<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇന്ത്യ</title>
<link>https://thekeralajournal.com/rss/category/ഇന്ത്യ</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ഇന്ത്യ</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>എൽപിജി സിലിണ്ടർ ഇനി 25 ദിവസത്തിലൊരിക്കൽ ബുക്ക് ചെയ്യാം; ബുക്കിങ് നിയന്ത്രണത്തിൽ ഇളവ്</title>
<link>https://thekeralajournal.com/3684</link>
<guid>https://thekeralajournal.com/3684</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f588cd3438.jpg" length="95917" type="image/jpeg"/>
<pubDate>Tue, 08 Sep 2026 06:06:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്തെ ഗാർഹിക എൽപിജി ഉപഭോക്താക്കൾക്ക് ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതക സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യാം. ഗ്രാമീണ മേഖലകളിൽ നിലവിലുണ്ടായിരുന്ന 45 ദിവസത്തെ ബുക്കിങ് നിയന്ത്രണം കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം ഒഴിവാക്കി.</p>
<p>പുതിയ തീരുമാനത്തോടെ നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലാ ഗാർഹിക ഉപഭോക്താക്കൾക്കും 25 ദിവസത്തെ ഇടവേളയിൽ സിലിണ്ടർ ബുക്ക് ചെയ്യാനുള്ള സൗകര്യം ലഭിക്കും.</p>
<p>പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിലുണ്ടായ സമ്മർദ്ദത്തെ തുടർന്നാണ് ഗ്രാമീണ മേഖലകളിൽ 45 ദിവസത്തെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. രാജ്യത്തെ എൽപിജി വിതരണ സാഹചര്യം മെച്ചപ്പെടുകയും സിലിണ്ടർ ലഭിക്കുന്നതിനുള്ള ബാക്ക്‌ലോഗ് ഗണ്യമായി കുറയുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണത്തിൽ ഇളവ് വരുത്തിയത്.</p>
<p>എണ്ണക്കമ്പനികൾക്ക് മന്ത്രാലയം നൽകിയ കത്തിന്റെ പകർപ്പ് പങ്കുവെച്ച് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി സമൂഹമാധ്യമത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>സെപ്റ്റംബർ 11ന് രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഒക്ടോബർ മുതൽ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/3625</link>
<guid>https://thekeralajournal.com/3625</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c3014042a.jpg" length="117941" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:14:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (UFBU) രാജ്യവ്യാപകമായി പണിമുടക്ക് പ്രഖ്യാപിച്ചു. സെപ്റ്റംബർ 11ന് സൂചനാ പണിമുടക്കും ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സെപ്റ്റംബർ 28 മുതൽ 30 വരെ മൂന്ന് ദിവസത്തെ പണിമുടക്കും നടത്തുമെന്ന് സംഘടനകൾ അറിയിച്ചു. ഒക്ടോബർ 26 മുതൽ അനിശ്ചിതകാല പണിമുടക്കിലേക്കും നീങ്ങുമെന്ന് മുന്നറിയിപ്പുണ്ട്.</p>
<p>അഞ്ചുദിവസ ബാങ്കിങ് ആഴ്ച നടപ്പാക്കുക, പ്രകടനാധിഷ്ഠിത ഇൻസെന്റീവ് പദ്ധതിയായ PLIയിലെ വിവേചനങ്ങൾ പരിഹരിക്കുക, പെൻഷൻ ആനുകൂല്യങ്ങൾ പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.</p>
