<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇടുക്കി</title>
<link>https://thekeralajournal.com/rss/category/ഇടുക്കി</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇടുക്കി</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>ദേശീയപാത 85: നേര്യമംഗലം–വാളറ വനമേഖലയിൽ സർവേ നടപടികൾ ആരംഭിക്കുന്നു</title>
<link>https://thekeralajournal.com/2599</link>
<guid>https://thekeralajournal.com/2599</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22b1ffd8bcd.jpg" length="180705" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:54:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം: ദേശീയപാത 85-ന്റെ നേര്യമംഗലം മുതൽ വാളറ വരെയുള്ള വനമേഖലയിൽ റോഡ് വികസനവുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഇന്ന് ആരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ നിർദേശവും ജില്ലാ കളക്ടറുടെ ഉത്തരവും അനുസരിച്ചാണ് അടിയന്തരമായി സർവേ ആരംഭിക്കുന്നത്.</p>
<p>നേര്യമംഗലം മുതൽ വാളറ വരെ 14 കിലോമീറ്റർ ദൂരത്തിലുള്ള ദേശീയപാത ഭാഗത്ത് റോഡ് വികസന പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും വനംവകുപ്പുമായുണ്ടായ തർക്കങ്ങളെ തുടർന്ന് പ്രവൃത്തികൾ നിലച്ചിരുന്നു. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും നിരവധി നിവേദനങ്ങളും സമരങ്ങളും നടത്തിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല.</p>
<p>1932-ൽ 100 അടി വീതിയിലുള്ള റോഡിനായി ഭൂമി വിട്ടുകൊടുത്ത ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരമാവധി വീതിയിൽ റോഡ് നിർമ്മാണം സാധ്യമാകുമെന്ന പ്രതീക്ഷയാണ് നിലവിലുള്ളത്. ഇതിന്റെ ഭാഗമായി നേര്യമംഗലം മുതൽ വാളറ വരെയുള്ള ദേശീയപാതയുടെ വീതി വർധിപ്പിക്കുന്നതിനായുള്ള നടപടികളുടെ ഭാഗമായാണ് റീ-സർവേ ആരംഭിക്കുന്നത്.</p>
<p>ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്ന് (ജൂൺ 5) ആരംഭിക്കുന്ന സർവേയിൽ, റീ-സർവേ സ്കെച്ചിൽ രേഖപ്പെടുത്തിയ അളവുകൾ ഭൂമിയിൽ പുനഃസ്ഥാപിക്കുന്ന നടപടികളാണ് നടത്തുക. ഇതോടെ വർഷങ്ങളായി അനിശ്ചിതത്വത്തിൽ കിടന്ന റോഡ് വികസന പ്രവർത്തനങ്ങൾക്ക് പുതിയ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ.</p>
<p>ദീർഘകാലമായി ചുവപ്പുനാടയിൽ കുടുങ്ങിക്കിടന്ന ദേശീയപാത വികസന പദ്ധതി യാഥാർഥ്യമാകുകയും, മലയോര മേഖലയിലെ യാത്രാ സൗകര്യങ്ങളും ഗതാഗത സുരക്ഷയും മെച്ചപ്പെടുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി ദിനത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്ത് ഫ്രണ്ട്സ് ഓഫ് കട്ടപ്പന</title>
<link>https://thekeralajournal.com/2598</link>
<guid>https://thekeralajournal.com/2598</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22b1291b945.jpg" length="156031" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:51:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ ഹൈറേഞ്ചിലെ 50 സ്‌കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>"പച്ചയാണ് ഭൂമിയുടെ ശ്വാസം" എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് തൈ വിതരണ പരിപാടി നടത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.</p>
<p>കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിലെ തണലിടത്തിന് സമീപം അപകടാവസ്ഥയിലായിരുന്ന മരങ്ങൾ പൊതുമരാമത്ത് വകുപ്പ് (PWD) മുറിച്ചുമാറ്റിയ സ്ഥലത്ത് ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിക്കുകയും ചെയ്തു.</p>
<p>കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് പദ്ധതി ഉദ്ഘാടനം ചെയ്തു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ മരതൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പന പ്രസിഡന്റ് സിജോ എവറസ്റ്റ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി നെല്ലിപ്പറമ്പിൽ, പ്രോഗ്രാം ചെയർമാൻ ബിനോയി കല്ലോലിപ്പറമ്പിൽ, ജോസൻ കെ. ജോസ്, ടോമി ആനിക്കാമുണ്ടയിൽ, ശ്രീകാന്ത് കെ.വി. എന്നിവർ സംസാരിച്ചു.</p>
<p>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിജോയി സ്വരലയ, സൈജോ ഫിലിപ്പ്, റോയി ജോർജ്, രാജേഷ് സി. രാജേന്ദ്രൻ, ശ്രീജിത്ത് മോഹൻ, ശ്രീകുമാർ എം.എസ്., ഷനിൽ ഇ.എസ്., ജൈബി ജോസഫ്, അജിത്ത്, റിനു മാത്യു, ജെറിൻ ജയിംസ്, ആഷിസ് ഓവേലിൽ, ബേസിൽ, സജി ജോൺ, എബി രജ്ഞൻ, അതിര ശ്രീകുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>പേര, ഞാവൽ, പുളി, പനിനീർ ചാമ്പ, കരിവേപ്പ് തുടങ്ങിയ ഫലവൃക്ഷ തൈകളാണ് വിവിധ സ്‌കൂളുകളിലേക്ക് വിതരണം ചെയ്തത്. വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷങ്ങളുടെ പ്രാധാന്യം പ്രചരിപ്പിക്കുന്നതിനും പദ്ധതി സഹായകമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഒരു സ്കൂളിൽ ഒരു പഴത്തോട്ടം&amp;apos; പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2597</link>
<guid>https://thekeralajournal.com/2597</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22ade5e74b4.jpg" length="128668" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് തുടക്കമായി. അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22adaa4c031.jpg" alt=""></p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ  സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി.</p>
<p>പരിപാടിയിൽ അജിത്ത് ചന്ദ്രൻ, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ പ്രമോദ്, ദീപാമോൾ പി.ഡി., ഷിജു ഇ.എം., അജീഷ് വി.എം. തുടങ്ങിയവർ സംസാരിച്ചു. പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വിദ്യാർത്ഥികളിൽ വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22addcd5720.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണ് ദുരന്തങ്ങൾക്ക് കാരണം: യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ്</title>
<link>https://thekeralajournal.com/2596</link>
<guid>https://thekeralajournal.com/2596</guid>
<description><![CDATA[ പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22ab4b41e1f.jpg" length="93069" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:26:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വന്യജീവി ആക്രമണങ്ങളും പ്രകൃതി ദുരന്തങ്ങളും തുടർക്കഥയാകുന്നതിന് പ്രധാന കാരണം ശരിയായ പ്രകൃതി സംരക്ഷണത്തിന്റെ അഭാവമാണെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ വി. മനുപ്രസാദ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിന്റെ 12-ാം വാർഷികത്തോടനുബന്ധിച്ച് ലോക പരിസ്ഥിതി ദിനത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങളാണെന്ന കാഴ്ചപ്പാടിനെ അടിസ്ഥാനമാക്കിയാണ് നരേന്ദ്രമോദി സർക്കാർ പ്രവർത്തിക്കുന്നതെന്നും കഴിഞ്ഞ 12 വർഷത്തിനിടെ വികസന-ജനക്ഷേമ പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ വിശ്വാസം നേടിയതിന്റെ ആഘോഷ പരിപാടികൾക്കാണ് തുടക്കമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബിജെപി ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി കാര്യാലയമായ അരവിന്ദത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.</p>
<p>പരിപാടിയിൽ ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല, ജില്ലാ ജനറൽ സെക്രട്ടറിമാരായ ഗൗതം കൃഷ്ണ, വിഷ്ണു പ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് രജ്ഞിത്ത് കാലാച്ചിറ, ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ബിനു അനാമിക, വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി.എസ്. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ബിബിൻ കത്തേടത്ത് തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ലോക പരിസ്ഥിതി ദിനം : 100 ഫലവൃക്ഷ തൈകൾ നട്ട് റോട്ടറി ക്ലബ് ഓഫ് കട്ടപ്പന</title>
<link>https://thekeralajournal.com/2595</link>
<guid>https://thekeralajournal.com/2595</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22aa9414eb8.jpg" length="185324" type="image/jpeg"/>
<pubDate>Fri, 05 Jun 2026 16:23:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി റോട്ടറി ക്ലബ് ഓഫ് കട്ടപ്പനയും റോട്ടറി ആൻസ് ക്ലബ് ഓഫ് കട്ടപ്പനയും സംയുക്തമായി 100 ഫലവൃക്ഷ തൈകൾ നട്ടു. “പച്ചപ്പുള്ള ഭൂമി നമ്മുടെ ഉത്തരവാദിത്തം – നല്ല നാളേക്ക് ഒരു ഫലവൃക്ഷം എന്റെ കയ്യാൽ” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി ക്ലബ്ബിലെ അംഗങ്ങൾ തങ്ങളുടെ വീടുകളിലും പരിസരങ്ങളിലുമായി ഫലവൃക്ഷ തൈകൾ നട്ടുപിടിപ്പിച്ച് ഹരിതവൽക്കരണ യജ്ഞത്തിൽ പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിന്റെയും പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിന്റെയും പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു പ്രവർത്തനം.</p>
<p>റോട്ടറി ക്ലബ് ഓഫ് കട്ടപ്പന പ്രസിഡന്റ് റൊട്ടേറിയൻ ഡോ. വിനോദ്കുമാർ ടി.എ., സെക്രട്ടറി റൊട്ടേറിയൻ അജോ എബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ റോട്ടറി അംഗങ്ങളും റോട്ടറി ആൻസ് ക്ലബ് അംഗങ്ങളും സജീവമായി പങ്കെടുത്തു.</p>
<p>ഭാവി തലമുറകൾക്കായി ഹരിതസമ്പത്ത് സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണെന്നും പരിസ്ഥിതി സംരക്ഷണത്തിനും ഹരിതവൽക്കരണത്തിനുമായി ഇനിയും കൂടുതൽ പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക്  ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/2594</link>
<guid>https://thekeralajournal.com/2594</guid>
<description><![CDATA[ കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200bbe5570d.jpg" length="73815" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:56:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ഇന്ന് തുടക്കമാകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a22263645de6.jpg" alt=""></p>
<p>മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി.</p>
<p>മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും ചേർന്ന് ഹൈറേഞ്ചിലെ 50 സ്കൂളുകളിൽ ഫലവൃക്ഷ തൈകൾ വിതരണം ചെയ്യും</title>
<link>https://thekeralajournal.com/2593</link>
<guid>https://thekeralajournal.com/2593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a222499af34d.jpg" length="99366" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:51:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഫ്രണ്ട്സ് ഓഫ് കട്ടപ്പനയും വനം വകുപ്പും സംയുക്തമായി ഹൈറേഞ്ചിലെ 50 സ്കൂളുകളിലേക്ക് ഫലവൃക്ഷ തൈകൾ വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കമിടുന്നു.</p>
<p>കട്ടപ്പന നേതാജി ബൈപ്പാസ് റോഡിൽ ഇന്ന് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ജോഷി ഡേവിഡ് ഉദ്ഘാടനം ചെയ്യും. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രിൻസ് ജോൺ ഫലവൃക്ഷ തൈ നടീൽ ഉദ്ഘാടനം നിർവഹിക്കും.</p>
<p>പരിസ്ഥിതി സംരക്ഷണത്തിന്റെയും ഹരിതവൽക്കരണത്തിന്റെയും സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിദ്യാർഥികളിൽ പ്രകൃതി സംരക്ഷണ ബോധം വളർത്തുന്നതിനും ഫലവൃക്ഷ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി വിവിധ സ്കൂളുകളിലേക്ക് തൈകൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>*“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2591</link>
<guid>https://thekeralajournal.com/2591</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22219b16242.jpg" length="100580" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:38:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരള പോലീസിന്റെ ലഹരിവിരുദ്ധ പദ്ധതിയായ *“ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്”*ന്റെ ഭാഗമായി തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.</p>
<p>തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇടുക്കി ജില്ലാ സ്റ്റുഡന്റ് പോലീസ് പ്രോജക്ടിന്റെ മോട്ടിവേഷൻ സെല്ലിലെ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് ക്ലാസ് നയിച്ചു. തൊടുപുഴ പോലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻ ഓഫീസറായ സബ് ഇൻസ്പെക്ടർ ബിജു വി.എ, സ്കൂൾ മാനേജർ ഫാ. ആൽഫ്രഡ്, ഹെഡ്മാസ്റ്റർ സജി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ജില്ലയിലുടനീളം വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ലക്ഷ്യമിട്ട് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസറുടെ 9497912649 എന്ന നമ്പറിൽ ബന്ധപ്പെടാം.</p>
<p>അതേസമയം, ഇടുക്കി ജില്ലയിലെ ഏതെങ്കിലും പ്രദേശങ്ങളിൽ ലഹരിവസ്തുക്കളുടെ കച്ചവടമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ നർകോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്ന് പോലീസ് അഭ്യർഥിച്ചു. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണമായും രഹസ്യമായി സൂക്ഷിക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറില്‍ വീണ്ടും കൈയേറ്റം ഒഴിപ്പിച്ചു; 20&#45;ലധികം ഷെഡുകള്‍ പൊളിച്ചുനീക്കി</title>
<link>https://thekeralajournal.com/2590</link>
<guid>https://thekeralajournal.com/2590</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a22205f1cd38.jpg" length="118769" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:33:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാറിലെ എം.ജി. കോളനി നഗറിന് സമീപം സര്‍ക്കാര്‍ ഭൂമി കൈയേറി നിര്‍മിച്ചിരുന്ന 20-ലധികം ഷെഡുകള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിച്ചുനീക്കി. ദേവികുളം സബ് കലക്ടറുടെ നിര്‍ദേശപ്രകാരമാണ് പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും സഹായത്തോടെ നടപടി സ്വീകരിച്ചത്.</p>
<p>2024-ല്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് ലക്ഷം നഗറിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിക്കുകയും നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഏഴോളം കുടുംബങ്ങള്‍ എം.ജി. നഗറിന് സമീപത്തെ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ സ്ഥാപിച്ച് താമസം ആരംഭിച്ചു. ഈ ഷെഡുകള്‍ നേരത്തെ റവന്യൂ സംഘം ഒഴിപ്പിച്ചിരുന്നു.</p>
<p>ഷെഡുകള്‍ പൊളിച്ചുനീക്കിയതിനെതിരെ വീടും സ്ഥലവും ആവശ്യപ്പെട്ട് ദേവികുളം സ്‌പെഷ്യല്‍ റവന്യൂ ഓഫീസിന് മുന്നില്‍ ഏഴ് കുടുംബങ്ങള്‍ രാപ്പകല്‍ സമരം നടത്തുകയും തുടര്‍ന്ന് കോടതി ഉത്തരവ് സമ്പാദിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വീണ്ടും ഷെഡുകള്‍ സ്ഥാപിച്ചു.</p>
<p>തുടര്‍ന്ന് സമീപ പ്രദേശങ്ങളിലെ വീടില്ലാത്തവരും വീടുള്ളവരുമായ നിരവധി പേര്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഷെഡുകള്‍ നിര്‍മിച്ചതോടെ സ്ഥിതി സങ്കീര്‍ണമാവുകയായിരുന്നു. ഇതോടെയാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രിയുടെ നേതൃത്വത്തില്‍ റവന്യൂ സംഘം വീണ്ടും സ്ഥലത്തെത്തി കൈയേറ്റ നിര്‍മിതികള്‍ നീക്കം ചെയ്തത്.</p>
<p>അതേസമയം, വര്‍ഷങ്ങളായി വാടകവീടുകളിലാണ് താമസിക്കുന്നതെന്നും സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തതിനാലാണ് ഷെഡുകള്‍ നിര്‍മിച്ചതെന്നും അവിടെ താമസിക്കുന്ന കുടുംബങ്ങള്‍ പറയുന്നു.</p>
<p>കോടതി ഉത്തരവ് നേടിയ ഏഴ് കുടുംബങ്ങളുടെ ഷെഡുകള്‍ ഒഴികെ ബാക്കിയുള്ളവയാണ് റവന്യൂ സംഘം പൊളിച്ചുനീക്കിയത്. സര്‍ക്കാര്‍ ഭൂമി കൈയേറി വില്‍പ്പന നടത്തുന്നവര്‍ക്കും അനധികൃതമായി ഭൂമി കൈവശപ്പെടുത്തുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി തുടരുമെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം; കാര്‍ ചവിട്ടിത്തകര്‍ത്തു</title>
<link>https://thekeralajournal.com/2589</link>
<guid>https://thekeralajournal.com/2589</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a221fc9cc306.jpg" length="60686" type="image/jpeg"/>
<pubDate>Fri, 05 Jun 2026 06:31:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടുകൊമ്പന്‍ പടയപ്പ ജനവാസ മേഖലയിലെത്തി നാശനഷ്ടം വിതച്ചു. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് പടയപ്പ നല്ലതണ്ണി എസ്റ്റേറ്റില്‍ എത്തിയത്.</p>
<p>ഇതിനിടെ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന ചവിട്ടി പൂര്‍ണമായും തകര്‍ത്തു. നല്ലതണ്ണി സ്വദേശി ദിനകരന്റെ കാറാണ് പടയപ്പ നശിപ്പിച്ചത്. ശബ്ദം കേട്ട് പുറത്തേക്കെത്തിയ കാറുടമ ഉടന്‍ തന്നെ വനവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>വിവരമറിഞ്ഞെത്തിയ വനവകുപ്പ് ഉദ്യോഗസ്ഥര്‍ ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ പടയപ്പയെ കാട്ടിലേക്ക് തുരത്തുകയായിരുന്നു.</p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി കല്ലാറിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് പരിസരത്താണ് പടയപ്പയുടെ സ്ഥിരസാന്നിധ്യമുള്ളത്. ജനവാസ മേഖലകളിലേക്ക് പടയപ്പ വീണ്ടും വീണ്ടും എത്തുന്നത് ആശങ്കയുണ്ടാക്കുന്നതായി പ്രദേശവാസികളും തോട്ടം തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാന്‍ വനംവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന&#45;പുളിയൻമല റോഡിൽ അപകടഭീഷണിയായി വൻ മരങ്ങൾ</title>
<link>https://thekeralajournal.com/2587</link>
<guid>https://thekeralajournal.com/2587</guid>
<description><![CDATA[ ഇന്ന് വൈകിട്ട് മേഖലയിൽ മരം ഒടിഞ്ഞു വൈദ്യുത ലൈനിൽ വീണു.വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a218d21b918d.jpg" length="138610" type="image/jpeg"/>
<pubDate>Thu, 04 Jun 2026 20:07:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന-പുളിയൻമല റോഡിൽ റോഡരികിലെ മരങ്ങൾ അപകടഭീഷണിയുയർത്തുന്നു. മഴ ശക്തമായതോടെ മരച്ചില്ലകൾ ഒടിഞ്ഞുവീഴുന്ന സാഹചര്യവും നിലനിൽക്കുന്നുണ്ട്.</p>
<p></p>
<p>ഇന്നു വൈകീട്ട് പുളിയൻമലയ്ക്ക് സമീപം വലിയ മരച്ചില്ല ഒടിഞ്ഞുവീണ് വാഹനഗതാഗതം തടസ്സപ്പെട്ടു. ഒടിഞ്ഞുവീണ ചില്ല വൈദ്യുതി ലൈനിൽ പതിഞ്ഞതോടെ വൻ അപകട സാഹചര്യമാണ് ഇന്നുണ്ടായത്. തത്സമയത്ത് റവന്യൂ വകുപ്പ് കട്ടപ്പന വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥനായ ശ്രീജേഷ് എസ്. നടത്തിയ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു..</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഉടൻ കെ.എസ്.ഇ.ബിയെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. തുടർന്ന് അഗ്‌നിരക്ഷാസേന, കെ.എസ്.ഇ.ബി., റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ച് സുരക്ഷിതമാക്കി മരം മുറിച്ചുമാറ്റി.</p>
<p>മരം ഒടിഞ്ഞുവീണതിനെത്തുടർന്ന് പ്രദേശത്ത് ദീർഘനേരം ഗതാഗത തടസം അനുഭവപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ജൂനിയർ ചേംബർ ഇന്റർനാഷണൽ ; &amp;apos; വിദ്യവിതരണം&amp;quot; പദ്ധതിക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2586</link>
<guid>https://thekeralajournal.com/2586</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a218c6e50c9d.jpg" length="104874" type="image/jpeg"/>
<pubDate>Thu, 04 Jun 2026 20:02:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (JCI) ഇരട്ടയാറിന്റെ നേതൃത്വത്തിൽ “വിദ്യവിതരണം” പദ്ധതിക്ക് തുടക്കമായി. വിവിധ സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ആവശ്യമായ പഠനോപകരണങ്ങൾ അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി അവ നേരിട്ട് വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകുന്ന  പദ്ധതിയാണിത്.</p>
<p>വിദ്യാഭ്യാസ രംഗത്ത് പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠനസഹായങ്ങൾ ലഭ്യമാക്കി അവരുടെ പഠന പ്രവർത്തനങ്ങൾക്ക് കൂടുതൽ പിന്തുണ നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>പരിപാടികൾക്ക് JCI ഇരട്ടയാർ പ്രസിഡന്റ് ജോയൽ ജോസ്, മുൻ പ്രസിഡന്റ് (IPP) കിരൺ ജോർജ് തോമസ്, അമൽ ജോളി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പാമ്പനാറിൽ അഞ്ചുനില കെട്ടിടം തകർന്നു വീണു</title>
<link>https://thekeralajournal.com/2585</link>
<guid>https://thekeralajournal.com/2585</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20d33c36b37.jpg" length="75933" type="image/jpeg"/>
<pubDate>Thu, 04 Jun 2026 06:52:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പനാറിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പാമ്പനാർ സ്വദേശി ആഗ്നലിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ് അപകടത്തിൽ തകർന്നത്.</p>
<p>സംഭവസമയത്ത് കെട്ടിടത്തിൽ തൊഴിലാളികൾ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. കെട്ടിടം തകർന്നുവീണതിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>
<p>നിർമാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമികമായി ഉയരുന്ന ആരോപണം. </p>]]> </content:encoded>
</item>

<item>
<title>സ്ഥലംമാറ്റങ്ങൾക്കെതിരെ ജോയിന്റ് കൗൺസിൽ  പ്രതിഷേധ മാർച്ചും ധർണയും നടത്തി</title>
<link>https://thekeralajournal.com/2582</link>
<guid>https://thekeralajournal.com/2582</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a20c558a3bf5.jpg" length="100589" type="image/jpeg"/>
<pubDate>Thu, 04 Jun 2026 05:52:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഭരണമാറ്റത്തിന്റെ പേരിൽ ജില്ലയിൽ സർക്കാർ ജീവനക്കാരെ മാനദണ്ഡങ്ങൾ ലംഘിച്ച് സ്ഥലംമാറ്റുന്ന നടപടികൾക്കെതിരെ ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.</p>
<p>സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് പൊതുഭരണ വകുപ്പിന്റെ നിലവിലെ ഉത്തരവുകൾ നിലനിൽക്കുമ്പോഴും, ഭരണമാറ്റത്തിന്റെ പേരിൽ മാനദണ്ഡങ്ങൾക്കു വിരുദ്ധമായി ജീവനക്കാരെ സ്ഥലംമാറ്റുന്ന നടപടികളിൽ നിന്ന് സർക്കാർ പിൻമാറിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബിന്ദുരാജൻ മുന്നറിയിപ്പ് നൽകി.</p>
<p>കളക്ടറേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്.കെ.എം ബഷീർ, കെ.എസ് രാഗേഷ്, കെ.വി സാജൻ എന്നിവർ സംസാരിച്ചു.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് വി.എം. ഷൗക്കത്തലി, എസ്. സുകുമാരൻ, എം.എസ്. ശ്രീകുമാർ, എ.കെ. സുഭാഷ്, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, ടി.എച്ച്. ഫൈസൽ, എൻ.കെ. രാജിമോൾ, സി.ജി. അജീഷ് എന്നിവർ നേതൃത്വം നൽകി.</p>
<p>ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം എൻ.കെ. സജൻ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>മോദി സർക്കാരിന്റെ 12&#45;ാം വാർഷികാഘോഷങ്ങൾക്ക് തുടക്കം; സംസ്ഥാനത്ത് രണ്ട് ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കും</title>
<link>https://thekeralajournal.com/2581</link>
<guid>https://thekeralajournal.com/2581</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200e06a7cba.jpg" length="137088" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:50:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി 12 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളവും രാജ്യവ്യാപകമായും വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.</p>
<p>"പന്ത്രണ്ട് വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം" എന്ന മുദ്രാവാക്യമുയർത്തിയാണ് പരിപാടികൾ നടക്കുന്നതെന്ന് ബിജെപി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അറിയിച്ചു.</p>
<p>ലോക പരിസ്ഥിതി ദിനമായ ജൂൺ 5 മുതൽ അന്താരാഷ്ട്ര യോഗ ദിനമായ ജൂൺ 21 വരെയാണ് ആഘോഷ പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുപിടിപ്പിച്ച് ആകെ രണ്ട് ലക്ഷം തൈകൾ വച്ചുപിടിപ്പിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്.</p>
<p>ഇടുക്കിയിൽ നാളെ ജില്ലാതല ഉദ്ഘാടനം</p>
<p>ഇടുക്കി സൗത്ത് ജില്ലയിലെ വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഔദ്യോഗിക ജില്ലാതല ഉദ്ഘാടനം ജൂൺ 4-ന് വൈകിട്ട് 4 മണിക്ക് കഞ്ഞിക്കുഴിയിൽ നടക്കും. പരിപാടി ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉദ്ഘാടനം ചെയ്യും. ജൂൺ 5-ന് ജില്ലയിലെ എല്ലാ ബൂത്തുകളിലും നേതാക്കളുടെയും പ്രവർത്തകരുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുമെന്ന് ജില്ലാ നേതൃത്വം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പച്ച അണിയാൻ ഒരുങ്ങി ശാന്തിഗ്രാം സ്കൂൾ മൈതാനം</title>
<link>https://thekeralajournal.com/2580</link>
<guid>https://thekeralajournal.com/2580</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200d2e691ab.jpg" length="73501" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:47:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ ശാന്തിഗ്രാം സ്റ്റേഡിയത്തിൽ ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷന്റെയും മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ്ബിന്റെയും നേതൃത്വത്തിൽ പൊതുജന സഹകരണത്തോടെ ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി ജൂൺ 5-ന് ആരംഭിക്കും.</p>
<p>വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്ടിയുടെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എ. രജനി പുല്ല് നടീൽ പരിപാടി ഉദ്ഘാടനം നിർവഹിക്കും.</p>
<p>വാർഡ് മെമ്പർ റോസമ്മ മാത്യു, പരിസ്ഥിതി പ്രവർത്തകനും ഗാന്ധിജി സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റുമായ സജിദാസ് മോഹൻ, ഗാന്ധിജി സ്കൂൾ ഹെഡ്മിസ്ട്രസ് ഇൻചാർജ് ഉഷ ടീച്ചർ, ശാന്തിഗ്രാം സ്പോർട്സ് അസോസിയേഷൻ, മെസ്സഞ്ചർ സിറ്റി ഫുട്ബോൾ ക്ലബ് ഭാരവാഹികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിക്കും.</p>
<p>സ്റ്റേഡിയം കൂടുതൽ മനോഹരവും പരിസ്ഥിതി സൗഹൃദവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബഫല്ലോ ഗ്രാസ് നട്ടുപിടിപ്പിക്കുന്ന പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഇല നേച്ചർ ഫൗണ്ടേഷൻ്റെ “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് ജൂൺ 5 ന് തുടക്കമാകും</title>
<link>https://thekeralajournal.com/2579</link>
<guid>https://thekeralajournal.com/2579</guid>
<description><![CDATA[ മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a200ba55bc50.jpg" length="92323" type="image/jpeg"/>
<pubDate>Wed, 03 Jun 2026 16:41:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ കൂട്ടായ്മയായ ഇല നേച്ചർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന “ഒരു സ്കൂളിൽ ഒരു പഴത്തോട്ടം” പദ്ധതിക്ക് പരിസ്ഥിതി ദിനമായ ജൂൺ 5-ന് തുടക്കമാകും. മൂരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ പദ്ധതിയുടെ ഉദ്ഘാടനം അയ്യപ്പൻകോവിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ രതീഷ് കെ.വി. നിർവഹിക്കും.</p>
<p>ആദ്യഘട്ടത്തിൽ ഇടുക്കി ജില്ലയിലെ 50 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ ഫലവൃക്ഷങ്ങളുടെ തൈകൾ എൻ.എസ്.എസ്. യൂണിറ്റുകളുടെയും സ്കൂൾ നേച്ചർ ക്ലബ്ബുകളുടെയും സഹകരണത്തോടെ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതാണ് പദ്ധതി. മൂന്ന് വർഷം ദൈർഘ്യമുള്ള പദ്ധതിയിൽ മികച്ച രീതിയിൽ പഴത്തോട്ടം പരിപാലിക്കുന്ന സ്കൂളുകൾക്ക് യഥാക്രമം 25,000 രൂപ, 15,000 രൂപ, 10,000 രൂപ വീതം ക്യാഷ് അവാർഡുകളും നൽകും. ഓരോ വർഷവും പ്രത്യേക വിദഗ്ധസംഘം പഴത്തോട്ടങ്ങൾ സന്ദർശിച്ച് വിലയിരുത്തലും ആവശ്യമായ നിർദേശങ്ങളും നൽകും.</p>
<p>പരിപാടിയിൽ ഇല സംസ്ഥാന ചെയർമാൻ സജിദാസ് മോഹൻ അധ്യക്ഷത വഹിക്കും. ഇടുക്കി ജില്ലാ പഞ്ചായത്തംഗം ടോണി തോമസ് ഫലവൃക്ഷ തൈകളുടെ വിതരണം നിർവഹിക്കും. ഇല സംസ്ഥാന വൈസ് ചെയർമാൻ അജിത്ത് ചന്ദ്രൻ, പ്രോഗ്രാം കോ-ഓർഡിനേറ്റർ പ്രിൻസ് മറ്റുപള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. സീമ പ്രമോദ്, ബെൻസി, ബിബിൻ കെ. രാജു, മനോജ് മാളിയേക്കൽ, ജില്ലാ പ്രസിഡന്റ് ദീപാമോൾ പി.ഡി., സെക്രട്ടറി ഷിജു ഇ.എം., ട്രഷറർ അജീഷ് വി.എം., വൈസ് പ്രസിഡന്റുമാരായ ശ്രീകാന്ത് എൻ.എസ്., സെബാസ്റ്റ്യൻ എ.കെ., ജോയിന്റ് സെക്രട്ടറിമാരായ ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം, ബിനോയി വർക്കി എന്നിവർ സംസാരിക്കും.</p>
<p>പരിപാടികൾക്ക് ബിനു സി. ചാണ്ടി, കെ. ഗിരീശൻ നായർ, ജോസ് പുരയിടം, ജയേഷ് ബാലകൃഷ്ണൻ, അശോക് ഇലവന്തിങ്കൽ, അജി ഉദയഗിരി, പ്രവീണ എസ്., നിഷ ഇരട്ടയാർ, രേണുക കെ.ആർ., ജോബിൻ കെ. മാണി, സനൽ ഫോക്കസ് തുടങ്ങിയവർ നേതൃത്വം നൽകും.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a200bbe6f163.jpg" alt=""></p>
<p>സ്കൂൾ പരിസരങ്ങളിൽ ഫലവൃക്ഷ സമ്പത്ത് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധവും പ്രകൃതിസ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>“കുരുന്നുകൾക്ക് ഒരു ചിരി” : പദ്ധതിയുടെ &amp;apos;സീസൺ 2&amp;apos; ഉദ്ഘാടനം ഇന്ന്</title>
<link>https://thekeralajournal.com/2571</link>
<guid>https://thekeralajournal.com/2571</guid>
<description><![CDATA[ പദ്ധതിയുടെ ഭാഗമായി 101 വിദ്യാർഥികൾക്ക് മർച്ചൻ്റ് യൂത്ത് വിംഗ് പഠനോപകരണങ്ങൾ വിതരണം ചെയ്യും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1daebc607f7.jpg" length="75221" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന ഗവൺമെന്റ് ട്രൈബൽ സ്കൂളിലെ 101 വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റുകൾ വിതരണം ചെയ്യും. “കുരുന്നുകൾക്ക് ഒരു ചിരി” എന്ന പദ്ധതിയുടെ ഭാഗമായാണ് സഹായ വിതരണം സംഘടിപ്പിക്കുന്നത്.</p>
<p>ബാഗ്, കുട, വാട്ടർ ബോട്ടിൽ, പുസ്തകങ്ങൾ ഉൾപ്പെടെ ഏകദേശം 1000 രൂപ വിലവരുന്ന പഠനോപകരണങ്ങളടങ്ങിയ കിറ്റുകളാണ് വിദ്യാർത്ഥികൾക്ക് നൽകുക.</p>
<p>പദ്ധതിയുടെ ഉദ്ഘാടനം സാജൻ ജോർജ്  നിർവഹിക്കും. ചടങ്ങിൽ അജിത് സുകുമാരൻ അധ്യക്ഷത വഹിക്കും. മർച്ചൻസ് യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തും.</p>]]> </content:encoded>
</item>

<item>
<title>കെ.കെ. റോഡിൽ പാറക്കഷണം വീണു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/2576</link>
<guid>https://thekeralajournal.com/2576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1f6f0a5a2d5.jpg" length="68512" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കാലവർഷം ആരംഭിച്ചതോടെ ശക്തമായ മഴയും കാറ്റും ഇടുക്കി ഉൾപ്പെടെയുള്ള മലയോര മേഖലകളിലെ രാത്രി യാത്ര അപകടകരമാകുന്നു. ചൊവ്വാഴ്ച രാത്രി 8.30 ഓടെ കോട്ടയം–കുമളി കെ.കെ. റോഡിൽ മുറിഞ്ഞപ്പുഴയ്ക്ക് സമീപം റോഡിലേക്ക് വലിയ പാറക്കഷണം ഉരുണ്ടുവീണു.</p>
<p>സംഭവസമയത്ത് ഇതുവഴി കടന്നുപോയ കാർ യാത്രക്കാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. കനത്ത മഴയെ തുടർന്ന് ഉണ്ടായ പാറവീഴ്ച മൂലം കെ.കെ. റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ഏറെ നേരം വാഹനക്കുരുക്ക് അനുഭവപ്പെടുകയും ചെയ്തു.</p>
<p>വിവരമറിഞ്ഞെത്തിയ പീരുമേട് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്തു. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മലയോര പാതകളിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൊളുക്കുമലയിൽ നിന്നും കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/2575</link>
<guid>https://thekeralajournal.com/2575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Wed, 03 Jun 2026 05:24:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊളുക്കുമലയിൽ നിന്ന് കൊക്കയിലേക്ക് ചാടിയ യുവാവിന്റെ മൃതദേഹം രക്ഷാപ്രവർത്തകർ കണ്ടെത്തി. ചെന്നൈ സ്വദേശിയായ ദ്രവിനേഷ് (25) ആണ് മരിച്ചത്.</p>
<p>സുഹൃത്തുക്കൾക്കൊപ്പം സൂര്യോദയം കാണുന്നതിനായി കൊളുക്കുമലയിലെത്തിയ ദ്രവിനേഷ്, ഇന്ന് രാവിലെ ആറുമണിയോടെ കൊളുക്കുമലയിലെ സിംഹപ്പാറ ഭാഗത്ത് നിന്ന് തമിഴ്നാട് വശത്തേക്കുള്ള ആഴമേറിയ കൊക്കയിലേക്ക് ചാടുകയായിരുന്നുവെന്ന് അധികൃതർ അറിയിച്ചു.</p>
<p>ചെന്നൈയിൽ നിന്ന് പത്തംഗ സംഘത്തോടൊപ്പമാണ് യുവാവ് കൊളുക്കുമലയിലെത്തിയത്. ഓഫ് റോഡ് ജീപ്പിൽ സഞ്ചരിച്ച് പ്രദേശത്തെത്തിയ സംഘം സിംഹപ്പാറയിൽ നിർത്തിയപ്പോഴാണ് സംഭവം നടന്നത്.</p>
<p>സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശവാസികൾ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. തുടർന്ന് മൂന്നാറിൽ നിന്ന് എത്തിയ അഗ്നിരക്ഷാസേനാ സംഘം താഴേക്ക് ഇറങ്ങി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>കേരള–തമിഴ്നാട് അതിർത്തിയിലുള്ള പ്രദേശത്താണ് അപകടം നടന്നത്. സംഭവത്തിൽ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.</p>]]> </content:encoded>
</item>

<item>
<title>ജീവനക്കാരുടെ കുറവ് : ഏലപ്പാറ സർക്കാർ ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2574</link>
<guid>https://thekeralajournal.com/2574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e22972ddee.jpg" length="92577" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:53:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: ആധുനിക രീതിയിൽ നവീകരിച്ച പുതിയ കെട്ടിടമുണ്ടെങ്കിലും ആവശ്യത്തിന് ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും അഭാവം ഏലപ്പാറ സർക്കാർ ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തെ താളം തെറ്റിക്കുകയാണ്. തോട്ടം തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഏലപ്പാറ പഞ്ചായത്തിലെ ഏക പ്രധാന ചികിത്സാകേന്ദ്രമാണ് ഈ സർക്കാർ ആശുപത്രി.</p>
<p>ദിനംപ്രതി നിരവധി രോഗികളാണ് ചികിത്സ തേടി ആശുപത്രിയിലെത്തുന്നത്. നാല് ഡോക്ടർമാരുടെ സേവനം ആവശ്യമായ ആശുപത്രിയിൽ നിലവിൽ രണ്ട് ഡോക്ടർമാർ മാത്രമാണ് സേവനമനുഷ്ഠിക്കുന്നത്. ആവശ്യത്തിന് നഴ്സുമാരുടെയും മറ്റ് സ്റ്റാഫുകളുടെയും കുറവും ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.</p>
<p>വാഗമൺ, കോട്ടമല, ഉളുപ്പൂണി തുടങ്ങി 30 കിലോമീറ്റർ വരെ ദൂരങ്ങളിൽ നിന്നുള്ള രോഗികളാണ് ഇവിടെ ചികിത്സയ്ക്കായി എത്തുന്നത്. എന്നാൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും പലപ്പോഴും ഡോക്ടർമാരെ കാണാനാകാതെ മടങ്ങേണ്ടി വരുന്ന സാഹചര്യമാണുള്ളത്.</p>
<p>ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനത്തെ സാരമായി ബാധിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സേവനത്തിലുള്ള ഒരു ഡോക്ടർ അവധിയിലായാൽ പോലും വലിയ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്.</p>
<p>സമീപകാലത്താണ് ആശുപത്രി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റിയത്. എന്നാൽ കെട്ടിട നവീകരണം പൂർത്തിയായിട്ടും ആവശ്യമായ ഡോക്ടർമാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും നിയമിക്കുന്ന കാര്യത്തിൽ ആരോഗ്യവകുപ്പ് അനാസ്ഥ കാണിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</title>
<link>https://thekeralajournal.com/2573</link>
<guid>https://thekeralajournal.com/2573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e214cc9e05.jpg" length="94300" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:48:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: വേനലവധിക്കുശേഷം വീണ്ടും സ്‌കൂള്‍ തുറന്നതിന്റെ ആവേശത്തില്‍ വിദ്യാര്‍ഥികള്‍. നെടുങ്കണ്ടം ഉപജില്ലയിലെ സ്‌കൂളുകളിലെല്ലാം പ്രവേശനോത്സവം ഗംഭീരമായി നടന്നു. ഉപജില്ലാതല പ്രവേശനോത്സവം ചോറ്റുപാറ ആര്‍.പി.എം.എല്‍.പി സ്‌കൂളില്‍ സംഘടിപ്പിച്ചു.</p>
<p>പ്രീ-പ്രൈമറിയിലേക്കും ഒന്നാം ക്ലാസിലേക്കുമായി എത്തിച്ചേര്‍ന്ന 221 കുരുന്നുകള്‍ക്കാണ് സ്‌കൂളില്‍ ഊഷ്മളമായ സ്വീകരണം ഒരുക്കിയത്. ഒന്നാം ക്ലാസിലേക്ക് മാത്രം 67 കുട്ടികള്‍ പ്രവേശനം നേടിയതോടെ വിദ്യാര്‍ഥി പ്രവേശനത്തില്‍ ഉപജില്ലയില്‍ ഒന്നാം സ്ഥാനവും സ്‌കൂള്‍ സ്വന്തമാക്കി.</p>
<p>നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് മധു പോളച്ചിറയില്‍ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ജെന്‍സി മോള്‍ അക്കാദമിക് മാസ്റ്റര്‍പ്ലാന്‍ പ്രകാശനം ചെയ്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ബിനു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.എസ്. യശോദരന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന അനില്‍കുമാര്‍, സ്‌കൂള്‍ ഹെഡ്‍മിസ്‌ട്രസ് ദീപാമോള്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>പഞ്ചായത്തംഗങ്ങളായ സുനില്‍ കൊല്ലക്കാട്ട്, ഷിംല ബീവി, കെ.എന്‍. മധുസൂദനന്‍, അജി കുളത്തിങ്കല്‍, ബിജു കല്ലറക്കല്‍, സിബി എബ്രഹാം, ആവണി, രശ്മി ശ്രീജു, പി.എം. രഘു തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കങ്ങള്‍ ശക്തമാക്കണം: മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/2572</link>
<guid>https://thekeralajournal.com/2572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1e209015eb9.jpg" length="42133" type="image/jpeg"/>
<pubDate>Tue, 02 Jun 2026 05:45:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മഴക്കാലത്തുണ്ടാകാനിടയുള്ള അപകടങ്ങള്‍ മുന്‍കൂട്ടിക്കണ്ട് മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനായുള്ള നടപടികള്‍ വേഗതയോടെയും കൃത്യതയോടെയും സ്വീകരിക്കണമെന്ന് ജില്ലയുടെ ചുമതലയുള്ള ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കലക്‌ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മണ്ണിടിച്ചില്‍ ഇടുക്കി ജില്ലയിലെ പ്രധാന പ്രകൃതി ദുരന്തങ്ങളിലൊന്നാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇത് ഒഴിവാക്കുന്നതിനായി റോഡുകളുടെ ഭിത്തികള്‍ ശാസ്ത്രീയമായി സംരക്ഷിക്കാന്‍ ദേശീയപാതാ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങള്‍ സര്‍ക്കാര്‍ സസൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പോലീസിന് ഡ്രോണുകള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>മഴക്കാല രോഗങ്ങള്‍ നിയന്ത്രിക്കുന്നതിനായി ആവശ്യമായ മരുന്നുകള്‍ ആശുപത്രികളില്‍ ഉറപ്പാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.</p>
<p>ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകളുടെ പ്രവര്‍ത്തനം ആരംഭിച്ചതായി ജില്ലാ കലക്‌ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ക്യാമ്പുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തില്‍ 34 അംഗ എന്‍.ഡി.ആര്‍.എഫ് യൂണിറ്റ് ജില്ലയില്‍ സജ്ജമാക്കിയിട്ടുണ്ടെന്നും സി.ബി.എസ്‍.ഇ ഉള്‍പ്പെടെയുള്ള സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് പരിശോധന ആരംഭിച്ചതായും കലക്‌ടര്‍ അറിയിച്ചു.</p>
<p>ഡാമുകളിലെ ജലനിരപ്പ് സുരക്ഷിത നിലയിലാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു.</p>
<p>വനഭൂമിയില്‍നിന്ന് റോഡുകളിലേക്ക് ചാഞ്ഞുനില്‍ക്കുന്ന മരങ്ങള്‍ മുറിച്ചുനീക്കാന്‍ വനംവകുപ്പ് മുന്‍കൈയെടുക്കണമെന്ന് ഗവ. ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് ആവശ്യപ്പെട്ടു.</p>
<p>ജില്ലയില്‍ അനധികൃത നിര്‍മാണങ്ങളും സാഹസിക ടൂറിസം സംരംഭങ്ങളും വര്‍ധിച്ചുവരുന്നതായി റോയ് കെ. പൗലോസ് എം.എല്‍.എ ചൂണ്ടിക്കാട്ടി. വാര്‍ഡ് തലത്തില്‍ ഇത്തരം സ്ഥാപനങ്ങളുടെ കണക്ക് തയ്യാറാക്കിയിട്ടുണ്ടെന്നും സുരക്ഷാ പരിശോധനയ്ക്കായി സാങ്കേതിക സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും കലക്‌ടര്‍ അറിയിച്ചു. ജൂണ്‍ 15നകം റിപ്പോര്‍ട്ട് ലഭ്യമാകുമെന്നും സുരക്ഷിതമല്ലാത്ത സംരംഭങ്ങള്‍ക്ക് നോട്ടീസ് നല്‍കി പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഉപയോഗശൂന്യമായ പാറമടകള്‍ മൂടുകയോ വേലികെട്ടി സംരക്ഷിക്കുകയോ വേണമെന്ന് സേനാപതി വേണു എം.എല്‍.എ ആവശ്യപ്പെട്ടു. അപകടങ്ങള്‍ പതിവായ തൂവല്‍ വെള്ളച്ചാട്ടം പോലുള്ള സ്ഥലങ്ങളില്‍ സഞ്ചാരികളും കുട്ടികളും ഇറങ്ങാതിരിക്കാന്‍ സുരക്ഷാ വേലി സ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>യോഗത്തില്‍ സിറിയക് തോമസ് എം.എല്‍.എ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, ദേവികുളം സബ് കലക്‌ടര്‍ വി.എം. ആര്യ, ഇടുക്കി സബ് കലക്‌ടര്‍ അനൂപ് ഗാര്‍ഗ്, എ.ഡി.എം എസ്. ശ്രീജിത് എന്നിവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുപ്പത് വർഷത്തെ സേവനത്തിന് ശേഷം പെരിയാർ ടൈഗർ റിസർവിൽ നിന്നും വിരമിച്ച ഇ.ഡി.സി അംഗങ്ങൾക്ക് യാത്രയയപ്പ് നൽകി</title>
<link>https://thekeralajournal.com/2570</link>
<guid>https://thekeralajournal.com/2570</guid>
<description><![CDATA[ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനുമാണ് സർവീസിൽ നിന്ന് വിരമിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d951e839bf.jpg" length="123285" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:51:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: പെരിയാർ ടൈഗർ റിസർവ് ന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി (ഇ.ഡി.സി) രൂപീകരിച്ച കാലം മുതൽ സേവനമനുഷ്ഠിച്ച എക്സ്-വയൺ ഇ.ഡി.സി അംഗങ്ങളായ ഇ.ജി സദാനന്ദനും എം.എസ് സുരേന്ദ്രനും സർവീസിൽ നിന്ന് വിരമിച്ചു. വനസംരക്ഷണ മേഖലയിലും ഇക്കോ ടൂറിസം രംഗത്തും മൂന്ന് ദശാബ്ദത്തിലേറെക്കാലം ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ച ശേഷമാണ് ഇരുവരും ഔദ്യോഗിക ജീവിതത്തോട് വിടപറഞ്ഞത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d955477290.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956157f64.jpg" alt=""></p>
<p>പെരിയാർ വന്യജീവി സങ്കേതത്തിലെ പ്രധാന ഇക്കോ ടൂറിസം പദ്ധതികളിലൊന്നായ ടൈഗർ ട്രയൽ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ നിർണായക പങ്കുവഹിച്ചവരാണ് ഇരുവരും. വനത്തെ അടുത്തറിഞ്ഞുള്ള അനുഭവസമ്പത്തും വനസംരക്ഷണത്തോടുള്ള സമർപ്പണവും സഹപ്രവർത്തകർക്കും വിനോദസഞ്ചാരികൾക്കും ഒരുപോലെ പ്രചോദനമായിരുന്നു.</p>
<p>വിരമിച്ച ഇരുവരെയും പെരിയാർ ടൈഗർ റിസർവ്വിന്റെയും ഇ.ഡി.സിയുടെയും നേതൃത്വത്തിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. ചടങ്ങിൽ തേക്കടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് എം. യോഹന്നാൻ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രേംജിത് ലാൽ, ഇ.ഡി.സി ചെയർമാൻ സി.സി തോമസ്, സെക്രട്ടറി സൂരജ് ലാൽ കെ.എസ് എന്നിവർ പങ്കെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥരും സഹപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d956c47a81.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പൂർവ അധ്യാപക&#45;വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2569</link>
<guid>https://thekeralajournal.com/2569</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d9371f3060.jpg" length="86298" type="image/jpeg"/>
<pubDate>Mon, 01 Jun 2026 19:43:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: സെൻമേരിസ് യു.പി സ്കൂൾ കാഞ്ചിയാർ ൽ പൂർവ അധ്യാപക-വിദ്യാർത്ഥി സ്മാരക പ്രവേശന കവാടത്തിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും നടന്നു. സ്കൂളിന്റെ ഗോൾഡൻ ജൂബിലിയോടനുബന്ധിച്ച് പൂർവ അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ് പ്രവേശന കവാടം നിർമ്മിച്ചത്. സ്കൂൾ മാനേജർ ഫാ. മാർട്ടിൻ വെള്ളിയാംകുളം ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ചടങ്ങിൽ തോമസ് ജോർജ് അങ്ങേവീട്ടിൽ, തോമസ്, ജോസഫ് മാത്യു, സണ്ണി എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന പ്രവേശനോത്സവം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയ്മോൻ അഴകൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. ഫാ. മാർട്ടിൻ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സണ്ണി മൂഴയിൽ നവാഗതരായ കുട്ടികളെ സ്വീകരിച്ചു.</p>
<p>യോഗത്തിൽ പി.ടി.എ പ്രസിഡന്റ് ബോബൻ പതിപ്പള്ളി, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ആലീസ് സെൻ, ഹെഡ്മിസ്ട്രസ് സിസ്റ്റർ സിൽവിയ സി.എം.സി, ജോസ്മി ജോസ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പ്രവേശനോത്സവം നടന്നു</title>
<link>https://thekeralajournal.com/2568</link>
<guid>https://thekeralajournal.com/2568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d71c98c9b4.jpg" length="139421" type="image/jpeg"/>
<pubDate>Mon, 01 Jun 2026 17:20:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി സെന്റ് ജറോംസ് യു.പി സ്കൂളിൽ പുതിയ അധ്യയന വർഷത്തോടനുബന്ധിച്ചുള്ള പ്രവേശനോത്സവം വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ മാനേജർ മോൺസിഞ്ഞൂർ അബ്രഹാം പുറയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1d71df45bfc.jpg" alt=""></p>
<p>നവാഗതരായ കുട്ടികളെ സ്വാഗതം ചെയ്യുന്നതിനായി അറിവിന്റെ വെളിച്ചം പകരുന്ന സന്ദേശത്തോടെ തെളിച്ച തിരികളും സമ്മാനങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു. ചടങ്ങിൽ സ്കൂൾ അസിസ്റ്റന്റ് മാനേജർമാരായ ഫാ. മെൽബിൻ കരിവേലിൽ, ഫാ. ആൽബർട്ട് നടക്കൽ, മുനിസിപ്പൽ കൗൺസിലർ ബീന സിബി, സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് മഠത്തിൽ, പി.ടി.എ പ്രസിഡന്റ് ജയിംസ് വർഗീസ്, എം.പി.ടി.എ പ്രസിഡന്റ് ജിൻസിമോൾ ടി.എച്ച് എന്നിവർ സംസാരിച്ചു.</p>
<p>പി.ടി.എ ഭാരവാഹികളായ പ്രശാന്ത് രാജ്, പ്രിൻസ് ജോസഫ്, ഷിജു കരിവേലിക്കൽ, ജോസ്മി ജോസ്, റാണി ജോസഫ് എന്നിവരും അധ്യാപകരും പരിപാടികൾക്ക് നേതൃത്വം നൽകി. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുട്ടികൾക്ക് മധുരപലഹാരങ്ങളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>2026&#45;27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ നടന്നു</title>
<link>https://thekeralajournal.com/2567</link>
<guid>https://thekeralajournal.com/2567</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1d4f843240b.jpg" length="115440" type="image/jpeg"/>
<pubDate>Mon, 01 Jun 2026 14:53:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്‌കൂളിൽ ആവേശപൂർവ്വം നടന്നു. ചടങ്ങ് ഉദ്ഘാടനം ചെയ്ത റോയി കെ. പൗലോസ് എം.എൽ.എ പൊതുവിദ്യാഭ്യാസ മേഖല നമ്മുടെ നാടിൻ്റെ ഏറ്റവും വലിയ സമ്പത്താണെന്ന് പറഞ്ഞു.</p>
<p>പൊതുവിദ്യാഭ്യാസ മേഖലയിലുണ്ടാകുന്ന ഓരോ മാറ്റവും സമൂഹത്തിന്റെ മുന്നേറ്റത്തിനും പുരോഗതിക്കും വഴിയൊരുക്കുന്നതാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. വിവിധ പ്രയാസങ്ങൾ നേരിടുന്ന സമൂഹത്തിലെ ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസ മേഖലയിലൂടെ കരുത്തും പിന്തുണയും നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഹയർസെക്കൻഡറി പരീക്ഷയിൽ സംസ്ഥാന ശരാശരിയേക്കാൾ മികച്ച വിജയശതമാനം ഇടുക്കി ജില്ല കൈവരിച്ചതിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അഭിനന്ദനം അർഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ചടങ്ങിൽ അധ്യക്ഷത വഹിച്ച സേനാപതി വേണു എം.എൽ.എ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഏക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രവേശനോത്സവത്തിൽ പങ്കെടുക്കാനായതിൽ അഭിമാനം പ്രകടിപ്പിച്ചു. ഇംഗ്ലീഷ് പഠനാവസരം പ്രയോജനപ്പെടുത്തി സമൂഹത്തിന് മാതൃകയാകുന്ന വിദ്യാർത്ഥികളായി വളരണമെന്നും വിദ്യാഭ്യാസത്തെ ലഹരിയാക്കി മറ്റ് ദുഷ്‌പ്രവണതകളെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് ആഹ്വാനം ചെയ്തു.</p>
<p>ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വികസന ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി, വൈസ് പ്രസിഡന്റ് റെജി ഇലിപ്പുലിക്കാട്ട്, ഗ്രാമപഞ്ചായത്തംഗം റോസമ്മ മാത്യു, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗീത പി.സി, എസ്.എസ്.കെ &amp; വിദ്യാകിരണം ജില്ലാ കോ-ഓർഡിനേറ്റർ കെ.എ. ബിനുമോൻ എന്നിവരുള്‍പ്പെടെ സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>&amp;apos;ഇലയ്ക്ക് പുതിയ നേതൃത്വം ; ഇടുക്കി ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/2566</link>
<guid>https://thekeralajournal.com/2566</guid>
<description><![CDATA[ ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1ce6d508d57.jpg" length="97244" type="image/jpeg"/>
<pubDate>Mon, 01 Jun 2026 07:27:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പരിസ്ഥിതി സംരക്ഷണ രംഗത്ത് സജീവ സാന്നിധ്യമായ ഇല നേച്ചർ ഫൗണ്ടേഷന്റെ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കട്ടപ്പന ബി.ആർ.സി ഹാളിൽ നടന്ന യോഗത്തിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a1ce6fc7b8be.jpg" alt=""></p>
<p>ദീപ മോൾ പി.ഡി ജില്ലാ പ്രസിഡന്റായും ഷിജു ഇ.എം സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. അജീഷ് വി.എം ട്രഷററായും ചുമതലയേൽക്കും.</p>
<p>ശ്രീകാന്ത് എൻ.എസ്, സെബാസ്റ്റ്യൻ എ.കെ എന്നിവർ വൈസ് പ്രസിഡന്റുമാരായും ബേസിൽ ജോയ്, രാരിച്ചൻ കണിയാമറ്റം എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിപുലമായ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ കൺവീനർമാരെയും യോഗം നിയോഗിച്ചു. ജയേഷ് ബാലകൃഷ്ണൻ, ബിനോയ് വർക്കി, മനോജ് മാളിയേക്കൽ, ബിനു സി. ചാണ്ടി, ജോസ് പുരയിടം, അജി ഉദയഗിരി, പ്രവീണ എസ്, അശോക് ഇലവന്തിക്കൽ, നിഷ ഇരട്ടയാർ, ജോബിൻ കെ. മാണി, സനൽ ഫോക്കസ്, രേണുക കെ.ആർ, കെ. ഗിരീശൻ നായർ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.</p>
<p>ജില്ലയിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുന്ന പദ്ധതികൾ പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>
<p>സംസ്ഥാന ഭാരവാഹികളായ സജിദാസ് മോഹൻ, അജിത്ത് ചന്ദ്രൻ കെ, ബിബിൻ കെ രാജു, പ്രിൻസ് മറ്റപ്പള്ളി, അഡ്വ. സീമ, ബെൻസി, സതീഷ് ചന്ദ്രൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപതാ പ്രവർത്തനവർഷ ഉദ്ഘാടനം നടത്തി</title>
<link>https://thekeralajournal.com/2565</link>
<guid>https://thekeralajournal.com/2565</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a1cdb11b4c29.jpg" length="93749" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:36:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ പ്രവർത്തനവർഷ ഉദ്ഘാടനവും കർമപദ്ധതി പ്രകാശനവും എഴുകുംവയല്‍ നിത്യസഹായമാതാ പള്ളിയില്‍ നടന്നു. വികാരി ഫാ. സിജോ ചുനയംമാക്കല്‍ ഉദ്ഘാടനം നിർവഹിച്ചു. കെസിവൈഎം ഇടുക്കി രൂപതാ പ്രസിഡന്റ് അമല്‍ ജിജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>രൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട് ആമുഖപ്രഭാഷണം നടത്തി. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ കോ-ഓർഡിനേറ്റർ ഫാ. തോമസ് പഞ്ഞിക്കുന്നേല്‍ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>കെസിവൈഎം രൂപത ജനറല്‍ സെക്രട്ടറി ബിജോ ബൈജു, എഴുകുംവയല്‍ പള്ളി അസിസ്റ്റന്റ് വികാരി ഫാ. അമല്‍ ഞാവള്ളിക്കുന്നേല്‍, കെസിവൈഎം രൂപതാ അനിമേറ്റർ സിസ്റ്റർ ലിൻഡ എസ്‌എബിഎസ്, ജയ് മാതാ ഭവൻ ഡയറക്ടർ സിസ്റ്റർ ആൻ മേരി എസ്‌എച്ച്‌ എന്നിവർ പ്രസംഗിച്ചു.</p>
<p>സിസ്റ്റർ ആൻ ഗ്രേസ് എസ്‌എച്ച്‌, റോഷ്ബിൻ റോയ്, ജോഷ്ന, ഷൈബി ജോയ്, അജിൻ ജിൻസണ്‍, കെവിൻ ജോഷി, എയ്ഞ്ചല ജിജു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിനോടനുബന്ധിച്ച് എഴുകുംവയല്‍ യൂണിറ്റിലെ യുവജനങ്ങളുടെ കലാപരിപാടികളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് : ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം സ്കൂൾ വേദിയാകും</title>
<link>https://thekeralajournal.com/2548</link>
<guid>https://thekeralajournal.com/2548</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a199722f12ef.jpg" length="76123" type="image/jpeg"/>
<pubDate>Mon, 01 Jun 2026 06:09:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവം ഇന്ന് ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ നടക്കും. പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ അറിയിച്ചു.</p>
<p>ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. കുമാരി മേഘ്‌ന മനോജ് ഗാനമാലപിക്കും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1996870d24e.jpg" alt=""></p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a19967a60909.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതി</title>
<link>https://thekeralajournal.com/2559</link>
<guid>https://thekeralajournal.com/2559</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1be7f750bb3.jpg" length="120953" type="image/jpeg"/>
<pubDate>Sun, 31 May 2026 13:19:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാട്ടുകുടി: ഹൈറേഞ്ച് മേഖലയിലെ 50 സ്കൂളുകളിലെ നിർധന വിദ്യാർത്ഥികൾക്കായി പഠനോപകരണങ്ങളും പുസ്തകങ്ങളും വിതരണം ചെയ്യുന്ന “അറിവ് നേടാൻ ആശ്രയമാകാം” പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ജൂൺ 1) രാവിലെ 10 മണിക്ക് മുരിക്കാട്ടുകുടി ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.</p>
<p>ഫ്രണ്ട്സ് ഓഫ് കേരള – ഫ്രണ്ട്സ് ഓഫ് കട്ടപ്പനയുടെ നേതൃത്വത്തിൽ കഴിഞ്ഞ 11 വർഷങ്ങളായി നടപ്പാക്കി വരുന്ന പദ്ധതിയിലൂടെ നിരവധി വിദ്യാർത്ഥികൾക്ക് പഠന സഹായങ്ങൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഈ വർഷവും ബുക്കുകൾ, ബാഗുകൾ, പഠനോപകരണങ്ങൾ തുടങ്ങിയവ അർഹരായ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യും.</p>
<p>ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് ഉദ്ഘാടനം നിർവഹിക്കും. വിവിധ ജനപ്രതിനിധികളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും.</p>
<p>വിദ്യാഭ്യാസ മേഖലയിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രോത്സാഹനവും പിന്തുണയും നൽകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട കാർ പോസ്റ്റിലിടിച്ച് അപകടം</title>
<link>https://thekeralajournal.com/2558</link>
<guid>https://thekeralajournal.com/2558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1bcf2105469.jpg" length="91250" type="image/jpeg"/>
<pubDate>Sun, 31 May 2026 11:33:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകളിൽ വാഹനാപകടം.നിയന്ത്രണം നഷ്ടപ്പെട്ട കാർ പോസ്റ്റിൽ ഇടിച്ചു .അപകടത്തിൽപ്പെട്ടവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a1bcf7ace425.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി : വ്യാപക കൃഷിനാശം</title>
<link>https://thekeralajournal.com/2554</link>
<guid>https://thekeralajournal.com/2554</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b8745dcf5d.jpg" length="198034" type="image/jpeg"/>
<pubDate>Sun, 31 May 2026 06:26:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ : കോവിൽമലയിൽ ജനവാസ മേഖലയിലേക്ക് വീണ്ടും കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് വനമേഖലയിൽ നിന്നിറങ്ങിയ കാട്ടാന പ്രദേശവാസികളുടെ കൃഷിയിടങ്ങളിലെത്തി നാശം വിതച്ചത്.</p>
<p>പ്രദേശവാസിയായ പുതുപ്പറമ്പിൽ വീണ ഷാജിയുടെ കൃഷിയിടത്തിൽ കയറിയ കാട്ടാന ഏലം, വാഴ തുടങ്ങിയ കൃഷിവിളകൾ നശിപ്പിച്ചാണ് മടങ്ങിയത്. തേങ്ങയും മാവും പിഴുതുമറിക്കാൻ ശ്രമിച്ചതായും കുടുംബം പറയുന്നു. കടബാധ്യതയും പ്രതികൂല കാലാവസ്ഥയും അതിജീവിച്ച് വിളവെടുപ്പിന് തയ്യാറായിരുന്ന ഏലച്ചെടികളാണ് കാട്ടാന ചവിട്ടിമെതിച്ച് നശിപ്പിച്ചത്.</p>
<p>കഴിഞ്ഞ രണ്ടാഴ്ചയായി മേഖലയിൽ കാട്ടാനയുടെ സാന്നിധ്യം സ്ഥിരമാണെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ രാത്രി വീട്ടുമുറ്റത്തിന് സമീപത്തുകൂടിയാണ് കാട്ടാന കൃഷിയിടത്തിലേക്ക് കയറിയതെന്ന് ഭയപ്പാടോടെ വീണ ഷാജി പറഞ്ഞു.</p>
<p>വീടുകൾക്ക് തൊട്ടടുത്ത് വരെ കാട്ടാന എത്തുന്നതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണിപ്പോൾ. രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>
<p>ജനവാസ മേഖലയിലേക്ക് വന്യമൃഗങ്ങൾ ഇറങ്ങുന്നത് തടയാൻ വനംവകുപ്പ് സ്ഥാപിച്ച ഫെൻസിങ്, ട്രഞ്ച് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ കാര്യക്ഷമമല്ലെന്ന ആക്ഷേപവും ശക്തമാണ്. വനമേഖലയെയും ജനവാസ മേഖലയെയും വേർതിരിച്ച് സംവിധാനങ്ങൾ ഉണ്ടായിട്ടും അവയെ മറികടന്നാണ് കാട്ടാന ജനവാസ മേഖലയിലെത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം; ഒരുക്കങ്ങൾ പൂർത്തിയായി</title>
<link>https://thekeralajournal.com/2552</link>
<guid>https://thekeralajournal.com/2552</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1ac04ab403f.jpg" length="98255" type="image/jpeg"/>
<pubDate>Sat, 30 May 2026 16:17:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ 2026-27 അധ്യയന വർഷത്തെ ജില്ലാതല സ്കൂൾ പ്രവേശനോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജൂൺ 1-ന് രാവിലെ 10 മണിക്ക് ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂളിൽ പ്രവേശനോത്സവം നടക്കും.</p>
<p>“നവയുഗസൃഷ്ടിക്കായി ഒരു കലാലയ വർഷം കൂടി ആഗതമായിരിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിലെ അന്തർനിഹിത കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിൽ പൊതുവിദ്യാലയങ്ങൾ മുന്നേറുകയാണെന്നും പുതിയ പ്രതീക്ഷകളോടെ അധ്യയന വർഷത്തെ വരവേൽക്കാമെന്നും സംഘാടകർ പറഞ്ഞു.</p>
<p>ഗവ. ചീഫ് വിപ്പ് ശ്രീ. അപു ജോൺ ജോസഫ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീല സ്റ്റീഫൻ അധ്യക്ഷത വഹിക്കും. അഡ്വ. സേനാപതി വേണു എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. പഠനോപകരണങ്ങളുടെ വിതരണം എം.എൽ.എ ശ്രീ. റോയി കെ. പൗലോസ് നിർവഹിക്കും.</p>
<p>ഡോ. ദിനേശൻ ചെറുവാത്ത് IAS പ്രവേശനോത്സവ സന്ദേശം നൽകും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, അഡ്വ. സിറിയക് തോമസ് എം.എൽ.എ, എഫ്. രാജാ എം.എൽ.എ എന്നിവർ മഹനീയ സാന്നിധ്യമായി പങ്കെടുക്കും.</p>
<p>ജില്ലയിലെ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ, അധ്യാപക സംഘടനാ പ്രതിനിധികൾ, പി.ടി.എ-എസ്.എം.സി ഭാരവാഹികൾ, കലാ-സാംസ്കാരിക പ്രവർത്തകർ എന്നിവർ ആശംസകൾ അർപ്പിക്കും.</p>
<p>വാർത്താസമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ശാന്തിഗ്രാം സ്കൂൾ പി.ടി.എ പ്രതിനിധികൾ, സംഘാടക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കാലവർഷം: മുൻകരുതൽ നടപടികൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെസിവൈഎം നിവേദനം നൽകി</title>
<link>https://thekeralajournal.com/2550</link>
<guid>https://thekeralajournal.com/2550</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1a3a69d245f.jpg" length="86178" type="image/jpeg"/>
<pubDate>Sat, 30 May 2026 06:46:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷം ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിൽ ജില്ലയിലെ അപകടസാധ്യതകൾ കണക്കിലെടുത്ത് അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് കെസിവൈഎം ഇടുക്കി രൂപതാ സമിതി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന് നിവേദനം നൽകി.</p>
<p>കെസിവൈഎം രൂപത പ്രസിഡന്റ് അമൽ ജിജു, ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, ജനറൽ സെക്രട്ടറി ബിജോ ബൈജു എന്നിവരുടെ നേതൃത്വത്തിൽ കളക്ടറേറ്റിലെത്തി നിവേദനം സമർപ്പിച്ചു. മറ്റ് രൂപതാ ഭാരവാഹികളും സംഘത്തിലുണ്ടായിരുന്നു.</p>
<p>ദുരന്തനിവാരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കെസിവൈഎം രൂപതാ സമിതിയുടെ പൂർണ പിന്തുണയും ആവശ്യമായ സന്നദ്ധസേവനങ്ങളും ലഭ്യമാക്കുമെന്ന് ഭാരവാഹികൾ ജില്ലാ കളക്ടറെ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി വാരാചരണത്തിനിടെ കട്ടപ്പന നഗരത്തിലെ പച്ചപ്പ് ഇല്ലാതാക്കുന്നതിൽ പ്രതിഷേധം ശക്തം</title>
<link>https://thekeralajournal.com/2547</link>
<guid>https://thekeralajournal.com/2547</guid>
<description><![CDATA[ ഇല നേച്ചർ ഫൗണ്ടേഷൻ പ്രതിഷേധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a17e6498bf0b.jpg" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 09:03:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയിലെ ബൈപ്പാസ് റോഡരികിൽ പൊതുമരാമത്ത് വകുപ്പ് (PWD) നേതൃത്വത്തിൽ നടക്കുന്ന വ്യാപകമായ മരവെട്ടിനെതിരെ ഇല നേച്ചർ ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ഒരുവശത്ത് മരങ്ങൾ വെച്ചുപിടിപ്പിക്കാനും പച്ചപ്പ് സംരക്ഷിക്കാനുമുള്ള ബോധവത്കരണം നടക്കുമ്പോഴാണ് നഗരത്തിലെ ഏറ്റവും മനോഹരവും തണലേകുന്നതുമായ പ്രദേശങ്ങളിലൊന്നിലെ മരങ്ങൾ യാതൊരു ദാക്ഷിണ്യവും ഇല്ലാതെ വെട്ടിനശിപ്പിക്കപ്പെടുന്നതെന്ന് സംഘടന ആരോപിച്ചു.</p>
<p>വർഷങ്ങൾക്ക് മുമ്പ് വിവിധ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ചേർന്ന് നട്ടുവളർത്തിയ മരങ്ങളാണ് ഇപ്പോൾ റോഡ് വികസനത്തിന്റെ പേരിൽ വെട്ടിമാറ്റപ്പെടുന്നതെന്ന് ഇല നേച്ചർ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. നഗരത്തിലെ റോഡുകൾ മാത്രം വികസിപ്പിക്കുന്നതല്ല യഥാർത്ഥ വികസനം എന്നും, നഗരത്തിന്റെ പച്ചപ്പും തണലിടങ്ങളും സൗന്ദര്യവൽക്കരണവും അതിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>റോഡിന്റെ വീതി കൂട്ടുന്നതിനും മഴക്കാല സുരക്ഷാ നടപടികളുടെ ഭാഗമായുമാണ് മരങ്ങൾ വെട്ടുന്നതെന്ന് PWD അധികൃതർ വിശദീകരിച്ചിട്ടുണ്ടെങ്കിലും, അപകടസാധ്യതയുള്ള മരങ്ങളുടെ ശിഖരങ്ങൾ ക്രമീകരിച്ച് സംരക്ഷിക്കുന്ന രീതിയാണ് സാധാരണ പിന്തുടരുന്നതെന്നും, ഇവിടെ മുഴുവൻ മരങ്ങളും ചുവടോടെ വെട്ടിമാറ്റേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>വിദേശരാജ്യങ്ങൾ നഗരങ്ങളിൽ പച്ചപ്പ് വർധിപ്പിക്കാനും തണലിടങ്ങൾ സൃഷ്ടിക്കാനും വൻതുകകൾ ചെലവഴിക്കുന്ന കാലഘട്ടത്തിലാണ് കട്ടപ്പനയിലെ പ്രകൃതി ഭംഗിയാർന്ന പ്രദേശം തന്നെ നശിപ്പിക്കപ്പെടുന്നതെന്ന് സംഘടന വിമർശിച്ചു. നഗരത്തിലെ തണലിടം പദ്ധതിക്കായി വിഭാവനം ചെയ്ത പ്രദേശത്തിനോട് ചേർന്നാണ് മരവെട്ട് നടക്കുന്നതെന്നും, വിഷയത്തിൽ നഗരസഭ ഫലപ്രദമായി ഇടപെടാത്തത് നിരാശാജനകമാണെന്നും സംഘടന വ്യക്തമാക്കി.</p>
<p>“ദീർഘവീക്ഷണമില്ലാത്ത വികസന സമീപനമാണ് ഇത്തരം നടപടികൾക്ക് പിന്നിൽ. നഗരത്തിന്റെ ഭാവിയും വരുംതലമുറയുടെ പരിസ്ഥിതിയും പരിഗണിക്കാതെ നടത്തുന്ന മരവെട്ട് അവസാനിപ്പിക്കണം,” എന്നാണ് ഇല നേച്ചർ ഫൗണ്ടേഷൻ ആവശ്യപ്പെട്ടത്.</p>
<p>മരവെട്ട് നടപടി അടിയന്തരമായി നിർത്തിവെച്ച് പരിസ്ഥിതി വിദഗ്ധരെയും പൊതുജനങ്ങളെയും ഉൾപ്പെടുത്തി വിഷയത്തിൽ പുനഃപരിശോധന നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ചെളിയും, മണ്ണും നിറഞ്ഞ് ജില്ലയിലെ ഡാമുകൾ..</title>
<link>https://thekeralajournal.com/2546</link>
<guid>https://thekeralajournal.com/2546</guid>
<description><![CDATA[  ]]></description>
<enclosure url="" length="203758" type="image/jpeg"/>
<pubDate>Fri, 29 May 2026 07:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ഇ.എസ്.ഐ&#45;പി.എഫ്  സംയുക്ത അദാലത്ത് ഇന്ന്</title>
<link>https://thekeralajournal.com/2545</link>
<guid>https://thekeralajournal.com/2545</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a18e9766a56b.jpg" length="74503" type="image/jpeg"/>
<pubDate>Fri, 29 May 2026 06:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊഴിലാളികൾ, തൊഴിലുടമകൾ, പെൻഷൻകാർ എന്നിവർക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് കോർപ്പറേഷനും (ഇ.എസ്.ഐ), എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (പി.എഫ്) സംയുക്തമായി നടത്തുന്ന ബോധവൽക്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും ഇന്ന് നടക്കും.</p>
<p>തൊടുപുഴ ഇ.എസ്.ഐ.സി ബ്രാഞ്ച് ഓഫീസിൽ നടക്കുന്ന പരിപാടിയിലേക്കുള്ള രജിസ്ട്രേഷൻ രാവിലെ ഒമ്പതിന് ആരംഭിക്കും. ഇ.എസ്.ഐ, പി.എഫ് സംബന്ധമായ പരാതികളും സംശയങ്ങളും അദാലത്തിൽ പരിഗണിക്കും.</p>
<p>പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഇ.എസ്.ഐ സംബന്ധമായ പരാതികൾ മാനേജർ, ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, തൊടുപുഴ അല്ലെങ്കിൽ മാനേജർ, ഡിസ്പെൻസറി കം ബ്രാഞ്ച് ഓഫീസ്, ഇ.എസ്.ഐ കോർപ്പറേഷൻ, ഫാത്തിമ മാതാ നഗർ, അടിമാലി എന്നീ വിലാസങ്ങളിൽ നേരിട്ടോ തപാൽ മുഖേനയോ 28നകം സമർപ്പിക്കണം.</p>
<p></p>
<p>പി.എഫ് സംബന്ധമായ പരാതികൾ അസിസ്റ്റന്റ് പി.എഫ് കമ്മീഷണർ, പി.എഫ് ജില്ലാ ഓഫീസ്, മൂന്നാർ എന്ന വിലാസത്തിൽ നൽകാം. ഇ.എസ്.ഐ പരാതികൾ bo-thodupuzha.kerala@esic.nic.in, dcbo-munnar.ke@esic.nic.in എന്നീ ഇമെയിലുകളിലേക്കും, പി.എഫ് പരാതികൾ do.munnar@epfindia.gov.in എന്ന ഇമെയിലിലേക്കും അയയ്ക്കാവുന്നതാണ്.</p>
<p>പരാതികൾ സമർപ്പിക്കുമ്പോൾ ഇ.എസ്.ഐ ഇൻഷുറൻസ് നമ്പർ, പി.എഫ് നമ്പർ, യു.എ.എൻ, പി.പി.ഒ നമ്പർ, എസ്റ്റാബ്ലിഷ്മെന്റ് നമ്പർ, മൊബൈൽ നമ്പർ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. അദാലത്ത് നടക്കുന്ന ദിവസം നേരിട്ടും പരാതി നൽകാൻ സൗകര്യമുണ്ടാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9496479678 (ഇ.എസ്.ഐ), 9778791775 (പി.എഫ്).</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ കാലാനുസൃതമായ  ഗതാഗത പരിഷ്‌കരണം നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2544</link>
<guid>https://thekeralajournal.com/2544</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Fri, 29 May 2026 06:43:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കാലാനുസൃതമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കണമെന്ന് ബി.ഡി.ജെ.എസ് നേതാക്കൾ ആവശ്യപ്പെട്ടു. അശോക ജംഗ്ഷൻ, ഇടുക്കിക്കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, പുതിയ ബസ്റ്റാൻഡ്, ഗുരുമന്ദിരം ജംഗ്ഷൻ, പള്ളിക്കവല തുടങ്ങി നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം കടുത്ത ഗതാഗത തടസമാണ് അനുഭവപ്പെടുന്നതെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി.</p>
<p>നഗരത്തിലെ പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ടെന്ന് അവർ പറഞ്ഞു. പൊലീസ് സ്റ്റേഷനു സമീപത്തുനിന്ന് പള്ളിക്കവല വരെയുള്ള ഭാഗങ്ങളിൽ ഫുട്പാത്തുകൾ പോലും വാഹന പാർക്കിംഗിനായി ഉപയോഗിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർ റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയാണെന്നും ആരോപിച്ചു.</p>
<p>നഗരത്തിനുള്ളിലെ ബസ് സ്റ്റോപ്പുകൾ പുനഃക്രമീകരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. സെൻട്രൽ ജംഗ്ഷൻ, മാർക്കറ്റ് ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ എന്നിവിടങ്ങളിലെ നിലവിലെ ബസ് സ്റ്റോപ്പുകൾ ഗതാഗത തടസത്തിന് പ്രധാന കാരണമാകുന്നതായി ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് സൗകര്യപ്രദമായ രീതിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിക്കണമെന്നും അവർ ആവശ്യപ്പെട്ടു.</p>
<p>ബൈപാസ് റോഡുകൾ കൂടുതൽ ഫലപ്രദമായി ഉപയോഗപ്പെടുത്തി നഗരത്തിലെ വാഹന ബാഹുല്യം കുറയ്ക്കണമെന്നും നേതാക്കൾ പറഞ്ഞു. പാറക്കടവ് ബൈപാസ് റോഡ് പള്ളിക്കവലയിൽ അവസാനിപ്പിക്കുന്നതിനുപകരം അമ്പലക്കവല വഴി ഇരുപതേക്കറിലേക്ക് എത്തുന്ന രീതിയിൽ വികസിപ്പിക്കണമെന്നും നിർദേശിച്ചു. അശോക ജംഗ്ഷനിൽ നിന്ന് ഗുരുമന്ദിരം ഭാഗത്തേക്ക് മേൽപ്പാലം നിർമ്മിക്കാനുള്ള സാധ്യതയും ബന്ധപ്പെട്ട വകുപ്പുകൾ പഠിക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>കട്ടപ്പന നഗരത്തിന്റെ വളർച്ചയ്ക്കനുസരിച്ച് അടിസ്ഥാനപരമായ ഗതാഗത പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ മുനിസിപ്പൽ ഭരണസമിതി ഇച്ഛാശക്തി കാണിക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു. ചിലർക്ക് മാത്രം ഗുണകരമാകുന്ന നിലപാടുകളാണ് നഗരത്തിലെ ഗതാഗത പരിഷ്‌കാരങ്ങൾ പലപ്പോഴും അട്ടിമറിക്കപ്പെടാൻ കാരണമാകുന്നതെന്നും ബി.ഡി.ജെ.എസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയും കട്ടപ്പന മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് അശോകൻ കാരുവേലിലും ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2540</link>
<guid>https://thekeralajournal.com/2540</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1799b3d4b6c.jpg" length="36208" type="image/jpeg"/>
<pubDate>Thu, 28 May 2026 06:56:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട് ഉത്തമപാളയം കാമാക്ഷിപുരം സ്വദേശി സുബ്രഹ്മണ്യൻ (50) രണ്ടുപതിറ്റാണ്ടിലേറെയായി ഒളിവിൽ കഴിഞ്ഞ ശേഷം പൊലീസിന്റെ പിടിയിലായി. തമിഴ്നാട്ടിലെ ഓടപ്പെട്ടിയിൽ നിന്നാണ് പൊലീസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്.</p>
<p>2005 നവംബർ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാഴത്തോപ്പ് പേപ്പാറ ഭാഗത്തെ വളളാടിയിൽ വീടിന്റെ മുൻവശത്തെ കടമുറിയിൽ അതിക്രമിച്ച് കയറിയ സുബ്രഹ്മണ്യനും മറ്റ് മൂന്ന് പേരും ചേർന്ന് കടയുടമയെ ഭീഷണിപ്പെടുത്തുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച ശേഷമാണ് കവർച്ചയ്ക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.</p>
<p>സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. തമിഴ്നാട് ഓടപ്പെട്ടി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.</p>
<p>കേരള പോലീസ് ൽ ഇടുക്കി പൊലീസ് ഇൻസ്‌പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ ബിജുവും സിവിൽ പൊലീസ് ഓഫീസർമാരായ സനൽ സോമൻ, അനീഷ് രാജു എന്നിവരും ചേർന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന</title>
<link>https://thekeralajournal.com/2538</link>
<guid>https://thekeralajournal.com/2538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16483c95f28.jpg" length="88317" type="image/jpeg"/>
<pubDate>Wed, 27 May 2026 06:56:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന നഗരത്തിൽ ദിവസേന ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ ജനങ്ങൾ വലയുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങളിൽ നഗരം പൂർണമായും സ്തംഭിക്കുന്ന സ്ഥിതിയാണ്. ഇതോടെ കാൽനടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ്.</p>
<p>ശോച്യാവസ്ഥയിലായിരുന്ന നഗരത്തിലെ വിവിധ ബൈപാസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയെങ്കിലും ഗതാഗതക്കുരുക്കിന് കാര്യമായ ആശ്വാസമുണ്ടായിട്ടില്ല. കട്ടപ്പന സെൻട്രൽ ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ, ഇടുക്കി കവല, ചേന്നാട്ടുമറ്റം ജംഗ്ഷൻ, പള്ളിക്കവല, സബ് ട്രഷറി റോഡ്, മാർക്കറ്റ് റോഡ്, കുന്തളംപാറ റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത തടസ്സം ഏറ്റവും രൂക്ഷമാകുന്നത്.</p>
<p>സ്കൂൾ തുറക്കലും വിപണികളുടെ സജീവതയും ഗതാഗതക്കുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. സ്കൂളുകൾ പൂർണമായും പ്രവർത്തനം ആരംഭിക്കുന്നതോടെ സ്ഥിതി കൂടുതൽ വഷളാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.</p>
<p>സ്കൂൾ വിദ്യാർത്ഥികളുടേയും പൊതുജനങ്ങളുടേയും യാത്ര സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ നഗരസഭ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.</p>
<p>ബോധവത്കരണം ശക്തമാക്കണം</p>
<p>നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രണ ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ ഫലപ്രദമായി പാലിക്കപ്പെടുന്നില്ലെന്നതാണ് യാഥാർത്ഥ്യം. ട്രാഫിക് നിയമലംഘനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണ ബോർഡുകളും ഗതാഗത പരിഷ്‌കരണങ്ങളും കൂടുതൽ കാര്യക്ഷമമാക്കുന്നതിനൊപ്പം ജനങ്ങൾക്ക് കൃത്യമായ ബോധവത്കരണവും നൽകേണ്ടതുണ്ടെന്ന ആവശ്യം ഉയരുകയാണ്</p>
<p>ബൈപ്പാസികളുടെ അഭാവം</p>
<p>കട്ടപ്പന നഗരത്തിൽ ബൈപാടുകളുടെ കുറവും ഗതാഗത കുരുക്കിന് കാരണമാകുന്നുണ്ട്.</p>
<p>അനധികൃത പാർക്കിങ്</p>
<p>വാഹനങ്ങളുടെ അനധികൃത പാർക്കിങ് ആണ് കട്ടപ്പന നേരിടുന്ന അടുത്ത വലിയ പ്രശ്നം.വീതി കുറഞ്ഞ റോഡുകളുടെ ഇരുവശവും വാഹനങ്ങൾ നിർത്തുന്നത് ഒഴിവാക്കിയാൽ തന്നെ പകുതി പ്രശ്നം ഒഴിവാക്കാൻ സാധിക്കും</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു റിസൾട്ടിൽ സംസ്ഥാനത്ത് ഒന്നാമതായി ഇടുക്കി</title>
<link>https://thekeralajournal.com/2537</link>
<guid>https://thekeralajournal.com/2537</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16462127e12.jpg" length="91929" type="image/jpeg"/>
<pubDate>Wed, 27 May 2026 06:47:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർസെക്കൻഡറി പരീക്ഷാഫലത്തിൽ ഇടുക്കി ജില്ല സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. ജില്ലയുടെ വിജയശതമാനം 84.64 ആണ്. എറണാകുളം (83.56%), തൃശൂർ (82.09%), കോട്ടയം (81.68%) ജില്ലകളാണ് പിന്നാലെയുള്ളത്.</p>
<p>ജില്ലയിലെ 80 സ്കൂളുകളിൽ നിന്നായി 9404 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 7960 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 936 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ജില്ലയ്ക്ക് 83 ശതമാനം വിജയമായിരുന്നു ലഭിച്ചത്. അന്ന് സംസ്ഥാനതലത്തിൽ രണ്ടാം സ്ഥാനമായിരുന്നു. 2024ൽ വിജയശതമാനം 83.44 ആയിരുന്നു.</p>
<p>ഈ വർഷം ഏഴ് സ്കൂളുകൾ നൂറുമേനി വിജയം നേടി. കഴിഞ്ഞ തവണ ഇത് നാല് സ്കൂളുകളിലായിരുന്നു. അതേസമയം വാഗവരൈ ഗവ. എച്ച്.എസ്.എസ് സ്കൂളിൽ 12.5 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 32 പേരിൽ നാല് പേരാണ് വിജയിച്ചത്.</p>
<p>വി.എച്ച്.എസ്.ഇയിൽ 74.92% വിജയം</p>
<p>വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ജില്ലയ്ക്ക് 74.92 ശതമാനം വിജയമാണ് ലഭിച്ചത്. 905 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 678 പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 75.69 ശതമാനമായിരുന്നു.</p>
<p>ടെക്നിക്കൽ സ്കൂൾ വിഭാഗത്തിൽ 72.4 ശതമാനം വിജയത്തോടെ ജില്ല സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി. 192 വിദ്യാർത്ഥികളിൽ 139 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. ഏഴ് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം 69.93 ശതമാനമായിരുന്നു വിജയം.</p>
<p>ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 298 പേർ പരീക്ഷയെഴുതിയതിൽ 125 പേർ വിജയിച്ചു. വിജയശതമാനം 41.95 ആണ്. കഴിഞ്ഞ തവണ ഇത് 44.51 ശതമാനമായിരുന്നു. എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ ഉണ്ടായില്ല.</p>
<p>നൂറുമേനി വിജയം നേടിയ സ്കൂളുകൾ</p>
<p>സർക്കാർ സ്കൂളുകളിൽ:</p>
<p>പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 46 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>പീരുമേട് ഗവ. മോഡൽ റസിഡൻഷ്യൽ എച്ച്.എസ്.എസ് — 37 വിദ്യാർത്ഥികളും വിജയിച്ചു</p>
<p>എയ്ഡഡ് സ്കൂളുകളിൽ:</p>
<p>മരിയാപുരം സെന്റ് മേരീസ് എച്ച്.എസ്.എസ് — 97 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>പുറപ്പുഴ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ് — 14 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>മേരികുളം സെന്റ് മേരീസ് എച്ച്.എസ്.എസ് — 99 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അൺഎയ്ഡഡ് സ്കൂളുകളിൽ:</p>
<p>തൊടുപുഴ ജയ് റാണി ഇ.എം.എച്ച്.എസ്.എസ് — 62 വിദ്യാർത്ഥികൾ വിജയിച്ചു</p>
<p>അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്.എസ്.എസ് — 50 വിദ്യാർത്ഥികൾ വിജയിച്ചു</p>]]> </content:encoded>
</item>

<item>
<title>പ്ലസ്ടുവിന് ഫുൾ മാർക്ക് നേട്ടവുമായി മെഹറിൻ ഫാത്തിമ</title>
<link>https://thekeralajournal.com/2536</link>
<guid>https://thekeralajournal.com/2536</guid>
<description><![CDATA[ ജില്ലയിൽ മുഴുവൻ മാർക്കും കിട്ടിയ ഏക വിദ്യാർഥിനി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16450e593a2.jpg" length="49977" type="image/jpeg"/>
<pubDate>Wed, 27 May 2026 06:42:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സെന്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്‌കൂൾ കരിമണ്ണൂർ ബയോളജി സയൻസ് വിഭാഗം വിദ്യാർത്ഥിനിയായ എം.എ. മെഹറിൻ ഫാത്തിമ പ്ലസ് ടു പരീക്ഷയിൽ ഒരു മാർക്ക് പോലും നഷ്ടപ്പെടുത്താതെ 1200ൽ 1200 മാർക്കും നേടി ജില്ലയിലെ ഏക ഫുൾ മാർക്ക് ജേതാവായി.</p>
<p>ദിവസവും 10 മുതൽ 12 മണിക്കൂർ വരെ ചിട്ടയായ പഠനം നടത്തിയതാണ് ഈ നേട്ടത്തിന് പിന്നിലെന്ന് മെഹറിൻ പറഞ്ഞു. സ്കൂൾ പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും ശക്തമായ പിന്തുണയാണ് വിജയത്തിന് കരുത്തായതെന്നും അവൾ വ്യക്തമാക്കി.</p>
<p>സെന്റ് ജോസഫ്സിൽ തന്നെയാണ് മെഹറിൻ എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. പത്താം ക്ലാസിലും ഫുൾ എ പ്ലസ് നേടിയിരുന്നു. തുടർപഠനമായി നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാനാണ് മെഹറിന്റെ ആഗ്രഹം.</p>
<p>മങ്ങാട്ടുകവല ജില്ലാ ആശുപത്രിയിലെ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ മുളപ്പുറം കോട്ടക്കവലയിൽ മാരിമറ്റത്തിൽ അജീവിന്റെയും ആലക്കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരിയായ സജീനയുടെയും മകളാണ് മെഹറിൻ. സെന്റ് ജോസഫ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ എം.എ. നെഫ്രീൻ ഫാത്തിമയാണ് സഹോദരി.</p>
<p>ഗ്രേസ് മാർക്ക് ഇല്ലാതെയാണ് മെഹറിൻ 1200 മാർക്കും സ്വന്തമാക്കിയത്. വിദ്യാർത്ഥിനിയെ സ്കൂൾ മാനേജർ ഡോ. ജോസഫ് കൊച്ചുപറമ്പിലും പ്രിൻസിപ്പൽ ബിസോയ് ജോർജും അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി, ചെറുതോണി ഡാമുകൾ  മേയ് 31 വരെ സന്ദർശിക്കാം</title>
<link>https://thekeralajournal.com/2535</link>
<guid>https://thekeralajournal.com/2535</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a16446bb18b4.jpg" length="80157" type="image/jpeg"/>
<pubDate>Wed, 27 May 2026 06:40:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനലവധിക്കാലം പരിഗണിച്ച് നിബന്ധനകൾക്ക് വിധേയമായി ഇടുക്കി ഡാം, ചെറുതോണി ഡാം എന്നിവ പൊതുജനങ്ങൾക്ക് മേയ് 31 വരെ സന്ദർശിക്കാൻ സർക്കാർ അനുമതി നൽകി.</p>
<p>അണക്കെട്ടുകളിൽ അറ്റകുറ്റപ്പണികളും കാലവർഷാരംഭത്തിന് മുമ്പ് സുരക്ഷാ പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിനാൽ ജോലികൾക്ക് തടസമുണ്ടാകാത്ത രീതിയിൽ കാൽനടയായി മാത്രമാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ബഗ്ഗി കാർ സർവീസ് ഒഴിവാക്കിയിട്ടുണ്ട്.</p>
<p>ടൂറിസം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനായി ആവശ്യമായ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേരള ഹൈഡൽ ടൂറിസം സെന്റർ ഡയറക്ടർ സർക്കാരിനെ സമീപിച്ചിരുന്നു. തുടർന്ന് ജില്ലാ കളക്ടറുടെ ഓഫീസും സുരക്ഷാ നിർദേശങ്ങളോടൊപ്പം സന്ദർശനം അനുവദിക്കാമെന്ന് സർക്കാരിനെ അറിയിക്കുകയായിരുന്നു.</p>
<p>ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ അനുമതി നൽകിയത്. എന്നാൽ ബുധനാഴ്ചകളിൽ, ഡാമിൽ വെള്ളം തുറന്നുവിടുന്ന ദിവസങ്ങളിൽ, ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സമയങ്ങളിൽ, കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയന്ത്രണം ഏർപ്പെടുത്തുന്ന ദിവസങ്ങളിലും സന്ദർശനാനുമതി ഉണ്ടായിരിക്കില്ല.</p>
<p>നേരത്തെ ഡിസംബർ 31 വരെയായിരുന്നു ഡാമുകളിലേക്കുള്ള പ്രവേശനാനുമതി നൽകിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിജയികൾക്ക് മീഡിയ മംഗളവും സീനിയർ ചേംബർ ഇൻ്റർനാഷണലും ചേർന്നു അനുമോദനം നൽകുന്നു.</title>
<link>https://thekeralajournal.com/2534</link>
<guid>https://thekeralajournal.com/2534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a15af803ece2.jpg" length="121572" type="image/jpeg"/>
<pubDate>Tue, 26 May 2026 20:04:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മീഡിയ മംഗളം, സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലീജിയൻ, കട്ടപ്പന മുനിസിപ്പാലിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റി പരിധിയിൽ ഈ വർഷം പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കുന്നു.</p>
<p>ജൂൺ 1 തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ന് കട്ടപ്പന മുനിസിപ്പാലിറ്റി ഹാളിൽ പരിപാടി നടക്കും. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>വിദ്യാർത്ഥികൾക്ക് അഭിനന്ദനവും പ്രോത്സാഹനവും നൽകുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്ലസ് ടു വിജയികളായ വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 6282266140, 9497285584.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം: സ്വാഗതസംഘം രൂപീകരിച്ചു</title>
<link>https://thekeralajournal.com/2532</link>
<guid>https://thekeralajournal.com/2532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1589480dfaf.jpg" length="97526" type="image/jpeg"/>
<pubDate>Tue, 26 May 2026 17:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026-27 അധ്യയന വർഷത്തിലെ ഇടുക്കി ജില്ലാതല സ്കൂൾ പ്രവേശനോത്സവം ശാന്തിഗ്രാം ഗാന്ധിജി ഇംഗ്ലീഷ് മീഡിയം ഗവ. ഹൈസ്കൂൾ ൽ നടത്താൻ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം മെയ് 26-ന് രാവിലെ 11.30 ന് സ്കൂൾ ഹാളിൽ ചേർന്നു.</p>
<p>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലപ്പുലിക്കാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സുനിതറാണി ടി.എസ് സ്വാഗതം ആശംസിച്ചു. ഇടുക്കി ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജി ഉദ്ഘാടനം നിർവഹിച്ചു. കട്ടപ്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി. രാജശേഖരൻ വിഷയാവതരണം നടത്തി.</p>
<p>പ്രവേശനോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി രക്ഷാധികാരി, വൈസ് ചെയർമാൻ, ജനറൽ കൺവീനർ, ജോയിന്റ് കൺവീനർമാർ എന്നിവരെ യോഗത്തിൽ തെരഞ്ഞെടുത്തു. കൂടാതെ വിവിധ ഉപസമിതികളും രൂപീകരിച്ചു.</p>
<p><strong>സംഘാടക സമിതി</strong></p>
<p><strong>രക്ഷാധികാരികൾ</strong></p>
<p>അഡ്വ. ഡീൻ കുര്യാക്കോസ് എം.പി.</p>
<p>സേനാപതി വേണു (എം.എൽ.എ., ഉടുമ്പൻചോല നിയോജക മണ്ഡലം)</p>
<p>റോയി കെ പൗലോസ് (എം.എൽ.എ., ഇടുക്കി നിയോജക മണ്ഡലം)</p>
<p>അപു ജോൺ ജോസഫ് (എം.എൽ.എ., തൊടുപുഴ നിയോജക മണ്ഡലം)</p>
<p>അഡ്വ. സിറിയക് തോമസ് (എം.എൽ.എ., പീരുമേട് നിയോജക മണ്ഡലം)</p>
<p>എ. രാജ (എം.എൽ.എ., ദേവികുളം നിയോജക മണ്ഡലം)</p>
<p>പ്രൊഫ. ഷീല സ്റ്റീഫൻ (പ്രസിഡന്റ്, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p>ഷൈനി സജി (വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ, ഇടുക്കി ജില്ലാ പഞ്ചായത്ത്)</p>
<p><strong>വൈസ് ചെയർമാൻമാർ</strong></p>
<p>ബാലസിംഗ് കെ</p>
<p>സ്റ്റെഫി സി.എസ്</p>
<p>രജനി കെ എ</p>
<p>റെജി ഇലിപ്പുലിക്കാട്ട്</p>
<p>ഗീത പി.സി. (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ, ഇടുക്കി)</p>
<p><strong>ജോയിന്റ് കൺവീനർമാർ</strong></p>
<p>ആൻസൺ ജോസ് കെ.എ.എസ് (ഡി.ഇ.ഒ., കട്ടപ്പന)</p>
<p>സി. രാജശേഖരൻ (എ.ഇ.ഒ., കട്ടപ്പന)</p>
<p>സുനിതറാണി ടി.എസ് (ഹെഡ്മിസ്ട്രസ്)</p>
<p>യോഗത്തിൽ ബ്ലോക്ക് ഡിവിഷൻ മെമ്പർ സ്റ്റെഫി സി.എസ്, പി.ടി.എ പ്രസിഡന്റ് സൈൻ ജോസഫ്, ഉപജില്ലാ സീനിയർ സൂപ്രണ്ട് റിയാസ് എന്നിവർ ആശംസകൾ നേർന്നു. സ്കൂൾ സീനിയർ അസിസ്റ്റന്റ് ഉഷ കെ.എസ് നന്ദി രേഖപ്പെടുത്തി.</p>
<p>ജനപ്രതിനിധികൾ, കലാ-സാംസ്കാരിക പ്രവർത്തകർ, പി.ടി.എ/എം.പി.ടി.എ അംഗങ്ങൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരുടെ സാന്നിധ്യത്തിൽ വിപുലമായ രീതിയിൽ ജില്ലാതല പ്രവേശനോത്സവം സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.</p>]]> </content:encoded>
</item>

<item>
<title>മമ്മൂട്ടിക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ച് മഹാത്മഗാന്ധി സർവകലാശാല</title>
<link>https://thekeralajournal.com/2530</link>
<guid>https://thekeralajournal.com/2530</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a150e78db0ee.jpg" length="99439" type="image/jpeg"/>
<pubDate>Tue, 26 May 2026 08:37:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലയാള സിനിമയുടെ അഭിമാനമായ നടൻ മമ്മൂട്ടിക്ക് മഹാത്മഗാന്ധി സർവകലാശാലയുടെ ഡി.ലിറ്റ് (ഡോക്ടർ ഓഫ് ലെറ്റേഴ്സ്) ബിരുദം നൽകി ആദരിച്ചു. മഹാത്മഗാന്ധി സർവകലാശാലയുടെ ഒൻപതാമത് പ്രത്യേക ബിരുദദാനച്ചടങ്ങിലാണ് മമ്മൂട്ടിക്ക് ഈ ബഹുമതി സമ്മാനിച്ചത്.</p>
<p>സർവകലാശാലാ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ആണ് മമ്മൂട്ടിക്ക് ബിരുദം സമ്മാനിച്ചത്. മലയാള സിനിമയ്ക്ക് നൽകിയ അതുല്യ സംഭാവനകളെ മാനിച്ചാണ് സർവകലാശാലയുടെ പരമോന്നത ബഹുമതികളിലൊന്നായ ഡി.ലിറ്റ് നൽകി ആദരിച്ചത്.</p>
<p>ചടങ്ങിൽ പ്രശസ്ത നാദസ്വര കലാകാരൻ തിരുവിഴ ജയശങ്കറിനും ഡി.ലിറ്റ് ബിരുദം നൽകി. പ്രമുഖ ഗാന്ധിയൻ ചിന്തകനായ ഡോ. എൻ. രാധാകൃഷ്ണന് ഡി.എസ്‌സി (ഡോക്ടർ ഓഫ് സയൻസ്) ബിരുദവും സമ്മാനിച്ചു.</p>
<p>സർവകലാശാല പ്രോ-ചാൻസലറും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ റോജി എം. ജോൺ, മഹാത്മാ ഗാന്ധി സർവകാലശാല വൈസ് ചാൻസലർ ഉൾപ്പെടെ നിരവധി പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസം നല്ല മനുഷ്യരെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം: ബിജു മാധവൻ</title>
<link>https://thekeralajournal.com/2529</link>
<guid>https://thekeralajournal.com/2529</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a14f71882f9b.jpg" length="111853" type="image/jpeg"/>
<pubDate>Tue, 26 May 2026 06:57:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിജ്ഞാനത്തിലും നൈപുണ്യത്തിലും വിശ്വസാഹോദര്യത്തിലും ഉന്നതമായ മൂല്യങ്ങളിലും മുന്നിൽ നിൽക്കുന്ന മനുഷ്യസമൂഹത്തെ രൂപപ്പെടുത്താൻ വിദ്യാഭ്യാസത്തിന് കഴിയണമെന്ന് എസ്.എൻ.ഡി.പി യോഗം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ പറഞ്ഞു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസധാരയെ വളർത്തുന്നതിനൊപ്പം ഗുരുക്കന്മാർ ലോകത്തിന് നൽകിയ ദർശനങ്ങളും സന്ദേശങ്ങളും സംയോജിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മലനാട് യൂണിയനിലെ ബാലജനയോഗം അധ്യാപകരുടെ ഏകദിന പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശങ്ങളെ അടിസ്ഥാനമാക്കിയുള്ള വളർച്ച വിദ്യാർത്ഥികളിൽ ഉണ്ടാകണമെന്നും ലോകത്ത് വർധിച്ചുവരുന്ന നശീകരണ പ്രവണതകളെയും മൂല്യച്യുതികളെയും അതിജീവിക്കാൻ ഗുരുദേവ സന്ദേശങ്ങൾ വലിയ ശക്തിയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>നല്ല മനുഷ്യനെ സൃഷ്ടിക്കുന്നതിനുള്ള വഴിയാകണം വിദ്യാഭ്യാസ പ്രക്രിയയെന്നും കുട്ടികൾ സമൂഹത്തിന്റെ മാതൃകകളായി മാറണമെന്നും ഇതിനായുള്ള പ്രവർത്തനങ്ങളാണ് ബാലജനയോഗം ക്ലാസുകളിലൂടെ നടത്തുന്നതെന്നും യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. ഗുരുദേവ സന്ദേശങ്ങൾ ജീവിതവ്രതമായി സ്വീകരിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>38 ശാഖകളിൽ നിന്നായി 208 അധ്യാപകർ പരിശീലന ക്യാമ്പിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് വിധു എ. സോമൻ, വനിതാസംഘം പ്രസിഡന്റ് സി.കെ. വത്സ, വൈസ് പ്രസിഡന്റ് ജയമോൾ സുകു, സൈബർസേന ചെയർമാൻ ഷിജോ കൊഴിഞ്ഞുത്താഴെ എന്നിവർ സംസാരിച്ചു.</p>
<p>ബാലജനയോഗം കുട്ടികൾക്കായി തയ്യാറാക്കിയ പാഠാവലികളും ഒരു വർഷത്തെ പ്രവർത്തനരേഖയും ആസ്പദമാക്കി പച്ചടി എസ്.എൻ.എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ് നയിച്ചു. ക്ലാസുകളുടെയും അറിവുത്സവത്തിന്റെയും ആസൂത്രണ ചർച്ചകളും നടന്നു.ബാലജനയോഗം പ്രവേശനോത്സവം ജൂൺ 7ന് എല്ലാ ശാഖായോഗങ്ങളിലും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയില്‍ മദ്യലഹരിയില്‍ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു</title>
<link>https://thekeralajournal.com/2526</link>
<guid>https://thekeralajournal.com/2526</guid>
<description><![CDATA[ പ്രതിയായ തമിഴ്നാട് സ്വദേശി പോലീസ് കസ്റ്റഡിയില്‍ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a147e0aeae9d.jpg" length="60666" type="image/jpeg"/>
<pubDate>Tue, 26 May 2026 06:21:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച് ഉപജീവനം നടത്തിയിരുന്ന കൊല്ലം സ്വദേശിയായ യുവാവിനെ സുഹൃത്ത് മദ്യലഹരിയില്‍ മര്‍ദിച്ച് കൊലപ്പെടുത്തി. കൊല്ലം സ്വദേശി പ്രശാന്തനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കമ്പം സ്വദേശി രമേഷ് പാണ്ഡ്യനെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a14eee08bfdc.jpg" alt=""></p>
<p>ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. കൊല്ലപ്പെട്ട പ്രശാന്തനും പ്രതിയായ രമേഷ് പാണ്ഡ്യനും കട്ടപ്പനയിലും സമീപ പ്രദേശങ്ങളിലുമായി ആക്രി സാധനങ്ങള്‍ ശേഖരിച്ച് വിറ്റ് ഉപജീവനം നടത്തിയിരുന്നവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു.</p>
<p>തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രശാന്തനെ കട്ടപ്പന ഇടശേരി ജങ്ഷന് സമീപത്തെ ആക്രിക്കടയുടെ മുന്‍വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കടയുടെ മുന്നില്‍ മൃതദേഹം കിടക്കുന്നത് ശ്രദ്ധയില്‍പെട്ട സമീപത്തെ വ്യാപാരികളാണ് പോലീസില്‍ വിവരം അറിയിച്ചത്.</p>
<p>തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് പ്രശാന്തന്റേത് കൊലപാതകമാണെന്ന് വ്യക്തമായത്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയായ രമേഷ് പാണ്ഡ്യനെ പോലീസ് പിടികൂടിയത്.</p>
<p>മദ്യലഹരിയിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍  അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്”</title>
<link>https://thekeralajournal.com/2527</link>
<guid>https://thekeralajournal.com/2527</guid>
<description><![CDATA[ ലഹരിക്കെതിരെ ജൂൺ 1 മുതൽ പ്രത്യേക പദ്ധതി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1485e626b64.jpg" length="65189" type="image/jpeg"/>
<pubDate>Mon, 25 May 2026 22:55:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്കൂൾ തുറക്കുന്ന ജൂൺ 1 മുതൽ സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന ലഹരി മാഫിയയുടെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനായി “ഓപ്പറേഷൻ തൂഫാൻ – ദ നാർകോ ഹണ്ട്” എന്ന പേരിൽ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നു.</p>
<p>കുട്ടികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ലഹരി സംഘങ്ങളെ കണ്ടെത്തി നിയമത്തിന്റെ മുന്നിലെത്തിക്കുക, സ്കൂൾ പരിസരങ്ങളിലെ സംശയാസ്പദമായ നീക്കങ്ങൾ കർശനമായി നിരീക്ഷിക്കുക, ലഹരിമരുന്ന് വിതരണ ശൃംഖലയുടെ പ്രധാന കണ്ണികളെ കണ്ടെത്തി അറസ്റ്റ് ചെയ്യുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>ഇതിനായി സംസ്ഥാനത്തുടനീളം പ്രത്യേക പോലീസ് സ്ക്വാഡുകൾ രംഗത്തിറങ്ങും. സ്കൂൾ പരിസരങ്ങളിലെ കടകൾ, ആളൊഴിഞ്ഞ കേന്ദ്രങ്ങൾ, യുവാക്കൾ ഒത്തുചേരുന്ന സ്ഥലങ്ങൾ എന്നിവ പോലീസ് പ്രത്യേക നിരീക്ഷണത്തിലാക്കും.</p>
<p><em>"</em><strong>നമ്മുടെ കുട്ടികളെ സംരക്ഷിക്കാം… ലഹരിയില്ലാ സമൂഹം സൃഷ്ടിക്കാം</strong>.”</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം : ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2524</link>
<guid>https://thekeralajournal.com/2524</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : കൃഷ്‌ണൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13cd0d847f1.jpg" length="94969" type="image/jpeg"/>
<pubDate>Mon, 25 May 2026 09:51:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചു. ആളപായമില്ല.</p>
<p>ഇടിയുടെ ആഘാതത്തിൽ കാറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസവും മേഖലയിൽ സമാനമായ അപകടം ഉണ്ടായിരുന്നു. കട്ടപ്പന ഇരട്ടയാർ റോഡിൽ ജലവിതരണ പൈപ്പിനായി എടുത്ത കുഴി മൂടാത്തത് ഇനിയും അപകട കാരണമാകും എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>പോത്തുംപാറ അഡ്വഞ്ചർ പാർക്കിൽ അപകടം; ചെന്നൈ സ്വദേശിനിയുടെ വിരൽ അറ്റു</title>
<link>https://thekeralajournal.com/2522</link>
<guid>https://thekeralajournal.com/2522</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a15be55a6.jpg" length="107805" type="image/jpeg"/>
<pubDate>Mon, 25 May 2026 06:39:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോത്തുംപാറയിലെ റെയിൻബോ അഡ്വഞ്ചർ പാർക്കിൽ ഉണ്ടായ അപകടത്തിൽ ചെന്നൈ സ്വദേശിനിക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുമ്പ് വടത്തിൽ കൈ കുരുങ്ങിയതിനെ തുടർന്ന് വിനോദസഞ്ചാരിയായ ഷർമിള ബാബുവിന്റെ വിരൽ അറ്റുപോയെന്നാണ് വിവരം.</p>
<p>പാർക്കിലെ ചില റൈഡുകൾ ആവശ്യമായ അനുമതികളില്ലാതെയാണ് പ്രവർത്തിച്ചിരുന്നതെന്ന് വെള്ളത്തൂവൽ പഞ്ചായത്ത് അധികൃതർ അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളും നിയമാനുസൃത അനുമതികളും പൂർത്തിയാക്കിയ ശേഷമേ പാർക്ക് പ്രവർത്തിപ്പിക്കാവൂവെന്ന് മുമ്പ് നിർദേശം നൽകിയിരുന്നുവെന്നും പഞ്ചായത്തിന്റെ ഔദ്യോഗിക അനുമതിയില്ലാതെ ട്രയൽ റൺ നടത്തുന്നതിനിടെയോ മറ്റോ ആണ് അപകടം സംഭവിച്ചതെന്നുമാണ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസിന്റെ പ്രതികരണം.</p>
<p>അതേസമയം, അപകടത്തിൽ പരിക്കേറ്റ യുവതി തനിക്ക് പരാതിയില്ലെന്നും തുടർനടപടികളിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ലെന്നും അറിയിച്ചു.</p>
<p>പാർക്കിന് ആവശ്യമായ അനുമതികൾ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പാർക്ക് ഉടമ പ്രതികരിച്ചു. പാർക്കിന് പ്രവർത്തനാനുമതിയുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ജില്ലാ അഡ്വഞ്ചർ ടൂറിസം വകുപ്പ് വ്യക്തമാക്കി.</p>
<p>അപകടത്തിന്റെ പശ്ചാത്തലത്തിൽ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പാർക്കിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. മഴക്കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ മേഖലയിലെ മറ്റ് ടൂറിസം കേന്ദ്രങ്ങളിലുമുള്ള സുരക്ഷാ പരിശോധനകൾ കർശനമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപതാതല വിദ്യാരംഭം മുരിക്കാശേരിയിൽ നടന്നു</title>
<link>https://thekeralajournal.com/2521</link>
<guid>https://thekeralajournal.com/2521</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a13a01d7fcba.jpg" length="113764" type="image/jpeg"/>
<pubDate>Mon, 25 May 2026 06:34:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെയും മുരിക്കാശേരി സെന്റ് മേരീസ് ഫൊറോന പള്ളിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇടുക്കി രൂപതാതല വിദ്യാരംഭം രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.</p>
<p>രൂപതയിലെ വിവിധ ഇടവകകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികളെ ബിഷപ് എഴുത്തിനിരുത്തി. പന്തക്കുസ്താ ദിനത്തോടനുബന്ധിച്ച് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും ഇടവക വികാരിമാരുടെ നേതൃത്വത്തിൽ വിദ്യാരംഭ ചടങ്ങുകൾ നടന്നു. ഇതിന്റെ രൂപതാതല ഉദ്ഘാടനമാണ് മുരിക്കാശേരിയിൽ സംഘടിപ്പിച്ചത്.</p>
<p>പരിപാടിയുടെ ഭാഗമായി കുട്ടികൾക്ക് പുതിയ സ്കൂൾ ബാഗ്, കുട, കുട്ടികളുടെ ദീപിക മാസിക, മധുരപലഹാരം എന്നിവ വിതരണം ചെയ്തു. കുട്ടികളോടും മാതാപിതാക്കളോടും ഒപ്പം ഫോട്ടോ എടുത്ത ശേഷമാണ് ബിഷപ് മടങ്ങിയത്.</p>
<p>പരിപാടികൾക്ക് മുരിക്കാശേരി പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ വടക്കേൽ, അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് വടക്കേമുറി, ദീപിക ഫ്രണ്ട്സ് ക്ലബ് ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് കൊല്ലക്കുന്നേൽ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2520</link>
<guid>https://thekeralajournal.com/2520</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139f991c5cd.jpg" length="316165" type="image/jpeg"/>
<pubDate>Mon, 25 May 2026 06:32:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ലയൺസ് ക്ലബ്ബിന്റെയും രാജാക്കാട് മെഡിക്കൽ സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.</p>
<p>ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജെയിൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനം എൽ.സി.എഫ് ജില്ലാ കോഡിനേറ്റർ ജെയിംസ് തെങ്ങുംകുടി ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി ബ്രീസ് മുല്ലൂർ സ്വാഗതവും ട്രഷറർ എ. ഹംസ നന്ദിയും രേഖപ്പെടുത്തി.</p>
<p>അഡ്മിനിസ്ട്രേറ്റർ ജോയൽ വി. ഷാജു ക്യാമ്പിന്റെ വിശദീകരണം നടത്തി. രാജാക്കാട് മെഡിക്കൽ സെന്റർ ഡയറക്ടർ ഡോ. വിജയ് ജയകുമാർ, ഗൈനക്കോളജിസ്റ്റ് ഡോ. എൻ.വി. സത്യബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട്, ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ സംസാരിച്ചു.</p>
<p>ക്യാമ്പിന്റെ ഭാഗമായി സർപ്പ ടീം ജില്ലാ ഫെസിലിറ്റേറ്റർ ടി.ബി. മനോജ് പാമ്പ് ബോധവത്കരണ ക്ലാസ് നയിച്ചു.</p>
<p>ഗൈനക്കോളജി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, പൾമണോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്, പ്രമേഹ രോഗ വിഭാഗം, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാർ രോഗികളെ പരിശോധിച്ച് ആവശ്യമായ മരുന്നുകളും വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>രാജാക്കാട് ടൗണിൽ ജൂൺ 1 മുതൽ ട്രാഫിക് പരിഷ്‌ക്കരണം</title>
<link>https://thekeralajournal.com/2519</link>
<guid>https://thekeralajournal.com/2519</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139edc2d56a.jpg" length="77225" type="image/jpeg"/>
<pubDate>Mon, 25 May 2026 06:29:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ഹൈറേഞ്ചിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളിലൊന്നായ രാജാക്കാട് ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ജൂൺ 1 മുതൽ പുതിയ ട്രാഫിക് പരിഷ്‌ക്കരണം നടപ്പിലാക്കാൻ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗത്തിൽ തീരുമാനം.</p>
<p>പഞ്ചായത്ത്, പോലീസ്, മോട്ടോർ വാഹന വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, വ്യാപാരി സംഘടനകൾ, പൊതുപ്രവർത്തകർ, വിവിധ ട്രേഡ് യൂണിയൻ ഭാരവാഹികൾ, സ്കൂൾ അധികൃതർ, ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, സമുദായ സംഘടനകൾ, മാധ്യമപ്രവർത്തകർ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് യോഗം ചേർന്നത്.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി പാലക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കിങ്ങിണി രാജേന്ദ്രൻ, സർക്കിൾ ഇൻസ്പെക്ടർ പി. ശ്രീകുമാർ നായർ, ഉടുമ്പൻചോല സബ് ആർടിഒ വാഗീശ്വരൻ, പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയർ എം. യു. ശ്രീജിത്ത്, രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് വി. എസ്. ബിജു, സബ് ഇൻസ്പെക്ടർ എം. എസ്. അഭിജിത്, വാർഡ് മെമ്പർ ജോഷി കന്യാക്കുഴി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.</p>
<p>ബസുകൾക്ക് പുതിയ ക്രമീകരണം</p>
<p>ട്രാഫിക് കമ്മിറ്റിയുടെ തീരുമാനപ്രകാരം അടിമാലി ഭാഗത്തുനിന്ന് വരുന്ന ബസുകൾ ജനകീയ ഹോട്ടലിന് സമീപവും കേജീസ് ജൂവലറിയുടെ മുൻവശത്തുള്ള സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബൈപ്പാസ് റോഡ് വഴി ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>ബസ് സ്റ്റാൻഡിൽ നിന്ന് പുറപ്പെടുന്ന ബസുകളിൽ വെള്ളത്തൂവൽ വഴി അടിമാലിയിലേക്ക് പോകുന്നവ ഇന്ത്യൻ ഓയിൽ പമ്പിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നും, കുഞ്ചിത്തണ്ണി വഴി പോകുന്നവ എൻഎസ്എസ് കെട്ടിടത്തിന് മുൻവശത്തുള്ള സ്റ്റോപ്പിൽ നിന്നുമാകും യാത്രക്കാരെ കയറ്റുക.</p>
<p>രാജകുമാരി–മാങ്ങാത്തൊട്ടി ഭാഗത്തുനിന്നുള്ള ബസുകൾ ഫെഡറൽ ബാങ്കിന് എതിർവശത്തെ സ്റ്റോപ്പിലും, കുത്തുങ്കൽ, കുഞ്ചിത്തണ്ണി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ കേജീസ് ജൂവലറിയ്ക്ക് മുൻവശത്തെ സ്റ്റോപ്പിലും യാത്രക്കാരെ ഇറക്കിയ ശേഷം ബസ് സ്റ്റാൻഡിൽ പ്രവേശിക്കണം.</p>
<p>എല്ലാ ബസുകളും നിർബന്ധമായും ബസ് സ്റ്റാൻഡിൽ കയറി സർവീസ് നടത്തണമെന്നും ബസ് സ്റ്റോപ്പുകളിൽ മൂന്ന് മിനിറ്റിൽ കൂടുതൽ പാർക്കിംഗ് അനുവദിക്കില്ലെന്നും യോഗത്തിൽ തീരുമാനമായി.</p>
<p>പാർക്കിംഗ് നിയന്ത്രണങ്ങളും ഏകദിശ ക്രമീകരണവും</p>
<p>ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിൽ നിന്ന് രാജാക്കാട്–പൂപ്പാറ റോഡിലേക്ക് വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.</p>
<p>രാജാക്കാട് മാർക്കറ്റ് റോഡ്, പള്ളി റോഡ്, ബസ് സ്റ്റാൻഡ് റോഡ്, ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡ്, മാങ്ങാത്തൊട്ടി റോഡിലെ കനകക്കുന്ന് ജംഗ്ഷൻ വരെ, കുത്തുങ്കൽ റോഡിൽ ബസ് സ്റ്റാൻഡ് കവല മുതൽ പോസ്റ്റോഫീസിന് സമീപത്തെ വെയിറ്റിംഗ് ഷെഡ് വരെ ഉൾപ്പെടെ ടൗണിലെ പ്രധാന റോഡുകളിലൊന്നിലും പാർക്കിംഗ് അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേംബർ ഇൻ്റർനാഷണൽ കട്ടപ്പന ലിജിയൻ ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2518</link>
<guid>https://thekeralajournal.com/2518</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a139db053f50.jpg" length="100962" type="image/jpeg"/>
<pubDate>Mon, 25 May 2026 06:24:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേംബർ ഇന്റർനാഷണൽ (SCI) കട്ടപ്പന ലീജിയൻ്റെ 10-ാം ഇൻസ്റ്റലേഷൻ ചടങ്ങും കുടുംബ സംഗമവും വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും അംഗങ്ങളുടെ സത്യപ്രതിജ്ഞയും നടന്നു.</p>
<p>കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പരിപാടികൾ അന്തരിച്ച മുൻ പ്രസിഡന്റ് ജോസഫ് പെരേര അനുസ്മരണത്തോടെയാണ് ആരംഭിച്ചത്. അശോക് ഇ.ആർ പരിപാടികൾക്ക്  സ്വാഗതം ആശംസിച്ചു. ട്രഷറർ തോമസ് എ.ജെ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a139dc78bc85.jpg" alt=""></p>
<p>ചടങ്ങിൽ വച്ച് പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സാജൻ ജോസഫ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു.പരിപാടികളുടെ ഉദ്ഘാടനം സീനിയർ ചേംബർ ഇന്റർനാഷണൽ പ്രസിഡന്റ് എസ്.എഫ്.എം.എം. വാസുദേവൻ നിർവഹിച്ചു. പുതിയ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾക്കും പുതിയ അംഗങ്ങൾക്കും അദ്ദേഹം സത്യപ്രതിജ്ഞ  ചൊല്ലിക്കൊടുത്തു.</p>
<p>എസ്‌സിഐ വൈസ് പ്രസിഡന്റ് പി.പി.എഫ് അരവിന്ദ് എസ്.പി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ പി.പി.എഫ് വേണുഗോപാൽ കെ.പി. മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയുടെ ഭാഗമായി സീനിയർ ചേംബർ അംഗങ്ങളുടെ സൗഹൃദ സംഗമവും വിരുന്നും സംഘടിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>ഫെസ്റ്റ് ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടില്ല; ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ</title>
<link>https://thekeralajournal.com/2516</link>
<guid>https://thekeralajournal.com/2516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1241e77f493.jpg" length="144316" type="image/jpeg"/>
<pubDate>Sun, 24 May 2026 05:40:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റ് പരിപാടിക്കായി ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നതും നഗരസഭയ്ക്ക് സാമ്പത്തിക നഷ്ടമുണ്ടായെന്നതുമായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.</p>
<p>മാർച്ച് മാസത്തിലെ ആദ്യ ആഴ്ചകളിൽ ലഭിച്ച മൂന്ന് അപേക്ഷകളും കൗൺസിൽ യോഗങ്ങളിലും സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലും പരിഗണിച്ചതായും, ഏപ്രിൽ 22-ന് ചേർന്ന കൗൺസിൽ യോഗത്തിലാണ് ദിവസവാടക 7,000 രൂപ നൽകാമെന്ന് സമ്മതിച്ച അപേക്ഷകന് ഗ്രൗണ്ട് അനുവദിക്കാൻ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ചെയർമാൻ പറഞ്ഞു. വാടകയും ജി.എസ്.ടി-യും കൂടാതെ ഒരു ലക്ഷം രൂപ ഡിപ്പോസിറ്റും പ്രവേശന ടിക്കറ്റിൽ 10 ശതമാനം വിനോദ നികുതിയും ഈടാക്കുന്ന വ്യവസ്ഥയിലാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അപേക്ഷകൻ 35 ദിവസത്തേക്കുള്ള വാടക, ജി.എസ്.ടി, ഡിപ്പോസിറ്റ് എന്നിവ ഉൾപ്പെടെ നാല് ലക്ഷം രൂപ അടച്ച് ഏപ്രിൽ 25-ന് കരാർ ഒപ്പുവെച്ചതായും തുടർന്ന് ‘ഫെസ്റ്റ്’ എന്ന പേരിൽ പരിപാടിക്ക് പ്രചാരണം നൽകിയതായും ചെയർമാൻ പറഞ്ഞു. മെയ് 8-ന് ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായാണ് പരിപാടി ഉദ്ഘാടനം ചെയ്തതെന്നും അവധി സമയമായതിനാൽ ജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, പരിപാടി ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞ് ‘ഫെസ്റ്റ്’ എന്ന പേര് ഉപയോഗിച്ചതിനെച്ചൊല്ലിയും നഗരസഭയ്ക്ക് വരുമാന നഷ്ടമുണ്ടായെന്നാരോപിച്ചും പ്രതിപക്ഷ അംഗങ്ങൾ അടിയന്തര കൗൺസിൽ യോഗത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതിന് മറുപടിയായി, ‘ഫെസ്റ്റ്’ എന്ന പേര് കട്ടപ്പനയിലെ വിനോദമേളകൾക്ക് കാലങ്ങളായി ഉപയോഗിച്ചുവരുന്നതാണെന്നും അതുമായി നഗരസഭയ്ക്ക് ബന്ധമില്ലെന്നും യോഗത്തിൽ വ്യക്തമാക്കിയതായി ചെയർമാൻ പറഞ്ഞു.</p>
<p>2019-ലെ ഫെസ്റ്റിലൂടെ നഗരസഭയ്ക്ക് അഞ്ച് ലക്ഷം രൂപയും, 2023-ൽ ആറു ലക്ഷം രൂപയും, 2024-ൽ എട്ട് ലക്ഷം രൂപയും ലഭിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ ഫെസ്റ്റിൽ അഡ്വാൻസായി നാല് ലക്ഷം രൂപ ലഭിച്ചതായും നികുതിയിനത്തിൽ ഇതിനകം രണ്ട് ലക്ഷം രൂപ ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടി രണ്ട് ലക്ഷം രൂപ ലഭിക്കുമ്പോൾ ഈ വർഷവും എട്ട് ലക്ഷം രൂപ വരുമാനം നഗരസഭയ്ക്ക് ലഭിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.</p>
<p>2024-ൽ ‘ടണൽ എക്സ്പോ’ എന്ന പേരിൽ നടന്ന മത്സ്യപ്രദർശനത്തിനായി രണ്ട് ഏജൻസികൾ മത്സരിച്ച് കൊട്ടേഷൻ സമർപ്പിച്ചതിനെ തുടർന്ന് 15 ലക്ഷം രൂപയ്ക്കാണ് ഗ്രൗണ്ട് അനുവദിച്ചതെന്നും എന്നാൽ ആ പരിപാടി സാമ്പത്തിക ബാധ്യതയോടെയാണ് അവസാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടണൽ എക്സ്പോയും ഫെസ്റ്റും തമ്മിൽ താരതമ്യം ചെയ്യാനാകില്ലെന്നും ആദ്യം അപേക്ഷ സമർപ്പിച്ചയാൾക്ക് ഗ്രൗണ്ട് അനുവദിച്ചതിന് ശേഷം അതേ സമയത്ത് മറ്റൊരാൾക്ക് അനുവദിക്കാൻ സാധിക്കാത്തതിനാലാണ് പിന്നീട് ലഭിച്ച അപേക്ഷകൾ പരിഗണിക്കാതിരുന്നതെന്നും ചെയർമാൻ വിശദീകരിച്ചു.</p>
<p>ഗ്രൗണ്ട് അനുവദിച്ചതിൽ ക്രമക്കേടുണ്ടെന്നും വിജിലൻസ് അന്വേഷണം വേണമെന്നുമുള്ള പ്രതിപക്ഷ ആവശ്യം രാഷ്ട്രീയപ്രേരിതമാണെന്നും, വിഷയത്തിൽ വസ്തുതകൾ ജനങ്ങൾക്ക് വ്യക്തമാകേണ്ടതിനാൽ അന്വേഷണത്തെ നഗരസഭ എതിർക്കുന്നില്ലെന്നും ചെയർമാൻ കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു സമീപമുള്ള ലഹരി വിൽപ്പനക്കെതിരെ സംയുക്ത പരിശോധന; കർശന നടപടിയെന്ന് തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2515</link>
<guid>https://thekeralajournal.com/2515</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a12405befe96.jpg" length="78961" type="image/jpeg"/>
<pubDate>Sun, 24 May 2026 05:33:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: നഗരസഭ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി പദാർഥങ്ങളുടെയും വിൽപ്പന നടക്കുന്നുണ്ടോ എന്ന് കണ്ടെത്തുന്നതിനും അത് തടയുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീലിന്റെ നിർദേശാനുസരിച്ച് പോലീസ്, ഫുഡ് സേഫ്റ്റി വകുപ്പ്, നഗരസഭ ആരോഗ്യ വിഭാഗം എന്നിവർ ചേർന്നാണ് പരിശോധന നടത്തിയത്.</p>
<p>നഗരസഭ പരിധിയിലുള്ള സ്കൂളുകളുടെ സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങൾ, കൂൾബാറുകൾ, ജ്യൂസ് സ്റ്റാളുകൾ, ബേക്കറികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ഇതോടൊപ്പം സ്കൂളുകളിൽ ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ചെയർപേഴ്സൺ അറിയിച്ചു.</p>
<p>പരിശോധനയിൽ പോലീസ് സബ് ഇൻസ്പെക്ടർ ബിജു വി, ഫുഡ് സേഫ്റ്റി ഓഫീസർ രാകേന്ദു, നഗരസഭ ക്ലീൻ സിറ്റി മാനേജർ മീരാൻ കുഞ്ഞ്, നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ പ്രജീഷ് കുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് മെയ് 28 വരെ നീട്ടി</title>
<link>https://thekeralajournal.com/2514</link>
<guid>https://thekeralajournal.com/2514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a123f302917e.jpg" length="154566" type="image/jpeg"/>
<pubDate>Sun, 24 May 2026 05:28:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ജനങ്ങളുടെ പിന്തുണയും അഭ്യർത്ഥനയും പരിഗണിച്ച് കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 28 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു. തുടക്ക ദിനം മുതൽ തന്നെ വലിയ ജനത്തിരക്കാണ് ഫെസ്റ്റിലേക്ക് അനുഭവപ്പെട്ടത്. നിലവിൽ ഹൈറേഞ്ചിലെ  വലിയ ആഘോഷ വേദിയായി ഫെസ്റ്റ് മാറിയിരിക്കുകയാണ്.</p>
<p>പ്രതിദിനം സംഘടിപ്പിക്കുന്ന കലാപരിപാടികൾ, ലൈവ് മ്യൂസിക് ഷോകൾ, ഡിജെ നൈറ്റുകൾ, കോമഡി മെഗാഷോകൾ എന്നിവയും ജനശ്രദ്ധ നേടുന്നുണ്ട്. ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായ ഫ്ലവർ ഷോ, മെർമെയ്ഡ് ഷോ, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ എന്നിവ കുടുംബസമേതം എത്തുന്ന സന്ദർശകരെ ഏറെ ആകർഷിക്കുന്നു.</p>
<p>കുട്ടികൾക്കും യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ വിനോദമൊരുക്കുന്ന അമ്യൂസ്മെന്റ് പാർക്കും ഗെയിം സോണുകളും ഫെസ്റ്റിന് കൂടുതൽ നിറം പകരുന്നുണ്ട്. വിവിധ രുചികൾ പരിചയപ്പെടുത്തുന്ന ലൈവ് ഫുഡ് കോർട്ടും തിരക്കേറിയ കൺസ്യൂമർ സ്റ്റാളുകളും സന്ദർശകരുടെ പ്രിയ കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്.</p>
<p>ഓരോ ദിവസവും പുതുമ നിറഞ്ഞ അനുഭവങ്ങൾ സമ്മാനിക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 ഇനി വരുന്ന ദിവസങ്ങളിലും കൂടുതൽ വിപുലമായ പരിപാടികളോടെ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അപകടയാത്ര ഒരുക്കി നത്തുകല്ല് ഇരട്ടയാർ റോഡ്: പൈപ്പ് ഇടാൻ എടുത്ത കുഴി മൂടാത്തത് അപകട ഭീഷണിയാകുന്നു</title>
<link>https://thekeralajournal.com/2513</link>
<guid>https://thekeralajournal.com/2513</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a11aeef5e99d.jpg" length="133300" type="image/jpeg"/>
<pubDate>Sat, 23 May 2026 19:14:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ലിൽ റോഡിന് കുറുകെ എടുത്ത കുഴി യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുന്നു. ജലവിഭവ വകുപ്പ് പൈപ്പ് സ്ഥാപിക്കുന്നതിനായി ദിവസങ്ങൾ മുമ്പ് എടുത്ത കുഴി ഇതുവരെ പൂർണമായി മൂടാതിരുന്നതോടെ പ്രദേശത്ത് അപകടങ്ങൾ പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a11af03ae951.jpg" alt=""></p>
<p>നിരപ്പായ റോഡിൽ കുറുകെ എടുത്തിരിക്കുന്ന കുഴി വാഹനങ്ങൾ അടുത്തെത്തുമ്പോഴാണ് വ്യക്തമായി കാണാൻ കഴിയുന്നത്. ഇതോടെ അമിത വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പെട്ടെന്ന് ബ്രേക്ക് ഇടേണ്ട സാഹചര്യം ഉണ്ടാകുകയും അപകടങ്ങൾ വർധിക്കുകയുമാണ്. പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രികരാണ് കൂടുതൽ ദുരിതമനുഭവിക്കുന്നത്.</p>
<p>നിമിഷംതോറും നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന വഴിയായതിനാൽ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം കുഴിയിൽ വീഴാതിരിക്കാനായി ഒരു ഓട്ടോറിക്ഷ ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ഇട്ടതിനെ തുടർന്ന് പിന്നാലെ വന്ന വാഹനം ഇടിച്ച് അപകടമുണ്ടായതും പ്രദേശവാസികളുടെ പ്രതിഷേധത്തിന് കാരണമാകുന്നു.</p>
<p>രാത്രി സമയങ്ങളിൽ മതിയായ മുന്നറിയിപ്പ് ബോർഡുകളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാത്തതും അപകട സാധ്യത കൂട്ടുന്നതായി നാട്ടുകാർ പറയുന്നു. പലതവണ ഈ കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് ആരോപണം.</p>
<p>അപകടം ഉണ്ടാകുന്നതിന് മുമ്പ് കുഴി അടച്ച് റോഡ് സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ആവശ്യപ്പെടുന്നു</p>]]> </content:encoded>
</item>

<item>
<title>ലബ്ബക്കടക്ക് സമീപം വാഹനാപകടം</title>
<link>https://thekeralajournal.com/2512</link>
<guid>https://thekeralajournal.com/2512</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : പ്രവീൺ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a119913a01a6.jpg" length="149176" type="image/jpeg"/>
<pubDate>Sat, 23 May 2026 17:40:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലബ്ബക്കടയിൽ സമീപം ഉണ്ടായ വാഹനാപകടത്തിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും തമ്മിൽ കൂട്ടിയിടിച്ചു. കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും കട്ടപ്പന ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി സമീപത്തെ ക്രാഷ് ബാരിയറിൽ ഇടിച്ച് നിൽക്കുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കുകൾ അല്ല. പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭാ പരിധിയിൽ പ്രോജക്ട് കോർഡിനേറ്റർ ഒഴിവ്; വനിതകൾക്ക് അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2511</link>
<guid>https://thekeralajournal.com/2511</guid>
<description><![CDATA[ വാർഡുകൾ തോറും നിയമനം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a110b52eff75.jpg" length="105552" type="image/jpeg"/>
<pubDate>Sat, 23 May 2026 07:36:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭ പരിധിയിൽ പാർട്ട് ടൈം പ്രോജക്ട് കോർഡിനേറ്റർമാരുടെ ഒഴിവുകളിലേക്ക് യോഗ്യരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 'കെയർ ആൻഡ് സേഫ്' (CARE N SAFE), 'ഇല നേച്ചർ ഫൗണ്ടേഷൻ' എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് നിയമനം നടത്തുന്നത്.</p>
<p>​പ്രതിമാസം 15,000 രൂപ മുതൽ 75,000 രൂപ വരെ വരുമാനം നേടാൻ സാധിക്കുന്ന മികച്ചൊരു തൊഴിലവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. 25 വയസ്സിനും 60 വയസ്സിനും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.</p>
<p>​കട്ടപ്പന മുൻസിപ്പാലിറ്റി പരിധിയിൽ താമസിക്കുന്നവരും, ദിവസേന കുറഞ്ഞത് രണ്ട് മണിക്കൂർ ഈ പ്രോജക്ട് പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കാൻ തയ്യാറുള്ളവരുമായ വനിതകൾക്കാണ് മുൻഗണന. പ്രൊബേഷൻ കാലയളവ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് തുടർന്ന് സ്ഥിരനിയമനം നൽകുന്നതായിരിക്കും.</p>
<p>​താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തങ്ങളുടെ പേര് താഴെക്കാണുന്ന നമ്പരിൽ രജിസ്റ്റർ ചെയ്ത ശേഷം  മേയ് 27 ബുധനാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന ഇൻറ്റർവ്യൂ നടപടികളിൽ പങ്കടുക്കേണ്ടതാണ്.</p>
<p>NB: ഇന്റർവ്യൂ സ്ഥലം പിറകെ അറിയിക്കും.</p>
<p>​കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ബന്ധപ്പെടേണ്ട നമ്പർ:</p>
<p>📞 62821 72161</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ ഉയരുന്നു</title>
<link>https://thekeralajournal.com/2508</link>
<guid>https://thekeralajournal.com/2508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10edc9a4baa.jpg" length="70578" type="image/jpeg"/>
<pubDate>Sat, 23 May 2026 05:29:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽമഴ ശക്തമായതോടെ ജില്ലയിൽ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ഉയരുന്നു. ഈ മാസം ഇതുവരെ 15 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇന്നലെയും ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു. ഈ ആഴ്ച മാത്രം നാല് പേർക്കാണ് രോഗം കണ്ടെത്തിയത്. നിലവിൽ 29 പേർ രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.ശാന്തമ്പാറ, കാഞ്ചിയാർ, ചക്കുപള്ളം മേഖലകളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.</p>
<p> രോഗവ്യാപന സാധ്യത ഉയർന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ശാന്തമ്പാറ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ഡെങ്കിപ്പനി ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സഞ്ചു ടി. ഷൈൻ അധ്യക്ഷത വഹിച്ചു. ജില്ലാ സർവൈലൻസ് ഓഫീസർ Dr. ജോബിൻ G. ജോസഫ് ഡെങ്കിപ്പനി പ്രതിരോധത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ Dr. M.R. ഷെറിൻ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.</p>
<p>വേനൽമഴ ശക്തമായതോടെ വൈറൽ പനിയും ജില്ലയിൽ വ്യാപകമാകുന്നുണ്ട്. ഒരു ദിവസം മാത്രം ജില്ലയിലെ വിവിധ ആശുപത്രികളിൽ 163 പേരാണ് ചികിത്സ തേടിയത്. ഈ ആഴ്ച ഇതുവരെ 363 പേർ വൈറൽ പനി ലക്ഷണങ്ങളോടെ ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു.</p>
<p>ഇതിനിടെ കഴിഞ്ഞ ദിവസം ഒരാൾക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഈ ആഴ്ച റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ എലിപ്പനി കേസാണിത്.</p>
<p><strong>എന്താണ് ഡെങ്കിപ്പനി?</strong></p>
<p>Dengue Fever ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളിലൂടെ പകരുന്ന വൈറസ് രോഗമാണ്. സാധാരണ പകൽ സമയത്താണ് ഈഡിസ് കൊതുകുകൾ മനുഷ്യരെ കടിക്കുന്നത്. വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം മൂന്ന് മുതൽ 14 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകാം.</p>
<p><strong>പ്രധാന രോഗലക്ഷണങ്ങൾ</strong></p>
<ul style="list-style-type: circle;">
<li>പെട്ടെന്ന് ഉണ്ടാകുന്ന ഉയർന്ന പനി</li>
<li>കടുത്ത തലവേദന</li>
<li>കണ്ണിന് പിന്നിലും പേശികളിലും സന്ധികളിലും വേദന</li>
<li>നെഞ്ചിലും മുഖത്തും ചുവന്ന പാടുകൾ</li>
<li>ഓക്കാനം, ഛർദ്ദി</li>
</ul>
<p><strong>പ്രതിരോധ മാർഗങ്ങൾ</strong></p>
<p>ഒരു സ്പൂണിൽ താഴെ വെള്ളം പോലും ഒരാഴ്ച തുടർച്ചയായി കെട്ടിനിൽക്കുകയാണെങ്കിൽ ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ വളരാൻ സാധ്യതയുണ്ട്. അതിനാൽ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം.</p>
<p>ആരോഗ്യവകുപ്പ് നിർദേശിക്കുന്ന പ്രധാന മുൻകരുതലുകൾ:</p>
<ul style="list-style-type: square;">
<li>ആഴ്ചയിൽ ഒരു ദിവസം “ഡ്രൈ ഡേ” ആചരിക്കുക</li>
<li>ഉപയോഗശൂന്യമായ പാത്രങ്ങൾ, ടയറുകൾ, തേങ്ങാക്കൊമ്പുകൾ എന്നിവയിൽ വെള്ളം കെട്ടിനിൽക്കാതിരിക്കുക</li>
<li>കൊതുക് വളരാൻ സാധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കുക</li>
<li>പനി അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</li>
<li>സ്വയം ചികിത്സ ഒഴിവാക്കുക</li>
</ul>
<p>ആരോഗ്യവകുപ്പ് ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ശുചിത്വ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കണമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2506</link>
<guid>https://thekeralajournal.com/2506</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a105543459f3.jpg" length="29934" type="image/jpeg"/>
<pubDate>Fri, 22 May 2026 18:38:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി കാമാക്ഷിയിൽ ലോറിയിൽ തടി കയറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്.</p>
<p>കാമാക്ഷി ഗവൺമെന്റ് ആശുപത്രിക്ക് സമീപത്ത് ലോറിയിൽ തടി കയറ്റുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് അപകടമുണ്ടായത്. തങ്കമണി തമ്പുരാൻകുന്ന് കോശിക്കുഴിയിൽ ഷൈജു (41) ആണ് മരിച്ചത്.</p>
<p>ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ ഷൈജുവിനെ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. </p>]]> </content:encoded>
</item>

