<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കേരളം</title>
<link>https://thekeralajournal.com/rss/category/കേരളം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കേരളം</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>ഹയർ സെക്കൻഡറി ഫലം മേയ് 25ന്; പ്രവേശനോത്സവം ജൂൺ 1ന്</title>
<link>https://thekeralajournal.com/2190</link>
<guid>https://thekeralajournal.com/2190</guid>
<description><![CDATA[ എസ് എസ് എൽ സി ഫലപ്രഖ്യാപനം മെയ് മൂന്നാം വാരം ഉണ്ടാകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e0bfe1ead4a.jpg" length="121651" type="image/jpeg"/>
<pubDate>Thu, 16 Apr 2026 16:24:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപന തീയതിയിൽ മാറ്റം വരുത്തി. നേരത്തെ മേയ് 22ന് പ്രഖ്യാപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. പുതുക്കിയ തീരുമാനം പ്രകാരം മേയ് 25നാണ് ഫലം പ്രസിദ്ധീകരിക്കുക. ഹയർ സെക്കൻഡറി മൂല്യനിർണയം ഇന്ന് മുതൽ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.</p>
<p>ഈ വർഷത്തെ സ്കൂൾ പ്രവേശനോത്സവം ജൂൺ 1ന് നടക്കും. പുതിയ അധ്യയന വർഷത്തേക്കുള്ള അഡ്മിഷൻ മേയ് 2 മുതൽ ആരംഭിക്കും. സ്കൂൾ പ്രവേശന പരീക്ഷ നടത്തുന്നത് നിരോധിച്ചിട്ടുണ്ട്. സ്കൂൾ മെയിന്റനൻസ് പ്രവർത്തനങ്ങൾ മേയ് 30നകം പൂർത്തിയാക്കണമെന്നും മന്ത്രി നിർദേശിച്ചു.</p>
<p>വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി അഞ്ചാം ക്ലാസ് മുതൽ പഠന പിന്തുണ പരിപാടി നടപ്പിലാക്കും. 30%ൽ താഴെ മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് രണ്ടാഴ്ച അധിക ക്ലാസുകളും തുടർന്ന് പ്രത്യേക പരീക്ഷയും സംഘടിപ്പിക്കും.</p>
<p>ഈ വർഷം 4,17,497 വിദ്യാർത്ഥികൾ എസ്‌എസ്‌എൽസി പരീക്ഷയെഴുതി. യുഎഇയിൽ പരീക്ഷകൾ റദ്ദാക്കിയതിനാൽ ദുബൈയിലെ 633 വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ല. ഇവർക്കായി മോഡൽ പരീക്ഷയും ഗ്രേസ് മാർക്കും അടിസ്ഥാനമാക്കി മാർക്ക് നൽകും. എസ്‌എസ്‌എൽസി ഫലം മേയ് മൂന്നാം വാരത്തിൽ പ്രസിദ്ധീകരിക്കും. അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉണ്ടായതിനെ തുടർന്നാണ് ഫലപ്രഖ്യാപനം വൈകുന്നതെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>അവധിക്കാലത്ത് ട്യൂഷൻ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ രാവിലെ 11 മുതൽ വൈകിട്ട് 3 വരെ തൊഴിൽ ഒഴിവാക്കണമെന്ന് തൊഴിൽ വകുപ്പ് നിർദേശിച്ചിട്ടുണ്ടെന്നും, ഈ സാഹചര്യത്തിൽ കുട്ടികളെ ബുദ്ധിമുട്ടിക്കുന്ന പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>കാസർകോട് ചിൻമയ വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ ഫലം സിബിഎസ്‌ഇ തടഞ്ഞ വിഷയത്തിൽ സർക്കാരിന് പരിമിതമായ ഇടപെടലാണുള്ളത്. എന്നിരുന്നാലും രക്ഷിതാക്കളും വിദ്യാർത്ഥികളും പരാതി നൽകിയാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വെന്തുരുകി കേരളം; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/2189</link>
<guid>https://thekeralajournal.com/2189</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69e03a8a2c63e.jpg" length="54451" type="image/jpeg"/>
<pubDate>Thu, 16 Apr 2026 06:55:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടുക്കി, വയനാട് ജില്ലകൾ ഒഴികെയുള്ള 12 ജില്ലകളിൽ അടുത്ത മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെട്ടത് പാലക്കാട് ജില്ലയിലാണ്. ഇവിടെ ഇന്നലെ 39.2 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. ഏപ്രിൽ 19 വരെ 40 ഡിഗ്രി സെൽഷ്യസ് കടക്കാനോ അതിലധികമാകാനോ സാധ്യതയുണ്ടെന്ന് പ്രവചിക്കുന്നു.</p>
<p>അതേസമയം കൊല്ലം ജില്ലയിൽ 39 ഡിഗ്രിയും കോട്ടയം, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ട്. വടക്കൻ കേരളത്തിലും മധ്യകേരളത്തിലും ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യം തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.</p>
<p>കടുത്ത ചൂട് ജനങ്ങളുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. നിർജലീകരണത്തിന് പുറമെ ഉറക്കമില്ലായ്മ, തലവേദന, ക്ഷീണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഈ സാഹചര്യത്തിൽ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>⚠️ <strong>ജാഗ്രത നിർദേശങ്ങൾ:</strong></p>
<p>ദാഹം തോന്നാതിരുന്നാലും ഇടവേളകളിൽ വെള്ളം കുടിക്കുക</p>
<p>ഉച്ചയ്ക്ക് 11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക</p>
<p>നിർമ്മാണ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ജോലി സമയം ക്രമീകരിക്കുക</p>
<p>തലകറക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തണലിലേക്ക് മാറി വൈദ്യസഹായം തേടുക</p>
<p>മലയോര മേഖലകൾ ഒഴികെ സംസ്ഥാനമൊട്ടാകെ സൂര്യതാപ ഭീഷണി തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഫെഡറൽ ബാങ്കിൽ തൊഴിൽ അവസരം: വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2186</link>
<guid>https://thekeralajournal.com/2186</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfba43d12cd.jpg" length="60660" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ഫെഡറൽ ബാങ്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. സെയിൽസ് പ്രൊഫഷണൽസ്, റിലേഷൻഷിപ്പ് മാനേജർ തസ്തികകളിലേക്കാണ് നിയമനം.</p>
<p>ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26 ആണ്. ഏപ്രിൽ 13 മുതൽ 26 വരെ (രണ്ട് ദിവസങ്ങളും ഉൾപ്പെടെ) അപേക്ഷ സമർപ്പിക്കാനുള്ള സൗകര്യമുണ്ട്.</p>
<p>യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആവശ്യമാണ്.</p>
<p>പ്രവൃത്തി പരിചയം: റിലേഷൻഷിപ്പ് മാനേജർ തസ്തികയ്ക്ക് കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധമാണ്.</p>
<p>പ്രായപരിധി: 2026 ഏപ്രിൽ 1നനുസരിച്ച്‌ 35 വയസ്സ് കവിയരുത്. (1991 ഏപ്രിൽ 1ന് ശേഷം ജനിച്ചവർക്ക് അപേക്ഷിക്കാം)</p>
<p>അപേക്ഷാ ഫീസ്: ഈ നിയമനത്തിന് അപേക്ഷാ ഫീസ് ഇല്ല.</p>
<p>തെരഞ്ഞെടുപ്പ് പ്രക്രിയ:</p>
<p>അപേക്ഷകൾ ആദ്യം ഷോർട്ട്‌ലിസ്റ്റ് ചെയ്യും</p>
<p>തുടർന്ന് വ്യക്തിഗത അഭിമുഖം (Personal Interview) നടത്തും</p>
<p>ബാങ്ക് തീരുമാനിക്കുന്ന മറ്റ് രീതികളും തെരഞ്ഞെടുപ്പിന് ഉപയോഗിക്കാം</p>
<p>ഉദ്യോഗാർത്ഥികൾ ‘Careers’ പേജ് വഴി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, രജിസ്റ്റർ ചെയ്ത ഇമെയിലിലേക്ക് ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് Fed-Recruit ആപ്പിൽ പ്രവേശിച്ച് ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.</p>
<p>കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക:</p>
<p>https://federalbankcareers.zappyhire.com/apply⁠�</p>]]> </content:encoded>
</item>

<item>
<title>വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2185</link>
<guid>https://thekeralajournal.com/2185</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfb8b97e6a9.jpg" length="50693" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:41:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്: വിഷു ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച്‌ വിദ്യാർത്ഥി മരിച്ചു. കൊയിലാണ്ടി സ്വദേശിയായ അദ്വൈത് (16) ആണ് മരിച്ചത്.</p>
<p>വിഷു ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങൾ വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടിൽ കൂട്ടുകാരോടൊപ്പം പൊട്ടിക്കുകയായിരുന്നു. ഇതിനിടെ അബദ്ധത്തിൽ വലിയ ഗുണ്ട് അദ്വൈതിന്റെ കയ്യിൽ വെച്ച്‌ പൊട്ടുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ അദ്വൈതിനെ ഉടൻ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിനും പരുക്കേറ്റിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വേനൽ ചൂട് : അവധിക്കാല സ്പെഷ്യൽ ക്ലാസുകൾക്ക് വിലക്ക്</title>
<link>https://thekeralajournal.com/2184</link>
<guid>https://thekeralajournal.com/2184</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69dfb80229dfc.jpg" length="48707" type="image/jpeg"/>
<pubDate>Wed, 15 Apr 2026 21:38:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മധ്യവേനൽ ചൂട് കടുത്ത സാഹചര്യത്തിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. എല്ലാ സ്ട്രീമുകളിലുമുള്ള വിദ്യാലയങ്ങൾക്കും നിർദേശം ബാധകമാണെന്നും ചട്ടവിരുദ്ധമായി ക്ലാസ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.</p>
<p>കേരളത്തിൽ താപനില ഉയർന്ന സാഹചര്യവും ആരോഗ്യ, കാലാവസ്ഥാ വകുപ്പുകളുടെ ജാഗ്രത നിർദേശങ്ങളും പരിഗണിച്ചാണ് തീരുമാനം. പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കാമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പും നിലനിൽക്കുന്നു. ഈ മാസം 19 വരെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ചുട്ട് പഴുത്ത് കേരളം.. ചൂട് അപകടകരമായ നിലയിൽ..</title>
<link>https://thekeralajournal.com/2180</link>
<guid>https://thekeralajournal.com/2180</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ded7884506d.jpg" length="96177" type="image/jpeg"/>
<pubDate>Wed, 15 Apr 2026 05:41:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചുട്ട് പഴുത്ത് കേരളം; 12 ജില്ലകളിൽ യെല്ലോ അലേർട്ട് </p>
<p>പാലക്കാട് താപനില 40 ഡിഗ്രി വരെ ഉയർന്നേക്കാം</p>
<p></p>
<p>സംസ്ഥാനത്ത് ചൂട് കനക്കുന്നു. 12 ജില്ലകളിൽ യെല്ലോ അലേർട്ട്. ഇടുക്കി, വയനാട് എന്നിവ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലം ജില്ലയില്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, മലപ്പുറം ജില്ലകളില്‍ 36 ഡിഗ്രി സെല്‍ഷ്യസ് വരെയും താപനില ഉയരാന്‍ സാധ്യതയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ പോളിങ് 79.63%: സർവീസ് വോട്ടുകൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ</title>
<link>https://thekeralajournal.com/2177</link>
<guid>https://thekeralajournal.com/2177</guid>
<description><![CDATA[ തിരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8157dcced3.jpg" length="92582" type="image/jpeg"/>
<pubDate>Tue, 14 Apr 2026 06:47:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിലെ പോളിങ് ശതമാനം ഏകദേശം 79.63 ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തപാൽ വോട്ടുകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ കണക്കാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. എന്നാൽ സർവീസ് വോട്ടുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും, അവ കൂടി ചേർത്താൽ പോളിങ് ശതമാനത്തിൽ മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ഇ.വി.എം അടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം 78.27 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീട്ടിൽ നിന്നുള്ള വോട്ടിംഗിൽ ഇത്തവണ ഏകദേശം 97 ശതമാനം പോളിങ് ഉണ്ടായതായും അറിയിച്ചു. ഏകദേശം 53,000 സർവീസ് വോട്ടുകൾ കൂടി ചേർക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.</p>
<p>ഇതിനിടെ, തിരഞ്ഞെടുപ്പ് സംബന്ധമായ വിശദമായ കണക്കുകൾ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകിയിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയായി മൂന്ന് ദിവസം കഴിഞ്ഞിട്ടും പോസ്റ്റൽ വോട്ടിംഗ് ഉൾപ്പെടെയുള്ള വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യത ഉറപ്പാക്കേണ്ടത് കമ്മീഷന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കേരളത്തിൽ ഏപ്രിൽ 9-നാണ് ഒരഘട്ടമായി തിരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട കണക്കുകൾ പ്രകാരം തന്നെ ഇത്തവണ പോളിങ് ശതമാനം റെക്കോർഡുകൾ ഭേദിക്കുമെന്ന് വിലയിരുത്തലുകൾ ഉണ്ടായിരുന്നു. കനത്ത പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്ന് മുന്നണികളും അവകാശപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പുതിയ ചരിത്രമായി സ്ത്രീ വോട്ടർമാർ : 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.</title>
<link>https://thekeralajournal.com/2161</link>
<guid>https://thekeralajournal.com/2161</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d8187f9130e.jpg" length="95539" type="image/jpeg"/>
<pubDate>Sat, 11 Apr 2026 06:36:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ത്രീ വോട്ടർമാർ സൃഷ്ടിച്ച പങ്കാളിത്തം പുതിയ ചരിത്രമായി മാറി. ആകെ സ്ത്രീ വോട്ടർമാരിൽ 81.19% പേർ വോട്ട് രേഖപ്പെടുത്തി—സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ആകെ 1,39,21,868 സ്ത്രീ വോട്ടർമാരിൽ 1,13,03,164 പേർ ബൂത്തിലെത്തി. മറുവശത്ത്, പുരുഷ വോട്ടർമാരുടെ പോളിംഗ് ശതമാനം 75.19% മാത്രമാണ്. ഇതോടെ, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള പോളിംഗ് വ്യത്യാസം ഏകദേശം 6 ശതമാനം ആയി. കണക്കുകൾ പരിശോധിക്കുമ്പോൾ, 13.6 ലക്ഷം അധികം സ്ത്രീകൾ ആണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.</p>
<p>സ്ത്രീ വോട്ടർമാരുടെ ഈ വലിയ മുന്നേറ്റത്തിന് പിന്നിൽ മുന്നണികളുടെ വാഗ്ദാനങ്ങൾ, ക്ഷേമപദ്ധതികൾ, കൂടാതെ ശക്തമായ രാഷ്ട്രീയ ബോധവൽക്കരണവും പ്രധാന കാരണങ്ങളായിട്ടാണ് വിലയിരുത്തുന്നത്.</p>
<p>മുൻ തെരഞ്ഞെടുപ്പുകളുമായി താരതമ്യം ചെയ്യുമ്പോൾ ഈ വളർച്ച ശ്രദ്ധേയമാണ്.</p>
<p>2021 നിയമസഭ തെരഞ്ഞെടുപ്പ്: 73.94%</p>
<p>2024 ലോക്സഭ തെരഞ്ഞെടുപ്പ്: 71.86%</p>
<p>ഇക്കുറി ഏകദേശം 10 ശതമാനത്തോളം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനു മുമ്പ് സ്ത്രീകളുടെ പോളിംഗ് 80% കടന്നത് 1987ൽ (80.58%) മാത്രമായിരുന്നു.</p>
<p>അതോടൊപ്പം, പുരുഷ-സ്ത്രീ പോളിംഗ് ശതമാനത്തിൽ ഇത്ര വലിയ വ്യത്യാസം ഉണ്ടാകുന്നതും സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ്.</p>]]> </content:encoded>
</item>

<item>
<title>കനത്ത സുരക്ഷ : കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്</title>
<link>https://thekeralajournal.com/2152</link>
<guid>https://thekeralajournal.com/2152</guid>
<description><![CDATA[ രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d6b93124d04.jpg" length="75827" type="image/jpeg"/>
<pubDate>Thu, 09 Apr 2026 01:53:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ 140 നിയമസഭാ മണ്ഡലങ്ങളിലുമായി ഇന്ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ വോട്ടെടുപ്പ് നടക്കും. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് സംസ്ഥാനമൊട്ടാകെ പോളിംഗ് ആരംഭിക്കുന്നത്.</p>
<p>25 ദിവസത്തിലധികം നീണ്ട പരസ്യപ്രചാരണം ഏഴിന് വൈകുന്നേരം കൊട്ടിക്കലാശത്തോടെ അവസാനിച്ചതോടെ ഇന്നലെ നിശബ്ദ പ്രചാരണദിനമായിരുന്നു. സ്ഥാനാർഥികൾ പരമാവധി വോട്ടർമാരെ നേരിൽ കണ്ടു വോട്ട് അഭ്യർത്ഥിച്ചു. ആകെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും അടുത്ത മാസം 4-നാണ്.</p>
<p>ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് യു.ഡി.എഫ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. മൂന്നാം തവണയും മികച്ച ഭൂരിപക്ഷത്തോടെ അധികാരം നിലനിർത്താമെന്ന ആത്മവിശ്വാസത്തിലാണ് എൽ‍.ഡി.എഫ്. അതേസമയം ചില സീറ്റുകളിൽ വിജയം നേടി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ‍.ഡി.എ.</p>
<p>സംസ്ഥാനത്താകെ 24 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൂട് പരിഗണിച്ച് ബൂത്തുകളിൽ കുടിവെള്ളവും വിശ്രമത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഉത്സവാന്തരീക്ഷത്തിൽ വോട്ടെടുപ്പ് നടത്താൻ ബൂത്തുകൾ അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.</p>
<p>85 വയസിന് മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു. സുരക്ഷയ്ക്കായി 160 കമ്പനികളുടെ കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 76,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.</p>
<p>സംസ്ഥാനത്ത് ആകെ 2,71,42,952 വോട്ടർമാരും 53,984 സർവീസ് വോട്ടർമാരുമുണ്ട്. പ്രവാസി വോട്ടർമാരായി 2,42,093 പേർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരിൽ പലരും വോട്ട് രേഖപ്പെടുത്താൻ വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടുണ്ട്.</p>
<p>സ്ത്രീ വോട്ടർമാർ 1,39,21,868 പേരും പുരുഷ വോട്ടർമാർ 1,32,20,811 പേരുമാണ്. ട്രാൻസ്‌ജെൻഡർ വോട്ടർമാർ 273 പേരുണ്ട്. ആദ്യമായി വോട്ട് ചെയ്യുന്ന 18-19 വയസ്സുകാരുടെ എണ്ണം 4,66,408 ആണ്.</p>
<p>പ്രശ്നബാധിത ബൂത്തുകളിൽ കേന്ദ്രസേനയും വെബ്‌കാസ്റ്റിംഗും ഉൾപ്പെടെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വോട്ടിംഗ് യന്ത്രങ്ങളും മറ്റു പോളിംഗ് സാമഗ്രികളും 43 വിതരണകേന്ദ്രങ്ങളിലൂടെ ഇന്നലെ വിതരണം ചെയ്തു. സംസ്ഥാനത്താകെ 1.46 ലക്ഷം ഉദ്യോഗസ്ഥരാണ് പോളിംഗ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.</p>
<p>വിതരണ കേന്ദ്രങ്ങളിൽ നിന്ന് സാമഗ്രികൾ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ പ്രത്യേക വാഹനങ്ങളിൽ ബൂത്തുകളിലേക്ക് എത്തിച്ചു. വോട്ടെടുപ്പിന് ശേഷം സാമഗ്രികൾ ഇതേ കേന്ദ്രങ്ങളിൽ തിരിച്ചേൽപ്പിക്കേണ്ടതുമാണ്.</p>]]> </content:encoded>
</item>

<item>
<title>വോട്ടർ ഐഡി ഉണ്ടെങ്കിലും പട്ടികയിൽ പേര് ഉറപ്പാക്കണം.വോട്ടുചെയ്യാൻ പോകുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ</title>
<link>https://thekeralajournal.com/2151</link>
<guid>https://thekeralajournal.com/2151</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5a8816408d.jpg" length="145162" type="image/jpeg"/>
<pubDate>Thu, 09 Apr 2026 01:47:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. രാവിലെ 7 മുതൽ വൈകുന്നേരം വരെ ജില്ലാ കൺട്രോൾ റൂമും വെബ്കാസ്റ്റിംഗ് കൺട്രോൾ റൂമും പ്രവർത്തിക്കും.</p>
<p>🔍 <strong>വോട്ടർ പട്ടിക പരിശോധിക്കുക</strong></p>
<p>വോട്ടർ ഐഡി കാർഡ് (EPIC) കൈവശമുണ്ടെങ്കിലും പട്ടികയിൽ പേര് ഉണ്ടായിരിക്കണം</p>
<p>voters.eci.gov.in വഴി പേര് പരിശോധിക്കാം</p>
<p>ബി.എൽ.ഒ. നൽകുന്ന വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് മുൻകൂട്ടി കൈപ്പറ്റുക</p>
<p>🪪 <strong>അംഗീകരിച്ച തിരിച്ചറിയൽ രേഖകൾ</strong></p>
<p>താഴെപ്പറയുന്ന ഏതെങ്കിലും ഒന്ന് നിർബന്ധമാണ്:</p>
<p>വോട്ടർ ഐഡി കാർഡ്</p>
<p>ആധാർ കാർഡ്</p>
<p>പാൻ കാർഡ്</p>
<p>ഡ്രൈവിങ് ലൈസൻസ്</p>
<p>പാസ്പോർട്ട്</p>
<p>എം.ജി.എൻ.ആർ.ഇ.ജി.എ ജോബ് കാർഡ്</p>
<p>ബാങ്ക്/തപാൽ പാസ്ബുക്ക് (ഫോട്ടോ സഹിതം)</p>
<p>ആരോഗ്യ ഇൻഷുറൻസ് / ആയുഷ്മാൻ ഭാരത് കാർഡ്</p>
<p>പെൻഷൻ രേഖകൾ (ഫോട്ടോ സഹിതം)</p>
<p>സർക്കാർ/പിഎസ്‌യു സർവീസ് ഐഡി കാർഡ്</p>
<p>യു.ഡി.ഐ.ഡി (വൈകല്യ ഐഡി കാർഡ്)</p>
<p>❗ ശ്രദ്ധിക്കുക: ഡിജിറ്റൽ കോപ്പികൾ അനുവദിക്കില്ല</p>
<p>🗳️ <strong>വോട്ട് രേഖപ്പെടുത്തുന്ന രീതി</strong></p>
<p>വോട്ടിങ് മെഷീനിൽ (EVM) സ്ഥാനാർഥിയുടെ പേരിന് നേരെയുള്ള ബട്ടൺ അമർത്തുക</p>
<p>ഉടൻ ബീപ് ശബ്ദം കേൾക്കും</p>
<p>📄 VVPAT പരിശോധന</p>
<p>ബട്ടൺ അമർത്തിയതിന് ശേഷം 7 സെക്കൻഡ് വരെ സ്ലിപ്പ് കാണാം</p>
<p>സ്ഥാനാർഥിയുടെ പേരും ചിഹ്നവും പരിശോധിച്ച് വോട്ട് രേഖപ്പെടുത്തിയെന്ന് ഉറപ്പാക്കുക</p>
<p>♿ <strong>സൗകര്യങ്ങളും നിർദേശങ്ങളും</strong></p>
<p>ഭിന്നശേഷിക്കാർക്കും മുതിർന്നവർക്കും ക്യൂ ഒഴിവാക്കാം</p>
<p>റാംപ്, ടോയ്ലറ്റ് സൗകര്യങ്ങൾ ലഭ്യമാണ്</p>
<p>ഗർഭിണികൾക്കും പ്രത്യേക സഹായം</p>
<p>📵 <strong>മൊബൈൽ ഫോൺ നിയന്ത്രണം</strong></p>
<p>പോളിംഗ് ബൂത്തിനുള്ളിൽ മൊബൈൽ ഫോണുകൾ നിരോധിതം</p>
<p>100 മീറ്റർ മുൻപായി ഫോൺ സ്വിച്ച് ഓഫ് ചെയ്യണം</p>
<p>കുടുംബശ്രീ വോളണ്ടിയർമാർ ഫോൺ സൂക്ഷിക്കും (ടോക്കൺ സംവിധാനം)</p>
<p>വോട്ട് ചെയ്ത ശേഷം ടോക്കൺ നൽകി ഫോൺ തിരികെ വാങ്ങാം</p>
<p>✅ <strong>ശ്രദ്ധാപൂർവ്വം വോട്ട് ചെയ്യുക – ജനാധിപത്യത്തിന്റെ അവകാശം വിനിയോഗിക്കുക</strong></p>]]> </content:encoded>
</item>

<item>
<title>നിയമ സഭാ തിരഞ്ഞെടുപ്പ് : വോട്ടർമാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</title>
<link>https://thekeralajournal.com/2144</link>
<guid>https://thekeralajournal.com/2144</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1c90c952b9.jpg" length="53271" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:33:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് പോകുമ്പോൾ ആവശ്യമായ രേഖകളും നിയമങ്ങളും മുൻകൂട്ടി അറിയുന്നത് നിർണായകം. പലപ്പോഴും തിരിച്ചറിയൽ രേഖകൾ മറക്കുന്നത് വോട്ടവകാശം വിനിയോഗിക്കാൻ തടസമാകാം.</p>
<p>വോട്ടർമാർ നിർബന്ധമായും വോട്ടർ ഐഡി കാർഡും സ്ലിപ്പും കൈയിൽ കരുതണം. വോട്ടർ ഐഡി ഇല്ലാത്തവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ച മറ്റ് രേഖകൾ ഉപയോഗിച്ച് വോട്ട് ചെയ്യാം. പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ബാങ്ക്/പോസ്റ്റ് ഓഫീസ് പാസ്ബുക്ക്, എംഎൻആർഇജിഎ ജോബ് കാർഡ്, ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, പെൻഷൻ രേഖ, സർക്കാർ/പൊതുമേഖല ജീവനക്കാരുടെ ഫോട്ടോ ഐഡി കാർഡുകൾ എന്നിവ ഉൾപ്പെടെ 11 രേഖകൾ അംഗീകരിച്ചിട്ടുണ്ട്.</p>
<p>വോട്ടെടുപ്പ് ദിനത്തിൽ ഭിന്നശേഷിക്കാരായ വോട്ടർമാർക്കും മുതിർന്ന പൗരന്മാർക്കും മുൻഗണന നൽകും. ബൂത്തുകളിൽ റാംപ്, വീൽചെയർ സൗകര്യം, ബ്രെയിൽ സൗകര്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, സഹായത്തിനായി വോളന്റിയർമാർ, ആവശ്യമായിടത്ത് ആംഗ്യഭാഷാ സഹായം എന്നിവ ഒരുക്കിയിട്ടുണ്ട്.</p>
<p>പോളിംഗ് ബൂത്തിലെത്തിയാൽ വോട്ടർമാർ ക്യൂ പാലിക്കണം. സുരക്ഷാ ഉദ്യോഗസ്ഥർ ക്രമമായി പ്രവേശനം അനുവദിക്കും. തിരിച്ചറിയൽ രേഖയും സ്ലിപ്പിലെ ക്രമനമ്പറും പരിശോധിച്ച് വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പാക്കും. തുടർന്ന് വോട്ടറുടെ പേര് വിളിച്ചുപറയും; പോളിംഗ് ഏജന്റുമാർ പട്ടിക പരിശോധിച്ച് സ്ഥിരീകരണം നടത്തും.</p>
<p>ശേഷം ഇടത് കൈയിലെ ചൂണ്ടുവിരലിൽ മഷി പുരട്ടി, രജിസ്റ്ററിൽ ഒപ്പിടുകയോ വിരലടയാളം രേഖപ്പെടുത്തുകയോ ചെയ്യും. തുടർന്ന് വോട്ടിംഗ് നടപടിയിലേക്ക് കടക്കും. ബാലറ്റ് യൂണിറ്റിൽ സ്ഥാനാർത്ഥിയുടെ പേര്, ഫോട്ടോ, ചിഹ്നം എന്നിവയ്ക്കു നേരെയുള്ള ബട്ടൺ അമർത്തിയാണ് വോട്ട് രേഖപ്പെടുത്തുന്നത്. വിവിപാറ്റ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തിയ വിവരം ഏതാനും സെക്കൻഡ് പ്രദർശിപ്പിക്കുകയും ബീപ് ശബ്ദം കേൾക്കുകയും ചെയ്യും.</p>
<p>രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് സമയം. വൈകിട്ട് 6 മണിക്ക് മുമ്പ് ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൺ നൽകി വോട്ട് ചെയ്യാൻ അനുവദിക്കും. തുടർന്ന് പുതിയ ആളുകളെ ബൂത്തിലേക്ക് പ്രവേശിപ്പിക്കില്ല.</p>]]> </content:encoded>
</item>

<item>
<title>നാളെ ബൂത്തിലേക്ക്; ഇന്ന് നിശബ്‌ദ പ്രചാരണം</title>
<link>https://thekeralajournal.com/2143</link>
<guid>https://thekeralajournal.com/2143</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d5a8816408d.jpg" length="145162" type="image/jpeg"/>
<pubDate>Wed, 08 Apr 2026 06:29:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ 2.71 കോടി വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെയാണ് വോട്ടെടുപ്പ് നടക്കുക. 25 ദിവസം നീണ്ട പ്രചാരണത്തിന് ഇന്നലെ വൈകുന്നേരം ആറിന് കൊട്ടിക്കലാശത്തോടെ അവസാനമായി; ഇന്ന് നിശബ്‌ദ പ്രചാരണത്തിന്റെ ദിനമാണ്.</p>
<p>അടുത്ത 24 മണിക്കൂറിനുള്ളിൽ വിധിയെഴുത്ത് ആരംഭിക്കാനിരിക്കെ സ്ഥാനാർഥികൾ ഇന്ന് പരമാവധി വോട്ടർമാരെ നേരിൽ കണ്ടു പിന്തുണ ഉറപ്പാക്കാൻ ശ്രമത്തിലാണ്.</p>
<p>സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 883 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. നൂറിലേറെ സീറ്റുകൾ നേടി അധികാരത്തിൽ മടങ്ങിയെത്തുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. മികച്ച ഭൂരിപക്ഷത്തോടെ മൂന്നാം തവണയും അധികാരത്തിൽ തുടരുമെന്നാണ് എൽഡിഎഫിന്റെ വിലയിരുത്തൽ. ഏതാനും സീറ്റുകൾ നേടി സംസ്ഥാന രാഷ്ട്രീയത്തിൽ നിർണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎയും.</p>
<p>24 ഓക്സിലറി ബൂത്തുകൾ ഉൾപ്പെടെ സംസ്ഥാനത്ത് 30,495 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചിരിക്കുന്നത്. ചൂട് നിയന്ത്രണത്തിനായി കുടിവെള്ളം, വിശ്രമ സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ചില ബൂത്തുകൾ ഉത്സവാന്തരീക്ഷത്തിൽ അലങ്കരിച്ചും വോട്ടെടുപ്പ് സൗഹൃദപരമാക്കാൻ ശ്രമമുണ്ട്.</p>
<p>85 വയസിന് മുകളിലുള്ള 2.07 ലക്ഷം വോട്ടർമാരിൽ 98 ശതമാനം പേർ ഇതിനകം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. 1.46 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്; ഇന്ന് ഉച്ചയ്ക്കകം എല്ലാവരും വോട്ട് രേഖപ്പെടുത്തും.</p>
<p>സുരക്ഷ ശക്തമാക്കുന്നതിനായി 160 കമ്പനി കേന്ദ്രസേനാംഗങ്ങൾ ഉൾപ്പെടെ 76,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. സംസ്ഥാനത്ത് 2,71,42,952 സാധാരണ വോട്ടർമാർക്ക് പുറമേ 53,984 സർവീസ് വോട്ടർമാരുമുണ്ട്.</p>
<p>ഇത്തവണ 2,42,093 പ്രവാസി വോട്ടർമാരാണ് പട്ടികയിലുള്ളത്. ഇവരിൽ നല്ലൊരു വിഭാഗം വിദേശങ്ങളിൽ നിന്ന് നാട്ടിലെത്തി വോട്ട് ചെയ്യാനൊരുങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ വോട്ടർ ഐഡി കാർഡിനൊപ്പം മറ്റു 11 രേഖകളും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൊട്ടിക്കലാശത്തോടെ പരസ്യ പ്രചാരണത്തിന് തിരശ്ശീല; പോളിംഗിനായി സംസ്ഥാനത്ത് കാത്തിരിപ്പ്</title>
<link>https://thekeralajournal.com/2142</link>
<guid>https://thekeralajournal.com/2142</guid>
<description><![CDATA[ മറ്റന്നാൾ രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d30929434c6.jpg" length="580929" type="image/jpeg"/>
<pubDate>Tue, 07 Apr 2026 18:18:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം ആവേശക്കൊടുമുടിയില്‍ എത്തി കൊട്ടിക്കലാശത്തോടെ സമാപിച്ചു. സംസ്ഥാനത്തെ വിവിധ മുന്നണികള്‍ വൻ പ്രചാരണ റാലികളുമായി രംഗത്തെത്തിയതോടെ നാടും നഗരവും രാഷ്ട്രീയ ആവേശത്തില്‍ മുങ്ങി. മണ്ഡലങ്ങളിലെ വോട്ടർമാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് പാര്‍ട്ടികളും മുന്നണി നേതാക്കളും. മറ്റന്നാള്‍ രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ് നടക്കുക.</p>
<p>മൂന്നു ആഴ്ചയിലേറെ നീണ്ടുനിന്ന പ്രചാരണത്തിനാണ് ഇന്നോടെ അവസാനമായത്. കടുത്ത വേനല്‍ച്ചൂടിനെയും വകവെക്കാതെ റോഡ് ഷോകള്‍, പൊതുയോഗങ്ങള്‍, വീടുതോറും വോട്ട് തേടല്‍ എന്നിവയിലൂടെ മുന്നണികള്‍ ശക്തമായ പ്രചാരണം നടത്തി. ആരോപണ-പ്രത്യാരോപണങ്ങള്‍ നിറഞ്ഞ പ്രചാരണരംഗം സംസ്ഥാനത്ത് അപൂര്‍വമായ രാഷ്ട്രീയ ചൂടാണ് സൃഷ്ടിച്ചത്. തങ്ങള്‍ വിജയം ഉറപ്പിച്ചതായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പ്രതികരിച്ചു.</p>
<p>സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലുമായി നടന്ന കൊട്ടിക്കലാശത്തില്‍ പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തമാണ് ശ്രദ്ധേയമായത്. പാര്‍ട്ടി പതാകകളുമായി എല്‍ഡിഎഫ്, യുഡിഎഫ്, എന്‍ഡിഎ പ്രവര്‍ത്തകര്‍ നഗരവീഥികളിലേക്ക് ഒഴുകിയെത്തി. ക്രെയിനുകളില്‍ കയറി സ്ഥാനാര്‍ത്ഥികള്‍ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തതും ടിപ്പറുകളിലും ലോറികളിലും നിറഞ്ഞ പ്രവര്‍ത്തകരും കൊട്ടിക്കലാശത്തിന് നിറംകൂട്ടി. ചിലയിടങ്ങളില്‍ ആവേശം അതിരുവിട്ടതോടെ ചെറിയ ഏറ്റുമുട്ടലുകളും റിപ്പോര്‍ട്ട് ചെയ്തു.</p>
<p>ഇതിനിടെ, തൃശൂരില്‍ പുലികളുടെയും റോബോട്ടിക് ആനയുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായി. വിവിധ മണ്ഡലങ്ങളില്‍ കലാപരിപാടികളും പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചതോടെ കൊട്ടിക്കലാശം ആഘോഷമൂഡിലേക്ക് മാറി.</p>
<p>നാളെ നിശബ്ദപ്രചാരണം</p>
<p>പരസ്യപ്രചാരണം അവസാനിച്ചതോടെ നാളെ നിശബ്ദപ്രചാരണം ആരംഭിക്കും. ഓരോ വോട്ടും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാനാര്‍ത്ഥികള്‍ വീടുതോറും സന്ദര്‍ശനം നടത്തും. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 126(1) പ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പരസ്യപ്രചാരണം അവസാനിപ്പിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്.</p>
<p>ഇത് പ്രകാരം പൊതുയോഗങ്ങള്‍, മൈക്ക് അനൗണ്‍സ്‌മെന്റുകള്‍, ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രചാരണം, വിനോദ പരിപാടികള്‍ എന്നിവയ്ക്ക് കര്‍ശന നിയന്ത്രണങ്ങളുണ്ടാകും. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.</p>
<p>എല്‍ഡിഎഫ് തുടരുമോ, യുഡിഎഫ് ഭരണം പിടിക്കുമോ, എന്‍ഡിഎ അട്ടിമറി സൃഷ്ടിക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമറിയാന്‍ ഇനി കാത്തിരിപ്പ്. വോട്ടെണ്ണല്‍ നടക്കുന്ന മെയ് നാലിന് കേരളം ആര് ഭരിക്കുമെന്ന് വ്യക്തമാകും.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് വൈകിട്ട് 7 മുതൽ സംസ്ഥാനത്ത് ഡ്രൈഡേ: രണ്ട് ദിവസം മദ്യം ലഭ്യമല്ല</title>
<link>https://thekeralajournal.com/2139</link>
<guid>https://thekeralajournal.com/2139</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d4dd73b6974.jpg" length="114122" type="image/jpeg"/>
<pubDate>Tue, 07 Apr 2026 16:03:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മദ്യവിൽപ്പനയ്ക്ക് കര്‍ശന നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് (ഏപ്രിൽ 7) വൈകിട്ട് 7 മണി മുതൽ ഏപ്രിൽ 9-ന് വോട്ടെടുപ്പ് അവസാനിക്കുന്നതു വരെ സംസ്ഥാനം മുഴുവൻ ഡ്രൈഡേ ആയിരിക്കും. ഈ കാലയളവിൽ ഒരു തുള്ളി മദ്യം പോലും ലഭ്യമാകില്ല.</p>
<p>ജനപ്രാതിനിധ്യ നിയമപ്രകാരം വോട്ടെടുപ്പ് അവസാനിക്കുന്നതിന് 48 മണിക്കൂർ മുമ്പ് മുതൽ മദ്യവിൽപ്പന നിരോധിക്കണമെന്ന ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കൂടാതെ, വോട്ടെണ്ണൽ ദിനമായ മെയ് 4-നും സംസ്ഥാനത്ത് പൂർണ ഡ്രൈഡേ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ബെവ്‌കോ ഔട്ട്‌ലെറ്റുകൾ, കള്ളുഷാപ്പുകൾ, ബാറുകൾ, ക്ലബ്ബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി മദ്യം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഈ നിയന്ത്രണത്തിന് വിധേയമായിരിക്കും. നിയമം ലംഘിക്കുന്നവർക്ക് എക്‌സൈസും പോലീസും ചേർന്ന് കര്‍ശന നടപടി സ്വീകരിക്കും.</p>
<p>തിരഞ്ഞെടുപ്പിനിടെ വോട്ടർമാരെ സ്വാധീനിക്കാൻ മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കുന്നത് തടയുന്നതിനായി അതിര്‍ത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മദ്യക്കടത്ത് തടയാൻ പ്രത്യേക സ്‌ക്വാഡുകളും വിന്യസിച്ചിട്ടുണ്ട്.</p>
<p>വ്യക്തിപരമായി മദ്യം ശേഖരിച്ച് വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കണ്ടെത്തിയാൽ ക്രിമിനൽ നടപടികൾ നേരിടേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>
<p>റീപോളിംഗ് ആവശ്യമുണ്ടെങ്കിൽ അതത് മണ്ഡലങ്ങളിൽ ആ ദിവസവും മദ്യനിരോധനം ബാധകമായിരിക്കും. സമാധാനപരമായ വോട്ടെടുപ്പ് ഉറപ്പാക്കുന്നതിനായാണ് ഈ കര്‍ശന നിയന്ത്രണങ്ങൾ.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാക്രമീകരണങ്ങളും പൂര്‍ത്തിയാക്കി</title>
<link>https://thekeralajournal.com/2132</link>
<guid>https://thekeralajournal.com/2132</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d455ff3e591.jpg" length="77174" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:25:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി സംസ്ഥാന പൊലീസ് മേധാവി റവാഡാ ആസാദ് ചന്ദ്രശേഖർ അറിയിച്ചു.</p>
<p>സംസ്ഥാനം മുഴുവൻ പ്രത്യേക സുരക്ഷാ മേഖലകളാക്കി തിരിച്ച് ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളെ 154 ഇലക്ഷൻ സബ്‌ഡിവിഷനുകളാക്കി തിരിച്ചാണ് ജില്ലാ പൊലീസ് മേധാവിമാരുടെ മേൽനോട്ടത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയത്.</p>
<p>ആകെ 30,471 പോളിംഗ് ബൂത്തുകളിലായി 2,500 ക്രിറ്റിക്കൽ ബൂത്തുകൾ ഉൾപ്പെടെ 28,209 സ്പെഷ്യൽ പൊലീസ് ഓഫീസർമാർ അടക്കം 76,203 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നത്.</p>
<p>ലോക്കൽ പൊലീസിന് പുറമേ സ്പെഷ്യൽ യൂണിറ്റുകൾ, ബറ്റാലിയനുകൾ, മറ്റ് വിഭാഗങ്ങളിലെ സേനാംഗങ്ങളും ഡ്യൂട്ടിക്കായി രംഗത്തുണ്ട്. കൂടാതെ 140 കമ്പനി കേന്ദ്രസേനയും 20 കമ്പനി തമിഴ്‌നാട് പൊലീസും സംസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്.</p>
<p>സുതാര്യവും സമാധാനപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ഡിജിപി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ</title>
<link>https://thekeralajournal.com/2120</link>
<guid>https://thekeralajournal.com/2120</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d1d8a52b370.jpg" length="55060" type="image/jpeg"/>
<pubDate>Sun, 05 Apr 2026 09:06:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പ്രദേശങ്ങളിൽ പരസ്യപ്രചാരണവുമായി ബന്ധപ്പെട്ട് കർശന നിർദേശങ്ങളുമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രംഗത്ത്. വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ പ്രചാരണം അവസാനിച്ച ശേഷം വരുന്ന 48 മണിക്കൂറിനിടെ ടി.വി., റേഡിയോ, കേബിള്‍ നെറ്റ്‌വർക്ക് തുടങ്ങിയവ വഴി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത് പാടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.</p>
<p>അതേസമയം, എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ 29-ന് പശ്ചിമബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം മാത്രമേ കേരളം ഉൾപ്പെടെ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവിടാൻ പാടുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.</p>
<p>ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങൾക്കുമെല്ലാം ഈ നിയന്ത്രണങ്ങൾ ബാധകമാണ്.</p>]]> </content:encoded>
</item>

<item>
<title>കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം, നേറ്റിവിറ്റി കാര്‍ഡ്: 60 ഇന പദ്ധതികളുമായി എല്‍ഡിഎഫ് പ്രകടനപത്രിക</title>
<link>https://thekeralajournal.com/2107</link>
<guid>https://thekeralajournal.com/2107</guid>
<description><![CDATA[ മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0c3923e0d.jpg" length="57511" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:57:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് മുന്നോടിയായി വികസനം, സമത്വം, സാമൂഹ്യനീതി എന്നീ തലക്കെട്ടുകളിലൂന്നി 60 ഇന പദ്ധതികളടങ്ങിയ പ്രകടനപത്രിക എല്‍ഡിഎഫ് പുറത്തിറക്കി. മുഖ്യമന്ത്രി പിണറായി വിജയൻയാണ് പത്രിക പ്രകാശനം ചെയ്തത്.</p>
<p>‘നവകേരള നിര്‍മ്മിതിയുടെ പൂര്‍ത്തീകരണം’ എന്ന തലക്കെട്ടിലാണ് പ്രകടനപത്രിക അവതരിപ്പിച്ചിരിക്കുന്നത്. ക്ഷേമ പെന്‍ഷനുകള്‍ ₹3000 ആയി ഉയര്‍ത്തുക, അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കുന്നതിനായി കേവല ദാരിദ്ര്യനിര്‍മ്മാര്‍ജനം നടപ്പാക്കുക, ലൈഫ് മിഷന്‍ 2.0 വഴി സമ്പൂര്‍ണ്ണ പാര്‍പ്പിട സംസ്ഥാനമാക്കുക എന്നിവ പ്രധാന പ്രഖ്യാപനങ്ങളാണ്.</p>
<p>ആശാ പ്രവര്‍ത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം വര്‍ദ്ധിപ്പിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നു. ആരോഗ്യരംഗത്ത് സാര്‍വത്രിക ആരോഗ്യപരിരക്ഷയും കിടപ്പുരോഗികള്‍ക്ക് സമ്പൂര്‍ണ്ണ സംരക്ഷണവും നടപ്പാക്കും. സ്ത്രീകള്‍ക്ക് കുടുംബശ്രീ വായ്പ ₹20,000 കോടിയിലേക്ക് ഉയര്‍ത്തുകയും 50 ശതമാനം സ്ത്രീകള്‍ക്കും തൊഴില്‍ ഉറപ്പാക്കുകയും ചെയ്യും.</p>
<p>യുവാക്കള്‍ക്കായി പി.എസ്.സി വഴി കൂടുതല്‍ നിയമനങ്ങള്‍ നടത്തും. അഭ്യസ്തവിദ്യര്‍ക്ക് പലിശരഹിത വായ്പയും ‘കേരളത്തില്‍ പഠിച്ചാല്‍ ജോലി’ ഉറപ്പാക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു. മൈക്രോ സംരംഭങ്ങള്‍ക്ക് പ്രത്യേക പദ്ധതികളും നടപ്പാക്കും.</p>
<p>പൗരത്വനിയമവുമായി ബന്ധപ്പെട്ട ആശങ്കകള്‍ മറികടക്കാന്‍ നേറ്റിവിറ്റി കാര്‍ഡ് കൊണ്ടുവരും. മതനിരപേക്ഷത ഉറപ്പാക്കുന്നതിനൊപ്പം ന്യൂനപക്ഷ ആശങ്കകള്‍ പരിഹരിക്കാന്‍ ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്നും വ്യക്തമാക്കുന്നു. ശബരിമല മാസ്റ്റര്‍പ്ലാന്‍ പൂര്‍ത്തിയാക്കും.</p>
<p>കുടിയേറ്റ കര്‍ഷകരുടെ പ്രശ്നപരിഹാരം, വന്യജീവി സംഘര്‍ഷം തടയാന്‍ പ്രത്യേക നിയമം, ജലസേചനവും കുടിവെള്ളവും എല്ലാവര്‍ക്കും ഉറപ്പാക്കല്‍, കെ.എസ്.ആര്‍.ടി.സി ലാഭത്തിലാക്കല്‍ തുടങ്ങിയവയും പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളാണ്.</p>
<p>ടൂറിസം മേഖലയെ ശക്തിപ്പെടുത്തി 15 ലക്ഷം വിനോദസഞ്ചാരികളെ ആകര്‍ഷിക്കുമെന്നും പവര്‍ കട്ട് ഇല്ലാത്ത വൈദ്യുതി വിതരണം തുടരുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കുന്നു. പട്ടിക വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ കേന്ദ്രീകൃത വികസന പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>യുഡിഎഫ് പ്രകടനപത്രികയിൽ  ക്ഷേമ പെൻഷൻ ₹3000; സ്ത്രീകൾക്ക് സൗജന്യ യാത്രയും ₹25 ലക്ഷം ഇൻഷുറൻസും</title>
<link>https://thekeralajournal.com/2106</link>
<guid>https://thekeralajournal.com/2106</guid>
<description><![CDATA[ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0b934f82a.jpg" length="76138" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:54:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: “കേരളം ജയിക്കും, യുഡിഎഫ് നയിക്കും” എന്ന മുദ്രാവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയാണ് പത്രിക പ്രകാശനം ചെയ്തത്. സാധാരണക്കാർ, സ്ത്രീകൾ, യുവാക്കൾ എന്നിവർക്കു മുൻഗണന നൽകുന്ന വിപുലമായ വാഗ്ദാനങ്ങളാണ് പത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.</p>
<p>ക്ഷേമ പെൻഷനുകൾ ₹3000 ആയി വർദ്ധിപ്പിക്കുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്രയും കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1000 ധനസഹായവും നൽകുമെന്നതാണ് പ്രധാന പ്രഖ്യാപനങ്ങൾ.</p>
<p>ആരോഗ്യ രംഗത്ത് എല്ലാ കുടുംബങ്ങൾക്കും ₹25 ലക്ഷം വരെ പരിരക്ഷ ലഭിക്കുന്ന ‘സൗജന്യ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ്’ പദ്ധതി നടപ്പാക്കുമെന്ന് പത്രിക വ്യക്തമാക്കുന്നു. ബിപിഎൽ കുടുംബങ്ങളിലെ രോഗികൾക്ക് സൗജന്യ ഡയാലിസിസ് ഉറപ്പാക്കുകയും ജിപ്മർ മാതൃകയിൽ ‘നോ ബിൽ’ ആശുപത്രികൾ സ്ഥാപിക്കുകയും ചെയ്യും.</p>
<p>വിദ്യാഭ്യാസ രംഗത്ത് അക്കാദമിക് സിൻഡിക്കേറ്റ് രൂപീകരിച്ച് രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കും. ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആൻഡ് സ്റ്റുഡന്റ് വെൽഫെയർ ആക്‌ട്’ നടപ്പാക്കുകയും പ്രത്യേക മൊബൈൽ ആപ്പ് അവതരിപ്പിക്കുകയും ചെയ്യും.</p>
<p>യുവാക്കൾക്ക് സംരംഭങ്ങൾ തുടങ്ങാൻ ₹5 ലക്ഷം വരെ പലിശരഹിത വായ്പ നൽകുന്ന ‘യുവശ്രീ’ പദ്ധതി നടപ്പാക്കും. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റി, ‘മിഷൻ സമുദ്ര’, തീരദേശ മേഖലയിൽ കോസ്റ്റൽ ഹെൽത്ത് കെയർ യൂണിറ്റുകൾ, ആശാ പ്രവർത്തകരുടെ വേതനം ₹700 ആയി ഉയർത്തൽ തുടങ്ങിയവയും പ്രധാന വാഗ്ദാനങ്ങളാണ്.</p>
<p>കേരളത്തെ ലോകോത്തര ഹെൽത്ത് ഡെസ്റ്റിനേഷനാക്കി മാറ്റുമെന്നും സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് ‘ബെഡ്’ അവകാശമാക്കുമെന്നും യുഡിഎഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : പ്രകടനപത്രികകള്‍ പുറത്തിറക്കി മുന്നണികൾ</title>
<link>https://thekeralajournal.com/2105</link>
<guid>https://thekeralajournal.com/2105</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ce0a898d089.jpg" length="73900" type="image/jpeg"/>
<pubDate>Thu, 02 Apr 2026 11:50:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട് എല്‍ഡിഎഫും യുഡിഎഫും അവരുടെ പ്രകടനപത്രികകള്‍ ഒരേസമയം പുറത്തിറക്കി. ജനക്ഷേമവും വികസനവുമാണ് ഇരുമുന്നണികളും പ്രധാനമായി മുന്നോട്ട് വെക്കുന്ന വിഷയങ്ങള്‍.</p>
<p>എല്‍ഡിഎഫ് പ്രകടനപത്രിക മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് പുറത്തിറക്കി. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തുമെന്നതും 2026–27 അധ്യയന വർഷം മുതല്‍ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ ബിരുദ വിദ്യാഭ്യാസം സൗജന്യമാക്കുമെന്നതുമാണ് പ്രധാന വാഗ്ദാനങ്ങൾ. പവർ കട്ട് ഇല്ലാത്ത കാലം തുടരുമെന്ന ഉറപ്പും പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>അതേസമയം, യുഡിഎഫ് പ്രകടനപത്രിക രേവന്ത് റെഡ്ഢി കൊച്ചിയില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ച യുഡിഎഫ്, സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി റബർ താങ്ങുവില 300 രൂപയാക്കുമെന്നും പ്രകടനപത്രികയിൽ പറയുന്നു. ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയായി ഉയർത്തുമെന്നും യുഡിഎഫ് ഉറപ്പുനല്‍കി.</p>
<p>ഇരുമുന്നണികളും മുന്നോട്ടുവെച്ച വാഗ്ദാനങ്ങൾ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ നിർണായക ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>‘സികാഡ’ കോവിഡിൻ്റെ പുതിയ വകഭേദം</title>
<link>https://thekeralajournal.com/2100</link>
<guid>https://thekeralajournal.com/2100</guid>
<description><![CDATA[ വ്യാപന ശേഷി കൂടുതൽ ആണെങ്കിലും മാരകമല്ല എന്ന് വിലയിരുത്തൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6c58a3953.jpg" length="105173" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:22:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് വീണ്ടും ശ്രദ്ധ നേടുന്ന സാഹചര്യത്തിൽ BA.3.2 (സികാഡ) എന്ന പുതിയ വകഭേദം ആശങ്ക ഉയർത്തുന്നു. 2024 അവസാനം ദക്ഷിണാഫ്രിക്കയിൽ ആദ്യമായി കണ്ടെത്തിയ ഈ വകഭേദം ഇപ്പോൾ അമേരിക്ക ഉൾപ്പെടെ നിരവധി രാജ്യങ്ങളിൽ വ്യാപിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p>ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തലനുസരിച്ച്, അമേരിക്കയിലെ ഏകദേശം 25 സംസ്ഥാനങ്ങളിലെയും യൂറോപ്പ്, ഏഷ്യ എന്നിവ ഉൾപ്പെടെ 20-ലധികം രാജ്യങ്ങളിലെയും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒമിക്രോൺ ഉപവകഭേദമായ BA.3.2 വേഗത്തിൽ പകരുന്നതും പ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് കൂടുതലുള്ളതുമാണെന്ന് പഠനങ്ങൾ പറയുന്നു.</p>
<p>വൈറസിന്റെ സ്പൈക്ക് പ്രോട്ടീനിൽ 70-ലധികം മാറ്റങ്ങൾ ഉണ്ടായിരിക്കുന്നതിനാൽ (mutations) രോഗപ്രതിരോധ സംവിധാനത്തെ എളുപ്പത്തിൽ മറികടക്കാനുള്ള സാധ്യതയുണ്ടെന്ന് ഗവേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് അതീവ മാരകമല്ലെന്നും ഭൂരിഭാഗം ആളുകളിൽ ഗുരുതരാവസ്ഥയിലേക്കില്ലെന്നും വിദഗ്ധർ ആശ്വാസം നൽകുന്നു.</p>
<p>പനി, ചുമ, തൊണ്ടവേദന, ക്ഷീണം, മൂക്കടപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കാണപ്പെടുന്നുണ്ട്. മുമ്പ് വ്യാപകമായിരുന്ന JN.1 വകഭേദത്തിൽ നിന്നും വ്യത്യസ്തമാണെന്ന് അമേരിക്കൻ ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നു.</p>
<p>നിലവിലുള്ള വാക്സിനുകളുടെ ഫലപ്രാപ്തിയെ കുറിച്ച് കൂടുതൽ പഠനങ്ങൾ പുരോഗമിക്കുകയാണ്. ഇതിനിടെ ഇന്ത്യയിലും രോഗവ്യാപനത്തെ മുൻനിർത്തി നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വാക്സിൻ എടുത്തവരിൽ സാധാരണ പനിപോലെ വന്നുപോകുന്ന സ്വഭാവമാണ് ഈ വകഭേദത്തിനുള്ളതെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ലോകത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നും ആരോഗ്യ വിഭാഗം നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>പുതിയ ആദായ നികുതി നിയമം പ്രാബല്യത്തിൽ; ഇനി ‘ടാക്സ് ഇയർ’ മാത്രം</title>
<link>https://thekeralajournal.com/2099</link>
<guid>https://thekeralajournal.com/2099</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69cc6adfb2161.jpg" length="66084" type="image/jpeg"/>
<pubDate>Wed, 01 Apr 2026 06:16:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: രാജ്യത്ത് നികുതി സംവിധാനത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ആദായ നികുതി നിയമം 2025 ഏപ്രിൽ ഒന്നുമുതൽ പ്രാബല്യത്തിൽ. 1961-ലെ പഴയ നിയമത്തിന് പകരമായി ലളിതമാക്കിയ പുതിയ നിയമമാണ് നടപ്പിലാക്കിയത്.</p>
<p>പുതിയ നിയമപ്രകാരം “സാമ്പത്തിക വർഷം”, “അസസ്മെന്റ് വർഷം” എന്നീ ആശയങ്ങൾ ഒഴിവാക്കി ഇനി മുതൽ ‘ടാക്സ് ഇയർ’ എന്ന ഒറ്റ സംവിധാനം മാത്രമാകും നിലനിൽക്കുക. അതായത്, നികുതി ചുമത്തുന്ന വർഷം തന്നെയാണ് ഇനി ടാക്സ് ഇയർ. ഉദാഹരണത്തിന്, 2026–27 വരുമാനത്തിന് ടാക്സ് ഇയർ 2026–27 തന്നെയായിരിക്കും; അസസ്മെന്റ് വർഷം പ്രത്യേകം രേഖപ്പെടുത്തേണ്ടതില്ല.</p>
<p>നിയമങ്ങൾ ലളിതമാക്കുന്നതിനായി ചട്ടങ്ങളുടെ എണ്ണം 399-ൽ നിന്ന് 190-ആയി കുറച്ചു. ടാക്സ് ഫോമുകളും 511-ൽ നിന്ന് 333-ആയി ചുരുക്കിയിട്ടുണ്ട്. ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 31 വരെ നീട്ടിയതും നികുതിദായകർക്ക് ആശ്വാസകരമാണ്.</p>
<p>പുതിയ നികുതി സംവിധാനത്തിൽ പ്രതിവർഷം 12 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് സെക്ഷൻ 87A പ്രകാരമുള്ള റിബേറ്റ് വഴി നികുതി ഒഴിവാക്കാം. ശമ്പളക്കാർക്ക് സ്റ്റാൻഡേർഡ് ഡിഡക്ഷൻ ₹75,000 ആയി നിശ്ചയിച്ചു.</p>
<p>വാടക ആനുകൂല്യമായ HRAയിൽ കൂടുതൽ ഇളവുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ബെംഗളൂരു, ഹൈദരാബാദ്, പുണെ, അഹമ്മദാബാദ് എന്നിവയും മെട്രോ നഗരങ്ങളുടെ പട്ടികയിൽ ചേർത്തു. എന്നാൽ HRA ക്ലെയിം ചെയ്യാൻ വാടക രസീതുകളും വീട്ടുടമയുടെ PAN വിവരങ്ങളും നിർബന്ധമാക്കി.</p>
<p>തൊഴിലുടമ നൽകുന്ന ഭക്ഷണത്തിനുള്ള നികുതിയിളവ് പ്രതിദിനം ₹50-ൽ നിന്ന് ₹200 ആയി വർധിപ്പിച്ചു. സമ്മാനങ്ങൾക്കുള്ള നികുതിയിളവ് പരിധിയും ₹5,000-ൽ നിന്ന് ₹15,000 ആയി ഉയർത്തി.</p>
<p>വാഹനാപകട നഷ്ടപരിഹാരത്തിന് ഇനി നികുതി ബാധകമല്ല. അതേസമയം, ₹10 ലക്ഷം മുകളിലുള്ള ക്യാഷ് നിക്ഷേപം, ₹5 ലക്ഷം മുകളിലുള്ള വാഹന വാങ്ങൽ, ₹20 ലക്ഷം മുകളിലുള്ള സ്വത്ത് ഇടപാടുകൾ എന്നിവയ്ക്ക് PAN നിർബന്ധമാക്കി.</p>
<p>പുതിയ ഫോമുകളുടെ ഭാഗമായി, ശമ്പളക്കാർക്ക് നൽകുന്ന TDS സർട്ടിഫിക്കറ്റ് ആയ ഫോം 16-ന് പകരം കൂടുതൽ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫോം 130 അവതരിപ്പിച്ചു.</p>
<p>പാൻ കാർഡ് അപേക്ഷയ്ക്കും പുതിയ നിബന്ധനകൾ കൊണ്ടുവന്നിട്ടുണ്ട്. ഇനി മുതൽ പത്താം ക്ലാസ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് നിർബന്ധമായിരിക്കുമ്പോൾ, ആധാർ കാർഡ് മാത്രം മതിയാകില്ല.</p>
<p>ആദായ നികുതിയോടൊപ്പം ബാങ്ക് എടിഎം ചാർജുകളിലും റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പുതിയ നിയമം നികുതി സംവിധാനത്തെ കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നതാണ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: പട്ടികയിൽ പേര് ഉണ്ടോ എന്ന് അറിയാം</title>
<link>https://thekeralajournal.com/2081</link>
<guid>https://thekeralajournal.com/2081</guid>
<description><![CDATA[ ഇലക്ഷൻ കമ്മീഷൻ ൻ്റെ ഔദ്യോഗിക പോർട്ടൽ ഉപയോഗിച്ച് തന്നെ ഇത് പരിശോധിക്കാം.കൂടുതൽ അറിയാം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c84d854d077.jpg" length="75683" type="image/jpeg"/>
<pubDate>Sun, 29 Mar 2026 03:22:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും വോട്ടർമാർ തയ്യാറെടുക്കുന്നു. കേരളം, അസം, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഏപ്രിൽ 9-നും തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഏപ്രിൽ 23-നും രണ്ടാംഘട്ട വോട്ടെടുപ്പ് ഏപ്രിൽ 29-നും നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4-നാണ്.</p>
<p>വോട്ടവകാശം വിനിയോഗിക്കാൻ കഴിയുമോ എന്ന് ഉറപ്പാക്കാൻ, വോട്ടർ പട്ടികയിൽ നിങ്ങളുടെ പേര് ശരിയായി ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നിർണായകമാണ്. Election Commission of Indiaയുടെ ഔദ്യോഗിക പോർട്ടൽ ഉപയോഗിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത് പരിശോധിക്കാം.</p>
<p>ലിങ്ക് 👉 <a href="https://electoralsearch.eci.gov.in">https://electoralsearch.eci.gov.in</a></p>
<p><strong>പേര് എങ്ങനെ കണ്ടെത്താം?</strong></p>
<p>Voters' Service Portal വഴി മൂന്ന് രീതിയിൽ പരിശോധിക്കാം:</p>
<p>EPIC നമ്പർ ഉപയോഗിച്ച്: വോട്ടർ ഐഡി നമ്പർ നൽകി വേഗത്തിൽ തിരയാം</p>
<p>വ്യക്തിഗത വിവരങ്ങൾ നൽകി: പേര്, ജനനത്തീയതി, ജില്ല തുടങ്ങിയവ ഉപയോഗിച്ച് തിരയാം</p>
<p>മൊബൈൽ നമ്പർ വഴി: OTP ഉപയോഗിച്ച് പരിശോധിക്കാം</p>
<p>📄 <strong>ലഭിക്കുന്ന വിവരങ്ങൾ</strong></p>
<p>പേര് കണ്ടെത്തിയാൽ വോട്ടർ ഇൻഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്യാം. ഇതിൽ</p>
<p>പാർട്ട് നമ്പർ, സീരിയൽ നമ്പർ</p>
<p>പോളിംഗ് സ്റ്റേഷൻ സ്ഥലം</p>
<p>BLO (ബൂത്ത് ലെവൽ ഓഫീസർ) വിവരങ്ങൾ</p>
<p>എന്നിവ ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു; പീക്ക് ലോഡിൽ സർവകാല റെക്കോർഡ്</title>
<link>https://thekeralajournal.com/2073</link>
<guid>https://thekeralajournal.com/2073</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c78a815fd35.jpg" length="86454" type="image/jpeg"/>
<pubDate>Sat, 28 Mar 2026 13:30:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കനത്ത വേനൽച്ചൂടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും പീക്ക് ലോഡ് സമയത്ത് സർവകാല റെക്കോർഡ് പുതുക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി 10.30 മുതൽ 11 വരെ രേഖപ്പെടുത്തിയ 5,820 മെഗാവാട്ട് ഉപയോഗമാണ് ഇതുവരെ ഉണ്ടായിരുന്ന റെക്കോർഡ്. എന്നാൽ വ്യാഴാഴ്ച ഈ റെക്കോർഡ് മറികടന്ന് 5,836 മെഗാവാട്ട് വൈദ്യുതി ഉപയോഗം രേഖപ്പെടുത്തി.</p>
<p>2024 മേയ് 2-ന് രേഖപ്പെടുത്തിയ 5,797 മെഗാവാട്ട് ആയിരുന്നു ഇതിന് മുൻപ് പീക്ക് ലോഡ് സമയത്തെ ഉയർന്ന ഉപയോഗം. എന്നാൽ ഇപ്പോഴത്തെ കനത്ത ചൂട് മൂലം ഉപഭോഗം ദിനംപ്രതി വർധിച്ചുവരികയാണ്.</p>
<p>ഇന്നലെ രാവിലെ ഏഴ് മണിക്ക് അവസാനിച്ച 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 109.103 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതിൽ 80.237 ദശലക്ഷം യൂണിറ്റ് പുറത്തുനിന്ന് ലഭിച്ചതും 28.868 ദശലക്ഷം യൂണിറ്റ് ആഭ്യന്തരമായി ഉത്പാദിപ്പിച്ചതുമാണ്. ഇടുക്കി ജലവൈദ്യുതി പദ്ധതിയിലെ മൂലമറ്റം പവർഹൗസിലെ ആറു ജനറേറ്ററുകളും പ്രവർത്തിപ്പിച്ച് 12.5 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചു.</p>
<p>വൈദ്യുതി ഉപഭോഗം കൂടുന്നതിനുള്ള പ്രധാന കാരണം എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയ ഉപകരണങ്ങളുടെ വ്യാപക ഉപയോഗമാണ്. വൈകുന്നേരം 6 മുതൽ രാത്രി 11 വരെയാണ് പീക്ക് സമയം.</p>
<p>സംസ്ഥാനത്ത് തടസ്സമില്ലാത്ത വൈദ്യുതി വിതരണം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു. പവർകട്ട് ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ പീക്ക് സമയത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണമെന്നും, എ.സി. താപനില ക്രമീകരിക്കണമെന്നും, ഇസ്തിരിപ്പെട്ടി, വാഷിംഗ് മെഷീൻ തുടങ്ങിയ ഉപകരണങ്ങൾ പകൽ സമയത്ത് ഉപയോഗിക്കണമെന്നും നിർദ്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>നടനും സംവിധായകനുമായ ഇ എ രാജേന്ദ്രൻ അന്തരിച്ചു</title>
<link>https://thekeralajournal.com/2050</link>
<guid>https://thekeralajournal.com/2050</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c48d4e2a0c7.jpg" length="43667" type="image/jpeg"/>
<pubDate>Thu, 26 Mar 2026 07:05:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം പട്ടത്താനത്തെ വസതിയിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ഏറെ നാളായി ചിത്സയിലായിരുന്നു.</p>
<p>നടനും എംഎല്‍എയുമായ എം മുകേഷിൻ്റെ സഹോദരീ ഭർത്താവാണ്. സംസ്കാരം നാളെ സ്വദേശമായ ത്രിശൂർ വാടാനപ്പള്ളി ത്രിത്തല്ലൂർ ഏങ്ങൂർ വീട്ടില്‍ നടക്കും.</p>
<p>തൃശൂർ ജില്ലയില്‍ തൃത്തല്ലൂരില്‍ അയ്യപ്പന്റെയും സുമതിയുടെയും മകനായി ഇ എ രാജേന്ദ്രൻ്റെ ജനിച്ചു. തൃത്തല്ലൂർ യു പി സ്കൂളിലെ വിദ്യാഭ്യാസകാലത്ത് തന്നെ സ്കൂള്‍ സാഹിത്യസമാജവുമായി ബന്ധപ്പെട്ട നാടകാവതരണങ്ങളില്‍ സജീവമായി പ്രവർത്തിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ചിത്രം ഇന്നറിയാം; പത്രിക പിന്‍വലിക്കാനുള്ള സമയം വൈകിട്ട് 3ന് അവസാനിക്കും</title>
<link>https://thekeralajournal.com/2049</link>
<guid>https://thekeralajournal.com/2049</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c48b1ddf46f.jpg" length="379861" type="image/jpeg"/>
<pubDate>Thu, 26 Mar 2026 06:55:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലെ അന്തിമ മത്സര ചിത്രം ഇന്ന് വ്യക്തമാകും. സ്ഥാനാർഥികൾക്ക് നാമനിർദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് വൈകിട്ട് 3 മണിക്ക് അവസാനിക്കും.</p>
<p>പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ സാഹചര്യത്തിൽ വിവിധ മണ്ഡലങ്ങളിലെ മത്സരരംഗം ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.</p>
<p>പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതിനെ തുടർന്ന് നിലവിൽ 985 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്.പിൻവലിക്കൽ സമയപരിധി കഴിഞ്ഞതോടെ ഓരോ മണ്ഡലത്തിലുമുള്ള അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കും.</p>
<p>പിന്‍വലിക്കലിന് ശേഷം സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നങ്ങൾ അനുവദിക്കുകയും ബാലറ്റ് പേപ്പർ തയ്യാറാക്കൽ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുകയും ചെയ്യും.ഈ ഘട്ടം കഴിഞ്ഞാൽ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണവും കൂടുതൽ ശക്തമാകും. ഏപ്രിൽ 9 നാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്; മേയ് 4 ന് ഫലപ്രഖ്യാപനവും നടക്കും.</p>]]> </content:encoded>
</item>