<p>2024 മാർച്ച് 8ന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) ബാങ്ക് ജീവനക്കാരുടെ സംഘടനകളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ദിവസേന 40 മിനിറ്റ് പ്രവൃത്തിസമയം വർധിപ്പിച്ച് ആഴ്ചയിൽ അഞ്ച് പ്രവൃത്തിദിനങ്ങൾ നടപ്പാക്കാൻ ധാരണയായിരുന്നു. എന്നാൽ രണ്ട് വർഷം പിന്നിട്ടിട്ടും ഇതിൽ അന്തിമ തീരുമാനം ഉണ്ടാകാത്തതാണ് ജീവനക്കാരുടെ സംഘടനകളെ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് വിശദീകരണം.</p>
<p>സെപ്റ്റംബർ 11ലെ പണിമുടക്കിന് പിന്നാലെ ശനി, ഞായർ ദിവസങ്ങളിലെ അവധിയും വരുന്നതിനാൽ രാജ്യത്തെ ബാങ്കിങ് സേവനങ്ങളെ തുടർച്ചയായ ദിവസങ്ങളിൽ സമരം ബാധിച്ചേക്കും. ആവശ്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കാനാണ് UFBU തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>ചെമ്മണ്ണാർ ആട്ടുപാറയിൽ തോട്ടം തൊഴിലാളിയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി</title>
<link>https://thekeralajournal.com/3461</link>
<guid>https://thekeralajournal.com/3461</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83af8fc7660.jpg" length="83097" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:34:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെമ്മണ്ണാർ: ആട്ടുപാറയിലെ ഏലത്തോട്ടത്തിലെ കുളത്തിൽ തമിഴ്നാട് സ്വദേശിയായ തോട്ടം തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആട്ടുപാറ കെ.ആർ. എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന കണ്ണൻ എന്ന ദുരൈ (47) ആണ് മരിച്ചത്.</p>
<p>ഞായറാഴ്ച രാത്രി ഏഴര മുതൽ കണ്ണനെ കാണാതായിരുന്നു. തുടർന്ന് ഇന്നലെ രാവിലെ എസ്റ്റേറ്റിലെ കുളത്തിന് സമീപം ഇയാളുടെ വസ്ത്രങ്ങളും ചെരുപ്പുകളും കണ്ടെത്തിയതോടെയാണ് കുളത്തിൽ വീണിട്ടുണ്ടാകാമെന്ന സംശയം ഉയർന്നത്.</p>
<p>നാട്ടുകാർ ഉടുമ്പൻചോല പൊലീസിനെയും നെടുങ്കണ്ടം ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. തുടർന്ന് നെടുങ്കണ്ടം ഫയർഫോഴ്സും കട്ടപ്പനയിലെ സ്കൂബാ ടീം അംഗങ്ങളും ചേർന്ന് നടത്തിയ തെരച്ചിലിലാണ് കുളത്തിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.</p>
<p>അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>80&#45;ാം സ്വാതന്ത്ര്യദിനം: ചരിത്രസ്മരണകളിൽ നിന്ന് പുതിയ ഇന്ത്യയിലേക്ക്</title>
<link>https://thekeralajournal.com/3416</link>
<guid>https://thekeralajournal.com/3416</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fc3c1127d4.jpg" length="96195" type="image/jpeg"/>
<pubDate>Sat, 15 Aug 2026 07:11:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗസ്മരണകൾ പുതുക്കിയും രാജ്യത്തിന്റെ 79 വർഷത്തെ സ്വതന്ത്രയാത്രയിലെ നേട്ടങ്ങൾ ഓർത്തെടുത്തും ഇന്ത്യ ഇന്ന് 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. 1947 ഓഗസ്റ്റ് 15-ന് ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ ഇന്ത്യ, എട്ട് പതിറ്റാണ്ടിനോട് അടുക്കുന്ന യാത്രയിൽ ജനാധിപത്യം, ശാസ്ത്രസാങ്കേതികവിദ്യ, കൃഷി, വ്യവസായം, വിദ്യാഭ്യാസം, ബഹിരാകാശ ഗവേഷണം തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ മുന്നേറ്റങ്ങളാണ് കൈവരിച്ചത്.</p>
<p><strong>സ്വാതന്ത്ര്യത്തിലേക്കുള്ള ദീർഘപോരാട്ടം</strong></p>