<item>
<title>​ സീനിയർ ചേമ്പർ ഇന്റർനാഷണൽ, കട്ടപ്പന ലീജിയൻ സ്ഥാനാരോഹണവും കുടുംബസംഗമവും..</title>
<link>https://thekeralajournal.com/2505</link>
<guid>https://thekeralajournal.com/2505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fbe0c17387.jpg" length="65442" type="image/jpeg"/>
<pubDate>Fri, 22 May 2026 07:53:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>​കട്ടപ്പന:</p>
<p>സീനിയർ ചേമ്പർ ഇന്റർനാഷണൽ കട്ടപ്പന ലീജിയൻ ഭാരവാഹികളുടെയും പുതിയ അംഗങ്ങളുടെയും സ്ഥാനാരോഹണവും കുടുംബസംഗമവും ഞായർ വൈകിട്ട് 5.30ന് കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടക്കും. ദേശീയ പ്രസിഡന്റ് വാസുദേവൻ എം ഉദ്ഘാടനം ചെയ്യും. ലീജിയൻ പ്രസിഡന്റ് ജേക്കബ് എബ്രഹാം അധ്യക്ഷനാകും.</p>
<p>​ഭാരവാഹികളായി സാജൻ ജോസഫ് (പ്രസിഡന്റ്), ഇ ആർ അശോക് (സെക്രട്ടറി), തങ്കച്ചൻ ആനിക്കാമുണ്ടയിൽ (ട്രഷറർ), കെ കെ റെജി (വൈസ് പ്രസിഡന്റ്), സണ്ണി സെബാസ്റ്റ്യൻ (ജോയിന്റ് സെക്രട്ടറി) തുടങ്ങിയവർ ചുമതലയേൽക്കും. വാർത്താസമ്മേളനത്തിൽ ജേക്കബ് എബ്രഹാം, ഇ ആർ അശോക്, സാജു ആന്റണി, ബിനു സി ചാണ്ടി, പി എം സുകു എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ഒഴുകിയെത്തി; ജനസാഗരമായി കട്ടപ്പന ഫെസ്റ്റിലെ DJ ഷോ</title>
<link>https://thekeralajournal.com/2504</link>
<guid>https://thekeralajournal.com/2504</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb6ca8a62e.jpg" length="76426" type="image/jpeg"/>
<pubDate>Fri, 22 May 2026 07:22:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്നലെ അരങ്ങേറിയ ഡിജെ ഷോയിൽ പങ്കടുക്കാൻ ആയിരങ്ങളാണ് കട്ടപ്പന സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്. യുവജനങ്ങളുടെ വൻ സാന്നിധ്യത്തോടെ സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു.</p>
<p>പ്രശസ്ത സിനിമാതാരവും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഫുക്രു അവതരിപ്പിച്ച ഡിജെ വിത്ത് ഫോം പാർട്ടിയാണ് ഇന്നലെ പ്രധാന ആകർഷണമായത്. ഡിജെ സംഗീതത്തിനും ലൈറ്റ് ഷോകൾക്കും ഒപ്പമെത്തിയ ആവേശം പരിപാടിയെ ആഘോഷമാക്കി മാറ്റി.</p>
<p>പരിപാടി ആസ്വദിക്കാൻ യുവജനമാണ് കൂടുതലായും എത്തിയത്. കുടുംബസമേതം എത്തി ആഘോഷത്തിൽ പങ്കുചേർന്നവരും നിരവധിയായിരുന്നു.പരിപാടി തുടങ്ങുന്നതിന് മുൻപ് തന്നെ സ്റ്റേഡിയത്തിൽ ആളുകളുടെ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.</p>
<p>കട്ടപ്പന ഫെസ്റ്റുമായി ബന്ധപ്പെട്ട് വിവിധ ആരോപണങ്ങൾ ഉയർന്നിരുന്നുവെങ്കിലും ആഘോഷത്തിന്റെ ആവേശത്തെ അത് ബാധിച്ചില്ലെന്നാണ് ഫെസ്റ്റിൽ പങ്കെടുത്തവരുടെ പ്രതികരണം. അതേസമയം ഉയർന്നിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കട്ടപ്പന നഗര സഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലങ്കര ഡാമിൽ അറ്റകുറ്റപ്പണി; നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കും</title>
<link>https://thekeralajournal.com/2503</link>
<guid>https://thekeralajournal.com/2503</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0fb12adae05.jpg" length="111009" type="image/jpeg"/>
<pubDate>Fri, 22 May 2026 06:58:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കങ്ങളുടെ ഭാഗമായി മലങ്കര ഡാമിലെ ഷട്ടറുകളിൽ അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിനാൽ നാളെ മുതൽ കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇടതുകര കനാൽ വഴിയുള്ള ജലവിതരണം നാളെ മുതൽ താൽക്കാലികമായി നിർത്തിവെക്കും.</p>
<p>വേനൽമഴ ശക്തമായതും അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യം നിലനിൽക്കുന്നതുമായതിനാൽ വലതുകര കനാലിലൂടെയുള്ള ജലവിതരണം നേരത്തെ തന്നെ നിർത്തിയിരുന്നു. അറ്റകുറ്റപ്പണിക്കായി പ്ലാറ്റ്‌ഫോം തയ്യാറാക്കേണ്ടതിനാൽ ഇന്ന് കാര്യമായ നിയന്ത്രണങ്ങൾ ഉണ്ടാകില്ലെന്നും അധികൃതർ അറിയിച്ചു.</p>
<p>നാളെ മുതൽ നിലവിലെ 39 അടി ജലനിരപ്പ് 37 അടിയായി താഴ്ത്തിയ ശേഷമാകും അറ്റകുറ്റപ്പണികൾ ആരംഭിക്കുക. ഷട്ടറുകൾ കോൺക്രീറ്റുമായി ചേരുന്ന ഭാഗത്തെ ആംപ്ലേറ്റ് ബോൾട്ടുകളിൽ തുരുമ്പ് കണ്ടെത്തിയതിനെ തുടർന്നാണ് അടിയന്തര അറ്റകുറ്റപ്പണികൾക്ക് തീരുമാനമായത്.</p>
<p>ഡാമിലെ ആകെ ആറു ഷട്ടറുകളും ഘട്ടംഘട്ടമായി പ്രത്യേകം അറ്റകുറ്റപ്പണി നടത്തും. നിലവിൽ രണ്ട് ഷട്ടറുകളിലൂടെയാണ് നിയന്ത്രിതമായി ജലം പുറത്തേക്ക് ഒഴുക്കുന്നത്. മൂന്നാമത്തെ ഷട്ടറിലൂടെ 10 സെന്റീമീറ്ററും നാലാമത്തെ ഷട്ടറിലൂടെ 50 സെന്റീമീറ്ററും ജലം ഒഴുകുന്നുണ്ട്.</p>
<p>ഡാമിലെ ജലനിരപ്പ് കുറയുന്നത് റിസർവോയർ ഭാഗങ്ങളിലെ കുടിവെള്ള പദ്ധതികളെ ബാധിക്കാനിടയുള്ളതിനാൽ ബന്ധപ്പെട്ട പഞ്ചായത്തുകളും ജില്ലാ ഭരണകൂടവും മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>പരമാവധി രണ്ടാഴ്ചയ്ക്കുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.</p>
<p>അതേസമയം, ഷട്ടറുകൾ കൂടുതൽ ഉയർത്തുന്ന സമയത്ത് തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴകളുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മൂവാറ്റുപുഴ എം.വി.ഐ.പി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരിയിൽ ബൈക്ക് അപകടം: കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2502</link>
<guid>https://thekeralajournal.com/2502</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/img_6a0fafd2dd46b0-63560108-96570423.gif" length="14915" type="image/jpeg"/>
<pubDate>Fri, 22 May 2026 06:52:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി ടൗണിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ കാൽനട യാത്രക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം.</p>
<p>രാജകുമാരി ബി ഡിവിഷനിൽ താമസിക്കുന്ന ചാണകപ്പാറ സ്വദേശിനി സുശീല ശശി (48)യ്ക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ സുശീലയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സുശീല നടന്ന് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ഇടിക്കുകയായിരുന്നു. കുംഭപാറ സ്വദേശിയായ ജോഷ്വയാണ് ബൈക്ക് ഓടിച്ചിരുന്നത്. സുശീലയെ ഇടിച്ച ശേഷം ബൈക്ക് സമീപത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിൽ ഇടിച്ച് മറിയുകയായിരുന്നു.</p>
<p>അപകടത്തിൽ ബൈക്ക് യാത്രികനായ ജോഷ്വയ്ക്കും പരിക്കേറ്റു. നെറ്റിയിലും കാലിനും പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പ്രായപൂർത്തിയാകാത്തയാൾ വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സെന്‍ട്രല്‍ ജങ്ഷനില്‍ വാഹനാപകടം : കാല്‍നടയാത്രികന്‍ മരിച്ചു</title>
<link>https://thekeralajournal.com/2501</link>
<guid>https://thekeralajournal.com/2501</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0edf059334d.jpg" length="73375" type="image/jpeg"/>
<pubDate>Thu, 21 May 2026 16:01:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : സെന്‍ട്രല്‍ ജങ്ഷനില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാഹനം ഇടിച്ച് കാല്‍നടയാത്രികന്‍ മരിച്ചു. ചക്ക കയറ്റിവന്ന പിക്കപ്പ് വാഹനം നിയന്ത്രണം തെറ്റി കാല്‍നടയാത്രികനെയും സമീപത്തുണ്ടായിരുന്ന മറ്റ് വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee3f77356e.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0eac6759.jpg" alt=""></p>
<p>അപകടത്തിൽ പിക്കപ്പ് കാല നടയാത്രിയകൻ്റെ തലയിൽ കൂടെ കയറി ഇറങ്ങി.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ആളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>പൈനാവ് സ്വദേശി രാജുവാണ് മരിച്ചത്.അപകടത്തിൽ ഒരു ഓട്ടോ , സ്കൂട്ടർ എന്നിവയ്ക്ക് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee0dd88d87.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ഇന്ന് ഡി.ജെ നൈറ്റ് വിത്ത് ഫോം പാർട്ടി</title>
<link>https://thekeralajournal.com/2498</link>
<guid>https://thekeralajournal.com/2498</guid>
<description><![CDATA[ പ്രശസ്ത സിനിമ സോഷ്യൽ മീഡിയ താരം ഫുക്രുവിൻറെ കളേഴ്സ് എസ്എഫ്എക്സ് ഇന്ന് കട്ടപ്പനയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e6a8e75f6f.jpg" length="188343" type="image/jpeg"/>
<pubDate>Thu, 21 May 2026 07:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 7.30 മുതൽ ആവേശം നിറഞ്ഞ ഡി.ജെ നൈറ്റ് സംഘടിപ്പിക്കുന്നു. യുവാക്കളുടെ പ്രിയതാരവും സിനിമാ–സോഷ്യൽ മീഡിയ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവുമായി മാറിയ ഫുക്രു അവതരിപ്പിക്കുന്ന “DJ FORM Party” യാണ് ഫെസ്റ്റിലെ പ്രധാന ആകർഷണമായി ഇന്ന് അണിയിച്ചൊരുക്കിയിരിക്കുന്നത്.</p>
<p>ആധുനിക സംഗീതത്തിന്റെ താളങ്ങളും ലൈറ്റ് ഷോകളും നിറഞ്ഞ പരിപാടി യുവജനങ്ങൾക്കായി നവ്യാനുഭവമായിരിക്കും.ഇതാദ്യമായാണ് കട്ടപ്പനയിൽ ഫോം പാർട്ടിയുമായി ഫുക്രു എത്തുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>കെഎസ്‌ആർടിസി ബസിന് മുകളിലേക്ക് പാറ അടർന്ന് വീണു; യാത്രക്കാരന് പരിക്ക്</title>
<link>https://thekeralajournal.com/2496</link>
<guid>https://thekeralajournal.com/2496</guid>
<description><![CDATA[ പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5f795670b.jpg" length="53666" type="image/jpeg"/>
<pubDate>Thu, 21 May 2026 06:57:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെഎസ്‌ആർടിസി ബസിലേക്ക് കൂറ്റൻ പാറ അടർന്നുവീണ് യാത്രക്കാരന് പരിക്കേറ്റു. ഇടുക്കി പെരുവന്താനം നാല്‍പതാംമൈലില്‍ ഇന്ന് പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം.</p>
<p>ബസിന്റെ പിൻസീറ്റിൽ ഇരുന്ന പള്ളിക്കത്തോട് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>കുമളി വഴി കോട്ടയത്തേക്ക് പോവുകയായിരുന്ന കെഎസ്‌ആർടിസി ബസിന്റെ പുറകുവശത്തേക്കാണ് പാറ പതിച്ചത്. അപകടസമയത്ത് ബസിൽ ഏകദേശം 50ഓളം യാത്രക്കാർ ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0ee49cc8e43.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് വിവാദം: ഡി.വൈ.എഫ്‌.ഐ മാർച്ച് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2495</link>
<guid>https://thekeralajournal.com/2495</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0e5eba72826.jpg" length="105327" type="image/jpeg"/>
<pubDate>Thu, 21 May 2026 06:54:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റിന് സ്റ്റേഡിയം വിട്ടുനല്‍കിയതുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ നഗരസഭ ചെയർപേഴ്സൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. ഓഫീസ് കവാടത്തിൽ പ്രവർത്തകരെ പൊലീസ് തടഞ്ഞതോടെ നേരിയ ഉന്തുംതള്ളും ഉണ്ടായി.</p>
<p>ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് എസ്. സുധീഷ് മാർച്ച് ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് ലക്ഷങ്ങളുടെ വരുമാനനഷ്ടം ഉണ്ടാക്കിയ ചെയർപേഴ്സൻ രാജിവയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>ഫെസ്റ്റ് സംഘടിപ്പിക്കാൻ ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികൾ ലഭിച്ചിരുന്നില്ലെന്ന് ഡി.വൈ.എഫ്‌.ഐ ആരോപിച്ചു. എക്സിബിഷൻ നടത്താനെന്ന പേരിലാണ് അപേക്ഷ ലഭിച്ചതെങ്കിലും കൗൺസിലിനെ തെറ്റിദ്ധരിപ്പിച്ച് അഴിമതി നടത്താനായി ഭരണസമിതിയും ഉദ്യോഗസ്ഥരും ഫെസ്റ്റിന് അനുമതി നൽകിയെന്നാണ് ആരോപണം. കെ-സ്മാർട്ട് വഴി ലഭിച്ച മറ്റ് അപേക്ഷകൾ ഉദ്യോഗസ്ഥർ പൂഴ്ത്തിവച്ചതായും നേതാക്കൾ ആരോപിച്ചു</p>
<p>ബ്ലോക്ക് പ്രസിഡന്റ് എം. ശിവകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം ഫൈസൽ ജാഫർ, ജില്ലാ കമ്മിറ്റിയംഗം ജോബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി നിയാസ് അബു എന്നിവർ സംസാരിച്ചു. കുന്തളംപാറ റോഡിൽ നിന്നാരംഭിച്ച മാർച്ചിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.</p>
<p>പ്രദർശനത്തിനെന്ന പേരിൽ കുറഞ്ഞ തുകയ്ക്ക് ഫെസ്റ്റ് സംഘടിപ്പിക്കാൻ സ്റ്റേഡിയം വിട്ടുനൽകിയെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്യാൻ ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വനിതാ എസ്‌.ഐയെ ആക്രമിച്ച സംഭവം: കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ പിടിയിൽ</title>
<link>https://thekeralajournal.com/2494</link>
<guid>https://thekeralajournal.com/2494</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Thu, 21 May 2026 06:48:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാനന്തവാടി പോലീസ് സ്റ്റേഷനിലെ വനിതാ സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടുക്കി അടിമാലി കടവനപ്പുഴ കെ.എ. അഭിജിത് (26), തരുവണ പൊരുന്നന്നൂർ വെങ്ങച്ചിനി എസ്. അശ്വന്ത് (21), ഇടുക്കി ആനവിരട്ടി കടയൻ ബിൽജൂ സാജു (26) എന്നിവരെയാണ് എസ്‌.ഐ കെ. സിൻഷയുടെ നേതൃത്വത്തിലുള്ള മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്.</p>
<p>കാപ്പ കേസിൽ നിയമനടപടികൾ നേരിട്ടിരുന്ന അഭിജിത് ഗുരുവായൂർ ടെമ്പിൾ, തിരുനെല്ലി, വെള്ളത്തൂവൽ, മാനന്തവാടി പോലീസ് സ്റ്റേഷനുകളിലെ വിവിധ കേസുകളിലും പ്രതിയാണ്. മാനന്തവാടി കേസിൽ ഇയാൾ കോടതിയുടെ ജാമ്യത്തിലായിരുന്നു. ബിൽജൂ സാജു അടിമാലി പോലീസ് സ്റ്റേഷനിലെ ലഹരി കേസിലും പ്രതിയാണ്.</p>
<p>ഓട്ടോ ഡ്രൈവറെ മർദിച്ച് പണം കവർന്ന് ഒളിവിൽ പോയ പ്രതിയെ പിടികൂടാനുള്ള പോലീസിന്റെ അന്വേഷണത്തിനിടെയാണ് ഈ മാസം 18ന് സംഭവം ഉണ്ടായത്. പ്രതികൾ സഞ്ചരിച്ച വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും സംഘം രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പിന്തുടർന്ന പോലീസ് വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തുന്നതിനിടെ മൂന്നംഗ സംഘം വനിതാ എസ്‌.ഐയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ജീവന്റെ സംസ്‌കാരം വളര്‍ത്തണം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍</title>
<link>https://thekeralajournal.com/2492</link>
<guid>https://thekeralajournal.com/2492</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d5ab7e9cc5.jpg" length="44864" type="image/jpeg"/>
<pubDate>Wed, 20 May 2026 12:23:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജീവന്‍ ദൈവദാനമാണെന്നും ദൈവം നല്‍കിയ ജീവനെ എന്തു ത്യാഗം ചെയ്‌തും സംരക്ഷിച്ച് വളര്‍ത്തണമെന്നും ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. മരണസംസ്‌കാരം ശക്തിപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ജീവന്റെ സംസ്‌കാരം സമൂഹത്തില്‍ വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.</p>
<p>കാഞ്ഞിരപ്പള്ളി രൂപതാ മാതൃവേദിയുടെ നേതൃത്വത്തില്‍ പുതുക്കിപ്പണിത ചോറ്റുപാറ വി. ജിയന്ന ദൈവാലയത്തിലേക്ക് നടത്തിയ ജിയന്ന തീര്‍ഥാടനത്തോടനുബന്ധിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.</p>
<p>മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്ന, തനിക്ക് ലഭിച്ച ജീവന്‍ ദൈവത്തിന്റെ ദാനമാണെന്ന ബോധ്യത്തോടെ സ്വീകരിച്ച വ്യക്തിയാണെന്ന് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. സഹപ്രവര്‍ത്തകരും മറ്റുള്ളവരും ഉദരത്തിലുള്ള ജീവനെ നശിപ്പിക്കാന്‍ നിര്‍ബന്ധിച്ചപ്പോഴും യാതൊരു കാരണവശാലും ജീവനെ നശിപ്പിക്കരുതെന്ന നിലപാട് സ്വീകരിച്ച വിശുദ്ധ ജിയന്ന എല്ലാവര്‍ക്കും മാതൃകയാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>കുര്‍ബാനയ്ക്ക് വികാരി ജനറാള്‍ ഫാ. ജോസഫ് വെള്ളമറ്റത്തില്‍, ഫൊറോന ഡയറക്ടര്‍മാര്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയിലെ വി. ജിയന്നയുടെ നാമത്തിലുള്ള ഏക ദൈവാലയമാണ് ചോറ്റുപാറ പള്ളി.</p>
<p>പരിപാടികള്‍ക്ക് രൂപതാ പ്രസിഡന്റ് ജിജി പുളിയംകുന്നേല്‍, ആനിമേറ്റര്‍ സി. റോസ്‌മി എസ്.എ.ബി.എസ്., ബ്രദര്‍ ജെറിന്‍ വാണിയപുരയ്ക്കല്‍ എന്നിവരും രൂപത, ഫൊറോന, ഇടവക ഭാരവാഹികളും നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറയിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ ഇടിച്ചു കാൽനട യാത്രികയ്ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2489</link>
<guid>https://thekeralajournal.com/2489</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d49a3c03d4.jpg" length="76773" type="image/jpeg"/>
<pubDate>Wed, 20 May 2026 11:12:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറയിൽ ഇന്ന് രാവിലെ ഉണ്ടായ വാഹനാപകടത്തിൽ കാൽനട യാത്രികയ്ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8.40 ഓടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ റോഡരികിലൂടെ നടന്നുപോകുകയായിരുന്ന യാത്രികയെ ഇടിക്കുകയായിരുന്നു.</p>
<p>വാളക്കോട് ചോക്കാട് ഷേർലി ജോണിനാണ് പരിക്കേറ്റത്.അപകടത്തിൽ സമീപത്ത് പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിനും കേടുപാടുകൾ സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഡാറ്റാ എന്‍ട്രി, ഡി.ടി.പി സൗജന്യ പരിശീലനം</title>
<link>https://thekeralajournal.com/2488</link>
<guid>https://thekeralajournal.com/2488</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d3651bbb7a.jpg" length="62535" type="image/jpeg"/>
<pubDate>Wed, 20 May 2026 09:49:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മൂന്ന് മാസം ദൈര്‍ഘ്യമുള്ള ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കമ്പ്യൂട്ടര്‍ അധിഷ്ഠിത കോഴ്‌സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.</p>
<p>18 മുതല്‍ 25 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്ലസ് ടു ആണ് അടിസ്ഥാന യോഗ്യത. ഡി.ടി.പി കോഴ്‌സിന് ഡാറ്റാ എന്‍ട്രിയോ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.</p>
<p>പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്ന പട്ടികജാതി/പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് നിയമാനുസൃത സ്റ്റൈപ്പന്റ് ലഭിക്കും.</p>
<p>താല്‍പര്യമുള്ളവര്‍ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 23 വൈകിട്ട് 4.30ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം.</p>
<p>അപേക്ഷാ ഫോമിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ആലുവ ഗവ. പ്രീ എക്സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്.</p>
<p>📞 കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484-2623304</p>
<p>9188581148</p>]]> </content:encoded>
</item>

<item>
<title>വിലക്കയറ്റം: അവലോകന യോഗം ചേര്‍ന്നു</title>
<link>https://thekeralajournal.com/2487</link>
<guid>https://thekeralajournal.com/2487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d185f86f47.jpg" length="90402" type="image/jpeg"/>
<pubDate>Wed, 20 May 2026 07:41:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ പൊതുവെ പച്ചക്കറി, പലചരക്ക് സാധനങ്ങള്‍ക്ക് വില വര്‍ധിച്ചതായി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച വിവരങ്ങള്‍ അവലോകനം ചെയ്യുന്നതിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത് അധ്യക്ഷനായ യോഗം വിലയിരുത്തി.</p>
<p>ജില്ലയില്‍ പഞ്ചായത്ത് ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന കടകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാനും ഭക്ഷ്യ സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പിന് കത്ത് നല്‍കാനും യോഗം തീരുമാനിച്ചു. ഭക്ഷ്യ പൊതുവിതരണം, കൃഷി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, വ്യാപാര പ്രതിനിധികള്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്ത അവലോകന യോഗം ജില്ലാ കളക്ടറേറ്റില്‍ നടന്നു.</p>
<p>വിലക്കയറ്റവുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍, വിവിധ താലൂക്കുകളിലായി നടത്തിയ പൊതുവിപണി പരിശോധനകളില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍, അവയ്‌ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവയെക്കുറിച്ച് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ജെ. ആശ യോഗത്തില്‍ വിശദീകരിച്ചു.</p>
<p>താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് തല സ്‌ക്വാഡുകള്‍ രൂപീകരിച്ച് പൊതുവിപണി പരിശോധനകള്‍ ഊര്‍ജ്ജിതമായി തുടരുകയാണെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി</title>
<link>https://thekeralajournal.com/2485</link>
<guid>https://thekeralajournal.com/2485</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d13237cd5d.jpg" length="120824" type="image/jpeg"/>
<pubDate>Wed, 20 May 2026 07:19:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കുള്ള പഠനോപകരണ കിറ്റ് വിതരണം നടത്തി.</p>
<p>ശാഖ പ്രസിഡന്റ് സജി തോമ്പിലിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പഠനോപകരണ കിറ്റുകളുടെ വിതരണവും നടത്തി. ശാഖായോഗത്തില്‍ പ്രവര്‍ത്തിക്കുന്ന 177 കുട്ടികള്‍ക്കാണ് കിറ്റുകള്‍ വിതരണം ചെയ്തത്.</p>
<p>യോഗത്തില്‍ യൂണിയൻ യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി സനീഷ് മാവടി, യൂണിയൻ വനിതാസംഘം കൗണ്‍സിലര്‍ ബിൻസി സനീഷ്, ശാഖ വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ, സെക്രട്ടറി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് സെക്രട്ടറി അരുണ്‍കുമാർ, ശാഖ കുമാരി–കുമാരസംഘം നേതാക്കന്മാർ, സൈബർസേന പ്രവര്‍ത്തകർ, കുടുംബയോഗം ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>ശാഖ സെക്രട്ടറി സുരേഷ് കലയത്തോലില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് സുനില്‍ കുമാർ കൊച്ചുവാഴയില്‍ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡിൽ വെള്ളം പാഴാകുന്നത് പതിവാകുന്നു</title>
<link>https://thekeralajournal.com/2484</link>
<guid>https://thekeralajournal.com/2484</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0d11c2633eb.jpg" length="131970" type="image/jpeg"/>
<pubDate>Wed, 20 May 2026 07:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പള്ളിക്കവല–സ്‌കൂള്‍ കവല റോഡില്‍, പഴയ സെന്റ് സെബാസ്റ്റ്യൻ കോളേജിന് സമീപം മാസങ്ങളായി കുടിവെള്ളം പാഴാകുന്നതായി നാട്ടുകാരുടെ പരാതി ശക്തമാകുന്നു. എല്ലാ ദിവസവും മോട്ടോർ പമ്പ് ചെയ്യുന്ന സമയത്ത് ലിറ്റർ കണക്കിന് വെള്ളമാണ് പൊതുനിരത്തിലേക്ക് ഒഴുകിപ്പോകുന്നത്.</p>
<p>കുടിവെള്ളം സംരക്ഷിക്കേണ്ട സാഹചര്യത്തില്‍ വാട്ടർ അതോറിറ്റി അധികൃതരുടെ ഭാഗത്തുനിന്നുള്ള കെടുകാര്യസ്ഥതയാണ് ഇത്തരത്തില്‍ വെള്ളം പാഴാകാന്‍ കാരണമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. നിരവധി വാഹനങ്ങളും കാല്‍നടയാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ പാതയോരത്താണ് വെള്ളം ഒഴുകുന്നത്.</p>
<p>തുടര്‍ച്ചയായി വെള്ളം റോഡിലൂടെ ഒഴുകുന്നതിനെ തുടര്‍ന്ന് റോഡിന്റെ ഉപരിതലത്തിന് കേടുപാടുകള്‍ സംഭവിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നേതാജി ബൈപാസിന് ശാപമോക്ഷം; ടാറിംഗ് അവസാന ഘട്ടത്തിൽ</title>
<link>https://thekeralajournal.com/2483</link>
<guid>https://thekeralajournal.com/2483</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0c34212259b.jpg" length="154559" type="image/jpeg"/>
<pubDate>Tue, 19 May 2026 15:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നാളുകളായി നാട്ടുകാരെയും വാഹനയാത്രികരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയിരുന്ന കട്ടപ്പന ഓശാനം സ്കൂൾ–നേതാജി ബൈപാസ് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി. ഏറെ നാളായി മന്ദഗതിയിൽ മുന്നേറിയിരുന്ന റോഡ് പുനർനിർമാണത്തിൻ്റെ  ടാറിംഗ് പ്രവർത്തനങ്ങൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, നാളെയോടെ റോഡ് ഗതാഗതത്തിനായി തുറന്നു നൽകാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുമരാമത്ത് വകുപ്പ് അധികൃതർ.</p>
<p>കട്ടപ്പന നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതികളിൽ ഒന്നാണ് നേതാജി ബൈപാസ്. നഗരത്തിന്റെ ഹൃദയഭാഗത്തെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾ എളുപ്പത്തിൽ കടന്നുപോകാൻ സഹായിക്കുന്ന ഈ റോഡ് തുറക്കുന്നതോടെ കട്ടപ്പനയിലെ ട്രാഫിക് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ ശമനമുണ്ടാകുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.</p>
<p>റോഡിൽ ഉയർന്ന നിലവാരത്തിലുള്ള ബി.എം.ബി.സി (Bituminous Macadam Bituminous Concrete) ടാറിംഗ് രീതിയാണ് ഉപയോഗിക്കുന്നത്. ദീർഘകാലം നിലനിൽക്കുന്ന, കൂടുതൽ മിനുസവും സുരക്ഷയും നൽകുന്ന രീതിയായതിനാൽ യാത്രാസൗകര്യം മെച്ചപ്പെടുമെന്ന വിലയിരുത്തലുമുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0c343a7e008.jpg" alt=""></p>
<p>തണലിടം പദ്ധതിയുമായി ബന്ധിപ്പിക്കുന്ന പ്രധാന വഴിയായതിനാൽ ഭാവിയിൽ നഗര ഗതാഗത രംഗത്ത് വലിയ മാറ്റങ്ങൾക്ക് ഈ റോഡ് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സ്കൂൾ മേഖലയും നഗരകേന്ദ്രവും ബന്ധിപ്പിക്കുന്ന പ്രധാന പാതയായതിനാൽ വിദ്യാർത്ഥികൾക്കും വ്യാപാരികൾക്കും പൊതുജനങ്ങൾക്കും വലിയ ആശ്വാസമാകുന്നതാണ് പദ്ധതി.</p>
<p>നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കി റോഡ് യാഥാർത്ഥ്യമാകുന്നതിൽ നാട്ടുകാർ സന്തോഷം പ്രകടിപ്പിച്ചു. മഴക്കാലത്തിന് മുൻപ് റോഡ് ഗതാഗതത്തിന് തുറക്കാനാകുന്നത് ഏറെ പ്രയോജനകരമാകുമെന്നും പ്രദേശവാസികൾ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിൽ ചുറ്റമ്പല സമർപ്പണം നടന്നു</title>
<link>https://thekeralajournal.com/2481</link>
<guid>https://thekeralajournal.com/2481</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbcbcdb452.jpg" length="122949" type="image/jpeg"/>
<pubDate>Tue, 19 May 2026 06:58:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാരുപാറ ശ്രീ അന്നപൂർണ്ണേശ്വരി ഭദ്രകാളി ദേവീ ഗുരുദേവ ക്ഷേത്രത്തിന്റെ ചുറ്റമ്പലം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ടി.പി. മൻമഥൻ നാടിന് സമർപ്പിച്ചു. ചടങ്ങുകളുടെ ഭാഗമായി രാവിലെ ഗണപതിഹോമം, ഉഷപൂജ, അഷ്ടദ്രവ്യസമേതം ഗണപതി പൂജ, അധിവാസം വിടർത്തൽ, പ്രതിഷ്ഠ ഹോമം എന്നിവ നടന്നു.</p>
<p>രാവിലെ 7.56നും 10.07നും മദ്ധ്യേ മിഥുനരാശി നേരത്ത് അഷ്ടബന്ധ നവീകരണ കലശം, ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ, ഗണപതി പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ എന്നിവ നടത്തി. ക്ഷേത്രാചാര്യൻ സുരേഷ് ശ്രീധരൻ തന്ത്രി, ശിവഗിരിമഠത്തിലെ ബോധിതീർത്ഥ സ്വാമി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. സോജു ശാന്തി, പ്രതീഷ് ശാന്തി, നിശാന്ത് ശാന്തി എന്നിവർ സഹകാർമികരായി.</p>
<p>വൈകിട്ട് നടന്ന ചുറ്റമ്പല സമർപ്പണ സമ്മേളനത്തിൽ എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് പി. രാജൻ സമർപ്പണ സന്ദേശം നൽകി. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>അഡ്വ. കെ.ബി. സെൽവം, ജിപ്സി ജിമ്മി, കെ.എസ്. അനിൽകുമാർ, എൻ.ടി. ബിനോദ്, പി.ജെ. ജോൺസൺ, ജോബിൻ ഐമനത്ത്, ഗിരിജ ലാലു വരകിൽ, മനേഷ് കുടിക്കയത്ത്, കെ.എസ്. ജിസ്, ഷാജി പുലിയാമറ്റം, ജോബി കണിയാംകുടിയിൽ, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, ജോമോൻ, അഖിൽ സാബു, കെ.എം. സുനിൽ, പ്രീത ബിജു, മിനി സജി, ബിബിൻ കുന്നിനിയിൽ, സുനീഷ് കോട്ടൂർ, തങ്കച്ചൻ പുത്തേട്ട്, അജീഷ് വാത്താത്ത്, മണി എഴുമാവിൽ, റെജി നമ്പ്യാർമഠത്തിൽ, ജയചന്ദ്രൻ പൂവാങ്കൽ, സന്തോഷ് വാത്താത്ത്, നിഷാ അനൂപ്, ഗോവിന്ദ് പി. തങ്കച്ചൻ, നന്ദന ജയചന്ദ്രൻ, ശ്രീലക്ഷ്മി സുനിൽ എന്നിവർ സംസാരിച്ചു.</p>
<p>ശാഖാ സെക്രട്ടറി സുനിൽ കൊച്ചയ്ത്ത് നന്ദി രേഖപ്പെടുത്തി. തുടർന്ന് തൊടുപുഴ വിശ്വദർശന നൃത്തകലാ കേന്ദ്രം അവതരിപ്പിച്ച “നടന വിസ്മയം-2026” അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്; വാക്ക് ഇൻ ഇന്റർവ്യൂ 28ന്</title>
<link>https://thekeralajournal.com/2480</link>
<guid>https://thekeralajournal.com/2480</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bbbe4d42b4.jpg" length="267500" type="image/jpeg"/>
<pubDate>Tue, 19 May 2026 06:54:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികവർഗ വികസന വകുപ്പിന് കീഴിൽ തൊടുപുഴ ഐ.ടി.ഡി.പി പ്രോജക്‌ട് ഓഫീസ്, കട്ടപ്പന, പൂമാല, പീരുമേട്, ഇടുക്കി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകൾ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നതിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.</p>
<p>പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ജില്ലയിൽ സ്ഥിരതാമസമുള്ളതും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളതുമായ 20 മുതൽ 35 വയസ് വരെ പ്രായമുള്ള യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം.</p>
<p>ഏതെങ്കിലും വിഷയത്തിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പിംഗ്, ഓൺലൈൻ അപേക്ഷകൾ തയ്യാറാക്കുന്നതിലുള്ള പരിജ്ഞാനം എന്നിവയാണ് യോഗ്യത. പട്ടികവർഗ ഉദ്യോഗാർത്ഥികൾക്കായുള്ള മാനേജ്‌മെന്റ് ട്രെയിനിംഗ് പൂർത്തിയാക്കിയവർക്ക് മുൻഗണന ലഭിക്കും.</p>
<p>തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 17,500 രൂപ ഓണറേറിയമായി ലഭിക്കും.</p>
<p>താത്പര്യമുള്ളവർ ബയോഡേറ്റ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 28ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ഐ.ടി.ഡി.പി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222399.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2479</link>
<guid>https://thekeralajournal.com/2479</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0bba90751fc.jpg" length="67985" type="image/jpeg"/>
<pubDate>Tue, 19 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.</p>
<p>മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. പ്രത്യേകിച്ച് തെക്കൻ ജില്ലകളിലും വടക്കൻ തീരമേഖലകളിലുമാണ് കൂടുതൽ മഴ ലഭിക്കാൻ സാധ്യത പ്രവചിക്കുന്നത്.</p>
<p>അതേസമയം, കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസത്തിനും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ അറിയിപ്പുപ്രകാരം കണ്ണൂർ ജില്ലയിലെ വളപട്ടണം മുതൽ ന്യൂമാഹി വരെയും കാസർഗോഡ് ജില്ലയിലെ കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും തീരപ്രദേശങ്ങളിൽ നാളെ രാവിലെ 8.30 മുതൽ മറ്റന്നാൾ ഉച്ചയ്ക്ക് 2.30 വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്.</p>
<p>0.9 മുതൽ 1 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരാമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി കടലിൽ ഇറങ്ങരുതെന്നും അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി വെണ്മണിയിൽ വാഹനാപകടം : ഒരാൾ മരണപ്പെട്ടു</title>
<link>https://thekeralajournal.com/2477</link>
<guid>https://thekeralajournal.com/2477</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a991ebff11.jpg" length="137012" type="image/jpeg"/>
<pubDate>Mon, 18 May 2026 10:06:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : വെണ്മണിയിൽ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. വെണ്മണി–വണ്ണപ്പുറം റോഡിൽ വാഗണാർ കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്.</p>
<p>അപകടത്തിൽ തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനാണ് മരിച്ചതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ബൈക്കിൽ കൂടെയുണ്ടായിരുന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0a99cc0d7e2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയെ ചിരിയിലാഴ്ത്തി ജോബി പാല; കട്ടപ്പന ഫെസ്റ്റിൽ തിരക്കേറുന്നു</title>
<link>https://thekeralajournal.com/2476</link>
<guid>https://thekeralajournal.com/2476</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a8e29d2fc2.jpg" length="137410" type="image/jpeg"/>
<pubDate>Mon, 18 May 2026 09:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26-ന്റെ ആഘോഷ രാവുകൾക്ക് ചിരിയുടെ മേളം തീർത്ത് സിനിമാതാരം ജോബി പാല അവതരിപ്പിച്ച കോമഡി മെഗാഷോ ശ്രദ്ധേയമായി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന പരിപാടി കാണാൻ വൻ ജനാവലിയാണ് ഒഴുകിയെത്തിയത്.</p>
<p>കുടുംബങ്ങളോടൊപ്പം യുവാക്കളും കുട്ടികളും നിരവധി അതിഥി തൊഴിലാളികളും ആവേശത്തോടെ പങ്കെടുത്തത് ഫെസ്റ്റിന്റെ വൈവിധ്യവും ജനപങ്കാളിത്തവും കൂടുതൽ ശ്രദ്ധേയമാക്കി. ജോബി പാലയുടെ ഹാസ്യപ്രകടനങ്ങളും സ്റ്റേജ് ഇന്ററാക്ഷനുകളും കാണികളെ പൊട്ടിച്ചിരിപ്പിച്ചപ്പോൾ മുഴുവൻ വേദിയും ആഘോഷാന്തരീക്ഷത്തിലായി.</p>
<p>വിവിധ ഭാഷകളിലുള്ള കാണികൾ ഒരുപോലെ പരിപാടി ആസ്വദിച്ചതും ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>വിഡി സതീശൻ മന്ത്രിസഭയിൽ ഹൈറേഞ്ചിന് മന്ത്രിയില്ല</title>
<link>https://thekeralajournal.com/2475</link>
<guid>https://thekeralajournal.com/2475</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6a4808375.jpg" length="46031" type="image/jpeg"/>
<pubDate>Mon, 18 May 2026 06:54:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പിന്നോക്ക ജില്ലയായ ഇടുക്കിയിൽ, പ്രത്യേകിച്ച് ഹൈറേഞ്ച് മേഖലയെ പ്രതിനിധീകരിച്ച് ഇത്തവണ മന്ത്രിസ്ഥാനം ലഭിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മുൻ സർക്കാരുകളുടെ കാലത്ത് ജില്ലയിൽ നിന്നുണ്ടായ മന്ത്രിമാരിലൂടെ വികസന രംഗത്ത് വലിയ മുന്നേറ്റങ്ങളുണ്ടായിരുന്നുവെന്ന വിലയിരുത്തലാണ് പ്രതിഷേധത്തിന് പിന്നിൽ.</p>
<p>ഒന്നാം പിണറായി സർക്കാരിൽ ഉടുമ്പൻചോലയിൽ നിന്നുള്ള M. M. മണി മന്ത്രിയായിരുന്നപ്പോൾ ഹൈറേഞ്ച് മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കിയിരുന്നു. രണ്ടാം പിണറായി സർക്കാരിൽ റോഷി അഗസ്റ്റിൻ മന്ത്രിയായതോടെയും ജില്ലയ്ക്ക് വിവിധ പദ്ധതികൾ ലഭിച്ചു.</p>
<p>അഞ്ച് നിയമസഭാ മണ്ഡലങ്ങളുള്ള ഇടുക്കി ജില്ലയിൽ നാലെണ്ണം ഹൈറേഞ്ച് മേഖലയിലും ഒന്ന് ലോറേഞ്ചിലുമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ലോറേഞ്ചിലെ തൊടുപുഴ മാത്രമാണ് യു.ഡി.എഫിന് ലഭിച്ചിരുന്നത്. ഹൈറേഞ്ചിലെ നാല് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.</p>
<p>എന്നാൽ ഇത്തവണ അഞ്ചു മണ്ഡലങ്ങളും യു.ഡി.എഫ് നേടിയിട്ടും ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനുവദിക്കാത്തതിൽ യു.ഡി.എഫ് അനുഭാവികളിലും പൊതുസമൂഹത്തിനിടയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. സോഷ്യൽ മീഡിയയിലും പ്രാദേശിക മാധ്യമങ്ങളിലുമെല്ലാം ഇത് സജീവ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.</p>
<p>മുൻകാല മന്ത്രിമാരുടെ പ്രവർത്തനങ്ങളിലൂടെ വികസന നേട്ടങ്ങൾ നേരിട്ട് അനുഭവിച്ച മേഖലയായതിനാൽ ഹൈറേഞ്ചിന് മന്ത്രിസ്ഥാനം അനിവാര്യമാണെന്ന ആവശ്യമാണ് ശക്തമാകുന്നത്. വിജയിച്ച നിയുക്ത എം.എൽ.എമാർക്കും ഇതേ ആഗ്രഹമാണെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സിപിഎം ജില്ല സെക്രട്ടേറിയറ്റ് ഇന്ന്</title>
<link>https://thekeralajournal.com/2474</link>
<guid>https://thekeralajournal.com/2474</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a693bafe30.jpg" length="101977" type="image/jpeg"/>
<pubDate>Mon, 18 May 2026 06:50:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>Cpim ഇടുക്കി ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സംസ്ഥാനത്ത് നേരിട്ട കനത്ത തിരഞ്ഞെടുപ്പ് തോൽവിക്കൊപ്പം ഇടുക്കി ജില്ലയിലെ തിരിച്ചടിയും യോഗത്തിൽ പ്രധാന ചർച്ചാവിഷയമാകും.</p>
<p>മുൻ മന്ത്രി M. M. മണിയെ മത്സരരംഗത്തിറക്കാത്തതിനെ തുടർന്ന് ജില്ലയിലെ പാർട്ടിക്കുള്ളിൽ ഭിന്നത ശക്തമാണെന്നാണ് റിപ്പോർട്ടുകൾ. K. K. ജയ ചന്ദ്രൻ്റെ സ്ഥാനാർഥിത്വം തിരിച്ചടിയായെന്ന വിലയിരുത്തലും നേതൃത്വതലത്തിൽ ഉയരുന്നുണ്ട്. തെരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ ഉൾപ്പെടെ വിശദമായി യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന.</p>
<p>യോഗത്തിൽ കേന്ദ്ര കമ്മിറ്റി അംഗം P. Raajeev സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ. കെ. ജയ ചന്ദ്രൻ എന്നിവർ പങ്കെടുക്കും.</p>
<p>ഇതിന് പിന്നാലെ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ജില്ലാ കമ്മിറ്റി യോഗവും ചേരുന്നുണ്ട്. തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള വിശദമായ അവലോകനവും സംഘടനാ കാര്യങ്ങളും യോഗങ്ങളിൽ ചർച്ചയാകും.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല മുന്നൊരുക്കം; നഗരത്തിലെ ഓട ശുചീകരണം ഊർജിതമാക്കി തൊടുപുഴ നഗരസഭ</title>
<link>https://thekeralajournal.com/2473</link>
<guid>https://thekeralajournal.com/2473</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a6842ec4ab.jpg" length="142661" type="image/jpeg"/>
<pubDate>Mon, 18 May 2026 06:45:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂര്‍വ ശുചീകരണത്തിന്റെ ഭാഗമായി നഗരത്തിലെ ഓടകളും ഡ്രെയിനേജുകളും വൃത്തിയാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നഗരസഭ ഊര്‍ജിതമാക്കി. നഗരത്തിലെ പല ഭാഗങ്ങളിലും ഓടകള്‍ മാലിന്യവും മണ്ണും നിറഞ്ഞ് സ്ലാബുകള്‍ നിരങ്ങി വീണ് വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു. ശക്തമായ മഴ പെയ്യുമ്പോള്‍ വിവിധ പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നതും യാത്രക്കാര്‍ക്കും വ്യാപാരികള്‍ക്കും വലിയ ദുരിതമുണ്ടാക്കുന്നതുമാണ് പതിവ്.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി രണ്ടാഴ്ച മുമ്പ് തന്നെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോലാനി, മുനിസിപ്പല്‍ സ്റ്റാന്‍ഡ് പരിസരം, ബേക്കറി ജംഗ്ഷന്‍, ഭീമ ജംഗ്ഷന്‍, റോട്ടറി ജംഗ്ഷന്‍, ഷാപ്പുംപടി, നന്ദിലത്ത് ജംഗ്ഷന്‍, വെങ്ങല്ലൂര്‍, വടക്കുംമുറി, മങ്ങാട്ടുകവല, കാരിക്കോട്, കുമ്പങ്കല്ല്, ടൗണ്‍, കിഴക്കേ അറ്റം, കെ.എസ്.ആര്‍.ടി.സി ജംഗ്ഷന്‍ തുടങ്ങിയ മേഖലകളില്‍ ഒരാഴ്ചയായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.</p>
<p>ഇന്നലെ കാഞ്ഞിരമറ്റം കവല ഭാഗത്ത് സ്ലാബുകള്‍ ഉയര്‍ത്തിമാറ്റി ഓടകള്‍ ശുചീകരിച്ചു. പല സ്ഥലങ്ങളിലും മാലിന്യങ്ങള്‍ അടിഞ്ഞുകൂടി വെള്ളം ഒഴുകിപ്പോകാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു.</p>
<p>നഗരസഭ ചെയര്‍പേഴ്‌സണ്‍ സാബിറ ജലീല്‍, വൈസ് ചെയര്‍മാന്‍ കെ. ദീപക്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുബൈദ സെയ്തുമുഹമ്മദ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.</p>
<p>മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭ വിപുലമായ യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിരുന്നു. പ്രാദേശിക ജനപങ്കാളിത്തത്തോടെയും വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍, എന്‍ജിഒകള്‍, ക്ലബ്ബുകള്‍, മറ്റ് സംഘടനകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുടെ സഹകരണത്തോടെയും മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രിയ വൈദികന് വിട; ഫാ. ജോസഫ് കോയിക്കലിന്റെ വേർപാടിൽ ദുഃഖമണിഞ്ഞ് ഇടുക്കി രൂപത</title>
<link>https://thekeralajournal.com/2472</link>
<guid>https://thekeralajournal.com/2472</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0a67ba4abf6.jpg" length="81032" type="image/jpeg"/>
<pubDate>Mon, 18 May 2026 06:43:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയിലെ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളി വികാരി ഫാ. ജോസഫ് കോയിക്കലിന്റെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരിലാഴ്ന്ന് ഇടവക സമൂഹവും നാടും. 43 വയസ്സായിരുന്നു.</p>
<p>വാഴക്കുളത്തുനിന്ന് മടങ്ങുന്നതിനിടെ നെല്ലിമറ്റത്തിന് സമീപം വെച്ചാണ് ഫാ. ജോസഫ് കുഴഞ്ഞുവീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.</p>
<p>ഒരു വർഷം മുൻപാണ് ഫാ. ജോസഫ് കോയിക്കൽ മുരിക്കുംതൊട്ടി സെന്റ് മരിയ ഗോരോത്തി പള്ളിയുടെ വികാരിയായി ചുമതലയേറ്റത്. ചുരുങ്ങിയ കാലംകൊണ്ടുതന്നെ ഇടവക ജനങ്ങളുടെയും പ്രദേശവാസികളുടെയും സ്നേഹവും ആദരവും നേടിയ വൈദികനായിരുന്നു അദ്ദേഹം. പ്രാർഥനകളിലും ആശ്വാസവാക്കുകളുമായി എപ്പോഴും ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ വേർപാട് വിശ്വാസികളെയും ഹൈറേഞ്ച് മേഖലയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി.</p>
<p>ശനിയാഴ്ച രാത്രി മുതൽ മുരിക്കുംതൊട്ടി പള്ളിയിൽ പൊതുദർശനത്തിന് വച്ച ഭൗതികശരീരത്തിൽ നൂറുകണക്കിന് വിശ്വാസികളും പ്രദേശവാസികളും രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിച്ചു.</p>
<p>തുടർന്ന് വിലാപയാത്രയായി കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലെത്തിച്ച മൃതദേഹത്തിൽ പൊതുദർശനത്തിനുശേഷം, മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യ കാർമികത്വത്തിൽ സമാപന ശുശ്രൂഷകളും സംസ്കാര ചടങ്ങുകളും നടത്തി സംസ്‌കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/2471</link>
<guid>https://thekeralajournal.com/2471</guid>
<description><![CDATA[ നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09feea75657.jpg" length="120523" type="image/jpeg"/>
<pubDate>Sun, 17 May 2026 23:16:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഓശാനംസ്കൂൾ കവല നേതാജി ബൈപാസിൻ്റെ ടാറിംഗ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 19.05.26 ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 8 മണി വരെ വാഹനഗതാഗതം പൂർണമായും നിരോധിച്ചിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ അതിജീവന പോരാട്ടം; പുതിയ സർക്കാർ കേൾക്കുമോ ജനങ്ങളുടെ ശബ്ദം.?</title>
<link>https://thekeralajournal.com/2470</link>
<guid>https://thekeralajournal.com/2470</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09fdefbadbe.jpg" length="88276" type="image/jpeg"/>
<pubDate>Sun, 17 May 2026 23:12:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കി ജില്ല വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫിനെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച വോട്ടർമാർ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് വിധി നിർണയം നടത്തിയതെന്നാണ് പൊതുവായ വിലയിരുത്തൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജില്ലയിലെത്തിയ വി.ഡി. സതീശൻ ജനങ്ങൾക്ക് നൽകിയ ഉറപ്പുകൾ മുഖ്യമന്ത്രിയായതോടെ യാഥാർഥ്യമാകുമെന്ന പ്രതീക്ഷയും ശക്തമായിരിക്കുകയാണ്.</p>
<p>ജില്ലയിൽ വർഷങ്ങളായി തുടരുന്ന നിർമ്മാണ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാണ് പ്രധാന ആവശ്യം. 2019 ഓഗസ്റ്റ് 22ന് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെ വാണിജ്യ ആവശ്യങ്ങൾക്കുള്ള കെട്ടിട നിർമ്മാണം തടഞ്ഞതോടെ സാധാരണ ജനങ്ങളുടെ ജീവിതം തന്നെ പ്രതിസന്ധിയിലായെന്നാണ് ആരോപണം. 2016 വരെ നിയമാനുസൃതമായി അനുവദിച്ചിരുന്ന കെട്ടിട നിർമാണങ്ങൾ പിന്നീട് നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്.</p>
<p>കർഷക കുടുംബങ്ങളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, കടകൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ നിർമ്മിക്കാൻ പോലും നിയന്ത്രണം ഏർപ്പെടുത്തിയതോടെ ജനവാസ മേഖലകളുടെ വികസനം തടസ്സപ്പെട്ടുവെന്നാണ് ജനപ്രതിനിധികളും വിവിധ സംഘടനകളും ചൂണ്ടിക്കാട്ടുന്നത്.</p>
<p>കുടിയേറ്റക്കാരെയും ഭൂകയ്യേറ്റക്കാരെയും ഒരേ രീതിയിൽ കാണരുതെന്നും യഥാർത്ഥ കൈയേറ്റങ്ങൾ കണ്ടെത്തി നടപടിയെടുക്കണമെന്നും ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പല ഭൂകയ്യേറ്റങ്ങളും നടന്നതെന്നും അതിന്റെ ബാധ്യത സാധാരണ കർഷകരുടെ മേൽ ചുമത്തരുതെന്നും വിമർശനം ഉയരുന്നു. സർക്കാർ ഭൂമികളുടെ രേഖകൾ പൊതുജനങ്ങൾക്ക് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യമാണ്.</p>
<p>കൃഷിയേതര ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കാൻ നിയമഭേദഗതി കൊണ്ടുവരണമെന്നും വിവിധ മേഖലകളിൽ നിന്നുള്ള ആവശ്യം ശക്തമാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളതുപോലെ വ്യവസായ-വാണിജ്യ ആവശ്യങ്ങൾക്കായി ഭൂമിയുടെ ഉപയോഗം നിയമപരമാക്കണമെന്നും ഇതിലൂടെ സർക്കാരിന് അധിക വരുമാനവും ലഭിക്കാമെന്നുമാണ് അഭിപ്രായം.</p>
<p>2023ലെ ഭൂപതിവ് ഭേദഗതി നിയമത്തിനെതിരെയും വ്യാപക വിമർശനമുണ്ട്. വർഷങ്ങളായി സർക്കാർ അനുമതിയോടെയും നികുതി അടച്ചും നടത്തിയ നിർമാണങ്ങളെ പിന്നീട് കുറ്റകരമാക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നാണ് വിമർശനം. ഫീസ് അടച്ച് മാപ്പ് അപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് ജനങ്ങളെ തള്ളിയിടുന്നതായും ആരോപണമുണ്ട്.</p>
<p>സിഎച്ച്ആർ ഭൂമിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും വ്യക്തത വേണമെന്ന ആവശ്യം ശക്തമാണ്. രാജവിളംബരങ്ങളുടെ പേരിൽ മുഴുവൻ പ്രദേശങ്ങളെയും വനഭൂമിയായി കാണുന്നത് യുക്തിരഹിതമാണെന്നും നിരവധി മേഖലകളിൽ സർക്കാർ തന്നെ പതിവുകൾ നൽകിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടുന്നു. വനഭൂമിയിലെ ജനവാസ മേഖലകൾ കണ്ടെത്താൻ വനംവകുപ്പ് ഫീൽഡ് കമ്മിറ്റികളെ നിയോഗിച്ചതും വിഷയത്തിൽ പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.</p>
<p>ഭൂപതിവ് ചട്ടത്തിലെ “എൻക്രോച്ച്മെന്റ്” എന്ന സാങ്കേതിക പദത്തെ തെറ്റായി വ്യാഖ്യാനിച്ചാണ് നിരവധി കേസുകൾ ഉയർന്നതെന്നും സർക്കാർ യാഥാർഥ്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തണമെന്നും ആവശ്യമുണ്ട്. 1971 വരെ കൈവശം വച്ച ഭൂമികൾക്ക് പട്ടയം നൽകാനായുള്ള നിയമ വ്യവസ്ഥകൾ നിലവിലുണ്ടായിരുന്നുവെന്നും അത് സർക്കാർ ശക്തമായി കോടതിയിൽ വിശദീകരിക്കണമെന്നുമാണ് ആവശ്യം.</p>
<p>വന്യജീവി ആക്രമണങ്ങൾ തടയുന്നതുമായി ബന്ധപ്പെട്ടും ജനങ്ങൾ ശക്തമായ നടപടി ആവശ്യപ്പെടുന്നു. വന്യജീവികൾ കാടിറങ്ങി ജനവാസ മേഖലകളിൽ ആക്രമണം നടത്തുന്നത് തടയാൻ കേന്ദ്ര നിയമങ്ങൾ ഫലപ്രദമായി നടപ്പാക്കണമെന്നും വനം വകുപ്പിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ഉത്തരവാദിത്വം വേണമെന്നും ആവശ്യമുയരുന്നു. വനത്തിനുള്ളിലെ ജലക്ഷാമവും ശത്രുസസ്യങ്ങളുടെ വ്യാപനവുമാണ് മൃഗങ്ങൾ നാട്ടിലിറങ്ങാൻ കാരണമെന്ന പഠനങ്ങൾ ഉണ്ടായിട്ടും അവ പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.</p>
<p>പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ ഇടുക്കിയുടെ ദീർഘകാല പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ജില്ലയിലെ ജനങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ നേത്ര പരിശോധന ക്യാമ്പ്</title>
<link>https://thekeralajournal.com/2467</link>
<guid>https://thekeralajournal.com/2467</guid>
<description><![CDATA[ മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09a11f324d8.jpg" length="99824" type="image/jpeg"/>
<pubDate>Sun, 17 May 2026 16:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ഡെവലപ്മെൻ്റ്സ സൊസൈറ്റി കോഴിമല യൂണിറ്റിന്റെയും ,തേജസ് എസ്.എച്ച്.ജി യൂണിറ്റിന്റെയും നേതൃത്വത്തിൽ മുരിക്കാശ്ശേരി അൽഫോൻസാ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>മെയ് 24-ന് ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1 മണിവരെ കോഴിമല സെന്റ് ജോസഫ് ചർച്ച് പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തിമിരം, റെറ്റിന സംബന്ധമായ രോഗങ്ങൾ എന്നിവയുടെ നേത്രപരിശോധന നടത്തും. ആവശ്യമുള്ളവർക്ക് ഹോസ്പിറ്റലിന്റെ സേവനങ്ങളും ചികിത്സാ നിർദേശങ്ങളും ലഭ്യമാക്കും. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെട്ട രോഗികൾക്ക് സൗജന്യ ശസ്ത്രക്രിയയും അനുബന്ധ ചികിത്സകളും ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കൂടാതെ, ക്യാമ്പിൽ 20 ശതമാനം ഡിസ്കൗണ്ടിൽ കണ്ണടകൾ ലഭ്യമാക്കുമെന്നും സർജിക്കൽ ഇൻഷുറൻസ് പരിശോധനകളും ലഭ്യമാകുമെന്നും അറിയിച്ചു.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 97472 20991, 97442 43755 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ സംഗീത വിസ്മയം തീർത്ത് പ്രസീത ചാലക്കുടി</title>
<link>https://thekeralajournal.com/2468</link>
<guid>https://thekeralajournal.com/2468</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a09cd43ee91c.jpg" length="137410" type="image/jpeg"/>
<pubDate>Sun, 17 May 2026 15:45:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കിയുടെ ആഘോഷ രാവുകൾക്ക് സംഗീതത്തിന്റെ ആവേശതാളം പകർന്ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി കട്ടപ്പന ഫെസ്റ്റ് 2K26 വേദിയെ ആവേശക്കടലാക്കി. കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടന്ന സംഗീതനിശയിൽ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തുടക്കം മുതൽ അവസാന നിമിഷം വരെ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയ പ്രകടനമാണ് പ്രസീതയും സംഘവും കാഴ്ചവെച്ചത്.</p>
<p>ജനപ്രിയ നാടൻപാട്ടുകളും ഫോക് ഗാനങ്ങളും സ്റ്റേജ് പെർഫോമൻസുമായി അവതരിപ്പിച്ചപ്പോൾ കാണികൾ കൈയടികളോടെയും ആർപ്പുവിളികളോടെയും പരിപാടിയെ ഏറ്റെടുത്തു. കുടുംബസമേതം എത്തിയ ജനക്കൂട്ടം വേദിക്ക് മുന്നിൽ നിറഞ്ഞുനിന്നത് ഫെസ്റ്റിന്റെ പ്രധാന ആകർഷണമായി. ഗാനങ്ങൾക്കൊപ്പമിരുന്ന് പ്രേക്ഷകരും ചുവടുവെച്ചതോടെ കട്ടപ്പന ഫെസ്റ്റ് വേദി ഉത്സവലഹരിയിൽ മുങ്ങി.</p>
<p>ഫ്ലവർ ഷോ, ലൈവ് ബേർഡ് ഷോ, മെഗാ ഫുഡ് കോർട്ട്, അമ്യൂസ്മെന്റ് പാർക്ക്, വിവിധ പ്രദർശന സ്റ്റാളുകൾ എന്നിവയ്ക്കൊപ്പം സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് വലിയ ജനപങ്കാളിത്തമാണ് സമ്മാനിക്കുന്നത്. സംഗീതവും ആഘോഷവും ഒരുമിച്ചുചേർന്ന ഇന്നലത്തെ രാത്രി കട്ടപ്പന ഫെസ്റ്റിന്റെ ഏറ്റവും ശ്രദ്ധേയ നിമിഷങ്ങളിലൊന്നായതായി സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2466</link>
<guid>https://thekeralajournal.com/2466</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a094ee41c3e6.jpg" length="156398" type="image/jpeg"/>
<pubDate>Sun, 17 May 2026 10:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ‍.ഡി‍.പി യോഗം മലനാട് യൂണിയൻ 4564-ാം നമ്പർ കട്ടപ്പന നോർത്ത് ശാഖ യോഗം യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ മലനാട് ചാമ്പ്യൻസ് ട്രോഫി ഫുട്ബോൾ ടൂർണമെൻറ് സംഘടിപ്പിച്ചു. മലനാട് എസ്.എൻ‍.ഡി‍.പി യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ കിക്ക് ഓഫ് നിർവഹിച്ചു ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f0a9d1a4.jpg" alt=""></p>
<p>ചടങ്ങിൽ കട്ടപ്പന മുനിസിപ്പാലിറ്റി കൗൺസിലർ പി.ആർ. രമേശ്, ശാഖ പ്രസിഡന്റ് മനോജ് പതാലിൽ, ശാഖ സെക്രട്ടറി അജേഷ് ചെമ്പൻകുഴിയിൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് സുബീഷ് വിജയൻ, അരുൺകുമാർ, ഷിജോ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സനിൽ സഹദേവൻ, സെക്രട്ടറി ഷിനു ലാൽ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a094f1a32646.jpg" alt=""></p>
<p>യൂത്ത് മൂവ്മെന്റ് പ്രവർത്തകരായ രാഹുൽ സാബു, കാശിനാഥ് സന്തോഷ്, വിനായകൻ, അദ്വൈത്, അഥുൻ, ബിഥുൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>യുവ വൈദികൻ കുഴഞ്ഞുവീണു മരിച്ചു</title>
<link>https://thekeralajournal.com/2465</link>
<guid>https://thekeralajournal.com/2465</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a092085efe8d.jpg" length="37806" type="image/jpeg"/>
<pubDate>Sun, 17 May 2026 07:27:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതാംഗവും മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളി വികാരിയുമായ ഫാ. ജോസഫ് കോയിക്കൽ (43) അന്തരിച്ചു. സഹവികാരിയെ യാത്രയയയ്ക്കുന്നതിനായി കാറിൽ സഞ്ചരിക്കവേ അസ്വസ്ഥത അനുഭവപ്പെട്ട അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>1983 ഒക്ടോബർ 17ന് ജോർജിയാർ കോയിക്കൽ ജോസഫ്-മേരി ദമ്പതികളുടെ മകനായാണ് ഫാ. ജോസഫ് ജനിച്ചത്. മാങ്കുളം സെന്റ് മേരീസ് ഹൈസ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സെമിനാരിയിൽ ചേർന്നു. 2013 ഡിസംബർ 30ന് ഇടുക്കി മെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ കൈവയ്പ് ശുശ്രൂഷ വഴിയാണ് വൈദികപട്ടം സ്വീകരിച്ചത്. ബി.എ ഫിലോസഫി, ബി.ഫാം, ബി.ടെക് ബിരുദങ്ങളും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.</p>
<p>2014ൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ സഹവികാരിയായാണ് വൈദിക ശുശ്രൂഷ ആരംഭിച്ചത്. തുടർന്ന് കട്ടക്കാല, കനകക്കുന്ന്, കിളിയാർകണ്ടം, ആൽപ്പാറ, തൊവരയാർ, മുരിക്കുംതൊട്ടി പള്ളികളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. പ്രയർ ഗ്രൂപ്പ് ഡയറക്ടർ, ചുരുളി സാന്തോം പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റർ, വൊക്കേഷൻ ഗൈഡൻസ് കോ-ഓർഡിനേറ്റർ, കെസിവൈഎം റീജണൽ ഡയറക്ടർ, ദീപിക ഫ്രണ്ട്സ് ക്ലബ് ഫൊറോന ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചു.</p>
<p>സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ഇന്ന് രാവിലെ 7ന് മുരിക്കുംതൊട്ടി സെന്റ് മരിയ ഗൊരേത്തി പള്ളിയിൽ ആരംഭിക്കും. തുടർന്ന് രാവിലെ 9ന് കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോനാ പള്ളിയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകും. രാവിലെ 11.30 മുതൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. ഉച്ചകഴിഞ്ഞ് 3ന് ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയും സമാപന ശുശ്രൂഷകൾക്കുശേഷവും സംസ്കാരം നടക്കും.</p>
<p>സഹോദരങ്ങൾ: സീന, സീമ, സാജൻ, സന്തോഷ്.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വിലവർദ്ധനവിനെതിരെ തൊടുപുഴയിൽ കോൺഗ്രസ് മാർച്ച്</title>
<link>https://thekeralajournal.com/2464</link>
<guid>https://thekeralajournal.com/2464</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a091a7f109c5.jpg" length="135126" type="image/jpeg"/>
<pubDate>Sun, 17 May 2026 07:01:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ധന വിലവർദ്ധനവിൽ പ്രതിഷേധിച്ച് തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഷിബിലി സാഹിബിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു.</p>
<p>സംസ്ഥാന വൈസ് പ്രസിഡന്റ് ജോയ് മൈലാടി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻഷാദ് മുഹമ്മദ്, കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി ജോമോൻ, ജോൺ നെടിയപാല, ടി.ജെ. പീറ്റർ, കെ.ജി. സജിമോൻ, റോബിൻ മൈലാടി, ബോസ് തള്ളിച്ചിറ, പി.എസ്. ജേക്കബ്, ഷാഹുൽ മങ്ങാട്ട്, പി. പൗലോസ്, അക്ബർ, പി.എ. ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.</p>
<p>മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻമാരായ എം.എച്ച്. സജീവ്, ബിജോയ് ജോൺ, സെബാസ്റ്റ്യൻ മാത്യു, സുഭാഷ് കുമാർ, ജോമോൻ കുഴിപ്പറമ്പിൽ, സണ്ണി വട്ടക്കാട്ട്, സാബു വടശ്ശേരി, അഡ്വ. സണ്ണി കുരട്ടുപറമ്പിൽ, സുലൈമാൻ ഹമീദ്, പത്മാവതി രഘുനാഥ്, ഉഷ ജേക്കബ്, അഗസ്തി ആലപ്പാട്ട്, ശ്യാം മനോജ്, ജോർജ് ജോൺ തുടങ്ങിയവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സമുദായ നേതാക്കളെ അപമാനിച്ചാൽ ശക്തമായ പ്രതികരണമെന്ന് ബി.ഡി.ജെ.എസ്</title>
<link>https://thekeralajournal.com/2463</link>
<guid>https://thekeralajournal.com/2463</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0919c323ce2.jpg" length="56113" type="image/jpeg"/>
<pubDate>Sun, 17 May 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈന്ദവ സമുദായ നേതാക്കളെ തെരുവിലിറങ്ങി അപമാനിക്കുന്ന പ്രവണത തുടരുകയാണെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നൽകി. അധികാരം ലഭിച്ചതിന്റെ അഹങ്കാരത്തിലാണ് ചിലർ സമുദായ നേതാക്കൾക്കെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നതെന്നും കമ്മിറ്റി ആരോപിച്ചു.</p>
<p>വെള്ളാപ്പള്ളി നടേശൻ, ജി. സുകുമാരൻ നായർ എന്നിവർ കേരളത്തിലെ പ്രമുഖ ഹൈന്ദവ സമുദായ നേതാക്കളാണെന്നും, സ്വന്തം സമുദായം അവഗണിക്കപ്പെടുന്നതിനെ കുറിച്ച് പ്രതികരിക്കാനുള്ള അവകാശം അവർക്കുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു.</p>
<p>സമുദായ നേതാക്കളെ അപമാനിക്കുന്നവർ തിരിച്ചുള്ള പ്രതികരണം ഉണ്ടാകുമ്പോൾ ഇരവാദം ഉയർത്തരുതെന്നും ബി.ഡി.ജെ.എസ് നേതാക്കൾ പറഞ്ഞു. വിഷയത്തിൽ ഇടത്-വലത് മുന്നണി നേതാക്കളുടെ മൗനം സംശയകരമാണെന്നും അവർ ആരോപിച്ചു.</p>
<p>നിരോധിത തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ചിലർ യു.ഡി.എഫിനുള്ളിൽ കടന്നുകയറിയിട്ടുണ്ടെന്ന സംശയം നിലനിൽക്കുന്നുവെന്നും, ഇക്കാര്യം കേന്ദ്ര ഏജൻസികളുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും നേതാക്കൾ അറിയിച്ചു.</p>
<p>കട്ടപ്പനയിൽ ചേർന്ന മണ്ഡലം കമ്മിറ്റി യോഗത്തിൽ പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ ഉദ്ഘാടനം ചെയ്തു. നേതാക്കളായ പാർഥേശൻ ശശികുമാർ, മനേഷ് കുടിക്കയത്ത്, സന്ദീപ് ഇ.യു., സന്തോഷ് തോപ്പിൽ, ജോബി വാഴാട്ട്, ശ്രീരാജ് പി.പി., ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ, സുബീഷ് എം.ബി. എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേക്കടിയിൽ ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തുടക്കം</title>
<link>https://thekeralajournal.com/2462</link>
<guid>https://thekeralajournal.com/2462</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a081e6a1e2a1.jpg" length="88471" type="image/jpeg"/>
<pubDate>Sat, 16 May 2026 13:06:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വനം-വന്യജീവി വകുപ്പും മാതൃഭൂമി ആഴ്ചപ്പതിപ്പ് സംയുക്തമായി സംഘടിപ്പിക്കുന്ന ‘അക്ഷരപ്രകൃതി 2026’ സാഹിത്യ ശില്പശാലയ്ക്ക് തേക്കടിയിൽ തുടക്കമായി. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ ശില്പശാല ഉദ്ഘാടനം ചെയ്തു.</p>
<p>വായനക്കാരെയും എഴുത്തുകാരെയും പ്രകൃതിയോട് കൂടുതൽ അടുപ്പിക്കുകയും പരിസ്ഥിതി ബോധമുള്ള പുതിയ സാഹിത്യ സംസ്കാരം വളർത്തുകയും ചെയ്യുന്നതാണ് പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ഫീൽഡ് ഡയറക്ടർ പി.പി. പ്രമോദ് ഐ.എഫ്.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, പെരിയാർ ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ പി.യു. സാജു ഐ.എഫ്.എസ് സ്വാഗതം ആശംസിച്ചു. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസ് മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>സാഹിത്യ ക്യാമ്പ് ഡയറക്ടറും നോവലിസ്റ്റുമായ സുഭാഷ് ചന്ദ്രൻ, കവയത്രിമാരായ കനിമോൾ, ജെ. പ്രമീള ദേവി, ആലങ്കോട് ലീലാകൃഷ്ണൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>മെയ് 17 വരെ നീണ്ടുനിൽക്കുന്ന ‘അക്ഷരപ്രകൃതി 2026’യിൽ വിവിധ സാഹിത്യ ചർച്ചകളും പരിസ്ഥിതി സംവാദങ്ങളും ചിന്താവേദികളും അരങ്ങേറും.</p>]]> </content:encoded>
</item>

<item>
<title>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരുക്ക്</title>
<link>https://thekeralajournal.com/2460</link>
<guid>https://thekeralajournal.com/2460</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c77e81128.jpg" length="100389" type="image/jpeg"/>
<pubDate>Sat, 16 May 2026 06:55:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുളിയന്മല റോഡില്‍ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരുക്കേറ്റു. രാമക്കല്‍മേട് സ്വദേശികളായ സി.എസ്. ഫൈസല്‍, ഫാത്തിമ ഫൈസല്‍, ഐഡന്‍ ആദം എന്നിവര്‍ക്കാണ് പരുക്കേറ്റത്.</p>
<p>പരിക്കേറ്റവരെ നിസാര പരുക്കുകളോടെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു അപകടം</p>
<p>👉 <a href="https://www.facebook.com/share/v/1G8fP4gre1/">അപകടത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ</a> </p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1G8fP4gre1/"></video>https://www.facebook.com/share/v/1G8fP4gre1/ </p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ്  : ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു</title>
<link>https://thekeralajournal.com/2459</link>
<guid>https://thekeralajournal.com/2459</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c5f3d32bd.jpg" length="109368" type="image/jpeg"/>
<pubDate>Sat, 16 May 2026 06:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സന്ദര്‍ശകര്‍ക്ക് പുതുമയാര്‍ന്ന കാഴ്ചാനുഭവം സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2കെ26ല്‍ ലൈവ് ബേര്‍ഡ് ഷോ ശ്രദ്ധേയമാകുന്നു. അപൂര്‍വവും ആകര്‍ഷകവുമായ പക്ഷികളെ ഒരേ വേദിയില്‍ പരിചയപ്പെടുത്തുന്ന ഷോ കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്.</p>
<p>വര്‍ണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാര്‍ന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും ഫെസ്റ്റിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതല്‍ അടുത്തറിയാന്‍ സഹായിക്കുന്ന ഈ പ്രത്യേക അവതരണം എല്ലാ ദിവസവും നിരവധി സന്ദര്‍ശകരെയാണ് ആകര്‍ഷിക്കുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയലോകം ഒരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2കെ26 ഈ മാസം 24 വരെ കട്ടപ്പന മുനിസിപ്പല്‍ ഗ്രൗണ്ടില്‍ തുടരും. ലൈവ് ബേര്‍ഡ് ഷോയ്‌ക്കുപുറമെ ഫ്‌ലവര്‍ ഷോ, അമ്യൂസ്‌മെന്റ് പാര്‍ക്ക്, മെഗാ ഫുഡ് കോര്‍ട്ട്, ലൈവ് സ്റ്റേജ് പരിപാടികള്‍ എന്നിവയും ഫെസ്റ്റില്‍ ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അപകടത്തില്‍പ്പെട്ട പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ വിസമ്മതം; ഓട്ടോ ഡ്രൈവർമാർക്കെതിരെ കടുത്ത നടപടിക്ക് പോലീസ്</title>
<link>https://thekeralajournal.com/2458</link>
<guid>https://thekeralajournal.com/2458</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c4a962145.jpg" length="55952" type="image/jpeg"/>
<pubDate>Sat, 16 May 2026 06:43:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ വോട്ടെണ്ണൽ ദിനമായ രാത്രിയിൽ പുളിയൻമല റോഡിൽ ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്കേറ്റ് കിടന്ന പോലീസുകാരനെ ആശുപത്രിയിലെത്തിക്കാൻ ഓട്ടോറിക്ഷാ ഡ്രൈവർമാർ തയ്യാറാകാതിരുന്നതിനെ തുടർന്ന് കടുത്ത നടപടിയുമായി പോലീസ് രംഗത്ത്.</p>
<p>അപകടത്തിൽ പരിക്കേറ്റത് ഇടുക്കി സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാറാണ്. അപകടത്തിന് പിന്നാലെ വിനോദ് കുമാർ സമീപത്തുള്ള സഹോദരനെ ഫോണിൽ വിവരം അറിയിച്ചു. തുടർന്ന് കട്ടപ്പന സെൻട്രൽ ജങ്ഷനിലെത്തിയ സഹോദരൻ ഓട്ടോറിക്ഷ വിളിച്ചെങ്കിലും സ്ഥലത്തുണ്ടായിരുന്ന ഡ്രൈവർമാർ പോകാൻ തയ്യാറായില്ലെന്നാണ് പരാതി. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ അവിടെയെത്തിയ മറ്റൊരു ഓട്ടോറിക്ഷയിലാണ് പോലീസുകാരനെ ആശുപത്രിയിലെത്തിച്ചത്.</p>
<p>സംഭവത്തിൽ പരാതി ലഭിച്ചതോടെ രാത്രി സർവീസ് നടത്തുന്ന മുഴുവൻ ഓട്ടോറിക്ഷാ ഡ്രൈവർമാരെയും വിളിച്ചുവരുത്തി പോലീസ് താക്കീത് ചെയ്തു. ചില ഡ്രൈവർമാർ മദ്യപിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. രാത്രി സർവീസ് നടത്തുന്ന ഓട്ടോ ഡ്രൈവർമാരുടെ യോഗം വിളിച്ചിരുന്നുവെങ്കിലും പലരും പങ്കെടുക്കാൻ തയ്യാറായില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>കട്ടപ്പനയിലെ ഐ.സി.ഐ.സി. ബാങ്കിന് എതിർവശത്തെ ഭവന നിർമാണ ബോർഡ് വ്യാപാര സമുച്ചയത്തിന് സമീപമുള്ള ഓട്ടോറിക്ഷാ സ്റ്റാൻഡിൽ നിന്ന് ഓട്ടം വിളിച്ചാൽ ഭൂരിഭാഗം ഓട്ടോറിക്ഷകളും വരാൻ മടി കാണിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. ചെറിയ ദൂര ഓട്ടങ്ങൾക്കുപോലും മോശം പ്രതികരണമാണ് ലഭിക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. വള്ളക്കടവ് ഭാഗത്തേക്കുള്ള സമാന്തര സർവീസുകളിലേക്കാണ് ചില ഡ്രൈവർമാർ കൂടുതൽ താത്പര്യം കാണിക്കുന്നതെന്നും ആരോപണമുണ്ട്. വിഷയത്തിൽ പരിശോധന നടത്തി നടപടി സ്വീകരിക്കാനാണ് പോലീസിന്റെ നീക്കം.</p>
<p>ഓട്ടം കാത്തുകിടക്കുന്ന ടാക്സി വാഹനങ്ങൾ ‘ഫോർ ഹയർ’ ബോർഡ് പ്രദർശിപ്പിക്കണമെന്നാണ് നിയമം. എന്നാൽ പല വാഹനങ്ങളും ഇത് പാലിക്കുന്നില്ലെന്നാണ് കണ്ടെത്തൽ. സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോറിക്ഷ ഓട്ടം വിളിച്ചിട്ടും വരാത്ത പക്ഷം വാഹന നമ്പർ സഹിതം പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. പോലീസിന്റെ പോൾ ആപ്പ് വഴിയോ മോട്ടോർ വാഹന വകുപ്പിന് ഇ-മെയിൽ വഴിയോ പരാതിപ്പെടാം.</p>
<p>ആർ.ടി.ഒ., എസ്.ഐ. റാങ്ക് മുതൽ മുകളിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് മോട്ടോർ വാഹന നിയമപ്രകാരം നടപടി സ്വീകരിക്കാനാകും. പിഴ ചുമത്തൽ മുതൽ പെർമിറ്റ് റദ്ദാക്കൽ വരെയുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം നടന്നു</title>
<link>https://thekeralajournal.com/2457</link>
<guid>https://thekeralajournal.com/2457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c3ef1c8de.jpg" length="110126" type="image/jpeg"/>
<pubDate>Sat, 16 May 2026 06:40:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്‌റ്റേറ്റ് പൊലീസ് പെൻഷനേഴ്സ് വെല്‍ഫെയർ അസോസിയേഷന്റെ ഏഴാമത് ജില്ലാ സമ്മേളനം വാഴത്തോപ്പില്‍ സംഘടിപ്പിച്ചു. സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു.</p>
<p>പി.കെ. ലംബോധരൻ നായർ മുഖ്യപ്രഭാഷണം നടത്തി. പ്രതിനിധി സമ്മേളനം ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഉദ്ഘാടനം ചെയ്തു.</p>
<p>മാർട്ടിൻ കെ. മാർട്ടിൻ, ബാലകൃഷ്ണൻ കല്ലന, മത്തായി പി.എം, എ.എം ജോൺസൺ, ആർ. വേണുഗോപാൽ, ആർ. രവികുമാർ, വി.യു. കുരുവിള എന്നിവർ സംസാരിച്ചു.</p>
<p>വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി, വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി അജയകുമാർ, ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജൻ, വാഴത്തോപ്പ് പഞ്ചായത്ത് അംഗം പി.പി. ജോസഫ് എന്നിവരും സമ്മേളനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എസ്.എസ്.എല്‍.സി : ഇടുക്കിയില്‍ 99.28 ശതമാനം വിജയം</title>
<link>https://thekeralajournal.com/2456</link>
<guid>https://thekeralajournal.com/2456</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a07c2ed35b8a.jpg" length="124565" type="image/jpeg"/>
<pubDate>Sat, 16 May 2026 06:35:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.28 ശതമാനം വിജയം. 5486 ആണ്‍കുട്ടികളും 5151 പെണ്‍കുട്ടികളുമടക്കം ആകെ 10637 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 5442 ആണ്‍കുട്ടികളും 5118 പെണ്‍കുട്ടികളുമടക്കം 10560 പേര്‍ ഉന്നതപഠനത്തിന് അര്‍ഹത നേടി.</p>
<p>തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 99.29 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 99.27 ശതമാനവുമാണ് വിജയശതമാനം. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 4490 പേരും കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 6147 പേരുമാണ് പരീക്ഷയെഴുതിയത്. ഇവരില്‍ യഥാക്രമം 4458 പേരും 6102 പേരും വിജയിച്ചു.</p>
<p>ജില്ലയില്‍ 539 വിദ്യാര്‍ഥികള്‍ക്കാണ് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഇതില്‍ 176 ആണ്‍കുട്ടികളും 363 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തൊടുപുഴ വിദ്യാഭ്യാസ ജില്ലയില്‍ 268 വിദ്യാര്‍ഥികള്‍ (88 ആണ്‍കുട്ടികള്‍, 180 പെണ്‍കുട്ടികള്‍) മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍, കട്ടപ്പന വിദ്യാഭ്യാസ ജില്ലയില്‍ 271 പേര്‍ (88 ആണ്‍കുട്ടികള്‍, 183 പെണ്‍കുട്ടികള്‍) ഈ നേട്ടം സ്വന്തമാക്കി.</p>
<p>വിജയശതമാനത്തില്‍ സംസ്ഥാനത്ത് 10-ാം സ്ഥാനത്താണ് ഇടുക്കി ജില്ല. കഴിഞ്ഞ വര്‍ഷം ജില്ല ഏഴാം സ്ഥാനത്തായിരുന്നു.</p>
<p>കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ജില്ലയിലെ വിജയശതമാനത്തില്‍ നേരിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2025ല്‍ 99.58 ശതമാനവും, 2024ല്‍ 99.68 ശതമാനവും, 2023ല്‍ 99.79 ശതമാനവുമായിരുന്നു വിജയം. എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ കുറവുണ്ട്. കഴിഞ്ഞവര്‍ഷം 1272 പേര്‍ക്കും 2024ല്‍ 1573 പേര്‍ക്കും എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചിരുന്നപ്പോള്‍, ഇത്തവണ അത് 539 ആയി കുറഞ്ഞു.</p>
<p>നൂറുമേനി വിജയം നേടിയ 125 സ്കൂളുകള്‍</p>
<p>ജില്ലയില്‍ 125 സ്കൂളുകളാണ് നൂറുമേനി വിജയം നേടിയത്. ഇതില്‍ 64 സർക്കാർ സ്കൂളുകളും, 53 എയ്ഡഡ് സ്കൂളുകളും, 8 അണ്‍എയ്ഡഡ് സ്കൂളുകളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 138 സ്കൂളുകളും 2024ല്‍ 145 സ്കൂളുകളും നൂറുമേനി വിജയം നേടിയിരുന്നു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് കല്ലാര്‍ ഗവ. എച്ച്‌.എസ്.എസിലായിരുന്നു. 256 പേര്‍ പരീക്ഷയെഴുതിയതില്‍ 255 പേര്‍ വിജയിച്ചു. 10 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു.</p>
<p>എയ്ഡഡ് സ്കൂളുകളില്‍ കരിമണ്ണൂര്‍ എസ്‌.ജെ.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 345 പേരില്‍ 343 പേര്‍ വിജയിക്കുകയും 32 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു.</p>
<p>അണ്‍എയ്ഡഡ് സ്കൂളുകളില്‍ അട്ടപ്പള്ളം സെന്റ് തോമസ് ഇ.എം.എച്ച്‌.എസ്.എസിലാണ് കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. 95 പേരും വിജയിച്ചു.</p>
<p>സർക്കാർ സ്കൂളുകളില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് എഴുകുംവയല്‍ ജി.എച്ച്‌.എസിലായിരുന്നു. പരീക്ഷയെഴുതിയ ആറുപേരും വിജയിച്ചു. എയ്ഡഡ് സ്കൂളുകളില്‍ മുക്കുളം എസ്‌.ജി.എച്ച്‌.എസിലും അണ്‍എയ്ഡഡ് സ്കൂളുകളില്‍ നെടുങ്കണ്ടം എസ്‌.ഡി.എ.ഇ.എച്ച്‌.എസിലുമാണ് ഏറ്റവും കുറവ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. ഈ സ്കൂളുകളിലും പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളും വിജയിച്ചു.</p>]]> </content:encoded>
</item>

<item>
<title>“ഡീൻ കുര്യാക്കോസ് മൂക്കാതെ പഴുത്ത നേതാവ്”; രൂക്ഷ വിമർശനവുമായി സി.പി. മാത്യു</title>
<link>https://thekeralajournal.com/2455</link>
<guid>https://thekeralajournal.com/2455</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f25722e74.jpg" length="60941" type="image/jpeg"/>
<pubDate>Fri, 15 May 2026 15:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി എംപി ഡീൻ കുര്യാക്കോസ്നെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി ജില്ലാ കോൺഗ്രസ് പ്രസിഡന്റ് സി.പി. മാത്യു. ഡീൻ കുര്യാക്കോസ് “മൂക്കാതെ പഴുത്ത നേതാവാണ്”ന്നും എംപിയെക്കൊണ്ട് ഡിസിസിക്ക് ഒരു ഗുണവും ലഭിക്കുന്നില്ലെന്നും സി.പി. മാത്യു.</p>
<p>സംഘടന മുന്നോട്ടുകൊണ്ടുപോകാൻ ആവശ്യമായ പിന്തുണ എംപി നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. അന്തരിച്ച പി.ടി. തോമസ് ൻ്റേ വിയർപ്പും അധ്വാനവുമാണ് ഡീൻ കുര്യാക്കോസിന്റെ എംപി സ്ഥാനം ലഭിക്കാൻ കാരണമായതെന്നും സി.പി. മാത്യു പറഞ്ഞു. “എംപി എന്നാൽ മെമ്പർ ഓഫ് പഞ്ചായത്ത് ആകരുത്” എന്നും അദ്ദേഹം വിമർശിച്ചു.</p>
<p>മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റിയുള്ള രാഷ്ട്രീയ ചർച്ചകൾക്കിടെ വി.ഡി. സതീശൻ അനുകൂല പ്രകടനം നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഇടുക്കി ഡിസിസി നടപടി സ്വീകരിച്ചിരുന്നു. ഇതിനെതിരെ ഡീൻ കുര്യാക്കോസ് പരസ്യമായി രംഗത്തെത്തിയതോടെയാണ് വിവാദം ശക്തമായത്.</p>
<p>പ്രവർത്തകരുടെ വൈകാരിക പ്രതികരണങ്ങളെ സഹിഷ്ണുതയോടെ കാണണമെന്നും അമിതമായ അച്ചടക്ക നടപടികൾ കോൺഗ്രസിന്റെ ശൈലിയല്ലെന്നും ഡീൻ കുര്യാക്കോസ് നേരത്തെ പ്രതികരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്നും അത് നേതൃത്വം ഉൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു</p>]]> </content:encoded>
</item>

<item>
<title>പൈനാവിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ പരിശോധന; രണ്ട് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2454</link>
<guid>https://thekeralajournal.com/2454</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a06f0fa55263.jpg" length="91354" type="image/jpeg"/>
<pubDate>Fri, 15 May 2026 15:40:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പൈനാവ് മേഖലയിലെ ഹോട്ടലുകളിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യുടെ നേതൃത്വത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയ രണ്ട് ഹോട്ടലുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.</p>
<p>ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം, ലൈസൻസ് രേഖകൾ തുടങ്ങിയവ പരിശോധിച്ചായിരുന്നു പരിശോധന. പൊതുജനങ്ങൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണം ഉറപ്പാക്കുന്നതിനായി ഇത്തരത്തിലുള്ള പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>പരിശോധനയിൽ ഇടുക്കി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ സൈജു കെ. രാമനാഥ്, ആർഡിഒ ഓഫീസ് ഉദ്യോഗസ്ഥരായ ഫെലിക്സ്, സുനിൽ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുമായി ഏലപ്പാറ പഞ്ചായത്ത്</title>
<link>https://thekeralajournal.com/2450</link>
<guid>https://thekeralajournal.com/2450</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0673da606e9.jpg" length="142211" type="image/jpeg"/>
<pubDate>Fri, 15 May 2026 06:46:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പതിനൊന്നാം വാർഡിന്റെ ഭാഗമായ ഏലപ്പാറ ബസ് സ്റ്റാൻഡും പരിസര പ്രദേശങ്ങളും ശുചീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ഫാറൂഖ് പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>വാർഡ് മെമ്പർ ആന്റപ്പൻ എൻ. ജേക്കബ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ പി.എച്ച്‌.സിയിലെ ഹെൽത്ത് ഇൻസ്‌പെക്ടർ സന്തോഷ് ശർമ പകർച്ചവ്യാധികളെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് നടത്തി.</p>
<p>ആരോഗ്യ പ്രവർത്തകരായ മധു, അനിൽ, ശാന്തമ്മ, സി.ഡി.എസ് ചെയർപേഴ്സൺ രജനി എന്നിവർ സംസാരിച്ചു. മഴക്കാല രോഗങ്ങൾ പ്രതിരോധിക്കുന്നതിനായി പൊതുജനങ്ങൾ ശുചിത്വം പാലിക്കണമെന്നും ജാഗ്രത പുലർത്തണമെന്നും പരിപാടിയിൽ ആഹ്വാനം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മാലിന്യസംസ്‌കരണം : ബോധവത്കരണത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവ് നാടകവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2449</link>
<guid>https://thekeralajournal.com/2449</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a067314c064d.jpg" length="130370" type="image/jpeg"/>
<pubDate>Fri, 15 May 2026 06:42:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും സംയുക്തമായി മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട ഐ.ഇ.സി. പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിത കർമസേന അംഗങ്ങളും വിദ്യാർത്ഥികളും ചേർന്ന് ഫ്ളാഷ് മോബ്, തെരുവ് നാടകം തുടങ്ങിയ കലാപരിപാടികൾ സംഘടിപ്പിച്ചു. പുതിയ ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ തോമസ് മൈക്കിള്‍ അധ്യക്ഷത വഹിച്ചു. നഗരസഭ ഉപാദ്ധ്യക്ഷ ലീലാമ്മ ബേബി, സെക്രട്ടറി അജി കെ. തോമസ്, ഹെൽത്ത് വിഭാഗം ഉദ്യോഗസ്ഥർ, കെ.എസ്.ഡബ്ല്യു.എം.പി ഉദ്യോഗസ്ഥർ, ശുചിത്വ മിഷൻ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>
<p>തുടർന്ന് മിനി സ്റ്റേഡിയം, മുനിസിപ്പൽ ഓഫീസ് പരിസരം എന്നിവിടങ്ങളിലും കലാപരിപാടികൾ അവതരിപ്പിച്ചു. ഗവ. കോളേജ് കട്ടപ്പന, ഭാരത് മാതാ കോളേജ്, അൽ-അസർ കോളേജ് തൊടുപുഴ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളാണ് പരിപാടികൾ അവതരിപ്പിച്ചത്</p>]]> </content:encoded>
</item>

<item>
<title>യൂത്ത് ലീഗ് പ്രവർത്തകരുടെ മുദ്രാവാക്യത്തില്‍ നടപടിയുമായി നേതൃത്വം</title>
<link>https://thekeralajournal.com/2447</link>
<guid>https://thekeralajournal.com/2447</guid>
<description><![CDATA[ ഇടുക്കി യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05f50be3311.jpg" length="90145" type="image/jpeg"/>
<pubDate>Thu, 14 May 2026 21:45:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയെ സസ്പെൻഡ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയതിനാണ് നടപടി. തൊടുപുഴയിലെ ആഹ്ലാദപ്രകടന ജാഥയിലാണ് യൂത്ത് ലീഗ് പ്രവർത്തകർ വെള്ളാപ്പള്ളി നടേശനും ജി സുകുമാരൻ നായർക്കും എതിരെ മുദ്രാവാക്യം മുഴക്കിയത്</p>
<p>പാർട്ടിയുടെ അച്ചടക്കത്തിനും അന്തസ്സിനും നിരക്കാത്ത രീതിയിലും പ്രകോപനപരമായും മുദ്രവാക്യം മുഴക്കിയതിനാണ് നടപടി. ഇന്ന് ഉച്ചയ്ക്കാണ് തൊടുപുഴയില്‍ ഇടുക്കി യൂത്ത് ലീഗ് കമ്മിറ്റി പ്രകടനത്തിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതോടെ വിഷയത്തില്‍ നേതൃത്വം ഇടപെടുകയായിരുന്നു. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ലീഗ് പ്രകടനവുമായി തെരുവിലിറങ്ങിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a05f51728b4c.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തട്ടേക്കണ്ണിക്ക് സമീപം ബസ് അപകടം; യാത്രക്കാർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2443</link>
<guid>https://thekeralajournal.com/2443</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05a0003887e.jpg" length="189873" type="image/jpeg"/>
<pubDate>Thu, 14 May 2026 15:42:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : തട്ടേക്കണ്ണിക്ക് സമീപം സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. എറണാകുളത്തുനിന്നും കട്ടപ്പനയിലേക്ക് വരികയായിരുന്ന കോച്ചിൻ  ബസാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്ന് ഉച്ചയോടെ എറണാകുളത്തു നിന്നും കട്ടപ്പനക്ക് വന്ന കൊച്ചിൻ ബസ് നേര്യമംഗലം തട്ടേക്കണ്ണിയ്ക്ക് സമീപം ലോറിയുമായി കൂട്ടി ഇടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു . നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസിൽ വന്നിടിച്ചു ബസിന്റെ നിയന്ത്രണം നഷ്ടപെടുകയായിരുന്നു. </p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a05a89886c1e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭയ്ക്ക് മുൻപിൽ ശ്രദ്ധാകേന്ദ്രമായി ഫോക്‌സ്‌റ്റെയിൽ പാം</title>
<link>https://thekeralajournal.com/2442</link>
<guid>https://thekeralajournal.com/2442</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a058f7137db9.jpg" length="151348" type="image/jpeg"/>
<pubDate>Thu, 14 May 2026 14:32:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരസഭാ കാര്യാലയത്തിന് മുൻവശത്ത് നിലകൊള്ളുന്ന അപൂർവ അലങ്കാര വൃക്ഷമായ ഫോക്‌സ്‌റ്റെയിൽ പാം ഇപ്പോൾ നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ്. കായ്കൾ നിറഞ്ഞ് നിൽക്കുന്ന ഈ മനോഹര വൃക്ഷം നിരവധി പേരെ ആകർഷിക്കുന്ന കാഴ്ചയായി മാറിയിരിക്കുകയാണ്.</p>
<p>ശാസ്ത്രീയമായി Wodyetia bifurcata എന്നറിയപ്പെടുന്ന ഈ പാം വൃക്ഷം അതിന്റെ വ്യത്യസ്തമായ ഭംഗിയാലാണ് ശ്രദ്ധേയമാകുന്നത്. കുറുനരിയുടെ വാൽപോലെ പതപ്പുള്ള ഓലകളുള്ളതിനാലാണ് “ഫോക്‌സ്‌റ്റെയിൽ പാം” എന്ന പേര് ലഭിച്ചത്. ചിത്രത്തിൽ കാണുന്ന പോലെ കൂട്ടമായുണ്ടാകുന്ന കായ്കൾ ആദ്യം പച്ച നിറത്തിലായിരിക്കും. പിന്നീട് പഴുത്തെത്തുമ്പോൾ ഓറഞ്ച്-ചുവപ്പ് നിറത്തിലേക്ക് മാറുന്നു. മുട്ടയുടെ ആകൃതിയിലുള്ള ഈ കായ്കൾക്ക് ഏകദേശം രണ്ട് ഇഞ്ച് വരെ നീളമുണ്ടാകും</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a058f899bcbe.jpg" alt=""></p>
<p>.</p>
<p>അടയ്ക്കയെ അനുസ്മരിപ്പിക്കുന്ന രൂപമുള്ളതിനാൽ ചില പ്രദേശങ്ങളിൽ ഇതിനെ “കോരടക്ക” എന്ന പേരിലും വിളിക്കാറുണ്ട്. അലങ്കാര സസ്യമായി വ്യാപകമായി വളർത്തുന്ന ഈ വൃക്ഷം നഗരഭംഗി വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>നഗരമധ്യത്തിൽ തന്നെയുള്ള ഈ അപൂർവ കാഴ്ച നിരവധി പേർ മൊബൈൽ ഫോണുകളിൽ പകർത്തിയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചും ശ്രദ്ധേയമാകുകയാണ്.കട്ടപ്പന ഫെസ്റ്റിന് എത്തുന്ന ആസ്വാദകരുടെ മറ്റൊരു ശ്രദ്ധാകേന്ദ്രം കൂടിയായി ഈ അപൂർവ അലങ്കാര വൃക്ഷം മാറി കഴിഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വി.ഡി. സതീശൻ മുഖ്യമന്ത്രിയായത് ജനങ്ങളുടെ അംഗീകാരം: ജോയി വെട്ടിക്കുഴി</title>
<link>https://thekeralajournal.com/2441</link>
<guid>https://thekeralajournal.com/2441</guid>
<description><![CDATA[ മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a057c09672bf.jpg" length="55570" type="image/jpeg"/>
<pubDate>Thu, 14 May 2026 13:08:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><a href="https://www.facebook.com/share/r/1CPxz165R3/">വീഡിയോ കാണാം </a></p>
<p>ഇടുക്കി: വി.ഡി. സതീശൻ മുഖ്യമന്ത്രിയായി ചുമതലയേറ്റത് ജനങ്ങളുടെ വലിയ അംഗീകാരമാണെന്ന് ഇടുക്കി ജില്ലാ യു.ഡി.എഫ് ചെയർമാൻ ജോയി വെട്ടിക്കുഴി.</p>
<p>നിയമസഭയ്ക്കകത്തും പുറത്തും സർക്കാരിന്റെ പോരായ്മകൾ ശക്തമായി ചൂണ്ടിക്കാട്ടുകയും അതിന് ബദൽ പരിഹാരങ്ങൾ ജനങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുകയും ചെയ്ത നേതാവാണ് വി.ഡി. സതീശനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>മതേതര മൂല്യങ്ങളും ജനാധിപത്യ ബോധവും ജനങ്ങളിലേക്കെത്തിക്കുന്നതിൽ വി.ഡി. സതീശൻ ശ്രദ്ധേയമായ പങ്ക് വഹിച്ചുവെന്നും ജോയി വെട്ടിക്കുഴി പറഞ്ഞു. ജനകീയ നേതാവെന്ന നിലയിൽ ജനങ്ങളുടെ വിശ്വാസവും അംഗീകാരവും നേടിയ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം കൂടുതൽ പുരോഗതിയിലേക്ക് നീങ്ങുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>https://www.facebook.com/share/r/1CPxz165R3/</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റ് : ശ്രദ്ധ നേടി ലൈവ് ബേർഡ് ഷോ</title>
<link>https://thekeralajournal.com/2440</link>
<guid>https://thekeralajournal.com/2440</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01ec67ad8af.jpg" length="176336" type="image/jpeg"/>
<pubDate>Thu, 14 May 2026 11:52:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : അപൂർവവും ആകർഷകവുമായ കാഴ്ചാനുഭവങ്ങൾ സമ്മാനിച്ച് കട്ടപ്പന ഫെസ്റ്റ് 2K26-ൽ ലൈവ് ബേർഡ് ഷോ സന്ദർശകരുടെ ശ്രദ്ധ നേടുന്നു. വർണച്ചിറകുകളുമായി എത്തുന്ന വൈവിധ്യമാർന്ന പക്ഷികളുടെ പ്രകടനങ്ങളും മനുഷ്യരുമായി അവയുടെ സൗഹൃദപരമായ ഇടപെടലുകളും കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ആവേശമുണർത്തുകയാണ്.</p>
<p>പ്രകൃതിയെയും പക്ഷി ലോകത്തെയും കൂടുതൽ അടുത്തറിയാൻ അവസരമൊരുക്കുന്ന ഈ പ്രത്യേക അവതരണം ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറിയിട്ടുണ്ട്. ഓരോ ദിവസവും നിരവധിപേരാണ് ലൈവ് ബേർഡ് ഷോ കാണാനെത്തുന്നത്.</p>
<p>കാഴ്ചകളുടെയും വിനോദങ്ങളുടെയും വിസ്മയ ലോകമൊരുക്കുന്ന കട്ടപ്പന ഫെസ്റ്റ് 2K26 മെയ് 24 വരെ കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ തുടരും. ലൈവ് ബേർഡ് ഷോയ്ക്ക് പുറമെ ഫ്ലവർ ഷോ, അമ്യൂസ്മെന്റ് പാർക്ക്, മെഗാ ഫുഡ് കോർട്ട്, ലൈവ് സ്റ്റേജ് പരിപാടികൾ എന്നിവയും ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a056a2be479c.jpg" alt=""></p>
<p>ഇന്ന് മെയ് 14 വൈകീട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും അരങ്ങേറും. മെയ് 16 വൈകീട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന “നാതരങ്ങ്” മെഗാ ഫോക്ക് ഷോയും മെയ് 17 ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഉൾപ്പെടെ വിവിധ ദിവസങ്ങളിലായി ശ്രദ്ധേയമായ പരിപാടികളാണ് ഫെസ്റ്റ് നഗരിയിൽ ഒരുങ്ങുന്നത്.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണിയിൽ ബി.എൽ.എസ് &amp;amp; ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് 16ന്</title>
<link>https://thekeralajournal.com/2439</link>
<guid>https://thekeralajournal.com/2439</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05397c287fb.jpg" length="71200" type="image/jpeg"/>
<pubDate>Thu, 14 May 2026 08:24:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ ആവശ്യമായ പ്രാഥമിക ചികിത്സാ പരിശീലനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി എസ്റ്റർ മെഡ്സിറ്റി കൊച്ചി, ജെസിഐ ഇടുക്കി ഗ്രീൻസിറ്റി, ഗ്ലാഡിയേറ്റർ ഫിറ്റ്നസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ബേസിക് ലൈഫ് സപ്പോർട്ട് (BLS) &amp; ഫസ്റ്റ് എയ്ഡ് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിക്കുന്നു.</p>
<p>മെയ് 16 ശനിയാഴ്ച വൈകിട്ട് 3 മുതൽ 5 വരെ ചെറുതോണി ജെസിഐ ഹാളിൽ നടക്കുന്ന പരിശീലന പരിപാടിയിൽ സി.പി.ആർ, ഫസ്റ്റ് എയ്ഡ്, ചോക്കിംഗ് മാനേജ്മെന്റ്, എമർജൻസി റെസ്പോൺസ് സ്കിൽസ് തുടങ്ങിയ ജീവൻ രക്ഷാ നൈപുണ്യങ്ങളിൽ പരിശീലനം നൽകും.</p>
<p>പൂർണ്ണമായും സൗജന്യമായ പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് എസ്റ്റർ മെഡ്സിറ്റി കൊച്ചിയുടെ സർട്ടിഫിക്കറ്റും ലഭിക്കും. വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്നവർക്കും കുടുംബാംഗങ്ങൾക്കും ഒരുപോലെ പ്രയോജനകരമായ ഈ പരിശീലനം അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായകരമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>പരിമിതമായ സീറ്റുകളുള്ള പരിപാടിയിൽ 50 പേർക്കാണ് പ്രവേശനം.</p>
<p>രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും <strong>അനൂപ് (ഗ്ലാഡിയേറ്റർ ജിം) – 9747122132,</strong> <strong>ഡോ. നിജോ ജോസഫ് (ജെസിഐ പ്രസിഡന്റ്) – 8281995545 </strong>എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>അമീബിക് മസ്തിഷ്ക ജ്വരം : ഇരട്ടയാറിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും</title>
<link>https://thekeralajournal.com/2433</link>
<guid>https://thekeralajournal.com/2433</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a049eae7ad5b.jpg" length="62425" type="image/jpeg"/>
<pubDate>Thu, 14 May 2026 08:24:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെയും പി.എച്ച്.സി ചെമ്പകപ്പാറയുടെയും നേതൃത്വത്തിൽ അതിഥി തൊഴിലാളികൾക്കായി ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.</p>
<p>മെയ് 15 വെള്ളിയാഴ്ച ഇരട്ടയാർ കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ക്യാമ്പ് രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെയായിരിക്കും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ 1 മുതൽ 7 വരെയുള്ള വാർഡുകളിലെ അതിഥി തൊഴിലാളികൾക്കായും, ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെ 8 മുതൽ 15 വരെയുള്ള വാർഡുകളിലെ തൊഴിലാളികൾക്കായുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>എല്ലാ അതിഥി തൊഴിലാളി കോൺട്രാക്ടർമാരും തൊഴിൽദാതാക്കളും ബന്ധപ്പെട്ട തൊഴിലാളികളെ ആധാർ കാർഡുമായി കൃത്യസമയത്ത് ക്യാമ്പിൽ എത്തിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആരോഗ്യ പരിശോധനയ്ക്കൊപ്പം രോഗ പ്രതിരോധ ബോധവത്കരണവും ക്യാമ്പിൽ നടത്തും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്</title>
<link>https://thekeralajournal.com/2438</link>
<guid>https://thekeralajournal.com/2438</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a052b9c39c6b.jpg" length="85236" type="image/jpeg"/>
<pubDate>Thu, 14 May 2026 07:25:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ ഒരാൾക്ക് പ്രൈമറി അമീബിക് മെനിംഗോഎൻസഫലൈറ്റിസ് (PAM) സ്ഥിരീകരിച്ചതിനെ തുടർന്ന് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. നൈഗ്ലീരിയ ഫൗളേരി (Naegleria fowleri) എന്ന അമീബ മൂലമാണ് അപൂർവമായെങ്കിലും അതീവ ഗുരുതരമായ ഈ രോഗം ഉണ്ടാകുന്നത്. “മസ്തിഷ്കം തിന്നുന്ന അമീബ” എന്ന പേരിലും ഇത് അറിയപ്പെടുന്നു.</p>
<p>ചൂടേറിയ കുളങ്ങൾ, കെട്ടിക്കിടക്കുന്ന വെള്ളം, ശുദ്ധീകരിക്കാത്ത ജലാശയങ്ങൾ, സുരക്ഷിതമല്ലാത്ത സ്വിമ്മിംഗ് പൂളുകൾ എന്നിവിടങ്ങളിലാണ് സാധാരണയായി ഈ അമീബ കാണപ്പെടുന്നത്. വെള്ളത്തിലൂടെ മൂക്കിലൂടെ ശരീരത്തിലേക്ക് പ്രവേശിക്കുന്ന അമീബ പിന്നീട് മസ്തിഷ്കത്തെ ബാധിച്ച് ഗുരുതര അണുബാധയ്ക്ക് കാരണമാകുന്നു. വെള്ളം കുടിക്കുന്നതിലൂടെ രോഗം പകരില്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.</p>
<p>കടുത്ത തലവേദന, പനി, ഛർദ്ദി, കഴുത്ത് മുറുകൽ എന്നിവയാണ് രോഗത്തിന്റെ ആദ്യഘട്ട ലക്ഷണങ്ങൾ. തുടർന്ന് ബോധക്ഷയം, അപസ്മാരം, ആശയക്കുഴപ്പം തുടങ്ങിയ ഗുരുതര ലക്ഷണങ്ങളിലേക്കും രോഗം അതിവേഗം മാറാൻ സാധ്യതയുണ്ട്. രോഗം അപൂർവമാണെങ്കിലും മരണസാധ്യത കൂടുതലായതിനാൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.</p>
<p>മഴക്കാല സാഹചര്യത്തിൽ കുട്ടികൾ ഉൾപ്പെടെ ആരും കെട്ടിക്കിടക്കുന്ന വെള്ളത്തിലോ സുരക്ഷിതമല്ലാത്ത കുളങ്ങളിലോ ഇറങ്ങരുതെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. മൂക്കിലേക്ക് വെള്ളം ശക്തമായി കയറുന്ന രീതിയിൽ മുങ്ങിക്കുളിക്കുന്നത് ഒഴിവാക്കണം. ശുദ്ധമല്ലാത്ത വെള്ളത്തിൽ നീന്തുമ്പോൾ മൂക്ക് മൂടാനുള്ള ഉപകരണം ഉപയോഗിക്കുന്നതടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.</p>
<p>സംശയാസ്പദമായ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വിദഗ്ധർ അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചെറുതോണി ഡാമിൽ മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന്</title>
<link>https://thekeralajournal.com/2436</link>
<guid>https://thekeralajournal.com/2436</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a05234cb082d.jpg" length="85613" type="image/jpeg"/>
<pubDate>Thu, 14 May 2026 06:50:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാലവർഷ മുന്നൊരുക്കവുമായി ബന്ധപ്പെട്ട് ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള ചെറുതോണി ഡാമില്‍ സ്ഥാപിച്ചിരിക്കുന്ന മുന്നറിയിപ്പ് സൈറണിന്റെ ട്രയല്‍ റണ്‍ ഇന്ന് രാവിലെ 11.30നു നടത്തുമെന്ന് ഡാമിന്റെ ചുമതലയുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.</p>
<p>സൈറണുകളുടെ ക്ഷമത പരിശോധിക്കുന്നതിനുള്ള സാങ്കേതിക ക്ഷമതാ പരിശോധന മാത്രമാണെന്നതിനാല്‍ പൊതുജനങ്ങള്‍ ഭയപ്പെടുകയോ പരിഭ്രാന്തരാകുകയോ ചെയ്യരുത്.</p>]]> </content:encoded>
</item>

<item>
<title>കുമാരമംഗലം പീഡനക്കേസ്: പ്രതിക്ക് 12 വർഷം കഠിന തടവ്</title>
<link>https://thekeralajournal.com/2435</link>
<guid>https://thekeralajournal.com/2435</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0522591da95.jpg" length="85485" type="image/jpeg"/>
<pubDate>Thu, 14 May 2026 06:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ തൊടുപുഴയെ നടുക്കിയ കുമാരമംഗലം പീഡനപരമ്പരയിലെ മറ്റൊരു കേസിൽ പ്രതിക്ക് 12 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു. തൊടുപുഴ ബംഗ്ലാകുന്ന് സ്വദേശി വിനീഷ് വിജയനെയാണ് ഇടുക്കി അഡീഷണൽ ആൻഡ് സെഷൻസ് കോടതി ശിക്ഷിച്ചത്. പെൺകുട്ടിയുടെ പുനരധിവാസത്തിനായി നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി നിർദേശിച്ചു.</p>
<p>സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ 17-കാരിയായ പെൺകുട്ടിയെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന വിനീഷ് വിജയൻ പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. ഇതേ സ്ഥാപനത്തിലെ മറ്റ് ജീവനക്കാരും പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തറിഞ്ഞതും പീഡനവിവരം വെളിപ്പെട്ടതും.</p>
<p>തൊടുപുഴ പോലീസ് നടത്തിയ അന്വേഷണത്തിൽ 2017 മുതൽ 2022 വരെ വിവിധ സ്ഥലങ്ങളിലെത്തിച്ച് നിരവധി പേർ ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചതായി കണ്ടെത്തി. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് 28 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.</p>
<p>പ്രതിക്കെതിരെ ബലാത്സംഗം, ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. ശൈശവവിവാഹത്തിനിരയായ പെൺകുട്ടി മുത്തശിയുടെ സംരക്ഷണത്തിലിരിക്കെയാണ് പലതവണ പീഡനത്തിനിരയായതെന്നും, അമ്മയുടെയും മുത്തശിയുടെയും അറിവോടെയായിരുന്നു പീഡനമെന്നുമാണ് അന്വേഷണ കണ്ടെത്തൽ. കേസിലെ പ്രധാന സാക്ഷികളിലൊരാളായ മുത്തശി വിചാരണക്കിടെ കൂറുമാറിയിരുന്നു.</p>
<p>ശൈശവവിവാഹം ഉൾപ്പെടെ ശേഷിക്കുന്ന 26-ലേറെ കേസുകളുടെ വിചാരണ അന്തിമഘട്ടത്തിലാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ആവേശം നിറച്ച് മത്സ്യകന്യക</title>
<link>https://thekeralajournal.com/2432</link>
<guid>https://thekeralajournal.com/2432</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0482c7330b5.jpg" length="53166" type="image/jpeg"/>
<pubDate>Wed, 13 May 2026 19:25:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2k26 നഗരിയെ ആവേശത്തിലാഴ്ത്തി മത്സ്യകന്യക ഷോ ജനശ്രദ്ധ നേടുന്നു. വിവിധ കാഴ്ചകളും വിനോദ പരിപാടികളും കൊണ്ട് വർണാഭമായ ഫെസ്റ്റ് നഗരിയിൽ ഏറ്റവും കൂടുതൽ ആളുകളെ ആകർഷിക്കുന്നത് മർമയിഡ് ഷോയാണ്. നാല് മത്സ്യകന്യകമാർ അവതരിപ്പിക്കുന്ന വിസ്മയ കാഴ്ചകൾ കാണാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വലിയ തിരക്കാണ് ദിനംപ്രതി അനുഭവപ്പെടുന്നത്.</p>
<p>വ്യത്യസ്തമായ അവതരണ ശൈലിയും കൗതുകമുണർത്തുന്ന പ്രകടനങ്ങളും കൊണ്ടാണ് ഷോ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നത്. കുടുംബസമേതം എത്തുന്നവർക്ക് പുതുമയാർന്ന അനുഭവമായി മത്സ്യകന്യക ഷോ മാറിക്കഴിഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0481e98656b.jpg" alt=""></p>
<p>ഫെസ്റ്റിന്റെ ഭാഗമായി നിരവധി വിനോദ പരിപാടികളും അരങ്ങേറുന്നുണ്ട്. ഇന്ന് വൈകിട്ട് 7.30 മുതൽ മജീഷ്യൻ ജോവാൻ മധുമലയുടെ വൺമാൻ ഷോ നടക്കും. മെയ് 14ന് വൈകിട്ട് 7.30ന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന സൂപ്പർഹിറ്റ് ഗാനമേളയും അരങ്ങേറും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a048203730ed.jpg" alt=""></p>
<p>മെയ് 16ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി നയിക്കുന്ന “നാട്ടരങ്ങ്” മെഗാ ഫോക്ക് ഷോയും, മെയ് 17ന് കൊച്ചിൻ ഡ്രീം ടീം അവതരിപ്പിക്കുന്ന ഫാമിലി മെഗാ ഷോയും ഫെസ്റ്റിന് കൂടുതൽ ആവേശം പകരും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a04821457804.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന്</title>
<link>https://thekeralajournal.com/2424</link>
<guid>https://thekeralajournal.com/2424</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a041cca7ebf9.jpg" length="53353" type="image/jpeg"/>
<pubDate>Wed, 13 May 2026 12:10:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ജേർണലിസം തസ്‌തികകളിലേക്കുള്ള ഗസ്റ്റ് അധ്യാപക അഭിമുഖം മെയ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.</p>]]> </content:encoded>
</item>

<item>
<title>ഗർഭാശയ ഗള ക്യാൻസറിനെതിരെ ജില്ലയിൽ പ്രത്യേക ക്യാമ്പയിൻ</title>
<link>https://thekeralajournal.com/2423</link>
<guid>https://thekeralajournal.com/2423</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03eb887cdcd.jpg" length="51158" type="image/jpeg"/>
<pubDate>Wed, 13 May 2026 08:40:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗർഭാശയ ഗള ക്യാൻസർ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ മെയ് 30 വരെ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. 14 വയസ് പൂർത്തിയായതും 15 വയസും 3 മാസവും പ്രായമുള്ള എല്ലാ പെൺകുട്ടികൾക്കും എച്ച്.പി.വി വാക്സിൻ സർക്കാർ ആരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി നൽകുന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.</p>
<p>സ്വകാര്യ ആശുപത്രികളിൽ ഏകദേശം 4000 രൂപ വിലവരുന്ന വാക്സിനാണ് ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി ലഭ്യമാക്കുന്നത്.</p>
<p>വാക്സിൻ സ്വീകരിക്കേണ്ടവർ ആധാർ കാർഡുമായി സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. വാക്സിനേഷൻ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി U-WIN പോർട്ടൽ⁠� ഉപയോഗിക്കാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക് സമീപത്തെ ആരോഗ്യ കേന്ദ്രങ്ങളെയോ ആരോഗ്യ പ്രവർത്തകരെയോ സമീപിക്കണം.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് ടെണ്ടർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2422</link>
<guid>https://thekeralajournal.com/2422</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03ead9b361c.jpg" length="71476" type="image/jpeg"/>
<pubDate>Wed, 13 May 2026 08:37:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം താലൂക്ക് ആശുപത്രി വിവിധ ആവശ്യങ്ങൾക്കായി എട്ടിനം ടെണ്ടറുകൾ ക്ഷണിച്ചു. ക്യാന്റീൻ, ജനറൽ സ്റ്റോർ ഏറ്റെടുത്തു നടത്തുക, ലാബ് കെമിക്കൽസ് വിതരണം, മെഡിക്കൽ ഓക്സിജൻ വിതരണം, ലാബ് ടെസ്റ്റുകൾ നടത്തി നൽകുക, എക്‌സ്-റേ ഫിലിം വിതരണം, ആശുപത്രിയിലെ വിവിധ തുണിത്തരങ്ങൾ അലക്കി വൃത്തിയാക്കൽ, സി.ടി സ്കാനിംഗ് സേവനം എന്നിവയ്ക്കാണ് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്.</p>
<p>അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 28 രാവിലെ 10.30 വരെയാണ്. അന്നേദിവസം രാവിലെ 11.30ന് ടെണ്ടറുകൾ തുറക്കും. ടെണ്ടർ ഫോമുകൾ മെയ് 26 ഉച്ചകഴിഞ്ഞ് 1 മണിവരെ ലഭ്യമാകും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>സൂപ്രണ്ടിന്റെ കാര്യാലയം,</p>
<p>താലൂക്ക് ആശുപത്രി, നെടുങ്കണ്ടം – 685553</p>
<p>ഫോൺ: 04868 232650</p>]]> </content:encoded>
</item>

<item>
<title>പാരാവെറ്റ് നിയമനം; അഭിമുഖം മെയ് 15ന്</title>
<link>https://thekeralajournal.com/2421</link>
<guid>https://thekeralajournal.com/2421</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03ea89a0740.jpg" length="47213" type="image/jpeg"/>
<pubDate>Wed, 13 May 2026 08:35:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൃഗസംരക്ഷണ വകുപ്പിന്റെ ദേവികുളം ബ്ലോക്കുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവെറ്റിനെ നിയമിക്കുന്നു. വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായിരിക്കുന്നതോടൊപ്പം കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിച്ച ആറ് മാസത്തെ വെറ്ററിനറി ലബോറട്ടറി ടെക്നിക്സ്–ഫാർമസി–നഴ്സിംഗ് സ്റ്റൈപന്റിയറി ട്രെയിനിംഗ് സർട്ടിഫിക്കറ്റ് നേടിയവർക്കാണ് മുൻഗണന.</p>
<p>ഈ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ വി.എച്ച്.എസ്.ഇ ലൈവ്‌സ്റ്റോക്ക്/ഡയറി/പൗൾട്രി മാനേജ്മെന്റ് കോഴ്‌സ് പാസായവരെയും, വി.എച്ച്.എസ്.ഇ നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് (എൻ.എസ്.ค്യു.എഫ്) അടിസ്ഥാനമായി ഡയറി ഫാർമർ എന്റർപ്രണർ (ഡി.എഫ്.ഇ) അല്ലെങ്കിൽ സ്മോൾ പൗൾട്രി ഫാർമർ എന്റർപ്രണർ (എസ്.പി.എഫ്) കോഴ്‌സുകളിൽ ഏതെങ്കിലും വിജയകരമായി പൂർത്തിയാക്കിയവരെയും പരിഗണിക്കും.</p>
<p>അപേക്ഷകർക്ക് എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് നിർബന്ധമാണ്. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകളുമായി മെയ് 15 രാവിലെ 11 മണിക്ക് തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.</p>]]> </content:encoded>
</item>

<item>
<title>എസ്.ബി.ഐ ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്ക് : ഐക്യദാർഢ്യ യോഗം ചേർന്നു</title>
<link>https://thekeralajournal.com/2420</link>
<guid>https://thekeralajournal.com/2420</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03d7ab0712a.jpg" length="62485" type="image/jpeg"/>
<pubDate>Wed, 13 May 2026 07:15:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിവിധ ആവശ്യങ്ങളുന്നയിച്ച് സ്റ്റേറ്റ് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യാ പണിമുടക്കിന് അഭിവാദ്യമർപ്പിച്ച് ആൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ പ്രതിഷേധയോഗം സംഘടിപ്പിച്ചു. ഈ മാസം 25, 26 തീയതികളിലാണ് രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്.</p>
<p>കട്ടപ്പന സ്റ്റേറ്റ് ബാങ്ക് ശാഖയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധയോഗം സ്റ്റേറ്റ് ബാങ്ക് സ്റ്റാഫ് യൂണിയൻ കേരള സർക്കിൾ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി ആർ. പ്രദീഷ് ഉദ്ഘാടനം ചെയ്തു.</p>
<p>പ്യൂൺ, ഗാർഡ്, ക്ലർക്ക് നിയമനങ്ങൾ അടിയന്തരമായി നടത്തുക, എൻ.പി.എസ് പെൻഷൻ ഫണ്ട് മാനേജരെ തിരഞ്ഞെടുക്കാനുള്ള അവകാശം തൊഴിലാളികൾക്ക് നൽകുക, അർഹതപ്പെട്ട മുഴുവൻ ഘടകങ്ങളും പെൻഷൻ പരിഗണനയിൽ ഉൾപ്പെടുത്തുക, 2019 മുതൽ നിയമനം ലഭിച്ച ജീവനക്കാർക്ക് അന്തർസംസ്ഥാന സ്ഥലംമാറ്റാവകാശം പുനഃസ്ഥാപിക്കുക, നീതിപൂർവമായ ശമ്പള ഘടന ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക് നടത്തുന്നതെന്ന് നേതാക്കൾ അറിയിച്ചു.</p>
<p>വിവിധ ശാഖകളെയും യൂണിറ്റുകളെയും പ്രതിനിധീകരിച്ച് നിരവധി ജീവനക്കാർ പ്രതിഷേധത്തിൽ പങ്കെടുത്തു. റീജിയണൽ സെക്രട്ടറി ശ്രീകുമാർ, യൂണിറ്റ് സെക്രട്ടറിമാരായ ആർ. രമ്യ, ടെസി ജോസ്, റോയിസ് ജോർജ്, സാബു ജോസഫ് എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണം സമാപിച്ചു</title>
<link>https://thekeralajournal.com/2418</link>
<guid>https://thekeralajournal.com/2418</guid>
<description><![CDATA[ ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0319218f565.jpg" length="108388" type="image/jpeg"/>
<pubDate>Tue, 12 May 2026 17:42:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര നഴ്‌സസ് ദിന വാരാചരണത്തിന്റെ സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ചെറുതോണി ടൗണ്‍ ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍ അധ്യക്ഷത വഹിച്ചു.</p>
<p>നഴ്‌സസ് ദിന സന്ദേശറാലിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം നിര്‍വഹിച്ചു. ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ ജോസി ഫ്രാന്‍സിസ് പതാക ഉയര്‍ത്തി. ഗവണ്‍മെന്റ് നഴ്‌സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ജിജി ജോണ്‍ ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് വര്‍ഗീസ് എസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ഹരിപ്രസാദ്, ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. നവാസ് ടി.ഒ എന്നിവര്‍ സംസാരിച്ചു.</p>
<p>സന്ദേശറാലിയില്‍ ഗവണ്‍മെന്റ് വിഭാഗത്തില്‍ ഗവണ്‍മെന്റ് നഴ്‌സിങ് ഓഫീസേഴ്‌സ് ഇടുക്കി ഒന്നാം സ്ഥാനവും, ജെ.പി.എച്ച്.എന്‍മാര്‍ രണ്ടാം സ്ഥാനവും, എം.എല്‍.എസ്.പി.എംമാര്‍ മൂന്നാം സ്ഥാനവും നേടി.</p>
<p>പ്രൈവറ്റ് വിഭാഗത്തില്‍ തൊടുപുഴ കോർപ്പറേറ്റ് നഴ്സിങ് സ്കൂൾ ഒന്നാം സ്ഥാനവും, മൗണ്ട് സ്റ്റാർ സ്കൂൾ ഓഫ് നഴ്സിങ് രണ്ടാം സ്ഥാനവും, സെൻറ്. ജോൺസ് കോളേജ് ഓഫ്മൂ നഴ്സിങ് സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്ക് എം.പി ട്രോഫി വിതരണം ചെയ്തു.</p>
<p>ആരോഗ്യരംഗത്ത് മികച്ച സേവനങ്ങള്‍ നല്‍കിയവരെയും ചടങ്ങില്‍ ആദരിച്ചു. നഴ്‌സിംഗ് വിദ്യാര്‍ഥികളുടെ ഫ്‌ളാഷ് മോബും പരിപാടിയുടെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>ദീപാ ഹൈസ്‌കൂളിൽ ബസുകൾ കത്തിനശിച്ച സംഭവം : അപകടം അറ്റകുറ്റപ്പണികൾക്കിടയിൽ ഷോർട്ട് സർക്യൂട്ട് മൂലം എന്ന് പ്രാഥമിക നിഗമനം</title>
<link>https://thekeralajournal.com/2417</link>
<guid>https://thekeralajournal.com/2417</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a03162f015bb.jpg" length="65269" type="image/jpeg"/>
<pubDate>Tue, 12 May 2026 17:30:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുഴിത്തൊളു ദീപാ ഹൈസ്‌കൂളിൽ നിർത്തിയിട്ടിരുന്ന രണ്ട് സ്കൂൾ ബസുകൾ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം.</p>
<p>ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു ബസിൽ നിന്നാണ് ആദ്യം തീ ഉയർന്നത്. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഉടൻ സ്കൂൾ അധികൃതരെയും അഗ്നിരക്ഷാസേനയെയും വിവരം അറിയിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ തീ സമീപത്തുണ്ടായിരുന്ന രണ്ടാമത്തെ ബസിലേക്കും പടരുകയായിരുന്നു.</p>
<p>കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്ന്റെ കട്ടപ്പന യൂണിറ്റും നാട്ടുകാരും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ അതിനുമുമ്പ് തന്നെ രണ്ട് ബസുകളും പൂർണമായും കത്തിനശിച്ചിരുന്നു.</p>
<p>ബസ് അറ്റകുറ്റപ്പണികളുടെ ഭാഗമായി വെൽഡിങ് ജോലികൾ നടന്നുവരികയായിരുന്നു. ഇതിനിടെ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം</title>
<link>https://thekeralajournal.com/2416</link>
<guid>https://thekeralajournal.com/2416</guid>
<description><![CDATA[ കേരളാ ജേർണൽ സെൽഫി റിപ്പോർട്ടർ : സബി സാമുവേൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0312febf0b1.jpg" length="111267" type="image/jpeg"/>
<pubDate>Tue, 12 May 2026 17:21:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ല്: നത്തുകല്ല് ഇരട്ടയാർ റോഡിൽ നത്തുകല്ല് ലൈബ്രറിക്ക് സമീപം വാഹനാപകടം.കട്ടപ്പന ഭാഗത്തുനിന്ന് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മുൻപിൽ സഞ്ചരിച്ചിരുന്ന മറ്റൊരു കാറിൽ ഇടിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആളപായമില്ല. ഇടിയുടെ ആഘാതത്തിൽ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നഴ്സസ് ദിനത്തിൽ മാതൃകയായി കട്ടപ്പന സഹകരണ ആശുപത്രി</title>
<link>https://thekeralajournal.com/2415</link>
<guid>https://thekeralajournal.com/2415</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0311c1ee9af.jpg" length="128591" type="image/jpeg"/>
<pubDate>Tue, 12 May 2026 17:10:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് തോട്ടം തൊഴിലാളികൾക്കും ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ചുമട്ടുതൊഴിലാളികൾക്കും സൗജന്യ ആരോഗ്യ പരിശോധന സംഘടിപ്പിച്ച് കട്ടപ്പന സഹകരണ ആശുപത്രി മാതൃകയായി.</p>
<p>ഡോ. അമീർ സഹലിന്റെ നേതൃത്വത്തിൽ നഴ്സുമാർ ഉൾപ്പെട്ട വിദഗ്ധ സംഘമാണ് വണ്ടൻമേട്, പുളിയൻമല, ആമയാർ മേഖലകളിലെ തൊഴിലാളികളെ നേരിട്ട് സന്ദർശിച്ച് ആരോഗ്യ പരിശോധന നടത്തിയത്. ക്യാമ്പിൽ പങ്കെടുത്ത എല്ലാവരുടെയും രക്തസമ്മർദ്ദവും പ്രമേഹ പരിശോധനയും നടത്തി ആവശ്യമായ ആരോഗ്യ നിർദ്ദേശങ്ങളും നൽകി.</p>
<p>സഹകരണ ആശുപത്രിയിലെ നഴ്സുമാരുടെ നിസ്വാർത്ഥ സേവനത്തെ ക്യാമ്പിൽ പങ്കെടുത്ത തൊഴിലാളികൾ അഭിനന്ദിച്ചു.</p>
<p>ആശുപത്രി മാനേജിംഗ് ഡയറക്ടർ സജിത ടത്തിൽ, അഡ്മിനിസ്ട്രേറ്റർ ലാൽജി ജോസഫ്, നഴ്സിംഗ് സൂപ്രണ്ട് ഷെറിൽ പൗലോസ്, പി.ആർ.ഒ അലീന, അരുണിമ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് വാഹനം വാടകയ്ക്ക്; ടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2411</link>
<guid>https://thekeralajournal.com/2411</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0280e7caa54.jpg" length="28724" type="image/jpeg"/>
<pubDate>Tue, 12 May 2026 06:52:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സാമൂഹ്യനീതി വകുപ്പിന് കീഴിൽ തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2027 മാർച്ച് 31 വരെ കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക് വാഹനം ലഭ്യമാക്കുന്നതിനായി ടെൻഡർ ക്ഷണിച്ചു.</p>
<p>താൽപര്യമുള്ള വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 8714621992</p>]]> </content:encoded>
</item>