<item>
<title>മെഡിസെപ് പദ്ധതിയിൽ പാക്കേജ് വർധന; മുറി വാടക ഉയർത്തി</title>
<link>https://thekeralajournal.com/2045</link>
<guid>https://thekeralajournal.com/2045</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c39fa21605b.jpg" length="74433" type="image/jpeg"/>
<pubDate>Wed, 25 Mar 2026 14:11:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സർക്കാർ ജീവനക്കാരും പെൻഷൻകാർക്കും വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ രണ്ടാം ഘട്ട പരിഷ്കാരങ്ങൾ നടപ്പാക്കി. ചികിത്സാ പാക്കേജുകളുടെ എണ്ണം വർധിപ്പിക്കുകയും മുറി, വാർഡ് വാടകകൾ ഉയർത്തുകയും ചെയ്തു.</p>
<p>ഒന്നാം ഘട്ടത്തിലെ ഏകദേശം 1920 പാക്കേജുകളുടെ സ്ഥാനത്ത് രണ്ടാം ഘട്ടത്തിൽ 2516 ഓളം പാക്കേജുകൾ ഉൾപ്പെടുത്തി. ദേശീയ ആരോഗ്യ അതോറിറ്റി രൂപകൽപ്പന ചെയ്ത HBP 2022 (Health Benefit Package) അടിസ്ഥാനമാക്കിയുള്ള നിരക്കുകളാണ് പുതിയതായി സ്വീകരിച്ചിരിക്കുന്നത്.</p>
<p>മുറി വാടകയിൽ ഗണ്യമായ വർധന വരുത്തിയിട്ടുണ്ട്. മുൻപ് പ്രതിദിനം ₹2000 ആയിരുന്ന പരമാവധി നിരക്ക്, ഇപ്പോൾ ₹5000 ആയി ഉയർത്തി. സർജിക്കൽ, മെഡിക്കൽ പാക്കേജുകൾക്ക് ഒരേസമയം പരിരക്ഷ ലഭ്യമാക്കുന്നതും പുതിയ മാറ്റങ്ങളിൽ ഉൾപ്പെടുന്നു.</p>
<p>മെഡിക്കൽ പാക്കേജുകൾക്ക് അടിസ്ഥാന നിരക്കിനൊപ്പം ഹൈ എൻഡ് മരുന്നുകളും ഡയഗ്നോസ്റ്റിക് സേവനങ്ങൾക്കും പ്രത്യേക തുക അനുവദിച്ചിട്ടുണ്ട്. ഡയാലിസിസ്, കീമോതെറാപ്പി പോലുള്ള ഡേ കെയർ ചികിത്സകൾക്ക് ഇനി ഓരോ തവണയും രജിസ്ട്രേഷൻ വേണ്ടതില്ല; വൺ ടൈം രജിസ്ട്രേഷൻ സംവിധാനം നടപ്പാക്കി.</p>
<p>ഇതിനിടെ, മാർച്ച് 14 മുതൽ 18 വരെ മെഡിസെപ് പോർട്ടലിൽ സാങ്കേതിക തടസ്സം നേരിട്ടതായി അധികൃതർ അറിയിച്ചു. ഇതുമൂലം പണരഹിത ചികിത്സ ലഭിക്കാതിരുന്ന ഗുണഭോക്താക്കളുടെ ക്ലെയിമുകൾ പരിശോധിച്ച് അടിയന്തരമായി അനുവദിക്കണമെന്ന് സർക്കാർ ഇൻഷുറൻസ് കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ചരിത്രത്തിലെ പ്രധാന കണക്കുകൾ</title>
<link>https://thekeralajournal.com/2040</link>
<guid>https://thekeralajournal.com/2040</guid>
<description><![CDATA[ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 1960 ൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c33a3152b82.jpg" length="59858" type="image/jpeg"/>
<pubDate>Wed, 25 Mar 2026 06:58:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പോളിംഗ് രേഖപ്പെടുത്തിയത് 1960-ലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ആ വർഷം 85.72 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.</p>
<p>1960-ലെ തിരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിലേക്ക് 312 സ്ഥാനാർഥികൾ മത്സരിച്ചു. ആകെ 96,04,331 വോട്ടർമാരിൽ 82,32,572 പേർ വോട്ട് ചെയ്തു.</p>
<p>80 ശതമാനത്തിൽ കൂടുതൽ പോളിംഗ് പിന്നീട് ഒരിക്കൽ മാത്രമാണ് രേഖപ്പെടുത്തിയത്. 1987-ലെ തിരഞ്ഞെടുപ്പിൽ 80.54 ശതമാനമായിരുന്നു പോളിംഗ്. 140 മണ്ഡലങ്ങളിലേക്ക് നടന്ന ഈ തിരഞ്ഞെടുപ്പിൽ 1,254 സ്ഥാനാർഥികളാണ് മത്സരിച്ചത്. ആ വർഷം 1,59,50,019 വോട്ടർമാരിൽ 1,28,46,689 പേർ വോട്ട് രേഖപ്പെടുത്തി.</p>
<p>സ്ഥാനാർഥികളുടെ എണ്ണത്തിൽ ഏറ്റവും കൂടുതൽ പേർ മത്സരിച്ചതും 1987-ലായിരുന്നു.</p>
<p>അതേസമയം, ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് 1957-ലെ തിരഞ്ഞെടുപ്പിലാണ്. 126 മണ്ഡലങ്ങളിലായി നടന്ന തെരഞ്ഞെടുപ്പിൽ 89,13,247 വോട്ടർമാരിൽ 58,37,577 പേർ മാത്രമാണ് വോട്ട് ചെയ്തത്. 65.49 ശതമാനമായിരുന്നു പോളിംഗ്.</p>
<p>1957 മുതൽ നടന്ന തിരഞ്ഞെടുപ്പുകളുടെ കണക്കുകൾ പരിശോധിക്കുമ്പോൾ 70 ശതമാനത്തിൽ താഴെ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരിക്കൽ മാത്രമാണ്. കൂടുതലായും 75 മുതൽ 80 ശതമാനം വരെയുള്ള പോളിംഗാണ് സംസ്ഥാനത്ത് രേഖപ്പെടുത്താറുള്ളത്. 80 ശതമാനത്തിനും അതിലുപരിയും പോളിംഗ് നടന്നത് രണ്ട് തവണ മാത്രമാണ്.</p>
<p>ഏറ്റവും ഒടുവിൽ 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 76 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2,75,03,768 വോട്ടർമാരിൽ 2,09,03,230 പേർ വോട്ട് രേഖപ്പെടുത്തി. ആ തിരഞ്ഞെടുപ്പിൽ 957 സ്ഥാനാർഥികളായിരുന്നു മത്സര രംഗത്ത് ഉണ്ടായിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>നാമനിർദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന്; പ്രചാരണത്തിന് ചൂട് പിടിച്ച് കേരളം</title>
<link>https://thekeralajournal.com/2028</link>
<guid>https://thekeralajournal.com/2028</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Tue, 24 Mar 2026 06:42:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർഥികൾ സമർപ്പിച്ച നാമനിർദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ആകെ 2117 പത്രികകളാണ് ലഭിച്ചിട്ടുള്ളത്. ആകെ സ്ഥാനാർഥികൾ 1252 പേരാണ്.</p>
<p>ഈ മാസം 26-ാം തീയതിയാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. വിവിധ മണ്ഡലങ്ങളിൽ വിമത സ്ഥാനാർഥികളുടെ ഇടപെടൽ ശക്തമായ സാഹചര്യത്തിൽ ഇവരെ പിന്തിരിപ്പിക്കാൻ നേതാക്കൾ സജീവ ശ്രമത്തിലാണ്. മാർച്ച് 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ആറ് പ്രവൃത്തിദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാൻ ഉണ്ടായിരുന്നത്. 26-ന് പിൻവലിക്കൽ അവസാനിക്കുന്നതോടെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കും.</p>
<p>ഇനി വെറും പതിനാറ് ദിവസം മാത്രം ബാക്കിയിരിക്കെ കേരളം പോളിംഗ് ബൂത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ മുന്നണികൾ പ്രചാരണം ഊർജിതമാക്കി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് അള്‍ട്രാ വയലറ്റ് വികിരണ തോത് ഉയരുന്നു, എട്ടിടങ്ങളില്‍ &amp;apos;ഓറഞ്ച് അലര്‍ട്ട്&amp;apos;</title>
<link>https://thekeralajournal.com/2025</link>
<guid>https://thekeralajournal.com/2025</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c08d2bea3e6.jpg" length="79939" type="image/jpeg"/>
<pubDate>Mon, 23 Mar 2026 06:15:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വേനല്‍ച്ചൂട് കനത്തതോടെ അള്‍ട്രാവയലറ്റ് (യുവി) വികിരണത്തോത് ഗണ്യമായി ഉയർന്നതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (കെഎസ്ഡിഎംഎ) അറിയിച്ചു. പുതിയ കണക്കുകള്‍ പ്രകാരം എട്ട് കേന്ദ്രങ്ങളില്‍ ‘ഓറഞ്ച് അലർട്ട്’ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>യുവി സൂചിക ഒൻപത് രേഖപ്പെടുത്തിയ പാലക്കാട് ജില്ലയിലെ തൃത്താലയിലാണ് ഏറ്റവും ഉയർന്ന നിരക്ക്. കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ സൂചിക എട്ട് രേഖപ്പെടുത്തി. യുവി സൂചിക എട്ട് മുതല്‍ 10 വരെ എത്തുമ്പോഴാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നത്.</p>
<p>ശരീരത്തിന് ഹാനികരമായേക്കാവുന്ന ഉയര്‍ന്ന വികിരണതോതാണ് ഈ പരിധിയിലുള്ളത്. കളമശേരി, ബേപ്പൂർ, മാനന്തവാടി (സൂചിക 7), ധർമടം, ഉദുമ (സൂചിക 6) എന്നിവിടങ്ങളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p> <strong>ജാഗ്രത നിർദേശങ്ങൾ:</strong></p>
<p>രാവിലെ 11 മുതല്‍ വൈകിട്ട് 4 വരെ നേരിട്ട് സൂര്യപ്രകാശം ഒഴിവാക്കുക</p>
<p>പുറത്തേക്ക് പോകുമ്പോൾ കുട, തലക്കെട്ട്, സൺസ്ക്രീൻ എന്നിവ ഉപയോഗിക്കുക</p>
<p>കൂടുതൽ വെള്ളം കുടിക്കുക</p>
<p>കുട്ടികളും വയോധികരും പ്രത്യേകം ശ്രദ്ധിക്കണം</p>
<p>തുടർച്ചയായി വെയിലേറ്റാൽ സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാർക്ക് കർശന ചുമതലകൾ; ഗ്രീൻ പ്രോട്ടോക്കോൾ നിർബന്ധം</title>
<link>https://thekeralajournal.com/2024</link>
<guid>https://thekeralajournal.com/2024</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c0826b77cca.jpg" length="323098" type="image/jpeg"/>
<pubDate>Mon, 23 Mar 2026 05:29:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർമാരുടെ ചുമതലകൾ നിശ്ചയിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് പ്രധാന ഉത്തരവാദിത്വം.</p>
<p>രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ പരിപാടികളിലും പൊതുയോഗങ്ങളിലും ഹരിതചട്ടം പാലിക്കുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തണം. കൂടാതെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിൽ ഉദ്യോഗസ്ഥർക്കായി ഹരിതപാലനവുമായി ബന്ധപ്പെട്ട ക്ലാസുകൾ നൽകണമെന്നും നിർദ്ദേശമുണ്ട്.</p>
<p>പരിശീലന പരിപാടികളിൽ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് പോലുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുക്കൾ ഒഴിവാക്കി ഹരിതചട്ടം കർശനമായി നടപ്പിലാക്കണം. പരിശീലന കേന്ദ്രങ്ങൾ, ഇ.വി.എം കമ്മീഷനിംഗ് കേന്ദ്രങ്ങൾ, പോളിംഗ് സ്റ്റേഷനുകൾ, വിതരണ-സ്വീകരണ കേന്ദ്രങ്ങൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ഹരിത പെരുമാറ്റചട്ടം ഉറപ്പുവരുത്തേണ്ടതാണ്.</p>
<p>തിരഞ്ഞെടുപ്പ് കമ്മീഷനും ശുചിത്വ മിഷനും പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് എല്ലാ നടപടികളും നടപ്പിലാക്കുന്നതിന് നോഡൽ ഓഫീസർമാർ ശ്രദ്ധിക്കണം. ശുചിത്വ മിഷന്റെ സഹകരണത്തോടെ ഹരിതചട്ടത്തെക്കുറിച്ചുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കണം.</p>
<p>ഇതോടൊപ്പം, തിരഞ്ഞെടുപ്പ് കമ്മീഷൻ സമയോചിതമായി പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തേണ്ടതുണ്ട്. എല്ലാ പോളിംഗ് ബൂത്തുകളിലും വിതരണ-സ്വീകരണ കേന്ദ്രങ്ങളിലുമുള്ള പ്രവർത്തനങ്ങൾക്ക് ഹരിതകർമ്മസേനയുടെ സേവനം ഉറപ്പാക്കണമെന്ന് തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.</p>
<p>ഹരിതചട്ടം പാലിക്കുന്നതിനായി സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ടുകൾ ജില്ലാ ഹരിത തിരഞ്ഞെടുപ്പ് നോഡൽ ഓഫീസർക്കു സമർപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ലോക സന്തോഷ സൂചിക ഇന്ത്യ, 116 &#45; മത്..</title>
<link>https://thekeralajournal.com/2000</link>
<guid>https://thekeralajournal.com/2000</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc8f7dc0ae5.jpg" length="55173" type="image/jpeg"/>
<pubDate>Fri, 20 Mar 2026 05:40:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോക രാജ്യങ്ങളുടെ സന്തോഷനില വിലയിരുത്തുന്ന World Happiness Report 2026 പുറത്തിറങ്ങി. 147 രാജ്യങ്ങൾ ഉൾപ്പെടുത്തിയ പട്ടികയിൽ ഇന്ത്യ 116-ാം സ്ഥാനത്തെത്തി. കഴിഞ്ഞ വർഷത്തെ 126-ാം സ്ഥാനത്തുനിന്ന് ഇന്ത്യയുടെ നില മെച്ചപ്പെട്ടത് ശ്രദ്ധേയമാണ്.തുടർച്ചയായ ഒൻപതാം വർഷവും Finland ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. നോർഡിക് രാജ്യങ്ങളായ Iceland, Denmark, Sweden, Norway എന്നിവയും ആദ്യ പത്തിൽ സ്ഥാനം ഉറപ്പിച്ചു.മറ്റ് പ്രധാന രാജ്യങ്ങളിൽ China 65-ാം സ്ഥാനത്തും Pakistan 109-ാം സ്ഥാനത്തുമാണ്. ആഗോള ശക്തികളായ United States (23), Germany (24) എന്നീ രാജ്യങ്ങൾ ആദ്യ 20 സ്ഥാനങ്ങൾക്ക് പുറത്തായി.</p>
<p>അതേസമയം, Afghanistan ലോകത്തിലെ ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യമായി പട്ടികയുടെ അവസാന സ്ഥാനത്ത് തുടരുന്നു.</p>
<p>University of Oxford Wellbeing Research Centre, Gallup, UN Sustainable Development Solutions Network എന്നിവയുടെ സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ജിഡിപി, സാമൂഹിക പിന്തുണ, ആയുസ് ദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി കുറവ് തുടങ്ങിയ ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളുടെ സന്തോഷനില നിർണ്ണയിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്</title>
<link>https://thekeralajournal.com/1999</link>
<guid>https://thekeralajournal.com/1999</guid>
<description><![CDATA[ ഇടുക്കിയിൽ റോയി K പൗലോസ്,ഉടുമ്പൻചോല സേനാപതി വേണു,പീരുമേട് സിറിയക് തോമസ്,ദേവികുളം F രാജ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b950484c2e9.jpg" length="554709" type="image/jpeg"/>
<pubDate>Thu, 19 Mar 2026 22:40:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: നീണ്ടുനിന്ന ചർച്ചകളും വിവാദങ്ങളും അവസാനിപ്പിച്ച് കോൺഗ്രസ് കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 37 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേരുകളാണ് എഐസിസി ജനറൽ സെക്രട്ടറി K. C. വേണു ഗോപാൽ പുറത്തുവിട്ടത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bc2df4d736c.jpg" alt=""></p>
<p>കണ്ണൂരിൽ K. സുധാകരന് സീറ്റ് ലഭിച്ചില്ല. പകരം അഡ്വ. ടി. ഒ. മോഹനൻ സ്ഥാനാർത്ഥിയാകും. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ മത്സരിക്കും.</p>
<p>കൊച്ചിയിൽ ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്  സ്ഥാനാർത്ഥിയാകും. ദീപ്തി മേരി വർഗീസിന്റെ പേര് പരിഗണിച്ചിരുന്നുവെങ്കിലും അവസാനം ഷിയാസിനെയാണ് തിരഞ്ഞെടുത്തത്. ഷിയാസിന്റെ പേര് പ്രതിപക്ഷ നേതാവ് V. D. സതീശൻ നിർദേശിച്ചതായിരുന്നു.</p>
<p>പെരുമ്പാവൂരിൽ നിലവിലെ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ലഭിച്ചില്ല. മനോജ് മൂത്തേടനാണ് ഇവിടെ സ്ഥാനാർത്ഥി.</p>
<p>പ്രമുഖ നേതാക്കളായ V. S. ശിവകുമാർ അരുവിക്കരയിലും K. S. ശബരിനാഥൻ നേമത്തും മത്സരിക്കും.</p>
<p>ഇടുക്കിയിൽ റോയി K പൗലോസ്,ഉടുമ്പൻചോല സേനാപതി വേണു,പീരുമേട് സിറിയക് തോമസ്,ദേവികുളം F രാജ എന്നിവരും പട്ടികയിൽ ഇടം നേടി</p>
<p><strong>സ്ഥാനാർത്ഥികളും മണ്ഡലങ്ങളും</strong></p>
<p>ഉദുമ: കെ. നീലകണ്ഠൻ</p>
<p>തൃക്കരിപ്പൂർ: സന്ദീപ് വാര്യർ</p>
<p>കല്ല്യാശ്ശേരി: രാജീവൻ കപ്പച്ചേരി</p>
<p>കണ്ണൂർ: അഡ്വ. ടി.ഒ. മോഹനൻ</p>
<p>മട്ടന്നൂർ: ചന്ദ്രൻ തില്ലങ്കേരി</p>
<p>പട്ടാമ്പി: ടി.പി. ഷാജി</p>
<p>ഷൊർണ്ണൂർ: പി. ഹരിഗോവിന്ദൻ</p>
<p>കുന്നംകുളം: അജയ് മോഹൻ</p>
<p>വടക്കാഞ്ചേരി: വൈശാഖ് നാരായണസ്വാമി</p>
<p>പെരുമ്പാവൂർ: മനോജ് മൂത്തേടൻ</p>
<p>വൈപ്പിൻ: ടോണി ചമ്മണി</p>
<p>കൊച്ചി: മുഹമ്മദ് ഷിയാസ്</p>
<p>തൃപ്പൂണിത്തുറ: ദീപക് ജോയ്</p>
<p>ദേവികുളം (SC): എഫ്. രാജ</p>
<p>ഉടുമ്പഞ്ചോല: അഡ്വ. സേനാപതി വേണു</p>
<p>ഇടുക്കി: റോയ് കെ. പൗലോസ്</p>
<p>പീരുമേട്: അഡ്വ. സിറിയക് തോമസ്</p>
<p>ഏറ്റുമാനൂർ: നാട്ടകം സുരേഷ്</p>
<p>കാഞ്ഞിരപ്പള്ളി: പ്രൊഫ. റോണി കെ. ബേബി</p>
<p>പൂഞ്ഞാർ: സെബാസ്റ്റ്യൻ എം.ജെ. (അഡ്വ. സജി ജോസഫ്)</p>
<p>ആലപ്പുഴ: എ.ഡി. തോമസ്</p>
<p>കായംകുളം: എം. ലിജു</p>
<p>ചെങ്ങന്നൂർ: എബി കുര്യാക്കോസ്</p>
<p>റാന്നി: പഴകുളം മധു</p>
<p>ആറന്മുള: അബിൻ വർക്കി</p>
<p>കോന്നി: പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍</p>
<p>അടൂർ (SC): അഡ്വ. ശാന്തകുമാർ</p>
<p>ചടയമംഗലം: എം.എം. നസീർ</p>
<p>വർക്കല: വർക്കല കഹാർ</p>
<p>നെടുമങ്ങാട്: മീനങ്കല്‍ കുമാർ</p>
<p>വാമനപുരം: സുധീർഷാ പാലോട്</p>
<p>കഴക്കൂട്ടം: ശരത്ചന്ദ്ര പ്രസാദ്</p>
<p>നേമം: കെ.എസ്. ശബരീനാഥൻ</p>
<p>അരുവിക്കര: വി.എസ്. ശിവകുമാർ</p>
<p>പാറശ്ശാല: നെയ്യാറ്റിൻകര സനല്‍</p>
<p>കാട്ടാക്കട: എം.ആർ. ബൈജു</p>
<p>നെയ്യാറ്റിൻകര: എൻ. ശക്തൻ</p>]]> </content:encoded>
</item>

<item>
<title>ശവ്വാല്‍ പിറ തെളിഞ്ഞു ; നാളെ ചെറിയ പെരുന്നാള്‍</title>
<link>https://thekeralajournal.com/1998</link>
<guid>https://thekeralajournal.com/1998</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bc068eae61f.jpg" length="65423" type="image/jpeg"/>
<pubDate>Thu, 19 Mar 2026 19:52:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ചാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നത്. ശവ്വാല്‍ മാസപ്പിറവി ദൃശ്യമായതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നാളെ (20.03.2026) രാജ്യത്ത് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുമെന്ന് പ്രമുഖ ഖാസിമാര്‍ അറിയിച്ചു.</p>
<p>സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് അബ്ദുല്‍ നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് ഔദ്യോഗികമായി അറിയിച്ചത്.</p>
<p>വിശ്വാസികള്‍ ഇനി ആഘോഷത്തിന്റെ തിരക്കിലേക്ക് കടക്കുകയാണ്. പള്ളികളില്‍ നാളെ രാവിലെ പെരുന്നാള്‍ നിസ്കാരം നടക്കും. പുത്തൻ വസ്ത്രങ്ങളണിഞ്ഞും ദാനധര്‍മങ്ങള്‍ നിര്‍വഹിച്ചും പരസ്പരം ആശംസകള്‍ കൈമാറിയും വിശ്വാസികള്‍ ഈ ദിനത്തെ സന്തോഷത്തോടെ വരവേല്‍ക്കും. പെരുന്നാള്‍ നമസ്കാരത്തിന് മുമ്പായി ഓരോ വിശ്വാസിയും ഫിത്വ്ര് സകാത്ത് വിതരണം പൂര്‍ത്തിയാക്കേണ്ടതുണ്ട്.</p>
<p>പെരുന്നാള്‍ വെള്ളിയാഴ്ചയായതിനാല്‍ പെരുന്നാള്‍ നിസ്കാരത്തോടൊപ്പം ജുമുഅ നിസ്കാരവും നിര്‍വഹിക്കണമെന്നും നേതാക്കള്‍ ഓര്‍മപ്പെടുത്തി.റമദാന്‍ മാസത്തിന് വിരാമമിട്ട് വിശ്വാസികള്‍ ആത്മീയ ആവേശത്തോടെയും സഹോദരഭാവത്തോടെയും ഈദ് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുകയാണ്.</p>]]> </content:encoded>
</item>

<item>
<title>&amp;quot;കൈ വിടില്ല&amp;quot; ; കണ്ണൂരിൽ കെ. സുധാകരൻ സ്വതന്ത്രനായി മത്സരത്തിനില്ല</title>
<link>https://thekeralajournal.com/1996</link>
<guid>https://thekeralajournal.com/1996</guid>
<description><![CDATA[ പാർട്ടി അംഗീകരിച്ചാൽ മാത്രം മത്സരിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb8fb5cae14.jpg" length="53184" type="image/jpeg"/>
<pubDate>Thu, 19 Mar 2026 11:25:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസിൽ ഉണ്ടായിരുന്ന അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നിർണായക തീരുമാനം. കണ്ണൂർ മണ്ഡലത്തിൽ കെ. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരത്തിനില്ല.</p>
<p>സുധാകരൻ പാർട്ടി വിടുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമായ സാഹചര്യത്തിൽ സുധാകരന് മാത്രം ഇളവ് നൽകുമോ എന്ന് കേരളം ഉറ്റു നോക്കിയിരുന്നു.</p>
<p>താൻ പാർട്ടിക്ക് വിധേയമാണെന്നും,സ്വതന്ത്രനായി മത്സരത്തിനില്ലെന്നും സുധാകരൻ വ്യക്തമാക്കി.പാർട്ടിയാണ് വലുതെന്നും തൻ്റെ അണികൾ പാർട്ടിക്കായി പണി എടുക്കുമെന്നും സുധാകരൻ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭ തിരഞ്ഞെടുപ്പ് : ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി</title>
<link>https://thekeralajournal.com/1995</link>
<guid>https://thekeralajournal.com/1995</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb419a14f6a.jpg" length="124902" type="image/jpeg"/>
<pubDate>Thu, 19 Mar 2026 11:02:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട് ബിജെപി രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bb8a6c3ff1a.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69bb8a7a01042.jpg" alt=""></p>
<p>കാസർഗോഡ് – ശ്രീമതി അശ്വിനി എം. എൽ.</p>
<p>കല്ല്യാശ്ശേരി – ശ്രീ എ.വി. സനിൽ കുമാർ</p>
<p>തളിപ്പറമ്പ – ശ്രീ എൻ. ഹരിദാസ്</p>
<p>ധർമ്മടം – ശ്രീ കെ. രഞ്ജിത്</p>
<p>തലശ്ശേരി – ശ്രീ ഒ. നിധീഷ്</p>
<p>കുത്തുപറമ്പ – അഡ്വ. ഷിജിലാൽ</p>
<p>മട്ടന്നൂർ – ശ്രീ ബിജു എലക്കുഴി</p>
<p>കൽപ്പറ്റ – ശ്രീ പ്രസാന്ത് മലവയൽ</p>
<p>കൊണ്ടോട്ടി – ശ്രീ പി. സുബ്രഹ്മണ്യൻ</p>
<p>ഏറനാട് – അഡ്വ. എൻ. ശ്രീപ്രകാശ്</p>
<p>മഞ്ചേരി – ശ്രീമതി പദ്മശ്രീ എം.</p>
<p>പെരിന്തൽമണ്ണ – അഡ്വ. കെ.പി. ബാബുരാജ്</p>
<p>മങ്കട – ശ്രീ ലിജോയ് പോൾ</p>
<p>മലപ്പുറം – ശ്രീമതി അശ്വതി ഗുപ്ത കുമാർ</p>
<p>വേങ്ങര – ശ്രീ ജയകൃഷ്ണൻ വി.എൻ.</p>
<p>വള്ളിക്കുന്ന് – ശ്രീ എം. പ്രേമൻ മാസ്റ്റർ</p>
<p>തിരൂരങ്ങാടി – ശ്രീ റിജു സി. രാഘവ്</p>
<p>തനൂർ – ശ്രീമതി ദീപ പുഴക്കൽ</p>
<p>തിരൂർ – ശ്രീ കെ. നാരായണൻ മാസ്റ്റർ</p>
<p>തവനൂർ – ശ്രീ രവി തെലത്ത്</p>
<p>തൃത്താല – ശ്രീ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ</p>
<p>പട്ടാമ്പി – അഡ്വ. പി. മനോജ്</p>
<p>കൊങ്ങാട് (SC) – ശ്രീമതി റേണു സുരേഷ്</p>
<p>തരൂർ (SC) – ശ്രീ സുരേഷ് ബാബു</p>
<p>ചിറ്റൂർ – ശ്രീ പ്രണേഷ് രാജേന്ദ്രൻ</p>
<p>ആലത്തൂർ – ശ്രീ കെ.വി. പ്രസന്നകുമാർ</p>
<p>ഗുരുവായൂർ – അഡ്വ. ബി. ഗോപാലകൃഷ്ണൻ</p>
<p>വടക്കാഞ്ചേരി – അഡ്വ. ടി.എസ്. ഉല്ലാസ് ബാബു</p>
<p>ഒല്ലൂർ – ശ്രീ ബിജോയ് തോമസ്</p>
<p>നാട്ടിക (SC) – ശ്രീ സി.സി. മുകുന്ദൻ</p>
<p>പുടുക്കാട് – ശ്രീ എ. നാഗേഷ്</p>
<p>ആലുവ – ശ്രീ എം.എ. ബ്രഹ്മരാജ്</p>
<p>പറവൂർ – ശ്രീമതി വത്സല പ്രസന്നകുമാർ</p>
<p>എറണാകുളം – ശ്രീ പി.ആർ. ശിവസങ്കർ</p>
<p>ചങ്ങനാശ്ശേരി – ശ്രീ ബി. രാധാകൃഷ്ണ മേനോൻ</p>
<p>ആലപ്പുഴ – ശ്രീ എം.ജെ. ജോബ്</p>
<p>ആറന്മുള – ശ്രീ കുമ്മനം രാജശേഖരൻ</p>
<p>കുണ്ടറ – ഡോ. റോബിൻ രാധാകൃഷ്ണൻ (റോബിൻ RB)</p>
<p>കൊല്ലം – ഡോ. എൻ. പ്രതാപ് കുമാർ</p>]]> </content:encoded>
</item>

<item>
<title>എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കർശന നിലപാടിൽ കോൺഗ്രസ് ഹൈക്കമാൻഡ്.രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്</title>
<link>https://thekeralajournal.com/1991</link>
<guid>https://thekeralajournal.com/1991</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb5049909c7.jpg" length="100830" type="image/jpeg"/>
<pubDate>Thu, 19 Mar 2026 06:54:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാർത്ഥി നിർണ്ണയത്തിൽ എംപിമാർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന കർശന നിലപാട് . കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖര്‍ഗെ നേതൃത്വം നൽകിയ മാരത്തോൺ ചർച്ചയ്‌ക്കൊടുവിലാണ് തീരുമാനം.</p>
<p>ഈ നിലപാടിനെ തുടർന്ന് കെ സുധാകരൻ എംപിക്ക് കണ്ണൂരിൽ മത്സരിക്കാൻ അവസരം ലഭിക്കില്ല. എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കരുതെന്ന ഹൈക്കമാൻഡ് നിർദേശത്തോടെ സുധാകരന്റെ സമ്മർദ്ദ തന്ത്രം ഫലിച്ചില്ലെന്നാണ് വിലയിരുത്തൽ.</p>
<p>പെരുമ്പാവൂർ ഉൾപ്പെടെ ആറ് തർക്കസീറ്റുകളിലെ സ്ഥാനാർത്ഥി തീരുമാനങ്ങൾ ഹൈക്കമാൻഡിന് വിട്ടു. കൊച്ചിയിൽ മുഹമ്മദ് ഷിയാസ് മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.</p>
<p>രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കുമെന്നാണ് സൂചന. മുഴുവൻ സ്ഥാനാർത്ഥികളെയും ഇന്ന് തന്നെ പ്രഖ്യാപിക്കുമെന്നും ടിക്കറ്റ് ലഭിക്കാത്തവരുടെ അസന്തോഷം പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.</p>
<p>തർക്കസീറ്റുകളിലെ അന്തിമ തീരുമാനം ഹൈക്കമാൻഡിന് വിട്ടതായും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബിജെപി രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും; തർക്ക സീറ്റുകളിൽ ധാരണ</title>
<link>https://thekeralajournal.com/1984</link>
<guid>https://thekeralajournal.com/1984</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bb419a14f6a.jpg" length="124902" type="image/jpeg"/>
<pubDate>Thu, 19 Mar 2026 05:51:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. ദില്ലിയിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ തർക്കമുള്ള സീറ്റുകളിലടക്കം ധാരണയായതായി വിവരം.</p>
<p>യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ അധ്യക്ഷൻ നിതിൻ നവീൻ എന്നിവർ പങ്കെടുത്തു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ സംസ്ഥാന നേതാക്കളും യോഗത്തിൽ ഉണ്ടായിരുന്നു.</p>
<p>എം ടി രമേശ് ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം. കുമ്മനം രാജശേഖരൻ മത്സരിക്കാനിടയുണ്ടെന്ന് സൂചന. അടൂരിൽ ആശാനാഥിനെയും ആറന്മുള സീറ്റ് ഭാരത ധർമ്മ ജനസേനയ്ക്ക് നൽകാനുമാണ് നീക്കം.</p>
<p>സംസ്ഥാന സമിതി നേരത്തെ സമർപ്പിച്ച പട്ടിക വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്തിമ പട്ടിക പുറത്തിറക്കുക. പ്രധാന മണ്ഡലങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കി ത്രികോണ മത്സരം ഉറപ്പാക്കാനാണ് പാർട്ടി ശ്രമം.</p>]]> </content:encoded>
</item>

<item>
<title>മാർച്ച് 23ന് സംസ്ഥാനവ്യാപകമായി ഹോട്ടലുകൾ അടച്ചിടും</title>
<link>https://thekeralajournal.com/1978</link>
<guid>https://thekeralajournal.com/1978</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9f3f0ce0f0.jpg" length="99797" type="image/jpeg"/>
<pubDate>Wed, 18 Mar 2026 06:08:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിമാലിയിൽ ചേർന്ന കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം, പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ഹോട്ടലുകളെ അവശ്യസർവീസായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ സമരപരിപാടികൾക്ക് തീരുമാനമായി.</p>
<p>ഇതിന്റെ ഭാഗമായി മാർച്ച് 23ന് സംസ്ഥാനത്തുടനീളം ഹോട്ടലുകൾ അടച്ചിട്ട് സൂചന പണിമുടക്ക് നടത്തും. ഇടുക്കി ജില്ലയിലും സമരം ശക്തമായി നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് ജയൻ ജോസഫ് അറിയിച്ചു.</p>
<p>ഇതിനുമുമ്പായി മാർച്ച് 19ന് എണ്ണക്കമ്പനികളുടെ ബോട്ടിലിംഗ് പ്ലാന്റുകളിലേക്ക് മാർച്ച് സംഘടിപ്പിക്കാനും തീരുമാനം എടുത്തിട്ടുണ്ട്. ഹോട്ടലുകളെ മുൻഗണനാപട്ടികയിൽ ഉൾപ്പെടുത്തി വാണിജ്യ ഗ്യാസ് സിലിണ്ടറുകൾ വിതരണം ചെയ്യണമെന്നാണ് അസോസിയേഷൻ നേതാക്കളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിൽ വനിതകൾക്ക് മുൻതൂക്കം; ഒൻപത് പേർ രംഗത്ത്</title>
<link>https://thekeralajournal.com/1976</link>
<guid>https://thekeralajournal.com/1976</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b9eeb4161a6.jpg" length="83749" type="image/jpeg"/>
<pubDate>Wed, 18 Mar 2026 05:45:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതോടെ വനിതകൾക്ക് നൽകിയ പ്രാധാന്യം ശ്രദ്ധേയമാകുന്നു. പുതുമുഖങ്ങളും പരിചയസമ്പന്നരുമടങ്ങുന്ന ഒൻപത് വനിതാ സ്ഥാനാർത്ഥികളാണ് പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത്.</p>
<p>സി.പി.എം വിട്ട് കോൺഗ്രസിലെത്തിയ അഡ്വ. പി. ഐഷ പോറ്റി മുതൽ മുൻ എം.പി രമ്യ ഹരിദാസ് വരെ വിവിധ മേഖലകളിൽ ശ്രദ്ധേയരായ നേതാക്കളാണ് മത്സരരംഗത്ത് എത്തുന്നത്.</p>
<p>കൊല്ലം ജില്ലയിൽ രണ്ട് പ്രധാന മണ്ഡലങ്ങളിൽ വനിതകൾക്ക് അവസരം നൽകിയിട്ടുണ്ട്. കൊട്ടാരക്കര മണ്ഡലത്തിൽ മുൻ എം.എൽ.എ അഡ്വ. പി. ഐഷ പോറ്റിയും കൊല്ലം മണ്ഡലത്തിൽ അഡ്വ. ബിന്ദു കൃഷ്ണയും മത്സരിക്കും.</p>
<p>തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് (എസ്.സി) മണ്ഡലത്തിൽ മുൻ ആലത്തൂർ എം.പി രമ്യ ഹരിദാസിനെയാണ് പാർട്ടി നിയോഗിച്ചിരിക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ സിറ്റിംഗ് എം.എൽ.എ ഉമ തോമസ് വീണ്ടും ജനവിധി തേടും.</p>
<p>ആലപ്പുഴ ജില്ലയിലെ അരൂരിൽ ഷാനിമോൾ ഉസ്മാനും മാവേലിക്കരയിൽ അഡ്വ. മുത്താര രാജും മത്സരരംഗത്തുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ ഉഷ വിജയനും കോഴിക്കോട് എലത്തൂരിൽ വിദ്യ ബാലകൃഷ്ണനും പാലക്കാട് കോങ്ങാട് മണ്ഡലത്തിൽ കെ. എ. തുളസിയും സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടു.</p>
<p>വനിതകൾക്കും യുവാക്കൾക്കും അർഹമായ പരിഗണന നൽകിക്കൊണ്ട് ശക്തമായ രാഷ്ട്രീയ മുന്നേറ്റത്തിനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയിൽ 55 പേർ</title>
<link>https://thekeralajournal.com/1975</link>
<guid>https://thekeralajournal.com/1975</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b950484c2e9.jpg" length="554709" type="image/jpeg"/>
<pubDate>Tue, 17 Mar 2026 18:28:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കോൺഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പ് 2026 ന് മുന്നോടിയായി 55 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. എഐസിസി കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയാണ് പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.</p>
<p><strong>കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പട്ടിക</strong></p>
<p>ഇരിക്കൂർ – അഡ്വ. സജീവ് ജോസഫ്</p>
<p>ധർമ്മടം – അബ്ദുൽ റഷീദ്</p>
<p>തലശ്ശേരി – കെ.പി. സാജു</p>
<p>പേരാവൂർ – അഡ്വ. സണ്ണി ജോസഫ്</p>
<p>മാനന്തവാടി (എസ്‌.ടി) – ശ്രീമതി ഉഷ വിജയൻ</p>
<p>സുൽത്താൻബത്തേരി (എസ്‌.ടി) – ഐ.സി. ബാലകൃഷ്ണൻ</p>
<p>കല്പറ്റ – അഡ്വ. ടി. സിദ്ദിഖ്</p>
<p>നാദാപുരം – കെ.എം. അഭിജിത്</p>
<p>കൊയിലാണ്ടി – അഡ്വ. കെ. പ്രവീൺ കുമാർ</p>
<p>ബാലുശ്ശേരി (എസ്‌.സി) – വി.ടി. സൂരജ്</p>
<p>എളത്തൂർ – ശ്രീമതി വിദ്യ ബാലകൃഷ്ണൻ</p>
<p>കോഴിക്കോട് നോർത്ത് – അഡ്വ. കെ. ജയന്ത്</p>
<p>നിലമ്പൂർ – ആര്യാടൻ ഷൗക്കത്ത്</p>
<p>വണ്ടൂർ (എസ്‌.സി) – എ.പി. അനിൽ കുമാർ</p>
<p>തവനൂർ – വി.എസ്. ജോയ്</p>
<p>പൊന്നാനി – നൗഷാദ് അലി</p>
<p>തൃത്താല – വി.ടി. ബൽറാം</p>
<p>കൊണ്ടാട് (എസ്‌.സി) – ശ്രീമതി കെ.എ. തുളസി</p>
<p>മലപ്പുഴ – എ. സുരേഷ്</p>
<p>പാലക്കാട് – രമേഷ് പിഷാരടി</p>
<p>താറൂർ (എസ്‌.സി) – കെ.സി. സുബ്രഹ്മണ്യൻ</p>
<p>ചിറ്റൂർ – അഡ്വ. സുമേഷ് അച്യുതൻ</p>
<p>നെന്മാറ – ടി. തങ്കപ്പൻ</p>
<p>അലത്തൂർ – കെ.എൻ. ഫെബിൻ</p>
<p>മണലൂർ – ടി.എൻ. പ്രതാപൻ</p>
<p>ഒല്ലൂർ – അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത്</p>
<p>തൃശ്ശൂർ – രാജൻ ജെ. പള്ളൻ</p>
<p>നാട്ടിക (എസ്‌.സി) – അഡ്വ. സുനിൽ ലാലൂർ</p>
<p>കൈപ്പമംഗലം – ടി.എം. നസർ</p>
<p>പുതുക്കാട് – കെ.എം. ബാബു രാജ്</p>
<p>ചാലക്കുടി – സനീഷ് കുമാർ ജോസഫ്</p>
<p>കൊടുങ്ങല്ലൂർ – ഒ.ജെ. ജനീഷ്</p>
<p>അങ്കമാലി – റോജി എം. ജോൺ</p>
<p>ആലുവ – അൻവർ സാദത്ത്</p>
<p>പറവൂർ – വി.ഡി. സതീശൻ</p>
<p>എറണാകുളം – ടി.ജെ. വിനോദ്</p>
<p>തൃക്കാക്കര – ശ്രീമതി ഉമ തോമസ്</p>
<p>കുന്നത്തുനാട് (എസ്‌.സി) – വി.പി. സജീന്ദ്രൻ</p>
<p>മൂവാറ്റുപുഴ – ഡോ. മാത്യു കുഴൽനാടൻ</p>
<p>വൈക്കം (എസ്‌.സി) – കെ. ബിനിമോൻ</p>
<p>കോട്ടയം – തിരുവഞ്ചൂർ രാധാകൃഷ്ണൻ</p>
<p>പുതുപ്പള്ളി – ചാണ്ടി ഉമ്മൻ</p>
<p>അരൂർ – ശ്രീമതി ഷാനിമോൾ ഉസ്മാൻ</p>
<p>ചേർത്തല – കെ.ആർ. രാജേന്ദ്ര പ്രസാദ്</p>
<p>ഹരിപ്പാട് – രമേഷ് ചെന്നിത്തല</p>
<p>മാവേലിക്കര (എസ്‌.സി) – അഡ്വ. മുത്തറ രാജ്</p>
<p>കരുനാഗപ്പള്ളി – സി.ആർ. മഹേഷ്</p>
<p>കൊട്ടാരക്കര – അഡ്വ. പി. ഐഷാ പൊട്ടി</p>
<p>പത്തനാപുരം – ജ്യോതികുമാർ ചാമക്കാല</p>
<p>കുണ്ടറ – പി.സി. വിഷ്ണുനാഥ്</p>
<p>കൊല്ലം – അഡ്വ. ബിന്ദു കൃഷ്ണ</p>
<p>ചാത്തന്നൂർ – സൂരജ് രവി</p>
<p>ചിറയിൻകീഴ് (എസ്‌.സി) – രമ്യ ഹരിദാസ്</p>
<p>വട്ടിയൂർക്കാവ് – കെ. മുരളീധരൻ</p>
<p>കോവളം – എം. വിൻസെന്റ്</p>
<p>സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രമുഖ നേതാക്കളും പുതുമുഖങ്ങളുമടങ്ങുന്ന സമവായ പട്ടികയാണ് കോൺഗ്രസ് പുറത്തുവിട്ടിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b94fc68a388.jpg" alt=""></p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b94fe5d92cf.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1974</link>
<guid>https://thekeralajournal.com/1974</guid>
<description><![CDATA[ തൊടുപുഴയിൽ ജോസഫിൻ്റെ പിൻഗാമി അപു ജോസഫ് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b946a66c2fc.jpg" length="96899" type="image/jpeg"/>
<pubDate>Tue, 17 Mar 2026 17:48:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b9511a449d9.jpg" alt=""></p>
<p>നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോടിയായി കേരള കോൺഗ്രസ് ( ജോസഫ്) വിവിധ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b94dff1bd51.jpg" alt=""></p>
<p><strong>സ്ഥാനാർഥികൾ</strong>:</p>
<p>തൊടുപുഴ – അപു ജോസഫ്</p>
<p>കോതമംഗലം – ഷിബു തെക്കുംപുറം</p>
<p>തിരുവല്ല – വർഗീസ് മാമൻ</p>
<p>കുട്ടനാട് – റെജി ചെറിയാൻ</p>
<p>കടുത്തുരുത്തി – മോൻസ് ജോസഫ്</p>
<p>ചങ്ങനാശ്ശേരി – വിനു ജോബ്</p>
<p>ഇരിഞ്ഞാലക്കുട – തോമസ് ഉണ്ണിയാടൻ</p>
<p>കാഞ്ഞങ്ങാട് – ഷൈജി ഓട്ടപ്പള്ളി</p>]]> </content:encoded>
</item>

<item>
<title>നിയമസഭ തെരഞ്ഞെടുപ്പ്: 25 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്</title>
<link>https://thekeralajournal.com/1973</link>
<guid>https://thekeralajournal.com/1973</guid>
<description><![CDATA[  ]]></description>
<enclosure url="" length="96899" type="image/jpeg"/>
<pubDate>Tue, 17 Mar 2026 17:04:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് മുസ്ലിം ലീഗ് 25 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മുതിർന്ന നേതാവ് എം.കെ. മുനീറിന് ഇത്തവണ സീറ്റ് നൽകിയിട്ടില്ല. മുൻ മന്ത്രിയായ പി.കെ. കുഞ്ഞാലിക്കുട്ടി ഇത്തവണ വേങ്ങരയ്ക്ക് പകരം മലപ്പുറം മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുക. വേങ്ങരയിൽ കെ.എം. ഷാജിയെയാണ് പാർട്ടി രംഗത്തിറക്കുന്നത്.</p>
<p>കോഴിക്കോട് സൗത്തിൽ അഡ്വ. ഫൈസൽ ബാബു, പേരാമ്പ്രയിൽ ഫാത്തിമ തഹ്ലിയ എന്നിവർ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും കുന്നമംഗലത്ത് റസാക്ക് മാസ്റ്ററും സ്ഥാനാർത്ഥികളാകും. മഞ്ചേരിയിൽ അഡ്വ. റഹ്മത്തുള്ളയും തിരൂരങ്ങാടിയിൽ പി.എം.എ സമീറും മത്സരിക്കും.</p>
<p>തിരുവമ്പാടി മണ്ഡലത്തിൽ സി.കെ. കാസിം വീണ്ടും മത്സരിക്കും. കുറ്റ്യാടിയിൽ പാറക്കൽ അബ്ദുള്ള, മഞ്ചേശ്വരത്ത് എ.കെ.എം അഷറഫ്, കോട്ടക്കലിൽ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ, കളമശ്ശേരിയിൽ അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ എന്നിവർ സ്ഥാനാർത്ഥികളാണ്. പുനലൂർ, ചേലക്കര മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.</p>
<p> <strong>മുസ്ലിം ലീഗ് സ്ഥാനാർത്ഥികളുടെ പട്ടിക</strong></p>
<p>മഞ്ചേശ്വരം – എ.കെ.എം അഷറഫ്</p>
<p>കാസർഗോഡ് – കല്ലട്ര മായിൻ ഹാജി</p>
<p>അഴിക്കോട് – കരീം ചേലേരി</p>
<p>കൂത്തുപറമ്പ് – ജയന്തി രാജൻ</p>
<p>കുറ്റ്യാടി – പാറക്കൽ അബ്ദുള്ള</p>
<p>പേരാമ്പ്ര – ഫാത്തിമ തഹ്ലിയ</p>
<p>തിരുവമ്പാടി – കാസിം കൂടരഞ്ഞി</p>
<p>കൊടുവള്ളി – പി.കെ ഫിറോസ്</p>
<p>കുന്നമംഗലം – റസാക്ക് മാസ്റ്റർ</p>
<p>കോഴിക്കോട് സൗത്ത് – അഡ്വ. ഫൈസൽ ബാബു</p>
<p>വള്ളിക്കുന്ന് – ടി.വി ഇബ്രാഹിം</p>
<p>കൊണ്ടോട്ടി – ടി.പി അഷ്റഫ് അലി</p>
<p>മഞ്ചേരി – അഡ്വ. റഹ്മത്തുള്ള</p>
<p>ഏറനാട് – പി.കെ ബഷീർ</p>
<p>മലപ്പുറം – പി.കെ കുഞ്ഞാലിക്കുട്ടി</p>
<p>മങ്കട – മഞ്ഞളാംകുഴി അലി</p>
<p>പെരിന്തൽമണ്ണ – നജീബ് കാന്തപുരം</p>
<p>വേങ്ങര – കെ.എം ഷാജി</p>
<p>കോട്ടക്കൽ – ആബിദ് ഹുസൈൻ തങ്ങൾ</p>
<p>തിരൂർ – കുറുക്കോളി മൊയ്തീൻ</p>
<p>താനൂർ – പി.കെ നവാസ്</p>
<p>തിരൂരങ്ങാടി – പി.എം.എ സമീർ</p>
<p>മണ്ണാർക്കാട് – എൻ. ഷംസുദ്ദീൻ</p>
<p>ഗുരുവായൂർ – സി.എച്ച് റഷീദ്</p>
<p>കളമശ്ശേരി – അഡ്വ. വി.ഇ അബ്ദുൽ ഗഫൂർ</p>]]> </content:encoded>
</item>

<item>
<title>കേരള കോൺഗ്രസ് (എം) സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു; പാലായിൽ ജോസ് കെ. മാണി ,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ</title>
<link>https://thekeralajournal.com/1965</link>
<guid>https://thekeralajournal.com/1965</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7f5f9ab21d.jpg" length="89162" type="image/jpeg"/>
<pubDate>Mon, 16 Mar 2026 17:52:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള സ്ഥാനാർഥി പട്ടിക കേരള കോൺഗ്രസ് (M) പ്രഖ്യാപിച്ചു. പാലാ മണ്ഡലത്തിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മത്സരിക്കും.</p>
<p><strong>മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾ:</strong></p>
<p>ഇടുക്കി – റോഷി അഗസ്റ്റിൻ</p>
<p>കാഞ്ഞിരപ്പള്ളി – എൻ. ജയരാജ്</p>
<p>ചങ്ങനാശ്ശേരി – അഡ്വ. ജോബ് മൈക്കിൾ</p>
<p>പൂഞ്ഞാർ – അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ</p>
<p>ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്</p>
<p>റാന്നി – പ്രമോദ് നാരായണൻ</p>
<p>തൊടുപുഴ – സിറിയക് ചാഴിക്കാടൻ</p>
<p>പിറവം – സാബു കെ. ജേക്കബ്</p>
<p>ഇരിക്കൂർ – മാത്യു കുന്നപ്പള്ളി</p>
<p>കടുത്തുരുത്തി – നിർമ്മല ജിമ്മി</p>
<p>പെരുമ്പാവൂർ – ബേസിൽ പോൾ</p>]]> </content:encoded>
</item>

<item>
<title>ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി ; 47 പേർ പട്ടികയിൽ</title>
<link>https://thekeralajournal.com/1963</link>
<guid>https://thekeralajournal.com/1963</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b7eb6c6c493.jpg" length="78209" type="image/jpeg"/>
<pubDate>Mon, 16 Mar 2026 17:07:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ആദ്യ പട്ടികയിൽ 47 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്.</p>
<p>സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേമം മണ്ഡലത്തിൽ നിന്ന് ജനവിധി തേടും. കേന്ദ്രമന്ത്രി ജോർജ് കുര്യൻ കാഞ്ഞിരപ്പള്ളിയിൽ മത്സരിക്കും. മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകും.</p>
<p>മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് മത്സരിക്കും. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ പാലക്കാട് മണ്ഡലത്തിലും അനൂപ് ആൻ്റണി ജോസഫ് തിരുവല്ല മണ്ഡലത്തിലും സ്ഥാനാർഥികളാകും.</p>
<p>മുൻ ഡി.ജി.പി. ആർ. ശ്രീലേഖ വട്ടിയൂർക്കാവിൽ മത്സരിക്കും. പൂഞ്ഞാറിൽ പി. സി. ജോർജ്, പാലായിൽ ഷോൺ ജോർജ്, തൃശൂരിൽ പത്മജ വേണുഗോപാൽ, ഷൊർണൂരിൽ ശങ്കു ടി. ദാസ് എന്നിവരും ജനവിധി തേടും. കോഴിക്കോട് നോർത്ത് മണ്ഡലത്തിൽ മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് മത്സരിക്കും.</p>
<p>ഇതിനുപുറമെ ബേപ്പൂരിൽ അഡ്വ. കെ. പി. പ്രകാശ് ബാബു, കാട്ടാക്കടയിൽ പി. കെ. കൃഷ്ണദാസ്, ഒറ്റപ്പാലത്ത് മേജർ രവി തുടങ്ങിയവരും മത്സരിക്കും. ശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ അടുത്ത ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.</p>
<p>അതേസമയം, കഴിഞ്ഞ ദിവസം സിപിഐയും സിപിഐ(എം)യും തങ്ങളുടെ സ്ഥാനാർത്ഥി പട്ടികകൾ പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് 4നാണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9ന് പോളിംഗ് ബൂത്തിലേക്ക് പോകും. തമിഴ്നാട്ടിൽ ഏപ്രിൽ 23നാണ് വോട്ടെടുപ്പ്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b7ec5bd0c84.jpg" alt=""></p>
<p><strong></strong></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b7ec72c1846.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b7ec8175c13.jpg" alt=""></p>
<p><strong>ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥികൾ:</strong></p>
<p>മഞ്ചേശ്വരം – കെ. സുരേന്ദ്രൻ</p>
<p>ഉദുമ – മനുലാൽ മേലോത്ത്</p>
<p>കാഞ്ഞങ്ങാട് – ബൽരാജ് എം</p>
<p>പയ്യന്നൂർ – എ. പി. ഗംഗാധരൻ</p>
<p>അഴീക്കോട് – കെ. കെ. വിനോദ് കുമാർ</p>
<p>കണ്ണൂർ – സി. രഘുനാഥ്</p>
<p>മാനന്തവാടി – പി. ശ്യാം രാജ്</p>
<p>സുൽത്താൻബത്തേരി – കവിത എ. എസ്.</p>
<p>വടകര – അഡ്വ. കെ. ദിലീപ്</p>
<p>കുറ്റ്യാടി – രാമദാസ് മണലേരി</p>
<p>നാദാപുരം – സി. പി. വിപിൻ ചന്ദ്രൻ</p>
<p>കൊയിലാണ്ടി – സി. ആർ. പ്രഫുൽ</p>
<p>പേരാമ്പ്ര – എം. മോഹനൻ മാസ്റ്റർ</p>
<p>ബാലുശ്ശേരി – സി. പി. സതീശൻ</p>
<p>എലത്തൂർ – ടി. ദേവദാസ്</p>
<p>കോഴിക്കോട് നോർത്ത് – നവ്യ ഹരിദാസ്</p>
<p>കോഴിക്കോട് സൗത്ത് – ടി. രനീഷ്</p>
<p>ബേപ്പൂർ – അഡ്വ. കെ. പി. പ്രകാശ് ബാബു</p>
<p>കുന്നമംഗലം – വി. കെ. സജീവൻ</p>
<p>ഷൊർണൂർ – ശങ്കു ടി. ദാസ്</p>
<p>ഒറ്റപ്പാലം – മേജർ രവി</p>
<p>മലമ്പുഴ – സി. കൃഷ്ണകുമാർ</p>
<p>പാലക്കാട് – ശോഭാ സുരേന്ദ്രൻ</p>
<p>ചേലക്കര – കെ. ബാലകൃഷ്ണൻ</p>
<p>മണലൂർ – അഡ്വ. കെ. കെ. അനീഷ് കുമാർ</p>
<p>തൃശൂർ – പത്മജ വേണുഗോപാൽ</p>
<p>ഇരിഞ്ഞാലക്കുട – സന്തോഷ് ചെറക്കുളം</p>
<p>ദേവികുളം – എസ്. രാജേന്ദ്രൻ</p>
<p>പാലാ – ഷോൺ ജോർജ്</p>
<p>വൈക്കം – കെ. അജിത്ത്</p>
<p>കാഞ്ഞിരപ്പള്ളി – അഡ്വ. ജോർജ് കുര്യൻ</p>
<p>പൂഞ്ഞാർ – പി. സി. ജോർജ്</p>
<p>അമ്പലപ്പുഴ – അരുൺ അനിരുദ്ധൻ</p>
<p>ഹരിപ്പാട് – സന്ദീപ് വാചസ്പതി</p>
<p>ചെങ്ങന്നൂർ – എം. വി. ഗോപകുമാർ</p>
<p>തിരുവല്ല – അനൂപ് ആൻ്റണി ജോസഫ്</p>
<p>കരുനാഗപ്പള്ളി – വി. എസ്. ജിതിൻ ദേവ്</p>
<p>കുന്നത്തൂർ – രാജി പ്രസാദ്</p>
<p>കൊട്ടാരക്കര – ആർ. രശി</p>
<p>ചാത്തന്നൂർ – ബി. ബി. ഗോപകുമാർ</p>
<p>ആറ്റിങ്ങൽ – അഡ്വ. പി. സുധീർ</p>
<p>നെടുമങ്ങാട് – യുവരാജ് ഗോകുൽ</p>
<p>കഴക്കൂട്ടം – വി. മുരളീധരൻ</p>
<p>വട്ടിയൂർക്കാവ് – ആർ. ശ്രീലേഖ</p>
<p>നേമം – രാജീവ് ചന്ദ്രശേഖർ</p>
<p>പാറശ്ശാല – അഡ്വ. ഗിരീഷ് നെയ്യാർ</p>
<p>കാട്ടാക്കട – പി. കെ. കൃഷ്ണദാസ്</p>]]> </content:encoded>
</item>

<item>
<title>കേരളം ഇലക്ഷൻ ചൂടിലേക്ക് : പ്രചാരണം മൂന്നാഴ്ച മാത്രം</title>
<link>https://thekeralajournal.com/1958</link>
<guid>https://thekeralajournal.com/1958</guid>
<description><![CDATA[ കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാർ വിധിയെഴുതും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6b77fd9a54.jpg" length="86374" type="image/jpeg"/>
<pubDate>Sun, 15 Mar 2026 19:13:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങി. സംസ്ഥാനത്ത് ഒറ്റഘട്ടമായി ഏപ്രിൽ 9 ന് വോട്ടെടുപ്പ് നടക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. മെയ് 4 നാണ് വോട്ടെണ്ണലും ഫലപ്രഖ്യാപനവും.</p>
<p>മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ ചേർന്ന പാനലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തോടൊപ്പം തന്നെ എല്ലാ സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു.</p>
<p><strong>പ്രധാന തീയതികൾ</strong></p>
<p>നാമനിർദേശ പത്രിക സമർപ്പണം: മാർച്ച് 23 വരെ</p>
<p>സൂക്ഷ്മ പരിശോധന: മാർച്ച് 24</p>
<p>പത്രിക പിൻവലിക്കൽ: മാർച്ച് 26 വരെ</p>
<p>വോട്ടെടുപ്പ്: ഏപ്രിൽ 9</p>
<p>വോട്ടെണ്ണൽ: മെയ് 4</p>
<p><strong>പ്രചാരണത്തിന് വെറും മൂന്ന് ആഴ്ച</strong></p>
<p>അപ്രതീക്ഷിതമായി കുറഞ്ഞ സമയത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടക്കുമെന്ന പ്രഖ്യാപനം രാഷ്ട്രീയ പാർട്ടികളെ അതിവേഗ ഒരുക്കങ്ങളിലേക്ക് നയിച്ചു. സ്ഥാനാർത്ഥി പ്രഖ്യാപനങ്ങൾ പൂർത്തിയാകുന്നതോടെ മുന്നണികൾ കാടിളക്കി പ്രചാരണത്തിലേക്ക് കടക്കാനാണ് സാധ്യത.</p>
<p>സ്ഥാനാർത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് സിപിഐയാണ്. സിപിഎം പട്ടികയും ഉടൻ വരും. എൻഡിഎ സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നാണ് സൂചന. അതേസമയം യുഡിഎഫിൽ സ്ഥാനാർത്ഥി നിർണയം ഇനിയും പൂർത്തിയായിട്ടില്ല.</p>
<p><strong>വിഷുവും ഈസ്റ്ററും പരിഗണിച്ച് തീയതി</strong></p>
<p>വിഷു, ഈസ്റ്റർ ആഘോഷങ്ങൾ പരിഗണിച്ചാണ് ഏപ്രിൽ രണ്ടാം വാരത്തിൽ തന്നെ വോട്ടെടുപ്പ് നിശ്ചയിച്ചത്. നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലാവധി മെയ് 23-ന് അവസാനിക്കാനിരിക്കെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.</p>
<p><strong>വോട്ടർമാരും ബൂത്തുകളും</strong></p>
<p>കേരളത്തിൽ ഇത്തവണ 2.70 കോടി വോട്ടർമാർ വിധിയെഴുതും.</p>
<p>പുരുഷൻമാർ: 1.31 കോടി</p>
<p>സ്ത്രീകൾ: 1.38 കോടി</p>
<p>ട്രാൻസ്ജെൻഡർ: 277</p>
<p>4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്. സംസ്ഥാനത്ത് 30,471 പോളിങ് സ്റ്റേഷനുകൾ ഒരുക്കും.</p>
<p><strong>സാങ്കേതിക സംവിധാനങ്ങൾ</strong></p>
<p>എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റ് പത്രങ്ങൾ രണ്ട് തവണ എണ്ണുമെന്നും കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടെ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ പ്രതിഫലവും വർധിപ്പിച്ചിട്ടുണ്ട്.</p>
<p><strong>അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ്</strong></p>
<p>കേരളത്തിനൊപ്പം തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം, പുതുച്ചേരി എന്നിവിടങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു. ആകെ 824 മണ്ഡലങ്ങളിൽ നിന്ന് 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും.</p>
<p>കേരളം, അസം, പുതുച്ചേരി എന്നിവിടങ്ങളിൽ ഏപ്രിൽ 9 ന് ഒറ്റഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിൽ ഏപ്രിൽ 23 നും നടക്കും. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 23നും ഏപ്രിൽ 29നും വോട്ടെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ മെയ് 4 നാണ്.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു.</title>
<link>https://thekeralajournal.com/1957</link>
<guid>https://thekeralajournal.com/1957</guid>
<description><![CDATA[ പീരുമേട്ടിൽ സലിം കുമാർ സ്ഥാനാർഥി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6b4ea09635.jpg" length="69498" type="image/jpeg"/>
<pubDate>Sun, 15 Mar 2026 19:02:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഐ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69b6b84d2b8de.jpg" alt=""></p>
<p>നെടുമങ്ങാട് മണ്ഡലത്തിൽ മന്ത്രി ജി.ആർ. അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് മണ്ഡലത്തിൽ മനോജ് ബി. ഇടമന, ചാത്തന്നൂരിൽ ആർ. രാജേന്ദ്രൻ, ചടയമംഗലത്തിൽ മന്ത്രി ജെ. ചിഞ്ചുറാണി, പുനലൂരിൽ അജയപ്രസാദ്, കരുനാഗപ്പള്ളിയിൽ എം.എസ്. താര, അടൂരിൽ പ്രിജി കണ്ണൻ, ഹരിപ്പാടിൽ ടി.ടി. ജിസ്മോൻ, ചേർത്തലയിൽ മന്ത്രി പി. പ്രസാദ്, വൈക്കത്തിൽ പി. പ്രദീപ്, പീരുമേട്ടിൽ സലിം കുമാർ, നോർത്ത് പറവൂരിൽ ഇ.ടി. ടൈസൺ മാസ്റ്റർ, മൂവാറ്റുപുഴയിൽ എൻ. അരുണ്‍, കൊടുങ്ങല്ലൂരിൽ മന്ത്രി വി.ആർ. സുനിൽകുമാർ, കയ്പമംഗലത്ത് കെ.കെ. വത്സരാജ്, ഒല്ലൂരിൽ മന്ത്രി കെ. രാജൻ, തൃശൂരിൽ ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടികയിൽ ഗീതാ ഗോപി, പട്ടാമ്പിയിൽ മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്ട് മൻസിൽ അബൂബക്കർ, തിരൂരങ്ങാടിയിൽ അജിത് കൊളാടി, ഏറനാട്ടിൽ ഷഫീർ കിഴിശേരി, മഞ്ചേരിയിൽ അനു മുസ്തഫ, നാദാപുരത്ത് പി. വസന്തം, കാഞ്ഞങ്ങാട്ട് ഗോവിന്ദൻ പള്ളിക്കാപ്പിൽ എന്നിവരാണ് മത്സരിക്കുക.</p>
<p>സിപിഐയുടെ നാല് മന്ത്രിമാരും ഇത്തവണ വീണ്ടും ജനവിധി തേടുന്നതാണ് ശ്രദ്ധേയം. നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിപിഐ സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.</p>
<p>കേരളത്തിൽ ഏപ്രിൽ 9 നാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നാണ്. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9-ന് തന്നെ വോട്ടെടുപ്പ് നടത്തും.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പ് : സി.പി.ഐ(എം) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/1956</link>
<guid>https://thekeralajournal.com/1956</guid>
<description><![CDATA[ ഉടുമ്പൻ ചോലയിൽ ജയചന്ദ്രൻ. ദേവികുളത്ത് എ രാജ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b6a70b076d7.jpg" length="159384" type="image/jpeg"/>
<pubDate>Sun, 15 Mar 2026 18:03:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: 2026 ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പിനായി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വിവിധ മണ്ഡലങ്ങളിൽ നിന്നായി പ്രമുഖ നേതാക്കളെയും നിലവിലെ മന്ത്രിമാരെയും യുവ നേതാക്കളെയും ഉൾപ്പെടുത്തിയതാണ് പട്ടിക.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടം മണ്ഡലത്തിൽ നിന്നു വീണ്ടും ജനവിധി തേടും. മന്ത്രിമാരായ കെ. എൻ. ബാലഗോപാൽ, വി. ശിവൻകുട്ടി, ആർ. ബിന്ദു, പി. രാജീവ് എന്നിവരും തങ്ങളുടെ മണ്ഡലങ്ങളിൽ നിന്നുതന്നെ മത്സരിക്കും. പാർട്ടിയിലെ നിരവധി മുതിർന്ന നേതാക്കളും പുതുമുഖങ്ങളുമായ നേതാക്കളുമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.</p>
<p>യുവ നേതാക്കൾക്ക് കൂടുതൽ അവസരം നൽകുന്നതിനോടൊപ്പം ചില മണ്ഡലങ്ങളിൽ നിലവിലെ നിയമസഭാംഗങ്ങളെയും വീണ്ടും പരിഗണിച്ചിട്ടുണ്ടെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷമാണ് സ്ഥാനാർത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചത്.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്നിൽക്കണ്ട് സംസ്ഥാനമൊട്ടാകെ പാർട്ടി പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. അടുത്ത ദിവസങ്ങളിൽ സ്ഥാനാർത്ഥികൾ മണ്ഡലങ്ങളിൽ സജീവ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്; മേയ് 4ന് വോട്ടെണ്ണൽ</title>
<link>https://thekeralajournal.com/1955</link>
<guid>https://thekeralajournal.com/1955</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b692a2d1933.jpg" length="106439" type="image/jpeg"/>
<pubDate>Sun, 15 Mar 2026 16:36:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഏപ്രിൽ 9ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മേയ് 4നാണ് വോട്ടെണ്ണൽ. കേരളത്തിന് പുറമെ തമിഴ്നാട്, പുതുച്ചേരി, പശ്ചിമബംഗാൾ, അസം സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചു.</p>
<p>അഞ്ച് സംസ്ഥാനങ്ങളിലായി ആകെ 824 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏകദേശം 17.4 കോടി വോട്ടർമാർ ഇത്തവണ വിധിയെഴുതും. ഇതിനായി 2.19 ലക്ഷം പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുന്നത്.</p>
<p>കേരളത്തിൽ മാത്രം 30,471 പോളിങ് സ്റ്റേഷനുകളുണ്ട്. സംസ്ഥാനത്ത് 2.70 കോടി വോട്ടർമാരാണ് വോട്ട് ചെയ്യുക. ഇതിൽ പുരുഷന്മാർ 1.31 കോടി, സ്ത്രീകൾ 1.38 കോടി, ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ 277 പേർ എന്നിങ്ങനെയാണ്. 4.24 ലക്ഷം പേർ കന്നി വോട്ടർമാരാണ്.</p>
<p>തിരഞ്ഞെടുപ്പ് നടപടികൾ കൂടുതൽ സുതാര്യവും സുരക്ഷിതവുമാക്കുന്നതിനായി എല്ലാ ബൂത്തുകളിലും വെബ്‌കാസ്റ്റിംഗ് സംവിധാനം ഒരുക്കും. മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ പ്രത്യേക സൗകര്യവും ഉണ്ടാകും. ഇവിഎം വോട്ടെണ്ണലിന് മുമ്പ് ബാലറ്റ് പേപ്പറുകൾ രണ്ടുതവണ എണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ബിഎൽഒമാരുടേയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടേയും പ്രതിഫലവും വർധിപ്പിച്ചിട്ടുണ്ട്.</p>
<p>തീയതി പ്രഖ്യാപിച്ചതോടെ എല്ലാ സംസ്ഥാനങ്ങളിലുമായി മാതൃകാ പെരുമാറ്റച്ചട്ടം പ്രാബല്യത്തിൽ വന്നു. വിജ്ഞാപനം പ്രസിദ്ധീകരിക്കൽ, സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക സമർപ്പിക്കൽ, പത്രിക പരിശോധിക്കൽ, പിന്‍വലിക്കല്‍, വോട്ടെടുപ്പ്, ഫലപ്രഖ്യാപനം എന്നിവയ്ക്കുള്ള തീയതികളും കമ്മീഷൻ പ്രഖ്യാപിച്ചു.</p>
<p>മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറും തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഡോ. സുഖ്ബീർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവരടങ്ങിയ കമ്മീഷൻ പാനലാണ് തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത്.</p>
<p>കേരളത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർഥി പട്ടികകൾ അന്തിമഘട്ടത്തിലാണ്. സിപിഎം, കോൺഗ്രസ്, സിപിഐ എന്നീ പാർട്ടികൾ ഇന്ന് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനിടയുണ്ട്. ബിജെപി നാളെയോ മറ്റന്നാളോ സ്ഥാനാർഥി പട്ടിക പുറത്തിറക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ പൂർത്തിയായതായി തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിച്ചേക്കും</title>
<link>https://thekeralajournal.com/1954</link>
<guid>https://thekeralajournal.com/1954</guid>
<description><![CDATA[ ഉച്ചയ്ക്കുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b635851f674.jpg" length="106439" type="image/jpeg"/>
<pubDate>Sun, 15 Mar 2026 09:59:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കാനാണ് സാധ്യത. കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിപാടികളാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നത്.</p>
<p>ഉച്ചയ്ക്കുശേഷം നടക്കുന്ന വാർത്താസമ്മേളനത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ 17-നോടടുത്ത് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 2021ലെ തിരഞ്ഞെടുപ്പിനെപ്പോലെ മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്നുമാണ് വിലയിരുത്തൽ.</p>
<p>കേരളം, തമിഴ്‌നാട്, അസം എന്നീ സംസ്ഥാനങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടക്കാൻ സാധ്യതയുണ്ട്. എന്നാൽ പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്തുന്നതാണ് കമ്മിഷൻ പരിഗണിക്കുന്നത്. കേരളത്തിൽ 140 മണ്ഡലങ്ങളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്‌നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുക. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും സുരക്ഷാ ഒരുക്കങ്ങളുടെ വിലയിരുത്തലും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രം പാചകവാതകം; ഹോട്ടലുകൾക്ക് നിയന്ത്രണം</title>
<link>https://thekeralajournal.com/1925</link>
<guid>https://thekeralajournal.com/1925</guid>
<description><![CDATA[  ]]></description>
<enclosure url="" length="106439" type="image/jpeg"/>
<pubDate>Tue, 10 Mar 2026 18:46:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: പാചകവാതകം (എൽപിജി) ഗാർഹിക ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന നിർണായക തീരുമാനം കേന്ദ്രസർക്കാർ എടുത്തു. ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും മറ്റ് വ്യവസായ ആവശ്യങ്ങൾക്കുമായി ഗാർഹിക സിലിണ്ടറുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതാണ് പുതിയ ഉത്തരവ്.</p>
<p>വിതരണം കാര്യക്ഷമമായി ഉറപ്പാക്കുന്നതിനായി പ്രത്യേക സമിതിയെയും കേന്ദ്രം നിയോഗിച്ചു. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ ഉൾപ്പെടുന്നതാണ് ഈ സമിതി.</p>
<p>ആശുപത്രികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും എൽപിജി തടസ്സമില്ലാതെ ലഭ്യമാക്കാൻ കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി നിർദേശം നൽകി. ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് വ്യവസായ സ്ഥാപനങ്ങൾ എന്നിവ ഉയർത്തുന്ന പരാതികൾ സമിതി പരിശോധിക്കും.</p>
<p>ഇതിനിടെ ഗാർഹിക സിലിണ്ടർ ബുക്കിംഗിന് 25 ദിവസത്തെ ഇടവേള നിർബന്ധമാക്കിയതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം പെട്രോളിയം ഉൽപന്നങ്ങളും പ്രകൃതിവാതകവും ലഭ്യതയിൽ പ്രതിസന്ധി ഉണ്ടാകാനിടയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന്, അവശ്യവസ്തു നിയമം (1955) ബാധകമാക്കിയാണ് കേന്ദ്രം ഈ നടപടി സ്വീകരിച്ചത്.</p>
<p>രാജ്യത്ത് ഏകദേശം 33.2 കോടി എൽപിജി ഉപഭോക്താക്കളെ പ്രകൃതിവാതക ദൗർലഭ്യം ബാധിക്കാതിരിക്കാൻ മുൻകരുതലായി ഈ തീരുമാനമെടുത്തതാണെന്ന് കേന്ദ്രം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പ്രധാനമന്ത്രി നാളെ കൊച്ചിയിൽ; എൻഡിഎയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/1923</link>
<guid>https://thekeralajournal.com/1923</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b0004d7bf45.jpg" length="72956" type="image/jpeg"/>
<pubDate>Tue, 10 Mar 2026 16:58:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും. കേരളത്തിൽ എൻഡിഎയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം തുടക്കം കുറിക്കും.</p>
<p>നാവികസേനയുടെ വിമാനത്താവളത്തിൽ ഇറങ്ങുന്ന പ്രധാനമന്ത്രി തേവര മുതൽ എം.ജി റോഡ് വരെ നീളുന്ന വൻ റോഡ് ഷോയിൽ പങ്കെടുക്കും. പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമെ റെയിൽവേ ഉൾപ്പെടെയുള്ള വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.</p>
<p>പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 11 മണി മുതൽ നഗരത്തിലേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടാൻ തുടങ്ങും. യാത്രക്കാർ മുൻകൂട്ടി യാത്രകൾ പ്ലാൻ ചെയ്യണമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അഭ്യർത്ഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>തേയില&#45;ഏലം തോട്ടം തൊഴിലാളികൾക്ക് ദിവസക്കൂലി വർധിപ്പിച്ചു</title>
<link>https://thekeralajournal.com/1912</link>
<guid>https://thekeralajournal.com/1912</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ae1d2b94645.jpg" length="177909" type="image/jpeg"/>
<pubDate>Mon, 09 Mar 2026 06:36:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ തേയില, ഏലം തുടങ്ങിയ തോട്ടം മേഖലകളിലെ തൊഴിലാളികൾക്ക് ദിവസക്കൂലി വർധിപ്പിച്ച് ഉത്തരവായി. ദിവസക്കൂലിയിൽ 48 രൂപയുടെ വർധനവാണ് പ്രാബല്യത്തിൽ വന്നത്.</p>
<p>തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തോട്ടം ഉടമകളും പങ്കെടുത്ത പ്ലാന്റേഷൻ ലേബർ കമ്മിറ്റി (പി.എൽ.സി) യോഗത്തിലാണ് തീരുമാനം എടുത്തത്. തേയില, ഏലം, കാപ്പി, റബർ തുടങ്ങിയ വിവിധ തോട്ടം മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് വർധിപ്പിച്ച കൂലി ലഭിക്കുക.</p>
<p>അടിസ്ഥാന ശമ്പളത്തിൽ 43 രൂപയുടെ വർധനയും അഞ്ചു രൂപ ഇൻസെന്റീവും ഉൾപ്പെടെ ആകെ 48 രൂപയാണ് കൂട്ടിയത്. ഇതോടെ ദിവസക്കൂലി 458 രൂപയായി ഉയരും.</p>
<p>ഇതിനു പുറമേ തൊഴിലാളികൾക്ക് ആയിരം രൂപ അഡ്വാൻസ് നൽകണമെന്ന മന്ത്രിയുടെ നിർദ്ദേശവും തോട്ടം ഉടമകൾ അംഗീകരിച്ചു. ഇതിൽ 500 രൂപ മാത്രം തൊഴിലാളികൾ തിരിച്ചടച്ചാൽ മതിയാകും.</p>
<p>മൂന്നു വർഷത്തിന് ശേഷമാണ് തോട്ടം തൊഴിലാളികളുടെ കൂലി വർധിപ്പിക്കുന്നത്. ഇതുവരെ ഏലം മേഖലയിൽ തൊഴിലാളികൾക്ക് 420 മുതൽ 450 രൂപ വരെയും, തേയില തോട്ടം മേഖലയിൽ 390 മുതൽ 410 രൂപ വരെയുമായിരുന്നു ലഭിച്ചിരുന്നത്.</p>
<p>തൊഴിൽ മന്ത്രിയുമായുള്ള ചർച്ചയിൽ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് പി.എസ്. രാജൻ, ജയമോഹനൻ (സി.ഐ.ടി.യു), എച്ച്. രാജീവൻ, എം.വൈ. ഔസേപ്പ് (എ.ഐ.ടി.യു.സി), എ.കെ. മണി, ഇ. ബേബി (ഐ.എൻ.ടി.യു.സി) എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സഞ്ജുവിന്റെ താണ്ഡവം; ടി20 ലോകകപ്പ് കിരീടം നിലനിർത്തി ഇന്ത്യ</title>
<link>https://thekeralajournal.com/1909</link>
<guid>https://thekeralajournal.com/1909</guid>
<description><![CDATA[ ഇന്ത്യൻ വിജയം 96  റൺസിന് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69adae8175de1.jpg" length="101809" type="image/jpeg"/>
<pubDate>Sun, 08 Mar 2026 22:45:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഹമ്മദാബാദ്: മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ മികവിൽ ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യയ്ക്ക് 96 റൺസിന്റെ വമ്പൻ ജയം. ഇതോടെ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്ന ആദ്യ ടീമെന്ന ചരിത്ര നേട്ടവും ഇന്ത്യ സ്വന്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69adacce54764.jpg" alt=""></p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സഞ്ജു സാംസൺ, ഇഷാൻ കിഷൻ, അഭിഷേക് ശർമ എന്നിവരുടെ വെടിക്കെട്ട് അർധസെഞ്ച്വറികളുടെ കരുത്തിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 255 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. ടി20 ലോകകപ്പ് ഫൈനലിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോറും ഇതാണ്.</p>
<p>തുടർച്ചയായ മൂന്നാം മത്സരത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസൺ ഇന്ത്യയുടെ ഇന്നിംഗ്സിന് ചുക്കാൻ പിടിച്ചു. 46 പന്തിൽ എട്ട് സിക്‌സറും അഞ്ച് ഫോറുകളും ഉൾപ്പെടെ 89 റൺസ് നേടിയ സഞ്ജു വെടിക്കെട്ട് ഇന്നിംഗ്സ് പുറത്തെടുത്തു. സെഞ്ച്വറിയിലേക്ക് കുതിച്ചിരുന്ന ഘട്ടത്തിലാണ് സെഞ്ച്വറിയിൽ നിന്ന് 11 റൺസ് അകലെ സഞ്ജു പുറത്തായത്.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69adace3926d1.jpg" alt=""></p>
<p>ഫൈനലിൽ അഭിഷേക് ശർമയും മികച്ച ഫോമിലേക്ക് തിരിച്ചെത്തി. 21 പന്തിൽ മൂന്ന് സിക്‌സറും ആറു ഫോറുകളും ഉൾപ്പെടെ 52 റൺസ് നേടി അഭിഷേക് ഇന്ത്യയുടെ റൺവേഗം ഉയർത്തി. ഇഷാൻ കിഷനും ആക്രമണാത്മക ബാറ്റിംഗുമായി ശ്രദ്ധേയനായി. നാല് സിക്‌സറും നാല് ഫോറുകളും ഉൾപ്പെടെ 25 പന്തിൽ 54 റൺസാണ് ഇഷാൻ നേടിയത്.</p>
<p>ലോകകപ്പിൽ തുടർച്ചയായി മൂന്നാം അർധസെഞ്ച്വറി നേടുന്ന നേട്ടവും സഞ്ജു സ്വന്തമാക്കി. സൂപ്പർ എട്ടിലെ അവസാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ പുറത്താകാതെ 97 റൺസ് നേടിയ സഞ്ജു സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെയും 89 റൺസ് നേടിയിരുന്നു. സെമിയിലും ഫൈനലിലും അർധസെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമെന്ന റെക്കോർഡും തിരുവനന്തപുരത്തുകാരൻ സ്വന്തമാക്കി.</p>
<p>ടൂർണമെന്റിന്റെ തുടക്കത്തിൽ പ്ലേയിംഗ് ഇലവനിൽ പോലും ഇടം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് ടീമിന്റെ പ്രധാന താരമായി മാറുകയായിരുന്നു. അഞ്ച് മത്സരങ്ങളിൽ മൂന്ന് അർധസെഞ്ച്വറികൾ ഉൾപ്പെടെ 321 റൺസാണ് സഞ്ജുവിന്റെ ആകെ നേട്ടം.</p>
<p>ഇന്ത്യൻ ഇന്നിംഗ്സിൽ ഹാർദിക് പാണ്ഡ്യ 18 റൺസും ശിവം ദുബെ 26 റൺസും നേടി. ന്യൂസിലൻഡിനായി ജെയിംസ് നീഷം മൂന്ന് വിക്കറ്റ് നേടി.ഇന്ത്യക്കായി ബുംറ 4 വിക്കറ്റാണ് നേടിയത്.</p>
<p>255 റൺസിന്റെ വൻ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ന്യൂസിലൻഡിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ടിം സൈഫർട്ട് 26 പന്തിൽ 52 റൺസ് നേടി പോരാട്ടം നടത്തിയെങ്കിലും മറ്റു താരങ്ങൾക്ക് തിളങ്ങാൻ സാധിച്ചില്ല. ഫിൻ ആലൻ 9, റചിൻ രവീന്ദ്ര 1, ഗ്ലെൻ ഫിലിപ്സ് 5, മാർക്ക് ചാപ്മാൻ 3, ഡാരിൽ മിച്ചൽ 17 എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ സ്കോർ.</p>
<p>തുടർച്ചയായ ലോകകപ്പ് കിരീടം നേടി ഇന്ത്യ ക്രിക്കറ്റ് ലോകത്ത് വീണ്ടും ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ജനങ്ങൾക്ക് അഞ്ച് ഗ്യാരണ്ടി പ്രഖ്യാപിച്ച് യുഡിഎഫ്;  വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി</title>
<link>https://thekeralajournal.com/1903</link>
<guid>https://thekeralajournal.com/1903</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ac29301daa9.jpg" length="347460" type="image/jpeg"/>
<pubDate>Sat, 07 Mar 2026 19:03:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ജനങ്ങൾക്ക് അഞ്ച് പ്രധാന ഗ്യാരണ്ടികൾ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി.</p>
<p>കെ.എസ്.ആര്‍.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രതിമാസം 1000 രൂപ സഹായം, ക്ഷേമ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തല്‍, പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി, 5 ലക്ഷം രൂപ വരെ ബിസിനസ് ലോണ്‍ നല്‍കല്‍, മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമത്തിനായി പ്രത്യേക മന്ത്രാലയം രൂപീകരിക്കല്‍ എന്നിവയാണ് പ്രധാന വാഗ്ദാനങ്ങൾ.</p>
<p>ജനങ്ങളുടെ സാമൂഹ്യ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും യുവാക്കളെയും സ്ത്രീകളെയും ശക്തിപ്പെടുത്തുന്നതിനുമാണ് ഈ പദ്ധതികള്‍ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 28,000 രൂപയാക്കി; തൊഴിൽ വകുപ്പ് ഉത്തരവിറക്കി</title>
<link>https://thekeralajournal.com/1899</link>
<guid>https://thekeralajournal.com/1899</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69ab892c11af5.jpg" length="136560" type="image/jpeg"/>
<pubDate>Sat, 07 Mar 2026 07:41:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം സർക്കാർ പരിഷ്‌കരിച്ചു. ഇനി മുതൽ നഴ്‌സുമാർക്ക് കുറഞ്ഞത് 28,000 രൂപ അടിസ്ഥാന ശമ്പളമായി നൽകണമെന്ന് തൊഴിൽ വകുപ്പ് ഉത്തരവിട്ടു. ഇതിന് പുറമെ പ്രത്യേക അലവൻസുകളും നൽകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.</p>
<p>800-ൽ കൂടുതലായി കിടക്കകളുള്ള ആശുപത്രികളിൽ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയായിരിക്കും.</p>
<p>തുല്യ ജോലിക്ക് തുല്യ വേതനം ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഏകദേശം ആയിരത്തോളം നഴ്‌സുമാർ സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ജീവിതച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ കാലാനുസൃതമായി ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നായിരുന്നു അവരുടെ പ്രധാന ആവശ്യം.</p>
<p>നഴ്‌സുമാരുടെ സമരത്തിന് പിന്നാലെ, ഉത്തരവ് പുറത്തിറങ്ങിയാൽ തങ്ങളുടെ ആശുപത്രിയിലെ നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 40,000 രൂപയാക്കി ഉയർത്തുമെന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയുടെ സിഇഒ ഫർഹാൻ യാസിൻ പ്രതികരിച്ചിരുന്നു. മാനവീയം വീഥിയിൽ നടന്ന കൺവെൻഷനിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.</p>
<p>നഴ്‌സുമാർ രാവും പകലും രോഗികളുടെ സേവനത്തിനായി പ്രവർത്തിക്കുന്നവരാണെന്നും അവരുടെ ആവശ്യങ്ങളെ അവഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഇതോടൊപ്പം ആരോഗ്യ മേഖലയിലെ കരാർ നിയമനങ്ങൾ നിർത്തലാക്കുക, വിവിധ കമ്മിറ്റികളുടെ റിപ്പോർട്ടുകൾ നടപ്പിലാക്കുക, രോഗി–നഴ്‌സ് അനുപാതം നിയമാനുസൃതമാക്കുക, പിഎസ്‌സി വഴി സ്ഥിര നിയമനങ്ങൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ (യുഎൻഎ) മുന്നോട്ട് വെച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>“രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട ദിവസം മുതല്‍ കാത്തിരുന്ന നിമിഷം” — സഞ്ജു സാംസണ്‍</title>
<link>https://thekeralajournal.com/1857</link>
<guid>https://thekeralajournal.com/1857</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a4e1bc6cac1.jpg" length="99365" type="image/jpeg"/>
<pubDate>Mon, 02 Mar 2026 06:33:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ച്‌ മലയാളി താരം സഞ്ജു സാംസൺ തിളങ്ങി. കൊല്‍ക്കത്തയിലെ ഏദൻ ഗാർഡൻ മൈതാനത്ത്നടന്ന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.</p>
<p>വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് നിര്‍ണായകമായ ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയ സഞ്ജു നാല് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്ന മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്. മത്സരത്തിലെ താരമായും സഞ്ജു തെരഞ്ഞെടുക്കപ്പെട്ടു.</p>
<p>അവസാന ഓവറില്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ ഏഴ് റണ്‍സ് വേണ്ടിവന്നപ്പോള്‍ വെസ്റ്റ് ഇന്‍ഡീസ് താരം റൊമാരിയോ എറിഞ്ഞ ആദ്യ പന്ത് തന്നെ സഞ്ജു സിക്‌സറാക്കി. പിന്നാലെ ഫോര്‍ നേടി ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം സമ്മാനിച്ചു.</p>
<p>മത്സരശേഷം സഞ്ജു സന്തോഷം പങ്കുവെച്ചു:</p>
<p>“ലോകം മുഴുവന്‍ സ്വന്തമാക്കിയ പോലെ തോന്നുന്നു. കളിക്കാന്‍ തുടങ്ങിയ ദിവസം മുതല്‍, രാജ്യത്തിനായി കളിക്കാന്‍ സ്വപ്നം കണ്ട നാള്‍ മുതല്‍ ഞാന്‍ കാത്തിരുന്ന ദിവസമാണിത്. എന്റെ യാത്രയില്‍ ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായിരുന്നു. പലപ്പോഴും എന്നെത്തന്നെ സംശയിച്ചു. പക്ഷേ വിശ്വാസം കൈവിട്ടില്ല. ഇന്ന് എന്നെ അനുഗ്രഹിച്ചതിന് ദൈവത്തിന് നന്ദി,” സഞ്ജു പറഞ്ഞു.</p>
<p>തുടര്‍ന്ന് അദ്ദേഹം പറഞ്ഞു:</p>
<p>“ഈ ഫോര്‍മാറ്റ് ഏറെക്കാലമായി കളിക്കുന്നുണ്ട്. വിരാട് കോലി , രോഹിത് ശർമ പോലുള്ള ഇതിഹാസങ്ങള്‍ കളിക്കുന്നത് ഡഗ്‌ഔട്ടില്‍ ഇരുന്ന് പഠിക്കാറുണ്ടായിരുന്നു. നല്ല കൂട്ടുകെട്ട് ഉണ്ടാക്കുകയാണ് ലക്ഷ്യം. ആരാധകരുടെ പിന്തുണ വലിയ ഊര്‍ജ്ജം നല്‍കി. പന്ത് കൃത്യമായി നിരീക്ഷിച്ച്‌ ആത്മവിശ്വാസത്തോടെ ഷോട്ടുകള്‍ കളിച്ചു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റൻ ചേസ് ടീമിന്റെ ടോപ് സ്‌കോററായിരുന്നു. ഇന്ത്യയ്ക്കായി ബുംറ രണ്ട് വിക്കറ്റ് നേടി.</p>
<p>മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്ന് സെമിഫൈനലിലേക്ക് പ്രവേശിച്ചു. സെമിയില്‍ ഇന്ത്യയുടെ എതിരാളി ഇംഗ്ലണ്ടാണ്.</p>]]> </content:encoded>
</item>

