ച ഭൂമിയുടെ ഉടമസ്ഥാവകാശം, കുത്തകപ്പാട്ടത്തിൽ നൽകിയ തോട്ടങ്ങളുടെ പാട്ടം പുതുക്കൽ, നിർമാണ വിലക്കുകൾ എന്നിവ അടിയന്തര പരിഹാരം ആവശ്യമായ പ്രധാന വിഷയങ്ങളാണെന്ന് സംഘാടകർ ചൂണ്ടിക്കാട്ടി. ചർച്ചകളിൽ നിന്നുള്ള അഭിപ്രായങ്ങളും വിദഗ്ധ നിർദേശങ്ങളും ക്രോഡീകരിച്ച് സർക്കാരിന് സമർപ്പിക്കും.</p>
<p>സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിലവിലുള്ള രാജഭരണകാല നിയമങ്ങളുടെയും ഭേദഗതി ആവശ്യമായ കർഷകവിരുദ്ധ വ്യവസ്ഥകളുടെയും വിശകലനവും കോൺക്ലേവിൽ നടക്കും. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാരുമായി തിരുവനന്തപുരത്ത് തുടർചർച്ചകൾ നടത്തുമെന്നും പുളിയന്മല പ്ലാന്റേഴ്സ് ക്ലബ് പ്രസിഡന്റ് സിബി ഏബ്രഹാം, സെക്രട്ടറി റോബി ജോസഫ് എന്നിവരുള്‍പ്പെടെയുള്ള സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ മൺസൂൺ ഫിലിം ഫെസ്റ്റിവലിന് തുടക്കം</title>
<link>https://thekeralajournal.com/2964</link>
<guid>https://thekeralajournal.com/2964</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec2269a0e1.jpg" length="74853" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:19:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മൺസൂൺ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. സിൽവർ ഹിൽസ് സിനിമാസിൽ നടന്ന ഉദ്ഘാടനച്ചടങ്ങ് ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് നിർവഹിച്ചു.</p>
<p>ഫിലിം സൊസൈറ്റി പ്രസിഡന്റ് എൻ. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. തിരക്കഥാകൃത്ത് ദിലീഷ് നായർ, എഫ്.എഫ്.എസ്.ഐ റീജിയണൽ കൗൺസിൽ അംഗം യു.എ. രാജേന്ദ്രൻ, ഫിലിം സൊസൈറ്റി സെക്രട്ടറി എം.എം. മഞ്ജുഹാസൻ, ജോയിന്റ് സെക്രട്ടറി വി. ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.</p>
<p>ചടങ്ങിൽ ഫിലിം സൊസൈറ്റിയും വെസ്റ്റേൺഗാട്ട് പ്രൊഡക്ഷൻസും ചേർന്ന് സംഘടിപ്പിക്കുന്ന തിരക്കഥാ ശില്പശാലയുടെ പോസ്റ്റർ പ്രകാശനം ചെയ്തു.</p>
<p>ഉദ്ഘാടന ദിനത്തിൽ ജർമൻ ചിത്രമായ **"Amrum"**യും അമേരിക്കൻ ചിത്രമായ **"Beasts of the Southern Wild"**യും പ്രദർശിപ്പിച്ചു.</p>
<p>വ്യാഴാഴ്ച വരെ തൊടുപുഴ സിൽവർ ഹിൽസ് തീയറ്ററിൽ എല്ലാ ദിവസവും വൈകിട്ട് രണ്ട് പ്രദർശനങ്ങളോടെയാണ് മേള നടക്കുന്നത്.</p>
<p><strong>ഇന്നത്തെ (രണ്ടാം ദിവസം) പ്രദർശനങ്ങൾ:</strong></p>
<p>വൈകിട്ട് 5.45: ഫിഫയുടെ സഹകരണത്തോടെ നിർമ്മിച്ച ബ്രിട്ടീഷ് ചിത്രം "Goal – The Dream Begins"</p>
<p>രാത്രി 8.15: ചൈനീസ് ചിത്രം "Lighting Up the Stars"</p>
<p>ചലച്ചിത്രാസ്വാദകർക്കായി വിവിധ രാജ്യങ്ങളിലെ ശ്രദ്ധേയ ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>അൽ&#45;അസ്ഹർ മെഡിക്കൽ കോളേജിൽ 24 മണിക്കൂർ അത്യാധുനിക അടിയന്തര ചികിത്സാ സേവനങ്ങൾ ആരംഭിച്ചു</title>
<link>https://thekeralajournal.com/2963</link>
<guid>https://thekeralajournal.com/2963</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ec195d5fc9.jpg" length="69597" type="image/jpeg"/>
<pubDate>Tue, 21 Jul 2026 06:17:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ള ആരോഗ്യസ്ഥാപനമായ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടുതൽ മികച്ച അടിയന്തര ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്കായി ഒരുക്കി.</p>
<p>40 കിടക്കകളുള്ള അത്യാധുനിക അത്യാഹിത വിഭാഗം, എംആർഐ യൂണിറ്റ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം, ഹൃദ്രോഗ കാത്ത് ലാബ് എന്നിവയുടെ 24 മണിക്കൂർ സേവനങ്ങൾ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.</p>
<p>അത്യാഹിത വിഭാഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംആർഐ യൂണിറ്റ് ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, ഹൃദ്രോഗ കാത്ത് ലാബ് ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് മൂന്ന് പ്രത്യേക ആരോഗ്യപാക്കേജുകളും പ്രഖ്യാപിച്ചു. കുമാരമംഗലം പഞ്ചായത്ത് 14-ാം വാർഡിലെ ജനങ്ങൾക്കായി സൗജന്യ ഒ.പി, ടെലി കൺസൾട്ടേഷൻ, ഹോം കെയർ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ഡയറക്ടർ ആസിയ മിജാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി എരപ്പനാൽ, വാർഡ് അംഗം വി.പി. സജി എന്നിവർക്ക് കൈമാറി.</p>
<p>പ്രസവം മുതൽ ആവശ്യമായ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്ന കംപ്ലീറ്റ് മാതൃ-ശിശു പരിചരണ പാക്കേജ് ഡയറക്ടർ ഡോ. അമീഷ ജഹാൻ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സബിറ ജലീലിന് കൈമാറി.</p>
<p>ഹൃദ്രോഗ പരിശോധനയ്ക്കുള്ള കംപ്ലീറ്റ് ആൻജിയോഗ്രാം പാക്കേജ് വൈസ് ചെയർമാൻ റജീന മൂസ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോർജ് പുല്ലന് കൈമാറി.</p>
<p>പുതിയ സംവിധാനങ്ങളോടെ ഹൃദയാഘാത ചികിത്സ, പക്ഷാഘാത വിഭാഗം, തീവ്രപരിചരണ വിഭാഗം, വിഷബാധ-പാമ്പുകടി ചികിത്സാ വിഭാഗം എന്നിവയും 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു. ഹൃദ്രോഗികൾക്ക് അടിയന്തര ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സേവനങ്ങൾ കാത്ത് ലാബിലൂടെ ലഭ്യമാകുന്നതിനൊപ്പം അത്യാധുനിക എംആർഐ സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.</p>
<p>"നാട്ടിലെ ആശുപത്രി നാട്ടുകാരുടേതും, ഓരോ ജീവനും സംരക്ഷിക്കപ്പെടണം" എന്ന ദൗത്യത്തോടെയാണ് ഈ അത്യാധുനിക ആരോഗ്യസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അൽ-അസ്ഹർ മെഡിക്കൽ കോളേജ് ചെയർമാൻ കെ.എം. മൂസ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>പൊതുജീവിതത്തിൽ സത്യസന്ധതയും ജനസേവനവും മുഖമുദ്രയാക്കിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് സേനാപതി വേണു എം.എൽ.എ.</title>
<link>https://thekeralajournal.com/2958</link>
<guid>https://thekeralajournal.com/2958</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d74e7b2fb9.jpg" length="187308" type="image/jpeg"/>
<pubDate>Mon, 20 Jul 2026 06:37:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജനസേവനവും മുഖമുദ്രയാക്കിയ നേതാവായിരുന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് സേനാപതി വേണു എം.എൽ.എ. പറഞ്ഞു. നെടുങ്കണ്ടം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പരിപാടിയുടെ ഭാഗമായി ഉമ്മൻ ചാണ്ടിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സി.എസ്. യശോധരൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാർ അനുസ്മരണ സന്ദേശം നൽകി.</p>
<p>നേതാക്കളായ എം.എൻ. ഗോപി, രാജു എടത്വ, വൈ.സി. സ്റ്റീഫൻ, ബാലസിംഗ്, മിനി ടോമി, ബെന്നി തുണ്ടത്തിൽ, ഷിഹാബ് ഈട്ടിക്കൽ, റൂബി ജോസഫ്, ശ്യാമള വിശ്വനാഥൻ, എം.എസ്. മഹേശ്വരൻ, ടോമി ജോസഫ്, കെ.കെ. കുഞ്ഞുമോൻ, ഷാജി മഠത്തിന്മുറി, രാജേഷ് ജോസഫ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേർഡ് ക്യാമ്പ് എസ്.എൻ.ഡി.പി ശാഖ വാർഷിക പൊതുയോഗം നടന്നു</title>
<link>https://thekeralajournal.com/2956</link>
<guid>https://thekeralajournal.com/2956</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d32feac0e4.jpg" length="89930" type="image/jpeg"/>
<pubDate>Mon, 20 Jul 2026 05:57:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ തേർഡ് ക്യാമ്പ് ശാഖയുടെ വാർഷിക പൊതുയോഗം നടന്നു.</p>
<p>യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ അധ്യക്ഷത വഹിച്ചു. യോഗം ബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ജയൻ കല്ലാർ ആശംസാപ്രസംഗം നടത്തി.</p>
<p>ശാഖാ സെക്രട്ടറി മനീഷ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ഹരിദാസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ യൂണിയൻ കമ്മിറ്റി അംഗം കുട്ടപ്പൻ നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 4 കോടി രൂപയുടെ വായ്പാ വിതരണം</title>
<link>https://thekeralajournal.com/2955</link>
<guid>https://thekeralajournal.com/2955</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d328ba3c28.jpg" length="125442" type="image/jpeg"/>
<pubDate>Mon, 20 Jul 2026 05:56:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടവെട്ടി കുടുംബശ്രീ സി.ഡി.എസ് നേതൃത്വത്തിൽ വനിതാ വികസന കോർപ്പറേഷനിൽ നിന്ന് 53 അയൽക്കൂട്ടങ്ങൾക്കായി അനുവദിച്ച 4 കോടി രൂപയുടെ വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം തെക്കുംഭാഗം കല്ലാനിക്കൽ പാരിഷ് ഹാളിൽ നടന്നു.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമീർ മുഹമ്മദ് അധ്യക്ഷത വഹിച്ചു.</p>
<p>വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ ചടങ്ങിൽ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അൻഷാദ് മുഖ്യപ്രഭാഷണം നടത്തി. വനിതാ വികസന കോർപ്പറേഷൻ എറണാകുളം റീജിയണൽ പ്രോജക്ട് ഓഫീസർ ഹരികൃഷ്ണൻ പദ്ധതി വിശദീകരിച്ചു.</p>
<p>സി.ഡി.എസ് ചെയർപേഴ്സൺ ബീനാ വിനോദ്, മെമ്പർ സെക്രട്ടറി അനന്തകൃഷ്ണൻ പി.ടി., വൈസ് ചെയർപേഴ്സൺ സരോജിനി സി.ബി. എന്നിവർ സംസാരിച്ചു.</p>
<p>ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, സി.ഡി.എസ് ഭരണസമിതി അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത വിശ്വാസപരിശീലന&#45;മിഷൻ ലീഗ് രൂപതാ വാർഷികവും കൗൺസിലും നടന്നു</title>
<link>https://thekeralajournal.com/2950</link>
<guid>https://thekeralajournal.com/2950</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c96aa5e90c.jpg" length="104892" type="image/jpeg"/>
<pubDate>Sun, 19 Jul 2026 14:50:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശ്ശേരി: ഇടുക്കി രൂപത വിശ്വാസപരിശീലന വിഭാഗത്തിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും സംയുക്ത രൂപതാ വാർഷികവും കൗൺസിലും മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്നു.</p>
<p>ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര സ്വാഗതം ആശംസിച്ചു. രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ മാഗസിൻ മോൺ. ജോസ് നരിതൂക്കിൽ പ്രകാശനം ചെയ്തു.</p>
<p>കഴിഞ്ഞ പ്രവർത്തനവർഷത്തെ റിപ്പോർട്ട് ഡിജിറ്റൽ രൂപത്തിൽ അവതരിപ്പിച്ചു. മികച്ച സൺഡേ സ്കൂളുകൾക്കും മികച്ച മിഷൻ ലീഗ് ശാഖകൾക്കും മേഖലകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു. വിശ്വാസപരിശീലന രംഗത്ത് 25 വർഷം പൂർത്തിയാക്കിയവരെയും ലോഗോസ് ക്വിസ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സംസ്ഥാനതല പ്രതിഭകളെയും ജൂബിലി ചലഞ്ച് വിജയകരമായി പൂർത്തിയാക്കിയവരെയും ചടങ്ങിൽ ആദരിച്ചു.</p>
<p>വാർഷികത്തോടനുബന്ധിച്ച് പ്രേഷിത റാലിയും വിവിധ കലാപരിപാടികളും അരങ്ങേറി. മിഷൻ ലീഗ് രൂപത പ്രസിഡന്റ് സെസിൽ ജോസ് ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി മാർട്ടിൻ മാത്യു നന്ദി രേഖപ്പെടുത്തി.</p>
<p>വിവിധ ഇടവകകളിൽ നിന്നായി നൂറുകണക്കിന് മിഷൻ ലീഗ് അംഗങ്ങൾ, വൈദികർ, സന്യസ്തർ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a5c96b9b16cd.jpg" alt=""></p>
<p>മിഷൻ ലീഗ് രൂപത വൈസ് ഡയറക്ടർ സി. സ്റ്റാർലറ്റ് സി.എം.സി, രൂപത ജനറൽ ഓർഗനൈസർ ജെയിംസ് തോമസ്, സി. ടെസ്സി എസ്.എച്ച്, ബ്രദർ ബിനെറ്റ് തെക്കേവയലിൽ, സി. അഞ്ജിത എഫ്.സി.സി, അമൽ ജോണി, സി. അൻസാ എസ്.എച്ച്, അയോണ ജോഷി, ജോർജ്കുട്ടി സെബാസ്റ്റ്യൻ, ബിനോയി കെ.യു, റോബിൻ ജോസഫ്, ജെഫിൻ ജോജോ, ആഷ്ബിൻ ബെന്നി, പ്രിയാമോൾ ജോസഫ്, ജിബിൻ തോമസ്, യേസ് ആനിമേറ്റേഴ്സ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും താഴുന്നു</title>
<link>https://thekeralajournal.com/2947</link>
<guid>https://thekeralajournal.com/2947</guid>
<description><![CDATA[ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്ക ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c27fea51ce.jpg" length="104144" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:57:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കുത്തനെ താഴുന്നു. പ്രതീക്ഷിച്ച തോതിൽ കാലവർഷം ലഭിക്കാത്തതാണ് ഏഷ്യയിലെ ഏറ്റവും വലിയ ആർച്ച് ഡാമുകളിലൊന്നായ ഇടുക്കിയെ ഗുരുതര ജലക്ഷാമത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നത്.</p>
<p>നിലവിൽ ഇടുക്കി ഡാമിൽ 2327.22 അടി വെള്ളമാണ് ഉള്ളത്. ഇത് ആകെ സംഭരണശേഷിയുടെ 27 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ജലനിരപ്പ് 2363.06 അടി ആയിരുന്നതിനാൽ, ഇത്തവണ 35.84 അടി കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>നിലവിലെ ജലലഭ്യതയിൽ ഇടുക്കി പദ്ധതിയിലെ ആറ് ജനറേറ്ററുകളും 24 മണിക്കൂറും തുടർച്ചയായി പ്രവർത്തിപ്പിച്ചാൽ ഏകദേശം ഒരു മാസത്തേക്ക് മാത്രം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളമാണ് ശേഷിക്കുന്നതെന്നാണ് വിലയിരുത്തൽ. ഇത് സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തുന്നു.</p>
<p>ഇടുക്കിക്ക് പുറമെ ജില്ലയിലെ മറ്റ് പ്രധാന അണക്കെട്ടുകളിലും ജലനിരപ്പ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ 112.75 അടി മാത്രമാണ് ജലനിരപ്പ്. പൊന്മുടി ഉൾപ്പെടെയുള്ള മറ്റ് ഡാമുകളിലും മുൻവർഷത്തെ അപേക്ഷിച്ച് വെള്ളത്തിന്റെ ലഭ്യതയിൽ വലിയ കുറവുണ്ട്.</p>
<p>ഇതിനിടെ വൈദ്യുതി ആവശ്യകത വർധിച്ചതിനെ തുടർന്ന് മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉത്പാദനം ശരാശരി 10 ദശലക്ഷം യൂണിറ്റായി ഉയർത്തിയിട്ടുണ്ട്. എന്നാൽ ജലനിരപ്പ് തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കെ ഉത്പാദനം വർധിപ്പിക്കേണ്ടി വരുന്നത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന സാഹചര്യമാണ്.</p>
<p>കാലവർഷത്തിന്റെ ആദ്യഘട്ടം പിന്നിട്ടിട്ടും കാര്യമായ മഴ ലഭിക്കാത്ത സാഹചര്യത്തിൽ, വരും ദിവസങ്ങളിൽ തുലാവർഷവും ദുർബലമായാൽ സംസ്ഥാനം കടുത്ത വൈദ്യുതി ക്ഷാമവും ലോഡ് ഷെഡിങ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങളും നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>30 കോടി ഒന്നാം സമ്മാനവുമായി തിരുവോണം ബമ്പർ; ജില്ലാതല ഉദ്ഘാടനം തൊടുപുഴയിൽ</title>
<link>https://thekeralajournal.com/2946</link>
<guid>https://thekeralajournal.com/2946</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c274a25522.jpg" length="104677" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:54:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒന്നാം സമ്മാനമായ 30 കോടി രൂപ പ്രഖ്യാപിച്ച തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂലൈ 20) ഉച്ചയ്ക്ക് 12.30ന് തൊടുപുഴ ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കും.</p>
<p>ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ അധ്യക്ഷത വഹിക്കും. കൗൺസിലർ ആതിര ജോഷി മുഖ്യാതിഥിയാകും. ട്രേഡ് യൂണിയൻ നേതാക്കൾ, ലോട്ടറി ഏജന്റുമാർ, വിൽപ്പനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.</p>
<p>500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. സെപ്റ്റംബർ 26-നാണ് നറുക്കെടുപ്പ്.</p>
<p>സമ്മാനഘടനയിൽ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്കും, മൂന്നാം സമ്മാനമായി 25 ലക്ഷം രൂപ വീതം 20 പേർക്കും, നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 10 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 10 പേർക്കും ലഭിക്കും. ആകെ 125.54 കോടി രൂപയുടെ സമ്മാനങ്ങളാണ് വിതരണം ചെയ്യുന്നത്.</p>
<p>ഏജന്റുമാർക്ക് സാധാരണ ഡിസ്‌കൗണ്ടിന് പുറമേ ഓരോ ടിക്കറ്റിനും ഒരു രൂപ വീതം വിൽപ്പന ഇൻസെന്റീവും അനുവദിച്ചിട്ടുണ്ട്.</p>
<p>അതേസമയം, സർക്കാർ പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രമാണ് ഔദ്യോഗികമായി വിൽപ്പനയ്ക്കുള്ളത്. ഓൺലൈൻ വെബ്‌സൈറ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകൾ, വാട്ട്‌സ്ആപ്പ് തുടങ്ങിയവ വഴി ടിക്കറ്റുകൾ വാങ്ങി തട്ടിപ്പിനിരയാകരുതെന്ന് ജില്ലാ ഭാഗ്യക്കുറി ഓഫീസർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി പ്രതിസന്ധി: മൂലമറ്റം നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചു; ലോകകപ്പ് ഫൈനൽ ദിനത്തിൽ ഉപഭോഗം ഉയരുമെന്ന് കെഎസ്ഇബി</title>
<link>https://thekeralajournal.com/2945</link>
<guid>https://thekeralajournal.com/2945</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c25cbe9cec.jpg" length="141067" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:48:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ മൂലമറ്റം വൈദ്യുതി നിലയത്തിൽ ഉത്പാദനം വർധിപ്പിച്ചു. പീക്ക് ലോഡ് സമയത്തെ അധിക വൈദ്യുതി ആവശ്യകത കണക്കിലെടുത്താണ് വെള്ളിയാഴ്ച ഉത്പാദനം കൂട്ടിയത്.</p>
<p>സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ കണക്കുപ്രകാരം, ഇന്നലെ രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിനിടെ മൂലമറ്റം നിലയത്തിൽ 9.328 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു. ഇതിനായി നിലയത്തിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ചു.</p>
<p>സാധാരണയായി മൺസൂൺ കാലത്ത് മൂലമറ്റത്ത് ഉത്പാദനം കുറച്ച് വെള്ളം വേനൽക്കാല ആവശ്യങ്ങൾക്കായി കരുതിവയ്ക്കുന്നതാണ് പതിവ്. എന്നാൽ നിലവിലെ വൈദ്യുതി പ്രതിസന്ധിയെ തുടർന്നാണ് ഉത്പാദനം വർധിപ്പിച്ചത്.</p>
<p>അതേ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ആകെ 24.394 ദശലക്ഷം യൂണിറ്റ് വൈദ്യുതി ആഭ്യന്തരമായി ഉത്പാദിപ്പിച്ചപ്പോൾ, 67.086 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങി. ആകെ വൈദ്യുതി ഉപഭോഗം 91.480 ദശലക്ഷം യൂണിറ്റായിരുന്നു.</p>
<p>വെള്ളിയാഴ്ച വിവിധ ജില്ലകളിൽ ലഭിച്ച മഴയെ തുടർന്ന് വൈദ്യുതി ഉപഭോഗത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും, ഇന്ന് നടക്കുന്ന ഫിഫ ലോകകപ്പ് ഫൈനൽ കാരണം ഉപഭോഗം ഗണ്യമായി ഉയരുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ.</p>
<p>അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2327.22 അടിയായി തുടരുകയാണ്. ഇത് അണക്കെട്ടിന്റെ ആകെ സംഭരണശേഷിയുടെ 28 ശതമാനം മാത്രമാണെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിലെ ആറ് ഷട്ടറുകളും തുറക്കും; നദീതീരവാസികൾക്ക് ജാഗ്രതാനിർദേശം</title>
<link>https://thekeralajournal.com/2940</link>
<guid>https://thekeralajournal.com/2940</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b76f9221b7.jpg" length="77138" type="image/jpeg"/>
<pubDate>Sat, 18 Jul 2026 18:22:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി–മുട്ടം മേഖലയിലെ മലങ്കര ഡാമിന്റെ ജലനിരപ്പ് കുറയ്ക്കുന്നതിനായി അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ഡാമിലെ ആറ് ഷട്ടറുകളും ഘട്ടംഘട്ടമായി 200 സെന്റിമീറ്റർ വരെ ഉയർത്തി തുറക്കാൻ തീരുമാനിച്ചു.</p>
<p>ഡാമിന്റെ അപ്സ്ട്രീം ഭാഗത്ത് കാഞ്ഞാർ പാലത്തിന് സമാന്തരമായി പൊതുമരാമത്ത് വകുപ്പ് (PWD Bridges) നിർമ്മിച്ചുവരുന്ന നടപ്പാലത്തിന്റെ പിയർ ഫൗണ്ടേഷൻ നിർമാണം സുഗമമാക്കുന്നതിനാണ് ജലനിരപ്പ് നിലവിലെ +38.36 മീറ്ററിൽ നിന്ന് +37.00 മീറ്ററിലേക്ക് താഴ്ത്താൻ തീരുമാനിച്ചത്. ഇടുക്കി എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.</p>
<p>നിലവിൽ ഡാമിലെ രണ്ട് ഷട്ടറുകൾ 150 സെന്റിമീറ്ററും ഒരു ഷട്ടർ 100 സെന്റിമീറ്ററും ഉയർത്തി തുറന്നിരിക്കുകയാണ്. ജലനിരപ്പ് കൂടുതൽ കുറയ്ക്കുന്നതിനായി ശേഷിക്കുന്ന ഷട്ടറുകളും ഘട്ടംഘട്ടമായി തുറക്കും.</p>
<p>തൊടുപുഴ, മൂവാറ്റുപുഴ നദികളിലെ നിലവിലെ ജലനിരപ്പ് മുന്നറിയിപ്പ് നിലയ്ക്ക് താഴെയായതിനാൽ ഡാമിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്ന അധികജലം സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.</p>
<p>എന്നിരുന്നാലും, ഡാമിന്റെ താഴ്ഭാഗങ്ങളിലെ നദീതീരവാസികൾ, മത്സ്യത്തൊഴിലാളികൾ, മണൽവാരൽ തൊഴിലാളികൾ, കുളിക്കാനോ മറ്റ് ആവശ്യങ്ങൾക്കായോ നദിയിലിറങ്ങുന്നവർ എന്നിവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും ദുരന്തനിവാരണ സംവിധാനങ്ങളും പൊതുജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പുകൾ നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പഴയരിക്കണ്ടത്ത് കാർ പുഴയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2937</link>
<guid>https://thekeralajournal.com/2937</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5b227a2e9a0.jpg" length="129150" type="image/jpeg"/>
<pubDate>Sat, 18 Jul 2026 12:21:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : പഴയരിക്കണ്ടത്ത് നിയന്ത്രണം നഷ്ടപ്പെട്ട കാർ പുഴയിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം.</p>
<p>കാർ ഓടിച്ചിരുന്ന മൈലപ്പുഴ സ്വദേശി എംബ്രയിൽ സ്വപ്നയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. വാഹനത്തിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തെ തുടർന്ന് നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് പരിക്കേറ്റവരെ വാഹനത്തിൽ നിന്ന് പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/2934</link>
<guid>https://thekeralajournal.com/2934</guid>
<description><![CDATA[ സുമതി സോമരാജൻ (72) കളിയിലെഴുകത്ത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5af15324eda.jpg" length="52323" type="image/jpeg"/>
<pubDate>Sat, 18 Jul 2026 08:52:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടിഞ്ഞമല കളിയിലെഴുകത്ത് പരേതനായ സോമരാജന്റെ ഭാര്യ സുമതി സോമരാജൻ (72) നിര്യാതയായി.സംസ്കാര ചടങ്ങുകൾ ഇന്ന് ,  ജൂലൈ 18 ശനിയാഴ്ച വൈകിട്ട് 4.00 മണിക്ക് വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ഗതാഗതം പുനരാരംഭിച്ചു</title>
<link>https://thekeralajournal.com/2933</link>
<guid>https://thekeralajournal.com/2933</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ae3d3ae413.jpg" length="52689" type="image/jpeg"/>
<pubDate>Sat, 18 Jul 2026 07:54:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി–തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ഇന്ന് മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിച്ചു. രാവിലെ 6 മണി മുതൽ ചെറുവാഹനങ്ങൾക്ക് റോഡിലൂടെ യാത്രാനുമതി നൽകി.</p>
<p>റോഡിന്റെ നവീകരണവും പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങളും തുടരുന്നതിനാൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങൾക്ക് നിലവിൽ നിയന്ത്രണം തുടരുകയാണ്.</p>
<p>നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ ഭാരവാഹനങ്ങൾക്ക് യാത്രാനുമതി ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് യാത്ര ചെയ്യണമെന്നും ബന്ധപ്പെട്ട വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശബരി റെയിൽവേ: സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം വേഗത്തിലാക്കണം; ചീഫ് വിപ്പിന് നിവേദനം</title>
<link>https://thekeralajournal.com/2931</link>