<item>
<title>എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2410</link>
<guid>https://thekeralajournal.com/2410</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02804c7b54d.jpg" length="47236" type="image/jpeg"/>
<pubDate>Tue, 12 May 2026 06:50:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: എൻ.ജി.ഒ അസോസിയേഷൻ ജില്ലാ സമ്മേളനം ഇന്ന് കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിലെ ഉമ്മൻചാണ്ടി നഗരിൽ നടക്കും. സമ്മേളനം ഡീൻ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും.</p>
<p>നിയുക്ത എം.എൽ.എമാരായ റോയി കെ. പൗലോസ്, സിറിയക് തോമസ്, സേനാപതി വേണു, എഫ്. രാജ, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.എം. ജാഫർഖാൻ, ജനറൽ സെക്രട്ടറി എ.പി. സുനിൽ, ട്രഷറർ വി.പി. ബോബിൻ എന്നിവർ പങ്കെടുക്കും.</p>
<p>കൂടാതെ എ.കെ. മണി, അഡ്വ. എസ്. അശോകൻ, ഇ.എം. ആഗസ്തി, അലോഷ്യസ് സേവ്യർ, ജോയ് വെട്ടിക്കുഴി എന്നിവർ പ്രസംഗിക്കും.</p>
<p>രാവിലെ 10 മണിക്ക് കട്ടപ്പന ഗാന്ധി സ്‌ക്വയറിൽ നിന്ന് ആരംഭിക്കുന്ന പ്രതിനിധി പ്രകടനം നഗരം ചുറ്റി സമ്മേളന നഗരിയിലേക്ക് എത്തിച്ചേരും. ജില്ലയിലെ ഒമ്പത് ബ്രാഞ്ചുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 300 പ്രതിനിധികളാണ് ജില്ലാ സമ്മേളനത്തിൽ പങ്കെടുക്കുന്നതെന്ന് ജില്ലാ സെക്രട്ടറി സി.എസ്. ഷെമീർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉപ്പുതറ ലയൺസ് ക്ലബ്ബിന് പുരസ്‌കാരം</title>
<link>https://thekeralajournal.com/2409</link>
<guid>https://thekeralajournal.com/2409</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a027f63e46e3.jpg" length="123454" type="image/jpeg"/>
<pubDate>Tue, 12 May 2026 06:46:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ: ലയണിസ്റ്റിക് വർഷത്തിൽ ഉപ്പുതറ ലയൺസ് ക്ലബ്ബ് നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി റീജിയൺ ഒന്നിൽ ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ ക്ലബ്ബിനുള്ള പ്രത്യേക പുരസ്‌കാരം ഡിസ്ട്രിക്‌ട് ഗവർണർ കെ.ബി. ഷൈൻകുമാർ പ്രഖ്യാപിച്ചു. ക്ലബ്ബിൽ നടത്തിയ ഔദ്യോഗിക സന്ദർശനവേളയിലാണ് പ്രഖ്യാപനം നടത്തിയത്.</p>
<p>സന്ദർശനത്തിന്റെ ഭാഗമായി ക്ലബ്ബ് ഈ വർഷം നിർമ്മിക്കാൻ ലക്ഷ്യമിട്ട ഏഴ് വീടുകളിൽ പണി പൂർത്തിയായ അഞ്ചാമത്തെ വീടിന്റെ താക്കോൽദാന കർമ്മവും ഗവർണർ നിർവഹിച്ചു.</p>
<p>ചടങ്ങിനോടനുബന്ധിച്ച് നടന്ന ഫാമിലി മീറ്റിൽ പുതിയ മൂന്ന് അംഗങ്ങളുടെ ഇൻഡക്ഷനും നടത്തി. ക്ലബ്ബ് പ്രസിഡന്റ് സജിൻ സ്‌കറിയ അധ്യക്ഷനായിരുന്നു.</p>
<p>ചടങ്ങിൽ മഞ്ജു ഷൈൻ, വർഗീസ് ജോസഫ്, ജോർജ് തോമസ്, റെജി ജോസഫ്, ലാല്‍ എബ്രഹാം, പി.ജി. റെജികുമാർ, പ്രവീൺ കെ. മോഹൻ, ലാലി ലാൽ എന്നിവർ പ്രസംഗിച്ചു.</p>
<p>സോജൻ ജോസഫ്, രാജേഷ് കെ. വിൻസെന്റ്, സോജു ജോസഫ്, ബെന്നിച്ചൻ നടുവത്താനി, കിഷോർ തോമസ്, സോജു മാത്യു, ജോസ്സി ആരൂചേരിൽ, വിയാൻ സോജൻ, നന്ദന നിരുപമ റെജികുമാർ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>മൃഗസംരക്ഷണ വകുപ്പിൽ ഡ്രൈവർ കം അറ്റൻഡന്റ് നിയമനം</title>
<link>https://thekeralajournal.com/2408</link>
<guid>https://thekeralajournal.com/2408</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a027e930f712.jpg" length="96374" type="image/jpeg"/>
<pubDate>Tue, 12 May 2026 06:42:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നെടുങ്കണ്ടം, ഇളംദേശം, അടിമാലി, ദേവികുളം ബ്ലോക്കുകളിലെ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തിലേക്കും തൊടുപുഴ ബ്ലോക്കിലെ എം.എസ്.യു സേവനത്തിലേക്കുമായി ഡ്രൈവർ കം അറ്റൻഡന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.</p>
<p>എസ്.എസ്.എൽ.സി വിജയിച്ചിട്ടുള്ളതും എൽ.എം.വി ഡ്രൈവിംഗ് ലൈസൻസുള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.</p>
<p>📍വാക്ക്-ഇൻ ഇന്റർവ്യൂ</p>
<p>🗓️ മെയ് 14</p>
<p>🕚 രാവിലെ 11 മണിക്ക്</p>
<p>🏢 ജില്ലാ മൃഗസംരക്ഷണ ഓഫീസ്, മങ്ങാട്ടുകവല, തൊടുപുഴ</p>
<p>നെടുങ്കണ്ടം, ഇളംദേശം, അടിമാലി, അഴുത, ദേവികുളം, തൊടുപുഴ ബ്ലോക്കുകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും.</p>
<p>📞 കൂടുതൽ വിവരങ്ങൾക്ക്: 04862 222894</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിൽ ജനതിരക്കേറുന്നു</title>
<link>https://thekeralajournal.com/2407</link>
<guid>https://thekeralajournal.com/2407</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01ec67ad8af.jpg" length="176336" type="image/jpeg"/>
<pubDate>Mon, 11 May 2026 20:19:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : കട്ടപ്പനയുടെ മഹോത്സവമായ “കട്ടപ്പന ഫെസ്റ്റ് 2K26” ൽ സന്ദർശക തിരക്ക് ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ ദിവസവും വൻ ജനാവലിയാണ് ഫെസ്റ്റ് നഗരിയിലേക്ക് ഒഴുകിയെത്തുന്നത്. പുതുമയും വൈവിധ്യവും നിറഞ്ഞ ആഘോഷ പരിപാടികൾ കട്ടപ്പന ഫെസ്റ്റിനെ ജനഹൃദയങ്ങളിൽ ഇടംനേടിയ മഹോത്സവമാക്കി മാറ്റിയിരിക്കുകയാണ്.</p>
<p>ഫെസ്റ്റ് നഗരിയിലെ പ്രധാന ആകർഷണമായ മത്സ്യകന്യക ഷോ ഇതിനോടകം തന്നെ വലിയ ജനപ്രീതി നേടി. കുട്ടികളിൽ നിന്ന് മുതിർന്നവരിലേക്ക് പ്രായഭേദമന്യേ എല്ലാവരെയും ആകർഷിക്കുന്ന നിരവധി വിനോദ പരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.</p>
<p>വർണ്ണാഭമായ ഫ്ലവർ ഷോ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക്, അപൂർവ പക്ഷികളുമായി ഒരുക്കിയ ലൈവ് ബേർഡ് ഷോ, രുചിവൈവിധ്യങ്ങളുടെ കലവറയായ മെഗാ ഫുഡ് കോർട്ട് എന്നിവ ഫെസ്റ്റിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നു. കുടുംബങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സമയം ചെലവഴിക്കാൻ അനുയോജ്യമായ വേദിയായാണ് ഫെസ്റ്റ് നഗറി മാറിയിരിക്കുന്നത്.</p>
<p>ഐഡിയ സ്റ്റാർ സിംഗർ ഫെയിം ജിൻസ് ഗോപിനാഥ് നയിച്ച സൂപ്പർഹിറ്റ് ഗാനമേള ഫെസ്റ്റ് നഗരിയെ സംഗീത ആവേശത്തിലാഴ്ത്തി. തുടർന്നുള്ള ദിവസങ്ങളിലും ശ്രദ്ധേയമായ കലാപരിപാടികളാണ് അരങ്ങേറുന്നത്.</p>
<p>മെയ് 14 ന് വൈകിട്ട് 7.30 ന് പ്രശസ്ത ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേളയും, മെയ് 16 ന് വൈകിട്ട് 7.30 ന് പ്രശസ്ത നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന “നാട്ടാരങ്ങ്” മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ പഞ്ചായത്തിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്തു</title>
<link>https://thekeralajournal.com/2406</link>
<guid>https://thekeralajournal.com/2406</guid>
<description><![CDATA[ അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും വാർഡ് മെമ്പർമാരുടെയും അടിയന്തര യോഗം നാളെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01e51b55d77.jpg" length="60575" type="image/jpeg"/>
<pubDate>Mon, 11 May 2026 19:48:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് 13-ാം വാർഡായ നാലുമുക്കിൽ അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ആരോഗ്യ വകുപ്പ്, പഞ്ചായത്ത് ഭരണസമിതി എന്നിവയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ചു ചേർത്തു.</p>
<p>യോഗം നാളെ (12/05/2026 ചൊവ്വാഴ്ച) രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ നടക്കും. പഞ്ചായത്തിലെ എല്ലാ വാർഡ് മെമ്പർമാരും യോഗത്തിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.</p>
<p>അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതിഥി തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനായി അതിഥി തൊഴിലാളികളുടെ കോൺട്രാക്ടർമാരുടെയും (ഉടമകളുടെയും) പ്രത്യേക യോഗവും ഇതേ ദിവസം രാവിലെ 10 മണിക്ക് പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ സംഘടിപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>ചികിത്സാ സംവിധാനങ്ങളുടെ അപര്യാപ്തതയിൽ വീർപ്പുമുട്ടി ഹൈറേഞ്ച്..</title>
<link>https://thekeralajournal.com/2405</link>
<guid>https://thekeralajournal.com/2405</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a01860083fad.jpg" length="102476" type="image/jpeg"/>
<pubDate>Mon, 11 May 2026 13:04:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന:ഇടുക്കി ജില്ലയിലെ ഹൈറേഞ്ച് മേഖലയിൽ ആരോഗ്യരംഗത്തെ പ്രതിസന്ധി ദിനംപ്രതി രൂക്ഷമാകുകയാണ്. വിദ്യാഭ്യാസം, വ്യാപാരം, ടൂറിസം, റോഡ് വികസനം തുടങ്ങി പല മേഖലകളിലും മുന്നേറ്റം കൈവരിച്ച കട്ടപ്പന ഉൾപ്പെടെയുള്ള മലയോര പ്രദേശങ്ങൾ, അടിസ്ഥാന ആരോഗ്യ സൗകര്യങ്ങളുടെ കാര്യത്തിൽ ഇപ്പോഴും ഏറെ പിന്നിലാണ് എന്നതാണ് നാട്ടുകാരുടെ പ്രധാന പരാതി. പേരിൽ മാത്രം പ്രവർത്തിക്കുന്ന ആശുപത്രികൾ വർധിച്ചിട്ടുണ്ടെങ്കിലും, അത്യാസന്ന ചികിത്സകൾക്ക് ആവശ്യമായ സജ്ജീകരണങ്ങൾ ഇന്നും മേഖലയിലില്ലെന്നാണ് പൊതുവായ വിമർശനം.</p>
<p>ഹൃദയാഘാതം, ഗുരുതര വാഹനാപകടങ്ങൾ, ബ്രെയിൻ സ്‌ട്രോക്ക്, കരൾ രോഗങ്ങൾ, അടിയന്തര ശസ്ത്രക്രിയകൾ തുടങ്ങിയ സാഹചര്യങ്ങളിൽ രോഗികളെ കോട്ടയം, എറണാകുളം ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റേണ്ട അവസ്ഥ തുടരുകയാണ്. ഹൈറേഞ്ചിൽ നിന്ന് അടുത്തുള്ള അത്യാധുനിക ചികിത്സാ കേന്ദ്രങ്ങളിലെത്താൻ ശരാശരി രണ്ടര മുതൽ മൂന്ന് മണിക്കൂർ വരെ യാത്ര ചെയ്യേണ്ടി വരുന്നത് പലപ്പോഴും രോഗികളുടെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സാഹചര്യം സൃഷ്ടിക്കുകയാണ്.</p>
<p>“ഗോൾഡൻ അവർ” പോലും നഷ്ടമാകുന്നു</p>
<p>അടിയന്തര ചികിത്സയിൽ ഏറ്റവും നിർണായകമായി കണക്കാക്കപ്പെടുന്നത് “ഗോൾഡൻ അവർ” എന്ന ആദ്യ ഒരു മണിക്കൂറാണ്. എന്നാൽ കട്ടപ്പന, നെടുങ്കണ്ടം, വണ്ടിപ്പെരിയാർ, ഉപ്പുതറ, പീരുമേട്, കുമളി തുടങ്ങിയ മേഖലകളിൽ നിന്നും രോഗികളെ റഫർ ചെയ്യുമ്പോൾ ഈ നിർണായക സമയമാണ് ആദ്യം നഷ്ടമാകുന്നത്. റോഡ് യാത്രയുടെ ദൈർഘ്യം, ആംബുലൻസ് സൗകര്യങ്ങളുടെ പരിമിതി, വഴിയിലുണ്ടാകുന്ന ഗതാഗത തടസ്സങ്ങൾ എന്നിവ ചേർന്നപ്പോൾ അപകടസാധ്യത കൂടുകയാണ്.</p>
<p>പ്രത്യേകിച്ച് രാത്രികാലങ്ങളിൽ രോഗികളെ കോട്ടയത്തെയോ എറണാകുളത്തെയോ ലക്ഷ്യമാക്കി കൊണ്ടുപോകേണ്ടി വരുന്ന അവസ്ഥ കുടുംബങ്ങൾക്കും വലിയ സാമ്പത്തിക-മാനസിക ബാധ്യതയാണ് സൃഷ്ടിക്കുന്നത്.</p>
<p>സ്പെഷ്യാലിറ്റി വിഭാഗങ്ങളുടെ കടുത്ത അഭാവം</p>
<p>ഹൈറേഞ്ച് മേഖലയിലെ ആശുപത്രികളിൽ ജനറൽ മെഡിസിൻ, അടിസ്ഥാന ശസ്ത്രക്രിയ വിഭാഗങ്ങൾ തുടങ്ങിയവ ഉണ്ടെങ്കിലും, ഗ്യാസ്ട്രോ എൻട്രോളജി, ന്യൂറോളജി, കാർഡിയോളജി, നെഫ്രോളജി, ട്രോമ കെയർ, ക്രിറ്റിക്കൽ കെയർ വിഭാഗങ്ങൾ അടക്കമുള്ള സ്പെഷ്യാലിറ്റി ചികിത്സാ സംവിധാനങ്ങളുടെ അഭാവം കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി ആരോഗ്യ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.</p>
<p>കരൾ സംബന്ധമായ രോഗങ്ങൾ, ദഹന സംബന്ധമായ അസുഖങ്ങൾ, കാൻസർ ചികിത്സ, ഡയാലിസിസ് ആവശ്യങ്ങൾ തുടങ്ങിയവയ്ക്കായി രോഗികൾക്ക് പതിവായി ജില്ലയ്ക്ക് പുറത്തേക്ക് പോകേണ്ടി വരുന്നു. പലപ്പോഴും ഒരു സാധാരണ പരിശോധനയ്ക്കു പോലും ഒരു ദിവസം മുഴുവൻ യാത്രക്കായി ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ്.</p>
<p></p>
<p>ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തകരുടെ വിലയിരുത്തലുകൾ പ്രകാരം ഹൈറേഞ്ച് മേഖലയിലെ ഏകദേശം 30 ശതമാനം രോഗികളും ചികിത്സയ്ക്കായി കോട്ടയം, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിലെ ആശുപത്രികളെ ആശ്രയിക്കുകയാണ്. ഗുരുതര രോഗികളിൽ ഈ ശതമാനം ഇനിയും കൂടുതലാണെന്നാണ് വിലയിരുത്തൽ.</p>
<p>കട്ടപ്പനയിൽ നിരവധി സ്വകാര്യ ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും, അത്യാധുനിക ഐസിയു സംവിധാനം, 24 മണിക്കൂർ സ്പെഷ്യലിസ്റ്റ് സേവനം, കാത്ത്‌ലാബ് സൗകര്യം, എമർജൻസി ട്രോമ യൂണിറ്റ് തുടങ്ങിയ സംവിധാനങ്ങൾ പരിമിതമാണെന്നാണ് ആരോപണം.</p>
<p>മെഡിക്കൽ കോളജ് ഇപ്പോഴും ശൈശവഘട്ടത്തിൽ,</p>
<p>ഇടുക്കി ചെറുതോണിയിൽ സർക്കാർ മെഡിക്കൽ കോളജ് ആരംഭിച്ചത് ഹൈറേഞ്ച് മേഖലയിലെ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ഇപ്പോഴും ആശുപത്രി പൂർണ്ണ ശേഷിയിൽ പ്രവർത്തനം ആരംഭിച്ചിട്ടില്ലെന്ന വിമർശനം ശക്തമാണ്. ആവശ്യമായ ഡോക്ടർമാരുടെയും സ്പെഷ്യലിസ്റ്റുകളുടെയും നിയമനം, സൂപർ സ്പെഷ്യാലിറ്റി വിഭാഗങ്ങൾ, മെഡിക്കൽ ഉപകരണങ്ങൾ, കിടക്ക സൗകര്യങ്ങൾ എന്നിവയിൽ ഇനിയും വലിയ കുറവുകളുണ്ടെന്നാണ് ആരോഗ്യ രംഗത്തുള്ളവരുടെ വിലയിരുത്തൽ.</p>
<p>മെഡിക്കൽ കോളജ് പൂർണ്ണമായും പ്രവർത്തനക്ഷമമാകുകയാണെങ്കിൽ ഹൈറേഞ്ചിലെ ആരോഗ്യ മേഖലയ്ക്ക് വലിയ ആശ്വാസമാകുമെന്ന് നാട്ടുകാർ പറയുന്നു.</p>
<p>അപകട മേഖല ആയിട്ടും ട്രോമ കെയർ ഇല്ല</p>
<p>തേയില, കാർഷിക, ടൂറിസം മേഖലകളിൽ ആശ്രയിക്കുന്ന ഹൈറേഞ്ച് മേഖലയിൽ വാഹനാപകടങ്ങളും ജോലി സംബന്ധമായ അപകടങ്ങളും കൂടുതലാണ്. കുമളി, വാഗമൺ, മുണ്ടക്കയം, പുല്ലുപാറ, വണ്ടിപ്പെരിയാർ തുടങ്ങിയ പ്രദേശങ്ങളിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് സഞ്ചരിക്കുന്നത്. എന്നാൽ ഗുരുതര അപകടങ്ങളിൽ തൽക്ഷണ ചികിത്സ നൽകാൻ ആവശ്യമായ ട്രോമ കെയർ സെന്ററുകളുടെ അഭാവം വലിയ പോരായ്മയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ആരോഗ്യരംഗത്ത് അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം</p>
<p>ഹൈറേഞ്ച് മേഖലയിൽ കുറഞ്ഞത് ഒരു മൾട്ടി സൂപർ സ്പെഷ്യാലിറ്റി സർക്കാർ ആശുപത്രിയെങ്കിലും ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. കട്ടപ്പനയിലോ സമീപപ്രദേശങ്ങളിലോ ആധുനിക ട്രോമ കെയർ യൂണിറ്റ്, കാർഡിയാക് സെന്റർ, ഗ്യാസ്ട്രോ എൻട്രോളജി വിഭാഗം, കാത്ത്‌ലാബ്, വെന്റിലേറ്റർ സൗകര്യങ്ങൾ ഉൾപ്പെടുന്ന ആരോഗ്യ കേന്ദ്രം ആരംഭിക്കണമെന്നാണ് ജനപ്രതിനിധികൾക്കും സാമൂഹിക പ്രവർത്തകർക്കും നാട്ടുകാർക്കും ഉള്ള ആവശ്യം.</p>
<p>അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ പോലും ലഭിക്കാതെ മലയോര ജനങ്ങൾ ഇപ്പോഴും മണിക്കൂറുകൾ നീണ്ട യാത്രകളെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ മാറിയില്ലെങ്കിൽ, ആരോഗ്യരംഗത്തെ ഈ പ്രതിസന്ധി വരുംകാലങ്ങളിൽ കൂടുതൽ ഗുരുതരമാകുമെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിലെ ചിന്നമന്നൂരിലുണ്ടായ വാഹനാപകടം; കട്ടപ്പന സ്വദേശിയായ വിദ്യാർത്ഥി മരിച്ചു</title>
<link>https://thekeralajournal.com/2404</link>
<guid>https://thekeralajournal.com/2404</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0173aed1396.jpg" length="84481" type="image/jpeg"/>
<pubDate>Mon, 11 May 2026 11:44:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0174f388291.jpg" alt=""></p>
<p>കട്ടപ്പന: തമിഴ്നാട് ചിന്നമന്നൂരിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. കട്ടപ്പന പഠിക്കപ്പറമ്പിൽ ദേവദത്ത് സിജു (19) ആണ് മരിച്ചത്.</p>
<p>കുട്ടിക്കാനം മരിയൻ കോളേജ്  വിദ്യാർത്ഥിയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0173c1871dd.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ ഉദ്ഘാടനവും കുടുംബസംഗമവും നടന്നു</title>
<link>https://thekeralajournal.com/2400</link>
<guid>https://thekeralajournal.com/2400</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a00a28dd83bd.jpg" length="83041" type="image/jpeg"/>
<pubDate>Sun, 10 May 2026 20:51:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ല് റെസിഡൻസ് അസോസിയേഷന്റെ ഉദ്ഘാടനവും കുടുംബസംഗമവും അമ്പഴത്തിനാൽമറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ നടന്നു. ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് ഉദ്ഘാടനം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a2b1bb974.jpg" alt=""></p>
<p>നത്തുകല്ല് റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ഷെല്ലി ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p>അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ എയ്ഞ്ചൽ വാലി റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ശ്രീ ടോമിച്ചൻ പൂനാട്ട് സെക്രട്ടറി ശ്രീ ജോണി ഇല്ലിമൂട്ടിൽ എന്നിവർ ചേർന്ന് ആദരിച്ചു</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a0163ae02753.jpg" alt=""></p>
<p>അമ്പഴത്തിനാ മറ്റത്തിൽ മാത്യു മത്തായിയുടെ ഭവനത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി സിബി അഗസ്റ്റിൻ പാറയിൽ സ്വാഗതം ആശംസിച്ചു.ട്രഷറർ ശ്രീ ഷാജി വട്ടമറ്റത്തിൽ, ശ്രീ ബിനോയ് പുറം ചിറയിൽ,ഡോക്ടർ അബി വിജി തോമസ്,സാബു അടിച്ചില്ലാമാക്കൽ, ജോസ് കൊച്ചു കുന്നേൽ, ബെന്നി പറക്കോട്ടിൽ എന്നിവർ സംസാരിച്ചു</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a278d268b.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പുരയിടത്തിൽ കുടുംബയോഗം നടന്നു</title>
<link>https://thekeralajournal.com/2396</link>
<guid>https://thekeralajournal.com/2396</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ff48f97b087.jpg" length="119669" type="image/jpeg"/>
<pubDate>Sat, 09 May 2026 20:17:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുരയിടത്തിൽ കുടുംബയോഗം കാഞ്ഞിരപ്പള്ളി പാലമ്പ്രയിലെ 26 മൈലിലുള്ള നോക്കിയൻ ആട്രിയത്തിൽ നടന്നു. കുടുംബാംഗങ്ങൾ തമ്മിലുള്ള ഐക്യവും സ്നേഹബന്ധവും കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച കുടുംബയോഗത്തിൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു.</p>
<p>കുടുംബാംഗങ്ങൾ ഒരുമിച്ചുകൂടി സന്തോഷ നിമിഷങ്ങൾ പങ്കുവെച്ച പരിപാടി സ്നേഹസംഗമമായി മാറി. കുടുംബബന്ധങ്ങൾ പുതുക്കുന്നതിനും പുതുതലമുറയ്ക്ക് കുടുംബ പാരമ്പര്യവും ഐക്യത്തിന്റെ സന്ദേശവും കൈമാറുന്നതിനും കുടുംബയോഗം വേദിയായി.</p>
<p>പരിപാടിയിൽ കുടുംബാംഗങ്ങൾ ആശംസകളും അനുസ്മരണങ്ങളും പങ്കുവെച്ചു. വിവിധ കലാപരിപാടികളും സൗഹൃദ സംഗമവും കുടുംബയോഗത്തിന്റെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>മണ്ണനാല്‍ കുടുംബയോഗവും വാര്‍ഷിക പൊതുയോഗവും നടന്നു</title>
<link>https://thekeralajournal.com/2395</link>
<guid>https://thekeralajournal.com/2395</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69ff441421f88.jpg" length="129190" type="image/jpeg"/>
<pubDate>Sat, 09 May 2026 19:56:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മണ്ണനാല്‍ കുടുംബയോഗത്തിന്റെ വാര്‍ഷിക പൊതുയോഗവും ഫാ. സിറിയക് മണ്ണനാല്‍ അനുസ്മരണവും സംഘടിപ്പിച്ചു. രാവിലെ പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്.</p>
<p>തുടര്‍ന്ന് നടന്ന പൊതുയോഗത്തില്‍ ഫാ. ജോസഫ് മണ്ണനാല്‍ അധ്യക്ഷത വഹിച്ചു. ഫാ. ജോസുകുട്ടി ഐക്കരപ്പറമ്പില്‍ മുഖ്യപ്രഭാഷണം നടത്തി. ഫാ. മാര്‍ട്ടിന്‍ മണ്ണനാല്‍, കുടുംബയോഗം പ്രസിഡന്റ് അഡ്വ. കെ. ടി. ജേക്കബ്, മാര്‍ട്ടിന്‍ ജെ. മണ്ണനാല്‍, ബീന ജോണ്‍, എം. എ. സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.</p>
<p>യോഗത്തില്‍ കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. തുടര്‍ന്ന് കലാപരിപാടികളും കലാകായിക മത്സരങ്ങളും അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>വഴിയോര തുണിക്കച്ചവടം അവസാനിപ്പിക്കണം: കെ.ടി.ജി.എ</title>
<link>https://thekeralajournal.com/2394</link>
<guid>https://thekeralajournal.com/2394</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8e2e433c3.jpg" length="97960" type="image/jpeg"/>
<pubDate>Sat, 09 May 2026 07:00:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം പഞ്ചായത്ത് പരിധിയിലെ വഴിയോര തുണിക്കച്ചവടം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കേരള ടെക്സ്റ്റൈല്‍സ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) തൊടുപുഴ മേഖല കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു.</p>
<p>ഇതുസംബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ്, പഞ്ചായത്ത് സെക്രട്ടറി ആന്റണി ജോൺ ജോസഫ്, മുട്ടം എസ്.എച്ച്.ഒ സുനിൽ വി.ആർ എന്നിവർക്ക് അസോസിയേഷൻ നിവേദനം നൽകി.</p>
<p>തൊടുപുഴ നഗരസഭ പരിധിയിൽ നിന്ന് പൊലീസ്-നഗരസഭ സംയുക്ത നടപടിയിലൂടെ ഒഴിപ്പിക്കപ്പെട്ട വഴിയോര കച്ചവടക്കാർ മുട്ടം മേഖല കേന്ദ്രീകരിച്ച് വീണ്ടും വ്യാപാരം ആരംഭിച്ചിരിക്കുകയാണെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രദേശത്തെ സ്ഥിരം വസ്ത്ര വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുവെന്നും അസോസിയേഷൻ ആരോപിച്ചു.</p>
<p>വൃത്തിഹീന സാഹചര്യങ്ങളിൽ എത്തിക്കുന്ന പഴയ വസ്ത്രങ്ങൾ റീവാഷ് ചെയ്ത് പുതിയതെന്ന വ്യാജേനയാണ് വിൽക്കുന്നതെന്നും, കുറഞ്ഞ വിലയെന്ന പേരിൽ ജനങ്ങൾ വഞ്ചിക്കപ്പെടുകയാണെന്നും കെ.ടി.ജി.എ ഭാരവാഹികൾ പറഞ്ഞു.</p>
<p>വഴിയോര കച്ചവടം നിയന്ത്രിക്കാൻ പൊലീസിന്റെ സഹകരണത്തോടെ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നൽകിയതായി അസോസിയേഷൻ അറിയിച്ചു. നടപടികൾ വൈകിയാൽ ശക്തമായ പ്രതിഷേധ സമരങ്ങളിലേക്ക് നീങ്ങുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.</p>
<p>മേഖല പ്രസിഡന്റ് അനസ് പി. അസീസ്, ജനറൽ സെക്രട്ടറി ബി.എം. നസീർ, ട്രഷറർ സജി സിറിയക്, ജില്ലാ വൈസ് പ്രസിഡന്റ് റെന്നി തോമസ് എന്നിവർ നിവേദന സമർപ്പണത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയിൽ പൊളിച്ച കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു</title>
<link>https://thekeralajournal.com/2393</link>
<guid>https://thekeralajournal.com/2393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8d9d8370d.jpg" length="156289" type="image/jpeg"/>
<pubDate>Sat, 09 May 2026 06:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പന്നിയാർ പുഴയുടെ പുറമ്പോക്കിൽ അനധികൃതമായി നിർമിച്ചിരുന്ന കടകളും വീടുകളും ഉൾപ്പെടെ 88 കെട്ടിടങ്ങൾ പൊളിച്ചുനീക്കിയതിന് പിന്നാലെ അവശിഷ്ടങ്ങൾ മാറ്റുന്ന നടപടികൾ ഇന്നലെയും തുടർന്നു. അഞ്ചു മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത്.</p>
<p>ഭൂരിഭാഗം കെട്ടിട ഉടമകളും പുനരുപയോഗിക്കാവുന്ന സാധനസാമഗ്രികൾ നേരത്തെ തന്നെ എടുത്തുമാറ്റിയിരുന്നു. ശേഷിച്ച അവശിഷ്ടങ്ങളാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നീക്കുന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വൻ പോലീസ് സന്നാഹവും പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു.</p>
<p>പുഴ പുറമ്പോക്കിൽ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി ആരംഭിച്ചത്. തുടർന്ന് 2024 ഫെബ്രുവരി 7ന് കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു. 56 കടകൾ അന്ന് സീൽ ചെയ്തിരുന്നെങ്കിലും 29 വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചിരുന്നില്ല.</p>
<p>ഹൈക്കോടതി വിധിക്കെതിരെ കെട്ടിട ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സുപ്രീംകോടതിയും ഹൈക്കോടതി ഉത്തരവ് ശരിവെച്ചതോടെയാണ് ഒഴിപ്പിക്കൽ നടപടികൾ നിർബന്ധിതമായതെന്ന് റവന്യൂ വകുപ്പ് വ്യക്തമാക്കി. നിരവധി തവണ സ്വമേധയാ ഒഴിയാൻ അവസരം നൽകിയ ശേഷമാണ് വീടുകൾ ഉൾപ്പെടെ പൊളിച്ചുനീക്കിയത്.</p>
<p>ഒഴിപ്പിക്കപ്പെട്ടവരിൽ 17 കുടുംബങ്ങൾക്കാണ് സ്വന്തമായി മറ്റൊരു ഭൂമിയോ വീടോ ഇല്ലാത്തത്. ഇവരുടെ പുനരധിവാസം ആറുമാസത്തിനുള്ളിൽ ഉറപ്പാക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. രണ്ട് കുടുംബങ്ങൾക്ക് മുമ്പ് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവർക്ക് താത്കാലിക താമസ സൗകര്യമായി സ്വകാര്യ തേയിലക്കമ്പനിയുടെ ഒഴിഞ്ഞുകിടക്കുന്ന വീടുകൾ ലഭ്യമാക്കാൻ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിവാഹ സൽക്കാരത്തിനിടെ സംഘർഷം; പത്തോളം പേർക്ക് പരുക്ക്</title>
<link>https://thekeralajournal.com/2392</link>
<guid>https://thekeralajournal.com/2392</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8cfcdf1ea.jpg" length="60915" type="image/jpeg"/>
<pubDate>Sat, 09 May 2026 06:55:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ ഗ്രാമ്പിയിൽ നടന്ന വിവാഹ സൽക്കാരത്തിനിടെയുണ്ടായ സംഘർഷത്തിൽ വരന്റെ സഹോദരീഭർത്താവടക്കം പത്തോളം പേർക്ക് പരുക്കേറ്റു.</p>
<p>ഭക്ഷണം വിളമ്പുന്നതുമായി ബന്ധപ്പെട്ട് കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരും വിവാഹവീട്ടിലെ ബന്ധുക്കളും തമ്മിലുണ്ടായ തർക്കമാണ് പിന്നീട് കൂട്ടത്തല്ലിലേക്ക് വഴിമാറിയത്. സംഘർഷം രൂക്ഷമായതോടെ നാട്ടുകാരും ബന്ധുക്കളും ഇടപെട്ടാണ് സ്ഥിതി ശാന്തമാക്കിയത്.</p>
<p>കേറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാർ വരന്റെ ബന്ധുക്കളെ മർദിച്ചുവെന്നാണ് ഇവർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പരുക്കേറ്റവരെ ഉടൻ തന്നെ വണ്ടിപ്പെരിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഫെസ്റ്റ്ന്  തുടക്കമായി</title>
<link>https://thekeralajournal.com/2391</link>
<guid>https://thekeralajournal.com/2391</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe8bf878ed3.jpg" length="114792" type="image/jpeg"/>
<pubDate>Sat, 09 May 2026 06:51:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടത്തിന് ആഘോഷരാവുകൾ സമ്മാനിച്ച് നെടുങ്കണ്ടം ഫെസ്റ്റിന് തുടക്കമായി. പടിഞ്ഞാറേക്കവലയിൽ നിന്നും ആരംഭിച്ച വിളംബര റാലി ഫെസ്റ്റ് നഗരിയിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലെ പ്രധാന വേദിയിലെത്തിയതോടെയാണ് ഉദ്ഘാടനച്ചടങ്ങുകൾ നടന്നത്.</p>
<p>പരിപാടി Dean Kuriakose ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷിഹാബ് ഈട്ടിക്കൽ അധ്യക്ഷത വഹിച്ചു. സിനിമാതാരം Tiny Tom മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. വിനു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മുകേഷ് മോഹൻ, കെ.ആർ. രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്യാമള വിശ്വനാഥൻ, എം.എൻ. ഗോപി, ടി.എം. ജോൺ, എം. സുകുമാരൻ, അജീഷ് മുതുകുന്നേൽ, ആർ. സുരേഷ്, നൗഷാദ് ആലുംമൂട്ടിൽ, കെ.പി. അനീഷ്, ജോസ് പൊട്ടൻപ്ലാക്കൽ, റെജി ആശാരികണ്ടം, ഷിജു ഉള്ളുരുപ്പിൽ, ധനേഷ് കുമാർ എന്നിവർ സംസാരിച്ചു.</p>
<p>രണ്ടുലക്ഷം ചതുരശ്ര അടിയിൽ ഒരുക്കിയ ഫെസ്റ്റ് നഗരിയിൽ വിവിധ വിനോദ സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. പ്രശസ്ത സിനിമ, മിമിക്രി, ഗാനമേള ടീമുകളുടെ കലാപരിപാടികളും എല്ലാ ദിവസവും അരങ്ങേറും.</p>
<p>പുഷ്പമേള, അമ്യൂസ്മെന്റ് പാർക്ക്, പെറ്റ് ഷോ, ഫോട്ടോ പ്രദർശനം, ഫുഡ് കോർട്ട്, വിവിധ പ്രദർശന-വിൽപ്പന സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളാണ്.</p>
<p>ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നെടുങ്കണ്ടത്തിന് വീണ്ടും ആഘോഷമായി ഫെസ്റ്റ് എത്തുന്നത്. മെയ് 17നാണ് സമാപനം.</p>]]> </content:encoded>
</item>

<item>
<title>വാണിജ്യ സിലിണ്ടർ വില വർദ്ധനവിൽ പ്രതിഷേധം; കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം നടന്നു</title>
<link>https://thekeralajournal.com/2390</link>
<guid>https://thekeralajournal.com/2390</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe0797b0966.jpg" length="129152" type="image/jpeg"/>
<pubDate>Fri, 08 May 2026 21:26:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വാണിജ്യ സിലിണ്ടർ വില വർദ്ധനവിനെതിരെ കട്ടപ്പന മർച്ചന്റ് യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സാജൻ ജോർജ് സമരം ഉദ്ഘാടനം ചെയ്തു.</p>
<p>യൂത്ത് വിംഗ് പ്രസിഡന്റ് അജിത് സുകുമാരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജിനേഷ് കക്കാട്ട് സ്വാഗതം ആശംസിച്ചു. യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണം നടത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fe07a2d3e25.jpg" alt=""></p>
<p>ജില്ലാ ഉപാധ്യക്ഷൻ എം.കെ തോമസ്, മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി ജോഷി കുട്ടട, വനിതാ വിംഗ് പ്രസിഡന്റ് റോസമ്മ ജയിംസ്, യൂത്ത് വിംഗ് രക്ഷാധികാരി ഷിയാസ് എ.കെ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഫെസ്റ്റിന് തിരി തെളിഞ്ഞു</title>
<link>https://thekeralajournal.com/2389</link>
<guid>https://thekeralajournal.com/2389</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fe00de28729.jpg" length="103394" type="image/jpeg"/>
<pubDate>Fri, 08 May 2026 20:57:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഫെസ്റ്റ് 2K26യ്ക്ക് ആവേശകരമായ തുടക്കമായി. കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി നാടമുറിച്ച് ഫെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പ്രതിപക്ഷ കൗൺസിലർ വി.ആർ. സജി മുഖ്യപ്രഭാഷണം നടത്തി. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, മറ്റ് കൗൺസിലർമാർ, നഗരസഭ ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക സംഘടനാ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fe00ed3ca76.jpg" alt=""></p>
<p>30,000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒരുങ്ങിയ ഫെസ്റ്റ് നഗരം കാഴ്ചകളുടെയും വിനോദങ്ങളുടെയും അത്ഭുതലോകമായാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാരെയും ആകർഷിക്കുന്ന വൈവിധ്യമാർന്ന പരിപാടികളാണ് മേളയിൽ സജ്ജമാക്കിയിരിക്കുന്നത്. വർണ്ണാഭമായ ഫ്ലവർ ഷോ, വിസ്മയകരമായ മത്സ്യകന്യക ഷോ, ആവേശം പകരുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ പ്രധാന ആകർഷണങ്ങളാണ്.</p>
<p>രുചിഭേദങ്ങളുടെ വൈവിധ്യവുമായി മെഗാ ഫുഡ് കോർട്ടും അപൂർവ പക്ഷികളുമായി ലൈവ് ബേർഡ് ഷോയും സന്ദർശകർക്ക് വേറിട്ട അനുഭവം സമ്മാനിക്കും. ദിവസേന നടക്കുന്ന സ്റ്റേജ് പരിപാടികളും ഫെസ്റ്റിന് ആവേശം കൂട്ടും.</p>
<p>ഇന്ന് വൈകീട്ട് 7.30 മുതൽ പ്രശസ്ത സിനിമ ആർട്ടിസ്റ്റ് ഫക്രു അവതരിപ്പിക്കുന്ന ഡിജെ നൈറ്റ് വിത്ത് ഫോം പാർട്ടി അരങ്ങേറും. മെയ് 9-ന് വൈകീട്ട് 7.30ന് Idea Star Singer ഫെയിം ജിൻസ് ഗോപിനാഥ് നയിക്കുന്ന ഗാനമേളയും നടക്കും.</p>
<p>മെയ് 14-ന് പ്രമുഖ ചലച്ചിത്ര ഗായിക വൈക്കം വിജയലക്ഷ്മിയുടെ ഗാനമേളയും, മെയ് 16-ന് നാടൻപാട്ട് ഗായിക പ്രസീത ചാലക്കുടി നയിക്കുന്ന നാട്ടരങ്ങ് മെഗാ ഫോക്ക് ഷോയും ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം</title>
<link>https://thekeralajournal.com/2387</link>
<guid>https://thekeralajournal.com/2387</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd98f48552b.jpg" length="126806" type="image/jpeg"/>
<pubDate>Fri, 08 May 2026 13:34:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി ഗ്രാമ പഞ്ചായത്ത് ൽ ഒഴിവുള്ള പ്രൊജക്ട് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>🎓 യോഗ്യത: ▪️ സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ Diploma in Commercial Practice (DCP) അല്ലെങ്കിൽ</p>
<p>▪️ Diploma in Computer Application അല്ലെങ്കിൽ </p>
<p>▪️ കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത Diploma / PG Diploma in Computer Application</p>
<p>🎂 പ്രായപരിധി: 2026 ജനുവരി 1 ന് 18 മുതൽ 30 വയസ്സ് വരെ</p>
<p>📅 അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 16 / 05 / 2026</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം”</title>
<link>https://thekeralajournal.com/2386</link>
<guid>https://thekeralajournal.com/2386</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd87e731fd7.jpg" length="125715" type="image/jpeg"/>
<pubDate>Fri, 08 May 2026 12:21:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധനവിനെതിരെ KVVES യൂത്ത് വിംഗ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കട്ടപ്പനയിൽ “അടുപ്പ് കൂട്ടി സമരം” സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിന്റെ വില വർധന നടപടിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടക്കുന്നത്.</p>
<p>ഇന്ന് വൈകിട്ട് 6 മണിക്ക് ഗാന്ധി സ്ക്വയർ ൽ നടക്കുന്ന സമരത്തിൽ വ്യാപാരികളും വിവിധ മേഖലകളിലെ പ്രതിനിധികളും പങ്കെടുക്കും. വാണിജ്യ സിലിണ്ടർ വില വർധനവ് ചെറുകിട വ്യാപാര മേഖലയെ ഗുരുതര പ്രതിസന്ധിയിലാക്കുന്നുവെന്നും സർക്കാർ നടപടി പിൻവലിക്കണമെന്നും KVVES നേതാക്കൾ ആവശ്യപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2385</link>
<guid>https://thekeralajournal.com/2385</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd67d553502.jpg" length="133306" type="image/jpeg"/>
<pubDate>Fri, 08 May 2026 10:05:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.</p>
<p>നത്തുകല്ല് മേഖലയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് ഉതിരക്കുളം നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fd67eb0a0f9.jpg" alt=""></p>
<p>പരിപാടിയിൽ അംഗൻവാടി ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, തൊഴിലുറപ്പ് അംഗങ്ങൾ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fd68074d68a.jpg" alt=""></p>
<p>ശുചീകരണ പ്രവർത്തനങ്ങൾക്ക് അനീഷ് വാതല്ലൂർ പഞ്ചായത്ത് ജീവനക്കാരനായ ശരത് വേഴാമ്പതോട്ടം, എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറ കയ്യേറ്റം : അര്‍ഹരായവര്‍ക്ക് മാത്രം പുനരധിവാസം,കളക്ടർ</title>
<link>https://thekeralajournal.com/2384</link>
<guid>https://thekeralajournal.com/2384</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fcc2de6f34a.jpg" length="105398" type="image/jpeg"/>
<pubDate>Fri, 08 May 2026 07:23:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂപ്പാറയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി ജില്ലാ ഭരണകൂടം. അര്‍ഹരായവര്‍ക്ക് മാത്രമേ പുനരധിവാസം നല്‍കാനാകൂവെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി.</p>
<p>സര്‍ക്കാര്‍ സ്ഥലം കൈയേറി നിര്‍മിച്ച മൂന്നുനില കെട്ടിടങ്ങള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പുനരധിവാസം അനുവദിക്കില്ലെന്ന് കലക്ടര്‍ അറിയിച്ചു. തദ്ദേശ സ്ഥാപനവുമായി സഹകരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതിനുള്ള ചെലവ് ഉടമകളില്‍നിന്ന് ഈടാക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി. മറ്റൊരു വീടോ ഭൂമിയോ ഇല്ലാത്ത 12 പേരെയാണ് പഞ്ചായത്ത് കണ്ടെത്തിയിട്ടുള്ളത്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുകയെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വനംവകുപ്പിന്റെ അഴിഞ്ഞാട്ടം അനുവദിക്കില്ല; ഭൂപ്രശ്ന പരിഹാരത്തിന് മുൻഗണന: റോയ് കെ. പൗലോസ്</title>
<link>https://thekeralajournal.com/2382</link>
<guid>https://thekeralajournal.com/2382</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd3bde2d523.jpg" length="77848" type="image/jpeg"/>
<pubDate>Fri, 08 May 2026 06:54:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ സങ്കീർണ്ണമായ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും തന്റെ പ്രഥമ പരിഗണനയെന്ന് റോയി കെ പൗലോസ്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെപ്പോലെ വനംവകുപ്പിന്റെ അഴിഞ്ഞാട്ടം ഇനി ജില്ലയില്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കഴിഞ്ഞ എല്‍.ഡി.എഫ് ഭരണകാലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രമാണിമാരെപ്പോലെയാണ് പെരുമാറിയതെന്ന് അദ്ദേഹം ആരോപിച്ചു. വനഭൂമിക്ക് ജണ്ട സ്ഥാപിച്ചിട്ടുണ്ടെങ്കിലും അത് മറികടന്ന് സാധാരണക്കാരുടെ പട്ടയഭൂമി കൈക്കലാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും, പട്ടയഭൂമിയില്‍ ഇടപെടാൻ വനംവകുപ്പിന് നിയമപരമായി യാതൊരു അവകാശവുമില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മീനുളിയാൻപാറ, പാല്‍ക്കുളമേട്, അഞ്ചുരുളി എന്നിവ അധികാരം ഉപയോഗിച്ച്‌ വനംവകുപ്പ് പിടിച്ചെടുത്തുവെന്നും, പൊതുജന പ്രവേശനം തടയാൻ ട്രഞ്ചുകള്‍ കുഴിക്കുകയും കാഞ്ചിയാറില്‍ 40 കുടുംബങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ ശ്രമിക്കുകയും ചെയ്തതും ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഭൂമിയുണ്ടായിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത അവസ്ഥയ്ക്ക് അറുതി വരുത്താനുള്ള നടപടികള്‍ വേഗത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. കട്ടപ്പന, ചെറുതോണി, നെടുങ്കണ്ടം, രാജാക്കാട് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇന്നും പട്ടയമില്ലാത്ത സ്ഥിതിയാണുള്ളതെന്നും, ജില്ലയില്‍ ഏകദേശം അമ്പതിനായിരത്തോളം പേർ പട്ടയത്തിനായി കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ജനങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിച്ച്‌ ചട്ടങ്ങള്‍ പരിഷ്‌കരിക്കാനും മുൻ സർക്കാർ കൊണ്ടുവന്ന ഉത്തരവുകള്‍ പുനഃപരിശോധിക്കാനും യു.ഡി.എഫ് സർക്കാർ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഭാവിയില്‍ മന്ത്രിസ്ഥാനം ലഭിക്കുമോയെന്ന ചോദ്യത്തിന് അത്തരം കാര്യങ്ങള്‍ പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്ന് റോയ് കെ. പൗലോസ് പ്രതികരിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനാണ് താൻ മുൻഗണന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് : മെഗാ ക്ലീനിംഗ് ക്യാമ്പയിന് ഇന്ന് തുടക്കമാകും</title>
<link>https://thekeralajournal.com/2381</link>
<guid>https://thekeralajournal.com/2381</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fd3a10854aa.jpg" length="73446" type="image/jpeg"/>
<pubDate>Fri, 08 May 2026 06:49:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് പരിധിയിലെ എല്ലാ വാർഡുകളിലും ഇന്ന് (മെയ് 8) മെഗാ ക്ലീനിംഗ് ക്യാമ്പയിൻ സംഘടിപ്പിക്കും. രാവിലെ 9 മുതൽ 11 വരെയാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുക.</p>
<p>കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആരോഗ്യ പ്രവർത്തകർ, അങ്കണവാടി ടീച്ചർമാർ, ആശാ പ്രവർത്തകർ, വിവിധ രാഷ്ട്രീയ-സാമൂഹിക സംഘടനകൾ, സന്നദ്ധ പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവർ ക്യാമ്പയിനിൽ പങ്കെടുക്കും.</p>
<p>ഗ്രാമത്തിലെ വിവിധ മേഖലകൾ വൃത്തിയാക്കുന്നതിനൊപ്പം വെള്ളക്കെട്ടുകൾ ഒഴിവാക്കൽ, ഓടകൾ ശുചീകരിക്കൽ, രോഗവാഹകരായ ഈച്ച-കൊതുകുകളുടെ വ്യാപനം തടയൽ, അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയ പ്രവർത്തനങ്ങളും ക്യാമ്പയിന്റെ ഭാഗമായി നടത്തും.</p>]]> </content:encoded>
</item>

<item>
<title>പൂപ്പാറയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കി; 88 നിര്‍മിതികള്‍ക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2380</link>
<guid>https://thekeralajournal.com/2380</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fcc2d2a6a61.jpg" length="93069" type="image/jpeg"/>
<pubDate>Thu, 07 May 2026 22:21:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂപ്പാറ ടൗണില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിച്ച് നിര്‍മിച്ച അനധികൃത കെട്ടിടങ്ങള്‍ ജില്ലാ ഭരണകൂടം പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പോലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2fa98d71.jpg" alt=""></p>
<p>ദുരന്തനിവാരണ നിയമപ്രകാരമാണ് നടപടി സ്വീകരിച്ചത്. ആകെ 88 അനധികൃത കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. വ്യാപാര സ്ഥാപനങ്ങളും വീടുകളും ഇതില്‍ ഉള്‍പ്പെടുന്നു. പന്നിയാര്‍ പുഴ പുറമ്പോക്കും റോഡ് പുറമ്പോക്കും കൈയേറി 56 പേരാണ് നിര്‍മാണം നടത്തിയിരുന്നത്.</p>
<p>മറ്റൊരു സ്ഥലത്തും ഭൂമിയോ വീടോ ഇല്ലാത്ത 12 പേരെ പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ പുനരധിവാസം മാത്രമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുക. സര്‍ക്കാര്‍ ഭൂമി കൈയേറി കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കും ബഹുനില കെട്ടിടങ്ങള്‍ക്കും പുനരധിവാസത്തിന് അര്‍ഹതയില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.</p>
<p>അനധികൃത നിര്‍മാണങ്ങള്‍ക്ക് പഞ്ചായത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. കെട്ടിടങ്ങള്‍ പൊളിക്കുന്നതിനുള്ള ചെലവും ഉടമകളില്‍ നിന്ന് ഈടാക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2ebade3a.jpg" alt=""></p>
<p>പന്നിയാര്‍ പുഴയുടെ ഒഴുക്കിന് തടസം സൃഷ്ടിക്കുന്ന നിര്‍മാണങ്ങള്‍ മഴക്കാലത്ത് വലിയ ദുരന്തങ്ങള്‍ക്ക് ഇടയാക്കാമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നടപടികള്‍ ശക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം കൂട്ടാറില്‍ ഉണ്ടായ വെള്ളപ്പൊക്കവും അധികൃതര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി.</p>
<p>2022 ഒക്ടോബര്‍ 13-ന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നുവെങ്കിലും നിര്‍മാണം തുടര്‍ന്നിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയും പിന്നീട് സുപ്രീംകോടതിയും അനധികൃത നിര്‍മിതികള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് ശരിവെച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fcc2de8c4f1.jpg" alt=""></p>
<p>2024 ഫെബ്രുവരിയില്‍ പ്രത്യേക ദൗത്യസംഘം കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും താമസക്കാര്‍ക്ക് ഒഴിഞ്ഞുപോകാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു. 2026 ഫെബ്രുവരിയില്‍ 30 ദിവസത്തിനകം സ്വമേധയാ നിര്‍മിതികള്‍ നീക്കം ചെയ്യണമെന്ന അന്തിമ നോട്ടീസും നല്‍കിയിരുന്നു. കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ പൊളിക്കല്‍ നടപടി പൂര്‍ത്തിയാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>അക്ഷയ കേന്ദ്രങ്ങളിലേക്കുള്ള സംരംഭക തിരഞ്ഞെടുപ്പ് പരീക്ഷ മേയ് 17ന്</title>
<link>https://thekeralajournal.com/2379</link>
<guid>https://thekeralajournal.com/2379</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fc9ae520f8c.jpg" length="72614" type="image/jpeg"/>
<pubDate>Thu, 07 May 2026 19:30:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അക്ഷയയുടെ ഇടുക്കി ജില്ലയിലെ ഒഴിവുള്ള അക്ഷയ കേന്ദ്രങ്ങളിലേക്ക് സംരംഭകരെ തിരഞ്ഞെടുക്കുന്നതിനായുള്ള ഒ.എം.ആർ പരീക്ഷ മേയ് 17ന് നടക്കും. ആദ്യഘട്ട പരിശോധനയിൽ യോഗ്യത നേടിയ അപേക്ഷകർക്കാണ് പരീക്ഷയിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.</p>
<p>ഒ.എം.ആർ പരീക്ഷയിൽ യോഗ്യത നേടുന്നവരിൽ നിന്നാണ് അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.</p>
<p>യോഗ്യത നേടിയ അപേക്ഷകർക്ക് അഡ്മിറ്റ് കാർഡ് LBS Centre for Science and Technologyയുടെ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്:</p>
<p>എൽ.ബി.എസ് : 0471 2560311, 0471 2560312</p>
<p>അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ് : 04862 215232</p>
<p>ഇ-മെയിൽ : adpoidk.akshaya@kerala.gov.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ഐ.ടി.ഐയിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്</title>
<link>https://thekeralajournal.com/2378</link>
<guid>https://thekeralajournal.com/2378</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fc9908478de.jpg" length="63043" type="image/jpeg"/>
<pubDate>Thu, 07 May 2026 19:22:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗവ. ITI കട്ടപ്പനയിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഇലക്ട്രോണിക്‌സ് മെക്കാനിക്ക്, വയർമാൻ) തസ്തികകളിലേക്ക് ഓരോ ഒഴിവുകളിലായി ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. യഥാക്രമം ഈഴവ/ബില്ല/തീയ്യ, ഒ.സി വിഭാഗങ്ങളിൽപ്പെട്ട ഉദ്യോഗാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബന്ധപ്പെട്ട വിഭാഗത്തിൽ ഉദ്യോഗാർഥികളുടെ അഭാവമുണ്ടെങ്കിൽ മറ്റ് വിഭാഗക്കാരെയും പരിഗണിക്കും.</p>
<p>ഇലക്ട്രോണിക്‌സ് മെക്കാനിക്ക് – ഒഴിവ് 1</p>
<p>യോഗ്യത:</p>
<p>ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ NTCയും 3 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രോണിക്‌സ് / ഇലക്ട്രോണിക്‌സ് &amp; ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്‌സ് &amp; കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ 3 വർഷ ഡിപ്ലോമ</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രോണിക്‌സ് &amp; കമ്മ്യൂണിക്കേഷൻ / അപ്ലൈഡ് ഇലക്ട്രോണിക്‌സ് &amp; ഇൻസ്ട്രുമെന്റേഷൻ / VLSI ഡിസൈൻ &amp; എംബഡഡ് സിസ്റ്റംസ് / ഇവി എഞ്ചിനീയറിംഗ് ഡിഗ്രി.</p>
<p>വയർമാൻ – ഒഴിവ് 1</p>
<p>യോഗ്യത:</p>
<p>വയർമാൻ/ഇലക്ട്രീഷ്യൻ ട്രേഡിൽ NTC/ITI/ITCയും 3 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ NACയും 1 വർഷത്തെ പ്രവൃത്തിപരിചയവും</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ / ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്‌സിൽ 3 വർഷ ഡിപ്ലോമ</p>
<p>അല്ലെങ്കിൽ</p>
<p>ഇലക്ട്രിക്കൽ &amp; ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് / പവർ ഇലക്ട്രോണിക്‌സിൽ എഞ്ചിനീയറിംഗ് ഡിഗ്രി.</p>
<p>യോഗ്യതയുള്ള ഉദ്യോഗാർഥികൾ മെയ് 12 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എല്ലാ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, ആധാർ കാർഡ്, കൂടാതെ മേൽത്തട്ടിൽപ്പെടുന്നില്ലെന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 04868 272216</p>]]> </content:encoded>
</item>

<item>
<title>ഹോട്ടൽ പണിമുടക്ക് : ജില്ലയിൽ പൂർണം</title>
<link>https://thekeralajournal.com/2376</link>
<guid>https://thekeralajournal.com/2376</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe2a63612b.jpg" length="159792" type="image/jpeg"/>
<pubDate>Thu, 07 May 2026 06:24:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്യായമായ പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ കെ.എച്ച്.ആർ.എയുടെ നേതൃത്വത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ബേക്കറികളും അടച്ചിട്ട് പ്രതിഷേധിച്ചു. ഇടുക്കി ജില്ലയിൽ ഭക്ഷണ ഉൽപാദന-വിതരണ മേഖലയിലെ ഭൂരിഭാഗം സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടന്നു.</p>
<p>തൊടുപുഴയിൽ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം കേന്ദ്ര ആദായനികുതി ഓഫീസിന് മുന്നിൽ ധർണയായും ഉപരോധമായും മാറി. ജില്ലാ പ്രസിഡന്റ് ജയൻ ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി എം.എസ്. അജി ഉദ്ഘാടനം ചെയ്തു.</p>
<p>മുഹമ്മദ് ഷാജി, ഗിരീഷ് കുമാർ, സാജു ജോസഫ്, പി.എം. ജോൺ, മായ സുനിൽ, സി.പി.കെ. മോഹനൻ, മാത്യു പൂവേലിൽ, കെ.കെ. തോമസ്, സരിൻ തുടങ്ങിയവർ പ്രസംഗിച്ചു. ഹോട്ടൽ വ്യവസായത്തെ സംരക്ഷിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അടിയന്തര ഇടപെടൽ നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>മൂന്നാറിൽ വിനോദസഞ്ചാരികൾ വലഞ്ഞു</p>
<p>ഹോട്ടൽ സമരം മൂലം മൂന്നാറിലെത്തിയ വിനോദസഞ്ചാരികൾ വലിയ പ്രതിസന്ധിയിലായി. സമര വിവരം അറിയാതെ എത്തിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികളായിരുന്നു കൂടുതൽ ദുരിതമനുഭവിച്ചത്. ചെറുകിട ഹോട്ടലുകളും ബേക്കറികളും അടഞ്ഞതോടെ ഭക്ഷണം ലഭിക്കാതെ പലരും ബുദ്ധിമുട്ടി.</p>
<p>കുടിവെള്ളവും ബണ്ണും പോലുള്ള ലഘുഭക്ഷണങ്ങളാണ് പലരുടെയും ആശ്രയമായത്. കുട്ടികളും പ്രായമായവരും രോഗികളുമടങ്ങുന്ന കുടുംബങ്ങൾ ഏറെ പ്രയാസത്തിലായി. എന്നാൽ വലിയ റിസോർട്ടുകളിലും സ്റ്റാർ ഹോട്ടലുകളിലും താമസിച്ചിരുന്ന സഞ്ചാരികൾക്ക് ഭക്ഷണം ലഭിച്ചു.</p>
<p>ഹൈറേഞ്ചിലും ഭക്ഷണ പ്രതിസന്ധി</p>
<p>കട്ടപ്പന ഉൾപ്പെടെയുള്ള ഹൈറേഞ്ച് മേഖലകളിലും ഹോട്ടലുകൾ പൂർണമായി അടഞ്ഞു. വാഗമൺ, തേക്കടി, പരുന്തുംപാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തിയവർ ഭക്ഷണം കിട്ടാതെ വലഞ്ഞു. പലരും പഴങ്ങളും ബേക്കറി സാധനങ്ങളും കഴിച്ചാണ് വിശപ്പടക്കിയത്.</p>
<p>ഓൺലൈൻ ഫുഡ് ഡെലിവറി സേവനങ്ങളും നിലച്ചതോടെ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും പ്രതിസന്ധിയിലായി. ഒറ്റപ്പെട്ട ചില വീടുകളിലെ ഭക്ഷണ കേന്ദ്രങ്ങളായിരുന്നു പലർക്കും ആശ്വാസമായത്.</p>
<p>സഞ്ചാരികളെ ബുദ്ധിമുട്ടിക്കാനല്ല, ഹോട്ടൽ മേഖലയിലെ നിലനിൽപ്പിനായാണ് സമരമെന്നു സംഘടനാ ഭാരവാഹികൾ പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വാളറയിൽ കാട്ടാനയുടെ ജഡം കണ്ടെത്തി</title>
<link>https://thekeralajournal.com/2375</link>
<guid>https://thekeralajournal.com/2375</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe198e1f30.jpg" length="115356" type="image/jpeg"/>
<pubDate>Thu, 07 May 2026 06:19:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള വാളറ കുളമാംകുടി ഭാഗത്ത് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ജനവാസ മേഖലയിലെ കൃഷിയിടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p>കുളമാംകുടി, ഒഴിവത്തടം, പഴമ്പിള്ളിച്ചാൽ, വാളറ കമ്പനിപ്പടി, പാട്ടിടബ് തുടങ്ങിയ പ്രദേശങ്ങളിൽ നിരന്തരം ഭീതി വിതച്ചിരുന്ന ഒറ്റക്കൊമ്പനാണ് ചരിഞ്ഞത്. പ്രദേശത്തെ കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിരുന്ന ഈ ആന നാട്ടുകാരുടെ പ്രധാന ആശങ്കയായിരുന്നു.</p>
<p>സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ചു. വന്യമൃഗശല്യം തടയാൻ സ്ഥാപിച്ച വൈദ്യുതി വേലികളിൽ നിന്നാണോ ആനയ്ക്ക് ഷോക്കേറ്റതെന്ന കാര്യം ഉൾപ്പെടെ അന്വേഷണം പുരോഗമിക്കുകയാണ്.</p>
<p>പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാകൂ. തുടർന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം ജഡം സംസ്കരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വീട്ടമ്മയുടെ മരണത്തില്‍ ഞെട്ടിക്കുന്ന വഴിത്തിരിവ് : നടന്നത് കൊലപാതകം എന്ന് സ്ഥിരീകരിച്ചു</title>
<link>https://thekeralajournal.com/2374</link>
<guid>https://thekeralajournal.com/2374</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbe0eaacda2.jpg" length="56408" type="image/jpeg"/>
<pubDate>Thu, 07 May 2026 06:16:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ശങ്കരപാണ്ഡ്യമെട്ടില്‍ ജഗന്‍ മോഹന്റെ ഭാര്യ ശാന്തിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന്റെ സഹോദരിയുടെ ഭര്‍ത്താവായ രാമകൃഷ്ണനെ ശാന്തന്‍പാറ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbe327372f2.jpg" alt=""></p>
<p>കഴിഞ്ഞ മെയ് 4-ന് ഉച്ചയോടെയാണ് ശാന്തിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നതെങ്കിലും ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് കഴുത്തിലെ അസ്വാഭാവിക പാടുകള്‍ കണ്ടെത്തിയത്. ഇതോടെയാണ് സംഭവം കൊലപാതകമാണെന്ന സംശയം ശക്തമായത്.</p>
<p>തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയതായി പോലീസ് അറിയിച്ചു.</p>
<p>ശാന്തിയും രാമകൃഷ്ണനും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊലപാതകം നടന്ന ദിവസം രാമകൃഷ്ണന്‍ വീട്ടിലെത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>വാഴവര ഗവ. ഹൈസ്‌കൂളിലേക്ക് അഡ്മിഷൻ ക്യാമ്പയിൻ ഇന്ന്</title>
<link>https://thekeralajournal.com/2373</link>
<guid>https://thekeralajournal.com/2373</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fbdf7b7c482.jpg" length="105962" type="image/jpeg"/>
<pubDate>Thu, 07 May 2026 06:11:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര : ഗവ. ഹൈസ്‌കൂളിന്റെ 2026-27 അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ ക്യാമ്പയിൻ ഇന്ന് (മെയ് 7) വൈകിട്ട് 5 മണിക്ക് നിർമ്മലാ സിറ്റിയിൽ നടക്കും. പുതുതായി അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ജനപ്രതിനിധികൾ സൗജന്യ പഠനോപകരണങ്ങൾ നൽകി സ്വീകരിക്കുന്ന ചടങ്ങും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbdf929cf56.jpg" alt=""></p>
<p>ജീവകാരുണ്യ പ്രവർത്തകനായ റിന്റോ ഇടുക്കിയാണ് പരിപാടിയുടെ സ്പോൺസർ.</p>
<p>ജോയി വെട്ടിക്കുഴി നഗരസഭ ചെയർപേഴ്‌സൺ പരിപാടി ഉദ്ഘാടനം ചെയ്യും. ലീലാമ്മ ബേബി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അധ്യക്ഷത വഹിക്കും. മനോജ് മുരളി മുഖ്യപ്രഭാഷണം നടത്തും.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fbdfa3cb129.jpg" alt=""></p>
<p>ജെസ്സി ബെന്നി, സോബി ബേബി, സന്തോഷ് O.N, സുനിജ ശശീന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ജീവകാരുണ്യ പ്രവർത്തകനായ റിന്റോ K.R ചടങ്ങിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയ്ക്ക് ഇനി ആഘോഷ നാളുകൾ; കട്ടപ്പന ഫെസ്റ്റിന് നാളെ തിരി തെളിയും</title>
<link>https://thekeralajournal.com/2372</link>
<guid>https://thekeralajournal.com/2372</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb419e0d365.jpg" length="129252" type="image/jpeg"/>
<pubDate>Wed, 06 May 2026 18:56:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ചിന്റെ ഹൃദയമായ കട്ടപ്പന വീണ്ടും ഉത്സവാഘോഷത്തിനായി ഒരുങ്ങുന്നു. കട്ടപ്പന ഫെസ്റ്റ് 2k26 നാളെ (മെയ് 7) കൊടികയറുന്നതോടെ നഗരത്തിന്റെ ഓരോ കോണിലും ആഘോഷത്തിന്റെ അലയൊലികൾ നിറയും. മെയ് 24 വരെ നീളുന്ന 18 ദിവസത്തെ ഈ മെഗാ ഫെസ്റ്റ് ഇത്തവണയും കട്ടപ്പന മുനിസിപ്പൽ മൈതാനിയിലാണ് അരങ്ങേറുന്നത്.</p>
<p>കുടുംബസമേതം എത്തുന്നവർക്കായി വൈവിധ്യമാർന്ന ആകർഷണങ്ങളാണ് ഇത്തവണ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്.</p>
<p>മനോഹരമായ ഫ്ലവർ ഷോ, കൗതുകമുണർത്തുന്ന മത്സ്യകന്യക പ്രദർശനം, ലൈവ് പക്ഷി ഷോകൾ, ആവേശം നിറക്കുന്ന അമ്യൂസ്മെന്റ് പാർക്ക് എന്നിവ സന്ദർശകർക്കൊരു വ്യത്യസ്ത അനുഭവമാകുമെന്ന് സംഘാടകർ അറിയിച്ചു. അതോടൊപ്പം, രുചിവൈവിധ്യങ്ങളുമായി ലക്ഷ്വറി ഫുഡ് കോർട്ടും വിവിധ വാണിജ്യ സ്റ്റാളുകളും ഫെസ്റ്റിനെ കൂടുതൽ സമ്പന്നമാക്കും.</p>
<p>ഫെസ്റ്റ് നഗരിയിൽ എല്ലാ ദിവസവും ലൈവ് സ്റ്റേജ് ഷോകൾ അരങ്ങേറും. യുവാക്കൾക്കായി പ്രത്യേക ആകർഷണമായി മെയ് 9ന് BE TO BE Events, കട്ടപ്പന സ്പോൺസർ ചെയ്യുന്ന DJ വിത്ത് ഫോം പാർട്ടിയും നടക്കും.പ്രശസ്ത സിനിമാ സോഷ്യൽ മീഡിയ താരം ഫുക്രു അവതരിപ്പിക്കുന്ന DJ ഫോമ് പാർട്ടി യുവാക്കൾക്ക് ആവേശം പകരും എന്നുറപ്പാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69fb42a2eeaf8.jpg" alt=""></p>
<p>കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഫെസ്റ്റിന് കൂടുതൽ വൈവിധ്യം നിറക്കാൻ ശ്രമിച്ചിട്ടുള്ളതായും സംഘാടകകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്ലസ് ടു വിദ്യാർത്ഥി പെരിയാറിൽ മുങ്ങി മരിച്ചു</title>
<link>https://thekeralajournal.com/2371</link>
<guid>https://thekeralajournal.com/2371</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb3a2ca92f9.jpg" length="49295" type="image/jpeg"/>
<pubDate>Wed, 06 May 2026 18:25:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്യപ്പൻകോവിൽ തൂക്കുപാലത്തിന് സമീപം വിനോദസഞ്ചാരത്തിനിടെ യുവാവ് പെരിയാറ്റിൽ മുങ്ങി മരിച്ചു. തൂക്കുപാലത്തിനടുത്തുള്ള ചന്തക്കയത്തിൽ ഇന്ന് ഉണ്ടായ അപകടത്തിൽ നെടുകണ്ടം മഞ്ഞപ്പാറ കുഴിക്കാട്ട് വീട്ടിൽ റെജിയുടെ മകൻ റോജിൻ (17) ആണ് മരിച്ചത്.</p>
<p>പ്ലസ് ടു പരീക്ഷ കഴിഞ്ഞ സുഹൃത്തുക്കളായ ആറുപേരുമായി വിനോദസഞ്ചാരത്തിനെത്തിയ റോജിൻ, ഫോട്ടോ എടുക്കുന്നതിനായി പെരിയാറ്റിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. ആഴം മനസ്സിലാക്കാതെ വെള്ളത്തിലിറങ്ങിയതോടെ റോജിൻ മുങ്ങിപ്പോയി.</p>
<p>സുഹൃത്തുകൾ രക്ഷിക്കാൻ ശ്രമിച്ച് വെള്ളത്തിനിടയിലെ ഒരു പാറയിൽ പിടിച്ചിരുത്തിയെങ്കിലും പിന്നീട് വീണ്ടും വെള്ളത്തിലേക്ക് വീണതോടെ ദുരന്തം സംഭവിച്ചു. നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.</p>]]> </content:encoded>
</item>

<item>
<title>വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന് പുതിയ ഭാരവാഹികൾ</title>
<link>https://thekeralajournal.com/2370</link>
<guid>https://thekeralajournal.com/2370</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fb196d8831b.jpg" length="63006" type="image/jpeg"/>
<pubDate>Wed, 06 May 2026 16:05:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെള്ളയാംകുടി: വെള്ളയാംകുടി മർച്ചന്റ്സ് അസോസിയേഷന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.</p>
<p>2026 - 28 പ്രവർത്തന വർഷത്തെ പ്രസിഡന്റായി ബിജോ ഇമ്മാനുവലിനെയും സെക്രട്ടറിയായി തോമസ് ജോസഫിനെയും തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ച്–ലോ റേഞ്ച് ലിങ്ക് പാത: വികസനസമിതി രൂപീകരണ യോഗം നാളെ</title>
<link>https://thekeralajournal.com/2368</link>
<guid>https://thekeralajournal.com/2368</guid>
<description><![CDATA[ ഉടുമ്പന്നൂര്‍-ചെറുതോണി തുരങ്കപാത എന്ന ആവശ്യവും ശക്തം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa951bc4de7.jpg" length="40764" type="image/jpeg"/>
<pubDate>Wed, 06 May 2026 06:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ചിൽ നിന്ന് ലോ റേഞ്ചിലേക്കുള്ള ലിങ്ക് പാത നിർമ്മിക്കണമെന്ന ആവശ്യവുമായി ഹൈവേ വികസനസമിതി രൂപീകരിക്കുന്നു. ഇതിന്റെ ഭാഗമായി നാളെ വൈകുന്നേരം 5 മണിക്ക് കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ സമിതി രൂപീകരണ യോഗം നടക്കും.</p>
<p>മൂവാറ്റുപുഴ–തേനി സംസ്ഥാന പാതയുടെ നിർമാണം മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെ മികച്ച രീതിയിൽ പൂർത്തിയായിട്ടുണ്ട്. എന്നാൽ പെരുമാങ്കണ്ടം മുതൽ മുസ്ലിംപള്ളി–കോട്ടക്കവല വരെ ഉള്ള കോട്ടപുറമ്പോക്ക് ഭൂമി സ്വകാര്യ വ്യക്തികളുടെ കൈവശത്തിലായിരുന്നതിനാൽ പദ്ധതിക്ക് തടസമായി. ഇവരിൽ പലർക്കും പട്ടയം ലഭിച്ചിരുന്നു. ഈ സ്ഥലം തിരിച്ചെടുത്ത് അതിരുകൾ കല്ലിട്ട് അടയാളപ്പെടുത്താൻ ഹൈക്കോടതി അടുത്തിടെ ഉത്തരവിട്ടതിനെ തുടർന്ന് റവന്യൂ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സ്ഥലമളന്ന് നടപടി പൂർത്തിയാക്കി.</p>
<p>അടുത്ത ഘട്ടമായി പെരുമാങ്കണ്ടം മുതൽ ഉടുമ്പന്നൂർ വരെയുള്ള നിർമാണമാണ് ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തിൽ ഉടുമ്പന്നൂർ–കൈതപ്പാറ–മണിയാറൻകുടി–വാഴത്തോപ്പ്–ചെറുതോണി വഴിയായിരുന്നു പാതയുടെ അലൈന്മെന്റ് നിശ്ചയിച്ചിരുന്നത്. എന്നാൽ വനംവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് ഇത് പിന്നീട് ചീനിക്കുഴി–പാറമട–ഇടുക്കി വഴിയായി മാറ്റുകയായിരുന്നു.</p>
<p>ഉടുമ്പന്നൂർ മുതൽ ചെറുതോണി വരെ തുരങ്കപാത നിർമ്മിക്കാനായാൽ ദൂരം എട്ട് കിലോമീറ്ററായി ചുരുങ്ങുമെന്നാണ് വിലയിരുത്തൽ. ഇതിലൂടെ ലോ റേഞ്ചിൽ നിന്ന് ജില്ലാ ആസ്ഥാനത്ത് കുറഞ്ഞ സമയം കൊണ്ട് എത്താൻ സാധിക്കും. വയനാട് തുരങ്കപാതയുടെ മാതൃകയിൽ പദ്ധതി നടപ്പാക്കാനായാൽ ഇടുക്കി ജില്ലയുടെ സമഗ്ര വികസനത്തിന് വലിയ പിന്തുണ ലഭിക്കുമെന്നാണു പ്രതീക്ഷ.</p>
<p>ബോറിംഗ് മെഷീനുകളുടെ ഉപയോഗത്തോടെ തുരങ്കപാത നിർമാണം വേഗതയേറിയതും ചെലവ് കുറഞ്ഞതുമായതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ ഭാഗമായി ഡിപിആർ തയ്യാറാക്കുന്നതിനായി ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയരും. കൊങ്കൺ റെയിൽവേ കോർപ്പറേഷൻ പോലുള്ള സ്ഥാപനങ്ങൾക്ക് ഡിപിആർ തയ്യാറാക്കാനുള്ള ചുമതല നൽകണമെന്ന നിർദേശവും ഉയർന്നിട്ടുണ്ട്.</p>
<p>നാളെ നടക്കുന്ന യോഗത്തിൽ കോടിക്കുളം പള്ളിവികാരി ഫാ. ജോൺസൺ പഴയപീടികയിൽ അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ–തേനി ഹൈവേ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് പ്രസിഡന്റ് അനു ജിജോ ഉദ്ഘാടനം നിർവഹിക്കും.</p>
<p>ജില്ല, ബ്ലോക്ക്, പഞ്ചായത്ത് പ്രതിനിധികൾ, വിവിധ സമുദായ സംഘടനകൾ, വ്യാപാരികൾ എന്നിവരും പങ്കെടുക്കും. ജിജോ പനച്ചിനാനി, ജോൺസൺ മൂലയിൽ, മാത്യു കാപ്പൻ, കുര്യാക്കോസ് തറയിൽ, റോബിൻ തോയലിൽ, ടി.ഒ. റാഫേൽ എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>സേനാപതി വേണുവിന്റെ തേരോട്ടം; 20,021 വോട്ടിന്റെ ഭൂരിപക്ഷം</title>
<link>https://thekeralajournal.com/2367</link>
<guid>https://thekeralajournal.com/2367</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa1f7434fca.jpg" length="69023" type="image/jpeg"/>
<pubDate>Tue, 05 May 2026 22:18:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ അഡ്വ. സേനാപതി വേണു ഒരു ഘട്ടത്തിലും പിന്നോട്ടില്ലാത്ത തേരോട്ടത്തിലൂടെ ശ്രദ്ധേയ വിജയം സ്വന്തമാക്കി. വോട്ടെണ്ണൽ ആരംഭിച്ചതുമുതൽ പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ എല്ലാ റൗണ്ടുകളിലും മുന്നേറ്റം നിലനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ കുതിപ്പ്.</p>
<p>ആദ്യം എണ്ണിയ തപാൽ ബാലറ്റുകളിൽ തന്നെ 1072 വോട്ടുകൾ നേടി സേനാപതി ലീഡ് ഉറപ്പിച്ചു. ഇ.വി.എം വോട്ടുകളുടെ ആദ്യ റൗണ്ടിൽ രാജാക്കാട് പഞ്ചായത്ത് ഉൾപ്പെട്ട മേഖലകളിൽ നിന്നും 1448 വോട്ടിന്റെ വ്യക്തമായ മുൻതൂക്കം നേടി. രണ്ടാം റൗണ്ടിൽ ലീഡ് 3075 ആയി ഉയർന്നു.</p>
<p>ശാന്തൻപാറ പഞ്ചായത്തുകൾ ഉൾപ്പെട്ട നാലും അഞ്ചും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 4418 ആയി. ഇവിടെ കെ.കെ. ജയചന്ദ്രന് ഏഴ് വോട്ടിന്റെ ചെറിയ മുൻതൂക്കം മാത്രമാണ് ലഭിച്ചത്. ആറാം റൗണ്ടിൽ ലീഡ് 5134 ആയി ഉയർന്നപ്പോൾ, നെടുങ്കണ്ടം ഉൾപ്പെട്ട ഏഴും എട്ടും റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം അഞ്ചക്കത്തിലെത്തി.</p>
<p>ഒമ്പതാം റൗണ്ടിൽ 12,141 വോട്ടും പത്താം റൗണ്ടിൽ 14,463 വോട്ടുമായി ലീഡ് ഉയർന്നതോടെ പതിനൊന്നാം റൗണ്ടിൽ തന്നെ 15,000 കടന്നു. തുടർന്ന് 12, 13, 14 റൗണ്ടുകൾക്ക് ശേഷം ഭൂരിപക്ഷം 19,115 ആയി.</p>
<p>വണ്ടൻമേട് ഉൾപ്പെട്ട അവസാന റൗണ്ടിൽ 20,021 വോട്ടുകളുടെ ഭൂരിപക്ഷം നേടി സേനാപതി വേണു വിജയമുറപ്പിച്ചു. കാലങ്ങളായി ഇടതുമുന്നണിക്ക് മേൽക്കോയ്മ ഉണ്ടായിരുന്ന ബൂത്തുകളിലും വൻ മുന്നേറ്റം രേഖപ്പെടുത്തിയതോടെ, ഉടുമ്പൻചോലയിൽ നിർണായക രാഷ്ട്രീയ മാറ്റത്തിനാണ് ഈ വിജയം വഴിയൊരുക്കിയത്.</p>]]> </content:encoded>
</item>

<item>
<title>യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികള്‍”; എം.എം. മണി</title>
<link>https://thekeralajournal.com/2366</link>
<guid>https://thekeralajournal.com/2366</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f946e33edef.jpg" length="322070" type="image/jpeg"/>
<pubDate>Tue, 05 May 2026 22:11:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി സിപിഎം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി. യുഡിഎഫിന് വോട്ട് ചെയ്തവര്‍ “വിഡ്ഢികളാണെന്ന്” അദ്ദേഹം പറഞ്ഞു.</p>
<p>പരാജയം നേരിട്ടെങ്കിലും തളരില്ലെന്നും, “മുണ്ടും മടക്കിക്കുത്തി” വീണ്ടും ജനങ്ങള്ക്കിടയിലേക്ക് സജീവമായി ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ പാര്‍ട്ടിയെ വിമര്‍ശിച്ച അദ്ദേഹം, വിജയം നേടിയതിന് പിന്നാലെ തന്നെ യുഡിഎഫില് മുഖ്യമന്ത്രി സ്ഥാനത്തിനായി തര്‍ക്കം ആരംഭിച്ചുവെന്നും ആരോപിച്ചു.</p>
<p>തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുമ്പോള് ജനങ്ങളുടെ നിലപാടില് മാറ്റമുണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള് ഇത്തരത്തില് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള കാരണങ്ങള് കണ്ടെത്താന് പാര്‍ട്ടി ഗൗരവമായി വിലയിരുത്തല്‍ നടത്തുമെന്നും കൂട്ടിച്ചേര്‍ത്തു.</p>
<p>പാര്‍ട്ടിയുടെ നയങ്ങളും പ്രവര്‍ത്തനങ്ങളും ജനങ്ങളിലേക്ക് എത്തുന്നതില് പാളിച്ചയുണ്ടായിട്ടുണ്ടോ എന്നതും വിശദമായി പരിശോധിക്കുമെന്ന് എം.എം. മണി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>നെടുംകണ്ടം ഇരട്ടക്കൊല: പ്രതി സജി പൊലീസ് കസ്റ്റഡിയിൽ, കൂടുതല്‍ കുറ്റകൃത്യങ്ങളിലേക്കും അന്വേഷണം</title>
<link>https://thekeralajournal.com/2365</link>
<guid>https://thekeralajournal.com/2365</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69fa1b7b0d3a7.jpg" length="82933" type="image/jpeg"/>
<pubDate>Tue, 05 May 2026 22:02:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുംകണ്ടത്ത് അമ്മയെയും സഹോദരനെയും കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതി സജിയെ പൊലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ എടുത്തു. ഇടുക്കി പച്ചടി സ്വദേശികളായ മേരിക്കുട്ടിയെയും മൂത്തമകൻ റെജിയെയും കൊലപ്പെടുത്തിയ കേസിലാണ് നടപടി.</p>
<p>ഇരട്ടക്കൊലയ്ക്ക് പുറമെ മറ്റ് കുറ്റകൃത്യങ്ങളുണ്ടോയെന്ന് കണ്ടെത്താനാണ് ചോദ്യംചെയ്യൽ ശക്തമാക്കുന്നത്. മൃതദേഹങ്ങൾ മറവുചെയ്യാൻ ഉപയോഗിച്ച മൺവെട്ടിയും സജിയുടെ മൊബൈൽ ഫോണും കണ്ടെത്താനുണ്ട്. ഒളിവിൽ കഴിയുന്നതിനിടെ മലമുകളിൽ ഫോൺ ഉപേക്ഷിച്ചെന്നാണ് സജി പൊലീസിനോട് പറഞ്ഞത്. ഇയാളെ കൂട്ടിക്കൊണ്ടുപോയി സ്ഥലത്ത് തെരച്ചിൽ നടത്തും.</p>
<p>അമ്മയെയും സഹോദരനെയും കൊലപ്പെടുത്താൻ പിന്നിലെ കാരണം വ്യക്തമാക്കുന്നതിനും അന്വേഷണം കേന്ദ്രീകരിക്കും. 2018-ൽ കാണാതായ സജിയുടെ പിതാവ് മാത്യുവിന്റെ കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കും. അന്ന് വ്യക്തമായ തെളിവുകൾ ലഭിക്കാതിരുന്നതിനാൽ കേസ് നിർത്തിവച്ചിരുന്നു.</p>
<p>ഇതിനിടെ, അടുത്ത ബന്ധുക്കളായ രണ്ട് പേരെ സജി ലൈംഗികമായി പീഡിപ്പിച്ചെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് തെളിവുകൾ ശേഖരിച്ച ശേഷം പ്രത്യേക കേസ് രജിസ്റ്റർ ചെയ്യാനാണ് തീരുമാനം.</p>
<p>കട്ടപ്പന ഡിവൈ.എസ്.പി വി.ടി. ഷാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>വാഗ്ദാനങ്ങളുടെ ഭാരവുമായി യുഡിഎഫ് ഭരണം: മുന്നിലുള്ളത് വെല്ലുവിളികളേറിയ അഞ്ചു വർഷങ്ങൾ</title>
<link>https://thekeralajournal.com/2364</link>
<guid>https://thekeralajournal.com/2364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f997cf67f4f.jpg" length="70923" type="image/jpeg"/>
<pubDate>Tue, 05 May 2026 12:41:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ മിന്നും വിജയം  സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. എൽഡിഎഫിനെ ഏറെ പിന്നിലാക്കി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തിയ യുഡിഎഫ്, ജനങ്ങളിലേക്ക് വലിയ പ്രതീക്ഷകളാണ് ഉയർത്തിയിരിക്കുന്നത്. എന്നാൽ, വരാനിരിക്കുന്ന അഞ്ചുവർഷക്കാലത്തെ ഭരണം അത്ര എളുപ്പമാകില്ലെന്ന വിലയിരുത്തലാണ് രാഷ്ട്രീയ-സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് യുഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ തന്നെ ഇപ്പോൾ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. സംസ്ഥാനത്തെ മുഴുവൻ സ്ത്രീകൾക്കും കെഎസ്ആർടിസി സൗജന്യ യാത്ര, യുവാക്കൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, ഓരോ വ്യക്തിക്കും 25 ലക്ഷം രൂപയുടെ മെഡിക്കൽ ഇൻഷുറൻസ്, ആശാവർക്കർമാർക്ക് ദിവസ വേതനം 700 രൂപയായി വർധിപ്പിക്കൽ, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസ ധനസഹായം, ക്ഷേമപെൻഷൻ 3000 രൂപയാക്കി ഉയർത്തൽ തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാൽ, നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ ഇത്തരം വാഗ്ദാനങ്ങൾ മുഴുവനായും നടപ്പിലാക്കുക വളരെ പ്രയാസകരമാണെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വരുമാനവും കടബാധ്യതയും കണക്കിലെടുക്കുമ്പോൾ, ഈ പദ്ധതികൾ പ്രാവർത്തികമാക്കാൻ ദീർഘകാല സാമ്പത്തിക പുനർക്രമീകരണം അനിവാര്യമാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. ചില സാമ്പത്തിക വിശകലനങ്ങൾ പ്രകാരം, ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ പൂര്‍ണമായി നടപ്പാക്കാൻ ദശാബ്ദങ്ങൾ വേണ്ടിവരുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.ഇതോടെ, ജനങ്ങൾക്കിടയിൽ പ്രതീക്ഷയോടൊപ്പം ആശങ്കയും വർധിക്കുകയാണ്. വാഗ്ദാനങ്ങൾ സമയബന്ധിതമായി നടപ്പിലാക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുകയാണെങ്കിൽ, പ്രതിപക്ഷമായ സിപിഐഎമ്മും അനുബന്ധ സംഘടനകളും ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകാനിടയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.</p>
<p>അതേസമയം, യുഡിഎഫ് സർക്കാരിനുള്ളിൽ തന്നെ മുന്നണിയിലുളള ഘടകകക്ഷികൾക്കിടയിലെ ഏകോപനവും നിർണായക ഘടകമാകും. വാഗ്ദാനങ്ങൾ പാലിക്കുന്നതിലും ഭരണനിർവഹണത്തിലും ഉള്ള വെല്ലുവിളികൾ മുന്നണിക്കുള്ളിലെ അഭിപ്രായഭിന്നതകൾക്ക് വഴിവെക്കാനും സാധ്യതയുണ്ട്.ചുരുക്കത്തിൽ, വലിയ പ്രതീക്ഷകളും അത്ര തന്നെ വലിയ വെല്ലുവിളികളും ഒരുമിച്ച് ചേർന്ന ഭരണകാലമാണ് യുഡിഎഫിനെ കാത്തിരിക്കുന്നത്. ജനങ്ങൾ നൽകിയ വിധിയെ ശരിവെക്കുന്നതിന്, വാഗ്ദാനങ്ങളും സാമ്പത്തിക യാഥാർത്ഥ്യങ്ങളും തമ്മിൽ തുലാസിലാക്കേണ്ടത് സർക്കാരിന് മുന്നിലുള്ള ഏറ്റവും വലിയ പരീക്ഷണമായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>പാര്‍ട്ടി ശക്തമായി തിരിച്ചു വരും : എം എം മണി</title>
<link>https://thekeralajournal.com/2362</link>
<guid>https://thekeralajournal.com/2362</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f946e33edef.jpg" length="322070" type="image/jpeg"/>
<pubDate>Tue, 05 May 2026 06:54:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാർട്ടി ശക്തി കേന്ദ്രമായ ഉടുമ്പൻചോലയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ സേനാപതി വേണു 20,021 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ. കെ. ജയചന്ദ്രൻനെ പരാജയപ്പെടുത്തി.</p>
<p>സേനാപതി വേണു 64,916 വോട്ടുകൾ നേടിയപ്പോൾ, കെ. കെ. ജയചന്ദ്രന് 44,895 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ ആതിര വിശ്വനാഥന് 10,157 വോട്ടുകളും ലഭിച്ചു. തോട്ടം തൊഴിലാളികളും സാധാരണ ജനങ്ങളും കൂടുതലായി ഉള്ള മണ്ഡലത്തിൽ ഭരണവിരുദ്ധ വികാരം വ്യക്തമായി വോട്ടായി മാറിയെന്നാണ് വിലയിരുത്തൽ.</p>
<p>തോൽവിയിൽ പ്രതികരിച്ച എം എം മണി സംസ്ഥാനത്ത് നടന്ന വികസനവും ക്ഷേമപ്രവർത്തനങ്ങളും വോട്ടായി മാറിയില്ലെന്ന് വ്യക്തമാക്കി. പരാജയത്തിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും, ജനങ്ങളുടെ ഇടയിൽ തുടരുമെന്നും, പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>തോട്ടം മേഖലയിലെ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള പ്രാദേശിക വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ നിർണായകമായി. എൽഡിഎഫ് വോട്ടുകളിൽ ഉണ്ടായ വലിയ ചോർച്ചയാണ് സേനാപതി വേണുവിന് അനായാസ വിജയം സമ്മാനിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷണം.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് വിധിയെ മാനിക്കുന്നു, തെറ്റുപറ്റിയത് കണ്ടെത്തി തിരുത്തും, എല്ലാ പിന്തുണയും പുതിയ ജനപ്രതിനിധിക്ക് ഉണ്ടാകും&amp;apos;: റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/2361</link>
<guid>https://thekeralajournal.com/2361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f944f6e060f.jpg" length="74587" type="image/jpeg"/>
<pubDate>Tue, 05 May 2026 06:46:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയമസഭാ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായ റോഷി അഗസ്റ്റിന് അപ്രതീക്ഷിത തോൽവി.യുഡിഎഫ് സ്ഥാനാർത്ഥി റോയ് കെ. പൗലോസ് 23,822 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം സ്വന്തമാക്കി.</p>
<p>പരാജയത്തെ തുടർന്ന് പ്രതികരിച്ച റോഷി അഗസ്റ്റിൻ, ജനവിധി മാനിക്കുന്നതാണെന്ന് വ്യക്തമാക്കി. ജനാധിപത്യത്തിൽ അതാണ് മര്യാദയെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണ് പിഴവുണ്ടായതെന്ന് പരിശോധിക്കുമെന്നും, പുതിയ ജനപ്രതിനിധിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ഒരു ക്രിസ്തീയ വിശ്വാസിയായ തനിക്ക് ഈ പരാജയം ദൈവനിശ്ചയമാണെന്നും, ഈ വിജയം തനിക്ക് അർഹതപ്പെട്ടതല്ലെന്ന് ദൈവം തീരുമാനിച്ചതാകാമെന്നും അദ്ദേഹം പറഞ്ഞു. ഭരണവിരുദ്ധ വികാരം ഉണ്ടായതായി താൻ കരുതുന്നില്ലെങ്കിലും മുന്നണിക്കുള്ളിൽ വിശദമായ പഠനം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>റോയ് കെ. പൗലോസ് 70,562 വോട്ടുകൾ നേടിയപ്പോൾ, റോഷി അഗസ്റ്റിന് 46,740 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥിയായ പ്രദീഷ് പ്രഭയ്ക്ക് 9,410 വോട്ടുകളും ലഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>മൂന്നരപ്പതിറ്റാണ്ടിന് ശേഷം സമ്പൂർണ വിജയം : ജില്ലയിൽ 5 നിയോജകമണ്ഡലത്തിലും യുഡിഎഫ്</title>
<link>https://thekeralajournal.com/2360</link>
<guid>https://thekeralajournal.com/2360</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f94326a2890.jpg" length="87724" type="image/jpeg"/>
<pubDate>Tue, 05 May 2026 06:39:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നരപ്പതിറ്റാണ്ടിന് ശേഷം ഇടുക്കി ജില്ലയിൽ യുഡിഎഫിന് ഉജ്വല വിജയം. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും വിജയിച്ച് യുഡിഎഫ് സമ്പൂർണ ആധിപത്യം സ്ഥാപിച്ചു. യുഡിഎഫ് തരംഗത്തിൽ എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളെന്നറിയപ്പെട്ടിരുന്ന മണ്ഡലങ്ങൾ പോലും തകർന്നടിഞ്ഞു.</p>
<p>തൊടുപുഴയിൽ കേരള കോൺഗ്രസിലെ അപു ജോൺ ജോസഫ് 44,291 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് ജില്ലയിൽ ഏറ്റവും വലിയ ഭൂരിപക്ഷം സ്വന്തമാക്കി. ഇടുക്കി, പീരുമേട്, ഉടുമ്പൻചോല, ദേവികുളം മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥികളും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു.</p>
<p>ഇടുക്കി മണ്ഡലത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ പരാജയപ്പെട്ടു. മുൻ മന്ത്രി എം. എം. മണിയുടെ മണ്ഡലമായ ഉടുമ്പൻചോലയിൽ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ജയചന്ദ്രനും തോറ്റു. ദേവികുളത്ത് സിറ്റിംഗ് എംഎൽഎ എ. രാജയും, പീരുമേട്ടിൽ സിപിഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാറും പരാജയം ഏറ്റുവാങ്ങി.</p>
<p>ഇടുക്കി മണ്ഡലം കേരള കോൺഗ്രസിൽ നിന്ന് കോൺഗ്രസിന് വിട്ടുനൽകിയ മുന്നണി തീരുമാനം യുഡിഎഫിന് ഗുണകരമായെന്ന വിലയിരുത്തലാണ് ഉയരുന്നത്. 1991-ന് ശേഷം ആദ്യമായാണ് ജില്ലയിൽ യുഡിഎഫ് സമ്പൂർണ വിജയം നേടുന്നത്.</p>
<p>ജില്ലയിലെ ഭൂപ്രശ്നങ്ങൾ, കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ നേര്യമംഗലം ഭാഗത്തെ നിർമാണ തടസം, വന്യമൃഗ ശല്യം, കാർഷിക മേഖലയോടുള്ള അവഗണന, നികുതി വർധന, മയക്കുമരുന്ന് വ്യാപനം തുടങ്ങിയ വിഷയങ്ങൾ യുഡിഎഫ് പ്രധാന പ്രചാരണായുധമാക്കി. ഈ വിഷയങ്ങളിൽ സർക്കാരിന്റെ അനാസ്ഥക്കെതിരെ ജനരോഷം ബാലറ്റിലൂടെ പ്രകടമായി.</p>
<p>നിർമാണനിരോധനം, പട്ടയ പ്രശ്നങ്ങൾ, വനവത്കരണം, കർഷകരോട് വനംവകുപ്പിന്റെ നിലപാട് തുടങ്ങിയ പ്രശ്നങ്ങൾ വർഷങ്ങളായി പരിഹരിക്കപ്പെടാത്തതും തെരഞ്ഞെടുപ്പിൽ നിർണായകമായി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണെന്ന് വോട്ടർമാർ വിലയിരുത്തിയതായും സൂചനയുണ്ട്.</p>
<p>ആദ്യഘട്ടമായ പോസ്റ്റൽ ബാലറ്റുകളിൽ ചില മണ്ഡലങ്ങളിൽ എൽഡിഎഫ് മുന്നിൽ നിന്നിരുന്നുവെങ്കിലും, ഇവിഎം വോട്ടെണ്ണൽ പുരോഗമിച്ചതോടെ യുഡിഎഫ് സ്ഥാനാർഥികൾ വ്യക്തമായ ലീഡ് നേടി വിജയത്തിലേക്ക് കുതിച്ചു. പ്രതീക്ഷിച്ചതിനേക്കാൾ വലിയ വിജയമാണ് യുഡിഎഫ് നേതാക്കളും പ്രവർത്തകരും സ്വന്തമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്നവര്‍ മടങ്ങി വരണം; ഇനി കേരളത്തില്‍ ഒരു കേരള കോണ്‍ഗ്രസ് മാത്രം മതിയെന്ന് പി.ജെ ജോസഫ്</title>
<link>https://thekeralajournal.com/2359</link>
<guid>https://thekeralajournal.com/2359</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8d4457f127.jpg" length="308911" type="image/jpeg"/>
<pubDate>Mon, 04 May 2026 22:45:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോണ്‍ഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിന് വീണ്ടും ആഹ്വാനം ഉയർന്നു. പി. ജെ. ജോസഫ് വ്യക്തമാക്കി, കേരള കോണ്‍ഗ്രസിനെ സ്നേഹിക്കുന്ന എല്ലാവരും തിരികെ വരണമെന്നും ഇനി സംസ്ഥാനത്ത് ഒരു കേരള കോണ്‍ഗ്രസ് മാത്രം മതിയെന്നും. ജോസ് കെ മാണി ഉൾപ്പെടെ ആരും തെറ്റ് ഏറ്റുപറഞ്ഞ് തിരിച്ചുവരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>മുഖ്യമന്ത്രി ആരാകണമെന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ആഭ്യന്തര വിഷയമാണെന്നും, അതിൽ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കട്ടെയെന്നും ജോസഫ് വ്യക്തമാക്കി. ആവശ്യമുണ്ടെങ്കിൽ മാത്രം താൻ അഭിപ്രായം പറയുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോണ്‍ഗ്രസിന് ലഭിക്കേണ്ട മന്ത്രിസ്ഥാനം പിന്നീട് ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>തിരഞ്ഞെടുപ്പ് ഫലങ്ങളിൽ ജോസഫ് വിഭാഗം ശക്തമായ പ്രകടനം കാഴ്ചവെച്ചു. മത്സരിച്ച എട്ട് സീറ്റുകളിൽ ഏഴിലും വിജയം നേടിയതോടെ അവരുടെ നിലപാട് ശക്തമായി. അതേസമയം, കേരള കോണ്‍ഗ്രസ് (മാണി) വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ചരിത്രത്തിൽ ആദ്യമായാണ് ആ വിഭാഗം നിയമസഭയിൽ പ്രതിനിധിത്വം ഇല്ലാതെ പോകുന്നത്.</p>
<p>യുഡിഎഫുമായി ചേർന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ തിരിച്ചടിയായതിൽ പാർട്ടി പശ്ചാത്തപിക്കേണ്ട സാഹചര്യമാണിപ്പോൾ നിലനിൽക്കുന്നത്. ജോസ് കെ മാണിയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. 12 സീറ്റുകളിൽ മത്സരിച്ച മാണി വിഭാഗം ഭരണവിരുദ്ധ വികാരത്തിന്റെ പശ്ചാത്തലത്തിൽ മുഴുവൻ സ്ഥാനങ്ങളിലും തോൽവി നേരിട്ടു.</p>
<p>ഇടുക്കിയിൽ റോഷി അഗസ്റ്റിൻ, ചങ്ങനാശേരിയിൽ ജോബ് മൈക്കിള്‍, കാഞ്ഞിരപ്പള്ളിയിൽ എൻ ജയരാജ് എന്നിവർ ഉൾപ്പെടെ അഞ്ച് സിറ്റിംഗ് എംഎൽഎമാരും പരാജയപ്പെട്ടത് ശ്രദ്ധേയമാണ്. 1965 മുതൽ നിലനിർത്തിയിരുന്ന നിയമസഭാ പ്രതിനിധിത്വം ജോസ് കെ മാണിയുടെ നേതൃത്വത്തിൽ നഷ്ടമായത് പാർട്ടിക്ക് വലിയ ആഘാതമായി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2358</link>
<guid>https://thekeralajournal.com/2358</guid>
<description><![CDATA[ അഡ്വ. എം.ടി. തോമസ് (71) മണ്ണിപ്ലാക്കൽ നത്തുകല്ല് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f8ac0dedcf7.jpg" length="63207" type="image/jpeg"/>
<pubDate>Mon, 04 May 2026 19:54:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. എം.ടി. തോമസ് (71) മണ്ണിപ്ലാക്കൽ നത്തുകല്ല് നിര്യാതനായി.</p>
<p>ഭൗതീക ശരീരം ചൊവ്വാഴ്‌ച വൈകുംന്നേരം 5.00 മണിക്ക് നത്തുകല്ലിലുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്</p>
<p>സംസ്കാരം : 06-05-2026 ബുധനാഴ്‌ച ഉച്ചയ്ക്ക് 2.30 ന് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെന്റ്റ് തോമസ് ഫൊറോനാ ചർച്ച് സെമിത്തേരിയിൽ</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2354</link>
<guid>https://thekeralajournal.com/2354</guid>
<description><![CDATA[ ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f820e57f267.jpg" length="57510" type="image/jpeg"/>
<pubDate>Mon, 04 May 2026 10:00:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടോജോ തോമസ് (37) വടക്കേക്കുറ്റ്,നത്തുകല്ല് നിര്യാതനായി.</p>
<p>മൃതസംസ്‌കാര ശുശ്രൂഷ 04 - 05- 2026 തിങ്കളാഴ്ച്ച 4 മണിക്ക് ഭവനത്തിൽ ആരംഭിച്ച് ഇരട്ടയാർ സെൻ്റ് തോമസ് ഫെറോന ചർച്ച് സെമിത്തേരിയിൽ</p>]]> </content:encoded>
</item>

<item>
<title>കഞ്ഞിക്കുഴി മുതൽ കട്ടപ്പന വരെ : ജില്ലയിലെ വോട്ടെണ്ണൽ ക്രമം ഇപ്രകാരം</title>
<link>https://thekeralajournal.com/2353</link>
<guid>https://thekeralajournal.com/2353</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7ef869fd87.jpg" length="599839" type="image/jpeg"/>
<pubDate>Mon, 04 May 2026 06:29:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. ഓരോ മണ്ഡലത്തിലും പഞ്ചായത്ത് തിരിച്ചാണ് വോട്ടെണ്ണല്‍ നടത്തുക. ആദ്യ റൗണ്ടുകളില്‍ എണ്ണുന്ന പഞ്ചായത്തുകളും ബൂത്തുകളുടെ ക്രമവും വ്യക്തമാക്കിയിട്ടുണ്ട്.</p>
<p><strong>തൊടുപുഴ മണ്ഡലം (229 ബൂത്തുകള്‍)</strong></p>
<p>തൊടുപുഴ മണ്ഡലത്തില്‍ 229 ബൂത്തുകളാണുള്ളത്. കുമാരമംഗലം - 13, കോടിക്കുളം - 13, വണ്ണപ്പുറം - 28, കരിമണ്ണൂര്‍ - 19, ഇടവെട്ടി - 15, തൊടുപുഴ നഗരസഭ - 44, മണക്കാട് - 14, പുറപ്പുഴ - 11, കരിങ്കുന്നം - 10, മുട്ടം - 11, ആലക്കോട് - 8, ഉടുമ്പന്നൂര്‍ - 22, വെള്ളിയാമറ്റം - 20 എന്നിങ്ങനെയാണ് ബൂത്തുകളുടെ വിതരണം. കുമാരമംഗലം പഞ്ചായത്താണ് ആദ്യം എണ്ണിത്തുടങ്ങുന്നത്.</p>
<p><strong>ഇടുക്കി മണ്ഡലം (207 ബൂത്തുകള്‍)</strong></p>
<p>ഇടുക്കി മണ്ഡലത്തില്‍ 207 ബൂത്തുകളാണുള്ളത്. കഞ്ഞിക്കുഴി - 26, കൊന്നത്തടി - 24, വാത്തിക്കുടി - 23, വാഴത്തോപ്പ് - 26, മരിയാപുരം - 12, കാമാക്ഷി - 19, കൂടയത്തൂര്‍ - 20, അറക്കുളം - 17, കാഞ്ചിയാര്‍ - 25, കട്ടപ്പന നഗരസഭ - 25 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. കഞ്ഞിക്കുഴിയിലെ 1 മുതല്‍ 26 വരെയുള്ള ബൂത്തുകളാണ് ആദ്യമായി എണ്ണുക.</p>
<p><strong>ഉടുമ്പന്‍ചോല മണ്ഡലം (201 ബൂത്തുകള്‍)</strong></p>
<p>ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 201 ബൂത്തുകളാണുള്ളത്. രാജാക്കാട് - 15, രാജകുമാരി - 14, ശാന്തന്‍പാറ - 15, സേനാപതി - 12, ഉടുമ്പന്‍ചോല - 17, നെടുങ്കണ്ടം - 36, ഇരട്ടയാര്‍ - 19, പാമ്പാടുംപാറ - 21, കരുണാപുരം - 26, വണ്ടന്മേട് - 26 എന്നിങ്ങനെയാണ് പഞ്ചായത്ത് തിരിച്ചുള്ള ബൂത്തുകള്‍. രാജാക്കാട് പഞ്ചായത്തിലെ 15 ബൂത്തുകളാണ് ആദ്യ റൗണ്ടില്‍ എണ്ണുന്നത്.</p>
<p><strong>പീരുമേട് മണ്ഡലം (224 ബൂത്തുകള്‍)</strong></p>
<p>പീരുമേട് മണ്ഡലത്തില്‍ 224 ബൂത്തുകളാണുള്ളത്. ഏലപ്പാറ - 26, ഉപ്പുതറ - 29, അയ്യപ്പന്‍കോവില്‍ - 14, ചക്കുപള്ളം - 20, കുമളി - 35, കൊക്കയാര്‍ - 14, പെരുവന്താനം - 18, പീരുമേട് - 27, വണ്ടിപ്പെരിയാര്‍ - 41 എന്നിങ്ങനെയാണ് ബൂത്ത് വിഭജനം. ഏലപ്പാറ പഞ്ചായത്തിലെ 11 മുതല്‍ 26 വരെയുള്ള ബൂത്തുകളാണ് ആദ്യം എണ്ണുക.</p>
<p><strong>ദേവികുളം മണ്ഡലം (215 ബൂത്തുകള്‍)</strong></p>
<p>ദേവികുളം മണ്ഡലത്തില്‍ 215 ബൂത്തുകളാണുള്ളത്. മറയൂര്‍ - 13, കാന്തല്ലൂര്‍ - 11, മൂന്നാര്‍ - 35, ദേവികുളം - 30, ഇടമലക്കുടി - 3, വട്ടവട - 7, മാങ്കുളം - 10, അടിമാലി - 37, പള്ളിവാസല്‍ - 16, വെള്ളത്തൂവല്‍ - 26, ബൈസണ്വാലി - 14, ചിന്നക്കനാല്‍ - 13 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. മറയൂര്‍ പഞ്ചായത്തിലെ 13 ബൂത്തുകളാണ് ആദ്യമായി എണ്ണുന്നത്. ദേവികുളം, മൂന്നാര്‍ പഞ്ചായത്തുകളിലെ ബൂത്തുകള്‍ ചേര്‍ന്ന നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>വോട്ടെണ്ണല്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതോടെ ജില്ലയില്‍ സുരക്ഷാ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഫലപ്രഖ്യാപനത്തിനായുള്ള ആകാംക്ഷ ഉയരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോതമംഗലം രൂപതാ ദിനാഘോഷം : പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2350</link>
<guid>https://thekeralajournal.com/2350</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f7e9f50edb7.jpg" length="79640" type="image/jpeg"/>
<pubDate>Mon, 04 May 2026 06:06:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലം രൂപതാ ദിനാഘോഷം, മാർ ജോർജ് പുന്നക്കോട്ടിലിന്റെ നവതി, എപ്പിസ്കോപ്പൽ ഗോൾഡൻ ജൂബിലി ആരംഭം, മാർ ജോർജ് മഠത്തിക്കണ്ടത്തിന്റെയും രൂപതയുടെയും സപ്തതി ആഘോഷങ്ങൾ എന്നിവയുടെ ഭാഗമായി നടന്ന പൊതുസമ്മേളനം മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസാരിച്ച അദ്ദേഹം, മികച്ച സാമൂഹ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന രൂപതയാണ് കോതമംഗലം എന്നും, മിഷനറി ദൈവവിളികൾ കൂടുതൽ വളർത്താൻ രൂപത കൂടുതൽ സജീവമായി മുന്നോട്ടുവരണമെന്നും അഭിപ്രായപ്പെട്ടു.</p>
<p>കോതമംഗലം, ഇടുക്കി രൂപതകളിൽ ദീർഘകാലം സജീവ സാന്നിധ്യമായിരുന്ന മാർ ജോർജ് പുന്നക്കോട്ടിലിന്റെ സേവനത്തെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. അലസതയില്ലാതെ നിരന്തരമായി പ്രവർത്തിച്ചിരുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും, ലാളിത്യവും ഉറച്ച നിലപാടുകളും ഉള്ള ഇടയനാണ് നിലവിലെ ഇടയൻ മാർ ജോർജ് മഠത്തിക്കണ്ടത്തിലെന്നും മാർ തട്ടിൽ പറഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഒരു മലയാളി ജർമനിയിൽ മെത്രാനായതിന്റെ അഭിമാനകരമായ നേട്ടം കോതമംഗലം രൂപതാംഗമായ മാർ ജോഷി പൊട്ടക്കലിലൂടെ സാക്ഷാത്കരിക്കപ്പെട്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. നവതി ആഘോഷിക്കുന്ന മാർ ജോർജ് പുന്നക്കോട്ടിൽ, സപ്തതി ആഘോഷിക്കുന്ന മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, ജർമനിയിലെ മയിൻസ് രൂപത സഹായമെത്രാൻ മാർ ജോഷി പൊട്ടക്കൽ എന്നിവരെ കർദിനാൾ പൊന്നാട അണിയിച്ച് ഉപഹാരം നൽകി ആദരിച്ചു.</p>
<p>70 വർഷം പൗരോഹിത്യ ശുശ്രൂഷ പൂർത്തിയാക്കിയ ഫാ. ജോർജ് ഓലിയപ്പുറം സീനിയർ, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന സെക്രട്ടറിയായി സേവനമനുഷ്ഠിച്ച വാഴക്കാല ഇടവകാംഗം ജസ്റ്റീസ് സി.വി. ഫ്രാൻസിസ്, അത്യന്തം സമർപ്പിതമായ സേവനത്തിലൂടെ കുടുംബ പ്രേഷിതത്വത്തിലും ആതുരശുശ്രൂഷാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച എസ്ഡി സന്യാസസമൂഹത്തിലെ സിസ്റ്റർ ഫൗസ്റ്റിൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.</p>
<p>യാക്കോബായ സഭ കോതമംഗലം മേഖല മെത്രാൻ ഏലിയാസ് മാർ ജൂലിയോസ്, കോതമംഗലം രൂപതയിലെ ബിഷപ്പുമാരായ മാർ തോമസ് പുല്ലോപ്പിള്ളി, മാർ ചാക്കോ തോട്ടുമാരിക്കൽ, മാർ ജോസഫ് കൊടകല്ലിൽ, മാർ ബെന്നി ഇടത്തട്ടേൽ, സിഎംഐ കാർമൽ പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. ജോബി കൊച്ചുമുട്ടം, ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്, പി.ജെ. ജോസഫ് എംഎൽഎ, എംപിമാരായ ഫ്രാൻസിസ് ജോർജ്, ഡീൻ കുര്യാക്കോസ്, എംഎസ്ജെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ അഭയ, പാസ്റ്ററൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി ജിബിൻ ജോസ് എന്നിവർ പ്രസംഗിച്ചു.</p>
<p>മാർ ജോർജ് പുന്നക്കോട്ടിൽ, മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മാർ ജോഷി പൊട്ടക്കൽ എന്നിവർ മറുപടി പ്രസംഗം നടത്തി. രൂപത വികാരി ജനറാൾമാരായ മോൺ. പയസ് മലേക്കണ്ടത്തിൽ സ്വാഗതവും മോൺ. വിൻസന്റ് നെടുങ്ങാട്ട് നന്ദിയും രേഖപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി മാർ ജോർജ് പുന്നക്കോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ വചനസന്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ സൗജന്യ ഏവിയേഷൻ സെമിനാർ..</title>
<link>https://thekeralajournal.com/2349</link>
<guid>https://thekeralajournal.com/2349</guid>
<description><![CDATA[ +2, ഡിഗ്രി വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6fa2540b53.jpg" length="100488" type="image/jpeg"/>
<pubDate>Sun, 03 May 2026 13:04:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏവിയേഷൻ മേഖലയിൽ കരിയർ സ്വപ്നങ്ങൾക്ക് സുവർണ്ണാവസരം: കട്ടപ്പനയിൽ സൗജന്യ സെമിനാർ 7ന്</p>
<p></p>
<p>കട്ടപ്പന: ഹൈറേഞ്ച് മേഖലയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് വ്യോമയാന രംഗത്ത് കരിയർ സാധ്യതകൾ തുറക്കാൻ സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ഈ മാസം 7-ാം തീയതി രാവിലെ 10 മണിക്ക് കട്ടപ്പന ഹൈറേഞ്ച് കൺവെൻഷൻ സെന്ററിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കൊച്ചിയിലെ ട്രിനോവാ ഏവിയേഷൻ അക്കാദമിയാണ് പരിപാടിയുടെ സംഘാടകർ.</p>
<p>+2 പൂർത്തിയാക്കിയവരും ബിരുദ വിദ്യാർത്ഥികളും പങ്കെടുക്കാവുന്ന സെമിനാറിൽ സീറ്റുകൾ പരിമിതമായതിനാൽ മുൻകൂട്ടി രജിസ്ട്രേഷൻ നിർബന്ധമാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 9544536000, 9847536000 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.</p>
<p>ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയിൽ പ്രവർത്തിച്ച മുൻ ക്യാബിൻ ക്രൂ അംഗങ്ങൾ, എയർലൈൻ-എയർപോർട്ട് മേഖലയിലെ പരിചയസമ്പന്നരായ വിദഗ്ധർ എന്നിവരാണ് സെഷൻ നയിക്കുന്നത്. വ്യോമയാന രംഗത്തെ കരിയർ സാധ്യതകൾ, വ്യവസായത്തിന്റെ നിലവിലെ ആവശ്യങ്ങൾ, പരിശീലന മാർഗങ്ങൾ, വ്യക്തിത്വ വികസനത്തിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങളിൽ വിശദമായ അവബോധം നൽകും.</p>
<p>വ്യോമയാനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിൽ ജോലി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് ഈ സെമിനാർ ഒരു മികച്ച അവസരമാകുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f6fa5710b6e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ബൈപ്പാസ് നിർമാണം വൈകുന്നതിനെതിരെ ബിജെപി പ്രതിഷേധം</title>
<link>https://thekeralajournal.com/2348</link>
<guid>https://thekeralajournal.com/2348</guid>
<description><![CDATA[ മാർച്ച് 31 ന് മുൻപ് പണി പൂർത്തിയാകും എന്ന് പറഞ്ഞ റോഡ് നിർമാണം ഇതുവരെ പൂർത്തിയായില്ല എന്നും ആക്ഷേപം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6f92c730c9.jpg" length="119934" type="image/jpeg"/>
<pubDate>Sun, 03 May 2026 12:59:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും കട്ടപ്പന ബൈപ്പാസ് റോഡിന്റെ നിർമ്മാണം പൂർത്തിയാകാതെ തുടരുന്നു. മാർച്ച് 31നകം പണി പൂർത്തിയാക്കുമെന്ന വാഗ്ദാനവുമായി തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത റോഡാണ് ഇന്നും സഞ്ചാരയോഗ്യമാക്കാത്തത്.</p>
<p>ബൈപ്പാസ് റോഡ് അടച്ചിട്ടിരിക്കുന്നതിനാൽ കട്ടപ്പന നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണ്. ഇതിനെതിരെ ബിജെപി പ്രതിഷേധവുമായി രംഗത്തെത്തി.</p>
<p>വാഗ്ദാനങ്ങൾ പാലിക്കാത്തതും പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതുമായ സാഹചര്യത്തിൽ ഉടൻ റോഡ് തുറന്ന് ഗതാഗതയോഗ്യമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>കായികതാരങ്ങള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2346</link>
<guid>https://thekeralajournal.com/2346</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ad910491a.jpg" length="94630" type="image/jpeg"/>
<pubDate>Sun, 03 May 2026 07:36:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗവും തൊടുപുഴ സോക്കര്‍ സ്‌കൂളും സംയുക്തമായി കായികതാരങ്ങള്‍ക്കായി ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ സമ്മര്‍ ക്യാമ്പില്‍ പരിശീലനത്തിനെത്തിയ താരങ്ങള്‍ പങ്കെടുത്തു.</p>
<p>മുന്‍ സന്തോഷ് ട്രോഫി താരം പി. എ. സലിംകുട്ടി മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. മഞ്ജു ജോസഫ് അധ്യക്ഷത വഹിച്ചു.</p>
<p>ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ, ലോ സെക്രട്ടറി ഗോപി കെ. ആര്‍, സ്‌പോര്‍ട്‌സ് ആയുര്‍വേദ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. അരുണ്‍ രാജേന്ദ്രന്‍, ഡോ. അനുപ്രിയ പി. മണി, ഫിസിയോതെറാപ്പിസ്റ്റ് അര്‍ജുന്‍ പി.വി. നന്ദി എന്നിവര്‍ സംബന്ധിച്ചു. പരിപാടിയില്‍ കായികക്ഷമത വര്‍ധിപ്പിക്കുന്നതിനും പരിക്കുകള്‍ ഒഴിവാക്കുന്നതിനുമായി ആയുര്‍വേദ ചികിത്സയുടെ പ്രാധാന്യം വിശദീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴക്കും കാറ്റിനും സാധ്യത : ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2345</link>
<guid>https://thekeralajournal.com/2345</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f407120067c.jpg" length="648447" type="image/jpeg"/>
<pubDate>Sun, 03 May 2026 07:33:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.</p>
<p>24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കുമെന്നാണ് കണക്കാക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിര്‍ദേശിച്ചു.</p>
<p>നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനൊപ്പം എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ മൂന്ന് മണിക്കൂര്‍ നേരത്തേക്ക് അതിശക്ത മഴയ്ക്കുള്ള മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; നാളെ രാവിലെ 8 മുതല്‍ വോട്ടെണ്ണൽ</title>
<link>https://thekeralajournal.com/2344</link>
<guid>https://thekeralajournal.com/2344</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Sun, 03 May 2026 07:30:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന് മുന്നോടിയായുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു. രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിലായി വോട്ടെണ്ണല്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.</p>
<p>തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ പൈനാവ് ഏകലവ്യ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കും. പീരുമേട് മണ്ഡലത്തിലെ വോട്ടെണ്ണല്‍ കുട്ടിക്കാനം മരിയഗിരി ഇഎംഎച്ച്‌എസ്‌എസിലും ദേവികുളം മണ്ഡലത്തിലെത് മൂന്നാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>വോട്ടെണ്ണലിനായി അഞ്ച് റിട്ടേണിംഗ് ഓഫീസര്‍മാരും 39 അഡീഷണല്‍ റിട്ടേണിംഗ് ഓഫീസര്‍മാരും 116 സൂക്ഷ്മനിരീക്ഷകരും 116 കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും 140 കൗണ്ടിംഗ് അസിസ്റ്റന്റുമാരുമടങ്ങുന്ന 411 ഉദ്യോഗസ്ഥരാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ഓരോ റൗണ്ടിലും പരമാവധി 14 ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് എണ്ണുക. ആദ്യം പോസ്റ്റല്‍ ബാലറ്റുകളാണ് എണ്ണിത്തുടങ്ങുക.</p>
<p>ഓരോ കേന്ദ്രത്തിലും പരമാവധി 14 കൗണ്ടിംഗ് മേശകള്‍ ക്രമീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ക്കായി 500 എണ്ണം വീതം പ്രത്യേക കൗണ്ടിംഗ് ടേബിളുകളും ഓരോന്നിനും ഓരോ എആര്‍ഒമാരെയും നിയോഗിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളുടേയോ അവരുടെ പ്രതിനിധികളുടേയോ സാന്നിധ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ വീഡിയോ റെക്കോര്‍ഡിംഗ് നടത്തിയാണ് സ്ട്രോംഗ് റൂമുകള്‍ തുറക്കുക.</p>
<p>വോട്ടെണ്ണലിനിടെ കണ്ട്രോള്‍ യൂണിറ്റിനൊപ്പം ഫോം 17 സി മേശപ്പുറത്ത് വയ്ക്കും. വോട്ടിംഗ് യന്ത്രങ്ങളിലും ബൂത്തില്‍ രേഖപ്പെടുത്തിയ വോട്ടുകളിലും വ്യത്യാസം കണ്ടെത്തിയാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണും. ഓരോ റൗണ്ടിലും രണ്ട് യന്ത്രങ്ങള്‍ നിരീക്ഷകന്‍ പ്രത്യേകം പരിശോധിക്കുകയും ഓരോ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളില്‍ വിവിപാറ്റ് നിര്‍ബന്ധമായും പരിശോധിക്കുകയും ചെയ്യും.</p>
<p>കര്‍ശന നിര്‍ദേശങ്ങള്‍</p>
<p>വോട്ടെണ്ണല്‍ ഹാളില്‍ പ്രവേശിക്കുന്ന സ്ഥാനാര്‍ഥികളും ഏജന്റുമാരും ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് വ്യക്തമായി ധരിക്കണം. വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് കുറഞ്ഞത് ഒരു മണിക്കൂര്‍ മുമ്പ് നിയമന ഉത്തരവിന്റെ പകര്‍പ്പ് റിട്ടേണിംഗ് ഓഫീസര്‍ക്ക് സമര്‍പ്പിക്കണം.</p>
<p>അനുവദിച്ചിട്ടുള്ള ടേബിളുകളിലോ ബാരിക്കേഡിന് പിന്നിലുള്ള ഇരിപ്പിടങ്ങളിലോ മാത്രമേ ഇരിക്കാവൂ. വോട്ടെടുപ്പിന്റെ രഹസ്യാത്മകത കാത്തുസൂക്ഷിക്കാന്‍ നിയമപരമായ ബാധ്യത എല്ലാവരും പാലിക്കണം. ഇവിഎമ്മുകളോ തെരഞ്ഞെടുപ്പ് രേഖകളോ സ്പര്‍ശിക്കാന്‍ അനുവാദമില്ല.</p>
<p>സുരക്ഷാ കാരണങ്ങളാല്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരെ കൗണ്ടിംഗ് ഏജന്റുമാരായി നിയമിക്കാന്‍ പാടില്ല. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരെയോ അച്ചടക്കലംഘനം നടത്തുന്നവരെയോ ഹാളില്‍നിന്ന് പുറത്താക്കും. സാധുവായ പാസ് ഉള്ളവര്‍ക്കും ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കും മാത്രമാണ് പ്രവേശനം അനുവദിക്കുക.</p>]]> </content:encoded>
</item>

<item>
<title>ശക്‌തമായ കാറ്റും വേനല്‍മഴയും: നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശം</title>
<link>https://thekeralajournal.com/2343</link>
<guid>https://thekeralajournal.com/2343</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ab91e0e22.jpg" length="121430" type="image/jpeg"/>
<pubDate>Sun, 03 May 2026 07:27:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം പെയ്‌ത വേനല്‍മഴയും ശക്തമായ കാറ്റും നെടുങ്കണ്ടം മേഖലയില്‍ വ്യാപക നാശനഷ്‌ടങ്ങള്‍ക്ക് ഇടയാക്കി. കുമളി-മൂന്നാര്‍ സംസ്ഥാനപാതയില്‍ നെടുങ്കണ്ടത്തിന് സമീപം ചേമ്പളത്ത് വന്‍മരങ്ങള്‍ കടപുഴകി വീണ് ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. നെടുങ്കണ്ടം-ചേമ്പളം-വട്ടപ്പാറ റോഡിലും നിരവധി മരങ്ങള്‍ ഒടിഞ്ഞുവീണതോടെ യാത്ര ദുരിതമായി.</p>
<p>കനത്ത കാറ്റില്‍ വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണ് മേഖലയില്‍ വൈദ്യുതി വിതരണം താറുമാറായി. വൈദ്യുതി വകുപ്പ് അടിയന്തരമായി പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്നലെ വൈകിയോടെയാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്.</p>
<p>ഏലത്തോട്ടങ്ങളില്‍ മരങ്ങള്‍ വീണ് കൃഷിനാശവും ഉണ്ടായി. ഉടുമ്പന്‍ചോലയില്‍ മിന്നലേറ്റ് ഒരു വീട് ഭാഗികമായി തകര്‍ന്നതോടൊപ്പം വീട്ടിലെ വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു. സമീപത്തെ ട്രാന്‍സ്‌ഫോര്‍മറുകള്‍ക്കും തകരാറുണ്ടായതിനാല്‍ ഇവിടെ വൈദ്യുതി പുനഃസ്ഥാപിക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഭാര്യയെ കൊലപ്പെടുത്തിയ കേസ്: ഭർത്താവിന് ജീവപര്യന്തം തടവും 2 ലക്ഷം രൂപ പിഴയും</title>
<link>https://thekeralajournal.com/2341</link>
<guid>https://thekeralajournal.com/2341</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f536091d959.jpg" length="83951" type="image/jpeg"/>
<pubDate>Sat, 02 May 2026 04:53:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ സ്വദേശിയായ ഭാഗ്യരാജ് (48) ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിനും ₹2,00,000 രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ടു. ഫോർത്ത് അഡീഷണൽ ഡിസ്ട്രിക്ട് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയാണ് വിധി പ്രസ്താവിച്ചത്.</p>
<p>പിഴ അടയ്ക്കാത്ത പക്ഷം രണ്ടുവർഷം കൂടി കഠിന തടവ് അനുഭവിക്കണമെന്നുമാണ് കോടതി നിർദ്ദേശം.</p>
<p>2018 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭാര്യയായ ഷേർളിയെ സാരി ഉപയോഗിച്ച് കഴുത്തിൽ കുരുക്കിട്ട് കഴുക്കോലിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്നാണ് കേസിലെ കണ്ടെത്തൽ.</p>]]> </content:encoded>
</item>

<item>
<title>കെ.ടി.പി.എ സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന്</title>
<link>https://thekeralajournal.com/2340</link>
<guid>https://thekeralajournal.com/2340</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f533dea6842.jpg" length="115300" type="image/jpeg"/>
<pubDate>Sat, 02 May 2026 04:44:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: കേരളാ ടാക്സ് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ (കെ.ടി.പി.എ) സംസ്ഥാന പ്രതിനിധി സമ്മേളനം ഇന്ന് തൊടുപുഴ ഉത്രം റസിഡൻസി ഹാളിൽ നടക്കും. രാവിലെ 9.45ന് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകുംെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.</p>
<p>സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും.</p>
<p>അഞ്ച് പതിറ്റാണ്ടിലേറെ നിയമസഭാ സമാജികനായ പി.ജെ. ജോസഫ് എം.എൽ.എയെ ചടങ്ങിൽ ആദരിക്കും. മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, ജില്ലാ സെക്രട്ടറി സാജൻ കുന്നേൽ, എസ്.ജി.എസ്.ടി ജോയിന്റ് കമ്മിഷണർ കെ. ശ്രീബിന്ദു, സി.ജി.എസ്.ടി അസിസ്റ്റന്റ് കമ്മിഷണർ ജോയി ജോസഫ്, സ്റ്റേറ്റ് ടാക്സ് ഓഫീസർ ബിജു സെബാസ്റ്റ്യൻ, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ, മുനിസിപ്പൽ കൗൺസിലർ സഫിയ ജബ്ബാർ എന്നിവർ സംസാരിക്കും.</p>
<p>സംഘടനയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനോടൊപ്പം ഭാവി പരിപാടികൾ സംബന്ധിച്ച ചർച്ചകളും സമ്മേളനത്തിൽ നടക്കും. വാർത്താസമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എൻ.കെ. ശിവൻകുട്ടി, ജനറൽ സെക്രട്ടറി കെ.പി. ഹരീഷ്, വൈസ് പ്രസിഡന്റ് രാമകൃഷ്ണൻ പോറ്റി, സംഘാടക സമിതി ഭാരവാഹികളായ പി.എസ്. മുരളീധരൻപിള്ള, മുഹമ്മദ് റാഫി, ജോളി ജോൺ, സുനീർ ഇബ്രാഹിം, ജയകൃഷ്ണൻ സി.ബി, ജെയ്സൺ ജോയി, റിയാദ് അസീസ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സി ജെ ജോർജ് (70) ( ജോസഫ് ) ചെമ്മരപ്പള്ളിൽ,വലിയതോവാള നിര്യാതനായി</title>
<link>https://thekeralajournal.com/2339</link>
<guid>https://thekeralajournal.com/2339</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4d19fc7dc7.jpg" length="64840" type="image/jpeg"/>
<pubDate>Fri, 01 May 2026 21:45:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സി ജെ ജോർജ് (70) ( ജോസഫ് ) ചെമ്മരപ്പള്ളിൽ,വലിയതോവാള നിര്യാതനായി.</p>
<p>മൃതസംസ്കാര ശുശ്രൂഷ 03/05/2026 ഞായറാഴ്ച്ച രാവിലെ 10.45ന് ഭവനത്തിൽ ആരംഭിച്ച് വലിയതോവാള ക്രിസ്‌തുരാജ് പള്ളിസെമിത്തേരിയിൽ </p>]]> </content:encoded>
</item>

<item>
<title>‘എഡ്യൂ വൈബ് 2K26’ അവധിക്കാല പരിശീലന പരിപാടിക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2338</link>
<guid>https://thekeralajournal.com/2338</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4baea92ee5.jpg" length="91650" type="image/jpeg"/>
<pubDate>Fri, 01 May 2026 20:08:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിക്കുന്ന അവധിക്കാല പരിശീലന പരിപാടിയായ ‘എഡു വൈബ്സ് 2കെ26’ക്ക് തുടക്കമായി. കട്ടപ്പന ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) ആൻസൻ ജോസഫ് കെ (KAS) ഉദ്ഘാടനം നിർവഹിച്ചു.</p>
<p>സ്കൂൾ മാനേജർ വെരി. റവ. ഫാ. സക്കറിയാസ് കുമ്മണ്ണൂപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഷീബ അജയ്, പി.ടി.എ പ്രസിഡന്റ് കൂടിയായ വാർഡ് മെമ്പർ സിജോ ഇലന്തൂർ, ഹെഡ്മാസ്റ്റർ ജോർജുകുട്ടി എം.വി എന്നിവർ ആശംസകൾ നേർന്നു.</p>
<p>യോഗത്തിൽ എം.പി.ടി.എ പ്രസിഡന്റ് ബിനു ജസ്റ്റിൻ, സീനിയർ അസിസ്റ്റന്റ് കൊച്ചുറാണി ജോസഫ്, എൻ.എം.എം.എസ് ഇൻചാർജ് എലിസബത്ത് ജെ കാരീസ്, സ്റ്റാഫ് സെക്രട്ടറി ബിൻസ് ദേവസ്യാ എന്നിവരോടൊപ്പം അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.</p>
<p>വിദ്യാർത്ഥികളുടെ അക്കാദമിക മികവും വ്യക്തിത്വ വികസനവും ലക്ഷ്യമിട്ട് വിവിധ പരിശീലനങ്ങളാണ് ‘എഡു വൈബ്സ് 2കെ26’യിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി : പോലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ 7 പേർക്ക് ഇടിമിന്നലേറ്റു</title>
<link>https://thekeralajournal.com/2337</link>
<guid>https://thekeralajournal.com/2337</guid>
<description><![CDATA[ പരിക്കേറ്റ ഇടുക്കി എ ആർ ക്യാമ്പ് ഉദ്യോഗസ്ഥൻ അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4947774750.jpg" length="45462" type="image/jpeg"/>
<pubDate>Fri, 01 May 2026 17:57:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേനൽ മഴയെ തുടർന്ന് മംഗളാദേവി ക്ഷേത്രപരിസരത്ത് ഉണ്ടായ ഇടിമിന്നലേറ്റ് 7 പേർക്ക് പരുക്ക്.പരിക്കേറ്റവരിൽ ഇടുക്കി എ ആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും.</p>
<p>ഇടുക്കി എ ആർ ക്യാമ്പിലെ അൻസാർ എന്ന പോലീസ് ഉദ്യോഗസ്ഥനാണ് പരിക്കേറ്റത്. അൻസാറിനെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.</p>
<p>പരിക്കേറ്റ മറ്റ് ആറു പേരെ കുമളി ഗവൺമെൻറ് ആശുപത്രിയിലും  പ്രവേശിപ്പിച്ചിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴ : കട്ടപ്പനയിൽ ATS ടർഫ് തകർന്നു</title>
<link>https://thekeralajournal.com/2336</link>
<guid>https://thekeralajournal.com/2336</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f497bf782b8.jpg" length="110295" type="image/jpeg"/>
<pubDate>Fri, 01 May 2026 17:34:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ പെയ്ത ശക്തമായ വേനൽമഴയെ തുടർന്ന് ATS അരീന ടർഫ് തകർന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f497d0260d6.jpg" alt=""></p>
<p>മഴയും ശക്തമായ കാറ്റും മൂലം ടർഫ് ൻ്റെ ഒരു വശം തകർന്നു വീഴുകയായിരുന്നു.ഒരു ഭാഗത്തെ തൂണുകളും വലയും നിലം പൊത്തിയ അവസ്ഥയിലാണ്.</p>
<p>ലക്ഷങ്ങളുടെ നാശ നഷ്ടമാണുണ്ടായിരിക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>വേനൽ മഴ: മംഗളാദേവിയിൽ ഭക്തർക്ക് ഇടിമിന്നലേറ്റു</title>
<link>https://thekeralajournal.com/2335</link>
<guid>https://thekeralajournal.com/2335</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4947774750.jpg" length="45462" type="image/jpeg"/>
<pubDate>Fri, 01 May 2026 17:26:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി ; മംഗളാദേവി ക്ഷേത്രപരിസരത്ത് വേനൽമഴക്കിടെ ഉണ്ടായ ഇടിമിന്നലേറ്റ് ഭക്തർക്കു പരിക്കേറ്റു. ഇന്ന് ക്ഷേത്രത്തിൽ ദർശനത്തിനെത്തിയവർക്കാണ് അപകടം ഉണ്ടായത്.</p>
<p>ഇടിമിന്നലേറ്റ് പരിക്കേറ്റവരെ കുമളി ഗവ ആശുപത്രിയിലേക്ക് മാറ്റിയതായി വിവരം ലഭിച്ചിട്ടുണ്ട്. നിലവിൽ അവരുടെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>
<p>സംഭവത്തെ തുടർന്ന് പ്രദേശത്ത് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. .</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളി ഉന്നതി മേഖലയിൽ എൻ.ഡി.എ. സംഘം സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2334</link>
<guid>https://thekeralajournal.com/2334</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f49d097f551.jpg" length="164719" type="image/jpeg"/>
<pubDate>Fri, 01 May 2026 16:06:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുപത്തിനാല് കുടുബങ്ങളുടെ വൈദ്യുതി വിശ്ചേദിക്കാന്‍ വനംവകുപ്പ് നിര്‍ദ്ദേശിച്ച കാഞ്ചിയാര്‍ പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എന്‍.ഡി.എ.പ്രതിനിധി സംഘം സന്ദര്‍ശനം നടത്തി.</p>
<p>പതിനഞ്ച് വര്‍ഷത്തിലധികമായി വൈദ്യുതി ലഭിച്ച ഇരുപത്തിനാലോളം കുടുബങ്ങളുടെ കണക്ഷന്‍ വിശ്ചേദിക്കുവാനാണ് വനംവകുപ്പ് വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയത്.നാല് പതിറ്റാണ്ടിലധികമായി ഈ മേഖലയില്‍ ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വരുന്ന കര്‍ഷകരെ ഘട്ടംഘട്ടമായി ഈ പ്രദേശത്ത് നിന്നും ഇറക്കി വിടാനുള്ള ഗൂഢ നീക്കമാണ് ഇതിന്റെ പിന്നിലെന്ന് സംശയിക്കേണ്ടി വരുമെന്ന് എന്‍.ഡി.എ. നേതാക്കള്‍ പറഞ്ഞു.</p>
<p>ജിയോമാപ്പിംഗും ഡിജിറ്റല്‍ സര്‍വ്വേയും ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് വനംവകുപ്പ് ജണ്ടയിട്ട് തിരിച്ച സ്ഥലത്തിന് പുറത്തുള്ള കൃഷി ഭൂമിയില്‍ കര്‍ഷകരുടെ അവകാശങ്ങള്‍ ഇല്ലാതാക്കുവാനാണ് സര്‍ക്കാര്‍ വകുപ്പുകള്‍ ശ്രമിക്കുന്നത്.</p>
<p>ജനവാസമേഖലകളെ വനഭൂമിയാക്കി മാറ്റുവാന്‍ ഇടത് വലത് മുന്നണികള്‍ കാലങ്ങളായി നടത്തി വരുന്ന ശ്രമങ്ങളാണ് അഞ്ചുരുളി മേഖലയിലെ കര്‍ഷകരുടെ ജീവിതം പ്രതിസന്ധിയിലാക്കിയിട്ടുള്ളത്.കാഞ്ചിയാര്‍ പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ PMAY പദ്ധതി പ്രകാരം ലഭിച്ച വീടുകളുടെ നിര്‍മ്മാണം പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.ഉന്നതി മേഖലയിലേയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം ആരംഭിച്ച റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പോലും തടസ്സപ്പെടുത്തുന്ന നലപാടാണ് വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്.</p>
<p>അഞ്ചുരുളി ഉന്നതി പ്രദേശത്തെ ജനങ്ങളുടെ ഭൂപ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി പ്രതിരോധിക്കുമെന്ന് എന്‍.ഡി.എ.നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.</p>
<p>ബി.ഡി.ജെ.എസ്. ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ:പ്രതീഷ്‌ പ്രഭയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ.സംഘത്തില്‍ ബിജെപി ആലപ്പുഴ മേഖലാ സെക്രട്ടറി കെ.എന്‍.ഷാജി , ബി.ഡി.ജെ.എസ്. ഇടുക്കി നിയോജക പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ ,കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം.എന്‍.മോഹന്‍ദാസ് , ബിജെപി കട്ടപ്പന മണ്ഡലം ജനറല്‍ സെക്രട്ടറി ജിമ്മിച്ചന്‍ ഇളംതുരുത്തി , പി.എസ്.രതീഷ് ,സുമോദ് തങ്കപ്പന്‍ , പി.ജി.ഉത്തമന്‍ ,ജിജികുമാര്‍, എ.പി.രാജേന്ദ്രന്‍ എന്നിവരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ മലയാളി ചിരി ക്ലബ്ബിന്റെ രണ്ടാംഘട്ട സംഭാര വിതരണം</title>
<link>https://thekeralajournal.com/2333</link>
<guid>https://thekeralajournal.com/2333</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f47f81f073e.jpg" length="102905" type="image/jpeg"/>
<pubDate>Fri, 01 May 2026 15:55:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സമൂഹസേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനങ്ങളുമായി മുന്നേറുന്ന മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാംഘട്ട സംഭാര വിതരണം ആരംഭിച്ചു. കട്ടപ്പന മുനിസിപ്പാലിറ്റി വാർഡുകളിലേക്കുള്ള വിതരണം കട്ടപ്പന മുനിസിപ്പാലിറ്റി മിനി സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ക്ലബ് പ്രസിഡൻ്റ് സണ്ണി സ്റ്റോറിൽ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>“നമുക്ക് മറ്റൊരാളുടെ ജീവിതത്തിൽ ഒരു ചെറിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെങ്കിൽ, അത് നമ്മൾക്ക് തന്നെ ഏറ്റവും വലിയ സന്തോഷവും സമാധാനവും നൽകും” എന്ന് സണ്ണി സ്റ്റോറിൽ അഭിപ്രായപ്പെട്ടു.</p>
<p>മർച്ചന്റ് യൂത്ത് വിങ് സംസ്ഥാന ജനറൽ സെക്രട്ടറി സിജോമോൻ ജോസ് മുഖ്യപ്രഭാഷണവും ഫ്ലാഗ് ഓഫ് കർമ്മവും നിർവഹിച്ചു. ചടങ്ങിൽ കട്ടപ്പനയിലെ മുതിർന്ന വ്യാപാരികളെ ആദരിച്ചു.</p>
<p>സോഷ്യൽ ഡെവലപ്മെന്റ് ഫൗണ്ടേഷൻ ചെയർമാൻ മനോജ് വർക്കി കുളക്കാട്ടുവേലിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വിപിൻ വിജയൻ, ടിജിൻ ടോം, മനോജ് പി.ജി., ജെ.സി.ഐ ട്രഷറർ അമൽ ജോളി, സിബി കുരുവിക്കൊമ്പിൽ, മനോജ് ജോസഫ്, ദേവസ്യ പി.എ., ബിബിൻ വിശ്വനാഥൻ, സുബിൻ തോമസ്, ഷിജോ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.</p>
<p>സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി നടപ്പിലാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ പ്രചോദനമാകുന്നുവെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി ചിത്രാപൗര്‍ണമി  : റെക്കോർഡ് തിരക്ക്</title>
<link>https://thekeralajournal.com/2332</link>
<guid>https://thekeralajournal.com/2332</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f44170d2bb5.jpg" length="126371" type="image/jpeg"/>
<pubDate>Fri, 01 May 2026 11:32:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ മംഗളാദേവി ക്ഷേത്രത്തിലെ ചിത്രപൗർണമി ഉത്സവത്തിന് ഈ വർഷം സർവകാല റെക്കോർഡ് ജനസാന്നിധ്യം. മുൻ വർഷങ്ങളിൽ പരമാവധി 20,000 പേരോളം മാത്രമാണ് ഉത്സവത്തിൽ പങ്കെടുത്തിരുന്നത്. എന്നാൽ ഇത്തവണ 30,000-ത്തിലധികം തീർത്ഥാടകർ എത്തുമെന്നാണ് അധികൃതരും സംഘാടകരും വിലയിരുത്തുന്നത്.</p>
<p>ഇതു വരെ പതിനായിരങ്ങൾ ഉത്സവത്തിൻ്റെ ഭാഗമായി മംഗളാദേവിയിൽ എത്തി എന്നാണ് കണക്ക്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f44188cae28.jpg" alt=""></p>
<p>തമിഴ്നാട്–കേരള അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഈ പുരാതന ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ മാത്രം ദർശന സൗകര്യം ലഭിക്കുന്നതിനാൽ, ചിത്രപൗർണമി ദിനം ഭക്തജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്. അതിനാൽ തന്നെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് വിശ്വാസികൾ കാൽനടയാത്രയായി എത്തുന്ന പതിവുണ്ട്.</p>
<p>ഈ വർഷം അനുകൂലമായ കാലാവസ്ഥയും മെച്ചപ്പെടുത്തിയ ഗതാഗത സൗകര്യങ്ങളും കൂടുതൽ ആളുകളെ ആകർഷിക്കുന്നതായി കരുതുന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ്, വന വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിവയുടെ സംയുക്ത നേതൃത്വത്തിൽ വിപുലമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_69f4419b89b2e.jpg" alt=""></p>
<p>മെഡിക്കൽ ക്യാമ്പുകൾ, കുടിവെള്ള സൗകര്യം, അടിയന്തര സഹായ കേന്ദ്രങ്ങൾ എന്നിവയും ഒരുക്കിയതായി ബന്ധപ്പെട്ടവർ അറിയിച്ചു. കർശനമായ സുരക്ഷാ നിർദേശങ്ങൾ പാലിച്ച് തീർത്ഥാടകർ യാത്ര തുടരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.</p>
<p>ചിത്രപൗർണമി ഉത്സവം മംഗളാദേവിയിൽ വർഷംതോറും നടക്കുന്ന പ്രധാന ആത്മീയ സംഗമങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഈ വർഷത്തെ വലിയ തിരക്ക് പ്രദേശത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്കും സാമ്പത്തിക രംഗത്തിനും ഗുണകരമാകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ&#45;നാങ്ക്തൊട്ടി&#45;വാഴവര റോഡ്‌ നിർമ്മാണം മന്ദഗതിയിൽ</title>
<link>https://thekeralajournal.com/2329</link>
<guid>https://thekeralajournal.com/2329</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f4043d6c1ea.jpg" length="132966" type="image/jpeg"/>
<pubDate>Fri, 01 May 2026 07:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇരട്ടയാർ-നാങ്ക്തൊട്ടി-വാഴവര റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധം ഉയരുന്നു. റോഡിനെ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനായുള്ള നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങൾക്കു മുമ്പ് ആരംഭിച്ചെങ്കിലും, ഇപ്പോൾ പണികൾ മന്ദഗതിയിലാണ് മുന്നോട്ട് പോകുന്നത്.</p>
<p>റോഡിന്റെ വിവിധ ഭാഗങ്ങളിൽ സംരക്ഷണഭിത്തികളും കലുങ്കുകളും നിർമ്മിക്കുന്നതിനായി മണ്ണ് മാറ്റുകയും റോഡിന്റെ പല ഭാഗങ്ങളും പൊളിക്കുകയും ചെയ്ത നിലയിലാണ്. എന്നാൽ തുടർന്ന് ആവശ്യമായ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കാത്തത് പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ ദുരിതമാണ് സൃഷ്ടിക്കുന്നത്.</p>
<p>പൊളിച്ചിട്ടിരിക്കുന്ന റോഡ് ഭാഗങ്ങൾ കാൽനട യാത്രക്കാരെയും വാഹന യാത്രക്കാരെയും ഒരുപോലെ അപകട ഭീഷണിയിലാക്കുകയാണ്. ഇതിനോടകം തന്നെ ഇരുചക്രവാഹന യാത്രികർ ഉൾപ്പെടെ നിരവധി പേർ അപകടത്തിൽപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.</p>
<p>ഈ സാഹചര്യത്തിൽ കോൺഗ്രസ് ഇരട്ടയാർ മണ്ഡലം കമ്മിറ്റി കരാറുകാരോട് അടിയന്തരമായി നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ “ഉടൻ പണി ആരംഭിക്കും” എന്ന വാഗ്ദാനം മാത്രമാണ് ലഭിക്കുന്നതെന്നും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നേതാക്കൾ ആരോപിക്കുന്നു.</p>
<p>റോഡ് നിർമ്മാണത്തിലെ ഈ അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ, പൊതുപരാമത്ത് വകുപ്പിൽ ഔദ്യോഗികമായി പരാതി നൽകാനൊരുങ്ങുകയാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റി.</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളി ഉന്നതി മേഖലയിൽ നാളെ എൻഡിഎ സംഘം സന്ദർശനം നടത്തും</title>
<link>https://thekeralajournal.com/2328</link>
<guid>https://thekeralajournal.com/2328</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f3039177173.jpg" length="38056" type="image/jpeg"/>
<pubDate>Thu, 30 Apr 2026 12:54:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: പഞ്ചായത്തിലെ അഞ്ചുരുളി ഉന്നതി പ്രദേശത്ത് എൻഡിഎ പ്രതിനിധി സംഘം മെയ് 1 വെള്ളിയാഴ്ച സന്ദർശനം നടത്തും. ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസും ബി.ഡി.ജെ.എസ് ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭയും സംഘത്തെ നയിക്കും.</p>
<p>പ്രദേശത്തെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വിവിധ വിഷയങ്ങൾ നേരിൽ പരിശോധിക്കുന്നതിനുമാണ് സന്ദർശനം സംഘടിപ്പിക്കുന്നതെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സലോമി ടീച്ചർ  ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു</title>
<link>https://thekeralajournal.com/2325</link>
<guid>https://thekeralajournal.com/2325</guid>
<description><![CDATA[ മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2c91494a40.jpg" length="59061" type="image/jpeg"/>
<pubDate>Thu, 30 Apr 2026 08:44:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വിദ്യാർത്ഥികളെയും വിദ്യാഭ്യാസ മേഖലയെയും അതിയായ സ്‌നേഹത്തോടെ കൈകാര്യം ചെയ്ത മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സലോമി ജോസഫ് ഏപ്രിൽ 30ന് ഔദ്യോഗിക സേവനത്തിൽ നിന്ന് വിരമിക്കുന്നു. മൂന്ന് ദശാബ്ദങ്ങളിലേറെ നീണ്ട അധ്യാപന ജീവിതത്തിന് ഇന്നോടെ സമാപനം കുറിക്കുകയാണ്.</p>
<p>1996 ജനുവരിയിൽ നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യൻസ് സ്കൂളിൽ യു.പി. സ്കൂൾ അധ്യാപികയായി സേവനം ആരംഭിച്ച സലോമി ടീച്ചർ, പിന്നീട് കോതമംഗലം, ഇടുക്കി രൂപതകളിലെ വിവിധ എയ്ഡഡ് സ്കൂളുകളിൽ സേവനം അനുഷ്ഠിച്ചു. 1999ൽ മാതൃവിദ്യാലയമായ ഇരട്ടയാർ സെൻറ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ എച്ച്.എസ്.എസ്.ടി കെമിസ്ട്രിയായി പ്രമോഷൻ ലഭിച്ചു.</p>
<p>വാഴത്തോപ്പ് സെൻറ് ജോർജ്, വെള്ളയാംകുടി സെൻറ് ജറോംസ് എന്നീ സ്കൂളുകളിൽ ദീർഘകാലം അധ്യാപികയായി പ്രവർത്തിച്ച ശേഷം മാങ്കുളം സെൻറ് മേരീസ് ഹയർ സെക്കണ്ടറി സ്കൂളിന്റെ പ്രിൻസിപ്പലായി നിയമിതയായി. ഉൾനാടൻ ഗ്രാമമായ മാങ്കുളത്ത് മികച്ച വിദ്യാഭ്യാസ-ഭരണ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് സ്കൂളിന്റെ പുരോഗതിക്ക് നിർണായക സംഭാവന നൽകി.</p>
<p>ഇടുക്കി ജില്ലയിലെ പള്ളിക്കാനം സ്വദേശിയായ സലോമി ടീച്ചർ ഇരട്ടയാർ എസ്.ടി.എച്ച്.എസ്.എസ്, കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്.</p>
<p>രസതന്ത്രം പോലുള്ള കുട്ടികൾക്ക് വിരസമെന്നു തോന്നുന്ന വിഷയങ്ങളെ ലളിതവും സരസവുമായ രീതിയിൽ പഠിപ്പിക്കുന്നതിൽ ടീച്ചർ ശ്രദ്ധേയയായിരുന്നു. ശാസ്ത്രചിന്ത വളർത്തുന്നതിനുള്ള പുതുമയാർന്ന ആശയങ്ങൾ വിദ്യാർത്ഥികളിൽ നട്ടുവളർത്തുന്നതിലും അവർ മുൻപന്തിയിലുണ്ടായിരുന്നു.</p>
<p>അക്കാദമിക, അക്കാദമികേതര മേഖലകളിൽ സജീവ സാന്നിധ്യമായിരുന്ന സലോമി ടീച്ചർ AHSTA വനിതാ ഫോറം ജില്ലാ കൺവീനർ, കട്ടപ്പന എയ്ഡഡ് ടീച്ചേഴ്സ് ഹൗസിംഗ് കോപ്പറേറ്റീവ് ബാങ്ക് ഡയറക്ടർ ബോർഡ് അംഗം, രസതന്ത്ര വിഭാഗം റിസോഴ്‌സ് ഫാക്കൽറ്റി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>റിട്ടയേർഡ് വിദ്യാഭ്യാസ ഓഫീസർ ടോമി ഫിലിപ്പ് വാഴവരയാണ് ഭർത്താവ്. മക്കൾ: അഞ്ജലി ആൽബിൻ, ഏയ്ഞ്ചല, നിർമൽ.</p>]]> </content:encoded>
</item>