<item>
<title>പിഎസ്‌സി പരീക്ഷയ്ക്ക് പ്രായപരിധി 40 ആയി ഉയർത്തി</title>
<link>https://thekeralajournal.com/1812</link>
<guid>https://thekeralajournal.com/1812</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699da98490824.jpg" length="122265" type="image/jpeg"/>
<pubDate>Tue, 24 Feb 2026 19:07:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ജോലികൾക്കുള്ള നിയമന നടപടികൾ കൂടുതൽ ആളുകൾക്ക് പ്രാപ്യമാക്കുന്നതിനായി പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി സർക്കാർ ഉയർത്തി. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചതോടെയാണ് തീരുമാനം.</p>
<p>നിലവിൽ 36 വയസ്സായിരുന്ന പൊതുവിഭാഗത്തിനുള്ള പ്രായപരിധി 40 ആയി ഉയർത്തി.</p>
<p>എസ്‌സി/എസ്‌ടി വിഭാഗങ്ങൾക്ക് ഇനി 45 വയസ്സ് വരെ അപേക്ഷിക്കാം.</p>
<p>ഒബിസി വിഭാഗത്തിന് പ്രായപരിധി 43 വയസ്സായി നിശ്ചയിച്ചു.</p>
<p>നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എടുത്തിരിക്കുന്ന ഈ തീരുമാനം, സർക്കാർ സേവനങ്ങളിൽ കൂടുതൽ അവസരങ്ങൾ നൽകുന്ന സുപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.</p>
<p>ഈ മാറ്റം Kerala Public Service Commission മുഖേന നടക്കുന്ന നിയമനങ്ങളിൽ ബാധകമാകും.</p>]]> </content:encoded>
</item>

<item>
<title>‘കേരള’ അല്ല, ഇനി ‘കേരളം’ : സംസ്ഥാനത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം</title>
<link>https://thekeralajournal.com/1811</link>
<guid>https://thekeralajournal.com/1811</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d8b1d293aa.jpg" length="115015" type="image/jpeg"/>
<pubDate>Tue, 24 Feb 2026 16:57:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് “കേരള” എന്നതിനു പകരം “കേരളം” എന്നാക്കി മാറ്റണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചു. ഇതുമായി ബന്ധപ്പെട്ട ബില്ലിന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം അനുമതി നൽകി. പ്രധാനമന്ത്രിയുടെ പുതിയ ഓഫീസ് ‘സേവാ തീർത്ഥി’യിൽ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.</p>
<p>ഇനി ബിൽ പാർലമെൻറിൽ അവതരിപ്പിച്ച് പാസാക്കണം. ഭരണഘടനയുടെ ഒന്നാം പട്ടികയിൽ നിലവിൽ സംസ്ഥാനത്തിന്റെ പേര് “കേരള” എന്നാണുള്ളത്. അത് “കേരളം” എന്നാക്കി തിരുത്തണമെന്നതാണ് സംസ്ഥാനത്തിന്റെ ആവശ്യം.</p>
<p>ഇതിനായി 2024 ജൂണിൽ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം അടിയന്തര നടപടി ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. 2023 ഓഗസ്റ്റിലും സമാന പ്രമേയം പാസാക്കിയെങ്കിലും സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രം അത് തിരിച്ചയച്ചിരുന്നു. ആദ്യ പ്രമേയത്തിൽ ഒന്നാം പട്ടികയ്ക്കൊപ്പം എട്ടാം പട്ടികയിലും ഭേദഗതി ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഒന്നാം പട്ടികയിൽ മാത്രം മാറ്റം വരുത്തുന്ന തരത്തിൽ പരിഷ്‌കരിച്ച പ്രമേയം വീണ്ടും കേന്ദ്രത്തിന് അയച്ചു.</p>
<p>ബിൽ പാർലമെന്റിൽ പാസായാൽ ഭരണഘടനയിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് “കേരളം” എന്നാകും.</p>]]> </content:encoded>
</item>

<item>
<title>‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും</title>
<link>https://thekeralajournal.com/1808</link>
<guid>https://thekeralajournal.com/1808</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699d264852ae9.jpg" length="66535" type="image/jpeg"/>
<pubDate>Tue, 24 Feb 2026 09:47:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് സർക്കാർ സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പത്തിൽ പ്രാപ്യവുമാക്കുന്നതിനായി രൂപകൽപ്പന ചെയ്ത ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.</p>
<p>സർക്കാർ സേവനങ്ങൾക്ക് അപേക്ഷിക്കാനും വിവിധ ബില്ലുകൾ അടയ്ക്കാനും ഇനി ആപ്പ് വഴിയോ വെബ്‌പോർട്ടൽ വഴിയോ പൊതുജനങ്ങൾക്ക് സൗകര്യം ലഭിക്കും. ഭരണനിർവ്വഹണത്തിൽ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങളും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>ജനന സർട്ടിഫിക്കറ്റ്, ക്ഷേമപദ്ധതികൾ, പെൻഷനുകൾ തുടങ്ങി സർവ്വതലസ്പർശിയായ 150-ത്തിലധികം സേവനങ്ങൾ ഈ പ്ലാറ്റ്‌ഫോമിൽ ഏകീകരിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ നേരിട്ട് ബന്ധപ്പെടാനും പരാതികൾ സമർപ്പിക്കാനും അപേക്ഷകളുടെ നില അറിയാനും അപ്‌ഡേറ്റുകൾ നേടാനും സാധിക്കുന്ന സൗകര്യവും ഇതിലുണ്ട്.</p>
<p>സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി സേവനങ്ങൾ തേടേണ്ടി വന്ന കാലഘട്ടത്തിൽ നിന്ന് വിരൽത്തുമ്പിൽ സേവനങ്ങൾ ലഭ്യമാകുന്ന ഡിജിറ്റൽ ഭരണകാലത്തിലേക്ക് കേരളം മുന്നേറുകയാണെന്ന് സർക്കാർ വിലയിരുത്തുന്നു. കഴിഞ്ഞ ഒരു ദശകത്തിൽ നടപ്പിലാക്കിയ വിവിധ ജനകീയ ഭരണപരിഷ്കാരങ്ങളുടെ തുടർച്ചയായാണ് ഈ ആപ്പ് അവതരിപ്പിക്കുന്നതെന്നും ഇത് ഭരണസംസ്കാരത്തിൽ ഘടനാപരമായ മാറ്റത്തിന് വഴിയൊരുക്കുമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>റമസാൻ പിറ കണ്ടില്ല; കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ച</title>
<link>https://thekeralajournal.com/1762</link>
<guid>https://thekeralajournal.com/1762</guid>
<description><![CDATA[  ]]></description>
<enclosure url="" length="66535" type="image/jpeg"/>
<pubDate>Tue, 17 Feb 2026 19:36:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാസപ്പിറവി ദൃശ്യമാകാത്തതിനെത്തുടർന്ന് കേരളത്തില്‍ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാരുടെ പ്രതിനിധി സി മുഹമ്മദ് ഫൈസി, സയ്യിദ് ഇബ്റാഹീം ഖലീല്‍ അല്‍ ബുഖാരി എന്നിവർ അറിയിച്ചു.</p>
<p>ചൊവ്വാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിച്ചെങ്കിലും എവിടെയും ദൃശ്യമാകാത്ത പശ്ചാത്തലത്തിലാണ് വ്യാഴാഴ്ച ഒന്നാം നോമ്പായി ഖാസിമാർ പ്രഖ്യാപിച്ചത്. ഇതോടെ നാളെ (ബുധൻ) ശഅ്ബാൻ മുപ്പത് പൂർത്തിയാക്കി വ്യാഴാഴ്ച വിശ്വാസികള്‍ വ്രതാനുഷ്ഠാനത്തിലേക്ക് കടക്കും.</p>]]> </content:encoded>
</item>

<item>
<title>കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം;അണയ്ക്കാൻ തീവ്രശ്രമം തുടരുന്നു</title>
<link>https://thekeralajournal.com/1761</link>
<guid>https://thekeralajournal.com/1761</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6994708cd1d0b.jpg" length="70551" type="image/jpeg"/>
<pubDate>Tue, 17 Feb 2026 19:13:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട് പാളയത്ത് വൻ തീപിടിത്തം. പാളയത്തിലെ ജയലക്ഷ്മി ടെകസ്റ്റൈല്‍സ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. അല്പസമയം മുമ്പ് ഉണ്ടായ തീപിടിത്തം കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിലേക്ക് വേഗത്തിൽ വ്യാപിച്ചതായി വിവരം.</p>
<p>തീപിടിത്തം ഉണ്ടായ ഉടൻ ജീവനക്കാരെ സുരക്ഷിതമായി പുറത്തേക്കു മാറ്റി. കെട്ടിടത്തിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന. പിന്നീട് രണ്ടും മൂന്നും നിലകളിലേക്ക് തീ ആളിപ്പടരുകയായിരുന്നു.</p>
<p>ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമം തുടരുകയാണ്.തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിക്കാൻ  തീരുമാനം</title>
<link>https://thekeralajournal.com/1760</link>
<guid>https://thekeralajournal.com/1760</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69946bb830ff7.jpg" length="352475" type="image/jpeg"/>
<pubDate>Tue, 17 Feb 2026 18:53:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളുടെ പ്രവര്‍ത്തന സമയം ഏകീകരിച്ചു. ഇനി മുതൽ രാവിലെ പത്തു മുതൽ രാത്രി 12വരെയായിരിക്കും സംസ്ഥാനത്തെ എല്ലാ ബാറുകളും പ്രവര്‍ത്തിക്കുക. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.</p>
<p>വിജ്ഞാപനം പുറത്തിറങ്ങിയാൽ പുതിയ സമയക്രമം പ്രാബല്യത്തിലാകും. നിലവിൽ ടൂറിസം മേഖലയിൽ പ്രവര്‍ത്തിക്കുന്ന ബാറുകള്‍ക്കായായിരുന്നു രാവിലെ 10 മുതൽ അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ അനുമതിയുള്ളത്. ഇതിനുപുറെ പുതുവത്സര തലേന്ന് അടക്കം അര്‍ധരാത്രി 12വരെ പ്രവര്‍ത്തിക്കാൻ നേരത്തെ അനുമതി നൽകിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തം; കേരളത്തിൽ മൂന്ന് ദിവസം മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/1759</link>
<guid>https://thekeralajournal.com/1759</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699461aa8da3b.jpg" length="54257" type="image/jpeg"/>
<pubDate>Tue, 17 Feb 2026 18:10:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലായി വിവിധ ജില്ലകളിൽ നേരിയതോ ഇടത്തരം തോതിലോ മഴ ലഭിക്കാമെന്നാണ് മുന്നറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>ചേവായൂരിലെ അവയവദാന ആശുപത്രിക്ക് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി.</title>
<link>https://thekeralajournal.com/1752</link>
<guid>https://thekeralajournal.com/1752</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6993bf0204db9.jpg" length="89549" type="image/jpeg"/>
<pubDate>Tue, 17 Feb 2026 06:38:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചേവായൂരിലെ അവയവദാന ആശുപത്രിക്ക്‌ ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി </p>
<p></p>
<p>അവയവദാനത്തിൽ പുതുചരിത്രംകുറിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ്റെ വീട്ടിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം നാലുപേർക്ക് ജീവനേകിയാണ് കടന്നുപോയത്. മല്ലപ്പളളി വാലുമണ്ണിൽ അരുണിൻ്റെയും ഷെറിൻ്റെയും ഏകമകളായ ആലിൻ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ്.</p>
<p>ആലിന്റെ വീട്ടിലെത്തിയ മുഖ്യമന്ത്രി മാതാപിതാക്കളെയും ബന്ധുക്കളെയും ആശ്വസിപ്പിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ്, സിപിഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം അടക്കമുള്ളവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കോഴിക്കോട് ചേവായൂരിൽ വരാൻപോകുന്ന അവയവദാന ആശുപത്രിക്ക് ആലിന്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി കുടുംബത്തെ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചു</title>
<link>https://thekeralajournal.com/1749</link>
<guid>https://thekeralajournal.com/1749</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699309de6f788.jpg" length="83768" type="image/jpeg"/>
<pubDate>Mon, 16 Feb 2026 17:43:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫെബ്രുവരി മാസത്തെ സാമൂഹ്യസുരക്ഷാ-ക്ഷേമനിധി പെൻഷനുകളുടെ വിതരണം ഫെബ്രുവരി 25 മുതൽ ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 1,050 കോടി രൂപ സർക്കാർ അനുവദിച്ചു. ഏകദേശം 62 ലക്ഷം ഗുണഭോക്താക്കൾക്ക് 2,000 രൂപ വീതം ലഭിക്കും.</p>
<p>ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് നിക്ഷേപിക്കും. അക്കൗണ്ട് സൗകര്യമില്ലാത്തവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി തുക കൈമാറും. ക്ഷേമനിധി അംഗങ്ങൾക്ക് പെൻഷൻ അതത് ക്ഷേമബോർഡുകൾ മുഖേന വിതരണം ചെയ്യും.</p>
<p>സംസ്ഥാനത്ത് ഇതുവരെ ക്ഷേമപെൻഷൻ ഇനത്തിൽ 49,433.83 കോടി രൂപ വിതരണം ചെയ്തതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. ഒന്നാം പിണറായി വിജയന്‍ സർക്കാരിന്റെ കാലത്ത് 35,154 കോടി രൂപ പെൻഷനായി നൽകിയിരുന്നു.</p>
<p>2011–16 കാലയളവിൽ അധികാരത്തിലുണ്ടായിരുന്ന യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് 9,011 കോടി രൂപയാണ് വിതരണം ചെയ്തത്. അന്ന് ക്ഷേമപെൻഷൻ 600 രൂപയായിരുന്നു. തുടർന്ന് ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി വർധിപ്പിച്ച് അത് 2,000 രൂപയായി ഉയർത്തി.</p>
<p>നിലവിൽ പ്രതിമാസം ഏകദേശം 1,050 കോടി രൂപയാണ് പെൻഷൻ വിതരണത്തിന് ചെലവാകുന്നത്. കുടിശികകളില്ലാതെ അതത് മാസങ്ങളിൽ തന്നെ വിതരണം തുടരുന്നുവെന്നും സർക്കാർ വ്യക്തമാക്കി. ഒരു വർഷം ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ ഏകദേശം 14,500 കോടി രൂപ വേണ്ടിവരുന്നു. അടുത്ത സാമ്പത്തിക വർഷത്തേക്കും ഇതിന് ആവശ്യമായ വകയിരുത്തൽ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>CBSE പ്ലസ് ടു പരീക്ഷയിൽ പുനർമൂല്യനിർണയം ഒഴിവാക്കാൻ സാധ്യത</title>
<link>https://thekeralajournal.com/1732</link>
<guid>https://thekeralajournal.com/1732</guid>
<description><![CDATA[ പത്താം ക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയ സംവിധാനം തുടരും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699002c283189.jpg" length="140635" type="image/jpeg"/>
<pubDate>Sat, 14 Feb 2026 10:36:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയം ഒഴിവാക്കാൻ ബോർഡ് ആലോചിക്കുന്നു. ഈ വർഷം തന്നെ ഇത് നടപ്പാക്കുന്നതിനുള്ള സാധ്യതകളാണ് വിലയിരുത്തുന്നത്. മൂല്യനിർണയം പൂർണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നതിനാൽ വിലയിരുത്തൽ കൂടുതൽ കൃത്യവും കുറ്റമറ്റതുമായിരിക്കുമെന്ന് ബോർഡ് വ്യക്തമാക്കുന്നു.</p>
<p>പത്താം ക്ലാസ് പരീക്ഷയിൽ പുനർമൂല്യനിർണയ സംവിധാനം തുടരുമെന്നും അറിയിച്ചിട്ടുണ്ട്.</p>
<p>സിബിഎസ്ഇ പരീക്ഷാ കൺട്രോളർ സന്യാം ഭരദ്വാജ് ഏഷ്യാനെറ്റ് ന്യൂസിനോട് ഈ വിവരം സ്ഥിരീകരിച്ചു. മൂല്യനിർണയം പൂർണമായി ഡിജിറ്റൽ രീതിയിലേക്കാണ് മാറുന്നതെന്നും OSM സംവിധാനത്തിലൂടെയായിരിക്കും വിലയിരുത്തൽ നടക്കുകെന്നും അദ്ദേഹം പറഞ്ഞു. ഈ സംവിധാനത്തിൽ പിശക് സംഭവിക്കാൻ സാധ്യത വളരെ കുറവായതിനാലാണ് പ്ലസ് ടു പരീക്ഷയിൽ പുനർമൂല്യനിർണയം ഒഴിവാക്കുന്നത് പരിഗണിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് കനത്ത ചൂട്: തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു</title>
<link>https://thekeralajournal.com/1731</link>
<guid>https://thekeralajournal.com/1731</guid>
<description><![CDATA[ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയപരിധിക്കുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698ffedeee715.jpg" length="43424" type="image/jpeg"/>
<pubDate>Sat, 14 Feb 2026 10:19:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്ന സാഹചര്യത്തില്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയുള്ള സമയപരിധിക്കുള്ളില്‍ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തിയതായി തൊഴില്‍വകുപ്പ് അറിയിച്ചു.</p>
<p>മേയ് 20 വരെയാണ് പുതിയ ക്രമീകരണം പ്രാബല്യത്തില്‍ ഉണ്ടാകുക. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് മൂന്ന് വരെ നിര്‍ബന്ധിത വിശ്രമം അനുവദിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.</p>
<p>ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് രാവിലെ ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും, ഉച്ചയ്ക്ക് ശേഷമുള്ള ഷിഫ്റ്റ് മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുതുക്കിയ ക്രമീകരണം.</p>
<p>സമുദ്രനിരപ്പില്‍നിന്ന് 3,000 അടിയിലധികം ഉയരമുള്ളതും സൂര്യാഘാത സാധ്യത കുറവുള്ളതുമായ പ്രദേശങ്ങളെ ഈ ഉത്തരവിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പരാതി പരിഹാരം മുതൽ പൊതു ചർച്ച വരെ — ഇനി എല്ലാം ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ</title>
<link>https://thekeralajournal.com/1714</link>
<guid>https://thekeralajournal.com/1714</guid>
<description><![CDATA[ നമ്മുടെ കേരളം’ ആപ്പ് അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698dedff23eee.jpg" length="92547" type="image/jpeg"/>
<pubDate>Thu, 12 Feb 2026 20:43:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിന്റെ ഡിജിറ്റൽ ഭരണ സംവിധാനത്തെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിനായി ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ജനങ്ങൾക്ക് അവരുടെ പരാതികൾ എളുപ്പത്തിൽ സമർപ്പിക്കാനും, സമർപ്പിച്ച പരാതികളുടെ നില തത്സമയം ട്രാക്ക് ചെയ്യാനും ഈ ആപ്പ് സൗകര്യം ഒരുക്കുന്നു.</p>
<p>വിവിധ സർക്കാർ വകുപ്പുകളുമായി നേരിട്ട് ബന്ധപ്പെടുന്നതിനും, പൊതുപ്രശ്നങ്ങളിൽ അഭിപ്രായം പങ്കുവെക്കുന്നതിനും ചർച്ചകളിൽ പങ്കെടുക്കുന്നതിനും ആപ്പ് വഴിയൊരുക്കുന്നുണ്ട്. ഇതിലൂടെ ജനങ്ങളുടെയും ഭരണ സംവിധാനത്തിന്റെയും ഇടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>ഹരിതകേരളം മിഷൻ ദേശീയ പരിസ്ഥിതി സമ്മേളനം: ഫോട്ടോഗ്രഫി, റീല്‍സ് മത്സരങ്ങള്‍ക്ക് എൻട്രികള്‍ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/1705</link>
<guid>https://thekeralajournal.com/1705</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698d271147fce.jpg" length="30870" type="image/jpeg"/>
<pubDate>Thu, 12 Feb 2026 06:34:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹരിതകേരളം മിഷൻ സംഘടിപ്പിക്കുന്ന ദേശീയ പരിസ്ഥിതി സമ്മേളനത്തോടനുബന്ധിച്ച് ഫോട്ടോഗ്രഫി മത്സരവും റീല്‍സ് മത്സരവും സംഘടിപ്പിക്കുന്നു. ഫെബ്രുവരി 17 വരെ എൻട്രികള്‍ ഓൺലൈനായി സമർപ്പിക്കാം.</p>
<p>“ഹരിതകേരളം; വെള്ളം, വൃത്തി, വിളവ്” എന്ന വിഷയത്തെ ആസ്പദമാക്കി കേരളത്തിലെ പരിസ്ഥിതി പുനഃസ്ഥാപനവും ഹരിതസമൃദ്ധിയുടെ വീണ്ടെടുപ്പും പ്രതിഫലിപ്പിക്കുന്ന ഫോട്ടോകളും റീലുകളുമാണ് മത്സരത്തിനായി സ്വീകരിക്കുക. എൻട്രികളോടൊപ്പം ഹ്രസ്വ വിവരണവും ഉള്‍പ്പെടുത്താവുന്നതാണ്.</p>
<p>ക്യാമറയിലും മൊബൈല്‍ഫോണിലും പകർത്തിയ ചിത്രങ്ങളും റീലുകളും എൻട്രികളായി അയയ്ക്കാം. ഫോട്ടോഗ്രഫി മത്സരവും റീല്‍ മത്സരവും വേര്‍തിരിച്ചാണ് സംഘടിപ്പിക്കുന്നത്.</p>
<p>വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതോടൊപ്പം പ്രോത്സാഹന സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.</p>
<p>എൻട്രികള്‍ സമർപ്പിക്കേണ്ട വെബ്‌സൈറ്റ്:</p>
<p>🌐 www.haritham.kerala.gov.in�</p>
<p>പരിസ്ഥിതി സംരക്ഷണ സന്ദേശം സൃഷ്ടിപരമായ ദൃശ്യങ്ങളിലൂടെ പങ്കുവെക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച അവസരമാണിത്.</p>]]> </content:encoded>
</item>

<item>
<title>തൊഴിലാളികൾക്ക് സുരക്ഷ; ‘രക്ഷാകവചം’ ഇൻഷുറൻസ് പദ്ധതി നാടിന് സമർപ്പിച്ചു</title>
<link>https://thekeralajournal.com/1701</link>
<guid>https://thekeralajournal.com/1701</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698bd9a116eaf.jpg" length="88913" type="image/jpeg"/>
<pubDate>Wed, 11 Feb 2026 06:51:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലെ തൊഴിൽ മേഖലയിൽ വിപ്ലവകരമായ ഒരു ചുവടുവെപ്പായി സംസ്ഥാന സർക്കാർ ‘രക്ഷാകവചം’ ഇൻഷുറൻസ് പദ്ധതി നാടിന് സമർപ്പിച്ചു. സ്വകാര്യ മേഖലയിലെ ലക്ഷക്കണക്കിന് തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും സുരക്ഷയും കരുത്തും ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>വേതന സുരക്ഷാ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കായി ചിയാക്ക് (CHIAK) വഴി നടപ്പിലാക്കുന്ന ഗ്രൂപ്പ് പേഴ്സണൽ ആക്‌സിഡന്റ് ഇൻഷുറൻസ് പദ്ധതിയാണ് ‘രക്ഷാകവചം’. നിലവിൽ വേതന സുരക്ഷാ പദ്ധതിയിൽ 3.65 ലക്ഷത്തിലധികം സ്ഥാപനങ്ങളും 13 ലക്ഷത്തിലധികം തൊഴിലാളികളും അംഗങ്ങളാണ്.</p>
<p>ജോലിസ്ഥലത്തോ അല്ലാതെയോ ഉണ്ടാകുന്ന ആകസ്മിക അപകട മരണങ്ങളിൽ തൊഴിലാളിയുടെ കുടുംബത്തിന് 5 ലക്ഷം രൂപ അടിയന്തര ധനസഹായം ലഭിക്കും. ഇത് വർക്ക്മെൻ കോമ്പൻസേഷൻ ആക്ട് പ്രകാരമുള്ള ആനുകൂല്യങ്ങൾക്ക് പുറമേയാണെന്നതാണ് പ്രത്യേകത. വെറും 150 രൂപ വാർഷിക വിഹിതത്തിൽ 25 ലക്ഷത്തോളം തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്.</p>
<p>പദ്ധതിയുടെ പ്രാധാന്യം കണക്കിലെടുത്ത് 2025–26 ബജറ്റിൽ 30 ലക്ഷം രൂപ സർക്കാർ വകയിരുത്തിയിട്ടുണ്ട്. അപകടം സംഭവിക്കുന്ന പക്ഷം മരണ സർട്ടിഫിക്കറ്റ്, FIR, അനന്തരാവകാശ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ചിയാക്കിന്റെ ജില്ലാ ഓഫീസർക്ക് അപേക്ഷ നൽകിയാൽ എത്രയും വേഗം ധനസഹായം ലഭ്യമാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഫെബ്രുവരി 12ന് ദേശീയ പണിമുടക്ക്</title>
<link>https://thekeralajournal.com/1663</link>
<guid>https://thekeralajournal.com/1663</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69868c0068893.jpg" length="84639" type="image/jpeg"/>
<pubDate>Sat, 07 Feb 2026 06:19:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12ന് രാജ്യവ്യാപകമായി ദേശീയ പണിമുടക്ക് നടത്താൻ സംയുക്ത ട്രേഡ് യൂണിയൻ നേതൃയോഗം തീരുമാനിച്ചു. പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരംയിൽ ചേർന്ന നേതൃയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.</p>
<p>ഫെബ്രുവരി 11ന് അർധരാത്രി മുതൽ 12ന് അർധരാത്രി വരെയാണ് പണിമുടക്ക്. ആശുപത്രി സേവനങ്ങൾ, ആംബുലൻസ്, വിമാനത്താവളങ്ങൾ, പാൽ വിതരണം, പത്ര വിതരണം തുടങ്ങിയ അത്യാവശ്യ മേഖലകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ബിജെപി ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി ശ്രീവിദ്യ രാജേഷ്; സംസ്ഥാന വക്താവായി റെജി ലൂക്കോസ്</title>
<link>https://thekeralajournal.com/1646</link>
<guid>https://thekeralajournal.com/1646</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_69829ea1d96ec.jpg" length="55466" type="image/jpeg"/>
<pubDate>Wed, 04 Feb 2026 06:49:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിജെപി സംസ്ഥാന വക്താവായി റെജി ലൂക്കോസിനെ (കോട്ടയം) സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നിയമിച്ചു.അതേസമയം, ബിജെപി ഇടുക്കി നോർത്ത് ജില്ലാ അദ്ധ്യക്ഷയായി ശ്രീവിദ്യ രാജേഷിനെയും പാർട്ടി പ്രഖ്യാപിച്ചു.</p>
<p>വി.എൻ. സുരേഷ്, ശശി ചാലക്കൽ, സുമേഷ് മൂന്നാർ എന്നിവർ ജനറൽ സെക്രട്ടറിമാരായി പ്രവർത്തിക്കും.ജില്ലാ അദ്ധ്യക്ഷനായിരുന്ന പി.പി. സാനുവിനെ ബിജെപി സംസ്ഥാന കമ്മറ്റി അംഗമായും പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധം; ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് ഉൾപ്പെടെ 8 എംപിമാർക്ക് സസ്‌പെൻഷൻ</title>
<link>https://thekeralajournal.com/1643</link>
<guid>https://thekeralajournal.com/1643</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698205f450ec2.jpg" length="123500" type="image/jpeg"/>
<pubDate>Tue, 03 Feb 2026 19:58:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ലോക്‌സഭയിലെ പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് എട്ട് എംപിമാർക്ക് സസ്‌പെൻഷൻ. കേരളത്തിൽ നിന്നുള്ള എംപിമാരായ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് എന്നിവർക്കും സസ്‌പെൻഷൻ നടപടി നേരിടേണ്ടി വന്നു.</p>
<p>സഭയിൽ ബഹളത്തിനിടെ ചില അംഗങ്ങൾ സെക്രട്ടറി ജനറലിന്റെ മേശപ്പുറത്ത് കയറുകയും കടലാസുകൾ കീറിയെറിയുകയും ചെയ്തതിനെതിരെയാണ് നടപടി. നിലവിലെ സമ്മേളന കാലയളവ് അവസാനിക്കുന്നതുവരെ സസ്‌പെൻഷൻ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.</p>
<p>അമരീന്ദർ സിങ് രാജാ വാറിങ്, മാണിക്ക്യം ടാഗോർ, ഗുർജീത് സിങ് ഔജ്‌ല, കിരൺ കുമാർ റെഡ്ഡി, പ്രശാന്ത് പഡോലെ, എസ്. വെങ്കിടേശൻ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട മറ്റ് എംപിമാർ.</p>
<p>സസ്‌പെൻഷൻ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എംപിമാർ പാർലമെന്റ് കവാടത്തിൽ ധർണ്ണ നടത്തി.</p>]]> </content:encoded>
</item>

<item>
<title>ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ് പദ്ധതി: പേര് നിർദേശിക്കാൻ അവസരം</title>
<link>https://thekeralajournal.com/1642</link>
<guid>https://thekeralajournal.com/1642</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6981e5644db90.jpg" length="53460" type="image/jpeg"/>
<pubDate>Tue, 03 Feb 2026 17:39:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞതായി അധികൃതർ അറിയിച്ചു.</p>
<p>വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>പോസ്റ്റിൻ്റെ പൂർണ രൂപം ഇങ്ങനെ</p>
<p>' നമ്മുടെ കുട്ടികളുടെ സുരക്ഷയും ആരോഗ്യവുമാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ മുൻഗണന. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ പുതിയൊരു വിപ്ലവത്തിന് തുടക്കമിടുകയാണ്. ബജറ്റിൽ പ്രഖ്യാപിച്ച പ്രകാരം, ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള അപകട/ലൈഫ് ഇൻഷുറൻസ് പദ്ധതി അതിവേഗം യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്ക് കരുതലാവാനൊരുങ്ങുന്ന ഈ പദ്ധതിയുടെ രജിസ്ട്രേഷൻ നടപടികൾ ഉടൻ തന്നെ സ്കൂൾ തലത്തിൽ ആരംഭിക്കുന്നതാണ്.</p>
<p>💡പദ്ധതിക്ക് പേര് നിർദേശിക്കാം.. ✍️</p>
<p>ജനകീയമായ ഈ പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഒരു പേര് കണ്ടെത്താൻ നിങ്ങളെയും ഞങ്ങൾ ക്ഷണിക്കുന്നു.</p>
<p>നിങ്ങൾ ചെയ്യേണ്ടത്: ഈ ഇൻഷുറൻസ് പദ്ധതിക്ക് അനുയോജ്യമായ അർത്ഥവത്തായ ഒരു പേര് നിർദേശിക്കുക.</p>
<p>സമ്മാനം: ഏറ്റവും മികച്ച പേര് നിർദേശിക്കുന്ന വ്യക്തിയെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനമാണ്.</p>
<p>ആർക്കൊക്കെ പങ്കെടുക്കാം: വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും ഈ ഉദ്യമത്തിൽ പങ്കാളികളാകാം.</p>
<p>📜 വിശദാംശങ്ങൾ ഉടൻ:-</p>
<p>പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ, പേര് നിർദേശിക്കേണ്ട രീതി, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ അടങ്ങിയ വിശദമായ സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉടൻ പുറത്തിറക്കുന്നതാണ്.</p>
<p>നമ്മുടെ കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാൻ സർക്കാർ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതിയുമായി എല്ലാവരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.</p>
<p>നമുക്ക് ഒരുമിച്ച് നമ്മുടെ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാം..</p>
<p></p>]]> </content:encoded>
</item>

<item>
<title>എസ്‌ഐആർ: രേഖകൾ സമർപ്പിക്കാനുള്ള സമയം നാളെ അവസാനിക്കും</title>
<link>https://thekeralajournal.com/1605</link>
<guid>https://thekeralajournal.com/1605</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697b711db4673.jpg" length="64207" type="image/jpeg"/>
<pubDate>Thu, 29 Jan 2026 20:09:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി (എസ്‌ഐആർ) ബന്ധപ്പെട്ട് കരട് വോട്ടർ പട്ടികയിൽ പരാതികളും രേഖകളും സമർപ്പിക്കാനുള്ള സമയം നാളെ (ജനുവരി 30) അവസാനിക്കും. സുപ്രീംകോടതി നിർദേശത്തെ തുടർന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സമയപരിധി നീട്ടി നൽകുകയായിരുന്നു.</p>
<p>മുൻപ് ജനുവരി 22 വരെയായിരുന്നു അവസരം നൽകിയിരുന്നത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടിയത്. പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങൾ പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥലങ്ങളിലും വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്.</p>
<p>ജനുവരി 30 വരെ മാത്രമാണ് പരാതികൾ നൽകാനുള്ള അവസരം ലഭിക്കുക എന്നതിനാൽ അർഹരായവർ ഉടൻ നടപടി സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ അര്‍ഹരായ സ്ത്രീകള്‍ക്ക് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍; സര്‍ക്കാര്‍ പ്രത്യേക പദ്ധതി അംഗീകരിച്ചു</title>
<link>https://thekeralajournal.com/1597</link>
<guid>https://thekeralajournal.com/1597</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697ab240baaad.jpg" length="76349" type="image/jpeg"/>
<pubDate>Thu, 29 Jan 2026 06:35:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മത സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങള്‍, മഠങ്ങള്‍, കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍ തുടങ്ങിയിടങ്ങളില്‍ താമസിക്കുന്ന കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള അര്‍ഹരായ സ്ത്രീകള്‍ക്ക് സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യം ഉറപ്പാക്കുന്നതിനായി പ്രത്യേക പദ്ധതി മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതോടെ ഇത്തരം സ്ത്രീകള്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യാനാണ് ലക്ഷ്യം.</p>
<p>അവിവാഹിതരായ 50 വയസ്സിന് മുകളിലുള്ളതും ശമ്പളം, പെന്‍ഷന്‍, മറ്റ് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കാത്തതുമായ സ്ത്രീകളെ പ്രത്യേക വിഭാഗമായി പരിഗണിക്കും. ഇവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതിന് സാധാരണ ആവശ്യമായ വരുമാന സര്‍ട്ടിഫിക്കറ്റ്, അവിവാഹിത സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ ഒഴിവാക്കാനും തീരുമാനമായി. പകരം പ്രത്യേക അപേക്ഷാ ഫോറം സ്വീകരിച്ച് പെന്‍ഷന്‍ അനുവദിക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>റിപ്പബ്ലിക് ദിന പരേഡ്: കേരള ടാബ്ലോയ്ക്ക് മൂന്നാം സ്ഥാനം; 12 വർഷത്തിന് ശേഷം മെഡൽ നേട്ടം</title>
<link>https://thekeralajournal.com/1596</link>
<guid>https://thekeralajournal.com/1596</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697ab19538bef.jpg" length="73188" type="image/jpeg"/>
<pubDate>Thu, 29 Jan 2026 06:32:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്.</p>
<p>മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിന്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറ് ശതമാനം നേട്ടവും പ്രമേയമാക്കിയ ടാബ്ലോ പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്.</p>
<p>ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് സ്പെഷ്യൽ സെക്രട്ടറി暨 ഡയറക്ടർ ടി.വി. സുഭാഷിന്റെ നേതൃത്വത്തിലായിരുന്നു ടാബ്ലോയുടെ ആശയ നിർവ്വഹണം. ഡിസൈനിങ്ങും ഫാബ്രിക്കേഷൻ ജോലികളും ജെ.എസ്. ചൗഹാൻ ആൻഡ് അസോസിയേറ്റ്‌സിനായി റോയ് ജോസഫ് നിർവഹിച്ചു.</p>
<p>ടാബ്ലോയുടെ സംഗീത സംവിധാനം മോഹൻ സിതാര ഒരുക്കിയപ്പോൾ, ഗാനരചന ഐ&amp;പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ വി.ആർ. സന്തോഷ് നിർവഹിച്ചു. കെ.എ. സുനിൽ ആയിരുന്നു ഗായകൻ. ടാബ്ലോയിൽ 16 കലാകാരന്മാർ അണിനിരന്നു.</p>]]> </content:encoded>
</item>

<item>
<title>സര്‍പ്രൈസ് പ്രഖ്യാപനങ്ങളുണ്ടാകുമോ? രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്</title>
<link>https://thekeralajournal.com/1594</link>
<guid>https://thekeralajournal.com/1594</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697aafa8a79e4.jpg" length="42459" type="image/jpeg"/>
<pubDate>Thu, 29 Jan 2026 06:24:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തേതും ആറാമത്തേയും ബജറ്റ് ഇന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. വികസനത്തിനും ക്ഷേമത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ബജറ്റായിരിക്കും ഇത്തവണത്തേതെന്നാണ് മന്ത്രിയുടെ സൂചന.</p>
<p>ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കേന്ദ്രത്തിന്റെ സാമ്പത്തിക നിയന്ത്രണങ്ങളാണ് പ്രധാന തടസമെന്ന് ധനവകുപ്പ് വ്യക്തമാക്കുന്നു. സർക്കാർ ജീവനക്കാർ ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ, പങ്കാളിത്ത പെൻഷൻ പദ്ധതിക്ക് പകരം അഷ്വേർഡ് പെൻഷൻ സംവിധാനത്തിലേക്ക് മാറുന്ന പ്രഖ്യാപനം ബജറ്റിൽ ഉൾപ്പെടുമെന്നാണ് സൂചന.</p>
<p>അതിവേഗ പാത, വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട അനുബന്ധ വികസന പദ്ധതികൾ എന്നിവയ്ക്കും ബജറ്റിൽ പ്രാധാന്യം ലഭിക്കുമെന്നാണ് കരുതുന്നത്. അഞ്ചുവർഷത്തിനിടെ സാമ്പത്തിക രംഗത്ത് ആശാവഹമായ മാറ്റമുണ്ടായെന്നും കടമെടുപ്പ് നിരക്കിൽ കുറവുണ്ടായെന്നും ധനമന്ത്രി പ്രതികരിച്ചു. സർക്കാർ ജീവനക്കാരോട് നീതികേട് കാണിക്കില്ലെന്നും ആനുകൂല്യങ്ങൾ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>അതേസമയം, സംസ്ഥാനത്തിന്റെ വരുമാനവും ചെലവും കടവും വർധിച്ചതായി 2024-25 സാമ്പത്തിക അവലോകന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര ഉത്പാദന വളർച്ച മുൻവർഷത്തെ 6.73 ശതമാനത്തിൽ നിന്ന് 6.19 ശതമാനമായി കുറഞ്ഞതും സാമ്പത്തിക വെല്ലുവിളികൾ ശക്തമാണെന്ന സൂചന നൽകുന്നു.</p>]]> </content:encoded>
</item>

<item>
<title>അവസാന ബഡ്ജറ്റില്‍ ഇടുക്കിക്ക് വലിയ പ്രതീക്ഷ; ജില്ലയ്ക്ക് പ്രത്യേക പരിഗണന ഉണ്ടാകുമോ?</title>
<link>https://thekeralajournal.com/1593</link>
<guid>https://thekeralajournal.com/1593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697aab94a86d6.jpg" length="445837" type="image/jpeg"/>
<pubDate>Thu, 29 Jan 2026 06:06:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്ന് അവതരിപ്പിക്കുന്ന സംസ്ഥാന സർക്കാരിന്റെ അവസാന ബഡ്ജറ്റിലേക്കാണ് ഇടുക്കി ജില്ല വാനോളം പ്രതീക്ഷയോടെ നോക്കുന്നത്. കഴിഞ്ഞ ബഡ്ജറ്റുകളിൽ ജില്ലയ്ക്കായി ശ്രദ്ധേയമായ പ്രഖ്യാപനങ്ങൾ ഉണ്ടായിരുന്നില്ലെന്നും പ്രഖ്യാപിച്ച പദ്ധതികൾ പലതും നടപ്പാകാതെയാണെന്നും വിമർശനം ഉയരുന്നു.</p>
<p>കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാൻ താങ്ങുവിലയും നഷ്ടപരിഹാരവും ഉറപ്പാക്കണം എന്ന ആവശ്യമാണ് കർഷകർ മുന്നോട്ടുവയ്ക്കുന്നത്. തോട്ടം തൊഴിലാളികളുടെ ലയ നവീകരണവും മെച്ചപ്പെട്ട കൂലിയും ഉറപ്പാക്കാൻ കൂടുതൽ നടപടികൾ വേണമെന്നതും ശക്തമാണ്.</p>
<p>ഇടുക്കി മെഡിക്കൽ കോളേജിന്റെയും ജില്ല ആശുപത്രികളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നു. ടൂറിസം മേഖലയിലെ റോഡ്, ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വന്യജീവി ആക്രമണം തടയാനുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും ബഡ്ജറ്റിൽ പ്രത്യേക പാക്കേജ് വേണമെന്ന് ജില്ല ആവശ്യപ്പെടുന്നു.</p>
<p>പ്രഖ്യാപനങ്ങൾക്കപ്പുറം നടപ്പാക്കാവുന്ന പദ്ധതികൾ ഈ ബഡ്ജറ്റിൽ ഇടുക്കിക്ക് ലഭിക്കുമോയെന്നതാണ് ജില്ല ഉറ്റുനോക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>‘മുന്നണി വിട്ടാല്‍ അഞ്ച് എംഎല്‍എമാരും ഒന്നിച്ചുണ്ടാകും’; ശബ്ദരേഖ വിവാദത്തില്‍ ജോസ് കെ മാണിയുടെ പ്രതികരണം</title>
<link>https://thekeralajournal.com/1592</link>
<guid>https://thekeralajournal.com/1592</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697aaa0ca033a.jpg" length="59300" type="image/jpeg"/>
<pubDate>Thu, 29 Jan 2026 06:00:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടതുമുന്നണി വിടാനുള്ള കേരള കോണ്‍ഗ്രസ് (എം) നീക്കത്തിന് മന്ത്രി റോഷി അഗസ്റ്റിന്‍ തടയിട്ടുവെന്ന സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ വിവാദത്തില്‍ പ്രതികരണവുമായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി രംഗത്തെത്തി.</p>
<p>ശബ്ദരേഖയ്ക്ക് പിന്നില്‍ സി വി വര്‍ഗീസ് തന്നെയാണെന്ന് താന്‍ കരുതുന്നില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ കേട്ടപ്പോള്‍ ഇത് പഴയ കാലത്തെ വായനാശീലമുള്ള സഖാക്കളുടെ പ്രതികരണമല്ലെന്ന് വ്യക്തമായെന്നും അദ്ദേഹം വിമര്‍ശിച്ചു.</p>
<p>പഴയ സഖാക്കളായിരുന്നെങ്കില്‍ കെ എം മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം എങ്കിലും വായിച്ചേനെയെന്നും, അധ്വാനവര്‍ഗം ബൂര്‍ഷ്വാ അല്ലെന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.</p>
<p>2020-ല്‍ യുഡിഎഫ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയപ്പോള്‍ പാര്‍ട്ടിയെ ചേര്‍ത്തുപിടിക്കാന്‍ കോടിയേരിയും മുഖ്യമന്ത്രി പിണറായി വിജയനും തീരുമാനിച്ചിരുന്നുവെന്നും, ആ തീരുമാനത്തോടൊപ്പം ഉറച്ചുനില്‍ക്കണമെന്ന് പറഞ്ഞത് റോഷിയും ജയരാജും ഉള്‍പ്പെടെയുള്ള നേതാക്കളാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.</p>
<p>മുന്നണി മാറുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇതുവരെ നടന്നിട്ടില്ലെന്നും, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും നിലവില്‍ പാര്‍ട്ടിയുടെ നിലപാട് ഇടതുമുന്നണിയോടൊപ്പമാണെന്നും ജോസ് കെ മാണി വ്യക്തമാക്കി.</p>
<p>“യുഡിഎഫിനൊപ്പം ഇപ്പോള്‍ പോകുന്നുവെങ്കില്‍ അഞ്ച് എംഎല്‍എമാരും ഒപ്പമുണ്ടാകും. എന്നാല്‍ അതല്ല ഇപ്പോഴത്തെ ഞങ്ങളുടെ നിലപാട്. ഇടതുപക്ഷമാണ് ഞങ്ങളെ ചേര്‍ത്തുപിടിച്ചത്. അവര്‍ക്കൊപ്പമാണ് ഇപ്പോഴും,” എന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>കേരള കോണ്‍ഗ്രസ് തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ മുന്നണി വിടുമെന്ന് പ്രചാരണങ്ങള്‍ ശക്തമായിരുന്നു. എന്നാല്‍ ഈ നീക്കത്തിന് റോഷി അഗസ്റ്റിന്‍ തടയിട്ടുവെന്ന തരത്തിലുള്ള ശബ്ദരേഖയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ഇത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസിന്റേതാണെന്നായിരുന്നു ആരോപണം.</p>]]> </content:encoded>
</item>

<item>
<title>റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു</title>
<link>https://thekeralajournal.com/1575</link>
<guid>https://thekeralajournal.com/1575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6976fee73cdd6.jpg" length="42043" type="image/jpeg"/>
<pubDate>Mon, 26 Jan 2026 11:13:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂര്‍: റിപ്പബ്ലിക് ദിനാചരണ ചടങ്ങിനിടെ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കുഴഞ്ഞുവീണു. പ്രസംഗത്തിനിടെ ക്ഷീണം അനുഭവപ്പെടുകയും കുഴഞ്ഞുപോകുകയായിരുന്നു.</p>
<p>ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും മറ്റും അദ്ദേഹത്തെ താങ്ങിപ്പിടിച്ചു. തുടര്‍ന്ന് പ്രാഥമിക ശുശ്രൂഷ നല്‍കുകയും നില മെച്ചപ്പെടുകയും ചെയ്തു. ഇതിന് ശേഷം ഇദ്ദേഹത്തെ കണ്ണൂര്‍ ചാലയിലുള്ള ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>വി.എസ്. അച്യുതാനന്ദനും ജസ്റ്റിസ് കെ.ടി. തോമസിനും പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ</title>
<link>https://thekeralajournal.com/1562</link>
<guid>https://thekeralajournal.com/1562</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69761126bc2c4.jpg" length="77840" type="image/jpeg"/>
<pubDate>Sun, 25 Jan 2026 18:18:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>77-ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനകരമായ നേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി മുൻ ജസ്റ്റിസ് കെ.ടി. തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു.</p>
<p>അതേസമയം, ചലച്ചിത്രരംഗത്ത് ദീർഘകാലമായി നൽകിയ അസാമാന്യ സംഭാവനകൾ മുൻനിർത്തി മെഗാസ്റ്റാർ മമ്മൂട്ടിക്കും, സാമൂഹിക-മത രംഗങ്ങളിലെ സേവനങ്ങൾ പരിഗണിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു.</p>
<p>വിവിധ മേഖലകളിൽ രാജ്യത്തിന് നൽകിയ സമാനതകളില്ലാത്ത സംഭാവനകളെ അംഗീകരിച്ചാണ് കേരളത്തിൽ നിന്നുള്ള ഈ പ്രമുഖരെ രാജ്യം ആദരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും ‘ഡോക്ടർ’ പദവി ഉപയോഗിക്കാം: ഹൈക്കോടതി</title>
<link>https://thekeralajournal.com/1556</link>
<guid>https://thekeralajournal.com/1556</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69757b0a2ef35.jpg" length="97263" type="image/jpeg"/>
<pubDate>Sun, 25 Jan 2026 07:38:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും പേരിനൊപ്പം ‘ഡോക്ടർ’ (ഡോ.) എന്ന പദവി ഉപയോഗിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ‘ഡോ.’ എന്ന പദവി എംബിബിഎസ് ബിരുദധാരികൾക്ക് മാത്രമായി നിയമപരമായി സംവരണം ചെയ്തിട്ടില്ലെന്നും മെഡിക്കൽ ബിരുദമുള്ളവർക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും കോടതി നിരീക്ഷിച്ചു.</p>
<p>ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും ‘ഡോ.’ എന്ന പദവി ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്.</p>
<p>സംസ്ഥാനത്ത് ഫിസിയോതെറാപ്പിസ്റ്റുകളും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകളും വ്യാപകമായി ‘ഡോ.’ എന്ന പേരിൽ ചികിത്സ നടത്തുന്നതായും, അവർക്കു ചികിത്സ നടത്താൻ അധികാരമില്ലെന്നും അവർ വെറും സഹായികൾ മാത്രമാണെന്നുമാണ് ഐഎംഎ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ, ഇക്കാര്യം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ഫിസിയോതെറാപ്പിസ്റ്റുകൾക്കും ഒക്യുപേഷണൽ തെറാപ്പിസ്റ്റുകൾക്കും രോഗനിർണയത്തിനും ചികിത്സാ സഹായത്തിനും അധികാരമുണ്ടെന്നും വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>നാല് ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കാൻ സാധ്യത; 27ന് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ ദേശവ്യാപക പണിമുടക്ക്</title>
<link>https://thekeralajournal.com/1550</link>
<guid>https://thekeralajournal.com/1550</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6974209abdaf3.jpg" length="50701" type="image/jpeg"/>
<pubDate>Sat, 24 Jan 2026 07:00:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ബാങ്ക് ജീവനക്കാരുടെ വിവിധ ആവശ്യങ്ങൾ മുന്നിൽവെച്ച് പ്രഖ്യാപിച്ച ദേശവ്യാപക പണിമുടക്കിനെ തുടർന്ന് രാജ്യത്ത് തുടർച്ചയായി നാല് ദിവസം പൊതുമേഖലാ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് ഉറപ്പായി. ഈ മാസം 27ന് നടക്കുന്ന പണിമുടക്കാണ് ബാങ്ക് സേവനങ്ങൾ മുടങ്ങാൻ കാരണമാകുന്നത്.</p>
<p>24ന് നാലാം ശനിയാഴ്ച, 25ന് ഞായറാഴ്ച, 26ന് റിപ്പബ്ലിക് ദിനം എന്നീ അവധികൾക്ക് പിന്നാലെ 27ന് പണിമുടക്ക് കൂടി വന്നതോടെ ബാങ്കുകൾ നാല് ദിവസം അടഞ്ഞുകിടക്കും. പണിമുടക്ക് പൊതുമേഖലാ ബാങ്കുകളിലേക്കു മാത്രമാണ് പരിമിതപ്പെടുന്നത്.</p>
<p>ആഴ്ചയിൽ അഞ്ച് പ്രവർത്തിദിനം അനുവദിക്കണമെന്ന ആവശ്യമാണ് ബാങ്ക് ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ഉപഭോക്താക്കൾക്ക് ബാങ്കുകൾ ഇതിനകം നൽകിയിട്ടുണ്ട്. പണിമുടക്ക് ഒഴിവാക്കാൻ മുഖ്യ ലേബർ കമ്മീഷണർ ബാങ്ക് ജീവനക്കാരുടെ സംയുക്ത സമിതിയുമായി ചർച്ച നടത്തിയെങ്കിലും യാതൊരു ധാരണയിലും എത്താനായില്ല. ഇതോടെയാണ് സമരത്തിലേക്ക് നീങ്ങാനുള്ള തീരുമാനം.</p>
<p>നിലവിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളാണ് ബാങ്ക് ജീവനക്കാർക്ക് അവധിയുള്ളത്. എല്ലാ ശനി, ഞായർ ദിവസങ്ങളും അവധിയാക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. 2024 മാർച്ചിൽ തന്നെ എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നതിന് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും ജീവനക്കാരുടെ സംഘടനകളും തമ്മിൽ ധാരണയായിരുന്നുവെന്ന് യൂണിയനുകൾ പറയുന്നു.</p>
<p>തിങ്കൾ മുതൽ വെള്ളി വരെ ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാൻ തയ്യാറാണെന്നും അതിനാൽ ആഴ്ചയിലെ പ്രവർത്തിദിനങ്ങൾ കുറയില്ലെന്നുമാണ് ജീവനക്കാരുടെ വാദം. അതേസമയം, പണിമുടക്ക് എച്ച്ഡിഎഫ്സി, ഐസിഐസിഐ, കൊടാക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനത്തെ ബാധിക്കില്ല.</p>]]> </content:encoded>
</item>

<item>
<title>പിടികിട്ടാപ്പുള്ളികൾ ;  വിവരം നൽകുന്നവർക്ക് പ്രതിഫലം</title>
<link>https://thekeralajournal.com/1538</link>
<guid>https://thekeralajournal.com/1538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69725195ce61b.jpg" length="72151" type="image/jpeg"/>
<pubDate>Thu, 22 Jan 2026 22:02:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചുവരുന്ന വിവിധ കേസുകളുമായി ബന്ധപ്പെട്ട് പിടികിട്ടാപ്പുള്ളികളായ ചില വ്യക്തികളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുന്നു. ഇവരെ കുറിച്ചുള്ള നിർണായക വിവരങ്ങൾ നൽകുന്നവർക്ക് യുക്തമായ പ്രതിഫലം നൽകുമെന്ന് എൻ.ഐ.എ അറിയിച്ചു.</p>
<p>പിടികിട്ടാപ്പുള്ളികളുടെ നിലവിലെ താമസസ്ഥലം, സഞ്ചാര വിവരങ്ങൾ, ബന്ധുക്കൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശ്വസനീയമായ വിവരങ്ങൾ ലഭ്യമാക്കുന്നവർക്ക് ഇതോടൊപ്പം പ്രസിദ്ധീകരിച്ചിരിക്കുന്ന ഫോൺ നമ്പരിലോ വിലാസത്തിലോ ദേശീയ അന്വേഷണ ഏജൻസിയെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697250d6b7e0e.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697250d5dcd41.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697250d4dca76.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697250d3e2f7a.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697250d2c31c3.jpg" alt=""></p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_697250d1ddf58.jpg" alt=""></p>
<p>വിവരങ്ങൾ കൈമാറുന്നവരുടെ വ്യക്തിവിവരങ്ങൾ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും, വിവരദായകരുടെ സുരക്ഷ ഉറപ്പാക്കുമെന്നും എൻ.ഐ.എ അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ട്വന്റി ട്വന്റി എൻഡിഎയിലേക്ക്; ബിജെപിയുമായി ധാരണ, നിർണായക രാഷ്ട്രീയ നീക്കം</title>
<link>https://thekeralajournal.com/1534</link>
<guid>https://thekeralajournal.com/1534</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69720550721da.jpg" length="85434" type="image/jpeg"/>
<pubDate>Thu, 22 Jan 2026 16:39:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കിഴക്കമ്പലം കേന്ദ്രമായ ട്വന്റി ട്വന്റി പാർട്ടി എൻഡിഎ മുന്നണിയിൽ ചേർന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.</p>
<p>ട്വന്റി ട്വന്റി കൺവീനർ സാബു എം. ജേക്കബുമായി രാജീവ് ചന്ദ്രശേഖർ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ബിജെപിയുടേത് വികസന കാഴ്ചപ്പാടാണെന്നും, കേന്ദ്രത്തിലെ ബിജെപി സർക്കാർ വികസന സർക്കാർ തന്നെയാണെന്നും സാബു എം. ജേക്കബ് പ്രതികരിച്ചു.</p>
<p>പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്താനിരിക്കെയാണ് ബിജെപിയുടെ ഈ നിർണായക രാഷ്ട്രീയ നീക്കം. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുമായും സാബു എം. ജേക്കബ് കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.</p>
<p>സംസ്ഥാന സർക്കാരുമായി നീണ്ടുനിന്ന അഭിപ്രായവ്യത്യാസങ്ങളുടെ പശ്ചാത്തലത്തിലാണ് ട്വന്റി ട്വന്റിയുടെ മുന്നണി മാറ്റം. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികൾക്കെതിരെ ട്വന്റി ട്വന്റി ഒറ്റയ്ക്കാണ് മത്സരിച്ചത്. എറണാകുളം ജില്ലയിലെ കിഴക്കമ്പലം ഉൾപ്പെടെ നാല് പഞ്ചായത്തുകളിൽ ട്വന്റി ട്വന്റി അധികാരം പിടിച്ചെടുക്കുകയും ചെയ്തിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഒറ്റയടിക്ക് 3680 രൂപ വർദ്ധിച്ചു , റെക്കോര്‍ഡ് തകര്‍ത്ത് സ്വർണ്ണവില</title>
<link>https://thekeralajournal.com/1523</link>
<guid>https://thekeralajournal.com/1523</guid>
<description><![CDATA[ ഇന്നത്തെ നിരക്ക് :  ഗ്രാമിന് 14,190 ,പവന് 1,13,520 രൂപ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69705a3cad2d2.jpg" length="93378" type="image/jpeg"/>
<pubDate>Wed, 21 Jan 2026 10:16:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തില്‍ സ്വര്‍ണവിലയില്‍ ഞെട്ടിക്കുന്ന കുതിപ്പ്. ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വര്‍ധിച്ചു.</p>
<p>കേരളത്തില്‍ ഇന്നുവരെ ഒറ്റയടിക്ക് ഇത്രയും രൂപ വര്‍ധിച്ചിട്ടില്ല. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വര്‍ധനവ് എന്ന് വ്യാപാരികള്‍ പറയുന്നു. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. ഇനിയും വര്‍ധിക്കുമെന്ന് വ്യാപാരികള്‍ പറഞ്ഞു.</p>
<p>ചൊവ്വാഴ്ച മൂന്ന് തവണ സ്വര്‍ണവില ഉയര്‍ന്നിരുന്നു. പിന്നീട് വൈകീട്ട് താഴുകയും ചെയ്തു. 3160 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. എന്നാല്‍ ഇന്ന് രാവിലെ മാത്രം 3680 രൂപ വര്‍ധിച്ചു. ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 14190 രൂപയാണ് വില. പവന് 113520 രൂപയുമായി. ചരിത്ര വിലയിലാണ് സ്വര്‍ണ വില്‍പ്പന.</p>]]> </content:encoded>
</item>

<item>
<title>ഇനി സ്കൂളിലും വീടുകളിലും ശാസനയില്ല.. സ്നേഹം പദ്ധതിയുടെ ഭാഗമായ ശാസനയില്ലാ വാരത്തിന് തുടക്കം..</title>
<link>https://thekeralajournal.com/1514</link>
<guid>https://thekeralajournal.com/1514</guid>
<description><![CDATA[ ഇന്നത്തെ കുട്ടികൾ നേരിടുന്ന ഏകാന്തതയും പഠനഭാരവും മൊബൈൽ അഡിക്ഷനും കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_696ee0b58b695.jpg" length="47138" type="image/jpeg"/>
<pubDate>Tue, 20 Jan 2026 07:28:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കുട്ടികളിലെ മാനസികസമ്മർദം കുറയ്ക്കാനും അവർക്ക് സന്തോഷകരമായ പഠനാന്തരീക്ഷം ഒരുക്കാനുമായി ‘സ്‌നേഹം’ എന്ന പുതിയ പദ്ധതിയുമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ കളികൾക്കുള്ള പ്രാധാന്യം കണക്കിലെടുത്താണ് സ്കൂളുകളിലും വീട്ടുപരിസരങ്ങളിലും ‘കളിക്കൂട്ടങ്ങൾ’ ഒരുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്നത്തെ കുട്ടികൾ നേരിടുന്ന ഏകാന്തതയും പഠനഭാരവും മൊബൈൽ അഡിക്ഷനും കുറയ്ക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. വിദ്യാലയങ്ങളിൽ മാത്രമല്ല, പ്രാദേശികമായി കുട്ടികൾ താമസിക്കുന്ന ഇടങ്ങളിലും സുരക്ഷിതമായ കളിക്കളങ്ങൾ ഇതിലൂടെ ഉറപ്പാക്കും.</p>
<p><strong style="color: #e03e2d;">പദ്ധതിയുടെ പ്രധാന സവിശേഷതകൾ</strong></p>
<p>സ്‌കൂൾ സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും കുട്ടികൾക്ക് ഒത്തുചേരാനും കളിക്കാനും വിദ്യാലയങ്ങളിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.</p>
<p>പാഠപുസ്തകങ്ങൾക്ക് പുറത്തുള്ള ലോകവുമായി കുട്ടികളെ ബന്ധിപ്പിക്കാനും അവരുടെ സമ്മർദങ്ങൾ ലഘൂകരിക്കാനും കായിക വിനോദങ്ങളിലൂടെ സാധിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_696ee1384ea7e.jpg" alt=""></p>
<p>കുട്ടികൾ തമ്മിലുള്ള സൗഹൃദം വർദ്ധിപ്പിക്കാനും ഒത്തൊരുമയോടെ പ്രവർത്തിക്കാനുള്ള ശീലം വളർത്താനും ‘കളിക്കൂട്ടങ്ങൾ’ സഹായിക്കും.</p>
<p>സ്കൂളുകൾക്കൊപ്പം പ്രാദേശിക കൂട്ടായ്മകളും രക്ഷിതാക്കളും പദ്ധതിയുടെ ഭാഗമാകും.</p>
<p>കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിന് പഠനത്തോടൊപ്പം തന്നെ കളികളും അത്യാവശ്യമാണെന്ന ബോധ്യത്തിലാണ് വിദ്യാഭ്യാസ വകുപ്പ് ഈ മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കൃത്യമായ ആസൂത്രണവും വകുപ്പുകളുടെ ഏകോപനവും ; ചരിത്രവിജയമായി മണ്ഡലകാലം</title>
<link>https://thekeralajournal.com/1474</link>
<guid>https://thekeralajournal.com/1474</guid>
<description><![CDATA[ 52 ലക്ഷത്തിലധികം ഭക്തർ ദർശനം നടത്തിയപ്പോൾ വരുമാനം 435 കോടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_696ba5bd9d846.jpg" length="122601" type="image/jpeg"/>
<pubDate>Sat, 17 Jan 2026 20:37:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല മണ്ഡലകാല തീർത്ഥാടനം കൃത്യമായ ആസൂത്രണത്തിന്റെയും സർക്കാർ വകുപ്പുകളുടെ ശക്തമായ ഏകോപനത്തിന്റെയും കരുത്തിൽ ചരിത്രവിജയമായി. ഇതുവരെ 52 ലക്ഷത്തിലധികം അയ്യപ്പഭക്തർ ദർശനം നടത്തിയതോടെ ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപയാണ് ലഭിച്ചത്.</p>
<p>ഭക്തർക്കായി സർക്കാർ ഒരുക്കിയ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ തീർത്ഥാടനം സുഗമമാക്കി. 2,600-ലധികം ടോയ്‌ലറ്റുകൾ സജ്ജമാക്കിയതോടൊപ്പം മുൻവർഷങ്ങളെ അപേക്ഷിച്ച് കൂടുതൽ പാർക്കിംഗ് സൗകര്യം ഒരുക്കി. നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സംവിധാനമൊരുക്കിയതോടെ വാഹനത്തിരക്ക് ഗണ്യമായി കുറയുകയായിരുന്നു. സന്നിധാനത്ത് 20 ലക്ഷത്തിലധികം ഭക്തർക്ക് അന്നദാനവും നൽകി.</p>
<p>ആരോഗ്യ രംഗത്തും മികച്ച സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയത്. ഇ.സി.ജി, എക്കോ പരിശോധനകൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങളോടൊപ്പം പമ്പയിലും സന്നിധാനത്തുമായി എഴുപതിലധികം കിടക്കകളുള്ള ആശുപത്രികളും പ്രവർത്തിച്ചു. പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും നാല് ആംബുലൻസുകളും സേവനമനുഷ്ഠിച്ചു.</p>
<p>സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും കാര്യക്ഷമമായി നടപ്പാക്കി. 18,741 പോലീസ് ഉദ്യോഗസ്ഥരുടെ സേവനത്തിനൊപ്പം വനം, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെ.എസ്.ആർ.ടി.സി ഉൾപ്പെടെ 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനമാണ് ഇത്തവണത്തെ തീർത്ഥാടനത്തെ കൂടുതൽ സുഖകരമാക്കിയത്.</p>]]> </content:encoded>
</item>