<guid>https://thekeralajournal.com/2931</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad5e8c0288.jpg" length="96450" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:55:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരി റെയിൽവേ പദ്ധതിക്കായി കല്ലിട്ട് തിരിച്ച സ്ഥലങ്ങളുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് സ്ഥലമുടമകളുടെ പ്രതിനിധി സംഘം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫിന് നിവേദനം നൽകി.</p>
<p>പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധികൾ സംഘം എം.എൽ.എയെ ധരിപ്പിച്ചു. 28 വർഷം മുമ്പ് പദ്ധതിക്കായി കല്ലിട്ട് തിരിച്ച ഭൂമികൾ വിൽക്കാനോ, ബാങ്കുകളിൽ ഈടുവെച്ച് വായ്പയെടുക്കാനോ, പുതിയ വീട് നിർമ്മിക്കാനോ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് സ്ഥലമുടമകൾ ചൂണ്ടിക്കാട്ടി.</p>
<p>ശബരി റെയിൽവേ നിർമ്മാണത്തിനായുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം കഴിഞ്ഞ മാർച്ചിൽ വീണ്ടും പ്രസിദ്ധീകരിച്ചിരുന്നെങ്കിലും, തുടർനടപടികളുടെ ഭാഗമായി സ്ഥലമെടുപ്പ് ഓഫീസുകൾ ആരംഭിക്കുന്നതിനോ ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനോ ഇതുവരെ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഇതിനായുള്ള ഫയൽ നിലവിൽ റവന്യൂ മന്ത്രിയുടെ പരിഗണനയിലാണെന്നും നിവേദനത്തിൽ വ്യക്തമാക്കി.</p>
<p>നാടിന്റെ ഗതാഗത വികസനത്തിനായി സ്വന്തം ഭൂമി വിട്ടുനൽകാൻ തയ്യാറായവർക്ക് അർഹമായ നീതി ഉറപ്പാക്കാൻ ഇടപെടണമെന്നും വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകണമെന്നും ചീഫ് വിപ്പിനോട് സ്ഥലമുടമകൾ ആവശ്യപ്പെട്ടു.</p>
<p>ശബരി റെയിൽവേ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ റെയിൽവേ, റവന്യൂ വകുപ്പുകളെയും ബന്ധപ്പെട്ട ജില്ലാ കളക്ടർമാരെയും ഏകോപിപ്പിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസിൽ പ്രത്യേക ഓഫീസറെ (Special Officer) നിയമിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തണമെന്നും നിവേദക സംഘം അഭ്യർഥിച്ചു.</p>
<p>യു.എൻ. പ്രകാശ്, പ്രൊഫ. ജോസുകുട്ടി ഒഴുകയിൽ, നൈറ്റ്സി കുര്യാക്കോസ്, അനീഷ് കുമാർ മാടത്താനിയിൽ, സണ്ണി തേക്കിലക്കാട്ടിൽ, ബെൻസൺ ഈറ്റക്കുന്നേൽ, സി.ജെ. കുര്യൻ എന്നിവർ പ്രതിനിധി സംഘത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കല്യാണത്തണ്ട് മലനിരകളിൽ വീണ്ടും നീല വസന്തം; മേട്ടുകുറിഞ്ഞി പൂവിട്ട് തുടങ്ങി</title>
<link>https://thekeralajournal.com/2930</link>
<guid>https://thekeralajournal.com/2930</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad4ef92307.jpg" length="109724" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:50:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം കട്ടപ്പനയിലെ കല്യാണത്തണ്ട് മലനിരകളിൽ മേട്ടുകുറിഞ്ഞി വീണ്ടും പൂവിട്ട് തുടങ്ങി. വീണ്ടും ഒരു കുറിഞ്ഞിക്കാലത്തിന് മലനിരകൾ സാക്ഷ്യം വഹിക്കാൻ ഒരുങ്ങുമ്പോൾ, മേഖലയിലെ വിനോദസഞ്ചാര സാധ്യതകൾക്കും ഇത് വലിയ ഉണർവാകുമെന്നാണ് പ്രതീക്ഷ.</p>
<p>കട്ടപ്പന നഗരത്തോട് ചേർന്നുള്ള സമുദ്രനിരപ്പിൽ നിന്ന് ഉയരമുള്ള കല്യാണത്തണ്ട് മലനിരകളിലെ നിർമ്മല സിറ്റി–കല്യാണത്തണ്ട് പ്രദേശങ്ങളിലും വാഴവര കൗണ്ടി മേഖലയിലെ പാറയിടുക്കുകളിലും പുൽമേടുകളിലുമാണ് മേട്ടുകുറിഞ്ഞി ഇപ്പോൾ മൊട്ടിട്ടുനിൽക്കുന്നത്. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ നീലയും പർപ്പിളും നിറങ്ങൾ കലർന്ന പൂക്കളാൽ മലനിരകൾ ആകെ മൂടപ്പെടുമെന്നാണ് പ്രദേശവാസികൾ പറയുന്നത്.</p>
<p>ഇടുക്കി ജലാശയത്തിന്റെ മനോഹര പശ്ചാത്തലവും കോടമഞ്ഞും തണുത്ത കാറ്റും കുറിഞ്ഞിപ്പൂക്കളുടെ അപൂർവ ഭംഗിയും ഒരുമിക്കുമ്പോൾ കല്യാണത്തണ്ട് സഞ്ചാരികൾക്ക് മനോഹരമായ അനുഭവം സമ്മാനിക്കുന്ന കാഴ്ചയായി മാറും.</p>
<p>കോടമഞ്ഞും മലനിരകളുടെ സൗന്ദര്യവും ആസ്വദിക്കാൻ ഇതിനോടകം തന്നെ നിരവധി പേർ കല്യാണത്തണ്ടിലെത്തുന്നുണ്ട്. മേട്ടുകുറിഞ്ഞി പൂർണമായി വിരിയുന്നതോടെ സന്ദർശകരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് വിലയിരുത്തൽ. ഓണക്കാലത്തോട് അനുബന്ധിച്ച് മലനിരകൾ പൂന്തോപ്പായി മാറുന്നതും ഇടുക്കിയിലെ ടൂറിസം മേഖലയ്ക്ക് കൂടുതൽ ഉണർവ് പകരുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് താലൂക്ക് ആശുപത്രിക്കെതിരായ വ്യാജപ്രചരണത്തിൽ പ്രതിഷേധം</title>
<link>https://thekeralajournal.com/2929</link>
<guid>https://thekeralajournal.com/2929</guid>
<description><![CDATA[ താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad423bcd38.jpg" length="101911" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:47:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് താലൂക്ക് ആശുപത്രിക്കും ജീവനക്കാർക്കും എതിരെ ഉയർന്നുവരുന്ന വ്യാജപ്രചാരണങ്ങൾ ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി ആരോപിച്ച് താലൂക്ക് ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്ത സാഹചര്യമാണുള്ളതെങ്കിലും ഒ.പി, ഐ.പി, അത്യാഹിത വിഭാഗം, ശസ്ത്രക്രിയകൾ, പ്രസവ സേവനങ്ങൾ, ഓഫീസ് പ്രവർത്തനങ്ങൾ, ഇൻഷുറൻസ് കൗണ്ടർ സേവനങ്ങൾ, ജനന-മരണ രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങൾ മുടക്കമില്ലാതെ തുടരുന്നുണ്ടെന്ന് സ്റ്റാഫ് കൗൺസിൽ വ്യക്തമാക്കി.</p>
<p>സൂപ്രണ്ടിന്റെ നിർദേശപ്രകാരം അധിക ജോലിഭാരം ഏറ്റെടുത്ത് എല്ലാ വിഭാഗങ്ങളിലെയും ജീവനക്കാർ കൂട്ടായ്മയോടെയാണ് സേവനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും കൗൺസിൽ ചൂണ്ടിക്കാട്ടി.</p>
<p>ഇത്തരത്തിൽ ആത്മാർഥമായി സേവനം ചെയ്യുന്ന ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന രാഷ്ട്രീയ ഇടപെടലുകളും വസ്തുതാവിരുദ്ധമായ വ്യാജപ്രചരണങ്ങളും അവസാനിപ്പിക്കണമെന്ന് സ്റ്റാഫ് കൗൺസിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അഭിമാനമായി ഇവമേരി ലിജോ; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി</title>
<link>https://thekeralajournal.com/2928</link>
<guid>https://thekeralajournal.com/2928</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ad3466de50.jpg" length="69460" type="image/jpeg"/>
<pubDate>Sat, 18 Jul 2026 06:43:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയോര ജില്ലയായ ഇടുക്കിയിലെ തോപ്രാംകുടി സ്വദേശിനിയായ ഇവമേരി ലിജോ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി നാടിന്റെ അഭിമാനമായി. ഗണിതശാസ്ത്രത്തിൽ സംഖ്യകളുടെ വർഗസംഖ്യകൾ അതിവേഗത്തിൽ കണ്ടെത്തിയ കഴിവിനാണ് ഈ നേട്ടം.</p>
<p>രാജമുടി ഡി പോൾ പബ്ലിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ ഇവമേരി, കാർഷിക കുടുംബമായ മുണ്ടിയാങ്കൽ ലിജോ–സൗമ്യ ദമ്പതികളുടെ മകളാണ്.</p>
<p>മലയോര ഗ്രാമത്തിൽ നിന്ന് ദേശീയതലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ച ഇവമേരിയുടെ വിജയം പ്രദേശത്തിനും വിദ്യാലയത്തിനും അഭിമാനമായി മാറിയിരിക്കുകയാണ്. ഗണിതശാസ്ത്രത്തോടുള്ള താൽപര്യവും നിരന്തര പരിശീലനവുമാണ് ഈ നേട്ടത്തിന് പിന്നിലെ പ്രധാന കരുത്തെന്ന് കുടുംബവും അധ്യാപകരും പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>ഫിഫ ആവേശം; സ്വന്തമായി നിർമ്മിച്ച ഫുട്ബോളുകളുമായി വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ</title>
<link>https://thekeralajournal.com/2925</link>
<guid>https://thekeralajournal.com/2925</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a408eb16db.jpg" length="114974" type="image/jpeg"/>
<pubDate>Fri, 17 Jul 2026 20:17:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫിഫ ലോകകപ്പിന്റെ ആവേശം ഉൾക്കൊണ്ടുകൊണ്ട് വെള്ളയാംകുടി സെന്റ് ജെറോംസ് യു.പി. സ്കൂളിലെ വിദ്യാർത്ഥികൾ സ്വന്തമായി നിർമ്മിച്ച ഫുട്ബോൾ മാതൃകകളുമായി ശ്രദ്ധ നേടി.</p>
<p>സ്കൂളിലെ മാത്സ് ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രവർത്തനത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ വിവിധ രൂപത്തിലും ഡിസൈനുകളിലുമായി ഫുട്ബോൾ മാതൃകകൾ തയ്യാറാക്കിയത്. ഗണിതശാസ്ത്രത്തിലെ ജ്യാമിതീയ രൂപങ്ങൾ, അളവുകൾ, സൃഷ്ടിപരമായ ചിന്ത എന്നിവയെ പ്രായോഗിക പ്രവർത്തനങ്ങളിലൂടെ കുട്ടികളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി.</p>
<p>ലോകകപ്പ് ആവേശത്തെ പഠനപ്രവർത്തനങ്ങളുമായി സമന്വയിപ്പിച്ച ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ സൃഷ്ടിപരമായ കഴിവും കായികപ്രേമവും ഒരുപോലെ വളർത്താൻ സഹായകമായി. വിദ്യാർത്ഥികൾ തയ്യാറാക്കിയ ഫുട്ബോൾ മാതൃകകൾ അധ്യാപകരുടെയും രക്ഷിതാക്കളുടെയും അഭിനന്ദനം നേടി.</p>]]> </content:encoded>
</item>

<item>
<title>കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാത ശനിയാഴ്ച മുതൽ ഭാഗികമായി തുറക്കും; ഭാരവാഹനങ്ങൾക്ക് വിലക്ക് തുടരും</title>
<link>https://thekeralajournal.com/2923</link>
<guid>https://thekeralajournal.com/2923</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a0abcb5414.jpg" length="146103" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:28:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി–തമിഴ്നാട് അതിർത്തിയിലെ കമ്പംമെട്ട്–കമ്പം അന്തർസംസ്ഥാന പാതയിൽ ശനിയാഴ്ച മുതൽ ഭാഗികമായി ഗതാഗതം പുനരാരംഭിക്കും. രാവിലെ 6 മണി മുതൽ ബസുകൾ, ജീപ്പുകൾ, കാറുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് റോഡിലൂടെ യാത്രാനുമതി നൽകുമെന്ന് തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>
<p>റോഡിന്റെ കോൺക്രീറ്റിങ് ജോലികളും പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നതിനാൽ ടിപ്പർ ലോറികൾ ഉൾപ്പെടെയുള്ള ഭാരവാഹനങ്ങളുടെ ഗതാഗത നിരോധനം 20 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.</p>
<p>നിർമാണ പ്രവർത്തനങ്ങൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ തുടരുന്നതെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ ഗതാഗത നിയന്ത്രണങ്ങൾ പാലിച്ച് സഹകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ടൂറിസം പദ്ധതി: റോഷി അഗസ്റ്റിനെതിരായ അഴിമതി പരാതിയിൽ ക്രമക്കേട് കണ്ടെത്താനായില്ലെന്ന് വിജിലൻസിന്റെ പ്രാഥമിക റിപ്പോർട്ട്</title>
<link>https://thekeralajournal.com/2921</link>
<guid>https://thekeralajournal.com/2921</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5a071420d42.jpg" length="54467" type="image/jpeg"/>
<pubDate>Fri, 17 Jul 2026 16:12:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലങ്കര ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇടുക്കി വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ദക്ഷിണ മേഖല വിജിലൻസ് എസ്‌പിക്ക് കൈമാറിയത്.</p>
<p>എസ്‌പിയുടെ പരിശോധനയ്ക്ക് ശേഷം റിപ്പോർട്ട് വിജിലൻസിന്റെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും. തുടർന്ന് പരാതിയിൽ ഔദ്യോഗികമായി കേസെടുക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകും.</p>
<p>അതേസമയം, പ്രാഥമിക അന്വേഷണത്തിൽ പരാതിയിൽ ആരോപിച്ചിരിക്കുന്ന തരത്തിലുള്ള ക്രമക്കേടുകളോ അഴിമതിയുമായി ബന്ധപ്പെട്ട തെളിവുകളോ കണ്ടെത്താനായിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന.</p>
<p>മലങ്കര ടൂറിസം പദ്ധതിയിൽ ജലവിഭവ വകുപ്പിന്റെ കീഴിൽ 112 കോടി രൂപയുടെ അഴിമതി നടന്നുവെന്നാരോപിച്ച് മുട്ടം സ്വദേശിയും പ്രാദേശിക കോൺഗ്രസ് നേതാവുമായ ബേബി ജോസ് വിജിലൻസിന് പരാതി നൽകിയിരുന്നു.</p>
<p>ജലവിഭവ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഏകദേശം 300 ഏക്കർ ഭൂമി കോഴിക്കോട് ആസ്ഥാനമായുള്ള ഒരു സ്വകാര്യ കമ്പനിക്ക് 30 വർഷത്തേക്ക് വളരെ കുറഞ്ഞ തുകയ്ക്ക് പാട്ടത്തിന് നൽകിയെന്നതാണ് പരാതിയിലെ പ്രധാന ആരോപണം.</p>
<p>വിജിലൻസിന്റെ അന്തിമ പരിശോധനയും തുടർനടപടികളും പൂർത്തിയായ ശേഷമായിരിക്കും കേസെടുക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനം ഉണ്ടാകുക.</p>]]> </content:encoded>
</item>

<item>
<title>അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നത്; വിദ്യാർത്ഥികൾ കഠിനാധ്വാനത്തിലൂടെ ഉയരങ്ങളിലെത്തണം: മന്ത്രി കെ.എ. തുളസി</title>
<link>https://thekeralajournal.com/2917</link>
<guid>https://thekeralajournal.com/2917</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a59822d7a3b3.jpg" length="94480" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:45:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അറിവാണ് വ്യക്തികളെ സ്വതന്ത്രരാക്കുന്നതെന്നും ആ അറിവ് നേടാൻ പരമാവധി കഠിനപ്രയത്നം ചെയ്യണമെന്നും പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വികസന മന്ത്രി കെ.എ. തുളസി പറഞ്ഞു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികജാതി–പട്ടികവർഗ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>അറിവിലൂടെ രൂപപ്പെടുന്ന വ്യക്തിത്വമാണ് സമൂഹത്തിൽ നാം ആരുടെയും പിന്നിലല്ല, എല്ലാവർക്കും ഒപ്പമാണെന്ന ആത്മവിശ്വാസം നൽകുന്നതെന്നും അറിവാണ് യഥാർഥ ശക്തിയെന്നും മന്ത്രി പറഞ്ഞു. നിലവിലെ വിജയം കൂടുതൽ നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടിയാകട്ടെയെന്നും അദ്ദേഹം വിദ്യാർത്ഥികൾക്ക് ആശംസകൾ നേർന്നു.</p>
<p>ചടങ്ങിൽ എഫ്. രാജ എം.എൽ.എ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൗജമോൾ പി. കോയ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, മരിയാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിപ്സി ജിന്നി, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമള മോഹൻദാസ്, കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ജില്ലാ-ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയകക്ഷി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റവന്യൂ ഭൂമി കൈയേറ്റാരോപണം: ഇടുക്കിയിൽ കേരള കർഷക സംഘത്തിന്റെ പ്രതിഷേധ മാർച്ചും ധർണയും</title>
<link>https://thekeralajournal.com/2916</link>
<guid>https://thekeralajournal.com/2916</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5981894ef5f.jpg" length="112323" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:42:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: റവന്യൂ ഭൂമിയിലെ വനംവകുപ്പിന്റെ കൈയേറ്റം, കർഷകർക്കെതിരായ കള്ളക്കേസുകൾ, രൂക്ഷമായ കാട്ടാനശല്യം എന്നിവയിൽ പ്രതിഷേധിച്ച് കേരള കർഷക സംഘം ഇടുക്കി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.</p>
<p>സ്വകാര്യ ഭൂമിയിൽ സ്ഥാപിച്ചിട്ടുള്ള വനവകുപ്പിന്റെ ജണ്ടകൾ അടിയന്തരമായി നീക്കം ചെയ്യുക, കാട്ടാനശല്യത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ അധികൃതർ അംഗീകരിച്ചില്ലെങ്കിൽ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സംഘടനാ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.</p>
<p>പരിപാടി മുൻമന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. കേരള കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി.വി. വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി. ബേബി, ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, കർഷക ആക്ഷൻ കൗൺസിൽ കൺവീനർ ലിസി ജോസ്, പി.ബി. സബീഷ് എന്നിവർ പ്രതിഷേധയോഗത്തിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2915</link>
<guid>https://thekeralajournal.com/2915</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5980e73c4dc.jpg" length="124338" type="image/jpeg"/>
<pubDate>Fri, 17 Jul 2026 06:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: മൂന്നാർ–ഉദുമൽപേട്ട അന്തർസംസ്ഥാന പാതയിൽ ലക്കം വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരികളുടെ കാറും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ കാർ ഭാഗികമായി തകർന്നെങ്കിലും യാത്രക്കാർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.</p>
<p>ഇന്നലെ രാവിലെ 7.30ഓടെയായിരുന്നു അപകടം. സേലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ മൂന്നാർ സന്ദർശനത്തിനായി എത്തുന്നതിനിടെയാണ് എതിർദിശയിൽ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്.</p>
<p>അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ കാറിന്റെ മുൻവശം സാരമായി തകർന്നതോടൊപ്പം ലോറിയ്ക്കും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>പട്ടികജാതി–പട്ടികവർഗ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണം: മന്ത്രി കെ.എ. തുളസി</title>
<link>https://thekeralajournal.com/2911</link>
<guid>https://thekeralajournal.com/2911</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f75b8c87e.jpg" length="102841" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:53:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങളുടെ വികസനത്തിനായി നടപ്പാക്കുന്ന പദ്ധതികൾ നിശ്ചിത സമയപരിധിക്കുള്ളിൽ പൂർത്തിയാക്കാൻ എല്ലാ വകുപ്പുകളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് മന്ത്രി കെ.എ. തുളസി നിർദേശിച്ചു. ഇടുക്കി ജില്ലാതല പട്ടികജാതി–പട്ടികവർഗ വികസന പദ്ധതികളുടെ അവലോകന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>പദ്ധതികളുടെ പുരോഗതി കൃത്യമായി വിലയിരുത്തി അർഹരായ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും വികസന പ്രവർത്തനങ്ങളിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>ജില്ലയിലെ വിവിധ വികസന പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തുകയും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>സമഗ്ര 2026&amp;apos; ജൂലൈ 23&#45;ന്</title>
<link>https://thekeralajournal.com/2910</link>
<guid>https://thekeralajournal.com/2910</guid>
<description><![CDATA[ 15,000 പേർക്ക് ₹100 കോടിയുടെ വായ്പാ വിതരണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58f5cdefd7e.jpg" length="57901" type="image/jpeg"/>
<pubDate>Thu, 16 Jul 2026 20:46:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ (KSBCDC) നടപ്പാക്കുന്ന വിവിധ ക്ഷേമപദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം 'സമഗ്ര 2026' ജൂലൈ 23-ന് കൊച്ചിയിൽ നടക്കും. മുഖ്യമന്ത്രി വി. ഡി. സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.</p>
<p>പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തുടനീളമുള്ള ഏകദേശം 15,000 ഗുണഭോക്താക്കൾക്ക് 100 കോടി രൂപയുടെ വായ്പാ വിതരണം നടത്തും.</p>
<p>നിർമാണ മേഖലയിലെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വായ്പാ സഹായത്തോടെയുള്ള **പലിശരഹിത 'പ്രിയദർശിനി സ്വയംതൊഴിൽ വായ്പാ പദ്ധതി'**യും വിരമിച്ച ജീവനക്കാർക്കായി 'സീനിയർ സെക്യൂർ' വായ്പാ പദ്ധതിയും മുഖ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിക്കും.</p>
<p>പിന്നാക്ക വിഭാഗങ്ങളുടെ സാമ്പത്തിക ശാക്തീകരണവും സ്വയംതൊഴിൽ സംരംഭങ്ങൾക്കും കൂടുതൽ പിന്തുണ ഉറപ്പാക്കുന്നതുമാണ് പുതിയ പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>കർഷക മാർച്ചിൽ എം.എം. മണിയുടെ പരാമർശം വിവാദത്തിൽ</title>
<link>https://thekeralajournal.com/2907</link>
<guid>https://thekeralajournal.com/2907</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58e38f8b89f.jpg" length="66243" type="image/jpeg"/>
<pubDate>Thu, 16 Jul 2026 19:28:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കഞ്ഞിക്കുഴിയിൽ റവന്യു ഭൂമി വനംവകുപ്പ് കയ്യേറുകയാണെന്ന് ആരോപിച്ച് കർഷക സംഘം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ മുൻമന്ത്രി എം.എം. മണി നടത്തിയ പ്രസംഗം വിവാദമായി. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച അദ്ദേഹം, "മര്യാദയ്ക്ക് നടന്നില്ലെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരും" എന്ന തരത്തിലുള്ള മുന്നറിയിപ്പും നൽകി.</p>
<p>വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെയും എം.എം. മണി പ്രസംഗത്തിൽ വിമർശിച്ചു. കർഷകരുടെ താമസസ്ഥലങ്ങളിലും കൃഷിയിടങ്ങളിലും കൈയേറ്റ നടപടികൾ ഉണ്ടായാൽ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പ്രസംഗത്തിനിടെ, ഉദ്യോഗസ്ഥരെയും പോലീസിനെയും പരാമർശിച്ച് നടത്തിയ ചില പരാമർശങ്ങൾ വ്യാപക ചർച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. പൊതുപ്രവർത്തനത്തിനിറങ്ങുമ്പോൾ എന്തും നേരിടാനുള്ള മനോഭാവമാണ് തങ്ങൾക്കുള്ളതെന്നും, വനംവകുപ്പ് ഉദ്യോഗസ്ഥർ "മര്യാദയ്ക്ക് നടക്കണം" എന്നും എം.എം. മണി കൂട്ടിച്ചേർത്തു.</p>
<p>സംഭവത്തിൽ ഇതുവരെ വനംവകുപ്പിന്റെയോ സർക്കാരിന്റെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല. എം.എം. മണിയുടെ പ്രസംഗം സാമൂഹികമാധ്യമങ്ങളിലും രാഷ്ട്രീയ വൃത്തങ്ങളിലും ചർച്ചയാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടത്ത് ഏഴ് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; വ്യാപാരി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2906</link>
<guid>https://thekeralajournal.com/2906</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a58db8042380.jpg" length="155804" type="image/jpeg"/>
<pubDate>Thu, 16 Jul 2026 18:54:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : നെടുങ്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡിൽ ഏകദേശം ഏഴ് ലക്ഷം രൂപ വിലമതിക്കുന്ന 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്സൈസ് വകുപ്പിന്റെ സംസ്ഥാനതല 'തണ്ടർ വേട്ട' പ്രത്യേക പരിശോധനയുടെ ഭാഗമായാണ് നടപടി.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് നെടുങ്കണ്ടം പടിഞ്ഞാറെ കവല സ്വദേശിയും വ്യാപാരിയുമായ പുത്തൻവീട്ടിൽ ഷമീർ ഷംസുദീനെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 1,000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്.</p>
<p>പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങൾക്ക് ഏകദേശം ഏഴ് ലക്ഷം രൂപ വിപണി വിലയുണ്ടെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. പ്രതിക്കെതിരെ ബന്ധപ്പെട്ട നിയമപ്രകാരം കേസെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിരോധിത പുകയില ഉത്പന്നങ്ങളുടെ കടത്തും സംഭരണവും തടയുന്നതിനായി പരിശോധനകൾ ശക്തമാക്കുമെന്നും എക്സൈസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമിളിയിൽ പ്രത്യേക ഗ്രാമസഭ ജൂലൈ 8ന്; PMAY&#45;G ഗുണഭോക്തൃ പട്ടിക പുതുക്കും</title>
<link>https://thekeralajournal.com/2901</link>
<guid>https://thekeralajournal.com/2901</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4847c0ef518.jpg" length="79224" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:07:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി: പ്രധാൻ മന്ത്രി ആവാസ് യോജന–ഗ്രാമീൺ (PMAY-G) ഭവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക പുതുക്കുന്നതിനായി കുമിളി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ഗ്രാമസഭ ചേരും. ജൂലൈ 8 ബുധനാഴ്ച രാവിലെ 10 മണിക്ക് കുമിളി YMCA ഹാളിലാണ് യോഗം നടക്കുക.</p>