<item>
<title>ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റ്: മികച്ച പ്രകടനം കാഴ്ച വച്ച് ജെ.സി.ഐ കട്ടപ്പന ടൗൺ ടീം</title>
<link>https://thekeralajournal.com/2324</link>
<guid>https://thekeralajournal.com/2324</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2c4ed70fb5.jpg" length="136970" type="image/jpeg"/>
<pubDate>Thu, 30 Apr 2026 08:26:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജെ.സി.ഐ സോൺ 20യുടെ നേതൃത്വത്തിൽ പള്ളിക്കരയിൽ സംഘടിപ്പിച്ച ഓൾ കേരള ക്രിക്കറ്റ് ടൂർണമെന്റിൽ ജെ.സി.ഐ കട്ടപ്പന ടൗൺ മികച്ച പ്രകടം കാച്ചവച്ചു. വിവിധ ജില്ലകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് വിപുലമായ പങ്കാളിത്തവും ആവേശകരമായ മത്സരങ്ങളും കൊണ്ട് ശ്രദ്ധേയമായി.</p>
<p>മികച്ച ടീം ഏകോപനവും മികവുറ്റ പ്രകടനവും കാഴ്ചവെച്ചാണ് കട്ടപ്പന ടൗൺ ടീം കിരീടം സ്വന്തമാക്കിയത്. മത്സരത്തിലുടനീളം മികച്ച കളി കാഴ്ചവെച്ച ടീമിന് പ്രേക്ഷകരുടെയും സംഘാടകരുടെയും പ്രശംസ ലഭിച്ചു.</p>
<p>ജെ.സി.ഐ കട്ടപ്പന ടൗൺ പ്രസിഡന്റ് ജിജോമോൻ ജോർജ്, ടീം ക്യാപ്റ്റൻ വിബിൻ സെബാസ്റ്റ്യൻ, ജെ.സി.ഐ സോൺ വൈസ് പ്രസിഡന്റ് ജോജോ കുമ്പളതാനം, ആദർശ് കുര്യൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിശോത്സവ് 2K26 – ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന്</title>
<link>https://thekeralajournal.com/2323</link>
<guid>https://thekeralajournal.com/2323</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2b606cca90.jpg" length="119746" type="image/jpeg"/>
<pubDate>Thu, 30 Apr 2026 07:23:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നൃത്യതി നാട്യകലാ ക്ഷേത്രം ഇരട്ടയാർ, കൊച്ചുകാമക്ഷി ബ്രാഞ്ചിലെ കുട്ടികളുട ചിലങ്ക പൂജയും നൃത്ത പരിപാടിയും ഇന്ന് 30/04/2026 വൈകിട്ട് 1: 30ന് തോപ്രാംകുടി ശ്രീ മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറും.</p>
<p>നിശോത്സവ് 2K26 എന്ന് പേരിട്ടിരിക്കുന്ന കലാ പരുപാടികൾക്ക് നാട്യചൂടാമണി DR. കുമാർ V മുഖ്യാഥിതി ആയിരിക്കും </p>]]> </content:encoded>
</item>

<item>
<title>എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ നിർവഹിച്ചു</title>
<link>https://thekeralajournal.com/2320</link>
<guid>https://thekeralajournal.com/2320</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2aa592d02c.jpg" length="104011" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:33:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ : മാട്ടുത്താവളത്തിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ എസ്.എൻ. സ്റ്റഡി സെന്റർ ഉദ്ഘാടനം നടന്നു. മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു.</p>
<p>ഇതോടനുബന്ധിച്ച് മാട്ടുത്താവളം ഗുരുദേവ ക്ഷേത്രത്തിലെ തിരുവുത്സവവും പ്രതിഷ്ഠ വാർഷികവും സംഘടിപ്പിച്ചു. മലനാട് യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ. സോമൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രം ശാന്തി ഷാജൻ തന്ത്രി അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>യൂണിയൻ കൗൺസിലർ പി.ആർ. രതീഷ്, വനിതാ സംഘം പ്രസിഡന്റ് സുജാത ബാലകൃഷ്ണൻ, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് വിഷ്ണു അജിത്ത്, കുമാരി സംഘം പ്രസിഡന്റ് ആതിര എന്നിവർ സംസാരിച്ചു. ശാഖാ പ്രസിഡന്റ് സരിത ബാബു സ്വാഗതവും ശാഖാ സെക്രട്ടറി പി.എം. രതീഷ് നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾക്ക് തൊടുപുഴയിൽ തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2319</link>
<guid>https://thekeralajournal.com/2319</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f2a9c008583.jpg" length="101335" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:30:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ നഗരസഭയുടെ മഴക്കാലപൂർവ്വ ശുചീകരണ പരിപാടിക്ക് വെങ്ങല്ലൂർ ഷാപ്പുംപടിയിൽ തുടക്കമായി. നഗരസഭ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. രണ്ടാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് വൈസ് ചെയർമാൻ കെ. ദീപക് അദ്ധ്യക്ഷത വഹിച്ചു.</p>
<p>സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ സുബൈദ സൈദ് മുഹമ്മദ്, മേഴ്സി സെബാസ്റ്റ്യൻ, റംസിയ നിയാസ്, സുധാകരൻ നായർ എന്നിവർ പങ്കെടുത്തു. കൗൺസിലർമാരായ ആർ. അജി, രാജേശ്വരി, ആതിര ജോഷി, ലിറ്റി ജോസഫ്, കെ.കെ ഷിംനാസ്, ടി.എം. ബഷീർ എന്നിവരും ക്ലീൻ സിറ്റി മാനേജർ മീരാൻകുഞ്ഞും പരിപാടിയിൽ സന്നിഹിതരായിരുന്നു. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ, ജില്ലാ ആശുപത്രി പ്രതിനിധികൾ, വിവിധ സർക്കാർ ഉദ്യോഗസ്ഥർ, ഹരിതകർമ്മ സേനാംഗങ്ങൾ, ശുചീകരണ തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.</p>
<p>ഷാപ്പുംപടി–മങ്ങാട്ടുകവല നാലുവരി പാതയിൽ നിന്നാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. യന്ത്രസഹായത്തോടെ കാനകളിൽ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കി. റോഡിന്റെ വശങ്ങളിൽ കൂടിക്കിടന്ന പ്ലാസ്റ്റിക്, പേപ്പർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേനാംഗങ്ങളും ശുചീകരണ തൊഴിലാളികളും ചേർന്ന് വേർതിരിച്ച് നീക്കം ചെയ്തു.</p>
<p>നഗരസഭയിലെ 38 വാർഡുകളിലുമായി വാർഡ് കൗൺസിലർമാരുടെ മേൽനോട്ടത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനൽമഴ : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2318</link>
<guid>https://thekeralajournal.com/2318</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0bfb644fbf.jpg" length="51183" type="image/jpeg"/>
<pubDate>Thu, 30 Apr 2026 06:28:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വേനൽമഴ ശക്തമാകുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വേനൽമഴ ലഭിച്ചതിനെ തുടർന്ന് സംസ്ഥാനത്തെ താപനിലയിൽ നേരിയ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്.</p>
<p>മെയ് 2 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനിടെ ഇടുക്കി ഉൾപ്പെടെ ചില പ്രദേശങ്ങളിൽ ശക്തമായ മഴയും കാറ്റും നാശനഷ്ടങ്ങൾക്ക് കാരണമായി. നിരവധി സ്ഥലങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ മേൽക്കൂര പറന്നുപോകുകയും ചെയ്തു. ചിലയിടങ്ങളിൽ കൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും, വെള്ളിയാഴ്ച പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും, ശനിയാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലർട്ട് നിലവിലുള്ളത്.</p>
<p>ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2317</link>
<guid>https://thekeralajournal.com/2317</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f22baf8f5af.jpg" length="59619" type="image/jpeg"/>
<pubDate>Wed, 29 Apr 2026 21:33:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിനിഷ് എ.ആർ (42) അടകകല്ലുങ്കൽ പുഞ്ചിരികവല,(അനാമിക ജെ.സി.ബി) നിര്യാതനായി.</p>
<p>സംസ്ക്കാരം നാളെ 30/04/2026, രാവിലെ 10 മണിക്ക് പുഞ്ചിരികവലയിൽ ഉള്ള വീട്ടുവളപ്പിൽ.</p>]]> </content:encoded>
</item>

<item>
<title>മംഗളദേവി : തീർത്ഥാടകരെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2315</link>
<guid>https://thekeralajournal.com/2315</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f1475f64536.jpg" length="116515" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:18:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി: മംഗളദേവി ക്ഷേത്രത്തിലെ ചിത്രാപൗർണമി മഹോത്സവത്തിന്റെ സുരക്ഷിതമായ നടത്തിപ്പിനായി തീർത്ഥാടകരെ കൊണ്ടുപോകുന്ന വാഹന ഡ്രൈവർമാർക്കായി ശിൽപശാല സംഘടിപ്പിച്ചു. കുമളി YMCA ഹാളിൽ നടന്ന പരിപാടിയിൽ പീരുമേട് തഹസിൽദാർ, കുമളി എസ്.എച്ച്.ഒ, കുമളി പഞ്ചായത്ത് പ്രസിഡൻറ്, പീരുമേട് എസ്.ആർ.ടി.ഒയിലെ എം.വി.ഐ എന്നിവർ പങ്കെടുത്തു. ഡ്രൈവർ യൂണിയൻ നേതാക്കളും സന്നിഹിതരായിരുന്നു.</p>
<p>തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി വിവിധ നിർദ്ദേശങ്ങൾ ഡ്രൈവർമാർക്ക് നൽകി. മഹോത്സവദിവസം രാവിലെ കുമളി ബസ് സ്റ്റാൻഡിൽ നിന്ന് തീർത്ഥാടകരെ ക്ഷേത്രത്തിൽ എത്തിക്കുകയും, തിരികെ കുമളിയിൽ സുരക്ഷിതമായി എത്തിക്കുകയും ചെയ്യണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>
<p>യാത്ര നിരക്ക് ഒരു വശത്തേക്ക് ഒരാൾക്ക് 200 രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് വാഹന പാർക്കിംഗ് അനുവദിക്കില്ലെന്നും വ്യക്തമാക്കി. ആദ്യം പോകുന്ന വാഹനങ്ങൾ തീർത്ഥാടകരെ ഇറക്കിയ ശേഷം തിരികെ കുമളിയിൽ എത്തി മറ്റുള്ളവരെ കയറ്റി പോകണം.</p>
<p>എല്ലാ തീർത്ഥാടകരെയും സുരക്ഷിതമായി തിരിച്ചെത്തിച്ചതിനു ശേഷമേ ജീപ്പുകൾക്ക് പ്രദേശം വിടാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു</title>
<link>https://thekeralajournal.com/2314</link>
<guid>https://thekeralajournal.com/2314</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f1459772ffc.jpg" length="95009" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:11:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏലപ്പാറ ഫെസ്റ്റ് സമാപിച്ചു. 25 ദിവസം നീണ്ടുനിന്ന മേളയ്ക്ക് വലിയ ജനപങ്കാളിത്തവും മികച്ച പ്രതികരണവും ലഭിച്ചു.</p>
<p>ബട്ടർഫ്‌ളൈസ് ഇന്ത്യൻ നാഷണലുമായി സഹകരിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. വിവിധ പ്രദർശനങ്ങൾ, എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാപരിപാടികൾ എന്നിവ മേളയുടെ ഭാഗമായി നടന്നു. 13 വർഷത്തിന് ശേഷമാണ് ഏലപ്പാറയിൽ ഫെസ്റ്റ് വീണ്ടും അരങ്ങേറിയത്.</p>
<p>മെഗാ കാർണിവൽ, കുട്ടികൾക്കായുള്ള പാർക്കുകൾ, കൺസ്യൂമർ സ്റ്റാളുകൾ, ഗോസ്റ്റ് ഹൗസ്, ഫുഡ് കോർട്ട് എന്നിവയും ഒരുക്കിയിരുന്നു. ഹരിത കർമ്മസേനയും പ്രാദേശിക സംഘടനകളും നാട്ടിലെ കലാകാരന്മാരും അവതരിപ്പിച്ച പരിപാടികൾ ശ്രദ്ധേയമായി.ഏലപ്പാറയ്ക്ക് പുതിയ ഉണർവ് നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.</p>
<p>സമാപന സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഒ. എസ്. ഉമർ ഫാറൂഖ് അധ്യക്ഷത വഹിച്ചു. അഡ്വ. സിറിയക് തോമസും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ ഹർത്താൽ ഭാഗികം, 22 പേർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2313</link>
<guid>https://thekeralajournal.com/2313</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f143578b25d.jpg" length="128879" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:02:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിധിൻരാജിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് ദളിത് സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷൻ കൗൺസിൽ ആഹ്വാനം ചെയ്ത ഹർത്താൽ ജില്ലയിൽ ഭാഗികം. ഭൂരിഭാഗം മേഖലകളും സാധാരണ നിലയിൽ പ്രവർത്തിച്ചപ്പോൾ ചിലയിടങ്ങളിൽ സമരാനുകൂലികൾ വാഹനങ്ങൾ തടയുകയും സ്ഥാപനങ്ങൾ അടപ്പിക്കുകയും ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f1436cbd95e.jpg" alt=""></p>
<p>പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, വാഗമൺ എന്നിവിടങ്ങളിൽ ഹർത്താൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. മൂന്നാറിൽ സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടതോടൊപ്പം തോട്ടം മേഖലയിലെ തൊഴിലാളികൾ പതിവുപോലെ ജോലിക്കെത്തി. വാഗമണ്ണിലും സഞ്ചാരികൾ ധാരാളമായി എത്തിയെങ്കിലും വാഗമൺ, ഏലപ്പാറ, 35-ാം മൈൽ എന്നിവിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ അടഞ്ഞുകിടന്നത് ഭക്ഷണം ഉൾപ്പെടെ ലഭ്യമാകുന്നതിൽ സഞ്ചാരികൾക്ക് ബുദ്ധിമുട്ടുണ്ടാക്കി.</p>
<p>മുണ്ടക്കയം ഈസ്റ്റ് ടി.ആർ &amp; ടി, ടൈഫോർഡ്, ഹെലിബറിയ, പുള്ളിക്കാനം, മലങ്കര ടീ കമ്പനി തുടങ്ങിയ തോട്ടങ്ങൾ സാധാരണ നിലയിൽ പ്രവർത്തിച്ചു. സഹകരണ സ്ഥാപനങ്ങളും ദേശസാത്കൃത ബാങ്കുകളും ഹർത്താൽ ദിനത്തിലും തുറന്നു പ്രവർത്തിച്ചു.</p>
<p>തൊടുപുഴ നഗരത്തിൽ വാഹനം തടയാനെത്തിയവരെ നാട്ടുകാരിൽ ചിലർ തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് 22 പേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f1437d0a371.jpg" alt=""></p>
<p>എന്നാൽ കട്ടപ്പന മേഖലയിൽ ഹർത്താൽ പൂർണമായിരുന്നു.കട കമ്പോളങ്ങൾ അടഞ്ഞു കിടന്നു.സ്വകാര്യ വാഹനങ്ങളും ഏതാനം ചില കെഎസ്ആർടിസി ബസുകളും മാത്രമാണ് സർവീസ് നടത്തിയത്.സ്വകാര്യ ബസ്സുകൾ ഒന്നും നിരത്തിലിറങ്ങിയില്ല.</p>
<p>കട്ടപ്പനയിൽ ബെവ്‌കോ ഔട്ട്‌ലെറ്റും ചില സർക്കാർ സ്ഥാപനങ്ങളും സമരാനുകൂലികൾ നിർബന്ധപൂർവ്വം അടപ്പിച്ചു.</p>
<p>അടിമാലിയിൽ രാവിലെ ചില സ്വകാര്യ വാഹനങ്ങൾ തടഞ്ഞെങ്കിലും ഭൂരിഭാഗം കടകളും തുറന്നു പ്രവർത്തിച്ചു. പീരുമേട്ടിൽ ഹർത്താൽ പൂർണമായിരുന്നു. പാമ്പനാർ, പീരുമേട് മേഖലകളിൽ സ്ഥാപനങ്ങൾ അടപ്പിച്ചെങ്കിലും പിന്നീട് പലതും തുറന്നു.</p>
<p>കോട്ടയം-കുമളി റൂട്ടിൽ കെ.എസ്.ആർ.ടി.സി ബസുകൾ പതിവുപോലെ സർവീസ് നടത്തിയപ്പോൾ സ്വകാര്യ ബസുകൾ ഓടിയില്ല.ഇന്നലെ എംജി സർവകലാശാല പരീക്ഷ നടത്തിയത് വിദ്യാർത്ഥികളെയും ബാധിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഒഴുക്കിൽപ്പെട്ട യുവാക്കൾക്ക് രക്ഷകരായി അഗ്നിരക്ഷാസേന</title>
<link>https://thekeralajournal.com/2312</link>
<guid>https://thekeralajournal.com/2312</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f140e6d68c6.jpg" length="141012" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:51:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പെരുമ്പിള്ളിച്ചിറ കുരിശുപള്ളിക്ക് സമീപത്തെ കനാലിൽ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കൾ ഒഴുക്കിൽപ്പെട്ടു. കലൂർ സ്വദേശികളായ അമൽ, ദേവൻ, ഏഴല്ലൂർ സ്വദേശി പ്രിൻസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. കുളിക്കുന്നതിനിടെ ശക്തമായ ഒഴുക്കിൽപ്പെട്ട മൂവരെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തുകൾ കരയിലേക്ക് വലിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കൂട്ടുകാർ തൊടുപുഴ ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.</p>
<p>സേന എത്തുംവരെ കനാലിന്റെ വശത്തായി വെള്ളത്തിലേക്ക് ചായ്ന്നുകിടന്ന പുല്ലിൽ പിടിച്ചുനിന്ന് മൂവരും മുങ്ങിത്താഴാതെ രക്ഷപ്പെട്ടു. പിന്നീട് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി യുവാക്കളെ സുരക്ഷിതമായി കരയിൽ എത്തിച്ചു.</p>
<p>ഫയർ ഓഫീസർമാരായ സി.എസ്. എബി, എൻ.എസ്. അജയകുമാർ, എസ്. ശരത്, സന്ദീപ് പി.വി, ജെയ്സ് സാം ജോസ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കുടിവെള്ള ഹോസിൽ പാമ്പ്; മുറ്റത്ത് കളിച്ചിരുന്ന വിദ്യാര്‍ഥിക്ക് കടിയേറ്റു</title>
<link>https://thekeralajournal.com/2311</link>
<guid>https://thekeralajournal.com/2311</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f13f2a3eade.jpg" length="143691" type="image/jpeg"/>
<pubDate>Wed, 29 Apr 2026 04:43:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കുഞ്ചിത്തണ്ണിയില്‍ വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റു. എല്ലക്കല്‍ ആശുപത്രികവലയില്‍ പുത്തൻപുരയ്ക്കല്‍ ജോയിയുടെ മകന്‍ അജയ്‌ക്ക് (13) ആണ് പാമ്പുകടിയേറ്റത്.</p>
<p>ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ വീട്ടിലേക്ക് കുടിവെള്ളം എത്തിക്കുന്ന ഹോസിലൂടെ വന്ന വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പ് കുട്ടിയെ കടിക്കുകയായിരുന്നു. കൈയിലാണ് കടിയേറ്റത്.</p>
<p>കുട്ടിയെ ഉടന്‍ തന്നെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി പ്രതിസന്ധി, വ്യാപാര സ്ഥാപനങ്ങളുടെ അനാവശ്യ ഉപയോഗം വെല്ലുവിളിയാകുന്നു..</title>
<link>https://thekeralajournal.com/2308</link>
<guid>https://thekeralajournal.com/2308</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f0d1a0aaaeb.jpg" length="35542" type="image/jpeg"/>
<pubDate>Tue, 28 Apr 2026 21:19:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പനയിൽ വൈദ്യുതി ലാഭിക്കാനുള്ള നിർദേശം: വ്യാപാരികളോട് സഹകരണം അഭ്യർത്ഥിച്ച് വ്യാപാരി വ്യവസായി  സമിതി</p>
<p>കനത്ത വേനലിനെ തുടർന്ന് സംസ്ഥാനത്ത് ഇതുവരെ കാണാത്ത തരത്തിലുള്ള വൈദ്യുതി ക്ഷാമമാണ് അനുഭവപ്പെടുന്നത്. വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും സൂക്ഷ്മതയോടെ വിനിയോഗിക്കണമെന്നും സർക്കാർ ഉൾപ്പെടെയുള്ള ഏജൻസികൾ ജനങ്ങളെ നിരന്തരം ബോധവൽക്കരിച്ചുവരികയാണ്.</p>
<p>ഇത്തരത്തിൽ വൈദ്യുതി സംരക്ഷണം അത്യാവശ്യമായ സാഹചര്യത്തിൽ, വ്യാപാര സ്ഥാപനങ്ങളിൽ</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0d6fad701f.jpg" alt=""></p>
<p>രാത്രികാലങ്ങളിൽ പ്രവർത്തിക്കുന്ന സൈൻബോർഡ് ലൈറ്റുകൾ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുവെന്ന ആശങ്ക ഉയരുന്നു. പല സ്ഥാപനങ്ങളിലും ബോർഡുകളിലെ ലൈറ്റുകൾ പുലർച്ചെ വരെ പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.കട്ടപ്പന നഗരത്തിലും ഇതേ അവസ്ഥയാണ് നിലനിൽക്കുന്നത്. രാത്രി മുഴുവൻ അനാവശ്യമായി പ്രവർത്തിക്കുന്ന ലൈറ്റുകളും സൈൻബോർഡുകളും വൈദ്യുതി നഷ്ടം വർധിപ്പിക്കുന്നുവെന്നാണ് വിലയിരുത്തൽ.</p>
<p>ഇത്തരം സാഹചര്യത്തിൽ, വൈദ്യുതി ലാഭിക്കാനുള്ള നടപടികളിൽ വ്യാപാരികൾ സഹകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കട്ടപ്പന കമ്മിറ്റി ആവശ്യപ്പെട്ടു. അനാവശ്യമായ ലൈറ്റുകൾ രാത്രി സമയങ്ങളിൽ ഓഫ് ചെയ്യുന്നതിലൂടെ വൈദ്യുതി ക്ഷാമം കുറയ്ക്കാൻ സഹായകരമാകുമെന്ന് സമിതി ചൂണ്ടിക്കാട്ടി.</p>
<p>സാമൂഹിക ഉത്തരവാദിത്തം മുൻനിർത്തി വ്യാപാരികൾ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സമിതി അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: സജി കുറ്റം സമ്മതിച്ചു</title>
<link>https://thekeralajournal.com/2305</link>
<guid>https://thekeralajournal.com/2305</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f05f6e0732b.jpg" length="48305" type="image/jpeg"/>
<pubDate>Tue, 28 Apr 2026 20:43:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നെടുങ്കണ്ടത്ത് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതിയായ സജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പച്ചടി പൊന്‍തിട്ടയില്‍ താമസിച്ചിരുന്ന മേരിക്കുട്ടി (70)യും മകന്‍ റെജി (54)യും കൊല്ലപ്പെട്ട സംഭവത്തിലാണ് സജിയുടെ സമ്മതം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0d5d53392e.jpg" alt=""></p>
<p>മേരിക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍നിന്ന് തിങ്കളാഴ്ച രണ്ട് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. ഒരേ കുഴിയിലാക്കി മൂടിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. ദുര്‍ഗന്ധം പുറത്തേക്ക് വരാതിരിക്കാനും വേഗത്തില്‍ ജീര്‍ണിക്കാനും കുമ്മായം വിതറിയതായും കണ്ടെത്തി. ഫൊറന്‍സിക് പരിശോധനകള്‍ക്ക് ശേഷമേ പൂര്‍ണമായ സ്ഥിരീകരണം സാധ്യമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.</p>
<p>സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സജിയെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഡ്രോണ്‍, പോലീസ് നായകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു അന്വേഷണം. സമീപത്തെ ഏലത്തോട്ടങ്ങളില്‍ ഇയാള്‍ ഒളിച്ചിരിക്കാമെന്ന നിഗമനത്തിലായിരുന്നു തിരച്ചില്‍.</p>
<p>ഇന്നലെ മുതല്‍ നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ഇന്ന് സജി നാട്ടുകാര്‍ക്ക് മുന്നിലേക്ക് എത്തി കീഴടങ്ങുകയായിരുന്നു. ഭക്ഷണം ലഭിക്കാതെ വന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പുറത്തുവന്നതെന്ന് സൂചന. “തനിക്ക് തെറ്റുപറ്റി” എന്നായിരുന്നു സജിയുടെ പ്രതികരണം. തുടര്‍ന്ന് പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്ത് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി.</p>
<p>ഇതിന് മുമ്പ്, പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടെയാണ് സജി രക്ഷപ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പറമ്പിന് സമീപത്ത് നിന്ന് ഇയാളുടെ ബാഗ് കണ്ടെത്തിയിരുന്നു.</p>
<p>മേരിക്കുട്ടിയെയും റെജിയെയും കാണാനില്ലെന്ന് മകള്‍ സിനി ഞായറാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. പത്താം തീയതി മുതല്‍ ഇവരെ കാണാതായതിനെ കുറിച്ച് നാട്ടുകാര്‍ ചോദിച്ചതിന് ബന്ധുവിന്റെ സംസ്‌കാരച്ചടങ്ങിനായി പോയെന്നാണ് സജി പറഞ്ഞിരുന്നത്.</p>
<p>അതേസമയം, 2018ല്‍ മേരിക്കുട്ടിയുടെ ഭര്‍ത്താവ് മാത്യു കാണാതായ സംഭവത്തിലും സജിയുടെ പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുതുടങ്ങി. സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനും കൊലപാതകത്തിന്റെ പൂര്‍ണ പശ്ചാത്തലം വ്യക്തമാക്കുന്നതിനുമായി അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്ന സജി പിടിയില്‍</title>
<link>https://thekeralajournal.com/2302</link>
<guid>https://thekeralajournal.com/2302</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f05e0752b51.jpg" length="63583" type="image/jpeg"/>
<pubDate>Tue, 28 Apr 2026 12:43:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലപാതക കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന സജിയെ പൊലീസ് പിടികൂടി. വീടിന് സമീപത്തെ പറമ്പില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f05f6e0f82d.jpg" alt=""></p>
<p>നെടുങ്കണ്ടം പച്ചടി തോട്ടുവാക്കടയില്‍ വീടിന് സമീപത്തെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ പൊലീസ് കണ്ടെത്തിയതിന് പിന്നാലെ സജി ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മുന്‍കൂട്ടി തയ്യാറാക്കി വച്ച ബാഗുമായി ഇയാള്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f06330139ae.jpg" alt=""></p>
<p>സജിയുടെ അമ്മ മേരിക്കുട്ടിയും സഹോദരന്‍ റെജിയും കാണാതായ സംഭവത്തില്‍ ഇയാളുടെ സഹോദരി സിനി ഞായറാഴ്ച പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ദുരൂഹ സാഹചര്യത്തില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.</p>
<p>തിങ്കളാഴ്ച രാവിലെ വീടിന് സമീപത്തെ പറമ്പില്‍ ഒരു പുരുഷന്റെ കാല്‍ഭാഗം മണ്ണിനടിയില്‍ നിന്ന് പുറത്തേക്ക് കാണപ്പെട്ടത് നാട്ടുകാരാണ് ശ്രദ്ധിച്ചത്. ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ രണ്ട് മൃതദേഹങ്ങളും പുറത്തെടുക്കുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിലെ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തം : ലക്ഷങ്ങളുടെ നാശനഷ്ടം</title>
<link>https://thekeralajournal.com/2301</link>
<guid>https://thekeralajournal.com/2301</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f04eb606cbd.jpg" length="100545" type="image/jpeg"/>
<pubDate>Tue, 28 Apr 2026 11:38:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഇടുക്കി കവലയിലെ വ്യാപാര സ്ഥാപനത്തിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്ന് പുലർച്ചെ 8.30 ഓടെയാണ് സംഭവം ഉണ്ടായത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f04ecd58dde.jpg" alt=""></p>
<p>തീപിടിത്തത്തിൽ രണ്ട് സ്ഥാപനങ്ങൾ പൂർണമായും കത്തിനശിച്ചു. എൽഇഡി ബോർഡുകൾ നിർമ്മിക്കുന്ന ‘ത്രിഡി ലേസർ’ സ്ഥാപനത്തിലും സമീപത്തെ സിസി ടിവി സർവീസ് സെന്ററിലുമാണ് അഗ്നിബാധ ഉണ്ടായത്.</p>
<p>തൊട്ടടുത്തുള്ള കടയിലെ ജീവനക്കാരൻ ജനറേറ്റർ പ്രവർത്തിപ്പിക്കാനെത്തിയപ്പോഴാണ് കെട്ടിടത്തിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ഉടൻ കട്ടപ്പന പോലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.</p>
<p>അഗ്നിരക്ഷാസേനയിലെ 10 ലേറെ ഉദ്യോഗസ്ഥർ ഏകദേശം ഒരു മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. ഇതിനിടെ, തയ്യാറാക്കി വച്ചിരുന്ന നിരവധി എൽഇഡി ബോർഡുകൾ ഉൾപ്പെടെ സ്ഥാപനങ്ങളിലെ സാമഗ്രികൾ മുഴുവനായും കത്തിനശിച്ചു.</p>
<p>ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നാണ് പ്രാഥമിക കണക്ക്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f04eecaf4cf.jpg" alt=""></p>
<p>നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. കൂടുതൽ പരിശോധനകൾ തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ വ്യാപാര  സ്ഥാപനത്തിന് തീ പിടിച്ചു.</title>
<link>https://thekeralajournal.com/2300</link>
<guid>https://thekeralajournal.com/2300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f035528118b.jpg" length="114609" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:51:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : ഇടുക്കി കവലയിൽ വ്യാപാര സ്ഥാപനത്തിൽ തീ പിടുത്തം.</p>
<p>ഫയർ ഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. </p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f0355c5909a.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ സൗജന്യ നേത്ര&#45;കേൾവി പരിശോധന ക്യാമ്പ് മെയ് 3ന്</title>
<link>https://thekeralajournal.com/2299</link>
<guid>https://thekeralajournal.com/2299</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f03301ac2e1.jpg" length="125559" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:39:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഗീവ് സ്മൈൽ ചാരിറ്റബിൾ ട്രസ്റ്റ് കട്ടപ്പന, അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രി, സിയോണ ഹിയറിംഗ് കെയർ സെന്റർ കട്ടപ്പന എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കട്ടപ്പനയിൽ സൗജന്യ നേത്ര-കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.</p>
<p>2026 മെയ് 3 ഞായറാഴ്ച രാവിലെ 9.30 മുതൽ 12.30 വരെ BLM ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി കോൺഫറൻസ് ഹാളിലാണ് ക്യാമ്പ് നടക്കുക.</p>
<p>കേരളത്തിലെ പ്രശസ്തമായ അഹല്യ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ വിദഗ്‌ദരായ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നേത്ര സംബന്ധമായ എല്ലാ രോഗങ്ങളും പരിശോധിച്ച് ആവശ്യമായ ചികിത്സ നിർദേശിക്കും.പരിചയസമ്പന്നരായ ഒപ്റ്റോമെട്രിസ്റ്റുകളുടെ സേവനവും ലഭ്യമായിരിക്കും.</p>
<p>തിമിര ശസ്ത്രക്രിയ ആവശ്യമുള്ള രോഗികൾക്ക് സ്‌കാനിംഗ്, ബ്ലഡ് പ്രഷർ, പ്രമേഹം തുടങ്ങിയ പരിശോധനകൾ സൗജന്യമായി നടത്തും. മിതമായ നിരക്കിൽ തിമിര ശസ്ത്രക്രിയയും ഒരുക്കിയിട്ടുണ്ട്. മറ്റ് നേത്രരോഗങ്ങൾക്ക് തുടർചികിത്സ ആവശ്യമായവർക്ക് ആശുപത്രിയിൽ ഡോക്ടർ ഫീസും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കിയിരിക്കുന്നു.</p>
<p>കണ്ണ് പരിശോധനയ്ക്ക് ശേഷം കണ്ണട നിർദേശിക്കുന്നവർക്ക് മിതമായ നിരക്കിൽ കണ്ണട ലഭിക്കും. ആവശ്യമായവർക്ക് അഡ്വാൻസ് നൽകി ബുക്ക് ചെയ്യാവുന്നതാണ്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർ സ്വന്തം ഫോൺ നമ്പർ കൈവശം കരുതണം.</p>
<p><strong>ബുക്കിംഗിനായി ബന്ധപ്പെടുക:</strong></p>
<p>സാറാമ്മ ബിനോയി: 9605604688</p>
<p>സുമിത്ത് മാത്യു: 9495244704</p>
<p>അഞ്ചു വിജയകുമാർ: 7592892707</p>
<p>ജയ്ബി ജോസഫ്: 9447421425</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ ഹർത്താൽ പൂർണം; കടകൾ അടഞ്ഞ് കിടക്കുന്നു</title>
<link>https://thekeralajournal.com/2298</link>
<guid>https://thekeralajournal.com/2298</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f030282dbbf.jpg" length="154422" type="image/jpeg"/>
<pubDate>Tue, 28 Apr 2026 09:28:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : കട്ടപ്പന മേഖലയിലുടനീളം ആദ്യ മണിക്കൂറുകളിൽ ഹർത്താൽ ശക്തമായി തുടരുന്നു. കടകളും വ്യാപാര സ്ഥാപനങ്ങളും പൂർണമായും അടഞ്ഞുകിടക്കുകയാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f03047dfdc6.jpg" alt=""></p>
<p>സ്വകാര്യ ബസുകൾ സർവീസുകൾ നടത്തുന്നില്ല.വളരെ കുറച്ച് കെഎസ്ആർടിസി ബസുകൾ മാത്രമാണ് നിരത്തിലിറങ്ങിയത്.</p>
<p>സമരാനുകൂലികൾ കട്ടപ്പനയിൽ വാഹനങ്ങൾ തടയുന്ന സാഹചര്യമാണുള്ളത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69f03074a8140.jpg" alt=""></p>
<p>പുളിയന്മല മേഖലയിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. അവിടെയും കടകൾ അടഞ്ഞുകിടക്കുകയും വാഹനഗതാഗതം തടസ്സപ്പെടുകയും ചെയ്യുന്നു.</p>
<p>മഹാത്മാഗാന്ധി സർവ്വകലാശാല പരീക്ഷകൾ മാറ്റാത്തത് വിദ്യാർത്ഥികളിലും ബുദ്ധിമുട്ട് ഉണ്ടാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഐ.എൻ.ടി.യു.സി ജില്ലാ നേതൃയോഗം തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/2296</link>
<guid>https://thekeralajournal.com/2296</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f00da147751.jpg" length="90787" type="image/jpeg"/>
<pubDate>Tue, 28 Apr 2026 07:00:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഐ.എൻ.ടി.യു.സി ജില്ലാ സമ്പൂർണ്ണ നേതൃയോഗം രാജ മാട്ടുക്കാരന്റെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.</p>
<p>മേയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാനും, മേയ് 3 ഐ.എൻ.ടി.യു.സി സ്ഥാപകദിനത്തിൽ മണ്ഡലങ്ങളിൽ പ്രകടനവും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും തീരുമാനിച്ചു. യുദ്ധങ്ങളും സംഘർഷങ്ങളും മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും യുദ്ധം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കെ.പി.സി.സി വൈസ് പ്രസിഡന്റ് റോയി കെ പൗലോസ് മുഖ്യപ്രഭാഷണം നടത്തി. അനിയൻ മാത്യു, എ.പി. ഉസ്മാൻ, തോമസ് രാജൻ, ജോൺ സി. ഐസക്, രാജു ബേബി, എം.കെ. ഷാഹുൽ ഹമീദ്, ഡി. കുമാർ, സന്തോഷ് അമ്പിളിവിലാസം, ഷൈനി റോയി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലോക ഭൗമദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2295</link>
<guid>https://thekeralajournal.com/2295</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f00d1e279c3.jpg" length="151555" type="image/jpeg"/>
<pubDate>Tue, 28 Apr 2026 06:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേക്കടി: ലോകഭൗമദിനത്തോടനുബന്ധിച്ച്‌ പെരിയാർ ടൈഗർ റിസർവും കേരള വനം-വന്യജീവി വകുപ്പും മുത്തൂട്ട് ഗ്രൂപ്പിന്റെ സന്താരി റിസോർട്ട്‌സും ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.</p>
<p>കാർഡമം കൗണ്ടി ബൈ സന്താരിയിൽ പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ. ഉദ്ഘാടനം ചെയ്തു. നേച്ചർ എജുക്കേഷൻ ഓഫീസർ സേതു പാർവതി, അസിസ്റ്റന്റ് നേച്ചർ എജുക്കേഷൻ ഡയറക്ടർ സുനിൽ സി.ജി, കൺസർവേഷൻ ബയോളജിസ്റ്റ് രമേഷ് ബാബു എന്നിവർ സംസാരിച്ചു.</p>
<p>സന്ദർശകരുടെ പങ്കാളിത്തത്തോടെ വൃക്ഷത്തൈ നട്ടതായും സന്താരി റിസോർട്ട്‌സ് എക്‌സ്പീരിയൻസ് വൈസ് പ്രസിഡന്റ് സോബി ദേവദാസൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചു മൂടിയതായി സംശയം</title>
<link>https://thekeralajournal.com/2288</link>
<guid>https://thekeralajournal.com/2288</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ef08f07f948.jpg" length="54414" type="image/jpeg"/>
<pubDate>Mon, 27 Apr 2026 12:28:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : നെടുങ്കണ്ടം പച്ചടിയിൽ അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയതായി സംശയം. പച്ചടി സ്വദേശികളായ മേരിക്കുട്ടിയും മകൻ റെജിയും കഴിഞ്ഞ ഒരുമാസമായി കാണാതായിരുന്ന സാഹചര്യത്തിലാണ് ദുരൂഹത നിലനിൽക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ef090126105.jpg" alt=""></p>
<p>ഇരുവരെയും കാണാതായതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ, വീട്ടുപരിസരത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന ശരീരഭാഗം കണ്ടെത്തി. പ്രദേശത്ത് ഫോറൻസിക് സംഘം എത്തി വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിരിക്കുകയാണ്.പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുത്തു നൽകി പോലീസ്</title>
<link>https://thekeralajournal.com/2286</link>
<guid>https://thekeralajournal.com/2286</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec284c1dcd.jpg" length="96382" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:27:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ കണ്ടെടുത്തു നൽകി വണ്ടിപ്പെരിയാർ പൊലീസ്. പെരിയാർ സ്വദേശികളായ രാജു, കെ.എം. എബ്രഹാം എന്നിവരുടെ ഫോണുകളാണ് കണ്ടെത്തിയത്.</p>
<p>ഇവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വണ്ടിപ്പെരിയാർ പൊലീസ് ഇൻസ്‌പെക്ടർ അമൃത് സിങ് നായകത്തിന്റെ നിർദ്ദേശപ്രകാരം സിവിൽ പോലീസ് ഓഫീസർ അനുപ്രസാദ് നടത്തിയ അന്വേഷണത്തിലാണ് ഫോണുകൾ കണ്ടെത്തിയത്.</p>
<p>കെ.എം. എബ്രഹാമിന്റെ മൊബൈൽ ഫോൺ തമിഴ്നാട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. രാജുവിന്റെ ഫോൺ കട്ടപ്പനയിൽ നിന്നുമാണ് വീണ്ടെടുത്തത്.ഇൻസ്‌പെക്ടർ അമൃത് സിങ് നായകം സ്റ്റേഷനിൽ വച്ച് ഫോണുകൾ ഉടമസ്ഥർക്ക് കൈമാറി.</p>]]> </content:encoded>
</item>

<item>
<title>ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ വാർഷികയോഗവും മാതൃ സംഗമവും സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2285</link>
<guid>https://thekeralajournal.com/2285</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec16207926.jpg" length="108246" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:22:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ കക്കാട്ടുകടയിൽ ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരു ധർമ്മ പ്രചാരണ സഭ ജില്ലാ കമ്മിറ്റിയുടെ വാർഷികയോഗവും മാതൃ സംഗമവും നടത്തി. കക്കാട്ടുകട ജി.ഡി.പി.എസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് കെ.എൻ. മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. സ്വാമി ജ്ഞാനതീർത്ഥ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>ചടങ്ങുകൾക്ക് മുന്നോടിയായി ഗുരുസ്മരണയും സംഘടിപ്പിച്ചു. പി.പി. ശിവകുമാർ കണക്കും വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സി.കെ. മോഹനൻ, സി.കെ. ശശി, എസ്. ഷിബു, ടി.ആർ. സാനു, പി.ആർ. രഘു, ദിലീപ് ലാൽ, ഷാജി കൊല്ലം, സുരേഷ് കാപ്പിൽ എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് ഉച്ചകഴിഞ്ഞ് നടന്ന മാതൃ സംഗമ സമ്മേളനം മാതൃസഭ കേന്ദ്ര സെക്രട്ടറി ശ്രീജ ടീച്ചർ ഉദ്ഘാടനം ചെയ്തു. മാതൃസഭ ജില്ലാ പ്രസിഡന്റ് സന്ധ്യ സാനു അദ്ധ്യക്ഷത വഹിച്ചു. അനില രവീന്ദ്രൻ, ശശികല, സുമതി നാരായണൻ, തങ്കമ്മ ശ്രീധരൻ, ജയാ, രമ മനോഹരൻ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>റോഡ് പണി പാതി വഴിയിൽ : വാഴ നട്ടു പ്രതിഷേധിച്ച് ബിജെപി</title>
<link>https://thekeralajournal.com/2283</link>
<guid>https://thekeralajournal.com/2283</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebe6405ab0.jpg" length="133954" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:09:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ആധുനിക നിലവാരത്തില്‍ നിര്‍മാണം ആരംഭിച്ച വാഴവര–ഇരട്ടയാര്‍ റോഡിന്റെ പണികള്‍ പാതിവഴിയില്‍ നിലച്ചതില്‍ പ്രതിഷേധിച്ച് ബി.ജെ.പി വാഴവര ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം സംഘടിപ്പിച്ചു.</p>
<p>റോഡ് നവീകരണത്തിന്റെ ഭാഗമായി കലുങ്കുകളുടെയും സംരക്ഷണ ഭിത്തികളുടെയും നിര്‍മാണം മാസങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചിരുന്നു. ഇതിനായി റോഡിന്റെ പല ഭാഗങ്ങളും കുത്തിപ്പൊളിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാല്‍ കലുങ്കുകളുടെ പണി ഭാഗികമായി പൂര്‍ത്തിയാക്കിയ ശേഷം കരാറുകാരന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.</p>
<p>റോഡരികില്‍ നിരത്തിയിരുന്ന മെറ്റലുകള്‍ ഇളകി റോഡിലേക്ക് വ്യാപിച്ചു കിടക്കുന്നത് ഇരുചക്ര വാഹനയാത്രക്കാര്‍ക്ക് വലിയ ഭീഷണിയാകുന്നുണ്ട്. ഇതിനകം തന്നെ ഇവിടെ നിരവധി അപകടങ്ങള്‍ സംഭവിച്ചതായും നാട്ടുകാര്‍ പറയുന്നു.റോഡിലെ വലിയ കുഴികളും ചിതറിക്കിടക്കുന്ന മെറ്റലുകളും കാല്‍നടയാത്രക്കാരും വാഹനയാത്രക്കാരും ഒരുപോലെ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.</p>
<p>അടിയന്തരമായി പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്നും, അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധങ്ങളുമായി മുന്നോട്ട് പോകുമെന്നും ബി.ജെ.പി ബൂത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.</p>]]> </content:encoded>
</item>

<item>
<title>സെന്റ് ജോർജ്ജ് കപ്പേള വെഞ്ചരിപ്പും തിരുനാള്‍ ആഘോഷവും നടത്തി</title>
<link>https://thekeralajournal.com/2282</link>
<guid>https://thekeralajournal.com/2282</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebc036855a.jpg" length="124004" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:59:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പൊൻമുടി സെന്റ് മേരീസ് ദേവാലയത്തിന്റെ കാക്കാസിറ്റിയിലെ സെന്റ് ജോർജ്ജ് കപ്പേളയുടെ വെഞ്ചരിപ്പ് കർമ്മവും തിരുനാള്‍ ആഘോഷവും നടന്നു.</p>
<p>ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ ചടങ്ങുകൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പ് : പഞ്ചായത്ത് അംഗത്തിൻ്റെ നേതൃത്വത്തിൽ ശുചീകരണ പ്രവര്‍ത്തനം</title>
<link>https://thekeralajournal.com/2281</link>
<guid>https://thekeralajournal.com/2281</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eebb66ae539.jpg" length="185605" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:57:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇരട്ടയാര്‍ ശാന്തിഗ്രാം സന്നിധാനപ്പടിയില്‍ റോഡരികിലെ കാടുപിടിച്ച കെട്ടിടത്തില്‍ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.</p>
<p>സമീപത്ത് വീടുകള്‍ നിലനില്‍ക്കുന്നതിനാല്‍ ജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ഇരട്ടയാര്‍ ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. അപ്പുക്കുട്ടന്റെ നേതൃത്വത്തില്‍ പ്രദേശത്തെ കാടുപടലങ്ങള്‍ വെട്ടിമാറ്റി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.കഴിഞ്ഞ രണ്ടു ദിവസങ്ങളായി സമീപവാസികളുടെ വീടുകളുടെ മുറ്റങ്ങളിലും പരിസരങ്ങളിലും മൂര്‍ഖന്‍ പാമ്പിന്റെ സാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ താമസിക്കുന്ന മേഖലയായതിനാല്‍ വലിയ അപകടസാധ്യത കണക്കിലെടുത്താണ് അടിയന്തര നടപടി സ്വീകരിച്ചത്.</p>
<p>നാട്ടുകാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തു. പ്രദേശത്ത് പാമ്പിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അതിനെ പിടികൂടി സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതിനായി വനംവകുപ്പിനെ അറിയിച്ചിട്ടുണ്ട്.പാമ്പുകടിയേറ്റുള്ള അപകടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ സ്വീകരിച്ച ഈ കരുതല്‍ നടപടി പ്രദേശവാസികള്‍ക്ക് ആശ്വാസമായി.</p>]]> </content:encoded>
</item>

<item>
<title>രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു</title>
<link>https://thekeralajournal.com/2280</link>
<guid>https://thekeralajournal.com/2280</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eeb9dc0c4ac.jpg" length="143673" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:50:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മിക്‌സ് ബോക്‌സിങ്ങില്‍ രാജ്യാന്തര മത്സരത്തിന് തിരഞ്ഞെടുത്ത ജില്ലയിലെ 9 കുട്ടികള്‍ സാമ്പത്തിക പ്രതിസന്ധി കാരണം മത്സരത്തില്‍ പങ്കെടുക്കാനാവാതെ ബുദ്ധിമുട്ടുന്നു. മഹാരാഷ്ട്രയിലെ റോഹയില്‍ നടന്ന അഖിലേന്ത്യാ മത്സരത്തിലാണ് ഇവരെ രാജ്യാന്തര മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.</p>
<p>അശ്വിനി പ്രകാശ്‌, അനശ്വര പ്രകാശ്‌, കൈലാസനാഥ്‌ സുനില്‍, ഡെല്‍വിന്‍ സി. സുനില്‍, ഡിഷാന വി. ദിലീപ്‌, റയാന്‍ അല്‍ഫോന്‍സ ജോബിന്‍, റോഷന്‍ പി. ജിമ്മി, രുദ്ര രഞ്ചല്‍, പ്രജുല്‍ സി. കളരിക്കല്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.ആദ്യമായി യുകെയില്‍ നടത്താനിരുന്ന രാജ്യാന്തര മത്സരം, ഇപ്പോള്‍ നേപ്പാളിലെ പോക്രയില്‍ നടത്താനാണ് തീരുമാനം. അടുത്ത മാസം 17, 18, 19 തീയതികളിലാണ് മത്സരം നടക്കുക.</p>
<p>സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം കുട്ടികള്‍ ആദ്യം മത്സര സ്വപ്നം ഉപേക്ഷിച്ചിരുന്നുവെങ്കിലും, വേദി നേപ്പാളിലേക്ക് മാറ്റിയതോടെ വീണ്ടും പ്രതീക്ഷകള്‍ ഉയര്‍ന്നിരിക്കുകയാണ്. എന്നാല്‍ യാത്രയും താമസവും ഉള്‍പ്പെടെ ചെലവുകള്‍ വഹിക്കാന്‍ പലരും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ളവരായതിനാല്‍ ബുദ്ധിമുട്ട് തുടരുന്നു.രാജ്യാന്തര തലത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിവുള്ളവരാണെന്നാണ് പരിശീലകനായ അജിത് രാജു വ്യക്തമാക്കുന്നത്.</p>
<p>ഇതിനിടെ, നാട്ടുകാര്‍ സംഭാവനകള്‍ സമാഹരിച്ച് കുട്ടികളെ മത്സരത്തില്‍ പങ്കെടുക്കാന്‍ സഹായിക്കാന്‍ മുന്നോട്ട് വന്നിരിക്കുകയാണ്. ഫണ്ട് ശേഖരണത്തിനായി മാരത്തണ്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാന്‍ കുട്ടികളും പരിശീലകരും ഒരുങ്ങുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2279</link>
<guid>https://thekeralajournal.com/2279</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eeb8df61870.jpg" length="154285" type="image/jpeg"/>
<pubDate>Mon, 27 Apr 2026 06:46:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയന്ത്രണംവിട്ട കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് പരിക്കേറ്റു. ഇരട്ടയാര്‍ കുരിശുംമൂട്ടില സിബി (60), ഭാര്യ ആന്‍സി (53) എന്നിവര്‍ക്കാണ് പരിക്കേറ്റത്.</p>
<p>ഇരുവരെയും ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലോടെ ഇടുക്കി മെഡിക്കല്‍ കോളജിനും പോലീസ് സ്റ്റേഷനുമിടയിലാണ് അപകടം ഉണ്ടായത്.</p>
<p>പാലായില്‍ ബന്ധുവിന്റെ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് മടങ്ങും വഴിയായിരുന്നു അപകടം. തൊടുപുഴ–പുളിയന്‍മല സംസ്ഥാന പാതയിലൂടെ ഇറക്കമിറങ്ങിവരുന്നതിനിടെ വളവില്‍ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞതാണ് അപകടകാരണം.</p>
<p>റോഡില്‍നിന്ന് തെന്നിനീങ്ങിയ കാര്‍ ഏകദേശം 30 അടിയോളം ദൂരെയുള്ള മണ്‍തിട്ടയില്‍ ഇടിച്ചശേഷം കൊക്കയിലേക്ക് മറിയുകയായിരുന്നു. തലകീഴായി മറിഞ്ഞ കാറില്‍നിന്ന് സിബി ഹോണടിച്ചതോടെ പിന്നാലെ വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ വിവരം അറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി.ആശുപത്രിയില്‍നിന്ന് എത്തിയ ആംബുലന്‍സില്‍ ഇരുവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചു. ഇരുവരുടെയും പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ക്രിയേറ്റീവ് കോർണർ നാളെ ഉദ്ഘാടനം ചെയ്യപ്പെടും</title>
<link>https://thekeralajournal.com/2277</link>
<guid>https://thekeralajournal.com/2277</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ee1d644432c.jpg" length="61093" type="image/jpeg"/>
<pubDate>Sun, 26 Apr 2026 19:39:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന ഇൻസൈറ്റിന്റെ പുതിയ സംരംഭമായ ക്രിയേറ്റീവ് കോർണർ തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടും.</p>
<p>കട്ടപ്പന നഗരസഭ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം നിർവഹിക്കും.</p>]]> </content:encoded>
</item>

<item>
<title>മൂന്നാറിൽ വിനോദസഞ്ചാരികളുടെ കാറിന് തീ പിടിച്ചു</title>
<link>https://thekeralajournal.com/2276</link>
<guid>https://thekeralajournal.com/2276</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ede6a3b1a95.jpg" length="31066" type="image/jpeg"/>
<pubDate>Sun, 26 Apr 2026 15:49:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: വിനോദസഞ്ചാരികൾ സഞ്ചരിച്ച കാർ തീപിടിച്ച് കത്തി നശിച്ചു. കഴിഞ്ഞ രാത്രി 8 മണിയോടെയാണ് സംഭവം. മൂന്നാർ ലാകാട് എസ്റ്റേറ്റിന് സമീപത്തായിരുന്നു അപകടം ഉണ്ടായത്.</p>
<p>തമിഴ്നാട് തിരുനൽവേലി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടമാണ് ഒഴിവായത്.</p>
<p>മൂന്നാർ അഗ്നിരക്ഷ സേനയും ദേവികുളം പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും, കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2275</link>
<guid>https://thekeralajournal.com/2275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69edd9eae2ba4.jpg" length="60658" type="image/jpeg"/>
<pubDate>Sun, 26 Apr 2026 14:55:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. കാഞ്ഞാർ സ്വദേശിനിയായ വിശാലാക്ഷി (75)യാണ് മരിച്ചത്. വീടിന് സമീപത്തുവെച്ചാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ യുവാവിന് സൂര്യതാപമേറ്റു</title>
<link>https://thekeralajournal.com/2274</link>
<guid>https://thekeralajournal.com/2274</guid>
<description><![CDATA[ ഇരുപതേക്കർ സ്വദേശിക്കാണ് പൊള്ളലേറ്റത് ]]></description>
<enclosure url="" length="60658" type="image/jpeg"/>
<pubDate>Sun, 26 Apr 2026 14:28:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഠിനമായ വേനൽചൂടിനെ തുടർന്ന് ജില്ലയിൽ സൂര്യതാപം റിപ്പോർട്ട് ചെയ്തു. കട്ടപ്പന ഇരുപതതേക്കർ സ്വദേശിയായ അജീഷിനാണ് തടിപ്പണി ചെയ്യുന്നതിനിടെ സൂര്യതാപമേറ്റത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ede9aa368bb.jpg" alt=""></p>
<p>അജീഷിൻ്റെ കൈക്കാണ് പൊള്ളൽ ഏറ്റത്.ഇന്നലെ ജോലിക്കിടയിൽ പൊള്ളൽ ഏൽക്കുകയായിരുന്നു.ഇന്ന് ചികിത്സതേടി ആശുപത്രിയിൽ എത്തിയപ്പോളാണ് സൂര്യതാപമാണെന്നു മനസ്സിലാക്കിയത്.</p>
<p>ഇന്നലെ തൊടുപുഴയിലും ഒരാൾക്ക് പൊള്ളൽ ഏറ്റിരുന്നു.</p>
<p>ചൂട്  ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ പൊതുജനങ്ങൾക്ക് ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചു.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:</strong></p>
<ul>
<li>ഉച്ചസമയങ്ങളിൽ (11 AM – 3 PM) നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക</li>
<li>ധാരാളം വെള്ളം കുടിക്കുക</li>
<li>പുറത്ത് പോകുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കുക</li>
<li>ശരീരത്തിൽ പൊള്ളലോ തടിപ്പോ അനുഭവപ്പെട്ടാൽ ഉടൻ ഡോക്ടറെ സമീപിക്കുക</li>
</ul>
<p>ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ എല്ലാവരും സ്വയം സംരക്ഷണ നടപടികൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജലാശയത്തിലെ ജലനിരപ്പ് താഴുന്നു</title>
<link>https://thekeralajournal.com/2271</link>
<guid>https://thekeralajournal.com/2271</guid>
<description><![CDATA[ കഴിഞ്ഞ വർഷത്തേക്കാൾ 10.08 അടി കുറവ് ജലമാണ് നിലവിൽ ഡാമിൽ ഉള്ളത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed6507b8889.jpg" length="77609" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:36:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനൽ ചൂടിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴ്ന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.08 അടി കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഉൽപാദന മേഖലയ്ക്ക് ആശങ്ക ഉയർന്നിരിക്കുകയാണ്.</p>
<p>കഴിഞ്ഞ വർഷം ഇതേ സമയം 2343.92 അടിയായിരുന്നു ജലനിരപ്പ്. ഇപ്പോൾ അത് 2333.84 അടിയായി താഴ്ന്നിട്ടുണ്ട്. ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണിത്. നിലവിൽ വൈദ്യുതി ഉൽപാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ ഉൽപാദനം കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.</p>
<p>വേനൽമഴ ലഭിക്കാത്തതും ഉയർന്ന താപനിലയും മൂലം ജലം വേഗത്തിൽ ബാഷ്പീകരിക്കപ്പെടുന്നതും ഡാമിലേക്കുള്ള നീരൊഴുക്കുകൾ കുറഞ്ഞതുമാണ് ജലനിരപ്പ് താഴാൻ കാരണമായത്. സംസ്ഥാനത്തെ ജലസംഭരണികളിൽ ആകെ 32 ശതമാനം ജലം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 41 ശതമാനമായിരുന്നു.</p>
<p>1328.235 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിന് വേണ്ട ജലമാണ് നിലവിൽ ശേഷിക്കുന്നത്. സംസ്ഥാനത്ത് ശരാശരി 106 ദശലക്ഷം യൂണിറ്റിലേറെയാണ് പ്രതിദിന വൈദ്യുതി ഉപഭോഗം. ഇടുക്കിയിൽ ഏകദേശം 10 ദശലക്ഷം യൂണിറ്റ് വൈദ്യുതി പ്രതിദിനം ഉൽപാദിപ്പിക്കുന്നുണ്ട്. ശബരിഗിരി പദ്ധതിയിൽ നിന്ന് ശരാശരി അഞ്ച് ദശലക്ഷം യൂണിറ്റും ലഭിക്കുന്നു.</p>
<p>കാലവർഷം ആരംഭിക്കാൻ ഇനിയും ഏകദേശം 35 ദിവസം ബാക്കി നിൽക്കുന്നതിനാൽ, വേനൽമഴ ലഭിക്കാത്ത പക്ഷം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. 115.9 മില്ലിമീറ്റർ വേനൽമഴ ലഭിക്കേണ്ടിടത്ത് ഇതുവരെ 67 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. 42 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴക്കുറവ് അനുഭവപ്പെട്ടത്.</p>]]> </content:encoded>
</item>

<item>
<title>കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ടു പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2270</link>
<guid>https://thekeralajournal.com/2270</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed635776d26.jpg" length="143491" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:29:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: കൊല്ലം–ദിണ്ടുക്കൽ ദേശീയപാതയിൽ അമലഗിരിക്ക് സമീപം വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. തിരുവനന്തപുരം സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.</p>
<p>നാന്നൂറ് അടി താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. ഒന്നിലേറെ തവണ കരണം മറിഞ്ഞ വാഹനം ഒടുവിൽ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു. കാർ മറിഞ്ഞ ഭാഗം അതീവ അഗാധമായ കൊക്കയുള്ള പ്രദേശമാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>വാഹനത്തിൽ ഉണ്ടായിരുന്ന ശ്രീജിത്ത്, ജോയ് എന്നിവർക്കാണ് പരിക്കേറ്റത്. മൂന്നാർ സന്ദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേക്ക് മടങ്ങും വഴിയായിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>യു.വി.സൂചിക ഉയരുന്നു; സഞ്ചാരികൾക്ക് ജാഗ്രത നിർദേശം</title>
<link>https://thekeralajournal.com/2269</link>
<guid>https://thekeralajournal.com/2269</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ed62526502e.jpg" length="99747" type="image/jpeg"/>
<pubDate>Sun, 26 Apr 2026 06:24:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നാർ: സംസ്ഥാനത്ത് കടുത്ത വേനൽചൂട് തുടരുന്നതിനിടെ, തണുപ്പിന് പേരുകേട്ട മൂന്നാറിലും അൾട്രാവയലറ്റ് ഇൻഡക്സ് (യു.വി സൂചിക) അപകടകരമായ നിലയിലേക്ക് ഉയർന്നു. സാധാരണയായി മൂന്ന് വരെ മാത്രം രേഖപ്പെടുത്തിയിരുന്ന യു.വി സൂചിക, ഇപ്പോൾ എട്ട് വരെ ഉയർന്നതായാണ് റിപ്പോർട്ട്. ഇത് ചർമ്മത്തിനും കണ്ണുകൾക്കും ദോഷകരമാകാമെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.</p>
<p>സമുദ്രനിരപ്പിൽ നിന്ന് ഉയർന്ന പ്രദേശമായതിനാൽ വായുവിന്റെ സാന്ദ്രത കുറവായ മൂന്നാറിൽ, അൾട്രാവയലറ്റ് കിരണങ്ങളെ തടയാൻ അന്തരീക്ഷത്തിന് കഴിയാത്തതാണ് പ്രധാന കാരണം. മേഘാവൃതമല്ലാത്ത കാലാവസ്ഥയും സൂര്യരശ്മികൾ നേരിട്ട് പതിക്കാൻ ഇടയാക്കുന്നു. പകൽ സമയത്താണ് യു.വി സൂചിക ഉയർന്ന നിലയിൽ തുടരുന്നത്.</p>
<p>അന്തരീക്ഷത്തിലെ അൾട്രാവയലറ്റ് കിരണങ്ങളുടെ അളവാണ് യു.വി ഇൻഡക്സ്. പൂജ്യം മുതൽ അഞ്ച് വരെ ഹാനികരമല്ലാത്തതായും, ആറു മുതൽ ഏഴ് വരെ യെല്ലോ അലേർട്ടും, എട്ട് മുതൽ പത്ത് വരെ ഓറഞ്ച് അലേർട്ടും, പതിനൊന്നിന് മുകളിൽ റെഡ് അലേർട്ടും പ്രഖ്യാപിക്കപ്പെടുന്നു.</p>
<p>സ്ഥിതിഗതികൾ പരിഗണിച്ച് പൊതുജനങ്ങളും സഞ്ചാരികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു. സഞ്ചാരികൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകാൻ ടൂറിസം വകുപ്പിനെയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനെയും ചുമതലപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.</p>
<p>നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക, പകൽ 11.30 മുതൽ 2.30 വരെ പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കുക, ധാരാളം വെള്ളം കുടിക്കുക, ശരീരം മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക, സൺസ്‌ക്രീൻ ഉപയോഗിക്കുക തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു.</title>
<link>https://thekeralajournal.com/2268</link>
<guid>https://thekeralajournal.com/2268</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec988ad7397.jpg" length="84260" type="image/jpeg"/>
<pubDate>Sat, 25 Apr 2026 16:12:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ് നാഷണൽ ഗവേണിംഗ് ബോർഡിലേയ്ക്ക് ലെജു പമ്പാവാസൻ തിരഞ്ഞെടുക്കപ്പെട്ടു. കട്ടപ്പനക്കാരനായ ഒരാൾക്ക് ഈ നേട്ടമുണ്ടാകുന്നത് ആദ്യമായാണ്, കൂടാതെ നാഷണൽ കോർഡിനേറ്ററുടെ ചുമതലയും അദ്ദേഹം വഹിക്കും. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ ലെജു, പമ്പാവാസൻ ഗ്രൂപ്പ് MD കൂടിയാണ്. കേരളാ ജേണൽ മീഡിയായുടെ ഡയറക്ടർ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. അദ്ദേഹത്തിനുണ്ടായ അഭിമാനകരമായ നേട്ടത്തിൽ, കേരളാ ജേണൽ മീഡിയാ ഡയറക്ടർ ബോർഡ് അദ്ദേഹത്തിന് സ്വീകരണം നൽകും.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യത്വത്തിന്റെ തണൽ സ്പർശം</title>
<link>https://thekeralajournal.com/2267</link>
<guid>https://thekeralajournal.com/2267</guid>
<description><![CDATA[ ദാഹജല വിതരണം നടത്തി മലയാളി ചിരി ക്ലബ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec7dd77acb8.jpg" length="103885" type="image/jpeg"/>
<pubDate>Sat, 25 Apr 2026 14:09:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ മലയാളി ചിരി ക്ലബ്ബിന്റെ നേതൃത്വത്തിൽ ദാഹജല വിതരണം നടത്തി. വേനൽചൂട് ശക്തമായ സാഹചര്യത്തിൽ യാത്രക്കാരും തൊഴിലാളികളും ഉൾപ്പെടെ പൊതുജനങ്ങൾക്ക് ആശ്വാസമായാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്.</p>
<p>“മനുഷ്യത്വവും മറ്റുള്ളവരെ പരിഗണിക്കുന്ന മനോഭാവവുമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യം” എന്ന് മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീ ജോയ് വെട്ടിക്കുഴി പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ബസ് സ്റ്റാൻഡുകൾ, ഓട്ടോ സ്റ്റാൻഡുകൾ, നിർമ്മാണ തൊഴിലാളികൾ പ്രവർത്തിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിലായി ദാഹജലം വിതരണം നടത്തി.</p>
<p>മലയാളി ചിരി ക്ലബ് പ്രസിഡണ്ട് സണ്ണി സ്റ്റോറിൽ അധ്യക്ഷത വഹിച്ചു. ചാരിറ്റി ചെയർമാൻ മനോജ് വർക്കി കുളക്കാട്ട് വയലിൽ, ജനറൽ സെക്രട്ടറി വിപിൻ വിജയൻ, വൈസ് പ്രസിഡൻ്റ് ജെറിൻ ജോസഫ്, അശോക് ഇ.ആർ, അജിത്ത് സുകുമാരൻ, സിജോ എവറസ്റ്റ്, സജീവ് ഗായത്രി, ബിബിൻ വിശ്വനാഥൻ, ബിജു നമ്പികല്ലേൽ, സിബി കുരുവിക്കൊമ്പിൽ, നോബൽ ജോൺ, അജിൻ കെ. ജോസഫ് എന്നിവർ സംസാരിച്ചു.</p>
<p>സന്തോഷ് ആർ, ഷെമിൽ മുള്ളൂർ, ബിബിൻ വർഗീസ്, ജോബിൻസ് കുര്യൻ, സോണി ചെറിയാൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ്</title>
<link>https://thekeralajournal.com/2266</link>
<guid>https://thekeralajournal.com/2266</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec732211ab4.jpg" length="105598" type="image/jpeg"/>
<pubDate>Sat, 25 Apr 2026 13:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര ഗവൺമെന്റ് ഹൈസ്കൂളിൽ 2026 ഏപ്രിൽ 27, 28,29, 30 തിയതികളിൽ രാവിലെ 7.30 മുതൽ 9.30 വരെ അവധിക്കാല സൗജന്യ ഫുട്ബോൾ പരിശീലന ക്യാമ്പ് നടത്തപ്പെടുന്നു.</p>
<p>15 വയസ്സിൽ താഴെയുള്ള ആൺകുട്ടികൾക്ക് മാത്രമാണ് പരിശീലനം.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 9447978614</p>]]> </content:encoded>
</item>

<item>
<title>ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞു :  ഒരാൾക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2262</link>
<guid>https://thekeralajournal.com/2262</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec2488a1a4e.jpg" length="104271" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:48:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട് :  ചെമ്മണ്ണാറിൽ നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് താഴ്ചയിലേക്ക് പതിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മൂന്ന് പേർക്ക് പരിക്കേറ്റു.</p>
<p>ഉടുമ്പൻചോല സ്വദേശി സിനു ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഏകദേശം 9 മണിയോടെ മേലെ ചെമ്മണ്ണാർ ജംഗ്ഷനിലാണ് അപകടം നടന്നത്.</p>
<p>വട്ടപ്പാറ ഭാഗത്ത് നിന്ന് ഉടുമ്പൻചോല ഭാഗത്തേക്ക് വരികയായിരുന്ന ജീപ്പ് കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് മേലെ ചെമ്മണ്ണാർ ജംഗ്ഷനിലെ സെന്റ് മേരിസ് യാക്കോബായ പള്ളിയുടെ ചാപ്പലിലെ നേർച്ചപ്പെട്ടി ഇടിച്ചുതെറിപ്പിച്ച ശേഷം സമീപത്തെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിലൂടെ താഴേക്ക് പതിച്ചു.</p>
<p>വലിയ ശബ്ദം കേട്ട് എത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ഗുരുതരമായി പരിക്കേറ്റ സിനുവിനെ രക്ഷിക്കാൻ കഴിഞ്ഞില്ല. സിനുവിന്റെ ദേഹത്തിലൂടെ ജീപ്പ് കയറി ഇറങ്ങിയതായാണ് വിവരം.</p>
<p>മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ ജീപ്പ് പൂർണ്ണമായും തകർന്നു. ഈ പ്രദേശത്ത് മുമ്പും അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടി റേഷന്‍ ക്രമക്കേട്: രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു</title>
<link>https://thekeralajournal.com/2261</link>
<guid>https://thekeralajournal.com/2261</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec233c215a2.jpg" length="128336" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:43:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ ഉണ്ടായ റേഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് വകുപ്പ് തലത്തില്‍ കര്‍ശന നടപടി. വീഴ്‌ച വരുത്തിയ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.</p>
<p>വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇടമലക്കുടിയില്‍ റേഷന്‍ ലഭിക്കുന്നില്ലെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 65 ടണ്‍ അരിയുള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.</p>
<p>റേഷന്‍ കടകളില്‍ പരിശോധന നടത്തുന്നതില്‍ വീഴ്‌ച വരുത്തിയ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസര്‍ സഞ്ജയ് നാഥ്, റേഷനിങ് ഇന്‍സ്‌പെക്ടര്‍ ജയകുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. 2024 മുതല്‍ നടന്ന റേഷന്‍ കൊള്ള സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് കണ്ടെത്തല്‍.</p>
<p>സംസ്ഥാന ഭക്ഷ്യ കമ്മിഷന്‍ ചെയര്‍മാന്‍ ജിനു സ്‌കറിയ ഉമ്മന്‍ ഇടമലക്കുടിയില്‍ നേരിട്ട് സന്ദര്‍ശനം നടത്തി അന്വേഷണം നടത്തുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.</p>
<p>ദേവികുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗിരിജന്‍ സര്‍വീസ് സഹകരണ സൊസൈറ്റിയാണ് ഇടമലക്കുടിയില്‍ റേഷന്‍ വിതരണം നടത്തുന്നത്. സൊസൈറ്റി സെക്രട്ടറി അഖില്‍ ജോസിനെതിരെ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ്</title>
<link>https://thekeralajournal.com/2258</link>
<guid>https://thekeralajournal.com/2258</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9ce240f840.jpg" length="80039" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:32:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോളിബോൾ താരവും സി.പി.എം നേതാവുമായിരുന്ന ടി. അയ്യപ്പദാസിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാറ്റിൽ അന്തർസംസ്ഥാന വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മേയ് 17 മുതൽ 24 വരെ വണ്ടിപ്പെരിയാർ വാഴൂർ സോമൻ മിനി സ്റ്റേഡിയത്തിലെ വോളിബോൾ കോർട്ടിലാണ് മത്സരം നടക്കുന്നത്.</p>
<p>കായികരംഗത്തോടുള്ള അദ്ദേഹത്തിന്റെ സംഭാവനകൾ അനുസ്മരിക്കുകയും യുവ താരങ്ങൾക്ക് മികച്ച മത്സരവേദി ഒരുക്കുകയും ചെയ്യുന്നതിനാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും.</p>
<p>ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും എവർറോളിംഗ് ട്രോഫിയും, രണ്ടാം സമ്മാനമായി വാഴൂർ സോമൻ മെമ്മോറിയൽ ട്രോഫിയോടൊപ്പം 75,000 രൂപയും, മൂന്നാം സമ്മാനമായി എം.എം. അബ്ദുൽ ഖാദർ കുട്ടി മെമ്മോറിയൽ ട്രോഫിയോടൊപ്പം 25,000 രൂപയും നൽകും</p>]]> </content:encoded>
</item>

<item>
<title>പീരുമേട് ബി.ആർ.സി പരിധിയിൽ ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2257</link>
<guid>https://thekeralajournal.com/2257</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ebf5e980b5f.jpg" length="65735" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:29:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തിൽ പീരുമേട് ബി.ആർ.സിയുടെ ആഭിമുഖ്യത്തിൽ ആറാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായി ഏകദിന ചലച്ചിത്ര പ്രദർശനം സംഘടിപ്പിച്ചു. മദ്ധ്യവേനലവധി ദിനങ്ങൾ സൃഷ്ടിപരമായി വിനിയോഗിക്കാൻ കുട്ടികൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്.</p>
<p>എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ.എ. ബിനു മോൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ്.ടി. രാജ് ചലച്ചിത്ര പഠന ക്ലാസ് നയിച്ചു. ‘ദി കിഡ്’, ‘ദി കളർ ഓഫ് പാരഡൈസ്’ എന്നീ സിനിമകളാണ് പ്രദർശിപ്പിച്ചത്.</p>
<p>കോർഡിനേറ്റർ അനീഷ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സോണിയ ബാബു, ദിവ്യ എം. മോഹൻ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് കലാസിനിമകളെ അടുത്തറിയാനും ആസ്വദിക്കാനുമുള്ള വേദിയായി പരിപാടി മാറി.</p>]]> </content:encoded>
</item>

<item>
<title>മരുമകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; ഭാര്യാപിതാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/2256</link>
<guid>https://thekeralajournal.com/2256</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ebf52e1199d.jpg" length="35205" type="image/jpeg"/>
<pubDate>Sat, 25 Apr 2026 04:27:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാട്ടുക്കട്ടയിൽ മരുമകനെ ആക്രമിച്ച കേസിൽ ഭാര്യാപിതാവായ ബേബി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മാട്ടുക്കട്ട കിഴക്കേക്കര പുത്തൻപുരയ്ക്കൽ മണികുട്ടനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം നടന്നത്. അയ്യപ്പൻകോവിൽ മാട്ടുക്കട്ട ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് സംഭവം ഉണ്ടായത്.</p>
<p>സംഭവസമയത്ത് സുഹൃത്തുക്കളോടൊപ്പം നിൽക്കുകയായിരുന്ന മണികുട്ടനെ പിന്നിൽ നിന്ന് എത്തിയ ബേബി മാത്യു എയർഗൺ ഉപയോഗിച്ച് വെടിവെക്കാൻ ശ്രമിച്ചു .എന്നാൽ ഉന്നം തെറ്റിയതിനെ തുടർന്ന് പിന്നീട് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ച മണികുട്ടന് കൈയ്ക്ക് ഗുരുതരമായി മുറിവേൽക്കുകയായിരുന്നു</p>
<p>കുടുംബപരവും സാമ്പത്തികവുമായ പ്രശ്നങ്ങളെത്തുടർന്ന് ഇരുവരും തമ്മിൽ ഏറെ നാളായി വൈരാഗ്യം നിലനിന്നിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.നാട്ടുകാരും സുഹൃത്തുക്കളും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി. ഗുരുതരമായി പരിക്കേറ്റ മണികുട്ടനെ ആദ്യം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തും പ്രവേശിപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായി പൊലീസ് അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ebf53b4d2df.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പെരുംതൊട്ടിയിൽ വാഹനാപകടം : നിസ്സാര പരിക്കുകളോടെ കുടുംബം രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/2255</link>
<guid>https://thekeralajournal.com/2255</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb1da3bbc0d.jpg" length="177463" type="image/jpeg"/>
<pubDate>Fri, 24 Apr 2026 13:07:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി പെരുംതൊട്ടിയിൽ വാഹനാപകടം. അപകടത്തിൽ തലകീഴായി മറിഞ്ഞ  കാറിൽ നിന്നും കുടുംബം നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു.</p>
<p>കനകക്കുന്നിലുള്ള പാസ്റ്റർക്കും കുടുംബാംഗങ്ങൾക്കുമാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അപകടം</p>]]> </content:encoded>
</item>

<item>
<title>കളഞ്ഞു കിട്ടിയ സ്വർണ്ണ പാദസരം ഉടമയെ കണ്ടെത്തി തിരികെ നൽകി ബാങ്ക് ജീവനക്കാരൻ</title>
<link>https://thekeralajournal.com/2253</link>
<guid>https://thekeralajournal.com/2253</guid>
<description><![CDATA[ ഇൻഡസ് ലാൻഡ് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb01fb91df2.jpg" length="86948" type="image/jpeg"/>
<pubDate>Fri, 24 Apr 2026 11:09:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വഴിയിൽ നഷ്ടപ്പെട്ട രണ്ട് പവൻ തൂക്കം വരുന്ന സ്വർണ്ണ പാദസരം കണ്ടെത്തി ഉടമയ്ക്ക് സുരക്ഷിതമായി തിരികെ നൽകി ബാങ്ക് ഉദ്യോഗസ്ഥൻ മാതൃകയായി. ഇൻഡസ് ലാൻഡ് ബാങ്ക് കസ്റ്റമർ സർവീസ് മാനേജരായ ഷാബിൻ ഷാജിയാണ് ഈ മാതൃകാപരമായ പ്രവർത്തനം നടത്തിയത്.</p>
<p>കട്ടപ്പന കല്ലൂകുന്ന് സ്വദേശിനിയായ ആൻസിയ ഷമീറിന്റെ പാദസരമാണ് വഴിയിൽ നഷ്ടമായത്. ഇത് കണ്ടെത്തിയ ഷാബിൻ ഷാജി, ഉടമയെ കണ്ടെത്താനുള്ള ശ്രമം നടത്തി ഒടുവിൽ പാദസരം സുരക്ഷിതമായി തിരികെ കൈ മാറുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം; ടൂറിസ്റ്റ് ബസുകൾ തടഞ്ഞ് പൊലീസ്</title>
<link>https://thekeralajournal.com/2248</link>
<guid>https://thekeralajournal.com/2248</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac2e2c2d04.jpg" length="112086" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:40:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: തിരക്കേറിയ സമയത്ത് കട്ടപ്പന പുതിയ ബസ് സ്റ്റാന്റിൽ അഭ്യാസപ്രകടനം നടത്തിയ ടൂറിസ്റ്റ് ബസുകൾ പൊലീസ് തടഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ് സംഭവം.</p>
<p>അൽഫോൺസ കമ്പനിയുടേതായ സ്വകാര്യ ടൂറിസ്റ്റ് ബസുകളും ഒരു മിനി വാനും ബസ് സ്റ്റാൻഡ് ടെർമിനലിന് ചുറ്റും വേഗതയിൽ പാഞ്ഞ് ഹോൺ മുഴക്കിയും ഉയർന്ന ശബ്ദത്തിൽ സംഗീതം പ്ലേ ചെയ്‌തും അഭ്യാസപ്രകടനം നടത്തുകയായിരുന്നു. ഇതോടെ സ്റ്റാന്റിൽ ഗതാഗത കുരുക്ക് രൂക്ഷമായി.</p>
<p>ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥൻ വാഹനങ്ങൾ തടഞ്ഞു. മിനിവാൻ നിർത്താതെ സ്റ്റാൻഡിന് പുറത്തേക്ക് പാഞ്ഞെങ്കിലും ടൂറിസ്റ്റ് ബസുകൾ പൊലീസ് പിടിച്ചെടുത്തു. തുടർന്ന് വാഹനങ്ങൾക്ക് പിഴ ചുമത്തിയതായി പൊലീസ് അറിയിച്ചു.</p>
<p>ടൂറിസ്റ്റ് ബസുകൾക്ക് സ്വകാര്യ ബസ് സ്റ്റാന്റിൽ പ്രവേശന വിലക്ക് നിലവിലുണ്ടെങ്കിലും മറുനാടൻ തൊഴിലാളികളെ കയറ്റുന്നതിനായി ഇത്തരം വാഹനങ്ങൾ സ്റ്റാൻഡിലേക്ക് കടക്കുന്നത് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അവധിക്കാലത്തും സേവനപാതയിൽ എൻ.എസ്.എസ് വാളണ്ടിയർമാർ</title>
<link>https://thekeralajournal.com/2247</link>
<guid>https://thekeralajournal.com/2247</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac25878c63.jpg" length="89424" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:37:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: അവധിക്കാലം ആഘോഷങ്ങൾക്കും വിനോദങ്ങൾക്കുമായി മാറ്റിവെക്കുന്നവർക്കിടയിൽ സേവനത്തിന്റെ പുതുവഴി തേടുകയാണ് അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വളണ്ടിയർമാർ. മദ്ധ്യവേനലവധി ആരംഭിച്ചതോടെ വിദ്യാർത്ഥികൾ വിവിധ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി.</p>
<p>അടിമാലി താലൂക്ക് ആശുപത്രി, ദേവിയാർ, ചിത്തിരപുരം, വെള്ളത്തൂവൽ പബ്ലിക് ഹെൽത്ത് സെന്ററുകൾ എന്നിവയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. കിടപ്പിലായ രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകുന്ന പാലിയേറ്റീവ് ഹോം കെയർ പദ്ധതിയിൽ വളണ്ടിയർമാർ സജീവ പങ്കാളിത്തം വഹിക്കുന്നു. രോഗികളുടെ വീടുകളിലെത്തി ആവശ്യമായ സഹായങ്ങൾ നൽകുന്നതിനൊപ്പം മാനസിക പിന്തുണയും ഉറപ്പാക്കുന്നു.</p>
<p>ഇതിനൊപ്പം ഭിന്നശേഷി വിദ്യാർത്ഥികളെ സഹായിക്കാനും ദൈനംദിന കാര്യങ്ങളിൽ കൈത്താങ്ങാകാനും വളണ്ടിയർമാർ സമയം കണ്ടെത്തുന്നു. പഠനത്തിലും സാമൂഹിക പ്രവർത്തനങ്ങളിലുമുള്ള പിന്തുണയിലൂടെ ഇവരിൽ ഒരാളായി മാറുകയാണ് എൻ.എസ്.എസ് അംഗങ്ങൾ.</p>
<p>‘സേവനത്തിന് അവധിയില്ല’ എന്ന സന്ദേശം സമൂഹത്തിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.</p>
<p>സ്കൂൾ പ്രിൻസിപ്പൽ എം.എസ് അജി, പ്രോഗ്രാം ഓഫീസർ ബി. അജയ് എന്നിവരുടെ നേതൃത്വത്തിൽ നഴ്സുമാരായ ട്രീസ അഗസ്റ്റിൻ, പ്രിയമ്മ സെബാസ്റ്റ്യൻ, അനീസ് സണ്ണി, സ്മിത ഇ.വി എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>മുളകരമേട്ടിൽ വീടിന് തീ പിടിച്ചു; കിടപ്പുമുറി പൂർണമായി കത്തി നശിച്ചു</title>
<link>https://thekeralajournal.com/2246</link>
<guid>https://thekeralajournal.com/2246</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac189c78de.jpg" length="137987" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:34:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പന്റെ വീടിന് തീ പിടിച്ചു.ഇന്നലെ വൈകിട്ട് 5.30ഓടെയാണ് സംഭവം. വീടിന്റെ ബെഡ്‌റൂം പൂർണമായും കത്തി നശിച്ചു.</p>
<p>വീടിനുള്ളിലെ കട്ടിൽ, അലമാര, അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയും തീയിൽ കത്തി നശിച്ചു. ജനാലകളും വാതിലുകളും മേൽക്കൂരയിലെ ഷീറ്റ് അടക്കമുള്ള ഭാഗങ്ങളും നാശനഷ്ടമേറ്റു.</p>
<p>സംഭവസമയം അയ്യപ്പൻ വീട്ടിലുണ്ടായിരുന്നുവെങ്കിലും തീ പടർന്നതോടെ അദ്ദേഹം പുറത്തേക്ക് ഇറങ്ങി രക്ഷപ്പെട്ടു. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട സമീപവാസികൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് കട്ടപ്പന ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.</p>
<p>കട്ടപ്പന നഗരസഭ കൗൺസിലർ സന്തോഷ് ഓലിനാലിന്റെ നേതൃത്വത്തിൽ നാട്ടുകാരും ചേർന്ന് ആദ്യം തീ അണക്കാനുള്ള ശ്രമം നടത്തി. പിന്നാലെ ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.</p>
<p>അയ്യപ്പനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവസമയം ഭാര്യ ജോലിക്കായി പുറത്തായിരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.</p>]]> </content:encoded>
</item>

<item>
<title>അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം; ഒരാൾ മരിച്ചു</title>
<link>https://thekeralajournal.com/2244</link>
<guid>https://thekeralajournal.com/2244</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ea2f2811ad4.jpg" length="94458" type="image/jpeg"/>
<pubDate>Thu, 23 Apr 2026 20:09:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അയ്യപ്പൻകോവിൽ തോണിത്തടിയിൽ വാഹനാപകടം.കാറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു</p>
<p>ഉപ്പുതറ കാക്കത്തോട് വാലുമ്മേൽ പി.ജെ. ജോസഫ് (ഏപ്പച്ചൻ - 82) ആണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ea2ffe012a0.jpg" alt=""></p>
<p>രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>വള്ളക്കടവിന് സമീപം വാഹനാപകടം. കാറും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2243</link>
<guid>https://thekeralajournal.com/2243</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9e06870320.jpg" length="160996" type="image/jpeg"/>
<pubDate>Thu, 23 Apr 2026 14:32:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന : വള്ളക്കടവ് കടമ്മാക്കുഴി റോഡിൽ വാലുംമേൽ പടിക്ക് സമീപം വാഹനാപകടം. കാറും സ്കൂട്ടർ തമ്മിൽ കൂട്ടിയിടിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ രണ്ടു വാഹനങ്ങൾക്കും സാരമായ  കേടുപാടുകൾ ഉണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ചേറ്റുകുഴി നവജീവൻ വോളി : മെയ് 10 മുതൽ</title>
<link>https://thekeralajournal.com/2242</link>
<guid>https://thekeralajournal.com/2242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9ce240f840.jpg" length="80039" type="image/jpeg"/>
<pubDate>Thu, 23 Apr 2026 13:14:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചേറ്റുകുഴി നവജീവൻ പബ്ലിക് ലൈബ്രറിയുടെയും ആർട്സ് &amp; സ്പോർട്സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ആറാമത് അന്തർസംസ്ഥാന വോളിബോൾ ടൂർണ്ണമെന്റും പ്രാദേശിക, വനിതാ വിഭാഗങ്ങളിലെ വോളിബോൾ മത്സരങ്ങളും മെയ് 10 മുതൽ 17 വരെ നടക്കും. നവജീവൻ ഫ്ളഡ്‌ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്.</p>
<p>പരിപാടിയുടെ ഭാഗമായി പുതുതായി നിർമ്മിച്ച ലൈബ്രറി കെട്ടിടത്തിന്റെ ഉദ്ഘാടനവും സംഘടിപ്പിക്കുന്നുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന അന്തർസംസ്ഥാന മത്സരങ്ങൾക്കൊപ്പം പ്രാദേശികവും വനിതാ വിഭാഗങ്ങളിലും ശക്തമായ പോരാട്ടങ്ങൾ പ്രതീക്ഷിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e9cddbb55da.jpg" alt=""></p>
<p>മത്സരത്തിലെ ഒന്നാം സ്ഥാനക്കാരായ ടീമിന് ഹോർട്ടി റിസർച്ച് സെന്റർ, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 75,001 രൂപയും ഫാദർ മാത്യു വടക്കേമുറി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും സമ്മാനിക്കും. രണ്ടാം സ്ഥാനക്കാരായ ടീമിന് കുമ്പളംന്താനം ഏജൻസിസ്, ചേറ്റുകുഴി സ്പോൺസർ ചെയ്യുന്ന 50,001 രൂപയും ശ്രീ കെ.എ. പ്രഭാകരൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും തച്ചേടത്ത് ശ്രീ ദേവസ്യാച്ചൻ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും നൽകും.</p>]]> </content:encoded>
</item>

<item>
<title>അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരം: നാങ്കുതോട്ടി സെന്റ് ജോർജ് ടീം ജേതാക്കൾ</title>
<link>https://thekeralajournal.com/2241</link>
<guid>https://thekeralajournal.com/2241</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9c805bb266.jpg" length="148444" type="image/jpeg"/>
<pubDate>Thu, 23 Apr 2026 12:49:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശാന്തിഗ്രാമിൽ നടന്ന ഇരട്ടയാർ ഫോറോനാ അൽത്താര ബാലന്മാരുടെ ഫുട്ബോൾ മത്സരത്തിൽ നാങ്കുതോട്ടി സെന്റ് ജോർജ് ടീം വിജയികളായി.</p>
<p>വിജയികളായ ടീമിന് ഇരട്ടയാർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി എലിപ്പുലിക്കാട്  സമ്മാനങ്ങൾ വിതരണം ചെയ്തു. മത്സരത്തിൽ ഇരട്ടയാർ ഫൊറോനയുടെ കീഴിലെ വിവിധ ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി  ചിത്രാപൗർണമി മഹോത്സവം മെയ് 1ന്</title>
<link>https://thekeralajournal.com/2240</link>
<guid>https://thekeralajournal.com/2240</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e9c29d255fe.jpg" length="130051" type="image/jpeg"/>
<pubDate>Thu, 23 Apr 2026 12:26:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മംഗളാദേവി ക്ഷേത്രംയിൽ നടക്കുന്ന വാർഷിക ചിത്രാപൗർണമി മഹോത്സവം മെയ് 1ന് നടക്കും. ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഇടുക്കി, തേനി ജില്ലകളിലെ ഭരണകൂടങ്ങൾ അറിയിച്ചു.</p>
<p>പെരിയാർ ടൈഗർ റിസർവ്യിലെ വനമേഖലയിലുള്ള ഈ ക്ഷേത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തർക്കായി തുറക്കുന്നത്. ഏകദേശം 1,337 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന, ആയിരം വർഷത്തിലേറെ പഴക്കമുള്ള ഈ ക്ഷേത്രത്തിൽ കണ്ണകി ദേവിയെ ആരാധിക്കുന്നു.</p>
<p>തമിഴ് മഹാകാവ്യമായ ചിലപ്പതികാരംയിലെ നായികയായ കണ്ണകിയുടെ സ്മരണയ്ക്കായി ചേര രാജാവായ ചേരൻ ചെങ്കുട്ടുവൻ ക്ഷേത്രം സ്ഥാപിച്ചതാണെന്നാണ് വിശ്വാസം. ധാർമ്മികതയുടെയും നീതിയുടെയും പ്രതീകമായ കണ്ണകിയുടെ പൈതൃകം ഈ ഉത്സവം ഓർമ്മപ്പെടുത്തുന്നു.</p>
<p>പുലർച്ചെ 6 മുതൽ ഉച്ചയ്ക്ക് 2.30 വരെ മാത്രമാണ് പ്രവേശനം അനുവദിക്കുക.മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രം പ്രവേശനം. പാർക്കിംഗ് അനുവദിക്കില്ല; ഭക്തരെ ഇറക്കി വാഹനങ്ങൾ മടങ്ങണം. ട്രാക്ടറുകൾക്ക് അനുമതിയില്ല. കുടിവെള്ളം, ഭക്ഷണം, പന്തൽ, മെഡിക്കൽ ടീം, ആംബുലൻസ്, ടോയ്‌ലറ്റ്, അഗ്നിശമന സേന എന്നിവ ഒരുക്കിയിട്ടുണ്ട്.</p>
<p>കേരളത്തിലും തമിഴ്നാട്ടിലും നിന്നുള്ള ആയിരക്കണക്കിന് ഭക്തരെ ആകർഷിക്കുന്ന ഈ ഉത്സവം ആത്മീയതയും പ്രകൃതി സൗന്ദര്യവും ഒന്നിച്ചുചേരുന്ന അപൂർവ്വ അനുഭവമായി മാറുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വേനൽ കടുത്തു: ജലാശയങ്ങളിൽ ജലനിരപ്പ് താഴുന്നു,കാർഷിക മേഖലയും പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2239</link>
<guid>https://thekeralajournal.com/2239</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e978393ada0.jpg" length="416269" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:59:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കടുത്ത വേനൽ തുടരുന്നതിനിടെ ജില്ലയിലെ പ്രധാന ജലാശയങ്ങളിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നിരിക്കുകയാണ്. ഇടുക്കി, തേക്കടി ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ ജലനിരപ്പ് കുറയുന്നത് ബോട്ടിംഗ് സർവീസുകളെയും ബാധിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975d9d9f89.jpg" alt=""></p>
<p>സുരക്ഷാ കാരണങ്ങളാൽ തേക്കടിയിൽ ബോട്ടുകളിൽ പകുതിയോളം യാത്രക്കാരെ മാത്രമാണ് നിലവിൽ പ്രവേശിപ്പിക്കുന്നത്. ചില ഇടങ്ങളിൽ ജലനിരപ്പ് ഇനിയും താഴ്ന്നാൽ ബോട്ടുകളുടെ അടിഭാഗം നിലത്ത് തട്ടുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്.</p>
<p>ഇടുക്കി ഡാമിലെ ജലനിരപ്പും ക്രമാതീതമായി കുറയുന്നത് വൈദ്യുതി ഉത്പാദനത്തെയും ബാധിക്കുമെന്ന ആശങ്ക ഉയരുന്നു.</p>
<p>കല്ലാർ അടക്കമുള്ള മറ്റ് ഡാമുകളിലും സമാന സാഹചര്യമാണ് നിലനിൽക്കുന്നത്.കല്ലാർ ഡാം ഏതാണ്ടുപൂർണമായും വറ്റി വരണ്ട അവസ്ഥയിലാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975e6ab2cb.jpg" alt=""></p>
<p>വേനലിന്റെ കഠിനത കാർഷിക മേഖലയെയും പ്രതിസന്ധിയിലാക്കി. ഏലം ഉൾപ്പെടെയുള്ള വിളകളിൽ ചെടികൾ വാടിത്തുടങ്ങിയതായി കർഷകർ പറയുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e975cc6bc89.jpg" alt=""></p>
<p>അതോടൊപ്പം, പല പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമവും രൂക്ഷമായി അനുഭവപ്പെടുന്നു. പ്രതീക്ഷിച്ച വേനൽമഴ ലഭിക്കാത്തതും സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മലിനജല പ്രശ്നത്തിന് പരിഹാരം: എസ്.ടി.പി പ്ലാന്റ് നിർമിക്കാൻ കട്ടപ്പന നഗരസഭ തീരുമാനം</title>
<link>https://thekeralajournal.com/2238</link>
<guid>https://thekeralajournal.com/2238</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e97397cb88f.jpg" length="66681" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:49:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നഗരത്തിലെ മലിനജല പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സെവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് (എസ്.ടി.പി) നിർമിക്കാൻ നഗരസഭ കൗൺസിൽ തീരുമാനിച്ചു. ചെയർമാൻ ജോയി വെട്ടിക്കുഴിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 15 അജണ്ടകളാണ് യോഗത്തിൽ പരിഗണിച്ചത്.</p>
<p>നഗരത്തിലെ ഓടകളിലൂടെ മാലിന്യം ഒഴുകി കട്ടപ്പന ആറിലേയ്ക്ക് എത്തുന്ന സ്ഥിതി ഗുരുതരമാണെന്ന് യോഗം വിലയിരുത്തി. ചില വ്യാപാര സ്ഥാപനങ്ങൾ മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കുന്ന സാഹചര്യത്തിൽ, ഇത്തരം സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കാനും തീരുമാനമായി.</p>
<p>വാഴവര കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സ്ഥലം അതിരുകൾ നിർണയിച്ച് വേലി കെട്ടി സംരക്ഷിക്കാനും, പുതിയ ബസ് സ്റ്റാൻഡിലെ ശൗചാലയം രാത്രിയിലും തുറന്ന് പ്രവർത്തിപ്പിക്കാൻ സുരക്ഷാ ജീവനക്കാരനെ നിയമിക്കാനും യോഗം തീരുമാനിച്ചു.</p>
<p>ഇതിനൊപ്പം, നഗരസഭ ഗ്രൗണ്ട് എക്സിബിഷൻ നടത്താൻ വിട്ടുനൽകുന്നതിനും നഗരപരിധിയിൽ ഓട്ടോ പെർമിറ്റ് അനുവദിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകി.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു</title>
<link>https://thekeralajournal.com/2237</link>
<guid>https://thekeralajournal.com/2237</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96d77489d9.jpg" length="79811" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:23:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ 2808-ാം നമ്പർ ഉടുമ്പൻചോല ശാഖയിൽ പോഷകസംഘടനകളുടെ സംയുക്ത വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. ശാഖാ പ്രസിഡന്റ് സജിമോൻ തോമ്ബിൽ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ് മിനി ശ്രീകുമാർ പൊതുയോഗം ഉദ്ഘാടനം ചെയ്തു.</p>
<p>ശാഖാ സെക്രട്ടറി സുരേഷ് കലയത്തോലിൽ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ, വനിതാസംഘം സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് സുനിൽകുമാർ കൊച്ചുവാഴയിൽ, കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു, യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, കൗൺസിൽ അംഗങ്ങളായ സിനി റെനി, ബിൻസി സനീഷ് എന്നിവർ സംസാരിച്ചു.</p>
<p>തിരഞ്ഞെടുപ്പിൽ വനിതാസംഘം പ്രസിഡന്റായി ഓമന സദാശിവൻ, സെക്രട്ടറിയായി രേണുക ഷാജി, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റായി അഭിരാം എസ്, സെക്രട്ടറിയായി അരുണ്‍കുമാർ, കുമാരിസംഘം പ്രസിഡന്റായി അഞ്ജു ഉദയകുമാർ, സെക്രട്ടറിയായി അക്ഷയ അശോകൻ, കുമാരസംഘം പ്രസിഡന്റായി അഭിനവ് സുരേഷ്, സെക്രട്ടറിയായി ആദിത്യൻ വിനോദ് എന്നിവരെ തെരഞ്ഞെടുത്തു.</p>
<p>വനിതാസംഘം പ്രസിഡന്റ് ഓമന സദാശിവൻ സ്വാഗതവും യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സനൂപ് തേക്കടയിൽ നന്ദിയും രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>വോട്ട് ചെയ്യാൻ അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്: കേരളത്തിലെ നിർമാണ&#45;കാർഷിക മേഖലകൾ പ്രതിസന്ധിയിൽ</title>
<link>https://thekeralajournal.com/2236</link>
<guid>https://thekeralajournal.com/2236</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e96ce6a6517.jpg" length="88497" type="image/jpeg"/>
<pubDate>Thu, 23 Apr 2026 06:20:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പശ്ചിമ ബംഗാൾ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് വോട്ട് രേഖപ്പെടുത്താനായി പതിനായിരക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിയത് കേരളത്തിലെ നിർമാണ, കാർഷിക, സേവന മേഖലകളിൽ ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചു. രാഷ്ട്രീയ പാർട്ടികളുടെ നിർദ്ദേശങ്ങളും വിവിധ ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന ആശങ്കയും കൂട്ടപ്പലായനത്തിന് കാരണമായി.</p>
<p>വോട്ട് ചെയ്യാൻ എത്തിയില്ലെങ്കിൽ റേഷൻ കാർഡിൽ നിന്ന് പേര് നീക്കുമെന്നും ആധാർ ഉൾപ്പെടെയുള്ള രേഖകൾ റദ്ദാക്കുമെന്നും ഭീഷണികൾ ഉയർന്നതായി തൊഴിലാളികൾ പറയുന്നു. ചില സംസ്ഥാനങ്ങളിൽ പാർട്ടികൾ തന്നെ യാത്രാസൗകര്യങ്ങളും ഒരുക്കിയതോടെ മടക്കയാത്ര വേഗത്തിലായി.</p>
<p>🌾 കാർഷിക മേഖല തളർന്നു</p>
<p>കേരളത്തിലെ 35 ലക്ഷം അന്യസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം മടങ്ങിയത് കാർഷിക മേഖലയെ സാരമായി ബാധിച്ചു. ഇടുക്കി ജില്ലയിൽ പൈനാപ്പിള്‍, ഏലം, തേയില തോട്ടങ്ങളിലെ വിളവെടുപ്പ് തടസ്സപ്പെട്ടു. നെൽകൃഷിയിലും തൊഴിലാളികളുടെ അഭാവം കർഷകരെ പ്രതിസന്ധിയിലാക്കി.</p>
<p>🏗️ നിർമ്മാണ മേഖലയിൽ സ്തംഭനം</p>
<p>വീടുപണികളിൽ നിന്നും വൻ പദ്ധതികളുവരെ തൊഴിലാളികളുടെ അഭാവം കാരണം നിലച്ച അവസ്ഥയാണ്. കരാറുകാർക്ക് സമയത്ത് പണി തീർക്കാനാകാത്തതിനാൽ ചെലവും വർധിക്കുന്നു. സാധാരണക്കാർക്കും ഇരട്ടിയിലധികം കൂലി നൽകേണ്ടി വരുന്ന അവസ്ഥയാണ്.</p>
<p>📈 വിലക്കയറ്റവും ബാധിച്ചു</p>
<p>തൊഴിലാളികളുടെ കുറവ് ചരക്ക് നീക്കത്തെയും ഉത്പാദനത്തെയും ബാധിച്ചതോടെ പച്ചക്കറി മുതൽ നിർമാണ സാമഗ്രികൾ വരെ വില ഉയരാൻ തുടങ്ങി.</p>
<p>🔄 തിരിച്ചുവരവ് അനിശ്ചിതം</p>
<p>തിരഞ്ഞെടുപ്പ് കഴിഞ്ഞ് മേയ് മധ്യത്തോടെ തൊഴിലാളികൾ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. എന്നാൽ അവർ മറ്റ് ജില്ലകളിലേക്ക് മാറാനുള്ള സാധ്യതയും നിലനിൽക്കുന്നു.</p>
<p>⚠️ ദീർഘകാല പരിഹാരം ആവശ്യം</p>
<p>ഈ സാഹചര്യം കേരളം അന്യസംസ്ഥാന തൊഴിലാളികളെ എത്രത്തോളം ആശ്രയിക്കുന്നുവെന്ന് വ്യക്തമാക്കുന്നു. കാർഷിക-നിർമ്മാണ മേഖലകളിൽ യന്ത്രവത്കരണം വർധിപ്പിക്കുകയും തൊഴിലാളികൾക്ക് മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.</p>]]> </content:encoded>
</item>

<item>
<title>കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് നിരാശ : വാഗമൺ ഗ്ലാസ് ബ്രിഡ്ജ് അടച്ചിട്ട് നാല് മാസം</title>
<link>https://thekeralajournal.com/2234</link>
<guid>https://thekeralajournal.com/2234</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e90a4f6989d.jpg" length="120760" type="image/jpeg"/>
<pubDate>Wed, 22 Apr 2026 23:16:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ പ്രശസ്ത ടൂറിസം കേന്ദ്രമായ വാഗമണ്ണിൽ സാഹസിക വിനോദങ്ങളുടെ പ്രധാന ആകർഷണമായ ഗ്ലാസ് ബ്രിഡ്ജ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് നാല് മാസം പിന്നിട്ടിട്ടും തുറക്കാനുള്ള നടപടികൾ വൈകുന്നതോടെ സഞ്ചാരികൾ നിരാശയിലാണ്.</p>
<p>പാരാഗ്ലൈഡിംഗും, ഗ്ലാസ് ബ്രിഡ്ജും, റോപ് വേയും ഉൾപ്പെടെയുള്ള അപൂർവ സാഹസിക വിനോദങ്ങൾ ആസ്വദിക്കാനാണ് നിരവധി പേർ വാഗമണ്ണിലേക്ക് എത്തുന്നത്. എന്നാൽ ഗ്ലാസ് ബ്രിഡ്ജ് അടച്ചതോടെ കിലോമീറ്ററുകൾ സഞ്ചരിച്ചെത്തുന്നവർക്ക് അതിൽ കയറാനാകാതെ മടങ്ങേണ്ടിവരുന്ന അവസ്ഥയാണ് നിലവിൽ.</p>
<p>ഡി.ടി.പി.സിയും പെരുമ്പാവൂർ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമിച്ച 40 മീറ്റർ നീളമുള്ള ഗ്ലാസ് ബ്രിഡ്ജ് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലീവർ ചില്ലുപാലങ്ങളിലൊന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പാലം 2023-ൽ ടൂറിസം മന്ത്രിയാൽ ഉദ്ഘാടനം ചെയ്തതിനു പിന്നാലെ വലിയ സഞ്ചാരിയൊഴുക്കാണ് ഉണ്ടായത്</p>
<p>വേനൽക്കാലവും അവധിദിവസങ്ങളും ചേർന്നതോടെ വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഗുരുതര പ്രശ്നമായി തുടരുകയാണ്. മതിയായ ശൗചാലയ സൗകര്യങ്ങളോ പാർക്കിംഗ് സംവിധാനങ്ങളോ ഇല്ല. ഇടുങ്ങിയ റോഡുകൾ കാരണം വലിയ വാഹനങ്ങൾ കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. അവധി ദിവസങ്ങളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കും സഞ്ചാരികളെ ബുദ്ധിമുട്ടിക്കുന്നു.</p>
<p>കഴിഞ്ഞ ക്രിസ്മസ് സീസണിൽ മാത്രം ഏകദേശം 25 ലക്ഷം സഞ്ചാരികൾ വാഗമണ്ണിലെത്തിയെന്നാണ് കണക്ക്. തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളും ഇവിടെ എത്തുന്നു. കുമളി–വാഗമൺ റോഡുകളുടെ നവീകരണം സമയ ലാഭം നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെട്ടിട്ടില്ല.</p>
<p>ടിക്കറ്റ് വരുമാനവും റിസോർട്ട് നികുതികളും വഴി സർക്കാരിന് ലക്ഷങ്ങൾ ലഭിക്കുന്ന കേന്ദ്രമായിട്ടും വാഗമണ്ണിന് ആവശ്യമായ പരിഗണന ലഭിച്ചിട്ടില്ലെന്ന വിമർശനവും ശക്തമാണ്. കോട്ടയം–ഇടുക്കി അതിർത്തി മേഖലയായ ഇവിടെ ഓരോ തെരഞ്ഞെടുപ്പിലും വികസന വാഗ്ദാനങ്ങൾ ഉയർന്നുവന്നെങ്കിലും പ്രാവർത്തികമായ പദ്ധതികൾ വളരെ കുറവാണ്.</p>
<p>റോഡുകൾ ടാർ ചെയ്തതൊഴിച്ചാൽ, ലക്ഷക്കണക്കിന് സഞ്ചാരികളെ സ്വീകരിക്കാൻ ആവശ്യമായ സമഗ്ര വികസന പദ്ധതികൾ ഇപ്പോഴും നടപ്പായിട്ടില്ല. സാഹസിക വിനോദങ്ങൾക്കായി മലകയറി എത്തുന്ന സഞ്ചാരികൾക്ക് ഗ്ലാസ് ബ്രിഡ്ജ് അടച്ചിടൽ വലിയ നിരാശയായി മാറുകയാണ്.</p>
<p>ഗ്ലാസ് ബ്രിഡ്ജ് പുനരുദ്ധാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കി തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കിക്കൊണ്ട് വേഗത്തിൽ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്തപക്ഷം വാഗമണ്ണിന്റെ ടൂറിസം സാധ്യതകൾക്ക് തിരിച്ചടിയാകുമെന്ന് മേഖലയിലെ വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും മുന്നറിയിപ്പ് നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തിന് നിയന്ത്രണം: നിയമം വേണമെന്ന് ബാലാവകാശ കമ്മീഷൻ</title>
<link>https://thekeralajournal.com/2233</link>
<guid>https://thekeralajournal.com/2233</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8ffbe7efdc.jpg" length="46825" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:35:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പതിനെട്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികളിലെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിനായി പ്രത്യേക നിയമം കൊണ്ടുവരണമെന്ന് ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. അടുത്ത അധ്യയന വർഷം മുതൽ ഇത് കര്‍ശനമായി നടപ്പിലാക്കുന്നതിനായി നടപടികൾ സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.</p>
<p>നിയമ നിർമ്മാണത്തിനായി പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കണമെന്നും കമ്മീഷൻ നിർദേശിച്ചു. വനിതാ-ശിശു വികസനം, ആരോഗ്യം, നിയമം, ഇലക്ട്രോണിക്സ് &amp; ഇൻഫർമേഷൻ ടെക്നോളജി വകുപ്പുകളുടെ സെക്രട്ടറിമാരും സംസ്ഥാന പോലീസ് മേധാവിയും സമിതിയിൽ ഉൾപ്പെടണം. കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാറും അംഗം ഷാജേഷ് ഭാസ്‌കറും ചേർന്ന ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>കോവിഡ് കാലത്തിനു ശേഷം കുട്ടികളിൽ സ്ക്രീൻ അഡിക്ഷൻ ഗൗരവമായ പ്രശ്നമായി മാറിയിട്ടുണ്ടെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ഇന്റർനെറ്റ്, മൊബൈൽ ഗെയിമുകൾ, സോഷ്യൽ മീഡിയ എന്നിവയുടെ അമിത ഉപയോഗം കുട്ടികളുടെ മാനസിക, ശാരീരിക, വൈകാരിക വളർച്ചക്കും വിദ്യാഭ്യാസ ജീവിതത്തിനും ദോഷകരമാണെന്നാണ് കണ്ടെത്തൽ.</p>
<p>സ്ക്രീൻ ഉപയോഗത്തിന് നിർദേശങ്ങൾ:</p>
<p>രണ്ട് വയസ്സ് വരെ: വീഡിയോ കോൾ ഒഴികെ സ്ക്രീൻ ഉപയോഗം പൂർണ്ണമായി ഒഴിവാക്കണം</p>
<p>അഞ്ച് വയസ്സ് വരെ: മാതാപിതാക്കളുടെ നിയന്ത്രണത്തിൽ പരമാവധി 1 മണിക്കൂർ</p>
<p>12 വയസ്സ് വരെ: പരമാവധി 2 മണിക്കൂർ</p>
<p>18 വയസ്സ് വരെ: പഠനത്തിനുപുറമെ 2 മണിക്കൂർ മാത്രം</p>
<p>സ്കൂളുകളിൽ കുട്ടികൾ മൊബൈൽ ഫോണോ ടാബ്ലറ്റുകളോ കൊണ്ടുവരുന്നത് നിരോധിക്കണമെന്നും നിർദേശത്തിൽ പറയുന്നു. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ രക്ഷിതാവിന്റെ അപേക്ഷ സഹിതം അധ്യാപകർക്ക് കൈമാറി നിയന്ത്രിതമായി ഉപയോഗിക്കാം. നിയമം ലംഘിച്ചാൽ ആദ്യം താക്കീത് നൽകുകയും ആവർത്തിച്ചാൽ ഉപകരണം പിടിച്ചെടുത്ത് ഏഴ് ദിവസത്തിന് ശേഷം രക്ഷിതാവിനെ വിളിച്ച് തിരികെ നൽകുകയും ചെയ്യണം.</p>
<p>മൊബൈൽ പരിശോധനകൾ കുട്ടികളുടെ ആത്മാഭിമാനത്തെ ബാധിക്കാത്ത രീതിയിൽ നടത്തണമെന്നും അധ്യാപകർ സൗഹൃദപരമായി പെരുമാറണമെന്നും നിർദേശം നൽകുന്നു. സ്ക്രീൻ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗ്ഗനിർദേശങ്ങൾ പി.ടി.എ മുഖേന രക്ഷിതാക്കൾക്ക് നൽകുകയും ഡിജിറ്റൽ അവബോധ ക്ലാസുകൾ ഓരോ അധ്യയന വർഷവും നാല് തവണ സംഘടിപ്പിക്കണമെന്നും പറയുന്നു.</p>
<p>കായിക വിനോദങ്ങൾ, യോഗ, എയ്റോബിക്സ്, ഭാഷാ പഠനം, സാഹിത്യ-ശാസ്ത്ര ക്ലബുകൾ, വായന, കൈത്തൊഴിൽ തുടങ്ങിയ പ്രവർത്തനങ്ങളിലേക്ക് കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികളും സ്കൂളുകൾ നടപ്പിലാക്കണം.</p>
<p>പാലക്കാട് കുമരനല്ലൂരിലെ ഒരു വിദ്യാർത്ഥി ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട വിവാദം പശ്ചാത്തലമായി കമ്മീഷൻ സ്വമേധയാ കേസ് എടുത്താണ് ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ബന്ധപ്പെട്ട വകുപ്പുകൾ 30 ദിവസത്തിനകം നടപടി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>വോൾട്ടേജ് ക്ഷാമം: അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട്  അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തംഗം.</title>
<link>https://thekeralajournal.com/2231</link>
<guid>https://thekeralajournal.com/2231</guid>
<description><![CDATA[ ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിലെ വോൾട്ടേജ് ക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് അംഗം കിരൺ ജോർജ് അധികൃതർക്ക് നിവേദനം നൽകിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e8f7f4edc8b.jpg" length="120103" type="image/jpeg"/>
<pubDate>Wed, 22 Apr 2026 22:01:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ചക്കകാനം, ഉപ്പുകണ്ടം, കോളനി മേഖലകളിൽ കടുത്ത വോൾട്ടേജ് ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് KSEB ഇരട്ടയാർ സെക്ഷൻ അധികൃതർക്കു നിവേദനം നൽകി ഇരട്ടയാർ ഗ്രാമപഞ്ചായത്തിലെ 8-ാം വാർഡ് മെമ്പർ കിരൺ ജോർജ് ഉതിരക്കുളം.</p>
<p>കഴിഞ്ഞ കുറേ നാളുകളായി പ്രദേശത്ത് വൈദ്യുതി വോൾട്ടേജ് വളരെ കുറവായതിനാൽ ഗൃഹോപകരണങ്ങൾ ഉൾപ്പെടെ നിരവധി ഇലക്ട്രിക് ഉപകരണങ്ങൾ നശിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. കർഷകരുടെ മോട്ടോറുകൾക്കും വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.</p>
<p>പ്രശ്നത്തിന് ശാശ്വത പരിഹാരമായി ത്രിഫേസ് വൈദ്യുതി സംവിധാനം ശക്തിപ്പെടുത്തുകയും പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുകയും ചെയ്യണമെന്ന് മെമ്പർ ആവശ്യപ്പെട്ടു.</p>
<p>ഇതോടൊപ്പം, സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈൻ പഞ്ചായത്ത് റോഡിലൂടെ മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.</p>
<p>പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും കൃഷിയെയും ബാധിക്കുന്ന പ്രശ്നമായതിനാൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് പൊതുവായ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>പെരിയകനാലിന് സമീപം കാർ അപകടം; രണ്ടുപേർക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2229</link>
<guid>https://thekeralajournal.com/2229</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e821092ef43.jpg" length="112981" type="image/jpeg"/>
<pubDate>Wed, 22 Apr 2026 06:44:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി–ധനുഷ്‌കോടി ദേശീയപാതയിൽ പെരിയകനാൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള നടുപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ ഇരുനൂറടിയിലധികം താഴ്ചയിലേക്ക് പതിച്ച് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.</p>
<p>കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റോഷൻ (26), തൂത്തുക്കുടി സ്വദേശിനിയായ മഹാ ഐശ്വര്യ (24) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും തേനി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.</p>
<p>ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. പൂപ്പാറ ഭാഗത്ത് നിന്ന് മൂന്നാറിലേക്കെത്തിയ കാർ നടുപ്പാറയിലെ വളവ് തിരിയാതെ തേയില തോട്ടത്തിലേക്ക് മറിയുകയായിരുന്നു. പല തവണ തലകീഴായി മറിഞ്ഞ കാർ പൂർണമായും തകർന്നു.</p>
<p>നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ ശ്രമിച്ചാണ് തകർന്ന കാറിൽ നിന്ന് ഇരുവരെയും പുറത്തെടുത്തത്. മുഹമ്മദ് റോഷനാണ് കാർ ഓടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>ശാന്തൻപാറ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മേരികുളത്ത് ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു</title>
<link>https://thekeralajournal.com/2228</link>
<guid>https://thekeralajournal.com/2228</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40afe3e617.jpg" length="41548" type="image/jpeg"/>
<pubDate>Tue, 21 Apr 2026 19:24:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അയ്യപ്പൻകോവിൽ മേരികുളത്തിന് സമീപം ആറേക്കർ ആലടിക്കുന്നിൽ ഇടിമിന്നലേറ്റ് വയോധികൻ മരിച്ചു. നെടുങ്കണ്ടം മാവടി പുത്തൻപുരക്കൽ ദേവസ്യ (ദാസ് - 82) ആണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e786605ab63.jpg" alt=""></p>
<p>വൈകിട്ട് മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിന്റെ ഭിത്തിയിലുണ്ടായിരുന്ന വൈദ്യുതി മീറ്ററിലേക്ക് മിന്നൽ പ്രവഹിക്കുകയായിരുന്നു. ഈ സമയം കുളിമുറിയിലേക്ക് കയറാൻ തുടങ്ങുകയായിരുന്ന ദേവസ്യയ്ക്ക് മീറ്ററിൽ നിന്നും ആഘാതമേൽക്കുകയായിരുന്നു.</p>
<p>മിന്നലേറ്റ ഉടൻ തന്നെ ഇദ്ദേഹത്തെ കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരിച്ചു</title>
<link>https://thekeralajournal.com/2227</link>
<guid>https://thekeralajournal.com/2227</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e76e0da48fa.jpg" length="61300" type="image/jpeg"/>
<pubDate>Tue, 21 Apr 2026 18:01:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വെള്ളത്തൂവലിയിൽ സൈക്കിൾ ഇടിച്ച് ഗൃഹനാഥൻ മരണപ്പെട്ടു. പന്നിയാറുകുട്ടി സ്വദേശി മണ്ണായത്ത് സാബു ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാല് മണിയോടെയാണ് സംഭവം.</p>
<p>നടന്നു പോവുകയായിരുന്ന സാബുവിനെ കുട്ടികൾ ഓടിച്ചിരുന്ന സൈക്കിൾ ഇടിച്ച് വീഴ്ത്തുകയായിരുന്നു. അപകടത്തിൽ തലക്ക് ഗുരുതര പരിക്കേറ്റ സാബുവിനെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കല്ലാർകുട്ടിയിൽ ഐസുമായി വന്ന ലോറി മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/2225</link>
<guid>https://thekeralajournal.com/2225</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6ecd145878.jpg" length="116694" type="image/jpeg"/>
<pubDate>Tue, 21 Apr 2026 08:49:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി കുമളി ദേശീയ പാതയിൽ കല്ലാർകുട്ടി ടൗണിൽ വാഹനാപകടം.</p>
<p>മൂവാറ്റുപുഴയിൽ നിന്നും മീൻ കടകൾക്ക് ഐസുമായി വന്ന ഐഷർ ലോറിയാണ് അപകടത്തിൽ പെട്ടത്. വാഹനം റോഡ് സൈഡിലെ തിട്ടിൽ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു.</p>
<p>ഇന്ന് രാവിലെ 6.30 തോടെയാണ് അപകടം നടന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്‌ടപ്പെട്ടതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>കുമാരമംഗലം പീഡനക്കേസ്: പ്രതി കുറ്റക്കാരന്‍, ശിക്ഷ വിധി ഇന്ന്</title>
<link>https://thekeralajournal.com/2224</link>
<guid>https://thekeralajournal.com/2224</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cefc63f07.jpg" length="62542" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:42:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി. കുമാരമംഗലം സ്വദേശിയായ കേസില്‍ പ്രതിയായ അനസ് (31)നെതിരെയാണ് വിധി.</p>
<p>2021 ഏപ്രില്‍ 21ന് നടന്ന സംഭവത്തിലാണ് കേസിന് തുടക്കമായത്. കടയില്‍ ജോലി ചെയ്തിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്റ്റാഫ് റൂമില്‍ വെച്ച് പീഡിപ്പിച്ചെന്നതാണ് കേസ്.</p>
<p>പ്രതിയെ മുട്ടം പോക്‌സോ കോടതി ജഡ്ജി ആഷ് കെ. ബാല്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ വാദം പൂര്‍ത്തിയായ സാഹചര്യത്തില്‍ ശിക്ഷ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം.</p>
<p>2017 മുതല്‍ 2022 വരെയുള്ള കാലയളവില്‍ പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 28 പേരെ പ്രതികളാക്കി 28 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.</p>
<p>പ്രോസിക്യൂഷനുവേണ്ടി അഡ്വ. പയസ് മാത്യു, അഡ്വ. ഫ്രാന്‍സീസ് പയസ്, അഡ്വ. നീരജ് അക്കര എന്നിവര്‍ കോടതിയില്‍ ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും ജില്ലയില്‍: വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍</title>
<link>https://thekeralajournal.com/2223</link>
<guid>https://thekeralajournal.com/2223</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cd485dd7e.jpg" length="41512" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:35:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ ജനങ്ങളുടെ ആവശ്യാനുസരണം മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍ വീണ്ടും എത്തുന്നു. കഴിഞ്ഞ മാസം വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന പദ്ധതി ഇനി പുതുക്കിയ തീയതികളോടെ തുടര്‍ന്നു നടത്തും.</p>
<p>ഇതനുസരിച്ച്‌ 22ന് കുമളി, 23ന് വണ്ടിപ്പെരിയാർ, 24ന് പീരുമേട്, 28ന് ഏലപ്പാറ, 29ന് വാഗമണ്‍, 30ന് മൂലമറ്റം, മേയ് 6ന് മാങ്കുളം, 7ന് പൈനാവ്, 8ന് തൊടുപുഴ എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ആദ്യഘട്ടമായി മുന്നാര്‍, രാജാക്കാട്, അടിമാലി എന്നിവിടങ്ങളില്‍ ക്യാമ്പുകള്‍ നടന്നിരുന്നു.</p>
<p>ഗ്രാമപ്രദേശങ്ങളിലെയും വിദൂര മേഖലയിലെയും ജനങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് സേവനം എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി മിനിസ്ട്രി ഓഫ് എക്സ്റ്റേണൽ അഫ്യ്സ് നടപ്പാക്കുന്ന പദ്ധതിയാണ് മൊബൈല്‍ പാസ്‌പോര്‍ട്ട് സേവന വാന്‍. പാസ്പോർട്ട് സേവ പ്രോഗ്രാം 2.0ന്റെ ഭാഗമായാണ് ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. റീജിയണൽ പാസ്പോർട്ട് ഓഫീസ് കൊച്ചിയും തപാല്‍ വകുപ്പും ചേര്‍ന്നാണ് മാര്‍ച്ച്‌, ഏപ്രില്‍, മേയ് മാസങ്ങളിലായി സേവനവാന്‍ വിന്യസിക്കുന്നത്.</p>
<p>ഓരോ കേന്ദ്രത്തിലും നിശ്ചിത ദിവസങ്ങളില്‍ വാന്‍ എത്തി പാസ്‌പോര്‍ട്ട് അപേക്ഷകള്‍ സ്വീകരിക്കും. സേവനം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച ശേഷം അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യണം. ആവശ്യമായ രേഖകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍ വെബ്‌സൈറ്റിലെ സേവന വിഭാഗത്തില്‍ ലഭ്യമാണെന്ന് അധികൃതര്‍ അറിയിച്ചു. മൊബൈല്‍ വഴിയും അപേക്ഷ സമര്‍പ്പിക്കാം.</p>
<p>ഗ്രാമപ്രദേശങ്ങളിലെ സാധാരണക്കാര്‍ക്ക് ദൂരെ യാത്ര ചെയ്യാതെ തന്നെ പാസ്‌പോര്‍ട്ട് സേവനം ലഭ്യമാക്കുന്നതില്‍ ഈ പദ്ധതി ഏറെ സഹായകരമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ അപേക്ഷകള്‍, കാലാവധി തീരാനിരിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ പുതുക്കല്‍ ഉള്‍പ്പെടെ എല്ലാ സേവനങ്ങളും ലഭ്യമാകും. ഓരോ ദിവസവും 30 പേര്‍ക്ക് വീതമാണ് ക്യാമ്പില്‍ സേവനം ലഭിക്കുക.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച്‌ അതിഥിത്തൊഴിലാളികള്‍</title>
<link>https://thekeralajournal.com/2222</link>
<guid>https://thekeralajournal.com/2222</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6cb14e3382.jpg" length="100623" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:26:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ ടൗണിലും പരിസര പ്രദേശങ്ങളിലുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ മദ്യലഹരിയില്‍ അഴിഞ്ഞാടുന്നതായി വ്യാപക പരാതി. കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയുടെ പല മേഖലയിൽ ഉണ്ടായ സംഭവങ്ങള്‍ നാട്ടുകാരിലും വ്യാപാരികളിലും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.</p>
<p>കഴിഞ്ഞ ദിവസം തൂക്കുപാലം ടൗണില്‍ മദ്യലഹരിയിലായിരുന്ന ഒരാള്‍ ഭീതിജനകമായ സാഹചര്യം സൃഷ്ടിച്ചിരുന്നു. ഇന്നലെയും മദ്യപിച്ച നിലയില്‍ ഒരാള്‍ നടുറോഡില്‍ കിടന്നത് ഗതാഗത തടസ്സത്തിനും ആശങ്കയ്ക്കും ഇടയാക്കി. തൂക്കുപാലം ബിവറേജസ് ഔട്ട്ലെറ്റ് സമീപം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പതിവായി മാറിയതായി നാട്ടുകാര്‍ പറയുന്നു.</p>
<p>വൈകുന്നേരത്തോടെ മദ്യലഹരിയില്‍ നിയന്ത്രണം വിട്ട തൊഴിലാളി റോഡിന്റെ നടുവില്‍ കിടന്നതിനെ തുടര്‍ന്ന് സമീപത്തെ വ്യാപാരികള്‍ എത്തി ഇയാളെ റോഡരികിലേക്ക് മാറ്റി ഇരുത്തി. ഇതിനിടെ ഇയാള്‍ നാട്ടുകാരെ ആക്രമിക്കാന്‍ ശ്രമിച്ചതായും പറയുന്നു. കഴിഞ്ഞ ആഴ്ചയും സമാന സംഭവം ഇവിടെ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ വ്യക്തമാക്കി.</p>
<p>കട്ടപ്പനയുടെ അവസ്ഥയും ഒട്ടും മോശമല്ല.ഞായറാഴ്ച ദിവസങ്ങളിൽ ടൗണിൽ അതിഥി തൊഴിലാളികളുടെ അഴിഞ്ഞാട്ടം നിത്യ സംഭവമാണ്.ലഹരിക്ക് അടിമപ്പെട്ട് കട്ടപ്പനയിലെ വ്യാപാരിയുടെ വാഹനത്തിന് അതിഥി തൊഴിലാളി കേടുപാടുകൾ വരുത്തിയതും അടുത്തിടെയാണ്.ബീവറേജസിന് സമീപമുള്ള ഇടങ്ങളിൽ ഇരുന്നു മദ്യപാനം കഴിഞ്ഞുണ്ടാകുന്ന തർക്കവും നിത്യ സംഭവമായി മാറിയിരിക്കുന്നു.</p>
<p>തൊടുപുഴ,ചെറുതോണി,കുമിളി ഉൾപ്പെടെയുള്ള ജില്ലയുടെ വിവിധ മേഖലകളിലും അവസ്ഥ സമാനമാണ്.</p>
<p>തൂക്കുപാലം കേന്ദ്രീകരിച്ച് സ്ഥിരം പോലീസ് ഔട്ട്‌പോസ്റ്റ് സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി നിലനില്‍ക്കുന്നുണ്ട്.നിലവില്‍ ടൗണില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ നെടുങ്കണ്ടം ഭാഗത്തുനിന്ന് പോലീസെത്തേണ്ട സാഹചര്യമാണുള്ളത്.</p>
<p>അടിയന്തരമായി പോലീസ് പെട്രോളിംഗ് ശക്തമാക്കണമെന്നും സ്ഥിരം സൗകര്യം ഒരുക്കണമെന്നും പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാകണം എന്നും വ്യാപാരികളും പ്രദേശ വാസികളും ആവശ്യപ്പെട്ടു.</p>
<p></p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപത : പ്രഥമ എപ്പാർക്കിയൽ അസംബ്ലി സമാപിച്ചു</title>
<link>https://thekeralajournal.com/2221</link>
<guid>https://thekeralajournal.com/2221</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e6c74561e21.jpg" length="114248" type="image/jpeg"/>
<pubDate>Tue, 21 Apr 2026 06:09:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപത സംഘടിപ്പിച്ച പ്രഥമ എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് സമാപിച്ചു. രൂപതയിലെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിന് യുവജന പ്രതിനിധികൾ പങ്കെടുത്ത അസംബ്ലി, ഭാവി പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകിയാണ് അവസാനിച്ചത്.</p>
<p>വെള്ളിയാഴ്ച നടന്ന ഉദ്ഘാടന സമ്മേളനം രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളിൽ യുവജനങ്ങളുടെ ആത്മീയവും സാമൂഹികവുമായ വളർച്ച ലക്ഷ്യമിട്ട് നിരവധി പദ്ധതികൾക്ക് രൂപം നൽകി.</p>
<p>സമാപന സമ്മേളനത്തിൽ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തി. ഷിബിൻ ഷാജി മുഖ്യപ്രഭാഷണം നിർവഹിച്ചു.</p>
<p>രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേറ്റ്, രൂപത പ്രസിഡന്റ് സാം സണ്ണി പുള്ളിയിൽ, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, ആനിമേറ്റർ ലിന്റ, വൈസ് പ്രസിഡന്റ് അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൺ, രൂപത എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ അസംബ്ലിയുടെ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p>യുവജനങ്ങളുടെ സജീവ പങ്കാളിത്തം വർധിപ്പിക്കുകയും സമൂഹസേവന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനുള്ള നിർദേശങ്ങളോടെയാണ് അസംബ്ലി സമാപിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഇ&#45;ചെല്ലാൻ പരിഹാര അദാലത്ത് ഏപ്രിൽ 22&#45;ന്; പിഴയുടെ 50% അടച്ച് തീർപ്പാക്കാം</title>
<link>https://thekeralajournal.com/2220</link>
<guid>https://thekeralajournal.com/2220</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64dc4e1e79.jpg" length="120856" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:31:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ തീർപ്പാക്കാതെ കിടക്കുന്ന ഇ-ചെല്ലാൻ കേസുകൾ വേഗത്തിൽ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പും പോലീസും ചേർന്ന് ഏപ്രിൽ 22-ന് ‘ഇ-ചെല്ലാൻ പരിഹാര സദസ്സ്’ സംഘടിപ്പിക്കുന്നു. രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണിവരെ വിവിധ കേന്ദ്രങ്ങളിലായി അദാലത്ത് നടക്കും.</p>
<p>31-12-2024 വരെ ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴകൾക്ക് പ്രത്യേക ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കേസുകളിൽ പിഴ തുകയുടെ 50 ശതമാനം മാത്രം അടച്ചാൽ മതിയാകും. 2026 ഏപ്രിൽ 30-നകം പിഴ അടച്ച് തീർപ്പാക്കണം.</p>
<p>ഇളവ് പ്രയോജനപ്പെടുത്താൻ വാഹന ഉടമകൾ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അതേ സൈറ്റിലൂടെ തന്നെ പണമടയ്ക്കാം.</p>
<p>ജില്ലയിലെ പ്രധാന കേന്ദ്രങ്ങൾ: കളക്ടറേറ്റ് (ആർ.ടി.ഒ ഇടുക്കി), വെങ്ങല്ലൂർ (ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ്, തൊടുപുഴ), മിനി സിവിൽ സ്റ്റേഷൻ തൊടുപുഴ, അടിമാലി (ആർ.ടി.ഒ ദേവികുളം), പീരുമേട് (ആർ.ടി.ഒ വണ്ടിപ്പെരിയാർ), നെടുങ്കണ്ടം (ആർ.ടി.ഒ ഉടുമ്പഞ്ചോല).</p>
<p>വാഹന ഉടമകൾക്ക് കുടിശ്ശിക പിഴകൾ കുറഞ്ഞ തുകയ്ക്ക് തീർപ്പാക്കാനുള്ള അവസരമായതിനാൽ കൂടുതൽ പേർ പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന സബ്സ്റ്റേഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2219</link>
<guid>https://thekeralajournal.com/2219</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64bb1e68e3.jpg" length="56052" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:22:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന 66 KV സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ (21/04/2026, ചൊവ്വ) വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. സബ്സ്റ്റേഷൻ പരിധിയിലുള്ള വിവിധ പ്രദേശങ്ങളിൽ രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെയാണ് വൈദ്യുതി മുടങ്ങുന്നത്.</p>
<p>ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി (KSEB) അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു</title>
<link>https://thekeralajournal.com/2218</link>
<guid>https://thekeralajournal.com/2218</guid>
<description><![CDATA[ സംഭവം തൊടുപുഴ ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e64822e7a09.jpg" length="126278" type="image/jpeg"/>
<pubDate>Mon, 20 Apr 2026 21:07:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: ഉടുമ്പന്നൂർ പെരിങ്ങാശ്ശേരിയിൽ അനുജൻ ജേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി സ്വദേശി ഈന്തുങ്കൽ രാജു ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ സഹോദരൻ ബിജുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>മദ്യപിച്ചെത്തിയ ബിജു ജേഷ്ഠൻ രാജുവുമായി വാക്കേറ്റത്തിലേർപ്പെടുകയും തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജുവിനെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>ചരമ അറിയിപ്പ്.</title>
<link>https://thekeralajournal.com/2217</link>
<guid>https://thekeralajournal.com/2217</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5e3d33e7f6.jpg" length="67114" type="image/jpeg"/>
<pubDate>Mon, 20 Apr 2026 14:05:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ശാന്തിഗ്രാമിലെ മുൻ വ്യാപാരിയായിരുന്ന വ്യാക്കുഴയിൽ വീട്ടിൽ മണി MN നിര്യാതനായി. സംസ്കാരം  ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>അടിമാലി ആശുപത്രിയിൽ അക്രമം; പ്രതി അറസ്റ്റിൽ</title>
<link>https://thekeralajournal.com/2216</link>
<guid>https://thekeralajournal.com/2216</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e567f28e56f.jpg" length="47252" type="image/jpeg"/>
<pubDate>Mon, 20 Apr 2026 05:10:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി : താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ അക്രമം നടത്തിയ കുറത്തിക്കുടി സ്വദേശി രവികുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.</p>
<p>ഏപ്രിൽ 16-ന് രാത്രി ആശുപത്രിയിലെത്തിയ പ്രതി സ്ത്രീകളുടെ വാർഡിൽ ബഹളം ഉണ്ടാക്കുകയും ഇത് ചോദ്യം ചെയ്ത രോഗികളുടെ ബന്ധുക്കളോട് അസഭ്യം പറയുകയും ചെയ്തു. തുടർന്ന് വാർഡിലെത്തിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനായ വർഗീസിനെ അസഭ്യം പറയുകയും അക്രമിക്കുകയും ചെയ്തു. ഇയാളെ സഹായിക്കാനെത്തിയ രഞ്ജിത്തിനെയും മർദ്ദിച്ചതോടെ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടു.</p>
<p>വിവരം ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പ്രിൻസിപ്പൽ എസ്.ഐ റഷീദ്, സി.പി.ഒമാരായ അനീഷ് തോമസ്, ദിപു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐ.എൻ.ടി.യു.സി</title>
<link>https://thekeralajournal.com/2215</link>
<guid>https://thekeralajournal.com/2215</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5675158e1f.jpg" length="35830" type="image/jpeg"/>
<pubDate>Mon, 20 Apr 2026 05:08:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>INTUC സംസ്ഥാന കമ്മിറ്റി മേയ് ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് അറിയിച്ചു. “സ്റ്റോപ്പ് ദി വാർ” എന്ന മുദ്രാവാക്യം ഉയർത്തി ലോകമെമ്പാടുമുള്ള എല്ലാ യുദ്ധങ്ങളും സംഘർഷങ്ങളും അവസാനിപ്പിക്കണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടാനാണ് തീരുമാനം.</p>
<p>മെയ്ദിനത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രാദേശിക തലങ്ങളിലും പ്രകടനങ്ങളും പൊതുയോഗങ്ങളും സംഘടിപ്പിക്കും. തൊഴിലാളികൾക്കെതിരെ നടപ്പിലാക്കുന്ന ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കത്തുന്ന വേനല്‍: വൈദ്യുതി ഉപയോഗം റെക്കോഡില്‍; ലോഡ് ഷെഡിംഗിന് സാധ്യത</title>
<link>https://thekeralajournal.com/2214</link>
<guid>https://thekeralajournal.com/2214</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e5623a63c13.jpg" length="22493" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത വേനല്‍ തുടരുന്നതിനിടെ വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോഡിലെത്തി. ഇതോടെ ലോഡ് ഷെഡിംഗ് ഒഴിവാക്കാനാകില്ലെന്ന സൂചനയുമായി മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും കെ.എസ്‌.ഇ.ബിയും രംഗത്ത്.</p>
<p>കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാൻഡ് 6013 മെഗാവാട്ടായി ഉയര്‍ന്നപ്പോൾ, പ്രതിദിന വൈദ്യുതി ഉപയോഗം 116.1126 ദശലക്ഷം യൂണിറ്റായി. ഇതോടെ മുന്‍ റെക്കോഡുകള്‍ രണ്ടും മറികടന്നു. പീക്ക് ലോഡ് 6000 മെഗാവാട്ട് കടന്നതോടെ നിയന്ത്രണ നടപടികള്‍ അനിവാര്യമാകുമെന്നാണ് കെ.എസ്‌.ഇ.ബി വിലയിരുത്തല്‍.</p>
<p>ട്രാന്‍സ്‌ഫോമര്‍ തകരാറുകളും ആശങ്കയും</p>
<p>ഉയർന്ന ലോഡിനെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലായി. വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ പ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സോളാര്‍ പ്ലാന്റുകള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ട്രാന്‍സ്‌ഫോമര്‍ ശേഷിയുടെ 90% വരെ ഉപയോഗം നടന്നതും തകരാറിന് കാരണമായതായി കെ.എസ്‌.ഇ.ബി പറയുന്നു. പകല്‍ സോളാര്‍ ഉല്‍പാദനം കൂടുതലായിരുന്നാലും സംഭരണ സൗകര്യം കുറവായതിനാല്‍ രാത്രി ആവശ്യത്തിന് വൈദ്യുതി ലഭ്യമാകുന്നില്ല.</p>
<p>ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും മതിയാകുന്നില്ല</p>
<p>സംസ്ഥാനത്ത് വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിച്ചിട്ടും ആവശ്യത്തിന് മതിയാകുന്നില്ല. കഴിഞ്ഞ ദിവസം 27.6648 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു. ഇതില്‍ മൂലമറ്റം പവര്‍ ഹൗസ് മാത്രം 11.59 ദശലക്ഷം യൂണിറ്റ് ഉല്‍പാദിപ്പിച്ചു. എന്നിരുന്നാലും ആകെ ഉപയോഗത്തില്‍ 88.4478 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് വാങ്ങേണ്ടിവന്നു.</p>
<p>ഡാമുകളില്‍ ജലനിരപ്പ് കുറഞ്ഞു</p>
<p>സംസ്ഥാനത്തെ ഡാമുകളില്‍ നിലവില്‍ 35% വെള്ളം മാത്രമാണ് ശേഷിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയാണിത്. ഇതോടെ ജലവൈദ്യുതി ഉല്‍പാദന ശേഷിയിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്.</p>
<p>രാത്രി ഉപയോഗം കുത്തനെ ഉയര്‍ന്നു</p>
<p>Indian Premier League മത്സരങ്ങളുടെ ആവേശം കൂടി വന്നതോടെ രാത്രി ടെലിവിഷന്‍, എ.സി ഉപയോഗം ഗണ്യമായി വര്‍ധിച്ചു. പീക്ക് സമയം 300 മെഗാവാട്ട് കൂടി കടന്നാല്‍ 10-15 മിനിറ്റ് വരെ ഫീഡറുകള്‍ ഓഫ് ചെയ്ത് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.</p>
<p>വൈദ്യുതി വാങ്ങാന്‍ ശ്രമം</p>
<p>പ്രതിസന്ധി മറികടക്കാന്‍ പവര്‍ എക്‌സ്‌ചേഞ്ചുകളില്‍നിന്ന് യൂണിറ്റിന് 10 രൂപവരെ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കെ.എസ്‌.ഇ.ബി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടി. ഈ മാസം 22-ന് പൊതുതെളിവെടുപ്പിന് ശേഷം മാത്രമേ തുടര്‍നടപടികള്‍ തീരുമാനിക്കുകയുള്ളു.</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടിയില്‍ റേഷന്‍ ക്രമക്കേട്: അന്വേഷണം ശക്തമാക്കി ഭക്ഷ്യ കമ്മിഷൻ</title>
<link>https://thekeralajournal.com/2213</link>
<guid>https://thekeralajournal.com/2213</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e561699dad6.jpg" length="109307" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:42:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ റേഷന്‍ വിതരണത്തിലുണ്ടായ ക്രമക്കേടുകളെ തുടര്‍ന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ചെയർപേഴ്സൺ ഡോ. ജിനു സക്കറിയ ഉമ്മൻ പ്രദേശത്ത് പരിശോധന നടത്തി.</p>
<p>ഇടമലക്കുടി ഗിരിജൻ സൊസൈറ്റി സെക്രട്ടറിയുടെ പേരിലുള്ള ലൈസൻസോടെ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിക്കുടി, വെള്ളവരക്കുടി മേഖലകളിലെ റേഷന്‍ കടകളിലൂടെ വിതരണം ചെയ്യേണ്ടിരുന്ന 64,000 കിലോ അരിയാണ് കാണാതായതായി കണ്ടെത്തിയത്. കഴിഞ്ഞ ഫെബ്രുവരി മുതല്‍ പ്രദേശവാസികള്‍ക്ക് റേഷന്‍ വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.</p>
<p>സംഭവത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കമ്മിഷൻ വിലയിരുത്തി. ജില്ലാ സപ്ലൈ ഓഫീസർ, ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ, റേഷനിംഗ് ഇൻസ്‌പെക്ടർ എന്നിവർക്കെതിരെ നടപടി ആവശ്യമാണ്. പ്രത്യേകിച്ച് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ ആർ. സഞ്ജയ് നാഥ്, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ ജയകുമാർ, ജെമി ജോസ് എന്നിവർക്കെതിരെ കർശന നടപടിക്ക് കമ്മിഷൻ സർക്കാരിനോട് ശുപാർശ ചെയ്യും.</p>
<p>കൂടാതെ, ലൈസൻസിയ്ക്കും മറ്റു ബന്ധപ്പെട്ടവർക്കുമെതിരെ നിയമാനുസൃത നടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. റേഷന്‍ ലഭിക്കാതെ പോയ ഗുണഭോക്താക്കളെ പഞ്ചായത്തുമായി ചേര്‍ന്ന് അദാലത്തിലൂടെ കണ്ടെത്തി ഭക്ഷ്യഭദ്രതാ അലവൻസ് ലഭ്യമാക്കാന്‍ കമ്മിഷന്‍ ജില്ലാതല പരാതി പരിഹാര ഓഫീസറായ അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് നിര്‍ദ്ദേശം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ&#45;പാല റോഡില്‍ അപകടം; കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചു</title>
<link>https://thekeralajournal.com/2212</link>
<guid>https://thekeralajournal.com/2212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e55e2d3901f.jpg" length="107838" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:29:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ-പാല റോഡില്‍ കെ.എസ്.ആർ.ടി.സി ബസിന് പിന്നാലെ കാർ ഇടിച്ചുണ്ടായ അപകടം ആശങ്കയുണ്ടാക്കി. ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.</p>
<p>പാല ഭാഗത്ത് നിന്ന് തൊടുപുഴയിലേക്ക് വരികയായിരുന്ന ബസ് കരിങ്കുന്നം പ്ലാന്റേഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിറുത്തിയപ്പോഴാണ് അപകടം ഉണ്ടായത്. ബസിന് പിന്നാലെ സഞ്ചരിച്ചിരുന്ന കാർ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു.</p>
<p>അപകടത്തിൽ ആര‍ക്കും പരിക്കേറ്റിട്ടില്ല. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>തൂക്കുപാലത്തിന് സമീപം അപകടം ; യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/2211</link>
<guid>https://thekeralajournal.com/2211</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e55db1bb0ee.jpg" length="59275" type="image/jpeg"/>
<pubDate>Mon, 20 Apr 2026 04:26:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൂക്കുപാലത്ത് ഞായറാഴ്ച രാത്രി നടന്ന വാഹനാപകടത്തിൽ യുവാവ് മരിച്ചു. രാമക്കല്‍മേട് സ്വദേശിയും തൂക്കുപാലത്തെ വ്യാപാരിയുമായ ജയലാൽ (40) ആണ് മരണപ്പെട്ടത്.</p>
<p>ഞായറാഴ്ച രാത്രി 10 മണിയോടെയാണ് അപകടം ഉണ്ടായത്. രാമക്കല്‍മേട് ബാലൻപിള്ള സിറ്റി ഭാഗത്തുനിന്ന് ബൈക്കിൽ വരികയായിരുന്ന ജയലാൽ, തൂക്കുപാലം സമീപത്ത് നിയന്ത്രണം വിട്ട് എതിർദിശയിൽ വന്ന ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ ജയലാലിന് ഗുരുതരമായി പരിക്കേറ്റു.</p>
<p>അപകടം നടന്നതിനെത്തുടർന്ന് സമീപവാസികൾ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആദ്യം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് നില ഗുരുതരമായതിനാൽ കട്ടപ്പനയിലെ വിദഗ്ധ ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ആശുപത്രിയിലെത്തും മുമ്പ് തന്നെ മരണം സംഭവിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാരകക്കാനം ജീപ്പ് അപകടം: രണ്ടുപേർ മരിച്ചു, മൂന്ന് പേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2210</link>
<guid>https://thekeralajournal.com/2210</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e517faa69a0.jpg" length="100980" type="image/jpeg"/>
<pubDate>Sun, 19 Apr 2026 23:29:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നാരകക്കാനത്ത് ജീപ്പ് മറിഞ്ഞുണ്ടായ ദുരന്തത്തിൽ രണ്ടുപേർ മരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ മണ്ണത്തൂർ കാക്കാനിക്കല്‍ സാറാമ്മ (65), ചെമ്മഞ്ചിയില്‍ നിന്നുള്ള ആറുമാസം പ്രായമുള്ള നിക്കു എന്നിവരാണ് മരിച്ചത്.</p>
<p>അപകടത്തിൽ മൂന്ന് പേരുടെ നില അതീവ ഗുരുതരമാണ്. കൂടാതെ മറ്റു പലർക്കും പരിക്കേറ്റിട്ടുണ്ട്.</p>
<p>വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്. നാരകക്കാനം സെന്റ് തോമസ് മൗണ്ടിൽ വിനോദയാത്രയ്ക്ക് എത്തിയ സംഘത്തിന്റെ ജീപ്പാണ് നിയന്ത്രണംവിട്ട് ഏകദേശം 50 അടി താഴ്ചയിലേക്ക് മറിഞ്ഞത്. വിവാഹ ചടങ്ങിൽ പങ്കെടുത്തതിന് ശേഷം സമീപ വിനോദസഞ്ചാര കേന്ദ്രം സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടം.</p>
<p>കൊച്ചുകുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർ ജീപ്പിൽ ഉണ്ടായിരുന്നതായി വിവരം. പ്രദേശവാസികളുടെ സഹായത്തോടെ പരിക്കേറ്റവരെ ആദ്യം ഇടുക്കി മെഡിക്കൽ കോളജിൽ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പേരെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.</p>
<p>ഡബിള്‍ കട്ടിംഗ്, കൂത്താട്ടുകുളം സ്വദേശികളായ ജോളി, സാലു, എൽദോസ്, ജൂലിയറ്റ്, സാജൻ, ജ്യോതിഷ്, ജോമൽ, നിഹാര, ചിന്നു, എൽദോസ് എന്നിവർക്കാണ് പരിക്കേറ്റത്.</p>
<p>ഡ്രൈവറുടെ പരിചയക്കുറവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാർ കൊലപാതകം : പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി</title>
<link>https://thekeralajournal.com/2209</link>
<guid>https://thekeralajournal.com/2209</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e4a0ff94141.jpg" length="133094" type="image/jpeg"/>
<pubDate>Sun, 19 Apr 2026 15:01:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : മദ്യപാനത്തെ തുടർന്നു സുഹൃത്തുക്കൾ തമ്മിൽ ഉണ്ടായ വാക്ക് തർക്കം കൊലപാതകത്തിൽ കലാശിച്ച സംഭവത്തിൽ പ്രതിയെ  സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.</p>
<p>ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. നാർക്കോട്ടിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e4a6dc37285.jpg" alt=""></p>
<p>ഇതിനിടെ, മരിച്ച യുവാവിന്റെ മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. ഇന്ന് വൈകുന്നേരത്തോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാനാകുമെന്നാണ് വിവരം. നാളെ മൃതദേഹം സംസ്‌കരിക്കും.</p>]]> </content:encoded>
</item>