<item>
<title>64ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു</title>
<link>https://thekeralajournal.com/1443</link>
<guid>https://thekeralajournal.com/1443</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69674d2543396.jpg" length="112664" type="image/jpeg"/>
<pubDate>Wed, 14 Jan 2026 13:30:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൗമാര കലയുടെ മഹാപൂരമായ 64-ാമത് കേരള സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. തൃശൂരിലെ തേക്കിൻകാട് മൈതാനിയിലെ ‘സൂര്യകാന്തി’ എന്ന പ്രധാന വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു.</p>
<p>മന്ത്രി കെ. രാജൻ സ്വാഗത പ്രസംഗം നടത്തി. മന്ത്രി വി. ശിവൻകുട്ടി, സിനിമയിലെ നായിക റിയ ഷിബു എന്നിവരടക്കം നിരവധി പ്രമുഖർ വേദിയിൽ സന്നിഹിതരായിരുന്നു. രാവിലെ പൊതു വിദ്യാഭ്യാസ ഡയറക്ടർ കലോത്സവത്തിന്റെ കൊടി ഉയർത്തി. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും ഉദ്ഘാടന വേദിയിലെത്തി.</p>
<p>കലയുടെ ധർമ്മം ആനന്ദാനുഭവം സൃഷ്ടിക്കൽ മാത്രമല്ലെന്നും, പൊള്ളിക്കുന്ന ജീവിതാനുഭവങ്ങളിലേക്ക് സമൂഹത്തെ ഞെട്ടിച്ചുണർത്തുന്നതും കലയുടെ കടമയാണെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഓരോ കാലഘട്ടത്തിലും മഹത്തായ കലാകാരന്മാർ ഉണ്ടായിട്ടും ജാതീയതയുടെ പേരിൽ അവഗണിക്കപ്പെട്ട അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കഥകളി സംഗീതജ്ഞൻ ഹൈദരാലിക്ക് നേരിട്ട വിവേചനങ്ങളും അദ്ദേഹം ഉദാഹരണമായി പരാമർശിച്ചു.</p>
<p>ഒരു വ്യക്തി തനിക്കേതല്ലാത്ത കാരണങ്ങളാൽ മറ്റൊരു മതത്തിൽ ജനിച്ചതിന്റെ പേരിൽ വിലക്കുകൾ ഏർപ്പെടുത്തുന്നത് ജനാധിപത്യ സമൂഹത്തിൽ ഉചിതമല്ല. കലാകാരന്മാരെ മതത്തിന്റെ കണ്ണിലൂടെ കാണരുത്; കല തന്നെയാണ് അവരുടെ മതം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ ഊന്നൽ. സിനിമയിൽ ഏറ്റവും കൂടുതൽ മാപ്പിളപ്പാട്ടുകൾ അവതരിപ്പിച്ചത് പി. ഭാസ്കരനാണെന്നും, ക്രൈസ്തവ ഭക്തിഗാനങ്ങൾക്ക് ശബ്ദം നൽകിയതിൽ വയലാറിനും വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കരോളുകൾക്കെതിരായ ആക്രമണങ്ങളും ചിലയിടങ്ങളിൽ അവധി പോലും ഒഴിവാക്കിയ സംഭവങ്ങളും സമൂഹത്തിന് അപകടകരമാണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.</p>
<p>ഏത് മതത്തിന്റെയും കലാരൂപങ്ങൾ ഒരുമിച്ച് അവതരിപ്പിക്കുന്ന സവിശേഷത ഈ നാടിനുണ്ടെന്നും, മനുഷ്യരെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളഞ്ഞ് എല്ലാവരെയും ഒന്നിപ്പിക്കുന്ന കലയെ ഉയർത്തിപ്പിടിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>മത്സരങ്ങളെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ഒരു മത്സരവും ആരുടെയും ആത്യന്തികമായ അളവുകോൽ അല്ല. പ്രകടമായ ക്രമക്കേടുകൾ ഉണ്ടായാൽ അപ്പീൽ മാർഗം പരിശോധിക്കാം. മത്സരിക്കുന്നത് കുട്ടികളാണെന്നും, രക്ഷിതാക്കൾ അല്ലെന്നും ഓർമിപ്പിച്ച അദ്ദേഹം ജൂറിയുടെ തീരുമാനത്തെ അതേ കണ്ണോടെ കാണണമെന്നും പറഞ്ഞു.</p>
<p>ഉദ്ഘാടനത്തിന് മുന്നോടിയായി പാണ്ടിമേളം അരങ്ങേറി. 250 ഇനങ്ങളിലായി 15,000-ത്തോളം കൗമാര പ്രതിഭകൾ 25 വേദികളിലായി മാറ്റുരക്കും. വിവിധ പൂക്കളുടെ പേരുകളാണ് വേദികൾക്ക് നൽകിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മകരവിളക്ക്: ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ പൊലീസ് മേധാവി</title>
<link>https://thekeralajournal.com/1418</link>
<guid>https://thekeralajournal.com/1418</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69634683bbdd1.jpg" length="102268" type="image/jpeg"/>
<pubDate>Sun, 11 Jan 2026 12:13:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വണ്ടിപെരിയാർ: മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മകരജ്യോതി ദർശനത്തിനുള്ള പുല്ലുമേട് പ്രദേശം സന്ദർശിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6963468ddab9a.jpg" alt=""></p>
<p>ഇതുവരെ നടപ്പാക്കിയ സുരക്ഷാ ക്രമീകരണങ്ങൾ സംഘം വിശദമായി പരിശോധിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.</p>
<p>മകരവിളക്കിനോടനുബന്ധിച്ച് വണ്ടിപെരിയാർ, സത്രം, പുല്ലുമേട് മേഖലകളിൽ വൻതോതിലുള്ള സുരക്ഷാ–ക്രമീകരണങ്ങളാണ് പൊലീസ് വകുപ്പ് ഒരുക്കുന്നത്. ഭക്തരുടെ സുരക്ഷയും ഗതാഗത ക്രമീകരണങ്ങളും പ്രത്യേകമായി ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6963469a5988e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പ്രവാസികൾക്ക് ആശ്വാസം; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ നാട്ടിലെത്തേണ്ടതില്ല</title>
<link>https://thekeralajournal.com/1415</link>
<guid>https://thekeralajournal.com/1415</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69631f647e234.jpg" length="87214" type="image/jpeg"/>
<pubDate>Sun, 11 Jan 2026 09:26:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രവാസികൾക്ക് ആശ്വാസ വാർത്തയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ബന്ധപ്പെട്ട വെരിഫിക്കേഷൻ നടപടികൾക്കും ഇനി നാട്ടിലേക്ക് എത്തി നേരിട്ട് ഹാജരാകേണ്ടതില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ കെൽക്കർ അറിയിച്ചു.</p>
<p>പ്രവാസി സംഘടനകളുടെ പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് നിർണായക തീരുമാനം അറിയിച്ചത്. എറോനെറ്റ് പോർട്ടലിൽ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ നടപടികൾ ലളിതമായി പൂർത്തിയാക്കാനാകും.</p>
<p>പ്രവാസികൾ അപേക്ഷയ്ക്കായി ഉപയോഗിക്കുന്ന ഫോം 6-എയിൽ നേരിടുന്ന സാങ്കേതിക തടസങ്ങൾ അടിയന്തരമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രവാസികളുടെ വോട്ടവകാശം ഉറപ്പാക്കുന്നതിനായി വരും ദിവസങ്ങളിലും സമാനമായ ആശയവിനിമയങ്ങൾ തുടരുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍</title>
<link>https://thekeralajournal.com/1412</link>
<guid>https://thekeralajournal.com/1412</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69630a0a49fde.jpg" length="63550" type="image/jpeg"/>
<pubDate>Sun, 11 Jan 2026 07:55:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പത്തനംതിട്ട സ്വദേശി നല്‍കിയ പീഡന പരാതിയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ യെ അറസ്റ്റ് ചെയ്തത്.</p>
<p>ക്രൂരപീഡനം നേരിട്ടുവെന്നും, ദേഹോപദ്രവം ഏല്‍പ്പിച്ചു എന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു.</p>
<p>രാഹുല്‍ ചതിച്ചുവെന്ന് മനസിലാക്കിയതോടെയാണ് യുവതി പരാതി നല്‍കിയത്. യുവതി മെഡിക്കല്‍ തെളിവുകള്‍ അടക്കം അന്വേഷണ സംഘത്തിന് കൈമാറിയെന്നാണ് സൂചന. രാഹുല്‍ സൗന്ദര്യ വസ്തുക്കള്‍ അടക്കം വാങ്ങി നല്‍കിയിരുന്നു. പിന്നാലെ സാമ്ബത്തികമായി ചൂഷണം ചെയ്തുവെന്നും, പീഡനത്തിന് ശേഷം ബ്ലാക്ക് മെയിലിങ് ചെയ്തുവെന്നും യുവതി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.</p>
<p>തിരുവനന്തപുരം പൊലീസ് ആണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. പുലർച്ചെ 12.30ഓടു കൂടിയാണ് രാഹുലിനെ പാലാക്കാട് കെപിഎം ഹോട്ടലില്‍ നിന്നും കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ അതീവ രഹസ്യനീക്കത്തിൻ്റെ ഭാഗമായാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. രാഹുലിനെ പത്തനംതിട്ട എആർ ക്യാമ്ബിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>മകരവിളക്ക് മഹോത്സവം: ഒരുക്കങ്ങള്‍ വിലയിരുത്തി</title>
<link>https://thekeralajournal.com/1411</link>
<guid>https://thekeralajournal.com/1411</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_696260e82679f.jpg" length="92138" type="image/jpeg"/>
<pubDate>Sat, 10 Jan 2026 19:53:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി സന്നിധാനം ദേവസ്വം കോണ്‍ഫറന്‍സ് ഹാളില്‍ ശബരിമല എ.ഡി.എം അരുണ്‍ എസ്. നായരുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മകരവിളക്ക് ദര്‍ശനത്തിനായി എത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കുള്ള ബാരിക്കേഡുകള്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് യോഗത്തില്‍ അറിയിച്ചു.</p>
<p>ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഭക്തര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനുവരി 13ന് 35,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും സന്നിധാനത്തേക്ക് കടത്തി വിടും. മകരവിളക്ക് ദിനമായ 14ന് 30,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ സ്‌പോട്ട് ബുക്കിംഗ് വഴിയും പ്രവേശിക്കും. ജനുവരി 15 മുതല്‍ 18 വരെ ദിവസങ്ങളില്‍ 50,000 പേര്‍ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ സ്‌പോട്ട് ബുക്കിംഗ് വഴിയും അനുവദിക്കും. 19ന് 30,000 പേരെ വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേരെ സ്‌പോട്ട് ബുക്കിംഗ് വഴിയും പ്രവേശിപ്പിക്കും.</p>
<p>തിരുവാഭരണ ഘോഷയാത്ര ജനുവരി 12ന് പന്തളത്തില്‍ നിന്ന് ആരംഭിച്ച് 14ന് സന്നിധാനത്തെത്തും. ഘോഷയാത്ര നടക്കുന്ന ദിവസങ്ങളില്‍ നിലയ്ക്കല്‍, പമ്പ, കാനനപാതകള്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ഭക്തര്‍ക്ക് സമയപരിധിയോടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പില്‍ സ്വകാര്യ വാഹന പാര്‍ക്കിംഗ് നിരോധിക്കുകയും കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് മാത്രം അനുമതി നല്‍കുകയും ചെയ്യും.</p>
<p>സുരക്ഷയ്ക്കായി വിശദമായ ക്രൗഡ് മാനേജ്‌മെന്റ് മാസ്റ്റര്‍ പ്ലാന്‍ പോലീസ് തയ്യാറാക്കിയിട്ടുണ്ട്. കൂടുതല്‍ പോലീസ് സേനയെ വിന്യസിക്കുന്നതോടൊപ്പം കേന്ദ്രസേനയായ ആര്‍.എ.എഫ്, എന്‍.ഡി.ആര്‍.എഫ് സംഘങ്ങളുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്തരെ തിരികെ എത്തിക്കുന്നതിനായി ആയിരത്തോളം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്തും.</p>
<p>വനപ്രദേശങ്ങളില്‍ കുടിലുകള്‍ കെട്ടുന്നതും അനധികൃത പാചകവും കര്‍ശനമായി നിരോധിച്ചതായും സംയുക്ത പരിശോധനകള്‍ നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. മകരജ്യോതി ദര്‍ശനത്തിനുള്ള എല്ലാ വ്യൂ പോയിന്റുകളിലും മെഡിക്കല്‍, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.</p>
<p>എല്ലാ വകുപ്പുകളുടെയും ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും ഭക്തര്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും എ.ഡി.എം അറിയിച്ചു. യോഗത്തില്‍ സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ സുജിത്ത് ദാസ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ജോസഫ് സ്റ്റീഫന്‍ റോബിന്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു എന്നിവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മകരവിളക്ക് ദർശനം: സന്നിധാനത്ത് 15 വ്യൂപോയിന്റുകൾ</title>
<link>https://thekeralajournal.com/1410</link>
<guid>https://thekeralajournal.com/1410</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69624d02498de.jpg" length="614280" type="image/jpeg"/>
<pubDate>Sat, 10 Jan 2026 18:28:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല: മകരവിളക്ക് ദർശനത്തിനായി സന്നിധാനത്ത് 15 വ്യൂപോയിന്റുകൾ ഒരുക്കിയതായി അധികൃതർ അറിയിച്ചു. എല്ലാ വ്യൂപോയിന്റുകളിലും പോലീസിന്റെ പ്രത്യേക സുരക്ഷയും ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംവിധാനങ്ങളും ഉറപ്പാക്കും.</p>
<p>തിരുമുറ്റം, മാളികപ്പുറത്ത് മണിമണ്ഡപം, അന്നദാന മണ്ഡപം, പാണ്ടിത്താവളം, ഡോണർ ഹൗസ് മുറ്റം, ഇൻസിനറേറ്റർ, പാണ്ടിത്താവളം ജലസംഭരണി, ഹോട്ടൽ സമുച്ചയത്തിന് പിന്നിലെ ഗ്രൗണ്ട്, ദർശൻ കോംപ്ലക്‌സ് പരിസരം, ബി.എസ്.എൻ.എൽ ഓഫിസിന് എതിര്‍വശം, കൊപ്രാക്കളം, ആഴി പരിസരം, ജ്യോതിനഗർ, ഫോറസ്റ്റ് ഓഫീസ് പരിസരം, ജല അതോറിറ്റി ഓഫീസ് പരിസരം എന്നിവിടങ്ങളിലാണ് തടസമില്ലാതെ മകരവിളക്ക് കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്.</p>
<p>ഏറ്റവും കൂടുതൽ തീർത്ഥാടകർ തങ്ങുന്ന പാണ്ടിത്താവളം മേഖലയിൽ ദേവസ്വം ബോർഡ് ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ ഹിൽടോപ്പ് പ്രദേശത്താണ് മകരവിളക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുള്ളത്. മുൻ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇവിടെ ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മകരവിളക്ക് മഹോത്സവം ; കാനനപാത വഴിയുള്ള യാത്രയ്ക്ക് നിയന്ത്രണം</title>
<link>https://thekeralajournal.com/1406</link>
<guid>https://thekeralajournal.com/1406</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6961d4c798948.jpg" length="146427" type="image/jpeg"/>
<pubDate>Sat, 10 Jan 2026 09:55:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് പരമ്പരാഗത കാനനപാത വഴിയുള്ള അയ്യപ്പഭക്തരുടെ യാത്ര എരുമേലി വഴി ജനുവരി 13 ന് വൈകുന്നേരം 6 മണിവരെയും അഴുതക്കടവ് വഴി ജനുവരി 14 ന് രാവിലെ 8 മണിവരെയും മുക്കുഴി വഴി രാവിലെ 10 മണിവരെയും മാത്രമേ അയ്യപ്പഭക്തരെ കടത്തിവിടുകയുള്ളു എന്ന് കേരള വനം വകുപ്പ് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം.</title>
<link>https://thekeralajournal.com/1397</link>
<guid>https://thekeralajournal.com/1397</guid>
<description><![CDATA[ 875 മത്സരാര്‍ത്ഥികളില്‍ നിന്ന് വിജയിയായത് തൃശൂരുകാരൻ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6960d673655c2.jpg" length="73841" type="image/jpeg"/>
<pubDate>Fri, 09 Jan 2026 15:51:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202601/image_870x_6960d6f53dc65.jpg" alt=""></p>
<p>ആധാറിൻ്റെ ഔദ്യോഗിക ചിഹ്നം രൂപകല്പന ചെയ്യുന്നതിനായി സംഘടിപ്പിച്ച ദേശീയ തല മത്സരത്തില്‍ കേരളത്തിലെ തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6960d67fd7476.jpg" alt=""></p>
<p>തിരുവനന്തപുരത്ത് നടന്ന യുഐഡിഎഐ ചടങ്ങില്‍ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്യുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. നൂറു കോടിയിലധികം വരുന്ന ഇന്ത്യയിലെ ജനങ്ങള്‍ക്ക് ആധാർ സേവനങ്ങളെക്കുറിച്ചുള്ള ആശയവിനിമയം കൂടുതല്‍ ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതുമാക്കാനുള്ള യുഐഡിഎഐയുടെ തുടർച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ചുവടുവെയ്പ്പാണ് ഈ ചിഹ്നത്തിന്റെ പ്രകാശനമെന്ന് അദ്ദേഹം പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റില്‍</title>
<link>https://thekeralajournal.com/1396</link>
<guid>https://thekeralajournal.com/1396</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6960d5ace5f10.jpg" length="67868" type="image/jpeg"/>
<pubDate>Fri, 09 Jan 2026 15:47:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തു. തിരുവനന്തപുരം എസ്‌ഐടി ഓഫീസില്‍ നടന്ന വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.</p>
<p>കഴിഞ്ഞ വര്‍ഷം ഒക്ടോബറിലും തന്ത്രിയെ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. ദ്വാരപാലക ശില്‍പത്തിലെ സ്വർണപ്പാളികള്‍ മാറ്റിയതുമായി ബന്ധപ്പെട്ടായിരുന്നു അന്ന് മൊഴി രേഖപ്പെടുത്തിയത്. വിഗ്രങ്ങള്‍ സ്വർണം പൂശുന്നതിനായി ചെന്നൈയിലേക്ക് കൊണ്ടുപോയത് തന്റെ അനുമതിയില്ലാതെയാണെന്നും സന്നിധാനത്ത് വച്ചുതന്നെ നവീകരിക്കാനാണ് താന്‍ അനുമതി നല്‍കിയതെന്നും തന്ത്രി അന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിരുന്നു.</p>
<p>തുടര്‍ന്ന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാറിനെ അറസ്റ്റ് ചെയ്തു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത് കണ്ഠരര് രാജീവര് ആണെന്ന മൊഴിയാണ് പത്മകുമാര്‍ നല്‍കിയത്. ഈ മൊഴിയില്‍ ഇപ്പോഴും പത്മകുമാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനായി തന്ത്രിയെ വീണ്ടും ചോദ്യം ചെയ്തത്. എന്നാല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചതില്‍ തനിക്കൊരു പങ്കുമില്ലെന്ന നിലപാടില്‍ തന്ത്രി ഉറച്ചുനിന്നു.</p>
<p>അതേസമയം, ശബരിമല സ്വർണക്കൊള്ള കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസെടുത്തു. പിഎംഎല്‍എ നിയമപ്രകാരം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു. എഫ്‌ഐആര്‍, അനുബന്ധ രേഖകള്‍, സാക്ഷി മൊഴികള്‍ എന്നിവ നേരത്തെ തന്നെ ഇഡിക്ക് കൈമാറിയിരുന്നു. കൊല്ലം വിജിലന്‍സ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രേഖകള്‍ കൈമാറിയത്.</p>
<p>ഈ മാസം എട്ടാം തീയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അനുമതി ഡയറക്ടറേറ്റില്‍ നിന്ന് ലഭിച്ചത്. നിലവില്‍ എസ്‌ഐടി കേസില്‍ പ്രതികളായ എല്ലാവരെയും ഇഡി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. സ്വത്ത് മരവിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ് നീക്കം. കൊല്ലം കോടതിയില്‍ കസ്റ്റഡി അപേക്ഷ നാളെ തന്നെ സമര്‍പ്പിക്കുമെന്നും സൂചനയുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറപ്പുവരുത്താൻ ഓരോരുത്തരും മുന്നിട്ടിറങ്ങണം ; റവ. തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ</title>
<link>https://thekeralajournal.com/1393</link>
<guid>https://thekeralajournal.com/1393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6960550fdcf04.jpg" length="86648" type="image/jpeg"/>
<pubDate>Fri, 09 Jan 2026 06:39:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പരിസ്ഥിതി സൗഹൃദ സുസ്ഥിര വികസനം ഉറപ്പുവരുത്തുക എന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്വമാണെന്ന് മനസിലാക്കി എല്ലാവരും അതിനായി മുന്നിട്ടിറങ്ങണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം–കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_69605523b9cb2.jpg" alt=""></p>
<p>മലങ്കര മാർത്തോമ്മാ സുറിയാനി സഭ കോട്ടയം–കൊച്ചി ഭദ്രാസനത്തിന്റെ മുപ്പതാമത് കൺവൻഷനോടനുബന്ധിച്ച് സഭയുടെ സാമൂഹ്യ സേവന സന്നദ്ധ സംഘടനയായ മാർത്തോമ്മാ വികസന സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മണ്ണ്, വായു, ജലം, തണ്ണീർത്തടങ്ങൾ എന്നിവ പൂർണമായും സംരക്ഷിക്കപ്പെട്ടാൽ മാത്രമേ അടുത്ത തലമുറകൾക്ക് ഈ ഭൂമിയിൽ ജീവിക്കാൻ സാധിക്കൂ എന്നും അഭിവന്ദ്യ തിരുമേനി ഓർമ്മിപ്പിച്ചു.</p>
<p>വികസന സംഘം ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മലങ്കര മാർത്തോമ്മാ സുറിയാനി സഭ ഇക്കോളജിക്കൽ കമ്മീഷൻ കൺവീനർ റവ. ഡോ. വി. എം. മാത്യു മുഖ്യപ്രഭാഷണം നടത്തി.</p>
<p>കോട്ടയം–കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി. റവ. ഡോ. സാംസൺ ജേക്കബ്, ഭദ്രാസന സെക്രട്ടറി റവ. അലക്സ് ഏബ്രഹാം, വികസന സംഘം ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോര കുര്യൻ, വികസന സന്ദേശം മാനേജിംഗ് കമ്മിറ്റി ചീഫ് എഡിറ്റർ ജോസി കുര്യൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എം. എസ്. റോയി, പി. കെ. തോമസ്, രാജു ഏബ്രഹാം വെണ്ണിക്കുളം, റവ. ജോർജ് എം. കുരുവിള, റവ. സജു ശാമുവേൽ സി., റവ. സ്റ്റാൻലി തോമസ്, ബിജു നൈനാൻ മരുതുക്കുന്നേൽ, രാജു തോട്ടുങ്കൽ, മാത്യൂസ് പൊയ്കയിൽ, അന്നമ്മ മാത്യു, അജേഷ് ഏബ്രഹാം, വി. സി. തോമസ് എന്നിവർ പ്രസംഗിച്ചു.</p>
<p>ഭദ്രാസന വികസന സംഘം പ്രസിദ്ധീകരിക്കുന്ന ‘പാഥേയം’ എന്ന വികസന സന്ദേശ മാസികയുടെ പ്രകാശനം ഭദ്രാസന വികാരി ജനറൽ വെരി. റവ. ഡോ. സാംസൺ ജേക്കബ് അച്ചന് ആദ്യ കോപ്പി നൽകി അഭിവന്ദ്യ തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ നിർവഹിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_69605533cd482.jpg" alt=""></p>
<p>എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലേക്ക് ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വികസന സംഘം ഭദ്രാസന കമ്മിറ്റി അംഗം അന്നമ്മ മാത്യുവിനെ അഭിവന്ദ്യ തിരുമേനി പൊന്നാട അണിയിച്ച് ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പൊതുവിദ്യാഭ്യാസ രംഗത്ത് നിർണ്ണായക മാറ്റങ്ങൾക്ക് ഒരുങ്ങി കേരളം</title>
<link>https://thekeralajournal.com/1390</link>
<guid>https://thekeralajournal.com/1390</guid>
<description><![CDATA[ കുട്ടികളുടെ ബാഗ് ഭാരം കുറയ്ക്കലും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികളും ലക്ഷ്യം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69604fd2cf7fa.jpg" length="136069" type="image/jpeg"/>
<pubDate>Fri, 09 Jan 2026 06:16:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്ത് നിർണ്ണായകമായ ചില മാറ്റങ്ങൾ യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. വിദ്യാലയങ്ങളെ കൂടുതൽ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ രണ്ട് സുപ്രധാന നിർദ്ദേശങ്ങളുടെ കരട് റിപ്പോർട്ടിന് സംസ്ഥാന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റി അംഗീകാരം നൽകി.</p>
<p><strong>രണ്ട് മേഖലകളിലാണ് പ്രധാനമായ മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.</strong></p>
<p>ഒന്നാമതായി, കുട്ടികളുടെ സ്കൂൾ ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കുക. വിദ്യാർത്ഥികളുടെ ശാരീരിക ആരോഗ്യവും സുരക്ഷയും മുൻനിർത്തി പഠനോപകരണങ്ങളുടെ അളവും സ്വഭാവവും പുനഃപരിശോധിക്കുന്ന നടപടികളാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.</p>
<p>രണ്ടാമതായി, ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികൾ എന്ന ആശയം. എല്ലാ കുട്ടികൾക്കും തുല്യ പരിഗണന ഉറപ്പാക്കുന്ന ജനാധിപത്യപരമായ പഠനാന്തരീക്ഷം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ ഭാഗമായി ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റങ്ങൾ വരുത്തി ആരും പിന്നിലല്ല എന്ന ഉറപ്പ് നൽകും.</p>
<p>ഈ വിഷയങ്ങൾ പഠിക്കുന്നതിന് നേരത്തെ എസ്.സി.ഇ.ആർ.ടിയെ ചുമതലപ്പെടുത്തിയിരുന്നു. അവർ സമർപ്പിച്ച റിപ്പോർട്ടാണ് സ്റ്റിയറിംഗ് കമ്മിറ്റി വിശദമായി ചർച്ച ചെയ്ത് അംഗീകരിച്ചത്.</p>
<p>പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങൾക്കും വലിയ പ്രാധാന്യം നൽകുന്നുണ്ട്. അംഗീകാരം ലഭിച്ച കരട് റിപ്പോർട്ട് SCERT വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കാം.</p>
<p>ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച്, വരുന്ന അധ്യയന വർഷം തന്നെ ഈ മാറ്റങ്ങൾ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നത്. കുട്ടികേന്ദ്രിതവും സമത്വപരവുമായ വിദ്യാഭ്യാസ ഭാവിയിലേക്ക് കേരളം ഒരുമിച്ച് മുന്നേറുന്നതിന്റെ സൂചനയായാണ് ഈ തീരുമാനം വിലയിരുത്തപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>പാർശ്വവത്കരിക്കപ്പെട്ടവരുടെ വ്യക്തിത്വവളർച്ചയിലൂടെ സമൂഹത്തെ രൂപാന്തരപ്പെടുത്തണം : ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത</title>
<link>https://thekeralajournal.com/1385</link>
<guid>https://thekeralajournal.com/1385</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695f1d60baa7a.jpg" length="114072" type="image/jpeg"/>
<pubDate>Thu, 08 Jan 2026 08:28:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാർശ്വവത്കരിക്കപ്പെട്ടവരുടെ ജീവിതങ്ങളിലേക്ക് ഇറങ്ങി അവരുടെ വ്യക്തിത്വങ്ങളെ വളർത്തിയെടുക്കുന്നതിലൂടെ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്നതാണ് യഥാർത്ഥ സാമൂഹ്യ സേവനമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗൻ മെത്രാപ്പോലീത്തയും കാർഡ് പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത പറഞ്ഞു.</p>
<p>മലങ്കര മാർത്തോമ്മാ സുറിയാനി സഭ 1977-ൽ ആരംഭിച്ച സാമൂഹ്യ സേവന വിഭാഗമായ ക്രിസ്ത്യൻ ഏജൻസി ഫോർ റൂറൽ ഡെവലപ്മെന്റ് (കാർഡ്) ൽ നിലവിലും മുൻകാലത്തും സേവനമനുഷ്ഠിച്ചവരുടെ സംയുക്ത ക്രിസ്മസ്–നവവത്സര സംഗമമായ “ഓർമ്മകളുടെ ഒത്തുചേരൽ” ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>മനുഷ്യർക്കു മാത്രമല്ല, സർവജീവജാലങ്ങൾക്കും സന്തോഷം നൽകുന്ന പ്രവർത്തനങ്ങളായിരിക്കണം സാമൂഹ്യ പ്രവർത്തകർ ഏറ്റെടുക്കേണ്ടതെന്നും അഭിവന്ദ്യ സഫ്രഗൻ തിരുമേനി ഓർമ്മിപ്പിച്ചു. മഹാത്മാഗാന്ധി വിഭാവനം ചെയ്ത ഗ്രാമവികസന ദർശനങ്ങൾ ഇന്നും അത്രത്തോളം പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>കാർഡ് ഡയറക്ടർ റവ. ഷിബു സാമുവേലിന്റെ അധ്യക്ഷതയിൽ ചെങ്ങന്നൂർ ഒലിവറ്റ് ഹാളിൽ ചേർന്ന സംഗമത്തിൽ അസിസ്റ്റന്റ് ഡയറക്ടർ ഷൈൻ എൻ. ജേക്കബ്, ട്രഷറർ വിക്ടർ ടി. തോമസ്, അഡ്വ. റെനി കെ. ജേക്കബ്, ജോൺ ടി. സാമുവേൽ എന്നിവർ പ്രസംഗിച്ചു.</p>
<p>“ഓർമ്മകളുടെ ഒത്തുചേരൽ” പരിപാടിയുടെ കോ-ഓർഡിനേറ്ററായി സ്റ്റീഫൻസൺ ജേക്കബ് പ്രവർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു</title>
<link>https://thekeralajournal.com/1383</link>
<guid>https://thekeralajournal.com/1383</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695f137c88103.jpg" length="116125" type="image/jpeg"/>
<pubDate>Thu, 08 Jan 2026 07:46:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് രൂപം നൽകിയ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ അന്തരിച്ചു. പൂനെയിലെ വസതിയിലായിരുന്നു അന്ത്യം.</p>
<p>സംസ്കാരം ഇന്ന് വൈകിട്ട് നാല് മണിക്ക് വൈകുണ്ഠിൽ നടത്തും. അദ്ദേഹത്തിന്റെ മകൻ സിദ്ധാർത്ഥ ഗാഡ്‌ഗിലാണ് മരണവാർത്ത സ്ഥിരീകരിച്ചത്.</p>
<p>പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച ഗാഡ്ഗിൽ കമ്മിറ്റിയുടെ അധ്യക്ഷനായിരുന്ന അദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് രാജ്യവ്യാപകമായ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.</p>
<p>രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചിട്ടുണ്ട്. ജൈവവൈവിധ്യ പഠനത്തിന് നേതൃത്വം നൽകി. ജൈവവൈവിധ്യം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം എന്നീ മേഖലകളിൽ അദ്ദേഹം വിലമതിക്കാനാവാത്ത സംഭാവനകളാണ് നൽകിയിട്ടുള്ളത്.</p>
<p>പരിസ്ഥിതി സംരക്ഷണ രംഗത്ത് ഗാഡ്ഗിൽ നൽകിയ സംഭാവനകൾ ഇന്ത്യൻ ശാസ്ത്രീയ ചരിത്രത്തിൽ ഏറെ പ്രാധാന്യമർഹിക്കുന്നവയാണ്.</p>
<p>2011ൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കുന്നതിനായി അദ്ദേഹം തയ്യാറാക്കിയതാണ് ഗാഡ്ഗിൽ റിപ്പോർട്ട്. പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശം വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. ഖനനവും വൻകിട നിർമ്മാണങ്ങളും നിയന്ത്രിക്കണമെന്നും അദ്ദേഹം ശുപാർശ ചെയ്തിരുന്നു. കേരളത്തിലെ പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ ഈ റിപ്പോർട്ട് ഇന്നും വലിയ തോതിൽ ചർച്ച ചെയ്യപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജ് എൻഎസ്എസ് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/1364</link>
<guid>https://thekeralajournal.com/1364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695d041979b4b.jpg" length="103634" type="image/jpeg"/>
<pubDate>Tue, 06 Jan 2026 18:16:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തുരുത്തിക്കാട് ബിഷപ്പ് എബ്രഹാം മെമ്മോറിയൽ കോളജിലെ നാഷണൽ സർവീസ് സ്കീമിന്റെ (എൻഎസ്എസ്) ആഭിമുഖ്യത്തിൽ തുരുത്തിക്കാട് പ്രദേശത്ത് പാലിയേറ്റീവ് കെയർ പ്രവർത്തനം ആരംഭിച്ചു. പ്രദേശത്തെ നിർധനരായ കിടപ്പ് രോഗികൾക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകുന്നതാണ് പദ്ധതിയുടെ ലക്ഷ്യം.</p>
<p>പദ്ധതിയുടെ ഉദ്ഘാടനമായി കോളജിന് സമീപവാസിയായ ഒരു കിടപ്പ് രോഗിക്ക് ഒരുമാസത്തേക്കാവശ്യമായ ഡയപ്പറുകൾ വിതരണം ചെയ്തു. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ പരിപാടിക്ക് നേതൃത്വം നൽകി.</p>
<p>എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ഐൻസ്റ്റീൻ എഡ്വേർഡ്, ഡോ. ഗീതാ ലക്ഷ്മി, വോളൻ്റിയർ സെക്രട്ടറിമാരായ ആദിത്യൻ ശ്യാം, വിദ്യ, അക്ഷയ് കൃഷ്ണ എന്നിവരും എൻഎസ്എസ് വോളൻ്റിയർമാരും പരിപാടിയിൽ പങ്കെടുത്തു. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായുള്ള ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും വിപുലീകരിക്കുമെന്ന് എൻഎസ്എസ് നേതൃത്വം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം.? ഒറ്റഘട്ടമായി നടത്താൻ സാധ്യത</title>
<link>https://thekeralajournal.com/1361</link>
<guid>https://thekeralajournal.com/1361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695cabd0e710c.jpg" length="115153" type="image/jpeg"/>
<pubDate>Tue, 06 Jan 2026 11:59:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരം നടത്താനുള്ള സാധ്യതകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തുന്നു. ഒറ്റഘട്ടമായാകും കേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുകയെന്നതാണ് പ്രാഥമിക സൂചന.</p>
<p>കേരളം ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കേണ്ട സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായി ഡെപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷണർ മനീഷ് ഗാർഗിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. അസം, പശ്ചിമ ബംഗാൾ, തമിഴ്നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളാണ് കമ്മീഷൻ വിലയിരുത്തുന്നത്.</p>
<p>തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. മൂന്നാം തവണയും അധികാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണക്കൊള്ള വിഷയവും കാരണമായെന്നാണ് സിപിഐഎം വിലയിരുത്തൽ. ജനങ്ങളെ നേരിൽ കണ്ടു വിശദീകരണം നടത്താനും നിലപാട് വ്യക്തമാക്കാനും പാർട്ടി തീരുമാനിച്ചിട്ടുണ്ട്. മുൻ തെരഞ്ഞെടുപ്പിൽ കർശനമാക്കിയ രണ്ട് ടേം പരിധിയിൽ ഇളവ് നൽകുന്ന കാര്യവും സിപിഐഎം പരിഗണിക്കുന്നതായി സൂചനയുണ്ട്.</p>
<p>തദ്ദേശ തെരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റത്തിന്റെ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. തെരഞ്ഞെടുപ്പ് തയ്യാറെടുപ്പിന്റെ ഭാഗമായി കെപിസിസി നേതൃയോഗം ചേർന്നിട്ടുണ്ട്. ഫെബ്രുവരി ആദ്യവാരം തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. സ്വർണ്ണക്കൊള്ള ഉൾപ്പെടെയുള്ള സർക്കാർ വിരുദ്ധ വിഷയങ്ങൾ ശക്തമായി ഉയർത്തിക്കാട്ടാനാണ് യുഡിഎഫിന്റെ തന്ത്രം. മുസ്ലിം ലീഗും തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>2026 ലെ പ്രവർത്തന കലണ്ടർ പ്രഖ്യാപിച്ച് കോൺഗ്രസ്</title>
<link>https://thekeralajournal.com/1358</link>
<guid>https://thekeralajournal.com/1358</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695c65413eb68.jpg" length="114493" type="image/jpeg"/>
<pubDate>Tue, 06 Jan 2026 06:58:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2026 ലെ പ്രവർത്തന കലണ്ടർ കോൺഗ്രസ് പ്രഖ്യാപിച്ചു. ജനകീയ വിഷയങ്ങൾ മുൻനിർത്തി സംസ്ഥാനവ്യാപകമായ സമരപരിപാടികൾക്കും സംഘടനാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതാണ് കലണ്ടറിലെ പ്രധാന ഉള്ളടക്കം.</p>
<p>ഫെബ്രുവരി മാസത്തിൽ പ്രതിപക്ഷ നേതാവ് നയിക്കുന്ന യുഡിഎഫിന്റെ സംസ്ഥാന ജാഥ നടക്കും. തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റങ്ങൾക്കെതിരേ ജനുവരി 13, 14 തീയതികളിൽ സെക്രട്ടറിയേറ്റിന് മുന്നിലും ഏജീസ് ഓഫിസിന് മുന്നിലും രാപകൽ സമരം സംഘടിപ്പിക്കും. ഈ സമരത്തിൽ ജനുവരി 19 ന് രാഹുൽ ഗാന്ധി പങ്കെടുക്കുന്ന മെഗാ പഞ്ചായത്ത്കോൺഗ്രസ് രാപകൽ സമരവും നടക്കും.</p>
<p>ജനുവരി 23 ന് ശബരിമല വിഷയത്തിൽ നിയമസഭാ മാർച്ചും 13 ജില്ല കേന്ദ്രങ്ങളിൽ പ്രതിഷേധ മാർച്ചുകളും സംഘടിപ്പിക്കും. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ജനുവരി 10 ന് മുൻപ് ബൂത്ത് തല നിശാ ക്യാമ്പുകൾ നടത്തും. ജനുവരി 15, 16 തീയതികളിൽ ബൂത്ത് പ്രസിഡന്റുമാർ, ബിഎൽഒമാർ, പഞ്ചായത്തിൽ മത്സരിച്ച മുഴുവൻ സ്ഥാനാർത്ഥികൾ എന്നിവരുടെ യോഗങ്ങളും നടക്കും.</p>
<p>ജനുവരി 17 മുതൽ എസ്.ഐ.ആർ. (SIR) സംബന്ധിച്ച ഭവന സന്ദർശനങ്ങൾ ആരംഭിക്കും. ജനുവരി 24, 25 തീയതികളിൽ മണ്ഡലം തല നിശാ ക്യാമ്പുകൾ നടത്തും. ഫെബ്രുവരി 1 മുതൽ 9 വരെ ബൂത്ത് സമ്മേളനങ്ങളും സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതൃത്വം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു</title>
<link>https://thekeralajournal.com/1353</link>
<guid>https://thekeralajournal.com/1353</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695b15e50580c.jpg" length="47248" type="image/jpeg"/>
<pubDate>Mon, 05 Jan 2026 07:07:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നടനും,പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു. പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ചായിരുന്നു മരണം. സംസ്കാരം ഇന്ന് വൈകിട്ട് നാലിന് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും. കുട്ടിശങ്കരൻ - സത്യഭാമ ദമ്പതിമാരുടെ മകനായ കണ്ണൻ പട്ടാമ്പി സംവിധായകൻ മേജർ രവിയുടെ സഹോദരനാണ്.</p>
<p>റിലീസാവാനിരിക്കുന്ന റേച്ചലിൽ ആണ് അവസാനം അഭിനയിച്ച ചിത്രം. പുലിമുരുകൻ , പുനരധിവാസം , അനന്തഭദ്രം , ഒടിയൻ , കീർത്തിചക്ര , വെട്ടം , ക്രേസി ഗോപാലൻ , കാണ്ഡഹാർ , തന്ത്ര , 12 th മാൻ, ,മിഷൻ 90 ഡേയ്സ്, കുരുക്ഷേത്ര, കിളിച്ചുണ്ടൻ മാമ്പഴം, തുടങ്ങി 23 ഓളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മേജർ രവി , ഷാജി കൈലാസ് , വി കെ പ്രകാശ് , സന്തോഷ് ശിവൻ , കെ ജെ ബോസ് , അനിൽ മേടയിൽ തുടങ്ങിയ സംവിധായകരുടെ ചിത്രങ്ങളിൽ നിർമ്മാണ നിർവ്വഹണ രംഗത്ത് പ്രവർത്തിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മകരവിളക്ക് തീര്‍ഥാടനം : വ്യൂ പോയിന്റുകളില്‍  സുരക്ഷ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍</title>
<link>https://thekeralajournal.com/1352</link>
<guid>https://thekeralajournal.com/1352</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695b13a3e68d0.jpg" length="102357" type="image/jpeg"/>
<pubDate>Mon, 05 Jan 2026 06:58:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല മകരജ്യോതി ദര്‍ശനത്തിനായുള്ള വ്യൂ പോയിന്റുകളില്‍ സുരക്ഷ ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. മകരവിളക്ക്, തിരുവാഭരണ ഘോഷയാത്ര മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗീകൃതമല്ലാത്ത വ്യൂ പോയിന്റുകളില്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വ്യൂ പോയിന്റുകളിലും അപകട സാധ്യതയുളള വഴികളിലും സുരക്ഷാവേലി സ്ഥാപിക്കും. അപകടകരമായി നില്‍ക്കുന്ന മരച്ചില്ലകള്‍ മുറിച്ച് മാറ്റും.  </p>
<p>തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തും. പന്തളം ക്ഷേത്രത്തില്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടാകും. തിരുവാഭരണം കടന്നുപോകുന്ന സ്ഥലങ്ങളില്‍ വഴിവിളക്ക്, കുടിവെള്ളം, ബയോ ടോയ്‌ലറ്റ് തുടങ്ങിയവ ഉറപ്പാക്കും. എക്‌സൈസ് പരിശോധ ശക്തമാക്കും.</p>
<p>മഫ്തിയിലും വനിതാ പോലീസ് ഉദ്യോഗസ്ഥരെ അടക്കം വിന്യസിക്കും. വലിയാനവട്ടത്ത് നിന്ന് സന്നിധാനത്തേക്ക് തിരുവാഭരണ വാഹകര്‍ക്ക് തടസം കൂടാതെ കടന്നുപോകുന്നതിന് ക്രമീകരണമുണ്ടാകും. പോലീസും മോട്ടോര്‍വാഹന വകുപ്പും സംയോജിതമായി ഗതാഗതം നിയന്ത്രിക്കും. വ്യൂ പോയിന്റുകളില്‍ ദേവസ്വം ബോര്‍ഡ് അനൗണ്‍സ്മെന്റ് നടത്തി നിര്‍ദ്ദേശങ്ങള്‍ നല്‍കും.  </p>
<p>വ്യൂ പോയിന്റുകളിലും ഘോഷയാത്ര സംഘത്തോടൊപ്പവും ആംബുലന്‍സ് അടക്കം മെഡിക്കല്‍ ടീം ഉണ്ടാകും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ജനുവരി 12 ന് കുളനട ആരോഗ്യകേന്ദ്രം വൈകിട്ട് ആറു വരെയും തിരുവാഭരണം കടന്നുപോകുന്ന ദിവസങ്ങളില്‍ ചെറുകോല്‍, കാഞ്ഞീറ്റുകര, വടശ്ശേരിക്കര, റാന്നി പെരുനാട് ആരോഗ്യകേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. അടിയന്തര ഘട്ടങ്ങള്‍ നേരിടുന്നതിനായി സ്വകാര്യ ആശുപത്രികളും സജ്ജമാക്കും. മകരവിളക്ക് ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. തിരുവാഭരണ പാതയില്‍ എലിഫന്റ് സ്‌ക്വാഡുകളേയും റാപ്പിഡ് റെഡ് സ്പോണ്‍സ് ടീമിനേയും വനം വകുപ്പ് നിയോഗിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടത്താവളങ്ങളിലെ കടവുകള്‍ വൃത്തിയാക്കി അപായസൂചന ബോര്‍ഡുകള്‍ സ്ഥാപിക്കും. ലൈഫ് ഗാര്‍ഡിനെ വിന്യസിക്കും.</p>
<p>മകരവിളക്കിനോടനുബന്ധിച്ച് നിലയ്ക്കല്‍ - പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തും. തിരുവാഭരണ ഘോഷയാത്ര ആരംഭിക്കുന്ന ദിവസം പന്തളത്തേക്കും അധിക സര്‍വീസുകളുണ്ടാകും.മകരദര്‍ശനം കഴിഞ്ഞ് തിരികെ ഇറങ്ങുന്ന തീര്‍ഥാടകര്‍ക്കായി അധിക ദീര്‍ഘദൂര സര്‍വീസും ക്രമീകരിക്കും. ഫയര്‍ഫോഴ്സ് സ്‌കൂബാ ടീം സജ്ജമാക്കും. മോട്ടര്‍വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ അനധികൃത പാര്‍ക്കിങ് തടയും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ജനുവരി ഏഴിന് വ്യു പോയിന്റുകളില്‍ സംയുക്ത സുരക്ഷ യാത്ര സംഘടിപ്പിക്കുമെന്‌നും കലക്ടര്‍ പറഞ്ഞു.</p>
<p>ശബരിമല എഡിഎം ഡോ. അരുണ്‍ എസ് നായര്‍, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ശബരിമല മകരവിളക്ക്: കെ.ബി. ഗണേഷ് കുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗം നടത്തി</title>
<link>https://thekeralajournal.com/1351</link>
<guid>https://thekeralajournal.com/1351</guid>
<description><![CDATA[ ശബരിമല തീർത്ഥാടകർക്ക് യാത്രാസൗകര്യം ഒരുക്കാൻ  കെഎസ്ആർടിസി ചരിത്രത്തിൽ ആദ്യമായി 1000 ബസുകൾ സർവീസിനിറക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695b0e84f3ec7.jpg" length="130190" type="image/jpeg"/>
<pubDate>Mon, 05 Jan 2026 06:36:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2025–2026 മണ്ഡലകാല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമല തീർത്ഥാടകരുടെ യാത്രാസൗകര്യം ഉറപ്പാക്കുന്നതിനായി ഗതാഗത മന്ത്രിയുടെ നേതൃത്വത്തിൽ പമ്പയിൽ അവലോകന യോഗം ചേർന്നു. യോഗത്തിൽ കെഎസ്ആർടിസി ചരിത്രത്തിലാദ്യമായി 1000 ബസുകൾ മണ്ഡലകാല സ്പെഷ്യൽ സർവീസിനായി വിനിയോഗിക്കുമെന്ന് തീരുമാനിച്ചു. നിലവിൽ സജ്ജമായിരുന്ന 800 ബസുകൾക്ക് പുറമെ 200 ബസുകൾ കൂടി ഉൾപ്പെടുത്താനാണ് തീരുമാനം.</p>
<p>പമ്പ, നിലയ്ക്കൽ മേഖലകളിൽ സ്ഥാപിച്ച പുതിയ സ്മാർട്ട് ബസ് സ്റ്റോപ്പുകളും ക്ലോക്ക് റൂമും ഗതാഗതവകുപ്പ് മന്ത്രി കെ. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. സ്പെഷ്യൽ സർവീസുമായി ബന്ധപ്പെട്ട് മികച്ച പ്രവർത്തനം കാഴ്ചവച്ച ജീവനക്കാരെ മന്ത്രി അനുമോദിക്കുകയും കെഎസ്ആർടിസി ചെയർമാൻ暨 മാനേജിങ് ഡയറക്ടറോടൊപ്പം അനുമോദന പത്രം നൽകി ആദരിക്കുകയും ചെയ്തു.</p>
<p>സ്റ്റാൻഡിംഗ് യാത്ര പൂർണമായി ഒഴിവാക്കി സീറ്റിംഗ് കപ്പാസിറ്റിക്ക് അനുസൃതമായാണ് സർവീസുകൾ നടത്തുന്നതെന്ന് അധികൃതർ അറിയിച്ചു. സ്പെഷ്യൽ സർവീസിനായി വിനിയോഗിക്കുന്ന ബസുകളുടെ ശുചിത്വം, ജീവനക്കാരുടെ സൗകര്യങ്ങൾ, വിശ്രമമുറികൾ എന്നിവ മന്ത്രി നേരിട്ട് സന്ദർശിച്ച് വിലയിരുത്തി.</p>
<p>തിരക്ക് കണക്കിലെടുത്ത് നിലവിലെ 800 ബസുകൾക്ക് പുറമെ 100 ബസുകൾ കൂടി അധികമായി ആവശ്യമായി വന്നേക്കാമെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ അരുൺ എസ്. ഐ.എ.എസ്. അറിയിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് മണ്ഡലകാല സ്പെഷ്യൽ സർവീസുകൾ വിജയകരമായി മുന്നോട്ടുപോകുന്നതെന്നും അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>മൂവാറ്റുപുഴ കടാതിയിൽ പള്ളി പെരുന്നാളിനായി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ഒരാള്‍ മരിച്ചു</title>
<link>https://thekeralajournal.com/1349</link>
<guid>https://thekeralajournal.com/1349</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695b084caec0f.jpg" length="117849" type="image/jpeg"/>
<pubDate>Mon, 05 Jan 2026 06:09:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂവാറ്റുപുഴ : കടാതി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളി പെരുന്നാളിന് കതിന നിറയ്ക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. പൊട്ടിത്തെറിയിൽ ഒരാള്‍ മരിച്ചു. കടാതി സ്വദേശി രവി (55) ആണ് മരിച്ചത്.</p>
<p>അപകടത്തിൽ കൂടെയുണ്ടായിരുന്ന ജെയിംസ് എന്നയാൾക്ക് പരുക്കേറ്റു. ഇന്നലയാണ് അപകടം ഉണ്ടായത്. പടക്കം സൂക്ഷിച്ചിരുന്ന മുറിയിൽ വെച്ച് രവി കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.</p>
<p>സ്ഫോടനത്തിന്റെ ആഘാതത്തിൽ രവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒപ്പമുണ്ടായിരുന്ന ജെയിംസിന് ഗുരുതരമായി പരുക്കേറ്റു.</p>]]> </content:encoded>
</item>

<item>
<title>നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റിൽ വിജയ സാധ്യതയെന്ന് കോൺഗ്രസ്</title>
<link>https://thekeralajournal.com/1348</link>
<guid>https://thekeralajournal.com/1348</guid>
<description><![CDATA[ മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകൾ നേടുമെന്ന് വിലയിരുത്തൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695aa8b9f02e6.jpg" length="90863" type="image/jpeg"/>
<pubDate>Sun, 04 Jan 2026 23:22:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വയനാട്: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 85 സീറ്റുകളിൽ വിജയസാധ്യതയുണ്ടെന്ന വിലയിരുത്തലുമായി കോൺഗ്രസിന്റെ ബത്തേരി ക്യാമ്പ്.</p>
<p>മലപ്പുറത്തും പത്തനംതിട്ടയിലും മുഴുവൻ സീറ്റുകളും നേടാനാകുമെന്ന ആത്മവിശ്വാസമാണ് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകന യോഗത്തിൽ ഉയർന്നത്.</p>
<p>കോൺഗ്രസ് ക്യാമ്പിലെ നിലവിലെ കണക്കുകൾ പ്രകാരം ജില്ലകളിലെ വിജയ പ്രതീക്ഷ ഇപ്രകാരമാണ്:</p>
<p>കാസർകോട്: 3</p>
<p>കണ്ണൂർ: 4</p>
<p>കോഴിക്കോട്:  8</p>
<p>വയനാട്:  3</p>
<p>മലപ്പുറം:  16</p>
<p>പാലക്കാട്:  5</p>
<p>തൃശ്ശൂർ:  6</p>
<p>എറണാകുളം:  12</p>
<p>ഇടുക്കി:  4</p>
<p>ആലപ്പുഴ:  4</p>
<p>കോട്ടയം:  5</p>
<p>പത്തനംതിട്ട:  5</p>
<p>കൊല്ലം:  6</p>
<p>തിരുവനന്തപുരം:  4</p>
<p>‘മിഷൻ 2026’ന്റെ ഭാഗമായി വയനാട്ടിൽ നടക്കുന്ന കോൺഗ്രസിന്റെ ദ്വിദിന ക്യാമ്പ് തുടരുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാർഥി നിർണയവുമാണ് പ്രധാന ചർച്ചാവിഷയങ്ങൾ. ലീഡേഴ്സ് സമ്മിറ്റിൽ വിവിധ നേതാക്കൾ നിലപാട് വ്യക്തമാക്കി.</p>
<p>മുസ്ലീം ലീഗ് ഉൾപ്പെടെയുള്ള ഘടകകക്ഷികളെ പിണക്കാതെ മുന്നോട്ട് പോകണമെന്ന് കെ. മുരളീധരൻ ആവശ്യപ്പെട്ടു. സാമുദായിക സംഘടനകളെ പൂർണമായി വിശ്വാസത്തിൽ എടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭിന്നാഭിപ്രായങ്ങൾ പാർട്ടിക്കുള്ളിൽ തന്നെ തുറന്നുപറയണമെന്ന് ശശി തരൂർ എംപി അഭിപ്രായപ്പെട്ടു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ അമിത ആത്മവിശ്വാസം ഒഴിവാക്കണമെന്ന് ദീപാ ദാസ് മുൻഷി മുന്നറിയിപ്പ് നൽകി</p>]]> </content:encoded>
</item>

<item>
<title>തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ ബൈക്ക് പാർക്കിങ്ങിൽ തീപിടുത്തം</title>
<link>https://thekeralajournal.com/1343</link>
<guid>https://thekeralajournal.com/1343</guid>
<description><![CDATA[ രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള സ്ഥലത്ത് തീ; നൂറിലേറെ ബൈക്കുകൾ കത്തിനശിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6959c8bde21fd.jpg" length="46829" type="image/jpeg"/>
<pubDate>Sun, 04 Jan 2026 07:26:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ്ങിൽ വൻ തീപിടുത്തം. രണ്ടാം പ്ലാറ്റ്ഫോമിനോട് ചേർന്നുള്ള സ്ഥലത്താണ് തീപിടിച്ചത്. പാർക്കിങ്ങിൽ നിർത്തിയിരുന്ന നൂറിലേറെ ഇരുചക്രവാഹനങ്ങൾ തീപിടുത്തത്തിൽ കത്തിനശിച്ചു.</p>
<p>സംഭവമറിഞ്ഞ ഉടൻ ഫയർഫോഴ്‌സ് സംഘങ്ങൾ സ്ഥലത്തെത്തി. ഏറെ നേരം നടത്തിയ പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തീപിടുത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6959e1cae9ac7.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കെ ടെറ്റ് ഉത്തരവ് മരവിപ്പിച്ചു ; സര്‍ക്കാര്‍ അധ്യാപകര്‍ക്കൊപ്പമെന്ന് മന്ത്രി</title>
<link>https://thekeralajournal.com/1336</link>
<guid>https://thekeralajournal.com/1336</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69577053e914a.jpg" length="97985" type="image/jpeg"/>
<pubDate>Sat, 03 Jan 2026 12:25:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചെന്ന് മന്ത്രി വി.ശിവൻകുട്ടി.</p>
<p>അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സർക്കാർ അധ്യാപകർക്കൊപ്പമാണ്.</p>
<p>സുപ്രീംകോടതി ഉത്തരവിനെ തുടര്ന്നാണ് സര്ക്കാര് ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യൂ ഹര്ജി നല്‍കുമെന്നും മന്ത്രി പറഞ്ഞു. ഫെബ്രുവരിയില്‍ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനല്‍കിയിട്ടും കെടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയില്‍ പ്രതിഷേധവുമായി അധ്യാപകസംഘടനകള്‍ രംഗത്തെത്തിയിരുന്നു.</p>
<p>യോഗ്യത സംബന്ധിച്ച ഉത്തരവ് അധ്യാപകരില്‍ ആശങ്കയുണ്ടാക്കുന്നതാണെന്ന് സിപിഐ സംഘടനയായ എകെഎസ്ടിയു കുറ്റപ്പെടുത്തി. പ്രത്യേക കെടെറ്റ് പരീക്ഷയ്ക്കായി അധ്യാപകർ തയാറെടുക്കവേ സർക്കാർ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് സിപിഎം സംഘടനയായ കെഎസ്ടിഎ ആവശ്യപ്പെട്ടിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ശബരിമല: ആൾകൂട്ട നിയന്ത്രണത്തിന് പോലീസിനൊപ്പം ആർ എ എഫും</title>
<link>https://thekeralajournal.com/1335</link>
<guid>https://thekeralajournal.com/1335</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6958770d1f44d.jpg" length="140881" type="image/jpeg"/>
<pubDate>Sat, 03 Jan 2026 07:25:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണ്ഡലകല മഹോത്സവത്തിന് ശബരിമല നട തുറന്നത് മുതൽ സംസ്ഥാന പോലീസ് സേനയോടൊപ്പം ആൾക്കൂട്ട നിയന്ത്രണ നടപടികൾ കാര്യക്ഷമമായി നടപ്പാക്കാൻ റാപിഡ് ആക്ഷൻ ഫോഴ്‌സിന്റെ 140 പേരുടെ ബറ്റാലിയനും സന്നിധാനത്ത്.</p>
<p>ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാമിന്റെ നേതൃത്വത്തിലുള്ള ബറ്റാലിയനിൽ ദ്രുത പ്രതികരണ സംഘത്തിലെ 30 പേരുമുണ്ട്. മരക്കൂട്ടം, നടപ്പന്തൽ, തിരുമുറ്റം, ഡിഫെൻസ് മോർച്ച, സന്നിധാനം, ഭസ്മകളം, അരവണ വിതരണ കേന്ദ്രം എന്നിവയാണ് ആർ എ എഫിന്റെ പ്രധാന ഡ്യൂട്ടി പോയിന്റുകൾ. മകരവിളക്കിന് നടതുറന്ന ഡിസംബർ 30, 31 തീയതികളിൽ തിരക്ക് വളരെ കൂടുതലായിരുന്നുവെങ്കിലും പിന്നീട് നിയന്ത്രണവിധേയമായെന്നും ജനുവരി 14നു നടക്കുന്ന മകരവിളക്ക് പ്രമാണിച്ചു കൂടുതൽ സേനാഗങ്ങളെ നിയോഗിക്കുമെന്നും ഡെപ്യൂട്ടി കമാൻഡന്റ് ബിജു റാം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സർവകാല റെക്കോഡിട്ട് പുതുവത്സര മദ്യവിൽപ്പന</title>
<link>https://thekeralajournal.com/1323</link>
<guid>https://thekeralajournal.com/1323</guid>
<description><![CDATA[ ഡിസംബർ 31-ന് മാത്രം 105.78 കോടി രൂപയുടെ വിൽപ്പന; കടവന്ത്ര ഔട്ട്ലെറ്റ് മുന്നിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695785ed3d61e.jpg" length="80432" type="image/jpeg"/>
<pubDate>Fri, 02 Jan 2026 14:16:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട മദ്യവിൽപ്പനയിൽ ബെവ്കോ സർവകാല റെക്കോഡ് കുറിച്ചു. ഡിസംബർ 31-ന് മാത്രം സംസ്ഥാനത്തെ വിവിധ ബെവ്കോ ഔട്ട്ലെറ്റുകളിലൂടെ 105.78 കോടി രൂപയുടെ മദ്യവിൽപ്പന നടന്നു. ബെവ്കോയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒറ്റദിവസത്തെ വിൽപ്പനയാണിത്.</p>
<p>കഴിഞ്ഞ വർഷത്തെ പുതുവത്സരത്തിൽ 97.13 കോടി രൂപയുടെ വിൽപ്പനയായിരുന്നു നടന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ ഏകദേശം എട്ട് കോടി രൂപയുടെ വർധനയാണ് ഇത്തവണ രേഖപ്പെടുത്തിയത്.</p>
<p>വിൽപ്പനയിൽ ഏറ്റവുമധികം പങ്ക് ഇന്ത്യൻ നിർമിത വിദേശ മദ്യത്തിനാണ് (IMFL). ഇതുവഴി 92.89 കോടി രൂപയുടെ വിൽപ്പന നടന്നു.</p>
<p>ബിയർ വിൽപ്പന 9.88 കോടി രൂപ,വിദേശ നിർമിത മദ്യം 1.58 കോടി രൂപ,വൈൻ 1.40 കോടി രൂപ എന്നിങ്ങനെയായിരുന്നു വിൽപ്പന.</p>
<p>പുതുവത്സര തലേന്ന് മാത്രം 5.95 ലക്ഷം രൂപയുടെ വിദേശ നിർമിത വൈനും വിറ്റഴിച്ചു.</p>
<p>ഔട്ട്ലെറ്റ് അടിസ്ഥാനത്തിൽ നോക്കിയാൽ, ഒറ്റ ദിവസം കൊണ്ട് ഒരു കോടി രൂപയുടെ വിൽപ്പന നടത്തി കൊച്ചി കടവന്ത്ര ബെവ്കോ ഔട്ട്ലെറ്റ് ഒന്നാം സ്ഥാനത്തെത്തി. ഡിസംബർ 31-ന് ഇവിടെ 1,00,16,610 രൂപയുടെ വിൽപ്പനയാണ് നടന്നത്.</p>
<p>95,08,670 രൂപയുടെ വിൽപ്പനയുമായി കൊച്ചി രവിപുരം ഔട്ട്ലെറ്റ് രണ്ടാം സ്ഥാനവും,</p>
<p>82,86,090 രൂപയുടെ വിൽപ്പന നേടിയ മലപ്പുറം എടപ്പാൾ കുറ്റിപ്പാല ഔട്ട്ലെറ്റ് മൂന്നാം സ്ഥാനവും നേടി.</p>]]> </content:encoded>
</item>

<item>
<title>അധ്യാപകരാകാൻ കെ ടെറ്റ് നിർബന്ധമാക്കി സർക്കാർ</title>
<link>https://thekeralajournal.com/1322</link>
<guid>https://thekeralajournal.com/1322</guid>
<description><![CDATA[ ഉയർന്ന യോഗ്യതയുള്ളവർക്കും അധ്യാപകരാകാൻ കെ ടെറ്റ് നിർബന്ധം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69577053e914a.jpg" length="97985" type="image/jpeg"/>
<pubDate>Fri, 02 Jan 2026 12:44:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ,എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾക്ക് കെ ടെറ്റ് യോഗ്യത നിർബന്ധമാക്കി സർക്കാർ ഉത്തരവ്.</p>
<p>സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. നെറ്റ്, പിഎച്ച്ഡി, സെറ്റ് ഉൾപ്പടെ ഉയർന്ന യോഗ്യതയുളളവരും ഇനി അധ്യാപകരാകാൻ കെ ടെറ്റ് പാസാകണം.</p>
<p>ഹൈസ്കൂൾ അധ്യാപകരെ പ്രധാനാധ്യാപക തസ്തികയിലേക്ക് പരിഗണിക്കാനും കെ ടെറ്റ് നിർബന്ധമാക്കി.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം</title>
<link>https://thekeralajournal.com/1321</link>
<guid>https://thekeralajournal.com/1321</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_69576aae984f5.jpg" length="85424" type="image/jpeg"/>
<pubDate>Fri, 02 Jan 2026 12:20:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും ജനുവരി 12 നകം തിരഞ്ഞെടുപ്പ് ചെലവ് കണക്ക് സമര്‍പ്പിക്കണം.</p>
<p>പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് അതത് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് സമര്‍പ്പിക്കേണ്ടത്. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം.</p>
<p>https://www.sec.kerala.gov.in/login എന്ന ലിങ്കില്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷനില്‍ ലോഗിന്‍ ചെയ്ത് ഓണ്‍ലൈനായും ചെലവ് കണക്ക് സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കില്‍ ലഭ്യമാണ്. </p>
<p>നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക. </p>]]> </content:encoded>
</item>

<item>
<title>യുവതി പ്രവേശത്തില്‍ സര്‍ക്കാര്‍ നിലപാട് മാറ്റി, അതുകൊണ്ട് അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തത്&#45; സുകുമാരൻ നായര്‍</title>
<link>https://thekeralajournal.com/1309</link>
<guid>https://thekeralajournal.com/1309</guid>
<description><![CDATA[ സ്വന്തം ലേഖകൻ :- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695674e54caaf.jpg" length="53455" type="image/jpeg"/>
<pubDate>Thu, 01 Jan 2026 18:53:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുന്ന | റിപ്പോർട്ട്</p>
<p>ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസ് ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുത്തതെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി.</p>
<p>മന്നം ജയന്തിയോടനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിഷയത്തിൽ എൻ.എസ്.എസിനെ രാഷ്ട്രീയമായി കരുവാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.</p>
<p>ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടുനിന്ന ചില രാഷ്ട്രീയ പാർട്ടികൾ, എൻ.എസ്.എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിക്കാൻ ശ്രമിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാൽ തെരഞ്ഞെടുപ്പുകളിൽ എൻ.എസ്.എസിന് പ്രത്യേക രാഷ്ട്രീയ നിലപാടുകളില്ലെന്നും, സമുദായ അംഗങ്ങൾക്ക് അവരുടെ താൽപ്പര്യപ്രകാരം രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ പൂർണ സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ശബരിമല സ്വർണക്കവർച്ച കേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.</p>
<p>അതേസമയം, സർക്കാരുമായി എൻ.എസ്.എസ് അടുക്കുന്നു എന്ന സൂചനകൾ സമുദായത്തിനുള്ളിൽ തന്നെ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ചില ഇടങ്ങളിൽ ജി. സുകുമാരൻ നായർക്കെതിരെ പ്രതിഷേധങ്ങളും നടന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശബരിമല വിഷയത്തിലെ നിലപാട് വീണ്ടും വ്യക്തമാക്കി അദ്ദേഹം രംഗത്തെത്തിയത്.</p>
<p>വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ലെന്നും സുകുമാരൻ നായർ ആവർത്തിച്ചു</p>]]> </content:encoded>
</item>

<item>
<title>പുതുവർഷത്തിൽ ഓടിക്കോ....?</title>
<link>https://thekeralajournal.com/1307</link>
<guid>https://thekeralajournal.com/1307</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6955ef117ebd4.jpg" length="73436" type="image/jpeg"/>
<pubDate>Thu, 01 Jan 2026 09:23:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>തിരുവനന്തപുരം</strong> :- കായിക രംഗത്തിന് കുതിപ്പാകാൻ കേരളം.2016-ൽ കേരളത്തിലെ കായിക സ്വപ്നങ്ങൾക്ക് ഒപ്പമുണ്ടായിരുന്നത് വെറും 2 സിന്തറ്റിക് ട്രാക്ക് മാത്രമായിരുന്നു. അവിടെ നിന്നും 2025 ല്‍ 24 സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം വളർന്നു. ഒമ്പതര വര്‍ഷത്തിനിടെ 22 പുതിയ സിന്തറ്റിക് ട്രാക്കാണ് സർക്കാർ നിർമിച്ചത്. 6 സിന്തറ്റിക് ട്രാക്കുകളുടെ നിർമാണം പുരോഗമിക്കുകയുമാണ്. ഇതോടെ എല്ലാ ജില്ലയിലും സിന്തറ്റിക് ട്രാക്കുള്ള സംസ്ഥാനമായി കേരളം മാറി. </p>
<p>നീലേശ്വരം, കല്‍പ്പറ്റ, പരിയാരം, തലശ്ശേരി, ബ്രണ്ണന്‍ കോളേജ്, മേപ്പയ്യൂര്‍, നിലമ്പൂര്‍, എടപ്പാള്‍, പൊന്നാനി, ചാത്തന്നൂര്‍, കോട്ടായി, പറളി, കുന്നംകുളം, നാട്ടിക, എറണാകുളം, പ്രീതികുളങ്ങര, നെടുങ്കണ്ടം, പാല, കൊടുമണ്‍, കൊല്ലം, ആറ്റിങ്ങല്‍, ജി വി രാജ സ്‌കൂള്‍ എന്നിവിടങ്ങളിലാണ് പുതിയ ട്രാക്ക് ഒരുങ്ങിയത്. ഇരിങ്ങാലക്കുട, കടയിരുപ്പ്, കുസാറ്റ്, ചെങ്ങന്നൂര്‍, പത്തനംതിട്ട, മൂവാറ്റുപുഴ എന്നിവിടങ്ങളിലാണ് നിർമാണം നടക്കുന്നത്</p>]]> </content:encoded>
</item>

<item>
<title>ആരോഗ്യം ആനന്ദം – Vibe 4 Wellness’ ക്യാമ്പയിൻ മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും</title>
<link>https://thekeralajournal.com/1303</link>
<guid>https://thekeralajournal.com/1303</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6955cb59645fd.jpg" length="56874" type="image/jpeg"/>
<pubDate>Thu, 01 Jan 2026 06:49:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ജനങ്ങളുടെ ശാരീരിക–മാനസിക ആരോഗ്യ സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ ആരംഭിക്കുന്ന ‘ആരോഗ്യം ആനന്ദം – Vibe 4 Wellness’ ക്യാമ്പയിൻ മുഖ്യമന്ത്രി ഇന്ന് (01/01/2026) തിരുവനന്തപുരത്ത് വച്ച് ഉദ്ഘാടനം ചെയ്യും. പുതുവത്സര ദിനത്തിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ ആരംഭിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6955cb5a92870.jpg" alt=""></p>
<p>ആരോഗ്യ ബോധവത്കരണം, മാനസിക ആരോഗ്യം, ശാരീരിക ക്ഷമത, ജീവിതശൈലി രോഗങ്ങൾ തടയൽ എന്നിവയാണ് ക്യാമ്പയിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പരിപാടികളിലൂടെ ആരോഗ്യം സന്തോഷത്തിന്റെ അടിസ്ഥാനം ആക്കുകയാണ് പദ്ധതിയുടെ ഉദ്ദേശം.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6955cb5a09409.jpg" alt=""></p>
<p>സംസ്ഥാനത്തുടനീളം വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ക്യാമ്പയിൻ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. വ്യായാമം, യോഗ, ആരോഗ്യ പരിശോധനകൾ, കൗൺസിലിംഗ് സെഷനുകൾ, ബോധവത്കരണ ക്ലാസുകൾ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി നടത്തും.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6955cb5b830c5.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പുതുവത്സരാഘോഷം: ബാറുകളും ബിയര്‍&#45; വൈന്‍ പാര്‍ലറുകളും ഇന്ന് രാത്രി 12 മണി വരെ</title>
<link>https://thekeralajournal.com/1301</link>
<guid>https://thekeralajournal.com/1301</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69548e2ac3497.jpg" length="56345" type="image/jpeg"/>
<pubDate>Wed, 31 Dec 2025 08:15:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ബാറുകളുടെ പ്രവര്‍ത്തന സമയത്തില്‍ ഇളവ്. ഇന്ന് (ബുധനാഴ്ച) ബാറുകള്‍ക്ക് രാത്രി 12 മണിവരെ പ്രവര്‍ത്തിക്കാം.</p>
<p>ബിയര്‍- വൈന്‍ പാര്‍ലറുകളുടെ സമയവും നീട്ടി നല്‍കിയിട്ടുണ്ട്. ഇളവ് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കി.</p>
<p>വിനോദസഞ്ചാരികളുടെ വരവ് കണക്കിലെടുത്താണ് തീരുമാനം. സംസ്ഥാനത്ത് ആദ്യമായാണ് പുതുവത്സരാഘോഷങ്ങള്‍ക്കായി ബാറുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കുന്നത്. എന്നാല്‍ ബെവ്കോ ഔട്ടലെറ്റുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റമില്ല. ഒന്‍പതു മണി വരെയാകും ഔട്ട് ലെറ്റുകള്‍ പ്രവര്‍ത്തിക്കുക.</p>
<p>രാവിലെ 10 മണി മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം. ഇതില്‍ ഒരു മണിക്കൂറിന്റെ ഇളവാണ് നല്‍കിയിരിക്കുന്നത്. വിവിധ ബാറുകള്‍ പുതുവത്സരം പ്രമാണിച്ച്‌ വലിയ ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മകരവിളക്ക് മഹോത്സവം: പോലീസിന്റെ പുതിയ ബാച്ച് ചുമതലയേറ്റെടുത്തു</title>
<link>https://thekeralajournal.com/1300</link>
<guid>https://thekeralajournal.com/1300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69547995ac90f.jpg" length="139882" type="image/jpeg"/>
<pubDate>Wed, 31 Dec 2025 06:47:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമലയിൽ പോലീസിന്റെ അഞ്ചാമത്തെ ബാച്ച് സ്പെഷ്യൽ ഓഫീസർ എം കൃഷ്ണന്റെ നേതൃത്വത്തിൽ ചുമതലയേറ്റെടുത്തു. നിലവിൽ എറണാകുളം ക്രൈം ബ്രാഞ്ച് എസ് പിയാണ് എം കൃഷ്ണൻ. മറ്റു സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്ന അയ്യപ്പഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കി അവരെ സംതൃപ്തിയോടെ സന്നിധാനത്ത് നിന്ന് തിരികെ അയക്കുക എന്നതാണ് ഡ്യൂട്ടിയിലുള്ള ഓരോരുത്തരുടെയും കടമയെന്നും ഡ്യൂട്ടി ഓഫീസർ പുതിയ ബാച്ചിനെ ഓർമപ്പെടുത്തി. </p>
<p>സന്നിധാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെപ്പറ്റിയും ഓരോയിടത്തും അയ്യപ്പന്മാർക്ക് ഒരുക്കിയിട്ടുള്ള വിവിധ സൗകര്യങ്ങളെക്കുറിച്ചും ഓരോ പോലീസുകാരനും അറിവുണ്ടാകണം. അവരുടെ സംശയങ്ങൾ ക്ഷമയോടെ കേൾക്കാനും വ്യക്തമായ മറുപടി നൽകാനും കഴിയണമെന്ന് ഡ്യൂട്ടി ഓഫീസർ പറഞ്ഞു. ശബരിപീഠം, മരക്കൂട്ടം, സോപാനം, പതിനെട്ടാം പടി, നടപ്പന്തൽ, യൂ-ടേൺ, ശരംകുത്തി, കൊടിമരം, മാളികപ്പുറം, പാണ്ടിത്താവളം, കെ എസ് ഇ ബി എന്നിവയാണ് പ്രധാന ഡ്യൂട്ടി പോയിന്റുകൾ. ഒരു മിനുറ്റിൽ 70 അയ്യപ്പന്മാരെ പതിനെട്ടാം പടി കടത്തി വിടണം. നടപന്തലിൽ ഭക്തരുടെ നിര ചലിപ്പിക്കാൻ വിവിധ ഡ്യൂട്ടി പോയിന്റുകൾ തമ്മിലുള്ള ഏകോപനം ചുമതലയുള്ള ഉദ്യോഗസ്ഥർ ഉറപ്പാക്കണം. ഭക്തരെ ഒരു കേന്ദ്രത്തിലും തങ്ങിനിൽക്കാൻ അനുവദിക്കരുത്. പാണ്ടിത്താവളത്ത് ആനയിറങ്ങുന്ന പ്രദേശമായതിനാൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായം തേടണം. ക്യൂ കോംപ്ലക്സിൽ ശൗചാലയ കേന്ദ്രങ്ങളിൽ കൃത്യമായ ദിശാസൂചിക ബോർഡുകൾ സ്ഥാപിച്ചുവെന്നു ഉറപ്പാക്കണമെന്നും ഡ്യൂട്ടി ഓഫീസർ കൂട്ടിച്ചേർത്തു. </p>
<p>10 ഡി വൈ എസ് പിമാരും, 35 സി ഐമാരും, സിപിഒ, എസ്ഐ, എഎസ്ഐ, എസ് സി പി ഓ എന്നിവരുൾപ്പെടെ 1593 പേരാണ് പുതിയ ബാച്ചിലുള്ളത്.</p>]]> </content:encoded>
</item>

<item>
<title>ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെ വിശദീകരണവുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ്</title>
<link>https://thekeralajournal.com/1299</link>
<guid>https://thekeralajournal.com/1299</guid>
<description><![CDATA[ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ ആലേഖനം ചെയ്ത ചിത്രത്തിനെതിരെ പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് വിശദീകരണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6954770b81f20.jpg" length="100673" type="image/jpeg"/>
<pubDate>Wed, 31 Dec 2025 06:36:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോട്ടറി ടിക്കറ്റില്‍ ഏതെങ്കിലും തരത്തില്‍ മതചിഹ്നങ്ങളുടെ പ്രകാശനമോ ദുരുപയോഗമോ നടത്തിയിട്ടില്ലെന്ന് ഭാഗ്യക്കുറി വകുപ്പ് പറഞ്ഞു.</p>
<p>അബ്സ്ട്രാക്‌ട് രീതിയിള്ള പെയിന്റിങ്ങാണ് ലോട്ടറി ടിക്കറ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിലുള്ള രൂപങ്ങളുടെ നിര്‍വചനം സാധ്യമല്ല. വിഷയത്തിലുള്ള തെറ്റായ വ്യാഖ്യാനങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം. സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഉപജീവനമാര്‍ഗവും ആശ്വാസവുമാണ് സംസ്ഥാന ഭാഗ്യക്കുറിപ്പ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍. അതിനോട് സഹകരണം ഉണ്ടാകണമെന്നും ഭാഗ്യക്കുറി വകുപ്പ് അഭ്യര്‍ത്ഥിച്ചു.</p>
<p>സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനായി ലളിതകലാ അക്കാദമിയും ഭാഗ്യക്കുറി വകുപ്പും കരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ആര്‍ട്ടിസ്റ്റുകളുടെ പെയിന്റിങ്ങുകളാണ് ലളിതകലാ അക്കാദമി ഭാഗ്യക്കുറി വകുപ്പിന് ലഭ്യമാക്കുന്നത്. ഇത്തരത്തില്‍ നിരവധി പെയിന്റിങ്ങുകള്‍ ലോട്ടറിയില്‍ അച്ചടിച്ചുവന്നിരുന്നു. ഇത്തരത്തില്‍ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പ്രസിദ്ധീകരിച്ച എസ് കെ 34 സീരിസിലെ സുവര്‍ണ കേരളം ഭാഗ്യക്കുറിയില്‍ പ്രസിദ്ധീകരിച്ച ചിത്രമായിരുന്നു വിവാദമായത്.</p>
<p>ലോട്ടറിയില്‍ പതിച്ച ചിത്രത്തിനെതിരെ ഹിന്ദു ഐക്യവേദിയായിരുന്നു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഹിന്ദുക്കളെ അധിക്ഷേപിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദി പ്രസിഡന്റ് ആര്‍ വി ബാബുവാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ലോട്ടറി രൂപകല്‍പന, അച്ചടി, പ്രസിദ്ധീകരണം എന്നിവയ്ക്ക് പിന്നിലുള്ള ആളുകള്‍ക്കെതിരെ കേസെടുക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.</p>
<p>വിഷയത്തില്‍ പ്രതികരണവുമായി ദളിത് ചിന്തകനും ആക്ടിവിസ്റ്റുമായ ടി എസ് ശ്യാംകുമാര്‍ രംഗത്തെത്തിയിരുന്നു. കേരള സര്‍ക്കാരിന്റെ ലോട്ടറി ടിക്കറ്റില്‍ ശിവലിംഗത്തില്‍ ആര്‍ത്തവ രക്തം വന്നുവീഴുന്ന രീതിയില്‍ ചിത്രീകരിച്ചിരിക്കുന്നത് 'ഹിന്ദുക്കളെ അപമാനിക്കാനാണ്' എന്ന രീതിയിലുള്ള പ്രചാരണം ശക്തമായി നടന്നുകൊണ്ടിരിക്കുകയാണെന്നും ഒന്നാമതായി മനസിലാക്കേണ്ടത് പ്രാചീനതന്ത്ര പാരമ്ബര്യത്തില്‍ ആര്‍ത്തവ രക്തം അശുദ്ധമാണെന്ന സങ്കല്‍പം ഉണ്ടായിരുന്നില്ല എന്നാണെന്നും ശ്യാംകുമാര്‍ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>മുൻ എംഎൽഎ പി. എം. മാത്യു നിര്യാതനായി</title>
<link>https://thekeralajournal.com/1291</link>
<guid>https://thekeralajournal.com/1291</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6953398e1bcb8.jpg" length="47577" type="image/jpeg"/>
<pubDate>Tue, 30 Dec 2025 08:01:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ എംഎൽഎയും കേരളാ കോൺഗ്രസ് ചെയർമാനുമായിരുന്ന ശ്രീ പി. എം. മാത്യു എക്‌സ് എംഎൽഎ നിര്യാതനായി. ഇന്ന് (30/12/2025)  പുലർച്ചെ 3.11ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം.</p>
<p>ഭൗതിക ശരീരം ഇന്ന് വൈകിട്ട് 5 മണിക്ക് കടുത്തുരുത്തി കാപ്പുംതലയിലെ വസതിയിൽ കൊണ്ടുവരും.</p>
<p>സംസ്കാര ശുശ്രൂഷ നാളെ (31/12/2025) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കും. തുടർന്ന് കടുത്തുരുത്തി സെന്റ് മേരീസ് ചർച്ച് (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടക്കും.</p>
<p>1991 മുതൽ 1996 വരെ ഒമ്പതാം കേരള നിയമസഭയിൽ കടുത്തുരുത്തി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചത്.</p>
<p>രാഷ്ട്രീയ ജീവിതം: ദീർഘകാലം കേരള കോൺഗ്രസ് (എം) നേതാവായിരുന്ന അദ്ദേഹം, 2025 മേയിൽ രൂപീകരിച്ച നാഷണൽ ഫാർമേഴ്സ് പാർട്ടി (NFP) എന്ന പുതിയ രാഷ്ട്രീയ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരികയായിരുന്നു. കർഷക പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം.</p>
<p>അഭിഭാഷകനായിരുന്ന അദ്ദേഹം കോട്ടയം ജില്ലാ കൗൺസിൽ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>പി. ജെ. മാത്യുവിന്റെ മകനായി 1950 സെപ്റ്റംബർ 30-നാണ് അദ്ദേഹം ജനിച്ചത്. കുസുമം മാത്യുവാണ് ഭാര്യ. </p>]]> </content:encoded>
</item>

<item>
<title>കൊച്ചി ബ്രോഡ് വേയില്‍ വൻ തീപിടിത്തം; 12 ഓളം കടകള്‍ കത്തിനശിച്ചു</title>
<link>https://thekeralajournal.com/1288</link>
<guid>https://thekeralajournal.com/1288</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69532512cec2d.jpg" length="61541" type="image/jpeg"/>
<pubDate>Tue, 30 Dec 2025 06:34:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എറണാകുളം നഗരത്തിലെ ബ്രോഡ്‌വേയില്‍ വൻ തീപിടിത്തം. 12 ഓളം കടകള്‍ കത്തിനശിച്ചു. ഫാൻസി ഉത്പന്നങ്ങളും കളിപ്പാട്ടങ്ങളും വില്‍ക്കുന്ന കടകളാണ് കത്തിനശിച്ചത്.</p>
<p>പുലർച്ചെ 1:15-ഓടെ ശ്രീധർ തിയേറ്ററിനടുത്തുള്ള കടകള്‍ക്കാണ് തീപിടിച്ചത്.</p>
<p>പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാല്‍ തീ അതിവേഗം പടരുകയായിരുന്നു. ഫയർഫോഴ്സിന്റെ 11 യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീ നിയന്ത്രണ വിധേയമായതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.</p>]]> </content:encoded>
</item>

<item>
<title>ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ</title>
<link>https://thekeralajournal.com/1285</link>
<guid>https://thekeralajournal.com/1285</guid>
<description><![CDATA[ സ്വന്തം ലേഖകൻ :- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69526d2236eb3.jpg" length="115525" type="image/jpeg"/>
<pubDate>Mon, 29 Dec 2025 17:33:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഐ &amp; പി.ആർ.</p>
<p>പത്തനംതിട്ട :-ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് <strong>36,33,191</strong> പേർ* </p>
<p>മണ്ഡലകാലപൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് <strong>36,33,191</strong> പേർ ദർശനം നടത്തി. ഓൺലൈൻ ബുക്കിങ്ങിലൂടെ <strong>30,91,183</strong> പേരും സ്പോട്ട് ബുക്കിങ്ങിലൂടെ <strong>4,12,075</strong>, പുൽമേട് വഴി <strong>129933</strong> പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.</p>
<p></p>
<p>കഴിഞ്ഞകൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ <strong>32,49,756</strong> പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_69526de505767.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച്‌ ആദായനികുതി വകുപ്പ്</title>
<link>https://thekeralajournal.com/1284</link>
<guid>https://thekeralajournal.com/1284</guid>
<description><![CDATA[ പാൻ കാര്‍ഡ്  ആധാര്‍ ബന്ധിപ്പിക്കാൻ ഉള്ള അവസാന തീയതി 31 ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_695226a985992.jpg" length="55413" type="image/jpeg"/>
<pubDate>Mon, 29 Dec 2025 12:29:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഓർമിപ്പിച്ച്‌ ആദായനികുതി വകുപ്പ്. ഇതുവരെയും ബന്ധിപ്പിക്കാത്തവർ 31നകം നടപടികള്‍ പൂർത്തിയാക്കണമെന്നാണ് ആദായനികുതി വകുപ്പിന്റെ കർശന നിർദേശം.</p>
<p>ഈ സമയപരിധിക്കകത്ത് ലിങ്ക് ചെയ്യാത്തവരുടെ പാൻ കാർഡുകള്‍ പ്രവർത്തനരഹിതമാകുമെന്നും മുന്നറിയിപ്പുണ്ട്.</p>
<p>ഇതുവരെയും പാൻ കാർഡുകള്‍ ആധാറുമായി ലിങ്ക് ചെയ്യാത്തവർക്ക് 1000 രൂപ അധിക ഫീസായി (ലേറ്റ് ഫീ) അടയ്ക്കേണ്ടതുണ്ട്. എന്നാല്‍, 2024 ഒക്ടോബർ ഒന്നിനു ശേഷം ആധാർ എന്റോള്‍മെന്റ് ഐഡി ഉപയോഗിച്ചു പാൻ കാർഡുകള്‍ കരസ്ഥമാക്കിയവർ ലിങ്ക് ചെയ്യുന്ന സമയത്ത് ഈ പിഴത്തുക അടയ്ക്കേണ്ടതില്ല.</p>
<p><strong>എങ്ങനെ അറിയാം?</strong></p>
<p>ആദായനികുതിവകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ https://www.incometax.gov.in/iec/foportal/ എന്ന സൈറ്റില്‍ "ലിങ്ക് ആധാർ സ്റ്റാറ്റസ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പാൻ നന്പറും ആധാർ നന്പറും സമർപ്പിച്ചു കഴിഞ്ഞാല്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന് അറിയാൻ സാധിക്കും.</p>
<p><strong>എങ്ങനെ ബന്ധിപ്പിക്കാം?</strong></p>
<p>ഇതേ സൈറ്റില്‍ ചെന്ന് "ലിങ്ക് ആധാർ' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. അതിനു ശേഷം വരുന്ന പേജില്‍ പാൻ കാർഡ് നന്പറും ആധാർ കാർഡ് നന്പറും സമർപ്പിക്കുക. പിഴ അടയ്ക്കേണ്ടവർ 1000 രൂപ അധികഫീസ് നല്‍കുക. പേമെന്റ് വിജയകരമായാല്‍ ആധാറിലുള്ള പേരും മൊബൈല്‍ നന്പറും നല്‍കുക. തുടർന്ന് "ലിങ്ക് ആധാർ' ബട്ടണ് ക്ലിക്ക് ചെയ്ത് മൊബൈലില്‍ ലഭിക്കുന്ന ഒടിപി നല്‍കി വേരിഫിക്കേഷൻ പൂർത്തിയാക്കിയാല്‍ പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അപേക്ഷ സമർപ്പിക്കപ്പെടും.</p>]]> </content:encoded>
</item>

<item>
<title>നവകേരളം സിറ്റിസൺ റസ്പോൺസ് പ്രോഗ്രാം ജനുവരി ഒന്നുമുതൽ തുടക്കമാകും..</title>
<link>https://thekeralajournal.com/1283</link>
<guid>https://thekeralajournal.com/1283</guid>
<description><![CDATA[ സ്വന്തം ലേഖകൻ:- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69520e77a6643.jpg" length="98466" type="image/jpeg"/>
<pubDate>Mon, 29 Dec 2025 10:47:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ ജനങ്ങളിലേക്ക് എത്തി, അവരുടെ അഭിപ്രായങ്ങൾ കേട്ടും വികസനചർച്ചകളിൽ പങ്കെടുപ്പിച്ചും നയരൂപീകരണത്തിന്റെ അവിഭാജ്യഘടകമാക്കുന്ന ബൃഹത് പരിപാടിയാണ് നവകേരളം സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം. വികസിത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതനിലവാരമുള്ള നാടായി കേരളത്തെ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് സംസ്ഥാനസർക്കാർ ഈ പരിപാടി നടപ്പാക്കുന്നത്. ജില്ലയിൽ 2026 ജനുവരി ഒന്നു മുതൽ ഫെബ്രുവരി 28 വരെ, സാമൂഹിക സന്നദ്ധ സേവന അംഗങ്ങളുടെ സഹകരണത്തോടെ ഈ വികസന- ക്ഷേമപഠനപരിപാടി</p>
<p>നടത്തും.</p>
<p></p>]]> </content:encoded>
</item>