<p>2025 ഏപ്രിലിൽ നടത്തിയ പുതിയ സർവേയുടെ അടിസ്ഥാനത്തിൽ എസ്.ടി., എസ്.സി., ജനറൽ വിഭാഗങ്ങളിലായി ആകെ 318 ഗുണഭോക്താക്കളെയാണ് കുമിളി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിലെ ഗുണഭോക്താക്കളുടെ അർഹത പരിശോധിച്ച് ഗ്രാമസഭയുടെ അംഗീകാരം നേടിയ ശേഷമായിരിക്കും കേന്ദ്ര സർക്കാരിന്റെ പോർട്ടലിലേക്ക് പട്ടിക സമർപ്പിക്കുക.</p>
<p>അതിനാൽ സർവേ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ഗുണഭോക്താക്കളും ജൂലൈ 8ന് രാവിലെ 10 മണിക്ക് YMCA ഹാളിൽ നടക്കുന്ന പ്രത്യേക ഗ്രാമസഭയിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നരിയംപാറയ്ക്ക് സമീപം വാഹനാപകടം : യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2900</link>
<guid>https://thekeralajournal.com/2900</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4845eb2ed09.jpg" length="77361" type="image/jpeg"/>
<pubDate>Sat, 04 Jul 2026 04:59:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നരിയംപാറ: നരിയംപാറയ്ക്ക് സമീപം ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നരിയംപാറ മുരളിപ്പറമ്പിൽ സജി മരിച്ചു.</p>
<p>കട്ടപ്പനയിലെ ഇഷ്ടം ഗാർമെൻസിലെ ജീവനക്കാരനായിരുന്ന സജി, നരിയംപാറ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകാംഗമാണ്.ഇന്നലെ രാത്രിയായിരുന്നു അപകടം</p>]]> </content:encoded>
</item>

<item>
<title>വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/2899</link>
<guid>https://thekeralajournal.com/2899</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a47cefae1fea.jpg" length="92549" type="image/jpeg"/>
<pubDate>Fri, 03 Jul 2026 20:32:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്, സാമൂഹ്യനീതി വകുപ്പ്, എഴുകുംവയൽ സായംപ്രഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രദേശത്തെ നൂറോളം ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വയോജനങ്ങൾക്ക് പോഷകാഹാര കിറ്റുകൾ വിതരണം ചെയ്തു.</p>
<p>ഗ്രാമപഞ്ചായത്ത് അംഗം ജോണി പുതിയപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ പോഷകാഹാര കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.</p>
<p>എസ്.ഇ.ബി. പ്രസിഡന്റ് സാബു മണിമലകുന്നേൽ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞമ്മച്ചൻ പാറത്തറ, എം.ഡി.എസ്. പ്രസിഡന്റ് ജോർജ് അരീപ്പറമ്പിൽ, ഐ.സി.ഡി.എസ്. സൂപ്പർവൈസർ ജിഷ, വാർഡ് കൺവീനർ ബിജു പെരുമനങ്ങാട്ട്, സായംപ്രഭ ഫെസിലിറ്റേറ്റർ മെൽട്ടൺ, കെയർഗീവർ ലേഹ, മോളി പുറത്തേമഠം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി മുണ്ടിയെരുമ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകർ വയോജനങ്ങൾക്ക് ജീവിതശൈലി രോഗങ്ങൾ കണ്ടെത്തുന്നതിനുള്ള ആരോഗ്യപരിശോധനയും നടത്തി.</p>
<p>ഇടുക്കി ജില്ലയിൽ നിലവിൽ നാല് പഞ്ചായത്തുകളിലാണ് സായംപ്രഭ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. വയോജനങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും എഴുകുംവയൽ സായംപ്രഭ ഹോമിൽ ലഭ്യമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ ഉദ്ഘാടന പ്രസംഗത്തിൽ അറിയിച്ചു.പരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്ക് സ്നേഹവിരുന്നും ഒരുക്കി. വയോജനങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ ടൈഗർ റിസർവിൽ വനമഹോത്സവ വാരത്തിന് ഹരിതാഭമായ തുടക്കം.</title>
<link>https://thekeralajournal.com/2898</link>
<guid>https://thekeralajournal.com/2898</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a476153beb10.jpg" length="123669" type="image/jpeg"/>
<pubDate>Fri, 03 Jul 2026 12:45:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വനസമ്പത്ത് നിലനിർത്തേണ്ടതിന്റെയും പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെയും അനിവാര്യതയോർമ്മിപ്പിച്ചുകൊണ്ട് പെരിയാർ ടൈഗർ റിസർവിൽ ഈ വർഷത്തെ വനമഹോത്സവ വാരത്തിന് (ജൂലൈ 1–7) തുടക്കമായി. പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ശ്രീ. സാജു പി.യു. IFS ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനവും മുള തൈ നടീൽ കർമ്മവും നിർവ്വഹിച്ചു.</p>
<p>​പിടിസിഎഫ് (PTCF) ഗവേണിംഗ് ബോർഡ് അംഗം ശ്രീ. ഷാജി കുരിശുംമൂട് അധ്യക്ഷത വഹിച്ച ചടങ്ങിൽ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. ഫ്രാൻസിസ് എം. യോഹന്നാൻ സ്വാഗതം ആശംസിച്ചു. റിസർച്ച് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. മനോജ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.</p>
<p>​തേക്കടി ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ. പ്രേംജിത്ത് ലാൽ, പിടിസിഎഫ് കൺസർവേഷൻ ബയോളജിസ്റ്റ് ശ്രീ. രമേഷ് ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പിടിസിഎഫ് അസിസ്റ്റന്റ് നേച്ചർ എഡ്യൂക്കേഷൻ ഓഫീസർ ശ്രീ. സുനിൽ സി.ജി. നന്ദി പ്രകാശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: തൊടുപുഴയിൽ വൻ ലഹരിവേട്ട; രണ്ട് യുവാക്കൾ പിടിയിൽ</title>
<link>https://thekeralajournal.com/2897</link>
<guid>https://thekeralajournal.com/2897</guid>
<description><![CDATA[ തൊടുപുഴ ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a475a485cae7.jpg" length="78527" type="image/jpeg"/>
<pubDate>Fri, 03 Jul 2026 12:18:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലയിൽ വർദ്ധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ പോലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി തൊടുപുഴയിൽ വൻ ലഹരിവേട്ട. 'ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൊടുപുഴ ഡിവൈഎസ്പിയുടെ (DySP) നേതൃത്വത്തിലുള്ള, ഡാൻസാഫ് സംഘം നടത്തിയ പ്രത്യേക പരിശോധനയിലാണ്  മാരക ലഹരിമരുന്നുകളുമായി രണ്ട് യുവാക്കൾ വലയിലായത്.</p>
<p>​മട്ടന്നൂർ സ്വദേശി അജിനാസ്, കൊല്ലം സ്വദേശി സജിത്ത് എന്നിവരെയാണ് പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിലുള്ള  വലിയ തോതിലുള്ള ലഹരിമരുന്നുകൾ പോലീസ് കണ്ടെടുത്തു.​പ്രതികളിൽ നിന്ന് 5 എൽ.എസ്.ഡി (LSD) സ്റ്റാമ്പുകളും, 1.9 ഗ്രാം അതീവ മാരകമായ ഹൈബ്രിഡ് കഞ്ചാവുമാണ് പോലീസ് റെയ്ഡിൽ പിടിച്ചെടുത്തത്. ഇടുക്കി ജില്ലയിൽ ഇത്രയും വലിയ കോമേഴ്സ്യൽ അളവിൽ ഇത്തരം മാരക സിന്തറ്റിക് ലഹരിമരുന്നുകൾ പിടികൂടുന്നത് ഇതാദ്യമായാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.</p>
<p><strong>​അന്വേഷണം ഊർജ്ജിതമാക്കി പോലീസ്</strong></p>
<p>​ലഹരി വിരുദ്ധ സ്ക്വാഡിന്റെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തിയത്. പിടിയിലായ യുവാക്കൾക്ക് അന്തർസംസ്ഥാന ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോയെന്നും, തൊടുപുഴയിലെ വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ടാണോ ഇവർ ലഹരിമരുന്നുകൾ എത്തിച്ചതെന്നും പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. വരും ദിവസങ്ങളിലും 'ഓപ്പറേഷൻ തൂഫാൻ' ശക്തമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ബിഎംഎസ്  ഇരട്ടയാർ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/2896</link>
<guid>https://thekeralajournal.com/2896</guid>
<description><![CDATA[ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4747ba1f04f.jpg" length="54813" type="image/jpeg"/>
<pubDate>Fri, 03 Jul 2026 11:00:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിഎംഎസ് ഇരട്ടയാർ പഞ്ചായത്ത് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. പുതിയ പ്രസിഡൻ്റ് ആയി മധു എം.സെക്രട്ടറിയായി തോമസ് (അപ്പച്ചൻ) എന്നിവർ  തിരഞ്ഞെടുക്കപ്പെട്ടു</p>
<p>.</p>
<p><span style="text-decoration: underline;"><strong>ഭാരവാഹികൾ : </strong></span></p>
<ul>
<li>പ്രസിഡന്റ്: മധു എം.</li>
<li>സെക്രട്ടറി: തോമസ് (അപ്പച്ചൻ)</li>
<li>വൈസ് പ്രസിഡന്റുമാർ: രാജേഷ് ഇടിഞ്ഞമല,കെ.സി. ബിജു</li>
<li>ജോയിന്റ് സെക്രട്ടറിമാർ: പ്രസാദ് കാമാക്ഷി,ജിബിൻ കെ. ബൈജു,മുരളി ശാന്തിഗ്രാം</li>
<li>ഖജാൻജി: വി.കെ. രാജൻ</li>
</ul>
<p>പുതിയ ഭാരവാഹികളെ സമ്മേളനം ഏകകണ്ഠമായി ആണ് തിരഞ്ഞെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>പോലീസ് ഉദ്യോഗസ്ഥർക്കായി സംസ്ഥാന പോലീസ് മേധാവിയുടെ ഓൺലൈൻ അദാലത്ത് ജൂലൈ 28ന്</title>
<link>https://thekeralajournal.com/2886</link>
<guid>https://thekeralajournal.com/2886</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470d630ca4f.jpg" length="107724" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:46:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സർവീസിലുള്ളവരും വിരമിച്ചവരുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ പരിഹരിക്കുന്നതിനായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ്.യുടെ നേതൃത്വത്തിൽ 'SPC Talks with Cops' എന്ന പേരിൽ ഓൺലൈൻ അദാലത്ത് സംഘടിപ്പിക്കുന്നു. പരിപാടി ജൂലൈ 28-നാണ് നടക്കുന്നത്.</p>
<p>ഇത്തവണ ഇടുക്കി ജില്ലയിലെ സർവീസിലുള്ളതും വിരമിച്ചതുമായ പോലീസ് ഉദ്യോഗസ്ഥരുടെ പരാതികളാണ് പരിഗണിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി നേരിട്ട് പരാതികൾ കേൾക്കുകയും ആവശ്യമായ പരിഹാര നിർദേശങ്ങൾ നൽകുകയും ചെയ്യും. മേലധികാരികൾ മുഖേനയല്ലാതെ ഉദ്യോഗസ്ഥർക്ക് നേരിട്ട് പരാതി സമർപ്പിക്കാനാകുമെന്നതാണ് പരിപാടിയുടെ പ്രധാന സവിശേഷത.</p>
<p>പരാതികൾ spctalks.pol@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. പരാതിയിൽ നിർബന്ധമായും മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 13 ആണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 9497900243 എന്ന ഹെൽപ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ &amp;apos;സ്പ്രിങ് 2026&amp;apos; പ്രവേശനോത്സവം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2884</link>
<guid>https://thekeralajournal.com/2884</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4709bfcd7b3.jpg" length="96230" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:31:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ജെ.പി.എം ആർട്സ് ആൻഡ് സയൻസ് കോളേജിൽ പുതിയ അധ്യയനവർഷത്തിൽ വിവിധ ബിരുദ-ബിരുദാനന്തര കോഴ്‌സുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി 'സ്പ്രിങ് 2026' എന്ന പേരിൽ പ്രവേശനോത്സവവും വരവേൽപ്പ് ചടങ്ങും സംഘടിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാൾ ഫാ. ഡോ. ജോസഫ് വെള്ളാമറ്റം ഉദ്ഘാടനം നിർവഹിച്ചു. ജെ.പി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത് അധ്യക്ഷത വഹിച്ചു.</p>
<p>കോളേജ് പ്രിൻസിപ്പൽ ഡോ. ജോൺസൺ വി., വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ് സി.എസ്.ടി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.ചടങ്ങിന്റെ ഭാഗമായി സർവകലാശാല റാങ്ക് ജേതാക്കളെയും വിശിഷ്ട അതിഥികളെയും ആദരിച്ചു. ജെ.പി.എം ബി.എഡ് കോളേജ് പ്രിൻസിപ്പൽ ഡോ. റോണി എസ്. റോബർട്ട്, കോളേജ് ബർസാർ ഫാ. ചാൾസ് തൊപ്പിൽ, സോഷ്യൽ വർക്ക് വിഭാഗം മേധാവി ഫാ. സെബാസ്റ്റ്യൻ കിളിരൂപ്പറമ്പിൽ, പി.ടി.എ വൈസ് പ്രസിഡന്റ് എബ്രഹാം ടി. വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ക്രമവിരുദ്ധ സ്ഥലംമാറ്റങ്ങൾ; പ്രതിഷേധവുമായി കെ.ആർ.ഡി.എസ്.എ</title>
<link>https://thekeralajournal.com/2883</link>
<guid>https://thekeralajournal.com/2883</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a470729a3f51.jpg" length="104576" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:20:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റവന്യൂ വകുപ്പിൽ വിവിധ തസ്തികകളിലേക്കുള്ള സ്ഥലംമാറ്റത്തിന് ഓൺലൈൻ സംവിധാനം നിലവിലുണ്ടായിരിക്കെ അത് മറികടന്ന് ക്രമവിരുദ്ധമായി സ്ഥലംമാറ്റങ്ങൾ നടത്തുകയാണെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. എ. അനീഷ് ആരോപിച്ചു. കെ.ആർ.ഡി.എസ്.എ ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഏറ്റവും താഴ്ന്ന വരുമാനക്കാരായ പാർട്ട്‌ടൈം ജീവനക്കാർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ഗുരുതര രോഗബാധിതർ എന്നിവരെ ഉൾപ്പെടെ ജില്ലയുടെ ദൂരസ്ഥ പ്രദേശങ്ങളിലേക്ക് അന്യായമായി സ്ഥലംമാറ്റുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരണാനുകൂല സംഘടനകളുടെ നിയമവിരുദ്ധ ഇടപെടലുകൾക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു.</p>
<p>ജില്ലാ പ്രസിഡന്റ് ആൻസ് ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എസ്. കെ. എം. ബഷീർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം എസ്. സുകുമാരൻ, നേതാക്കളായ ടി. എച്ച്. ഫൈസൽ, സുമിതമോൾ സി. എസ്. എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഡി. കെ. സജിമോൻ സ്വാഗതവും മേഖലാ സെക്രട്ടറി ജി. സുനീഷ് നന്ദിയും രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a47073f5440e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളജ് ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു</title>
<link>https://thekeralajournal.com/2882</link>
<guid>https://thekeralajournal.com/2882</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a46c9bbc8dc0.jpg" length="39895" type="image/jpeg"/>
<pubDate>Fri, 03 Jul 2026 01:57:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി മെഡിക്കൽ കോളജിലെ ഓഫീസ് ക്ലർക്കായ തിരുവനന്തപുരം പൗഡിക്കോണം സ്വദേശി എസ്. ബിനു (33) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. നാല് വർഷമായി ഇടുക്കി മെഡിക്കൽ കോളജിൽ ക്ലർക്കായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ബിനു ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. തുടർന്ന് താമസസ്ഥലത്ത് തിരിച്ചെത്തിയ ശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടു. വിവരം ആശുപത്രിയിൽ അറിയിച്ചതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ ഉടൻ സ്ഥലത്തെത്തി ബിനുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.</p>
<p>മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ആശുപത്രിയിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്കാരച്ചടങ്ങുകൾക്കായി മൃതദേഹം ജന്മനാടായ തിരുവനന്തപുരം പൗഡിക്കോണത്തേക്ക് കൊണ്ടുപോകും.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിരുദ്ധ ചിത്രരചനാ മത്സരത്തിൽ അക്ഷയ് അനുമോദിന് ഒന്നാം സ്ഥാനം</title>
<link>https://thekeralajournal.com/2878</link>
<guid>https://thekeralajournal.com/2878</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d5d3c4dab.jpg" length="114296" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:37:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാർ നടപ്പാക്കുന്ന നഷാ മുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ) പദ്ധതിയുടെ ഭാഗമായി ഇടുക്കി സാമൂഹികനീതി വകുപ്പിന്റെ നേതൃത്വത്തിലും ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെയും സംഘടിപ്പിച്ച അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണ പരിപാടിയുടെ ഭാഗമായി അടിമാലിയിൽ നടത്തിയ ചിത്രരചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സമ്മാനം നേടി അക്ഷയ് അനുമോദ്.</p>
<p>ജി.ടി.എച്ച്.എസ് കട്ടപ്പനയിലെ 8-ാം ക്ലാസ് വിദ്യാർത്ഥിയായ അക്ഷയ് അനുമോദ് ലഹരി വിരുദ്ധ സന്ദേശം ശക്തമായി അവതരിപ്പിച്ച ചിത്രത്തിലൂടെയാണ് മികച്ച നേട്ടം കൈവരിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a45d5ea52a5e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2876</link>
<guid>https://thekeralajournal.com/2876</guid>
<description><![CDATA[ മാട്ടുക്കട്ട കലയത്താങ്കൽ സതീശൻ കെ ആർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45cee191dcd.jpg" length="91932" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:07:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാട്ടുക്കട്ട കലയത്താങ്കൽ സതീശൻ കെ ആർ (61) നിര്യാതനായി. മൃതസംസ്കാരം ഇന്ന് 02.07.026 വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിൽ ‘ഹൃദയാരംഭം 2026&#45;27’ അധ്യയന വർഷാരംഭ ചടങ്ങ് നടന്നു</title>
<link>https://thekeralajournal.com/2872</link>
<guid>https://thekeralajournal.com/2872</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b40b2fa43.jpg" length="59521" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:12:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗിരി: ശാന്തിഗിരി കോളേജ് ഓഫ് കമ്പ്യൂട്ടർ സയൻസിന്റെ 2026-27 അധ്യയന വർഷാരംഭ ചടങ്ങ് ‘ഹൃദയാരംഭം 2026-27’ ചാവറ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>മൂവാറ്റുപുഴ കാർമൽ പ്രൊവിൻസിലെ എഡ്യൂക്കേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ മീഡിയ കൗൺസിലർ ഡോ. ഫാ. രാജേഷ് തോലാനിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വിവിധ റാങ്കുകൾ നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു.</p>
<p>കോളേജ് മാനേജർ ഫാ. ജോസ് കുര്യൻ, പ്രിൻസിപ്പൽ ഫാ. ജിൻസ് ജോർജ്, ബർസാർ ഫാ. സനിത്ത് ജെ. വിചാട്ടു, ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ. സിഗ്മ സത്യൻ എന്നിവർ സംസാരിച്ചു.</p>
<p>300ഓളം ഒന്നാം വർഷ വിദ്യാർത്ഥികൾ പങ്കെടുത്ത ചടങ്ങിൽ പുതിയ വിദ്യാർത്ഥികൾക്കായുള്ള ഓറിയന്റേഷൻ ക്ലാസുകളും വിവിധ കലാപരിപാടികളും നടന്നു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി സുരക്ഷാ വാരാചരണം: മൂലമറ്റം കെ.എസ്‌.ഇ.ബി സ്വിച്ച് യാർഡിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2871</link>
<guid>https://thekeralajournal.com/2871</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b34c9df59.jpg" length="158725" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:09:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂലമറ്റം: വൈദ്യുതി സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി മൂലമറ്റം കെ.എസ്‌.ഇ.ബി സ്വിച്ച് യാർഡിൽ അഗ്നിരക്ഷാ സേനയും കെ.എസ്‌.ഇ.ബിയും സംയുക്തമായി മോക്ക് ഡ്രിൽ നടത്തി.</p>
<p>സ്വിച്ച് യാർഡിന്റെ ഒരു ഭാഗത്ത് തീപിടിത്തമുണ്ടാകുകയും ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്താൽ സ്വീകരിക്കേണ്ട അടിയന്തര നടപടികൾ പരിശീലിക്കുന്നതിനായാണ് മോക്ക് ഡ്രിൽ സംഘടിപ്പിച്ചത്. അഗ്നിരക്ഷാ സേനയും കെ.എസ്‌.ഇ.ബി ജീവനക്കാരും ചേർന്ന് തീ അണയ്ക്കുകയും പരുക്കേറ്റവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നതും പരിശീലനത്തിന്റെ ഭാഗമായി നടത്തി.</p>
<p>വിവിധതരം എക്സ്റ്റിംഗ്വിഷറുകൾ ഉപയോഗിച്ചുള്ള അഗ്നിശമന പരിശീലനവും ജീവനക്കാർക്ക് അഗ്നി പ്രതിരോധ മാർഗങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകളും നടന്നു.</p>
<p>മൂലമറ്റം അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ടി.കെ. അബ്ദുൾ അസീസിന്റെ നേതൃത്വത്തിൽ എട്ട് സേനാംഗങ്ങളും കെ.എസ്‌.ഇ.ബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ ജുമൈല, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുപതോളം കെ.എസ്‌.ഇ.ബി ജീവനക്കാരും പരിശീലനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരത്തിൽ ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ; പുതിയ ഗതാഗത ക്രമീകരണങ്ങളുമായി നഗരസഭ</title>
<link>https://thekeralajournal.com/2866</link>
<guid>https://thekeralajournal.com/2866</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451eac05f42.jpg" length="134139" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:36:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭയിൽ സംയുക്ത ട്രാഫിക് കമ്മിറ്റി യോഗം ചേർന്ന് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾക്ക് അന്തിമ രൂപം നൽകി. കട്ടപ്പന ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായുള്ള ഒന്നാം ഘട്ട ട്രാഫിക് പരിഷ്‌കാരങ്ങൾ ആഗസ്റ്റ് 1 മുതൽ നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>വിവിധ രാഷ്ട്രീയ പാർട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും വ്യാപാരി സമൂഹത്തിന്റെയും ബസ് ഓണേഴ്സ് അസോസിയേഷന്റെയും നഗരസഭ അധികൃതരുടെയും പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് പുതിയ തീരുമാനങ്ങൾ കൈക്കൊണ്ടത്. പോലീസിന്റെ സഹകരണത്തോടെയാണ് പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത്.</p>
<p>വെള്ളയാംകുടി–കക്കാട്ടുകട റോഡ് പൂർത്തിയായ സാഹചര്യത്തിൽ ഇതുവഴി വാഹനങ്ങൾ തിരിച്ചുവിടും. ഇടുക്കി ഭാഗത്തുനിന്ന് ഏലപ്പാറ–കോട്ടയം റൂട്ടിലേക്കുള്ള വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് തിരിഞ്ഞുപോകുന്നതിനായി ദിശാബോർഡുകൾ സ്ഥാപിക്കും. കക്കാട്ടുകട ഭാഗത്തും വിവിധ റൂട്ടുകളിലേക്കുള്ള വഴികാട്ടി ബോർഡുകൾ സ്ഥാപിക്കും.</p>
<p>ഇടുക്കിക്കവലയിൽ നിന്ന് ടൗണിലേക്ക് വരുന്ന റോഡിൽ ബൈപ്പാസിലേക്ക് റൈറ്റ് ടേൺ അനുവദിക്കില്ല. ബൈപ്പാസിൽ നിന്ന് മെയിൻ റോഡിലേക്കും റൈറ്റ് ടേൺ അനുവദിക്കില്ല.</p>
<p>അശോക കവലയുടെ താഴെയുള്ള സീബ്രാ ലൈൻ ഒഴിവാക്കാനും നിലവിലുള്ള സീബ്രാ ലൈനുകൾ പുനഃക്രമീകരിക്കാനും തീരുമാനിച്ചു. സെൻട്രൽ ജംഗ്ഷനിൽ നിന്ന് താഴേക്കുള്ള ഭാഗത്തും സ്കൂൾ കവലയിലും പുതിയ സീബ്രാ ലൈനുകൾ സ്ഥാപിക്കും.</p>
<p>ബസ് സ്റ്റോപ്പുകളിലും മാറ്റങ്ങൾ വരുത്തും. പള്ളിക്കവലയിലെ ബസ് സ്റ്റോപ്പ് ജിഎസ്ടി ഓഫീസിന് മുന്നിലേക്കും സെൻട്രൽ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് കൊല്ലംകുടി ബിൽഡിംഗ് ഭാഗത്തേക്കും മാറ്റും. ഇടുക്കി, ഏലപ്പാറ ഭാഗങ്ങളിലേക്കുള്ള ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽ നിന്ന് 50 മീറ്റർ മുന്നോട്ട് മാറ്റും. ഇരട്ടയാർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് മുന്നോട്ടും ഗുരുമന്ദിരം ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പിന്നോട്ടും മാറ്റും.</p>
<p>സ്റ്റേറ്റ് ബാങ്ക് ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പൂർണമായും ഒഴിവാക്കും. യാത്രക്കാർ പുതിയ ബസ് സ്റ്റോപ്പുകൾ ഉപയോഗിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>ഇടുക്കിക്കവല മുതൽ മുസ്ലിം പള്ളി വരെയും അശോക ജംഗ്ഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങളിലും റോഡരികിലെ അനധികൃത പാർക്കിംഗും ഗതാഗത തടസ്സങ്ങളും നീക്കം ചെയ്യും.</p>
<p>കട്ടപ്പന ബസ് സ്റ്റാൻഡിൽ നിന്ന് മാർക്കറ്റ് ജംഗ്ഷൻ വഴി പോകുന്ന നെടുങ്കണ്ടം–കുമളി റൂട്ടിലെ ബസുകൾ ഇനി മുതൽ മുനിസിപ്പൽ റോഡ് വഴി സെൻട്രൽ ജംഗ്ഷനിൽ എത്തി യാത്ര തുടരും. എറണാകുളം–തൊടുപുഴ റൂട്ടിലെ ബസുകൾ പള്ളിക്കവല വഴി ബൈപ്പാസിലൂടെ ഇടുക്കിക്കവലയിലെത്തും.</p>
<p>ട്രഷറി ജംഗ്ഷൻ റോഡ് വൺവേ ആക്കാനും തീരുമാനിച്ചു. ജൂലൈ 30നകം പ്രാഥമിക നടപടികൾ പൂർത്തിയാക്കി ആഗസ്റ്റ് 1 മുതൽ പുതിയ ട്രാഫിക് സംവിധാനം നിലവിൽ വരും. </p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു; വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക്</title>