<item>
<title>വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയില്‍; നവീകരിച്ച ഓഫീസ് സമുച്ചയം ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/2208</link>
<guid>https://thekeralajournal.com/2208</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40e7e2cd02.jpg" length="64264" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:36:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഇന്ന് മുരിക്കാശ്ശേരിയിൽ എത്തും. ഇടുക്കി യൂണിയനിലെ മുരിക്കാശ്ശേരി ശാഖായോഗത്തിന്റെ നവീകരിച്ച ഓഫീസ് സമുച്ചയത്തിന്റെയും വിവാഹ മണ്ഡപത്തിന്റെയും അന്നദാന മന്ദിരത്തിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് അദ്ദേഹം നിർവഹിക്കും.</p>
<p>പത്മഭൂഷൺ ബഹുമതി ലഭിച്ചതിന് ശേഷം ആദ്യമായി ഇടുക്കിയിൽ എത്തുന്ന അദ്ദേഹത്തിന് യൂണിയനിലെ 19 ശാഖകളുടെ നേതൃത്വത്തിൽ ഗംഭീര വരവേൽപ്പ് ഒരുക്കിയിട്ടുണ്ട്.</p>
<p>യൂണിയൻ സെക്രട്ടറി സരേഷ് കോട്ടയ്ക്കകത്തിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ യൂണിയൻ പ്രസിഡന്റ് പി. രാജൻ സംഘടനാസന്ദേശം നൽകും. വൈസ് പ്രസിഡന്റ് അഡ്വ. കെ.ബി. സെൽവം മുഖ്യപ്രഭാഷണം നടത്തും.</p>
<p>യോഗത്തിൽ മുൻ ഡയറക്ടർ ബോർഡ് അംഗം സി.പി. ഉണ്ണിയുടെ ഛായാചിത്രം ശാഖായോഗം പ്രസിഡന്റ് ബാബു പാലോലിയിൽ അനാഛാദനം ചെയ്യും.</p>
<p>കെ.എസ്. ജിസ്, മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമറ്റം, ബിനീഷ് കോട്ടൂർ, ഷീല രാജീവ്, മിനി സജി, ജോമോൻ കെ.എസ്., ബിബിൻ കുന്നിനിയിൽ, അഖിൽ സാബു, എൻ.എസ്. സുകുമാരൻ, ബാബു തവളയാങ്കൽ എന്നിവർ പ്രസംഗിക്കും.</p>
<p>ശാഖാ സെക്രട്ടറി മോഹനൻ പ്ലാക്കൽ സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ രാജേഷ് മല്ലപ്പിള്ളിൽ നന്ദിയും രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>ജില്ലാ വ്യാപാരോത്സവ് 2026: മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിൽ നടന്നു</title>
<link>https://thekeralajournal.com/2207</link>
<guid>https://thekeralajournal.com/2207</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40dfa4ac6a.jpg" length="110944" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:34:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ വ്യാപാരോത്സവ്–2026ന്റെ മെഗാബമ്പർ നറുക്കെടുപ്പ് തൊടുപുഴയിലെ മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ൽ നടന്നു.</p>
<p>ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സാബിറ ജലീൽ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ നറുക്കെടുപ്പ് വൈസ് ചെയർമാൻ കെ. ദീപക് നിർവഹിച്ചു.</p>
<p>മെഗാബമ്പർ സമ്മാനമായ ഇന്നോവ ക്രിസ്റ്റ കാറിന്റെ നറുക്കെടുപ്പ് മഹാറാണി വെഡ്ഡിംഗ് കളക്ഷൻസ് ഉടമ റിയാസ് നിർവഹിച്ചു. സമ്മാനാർഹമായ കൂപ്പണുകളുടെ ഔദ്യോഗിക പ്രഖ്യാപനം തൊടുപുഴ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബൈജു നിർവഹിച്ചു.</p>
<p>തൊടുപുഴ, പീരുമേട് മണ്ഡലങ്ങളിലെ മെഗാബമ്പർ സമ്മാനമായ മാരുതി ആൾട്ടോ കാറുകളുടെ നറുക്കെടുപ്പ് ഇമ്പൾസ് മൊബൈൽസ്, ക്രിസ്റ്റൽ ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ നടന്നു.</p>
<p>നറുക്കെടുപ്പ് നടപടികൾക്ക് ജില്ലാ ഭാരവാഹികളായ നജീബ് ഇല്ലത്തുപറമ്പിൽ, കെ.ആർ. വിനോദ്, ആർ. രമേശ്, പി.എം. ബേബി, ടി.സി. രാജു, തങ്കച്ചൻ കോട്ടയ്ക്കകത്ത്, സി.കെ. ബാബുലാൽ, ഷിബു തോമസ്, വി.എസ്. ബിജു, സിബി കൊച്ചുവള്ളാട്ട്, മജോ കരിമുട്ടം, ഷാജി കാഞ്ഞമല, നാസ്സർ സൈറ, ആർ. സുരേഷ്, സി.കെ. നവാസ്, എൻ.പി. ചാക്കോ, സാന്റി കണ്ണാട്ട്, പി.ജെ. ജോൺസൺ, ഷിജോ തടത്തിൽ, ജെയിംസ് റോബർട്ട് എന്നിവർ നേതൃത്വം നൽകി.</p>
<p>സമ്മാനദാനം കൂപ്പണുകൾ ഹാജരാക്കുന്ന മുറയ്ക്ക് വൈകാതെ നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ വൻ ആയുധശേഖരം പിടികൂടി; ഒരാൾ അറസ്റ്റിൽ</title>
<link>https://thekeralajournal.com/2206</link>
<guid>https://thekeralajournal.com/2206</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40d4c8db42.jpg" length="84961" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:31:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : ജില്ലയിലെ ഉടുമ്പൂരിൽ വൻ ആയുധശേഖരവും വ്യാജമദ്യ നിർമ്മാണ സാമഗ്രികളും സഹിതം ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഉപ്പുകുന്ന് സ്വദേശി പ്രവീൺ (44) ആണ് പിടിയിലായത്.</p>
<p>ഉടുമ്പൂർ പൊലീസിന്റെ രഹസ്യ പരിശോധനയിലാണ് പ്രതിയുടെ വീട്ടിൽ നിന്നു നിയമവിരുദ്ധമായ ആയുധങ്ങൾ കണ്ടെത്തിയത്. നാടൻ തോക്കുകൾ, 13 തോട്ടകൾ, 32 ഇരുമ്പ് കടുക്കകൾ, തോക്ക് നിർമ്മാണത്തിനായി സൂക്ഷിച്ചിരുന്ന നൂറുകണക്കിന് ഇരുമ്പ് ബോളുകൾ, ഗൺ പൗഡർ എന്നിവ ഉൾപ്പെടെ നിരവധി സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.</p>
<p>ഇതിനൊപ്പം, വ്യാജമദ്യം വാറ്റുന്നതിനായി തയ്യാറാക്കി വെച്ചിരുന്ന 25 ലിറ്റർ കോടയും കണ്ടെത്തി. ഇത് സംഭവസ്ഥലത്തുവെച്ച് തന്നെ നശിപ്പിച്ചതായി പോലീസ് അറിയിച്ചു.</p>
<p>പ്രതിക്ക് തോക്ക് നിർമ്മാണത്തിൽ വൈദഗ്ധ്യമുണ്ടെന്ന സംശയത്തിലാണ് പോലീസ്. പിടിച്ചെടുത്ത സാമഗ്രികൾ ഇത് വ്യക്തമാക്കുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്രയധികം ആയുധങ്ങൾ നിർമ്മിച്ചതിന് പിന്നിൽ വന്യമൃഗ വേട്ടയാണോ, അതോ മറ്റ് സാമൂഹിക വിരുദ്ധ ലക്ഷ്യങ്ങളാണോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.</p>
<p>പ്രവീൺ മുൻപ് സമാന കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ, ഇയാൾ ആരെയെങ്കിലും ആയുധങ്ങൾ കൈമാറിയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ സംഘർഷം : ഇരട്ടയാറിൽ ഒരാൾ കൊല്ലപ്പെട്ടു</title>
<link>https://thekeralajournal.com/2205</link>
<guid>https://thekeralajournal.com/2205</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e40afe3e617.jpg" length="41548" type="image/jpeg"/>
<pubDate>Sun, 19 Apr 2026 04:21:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാറിൽ മദ്യലഹരിയിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു.</p>
<p>ഇരട്ടയാർ ഉപ്പുകണ്ടം സ്വദേശി രാഹുൽ സണ്ണി,വയലുങ്കൽ ആണ് കൊല്ലപ്പെട്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e40a8e5361f.jpg" alt=""></p>
<p>ഇന്നലെ രാത്രി 10 മണിയോടെ ആണ് സംഭവം.പ്രതിയും രാഹുലിൻ്റെ  സുഹൃത്തുമായ സജയൻ പോലീസ് കസ്റ്റഡിയിലാണ്.</p>
<p>സംഭവത്തിൽ പൊലീസ് തുടർ അന്വേഷണം നടത്തുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം</title>
<link>https://thekeralajournal.com/2203</link>
<guid>https://thekeralajournal.com/2203</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e36fc67edae.jpg" length="59270" type="image/jpeg"/>
<pubDate>Sat, 18 Apr 2026 17:19:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ, എന്നാല്‍ വിവിധ കാരണങ്ങളാല്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ പോയ ഉദ്യോഗാര്‍ഥികള്‍ക്ക് ആശ്വാസമായി പ്രത്യേക ഉത്തരവ്.</p>
<p>1995 ജനുവരി 1 മുതല്‍ 2025 ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ (രജിസ്ട്രേഷന്‍ കാര്‍ഡില്‍ പുതുക്കേണ്ട മാസം 10/1994 മുതല്‍ 10/2025 വരെ) പുതുക്കല്‍ നടത്താന്‍ കഴിയാത്തവര്‍ക്ക് തനത് സീനിയോരിറ്റി നിലനിര്‍ത്തിക്കൊണ്ട് രജിസ്ട്രേഷന്‍ പുതുക്കാന്‍ അവസരം ലഭിക്കും.</p>
<p>ഉദ്യോഗാര്‍ഥികള്‍ക്ക്</p>
<p>👉 പീരുമേട് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ</p>
<p>👉 അല്ലെങ്കില്‍ ദൂതന്‍ മുഖേനയോ രജിസ്ട്രേഷന്‍ പുതുക്കി എടുക്കാം.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2202</link>
<guid>https://thekeralajournal.com/2202</guid>
<description><![CDATA[ അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e346371087f.jpg" length="62109" type="image/jpeg"/>
<pubDate>Sat, 18 Apr 2026 14:23:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഡ്വ. സണ്ണി ചെറിയാൻ കുറ്റിപ്പുറത്ത് നിര്യാതനായി.കട്ടപ്പന നഗരസഭാ മുൻ ചെയർ പേഴ്സണും,ഇപ്പോളത്തെ കൗൺസിലറുമായ ഷൈനി സണ്ണിയുടെ ഭർത്താവാണ്.</p>
<p>കട്ടപ്പന നഗര സഭയുടെ മുൻ കൗൺസിലർ കൂടിയായിരുന്നു സണ്ണി ചെറിയാൻ അല്പനേരം മുൻപ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണപെട്ടത്.</p>
<p>കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിൽ ആയിരുന്നു.</p>
<p>സംസ്കാരം പിന്നീട്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69e3569d2a531.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു</title>
<link>https://thekeralajournal.com/2201</link>
<guid>https://thekeralajournal.com/2201</guid>
<description><![CDATA[ നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e319e9eaf66.jpg" length="82316" type="image/jpeg"/>
<pubDate>Sat, 18 Apr 2026 11:13:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മഴക്കാലത്തിന് മുന്നോടിയായി നഗരപരിധി ശുചീകരിക്കാൻ കട്ടപ്പന നഗരസഭ യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതികൾക്ക് തുടക്കമായി. നഗരസഭ ചെയർപേഴ്‌സൺ ജോയി വെട്ടിക്കുഴി പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി, കൗൺസിലർ മഞ്ജു സുരേഷ്, ക്ലീൻ സിറ്റി മാനേജർ ജിൻസ് സിറിയക്ക് എന്നിവർ സന്നിഹിതരായിരുന്നു.</p>
<p>പാറക്കടവ് മുതൽ പുളിയന്മല വരെയുള്ള റോഡിന്റെ വശങ്ങളിൽ അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നതോടെയാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. തുടർന്നായി നഗരസഭയിലെ 35 വാർഡുകളിലും ശുചീകരണം വ്യാപിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇലക്ഷൻ ഡ്യൂട്ടി : ജീവനക്കാർക്ക് വോട്ട് ഉറപ്പാക്കണം. ജോയിന്റ് കൗൺസിൽ</title>
<link>https://thekeralajournal.com/2199</link>
<guid>https://thekeralajournal.com/2199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e2dcccbcd8c.jpg" length="48906" type="image/jpeg"/>
<pubDate>Sat, 18 Apr 2026 06:52:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇലക്ഷൻ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട മുഴുവൻ ജീവനക്കാർക്കും വോട്ട് ചെയ്യാനുള്ള അവകാശം സംരക്ഷിക്കപ്പെടണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി ഡി. ബിനിൽ ആവശ്യപ്പെട്ടു. നിരവധി ജീവനക്കാർക്ക് ഇനിയും വോട്ട് ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്ന സാഹചര്യത്തിൽ, നിയമസഭാ മണ്ഡലം അടിസ്ഥാനത്തിൽ ആവശ്യമായ വി.എഫ്.സി (Voting Facilitation Centres)കൾ ഒരുക്കി വോട്ടവകാശം ഉറപ്പാക്കാൻ അധികാരികൾ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇടുക്കി കളക്ടറേറ്റിന് മുന്നിൽ ജോയിന്റ് കൗൺസിൽ നടത്തിയ ജില്ലാ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പോസ്റ്റൽ ബാലറ്റിന് അപേക്ഷ നൽകിയ എല്ലാ ജീവനക്കാർക്കും മേയ് 3 വരെ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാൻ വി.എഫ്.സി ക്രമീകരിക്കുക, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ പ്രവർത്തിച്ച ബി.എൽ.ഒമാർക്ക് വർദ്ധിപ്പിച്ച നിരക്കിൽ വേതനം നൽകുക, ബി.എൽ.ഒയെ കൈയേറ്റം ചെയ്ത പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക, കള്ളക്കേസുകൾ പിൻവലിക്കുക, തിരഞ്ഞെടുപ്പ് ജോലികൾ നിർവഹിച്ച ബി.എൽ.ഒമാർക്ക് വേതനം അനുവദിക്കുക, വോട്ട് ചെയ്യാൻ കഴിയാത്ത ജീവനക്കാരുടെ യഥാർത്ഥ വിവരങ്ങൾ പുറത്തുവിടുക എന്നിവ ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്.</p>
<p>ജില്ലാ പ്രസിഡന്റ് വി.കെ. ജിൻസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ആർ. ബിജുമോൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്. രാഗേഷ്, ആൻസ് ജോൺ, എ.കെ. സുഭാഷ് എന്നിവർ പ്രസംഗിച്ചു. പ്രതിഷേധ മാർച്ചിന് എം.എസ്. ശ്രീകുമാർ, പി.ടി. ഉണ്ണി, കെ.ആർ. ലോമിമോൾ, ഡി.കെ. സജിമോൻ, എസ്. സുകുമാരൻ, വി.എം. ഷൗക്കത്തലി, എൻ.കെ. സജൻ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് താഴുന്നു</title>
<link>https://thekeralajournal.com/2198</link>
<guid>https://thekeralajournal.com/2198</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e279a2b4ea7.jpg" length="102349" type="image/jpeg"/>
<pubDate>Fri, 17 Apr 2026 23:49:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുത്തനെ താഴുന്നത് സംസ്ഥാനത്തിന്റെ ഊർജ്ജ മേഖലയെ ആശങ്കയിലാക്കുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഏകദേശം 8.92 അടിയോളം ജലത്തിന്റെ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>കഴിഞ്ഞ വർഷം ഇതേ സമയത്ത് 2347.56 അടിയായിരുന്നു ജലനിരപ്പ്. എന്നാൽ ഇന്ന് അത് 2338.64 അടിയിലേക്ക് താഴ്ന്നിരിക്കുകയാണ്. വേനൽക്കാലത്തെ കടുത്ത ചൂടും ആവശ്യമായ വേനൽമഴ ലഭിക്കാത്തതുമാണ് ജലനിരപ്പ് ദിനംപ്രതി കുറഞ്ഞുവരാൻ പ്രധാന കാരണം.</p>
<p>ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കുകൾ പലതും ഇതിനോടകം വറ്റിത്തുടങ്ങിയിട്ടുണ്ട്. കൂടാതെ ഉയർന്ന താപനില മൂലം ജലത്തിന്റെ ബാഷ്പീകരണ നിരക്കും വർധിച്ചതോടെ സംഭരണ ശേഷി വേഗത്തിൽ കുറയുകയാണ്.</p>
<p>ഈ സാഹചര്യം മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്പാദനത്തെ നേരിട്ട് ബാധിക്കാനുള്ള സാധ്യത ഉയരുകയാണ്. നിലവിൽ ഉത്പാദനം തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഇനിയും താഴ്ന്നാൽ അടുത്ത മാസങ്ങളിൽ ഉത്പാദനം വെട്ടിക്കുറയ്ക്കേണ്ടി വരും. ഇതോടെ സംസ്ഥാനത്തെ മൊത്തം വൈദ്യുതി വിതരണത്തിലും പ്രതിഫലനം ഉണ്ടാകാം.</p>
<p>വേനൽമഴ വൈകിയാൽ സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്നാണ് കെഎസ്ഇബി അധികൃതരുടെ മുന്നറിയിപ്പ്. വരാനിരിക്കുന്ന ദിവസങ്ങളിൽ ജലനിരപ്പ് ഇനിയും താഴാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു.</p>
<p>ചുരുക്കത്തിൽ, വേനൽമഴ കനിഞ്ഞില്ലെങ്കിൽ കേരളം കടുത്ത വൈദ്യുതി നിയന്ത്രണങ്ങളിലേക്ക് നീങ്ങേണ്ടി വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മധ്യവയസ്‌കൻ തോട്ടിൽ മരിച്ചനിലയിൽ</title>
<link>https://thekeralajournal.com/2196</link>
<guid>https://thekeralajournal.com/2196</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e22255d5d19.jpg" length="36458" type="image/jpeg"/>
<pubDate>Fri, 17 Apr 2026 17:36:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചാലിസിറ്റിക്ക് സമീപം ഒരു മധ്യവയസ്‌കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഉപ്പുതോട് വേലംകുന്നേൽ ജോയി (52) ആണ് മരിച്ചത്.</p>
<p>വൈദ്യുതി ലൈനിൽനിന്ന് കേബിൾ ബന്ധിപ്പിച്ച് മീൻ പിടിക്കാൻ ശ്രമിച്ചതിനിടെയാണ് അപകടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>മംഗളാദേവി ചിത്രാപൗർണമി: ഭക്തർക്കായി സമഗ്ര സുരക്ഷാ&#45;സൗകര്യങ്ങൾ ഒരുക്കും</title>
<link>https://thekeralajournal.com/2195</link>
<guid>https://thekeralajournal.com/2195</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e21abf755c8.jpg" length="76817" type="image/jpeg"/>
<pubDate>Fri, 17 Apr 2026 17:04:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മെയ് 1ന് നടക്കുന്ന മംഗളാദേവി ചിത്രാപൗർണമി ഉത്സവത്തോടനുബന്ധിച്ച് ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശനം ഉറപ്പാക്കുന്നതിനായി എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും തേനി ജില്ലാ കളക്ടർ രജ്ഞീത് സിംഗും ചേർന്നാണ് ഇത് അറിയിച്ചത്.</p>
<p>പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ മംഗളാദേവി ക്ഷേത്രത്തിൽ ഉത്സവത്തിനായി എത്തുന്ന ഭക്തർക്കുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഇരു ജില്ലകളിലെയും ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർമാർ.</p>
<p>മെയ് 1ന് പുലർച്ചെ 6 മുതൽ ഭക്തർക്കായി പ്രവേശനം അനുവദിക്കും. അതിന് മുൻപായി പൂജാരിമാരെ ക്ഷേത്രത്തിലേക്ക് കടത്തിവിടും. ഉച്ചയ്ക്ക് 2.30ന് ശേഷം പ്രവേശനം നിർത്തിവയ്ക്കും. മോട്ടോർ വാഹന വകുപ്പിന്റെ പാസുള്ള വാഹനങ്ങൾക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. വാഹനങ്ങൾ ഭക്തരെ ഇറക്കിയതിന് പിന്നാലെ മടങ്ങേണ്ടതാണ്. ക്ഷേത്രപരിസരത്ത് പാർക്കിംഗ് അനുവദിക്കില്ലെന്നും ട്രാക്ടറുകൾക്ക് പ്രവേശനമില്ലെന്നും അധികൃതർ വ്യക്തമാക്കി.</p>
<p>ഭക്തർക്കായി കുടിവെള്ളം, ഭക്ഷണം, ടോയ്‌ലറ്റ്, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങൾ ഒരുക്കും. ചൂട് പരിഗണിച്ച് ബാരിക്കേഡുകൾക്ക് മുകളിലായി പന്തൽ സ്ഥാപിക്കും. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ മെഡിക്കൽ ടീമുകളും അഗ്നിശമനസേന യൂണിറ്റുകളും ക്ഷേത്രപരിസരത്തും കൊക്കരക്കുളത്തും സജ്ജമാക്കും.</p>
<p>വനത്തിന്റെയും ക്ഷേത്രത്തിന്റെയും പരിപാവനത സംരക്ഷിക്കുന്നതിനെ മുൻനിർത്തി പരിസ്ഥിതി സൗഹൃദ ദർശന സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ അറിയിച്ചു.</p>
<p>കുമളി ബാംബു ഗ്രോവ് ഓഡിറ്റോറിയത്തിൽ നടന്ന അന്തർസംസ്ഥാന യോഗത്തിൽ ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ.എം, സബ് കളക്ടർ അനൂപ് ഗാർഗ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്ത്, വനം വകുപ്പ് അഡീഷണൽ ഫീൽഡ് ഡയറക്ടർ ആർ. ലക്ഷ്മി, തേനി ഡി.എഫ്.ഒ കിരൺ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കെസിവൈഎം ഇടുക്കി രൂപത : പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത്</title>
<link>https://thekeralajournal.com/2194</link>
<guid>https://thekeralajournal.com/2194</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18d28c3ddd.jpg" length="52541" type="image/jpeg"/>
<pubDate>Fri, 17 Apr 2026 07:00:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കെസിവൈഎം ഇടുക്കി രൂപതയുടെ പ്രഥമ യൂത്ത് എപ്പാർക്കിയൽ അസംബ്ലി നെടുങ്കണ്ടത്ത് ആരംഭിക്കും. രൂപതയുടെ ചരിത്രത്തിലാദ്യമായി സംഘടിപ്പിക്കുന്ന അസംബ്ലി 19 വരെ നീളും. കെസിവൈഎം നെടുങ്കണ്ടം യൂണിറ്റിന്റെ ആതിഥേയത്വത്തിൽ നെടുങ്കണ്ടം കരുണ അനിമേഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്.</p>
<p>പ്രസിഡന്റ് സാം സണ്ണി അധ്യക്ഷത വഹിക്കുന്ന അസംബ്ലി ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്യും. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. ഡിറ്റോ കൂള മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.</p>
<p>ആധുനിക കാലഘട്ടത്തിൽ സഭ നേരിടുന്ന വെല്ലുവിളികൾ, യുവജനങ്ങളുടെ ക്രിയാത്മക ഇടപെടലുകൾ, സമുദായ ശക്തീകരണം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ പഠന ക്ലാസുകളും ഗ്രൂപ്പ് ചർച്ചകളും അസംബ്ലിയുടെ ഭാഗമായി നടക്കും.</p>
<p>രൂപതയിലെ 105 യൂണിറ്റുകളിൽ നിന്നുള്ള തെരഞ്ഞെടുത്ത പ്രതിനിധികളാണ് അസംബ്ലിയിൽ പങ്കെടുക്കുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള വൈദികരും യുവജന നേതാക്കളും ജനപ്രതിനിധികളും ചടങ്ങിൽ സംബന്ധിക്കും.</p>
<p>19ന് ഉച്ചയോടെ സമാപിക്കുന്ന അസംബ്ലിയിൽ രൂപതയുടെ വരും വർഷങ്ങളിലെ യുവജന പ്രവർത്തനങ്ങൾക്ക് കർമപദ്ധതികൾക്ക് രൂപം നൽകും.</p>
<p>രൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ മനയ്ക്കലേട്ട്, അനിമേറ്റർ സിസ്റ്റർ ലിന്റ എസ്‌എബിഎസ്, ജനറൽ സെക്രട്ടറി അമൽ ജിജു ജോസഫ്, വൈസ് പ്രസിഡന്റുമാരായ അമിത ട്രീസ സാജൻ, ഡാമിൽ കെ. ഷിബു, സെക്രട്ടറിമാരായ ഡെല്ലാ മാത്യു, ഐബിൻ വി. ഐസക്, ട്രഷറർ ജിതിൻ ജോൺസൻ എന്നിവർ അസംബ്ലിക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ക്രൈസ്തവർ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യംവഹിക്കണം: മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2193</link>
<guid>https://thekeralajournal.com/2193</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18c929e65a.jpg" length="95503" type="image/jpeg"/>
<pubDate>Fri, 17 Apr 2026 06:57:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ക്രൈസ്തവർ ക്രിസ്തുവിന് സാക്ഷ്യംവഹിക്കുന്ന സമൂഹമാണെന്നും ഏത് സാഹചര്യങ്ങളിലും ധീരതയോടെ വിശ്വാസം പ്രഘോഷിക്കണമെന്നും ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. രാജകുമാരി ദൈവമാതാ തീർഥാടന പള്ളിയിൽ നടന്ന ബൈബിള്‍ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>ഭാരതത്തിൽ ചെറിയ ശതമാനമായി നിലനിൽക്കുന്ന ക്രൈസ്തവ സമൂഹം പ്രതികൂല സാഹചര്യങ്ങളിലും ഭയപ്പെടാതെ ക്രിസ്തുവിനും സുവിശേഷത്തിനും സാക്ഷ്യം നൽകേണ്ടവരാണെന്ന് അദ്ദേഹം പറഞ്ഞു. സഭയ്ക്കെതിരായ വിമർശനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർ നേരിടുന്ന പീഡനങ്ങളും നിരാശയ്ക്ക് കാരണമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>സമാധാനത്തിന് ആഹ്വാനം ചെയ്യുന്ന മാർപാപ്പയെ വിമർശനവിധേയമാക്കുന്ന സാഹചര്യങ്ങളിലും വിശ്വാസത്തിൽ ഉറച്ചുനിൽക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൂല സാഹചര്യങ്ങളിൽ വിശ്വാസത്തിൽ ആഴപ്പെട്ട് മുന്നേറുന്നതാണ് യഥാർത്ഥ ക്രൈസ്തവ ജീവിതമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അണക്കര മരിയൻ തീർഥാടന കേന്ദ്രം ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺവെൻഷൻ നയിക്കുന്നു. ഇടുക്കി രൂപത വികാരി ജനറാള്മാരായ മോൺ. ജോസ് നരിതൂക്കിൽ, മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരോടൊപ്പം ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, ഫാ. അലക്സ് ചേന്നംകുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>ചിലന്തിയാർ ചെക്ക് ഡാം: സുപ്രീം കോടതിയിൽ സംസ്ഥാനത്തിന് ആശ്വാസം</title>
<link>https://thekeralajournal.com/2192</link>
<guid>https://thekeralajournal.com/2192</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18c164c399.jpg" length="75321" type="image/jpeg"/>
<pubDate>Fri, 17 Apr 2026 06:55:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി വട്ടവടയിലെ ചിലന്തിയാർ ചെക്ക് ഡാം നിർമാണവുമായി ബന്ധപ്പെട്ട ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതിയിൽ ആശ്വാസം. നിർമാണ നടപടികൾ തടഞ്ഞ ദേശീയ ഹരിത ട്രിബ്യൂണൽ (NGT) ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.</p>
<p>വട്ടവടയിലെ ചെക്ക് ഡാം നിർമാണത്തിൽ ഹരിത ട്രിബ്യൂണൽ ഇടപെടുന്നതിനെതിരെ കേരളം മാർച്ച് 25-നാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറി എസ്. ജയതിലകാണ് ഹർജി സമർപ്പിച്ചത്. അന്തർ സംസ്ഥാന നദീജല തർക്കങ്ങളിൽ ഇടപെടാൻ ദേശീയ ഹരിത ട്രിബ്യൂണലിന് അധികാരമില്ലെന്നതാണ് സംസ്ഥാനത്തിന്റെ പ്രധാന വാദം.</p>
<p>വട്ടവട പഞ്ചായത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. ജൽജീവൻ മിഷന്റെ ഭാഗമായാണ് ചിലന്തിയാർ ചെക്ക് ഡാം നിർമാണം മുന്നോട്ടു കൊണ്ടുപോകുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>അതേസമയം, തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കുള്ള ജലപ്രവാഹം കുറയാമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ദേശീയ ഹരിത ട്രിബ്യൂണൽ നിർമാണത്തിന് സ്റ്റേ ഏർപ്പെടുത്തിയത്.</p>
<p>സംസ്ഥാന സർക്കാരിനായി മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത, സ്റ്റാൻഡിംഗ് കൗൺസൽ നിഷേ രാജൻ ഷൊങ്കർ, അഭിഭാഷകൻ ആലിം അൻവർ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.</p>]]> </content:encoded>
</item>

<item>
<title>കിണ‍ര്‍ വൃത്തിയാക്കാനിറങ്ങി, പിന്നാലെ ദേഹാസ്വാസ്ഥ്യം;തൊഴിലാളിക്ക് ജീവൻ നഷ്ടമായി</title>
<link>https://thekeralajournal.com/2191</link>
<guid>https://thekeralajournal.com/2191</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e18b5865514.jpg" length="58299" type="image/jpeg"/>
<pubDate>Fri, 17 Apr 2026 06:52:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ആനച്ചാലിന് സമീപമുള്ള ചെങ്കുളത്ത് കിണർ വൃത്തിയാക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. മാങ്ങപ്പാറ ഉന്നതി സ്വദേശി ബെന്നിയാണ് മരിച്ചത്.</p>
<p>കിണറ്റിൽ ഇറങ്ങിയ ഉടൻ തന്നെ അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുണ്ടായി. ഇതോടെ അഗ്നിരക്ഷാസേനയും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.</p>
<p>വളരെ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബെന്നിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും നില ഗുരുതരമായിരുന്നു. തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ ക്ഷീണം മാറാൻ വി.ഡി. സതീശൻ ഹൈറേഞ്ചിൽ</title>
<link>https://thekeralajournal.com/2188</link>
<guid>https://thekeralajournal.com/2188</guid>
<description><![CDATA[ “വനത്തിലാണ്… വനവാസത്തിലല്ല” എന്ന കുറിപ്പോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e039a3c9a67.jpg" length="51107" type="image/jpeg"/>
<pubDate>Thu, 16 Apr 2026 06:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാസങ്ങളോളം നീണ്ടുനിന്ന നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ തിരക്കിലും സമ്മർദ്ദങ്ങളിലും നിന്ന് ചെറിയൊരു ഇടവേള എടുക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈറേഞ്ചിൽ . കുട്ടിക്കാനം മലനിരകളിൽ ട്രെക്കിംഗ് നടത്തുകയും അടുത്ത സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.</p>
<p>കോൺഗ്രസ് ഡിജിറ്റൽ മീഡിയ സെൽ കോ-ഓർഡിനേറ്റർ താര ടോജോ അലക്‌സ് ആണ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. “വനത്തിലാണ്… വനവാസത്തിലല്ല” എന്ന കുറിപ്പോടെയുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി.</p>
<p>പ്രചാരണ വേളയിൽ യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുക്കാനായില്ലെങ്കിൽ ‘രാഷ്ട്രീയ വനവാസത്തിന്’ പോകുമെന്ന് സതീശൻ പറഞ്ഞിരുന്നു. ആ പ്രസ്താവനയെ ചുറ്റിപ്പറ്റിയാണ് ഇപ്പോൾ ഈ ട്രെക്കിംഗ് വീഡിയോയുമായി ബന്ധപ്പെട്ട ചർച്ചകൾ ഉയരുന്നത്.</p>
<p>വനയാത്രകളും ട്രെക്കിംഗും തനിക്ക് ഏറെ ഇഷ്ടമാണെന്നും തെരഞ്ഞെടുപ്പിന് ശേഷം പ്രകൃതിയിലേക്ക് മടങ്ങുമെന്നും അദ്ദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു. വോട്ടെണ്ണൽ ദിവസത്തിന് മുന്നോടിയായി, കുട്ടിക്കാനം പ്രദേശത്തെ ഒരു റിസോർട്ടിൽ സുഹൃത്തുക്കളോടൊപ്പം താമസിച്ച് പ്രകൃതിയോട് ചേർന്ന് വിശ്രമിക്കുകയാണ് അദ്ദേഹം.</p>
<p>രാഷ്ട്രീയ സമ്മർദ്ദങ്ങളിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുന്നതിനൊപ്പം, ഫലത്തെ ആത്മവിശ്വാസത്തോടെ കാത്തിരിക്കുകയാണെന്ന സൂചനയും അദ്ദേഹത്തിന്റെ സമീപനം നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>അഞ്ചുരുളിയിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്ക് : സുരക്ഷാ ഭീഷണിയും ഉയരുന്നു</title>
<link>https://thekeralajournal.com/2187</link>
<guid>https://thekeralajournal.com/2187</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfbb8edec2c.jpg" length="86354" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:53:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: അഞ്ചുരുളി ടണൽ പ്രദേശത്ത് കടുത്ത വേനലിനെ തുടർന്ന് നീരൊഴുക്ക് കുറഞ്ഞതോടെ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി വർധിക്കുന്നു. അവധിക്കാലം കൂടി തുടങ്ങിയതോടെ നിത്യേന നൂറുകണക്കിന് ആളുകളാണ് ചിത്രമെടുക്കാനും കാഴ്‌ചകൾ ആസ്വദിക്കാനുമായി ഇവിടെ എത്തുന്നത്.</p>
<p>ഇരട്ടയാർ ഭാഗത്തുനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ തുരങ്കം കൂടുതൽ വ്യക്തമായി കാണാനാകുന്നതാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. മുമ്പ് ശക്തമായ ഒഴുക്കിനിടെ തുരങ്കമുഖത്തേക്ക് എത്തുന്നത് അസാധ്യമായിരുന്നു. എന്നാൽ ഇപ്പോൾ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പലരും ഭയമില്ലാതെ തുരങ്കമുഖത്തേക്ക് കടക്കുന്നതായി കാണപ്പെടുന്നു.</p>
<p>അതേസമയം, സുരക്ഷാ ഭീഷണികൾ ഉയരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മഴക്കാലത്ത് തുരങ്കമുഖത്തേക്ക് പോകുന്നത് അതീവ അപകടകരമാണ്. കുത്തിയൊഴുകുന്ന വെള്ളത്തിൽ സഞ്ചാരികൾ ജലാശയത്തിലേക്ക് പതിക്കാൻ സാധ്യതയുണ്ട്. മുൻവർഷങ്ങളിൽ ഇത്തരത്തിൽ കുടുങ്ങിയവരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.</p>
<p>മുൻപ് തുരങ്കമുഖത്തിനടുത്തുള്ള വെള്ളച്ചാട്ടത്തിന് കുറുകെ കാഞ്ചിയാർ പഞ്ചായത്ത് സ്ഥാപിച്ചിരുന്ന കൈവരികൾ ശക്തമായ ഒഴുക്കിൽ തകർന്ന നിലയിലാണ്. ഇതോടെ വെള്ളച്ചാട്ടത്തിനുള്ളിലേക്ക് സഞ്ചാരികൾ കയറുന്ന സംഭവങ്ങളും വർധിക്കുന്നു. കൂടുതൽ അകത്തേക്ക് പ്രവേശിക്കുന്നത് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള അപകട സാധ്യതയും ഉയർത്തുന്നു. കൂടാതെ, തുരങ്കത്തിനുള്ളിലേക്ക് ഏറെ മുന്നോട്ട് പോയാൽ ദിശ തിരിച്ചറിയുന്നതും ബുദ്ധിമുട്ടാകാം.</p>
<p>വർഷം മുഴുവൻ നിറഞ്ഞുനിൽക്കുന്ന ജലാശയവും തുരങ്കത്തിൽ നിന്ന് പതിയൊഴുകുന്ന വെള്ളച്ചാട്ടവും അകലെയായി കാണുന്ന തുരുത്തുകളും എന്നിവയാണ് അഞ്ചുരുളിയുടെ പ്രധാന ആകർഷണങ്ങൾ. മഴക്കാലത്തും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാൻ നിരവധി സഞ്ചാരികൾ ഇവിടെ എത്താറുണ്ട്.</p>
<p>എന്നാൽ, പ്രദേശത്തേക്കുള്ള റോഡുകളുടെ ദയനീയാവസ്ഥയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും സഞ്ചാരികൾക്ക് വെല്ലുവിളിയാകുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു</title>
<link>https://thekeralajournal.com/2183</link>
<guid>https://thekeralajournal.com/2183</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69df1fce55fc5.jpg" length="54186" type="image/jpeg"/>
<pubDate>Wed, 15 Apr 2026 10:49:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കാമുകി വാങ്ങിനല്‍കിയ ബൈക്ക് തിരികെ നല്‍കാത്തതിനെ തുടര്‍ന്ന് യുവാവിനെ കുത്തിയ കേസില്‍ യുവതി ഉള്‍പ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് കുഴല്‍മന്ദം സ്വദേശി അനു സി എം (22), ആലപ്പുഴ കോമളപുരം സ്വദേശി അതുകുമാർ (24), മാവേലിക്കര തഴക്കര സ്വദേശി അഭിജിത്ത് വി.ജെ (25), തലശ്ശേരി സ്വദേശി യദുകൃഷ്ണൻ (24) എന്നിവരാണ് പിടിയിലായത്.</p>
<p>കഴിഞ്ഞ ദിവസമാണ് ഭൂമിയാങ്കുളം സ്വദേശി ജിൻസ് ഷാജി (21)ക്ക് കുത്തേറ്റത്. സംഭവത്തിന് ശേഷം പ്രതികള്‍ കാറില്‍ കടന്നുകളഞ്ഞെങ്കിലും പിന്നീട് എറണാകുളത്തുനിന്ന് പൊലീസ് ഇവരെ പിടികൂടുകയായിരുന്നു.</p>
<p>അനുവും ജിൻസും തമ്മില്‍ പ്രണയബന്ധത്തിലായിരുന്നു. ഈ ബന്ധത്തിനിടയിലാണ് അനു ജിൻസിന് ബൈക്ക് വാങ്ങിനല്‍കിയത്. പിന്നീട് ജിൻസിന് മറ്റൊരു യുവതിയുമായി അടുപ്പമുണ്ടെന്ന് അറിഞ്ഞതോടെ ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. തുടര്‍ന്ന് ബൈക്ക് തിരികെ നല്‍കണമെന്ന് അനു ആവശ്യപ്പെട്ടെങ്കിലും ജിൻസ് അത് നല്‍കാന്‍ തയ്യാറായിരുന്നില്ല.</p>
<p>ഇതോടെ ബൈക്കോ അല്ലെങ്കില്‍ 60,000 രൂപയോ തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് അനുവും സുഹൃത്തുക്കളും ഇടുക്കിയിലെത്തി. സംസാരിക്കാനായി ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം വാക്കുതർക്കം ഉണ്ടായി. തുടര്‍ന്ന് നാലുപേരും ചേര്‍ന്ന് ജിൻസിനെ കുത്തുകയായിരുന്നു.</p>
<p>ഇടത് തോളിലാണ് ജിൻസിന് കുത്തേറ്റത്. പരിക്കേറ്റ ജിൻസിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.</p>
<p>അറസ്റ്റിലായവരും ജിൻസും ഒരുമിച്ച് താമസിക്കുന്നവരും ഒരു സ്പായില്‍ ജോലി ചെയ്യുന്നവരുമാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ക്ക് നേരത്തെ തന്നെ വിവിധ കേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഉത്സവത്തിനിടെ സംഘര്‍ഷം; പൊലീസുകാരെ മർദ്ദിച്ച 2 പേർ പിടിയിൽ</title>
<link>https://thekeralajournal.com/2182</link>
<guid>https://thekeralajournal.com/2182</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dee9c4a9e01.jpg" length="70270" type="image/jpeg"/>
<pubDate>Wed, 15 Apr 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപ്പെരിയാർ: ഇഞ്ചിക്കാട് എസ്റ്റേറ്റ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ രണ്ട് പേർ വണ്ടിപ്പെരിയാർ പൊലീസിന്റെ പിടിയിൽ. ഇഞ്ചിക്കോട് സ്വദേശിയായ കിഴക്കേതിൽ വീട്ടിൽ അനിജിത്തും, പെരിയാർ സ്റ്റേറ്റിൽ താമസിക്കുന്ന മധുസൂദനനും ആണ് അറസ്റ്റിലായത്.</p>
<p>തിങ്കളാഴ്ച ഉത്സവത്തിനിടെ യുവാക്കൾ തമ്മിൽ വാക്കേറ്റവും തുടർന്ന് കയ്യാങ്കളിയും ഉണ്ടായി. സംഘർഷം തടയാൻ എത്തിയ വണ്ടിപ്പെരിയാർ സബ് ഇൻസ്പെക്ടർ ടി.എസ്. ജയകൃഷ്ണനും സിപിഒ രാഹുലിനെയും ഒരു സംഘം ചേർന്ന് ആക്രമിക്കുകയും മർദ്ദിക്കുകയും ചെയ്തു. ആക്രമണത്തിൽ പൊലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.</p>
<p>സംഘം ചേർന്ന് പൊലീസിനെ മർദ്ദിക്കൽ, കൃത്യനിർവ്വഹണത്തിന് തടസ്സം സൃഷ്ടിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്. അറസ്റ്റിലായ ഇരുവരെയും ദേവികുളം മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ അജിത്ത്, അജിമോൻ, ഭാര്യ സിന്ധു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. ഇവർക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കൗമാരക്കാർ സമൂഹത്തിനും സഭയ്ക്കും പ്രതിബദ്ധരാകണം: മാർ ജോണ്‍ നെല്ലിക്കുന്നേല്‍</title>
<link>https://thekeralajournal.com/2181</link>
<guid>https://thekeralajournal.com/2181</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dee84c5031d.jpg" length="105666" type="image/jpeg"/>
<pubDate>Wed, 15 Apr 2026 06:52:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശേരി: ഈ കാലഘട്ടത്തിലെ കൗമാരക്കാർ സഭയോടും തങ്ങൾ ജീവിക്കുന്ന സമൂഹത്തോടും പ്രതിബദ്ധതയുള്ളവരായി വളരണമെന്ന് ഇടുക്കി രൂപത മെത്രാൻ മാർ ജോണ്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. ഇടുക്കി രൂപത ചെറുപുഷ്പ മിഷൻ ലീഗിന്റെയും ജീസസ് യൂത്തിന്റെയും നേതൃത്വത്തിൽ, രൂപത പ്രയർ ഗ്രൂപ്പിന്റെയും യെസ് ഫോർമേഷൻ സംഘത്തിന്റെയും സഹകരണത്തോടെ മുരിക്കാശേരി പാവനാത്മാ കോളജിൽ സംഘടിപ്പിച്ച "മീറ്റ് ജീസസ് ടീൻസ് കോൺഫറൻസ് - സീസൺ 2"-ൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നാളത്തെ സഭയുടെയും സമൂഹത്തിന്റെയും വളർച്ച കൗമാരക്കാരിലാണ് നിലനിൽക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൊതുസമൂഹത്തെ നന്മയുടെ പാതയിൽ നയിക്കേണ്ടതും സഭയെ പ്രേഷിതാഭിമുഖ്യത്തിൽ വളർത്തേണ്ടതും ഇവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വളർച്ചയുടെ ഈ നിർണായക ഘട്ടത്തിൽ ശരിയായ പാത തെരഞ്ഞെടുക്കാൻ കുട്ടികളും, അവർ ആ പാതയിൽ നിലനിൽക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മാതാപിതാക്കളും അധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.</p>
<p>കുട്ടികൾ അനുദിന വിശുദ്ധബലിയിൽ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം ജപമാല ചൊല്ലി പ്രാർത്ഥനയിൽ സ്ഥിരത പുലർത്തുകയും ചെയ്യണമെന്ന് ബിഷപ് നിർദ്ദേശിച്ചു. പ്രാദേശിക സഭയായ രൂപതയോടുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>മിഷൻ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിശദീകരിച്ച ബിഷപ്, വിവിധ മിഷൻ കേന്ദ്രങ്ങളെയും മിഷനറിമാരെയും പരിചയപ്പെടുത്തി യുവാക്കളെ മിഷൻ രംഗത്ത് സജീവമായി പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തു. രൂപതയിലെ 9, 10 ക്ലാസുകളിലെ വിശ്വാസപരിശീലന വിദ്യാർത്ഥികൾക്കായി ഏപ്രിൽ 11 മുതൽ 15 വരെ സംഘടിപ്പിച്ച ക്യാമ്പിൽ അറുന്നൂറിലധികം കുട്ടികൾ പങ്കെടുത്തു.</p>
<p>ടീൻസ് കോൺഫറൻസിനോടനുബന്ധിച്ച് വിവിധ ക്ലാസുകൾ, ഗ്രൂപ്പ് ആക്ടിവിറ്റികൾ, ദിവ്യകാരുണ്യ ആരാധന, തിയറ്റർ അവതരണങ്ങൾ തുടങ്ങിയവയും നടന്നു. ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ ഉദ്ഘാടനം ചെയ്ത കോൺഫറൻസ് ഇന്ന് സമാപിക്കും.</p>
<p>മോൺ. ജോസ് നരിതൂക്കിൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരുള്‍പ്പെടെ നിരവധി വൈദികരും സന്യസ്തരും പരിപാടിയിൽ പങ്കെടുത്തു. രൂപത വിശ്വാസപരിശീലന കേന്ദ്രം ഡയറക്ടർ ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജോസ് പുതിയാപറമ്പിൽ, ഫാ. അജിത് മടിക്കാങ്കൽ, ഫാ. തോമസ് മണിയാട്ട്, ഫാ. ജോർജ് പള്ളിവാതുക്കൽ, ഫാ. ജിതിൻ പാറക്കൽ, ഫാ. ആൽബർട്ട് പള്ളിത്താഴത്ത്, സിസ്റ്റർ സ്റ്റാർലറ്റ് സി.എം.സി., സെസിൽ ജോസ്, ജീസ് ഫ്രാൻസിസ് എന്നിവരും നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ല് അയ്യമലപ്പടിയിൽ വാഹനാപകടം ; കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു</title>
<link>https://thekeralajournal.com/2179</link>
<guid>https://thekeralajournal.com/2179</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ddd3cfd9885.jpg" length="69873" type="image/jpeg"/>
<pubDate>Tue, 14 Apr 2026 11:12:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ : നത്തുകല്ല് അയ്യമലപ്പടിയിൽ കാറും ബസും തമ്മിൽ കൂട്ടിയിടിച്ചു.ചിന്നാറിൽ നിന്നും കട്ടപ്പനക്ക് വരുകയായിരുന്ന ബസാണ് കാറുമായി കൂട്ടിയിടിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69ddd3a1ef613.jpg" alt=""></p>
<p>ഇന്നോവ കാറിനെ മറികടക്കുന്നതിനിടയിൽ മറ്റൊരു റോഡിൽ നിന്നും വന്ന കാറുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.ഇടിയുടെ  ആഘാതത്തിൽ കാറിൻ്റെ മുൻവശത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p>ആളുകൾക്ക് സാരമായ പരിക്കുകൾ ഇല്ല.പോലീസ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പ്രേക്ഷക ഹൃദയം കീഴടക്കി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ ഡിയോൺ ലിജോ</title>
<link>https://thekeralajournal.com/2178</link>
<guid>https://thekeralajournal.com/2178</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dda6d1654a8.jpg" length="143680" type="image/jpeg"/>
<pubDate>Tue, 14 Apr 2026 08:01:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: സംഗീതത്തിന്റെ മധുരത്തിൽ ഹൃദയങ്ങളെ തൊടുന്ന ശബ്ദവുമായി കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ 9 വയസ്സുകാരൻ ഡിയോൺ ലിജോ പ്രേക്ഷക മനസ്സുകളിൽ ഇടം നേടുന്നു.</p>
<p>ചെറുപ്പം തന്നെ സംഗീതത്തോടുള്ള അതിയായ അഭിനിവേശവും ആത്മാർത്ഥതയും കൊണ്ട് ശ്രദ്ധേയനായ ഡിയോൺ, ഇപ്പോൾ തന്റെ പുതിയ ആൽബത്തിലെ ഗാനവുമായി കൂടുതൽ ഹൃദയസ്പർശിയായ അനുഭവം സമ്മാനിക്കുന്നു.</p>
<p>ഫാ. അശോക് കൊല്ലംകുടി രചനയും സംഗീതവും നിർവഹിച്ച ദിവ്യകാരുണ്യ സ്വീകരണ ഗാനം “തിരുവോസ്തിയായ്” ഡിയോൺ ആലപിക്കുമ്പോൾ, അത് ഒരു ഗാനം മാത്രമല്ല, ആത്മാവിനെ സ്പർശിക്കുന്ന ഒരു അനുഭവമായി മാറുകയാണ്.</p>
<p>ശുദ്ധമായ ശബ്ദവും ഭക്തിസാന്ദ്രമായ അവതരണവും ഗാനത്തെ കൂടുതൽ ഹൃദയസ്പർശിയാക്കുന്നു. ഈ ഗാനമാകട്ടെ ഇതിനകം തന്നെ അനേകം ആളുകളുടെ മനസ്സുകളിൽ താളമിട്ടിരിക്കുകയാണ്.</p>
<p>കലാരംഗത്തും ഡിയോൺ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഈ വർഷത്തെ സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് നേടി ഒന്നാം സ്ഥാനം സ്വന്തമാക്കിയ ഡിയോൺ, ലളിതഗാനം, ശാസ്ത്രീയ സംഗീതം, ഗ്രൂപ്പ് സോംഗ് എന്നിവയിൽ അതുല്യമായ പ്രകടനമാണ് കാഴ്ചവെച്ചത്.</p>
<p>ഇപ്പോൾ ഗുഡ്നെസ് ടിവിയുടെ പ്രശസ്ത സംഗീത റിയാലിറ്റി ഷോയായ “Voice of Goodness Season 3”യിലെ മത്സരാർത്ഥിയായും ഡിയോൺ തിളങ്ങുകയാണ്.</p>
<p>ചെറുപ്പം കൊണ്ട് മാത്രമല്ല, സംഗീതത്തോടുള്ള സമർപ്പണവും ആത്മാർത്ഥതയും കൊണ്ടാണ് ഡിയോൺ ഇന്ന് എല്ലാവരുടെയും ഹൃദയങ്ങളിൽ പ്രത്യേക സ്ഥാനമുണ്ടാക്കുന്നത്.</p>
<p>ഭാവിയിൽ മലയാള സംഗീത ലോകത്തിന് അഭിമാനമാകുന്ന പ്രതിഭയായി ഉയരാൻ ഡിയോൺ ലിജോയ്ക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു..</p>
<p>വീഡിയോ കാണാം<iframe width="560" height="314" src="https://www.youtube.com/embed/GpKJ5-iwlTs" allowfullscreen="allowfullscreen"></iframe></p>
<p><a href="https://youtu.be/GpKJ5-iwlTs" title="ഗുഡ്നെസ് ടീവി മ്യൂസിക് റിയാലിറ്റി ഷോയിൽ പാടി എല്ലാവരുടെയും മനം കവർന്ന ഡിയോൺ പാടുന്നു - “തിരുവോസ്തിയായ് “">https://youtu.be/GpKJ5-iwlTs</a></p>
<p>ഗുഡ്നെസ് ടീവി മ്യൂസിക് റിയാലിറ്റി ഷോയിൽ പാടി എല്ലാവരുടെയും മനം കവർന്ന ഡിയോൺ പാടുന്നു - “തിരുവോസ്തിയായ് “</p>]]> </content:encoded>
</item>

<item>
<title>മാതൃകയായി ഷീജാ റെജി കുറ്റിപ്പുറം</title>
<link>https://thekeralajournal.com/2176</link>
<guid>https://thekeralajournal.com/2176</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dd7e939e9b2.jpg" length="99989" type="image/jpeg"/>
<pubDate>Tue, 14 Apr 2026 05:09:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: മനുഷ്യസ്നേഹത്തിന്റെ മനോഹരമായ ഉദാഹരണമായി കട്ടപ്പന ടൗണിൽ ഇന്നലെ നടന്ന സംഭവം. പുളിയമ്മല റോഡിൽ വഴിയിൽ കിടന്ന നിലയിൽ ലഭിച്ച 35000 രൂപ കട്ടപ്പന പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു ഉടമയെ കണ്ടെത്തി പണം തിരികെ നൽകി ഷീജാ റെജി കുറ്റിപ്പുറം മാതൃകയായി.</p>
<p>വഴിയിൽ കളഞ്ഞു കിട്ടിയപ്പണം ഉടൻ തന്നെ പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തെ തുടർന്ന് യഥാർത്ഥ ഉടമസ്ഥ സ്റ്റേഷനിൽ എത്തി തുക കൈപ്പറ്റി.ഷീജാ റെജിയുടെ ഈ മാതൃകാപരമായ പ്രവൃത്തി അഭിനന്ദർഹമാണ്.</p>]]> </content:encoded>
</item>

<item>
<title>ഗതാഗത കുരുക്കിൽ വീർപ്പുമുട്ടി കട്ടപ്പന; ആശ്വാസമാകേണ്ട ബൈപാസ് റോഡ് നിർമാണവും ഇഴയുന്നു</title>
<link>https://thekeralajournal.com/2175</link>
<guid>https://thekeralajournal.com/2175</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dd7bab3b183.jpg" length="109905" type="image/jpeg"/>
<pubDate>Tue, 14 Apr 2026 04:57:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: നഗരത്തിലെ രൂക്ഷമായ ഗതാഗത കുരുക്കിൽ വീർപ്പുമുട്ടുന്ന സാഹചര്യത്തിൽ ആശ്വാസമാകേണ്ട ഇടുക്കിക്കവല–ഓസാനം സ്കൂൾ ജംഗ്ഷൻ വരെ നീളുന്ന ബൈപാസ് റോഡിന്റെ നിർമാണം ഇഴയുന്നു.നിർമാണം നീണ്ടുപോകുന്നതോടെ ഈ വഴിയിലൂടെ കാൽനട യാത്ര പോലും ദുഷ്കരമായിരിക്കുകയാണ്; പൊടിശല്യവും ഏറെ രൂക്ഷമാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69dd7bb77fb33.jpg" alt=""></p>
<p>ഇതിനൊപ്പം മേഖലയിലെ ‘തണലിടം’ പദ്ധതിയും സമയബന്ധിതമായി പൂർത്തിയാക്കാത്തതിലും വ്യാപകമായ പരാതി ഉയരുന്നുണ്ട്. </p>
<p>2001-ൽ ഉദ്ഘാടനം ചെയ്ത ഈ റോഡ് 25 വർഷങ്ങൾക്ക് ശേഷം ബിഎംബിസി നിലവാരത്തിൽ നവീകരിക്കുന്നതിനായി കോടികൾ ചെലവഴിച്ചാണ് പദ്ധതി ആരംഭിച്ചത്. ഇടുക്കിക്കവല മുതൽ ഓസാനം സ്കൂൾ ജംഗ്ഷൻ വരെയുള്ള 750 മീറ്റർ നീളത്തിലും 5.5 മീറ്റർ വീതിയിലുമുള്ള ഭാഗമാണ് നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. റോഡിന്റെ നിർമാണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചിരുന്നു.</p>
<p>മാർച്ച് 30-നകം നിർമാണം പൂർത്തിയാക്കി റോഡ് തുറന്നുനൽകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ടാർ ലഭ്യതയിലെ തടസ്സവും നിർമാണ സാമഗ്രികളുടെ വിലവർധനയും പ്രവൃത്തികൾ വൈകുന്നതിനുള്ള പ്രധാന കാരണങ്ങളായി അധികൃതർ പറയുന്നു.</p>
<p>കട്ടപ്പനയിലെ ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകേണ്ട പദ്ധതി തന്നെ ഇപ്പോൾ ജനങ്ങൾക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. നിർമാണം വേഗത്തിലാക്കി പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി വ്യാപാരികളും പ്രദേശവാസികളും രംഗത്തെത്തി.</p>]]> </content:encoded>
</item>

<item>
<title>മദ്യലഹരിയിൽ മകനെ മർദ്ദിച്ച പിതാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/2174</link>
<guid>https://thekeralajournal.com/2174</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dd73779a4b1.jpg" length="30253" type="image/jpeg"/>
<pubDate>Tue, 14 Apr 2026 04:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഉടുമ്പന്നൂരിൽ മദ്യലഹരിയിൽ മകനെ ക്രൂരമായി മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പിടികൂടിയത്.</p>
<p>പതിനഞ്ചുകാരനായ മകനെയാണ് ഇയാൾ മർദ്ദിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് യാതൊരു പ്രകോപനവുമില്ലാതെ മകനെ ഉപദ്രവിക്കുകയായിരുന്നു. വടിയും കസേരയും ഉപയോഗിച്ചാണ് മർദ്ദിച്ചതെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>മകന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടൻ നജീബിനെ കസ്റ്റഡിയിലെടുത്തു. ഇയാൾ മദ്യലഹരിയിലായിരുന്നു മർദ്ദനമെന്നത് പോലീസ് സ്ഥിരീകരിച്ചു. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.</p>
<p>സംഭവത്തിൽ ചൈൽഡ് ലൈൻ അധികൃതരും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പോലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സെലക്ഷൻ ട്രയൽസ് നാളെ</title>
<link>https://thekeralajournal.com/2173</link>
<guid>https://thekeralajournal.com/2173</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc78f39d1dd.jpg" length="76223" type="image/jpeg"/>
<pubDate>Mon, 13 Apr 2026 10:32:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജാക്കാട്: ദേശീയ ത്രോബോൾ മത്സരങ്ങളിൽ പങ്കെടുക്കുന്ന ജില്ലാ ടീമുകളുടെ ഓപ്പൺ സെലക്ഷൻ ട്രയൽസ് നാളെ നടക്കും. സബ് ജൂനിയർ ദേശീയ ത്രോബോൾ ചാമ്പ്യൻഷിപ്പിനും ദേശീയ ത്രോബോൾ ഫെഡറേഷൻ കപ്പ് സീനിയർ മത്സരങ്ങൾക്കുമായി ടീമുകളെ തെരഞ്ഞടുക്കുന്നതിനാണ് ട്രയൽസ് സംഘടിപ്പിക്കുന്നത്.</p>
<p>ജില്ലാ തല ഓപ്പൺ സെലക്ഷൻ ട്രയൽസ് നാളെ രാവിലെ 9.30ന് രാജാക്കാട് ജിഎച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. കേരള ടീമുകളുടെ ഓപ്പൺ സിലക്ഷൻ ട്രയൽസ് ഏപ്രിൽ 16ന് ഫോർട്ട് കൊച്ചിയിൽ നടക്കും.</p>
<p>ത്രോബോൾ അസോസിയേഷന്റെ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്ത താരങ്ങൾക്ക് മാത്രമാണ് ട്രയൽസിൽ പങ്കെടുക്കാൻ അവസരം. കൂടുതൽ വിവരങ്ങൾക്ക്: 9496465390.</p>]]> </content:encoded>
</item>

<item>
<title>പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യം: മാർ ജോൺ നെല്ലിക്കുന്നേൽ</title>
<link>https://thekeralajournal.com/2172</link>
<guid>https://thekeralajournal.com/2172</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc44565840a.jpg" length="120843" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ദൈവവിശ്വാസം അനിവാര്യമാണെന്ന് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പറഞ്ഞു. നെടുങ്കണ്ടം കരുണാ ഡിവൈൻ മേഴ്സി റിട്രീറ്റ് ആൻഡ് ആനിമേഷൻ സെന്ററിൽ നടന്ന ദൈവകരുണ കൺവൻഷന്റെ ഭാഗമായി സംഘടിപ്പിച്ച പുതുഞായർ ആഘോഷത്തിൽ പങ്കെടുത്ത് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.</p>
<p>ആധുനിക ഡിജിറ്റൽ യുഗത്തിൽ പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയാതെ വിശ്വാസികളുപോലും ബുദ്ധിമുട്ടുന്ന സാഹചര്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്നങ്ങൾ നേരിടുമ്പോൾ ലഹരിയെയും ആത്മഹത്യയെയും ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിന് പരിഹാരമായി ദൈവിക ബന്ധം ശക്തമാക്കണമെന്നും ദൈവത്തിൽ ആശ്രയിക്കുമ്പോൾ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കുമെന്നും മാർ ജോൺ നെല്ലിക്കുന്നേൽ കൂട്ടിച്ചേർത്തു.</p>
<p>ജറുസലേം ധ്യാനകേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ ഫാ. സിജോ തയ്യാലയ്ക്കൽ നയിച്ച കൺവൻഷനിൽ ഫാ. ജയിംസ് മാക്കിയിൽ, ബ്രദർ ഉണ്ണി മാവടി, ഫാ. ജോസഫ് കൊച്ചുകുന്നേൽ, ബ്രദർ തോമസ് കുമളി, ബ്രദർ ബേബി ജോൺ കലയന്താനി എന്നിവർ വിവിധ ദിവസങ്ങളിൽ വചനസന്ദേശം നൽകി. പത്ത് ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയില്‍ സഹസ്രദളപത്മം വിരിഞ്ഞു</title>
<link>https://thekeralajournal.com/2171</link>
<guid>https://thekeralajournal.com/2171</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc4361a2a54.jpg" length="77008" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:44:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കാഴ്ചയുടെ വസന്തമൊരുക്കി ആയിരം ഇതളുകളുള്ള സഹസ്രദളപത്മം കട്ടപ്പനയില്‍ വിരിഞ്ഞത് കൗതുകമായി. എക്‌സൈസ് ഉദ്യോഗസ്ഥനായ വാകവയല്‍ സ്വദേശിയായ ബിലേഷിന്റെ വീട്ടിലെ പൂന്തോട്ടത്തിലാണ് വെള്ളയും ചുവപ്പും കലർന്ന നിറങ്ങളിലുള്ള രണ്ട് താമരപ്പൂക്കള്‍ വിരിഞ്ഞത്.</p>
<p>ഏറ്റുമാനൂരിലുള്ള ബന്ധുവിന്റെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന താമരത്തൈ നട്ട് പരിപാലിച്ചുവരികയായിരുന്നു. മൊട്ടിട്ടതിന് പിന്നാലെ രണ്ടാഴ്ചയ്ക്കുള്ളില്‍ പൂക്കള്‍ വിരിഞ്ഞു.</p>
<p>പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന സഹസ്രദളപത്മം ഹൈറേഞ്ചിലെ കാലാവസ്ഥയില്‍ അപൂര്‍വമായാണ് പൂവിടുന്നത്. ജോലിക്കുശേഷം കൃഷിയും പൂന്തോട്ട പരിപാലനവുമാണ് ബിലേഷിന്റെ പ്രധാന വിനോദങ്ങള്‍. ഈ അപൂര്‍വ കാഴ്ച കാണാന്‍ നിരവധി പേരാണ് ഇവിടെ എത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീയുടെ വിഷു വിപണന മേളയ്ക്ക് തുടക്കം</title>
<link>https://thekeralajournal.com/2170</link>
<guid>https://thekeralajournal.com/2170</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc42efa2497.jpg" length="109861" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:42:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുട്ടം: കുടുംബശ്രീ ജില്ലാമിഷൻ മുട്ടം സി.ഡി.എസ് നേതൃത്വത്തിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി. സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പ രവികുമാറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ടെസി സതീഷ് ഉദ്ഘാടനം ചെയ്തു.</p>
<p>വൈസ് പ്രസിഡന്റ് അലീന വർഗീസ്, പഞ്ചായത്ത് മെമ്പർമാരായ സുലേഖ മാധവൻ, വി.ആർ. രജീഷ്, റെജി ഗോപി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സി.ഡി.എസ് അംഗങ്ങളും കുടുംബശ്രീ പ്രവർത്തകരും സന്നിഹിതരായി.</p>]]> </content:encoded>
</item>

<item>
<title>ഗുരുപദം കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2169</link>
<guid>https://thekeralajournal.com/2169</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dc427767db9.jpg" length="119572" type="image/jpeg"/>
<pubDate>Mon, 13 Apr 2026 06:40:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയനിലെ ചുരുളി ശാഖയുടെ ഗുരുപദം കുടുംബയോഗ വാർഷികം സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>യോഗത്തിൽ പ്രസിഡന്റ് പി. രാജൻ സംഘടനാ സന്ദേശം നൽകി. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു.</p>
<p>ശാഖാ പ്രസിഡന്റ് കലേഷ് രാജു അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എൻ. ഷണ്മുഖദാസ്, യൂണിയൻ കമ്മിറ്റി അംഗം കെ.എൻ. പ്രസാദ്, ഗിരീഷ്, സുധ ദിവാകരൻ, പുഷ്പ മോഹനൻ, സിന്ധു ബൈജു എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള ചിത്രകല പരിഷത്ത് : സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും സമാപിച്ചു</title>
<link>https://thekeralajournal.com/2168</link>
<guid>https://thekeralajournal.com/2168</guid>
<description><![CDATA[ തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ  250 ൽ പരം ചിത്രകാരന്മാർ പങ്കെടുത്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69db9f1e4b29b.jpg" length="130486" type="image/jpeg"/>
<pubDate>Sun, 12 Apr 2026 19:04:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി: കേരള ചിത്രകല പരിഷത്തിന്റെ സംസ്ഥാന സമ്മേളനവും ചിത്രകലാ ക്യാമ്പും തേക്കടിയിൽ സമാപിച്ചു. കുമിളി തേക്കടി വനശ്രീ ഓഡിറ്റോറിയത്തിൽ രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്ന് 250 ഓളം ചിത്രകാരന്മാർ പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f29f2284.jpg" alt=""></p>
<p>പെരിയാർ ടൈഗർ റിസർവിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ചിത്രകലാ ക്യാമ്പിൽ പ്രകൃതിയെ ആസ്പദമാക്കി തേക്കടിയുടെ പശ്ചാത്തലത്തിൽ ചിത്രരചന നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f3a01c75.jpg" alt=""></p>
<p>സംസ്ഥാന പ്രസിഡന്റ് രാജീവ് കോട്ടയ്ക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫീൽഡ് ഡയറക്ടർ ലക്ഷ്മി ആർ ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ജിജി കെ ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന ചിത്രകാരൻ ആർട്ടിസ്റ്റ് മദനന് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f4d9677e.jpg" alt=""></p>
<p>സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ അനിൽകുമാർ കെ ജി, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ സജിദാസ് മോഹൻ, ഡോ. ജയിംസ് ചിറ്റിലപ്പള്ളി, പാർത്ഥസാരഥി വർമ്മ, തേക്കടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, സേതു പാർവതി എന്നിവർ സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f647e6d8.jpg" alt=""></p>
<p>കേരള ചിത്രകല പരിഷത്തിന്റെ 65 വർഷത്തെ പ്രവർത്തനം സംസ്ഥാനത്തിന്റെ കലാരംഗത്തിന് നൽകിയ സംഭാവനകൾ ശ്രദ്ധേയമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ലക്ഷ്മി ആർ പറഞ്ഞു. കലാകാരന്മാരുടെ പുരോഗതിക്കായി ജില്ലാതലത്തിൽ ആർട്ട് ഗ്യാലറികൾ ആരംഭിക്കണമെന്നും പുതിയ തലമുറയെ ചിത്രകലയിൽ ആകർഷിക്കാൻ സർക്കാർ ഇടപെടൽ ആവശ്യമായെന്നും പൊതുസമ്മേളനത്തിൽ അഭിപ്രായം ഉയർന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69db9f74dfab8.jpg" alt=""></p>
<p>വിവിധ പരിപാടികൾക്ക് ജയ് പി ഈശ്വർ, വിനോദ് പയ്യന്നൂർ, രാജീവ് കെസി പോൾ, മോൻസി, ഷിജു ഇ എം, ശ്രീകാന്ത്, രാജേഷ്, ബിനോയി മാവടി, ഫാദർ സാബു മണ്ണാത്ത്, ഫ്രസ്‌കോ മുരളി, ജയപ്രകാശ് വയനാട്, രതീഷ് ശിവഗംഗ, ഉഷാകുമാരി കോട്ടയം, ലതാ ഗുരുവായൂർ, ഉണ്ണി ഗ്ലോറി എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>സൺഡേ സ്കൂൾ സമ്മർ വൈബ്സ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2167</link>
<guid>https://thekeralajournal.com/2167</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69daf24c969ac.jpg" length="50130" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:46:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുവന്താനം സെന്റ് ആന്റണീസ് കോളജിന്റെ ആഭിമുഖ്യത്തിൽ ഇടുക്കി, കാഞ്ഞിരപ്പള്ളി, പാലാ, ചങ്ങനാശേരി രൂപതകളിലെ സൺഡേ സ്കൂളുകളെ കേന്ദ്രീകരിച്ച് മദ്യത്തിനും മയക്കുമരുന്നിനും അനിയന്ത്രിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനും മറ്റ് സാമൂഹ്യ തിന്മകൾക്കും എതിരായി അവബോധം സൃഷ്ടിക്കുന്നതിനായി സൺഡേ സ്കൂൾ സമ്മർ വൈബ്സ് പരിപാടിക്ക് തുടക്കമായി.</p>
<p>വെള്ളയാംകുടി സെന്റ് ജെറോംസ് പള്ളിയിൽ നടന്ന ചടങ്ങിൽ ഇടുക്കി രൂപത വികാരി ജനറാൾ ഫാ. ഏബ്രഹാം പൊറയാത്ത് ഉദ്ഘാടനം നിർവഹിച്ചു. കരിയർ ഗൈഡൻസ്, മോട്ടിവേഷണൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയ പരിപാടികളോടെയാണ് തുടക്കം കുറിച്ചത്.</p>
<p>വെർച്വൽ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി എന്നിവയുടെ പ്രദർശനവും പരിശീലനവും വീഡിയോ അവതരണങ്ങളും ഉൾപ്പെടുന്ന സമഗ്രമായ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി, ജനറൽ കൺവീനർ ജോസ് ആന്റണി, കൺവീനർമാരായ ടിജോമോൻ ജേക്കബ്, ജിനു തോമസ്, ഫാ. ജോയിസ് മൈലാടിയിൽ, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ക്രിസ്റ്റി ജോസ്, മോനിഷ എം. മോഹനൻ, എം. മെർലിൻ, ബിബിൻ പയസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ തെരുവുനായ ശല്യം രൂക്ഷം; ജനങ്ങൾ ഭീതിയിൽ</title>
<link>https://thekeralajournal.com/2166</link>
<guid>https://thekeralajournal.com/2166</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/img_69daf1a35e26e0-86104365-27837172.gif" length="184725" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:43:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ ടൗണിലും സമീപപ്രദേശങ്ങളിലുമായി തെരുവുനായ ശല്യം ഗുരുതരമായി തുടരുന്നു. ടൗണും ഇടവഴികളും കൈയടക്കിയ നായ്ക്കൂട്ടങ്ങൾ നാട്ടുകാർക്ക് ഭീഷണിയായിരിക്കുകയാണ്.</p>
<p>പുലർച്ചെ നടക്കാൻ ഇറങ്ങുന്നവർക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവർക്കുമെതിരെ നായകളുടെ ആക്രമണം പതിവാകുന്നതായി നാട്ടുകാർ പറയുന്നു. പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പൊതുജനങ്ങൾ മാലിന്യം വലിച്ചെറിയുന്നതാണ് നായകൾ കൂട്ടമായി എത്താനുള്ള പ്രധാന കാരണം. ഭക്ഷണത്തിനായി നായകൾ തമ്മിൽ കടിപിടി കൂടുകയും ആക്രമണ സ്വഭാവം കാട്ടുകയും ചെയ്യുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു.</p>
<p>ഇതുകൂടാതെ, റോഡിലൂടെ പോകുന്ന ഇരുചക്ര-മുചക്ര വാഹനങ്ങൾക്ക് മുന്നിലൂടെ നായകൾ ചാടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി ആശങ്കയുണ്ട്.</p>
<p>തെരുവുനായകളുടെ എണ്ണം ക്രമാതീതമായി വർധിച്ചിട്ടും ബന്ധപ്പെട്ട അധികൃതർ ആവശ്യമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ശല്യം നിയന്ത്രിക്കാൻ പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്ന് വ്യാപാരികളും പ്രദേശവാസികളും ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>അണ്ടർ&#45;13 ജില്ലാ ചെസ്സ് സെലക്ഷൻ: ജോഹാനും സിയയും ചാമ്പ്യന്മാർ</title>
<link>https://thekeralajournal.com/2165</link>
<guid>https://thekeralajournal.com/2165</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69daf0aede485.jpg" length="110940" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:39:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളാ സ്റ്റേറ്റ് സ്‌പോർട്സ് കൗൺസിലിന്റെ സ്റ്റേറ്റ് ചെസ്സ് ടെക്നിക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ അണ്ടർ-13 ചെസ്സ് സെലക്ഷൻ ടൂർണമെന്റിൽ ഓപ്പൺ വിഭാഗത്തിൽ കട്ടപ്പന ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിലെ ജോഹാൻ സി. ജിൻസൺ ഒന്നാം സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ രാജമുടി ഡീപോൾ പബ്ലിക് സ്‌കൂളിലെ സിയാ സിജു വിജയിയായി.</p>
<p>ഓപ്പൺ വിഭാഗത്തിൽ അണക്കര മോണ്ട്‌ഫോർട്ട് സ്‌കൂളിലെ ജോഹാൻ ജെയ്സൺ രണ്ടാം സ്ഥാനവും പൈനാവ് കേന്ദ്രീയ വിദ്യാലയത്തിലെ നന്ദൻ എച്ച്. നായർ മൂന്നാം സ്ഥാനവും തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ പ്രണവ് പി. നായർ നാലാം സ്ഥാനവും നേടി.</p>
<p>പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളയാംകുടി നിർമൽ ജ്യോതി പബ്ലിക് സ്‌കൂളിലെ അഥീന സാബിൻ രണ്ടാം സ്ഥാനവും ആനവിലാസം സെന്റ് ജോർജ് യു.പി സ്‌കൂളിലെ മിത്ര ജോബി മൂന്നാം സ്ഥാനവും തൊടുപുഴ കോ-ഓപ്പറേറ്റീവ് പബ്ലിക് സ്‌കൂളിലെ കെ.വി. വാണി ദേവി നാലാം സ്ഥാനവും കരസ്ഥമാക്കി.</p>
<p>വിജയികൾ സംസ്ഥാന മത്സരത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചെസ്സ് ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ രാജനും പ്രസിഡന്റ് ജോബിയും മത്സരങ്ങൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>തടിലോറി തലകീഴായി മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/2164</link>
<guid>https://thekeralajournal.com/2164</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69daf01052964.jpg" length="131441" type="image/jpeg"/>
<pubDate>Sun, 12 Apr 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ണപ്പുറം : ബ്ലാത്തിക്കവല മൂക്കൻ തോട്ടത്തിലെ വളവിൽ തടി കയറ്റിവന്ന ലോറി തലകീഴായി മറിഞ്ഞ് അപകടം സംഭവിച്ചു. വണ്ണപ്പുറം – ചേലച്ചുവട് റോഡ് ബി.എം.ബി.സി നിലവാരത്തിൽ പണിയുന്നതിനായി മെറ്റൽ ഇളക്കിയിട്ടിരുന്ന ഭാഗത്ത് കയറിയപ്പോൾ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം.</p>
<p>ഇന്നലെ വൈകിട്ട് മൂന്നോടെയായിരുന്നു സംഭവം. അപകടത്തിൽ ആർക്കും സാരമായ പരിക്കുകളില്ല.</p>]]> </content:encoded>
</item>

<item>
<title>അടിമാലിയിൽ വിഷു വിപണന മേളയ്ക്ക് തുടക്കമായി</title>
<link>https://thekeralajournal.com/2162</link>
<guid>https://thekeralajournal.com/2162</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d9a05d305ad.jpg" length="153848" type="image/jpeg"/>
<pubDate>Sat, 11 Apr 2026 06:44:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിഷുവിനോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല വിഷു വിപണനമേളയ്ക്ക് അടിമാലിയിൽ തുടക്കമായി. കുടുംബശ്രീ സി.ഡി.എസ്, ആർ.കെ.ഐ ഇ.ഡി.പി ഗ്രൂപ്പുകൾ എന്നിവയുടെ സഹകരണത്തോടെ അടിമാലി പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയത്തിലാണ് മേള നടക്കുന്നത്.</p>
<p>അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി. കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ഹൈനത്ത് ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ബിജു, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ്, ബ്ലോക്ക് മെമ്പർ ഉഷ രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.</p>
<p>കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ മണികണ്ഠൻ എ., ജില്ലാ പ്രോഗ്രാം മാനേജർമാരായ അശ്വനി സുബ്രമണ്യൻ, അരുണ്‍ എന്നിവർ മേളയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. രാഷ്ട്രീയ-സാംസ്‌കാരിക രംഗങ്ങളിൽ നിന്ന് ഹാപ്പി കെ. വർഗീസ് (കോൺഗ്രസ്), അന്ത്രു എം. എ (മുസ്ലീം ലീഗ്), ബേക്കർ ജോസഫ് (സി.എം.പി) എന്നിവരും ചടങ്ങിൽ പങ്കെടുത്തു.</p>
<p>കുടുംബശ്രീ പ്രവർത്തകർ തയ്യാറാക്കിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും കർഷകർ നേരിട്ട് എത്തിക്കുന്ന വിഷരഹിതമായ നാടൻ പച്ചക്കറികളും മേളയിലെ പ്രധാന ആകർഷണങ്ങളാണ്. വിഷുക്കണി ഒരുക്കാൻ ആവശ്യമായ സാധനങ്ങളും ഗാർഹിക ഉൽപ്പന്നങ്ങളും മിതമായ നിരക്കിൽ ലഭ്യമാണ്.</p>]]> </content:encoded>
</item>

<item>
<title>എൽ.പി.ജി ഓപ്പൺ ഫോറം ഏപ്രിൽ 20ന്</title>
<link>https://thekeralajournal.com/2160</link>
<guid>https://thekeralajournal.com/2160</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8e76b3b667.jpg" length="66052" type="image/jpeg"/>
<pubDate>Fri, 10 Apr 2026 17:35:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ പാചക വാതക ഉപഭോക്താക്കളുടെ പരാതികൾ കേൾക്കുന്നതിനും അവയ്ക്ക് പരിഹാരം കാണുന്നതിനുമായി എൽ.പി.ജി ഓപ്പൺ ഫോറം ഏപ്രിൽ 20ന് രാവിലെ 11 മണിക്ക് ജില്ലാ കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അധ്യക്ഷത വഹിക്കും.</p>
<p>ഉപഭോക്താക്കൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, എണ്ണക്കമ്പനികളുടെ ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസികൾ എന്നിവരെ ഉൾപ്പെടുത്തി യോഗം സംഘടിപ്പിക്കുന്നതാണ്. ബന്ധപ്പെട്ട എല്ലാവരും യോഗത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ എൻ.ഡി.എ. മുന്നേറ്റം ഉറപ്പെന്ന് ബി.ഡി.ജെ.എസ്.</title>
<link>https://thekeralajournal.com/2159</link>
<guid>https://thekeralajournal.com/2159</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8c8118c638.jpg" length="49286" type="image/jpeg"/>
<pubDate>Fri, 10 Apr 2026 15:21:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കിയിൽ എൻ.ഡി.എ. വലിയ മുന്നേറ്റം നടത്തുമെന്ന ആത്മവിശ്വാസം ബി.ഡി.ജെ.എസ്. പ്രകടിപ്പിച്ചു. ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>ഇടുക്കിയിലെ ഭൂപ്രശ്നങ്ങളിൽ എൽ.ഡി.എഫും യു.ഡി.എഫും ഒരേ നിലപാടാണെന്ന് അദ്ദേഹം വിമർശിച്ചു. മാറിമാറി ഭരിച്ച രണ്ടു മുന്നണികളും ജനപ്രതിനിധികളായിരുന്നിട്ടും, ജനകീയ പ്രശ്നങ്ങൾക്ക് സ്ഥിരപരിഹാരം കാണുന്നതിനോ ജില്ലയിലെ പിന്നോക്കാവസ്ഥ മാറ്റുന്നതിനോ യാതൊരു ഗൗരവപരമായ ഇടപെടലുകളും നടത്തിയിട്ടില്ലെന്നുമാണ് ആരോപണം.</p>
<p>ഇടുക്കിയുടെ സമഗ്ര വികസനത്തിന് കേന്ദ്ര സർക്കാർ പദ്ധതികൾ കൂടുതൽ എത്തണമെന്നാണ് ഭൂരിപക്ഷം വോട്ടർമാരുടെയും ആഗ്രഹമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വ്യക്തമായതായി പ്രസാദ് വിലങ്ങുപാറ പറഞ്ഞു.</p>
<p>അതുകൊണ്ടുതന്നെ ഇത്തവണ ഇടുക്കിയിൽ എൻ.ഡി.എ. വിജയമാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>കനത്ത പോളിംഗ്; ഇടുക്കിയിൽ റെക്കോർഡിനരികെ — രാഷ്ട്രീയക്കളത്തിൽ കണക്കുകൂട്ടൽ കനക്കും</title>
<link>https://thekeralajournal.com/2158</link>
<guid>https://thekeralajournal.com/2158</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8187163706.jpg" length="88722" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:52:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് മണ്ഡലങ്ങളിലുമായി കനത്ത പോളിംഗ് രേഖപ്പെട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 77.14 ശതമാനമാണ് ജില്ലയിലെ ശരാശരി പോളിംഗ്. അന്തിമ കണക്കെടുപ്പ് പൂർത്തിയാകുമ്പോൾ ഇത് ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ. 1987ലെ തിരഞ്ഞെടുപ്പിലെ 77.69 ശതമാനമാണ് ഇതുവരെയുള്ള റെക്കോർഡ്.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d8187fa131c.jpg" alt=""></p>
<p>2021ലെ 71.96 ശതമാനത്തിലും 2016ലെ 73.59 ശതമാനത്തിലും നിന്നുള്ള ശ്രദ്ധേയമായ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്. ലോക്സഭയും തദ്ദേശ തിരഞ്ഞെടുപ്പുകളും താരതമ്യേന കുറഞ്ഞ പോളിംഗാണ് കണ്ടത്.</p>
<p><strong>മണ്ഡലം അടിസ്ഥാനത്തിലുള്ള പോളിംഗ് (2021നെ അപേക്ഷിച്ച്)</strong></p>
<p>ദേവികുളം: 77.84% (68.53)</p>
<p>ഉടുമ്പൻചോല: 79.51% (74.84)</p>
<p>തൊടുപുഴ: 75.97% (72.76)</p>
<p>ഇടുക്കി: 75.40% (70.64)</p>
<p>പീരുമേട്: 77.50% (73.06)</p>
<p>ഉടുമ്പൻചോല മണ്ഡലത്തിലാണ് ഏറ്റവും ഉയർന്ന പോളിംഗ് (79.51%) രേഖപ്പെടുത്തിയത്. ഇടുക്കി മണ്ഡലത്തിലാണ് കുറവ് (75.40%).</p>
<p><strong>രാവിലെ മുതൽ നീണ്ട നിര</strong></p>
<p>രാവിലെ ഏഴിന് വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പേ തന്നെ പല ബൂത്തുകളിലും നീണ്ട നിരയുണ്ടായിരുന്നു. ആദ്യ രണ്ട് മണിക്കൂറിനുള്ളിൽ തന്നെ 15 ശതമാനം പോളിംഗ് പിന്നിട്ടു. 11 മണിയോടെ ഇത് 32.34 ശതമാനമായി. ഉച്ചയോടെ ചൂട് കനത്തിട്ടും വോട്ടർമാരുടെ ആവേശം കുറഞ്ഞില്ല.</p>
<p>മൂന്ന് മണിയോടെ 62.35 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. വൈകിട്ട് അഞ്ചോടെ 74.55 ശതമാനം പിന്നിട്ട് മുൻ തിരഞ്ഞെടുപ്പുകളിലെ റെക്കോർഡുകൾ മറികടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d8188acc4f8.jpg" alt=""></p>
<p><strong>ആവേശം നിറഞ്ഞ ഹൈറേഞ്ച്</strong></p>
<p>തോട്ടം മേഖലകളും ഹൈറേഞ്ച് പ്രദേശങ്ങളും ഉൾപ്പെടെ എല്ലായിടത്തും വോട്ടർമാരുടെ സാന്നിധ്യം ശ്രദ്ധേയമായി. വിദൂര മേഖലകളിൽ നിന്നുള്ളവരും വിദേശത്തും പുറത്തും ജോലി ചെയ്യുന്നവരും വോട്ട് ചെയ്യാൻ എത്തിയത് പോളിംഗ് ഉയരാൻ കാരണമായി.</p>
<p>വൃദ്ധരും രോഗികളും ഉൾപ്പെടെ പലരെയും വാഹനങ്ങളിൽ ബൂത്തിലേക്ക് എത്തിച്ച കാഴ്ചയും ശ്രദ്ധേയമായി. പ്രായമായവർക്കും പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിരുന്നു.</p>
<p><strong>ചെറിയ തടസ്സങ്ങൾ മാത്രം</strong></p>
<p>ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകൾ തകരാറിലായത് ഒഴിച്ചാൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. മുട്ടത്ത് ഒരു ഡ്യൂപ്ലിക്കേറ്റ് വോട്ട് സംഭവത്തിൽ ടെൻഡർ വോട്ട് രേഖപ്പെടുത്തി പ്രശ്നം പരിഹരിച്ചു.</p>
<p>ജില്ലയിൽ വോട്ടെടുപ്പ് പൊതുവേ സമാധാനപരമായി നടന്നു. സംഘർഷങ്ങളോ വ്യാപകമായ പരാതികളോ റിപ്പോർട്ട് ചെയ്തിട്ടില്ല. 1,076 പോളിംഗ് ബൂത്തുകളിൽ 3,378 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു.</p>
<p><strong>ഉയർന്ന പോളിംഗ് — ആര്ക്ക് ഗുണം?</strong></p>
<p>പോളിംഗ് ശതമാനം കുത്തനെ ഉയർന്നത് ആര്ക്ക് അനുകൂലമാകുമെന്ന ചർച്ച രാഷ്ട്രീയവൃത്തങ്ങളിൽ സജീവമാണ്. വോട്ടർ പട്ടിക ശുദ്ധീകരണത്തിന് ശേഷമുള്ള മാറ്റങ്ങളും, പുറത്തുള്ള വോട്ടർമാരുടെ പങ്കാളിത്തവും ഇതിൽ നിർണായകമായ ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.</p>
<p><strong>ഫലം കാത്ത്</strong></p>
<p>വോട്ടെടുപ്പ് പൂർത്തിയായതോടെ സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും ഫലം കാത്തിരിക്കുകയാണ്. മേയ് 4ന് ജനവിധി പുറത്തുവരുമ്പോൾ ഈ ഉയർന്ന പോളിംഗ് ആരുടെ പക്ഷത്തേക്ക് മാറുമെന്ന് വ്യക്തമാകും.</p>]]> </content:encoded>
</item>

<item>
<title>കന്നിവോട്ടിന്റെ ആവേശത്തിൽ ആൻ മരിയയും എയ്ഞ്ചൽ മരിയയും</title>
<link>https://thekeralajournal.com/2157</link>
<guid>https://thekeralajournal.com/2157</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8166b1dc57.jpg" length="98478" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:43:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിൽ കന്നിവോട്ടിന്റെ മനോഹര നിമിഷങ്ങൾ സാക്ഷ്യമായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ്റെ മക്കളായ ആൻ മരിയയും എയ്ഞ്ചൽ മരിയയും, തങ്ങളുടെ ആദ്യ വോട്ട് സ്വന്തം പിതാവിനുതന്നെ ചെയ്യാനായ സന്തോഷത്തിൽ ത്രില്ലടിച്ചിരിക്കുകയാണ്.</p>
<p>ഇന്നലെ രാവിലെ എട്ടോടെയാണ് ഇരുവരും മാതാവ് റാണിയോടും പിതാവിനോടും കൂടെ വാഴത്തോപ്പ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ എത്തിയത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കന്നിവോട്ട് രേഖപ്പെടുത്തിയപ്പോൾ സന്തോഷം മറച്ചുവയ്ക്കാനായില്ല.</p>
<p>കേരള കോൺഗ്രസ് (എം) മുൻ ചെയർമാനായിരുന്ന കെ.എം. മാണിയുടെ ഏഴാം ചരമ വാർഷികദിനത്തോടനുബന്ധിച്ച് ചെറുതോണിയിലെ പാർട്ടി ഓഫീസിൽ അനുസ്മരണം നടത്തിയ ശേഷമാണ് കുടുംബം പോളിംഗ് ബൂത്തിലേക്ക് എത്തിയത്.</p>
<p>“പപ്പയ്ക്കുതന്നെ ആദ്യ വോട്ട് ചെയ്യാനായി” എന്ന സന്തോഷത്തിലാണ് ആൻ മരിയയും എയ്ഞ്ചൽ മരിയയും അവരുടെ ജനാധിപത്യ അവകാശം വിനിയോഗിച്ചത്.</p>]]> </content:encoded>
</item>

<item>
<title>വോട്ടിംഗ് മെഷീൻ തകരാർ; ജില്ലയിലെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി</title>
<link>https://thekeralajournal.com/2156</link>
<guid>https://thekeralajournal.com/2156</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8157dcced3.jpg" length="92582" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:39:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ വിവിധ സ്ഥലങ്ങളിൽ വോട്ടിംഗ് മെഷീനുകളിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് വോട്ടെടുപ്പ് ചില ബൂത്തുകളിൽ വൈകിയാണ് ആരംഭിച്ചത്. പല സ്ഥലങ്ങളിലും പോളിംഗ് ഇടയ്ക്കിടെ തടസപ്പെടുകയും പിന്നീട് പരിഹരിച്ച് പുനരാരംഭിക്കുകയും ചെയ്തു.</p>
<p>അറക്കുളം പതിപ്പള്ളി ട്രൈബൽ യു.പി സ്കൂളിൽ 23 വോട്ടുകൾ രേഖപ്പെടുത്തിയതിന് ശേഷമാണ് മെഷീൻ തകരാറിലായത്. തുടർന്ന് ഏകദേശം 45 മിനിറ്റിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.</p>
<p>തൊടുപുഴ നഗരത്തിൽ നാലിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി. സെന്റ് സെബാസ്റ്റ്യൻ യു.പി സ്കൂളിലെ 115-ാം നമ്പർ പിങ്ക് ബൂത്തിൽ മോക്ക് പോളിംഗിന് ശേഷമാണ് തകരാർ കണ്ടെത്തിയത്. ഏകദേശം മുക്കാൽ മണിക്കൂറിന് ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്. എ.പി.ജെ അബ്ദുൾ കലാം സ്കൂളിലും സമാന പ്രശ്നം റിപ്പോർട്ട് ചെയ്തു. വെങ്ങല്ലൂർ ടി.എം യു.പി സ്കൂളിലെ 90-ാം നമ്പർ ബൂത്തിൽ ഉണ്ടായ തകരാർ ഉടൻ പരിഹരിച്ചു.</p>
<p>തൊടുപുഴ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്താത്ത പ്രശ്നം വോൾട്ടേജ് ക്ഷാമം മൂലമാണെന്ന് കണ്ടെത്തി, ഉടൻ പരിഹരിച്ചു.</p>
<p>കരിമണ്ണൂർ പഞ്ചായത്തിലെ രണ്ട് ബൂത്തുകളിൽ യന്ത്ര തകരാർ മൂലം പോളിംഗ് താൽക്കാലികമായി തടസപ്പെട്ടു. ഹോളി ഫാമിലി എൽ.പി സ്കൂളിലെ 66-ാം നമ്പർ ബൂത്തിൽ വോട്ടെടുപ്പ് ആരംഭിക്കാൻ 40 മിനിറ്റ് വൈകി. കരിമണ്ണൂർ ഗവ. യു.പി സ്കൂളിലെ 64-ാം നമ്പർ ബൂത്തിൽ ഉച്ചയ്ക്ക് രണ്ടോടെ യന്ത്രം തകരാറിലായി, ഏകദേശം ഒരു മണിക്കൂർ വോട്ടെടുപ്പ് തടസപ്പെട്ടു.</p>
<p>ഉടുമ്പൻചോല മണ്ഡലത്തിൽ മോക്ക് പോളിംഗിനിടെ കണ്ടെത്തിയ എട്ട് യന്ത്രങ്ങൾ മാറ്റി സ്ഥാപിച്ചതിനാൽ സമയബന്ധിതമായി വോട്ടെടുപ്പ് ആരംഭിക്കാൻ സാധിച്ചു. പിന്നീട് വിവിധ ബൂത്തുകളിൽ വി.വി.പി.എ.ടി, കൺട്രോൾ യൂണിറ്റ് തകരാറുകൾ റിപ്പോർട്ട് ചെയ്തു. ചില സ്ഥലങ്ങളിൽ യന്ത്രങ്ങൾ ഒന്നിലധികം തവണ മാറ്റിസ്ഥാപിക്കേണ്ടി വന്നു.</p>
<p>പനച്ചിക്കുഴി, പട്ടം മെമ്മോറിയൽ സ്കൂൾ ബാലഗ്രാം, തേർഡ് ക്യാമ്പ്, വണ്ടൻമേട് എന്നിവിടങ്ങളിലെ ബൂത്തുകളിൽ വ്യത്യസ്ത സമയങ്ങളിൽ യന്ത്ര തകരാറുകൾ കണ്ടെത്തി. ദേവികുളം മണ്ഡലത്തിലെ മുതിരപ്പുഴ, മുനിയറ ബൂത്തുകളിലും ഇടുക്കി മണ്ഡലത്തിലെ ഇടുക്കിക്കവല ട്രൈബൽ സ്കൂളിലും അണക്കരയിലും തകരാറുകൾ റിപ്പോർട്ട് ചെയ്തെങ്കിലും ഉടൻ പരിഹരിച്ചു.</p>
<p>പീരുമേട് മണ്ഡലത്തിലെ വണ്ടിപ്പെരിയാർ പഞ്ചായത്തിലും രണ്ടിടങ്ങളിൽ വോട്ടിംഗ് മെഷീൻ തകരാറിലായി.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ വോട്ട് രേഖപ്പെടുത്തി &amp;apos;രാജാവും,മന്ത്രിയും,സിനിമ താരങ്ങളും &amp;apos;</title>
<link>https://thekeralajournal.com/2155</link>
<guid>https://thekeralajournal.com/2155</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d6b93124d04.jpg" length="75827" type="image/jpeg"/>
<pubDate>Fri, 10 Apr 2026 02:33:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ പ്രമുഖർ വോട്ട് രേഖപ്പെടുത്തി. സിനിമാതാരങ്ങൾ, രാഷ്ട്രീയ നേതാക്കൾ, മതപണ്ഡിതർ മുതൽ ഗോത്രരാജാവുവരെ വോട്ടെടുപ്പിൽ പങ്കെടുത്തത് ശ്രദ്ധേയമായി.</p>
<p>നടന്മാരായ ആസിഫ് അലി, സഹോദരൻ അഷ്കർ അലി എന്നിവർ കുമ്പംകല്ല് ബി.ടി.എം എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. നടൻ നിഷാന്ത് സാഗർ മകളും നടിയുമായ നന്ദയുമൊപ്പം തൊടുപുഴ ഗവ. ബോയ്സ് എച്ച്‌.എസിൽ വോട്ട് രേഖപ്പെടുത്തി. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ കരിമ്പൻ മണിപ്പാറ സെന്റ് മേരീസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്തു. കുമളി മന്നാക്കുടി ഗവ. ട്രൈബൽ സ്കൂളിൽ കോവിൽമല രാജാവ് രാമൻ രാജ മന്നാൻ വോട്ട് രേഖപ്പെടുത്തി.</p>
<p>മുതിർന്ന സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി ഇരുപതേക്കർ സർവ് ഇന്ത്യ എൽ.പി സ്കൂളിലെ 189-ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. ഇടുക്കി മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ റോഷി അഗസ്റ്റിൻ വാഴത്തോപ്പ് ഗവ. വി.എച്ച്‌.എസ്.എസ് സ്കൂളിലെ 81-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ഭാര്യ റാണിയും മക്കളായ ആൻമരിയയും എയ്ഞ്ചൽ മരിയയും ഒപ്പമുണ്ടായിരുന്നു; മക്കൾ കന്നിവോട്ടിന്റെ ആവേശത്തിലായിരുന്നു.</p>
<p>ഇടുക്കി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി റോയി കെ. പൗലോസ് ഭാര്യയോടൊപ്പം തട്ടക്കുഴ ഗവ. ഹൈസ്കൂളിൽ വോട്ട് ചെയ്തു. എൻ.ഡി.എ സ്ഥാനാർത്ഥി പ്രതീഷ് പ്രഭ കമ്പിളിക്കണ്ടം കമ്മ്യൂണിറ്റി ഹാളിലും വോട്ട് രേഖപ്പെടുത്തി.</p>
<p>ഉടുമ്പഞ്ചോല മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ കുഞ്ചിത്തണ്ണി ഗവ. ഹൈസ്കൂളിലും യു.ഡി.എഫ് സ്ഥാനാർത്ഥി സേനാപതി വേണു നെടുങ്കണ്ടം ഗവ. വി.എച്ച്‌.എസ്.എസ് സ്കൂളിലും എൻ.ഡി.എ സ്ഥാനാർത്ഥി സംഗീത വിശ്വനാഥ് തൃശൂർ ഗുരുവിജയം എൽ.പി സ്കൂളിലും വോട്ട് ചെയ്തു.</p>
<p>പീരുമേട് മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് തോമസ് ഏലപ്പാറ പഞ്ചായത്തിലെ കോഴിക്കാനം ബൂത്തിലെയും എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ. സലിംകുമാർ തൊടുപുഴ ഒളമറ്റം ബൂത്തിലെയും എൻ.ഡി.എ സ്ഥാനാർത്ഥി രതീഷ് വരകുമല കട്ടപ്പന പേഴുംകവല ബൂത്തിലെയും വോട്ട് രേഖപ്പെടുത്തി.</p>
<p>ദേവികുളം മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ കുണ്ടള എൽ.പി സ്കൂളിലെ 45-ാം നമ്പർ ബൂത്തിലെയും യു.ഡി.എഫ് സ്ഥാനാർത്ഥി എഫ്. രാജ പള്ളിവാസൽ എൽ.പി സ്കൂളിലെ 124-ാം നമ്പർ ബൂത്തിലെയും വോട്ട് ചെയ്തു.</p>
<p>തൊടുപുഴ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി അപു ജോൺ ജോസഫ് പിതാവും മുതിർന്ന നേതാവുമായ പി.ജെ. ജോസഫിനുമൊപ്പം പുറപ്പുഴ ഗവ. എൽ.പി സ്കൂൾ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. എൻ.ഡി.എ സ്ഥാനാർത്ഥി റോയി വാരിക്കാട്ട് തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും എൽ.ഡി.എഫ് സ്ഥാനാർത്ഥി സിറിയക് ചാഴിക്കാടൻ അരീക്കര സെന്റ് റോക്കീസ് സ്കൂളിലും വോട്ട് ചെയ്തു.</p>
<p>തിരഞ്ഞെടുപ്പ് ദിനത്തിൽ ഇടുക്കിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യം ജനാധിപത്യ പങ്കാളിത്തത്തിന്റെ ശക്തമായ പ്രതിഫലനമായി.</p>]]> </content:encoded>
</item>

<item>
<title>പോളിംഗ് ദിനം: ജില്ലയിൽ തിരഞ്ഞെടുപ്പ് നിയന്ത്രിച്ച് കൺട്രോൾ റൂമുകൾ</title>
<link>https://thekeralajournal.com/2154</link>
<guid>https://thekeralajournal.com/2154</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d79acccbd27.jpg" length="88858" type="image/jpeg"/>
<pubDate>Thu, 09 Apr 2026 17:55:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോളിംഗ് ദിനത്തിൽ ജില്ലയിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ട്രേറ്റിൽ സജ്ജമാക്കിയ കൺട്രോൾ റൂമുകൾ സജീവമായി പ്രവർത്തിച്ചു. സുഗമവും സുതാര്യവുമായ തിരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുന്നതിനായി പി.ആർ‍.ഒ (Presiding Officer) ആപ്പും വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമുകളും പ്രധാന പങ്കുവഹിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.</p>
<p>ജില്ലയിലെ 1076 പോളിംഗ് ബൂത്തുകളിൽ നിന്നുള്ള വിവരങ്ങൾ പി.ആർ‍.ഒ ആപ്പ് വഴി പ്രിസൈഡിംഗ് ഓഫീസർമാർക്ക് അപ്ലോഡ് ചെയ്യാനായി. മണ്ഡലം അടിസ്ഥാനത്തിലുള്ള വോട്ടിംഗ് ശതമാനവും ഇതിലൂടെ ലഭ്യമാക്കി. ഓരോ രണ്ട് മണിക്കൂറിലും അഞ്ച് മണ്ഡലങ്ങളിലെയും പോളിംഗ് വിവരങ്ങൾ പുതുക്കി കൺട്രോൾ റൂമിൽ നിരീക്ഷിച്ചു.</p>
<p>കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ വെബ്കാസ്റ്റിംഗ് കൺട്രോൾ റൂം ഒരുക്കിയിരുന്നു. ഓരോ ബൂത്തിലുമുള്ള അകത്തും പുറത്തുമായി രണ്ട് ക്യാമറകൾ വീതം സ്ഥാപിച്ച് 1076 ബൂത്തുകളിൽ നിന്ന് ആകെ 2152 ക്യാമറകളിലൂടെ ലൈവ് വെബ്കാസ്റ്റിംഗ് സംവിധാനം ഒരുക്കി. നെറ്റ്‌വർക്ക് പ്രശ്നങ്ങൾ ഉള്ള 38 ബൂത്തുകളിൽ റെക്കോർഡിംഗ് സൗകര്യമുള്ള ക്യാമറകളും സജ്ജീകരിച്ചു. ഇവയിൽ രണ്ട് ദിവസത്തെ മുഴുവൻ തിരഞ്ഞെടുപ്പ് നടപടികളും റെക്കോർഡ് ചെയ്ത് സൂക്ഷിക്കാൻ കഴിയും.</p>
<p>ജില്ലാ കളക്ടറേറ്റിനൊപ്പം, ഓരോ മണ്ഡലങ്ങളിലെയും റിട്ടേണിംഗ് ഓഫീസർമാരുടെ കാര്യാലയങ്ങളിലും വെബ്കാസ്റ്റിംഗ് നിരീക്ഷിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ പ്രവർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓഡിയോ വിവാദം തള്ളി എം.എം. മണി; “ഡാം തുറന്ന് പ്രളയം സൃഷ്ടിച്ചതെന്നത് അസംബന്ധം”</title>
<link>https://thekeralajournal.com/2153</link>
<guid>https://thekeralajournal.com/2153</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d7598a20bda.jpg" length="99783" type="image/jpeg"/>
<pubDate>Thu, 09 Apr 2026 13:17:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രളയത്തിന് കാരണം ഡാമുകള്‍ മനപ്പൂര്‍വം തുറന്നതാണെന്ന ഓഡിയോ വിവാദം തള്ളി M. M. മണി. “തലയ്ക്ക് ബോധമുള്ള ആരും അങ്ങനെ പറയില്ല; പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിവരക്കേടാണ്,” അദ്ദേഹം പ്രതികരിച്ചു.</p>
<p>വെള്ളപ്പൊക്കത്തിന്റെ യാഥാര്‍ഥ്യം നാട്ടിലെ ജനങ്ങള്‍ക്കെല്ലാം അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തില്‍ മന്ത്രി K. കൃഷ്ണൻകുട്ടി ഇതിനകം മറുപടി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ദേവികുളം മണ്ഡലത്തിലെ ബൈസണ്‍വാലി പഞ്ചായത്തിലെ ഇരുപതേക്കര്‍ സെര്‍വ് ഇന്ത്യ എല്‍.പി സ്‌കൂളിലെ 189-ാം നമ്പര്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മണി. സംസ്ഥാനത്ത് നൂറിലധികം സീറ്റുകള്‍ നേടി മുന്നണി അധികാരത്തിലെത്തുമെന്നും ഇടുക്കിയിലെ അഞ്ചു മണ്ഡലങ്ങളിലും എല്‍.ഡി.എഫ് വിജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളും ചിഹ്നങ്ങളും</title>
<link>https://thekeralajournal.com/2150</link>
<guid>https://thekeralajournal.com/2150</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d6b6a8a57fd.jpg" length="71206" type="image/jpeg"/>
<pubDate>Thu, 09 Apr 2026 01:42:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>🗳️ <span style="text-decoration: underline;"><strong>തൊടുപുഴ</strong></span></p>
<p>അപു ജോൺ ജോസഫ് (യു.ഡി.എഫ്) – ഓട്ടോറിക്ഷ</p>
<p>അഡ്വ. ബേസിൽ ജോൺ (എ.എ.പി) – ചൂൽ</p>
<p>സിറിയക്ക് ചാഴികാടൻ (എൽ‍.ഡി.എഫ്) – രണ്ടില</p>
<p>അഡ്വ. റോയി വാരികാട്ട് (എൻ‍.ഡി.എ) – ചക്ക</p>
<p>അഫ്സൽ എം.ബി (എസ്‍.ഡി.പി.ഐ) – കത്രിക</p>
<p>പി.ടി. വർഗീസ് (എസ്‍.യു.സി.ഐ) – ടോർച്ച്</p>
<p>അജയ് വി മാരാർ (സ്വത.) – ലോറി</p>
<p>ജോമോൻ ജോൺ (സ്വത.) – ഡയമണ്ട്</p>
<p>🗳️ <span style="text-decoration: underline;"><strong>ഇടുക്കി</strong></span></p>
<p>ഷിജോ ആന്റണി (ബി.എസ്.പി) – ആന</p>
<p>റോയി കെ. പൗലോസ് (യു.ഡി.എഫ്) – കൈ</p>
<p>റോഷി അഗസ്റ്റിൻ (എൽ‍.ഡി.എഫ്) – രണ്ടില</p>
<p>പ്രതീഷ് പ്രഭ (എൻ‍.ഡി.എ) – തെങ്ങിൻതോപ്പ്</p>
<p>🗳️ <span style="text-decoration: underline;"><strong>ഉടുമ്പഞ്ചോല</strong></span></p>
<p>കെ.കെ. ജയചന്ദ്രൻ (എൽ‍.ഡി.എഫ്) – ചുറ്റിക അരിവാൾ നക്ഷത്രം</p>
<p>സേനാപതി വേണു (യു.ഡി.എഫ്) – കൈ</p>
<p>പി.കെ. സജീവൻ (ബി.എസ്.പി) – ആന</p>
<p>സംഗീത വിശ്വനാഥൻ (എൻ‍.ഡി.എ) – തെങ്ങിൻതോപ്പ്</p>
<p>🗳️ <span style="text-decoration: underline;"><strong>പീരുമേട്</strong></span></p>
<p>ജോസഫ് ജേക്കബ് (എ.എ.പി) – ചൂൽ</p>
<p>കെ. സലിംകുമാർ (എൽ‍.ഡി.എഫ്) – അരിവാൾ ധാന്യക്കതിർ</p>
<p>സിറിയക് തോമസ് (യു.ഡി.എഫ്) – കൈ</p>
<p>രതീഷ് വരകുമല (എൻ‍.ഡി.എ) – താമര</p>
<p>കെ. മുരളി (ബി.എസ്.പി) – ആന</p>
<p>🗳️ <span style="text-decoration: underline;"><strong>ദേവികുളം</strong></span></p>
<p>അഡ്വ. എ. രാജ (എൽ‍.ഡി.എഫ്) – ചുറ്റിക അരിവാൾ നക്ഷത്രം</p>
<p>എഫ്. രാജ (യു.ഡി.എഫ്) – കൈ</p>
<p>എസ്. രാജേന്ദ്രൻ (എൻ‍.ഡി.എ) – താമര</p>
<p>വി.ബി. രാജേന്ദ്രൻ (ബി.എസ്.പി) – ആന</p>
<p>സെൽവി (സ്വത.) – ഗ്യാസ് സിലിണ്ടർ</p>
<p>എം. ചെല്ലദുരൈ (സ്വത.) – തെങ്ങിൻതോപ്പ്</p>]]> </content:encoded>
</item>

<item>
<title>യൂറോപ്യൻ യൂണിവേഴ്സിറ്റി പ്രവേശനം : മുരിക്കാശ്ശേരിയിൽ മെഗാ ക്യാമ്പ് 11 ന്</title>
<link>https://thekeralajournal.com/2149</link>
<guid>https://thekeralajournal.com/2149</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5e88c32cee.jpg" length="105584" type="image/jpeg"/>
<pubDate>Wed, 08 Apr 2026 11:03:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുരിക്കാശ്ശേരി: യൂറോപ്യൻ യൂണിവേഴ്സിറ്റികളിൽ ഉയർന്ന വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കായി മെഗാ അഡ്മിഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിവിധ കോഴ്സുകളിലേക്ക് പ്രവേശനം സംബന്ധിച്ച മാർഗനിർദ്ദേശങ്ങളും കൗൺസലിംഗും ക്യാമ്പിൽ ലഭ്യമാകും.</p>
<p>MBBS, Pharmacy, Optometry, Computer Science with AI, Gaming, Animation, Finance &amp; Banking, Psychology, BDS, Tourism, BBA, Economics, Software Engineering തുടങ്ങിയ കോഴ്സുകളിലേക്ക് പ്രവേശന വിവരങ്ങൾ ഇവിടെ ലഭ്യമാണ്.</p>
<p>ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ രജിസ്ട്രേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 11-ാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളിൽ ക്യാമ്പ് ആരംഭിക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: <strong>96338 11233, 98955 56165.</strong></p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: സ്വീപ്പിന്റെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’</title>
<link>https://thekeralajournal.com/2148</link>
<guid>https://thekeralajournal.com/2148</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5b07be676a.jpg" length="107698" type="image/jpeg"/>
<pubDate>Wed, 08 Apr 2026 07:03:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാരുടെ ബോധവത്കരണത്തിനായി നടത്തുന്ന സ്വീപ്പ് (Systematic Voters’ Education and Electoral Participation) പ്രവർത്തനങ്ങളുടെ ഭാഗമായി ഇടുക്കി ജില്ലയുടെ ഭാഗ്യചിഹ്നമായി ‘ചിന്നൻ’ എന്ന വരയാടിനെ തിരഞ്ഞെടുത്തു.</p>
<p>ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ‘ചിന്നൻ’ ഉൾപ്പെടുത്തിയ പോസ്റ്റർ ഔദ്യോഗികമായി പ്രകാശനം ചെയ്തു. ഇടുക്കി ജില്ലയുടെ ഔദ്യോഗിക മൃഗമായ വരയാടിനെ ആസ്പദമാക്കിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.</p>
<p>ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യൂ, എ.ഡി.എം എസ്. ശ്രീജിത്ത്, സ്വീപ്പ് കോ-ഓർഡിനേറ്റർ നിധി തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നെറ്റിത്തൊഴുവിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്</title>
<link>https://thekeralajournal.com/2147</link>
<guid>https://thekeralajournal.com/2147</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5afa6e3324.jpg" length="77321" type="image/jpeg"/>
<pubDate>Wed, 08 Apr 2026 07:00:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെറ്റിത്തൊഴു: ഇടുക്കി ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ സഹകരണത്തോടെ നെറ്റിത്തൊഴുവിൽ സംഘടിപ്പിക്കുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.</p>
<p>പരുമല സെന്റ് ഗ്രിഗോറിയോസ് ആശുപത്രി, ഇടുക്കി ഓർത്തഡോക്സ് മെഡിക്കൽ മിഷൻ എന്നിവയുടെ സഹകരണത്തോടെ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ഫെലോഷിപ്പ് (SDOF), ഓർത്തഡോക്സ് ക്രിസ്ത്യൻ യൂത്ത് മൂവ്മെന്റ് (OCYM) എന്നീ സംഘടനകളാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.</p>
<p>ഏപ്രിൽ 12 ഞായറാഴ്ച രാവിലെ 9.30 മുതൽ നെറ്റിത്തൊഴു താബോർ സെന്റ് ജോർജ് വലിയപള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ് നടക്കുക.</p>
<p>ഓർത്തോപീഡിക്, ന്യൂറോ സർജറി, റൂമറ്റോളജി, ഗ്യാസ്ട്രോ എൻറോളജി, ജനറൽ സർജറി, ന്യൂറോ മെഡിസിൻ, പീഡിയാട്രിക് ന്യൂറോളജി, കാർഡിയോളജി, യൂറോളജി എന്നീ വിഭാഗങ്ങളിലെ പ്രമുഖ ഡോക്ടർമാർ ക്യാമ്പിൽ പങ്കെടുക്കും.</p>
<p>ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു.</p>
<p>പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7902521746 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>രാജകുമാരി ദൈവമാതാ പള്ളിയിൽ കൃപാഭിഷേകം ബൈബിൾ കൺവെൻഷൻ; പന്തൽ കാൽനാട്ടുകർമ്മം നടത്തി</title>
<link>https://thekeralajournal.com/2146</link>
<guid>https://thekeralajournal.com/2146</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5ace854f6d.jpg" length="99258" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:48:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജകുമാരി: ദൈവമാതാ പള്ളിയിൽ ഏപ്രിൽ 15 മുതൽ 19 വരെ നടക്കുന്ന ഇടുക്കി രൂപത കൃപാഭിഷേകം ബൈബിൾ കൺവെൻഷന്റെ പന്തൽ കാല്നാട്ടുകർമ്മം നടത്തി. രാജാക്കാട് ക്രിസ്തുരാജ് ഫൊറോന വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ ചടങ്ങ് നിർവഹിച്ചു.</p>
<p>പ്രതിദിനം വൈകുന്നേരം 4 മുതൽ രാത്രി 9 വരെയാണ് കൺവെൻഷൻ നടക്കുന്നത്. അണക്കര മരിയൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ഡൊമിനിക് വാളന്മനാൽ കൺവെൻഷന് നേതൃത്വം നൽകും. ഇടുക്കി ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം നിർവഹിക്കും.</p>
<p>വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. കൺവെൻഷന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരുന്നതായും ജനറൽ കൺവീനർ മോൺ. ജോസ് നരിതൂക്കിൽ അറിയിച്ചു.</p>
<p>കാല്നാട്ടുകർമ്മത്തിൽ കൺവീനർ ഫാ. വിൻസന്റ് വാളിപ്ലാക്കൽ, രാജാക്കാട് പള്ളി അസിസ്റ്റന്റ് വികാരി ഫാ. സെബാസ്റ്റ്യൻ മച്ചുകാട്ട്, രാജകുമാരി പള്ളി അസിസ്റ്റന്റ് വികാരിമാരായ ഫാ. അലക്സ് ചേന്നംകുളം, ഫാ. ടോണി കുഴുപ്പിൽ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ആടിന് രക്ഷകരായി അഗ്നിരക്ഷാസേന</title>
<link>https://thekeralajournal.com/2145</link>
<guid>https://thekeralajournal.com/2145</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5ac4dcc8de.jpg" length="153445" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:46:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇലപ്പിള്ളിക്ക് സമീപം ചെന്നാപ്പാറയിൽ കിണറ്റിൽ വീണ ആടിനെ മൂലമറ്റം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. സംഭവം ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു.</p>
<p>മൈലാടൂർ കളപ്പുരക്കൽ ജോയ്സ് ജോസഫിന്റെ രണ്ട് വയസുള്ള ആടാണ് കിണറ്റിൽ വീണത്. ചുറ്റുമതിലോടുകൂടിയ കിണറിന് ഏകദേശം 40 അടി താഴ്ചയും നാല് അടി വെള്ളവും ഉണ്ടായിരുന്നതായി അധികൃതർ അറിയിച്ചു. സംഭവസ്ഥലത്തേക്ക് വലിയ വാഹനങ്ങൾ എത്തിച്ചേരാൻ പ്രയാസമുള്ളതിനാൽ സേനാംഗങ്ങൾ ജീപ്പിലാണ് എത്തിയത്.</p>
<p>തുടർന്ന് സേനാംഗമായ എം.പി. സിജു കിണറ്റിൽ ഇറങ്ങി ആടിനെ സുരക്ഷിതമായി കരയിലെത്തിച്ചു. വീഴ്ചയിൽ ആടിന് ചെറിയ പരിക്കുകൾ മാത്രമാണ് ഉണ്ടായത്.</p>
<p>ജിൻസ് മാത്യു, ബിബിൻ എ. തങ്കപ്പൻ, പ്രശാന്ത് കെ., എ. അഫ്സൽ ഖാൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണിന് നിരോധനം</title>
<link>https://thekeralajournal.com/2141</link>
<guid>https://thekeralajournal.com/2141</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4fbe2e7780.jpg" length="71127" type="image/jpeg"/>
<pubDate>Tue, 07 Apr 2026 18:13:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പോളിങ് ബൂത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ച നിരീക്ഷകര്‍, സൂക്ഷ്മ നിരീക്ഷകര്‍, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു മാത്രമാണ് പോളിങ് ബൂത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി. കോഡ്‌ലെസ് ഫോണുകള്‍, വയര്‍ലെസ് ഉപകരണങ്ങള്‍ എന്നിവയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ.</p>
<p>അതേസമയം, പോളിംഗ് സ്‌റ്റേഷനുകളുടെ 100 മീറ്റര്‍ പരിധിക്ക് പുറത്തു മാത്രമേ ഇലക്ഷന്‍ ബൂത്തുകള്‍ സജ്ജീകരിക്കാന്‍ അനുമതിയുള്ളൂ. ഒരു സ്ഥാനാര്‍ഥിക്ക് ഒരേയൊരു ബൂത്ത് മാത്രമേ അനുവദിക്കൂ എന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.</p>
<p>സ്വതന്ത്രവും ക്രമബദ്ധവുമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</title>
<link>https://thekeralajournal.com/2140</link>
<guid>https://thekeralajournal.com/2140</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4f5d9efcea.jpg" length="69145" type="image/jpeg"/>
<pubDate>Tue, 07 Apr 2026 17:47:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ഇടുക്കി ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെയും പോളിംഗ് സ്റ്റേഷനുകള്‍, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍ എന്നീ നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍, കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 8, 9 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.</p>
<p>പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>പോളിങ് ഉദ്യോഗസ്ഥർക്കായി കെ.എസ്‌.ആർ.ടി.സി പ്രത്യേക സർവീസുകൾ</title>
<link>https://thekeralajournal.com/2138</link>
<guid>https://thekeralajournal.com/2138</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d49c3d56dfa.jpg" length="64786" type="image/jpeg"/>
<pubDate>Tue, 07 Apr 2026 11:25:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനും പോളിങ് ഉദ്യോഗസ്ഥരുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുമായി ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ നിന്ന് നാളെ പുലർച്ചെ മുതൽ കെ.എസ്‌.ആർ.ടി.സി പ്രത്യേക ബസ് സർവീസുകൾ ഒരുക്കിയിട്ടുണ്ട്.</p>
<p>🚌 <strong>പ്രധാന സർവീസുകൾ:</strong></p>
<p>📍 തൊടുപുഴ സിവിൽ സ്റ്റേഷൻ</p>
<p>🕔 രാവിലെ 5: പീരുമേട് (മരിയൻ സ്കൂൾ) – ഈരാറ്റുപേട്ട വഴി 3 സർവീസ്, വാഗമൺ വഴി 1</p>
<p>🕕 രാവിലെ 6: ഇടുക്കി (പൈനാവ് MRS സ്കൂൾ) – അറക്കുളം വഴി 1</p>
<p>🕔 രാവിലെ 5: ഉടുമ്പൻചോല (നെടുങ്കണ്ടം) – അറക്കുളം വഴി 2, വണ്ണപ്പുറം വഴി 1</p>
<p>📞 ബന്ധപ്പെടുക: 9446897750, 9447801293</p>
<p>📍 കട്ടപ്പന പഴയ ബസ് സ്റ്റാൻഡ്</p>
<p>🕔 രാവിലെ 5: തൊടുപുഴ ന്യൂമാൻ കോളേജ് – ചെറുതോണി, അറക്കുളം വഴി 1</p>
<p>🕔 രാവിലെ 5: ദേവികുളം (മൂന്നാർ) – അടിമാലി വഴി 2, മുരിക്കാശേരി വഴി 1</p>
<p>📞 ബന്ധപ്പെടുക: 9447823128</p>
<p>📍 ഇടുക്കി കലക്ട്രേറ്റ്</p>
<p>🕠 രാവിലെ 5.30: പീരുമേട് – ചെറുതോണി, കട്ടപ്പന വഴി 2</p>
<p>🕠 രാവിലെ 5.30: നെടുങ്കണ്ടം – കട്ടപ്പന വഴി 1</p>
<p>👉 കട്ടപ്പനയിൽ നിന്ന് 5 മണിക്ക് ബസ് കലക്ട്രേറ്റിലേക്ക് പുറപ്പെടും</p>
<p>📞 ബന്ധപ്പെടുക: 9747900935</p>
<p>📍 കുമളി കെ.എസ്‌.ആർ.ടി.സി ഡിപ്പോ</p>
<p>🕔 രാവിലെ 5: പൈനാവ് – പീരുമേട്, കുട്ടിക്കാനം, കട്ടപ്പന വഴി 1</p>
<p>🕔 രാവിലെ 5: നെടുങ്കണ്ടം – അണക്കര, പുളിയൻമല വഴി 1</p>
<p>🕔 രാവിലെ 5: നെടുങ്കണ്ടം – പീരുമേട്, കുട്ടിക്കാനം വഴി 2</p>
<p>🕔 രാവിലെ 5: തൊടുപുഴ – കട്ടപ്പന, ചെറുതോണി വഴി 1</p>
<p>🕔 രാവിലെ 5: മൂന്നാർ – പുളിയൻമല, പൂപ്പാറ വഴി 1</p>
<p>📞 ബന്ധപ്പെടുക: 9446091334, 9447636270</p>
<p>📍 നെടുങ്കണ്ടം സിവിൽ സ്റ്റേഷൻ</p>
<p>🕔 രാവിലെ 5: മൂന്നാർ – പൂപ്പാറ വഴി 2</p>
<p>🕔 രാവിലെ 5: പീരുമേട് – കുമളി വഴി 1, കട്ടപ്പന വഴി 2</p>
<p>🕔 രാവിലെ 5: തൊടുപുഴ – ചെറുതോണി, കലക്ട്രേറ്റ് വഴി 1</p>
<p>🕕 രാവിലെ 6: പൈനാവ് – കട്ടപ്പന വഴി 1</p>
<p>📞 ബന്ധപ്പെടുക: 9447390314, 9447525926</p>
<p>📍 <strong>മറ്റ് സർവീസുകൾ</strong></p>
<p>മൂലമറ്റം ഡിപ്പോ: മൂന്നാർ (തൊടുപുഴ–അടിമാലി വഴി) 1</p>
<p>ദേവികുളം സിവിൽ സ്റ്റേഷൻ: തൊടുപുഴ (അടിമാലി–നേര്യമംഗലം വഴി) 1</p>
<p>മൂന്നാർ ഡിപ്പോ: പൈനാവ് 3 സർവീസ് (ചെറുതോണി വഴി 2, മുരിക്കാശേരി വഴി 1)</p>
<p>📞 ബന്ധപ്പെടുക: 7902958002</p>
<p>പോളിങ് ഡ്യൂട്ടി കഴിഞ്ഞ ശേഷം ജീവനക്കാരെ അതത് വിതരണ കേന്ദ്രങ്ങളിൽ നിന്ന് തിരികെ എത്തിക്കുന്നതിനും പ്രത്യേക ബസ് സർവീസുകൾ ഉണ്ടായിരിക്കും.എല്ലാ ഉദ്യോഗസ്ഥരും തങ്ങൾക്ക് അനുവദിച്ച കേന്ദ്രങ്ങളിൽ നിന്ന് സമയത്തിന് മുമ്പായി എത്തിച്ചേരുക. യാത്ര സംബന്ധമായ സംശയങ്ങൾക്കായി ബന്ധപ്പെട്ട നമ്പറുകളിൽ ബന്ധപ്പെടുക.</p>]]> </content:encoded>
</item>