<item>
<title>പ്രാര്‍ത്ഥനകള്‍ വിഫലം; ചിറ്റൂരിൽ കാണാതായ ആറ് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/1275</link>
<guid>https://thekeralajournal.com/1275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6950c9de7c7e6.jpg" length="80519" type="image/jpeg"/>
<pubDate>Sun, 28 Dec 2025 11:41:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലക്കാട്: ചിറ്റൂരിൽ നിന്ന് കാണാതായ ആറുവയസുകാരൻ സുഹാന്റെ മൃതദേഹം കണ്ടെത്തി. 21 മണിക്കൂറോളം നീണ്ടുനിന്ന തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.</p>
<p>വീട്ടിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയുള്ള ഒരു കുളത്തിൽ നിന്നാണ് മൃതദേഹം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>അമ്പാട്ടുപാളയം എരുമൻകോട് സ്വദേശികളായ മുഹമ്മദ് അനസ് – തൗഹിത ദമ്പതികളുടെ ഇളയമകനാണ് സുഹാൻ. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് കുട്ടിയെ കാണാതായത്.</p>
<p>സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ക്രിസ്മസിന്  റിക്കാര്‍ഡ് മദ്യ വില്‍പ്പന : ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ മദ്യം വിറ്റു</title>
<link>https://thekeralajournal.com/1269</link>
<guid>https://thekeralajournal.com/1269</guid>
<description><![CDATA[ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 ശതമാനം കൂടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694f30a8cad0d.jpg" length="85579" type="image/jpeg"/>
<pubDate>Sat, 27 Dec 2025 06:35:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബെവ്കോയില്‍ റെക്കോർഡ് മദ്യവില്‍പ്പന. ക്രിസ്മസ് വാരത്തില്‍ 332.62 കോടി രൂപയുടെ വില്‍പ്പന നടന്നെന്ന് കണക്ക്.</p>
<p>ക്രിസ്മസ് വാര വില്‍പ്പനയായി കണക്കാക്കുന്നത് ഡിസംബർ 22 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലെ വില്‍പ്പനയാണ്. അതില്‍ വലിയ വർധനവാണ് ഇക്കുറി ഉണ്ടായിരിക്കുന്നത്. കണക്കുകള്‍ പ്രകാരം കഴിഞ്ഞ വർഷത്തേക്കാള്‍ 19 ശതമാനം വർധനവാണ് ഉണ്ടായത്.</p>
<p>ഡിസംബർ 24 ന് വൈകുന്നേരമാണ് വലിയ വർധനവ് ഉണ്ടായത്. 114.45 കോടി രൂപയുടെ മദ്യം വിറ്റു. 2024 ല്‍ ഇത് 98.98 ശതമാനം ആയിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഇന്ന്</title>
<link>https://thekeralajournal.com/1261</link>
<guid>https://thekeralajournal.com/1261</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694dee26911a6.jpg" length="94900" type="image/jpeg"/>
<pubDate>Fri, 26 Dec 2025 07:38:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് കോര്‍പ്പറേഷനുകളിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍, മുനിസിപ്പാലിറ്റികളിലെ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍ പദവികളിലേക്കുളള തെരഞ്ഞെടുപ്പ് ഇന്ന്.</p>
<p>മേയര്‍, ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ രാവിലെ പത്തരയ്ക്കും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പുകള്‍ ഉച്ചക്ക് ശേഷം രണ്ടരയ്ക്കുമാണ്.</p>
<p>പഞ്ചായത്തുകളില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നാളെയാണ്. സത്യപ്രതിജ്ഞ ചെയ്ത് അംഗമായിട്ടില്ലാത്തവര്‍ക്ക് വോട്ടവകാശമുണ്ടാവില്ല. </p>
<p>വോട്ടവകാശമുളള അംഗങ്ങളുടെ പകുതിയാണ് ക്വാറം തികയാൻ വേണ്ടത്. സ്ഥാനാർഥിയെ ഒരംഗം നാമനിർദേശം ചെയ്യുകയും ഒരാള്‍ പിന്താങ്ങുകയും വേണം. സംവരണം ചെയ്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നവരെ ആരും നാമനിർദേശം ചെയ്യുകയോ പിന്താങ്ങുകയോ ചെയ്യേണ്ടതില്ല.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരസഭ : പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്</title>
<link>https://thekeralajournal.com/1257</link>
<guid>https://thekeralajournal.com/1257</guid>
<description><![CDATA[ 21 കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ആകും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694d65ed803f0.jpg" length="86345" type="image/jpeg"/>
<pubDate>Thu, 25 Dec 2025 21:57:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ നഗരസഭയിലെ ഭരണ സമിതിയുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പുളിക്കകണ്ടം കുടുംബം. യുഡിഎഫിനാണ് പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_694d65f922bf0.jpg" alt=""></p>
<p>കോണ്‍ഗ്രസ്സ് വിമത മായ രാഹുല്‍ കൂടെ പിന്തുണച്ചതോടെ പാലാ നഗര സഭയിൽ കേരള കോണ്‍ഗ്രസ്‌ (എം) പ്രതിപക്ഷ സ്ഥാനത്താകും.</p>
<p>ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും.കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.</p>
<p>രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകും</p>
<p>ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും.</p>]]> </content:encoded>
</item>

<item>
<title>വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി മുന്നറിയിപ്പ് : &amp;apos;ഗോസ്റ്റ് പെയറിംഗ്&amp;apos; (Ghost Pairing) തട്ടിപ്പ് വ്യാപകം</title>
<link>https://thekeralajournal.com/1253</link>
<guid>https://thekeralajournal.com/1253</guid>
<description><![CDATA[ ഗോസ്റ്റ് പെയറിംഗ്എന്താണ് ? എങ്ങനെയാണ് പ്രവർത്തിക്കുന്നത്.? അറിയാം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694b3d0a400a5.jpg" length="142703" type="image/jpeg"/>
<pubDate>Wed, 24 Dec 2025 06:38:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വാട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി ഒരു മുന്നറിയിപ്പ്. 'ഗോസ്റ്റ് പെയറിംഗ്' (Ghost Pairing) എന്നാണ് ഈ പുതിയ തട്ടിപ്പിന്റെ പേര്.</strong></p>
<p>വാട്‌സ്ആപ്പിന്റെ 'ഡിവൈസ് ലിങ്കിംഗ്' (Device Linking) ഫീച്ചർ ദുരുപയോഗം ചെയ്തുകൊണ്ട് ഹാക്കർമാർക്ക് നിങ്ങളുടെ അക്കൗണ്ട് രഹസ്യമായി നിയന്ത്രിക്കാൻ സാധിക്കുന്നു. സാങ്കേതികമായ പിഴവുകളേക്കാൾ, ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിച്ചാണ് ഹാക്കർമാർ ഇത് സാധിച്ചെടുക്കുന്നത്.</p>
<p><strong>ഗോസ്റ്റ് പെയറിംഗ് എങ്ങനെയാണ് പ്രവർത്തിക്കുന്നത്?</strong></p>
<p>സുഹൃത്തുക്കളിൽ നിന്നോ പരിചയക്കാരിൽ നിന്നോ (അവരുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാം) വരുന്ന ഒരു സന്ദേശത്തിലൂടെയാണ് ഇത് തുടങ്ങുന്നത്. "ഹായ്, ഞാൻ നിങ്ങളുടെ ഒരു ഫോട്ടോ കണ്ടു!", "ഈ ഫോട്ടോയിൽ കാണുന്നത് നിങ്ങളാണോ?" എന്നിങ്ങനെയുള്ള സന്ദേശങ്ങൾക്കൊപ്പം ഒരു ലിങ്കും ഉണ്ടാകും.</p>
<p>ഫേസ്ബുക്ക് പോസ്റ്റ് പോലെയോ ഫോട്ടോ ഗാലറി പോലെയോ തോന്നിക്കുന്ന ഒന്നായിരിക്കും ഇത്. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ഒരു വ്യാജ വെബ്‌പേജ് തുറക്കും. ഉള്ളടക്കം കാണുന്നതിനായി നിങ്ങളുടെ ഫോൺ നമ്പർ നൽകി "വെരിഫൈ" (Verify) ചെയ്യാൻ ആവശ്യപ്പെടും.</p>
<p>ഫോൺ നമ്പർ നൽകുന്നതോടെ നിങ്ങളുടെ ഫോണിലെ വാട്‌സ്ആപ്പിൽ ഒറിജിനൽ 'പെയറിംഗ് കോഡ്' (Pairing Code) ലഭിക്കും. വ്യാജ വെബ്‌സൈറ്റിൽ ഈ കോഡ് എന്റർ ചെയ്യാൻ ഹാക്കർമാർ ആവശ്യപ്പെടും. ഇതൊരു സാധാരണ സുരക്ഷാ പരിശോധനയാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താവ് കോഡ് നൽകുന്നതോടെ, ഹാക്കറുടെ ഡിവൈസ് നിങ്ങളുടെ വാട്‌സ്ആപ്പുമായി ലിങ്ക് ചെയ്യപ്പെടുന്നു.</p>
<p>കോഡ് നൽകിക്കഴിഞ്ഞാൽ വാട്‌സ്ആപ്പ് വെബ് വഴി ഹാക്കർക്ക് നിങ്ങളുടെ അക്കൗണ്ടിൽ പൂർണ്ണ നിയന്ത്രണം ലഭിക്കുന്നു. </p>
<p><strong>അവർക്ക് ചെയ്യാൻ കഴിയുന്നവ:</strong></p>
<p>നിങ്ങളുടെ പഴയതും പുതിയതുമായ മെസേജുകൾ വായിക്കാം.</p>
<p>നിങ്ങളുടെ സ്വകാര്യ ഫോട്ടോകളും വീഡിയോകളും ഡൗൺലോഡ് ചെയ്യാം.</p>
<p>തട്ടിപ്പ് വ്യാപിപ്പിക്കുന്നതിനായി നിങ്ങളുടെ പേരിൽ മറ്റുള്ളവർക്ക് മെസേജുകൾ അയക്കാം.</p>
<p>നിങ്ങളുടെ ഫോണിൽ വാട്‌സ്ആപ്പ് സാധാരണ പോലെ പ്രവർത്തിക്കും എന്നത് കൊണ്ട് തന്നെ വിവരങ്ങൾ ചോർത്തുന്നത് നിങ്ങൾ അറിയില്ല എന്നതാണ് ഏറ്റവും വലിയ അപകടം.</p>
<p><strong>എങ്ങനെ സുരക്ഷിതരാകാം?</strong></p>
<p> ലിങ്ക്ഡ് ഡിവൈസസ് പരിശോധിക്കുക: വാട്‌സ്ആപ്പിലെ Settings &gt; Linked Devices എന്നത് ഇടയ്ക്കിടെ പരിശോധിക്കുക. അവിടെ അപരിചിതമായ ഏതെങ്കിലും ഉപകരണമോ ബ്രൗസറോ (Google Chrome, Windows മുതലായവ) കണ്ടാൽ ഉടൻ ലോഗ് ഔട്ട് (Log out) ചെയ്യുക.</p>
<p>🚫 കോഡുകൾ കൈമാറാതിരിക്കുക: ഏതെങ്കിലും ലിങ്ക് കാണുന്നതിനായി വാട്‌സ്ആപ്പ് 'പെയറിംഗ് കോഡ്' നൽകുകയോ ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ ചെയ്യരുത്.</p>
<p>🔒 ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ: വാട്‌സ്ആപ്പിൽ 'ടു-സ്റ്റെപ്പ് വെരിഫിക്കേഷൻ' (Two-Step Verification) ഓണാക്കുക. ഇത് അക്കൗണ്ടിന് അധിക സുരക്ഷ നൽകുന്നു.</p>
<p>👀 ലിങ്കുകൾ പരിശോധിക്കുക: സുഹൃത്തുക്കളിൽ നിന്നാണെങ്കിൽ പോലും, സംശയാസ്പദമായ ലിങ്കുകൾ ലഭിച്ചാൽ അത് സ്ഥിരീകരിച്ച ശേഷം മാത്രം ക്ലിക്ക് ചെയ്യുക.</p>
<p>സാങ്കേതികവിദ്യയേക്കാൾ ഉപയോക്താവിന്റെ വിശ്വാസത്തെയാണ് ഗോസ്റ്റ് പെയറിംഗ് മുതലെടുക്കുന്നത്. അതിനാൽ <strong>ജാഗ്രതയാണ് ഏറ്റവും വലിയ പ്രതിരോധം</strong></p>]]> </content:encoded>
</item>

<item>
<title>എസ്‌ഐആര്‍ ; പരാതികളും ആക്ഷേപങ്ങളും ഇന്നു മുതല്‍ അറിയിക്കാം</title>
<link>https://thekeralajournal.com/1251</link>
<guid>https://thekeralajournal.com/1251</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694a846426279.jpg" length="83937" type="image/jpeg"/>
<pubDate>Wed, 24 Dec 2025 06:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്‍റെ ഭാഗമായുള്ള പരാതികളും ആക്ഷേപങ്ങളും ഇന്നു മുതല്‍ അറിയിക്കാം.</p>
<p>ജനുവരി 22 വരെ കരട് പട്ടികയിൻമേല്‍ എതിർപ്പുന്നയിക്കാൻ അവസരമുണ്ടാകും.</p>
<p>ഫെബ്രുവരി 14 വരെ ഹിയറിങ്ങുകളും പരിശോധനകളും നടക്കും . ഫെബ്രുവരി 21 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.</p>
<p>എസ്‌ഐആർ വിവരശേഖരണത്തിനു ശേഷമുള്ള കരട് വോട്ടർ പട്ടിക ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചിരുന്നു. ആകെയുള്ള 2.78 കോടി വോട്ടർമാരില്‍ 24,08,503 വോട്ടർമാർ പട്ടികയ്ക്ക് പുറത്താണ്.</p>
<p>കരട് വോട്ടർ പട്ടികയുടെ വിവരങ്ങള്‍ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് പേര് പുതുതായി ചേർക്കാനുള്ള ഫോമിനോടൊപ്പം അനുബന്ധരേഖകളും സമർപ്പിച്ച്‌ പട്ടികയില്‍ ഇടംനേടാം.</p>
<p>അതേസമയം എസ്‌ഐആറിനുള്ള സമയപരിധി നീട്ടി നല്‍കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഒരു പവൻ സ്വര്‍ണം വാങ്ങാൻ ഒരു ലക്ഷത്തിലേറെ വേണം, ഇന്നത്തെ വില 1,01,600 രൂപ</title>
<link>https://thekeralajournal.com/1248</link>
<guid>https://thekeralajournal.com/1248</guid>
<description><![CDATA[ സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694a1a8c09d6f.jpg" length="88137" type="image/jpeg"/>
<pubDate>Tue, 23 Dec 2025 09:59:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡിലേക്ക്.</p>
<p>ഒരു പവൻ സ്വര്‍ണത്തിന് 1,10,600 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണം വാങ്ങണമെങ്കിൽ 12700 രൂപ നൽകണം</p>
<p></p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോയുടെ ക്രിസ്മസ്&#45;പുതുവത്സര ഫെയറുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/1242</link>
<guid>https://thekeralajournal.com/1242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69489998b6506.jpg" length="66791" type="image/jpeg"/>
<pubDate>Mon, 22 Dec 2025 06:36:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ക്ക് ഇന്ന് തുടക്കമാകും. ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ രാവിലെ പത്തിന് തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കില്‍ നിർവഹിക്കും.</p>
<p>ആൻറണി രാജു എംഎല്‍എ അധ്യക്ഷനാവുന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആദ്യ വില്പന നിർവഹിക്കും. സപ്ലൈകോ ചെയർമാനും പൊതു വിതരണ ഉപഭോക്തൃകാര്യ സെക്രട്ടറിയുമായ എം.ജി. രാജമാണിക്യം, പൊതുവിതരണ ഉപഭോക്തകാര്യ കമ്മീഷണർ കെ. ഹിമ, സപ്ലൈകോ മാനേജിംഗ് ഡയറക്ടർ വി.എം. ജയകൃഷ്ണൻ, തിരുവനന്തപുരം നഗരസഭാ കൗണ്‍സിലർ എസ്.കെ.പി. രമേശ് എന്നിവർ സംസാരിക്കും.</p>
<p>ജനുവരി ഒന്ന് വരെയാണ് ഫെയറുകള്‍ ഉണ്ടാവുക. ആറ് ജില്ലകളില്‍ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള് നടത്തുക. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ സംഘടിപ്പിക്കുന്നത്.</p>
<p>സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല ക്രിസ്മസ് ഫെയർ ആയി മാറും. പ്രമുഖ ബ്രാൻഡുകളുടെ 280ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് പ്രത്യേകം ഓഫറുകളും ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങള്‍ക്ക് അഞ്ചു മുതല്‍ 50ശതമാനം വരെ വിലക്കുറവും നല്‍കും.</p>
<p>സപ്ലൈകോ നിലവില്‍ നടപ്പിലാക്കി വരുന്ന 20 കിലോഗ്രാം അരി 25 രൂപയ്ക്ക് ഫെയറുകളിലും ലഭ്യമാകും. 500 രൂപയ്ക്ക് മുകളില്‍ സബ്സിഡി ഇതര സാധനങ്ങള്‍ വാങ്ങുന്നവർക്ക് ഒരു കിലോ ശബരി ഉപ്പ് ഒരു രൂപയ്ക്ക് നല്‍കും.</p>
<p>ക്രിസ്മസിനോട് അനുബന്ധിച്ച്‌ സാന്റ ഓഫർ എന്ന പേരില്‍ 12 ഉല്‍പ്പന്നങ്ങള്‍ അടങ്ങിയ പ്രത്യേക കിറ്റും ഡിസംബർ 22 മുതല്‍ സപ്ലൈകോ വില്‍പ്പനശാലകളില്‍ ലഭിക്കും. കേക്ക്, പഞ്ചസാര, തേയില, പായസം മിക്സ്, ശബരി അപ്പം പൊടി, മസാലകള്‍ എന്നിവ അടങ്ങിയ 667 രൂപയുടെ 12 ഇന കിറ്റാണ് 500 രൂപയ്ക്ക് നല്‍കുന്നത്.</p>]]> </content:encoded>
</item>

<item>
<title>102 ന്റെ നിറവിൽ അയ്യനെ തൊഴുത് പാറുക്കുട്ടി</title>
<link>https://thekeralajournal.com/1235</link>
<guid>https://thekeralajournal.com/1235</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6947c3d95809b.jpg" length="118519" type="image/jpeg"/>
<pubDate>Sun, 21 Dec 2025 15:24:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല: പ്രായത്തെ തോൽപ്പിച്ച ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തോടെ 102-ാം വയസിൽ പാറുക്കുട്ടി മുത്തശ്ശി ശബരിമല സന്നിധാനത്തെത്തി അയ്യപ്പ ദർശന പുണ്യം നേടി. പതിനെട്ടാംപടി കയറി ദർശനം നടത്തിയത് മുത്തശ്ശിയുടെ മൂന്നാമത്തെ ശബരിമല തീർത്ഥാടനം കൂടിയാണ്.</p>
<p>2023ൽ 100-ാം വയസിൽ കന്നി മാളികപ്പുറമായി ശബരിമലയിൽ എത്തിയാണ് പാറുക്കുട്ടി മുത്തശ്ശി ആദ്യമായി അയ്യപ്പനെ തൊഴുതത്. തുടർന്ന് കഴിഞ്ഞ വർഷവും ഈ വർഷവും സന്നിധാനത്തെത്തി. പതിനെട്ടാംപടി വരെ ഡോളിയിലാണ് മുത്തശ്ശിയെ എത്തിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി സന്നിധാനത്ത് ദർശനം നടത്തി.</p>
<p>സുഖമായി അയ്യപ്പനെ തൊഴാൻ കഴിഞ്ഞതായും പൊലീസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ സഹായം ദർശനം സുഗമമാക്കിയതായും പാറുക്കുട്ടി മുത്തശ്ശി പറഞ്ഞു.</p>
<p>വയനാട് മീനങ്ങാടിക്ക് സമീപം കോളേരി സ്വദേശിയാണ് പാറുക്കുട്ടി. പേരക്കുട്ടികളും ബന്ധുക്കളും ശബരിമലയാത്രയ്ക്ക് തയ്യാറാകുമ്പോൾ പേരമകൻ ഗിരീഷ് കുമാർ മുത്തശ്ശിയോടും ഒപ്പം വരുമോയെന്ന് ചോദിച്ചതോടെയാണ് 2023ൽ ആദ്യമായി മലകയറാൻ തീരുമാനിച്ചത്. ഇത്തവണ പേരക്കുട്ടികളും ബന്ധുക്കളുമടക്കം 12 അംഗ സംഘത്തോടൊപ്പമാണ് മുത്തശ്ശി മലകയറിയത്. 19ന് രാവിലെ കോളേരി ക്ഷേത്രത്തിൽ നിന്ന് കെട്ടുനിറച്ചാണ് യാത്ര ആരംഭിച്ചത്.</p>
<p>ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട സ്വന്തം ജീവിതാനുഭവം സിനിമയിലും അവതരിപ്പിച്ചിരിക്കുകയാണ് പാറുക്കുട്ടി മുത്തശ്ശി. ഏറ്റുമാനൂർ സ്വദേശി വിശ്വ തേജസ് സംവിധാനം ചെയ്യുന്ന ‘രുദ്രന്റെ നീരാട്ട്’ എന്ന ചിത്രത്തിലാണ് മുത്തശ്ശി അഭിനയിച്ചിരിക്കുന്നത്. 100-ാം വയസിൽ ശബരിമല തീർത്ഥാടനം നടത്തുന്ന വേഷം തന്നെയാണ് സിനിമയിലും മുത്തശ്ശി അവതരിപ്പിക്കുന്നത്. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രമേയം ചർച്ച ചെയ്യുന്ന ചിത്രം അടുത്ത മാർച്ചിൽ റിലീസ് ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്</title>
<link>https://thekeralajournal.com/1232</link>
<guid>https://thekeralajournal.com/1232</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69474da63f691.jpg" length="55076" type="image/jpeg"/>
<pubDate>Sun, 21 Dec 2025 07:00:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ ഇന്ന്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും രാവിലെ പത്തിനും കോർപ്പറേഷനുകളിൽ രാവിലെ പതിനൊന്നരയ്ക്കുമാണ് സത്യപ്രതിജ്ഞ. ഏറ്റവും മുതിർന്ന അംഗം ആദ്യം സത്യപ്രതിജ്ഞ ചെയ്യും.</p>
<p>കോർപ്പറേഷനുകളിലും ജില്ലാ പഞ്ചായത്തുകളിലും കളക്ടർമാരും മറ്റിടങ്ങളിൽ അതത് വരണാധികാരികൾക്കുമാണ് ചുമതല. ആദ്യ ഭരണസമിതി യോഗവും ഇന്ന് നടക്കും.</p>
<p>നിലവിലുളള ഭരണസമിതിയുടെ കാലാവധി ഇന്നലെ അവസാനിച്ചതിനാലാണ്, അവധി ദിനമായിട്ടും ഇന്ന് സത്യപ്രതിജ്ഞ നിശ്ചയിച്ചത്. മലപ്പുറത്തെ എട്ട് തദ്ദേശസ്ഥാപനങ്ങളിൽ കാലാവധി അവസാനിക്കാത്തതിനാൽ ഡിസംബർ 22 നും അതിന് ശേഷവുമാണ് സത്യപ്രതിജ്ഞ.</p>
<p>മേയർ, ചെയർപേഴ്സൺ തെരഞ്ഞെടുപ്പ് ഈ മാസം ഇരുപത്തിയാറിനും പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഇരുപത്തിയേഴിനും നടക്കും.</p>]]> </content:encoded>
</item>

<item>
<title>സഞ്ജു ലോകകപ്പ് ടീമിൽ</title>
<link>https://thekeralajournal.com/1227</link>
<guid>https://thekeralajournal.com/1227</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694664a71b2d0.jpg" length="77746" type="image/jpeg"/>
<pubDate>Sat, 20 Dec 2025 14:26:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തി.</p>
<p>ബിസിസിഐ ആസ്ഥാനത്തു നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ടീമിനെ പ്രഖ്യാപിച്ചത്.</p>
<p>ഫോം ഔട്ടായ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ തിളങ്ങിയ ഓപ്പണര്‍ ഇഷാന്‍ കിഷനേയും ടീമില്‍ ഉള്‍പ്പെടുത്തി. റിങ്കു സിങും ലോകകപ്പ് ടീമിലുണ്ട്. ജിതേഷ് ശർമയെ തഴഞ്ഞതും ശ്രദ്ധേയമായി.</p>
<p>ലോകകപ്പ് ടീമിനൊപ്പം ന്യൂസിലന്‍ഡിനെതിരായ ഏകദിന, ടി20 പരമ്ബരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരെ 3 ഏകദിനങ്ങളും 5 ടി20 മത്സരങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. ജനുവരി 11 മുതല്‍ 31 വരെയാണ് ന്യൂസിലൻഡിനെതിരായ വൈറ്റ് ബോള്‍ പരമ്പര.</p>
<p>ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, അക്ഷര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, വാഷിങ്ടന്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, റിങ്കു സിങ്, ജസ്പ്രിത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്.</p>
<p>ഫെബ്രുവരി ഏഴിനാണ് ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് പോരാട്ടങ്ങള്‍. മാര്‍ച്ച്‌ എട്ടിനാണ് ഫൈനല്‍. ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉള്‍പ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ, യുഎസ്‌എ, നമീബിയ, നെതർലൻഡ്സ് എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലെ എതിരാളികള്‍. ഫെബ്രുവരി ഏഴിന് യുഎസ്‌എയുമായുള്ള മത്സരത്തോടെയാണ് ഇന്ത്യയുടെ ലോകകപ്പ് പോരാട്ടം തുടങ്ങുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>നടൻ ശ്രീനിവാസൻ അന്തരിച്ചു</title>
<link>https://thekeralajournal.com/1226</link>
<guid>https://thekeralajournal.com/1226</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_694616d465beb.jpg" length="67823" type="image/jpeg"/>
<pubDate>Sat, 20 Dec 2025 08:54:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു </p>
<p>200 ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.</p>
<p>തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ചിരിച്ചും ചിന്തിപ്പിചും കഴിഞ്ഞ 48 വർഷമായി സിനിമ മേഖലയിൽ സജീവ സാന്നിധ്യമായിരുന്നു ശ്രീനിവാസൻ. </p>
<p>69 വയസ്സ് ആയിരുന്നു. മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയ മേഖലയിലേക്ക് കടന്നുവന്നത്</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാന സ്കൂൾ കലോത്സവം : ജനുവരി 4 മുതൽ</title>
<link>https://thekeralajournal.com/1223</link>
<guid>https://thekeralajournal.com/1223</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6945f816253f2.jpg" length="100508" type="image/jpeg"/>
<pubDate>Sat, 20 Dec 2025 06:43:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 18 വരെ നടക്കും.</p>
<p>തൃശൂരാണ് ഇത്തവണ സംസ്ഥാന മത്സരത്തിന് വേദിയാവുക.സമാപന സമ്മേളനത്തിൽ നടൻ മോഹൻലാൽ അതിഥിയായി എത്തും.</p>]]> </content:encoded>
</item>

<item>
<title>ശബരിമലയിൽ 26 ന് മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം</title>
<link>https://thekeralajournal.com/1218</link>
<guid>https://thekeralajournal.com/1218</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6944a7e0d3f16.jpg" length="84917" type="image/jpeg"/>
<pubDate>Fri, 19 Dec 2025 06:48:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>27 ന് നടക്കുന്ന മണ്ഡലപൂജയ്ക്ക് അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്നതിനുള്ള തങ്ക അങ്കി 26 ന് പുറപ്പെടും.അന്നേ ദിവസം ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരും.</p>
<p>മകരവിളക്കിനോടനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ യോഗത്തില്‍ വിലയിരുത്തും. മകരവിളക്കിനെത്തുന്ന ഭക്തരുടെ പെരുമാറ്റ രീതികളും ശീലങ്ങളും വ്യത്യസ്തമാണ്. കാട്ടില്‍ തമ്പടിക്കുക, പര്‍ണശാല കെട്ടുക തുടങ്ങിയവയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ വിലയിരുത്തും.</p>
<p>മകരവിളക്ക് ദര്‍ശിക്കുന്നതിന് പ്രത്യേക സ്ഥലങ്ങള്‍ ഭക്തര്‍ തിരഞ്ഞെടുക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ സംഭവിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭക്തരുടെ സുരക്ഷയുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. അപകടകരമായ സ്ഥലങ്ങളില്‍ നിന്ന് ജ്യോതി ദര്‍ശിക്കുന്ന സാഹചര്യം ഭക്തര്‍ ഒഴിവാക്കണം. </p>
<p>മകരവിളക്കിനോടനുബന്ധിച്ച് കാനന പാത വഴി വരുന്നവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളേര്‍പ്പെടുത്തും. സ്‌പോട്ട് ബുക്കിംഗ് കുറച്ചു എന്നു കേട്ട് പലരും സത്രം പുല്ലുമേട് വഴി തിരഞ്ഞെടുക്കുന്നുണ്ട്. ദുര്‍ഘടമായ പാതയിലൂടെ പ്രായാധിക്യമുള്ളവര്‍, അസുഖമുള്ളവര്‍ തുടങ്ങിയവര്‍ ഏറെ ദൂരം നടന്നു വരുന്ന സാഹചര്യമുണ്ട്.</p>
<p>തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും തെലുങ്കാനയിലും ഉള്ള ഭക്തര്‍ക്ക് ഇത് സംബന്ധിച്ച് കൂടുതല്‍ അവബോധം നല്‍കണം. ആരോഗ്യപ്രശ്‌നമുള്ളവര്‍ ഈ പാത തിരഞ്ഞെടുക്കുന്നത് ഒഴിവാക്കണം എന്നും നിർദ്ദേശമുണ്ട്</p>
<p>കാനന പാത വഴി വരുന്നവര്‍ക്ക് പ്രത്യേക പാസ് ഏര്‍പ്പെടുത്തുന്നതിന് പോലീസുമായും വനം വകുപ്പുമായും ധാരണയിലെത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ശബരിമല : ഇതുവരെ വരുമാനം 210 കോടി രൂപ</title>
<link>https://thekeralajournal.com/1217</link>
<guid>https://thekeralajournal.com/1217</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6944a69b38b4b.jpg" length="142750" type="image/jpeg"/>
<pubDate>Fri, 19 Dec 2025 06:43:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല തീര്‍ഥാടനകാലം ആരംഭിച്ച ശേഷം ഇതുവരെയുള്ള ആകെ വരുമാനം 210 കോടി രൂപയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു.</p>
<p>ഇതില്‍ 106 കോടി രൂപ അരവണ വില്‍പ്പനയിലൂടെയാണ് ലഭിച്ചിരിക്കുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വരുമാനത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വലിയ പ്രശ്‌നമില്ലാതെ സുഗമദര്‍ശനം സാധ്യമായ തീര്‍ഥാടന കാലമാണിത്.</p>
<p>ഭക്തരും മാധ്യമങ്ങളും സന്തോഷപ്രദമായ അനുഭവമായാണ് ഈ തീര്‍ഥാടനകാലത്തെ കാണുന്നതെന്നും പ്രസിഡന്റ് പറഞ്ഞു. ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ ദേവസ്വം ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. </p>]]> </content:encoded>
</item>

<item>
<title>പുതിയ പഞ്ചായത്ത് അംഗങ്ങളുടെ  സത്യപ്രതിജ്ഞ 21 ന്</title>
<link>https://thekeralajournal.com/1203</link>
<guid>https://thekeralajournal.com/1203</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69402c2a98ef2.jpg" length="99056" type="image/jpeg"/>
<pubDate>Mon, 15 Dec 2025 21:11:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഡിസംബർ 21 ന് സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.</p>
<p>തെരഞ്ഞെടുക്കപ്പെട്ടവരിൽ മുതിർന്ന അംഗം / വേണം ആദ്യം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്യേണ്ടത്. സർക്കാർ ഇതിലേയ്ക്ക് ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥർ മുൻപാകെ വേണം ആദ്യ അംഗം പ്രതിജ്ഞയെടുക്കേണ്ടത്. കോർപ്പറേഷനുകളിലും ജില്ലാപഞ്ചായത്തുകളിലും ജില്ലാകളക്ടർമാരും, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരികൾ വേണം ആദ്യ അംഗത്തെ പ്രതിജ്ഞ എടുപ്പിക്കേണ്ടത്.</p>
<p>ആദ്യം സത്യപ്രതിജ്ഞ ചെയ്ത മുതിർന്ന അംഗമായിരിക്കും മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ/ ദൃഢപ്രതിജ്ഞ ചെയ്യിക്കുക. തെരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങൾക്കും പ്രതിജ്ഞ എടുക്കാൻ രേഖാമൂലം അറിയിപ്പ് നൽകും.</p>
<p>ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പൽ കൗൺസിലുകൾ എന്നിവിടങ്ങളിൽ ഡിസംബർ 21 ന് രാവിലെ 10നും കോർപ്പറേഷനുകളിൽ 11.30 നുമാണ് സത്യപ്രതിജ്ഞ നടപടികൾ ആരംഭിക്കുക. </p>
<p>സത്യപ്രതിജ്ഞാ ചടങ്ങ് കഴിഞ്ഞാലുടൻ തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങളുടേയും ആദ്യ യോഗം ആദ്യം പ്രതിജ്ഞ ചെയ്ത അംഗത്തിന്റെ അധ്യക്ഷതയിൽ ചേരും. ഈ യോഗത്തിൽ അദ്ധ്യക്ഷൻ, ഉപാദ്ധ്യക്ഷൻ തിരഞ്ഞെടുപ്പ് സംബന്ധിച്ച കമ്മീഷന്റെ അറിയിപ്പ് സെക്രട്ടറി വായിക്കും. സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുണ്ടെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കേണ്ടതും കമ്മീഷന് റിപ്പോർട്ട് സമർപ്പിക്കേണ്ടതുമാണെന്ന് കമ്മീഷൻ നിർദ്ദേശിച്ചു</p>]]> </content:encoded>
</item>

<item>
<title>സേവ് കേരള ബ്രിഗേഡ് ആലോചന യോഗം നടന്നു</title>
<link>https://thekeralajournal.com/1201</link>
<guid>https://thekeralajournal.com/1201</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693f634d52b4c.jpg" length="84633" type="image/jpeg"/>
<pubDate>Mon, 15 Dec 2025 06:54:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുല്ലപ്പെരിയാർ കേസിൽ സുപ്രീം കോടതി ഒക്ടോബർ 13ന് നൽകിയ നിർണായക ഉത്തരവിന്റെ പശ്ചാത്തലത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡ് പൊതുജന ബോധവത്കരണ പരിപാടികൾ ആരംഭിച്ചു.</p>
<p>ഇതിന്റെ ഭാഗമായി ആലുവ അദ്വൈതാശ്രമത്തിൽ അഡ്വ. റസ്സൽ ജോയിയുടെ നേതൃത്വത്തിൽ ആലോചനയോഗം ചേർന്നു.</p>
<p>കാലാവധി കഴിഞ്ഞ ഡാമുകൾ പുതുക്കിപ്പണിയണമെന്ന് ആവശ്യപ്പെട്ട് അടുത്ത മാസം ക്ലിഫ് ഹൗസിൽ ഉപരോധവും സംസ്ഥാന വ്യാപക പ്രതിഷേധങ്ങളും നടത്തുമെന്ന് റസ്സൽ ജോയി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പ് : കേരളത്തിൽ എല്ലാ സ്ഥാനാർഥിയുടെയും രാഷ്ട്രീയ പാർട്ടിയുടെയും വോട്ട് നില അറിയാം</title>
<link>https://thekeralajournal.com/1197</link>
<guid>https://thekeralajournal.com/1197</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693e29ac1395d.jpg" length="55816" type="image/jpeg"/>
<pubDate>Sun, 14 Dec 2025 08:38:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ട് വിവരങ്ങൾ ഈ ലിങ്കിലൂടെ അറിയാം </p>
<p><a href="https://trend.sec.kerala.gov.in">https://trend.sec.kerala.gov.in</a></p>
<p>ലിങ്ക് ഓപ്പൺ ചെയ്യുമ്പോൾ സംസ്ഥാന തലത്തിലുള്ള ആകെ ഡാറ്റ ലഭ്യമാകും.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_693e29ac22474.jpg" alt=""></p>
<p>തുറന്നു വരുന്ന ഡാറ്റ ഷീറ്റിൽ ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ ജില്ലാ തലത്തിൽ ഉള്ള വിവരങ്ങളിലേക്ക് കടക്കാം</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_693e29cc42edf.jpg" alt=""></p>
<p>തുടർന്ന് ആവശ്യമുള്ള ജില്ലാ തിരഞ്ഞെടുക്കുക.ജില്ലയിലെ ജില്ലാ,ബ്ലോക്ക്,ഗ്രാമ പഞ്ചായത്തുകൾ,മുനിസിപ്പാലിറ്റികൾ കോർപ്പറേഷനുകൾ എന്നീ വിവരങ്ങൾ ഇവിടെ ലഭ്യമാകും.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_693e2a140b569.jpg" alt=""></p>
<p>ആവശ്യമുള്ള പഞ്ചായത്ത്,ബ്ലോക്ക്,ജില്ലാപഞ്ചായത്ത്,മുനിസിപ്പാലിറ്റി/ കോർപറേഷൻ തിരഞ്ഞെടുത്ത് ഓരോ വാർഡിലേയും വിവരങ്ങൾ അറിയാം.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_693e2a05dce05.jpg" alt=""></p>
<p></p>
<p>ആവശ്യമുള്ള വാർഡുകൾ സെലക്ട് ചെയ്തു ഓരോ സ്ഥാനാർത്ഥിക്കും ലഭിച്ച വോട്ടുനിലയും അറിയാവുന്നതാണ്.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_693e29f74ade5.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷാ വിധി പ്രഖ്യാപിച്ച്‌ കോടതി</title>
<link>https://thekeralajournal.com/1186</link>
<guid>https://thekeralajournal.com/1186</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693bfad0e08f2.jpg" length="79168" type="image/jpeg"/>
<pubDate>Fri, 12 Dec 2025 16:51:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് 20 വർഷം കഠിന തടവും 50,000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി പള്‍സർ സുനിക്ക് ഐടി ആക്‌ട് പ്രകാരം അഞ്ച് വർഷത്തെ അധിക ശിക്ഷയുണ്ട്. ഈ ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാല്‍ മതി.</p>
<p>എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി ജഡ്‌ജി ഹണി എം വർഗീസ് ആണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നര മണിക്കൂർ നീണ്ട വാദം കേള്‍ക്കലിന് ശേഷമാണ് വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചു. എല്ലാ പ്രതികളും 40 വയസിന് താഴെയാണ്. ഇതും ഇവരെ ആശ്രയിക്കുന്ന കുടുംബവും പരിഗണിച്ചാണ് വിധിയെന്നും കോടതി പറഞ്ഞു</p>]]> </content:encoded>
</item>

<item>
<title>ക്രിസ്മസ് അവധി പുനക്രമീകരിച്ചു</title>
<link>https://thekeralajournal.com/1185</link>
<guid>https://thekeralajournal.com/1185</guid>
<description><![CDATA[ ഡിസംബർ 24 മുതൽ ജനുവരി 4 വരെ സ്കൂൾ അവധി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693b6d16e7343.jpg" length="108228" type="image/jpeg"/>
<pubDate>Fri, 12 Dec 2025 06:47:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2025-26 അധ്യയന വർഷത്തെ അർദ്ധ വാർഷിക പരീക്ഷയ്ക്ക്‌ ശേഷം 2025 ഡിസംബർ 24 ന് അവധിയ്ക്കായി സ്കൂൾ അടയ്ക്കാനും അവധിയ്ക്കുശേഷം 2026 ജനുവരി 5 ന് സ്കൂൾ തുറന്നു പ്രവർത്തിക്കാനും നിർദേശം നൽകി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവായി.</p>
<p><img src="https://thekeralajournal.com/uploads/images/202512/image_870x_693b6d0be137e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടെണ്ണല്‍ 258 കേന്ദ്രങ്ങളില്‍: പൂര്‍ണ ഫലം ഉച്ചയോടെ</title>
<link>https://thekeralajournal.com/1178</link>
<guid>https://thekeralajournal.com/1178</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693a1322d1c82.jpg" length="108352" type="image/jpeg"/>
<pubDate>Thu, 11 Dec 2025 06:11:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ പൂർണ്ണഫലം 13ന് ഉച്ചയോടെ തന്നെ ലഭ്യമാക്കാൻ ക്രമീകരണങ്ങളൊരുക്കി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ.</p>
<p>ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിൽ  സമാന്തരമായി വോട്ടെണ്ണുന്നതിനാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.</p>
<p>രാവിലെ എട്ടിന് വോട്ടെണ്ണൽ തുടങ്ങും.ആദ്യം തപാൽ വോട്ടാണ് എണ്ണുന്നത്. </p>
<p>258 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. ബ്ലോക്കുകളിൽ ഒരു വോട്ടെണ്ണല് കേന്ദ്രം വീതമുണ്ടാകും.</p>
<p>ഇതിനു കീഴിലെ ഗ്രാമ പഞ്ചായത്തുകളിലെ വോട്ടുകൾ ഇവിടെ എണ്ണും. കോർപറേഷനുകൾക്കും നഗരസഭകളിലും ഒന്നിലേറെ വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പ്: പോളിങ് സ്റ്റേഷന്‍ പ്രവേശനത്തിന് നിയന്ത്രണമുണ്ട്</title>
<link>https://thekeralajournal.com/1171</link>
<guid>https://thekeralajournal.com/1171</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693703ed7783c.jpg" length="98365" type="image/jpeg"/>
<pubDate>Mon, 08 Dec 2025 22:29:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ദിവസത്തില്‍ പോളിങ് സ്റ്റേഷനില്‍ പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണമുണ്ട്. വോട്ടിങ്ങിന് അര്‍ഹതയുള്ള സമ്മതിദായകര്‍, പോളിങ് ഓഫീസര്‍മാര്‍, സ്ഥാനാര്‍ത്ഥി, സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ഏജന്റ്, സ്ഥാനാര്‍ത്ഥിയുടെ ഒന്ന് വീതം പോളിങ് ഏജന്റ്, തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരപ്പെടുത്തിയിട്ടുള്ളവര്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍, കമ്മിഷന്‍ നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍, സമ്മതിദായകന്റെ ഒപ്പമുള്ള കൈക്കുഞ്ഞ്, പരസഹായം കൂടാതെ സഞ്ചരിക്കാന്‍ കഴിയാത്ത അന്ധതയോ അവശതയോയുള്ള സമ്മതിദായകനോടൊപ്പം അനുവദിക്കപ്പെടുന്ന പ്രായപൂര്‍ത്തിയായ വ്യക്തി, സമ്മതിദായകരെ തിരിച്ചറിയുന്നതിനോ വോട്ടെടുപ്പ് നടത്തുന്നതിന് മറ്റു വിധത്തില്‍ സഹായിക്കുന്നതിനോ പ്രിസൈഡിങ് ഓഫീസര്‍ പ്രവേശിപ്പിക്കുന്നവര്‍ എന്നിവരെ മാത്രമേ പോളിങ് സ്റ്റേഷനില്‍ പ്രവേശിപ്പിക്കുകയുള്ളു.</p>
<p>പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കാണ് ഇതിനുള്ള പൂര്‍ണ്ണ അധികാരവും ഉത്തരവാദിത്തവുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സമ്മതിദായകനല്ലാത്തതോ വോട്ടെടുപ്പ് നടത്തുന്നതില്‍ പ്രിസൈഡിങ് ഓഫീസറെ സഹായിക്കാന്‍ ചുമതലപ്പെട്ടവരോ അല്ലാത്ത ആരെയും പോളിങ് സ്റ്റേഷനില്‍ കടക്കുവാന്‍ അനുവദിക്കുന്നതല്ല.</p>]]> </content:encoded>
</item>

<item>
<title>തിരഞ്ഞെടുപ്പ് സുഗമമാക്കാന്‍ ഏവരും സഹകരിക്കണം : തിരഞ്ഞെടുപ്പ് കമ്മീഷണര്‍</title>
<link>https://thekeralajournal.com/1170</link>
<guid>https://thekeralajournal.com/1170</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_69370350de36d.jpg" length="76843" type="image/jpeg"/>
<pubDate>Mon, 08 Dec 2025 22:26:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ പൊതുതിരഞ്ഞെടുപ്പിലെ സുതാര്യവും സുഗമവുമായ പോളിംഗിന് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ നിര്‍ദ്ദേശിച്ചു. സമ്മതിദായകര്‍ക്ക് നിര്‍ഭയമായും സ്വതന്ത്രമായും വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കണം.തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ക്ക് ബാഡ്ജുകളും തിരിച്ചറിയല്‍ കാര്‍ഡുകളും ഉണ്ടാകണം. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യുന്ന സ്ലിപ്പുകള്‍ വെള്ളക്കടലാസിലായിരിക്കണം. അവയില്‍ സ്ഥാനാര്‍ത്ഥിയുടെയോ കക്ഷിയുടെയോ പേരോ ചിഹ്നമോ ഉണ്ടാകരുത്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ വോട്ടര്‍മാരെ പോളിംഗ് സ്റ്റേഷനില്‍ എത്തിക്കാന്‍ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.</p>
<p>തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, വരണാധികാരി, സുരക്ഷാ ഉദ്യോഗസ്ഥര്‍, പ്രിസൈഡിംഗ് ഓഫീസര്‍, വെബ് കാസ്റ്റിംഗ് ഓഫീസര്‍, സെക്ടറല്‍ ഓഫീസര്‍ എന്നിവര്‍ക്കൊഴികെ ആര്‍ക്കും പോളിംഗ് സ്റ്റേഷനകത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് അനുവദനീയമല്ല. വോട്ടെടുപ്പ് ദിവസം പഞ്ചായത്തുകളില്‍ പോളിംഗ് സ്റ്റേഷനില്‍ നിന്ന് 200 മീറ്റര്‍ അകലത്തിലും നഗരസഭകളില്‍ 100 മീറ്റര്‍ അകലത്തിലും മാത്രമേ രാഷ്ട്രീയ പാര്‍ട്ടികളുടെ ബൂത്തുകള്‍ സ്ഥാപിക്കാവൂ. സ്ഥാനാര്‍ത്ഥിയുടെ പേര്, പാര്‍ട്ടിചിഹ്നം എന്നിവ വ്യക്തമാക്കുന്ന ഒരു ബാനര്‍ സ്ഥാപിക്കാം. പഞ്ചായത്തുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ 200 മീറ്റര്‍ പരിധിക്കുള്ളിലും നഗരസഭകളില്‍ 100 മീറ്റര്‍ പരിധിക്കുള്ളിലും വോട്ട് പിടിക്കാനോ പ്രചാരണം നടത്താനോ പാടില്ല. രാഷ്ട്രീയ കക്ഷികളുടെ പേരോ ചിഹ്നമോ ഉള്ള മാസ്‌ക്, വസ്ത്രം, തൊപ്പി എന്നിവ ഈ പരിധിക്കുള്ളില്‍ ഉപയോഗിക്കാന്‍ പാടില്ല. എല്ലാവരും ഹരിതചട്ടം പാലിക്കാന്‍ ശ്രദ്ധിക്കണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.</p>
<p>സ്ഥാനാര്‍ത്ഥികളുടെ ക്യാമ്ബുകള്‍ ഹരിതചട്ടം പാലിച്ചാകണം. സംഘര്‍ഷം ഒഴിവാക്കുന്നതിനായി ബൂത്തുകള്‍ക്ക് സമീപവും രാഷ്ട്രീയ കക്ഷികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ക്യാമ്ബിന്റെ പരിസരത്തും ആള്‍ക്കൂട്ടം ഒഴിവാക്കണം. വോട്ടെടുപ്പ് ദിവസം സ്ഥാനാര്‍ത്ഥികളും ഏജന്റുമാരും വാഹനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിയന്ത്രണം പാലിക്കണം. പെര്‍മിറ്റുകള്‍ വാഹനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷണര്‍ നിര്‍ദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടര്‍മാര്‍ നടപടിക്രമങ്ങള്‍ പാലിക്കണം</title>
<link>https://thekeralajournal.com/1169</link>
<guid>https://thekeralajournal.com/1169</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693702ad8abb1.jpg" length="60660" type="image/jpeg"/>
<pubDate>Mon, 08 Dec 2025 22:24:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസം വോട്ടര്‍മാര്‍ വോട്ടിങ് നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ച്‌ വോട്ടവകാശം വിനിയോഗിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അഭ്യര്‍ത്ഥിച്ചു.</p>
<p>വോട്ടര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അവരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിംഗ് ഉദ്യോഗസ്ഥന്‍ പരിശോധിക്കും. തുടര്‍ന്ന് രണ്ടാമത്തെ പോളിംഗ് ഓഫീസറുടെ അടുത്ത് ചെല്ലുമ്ബോള്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട് രജിസ്റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ് സ്ലിപ്പ് നല്‍കും.</p>
<p>സ്ലിപ്പുമായി വോട്ടിംഗ് യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ് ഏല്‍പ്പിക്കണം. ഉദ്യോഗസ്ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ് യൂണിറ്റുകള്‍ വോട്ടിംഗിന് സജ്ജമാക്കും. തുടര്‍ന്ന് സമ്മതിദായകന്‍ വോട്ടിങ് കമ്ബാര്‍ട്ട്‌മെന്റിലേക്ക് നീങ്ങണം.</p>
<p>ബാലറ്റ് യൂണിറ്റില്‍ ഏറ്റവും മുകളില്‍ ഇടതുഭാഗത്തായി പച്ചനിറത്തിലുള്ള ഓരോ ചെറിയ ലൈറ്റ് തെളിഞ്ഞു നില്‍ക്കുന്നതു കാണാനാകും. ഇത് ബാലറ്റ് യൂണിറ്റുകള്‍ വോട്ടു രേഖപ്പെടുത്താന്‍ തയാറാണെന്ന് സൂചിപ്പിക്കുന്നു. സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനു നേരെയുള്ള ബട്ടണില്‍ വിരല്‍ അമര്‍ത്തിയാല്‍ ദീര്‍ഘമായ ബീപ് ശബ്ദം കേള്‍ക്കുകയും വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണ്ണമാവുകയും ചെയ്യും. ശേഷം വോട്ടര്‍ക്ക് മടങ്ങാവുന്നതാണ്.</p>
<p>കോര്‍പ്പറേഷന്‍, മുന്‍സിപ്പാലിറ്റി എന്നിവിടങ്ങളിലെ വോട്ടര്‍ ഒരു വോട്ടുമാത്രം ചെയ്താല്‍ മതി. ത്രിതല പഞ്ചായത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് തലങ്ങളിലേയ്ക്ക് ഓരോ വോട്ട് വീതം ആകെ മൂന്ന് വോട്ടുകള്‍ രേഖപ്പെടുത്തണം. വോട്ടിംഗ് കംപാര്‍ട്ട്‌മെന്റിലെ മൂന്ന് ബാലറ്റ് യൂണിറ്റുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ ക്രമത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ആദ്യത്തെ ബാലറ്റ് യൂണിറ്റില്‍ ഗ്രാമപഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികളുടെ പേരും ചിഹ്നവും അടങ്ങുന്ന വെള്ളനിറത്തിലുള്ള ലേബലും, രണ്ടാമത്തെ ബ്ലോക്ക് തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ പിങ്ക് നിറത്തിലുള്ള ലേബലും ജില്ലാ തലത്തിലേക്കുള്ള ബാലറ്റ് യൂണിറ്റില്‍ ഇളംനീല നിറത്തിലുള്ള ലേബലുമാണ് പതിച്ചിരിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് തലത്തിലേക്കുമുള്ള ബാലറ്റ് യൂണിറ്റുകളിലും ക്രമമായി വോട്ട് രേഖപ്പെടുത്തിക്കഴിയുമ്ബോള്‍ ഒരു നീണ്ട ബീപ് ശബ്ദം കേട്ട് വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകും</p>
<p>ഏതെങ്കിലും ഒന്നോ അതിലധികമോ തലത്തിലെ ബാലറ്റ് യൂണിറ്റില്‍ വോട്ട് രേഖപ്പെടുത്താന്‍ താത്പര്യമില്ലാത്തപക്ഷം താത്പര്യമുള്ള തലത്തിലെ വോട്ട് രേഖപ്പെടുത്തിയശേഷം അവസാനത്തെ ബാലറ്റ് യൂണിറ്റിലെ അവസാന ബട്ടണ്‍ (END ബട്ടണ്‍, ഇത് ചുവപ്പ് നിറത്തിലുള്ളതാണ്) അമര്‍ത്തി വോട്ടിംഗ് പൂര്‍ത്തിയാക്കാം. വോട്ട് രേഖപ്പെടുത്തല്‍ പൂര്‍ണമാകുമ്ബോള്‍ നീണ്ട ഒരു ബീപ് ശബ്ദം കേള്‍ക്കാനാകും. മൂന്ന് തലത്തിലേയും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിട്ടുണ്ടെങ്കില്‍ END ബട്ടണ്‍ അമര്‍ത്തേണ്ട ആവശ്യമില്ല. END ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞാല്‍ ആ വോട്ടര്‍ക്ക് പിന്നീട് വോട്ട് ചെയ്യുവാനാകില്ല.</p>
<p>ഒരേ സമയം ഒന്നില്‍ കൂടുതല്‍ ബട്ടണ്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. അത് പോലെ ഒന്നില്‍ കൂടുതല്‍ തവണ ഒരേ ബട്ടണില്‍ അമര്‍ത്തിയാലും ഒരു വോട്ട് മാത്രമാണ് രേഖപ്പെടുത്തുക.</p>
<p>വോട്ട് ചെയ്യുന്നതിനുള്ള രഹസ്യസ്വഭാവം കാത്ത് സൂക്ഷിക്കാന്‍ ഓരോ വോട്ടറും ബാധ്യസ്ഥരാണ്. വോട്ടര്‍മാര്‍ക്ക് എന്തെങ്കിലും സംശയമോ പ്രയാസമോ അനുഭവപ്പെടുന്നുവെങ്കില്‍ പ്രിസൈഡിംഗ് ഓഫീസറുടെ സഹായം തേടാവുന്നതാണ്. വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ അടുത്ത ആളിന് വോട്ട് ചെയ്യാനായി എത്രയും വേഗം വോട്ടിംഗ് കമ്ബാര്‍ട്ട്‌മെന്റില്‍ നിന്നും വോട്ടര്‍ പുറത്തു കടക്കണം.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖ കരുതണം; രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടെടുപ്പ്</title>
<link>https://thekeralajournal.com/1168</link>
<guid>https://thekeralajournal.com/1168</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693701cbd7f48.jpg" length="95488" type="image/jpeg"/>
<pubDate>Mon, 08 Dec 2025 22:20:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പില്‍ സുതാര്യമായ രീതിയില്‍ വോട്ട് ചെയ്യുന്നതിനായി സമ്മതിദായകന്‍ തിരിച്ചറിയല്‍ രേഖ കൈയ്യില്‍ കരുതണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.</p>
<p>കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയിട്ടുള്ള വോട്ടര്‍ സ്ലിപ്പ്, പാസ്സ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ബുക്ക് ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറു മാസക്കാലയളവിന് മുന്‍പ് വരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരെണ്ണം തിരിച്ചറിയല്‍ രേഖയായി ഹാജരാക്കാം.</p>
<p></p>]]> </content:encoded>
</item>

<item>
<title>ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവം; ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരും</title>
<link>https://thekeralajournal.com/1164</link>
<guid>https://thekeralajournal.com/1164</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_693398caa2ba4.jpg" length="78316" type="image/jpeg"/>
<pubDate>Sat, 06 Dec 2025 08:15:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം കൊട്ടിയത്ത് നിർമ്മാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ ജില്ലാ കളക്ടർ എൻ ദേവീദാസിന്‍റെ അധ്യക്ഷതയില്‍ ഇന്ന് യോഗം ചേരും.</p>
<p>ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ്‌അ പകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ മറുപടി.</p>
<p>ദേശീയപാത അതോറിറ്റി റീജിയണല്‍ ഓഫീസർ, പ്രോജക്‌ട് ഹെഡ് എന്നിവർ യോഗത്തില്‍ പങ്കെടുക്കും. എൻഎച്ച്‌എഐ അധികൃതരില്‍ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളില്‍ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. അപകടത്തിന്‍റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്ബനിയായ ശിവാലയ കണ്‍സ്ട്രക്ഷനോട് എൻഎച്ച്‌എഐ റിപ്പോർട്ട് തേടിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>മരണത്തിന്റെ പക്ഷികളായ ഹുപ്പോകൾ വിരുന്നെത്തി</title>
<link>https://thekeralajournal.com/1153</link>
<guid>https://thekeralajournal.com/1153</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_692ed0883da5f.jpg" length="86085" type="image/jpeg"/>
<pubDate>Tue, 02 Dec 2025 17:12:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എറണാകുളം : കോതമംഗലം തലക്കോട് നൗഷാദിൻ്റെ വീട്ടിലാണ് മരണത്തിന്റെ പക്ഷി എന്ന് വിളിപ്പേരുള്ള ഇസ്രയേലിന്റെ ദേശീയ പക്ഷിയായ ഹൂപ്പോ എത്തിയത്. </p>
<p>2 പക്ഷികളാണ് 2 ദിവസമായി വീടിന് ചുറ്റും ഓടി നടക്കുന്നത്</p>
<p>ചൂടുകൂടിയ വരണ്ട മുൾക്കാടുകളും കള്ളിച്ചെടികളും നിറഞ്ഞ പ്രദേശങ്ങളാണ് ഇതിനിഷ്ടം.വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന ഈ പക്ഷി എത്തിയത് വരാനിരിക്കുന്ന കാലാവസ്ഥ വ്യതിയാനത്തെയും വരൾച്ചയെയുമാണ് സൂചിപ്പിക്കുന്നത്.</p>
<p>ചില രാജ്യങ്ങളിൽ ഇവയെ മരണത്തിന്റെ പക്ഷിയെന്നും പറയാറുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു</title>
<link>https://thekeralajournal.com/1148</link>
<guid>https://thekeralajournal.com/1148</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202511/image_870x580_692b289caacd5.jpg" length="63551" type="image/jpeg"/>
<pubDate>Sat, 29 Nov 2025 22:38:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. 59 വയസ് ആയിരുന്നു. അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മൈത്ര ആശുപത്രിയില്‍ രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്നു.</p>
<p>അർബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.</p>
<p>തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എൻ സുബ്രഹ്‌മണ്യനെ  പരാജയപ്പെടുത്തിയാണ് കാനത്തില്‍ ജമീല നിയമസഭയിലേക്ക് എത്തിയത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ശബരിമല ദര്‍ശനം: സ്പോട്ട് ബുക്കിങ് 20,000മായി നിജപ്പെടുത്തും, നിലയ്ക്കലില്‍ പുതിയ ബുക്കിങ് കേന്ദ്രങ്ങള്‍</title>
<link>https://thekeralajournal.com/1134</link>
<guid>https://thekeralajournal.com/1134</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202511/image_870x580_691d1b2c38736.jpg" length="182123" type="image/jpeg"/>
<pubDate>Wed, 19 Nov 2025 06:49:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല ദർശനം റിയല്‍ ടൈം ബുക്കിങ് 20,000 മായി നിജപ്പെടുത്തുമെന്ന് ദേവസ്വം ബോർഡ്.</p>
<p>കൂടുതലായി എത്തുന്ന ഭക്തർക്ക് തൊട്ടടുത്ത ദിവസം ദർശനത്തിനുള്ള സൗകര്യം ഒരുക്കും. നിലയ്ക്കലില്‍ പുതുതായി 7 സ്പോട്ട് ബുക്കിങ് കേന്ദ്രങ്ങള്‍ കൂടി ആരംഭിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.</p>
<p>ഭക്തർക്ക് തങ്ങാൻ നിലക്കലില്‍ സൗകര്യമൊരുക്കും. മരക്കൂട്ടം ശരംകുത്തി സന്നിധാനം പാതയിലെ ക്യൂ കോംപ്ലക്സുകള്‍ കൂടുതല്‍ പ്രവർത്തനക്ഷമമാക്കും</p>]]> </content:encoded>
</item>

<item>
<title>തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു</title>
<link>https://thekeralajournal.com/1094</link>
<guid>https://thekeralajournal.com/1094</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d67b0f8fe4d.jpg" length="95937" type="image/jpeg"/>
<pubDate>Fri, 26 Sep 2025 17:07:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് നാളെ നടത്താനിരുന്ന തിരുവോണം ബംബർ നറുക്കെടുപ്പ് മാറ്റിവച്ചു.</p>
<p>GST മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകള്‍ പൂര്‍ണമായി വില്പന നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ നറുക്കെടുപ്പ് തീയതി മാറ്റിവയ്ക്കണമെന്ന ഏജന്റുമാരുടെയും വില്പനക്കാരുടെയും അഭ്യര്‍ഥന പരിഗണിച്ചായിരുന്നു തീരുമാനം.</p>
<p>ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഒക്ടോബർ 4ന് നടക്കുമെന്ന് ഭാഗ്യക്കുറി വകുപ്പ് അറിയിച്ചു. </p>
<p></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്നും മഴ കനക്കും : തിരുവനന്തപുരത്ത് ഇന്ന് അവധി</title>
<link>https://thekeralajournal.com/1087</link>
<guid>https://thekeralajournal.com/1087</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d5eaba5d7be.jpg" length="81821" type="image/jpeg"/>
<pubDate>Fri, 26 Sep 2025 06:52:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയായിരിക്കും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. </p>
<p>തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ എട്ടു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ആണ്. കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് നാളെയും അതിശക്ത മഴ : ഇടുക്കിയിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/1080</link>
<guid>https://thekeralajournal.com/1080</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d53ead25c60.jpg" length="71361" type="image/jpeg"/>
<pubDate>Thu, 25 Sep 2025 18:40:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടുക്കി,പത്തനംതിട്ട ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. </p>
<p>തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് ആണ്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്</title>
<link>https://thekeralajournal.com/1076</link>
<guid>https://thekeralajournal.com/1076</guid>
<description><![CDATA[  ]]></description>
<enclosure url="" length="71361" type="image/jpeg"/>
<pubDate>Thu, 25 Sep 2025 07:52:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.</p>
<p>തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.</p>
<p>ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് (25/09/2025) മുതല്‍ 27/09/2025 വരെ മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഈ മാസത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്ന് മുതൽ വിതരണം ആരംഭിക്കും</title>
<link>https://thekeralajournal.com/1069</link>
<guid>https://thekeralajournal.com/1069</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d46b63409ec.jpg" length="86035" type="image/jpeg"/>
<pubDate>Thu, 25 Sep 2025 03:36:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്തെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ഇന്ന് , സെപ്റ്റംബർ 25 മുതൽ വിതരണം ആരംഭിക്കും. ഇതിനായി 841 കോടി രൂപ അനുവദിച്ചിട്ടുണ്ട്.</p>
<p>ആകെ 62 ലക്ഷത്തോളം പേർക്ക് 1600 രൂപ വീതം ലഭിക്കും. ഇതിൽ 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് എത്തും. ബാക്കി വരുന്നവർക്ക് സഹകരണ ബാങ്കുകളുടെ മുഖേന വീട്ടിലെത്തി പെൻഷൻ കൈമാറും..</p>]]> </content:encoded>
</item>

<item>
<title>സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ</title>
<link>https://thekeralajournal.com/1063</link>
<guid>https://thekeralajournal.com/1063</guid>
<description><![CDATA[  ]]></description>
<enclosure url="" length="86035" type="image/jpeg"/>
<pubDate>Wed, 24 Sep 2025 20:45:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2025 വർഷത്തെ പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പിൻ്റെ  സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നടക്കും.</p>
<p>നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചയിച്ചു കൊണ്ടുള്ള വിജ്ഞാപനം ഉടൻ പുറത്തിറക്കും.</p>
<p>തദ്ദേശപൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ സംവരണവാർഡുകൾ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 21 വരെ നിശ്ചിത തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തദ്ദേശസ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കപ്രവർത്തനങ്ങൾ വിലയിരുത്താനായി സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് (സെപ്തംബർ 23) വിളിച്ചു ചേർത്ത ജില്ലാകളക്ടർമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ.</p>
<p>ത്രിതലപഞ്ചായത്തുകളുടെ വാർഡ് സംവരണം നറുക്കെടുപ്പിലൂടെ നിശ്ചയിക്കാൻ അധികാരപ്പെടുത്തിയിട്ടുള്ളത് ജില്ലാ കളക്ടർമാരെയാണ്. ഗ്രാമപഞ്ചായത്തുകളിലെ വാർഡ് സംരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബർ 13 മുതൽ 16 വരെയും, ബ്‌ളോക്ക് പഞ്ചായത്തുകളുടേത് ഒക്ടോബർ 17 നും , ജില്ലാപഞ്ചായത്തിലേത് 21 നും നടത്താനാണ് നിശ്ചയിച്ചിട്ടുള്ളത്.</p>
<p>ഒക്ടബോർ 16ന് മുനിസിപ്പാലിറ്റികളിലെ നറുക്കെടുപ്പ് അതതു ജില്ലകളിലെ തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടറും 21 ന് കോഴിക്കോട് കണ്ണൂർ കോഴിക്കോട് കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 18 ന് കൊച്ചിയിൽ തൃശൂർ, കൊച്ചി കോർപ്പറേഷനുകളിലെ നറുക്കെടുപ്പും, 17 ന് തിരുവനന്തപുരത്ത് കൊല്ലം , തിരുവനന്തപുരം കോർപ്പറേഷനുകളിലെ നറുക്കെടുപ്പും അർബൻ ഡയറക്ടറും നടത്താനാണ് തീരുമാനിച്ചിട്ടുള്ളത്. നറുക്കെടുപ്പ് തീയതിയും സ്ഥലവും നിശ്ചയിച്ച് കൊണ്ടുള്ള വിജ്ഞാപനം കമ്മീഷൻ ഉടൻ പ്രസിദ്ധീകരിക്കും. </p>
<p>പോളിങ് സ്റ്റേഷനുകളുടെ പുന:ക്രമീകരണം, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം, വാർഡ് സംവരണം, വോട്ടർപട്ടിക പുതുക്കൽ തുടങ്ങിയ എല്ലാ നടപടികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ ജില്ലാകളക്ടർമാർക്ക് നിർദ്ദേശം നൽകി. പൊതുതിരഞ്ഞെടുപ്പിന് മുൻപ് വോട്ടർപട്ടിക വീണ്ടും പുതുക്കുമെന്ന് കമ്മീഷണർ പറഞ്ഞു. വോട്ടർപട്ടിക പുതുക്കലിന്റെ സമയക്രമം പിന്നീട് അറിയിക്കും.</p>
<p>വരണാധികാരികളെയും ഉപവരണാധികാരികളെയും നിയമിച്ചുകൊണ്ട് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. വിജ്ഞാപനം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിൽ ലഭ്യമാണ്. ഇവർക്കുള്ള പരിശീലനം ഒക്ടോബർ 7 മുതൽ 10 വരെ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും.</p>
<p>സംവരണനടപടിക്രമങ്ങളെക്കുറിച്ച് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് സെപ്തംബർ 26 ന് ഓൺലൈനായി പരിശീലനം നൽകും. ജില്ലാതല ഉദ്യോഗസ്ഥർക്ക് സെപ്തംബർ 25 നും ജില്ലാതല മാസ്റ്റർട്രെയിനർമാർക്ക് സെപ്തംബർ 29,30 തീയതികളിലും കമ്മീഷൻ തിരുവനന്തപുരത്ത് പരിശീലനം നൽകും.</p>
<p>തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാനുള്ള ഉദ്യോഗസ്ഥരുടെ വിവരശേഖരണം നടത്തുന്നതിന് വേണ്ടി ഒക്ടോബർ 3 മുതൽ സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നിരോധിച്ചു കൊണ്ട് ഉത്തരവിറക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ചീഫ് സെക്രട്ടറിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷണർ അറിയിച്ചു.</p>
<p>മുന്നൊരുക്ക പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ തിരഞ്ഞെടുപ്പ് പരിപാടികളും ഹരിതചട്ടം പാലിച്ചുവേണം നടത്താനെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശിച്ചു. അതിനു വേണ്ടി കുടുംബശ്രീ, ഹരിതകർമ്മസേന, ക്ലീൻകേരള കമ്പനി തുടങ്ങിയവയുടെ സേവനം വിനിയോഗിക്കണം.</p>
<p>ഓൺലൈനായി ചേർന്ന യോഗത്തിൽ ജില്ലാകളക്ടർമാർ, സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മറ്റുദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചിത്രകാരന്‍ എ. രാമചന്ദ്രൻ മ്യൂസിയം : ലോഗോ പ്രകാശനം നടന്നു</title>
<link>https://thekeralajournal.com/1060</link>
<guid>https://thekeralajournal.com/1060</guid>
<description><![CDATA[  ]]></description>
<enclosure url="" length="86035" type="image/jpeg"/>
<pubDate>Wed, 24 Sep 2025 10:49:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന്‍ എ. രാമചന്ദ്രന്‍ മ്യൂസിയത്തിന്‍റെ ലോഗോ തിരുവനന്തപുരത്ത് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു.</p>
<p>എ. രാമചന്ദ്രന്‍ മ്യൂസിയം ഒക്ടോബര്‍ ആദ്യവാരം പൊതുജനങ്ങള്‍ക്ക് തുറന്ന് കൊടുക്കും. എ. രാമചന്ദ്രന്‍റെ മകനും നാസയില്‍ ശാസ്ത്രജ്ഞനുമായ രാഹുല്‍ രാമചന്ദ്രന്‍, കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, സെക്രട്ടറി എബി എന്‍. ജോസഫ്, മനു സി. പുളിക്കന്‍, ശബരീലാല്‍ തുടങ്ങിയവര്‍ ചടങ്ങിന്‍റെ ഭാഗമായി പങ്കെടുത്തു. </p>
<p>എ. രാമചന്ദ്രന്‍റെ 'ദി സോങ്ങ് ഓഫ് ദി സിംബൂള്‍ ട്രീ'എന്ന പ്രശസ്തമായ ചിത്രത്തില്‍ നിന്നും വികസിപ്പിച്ചതാണ് ലോഗോ. പ്രകൃതിയും മനുഷ്യനും മറ്റു ജീവജാലങ്ങളുമടങ്ങുന്ന ഉദാത്തമായ ഒരു ജീവിതസങ്കല്പമാണ് ലോഗോയിലൂടെ ഉദ്ദേശിക്കുന്നത്.</p>
<p>അദ്ദേഹത്തിന്‍റെ തനത് ശൈലിയിലുള്ള ചിത്രങ്ങളിലെല്ലാം തന്നെ പ്രകൃതിയോടും, ജീവിതത്തോടും അടുത്തു നില്‍ക്കുന്ന കാഴ്ചയാണ് ഉള്ളത്. ഭാരതീയമായ കാഴ്ചപ്പാടാണ് അദ്ദേഹത്തിന്‍റെ എല്ലാ ചിത്രങ്ങളുടേയും പ്രത്യേകത. അതുകൊണ്ടുതന്നെ തന്നെ എ. രാമചന്ദ്രന്‍റെ ശൈലി വിളിച്ചോതുന്ന തരത്തില്‍ ലോഗോ വേറിട്ട് നില്‍ക്കുന്നു.</p>
<p>കൊല്ലത്തുള്ള ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തില്‍ സ്ഥാപിതമാവുന്ന വിഖ്യാത ചിത്രകാരന്‍ എ രാമചന്ദ്രന്‍ മ്യൂസിയത്തില്‍, രാമചന്ദ്രന്‍റെ സമഗ്ര കലാ സൃഷ്ടികളാണ് പ്രദര്‍ശിപ്പിക്കുന്നത്. ചിത്രങ്ങള്‍ കൂടാതെ, അദ്ദേഹത്തിന്‍റെ പ്രശസ്തമായ ശില്പങ്ങളും, സിറാമിക്കുകളും, സ്റ്റാമ്പ് ഡിസൈനുകളും, കുട്ടികള്‍ക്കായുള്ള ബുക്കുകളും ഉണ്ട്.</p>
<p>ആധുനിക ശാസ്ത്രീയ രീതിയില്‍ അന്തര്‍ദേശീയ നിലവാരത്തിലാണ് മ്യൂസിയം സജ്ജീകരിച്ചിട്ടുള്ളത്. നമ്മുടെ മ്യൂസിയം സംസ്കാരത്തിന് തന്നെ ഒരു നാഴികകല്ലാവുന്നതാണിത്.</p>
<p>ലോകത്തില്‍ കള്‍ച്ചറല്‍ ഇന്‍ഡസ്ട്രിയക്ക് ഏറെ പ്രാധാന്യമുള്ള ഇക്കാലത്ത്, മെര്‍ച്ചന്‍റയിസിങ് അടക്കമുള്ള വിപുലമായ സൗകര്യങ്ങളാണ് മ്യൂസിയത്തില്‍ ഒരുക്കുന്നത്. മ്യൂസിയവും വിദ്യാഭ്യാസവും ഇഴ ചേര്‍ത്തു കൊണ്ടുള്ള ഒരു പുതു സംസ്കാരമാണ് ഇതിലൂടെ വിഭാവനം ചെയ്തിട്ടുള്ളത്.</p>]]> </content:encoded>
</item>

<item>
<title>ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/1057</link>
<guid>https://thekeralajournal.com/1057</guid>
<description><![CDATA[  ]]></description>
<enclosure url="" length="86035" type="image/jpeg"/>
<pubDate>Wed, 24 Sep 2025 07:30:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. </p>
<p>കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. </p>
<p>കടല്‍ക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കാനും, ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ് എന്നും അറിയിപ്പ് ഉണ്ട്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ–ഡിസംബർ മാസങ്ങളിൽ</title>
<link>https://thekeralajournal.com/1045</link>
<guid>https://thekeralajournal.com/1045</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d25acc1085d.jpg" length="46181" type="image/jpeg"/>
<pubDate>Tue, 23 Sep 2025 14:01:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പ് നവംബർ–ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു.</p>
<p>വോട്ടർ പട്ടിക ഒരുതവണ കൂടി പുതുക്കും. സമഗ്ര വോട്ടർ പട്ടിക പരിഷ്‌കരണം തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ മാറ്റിവെക്കാൻ സാധ്യതയുണ്ടെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ ആവശ്യം പരിഗണിച്ച് തീരുമാനമെടുക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഹൃദയ ശസ്ത്രക്രിയ ഉപകരണ പ്രതിസന്ധിയില്‍ കടുത്ത നിലപാടുമായി വിതരണക്കാര്‍</title>
<link>https://thekeralajournal.com/1039</link>
<guid>https://thekeralajournal.com/1039</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d1fd50207e8.jpg" length="98924" type="image/jpeg"/>
<pubDate>Tue, 23 Sep 2025 07:22:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>158 കോടി കുടിശ്ശികയുണ്ട്, അടച്ചില്ലെങ്കില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കും’; മെഡിക്കല്‍ കോളജുകള്‍ക്ക് കത്തയച്ച് വിതരണക്കാര്‍.നിലവില്‍ വിതരണം ചെയ്ത സ്റ്റോക്ക് തിരിച്ചെടുക്കും എന്ന് കാണിച്ച് വിതരണക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് കത്ത് നല്‍കി.</p>
<p>158 കോടി രൂപയാണ് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വകുപ്പിലേയും യൂറോളജി വകുപ്പിലേയും ശസ്ത്രക്രിയകള്‍ മുടങ്ങും എന്ന രൂക്ഷമായ അവസ്ഥയിലെത്തിയപ്പോഴാണ് കുടിശ്ശിക തീരുന്നതിന് മുന്‍പ് തന്നെ ഉപകരണങ്ങള്‍ മെഡിക്കല്‍ കോളജിലെത്തിച്ചത്കുടിശ്ശിക അടച്ച് തീര്‍ക്കാത്തതിനാല്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ മെഡിക്കല്‍ കോളജുകളിലേക്കുള്ള ഉപകരണ വിതരണം വിതരണക്കാര്‍ നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.</p>
<p>മാര്‍ച്ച് 31 വരെയുള്ള എല്ലാ തുകയും അടച്ച് തീര്‍ക്കണമെന്നാണ് വിതരണക്കാര്‍ പറയുന്നത്. ഒക്ടോബര്‍ അഞ്ച് വരെ കാത്തിരിക്കുമെന്നും എന്നിട്ടും കുടിശ്ശിക തീര്‍ത്തില്ലെങ്കില്‍ നിലവില്‍ നല്‍കിയ സ്‌റ്റോക്ക് തിരിച്ചെടുക്കുമെന്നും കത്തില്‍ പറയുന്നു.കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രതിനിധികളും വിതരണക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇത് ഫലം കാണാതെ വന്നപ്പോഴാണ് വിതരണക്കാര്‍ കടുത്ത നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്.</p>
<p>തങ്ങള്‍ക്ക് ആകെ ലഭിക്കാനുള്ള കുടിശ്ശിക പരിഗണിക്കുമ്പോള്‍ നാളിതുവരെ സര്‍ക്കാരില്‍ നിന്ന് ലഭിച്ചത് തുച്ഛമായ പണം മാത്രമെന്ന് വിതരണക്കാര്‍ അയച്ച കത്തില്‍ പറയുന്നു. വിഷയം സൂചിപ്പിച്ച് ഓഗസ്റ്റ് 29നും കത്ത് നല്‍കിയിട്ടുണ്ടെന്നും വിതരണക്കാര്‍ വ്യക്തമാക്കുന്നു.മെഡിക്കല്‍ കോളജുകളിലെ ഉപകരണ പ്രതിസന്ധി നിയമസഭയില്‍ ഉള്‍പ്പെടെ സജീവ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.</p>
<p>ശസ്ത്രക്രിയ ഉപകരണം രോഗികളില്‍ നിന്ന് പിരിവിട്ട് വാങ്ങുന്നതായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വകുപ്പ് മേധാവി ഡോക്ടര്‍ ഹാരിസ് ഹസന്‍ വെളിപ്പെടുത്തിയിരുന്നു. നിയമസഭയില്‍ പ്രതിപക്ഷം വിഷയം ഉയര്‍ത്തിയപ്പോള്‍ രോഗികളില്‍ നിന്ന് പിരിവ് പാടില്ലെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഇതിന് പിന്നാലെ ശസ്ത്രക്രിയകളുടെ അഡ്മിഷന്‍ താത്ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. പിന്നീട് നാല് ദിവസങ്ങള്‍ക്ക് മുന്‍പാണ് മെഡിക്കല്‍ കോളജിലേക്ക് ഉപകരണങ്ങള്‍ എത്തിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോയിൽ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവയുടെ വില കുറച്ചു</title>
<link>https://thekeralajournal.com/1031</link>
<guid>https://thekeralajournal.com/1031</guid>
<description><![CDATA[ കാര്‍ഡ് ഉടമകള്‍ക്ക് ഒക്ടോബര്‍ മുതല്‍ 25 രൂപ നിരക്കില്‍ 20 കിലോ അധിക അരിയും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d15c34dc058.jpg" length="76209" type="image/jpeg"/>
<pubDate>Mon, 22 Sep 2025 19:56:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സപ്ലൈകോ വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ എന്നിവ വില കുറച്ചു.</p>
<p>സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണയ്ക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണയ്ക്ക് 30 രൂപയുമാണ് കുറച്ചത്.കേര വെളിച്ചെണ്ണയുടെ വില 429 രൂപയില്‍നിന്ന് 419 ആയി. </p>
<p>സബ്സിഡി തുവര പരിപ്പിനും ചെറുപയറിനും കിലോയ്ക്ക് അഞ്ചുരൂപ വീതമാണ് കുറച്ചത്. യഥാക്രമം 88 , 85 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില. </p>
<p>ഒക്ടോബര്‍ മുതല്‍ എട്ടുകിലോ ശബരി റൈസിന് പുറമെ 20 കിലോവീതം അധിക അരിയും ലഭിക്കും. 25 രൂപ നിരക്കിലാണിത്. പുഴുക്കലരിയോ പച്ചരിയോ കാര്‍ഡ് ഉടമകള്‍ക്ക് തെരഞ്ഞെടുക്കാം. എല്ലാ കാര്‍ഡുകാര്‍ക്കും ആനുകൂല്യം ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>ജിഎസ്ടി പരിഷ്കരണം : വില കുറച്ച്‌ മില്‍മ</title>
<link>https://thekeralajournal.com/1022</link>
<guid>https://thekeralajournal.com/1022</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d0751e17611.jpg" length="81211" type="image/jpeg"/>
<pubDate>Mon, 22 Sep 2025 03:28:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജിഎസ്ടി പരിഷ്കരണത്തിന് പിന്നാലെ വില കുറച്ച്‌ മില്‍മ. നെയ്യ്, വെണ്ണ, പനീര്‍, ഐസ്‌ക്രീം തുടങ്ങി നൂറിലധികം പാല്‍ ഉത്പന്നങ്ങളുടെ വിലയാണ് കുറച്ചിരിക്കുന്നത്.</p>
<p>ഐസ്‌ക്രീമിന് 12 മുതല്‍ 13 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. നെയ്യ്, വെണ്ണ, പനീര്‍ എന്നിവയുടെ വിലയില്‍ ഏഴ് ശതമാനത്തോളം കുറവാണ് ഉണ്ടാവുക. പുതിയ ജിഎസ്ടി പരിഷ്കരണത്തിന്റെ ഭാഗമായി ഐസ്‌ക്രീം ഉത്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചിരുന്നു. </p>
<p>നിലവില്‍ 720 രൂപ വിലയുള്ള നെയ്യ് 675 രൂപയായി കുറയും. അരലിറ്റര്‍ നെയ്യിന് 25 രൂപ കുറയും. അതോടെ 370 രൂപയില്‍ നിന്നും 345 രൂപയാകും.</p>
<p>പുതിയ ജിഎസ്ടി നികുതികള്‍ നിലവില്‍ വരുന്നതു മുതൽ മില്‍മ പാല്‍ ഉല്‍പന്നങ്ങളുടെ വിലയും കുറയുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>GST പരിഷ്കരണം നാളെമുതല്‍ ; വിലകുറയുന്നവയും കൂടുന്നവയും</title>
<link>https://thekeralajournal.com/1016</link>
<guid>https://thekeralajournal.com/1016</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Sun, 21 Sep 2025 08:37:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചരക്ക്-സേവനനികുതി (ജിഎസ്ടി) നടപ്പിലാക്കിയ ശേഷമുള്ള എറ്റവും വലിയ പരിഷ്കരണം നാളെ മുതല്‍ പ്രാബല്യത്തിലാവുകയാണ്.നാല് നികുതി തട്ടുകളുണ്ടായിരുന്നത് അഞ്ചുശതമാനം, 18 ശതമാനം എന്നിങ്ങനെ രണ്ടായി ചുരുങ്ങും.</p>
<p>കൂടാതെ ആഡംബര ഉത്പന്നങ്ങളും പുകയില, സിഗരറ്റ് പോലെ ആരോഗ്യത്തിനു ഹാനിയുണ്ടാക്കുന്ന ഉത്പന്നങ്ങള്‍ക്കും ലോട്ടറിക്കും 40 ശതമാനം ജിഎസ്ടിയെന്ന ഉയർന്ന നിരക്കും നാളെ മുതൽ പ്രാബല്യത്തിൽ വരും.</p>
<p><strong>വില കുറയുന്നവ</strong></p>
<p>വെണ്ണ, നെയ്യ്, പാലുത്പന്നങ്ങള്‍, ഷാമ്ബു, ഹെയർഓയില്‍, ടൂത്ത്പേസ്റ്റ്, ബ്രഷ്, സോപ്പ്, കുട്ടികളുടെ നാപ്കിൻ, ക്ലിനിക്കല്‍ ഡയപ്പർ, വ്യക്തിഗത ആരോഗ്യ ലൈഫ് ഇൻഷുറൻസ്, കണ്ണട, എസി, 32 ഇഞ്ചിന് മുകളിലുള്ള ടിവികള്‍, മോണിറ്റർ, പ്രൊജക്ടർ, ഡിഷ് വാഷർ, വാഷിങ് മെഷീൻ, 350 സിസിക്ക് താഴെയുള്ള ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍, മാർബിള്‍, ഗ്രാനേറ്റ്, സിമന്റ് കൂടാതെ കൃഷി, ചികിത്സ, വസ്ത്ര മേഖലയിലും ചെലവില്‍ വലിയ ആശ്വാസമുണ്ടാകും.</p>
<p><strong>വില കൂടുന്നവ</strong></p>
<p>പുകയില, പാൻമസാല, ലോട്ടറി ആഡംബര വാഹനങ്ങള്‍, 20 ലക്ഷം മുതല്‍ 40 ലക്ഷം രൂപ വരെ വിലയുള്ള നാലുചക്ര ഇലക്‌ട്രിക് വാഹനങ്ങള്‍ 40 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ആഡംബര വാഹനങ്ങള്‍, 2,500 രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്ത്രങ്ങള്‍, ചെരിപ്പുകള്‍, കാർബണേറ്റ് പാനീയങ്ങള്‍, മധുരം ചേർത്തുവരുന്ന ഫ്ളേവേഡ് പാനീയങ്ങള്‍.</p>
<p>വിലകുറയുന്നുണ്ടോ അറിയാൻ സംസ്ഥാന ജിഎസ്ടി കൗൺസിലിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതി; ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് മോഹൻലാലിന്</title>
<link>https://thekeralajournal.com/1011</link>
<guid>https://thekeralajournal.com/1011</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Sat, 20 Sep 2025 19:03:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2023 ലെ ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് മോഹൻ ലാലിന്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം.</p>
<p>ദേശീയ ചലച്ചിത്ര പുരസ്കാരത്തിനൊപ്പം ഈ മാസം 23ന് വിതരണം ചെയ്യും. ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പരമോന്നത ബഹുമതിക്കാണ് മോഹൻലാല്‍ അർഹനായത്.</p>]]> </content:encoded>
</item>