<link>https://thekeralajournal.com/2865</link>
<guid>https://thekeralajournal.com/2865</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4517d65a377.jpg" length="66053" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:06:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അണക്കെട്ടുകളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ വൈദ്യുതി ഉൽപാദനം പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഇടുക്കി അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 44 അടി കുറവാണ്.</p>
<p>നിലവിൽ സംഭരണശേഷിയുടെ 23 ശതമാനം വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കഴിഞ്ഞ ഒരു മാസത്തിനിടെ ജലനിരപ്പ് ഉയർന്നത് നാല് അടി മാത്രം. ജൂണിൽ ഇടുക്കിയിൽ ലഭിച്ചത് 342 മില്ലിമീറ്റർ മഴ മാത്രമാണ്. ശക്തമായ മഴ ലഭിക്കാത്ത പക്ഷം വൈദ്യുതി ഉൽപാദനത്തെ ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.</p>
<p>ജലനിരപ്പ് സംഭരണശേഷിയുടെ 20 ശതമാനത്തിന് താഴെയായാൽ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉൽപാദനം നിർത്തേണ്ട സാഹചര്യമുണ്ടാകും. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ശരാശരി നാല് ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിനം ഉൽപാദിപ്പിക്കുന്നതെന്നും അധികൃതർ അറിയിച്ചു. മുൻ വർഷങ്ങളിൽ 12 ദശലക്ഷം യൂണിറ്റ് വരെ ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ കുറവ്.</p>
<p>ചെറുകിട അണക്കെട്ടുകളിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്. അതേസമയം, വൈദ്യുതി ക്ഷാമം ഒഴിവാക്കുന്നതിനായി ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിട്ടുണ്ട്. സെപ്റ്റംബർ ഒഴികെ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങുന്നതിനാണ് അനുമതി. ലഭ്യതയും ആവശ്യകതയും സംബന്ധിച്ച രേഖകൾ പരിശോധിച്ച ശേഷമാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>&amp;quot;വെള്ളക്കോട്ടിലെ കരുതലിന് സല്യൂട്ട് ; ഡോക്ടർമാരെ ആദരിച്ച് വിദ്യാർത്ഥികൾ</title>
<link>https://thekeralajournal.com/2864</link>
<guid>https://thekeralajournal.com/2864</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4516e469a82.jpg" length="94666" type="image/jpeg"/>
<pubDate>Wed, 01 Jul 2026 19:02:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: ഡോക്ടേഴ്സ് ഡേയോടനുബന്ധിച്ച് കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിന്റെ നേതൃത്വത്തിൽ ഡോക്ടർമാർക്ക് ആദരവുമായി പ്രത്യേക പരിപാടി സംഘടിപ്പിച്ചു. സമീപത്തെ ആശുപത്രിയിലെത്തിയ വിദ്യാർത്ഥികളും അധ്യാപകരും ഡോക്ടർമാർക്ക് പുഷ്പങ്ങൾ നൽകി ആശംസകൾ നേർന്നു.</p>
<p>രോഗികളുടെ ആരോഗ്യസംരക്ഷണത്തിനായി രാവും പകലും ആത്മസമർപ്പണത്തോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ സേവനത്തെ അനുസ്മരിച്ചാണ് ആദരവ് സംഘടിപ്പിച്ചത്. സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണത്തിൽ ഡോക്ടർമാർ വഹിക്കുന്ന നിർണായക പങ്കിന് വിദ്യാർത്ഥികൾ നന്ദിയും ആദരവും രേഖപ്പെടുത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4516f4e360c.jpg" alt=""></p>
<p>സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ ജോസിന്റെ നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു. ഡോക്ടർമാർ കുട്ടികളുമായി സൗഹൃദസംഭാഷണം നടത്തുകയും ആരോഗ്യസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ലളിതമായ സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.</p>
<p>കുട്ടികളിൽ ആരോഗ്യബോധവും മാനവിക മൂല്യങ്ങളും വളർത്തുന്നതിനും സമൂഹത്തോടുള്ള ഉത്തരവാദിത്വബോധം ശക്തിപ്പെടുത്തുന്നതിനും പരിപാടി സഹായകമായി. ഡോക്ടർമാരോടുള്ള ആദരവും നന്ദിയും പ്രകടിപ്പിച്ച ഈ സന്ദർശനം വിദ്യാർത്ഥികൾക്ക് ഹൃദ്യമായ അനുഭവമായി മാറി.</p>]]> </content:encoded>
</item>

<item>
<title>ജനാധിപത്യത്തിൻ്റെ ആദ്യ പാഠമായി കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിൽ നടന്ന സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്</title>
<link>https://thekeralajournal.com/2862</link>
<guid>https://thekeralajournal.com/2862</guid>
<description><![CDATA[ പ്രചാരണ പരിപാടികൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തെ അടുത്തറിയാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a450fe83b22f.jpg" length="93066" type="image/jpeg"/>
<pubDate>Wed, 01 Jul 2026 18:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: വിദ്യാർത്ഥികളിൽ ജനാധിപത്യബോധവും നേതൃത്വപാടവവും വളർത്തുക എന്ന ലക്ഷ്യത്തോടെ കാഞ്ചിയാർ സെന്റ് മേരീസ് യു.പി സ്കൂളിൽ സംഘടിപ്പിച്ച സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായി. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അധ്യാപകരായ തോമസ് ഫിലിപ്പ്, ആൻഡോ സെബാസ്റ്റ്യൻ, ബെൻ ജോഷി എന്നിവരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്.</p>
<p>രാവിലെ 10.30ന് ആരംഭിച്ച വോട്ടെടുപ്പിൽ മുഴുവൻ വിദ്യാർത്ഥികളും ആവേശത്തോടെ പങ്കെടുത്തു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ഉപയോഗിച്ചായിരുന്നു വോട്ടെടുപ്പ്. പ്രചാരണ പരിപാടികൾ, വോട്ടെടുപ്പ്, വോട്ടെണ്ണൽ, ഫലപ്രഖ്യാപനം എന്നിവ യഥാർത്ഥ തിരഞ്ഞെടുപ്പിന്റെ മാതൃകയിൽ ക്രമീകരിച്ചതിലൂടെ ജനാധിപത്യ സംവിധാനത്തെ അടുത്തറിയാനും ഉത്തരവാദിത്തമുള്ള പൗരന്മാരായി വളരാനും വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a450fe022931.jpg" alt=""></p>
<p>സ്കൂൾ ലീഡറായി ആൽബി ജയ്സൺ തിരഞ്ഞെടുക്കപ്പെട്ടു. സ്കൂൾ ചെയർപേഴ്സണായി എലൈൻ മരിയ ഷിബുവും ജനറൽ സെക്രട്ടറിയായി പ്രജിത പ്രശാന്തും വിജയിച്ചു. ക്ലാസ് പ്രതിനിധികളായി ഏഴാം ക്ലാസിൽ നിന്ന് അനുപമ കലേഷ്, ആറാം ക്ലാസിൽ നിന്ന് ഏയിഡൻ റോയ്, അഞ്ചാം ക്ലാസിൽ നിന്ന് ആരുഷ് ബി. അത്തിക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>വിദ്യാർത്ഥികളിൽ നേതൃത്വഗുണം, ഉത്തരവാദിത്തബോധം, ജനാധിപത്യ മൂല്യങ്ങൾ എന്നിവ വളർത്തിയെടുക്കുന്നതിൽ ഇത്തരം പ്രവർത്തനങ്ങൾ ഏറെ പ്രയോജനകരമാണെന്ന് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ സിൽവിയ ജോസ് പറഞ്ഞു.</p>
<p>മികച്ച സംഘാടനവും വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തവും കൊണ്ട് സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ശ്രദ്ധേയമായ അനുഭവമായി മാറി.</p>]]> </content:encoded>
</item>

<item>
<title>ഗോളിലൂടെ ലഹരി വിരുദ്ധ സന്ദേശം; വണ്ടിപ്പെരിയാറിലെ തൂഫാൻ ഗോൾപോസ്റ്റ് ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2860</link>
<guid>https://thekeralajournal.com/2860</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a449c57104be.jpg" length="122474" type="image/jpeg"/>
<pubDate>Wed, 01 Jul 2026 10:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മയക്കുമരുന്നിനെതിരെയും ശുചിത്വ ജീവിതത്തിനായും സന്ദേശം ഉയർത്തി വണ്ടിപ്പെരിയാർ ടൗണിൽ തൂഫാൻ ഗോൾപോസ്റ്റ് സ്ഥാപിച്ച് പെനാൽറ്റി കിക്ക് മത്സരം സംഘടിപ്പിച്ചു.</p>
<p>മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാനുമായി സഹകരിച്ച് സംഘടിപ്പിച്ച പരിപാടി വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ് ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ പഞ്ചായത്ത് അംഗം മണിമേഖല, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭാഷ്, അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വനിത മുരുകൻ, ദേവി ഈശ്വരൻ, വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സെൽവത്തായി, ലീലാമ്മ, പീരുമേട് എ.ഇ.ഒ രമേശ്, വണ്ടിപ്പെരിയാർ മുസ്ലിം ജമാഅത്ത് ഇമാം ഹബീബുള്ള മൗലവി അൽ മൻബഇ റഷാദി, അസംപ്ഷൻ പള്ളി അസിസ്റ്റന്റ് വികാരി ഫാ. നവീൻ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് അൻപുരാജ്, കെ.വി.വി.എസ് സെക്രട്ടറി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.</p>
<p>വ്യാപാരികളും പൊതുപ്രവർത്തകരും അധ്യാപകരും പി.ടി.എ അംഗങ്ങളും വിദ്യാർഥികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്ത് നൂറോളം ഗോളുകൾ നേടി.</p>
<p>ഹെഡ്മാസ്റ്റർ എസ്.ടി. രാജിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മയക്കുമരുന്ന് വിരുദ്ധ ബോധവൽക്കരണത്തിനും ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രചാരണത്തിനും പരിപാടി വഴിയൊരുക്കി.</p>]]> </content:encoded>
</item>

<item>
<title>തെരുവുനായ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ കടിയേറ്റത് 318 പേർക്ക്</title>
<link>https://thekeralajournal.com/2855</link>
<guid>https://thekeralajournal.com/2855</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446cf1de6db.jpg" length="62121" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:57:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ തെരുവുനായ ആക്രമണം വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ജില്ലയിൽ 318 പേർക്ക് തെരുവുനായയുടെ കടിയേറ്റതായി കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോഴും ആന്റി റേബീസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ജില്ലയിൽ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നു.</p>
<p>സംസ്ഥാനത്ത് മൃഗജന്യ രോഗ പ്രതിരോധത്തിനായുള്ള എബിസി (Animal Birth Control) വന്ധ്യംകരണ കേന്ദ്രം ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി എന്നതും പ്രശ്‌നത്തിന് ആക്കം കൂട്ടുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളും, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തുന്ന ജില്ലയിൽ പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാകുകയാണ്.</p>
<p>ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ പോലും വാക്‌സിൻ ലഭ്യത സംബന്ധിച്ച വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചില സർക്കാർ ആശുപത്രികളിൽ ചികിത്സ വൈകിയതായും, തുടർന്ന് പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.</p>
<p>തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലും, കടിയേറ്റവർക്ക് സമയബന്ധിതമായി വാക്‌സിനും ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>സൈബർ തട്ടിപ്പുകൾ തടയാൻ സമഗ്ര പദ്ധതി നടപ്പാക്കും: ആഭ്യന്തര മന്ത്രി</title>
<link>https://thekeralajournal.com/2853</link>
<guid>https://thekeralajournal.com/2853</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446811d0fcd.jpg" length="333107" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സൈബർ തട്ടിപ്പുകൾ ഫലപ്രദമായി തടയുന്നതിനായി സംസ്ഥാനത്ത് സമഗ്ര പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു. സുരക്ഷിതമായ ഡിജിറ്റൽ ഇടപാടുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് കൂടുതൽ ബോധവത്കരണം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ജില്ലകളിൽ ആയിരത്തിലേറെ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ഗുരുതര സ്വഭാവമുള്ള കുറ്റകൃത്യങ്ങളാണ് ഇതിൽ പലതെന്നും മന്ത്രി പറഞ്ഞു. വ്യാജ ലോൺ ആപ്പ് തട്ടിപ്പുകൾ തടയാൻ പോലീസ് ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്.</p>
<p>റിസർവ് ബാങ്കിന്റെ അനുമതിയില്ലാതെ പ്രവർത്തിച്ചിരുന്ന 1836 വ്യാജ ലോൺ ആപ്പുകളും 5857 വ്യാജ ലോൺ വെബ്‌സൈറ്റുകളും നീക്കം ചെയ്തതായി മന്ത്രി അറിയിച്ചു. വ്യാജ ഇൻസ്റ്റന്റ് ലോൺ ആപ്പുകൾക്കും തട്ടിപ്പിന് വഴിയൊരുക്കുന്ന പരസ്യങ്ങൾക്കും പ്രൊഫൈലുകൾക്കുമെതിരെ നടപടിയെടുക്കും. തട്ടിപ്പുകാരുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഡിജിറ്റൽ ഫോറൻസിക് അന്വേഷണം, അന്തർസംസ്ഥാന ഏകോപനം എന്നിവ ശക്തമാക്കി സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടി കൂടുതൽ കാര്യക്ഷമമാക്കും. തട്ടിയെടുക്കുന്ന പണം മ്യൂൾ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട് ക്രിപ്റ്റോ കറൻസിയാക്കി മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും മാറ്റുകയുമാണ് പല കേസുകളിലും നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അന്താരാഷ്ട്ര ബന്ധമുള്ള കുറ്റകൃത്യങ്ങളാണ് സൈബർ തട്ടിപ്പുകളിൽ പലതെന്നും അന്യസംസ്ഥാനങ്ങളിലെ പ്രതികളെയും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അബിൻ വർക്കിയുടെ സബ്മിഷന് മറുപടിയായി മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>ചെമ്മണ്ണിലെ കുടുംബങ്ങളുടെ ഭൂപ്രശ്‌നത്തിന് പരിഹാരം തേടി പീരുമേട് എം എൽ എ</title>
<link>https://thekeralajournal.com/2852</link>
<guid>https://thekeralajournal.com/2852</guid>
<description><![CDATA[ എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a446756ab7e0.jpg" length="62784" type="image/jpeg"/>
<pubDate>Wed, 01 Jul 2026 06:33:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ ചെമ്മണ്ണ് വാർഡിൽ വർഷങ്ങളായി നിലനിൽക്കുന്ന മുപ്പതോളം കുടുംബങ്ങളുടെ ഭൂപ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിനായി ഇടപെടലുകൾ ശക്തമാക്കി. പീരുമേട് എം.എൽ.എ അഡ്വ. സിറിയക് തോമസിന്റെയും ഏലപ്പാറ പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്.</p>
<p>വിഷയം ശ്രദ്ധയിൽപ്പെടുത്തുന്നതിനായി എം.എൽ.എയും പഞ്ചായത്ത് ജനപ്രതിനിധികളും ചേർന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് നിവേദനം നൽകി. പ്രശ്‌നം വിശദമായി പരിശോധിച്ച് സാധ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രതിനിധി സംഘത്തിന് ഉറപ്പ് നൽകി.</p>
<p>കോടതി വ്യവഹാരങ്ങൾ നിലനിൽക്കുന്ന പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചില കുടിയിറക്കൽ നടപടികൾ നടന്നിരുന്നു. ഇതേത്തുടർന്ന് ജനങ്ങളുടെ ആശങ്കകൾ നേരിട്ട് മനസ്സിലാക്കുന്നതിനായി അഡ്വ. സിറിയക് തോമസ് എം.എൽ.എയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും നേതൃത്വത്തിൽ ബാധിക്കപ്പെട്ട കുടുംബങ്ങളുടെ അടിയന്തര യോഗം ചേർന്നു.</p>
<p>കുടുംബങ്ങളുടെ ബുദ്ധിമുട്ടുകളും പരാതികളും നേരിട്ട് കേൾക്കുകയും രേഖപ്പെടുത്തുകയും ചെയ്തു. കോടതി ഉത്തരവുകളെ ബഹുമാനിച്ചുകൊണ്ട് തന്നെ, വർഷങ്ങളായി ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് എം.എൽ.എ അറിയിച്ചു.</p>
<p>എം.എൽ.എയോടൊപ്പം പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ ആർ. രഞ്ജിത്ത്, ജി. ജേക്കബ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അസോസിയേഷൻ കുവൈറ്റ് ചിൽഡ്രൻസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു</title>
<link>https://thekeralajournal.com/2849</link>
<guid>https://thekeralajournal.com/2849</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4459f54d0fa.jpg" length="74353" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:36:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ ചിൽഡ്രൻസ് ഫോറം 2026–2027 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.</p>
<p>ചിൽഡ്രൻസ് ഫോറം കൺവീനറായി ഗ്രൈസ ഔസേപ്പച്ചനെയും ജോയിന്റ് കൺവീനർമാരായി എയ്ഞ്ചേല ആഗ്നലിനെയും റിച്ച എൽസ ബിജോയെയും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകി കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് നാശനഷ്ടം</title>
<link>https://thekeralajournal.com/2848</link>
<guid>https://thekeralajournal.com/2848</guid>
<description><![CDATA[ മണ്ണിടിഞ്ഞു മരങ്ങൾ കടപുഴകി വീണു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43e81295975.jpg" length="124331" type="image/jpeg"/>
<pubDate>Tue, 30 Jun 2026 21:30:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇടുക്കി ഇരട്ടയാറിൽ കുടിവെള്ള ടാങ്ക് കവിഞ്ഞൊഴുകിയതിനെ തുടർന്ന് കെ.എസ്.ഇ.ബി ക്വാർട്ടേഴ്സുകൾക്ക് വ്യാപക നാശനഷ്ടം. വാട്ടർ അതോറിറ്റിയുടെ അനാസ്ഥ മൂലമാണ് സംഭവം ഉണ്ടായതെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>ഇരട്ടയാർ കെ.എസ്.ഇ.ബി അസിസ്റ്റന്റ് എഞ്ചിനീയർ ഓഫീസിനോട് ചേർന്നുള്ള ക്വാർട്ടേഴ്സുകൾക്ക് പുറകിൽ നിന്നിരുന്ന മരങ്ങളാണ് മണ്ണിടിഞ്ഞതിനെ തുടർന്ന് കടപുഴകി വീണത്. ക്വാർട്ടേഴ്സുകൾക്ക് മുകളിലായി സ്ഥാപിച്ചിരുന്ന കുടിവെള്ള ടാങ്കിൽ നിന്ന് രാത്രി മുഴുവൻ വെള്ളം കവിഞ്ഞൊഴുകിയതിനെ തുടർന്നാണ് മണ്ണിടിച്ചിൽ ഉണ്ടായത്.</p>
<p>വെള്ളം കുത്തിയൊഴുകിയതോടെ ക്വാർട്ടേഴ്സുകൾക്ക് പിറകിലെ മണ്ണ് ഇടിഞ്ഞ് മരങ്ങൾ വീഴുകയും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ക്വാർട്ടേഴ്സിനുള്ളിൽ ഉണ്ടായിരുന്നവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.</p>
<p>സമീപത്തെ ക്വാർട്ടേഴ്സുകളിലും വെള്ളവും ചെളിയും കയറി. കേടുപാടുകൾ സംഭവിച്ച ക്വാർട്ടേഴ്സുകളിൽ താമസിച്ചിരുന്നവരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>കാന്തല്ലൂരിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂര മർദനം; ചെന്നൈ സ്വദേശികളായ വിനോദസഞ്ചാരികൾ കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/2847</link>
<guid>https://thekeralajournal.com/2847</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43e74a4d3a9.jpg" length="50826" type="image/jpeg"/>
<pubDate>Tue, 30 Jun 2026 21:27:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാന്തല്ലൂർ: ഇടുക്കി കാന്തല്ലൂരിലെ റിസോർട്ടിൽ നാല് വയസുകാരന് ക്രൂരമായി മർദനമേറ്റു. ചെന്നൈയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ സംഘത്തിലെ അംഗങ്ങളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ ടൂർ സംഘത്തിലുണ്ടായിരുന്ന കുട്ടിയുടെ നേർക്കാണ് അതിക്രമം നടന്നത്.</p>
<p>റിസോർട്ട് മുറിക്ക് പുറത്തേക്ക് കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് നിലത്തേക്ക് വലിച്ചെറിയുകയും ശരീരത്തിൽ ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങൾ റിസോർട്ടിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ റിസോർട്ട് ജീവനക്കാരും നാട്ടുകാരും ചേർന്നാണ് ആക്രമണം തടഞ്ഞത്.</p>
<p>സംഭവത്തെ തുടർന്ന് നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് ആക്രമണം നടത്തിയവരെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. സ്ഥലത്തെത്തിയ മറയൂർ പൊലീസ് സംഘത്തെ കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് നടപടി സ്വീകരിച്ചു.</p>
<p>പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ബാലനീതി നിയമപ്രകാരമുള്ള (Juvenile Justice Act) വകുപ്പുകൾ ഉൾപ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻസിൽ വരകളിൽ വിസ്മയം തീർത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി; ചിത്രകലയിൽ തനത് മികവുമായി സാൻ റോബട്ട്സൺ</title>
<link>https://thekeralajournal.com/2844</link>
<guid>https://thekeralajournal.com/2844</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4344b190e0e.jpg" length="107345" type="image/jpeg"/>
<pubDate>Tue, 30 Jun 2026 09:53:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: പെൻസിലും റബ്ബറും മാത്രം ഉപയോഗിച്ച് ജീവൻ തുടിക്കുന്ന ചിത്രങ്ങൾ ഒരുക്കി ശ്രദ്ധ നേടുകയാണ് ഉപ്പുതറ സെന്റ് ഫിലോമിനാസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി ഇലവനാംചെരുവിൽ സാൻ റോബട്ട്സൺ.</p>
<p>തന്റെ മുൻപിലിരിക്കുന്ന എന്തും നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ ചിത്രങ്ങളാക്കി മാറ്റാനുള്ള കഴിവാണ് ഈ കൊച്ചു മിടുക്കന്റെ പ്രത്യേകത. മനുഷ്യരുടെയും മൃഗങ്ങളുടെയും വിവിധ വസ്തുക്കളുടെയും ചിത്രങ്ങൾ അതേപടി പകർത്തിയെന്നു തോന്നിക്കുന്ന രീതിയിൽ വരയ്ക്കുന്ന സാനിന്റെ കഴിവ് ഏവരെയും അത്ഭുതപ്പെടുത്തുകയാണ്.</p>
<p>പിതാവ് റോബട്ട്സണിൽ നിന്നാണ് സാനിന് ചിത്രരചനയുടെ ആദ്യപാഠങ്ങൾ ലഭിച്ചത്. പിതാവിന്റെ ചിത്രങ്ങൾ കണ്ട് പ്രചോദനം ഉൾക്കൊണ്ട് നാലാം ക്ലാസ് മുതലാണ് സാം വരയുടെ ലോകത്തേക്ക് കടന്നത്. പിന്നീട് സ്വന്തം കഴിവിലൂടെ പെൻസിൽ ഡ്രോയിങ്ങിൽ മികവ് തെളിയിക്കുകയായിരുന്നു.</p>
<p>ലോക്ഡൗൺ കാലത്താണ് ചിത്രരചനയിൽ സാം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രകൃതിദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾ വരച്ച് കുടുംബാംഗങ്ങളുടെ പ്രശംസ നേടിയതോടെയാണ് ഈ മേഖലയോടുള്ള താൽപര്യം വർധിച്ചത്.</p>
<p>ചിത്രകല അഭ്യസിച്ചവരെ പോലും വിസ്മയിപ്പിക്കുന്ന തരത്തിലുള്ള മനോഹരമായ ചിത്രങ്ങളാണ് സാനിന്റെ വിരൽത്തുമ്പിൽ വിരിയുന്നത്. മുൻപിലിരിക്കുന്ന വ്യക്തിയുടെ ചിത്രം ക്യാമറയിൽ പകർത്തിയതുപോലെ വരച്ചു നൽകുമ്പോൾ ആളുകൾ അത്ഭുതത്തോടെയാണ് ഈ കൊച്ചു കലാകാരനെ നോക്കുന്നത്.</p>
<p>ജന്മനാ ലഭിച്ച കഴിവാണ് തന്റെ ചിത്രരചനയുടെ കരുത്തെന്ന് സാം പറയുന്നു. നിരവധി മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും നേടിയിട്ടുണ്ട്. ഭാവിയിൽ മികച്ച ചിത്രകാരനാകണമെന്നാണ് സാനിന്റെ ആഗ്രഹം.</p>
<p>കെട്ടിട നിർമ്മാണ തൊഴിലാളിയായ പിതാവ് റോബട്ട്സണും ദന്താശുപത്രി ജീവനക്കാരിയായ മാതാവ് എബിനിയും സാനിന്റെ കഴിവുകൾക്ക് പിന്തുണയുമായി ഒപ്പമുണ്ട്. ഇമ്മാനുവൽ, ഡാനിയേൽ എന്നിവർ സഹോദരങ്ങളാണ്.</p>]]> </content:encoded>
</item>

<item>
<title>അടിസ്ഥാന സൗകര്യ വികസനം കാത്ത് ഉറുമ്പിക്കര; വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് ആവശ്യം</title>
<link>https://thekeralajournal.com/2840</link>
<guid>https://thekeralajournal.com/2840</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : ജോർജുകുട്ടി ഏലപ്പാറ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a431a15e0b17.jpg" length="145279" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:52:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ അതിർത്തി ഗ്രാമമായ ഉറുമ്പിക്കര വികസന പ്രതീക്ഷകളുമായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതകൾ വലിയ വെല്ലുവിളിയാകുന്നു. ഏലപ്പാറ പഞ്ചായത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി അറിയപ്പെടുന്ന ഉറുമ്പിക്കര പ്രകൃതിരമണീയമായ കാഴ്ചകളാൽ സമ്പന്നമാണ്.</p>
<p>വിനോദസഞ്ചാര വികസനത്തിന് മുൻഗണന നൽകിയിട്ടുണ്ടെങ്കിലും മൊബൈൽ റേഞ്ച് ലഭ്യതക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പ്രദേശവാസികളും സഞ്ചാരികളും നേരിടുന്ന പ്രധാന ബുദ്ധിമുട്ടുകളാണ്. നിരവധി വെള്ളച്ചാട്ടങ്ങളും മനോഹരമായ പ്രകൃതി കാഴ്ചകളും ഇവിടെ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.</p>
<p>സ്വകാര്യ റിസോർട്ടുകളും ഹോം സ്റ്റേകളും പ്രവർത്തിക്കുന്നുണ്ടെങ്കിലും, കൂടുതൽ സഞ്ചാരികളെ എത്തിക്കുന്നതിനായി മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1800 അടി ഉയരത്തിലുള്ള ഉറുമ്പിക്കരയിലെത്താൻ നിലവിൽ ഓഫ് റോഡ് ജീപ്പ് യാത്രയാണ് പ്രധാന ആശ്രയം.</p>