<item>
<title>പോലീസ് കോണ്‍സ്റ്റബിള്‍ : ഒഴിവുകളിലേക്ക് അപേക്ഷകര്‍ കുറഞ്ഞു</title>
<link>https://thekeralajournal.com/2136</link>
<guid>https://thekeralajournal.com/2136</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d45a157cd55.jpg" length="126614" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:42:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റാങ്ക് ലിസ്റ്റുകള്‍ വെട്ടിച്ചുരുക്കുകയും നിയമനസാദ്ധ്യത കുറയുകയും ചെയ്തതോടെ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.</p>
<p>പുരുഷന്മാരുടെ ഏഴ് ബറ്റാലിയനുകളിലേക്കുള്ള കഴിഞ്ഞ വിജ്ഞാപനത്തില്‍ 1,30,592 പേർ അപേക്ഷിച്ചിരുന്നുവെങ്കിലും, ഇക്കുറി 97,477 അപേക്ഷകളാണ് ലഭിച്ചത്. 33,115 പേരുടെ കുറവാണുണ്ടായത്. തിരുവനന്തപുരം ആസ്ഥാനമായ എസ്.എ.പി.യിലേക്കാണ് ഏറ്റവും കൂടുതൽ അപേക്ഷകർ (18,874). ഏറ്റവും കുറവ് അപേക്ഷകൾ ലഭിച്ചത് ഇടുക്കിയിലാണ് (9,744).</p>
<p>വനിതാ ബറ്റാലിയനിലേക്കുള്ള അപേക്ഷകരുടെ എണ്ണവും കുറഞ്ഞു. കഴിഞ്ഞ തവണ 1,54,114 പേർ അപേക്ഷിച്ചിരുന്നുവെങ്കിൽ, ഇത്തവണ 1,23,129 അപേക്ഷകളാണ് ലഭിച്ചത്. 30,985 പേരുടെ കുറവാണുണ്ടായത്.</p>
<p>അശ്വാരൂഢ പൊലീസിലേക്കുള്ള അപേക്ഷകൾ 1,178 ആയി കുറഞ്ഞു. കഴിഞ്ഞ വിജ്ഞാപനത്തിൽ ഇത് 1,400 ആയിരുന്നു. ബാൻഡ് യൂണിറ്റ് കോണ്‍സ്റ്റബിള്‍ ഒഴിവുകളിലേക്ക് 760 അപേക്ഷകളാണ് ലഭിച്ചത്.</p>
<p>ബാൻഡ് യൂണിറ്റിലേക്കുള്ള കഴിഞ്ഞ റാങ്ക് പട്ടികയ്ക്ക് ഒരു മാസംപോലും കാലാവധി ലഭിച്ചിരുന്നില്ല. 163 പേർക്ക് നിയമന ശുപാർശ നൽകിയപ്പോഴേക്കും റാങ്ക് പട്ടികയിൽ ആളില്ലാതായി. ആകെ 276 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും 113 ഒഴിവുകൾ ഇപ്പോഴും നികത്തപ്പെടാതെ തുടരുന്നു.</p>
<p>പൊലീസിലെ 21 കാറ്റഗറികളിലേക്കുള്ള പി.എസ്.സി പൊതുപരീക്ഷ ജൂൺ 20ന് നടത്തും. അപേക്ഷിച്ചവർ പരീക്ഷയെഴുതുമെന്ന ഉറപ്പ് ഈ മാസം 11നകം പ്രൊഫൈൽ വഴി നൽകണം. ഇല്ലെങ്കിൽ അഡ്മിഷൻ ടിക്കറ്റ് ലഭിക്കില്ല. കൺഫർമേഷൻ നടപടികൾ പൂർത്തിയായ ശേഷം പരീക്ഷാകേന്ദ്രവും സമയവും നിശ്ചയിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായി: കളക്ടർ</title>
<link>https://thekeralajournal.com/2135</link>
<guid>https://thekeralajournal.com/2135</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33a3152b82.jpg" length="59858" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സുതാര്യവും സുഗമവുമായ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ലയിൽ പൂർത്തിയായതായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അറിയിച്ചു.</p>
<p>പരസ്യപ്രചാരണം ഇന്ന് വൈകുന്നേരം ആറിന് സമാപിക്കും. നാളെ നിശബ്ദപ്രചാരണ ദിനമായിരിക്കും. ഒൻപതിന് രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് നടക്കും.</p>
<p>ജില്ലയിൽ ആകെ 8,05,427 വോട്ടർമാരാണ് ഉള്ളത്. ഇതിൽ പുരുഷന്മാർ 3,97,586, സ്ത്രീകൾ 4,07,833, ട്രാൻസ്ജെൻഡർ വിഭാഗത്തിൽ 8 പേരുമാണ്.</p>
<p>തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 6,460 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. 1,614 പ്രിസൈഡിംഗ് ഓഫീസർമാർ, 1,614 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 3,232 സെക്കൻഡ്, തേർഡ് പോളിംഗ് ഓഫീസർമാർ എന്നിവരാണ് ഡ്യൂട്ടിയിലുള്ളത്.</p>
<p>ജില്ലയിൽ 1,076 പോളിംഗ് സ്റ്റേഷനുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തി സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.</p>
<p>സ്ത്രീകൾ നിയന്ത്രിക്കുന്ന 38 ബൂത്തുകളും 14 മോഡൽ പോളിംഗ് സ്റ്റേഷനുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളും ഭിന്നശേഷി സൗഹൃദമാക്കിയിട്ടുണ്ട്.</p>
<p>തൊടുപുഴ നിയോജകമണ്ഡലത്തിലെ 229 പോളിംഗ് ബൂത്തുകളിൽ മുതിർന്ന പൗരന്മാർക്ക് ആദ്യം വോട്ട് രേഖപ്പെടുത്താൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.</p>
<p>ജനാധിപത്യ ഉത്സവം സമാധാനപരവും സുതാര്യവുമായ രീതിയിൽ നടത്താൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : ഇന്ന് കൊട്ടിക്കലാശം</title>
<link>https://thekeralajournal.com/2134</link>
<guid>https://thekeralajournal.com/2134</guid>
<description><![CDATA[ പരസ്യ പ്രചാരണം വൈകിട്ട് 6 ന് അവസാനിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30929434c6.jpg" length="580929" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:34:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വീറുംവാശിയും മുറ്റിയ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇന്ന് വൈകുന്നേരം ആറിന് കൊട്ടിക്കലാശത്തോടെ വിരാമമാകും. മുൻ തെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇത്തവണ പ്രചാരണത്തിനായി കുറഞ്ഞ സമയമാണ് ലഭിച്ചതെന്ന് സ്ഥാനാർത്ഥികളും പ്രവർത്തകരും പറയുന്നു.</p>
<p>മണ്ഡല പര്യടനങ്ങൾ വേഗത്തിലാക്കാനായി സ്ഥാനാർത്ഥികൾ ഓട്ടപ്രദക്ഷിണങ്ങളായിരുന്നു ആശ്രയിച്ചത്. വീടുകളിലെത്തി നേരിൽ വോട്ടഭ്യർത്ഥിക്കുന്ന പരമ്പരാഗത രീതികൾ ഇത്തവണ കുറവായിരുന്നു. മുമ്പ് മൂന്ന് നാലു തവണ വരെ വീടുകളിലെത്തി പ്രചാരണ സാമഗ്രികൾ വിതരണം ചെയ്തിരുന്ന സ്ക്വാഡ് പ്രവർത്തനം പല ബൂത്തുകളിലും ഒരു പ്രാവശ്യം മാത്രമായി ചുരുങ്ങി.</p>
<p>കോൺർ യോഗങ്ങളും ഇത്തവണ കുറവായിരുന്നു. എന്നാൽ സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമായി അരങ്ങേറി. പ്രത്യേക സോഷ്യൽ മീഡിയ ടീമുകളെ നിയോഗിച്ച് വികസന നേട്ടങ്ങളും വാഗ്ദാനങ്ങളും പൊതുജനങ്ങളിലെത്തിക്കാൻ സ്ഥാനാർത്ഥികൾ ശ്രമിച്ചു.</p>
<p>മുന്നണികൾ തമ്മിലുള്ള ആരോപണ-പ്രത്യാരോപണങ്ങളും വിവാദങ്ങളും പ്രചാരണ വേദികളിൽ നിറഞ്ഞുനിന്നു. എതിരാളികളെ ലക്ഷ്യമിട്ട് ശക്തമായ വാക്കേറ്റങ്ങളും നടന്നത് ശ്രദ്ധേയമായി.</p>
<p>🎉 <strong>കൊട്ടിക്കലാശം നിറഞ്ഞ ആവേശത്തിൽ</strong></p>
<p>കൊട്ടിക്കലാശം കെങ്കേമമാക്കാനാണ് മുന്നണികളുടെ തയ്യാറെടുപ്പ്. നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും വാദ്യമേളങ്ങളും അകമ്പടിയോടെ ജാഥകൾ സംഘടിപ്പിക്കും. പ്രവർത്തകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കാനാണ് ശ്രമം.</p>
<p>സംഘർഷ സാധ്യത ഒഴിവാക്കാൻ ഓരോ മുന്നണികൾക്കും പ്രത്യേകം സ്ഥലങ്ങൾ നിശ്ചയിച്ചിട്ടുണ്ടെന്നും പൊലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.</p>
<p>🌧️ <strong>മഴ ആശങ്ക</strong></p>
<p>കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ മഴ ലഭിച്ച സാഹചര്യത്തിൽ, കൊട്ടിക്കലാശത്തിന് മഴ വില്ലനാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.</p>
<p>📍 <strong>പ്രധാന കേന്ദ്രങ്ങൾ</strong></p>
<p>തൊടുപുഴ മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ നിന്ന് ജാഥകൾ ആരംഭിച്ച് ഗാന്ധി സ്‌ക്വയറിൽ സംഗമം</p>
<p>ഇടുക്കി മണ്ഡലത്തിൽ യുഡിഎഫ് പരിപാടി ചെറുതോണിയിൽ</p>
<p>എൽഡിഎഫ്, എൻഡിഎ പരിപാടികൾ കട്ടപ്പനയിൽ</p>
<p>🔍 <strong>അവസാനഘട്ട നീക്കങ്ങൾ</strong></p>
<p>നിശബ്ദ പ്രചാരണ ദിനങ്ങളിൽ കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാനുള്ള തന്ത്രങ്ങളിലാണ് മുന്നണികൾ. സമുദായ സമവാക്യങ്ങളും പ്രദേശിക വിഷയങ്ങളും വോട്ടിംഗിൽ സ്വാധീനം ചെലുത്തുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.</p>
<p>അവസാനഘട്ടത്തിലേക്ക് കടക്കുന്ന തെരഞ്ഞെടുപ്പിൽ, ഓരോ വോട്ടിനും നിർണായക പ്രാധാന്യമുണ്ടെന്ന തിരിച്ചറിവിലാണ് രാഷ്ട്രീയ കക്ഷികൾ.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാർക്ക് വോട്ടവകാശം ഉറപ്പാക്കണം: എൻ.ജി.ഒ അസോസിയേഷൻ</title>
<link>https://thekeralajournal.com/2133</link>
<guid>https://thekeralajournal.com/2133</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4573a66df1.jpg" length="45490" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:30:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പ് ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ ജീവനക്കാർക്ക് വോട്ട് ചെയ്യുന്നതിനുള്ള അവസരം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ സമയം നീട്ടി നൽകണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.</p>
<p>തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള മണ്ഡലങ്ങളിൽ പ്രത്യേകം ഒരുക്കിയ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തി വോട്ട് ചെയ്യണമെന്ന ഉത്തരവ് പ്രായോഗികമല്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ആദ്യഘട്ട ഇലക്ഷൻ ട്രെയിനിംഗിൽ പങ്കെടുത്ത നിരവധി ജീവനക്കാർ ഫെസിലിറ്റേഷൻ സെന്ററുകളിൽ എത്തിയപ്പോഴും പോസ്റ്റൽ ബാലറ്റുകൾ ലഭ്യമല്ലെന്ന മറുപടിയാണ് അധികൃതർ നൽകിയത്.</p>
<p>പുതുക്കിയ ഉത്തരവനുസരിച്ച് ഏപ്രിൽ 6, 7 തീയതികളിൽ നടക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാമെന്ന് അറിയിച്ചിരുന്നെങ്കിലും, ദൂരസ്ഥലങ്ങളിൽ നിന്ന് എത്തിയ ജീവനക്കാർക്ക് ബാലറ്റ് പേപ്പറുകൾ ലഭിക്കാതിരുന്നതുകൊണ്ട് വോട്ട് രേഖപ്പെടുത്താൻ സാധിച്ചില്ല.</p>
<p>ഏപ്രിൽ 8ന് പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളിൽ വോട്ട് ചെയ്യാൻ അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും, സാമഗ്രികൾ ഏറ്റുവാങ്ങി ബൂത്തുകളിലേക്ക് പോകേണ്ട തിരക്കിൽ ജീവനക്കാർക്ക് മതിയായ സമയം ലഭിക്കില്ലെന്നാണ് ആശങ്ക.</p>
<p>അവസാനഘട്ടത്തിൽ ഡ്യൂട്ടി ലഭിച്ച ജീവനക്കാർക്ക് പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള സമയപരിധി കഴിഞ്ഞതിനാൽ, പലർക്കും അപേക്ഷ സമർപ്പിക്കാൻ സാധിച്ചിട്ടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.</p>
<p>വോട്ടെടുപ്പ് കഴിഞ്ഞ് ഫലപ്രഖ്യാപനത്തിനായി ഒരു മാസം വരെ സമയം ഉള്ളതിനാൽ, പോസ്റ്റൽ വോട്ട് ചെയ്യാനുള്ള സമയപരിധി നീട്ടി ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള അവസരം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു.</p>
<p>ഇക്കാര്യത്തിൽ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഷിഹാബ് പരിത്, സെക്രട്ടറി സി. എസ്. ഷെമീർ എന്നിവർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതയായി</title>
<link>https://thekeralajournal.com/2131</link>
<guid>https://thekeralajournal.com/2131</guid>
<description><![CDATA[ റോസമ്മ ജോൺ ( 89). ഇരട്ടയാർ ജീവ സൗണ്ട്സ്  ഉടമ ലാലിച്ചൻ്റെ മാതാവ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d388ad92c46.jpg" length="79963" type="image/jpeg"/>
<pubDate>Mon, 06 Apr 2026 15:49:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ ജീവ സൗണ്ട്സ് ഉടമ ലാലിച്ചൻ്റെ മാതാവ് റോസമ്മ ജോൺ (89) നിര്യാതയായി.</p>
<p>മൃതശരീരം നാളെ വൈകുന്നേരം 5 മണിക്ക് കോരുത്തോട്ടുള്ള തറവാട് ഭവനത്തിൽ എത്തിക്കുന്നതാണ്.അന്ത്യകർമങ്ങൾ പിറ്റേ ദിവസം (08/04/2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് ഭവനത്തിൽ ആരംഭിച്ച്, കോരുത്തോട് സെന്റ് ജോർജ് ദേവാലയത്തിൽ സംസ്കരിക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ ആഘോഷത്തിന്റെ നിറക്കാഴ്ചകൾ ഒരുങ്ങുന്നു. 13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ന് ഇന്ന് തുടക്കം കുറിക്കും.</title>
<link>https://thekeralajournal.com/2130</link>
<guid>https://thekeralajournal.com/2130</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d33562c30b1.jpg" length="139817" type="image/jpeg"/>
<pubDate>Mon, 06 Apr 2026 09:54:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: തോട്ടം മേഖലയുടെ ഹൃദയമിടിപ്പായ ഏലപ്പാറയിൽ വീണ്ടും ആഘോഷത്തിന്റെ നിറക്കാഴ്ചകൾ തിരികെ എത്തുന്നു. 13 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഏലപ്പാറ ഫെസ്റ്റ്’ ഇന്ന് (ഏപ്രിൽ 6) ആരംഭിക്കും.</p>
<p>ഏലപ്പാറ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിൽ വൈകുന്നേരം 7 മണിയോടെ നടക്കുന്ന ചടങ്ങോടെയാണ് മഹോത്സവത്തിന് ഔദ്യോഗിക തുടക്കം കുറിക്കുന്നത്. വൈവിധ്യമാർന്ന കലാപരിപാടികളും വിനോദ പരിപാടികളും നിറഞ്ഞ ഫെസ്റ്റ് പ്രദേശവാസികൾക്കും സന്ദർശകർക്കും പുതുമയാർന്ന അനുഭവമായി മാറുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>ബട്ടർഫ്ലൈ ഇന്റർനാഷണൽ ആണ് ഈ വലിയ ആഘോഷത്തിന്റെ മുഖ്യ സംഘാടകർ. വർഷങ്ങൾക്കുശേഷം തിരിച്ചെത്തുന്ന ഈ ഫെസ്റ്റ്, ഏലപ്പാറയുടെ സാമൂഹിക-സാംസ്‌കാരിക ജീവിതത്തിന് പുതുജീവൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>തോട്ടം തൊഴിലാളികളുടെ ദുരിതം അവസാനിപ്പിക്കണം : പ്രതിഷേധവുമായി പീരുമേട് എൻഡിഎ സ്ഥാനാർഥി രതീഷ് വരകുമല</title>
<link>https://thekeralajournal.com/2129</link>
<guid>https://thekeralajournal.com/2129</guid>
<description><![CDATA[ ഈസ്റ്റർ രാത്രിയിൽ ലേബർ ഓഫീസിന് മുൻപിൽ കിടന്നുറങ്ങിയാണ് പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല പ്രതിഷേധിച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30e06d3e1f.jpg" length="91741" type="image/jpeg"/>
<pubDate>Mon, 06 Apr 2026 07:06:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d30e17a96fb.jpg" alt=""></p>
<p>പീരുമേട് നിയോജകമണ്ഡലം എൻഡിഎ സ്ഥാനാർത്ഥി രതീഷ് വരകുമല  ഈസ്റ്റർ രാത്രിയിൽ ലേബർ ഓഫീസിന് മുൻപിൽ കിടന്നുറങ്ങി പ്രതിഷേധിച്ചു. തോട്ടം തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിലെ ദുരിതാവസ്ഥ തെരഞ്ഞെടുപ്പ് വേളയിൽ പൊതുചർച്ചയാക്കുകയാണ് പ്രതിഷേധത്തിന്റെ ലക്ഷ്യം.</p>
<p>വർഷങ്ങളോളം പഴക്കമുള്ള ലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ തൊഴിലാളികൾ ദുരിതജീവിതമാണ് നയിക്കുന്നതെന്ന് സ്ഥാനാർത്ഥി ആരോപിച്ചു. പല ലയങ്ങളും വാസയോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും, ഇവ പുതുക്കിപ്പണിയുകയോ തൊഴിലാളികൾക്ക് ആവശ്യമായ ആനുകൂല്യങ്ങൾ നൽകുകയോ ചെയ്യുന്നതിൽ കമ്പനികൾ തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>സർക്കാരും ജനപ്രതിനിധികളും കമ്പനികളുടെ താൽപര്യങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും വിമർശനം ഉയർന്നു. നരകതുല്യമായ ജീവിതസാഹചര്യങ്ങളെക്കുറിച്ച് തുറന്നു പറയാൻ തൊഴിലാളികൾക്ക് ഭയം നിലനിൽക്കുന്നുവെന്നും, ട്രേഡ് യൂണിയൻ നേതാക്കളെ ഭയന്നാണ് പലരും മിണ്ടാതിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലി നഷ്ടപ്പെടുമെന്ന ആശങ്കയും തൊഴിലാളികളിൽ ശക്തമാണെന്ന് വ്യക്തമാക്കി.</p>
<p>തൊഴിലാളികളുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ ഉറക്കം സംഘടിപ്പിച്ചതെന്ന് സ്ഥാനാർത്ഥി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്ത്രീവിരുദ്ധ പരാമര്‍ശം : ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യുവിനെതിരെ കടുത്ത വിമര്‍ശനം</title>
<link>https://thekeralajournal.com/2128</link>
<guid>https://thekeralajournal.com/2128</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30b1a7fa68.jpg" length="49406" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:53:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്ത്രീവിരുദ്ധവും ആക്ഷേപകരവുമായ പരാമര്‍ശങ്ങള്‍ നടത്തിയ ഇടുക്കി ഡി.സി.സി പ്രസിഡന്റ് C P മാത്യുവിന് എതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇടുക്കി നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി റോയ് കെ. പൗലോസിന്റെ പ്രചാരണയോഗത്തില്‍ സംസാരിക്കവെയാണ് വിവാദ പ്രസംഗം ഉണ്ടായത്.</p>
<p>രാഷ്ട്രീയ എതിരാളികളെ കുടുക്കാന്‍ സ്ത്രീകളെ ഉപയോഗിച്ച് വ്യാജപരാതികള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനയാണ് അദ്ദേഹം നടത്തിയതെന്നാണ് ആരോപണം. രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അതീവ നടപടികള്‍ സ്വീകരിക്കണമെന്ന രീതിയില്‍ സംസാരിച്ചതായും, പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ സ്ത്രീവിരുദ്ധവും അപമാനകരവുമാണെന്നുമാണ് വിമര്‍ശനം.</p>
<p>പ്രസംഗത്തിനിടെ ഒരു വനിതാ പഞ്ചായത്ത് അംഗത്തെക്കുറിച്ചും പരാമര്‍ശം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഈ പരാമര്‍ശങ്ങള്‍ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. പ്രസംഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.</p>
<p>ഇതോടെ വിഷയത്തില്‍ രാഷ്ട്രീയ വിവാദം ശക്തമായി. എല്‍.ഡി.എഫ് രംഗത്തെത്തി പ്രസ്താവനയെ ശക്തമായി അപലപിക്കുകയും ബന്ധപ്പെട്ട നേതാവിനെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കുന്നതും നിയമസംവിധാനത്തെ തെറ്റായി ഉപയോഗിക്കാന്‍ ആഹ്വാനം ചെയ്യുന്നതുമായ പരാമര്‍ശങ്ങള്‍ ഗുരുതരമാണെന്ന് എല്‍.ഡി.എഫ് ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>മറന്നുവച്ച സ്വര്‍ണ്ണവും പണവും ഉടമയ്ക്ക് തിരികെ നല്‍കി കട്ടപ്പന സ്വദേശി ബാബു</title>
<link>https://thekeralajournal.com/2127</link>
<guid>https://thekeralajournal.com/2127</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d309d97ddc1.jpg" length="105500" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:48:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: വര്‍ഷങ്ങള്‍ക്ക് മുമ്പ് മറന്നുവച്ച സ്വര്‍ണ്ണവും പണവും യഥാര്‍ത്ഥ ഉടമയ്ക്ക് തിരികെ നല്‍കി കട്ടപ്പന വെള്ളയാംകുടി സ്വദേശി മരോട്ടിശ്ശേരില്‍ ബാബു സത്യസന്ധതയുടെ മാതൃകയായി.</p>
<p>എട്ട് വര്‍ഷം മുമ്പ് വെള്ളയാംകുടി കൈനിക്കുന്നേല്‍ സ്വദേശിയായ അദ്ധ്യാപകന്‍ ജിജോ, മരണമടഞ്ഞ തന്റെ അമ്മ ഉപയോഗിച്ചിരുന്ന സ്റ്റീല്‍ അലമാരി ബാബുവിന് സൗജന്യമായി നല്‍കിയിരുന്നു. ഏകദേശം പതിനൊന്ന് വര്‍ഷം മുമ്പ് നടന്ന അപകടത്തിലാണ് ജിജോയുടെ അമ്മ മരിച്ചത്.</p>
<p>പഴക്കം ചെന്ന അലമാരിയുടെ ഡ്രോ തുറക്കാനും അടക്കാനും ബുദ്ധിമുട്ടുണ്ടായതിനാല്‍ ബാബു പൂര്‍ണമായി തുറക്കാതെ ഉപയോഗിച്ചുവരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ വ്യാഴാഴ്ച ഡ്രോ അഴിച്ചെടുത്തപ്പോഴാണ് പേഴ്സിനുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും കണ്ടെത്തിയത്.</p>
<p>സ്വര്‍ണ്ണകൊന്ത, മാല, വള, കമ്മല്‍ എന്നിവ ഉള്‍പ്പെടെ ഏകദേശം ഏഴ് പവന്‍ സ്വര്‍ണ്ണവും 7,500 രൂപയും അലമാരിയില്‍ ഉണ്ടായിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് ബാബു ഉടന്‍ തന്നെ വിവരം ജിജോയെ അറിയിക്കുകയും വാര്‍ഡ് കൗണ്‍സിലര്‍ ബീന സിബിയുടെ സാന്നിധ്യത്തില്‍ വസ്തുക്കള്‍ കൈമാറുകയും ചെയ്തു.</p>
<p>സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം സ്വന്തം വീട് വിറ്റ് വാടകവീട്ടില്‍ കഴിയുന്ന സാഹചര്യത്തിലും സത്യസന്ധത കൈവിടാതിരുന്നത് ബാബുവിനെ സമൂഹത്തില്‍ മാതൃകയാക്കി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് ; പ്രചാരണ രംഗത്ത് വീറും വാശിയും കനക്കുന്നു</title>
<link>https://thekeralajournal.com/2126</link>
<guid>https://thekeralajournal.com/2126</guid>
<description><![CDATA[ മുന്നണികൾക്കായി കേന്ദ്ര സംസ്ഥാന നേതാക്കൾ ഇന്നും ഇടുക്കിയിൽ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30929434c6.jpg" length="580929" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:45:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് ദിവസം മാത്രം ശേഷിക്കെ ജില്ലയിലെ രാഷ്ട്രീയരംഗം ആവേശഭരിതമാകുന്നു. പരസ്യപ്രചാരണം നാളെ അവസാനിക്കാനിരിക്കെ പരമാവധി വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. അവസാനഘട്ടത്തില്‍ സംസ്ഥാന-ദേശീയ തലത്തിലെ പ്രമുഖ നേതാക്കളെ രംഗത്തിറക്കി പ്രചാരണം ശക്തിപ്പെടുത്തുകയാണ് മുന്നണികള്‍. ആരോപണ-പ്രത്യാരോപണങ്ങള്‍ക്കൊപ്പം സ്റ്റാര്‍ ക്യാമ്പെയിനര്‍മാരെ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമങ്ങളും ശക്തമാണ്.</p>
<p><strong>വി.ഡി. സതീശന്‍ ഇന്നെത്തും</strong></p>
<p>യു.ഡി.എഫ് സ്ഥാനാര്‍ഥി അപു ജോണ്‍ ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഇന്ന് മുട്ടത്ത് നടക്കുന്ന പൊതുയോഗത്തില്‍ പ്രസംഗിക്കും. മുന്‍പും നിരവധി തവണ ജില്ലയിലെത്തിയിട്ടുള്ള സതീശന്‍, ഇത്തവണ ഘടകകക്ഷി സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായാണ് എത്തുന്നത് എന്നതാണ് പ്രത്യേകത. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പീരുമേട്ടില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. അതിന് മുന്‍പ് ശനിയാഴ്ച രാഹുല്‍ ഗാന്ധി കട്ടപ്പനയില്‍ എത്തിയതും പ്രചാരണത്തിന് ഉണര്‍വ് പകര്‍ന്നു. ശശി തരൂര്‍, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ സജീവമായിരുന്നു.</p>
<p><strong>മറിയം ധാവ്ളെ ഇന്ന് ജില്ലയില്‍</strong></p>
<p>സി.പി.എം പോളിറ്റ് ബ്യൂറോ അംഗം മറിയം ധാവ്ളെ ഇന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ 11ന് വണ്ണപ്പുറം ടൗണിലും, വൈകിട്ട് 4ന് മുരിക്കാശേരിയിലും 5ന് തൂക്കുപാലത്തും നടക്കുന്ന യോഗങ്ങളില്‍ അവര്‍ സംസാരിക്കും. കഴിഞ്ഞ ദിവസം പോളിറ്റ് ബ്യൂറോ അംഗം ബിജു കൃഷ്ണന്‍ ജില്ലയില്‍ എത്തിയിരുന്നു. അതിന് മുമ്പ് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവരും പ്രചാരണ രംഗത്ത് സജീവമായിരുന്നു. ഇന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പ്രചാരണാര്‍ത്ഥം എല്‍.ഡി.വൈ.എഫ് ജില്ലാ കമ്മിറ്റി അഞ്ച് നിയോജകമണ്ഡലം കേന്ദ്രങ്ങളില്‍ യൂത്ത് അസംബ്ലിയും ഡി.ജെ റോഡ് ഷോകളും സംഘടിപ്പിക്കും.</p>
<p><strong>തുഷാര്‍ വെള്ളാപ്പള്ളി കട്ടപ്പനയില്‍</strong></p>
<p>ഇടുക്കി നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഇന്ന് വൈകിട്ട് കട്ടപ്പനയില്‍ നടക്കും. ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സമ്മേളനം ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ദിവസം ദേവികുളം നിയോജകമണ്ഡലം സ്ഥാനാര്‍ഥി എസ്. രാജേന്ദ്രന്റെ പ്രചാരണത്തിനായി ബി.ജെ.പി തമിഴ്നാട് മുന്‍ അദ്ധ്യക്ഷന്‍ കെ. അണ്ണാമലൈ എത്തിയിരുന്നു. അതിന് മുമ്പുള്ള ദിവസങ്ങളില്‍ ഘടകകക്ഷി നേതാവ് സാബു എം. ജേക്കബ് ഉള്‍പ്പെടെയുള്ള നേതാക്കളും ജില്ലയില്‍ പ്രചാരണത്തിനായി എത്തിയിരുന്നു. ബി.ജെ.പി പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും വോട്ട് വിഹിതം വര്‍ധിപ്പിക്കാന്‍ ശക്തമായ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ് മേഖലയെ തകര്‍ക്കാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ഫെഡറേഷന്‍</title>
<link>https://thekeralajournal.com/2125</link>
<guid>https://thekeralajournal.com/2125</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30709de51a.jpg" length="70232" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:36:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ദീര്‍ഘദൂര സര്‍വീസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കാതെയും കോടതിവിധികള്‍ അംഗീകരിക്കാതെയും സ്വകാര്യ ബസ് വ്യവസായത്തെ തകര്‍ക്കാനുള്ള സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന് മോട്ടോര്‍ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എന്‍. രവീന്ദ്രന്‍ പറഞ്ഞു. ഇടുക്കി ജില്ലാ മോട്ടോര്‍ മസ്ദൂര്‍ സംഘം വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മാറിമാറി വരുന്ന സര്‍ക്കാരുകളുടെ വികലമായ മോട്ടോര്‍ നയങ്ങള്‍ സ്വകാര്യ ബസ് മേഖലയെയും തൊഴിലാളികളെയും തകര്‍ക്കുന്നുവെന്നും, ഒരുകാലത്ത് 35,000 ഓളം ബസുകള്‍ സര്‍വീസ് നടത്തിയിരുന്നിടത്ത് ഇന്ന് അത് ഏകദേശം 7,000 ആയി ചുരുങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രവണത തുടർന്നാല്‍ സ്വകാര്യ ബസ് മേഖല പൂര്‍ണമായും നിരത്തില്‍നിന്ന് അപ്രത്യക്ഷമാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.</p>
<p>യോഗത്തില്‍ യൂണിയന്‍ ജില്ലാ പ്രസിഡന്റ് ജി.ടി. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനിഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാര്‍, യൂണിയന്‍ ജില്ലാ ഭാരവാഹികളായ ബി. വിജയന്‍, മനോജ്, രാജേഷ് സുരേന്ദ്രന്‍, ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.</p>
<p>സമ്മേളനത്തില്‍ പുതിയ ഭാരവാഹികളായി എം.പി. റെജികുമാര്‍ (ജില്ലാ പ്രസിഡന്റ്), ബി. വിജയന്‍ (ജനറല്‍ സെക്രട്ടറി), രാജേഷ് സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരടങ്ങുന്ന 21 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു</p>]]> </content:encoded>
</item>

<item>
<title>കേന്ദ്ര&#45;സംസ്ഥാന സര്‍ക്കാരുകളെ വിമർശിച്ച് ഖാര്‍ഗെ</title>
<link>https://thekeralajournal.com/2124</link>
<guid>https://thekeralajournal.com/2124</guid>
<description><![CDATA[ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏലപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d305a175aa7.jpg" length="80767" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:30:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏലപ്പാറയില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രസംഗിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. സിറിയക് തോമസിനായി വോട്ട് അഭ്യര്‍ഥിച്ച് നടത്തിയ പ്രസംഗം പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ ആവേശം സൃഷ്ടിച്ചു.</p>
<p>കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിശിതമായി വിമര്‍ശിച്ച ഖാര്‍ഗെ, പ്രാദേശിക പ്രശ്നങ്ങളും പ്രസംഗത്തില്‍ ഉയര്‍ത്തിക്കാട്ടി. തോട്ടം മേഖലയിലെ തേയില കര്‍ഷകര്‍ ഗുരുതര പ്രതിസന്ധിയിലാണെന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാനായില്ലെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ശമ്പളവും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കുമെന്ന് ഖാര്‍ഗെ പറഞ്ഞു.</p>
<p>മനുഷ്യ-വന്യജീവി സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ ഭൂമിയുടെ ഉടമസ്ഥാവകാശം പോലും ലഭിക്കാതെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരണത്തില്‍ പട്ടയം വിതരണം ചെയ്യുന്നതിനൊപ്പം വന്യജീവി ആക്രമണങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്നും വ്യക്തമാക്കി. സാധാരണക്കാര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യസൗകര്യങ്ങളും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.</p>
<p>ജനക്ഷേമത്തിനായി ‘ഇന്ദിരാ ഗ്യാരണ്ടി’ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടെന്നും റബറിന്റെ താങ്ങുവില 300 രൂപയാക്കുമെന്നും ഖാര്‍ഗെ അറിയിച്ചു. ഈ തിരഞ്ഞെടുപ്പില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുമെന്ന് വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം, കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച ജനപിന്തുണയും ഓര്‍മ്മിപ്പിച്ചു.</p>
<p>ഈസ്റ്റര്‍-വിഷു ആശംസകള്‍ നേര്‍ന്ന ഖാര്‍ഗെ, യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ വീണ്ടും പീരുമേട്ടിലെത്തുമെന്നും അറിയിച്ചു.</p>
<p>സമ്മേളനത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്ഷി, ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു, സ്ഥാനാര്‍ഥി സിറിയക് തോമസ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോബിന്‍ കാരയ്ക്കാട്ട് എന്നിവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കുടുംബശ്രീയുടെ ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്‍ ജില്ലയിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2123</link>
<guid>https://thekeralajournal.com/2123</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30393ca340.jpg" length="67696" type="image/jpeg"/>
<pubDate>Mon, 06 Apr 2026 06:21:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ടുകൊണ്ട് കുടുംബശ്രീ അംഗങ്ങളില്‍ സമ്മതിദായിക അവകാശ ബോധവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി കുടുംബശ്രീ സംസ്ഥാന മിഷന്‍ ആവിഷ്‌കരിച്ച ‘ജനാധിപത്യത്തിന്റെ പെണ്‍കരുത്ത്’ ക്യാമ്പയിന്റെ ഭാഗമായി ജില്ലയില്‍ ‘വോട്ട് വാരം’ പ്രത്യേക അയല്‍ക്കൂട്ട സംഗമങ്ങളോടെ സംഘടിപ്പിച്ചു.</p>
<p>കൃത്യമായ ബോധ്യത്തോടെ വോട്ട് രേഖപ്പെടുത്തുന്നത് ഒരു പൗരന്റെ അവകാശമെന്നതിലുപരി സമൂഹത്തോടുള്ള ഉത്തരവാദിത്തമാണെന്ന സന്ദേശം അംഗങ്ങളിലേക്ക് എത്തിക്കുകയാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. സ്ത്രീകളുടെ സജീവ പങ്കാളിത്തം തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉറപ്പാക്കുന്നതിനൊപ്പം കന്നി വോട്ടര്‍മാരെ പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക ഊന്നല്‍ നല്‍കി.</p>
<p>ജില്ലയിലെ വിവിധ സി.ഡി.എസ്.കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം, അതിന്റെ ഉത്തരവാദിത്തപരമായ വിനിയോഗം, ജനാധിപത്യ മൂല്യങ്ങളുടെ സംരക്ഷണം തുടങ്ങിയ വിഷയങ്ങള്‍ സജീവമായി പരിചര്‍ച്ച ചെയ്തു.</p>
<p>‘വോട്ട് വാരം’ പരിപാടികളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങളില്‍ നൂറുശതമാനം വോട്ടെടുപ്പ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളിലും വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ‘സ്വീപ്’ പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന&#45;കുട്ടിക്കാനം മലയോര ഹൈവേയിൽ വാഹനാപകടം ; ഒരാൾ മരിച്ചു</title>
<link>https://thekeralajournal.com/2122</link>
<guid>https://thekeralajournal.com/2122</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d26a7d56955.jpg" length="118240" type="image/jpeg"/>
<pubDate>Sun, 05 Apr 2026 19:28:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന - കുട്ടിക്കാനം മലയോര ഹൈവേയിൽ ചപ്പാത്തിന് സമീപം ഇന്ന് വൈകിട്ട് 4 മണിയോടെ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മൂന്നാം മൈൽ പ്രദേശത്താണ് അപകടം സംഭവിച്ചത്.</p>
<p>ഏലപ്പാറ ഭാഗത്ത് നിന്ന് ചപ്പാത്തിലേക്ക് വരുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ കാർ റോഡിന്റെ വലത് വശത്തെ തിട്ടയിൽ ഇടിച്ച് മൂന്ന് വട്ടം തലകുത്തി മറിഞ്ഞ് ഇടത് വശത്തെ ക്രാഷ് ബാരിയറിൽ തട്ടി നിൽക്കുകയായിരുന്നു.</p>
<p>കരിന്തരുവി എസ്റ്റേറ്റിലെ പുതുലയത്തിൽ താമസക്കാരനായ വിനോദ് ഗോപി (52) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ പീരുമേട് ആശുപത്രിയിലെത്തിച്ചെങ്കിലും ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ വിനോദ് ഗോപി മരണപ്പെട്ടു.</p>
<p>ഡ്രൈവറായ പൊരികണ്ണി ചേലത്ത് തെക്കേത്തറയിൽ സുനീഷ് ചന്ദ്രൻ ഗുരുതരമായി പരിക്കേറ്റ് പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സുനീഷ് ചന്ദ്രന്റെ നില ഗുരുതരമാണെന്നാണ് വിവരം.</p>]]> </content:encoded>
</item>

<item>
<title>ഇരട്ടയാറിൽ ഇറച്ചിക്കടകളിൽ  ഈസ്റ്റർ കൊള്ള....</title>
<link>https://thekeralajournal.com/2121</link>
<guid>https://thekeralajournal.com/2121</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d22c70e3cff.jpg" length="89642" type="image/jpeg"/>
<pubDate>Sun, 05 Apr 2026 15:03:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഒറ്റ ദിവസം കൊണ്ട് ഇരട്ടയാറിൽ പോത്തിറച്ചിക്ക് കൂടിയത് 30 ഉം, 40 ഉം രൂപാ..</p>
<p>ഈസ്റ്റർ പ്രമാണിച്ച് ഇരട്ടയറിൽ പോത്തിറച്ചി വില വ്യാപാരികൾ തോന്നും പടി കൂട്ടിയതായി പരാതി.. ഒരു ദിവസം മുൻപ് 400 ആയിരുന്നത് ഈസ്റ്റർ ദിവസങ്ങളിൽ 430 ഉം, 440 രൂപാ.. പഞ്ചായത്ത് കമ്മിറ്റി പോലും ഈ വിഷയം അറിഞ്ഞില്ല എന്നാണ് അറിയാൻ കഴിഞ്ഞത്.. ഈസ്റ്റർ പ്രമാണിച്ച് അപ്രതീക്ഷിതമായ ഉണ്ടായ വിലവർദ്ദനവിൽ പൊതു ജനങ്ങൾ അതൃപ്തരാണ്..</p>]]> </content:encoded>
</item>

<item>
<title>വന്ദേമാതരം പാടിയ കുട്ടിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി</title>
<link>https://thekeralajournal.com/2119</link>
<guid>https://thekeralajournal.com/2119</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1ca2c8465d.jpg" length="72822" type="image/jpeg"/>
<pubDate>Sun, 05 Apr 2026 08:04:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളന വേദിയില്‍ വന്ദേമാതരം ഗാനം ആലപിച്ച കുട്ടിയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധി. ഉടുമ്പൻചോല സ്വദേശിനിയായ ജിയാ കെ. സിബിയാണ് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിയത്.</p>
<p>കട്ടപ്പനയില്‍ നടന്ന യുഡിഎഫ് തിരഞ്ഞെടുപ്പ് സമ്മേളനത്തിലാണ് ജിയ വന്ദേമാതരം ആലപിച്ചത്. തുടര്‍ന്ന് പ്രസംഗത്തിനിടെ മികച്ച രീതിയില്‍ ഗാനം ആലപിച്ച കുട്ടിയെ രാഹുല്‍ ഗാന്ധി വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.</p>
<p>വലിയ ജനക്കൂട്ടത്തിന് മുന്നില്‍ നിർഭയമായി ഗാനം ആലപിച്ച ജിയായിലൂടെ ഭയമില്ലാത്ത സ്ത്രീത്വത്തിന്റെ പ്രതിഫലനമാണ് കാണാന്‍ കഴിഞ്ഞതെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.</p>
<p>സമ്മേളനം കഴിഞ്ഞ ശേഷം ജിയായ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. രാജകുമാരി സെന്‍.മേരീസ് സെന്‍ട്രല്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ജിയ, ഉടുമ്പൻചോല ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സിബി കെ. ജെയുടെ മകളാണ്.</p>]]> </content:encoded>
</item>

<item>
<title>വേനൽ മഴ : വന്‍മരം വീണ് വീട് തകര്‍ന്നു</title>
<link>https://thekeralajournal.com/2118</link>
<guid>https://thekeralajournal.com/2118</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c99aa1728.jpg" length="149122" type="image/jpeg"/>
<pubDate>Sun, 05 Apr 2026 08:02:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഴിഞ്ഞദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപ്പുതറയില്‍ വന്‍മരം ഒടിഞ്ഞ് വീണ് ഒരു വീട് തകര്‍ന്നു. കാറ്റിനൊപ്പമുണ്ടായ അതിശക്തമായ മഴയാണ് നാശനഷ്ടങ്ങൾക്ക് കാരണമായത്.</p>
<p>ഉപ്പുതറ 10 ഏക്കര്‍ കണ്ണംപള്ളിയില്‍ മേരിക്കുട്ടിയുടെ വീടാണ് അപകടത്തില്‍പ്പെട്ടത്. വൈകിട്ട് നാലോടെ അയല്‍വാസിയുടെ പുരയിടത്തിലെ മരത്തിന്റെ ശിഖരം ഒടിഞ്ഞ് മേരിക്കുട്ടിയുടെ വീടിന് മുകളിലേക്ക് വീഴുകയായിരുന്നു.</p>
<p>അപകടസമയത്ത് മേരിക്കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട അയല്‍വാസികള്‍ ഉടന്‍ സ്ഥലത്തെത്തി സഹായിച്ചതോടെ മേരിക്കുട്ടി സുരക്ഷിതമായി പുറത്തേക്ക് മാറി.</p>
<p>മരം വീണതോടെ വീട് വാസയോഗ്യമല്ലാതായി. ഷീറ്റുകള്‍ പൊട്ടുകയും പൈപ്പുകള്‍ വളയുകയും ചെയ്തിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്.</p>
<p>വിവരം അറിഞ്ഞ് ഉപ്പുതറ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ രാജന്‍ സ്ഥലത്തെത്തി സഹായം വാഗ്ദാനം ചെയ്തു. പോലീസും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് മരം മുറിച്ച് നീക്കി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് : തൊടുപുഴയില്‍ ആദ്യവോട്ട് മുതിര്‍ന്ന പൗരന്മാര്‍ക്ക്</title>
<link>https://thekeralajournal.com/2117</link>
<guid>https://thekeralajournal.com/2117</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c90c952b9.jpg" length="53271" type="image/jpeg"/>
<pubDate>Sun, 05 Apr 2026 07:59:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ടിംഗ് ശതമാനം ഉയർത്താനും മാതൃകാപരമായ പങ്കാളിത്തം ഉറപ്പാക്കാനും തൊടുപുഴ നിയോജക മണ്ഡലത്തില്‍ വേറിട്ടൊരു തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് തുടക്കമാകുന്നു. ഏപ്രിൽ 9-ന് നടക്കുന്ന വോട്ടെടുപ്പ് ദിനത്തിൽ മണ്ഡലത്തിലെ 229 പോളിംഗ് സ്റ്റേഷനുകളിലും ആദ്യ വോട്ട് രേഖപ്പെടുത്തുന്നത് മുതിർന്ന പൗരന്മാരായിരിക്കും.</p>
<p>ജില്ലാ ഭരണകൂടത്തിന്റെ സ്വീപ്പ് (Systematic Voters’ Education and Electoral Participation) പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ഈ നീക്കം, അനുഭവസമ്പത്തിനോടുള്ള ആദരവും പൗരബോധവും ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമിടുന്നത്. രാവിലെ 7ന് വോട്ടെടുപ്പ് ആരംഭിക്കുമ്പോള്‍ ഓരോ ബൂത്തിലുമുള്ള നിശ്ചിത മുതിർന്ന പൗരൻ/പൗരയാണ് ആദ്യ വോട്ടറായി മാറുക.</p>
<p>‘നമ്മുടെ മുതിർന്നവർക്ക് ആദ്യം എത്തി വോട്ട് ചെയ്യാൻ കഴിയുന്നുവെങ്കിൽ, മറ്റുള്ളവർക്കും അത് സാധിക്കും’ എന്ന ശക്തമായ സന്ദേശം സമൂഹത്തിലേക്ക് കൈമാറുകയാണ് ഈ പദ്ധതിയിലൂടെ.</p>
<p>ലക്ഷ്യങ്ങൾ:</p>
<p>രാവിലെ തന്നെ പോളിംഗ് ശതമാനം വർധിപ്പിക്കുക</p>
<p>മുതിർന്ന പൗരന്മാരോടുള്ള ആദരവ് ഉയർത്തുക</p>
<p>ജനാധിപത്യത്തിലെ അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുക</p>
<p>വോട്ട് ചെയ്യുന്നത് പൗരധർമ്മമാണെന്ന ബോധം പുതുതലമുറയിൽ വളർത്തുക</p>
<p>യുവവോട്ടർമാരെ പ്രചോദിപ്പിക്കുക</p>
<p>സംസ്ഥാനത്ത് ആദ്യമായാണ് ഒരു നിയോജക മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും ഇത്തരത്തിൽ ഏകോപിതമായി പദ്ധതി നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെട്ട മുതിർന്ന പൗരന്മാർക്ക് തടസ്സങ്ങളില്ലാതെ വോട്ട് ചെയ്യുന്നതിനായി ആവശ്യമായ ഗതാഗത സൗകര്യങ്ങളും ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.</p>
<p>“മുതിർന്നവരുടെ അനുഭവക്കരുത്ത് തൊടുപുഴയ്ക്ക് വഴികാട്ടിയാവട്ടെ” എന്ന ആപ്തവാക്യത്തിലാണ് ബോധവത്കരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഈ മാതൃക മറ്റ് മണ്ഡലങ്ങളിലും നടപ്പാക്കാനാകുമെന്ന പ്രതീക്ഷയും അധികൃതർ പങ്കുവെച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജീവനക്കാരിക്ക് മര്‍ദ്ദനം: രണ്ട് പേര്‍ അറസ്റ്റില്‍</title>
<link>https://thekeralajournal.com/2116</link>
<guid>https://thekeralajournal.com/2116</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c852d4110.jpg" length="42481" type="image/jpeg"/>
<pubDate>Sun, 05 Apr 2026 07:56:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പന്‍ചോല കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ട് പേര്‍ പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം സ്വദേശികളായ കെ.കെ. സിബിന്‍, ജോസി മാത്യു എന്നിവരാണ് പിടിയിലായത്.</p>
<p>വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിയ ഇവര്‍ ശുചീകരണ തൊഴിലാളികളായ ജീവനക്കാരോട് അസഭ്യം പറയുകയും അതിക്രമം നടത്തുകയും ചെയ്തു. ഇതില്‍ ഒരു ജീവനക്കാരിക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റ ജീവനക്കാരി ചികിത്സയിലാണ്.</p>
<p>സംഭവം കണ്ട നാട്ടുകാര്‍ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ യുദ്ധസ്മാരകത്തിൽ ആദരം അർപ്പിച്ച് എൻ.ഡി.എ സ്ഥാനാർത്ഥി</title>
<link>https://thekeralajournal.com/2115</link>
<guid>https://thekeralajournal.com/2115</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0f1b10a683.jpg" length="123800" type="image/jpeg"/>
<pubDate>Sat, 04 Apr 2026 16:40:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥിയായ അഡ്വ. പ്രതീഷ് പ്രഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കട്ടപ്പന അമർജവാൻ യുദ്ധസ്മാരകത്തിൽ പുഷ്പാർച്ചന നടത്തി രാജ്യത്തിനായി ജീവത്യാഗം ചെയ്ത ധീര ജവാന്മാരുടെ സ്മരണകൾക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു.</p>
<p>തുടർന്ന് കാഞ്ചിയാർ പഞ്ചായത്തിലെ നരിയമ്പാറ സ്കൂൾ കവലയിൽ സ്ഥാനാർത്ഥിക്ക് ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. നേതാക്കളും പ്രവർത്തകരും നാട്ടുകാരും ചേർന്ന് ആവേശപൂർവ്വം സ്വീകരണം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d0f1bb0f6de.jpg" alt=""></p>
<p>ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, എൻ.ഡി.എ നേതാക്കളായ പ്രസാദ് വിലങ്ങുപാറ, സുജിത്ത് ശശി, പ്രസാദ് പി.എൻ., സുബീഷ് എം.ബി., അഭിലാഷ് കാലാച്ചിറ എന്നിവർ സ്ഥാനാർത്ഥിയോടൊപ്പം പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>രാഹുൽ ഗാന്ധി കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2114</link>
<guid>https://thekeralajournal.com/2114</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0bd222d6c3.jpg" length="76752" type="image/jpeg"/>
<pubDate>Sat, 04 Apr 2026 12:56:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചരണാർത്ഥം രാഹുൽ ഗാന്ധി കട്ടപ്പനയിൽ എത്തി.</p>
<p>കട്ടപ്പന സെൻറ്.ജോർജ് സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹം കട്ടപ്പന മുനിസിപ്പൽ ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിൽ സംസാരിക്കും</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/2113</link>
<guid>https://thekeralajournal.com/2113</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0658d4b680.jpg" length="70206" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:42:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.</p>
<p>അതേസമയം, കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ ഇടിമിന്നലേറ്റ് പെൺകുട്ടി മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2112</link>
<guid>https://thekeralajournal.com/2112</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0641b75b1a.jpg" length="47569" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:36:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 12 വയസുകാരി മരിച്ചു. പെരുമ്പാവൂർ മുടിക്കൽ സ്വദേശി വടക്കനേത്തിൽ വീട്ടിൽ അഫ്സലിന്റെ മകൾ നഫീസത്ത് മിസ്രിയയാണ് മരിച്ചത്.</p>
<p>സംഭവത്തിൽ നഫീസത്തിന്റെ പിതാവ് അഫ്സൽ (39), പ്രദേശവാസിയായ ഗോകുൽ രാജ് (26) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ദുബായിൽ മരിച്ച ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും; സംസ്കാരം രാവിലെ 10.30ന്</title>
<link>https://thekeralajournal.com/2111</link>
<guid>https://thekeralajournal.com/2111</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d0619dbdd70.jpg" length="52234" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:26:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ദുബായിൽ മരണമടഞ്ഞ കട്ടപ്പന അമ്പലക്കവല കാവുംപടി പുത്തൻപുരക്കൽ ബിനോജ് ബാലന്റെ മൃതദേഹം ഇന്ന് (04/04/2026) രാവിലെ നാട്ടിലെത്തിക്കും. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം രാവിലെ 7 മണിയോടെ വീട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.</p>
<p>രാവിലെ 10.30ന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും.</p>
<p>കരൾരോഗബാധിതനായി കഴിഞ്ഞ രണ്ട് മാസമായി ദുബായിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയായിരുന്ന ബിനോജിനെ നാട്ടിലെത്തിച്ച് കരൾമാറ്റ ശസ്ത്രക്രിയ ഉൾപ്പെടെയുള്ള ചികിത്സ നൽകാൻ ഏകദേശം 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്നു.</p>
<p>എയർ ആംബുലൻസിൽ നാട്ടിലെത്തിച്ച് ചികിത്സ നൽകുന്നതിനായി കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ചെയർമാനായും എസ്എൻഡിപി മലനാട് യൂണിയൻ പ്രസിഡന്റ് കൺവീനറായും ചികിത്സാസഹായ നിധി രൂപീകരിച്ച് നടപടികൾ ആരംഭിച്ചിരിക്കെ ആയിരുന്നു ബിനോജിന്റെ അന്ത്യം.</p>
<p>ഭാര്യ: ഷിജിമോൾ (തൂക്കുപാലം പടിഞ്ഞാറ്റേതിൽ കുടുംബാംഗം).</p>
<p>മക്കൾ: ശിവാനി, ആദിത്യൻ.</p>]]> </content:encoded>
</item>

<item>
<title>കുരിശുമല കയറാൻ പോയ സംഘത്തിന്റെ ജീപ്പ് മറിഞ്ഞ് അപകടം; എട്ടുപേര്‍ക്ക് പരിക്ക്</title>
<link>https://thekeralajournal.com/2110</link>
<guid>https://thekeralajournal.com/2110</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d05f9b3efa1.jpg" length="55444" type="image/jpeg"/>
<pubDate>Sat, 04 Apr 2026 06:17:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി: ദുഃഖ വെള്ളിയുടെ ഭാഗമായി കുരിശുമല കയറാൻ പോയ സംഘത്തിന്റെ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.അടിമാലി ചിന്നപ്പാറകുടിയിലാണ് അപകടം നടന്നത്.സംഭവത്തിൽ എട്ടുപേര്‍ക്ക് പരിക്കേറ്റു.</p>
<p>പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.പ്രദേശവാസികളും രക്ഷാപ്രവർത്തകരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.</p>]]> </content:encoded>
</item>

<item>
<title>രാഹുല്‍ ഗാന്ധി ഇന്ന് കട്ടപ്പനയിൽ</title>
<link>https://thekeralajournal.com/2109</link>
<guid>https://thekeralajournal.com/2109</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cf02553f8f2.jpg" length="73092" type="image/jpeg"/>
<pubDate>Fri, 03 Apr 2026 05:27:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന്, ഏപ്രില്‍ 4ന് കട്ടപ്പനയിലെത്തും. ഇന്ന് 11 മണിക്ക് ശേഷം ഹെലികോപ്റ്റര്‍ മാര്‍ഗം സെന്റ് ജോർജ് സ്‌കൂൾ ഗ്രൗണ്ടിലെത്തുന്ന അദ്ദേഹം, 12.30ന് നഗരസഭാ മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d0624107ce4.jpg" alt=""></p>
<p>ജില്ലയിലെ യുഡിഎഫിന്റെ അഞ്ച് സ്ഥാനാര്‍ഥികളും പരിപാടിയില്‍ പങ്കെടുക്കും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ രാവിലെ 11ന് മുമ്പ് സമ്മേളന നഗരിയില്‍ പ്രവേശിക്കണമെന്ന് നേതാക്കള്‍ അറിയിച്ചു.</p>
<p>അതേസമയം, ഏപ്രില്‍ 5ന് ഉച്ചയ്ക്ക് 2ന് ഏലപ്പാറയില്‍ നടക്കുന്ന പൊതുസമ്മേളനം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാ അർജുൻ ഖാർഗെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 6ന് അടിമാലിയിലും തൊടുപുഴയിലും പ്രതിപക്ഷ നേതാവ് V. D. സതീശൻ പങ്കെടുക്കും.</p>
<p>അന്നേ ദിവസം വൈകിട്ട് 5ന് കട്ടപ്പനയില്‍ നടക്കുന്ന റോയി കെ. പൗലോസിന്റെ പ്രചാരണ സമാപന സമ്മേളനത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീൻ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>റോഷി പുറപ്പെട്ടു,  40ാംവർഷവും കാൽനടയായി മലയാറ്റൂരിലേക്ക്..</title>
<link>https://thekeralajournal.com/2108</link>
<guid>https://thekeralajournal.com/2108</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce793bf3c8f.jpg" length="115301" type="image/jpeg"/>
<pubDate>Thu, 02 Apr 2026 19:43:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: പതിവ് തെറ്റിച്ചില്ല, നാൽപ്പതാം വർഷവും റോഷിയും സംഘവും കാൽനടയായി മലയാറ്റൂരിലേക്ക് പുറപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അവധി കൊടുത്ത് കത്തിക്കാളുന്ന വെയിലിനെ അവഗണിച്ച് വെള്ളി അർധരാത്രിക്ക് മുൻപായി കുരിശ് മല ചവിട്ടാൻ കഴിയുമെന്നാണ് കരുതുന്നത്. </p>
<p></p>
<p>ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയൊരു സംഘം അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാമപുരം, കൂത്താട്ടുകുളം, മൂവാറ്റുപുഴ, കീഴില്ലം, കുറുപ്പംപടി, കോടനാട് വഴിയാണ് മലയാറ്റുരേക്ക് പോവുക. മീങ്കുന്നം പള്ളിയുടെ മുൻപിലായി കുറച്ചു നേരം വിശ്രമിക്കുന്നതൊഴിച്ചാൽ തുടർച്ചയായി നടന്ന് മലയാറ്റൂരിലെത്തുകയാണ് സംഘം. പത്താം ക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള അവധിക്ക് കാല്‍ നടയായി മലയാറ്റൂരിലേക്ക് തുടങ്ങിയ യാത്രയ്ക്ക് തിരഞ്ഞെടുപ്പ് കാലത്തു പോലും അവധി നല്‍കിയിട്ടില്ല. </p>
<p></p>
<p>മുടങ്ങിയത് കോവിഡ് കാലത്ത് മാത്രം </p>
<p></p>
<p>1985 ല്‍ തുടങ്ങിയ യാത്ര കഴിഞ്ഞ മുടങ്ങിയത് കൊവിഡ് കാലത്ത് ഒരിക്കല്‍ മാത്രമാണ്. ഇക്കാലയളവിലെല്ലാം യാത്രയ്ക്ക് ഭംഗം വരുത്താതെ വഴി നടത്തിയത് വിശ്വാസ തീഷ്ണത ഒന്ന് മാത്രമാണെന്ന് റോഷി പറയുന്നു. വിശ്രമമില്ലാതെ പ്രവര്‍ത്തിക്കാനുള്ള ഊര്‍ജം ആണ് ഈ യാത്ര സമ്മാനിക്കുന്നതെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. </p>
<p></p>
<p>മുമ്പ് പുതു ഞായറാഴ്ച ആയിരുന്ന മലയാറ്റൂര്‍ യാത്ര, 1996 ല്‍ പേരാന്പ്രയില്‍ സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതോടെ തിരഞ്ഞെടുപ്പു ചൂടിലായി. ഇതോടെ യാത്ര പെസഹാ ദിവസത്തേക്ക് മാറ്റി. ചക്കാമ്പുഴയിലെ തറവാട്ട് വീട്ടില്‍നിന്നു പെസഹ അപ്പം മുറിച്ചതിനു ശേഷമാണ് യാത്ര തിരിക്കുന്നത്. അമ്മ ലീലാമ്മ കൊന്ത നല്‍കി അനുഗ്രഹിക്കും.</p>
<p></p>
<p>പാലാ ചക്കാമ്പുഴ ലൊരേത്ത്മാതാ പള്ളിയില്‍ നിന്ന് മലയാറ്റൂര്‍ മല കയറാന്‍ നടന്നു പോകുന്നത് പതിവ് ഉണ്ടായിരുന്നു. വികാരിയച്ചന്റെ നേതൃത്വത്തിലുള്ള കാല്‍നട യാത്രാസംഘത്തില്‍ ചെറുപുഷ്പം മിഷന്‍ലീഗില്‍ അംഗമായാണ് യാത്രയുടെ തുടക്കം. പത്തും ഇരുപതും വര്‍ഷമായി നടക്കുന്നവര്‍ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. </p>
<p></p>
<p>'ചിലര്‍ എന്തെങ്കിലും നേര്‍ച്ചയുടെ ഭാഗം ആയിട്ടാണ് മല ചവിട്ടുന്നത്. എനിക്ക് അത്തരം നേര്‍ച്ചകള്‍ ഒന്നും ഒരുകാലത്തും ഉണ്ടായിരുന്നില്ല. ദൈവത്തില്‍ മനസ്സ് അര്‍പ്പിച്ച് പീഡാനുഭവ സ്മരണയില്‍ യാത്ര തുടരുകയാണ്. 6 വർഷം മുൻപ് പെസഹ വ്യാഴാഴ്ചയ്ക്കു മുൻപായി കെഎസ്ആർടിസിയിൽ യാത്ര ചെയ്യുമ്പോൾ ഒരു അപകടം നേരിട്ടെങ്കിലും ഒരു പോറൽ പോലും ഏൽക്കാതിരുന്നത് വിശ്വാസ തീക്ഷ്‌ണത ഒന്നു കൊണ്ടു മാത്രമാണെന്നു വിശ്വസിക്കാനാണ് ഇഷ്‌ടമെന്നും റോഷി പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>അഡ്വ.സേനാപതി വേണുവിന് നത്തുകല്ലിൽ സ്വീകരണം നൽകി</title>
<link>https://thekeralajournal.com/2104</link>
<guid>https://thekeralajournal.com/2104</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cde11e7d7c8.jpg" length="79053" type="image/jpeg"/>
<pubDate>Thu, 02 Apr 2026 08:55:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോല നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർഥി അഡ്വ.സേനാപതി വേണുവിന് നത്തുകല്ലിൽ സ്വീകരണം നൽകി.</p>
<p>സ്വീകരണ പരിപാടികൾക്ക് ഇരട്ടയാർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കിരൺ ജോർജ് അധ്യക്ഷത വഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69cde18f624f6.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>‘ഉജ്ജ്വല’ പുരസ്‌കാരം ഡോ. വിജിത ആർ. കുറുപ്പിന്</title>
<link>https://thekeralajournal.com/2103</link>
<guid>https://thekeralajournal.com/2103</guid>
<description><![CDATA[ കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറാണ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cd9bc33e11f.jpg" length="46773" type="image/jpeg"/>
<pubDate>Thu, 02 Apr 2026 03:57:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സ്റ്റേറ്റ് ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ‘ഉജ്ജ്വല’ പുരസ്‌കാരം കോടിക്കുളം ഗവ. ആയുർവേദ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസറായ ഡോ. വിജിത ആർ. കുറുപ്പിന് ലഭിച്ചു.</p>
<p>അന്താരാഷ്ട്ര വനിതാദിനാചരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നും ഔദ്യോഗിക രംഗത്തും സംഘടനാ പ്രവർത്തനങ്ങളിലും മികവ് തെളിയിച്ച വനിതാ മെഡിക്കൽ ഓഫീസർമാർക്ക് നൽകുന്ന അംഗീകാരത്തിന്റെ ഭാഗമായാണ് ഈ പുരസ്‌കാരം. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ നടന്ന സമാപനച്ചടങ്ങിലാണ് ജില്ലാതലത്തിൽ നിന്നും ഡോ. വിജിതയെ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തത്.</p>
<p>ഡിസ്‌പെൻസറിയുടെ പ്രവർത്തനങ്ങൾക്ക് ദേശീയ-സംസ്ഥാന തലങ്ങളിൽ ലഭിച്ച അംഗീകാരങ്ങൾ, വിവിധ ആരോഗ്യ സേവനപദ്ധതികളുടെ വിജയകരമായ നടപ്പാക്കൽ, ഡിസ്‌പെൻസറിയെ മനോഹരവും രോഗി സൗഹൃദവുമായ സ്ഥാപനമാക്കുന്നതിൽ വഹിച്ച പങ്ക്, അസോസിയേഷൻ ജില്ലാ വനിതാ കൺവീനർ എന്ന നിലയിലെ സജീവ പ്രവർത്തനം എന്നിവ പരിഗണിച്ചാണ് അവരെ ഈ ബഹുമതിക്ക് അർഹയാക്കിയിരിക്കുന്നത്.</p>
<p>കോട്ടയം മൂലവട്ടം ശിവവിലാസത്തിൽ എസ്. രാധാകൃഷ്ണക്കുറുപ്പിന്റെയും എം. വി. ശ്രീകുമാരിയുടെയും മകളാണ് ഡോ. വിജിത ആർ. കുറുപ്പ്.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്നു അധ്യാപകനെ ആക്രമിച്ചതായി പരാതി</title>
<link>https://thekeralajournal.com/2102</link>
<guid>https://thekeralajournal.com/2102</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cca5399727e.jpg" length="70998" type="image/jpeg"/>
<pubDate>Wed, 01 Apr 2026 10:25:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: വിദ്യാർത്ഥിയെ ശാസിച്ചതിനെ തുടർന്ന് ഉണ്ടായ തർക്കത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപകനെ വീട്ടിൽ കയറി ആക്രമിച്ചതായി പരാതി.</p>
<p>കാമാക്ഷി പഞ്ചായത്തിലെ പുഷ്പഗിരി സ്വദേശിയായ കളരിക്കൽ ലിൻസ് ജോർജിനെയാണ് പുഷ്പഗിരി മാക്കൽ ശരത് ശശിയും സുഹൃത്തും ചേർന്ന് മദ്യലഹരിയിൽ വീട്ടിലെത്തി മർദ്ദിച്ചന്നാണ് പരാതി. </p>
<p>സംഭവസമയം അധ്യാപകന്റെ കുടുംബാംഗങ്ങളും വീട്ടിലുണ്ടായിരുന്നു.സ്വകാര്യ സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ അധ്യാപകൻ ശാസിച്ചതിനെ തുടർന്നുണ്ടായ അസ്വാരസ്യങ്ങൾ ആണ് സംഭവത്തിന് കാരണമായതെന്നാണ് ലഭ്യമായ വിവരം.</p>
<p>തിങ്കളാഴ്ച വൈകിട്ട് നാലരയോടെ ബൈക്കിൽ എത്തിയ പ്രതികൾ ലിൻസിനെ വീടിനുള്ളിൽ നിന്ന് വിളിച്ചിറക്കി ആക്രമിച്ചുവെന്നാണ് റിപ്പോർട്ട്.</p>
<p>പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണാശുപത്രിയിലും തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തെ തുടർന്ന് തങ്കമണി പോലീസ് ഇൻസ്പെക്ടർ സുബിൻ തങ്കച്ചന്റെ നേതൃത്വത്തിൽ എസ്.ഐ പി.ഡി. സേവ്യർ, എ.എസ്.ഐ പി.എം. സുനിൽകുമാർ, എസ്.സി.പി.ഒ ഷാനവാസ് ഖാൻ എന്നിവർ സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുന്നു</p>]]> </content:encoded>
</item>

<item>
<title>വാഗമൺ ചില്ലുപാലം അടഞ്ഞിട്ട് മൂന്ന് മാസം; പ്രതിഷേധം ശക്തമാകുന്നു</title>
<link>https://thekeralajournal.com/2101</link>
<guid>https://thekeralajournal.com/2101</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6d7c5e162.jpg" length="120426" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:27:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണമായ വാഗമണ്ണിലെ ചില്ലുപാലം മൂന്ന് മാസമായി അടഞ്ഞുകിടക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സുരക്ഷാപരിശോധനക്കും അറ്റകുറ്റപ്പണികൾക്കുമായി കഴിഞ്ഞ ഡിസംബറിൽ താത്കാലികമായി അടച്ച പാലം ഇതുവരെ തുറക്കാത്തതിൽ സന്ദർശകരും പ്രദേശവാസികളും അതൃപ്തി പ്രകടിപ്പിക്കുന്നു.</p>
<p>മധ്യവേനൽ അവധി ആരംഭിച്ചിട്ടും പാലം തുറക്കാനുള്ള നടപടികൾ പുരോഗമിക്കാത്തത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ഒരു ആഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തിയാക്കി പാലം തുറക്കുമെന്നായിരുന്നു ആദ്യം അധികൃതർ നൽകിയിരുന്ന വിവരം. എന്നാൽ അറ്റകുറ്റപ്പണികൾ അനിശ്ചിതമായി നീളുകയാണ്.</p>
<p>ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്ത പ്രത്യേക ഗ്ലാസ് ഉപയോഗിച്ച് ഏകദേശം മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പാലം, ഏഷ്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് ബ്രിഡ്ജുകളിൽ ഒന്നാണ്. വാഗമൺ അഡ്വഞ്ചർ പാർക്കിലെ മുഖ്യ ആകർഷണമായതിനാൽ ദൂരപ്രദേശങ്ങളിൽ നിന്നുപോലും വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.</p>
<p>ഇടുക്കി ഡിടിപിസിയും പെരുമ്പാവൂരിലെ ഭാരത് മാതാ വെഞ്ചേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള കിക്കി സ്റ്റാർസും ചേർന്നാണ് കോലാഹലമേട്ടിൽ ഈ വിനോദസഞ്ചാര കേന്ദ്രം ഒരുക്കിയത്. അഡ്വഞ്ചർ പാർക്കിൽ സന്ദർശകരുടെ തിരക്ക് തുടരുന്നതിനിടെ ഗ്ലാസ് ബ്രിഡ്ജ് അടഞ്ഞുകിടക്കുന്നത് ടൂറിസം വരുമാനത്തെയും പ്രതികൂലമായി ബാധിക്കുന്നതായി വിലയിരുത്തപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>18ാ മത് തേക്കടി പുഷ്പ മേളയ്ക്ക് ഇന്ന് തുടക്കം</title>
<link>https://thekeralajournal.com/2098</link>
<guid>https://thekeralajournal.com/2098</guid>
<description><![CDATA[ 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc641968fee.jpg" length="185991" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:47:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമളി പഞ്ചായത്തും തേക്കടി അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും മണ്ണാറത്തറയിൽ ഗാർഡൻസും ചേർന്ന് സംഘടിപ്പിക്കുന്ന 18ാമത് തേക്കടി പുഷ്പമേളയ്ക്ക് ഇന്ന് തുടക്കമാകും. വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ കല്ലറക്കൽ ഗ്രൗണ്ടിലാണ് മേള നടക്കുന്നത്. മേയ് 3 വരെ നീളുന്ന മേളയിൽ ഇന്ന് രാവിലെ 10 മുതൽ പ്രവേശനം അനുവദിക്കും.</p>
<p>വൈകിട്ട് 5.30ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ഇടുക്കി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ഷീലാ സ്റ്റീഫൻ മേള ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർമാനുമായ എം.എം. വർഗീസ് അദ്ധ്യക്ഷത വഹിക്കും.</p>
<p>സമ്മേളനത്തിൽ ജില്ലയിലെ മികച്ച പ്രൈമറി സ്‌കൂളായി തിരഞ്ഞെടുത്ത കുമളി ട്രൈബൽ യു.പി. സ്‌കൂളിനെ ആദരിക്കും. കൂടാതെ ചിത്രകാരനായ അബ്ദുല്‍ റസാഖ് രചിച്ച ‘കുമളിയുടെ സ്ഥലനാമ ചരിത്രം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. തുടർന്ന് ട്രൈബൽ സ്‌കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറും.</p>
<p>33 ദിവസം നീളുന്ന പുഷ്പമേളയുടെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി സെമിനാറുകളും സംവാദങ്ങളും സംഘടിപ്പിക്കും. ‘ഉറവിടത്തിൽ തന്നെ മാലിന്യ സംസ്‌ക്കരണം’ എന്ന ആശയം പ്രചരിപ്പിക്കുന്നതിനായി ചെറിയ മാലിന്യ സംസ്‌ക്കരണ പ്ലാന്റുകളുടെ പ്രദർശനവും മേളയുടെ പ്രധാന ആകർഷണമായിരിക്കും.</p>
<p>മേളക്കാലത്ത് വിവിധ സ്‌കൂളുകളും കലാസംഘടനകളും ചേർന്ന് ദിവസേന വൈകുന്നേരങ്ങളിൽ കലാപരിപാടികൾ അവതരിപ്പിക്കുമെന്ന് പുഷ്പമേളയുടെ ജനറൽ കൺവീനർമാരായ ടി.ടി. തോമസ്, ഷാജി മണ്ണാറത്തറ എന്നിവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹാൻഡ്‌ബോൾ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ</title>
<link>https://thekeralajournal.com/2096</link>
<guid>https://thekeralajournal.com/2096</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6311b8417.jpg" length="75473" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:43:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 ന് ആരംഭിക്കും. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ ക്യാമ്പ് നടക്കും.</p>
<p>2008 ജനുവരി 1 ന് ശേഷം ജനിച്ച ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 82815291170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹാൻഡ്‌ബോൾ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 മുതൽ</title>
<link>https://thekeralajournal.com/2097</link>
<guid>https://thekeralajournal.com/2097</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6311b8417.jpg" length="75473" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:43:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെയും ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ സമ്മർ പരിശീലന ക്യാമ്പ് ഏപ്രിൽ 4 ന് ആരംഭിക്കും. കുമാരമംഗലം എം.കെ.എൻ.എം സ്കൂൾ ഗ്രൗണ്ടിൽ രാവിലെ 7.30 മുതൽ ക്യാമ്പ് നടക്കും.</p>
<p>2008 ജനുവരി 1 ന് ശേഷം ജനിച്ച ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും ക്യാമ്പിൽ പങ്കെടുക്കാം. ഏപ്രിൽ, മേയ് മാസങ്ങളിലായി ക്യാമ്പ് സംഘടിപ്പിക്കുന്നതാണ്.</p>
<p>കൂടുതൽ വിവരങ്ങൾക്ക് 82815291170 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ലാ സെക്രട്ടറി അൻവർ ഹുസൈൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിരല്‍ത്തുമ്പിലെ ജനാധിപത്യം: തെരുവ് നാടകപര്യടനത്തിന് ജില്ലയിൽ തുടക്കമായി</title>
<link>https://thekeralajournal.com/2095</link>
<guid>https://thekeralajournal.com/2095</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc623487afa.jpg" length="107589" type="image/jpeg"/>
<pubDate>Wed, 01 Apr 2026 05:39:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുടുംബശ്രീ, സ്വീപ്, ജില്ലാ ഭരണകൂടം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകപര്യടനത്തിന് ജില്ലയില്‍ തുടക്കമായി. കുടുംബശ്രീ കലാസമിതി രംഗശ്രീയുടെ നാടകപര്യടനം ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് ഫ്ലാഗ് ഓഫ് ചെയ്തു. ഏപ്രില്‍ 7 വരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നാടകം അരങ്ങേറും.</p>
<p>ഇന്നലെ കുമളി ഗ്രാമപഞ്ചായത്തിലെ കുമളി, മണ്ണാംകുടി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ വള്ളക്കടവ് എന്നിവിടങ്ങളില്‍ നാടകം അവതരിപ്പിച്ചു. ഇന്ന് അടിമാലി ഗ്രാമപഞ്ചായത്തിലെ പ്ലാമലക്കുടി, ഇരുമ്പുപാലം, ചിന്നപൂവ്കുടി എന്നിവിടങ്ങളില്‍ നാടകം അരങ്ങേറും.</p>
<p>ഏപ്രില്‍ 5ന് കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവ്, ദണ്ഡുക്കൊമ്പ്, പൊങ്കമ്പിള്ളി എന്നിവിടങ്ങളിലും, 6ന് വട്ടവട ഗ്രാമപഞ്ചായത്തിലെ വട്ടവട ബസ് സ്റ്റാന്‍ഡ്, കൊട്ടക്കാമ്പൂര്‍, കോവിലൂര്‍ പ്രദേശങ്ങളിലും, 7ന് മറയൂര്‍ ഗ്രാമപഞ്ചായത്തിലെ മറയൂര്‍ ടൗണ്‍, നൂറുവീട്, കൂടക്കാട് എന്നിവിടങ്ങളിലുമാണ് നാടകം സംഘടിപ്പിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി വോട്ടിംഗ് പങ്കാളിത്തം വര്‍ധിപ്പിക്കുക, വോട്ടിംഗ് യന്ത്രങ്ങളുടെ ഉപയോഗം, വി.വി പാറ്റ് സംവിധാനം പരിചയപ്പെടുത്തുക, ഹോം വോട്ടിംഗ് സംബന്ധിച്ച അവബോധം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ‘വിരല്‍ത്തുമ്പിലെ ജനാധിപത്യം’ എന്ന നാടകം അവതരിപ്പിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്.</p>
<p>കുടുംബശ്രീയുടെ കലാസമിതി രംഗശ്രീ ഇടുക്കി വിഭാഗം വേദിക രംഗശ്രീയിലെ അഞ്ചംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്. സുജന്തി, ഷൈലജ, ഓമന, ജമീല, ലൗലി എന്നിവര്‍ അഭിനേതാക്കളാണ്.</p>]]> </content:encoded>
</item>

<item>
<title>തെരഞ്ഞെടുപ്പ് : അന്യസംസ്ഥാന തൊഴിലാളികളുടെ മടങ്ങിപ്പോക്ക് ഹൈറേഞ്ചില്‍ തൊഴില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു</title>
<link>https://thekeralajournal.com/2094</link>
<guid>https://thekeralajournal.com/2094</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69cb22b5bf1ff.jpg" length="467062" type="image/jpeg"/>
<pubDate>Tue, 31 Mar 2026 06:56:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ തോട്ടം, നിര്‍മാണം, ഹോട്ടല്‍ മേഖലകളില്‍ തൊഴിലാളികളുടെ ക്ഷാമം ഗുരുതരമായി തുടരുന്നു. തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക് മടങ്ങിയതാണ് പ്രതിസന്ധി ശക്തമാകാന്‍ കാരണമായത്.</p>
<p>കേരളത്തിലും അസമിലും ഒരേസമയത്ത് നിയമസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍, പശ്ചിമ ബംഗാളില്‍ ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. വോട്ടര്‍പട്ടിക പരിഷ്‌കരണവും തിരഞ്ഞെടുപ്പ് ഒരുക്കങ്ങളും മുന്നോടിയായി ബംഗാള്‍ സ്വദേശികളില്‍ ഭൂരിഭാഗവും നേരത്തെ നാട്ടിലേക്ക് മടങ്ങിയിരുന്നു. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചുവരുന്ന പലര്‍ക്കും ഇവിടെ മേല്‍വിലാസത്തില്‍ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നാലും, വോട്ട് സ്വദേശത്തുതന്നെയാണ് രേഖപ്പെടുത്തുന്നത്.</p>
<p>ഹൈറേഞ്ചിലെ തൊഴിലാളികളില്‍ ഭൂരിഭാഗവും ബംഗാള്‍, അസം, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ്. നിര്‍മാണ മേഖലയിലാണ് ബംഗാള്‍, അസം സ്വദേശികള്‍ കൂടുതലായും പ്രവര്‍ത്തിക്കുന്നത്. തോട്ടം മേഖലയില്‍ ഝാര്‍ഖണ്ഡ്, ബീഹാര്‍ സ്വദേശികളാണ് പ്രധാനമായി ജോലി ചെയ്യുന്നത്. ജോലി സ്ഥലത്ത് തന്നെ താമസിച്ച് കൃത്യസമയത്ത് ജോലിയില്‍ പ്രവേശിക്കുന്നതിനാല്‍ ഇവര്‍ തൊഴിലുടമകള്‍ക്ക് ഏറെ ആശ്രയമാണ്.</p>
<p>ഇതിനൊപ്പം, അന്യസംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വിവാഹസീസണും ശക്തമാണ്. ഒരാഴ്ചവരെ നീളുന്ന പരമ്പരാഗത വിവാഹചടങ്ങുകള്‍ ഉള്ളതിനാല്‍ ബന്ധുക്കളില്‍ വിവാഹമുണ്ടെങ്കില്‍ തൊഴിലാളികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് മടങ്ങുന്നതും പതിവാണ്.</p>
<p>കട്ടപ്പന മേഖലയില്‍നിന്ന് മാത്രം കഴിഞ്ഞ ദിവസങ്ങളില്‍ ആയിരക്കണക്കിന് തൊഴിലാളികളാണ് നാട്ടിലേക്ക് മടങ്ങിയത്. സാധാരണയായി ജൂണ്‍, ജൂലൈ മാസങ്ങളോടെ മാത്രമേ ഇവര്‍ തിരിച്ചെത്താറുള്ളൂ. ഇതിനിടെ ഒഡീഷ, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേതനം വര്‍ധിച്ചതും ചില തൊഴിലാളികള്‍ മടങ്ങിവരാത്ത സാഹചര്യം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.</p>
<p>തൊഴിലാളികളുടെ കുറവ് കാരണം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുകയും തോട്ടങ്ങളില്‍ ഉല്‍പാദനത്തെ ബാധിക്കുകയും ഹോട്ടല്‍ മേഖലയിലും സേവനക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്നുവെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ: പങ്കെടുക്കാൻ കഴിഞ്ഞില്ലാത്തവർക്ക് വീണ്ടും അവസരം</title>
<link>https://thekeralajournal.com/2093</link>
<guid>https://thekeralajournal.com/2093</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69cb21d7ea90e.jpg" length="85810" type="image/jpeg"/>
<pubDate>Tue, 31 Mar 2026 06:52:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം പഞ്ചായത്ത് സിന്തറ്റിക് സ്റ്റേഡിയത്തിൽ നടന്ന ജില്ലാതല സ്‌പോർട്സ് ഹോസ്റ്റൽ സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ സാധിക്കാത്ത കായികതാരങ്ങൾക്ക് സംസ്ഥാന സ്‌പോർട്സ് കൗൺസിൽ വീണ്ടും അവസരം നൽകുന്നു.</p>
<p>ഏപ്രിൽ 7ന് തിരുവനന്തപുരം ഗവ.ജി.വി.രാജ സ്‌പോർട്സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്സ് ഡിവിഷൻ കുന്നംകുളം, കണ്ണൂർ സ്‌പോർട്സ് സ്‌കൂൾ എന്നിവിടങ്ങളിലായിരിക്കും സെലക്ഷൻ ട്രയൽസ് നടക്കുക. 6, 7, 8, 11 ക്ലാസുകളിലേക്കുള്ള കോമൺ സെലക്ഷനും, 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ലാറ്ററൽ എൻട്രിക്കായി സംസ്ഥാനതല മെഡൽ നേടിയവർക്കും സെലക്ഷൻ ഉണ്ടായിരിക്കും.</p>
<p>അത്ലറ്റിക്സ്, ബാസ്‌ക്കറ്റ്‌ബോൾ, ബോക്സിംഗ്, ഫെൻസിംഗ്, ഫുട്ബോൾ, ഹാൻഡ്‌ബോൾ, ഹോക്കി, ജൂഡോ, കബഡി, ഖോ ഖോ, നെറ്റ്‌ബോൾ, തായ്‌ക്ക്വോണ്ട, വോളീബോൾ, റെസ്ലിംഗ് എന്നീ ഇനങ്ങളിൽ ആണ്‍കുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ ഉണ്ടായിരിക്കും. ക്രിക്കറ്റിൽ പെൺകുട്ടികൾക്കായി മാത്രമാണ് സെലക്ഷൻ.</p>
<p>കായികതാരങ്ങൾ തങ്ങൾക്ക് സൗകര്യപ്രദമായ ഏതെങ്കിലും ഒരു കേന്ദ്രത്തിൽ ട്രയൽസിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ്, രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം രാവിലെ 9 മണിക്ക് ഹാജരാകണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9895112027.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഹോം വോട്ടിംഗ് ആരംഭിച്ചു</title>
<link>https://thekeralajournal.com/2092</link>
<guid>https://thekeralajournal.com/2092</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca748f16e47.jpg" length="109510" type="image/jpeg"/>
<pubDate>Mon, 30 Mar 2026 18:33:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ട് ചെയ്യാൻ പോളിംഗ് ബൂത്തിലേക്ക് എത്താൻ കഴിയാത്ത വോട്ടർമാർക്കായി തിരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയ ഹോം വോട്ടിംഗ് സംവിധാനം ഇടുക്കി ജില്ലയിൽ ആരംഭിച്ചു.</p>
<p>ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും സ്വന്തം വീടുകളിൽ നിന്നുതന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.</p>
<p>തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നേരിട്ട് വീടുകളിലെത്തി ആവശ്യമായ നടപടികൾ പാലിച്ച് വോട്ടെടുപ്പ് നടത്തും. വോട്ടർമാരുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കുന്ന രീതിയിലാണ് ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ആനച്ചാൽ ക്ഷേത്ര മോഷണം : പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2091</link>
<guid>https://thekeralajournal.com/2091</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca741c11821.jpg" length="111817" type="image/jpeg"/>
<pubDate>Mon, 30 Mar 2026 18:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആനച്ചാൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ ഓഫിസിൽ മോഷണം നടത്തിയ കേസിൽ പ്രതിയെ വെള്ളത്തൂവൽ പോലീസ് പിടികൂടി. ഇടുക്കി തങ്കമണി മരിയാപുരം നിരവത്ത് ഹൗസിൽ താമസിക്കുന്ന ചുഴലി മഹേഷ് എന്നറിയപ്പെടുന്ന മഹേഷ് നാരായണൻ (48) ആണ് പീരുമേട് ടൗണിൽ നിന്ന് പിടിയിലായത്.</p>
<p>പതിനഞ്ചോളം കേസുകളിൽ പ്രതിയായ ഇയാൾ മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ്. മാർച്ച് 21-ന് ശിക്ഷ പൂർത്തിയാക്കി വിയ്യൂർ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മൂന്നാറിലും ആനച്ചാലിലും എത്തി, ക്ഷേത്രത്തിൽ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. തുടർന്ന് കമ്പം, തേനി, പാലക്കാട്, തൃശൂർ എന്നിവിടങ്ങളിലായി സഞ്ചരിച്ച ഇയാളെ മോഷണത്തിന് ആറാം ദിവസം പീരുമേട്ടിൽ എത്തിയപ്പോൾ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു.</p>
<p>മോഷണ സ്ഥലത്ത് നിന്ന് ലഭിച്ച വിരലടയാളങ്ങളും സിസിടിവി ദൃശ്യങ്ങളും വിശകലനം ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് വിവരം പ്രചരിപ്പിച്ചതിലൂടെ നടത്തിയ കൃത്യമായ അന്വേഷണമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്.</p>
<p>വെള്ളത്തൂവൽ പോലീസ് ഇൻസ്പെക്ടർ ലെബിമോൻ, സബ് ഇൻസ്പെക്ടർമാരായ എൽദോ, ഷാജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബിജു, സീനിയർ സിവിൽ പോലീസ് ഓഫീസർ അനീഷ് മനയത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീവ്, ഷിജോ ജോസഫ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം നടന്നു</title>
<link>https://thekeralajournal.com/2090</link>
<guid>https://thekeralajournal.com/2090</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ca4eb7d74f6.jpg" length="100789" type="image/jpeg"/>
<pubDate>Mon, 30 Mar 2026 15:51:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്ക് നിയമസഭാ തിരഞ്ഞെടുപ്പിനാവശ്യമായ ഇ.വി.എം വോട്ടിംഗ് യന്ത്രങ്ങളും വി.വി.പാറ്റ് സംവിധാനങ്ങളും വിതരണം ചെയ്തു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഇടുക്കി സബ് കളക്ടറും തൊടുപുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് വരണാധികാരിയുമായ അനൂപ് ഗാർഗിന് യന്ത്രങ്ങൾ കൈമാറി വിതരണ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, മൂന്നാർ (ദേവികുളം), സെന്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്‌കൂൾ, നെടുങ്കണ്ടം (ഉടുമ്പൻചോല), ന്യൂമാൻ കോളേജ്, തൊടുപുഴ (തൊടുപുഴ), ഇ.എം.ആർ.എസ്, പൈനാവ് (ഇടുക്കി), മരിയഗിരി ഇംഗ്ലീഷ് പബ്ലിക് സ്‌കൂൾ, കുട്ടിക്കാനം (പീരുമേട്) എന്നിവിടങ്ങളിലേക്കാണ് യന്ത്രങ്ങൾ എത്തിക്കുന്നത്.</p>
<p>യന്ത്രങ്ങൾ ബന്ധപ്പെട്ട മണ്ഡലങ്ങളിൽ എത്തിച്ച ശേഷം, ഓരോ മെഷീനും ഏത് പോളിങ് ബൂത്തിലേക്കാണെന്ന് നിശ്ചയിക്കുന്നതിനായി മാർച്ച് 31ന് രണ്ടാംഘട്ട റാൻഡമൈസേഷൻ ഇ.വി.എം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്‌വെയർ വഴി നടത്തും.</p>
<p>മണ്ഡലങ്ങളിലെ യന്ത്രങ്ങളുടെ എണ്ണം (ബാലറ്റ് യൂണിറ്റ് – കൺട്രോൾ യൂണിറ്റ് – വി.വി.പാറ്റ്):</p>
<p>ദേവികുളം: 255 – 255 – 277</p>
<p>ഉടുമ്പൻചോല: 239 – 239 – 259</p>
<p>തൊടുപുഴ: 272 – 272 – 295</p>
<p>ഇടുക്കി: 246 – 246 – 267</p>
<p>പീരുമേട്: 266 – 266 – 288</p>
<p>ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ, ഇ.വി.എം നോഡൽ ഓഫീസർ സജീവ് സി.കെ, സീനിയർ സൂപ്രണ്ട് എബി എബ്രഹാം, ഇലക്ഷൻ വിഭാഗം ജീവനക്കാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടി : ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു</title>
<link>https://thekeralajournal.com/2089</link>
<guid>https://thekeralajournal.com/2089</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9d4b617219.jpg" length="157716" type="image/jpeg"/>
<pubDate>Mon, 30 Mar 2026 07:11:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്വീപ് വോട്ടർ ബോധവൽക്കരണ പരിപാടിയുടെ ഭാഗമായി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് വണ്ടിപ്പെരിയാർ മേഖല സന്ദർശിച്ചു. സന്ദർശനത്തിനിടെ ആദിമഗോത്ര സമൂഹമായ മലപണ്ടാരം വിഭാഗക്കാരുമായി കളക്ടർ നേരിട്ട് സംവദിച്ചു.</p>
<p>തിരഞ്ഞെടുപ്പിൽ വോട്ടവകാശം നിർബന്ധമായും വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം കളക്ടർ അവർക്കു വിശദീകരിച്ചു. വോട്ടിംഗ് സംബന്ധമായ സംശയങ്ങൾ ദൂരീകരിക്കുകയും ബോധവൽക്കരണ സന്ദേശം നൽകുകയും ചെയ്തു. തിരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ടവകാശം ഉറപ്പായും വിനിയോഗിക്കുമെന്ന് മലപണ്ടാരം വിഭാഗക്കാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടറെ അറിയിച്ചു.</p>
<p>പരമ്പരാഗതമായി നാടോടി വനവാസികളായ മലപണ്ടാരം വിഭാഗക്കാർ കാടുകളിൽ നിന്ന് ലഭിക്കുന്ന വിഭവങ്ങളെ ആശ്രയിച്ചാണ് ജീവിക്കുന്നത്. കുറച്ചുകാലം ഒരു സ്ഥലത്ത് തങ്ങിയ ശേഷം വനേതര ഉൽപ്പന്നങ്ങൾ ശേഖരിക്കാൻ മറ്റു പ്രദേശങ്ങളിലേക്ക് മാറുന്നതാണ് ഇവരുടെ ജീവിതരീതി. സന്ദർശനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c9d4bebba70.jpg" alt=""></p>
<p>വോട്ടർ വിദ്യാഭ്യാസം, അവബോധം വർധിപ്പിക്കൽ, വോട്ടർ സാക്ഷരത പ്രോത്സാഹനം എന്നിവ ലക്ഷ്യമിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പിലാക്കുന്ന പ്രധാന പരിപാടിയായ സ്വീപ്പിന്റെ ഭാഗമായാണ് ഈ സന്ദർശനം സംഘടിപ്പിച്ചത്. ജനാധിപത്യ പ്രക്രിയയിൽ പൊതുജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിന് വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ സ്വീപ്പ് പദ്ധതിയുടെ കീഴിൽ നടന്നു വരികയാണ്.</p>]]> </content:encoded>
</item>

<item>
<title>മാധ്യമപ്രവര്‍ത്തകനു നേരെയുണ്ടായ കയ്യേറ്റശ്രമം: പ്രതിഷേധവുമായി പത്രപ്രവര്‍ത്തക യൂണിയന്‍</title>
<link>https://thekeralajournal.com/2088</link>
<guid>https://thekeralajournal.com/2088</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bd4cb3c96.jpg" length="58471" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈരളി ടിവി റിപ്പോര്‍ട്ടര്‍ അഖില്‍ ടി എസ്-നെ യുഡിഎഫ് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെ.യു.ഡബ്ല്യു.ജെ) ഇടുക്കി ജില്ലാ ഘടകം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>സമീപകാലത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നതായി ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളിലും സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളിലും ആരോപിച്ചു.</p>
<p>തിരഞ്ഞെടുപ്പ് സമയത്ത് അണികളെ നിയന്ത്രണം വിട്ട നിലയിലാണ് വിടുന്നതെന്നും മാധ്യമപ്രവര്‍ത്തകരുടെ മേല്‍ ആക്രമണം അനുവദിക്കില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് കെ.യു.ഡബ്ല്യു.ജെ മുന്നറിയിപ്പ് നല്‍കി.</p>
<p>കെ സി വേണുഗോപാല്‍-നോട് ചോദ്യം ചോദിക്കാന്‍ സമീപിച്ചപ്പോഴാണ് സംഭവം നടന്നത്. ഇടുക്കി രാജകുമാരിയില്‍ നടന്ന സംഭവത്തില്‍ പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകര്‍ അഖില്‍ ടി എസ്-നെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.</p>
<p>തുടര്‍ന്ന് മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടതോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമായത്. പിന്നീട് യുഡിഎഫ് നേതാക്കള്‍ സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>അന്യസംസ്ഥാന തൊഴിലാളികളുടെ ഓശാനാഘോഷം ശ്രദ്ധേയമായി</title>
<link>https://thekeralajournal.com/2087</link>
<guid>https://thekeralajournal.com/2087</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bc93a720d.jpg" length="109256" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:28:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പവർ ഇൻ ജീസസ് ഹിന്ദി ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ അന്യസംസ്ഥാന തൊഴിലാളികൾ ഓശാന ഞായർ ഭക്തിപൂർവ്വം ആചരിച്ചു. ടൗൺ ചുറ്റി നടന്ന കുരുത്തോല പ്രദക്ഷിണത്തിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു.</p>
<p>ബംഗാൾ, അസം, ജാർഖണ്ഡ്, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ക്രിസ്തീയ വിശ്വാസികളാണ് പ്രദക്ഷിണത്തിൽ പങ്കെടുത്തത്.</p>
<p>തുടർന്ന് പാസ്റ്റർ പ്രിൻസ് തോമസ് ഓശാന സന്ദേശം നൽകി. ഹിന്ദി, സന്താളി, ബംഗാളി, അസമീസ്, ഛാദ്രി, മിസോ തുടങ്ങിയ വിവിധ ഭാഷകളിലുള്ള ഗാനങ്ങളാലപിച്ചാണ് പ്രദക്ഷിണം നടന്നത്.</p>
<p>വർഷങ്ങളായി ഓശാന ഞായർ ദിനത്തിൽ അന്യസംസ്ഥാന തൊഴിലാളികളുടെ കുരുത്തോല പ്രദക്ഷിണം ഇവിടെ ഭക്തിപൂർവ്വം സംഘടിപ്പിച്ച് വരുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>സംയുക്ത പരിശോധനയിൽ തൊടുപുഴയിൽ നിന്നും 900 കിലോയിലധികം നിരോധിത ഫ്ളക്സുകൾ പിടികൂടി</title>
<link>https://thekeralajournal.com/2086</link>
<guid>https://thekeralajournal.com/2086</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bc24e0616.jpg" length="112957" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:26:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ : ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡും കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്-ഉം തൊടുപുഴ നഗരസഭ സ്‌ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ 900 കിലോയിലധികം നിരോധിത മെറ്റീരിയലുകളും അവ ഉപയോഗിച്ച് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പ്രചാരണ ഫ്ളക്സുകളും ബാനറുകളും പിടിച്ചെടുത്തു.</p>
<p>നഗരസഭ പരിധിയിലെ വിവിധ പ്രിന്റിംഗ് പ്രസുകളിൽ നിന്ന് ഫ്ളക്സുകൾ ഫ്രെയിം ചെയ്ത് വിതരണം ചെയ്തിരുന്ന മങ്ങാട്ടുകവലയ്ക്ക് സമീപമുള്ള ഒരു സ്ഥാപനത്തിൽ നിന്നാണ് നിരോധിത ഫ്ളക്സുകൾ പിടിച്ചെടുത്തത്.</p>
<p>തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി നടപ്പിലാക്കിയ ഹരിത ചട്ടം പാലിക്കാതെ, ഹൈക്കോടതി ഉത്തരവുകളും തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തിലെ വ്യവസ്ഥകളും ലംഘിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കാനിരുന്ന പ്രചാരണ ഫ്ളക്സുകളും അനുബന്ധ സാമഗ്രികളും ആണ് പിടിച്ചെടുത്തത്.</p>
<p>പരിസ്ഥിതി സൗഹൃദ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇത്തരത്തിലുള്ള നിരോധിത സാമഗ്രികൾക്കെതിരെ കർശന നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇരവികുളം ദേശീയോദ്യാനം ഏപ്രിൽ 1 മുതൽ തുറക്കും</title>
<link>https://thekeralajournal.com/2085</link>
<guid>https://thekeralajournal.com/2085</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9bb05bde01.jpg" length="131163" type="image/jpeg"/>
<pubDate>Mon, 30 Mar 2026 05:21:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വരയാടുകളുടെ പ്രജനന കാലവുമായി ബന്ധപ്പെട്ട് രണ്ടുമാസത്തോളമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനം വീണ്ടും സന്ദർശകർക്കായി തുറക്കുന്നു. ഏപ്രിൽ 1 മുതൽ രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണിവരെ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും.</p>
<p>ജനുവരി 31 മുതലായിരുന്നു ഉദ്യാനം അടച്ചിരുന്നത്. പുതുതായി പിറക്കുന്ന വരയാടിൻ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും പ്രജനന പ്രക്രിയ സുതാര്യമായി നടക്കുന്നതിനുമാണ് എല്ലാ വർഷവും ഈ കാലയളവിൽ പാർക്ക് അടച്ചിടുന്നത്.</p>
<p>ഉദ്യാനം തുറന്നതിന് പിന്നാലെ വരയാടുകളുടെ കണക്കെടുപ്പും ആരംഭിക്കും. കണക്കെടുപ്പ് പൂർത്തിയാകുന്നതോടെ പുതിയതായി പിറന്ന കുഞ്ഞുങ്ങളുടെ കൃത്യമായ എണ്ണം വ്യക്തമാകും.</p>
<p>സ്കൂൾ പരീക്ഷകൾ അവസാനിക്കുന്നതോടെ മധ്യവേനൽ അവധിക്കാലത്ത് വരയാടുകളെ കാണാനും ഉദ്യാനത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാനും സഞ്ചാരികളുടെ തിരക്ക് വർധിക്കും. ഇതിനോടകം തന്നെ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർധിച്ചിരിക്കുകയാണ്.</p>
<p>ഉദ്യാനം തുറക്കുന്നതോടെ പ്രദേശത്തെ ടൂറിസം മേഖലക്ക് വലിയൊരു ഉണർവ് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2084</link>
<guid>https://thekeralajournal.com/2084</guid>
<description><![CDATA[ ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c9406e098f1.jpg" length="49292" type="image/jpeg"/>
<pubDate>Sun, 29 Mar 2026 20:37:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോയി മാത്യു (73), പുതിയാപറമ്പിൽ, ഇരട്ടയാർ നിര്യാതനായി.</p>
<p>സംസ്കാരം 30/03/2026 തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 ന് അണക്കരയിലെ ഭവനത്തിൽ ശുശ്രൂഷകൾ ആരംഭിച്ച് 3.30 ന് ഇരട്ടയാർ സെന്റ് തോമസ് ചർച്ച് സെമിത്തേരിയിൽ നടക്കുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമ്പൂ പറിക്കുന്നതിനിടെ, താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി മരണപ്പെട്ടു.</title>
<link>https://thekeralajournal.com/2083</link>
<guid>https://thekeralajournal.com/2083</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c893d58d282.jpg" length="38376" type="image/jpeg"/>
<pubDate>Sun, 29 Mar 2026 08:26:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന :- ഗ്രാമ്പൂ പറിക്കുന്നതിനിടെ താഴെ വീണ് പരിക്കേറ്റ ലബ്ബക്കട സ്വദേശി, റോസ് കോട്ടേജിൽ സ്റ്റീഫൻ പെരേര അന്തരിച്ചു. സ്വന്തം പുരയിടത്തിൽ  ഗ്രാമ്പൂ പറിക്കുന്നതിനിടെയാണ് താഴെ വീണ് അദ്ദേഹത്തിന് പരിക്കേറ്റത്. ആദ്യം കട്ടപ്പനയിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനെ തുടർന്ന് പാലായിലുള്ള, ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും രാത്രിയോടുകൂടി മരണപ്പെട്ടു. കട്ടപ്പന സീനിയർ ചേമ്പർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും, വിവിധ സാംസ്കാരിക വേദികളിൽ, നിറസാന്നിധ്യവുമായിരുന്നു സ്റ്റീഫൻ. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കട്ടപ്പന സീനിയർ ചേമ്പർ ഇന്റർനാഷണൽ ക്ലബ്ബ്  അനുശോചനം രേഖപ്പെടുത്തി..</p>]]> </content:encoded>
</item>

<item>
<title>വിശുദ്ധവാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായർ</title>
<link>https://thekeralajournal.com/2082</link>
<guid>https://thekeralajournal.com/2082</guid>
<description><![CDATA[ ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾ ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ആരംഭിച്ചു.ഇടുക്കി രൂപതാ മെത്രാൻ മാർ. ജോൺ നെല്ലിക്കുന്നേൽ നേതൃത്വം നൽകുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c87b74d28d2.jpg" length="139126" type="image/jpeg"/>
<pubDate>Sun, 29 Mar 2026 07:00:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നോമ്പിന്റെയും പ്രാർത്ഥനയുടെയും ആത്മീയ നിറവിൽ ക്രൈസ്തവർ വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു. യേശുക്രിസ്തുവിന്റെ യെരൂശലേമിലേക്കുള്ള വിജയപ്രവേശനം അനുസ്മരിപ്പിക്കുന്ന ഓശാന ഞായർ ആചരിച്ചുകൊണ്ടാണ് വിശുദ്ധവാരത്തിന് തുടക്കമായത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c87b8814cfd.jpg" alt=""></p>
<p>ഇടുക്കി രൂപതാ തല തിരുക്കർമ്മങ്ങൾക്ക് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ ഇടുക്കി രൂപതാ മെത്രാനായ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യ കാർമികത്വം വഹിച്ചു. വിശ്വാസികളുടെ വലിയ പങ്കാളിത്തത്തോടെയും ആത്മീയ ഭാവത്തോടെയും തിരുക്കർമ്മങ്ങൾ നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c88440749d2.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c880f8715bd.jpg" alt=""></p>
<p>6.30 ന് ആരംഭിച്ച തിരുക്കർമ്മങ്ങൾ ഇരട്ടയാറിൽ ഉള്ള അൽഫോൻസാ കപ്പേളയിൽ നിന്നും ആരംഭിച്ചു.തുടർന്ന് ഓശാനയുടെ സന്ദേശം നൽകി വിശ്വാസികൾ ഇരട്ടയാറിൽ കുരുത്തോല പ്രദക്ഷിണവും നടത്തി.നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്ന്യസ്ഥരും പങ്കെടുത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c88af723c27.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c8893354065.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ലയണ്‍സ് ക്ലബ്ബ് ഉപ്പുതറ: രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു</title>
<link>https://thekeralajournal.com/2080</link>
<guid>https://thekeralajournal.com/2080</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c84087db4f5.jpg" length="113796" type="image/jpeg"/>
<pubDate>Sun, 29 Mar 2026 02:26:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപ്പുതറ ലയണ്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 2025–26 വര്‍ഷത്തില്‍ നിര്‍മിക്കുന്ന വീടുകളില്‍ രണ്ടാമത്തെ വീടിന്റെ താക്കോല്‍ ദാനം നടന്നു. ലയണ്‍സ് മള്‍ട്ടിപ്പിള്‍ കൗണ്‍സില്‍ ചെയര്‍മാന്‍ രാജന്‍ എൻ. നമ്പൂതിരിയാണ് താക്കോല്‍ കൈമാറിയത്.</p>
<p>ക്ലബ്ബ് പ്രസിഡന്റ് സജിന്‍ സ്‌കറിയ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലാല്‍ എബ്രഹാം, ട്രഷറര്‍ പ്രവീണ്‍ കെ. മോഹന്‍, വൈസ് പ്രസിഡന്റ് ജോയി താഴത്തുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.</p>
<p>ഈ വര്‍ഷം ഉപ്പുതറ ലയണ്‍സ് ക്ലബ്ബ് ഏഴ് വീടുകളാണ് നിര്‍മിക്കുന്നത്. ഇതില്‍ ഉപ്പുതറ പഞ്ചായത്തിലെ മാട്ടുതാവളത്തില്‍ നിര്‍മിച്ച വീടിന്റെ പണികള്‍ പൂര്‍ത്തിയാക്കി ഗുണഭോക്താക്കള്‍ക്ക് കൈമാറുകയായിരുന്നു. മുമ്പ് പൊരികണ്ണിയില്‍ നിര്‍മിച്ച ആദ്യ വീടിന്റെ താക്കോല്‍ ദാനം കഴിഞ്ഞ മാസം നടത്തിയിരുന്നു.</p>
<p>ക്ലബ്ബ് ഭാരവാഹികളായ ലിജു തയ്യില്‍, റെനില്‍ കോലത്ത്, പ്രിന്‍സ് മൈലാടുംപാറ, റോയി മണ്ണാറാത്ത്, സോജു ജോസഫ്, ബിജുമോന്‍ മാത്യു, വി.ജെ തോമസ്, രതീഷ് പി.ആര്‍, ഉമ്മച്ചന്‍ വെട്ടത്ത്, സോജന്‍ ജോസഫ്, ബാബു കോഴിക്കോട്ട്, സണ്ണി പാറയില്‍, ജോസി ആരൂച്ചേരില്‍, എം.എ. സുനില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി</title>
<link>https://thekeralajournal.com/2079</link>
<guid>https://thekeralajournal.com/2079</guid>
<description><![CDATA[ അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c83fc4ed41d.jpg" length="99518" type="image/jpeg"/>
<pubDate>Sun, 29 Mar 2026 02:23:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി : അടിമയിൽ നിയന്ത്രണം വിട്ട സ്കൂൾ ബസ് സ്വകാര്യ വീടിന്റെ സംരക്ഷണ ഭിത്തിയിലേക്കും വൈദ്യുതി തൂണിലേക്കും ഇടിച്ചുകയറി. അപകടത്തിൽ 16 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.</p>
<p>പരിക്കേറ്റ വിദ്യാർത്ഥികളെ കുഞ്ചിത്തണ്ണിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ വിദഗ്ധ ചികിത്സയ്ക്കായി അടിമാലിയിലേക്ക് മാറ്റി.</p>
<p>ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. പൊട്ടൻകാട് സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. സ്കൂളിൽ ഒമ്പതാം ക്ലാസ് പരീക്ഷയും പഠനോത്സവവും കഴിഞ്ഞ് മുപ്പതിലധികം വിദ്യാർത്ഥികളുമായി മടങ്ങുമ്പോഴായിരുന്നു സംഭവം.</p>
<p>ഉടുമ്പൻചോല രണ്ടാംമൈൽ റോഡിലെ ദേശീയം പവർഹൗസ് റോഡിൽ ബ്രോഡ്വിൻ റിസോർട്ടിന് സമീപത്താണ് അപകടം ഉണ്ടായത്. ഇടിച്ചുകയറ്റത്തിൽ വൈദ്യുതി തൂണും തകർന്നു.</p>
<p>ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനകൾ തുടരുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പോസ്റ്റൽ വോട്ടിന് അപേക്ഷ ഏപ്രിൽ 2 വരെ</title>
<link>https://thekeralajournal.com/2078</link>
<guid>https://thekeralajournal.com/2078</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf4310d6c5c.jpg" length="55060" type="image/jpeg"/>
<pubDate>Sat, 28 Mar 2026 21:13:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കായി അനുവദിച്ചിരിക്കുന്ന പോസ്റ്റൽ വോട്ടിനായി ഇതുവരെ അപേക്ഷ സമർപ്പിക്കാത്തവർ ഏപ്രിൽ 2-നകം അപേക്ഷ നൽകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.</p>
<p>ഈ തിരഞ്ഞെടുപ്പിൽ തപാൽ വഴി പോസ്റ്റൽ വോട്ട് അയച്ച് സമർപ്പിക്കുന്ന സംവിധാനം ഉണ്ടായിരിക്കില്ല. പകരം വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ (Voter Facilitation Centres - VFC) വഴിയാണ് വോട്ടെടുപ്പ് നടത്തുക.</p>
<p>അന്യജില്ലകളിൽ വോട്ടവകാശമുള്ളതും ഇവിടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കും Form 12 സമർപ്പിച്ച് VFCകളിലൂടെ വോട്ട് ചെയ്യാൻ സാധിക്കും. ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി നൽകിയിരിക്കുന്ന അതത് നിയമസഭ മണ്ഡലങ്ങളിലാണ് VFCകൾ സജ്ജീകരിച്ചിരിക്കുന്നത്. സാധാരണയായി രണ്ടാംഘട്ട പരിശീലന കേന്ദ്രങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.</p>
<p>പോസ്റ്റൽ വോട്ടിനുള്ള അപേക്ഷകൾ താഴെ പറയുന്ന കേന്ദ്രങ്ങളിൽ സമർപ്പിക്കാം:</p>
<p>പരിശീലന കേന്ദ്രങ്ങൾ</p>
<p>ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസർ</p>
<p>സിവിൽ സ്റ്റേഷനുകളിലെ തിരഞ്ഞെടുപ്പ് കേന്ദ്രങ്ങൾ</p>
<p>📅 <strong>പ്രധാന തീയതികൾ</strong>:</p>
<p>അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 2</p>
<p>VFC വഴി വോട്ട് ചെയ്യാനുള്ള അവസാന തീയതി: ഏപ്രിൽ 4</p>
<p>എല്ലാ ഉദ്യോഗസ്ഥരും നിശ്ചിത സമയപരിധിക്കുള്ളിൽ വോട്ടെടുപ്പ് നടപടികൾ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>📌 <strong>ശ്രദ്ധിക്കുക</strong>:</p>
<p>VFCയിൽ വോട്ട് ചെയ്യാൻ പോകുമ്പോൾ താഴെ പറയുന്ന രേഖകൾ നിർബന്ധമായും കൈവശം വേണം:</p>
<p>വോട്ടർ ഐഡി കാർഡ് (EPIC)</p>
<p>ഇലക്ഷൻ ഡ്യൂട്ടി ഓർഡർ</p>
<p>തിരഞ്ഞെടുപ്പ് ചുമതലയുള്ള എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തി സമയബന്ധിതമായി വോട്ട് രേഖപ്പെടുത്തണമെന്ന് അധികൃതർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>മികച്ച ബ്രാൻഡുകളുടെ പേരിൽ വ്യാപകമായ സന്ദേശങ്ങൾ : പുതിയ തട്ടിപ്പോ. ???</title>
<link>https://thekeralajournal.com/2077</link>
<guid>https://thekeralajournal.com/2077</guid>
<description><![CDATA[ ഐപിഎൽ ഫ്രീയായി കാണാമെന്ന പേരിലും  ബ്രാൻഡ് ഷോറൂമുകളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുമെന്ന പേരിലുമുള്ള സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7ec1eb434b.jpg" length="63383" type="image/jpeg"/>
<pubDate>Sat, 28 Mar 2026 20:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയിലെ പ്രമുഖ റീട്ടെയിൽ സ്ഥാപനമായ വിശാൽ മെഗാ മാർട്ട് സമാന പദ്ധതി എന്ന രീതിയിലുള്ള ഓൺലൈൻ സന്ദേശങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. “₹8000 വരെ സമ്മാനം ലഭിക്കും” എന്ന വാഗ്ദാനവുമായി വരുന്ന വ്യാജ സന്ദേശങ്ങൾ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും നൂറുകണക്കിന് ആളുകൾക്ക് അയക്കപ്പെടുന്നുണ്ട്.</p>
<p>ലിങ്ക് ക്ലിക്ക് ചെയ്താൽ ചെറിയ സർവേ പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് “ഈ സന്ദേശം 10 പേർക്ക് ഷെയർ ചെയ്യുക” എന്ന നിർദ്ദേശം നൽകുകയും ചെയ്യുന്നതാണ്  രീതി. ഇതിലൂടെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളും മൊബൈൽ ഡാറ്റയും നഷ്ടപ്പെടാൻ  സാധ്യത ഉണ്ട്. ചില സന്ദർഭങ്ങളിൽ ബാങ്ക് വിവരങ്ങളും OTPയും കൈവശപ്പെടുത്താനുള്ള ശ്രമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.</p>
<p>വിശാൽ മാർട്ട് അധികൃതർ ഇത്തരം പ്രചാരണങ്ങളുമായി യാതൊരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക ഓഫറുകൾ എല്ലാം കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് അല്ലെങ്കിൽ ആപ്പ് വഴിയാണ് മാത്രമേ പ്രഖ്യാപിക്കാറുള്ളൂ.</p>
<p>⚠️ <strong>ജാഗ്രത നിർദ്ദേശങ്ങൾ:</strong></p>
<p>അപരിചിതമായ ലിങ്കുകൾ ഒരിക്കലും ക്ലിക്ക് ചെയ്യരുത്</p>
<p>“സമ്മാനം ലഭിക്കും” എന്ന വാഗ്ദാനങ്ങൾ വിശ്വസിക്കരുത്</p>
<p>വ്യക്തിഗത / ബാങ്ക് വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക</p>
<p>ഇത്തരം സന്ദേശങ്ങൾ മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുന്നത് ഒഴിവാക്കുക</p>
<p>📢 <strong>പൊതുജനങ്ങൾക്ക് മുന്നറിയിപ്പ്:</strong></p>
<p>സോഷ്യൽ മീഡിയയിലൂടെ വരുന്ന ഇത്തരം വ്യാജ സന്ദേശങ്ങൾ വലിയ സാമ്പത്തിക നഷ്ടങ്ങൾക്ക് വഴിവെക്കാം. ചെറിയൊരു ജാഗ്രത വലിയ തട്ടിപ്പുകളിൽ നിന്ന് നിങ്ങളെ രക്ഷിക്കും.</p>
<p>കഴിഞ്ഞ ദിവസങ്ങളിൽ സമാന രീതിയിൽ ഐപിഎൽ കാണാം എന്നുള്ള സന്ദേശങ്ങളും വന്നിരുന്നു</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: ഉടുമ്പന്‍ചോലയില്‍ ചെലവ് നിരീക്ഷകയുടെ പരിശോധന</title>
<link>https://thekeralajournal.com/2076</link>
<guid>https://thekeralajournal.com/2076</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7dc26ee7b6.jpg" length="102359" type="image/jpeg"/>
<pubDate>Sat, 28 Mar 2026 19:18:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പന്‍ചോല: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉടുമ്പന്‍ചോല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവുകള്‍ പരിശോധിച്ചു. ചെലവ് നിരീക്ഷക നമിത പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റിട്ടേണിങ് ഓഫീസര്‍ സുജിത് കരുണ്‍, അസിസ്റ്റന്റ് ചെലവ് നിരീക്ഷകന്‍ അഭിലാഷ്, അക്കൗണ്ടിംഗ് സംഘം, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.</p>
<p>തിരഞ്ഞെടുപ്പ് ചെലവുകളുടെ കൃത്യതയും നിയമാനുസൃതതയും ഉറപ്പുവരുത്തുന്നതിനായാണ് പരിശോധന സംഘടിപ്പിച്ചത്. തുടര്‍ പരിശോധന ഏപ്രില്‍ 1-ന് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ എന്‍.ഡി.എ. റോഡ് ഷോയും പൊതുസമ്മേളനവും മാർച്ച് 31ന്</title>
<link>https://thekeralajournal.com/2075</link>
<guid>https://thekeralajournal.com/2075</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7c87a6aacd.jpg" length="42352" type="image/jpeg"/>
<pubDate>Sat, 28 Mar 2026 17:54:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാർഥി അഡ്വ. പ്രതീഷ് പ്രഭയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മാർച്ച് 31ന് കട്ടപ്പനയിൽ വിപുലമായ റോഡ് ഷോയും പൊതുസമ്മേളനവും സംഘടിപ്പിക്കും.</p>
<p>എന്‍.ഡി.എ സംസ്ഥാന കൺവീനറും ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ. ഹരി മുഖ്യപ്രഭാഷണം നടത്തും.</p>
<p>ഇടുക്കി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് ഉൾപ്പെടെ എന്‍.ഡി.എയുടെ വിവിധ നേതാക്കൾ പരിപാടിയിൽ പങ്കെടുക്കും. പരിപാടിയുടെ വിവരം എന്‍.ഡി.എ ഇടുക്കി നിയോജക മണ്ഡലം കൺവീനർ പ്രസാദ് വിലങ്ങുപാറ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പൈനാവിന് സമീപം മരം വഴിയിലേക്ക് വീണു ; വാഹന ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു</title>
<link>https://thekeralajournal.com/2074</link>
<guid>https://thekeralajournal.com/2074</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7c80762353.jpg" length="82068" type="image/jpeg"/>
<pubDate>Sat, 28 Mar 2026 17:52:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി : പൈനാവ് റൂട്ടിൽ പാറേമാവിന് സമീപം മരം ഒടിഞ്ഞു വീണു.ഇതുവഴിയുള്ള വാഹന ഗതാഗതം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്. ഒടിഞ്ഞുവീണ മരം വെട്ടി മാറ്റാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>ഓശാന ഞായർ ആഘോഷം : ഇരട്ടയാർ സെൻറ് തോമസ് ദേവാലയത്തിലെ തിരുക്കർമ്മങ്ങൾക്ക് ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മുഖ്യകാർമികത്വം വഹിക്കും</title>
<link>https://thekeralajournal.com/2072</link>
<guid>https://thekeralajournal.com/2072</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c7888082533.jpg" length="47729" type="image/jpeg"/>
<pubDate>Sat, 28 Mar 2026 13:22:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ ഓശാന ഞായർ തിരുക്കർമ്മങ്ങൾ ഇരട്ടയാർ സെൻറ് തോമസ് ദേവാലയത്തിൽ ഭക്തിനിർഭരമായി നടക്കും. രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ മെത്രാൻ തിരുക്കർമ്മങ്ങൾക്ക് മുഖ്യകാർമികത്വം വഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c7893ac11ea.jpg" alt=""></p>
<p>രാവിലെ 6.30ന് അൽഫോൻസാ കപ്പേളയിൽ നിന്ന് തിരുക്കർമ്മങ്ങൾ ആരംഭിക്കും. തുടർന്ന് ആഘോഷമായ കുരുത്തോല പ്രദക്ഷിണം കപ്പേളയിൽ നിന്ന് ആരംഭിച്ച് പെട്രോൾ പമ്പ് ചുറ്റി ദേവാലയത്തിലേക്ക് എത്തിച്ചേരും.</p>
<p>പ്രദക്ഷിണത്തിൽ ജെറുസലേം പ്രവേശനത്തിന്റെ ദൃശ്യാവിഷ്കാരം മുൻനിരയിൽ അവതരിപ്പിക്കും. അതിന് പിന്നാലെ കുരിശും തിരികളും, വെള്ളവസ്ത്രം ധരിച്ച കുട്ടികളും അൾത്താര ബാലസംഘവും വിശ്വാസികളും അണിനിരക്കും</p>]]> </content:encoded>
</item>

<item>
<title>റോഡ് നിയമങ്ങൾക്കൊപ്പം വോട്ട് ബോധവത്ക്കരണവും</title>
<link>https://thekeralajournal.com/2071</link>
<guid>https://thekeralajournal.com/2071</guid>
<description><![CDATA[ മോട്ടോർ വാഹന വകുപ്പിന്റെയും സ്വീപ്പ് (SVEEP) പദ്ധതിയുടെയും നേതൃത്വത്തിൽ ലൈസൻസ് ടെസ്റ്റിന് എത്തിയവർക്ക് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c736cfb9c2a.jpg" length="121368" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:33:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മോട്ടോർ വാഹന വകുപ്പിന്റെയും സ്വീപ്പ് (SVEEP) പദ്ധതിയുടെയും നേതൃത്വത്തിൽ ലൈസൻസ് ടെസ്റ്റിന് എത്തിയവർക്ക് തിരഞ്ഞെടുപ്പ് ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു. പൈനാവ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ സുരക്ഷിതമായ വാഹന ഓട്ടത്തിനുള്ള മാർഗനിർദേശങ്ങളോടൊപ്പം തിരഞ്ഞെടുപ്പിന്റെ പ്രാധാന്യവും വിശദീകരിച്ചു.</p>
<p>പരിപാടിയിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബി. മുരളീധരൻ പിള്ള അധ്യക്ഷത വഹിച്ചു. “വി ദി പീപ്പിള്‍” എന്ന മുദ്രാവാക്യത്തെ ആസ്പദമാക്കി നടത്തിയ ബോധവത്ക്കരണത്തിൽ ജനാധിപത്യത്തിലെ ഓരോ വോട്ടിന്റെയും മൂല്യം പങ്കാളികൾക്ക് ബോധ്യപ്പെടുത്തി.</p>
<p>തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ  ജിന്‍സ് ജോർജ് പങ്കെടുക്കുന്നവർക്ക് തിരഞ്ഞെടുപ്പ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. “എന്റെ വോട്ട് എന്റെ ശബ്ദം, എന്റെ വോട്ട് എന്റെ ശക്തി, എന്റെ വോട്ട് എന്റെ അഭിമാനം” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ലൈസൻസ് ടെസ്റ്റ് ദിവസങ്ങളിലും ഇത്തരത്തിലുള്ള ബോധവത്ക്കരണ പരിപാടികൾ തുടർന്നും നടത്തുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എല്‍.പി.ജി വിതരണം: കർശന പരിശോധനയുമായി ജില്ലാ ഭരണകൂടം</title>
<link>https://thekeralajournal.com/2070</link>
<guid>https://thekeralajournal.com/2070</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9d5d57a5c.jpg" length="101536" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:21:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ എല്‍.പി.ജി വിതരണവുമായി ബന്ധപ്പെട്ട് അധിക വില ഈടാക്കല്‍, വ്യാജവിപണി, ദുരുപയോഗം, കരിഞ്ചന്ത എന്നിവയ്ക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് അറിയിച്ചു.</p>
<p>വിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ സപ്ലൈ ഓഫീസറെ കണ്‍വീനറാക്കി പൊലീസ്, ലീഗല്‍ മെട്രോളജി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഓയില്‍ കമ്പനി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി ജില്ലാതല ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി രൂപീകരിച്ചു. സമിതിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ ഉള്‍പ്പെടെ ശക്തമായ നടപടികള്‍ നടപ്പാക്കും.</p>
<p>മുൻഗണനാ മേഖലകള്‍ക്ക് പൂര്‍ണ വിതരണം</p>
<p>സര്‍ക്കാര്‍ നിര്‍ദേശാനുസരണം ആശുപത്രികള്‍, അങ്കണവാടികള്‍, സ്കൂളുകള്‍, ശ്മശാനങ്ങള്‍, ഇന്‍ഡസ്ട്രിയല്‍ കാന്റീനുകള്‍, സ്കൂള്‍-കോളേജ് ഹോസ്റ്റലുകള്‍, കമ്മ്യൂണിറ്റി കിച്ചണ്‍/സുഭിക്ഷ ഹോട്ടല്‍, വൃദ്ധസദനങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ എല്‍.പി.ജി 100 ശതമാനം ലഭ്യമാക്കും.</p>
<p>അര്‍ധമുൻഗണനാ മേഖലകള്‍ക്ക് ഇളവ്</p>
<p>ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കാന്റീനുകള്‍, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, സര്‍ക്കാര്‍/തദ്ദേശ സ്ഥാപനങ്ങളുടെ കിച്ചണുകള്‍, അതിഥി തൊഴിലാളികള്‍ക്കുള്ള 5 കിലോ എല്‍.പി.ജി എന്നിവയ്ക്ക് യഥാര്‍ത്ഥ ആവശ്യകതയുടെ 40 ശതമാനം വരെ വിതരണം അനുവദിക്കും.</p>
<p>ഓൺലൈൻ അപേക്ഷ</p>
<p>വാണിജ്യ എല്‍.പി.ജി ആവശ്യങ്ങള്‍ക്കായി:</p>
<p>🌐 https://www.lpgtrackerkerala.in⁠�</p>
<p>പരാതി അറിയിക്കാം</p>
<p>വ്യാജവിപണി, കരിഞ്ചന്ത, ദുരുപയോഗം, അധികവില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>ബന്ധപ്പെടേണ്ട വിലാസങ്ങള്‍:</p>
<p>ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി:</p>
<p>📧 dsoidukki@gmail.com | 📞 04862 232321</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ:</p>
<p>📧 tsothodupuzha@gmail.com | 📞 04862 222515 / 9188527363</p>
<p>ഇടുക്കി:</p>
<p>📧 tsoidukkil@gmail.com | 📞 04862 294975 / 9188527364</p>
<p>പീരുമേട്:</p>
<p>📧 tso.peermade07@gmail.com | 📞 04869 232066 / 9188527365</p>
<p>ഉടുമ്പന്‍ചോല:</p>
<p>📧 tsoudumbanchola@gmail.com | 📞 04868 232047 / 9188527366</p>
<p>ദേവികുളം:</p>
<p>📧 tsodkim@gmail.com | 📞 04865 264224 / 9188527367</p>]]> </content:encoded>
</item>

<item>
<title>വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി ഇടുക്കി രൂപത കുരിശുമല തീർഥാടനം</title>
<link>https://thekeralajournal.com/2069</link>
<guid>https://thekeralajournal.com/2069</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c731934d030.jpg" length="128603" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:10:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ നാലാമത് കാൽനട കുരിശുമല തീർഥാടനം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. ഹൈറേഞ്ചിലെ പ്രധാന തീർഥാടനകേന്ദ്രമായ എഴുകുംവയൽ കുരിശുമലയിലേക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത കാൽനട തീർഥാടനം മാർ ജോൺ നെല്ലിക്കുന്നേൽയുടെ നേതൃത്വത്തിൽ നടന്നു.</p>
<p>വ്യാഴാഴ്ച വൈകുന്നേരം വാഴത്തോപ്പിൽ നിന്ന് ആരംഭിച്ച തീർഥാടനം രാത്രി തങ്കമണിയിൽ സമാപിച്ചു. തുടർന്ന് പുലർച്ചെ വീണ്ടും ആരംഭിച്ച യാത്ര വെട്ടിക്കാമറ്റത്ത് എത്തിച്ചേർന്നു. വെള്ളയാംകുടി, തോപ്രാംകുടി, നെടുങ്കണ്ടം, രാജകുമാരി എന്നിവിടങ്ങളിൽ നിന്ന് ആരംഭിച്ച തീർഥാടനങ്ങളും ഒരുമിച്ച് ചേരുന്നതോടെ വിശ്വാസികളുടെ വലിയ സംഗമമായി മാറി.</p>
<p>വെട്ടിക്കാമറ്റത്ത് നിന്ന് ആരംഭിച്ച സംയുക്ത തീർഥാടനം മലയടിവാരത്ത് എത്തി, തുടർന്ന് കുരിശുമല കയറ്റം പൂർത്തിയാക്കി വിശ്വാസികൾ മലമുകളിൽ എത്തി. അവിടെ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകി. ജീവിതത്തിലെ സങ്കടങ്ങളും ദുരിതങ്ങളും ഈശോയുടെ കുരിശിനോടൊപ്പം ചേർത്ത് സമർപ്പിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ഓർമ്മിപ്പിച്ചു.</p>
<p>വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവരടക്കം നിരവധി വൈദികർ കുർബാനയ്ക്ക് സഹകാർമികരായി. മലകയറുന്നവർക്കായി നേർച്ചക്കഞ്ഞിയും വിതരണം ചെയ്തു.</p>
<p>വലിയനോമ്പ് കാലത്ത് കുരിശുമല സന്ദർശിച്ച് ഒരുക്കത്തോടെ കുർബാനയിൽ പങ്കുചേരുന്നവർക്ക് പൂർണ ദണ്ഡവിമോചനം ലഭ്യമാണെന്നും, നോമ്പുകാലം മുഴുവൻ തീർഥാടന സൗകര്യങ്ങൾ ഉണ്ടായിരിക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിഗ്‌നേച്ചർ ക്യാമ്പയിന് തുടക്കമായി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2068</link>
<guid>https://thekeralajournal.com/2068</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c72ff7daea1.jpg" length="87665" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:03:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ടർ ബോധവത്കരണ പരിപാടിയായ (SWEEP)യുടെ ഭാഗമായി സംഘടിപ്പിച്ച സിഗ്‌നേച്ചർ ക്യാമ്പയിന് തുടക്കമായി. ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് കൈയ്യൊപ്പ് രേഖപ്പെടുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>കളക്ടറേറ്റ് കവാടത്തിൽ സജ്ജീകരിച്ച ‘വോട്ട് ഭിത്തിയിൽ’ ഒപ്പ് രേഖപ്പെടുത്തിയതോടൊപ്പം വോട്ടേഴ്സ് ഫോട്ടോ പോയിന്റിൽ നിന്നു കളക്ടർ ചിത്രം എടുത്തു. ചടങ്ങിൽ ഇടുക്കി സബ് കളക്ടർ അനൂപ് ഗാർഗ്യും പങ്കെടുത്തു.</p>
<p>വോട്ട് രേഖപ്പെടുത്തുന്നതിന്റെയും തിരഞ്ഞെടുപ്പിലെ ഹരിത ചട്ടപാലനത്തിന്റെയും പ്രാധാന്യം ഉൾക്കൊള്ളിക്കുന്ന പ്ലക്കാർഡുകൾ പരിപാടിയുടെ ഭാഗമായി പ്രദർശിപ്പിച്ചു. “സമ്മതിദാനം അവകാശമാണ്, അത് വിനിയോഗിക്കുക” എന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഫോട്ടോ പോയിന്റും ഒരുക്കിയിരുന്നു.</p>
<p>കളക്ടറേറ്റിൽ നടന്ന പരിപാടിയിൽ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകരായ ഹർഷദ് കുമാർ ആർ പട്ടേൽ, ദീപ്തി ഉപ്പൽ, ചെലവ് നിരീക്ഷകൻ ആഷിഷ് കുമാർ, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ ഷീബ മാത്യു, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ് എന്നിവരും തിരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എകലവ്യ റെസിഡൻഷ്യൽ സ്‌കൂളിൽ അധ്യാപക നിയമനം</title>
<link>https://thekeralajournal.com/2067</link>
<guid>https://thekeralajournal.com/2067</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c72f59659b4.jpg" length="47403" type="image/jpeg"/>
<pubDate>Sat, 28 Mar 2026 07:01:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ റെസിഡൻഷ്യൽ എഡ്യൂക്കേഷണൽ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, പട്ടിക വർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കിയിലെ എകലവ്യ റെസിഡൻഷ്യൽ സ്‌കൂളിൽ വിവിധ അധ്യാപക തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.</p>
<p>📌 നിയമനം ലഭ്യമാകുന്ന തസ്തികകൾ:</p>
<p>ഹൈസ്കൂൾ അസിസ്റ്റന്റ് (മലയാളം, നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്, ഇംഗ്ലീഷ്)</p>
<p>ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ</p>
<p>സ്പെഷ്യൽ ടീച്ചർ (മ്യൂസിക്)</p>
<p>മാനേജർ കം റെസിഡന്റ് ട്യൂട്ടർ (ആൺ / പെൺ)</p>
<p>എച്ച്.എസ്.എസ്.ടി (ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി, കൊമേഴ്സ്)</p>
<p>ടി.ജി.ടി (ഇംഗ്ലീഷ്, മലയാളം)</p>
<p>📄 അപേക്ഷ സമർപ്പിക്കൽ:</p>
<p>അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. കൂടിക്കാഴ്ച സമയത്ത് അസ്സൽ രേഖകളും ഹാജരാക്കണം.</p>
<p>📬 അപേക്ഷ അയക്കേണ്ട വിലാസം:</p>
<p>പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി.പി, ഇടുക്കി</p>
<p>ഒന്നാം നില, ന്യൂ ബ്ലോക്ക്, മിനി സിവിൽ സ്റ്റേഷൻ, തൊടുപുഴ – 685584</p>
<p>📅 അവസാന തീയതി: ഏപ്രിൽ 15, വൈകിട്ട് 5 മണി</p>
<p>📞 ഫോൺ: 04862 222399</p>
<p>📧 ഇ-മെയിൽ: itdpidukki@gmail.com</p>
<p>തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ ഗസ്റ്റ് അദ്ധ്യാപകരെ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/2066</link>
<guid>https://thekeralajournal.com/2066</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c72eb74af7d.jpg" length="32915" type="image/jpeg"/>
<pubDate>Sat, 28 Mar 2026 06:58:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴയിലെ ന്യൂമാൻ  കോളേജിൽ പുതിയ അക്കാദമിക് വർഷത്തേക്കായി ഗസ്റ്റ് അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. യു.ജി.സി, എം.ജി. യൂണിവേഴ്സിറ്റി, സർക്കാർ നിർദ്ദേശിക്കുന്ന യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ കോളേജിന്റെ വെബ്‌സൈറ്റിൽ നിന്ന് അപേക്ഷ ഫോം ഡൗൺലോഡ് ചെയ്ത് വാക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.</p>
<p>എയ്ഡഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നവർ കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിരിക്കണം.</p>
<p>📅 അഭിമുഖ തീയതികളും വിഷയങ്ങളും:</p>
<p>ഏപ്രിൽ 17</p>
<p>🕙 രാവിലെ 10 മുതൽ 1 വരെ: കൊമേഴ്സ് (സെൽഫ് ഫിനാൻസിംഗ്), മലയാളം, ബയോടെക്നോളജി</p>
<p>🕜 ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ: ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി</p>
<p>ഏപ്രിൽ 18</p>
<p>🕙 രാവിലെ 10 മുതൽ 1 വരെ: സുവോളജി, ബോട്ടണി, ഫിസിക്സ്</p>
<p>🕜 ഉച്ചകഴിഞ്ഞ് 1.30 മുതൽ 4.30 വരെ: ഹിസ്റ്ററി, മാത്തമാറ്റിക്സ്, ബയോ-കെമിസ്ട്രി</p>
<p>കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്‌സൈറ്റ് സന്ദർശിക്കുക: www.newmancollege.ac.in⁠�</p>]]> </content:encoded>
</item>

<item>
<title>പോക്സോ കേസിൽ പ്രതിക്ക് 6 വർഷം കഠിന തടവും 40000 രൂപ പിഴയും</title>
<link>https://thekeralajournal.com/2065</link>
<guid>https://thekeralajournal.com/2065</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c70ded3c29d.jpg" length="62326" type="image/jpeg"/>
<pubDate>Sat, 28 Mar 2026 04:38:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>12 കാരനായ ബാലനോട് ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതിയായ ഇടുക്കി വലിയ തോവാള കരയിൽ മണ്ണംപ്ലാക്കൽ വീട്ടിൽ സുരേഷ്നാരായണനാ(43)ണ് 6 വർഷം തടവും 40000 രൂപ പിഴയും ഇടുക്കി അതിവേഗ (പോക്സോ) കോടതി ശിക്ഷിച്ചത്.</p>
<p>2025 ജൂണിൽ ആണ് കേസിനാസ്പദമായ സംഭവം. മാമ്പഴം നൽകാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കുട്ടിയെ പ്രതിയുടെ വീട്ടിൽ എത്തിച്ച ശേഷമാണ് സംഭവം നടന്നത്. തങ്കമണി പോലീസ് ആണ് കുട്ടിയുടെ മൊഴി പ്രകാരം കേസ് എടുത്ത് അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട്‌ കോടതിയിൽ ഹാജരാക്കിയത്. പിഴ ഒടുക്കാത്ത പക്ഷം 4 മാസം അധിക തടവും പ്രതി അനുഭവിക്കണം.</p>
<p>പിഴ ഒടുക്കുന്ന പക്ഷം ആയതിൽ 20000 രൂപ കുട്ടിക്ക് നൽകണം എന്നും കോടതി വിധിച്ചു. വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ 3 വർഷം പ്രതി അനുഭവിച്ചാൽ മതിയാകും. 2025ൽ തങ്കമണി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണം നടത്തിയത് അന്നത്തെ സബ് ഇൻസ്‌പെക്ടർ ബിജു ബേബി ആണ്. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ ആശ പി. കെ പ്രോസിക്യൂഷൻ നടപടികളിൽ സഹായിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള ചിത്രകല പരിഷത്ത് : സംസ്ഥാന സമ്മേളനം ഏപ്രിൽ 12 ന്</title>
<link>https://thekeralajournal.com/2064</link>
<guid>https://thekeralajournal.com/2064</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c64b75f22bd.jpg" length="65925" type="image/jpeg"/>
<pubDate>Fri, 27 Mar 2026 14:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി : കേരള ചിത്രകല പരിഷത്ത് സംസ്ഥാന സമ്മേളനം ഏപ്രിൽ മാസം 12 ന് തേക്കടിയിൽ വച്ച് നടത്തപ്പെടും.</p>
<p>സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്  പ്രതിനിധി സമ്മേളനം,സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറ കൊലപാതകം: 6 മണിക്കൂറിനുള്ളിൽ പ്രതി പിടിയിൽ</title>
<link>https://thekeralajournal.com/2062</link>
<guid>https://thekeralajournal.com/2062</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5e466b1897.jpg" length="103434" type="image/jpeg"/>
<pubDate>Fri, 27 Mar 2026 07:29:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറയിൽ ലോഡ്ജ് മുറിയിൽ നടന്ന കൊലപാതക കേസിൽ പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പീരുമേട് പോലീസ്. വെസ്റ്റ് ബംഗാൾ നാദിയ സ്വദേശിയായ സൈഫുദ്ദീൻ മണ്ഡൽ (33) ആണ് പിടിയിലായത്.</p>
<p>കോതമംഗലം കുട്ടമ്പുഴ സ്വദേശിയായ മനു ജോസഫ് (45) ആണ് കൊല്ലപ്പെട്ടത്. ഏലപ്പാറ ടൗണിലെ അഭിലാഷ് ഹോട്ടലിൽ കഴിഞ്ഞ ഒരാഴ്ചയായി ഇരുവരും ജോലി ചെയ്തുവരികയായിരുന്നു. താമസം ഏലപ്പാറയിലെ ശിവദാസന്റെ ലോഡ്ജിലായിരുന്നു.</p>
<p>മനു ജോസഫിനെ താമസസ്ഥലത്ത് തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതോടെ ഒപ്പമുണ്ടായിരുന്ന സൈഫുദ്ദീനെ കാണാതായത് സംശയങ്ങൾക്ക് വഴിവെച്ചു. തുടക്കത്തിൽ ഇരുവരെയും കുറിച്ച് വ്യക്തമായ വിവരങ്ങൾ പോലീസിന് ലഭിച്ചിരുന്നില്ല.</p>
<p>പീരുമേട് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സാജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുമെന്ന നിഗമനത്തിൽ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി.</p>
<p>കോട്ടയം ജില്ലാ പോലീസിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിനൊടുവിൽ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ വോട്ടർ ബോധവൽക്കരണം: ഒപ്പുശേഖരണ പരിപാടിക്ക് തുടക്കം</title>
<link>https://thekeralajournal.com/2061</link>
<guid>https://thekeralajournal.com/2061</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5e249a91f7.jpg" length="50523" type="image/jpeg"/>
<pubDate>Fri, 27 Mar 2026 07:20:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ വോട്ടർ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി “സ്വീപ്പ് ഇടുക്കി”യുടെ നേതൃത്വത്തിൽ ഒപ്പുശേഖരണ പരിപാടിക്ക് തുടക്കമാകും. ഏപ്രിൽ 9-ന് നടക്കുന്ന തിരഞ്ഞെടുപ്പിനെ മുൻനിർത്തിയാണ് ഈ ബോധവൽക്കരണ പ്രവർത്തനം സംഘടിപ്പിക്കുന്നത്.</p>
<p>ഇടുക്കി സിവിൽ സ്റ്റേഷനിൽ സിഗ്നേച്ചർ വാൾ ഒരുക്കി പൊതുജനങ്ങളിൽ നിന്ന് ഒപ്പുകൾ ശേഖരിക്കും. പരിപാടിയുടെ ഉദ്ഘാടനം മാർച്ച് 27-ന് രാവിലെ 10.30ന് നടക്കും.</p>
<p>“നാളെക്കായി വോട്ട്, വോട്ടിനായി കൈയൊപ്പ്” എന്ന സന്ദേശത്തോടെ ജനങ്ങളെ വോട്ടെടുപ്പിൽ സജീവമായി പങ്കെടുപ്പിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>ലീഡർഷിപ്പ് കോഴ്‌സിൽ ഒന്നാം സ്ഥാനം; സുബേദർ അനീഷ് തോമസിന് സ്വർണമെഡൽ</title>
<link>https://thekeralajournal.com/2060</link>
<guid>https://thekeralajournal.com/2060</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5de0c57270.jpg" length="91528" type="image/jpeg"/>
<pubDate>Fri, 27 Mar 2026 07:02:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യൻ ആർമിയുടെ ജൂനിയർ ലീഡേഴ്സ് അക്കാദമിയിൽ നടന്ന ലീഡർഷിപ്പ് ആൻഡ് മാനേജ്മെന്റ് കോഴ്‌സിൽ ഇടുക്കി ജില്ലയിലെ കട്ടപ്പന ശാന്തിഗ്രാം സ്വദേശിയായ സുബേദർ അനീഷ് തോമസ് ശ്രദ്ധേയ നേട്ടം കൈവരിച്ചു.</p>
<p>ആർമി, നേവി, എയർഫോഴ്‌സ്, വിദേശ സൈനികർ എന്നിവരടങ്ങിയ ഏകദേശം 1200 പേർ പങ്കെടുത്ത കോഴ്‌സിൽ ഓവർ ഓൾ ഒന്നാം സ്ഥാനം നേടി സ്വർണമെഡൽ കരസ്ഥമാക്കി.</p>
<p>ബംഗളൂരുവിൽ ഇന്ത്യൻ ആർമിയുടെ നാഷണൽ കളരിപ്പയറ്റ് കോച്ചായ അനീഷ് തോമസ്, കഴിഞ്ഞ 26 വർഷമായി ആർമിയിലെ എഞ്ചിനീയർസ് വിഭാഗത്തിൽ സേവനമനുഷ്ഠിച്ചുവരികയാണ്. കഴിഞ്ഞ 10 വർഷമായി കളരിപ്പയറ്റ് പരിശീലകനായും പ്രവർത്തിക്കുന്നു.</p>
<p>ഇരട്ടയാർ St. തോമസ് സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ അദ്ദേഹം, കായികരംഗത്തും സൈനിക പരിശീലന രംഗത്തും മികച്ച സംഭാവനകളാണ് നൽകുന്നത്.</p>
<p>ഭാര്യ: സോണി തോമസ്</p>
<p>മക്കൾ: അമേലിയ റോസ് അനീഷ്, അമേലിയോ അനീഷ്</p>]]> </content:encoded>
</item>