<p>1600-കളിൽ വ്യാപാരത്തിനായി ഇന്ത്യയിലെത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനി പിന്നീട് രാഷ്ട്രീയാധികാരം വ്യാപിപ്പിച്ച് രാജ്യത്തിന്റെ വലിയൊരു ഭാഗം നിയന്ത്രണത്തിലാക്കി. തദ്ദേശീയ ഭരണാധികാരികൾക്കിടയിലെ ഭിന്നതകൾ മുതലെടുത്തായിരുന്നു ബ്രിട്ടീഷ് അധിനിവേശത്തിന്റെ വ്യാപനം.</p>
<p>1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിനെതിരായ വലിയ ജനകീയ പ്രതിരോധത്തിന് തുടക്കമിട്ടു. തുടർന്ന് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ബ്രിട്ടീഷ് കിരീടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായി.</p>
<p>ബാലഗംഗാധര തിലകൻ, ലാലാ ലജ്പത് റായ്, ബിപിൻ ചന്ദ്രപാൽ തുടങ്ങിയ തീവ്രദേശീയവാദികളും ഭഗത് സിംഗ്, ചന്ദ്രശേഖർ ആസാദ്, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ വിപ്ലവകാരികളും സ്വാതന്ത്ര്യസമരത്തിന് പുതിയ ഊർജം നൽകി.</p>
<p><strong>ഗാന്ധിയൻ യുഗവും ജനകീയ മുന്നേറ്റവും</strong></p>
<p>മഹാത്മാഗാന്ധിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യസമരം രാജ്യവ്യാപകമായ ജനകീയ പ്രസ്ഥാനമായി മാറി. നിസ്സഹകരണ പ്രസ്ഥാനം (1920), ഉപ്പുസത്യാഗ്രഹം (1930), ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം (1942) തുടങ്ങിയ പ്രക്ഷോഭങ്ങൾ ബ്രിട്ടീഷ് ഭരണത്തിനെതിരായ ജനവികാരം ശക്തമാക്കി.</p>
<p>അഹിംസയും സത്യാഗ്രഹവും ആയുധമാക്കിയ ഗാന്ധിജിയുടെ നേതൃത്വത്തിൽ സാധാരണ ജനങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങൾ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി. ആയിരക്കണക്കിന് പേർ ജയിലിലായി; നിരവധി പേർ ജീവൻ ബലിയർപ്പിച്ചു.</p>
<p><strong>1947 ഓഗസ്റ്റ് 15: സ്വാതന്ത്ര്യത്തിന്റെ പുലരി</strong></p>
<p>1947 ഓഗസ്റ്റ് 14 അർധരാത്രി പിന്നിട്ടപ്പോൾ ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായി. ഭരണഘടനാ സഭയിൽ ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപ്രസിദ്ധമായ ‘Tryst with Destiny’ പ്രസംഗം സ്വാതന്ത്ര്യത്തിന്റെ പുതിയ അധ്യായത്തിന് തുടക്കമിട്ടു.</p>
<p>“ലോകം ഉറങ്ങിക്കിടക്കുന്ന ഈ അർധരാത്രിയിൽ ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരുകയാണ്.”</p>
<p>സ്വാതന്ത്ര്യത്തിന്റെ ആദ്യ ദിനത്തിൽ ജവഹർലാൽ നെഹ്റു ഡൽഹിയിലെ പ്രിൻസസ് പാർക്കിൽ ദേശീയപതാക ഉയർത്തി. 1947 ഓഗസ്റ്റ് 16-നാണ് അദ്ദേഹം ചെങ്കോട്ടയിൽ പതാക ഉയർത്തിയത്. പിന്നീട് ഓഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന പതിവ് രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മാറി.</p>
<p><strong>79 വർഷത്തെ സ്വതന്ത്ര ഇന്ത്യ</strong></p>
<p>സ്വാതന്ത്ര്യാനന്തരം ഇന്ത്യ നിരവധി വെല്ലുവിളികളെ അതിജീവിച്ചു. ഭക്ഷ്യക്ഷാമം നേരിട്ടിരുന്ന രാജ്യം ഹരിതവിപ്ലവത്തിലൂടെ കാർഷിക ഉൽപ്പാദനത്തിൽ വലിയ മുന്നേറ്റം കൈവരിച്ചു. വ്യവസായവൽക്കരണം, വിദ്യാഭ്യാസ വ്യാപനം, ആരോഗ്യരംഗത്തെ വളർച്ച, അടിസ്ഥാന സൗകര്യ വികസനം എന്നിവ രാജ്യത്തിന്റെ സാമ്പത്തിക-സാമൂഹിക അടിത്തറ ശക്തിപ്പെടുത്തി.</p>
<p>ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ISROയുടെ നേതൃത്വത്തിൽ ഇന്ത്യ ബഹിരാകാശ രംഗത്തും ലോകശ്രദ്ധ നേടി. ചന്ദ്രയാൻ ദൗത്യങ്ങൾ ഉൾപ്പെടെയുള്ള നേട്ടങ്ങൾ രാജ്യത്തിന്റെ ശാസ്ത്രസാങ്കേതിക ശേഷിയുടെ തെളിവായി.</p>