<item>
<title>പാറമടയിൽ പാതി മുറിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം</title>
<link>https://thekeralajournal.com/1008</link>
<guid>https://thekeralajournal.com/1008</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Sat, 20 Sep 2025 12:42:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അങ്കമാലി: ഉപയോഗിക്കാതെ കിടക്കുന്ന പാറമടയിൽ പാതി മുറിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. അയ്യമ്പുഴ അമലാപുരത്ത് തട്ടുപാറ പള്ളിക്കു സമീപമുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്</p>
<p>വൈകിട്ട് ചൂണ്ടയിടാനെത്തിയവരാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ ഉടൻ നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. മൃതദേഹത്തിന് രണ്ടാഴ്ച്ചയിലേറെ പഴക്കം ഉണ്ടാകാമെന്നാണ് വിലയിരുത്തൽ.കൊലപാതക സാദ്ധ്യതയും തള്ളി കളയാനാവില്ല.</p>]]> </content:encoded>
</item>

<item>
<title>ബിഎസ്എൻഎല്ലിനൊപ്പം കൈകോർക്കാനൊരുങ്ങി തപാൽ വകുപ്പ്</title>
<link>https://thekeralajournal.com/1002</link>
<guid>https://thekeralajournal.com/1002</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 19 Sep 2025 22:55:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പോസ്റ്റ് ഓഫീസുകൾ ഇനി BSNL സേവന കേന്ദ്രങ്ങളാകും; കരാറിൽ ഒപ്പുവെച്ച് തപാൽ വകുപ്പ്</p>
<p>ഇന്ത്യയിലുടനീളമുള്ള സേവനങ്ങൾ വർധിപ്പിക്കുന്നതിനായി ബിഎസ്എൻഎല്ലിനൊപ്പം കരാർ ഒപ്പ് വച്ചതായി ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു. </p>
<p>ബി‌എസ്‌എൻ‌എൽ സിം കാർഡുകളും മൊബൈൽ റീചാർജ് സേവനങ്ങളും ലഭ്യമാക്കുന്നതിനായി പോസ്റ്റൽ വകുപ്പിന്റെ 1.65 ലക്ഷത്തിലധികം പോസ്റ്റ് ഓഫീസുകൾ പ്രയോജനപ്പെടുത്തും.</p>
<p>തപാൽ വകുപ്പിന് വേണ്ടി സിറ്റിസൺ സെൻട്രിക് സർവീസസ് &amp; ആർ‌ബി ജനറൽ മാനേജർ മനീഷ ബൻസാൽ ബാദലും ബി‌എസ്‌എൻ‌എൽ പ്രിൻസിപ്പൽ ജനറൽ മാനേജർ (സെയിൽസ് ആൻഡ് മാർക്കറ്റിംഗ്-കൺസ്യൂമർ മൊബിലിറ്റി) ദീപക് ഗാർഗുമാണ് ഔദ്യോഗികമായി ഒപ്പുവെച്ചത്</p>
<p></p>]]> </content:encoded>
</item>

<item>
<title>ഹൃദയപൂർവ്വം ഒടിടിയിലേക്ക്; സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ</title>
<link>https://thekeralajournal.com/1001</link>
<guid>https://thekeralajournal.com/1001</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 19 Sep 2025 22:43:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുന്ന സത്യൻ അന്തിക്കാട് – മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഇനി ഒടിടിയിലേക്ക്. ചിത്രം സെപ്റ്റംബർ 26 മുതൽ ജിയോ ഹോട്ട്‌സ്റ്റാറിൽ സ്ട്രീം ചെയ്യും.</p>
<p>ഓഗസ്റ്റ് 28-നാണ് ഓണത്തോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട സത്യൻ അന്തിക്കാട് – മോഹൻലാൽ കൂട്ടുകെട്ടിന്റെ മറ്റൊരു ശ്രദ്ധേയമായ ഫാമിലി എന്റർടെയ്‌നറായി ഹൃദയപൂർവ്വം മാറിയെന്ന് സമൂഹമാധ്യമങ്ങളിലൂടെയും പ്രേക്ഷകർ പ്രതികരിച്ചു.</p>
<p>മോഹൻലാലിനൊപ്പം സംഗീത് പ്രതാപ്, മാളവിക മോഹനൻ, സിദ്ദിഖ്, സംഗീത മാധവൻ നായർ, ലാലു അലക്‌സ്, ജനാർദ്ദനൻ, ബാബുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>ജീവിതശൈലീ രോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/999</link>
<guid>https://thekeralajournal.com/999</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 19 Sep 2025 21:32:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തുരുത്തിക്കാട്: മാർത്തോമ്മാ സഭ സീനിയർ സിറ്റിസൺ വാരത്തോട് അനുബന്ധിച്ച് തുരുത്തിക്കാട് മാർത്തോമ്മാ ഇടവക സീനിയർ സിറ്റിസൺ ഫെലോഷിപ്പ്,സേവികാസംഘം, ഇടവക വികസന സംഘം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ജീവിതശൈലീരോഗ പ്രതിരോധ ബോധവൽക്കരണ ശില്പശാല സംഘടിപ്പിച്ചു </p>
<p>തിരുവല്ല ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ നടന്ന ശില്പശാലയിൽ വികാരി റവ.സജു ശാമുവേൽ സി അധ്യക്ഷത വഹിച്ചു.ബിലിവേഴ്സ് മെഡിക്കൽ കോളേജ് അസിസ്റ്റൻ്റ് ഡയറക്ടറും കമ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും ഗവേഷണ വിഭാഗം വൈസ് ഡീനുമായ പ്രൊഫ:ഡോ.സംഗീത ജിതിൻ ഉദ്ഘാടനം നിർവ്വഹിച്ചു </p>
<p>കമ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പ്രൊഫ:ഡോ സംഗീത ജിതിൻ, ഡോ:ജോത്സന്യ നായർ,ഡയറ്റിക്സ് ആൻഡ് നുട്രീഷ്യൻ വിഭാഗം ചീഫ് ഡോ:ജ്യോതീ കൃഷ്ണൻ, ശ്രീമതി അഷ്ന, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ വിഭാഗത്തിൽ നിന്നുള്ള ശ്രീമതി സ്മിത, ശ്രീ ഗോകുൽ എന്നിവർ ക്ലാസെടുത്തു </p>
<p>കമ്യൂണിറ്റി മെഡിസിൻ വിഭാഗം മാനേജർ ശ്രീ അവിരാ ചാക്കോ, ശ്രീ ബിച്ചു പി ബാബു, സീനിയർ സിറ്റിസൺ ഫെലോഷിപ്പ് സെക്രട്ടറി ശ്രീ ബാബു വർഗീസ്, വികസന സംഘം സെക്രട്ടറി ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ എന്നിവർ പ്രസംഗിച്ചു </p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68cd7ea891afe.jpg" alt=""></p>
<p>വ്യായാമ പരിശീലനം, ഹെൽത്തി കുക്കിംഗ് ഡെമൊൺസ്ട്രേഷൻ മുതലായ പരിപാടികളോടെ നടന്ന ശില്പശാലക്ക് ഡോ: രോഹിത്,ഡോ:രെഞ്ജിനാ,ഡോ: റിയ, സിസ്റ്റർ:സോളി ജിനു,കുമാരി:ജയ്മി,സിസ്റ്റർ സോളി ജോസഫ് മുതലായവർ നേതൃത്വം നൽകി</p>]]> </content:encoded>
</item>

<item>
<title>ദേഹാസ്വാസ്ഥ്യം; മന്ത്രി വി ശിവൻകുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു</title>
<link>https://thekeralajournal.com/992</link>
<guid>https://thekeralajournal.com/992</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 19 Sep 2025 10:26:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭയിലെ ചോദ്യോത്തരവേളയില്‍ മറുപടി നല്‍കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി വി ശിവൻകുട്ടിയെ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു.</p>
<p> മന്ത്രിക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളില്ല എന്നാണ് പ്രാഥമിക വിവരം</p>]]> </content:encoded>
</item>

<item>
<title>തിരുവല്ലയിൽ വൻ കഞ്ചാവു വേട്ട</title>
<link>https://thekeralajournal.com/985</link>
<guid>https://thekeralajournal.com/985</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 19 Sep 2025 06:05:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ വൻ കഞ്ചാവു വേട്ട.ഉപേക്ഷിക്കപ്പെട്ട നിലയില്‍ 4.8 കിലോ ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.</p>
<p>എക്സൈസ് ഐബി യുടെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തിരുവല്ല എക്സൈസ് നടത്തിയ പരിശോധനയില കണ്ടെത്തിയ ബാഗില്‍ നിന്നും  രണ്ടു പൊതികളിലായി 4.8 കിലോ ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു</p>
<p>ബാഗിന്‍റെ ഉടമയെ കണ്ടെത്താനായില്ല.</p>]]> </content:encoded>
</item>

<item>
<title>ഹെറോയിനുമായി  യുവതി പിടിയില്‍</title>
<link>https://thekeralajournal.com/976</link>
<guid>https://thekeralajournal.com/976</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Thu, 18 Sep 2025 07:02:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹെറോയിനുമായി അന്യസംസ്ഥാന തൊഴിലാളിയായ യുവതി പെരുമ്പാവൂരിൽ  പിടിയില്‍</p>
<p>അസാം ഹൈബ്ര ഗാവ് കച്ചമരി സ്വദേശിനി സലീമ ബീഗം (28) ആണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്.20 ഗ്രാം ഹെറോയിനാണു യുവതിയുടെ കൈ വശം ഉണ്ടായിരുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>തന്റെ ഭരണകാലത്ത് മുത്തങ്ങയിൽ നടന്ന പൊലീസ് വെടിവെയ്പ്പ് നിർഭാഗ്യകരമെന്ന് എ.കെ ആന്റണി</title>
<link>https://thekeralajournal.com/970</link>
<guid>https://thekeralajournal.com/970</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Wed, 17 Sep 2025 19:17:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തന്റെ ഭരണകാലത്തെ കുറിച്ച് ഏകപക്ഷീയമായ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്നും മറുപടി പറയാൻ സമയമായെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കുന്നതെന്നും എ.കെ ആന്റണി പറഞ്ഞു.</p>
<p>ഇന്നലെ നടന്ന മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗത്തിന് മറുപടി നൽകി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.</p>
<p>മുത്തങ്ങ സമരത്തിൽ തന്റെ പൊലീസ് മണ്ണെണ്ണയും പഞ്ചസാരയും ചേര്‍ത്തു പത്തിലേറെ ആദിവാസികളെ ചുട്ടുകരിച്ചെന്ന് അന്നത്തെ പ്രതിപക്ഷ നേതാവ് പച്ചക്കള്ളം പറഞ്ഞെന്നും എ.കെ ആന്റണി പറഞ്ഞു.</p>
<p>കേരളത്തിലെ ആദിവാസികള്‍ക്ക് ഏറ്റവും കൂടുതല്‍ ഭൂമി കൊടുത്തത് താനാണെന്ന് എ.കെ. ആന്റണി പറഞ്ഞു. ആദിവാസികൾക്ക് വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്ത ആളാണ് താനെന്നും ഒടുവിൽ ആദിവാസികളെ ചുട്ടുകരിച്ചെന്ന പഴി തനിക്ക് കേള്‍ക്കേണ്ടി വന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>വന്യജീവി വാരാഘോഷം: വന്യജീവി സങ്കേതങ്ങളിൽ  പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം</title>
<link>https://thekeralajournal.com/969</link>
<guid>https://thekeralajournal.com/969</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Wed, 17 Sep 2025 18:28:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം ∙ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ എല്ലാ ദേശീയ ഉദ്യാനങ്ങളിലും, ടൈഗർ റിസർവകളിലും, വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം അനുവദിക്കും.</p>
<p>വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ വിജയിക്കുന്നവർക്കും അവരുടെ അടുത്ത ബന്ധുക്കൾക്കും (പരമാവധി അഞ്ച് പേർ) ഒക്ടോബർ 8 മുതൽ ഒരു വർഷക്കാലം സംസ്ഥാനത്തെ എല്ലാ സംരക്ഷിത മേഖലകളിലും സൗജന്യ പ്രവേശനം ലഭിക്കും.</p>
<p>വന്യജീവി സംരക്ഷണത്തെക്കുറിച്ചുള്ള ബോധവത്കരണവും ജനപങ്കാളിത്തവും വർധിപ്പിക്കുക എന്നതാണ് വന്യജീവി വാരാഘോഷത്തിന്റെ ലക്ഷ്യം.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി ബില്‍: 1000 രൂപക്ക്  മുകളിൽ വന്നാൽ ഓൺലൈൻ പേയ്മെൻ്റ് മാത്രം</title>
<link>https://thekeralajournal.com/967</link>
<guid>https://thekeralajournal.com/967</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Wed, 17 Sep 2025 17:26:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈദ്യുതി ബില്ലടയ്ക്കുന്ന രീതിയില്‍ പുതിയ പരിഷ്കാരവുമായി കെഎസ്‌ഇബി. ബില്‍ അടയ്ക്കുമ്ബോള്‍ 1000 രൂപ വരെ മാത്രം പണമായി സ്വീകരിക്കാനാണ് കെഎസ്‌ഇബി തീരുമാനം.</p>
<p>വൈദ്യുതി ബില്‍ 1000 രൂപയ്ക്ക് മുകളിലാണെങ്കില്‍ ആ തുക ഓണ്‍ലൈൻ ആയി മാത്രമേ അടയ്ക്കാൻ സാധിക്കൂ.</p>
<p>ഒരു കെഎസ്‌ഇബി ഓഫീസില്‍ ബില്ലടയ്ക്കുന്നതിനായി രണ്ട് കാഷ് കൗണ്ടറുകള്‍ ഉള്ളിടത്ത് ഒന്ന് നിര്‍ത്തലാക്കാനും തീരുമാനമായിട്ടുണ്ട്.</p>
<p>ബില്ലടയ്ക്കുന്നതിനുള്ള സമയക്രമത്തിനും മാറ്റം വരുത്താനാണ് തീരുമാനം. രാവിലെ എട്ടു മുതല്‍ വൈകീട്ട് ആറുവരെ പണം സ്വീകരിച്ചിരുന്നത് രാവിലെ ഒന്‍പതു മുതല്‍ വൈകീട്ട് മൂന്നുവരെ മാത്രമാക്കി ചുരുക്കി. 70 ശതമാനം ബില്ലുകളും ഇപ്പോള്‍ ഓണ്‍ലൈനായാണ് അടയ്ക്കുന്നത്. ഇത് കണക്കിലെടുത്താണ് കൗണ്ടറുകള്‍ കുറയ്ക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കൊല്ലം തിരുമംഗലം ദേശീയപാതയിൽ നിയന്ത്രണം വിട്ട ടോറസ് ലോറി ആശുപത്രിയിലേക്ക് ഇടിച്ചുകയറി</title>
<link>https://thekeralajournal.com/961</link>
<guid>https://thekeralajournal.com/961</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:23:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം : ഇന്നലെ പുലർച്ചെയാണ് അപകടം. ആര്യങ്കാവില്‍ നിന്ന് കൊല്ലത്തേക്ക് പോയ ലോഡ് കയറ്റിയ ടോറസ് ലോറിയാണ് അപകടത്തില്‍പ്പെട്ടത്.</p>
<p>ഡ്രൈവർ ആര്യങ്കാവ് പതിനാറേക്കർ ചരുവിള പുത്തൻവീട്ടില്‍ എസ്.സൂര്യയ്ക്ക് (26) പരിക്കേറ്റു. കൊട്ടാരക്കര ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ കാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്.</p>
<p>ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.പുലർച്ചെയായതിനാലാണ് വൻ ദുരന്തം ഒഴിവായത്.</p>]]> </content:encoded>
</item>

<item>
<title>ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി</title>
<link>https://thekeralajournal.com/956</link>
<guid>https://thekeralajournal.com/956</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Tue, 16 Sep 2025 17:26:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം : ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.</p>
<p>മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ആണ് ജീവനൊടുക്കിയത്.33 വയസായിരുന്നു</p>
<p>വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.മുറിയില്‍ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട് .</p>
<p></p>]]> </content:encoded>
</item>

<item>
<title>രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി</title>
<link>https://thekeralajournal.com/946</link>
<guid>https://thekeralajournal.com/946</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Mon, 15 Sep 2025 09:36:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിവാദങ്ങള്‍ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തി.</p>
<p>രാഹുൽ ഇരിക്കുക പ്രത്യേക ബ്ലോക്കിൽ.രാഷ്ട്രീയ എതിർപ്പുകളെ തള്ളിയാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്.</p>
<p>രാഹുൽ സഭയിലെത്തുമോ ഇല്ലയോ എന്ന കാര്യത്തിൽ സസ്പെന്‍സ് നിലനിൽക്കെയാണ് രാഹുൽ സഭയിൽ എത്തിയത്</p>]]> </content:encoded>
</item>

<item>
<title>ആദായനികുതി റിട്ടേണ്‍ ഫയലിംഗ് :  അവസാന തീയതി സെപ്റ്റംബർ 15</title>
<link>https://thekeralajournal.com/937</link>
<guid>https://thekeralajournal.com/937</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Sun, 14 Sep 2025 11:24:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2024-25 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതി സെപ്റ്റംബർ 15.</p>
<p>എന്നാൽ ആദായനികുതി പോർട്ടലിലെ തകരാറുകള്‍, ഐടിആർ പ്രോസസിംഗിലെ കാലതാമസം, റീഫണ്ട് സ്റ്റാറ്റസ് അപ്ഡേറ്റുകളിലെ പ്രശ്നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടി നിരവധി നികുതിദായകരും ചാർട്ടേഡ് അക്കൗണ്ടന്‍റുമാരുമാണ് സമയപരിധി നീട്ടണമെന്ന് ആവശ്യവുമായി മുന്നോട്ടു വന്നിട്ടുണ്ട്.</p>
<p>നിശ്ചിത സമയത്തിനകം ഐടിആർ ഫയല്‍ ചെയ്തില്ലായെങ്കില്‍ ആദായനികുതി നിയമത്തിലെ സെക്‌ഷൻ 234 എഫ് പ്രകാരമുള്ള പിഴകള്‍ക്ക് കാരണമാകും</p>]]> </content:encoded>
</item>

<item>
<title>ലേണേഴ്സ് ടെസ്റ്റില്‍ മാറ്റം; ഇനി 30 ചോദ്യം, 18 ഉത്തരമെങ്കിലും ശരിയാവണം</title>
<link>https://thekeralajournal.com/930</link>
<guid>https://thekeralajournal.com/930</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Sat, 13 Sep 2025 20:20:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തില്‍ ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷാ രീതില്‍ മാറ്റം വരുത്താന്‍ പോകുന്നു. ഒക്ടോബര്‍ ഒന്ന് മുതലായിരിക്കും പുതിയ രീതി.</p>
<p>20 ചോദ്യത്തിനു പകരം ഇനി 30 ചോദ്യങ്ങളാകും ഉണ്ടാകുക. 18 ഉത്തരമെങ്കിലും ശരിയാവണം.ചോദ്യങ്ങളുടെ സിലബസ് എംവിഡി ലീഡ്‌സ് മൊബൈല്‍ ആപ്പില്‍ സജ്ജമാക്കിയിട്ടുണ്ട്.ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. </p>
<p>കൂടാതെ ഡ്രൈവിംഗ് ടെസ്റ്റിന്റെ രീതി മാറ്റുന്നതും പരിഗണനയിലാണ്. ലേണേഴ്‌സ് കിട്ടി ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ പ്രൊബേഷന്‍ സമയമായി കണക്കാക്കപ്പെടും.</p>
<p>ഈ സമയത്ത് അപകടങ്ങള്‍ ഉണ്ടായില്ലെങ്കില്‍ യഥാര്‍ത്ഥ ലൈസന്‍സ് നല്‍കും. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ രീതിയില്‍ മാറ്റം കൊണ്ടു വരുന്നതും പരിഗണനയിലാണ്.</p>
<p></p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം ; ബില്ലിന് അംഗീകാരം നല്‍കി പ്രത്യേക മന്ത്രിസഭാ യോഗം</title>
<link>https://thekeralajournal.com/929</link>
<guid>https://thekeralajournal.com/929</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Sat, 13 Sep 2025 15:01:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നല്‍കി മന്ത്രിസഭയോഗം.ജനവാസകേന്ദ്രങ്ങളില്‍ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ പ്രത്യേക സാഹചര്യത്തില്‍ വെടിവച്ചുകൊല്ലാന്‍ വരെ അനുമതി നല്‍കുന്ന തരത്തിലാണ് ബില്‍ തയാറാക്കിയിരിക്കുന്നത്.</p>
<p>ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് തന്നെ ഇതിന് ഉത്തരവിടാന്‍ കഴിയും. അടുത്ത നിയമസഭാ യോഗത്തില്‍ ബില്‍ അവതരിപ്പിക്കുമെങ്കിലും സങ്കീര്‍ണമായ കടമ്ബകളാണ് മുന്നിലുള്ളത്. ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും ഉള്‍പ്പെടെ അംഗീകാരം ഇതിന് ആവശ്യമാണ്.</p>
<p>വനനിയമത്തിലെ ഭേദഗതിക്കും മന്ത്രിസഭ അംഗീകാരം നല്‍കി. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ ചന്ദനമരം വനംവകുപ്പിന്‍റെ അനുമതിയോടെ മുറിക്കുന്നതു സംബന്ധിച്ച ബില്ലും അംഗീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് മാർഗരേഖ പുറത്തിറങ്ങി</title>
<link>https://thekeralajournal.com/915</link>
<guid>https://thekeralajournal.com/915</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 12 Sep 2025 21:45:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം ∙ കേരള സ്കൂൾ ശാസ്ത്രോത്സവം 2025-ന്റെ മാർഗരേഖ പുറത്തിറങ്ങി. വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി, അന്വേഷണത്വര, സൃഷ്ടിപരമായ കഴിവുകൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് ഇത്തവണത്തെ ശാസ്ത്രോത്സവത്തിന്റെ പ്രധാന ലക്ഷ്യം.</p>
<p>സ്കൂൾ, ഉപജില്ല, ജില്ല, സംസ്ഥാനതലങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ പതിനായിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുക്കും. വിജയങ്ങൾക്കും സമ്മാനങ്ങൾക്കും അപ്പുറം ശാസ്ത്രാഭിരുചിയുള്ള പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുകയാണ് മേളയുടെ പ്രധാന ഉദ്ദേശം.</p>
<p>2009-ൽ മത്സരനിയമാവലി പരിഷ്കരിച്ചിരുന്നുവെങ്കിലും, 2019-ൽ വിദഗ്ധരുടെ സഹകരണത്തോടെ പുതുക്കിയ മാന്വലിനെ അടിസ്ഥാനപ്പെടുത്തി നിലവിലെ മാർഗരേഖ രൂപീകരിച്ചു. കാലാനുസൃതമായ മാറ്റങ്ങളും പരിസ്ഥിതി സൗഹൃദപരമായ മത്സര സംവിധാനവും ഇത്തവണത്തെ മാർഗരേഖയിൽ പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p>വിദ്യാഭ്യാസം കേവലം അറിവുൽപാദനത്തിലൊതുങ്ങാതെ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളും ശാസ്ത്രബോധവും വളർത്തിയെടുക്കുന്നതിനുള്ള പ്ലാറ്റ്ഫോമായാണ് ശാസ്ത്രോത്സവം തുടരുന്നത്. പ്രകൃതിയോട് ചേർന്ന ശാസ്ത്ര പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുന്നതായിരിക്കും പുതിയ മാർഗരേഖയെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരളമാകെ സമാനതകളില്ലാത്ത വികസനം നടന്ന കാലഘട്ടം: അഡ്വ.മാത്യു ടി തോമസ് എം എൽ എ</title>
<link>https://thekeralajournal.com/914</link>
<guid>https://thekeralajournal.com/914</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 12 Sep 2025 21:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിലുടനീളം സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾ നടന്ന കാലഘട്ടമാണ് എൽഡിഎഫ് തുടർച്ചയായി ഭരിച്ച കഴിഞ്ഞ ഒൻപത് വർഷങ്ങൾ എന്ന് ജനതാദൾ എസ് സംസ്ഥാന പ്രസിഡൻ്റും മുൻമന്ത്രിയുമായ അഡ്വ മാത്യു ടി തോമസ് എം എൽ എ പ്രസ്താവിച്ചു.കല്ലൂപ്പാറ പഞ്ചായത്ത് LDF ജനപ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം </p>
<p>നടക്കില്ല എന്ന് പറഞ്ഞു പലരും ഉപേക്ഷിച്ച പല വികസന പദ്ധതികളും ഇച്ഛാശക്തിയോടെ ഏറ്റെടുത്തു നടപ്പിലാക്കുവാൻ എൽഡിഎഫ് ഭരണത്തിലൂടെ സാധിച്ചു.കല്ലൂപ്പാറ, മല്ലപ്പള്ളി,പുറമറ്റം പഞ്ചായത്തുകളിലെ വിവിധ റോഡുകൾ നൂററിരണ്ട് കോടി രൂപ മുതൽ മുടക്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിക്കുവാനും പ്രളയത്തിൽ അപ്രോച്ച് റോഡ് തകർന്ന കോമളം പാലത്തിൻ്റെ സ്ഥാനത്ത് പുതിയ മേജർ ബ്രിഡ്ജ് ഒരുമാസത്തിനകം പൂർത്തിയാക്കുവാൻ പോകുന്നതും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ അൻപത് കോടിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതും കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ തുരുത്തിക്കാട് ഗവ ഹോമിയോ ഡിസ്പെൻസറിക്ക് പുതിയ കെട്ടിടത്തിനായുള്ള തുക ബഡ്ജറ്റിൽ വകകൊള്ളിക്കാൻ കഴിഞ്ഞതും എൽഡിഎഫ് സർക്കാരിൻ്റെ ഭരണ നേട്ടങ്ങളാണ്.വികസനത്തിനൊപ്പം കരുതലും എന്നത് എൽഡിഎഫ് നയമാണ്.അതിന്റെ ഭാഗമായി കഴിഞ്ഞ ഒൻപത് വർഷം കൊണ്ട് ക്ഷേമപെൻഷനുകളിൽ ആയിരം രൂപയുടെ വർധനവാണ് വരുത്തിയത്.ഈ വർഷാവസാനം തന്നെ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനം എന്ന് നേട്ടം കൈവരിക്കും.ഇത്തരത്തിലുള്ള വികസന ക്ഷേമ പ്രവർത്തനങ്ങൾ അഭംഗുരം തുടരണമെങ്കിൽ എൽഡിഎഫിന്റെ ഭരണതുടർച്ച ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം പറഞ്ഞു </p>
<p>സിപിഐ (എം)ഏരിയാ കമ്മിറ്റി അംഗം റെജി പോൾ അദ്ധ്യക്ഷതവഹിച്ചു, ജില്ലാ എൽഡിഎഫ് കൺവീനർ അലക്സ് കണ്ണമല, കല്ലൂപ്പാറ പഞ്ചായത്താ LDF കൺവീനർ ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കൂടത്തിൽ, എസ് മുരളീധരൻ നായർ, ജോസ് കുറഞ്ഞൂർ, ഡോ. സജി ചാക്കോ, ജയ്ംസ് വർഗ്ഗീസ്, ബിജു നൈനാൻ മരുതുക്കുന്നേൽ,ജേക്കബ് കെ ഇരണക്കൽ, വി. കെ കുര്യൻ, നെബു തങ്ങളത്തിൽ, അനീഷ് നെടുമ്പള്ളിൽ, ജോളി തോമസ് സി. ഡി. എസ് ചെയർ പേർസൺ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര ഹാൻഡ്‌ബോൾ താരം ശിവപ്രസാദിന് സർക്കാർ നിയമനം</title>
<link>https://thekeralajournal.com/904</link>
<guid>https://thekeralajournal.com/904</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Fri, 12 Sep 2025 04:31:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര ഹാൻഡ്‌ബോൾ താരവും കേരള ഹാൻഡ്‌ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനുമായ ശ്രീ ശിവപ്രസാദിന് കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എഡ്യൂക്കേഷൻ അധ്യാപകനായി നിയമനം നൽകി.</p>
<p>കായിക താരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രത്യേക നയത്തിന്റെ ഭാഗമായിട്ടാണ് നിയമനം.</p>
<p>പാറശാല നിയോജക മണ്ഡലത്തിലെ ധനുവച്ചപുരം എൻ.കെ.എം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ശിവപ്രസാദ് ചുമതലയേൽക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മുതിർന്ന കോണ്‍ഗ്രസ് നേതാവ് പിപി തങ്കച്ചൻ അന്തരിച്ചു</title>
<link>https://thekeralajournal.com/900</link>
<guid>https://thekeralajournal.com/900</guid>
<description><![CDATA[ മുൻ മന്ത്രിയും കേരള നിയമസഭ സ്പീക്കറുമായിരുന്നു ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Thu, 11 Sep 2025 17:01:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കെപിസിസി പ്രസിഡൻ്റ്, 13 വർഷം യുഡിഎഫ് കൺവീനർ എന്ന നിലയിലും ഇദ്ദേഹം  പ്രവർത്തിച്ചിട്ടുണ്ട്. അഞ്ച് തവണ നിയമസഭാംഗമായിരുന്നു.</p>
<p>എകെ ആൻ്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു. കെ കരുണാകരൻ മന്ത്രിസഭയിൽ നിയമസഭാ സ്പീക്കർ ആയും പ്രവർത്തിച്ചിട്ടുണ്ട് </p>
<p>86 വയസ്സായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഫാക്ടറികളിലെ അപകടങ്ങൾ ഇല്ലാതാക്കാൻ ‘സുരക്ഷിതം 3.0’ അന്താരാഷ്ട്ര സെമിനാർ</title>
<link>https://thekeralajournal.com/899</link>
<guid>https://thekeralajournal.com/899</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Thu, 11 Sep 2025 11:30:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എറണാകുളം ∙ ഫാക്ടറികളിലെ അപകടങ്ങൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സെമിനാർ ‘സുരക്ഷിതം 3.0’ ഒക്ടോബർ 10, 11 തീയതികളിൽ എറണാകുളത്തെ കിൻഫ്ര ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സുരക്ഷിതമായ തൊഴിൽ സാഹചര്യങ്ങൾ ഒരുക്കുക എന്ന സർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ സമ്മേളനം.</p>
<p> 2030-ഓടെ അപകടരഹിതമായ സംസ്ഥാനം എന്ന ലക്ഷ്യം കൈവരിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള അറിവുകളും അനുഭവങ്ങളും പങ്കുവെക്കാൻ സെമിനാർ സഹായകരമാകുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും, സംസ്ഥാനത്തെ വിവിധ ഫാക്ടറികളിൽ നിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ ഏകദേശം 600 പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. </p>
<p>സെമിനാറിന്റെ ഭാഗമായി സ്വാഗതസംഘ രൂപീകരണ യോഗം എറണാകുളത്ത് നടത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c26566e2fa9.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ജല്‍ജീവന്‍ മിഷന്‍ പദ്ധതികൾക്ക്  സാമ്പത്തികസഹായം</title>
<link>https://thekeralajournal.com/873</link>
<guid>https://thekeralajournal.com/873</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Tue, 09 Sep 2025 19:18:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതികള്‍ക്കായി നബാര്‍ഡില്‍ നിന്നും സാമ്പത്തികസഹായം സ്വീകരിക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് അനുമതി നല്‍കി.</p>
<p>8862.95 കോടി രൂപയുടെ വായ്പാ അനുമതി തത്വത്തിൽ നൽകുകയും ആദ്യ ഘട്ടത്തിൽ 5000 കോടി രൂപ എടുക്കാൻ അനുവദിക്കുകയും ചെയ്യും. </p>]]> </content:encoded>
</item>

<item>
<title>ബെവ്കോ : നാളെ മുതല്‍ പുതിയ മാറ്റങ്ങള്‍</title>
<link>https://thekeralajournal.com/871</link>
<guid>https://thekeralajournal.com/871</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Tue, 09 Sep 2025 14:33:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ മദ്യശാലകളില്‍ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതല്‍ ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി.</p>
<p>ആദ്യഘട്ടത്തില്‍ രണ്ട് ജില്ലകളിലാണ് ഇത് നടപ്പിലാക്കുക. .തിരുവനന്തപുരത്തും കണ്ണൂരിലും 20 ഷോപ്പുകളില്‍ ഇത് തുടക്കം കുറിക്കും</p>
<p>ഒഴിഞ്ഞ മദ്യക്കുപ്പികള്‍ സ്വീകരിക്കാൻ പ്രത്യേക കൗണ്ടറുകല്‍ ഉണ്ടാകും. നിലവില്‍ മദ്യം വാങ്ങുന്ന ഷോപ്പില്‍ മാത്രമേ ആ കുപ്പി തിരികെ നല്‍കാൻ കഴിയുള്ളൂ. ക്ലീൻ കേരള കമ്ബനിയുമായി ചേർന്നാണ് കുപ്പികള്‍ സ്വീകരിക്കുന്നത്. മാത്രമല്ല ബിവറേജില്‍ നിന്ന് ന്യൂസ് പേപ്പർ ഒഴിവാക്കാനും തീരുമാനമായി</p>
<p>ഒക്ടോബർ 1 മുതല്‍ 15, 20 രൂപയുടെ ബാഗുകള്‍ നല്‍കും. പേപ്പറില്‍ പൊതിഞ്ഞ് നല്‍കുന്ന രീതി ഇനി മുതല്‍ ഉണ്ടായിരിക്കുന്നതല്ല. അതേ സമയം ജനങ്ങള്‍ക്ക് സ്വന്തമായി കാരി ബാഗുകള്‍ കൊണ്ടുവരാമെന്നും ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി വ്യക്തമാക്കി.</p>
<p></p>]]> </content:encoded>
</item>

<item>
<title>സ്വർണം ഗ്രാമിന് 10000 കടന്നു</title>
<link>https://thekeralajournal.com/867</link>
<guid>https://thekeralajournal.com/867</guid>
<description><![CDATA[  ]]></description>
<enclosure url="" length="81211" type="image/jpeg"/>
<pubDate>Tue, 09 Sep 2025 09:49:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വർണം വീണ്ടും റെക്കോർഡ് വിലയിൽ.ഇന്ന് ഗ്രാമിന് 10110 ആണ് വില.പവന് 80880 രൂപയാണ് ഇന്നത്തെ നിരക്ക്</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/865</link>
<guid>https://thekeralajournal.com/865</guid>
<description><![CDATA[ ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b0ffa156716.jpg" length="91893" type="image/jpeg"/>
<pubDate>Tue, 09 Sep 2025 07:02:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്നു മുതല്‍ വീണ്ടും കാലവര്‍ഷം സജീവമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.</p>
<p>ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.</p>
<p>ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം</title>
<link>https://thekeralajournal.com/863</link>
<guid>https://thekeralajournal.com/863</guid>
<description><![CDATA[ തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ സ്കൂളുകള്‍ക്ക് അവധി, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ഉച്ചയ്ക്ക് ശേഷവും അവധി ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Tue, 09 Sep 2025 06:15:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം.സമാപനച്ചടങ്ങിനോടനുബന്ധിച്ച്‌ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.</p>
<p>സമാപനത്തോടനുബന്ധിച്ച് വര്‍ണാഭമായ ഘോഷയാത്രയ്ക്ക് തലസ്ഥാനം ഒരുങ്ങിക്കഴിഞ്ഞു.</p>
<p>വെള്ളയമ്പലത് നിന്ന് നിന്ന് തുടങ്ങുന്ന ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും.</p>
<p>സാംസ്‌കാരിക കലാരൂപങ്ങളുമായി ആയിരത്തിലധികം കലാകാരന്മാരും അറുപതോളം ഫ്‌ലോട്ടുകളും ഘോഷയാത്രയില്‍ അണിനിരക്കും.</p>
<p>വൈകിട്ട് 4 മണിക്ക് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.</p>
<p></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/861</link>
<guid>https://thekeralajournal.com/861</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Tue, 09 Sep 2025 05:59:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിവിധ വിഭാഗങ്ങളിലായി 22 പേര്‍ക്കാണ് പുരസ്‌കാരം.</p>
<p>പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം എന്നിവ വിലയിരുത്തിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.</p>
<p>സെപ്റ്റംബർ 10ന് വൈകീട്ട് 2.30-ന് തിരുവനന്തപുരം ടാഗോർ തിയേറ്ററില്‍ വച്ച്‌ പുരസ്കാരം വിതരണം ചെയ്യും.</p>
<p>ഇടുക്കിയിൽ നിന്നും സെന്റ് തോമസ് എല്‍പിഎസ്, കൊമ്പയാറിലെ പ്രഥമാധ്യാപകൻ ബിജു ജോര്‍ജ്ജ്, എൽപി വിഭാഗത്തിൽ മികച്ച അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>കോതമംഗലം പുതുപ്പാടിക്ക് സമീപം വാഹനാപകടം : ഒരാൾ മരിച്ചു, നാലുപേർ ഗുരുതരാവസ്ഥയിൽ</title>
<link>https://thekeralajournal.com/858</link>
<guid>https://thekeralajournal.com/858</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Mon, 08 Sep 2025 19:05:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലം ∙ പുതുപ്പാടിക്ക് സമീപം നാല് വാഹനങ്ങൾ തമ്മിൽ ഉണ്ടായ കൂട്ടിയിടിയിൽ ഒരാൾ മരിച്ചു, നാലുപേർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68bedb7af27df.jpg" alt=""></p>
<p>മൂവാറ്റുപുഴയിൽ നിന്ന് കോതമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയും, പൂപ്പാറയിൽ നിന്നെത്തിയ മാരുതി ആൾട്ടോ കാറും, പിക്കപ്പും തമ്മിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ലോറി കോതമംഗലം സ്വദേശിയുടെ സ്കൂട്ടറിലേക്കും ഇടിച്ചു കയറി.</p>
<p>പൂപ്പാറ സ്വദേശികൾ സഞ്ചരിച്ച മാരുതി ആൾട്ടോ കാർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ കാറിൽ സഞ്ചരിച്ച ഒരാൾ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. മറ്റൊരാളുടെ മരണവിവരവും സ്ഥിരീകരിക്കാത്ത രീതിയിൽ ലഭിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68bedb60e4023.jpg" alt=""></p>
<p>നിയന്ത്രണം വിട്ട ലോറി വട്ടം തിരിഞ്ഞ് സമീപത്തെ ഇറച്ചിക്കടയിലിടിച്ച് നിന്നു.സ്കൂട്ടർ യാത്രക്കാരനായ കോതമംഗലം സ്വദേശിയും, കാറിലുണ്ടായിരുന്ന മറ്റു യാത്രക്കാരും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അപകടത്തിൽ മാരുതി ആൾട്ടോ കാർ പൂർണമായും തകർന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും</title>
<link>https://thekeralajournal.com/852</link>
<guid>https://thekeralajournal.com/852</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Mon, 08 Sep 2025 08:07:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പത്തു ദിവസത്തെ ഓണാവധിക്ക് ശേഷം സ്കൂളുകൾ ഇന്ന് തുറക്കും. </p>
<p>നേരത്തെ ഓണാവധി വെട്ടിച്ചുരുക്കാൻ സർക്കാർ നീക്കമെന്ന പ്രചാരണം വ്യാജമാണെന്നു മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.ഒപ്പം സ്കൂൾ തുറന്ന് 7 ദിവസത്തിനകം ഓണപ്പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും എന്നാണ് മന്ത്രി അറിയിച്ചിരുന്നത്.</p>
<p>5 മുതൽ 9 വരെ ക്ലാസുകളിൽ ഓരോ വിഷയത്തിനും 30% മാർക്ക് ലഭിക്കാത്തവർക്ക് അടുത്ത മാസം രണ്ടാഴ്ച സ്പെഷൽ ക്ലാസ് നടത്തും.‌</p>]]> </content:encoded>
</item>

<item>
<title>തൃശൂർ നഗരത്തിൽ ഇന്ന് പുലിയിറങ്ങും</title>
<link>https://thekeralajournal.com/851</link>
<guid>https://thekeralajournal.com/851</guid>
<description><![CDATA[ ഉച്ചക്ക് ശേഷം അവധി നൽകി കളക്ടർ ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Mon, 08 Sep 2025 08:00:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong></strong>തൃശൂര്‍ നഗരത്തില്‍ ഇന്ന് പുലികളിറങ്ങുന്നു.</p>
<p>പുലികളി മഹോത്സവത്തിനോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം തൃശ്ശൂര്‍ താലൂക്ക് പരിധിയില്‍ പ്രാദേശിക അവധിയായിരിക്കും</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സഹകരണ സംഘങ്ങള്‍ ഉള്‍പ്പെടെ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേരള കോൺഗ്രസ് നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു.</title>
<link>https://thekeralajournal.com/850</link>
<guid>https://thekeralajournal.com/850</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Mon, 08 Sep 2025 07:56:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. </p>
<p>മൃതദേഹം ഇന്ന് രാവിലെ എട്ടരയോടെ കോട്ടയം തെള്ളകത്തെ കാര്യത്താസ് ആശുപത്രിയിൽ എത്തിക്കും.കോട്ടയം ബാറിലെ അഭിഭാഷകനായിരുന്നു.</p>
<p>കേരള കോൺഗ്രസ് നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ്.കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഉന്നതാധികാരസമിതി അംഗമാണ്.</p>
<p>കേരള വിദ്യാർത്ഥി കോൺഗ്രസ് എം സംസ്ഥാന പ്രസിഡന്റും, കേരള യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>2021 ൽ മന്ത്രി വി.എൻ വാസവന് എതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കവിത വേദി കവർ പ്രകാശനം ചെയ്തു</title>
<link>https://thekeralajournal.com/847</link>
<guid>https://thekeralajournal.com/847</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Mon, 08 Sep 2025 07:18:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്കാരവേദിയുടെ 5- മത് ഗ്രന്ഥം കവിത വേദിയുടെ കവർ പ്രശസ്ത കവി ശ്രീ പി കെ ഗോപി പ്രകാശനം ചെയ്തു.</p>
<p>സംസ്കാരവേദി സംസ്ഥാന പ്രസിഡന്റ്‌ ഡോ. വർഗീസ് പേരയിൽ, ജില്ലാ പ്രസിഡന്റ്‌ പ്രൊഫ. ചാർലി കട്ടക്കയം, കേരള കോൺഗ്രസ്‌ എം നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. ഷാജു ജോർജ്, സംസ്കാരവേദി കമ്മിറ്റി അംഗങ്ങൾ ആയ ജയപ്രകാശ് പനക്കൽ, മേരി ടീച്ചർ, അബ്ദുൽ റസാക്ക്, റോയി മുരുക്കോലിൽ എന്നിവർ ആശംസകൾ നേർന്നു.</p>]]> </content:encoded>
</item>

<item>
<title>വീണ്ടും റെക്കോർഡ് തിരുത്തി മദ്യ വിലപന</title>
<link>https://thekeralajournal.com/840</link>
<guid>https://thekeralajournal.com/840</guid>
<description><![CDATA[ ബെവ്കോ വിറ്റത് കഴിഞ്ഞ കൊല്ലത്തേക്കാള്‍ 50 കോടി അധികം രൂപയുടെ മദ്യം ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Sun, 07 Sep 2025 12:13:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തിന് ഇത്തവണയും മദ്യവില്‍പ്പന പൊടിപൊടിച്ചു. </p>
<p>ഓണക്കാലത്ത് ബെവ്കോ ഷോപ്പുകളിലൂടെയും വെയർഹൗസുകളിലൂടെയുമായി മൊത്തം 826 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്.കഴിഞ്ഞ വർഷത്തെക്കാള്‍ 50 കോടി അധികം</p>
<p>കഴിഞ്ഞ ഓണക്കാലത്ത് 776 കോടിയുടെ മദ്യമായിരുന്നു വിറ്റത്. ഈ ഉത്രാടദിനത്തില്‍ മാത്രം 137 കോടിയുടെ മദ്യം വിറ്റു. കഴിഞ്ഞവർഷം ഇത് 126 കോടിയായിരുന്നു.</p>
<p>സംസ്ഥാനത്തെ ആറ് കടകള്‍ ഒരു കോടിയിലധികം വരുമാനം നേടി.സൗകര്യങ്ങള്‍ വർധിപ്പിച്ച്‌ പുതുക്കിയതോടെയാണ് വില്‍പ്പനയും കൂടിയതെന്നാണ് വിലയിരുത്തല്‍. കൊല്ലം കരുനാഗപള്ളിയിലാണ് ഉത്രാടനാളില്‍ ഏറ്റവും അധികം ആവശ്യക്കാർ എത്തിയത്. 1.46 കോടി രൂപയുടെ വില്‍പ്പന. ആശ്രാമം ഔട്ട്ലെറ്റ് 1.24 കോടി രൂപയുടെ വില്‍പ്പനയോടെ തൊട്ട് പിന്നിലെത്തി.</p>]]> </content:encoded>
</item>

<item>
<title>കേരള കോൺഗ്രസ് എം സംസ്കാരവേദി പ്രൊഫ.ജോസ് പാറക്കടവിലിനെ ആദരിച്ചു</title>
<link>https://thekeralajournal.com/830</link>
<guid>https://thekeralajournal.com/830</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Sat, 06 Sep 2025 20:11:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പത്തനംതിട്ട/തെള്ളിയൂർ: ദേശീയ അധ്യാപക ദിനത്തിൽ കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധിയൻ, സാഹിത്യകാരൻ, സാമൂഹ്യ പ്രവർത്തകൻ എന്നിങ്ങനെ വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രഗത്ഭ അധ്യാപകനും തുരുത്തിക്കാട് ബി എ എം കോളജ് മുൻ പ്രിൻസിപ്പലും ആയ പ്രൊഫ:ഡോ:ജോസ് പാറക്കടവിലിനെ ആദരിച്ചു </p>
<p></p>
<p>കേരള കോൺഗ്രസ് എം സംസ്കാരവേദി പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ഡോ അലക്സ് മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് എം പത്തനംതിട്ട ജില്ല പ്രസിഡൻ്റ് ശ്രീ സജി അലക്സ് സംസ്കാവേദിയുടെ അധ്യാപിക ദിനാചരണത്തിൻ്റെ പത്തനംതിട്ട ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയും പ്രൊഫ:ഡോ:ജോസ് പാറക്കടവിലിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു </p>
<p></p>
<p> ഡോ ജോസ് പാറക്കടവിലിന്റെ സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കെ തന്നെ തന്റെ ശ്രദ്ധിയിൽ പെട്ടിരുന്നു എന്നും അദ്ദേഹത്തിൻ്റെ പ്രവർത്തന മാതൃക പൊതുപ്രവർത്തന രംഗത്തേക്ക് കടന്നുവരുനാനതിൽ തന്നെയും സ്വാധീനിച്ചിട്ടണ്ടെന്നും ശ്രീ സജി അലക്സ് പ്രസ്താവിച്ചു.ആളുകൾ സ്വയം മാർക്കറ്റ് ചെയ്യപ്പെടുന്ന ലോക ക്രമത്തിൽ അതിന് തുനിയാതെ ഇന്നും സ്വതസിദ്ധമായ ശൈലിയിൽ പൊതുപ്രവർത്തനം തുടരുന്ന ഡോ ജോസ് പാറക്കടവിൽ സമൂഹത്തിനാകെ മാതൃകയാണെന്നും അത്തരത്തിൽ സെൽഫ് പ്രമോഷൻ നടത്താത്തതുകൊണ്ടാകാം ജോസ് പാറക്കടവിൽ സാറിന് അർഹതക്കനുസരിച്ചുള്ള അംഗീകാരങ്ങൾ ലഭിക്കാതെ പോയതെന്നും സജി അലക്സ് സൂചിപ്പിക്കുകയുണ്ടായി</p>
<p></p>
<p>സംസ്കാരവേദി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ മനോജ് മാത്യു മുഖ്യപ്രഭാഷണം നടത്തി, മറ്റുള്ളവരെ പ്രോൽസാഹിപ്പിക്കുവാനും അവർക്ക് അവസരങ്ങൾ നല്കി നേതൃത്വനിരയിലേക്ക് മറ്റുള്ളവരെ കൈപിടിച്ചാനിയിക്കാനും ഡോ: ജോസ് പാറക്കടവിൽ എന്നും ശ്രദ്ധിച്ചിട്ടുണ്ടെന്ന് അഡ്വ മനോജ് മാത്യു തന്റെ പ്രഭാഷണത്തിൽ അനുസ്മരിച്ചു</p>
<p>കേരള കോൺഗ്രസ് എം ജില്ലാ ജനറൽ സെക്രട്ടറി ഷെറി കച്ചിറയ്ക്കൽ, ജില്ല വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, വേൾഡ് വിഷൻ മുൻ ഡയറക്ടർ അഡ്വ റെനി കെ ജേക്കബ്, തെള്ളിയൂർ സർവീസ് കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡൻ്റ് തോമസ് ഏബ്രഹാം, സംസ്കാരവേദി ജില്ല ജനറൽ സെക്രട്ടറി ബിജു നൈനാൻ മരുതുക്കുന്നേൽ,കെ സി ഈപ്പൻ ജോയിച്ചൻ,ലൂക്കാച്ചായൻ അന്ബോറ്റി, സജി,ഷിബു മരുതൂർ,മുതലായവർ പ്രസംഗിച്ചു</p>]]> </content:encoded>
</item>

<item>
<title>പാതിവില തട്ടിപ്പ് കേസ്; പ്രത്യേക അന്വേഷണ സംഘത്തെ പിരിച്ചു വിട്ട് സർക്കാർ</title>
<link>https://thekeralajournal.com/828</link>
<guid>https://thekeralajournal.com/828</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Sat, 06 Sep 2025 15:23:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാതിവില തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ സര്‍ക്കാര്‍ പിരിച്ചുവിട്ടു. അന്വേഷണ സംഘത്തിന്റെ തലവനായ ക്രൈംബ്രാഞ്ച് എസ് പി എം ജെ സോജനെ വിജിലന്‍സിലേക്ക് സ്ഥലം മാറ്റി.</p>
<p>ക്രൈംബ്രാഞ്ചിന്റെ പ്രത്യേക യൂണിറ്റുകള്‍ തന്നെ ഇനി അന്വേഷിച്ചാല്‍ മതിയെന്നും അന്വേഷണത്തിനായി ഇനി പ്രത്യേക സംഘം വേണ്ടെ എന്നും സര്‍ക്കാര്‍ വ്യക്തമാക്കി.</p>
<p>231 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്.</p>]]> </content:encoded>
</item>

<item>
<title>&amp;quot; പൂക്കളം കൊണ്ട് ഉറുമ്പ് പോയി &amp;quot;</title>
<link>https://thekeralajournal.com/821</link>
<guid>https://thekeralajournal.com/821</guid>
<description><![CDATA[ സോഷ്യൽ മീഡിയയിൽ തരംഗമായി വ്യത്യസ്തമായ ഒരു പൂക്കളം ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Fri, 05 Sep 2025 15:00:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സോഷ്യൽ മീഡിയയിൽ തരംഗമായ വ്യത്യസ്തമായൊരു പൂക്കളം..പാതി മുറിച്ച പൂക്കളം ചുമന്നു പോകുന്ന ഉറുമ്പിൻ്റെ ശൈലിയിൽ ആണ് പൂക്കളം ഒരുക്കിയിരിക്കുന്നത്..</p>
<p>ഈ വ്യത്യസ്ത പൂക്കളം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.നിരവധിപേരാണ് ഈ ചിത്രത്തിന് താഴെ പ്രതികരണവുമായി എത്തിയിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68baad68d9f4b.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഓണക്കാല മദ്യ വിൽപ്പന : വീണ്ടും റെക്കോർഡ് മാറ്റി എഴുതി മലയാളികൾ, വിറ്റത് 826.38 കോടിയുടെ മദ്യം</title>
<link>https://thekeralajournal.com/819</link>
<guid>https://thekeralajournal.com/819</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Fri, 05 Sep 2025 13:42:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റെക്കോഡുകള്‍ തകർത്ത് ഓണക്കാലത്തെ മദ്യവില്‍പ്പന.കഴിഞ്ഞ പത്ത് ദിവസം സംസ്ഥാനത്ത് വിറ്റത് 826.38 കോടി രൂപയുടെ മദ്യം.കഴിഞ്ഞവർഷത്തേക്കാള്‍ 50 കോടി രൂപയുടെ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.</p>
<p>ഉത്രാടം വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. തിരുവോണത്തിൻ്റെ തലേദിവസമായ ഉത്രാട ദിനത്തില്‍ സംസ്ഥാനത്ത് വിറ്റത് 137 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷം ഉത്രാട ദിനത്തില്‍ വിറ്റത് 126 കോടി രൂപയുടെ മദ്യമായിരുന്നു.</p>
<p>തിരുവോണ ദിവസമായ ഇന്ന് സംസ്ഥാനത്തെ ബിവറേജുകള്‍ക്ക് അവധിയാണ്. സെപ്റ്റംബർ 7 ശ്രീ നാരായണ ഗുരു ജയന്തി ദിവസത്തിലും സെപ്റ്റംബർ ഇരുപത്തിയൊന്ന് ശ്രീ നാരായണ ഗുരു സമാധി ദിനത്തിലും സംസ്ഥാനത്തെ ബിവറേജുകള്‍ തുറന്ന് പ്രവർത്തിക്കില്ല.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് തിരുവോണം</title>
<link>https://thekeralajournal.com/817</link>
<guid>https://thekeralajournal.com/817</guid>
<description><![CDATA[ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് തിരുവോണം ആഘോഷിക്കുന്നു. ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Fri, 05 Sep 2025 04:00:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സന്തോഷത്തിന്റെയും സമൃദ്ധിയുടെയും നിറവിൽ ഇന്ന് ലോകമെമ്പാടുമുള്ള മലയാളികൾ തിരുവോണം ആഘോഷിക്കുന്നു.</p>
<p>പൂക്കളമൊരുക്കിയും ഓണക്കോടി ധരിച്ചും സദ്യ ഒരുക്കിയും നാടും നഗരവും മാവേലിയെ വരവേൽക്കുകയാണ്. കള്ളവും ചതിയും ഇല്ലാത്തൊരു കാലത്തിന്റെ ഓർമ്മകളിലേക്ക് മലയാളി തിരിഞ്ഞുനോക്കുന്ന ദിനമാണ് തിരുവോണം.കർക്കിടകത്തിലെ വറുതിക്ക് ശേഷം ചിങ്ങമാസം എത്തുമ്പോൾ കാർഷികസമൃദ്ധിയുടെ കാലം തുടങ്ങുന്നു. പൂക്കളങ്ങളും കുടുംബസംഗമങ്ങളും ചേർന്നുതീരുമ്പോൾ ഓണത്തിന്റെ ആത്മാവ് മലയാളിയെ ഒന്നിപ്പിക്കുന്നു.</p>
<p>വാഴയിലയിൽ വിളമ്പുന്ന സദ്യയും തലമുറകൾ കൈമാറിയ കളികളും ഗാനങ്ങളും ഉത്സവത്തിന് ചായം ചേർക്കുന്നു. എന്നാൽ ഓണം ഒരു ദിവസത്തെ ആഘോഷമാത്രമല്ല— സ്നേഹവും സഹോദര്യവും പങ്കുവെക്കലും ജീവിതത്തിലുടനീളം നിലനിർത്തണമെന്ന ഓർമ്മപ്പെടുത്തലാണ്.</p>
<p>സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും നല്ല നാളുകൾ എന്നും പുലരട്ടെ എന്നാശംസിക്കുന്നു..</p>
<p> <strong>ഏവർക്കും കേരളാ ജേണലിൻ്റെ </strong></p>
<p><strong>' ഓണാശംസകൾ'</strong></p>]]> </content:encoded>
</item>

<item>
<title>കൊല്ലത്ത് KSRTC ബസും ഥാര്‍ ജീപ്പും കൂട്ടിയിടിച്ച്‌ അപകടം; മൂന്ന് പേര്‍ മരിച്ചു</title>
<link>https://thekeralajournal.com/811</link>
<guid>https://thekeralajournal.com/811</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Thu, 04 Sep 2025 08:22:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ന് പുലർച്ചെ 6.30ഓടെയാണ് അപകടം നടന്നത്. ഇരു വാഹനങ്ങളും അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന വിവരം. ജീപ്പില്‍ ഉണ്ടായിരുന്ന 3 പേരാണ് മരിച്ചത്.</p>
<p>ബസിലുള്ളവർക്ക് തലയ്ക്കടക്കം ഗുരുതരമായി പരുക്കേറ്റവരുണ്ട്. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്. </p>
<p>ജീപ്പ് പൂർണമായും തകർന്നു. ജീപ്പോടിച്ചിരുന്നയാള്‍ ഉറങ്ങിപോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് ഉത്രാടം – ഒന്നാം ഓണത്തിന്റെ ഐതിഹ്യം</title>
<link>https://thekeralajournal.com/807</link>
<guid>https://thekeralajournal.com/807</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Thu, 04 Sep 2025 07:39:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നോണക്കാലം ഇനി വാതിൽക്കൽ. ഓണക്കാലത്തിന്റെ വരവ് അറിയിക്കുന്ന അത്തത്തിനു പിന്നാലെ മലയാളികൾ തിരുവോണത്തിന്റെ തിരക്കിലേക്ക് കടക്കുന്നത് ഉത്രാട ദിനത്തിലാണ്.</p>
<p>തിരുവോണത്തിന് മുൻപുദിവസം ഉണ്ടാകുന്ന ആനന്ദപാച്ചിലിനെ ഉത്രാടപ്പാച്ചിൽ എന്ന് വിശേഷിപ്പിക്കുന്നു. ഈ ദിവസം തന്നെയാണ് ഒന്നാം ഓണം ആഘോഷിക്കപ്പെടുന്നത്. കുട്ടികളുടെ ഓണമായി അറിയപ്പെടുന്നതിനാൽ ഇതിനെ ചെറിയ ഓണം എന്നും വിളിക്കാറുണ്ട്.</p>
<p>ചിങ്ങം 22-ാം തീയതി വരുന്ന ഉത്രാടം, ഓണാഘോഷങ്ങളുടെ ഒമ്പതാം ദിനമാണ്. കേരളത്തിലെ ചിലയിടങ്ങളിൽ ഉത്രാടം തന്നെ തിരുവോണത്തിന് തുല്യമായി ആഘോഷിക്കുന്ന പതിവുമുണ്ട്.</p>
<p>ഐതിഹ്യമനുസരിച്ച്, മഹാബലി തന്റെ പ്രജകളെ സന്ദർശിക്കാനെത്തുന്ന ദിനം തന്നെയാണ് ഉത്രാടം. അതിനാൽ തന്നെ ഓണത്തിന്റെ യഥാർത്ഥ തുടക്കം മലയാളികൾ ഈ ദിവസത്തോടെയാണ് കാണുന്നത്.</p>
<p>ചുരുക്കത്തിൽ, ഉത്രാടം – ഓണാഘോഷങ്ങളുടെ മംഗളമായ ആദ്യ ദിനം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>വീണ്ടും റെക്കോർഡ് വിലയിൽ സ്വർണം.</title>
<link>https://thekeralajournal.com/801</link>
<guid>https://thekeralajournal.com/801</guid>
<description><![CDATA[  ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Wed, 03 Sep 2025 10:25:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ഇന്ന് ഗ്രാമിന് 9805 രൂപയും പവന് 78440 മാണ് ഇന്നത്തെ സ്വർണ നിരക്ക്.കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില ഉയർന്നു തന്നെയാണ്.</strong></p>]]> </content:encoded>
</item>

<item>
<title>പുതിയ ന്യൂനമര്‍ദ്ദം : ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/799</link>
<guid>https://thekeralajournal.com/799</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b0ffa156716.jpg" length="91893" type="image/jpeg"/>
<pubDate>Wed, 03 Sep 2025 09:16:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന്  മഴ മുന്നറിയിപ്പ്. ആറ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.</p>
<p>ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തിലാണ് കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.</p>
<p>തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.</p>]]> </content:encoded>
</item>

<item>
<title>നെഹ്റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടൻ</title>
<link>https://thekeralajournal.com/767</link>
<guid>https://thekeralajournal.com/767</guid>
<description><![CDATA[ കിരീട നേട്ടം ഫോട്ടോ ഫിനിഷില്‍ ]]></description>
<enclosure url="" length="91893" type="image/jpeg"/>
<pubDate>Sun, 31 Aug 2025 06:34:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>71-ാമത് നെഹ്റു ട്രോഫി വള്ളം കളിയില്‍ വാശിയേറിയ പോരാട്ടത്തില്‍ കപ്പടിച്ച്‌ വീയപുരം ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ മത്സരത്തില്‍ ഫോട്ടോ ഫിനിഷിലാണ് വീയപുരത്തിൻ്റെ കിരീട നേട്ടം.</p>
<p>വിബിസി കൈനകരിയുടേതാണ് വീയപുരം ചുണ്ടൻ. കഴിഞ്ഞ തവണ മില്ലിസെക്കൻഡില്‍ കൈവിട്ടുപോയ കിരീടമാണ് ഇത്തവണ നേടിയെടുത്തത്.</p>]]> </content:encoded>
</item>

<item>
<title>ന്യൂനമര്‍ദ്ദം: ഇന്നും ശക്തമായ  മഴ , രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/759</link>
<guid>https://thekeralajournal.com/759</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b0ffa156716.jpg" length="91893" type="image/jpeg"/>
<pubDate>Sat, 30 Aug 2025 07:51:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളിലും മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.</p>
<p>ന്യൂനമര്‍ദ്ദം ദുര്‍ബലമായതോടെ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ലഭിച്ചു കൊണ്ടിരുന്ന മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളില്‍ സാധാരണ ഇടവിട്ടുള്ള മഴ സാധ്യത മാത്രമാണ് നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കണ്ണൂരിൽ വൻ സ്ഫോടനം</title>
<link>https://thekeralajournal.com/758</link>
<guid>https://thekeralajournal.com/758</guid>
<description><![CDATA[ സംഭവം ഇന്ന് പുലർച്ചെ 2 മണിയോടെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b24442b2f90.jpg" length="66266" type="image/jpeg"/>
<pubDate>Sat, 30 Aug 2025 05:52:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂരിൽ വൻ സ്ഫോടനം.ഇന്ന് പുലർച്ചെ രണ്ട് മണിയോടെ ആണ് സംഭവം.</p>
<p>കണ്ണപുരം കീഴറയിൽ വാടകക്ക് എടുത്ത വീട്ടിൽ  ആണ് സ്ഫോടനം. ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനം നടന്നതെന്നാണ് സൂചന.</p>
<p>സ്ഫോടനത്തിൽ വീട് പൂർണമായും തകർന്നു. കണ്ണപുരം പോലീസും അഗ്നിരക്ഷാ സേനയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിനിടയ്‌ക്ക് കുഴഞ്ഞുവീണ കോളേജ് വിദ്യാർത്ഥി മരിച്ചു.</title>
<link>https://thekeralajournal.com/755</link>
<guid>https://thekeralajournal.com/755</guid>
<description><![CDATA[ അഗളി ഐഎച്ച്‌ആർഡി കോളേജിലെ ജീവ(22) ആണ് മരിച്ചത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b1e9150f7bc.jpg" length="46359" type="image/jpeg"/>
<pubDate>Sat, 30 Aug 2025 05:19:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോളേജില്‍ വടം വലി മത്സരം കഴിഞ്ഞ് ജീവ കുഴഞ്ഞുവീഴുകയായിരുന്നു.</p>
<p>അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച ശേഷം കോട്ടത്തറ ട്രൈബല്‍ താലൂക്കാശുപത്രയിലെത്തിച്ചെങ്കിലും വിദ്യാർത്ഥി മരിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇന്നും മഴ കനക്കും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/746</link>
<guid>https://thekeralajournal.com/746</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b0ffa156716.jpg" length="91893" type="image/jpeg"/>
<pubDate>Fri, 29 Aug 2025 06:47:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ്.</p>
<p>ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.</p>
<p>മത്സ്യതൊഴിലാളികള്‍ക്കും ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.ഛത്തീസ്ഗഡിനു മുകളില്‍ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹജര്യത്തിലാണ് മഴ മുന്നറിയിപ്പ്.</p>]]> </content:encoded>
</item>

<item>
<title>ഓണാവധിയ്ക്കായി സ്‌കൂളുകള്‍ നാളെ അടയ്ക്കും</title>
<link>https://thekeralajournal.com/740</link>
<guid>https://thekeralajournal.com/740</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68b02185ef982.jpg" length="120084" type="image/jpeg"/>
<pubDate>Thu, 28 Aug 2025 15:00:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിയ്ക്കായി നാളെ അടയ്ക്കും.നാളെ മുതൽ പത്ത് ദിവസത്തെ അവധിയിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിക്കും.</p>
<p>ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിനാണ് വീണ്ടും ക്ലാസുകള്‍ ആരംഭിക്കുന്നത്. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇതിനോടകം ഓണാഘോഷങ്ങള്‍ പൂര്‍ത്തിയായി. എന്നാല്‍ അവധിയില്‍ പ്രവേശിക്കുന്നത് ഔദ്യോഗികമായും ഓഗസ്റ്റ് 29 നാണ്.</p>]]> </content:encoded>
</item>

<item>
<title>സൗജന്യ ഓണക്കിറ്റുകൾ ഇന്ന് മുതല്‍ റേഷൻ കടകളിലെത്തി വാങ്ങാം</title>
<link>https://thekeralajournal.com/722</link>
<guid>https://thekeralajournal.com/722</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ae7673bae85.jpg" length="37381" type="image/jpeg"/>
<pubDate>Wed, 27 Aug 2025 08:37:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റേഷൻ കടകളില്‍ നിന്ന് സൗജന്യ ഓണക്കിറ്റുകള്‍ ഇന്ന് മുതല്‍ വിതരണം ചെയ്യും. രണ്ടാം തീയതിയോടെ വിതരണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും തിരക്ക് ഒഴിവാക്കാൻ മൂന്നും നാലും തീയതികളിലും കിറ്റുകള്‍ ലഭ്യമാക്കും.</p>
<p>സർക്കാരിന്‍റെ സൗജന്യ ഓണക്കിറ്റ് പദ്ധതി പ്രകാരം 6,32,910 കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി ആർ അനില്‍.</p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോയുടെ മൊബൈല്‍ ഓണചന്ത ഇന്ന് മുതല്‍</title>
<link>https://thekeralajournal.com/710</link>
<guid>https://thekeralajournal.com/710</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ad0951a4331.jpg" length="58692" type="image/jpeg"/>
<pubDate>Tue, 26 Aug 2025 06:31:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തിനോടനുബന്ധിച്ച്‌ സപ്ലൈകോയുടെ മൊബൈല്‍ ഓണചന്ത ഇന്ന് മുതല്‍ ആരംഭിക്കും.</p>
<p>തൊടുപുഴ, ഇടുക്കി, ഉടുമ്ബൻചോല, പീരുമേട്, ദേവികുളം എന്നീ നിയോജക മണ്ഡലങ്ങളില്‍ സെപ്തംബർ 4 വരെ മൊബൈല്‍ ഓണചന്ത സഞ്ചരിച്ച്‌ വില്‍പ്പന നടത്തും.</p>]]> </content:encoded>
</item>

<item>
<title>ഇന്ന് പൊന്നിന്‍ ചിങ്ങമാസത്തിലെ അത്തം</title>
<link>https://thekeralajournal.com/709</link>
<guid>https://thekeralajournal.com/709</guid>
<description><![CDATA[ ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്‌ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ad023d478b7.jpg" length="77374" type="image/jpeg"/>
<pubDate>Tue, 26 Aug 2025 06:09:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ന്‌ അത്തം; പൊന്നോണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നാട്‌ ഇത്തവണ പതിനൊന്നാം നാള്‍ തിരുവോണം</p>
<p>ഓണക്കാലം തുടങ്ങിയിരിക്കെ വിപണിയിൽ ഉണർവ് നിറഞ്ഞ തിരക്കാണ്. ഇത്തവണ ചിത്തിര നക്ഷത്രം രണ്ട് ദിവസം വരുന്നതിനാൽ തിരുവോണം പതിനൊന്നാം നാളിലാണ് ആഘോഷം.</p>
<p>വസ്ത്ര, ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ വിപണികളിൽ ഓഫറുകളുടെയും ഡിസ്‌കൗണ്ടുകളുടെയും പെരുമഴയിലാണ് വ്യാപാരികൾ. ഓണക്കോടി വാങ്ങാനെത്തുന്നവരാൽ വസ്ത്രശാലകൾ തിരക്കിലാണ്.</p>
<p>പൂക്കളുടെ വിപണിയും ചൂടുപിടിച്ചിരിക്കുകയാണ്. അത്ത പൂക്കള മത്സരങ്ങൾക്കും ഓഫീസ്–സ്കൂൾ അലങ്കാരങ്ങൾക്കുമായി മുൻകൂട്ടി ഓർഡറുകൾ ലഭിച്ചു തുടങ്ങി.</p>
<p>പച്ചക്കറി, പഴം വിപണിയും സജീവമാണ്. ഓണചന്തകളിലൂടെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുന്നതോടെ സാധാരണക്കാർക്ക് ആശ്വാസവും, മികച്ച വില പ്രതീക്ഷിച്ച് വിളകളുമായി കർഷകരും വിപണിയിലേക്ക് എത്തിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>മഹാത്മാ ഗാന്ധി സർവകലാശാല: യുജി അഡ്മിഷൻ 29ന് അവസാനിക്കും</title>
<link>https://thekeralajournal.com/708</link>
<guid>https://thekeralajournal.com/708</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ad00c191260.jpg" length="119077" type="image/jpeg"/>
<pubDate>Tue, 26 Aug 2025 06:03:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാത്മാ ഗാന്ധി സർവകലാശാലയുടെ കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകളിലേക്കുമുള്ള 2025-26 അക്കാദമിക് വർഷത്തെ ഓണേഴ്‌സ് ബിരുദ (UG) അഡ്മിഷൻ ഓഗസ്റ്റ് 29ന് അവസാനിക്കും.</p>
<p>ഓണേഴ്‌സ് ബിരുദ ഏകജാലകത്തിലെ (Single Window) ഫൈനൽ അലോട്ട്മെന്റ് — ഫേസ് 4 രജിസ്‌ട്രേഷൻ സൗകര്യം ഓഗസ്റ്റ് 26 വൈകിട്ട് 5 മണിവരെ ലഭ്യമാണ്.</p>
<p>നിലവിൽ ഏതെങ്കിലും കോളേജിൽ പ്രവേശനം നേടിയവർക്ക് ഈ രജിസ്‌ട്രേഷനിലേക്ക് അപേക്ഷിക്കാനാവില്ലെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 4,500 രൂപ ഓണം ബോണസ്; അഡ്വാൻസായി 20,000 രൂപയും അനുവദിക്കും</title>
<link>https://thekeralajournal.com/704</link>
<guid>https://thekeralajournal.com/704</guid>
<description><![CDATA[ പ്രത്യേക ഉത്സവബത്ത 2750 രൂപയില്‍ നിന്നും 3000 രൂപയായി ഉയര്‍ത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ac91ce8b791.jpg" length="67628" type="image/jpeg"/>
<pubDate>Tue, 26 Aug 2025 05:45:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണം പ്രമാണിച്ച്‌ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർദ്ധിപ്പിച്ചു. ഇത്തവണ 4,500 രൂപ ബോണസ് ലഭിക്കും.</p>
<p>സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്ത 1250 രൂപയാക്കി.സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട്‌ ടൈം, കണ്ടിൻജന്റ് ഉള്‍പ്പെടെയുള്ള മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ്.</p>]]> </content:encoded>
</item>