<item>
<title>ന്യൂമാൻ കോളേജിൽ ഗവേഷണ കേന്ദ്രം ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/2059</link>
<guid>https://thekeralajournal.com/2059</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5dc8c8894f.jpg" length="75009" type="image/jpeg"/>
<pubDate>Fri, 27 Mar 2026 06:56:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂമാൻ കോളേജ്യിലെ സാമ്പത്തിക ശാസ്ത്ര പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിൽ ആരംഭിച്ച പുതിയ ഗവേഷണ കേന്ദ്രം മഹാത്മാഗാന്ധി സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു.</p>
<p>കോതമംഗലം രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി മാനേജർ മോൺ. ഡോ. പയസ് മലേക്കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. അമൃത വിശ്വവിദ്യാപീഠംയിലെ റിസർച്ച് സൂപ്പർവൈസർ ഡോ. എൻ. അജിത് കുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ്, സാമ്പത്തിക ശാസ്ത്ര വകുപ്പ് അദ്ധ്യക്ഷൻ സേവ്യർ കുര്യൻ പി. എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാല്പതാം വെള്ളി: എഴുകുംവയൽ കുരിശുമലയിലേക്ക് കാൽനട തീർഥാടനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2058</link>
<guid>https://thekeralajournal.com/2058</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c484abe176a.jpg" length="42108" type="image/jpeg"/>
<pubDate>Fri, 27 Mar 2026 06:49:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത നോമ്പുകാല തീർഥാടന ദിനമായി ആചരിക്കുന്ന നാല്പതാം വെള്ളിയോടനുബന്ധിച്ച് ഹൈറേഞ്ചിലെ പ്രസിദ്ധ എഴുകുംവയൽ കുരിശുമലയിലേക്ക് നാലാമത് കാൽനട തീർഥാടനം ആരംഭിച്ചു.</p>
<p>“ക്രൂശിതനൊപ്പം അനുതാപത്തിന്റെയും പരിഹാരത്തിന്റെയും പാതയിൽ ഒന്നായി യാത്രചെയ്യാം” എന്ന ആപ്തവാക്യവുമായി രൂപതാതല തീർഥാടനം ഇത്തവണയും നടക്കുന്നു.</p>
<p>ഇന്നലെ വൈകുന്നേരം വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്നാണ് ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേലിന്റെ നേതൃത്വത്തിൽ തീർഥാടനം ആരംഭിച്ചത്. ചെറുതോണി, ഇടുക്കി, മരിയാപുരം, പാണ്ടിപ്പാറ എന്നീ വഴികളിലൂടെ സഞ്ചരിച്ച തീർഥാടകർ രാത്രി തങ്കമണിയിൽ എത്തി.</p>
<p>വാഴത്തോപ്പിൽ നിന്ന് ഏകദേശം 35 കിലോമീറ്റർ പിന്നിട്ടാണ് തീർഥാടനം തങ്കമണിയിലെത്തിയത്. നൂറുകണക്കിന് വിശ്വാസികൾ മെത്രാനൊപ്പം കാൽനടയാത്രയിൽ പങ്കെടുത്തു.</p>
<p>ഇന്ന് വെളുപ്പിന് 4 മണിക്ക് തങ്കമണിയിൽ നിന്ന് തീർഥാടനം പുനരാരംഭിക്കും. കൂടാതെ മൂന്ന് കേന്ദ്രങ്ങളിൽ നിന്നുകൂടി തീർഥാടനങ്ങൾ ആരംഭിക്കും:</p>
<p>വെള്ളയാംകുടി – രാവിലെ 5 മണി</p>
<p>തോപ്രാംകുടി – രാവിലെ 4 മണി</p>
<p>നെടുങ്കണ്ടം – രാവിലെ 6 മണി</p>
<p>രാവിലെ 7.15ന് നാല് മേഖലകളിൽ നിന്നുള്ള തീർഥാടകർ വെട്ടിക്കാമറ്റം കവലയിൽ ഒന്നിച്ചുചേരും. തുടർന്ന് സംയുക്തമായി എഴുകുംവയൽ കുരിശുമലയിലേക്ക് യാത്ര തുടരും.</p>
<p>രാവിലെ 8 മണിക്ക് മലയടിവാരത്തിലുള്ള കപ്പേളയിൽ പ്രാരംഭ പ്രാർത്ഥനയ്ക്ക് ശേഷം കുരിശിന്റെ വഴിയായി മലകയറും. മലമുകളിൽ തക്കല രൂപത മെത്രാൻ മാർ ജോർജ് രാജേന്ദ്രൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്  : ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ 27 പേർ മത്സരരംഗത്ത്</title>
<link>https://thekeralajournal.com/2057</link>
<guid>https://thekeralajournal.com/2057</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c5da591d3b4.jpg" length="737791" type="image/jpeg"/>
<pubDate>Fri, 27 Mar 2026 06:46:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദേശപത്രിക സമർപ്പണ സമയപരിധി ഇന്നലെ അവസാനിച്ചതോടെ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 27 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടായി. ആകെ 71 നാമനിർദേശപത്രികകൾ ലഭിച്ചപ്പോൾ, പരിശോധനയിൽ 9 പത്രികകൾ തള്ളുകയും, 6 എണ്ണം പിൻവലിക്കുകയും ചെയ്തു. പിൻവലിച്ചവയിൽ കൂടുതലും ഡമ്മി സ്ഥാനാർത്ഥികളും സ്വതന്ത്രരുമായിരുന്നു.</p>
<p>ജില്ലയിൽ ആകെ രണ്ട് വനിതാ സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത് — ഉടുമ്പൻചോലയിലെ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി സംഗീത വിശ്വനാഥനും ദേവികുളത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥി സെൽവിയും.</p>
<p>ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ തൊടുപുഴ മണ്ഡലത്തിൽ — 8 പേർ. ദേവികുളത്തും തൊടുപുഴയിലുമായി ആകെ നാല് സ്വതന്ത്ര സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.</p>
<p>കോൺഗ്രസും ബി.എസ്.പി യും നാല് മണ്ഡലങ്ങളിൽ വീതം സ്ഥാനാർത്ഥികളെ ഇറക്കിയപ്പോൾ, സി.പി.എം, കേരള കോൺഗ്രസ് (എം), ബി.ജെ.പി, ബി.ഡി.ജെ.എസ്, എ.എ.പി എന്നീ പാർട്ടികൾ രണ്ട് മണ്ഡലങ്ങളിൽ വീതമാണ് മത്സരിക്കുന്നത്. എസ്.ഡി.പി.ഐയും എസ്.യു.സി.ഐയും തൊടുപുഴയിൽ മാത്രം സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്.</p>
<p>🔹 <strong>തൊടുപുഴ (8 പേർ)</strong></p>
<p>അപു ജോൺ ജോസഫ് (കേരള കോൺഗ്രസ്)</p>
<p>സിറിയക്ക് ചാഴികാടൻ (കേരള കോൺഗ്രസ്-എം)</p>
<p>റോയി വാരികാട്ട് (ട്വന്റി 20)</p>
<p>ബേസിൽ ജോൺ (എ.എ.പി)</p>
<p>എം.ബി. അഫ്സൽ (എസ്.ഡി.പി.ഐ)</p>
<p>പി.ടി. വർഗീസ് (എസ്.യു.സി.ഐ)</p>
<p>അജയ് വി മാരാർ (സ്വതന്ത്രൻ)</p>
<p>ജോമോൻ ജോൺ (സ്വതന്ത്രൻ)</p>
<p>🔹 <strong>ദേവികുളം (6 പേർ)</strong></p>
<p>എ. രാജ (സി.പി.എം)</p>
<p>എഫ്. രാജ (കോൺഗ്രസ്)</p>
<p>എസ്. രാജേന്ദ്രൻ (ബി.ജെ.പി)</p>
<p>വി.ബി. രാജേന്ദ്രൻ (ബി.എസ്.പി)</p>
<p>എം. ചെല്ലദുരൈ (സ്വതന്ത്രൻ)</p>
<p>സെൽവി (സ്വതന്ത്ര)</p>
<p>🔹 <strong>ഇടുക്കി (4 പേർ)</strong></p>
<p>റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ്-എം)</p>
<p>റോയി കെ. പൗലോസ് (കോൺഗ്രസ്)</p>
<p>പ്രതീഷ് പ്രഭ (ബി.ഡി.ജെ.എസ്)</p>
<p>ഷിജോ ആന്റണി (ബി.എസ്.പി)</p>
<p>🔹 <strong>ഉടുമ്പൻചോല (4 പേർ)</strong></p>
<p>സേനാപതി വേണു (കോൺഗ്രസ്)</p>
<p>കെ.കെ. ജയചന്ദ്രൻ (സി.പി.എം)</p>
<p>സംഗീത വിശ്വനാഥൻ (ബി.ഡി.ജെ.എസ്)</p>
<p>പി.കെ. സജീവൻ (ബി.എസ്.പി)</p>
<p>🔹 <strong>പീരുമേട് (5 പേർ)</strong></p>
<p>സിറിയക് തോമസ് (കോൺഗ്രസ്)</p>
<p>കെ. സലിംകുമാർ (സി.പി.ഐ)</p>
<p>രതീഷ് വരകുമല (ബി.ജെ.പി)</p>
<p>കെ. മുരളി (ബി.എസ്.പി)</p>
<p>ജോസഫ് ജേക്കബ് (എ.എ.പി)</p>]]> </content:encoded>
</item>

<item>
<title>ഏലപ്പാറയിൽ ലോഡ്ജിൽ ഹോട്ടൽ ജീവനക്കാരൻ മരിച്ച നിലയിൽ</title>
<link>https://thekeralajournal.com/2056</link>
<guid>https://thekeralajournal.com/2056</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c520528106b.jpg" length="125170" type="image/jpeg"/>
<pubDate>Thu, 26 Mar 2026 17:32:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറയിലെ ലോഡ്ജ് മുറിയിൽ ഹോട്ടൽ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം സ്വദേശിയായ 45 വയസുകാരൻ മനുവാണ് മരിച്ചത്.</p>
<p>മനുവിനൊപ്പം മുറിയിൽ താമസിച്ചിരുന്ന ജാർഖണ്ഡ് സ്വദേശിയെ കാണാതായിരിക്കുകയാണ്. ഇരുവരും തമ്മിൽ കഴിഞ്ഞ രാത്രി വഴക്കുണ്ടായതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.</p>
<p>സംഭവം കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്തെത്തിയ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം ബ്രാഞ്ച് 1558  കാമാക്ഷി ശ്രീ അന്നപൂർണ്ണേശ്വരി ദേവീക്ഷേത്രത്തിൽ മീന പൂര മഹോത്സവം</title>
<link>https://thekeralajournal.com/2055</link>
<guid>https://thekeralajournal.com/2055</guid>
<description><![CDATA[ മാർച്ച് 26 മുതൽ 30 വരെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c51d28dfa12.jpg" length="101717" type="image/jpeg"/>
<pubDate>Thu, 26 Mar 2026 17:19:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി ക്ഷേത്രത്തിൽ വാർഷിക മീനപൂര മഹോത്സവം മാർച്ച് 26 മുതൽ 30 വരെ വിപുലമായ പരിപാടികളോടെ നടക്കും.</p>
<p>വിവിധ ആചാരാനുഷ്ഠാനങ്ങൾ, പൂജകൾ, സാംസ്കാരിക പരിപാടികൾ എന്നിവ മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുണ്ടെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു</title>
<link>https://thekeralajournal.com/2054</link>
<guid>https://thekeralajournal.com/2054</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c516f07e054.jpg" length="109558" type="image/jpeg"/>
<pubDate>Thu, 26 Mar 2026 16:52:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി :  നിയമ സഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.</p>
<p>ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളുടെ പൊതു നിരീക്ഷകൻ ഹര്‍ഷദ്കുമാര്‍ ആര്‍.പട്ടേലും സൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തു. ഉടുമ്പൻചോല, പീരുമേട് നിയമസഭാ മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം വിലയിരുത്തി.  </p>
<p>സ്ഥാനാർത്ഥികൾക്കും പ്രതിനിധികൾക്കും ഹരിത ചട്ട പാലനം സംബന്ധിച്ച ലഘുലേഖകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. മൈക്രോ ഒബ്‌സർവർമാരുടെ പരിശീലന പരിപാടിയിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിൽ മൈക്രോ ഒബ്‌സർവർമാരുടെ പങ്കിനെക്കുറിച്ച് നിരീക്ഷകൻ വിശദീകരിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>എൻ.ഡി.എ സ്ഥാനാർഥി പ്രതീഷ് പ്രഭ കോവിൽമല രാജാവിനെ സന്ദർശിച്ചു</title>
<link>https://thekeralajournal.com/2053</link>
<guid>https://thekeralajournal.com/2053</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4eb87c4115.jpg" length="108255" type="image/jpeg"/>
<pubDate>Thu, 26 Mar 2026 13:47:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥിയായ അഡ്വ. പ്രതീഷ് പ്രഭ കോവിൽമല രാജാവിനെ സന്ദർശിച്ചു. കോവിൽമല എത്തിയാണ് രാജാവിനെ കണ്ടു അനുഗ്രഹം തേടിയത്.</p>
<p>ബി.ഡി.ജെ.എസ് സംസ്ഥാന സമിതി അംഗം പാർത്തേശൻ ശശികുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബിനീഷ് കെ.പി, ബി.ജെ.പി കട്ടപ്പന മണ്ഡലം ജനറൽ സെക്രട്ടറി ജിമ്മിച്ചൻ ഇളംതുരുത്തി, ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ, എൻ.ഡി.എ നേതാക്കളായ അഭിലാഷ് കാലാച്ചിറ, വിഷ്ണു ഗുരുനഗർ, അശോകൻ കാരുവേലിൽ, പി.ജി ഉത്തമൻ എന്നിവർ ഉൾപ്പെടെ നിരവധി പ്രവർത്തകർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>വാഴവരയിൽ വ്യാപാരസ്ഥാപനങ്ങളിൽ വൻ കവർച്ച.</title>
<link>https://thekeralajournal.com/2051</link>
<guid>https://thekeralajournal.com/2051</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4b0f70ad67.jpg" length="70856" type="image/jpeg"/>
<pubDate>Thu, 26 Mar 2026 09:38:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഴവര: വാഴവരയിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം രാത്രി വൻ കവർച്ച. സിസിടിവി ഉൾപ്പെടെ മറച്ചുകൊണ്ട് മോഷ്ടാക്കൾ നടത്തിയ കവർച്ചയിൽ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത് നെടുെങ്കൊമ്പിൽ ഷാജി, ചമ്പക്കുളം ബിജു എന്നിവരുടെ കടയിലാണ് മോഷണം നടന്നത്. എത്രയും വേഗം മോഷ്ടാക്കളെ കണ്ടെത്തി പ്രദേശത്തെ വ്യാപാരികളുടെയും കുടുംബങ്ങളുടെയും ആശങ്ക അകറ്റണം എന്നാണ് ആവശ്യം.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c4b13d26207.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി ഗവൺമെന്റ് എഞ്ചിനിയറിംഗ് കോളേജിൽ ‘എക്സൈറ്റ് 26’ പ്രദർശനം</title>
<link>https://thekeralajournal.com/2048</link>
<guid>https://thekeralajournal.com/2048</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4894e86a8f.jpg" length="77586" type="image/jpeg"/>
<pubDate>Thu, 26 Mar 2026 06:48:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഗവ. എൻജിനീയറിങ് കോളജിൽ  ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ‘എക്സൈറ്റ് 26’ എന്ന പേരിൽ ടെക്നിക്കൽ പ്രോജക്ട് പ്രദർശനവും ഓപ്പൺ ഹൗസും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ Dr. ബൈജു ശശിധരൻ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>പരിപാടിയിൽ Dr. മഞ്ജു മാനുവൽ അധ്യക്ഷത വഹിച്ചു. എസ് 6, എസ് 8 ബി.ടെക് വിദ്യാർത്ഥികൾ തയ്യാറാക്കിയ സാമൂഹ്യപ്രതിബദ്ധതയുള്ള 40 നവീന പ്രോജക്ടുകൾ പ്രദർശിപ്പിച്ചു.</p>
<p>മായം കലർന്ന പാൽ തിരിച്ചറിയാനും പാലിലെ വെള്ളത്തിന്റെ അളവ് ഉൾപ്പെടെയുള്ള വിവരങ്ങൾ മൊബൈൽ ഫോണിലേക്ക് സന്ദേശമായി ലഭ്യമാക്കാനും സഹായിക്കുന്ന മിൽക്ക് അഡൾട്ടറേഷൻ ഡിറ്റക്ടർ, മലനിരകളിൽ ഉണ്ടാകുന്ന ഉരുള്‍പൊട്ടൽ സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ മണ്ണിലെ ജലാംശ വർധനവ് കണ്ടെത്തുന്ന ലാൻഡ്‌സ്ലൈഡ് ഡിറ്റക്ടർ, കമുകിൽ കയറാതെ മൊബൈൽ ഫോൺ ഉപയോഗിച്ച് അടയ്ക്ക പറിക്കാൻ കഴിയുന്ന റോബോട്ട് എന്നിവ ഉൾപ്പെടെ നിരവധി പുതുമയാർന്ന ആശയങ്ങൾ ശ്രദ്ധ നേടി.</p>
<p>ഓപ്പൺ ഹൗസിനോടനുബന്ധിച്ച് നെക്സോറ ക്ലബ്ബിന്റെ നേതൃത്വത്തിൽ ഗെയിം സോണും ഒരുക്കി. സ്കൂൾ, കോളജ് വിദ്യാർത്ഥികളും പൊതുജനങ്ങളും പ്രദർശനം കാണാനെത്തി.</p>
<p>എക്സിബിഷന്റെ ഭാഗമായി ‘അതിരുകൾക്കപ്പുറം’ എന്ന ടെക്നിക്കൽ ടോക്ക് സീരീസിനും തുടക്കമായി. Dr. K. R. ഹിരൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>സ്റ്റാഫ് കോ-ഓർഡിനേറ്റർ എം. എസ്. ദീപ, ഡോ. ഹരി, ഡോ. സന്തോഷ് കുമാർ, ഡോ. ഷെരീഫ്, പി.ടി.എ വൈസ് പ്രസിഡന്റ് റോയ് ജോസഫ്, കോ-ഓർഡിനേറ്റർമാരായ തിമോത്തി ഷിബു, അരവിന്ദ്, അവന്തിക വിനോദ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>എഴുകുംവയൽ കുരിശുമലയിലേക്ക് ഇടുക്കി രൂപത കാൽനട തീർഥാടനം</title>
<link>https://thekeralajournal.com/2047</link>
<guid>https://thekeralajournal.com/2047</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c484abe176a.jpg" length="42108" type="image/jpeg"/>
<pubDate>Thu, 26 Mar 2026 06:28:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാൽപ്പതാം വെള്ളി ആചരണത്തോടനുബന്ധിച്ച് എഴുകുംവയൽ കുരിശുമലയിലേക്കുള്ള ഇടുക്കി രൂപതയുടെ കാൽനട തീർഥാടനം മാർച്ച് 26, 27 തീയതികളിലായി നടക്കും.</p>
<p>ഇന്ന് വൈകിട്ട് അഞ്ചിന് വാഴത്തോപ്പ് സെന്റ് ജോർജ് കത്തീഡ്രൽ പള്ളിയിൽ നിന്ന് രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ നയിക്കുന്ന തീർഥാടനം ആരംഭിച്ച് രാത്രി 10.30ന് തങ്കമണിയിൽ എത്തിച്ചേരും. 27ന് പുലർച്ചെ 4ന് തങ്കമണിയിൽ നിന്ന് പുനരാരംഭിക്കുന്ന യാത്ര രാവിലെ 7.15ന് വെട്ടിക്കാമറ്റം ജംഗ്ഷനിൽ എത്തും.</p>
<p>പുലർച്ചെ 5ന് വെള്ളയാംകുടി, 4ന് തോപ്രാംകുടി, 6ന് നെടുങ്കണ്ടം എന്നിവിടങ്ങളിൽ നിന്ന് പുറപ്പെടുന്ന തീർഥാടകരും യാത്രയിൽ അണിനിരക്കും. തുടർന്ന് രാവിലെ 8ന് മലയടിവാരത്തിലെ കപ്പേളയിൽ പ്രാർത്ഥനയ്ക്ക് ശേഷം മലകയറൽ ആരംഭിക്കും.</p>
<p>രാവിലെ 9.30ന് മലമുകളിലെ തീർഥാടക പള്ളിയിൽ തക്കല രൂപതാ മെത്രാൻ മാർ ജോർജ് രാജേന്ദ്രൻയും മാർ ജോൺ നെല്ലിക്കുന്നേലും മുഖ്യകാർമികരായി കുർബാന അർപ്പിക്കും.</p>
<p>രാത്രികാലങ്ങളിലും മലകയറാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് മോൺ. ജോസ് കരിവേലിക്കൽ, ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ജോസഫ് ചുനയംമാക്കൽ, ഫാ. നിർമൽ കളത്തിൽക്കാട്ടിൽ, ഷാജി മാത്യു, സുനിൽ ജോസ് എന്നിവർ അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>കമ്പം – കമ്പംമെട്ട് റോഡ് ഇന്ന് അടച്ചിടും</title>
<link>https://thekeralajournal.com/2046</link>
<guid>https://thekeralajournal.com/2046</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c405dd94493.jpg" length="145047" type="image/jpeg"/>
<pubDate>Wed, 25 Mar 2026 21:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കമ്പം: കമ്പം–കമ്പംമെട്ട് റോഡ് ഇന്ന് (മാർച്ച് 26) രാവിലെ 9 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണിവരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. റോഡ് പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് താത്കാലികമായി ഗതാഗതം നിർത്തിവയ്ക്കുന്നത്.</p>
<p>ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ സമീപമുള്ള സമാന്തര പാതകൾ ഉപയോഗിക്കണമെന്ന് തമിഴ്നാട് റോഡ് വകുപ്പ് നിർദ്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/2044</link>
<guid>https://thekeralajournal.com/2044</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c392045f5ae.jpg" length="85208" type="image/jpeg"/>
<pubDate>Wed, 25 Mar 2026 13:13:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജോസ് മാത്യു പനച്ചിക്കൽ,ഇരട്ടയാർ നിര്യാതനായി.</p>
<p>സംസ്കാര ശുശ്രൂഷകൾ 26-ാം തീയതി വ്യാഴാഴ്ച രാവിലെ 11 മണിക്ക് പരേതന്റെ തുളസിപ്പാറയിലുള്ള ഭവനത്തിൽ ആരംഭിക്കുന്നതാണ്. തുടർന്ന് അന്തിമ ശുശ്രൂഷകൾ ഇരട്ടയാർ സെന്റ് തോമസ് ഫോറോന പള്ളിയിൽ നടക്കും.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴയിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തി പൊതുനിരീക്ഷക</title>
<link>https://thekeralajournal.com/2042</link>
<guid>https://thekeralajournal.com/2042</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33ec1d3d82.jpg" length="63120" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:17:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: തൊടുപുഴ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി പൊതുനിരീക്ഷക ദീപ്തി ഉപ്പൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും വിവിധ പോളിംഗ് ബൂത്തുകൾ സന്ദർശിച്ചു.</p>
<p>സ്ഥാനാർഥികളുടെ നാമനിർദേശ പത്രികകൾ തൊടുപുഴ നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസറും ഇടുക്കി സബ് കളക്ടറുമായ അനൂപ് ഗാർഗിന്റെ സാന്നിധ്യത്തിൽ പൊതുനിരീക്ഷക പരിശോധിച്ചു. നോമിനേഷൻ പ്രക്രിയയുടെ സുതാര്യതയും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടോയെന്നും അവലോകനം നടത്തി.</p>
<p>ഇതോടൊപ്പം, മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമും പോളിംഗ് സാമഗ്രികൾ വിതരണം ചെയ്യുന്ന ന്യൂമാൻ കോളേജ് കെട്ടിടവും പൊതുനിരീക്ഷക സന്ദർശിച്ചു. ചെലവ് നിരീക്ഷകൻ ആശിഷ് കുമാറിനൊപ്പമാണ് പരിശോധന നടന്നത്. സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>മരിയൻ കോളേജിൽ ഇന്ന് ദേശീയ കോൺഫറൻസ്: ‘ഹരിത വ്യാപാരവും സുസ്ഥിര വാണിജ്യവും’ ചർച്ചയാകും</title>
<link>https://thekeralajournal.com/2041</link>
<guid>https://thekeralajournal.com/2041</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33dea65955.jpg" length="94309" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:14:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടിക്കാനം : സാമ്പത്തിക വളർച്ചയും പാരിസ്ഥിതിക സംരക്ഷണവും കൈകോർക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളെ ആസ്പദമാക്കി കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണമസ്) ഇന്ന് ദേശീയ കോൺഫറൻസിന് വേദിയാകുന്നു. സ്കൂൾ ഓഫ് കൊമേഴ്സ് ആൻഡ് പ്രൊഫഷണൽ സ്റ്റഡീസിന്റെ (SCAPS) ആഭിമുഖ്യത്തിൽ ഐ.സി.എസ്.എസ്.ആർ (ICSSR-SRC) സ്‌പോൺസർ ചെയ്യുന്ന പരിപാടി രാവിലെ 9.30ന് ആരംഭിക്കും.</p>
<p>മരിയൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. കൊമേഴ്സ് വിഭാഗം മേധാവി ഡോ. രൂപ ആർ, കോൺഫറൻസ് കൺവീനർ ഡോ. എമിൽഡ കെ. ജോസഫ് എന്നിവർ സംഘാടക സമിതിക്ക് നേതൃത്വം നൽകുന്നു.</p>
<p>ഉദ്ഘാടനത്തിന് പിന്നാലെ നടക്കുന്ന അക്കാദമിക് സെഷനുകളിൽ പ്രമുഖ വിദഗ്ധർ പങ്കെടുക്കും. കൊച്ചി EY ഗ്ലോബൽ ഡെലിവറി സർവീസസിലെ ക്ലൈമറ്റ് ചേഞ്ച് ആൻഡ് സസ്റ്റൈനബിലിറ്റി സർവീസസ് സീനിയർ മാനേജർ ജോണി സി. പോൾ, ട്രിച്ചി സെന്റ് ജോസഫ്സ് കോളേജിലെ ഡോ. ജി. ജോൺ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ദി തേർഡ് ഏജ് ഡയറക്ടർ ഡോ. ടോണി കെ. തോമസ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.</p>
<p>‘Green Trade and Sustainable Commerce: Reimagining Trade and Commerce for an Inclusive Economy’ എന്നതാണ് കോൺഫറൻസിന്റെ മുഖ്യവിഷയം. സാമ്പത്തിക വളർച്ചയ്‌ക്കൊപ്പം സാമൂഹികവും പാരിസ്ഥിതികവുമായ ഉത്തരവാദിത്തങ്ങൾ ഉറപ്പാക്കുന്ന സുസ്ഥിര വാണിജ്യ മാതൃകകളും നൈതിക വ്യാപാര രീതികളും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.</p>
<p>ഇതിനൊപ്പം, കൊമേഴ്സ്-മാനേജ്മെന്റ് മേഖലകളിലെ നവീന പ്രവണതകളെക്കുറിച്ച് അധ്യാപകരും ഗവേഷകരും വ്യവസായ വിദഗ്ധരും വിദ്യാർത്ഥികളും പങ്കെടുക്കുന്ന പ്രബന്ധ അവതരണങ്ങളും നടക്കും. അറിവ് പങ്കുവെക്കാനും സുസ്ഥിര സാമ്പത്തിക വ്യവസ്ഥയിലേക്കുള്ള ചർച്ചകൾക്ക് വഴിതെളിക്കാനും കോൺഫറൻസ് വേദിയാകും.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2038</link>
<guid>https://thekeralajournal.com/2038</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c338bd2a3a5.jpg" length="100292" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:52:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക നമിത പട്ടേൽ നെടുങ്കണ്ടത്ത് സന്ദർശനം നടത്തി. തിരഞ്ഞെടുപ്പ് ചെലവുകളുടെ അവലോകനത്തിനും പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനുമാണ് സന്ദർശനം.</p>
<p>നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ റിട്ടേണിംഗ് ഓഫീസർമാരുമായി കൂടിക്കാഴ്ച നടത്തി വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു. തിരഞ്ഞെടുപ്പ് ചെലവുകൾ, നാമനിർദേശപത്രിക സമർപ്പണം, ലഭിച്ച പരാതികൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പരിശോധിച്ചു.</p>
<p>തുടർ നടപടികൾക്കായി ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദേശങ്ങളും നൽകി. ഫ്ലയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീം, വീഡിയോ സർവൈലൻസ് ടീം, വീഡിയോ വെരിഫയിംഗ് ടീം എന്നിവരുമായും യോഗം ചേർന്ന് പ്രവർത്തന പുരോഗതി വിലയിരുത്തി.</p>]]> </content:encoded>
</item>

<item>
<title>വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട യുവാവിനെ സാഹസികമായി രക്ഷിച്ചു</title>
<link>https://thekeralajournal.com/2037</link>
<guid>https://thekeralajournal.com/2037</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c3384a03885.jpg" length="72492" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:50:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാങ്കുളം: പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്ന അപകട മുനമ്പിൽ എത്തിയ യുവാവിനെ സുഹൃത്തും ജീപ്പ് ഡ്രൈവർമാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. സംഭവം ഇന്നലെ ഉച്ചകഴിഞ്ഞാണ് ഉണ്ടായത്.</p>
<p>കുറത്തിക്കുടി ആദിവാസി ഉന്നതിയിലുള്ള യുവാവാണ് മദ്യലഹരിയിൽ വെള്ളച്ചാട്ടത്തിനരികിലെ വലിയ താഴ്ച്ചയുള്ള അപകട മേഖലയിലേക്ക് എത്തിയത്. പാറക്കെട്ടുകളും വഴുക്കലും നിറഞ്ഞ ഈ പ്രദേശത്ത് നിന്ന് താഴേക്ക് വീണിരുന്നുവെങ്കിൽ ഗുരുതര അപകടം സംഭവിക്കുമായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.</p>
<p>യുവാവിനൊപ്പമുണ്ടായിരുന്ന സുഹൃത്തും സ്ഥലത്ത് എത്തിയ മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരായ ബിബിൻ അന്തിനാട്ട്, സെബിൻ ചുണ്ടക്കാട്ട്, അലക്സ് പാമ്പുംകയം എന്നിവരും ചേർന്നാണ് യുവാവിനെ അപകട മുനമ്പിൽ നിന്ന് തിരികെ വലിച്ചുകയറ്റി രക്ഷപ്പെടുത്തിയത്.</p>
<p>സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിവരം പുറംലോകം അറിഞ്ഞത്.</p>]]> </content:encoded>
</item>

<item>
<title>ഓട്ടോറിക്ഷ നിരക്ക് ഉയർത്തണം : ബിഎംഎസ്</title>
<link>https://thekeralajournal.com/2036</link>
<guid>https://thekeralajournal.com/2036</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c337d1f223e.jpg" length="61447" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:48:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഓട്ടോറിക്ഷ തൊഴിലാളികളോടുള്ള അധികാരികളുടെ സമീപനത്തിൽ മാറ്റമുണ്ടാകണമെന്നും നാലു വർഷം മുൻപ് നിശ്ചയിച്ച നിരക്ക് അടിയന്തരമായി വർദ്ധിപ്പിക്കണമെന്നും കേരള പ്രദേശ് ഓട്ടോറിക്ഷ മസ്ദൂർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ മോഹനൻ ആവശ്യപ്പെട്ടു.</p>
<p>ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘം വാർഷിക സമ്മേളനം ചെറുതോണിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് പി.കെ രതീഷ് അധ്യക്ഷത വഹിച്ചു.</p>
<p>ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി സിനീഷ് കുമാർ, ജില്ലാ ട്രഷറർ സതീഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു.</p>
<p>സമ്മേളനത്തിൽ പുതിയ ഭാരവാഹികളായി ജോബി മാത്യു (പ്രസിഡന്റ്), കെ.കെ സനു (ജനറൽ സെക്രട്ടറി), കെ.ടി സജയൻ (ട്രഷറർ) എന്നിവരടങ്ങുന്ന 18 അംഗ സമിതിയെ തെരഞ്ഞെടുത്തു.</p>
<p>തൊഴിലാളികളുടെ വർധിച്ചുവരുന്ന ജീവിതച്ചെലവും ഇന്ധനവിലയും പരിഗണിച്ച് നിരക്ക് വർദ്ധന അനിവാര്യമാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് പ്രചാരണ ലംഘനങ്ങൾക്കെതിരെ ശക്തമായ നടപടി</title>
<link>https://thekeralajournal.com/2035</link>
<guid>https://thekeralajournal.com/2035</guid>
<description><![CDATA[ ജില്ലയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b74c64d85.jpg" length="138941" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:45:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ വ്യാപകമായ പരിശോധനയിൽ 7060 പ്രചാരണ സാമഗ്രികൾ നീക്കം ചെയ്തു.</p>
<p> <strong>നീക്കം ചെയ്തവയുടെ വിവരങ്ങൾ</strong></p>
<p>▪️ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ സ്ഥാപിച്ച 595 പ്രചാരണ സാമഗ്രികൾ</p>
<p>▪️ പൊതുസ്ഥലങ്ങളിൽ നിന്ന് 6462 പോസ്റ്ററുകൾ</p>
<p>▪️ സ്വകാര്യ സ്ഥലങ്ങളിൽ നിന്നുള്ള 3 പോസ്റ്ററുകൾ</p>
<p> <strong>പരാതികളും നടപടി ക്രമങ്ങളും</strong></p>
<p>▪️ cVIGIL ആപ്പ് വഴി 259 പരാതികൾ ലഭിച്ചു</p>
<p>▪️ സാമൂഹ്യമാധ്യമങ്ങളിൽ 20 ചട്ടലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു</p>
<p>▪️ ഇവയെല്ലാം സൈബർ പൊലീസിന് തുടർനടപടിക്കായി കൈമാറി</p>
<p>തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കർശനമായി നടപ്പിലാക്കുന്നതിനും പരസ്യ ലംഘനങ്ങൾ തടയുന്നതിനുമായി അധികൃതർ ശക്തമായ നടപടികൾ തുടരുകയാണെന്ന് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹരിത തിരഞ്ഞെടുപ്പ് ഉറപ്പാക്കാൻ ജില്ലാ കളക്ടറുടെ നിർദേശം</title>
<link>https://thekeralajournal.com/2034</link>
<guid>https://thekeralajournal.com/2034</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c0826b77cca.jpg" length="323098" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:42:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോകോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകി. പ്രചാരണ റാലികൾ, റോഡ് ഷോകൾ, യോഗങ്ങൾ, കൺവെൻഷനുകൾ, സമ്മേളനങ്ങൾ, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനങ്ങൾ തുടങ്ങി എല്ലാ ഘട്ടങ്ങളിലും പരിസ്ഥിതി സൗഹൃദ സമീപനം സ്വീകരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.</p>
<p>📌 <strong>നിരോധനങ്ങളും ജാഗ്രതയും</strong></p>
<p>തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം:</p>
<p>▪️ ക്യു ആർ കോഡ് ഇല്ലാത്ത ബാനറുകൾ, ബോർഡുകൾ, ഹോർഡിംഗുകൾ</p>
<p>▪️ ഫ്ളക്സ്, പി.വി.സി. ബാനറുകൾ, കൊടിതോരണങ്ങൾ, അലങ്കാരങ്ങൾ</p>
<p>▪️ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്, ഡിസ്‌പോസിബിൾ ഉത്പന്നങ്ങൾ</p>
<p>▪️ പേപ്പർ ഗ്ലാസുകൾ തുടങ്ങിയ പരിസ്ഥിതിക്ക് ഹാനികരമായ വസ്തുക്കൾ</p>
<p>ഇവയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം അറിയിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.</p>
<p>📞 <strong>പരാതി അറിയിക്കാൻ</strong></p>
<p><strong>വാട്സ്ആപ്പ് നമ്പർ: 9446 700 800</strong></p>
<p>📘 ലഘുലേഖയും കൈപ്പുസ്തകവും വിതരണം</p>
<p>അഞ്ച് മണ്ഡലങ്ങളിലെയും വരണാധികാരികളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പങ്കെടുത്ത സ്ഥാനാർത്ഥികൾക്കും അവരുടെ പ്രതിനിധികൾക്കും:</p>
<p>▪️ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ സർക്കുലർ പകർപ്പ്</p>
<p>▪️ ജില്ലാ ശുചിത്വ മിഷൻ തയ്യാറാക്കിയ ഹരിതചട്ട ലഘുലേഖ</p>
<p>▪️ സംസ്ഥാന ശുചിത്വ മിഷന്റെ “ഹരിത നിയമസഭാ തിരഞ്ഞെടുപ്പ് - 2026 സംശയങ്ങളും മറുപടികളും” കൈപ്പുസ്തകം</p>
<p>എന്നിവ വിതരണം ചെയ്തു.</p>
<p>🌱 <strong>ലക്ഷ്യം</strong></p>
<p>പ്ലാസ്റ്റിക്, പി.വി.സി., ഡിസ്‌പോസിബിൾ വസ്തുക്കൾ എന്നിവ പരമാവധി ഒഴിവാക്കി, പുനരുപയോഗിക്കാവുന്നതും പുനഃചംക്രമണം ചെയ്യാവുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ഈ തിരഞ്ഞെടുപ്പിനെ ഹരിത തിരഞ്ഞെടുപ്പാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് പൊതുയോഗം, കട്ടപ്പന ജന സമുദ്രമായി..</title>
<link>https://thekeralajournal.com/2033</link>
<guid>https://thekeralajournal.com/2033</guid>
<description><![CDATA[ തിരഞ്ഞെടുപ്പ് ചിത്രം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c22a2311b79.jpg" length="116292" type="image/jpeg"/>
<pubDate>Tue, 24 Mar 2026 11:48:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: LDF ഇടുക്കി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് പൊതുയോഗം, മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം നിർവ്വഹിച്ചു. ഇടുക്കി മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി റോഷി അഗസ്റ്റിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് പൊതുയോഗം സംഘടിപ്പിച്ചത്. ആയിരക്കണക്കിനാളുകാളാണ് പരിപാടിയിൽ പങ്കെടുത്തത്, റോഷി അഗസ്റ്റിൻ, എം എം മണി, സി.വി വർഗീസ്, തുടങ്ങിയവർ സംസാരിച്ചു. ജില്ലയിൽ നടന്ന വികസന പ്രവർത്തനങ്ങളെ മുൻ നിർത്തി റോഷി അഗസ്റ്റിന്റെ വിജയം സുനശ്ചിതമെന്ന് യോഗം ഉത്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി പറഞ്ഞു..</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c22c8164a11.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് പ്രചാരണം: വേനല്‍ക്കാല ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി</title>
<link>https://thekeralajournal.com/2032</link>
<guid>https://thekeralajournal.com/2032</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c1ed2e49eae.jpg" length="53255" type="image/jpeg"/>
<pubDate>Tue, 24 Mar 2026 07:17:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ കടുത്ത വേനല്‍ച്ചൂട് തുടരുന്ന സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഇടുക്കി ജില്ലാ ദുരന്തനിവാരണ അതോറിറ്റി പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യസംരക്ഷണത്തിനും പ്രവര്‍ത്തനക്ഷമത നിലനിര്‍ത്തുന്നതിനും ഈ നിര്‍ദേശങ്ങള്‍ നിര്‍ണായകമാണ്.</p>
<p>💧 <strong>നിര്‍ജലീകരണം തടയാം</strong></p>
<p>പ്രചാരണത്തിന് പോകുമ്പോള്‍ എപ്പോഴും കുടിവെള്ളം കൈവശം കരുതുക.</p>
<p>ദാഹം തോന്നാത്തപ്പോഴും ഇടവേളകളില്‍ വെള്ളം കുടിക്കുക.</p>
<p>ഒ.ആര്‍.എസ്, നാരങ്ങാവെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം (മോര്) എന്നിവ ഉപയോഗിക്കുക.</p>
<p>അമിതമായ ചായ, കാപ്പി, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, മദ്യം എന്നിവ ഒഴിവാക്കുക.</p>
<p>⏰ <strong>സമയക്രമവും വസ്ത്രധാരണവും</strong></p>
<p>രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെ നേരിട്ടുള്ള വെയിലില്‍ പ്രചാരണം പരമാവധി ഒഴിവാക്കുക.</p>
<p>ഈ സമയം ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുക.</p>
<p>ഇളം നിറത്തിലുള്ള, കട്ടിയില്ലാത്ത കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.</p>
<p>കുട, വീതിയുള്ള തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കുക.</p>
<p>🍉 <strong>ഭക്ഷണരീതി ശ്രദ്ധിക്കുക</strong></p>
<p>എളുപ്പം ദഹിക്കുന്ന, പുതുതായി തയ്യാറാക്കിയ ഭക്ഷണം മാത്രം കഴിക്കുക.</p>
<p>പഴകിയ ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുക.</p>
<p>വെള്ളരിക്ക, തണ്ണിമത്തന്‍ പോലുള്ള ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.</p>
<p>🚑 <strong>പ്രഥമ ശുശ്രൂഷയും മുന്‍കരുതലുകളും</strong></p>
<p>തലകറക്കം, അമിത ക്ഷീണം, തലവേദന, പേശിവലിവ് തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വിശ്രമിക്കുക.</p>
<p>തണലുള്ള സ്ഥലത്തേക്ക് മാറി ശരീരത്തെ തണുപ്പിക്കുക.</p>
<p>ഗ്രൂപ്പുകളായി പ്രചാരണം നടത്തുന്നത് സുരക്ഷിതമാണ്.</p>
<p>നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ തനിച്ച് ഇരുത്തരുത്.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ചിത്രം വ്യക്തം : ജില്ലയിൽ അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 39 സ്ഥാനാർഥികൾ</title>
<link>https://thekeralajournal.com/2031</link>
<guid>https://thekeralajournal.com/2031</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6b77fd9a54.jpg" length="86374" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:51:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാമനിർദേശപത്രിക സമർപ്പിക്കാനുള്ള തീയതി അവസാനിച്ചതോടെ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലായി 39 സ്ഥാനാർഥികൾ മത്സരരംഗത്ത്. മിക്ക സ്ഥാനാർഥികളും രണ്ട് സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.</p>
<p>തൊടുപുഴയിൽ 10 സ്ഥാനാർഥികളിൽ നിന്ന് 18 നാമനിർദേശപത്രികകളും, ദേവികുളത്ത് 9 സ്ഥാനാർഥികളിൽ നിന്ന് 14 പത്രികകളും ലഭിച്ചു. ഇടുക്കി മണ്ഡലത്തിൽ 6 സ്ഥാനാർഥികളിൽ നിന്ന് 11 പത്രികകളും, പീരുമേട്ടിൽ 8 സ്ഥാനാർഥികളിൽ നിന്ന് 16 പത്രികകളും, ഉടുമ്പൻചോലയിൽ 6 സ്ഥാനാർഥികളിൽ നിന്ന് 12 പത്രികകളും ലഭിച്ചു.</p>
<p>പ്രധാന മുന്നണി സ്ഥാനാർഥികൾക്ക് പത്രിക തള്ളിപ്പോയാൽ പകരം മത്സരിക്കാനായി ഡമ്മി സ്ഥാനാർഥികളെയും രംഗത്തിറക്കിയിട്ടുണ്ട്. ഇന്ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. വ്യാഴാഴ്ചവരെ പത്രികകൾ പിൻവലിക്കാം.</p>
<p>📍 <strong>മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ</strong></p>
<p><strong>തൊടുപുഴ</strong></p>
<p>അപു ജോൺ ജോസഫ് (യു.ഡി.എഫ്)</p>
<p>സിറിയക്ക് ചാഴികാടൻ (എൽ‍.ഡി.എഫ്)</p>
<p>റോയി വാരികാട്ട് (എൻ‍.ഡി.എ)</p>
<p>ബേസിൽ ജോൺ (എ.എ.പി)</p>
<p>എം.ബി. അഫ്സൽ (എസ്.ഡി.പി.ഐ)</p>
<p>കെവിൻ ജോർജ് (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>ബ്ലെയിസ് ജി. വാഴയിൽ (യു.ഡി.എഫ് ഡമ്മി)</p>
<p>വി. അജയ് (സ്വതന്ത്രൻ)</p>
<p>ജോമോൻ ജോൺ (സ്വതന്ത്രൻ)</p>
<p><strong>ഇടുക്കി</strong></p>
<p>റോഷി അഗസ്റ്റിൻ (എൽ‍.ഡി.എഫ്)</p>
<p>റോയി കെ. പൗലോസ് (യു.ഡി.എഫ്)</p>
<p>പ്രതീഷ് പ്രഭ (എൻ‍.ഡി.എ)</p>
<p>ഷിജോ ആന്റണി (ബി.എസ്.പി)</p>
<p>ഷിജോ ജോസ് (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>മനേഷ് കെ.എസ് (എൻ‍.ഡി.എ ഡമ്മി)</p>
<p><strong>ഉടുമ്പൻചോല</strong></p>
<p>കെ.കെ. ജയചന്ദ്രൻ (എൽ‍.ഡി.എഫ്)</p>
<p>സേനാപതി വേണു (യു.ഡി.എഫ്)</p>
<p>സംഗീത വിശ്വനാഥൻ (എൻ‍.ഡി.എ)</p>
<p>പി.കെ. സജീവൻ (ബി.എസ്.പി)</p>
<p>മോഹനൻ (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>വി.വി. ജോബി (എൻ‍.ഡി.എ ഡമ്മി)</p>
<p><strong>പീരുമേട്</strong></p>
<p>കെ. സലിംകുമാർ (എൽ‍.ഡി.എഫ്)</p>
<p>സിറിയക് തോമസ് (യു.ഡി.എഫ്)</p>
<p>രതീഷ് വരകുമല (എൻ‍.ഡി.എ)</p>
<p>കെ. മുരളി (ബി.എസ്.പി)</p>
<p>ജോസഫ് ജേക്കബ് (എ.എ.പി)</p>
<p>ഗോപാലകൃഷ്ണൻ (ബി.ബി.പി)</p>
<p>ജോസ് ഫിലിപ്പ് (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>സുരേഷ് (സ്വതന്ത്രൻ)</p>
<p><strong>ദേവികുളം</strong></p>
<p>എ. രാജ (എൽ‍.ഡി.എഫ്)</p>
<p>എഫ്. രാജ (യു.ഡി.എഫ്)</p>
<p>എസ്. രാജേന്ദ്രൻ (എൻ‍.ഡി.എ)</p>
<p>വി.ബി. രാജേന്ദ്രൻ (ബി.എസ്.പി)</p>
<p>ആർ. ഈശ്വരൻ (എൽ‍.ഡി.എഫ് ഡമ്മി)</p>
<p>മാക് പ്രിയവദനൻ (യു.ഡി.എഫ് ഡമ്മി)</p>
<p>സെൽവി (സ്വതന്ത്രൻ)</p>
<p>കനക മണികണ്ഠൻ (സ്വതന്ത്രൻ)</p>
<p>എം. ചെല്ലദുരൈ (സ്വതന്ത്രൻ)</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ നയം തിരുത്തണം; പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം</title>
<link>https://thekeralajournal.com/2030</link>
<guid>https://thekeralajournal.com/2030</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c1e6348870a.jpg" length="132113" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:47:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിവിൽ സർവീസിലെ ജീവനക്കാരുടെ പെൻഷൻ നിഷേധിക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.</p>
<p>സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു.</p>
<p>മുതിർന്ന അംഗങ്ങളായ എൻ.ആർ. നാരായണൻ, കെ. മത്തായി, അന്താരാഷ്ട്ര നീന്തൽ താരം ബേബി വർഗീസ്, ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻ ജോസഫ് കുരുവിള എന്നിവരെ ആദരിച്ചു.</p>
<p>ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഭാസ്‌കരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ മനോജ് കോക്കാട്ട്, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി എം.ആർ. അനിൽ കുമാർ, പി.എം. റഫീക്ക് (എൻ.ജി.ഒ യൂണിയൻ), സംഘാടക സമിതി ചെയർമാനും കരിമണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ജീൻസ് ജോൺ, സംഘാടക സമിതി കൺവീനറും യൂണിയൻ ഇളംദേശം ബ്ലോക്ക് സെക്രട്ടറിയുമായ കെ. ശശിധരൻ എന്നിവർ സംസാരിച്ചു.</p>
<p>തുടർന്ന് നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് എ.പി. ജോസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് കെ.കെ. സുകുമാരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. രഘുനാഥൻ നായർ, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു.</p>
<p>പുതിയ ഭാരവാഹികളായി ലീലാമ്മ ഗോപിനാഥ് (പ്രസിഡന്റ്), എ.എൻ. ചന്ദ്രബാബു (സെക്രട്ടറി), ടി. ചെല്ലപ്പൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി വി.വി. ഫിലിപ്പ്, എൻ.എ. ജെയിംസ്, എം.എം. ഇമ്മാനുവൽ, പി.എസ്. ഷംസുദീൻ എന്നിവരും, ജോയിന്റ് സെക്രട്ടറിമാരായി പി.പി. സൂര്യകുമാർ, മോളിക്കുട്ടി മാത്യു, പി.കെ. സുകുമാരൻ, പി.കെ. ശ്യാമള എന്നിവരും ഉൾപ്പെടുന്ന 35 അംഗ ജില്ലാ കമ്മിറ്റിയും രൂപീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ജില്ലയിൽ</title>
<link>https://thekeralajournal.com/2029</link>
<guid>https://thekeralajournal.com/2029</guid>
<description><![CDATA[ LDF തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/img_69bf40a11c6806-91716161-24297954.gif" length="88189" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:44:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഇടുക്കി ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എത്തും. രാവിലെ 10 മണിക്ക് കട്ടപ്പനയിൽ മാധ്യമങ്ങളെ കാണും. തുടർന്ന് 11 മണിക്ക് ഇടുക്കി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും.</p>
<p>തുടർന്ന് ദേവികുളം മണ്ഡലത്തിന്റെ ഭാഗമായി അടിമാലിയിൽ 3 മണിക്കും, ഉടുമ്പൻചോല മണ്ഡലത്തിൽ നെടുങ്കണ്ടത്ത് വൈകിട്ട് 4 മണിക്കും, പീരുമേട് മണ്ഡലത്തിലെ കൺവെൻഷൻ വൈകിട്ട് 6 മണിക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കും. പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം നീക്കിയതിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ ആദ്യ ഇടുക്കി സന്ദർശനമാണിത്.</p>
<p>യുഡിഎഫ് പ്രചാരണത്തിന് ശക്തി പകരാൻ രാഹുല്‍ ഗാന്ധി നാളെ സംസ്ഥാനത്തെത്തും. എൻഡിഎ പ്രചാരണത്തിന് ആവേശം നൽകാൻ നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു</title>
<link>https://thekeralajournal.com/2027</link>
<guid>https://thekeralajournal.com/2027</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c1e433f272b.jpg" length="201135" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:39:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗവ. ട്രൈബൽ ഹയർസെക്കൻഡറി സ്കൂളിന്റെ പിൻഭാഗത്ത് ഇടിഞ്ഞുവീണ മണ്ണ് നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. കട്ടപ്പന നഗരസഭയിൽ നിന്ന് 30 ലക്ഷം രൂപ വകയിരുത്തിയാണ് പ്രവർത്തനം പുരോഗമിക്കുന്നത്.</p>
<p>കഴിഞ്ഞ പ്രളയകാലത്താണ് മണ്ണിടിഞ്ഞ് സ്കൂൾ കെട്ടിടത്തിന് ഭീഷണിയായത്. ഇതോടെ കെട്ടിടത്തിന്റെ സുരക്ഷയും ഫിറ്റ്നസ് സർട്ടിഫിക്കറ്റും സംബന്ധിച്ച് പ്രതിസന്ധി നിലനിന്നിരുന്നു.</p>
<p>ക്ലാസ് മുറികളുടെ പിൻവശത്ത് കല്ലും മണ്ണും വലിയ തോതിൽ കെട്ടിനിൽക്കുന്ന സ്ഥിതിയിലായിരുന്നു. ഇത് കെട്ടിടത്തിലേക്ക് ഇടിച്ചുനിൽക്കുകയും ജനലുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തിരുന്നു. മണ്ണ് നീക്കം ചെയ്യുന്നതിൽ ഉണ്ടായ കാലതാമസത്തിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു.</p>
<p>ടെൻഡർ വിളിച്ചെങ്കിലും ആരും മുന്നോട്ട് വരാത്തതിനെ തുടർന്നാണ് വൈകിയത് എന്ന് നഗരസഭ അധികൃതർ അറിയിച്ചു. തുടർന്ന് മത്സര അടിസ്ഥാനത്തിൽ ക്വട്ടേഷൻ ക്ഷണിച്ച് ഇപ്പോൾ മണ്ണ് നീക്കം ആരംഭിച്ചതായി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി വ്യക്തമാക്കി.</p>
<p>മണ്ണ് നീക്കുന്നതിനൊപ്പം ഇടിഞ്ഞ ഭാഗത്ത് സംരക്ഷണഭിത്തി നിർമ്മിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജീവൻ രക്ഷിച്ച സമയോചിത ഇടപെടൽ : പീഡിയാട്രിക് രോഗനിർണയത്തിൽ ശ്രദ്ധേയ നേട്ടവുമായി കട്ടപ്പന സഹകരണ ആശുപത്രി</title>
<link>https://thekeralajournal.com/2026</link>
<guid>https://thekeralajournal.com/2026</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c13b65824ff.jpg" length="95992" type="image/jpeg"/>
<pubDate>Mon, 23 Mar 2026 18:39:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പീഡിയാട്രിക് രോഗനിർണയത്തിൽ ശ്രദ്ധേയ നേട്ടവുമായി കട്ടപ്പന സഹകരണ ആശുപത്രി. കുന്തളംപാറ സ്വദേശികളായ ദമ്പതികളുടെ ഒന്നര വയസ്സുകാരിയായ മകളിൽ അപൂർവമായ കാവാസാക്കി ഡിസീസ് കണ്ടെത്തി സമയബന്ധിത ചികിത്സയിലൂടെ കുഞ്ഞിനെ രക്ഷപ്പെടുത്തി.</p>
<p>സഹകരണ ആശുപത്രിയിലെ പീഡിയാട്രീഷൻ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസിന്റെ കൃത്യമായ രോഗനിർണയം പിന്നീട് കോട്ടയം ഇഎസ്ഐ കുട്ടികളുടെ ആശുപത്രിയിലെയും മെഡിക്കൽ കോളേജിലെയും വിദഗ്ധർ ശരിവെച്ചു. ജപ്പാൻ ഡോക്ടർ ടോമി സാക്ക കാവാസാക്കി കണ്ടെത്തിയ ഈ രോഗം കുട്ടികളിൽ അപൂർവമായെങ്കിലും ഗുരുതരമായ ഒന്നാണ്.</p>
<p><strong>രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടത്</strong></p>
<p>കാവാസാക്കി രോഗം സാധാരണ പരിശോധനകളിലൂടെ കണ്ടെത്താനാവില്ല. ലക്ഷണങ്ങൾ വിലയിരുത്തിയാണ് നിർണയം സാധ്യമാകുന്നത്.</p>
<p>കാരണമില്ലാത്ത തുടർച്ചയായ പനി</p>
<p>കണ്ണ് ചുവക്കൽ (പീളയില്ലാതെ)</p>
<p>കഴുത്തിൽ വീക്കം</p>
<p>ശരീരത്തിൽ റാഷ് (കുരുക്കൾ)</p>
<p>കൈകാലുകളിൽ നീർ</p>
<p>ചുണ്ടും നാവും ചുവക്കൽ</p>
<p>ഈ ലക്ഷണങ്ങളിൽ നാല് എണ്ണം കണ്ടതോടെ തന്നെ, അഞ്ചുദിവസം കാത്തിരിക്കാതെ നാലാം ദിവസം കുട്ടിയെ കോട്ടയം ഇഎസ്ഐ ആശുപത്രിയിലേക്ക് റഫർ ചെയ്തു.</p>
<p><strong>വേഗത്തിലുള്ള ചികിത്സ, രക്ഷയായ ജീവിതം</strong></p>
<p>കോട്ടയത്ത് എത്തിച്ച ശേഷം മുതിർന്ന ഡോക്ടർമാർ പരിശോധിച്ച് രോഗം സ്ഥിരീകരിക്കുകയും ഉടൻ മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റിന് റഫർ ചെയ്യുകയും ചെയ്തു. എക്കോ ഉൾപ്പെടെയുള്ള പരിശോധനകൾക്ക് ശേഷം ഐസിയുവിൽ പ്രവേശിപ്പിച്ച് അടിയന്തര ചികിത്സ ആരംഭിച്ചു.</p>
<p>ഏകദേശം ₹60,000 വിലവരുന്ന ഇൻജക്ഷൻ 12 മണിക്കൂറിനുള്ളിൽ നൽകി. സമയത്ത് ചികിത്സ ലഭിച്ചതോടെ കുഞ്ഞ് പൂർണ്ണമായും സുഖം പ്രാപിച്ച് വീട്ടിലേക്ക് മടങ്ങി.</p>
<p><strong>ഡോക്ടറുടെ ഇടപെടൽ നിർണായകമായി</strong></p>
<p>സമയോചിതമായ രോഗനിർണയവും ഇടപെടലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി. നന്ദി അറിയിക്കാൻ കുടുംബം പിന്നീട് ഡോക്ടറെ നേരിൽ കണ്ടു.</p>
<p>പോണ്ടിച്ചേരി ഗവൺമെന്റ് വുമൺ ആൻഡ് ചൈൽഡ് മെഡിക്കൽ കോളേജിൽ നിന്ന് പീഡിയാട്രിക് പഠനം പൂർത്തിയാക്കിയ ഡോ. ഡാനിയൽ ഓസ്‌ബോൺ തോമസ് നിലവിൽ കട്ടപ്പന സഹകരണ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69c13b5d30511.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പോളിംഗ് ഉദ്യോഗസ്ഥർക്കായി ആദ്യഘട്ട പരിശീലനം 24 മുതൽ; പോസ്റ്റൽ ബാലറ്റ് അപേക്ഷയ്ക്കും സൗകര്യം</title>
<link>https://thekeralajournal.com/2023</link>
<guid>https://thekeralajournal.com/2023</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c0814727e24.jpg" length="64900" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:24:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രിസൈഡിംഗ് ഓഫീസർമാരും ഫസ്റ്റ് പോളിംഗ് ഓഫീസർമാരും ഉൾപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള ആദ്യഘട്ട പരിശീലനം മാർച്ച് 24 മുതൽ 29 വരെ സംസ്ഥാനത്തെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കും.</p>
<p>പരിശീലന കേന്ദ്രങ്ങളിലൊന്നിലും പോസ്റ്റൽ ബാലറ്റിനായി അപേക്ഷിക്കാനുള്ള ഫോറം-12 സമർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. തുടർന്ന് നടക്കുന്ന രണ്ടാംഘട്ട പരിശീലനത്തിനിടെ പോസ്റ്റൽ ബാലറ്റിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി വോട്ടർ ഫെസിലിറ്റേഷൻ സെന്റർ (വി.എഫ്.സി) സംവിധാനവും ഏർപ്പെടുത്തും.</p>
<p>അതേസമയം, രണ്ടാംഘട്ട പരിശീലനത്തിൽ മാത്രം പങ്കെടുക്കുന്ന രണ്ടും മൂന്നും പോളിംഗ് ഓഫീസർമാർക്ക് ആദ്യഘട്ട പരിശീലന കേന്ദ്രങ്ങളിൽ സൗകര്യപ്രദമായ ഏതെങ്കിലും ട്രെയിനിങ് സെന്ററുകളിൽ എത്തി ഫോറം-12 സമർപ്പിക്കാമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2022</link>
<guid>https://thekeralajournal.com/2022</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c080224bdc2.jpg" length="96429" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:20:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാമാക്ഷി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ ദൈവദാൻ വൃദ്ധസദനത്തില്‍ പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിരാലംബരുമായും വയോധികരുമായും ഉള്ള അന്തേവാസികൾക്ക് ആശുപത്രിയിലെത്തി ചികിത്സ തേടുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.</p>
<p>വിവിധ ആശുപത്രികളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ആരോഗ്യപ്രവർത്തകർ ക്യാമ്പ് നടത്തുകയുണ്ടായി. കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജിൻസി ജോസ്, ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലെ ശ്വാസകോശ രോഗവിഭാഗം വിദഗ്ധൻ ഡോ. ജോസ്, മുരിക്കാശേരി അൽഫോൻസ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധ ഡോ. ചെൽസിയ ജെയിംസ് എന്നിവർ രോഗികളെ പരിശോധിച്ചു.</p>
<p>രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പിന് കാമാക്ഷി കുടുംബാരോഗ്യകേന്ദ്രം എച്ച്‌.ഐ ഇൻചാർജ് ജിബി വർഗീസ്, പി.എച്ച്‌.എൻ ജെസി തോമസ് എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും : നാളെ സൂക്ഷ്മപരിശോധന</title>
<link>https://thekeralajournal.com/2021</link>
<guid>https://thekeralajournal.com/2021</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf4310d6c5c.jpg" length="55060" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:17:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാനദിവസമായ ഇന്ന് മത്സരരംഗത്തുള്ള മുഴുവൻ സ്ഥാനാർത്ഥികളുടെയും ചിത്രം വ്യക്തമാകും. നാളെ (ചൊവ്വാഴ്ച) പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. വ്യാഴാഴ്ചയാണ് പത്രിക പിൻവലിക്കാനുള്ള അവസാനദിവസം. ഇതോടെ എത്ര സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടാകുമെന്ന് വ്യക്തതയാകും.</p>
<p>ജില്ലയിലെ വിവിധ നിയമസഭ മണ്ഡലങ്ങളിലായി ഇതുവരെ എട്ട് സ്ഥാനാർത്ഥികളാണ് നാമനിർദ്ദേശപത്രിക സമർപ്പിച്ചിരിക്കുന്നത്. ഇവരിൽ അഞ്ച് പേർ എൽ‍.ഡി.എഫ് സ്ഥാനാർത്ഥികളാണ്. ഇതിൽ ദേവികുളം മണ്ഡലത്തിലെ ആർ. ഈശ്വരൻ ഡമ്മി സ്ഥാനാർത്ഥിയുമാണ്. കൂടാതെ രണ്ട് ബി.എസ്.പി സ്ഥാനാർത്ഥികളും ഒരു എൻ‍.ഡി.എ സ്ഥാനാർത്ഥിയും പത്രിക സമർപ്പിച്ചിട്ടുണ്ട്.</p>
<p>മണ്ഡലംവാരി കണക്ക് പ്രകാരം ഇടുക്കി മണ്ഡലത്തിൽ രണ്ട് പേർ, ദേവികുളം മണ്ഡലത്തിൽ മൂന്ന് പേർ, ഉടുമ്പൻചോല മണ്ഡലത്തിൽ രണ്ട് പേർ, പീരുമേട് മണ്ഡലത്തിൽ ഒരാൾ എന്നിങ്ങനെയാണ് പത്രിക സമർപ്പിച്ചിരിക്കുന്നത്. തൊടുപുഴ മണ്ഡലത്തിൽ നിന്ന് ഇതുവരെ ആരും നാമനിർദ്ദേശപത്രിക സമർപ്പിച്ചിട്ടില്ല.</p>
<p><strong>മുന്നണികൾ സജ്ജം</strong></p>
<p>തിരഞ്ഞെടുപ്പിന് ഇനി മൂന്ന് ആഴ്ചകൾ മാത്രം ശേഷിക്കെ ജില്ലയിൽ രാഷ്ട്രീയ മുന്നണികൾ മുഴുവൻ സജ്ജമായി. സ്ഥാനാർത്ഥി നിർണയം പൂർത്തിയായതോടെ തെരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നതോടെ ആദ്യം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗത്തെത്തിയത് എൽ‍.ഡി.എഫ് ആണ്. പിന്നാലെ എൻ‍.ഡി.എയും യു‍.ഡി.എഫും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് രംഗം സജീവമാക്കി.</p>
<p>അഞ്ച് നിയോജക മണ്ഡലങ്ങളിലുമായി പ്രധാന പോരാട്ടം ഇടത്-വലത് മുന്നണികൾ തമ്മിലായിരിക്കുമെന്നാണു സൂചന. അതേസമയം എൻ‍.ഡി.എയും ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. മണ്ഡലങ്ങൾ പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ കണക്കുകൂട്ടലുകളിലാണ് മുന്നണികൾ മുഴുവൻ.</p>]]> </content:encoded>
</item>

<item>
<title>തേക്കടിയിൽ വനദിനാഘോഷം നടത്തി.</title>
<link>https://thekeralajournal.com/2020</link>
<guid>https://thekeralajournal.com/2020</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bfc45ddab8f.jpg" length="94975" type="image/jpeg"/>
<pubDate>Sun, 22 Mar 2026 16:10:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമിളി:- കേരള വനം വന്യജീവി വകുപ്പ്, പെരിയാർ ടൈഗർ റിസർവിന്റെ അഭിമുഖ്യത്തിൽ വന ദിനാചരണം തേക്കടിയിൽ സംഘടിപ്പിച്ചു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി പ്രവർത്തകനും ഇല നേച്ചർ ക്ലബ് സംസ്ഥാന ചെയർമാനുമായ സജിദാസ് മോഹൻ മുഖ്യപ്രഭാഷണം നടത്തി. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ബോധവത്ക്കരണ ക്ലാസ്സുകൾ നയിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, വനം വകുപ്പിന്റെ വിവിധ ഉദ്യോഗസ്ഥർ പരിപാടികൾക്ക് നേതൃത്വം നൽകി. കുമിളി</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bfc71028256.jpg" alt=""></p>
<p>സഹ്യജ്യോതി കോളേജിലെ വിദ്യാർത്ഥികൾക്കായി, പരിപാടികളുടെ ഭാഗമായി വനയാത്ര, പഠന ക്ലാസുകൾ, എന്നിവയും സംഘടിപ്പിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മുന്നറിയിപ്പില്ലാതെ അന്തർ സംസ്ഥാന പാത തമിഴ്നാട് അടച്ചു..</title>
<link>https://thekeralajournal.com/2019</link>
<guid>https://thekeralajournal.com/2019</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf77de8f369.jpg" length="141426" type="image/jpeg"/>
<pubDate>Sun, 22 Mar 2026 10:39:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുന്നറിയിപ്പില്ലാതെ അന്തർ സംസ്ഥാന പാത തമിഴ്നാട് അടച്ചു. നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി.യാതൊരു മുന്നറിയിപ്പുമില്ലാതെയാണ്കമ്പംമെട്ട്, ചെക്ക്പോസ്റ്റ് തമിഴ്നാട് സർക്കാർ അടച്ചത്, റോഡ് നവീകരണത്തിനായി അടക്കുന്നുവെന്നാണ് അറിയുന്നത്. എന്നാൽ ഈ സമയം വരെ ഒരു മുന്നറിയിപ്പും അതുമായി ബന്ധപ്പെട്ട് കേരളത്തിന് നൽകുകയോ, റോഡ് അടക്കുകയാണെന്ന് മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല.</p>
<p>കേരളത്തിൽ നിന്നുള്ള നൂറ് കണക്കിന് വാഹനങ്ങനാണ് കുരുങ്ങിക്കിടക്കുന്നത്, </p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bf7999b477d.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>LDF ഇരട്ടയാർ തിരഞ്ഞെടുപ്പ് കൺവെൻഷൻ..</title>
<link>https://thekeralajournal.com/2018</link>
<guid>https://thekeralajournal.com/2018</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf698530259.jpg" length="73723" type="image/jpeg"/>
<pubDate>Sun, 22 Mar 2026 09:39:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ :LDF  തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇരട്ടയാറ്റിൽ സംഘടിപ്പിച്ചു. ജിൻസൺ വർക്കി പുളിയൻ കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജോസുകുട്ടി കണ്ണുമുണ്ടയിൽ അധ്യക്ഷനായിരുന്നു. നേതാക്കളായ റിൻസ് ചാക്കോ, പി ബി ഷാജി, ആനന്ദ് സുനിൽകുമാർ, ജിഷ ഷാജി, ടി കെ അപ്പുക്കുട്ടൻ, തുടങ്ങിയവർ സംസാരിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിവിധ പ്രവർത്തകർ പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നിന്നായി നൂറുകണക്കിനാളുകളാണ്  പങ്കെടുത്തത്. കഴിഞ്ഞ 10 വർഷക്കാലമായി നടക്കുന്ന വികസന പ്രവർത്തനങ്ങളെ മുൻനിർത്തി.100% ഭരണ തുടർച്ചയുണ്ടാകുമെന്ന് യോഗം വിലയിരുത്തി. ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ ഉണ്ടായ സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി, സഖാവ് കെ കെ ജയചന്ദ്രന് ഭൂരിപക്ഷം ഇരുപതിനായിരത്തിലധികം ആകുമെന്ന് വിലയിരുത്തപ്പെടുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bf6b563e9c8.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വനസംരക്ഷണ ചുമതലകൾക്ക് ഒപ്പം കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിലെ വനപാലകർ</title>
<link>https://thekeralajournal.com/2017</link>
<guid>https://thekeralajournal.com/2017</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bf43aa471fd.jpg" length="170468" type="image/jpeg"/>
<pubDate>Sun, 22 Mar 2026 06:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: വനസംരക്ഷണ ചുമതലകൾക്ക് പുറമെ കൃഷിയിലും മികവ് തെളിയിച്ച് അയ്യപ്പൻകോവിൽ റേഞ്ച് ഓഫീസിലെ വനപാലകർ ശ്രദ്ധേയരാകുന്നു. ഓഫീസ് പരിസരത്ത് ഉപയോഗശൂന്യമായി കിടന്നിരുന്ന പത്ത് സെന്റ് ഭൂമിയെ ജൈവ പച്ചക്കറി കൃഷിയിലൂടെ സജീവമാക്കിയാണ് ഇവർ മാതൃകയാകുന്നത്.</p>
<p>കാഞ്ചിയാർ പള്ളിക്കവലയ്ക്ക് സമീപമുള്ള റേഞ്ച് ഓഫീസ് വളപ്പിലും ക്വാർട്ടേഴ്സ് പരിസരത്തുമാണ് വിഷരഹിത പച്ചക്കറികൾ വളരുന്നത്. ജനുവരി ആദ്യവാരം ഓരോ ജീവനക്കാരും ഓരോ തൈ നട്ടുകൊണ്ടാണ് കൃഷിക്ക് തുടക്കമിട്ടത്.</p>
<p>റേഞ്ച് ഓഫീസർ കെ വി രതീഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ ബിനോജ് എന്നിവരുടെ മേൽനോട്ടത്തിൽ ജീവനക്കാരും കുടുംബാംഗങ്ങളും ഒരുമിച്ചപ്പോൾ രണ്ട് മാസത്തിനുള്ളിൽ തന്നെ വിളവെടുപ്പ് സാധ്യമായി. വഴുതന, മുളക്, പാവൽ, തക്കാളി, അച്ചിങ്ങപ്പയർ, ബീൻസ് തുടങ്ങിയ നിത്യോപയോഗ പച്ചക്കറികൾ ഇവിടെ സമൃദ്ധമായി ലഭിക്കുന്നു.</p>
<p>ഔദ്യോഗിക തിരക്കുകൾക്കിടയിലും കൃഷിയുടെ പരിപാലനത്തിന് ജീവനക്കാർ സമയം കണ്ടെത്തുന്നു. പാർട്ട് ടൈം സ്വീപ്പർ കെ എൻ പ്രസാദ് കൃഷിയിടത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രധാന പങ്കുവഹിക്കുന്നു.</p>
<p>പച്ചക്കറികൾക്ക് പുറമെ നൂറ്റമ്പതിലധികം ഔഷധസസ്യങ്ങളും ഇവിടെ സംരക്ഷിക്കുന്നു. നീലയമരി, ശംഖുപുഷ്പം, വിവിധയിനം തുളസികൾ എന്നിവ ഉൾപ്പെടുന്ന സമൃദ്ധമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>സീനിയർ ക്ലാർക്ക് മുത്തുകുമാർ, ധന്യമോൾ, വാച്ചർമാരായ ദിവാകരൻ, തങ്കൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ കവിത, ആര്യ, അഫ്സൽ, പ്രിയേഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പി.കെ വിനോദ് എന്നിവർ ചേർന്ന സംഘമാണ് ഈ ഹരിത സംരംഭത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്.</p>
<p>കാഞ്ചിയാർ കൃഷിഭവന്റെ സഹകരണത്തോടെ കൃഷി കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് വനംവകുപ്പ് ജീവനക്കാർ.</p>]]> </content:encoded>
</item>

<item>
<title>പ്രതീക്ഷയോടെ മുന്നണികൾ: ജില്ലയിൽ എട്ട് സ്ഥാനാർത്ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു</title>
<link>https://thekeralajournal.com/2016</link>
<guid>https://thekeralajournal.com/2016</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b692a2d1933.jpg" length="106439" type="image/jpeg"/>
<pubDate>Sun, 22 Mar 2026 06:47:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയില്‍ എട്ട് സ്ഥാനാർത്ഥികള്‍ നാമനിർദേശപത്രിക സമർപ്പിച്ചു.</p>
<p>ഇടുക്കി മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ, ബി.എസ്.പി സ്ഥാനാർത്ഥി ഷിജോ ആന്റണി എന്നിവരാണ് പത്രിക നല്‍കിയത്.</p>
<p>ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി എ. രാജ, ഡമ്മിയായി ആർ. ഈശ്വരൻ, എൻ.ഡി.എ സ്ഥാനാർത്ഥി എസ്. രാജേന്ദ്രൻ എന്നിവർ പത്രിക നല്‍കി. ഉടുമ്പൻചോല മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. ജയചന്ദ്രൻ, ബി.എസ്.പി സ്ഥാനാർത്ഥി പി.കെ. സജീവൻ എന്നിവരും പീരുമേട് മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാർത്ഥി കെ. സലിംകുമാറും നാമനിർദേശപത്രിക സമർപ്പിച്ചു.</p>
<p><strong>മണ്ഡലങ്ങളിലെ പ്രധാന മത്സരങ്ങൾ</strong></p>
<p><strong>ഉടുമ്പൻചോല</strong></p>
<p>കെ കെ ജയചന്ദ്രൻ (എൽ.ഡി.എഫ്)</p>
<p>സേനാപതി വേണു (യു.ഡി.എഫ്)</p>
<p>സംഗീത വിശ്വനാഥൻ (എൻ.ഡി.എ)</p>
<p><strong>ഇടുക്കി</strong></p>
<p>റോഷി അഗസ്റ്റിൻ (എൽ.ഡി.എഫ്)</p>
<p>റോയ് കെ പൗലോസ് (യു.ഡി.എഫ്)</p>
<p>പ്രതീഷ് പ്രഭ (എൻ.ഡി.എ)</p>
<p><strong>തൊടുപുഴ</strong></p>
<p>അപ്പു ജോൺ ജോസഫ് (യു.ഡി.എഫ്)</p>
<p>സിറിയക് ചാഴികാടൻ (എൽ.ഡി.എഫ്)</p>
<p>റോയി വാരിക്കാട്ട് (എൻ.ഡി.എ)</p>
<p><strong>പീരുമേട്</strong></p>
<p>കെ സലിംകുമാർ (എൽ.ഡി.എഫ്)</p>
<p>സിറിയക് തോമസ് (യു.ഡി.എഫ്)</p>
<p>രതീഷ് വരകുമല (എൻ.ഡി.എ)</p>
<p>ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും മൂന്ന് മുന്നണികളും നേർക്കുനേർ ഏറ്റുമുട്ടുന്ന അവസ്ഥയിലാണ്.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രി മാർച്ച് 24ന് ഇടുക്കിയിൽ</title>
<link>https://thekeralajournal.com/2015</link>
<guid>https://thekeralajournal.com/2015</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/img_69bf40a11c6806-91716161-24297954.gif" length="88189" type="image/jpeg"/>
<pubDate>Sun, 22 Mar 2026 06:36:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച് 24 ന് ഇടുക്കി ജില്ലയിൽ വിവിധ പൊതുപരിപാടികളിൽ പങ്കെടുക്കും.</p>
<p>മുഖ്യമന്ത്രി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കട്ടപ്പനയിലും, ഉച്ചയ്ക്ക് 3 മണിക്ക് അടിമാലിയിലും, 4 മണിക്ക് നെടുങ്കണ്ടത്തും, വൈകിട്ട് 5 മണിക്ക് വണ്ടിപ്പെരിയാറിലും പൊതുപരിപാടികളിൽ പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>പീരുമേട്ടിൽ എൻഡിഎ സ്ഥാനാർത്ഥിയായി രതീഷ് വരകുമല</title>
<link>https://thekeralajournal.com/2013</link>
<guid>https://thekeralajournal.com/2013</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69be5f2fcc41c.jpg" length="39250" type="image/jpeg"/>
<pubDate>Sat, 21 Mar 2026 14:34:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബി.ജെ.പി ഇടുക്കി സൗത്ത് ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല പീരുമേട് നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി.</p>
<p>ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകരിച്ച മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടികയിലാണ് പീരുമേട്ടിലെ സ്ഥാനാർത്ഥിയായി രതീഷ് വരകുമല ഉൾപ്പെട്ടിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69be5f2563ac2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കുമളിയില്‍ നിയമസഭാ ചിലവ് നിരീക്ഷകൻ സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/2012</link>
<guid>https://thekeralajournal.com/2012</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdf1444a300.jpg" length="124800" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:45:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നിയോഗിച്ച ചിലവ് നിരീക്ഷകൻ ആഷിഷ് കുമാർ സംസ്ഥാന അതിർത്തിയായ കുമളിയിൽ സന്ദർശനം നടത്തി.</p>
<p>സന്ദർശനത്തിന്റെ ഭാഗമായി സ്റ്റാറ്റിക് സർവൈലൻസ് ടീമുമായി അദ്ദേഹം ആശയവിനിമയം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. പരിശോധനാ നടപടികളും നിരീക്ഷണ ക്രമീകരണങ്ങളും സംബന്ധിച്ച് വിശദമായി വിലയിരുത്തലും നടത്തി.</p>
<p>എന്തെങ്കിലും പരാതികളോ സംശയാസ്പദ വിവരങ്ങളോ ഉണ്ടെങ്കിൽ നേരിട്ട് തന്നെ അറിയിക്കണമെന്ന് സ്റ്റാറ്റിക് സർവൈലൻസ് സംഘത്തോട് ആഷിഷ് കുമാർ നിർദേശം നൽകി.</p>
<p>ദൈനംദിന റിപ്പോർട്ടുകൾ അസിസ്റ്റന്റ് ചെലവ് നിരീക്ഷകനു സമർപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹോം വോട്ടിംഗിന് ജില്ലയില്‍ 6666 പേര്‍</title>
<link>https://thekeralajournal.com/2011</link>
<guid>https://thekeralajournal.com/2011</guid>
<description><![CDATA[ ജില്ലയില്‍ ആകെ 12,768 പേരാണ് ഹോം വോട്ടിംഗിന് അർഹരായിരിക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdf0a020752.jpg" length="67469" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:43:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയില്‍ ഹോം വോട്ടിംഗ് സംവിധാനത്തിലൂടെ വോട്ട് ചെയ്യാന്‍ 6666 വോട്ടർമാർ സമ്മതമറിയിച്ചു.</p>
<p>85 വയസിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും 40%ത്തിലധികം ഭിന്നശേഷിയുള്ളവർക്കും വീട്ടിൽ നിന്ന് വോട്ടവകാശം വിനിയോഗിക്കാനാവുന്ന രീതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹോം വോട്ടിംഗ് സംവിധാനം.</p>
<p>ജില്ലയില്‍ ആകെ 12,768 പേരാണ് ഹോം വോട്ടിംഗിന് അർഹരായിരിക്കുന്നത്. ഇതിൽ 6666 പേർ ഈ സൗകര്യം ഉപയോഗിക്കാൻ തയ്യാറായപ്പോൾ, 3860 വോട്ടർമാർ ഹോം വോട്ടിംഗ് സംവിധാനം വിനിയോഗിക്കില്ലെന്ന് അറിയിച്ചു.</p>
<p>ബി.എൽ.ഒമാർ മുഖേനയാണ് ഹോം വോട്ടിംഗിനായുള്ള അപേക്ഷാ ഫോമുകൾ വിതരണം ചെയ്യുന്നത്. നിലവിൽ 6951 ഫോമുകൾ വിതരണം ചെയ്തിട്ടുണ്ട്.</p>
<p>പോളിംഗ് ബൂത്തിലെത്താൻ ബുദ്ധിമുട്ടുള്ള വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി വോട്ടവകാശം വിനിയോഗിക്കാനാണ് ഹോം വോട്ടിംഗ് സംവിധാനം ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസി വാർഷിക സമ്മേളനം ഇന്ന്</title>
<link>https://thekeralajournal.com/2010</link>
<guid>https://thekeralajournal.com/2010</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdefdbbb083.jpg" length="54322" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:39:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ വാർഷിക സമ്മേളനവും അവാർഡുദാനവും യാത്രയയപ്പു സമ്മേളനവും ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് ഇരട്ടയാർ സെന്റ് തോമസ് പാരീഷ് ഹാളിൽ നടക്കും.</p>
<p>ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇടുക്കി രൂപത വികാരി ജനറാൾ മോൺ. ജോസ് നരിതൂക്കിൽ അധ്യക്ഷത വഹിക്കും.</p>
<p>വികാരി ജനറാള്മാരായ മോൺ. ജോസ് കരിവേലിക്കൽ, മോൺ. ഏബ്രഹാം പുറയാറ്റ് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും.</p>
<p>ഇടുക്കി രൂപതയിലെ മികച്ച സ്കൂളുകൾക്കും മികച്ച പി.ടി.എകൾക്കും അവാർഡുകൾ സമ്മാനിക്കും. രൂപതയിലെ സ്കൂളുകളിൽ നിരവധി വർഷങ്ങൾ സുത്യർഹമായ സേവനം അനുഷ്ഠിച്ച് ഈ വർഷം വിരമിക്കുന്ന അധ്യാപകരെയും അനധ്യാപകരെയും സമ്മേളനത്തിൽ ആദരിക്കുകയും യാത്രയയപ്പു നൽകുകയും ചെയ്യും.</p>
<p>അക്കാദമിക് സ്കോളർഷിപ്പ്, സന്മാർഗ, വേദപാഠ സ്കോളർഷിപ്പ് പരീക്ഷകളിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ സമ്മാനങ്ങൾ വിതരണം ചെയ്യും.</p>
<p>ഇടുക്കി രൂപത വിദ്യാഭ്യാസ സെക്രട്ടറി റവ. ഡോ. ജോർജ് തകടിയേൽ, ഫാ. സഖറിയാസ് കുമ്മണ്ണുപറമ്പിൽ, ജോയി കെ. ജോസ്, എം.വി. ജോർജ്കുട്ടി, ബിനോയി ചെമ്മരപ്പള്ളി എന്നിവർ പ്രസംഗിക്കും.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് തുടക്കമായി.</title>
<link>https://thekeralajournal.com/2009</link>
<guid>https://thekeralajournal.com/2009</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bdef0b6957a.jpg" length="29486" type="image/jpeg"/>
<pubDate>Sat, 21 Mar 2026 06:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായി എക്‌സൈസ് വകുപ്പിന്റെ പ്രത്യേക പരിശോധനകൾക്ക് തുടക്കമായി. ‘ഓപ്പറേഷൻ സി ഹണ്ട്’ എന്ന പേരിലാണ് പരിശോധനകൾ നടത്തുന്നത്.</p>
<p>മുൻകാലങ്ങളിൽ കഞ്ചാവ് കൃഷി നടന്നിട്ടുള്ള പ്രദേശങ്ങളും, വീണ്ടും കൃഷി നടക്കാൻ സാധ്യതയുള്ള ഇടങ്ങളും കേന്ദ്രീകരിച്ചാണ് പരിശോധന. ഇതിനായി എക്‌സൈസ് രഹസ്യാന്വേഷണ വിഭാഗം സാധ്യതാപട്ടിക തയ്യാറാക്കിയിട്ടുണ്ട്.</p>
<p>വിവിധ ഭാഗങ്ങളിലായി വ്യാപകമായ പരിശോധനകൾ നടത്തിയും, കൃഷി പൂർണമായും തടയുന്നതിനായി ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ്: ഹരിത പ്രോട്ടോക്കോൾ പാലിക്കണം</title>
<link>https://thekeralajournal.com/2008</link>
<guid>https://thekeralajournal.com/2008</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bd444697b23.jpg" length="100083" type="image/jpeg"/>
<pubDate>Fri, 20 Mar 2026 18:27:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഹരിത പ്രോട്ടോക്കോൾ കർശനമായി നടപ്പിലാക്കാൻ തീരുമാനം എടുത്തതായി അധികൃതർ അറിയിച്ചു. ജില്ലകളിൽ ഇതിനായുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണെന്ന് ശുചിത്വ മിഷൻ വ്യക്തമാക്കി.</p>
<p>2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വിജയകരമായി നടപ്പിലാക്കിയ മാതൃകയുടെ തുടർച്ചയായി, ഈ തെരഞ്ഞെടുപ്പിലും പരിസ്ഥിതിക്ക് ദോഷം സംഭവിക്കാതിരിക്കാനും മാലിന്യം പരമാവധി കുറയ്ക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തും. രാഷ്ട്രീയ പാർട്ടികൾ, സ്ഥാനാർഥികൾ, സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഏകോപിത പ്രവർത്തനത്തിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപടികൾ ആരംഭിച്ചു. ഇതിനായുള്ള സർക്കുലർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പുറത്തിറക്കി.</p>
<p>♻️ പരിസ്ഥിതി സൗഹൃദ സാമഗ്രികൾ നിർബന്ധം</p>
<p>തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കുന്ന ബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, പോസ്റ്ററുകൾ, കമാനങ്ങൾ, കൊടിതോരണങ്ങൾ എന്നിവ നിർമ്മിക്കാൻ പി.വി.സി ഫ്ലക്സ്, പ്ലാസ്റ്റിക്, നൈലോൺ തുടങ്ങിയ പുനഃചംക്രമണം സാധ്യമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. പകരം, പോളി എതിലീൻ അല്ലെങ്കിൽ 100% കോട്ടൺ പോലുള്ള പുനഃചംക്രമണയോഗ്യമായ വസ്തുക്കൾ മാത്രം ഉപയോഗിക്കണം.</p>
<p>പ്രചാരണ ബാനറുകളിൽ നിർബന്ധമായും:</p>
<p>പ്രിന്റിങ് യൂണിറ്റിന്റെ പേര്, ഫോൺ നമ്പർ</p>
<p>കേരള മലിനീകരണ നിയന്ത്രണ ബോർഡിന്റെ സർട്ടിഫിക്കറ്റ് നമ്പർ / QR കോഡ്</p>
<p>എന്നിവ രേഖപ്പെടുത്തിയിരിക്കണം. QR കോഡ് ഇല്ലാത്ത ബോർഡുകൾ കണ്ടാൽ പൊതുജനങ്ങൾ 9446700800 എന്ന വാട്‌സ്ആപ്പ് നമ്പറിൽ അറിയിക്കാം.</p>
<p>🚫 ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം</p>
<p>പ്രചാരണ പരിപാടികൾ, റാലികൾ, പൊതുസമ്മേളനങ്ങൾ എന്നിവയിൽ:</p>
<p>പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റുകൾ, സ്പൂണുകൾ, ബോട്ടിലുകൾ എന്നിവ ഒഴിവാക്കണം</p>
<p>പകരം സ്റ്റീൽ, ഗ്ലാസ് പോലുള്ള പുനരുപയോഗ സാധനങ്ങൾ ഉപയോഗിക്കണം</p>
<p>🔇 ശബ്ദ-മാലിന്യ നിയന്ത്രണം</p>
<p>അലങ്കാരത്തിനായി പുനരുപയോഗിക്കാവുന്ന സാമഗ്രികൾ മാത്രം ഉപയോഗിക്കണം</p>
<p>ലൗഡ്‌സ്പീക്കറുകൾ ഉൾപ്പെടെയുള്ള ശബ്ദ സംവിധാനങ്ങൾ നിയമപരമായ പരിധിയിൽ മാത്രം ഉപയോഗിക്കണം</p>
<p>🗑️ മാലിന്യ നിർമാർജനം</p>
<p>പോളിംഗ് സ്റ്റേഷനുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേക സംവിധാനം ഒരുക്കും.</p>
<p>👨‍🏫 പരിശീലനവും കർശന നിയന്ത്രണവും</p>
<p>തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കും പോളിംഗ് ഏജന്റുമാർക്കും ഹരിത പ്രോട്ടോക്കോൾ സംബന്ധിച്ച പരിശീലനം ശുചിത്വ മിഷന്റെ നേതൃത്വത്തിൽ നൽകും. നിയമലംഘനം കണ്ടെത്തിയാൽ:</p>
<p>അനധികൃത ബാനറുകളും കമാനങ്ങളും നീക്കം ചെയ്യും</p>
<p>ചെലവ് ബന്ധപ്പെട്ട പാർട്ടികളിൽ നിന്ന് ഈടാക്കും</p>
<p>ആവശ്യമായിടത്ത് പിഴയും ചുമത്തും</p>]]> </content:encoded>
</item>

<item>
<title>“പരിഭവങ്ങളില്ല, പോരാട്ടം തുടരും,പ്രസ്ഥാനമാണ് വലുത് ”: സ്ഥാനാർത്ഥിത്വ മാറ്റത്തിൽ ജോയി വെട്ടിക്കുഴി</title>
<link>https://thekeralajournal.com/2007</link>
<guid>https://thekeralajournal.com/2007</guid>
<description><![CDATA[ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റിലൂടെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bd40c8bb869.jpg" length="93040" type="image/jpeg"/>
<pubDate>Fri, 20 Mar 2026 18:13:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റിൽ ഉയർന്നു കേട്ട പേരുകളിൽ ഒന്നായിരുന്നു ജോയി വെട്ടിക്കുഴിയുടേത്.എന്നാൽ സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോൾ ഇടുക്കിയിൽ റോയി k പൗലോസ് സ്ഥാനാർഥിയായി വന്നു.ഇതിൽ പ്രതികരണവുമായി കട്ടപ്പന മുനിസിപ്പാലിറ്റി അധ്യക്ഷൻ കൂടെയായ ജോയി വെട്ടിക്കുഴി.</p>
<p>'ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിൽ, അവസാന നിമിഷം വരെ ഇടുക്കിയിലെ സ്ഥാനാർത്ഥിത്വത്തിന്  പേര് സജീവമായി പരിഗണിക്കപ്പെട്ടത് തന്നെ ലഭിച്ച വലിയ അംഗീകാരമായി കാണുന്നുവെന്നും അതിയായ സന്തോഷം ഉണ്ടെന്നും ജോയി വെട്ടിക്കുഴി കുറിച്ചു.</p>
<p>തന്നെ സ്നേഹിക്കുന്ന എല്ലാവരോടും ഈ നിമിഷം പറയാനുള്ളത്  — വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത് എന്നും അദ്ദേഹം.</p>
<p>നമ്മുടെ മുന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഉജ്ജ്വല വിജയം ഉറപ്പാക്കുകയാണ്. ഇടുക്കി നിയമസഭാ മണ്ഡലത്തിലും ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലും നമ്മുടെ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കണം. അതിനായി നമുക്ക് ഒരുമിച്ച് നിൽക്കാം. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, ഒരു ടീമായി മുന്നോട്ട് പോവാം.</p>
<p>ഫേസ് ബുക്കിലൂടെയാണ് ജോയി വെട്ടിക്കുഴിയുടെയും പ്രതികരണം.</p>
<p>ഫേസ്ബുക്ക് പോസ്റ്റിൻ്റെ മുഴുവൻ രൂപം ഇങ്ങനെ</p>
<p>"ഹൃദയം നിറഞ്ഞ സ്നേഹത്തോടെ...</p>
<p>പ്രിയപ്പെട്ടവരേ...</p>
<p></p>
<p>കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി നിങ്ങളിൽ പലരുടെയും ഫോൺകോളുകൾ എന്നെ തേടിയെത്തുന്നുണ്ട്. ഇടുക്കിയിൽ ഞാൻ സ്ഥാനാർത്ഥിയാകുമെന്ന് നിങ്ങൾ ഏറെ ആഗ്രഹിച്ചിരുന്നുവെന്നും, അതിലുണ്ടായ മാറ്റത്തിലുള്ള നിങ്ങളുടെ സങ്കടങ്ങളും പരിഭവങ്ങളും നിങ്ങൾ പങ്കുവെക്കുമ്പോൾ, ആ സ്നേഹത്തിന് മുന്നിൽ എന്റെ കണ്ണുകൾ നിറയുകയാണ്. നിങ്ങളുടെ ഈ കരുതലിന് ഞാൻ എങ്ങനെയാണ് നന്ദി പറയേണ്ടത്</p>
<p></p>
<p>ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന മഹത്തായ പ്രസ്ഥാനം, അവസാന നിമിഷം വരെ ഇടുക്കിയിലെ സ്ഥാനാർത്ഥിത്വത്തിലേക്ക് എന്റെ പേര് സജീവമായി പരിഗണിച്ചു എന്നത് തന്നെ എനിക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായി ഞാൻ കരുതുന്നു. അതിൽ എനിക്ക് അതിയായ അഭിമാനമുണ്ട്.</p>
<p></p>
<p>കോൺഗ്രസിനെപ്പോലെ വലിയൊരു ജനാധിപത്യ പ്രസ്ഥാനത്തിന് പല ഘട്ടങ്ങളിലും പല രാഷ്ട്രീയ സമവാക്യങ്ങളും പരിഗണിക്കേണ്ടി വരും. അതിന്റെ ഭാഗമായി മാത്രമാണ് ഈ മാറ്റം. അതിൽ എനിക്ക് സങ്കടമില്ല. കാരണം, 'ജോയി വെട്ടിക്കുഴി' എന്ന മലയോരത്തിന്റെ മണ്ണിൽ ജനിച്ച് പരിമിതികളോട് പൊരുതി വളർന്ന ഒരു സാധാരണക്കാരനെ നിങ്ങളറിയുന്ന ഇന്നത്തെ നിലയിലേക്ക് വളർത്തിയത് ഈ പ്രസ്ഥാനമാണ്.</p>
<p></p>
<p>യു.ഡി.എഫ് ജില്ലാ ചെയർമാൻ സ്ഥാനവും, കട്ടപ്പന നഗരസഭാ അധ്യക്ഷ പദവിയും ഉൾപ്പെടെയുള്ള വലിയ ഉത്തരവാദിത്തങ്ങൾ നൽകി പാർട്ടി എന്നെ എക്കാലത്തും നെഞ്ചോട് ചേർത്തുപിടിച്ചിട്ടേയുള്ളൂ.</p>
<p></p>
<p>പ്രതിസന്ധി ഘട്ടങ്ങളിൽ എനിക്കുവേണ്ടി സംസാരിച്ച ആദരണീയരായ മതമേലധ്യക്ഷന്മാർ, സാംസ്കാരിക നേതാക്കൾ, വിവിധ സാമൂഹിക സംഘടനകളുടെ ഭാരവാഹികൾ എന്നിവരോടുള്ള വലിയ കടപ്പാട് നിറഞ്ഞ ഹൃദയത്തോടെ ഞാൻ രേഖപ്പെടുത്തുന്നു. ഒപ്പം, രാപ്പകലില്ലാതെ എനിക്കൊപ്പം നിന്ന ബ്ലോക്ക്-മണ്ഡലം പ്രസിഡന്റുമാർ, എന്റെ പ്രിയപ്പെട്ട സഹപ്രവർത്തകർ... നിങ്ങളുടെ നിസ്വാർത്ഥമായ സ്നേഹമാണ് പൊതുജീവിതത്തിൽ എന്റെ ഏറ്റവും വലിയ സമ്പാദ്യം.</p>
<p></p>
<p>എന്നെ സ്നേഹിക്കുന്നവരോട് ഈ നിമിഷം എനിക്ക് ഒന്നേ പറയാനുള്ളൂ... വ്യക്തികളല്ല, പ്രസ്ഥാനമാണ് വലുത്.</p>
<p></p>
<p>നമ്മുടെ മുന്നിലുള്ള ലക്ഷ്യം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ഉജ്ജ്വല വിജയമാണ്. ഇടുക്കി നിയമസഭാ മണ്ഡലത്തിലും ജില്ലയിലെ മറ്റ് നാല് മണ്ഡലങ്ങളിലും നമ്മുടെ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു കയറണം. അതിനായി നമുക്ക് ഒന്നിച്ച് നിൽക്കാം. പരാതികളില്ലാതെ, പരിഭവങ്ങളില്ലാതെ, ഒരു ടീമായി നമുക്ക് പോരാടാം.</p>
<p>വിജയം നമ്മുടേതാകും... പ്രസ്ഥാനത്തിന്റേതാകും.</p>
<p>ഏറെ സ്നേഹത്തോടെ,</p>
<p>നിങ്ങളുടെ സ്വന്തം,</p>
<p>ജോയി വെട്ടിക്കുഴി</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ സ്ഥാനാർത്ഥി നിർണ്ണയം യുവാക്കളെ അപ്പാടെ തള്ളിയതായി വിമർശ്ശനം...</title>
<link>https://thekeralajournal.com/2006</link>
<guid>https://thekeralajournal.com/2006</guid>
<description><![CDATA[ യുവ വോട്ടർമാർക്ക് സ്വാധീനമുള്ള മണ്ഡലം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9d4106158.jpg" length="131496" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:39:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിൽ യുവ നേതാക്കളെ പൂർണ്ണമായും അവഗണിച്ചുവെന്ന വിമർശനം ശക്തമാകുന്നു. യുവജന സംഘടനകളിൽ സജീവമായി പ്രവർത്തിക്കുന്ന നിരവധി നേതാക്കൾ ഉണ്ടായിട്ടും, അന്തിമ പട്ടികയിൽ ഒരാളും ഇടംനേടാത്തതിൽ പാർട്ടിയുടെ യുവജന സംഘടനകൾ അതൃപ്തരാണ്.</p>
<p>ആദ്യഘട്ട ചർച്ചകളിൽ പീരുമേട് / ഇടുക്കി മണ്ഡലങ്ങളിൽ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായ അലോഷ്യസ് സേവ്യറും, ഇടുക്കി മണ്ഡലത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണിയും, ഉടുമ്പൻചോലയിൽ കെ.എസ് അരുണും ഉൾപ്പെടെ പല യുവ നേതാക്കളുടെയും പേരുകൾ സജീവമായി പരിഗണനയിൽ ഉണ്ടായിരുന്നെങ്കിലും അന്തിമ ഘട്ടത്തിൽ ഇവരെല്ലാം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടു.</p>
<p>യുവ വോട്ടർമാർ നിർണായക സ്വാധീനമുള്ള ജില്ലയായ ഇടുക്കിയിൽ, യുവ സ്ഥാനാർത്ഥികൾ മത്സര രംഗത്തിറങ്ങിയിരുന്നുവെങ്കിൽ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറുമായിരുന്നെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എന്നാൽ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും, മുതിർന്ന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതകളും സ്ഥാനാർത്ഥി നിർണയത്തിൽ നിർണായക ഘടകങ്ങളായി.</p>
<p>ഇടുക്കി മണ്ഡലത്തിൽ ആറാം തവണയും മത്സരത്തിനിറങ്ങുന്ന റോഷി അഗസ്റ്റിനെതിരെ കാർഷിക വിഷയങ്ങളിൽ സജീവ ഇടപെടലുകളിലൂടെ ശ്രദ്ധ നേടിയ ബിജോ മാണിയുടെ പേര് ശക്തമായി പരിഗണിക്കപ്പെട്ടിരുന്നു. അതേസമയം, സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്ന അലോഷ്യസ് സേവ്യർ, അവസാനം പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടർന്ന് പ്രതിഷേധമായി കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ഒരുങ്ങിയെന്ന വാർത്തകളും പുറത്തുവന്നു. പിന്നാലെ മുതിർന്ന നേതാക്കളുടെ ഇടപെടലിനെ തുടർന്ന് അദ്ദേഹം തീരുമാനം പിൻവലിച്ചതായാണ് വിവരം.</p>
<p>ജില്ലയിലെ യുവ നേതാക്കളെ അപ്പാടെ അവഗണിച്ചത് കോൺഗ്രസിന് വെല്ലുവിളിയാകുമോഎന്നതാണ് ഉയർന്നുവരുന്ന ചോദ്യം</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: ഇവിഎം–വിവിപാറ്റ് ഒന്നാംഘട്ട റാൻഡമൈസേഷൻ പൂർത്തിയായി</title>
<link>https://thekeralajournal.com/2005</link>
<guid>https://thekeralajournal.com/2005</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9e132e622.jpg" length="77391" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:38:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെയും വി.വി.പി.എ.ടി യന്ത്രങ്ങളുടെയും ഒന്നാംഘട്ട റാൻഡമൈസേഷൻ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് നിർവഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് നടപടി നടന്നത്.</p>
<p>ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വി.വി.പി.എ.ടി എന്നിവ നിയോജക മണ്ഡലത്തിന്റെ അടിസ്ഥാനത്തിൽ റാൻഡമൈസേഷൻ വഴി തെരഞ്ഞെടുത്തു. ഇവിഎം മാനേജ്മെന്റ് സിസ്റ്റം സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് ഓരോ മണ്ഡലത്തിലേക്കുമുള്ള യന്ത്രങ്ങൾ തിരഞ്ഞെടുക്കിയത്. ഇതിൽ നിന്ന് ഓരോ പോളിംഗ് ബൂത്തിലേക്കുമുള്ള യന്ത്രങ്ങൾ രണ്ടാംഘട്ട റാൻഡമൈസേഷനിലൂടെ നിർണ്ണയിക്കും.</p>
<p>ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, പോലീസ് നിരീക്ഷകൻ പവൻ കുമാർ, പൊതു നിരീക്ഷകരായ ദീപ്തി ഉപൽ, ഹർഷദ് കുമാർ ആർ. പട്ടേൽ, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു തുടങ്ങിയവർ പങ്കെടുത്തു.</p>
<p>മണ്ഡലങ്ങളിലെ യന്ത്രങ്ങളുടെ എണ്ണം (ബാലറ്റ് യൂണിറ്റ്, കണ്ട്രോൾ യൂണിറ്റ്, വി.വി.പി.എ.ടി ക്രമത്തിൽ):</p>
<p>ദേവികുളം – 255, 255, 277</p>
<p>ഉടുമ്പൻചോല – 239, 239, 259</p>
<p>തൊടുപുഴ – 272, 272, 295</p>
<p>ഇടുക്കി – 246, 246, 267</p>
<p>പീരുമേട് – 266, 266, 288</p>]]> </content:encoded>
</item>

<item>
<title>ഗ്യാസ് സിലിണ്ടർ ക്ഷാമമില്ല; വ്യാജപ്രചാരണങ്ങൾക്ക് കര്‍ശന നടപടി – ജില്ലാ സപ്ലൈ ഓഫീസർ</title>
<link>https://thekeralajournal.com/2004</link>
<guid>https://thekeralajournal.com/2004</guid>
<description><![CDATA[ ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്ത് ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9d5d57a5c.jpg" length="101536" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:35:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ലഭ്യതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ ആശ ടി.ജെ അറിയിച്ചു. നിലവിൽ ജില്ലയിൽ ഗ്യാസ് സിലിണ്ടർ ക്ഷാമമില്ലെന്നും ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് ബന്ധപ്പെട്ട ഏജൻസികൾ വഴി സിലിണ്ടറുകൾ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്നതായും അവർ വ്യക്തമാക്കി.</p>
<p>ഗാർഹിക പാചകവാതക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ 1955ലെ എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരം സിലിണ്ടറുകൾ പിടിച്ചെടുത്ത് ജാമ്യമില്ലാ വകുപ്പിൽ കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.</p>
<p>യുദ്ധ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ ഗ്യാസ് ലഭ്യത സംബന്ധിച്ച് ജനങ്ങളിൽ അനാവശ്യ ഭീതി പരത്തുന്ന തരത്തിലുള്ള വ്യാജ വാർത്തകളോ സോഷ്യൽ മീഡിയ പ്രചാരണങ്ങളോ നടത്തുന്നവർക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. എൽ.പി.ജി വിതരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും ഏകോപിപ്പിക്കാനും ജില്ല, താലൂക്ക് തലങ്ങളിൽ കൺട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.</p>
<p>ഗ്യാസ് ഏജൻസികൾ മുൻഗണനാക്രമം പാലിച്ചാണ് സിലിണ്ടർ വിതരണം നടത്തേണ്ടത്. ഉപഭോക്താക്കൾക്ക് ഫോണിൽ ലഭിക്കുന്ന ഒ.ടി.പി നമ്പർ സിലിണ്ടർ കൈമാറുന്ന സമയത്ത് നൽകണമെന്നും നിർദേശം നൽകി. വിതരണ സമയത്ത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.</p>
<p>യുദ്ധ സാഹചര്യത്തിൽ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി ഉപയോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും, വാണിജ്യ സിലിണ്ടറുകൾ ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മുൻഗണന നൽകി വിതരണം ചെയ്യുമെന്നും അറിയിച്ചു. ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ, എയർലൈൻ/റെയിൽവേ ക്യാന്റീനുകൾ എന്നിവയ്ക്ക് രണ്ടാമത്തെ മുൻഗണന ലഭിക്കും.</p>
<p>കൺട്രോൾ റൂം ബന്ധപ്പെടാനുള്ള വിവരങ്ങൾ:</p>
<p>ജില്ലാ സപ്ലൈ ഓഫീസ്, ഇടുക്കി: 04862 232321</p>
<p>ഇമെയിൽ: dsoidukki@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, തൊടുപുഴ: 04862 222515 / 9188527363</p>
<p>ഇമെയിൽ: tsothodupuzha@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, ഇടുക്കി: 04862 294975 / 9188527364</p>
<p>ഇമെയിൽ: tsoidukki1@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, പീരുമേട്: 04869 232066 / 9188527365</p>
<p>ഇമെയിൽ: tso.peermade07@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, ഉടുമ്പൻചോല: 04868 232047 / 9188527366</p>
<p>ഇമെയിൽ: tsoudumbanchola@gmail.com</p>
<p>താലൂക്ക് സപ്ലൈ ഓഫീസ്, ദേവികുളം: 04865 264224 / 9188527367</p>
<p>ഇമെയിൽ: tsodklm@gmail.com</p>]]> </content:encoded>
</item>

<item>
<title>തോട്ടം തൊഴിലാളി വിരുദ്ധ കരാർ റദ്ദാക്കണം; 26ന് പണിമുടക്ക് പ്രഖ്യാപനം</title>
<link>https://thekeralajournal.com/2003</link>
<guid>https://thekeralajournal.com/2003</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9c555749e.jpg" length="72522" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:31:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ തോട്ടം തൊഴിലാളികളുടെ ഹിതങ്ങൾക്ക് വിരുദ്ധമായി പി.എൽ.സി വഴി ഉണ്ടാക്കിയ തൊഴിലാളി വിരുദ്ധ കരാർ ഉടൻ റദ്ദാക്കണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ആവശ്യപ്പെട്ടു. അണക്കരയിൽ നടന്ന എസ്റ്റേറ്റ് മസ്ദൂർ സംഘം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ വേതനം ലഭിക്കുന്ന തോട്ടം തൊഴിലാളികളുടെ ശമ്പളം വർധിപ്പിക്കുന്നതിൽ ഇടത്-വലത് യൂണിയനുകൾ തൊഴിലാളികളെ വഞ്ചിച്ചിരിക്കുകയാണെന്ന് സിബി വർഗീസ് ആരോപിച്ചു. കഴിഞ്ഞ 12 വർഷമായി നാമമാത്രമായ വർധനവുകൾ മാത്രമാണ് തൊഴിലാളികൾക്ക് ലഭിച്ചതെന്നും, യൂണിയനുകൾ മുന്നോട്ടുവച്ച 26 ഇന ആവശ്യങ്ങളിൽ ഒന്നും പോലും നടപ്പാക്കാത്ത സർക്കാർ തൊഴിലാളികളെ നിരാശരാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഈ സാഹചര്യത്തിൽ പ്രതിഷേധമായി ഈ മാസം 26ന് സംസ്ഥാനത്തുടനീളം തോട്ടം തൊഴിലാളികൾ പണിമുടക്ക് നടത്തുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.</p>
<p>സമ്മേളനത്തിൽ യൂണിയൻ പ്രസിഡന്റ് എൻ.ബി. ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബി. വിജയൻ, ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.സി. സിനീഷ് കുമാർ, ജില്ലാ പ്രസിഡന്റ് എം.പി. റെജികുമാർ, കെ.കെ. സനു, പി. ഭുവനേന്ദ്രൻ, എസ്.കെ. കറുപ്പുസ്വാമി, പി.ടി. ബാബു എന്നിവർ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് അണക്കര ടൗണിൽ പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു.</p>
<p>പുതിയ ഭാരവാഹികളായി എൻ.ബി. ശശിധരൻ (പ്രസിഡന്റ്), കെ.സി. സിനീഷ് കുമാർ (ജനറൽ സെക്രട്ടറി), കെ.കെ. സാനു (ട്രഷറർ), അജിത ഷൈൻ (ജോയിന്റ് സെക്രട്ടറി), പി. ഭുവനേന്ദ്രൻ, കെ.പി. പാൽരാജ്, എസ്.കെ. കറുപ്പുസ്വാമി, ഷിജി ഓമനക്കുട്ടൻ, പി.ടി. ബാബു, എം.ആർ. ഷാനൻ എന്നിവരെ തിരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തൊടുപുഴ സെന്റ് മേരീസ് ആശുപത്രിക്ക് എൻ.എ.ബി.എച്ച് അംഗീകാരം</title>
<link>https://thekeralajournal.com/2002</link>
<guid>https://thekeralajournal.com/2002</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9bb2907b2.jpg" length="79666" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:28:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിൽ ആദ്യമായി നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (എൻ.എ.ബി.എച്ച്) അംഗീകാരം തൊടുപുഴ സെന്റ് മേരീസ് ആശുപത്രി സ്വന്തമാക്കി. ആരോഗ്യ സേവന രംഗത്ത് ഗുണമേന്മയും രോഗി സുരക്ഷയും ഉറപ്പാക്കുന്ന ആശുപത്രികൾക്കാണ് ഈ ദേശീയ അംഗീകാരം ലഭിക്കുന്നത്.</p>
<p>1959-ൽ അതിവിദഗ്ധ ചികിത്സ സാധാരണക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ടി.എം. എബ്രാഹം ആരംഭിച്ച സ്ഥാപനമാണ് സെന്റ് മേരീസ് ആശുപത്രി. കാലാനുസൃതമായി വികസിച്ച ആശുപത്രിയിൽ ഇന്ന് പത്തിലേറെ വിദഗ്ധ ചികിത്സാ വിഭാഗങ്ങളും പതിനഞ്ചോളം സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും സജ്ജമായി പ്രവർത്തിക്കുന്നുണ്ടെന്ന് ആശുപത്രി മാനേജ്മെന്റ് അറിയിച്ചു.</p>
<p>ആരോഗ്യ സേവനത്തിന്റെ നിലവാരം ഉയർത്തുന്നതിനും രോഗികൾക്ക് കൂടുതൽ സുരക്ഷിതവും വിശ്വസനീയവുമായ ചികിത്സ ഉറപ്പാക്കുന്നതിനും എൻ.എ.ബി.എച്ച് അംഗീകാരം വലിയ പ്രാധാന്യമുള്ളതാണെന്ന് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിക്ക് പുതിയ ഭരണസമിതി</title>
<link>https://thekeralajournal.com/2001</link>
<guid>https://thekeralajournal.com/2001</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc9a31a0a0a.jpg" length="42733" type="image/jpeg"/>
<pubDate>Fri, 20 Mar 2026 06:22:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റിയില്‍ ലിജോബി ബേബി പ്രസിഡന്റായുള്ള 11 അംഗ ഭരണസമിതി ചുമതലയേറ്റു. കാലാവധി പൂര്‍ത്തിയായ ഭരണസമിതിക്ക് പകരമായി പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതിനുള്ള തെരഞ്ഞെടുപ്പ് ഈ മാസം 15-നാണ് നടന്നത്.</p>
<p>കെ.എന്‍. ചന്ദ്രന്‍, സജി ചാക്കോ, സതീഷ് ചന്ദ്രന്‍, സെബാസ്റ്റ്യന്‍ കെ.എ., ഷാന്‍ വി.ടി., ഫാരിസ് എം.എം., സജിത ഭായ്, സനീഷ് ശ്രീധരന്‍, കെ.ജെ. ഫൈസല്‍, നിമിഷ മുരുകന്‍ എന്നിവരാണ് മറ്റ് ഭരണസമിതിയംഗങ്ങള്‍.</p>
<p>തുടര്‍ന്ന് നടന്ന യോഗത്തില്‍ എല്‍.ഡി.എഫ് നേതാക്കളായ അഡ്വ. മനോജ് എം. തോമസ്, സി.ആര്‍. മുരളി, സി.എസ്. അജേഷ്, ബിജു വാഴപ്പനാടി, ഗിരീഷ് മാലിയില്‍, കെ.ആര്‍. രാമചന്ദ്രന്‍, പൊന്നമ്മ സുഗതന്‍ എന്നിവരും സെക്രട്ടറി റെജി അബ്രഹാമും സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭ തിരഞ്ഞെടുപ്പ്: ഇടുക്കിയിൽ എൻഡിഎ സ്ഥാനാർഥിയായി അഡ്വ. പ്രതീഷ് പ്രഭ</title>
<link>https://thekeralajournal.com/1997</link>
<guid>https://thekeralajournal.com/1997</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bbfb32dc677.jpg" length="42161" type="image/jpeg"/>
<pubDate>Thu, 19 Mar 2026 19:03:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:  നിയമസഭ തിരഞ്ഞെടുപ്പിൽ ഇടുക്കി നിയോജകമണ്ഡലത്തിൽ എൻഡിഎ സ്ഥാനാർത്ഥിയായി BDJS ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ മത്സരിക്കും.ഇടുക്കി അടിമാലി സ്വദേശിയാണ്</p>
<p>LDF സ്ഥാനാർഥിയായി റോഷി അഗസ്റ്റിൻ മത്സരരംഗത്ത് നിലവിലുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്.</p>
<p>എൻഡിഎയ്ക്ക് വേണ്ടി പ്രതീഷ് പ്രഭയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ മാറ്റം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പൻചോലയിലും വമ്പൻ ട്വിസ്റ്റ് : സേനാപതി വേണു യുഡിഎഫ് സ്ഥാനാർത്ഥിയാകും; പ്രഖ്യാപനം ഉടൻ</title>
<link>https://thekeralajournal.com/1994</link>
<guid>https://thekeralajournal.com/1994</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb775d67dea.jpg" length="62857" type="image/jpeg"/>
<pubDate>Thu, 19 Mar 2026 09:41:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ  തിരഞ്ഞെടുപ്പിൽ ഇടുക്കി ജില്ലയിലെ രാഷ്ട്രീയരംഗത്ത് വീണ്ടും അപ്രതീക്ഷിത വഴിത്തിരിവ്. അനിശ്ചിതത്വം നിലനിന്നിരുന്ന ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി സേനാപതി വേണുവിനെ പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വമെന്ന സൂചനകൾ ശക്തമാകുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.</p>
<p>സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് നിരവധി പേരുകളുടെ പേരുകൾ ഉയർന്നിരുന്ന സാഹചര്യത്തിലാണ് അവസാനഘട്ടത്തിൽ സേനാപതി വേണുവിന് മുൻതൂക്കം ലഭിച്ചത്.</p>
<p>നേരത്തെ മിനി പ്രിൻസ് സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. പ്രാദേശിക തലത്തിൽ ശക്തമായ പ്രവർത്തന പരിചയവും സംഘടനാ പിന്തുണയും വേണുവിന് അനുകൂല ഘടകങ്ങളായി മാറിയെന്നാണ് വിലയിരുത്തൽ.</p>
<p>ഇതിനിടെ, യുഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം വൈകുന്നതിൽ പ്രവർത്തകരിൽ ആശങ്ക ഉയർന്നിരുന്നുവെങ്കിലും പുതിയ നീക്കത്തോടെ പാർട്ടി പ്രവർത്തകരിൽ ഉണർവും ആത്മവിശ്വാസവും വർധിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ് നേതൃത്വം.</p>
<p>അതേസമയം, എൽഡിഎഫ് ഇതിനകം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് മണ്ഡലത്തിൽ പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.KK ജയചന്ദ്രനാണ് LDF സ്ഥാനാർഥി. ഇതോടെ ഉടുമ്പൻചോലയിൽ മത്സരം കടുത്തതാകുമെന്നുറപ്പാണ്.</p>
<p>സേനാപതി വേണുവിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നാൽ മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.</p>]]> </content:encoded>
</item>

<item>
<title>പീരുമേട് നിയോജക മണ്ഡലത്തിൽ  അഡ്വ. സിറിയക് തോമസ് യുഡിഎഫ് സ്ഥാനാർഥി</title>
<link>https://thekeralajournal.com/1993</link>
<guid>https://thekeralajournal.com/1993</guid>
<description><![CDATA[ പ്രഖ്യാപനം ഇന്ന് 11 മണിയോടെ ഉണ്ടാകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb5b7e95fc3.jpg" length="43237" type="image/jpeg"/>
<pubDate>Thu, 19 Mar 2026 07:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് പീരുമേട് നിയോജക മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വേദി ഒരുങ്ങുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി അഡ്വ. സിറിയക് തോമസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി കെ. സലിം കുമാറാണ് രംഗത്തിറങ്ങുന്നത്.</p>
<p>നിയമ-സാമൂഹിക മേഖലകളിൽ സജീവ സാന്നിധ്യമുള്ള അഡ്വ. സിറിയക് തോമസ് മണ്ഡലത്തിൽ വ്യക്തമായ സ്വാധീനം പുലർത്തുന്ന നേതാവാണ്.ഔദ്യോധിക പ്രഖ്യാപനം ഇന്നുണ്ടാകും എന്നാണ് സൂചന</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് : ജില്ലയിൽ മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/1992</link>
<guid>https://thekeralajournal.com/1992</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb5256e3653.jpg" length="110425" type="image/jpeg"/>
<pubDate>Thu, 19 Mar 2026 07:03:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്ലിന്റെ പ്രവർത്തനം ജില്ലയിൽ ആരംഭിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. ദിനേശൻ ചെറുവാട്ട് എം.സി.എം.സി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു.</p>
<p>ഇലക്ട്രോണിക്, ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകുകയും പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന “പെയ്ഡ് ന്യൂസ്” ഉൾപ്പെടെയുള്ള വാർത്തകൾ നിരീക്ഷിക്കുകയും ചെയ്യുന്നതിനുള്ള സംവിധാനമാണ് എം.സി.എം.സി.</p>
<p>ജില്ലാ കളക്ടർ ചെയർമാനായും ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രസാദ് ഐ.ആർ. മെമ്പർ സെക്രട്ടറിയായും സബ് കളക്ടർ അനൂപ് ഗാർഗ്, ഐ.ടി മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ലിജോഷ് ജോൺ, ആകാശവാണി ദേവികുളം ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. സുഭാഷ്, ഇടുക്കി പ്രസ് ക്ലബ് പ്രസിഡന്റ് വിനോദ് കണ്ണോളി എന്നിവർ അംഗങ്ങളായാണ് സമിതി പ്രവർത്തിക്കുന്നത്.</p>
<p>ജില്ല ഇൻഫർമേഷൻ ഓഫീസിന്റെ മീഡിയ ഹാളിൽ സജ്ജീകരിച്ചിരിക്കുന്ന എം.സി.എം.സി സെല്ലിൽ മാധ്യമ നിരീക്ഷണത്തിനും പരസ്യങ്ങളുടെ സർട്ടിഫിക്കേഷനും വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഉദ്യോഗസ്ഥരും ജേണലിസം വിദ്യാർത്ഥികളും ഉൾപ്പെട്ട സംഘം രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കും.</p>
<p>📌 എം.സി.എം.സി ചുമതലകൾ</p>
<p>പെയ്ഡ് ന്യൂസ്, ഏകപക്ഷീയ വാർത്തകൾ കണ്ടെത്തി നടപടി സ്വീകരിക്കുക</p>
<p>അനുമതിയില്ലാതെ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങൾ തടയുക</p>
<p>രാഷ്ട്രീയ പാർട്ടികളുടെ പരസ്യങ്ങൾക്ക് മുൻകൂർ അംഗീകാരം നൽകുക</p>
<p>സ്ഥാനാർത്ഥികളുടെ ചെലവുകണക്കിൽ പരസ്യ ചെലവുകൾ ഉൾപ്പെടുത്തുക</p>
<p>പോസ്റ്ററുകൾ, ഹാൻഡ്ബില്ലുകൾ എന്നിവയിൽ പ്രസാധക-പ്രിന്റർ വിവരങ്ങൾ പരിശോധിക്കുക</p>
<p>പത്രങ്ങൾ, ടെലിവിഷൻ, റേഡിയോ, കേബിൾ ചാനലുകൾ, സോഷ്യൽ മീഡിയ, എസ്.എം.എസ്, വോയിസ് മെസേജുകൾ, ഇ-പേപ്പറുകൾ, വെബ്സൈറ്റുകൾ തുടങ്ങി എല്ലാ മാധ്യമങ്ങളിലും വരുന്ന രാഷ്ട്രീയ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി നിർബന്ധമാണ്.</p>
<p>⚠️ നിയന്ത്രണങ്ങൾ</p>
<p>താഴെപ്പറയുന്ന തരത്തിലുള്ള പരസ്യങ്ങൾ അനുവദനീയമല്ല:</p>
<p>മതം, സമുദായം എന്നിവയെ അപമാനിക്കുന്ന ഉള്ളടക്കം</p>
<p>അശ്ലീലവും അപകീര്‍ത്തികരവുമായ പരാമർശങ്ങൾ</p>
<p>അക്രമം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങൾ</p>
<p>കോടതിയലക്ഷ്യം, ഭരണഘടനാ സ്ഥാപനങ്ങളെ അപകീര്‍ത്തിപ്പെടുത്തൽ</p>
<p>രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഉള്ളടക്കം</p>
<p>വ്യക്തികളുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന ആരോപണങ്ങൾ</p>
<p>ആരാധനാലയങ്ങൾ, മതചിഹ്നങ്ങൾ, പ്രതിരോധസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ തുടങ്ങിയവ പ്രചാരണത്തിൽ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.</p>
<p>📝 അപേക്ഷ സമർപ്പിക്കൽ മാർഗനിർദ്ദേശങ്ങൾ</p>
<p>അംഗീകൃത പാർട്ടികൾ: പരസ്യത്തിന് 3 ദിവസം മുൻപ് അപേക്ഷ സമർപ്പിക്കണം</p>
<p>രജിസ്റ്റർ ചെയ്യാത്ത പാർട്ടികൾ/വ്യക്തികൾ: 7 ദിവസം മുൻപ് അപേക്ഷ നൽകണം</p>
<p>പരസ്യത്തിന്റെ രണ്ട് ഇലക്ട്രോണിക് പകർപ്പുകളും ട്രാൻസ്‌ക്രിപ്റ്റും നൽകണം</p>
<p>നിർമാണ ചെലവും പ്രക്ഷേപണ ചെലവും വ്യക്തമാക്കണം</p>
<p>ചെക്ക്/ഡിമാൻഡ് ഡ്രാഫ്റ്റ് വഴി മാത്രമേ പണം നൽകൂവെന്ന് ഉറപ്പ് നൽകണം</p>
<p>എം.സി.എം.സി അനുമതിയില്ലാതെ ഒരു മാധ്യമ പരസ്യവുംപ്രസിദ്ധീകരിക്കാൻ പാടില്ല.</p>
<p></p>
<p>📧 ഇമെയിൽ: mcmcidk2026@gmail.com</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയുടെ തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; റോയി കെ പൗലോസ് യുഡിഎഫ് സ്ഥാനാർത്ഥി</title>
<link>https://thekeralajournal.com/1990</link>
<guid>https://thekeralajournal.com/1990</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb4b1699823.jpg" length="75066" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:32:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് ഏറെ ശ്രദ്ധേയമായ ഇടുക്കി നിയോജകമണ്ഡലത്തിൽ രാഷ്ട്രീയ ചിത്രത്തിന് വ്യക്തത വരുന്നു. യുഡിഎഫ് സ്ഥാനാർത്ഥിയായി റോയി കെ പൗലോസ് രംഗത്തെത്തുമെന്ന് സൂചനകൾ ശക്തമാകുന്നു.</p>
<p>അവസാന നിമിഷം വരെ സ്ഥാനാർത്ഥിത്വ ചർച്ചകളിൽ ജോയി വെട്ടിക്കുഴിയുടെയും റോയി കെ പൗലോസിന്റെയും പേരുകളാണ് മുൻനിരയിൽ നിലനിന്നിരുന്നത്. പാർട്ടിക്കുള്ളിലെ വ്യാപകമായ ആശയവിനിമയങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം റോയി കെ പൗലോസിനേക്കുറിച്ചുള്ള തീരുമാനം ഏകദേശമായി അന്തിമഘട്ടത്തിലെത്തിയതായാണ് വിവരം.</p>
<p>ഇടുക്കിയിൽ നിലവിലെ എംഎൽഎയായ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിനെതിരെ ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുന്ന മുഖമായാണ് റോയി കെ പൗലോസിനെ യുഡിഎഫ് പരിഗണിക്കുന്നത്. മണ്ഡലത്തിലെ വിവിധ മേഖലകളിൽ അദ്ദേഹത്തിനുള്ള സ്വാധീനവും പ്രവർത്തനപരിചയവും ഈ തീരുമാനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി വിലയിരുത്തപ്പെടുന്നു.</p>
<p>അതേസമയം, ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഉണ്ടായിരുന്ന അനിശ്ചിതത്വം മാറുന്നതോടെ യുഡിഎഫ് പ്രവർത്തകർക്ക് ആത്മവിശ്വാസം വർധിച്ചിരിക്കുകയാണ്.</p>
<p>ഇടുക്കി മണ്ഡലത്തിലെ പോരാട്ടം ഇക്കുറി ശക്തമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. റോയി കെ പൗലോസും റോഷി അഗസ്റ്റിനും തമ്മിലുള്ള നേരിടൽ ശ്രദ്ധേയമായ മത്സരമായി മാറാനാണ് സാധ്യത.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത വിദ്യാഭ്യാസ ഏജൻസിയുടെ ഈ വർഷത്തെ മികച്ച സ്കൂളുകൾക്കും മികച്ച സ്കൂൾ പി.ടി.എയ്ക്കുമുള്ള അവാർഡുകൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1989</link>
<guid>https://thekeralajournal.com/1989</guid>
<description><![CDATA[ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb4548c3c62.jpg" length="41421" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:07:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹയർ സെക്കൻഡറി വിഭാഗത്തിൽ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.</p>
<p>ഹൈസ്കൂൾ വിഭാഗം കാറ്റഗറി ഒന്നിൽ ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് എച്ച്.എസ് രണ്ടാം സ്ഥാനവും ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ വാഴവര സെന്റ് മേരീസ് എച്ച്.എസ്, കാന്തിപ്പാറ സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്, വിമലഗിരി വിമല എച്ച്.എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</p>
<p>യുപി വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി.എസ്, രാജകുമാരി ഹോളി ക്യൂൻസ് യു.പി.എസ് എന്നിവർ ഒന്നാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോർജ് യു.പി.എസ് രണ്ടാം സ്ഥാനവും മാങ്കുളം സെന്റ് മേരീസ് യു.പി.എസ് മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ മണിപ്പാറ സെന്റ് മേരീസ് യു.പി.എസ് ഒന്നാം സ്ഥാനവും പാണ്ടിപ്പാറ സെന്റ് ജോസഫ് യു.പി.എസ് രണ്ടാം സ്ഥാനവും ഉദയഗിരി സെന്റ് മേരീസ് യു.പി.എസ് മൂന്നാം സ്ഥാനവും നേടി.</p>
<p>എൽ.പി വിഭാഗത്തിൽ കാറ്റഗറി ഒന്നിൽ വെള്ളയാംകുടി സെന്റ് ജെറോംസ് എൽ.പി.എസ് ഒന്നാം സ്ഥാനവും പാറത്തോട് സെന്റ് ജോർജ് എൽ.പി.എസ് രണ്ടാം സ്ഥാനവും മുരിക്കാശേരി സെന്റ് മേരീസ് എൽ.പി.എസ്, എല്ലക്കൽ സെന്റ് ആന്റണീസ് എൽ.പി.എസ് എന്നിവർ മൂന്നാം സ്ഥാനവും നേടി. കാറ്റഗറി രണ്ടിൽ ചെമ്പകപ്പാറ സെന്റ് പീറ്റേഴ്സ് എൽ.പി.എസ്, മുളകുവള്ളി സെന്റ് ജോസഫ് എൽ.പി.എസ്, മരിയാപുരം സെന്റ് മേരീസ് എൽ.പി.എസ് യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.</p>
<p>മികച്ച സ്കൂൾ പി.ടി.എ അവാർഡ് രാജകുമാരി ഹോളി ക്യൂൻസ് യു.പി.എസ് ഒന്നാം സ്ഥാനവും എല്ലക്കൽ സെന്റ് ആന്റണീസ് എൽ.പി.എസ് രണ്ടാം സ്ഥാനവും വാഴത്തോപ്പ് സെന്റ് ജോർജ് എച്ച്.എസ്.എസ് മൂന്നാം സ്ഥാനവും നേടി.</p>
<p>മാർച്ച് 21ന് ഇരട്ടയാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ അവാർഡുകൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: നിരീക്ഷകർ ജില്ലയിൽ; തയ്യാറെടുപ്പുകൾ വിലയിരുത്തി</title>
<link>https://thekeralajournal.com/1988</link>
<guid>https://thekeralajournal.com/1988</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb441a791fe.jpg" length="77052" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:02:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിയോഗിച്ച നിരീക്ഷകർ ജില്ലയിൽ എത്തി. കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടും ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവും ചേർന്ന് നിരീക്ഷകരെ സ്വീകരിച്ചു.</p>
<p>പൊതു നിരീക്ഷകരായി ഐ.എ.എസ് ഉദ്യോഗസ്ഥരായ ദീപ്തി ഉപ്പൽ (തൊടുപുഴ, ദേവികുളം), ഹർഷദ്കുമാർ ആർ. പട്ടേൽ (ഇടുക്കി, ഉടുമ്പൻചോല, പീരുമേട്) എന്നിവർ എത്തിയപ്പോൾ, പൊലീസ് നിരീക്ഷകനായി ഐ.പി.എസ് ഉദ്യോഗസ്ഥൻ പവൻ കുമാറും പങ്കെടുത്തു. ചെലവ് നിരീക്ഷകരായി ഐ.ആർ.എസ് ഉദ്യോഗസ്ഥരായ ആഷിഷ് കുമാർ (തൊടുപുഴ, പീരുമേട്), നമിത പട്ടേൽ (ദേവികുളം, ഉടുമ്പൻചോല) എന്നിവരും ചുമതലയേറ്റു.</p>
<p>കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൊതുനിരീക്ഷകർ വിലയിരുത്തി. എ.ഡി.എം എസ്. ശ്രീജിത്ത്, സബ് കളക്ടർ അനുപ് ഗാർഗ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ എന്നിവരും യോഗത്തിൽ പങ്കെടുത്തു.</p>
<p>തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവിനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ചെലവ് നിരീക്ഷകർ അറിയിച്ചു. പൊതുജനങ്ങൾക്ക് ഓഫീസ് സമയങ്ങളിൽ നേരിട്ടോ ഫോൺ മുഖേനയോ നിരീക്ഷകരെ സമീപിക്കാനാകും.</p>]]> </content:encoded>
</item>

<item>
<title>എംജി സർവകലാശാല എൻഎസ്എസ് മികച്ച യൂണിറ്റ് അവാർഡ് ജെപിഎം കോളേജിന്</title>
<link>https://thekeralajournal.com/1987</link>
<guid>https://thekeralajournal.com/1987</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb43897f85f.jpg" length="62913" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:00:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാലയുടെ മികച്ച എൻ.എസ്.എസ് യൂണിറ്റിനുള്ള അവാർഡ് ലബ്ബക്കട ജെപിഎം ആർട്സ് ആൻഡ് സയൻസ് കോളേജ് എൻഎസ്എസ് യൂണിറ്റ് നേടി. അമലഗിരി ബിഷപ്പ് കുര്യാളശേരി കോളേജ് ഫോർ വിമൻസിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ അവാർഡ് വിതരണം ചെയ്തു.</p>
<p>മികച്ച പ്രോഗ്രാം ഓഫീസറായി കമ്പ്യൂട്ടർ വിഭാഗം മേധാവി ടി.ജി. ടോമിനെയും, മികച്ച വോളണ്ടിയർമാരായി സിദ്ധാർഥ് സാജുവിനെയും അന്നാ മോൾ ജോസഫിനെയും ആദരിച്ചു. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി നടത്തിയ സജീവ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് യൂണിറ്റിന് ഈ നേട്ടം ലഭിച്ചത്.</p>
<p>മാനേജർ ഫാ. ജോൺസൺ മുണ്ടിയത്ത്, പ്രിൻസിപ്പൽ ഡോ. ജോൺസൺ വി, വൈസ് പ്രിൻസിപ്പൽ ഫാ. പ്രിൻസ് തോമസ്, ബർസാർ ഫാ. ചാൾസ് തൊപ്പിൽ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മേമാരി ആദിവാസി ഗ്രാമ റോഡ് നിർമാണം മുടങ്ങി; പ്രതിഷേധം ശക്തം</title>
<link>https://thekeralajournal.com/1986</link>
<guid>https://thekeralajournal.com/1986</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb42fd91545.jpg" length="155655" type="image/jpeg"/>
<pubDate>Thu, 19 Mar 2026 05:57:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി വന്യജീവി സങ്കേതം ഉൾപ്പെടുന്ന മേമാരി ആദിവാസി ഗ്രാമത്തിലേക്കുള്ള റോഡ് നിർമാണം പാതിവഴിയിൽ മുടങ്ങിയതിനെതിരെ നാട്ടുകാർ പ്രതിഷേധം ശക്തമാക്കി. അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് ആരംഭിച്ച നിർമ്മാണമാണ് വീണ്ടും നിലച്ചത്.</p>
<p>2021-22ൽ പട്ടികവർഗ വികസന വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച പദ്ധതിയിൽ കഴിഞ്ഞ വർഷവും ഈ വർഷവും ചേർത്ത് 800 മീറ്റർ മാത്രം നിർമിച്ച ശേഷമാണ് കരാറുകാരൻ പ്രവൃത്തി നിർത്തിയത്. ആകെ 2.06 കിലോമീറ്റർ നിർമിക്കേണ്ട റോഡിന്റെ ബാക്കി ഭാഗം ഉപേക്ഷിച്ച നിലയിലാണ്. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണിതിന് കാരണമെന്നാരോപിച്ച് ഉന്നതി നിവാസികൾ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു.</p>
<p>റോഡ് ഇല്ലാത്തതിനാൽ വന്യമൃഗ ഭീഷണിക്കിടെ കിലോമീറ്ററുകൾ നടന്ന് പുറംലോകത്തെത്തേണ്ട അവസ്ഥയാണ്. നിരവധി കിടപ്പ് രോഗികളുള്ള പ്രദേശത്ത് അടിയന്തര ചികിത്സ പോലും ലഭ്യമാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വേനലിൽ പൊടിയും മഴക്കാലത്ത് ചെളിയും യാത്ര ദുരിതമാക്കുന്നു.</p>
<p>അധികാരികളിൽ നിന്ന് നടപടി ലഭിക്കാത്തതിനെ തുടർന്ന് സമരം ശക്തിപ്പെടുത്താനാണ് തീരുമാനം. പ്രോജക്ട് ഓഫീസിന് മുന്നിൽ സത്യാഗ്രഹവും പിന്നീട് കളക്ട്രേറ്റിന് മുന്നിൽ കുടിൽ കെട്ടിയും സമരം നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹൈറേഞ്ചിൽ വേനൽമഴ; കൊടും ചൂടിന് നേരിയ ശമനം</title>
<link>https://thekeralajournal.com/1985</link>
<guid>https://thekeralajournal.com/1985</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb4285bb131.jpg" length="42284" type="image/jpeg"/>
<pubDate>Thu, 19 Mar 2026 05:55:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഹൈറേഞ്ച് മേഖലയിൽ കഴിഞ്ഞ രണ്ട് ദിവസമായി ലഭിച്ച വേനൽമഴ കൊടും ചൂടിന് ആശ്വാസമായി. ചിലയിടങ്ങളിൽ നേരിയ മഴ മാത്രമായിരുന്നുവെങ്കിലും പല പ്രദേശങ്ങളിലും ഭേദപ്പെട്ട മഴ ലഭിച്ചതോടെ രണ്ടാഴ്ചയായി അനുഭവപ്പെട്ടിരുന്ന അസഹനീയ ചൂടിന് കുറവ് അനുഭവപ്പെട്ടു.</p>
<p>മാർച്ച് ആദ്യവാരം മുതൽ കടുത്ത ചൂട് നിലനിന്നതോടെ പകൽ സമയത്ത് പുറത്തിറങ്ങാൻ പോലും ബുദ്ധിമുട്ട് നേരിട്ടിരുന്നു. വേനൽമഴ വൈകിയതും ചൂട് വർധിക്കാൻ കാരണമായിരുന്നു. ഇതിന് ഇടയിലാണ് ഇപ്പോഴത്തെ മഴ ആശ്വാസമാകുന്നത്.</p>
<p>എന്നാൽ മഴ നാമമാത്രമായി തുടർന്നാൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുമെന്ന ആശങ്ക തുടരുന്നു. ഉയർന്ന പ്രദേശങ്ങളിൽ ഇതിനകം തന്നെ വെള്ളം ടാങ്കറുകളിൽ എത്തിക്കുന്ന സ്ഥിതിയാണ്. മഴ ശക്തമാകുകയാണെങ്കിൽ ജലസ്രോതസുകൾ പുനരുജ്ജീവിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.</p>
<p>കാർഷിക മേഖലയിലും മഴ പ്രതീക്ഷയായി. കടുത്ത ചൂടിനെ തുടർന്ന് വിളകൾ ഉണങ്ങുന്ന സാഹചര്യം ഉണ്ടായിരിക്കെ, തുടർച്ചയായ മഴ ലഭിച്ചാൽ വിളകൾക്ക് ശമനം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.</p>]]> </content:encoded>
</item>