<p>ലോകത്തിലെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി വളർന്ന ഇന്ത്യ ഇന്ന് ആഗോളതലത്തിൽ കൂടുതൽ സ്വാധീനം ചെലുത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ്.</p>
<p>‘<strong>വന്ദേമാതരം’ 150-ാം വാർഷികം</strong></p>
<p>2026-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് പ്രത്യേക ചരിത്രപ്രാധാന്യവുമുണ്ട്. ദേശീയബോധത്തിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും പ്രതീകമായി മാറിയ ‘വന്ദേമാതരം’ രചനയുടെ 150-ാം വാർഷികാഘോഷങ്ങളാണ് ഈ വർഷത്തെ പ്രധാന പ്രത്യേകതകളിലൊന്ന്.</p>
<p>ബങ്കിംചന്ദ്ര ചട്ടോപാധ്യായയുടെ ആനന്ദമഠം എന്ന കൃതിയുടെ ഭാഗമായാണ് ‘വന്ദേമാതരം’ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരകാലത്ത് ദേശീയപ്രസ്ഥാനത്തിന്റെ ആവേശം ഉയർത്തിയ ഗാനമായി ഇത് മാറി.</p>
<p><strong>ഓർമ്മിക്കേണ്ട കണക്കുകൾ</strong></p>
<p>1947 ഓഗസ്റ്റ് 15 — ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യദിനം</p>
<p>2026 ഓഗസ്റ്റ് 15 — ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനം</p>
<p>1947 മുതൽ 2026 വരെ പൂർത്തിയായത് — 79 വർഷങ്ങൾ</p>
<p>80-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യം പിന്നിട്ട വഴികൾ അഭിമാനത്തോടെ ഓർക്കുമ്പോൾ, സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട നീതിയിലും സമത്വത്തിലും ജനാധിപത്യത്തിലും അധിഷ്ഠിതമായ ഇന്ത്യയെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്വവും ഓരോ പൗരന്റെയും മുന്നിലുണ്ട്.</p>
<p><strong>സ്വാതന്ത്ര്യം ഒരു ചരിത്രനേട്ടം മാത്രമല്ല; ഓരോ തലമുറയും കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്വം കൂടിയാണ്.</strong></p>]]> </content:encoded>
</item>

<item>
<title>മീഡിയ അക്കാദമി ക്ലാസ്സുകള്‍ 18 മുതൽ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D-18-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%B8%E0%B5%81%E0%B4%95%E0%B4%B3%E0%B5%8D-18-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD</guid>
<description><![CDATA[ കൊച്ചി കാക്കനാട് ക്യാമ്ബസില്‍ 2025-26 ബാച്ച്‌ പി.ജി.ഡിപ്ലോമ കോഴ്സുകളുടെ ക്ലാസ്സുകള്‍ ഈ മാസം 18- ന് ആരംഭിക്കും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6877011223d2d.jpg" length="63601" type="image/jpeg"/>
<pubDate>Wed, 16 Jul 2025 07:02:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാവിലെ 11ന് എം.പിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ ജോണ്‍ ബ്രിട്ടാസ് അധ്യയന ആരംഭവും പ്രവേശനോത്സവവും ഉദ്ഘാടനം ചെയ്യും.</p>
<p>24 ന്യൂസ് ചീഫ് എഡിറ്റർ ശ്രീകണ്ഠൻ നായർ, അക്കാദമി മുൻ ചെയർമാനും മലയാള മനോരമ മുൻ എഡിറ്റോറിയല്‍ ഡയറക്ടറുമായ തോമസ് ജേക്കബ്, അക്കാദമി ചെയർമാൻ ആർ.എസ്.ബാബു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് 19 ശനിയാഴ്ചയും പി.ജി.ഡിപ്ലോമ വിദ്യാർത്ഥികള്‍ക്ക് ക്ലാസ്സ് ഉണ്ടായിരിക്കും.</p>]]> </content:encoded>
</item>

</channel>
</rss>