<item>
<title>മാലിന്യ കൂമ്പാരത്തിൽ നവജാത ശിശുവിന്റെ മൃതദേഹം</title>
<link>https://thekeralajournal.com/703</link>
<guid>https://thekeralajournal.com/703</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ac6a9603ee8.jpg" length="83858" type="image/jpeg"/>
<pubDate>Mon, 25 Aug 2025 19:22:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പെരുമ്പാവൂർ കാഞ്ഞിരക്കാട് ഇതര സംസ്ഥാനക്കാര്‍ കൂട്ടത്തോടെ താമസിക്കുന്ന പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്.</p>
<p>പെണ്‍കുഞ്ഞിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശവാസികള്‍ അറിയിച്ചത് അനുസരിച്ച്‌ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണക്കിറ്റ് വിതരണം നാളെ മുതല്‍</title>
<link>https://thekeralajournal.com/702</link>
<guid>https://thekeralajournal.com/702</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ac5e5e60212.jpg" length="115932" type="image/jpeg"/>
<pubDate>Mon, 25 Aug 2025 18:30:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം നാളെ, ഓഗസ്റ്റ് 26  മുതൽ.</p>
<p>ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള മഞ്ഞ  റേഷൻ കാർഡ് ഉടമകള്‍ക്കാണ് സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യുക.</p>
<p>എല്ലാ റേഷൻ കാർഡുടമകള്‍ക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ നടന്നിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്.</p>
<p>മഞ്ഞ കാർഡ് ഉടമകള്‍ക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും കിട്ടുന്ന സൗജന്യ ഓണക്കിറ്റില്‍ തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങളാണ് ഉള്ളത്.പഞ്ചസാര ഒരു കിലോ, വെളിച്ചെണ്ണ അര ലിറ്റർ, തുവരപ്പരിപ്പ് 250 ഗ്രാം, ചെറുപയർ പരിപ്പ് 250 ഗ്രാം, വൻപയർ 250 ഗ്രാം, കശുവണ്ടി 50 ഗ്രാം, നെയ്യ് 50 എംഎല്‍, തേയില 250 ഗ്രാം, പായസം മിക്സ് 200 ഗ്രാം, സാമ്ബാർ പൊടി 100 ഗ്രാം, ശബരി മുളക് 100 ഗ്രാം, മഞ്ഞള്‍പ്പൊടി 100 ഗ്രാം, മല്ലിപ്പൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ എന്നിവയാണ് സാധനങ്ങള്‍.</p>
<p>സെപ്റ്റംബർ നാലിന് വിതരണം പൂർത്തിയാക്കും. ആറു ലക്ഷത്തില്‍ പരം എഎവൈ കാർഡുകാർക്കും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് ഭക്ഷ്യക്കിറ്റ് നല്‍കുന്നത്.</p>
<p>അതേസമയം ഒരു റേഷൻ കാർഡിന് 20 കിലോ അരി 25 രൂപ നിരക്കില്‍ ലഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ബിപിഎല്‍-എപിഎല്‍ കാർഡ് എന്ന വ്യത്യാസം ഇല്ലാതെ ഇത് ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു</title>
<link>https://thekeralajournal.com/700</link>
<guid>https://thekeralajournal.com/700</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68abeda13276c.jpg" length="65165" type="image/jpeg"/>
<pubDate>Mon, 25 Aug 2025 10:30:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആരോപണങ്ങള്‍ക്കു പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ നടപടിയെടുത്ത് കോണ്‍ഗ്രസ്.</p>
<p>പാർട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. അതേസമയം, രാഹുലിന്‍റെ രാജി പാർട്ടി ആവശ്യപ്പെട്ടില്ല.സസ്പെൻഡ് ചെയ്തതോടെ, അടുത്ത നിയമസഭാ സമ്മേളനത്തില്‍ രാഹുലിന് പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും.</p>
<p>രാഹുലിനെ സസ്പെൻഡ് ചെയ്ത് വിവാദങ്ങളെക്കുറിച്ചു അന്വേഷിക്കാൻ സമിതിയെ വയ്ക്കാനാണ് നീക്കം</p>]]> </content:encoded>
</item>

<item>
<title>മാസ പിറവി കണ്ടു.നബിദിനം സെപ്റ്റംബർ 5 ്ന്</title>
<link>https://thekeralajournal.com/698</link>
<guid>https://thekeralajournal.com/698</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68abc445ec109.jpg" length="84191" type="image/jpeg"/>
<pubDate>Mon, 25 Aug 2025 07:32:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കേരളത്തിൽ മാസപ്പിറവി കണ്ടു.നബിദിനം സെപ്റ്റംബർ 5 ്ന്</strong></p>]]> </content:encoded>
</item>

<item>
<title>കേരളത്തില്‍ വീണ്ടും മഴ ശക്തമാകുന്നു. ബംഗാള്‍ ഉള്‍കടലില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത</title>
<link>https://thekeralajournal.com/697</link>
<guid>https://thekeralajournal.com/697</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68abbcfcc1ab0.jpg" length="115569" type="image/jpeg"/>
<pubDate>Mon, 25 Aug 2025 07:01:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചൊവ്വാഴ്ച മുതല്‍ കേരളത്തില്‍ മഴയില്‍ വർധനവ് പ്രതീക്ഷിക്കുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ചൊവ്വാഴ്ച ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് യെല്ലോ അലർട്ടാണ് </p>]]> </content:encoded>
</item>

<item>
<title>നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക്  ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധം</title>
<link>https://thekeralajournal.com/693</link>
<guid>https://thekeralajournal.com/693</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ab43d2a110c.jpg" length="96671" type="image/jpeg"/>
<pubDate>Mon, 25 Aug 2025 06:44:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: നവംബര്‍ ഒന്ന് മുതല്‍ സംസ്ഥാനത്ത് ഹെവി വാഹനങ്ങള്‍ക്ക് ബ്ലൈന്‍ഡ് സ്‌പോട്ട് മിറര്‍ നിര്‍ബന്ധമാക്കി.</p>
<p>ഹെവി വാഹന ഡ്രൈവര്‍മാരുടെ ബ്ലൈന്‍ഡ് സ്‌പോട്ടുകളില്‍ ആണ് കൂടുതല്‍ അപകടങ്ങള്‍ നടന്നിട്ടുള്ളത് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ബ്ലൈന്‍ഡ് സ്‌പോട്ട് മിററിന്റെ ശരിയായ ഉപയോഗം സംബന്ധിച്ച് ഡ്രൈവര്‍മാര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) ബോധവത്കരണം നല്‍കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. ഡ്രൈവിംഗ് സ്‌കൂളുകള്‍ ഇതേപ്പറ്റി പഠിപ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.</p>
<p>സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെയാണ് തീരുമാനം. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കും സ്‌കൂള്‍ വാഹനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഊന്നുകല്ലിന് സമീപം മാലിന്യ ടാങ്കിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.</title>
<link>https://thekeralajournal.com/691</link>
<guid>https://thekeralajournal.com/691</guid>
<description><![CDATA[ കുറുപ്പംപടി സ്വദേശി ശാന്തയുടേതാണ് മൃതദേഹം.കൊലപാതകം കവർച്ച ലക്ഷ്യമിട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68ab16ca00814.jpg" length="47952" type="image/jpeg"/>
<pubDate>Sun, 24 Aug 2025 19:13:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലം: ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. കുറുപ്പംപടി സ്വദേശി ശാന്തയുടേതാണ് മൃതദേഹം</p>
<p>ഇവര്‍ ധരിച്ചിരുന്ന 12 പവന്‍ ആഭരണങ്ങളില്‍ ഒന്‍പത് പവന്‍ സ്വർണ്ണം നഷ്ടമായിരുന്നു. നഷ്ടമായ സ്വര്‍ണ്ണം അടിമാലിയിലെ ജ്വല്ലറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ നഷ്ടപ്പെട്ടതായും വിവരം ഉണ്ട്.കേസില്‍ പ്രതി ഹോട്ടല്‍ ജീവനക്കാരനായ രാജേഷിനായി അന്വേഷണം തുടരുകയാണ്. ഇരുവരും തമ്മില്‍ കാലങ്ങളായുള്ള സൗഹൃദമാണെന്നാണ് വിവരം.</p>
<p>ഈ സൗഹൃദം മുതലെടുത്ത് കവര്‍ച്ച ലക്ഷ്യമിട്ടുള്ള കൊലപാതകമാണ് രാജേഷ് നടത്തിയത്. രാജേഷ് ഒളിവിലാണ്.കുറുപ്പംപടി സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയിലുള്ള വീടിന്റെ അടുക്കള ഭാഗത്ത് മാലിന്യസംഭരണിക്കുള്ളില്‍ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം. തലയുടെ പിന്‍ഭാഗത്ത് അടിയേറ്റാണ് ശാന്ത മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. ആന്തരികാവയവങ്ങള്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്.</p>
<p>രാജേഷിന്റെ കാര്‍ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോതമംഗലത്തെ ഹോട്ടലില്‍ കുക്ക് ആണ് രാജേഷ്. വെള്ളിയാഴ്ച രാവിലെ ഹോട്ടലില്‍ എത്തിയ രാജേഷ് പൊലീസ് എത്തുംമുമ്പ് സ്ഥലം വിടുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ആശുപത്രിയില്‍ പോകണം എന്നും പറഞ്ഞായിരുന്നു രാജേഷ് അവിടം വിട്ടത്18 നാണ് ശാന്ത വേങ്ങൂരിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. വേങ്ങൂരിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഫിസിയോ തെറാപ്പിക്ക് പോയിരുന്നു. പിന്നീടാണ് ശാന്തയെ കാണാതാവുന്നത്. തുടര്‍ന്ന് 20 ന് ശാന്തയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ശാന്തയുടെ കഴുത്തിന്റെ ഭാഗത്ത് തൈറോയ്ഡ് ചികിത്സക്കായി നടത്തിയ പാട് കണ്ടാണ് മകനും മകളും മൃതദേഹം തിരിച്ചറിഞ്ഞത്.</p>]]> </content:encoded>
</item>

<item>
<title>പെട്രോൾ പമ്പിൽ യുവാവിന്റെ പരാക്രമം; ബൈക്കിന്റെ ഇന്ധന ടാങ്ക് തുറന്ന ശേഷം തീയിട്ടു</title>
<link>https://thekeralajournal.com/683</link>
<guid>https://thekeralajournal.com/683</guid>
<description><![CDATA[ സംഭവം ആലുവയിൽ ഇന്നലെ രാത്രി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68aa790425252.jpg" length="58195" type="image/jpeg"/>
<pubDate>Sun, 24 Aug 2025 07:59:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദേശം അത്താണിയിലെ ഇന്ത്യൻ ഓയിൽ പമ്പിലാണ് യുവാവിന്റെ പരാക്രമം ഉണ്ടായത്. തീ വേഗം അണച്ചതിനാൽ വലിയ അപകടം ഒഴിവായി. വാഹനം പൂർണമായി കത്തി നശിച്ചു. ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം.</p>
<p>പ്രസാദ് എന്ന ആളെ ചെങ്ങമനാട് പൊലീസ് പിടികൂടി. വലിയ ദുരന്തമാണ് തലനാരിക്ക് ഒഴിവായത്. പ്രസാദ് ക്രിമിനൽ കേസുകൾ അടക്കം നിരവധി കേസുകളിലെ പ്രതിയാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p></p>]]> </content:encoded>
</item>

<item>
<title>വ്ലോഗർമാരുടെ പാനലിൽ അംഗമാകാം</title>
<link>https://thekeralajournal.com/671</link>
<guid>https://thekeralajournal.com/671</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a95a67701e6.jpg" length="64685" type="image/jpeg"/>
<pubDate>Sat, 23 Aug 2025 11:36:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കേരളത്തിന്റെ പുരോഗതി അടയാളപ്പെടുത്താൻ താൽപര്യമുള്ള വ്ളോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർ എന്നിവരിൽനിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഓഗസ്റ്റ് 30</p>
<p>മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്ളോഗർമാർക്കും യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ നൽകിയിട്ടുളള വീഡിയോ കണ്ടന്റുകൾക്ക് കുറഞ്ഞതു 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർമാർക്കും അപേക്ഷിക്കാം.</p>
<p>വിഷയാധിഷ്ഠിത വ്‌ളോഗുകൾ തയാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്. പാനലിൽ ഉൾപ്പെടുന്നതിന് പ്രായപരിധി ഇല്ല. സ്വന്തം സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി കണ്ടന്റുകൾ സ്വയം ക്രിയേറ്റ് ചെയ്യുന്നവരും വകുപ്പിന്റെ ആവശ്യപ്രകാരം മികവുറ്റ വ്ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സന്നദ്ധതയുള്ളവരുമാകണം അപേക്ഷകർ.</p>
<p>വിഷയാധിഷ്ഠിത വ്‌ളോഗുകൾ തയ്യാറാക്കുന്നതിനുള്ള സമ്മതപത്രം, ഫോളോവേഴ്‌സിന്റെ എണ്ണം, വ്ളോഗിന്റെ സ്വഭാവം തെളിയിക്കുന്ന ലിങ്കുകൾ, വ്യക്തിവിവരങ്ങൾ എന്നിവ സഹിതം vloggersprd@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് prd.kerala.gov.in സന്ദർശിക്കാം.</p>]]> </content:encoded>
</item>

<item>
<title>മിശിഹാ കേരളത്തില്‍</title>
<link>https://thekeralajournal.com/665</link>
<guid>https://thekeralajournal.com/665</guid>
<description><![CDATA[ നവംബര്‍ 10നും 18നും ഇടയില്‍ മെസിയും സംഘവും കേരളത്തില്‍ എത്തും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a913e68e466.jpg" length="68979" type="image/jpeg"/>
<pubDate>Sat, 23 Aug 2025 06:35:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാല്‍പന്തുകളിയുടെ മിശിഹാ ലയണല്‍ മെസി കേരളത്തിലെത്തുമെന്നുള്ള ഔദ്യോഗിക പ്രഖ്യാപനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍.</p>
<p>നവംബര്‍ 10നും പതിനെട്ടിനും ഇടയിലുള്ള ദിവസം മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നാണ് എഐഎഫ് അറിയിച്ചിരിക്കുന്നത്. മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തില്ല എന്ന രീതിയില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു.</p>
<p>ഈ പ്രചാരണങ്ങള്‍ തെറ്റായിരുന്നു എന്ന് വ്യക്തമാകുന്ന നിലയിലാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം</title>
<link>https://thekeralajournal.com/660</link>
<guid>https://thekeralajournal.com/660</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a8ad6f2d52e.jpg" length="37218" type="image/jpeg"/>
<pubDate>Sat, 23 Aug 2025 05:22:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലത്ത് ആൾ താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി</p>
<p>മൃതദേഹത്തിനു രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പോലീസിൻ്റെ നിഗമനം.</p>
<p>വീട്ടിൽ നിന്നും ദുർഗന്ധം വമിച്ചതിനെ തുടർന്ന്  പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശവാസികളാണ് ദുർഗന്ധം വരുന്നെന്ന് പോലീസിൽ അറിയിച്ചത്.സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി.</p>
<p>അതേസമയം കോതമംഗലത്ത് കുറുപ്പംപടി എന്ന സ്ഥലത്തുനിന്ന് 60 വയസ്സ് പ്രായമുള്ള സ്ത്രീയെ കാണാതായെന്ന കേസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസിലും പോലീസ് അന്വേഷണം നടത്തിവരുന്നു</p>]]> </content:encoded>
</item>

<item>
<title>ഓണത്തിന് കോളടിച്ച്‌ ബെവ്കോ ജീവനക്കാര്‍ : ബോണസ് ഒരുലക്ഷം രൂപ</title>
<link>https://thekeralajournal.com/657</link>
<guid>https://thekeralajournal.com/657</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a8a38abeace.jpg" length="127641" type="image/jpeg"/>
<pubDate>Sat, 23 Aug 2025 05:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. </p>
<p>19,700 കോടി രൂപയുടെ വിറ്റുവരവുണ്ടായ സാഹചര്യത്തില്‍ ഓരോ ജീവനക്കാരനും ഒരു ലക്ഷത്തിലധികം രൂപയാണ് ബോണസായി നല്‍കുക. 1,02,000 രൂപയാണ് ബോണസ് ഇനത്തില്‍ നല്‍കുക.</p>
<p>ഇത്തവണ റെക്കോഡ് കച്ചവടമാണ് നടന്നതെന്ന് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി പറഞ്ഞു. മുന്‍ വര്‍ഷത്തേക്കാള്‍ 650 കോടി രൂപയാണ് അധിക വരുമാനമായി ലഭിച്ചത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>KSRTC പുതിയ ബസുകളുടെ നിരയിലേക്ക് ഏറ്റവും ഒടുവിലായി വോള്‍വോ ബസും</title>
<link>https://thekeralajournal.com/658</link>
<guid>https://thekeralajournal.com/658</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a9180ba25d0.jpg" length="78211" type="image/jpeg"/>
<pubDate>Sat, 23 Aug 2025 05:05:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോള്‍വോയുടെ മള്‍ട്ടി ആക്സില്‍ മോഡലായ 9600 ആണ് സീറ്റർ മോഡലാണ് കെഎസ്‌ആർടിസിക്കായി എത്തിയിരിക്കുന്നത്. ആത്യാഡംബര ബസുകളുടെ ശ്രേണിയില്‍ ഒരുങ്ങുന്ന ഈ ബസിന് 1.30 കോടി രൂപ മുതല്‍ രണ്ട് കോടി രൂപ വരെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.</p>
<p>ത്രിവർണ പതാകയിലെ നിറങ്ങളാണ് ഈ ബസുകളില്‍ നല്‍കിയിരിക്കുന്നത്. </p>
<p>കെഎസ്‌ആർടിസിക്കായി 143 പുതിയ ബസുകളാണ് വാങ്ങിയിരിക്കുന്നത്. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ലിങ്ക്, പ്രീമിയം സീറ്റർ, സ്ലീപ്പർ, സീറ്റർ കം സ്ലീപ്പർ, സ്ലീപ്പർ, ഓർഡിനറി എന്നിങ്ങനെയുള്ള സർവീസുകള്‍ക്കായാണ് ഇവ എത്തുന്നത്. ടാറ്റ, അശോക് ലെയ്ലാൻഡ്, ഐഷർ എന്നീ വാഹന നിർമാതാക്കളുടെ ബസുകള്‍ക്കൊപ്പമാണ് അന്തർ സംസ്ഥാന പാതകളില്‍ സർവീസ് നടത്തുന്നതിനായി വോള്‍വോയുടെ ആഡംബര ബസ് കൂടി വാങ്ങിയിരിക്കുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>കെഫോണിന്റെ ഒ.ടി.ടി സേവനങ്ങൾക്ക് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.</title>
<link>https://thekeralajournal.com/653</link>
<guid>https://thekeralajournal.com/653</guid>
<description><![CDATA[ വിനോദവും വിജ്ഞാനവും വിരല്‍ത്തുമ്പിലൊരുക്കി 29ലധികം ഒ.ടി.ടി പ്ലാറ്റ്ഫോമുകളും 350ലധികം ഡിജിറ്റല്‍ ടി.വി ചാനലുകളുമടങ്ങുന്ന സേവനങ്ങള്‍ക്കാണ്  തുടക്കമായത് ]]></description>
<enclosure url="" length="78211" type="image/jpeg"/>
<pubDate>Fri, 22 Aug 2025 12:42:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ദക്ഷിണേന്ത്യന്‍ ടി.വി ചാനലുകളും സിനിമകളും ഉള്‍പ്പെടുത്തി എത്തുന്ന ഒ.ടി.ടിയിലൂടെ മറ്റ് ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരോടു കിടപിടിക്കുന്ന സേവനമാകും നല്‍കുക.</p>
<p>പ്രമുഖ ഒ.ടി.ടികളായ ആമസോണ്‍ പ്രൈം ലൈറ്റ്, ജിയോ ഹോട്ട്സ്റ്റാര്‍, സോണി ലിവ്, സീ ഫൈവ്, ഫാന്‍ കോഡ്, ഡിസ്‌കവറി പ്ലസ്, ഹങ്കാമ ടിവി, പ്ലേബോക്‌സ് ടി.വി തുടങ്ങിയ ഒ.ടി.ടികളും കെഫോണ്‍ വഴി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉപഭോക്താക്കള്‍ക്കായി വിവിധ ഓഫറുകളും കെഫോണ്‍ ഒരുക്കിയിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_68a818515790c.jpg" alt=""></p>
<p>444 രൂപ മുതലുള്ള വിവിധ പാക്കേജുകള്‍ ഉപഭോക്താക്കള്‍ക്ക് ഉപയോഗപ്പെടുത്താം. സ്റ്റാര്‍, വൈബ്, വൈബ് പ്ലസ്, അമേസ്, അമേസ് പ്ലസ് എന്നിങ്ങനെ അഞ്ചു പാക്കേജുകളാണ് ഒ.ടി.ടിക്കായി തയാറാക്കിയിരിക്കുന്നത്. ഇവയെല്ലാംതന്നെ ഒരു മാസത്തേക്കും മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കും ഒരു വര്‍ഷത്തേക്കും എന്നിങ്ങനെയുള്ള വിവിധ പാക്കേജുകളായും ലഭ്യമാക്കിയിട്ടുണ്ട്. </p>
<p>ഇത്തരത്തില്‍ സമഗ്രമായ പദ്ധതികള്‍ക്കൊണ്ടും തുടര്‍ വികസന ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയുമാണ് കെഫോണ്‍ പ്രവര്‍ത്തനം. ഐപിടിവി, വിഎന്‍ഒ ലൈസന്‍സ് തുടങ്ങിയവയാണ് കെഫോണിന്റെ അടുത്തഘട്ട നടപടികള്‍.</p>]]> </content:encoded>
</item>

<item>
<title>യൂത്ത്‌കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം രാജിവെച്ചു ; ആരോപണങ്ങള്‍ നിഷേധിച്ച്‌ രാഹുല്‍മാങ്കൂട്ടത്തില്‍</title>
<link>https://thekeralajournal.com/637</link>
<guid>https://thekeralajournal.com/637</guid>
<description><![CDATA[  ]]></description>
<enclosure url="" length="78211" type="image/jpeg"/>
<pubDate>Thu, 21 Aug 2025 14:54:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച്‌ രാഹുല്‍ മാങ്കൂട്ടത്തിൽ.</p>
<p>തന്നോട് ആരും രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും താൻ സ്വമേധയാ രാജിവെക്കുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെയെല്ലാം നിഷേധിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണമുന്നയിച്ചവർ നിയമപരമായി മുന്നോട്ട് പോവട്ടെയെന്നും പറഞ്ഞു.</p>
<p>ഇന്നലെ മുന്‍ മാധ്യമപ്രവര്‍ത്തക കൂടിയായിരുന്ന നടി യുവനേതാവിനെതിരേ ഗൗരവതരമായ വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് രാഹുല്‍ സ്ഥാനം രാജിവെച്ചത്. </p>]]> </content:encoded>
</item>

<item>
<title>കേരളം രാജ്യത്തെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനം : പ്രഖ്യാപനം ഇന്ന്</title>
<link>https://thekeralajournal.com/634</link>
<guid>https://thekeralajournal.com/634</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a67445aa8e3.jpg" length="79635" type="image/jpeg"/>
<pubDate>Thu, 21 Aug 2025 06:50:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളം രാജ്യത്തിന്റെ ആദ്യ സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് 4.30ന് തിരുവനന്തപുരം നഗരത്തിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപനം നടത്തും.</p>
<p>സംസ്ഥാന സർക്കാരിൻറെ കണക്കുകൾ പ്രകാരം, 14നും 60നും ഇടയിൽ പ്രായമുള്ള 99 ശതമാനം ആളുകൾ ഇതിനകം ഡിജിറ്റൽ സാക്ഷരത നേടിയതായി കണ്ടെത്തിയിട്ടുണ്ട്.</p>
<p>2022-ലാണ് സംസ്ഥാന സര്ക്കാര് "ഡിജി കേരളം" എന്ന പേരിൽ ഡിജിറ്റൽ സാക്ഷരതാ യജ്ഞം ആരംഭിച്ചത്. സർക്കാർ സേവനങ്ങൾ ഓൺലൈനാകുമ്പോൾ സാധാരണക്കാർക്ക് അത് പ്രയാസകരമാകാതിരിക്കാൻ വേണ്ടിയും, എല്ലാവർക്കും ഡിജിറ്റൽ സൗഹൃദപരമായ ഇടപെടലുകൾ സാധ്യമാക്കാനുമുള്ള ശ്രമമായിരുന്നു പദ്ധതി.</p>
<p>രാജ്യത്തെ ഏറ്റവും വലിയ സർവേകളിലൊന്നായി, 83.45 ലക്ഷം കുടുംബങ്ങളിലെ ഒന്നര കോടിയോളം ആളുകളിൽ നിന്ന് വിവര ശേഖരണം നടത്തി. അതിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 21,88,398 പേർക്ക് പരിശീലനം നൽകി, അവരിൽ 99.98 ശതമാനം പേർ വിജയിച്ച് ഡിജിറ്റൽ സാക്ഷരത സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്. പഠിതാക്കളിൽ 15,223 പേർക്ക് 90 വയസിന് മുകളിലാണ് പ്രായം എന്നതാണ് ശ്രദ്ധേയമായത്.</p>]]> </content:encoded>
</item>

<item>
<title>സർക്കാർ നഴ്സിംഗ് കോളേജുകൾക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്&#45;അനക്സിനുമായി പുതിയ അധ്യാപക തസ്തികകൾ സ്ഥാപിക്കുന്നു.</title>
<link>https://thekeralajournal.com/631</link>
<guid>https://thekeralajournal.com/631</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a531ee5aca4.jpg" length="62652" type="image/jpeg"/>
<pubDate>Thu, 21 Aug 2025 05:00:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മന്ത്രിസഭയുടെ അനുമതിയോടെ സംസ്ഥാനത്ത് പ്രവർത്തനം ആരംഭിച്ച അഞ്ച് സർക്കാർ നഴ്സിംഗ് കോളേജുകൾക്കും തിരുവനന്തപുരം നഴ്സിംഗ് കോളേജ്-അനക്സിനുമായി പുതിയ അധ്യാപക തസ്തികകൾ സ്ഥാപിക്കുന്നു.</p>
<p>ആകെ പതിമൂന്ന് തസ്തികകളാണ് സൃഷ്ടിക്കുക. ഇതിൽ ഏഴ് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളും, ആറു അസോസിയേറ്റ് പ്രൊഫസർ തസ്തികകളും ഉൾപ്പെടും.</p>
<p>പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്, കാസർഗോഡ് ജില്ലകളിലെ ഓരോ കോളേജിനും അസിസ്റ്റന്റ് പ്രൊഫസറും, അസോസിയേറ്റ് പ്രൊഫസറും വീതം അനുവദിക്കും.തിരുവനന്തപുരം അനക്സിൽ രണ്ട് അസിസ്റ്റന്റ് പ്രൊഫസർ, ഒരു അസോസിയേറ്റ് പ്രൊഫസർ തസ്തികകളും കൂടി ഉണ്ടായിരിക്കും.</p>
<p>നിയമന പ്രക്രിയ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.കൂടാതെ, കഴിഞ്ഞ വർഷം മാത്രം സർക്കാർ മേഖലയിൽ 1020 B.Sc. നഴ്സിംഗ് സീറ്റുകൾ വർധിപ്പിച്ചിട്ടുണ്ടെന്നും, ഇതോടെ ചരിത്രപരമായ മുന്നേറ്റം കൈവരിക്കാൻ കഴിഞ്ഞുവെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം; ആനുകൂല്യത്തിന് അര്‍ഹരാകുന്നത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക്; പദ്ധതിക്ക് 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്</title>
<link>https://thekeralajournal.com/625</link>
<guid>https://thekeralajournal.com/625</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a5f9fc108c5.jpg" length="87360" type="image/jpeg"/>
<pubDate>Wed, 20 Aug 2025 22:23:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ നല്‍കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം.</p>
<p>കേന്ദ്ര-സംസ്ഥാന സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിലെ പെൻഷൻ ലഭിക്കുന്നവരൊഴികെയുള്ള അർഹരായ 52, 864 പട്ടികവർ‌ഗക്കാർക്കാണ് ആനുകൂല്യം നല്‍കുക.</p>
<p></p>]]> </content:encoded>
</item>

<item>
<title>അറസ്റ്റിലാകുന്ന മന്ത്രിമാരെ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്ലിനെതിരെ ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ</title>
<link>https://thekeralajournal.com/627</link>
<guid>https://thekeralajournal.com/627</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a5fd622988e.jpg" length="69676" type="image/jpeg"/>
<pubDate>Wed, 20 Aug 2025 22:22:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബിജെപിയുടെ പകപോക്കല്‍-വേട്ടയാടല്‍ രാഷ്ട്രീയത്തിന്റെ തുടർച്ചയാണ് ഈ ബില്‍ എന്നും, ഇത് മറ്റ് സംസ്ഥാന സർക്കാരുകളെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ട സംഘപരിവാരിയുടെ കുതന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ഭരണഘടനാ ഭേദഗതിക്കെതിരെ ജനാധിപത്യ വിശ്വാസികളൊക്കെ ഒന്നിച്ചു രംഗത്തുവരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടുള്ള ജനാധിപത്യ വിരുദ്ധ നീക്കമാണിതെന്നും കേന്ദ്ര ഏജൻസികളെ ആയുധമാക്കി സംസ്ഥാന സർക്കാരുകളെ വേട്ടയാടാനുള്ള ശ്രമം നേരത്തെ തന്നെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>]]> </content:encoded>
</item>

<item>
<title>ലൈസന്‍സ് ടെസ്റ്റിന് ഓട്ടോമാറ്റിക് ഗിയര്‍ കാര്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം, പുതിയ സര്‍ക്കുലര്‍ ഇറക്കി മോട്ടോര്‍ വാഹനവകുപ്പ്</title>
<link>https://thekeralajournal.com/622</link>
<guid>https://thekeralajournal.com/622</guid>
<description><![CDATA[ പഴയ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ സര്‍ക്കുലര്‍ പുറത്തിറങ്ങി.ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭേദഗതി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a5d4f37c23c.jpg" length="120810" type="image/jpeg"/>
<pubDate>Wed, 20 Aug 2025 19:30:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓട്ടോമാറ്റിക് ഗിയര്‍ ഉള്ള കാര്‍, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിന് ഉപയോഗിക്കാന്‍ പാടില്ലെന്നതുള്‍പ്പെടെയുള്ള നിബന്ധനകള്‍ ഒഴിവാക്കി മോട്ടോര്‍ വാഹന വകുപ്പ് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി.</p>
<p>ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് മാറ്റങ്ങൾ വരുത്തിയത്. മോട്ടോര്‍സൈക്കിള്‍ വിത്ത് ഗിയര്‍ ലൈസന്‍സ് എടുക്കാന്‍ ഹാന്‍ഡിലില്‍ ഗിയറുള്ള വാഹനം പാടില്ലെന്ന നിബന്ധനയും ഒഴിവാക്കി.</p>
<p>ഡ്രൈവിംഗ് ടെസ്റ്റിന് ഡ്രൈവിംഗ് സ്‌കൂളുകാര്‍ കൊണ്ടുവരുന്ന വാഹനത്തിന്റെ കാലപ്പഴക്കം 15 വര്‍ഷത്തില്‍ കൂടാന്‍ പാടില്ല., ഡ്രൈവിംഗ് സ്‌കൂള്‍ വാഹനങ്ങളില്‍ ഡാഷ്‌ബോര്‍ഡ് ക്യാമറ സ്ഥാപിക്കണം എന്ന തീരുമാനങ്ങളും പുതിയ സര്‍ക്കുലറില്‍ ഒഴിവാക്കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ വീതം അരി നൽകും  : വിദ്യാഭ്യാസ മന്ത്രി</title>
<link>https://thekeralajournal.com/621</link>
<guid>https://thekeralajournal.com/621</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a367c26d7ff.jpg" length="68677" type="image/jpeg"/>
<pubDate>Wed, 20 Aug 2025 17:53:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.</p>
<p>വിദ്യാർത്ഥികൾക്കുള്ള അരി സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ (സപ്ലൈക്കോ) കൈവശമുള്ള സ്റ്റോക്കിൽ നിന്ന് നൽകാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. അരി സ്കൂളുകളിൽ നേരിട്ട് എത്തിച്ചുനൽകുന്നതിനുള്ള ചുമതല സപ്ലൈക്കോയ്ക്ക് നൽകിയിട്ടുണ്ട്. ഇതിനായി നിലവിലെ കടത്തുകൂലിക്ക് പുറമെ കിലോ ഗ്രാമിന് 50 പൈസ അധികം നൽകാനും തീരുമാനിച്ചു.</p>
<p>ജില്ലകളിൽ സ്റ്റോക്ക് കുറവുണ്ടെങ്കിൽ സമീപ ജില്ലകളിലെ ഡിപ്പോകളിൽ നിന്ന് അരി എത്തിച്ച് വിതരണം സുഗമമാക്കാൻ സിവിൽ സപ്ലൈസ് കോർപ്പറേഷന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനു വരുന്ന അധിക ചെലവ് നിലവിലെ കടത്തുകൂലി നിരക്കിൽ തന്നെ വഹിക്കാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>കെ&#45;ഫോൺ ഒടി‌ടിയിലേക്ക്; 1 ലക്ഷം വരിക്കാരെന്ന നേട്ടം കൈവരിച്ചു</title>
<link>https://thekeralajournal.com/620</link>
<guid>https://thekeralajournal.com/620</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a5bd081ca4f.jpg" length="106325" type="image/jpeg"/>
<pubDate>Wed, 20 Aug 2025 17:48:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സർക്കാരിന്റെ ബ്രോഡ്ബാൻഡ് സേവനമായ കെ-ഫോൺ, ഒരു ലക്ഷം വരിക്കാർ എന്ന നേട്ടത്തിൽ എത്തി. </p>
<p>ഈ സാഹചര്യത്തിൽ 29 ഒടി‌ടി പ്ലാറ്റ്ഫോമുകളും 350-ലധികം ലൈവ് ടി.വി ചാനലുകളും ഉൾപ്പെടുത്തി സേവനം വിപുലീകരിക്കുക എന്ന ലക്ഷ്യവുമായി കെ ഫോൺ.ഒടി‌ടി സേവനങ്ങളുടെ ഉദ്ഘാടനം ഓഗസ്റ്റ് 21ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കനകക്കുന്നിൽ നിർവഹിക്കും.</p>
<p>ഇതുവരെ 1,15,320 കണക്ഷനുകൾ നൽകി, 14,194 ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ് ലഭിച്ചു.ഈ വർഷം 75,000 ബിപിഎൽ കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തി നെറ്റ്‌വർക്ക് വിപുലീകരിക്കുകയാണ് ലക്ഷ്യം</p>]]> </content:encoded>
</item>

<item>
<title>അടുത്ത ആഴ്ചമുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധനകള്‍</title>
<link>https://thekeralajournal.com/615</link>
<guid>https://thekeralajournal.com/615</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a531ee5aca4.jpg" length="62652" type="image/jpeg"/>
<pubDate>Wed, 20 Aug 2025 07:54:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാന്‍ ഭക്ഷ്യസുരക്ഷാവകുപ്പ് പരിശോധനകള്‍ ശക്തമാക്കും. അടുത്ത ആഴ്ചമുതല്‍ എല്ലാ ജില്ലകളിലും പ്രത്യേക സ്‌ക്വാഡ് രൂപവത്കരിച്ചാകും പരിശോധനകള്‍. രാത്രികാല പരിശോധനയുമുണ്ടാകും. തട്ടുകടകള്‍ കേന്ദ്രീകരിച്ചും കര്‍ശനപരിശോധനകള്‍ നടത്താന്‍ മന്ത്രി വീണാജോര്‍ജ് നിര്‍ദേശം നല്‍കി.</p>
<p>ഭക്ഷ്യ എണ്ണകള്‍, നെയ്, ശര്‍ക്കര, പാല്‍, പാലുത്പന്നങ്ങള്‍, പായസമിശ്രിതം, ധാന്യങ്ങള്‍, പഴവര്‍ഗങ്ങള്‍, വിവിധതരം ചിപ്‌സ്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍മാരുടെ നേതൃത്വത്തിലായിരിക്കും ജില്ല തിരിച്ചുള്ള സ്‌ക്വാഡ് രൂപവത്കരിക്കുക. ജില്ലാതലത്തില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍മാരും മേഖലാതലത്തില്‍ ഡെപ്യൂട്ടി കമ്മിഷണര്‍മാരും പരിശോധനകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തും.</p>
<p>വെളിച്ചെണ്ണയിലെ തട്ടിപ്പു തടയാന്‍ ഒരുമാസത്തിനിടെ 1014 പരിശോധനകള്‍ നടത്തിയതായും മന്ത്രി വീണാജോര്‍ജ് അറിയിച്ചു. വിവിധ ദിവസങ്ങളിലായി നടത്തിയ പരിശോധനകളില്‍ 17,000-ത്തോളം ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ പിടിച്ചെടുത്തു. 469 സാമ്പിളുകള്‍ ശേഖരിച്ച് നടപടികള്‍ സ്വീകരിച്ചു. 25 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേരസൂര്യ, കേരഹരിതം, കുട്ടനാടന്‍ കേര തുടങ്ങിയ പേരിലുള്ള വെളിച്ചെണ്ണ നിര്‍മാതാക്കള്‍ക്കെതിരേ നിയമനടപടി സ്വീകരിച്ചു. 331 സ്ഥാപനങ്ങള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തു. 1613 സ്ഥാപനങ്ങളില്‍നിന്ന് 63 ലക്ഷം രൂപയുടെ പിഴയീടാക്കി.</p>]]> </content:encoded>
</item>

<item>
<title>വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; ഹർജിയിൽ അന്തിമ തീരുമാനമാകും വരെ അറസ്റ്റ് പാടില്ല</title>
<link>https://thekeralajournal.com/601</link>
<guid>https://thekeralajournal.com/601</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a46f9fb7a9a.jpg" length="60162" type="image/jpeg"/>
<pubDate>Tue, 19 Aug 2025 18:06:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബലാത്സംഗക്കേസില്‍ റാപ്പർ വേടന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കും വരെയാണ് അറസ്റ്റ് തടഞ്ഞത്. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.</p>
<p>വേടനെതിരെ മറ്റ് കേസുകളുണ്ടെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി അറിയിച്ചു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് കോടതി ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ല എന്നും കോടതി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമം: ‘സംസ്ഥാനത്ത് ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു</title>
<link>https://thekeralajournal.com/597</link>
<guid>https://thekeralajournal.com/597</guid>
<description><![CDATA[ കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ല’: മന്ത്രി വി ശിവന്‍കുട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a3c5420dbbf.jpg" length="67537" type="image/jpeg"/>
<pubDate>Tue, 19 Aug 2025 12:49:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 9 അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി.</p>
<p>70 പേരുടെ ഫയല്‍ കൈവശമുണ്ട്. അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.</p>
<p>കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു.</p>
<p>സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.</p>
<p></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/593</link>
<guid>https://thekeralajournal.com/593</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a3d261b7ab3.jpg" length="148515" type="image/jpeg"/>
<pubDate>Tue, 19 Aug 2025 06:55:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കണ്ണൂർ ,കാസർഗോഡ്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്.</p>
<p> എറണാകുളം മുതൽ കോഴിക്കോട് വരെയുള്ള ആറു ജില്ലകളിൽ യെല്ലോ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.</p>
<p>വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും അടുത്ത രണ്ട് ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.തെക്കൻ കേരളത്തിൽ മഴയുടെ അളവ് കുറയാനാണ് സാധ്യത. നാളെ കൂടി വടക്കന്‍ കേരളത്തില്‍ മഴ ഉണ്ടാകും.അതിന് ശേഷം മഴയുടെ അളവ് കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.</p>
<p>വടക്കന്‍ കേരളത്തിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.ബംഗാൾ ഉൾക്കടലിനു മുകളിൽ സ്ഥിതിചെയ്യുന്ന ശക്തി കൂടിയ ന്യൂനമർദ്ദം വരും മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി രൂപാന്തരപ്പെടാനുള്ള സാധ്യത മഴയെ സ്വാധീനിക്കാം.</p>
<p>മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വിശാനും സാധ്യതയുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.</title>
<link>https://thekeralajournal.com/592</link>
<guid>https://thekeralajournal.com/592</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a3cdbf733d4.jpg" length="136260" type="image/jpeg"/>
<pubDate>Tue, 19 Aug 2025 06:35:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിനെതിരെയുള്ള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.മത്സരം തടയാൻ പെർമിറ്റും നൽകുന്ന സമയക്രമങ്ങളിൽ മാറ്റം വേണമെന്നും നിയ ലംഘനം നടത്തുന്ന ബസ്സുകൾ പിടിച്ചെടുക്കണം എന്നും ഹൈക്കോടതി കഴിഞ്ഞ തവണ നിർദ്ദേശിച്ചിരുന്നു.</p>
<p>നഗര പ്രദേശങ്ങളിൽ 5 മിനിറ്റും,ഗ്രാമ പ്രദേശങ്ങളിൽ 10 മിനിറ്റും ബസുകളിലൂടെ സമയ ക്രമത്തിൽ ഇടവേള വേണം എന്നാണ് കോടതിയുടെ നിലപാട്.</p>]]> </content:encoded>
</item>

<item>
<title>നാലാം ക്ലാസ് കൈപുസ്തകത്തിലെ പിഴവ്; പുസ്തകം തയാറാക്കിയവരെ ഡീബാര്‍ ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി</title>
<link>https://thekeralajournal.com/590</link>
<guid>https://thekeralajournal.com/590</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a3c5420dbbf.jpg" length="67537" type="image/jpeg"/>
<pubDate>Tue, 19 Aug 2025 05:59:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടെക്സ്റ്റിന്റെ കരടില്‍ പിഴവ് ഉണ്ടായതില്‍ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്.</p>
<p>പിശകുകള്‍ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടര്‍ന്നുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളില്‍ നിന്നും ഡീബാര്‍ ചെയ്യാന്‍ എസ്‌സിഇആര്‍ടിക്ക് നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.</p>
<p>പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്‌കരിച്ച പരിസര പഠനം ടീച്ചര്‍ ടെക്സ്റ്റിന്റെ കരടില്‍ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തില്‍ ചരിത്രപരമായ ചില പിശകുകള്‍ സംഭവിച്ചതായി അറിയാന്‍ കഴിഞ്ഞുവെന്ന് മന്ത്രി കുറിച്ചു. ഈ വിഷയം ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ അതില്‍ തിരുത്തലുകള്‍ വരുത്താനും ചരിത്രപരമായ വസ്തുകള്‍ ചേര്‍ത്തു മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂ എന്ന നിര്‍ദ്ദേശം എസ്.സി.ഇ.ആര്‍.ടി.ക്ക് നല്‍കിയിട്ടുണ്ട്.</p>
<p>തിരുത്തലുകള്‍ വരുത്തിയ പാഠഭാഗം ഇപ്പോള്‍ എസ്.സി.ഇ.ആര്‍.ടി. വെബ്സൈറ്റില്‍ ലഭ്യമാണ്. ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ നിലപാടല്ല ഈ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറിനുള്ളത്. ഭരണഘടനാ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്ര വസ്തുതകളെ യാഥാര്‍ത്ഥ്യബോധത്തോടെ കുട്ടികളിലെത്തിക്കുക എന്ന നയമാണ് ഈ പാഠ്യ പദ്ധതി പരിഷ്‌കരണ വേളയിലെല്ലാം തന്നെ നാം സ്വീകരിച്ചിരിക്കുന്നത്. അത് തുടരുക തന്നെ ചെയ്യും – അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഓണ പരീക്ഷകൾക്ക് ഇന്ന് തുടക്കം.</title>
<link>https://thekeralajournal.com/579</link>
<guid>https://thekeralajournal.com/579</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a28b38f0a13.jpg" length="42413" type="image/jpeg"/>
<pubDate>Mon, 18 Aug 2025 07:39:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓണപരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. യു പി, ഹൈസ്കൂള്‍, ഹയർ സെക്കൻഡറി വിദ്യാർഥികള്‍ക്കാണ് ഇന്ന് മുതല്‍ പരീക്ഷകള്‍ ആരംഭിക്കുന്നത്.</p>
<p>എല്‍പി വിദ്യാര്‍ത്ഥികളുടെ പരീക്ഷ ബുധനാഴ്ച ആരംഭിക്കും. ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകളില്‍ 26ന് പരീക്ഷ തീരും. പ്ലസ്ടു പരീക്ഷ അവസാനിക്കുന്നത് 27നായിരിക്കും.</p>
<p>എന്തെങ്കിലും കാരണത്താല്‍ പരീക്ഷാ സമയത്ത് അവധി വന്നാല്‍, ആ പരീക്ഷ 29ന് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. കനത്ത മഴയെ തുടര്‍ന്ന് ഇന്ന് തൃശൂരില്‍ അവധിയാണ്. അതുകൊണ്ട് തന്നെ തൃശൂര്‍ ജില്ലയിലെ ഓണപ്പരീക്ഷകളും മാറ്റി. മാറ്റിവച്ച പരീക്ഷയുടെ പുതിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ജില്ലകളില്‍ പരീക്ഷയ്ക്ക് മാറ്റമില്ല.</p>
<p>5 മുതല്‍ 9 വരെ  ക്ലാസുകളിലെ എഴുത്തുപരീക്ഷകളിലെ മിനിമം മാര്‍ക്ക് സമ്ബ്രദായം ഇന്ന് ആരംഭിക്കുന്ന ഓണപ്പരീക്ഷ മുതല്‍ നടപ്പാക്കും. ഇത് പ്രകാരം ഓരോ വിഷയത്തിനും വിദ്യാര്‍ത്ഥികള്‍ കുറഞ്ഞത് 30 ശതമാനം മാര്‍ക്ക് നേടണം. </p>]]> </content:encoded>
</item>

<item>
<title>മഴ തുടരും; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; തൃശൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി</title>
<link>https://thekeralajournal.com/576</link>
<guid>https://thekeralajournal.com/576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a13a7d71367.jpg" length="50632" type="image/jpeg"/>
<pubDate>Mon, 18 Aug 2025 06:50:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.</p>
<p>കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ ; തൃശ്ശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി</title>
<link>https://thekeralajournal.com/574</link>
<guid>https://thekeralajournal.com/574</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a2023442947.jpg" length="83234" type="image/jpeg"/>
<pubDate>Sun, 17 Aug 2025 21:54:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തൃശൂർ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ഓഗസ്റ്റ് 18) അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്.</p>
<p>സിബിഎസ്ഇ, ഐസിഎസ്ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഉണ്ടായിരിക്കില്ല.</p>
<p>സ്‌കൂൾതലത്തിലുള്ള പരീക്ഷകൾക്ക് അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷയുടെ തിയതി പിന്നീട് അറിയിക്കും. (മുൻകൂട്ടി നിശ്ചയിച്ച മറ്റു പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റം ഉണ്ടായിരിക്കില്ല)</p>]]> </content:encoded>
</item>

<item>
<title>പ്രസിദ്ധ ചിത്രകാരൻ നമ്പൂതിരിയുടെ സ്മരണയ്ക്കായി &amp;apos;ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്&amp;apos; ദേശീയ അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു.</title>
<link>https://thekeralajournal.com/570</link>
<guid>https://thekeralajournal.com/570</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a1db5e8f6ab.jpg" length="87126" type="image/jpeg"/>
<pubDate>Sun, 17 Aug 2025 19:09:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: കൊച്ചി ആസ്ഥാനമായി രൂപം കൊടുത്ത ' ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' ദേശീയ തലത്തില്‍ മികച്ച രേഖാചിത്രകാരന്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയും ആര്‍ട്ട് ഡയറക്ടറുമായിരുന്ന നമ്പൂതിരിയുടെ കലാപാരമ്പര്യത്തെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിനുള്ള മഹത്തായ ഉദ്ദേശ്യത്തോടെ സ്ഥാപിതമായ 'ദി ആര്‍ട്ടിസ്റ്റ് നമ്പൂതിരി സമ്മാന്‍ ട്രസ്റ്റ്' നമ്പൂതിരിയുടെ നൂറാം ജന്മദിനത്തിന്‍റെ ഭാഗമായി ആദ്യ അവാര്‍ഡ് സമ്മാനിക്കും.</p>
<p>ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും, ആര്‍ട്ടിസ്റ്റ് നമ്പൂതിരി തന്നെ രൂപകല്പ്പന ചെയ്ത ശില്പവുമാണ് അവാര്‍ഡ്.</p>
<p>ഇന്ത്യന്‍ ഭാഷകളിലെ സാഹിത്യ സംബന്ധിയായ ചിത്രീകരണ രംഗത്ത് മികച്ച സംഭവനകള്‍ നല്കിയ കലാകാരന്മാർക്കാണ് അവാര്‍ഡ്. ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരിട്ടോ, സ്ഥാപനങ്ങള്‍ക്കോ, വ്യക്തികള്‍ക്കോ അവാര്‍ഡിനായി ആര്‍ട്ടിസ്റ്റുകളെ ശുപാര്‍ശ ചെയ്യാം.</p>
<p>ശുപാര്‍ശ ചെയ്യപ്പെടുന്ന ആര്‍ട്ടിസ്റ്റിനെ കുറിച്ചുള്ള ഒരു പേജില്‍ കവിയാത്ത വിവരണവും, അവര്‍ ചിത്രീകരണം നല്‍കിയതിന്‍റെ പ്രിന്‍റ് ചെയ്ത അഞ്ച് വ്യത്യസ്ഥ പകര്‍പ്പുകളും അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം.</p>
<p>ആഗസ്റ്റ് മാസം മുപ്പത്തിഒന്നാം തീയതി വരെയുള്ള എന്‍ട്രികളില്‍ നിന്നായിരിക്കും അവാര്‍ഡിന് അര്‍ഹനായ ആര്‍ട്ടിസ്റ്റിനെ തിരഞ്ഞെടുക്കുക.</p>
<p>nstentries2025@gmail.com എന്ന വിലാസത്തിലാണ് എന്‍ട്രികള്‍ അയക്കേണ്ടത്. സെപ്റ്റംബര്‍ മാസം പത്താം തീയതി അവാര്‍ഡ് അര്‍ഹനായ ആര്‍ട്ടിസ്റ്റിനെ പ്രഖ്യാപിക്കുകയും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ നൂറാം ജന്മദിന ആഘോഷം നടക്കുന്ന സെപ്റ്റംബര്‍ 14ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുകയും ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് ദിവസവും രണ്ടുമണിക്കൂർ അധികവിലക്കിഴിവു നല്‍കുന്ന &amp;apos;ഹാപ്പി അവേഴ്സ്&amp;apos; സപ്ലൈകോയില്‍ പുനഃസ്ഥാപിച്ചു.</title>
<link>https://thekeralajournal.com/565</link>
<guid>https://thekeralajournal.com/565</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a157a11d95d.jpg" length="121136" type="image/jpeg"/>
<pubDate>Sun, 17 Aug 2025 09:46:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>28 വരെ ഉച്ചയ്ക്കുശേഷം രണ്ടുമുതല്‍ നാലുവരെ വാങ്ങുന്ന സബ്സിഡിയില്ലാത്ത സാധനങ്ങള്‍ക്ക് 10 ശതമാനം അധിക വിലക്കിഴിവു ലഭിക്കും.</p>
<p>മെഡിക്കല്‍ സ്റ്റോർ, പെട്രോള്‍ പമ്ബ് ഒഴികെയുള്ള സപ്ലൈകോ ചില്ലറ വില്‍പ്പനശാലകളില്‍ ഹാപ്പി അവേഴ്സ് പ്രകാരം വിലക്കിഴിവുണ്ട്. ഓണക്കാലത്ത് വേറെയും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സബ്സിഡിയില്ലാത്ത, ബ്രാൻഡഡ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനംവരെ വിലക്കിഴിവുണ്ടാകും.</p>
<p>വെളിച്ചെണ്ണ ഉള്‍പ്പെടെയുള്ള 13 ഇനം സബ്സിഡി സാധനങ്ങള്‍ക്കുള്ള വിലക്കിഴിവിനു പുറമേയാണിത്. 25 രൂപ നിരക്കില്‍ 20 കിലോ ഓണം സ്പെഷ്യല്‍ അരിയും ഇത്തവണയുണ്ടാകും</p>]]> </content:encoded>
</item>

<item>
<title>ഇന്ന് ചിങ്ങം ഒന്ന്</title>
<link>https://thekeralajournal.com/564</link>
<guid>https://thekeralajournal.com/564</guid>
<description><![CDATA[ ഏവർക്കും പുതുവത്സരാശംസകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a144a636d11.jpg" length="38402" type="image/jpeg"/>
<pubDate>Sun, 17 Aug 2025 08:26:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>വരുന്നു സ്റ്റാർ കള്ളുഷാപ്പുകൾ</title>
<link>https://thekeralajournal.com/562</link>
<guid>https://thekeralajournal.com/562</guid>
<description><![CDATA[ ഇനി കള്ള് ഷാപ്പുകൾക്കും ഫോർ സ്റ്റാർ ഫൈവ് സ്റ്റാർ പദവി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a14068309e8.jpg" length="489140" type="image/jpeg"/>
<pubDate>Sun, 17 Aug 2025 08:07:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കള്ളുഷാപ്പുകൾക്ക് ഫോർ സ്റ്റാർ ഫൈസ്റ്റാർ നൽകുന്ന പദ്ധതിയിലേക്കുള്ള അപേക്ഷ ക്ഷണിച്ചു.</p>
<p>വരുന്ന ഒന്നരമാസതിനുള്ളിൽ അപേക്ഷിക്കണം. അപേക്ഷ ക്ഷണിച്ച് ടോഡ്ഡി ബോർഡ്.ഇതിലൂടെ കള്ള് ഷാപ്പുകളുടെ നിലവാരം ഉയർത്തുകയും ആണ് ലക്ഷ്യം</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത: ഒൻപത് ജില്ലകളില്‍ അലേര്‍ട്ട്</title>
<link>https://thekeralajournal.com/561</link>
<guid>https://thekeralajournal.com/561</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a13a7d71367.jpg" length="50632" type="image/jpeg"/>
<pubDate>Sun, 17 Aug 2025 07:42:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. അടുത്ത മണിക്കൂറില്‍ തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യത</p>
<p>മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>ഓഗസ്റ്റ് 18 ഓടെ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ പുതിയ ന്യുനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. 20 വരെ കേരളത്തില്‍ ശക്തമായ മഴയ്ക്കും 40 മുതല്‍ 50 വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p>17നും, 18നും കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ബാങ്ക് അക്കൗണ്ടുകള്‍ ലക്ഷ്യമാക്കി പുതിയ വാട്‌സ്‌ആപ്പ് തട്ടിപ്പ്, ജാഗ്രതാ മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/558</link>
<guid>https://thekeralajournal.com/558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a0d1f1783ec.jpg" length="62975" type="image/jpeg"/>
<pubDate>Sun, 17 Aug 2025 00:16:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒരു വീഡിയോ കോളില്‍ അക്കൗണ്ട് ശൂന്യം  ജാഗ്രതാ മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷാ വിഭാഗം.കോൾ അറ്റൻഡ് ചെയ്താല്‍ പോലും അക്കൗണ്ടിലെ മുഴുവൻ തുകയും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.</p>
<p>പൊതുജനങ്ങള്‍ പരിചയമില്ലാത്ത നമ്ബറുകളില്‍ നിന്ന് വരുന്ന വീഡിയോ കോള്‍ ഒരിക്കലും സ്വീകരിക്കരുതെന്നും, ആരുടെയും നിർദേശപ്രകാരം സ്ക്രീൻ മിററിംഗ് അല്ലെങ്കില്‍ റിമോട്ട് ആക്സസ് ആപ്പുകള്‍ ഇൻസ്റ്റാള്‍ ചെയ്യരുതെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം</title>
<link>https://thekeralajournal.com/557</link>
<guid>https://thekeralajournal.com/557</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a0d0be31173.jpg" length="113741" type="image/jpeg"/>
<pubDate>Sun, 17 Aug 2025 00:11:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് 30 വരെ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അവധിയില്ല.</p>
<p>ഈ മാസം 30 വരെ തദ്ദേശ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നൽകിയിരിക്കുകയാണ്. സംസ്ഥാനത്തെ എല്ലാ ഗ്രാമപഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സില്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാണ് നിർദ്ദേശം.</p>]]> </content:encoded>
</item>

<item>
<title>കേരളത്തില്‍ 3 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/550</link>
<guid>https://thekeralajournal.com/550</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689fe4d99418d.jpg" length="113215" type="image/jpeg"/>
<pubDate>Sat, 16 Aug 2025 07:24:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.</p>
<p>നാളെ വരെ വരെ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് സപ്ലൈകോ ഓണം ഫെയർ 25 മുതൽ</title>
<link>https://thekeralajournal.com/549</link>
<guid>https://thekeralajournal.com/549</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689fe38299a28.jpg" length="51440" type="image/jpeg"/>
<pubDate>Sat, 16 Aug 2025 07:18:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തെ വരവേൽക്കാൻ സിവിൽ സപ്ലൈസ് വകുപ്പ്-സപ്ലൈകോ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി മന്ത്രി ജി.ആർ. അനിൽ. പൊതുവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ നടപടികൾ സ്വീകരിച്ചതായും, ഫെയറിൽ ഉൽപ്പന്നങ്ങൾ കുറഞ്ഞ നിരക്കിലും വിവിധ ഓഫറുകളോടെയുമാണെന്നും അറിയിച്ചു.</p>
<p>വെളിച്ചെണ്ണ, അരി തുടങ്ങിയവയുടെ വില നിയന്ത്രണത്തിനായി നടപടികൾ എടുത്തിട്ടുണ്ടെന്നും വില ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയാണ് 25ന് ഫെയർ ഉദ്ഘാടനം ചെയ്യുക.</p>
<p></p>]]> </content:encoded>
</item>

<item>
<title>അമ്മ തലപ്പത്ത് വനിതകൾ : ശ്വേതാ മേനോൻ പ്രസിഡൻറ്</title>
<link>https://thekeralajournal.com/546</link>
<guid>https://thekeralajournal.com/546</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689f11cd331bc.jpg" length="67737" type="image/jpeg"/>
<pubDate>Fri, 15 Aug 2025 16:24:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: മലയാള സിനിമാ താരസംഘടനയായ 'അമ്മ'യുടെ (Association of Malayalam Movie Artists) പ്രസിഡന്റായി നടി ശ്വേതാ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ അധ്യക്ഷ ചുമതലയേൽക്കുന്നത്.</p>
<p>മോഹൻലാൽ സ്ഥാനമൊഴിഞ്ഞതിനുശേഷമാണ് പുതിയ നേതൃത്വത്തിനായുള്ള തിരഞ്ഞെടുപ്പ് നടന്നത്. ശ്വേതാ മേനോൻ, എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രനെ പിന്തള്ളിയാണ് വിജയം നേടിയത്. ജനറൽ സെക്രട്ടറിയായി കുക്കു പരമേശ്വരനെയും ട്രെഷററായി ഉണ്ണി ശിവപാലിനെയും തെരഞ്ഞെടുത്തു.</p>]]> </content:encoded>
</item>

<item>
<title>സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും  : ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും</title>
<link>https://thekeralajournal.com/532</link>
<guid>https://thekeralajournal.com/532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689dad7d3c84b.jpg" length="52446" type="image/jpeg"/>
<pubDate>Fri, 15 Aug 2025 07:38:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വാതന്ത്ര്യദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ ആഘോഷിക്കും. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 9 മണിക്ക് ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. പരേഡ് കമാൻഡർ അഞ്ജലി ഭാവനയുടെ നേതൃത്വത്തിൽ സായുധ സേനാ വിഭാഗങ്ങളുടെയും മറ്റ് വിഭാഗങ്ങളുടെയും പരേഡ് നടക്കും. തുടർന്ന് മുഖ്യമന്ത്രി സ്വാതന്ത്ര്യദിന സന്ദേശം നൽകും.</p>
<p>വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ, ഫയർ സർവീസ് മെഡലുകൾ, ജീവൻ രക്ഷാപതക്കങ്ങൾ എന്നിവ മുഖ്യമന്ത്രി സമ്മാനിക്കും. ഭാരതീയ വായുസേന ഹെലികോപ്റ്റർ വഴി പുഷ്പവൃഷ്ടി നടത്തും. പരേഡിനുശേഷം നഗരത്തിലെ വിവിധ സ്കൂളുകളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിക്കും. സംസ്ഥാന മന്ത്രിമാർ ജില്ലകളിൽ പതാക ഉയർത്തും.</p>
<p>ഇടുക്കിയിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ജില്ലാതല പരിപാടികൾക്ക് ഐ.ഡി.എ ഗ്രൗണ്ടിൽ രാവിലെ 9 മണിക്ക് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നേതൃത്വം നൽകും. പൊലീസ്, എക്‌സൈസ്, വനം വകുപ്പ്, എൻ.സി.സി. മുതലായ വിഭാഗങ്ങൾ പങ്കെടുക്കുന്ന പരേഡിൽ മന്ത്രി അഭിവാദ്യം സ്വീകരിക്കും.</p>]]> </content:encoded>
</item>

<item>
<title>കൊയിലാണ്ടിയിൽ പാലം തകർന്നു വീണു.; തൊഴിലാളികൾ  രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്</title>
<link>https://thekeralajournal.com/523</link>
<guid>https://thekeralajournal.com/523</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689dc4ed706f4.jpg" length="82290" type="image/jpeg"/>
<pubDate>Thu, 14 Aug 2025 16:44:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊയിലാണ്ടി: നിർമാണത്തിലിരുന്ന തൊരായി കടവ് പാലം തകർന്നു വീണു. സംഭവസമയത്ത് സ്ഥലത്ത് ഉണ്ടായിരുന്ന തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.</p>
<p> പാലത്തിന്റെ നിർമാണ സമായത്തുന്പാലം തകർന്നത് അന്വേഷിക്കണം എന്ന് സമീപവാസികൾ പറയുന്നു.നിർമാണത്തിലെ അപാകത എന്നാണ് ആരോപണം. സംഭവം സംബന്ധിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>സര്‍ക്കാര്‍,എയ്ഡഡ് അധ്യാപകരുടെ ട്യൂഷൻ വിലക്കി സര്‍ക്കാര്‍. ഉത്തരവിറക്കി പൊതുവിദ്യാഭ്യാസ വകുപ്പ്</title>
<link>https://thekeralajournal.com/521</link>
<guid>https://thekeralajournal.com/521</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689d7a6ac67ea.jpg" length="81673" type="image/jpeg"/>
<pubDate>Thu, 14 Aug 2025 11:26:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സർക്കാർ, എയ്ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി .ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്ക് നിർദേശം നല്‍കി.</p>
<p>നേരത്തെയും ട്യൂഷന്‍ സെന്‍ററുകളില്‍ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ അധ്യാപകർ ക്ലാസുകള്‍ എടുക്കരുതെന്ന് നിര്‍ദേശമുണ്ടായിരുന്നു.എന്നാല്‍ ഇത് ലംഘിച്ച്‌ നിരവധി പേര്‍ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടി കടുപ്പിക്കുന്നത്.</p>
<p>പിഎസ്‍സി പരിശീലനകേന്ദ്രങ്ങള്‍,സ്വകാര്യ ട്യൂഷന്‍ സെന്‍ററുകള്‍ എന്നിവടങ്ങളില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്താനും കര്‍ശന നടപടി എടുക്കാനുമാണ് എഇഒമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ആറു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/518</link>
<guid>https://thekeralajournal.com/518</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689d3ae1427f1.jpg" length="152963" type="image/jpeg"/>
<pubDate>Thu, 14 Aug 2025 06:54:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനാണ് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദമാണ് ശക്തമായ മഴയ്ക്കു കാരണമെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. മലയോര, തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.</p>
<p>അതോടൊപ്പം ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>ജൈവമാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവര്‍ക്ക് നികുതി ഇളവ് : മന്ത്രി എം.ബി.രാജേഷ്.</title>
<link>https://thekeralajournal.com/514</link>
<guid>https://thekeralajournal.com/514</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689d2fb575658.jpg" length="44226" type="image/jpeg"/>
<pubDate>Thu, 14 Aug 2025 06:07:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജൈവ ഉറവിട മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നവർക്ക് അഞ്ച് ശതമാനം പ്രോപ്പർട്ടി നികുതി ഇളവ് നല്‍കുമെന്ന് തദ്ദേശ സ്വയംഭരണമന്ത്രി എം.ബി.രാജേഷ്.</p>
<p>വർക്കല ശിവഗിരി എസ്.എൻ കോളേജ് ഓഡിറ്റോറിയത്തില്‍ സംസ്ഥാനത്തെ ആദ്യ സാനിറ്ററി വേസ്റ്റ് ടു എനർജി പ്ലാന്റിന്റെ പ്രവർത്തന ഉദ്ഘാടനം നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>]]> </content:encoded>
</item>

<item>
<title>പോലീസ് കസ്റ്റഡിയിൽ നിന്നും പ്രതി ചാടി പോയി</title>
<link>https://thekeralajournal.com/510</link>
<guid>https://thekeralajournal.com/510</guid>
<description><![CDATA[  ]]></description>
<enclosure url="" length="44226" type="image/jpeg"/>
<pubDate>Wed, 13 Aug 2025 22:21:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട് ഫറോക്ക് പോലീസ് സ്റ്റേഷനിൽ നിന്ന് പോക്സോ കേസ് പ്രതി ചാടിപ്പോയി.</p>
<p>ഇന്ന് വൈകിട്ട് 7.30 ഓടെ ആണ് സംഭവം.കൈ വിലങ്ങുമായാണ് പ്രതി രക്ഷപെട്ടത്.ബാംഗ്ലൂരിൽ നിന്നും പിടി കൂടിയ അസം സ്വദേശി ആണ് ചാടി പോയത്</p>]]> </content:encoded>
</item>

<item>
<title>IHRD  ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്താൻ സർക്കാർ ഉത്തരവ്</title>
<link>https://thekeralajournal.com/509</link>
<guid>https://thekeralajournal.com/509</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cbb94e1514.jpg" length="150833" type="image/jpeg"/>
<pubDate>Wed, 13 Aug 2025 21:51:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം ∙ IHRD ജീവനക്കാരുടെ പെൻഷൻ പ്രായം 58ൽ നിന്ന് 60 ആക്കി ഉയർത്താൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഡയറക്ടർ വി. എ. അരുണ്‍കുമാറിന്റെ ശുപാർശയെ തുടർന്ന് മന്ത്രിസഭയാണ് തീരുമാനം അംഗീകരിച്ചത്.</p>
<p>കഴിഞ്ഞ തവണ 55ൽ നിന്ന് 58 ആക്കി ഉയർത്തിയ പെൻഷൻ പ്രായം, ഇപ്രാവശ്യം വീണ്ടും വർദ്ധിപ്പിച്ചതോടെ IHRD ജീവനക്കാർക്ക് രണ്ട് വർഷം കൂടി സേവനം തുടരാനാകും. </p>]]> </content:encoded>
</item>

<item>
<title>പെട്രോൾ പമ്പുകളുടെ ശൗചാലയങ്ങൾ യാത്രക്കാർക്കായി തുറക്കണമെന്ന് ഹൈക്കോടതി</title>
<link>https://thekeralajournal.com/505</link>
<guid>https://thekeralajournal.com/505</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689c96f20c8e6.jpg" length="60615" type="image/jpeg"/>
<pubDate>Wed, 13 Aug 2025 19:15:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: സുരക്ഷാ കാരണങ്ങൾ ഉണ്ടായാൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ എന്നും, ദേശീയപാതകളിലെ പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ 24 മണിക്കൂറും യാത്രക്കാർക്ക് തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റ് പ്രദേശങ്ങളിലെ പമ്പുകളിലും ഉപഭോക്താക്കൾക്കും ദീർഘദൂര യാത്രക്കാർക്കും ശുചിമുറികൾ ഉപയോഗിക്കാൻ സൗകര്യമൊരുക്കണമെന്നും കോടതി ഉത്തരവിട്ടു.</p>
<p>അതേസമയം, പെട്രോൾ പമ്പുകളിലെ ശൗചാലയങ്ങൾ പൊതുശൗചാലയങ്ങളായി പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.</p>
<p>പെട്രോളിയം വ്യാപാരികളുടെ സംഘടന നൽകിയ ഹർജിയിൽ ഇടക്കാല ഉത്തരവായി കോടതി വ്യക്തമാക്കിയതാണിത്. പമ്പുകളിലെ ശൗചാലയങ്ങൾ മുഖ്യമായും ഉപഭോക്താക്കൾക്കായിരിക്കണമെന്നും, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ മറ്റ് വ്യക്തികൾക്ക് ഉപയോഗിക്കാൻ കഴിയൂ എന്നും ഉത്തരവിൽ പറയുന്നു.</p>]]> </content:encoded>
</item>

<item>
<title>വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് : പുതിയ തീരുമാനവുമായി വിദ്യാഭ്യാസ വകുപ്പ്</title>
<link>https://thekeralajournal.com/504</link>
<guid>https://thekeralajournal.com/504</guid>
<description><![CDATA[ വിദ്യാര്‍ത്ഥികളില്‍ വായനാശീലം വളര്‍ത്തുന്നതിനായി വായനയ്ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689c89c8cbd8f.jpg" length="79861" type="image/jpeg"/>
<pubDate>Wed, 13 Aug 2025 18:19:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടുത്ത അധ്യയന വര്‍ഷം മുതലായിരിക്കും വായനാശീലം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കുക.വിദ്യാഭ്യാസ മന്ത്രിയുടെ ആണ് പ്രഖ്യാപനം.</p>
<p>ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് അനുയോജ്യമായ വായനാ പ്രവര്‍ത്തനങ്ങളും അഞ്ച് മുതല്‍ പന്ത്രണ്ട് വരെ ക്ലാസ്സിലെ കുട്ടികള്‍ക്ക് പത്രം വായനയും തുടര്‍പ്രവര്‍ത്തനങ്ങളും നല്‍കുന്നതിനായി ആഴ്ചയില്‍ ഒരു പിരീഡ് മാറ്റിവെക്കും. മന്ത്രി തന്റെ പോസ്റ്റില്‍ കുറിച്ചു. വായനയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അധ്യാപകര്‍ക്ക് പരിശീലനം നല്‍കുകയും കൈപ്പുസ്തകം തയ്യാറാക്കുകയും ചെയ്യും.കലോത്സവത്തില്‍ വായനയുമായി ബന്ധപ്പെട്ട ഒരു ഇനം കൂടി ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/500</link>
<guid>https://thekeralajournal.com/500</guid>
<description><![CDATA[ കാസർഗോഡ് കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ebf08b6db8.jpg" length="42921" type="image/jpeg"/>
<pubDate>Wed, 13 Aug 2025 07:09:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബംഗാൾ ഉൾക്കടലിൽ ചക്രവാത ചുഴി ഉയർന്നതോടെ സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴയ്ക്ക് സാധ്യത.രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്</p>
<p>ന്യൂനമർദ സാധ്യത കണക്കിലെടുത്ത് തീരദ്ദേശത്തും മലയോര പ്രദേശങ്ങളിൽ ഉള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകി.ഉയർന്ന തിരമാലക്കും സാദ്ധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികളും ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്.ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത</title>
<link>https://thekeralajournal.com/487</link>
<guid>https://thekeralajournal.com/487</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689007fadd2ee.jpg" length="76486" type="image/jpeg"/>
<pubDate>Tue, 12 Aug 2025 08:01:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയുള്ള മഴയ്ക്ക് സാദ്ധ്യത എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.</p>
<p>കാസർഗോഡ്,തൃശൂർ,എറണാകുളം,കോട്ടയം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ മലയോര മേഖലകളിലും തീര പ്രദേശത്തും ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കി</title>
<link>https://thekeralajournal.com/485</link>
<guid>https://thekeralajournal.com/485</guid>
<description><![CDATA[ നടപടി സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച്.യാത്രക്കാർ നേരത്തെ എത്തണം ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Tue, 12 Aug 2025 06:51:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് സുരക്ഷ ശക്തമാക്കി നെടുമ്പാശ്ശേരി വിമാനത്താവളം.ഈ മാസം 20 വരെ സന്ദർശകർക്ക് ടെർമിനുകളിൽ പ്രവേശനം ഇല്ല.</p>
<p>സുരക്ഷയുടെ ഭാഗമായി യാത്രക്കാർ നേരത്തെ എത്തണം എന്നും അറിയിപ്പ്</p>]]> </content:encoded>
</item>

<item>
<title>ബസ് ജീവനക്കാർ വിദ്യാർത്ഥികളോട് മോശമായി പെരുമാറിയാൽ കർശന നടപടി – വിദ്യാഭ്യാസ മന്ത്രി</title>
<link>https://thekeralajournal.com/476</link>
<guid>https://thekeralajournal.com/476</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Mon, 11 Aug 2025 10:53:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊതുഗതാഗത ബസുകളിൽ വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറുന്ന ജീവനക്കാരുടെ നേരെ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.</p>
<p>കുട്ടികളെ രണ്ടാം തരം പൗരൻമാരായി കാണുന്ന പ്രവണത അനുവദിക്കില്ലെന്നും, യാത്രയ്ക്കിടയിൽ സൗഹൃദപരവും ആദരവോടെയും പെരുമാറാൻ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ബലാത്സംഗ കേസ്; റാപ്പര്‍ വേടനെതിരെ ലുക്ക്ഔട്ട് നോട്ടീസ്</title>
<link>https://thekeralajournal.com/475</link>
<guid>https://thekeralajournal.com/475</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Mon, 11 Aug 2025 10:49:15 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ബലാത്സംഗ കേസിൽ റാപ്പർ വേടനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി. വിമാനത്താവളം വഴിയടക്കം യാത്ര ചെയ്യാൻ ശ്രമിച്ചാൽ കസ്റ്റഡിയിലെടുക്കാനാകും.</p>
<p>യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ വേടൻ ഒളിവിലായതോടെ കഴിഞ്ഞ ദിവസം കൊച്ചി ബോൾഗാട്ടി പാലസിൽ നടക്കാനിരുന്ന ഓളം ലൈവ് സംഗീത പരിപാടി മാറ്റിവെച്ചു. പരിപാടിയെത്തുന്ന വേടനെ അറസ്റ്റ് ചെയ്യാനായിരുന്നു പൊലീസ് പദ്ധതി. മറ്റൊരു ദിവസം പരിപാടി നടത്തുമെന്ന് സംഘാടകർ അറിയിച്ചു.</p>
<p>കേസിൽ മുൻകൂർ ജാമ്യത്തിനായി വേടൻ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അന്വേഷണം തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ, ഇൻഫോപാർക്ക് എസ്എച്ച്ഒയുടെ ചുമതലയിൽ പുരോഗമിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കുട്ടികളുടെ ആധാർ പുതുക്കൽ നടത്താത്ത പക്ഷം ആധാർ റദ്ദാക്കുമെന്ന് യുഐഡി‌എഐ</title>
<link>https://thekeralajournal.com/473</link>
<guid>https://thekeralajournal.com/473</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Mon, 11 Aug 2025 06:54:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഞ്ചും ഏഴും വയസ്സിനിടയിലുള്ള കുട്ടികളുടെ ആധാർ നിർബന്ധമായും പുതുക്കണമെന്ന് ഇന്ത്യൻ യൂണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി (യുഐഡി‌എഐ) നിർദേശിച്ചു.</p>
<p>സ്കൂൾ പ്രവേശനം, പ്രവേശനപരീക്ഷകൾ, സ്കോളർഷിപ്പുകൾ, ബാങ്ക് ആനുകൂല്യങ്ങൾ തുടങ്ങി വിവിധ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനാണ് നടപടി.</p>
<p>അച്ഛനമ്മമാരോ രക്ഷിതാക്കളോ ഏത് ആധാർ സേവാ കേന്ദ്രത്തിലോ നിയുക്ത ആധാർ കേന്ദ്രത്തിലോ സൗജന്യമായി പുതുക്കൽ നടത്താം. അഞ്ചുവയസ്സിനു താഴെയുള്ള കുട്ടികളുടെ ആധാറിൽ ഫോട്ടോ, പേര്, ജനനത്തീയതി, ലിംഗഭേദം, വിലാസം, തെളിവുകൾ എന്നിവ മാത്രമേ ഉൾപ്പെടുത്തുന്നുള്ളൂ. വിരലടയാളവും കണ്ണിന്റെ ബയോമെട്രിക് വിവരങ്ങളും പക്വതയില്ലാത്തതിനാൽ ഈ പ്രായത്തിൽ ശേഖരിക്കില്ല.</p>
<p>അഞ്ചുവയസ്സ് തികയുമ്പോൾ വിരലടയാളം, ഐറിസ്, പുതുക്കിയ ഫോട്ടോ എന്നിവ ചേർക്കണം. ഏഴു വയസ്സ് വരെ സേവനം സൗജന്യമാണ്; പിന്നീട് 100 രൂപ ഫീസ് ഈടാക്കും. നിർദ്ദിഷ്ട സമയത്തിനുള്ളിൽ പുതുക്കൽ നടത്താത്ത പക്ഷം ആധാർ റദ്ദാക്കുമെന്ന് യുഐഡി‌എഐ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർ പട്ടിക പുതുക്കൽ ചൊവ്വാഴ്ച അവസാനിക്കും</title>
<link>https://thekeralajournal.com/468</link>
<guid>https://thekeralajournal.com/468</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Mon, 11 Aug 2025 02:01:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനായുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തലിനും ഒഴിവാക്കലിനുമുള്ള സമയം ചൊവ്വാഴ്ച അവസാനിക്കും. ഞായർ വൈകീട്ട് വരെ പേര് ഉൾപ്പെടുത്താൻ 25,51,412, തിരുത്താൻ 11,564, വാർഡ് മാറ്റാൻ 1,40,604, ഒഴിവാക്കാൻ 3,05,954 അപേക്ഷകൾ ലഭിച്ചു.</p>
<p>ഓൺലൈൻ ആയി sec.kerala.gov.in വഴി അല്ലെങ്കിൽ നിർദിഷ്ട ഫോറത്തിൽ നേരിട്ടും അപേക്ഷിക്കാം. ലഭിക്കുന്ന തീയതിയിൽ ഹിയറിംഗിന് ഹാജരാകണം.</p>]]> </content:encoded>
</item>

<item>
<title>കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി – 71&#45;ാമത് നെഹ്റു ട്രോഫി ഭാഗ്യചിഹ്നം</title>
<link>https://thekeralajournal.com/463</link>
<guid>https://thekeralajournal.com/463</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Sun, 10 Aug 2025 20:13:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം — കളിവള്ളം തുഴയുന്ന കാക്കത്തമ്പുരാട്ടി — മന്ത്രി വീണാ ജോർജും നടൻ കാളിദാസ് ജയറാമും ചേർന്ന് ആലപ്പുഴയിൽ പ്രകാശനം ചെയ്തു. വട്ടയാൽ സ്വദേശി, ബി.എഡ് ബിരുദധാരിയും ഗ്രാഫിക് ഡിസൈനറുമായ എസ്. അനുപമയാണ് 166 എൻട്രികളിൽ നിന്ന് തിരഞ്ഞെടുത്ത ഭാഗ്യചിഹ്നം രൂപകൽപന ചെയ്തത്.</p>
<p>അനുപമ ഫാസ്റ്റസ്റ്റ് 3ഡി പെയിന്റിങ്ങിൽ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സ് ജേതാവും, ഇന്ത്യ-ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ കലാകാരിയുമാണ്. എൻടിബിആർ കമ്മിറ്റി നൽകുന്ന ₹10,001യും പ്രശസ്തിപത്രവും അവർക്കു ലഭിക്കും. ചടങ്ങിൽ അനുപമയെ പൊന്നാട അണിയിച്ച് ആദരിച്ചു</p>
<p>.</p>]]> </content:encoded>
</item>