<p>റോഡ് വികസനം, ഇടുക്കി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (DTPC) നിയന്ത്രണത്തിലുള്ള താമസ സൗകര്യങ്ങൾ എന്നിവ ഒരുക്കി ഉറുമ്പിക്കരയെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിച്ചാൽ കൊക്കയാർ പഞ്ചായത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും കാർഷിക മേഖലയ്ക്കും കൂടുതൽ കരുത്ത് പകരാൻ സാധിക്കും.</p>
<p>തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നതിനും പ്രദേശത്തിന്റെ വികസനത്തിനും ആശയവിനിമയ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് അടിയന്തര നടപടി വേണമെന്ന ആവശ്യവും ശക്തമാകുന്നു.</p>]]> </content:encoded>
</item>

<item>
<title>അനധികൃത പാർക്കിങ്ങിൽ വീർപ്പുമുട്ടി കുമളി ടൗൺ; ഗതാഗത പരിഷ്‌കരണത്തിന് ആവശ്യം ശക്തം</title>
<link>https://thekeralajournal.com/2835</link>
<guid>https://thekeralajournal.com/2835</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43157571f28.jpg" length="98157" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:31:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: ദേശീയപാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ അനധികൃത വാഹന പാർക്കിങ്ങും ക്രമരഹിതമായ ബസ് സ്റ്റോപ്പുകളും കുമളി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നതായി പരാതി. പഞ്ചായത്ത്, പോലീസ് എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും നിശ്ചിത സ്ഥലങ്ങളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.</p>
<p>ടൗണുമായി ബന്ധിപ്പിക്കുന്ന റോഡുകളിൽ തോന്നുംവിധമുള്ള വാഹന പാർക്കിങ്ങാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണം. തമിഴ്‌നാട്ടിലേക്ക് ദീർഘദൂര സർവീസ് നടത്തുന്ന സ്വകാര്യ വോൾവോ ബസുകൾ അതിർത്തി മേഖലയിലേക്ക് എത്തുന്നതും ബസ് സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്നതും തിരക്ക് വർധിപ്പിക്കുന്നു. ടാക്സി വാഹനങ്ങൾക്ക് കൃത്യമായ പാർക്കിങ് സൗകര്യമില്ലാത്തതിനാൽ തേക്കടി റോഡിലടക്കം ക്രമരഹിതമായ പാർക്കിങ്ങാണ് കാണുന്നത്.</p>
<p>സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെടുന്നതും ഡ്രൈവർമാർ തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുന്നതും പതിവായിരിക്കുകയാണ്. തേക്കടി കവല മുതൽ ആനവച്ചാൽ പാർക്കിങ് ഗ്രൗണ്ട് വരെയുള്ള ഭാഗത്താണ് അനധികൃത പാർക്കിങ് കൂടുതലായി അനുഭവപ്പെടുന്നത്.</p>
<p>ദേശീയപാതയിലെ തേക്കടി കവല, പോസ്റ്റ് ഓഫീസ് ജംക്‌ഷൻ, ആനവച്ചാൽ ജംക്‌ഷൻ, എസ്‌ബിഐ റോഡ്, ഗ്രേസ് തീയറ്റർ ബൈപാസ് റോഡ് തുടങ്ങിയ ഭാഗങ്ങളിൽ ഏത് സമയത്തും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു. ദേശീയപാത 183-ലെ കുമളി ടൗണിനെ ഈ സാഹചര്യം പ്രതികൂലമായി ബാധിക്കുകയാണ്.</p>
<p>ഗതാഗത നിയന്ത്രണത്തിനായി പ്രധാന ഭാഗങ്ങളിൽ ഹോം ഗാർഡുകളെ നിയോഗിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. കമ്പംമെട്ട് റോഡ് നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചതോടെ കുമളി ടൗണിലെ ഗതാഗത സമ്മർദം വർധിച്ചു. പോസ്റ്റ് ഓഫീസ് ജംക്‌ഷനിലെ തിരക്ക് കുമളി-മൂന്നാർ റോഡിൽ ഒന്നാം മൈൽ വരെ നീളുന്ന സാഹചര്യമുണ്ട്.</p>
<p>ഒന്നാം മൈലിൽ പിക്‌അപ്പ് വാഹനങ്ങൾ തിരക്കേറിയ ജംക്‌ഷൻ ഭാഗത്ത് പാർക്ക് ചെയ്യുന്നതും പ്രശ്നമാകുന്നു. ഇവയ്ക്ക് പ്രത്യേക പാർക്കിങ് സൗകര്യം ഒരുക്കണമെന്നാണ് ആവശ്യം.</p>
<p>ഒന്നാം മൈലിലെ നാലുകൂടിയ കവലയിലാണ് നിലവിലെ ബസ് സ്റ്റോപ്പ് സ്ഥിതി ചെയ്യുന്നത്. കവലയിൽ തന്നെ ബസുകൾ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് അപകട സാധ്യത വർധിപ്പിക്കുന്നു. ബസ് സ്റ്റോപ്പ് കവലയിൽ നിന്ന് 200 മീറ്റർ അകലേക്ക് മാറ്റിയാൽ അപകടങ്ങൾ കുറയ്ക്കാനാകുമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.</p>
<p>ടൗണിലെ ദേശീയപാതയിൽ നിന്നും കുമളി-മൂന്നാർ റോഡിലേക്കുള്ള പ്രവേശന ഭാഗത്തെ ബസ് സ്റ്റോപ്പും അപകട ഭീഷണിയുയർത്തുന്നതായാണ് പരാതി. ക്ഷേത്രപടി ഭാഗത്ത് ദേശീയപാതയിലും കുമളി-മൂന്നാർ റോഡിലുമായി ബസുകൾ നിർത്തുന്നതും ഗതാഗത തടസ്സത്തിന് കാരണമാകുന്നു.</p>
<p>പഞ്ചായത്തും പോലീസും ചേർന്ന് ടാക്സി, ഓട്ടോറിക്ഷ പാർക്കിങ് സംവിധാനങ്ങളും ബസ് സ്റ്റോപ്പുകളും അടിയന്തരമായി പുനഃക്രമീകരിക്കണമെന്നാണ് പൊതുജന ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>അണക്കരയില്‍ ഏഴാം ക്ലാസ്സുകാരനെ അധ്യാപകന്‍ മര്‍ദിച്ച സംഭവം ; പൊലീസ് കേസെടുത്തു</title>
<link>https://thekeralajournal.com/2834</link>
<guid>https://thekeralajournal.com/2834</guid>
<description><![CDATA[ അധ്യാപകനോട് ഒരു മാസം നിർബന്ധിത അവധിയില്‍ പോകാന്‍ പിടിഎ നിര്‍ദേശിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4312c7dfb99.jpg" length="73445" type="image/jpeg"/>
<pubDate>Tue, 30 Jun 2026 06:20:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അണക്കര: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ചെന്ന പരാതിയിൽ വണ്ടൻമേട് പോലീസ് കേസെടുത്തു. അണക്കര ഗവൺമെന്റ് സ്കൂളിലെ തമിഴ് മീഡിയം അധ്യാപകൻ ശിവകുമാറിനെതിരെയാണ് നടപടി. സംഭവത്തിൽ പ്രതിഷേധിച്ച് എസ്‌എഫ്‌ഐയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നടത്തി.</p>
<p>കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം പുറത്തുവന്നത്. കളിയാക്കിയെന്നാരോപിച്ച് അധ്യാപകൻ ചൂരൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ തുടയിലും ശരീരത്തിലും അടിക്കുകയും മുഖത്ത് കൈകൊണ്ട് അടിക്കുകയും ചെയ്തുവെന്നാണ് പരാതി. മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്.</p>
<p>പിന്നീട് പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് സ്കൂൾ പിടിഎ നടത്തിയ അന്വേഷണത്തിൽ, ക്ലാസ് മുറിയിൽ മറ്റ് വിദ്യാർത്ഥികളുടെ മുന്നിൽ വച്ച് അധ്യാപകൻ പലതവണ വടികൊണ്ട് അടിച്ചതായി കുട്ടികൾ മൊഴി നൽകിയതായി അറിയിച്ചു. കൂടാതെ സംഭവം പ്രധാനാധ്യാപകനെ അറിയിക്കുന്നതിൽ വീഴ്ച ഉണ്ടായതായും കണ്ടെത്തി.</p>
<p>ഇതേത്തുടർന്ന് അധ്യാപകനോട് ഒരുമാസം നിർബന്ധിത അവധിയിൽ പോകാൻ പിടിഎ നിർദേശം നൽകി. അധ്യാപകന്റെ അഭാവത്തിൽ താൽക്കാലിക അധ്യാപകനെ നിയമിച്ച് ക്ലാസുകൾ മുന്നോട്ടുകൊണ്ടുപോകാനാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>‘ഓപ്പറേഷൻ തൂഫാൻ’ : ലഹരിക്കെതിരെ കട്ടപ്പന പോലീസിനൊപ്പം വെള്ളയാംകുടി മർച്ചന്റ്സ് അസോസിയഷനും</title>
<link>https://thekeralajournal.com/2833</link>
<guid>https://thekeralajournal.com/2833</guid>
<description><![CDATA[ ആദ്യഘട്ടത്തിൽ വെള്ളയാംകുടിയിലെ കടകളിൽ ലഹരി വില്പന തടഞ്ഞു കൊണ്ടുള്ള സ്റ്റിക്കർ പതിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a427f68bd047.jpg" length="121124" type="image/jpeg"/>
<pubDate>Mon, 29 Jun 2026 19:53:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള പോലീസ് നടപ്പാക്കി വരുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർകോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി കട്ടപ്പന പോലീസും വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷനും ഒന്നിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427f7e1118e.jpg" alt=""></p>
<p>വിദ്യാർത്ഥികളെയും യുവാക്കളെയും ലഹരിയുടെ പിടിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിൽ ആദ്യഘട്ടമായി ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും സമൂഹത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബോധവത്കരണം നൽകുകയും കടകളിൽ സ്റ്റിക്കർ പതിക്കുകയും ചെയ്തു</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427f8e8d126.jpg" alt=""></p>
<p>“സ്കൂൾ പരിസരത്തുള്ള ഈ വ്യാപാര സ്ഥാപനത്തിൽ ലഹരി വസ്തുക്കൾ വിൽക്കുന്നതല്ല. ലഹരി ഉപയോഗം ആരോഗ്യത്തിന് ഹാനികരം” എന്ന സന്ദേശവുമായി വെള്ളയാംകുടിയിലെ വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.കുട്ടികളിൽ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസിനെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427faa1e437.jpg" alt=""></p>
<p>പരിപാടിയിൽ കട്ടപ്പന പൊലീസ് എസ്.ഐ മാരായ അനൂപ്,  ആദർശ് എന്നിവർ നേതൃത്വം നൽകി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്നും, കുട്ടികളുടെ സുരക്ഷയ്ക്കായി പോലീസ്–ജനകീയ സഹകരണം അനിവാര്യമാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427fb84f0ef.jpg" alt=""></p>
<p>പരിപാടിയിൽ KVVES വെള്ളയാംകുടി പ്രസിഡന്റ് ബിജോ ജോസഫ്, സെന്റ് ജെറോംസ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മാത്യു, വോയ്സ് ഓഫ് വെള്ളയാംകുടി പ്രസിഡന്റ് സലിം എം.എച്ച്, വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a427fc3b3352.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ യാത്രയ്ക്ക് തമിഴ്‌നാടിന്റെ പുതിയ ഫൈബർ ബോട്ട് തേക്കടിയിലെത്തി</title>
<link>https://thekeralajournal.com/2832</link>
<guid>https://thekeralajournal.com/2832</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a427c3c64f8c.jpg" length="101097" type="image/jpeg"/>
<pubDate>Mon, 29 Jun 2026 19:38:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാട് ജലവിഭവ വകുപ്പ് എത്തിച്ച പുതിയ ഫൈബർ ബോട്ട് തേക്കടി തടാകത്തിൽ ഇറക്കി. കൊച്ചിയിൽ നിന്ന് ശനിയാഴ്ച രാത്രി ലോറിയിലാണ് ബോട്ട് തേക്കടിയിൽ എത്തിച്ചത്. ഞായറാഴ്ച രാവിലെ രണ്ട് ക്രെയിനുകളുടെ സഹായത്തോടെ ബോട്ട് തടാകത്തിലിറക്കി.</p>
<p>തടാകത്തിൽ നിലവിലുള്ള പഴയ രണ്ട് ബോട്ടുകളും പൂർണമായി നീക്കം ചെയ്തതിന് ശേഷമേ പുതിയ ബോട്ടിന് സർവീസ് നടത്താൻ അനുമതി നൽകൂവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.</p>
<p>മുമ്പ് ‘ജലറാണി’ എന്ന പഴയ ബോട്ടിന് പകരമായി ‘അണ്ണാ’ എന്ന പേരിൽ തമിഴ്‌നാട് ഫൈബർ ബോട്ട് എത്തിച്ചിരുന്നു. എന്നാൽ പഴയ ബോട്ടുകൾ മാറ്റാതെ പുതിയത് സർവീസ് നടത്താൻ അനുവദിക്കില്ലെന്ന വനംവകുപ്പിന്റെ നിലപാടും തുടർന്ന തർക്കങ്ങളും കാരണം വർഷങ്ങളായി ഈ ബോട്ട് ഉപയോഗിക്കാനായിരുന്നില്ല.</p>
<p>നിലവിൽ മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള യാത്രയ്ക്കായി തമിഴ്‌നാടിന് രണ്ട് ബോട്ടുകളാണുള്ളത്. 1982-ൽ തടാകത്തിലിറക്കിയ, 21 പേർക്ക് യാത്ര ചെയ്യാവുന്ന ‘കണ്ണകി’ ബോട്ടിന് പകരമായാണ് 27 കുതിരശക്തിയുള്ള പുതിയ ഫൈബർ ബോട്ട് എത്തിച്ചിരിക്കുന്നത്. നിലവിലുള്ള പഴയ ബോട്ടിന് 47 കുതിരശക്തിയുണ്ട്.</p>
<p>പുതിയ ബോട്ട് തടാകത്തിലിറക്കിയതോടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് വിരാമമായത്. ബോട്ടിന്റെ പരീക്ഷണ ഓട്ടവും തുറമുഖ വകുപ്പ് അധികൃതരുടെ പരിശോധനയും പൂർത്തിയായ ശേഷം ഉദ്യോഗസ്ഥരുമായി മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ പച്ചക്കറിത്തൈ വിതരണവും S.D.O.F യൂണിറ്റ് ഉദ്ഘാടനവും നടത്തി</title>
<link>https://thekeralajournal.com/2831</link>
<guid>https://thekeralajournal.com/2831</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4231ea3eb8b.jpg" length="85719" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:20:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ: പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിലുള്ള സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ (S.D.O.F) നേതൃത്വത്തിൽ അയ്യപ്പൻകോവിൽ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ പച്ചക്കറിത്തൈ വിതരണം നടത്തി.</p>
<p>പള്ളി അങ്കണത്തിൽ നടന്ന ചടങ്ങിൽ S.D.O.F യൂണിറ്റ് വൈസ് പ്രസിഡന്റ് എബ്രഹാം എം.കെ. മണ്ണുകുന്നേൽ സ്വാഗതം ആശംസിച്ചു. ഇടവക വികാരിയും യൂണിറ്റ് പ്രസിഡന്റുമായ റവ. ഫാ. മാത്യു ജോൺ അധ്യക്ഷത വഹിച്ചു. S.D.O.F ഭദ്രാസന സെക്രട്ടറി ജയൻ കുരുവിള വട്ടമല പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ഇടവക ട്രസ്റ്റി ഷൈൻ സി. മാത്യു, ഭദ്രാസന പി.ആർ.ഒ സിജോ എവറസ്റ്റ്, S.D.O.F യൂണിറ്റ് ട്രഷറർ ജോജി ഓലിക്കര, യൂണിറ്റ് ജോയിന്റ് സെക്രട്ടറി സൗമി പാലവിളയിൽ എന്നിവർ സംസാരിച്ചു.</p>
<p>റവ. ഫാ. മാത്യു ജോൺ, സിജോ എവറസ്റ്റ്, ജയൻ കുരുവിള, യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ എന്നിവർ ചേർന്ന് ബിനു വേലിക്കാത്ത്, ബിജു കാഞ്ഞിരപ്പാറയിൽ എന്നിവർക്ക് പച്ചക്കറിത്തൈകൾ നൽകി വിതരണ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>“മണ്ണിനെ സ്നേഹിക്കൂ, മനസ്സിൽ നന്മ വിതയ്ക്കൂ” എന്ന സന്ദേശവുമായി സംഘടിപ്പിച്ച പരിപാടിയിൽ ഇടവക അംഗങ്ങൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിനേഷ് കടുപ്പിൽ നന്ദി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കരിമ്പൻ ഗ്യാസ് സിലിണ്ടർ അപകടം: ചികിത്സയിലായിരുന്ന യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2827</link>
<guid>https://thekeralajournal.com/2827</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41dd0b7ab62.jpg" length="51926" type="image/jpeg"/>
<pubDate>Mon, 29 Jun 2026 08:18:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : ഗ്യാസ് സിലിണ്ടറിൽ നിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരിമ്പൻ സ്വദേശി ജസ്റ്റിൻ ജോസ് (37) ആണ് മരിച്ചത്.</p>
<p>ജൂൺ 22നാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. വീട്ടിലെ ഗ്യാസ് സിലിണ്ടർ മാറ്റി പുതിയത് കണക്ട് ചെയ്യുന്നതിനിടെ തീ പടർന്നുണ്ടായ അപകടത്തിൽ ജസ്റ്റിനും മാതാവ് ജോളി ജോസിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു.</p>
<p>തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിൽ വിദഗ്ധ ചികിത്സയിലായിരുന്ന ജസ്റ്റിന് ചികിത്സയ്ക്കിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.</p>
<p>അപകടത്തിൽ പരിക്കേറ്റ ജസ്റ്റിന്റെ മാതാവ് ജോളി ജോസ് ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത വറുത്ത കപ്പ കഴിച്ച് രണ്ട് പേർക്ക് ഭക്ഷ്യവിഷബാധ</title>
<link>https://thekeralajournal.com/2825</link>
<guid>https://thekeralajournal.com/2825</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c7aa23177.jpg" length="45686" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:47:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുഞ്ചിത്തണ്ണി: ഉൽപാദന തീയതിയും ബാച്ച് നമ്പറും രേഖപ്പെടുത്താത്ത പാക്കറ്റിൽ നിന്നുള്ള വറുത്ത കപ്പ കഴിച്ച രണ്ട് പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ശർദ്ദിയെ തുടർന്ന് ഇരുവരും ചികിത്സയിലാണ്.</p>
<p>തൃശൂർ തിരുവല്ലാമല സ്വദേശി അഖിൽ ടി.യു. (34), കുഞ്ചിത്തണ്ണി സ്വദേശി ശ്രീജിത്ത് (36) എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ശനിയാഴ്ച വൈകിട്ട് കുഞ്ചിത്തണ്ണിയിലെ ഒരു ബേക്കറിയിൽ നിന്ന് വാങ്ങിയ വറുത്ത കപ്പ കഴിച്ചതിന് പിന്നാലെയാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.</p>
<p>50 രൂപ നൽകി വാങ്ങിയ വറുത്ത കപ്പയുടെ പാക്കറ്റ് തുറന്ന് കഴിച്ചപ്പോൾ തന്നെ ചെറിയ രുചിവ്യത്യാസം അനുഭവപ്പെട്ടതായി ഇവർ പറഞ്ഞു. ഭക്ഷണം കഴിച്ച് അരമണിക്കൂറിന് ശേഷം ഇരുവർക്കും ശർദ്ദി ആരംഭിച്ചു. തുടർന്ന് പാക്കറ്റിലെ വിവരങ്ങൾ പരിശോധിച്ചപ്പോഴാണ് വിലയും തൂക്കവും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉൽപാദന തീയതിയോ ബാച്ച് നമ്പറോ ഇല്ലെന്ന് കണ്ടെത്തിയത്.</p>
<p>ഇതിനെ തുടർന്ന് ഇരുമ്പുപാലം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ കസ്റ്റമർ കെയർ നമ്പറിൽ വിളിച്ച് പരാതി അറിയിച്ചു. പാക്കറ്റിൽ തീയതിയും ബാച്ച് നമ്പറും ഇല്ലെന്ന കാര്യം അറിയിച്ചപ്പോൾ തൃപ്തികരമല്ലാത്ത മറുപടിയാണ് ലഭിച്ചതെന്ന് പരാതിക്കാർ ആരോപിച്ചു.</p>
<p>ശർദ്ദി തുടർന്നതിനെ തുടർന്ന് ഇരുവരും ചികിത്സ തേടി. ഭക്ഷ്യവസ്തുക്കളിൽ നിർമാണ തീയതിയും മറ്റ് നിർബന്ധിത വിവരങ്ങളും രേഖപ്പെടുത്തണമെന്ന നിയമം നിലനിൽക്കെ വീഴ്ച വരുത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ആരോഗ്യവകുപ്പിനും ഉപഭോക്തൃ ഫോറത്തിനും പരാതി നൽകി.</p>]]> </content:encoded>
</item>

<item>
<title>പിന്നാക്ക മേഖലകളിൽ നവീന പദ്ധതികൾ ആവിഷ്‌കരിക്കണം: നീതി ആയോഗ് വൈസ് ചെയർമാൻ</title>
<link>https://thekeralajournal.com/2823</link>
<guid>https://thekeralajournal.com/2823</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c38adcc2e.jpg" length="91709" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:29:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പിന്നാക്ക മേഖലകളിൽ വികസനം വേഗത്തിലാക്കാൻ നവീനമായ പദ്ധതികൾ ആവിഷ്‌കരിക്കണമെന്ന് നീതി ആയോഗ് വൈസ് ചെയർമാൻ അശോക് കുമാർ ലാഹിരി. ഇടുക്കിയിലെ ആസ്പിരേഷണൽ ബ്ലോക്കുകളായ ദേവികുളം, അഴുത എന്നിവിടങ്ങളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പട്ടികജാതി, പട്ടികവർഗ വികസനം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകണമെന്നും അദ്ദേഹം നിർദേശിച്ചു. കേരളത്തിലെ ജനങ്ങൾ ബുദ്ധിശക്തിയിലും കഴിവിലും മുന്നിലാണ്. രാജ്യത്ത് തന്നെ മികച്ച നേട്ടങ്ങൾ കൈവരിച്ച സംസ്ഥാനമാണ് കേരളം. സാക്ഷരത ഇതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ചിന്നക്കനാൽ അങ്കണവാടി, കുടുംബാരോഗ്യ കേന്ദ്രം, മൂന്നാർ ഗവ. ആംഗ്ലോ-തമിഴ് എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അശോക് കുമാർ ലാഹിരി സന്ദർശനം നടത്തി പ്രവർത്തനങ്ങൾ വിലയിരുത്തി.</p>
<p>വിവിധ വകുപ്പുകൾ കൂടുതൽ ഏകോപനത്തോടെ പദ്ധതികൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പറഞ്ഞു.</p>
<p>അവലോകന യോഗത്തിൽ നീതി ആയോഗ് ജോയിന്റ് സെക്രട്ടറി കെ.എസ്. റെജിമോൻ, ഡയറക്ടർ ഷോയഹ് അഹമ്മദ്, സബ് കളക്ടർ വി.എം. ആര്യ, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ ആൻഡ് മോണിറ്ററിംഗ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ പി.കെ. കുര്യാക്കോസ്, വിവിധ വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പുല്ലുപാറ കൊക്കയിൽ ചാടിയ യുവാവിനെ സാഹസികമായി രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/2822</link>
<guid>https://thekeralajournal.com/2822</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c23844236.jpg" length="135878" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:24:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കൊട്ടാരക്കര–ദിണ്ടിഗൽ ദേശീയപാതയിൽ പുല്ലുപാറയ്ക്ക് സമീപമുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടിയ യുവാവിനെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ പീരുമേട് അഗ്നിരക്ഷാസേനയും പെരുവന്താനം പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.</p>
<p>കോട്ടയം കല്ലറ സ്വദേശി മനു (35) ആണ് രക്ഷപ്പെട്ടത്. കൊക്കയിലെ വള്ളിച്ചെടികളിലും കാട്ടിലും കുടുങ്ങിക്കിടന്നതിനാൽ വൻ അപകടം ഒഴിവായി.</p>
<p>ഞായറാഴ്ച വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം. മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന മനുവിനെ കൂത്താട്ടുകുളത്തെ ആശുപത്രിയിൽ നിന്ന് തുടർചികിത്സയ്ക്കായി ചെന്നൈയിലെ ആശുപത്രിയിലേക്ക് കാറിൽ കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.</p>
<p>പുല്ലുപാറയ്ക്ക് സമീപം എത്തിയപ്പോൾ കാർ നിർത്താൻ മനു ആവശ്യപ്പെട്ടു. പുറത്തിറങ്ങിയ ഉടൻ റോഡരികിലെ കൊക്കയിലേക്ക് എടുത്തുചാടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു.</p>
<p>വിവരമറിഞ്ഞ ഉടൻ നാട്ടുകാരും പെരുവന്താനം പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. പീരുമേട് അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കൊക്കയിലിറങ്ങി നടത്തിയ തിരച്ചിലിന് കടുത്ത ഇരുട്ടും മൂടൽമഞ്ഞും വെല്ലുവിളിയായി.</p>
<p>മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വള്ളിച്ചെടികൾക്കിടയിൽ കുടുങ്ങിക്കിടന്ന മനുവിനെ കണ്ടെത്തി. തുടർന്ന് ഏറെ സാഹസികമായാണ് ഇയാളെ മുകളിലെത്തിച്ചത്.</p>
<p>വീഴ്ചയിൽ പരിക്കേറ്റ മനുവിനെ ഉടൻ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത അഗ്നിരക്ഷാസേനയുടെയും പോലീസിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലാണ് ജീവൻ രക്ഷിക്കാൻ സഹായമായത്.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: ലഹരിക്കായി മരുന്നുകളുടെ ദുരുപയോഗവും.</title>
<link>https://thekeralajournal.com/2821</link>
<guid>https://thekeralajournal.com/2821</guid>
<description><![CDATA[ നിരീക്ഷണം ശക്തമാക്കി പോലീസ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c0d96baa4.jpg" length="54708" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:18:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷൻ തൂഫാൻ ശക്തമാക്കിയതോടെ ലഹരിക്കായി ജീവൻ രക്ഷാ മരുന്നുകൾ ദുരുപയോഗം ചെയ്യുന്നവരിലേക്കും പോലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. രാസലഹരിയേക്കാൾ ശക്തമായ ലഹരി അനുഭവവും കുറഞ്ഞ ചെലവും ലഭിക്കുമെന്ന ധാരണയാണ് യുവാക്കളെ ഇത്തരം മരുന്നുകളിലേക്ക് ആകർഷിക്കുന്നതെന്നാണ് വിലയിരുത്തൽ.</p>
<p>ഇത്തരം മരുന്നുകളുടെ അമിത ഉപയോഗം ശരീര താപനിലയും രക്തസമ്മർദ്ദവും ഉയർത്തി സ്ട്രോക്ക്, ഹൃദയാഘാതം തുടങ്ങിയ ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. വിഷാദം, ഉത്കണ്ഠ, മാനസിക പ്രശ്നങ്ങൾ എന്നിവയ്ക്കും ഇവ കാരണമാകാം. മരുന്ന് ലഭിക്കാതെ വരുമ്പോൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നതും ചിലരിൽ കാണപ്പെടുന്നുവെന്ന് വിദഗ്ധർ പറയുന്നു.</p>
<p>വ്യാജ കുറിപ്പടികൾ തയ്യാറാക്കി മരുന്നുകൾ വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോട്ടയം ജില്ലയിൽ ഇത്തരം പ്രവണത കൂടുതലാണെന്ന് മെഡിക്കൽ സ്റ്റോർ ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ നിന്ന് ഒ.പി ചീട്ട് സംഘടിപ്പിച്ച് ഇന്റർനെറ്റിൽ പരിശോധിച്ച മരുന്നുകളുടെ പേരുകൾ ചേർത്ത് വാങ്ങാൻ ശ്രമിക്കുന്ന സംഭവങ്ങളാണ് കൂടുതലായി കണ്ടെത്തുന്നത്.</p>
<p>ഡോക്ടറുടെ കുറിപ്പടി നിർബന്ധമായ മരുന്നുകൾ പോലും യുവാക്കളിലേക്ക് എത്തുന്ന സാഹചര്യം കണക്കിലെടുത്ത് മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കാനാണ് പോലീസിന്റെ തീരുമാനം.</p>
<p>വേദനാസംഹാരികൾ അമിതമായി ഉപയോഗിച്ചും കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ചില മരുന്നുകൾ മറ്റ് രാസവസ്തുക്കളുമായി ചേർത്ത് കുത്തിവച്ചുമാണ് ചിലർ ലഹരി ഉപയോഗിക്കുന്നത്. കൃത്യമായ മെഡിക്കൽ നിർദേശപ്രകാരം മാത്രം ഉപയോഗിക്കേണ്ട അനസ്തേഷ്യ മരുന്നുകളും ലഹരിക്കായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p>നിയന്ത്രണമുള്ള മരുന്നുകൾ ചില കേന്ദ്രങ്ങളിൽ കുറിപ്പടി പരിശോധിക്കാതെ നൽകുന്നതും ലഹരി സംഘങ്ങൾക്ക് സഹായകരമാകുന്നുണ്ട്. കച്ചവട ലക്ഷ്യത്തോടെ നിയമങ്ങൾ പാലിക്കാതെ മരുന്നുകൾ നൽകുന്ന സ്ഥാപനങ്ങളിലേക്കും പരിശോധന വ്യാപിപ്പിക്കും.</p>
<p>അടുത്തിടെ ലഹരി കേസുകളിൽ പിടിയിലായവരിൽ നിന്ന് മരുന്ന് ദുരുപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ആദ്യഘട്ടത്തിൽ കഞ്ചാവ്, രാസലഹരി എന്നിവയായിരുന്നു പ്രധാന ലക്ഷ്യം. രണ്ടാംഘട്ടത്തിൽ മരുന്നുകളുടെ ദുരുപയോഗവും ഓൺലൈൻ വഴിയുള്ള ലഭ്യതയും ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>പകർച്ചവ്യാധി പ്രതിരോധത്തിന് ‘കരുതൽ 2026&#45;27’; ഇടുക്കി ബ്ലോക്കിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം</title>