<item>
<title>എസ്‌എൻ.ഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ വനിതാ സംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു</title>
<link>https://thekeralajournal.com/1983</link>
<guid>https://thekeralajournal.com/1983</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9fccf3e60a.jpg" length="90721" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:46:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എസ്‌എൻ.ഡിപി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയൻ വനിതാ സംഘം ഭരണസമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുത്തു.</p>
<p>യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് സത്യവാചകം ചൊല്ലിക്കൊടുത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കല്‍ സ്വാഗതം ആശംസിച്ചു. ചടങ്ങില്‍ യൂണിയൻ കൗണ്‍സിലർ ജയൻ കല്ലാർ അനുഗ്രഹ പ്രഭാഷണം നടത്തി.</p>
<p>വനിതാ സംഘം പ്രസിഡന്റ് മിനി ശ്രീകുമാർ, സെക്രട്ടറി മിനി മധു, വൈസ് പ്രസിഡന്റ് രേഖ ദിലീപ്, ശാഖ പ്രസിഡന്റുമാരായ മോഹനൻ, സത്യവ്രതൻ, ശാഖ സെക്രട്ടറിമാരായ സുരേഷ്, സത്യൻ, എ.വി. മണിക്കുട്ടൻ, പെൻഷൻ ഫോറം പ്രസിഡന്റ് ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.</p>
<p>🧾 ഭരണസമിതി</p>
<p>മിനി ശ്രീകുമാർ (പ്രസിഡന്റ്)</p>
<p>രേഖ ദിലീപ് (വൈസ് പ്രസിഡന്റ്)</p>
<p>മിനി മധു (സെക്രട്ടറി)</p>
<p>സിനി റെനി (ട്രഷറർ)</p>
<p>🔹 കേന്ദ്ര കമ്മിറ്റി അംഗങ്ങൾ</p>
<p>ഷീന സുനിൽ, സുമി റെജി, വിജി രാജീവ്</p>
<p>🔹 കമ്മിറ്റി അംഗങ്ങൾ</p>
<p>സുനിത പ്രഭാകരൻ, അമ്പിളി ഗിരീഷ്, ഇന്ദുലേഖ, ബിൻസി സനീഷ്, ജൂബിലി മനോഹരൻ</p>
<p>യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, സൈബർ സേന കൺവീനർ അമ്പിളി ജയൻ, കമ്മിറ്റി അംഗം രഘു സ്വർണാങ്കൽ തുടങ്ങിയവർ പങ്കെടുത്തു.യൂണിയൻ കൗണ്‍സിലർ സുരേഷ് ചിന്നാർ നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>ശബരി റെയിൽ പദ്ധതി യാഥാർത്ഥ്യത്തിലേക്ക്</title>
<link>https://thekeralajournal.com/1982</link>
<guid>https://thekeralajournal.com/1982</guid>
<description><![CDATA[ ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കളക്ടർമാർക്ക് നിർദേശം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f7984e876.jpg" length="104454" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:23:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദശകങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ അങ്കമാലി–എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. പദ്ധതിക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് വേഗം കൂട്ടി സംസ്ഥാന സർക്കാർ ഈ മാസം 14ന് നിർണായക ഉത്തരവ് പുറത്തിറക്കി. എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായി ആകെ 303.5 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ജില്ലാ കളക്ടർമാർക്ക് റവന്യൂ വകുപ്പ് അനുമതി നൽകി.</p>
<p><strong>ഭൂമി ഏറ്റെടുക്കൽ വിശദാംശങ്ങൾ</strong></p>
<p>പദ്ധതി മൂന്ന് ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതും ഭൂമി ഏറ്റെടുക്കൽ ഇപ്രകാരമാണ്:</p>
<p>എറണാകുളം: 152.05 ഹെക്ടർ (മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, ആലുവ താലൂക്കുകളിലെ 17 വില്ലേജുകൾ)</p>
<p>കോട്ടയം: 119.89 ഹെക്ടർ (കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ 13 വില്ലേജുകൾ)</p>
<p>ഇടുക്കി: 31.64 ഹെക്ടർ (തൊടുപുഴ താലൂക്കിലെ 3 വില്ലേജുകൾ)</p>
<p>ഭൂമി ഏറ്റെടുക്കുന്നതിനുള്ള സർവേ നമ്പറുകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്.</p>
<p> <strong>പദ്ധതിച്ചെലവും വിഹിതവും</strong></p>
<p>ആകെ 3,800.9 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 50 ശതമാനം (1,900 കോടി രൂപ) സംസ്ഥാന സർക്കാർ കിഫ്ബി (KIIFB) വഴി നൽകും. ഭൂമി ഏറ്റെടുക്കൽ ചെലവും ഇതിൽ ഉൾപ്പെടും. ബാക്കി തുക കേന്ദ്ര സർക്കാർ വഹിക്കും.</p>
<p> <strong>പ്രധാന പ്രാധാന്യങ്ങൾ</strong></p>
<p>ഇടുക്കിക്ക് ആദ്യ റെയിൽ ബന്ധം: പദ്ധതി പൂർത്തിയാകുന്നതോടെ ഇടുക്കി ജില്ല ആദ്യമായി റെയിൽവേ ശൃംഖലയിൽ ഉൾപ്പെടും.</p>
<p>ശബരിമല തീർത്ഥാടകർക്ക് ആശ്വാസം: തീർത്ഥാടന യാത്ര കൂടുതൽ എളുപ്പമാകും.</p>
<p> <strong>പദ്ധതി ചരിത്രം</strong></p>
<p>1997-98 ലെ റെയിൽവേ ബജറ്റിലാണ് ശബരി റെയിൽ പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ അങ്കമാലി മുതൽ കാലടി വരെയുള്ള 7 കിലോമീറ്റർ പാതയും പെരിയാറിന് കുറുകെയുള്ള പാലവും പൂർത്തിയായിട്ടുണ്ട്. ആകെ 111 കിലോമീറ്ററാണ് നിർദ്ദിഷ്ട പാതയുടെ നീളം.</p>
<p>കേന്ദ്ര സർക്കാർ മുൻപ് മരവിപ്പിച്ചിരുന്ന പദ്ധതി, സംസ്ഥാനത്തിന്റെ സാമ്പത്തിക പങ്കാളിത്തം ഉറപ്പായതോടെ വീണ്ടും സജീവമായി. ഭൂമി ഏറ്റെടുക്കൽ നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി പരിശീലനം; ജില്ലാ കളക്ടർ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1981</link>
<guid>https://thekeralajournal.com/1981</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f659103ae.jpg" length="114808" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:18:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിയോജകമണ്ഡലം അടിസ്ഥാനത്തിൽ നിയമിച്ച അസംബ്ലി ലെവൽ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് ഉദ്ഘാടനം ചെയ്തു.</p>
<p>ഇടുക്കി, ഉടുമ്പൻചോല, ദേവികുളം, പീരുമേട്, തൊടുപുഴ നിയോജകമണ്ഡലങ്ങളിൽ നിന്ന് 10 പേർ വീതം പരിശീലനത്തിൽ പങ്കെടുത്തു. പത്രികാസമർപ്പണം മുതൽ വോട്ടെണ്ണൽ വരെയുള്ള മുഴുവൻ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും ഉദ്യോഗസ്ഥർക്ക് വിശദമായി പരിശീലനത്തിലൂടെ അവതരിപ്പിച്ചു.</p>
<p>പരിശീലനം പൂർത്തിയാക്കിയ അസംബ്ലി ലെവൽ ട്രെയിനർമാർക്കാണ് ബന്ധപ്പെട്ട മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് നടത്തിപ്പിന്റെ ചുമതല. കൂടാതെ മറ്റ് ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നത് ഇവരായിരിക്കും. ആദ്യഘട്ട പരിശീലനത്തിന് പുറമെ രണ്ടാംഘട്ടത്തിൽ വോട്ടിംഗ് മെഷീൻ, വിവി പാറ്റ് എന്നിവയുടെ പ്രവർത്തനം ഉൾപ്പെടെയുള്ള പ്രായോഗിക പരിശീലനവും നൽകും.</p>
<p>ജില്ലാ നോഡൽ ഓഫീസറും കട്ടപ്പന എൽ.എ സ്പെഷ്യൽ തഹസിൽദാരുമായ ജി. ജീവ, സീനിയർ ക്ലർക്കുമാരായ ഷൈജു തങ്കപ്പൻ, വി.ടി. ലാൻസൺ എന്നിവർ ക്ലാസുകൾ നയിച്ചു. ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷീബാ മാത്യു, ജൂനിയർ സൂപ്രണ്ട് ഹോർമിസ് കുരുവിള എന്നിവർ പരിപാടിയിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ; കർശന നിർദ്ദേശങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ</title>
<link>https://thekeralajournal.com/1980</link>
<guid>https://thekeralajournal.com/1980</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f564da265.jpg" length="71356" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:14:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നതായി അധികൃതർ അറിയിച്ചു. സർക്കാർ, പൊതുസ്ഥലങ്ങൾ, സ്വകാര്യ ഇടങ്ങൾ എന്നിവിടങ്ങളിൽ അനുമതിയില്ലാതെ സ്ഥാപിച്ചിരിക്കുന്ന പോസ്റ്ററുകൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.</p>
<p>ഔദ്യോഗിക വാഹനങ്ങളോ സർക്കാർ സൗകര്യങ്ങളോ രാഷ്ട്രീയ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. പൊതുഖജനാവിൽ നിന്നുള്ള പണം ഉപയോഗിച്ച് പരസ്യങ്ങൾ നൽകുന്നതിനും വിലക്കുണ്ട്.</p>
<p>വീടുകളുടെ മുന്നിൽ പ്രകടനങ്ങളോ പിക്കറ്റിംഗോ നടത്താൻ പാടില്ല. ഉടമയുടെ അനുമതിയില്ലാതെ കെട്ടിടങ്ങളിലോ മതിലുകളിലോ കൊടിതോരണങ്ങളും പോസ്റ്ററുകളും സ്ഥാപിക്കാനും അനുവദനീയമല്ല.</p>
<p>പരാതികൾ അറിയിക്കുന്നതിനായി 1950 എന്ന നമ്പറിൽ കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ ‘സിവിജിൽ’ ആപ്പ് ഉപയോഗിക്കാം. ലഭിക്കുന്ന പരാതികൾ 100 മിനിറ്റിനകം പരിഹരിക്കാനായി ഫ്ലൈയിംഗ് സ്ക്വാഡുകളും സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും സജ്ജമാക്കിയിട്ടുണ്ട്.</p>
<p>യോഗങ്ങളും ഘോഷയാത്രകളും നടത്തുന്നതിന് മുൻപ് ഗതാഗതവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പാക്കാൻ പോലീസിനെ മുൻകൂട്ടി അറിയിക്കണം. ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ ആവശ്യമായ അനുമതി നിർബന്ധമാണ്. സർക്കാർ സംവിധാനങ്ങളോ ഉദ്യോഗസ്ഥരെയോ പ്രചാരണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് പാടില്ല. പൊതുസ്ഥലങ്ങൾ ഉപയോഗിക്കുന്നതിന് ‘സുവിധ’ പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പിനായി ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്</title>
<link>https://thekeralajournal.com/1979</link>
<guid>https://thekeralajournal.com/1979</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f4bf00e36.jpg" length="68501" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:11:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏപ്രിൽ 9ന് സുതാര്യവും നീതിപൂർവ്വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.</p>
<p>ജില്ലയിൽ ആകെ 8,03,701 വോട്ടർമാരാണുള്ളത്. ഇതിൽ 4,06,891 സ്ത്രീകളും 3,96,802 പുരുഷന്മാരും 8 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. വോട്ടർമാരിൽ 50.62 ശതമാനം സ്ത്രീകളും 49.37 ശതമാനം പുരുഷന്മാരുമാണ്. ജില്ലയിൽ 1076 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും വോട്ടവകാശം ഉറപ്പാക്കുന്നതിനുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതുനിരീക്ഷകർ, ചെലവ് നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. പൂർണ്ണമായും ഹരിതചട്ടം പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക.</p>
<p><strong>മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങൾ</strong></p>
<p>ജില്ലയിൽ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. തൊടുപുഴ, ഇടുക്കി, ഉടുമ്പൻചോല മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൈനാവ് എം.ആർ.എസ് സ്കൂളിൽ നടക്കും. ദേവികുളം മണ്ഡലത്തിന്റെ വോട്ടെണ്ണൽ മൂന്നാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലും പീരുമേട് മണ്ഡലത്തിന്റെ വോട്ടെണ്ണൽ മരിയഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിലുമാണ് നടത്തുക.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക ക്ഷാമം ; കട്ടപ്പനയിൽ തട്ടുകടകളും ഹോട്ടലുകളും പൂട്ടി.അന്യ സംസ്ഥാന തൊഴിലാളികളും നാടുകളിലേക്ക് മടങ്ങുന്നു.</title>
<link>https://thekeralajournal.com/1977</link>
<guid>https://thekeralajournal.com/1977</guid>
<description><![CDATA[ ഗ്യാസ് സിലിണ്ടറുകൾക്കായി ഏജൻസികളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിര ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f33888844.jpg" length="56421" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:05:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹൈറേഞ്ച് മേഖലയിലെ ഭക്ഷണശാലകൾ വലിയ പ്രതിസന്ധിയിലായി. പ്രത്യേകിച്ച് തട്ടുകടകളാണ് ഏറ്റവും കൂടുതൽ ബാധിതരായത്. കട്ടപ്പന നഗരത്തിലെ ഏകദേശം 10 തട്ടുകടകളിൽ പകുതിയോളം നിലവിൽ പ്രവർത്തനം നിർത്തിയിരിക്കുകയാണ്.</p>
<p>ചെറിയ വരുമാനത്തിൽ ആശ്രയിച്ച് ജീവിക്കുന്ന നിരവധി കുടുംബങ്ങൾ തട്ടുകടകളുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്നതിനാൽ ഈ അടച്ചുപൂട്ടൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇടുക്കിക്കവല, സെൻട്രൽ ജങ്ഷൻ തുടങ്ങിയ പ്രധാന പ്രദേശങ്ങളിൽ രാത്രി സജീവമായിരുന്ന തട്ടുകടകൾ ഇല്ലാതായതോടെ രാത്രി 9ഓടെ തന്നെ നഗരം ശൂന്യമാകുന്ന അവസ്ഥയാണ്. തട്ടുകടകളിൽ നിന്നുമാത്രം ഭക്ഷണം കഴിച്ചിരുന്ന നിരവധി ആളുകളും പ്രതിസന്ധിയിലായി.</p>
<p>പാചകവാതക ക്ഷാമം മൂലം കട്ടപ്പന മുനിസിപ്പാലിറ്റിയിൽ നാല് ഭക്ഷണശാലകൾ പൂട്ടിയിരിക്കുകയാണ്. മറ്റു ഹോട്ടലുകൾ ഉച്ചഭക്ഷണം ഉൾപ്പെടെ പല വിഭവങ്ങളും ഒഴിവാക്കി പരിമിതമായ രീതിയിൽ പ്രവർത്തനം തുടരുകയാണ്. ദിവസേന മൂന്ന് സിലിണ്ടർ വരെ ഉപയോഗിച്ചിരുന്ന ഹോട്ടലുകൾ ഇപ്പോൾ അത് ഒന്നര സിലിണ്ടറായി ചുരുക്കിയിട്ടുണ്ട്. എന്നാൽ പ്രതിസന്ധി തുടർന്നാൽ പൂർണ്ണമായ അടച്ചുപൂട്ടലിലേക്ക് നീങ്ങേണ്ടിവരുമെന്നാണ് ഉടമകളുടെ മുന്നറിയിപ്പ്. ഇതോടെ തൊഴിലാളികൾക്കും തൊഴിൽ നഷ്ടമാകുകയും ടൂറിസം മേഖലയിലും തിരിച്ചടി ഉണ്ടാകുകയും ചെയ്യുന്നു.</p>
<p><strong>ഏജൻസികളിൽ നീണ്ട നിര</strong></p>
<p>ഗ്യാസ് സിലിണ്ടറുകൾ ലഭിക്കാതായതോടെ ഏജൻസികളുടെ മുന്നിൽ ഉപഭോക്താക്കളുടെ നീണ്ട നിരയാണ് രൂപപ്പെട്ടത്. കട്ടപ്പനയിൽ തിങ്കളാഴ്ച വൈകിട്ട് 6വരെ 1600 പേർ ഗ്യാസ് ബുക്ക് ചെയ്തെങ്കിലും ലഭിച്ചത് വെറും 450 സിലിണ്ടറുകൾ മാത്രമാണ്. ഇവ മൂന്ന് ഗോഡൗണുകളിലേക്ക് വിഭജിച്ചുനൽകി. സിലിണ്ടറുകൾ വീട്ടിലെത്താത്തതിനാൽ ഉപഭോക്താക്കൾ നേരിട്ട് ഏജൻസികളിൽ എത്തി. വെള്ളയാംകുടിയിലെ ഇന്ത്യൻ ഗ്യാസ് ഏജൻസിയിൽ ചൊവ്വാഴ്ച പുലർച്ചെ മുതൽ നീണ്ട ക്യൂ രൂപപ്പെട്ടതോടെ പൊലീസ് എത്തി നിയന്ത്രണം ഏർപ്പെടുത്തി. ബുക്കിങ് ലഭിച്ചവരിൽ ഭൂരിഭാഗവും നിരാശരായി മടങ്ങേണ്ടിവന്നു.</p>]]> </content:encoded>
</item>

<item>
<title>ഉടുമ്പൻചോലയിൽ UDF ന് അപ്രതീക്ഷിത സ്ഥാനാർത്ഥി..?</title>
<link>https://thekeralajournal.com/1971</link>
<guid>https://thekeralajournal.com/1971</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8df7b72d89.jpg" length="60318" type="image/jpeg"/>
<pubDate>Tue, 17 Mar 2026 10:30:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉടുമ്പൻചോലയിൽ കോൺഗ്രസിന് അപ്രതീക്ഷിത സ്ഥാനാർത്ഥി</p>
<p>ജില്ലാ പഞ്ചായത്ത് അംഗം മിനി പ്രിൻസ് യുഡിഎഫ് സ്ഥാനാർഥി</p>
<p>മിനി പ്രിൻസ് സ്ഥാനാർത്ഥിയാകുമെന്ന് എഐസിസി നേതൃത്വം അറിയിച്ചു</p>
<p>കെ കെ ജയചന്ദ്രനാണ് എൽഡിഎഫ് സ്ഥാനാർത്ഥി</p>
<p>എൻഡിഎ സ്ഥാനാർത്ഥിയായി സംഗീത വിശ്വനാഥനും മത്സരിക്കും</p>]]> </content:encoded>
</item>

<item>
<title>ഇടുക്കി രൂപത കെ.സി.എസ്.എൽ അവാർഡുകൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1970</link>
<guid>https://thekeralajournal.com/1970</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8abc66eddd.jpg" length="96759" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:48:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഇടുക്കി രൂപത കെസിഎസ്എൽ സംഘടനയുടെ ഈ വർഷത്തെ മികച്ച സ്കൂളുകൾക്കുള്ള രൂപത അവാർഡുകൾ പ്രഖ്യാപിച്ചു.</p>
<p>ഹയർ സെക്കൻഡറി വിഭാഗം</p>
<p>സെന്റ് മേരീസ് എച്ച്.എസ്.എസ് മുരിക്കാശേരി, സെന്റ് ജെറോംസ് എച്ച്.എസ്.എസ് വെള്ളയാംകുടി, സെന്റ് ജോർജ് എച്ച്.എസ്.എസ് വാഴത്തോപ്പ് എന്നീ സ്കൂളുകൾ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.</p>
<p>സെന്റ് തോമസ് എച്ച്.എസ്.എസ് തങ്കമണി, സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് ചെമ്മണ്ണാർ എന്നിവ പ്രവർത്തന മികവിനുള്ള എ ഗ്രേഡും നേടി.</p>
<p>ഹൈസ്കൂൾ വിഭാഗം</p>
<p>ഇരട്ടയാർ സെന്റ് തോമസ് എച്ച്.എസ്.എസ്, വിമലഗിരി വിമല എച്ച്.എസ്, ചെമ്മണ്ണാർ സെന്റ് സേവ്യേഴ്സ് എച്ച്.എസ്.എസ് എന്നിവർ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.</p>
<p>തങ്കമണി സെന്റ് തോമസ് എച്ച്.എസ്.എസ് എ ഗ്രേഡിന് അർഹമായി.</p>
<p>യു.പി വിഭാഗം</p>
<p>നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്കൂൾ, മുരിക്കാശേരി സെന്റ് മേരീസ് യു.പി സ്കൂൾ, നാരകക്കാനം സെന്റ് ജോസഫ്സ് യു.പി സ്കൂൾ എന്നിവർ ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി.</p>
<p>സെന്റ് ജോർജ് യു.പി സ്കൂൾ വാഴത്തോപ്പ്, ഹോളി ക്വീൻസ് യു.പി സ്കൂൾ രാജകുമാരി, സെന്റ് മേരീസ് യു.പി സ്കൂൾ മണിപ്പാറ, സെന്റ് ജോർജ് യു.പി സ്കൂൾ പാറത്തോട്, സെന്റ് മേരീസ് യു.പി സ്കൂൾ ഉദയഗിരി, സെന്റ് ജോസഫ്സ് യു.പി സ്കൂൾ പനംകുട്ടി എന്നിവ എ ഗ്രേഡും കരസ്ഥമാക്കി.</p>
<p>എൽ.പി വിഭാഗം</p>
<p>സെന്റ് ആന്റണീസ് എൽ.പി സ്കൂൾ എല്ലക്കൽ ഒന്നാം സ്ഥാനവും, സെന്റ് മേരീസ് എൽ.പി സ്കൂൾ മുരിക്കാശേരി രണ്ടാം സ്ഥാനവും, സെന്റ് ജോർജ് എൽ.പി സ്കൂൾ പാറത്തോട് മൂന്നാം സ്ഥാനവും നേടി.</p>
<p>സെന്റ് ജെറോംസ് എൽ.പി സ്കൂൾ വെള്ളയാംകുടി, ജയ്മാതാ എൽ.പി സ്കൂൾ എഴുകുംവയൽ, സെന്റ് തോമസ് എൽ.പി സ്കൂൾ തങ്കമണി, സെന്റ് മേരീസ് എൽ.പി സ്കൂൾ മരിയാപുരം, ക്രിസ്തുരാജ എൽ.പി സ്കൂൾ രാജമുടി, സെന്റ് പീറ്റേഴ്സ് എൽ.പി സ്കൂൾ ചെമ്പകപ്പാറ എന്നിവ പ്രവർത്തന മികവിനുള്ള എ ഗ്രേഡിന് അർഹരായി.</p>
<p><strong>മികച്ച ആനിമേറ്റേഴ്സ്</strong></p>
<p>ഈ വർഷത്തെ മികച്ച ആനിമേറ്റേഴ്സ് അവാർഡിന് ഉദയഗിരി സെന്റ് മേരീസ് യു.പി സ്കൂളിലെ സിസ്റ്റർ സോണിയ ഡി.എസ്.ടി.യും എഴുകുംവയൽ ജയ്മാതാ എൽ.പി സ്കൂളിലെ അഞ്ചു ടി. ചുമ്മാറും തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>വിദ്യാർത്ഥികളുടെ സാമൂഹിക, ആധ്യാത്മിക, ജീവകാരുണ്യ, സേവന മേഖലകളിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയതിനാലാണ് ഇവർ അവാർഡിന് അർഹരായത്.</p>
<p>ഈ മാസം 21ന് ഇരട്ടയാർ സെന്റ് തോമസ് ഫൊറോന പാരീഷ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇടുക്കി രൂപത മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>എൽ.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/1969</link>
<guid>https://thekeralajournal.com/1969</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8aac7dddfa.jpg" length="137083" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:43:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: എൽ.ഡി.എഫ് ഇടുക്കി നിയോജകമണ്ഡലം സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻന്റെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഇന്ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പുത്തലത്ത് ദിനേശൻ ഉദ്ഘാടനം നിർവഹിക്കും.</p>
<p>ചെറുതോണി സെൻട്രൽ ജംഗ്ഷന് സമീപമുള്ള സ്റ്റോണേജ് ബിൽഡിംഗിലാണ് ഓഫീസ് പ്രവർത്തനം ആരംഭിക്കുന്നത്. ചടങ്ങിൽ എൽ.ഡി.എഫ് നേതാക്കളായ സി.വി. വർഗീസ്, ജോസ് പാലത്തിനാൽ, എം.കെ. പ്രിയൻ, അനിൽ കൂവപ്ലാക്കൽ, സി.എം. അസീസ്, സോമൻ എസ്. നായർ, ടി.സി. തോമസ് എന്നിവർ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>കനാൽ സംരക്ഷണത്തിന് തുടക്കം: കനാൽ നടത്തം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1968</link>
<guid>https://thekeralajournal.com/1968</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8a9452fbfd.jpg" length="113036" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:37:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: എം.വി.ഐ.പി ഇടതുകര കനാലും കോലാനി തോടും മാലിന്യമുക്തമായി സംരക്ഷിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കനാൽ തീരത്തുകൂടി കനാൽ നടത്തം സംഘടിപ്പിച്ചു.</p>
<p>തൊടുപുഴ നഗരസഭയും കേരള ഖരമാലിന്യ പരിപാലന പദ്ധതിയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കോലാനി ഒളിബിയ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര നടുക്കണ്ടം ജിനദേവൻ പാർക്കിന് സമീപം സമാപിച്ചു.</p>
<p>നഗരസഭ വൈസ് ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.</p>
<p>ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ മേഴ്സി സെബാസ്റ്റ്യൻ, കൗൺസിലർമാരായ പ്രൊഫ. ജെസി ആന്റണി, എ.എം. ഹാരിദ്, ആർ. ഹരി, നിഷ സോമൻ, കവിത അജി, ഉമ രാജേഷ്, അജി ആർ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ ബിജോ മാത്യു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക പ്രതിസന്ധി:കട്ടപ്പനയിൽ അടുപ്പുകൂട്ടി പ്രതിഷേധം</title>
<link>https://thekeralajournal.com/1967</link>
<guid>https://thekeralajournal.com/1967</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8a8539d7c6.jpg" length="104064" type="image/jpeg"/>
<pubDate>Tue, 17 Mar 2026 06:33:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ കട്ടപ്പന മുനിസിപ്പൽ സ്റ്റേജിന് സമീപം അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു.</p>
<p>കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് കെ.ആർ. ഷാജിമോൻ സമരം ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ സെക്രട്ടറി മനോജ് മോഹൻ, പി.എസ്.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.ജെ. ജോൺസൺ, എ.കെ.ജി.സി.ടി.എ ജില്ലാ സെക്രട്ടറി അനൂപ് ജെ. ആലക്കപള്ളി എന്നിവർ സംസാരിച്ചു.</p>
<p>പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ, എൻ.ജി.ഒ യൂണിയൻ കട്ടപ്പന ഏരിയ കമ്മിറ്റി പ്രസിഡന്റ് കെ.പി. സന്ധ്യ, വൈസ് പ്രസിഡന്റ് ബിജിൻ സോമരാജ്, ജോയിന്റ് സെക്രട്ടറി ക്രിസ് ജോസ്, ജില്ലാ കൗൺസിൽ അംഗം സുലൈമാൻകുട്ടി, കെ.എം. ഹാരിസ്, സുമി വാസുദേവൻ, വിധു എ. സോമൻ, സിന്ധു രവീന്ദ്രനാഥ്, റെജി എസ് എന്നിവർ സമര പരിപാടിക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>നത്തുകല്ലിൽ വാഹനാപകടം</title>
<link>https://thekeralajournal.com/1966</link>
<guid>https://thekeralajournal.com/1966</guid>
<description><![CDATA[ ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b8025ddaceb.jpg" length="116907" type="image/jpeg"/>
<pubDate>Mon, 16 Mar 2026 18:45:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നത്തുകല്ലിൽ വാഹനാപകടം. ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചു.</p>
<p>ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>പാചകവാതക പ്രതിസന്ധി: നെടുങ്കണ്ടത്ത് വ്യാപാരികളുടെ അടുപ്പുകൂട്ടി പ്രതിഷേധം</title>
<link>https://thekeralajournal.com/1964</link>
<guid>https://thekeralajournal.com/1964</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7ee708198e.jpg" length="124261" type="image/jpeg"/>
<pubDate>Mon, 16 Mar 2026 17:20:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: ഹോട്ടലുകൾക്കും ഹോസ്റ്റലുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ആവശ്യമായ പാചകവാതകം ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് നെടുങ്കണ്ടത്ത് വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നെടുങ്കണ്ടം വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും അടുപ്പുകൂട്ടി പ്രതിഷേധവും സംഘടിപ്പിച്ചു.</p>
<p>ഇന്ന് രാവിലെ നെടുങ്കണ്ടം പോസ്റ്റ് ഓഫീസ് മുന്നിലായിരുന്നു പ്രതിഷേധം നടന്നത്.പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം മൂലം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകാൻ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ബന്ധപ്പെട്ട അധികാരികൾ ഉടൻ ഇടപെട്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നും വ്യാപാരികൾ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>എസ്.ഐ.ആർ : പരിഷ്‌കരണത്തിന് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാർ പുറത്ത്</title>
<link>https://thekeralajournal.com/1962</link>
<guid>https://thekeralajournal.com/1962</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Mon, 16 Mar 2026 06:24:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണമായ എസ്.ഐ.ആർ നടപടികൾക്ക് ശേഷം ജില്ലയിൽ ഒരു ലക്ഷത്തിലേറെ വോട്ടർമാരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കി. അന്തിമ പട്ടിക പ്രകാരം 1,01,214 പേരെയാണ് പുറത്താക്കിയത്.</p>
<p>പുതിയ അന്തിമ വോട്ടർ പട്ടികയിൽ ജില്ലയിൽ ആകെ 7,99,254 വോട്ടർമാരാണുള്ളത്. ഇതിൽ 3,94,705 പുരുഷന്മാരും 4,04,541 സ്ത്രീകളും എട്ട് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്. മുമ്പുണ്ടായിരുന്ന വോട്ടർ പട്ടികയിൽ 9,00,468 വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അതിൽ 4,41,352 പുരുഷന്മാരും 4,59,108 സ്ത്രീകളും എട്ട് പേർ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമായിരുന്നു.</p>
<p>2025 ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ ആകെ 7,76,381 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കരട് പട്ടികയ്‌ക്കെതിരെ ലഭിച്ച പരാതികൾ പരിഗണിച്ച് ഹിയറിങ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. മരിച്ചവരും ഇരട്ടവോട്ട് ഉള്ളവരും എൻമറേഷൻ ഫോം സമർപ്പിക്കാത്തവരും ഉൾപ്പെടെ നിരവധി പേരുടെ പേര് പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കരട് പട്ടികയേക്കാൾ 22,873 പേരാണ് അന്തിമ പട്ടികയിൽ അധികമായി ഉൾപ്പെട്ടത്.</p>
<p>പട്ടികയിൽ നിന്ന് പുറത്തായവരിൽ ഭൂരിഭാഗവും ഇരട്ടവോട്ടുള്ളവരാണെന്നാണ് അധികൃതരുടെ നിഗമനം. പീരുമേട്, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലാണ് ഇത്തരത്തിലുള്ള ഇരട്ട വോട്ടർമാർ കൂടുതലായി കണ്ടെത്തിയത്. തമിഴ് വിഭാഗത്തിൽപ്പെട്ട തോട്ടം തൊഴിലാളികളിൽ പലർക്കും കേരളത്തിലും തമിഴ്നാട്ടിലും മേൽവിലാസമുള്ളതിനാൽ രണ്ടിടങ്ങളിലും വോട്ടർ പട്ടികയിൽ പേര് ചേർത്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ.</p>
<p>ഇടുക്കിയിൽ താമസിക്കുന്ന തമിഴ് വംശജരിൽ പലരുടെയും ബന്ധുക്കൾ തമിഴ്നാട്ടിലാണ്. വിവിധ രാഷ്ട്രീയ പാർട്ടികളുടെ തൊഴിലാളി യൂണിയനുകളുമായി ഇവർ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുമാണ്. ചിലർക്ക് തമിഴ്നാട്ടിൽ സ്ഥിരം മേൽവിലാസവും വോട്ടേഴ്സ് ഐഡിയും ഉണ്ടായിരിക്കെ കേരളത്തിലെ താത്കാലിക മേൽവിലാസം ഉപയോഗിച്ച് റേഷൻകാർഡും വോട്ടേഴ്സ് ഐഡിയും നേടിയതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p><strong>വോട്ടർ പട്ടിക ഓൺലൈനിൽ പരിശോധിക്കാം</strong></p>
<p>വോട്ടർ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ voters.eci.gov.in വഴി ഓൺലൈനായി പരിശോധിക്കാം. അർഹരായ ആരുടെയെങ്കിലും പേര് പട്ടികയിൽ നിന്ന് ഒഴിവായിട്ടുണ്ടെങ്കിൽ അക്ഷയ സെന്ററുകളിലൂടെയോ പൊതുസേവന കേന്ദ്രങ്ങളിലൂടെയോ അപേക്ഷ നൽകി പേര് ചേർക്കാം. പ്ലേസ്റ്റോറിൽ ലഭ്യമായ വോട്ടർ ഹെൽപ്‌ലൈൻ ആപ്പ് ഡൗൺലോഡ് ചെയ്തും അപേക്ഷ നൽകാവുന്നതാണ്.</p>
<p><strong>മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം</strong></p>
<p>ദേവികുളം – 1,41,206 (പുരുഷൻമാർ 69,559, സ്ത്രീകൾ 71,646, ട്രാൻസ്‌ജെൻഡർ 1) – ഒഴിവാക്കപ്പെട്ടവർ 27,442</p>
<p>ഉടുമ്പൻചോല – 1,49,111 (പുരുഷൻമാർ 73,684, സ്ത്രീകൾ 75,424, ട്രാൻസ്‌ജെൻഡർ 3) – ഒഴിവാക്കപ്പെട്ടവർ 22,583</p>
<p>തൊടുപുഴ – 1,87,167 (പുരുഷൻമാർ 92,404, സ്ത്രീകൾ 94,760, ട്രാൻസ്‌ജെൻഡർ 3) – ഒഴിവാക്കപ്പെട്ടവർ 5,316</p>
<p>ഇടുക്കി – 1,66,497 (പുരുഷൻമാർ 82,473, സ്ത്രീകൾ 84,024) – ഒഴിവാക്കപ്പെട്ടവർ 21,939</p>
<p>പീരുമേട് – 1,55,273 (പുരുഷൻമാർ 76,585, സ്ത്രീകൾ 78,687, ട്രാൻസ്‌ജെൻഡർ 1) – ഒഴിവാക്കപ്പെട്ടവർ 23,934</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം പാറത്തോട് ശാഖ ഓഫീസ് ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/1961</link>
<guid>https://thekeralajournal.com/1961</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b752cef3943.jpg" length="122503" type="image/jpeg"/>
<pubDate>Mon, 16 Mar 2026 06:16:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാറത്തോട്: എസ്.എൻ.ഡി.പി യോഗം പാറത്തോട് ശാഖയുടെ പുതിയ ഓഫീസ് ഉദ്ഘാടനം അടിമാലി യൂണിയൻ ചെയർമാൻ ബിജു മാധവൻ നിർവഹിച്ചു.</p>
<p>ചടങ്ങിൽ യൂണിയൻ കൺവീനർ സജി പറമ്പത്ത്, ശാഖാ പ്രസിഡന്റ് രാജു വീട്ടിൽ, സെക്രട്ടറി മനോജ് എന്നിവർ സന്നിഹിതരായിരുന്നു. ശാഖാ ഭാരവാഹികളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് ചൂട് ഉയരുന്നു : ഇടുക്കിയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പരിചയപ്പെടാം</title>
<link>https://thekeralajournal.com/1960</link>
<guid>https://thekeralajournal.com/1960</guid>
<description><![CDATA[ യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തു വിട്ടേക്കും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7520f92764.jpg" length="67589" type="image/jpeg"/>
<pubDate>Mon, 16 Mar 2026 06:13:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>അഡ്വ. എ. രാജ (ദേവികുളം)</strong></p>
<p>നിയമസഭയിലേക്ക് രണ്ടാം അങ്കത്തിനൊരുങ്ങുന്ന സ്ഥാനാർത്ഥിയാണ് അഡ്വ. എ. രാജ. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ നിന്ന് 7848 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്.</p>
<p>1984 ഒക്ടോബർ 17ന് കെ.ഡി.എച്ച്.പി കമ്പനി കുണ്ടള എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷനിൽ തോട്ടം തൊഴിലാളികളായ അന്തോണി–ഈശ്വരി ദമ്പതികളുടെ മകനായി ജനിച്ചു. 2009 മുതൽ 2015 വരെ ഡി.വൈ.എഫ്.ഐ മൂന്നാർ ബ്ലോക്ക് പ്രസിഡന്റായും 2015 മുതൽ 2018 വരെ ബ്ലോക്ക് സെക്രട്ടറിയായും പ്രവർത്തിച്ചു. നിലവിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവും സി.പി.എം മൂന്നാർ ഏരിയ കമ്മിറ്റിയംഗവുമാണ്.</p>
<p>ബി.എ, ബി.എൽ ബിരുദധാരിയായ അദ്ദേഹം ദേവികുളം മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ക്രിക്കറ്റ്, ഫുട്ബോൾ എന്നിവയാണ് ഇഷ്ട കായിക വിനോദങ്ങൾ. ഭാര്യ: ഷൈനി പ്രിയ. മക്കൾ: ആൻഡ്രിയ, ആരാധ്യ.</p>
<p><strong>കെ.കെ. ജയചന്ദ്രൻ (ഉടുമ്പൻചോല)</strong></p>
<p>സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവും മുൻ എം.എൽ.എയുമായ കെ.കെ. ജയചന്ദ്രൻ മൂന്നു തവണ ഉടുമ്പൻചോലയിൽ നിന്ന് നിയമസഭയിലെത്തിയിട്ടുണ്ട്. 2001, 2006, 2011 വർഷങ്ങളിലാണ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്.</p>
<p>സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റായും പ്ലാന്റേഷൻ ലേബർ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയായും മിനിമം വേേജ് ബോർഡ് ചെയർമാനായും പ്രവർത്തിക്കുന്നു.</p>
<p>1951 ഡിസംബർ 20ന് കുന്നത്ത് കൃഷ്ണൻ–ജാനകി ദമ്പതികളുടെ മകനായി ജനിച്ചു. കെ.എസ്.എഫ് വഴിയാണ് പൊതുരംഗത്ത് സജീവമായത്. ദേവികുളം താലൂക്ക് സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. 1995 മുതൽ മൂന്ന് വർഷം സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്നു. തുടർന്ന് 2012ൽ എം.എം. മണിക്ക് പകരം ആക്ടിങ് സെക്രട്ടറിയായും 2015ൽ വീണ്ടും ജില്ലാ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ഭാര്യ: ശ്രീദേവി. മക്കൾ: നീതു (മുംബൈ), അനന്ത് (എറണാകുളം).</p>
<p><strong>റോഷി അഗസ്റ്റിൻ (ഇടുക്കി)</strong></p>
<p>2001 മുതൽ ഇടുക്കി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എൽ.എയും നിലവിൽ മന്ത്രിയുമാണ് റോഷി അഗസ്റ്റിൻ.</p>
<p>1969 ജനുവരി 20ന് കോട്ടയം ജില്ലയിലെ രാമപുരം ചക്കാംപുഴയിൽ സി.ടി. അഗസ്റ്റിൻ–ലീലാമ്മ അഗസ്റ്റിൻ ദമ്പതികളുടെ മകനായി ജനിച്ചു. പാലാ സെന്റ് തോമസ് കോളേജിലെ കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് (എം) യൂണിറ്റ് പ്രസിഡന്റായും സംസ്ഥാന പ്രസിഡന്റായും ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറിയാണ്.</p>
<p>പാലാ സെന്റ് തോമസ് കോളേജിൽ നിന്ന് ബി.എസ്.സി ഫിസിക്സിൽ ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ.ബിയും നേടി. 1996ൽ പേരാമ്പ്രയിൽ നിന്നായിരുന്നു ആദ്യ തെരഞ്ഞെടുപ്പ് മത്സരം. പിന്നീട് ഇടുക്കിയിലേക്ക് മാറി.</p>
<p>ഭാര്യ: റാണി. മക്കൾ: ആൻമരിയ റോഷി, എയ്ഞ്ചൽ മരിയ, അഗസ്റ്റിൻ.</p>
<p><strong>കെ. സലിംകുമാർ (പീരുമേട്)</strong></p>
<p>സി.പി.ഐ ജില്ലാ സെക്രട്ടറിയായ കെ. സലിംകുമാർ നിയമസഭയിലേക്കുള്ള കന്നിയങ്കത്തിനൊരുങ്ങുകയാണ്. തൊടുപുഴ സ്വദേശിയാണ്.</p>
<p>ഉടുമ്പന്നൂർ മഞ്ചിക്കല്ല് കണിയാംപറമ്പിൽ തങ്കപ്പൻ–സരോജിനി ദമ്പതികളുടെ മകനായി ജനിച്ചു. ഏഴാനിക്കൂട്ടം എൽ.പി സ്കൂളിലും മങ്കുഴി സ്കൂളിലുമാണ് പഠിച്ചത്. തൊടുപുഴയിലെ ഇ.എ. പരമേശ്വരൻ നായർ ആൻഡ് സൺസ് സ്ഥാപനത്തിലെ ജോലിക്കിടെ എ.ഐ.ടി.യു.സി യൂണിയനിൽ ചേർന്ന് തൊഴിലാളി പ്രസ്ഥാനത്തിൽ സജീവമായി. തുടർന്ന് വഴിത്തല ഭാസ്‌കരനൊപ്പം പാർട്ടി പ്രവർത്തനത്തിൽ സജീവമായി.</p>
<p>സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം, എ.ഐ.ടി.യു.സി വർക്കിങ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കൂടാതെ ചെത്ത് തൊഴിലാളി ഫെഡറേഷൻ, മദ്യ വ്യവസായ തൊഴിലാളി ഫെഡറേഷൻ, ചുമട്ടുതൊഴിലാളി ഫെഡറേഷൻ, സപ്ലൈകോ വർക്കേഴ്സ് ഫെഡറേഷൻ, മുനിസിപ്പൽ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് തുടങ്ങിയ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.</p>
<p>ഭാര്യ: പരേതയായ സിന്ധു (വഴിത്തല ഭാസ്‌കരന്റെ മകൾ). മകൾ: ലക്ഷ്മിപ്രിയ. മരുമകൻ: രോഹിത്ത്.</p>]]> </content:encoded>
</item>

<item>
<title>തൂക്കുപാലത്ത് കത്തി കുത്ത്</title>
<link>https://thekeralajournal.com/1959</link>
<guid>https://thekeralajournal.com/1959</guid>
<description><![CDATA[ ഒരാൾ മരണപ്പെട്ടതായി റിപ്പോർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6bb33de8ca.jpg" length="124830" type="image/jpeg"/>
<pubDate>Sun, 15 Mar 2026 19:29:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൂക്കുപാലത്ത് കുടുംബവഴക്കിനെ തുടർന്ന് കത്തി കുത്ത്; ഒരാൾ മരിച്ചതായി റിപ്പോർട്ട്.രതീഷ് എന്നയാളാണ് കൊല്ലപ്പെട്ടത്.</p>
<p>രണ്ടുപേർക്കാണ് കുത്തേറ്റത്.</p>
<p>അൽപ സമയം മുൻപാണ് സംഭവം നടന്നത്. കുടുംബവഴക്കിനിടെയാണ് ആക്രമണം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.തൂക്കുപാലം പാലത്തിന് സമീപത്തായാണ് സംഭവം</p>
<p>പരുക്കേറ്റ രണ്ടാമാതെയാൾ സച്ചു എന്നാണ് ലഭിക്കുന്ന വിവരം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. നെടുംങ്കണ്ടം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിൽ തിരുവുത്സവം..</title>
<link>https://thekeralajournal.com/1953</link>
<guid>https://thekeralajournal.com/1953</guid>
<description><![CDATA[ സ്വ:ലേഖകൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b627c3471af.jpg" length="143765" type="image/jpeg"/>
<pubDate>Sun, 15 Mar 2026 09:01:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ശാന്തിഗ്രാം ഗുരുദേവ, ശാരദാദേവി ക്ഷേത്രത്തിലെ മീനച്ചതയ മഹോത്സവം നാളെയും മറ്റന്നാളുമായി നടക്കും. (മാർച്ച്‌ 16,17). നാടിന്റെ വളർച്ചയിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ള,SNDP യോഗം മലനാട് യൂണിയന്റെ കീഴിലുള്ള ബ്രാഞ്ച് 4597 ശാഖാ യോഗത്തിന്റെ നേതൃത്വത്തിലാണ് തിരുവുത്സവ പരിപാടികൾ നടക്കുന്നത്. പൂർണ്ണമായും ക്ഷേത്ര സങ്കൽപ്പങ്ങൾ പാലിച്ച് നിർമ്മിച്ചിരിക്കുന്ന ഇവിടെ, വിദ്യാ സ്വരൂപിണിയും വർക്കലേശ്വരിയുമായ ശാരദാദേവിയെയാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാനുള്ള പുണ്യസ്ഥാനം എന്ന നിലയിലും ക്ഷേത്രം പ്രശസ്തമാണ്. ശിവഗിരിമഠം ശ്രീമദ് ഗുരു പ്രകാശം സ്വാമികളുടെയും, ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുരേഷ് ശ്രീധരൻ തന്ത്രികളുടെയും,ക്ഷേത്രം മേൽശാന്തി ശ്രീവി സോജു ശാന്തികളുടെയും മുഖ്യകാർമികത്വത്തിലാണ് ഉത്സവാഘോഷ പരിപാടികൾ നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമായി ഗണപതിഹോമം, കലശാഭിഷേകം, വാഹനപൂജ, താലപ്പൊലി ഘോഷയാത്ര, പ്രഭാഷണം,മെഗാ തിരുവാതിര കൈക്കോട്ടി കളി, ഗാനമേള,മറ്റു കലാപരിപാടികൾ മഹാപ്രസാദ് എന്നിവയും നടക്കുമെന്ന് ക്ഷേത്രം പ്രസിഡണ്ട്  രാജേഷ് കൂടയ്ക്കൽ, സെക്രട്ടറി ടി കെ ശശി, വൈസ് പ്രസിഡണ്ട് എംപി മനോജ്, യൂണിയൻ കമ്മിറ്റി അംഗം പ്രകാശ് കെ എസ്, എന്നിവർ അറിയിച്ചു. പരിപാടികൾക്ക് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ, സന്തോഷ് രാമൻകുട്ടി, അനീഷ് സിഡി, പി എസ് വിനോദ്, അനിൽകുമാർ കെ ഡി, സുരേഷ് എ എൻ, സന്തോഷ് കെ പി, പഞ്ചായത്ത് കമ്മറ്റി അംഗങ്ങളായ  കലേഷ് സി പി, സുനിൽകുമാർ എം ജെ, സജിനി ഷാജി. എന്നിവർ നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഡോക്ടർമാരില്ലാതെ അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം മുടങ്ങി; പ്രതിഷേധം</title>
<link>https://thekeralajournal.com/1952</link>
<guid>https://thekeralajournal.com/1952</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b60d981e78c.jpg" length="103899" type="image/jpeg"/>
<pubDate>Sun, 15 Mar 2026 07:08:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലി താലൂക്കാശുപത്രിയിൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്താൻ ഡോക്ടർമാർ ഇല്ലാതിരുന്നതിനെ തുടർന്ന് പ്രതിഷേധം ഉയർന്നു. പോസ്റ്റ്മോർട്ടം ഡ്യൂട്ടിയിലുണ്ടായിരിക്കേണ്ട ജീവനക്കാർ മറ്റൊരു പോസ്റ്റ്മോർട്ടം നടപടിക്കായി മറയൂരിലേക്ക് പോയതാണ് പ്രശ്നങ്ങൾക്ക് കാരണം.</p>
<p>വെള്ളിയാഴ്ച വൈകുന്നേരം മരിച്ച കുത്തുപ്പാറ സ്വദേശിയായ പാറയ്ക്കൽ ജയന്റെ (54) മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ എത്തിച്ചിരുന്നു. എന്നാൽ ഡോക്ടർമാർ ഇല്ലാതിരുന്നതിനാൽ ഇന്നലെ രാവിലെ പോസ്റ്റ്മോർട്ടം നടത്താൻ കഴിയാതെ വന്നു.</p>
<p>ഇതോടെ വെള്ളത്തൂവൽ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസും അടിമാലി ബ്ലോക്ക് പഞ്ചായത്തംഗം മാക്സിൻ ആന്റണിയുമടക്കമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. പോസ്റ്റ്മോർട്ടം വൈകിയതോടെ മരിച്ചയാളുടെ ബന്ധുക്കളും പ്രതിസന്ധിയിലായി.</p>
<p>ഇതിനിടെ ഇരുമ്പുപാലത്തിനു സമീപം വാഹനാപകടത്തിൽ മരിച്ച കന്യാകുമാരി സ്വദേശി ആകാശിന്റെ (21) മൃതദേഹവും താലൂക്കാശുപത്രി മോർച്ചറിയിൽ എത്തിച്ചു. പഞ്ചായത്തംഗങ്ങളും പൊതുപ്രവർത്തകരും പ്രതിഷേധവുമായി എത്തിയതോടെ താലൂക്കാശുപത്രിയുടെ വാഹനത്തിൽ കുത്തുപ്പാറ സ്വദേശിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കിയിലേക്ക് കൊണ്ടുപോയി.</p>
<p>ജില്ലാ മെഡിക്കൽ ഓഫീസറുടെ ഇടപെടലാണ് ഈ പ്രതിസന്ധിക്ക് ഇടയാക്കിയതെന്ന് വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് തോമസ് ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>കുമളിയിൽ ഡയാലിസിസ് സെന്റർ ഇന്ന് ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/1951</link>
<guid>https://thekeralajournal.com/1951</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b60ce995137.jpg" length="94233" type="image/jpeg"/>
<pubDate>Sun, 15 Mar 2026 07:05:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൈറേഞ്ച് മേഖലയിലെ വൃക്കരോഗികൾക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെ കുമളി റൂറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ സർവീസ് (ക്രോസ്) കുമളി അട്ടപ്പള്ളത്ത് നിർമ്മിച്ച ഡയാലിസിസ് സെന്ററിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഡീൻ കുര്യാക്കോസ് എം.പി നിർവഹിക്കും.</p>
<p>അത്യാധുനിക സജ്ജീകരണങ്ങളോടെ രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന സെന്ററിൽ നിലവിൽ ആറ് ഡയാലിസിസ് മെഷീനുകൾ പ്രവർത്തിപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഏകദേശം 5000 ചതുരശ്ര അടിയോളം വിസ്തീർണമുള്ള കെട്ടിടത്തിന്റെ നിർമാണം സുമനസുകൾ നൽകിയ സാമ്പത്തിക സഹായത്താലാണ് പൂർത്തീകരിച്ചത്.</p>
<p>ഡയാലിസിസ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ അനുബന്ധ സൗകര്യങ്ങൾ ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഏലം ലേല ഏജൻസികളായ കെസിപിഎംസി, മാസ് എന്റർപ്രൈസസ്, സൗത്ത് ഇന്ത്യൻ ഗ്രീൻ കാർഡമം കമ്പനി എന്നിവരുടെ സഹകരണത്താലാണ് ഒരുക്കിയിരിക്കുന്നത്.</p>
<p>നിർധനരായ രോഗികൾക്ക് സഹായഹസ്തമായി 2019-ലാണ് കുമളി കേന്ദ്രമാക്കി ക്രോസ് സംഘടന പ്രവർത്തനം ആരംഭിച്ചത്. ‘ജീവവായു’ പദ്ധതി ഉൾപ്പെടെ വിവിധ സാമൂഹ്യ സേവന പദ്ധതികളും സംഘടനയുടെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.</p>
<p>ഉദ്ഘാടന സമ്മേളനത്തിൽ സംഘടന ചെയർമാൻ ആന്റണി ആലഞ്ചേരി അധ്യക്ഷനാകും. കുമളി പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ്, അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസ്, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മണിമേഖല, ജില്ലാ പഞ്ചായത്തംഗം ആൻസി ജെയിംസ്, ചക്കുപള്ളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു കോട്ടയ്ക്കൽ, കുമളി പഞ്ചായത്ത് അംഗം സിറിള്‍ യോഹന്നാൻ, കുമളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സാറാ ആൻ ജോർജ്, ഫാ. ലിറ്റു ജേക്കബ്, സണ്ണി മാത്യു എന്നിവർ സംസാരിക്കും.</p>]]> </content:encoded>
</item>

<item>
<title>പാചകവാതക നിയന്ത്രണം ഹൈറേഞ്ചിനെ പട്ടിണിയിലാക്കും: ഡീൻ കുര്യാക്കോസ് എം.പി</title>
<link>https://thekeralajournal.com/1950</link>
<guid>https://thekeralajournal.com/1950</guid>
<description><![CDATA[ 45 ദിവസത്തെ നിയന്ത്രണം നീക്കണമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തില് അദ്ദേഹം ചൂണ്ടിക്കാട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b60c3c1fd26.jpg" length="58203" type="image/jpeg"/>
<pubDate>Sun, 15 Mar 2026 07:02:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ പുതിയ പാചകവാതക നിയന്ത്രണങ്ങൾ കേരളത്തെയും പ്രത്യേകിച്ച് ഇടുക്കി പാർലമെന്റ് മണ്ഡലത്തെയും ഗുരുതര പ്രതിസന്ധിയിലാക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ആരോപിച്ചു.</p>
<p>ഗ്രാമീണ–മലയോര മേഖലകളിൽ സിലിണ്ടർ ബുക്കിംഗുകൾക്കിടയിൽ ഏർപ്പെടുത്തിയ 45 ദിവസത്തെ നിർബന്ധിത ഇടവേള ഹൈറേഞ്ച് നിവാസികൾക്ക് താങ്ങാനാവില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രിക്ക് അയച്ച കത്തിൽ എം.പി. ചൂണ്ടിക്കാട്ടി.</p>
<p>ഇടുക്കി ജില്ലയിലെ മലയോര മേഖലകൾക്കൊപ്പം മണ്ഡലത്തിന്റെ ഭാഗമായ മൂവാറ്റുപുഴ, കോതമംഗലം മേഖലകളിലും ഈ നിയന്ത്രണം മൂലം വലിയ പ്രതിസന്ധി നേരിടുന്നതായി അദ്ദേഹം പറഞ്ഞു. വിറകിന് നിയന്ത്രണമുള്ള പ്രദേശങ്ങളിൽ ഒരു സിലിണ്ടർ കൊണ്ട് 45 ദിവസം കുടുംബം മുന്നോട്ടുകൊണ്ടുപോകുക അസാധ്യമാണ് എന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>വാണിജ്യ സിലിണ്ടറുകൾക്ക് 80 ശതമാനം നിയന്ത്രണം ഏർപ്പെടുത്തിയതോടെ ഹോട്ടലുകളും ബേക്കറികളും അടച്ചുപൂട്ടേണ്ട സാഹചര്യം ഉണ്ടാകുന്നുവെന്നും എം.പി. ആരോപിച്ചു.</p>
<p>ഇടുക്കിയെ പ്രത്യേക മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി 45 ദിവസത്തെ നിയന്ത്രണം 25 ദിവസമായി കുറയ്ക്കുകയും വാണിജ്യ സിലിണ്ടർ വിതരണം പുനഃസ്ഥാപിക്കുകയും ചെയ്യണം എന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനോട് എം.പി. ആവശ്യപ്പെട്ടു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പനയിൽ പോലീസ് – കേന്ദ്രസേന സംയുക്ത റൂട്ട് മാർച്ച്</title>
<link>https://thekeralajournal.com/1949</link>
<guid>https://thekeralajournal.com/1949</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b533616ad64.jpg" length="78472" type="image/jpeg"/>
<pubDate>Sat, 14 Mar 2026 15:38:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കട്ടപ്പന നഗരത്തിൽ പോലീസ്–കേന്ദ്രസേന സംയുക്തമായി റൂട്ട് മാർച്ച് നടത്തി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോയ മാർച്ച് തിരഞ്ഞെടുപ്പ് സുരക്ഷാ ഒരുക്കങ്ങളുടെ ഭാഗമായാണ് സംഘടിപ്പിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b53380abfee.jpg" alt=""></p>
<p>കട്ടപ്പന ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഷാജൻ വി.റ്റി., ഇൻസ്പെക്ടർ ഷാജു എ.എൽ., സബ് ഇൻസ്പെക്ടർ ബേബി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടന്നത്. പോലീസ് ഉദ്യോഗസ്ഥരോടൊപ്പം സായുധരായ കേന്ദ്രസേനാംഗങ്ങളും റൂട്ട് മാർച്ചിൽ അണിനിരന്നു.</p>
<p>തിരഞ്ഞെടുപ്പ് സമയത്ത് ക്രമസമാധാനം ഉറപ്പാക്കുക, അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുക, വോട്ടർമാരിൽ ആത്മവിശ്വാസം വളർത്തുക എന്നിവയാണ് റൂട്ട് മാർച്ചിന്റെ പ്രധാന ലക്ഷ്യമെന്ന് പോലീസ് അധികൃതർ അറിയിച്ചു. വരും ദിവസങ്ങളിലും നിയോജകമണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ സമാനമായ സുരക്ഷാ നടപടികൾ തുടരുമെന്നും അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാതയോരങ്ങളിൽ അനധികൃത ഫ്ലക്സ്ബോർഡ്, ബാനർ സ്ഥാപിച്ചാൽ നടപടി</title>
<link>https://thekeralajournal.com/1948</link>
<guid>https://thekeralajournal.com/1948</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b74c64d85.jpg" length="138941" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:48:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ചതായി തദ്ദേശ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ അറിയിച്ചു.</p>
<p>ഇത്തരത്തിലുള്ളവ സ്ഥാപിക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് പ്രോസിക്യൂഷൻ നടപടി സ്വീകരിക്കാനും ഓരോ ഇനത്തിനും 5000 രൂപ വീതം പിഴ ഈടാക്കാനും തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് അനുമതി നൽകിയിട്ടുണ്ട്.</p>
<p>രാഷ്ട്രീയ പാർട്ടികൾ, മതസ്ഥാപനങ്ങൾ, സാമുദായിക സംഘടനകൾ, സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ, വ്യക്തികൾ തുടങ്ങിയവർ നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഇത്തരം പരസ്യ സാമഗ്രികൾ സ്ഥാപിക്കാൻ പാടുള്ളൂ.</p>
<p>ഹൈക്കോടതി ഉത്തരവും തുടർ നിർദേശങ്ങളും അടിസ്ഥാനമാക്കി സംസ്ഥാനത്തെ പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ്, ബോർഡ്, ബാനർ, കൊടിതോരണങ്ങൾ എന്നിവ സ്ഥാപിക്കുന്നത് വിലക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ മത്സ്യ ഉത്പാദനം വർധിപ്പിക്കും ; മന്ത്രി സജി ചെറിയാൻ</title>
<link>https://thekeralajournal.com/1947</link>
<guid>https://thekeralajournal.com/1947</guid>
<description><![CDATA[ ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b5fb8fb67.jpg" length="132230" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:42:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ 24 ഡാമുകളിൽ മത്സ്യകൃഷി സജീവമാക്കിയിട്ടുള്ള നാല് ഡാമുകളിലെ ഫാമുകൾ പ്രവർത്തനസജ്ജമാകുന്നതോടെ മത്സ്യ ഉത്പാദനം ഗണ്യമായി വർധിപ്പിക്കാനാകുമെന്ന് ഫിഷറീസ്, സാംസ്‌കാരിക, യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ഫിഷറീസ് വകുപ്പിന്റെ കീഴിൽ വെള്ളത്തൂവൽ പഞ്ചായത്തിൽ നിർമ്മിച്ച ചെങ്കുളം മൾട്ടി സ്പീഷീസ് മത്സ്യവിത്ത് ഫാമിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>ഇതുവഴി കൂടുതൽ ഡാമുകളിലേക്ക് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാകും. ജില്ലയിലെ മത്സ്യകർഷകർ ഏറെക്കാലമായി കാത്തിരുന്ന പദ്ധതിയാണിതെന്നും മന്ത്രി പറഞ്ഞു. ജില്ലയിൽ ഏകദേശം 4500 ശുദ്ധജല മത്സ്യകർഷകർ സംസ്ഥാനത്തിന്റെ മത്സ്യ സമ്പദ്‌വ്യവസ്ഥയിൽ വലിയ പങ്ക് വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>മുമ്പ് മത്സ്യക്കുഞ്ഞുങ്ങൾ വിദൂര ജില്ലകളിൽ നിന്നാണ് വലിയ ബുദ്ധിമുട്ടോടെ എത്തിച്ചിരുന്നത്. ദൂരയാത്രകളിൽ മത്സ്യക്കുഞ്ഞുങ്ങളുടെ മരണനിരക്ക് കൂടുതലായതിനാൽ കർഷകർക്ക് വലിയ നഷ്ടമുണ്ടാകാറുണ്ടായിരുന്നു. ഇതിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായാണ് സർക്കാർ ചെങ്കുളത്ത് മത്സ്യവിത്ത് ഫാം ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു.</p>
<p>വെള്ളത്തൂവൽ പഞ്ചായത്തിലെ ചെങ്കുളം ഡാം സൈറ്റിൽ 1.62 ഹെക്ടർ സ്ഥലത്ത് 654.95 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അഞ്ച് സെന്റ് വീതമുള്ള 15 ടാങ്കുകളും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കും ഉൾപ്പെടുന്ന ഫാമിന് പ്രതിവർഷം 3.6 മില്യൺ മത്സ്യക്കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്.</p>
<p>ഇടുക്കി ജില്ലയിൽ കാർപ്പ്, തിലാപ്പിയ, വരാൽ, ആസാംവാള, അനാബസ് തുടങ്ങിയ മത്സ്യങ്ങളുടെ കൃഷി വിവിധ പദ്ധതികളിലൂടെ നടന്നു വരുന്നു. കുളങ്ങളും മറ്റു നൂതന മത്സ്യകൃഷി രീതികളുമായി 250 ഹെക്ടറിലധികം ജലാശയങ്ങൾ മത്സ്യകർഷകർ ഉപയോഗപ്പെടുത്തുന്നു. ജില്ലയിൽ ഏകദേശം 12,000 ഹെക്ടർ റിസർവോയറുകൾ മത്സ്യ ഉത്പാദനത്തിന് വലിയ സാധ്യതയുള്ളതായും മന്ത്രി പറഞ്ഞു.</p>
<p>ചെങ്കുളം ഡാം സൈറ്റിൽ നടന്ന ചടങ്ങിൽ അഡ്വ. എ. രാജ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എം. മണി എം.എൽ.എ മുഖ്യാതിഥിയായി പങ്കെടുത്തു. എക്‌സിക്യൂട്ടീവ് എൻജിനീയർ സുനിൽ സാമുവൽ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളത്തൂവൽ പഞ്ചായത്ത് അംഗം പി. സി. ജയൻ, ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ പി. കണ്ണൻ, നെടുങ്കണ്ടം ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ജോബിൻസ് കുര്യൻ, വകുപ്പ് ജീവനക്കാർ, രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ പട്ടയഭൂമിയിലെ നിർമ്മാണ നിരോധനം നീക്കി; മന്ത്രിസഭാ തീരുമാനം</title>
<link>https://thekeralajournal.com/1946</link>
<guid>https://thekeralajournal.com/1946</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b45d86595.jpg" length="135980" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:35:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിലെ പട്ടയ ഭൂമിയിൽ നിർമ്മാണ നിരോധനം നീക്കി സർക്കാർ തീരുമാനം. വിവിധ ആവശ്യങ്ങൾക്ക് ഭൂമി വിനിയോഗിക്കുന്നതിനായി കേരള ഭൂമി പതിവ് ചട്ടത്തിൽ ഭേദഗതി വരുത്തി അനുമതി നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.</p>
<p>പട്ടയമായി നൽകിയ ഭൂമി വീടുനിർമാണത്തിനും കൃഷിക്കും പുറമെ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാനാണ് തീരുമാനം. ഇതോടെ പതിച്ചു നൽകിയ ഭൂമിയിൽ വീടുകൾ മാത്രമല്ല, മറ്റ് നിർമാണ പ്രവർത്തനങ്ങളും നടത്താൻ പട്ടയ ഉടമകൾക്ക് സാധിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി Roshy Augustine അറിയിച്ചു.</p>
<p>ഹൈറേഞ്ച് ജനതയുടെ ഏറെക്കാലത്തെ ആവശ്യമാണ് മന്ത്രിസഭ അംഗീകരിച്ചതെന്നും 2010 മുതൽ നിലനിന്നിരുന്ന അനിശ്ചിതത്വം ഇതോടെ അവസാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.</p>
<p>പുതിയ തീരുമാനപ്രകാരം 5000 ചതുരശ്ര അടിവരെ വരുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഫീസ് ഈടാക്കില്ല. 5000 മുതൽ 10,000 ചതുരശ്ര അടിവരെ ഭൂമിയുടെ ന്യായവിലയുടെ ഒരു ശതമാനം ഫീസായും, അതിനുമുകളിലുള്ള നിർമ്മിതികൾക്ക് ഭൂമിയുടെ ന്യായവിലയുടെ രണ്ട് ശതമാനവും ഈടാക്കും. മറ്റ് ആവശ്യങ്ങൾക്കായി ഭൂമി ഉപയോഗിക്കുന്നതിനായി ഭൂമിയുടെ ന്യായവിലയുടെ അഞ്ച് ശതമാനം ഫീസ് നൽകണം.</p>
<p>നിലവിൽ ഇത്തരം നിർമാണങ്ങൾ ഉണ്ടായിരുന്നവ ക്രമവത്കരിക്കാൻ ചട്ടം ഉണ്ടായിരുന്നെങ്കിലും, പുതിയ ചട്ടം നിലവിൽ വന്നതോടെ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കാൻ അനുമതിയും ലഭ്യമാകും.</p>
<p>പതിച്ചു നൽകിയ ഭൂമി പതിവ് വ്യവസ്ഥകൾക്ക് വിരുദ്ധമായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ചില സംഘടനകളും വ്യക്തികളും കോടതിയെ സമീപിച്ചതിനെ തുടർന്ന് ജില്ലയിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഏകദേശം നിലച്ച നിലയിലായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കല്ലാർ കവലയ്ക്ക് സമീപം കാർ കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/1945</link>
<guid>https://thekeralajournal.com/1945</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b4b21c3bcfe.jpg" length="125977" type="image/jpeg"/>
<pubDate>Sat, 14 Mar 2026 06:26:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കൊല്ലം–തേനി ദേശീയപാതയിൽ പീരുമേട് കല്ലാർ കവലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് റോഡരികിലെ കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട എരുമേലി സ്വദേശികളായ രണ്ട് പേർ പരുക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.</p>
<p>ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. തമിഴ്‌നാട്ടിൽ നിന്ന് എരുമേലിയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കല്ലാർ കവലയ്ക്ക് സമീപത്ത് എത്തിയപ്പോൾ കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്‌ച്ചയിലേക്ക് മറിഞ്ഞുവെന്നാണ് വിവരം.</p>
<p>ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നതാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പീരുമേട് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ക്ഷാമം: അവഗണനയ്‌ക്കെതിരെ കോൺഗ്രസ് പ്രതിഷേധം</title>
<link>https://thekeralajournal.com/1944</link>
<guid>https://thekeralajournal.com/1944</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b42d279f2f7.jpg" length="108866" type="image/jpeg"/>
<pubDate>Fri, 13 Mar 2026 20:59:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ച് മേഖലയിലെ സാധാരണക്കാരുടെ പ്രധാന ആശ്രയമായ കട്ടപ്പന താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും അവഗണനയ്‌ക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇരുപതേക്കറിൽ നടന്ന സായാഹ്ന ധർണ്ണ കട്ടപ്പന നഗരസഭാ അധ്യക്ഷൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b42d3f561ee.jpg" alt=""></p>
<p>മലയോര മേഖലയിലെ പാവപ്പെട്ട രോഗികൾ മണിക്കൂറുകളോളം ക്യൂയിൽ നിന്നിട്ടും ചികിത്സ ലഭിക്കാതെ മടങ്ങേണ്ടിവരുന്ന സാഹചര്യം അതീവ പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രിയിൽ ഡോക്ടർമാരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിനാൽ പ്രവർത്തനം പൂർണ്ണമായും താളം തെറ്റിയിരിക്കുകയാണെന്നും ആരോപിച്ചു. അത്യാഹിത വിഭാഗത്തിലും രാത്രികാലങ്ങളിലും മതിയായ സേവനം ലഭിക്കാത്തത് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b42d4edbcce.jpg" alt=""></p>
<p>താലൂക്ക് ആശുപത്രിയിൽ ഒഴിഞ്ഞുകിടക്കുന്ന ഡോക്ടർ തസ്തികകളിൽ ഉടൻ സ്ഥിരനിയമനം നടത്തണമെന്നും, സ്പെഷ്യാലിറ്റി സൗകര്യങ്ങൾ പേരിൽ മാത്രം ഒതുക്കാതെ പ്രായോഗികമായി നടപ്പിലാക്കണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. രോഗികൾക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുന്നതിനായി ആവശ്യമായ ജീവനക്കാരെ നിയമിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.</p>
<p>ജനങ്ങളുടെ ആരോഗ്യാവകാശങ്ങൾ സംരക്ഷിക്കാൻ യു.ഡി.എഫ് മുന്നിലുണ്ടാകുമെന്നും, പ്രശ്നത്തിന് അടിയന്തര പരിഹാരം കണ്ടില്ലെങ്കിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും ജോയി വെട്ടിക്കുഴി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/1937</link>
<guid>https://thekeralajournal.com/1937</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b35d6c03efe.jpg" length="90143" type="image/jpeg"/>
<pubDate>Fri, 13 Mar 2026 06:12:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി രൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ ഹൈറേഞ്ച് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കാർഷിക ഗ്രാമവികസന ദേശീയ ബാങ്കിന്റെ (നബാർഡ്) സഹായത്തോടെ നടപ്പാക്കിയ ബിവി–380 കോഴിവളർത്തൽ പരിശീലനം പൂർത്തിയാക്കിയ വനിതകൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. സർട്ടിഫിക്കറ്റുകൾ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ വിതരണം ചെയ്തു.</p>
<p>കഞ്ഞിക്കുഴി, വാഴത്തോപ്പ്, മരിയാപുരം, വാത്തിക്കുടി പഞ്ചായത്തുകളിൽ നടപ്പിലാക്കുന്ന എൽ.ഇ.ഡി.പി പദ്ധതിയുടെ ഭാഗമായാണ് ബിവി–380 കോഴിവളർത്തൽ പരിശീലനം സംഘടിപ്പിച്ചത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വനിതകളുടെ സാമ്പത്തിക നില മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ആകെ 90 വനിതകൾക്കാണ് പരിശീലനം നൽകുന്നത്. ഇതിൽ ആദ്യ രണ്ട് ബാച്ചുകളിലായി പരിശീലനം പൂർത്തിയാക്കിയ 60 വനിതകൾക്കാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.</p>
<p>യോഗത്തിൽ എച്ച്‌.ഡി.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ. ജോസഫ് കൊച്ചുകുന്നേൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വ്യവസായ വികസന ഓഫീസർ രാജേഷ് വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് ക്ലാസ് നയിച്ചു. ചെറുതോണി യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥർ വിവിധ വായ്പാ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു.</p>
<p>എബിൻ തോമസ്, ഗിരിജ്യോതി ക്രെഡിറ്റ് യൂണിയൻ രൂപതാ പ്രസിഡന്റ് കുഞ്ഞമ്മ തോമസ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം; മന്ത്രി സജി ചെറിയാനെതിരെ വിമർശനവുമായി എം.എം. മണി</title>
<link>https://thekeralajournal.com/1936</link>
<guid>https://thekeralajournal.com/1936</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b35ba7ada05.jpg" length="56895" type="image/jpeg"/>
<pubDate>Fri, 13 Mar 2026 06:04:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ചെങ്കുളത്ത് ഫിഷറീസ് വകുപ്പിന്റെ മത്സ്യവിത്ത് ഫാം ഉദ്ഘാടനം ഓൺലൈനായി നടത്തിയതിനെതിരെ വിമർശനവുമായി എം.എം. മണി എം.എൽ.എ രംഗത്ത്. ഉദ്ഘാടന ചടങ്ങിൽ മന്ത്രി സജി ചെറിയാൻ നേരിട്ട് പങ്കെടുക്കാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തതാണ് മണിയുടെ വിമർശനത്തിന് കാരണമായത്. ചടങ്ങ് നടന്ന വേദിയിൽ നിന്നായിരുന്നു M. M. മണിയുടെ പ്രതികരണം.</p>
<p>ഫിഷറീസ് വകുപ്പിന്റെ ചെങ്കുളം മത്സ്യവിത്ത് ഫാം ഉദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചതിന് പിന്നാലെ തന്നെയാണ് എം.എം. മണി തന്റെ അതൃപ്തി തുറന്നുപറഞ്ഞത്. മന്ത്രിയാണെങ്കിലും ഇത്തരത്തിൽ പെരുമാറുന്നത് ശരിയല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഉദ്ഘാടനം ഓൺലൈനായിരിക്കുമെന്ന് അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>“മന്ത്രിയാണെങ്കിലും ഒരുമാതിരി പണി കാണിക്കരുത്. അയാൾക്കു പിന്നെ എന്തു ജോലിയാണുള്ളത്?” എന്ന് ചോദിച്ച എം.എം. മണി ഉദ്യോഗസ്ഥരോട്, താൻ ഇങ്ങനെ പറഞ്ഞെന്ന് മന്ത്രിയോട് അറിയിക്കാനും നിർദേശിച്ചു.</p>
<p>“ഞങ്ങളെ എന്തിന് മെനക്കടുത്തി? അയാൾ അവിടെ ഇരുന്ന് ഉദ്ഘാടനം ചെയ്യേണ്ട കാര്യമുണ്ടോ? ഞാനും A. രാജയും പോരേ ഉദ്ഘാടനം ചെയ്യാൻ. തിരുവനന്തപുരത്തുനിന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നതിന് നമ്മളും ഡീസൽ അടിച്ച്‌ ഇവിടെയെത്തി മെനക്കെടേണ്ടിവന്നു,” എന്നും മണി പറഞ്ഞു.</p>
<p>ഇത്തരത്തിലുള്ള പരിപാടികൾക്കായി ഇനി തന്നെ ക്ഷണിക്കേണ്ടതില്ലെന്നും പറഞ്ഞാണ് എം.എം. മണി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1931</link>
<guid>https://thekeralajournal.com/1931</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b20fe338023.jpg" length="107460" type="image/jpeg"/>
<pubDate>Thu, 12 Mar 2026 06:29:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സേവാഭാരതി, ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണൽ ക്ലിനിക്കിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഇടുക്കി ഡെപ്യൂട്ടി കളക്ടർ ദീപ കെ.പി നിർവഹിച്ചു.</p>
<p>ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണൽ ക്ലിനിക്കിലെ ഡോ. ആനന്ദരാജ് ക്യാമ്പിന് നേതൃത്വം നൽകി. ആരോഗ്യ പരിശോധനയ്ക്ക് പുറമേ ഷുഗർ, കൊളസ്‌ട്രോൾ പരിശോധനകളും ഡയബറ്റിക് മൂലമുള്ള മുറിവുകൾ, ദീർഘകാലമായി ഉണങ്ങാത്ത മുറിവുകൾ, വേരിക്കോസ് മുറിവുകൾ തുടങ്ങിയവയ്ക്കുള്ള പരിശോധനയും ക്യാമ്പിൽ നടന്നു.</p>
<p>വാർഡ് കൗൺസിലർമാരായ ഗോപാലകൃഷ്ണൻ, ജിതേഷ് സി. ഇഞ്ചക്കാട്ട്, വിജയകുമാരി പി.ആർ എന്നിവർ സംസാരിച്ചു. സേവാഭാരതി അംഗങ്ങളായ ഡോ. സി.ജി. സോമശേഖരൻ, എം.വി. ജയൻ, സന്തോഷ് കുമാർ, ബാബു കെ.ആർ, ഹരിശാന്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ബി.എസ്.എസ് ഹെൽത്ത് കെയർ ഇന്റർനാഷണലിന്റെ ജി.എം അമൽ എസ്, സി.എഫ്.ഒ സെബാസ്റ്റ്യൻ പെരേര എന്നിവർ ആശംസകൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിലെ പട്ടികജാതി യുവതികൾക്ക് 100% സ്കോളർഷിപ്പോടെ ആയുർവേദ തെറാപ്പി കോഴ്‌സ്</title>
<link>https://thekeralajournal.com/1930</link>
<guid>https://thekeralajournal.com/1930</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0c32769893.jpg" length="60861" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:49:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: കേരള സർക്കാർ ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ASAP കേരളയും ഇടുക്കി ജില്ലാ പട്ടികജാതി വികസന വകുപ്പും ജില്ലാ പഞ്ചായത്തും സംയുക്തമായി ആരംഭിക്കുന്ന “സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ആയുർവേദ തെറാപ്പി” കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതാനും സീറ്റുകൾ മാത്രമാണ് ലഭ്യമുള്ളത്.</p>
<p>ഇടുക്കി ജില്ലയിൽപ്പെട്ട പട്ടികജാതി വിഭാഗത്തിലെ 18 മുതൽ 35 വയസ് വരെയുള്ള യുവതികൾക്ക് ഫീസ് ഇനത്തിൽ 100 ശതമാനം സ്കോളർഷിപ്പ് ലഭിക്കും. കുമളി, തൊടുപുഴ എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങൾ പ്രവർത്തിക്കുക.</p>
<p>ഒരു വർഷം ദൈർഘ്യമുള്ള NCVET അംഗീകൃത കോഴ്‌സിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു വിജയം ആണ്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്ലേസ്‌മെന്റ് സഹായവും ലഭ്യമാക്കും.</p>
<p>താൽപ്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം:</p>
<p>👉 https://forms.gle/FrqfN7q57giBKvhz7⁠�</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 9495999655, 9495999713</p>]]> </content:encoded>
</item>

<item>
<title>മാലിന്യ കൂമ്പാരത്തിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി</title>
<link>https://thekeralajournal.com/1929</link>
<guid>https://thekeralajournal.com/1929</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0c2c40785a.jpg" length="36679" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:48:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരട്ടയാർ: ഇരട്ടയാർ പഞ്ചായത്തിലെ കടുകുമക്കൽപടി – അയ്യമലപ്പടി ഭാഗത്ത് മാലിന്യ കൂമ്പാരത്തിൽ നിന്നും കഞ്ചാവ് പൊതികൾ കണ്ടെത്തി.</p>
<p>ഇന്നലെ വൈകീട്ട് ഏകദേശം 6 മണിയോടെയാണ് സംഭവം. പ്രദേശവാസികൾ മാലിന്യകൂമ്പാരത്തിൽ സംശയാസ്പദമായ പൊതികൾ കാണപ്പെട്ടതിനെ തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കഞ്ചാവ് പൊതികൾ കണ്ടെത്തി.</p>
<p>പോലീസും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ നിയമ നടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്</title>
<link>https://thekeralajournal.com/1928</link>
<guid>https://thekeralajournal.com/1928</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0bef51932d.jpg" length="52748" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:31:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ജില്ലയിൽ കനത്ത ചൂട് അനുഭവപ്പെടുന്നതിനിടെ അൾട്രാവയലറ്റ് (യുവി) രശ്മികളുടെ സൂചിക ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അൾട്രാവയലറ്റ് രശ്മി രേഖപ്പെടുത്തിയിരിക്കുന്നത് മൂന്നാറിലാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ സൂചികയിൽ മൂന്നാറിൽ എട്ട് രേഖപ്പെടുത്തിയതിനെ തുടർന്ന് ഇവിടെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.</p>
<p>കൊട്ടാരക്കര, കോന്നി, ചങ്ങനാശേരി, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ യുവി സൂചിക ആറാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് സൂചിക 11ന് മുകളിലായാൽ റെഡ് അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും ആറു മുതൽ ഏഴ് വരെ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിക്കുക.</p>
<p>തുടർച്ചയായി അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ പതിക്കുന്നത് സൂര്യതാപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും പൊതുവെ അൾട്രാവയലറ്റ് സൂചിക ഉയർന്നതായിരിക്കും. ജലാശയങ്ങൾ, മണൽ പ്രദേശങ്ങൾ എന്നിവ അൾട്രാവയലറ്റ് രശ്മികളെ കൂടുതൽ പ്രതിഫലിപ്പിക്കുന്നതിനാൽ ഇവിടങ്ങളിലും സൂചിക ഉയരാൻ സാധ്യതയുണ്ട്. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിലും ഉയർന്ന യുവി സൂചിക അനുഭവപ്പെടാമെന്നും അധികൃതർ അറിയിച്ചു.</p>
<p><strong>ജാഗ്രത നിർദ്ദേശങ്ങൾ</strong></p>
<p>• പകൽ 10 മുതൽ മൂന്ന് വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. പുറം ജോലികൾ ചെയ്യുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണം.</p>
<p>• പുറത്തേക്ക് പോകുമ്പോൾ തൊപ്പി, കുട, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക.</p>
<p>• ശരീരം മുഴുവൻ മറയ്ക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.</p>
<p>• യാത്രകളിലും പുറം പ്രവർത്തനങ്ങളിലും ഇടവേളകളിൽ തണലിൽ വിശ്രമിക്കുക.</p>]]> </content:encoded>
</item>

<item>
<title>ഡോക്ടർമാരുടെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവിനെതിരെ പ്രതിഷേധം</title>
<link>https://thekeralajournal.com/1927</link>
<guid>https://thekeralajournal.com/1927</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0be00e35c3.jpg" length="78741" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:27:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: ഡോക്ടർമാരുടെ എണ്ണം വർധിപ്പിക്കാതെ ഡ്യൂട്ടി സമയം കൂട്ടിയ സർക്കാർ ഉത്തരവിനെതിരെ ഇടുക്കി ജില്ലയിലെ എല്ലാ താലൂക്ക് ആശുപത്രികളിലും പ്രതിഷേധ യോഗങ്ങൾ നടന്നു. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടന്ന പ്രതിഷേധ യോഗത്തിൽ കെജിഎംഒഎ യൂണിറ്റ് കൺവീനർ ഡോ. ജോബിൻ ജോസ് സ്വാഗതം പറഞ്ഞു. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് ഡോ. പ്രീതി സി.ജെ അധ്യക്ഷത വഹിച്ചു. കെജിഎംഒഎ മിഡ്സോൺ വൈസ് പ്രസിഡന്റ് ഡോ. അൻസൽ നബി യോഗം ഉദ്ഘാടനം ചെയ്തു.</p>
<p>ആശുപത്രികളിൽ ഡോക്ടർമാരുടെ കുറവ് പരിഹരിച്ച് ജനങ്ങൾക്ക് നിലവാരമുള്ള ചികിത്സ ഉറപ്പാക്കണമെന്ന ആവശ്യവുമായി സംഘടന മുന്നോട്ടുവന്നിരിക്കെ, വേണ്ട കൂടിയാലോചനകളില്ലാതെ ഡ്യൂട്ടി സമയം വർധിപ്പിച്ച ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചതായി കെജിഎംഒഎ ആരോപിച്ചു.</p>
<p>ജില്ലയിലെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ ഡോക്ടർമാരുടെ ഗുരുതരമായ കുറവാണ് നിലവിലുള്ളത്. തൊടുപുഴ ജില്ലാ ആശുപത്രിയിൽ ആകെ നാല് തസ്തികകളുണ്ടെങ്കിലും അതിൽ ഒന്ന് ഒഴിവായിരിക്കുകയാണ്. ഈ ജോലികളും സ്പെഷ്യാലിറ്റി ഡോക്ടർമാർക്ക് നിർവഹിക്കണമെന്ന നിലപാടാണ് പുതിയ ഉത്തരവിലുണ്ടെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഇതിലൂടെ രോഗികൾക്ക് ആവശ്യമായ സേവനം ലഭിക്കാതെ പോകുകയാണെന്നും സംഘടന അഭിപ്രായപ്പെട്ടു.</p>
<p>ഗൈനക്കോളജി ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി തസ്തികകൾ വർധിപ്പിക്കാതെയും നിലവിലുള്ള ഒഴിവുകൾ നികത്താതെയും ഉള്ളവരെ കൊണ്ട് കൂടുതൽ ജോലി ചെയ്യിപ്പിക്കുന്ന നടപടിയാണ് സർക്കാർ സ്വീകരിച്ചതെന്ന് സംഘടന ആരോപിച്ചു. ഇതിലൂടെ ഡോക്ടർമാരുടെ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതോടൊപ്പം ജനങ്ങൾക്ക് വേണ്ടത്ര ചികിത്സ ലഭിക്കാത്ത സാഹചര്യം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.</p>
<p>മതിയായ ചർച്ചകൾ നടത്താതെയാണ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ എന്നതിൽ നിന്ന് രാവിലെ 8 മുതൽ വൈകിട്ട് 3 വരെ എന്നാക്കി മാറ്റിയതെന്നും ഇതിലൂടെ പൊതുജനങ്ങൾക്ക് സൂപ്രണ്ടിനെ നേരിൽ കാണാനുള്ള അവസരം നഷ്ടപ്പെടുന്നുവെന്നും സംഘടന ചൂണ്ടിക്കാട്ടി. ഒരു രോഗിക്ക് ഡോക്ടർ എത്ര സമയം നൽകണം എന്ന കാര്യത്തിലും സർക്കാർ ഉത്തരവിൽ വ്യക്തതയില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി.</p>
<p>ഡോക്ടർമാരുടെ അവകാശങ്ങൾ അവഗണിക്കുന്ന ഇത്തരം ഉത്തരവുകൾ പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്നതിനാൽ ഈ ഉത്തരവ് അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധ യോഗം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ട്രഷറി സംവിധാനം ആധുനികവത്ക്കരണത്തിന്റെ പാതയില്‍: മന്ത്രി കെ.എൻ ബാലഗോപാല്‍</title>
<link>https://thekeralajournal.com/1926</link>
<guid>https://thekeralajournal.com/1926</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0bd3681941.jpg" length="70629" type="image/jpeg"/>
<pubDate>Wed, 11 Mar 2026 06:24:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ട്രഷറി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാല്‍.ഇടുക്കി ജില്ലാ ട്രഷറിയുടെ പ്രവർത്തനോദ്ഘാടനം മന്ത്രി ഓൺലൈനായി നിർവഹിച്ചു. ട്രഷറി വകുപ്പിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പുതിയ ട്രഷറികൾ ആരംഭിച്ചിട്ടുണ്ടെന്നും ചിലത് നിർമ്മാണഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു.</p>
<p>ജില്ലാ ആസ്ഥാനത്തിന് പുറത്തായി പ്രവർത്തിച്ചിരുന്ന ഇടുക്കി ജില്ലാ ട്രഷറിയുടെ പ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിനായാണ് ട്രഷറി പൈനാവിലേക്ക് മാറ്റുന്നത്. ജില്ലാ ആസ്ഥാനത്ത് ട്രഷറി പ്രവർത്തനം ആരംഭിക്കുന്നതോടെ ധനകാര്യ-ഭരണകാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമത കൈവരിക്കാനാകുമെന്ന് മന്ത്രി വ്യക്തമാക്കി.</p>
<p>സംസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ 27 ട്രഷറികൾ പുതിയ കെട്ടിടങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പട്ടത്ത് ട്രഷറിക്ക് ആസ്ഥാന മന്ദിരവും നിർമ്മിച്ചിട്ടുണ്ട്. ട്രഷറിയിലെ ഇടപാടുകൾ കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി ഓൺലൈൻ സേവനങ്ങൾ, അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുകയോ നിക്ഷേപിക്കുകയോ ചെയ്താൽ ഉടൻ മൊബൈലിലേക്ക് സന്ദേശം ലഭിക്കുന്ന സംവിധാനം, കൂടുതൽ ശക്തമായ ഡിജിറ്റൽ സുരക്ഷ എന്നിവയും ഉറപ്പാക്കിയതായി മന്ത്രി പറഞ്ഞു.</p>
<p>യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം മുൻപ് ജില്ലാ ആസ്ഥാനത്തിന് പുറത്താണ് ട്രഷറി പ്രവർത്തിച്ചിരുന്നതെന്നും നിലവിൽ സാഹചര്യം മാറിയതിനാൽ ആധുനിക സൗകര്യങ്ങളോടെ ട്രഷറി ആസ്ഥാനത്തേക്ക് മാറ്റുകയാണെന്നും പറഞ്ഞു. പുതിയ കെട്ടിടം സമയബന്ധിതമായി നിർമ്മിച്ച് അവിടേക്ക് ട്രഷറി മാറ്റുമെന്നും മന്ത്രി അറിയിച്ചു.</p>
<p>മെഡിക്കൽ കോളേജ്, നഴ്സിംഗ് കോളേജ്, ഐ.എച്ച്.ആർ.ഡി എന്നിവയ്ക്കുപുറമെ ഇടുക്കിയിൽ ലോ കോളേജ് ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>ഭരണനിർവഹണം കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ഓഫീസുകൾ ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കണമെന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് മൂലമറ്റത്തിൽ നിന്നുള്ള ജില്ലാ ട്രഷറി പൈനാവിലേക്ക് മാറ്റിയത്. പുതിയ ട്രഷറി കെട്ടിടം നിർമ്മിക്കുന്നതിനായി പൈനാവിൽ ജില്ലാ പഞ്ചായത്തിനുസമീപം 15 സെന്റ് സ്ഥലം അനുവദിച്ചിട്ടുണ്ട്.</p>
<p>ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ത്രിതല പഞ്ചായത്ത് അംഗങ്ങളായ വിജി കണ്ണൻ, അമ്മിണി ജോസ്, രാജു കല്ലറയ്ക്കൽ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ഷിജോ തടത്തിൽ, സാജൻ കുന്നേൽ, സിനോജ് വള്ളാടി, സുശീല എൻ.എൻ., ട്രഷറി വകുപ്പ് ഡയറക്ടർ വി. സാജൻ, ജില്ലാ ട്രഷറി ഓഫീസർ ബിബി മേരി മാത്യു എന്നിവർ സംസാരിച്ചു..</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന നഗരസഭ ബജറ്റ് പാസാക്കി; മറുപടി പ്രസംഗത്തെ തുടർന്ന് എൽഡിഎഫ് പ്രതിഷേധം, ചർച്ച ബഹിഷ്കരിച്ചു</title>
<link>https://thekeralajournal.com/1924</link>
<guid>https://thekeralajournal.com/1924</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0173be191a.jpg" length="84884" type="image/jpeg"/>
<pubDate>Tue, 10 Mar 2026 18:36:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: കട്ടപ്പന നഗരസഭയുടെ 2026–27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ഭരണസമിതി പാസാക്കി. ബജറ്റ് ചർച്ചക്കിടെ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴിയുടെ മറുപടി പ്രസംഗത്തിൽ നടത്തിയ പരാമർശത്തെ തുടർന്ന് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധം രേഖപ്പെടുത്തി.</p>
<p>കേരളത്തിലെ ആരോഗ്യരംഗം “വെൻ്റിലേറ്ററിലാണെന്ന്” ചെയർപേഴ്സൺ പറഞ്ഞതിനെതിരെയാണ് എൽഡിഎഫ് അംഗങ്ങൾ ശക്തമായി പ്രതികരിച്ചത്. പരാമർശം പിൻവലിക്കണമെന്നും ചെയർപേഴ്സൺ രാഷ്ട്രീയം കളിക്കുകയാണെന്നും ആരോപിച്ച് എൽഡിഎഫ് കൗൺസിലർമാർ പ്രതിഷേധിച്ചു. ബഹളത്തിൽ കലാശിച്ചതിനെ തുടർന്ന് ബജറ്റ് ചർച്ച എൽഡിഎഫ് അംഗങ്ങൾ ബഹിഷ്കരിച്ചു.</p>
<p>കട്ടപ്പനയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ബജറ്റാണിതെന്ന് ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി പറഞ്ഞു. നിർമാണ നിരോധനം കട്ടപ്പനയുടെ വികസനത്തെ പിന്നോട്ടടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കട്ടപ്പന താലൂക്ക് ആശുപത്രിയെ ഭരണസമിതി എല്ലായ്പ്പോഴും പരിഗണിച്ചിട്ടുണ്ടെന്നും കൂടുതൽ വികസനത്തിനായി ആശുപത്രിക്കായി 2 ഏക്കർ സ്ഥലം ഏറ്റെടുക്കുമെന്നും അറിയിച്ചു. കൂടാതെ കട്ടപ്പനയിലെ മൂന്ന് വെൽനെസ് സെൻ്ററുകൾക്ക് 1.65 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ചെയർപേഴ്സൺ പറഞ്ഞു.</p>
<p>ആരോഗ്യ മേഖലയെ പ്രാധാന്യത്തോടെ പരിഗണിച്ച ബജറ്റാണിതെന്ന് കൗൺസിലർ അഡ്വ. കെ.ജെ. ബെന്നി അഭിപ്രായപ്പെട്ടു. സ്റ്റേഡിയത്തിനായി സ്ഥലം ഏറ്റെടുക്കൽ, ക്ഷീരമേഖല, വനിതാക്ഷേമം, സ്വയംതൊഴിൽ സംരംഭങ്ങൾ, ഷീലോഡ്ജ് തുടങ്ങിയ പദ്ധതികൾക്കും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്ന് കൗൺസിലർ തോമസ് മൈക്കിൾ പറഞ്ഞു. താലൂക്ക് ആശുപത്രി വികസനത്തെ സംസ്ഥാന സർക്കാർ അവഗണിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.</p>
<p>അതേസമയം ബജറ്റ് നിരാശജനകമാണെന്ന് എൽഡിഎഫ് കൗൺസിലർ കെ.പി. സുമോദ് വിമർശിച്ചു. പത്ത് വർഷം മുമ്പ് അവതരിപ്പിച്ച ബജറ്റിലെ നിർദേശങ്ങൾ തന്നെയാണ് വീണ്ടും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും നഗരസഭയുടെ തനതു വരുമാനം വർധിപ്പിക്കാൻ ദീർഘവീക്ഷണമുള്ള പദ്ധതികൾ ഇത്തവണയില്ലെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>കട്ടപ്പനയുടെ വികസനത്തിന് ആവശ്യമായ പദ്ധതികൾ ബജറ്റിൽ ഇല്ലെന്നും നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള നടപടികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും കൗൺസിലർമാരായ ടി.ജി.എം. രാജു, സി.ആർ. മുരളി, ഷാജി കൂത്തോടിയിൽ, ബേബി കുര്യൻ എന്നിവർ പറഞ്ഞു. ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന പദ്ധതികളും ബജറ്റിൽ കാണുന്നില്ലെന്നും അവർ വിമർശിച്ചു.</p>
<p>സംസ്ഥാന സർക്കാർ കട്ടപ്പനയെ ടൂറിസം ഹബ്ബാക്കാൻ കല്യാണത്തണ്ട്, അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 20 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ കല്യാണത്തണ്ട് ടൂറിസത്തിനായി നഗരസഭ 10 ലക്ഷം രൂപ പ്രഖ്യാപിച്ചതായും അറിയിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ നഗരസഭക്ക് കഴിയാത്ത സാഹചര്യത്തിൽ പ്രതിഷേധം ശക്തമാണെന്നും എൽഡിഎഫ് കൗൺസിലർമാർ ആരോപിച്ചു.</p>
<p>മുൻ വർഷങ്ങളിലെ പ്രഖ്യാപനങ്ങൾ ആവർത്തിക്കുന്ന ബജറ്റാണിതെന്നും യുവ സംരംഭകരെ ആകർഷിക്കുന്ന അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടുത്തിയിട്ടില്ലെന്നും എൽഡിഎഫ് ആരോപിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഭവന നിർമ്മാണം, ആരോഗ്യ മേഖല, കുടിവെള്ളം, വനിതാ ക്ഷേമം എന്നിവക്ക് പ്രാധാന്യം നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്</title>
<link>https://thekeralajournal.com/1922</link>
<guid>https://thekeralajournal.com/1922</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69affe4285b0f.jpg" length="85286" type="image/jpeg"/>
<pubDate>Tue, 10 Mar 2026 16:49:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഴുത: ഭവന നിർമ്മാണം, ആരോഗ്യസംരക്ഷണം, കുടിവെള്ളം, വനിതാ ക്ഷേമം തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകി അഴുത ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ജോൺ പി. തോമസ് അവതരിപ്പിച്ച ബജറ്റിൽ 86,48,90,249 രൂപ വരവും 86,35,85,249 രൂപ ചിലവും 13,05,000 രൂപ മിച്ചവും പ്രതീക്ഷിക്കുന്നു.</p>
<p>വനിതാ ക്ഷേമ പദ്ധതികൾക്ക് 89,98,300 രൂപ, ഭിന്നശേഷിക്കാർക്ക് 44,99,150 രൂപ, വയോജനങ്ങൾക്കായി 44,99,150 രൂപ എന്നിവ നീക്കിവച്ചു. പി.എം.എ.വൈ ഭവന നിർമ്മാണ പദ്ധതിക്കായി 1 കോടി 68 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിന് പ്രത്യേക ഘടക പദ്ധതിയായി 48 ലക്ഷം രൂപയും പട്ടികവർഗ വിഭാഗത്തിനായി 9.90 ലക്ഷം രൂപയും മാറ്റിവച്ചു.</p>
<p>പൊതുവികസന ഫണ്ടിൽ പശ്ചാത്തല മേഖലയിലെ വിവിധ പ്രവൃത്തികൾക്കായി 1 കോടി 27 ലക്ഷം രൂപ, പട്ടികജാതി വിഭാഗത്തിന് 1 കോടി 20 ലക്ഷം രൂപ, പട്ടികവർഗ വിഭാഗത്തിന് 8,08,500 രൂപ എന്നിവയും വികസന ഫണ്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ശുചിത്വം, മാലിന്യ സംസ്കരണം, ജലസംരക്ഷണം എന്നിവയ്ക്കായി ധനകാര്യ കമ്മീഷൻ ഗ്രാന്റിൽ നിന്ന് 1.5 കോടി രൂപ കുടിവെള്ള പദ്ധതികൾക്കായി മാറ്റിവച്ചു. വനിതാ ഗ്രൂപ്പ് സബ്‌സിഡി പദ്ധതികൾക്ക് 47 ലക്ഷം രൂപ, ക്ഷീരകർഷകർക്ക് 11 ലക്ഷം രൂപ, ആരോഗ്യ മേഖലയ്ക്ക് 50 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ഭിന്നശേഷിക്കാർക്ക് മുചക്രവാഹനത്തിനായി 25 ലക്ഷം രൂപ, പാലിയേറ്റീവ് കെയറിന് 10 ലക്ഷം രൂപ, ശാരീരിക വെല്ലുവിളി നേരിടുന്നവർക്ക് 9 ലക്ഷം രൂപ, പട്ടികജാതി സംരംഭകർക്ക് 12 ലക്ഷം രൂപ, പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 50 ലക്ഷം രൂപ, എസ്‌.ടി വിദ്യാർത്ഥികൾക്ക് പഠനമുറിക്കായി 10 ലക്ഷം രൂപ എന്നിവയും നീക്കിവച്ചു.</p>
<p>കർഷകർക്ക് കാലിത്തീറ്റയ്ക്കായി 20 ലക്ഷം രൂപ, ലൈഫ് ഭവന പദ്ധതിക്കായി 83 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പീരുമേട് താലൂക്ക് ആശുപത്രി, വണ്ടിപ്പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ വിവിധ പദ്ധതികൾക്കും തുക വകയിരുത്തി. റോഡ് ഇതര മെയിന്റനൻസിനായി 1.68 കോടി രൂപ മാറ്റിവച്ചു.</p>
<p>വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനമായി 34,49,83,947 രൂപയും പി.എം.എ.വൈ ഭവന പദ്ധതി (ജനറൽ) 72 ലക്ഷം രൂപ, പട്ടികജാതി കേന്ദ്ര വിഹിതം 50 ലക്ഷം രൂപ, പട്ടികവർഗ കേന്ദ്ര വിഹിതം 10 ലക്ഷം രൂപ എന്നിവയും പ്രതീക്ഷിക്കുന്ന ചിലവുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷത വഹിച്ചു. പെരുവന്താനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. വിജയൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ നിക്‌സൺ ജോർജ്, അനിത സന്തോഷ്, വനിത മുരുകൻ, ജോയിന്റ് ബി.ഡി.ഒ സന്തോഷ്, മെമ്പർമാരായ നൗഷാദ് വെംബ്ലി, പി.എ. അബ്ദുൽ റഷീദ്, ബിനോയ് കുര്യൻ, ജി. മഹേന്ദ്രൻ, വിത്സമ്മ ആന്റണി, കെ.കെ. ജീവാമോൾ, ദേവി ഈശ്വരൻ, കെ.ബി. ഷെമീന, ഷീല ടീച്ചർ, ഉദ്യോഗസ്ഥർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യ&#45;കായിക മേഖലയ്ക്ക് ഊന്നൽ നൽകി കട്ടപ്പന നഗരസഭാ ബജറ്റ്</title>
<link>https://thekeralajournal.com/1921</link>
<guid>https://thekeralajournal.com/1921</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6ef9ae2fc.jpg" length="96394" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:38:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ആരോഗ്യവും കായിക മേഖലയുമാണ് പ്രധാന പരിഗണനയായി കട്ടപ്പന നഗരസഭയുടെ വാർഷിക ബജറ്റ് അവതരിപ്പിച്ചത്. കായിക മേഖലയ്ക്ക് ഊന്നൽ നൽകി അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്കോടുകൂടിയ സ്റ്റേഡിയം നിർമ്മിക്കുന്നതിനുള്ള പദ്ധതിയും ബജറ്റിൽ ഉൾപ്പെടുത്തി.</p>
<p>കായികക്ഷമതയുള്ള യുവതലമുറയെ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റേഡിയം നിർമ്മിക്കാൻ നഗരസഭ ലക്ഷ്യമിടുന്നതെന്ന് വൈസ് ചെയർപേഴ്സൺ ലീലാമ്മ ബേബി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനായി സ്ഥലം വാങ്ങുന്നതിന് അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി അധ്യക്ഷത വഹിച്ച യോഗത്തിലാണ് ബജറ്റ് അവതരിപ്പിച്ചത്.</p>
<p>കട്ടപ്പന താലൂക്ക് ആശുപത്രിയെ ഘട്ടംഘട്ടമായി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തുന്നതിനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശുപത്രിയുടെ സ്ഥലസൗകര്യം വർധിപ്പിക്കുന്നതിനായി രണ്ട് ഏക്കർ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>
<p>81,43,79,600 രൂപ വരവും 67,95,46,600 രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് ചെയർപേഴ്സൺ അവതരിപ്പിച്ചത്.</p>
<p>പ്രധാന പ്രഖ്യാപനങ്ങൾ:</p>
<p>കല്യാണത്തണ്ട് ടൂറിസം പദ്ധതിക്ക് 10 ലക്ഷം രൂപ, ദ്രവമാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ 50 ലക്ഷം രൂപ, കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മൾട്ടിലെവൽ പാർക്കിങ് സംവിധാനം നടപ്പാക്കാൻ ഒരു കോടി രൂപ, സംരംഭകർക്കായി ഇൻഡസ്ട്രിയൽ പാർക്ക് നിർമ്മിക്കാൻ 50 ലക്ഷം രൂപ എന്നിവ വകയിരുത്തി. കമ്പംമെട്ട്–തൊടുപുഴ–പുളിയൻമല സംസ്ഥാനപാതയോരത്ത് താമസിക്കുന്നവരെ പുനരധിവസിപ്പിക്കാൻ 25 ലക്ഷം രൂപയും അനുവദിച്ചു.</p>
<p>മറ്റ് നിർദേശങ്ങൾ:</p>
<p>നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും 50.75 ലക്ഷം രൂപ ചെലവിൽ എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കും. കട്ടപ്പന നഗരത്തിൽ 40 ലക്ഷം രൂപ ചെലവിൽ സോളാർ ലൈറ്റുകളും സ്ഥാപിക്കും. വളം-കീടനാശിനി വിതരണം 20 ലക്ഷം, ഫലവൃക്ഷത്തൈ വിതരണം 30 ലക്ഷം, വീടുകളുടെ മട്ടുപ്പാവിലും മുറ്റത്തും പച്ചക്കറിക്കൃഷിക്ക് 5 ലക്ഷം, ക്ഷീരകർഷകർക്ക് ഇൻസെന്റീവ് 20 ലക്ഷം, കറവപ്പശുക്കൾക്ക് കാലിത്തീറ്റ വിതരണം 20 ലക്ഷം എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തി.</p>
<p>ബയോ ബിൻ വിതരണം 40 ലക്ഷം, മാലിന്യ സംസ്കരണത്തിന് എം.സി.എഫ്/ആർ.ആർ.എഫ് പദ്ധതിക്ക് 50 ലക്ഷം, ക്രഡായി മാതൃകയിൽ കമ്പോസ്റ്റിങ് പദ്ധതിക്ക് 10 ലക്ഷം, പട്ടികജാതി-വർഗ വികസനത്തിന് 1.17 കോടി, വയോജന പാർക്ക് നിർമ്മിക്കാൻ 20 ലക്ഷം, താലൂക്ക് ആശുപത്രിക്ക് മരുന്നും മെഡിക്കൽ ഉപകരണങ്ങളും വാങ്ങാൻ 20 ലക്ഷം, ഡയാലിസിസ് യൂണിറ്റിലേക്ക് മരുന്നുകൾക്കായി 42 ലക്ഷം രൂപ എന്നിവയും ബജറ്റിൽ വകയിരുത്തി.</p>
<p>വനിതകളുടെ സ്വയംതൊഴിൽ സംരംഭങ്ങൾക്ക് 10.8 ലക്ഷം രൂപ സബ്സിഡി, വനിതകൾക്ക് ഓട്ടോറിക്ഷ പദ്ധതിക്ക് 9.6 ലക്ഷം രൂപ, ഷീ ലോഡ്ജ് പദ്ധതിക്ക് 30 ലക്ഷം രൂപ, ഉന്നതികളിലെ വീടുകളുടെ നവീകരണത്തിന് 19.5 ലക്ഷം രൂപ എന്നിവയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കാൽവരിമൗണ്ട് സെന്റ് ജോർജ് ഇടവകയിൽ പാതിനോമ്പാചരണം നാളെ</title>
<link>https://thekeralajournal.com/1920</link>
<guid>https://thekeralajournal.com/1920</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6e4eabece.jpg" length="92915" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:35:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാൽവരിമൗണ്ട് ; സെന്റ് ജോർജ് ഇടവകയിൽ പാതിനോമ്പാചരണം നാളെ നടത്തും. ഇടവക പള്ളിയിൽ നാളെ ഉച്ചകഴിഞ്ഞ് 4.30ന് സി.എം.ഐ കാർമൽ പ്രവിശ്യ വികാർ പ്രൊവിൻഷ്യൽ ഫാ. റോയി കണ്ണൻചിറയുടെ മുഖ്യകാർമ്മികത്വത്തിൽ ആരംഭിക്കുന്ന സമൂഹബലിയോടെ പാതിനോമ്പ് ആചരണത്തിന് തുടക്കമാകും.</p>
<p>തുടർന്ന് കാൽവരിമൗണ്ടിലേക്ക് പരിഹാര പ്രദക്ഷിണം, സന്ദേശം, നേർച്ച വിതരണം എന്നിവ നടക്കും. വികാരി ഫാ. ഫിലിപ്പ് മണ്ണകത്ത്, അസിസ്റ്റന്റ് വികാരി ഫാ. ജോബിൻ ഓഴക്കൽ, ട്രസ്റ്റിമാരായ ജോസ് പത്തേട്ട്, ഷാജി ആലപ്പാട്ട്, റോയി താഴത്തുവീട്ടിൽ, സജി കാഞ്ഞിരമൂട്ടിൽ, കൺവീനർമാരായ റോയ് കൊച്ചുപുര, ജോയി തുണ്ടിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിൽ; പ്രഖ്യാപനം ഈ ആഴ്ചയ്ക്കകം</title>
<link>https://thekeralajournal.com/1919</link>
<guid>https://thekeralajournal.com/1919</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6cd24ba72.jpg" length="135255" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:29:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവരാൻ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇടുക്കി ജില്ലയിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലും മുന്നണികളുടെ സ്ഥാനാർത്ഥി നിർണയം അന്തിമഘട്ടത്തിലേക്ക് കടന്നു. ഈ ആഴ്ച തന്നെ പാർട്ടികൾ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്താനാണ് സാധ്യത.</p>
<p>തൊടുപുഴ ഒഴികെയുള്ള നാല് മണ്ഡലങ്ങളിൽ ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളെ കുറിച്ചുള്ള തീരുമാനം ഏകദേശമായി ആയതായി സൂചന. സി.പി.ഐ മത്സരിക്കുന്ന പീരുമേട് മണ്ഡലത്തിൽ ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനെ മത്സരിപ്പിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചതായാണ് വിവരം. ജില്ലാ സെക്രട്ടറിയുടെ ചുമതല സ്ഥാനാർത്ഥി പട്ടികയിലുണ്ടായിരുന്ന ജോസ് ഫിലിപ്പിന് നൽകാനിടയുണ്ട്. ഇവിടെ യു.ഡി.എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. റോയ് കെ. പൗലോസിന്റെ പേരാണ് സജീവമായി പരിഗണനയിൽ ഉള്ളത്. അതേസമയം റോമൻ കത്തോലിക്ക വിഭാഗത്തിൽ നിന്നുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കണമെന്ന ആവശ്യം കാഞ്ഞിരപ്പിള്ളി രൂപത യു.ഡി.എഫ് നേതൃത്വത്തോട് ഉന്നയിച്ചതായും അറിയുന്നു. അങ്ങനെ വന്നാൽ സിറിയക് തോമസിന് വീണ്ടും അവസരം ലഭിക്കാനിടയുണ്ട്.</p>
<p>സി.പി.എം മത്സരിക്കുന്ന ഉടുമ്പഞ്ചോലയിൽ കെ.കെ. ജയചന്ദ്രനും ദേവികുളത്ത് എ. രാജയുമാകും സ്ഥാനാർത്ഥികൾ. ഈഴവ ഭൂരിപക്ഷ മണ്ഡലമായ ഉടുമ്പഞ്ചോലയിൽ യു.ഡി.എഫ് ഈഴവ സ്ഥാനാർത്ഥിയെ പരിഗണിക്കുകയാണ്. അഡ്വ. എസ്. അശോകൻ, സേനാപതി വേണു, കെ.എസ്. അരുണ്‍ എന്നിവരാണ് പട്ടികയിൽ. സംവരണ മണ്ഡലമായ ദേവികുളം പിടിക്കാനായി പുതുമുഖത്തെ ഇറക്കണമെന്ന് കെ.പി.സി.സി നിർദ്ദേശം നൽകിയതായാണ് വിവരം. ഇതനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗം കൃഷ്ണമൂർത്തി, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി എഫ്. രാജ എന്നിവരാണ് പരിഗണനയിൽ.</p>
<p>എൽ.ഡി.എഫിൽ കേരള കോൺഗ്രസ് (എം) മത്സരിക്കുന്ന തൊടുപുഴ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെക്കുറിച്ചുള്ള അന്തിമ തീരുമാനം ഇനി വരാനുണ്ട്. കേരള കോൺഗ്രസ് തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറയ്ക്കാണ് മുൻഗണന ലഭിക്കുന്നത്.</p>
<p>ഇടുക്കി കോൺഗ്രസിന്?</p>
<p>കേരള കോൺഗ്രസ് ജോസഫ്-മാണി വിഭാഗങ്ങൾ നേർക്കുനേർ മത്സരിക്കുന്ന ഇടുക്കി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കാനുള്ള നീക്കത്തിലാണ്. നിലവിലെ എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിനെതിരെ കൈപ്പത്തി ചിഹ്നത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. കുട്ടനാടും ഏറ്റുമാനൂരും കൂടാതെ ഇടുക്കിയും കോൺഗ്രസ് ഏറ്റെടുക്കാനാണ് ശ്രമം. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോയ് വെട്ടിക്കുഴി പരിഗണനയിൽ. എന്നാൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗം സീറ്റ് വിട്ടുകൊടുക്കാൻ തയ്യാറായിട്ടില്ല. കേരള കോൺഗ്രസ് തന്നെ മത്സരിച്ചാൽ ജില്ലാ പ്രസിഡന്റ് എം.ജെ. ജേക്കബ്, സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, ഉന്നതാധികാര സമിതിയംഗം നോബിള്‍ ജോസഫ് എന്നിവരിൽ ആരെങ്കിലും സ്ഥാനാർത്ഥിയാകും.</p>
<p>തൊടുപുഴയിൽ ജോസഫോ മകനോ</p>
<p>തൊടുപുഴയിൽ പി.ജെ. ജോസഫ് തന്നെ മത്സരിക്കുമോയെന്ന കാര്യത്തിൽ യു.ഡി.എഫിൽ അനിശ്ചിതത്വം തുടരുകയാണ്. ഇതുസംബന്ധിച്ച് പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നു. ഒരു വിഭാഗം പ്രവർത്തകർ ജോസഫ് തന്നെ മത്സരിക്കണമെന്ന് ആവശ്യപ്പെടുമ്പോൾ, മറ്റൊരു വിഭാഗം അദ്ദേഹത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മകൻ അപുവിനെ സ്ഥാനാർത്ഥിയാക്കണമെന്ന അഭിപ്രായമാണ് മുന്നോട്ട് വയ്ക്കുന്നത്. അന്തിമ തീരുമാനം പി.ജെ. ജോസഫിന്റേതായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>മന്ത്രി റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്ക് എൻ.ഡി.എ. മാർച്ച്</title>
<link>https://thekeralajournal.com/1918</link>
<guid>https://thekeralajournal.com/1918</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69af6b675e883.jpg" length="129135" type="image/jpeg"/>
<pubDate>Tue, 10 Mar 2026 06:23:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുതോണി: ഇടുക്കി എം.എൽ.എയും മന്ത്രിയുമായ റോഷി അഗസ്റ്റിന്റെ ചെറുതോണിയിലെ ഓഫീസിലേക്കു എൻ.ഡി.എ.യുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് നടത്തി. ഇടുക്കിയിലെ വികസന മുരടിപ്പിനെതിരെ നടത്തിയ മാർച്ച് മന്ത്രിയുടെ ഓഫീസിന് സമീപത്ത് പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ഓഫീസിനു മുന്നിൽ ഉപരോധ സമരം നടത്തി.</p>
<p>ബി.ജെ.പി സംസ്ഥാന വക്താവ് റെജി ലൂക്കോസ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. കാൽനൂറ്റാണ്ട് കാലമായി ഇടുക്കിയുടെ വികസനം ഒരു നൂറ്റാണ്ട് പിന്നിലാക്കിയ ജനപ്രതിനിധിയാണ് റോഷി അഗസ്റ്റിൻ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇടുക്കിയിലെ ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പല ബില്ലുകളും നിയമസഭയിൽ പാസാക്കാൻ ശ്രമം നടത്തിയ ജനപ്രതിനിധിയെ ജനങ്ങൾ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി രതീഷ് വരകുമല അധ്യക്ഷത വഹിച്ചു. ബി.ജെ.പി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് അഡ്വ. പ്രതീഷ് പ്രഭ, എൻ.ഡി.എ നേതാക്കളായ ശ്രീനഗരി രാജൻ, മനേഷ് കുടിക്കയത്ത്, കെ. കുമാർ, ഷാജി നെല്ലിപ്പറമ്പിൽ, കെ.എൻ. ഷാജി, പ്രസാദ് വിലങ്ങുപാറ, സുജിത് ശശി, ലീനാ രാജു എന്നിവർ പ്രസംഗിച്ചു.</p>
<p>രത്നമ്മ ഗോപിനാഥ്, കെ.എൻ. പ്രകാശ്, ബിനോജ് ടി.കെ., പി.എൻ. പ്രസാദ്, അഭിലാഷ് കാലാച്ചിറ, സൗമ്യ പി.വി., അനന്തു മാങ്കാട്ടിൽ, ഗംഗകൃഷ്ണ ജെ., എം.എൻ. മോഹൻദാസ്, സുരേഷ് എ.ആർ. എന്നിവർ മാർച്ചിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>മേമലയിൽ വാഹനാപകടം ഒരാൾക്ക് ഗുരുതര പരിക്ക്..</title>
<link>https://thekeralajournal.com/1917</link>
<guid>https://thekeralajournal.com/1917</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aec4bc50424.jpg" length="175565" type="image/jpeg"/>
<pubDate>Mon, 09 Mar 2026 18:34:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏലപ്പാറ: മേമലയിൽ ലോറി നിയന്ത്രണം വിട്ട് വൈദ്യുത പോസ്റ്റിലിടിച്ച് ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഏലപ്പാറയിൽ നിന്നും വന്ന ലോറിയുടെ ക്യാബിൻ ഊരിപ്പോയതാണ് അപകടത്തിന് കാരണമായത്. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം സമീപത്തെ പോസ്റ്റിൽ ഇടിച്ചു നിൽക്കുകയായിരുന്നു.</p>
<p>ഈ സമയം എതിരെ വന്ന കാറിലും ലോറി ഇടിച്ചു ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം ഭാഗികമായി തകർന്നു. ലോറിയിലുണ്ടായിരുന്ന ഒരാൾക്കാണ് സാരമായി പരിക്കേറ്റത്. ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69aec53a3a26e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ബിഡിജെഎസ് ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം നടന്നു</title>
<link>https://thekeralajournal.com/1916</link>
<guid>https://thekeralajournal.com/1916</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69aea9d0d4155.jpg" length="110952" type="image/jpeg"/>
<pubDate>Mon, 09 Mar 2026 16:37:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിഡിജെഎസ് (BDJS) ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫീസ് ഉദ്ഘാടനം സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഓൺലൈനിലൂടെ നിർവഹിച്ചു.</p>
<p>ബിഡിജെഎസ് ജില്ലാ അധ്യക്ഷൻ അഡ്വ. പ്രതീഷ് പ്രഭ ആമുഖ പ്രഭാഷണം നടത്തി. ബിഡിജെഎസ് നിയോജക മണ്ഡലം പ്രസിഡന്റ് അജി മുട്ടുകാട് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി. സി. വർഗീസ് മുഖ്യാതിഥിയായി പങ്കെടുത്തു.</p>
<p>ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ. സംഗീത വിശ്വനാഥൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി സൗത്ത് ജില്ലാ ജനറൽ സെക്രട്ടറി കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.</p>
<p>ബിഡിജെഎസ് സംസ്ഥാന കമ്മിറ്റി അംഗം മനേഷ് കുടിക്കയത്ത്, ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ, ജില്ലാ ട്രഷറർ ജോബി വാഴാട്ട്, ബിജെപി ഉടുമ്പൻചോല മണ്ഡലം പ്രസിഡന്റ് അനീഷ്, സെക്രട്ടറി അനൂപ് അമ്പാടി എന്നിവർ ആശംസകൾ നേർന്നു.</p>
<p>യോഗത്തിന് ബിഡിജെഎസ് ഉടുമ്പൻചോല മണ്ഡലം ജനറൽ സെക്രട്ടറി വിഷ്ണു ഗുരുനഗർ സ്വാഗതം ആശംസിക്കുകയും ബിഡിജെഎസ് ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് ഇടക്കുടിയിൽ കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കെ.എസ്.എസ്.പി.എ വനിതാ ഫോറം വനിതാദിനാചരണം നടത്തി</title>
<link>https://thekeralajournal.com/1915</link>
<guid>https://thekeralajournal.com/1915</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1e5319bea.jpg" length="126015" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:41:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൊടുപുഴ: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) വനിതാ ഫോറം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണം നടത്തി.</p>
<p>പ്രസിഡന്റ് ടി.ജെ. ലാലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പ്രസിഡന്റ് ഡാലി തോമസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ ന്യൂമാൻ കോളേജിലെ സഹപ്രൊഫസർ ഡോ. അഭിന മേരി സാജു ‘വനിതകളും സ്വപ്നങ്ങളും’ എന്ന വിഷയത്തിൽ സെമിനാർ നയിച്ചു.</p>
<p>മുൻ മുനിസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസ്, സ്ഥിരം സമിതി ചെയർപേഴ്സൺ വിജയകുമാരിമാരിയിൽ എന്നിവരെ യോഗത്തിൽ ആദരിച്ചു.</p>
<p>മാഗി ജോർജ്, കലാദേവി, ഐവാൻ സെബാസ്റ്റ്യൻ, കെ.എസ്. ഹസ്സൻകുട്ടി, ഗർവ്വാസിസ് കെ. സഖറിയാസ്, സ്റ്റീഫൻ ജോർജ്, ഷെല്ലി ജോൺ, ജെയ്സൺ പി. ജോസഫ്, ഫ്രാൻസിസ് ജോസഫ്, റോയി ജോർജ് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാക്കടയിൽ സൗരോർജ്ജ വേലി സ്ഥാപിച്ചു; വന്യമൃഗ ശല്യം കുറയ്ക്കാൻ സംയുക്ത പദ്ധതി</title>
<link>https://thekeralajournal.com/1914</link>
<guid>https://thekeralajournal.com/1914</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1df27f89a.jpg" length="113085" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:40:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ചിയാർ: കാഞ്ചിയാർ പഞ്ചായത്തിലെ അഞ്ചുരുളി വനാതിർത്തിയോട് ചേർന്ന പാലാക്കട പുതിയപാലം ഭാഗത്ത് വന്യമൃഗ ശല്യം കുറയ്ക്കുന്നതിനായി സൗരോർജ്ജ വേലി സ്ഥാപിച്ചു. അയ്യപ്പൻകോവിൽ റെയിഞ്ച് ഓഫീസ്, പി.ആർ.ടി അംഗങ്ങൾ, നാട്ടുകാർ എന്നിവർ ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്.</p>
<p>മുൻപ് പ്രദേശത്ത് ആന അടക്കമുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങി കൃഷിനാശം വരുത്തുകയും നാട്ടുകാരുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാവുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പും നാട്ടുകാരും ചേർന്ന് സംയുക്തമായി സൗരോർജ്ജ വേലി സ്ഥാപിക്കാൻ തീരുമാനിക്കുകയായിരുന്നു.</p>
<p>പുതിയപാലം മുതൽ ഫാക്ടറിപ്പടി വരെ ഏകദേശം അര കിലോമീറ്റർ ദൂരത്തിലാണ് വേലി സ്ഥാപിച്ചത്. കാഞ്ചിയാർ പഞ്ചായത്തിലെ പാലാക്കടയിൽ സ്ഥാപിച്ച ഫെൻസിംഗിന്റെ സ്വിച്ച് ഓൺ കർമ്മം പഞ്ചായത്ത് അംഗം സുമ രാജൻ നിർവഹിച്ചു. പഞ്ചായത്ത് അംഗം സന്ധ്യ ജയൻ, അയ്യപ്പൻകോവിൽ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.വി. രതീഷ്, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ആർ. ബിനോജ്, കാഞ്ചിയാർ ഫോറസ്റ്റ് സ്റ്റേഷൻ ജീവനക്കാർ, പി.ആർ.ടി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>ഏകദേശം 500 മീറ്റർ ദൂരത്തിൽ സ്ഥാപിച്ച സൗരോർജ്ജ വേലിക്ക് സാധാരണ ടെണ്ടർ നൽകി നിർമ്മിച്ചാൽ ഏകദേശം ഒന്നരലക്ഷം രൂപ ചെലവാകുമായിരുന്നു. എന്നാൽ വനംവകുപ്പിന്റെ വിവിധ ഓഫീസുകളിൽ നിന്ന് പഴയതെങ്കിലും ഉപയോഗപ്രദമായ സാമഗ്രികൾ ശേഖരിക്കുകയും ബാറ്ററി ഉൾപ്പെടെ ചില ഉപകരണങ്ങൾ മാത്രം പുതുതായി വാങ്ങുകയും ചെയ്തതിനാൽ 12,000 രൂപ മാത്രമാണ് പദ്ധതിക്ക് ചെലവായത്. ഒൻപത് മാസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.</p>
<p>ഫെൻസിംഗ് നിർമ്മാണവുമായി ബന്ധപ്പെട്ട പരിശീലനം ഉദ്യോഗസ്ഥർക്കു നൽകിയ ശേഷമാണ് പ്രവർത്തനം ആരംഭിച്ചത്. പലപ്പോഴും ഉദ്യോഗസ്ഥർ ജോലിക്ക് ശേഷമുള്ള ഒഴിവുസമയവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിച്ചു.</p>
<p>പദ്ധതിയുടെ ആദ്യഘട്ടമായാണ് ഇത് നടപ്പിലാക്കിയതെന്നും പദ്ധതി വിജയകരമായതോടെ കുറഞ്ഞ ചെലവിൽ ഇത്തരത്തിലുള്ള സൗരോർജ്ജ വേലികൾ കൂടുതൽ പ്രദേശങ്ങളിൽ സ്ഥാപിക്കാനാണ് വനംവകുപ്പിന്റെയും പി.ആർ.ടി അംഗങ്ങളുടെയും നാട്ടുകാരുടെയും തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>എസ്.എൻ.ഡി.പി യോഗം നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗം നടന്നു</title>
<link>https://thekeralajournal.com/1913</link>
<guid>https://thekeralajournal.com/1913</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1da2cd657.jpg" length="105629" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:38:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെടുങ്കണ്ടം: എസ്.എൻ.ഡി.പി യോഗം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ വനിതാ സംഘത്തിന്റെ 11-ാം വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും വനിതാദിനത്തിന്റെ ഭാഗമായി നടന്നു. കല്ലാർ സഹ്യാദ്രിനാഥ ഗുരുദേവ ഓഡിറ്റോറിയത്തിൽ യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു.</p>
<p>സമൂഹത്തിൽ കഠിനാധ്വാനത്തിലൂടെ ഉയർച്ച കൈവരിച്ച നിരവധി സ്ത്രീ വ്യക്തിത്വങ്ങൾ ഉണ്ടെന്നും അത്തരക്കാരെ വനിതാദിനത്തിൽ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യൂണിയൻ വനിതാ സംഘം പ്രസിഡന്റ് മിനിമോൾ മധു സ്വാഗതം ആശംസിച്ച യോഗത്തിൽ വനിതാ സംഘം സെക്രട്ടറി സന്ധ്യാ രഘു കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ മരായ സുരേഷ് ചിന്നാർ വനിതാദിന സന്ദേശം നൽകി. ജയൻ കല്ലാർ അനുഗ്രഹ പ്രഭാഷണം നടത്തി.</p>
<p>യൂണിയൻ കൗൺസിലർമാരായ മധു കമലാലയം, സി.എം. ബാബു, യൂണിയൻ വനിതാ സംഘം വൈസ് പ്രസിഡന്റ് ഷിജി കെ.ആർ., ട്രഷറർ മിനി ശ്രീകുമാർ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് വൈസ് പ്രസിഡന്റ് മനോജ്, സെക്രട്ടറി സനീഷ് മാവടി, സൈബർ സേന കൺവീനർ അമ്പിളി ജയൻ, യൂണിയൻ കുമാരസംഘം പ്രസിഡന്റ് അതുൽ ഷിജു എന്നിവർ ആശംസകൾ അറിയിച്ചു.</p>
<p>തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ യൂണിയൻ വനിതാ സംഘത്തിന്റെ ഭാരവാഹികളായി മിനി ശ്രീകുമാർ (പ്രസിഡന്റ്), രേഖ ദിലീപ് (വൈസ് പ്രസിഡന്റ്), മിനിമോൾ മധു (സെക്രട്ടറി), സിനി റെനി (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. കേന്ദ്രകമ്മിറ്റി അംഗങ്ങളായി ഷീമ സുനിൽ, സുമി റെജി, വിജി രാജീവ് എന്നിവരെയും കമ്മിറ്റി അംഗങ്ങളായി സുനിത പ്രഭാകരൻ, അമ്പിളി ഗിരീഷ്, ഇന്ദുലേഖ വത്സലൻ, ബിൻസി സനീഷ്, ജൂബിലി മനോഹരൻ എന്നിവരെയും തെരഞ്ഞെടുത്തു.</p>
<p>തുടർന്ന് യൂണിയൻ സൈബർ സേനയുടെ പുനഃസംഘടനയും നടന്നു. നിജുമോൻ (ചെയർമാൻ), രതീഷ് (വൈസ് ചെയർമാൻ), അമ്പിളി ജയൻ (കൺവീനർ), വിഷ്ണു (ജോയിന്റ് കൺവീനർ) എന്നിവരുടെ നേതൃത്വത്തിൽ പുതിയ കമ്മിറ്റി രൂപീകരിച്ചു.</p>
<p>യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സന്തോഷ് വയലിൽ നന്ദി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>മുല്ലപ്പെരിയാർ : രാഹുല്‍ ഗാന്ധിക്ക് നിവേദനം നൽകി സമരസമിതി</title>
<link>https://thekeralajournal.com/1911</link>
<guid>https://thekeralajournal.com/1911</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1caf02bd9.jpg" length="106133" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:34:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പീരുമേട്: കഴിഞ്ഞ 20 വർഷമായി മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിനായി സമരങ്ങളും കോടതി വ്യവഹാരങ്ങളും നടത്തി വരുന്നതായി മുല്ലപ്പെരിയാർ സമരസമിതി അറിയിച്ചു. തീരദേശ നിവാസികളുടെ ആശങ്കകൾ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയോട് നേതാക്കൾ വിശദീകരിച്ചു.</p>
<p>1886-ൽ നിർമ്മിച്ച കാലപ്പഴക്കമുള്ള ഡാം ജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന സാഹചര്യത്തിൽ പ്രശ്നത്തിന് ശാശ്വത പരിഹാരമായി പുതിയ ഡാം നിർമ്മിച്ച് ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. 2022-ൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാ പരിശോധന വിലയിരുത്തുന്നതിനായി സുപ്രീം കോടതിയിൽ നൽകിയ വിധി അടിയന്തരമായി നടപ്പാക്കണമെന്നും, തമിഴ്നാടും കേരളവും തമ്മിൽ അനുരഞ്ജന ചർച്ചകൾക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നൽകണമെന്നും നേതാക്കൾ അഭ്യർത്ഥിച്ചു.</p>
<p>“കേരളത്തിന് സുരക്ഷയും തമിഴ്നാടിന് ജലവും” എന്നതാണ് മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി.</p>
<p>K. C. വേണുഗോപാൽ, ഡീൻ കുര്യാക്കോസ്  എന്നിവരുടെയും ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസിന്റെയും സാന്നിധ്യത്തിൽ മുല്ലപ്പെരിയാർ സമരസമിതി മുഖ്യ രക്ഷാധികാരി ഫാ. ജോയ് നിരപ്പേൽ, ചെയർമാൻ ഷാജി പി. ജോസഫ്, ജനറൽ കൺവീനർ സിബി ജോസഫ്, ലീഗൽ അഡ്വൈസർ അഡ്വ. സ്റ്റീഫൻ ഐസക്, പി.ആർ.ഒ ഷിനോജ്, അംഗങ്ങളായ ജേക്കബ് പനന്താനം, ജോബിൻ തോമസ് എന്നിവർ ചേർന്ന് പീരുമേട്ടിൽ എത്തി രാഹുല്‍ ഗാന്ധിയെ നേരിൽകണ്ട് നിവേദനം സമർപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1910</link>
<guid>https://thekeralajournal.com/1910</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1c0c78a07.jpg" length="108740" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:32:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുടയത്തൂർ: വിവിധ ഹിന്ദു സമുദായ സംഘടനകളും ക്ഷേത്ര കമ്മിറ്റികളും ഹിന്ദു സംഘടനകളും ചേർന്ന് കുടയത്തൂരിൽ ഹിന്ദു ഏകതാ സമ്മേളനം സംഘടിപ്പിച്ചു. കുടയത്തൂർ സരസ്വതി സ്കൂൾ മൈതാനിയിൽ നടന്ന സമ്മേളനത്തിൽ വലിയ ജനപങ്കാളിത്തം ഉണ്ടായി.</p>
<p>ശബരി ബാലികാ സദനം വിദ്യാർത്ഥികൾ അവതരിപ്പിച്ച ഭജനകളോടെ പരിപാടിക്ക് തുടക്കമായി. സ്വാഗതസംഘം അധ്യക്ഷൻ എൻ.വി. ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു.</p>
<p>വാഴൂർ തീർത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡ ധ്വജാനന്ദ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാഷ്ട്രിയ സ്വയം സേവക സംഘം സംസ്ഥാന ധർമ്മ ജാഗരൺ സംയോജകൻ എം.ആർ. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.</p>
<p>മഹിളാ ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സിന്ധു രാജീവ്, സ്വാഗതസംഘം ജനറൽ കൺവീനർ ഷാജികുമാർ കാവുവിളയിൽ, സംയോജകൻ എം.ടി. രഞ്ജിത് എന്നിവർ പ്രസംഗിച്ചു.</p>
<p>പുറപ്പുഴ കാർത്തികേയ ഭജൻസ് അവതരിപ്പിച്ച ഭജനങ്ങൾ, കുണിഞ്ഞി നാട്യ കലാക്ഷേത്ര സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിച്ച കൈകൊട്ടിക്കളി, കുടയത്തൂർ പഞ്ചായത്തിലെ വിവിധ ക്ഷേത്രങ്ങളിലെ മാതൃസമിതികളുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര തുടങ്ങിയ കലാപരിപാടികളും സമ്മേളന വേദിയിൽ അരങ്ങേറി.</p>]]> </content:encoded>
</item>

<item>
<title>കട്ടപ്പന റോട്ടറി ക്ലബ് അപ്പ് ടൗൺ വനിതാദിനാഘോഷം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/1908</link>
<guid>https://thekeralajournal.com/1908</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ad39f858276.jpg" length="110822" type="image/jpeg"/>
<pubDate>Sun, 08 Mar 2026 14:27:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് അപ്പ് ടൗൺ കട്ടപ്പനയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. കട്ടപ്പനയിലെ ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ വിവിധ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ വനിതകളെ ആദരിച്ച് വനിതാ ഐക്കൺ അവാർഡുകൾ വിതരണം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69ad3a062fa0f.jpg" alt=""></p>
<p>കട്ടപ്പന മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്‌സൺ ലീലാമ്മ ബേബി പരിപാടി ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. ഡോ. നന്ദന പ്രകാശ്, ശ്യാമ സൂര്യലാൽ, ആതിര അശോക്, ബിൻസി സി ജോ മോൻ, ഗൗരി ബിലീഷ്, കൃഷ്ണ കുഞ്ഞുമോൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.</p>
<p>റോട്ടറി വനിതാ വിംഗ് പ്രസിഡന്റ് ദേവിക പ്രദീപ് പരിപാടിക്ക് നേതൃത്വം നൽകി. റോട്ടറി ക്ലബ് അപ്പ് ടൗൺ പ്രസിഡന്റ് പ്രദീപ് എസ്. മണി അധ്യക്ഷത വഹിച്ചു.</p>
<p>തിരഞ്ഞെടുക്കപ്പെട്ട അസിസ്റ്റന്റ് ഗവർണർ മനോജ് അഗസ്റ്റിൻ, ക്ലബ് സെക്രട്ടറി കെ.എസ്. രാജീവ്, മുൻ അസിസ്റ്റന്റ് ഗവർണർ രാജേഷ് നാരായണൻ എന്നിവർ സംസാരിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇടമലക്കുടി ആശുപത്രിയിൽ ഇ&#45;ഹെൽത്ത് സംവിധാനം ഉടൻ; ജീവനക്കാർക്ക് പരിശീലനം നൽകി</title>
<link>https://thekeralajournal.com/1907</link>
<guid>https://thekeralajournal.com/1907</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69acbfc3e5de8.jpg" length="82986" type="image/jpeg"/>
<pubDate>Sun, 08 Mar 2026 05:46:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി ജില്ലയിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ആരോഗ്യകേന്ദ്രത്തിൽ ഇ-ഹെൽത്ത് സംവിധാനം ആരംഭിക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങൾ പൂർത്തിയായി. ഇ-ഹെൽത്ത് സംഘം കഴിഞ്ഞ ദിവസം ഇടമലക്കുടിയിലെത്തി സംവിധാനത്തിന്റെ അന്തിമ ഒരുക്കങ്ങൾ പൂർത്തിയാക്കി ജീവനക്കാർക്ക് പരിശീലനവും നൽകി. ഏതാനും ആഴ്ചകൾക്കുള്ളിൽ ഇടമലക്കുടി ആശുപത്രി പൂർണമായും പേപ്പർ രഹിത ആശുപത്രിയായി മാറുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>ആരോഗ്യ സേവനങ്ങളുടെ ഭാഗമായി പ്രദേശവാസികൾക്ക് യു.എച്ച്.ഐ.ഡി കാർഡുകളും വിതരണം ചെയ്തു. ഇത് പ്രദേശവാസികളുടെ ഏറെക്കാലത്തെ സ്വപ്നസാക്ഷാത്കാരമാണെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഇടമലക്കുടിയിൽ നിന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ മെഡിക്കൽ കോളേജിലേക്കോ മറ്റ് ആശുപത്രികളിലേക്കോ പോകേണ്ടിവരുന്നവർക്ക് ഇനി ഇടമലക്കുടി ആരോഗ്യകേന്ദ്രത്തിൽ നിന്ന് തന്നെ ഓൺലൈൻ ആയി അപ്പോയിന്റ്മെന്റ് എടുക്കാൻ സാധിക്കും. ഇതിലൂടെ ബന്ധപ്പെട്ട ആശുപത്രികളിൽ മുൻഗണന ലഭിക്കുകയും ഡോക്ടറെ വേഗത്തിൽ കാണാനും സാധിക്കും. ചികിത്സാ രേഖകൾ കൈവശം കൊണ്ടുപോകേണ്ടതില്ല; രോഗികളുടെ വിവരങ്ങൾ മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും.</p>
<p>ഗോത്രവർഗ പഞ്ചായത്ത് ആയ ഇടമലക്കുടിയിൽ മുമ്പ് സ്ഥിരമായ ആരോഗ്യ സേവന സൗകര്യങ്ങൾ ഇല്ലാതെയായിരുന്നു നാട്ടുകാർ ജീവിച്ചിരുന്നത്. കാടിനുള്ളിലെ ഈ പ്രദേശത്ത് സ്ഥിരമായ ചികിത്സാ സംവിധാനം ഒരുക്കുക വലിയ വെല്ലുവിളിയായിരുന്നു. പ്രശ്നത്തിന് പരിഹാരമായി ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകരുടെ സ്ഥിരം തസ്തികകൾ സൃഷ്ടിക്കുകയും ഇടമലക്കുടിയിലും ചട്ടമൂന്നാറിലും പുതിയ തസ്തികകൾ അനുവദിക്കുകയും ചെയ്തു. തുടർന്ന് ഇടമലക്കുടിയിൽ ആരോഗ്യകേന്ദ്രം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു. വിവിധ പ്രതിസന്ധികൾ മറികടന്നാണ് ആശുപത്രി യാഥാർത്ഥ്യമാക്കിയത്.</p>
<p>ഇ-ഹെൽത്ത് അഡീഷണൽ പ്രോജക്റ്റ് ഡയറക്ടർ ഡോ. മഹേഷ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. റോൺജൻ, അഖിലാരാജ്, ഇടുക്കി ജില്ലാ പ്രോജക്റ്റ് എഞ്ചിനീയർ ഷീനു തോമസ്, ടെക്നിക്കൽ സ്റ്റാഫ് വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് ഇടമലക്കുടിയിലെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.</p>]]> </content:encoded>
</item>

</channel>
</rss>