<link>https://thekeralajournal.com/2818</link>
<guid>https://thekeralajournal.com/2818</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bdaf46c1e.jpg" length="69521" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:05:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി ഇടുക്കി ബ്ലോക്കിൽ ‘കരുതൽ 2026-27’ എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ശില്പശാല സംഘടിപ്പിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാർ, അലോപ്പതി, ആയുർവേദം, ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക് ഹെൽത്ത് ജീവനക്കാർ, വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുംബശ്രീ ഭാരവാഹികൾ, ജില്ലാ ശുചിത്വമിഷൻ പ്രതിനിധികൾ തുടങ്ങിയവർ ശില്പശാലയിൽ പങ്കെടുത്തു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.</p>
<p>ഷിഗെല്ല, എച്ച്1 എൻ1, ഡെങ്കിപ്പനി, എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികളുടെ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് ശില്പശാലയിൽ വിശദമായ ചർച്ചകൾ നടന്നു.</p>
<p>പഞ്ചായത്തുതലത്തിൽ പകർച്ചവ്യാധി പ്രതിരോധത്തിനായി വാർ റൂമുകൾ ആരംഭിക്കുക, അധ്യാപകർ, വ്യാപാരികൾ, ഹോട്ടൽ-ബേക്കറി ഉടമകൾ, പലഹാര വ്യാപാരികൾ, കുടിവെള്ള വിതരണക്കാർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവർക്ക് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ തീരുമാനങ്ങൾ യോഗത്തിൽ കൈക്കൊണ്ടു.</p>
<p>ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിനേഷൻ നടത്തി ശുചീകരിക്കാനും, ജലദോഷ ലക്ഷണങ്ങൾ കാണിക്കുന്ന കുട്ടികൾക്ക് മാസ്ക് നിർബന്ധമാക്കാനും, സാനിറ്റൈസർ ഉപയോഗം ഉറപ്പാക്കാനും തീരുമാനിച്ചു. ചായക്കടകൾ, പലഹാരക്കടകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധന നടത്താനും നിർദേശം നൽകി.</p>
<p>തീവ്രയജ്ഞ പരിപാടിയുടെ ബ്ലോക്കുതല സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെയും കൺവീനറായി മെഡിക്കൽ ഓഫീസറെയും കോ-ഓർഡിനേറ്റർമാരായി ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനെയും ഹെൽത്ത് ഇൻസ്പെക്ടറെയും നിയോഗിച്ചു.</p>
<p>കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ. ബിജു, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ മോളി ടോമി, വി.എ. ഉലഹന്നാൻ, സോന ട്രീസ ജോബി, ബ്ലോക്ക് പഞ്ചായത്ത് അംഗം നിള ബിജു എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണം പുനരാരംഭിച്ചു; കോൺക്രീറ്റ് ജോലികൾ തുടങ്ങി</title>
<link>https://thekeralajournal.com/2817</link>
<guid>https://thekeralajournal.com/2817</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bb2ac8c69.jpg" length="130613" type="image/jpeg"/>
<pubDate>Mon, 29 Jun 2026 05:54:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏറെ നാളുകളായി മുടങ്ങിക്കിടന്ന ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറംകുടി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും സജീവമായി. റോഡ് നിർമ്മാണത്തിന്റെ ഭാഗമായി കോട്ടക്കവല ഫോറസ്റ്റ് ഓഫീസ് മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്തെ കോൺക്രീറ്റ് ജോലികളാണ് ആരംഭിച്ചത്.</p>
<p>10 സെന്റീമീറ്റർ കനത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്യുന്നത്. നിലവിൽ അനുമതി ലഭിച്ചിട്ടുള്ള 3.75 മീറ്റർ വീതിയിലാണ് നിർമ്മാണം പുരോഗമിക്കുന്നത്. കോൺക്രീറ്റ് പൂർത്തിയാക്കി സിമന്റ് ഇട്ട് റോഡ് ലെവൽ ചെയ്യുന്നതോടെ ഈ ഘട്ടത്തിലെ പണി പൂർത്തിയാകും.</p>
<p>മൂന്ന് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ കാലാവസ്ഥ പ്രതികൂലമായാൽ സമയക്രമം നീളാനും സാധ്യതയുണ്ട്. നിലവിൽ ഒരു മണ്ണുമാന്തി യന്ത്രവും റോഡ് റോളറും ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.</p>
<p>നിർമ്മാണ സാമഗ്രികൾ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന തടസങ്ങൾ ഡീൻ കുര്യാക്കോസ് എംപിയുടെ നേതൃത്വത്തിൽ വനംമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് പരിഹരിച്ചതോടെയാണ് മാസങ്ങളായി നിലച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.</p>
<p>കഴിഞ്ഞ വർഷം അവസാനത്തോടെ കോട്ടക്കവലയിലെ വേളൂർ ഫോറസ്റ്റ് സ്റ്റേഷൻ മുതൽ കൈതപ്പാറ വരെയുള്ള ഭാഗത്ത് നിർമ്മാണം ആരംഭിച്ചിരുന്നെങ്കിലും റോഡ് മണ്ണിട്ട് നിരപ്പാക്കുന്നതിനപ്പുറം കോൺക്രീറ്റ് ജോലികൾ ആരംഭിക്കാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് വേനൽമഴയിൽ നിരപ്പാക്കിയ ഭാഗത്തെ മണ്ണ് ഒലിച്ചുപോകുന്ന സാഹചര്യമുണ്ടായിരുന്നു.</p>
<p>പി.എം.ജി.എസ്.വൈ ഫേസ്-3 പദ്ധതിയിൽ ഉൾപ്പെടുത്തി</p>
<p>പ്രധാനമന്ത്രി ഗ്രാമ സഡക് യോജന (PMGSY) ഫേസ്-3 പദ്ധതി പ്രകാരമാണ് റോഡ് നിർമ്മിക്കുന്നത്. പൂർണമായും വനംവകുപ്പ് പി.എം.ജി.എസ്.വൈയ്ക്ക് വിട്ടുനൽകിയ പദ്ധതിയാണിത്.</p>
<p>മണിയാറംകുടിയിൽ നിന്ന് 18.5 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് രണ്ട് റീച്ചുകളിലായി 14.82 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.</p>
<p>റോഡ് നിർമ്മാണം പൂർത്തിയായ ശേഷം രാത്രികാല യാത്രാ നിയന്ത്രണം, 500 മീറ്റർ ഇടവിട്ട് റോഡിൽ ഹമ്പുകൾ, സിംഗിൾ ലൈൻ ട്രാഫിക് തുടങ്ങിയ കാര്യങ്ങൾ വിശദമായ പഠനത്തിന് ശേഷം വനംവകുപ്പ് നടപ്പാക്കും.</p>
<p>കൈതപ്പാറ, മക്കുവള്ളി, മനയത്തടം, മണിയാറംകുടി മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി ആവശ്യപ്പെട്ടിരുന്ന റോഡ് യാഥാർഥ്യമാകുന്നതിന്റെ പ്രതീക്ഷയിലാണ് നാട്ടുകാർ. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ വിഷയം: കേരളം&#45;തമിഴ്നാട് അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാറിൽ</title>
<link>https://thekeralajournal.com/2816</link>
<guid>https://thekeralajournal.com/2816</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41ba6e99c59.jpg" length="534823" type="image/jpeg"/>
<pubDate>Mon, 29 Jun 2026 05:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളവും തമിഴ്നാടും തമ്മിലുള്ള അന്തർസംസ്ഥാന ചർച്ച ഇന്ന് മൂന്നാറിൽ നടക്കും. ജലവിഭവ വകുപ്പുകളിലെ സെക്രട്ടറിമാരും ഇരുസംസ്ഥാനങ്ങളുടെയും പ്രതിനിധികളും പങ്കെടുക്കുന്ന യോഗം മൂന്നാർ വൈബ് റിസോർട്ടിലാണ് ചേരുന്നത്.</p>
<p>ജലവിഭവ-പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചയ്ക്ക് കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് എംപി അധ്യക്ഷത വഹിക്കും. പാർലമെന്ററി കമ്മിറ്റി അംഗങ്ങളായ എംപിമാരായ ഡീൻ കുര്യാക്കോസ്, ജെബി മേത്തർ എന്നിവരും യോഗത്തിൽ പങ്കെടുക്കും.</p>
<p>മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ, ജലനിരപ്പ്, പുതിയ അണക്കെട്ടിന്റെ നിർമാണം തുടങ്ങിയ നിർണായക വിഷയങ്ങളാണ് ചർച്ചയാകുന്നത്. പതിറ്റാണ്ടുകളായി തുടരുന്ന കേരളം-തമിഴ്നാട് തർക്കത്തിൽ പരിഹാര മാർഗങ്ങൾ തേടുന്നതിനായാണ് യോഗം സംഘടിപ്പിക്കുന്നത്.</p>
<p>മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ശക്തമായി അവതരിപ്പിക്കുമെന്ന് മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷയാണ് കേരളത്തിന്റെ പ്രധാന പരിഗണനയെന്നും നിലവിലെ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ പരിഗണിച്ചാണ് പുതിയ അണക്കെട്ട് എന്ന നിലപാട് സംസ്ഥാനം സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>മൂന്നാറിൽ നടക്കുന്ന ചർച്ച തുടർ നടപടികൾക്ക് വഴിയൊരുക്കുമെന്നാണ് പ്രതീക്ഷയെന്നും ഇരുസംസ്ഥാനങ്ങളും പരസ്പര ബഹുമാനത്തോടെ വിഷയത്തെ സമീപിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന്റെ ഔദ്യോഗിക നിലപാട് പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ വ്യക്തമായി അവതരിപ്പിക്കുമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്ന പരിഹാരമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കെഎസ്ആർടിസി സൗജന്യ യാത്രയ്ക്കിടെ നിയമ വിദ്യാർത്ഥിനിക്ക് അപമാനവും മർദ്ദനവും.</title>
<link>https://thekeralajournal.com/2813</link>
<guid>https://thekeralajournal.com/2813</guid>
<description><![CDATA[ പ്രിയദർശിനി, അപ്രിയദർശിനിയാകുന്നുവോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a411c02cb2db.jpg" length="150922" type="image/jpeg"/>
<pubDate>Sun, 28 Jun 2026 18:37:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സംസ്ഥാന സർക്കാർ നടപ്പാക്കിയ സ്ത്രീകളുടെ സൗജന്യ ബസ് യാത്രാ പദ്ധതിയുടെ ഭാഗമായി യാത്ര ചെയ്തിരുന്ന നിയമ വിദ്യാർത്ഥിനിക്ക് കെഎസ്ആർടിസി ബസിൽ അപമാനവും ശാരീരിക മർദ്ദനവും നേരിട്ടതായി പരാതി. തൊടുപുഴ കോ-ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാർത്ഥിനിക്കാണ് കട്ടപ്പന–തൊടുപുഴ റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലെ കണ്ടക്ടറിൽ നിന്ന് ദുരനുഭവം ഉണ്ടായതെന്നാണ് ആരോപണം.</p>
<p>ഞായറാഴ്ച ഉച്ചയ്ക്ക് 3.20-ന് കട്ടപ്പനയിൽ നിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസിൽ കോളേജിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം നടന്നതെന്ന് വിദ്യാർത്ഥിനി പറയുന്നു. ബസിൽ സീറ്റിൽ ഇരുന്ന് യാത്ര ചെയ്തതിനെ ചൊല്ലി കണ്ടക്ടർ അപമര്യാദയായി പെരുമാറുകയും, കൈയിൽ ഉണ്ടായിരുന്ന പേനയോ, മറ്റെന്തോ ഉപകരണമോ ഉപയോഗിച്ച് പിറകിൽ നിന്ന് കുത്തുകയുമായിരുന്നു എന്നാണ് പരാതി.</p>
<p>നിരവധി യാത്രക്കാരുടെ സാന്നിധ്യത്തിൽ നടന്ന സംഭവത്തിൽ മാനസികമായി തളർന്ന വിദ്യാർത്ഥിനി കട്ടപ്പന നിർമ്മല സിറ്റിയിൽ ബസിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് മടങ്ങി. തുടർന്ന് പേനകൊണ്ട് കുത്തിയ ഭാഗത്ത് വേദന അനുഭവപ്പെട്ടതിനാൽ വിദ്യാർത്ഥിനിയും രക്ഷിതാക്കളും കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.</p>
<p>സംഭവത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും കെഎസ്ആർടിസി അധികൃതർക്കും പരാതി നൽകാനും, ആവശ്യമായ നിയമനടപടികൾക്കായി കോടതിയെ സമീപിക്കാനും കുടുംബം തീരുമാനിച്ചതായി രക്ഷിതാക്കൾ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a411c155b839.jpg" alt=""></p>
<p>സ്ത്രീകളുടെ സുരക്ഷിതവും മാന്യവുമായ യാത്ര ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ സൗജന്യ യാത്രാ പദ്ധതിക്കിടയിൽ ഇത്തരം പരാതികൾ ഉയരുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണെന്ന് പൊതുജനങ്ങളും യാത്രക്കാരും അഭിപ്രായപ്പെടുന്നു. സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.</p>
<p>(ചിത്രം സഹചര്യത്തിന് വേണ്ടിAl നിർമ്മിതം)</p>]]> </content:encoded>
</item>

<item>
<title>തൂഫാൻ; കട്ടപ്പനയിൽ ഡോഗ് സ്‌ക്വാഡുമായി പരിശോധന നടത്തി</title>
<link>https://thekeralajournal.com/2812</link>
<guid>https://thekeralajournal.com/2812</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a410446d4006.jpg" length="127631" type="image/jpeg"/>
<pubDate>Sun, 28 Jun 2026 16:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലഹരി ഉപയോഗവും വിൽപ്പനയും തടയുന്നതിനായി നടപ്പാക്കുന്ന തൂഫാൻ പദ്ധതിയുടെ ഭാഗമായി കട്ടപ്പന ടൗണിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തി.</p>
<p>കട്ടപ്പന ഡിവൈഎസ്പി ഷാജൻ വി.ടി.യുടെ നിർദേശാനുസരണം കട്ടപ്പന സി.ഐ ഷാജു എ.എൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ സംശയാസ്പദമായ ഇടങ്ങൾ പരിശോധിച്ചു.</p>
<p>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട ജീപ്പ്  മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2801</link>
<guid>https://thekeralajournal.com/2801</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4075b414942.jpg" length="121443" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:45:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൈനാവ്: നിയന്ത്രണം വിട്ട ജീപ്പ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ 10.30ഓടെ പൈനാവിലായിരുന്നു അപകടം.</p>
<p>പൈനാവ് തറയിൽ തങ്കപ്പന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങിയ ബന്ധുക്കൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഭിന്നശേഷി കുട്ടികൾ താമസിച്ചു പഠിക്കുന്ന അമൽ ജ്യോതി സ്കൂളിന്റെ മതിൽ തകർത്ത് ജീപ്പ് സ്കൂൾ പാർക്കിലേക്കാണ് വീണത്.</p>
<p>അപകടസമയത്ത് പാർക്കിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികൾ ശബ്ദം കേട്ട് ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.</p>
<p>പൈനാവ് തുറമാക്കൽ സാലമ്മ സജി, മകൻ വിജയ് എന്നിവരെ ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ കാഞ്ഞിരപ്പള്ളി കുറ്റിയിൽ ജോജോയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാൻസർ രോഗികൾക്ക് നൽകുന്ന വേദനസംഹാരി മരുന്നുകളുടെ ദുരുപയോഗം; യുവാക്കൾക്കെതിരെ ഡ്രഗ്സ് കൺട്രോൾ കേസെടുത്തു</title>
<link>https://thekeralajournal.com/2800</link>
<guid>https://thekeralajournal.com/2800</guid>
<description><![CDATA[ പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ , ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ എന്നിവർ പരിശോധന നടത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a407531f1c50.jpg" length="90396" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:43:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കാൻസർ ബാധിതർക്ക് നൽകുന്ന വേദനസംഹാരി ഗുളികകളും സിറിഞ്ചുകളുമായി യുവാക്കൾ അറസ്റ്റിലായ സംഭവത്തിൽ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം കേസെടുത്തു.</p>
<p>പച്ചടി പുത്തൻവീട്ടിൽ ഫ്രാൻസിസ് (22), നെടുങ്കണ്ടം ചിറക്കുന്നൽ അൻസിൽ (22) എന്നിവർക്കെതിരെയാണ് ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 പ്രകാരം കേസെടുത്തത്.</p>
<p>നെടുങ്കണ്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന് കൈമാറുകയായിരുന്നു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ കോടതിയിൽ സമർപ്പിച്ചു. അന്വേഷണം പൂർത്തിയാക്കിയ ശേഷം റിപ്പോർട്ട് കോടതിയിൽ നൽകുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>പ്രതികൾ ഗുളികകൾ വാങ്ങിയതായി മൊഴി നൽകിയ കട്ടപ്പനയിലെ മെഡിക്കൽ സ്റ്റോറിൽ ജില്ലാ ഡ്രഗ്സ് ഇൻസ്പെക്ടർ മാർട്ടിൻ ജോസഫും ഡ്രഗ്സ് ഇന്റലിജൻസ് ഇൻസ്പെക്ടർ കെ.ആർ. നവീനും പരിശോധന നടത്തി.</p>
<p>പ്രാഥമിക പരിശോധനയിൽ സ്റ്റോക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായാണ് വിവരം. വിശദമായ പരിശോധനയ്ക്ക് ശേഷം മെഡിക്കൽ സ്റ്റോർ ഉടമയ്ക്കെതിരെയും കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ</title>
<link>https://thekeralajournal.com/2799</link>
<guid>https://thekeralajournal.com/2799</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40735639b1e.jpg" length="118490" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:35:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ശാന്തിഗ്രാം അന്തോപ്പി കവലയിൽ നിന്ന് അഞ്ച് ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരട്ടയാർ ഉപ്പുകണ്ടം കൊല്ലംപറമ്പിൽ നന്ദു എന്നറിയപ്പെടുന്ന രാംകുമാർ രവികുമാർ (30) പിടിയിലായത്.</p>
<p>ഇരട്ടയാർ അന്തോപ്പി കവലയിൽ വാടകയ്ക്ക് താമസിക്കുന്ന ഇയാളെ വീടിന് സമീപത്ത് നിന്നാണ് അന്വേഷണ സംഘം പിടികൂടിയത്. ഏതാനും മാസങ്ങളായി രാംകുമാർ പൊലീസ് നിരീക്ഷണത്തിലായിരുന്നു.</p>
<p>ചില്ലറ വിൽപ്പനയ്ക്കായി ആൾട്ടോ കാറിന്റെ ഡാഷ് ബോർഡിലാണ് എം.ഡി.എം.എ സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അറിയിച്ചു. ചെറിയ അളവുകളിലാക്കി പാക്കറ്റുകളാക്കി 3000 രൂപ വരെയുള്ള വിലയ്ക്ക് ലഹരി വസ്തു വിൽപ്പന നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.</p>
<p>സംഘത്തിലെ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.</p>
<p>ജില്ലാ പൊലീസ് മേധാവി, കട്ടപ്പന ഡിവൈ.എസ്.പി എന്നിവരുടെ സ്പെഷ്യൽ സ്ക്വാഡ്, തങ്കമണി സി.ഐ സുബിൻ തങ്കച്ചൻ, ഡാൻസാഫ് ടീം സബ് ഡിവിഷൻ എന്നിവരുടെ സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്.</p>]]> </content:encoded>
</item>

<item>
<title>ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കൽ; വനംവകുപ്പ് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും</title>
<link>https://thekeralajournal.com/2798</link>
<guid>https://thekeralajournal.com/2798</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40713c89cdd.jpg" length="431281" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:26:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനയിറങ്കൽ ജലാശയത്തിൽ ഹൈഡൽ ടൂറിസം വകുപ്പ് നടത്തി വന്നിരുന്ന ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനംവകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും.</p>
<p>മുൻപ് കാട്ടാനയായ അരിക്കൊമ്പന്റെ സാന്നിധ്യവും ബോട്ടിംഗ് മൂലം ആനകളുടെ സ്വാഭാവിക ആവാസ മേഖലകൾക്ക് തടസം ഉണ്ടാകുന്നുവെന്ന പരാതിയും ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് ബോട്ടിംഗ് താത്കാലികമായി നിർത്തിവെക്കാൻ ഉത്തരവുണ്ടായത്.</p>
<p>ഇതിന്റെ പശ്ചാത്തലത്തിൽ മേഖലയിലെ ആനകളുടെ സഞ്ചാരപഥം, ബോട്ടിംഗ് മൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതങ്ങൾ എന്നിവ വിശദമായി പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ വികസന സമിതി യോഗം വനംവകുപ്പിന് നിർദേശം നൽകി.</p>
<p>വന്യജീവികളുടെ സുരക്ഷയും മനുഷ്യ–മൃഗ സംഘർഷ സാധ്യതയും പൂർണമായി വിലയിരുത്തിയ ശേഷമായിരിക്കും ബോട്ടിംഗ് പുനരാരംഭിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക.</p>
<p>അതേസമയം, പരിസ്ഥിതി സൗഹൃദമായ സോളാർ, ഇലക്ട്രിക് ബോട്ടുകൾ മാത്രം ഉപയോഗിക്കുക, പ്രവർത്തന സമയം പരിമിതപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും അധികൃതർ പരിഗണിക്കുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>&amp;apos;എൽഫോസ&amp;apos; സുവനീർ പ്രകാശനവും അവാർഡ് ദാനവും 30ന്</title>
<link>https://thekeralajournal.com/2796</link>
<guid>https://thekeralajournal.com/2796</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fbfc3b4656.jpg" length="40849" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: തോട്ടം മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ പൊതുവിദ്യാലയങ്ങളിലെ പൂർവ്വ വിദ്യാർഥികളുടെ സാംസ്കാരിക കൂട്ടായ്മയായ ഏലപ്പാറ ഫോർമർ സ്റ്റുഡന്റ്സ് അസോസിയേഷൻ (എൽഫോസ)യുടെ ആഭിമുഖ്യത്തിൽ സുവനീർ പ്രകാശനവും അവാർഡ് ദാന ചടങ്ങും ജൂൺ 30ന് നടക്കും.</p>
<p>1952ലും 1964ലും സ്ഥാപിതമായ ഏലപ്പാറ മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ ഒരുമിപ്പിച്ചാണ് എൽഫോസ രൂപീകരിച്ചത്. പൊതു വിദ്യാലയ സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി വിദ്യാലയങ്ങളുടെ പഠന നിലവാരം ഉയർത്തുന്നതിനും വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും സംഘടന വിവിധ പ്രവർത്തനങ്ങൾ നടത്തി വരുന്നു.</p>
<p>അക്കാദമിക്, കലാ-സാഹിത്യ, കായിക മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികളെ ആദരിക്കുന്നതിനായി കഴിഞ്ഞ പത്ത് വർഷമായി എൽഫോസ അവാർഡുകൾ നൽകി വരികയാണ്. കേരളത്തിനകത്തും പുറത്തുമുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോടെയാണ് സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p>3000ത്തിലധികം പുസ്തക ശേഖരമുള്ള ലൈബ്രറിയും സൗജന്യ പി.എസ്.സി പരിശീലന കേന്ദ്രവും സംഘടനയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. ആദ്യ പൂർവ്വ വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്ത് ഹൈസ്കൂളിലെ തകർന്ന അഞ്ച് ക്ലാസ് മുറികളുള്ള കെട്ടിടം പുനർനിർമിക്കാൻ സംഘടനയ്ക്ക് സാധിച്ചിരുന്നു.</p>
<p>30ന് നടക്കുന്ന ചടങ്ങിൽ സ്കൂളിന്റെ ചരിത്രവും പൂർവ്വ വിദ്യാർഥികളുടെ ഓർമ്മക്കുറിപ്പുകളും രചനകളും കവിതകളും കഥകളും ഉൾപ്പെടുത്തിയ “മെമ്മറീസ് 2026” എന്ന സുവനീർ പ്രകാശനം ചെയ്യും.</p>
<p>ഏലപ്പാറ, ചെമ്മണ്ണ്, വാഗമൺ എന്നീ പൊതുവിദ്യാലയങ്ങളിൽ പഠന മികവ് പുലർത്തിയ വിദ്യാർഥികൾക്കും കലാ-സാഹിത്യ-കായിക രംഗങ്ങളിൽ നേട്ടം കൈവരിച്ചവർക്കും ക്യാഷ് അവാർഡുകളും മെമെന്റോകളും സമ്മാനിക്കും. പൂർവ്വ വിദ്യാർഥികളുടെ മൺമറഞ്ഞ കുടുംബാംഗങ്ങളുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്യും.</p>
<p>ചടങ്ങ് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട പൂർവ്വ വിദ്യാർഥികളെയും ചടങ്ങിൽ ആദരിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2795</link>
<guid>https://thekeralajournal.com/2795</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fb955ecd07.jpg" length="127897" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:22:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അപകട സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, ഫയർ ആന്റ് റെസ്‌ക്യൂ, റവന്യൂ വകുപ്പുകൾ സംയുക്തമായാണ് പരിശീലനം നടത്തിയത്.</p>
<p>കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നതും മോക്ക് ഡ്രില്ലിൽ അവതരിപ്പിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ വഞ്ചിക്കവലയ്ക്ക് സമീപം ചെട്ടിമാട്ടേൽ കവലയിൽ മണ്ണിടിച്ചിൽ ഉണ്ടായെന്ന സാങ്കൽപ്പിക സാഹചര്യം സൃഷ്ടിച്ച് കുടുങ്ങിയവരെ രക്ഷപ്പെടുത്തുന്ന ദൗത്യവും പരിശീലനത്തിന്റെ ഭാഗമായി നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3fb96235703.jpg" alt=""></p>
<p>രക്ഷാപ്രവർത്തനത്തിനായി ജെസിബിയും ആംബുലൻസും സജ്ജമാക്കി. 13 ആർആർടി അംഗങ്ങളും ഏഴ് ഇആർടി അംഗങ്ങളും രക്ഷാദൗത്യ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. വാഴത്തോപ്പ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളാണ് മോക്ക് ഡ്രില്ലിൽ ദുരിതാശ്വാസ ക്യാമ്പായി തെരഞ്ഞെടുത്തത്.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദുരന്ത നിവാരണ അതോറിറ്റി ഡെപ്യൂട്ടി കളക്ടർ സുനിൽ കുമാർ, ജില്ലാ ഫയർ ഓഫീസർ ഷിനോജ്, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, ദുരന്ത നിവാരണ അതോറിറ്റി ജൂനിയർ സൂപ്രണ്ട് ജെയിൻ, ഹസാർഡ് അനലിസ്റ്റ് രാജീവ് ടി.ആർ എന്നിവർ മോക്ക് ഡ്രില്ലിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ വികസന സമിതി യോഗം: ഭൂമി കൈയേറ്റങ്ങൾക്കെതിരെ കർശന നടപടി; അനധികൃത നിർമാണങ്ങൾ തടയും</title>
<link>https://thekeralajournal.com/2794</link>
<guid>https://thekeralajournal.com/2794</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3fb8924288e.jpg" length="94859" type="image/jpeg"/>
<pubDate>Sat, 27 Jun 2026 17:18:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സർക്കാർ ഭൂമി കൈയേറി അനധികൃത നിർമാണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു എന്നിവർ പങ്കെടുത്തു.</p>
<p>തൊടുപുഴ നഗരത്തിലെ വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്ന് പുഴ കൈയേറ്റങ്ങളും വെള്ളം ഒഴുകിപ്പോകുന്ന ഓവുകളുടെ വീതി കുറഞ്ഞതുമാണെന്ന് ഗവ. ചീഫ് വിപ്പ് യോഗത്തിൽ ചൂണ്ടിക്കാട്ടി. അനധികൃത നിർമാണങ്ങൾ മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമാക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ സർവേ നടത്തി കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാൻ തൊടുപുഴ തഹസിൽദാറിനും നഗരസഭാ സെക്രട്ടറിക്കും ജില്ലാ കളക്ടർ നിർദേശം നൽകി.</p>
<p>ചൊക്രമുടി, പരുന്തുംപാറ, വരാട്ടുമേട് തുടങ്ങിയ പ്രദേശങ്ങളിലെ കൈയേറ്റങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാനും നിർദേശം നൽകി. ഓരോ താലൂക്കിലെയും കൈയേറ്റങ്ങളുടെ പട്ടിക തയ്യാറാക്കിവരുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3fb88395459.jpg" alt=""></p>
<p><strong>വന്യമൃഗ ശല്യം കുറയ്ക്കാൻ ഔഷധ സസ്യകൃഷി</strong></p>
<p>വന്യമൃഗ ശല്യമുള്ള പ്രദേശങ്ങളിൽ ഔഷധ സസ്യകൃഷി വ്യാപിപ്പിക്കാൻ തീരുമാനിച്ചു. മൂന്നാർ, മറയൂർ, കാന്തല്ലൂർ, മാങ്കുളം, അടിമാലി പഞ്ചായത്തുകളിൽ നടത്തിയ പരിശോധനയിൽ അടിമാലി, മാങ്കുളം മേഖലകളിലായി 60 ഏക്കർ സ്ഥലം കൃഷിക്ക് അനുയോജ്യമാണെന്ന് കണ്ടെത്തി. കൃഷിക്ക് അനുയോജ്യമായ വിളകൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് നിർദേശം നൽകി.</p>
<p><strong>ഇടമലക്കുടി വികസനത്തിന് പ്രത്യേക യോഗം</strong></p>
<p>ഇടമലക്കുടിയുടെ വികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിലയിരുത്താൻ ജൂലൈ രണ്ടാം വാരം പ്രത്യേക യോഗം ചേരും. റോഡ് നിർമാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടി സ്വീകരിക്കാനും തീരുമാനിച്ചു.</p>
<p>ഇടമലക്കുടിയിൽ ഇലഞ്ഞിപ്പാറ മുതൽ സൊസൈറ്റിപ്പടി വരെയുള്ള റോഡിന് 8 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ടെൻഡർ നടപടികൾ ഉടൻ ആരംഭിക്കും. പൂർത്തിയാകാത്ത ഭവന പദ്ധതികളുടെ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർക്കും ഐടിഡിപി പ്രോജക്ട് ഓഫീസർക്കും നിർദേശം നൽകി.</p>
<p><strong>ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്ന് ലഭ്യത ഉറപ്പാക്കും</strong></p>
<p>ഇടുക്കി മെഡിക്കൽ കോളേജിൽ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ യോഗം തീരുമാനിച്ചു. കെഎംസിഎൽ വഴി ലഭ്യമല്ലാത്ത മരുന്നുകൾ എച്ച്ഡിഎസ് ഫണ്ട് ഉപയോഗിച്ച് പ്രാദേശികമായി വാങ്ങുമെന്ന് അധികൃതർ അറിയിച്ചു. കാത്ത് ലാബിന്റെ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p><strong>ആനയിറങ്കൽ ബോട്ടിംഗ് പുനരാരംഭിക്കാൻ റിപ്പോർട്ട്</strong></p>
<p>ആനയിറങ്കൽ ജലാശയത്തിലെ ബോട്ടിംഗ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് വനം വകുപ്പ് ഒരാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് നൽകും. അരിക്കൊമ്പൻ ആനയുടെ ശല്യത്തെ തുടർന്ന് ഹൈക്കോടതിയിൽ കേസ് വന്നതിനെ തുടർന്നാണ് ബോട്ടിംഗ് നിർത്തിവച്ചത്.</p>
<p><span style="text-decoration: underline;"><strong>മറ്റ് പ്രധാന തീരുമാനങ്ങൾ</strong></span></p>
<ul>
<li>108 ആംബുലൻസ് സേവനം 24 മണിക്കൂറാക്കുന്നത് സംസ്ഥാനതല മോണിറ്ററിംഗ് കമ്മിറ്റിയിൽ പരിഗണിക്കും.</li>
<li>മറയൂരിൽ പെൺകുട്ടികൾക്കായുള്ള പ്രീമെട്രിക് ഹോസ്റ്റലിന് സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും.</li>
<li>ദേവികുളം പഞ്ചായത്തിലെ 809 വീടുകളിലും ചിന്നക്കനാൽ പഞ്ചായത്തിലെ 3357 വീടുകളിലും കുടിവെള്ള കണക്ഷൻ നൽകാനുള്ള നടപടികൾ വേഗത്തിലാക്കും.</li>
<li>സ്ഥലം ലഭ്യമല്ലാത്ത 61 അങ്കണവാടികൾക്ക് സ്ഥലം കണ്ടെത്താൻ നടപടി സ്വീകരിക്കും.</li>
<li>നിയമവിരുദ്ധ പാറ പൊട്ടിക്കൽ തടയാൻ നടപടി ശക്തമാക്കും.</li>
<li>മൂന്നാറിലെ ന്യൂനഗർ ലേബർ കോംപ്ലക്‌സ് തുറന്ന് പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കും.</li>
</ul>
<p>ജനവാസ മേഖലകളും കൃഷിയിടങ്ങളും പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി യോഗത്തെ അറിയിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസർ ടി. ജ്യോതിമോൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റൈഡർ സുരക്ഷയ്ക്കായി എ.കെ.ആർ.സി പ്രതിഷേധ റൈഡ്</title>
<link>https://thekeralajournal.com/2793</link>
<guid>https://thekeralajournal.com/2793</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f9e692be53.jpg" length="90319" type="image/jpeg"/>
<pubDate>Sat, 27 Jun 2026 15:27:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മോട്ടോർ സൈക്കിൾ റൈഡർമാരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്ന ആവശ്യമുയർത്തി  ഓൾ കേരള റൈഡേഴ്സ് കമ്മ്യൂണിറ്റി (AKRC)യുടെ നേതൃത്വത്തിൽ പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 28 ഞായറാഴ്ച നടക്കുന്ന റൈഡിന്റെ ഭാഗമായി രാവിലെ 8 മണിക്ക് റൈഡർമാർ മൂവാറ്റുപുഴ സ്റ്റേഡിയത്തിൽ സംഗമിക്കും. </p>
<p><strong>റൈഡ് ക്രമീകരണം</strong>:</p>
<p>രാവിലെ 8.15ന് മൂവാറ്റുപുഴയിൽ നിന്ന് യാത്ര ആരംഭിക്കും.</p>
<p>8.40ന് തൊടുപുഴ</p>
<p>10 മണിക്ക് പുള്ളിക്കാനം</p>
<p>ഉച്ചയ്ക്ക് 12ന് ഏലപ്പാറ</p>
<p>12.30ന് കുട്ടിക്കാനം</p>
<p>2.15ന് വണ്ടിപ്പെരിയാർ </p>
<p>വൈകിട്ട് 3ന് സമാപന സമ്മേളനം.</p>
<p>സമാപന ചടങ്ങിൽ പ്രതിനിധികളുടെ പ്രസംഗവും നന്ദിപ്രസംഗവും ഉണ്ടായിരിക്കും. വൈകിട്ട് 4ന് കുട്ടിക്കാനത്ത് ഔദ്യോഗിക സമാപനത്തോടെ റൈഡ് അവസാനിക്കും.</p>
<p>ഹെൽമറ്റും സാധുവായ രേഖകളും നിർബന്ധമാണ്. റൈഡ് മാർഷലുകളുടെ നിർദേശങ്ങൾ പാലിക്കണമെന്നും, ലെയിൻ അച്ചടക്കം പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.</p>
<p>"സുരക്ഷയ്ക്കായി സവാരി ചെയ്യാം... ഉത്തരവാദിത്തത്തോടെ യാത്ര ചെയ്യാം... റൈഡർമാരുടെ അവകാശങ്ങൾക്കായി ഒരുമിക്കാം" എന്ന സന്ദേശവുമായാണ് എ.കെ.ആർ.സി പ്രതിഷേധ റൈഡ് സംഘടിപ്പിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3f9e5b023f7.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/2792</link>
<guid>https://thekeralajournal.com/2792</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f80a861a4b.jpg" length="138556" type="image/jpeg"/>
<pubDate>Sat, 27 Jun 2026 13:20:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക് ഷോപ്പ്സ് കേരള (AAWK) കട്ടപ്പന യൂണിറ്റിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. കട്ടപ്പന നഗരസഭാ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2787</link>
<guid>https://thekeralajournal.com/2787</guid>
<description><![CDATA[ ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f2622e8817.jpg" length="106027" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:53:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്കുപള്ളം ആറാംമൈലിൽ ടോറസ് ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.45 ഓടെയായിരുന്നു അപകടം.</p>
<p>കുമളിയിൽ നിന്ന് അണക്കരയിലേക്ക് പോകുകയായിരുന്ന കാറും കുമളി ഭാഗത്തേക്ക് വരികയായിരുന്ന ടോറസ് ലോറിയുമാണ് ആറാംമൈലിന് സമീപം കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ചക്കുപള്ളം പുളിമൂട്ടിൽ ഉണ്ണി (68), ഭാര്യ ഗ്രേസിക്കുട്ടി (63), ഗ്രേസിക്കുട്ടിയുടെ സഹോദരന്റെ മകൻ കുന്നേൽ കരോട്ട് നോയൽ (20) എന്നിവർക്കാണ് പരിക്കേറ്റത്. കാർ ഓടിച്ചിരുന്നത് നോയലായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>യുവാക്കളെ സംരക്ഷിക്കാൻ ശക്തമായ നടപടിയുമായി മുന്നോട്ടു പോകും : ജില്ലാ പോലീസ് മേധാവി</title>
<link>https://thekeralajournal.com/2786</link>
<guid>https://thekeralajournal.com/2786</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f25326b35f.jpg" length="89648" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:49:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തിൽ ന്യൂമാൻ കോളജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സദസ് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഉദ്ഘാടനം ചെയ്തു.</p>
<p>സമൂഹത്തെ ലഹരിയുടെ വിപത്തിൽ നിന്ന് മോചിപ്പിക്കാനുള്ള വലിയ തുടക്കമാണ് ഓപ്പറേഷൻ തൂഫാൻ പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ലഹരി ഉപയോഗിക്കുന്നവരെയും വിപണനം നടത്തുന്നവരെയും കണ്ടെത്തി നടപടി സ്വീകരിക്കും. അന്താരാഷ്ട്ര ലഹരി മാഫിയയുടെ കൈകളിലേക്ക് യുവാക്കളെ വിട്ടുകൊടുക്കില്ലെന്നും യുവാക്കളുടെ കഴിവുകൾ സമൂഹത്തിന്റെ പുരോഗതിക്കായി വിനിയോഗിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മദ്യപാനം ഉപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രവർത്തിക്കുന്ന ആൽക്കഹോളിക്സ് അനോണിമസ് മാതൃകയിൽ ജില്ലാതലത്തിൽ നാർക്കോട്ടിക്സ് അനോണിമസ് കൂട്ടായ്മകൾ ആരംഭിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പദ്ധതി രാജ്യത്താകെ വ്യാപകമാകുകയാണെന്നും പറഞ്ഞു.</p>
<p>ചടങ്ങിൽ വിശിഷ്ടാതിഥിയായ നടൻ ആസിഫ് അലി ലഹരിക്കെതിരെ സന്ദേശം നൽകി. ജീവിതത്തിലെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കുമ്പോഴുള്ള സന്തോഷമാണ് ഏറ്റവും വലിയ ലഹരിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമയ്ക്ക് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടെന്നും ലഹരിയുടെ ദോഷങ്ങൾ ഉൾക്കൊള്ളുന്ന കഥാപാത്രങ്ങളും രംഗങ്ങളും അവതരിപ്പിക്കുന്നതിൽ കൂടുതൽ ഉത്തരവാദിത്തം വേണമെന്നും വ്യക്തമാക്കി.</p>
<p>ചെറിയ രീതിയിൽ ആരംഭിക്കുന്ന ലഹരി ഉപയോഗം പിന്നീട് വലിയ അടിമത്തത്തിലേക്ക് നയിക്കുമെന്നും യുവതലമുറ ലഹരിയോട് “നോ” പറയണമെന്നും ആസിഫ് അലി പറഞ്ഞു.</p>
<p>മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും തിരിയുമ്പോൾ സ്വന്തം ജീവരക്തം തന്നെയാണ് നഷ്ടപ്പെടുത്തുന്നതെന്ന് തിരിച്ചറിയണമെന്ന് ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഓർമിപ്പിച്ചു. കൃത്യമായ ലക്ഷ്യത്തോടെ ജീവിതത്തിൽ മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>സംസ്ഥാനത്ത് മാരക മയക്കുമരുന്നുകളുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>തൊടുപുഴ നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. ഷീല സ്റ്റീഫൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ അൻഷാദ് മുഹമ്മദ്, രാജീവ് ഭാസ്‌കർ, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി, കൗൺസിലർ പി.എ. ഷാഹുൽ ഹമീദ്, നാർക്കോട്ടിക്സ് സെൽ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, തൊടുപുഴ ഡിവൈ.എസ്.പി പി.എം. ബൈജു തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ വീണ്ടും കാട്ടാന ആക്രമണം ; വീട് തകർത്തു</title>
<link>https://thekeralajournal.com/2785</link>
<guid>https://thekeralajournal.com/2785</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f239b49d46.jpg" length="177971" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:43:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് മേഖലയിൽ കാട്ടാന ശല്യം വീണ്ടും രൂക്ഷമാകുന്നു. പ്ലാക്കാത്തടം സ്വദേശി പുത്തൻപുരയ്ക്കൽ ബിജുവിന്റെ വീട് ഇന്നലെ പുലർച്ചെ കാട്ടാന ആക്രമിച്ച് തകർത്തു. വീടിന് കാര്യമായ നാശനഷ്ടം സംഭവിച്ചതിന് പുറമെ കൃഷികളും ആന വ്യാപകമായി നശിപ്പിച്ചു.</p>
<p>പെട്ടെന്നുണ്ടായ ആക്രമണത്തിൽ ബിജുവും കുടുംബവും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ കുറച്ചുകാലമായി പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യം ജനങ്ങളിൽ ഭീതി സൃഷ്ടിച്ചിരുന്നെങ്കിലും ഇപ്പോൾ ജനവാസ മേഖലയിലിറങ്ങി വീടുകളും കൃഷിയിടങ്ങളും തകർക്കുന്ന സാഹചര്യമാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>സംഭവസ്ഥലം പീരുമേട് പഞ്ചായത്ത് ഭരണസമിതി സന്ദർശിച്ചു. വന്യജീവി ശല്യം നിയന്ത്രിക്കുന്നതിൽ വനം വകുപ്പിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി ഭരണസമിതി ആരോപിച്ചു.</p>
<p>ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശും വൈസ് പ്രസിഡന്റ് മനോജ് രാജനും ആവശ്യപ്പെട്ടു. പഞ്ചായത്ത് അംഗങ്ങളായ അനീഷ്, ശേഖർ എന്നിവരും ഒപ്പമുണ്ടായിരുന്നു.</p>
<p>പ്രദേശത്ത് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാരും ജനപ്രതിനിധികളും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാലിലെ വന്യജീവി ഭീഷണി: പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീം ഉടൻ ,മന്ത്രി ഷിബു ബേബി ജോൺ</title>
<link>https://thekeralajournal.com/2784</link>
<guid>https://thekeralajournal.com/2784</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f230fbad82.jpg" length="58736" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:40:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വന്യമൃഗങ്ങളുടെ ആക്രമണം രൂക്ഷമായ ചിന്നക്കനാലിൽ പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീമിനെ (ആർ.ആർ.ടി) നിയോഗിക്കുമെന്ന് വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളെ സന്ദർശിക്കാനെത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>നിലവിലുള്ള ആർ.ആർ.ടിക്ക് പുറമേ പൂർണ സജ്ജമായ അധിക ടീമിനെയാണ് അടിയന്തരമായി നിയോഗിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കും. മനുഷ്യ–വന്യജീവി സംഘർഷത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനായി വിവിധ തലങ്ങളിൽ ചർച്ചകൾ നടത്തി നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ജനവാസ മേഖലയിൽ 18-ലധികം കാട്ടാനകളുണ്ടെന്നും ആനകളുടെ സഞ്ചാരപാതയിൽ വിവിധ തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടായിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആനത്താരകൾ തടസ്സപ്പെട്ടതും ചില ഭാഗങ്ങളിൽ കുടിയേറ്റവും സ്വകാര്യ സ്ഥാപനങ്ങളുടെ നിർമ്മാണവും പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഫെൻസിങ് പോലുള്ള പ്രതിരോധ സംവിധാനങ്ങളുടെ പ്രായോഗികത പരിശോധിച്ച് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും നടപടി സ്വീകരിക്കുക. ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതിയുടെ ശുപാർശകളും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>അതേസമയം, കാട്ടാന ആക്രമണത്തിൽ മരിച്ച മാരിയുടെ മക്കളായ രക്ഷനെയും രക്ഷിണയെയും വനം വകുപ്പ് ഏറ്റെടുത്തു. 18 വയസുവരെ കുട്ടികളുടെ സംരക്ഷണ ചുമതല വനം വകുപ്പ് നിർവഹിക്കും. കുട്ടികൾക്ക് മെന്ററെ നിയമിക്കുകയും മാസം 5000 രൂപ ധനസഹായം നൽകുകയും ചെയ്യും. റേഷൻ, ഭക്ഷ്യവസ്തുക്കൾ, വിദ്യാഭ്യാസ ചെലവുകൾ എന്നിവയും വകുപ്പ് വഹിക്കും.</p>
<p>ഭാവിയിൽ വീട് ആവശ്യമുണ്ടെങ്കിൽ അതിനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. മൂന്നാറിലെ ബഫർ സോണിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും 30ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.</p>
<p>ചിന്നക്കനാൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളായ രക്ഷനും രക്ഷിണയും ഇപ്പോൾ ബന്ധുക്കളുടെ സംരക്ഷണത്തിലാണ്. മന്ത്രി ഇരുവരെയും സന്ദർശിച്ച് പഠനത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പുനൽകി. സൈക്കിളുകളും കൈമാറി.അഡ്വ. ഡീൻ കുര്യാക്കോസ് എം.പി., എഫ്. രാജ എം.എൽ.എ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി മെഡിക്കൽ കോളേജിൽ ശുചിത്വ ക്യാമ്പയിനുമായി ഡിവൈഎഫ്ഐ</title>
<link>https://thekeralajournal.com/2781</link>
<guid>https://thekeralajournal.com/2781</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3dd29461ce2.jpg" length="49762" type="image/jpeg"/>
<pubDate>Fri, 26 Jun 2026 06:45:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കട്ടപ്പന</strong>: ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയും പരിസര പ്രദേശങ്ങളും വൃത്തിയാക്കുന്നതിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ഇന്ന് മെഗാ ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു.</p>
<p>​മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് സി.വി. വർഗീസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ സെക്രട്ടറി എസ്. സുധീഷ്, പ്രസിഡന്റ് ബി. അനൂപ് തുടങ്ങിയ പ്രമുഖ നേതാക്കൾ ചടങ്ങിൽ സംസാരിക്കും.</p>
<p>​ആശുപത്രിയിലേക്കുള്ള പാതയോരങ്ങൾ, വിവിധ ബ്ലോക്കുകളുടെ പരിസരങ്ങൾ, വാർഡുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക. യൂണിറ്റ് തലം മുതൽ നൂറുകണക്കിന് ഡിവൈഎഫ്ഐ പ്രവർത്തകർ ഈ മെഗാ ശുചീകരണ ദൗത്യത്തിൽ പങ്കാളികളാകും.</p>]]> </content:encoded>
</item>

<item>
<title>ഭൂപ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം ഉറപ്പ്; ഇടുക്കി സന്ദർശിക്കുമെന്ന് മുഖ്യമന്ത്രി</title>
<link>https://thekeralajournal.com/2780</link>
<guid>https://thekeralajournal.com/2780</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3db58cb5b69.jpg" length="59488" type="image/jpeg"/>
<pubDate>Fri, 26 Jun 2026 04:41:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിഷയങ്ങൾക്ക് സമയബന്ധിതമായി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. അധികം വൈകാതെ തന്നെ ഇടുക്കി സന്ദർശിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിലെ ഏലം കർഷക സംഘടനകളുടെ കൂട്ടായ്മയായ കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ, ജില്ലയിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനം നൽകിയപ്പോഴാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സന്ദർശന വേളയിൽ സി.എച്ച്.ആർ കേസുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.</p>
<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങളുമായി ബന്ധപ്പെട്ട വിശദമായ മെമ്മോറാണ്ടവും നിവേദക സംഘം മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുന്നോടിയായി ജില്ലയിലെ അഞ്ച് എംഎൽഎമാരും പൂഞ്ഞാർ എംഎൽഎയും തിരുവനന്തപുരത്ത് ചേർന്ന് ആലോചനാ യോഗവും നടത്തി.</p>
<p>സുപ്രീംകോടതിയിൽ പരിഗണനയിലുള്ള സി.എച്ച്.ആർ കേസിൽ പ്രഗത്ഭനായ അഭിഭാഷകനെ നിയോഗിച്ച് കർഷകർക്ക് അനുകൂലമായ വിധി ലഭിക്കുന്നതിനായി സർക്കാർ അടിയന്തര ഇടപെടൽ നടത്തുമെന്ന് മുഖ്യമന്ത്രി നിവേദക സംഘത്തിന് ഉറപ്പ് നൽകി.</p>
<p>നിവേദക സംഘം വനം വകുപ്പ് മന്ത്രിയെയും സന്ദർശിച്ചു. വനം മന്ത്രി ഷിബു ബേബി ജോണുമായി വിഷയം ചർച്ച ചെയ്യുകയും നിവേദനം കൈമാറുകയും ചെയ്തു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, എംഎൽഎമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, സിറിയക് തോമസ്, എഫ്. രാജ, എം. ജെ. സെബാസ്റ്റ്യൻ എന്നിവർക്കൊപ്പം കാർഡമം പ്ലാൻ്റേഴ്സ് ഫെഡറേഷൻ ചെയർമാൻ സ്റ്റനി പോത്തൻ, ജനറൽ സെക്രട്ടറി പി. ആർ. സന്തോഷ്, ഭാരവാഹികളായ ആർ. മണിക്കുട്ടൻ, സണ്ണി മാത്യു, ആഷിഷ് തോമസ്, ജോർജ് പി. ജേക്കബ്, ബിജു സക്കറിയ എന്നിവരും സംഘത്തിലുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>എസ്എസ്എൽസി, പ്ലസ്ടു മുഴുവൻ എ പ്ലസ് ജേതാക്കളെ കട്ടപ്പന നഗരസഭ ആദരിക്കും</title>
<link>https://thekeralajournal.com/2778</link>
<guid>https://thekeralajournal.com/2778</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d67fc83372.jpg" length="94931" type="image/jpeg"/>
<pubDate>Thu, 25 Jun 2026 23:10:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി പ്രത്യേക പരിപാടി സംഘടിപ്പിക്കും.</p>
<p>വെള്ളിയാഴ്ച (26/06/2026) ഉച്ചകഴിഞ്ഞ് 1.30ന് കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാർത്ഥികളെ ആദരിക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ നേട്ടങ്ങളെ അംഗീകരിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി അറിയിച്ചു.</p>
<p>ഇടുക്കി എംഎൽഎ റോയ് കെ. പൗലോസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>ലഹരി വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു നീക്കി</title>
<link>https://thekeralajournal.com/2777</link>
<guid>https://thekeralajournal.com/2777</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d61612c234.jpg" length="69611" type="image/jpeg"/>
<pubDate>Thu, 25 Jun 2026 22:42:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയിരുന്ന കട ഇടുക്കി പൂപ്പാറയിൽ പൊലീസ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. ഈശ്വരൻ എന്നയാൾ നടത്തിയിരുന്ന കടയാണ് ശാന്തൻപാറ പൊലീസിന്റെ ആവശ്യപ്രകാരം പഞ്ചായത്തിന്റെ സഹായത്തോടെ പൊളിച്ചത്.</p>
<p>കേരളത്തിൽ ആദ്യമായാണ് നിരോധിത ലഹരിവസ്തുക്കളുടെ വിൽപ്പന നടത്തിയ കട ബുൾഡോസർ ഉപയോഗിച്ച് പൂർണമായി നീക്കം ചെയ്യുന്നതെന്നാണ് പൊലീസ് അറിയിച്ചത്.</p>
<p>സർക്കാർ ഭൂമി കയ്യേറി സ്ഥാപിച്ച കടയിലാണ് ലഹരി വിൽപ്പന നടന്നിരുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈശ്വരനെതിരെ ശാന്തൻപാറ പൊലീസ് അഞ്ച് തവണ കേസെടുത്തിരുന്നു. തുടർച്ചയായി നിയമലംഘനം നടത്തിയിട്ടും കടയുടെ പ്രവർത്തനം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് സ്വമേധയാ പൊളിച്ചുനീക്കാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.</p>
<p>നടപടിക്കെതിരെ ഈശ്വരൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ ഹർജി കോടതി തള്ളുകയും പൊലീസിന്റെ നടപടിക്ക് അനുകൂലമായി വിധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കട പൂർണമായി പൊളിച്ചത്. എന്നാൽ മുൻകൂർ നോട്ടീസ് നൽകാതെയാണ് കട പൊളിച്ചതെന്നാണ് ഈശ്വരന്റെ ആരോപണം.</p>
<p>ലഹരി മാഫിയക്കെതിരെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ലഹരി വിൽപ്പന നടത്തുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടി തുടരുമെന്നും ഇടുക്കി പൊലീസ് മുന്നറിയിപ്പ് നൽകി.</p>
<p>അനധികൃതമായി സ്ഥാപിച്ച കടകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ അവ പൊളിച്ചുനീക്കുമെന്നും നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ ലഹരി വിൽപ്പന നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2775</link>
<guid>https://thekeralajournal.com/2775</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3d1f464f81d.jpg" length="120607" type="image/jpeg"/>
<pubDate>Thu, 25 Jun 2026 18:00:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിന്റെ വികസന സാധ്യതകൾ ചർച്ച ചെയ്യുന്നതിനായി മലയാള മനോരമയുടെ നേതൃത്വത്തിൽ നവ ഇടുക്കി വികസന ശില്പശാല നാളെ കട്ടപ്പനയിൽ നടക്കും. ആർ.എം.എസ്. സ്‌പൈസസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ശില്പശാല നാളെ ഉച്ചയ്ക്ക് 2 മണിക്ക് കട്ടപ്പന ആർ.എം.എസ്. സ്‌പൈസസ് ഓഡിറ്റോറിയത്തിൽ നടക്കും.</p>
<p>ഇടുക്കി എം.എൽ.എ റോയി കെ. പൗലോസിന്റെ നേതൃത്വത്തിൽ നടക്കുന്ന ശില്പശാലയിൽ കട്ടപ്പന നഗരസഭ ചെയർമാൻ, മണ്ഡലത്തിലെ മുഴുവൻ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>ഇടുക്കിയുടെ ഭാവി വികസന സാധ്യതകൾ കണ്ടെത്തുകയും നടപ്പാക്കാൻ കഴിയുന്ന പദ്ധതികൾക്ക് രൂപം നൽകുകയുമാണ് ശില്പശാലയുടെ ലക്ഷ്യം. അടിസ്ഥാന സൗകര്യ വികസനം, ടൂറിസം, റോഡ് വികസനം, അക്കാദമിക മേഖല, കൃഷി തുടങ്ങിയ വിവിധ മേഖലകളിലെ സാധ്യതകൾ ചർച്ചയ്ക്ക് വിധേയമാകും.</p>
<p>പൊതുജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും ചർച്ചകളിൽ ഉയർന്നുവരുന്ന ആശയങ്ങളും ഉൾപ്പെടുത്തി ഇടുക്കിയുടെ വികസന കാഴ്ചപ്പാട് രൂപപ്പെടുത്തും. ശില്പശാലയിൽ ഉരുത്തിരിയുന്ന നിർദേശങ്ങൾ ഭാവി വികസന പദ്ധതികൾക്കുള്ള മാർഗരേഖയായി അവതരിപ്പിക്കും.</p>
<p>മലയാള മനോരമ കട്ടപ്പന ആർ.എം.എസ്. സ്‌പൈസസിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>വെട്ടിക്കുഴിക്കവലയിൽ പുതിയ ഫിറ്റ്നസ് കേന്ദ്രമായ വാരിയേഴ്സ് ജിം &amp;amp; ഫൈറ്റ് ക്ലബ് പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2772</link>
<guid>https://thekeralajournal.com/2772</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3ccfe15b707.jpg" length="105643" type="image/jpeg"/>
<pubDate>Thu, 25 Jun 2026 12:20:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വെട്ടിക്കുഴിക്കവലയിൽ പുതിയ ഫിറ്റ്നസ് കേന്ദ്രമായ വാരിയേഴ്സ് ജിം &amp; ഫൈറ്റ് ക്ലബ് പ്രവർത്തനം ആരംഭിച്ചു. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങുകൾ കട്ടപ്പന നഗരസഭാ കൗസിലർ ഷൈനി സണ്ണി ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3ccffc1dfc9.jpg" alt=""></p>
<p>ആധുനിക ഉപകരണങ്ങളോടുകൂടിയ മികച്ച ഫിറ്റ്നസ് പരിശീലനം, വിദഗ്ധ ട്രെയിനർമാരുടെ സേവനം, വ്യക്തിഗത പരിശീലന പദ്ധതികൾ, പോഷകാഹാര മാർഗനിർദേശം തുടങ്ങിയ സൗകര്യങ്ങളാണ് ജിമ്മിൽ ഒരുക്കിയിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3cd0210c26b.jpg" alt=""></p>
<p>ബോക്സിംഗ്, കിക്ക്ബോക്സിംഗ്, എംഎംഎ, മുവായ് തായ് തുടങ്ങിയ ഫൈറ്റ് പരിശീലനങ്ങളും ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ 50 അംഗങ്ങൾക്ക് പ്രത്യേക സമ്മാനങ്ങളും സൗജന്യ ഫിറ്റ്നസ് അനാലിസിസും പ്രത്യേക ഡിസ്കൗണ്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ശുചിത്വവും സുരക്ഷിതവുമായ അന്തരീക്ഷത്തിൽ മികച്ച ഫിറ്റ്നസ് അനുഭവം നൽകുകയാണ് വാരിയേഴ്സ് ജിം &amp; ഫൈറ്റ് ക്ലബിന്റെ ലക്ഷ്യമെന്ന് അധികൃതർ അറിയിച്ചു.</p>
<p>📍 സ്ഥലം: വെട്ടിക്കുഴിക്കവല, കട്ടപ്പന</p>
<p>📞 ബന്ധപ്പെടാൻ: 9048121216</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3cd041aca22.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പുറ്റടി ഹോളി ക്രോസ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു</title>
<link>https://thekeralajournal.com/2767</link>
<guid>https://thekeralajournal.com/2767</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c84192695f.jpg" length="158299" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:58:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാഗാന്ധി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിരിക്കുന്ന പുറ്റടി ഹോളി ക്രോസ് കോളേജിൽ വിവിധ കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എംജി സർവകലാശാലയുടെ ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ പ്രവേശനം ലഭിക്കാത്ത വിദ്യാർഥികൾക്ക് ജൂൺ 26 വരെ നടക്കുന്ന രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പങ്കെടുക്കാം.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82797aed1.jpg" alt=""></p>
<p>ഇതിനായി സർവകലാശാലയുടെ കേന്ദ്രീകൃത അഡ്മിഷൻ പോർട്ടലായ <strong>cap.mgu.ac.in</strong> ൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് പുതിയ ഓപ്ഷനുകൾ നൽകണം.</p>
<p>കോളേജിൽ ഒരുക്കിയിരിക്കുന്ന ഹെൽപ് ഡെസ്ക് മുഖേനയും അഡ്മിഷൻ നേടാവുന്നതാണ്.</p>
<p>രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾക്ക് ജൂൺ 27 മുതൽ കോളേജിൽ നേരിട്ടെത്തി പ്രവേശനം നേടാം.ജൂലൈ 1ന് ഒന്നാം വർഷ ക്ലാസുകൾ ആരംഭിക്കുമെന്ന് സർവകലാശാല അറിയിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c82b13bfb2.jpg" alt=""></p>
<p><strong>കോളേജിൽ നിലവിൽ ലഭ്യമായ ബിരുദ കോഴ്‌സുകൾ:</strong></p>
<ul>
<li><strong>B.Com (Honours) </strong>– Co-operation, Finance &amp; Taxation, Logistics Management</li>
<li><strong>BSW (Honours) </strong>– Medical &amp; Psychiatric, Labour Welfare Social Work</li>
<li><strong>BTTM (Honours)</strong> – Aviation Management, Tour Operation Management</li>
<li><strong>BA (Honours)</strong> – English</li>
<li><strong>BBA (Honours) </strong>– Business Analytics, Supply Chain Management (AICTE അംഗീകൃതം)</li>
<li><strong>BCA (Honours) </strong>– Data Science &amp; AI (AICTE അംഗീകൃതം)</li>
</ul>
<p><strong>ബിരുദാനന്തര കോഴ്‌സുകൾ:</strong></p>
<ul>
<li><strong>M.Com – </strong>Finance &amp; Taxation</li>
<li style="font-weight: bold;"><strong>MTTM</strong></li>
<li style="font-weight: bold;"><strong>MSW</strong></li>
<li style="font-weight: bold;"><strong>MAHRM</strong></li>
<li><strong>M.Sc </strong>Computer Science</li>
</ul>
<p><strong>കൂടാതെ 27ൽ അധികം അഡോൺ കോഴ്‌സുകളും കോളേജിൽ ലഭ്യമാണ്.</strong></p>
<ul>
<li>70 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടിയ വിദ്യാർഥികൾക്ക് ഉറപ്പായ സ്കോളർഷിപ്പ് ലഭിക്കും.</li>
<li>ഫുൾ A+ നേടിയ വിദ്യാർഥികൾക്ക് ഡിഗ്രി പഠനം സൗജന്യമാണ്.</li>
<li>അലോട്ട്‌മെന്റ് വഴി പ്രവേശനം നേടുന്ന പിന്നോക്ക വിഭാഗം വിദ്യാർഥികൾക്ക് സർക്കാർ ഗ്രാന്റിനും അർഹതയുണ്ടാകും</li>
</ul>
<p><strong>കൂടുതൽ വിവരങ്ങൾക്ക്: 9446982769,9562600011</strong></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c8376d59dd.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കൽ നടപടി റദ്ദാക്കണം: ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2766</link>
<guid>https://thekeralajournal.com/2766</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7f479d489.jpg" length="44864" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:37:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറയ്ക്കാനുള്ള നടപടി സർക്കാർ അടിയന്തരമായി റദ്ദാക്കണമെന്ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ആവശ്യപ്പെട്ടു.</p>
<p>വീര്യം കുറഞ്ഞ മദ്യം യഥേഷ്ടം വിൽക്കാൻ സാഹചര്യമൊരുങ്ങുന്നതോടെ കുട്ടികൾ, സ്ത്രീകൾ, യുവജനങ്ങൾ ഉൾപ്പെടെയുള്ളവർ പുതിയ മദ്യപാന ശീലത്തിലേക്ക് കടന്നുവരാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും ബിഷപ് ആവശ്യപ്പെട്ടു.</p>
<p>ലഹരിയിൽ നിന്ന് ജനങ്ങളെ അകറ്റുന്ന നടപടികളാണ് പുതിയ സർക്കാരിൽ നിന്ന് ജനങ്ങൾ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലഹരി വ്യാപനം തടയുന്നതിനായി സർക്കാർ നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ സ്വാഗതാർഹമാണെന്നും ഇതിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ എല്ലാവരും സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>രൂപത കേന്ദ്രത്തിൽ ചേർന്ന യോഗത്തിൽ ലഹരിവിരുദ്ധ സമിതി ഇടുക്കി രൂപത ഡയറക്ടർ ഫാ. തോമസ് വലിയമംഗലം, പ്രസിഡന്റ് സിൽവി ചുനയംമാക്കൽ, ജനറൽ സെക്രട്ടറി റോജസ് എം. ജോർജ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.എസ്.പി.യു തൊടുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി</title>
<link>https://thekeralajournal.com/2764</link>
<guid>https://thekeralajournal.com/2764</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7cc516b41.jpg" length="119285" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:26:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.</p>
<p>ഉത്തരവായ ക്ഷാമാശ്വാസ കുടിശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക, മെഡിസെപ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.</p>
<p>സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന യോഗം കെ.എസ്.എസ്.പി.യു സംസ്ഥാന കമ്മിറ്റിയംഗം വി.കെ. മാണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ലീലാമ്മ ഗോപിനാഥ് അധ്യക്ഷത വഹിച്ചു.</p>
<p>വി.വി. ഫിലിപ്പ്, ടി. ചെല്ലപ്പൻ, പി.പി. സൂര്യകുമാർ, എം.എം. ഇമ്മാനുവൽ, മോളിക്കുട്ടി മാത്യു, പി.കെ. ശ്യാമള, പി.എസ്. ഷംസുദീൻ, പി.കെ. സുകുമാരൻ എന്നിവർ സംസാരിച്ചു.ജില്ലാ പെൻഷൻ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് പെൻഷൻകാർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എൻ. ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാൻ ശുപാർശ</title>
<link>https://thekeralajournal.com/2763</link>
<guid>https://thekeralajournal.com/2763</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7c4c5b872.jpg" length="76120" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:24:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥൻ വിരമിച്ച ജില്ലാ ജഡ്ജിയാണ്.</p>
<p>കവരത്തി പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി, എറണാകുളം സി.ബി.ഐ കോടതി ജഡ്ജി, സഹകരണ ട്രൈബ്യൂണൽ അംഗം, തിരുവനന്തപുരം, എറണാകുളം വാഹനാപകട ക്ലെയിം ട്രൈബ്യൂണൽ ജഡ്ജി, എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ മേയിൽ വിരമിച്ച ശേഷം ഇരിങ്ങാലക്കുട കുടുംബ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പെരിയാർ ഈസ്റ്റ് എഫ്.ഡി.എ വാർഷിക പൊതുയോഗം തേക്കടിയിൽ നടന്നു</title>
<link>https://thekeralajournal.com/2762</link>
<guid>https://thekeralajournal.com/2762</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c7a724ae83.jpg" length="110580" type="image/jpeg"/>
<pubDate>Thu, 25 Jun 2026 06:18:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരിയാർ ഈസ്റ്റ് വനവികസന ഏജൻസിയുടെ (എഫ്.ഡി.എ) വാർഷിക പൊതുയോഗം തേക്കടിയിൽ നടന്നു. വനസംരക്ഷണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും വരും വർഷങ്ങളിലെ വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനുമായാണ് യോഗം ചേർന്നത്.</p>
<p>പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. പെരിയാർ ഈസ്റ്റ് എഫ്.ഡി.എ ചെയർമാൻ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങളിലും ഇക്കോ ടൂറിസം വികസനത്തിലും പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം അധ്യക്ഷ പ്രസംഗത്തിൽ വ്യക്തമാക്കി.</p>
<p>പെരിയാർ ഈസ്റ്റ് ഡിവിഷനിലെ 2024 ഏപ്രിൽ 1 മുതൽ 2025 മാർച്ച് 31 വരെയുള്ള വരവ്-ചെലവ് കണക്കുകളും അടുത്ത വർഷത്തേക്കുള്ള ബജറ്റും യോഗത്തിൽ അവതരിപ്പിച്ചു. വിശദമായ ചർച്ചകൾക്ക് ശേഷം കണക്കുകളും ബജറ്റും യോഗം അംഗീകരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c7a89cfc80.jpg" alt=""></p>
<p>വനസംരക്ഷണത്തോടൊപ്പം വനാശ്രിത സമൂഹങ്ങളുടെ ജീവിതോപാധികൾ മെച്ചപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾക്കും യോഗം അംഗീകാരം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a3c7abe6456e.jpg" alt=""></p>
<p>പെരിയാർ ഈസ്റ്റ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ., എഫ്.ഡി.എ പ്രതിനിധി ഷാജി കുരിശുംമൂട് എന്നിവർ ആശംസകൾ നേർന്നു. ഇ.ഡി.സി സെക്രട്ടറിമാർ, പ്രസിഡന്റുമാർ, ഇതര വകുപ്പ് ജീവനക്കാർ, വനംവകുപ്പ് ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികളുടെ ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് തിരച്ചില്‍</title>
<link>https://thekeralajournal.com/2760</link>
<guid>https://thekeralajournal.com/2760</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b31194143d.jpg" length="60870" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:51:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ അന്യസംസ്‌ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് വ്യാപക തിരച്ചില്‍ നടത്തി. വണ്ടിപ്പെരിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അമൃത സിങ് നായക് നേരിട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.</p>
<p>തോട്ടം മേഖലയായ വണ്ടിപ്പെരിയാറിലും പരിസര പ്രദേശങ്ങളിലും അന്യസംസ്‌ഥാനങ്ങളില്‍ നിന്ന് വലിയ തോതില്‍ ലഹരിവസ്തുക്കള്‍ എത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ പശ്ചാത്തലത്തിലാണ് ഇതരസംസ്‌ഥാനക്കാര്‍ നടത്തുന്ന കടകളും അവര്‍ താമസിക്കുന്ന ലയങ്ങളും കേന്ദ്രീകരിച്ച് റെയ്ഡ് നടത്തിയത്.</p>
<p>മേഖലയില്‍ ലഹരി വിപണനവും ഉപയോഗവും പൂര്‍ണമായി തടയുന്നതിനായി പോലീസും എക്‌സൈസും സംയുക്തമായും അല്ലാതെയും നിരന്തര പരിശോധനകളാണ് നടത്തിവരുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ആളുകളെ ചോദ്യം ചെയ്യുകയും, നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍, മാരക ലഹരിമരുന്നുകള്‍ എന്നിവ കണ്ടെത്താനായി വ്യാപക തിരച്ചില്‍ തുടരുകയും ചെയ്യുന്നുണ്ട്.</p>
<p>അതിര്‍ത്തി കടന്ന് വരുന്ന വാഹനങ്ങളും തോട്ടം മേഖലകളിലെ ലയങ്ങളും കര്‍ശന നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വഴിയോര കച്ചവട സ്ഥാപനങ്ങൾ പൊളിച്ചു നീക്കി</title>
<link>https://thekeralajournal.com/2759</link>
<guid>https://thekeralajournal.com/2759</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b305ae8752.jpg" length="151133" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:48:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ ബൊട്ടാണിക്കൽ ഗാർഡന് സമീപത്തെ 16 വഴിയോര കച്ചവട സ്ഥാപനങ്ങൾ ദേവികുളം സബ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പൊളിച്ചുനീക്കി. മൂന്ന് ദിവസം മുൻപ് നൽകിയ നോട്ടീസിൽ സ്ഥലം ഒഴിയാൻ നിർദേശിച്ചിരുന്നെങ്കിലും വ്യാപാരികൾ ഒഴിയാൻ തയ്യാറാകാത്തതിനെ തുടർന്നാണ് അധികൃതർ നേരിട്ടെത്തി നടപടി സ്വീകരിച്ചത്.</p>
<p>ഉപജീവന മാർഗം തടയരുതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ നിന്ന് സ്റ്റേ നേടിയ ഒരു സ്ഥാപനം മാത്രം പൊളിച്ചുമാറ്റിയില്ല.</p>
<p>കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ മേഖലയിൽ മണ്ണിടിച്ചിൽ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. കഴിഞ്ഞ മഴക്കാലത്ത് ഇതിന് സമീപമുണ്ടായ വലിയ മണ്ണിടിച്ചിലിൽ ലോറി മണ്ണിനടിയിൽപ്പെട്ട് ഡ്രൈവർ മരിച്ചിരുന്നു. 2018ലെ പ്രളയത്തിൽ തകർന്ന പഴയ മൂന്നാർ സർക്കാർ കോളേജും ഈ പ്രദേശത്തിന് സമീപമാണ്.</p>
<p>ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഇടുക്കി ജില്ലാ കലക്ടറുടെ നിർദേശത്തെ തുടർന്നാണ് പ്രദേശത്തെ വഴിയോര കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിച്ചത്. മൂന്നാറിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിലും വിഷയം ചർച്ച ചെയ്തിരുന്നു.</p>
<p>ഗതാഗതം സുഗമമാക്കുന്നതിനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനുമായി വരും ദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>റവന്യൂ, പോലീസ്, പഞ്ചായത്ത് വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന ഒഴിപ്പിക്കലിന് ദേവികുളം സബ് കലക്ടർ വി.എം. ആര്യ, മൂന്നാർ പോലീസ് ഇൻസ്പെക്ടർ ജെ. ബിനോദ് കുമാർ, പഞ്ചായത്ത് സെക്രട്ടറി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഖേത് ബജാവോ അഭിയാൻ: പഞ്ചായത്തിലെ കർഷകർക്കായി ബോധവത്കരണ ക്യാമ്പയിൻസംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2758</link>
<guid>https://thekeralajournal.com/2758</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3b2f6e69b63.jpg" length="80165" type="image/jpeg"/>
<pubDate>Wed, 24 Jun 2026 06:44:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി : കാർഷിക വികസന കർഷകക്ഷേമ വകുപ്പും ആത്മ ഇടുക്കിയും കൃഷിവിജ്ഞാനകേന്ദ്രവും സംയുക്തമായി പഞ്ചായത്തിലെ കർഷകർക്കായി ഖേത് ബജാവോ അഭിയാൻ പരിപാടി സംഘടിപ്പിച്ചു. രാസവളങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് മണ്ണിന്റെ ഫലഭൂയിഷ്ഠി വീണ്ടെടുക്കുക, ജൈവ രീതിയിലുള്ള കാർഷികമുറകൾ ആരംഭിക്കുക, പുതിയ കൃഷിരീതികൾ പകർന്ന് നൽകുക എന്നിവയാണ് ക്യാമ്പയിന്റെ ലക്ഷ്യം.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് ടി.എൻ ബിജു ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാനകേന്ദ്രം സബ്ജക്‌ട്മാറ്റർ സ്പെഷ്യലിസ്റ്റ് അഷിബ ക്ലാസിന് നേതൃത്വം നൽകി.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനിമാവോലിൽ, കൃഷി ഓഫീസർ സോജി തോമസ്, അസി. കൃഷി ഓഫീസർ ജിബി പി.ആർ, അസിസ്റ്റന്റുമാരായ രജനി സി.എസ്, ഷിബു ഗോപാലൻ, ആത്മ എ.ടി.എം ശാലിനി പി.എം എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചിന്നക്കനാൽ പുനരധിവാസം ഡിസിസി നിർദേശം സ്വാഗതാർഹം സിപിഐഎം.</title>
<link>https://thekeralajournal.com/2754</link>
<guid>https://thekeralajournal.com/2754</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3a82c1e241d.jpg" length="102798" type="image/jpeg"/>
<pubDate>Tue, 23 Jun 2026 18:28:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി:ചിന്നക്കനാൽ പ്രദേശത്ത് നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന ഡിസിസി പ്രസിഡണ്ട് സി പി മാത്യുവിന്റെ നിർദ്ദേശം സ്വാഗതാർഹമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു. എ കെ ആന്റണി സർക്കാരിന്റെ കാലത്ത് വേണ്ടത്ര പഠനമോ കൂടിയാലോചനകളോ ഇല്ലാതെ ഗോത്ര ജന വിഭാഗങ്ങളെ ചിന്നക്കനാൽ മേഖലയിൽ പുനരധിവസിപ്പിച്ചതാണ് വന്യജീവി ആക്രമണത്തിലൂടെ ഒട്ടേറെ ആളുകൾ മരിക്കാനിടയായ സാഹചര്യം ഉണ്ടായതെന്ന വിലയിരുത്തൽ യാഥാർത്ഥ്യത്തോട് ചേർന്ന് നിൽക്കുന്നതാണ്. വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ ഉറപ്പുവരുത്താതെ വന്യജീവികൾ വിരഹിക്കുന്ന വനപ്രദേശത്തു കൊണ്ടുപോയി ഗോത്രജന വിഭാഗങ്ങളെ പുനര ദി വാസിപ്പിച്ച നടപടി ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സിപിഐഎം നേരത്തെ തന്നെ ചൂണ്ടിക്കാണിച്ചിരുന്നു ഇപ്പോൾ സിപി മാത്യു പറഞ്ഞിട്ടുള്ള അഭിപ്രായവും അതുതന്നെയാണ് ചൂണ്ടിക്കാണിക്കുന്നതെന്നും വന്യജീവി ആക്രമണത്തെ നേരിടുന്നതിനോടൊപ്പം ജീവന് ഭീഷണി നേരിടുന്ന ചിന്നക്കനാൽ മേഖലയിൽ താമസിക്കുന്ന മുഴുവൻ ജലവിഭാഗങ്ങളെയും മാറ്റിപ്പാർപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും സിവി വർഗീസ് പറഞ്ഞു</p>]]> </content:encoded>
</item>

<item>
<title>കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പൊള്ളലേറ്റു</title>
<link>https://thekeralajournal.com/2753</link>
<guid>https://thekeralajournal.com/2753</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e86ede988.jpg" length="61177" type="image/jpeg"/>
<pubDate>Tue, 23 Jun 2026 07:29:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കരിമ്പനിൽ ഗ്യാസ് സിലിണ്ടറിൽ നിന്ന് തീപിടിച്ച് അമ്മയ്ക്കും മകനും ഗുരുതരമായി പരിക്കേറ്റു. കരിമ്പൻ സ്വദേശികളായ ജസ്റ്റിൻ ജോസിനും അമ്മ ജോളിക്കുമാണ് പൊള്ളലേറ്റത്. ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ഇന്നലെ രാത്രിയായിരുന്നു അപകടം. ജോളി പാചകം ചെയ്യുന്നതിനിടെ ഗ്യാസ് തീർന്നതിനെ തുടർന്ന് പുതിയ സിലിണ്ടർ ഘടിപ്പിക്കുന്നതിനിടെയാണ് തീ പടർന്നത്. ആദ്യം റെഗുലേറ്റർ കണക്‌ട് ചെയ്യാൻ സാധിക്കാതിരുന്നതിനെ തുടർന്ന് വീണ്ടും ബലമായി ഘടിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം.</p>
<p>തീ പടർന്നതോടെ സിലിണ്ടർ മറ്റൊരു ഭാഗത്തേക്ക് തെറിച്ചുവീണു. അപകടത്തിൽ വീടിന്റെ അടുക്കളയും സമീപത്തെ മുറിയും തകർന്നു. വിവരമറിഞ്ഞ് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി പരിശോധന നടത്തി.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വീണ്ടും അപകടകരമായ സാഹസിക യാത്ര</title>
<link>https://thekeralajournal.com/2751</link>
<guid>https://thekeralajournal.com/2751</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e03ac2ee6.jpg" length="95441" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ റോഡിൽ വീണ്ടും വിനോദസഞ്ചാരികളുടെ അപകടകരമായ സാഹസിക യാത്ര.ദേവികുളം റോഡിലെ സിഗ്നൽ പോയിന്റിന് സമീപമാണ് തമിഴ്നാട്ടിൽ നിന്നെത്തിയ വിനോദസഞ്ചാരികൾ ഇന്നോവ കാറിന്റെ ഇരുവശങ്ങളിലെ ജനാലകളിൽ കയറിയിരുന്ന് യാത്ര നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.</p>
<p>തിരക്കേറിയ റോഡിലൂടെ വാഹനം സഞ്ചരിക്കുന്നതിനിടെയായിരുന്നു യുവാക്കളുടെ അപകടകരമായ പ്രകടനം. ചെറിയൊരു അശ്രദ്ധ പോലും വലിയ അപകടത്തിന് കാരണമാകാവുന്ന സാഹചര്യത്തിൽ ഇത്തരം യാത്രകൾ ആശങ്ക ഉയർത്തുകയാണ്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ വഴിയാത്രക്കാരാണ് പകർത്തിയത്. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന ചില വിനോദസഞ്ചാരികൾ മൂന്നാറിൽ ഇത്തരത്തിലുള്ള നിയമലംഘന യാത്രകൾ നടത്തുന്നത് പതിവാകുകയാണെന്ന് നാട്ടുകാർ പറയുന്നു.</p>
<p>ഇത്തരം അപകടകരമായ പ്രവൃത്തികൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/2750</link>
<guid>https://thekeralajournal.com/2750</guid>
<description><![CDATA[ കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് തുടരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39de5a0c657.jpg" length="622679" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത.</p>
<p>നാളെ സംസ്ഥാനത്തെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധന വിലക്ക് ഇന്നും തുടരും. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>കർണാടക തീരത്തും സമാനമായ കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സോമാലിയൻ തീരം, തെക്കുപടിഞ്ഞാറൻ അറബിക്കടൽ, മധ്യപടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചിലപ്പോൾ 65 കിലോമീറ്റർ വരെയും വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.</p>
<p>കൊങ്കൺ-ഗോവ തീരം, മധ്യ കിഴക്കൻ അറബിക്കടൽ, കേരള തീരം, കന്യാകുമാരി മേഖല, ലക്ഷദ്വീപ് പ്രദേശങ്ങൾ, തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, ബംഗാൾ ഉൾക്കടൽ മേഖലകൾ എന്നിവിടങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊഴിലാളികൾക്കായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും 29 ന്</title>
<link>https://thekeralajournal.com/2749</link>
<guid>https://thekeralajournal.com/2749</guid>
<description><![CDATA[ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായാണ് ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39dae6c1995.jpg" length="66481" type="image/jpeg"/>
<pubDate>Tue, 23 Jun 2026 06:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (EPFO) എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ESIC) സംയുക്തമായി ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും സംഘടിപ്പിക്കുന്നു.</p>
<p>29ന് രാവിലെ 9 മുതൽ വണ്ടിപ്പെരിയാർ പഞ്ചായത്ത് ഹാളിലാണ് പരിപാടി നടക്കുക. ഇ.പി.എഫ് സംബന്ധമായ പരാതികൾ മൂന്നാർ ഇ.പി.എഫ് ഓഫീസിൽ നേരിട്ടോ തപാൽ മുഖേനയോ 24ന് മുൻപ് സമർപ്പിക്കാം. ഇ.എസ്.ഐ സംബന്ധമായ പരാതികൾ ഇ.എസ്.ഐ കോർപ്പറേഷൻ ഓഫീസിലും നൽകാവുന്നതാണ്.</p>
<p>പരിപാടി ദിവസം നേരിട്ട് ഹാജരായി നൽകുന്ന പരാതികളും സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9497401056, 8921247470.</p>]]> </content:encoded>
</item>

</channel>
</rss>