<item>
<title>ഓപ്പണ്‍ ബുക്ക് എക്‌സാമിന് സിബിഎസ്‌ഇ അംഗീകാരം</title>
<link>https://thekeralajournal.com/459</link>
<guid>https://thekeralajournal.com/459</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Sun, 10 Aug 2025 14:47:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സിബിഎസ്‌ഇ 2026-27 അക്കാദമിക് വർഷം മുതൽ ഒൻപതാം ക്ലാസിലെ ഇംഗ്ലീഷ്, സയൻസ്, കണക്ക്, ബയോളജി വിഷയങ്ങളിൽ ഓപ്പൺ ബുക്ക് അസസ്മെന്റ് നടപ്പിലാക്കുന്നു. അധ്യാപകരുടെ അനുകൂല പ്രതികരണത്തെ തുടർന്ന് ഗവേണിംഗ് ബോഡി യോഗം പദ്ധതിക്ക് അന്തിമ അംഗീകാരം നൽകി.</p>
<p>2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതി, വിദ്യാർത്ഥികളുടെ വിശകലനശേഷി, പ്രശ്നപരിഹാര കഴിവ്, വിമർശനാത്മക ചിന്ത എന്നിവ വളർത്തുകയാണ് ലക്ഷ്യം. പരീക്ഷയിൽ സിലബസ് അടിസ്ഥാനമാക്കിയുള്ള വിഷ്വൽ കണ്ടന്റ്, കേസ് സ്റ്റഡി ചോദ്യങ്ങൾ ഉൾപ്പെടും.</p>
<p></p>]]> </content:encoded>
</item>

<item>
<title>കേരള കോണ്‍ഗ്രസ് (എം ) എല്‍ ഡി എഫ് വിടില്ല ; മന്ത്രി റോഷി അഗസ്റ്റിന്‍</title>
<link>https://thekeralajournal.com/458</link>
<guid>https://thekeralajournal.com/458</guid>
<description><![CDATA[  ]]></description>
<enclosure url="" length="76486" type="image/jpeg"/>
<pubDate>Sun, 10 Aug 2025 11:54:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള കോണ്‍ഗ്രസ് (എം ) എല്‍ ഡി എഫ് വിടില്ലെന്നും മുന്നണി ഒറ്റക്കെട്ടാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍. കക്ഷികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല.എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് (എം ) നുള്ള സ്ഥാനം ചെറുതാണെന്ന് താന്‍ വിചാരിക്കുന്നില്ല.കേരള കോണ്‍ഗ്രസ് (എം ) ന്റെ മുന്നണി പ്രവേശനം എല്‍ഡിഎഫിനെ ശക്തിപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. </p>
<p></p>]]> </content:encoded>
</item>

<item>
<title>വൈദ്യുത നിരക്ക് കൂട്ടില്ല : മന്ത്രി കെ കൃഷ്ണൻകുട്ടി</title>
<link>https://thekeralajournal.com/457</link>
<guid>https://thekeralajournal.com/457</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689839ef3f7e9.jpg" length="75784" type="image/jpeg"/>
<pubDate>Sun, 10 Aug 2025 11:49:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടില്ലെന്നു വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി.പ്രതിസന്ധി പരിഹരിച്ചു എന്നും ജനങ്ങൾക്ക് ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വോട്ടർ പട്ടികയില്‍ പുതുതായി പേര് ചേർക്കുന്നതിനുള്ള തീയതി 12 വരെ നീട്ടി.</title>
<link>https://thekeralajournal.com/430</link>
<guid>https://thekeralajournal.com/430</guid>
<description><![CDATA[ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആഗസ്റ്റ് 9,10 തീയതികളില്‍ തുറന്നു പ്രവർത്തിക്കും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689529edeea96.jpg" length="87823" type="image/jpeg"/>
<pubDate>Fri, 08 Aug 2025 04:04:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് 12 വരെ നീട്ടി. ഈ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ആഗസ്റ്റ് 9, 10 തീയതികളിൽ തുറന്ന് പ്രവർത്തിക്കും.</p>
<p>ഇതിനിടെ കരട് പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷം ജില്ലയിൽ പുതിയ പേര് ചേർക്കാൻ 64,151 അപേക്ഷകൾ ലഭിച്ചു. തിരുത്തലിനായി 391, വാർഡ് മാറ്റത്തിനായി 7059, പേരൊഴിവാക്കലിനും ആക്ഷേപങ്ങൾക്കും 8862 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്.</p>
<p>പേരുചേർക്കലിനും വിലാസമാറ്റം, പോളിംഗ് സ്റ്റേഷൻ മാറ്റം, പേരൊഴിവാക്കൽ തുടങ്ങിയ അപേക്ഷകൾ ഓൺലൈനായി sec.kerala.gov.in എന്ന വെബ്‌സൈറ്റിൽ ചൊവ്വാഴ്ച (12ാം തീയതി) വരെ സമർപ്പിക്കാം. 2025 ജനുവരി 1നോ അതിന് മുമ്പോ 18 വയസ് പൂർത്തിയായവർക്ക് പേര് ചേർക്കാം.</p>
<p>അപേക്ഷകളിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാർ സ്വീകരിക്കുന്ന നടപടിക്കെതിരെ ജില്ലാ ജോയിന്റ് ഡയറക്ടറിന് 15 ദിവസത്തിനകം അപ്പീൽ നൽകാവുന്നതാണ്.</p>]]> </content:encoded>
</item>

<item>
<title>സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ: മന്ത്രിസഭ യോഗത്തിൽ നിർണായക തീരുമാനങ്ങൾ</title>
<link>https://thekeralajournal.com/418</link>
<guid>https://thekeralajournal.com/418</guid>
<description><![CDATA[ കേരള ജേർണൽ സെൽഫി റിപ്പോർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68943423c8a82.jpg" length="116608" type="image/jpeg"/>
<pubDate>Thu, 07 Aug 2025 10:36:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സ്കൂൾ പാചക തൊഴിലാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ മന്ത്രി അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിർണായക തീരുമാനങ്ങൾ . പാചക തൊഴിലാളി സംഘടനാ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.</p>
<p></p>
<p>മുഖ്യ തീരുമാനങ്ങൾ:</p>
<p></p>
<p>ഓണറേറിയം ഓരോ മാസവും അഞ്ചാം തീയതിക്ക് മുൻപ് വിതരണം ചെയ്യാൻ ധനവകുപ്പുമായി ചർച്ച നടത്തും. കേന്ദ്ര വിഹിതം ലഭിക്കാതിരുന്നാലും സംസ്ഥാന വിഹിതം ഉപയോഗിച്ച് വിതരണം നടപ്പാക്കും.</p>
<p></p>
<p>നിയമനം സംബന്ധിച്ചുള്ള 300:1 അനുപാതം സംബന്ധിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.</p>
<p>വിരമിക്കൽ പ്രായം 65 വയസ്സായി നിശ്ചയിച്ചു. ആനുകൂല്യങ്ങൾ സംബന്ധിച്ച് ട്രേഡ് യൂണിയനുകൾക്ക് അഭിപ്രായം രേഖാമൂലം നൽകാൻ നിർദ്ദേശം നൽകി.</p>
<p>യൂണിഫോം, തിരിച്ചറിയൽ കാർഡ് നൽകാൻ ഉച്ചഭക്ഷണ സമിതിക്ക് നിർദ്ദേശം നൽകും.</p>
<p>ക്ഷേമനിധി ബോർഡിൽ ഉൾപ്പെടുത്തൽ, മിനിമം വേതനം സംബന്ധിച്ച വിജ്ഞാപനപരിഷ്‌കരണങ്ങൾക്കായി ലേബർ സെക്രട്ടറിയേയും കമ്മീഷണറെയും ചുമതലപ്പെടുത്തി.</p>
<p>യോഗത്തിൽ എംഎൽഎ ടി.പി. രാമകൃഷ്ണൻ, ലേബർ സെക്രട്ടറി ഡോ. കെ. വാസുകി, ഡയറക്ടർ ഷാനവാസ് എസ്.ഐ.എ.എസ്, കമ്മീഷണർ ഷഫ്‌ന നസുരുദ്ദീൻ, അഡീഷണൽ സെക്രട്ടറി ഡോ. ചിത്ര എസ്. എന്നിവരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>നിങ്ങൾക്കും ആകാം റിപ്പോർട്ടർ. : കേരളാ ജേർണൽ അവസരം ഒരുക്കുന്നു</title>
<link>https://thekeralajournal.com/416</link>
<guid>https://thekeralajournal.com/416</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689409ac329dd.jpg" length="52346" type="image/jpeg"/>
<pubDate>Thu, 07 Aug 2025 07:34:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>"കേരളാ ജേണൽ"</p>
<p>വാർത്ത സൃഷ്ടിക്കൂ സമ്മാനം നേടൂ...</p>
<p>▫️ഇന്ന് (07/08/25</p>
<p>➡️ രാവിലെ 8 AM മുതൽ നാളെ രാവിലെ 08 AM വരെ മാത്രം.</p>
<p></p>
<p>നിങ്ങൾ ചെയ്യേണ്ടത്..</p>
<p></p>
<p>➡️ നമ്മുടെ നാട്ടിലെ വാർത്തയാക്കാൻ പറ്റിയ ഒരു വിഷയം, എഴുതിയോ, അല്ലേങ്കിൽ വോയ്സ് ഇട്ടോ താഴെ പറയുന്ന നമ്പരിൽ വാട്ട്സാപ്പ് ചെയ്യുക.</p>
<p>➡️ കൂടെ ഫോട്ടോ,അല്ലേങ്കിൽ വീഡിയോ ഉണ്ടെങ്കിൽ നന്നാവും.</p>
<p>➡️ നിങ്ങളുടെ ഭാഷയിൽ, കാര്യങ്ങൾ അവതരിപ്പിക്കാം. പ്രസിദ്ധീകരിക്കാവുന്നതെങ്കിൽ ഞങ്ങളുടെ എഡിറ്റർമാർ അത് മനോഹരമാക്കും.</p>
<p></p>
<p>➡️ എന്തൊക്കെ അയക്കാം..?</p>
<p>*നമ്മുടെ നാട്ടിലെ നിങ്ങൾ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുന്ന എന്തും.*</p>
<p></p>
<p>തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക്, മനോഹരമായ സമ്മാനം കേരളാ ജേർണൽ ഈ </p>
<p>ഓണത്തിന് നൽകുന്നു.</p>
<p>🎁🎁🎁🎁🎁🎁🎁🎁</p>
<p></p>
<p>➡️വിജയിയേ 09-08-25 ൽ പ്രഖ്യാപിക്കും.</p>
<p></p>
<p>അയക്കേണ്ട നമ്പർ</p>
<p>(വാട്ട്സാപ്പ് - 7994444806</p>
<p></p>
<p>www.thekeralajournal.com</p>
<p></p>
<p>The Kerala Journal media ®️</p>
<p>🌎🌎🌎🌎🌎🌍🌍🌍🌍</p>]]> </content:encoded>
</item>

<item>
<title>ഇടുക്കിയിൽ ഇന്ന് യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/415</link>
<guid>https://thekeralajournal.com/415</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689007fadd2ee.jpg" length="76486" type="image/jpeg"/>
<pubDate>Thu, 07 Aug 2025 07:31:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്.ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്.ഇന്ന് ജില്ലകളിൽ ഒരിടത്തും റെഡ് അലർട്ട് ഇല്ല</p>]]> </content:encoded>
</item>

<item>
<title>3 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  അവധി</title>
<link>https://thekeralajournal.com/399</link>
<guid>https://thekeralajournal.com/399</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_6892b129e8ceb.jpg" length="80320" type="image/jpeg"/>
<pubDate>Wed, 06 Aug 2025 07:06:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യം കണക്കിലെടുത്ത് 3 ജില്ലകളില്‍ ബുധനാഴ്ച്ച വിദ്യാഭ്യാസ അവധി പ്രഖ്യാപിച്ചു.</p>
<p>പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തൃശൂർ, കാസർഗോഡ് ജില്ലകളില്‍ അവധിയാണ്.</p>
<p>കണ്ണൂരിൽ സ്കൂളുകള്‍ക്കാണ് അവധി.എന്നാൽ മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ഇന്ന് അതി ത്രീവ്ര മഴ മുന്നറിയിപ്പ്</title>
<link>https://thekeralajournal.com/388</link>
<guid>https://thekeralajournal.com/388</guid>
<description><![CDATA[ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ebf08b6db8.jpg" length="42921" type="image/jpeg"/>
<pubDate>Tue, 05 Aug 2025 06:41:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴ മുന്നറിയിപ്പ്.മൂന്ന് ജില്ലകളിൽ റെഡ് അലേർട്ടും, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടുമാണ്.</p>
<p>എറണാകുളം,ഇടുക്കി,തൃശൂർ ജില്ലയിലാണ് റെഡ് അലർട്ട്. പത്തനംതിട്ട,കോട്ടയം,പാലക്കാട്,മലപ്പുറം,ആലപ്പുഴ എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ബാക്കി എല്ലാ ജില്ലകളിലും യെല്ലോ അലേർട്ടാണ് .മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു</p>]]> </content:encoded>
</item>

<item>
<title>നടൻ ഷാനവാസ് അന്തരിച്ചു.</title>
<link>https://thekeralajournal.com/387</link>
<guid>https://thekeralajournal.com/387</guid>
<description><![CDATA[ പ്രേം നസീറിൻ്റെ മകനും നടനുമായ ഷാനവാസ് (71) അന്തരിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689156329adf6.jpg" length="68089" type="image/jpeg"/>
<pubDate>Tue, 05 Aug 2025 06:24:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിങ്കളാഴ്ച രാത്രി 11:50 ഓടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് പാളയം മുസ്‌ലിം ജമാഅത്ത് ഖബർസ്ഥാനില്‍ നടക്കും.</p>
<p>മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>അങ്കണവാടിയിൽ മൂർഖൻ , തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അധ്യാപിക</title>
<link>https://thekeralajournal.com/385</link>
<guid>https://thekeralajournal.com/385</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_6890ea00a4e85.jpg" length="60975" type="image/jpeg"/>
<pubDate>Mon, 04 Aug 2025 22:42:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: എറണാകുളം തടിക്കകടവ് അങ്കണവാടിയില്‍ മൂര്‍ഖന്‍ പാമ്പ്.</p>
<p>കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ക്കിടയിലാണ് രാവിലെ മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയത്. കളിപ്പാട്ടം മാറ്റുന്നതിനിടെ അധ്യാപികയാണ് പാമ്പിനെ കണ്ടത്.</p>
<p>തലനാരിഴക്കാണ് കടിയേല്‍ക്കാതെ അധ്യാപിക രക്ഷപ്പെട്ടത്. ഉടന്‍ കുട്ടികളെ മുറിയില്‍ നിന്ന് മാറ്റി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്</title>
<link>https://thekeralajournal.com/383</link>
<guid>https://thekeralajournal.com/383</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689007fadd2ee.jpg" length="76486" type="image/jpeg"/>
<pubDate>Mon, 04 Aug 2025 22:24:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ അതിതീവ്ര മഴയ്ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്.</p>
<p>നാളെ( ചൊവ്വാഴ്ച) മൂന്ന് ജില്ലകളില്‍ അതിതീവ്ര മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര ബഹിരാകാശ നിലയം ആകാശത്ത് ദൃശ്യമാകും: കേരളത്തിൽനിന്ന് ഓഗസ്റ്റ് 4&#45;ന് മനോഹര ദൃശ്യം കാണാനാകും</title>
<link>https://thekeralajournal.com/375</link>
<guid>https://thekeralajournal.com/375</guid>
<description><![CDATA[ കാലാവസ്ഥ അനുകൂലമായാൽ നഗ്ന നേത്രങ്ങൾ കൊണ്ട്  കാണാം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688f9a0d5178c.jpg" length="81934" type="image/jpeg"/>
<pubDate>Sun, 03 Aug 2025 22:50:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong></strong></p>
<p><strong></strong></p>
<p><strong>കാണേണ്ട സമയവും ദിശയും:</strong></p>
<p>🕖 വൈകിട്ട് 7:15ന് – പടിഞ്ഞാറ്, സൂര്യൻ അസ്തമിക്കുന്ന ദിശയിലേക്കാണ് ആദ്യമായി ശ്രദ്ധിക്കുക. അൽപ്പം വലതുഭാഗത്തായി, വടക്കു-പടിഞ്ഞാറു ദിശയിൽനിന്ന് അതിന്‍റെ പ്രയാണം ആരംഭിക്കും. നക്ഷത്രം പോലെ തെളിഞ്ഞ് ആകാശത്ത് നീങ്ങുന്നതായി കാണാം.</p>
<p>🕖 7:19ന് – നിലയം നമ്മുടെ തലക്കു മുകളിലൂടെ കടന്നുപോകും. അതിവിശേഷമായ പ്രകാശം കുറെ നിമിഷങ്ങൾ നിലനിൽക്കും.</p>
<p>🕖 7:22ന് – തെക്ക്-കിഴക്കുഭാഗത്തേക്ക് നീങ്ങി കാഴ്ചയിൽ നിന്നു മറയും.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_688f9a4644279.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>നീറ്റ് പിജി 2025 പരീക്ഷ ഇന്ന്</title>
<link>https://thekeralajournal.com/367</link>
<guid>https://thekeralajournal.com/367</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ec353adf3a.jpg" length="50862" type="image/jpeg"/>
<pubDate>Sun, 03 Aug 2025 07:33:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>2.5 ലക്ഷം മെഡിക്കൽ ബിരുദധാരികൾ പരീക്ഷ എഴുതും.</p>]]> </content:encoded>
</item>

<item>
<title>കുടുംബവഴക്ക്: ഭാര്യയെ കുത്തിക്കൊന്നു; ഭര്‍ത്താവ് ഒളിവില്‍</title>
<link>https://thekeralajournal.com/366</link>
<guid>https://thekeralajournal.com/366</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ec05585162.jpg" length="61122" type="image/jpeg"/>
<pubDate>Sun, 03 Aug 2025 07:20:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പത്തനംതിട്ട : കുടുംബവഴക്കിനിടെ ഭർത്താവിന്‍റെ കുത്തേറ്റ് ചികിത്സയിലിരുന്ന ഭാര്യമരിച്ചു. പത്തനംതിട്ടയില്‍ ശനിയാഴ്ച രാത്രി നടന്ന സംഭവത്തില്‍ അഞ്ചാനിക്കല്‍ വീട്ടില്‍ ശാരിമോള്‍ (ശ്യാമ ,35) ആണ് കൊല്ലപ്പെട്ടത്.</p>
<p>ആക്രമണത്തില്‍ ശാരിമോളുടെ പിതാവ് ശശി, ശശിയുടെ സഹോദരി രാധാമണി എന്നിവര്‍ക്കും കുത്തേറ്റു. ഇവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.</p>]]> </content:encoded>
</item>

<item>
<title>ബൂത്ത് ലെവല്‍ ഓഫീസര്‍മാരുടെ വേതനം ഇരട്ടിയാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍</title>
<link>https://thekeralajournal.com/365</link>
<guid>https://thekeralajournal.com/365</guid>
<description><![CDATA[ വോട്ടര്‍പട്ടിക തയ്യാറാക്കുന്നതിലും പരിഷ്‌കരിക്കുന്നതിലും ഏര്‍പ്പെട്ടിരിക്കുന്ന ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാരുടെ വേതനവും വര്‍ധിപ്പിച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ebfd8bbec7.jpg" length="60745" type="image/jpeg"/>
<pubDate>Sun, 03 Aug 2025 07:18:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിന് ബിഎല്‍ഒമാര്‍ക്കുള്ള വാര്‍ഷിക വേതനം 6000 രൂപയില്‍ നിന്ന് 12,000 രൂപയാക്കി. വോട്ടര്‍പട്ടിക പരിഷ്‌കരിക്കുന്നതിനുള്ള ബിഎല്‍ഒമാര്‍ക്കുള്ള ഇന്‍സെന്റീവ് 1000 രൂപയില്‍ നിന്ന് 2000 രൂപയായി വര്‍ധിപ്പിച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കല്‍ പ്രക്രിയയുടെ മേല്‍നോട്ടം വഹിക്കുന്ന ബിഎല്‍ഒ സൂപ്പര്‍വൈസര്‍മാര്‍ക്ക് പ്രതിവര്‍ഷം 18,000 രൂപ ലഭിക്കും, നേരത്തെയിത് 12,000 രൂപയായിരുന്നു.</p>
<p></p>
<p>ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (ഇആര്‍ഒ), അസി. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ (എഇആര്‍ഒ) എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആദ്യമായി ഓണറേറിയവും പ്രഖ്യാപിച്ചു. എഇആര്‍ഒമാര്‍ക്ക് 25,000 രൂപയും ഇആര്‍ഒമാര്‍ക്ക് 30,000 രൂപയും നല്‍കും. സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷ (എസ്‌ഐആറി) നുള്ള ബിഎല്‍ഒമാര്‍ക്ക് 6000 രൂപയുടെ പ്രത്യേക പ്രോത്സാഹനവും തെര. കമ്മീഷന്‍ അംഗീകരിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് മഴ വീണ്ടും കനക്കുന്നു. മധ്യകേരളത്തില്‍ ഇന്ന് തീവ്രമഴയ്ക്ക് സാധ്യത</title>
<link>https://thekeralajournal.com/364</link>
<guid>https://thekeralajournal.com/364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ebf08b6db8.jpg" length="42921" type="image/jpeg"/>
<pubDate>Sun, 03 Aug 2025 07:14:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളില്‍ കടലാക്രമണത്തിനും സാധ്യതയുണ്ട്</p>]]> </content:encoded>
</item>

<item>
<title>സ്കൂളിൽ &amp;apos;ബെസ്റ്റി&amp;apos;യെ ചൊല്ലി പ്ലസ് വൺ വിദ്യാർത്ഥികൾ തമ്മിലടിച്ചു</title>
<link>https://thekeralajournal.com/363</link>
<guid>https://thekeralajournal.com/363</guid>
<description><![CDATA[ സംഭവം എറണാകുളത്ത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ebe6e69051.jpg" length="53169" type="image/jpeg"/>
<pubDate>Sun, 03 Aug 2025 07:12:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ബെസ്റ്റിയായ പെൺകുട്ടിയോട് മറ്റൊരാൾ സംസാരിച്ചത് ഒരാൾക്ക് ഇഷ്ടപ്പെടാതെ വന്നതാണ് തർക്കത്തിന് കാരണം. തുടർന്ന് ഇരുവരും തല്ലിത്തീർക്കാൻ തീരുമാനിക്കുകയായിരുന്നു. അടിയുടെ 'റീൽ' എടുക്കാനായി സഹപാഠികളെ മൊബൈൽ ഫോണും ഏൽപ്പിച്ചായിരുന്നു ഇവർ 'തല്ലുമാല' തുടങ്ങിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_688ebe821842f.jpg" alt=""></p>
<p>വിദ്യാർത്ഥികളുടെ ഈ സംഘട്ടനത്തിൻ്റെ ദൃശ്യങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിലും ഇൻസ്റ്റാഗ്രാം റീലുകളിലും പ്രചരിച്ചതോടെയാണ് പൊലീസ് ഇടപെട്ടത്. ഇടികാരായ വിദ്യാർത്ഥികളെയും അവരുടെ രക്ഷിതാക്കളെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെന്ന പരിഗണന നൽകി ഇരുവർക്കും താക്കീത് നൽകി വിട്ടയച്ചു</p>]]> </content:encoded>
</item>

<item>
<title>ഓണച്ചന്തകൾക്ക് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുക്കം</title>
<link>https://thekeralajournal.com/361</link>
<guid>https://thekeralajournal.com/361</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688e4bbe7d485.jpg" length="128008" type="image/jpeg"/>
<pubDate>Sat, 02 Aug 2025 23:03:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 1 മുതൽ 4 വരെ സംസ്ഥാനത്ത് 2000 ഓണവിപണികൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തും. കഴിഞ്ഞ വർഷത്തെ 1956 ചന്തകളെതുടർന്ന് ഇത്തവണ കൂടുതൽ വ്യാപകമായ പദ്ധതിയാണ് ആസൂത്രണം ചെയ്തത്.</p>
<p></p>
<p>പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിൽ കൃഷിവകുപ്പ് 1076, ഹോർട്ടികോർപ്പ് 764, വി.എഫ്.പി.സി.കെ. 160 എന്നിങ്ങനെയാണ് ചന്തകളുടെ വിഭജനം.</p>
<p></p>
<p>കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ 10% അധികവിലയ്ക്ക് സംഭരിച്ചു, പൊതുവിപണി വിലയിൽനിന്ന് 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും. ജൈവ പച്ചക്കറികൾക്ക് 20% അധികവിലയും, 10% കുറവുള്ള വിൽപ്പനയും ഉറപ്പാക്കും. പദ്ധതിക്ക് 13 കോടി രൂപ ചെലവാകും.</p>]]> </content:encoded>
</item>

<item>
<title>മഞ്ചേരി പൊലീസ് അതിക്രമം : ഉദ്യോഗസ്ഥന് സസ്‌പെൻഷൻ</title>
<link>https://thekeralajournal.com/350</link>
<guid>https://thekeralajournal.com/350</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688e16d78c50d.jpg" length="68222" type="image/jpeg"/>
<pubDate>Sat, 02 Aug 2025 19:18:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഞ്ചേരിയിൽ വാഹനപരിശോധനയ്ക്കിടെ യുവാവിനെ മർദ്ദിച്ച പൊലീസുകാരനെ സസ്‌പെൻഡ് ചെയ്തു. ട്രാഫിക് യൂണിറ്റിലെ ഡ്രൈവർ നൗഷാദിനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.</p>
<p>മർദനം ലഭിച്ചത് പൈത്തിനിപ്പറമ്പ് സ്വദേശി ജാഫറിനാണ്. പിഴയെ കുറിച്ചുണ്ടായ തർക്കത്തെ തുടർന്നാണ് ആക്രമണം നടന്നത്. ചോദ്യം ചെയ്തതിൽ പൊലീസുകാരൻ മുഖത്ത് അടിച്ചെന്നും ഫോൺ പിടിച്ചെടുത്തെന്നും സ്റ്റേഷനിൽ കൊണ്ടുപോയി വീണ്ടും മർദ്ദിച്ചതായും ജാഫർ പറഞ്ഞു.</p>
<p>മർദനദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. പൊലീസ് അതിക്രമത്തെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രൊഫസർ എം.കെ  സാനു – കേരള സാംസ്കാരിക ചരിത്രത്തിലെ അതുല്യ ശബ്ദം</title>
<link>https://thekeralajournal.com/349</link>
<guid>https://thekeralajournal.com/349</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688e08b418afd.jpg" length="55295" type="image/jpeg"/>
<pubDate>Sat, 02 Aug 2025 18:19:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സാംസ്കാരിക ചരിത്രത്തിലെ അതുല്യമായ ഒരു ശബ്ദമായിരുന്നു പ്രൊഫസർ എം.കെ സാനു. സാഹിത്യകാരനും വിവർത്തകനുമായും വിദ്യാഭ്യാസരംഗത്തെ ഉജ്ജ്വലമായ ഒരു അധ്യാപകനായും മലയാളികൾ അദ്ദേഹത്തെ ഓർക്കുന്നു. അദ്ദേഹം വിടവാങ്ങിയതോടെ മലയാളം ഭാഷയ്ക്കും സംസ്കാരത്തിനും കനത്ത നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.</p>
<p>കൊല്ലത്ത് ജനിച്ച സാനു സാർ സാഹിത്യപ്രേമം വളർത്തിയെടുത്തത് ശിഷ്യകാലത്ത് തന്നെയാണ്. മലയാള സാഹിത്യത്തിലെ ശബ്ദശുദ്ധിയുടെയും ശൈലീപ്രഭയുടെയും അനവദ്യമായ ഉദാഹരണങ്ങളാണ് അദ്ദേഹത്തിന്റെ രചനകൾ. ഗവേഷകരെയും വിദ്യാർത്ഥികളെയും സമഗ്രമായി ആകർഷിച്ച നിരവധി സാഹിത്യ നിരൂപണങ്ങളിലൂടെയും പഠനങ്ങളിലൂടെയും അദ്ദേഹം തന്റെ സ്ഥാനം ഉറപ്പിച്ചു.</p>
<p>അദ്ദേഹം സംഭാവന ചെയ്ത സാമൂഹ്യ-സാംസ്കാരിക രംഗം കാലം കഴിച്ചും അപ്രമേയമായിത്തന്നെ അവശേഷിക്കും. ഭാഷയുടെ അതിരുകളെ ചവിട്ടിക്കളയാതെ ആ ഭാഷയുടെ ഉള്ളടക്കം ആഴത്തിൽ അന്വേഷിച്ചവനായിരുന്ന അദ്ദേഹം പുതിയ തലമുറകൾക്ക് വാക്കുകളും മൂല്യങ്ങളും തമ്മിലുള്ള ബന്ധം പഠിപ്പിച്ചു.</p>
<p><strong>സാനു സാറിന്  കേരളാ ജേർണലിൻ്റെ ആദരാഞ്ജലികൾ</strong></p>
<p>സാഹിത്യത്തെയും അധ്യാപനത്തെയും അനായാസമായി ചേർത്തു നിർത്തിയ സാനു സാറിന്റെ അഭാവം എത്രയും വേദനാജനകമാണെങ്കിലും, അദ്ദേഹത്തിന്റെ ചിന്തയും സംഭാവനകളും നമ്മിൽ തുടരും. മലയാളത്തിന്‍റെ വായനാപാഠത്തിൽ എന്നും അദ്ദേഹം ശബ്‌ദിക്കുമെന്ന് ഉറപ്പാണ്</p>
<p>.</p>]]> </content:encoded>
</item>

<item>
<title>പ്രൊഫസർ  എം കെ സാനു ഓർമയായി</title>
<link>https://thekeralajournal.com/348</link>
<guid>https://thekeralajournal.com/348</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688e06e011545.jpg" length="64372" type="image/jpeg"/>
<pubDate>Sat, 02 Aug 2025 18:09:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: പ്രശസ്ത സാഹിത്യകാരനും അധ്യാപകനുമായ പ്രൊഫസർ എം കെ സാനു അന്തരിച്ചു. മലയാള ഭാഷയ്ക്ക് അതുല്യമായ സംഭാവനകൾ നൽകിയ സാനു മാസ്റ്റർ ആഴമുള്ള വിവേചനബോധത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_688e0a183c2a4.jpg" alt=""></p>
<p>ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.കഴിഞ്ഞ ആഴ്ച വീണതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ച്ചയില്‍ വലതു തുടയെല്ലിന് പൊട്ടല്‍ സംഭവിച്ചിരുന്നു. ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ന്യൂമോണിയ, പ്രമേഹം എന്നിവ അലട്ടിയിരുന്നതായും സ്വകാര്യ ആശുപത്രിയുടെ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് നാളെ മുതൽ അതിശക്തമായ മഴയ്ക്ക് സാധ്യത: നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്</title>
<link>https://thekeralajournal.com/346</link>
<guid>https://thekeralajournal.com/346</guid>
<description><![CDATA[  ]]></description>
<enclosure url="" length="64372" type="image/jpeg"/>
<pubDate>Sat, 02 Aug 2025 17:37:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്ത് നാളെ മുതൽ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട്.</p>]]> </content:encoded>
</item>

<item>
<title>തലവടി ചുണ്ടന്‍ നീരണിയല്‍ നാളെ</title>
<link>https://thekeralajournal.com/342</link>
<guid>https://thekeralajournal.com/342</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688dd26a2a444.jpg" length="103787" type="image/jpeg"/>
<pubDate>Sat, 02 Aug 2025 14:25:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നെഹ്‌റു ട്രോഫി സിബിഎല്‍ മല്‍സരങ്ങള്‍ക്കായി തലവടി ചുണ്ടന്‍ നീരണിയല്‍ ചടങ്ങ് നാളെ (ഞായര്‍) രാവിലെ 9ന് നടക്കും. </p>
<p></p>
<p>യുബിസി കൈനകരിയുടെ കൈകരുത്തിലാണ് തലവടി ചുണ്ടന്‍ ജല മാമാങ്കത്തിനു ഇറങ്ങുന്നത്. രാവിലെ അഞ്ചിന് മാലിപുരയില്‍ മരങ്ങാട്ടില്ലം ശംബു നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ നീറ്റിലിറങ്ങല്‍ ചടങ്ങുകള്‍ക്ക് തുടക്കമാകും. </p>
<p></p>
<p>തുടര്‍ന്ന് വള്ളം ശില്പി സാബു നാരായണന്‍ ആചാരിയുടെ സാന്നിധ്യത്തില്‍ നീരണിയല്‍ ചടങ്ങു നടക്കും. രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് വള്ളം സമിതി പ്രസിഡന്റ് റിക്‌സണ്‍ ഉമ്മന്‍ എടത്തില്‍, സെക്രട്ടറി കെ.ആര്‍. ഗോപകുമാര്‍, ട്രഷറര്‍ പ്രിന്‍സ് പാലത്തിങ്കല്‍ എന്നിവര്‍ അറിയിച്ചു</p>
<p>.</p>]]> </content:encoded>
</item>

<item>
<title>ഛത്തീസ്ഗഢ് വിഷയം : കന്യാസ്ത്രീകൾക്ക് ജാമ്യം</title>
<link>https://thekeralajournal.com/340</link>
<guid>https://thekeralajournal.com/340</guid>
<description><![CDATA[ എൻ ഐ ഐ കോടതിയുടേതാണ് വിധി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688c125c9a0e5.jpg" length="49476" type="image/jpeg"/>
<pubDate>Sat, 02 Aug 2025 12:00:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡെൽഹി: ഛത്തീസ്ഗഡിൽ കഴിഞ്ഞ ഒൻപത് ദിവസമായി തടവിൽ കഴിയുകയായിരുന്ന രണ്ട് മലയാളി കന്യാസ്ത്രീകൾക്ക് ബിലാസ്പൂർ എൻഐഎ കോടതി ജാമ്യം അനുവദിച്ചു. കണ്ണൂർ തലശ്ശേരി ഉദയഗിരി ഇടവകയെ ചേർന്ന സിസ്റ്റർ വന്ദന ഫ്രാൻസിസ്, അങ്കമാലി എളവൂർ ഇടവകയിലെ സിസ്റ്റർ പ്രീതി മേരി എന്നിവർക്കാണ് ജാമ്യം ലഭിച്ചത്.</p>
<p>കേസിന്റെ അന്വേഷണഘട്ടം ഇപ്പോഴും പ്രാഥമിക നിലയിലാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി പരിഗണിച്ചെങ്കിലും, കസ്റ്റഡി തുടരേണ്ടതിന്റെ ആവശ്യകത വ്യക്തമായിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ചാൽ കന്യാസ്ത്രീകൾ നിർബന്ധിത മതപരിവർത്തനം തുടരുമെന്നായിരുന്നു ബജ്രംഗ്ദൾ അഭിഭാഷകരടക്കം ജാമ്യത്തിന് എതിരായ വാദം.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഇന്നുമുതൽ മഴ കനക്കും ; 4 ജില്ലകളിൽ യെല്ലോ അലർട്ട്</title>
<link>https://thekeralajournal.com/336</link>
<guid>https://thekeralajournal.com/336</guid>
<description><![CDATA[ വരുന്ന 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688d72145aa07.jpg" length="112941" type="image/jpeg"/>
<pubDate>Sat, 02 Aug 2025 07:34:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ട്.  ഇതിന്റെ അടിസ്ഥാനത്തിൽ വരുന്ന നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്. </p>
<p>വരുന്ന 3 മണിക്കൂറിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.  ഇന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും മറ്റന്നാൾ ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലാകലയിലും യെല്ലോ അലർട്ട് പറഞ്ഞിട്ടുണ്ട്</p>]]> </content:encoded>
</item>

<item>
<title>ആംബുലൻസ് വരുമ്പോൾ സിഗ്നലുകളിൽ സ്വയം ഗ്രീൻ തെളിയും, ഇവിപിഎസ് സംവിധാനം വരുന്നു</title>
<link>https://thekeralajournal.com/335</link>
<guid>https://thekeralajournal.com/335</guid>
<description><![CDATA[ അടിയന്തര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688d6fb88cda6.jpg" length="50430" type="image/jpeg"/>
<pubDate>Sat, 02 Aug 2025 07:24:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി എത്തുന്ന ആംബുലൻസുകൾക്കും മറ്റ് വാഹനങ്ങൾക്കും സിഗ്നലുകളിൽ ഇനി കാത്തുകിടക്കേണ്ടി വരില്ല. നാറ്റ്‌പാക്കും കെൽട്രോണും സംയുക്തമായി വികസിപ്പിച്ച എമർജൻസി വെഹിക്കിൾ പ്രയോറിറ്റി സിസ്റ്റം (ഇവിപിഎസ്) തിരുവനന്തപുരം-കഴക്കൂട്ടം ബൈപ്പാസിലെ ഇൻഫോസിസ് ജംഗ്ഷനിൽ വിജയകരമായി പരീക്ഷിച്ചു. സിഗ്നലുകളിലെ സെൻസറുകൾ പ്രവർത്തിപ്പിച്ച് അടിയന്തര വാഹനങ്ങൾ സുരക്ഷിതമായി കടന്നുപോകാനും പൊതുഗതാഗതം സുഗമമാക്കാനും കഴിയുന്ന തരത്തിലാണ് പദ്ധതി.</p>
<p>ഇതിൽ വാഹനവും സിഗ്നലും തമ്മിൽ തരംഗ സങ്കേതിക വിദ്യയാൽ നേരിട്ട് ആശയ വിനിമയം നടത്തുന്നതിനാൽ കൂടുതൽ കാര്യക്ഷമവും വേഗത്തിലും പ്രവർത്തിക്കുകയും അതു വഴി അടിയന്തിര വാഹനങ്ങൾക്ക് ലക്ഷ്യസ്ഥാനത്ത് വേഗം എത്താനും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും കഴിയും. തിരുവനന്തപുരത്തുനിന്ന് കഴക്കൂട്ടത്തേക്കും തിരിച്ചുമുള്ള പ്രധാന പാതകളിലാണ് ഇത് പരീക്ഷിച്ചത്. അടിയന്തര സാഹചര്യങ്ങളിലെ യാത്രാസമയം ഗണ്യമായി കുറയ്ക്കാൻ ഈ സംവിധാനം സഹായിക്കും. പരീക്ഷണത്തിന്‍റെ ഭാഗമായി ഇവിപിഎസ് ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും ഉള്ള യാത്രാസമയം താരതമ്യം ചെയ്തുള്ള വിവരങ്ങൾ പ്രകാരം ഈ സംവിധാനം ഉപയോഗിച്ചപ്പോൾ എല്ലാ സാഹചര്യങ്ങളിലും യാത്രാസമയം ഗണ്യമായി കുറഞ്ഞതായാണ് കാണിക്കുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനം&amp;apos;; ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി</title>
<link>https://thekeralajournal.com/334</link>
<guid>https://thekeralajournal.com/334</guid>
<description><![CDATA[ കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിലൂടെ അവഹേളിച്ചത് ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688d6eb10606d.jpg" length="66921" type="image/jpeg"/>
<pubDate>Sat, 02 Aug 2025 07:19:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: 71ാമത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവാദമായ ദി കേരള സ്റ്റോറി എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള പുരസ്കാരമടക്കം പ്രഖ്യാപിച്ചതിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേരള സ്റ്റോറിക്കുള്ള അവാര്‍ഡ് അവഹേളനമാണെന്നും കലയെ വര്‍ഗീയത വളര്‍ത്താനുള്ള ആയുധമാക്കി മാറ്റുകയാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. കേരള സ്റ്റോറിക്ക് അവാർഡ് നൽകിയതിലൂടെ അവഹേളിച്ചത് ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെയാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഫോണെടുത്തില്ല, മുറി തുറന്നപ്പോൾ വീണു കിടക്കുന്നു</title>
<link>https://thekeralajournal.com/333</link>
<guid>https://thekeralajournal.com/333</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cf068cd91d.jpg" length="70412" type="image/jpeg"/>
<pubDate>Sat, 02 Aug 2025 07:16:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവന്‍ നവാസിന്റെ ആകസ്മികമായ വിയോഗത്തിന്റെ ഞെട്ടലിലാണ് കേരളം. ചൊറ്റാനിക്കരയില്‍ പ്രകമ്പനം എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് മരണം. ഹൃദയാഘാതമാണെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍.</p>
<p>ലൊക്കേഷനില്‍ പതിവുപോലെത്തന്നെ കളിചിരിതമാശകളൊക്കെയായി നവാസ് സജീവമായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലായിരുന്നു.</p>
<p>എട്ട് മണിക്ക് തിരിച്ചുമടങ്ങുമെന്ന് നവാസ് ജീവനക്കാരെ അറിയിച്ചിരുന്നു. സിനിമയിലെ മറ്റു അണിയറ പ്രവര്‍ത്തകരും ഇതേ ഹോട്ടലില്‍ത്തന്നെയാണ് താമസിച്ചിരുന്നത്. എട്ടുമണിക്ക് റൂം ചെക്കൗട്ട് ചെയ്യുമെന്ന് അറിയിച്ച നവാസിനെ ഒന്‍പതു മണിയോടടുത്തിട്ടും പുറത്തുവരുന്നത് കണ്ടില്ല. ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല.</p>
<p>ഇതോടെ റൂമിനടുത്തെത്തി ബെല്ലടിച്ചുനോക്കിയെന്ന് ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. അകത്തുനിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാരന്‍ മുറി തുറന്നുനോക്കിയപ്പോള്‍ കട്ടിലിനോട് ചേര്‍ന്ന് തറയില്‍ വീണുകിടക്കുന്ന നിലയില്‍ കണ്ടു.</p>
<p>ഉടന്‍തന്നെ സഹപ്രവര്‍ത്തകരെയും കൂട്ടി ആശുപത്രിയിലെത്തിച്ചു. ഒന്‍പതുമണിയോടെയാണ് ആശുപത്രിയിലെത്തുന്നത്. അപ്പോള്‍ത്തന്നെ മരിച്ചിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുന്നു</p>
<p></p>]]> </content:encoded>
</item>

<item>
<title>നടന്‍ കലാഭവന്‍ നവാസ് അന്തരിച്ചു</title>
<link>https://thekeralajournal.com/329</link>
<guid>https://thekeralajournal.com/329</guid>
<description><![CDATA[ 51 വയസ് ആയിരുന്നു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cf068cd91d.jpg" length="70412" type="image/jpeg"/>
<pubDate>Fri, 01 Aug 2025 22:20:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നടനും മിമിക്രി കലാകാരനുമായിരുന്ന കലാഭവന്‍ നവാസ് അന്തരിച്ചു.കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.</p>
<p>സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം ഹോട്ടല്‍ മുറിയില്‍ തിരികെ എത്തിയതായിരുന്നു നവാസ്.</p>]]> </content:encoded>
</item>

<item>
<title>71&#45;ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം;മികച്ച നടൻ ഷാരൂഖ് ഖാൻ(ജവാൻ) വിക്രാന്ത് മാസി(12th ഫെയിൽ) മലയാളത്തിന് 5 പുരസ്കാരങ്ങൾ.</title>
<link>https://thekeralajournal.com/328</link>
<guid>https://thekeralajournal.com/328</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cd28ce2d0e.jpg" length="66970" type="image/jpeg"/>
<pubDate>Fri, 01 Aug 2025 20:15:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. 2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു.</p>
<p>മലയാളത്തിന് അഞ്ച് പുരസ്കാരങ്ങളാണ് ലഭിച്ചത്. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിയായി. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് പൂക്കാലം എന്ന ചിത്രത്തിലൂടെ മിഥുൻ മുരളി അർഹനായി. മികച്ച ,കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസിനാണ് (2018). നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ എം.കെ രാംദാസ് സംവിധാനം ചെയ്ത നേകൽ എന്ന ഡോക്യുമെന്ററിക്ക് ലഭിച്ചു.</p>
<p></p>
<p>മികച്ച മലയാള സിനിമയ്ക്കുള്ള പുരസ്‌കാരം ഉള്ളൊഴുക്ക് സ്വന്തമാക്കി. മികച്ച ചിത്രം ഭഗവന്ത് കേസരി. മികച്ച തമിഴ് ചിത്രം പാർക്കിങ്. മികച്ച ഓഡിയ ചിത്രം പുഷ്‌കര. മികച്ച മറാത്തി സിനിമയ്ക്കുള്ള പുരസ്‌കാരം ശ്യാംചി ആയ് നേടി.<img src="https://thekeralajournal.com/uploads/images/202508/image_870x_688cd1897bd94.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ദേശീയ ചലച്ചിത്ര അവാർഡ് : മികച്ച മലയാള ചിത്രമായി ഉള്ളൊഴുക്ക്, തിളങ്ങി ഉർവശിയും, വിജയരാഘവനും</title>
<link>https://thekeralajournal.com/327</link>
<guid>https://thekeralajournal.com/327</guid>
<description><![CDATA[ ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരവും ഉർവശി സ്വന്തമാക്കി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cd1766bb14.jpg" length="40191" type="image/jpeg"/>
<pubDate>Fri, 01 Aug 2025 20:09:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202508/image_870x_688cd1897bd94.jpg" alt=""></p>
<p>71ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ തിളങ്ങി മലയാളം. ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. പൂക്കാലം എന്ന ചിത്രത്തിലെ പ്രകടനത്തിന് വിജയരാഘവൻ മികച്ച സഹനടനായി. മികച്ച എഡിറ്റിംഗിന് പൂക്കാലം എന്ന ചിത്രത്തിന്റെ എഡിറ്റർ മിഥുൻ മുരളി അർഹനായി. </p>
<p>2018നും നേട്ടം സ്വന്തമാക്കാനായി. മികച്ച പ്രൊഡക്ഷൻ ഡിസൈനർ എന്ന കാറ്റഗറിയിൽ മോഹൻദാസ് ആണ് പുരസ്കാരം സ്വന്തമാക്കിയത്. </p>]]> </content:encoded>
</item>

<item>
<title>ഗ്രീഷ്മക്കേസിന്റെ തനിയാവര്‍ത്തനം ; കോതമംഗലത്തെ യുവാവിനെ കൊന്നത് പെണ്‍സുഹൃത്ത്</title>
<link>https://thekeralajournal.com/324</link>
<guid>https://thekeralajournal.com/324</guid>
<description><![CDATA[ നല്‍കിയത് പാരക്വിറ്റ് എന്ന കീടനാശിനി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ca9c911b9c.jpg" length="58291" type="image/jpeg"/>
<pubDate>Fri, 01 Aug 2025 17:19:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോതമംഗലത്ത് മാതിരപ്പള്ളി മേലേത്തുമാലില്‍ അലിയാരുടെ മകൻ അൻസില്‍ (38) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ച സംഭവം കൊലപാതകമെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്.പെണ്‍സുഹൃത്ത് ചേലാട് സ്വദേശി അദീന വിഷംകൊടുത്ത് കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അദീന പാരക്വിറ്റ് എന്ന കീടനാശിനിയാണ് അൻസിലിന് നല്‍കിയതെന്നാണ് പൊലീസ് പറയുന്നത്.</p>
<p></p>
<p>തിരുവനന്തപുരത്ത് കാമുകൻ ഷാരോണിനെ കൊലപ്പെടുത്താൻ ഗ്രീഷ്മ കക്ഷായത്തില്‍ കലക്കിക്കൊടുത്തതും പാരക്വിറ്റ് എന്ന കീടനാശിനിയാണ്. കേസില്‍ ശിക്ഷിക്കപ്പെട്ട ഗ്രീഷ്മ ഇപ്പോള്‍ ജയിലിലാണ്.</p>
<p></p>]]> </content:encoded>
</item>

<item>
<title>വാണിജ്യ പാചക വാതക വില കുറച്ചു</title>
<link>https://thekeralajournal.com/317</link>
<guid>https://thekeralajournal.com/317</guid>
<description><![CDATA[ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില പൊതുമേഖല എണ്ണ കമ്ബനികള്‍ കുറച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688c1ae21fb8c.jpg" length="122715" type="image/jpeg"/>
<pubDate>Fri, 01 Aug 2025 07:09:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>19 കിലോഗ്രാം എല്‍.പി.ജി സിലിണ്ടറുകളുടെ വില ഡെല്‍ഹി വിപണിയില്‍ 33.5 രൂപ കുറഞ്ഞ് 1631.50 രൂപയിലെത്തി.</p>
<p>അതേസമയം ഗാർഹിക ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയില്‍ മാറ്റമുണ്ടാകില്ല. രാജ്യാന്തര വിപണിയിലെ ചലനങ്ങളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും പാചക വാതക വിലയില്‍ കുറവ് വരുത്തിയത്.</p>]]> </content:encoded>
</item>

<item>
<title>റേഷൻ കടകള്‍ വഴി ഓണത്തിന് സ്‌പെഷ്യല്‍ അരി</title>
<link>https://thekeralajournal.com/311</link>
<guid>https://thekeralajournal.com/311</guid>
<description><![CDATA[ ഓണത്തിന് പി.എച്ച്‌.എച്ച്‌ (പിങ്ക്) കാർഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിന് പുറമെ 5 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688c0fa036eae.jpg" length="51518" type="image/jpeg"/>
<pubDate>Fri, 01 Aug 2025 06:21:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എൻ.പി.എസ് (നീല) കാർഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും എൻ.പി.എൻ.എസ് (വെള്ള) കാർഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കിലും ലഭ്യമാക്കും.</p>
<p>എ.എ.വൈ (മഞ്ഞ) കാർഡിന് ഒരു കിലോ പഞ്ചസാര ലഭ്യമാക്കും. എല്ലാ വിഭാഗം റേഷൻ കാർഡുകാർക്കും മണ്ണെണ്ണ വിഹിതം ഉറപ്പാക്കിയിട്ടുണ്ട്.</p>
<p>ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എ എ വൈ കാർഡുകള്‍ക്ക് 2 ലിറ്റർ മണ്ണെണ്ണയും മറ്റ് വിഭാഗം കാർഡുകാർക്ക് ഒരു ലിറ്റർ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേർത്ത് ആഗസ്റ്റ് മാസം അനുവദിച്ചിട്ടുണ്ട്.</p>
<p></p>
<p>അർഹരായ 43,000 കുടുംബങ്ങള്‍ക്ക് കൂടി ഓണത്തിന് മുമ്ബ് മുൻഗണനാ കാർഡ് അനുവദിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനില്‍ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>എല്ലാ കാര്‍ഡുകാര്‍ക്കും അരിയും വെളിച്ചെണ്ണയും ന്യായവിലയ്ക്ക് :  മന്ത്രി ജി.ആര്‍. അനിൽ</title>
<link>https://thekeralajournal.com/310</link>
<guid>https://thekeralajournal.com/310</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688c0f357e355.jpg" length="34573" type="image/jpeg"/>
<pubDate>Fri, 01 Aug 2025 06:20:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിലവില്‍ ഒരു റേഷന്‍ കാര്‍ഡിന് എട്ട് കിലോഗ്രാം അരി 29 രൂപയ്ക്ക് സബ്‌സിഡി നിരക്കിലാണ് സപ്ലൈകോയിലൂടെ വിതരണം ചെയ്യുന്നത്. ഓണക്കാലത്ത് ഇതിനുപുറമേ കാര്‍ഡ് ഒന്നിന് രണ്ട് കിലോ പച്ചരിയോ, പുഴുക്കലരിയോ 25 രൂപ നിരക്കില്‍ സ്‌പെഷ്യല്‍ അരിയായി ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p></p>
<p>റേഷന്‍കടകള്‍ വഴി വെള്ള കാര്‍ഡുകാര്‍ക്ക് 15 കിലോ സ്‌പെഷ്യല്‍ അരി ലഭിക്കും. 10 കിലോ ചമ്ബാവോ, അഞ്ച് കിലോ പുഴുക്കലരിയോ വാങ്ങാം. ഏത് വേണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. പിങ്ക് കാര്‍ഡിന് നിലവിലുള്ള സൗജന്യ അരി വിഹിതത്തിനു പുറമെ അഞ്ച് കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും.</p>
<p></p>
<p>നീല കാര്‍ഡിന് നിലവിലുള്ള അരി വിഹിതത്തിന് പുറമെ 10 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. വെള്ള കാര്‍ഡിന് ആകെ 15 കിലോഗ്രാം അരി 10.90 രൂപ നിരക്കില്‍ ലഭ്യമാക്കും. ചുവപ്പ് കാര്‍ഡുകാര്‍ക്ക് ലഭിക്കുന്ന അഞ്ച് കിലോ അരിക്കു പുറമെ അഞ്ച് കിലോ കൂടി ലഭിക്കും.</p>
<p></p>
<p>മഞ്ഞ കാര്‍ഡുകാര്‍ക്ക് ഒരുകിലോ പഞ്ചസാരയും എല്ലാ വിഭാഗം റേഷന്‍കാര്‍ഡുകാര്‍ക്കും മണ്ണെണ്ണ വിഹിതവും ഉറപ്പാക്കിയിട്ടുണ്ട്. ആദ്യ പാദത്തിലെ മണ്ണെണ്ണ വിഹിതം വാങ്ങാത്ത എഎഐ കാര്‍ഡുകള്‍ക്ക് രണ്ട് ലിറ്റര്‍ മണ്ണെണ്ണയും മറ്റ് വിഭാഗം കാര്‍ഡുകാര്‍ക്ക് ഒരു ലിറ്റര്‍ മണ്ണെണ്ണയും രണ്ട് പാദത്തിലെയും ചേര്‍ത്ത് ഈ മാസം ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോയുടെ ഓണക്കിറ്റിൽ ഇത്തവണ 15 ഇനങ്ങൾ; വിതരണം ഓഗസ്റ്റ് 18 മുതല്‍</title>
<link>https://thekeralajournal.com/309</link>
<guid>https://thekeralajournal.com/309</guid>
<description><![CDATA[ ഓണകിറ്റുകളുടെ വിതരണം ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b7fad09503.jpg" length="139497" type="image/jpeg"/>
<pubDate>Thu, 31 Jul 2025 23:33:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സപ്ലൈകോയുടെ ഓണക്കിറ്റിൽ ഇത്തവണ 15 ഇനങ്ങൾ. എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങള്‍ക്കും തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട 6 ലക്ഷത്തിലധികം ഓണക്കിറ്റുകള്‍ നൽകുമെന്നാണ് പ്രഖ്യാപിച്ചത്. ഓണകിറ്റുകളുടെ വിതരണം ഓഗസ്റ്റ് 18 മുതല്‍ സെപ്റ്റംബർ 2 വരെ നടക്കുമെന്നും സപ്ലൈക്കോ അറിയിച്ചു. </p>
<p>കൂടാതെ, വന്‍പയര്‍, തുവരപ്പരിപ്പ് എന്നീ സബ്സിഡി ഇനങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. വന്‍ പയറിന് 75 രൂപയില്‍ നിന്നും 70 രൂപയും, തുവര പരിപ്പിന് 105 രൂപയില്‍ നിന്ന് 93 രൂപയുമാണ്. സബ്സിഡി നിരക്കില്‍ നല്‍കുന്ന മുളകിന്റെ അളവ് അര കിലോയില്‍ നിന്നും ഒരു കിലോയായി വര്‍ദ്ധിപ്പിച്ചു. വെളിച്ചെണ്ണ ഒഴികെ എല്ലാ സബ്സിഡി സാധനങ്ങളും ഇപ്പോള്‍ ഔട്ട് ലെറ്റുകളിൽ ലഭ്യമാണ്. ഓണക്കാലത്ത് തടസ്സമില്ലാതെ മുഴുവന്‍ സബ്സിഡി സാധനങ്ങളും തടസ്സമില്ലാതെ ലഭ്യമാക്കാനുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും സപ്ലൈകോ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>H1N1: കുസാറ്റ് ക്യാമ്പസ് അടച്ചു; വിദ്യാർത്ഥികൾക്ക് എച്ച്1 എൻ1 രോഗലക്ഷണങ്ങൾ</title>
<link>https://thekeralajournal.com/308</link>
<guid>https://thekeralajournal.com/308</guid>
<description><![CDATA[ അഞ്ച് ദിവസത്തേക്കാണ് ക്യാമ്പസ് അടച്ചത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688baf9ece6f0.jpg" length="93011" type="image/jpeg"/>
<pubDate>Thu, 31 Jul 2025 23:32:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: എറണാകുളത്തെ കുസാറ്റ് ക്യാമ്പസ് അടച്ചു. വിദ്യാർത്ഥികൾക്ക് എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ക്യാമ്പസ് അടച്ചത്. അഞ്ച് ദിവസത്തേക്കാണ് ക്യാമ്പസ് അടച്ചത്. നാളെ മുതൽ ക്ലാസുകൾ ഓൺലൈൻ മുഖേന ആയിരിക്കും നടക്കുന്നതെന്ന് അധികൃതർ അറിയിച്ചു. ക്യാമ്പസിലെ ചില ഹോസ്റ്റലുകളിൽ രോഗബാധ കണ്ടതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കേരളത്തിന് പുറത്തുള്ളവർ ഒഴികെ മറ്റെല്ലാ വിദ്യാർത്ഥികളും ഹോസ്റ്റൽ മുറികൾ ഒഴിയാനും നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കോട്ടക്കലിന്റെ സംഗീത പ്രതിഭയ്ക്ക് വിട.. KMK വെള്ളയിൽ അന്തരിച്ചു...</title>
<link>https://thekeralajournal.com/305</link>
<guid>https://thekeralajournal.com/305</guid>
<description><![CDATA[ റിപ്പോർട്ട് : രാജീവ് കോട്ടയ്ക്കൽ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688ba748ee17c.jpg" length="91491" type="image/jpeg"/>
<pubDate>Thu, 31 Jul 2025 23:13:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കോട്ടക്കൽ</strong>:- കോട്ടക്കലിന്റെ സംഗീത വേദികൾക്ക് ഒരിക്കലും മറക്കാനാവാത്ത നക്ഷത്രമായിരുന്ന പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരൻ കെ എം കെ വെള്ളയിൽ അന്തരിച്ചു. ഗ്രാമഫോൺ റെക്കോർഡുകളുടെ കാലത്തെ മാപ്പിളപ്പാട്ട് സുൽത്താനായിരുന്നു  KMK. കേരള സംസ്ഥാന ഫോക്ക് ലോർ അക്കാദമി അവാർഡ് ജേതാവ് കൂടിയായ KMK,ആശവാണിയിലും, ഗ്രാമഫോൺ പ്ലാറ്റ്ഫോമിലുമുള്ള ജനപ്രിയ കലാകാരനായിരുന്നു. മലയാളത്തിന്റെ മാപ്പിളപ്പാട്ട് പാരമ്പര്യത്തെ ദേശീയ അന്തർദേശീയ വേദിയിലേക്ക് എത്തിച്ച കലാകാരൻ കൂടിയാണ് അദ്ദേഹം. നാടൻ ഗാനങ്ങൾ ആലപിക്കുന്നതിലൂടെയും അവയുടെ ഭാഷാശുദ്ധി സൂക്ഷ്മമായി അവതരിപ്പിക്കുന്നതിലും അദ്ദേഹം മുന്നിട്ടുനിന്നു. തനതായ ശൈലിയും,ഹൃദയത്തിൽ തൊടുന്ന ശബ്ദവും അദ്ദേഹത്തെ വേറിട്ട് നിർത്തി. അദ്ദേഹം പാടിപ്പറഞ്ഞ ഓരോ വരികളും കോട്ടക്കലിന്റെ ചരിത്ര പുസ്തകത്തിൽ സ്ഥാനം പിടിച്ചു കഴിഞ്ഞു. കോട്ടക്കൽ എന്ന നാടിന്റെ പേരിനോട് തന്നെ ചേർത്തുവയ്ക്കാൻ KMK ഏറെ ശ്രദ്ധിച്ചിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_688ba7515c5f4.jpg" alt=""></p>
<p>കോഴിക്കോട് സ്വദേശിയായിരുന്ന അദ്ദേഹം ദീർഘകാലമായി കോട്ടക്കലിലെ ആട്ടീരിയിൽ ആയിരുന്നു താമസം. ഇടയ്ക്ക് മക്കരപ്പറമ്പ് പഴമുള്ളൂരിലേക്ക് താമസം മാറ്റിയെങ്കിലും അദ്ദേഹം കോട്ടക്കലിനെയും കോഴിക്കോടിനെയും കൈവിട്ടില്ല. കേരളത്തിൽ അങ്ങോളമിങ്ങോളം നിരവധി ശിഷ്യന്മാരുണ്ട് അദ്ദേഹത്തിന്. റിയാലിറ്റി ഷോകളിലെ  താരം തീർത്ഥ സത്യൻ അവരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ വിയോഗം കോഴിക്കോടിനും കോട്ടക്കലിനും ഒരു തീരാനഷ്ടമാണ്.</p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോ ഓണച്ചന്തകൾ ഓഗസ്റ്റ് 25 മുതൽ: മന്ത്രി ജി.ആർ. അനിൽ</title>
<link>https://thekeralajournal.com/303</link>
<guid>https://thekeralajournal.com/303</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b7fad09503.jpg" length="139497" type="image/jpeg"/>
<pubDate>Thu, 31 Jul 2025 20:07:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഓഗസ്റ്റ് 25 മുതൽ സംസ്ഥാനത്ത് സപ്ലൈകോ ഓണച്ചന്തകൾ ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു.</p>
<p>ഓണച്ചന്തകളിൽ ന്യായവിലയ്ക്ക് നിത്യോപയോഗ വസ്തുക്കൾ ലഭ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി.സബ്‌സിഡിയുള്ള വെളിച്ചെണ്ണയും ലഭ്യമാകും — 1 ലിറ്റർ പാക്ക് 349 രൂപക്കും അര ലിറ്റർ പാക്കറ്റ് 179 രൂപക്കും ലഭ്യമാക്കും</p>
<p>അതോടൊപ്പം, മഞ്ഞ റേഷൻ കാർഡുള്ളവർക്ക് ഒരു കിലോ പഞ്ചസാരയും സപ്ലൈകോ ഓണച്ചന്തകളിലൂടെ ലഭ്യമാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>സ്‌കൂൾ അദ്ധ്യാപകർക്ക് സ്നേക്ക് റസ്‌ക്യു &amp;amp; റിലീസ് പരിശീലനം</title>
<link>https://thekeralajournal.com/301</link>
<guid>https://thekeralajournal.com/301</guid>
<description><![CDATA[ പാലക്കാട്  ജില്ലയിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b6c9f0734d.jpg" length="108336" type="image/jpeg"/>
<pubDate>Thu, 31 Jul 2025 18:46:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അടിയന്തിര സാഹചര്യങ്ങളിൽ പാമ്പുകടി മൂലം ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിൻ്റെ ഭാഗമായി ശാസ്ത്രീയമായ സ്നേക്ക് റസ്‌ക്യൂ &amp; റിലീസ് സംബന്ധിച്ച് സ്‌കൂൾ അദ്ധ്യാപകർക്ക് ഒരു ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതിന് പാലക്കാട് ജില്ലയിലെ താല്‌പര്യമുള്ള സ്‌കൂൾ അദ്ധ്യാപകരെ പങ്കെടുപ്പിക്കുന്നതിനുള്ള നിർദ്ദേശം നൽകണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ, സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നു.</p>
<p>2025 ആഗസ്റ്റ് മാസം 11-ാം തിയ്യതി തിങ്കളാഴ്‌ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ഒലവക്കോട് ആരണ്യ ഭവൻ കോമ്പൗണ്ടിൽ വെച്ചാണ് പരിശീലന പരിപാടി നിശ്ചയിച്ചിട്ടുള്ളത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>സൗജന്യ നിരക്കിൽ കാർഷിക യന്ത്രോപകരണങ്ങൾ ; അപേക്ഷ ക്ഷണിക്കുന്നു</title>
<link>https://thekeralajournal.com/300</link>
<guid>https://thekeralajournal.com/300</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b5fc9ba384.jpg" length="121216" type="image/jpeg"/>
<pubDate>Thu, 31 Jul 2025 17:51:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പരമാവധി മൂന്ന് ലക്ഷം രൂപവരെ വിലവരുന്ന കാർഷിക യന്ത്രങ്ങൾ സൗജന്യ നിരക്കിൽ പാടശേഖര സമിതികൾക്ക് വിതരണം ചെയ്യുന്നു.</p>
<p>നടീൽയന്ത്രം, മെതിയന്ത്രം, സ്പ്രേയറുകൾ, ടില്ലർ എന്നിവയാണ് നൽകുക.</p>
<p>കഴിഞ്ഞ വർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് മറ്റ് യന്ത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. ഗുണഭോക്തൃ വിഹിതമായി 10 ശതമാനം തുക മുൻകൂറായി അടക്കണം.</p>
<p>അപേക്ഷാഫോം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും www.lsgkerala.in/kannur വെബ്സൈറ്റിലും ലഭിക്കും.</p>
<p>പൂരിപ്പിച്ച അപേക്ഷ കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തിനൊപ്പം കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, രണ്ടാംനില, സെൻട്രൽ മാർക്കറ്റ് ബിൽഡിങ്ങ്, ക്യാമ്പ് ബസാർ, കണ്ണൂർ-670001 എന്ന വിലാസത്തിൽ ആഗസ്റ്റ് 14 നകം ലഭിക്കണം. </p>
<p>ഫോൺ: 9383472050, 9383472051, 9383472052</p>
<p></p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി സുരക്ഷ: സ്കൂളുകളില്‍ ഒരുമണിക്കൂര്‍ ക്ലാസ് നിര്‍ബന്ധം</title>
<link>https://thekeralajournal.com/299</link>
<guid>https://thekeralajournal.com/299</guid>
<description><![CDATA[ എനർജി മനേജ്മെന്റ് സെന്ററും ഇലക്‌ട്രിക്കല്‍ ഇൻസ്പെക്ടറേറ്റും ചേർന്ന് തയ്യാറാക്കിയ പരിപാടി പൊതുവിദ്യാഭ്യാസവകുപ്പിന്റെ അനുമതിയോടെ ഉടൻ നടപ്പാക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b5d6a6048e.jpg" length="42427" type="image/jpeg"/>
<pubDate>Thu, 31 Jul 2025 17:41:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേവലക്കരയില്‍ സ്കൂള്‍വളപ്പില്‍ മിഥുൻ എന്ന വിദ്യാർഥി ഷോക്കേറ്റ് മരിച്ചിരുന്നു. ഇത്തരം അപകടങ്ങള്‍ ആവർത്തിക്കാതിരിക്കാനാണ് ബോധവത്കരണം നടത്തുന്നത്. ആദ്യം സംസ്ഥാനതലത്തില്‍ 100 സ്കൂള്‍ അധ്യാപകരെ നേരിട്ടും മറ്റുള്ളവരെ ഓണ്‍ലൈനായും പരിശീലിപ്പിക്കും. ഈ ശില്പശാല ലൈവ് സ്ട്രീമിങ്ങിലൂടെ എല്ലാ സ്കൂളുകളിലും കാണാൻ അവസരമൊരുക്കും. തിരഞ്ഞെടുക്കപ്പെടുന്ന അധ്യാപകർ നിർബന്ധമായും ഈ പരിശീലന പരിപാടിയില്‍ പങ്കെടുക്കണം.</p>
<p>ഈ അധ്യാപകർക്ക് സ്കൂളുകളിലെ പരിശീലനത്തിനുള്ള ഉള്ളടക്കം നല്‍കും. അവർ അധ്യാപകരെയും വിദ്യാർഥികളെയും പങ്കെടുപ്പിച്ച്‌ ഒരു മണിക്കൂർ ക്ലാസെടുക്കണം.</p>]]> </content:encoded>
</item>

<item>
<title>പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നൽകണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്</title>
<link>https://thekeralajournal.com/296</link>
<guid>https://thekeralajournal.com/296</guid>
<description><![CDATA[ ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണവും തിരികെ നൽകും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b56af4b6fb.jpg" length="73181" type="image/jpeg"/>
<pubDate>Thu, 31 Jul 2025 17:13:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിൽ വിതരണം ചെയ്യുന്ന മദ്യത്തിന് 20 രൂപ അധികം നൽകണമെന്ന് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ പണവും തിരികെ നൽകും. 20 രൂപയെന്നത് അധിക തുകയല്ല. നിക്ഷേപമായി കണക്കാക്കണമെന്നും എം ബി രാജേഷ് പറഞ്ഞു. പദ്ധതി തമിഴ്‌നാട് സർക്കാർ ഇതിനകം നടപ്പാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p></p>
<p>800 രൂപ മുകളിലുള്ള മദ്യം ഗ്ലാസ് ബോട്ടിലാക്കും. മദ്യ വിതരണം പൂർണ്ണമായും ഗ്ലാസ് ബോട്ടിലാക്കുകയെന്നത് സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് ബോട്ടിലുകൾ തിരിച്ചെടുക്കാനുള്ള സംവിധാനം ഉണ്ടാക്കും. ഓരോ ബോട്ടിനിലും 20 രൂപ ഡിപ്പോസിറ്റായിട്ട് അധികമായി ഈടാക്കും. ബോട്ടിൽ ബെവ്കോ ഔട്ട്ലറ്റ്ലെറ്റിൽ തിരിച്ചെത്തിച്ചാൽ 20 രൂപ തിരിച്ചുകൊടുക്കും. കുപ്പിയുടെ മേൽ ക്യൂ ആർ കോഡ് വെയ്ക്കും.</p>
<p>പഠനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രതിവർഷം 70 കോടി ബോട്ടിലുകളിൽ 80 ശതമാനവും പ്ലാസ്റ്റിക് ബോട്ടിലാണ്. അത്രയും തെരുവിൽ വലിച്ചെറിയുന്നതിന് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. ബെവ്കോയുടെ ആദ്യ സൂപ്പർ പ്രീമിയം ഔട്ട്ലറ്റ്ലെറ്റ് തൃശൂരിൽ ആഗസ്റ്റ് 5 ന് ഉദ്ഘാടനം ചെയ്യും എല്ലാ ജില്ലകളിലും ഓരോ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയില്‍വേ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു.</title>
<link>https://thekeralajournal.com/290</link>
<guid>https://thekeralajournal.com/290</guid>
<description><![CDATA[ സ്റ്റേഷന്‍ നിര്‍മാണം ഡിസംബറില്‍ ആരംഭിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688ae0d138187.jpg" length="83497" type="image/jpeg"/>
<pubDate>Thu, 31 Jul 2025 08:49:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സോളാര്‍ പാടത്തിന് സമീപമായാണ് പുതിയ റെയില്‍വേ സ്റ്റേഷന്‍ നിർമിക്കപ്പെടുന്നത്. സ്‌റ്റേഷന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ട്രെയിനില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ടാക്‌സികളെ ആശ്രയിക്കേണ്ട സാഹചര്യം കുറയുമെന്നതാണ് പ്രധാന സവിശേഷത.</p>
<p>ആഭ്യന്തരവും രാജ്യാന്തരവുമായ ടൂറിസ്റ്റുകള്‍ക്കായി ചെലവുകുറഞ്ഞ യാത്രാ സാധ്യതകളുമായി റെയില്‍വേ സംവിധാനം വളരെയധികം സഹായകരമാകും. വിമാനത്താവളത്തെ ആസ്പദമാക്കി വികസിക്കുന്ന തൊഴില്‍യും ബിസിനസുമേഖലയും സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷന്‍ പുതിയ അവസരങ്ങള്‍ സൃഷ്ടിക്കും.</p>
<p></p>]]> </content:encoded>
</item>

<item>
<title>ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കും</title>
<link>https://thekeralajournal.com/287</link>
<guid>https://thekeralajournal.com/287</guid>
<description><![CDATA[ മത്സ്യ സമ്പത്ത് വർദ്ധിക്കും എന്ന്  പ്രതീക്ഷയിൽ മത്സ്യ തൊഴിലാളികൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688ac2d4a4840.jpg" length="120191" type="image/jpeg"/>
<pubDate>Thu, 31 Jul 2025 06:41:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>മാറ്റിവച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു</title>
<link>https://thekeralajournal.com/275</link>
<guid>https://thekeralajournal.com/275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6889b7eb1630a.jpg" length="85294" type="image/jpeg"/>
<pubDate>Wed, 30 Jul 2025 11:47:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം ∙ മാറ്റിവച്ച പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി) പരീക്ഷകളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.</p>
<p>പ്രിസൺസ് ആന്റ് കറക്ഷണൽ സർവീസസിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ കം ഡ്രൈവർ (വാർഡർ ഡ്രൈവർ) (കാറ്റഗറി നമ്പർ: 732/2024) തസ്തികയിലേക്കുള്ള ജൂലൈ 22ന് നടക്കേണ്ടിയിരുന്ന പരീക്ഷ ഓഗസ്റ്റ് 16ന് നടക്കും.</p>
<p>വിവിധ വകുപ്പുകളിലെ രണ്ടാം ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്‌സ്മാൻ (സിവിൽ) (കാറ്റഗറി നമ്പർ: 08/2024), ഓവർസിയർ ഗ്രേഡ് III (സിവിൽ) (കാറ്റഗറി നമ്പർ: 293/2024), ട്രേസർ (കാറ്റഗറി നമ്പർ: 736/2024) തസ്തികകളിലേക്കുള്ള പരീക്ഷ, മുമ്പ് നിശ്ചയിച്ചിരുന്ന ജൂലൈ 23ന് പകരം ഓഗസ്റ്റ് 25ന് നടത്തും. പരീക്ഷാ സമയത്തിൽ മാറ്റമില്ല.</p>
<p>ഇതോടൊപ്പം, ഓഗസ്റ്റ് 4-ന് വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂൾ ടീച്ചർ (നാച്ചുറൽ സയൻസ്) മലയാളം മീഡിയം (കാറ്റഗറി നമ്പറുകൾ: 602/2024, 738/2024) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ രാവിലെ 7.15 മുതൽ 9.15 വരെ നടക്കും.</p>
<p>ഓഗസ്റ്റ് 9-ന് ഉച്ചയ്ക്ക് ശേഷം 1.30 മുതൽ 3.30 വരെ, കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ അസിസ്റ്റന്റ് സെയിൽസ്മാൻ (കാറ്റഗറി നമ്പർ: 527/2024) തസ്തികയിലേക്കുള്ള പരീക്ഷ നടത്തപ്പെടും.</p>
<p>അതേസമയം, കേരള വാട്ടർ അതോറിറ്റിയിലെ അസിസ്റ്റന്റ് എഞ്ചിനീയർ (ഇലക്ട്രിക്കൽ) (കാറ്റഗറി നമ്പർ: 126/2024) തസ്തികയിലേക്കുള്ള ഒഎംആർ പരീക്ഷ ഓഗസ്റ്റ് 11-ന് രാവിലെ 7.15 മുതൽ 9.15 വരെ നടക്കും.</p>
<p>ഉദ്യോഗാർത്ഥികൾക്ക് അഡ്മിഷൻ ടിക്കറ്റ് പി.എസ്.സി പ്രൊഫൈൽ മുഖേന ഡൗൺലോഡ് ചെയ്യാവുന്നതാണ്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ശബരിമലയിൽ നാളെ നിറപുത്തരി സമർപ്പണം; അച്ചൻകോവിൽ നിന്നുള്ള കതിർകറ്റകൾ അയ്യപ്പന് അർപ്പിക്കും</title>
<link>https://thekeralajournal.com/266</link>
<guid>https://thekeralajournal.com/266</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888f88597ca3.jpg" length="112739" type="image/jpeg"/>
<pubDate>Tue, 29 Jul 2025 22:06:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ശബരിമല ∙ ശബരിമലയിൽ നാളെ പുലർച്ചെ പൊതു നിറപുത്തരി സമർപ്പണ ചടങ്ങ് നടത്തപ്പെടും. അച്ചൻകോവിൽ നിന്നു ശിരസ്സിൽ വഹിച്ചുകൊണ്ടുവരുന്ന കതിർകറ്റകളാണ് ശ്രീധർമശാസ്താവിന് സമർപ്പിക്കുന്നത്.</p>
<p></p>
<p>പുലർച്ചെ 5 മുതല്‍ 6.30 വരെ അയ്യപ്പന് സമർപ്പിക്കുന്ന നിറപുത്തരി ചടങ്ങ് നടക്കും. ശ്രീകോവിലിൽ അയ്യപ്പന് സമർപ്പിച്ച ശേഷം മാളികപ്പുറത്തും ചടങ്ങ് ആവർത്തിക്കും.</p>
<p></p>
<p>നിറപുത്തരി സമർപ്പണത്തിനു ശേഷം കതിർകറ്റകൾ ഭക്തർക്ക് വിതരണം ചെയ്യും. ദേവസ്വം ബോർഡിന്റെ മേൽനോട്ടത്തിൽ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി അധികൃതർ അറിയിച്ചു</p>
<p>.</p>]]> </content:encoded>
</item>

<item>
<title>വിദ്യാര്‍ഥിസംഘടനകളുമായുള്ള ചര്‍ച്ച പരാജയം, സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്</title>
<link>https://thekeralajournal.com/263</link>
<guid>https://thekeralajournal.com/263</guid>
<description><![CDATA[ വിദ്യാർഥികളുടെ ടിക്കറ്റ് നിരക്ക് വർധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ സംസ്ഥാനസർക്കാർ അംഗീകരിക്കാത്തതിനെ തുടർന്നാണ് സമരം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888ebb2bae11.jpg" length="88348" type="image/jpeg"/>
<pubDate>Tue, 29 Jul 2025 21:11:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>"ബസുടമകളുടെ അനിശ്ചിതകാല സമരത്തിന്‍റെ തീയതി അടുത്ത ദിവസം തന്നെ പ്രഖ്യാപിക്കും എന്നാണ് സൂചന. യാത്രാനിരക്ക് വര്‍ദ്ധന സംബന്ധിച്ചുള്ള വിഷയങ്ങളില്‍ സര്‍ക്കാരുമായി നേരത്തെ നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് സമരത്തിന്റെ നീക്കം ശക്തമായത്.</p>
<p></p>
<p>ജൂലൈ 22 ്ന് സമരം ആരംഭിക്കുമെന്ന് ബസുടമകൾ ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും ആ തീരുമാനം മാറ്റിവെക്കേണ്ടി വന്നു. അതിനുമുമ്പ് മന്ത്രിതല യോഗങ്ങളും ഗതാഗത സെക്രട്ടറിയുമായി കൂടിയ ചര്‍ച്ചകളും നടന്നിരുന്നു.</p>
<p></p>
<p>ചൊവ്വാഴ്ച വിദ്യാർത്ഥി സംഘടനാപ്രതിനിധികളും ബസുടമകളും ഗതാഗത സെക്രട്ടറിയുമായി നടത്തിയ ചർച്ച ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് സമരത്തിന് അന്തിമ രൂപം നൽകിയതെന്ന് ബസുടമകള്‍ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>വെളിച്ചെണ്ണ വില കുറയ്ക്കും: വ്യാപാരികൾ സമ്മതിച്ചു – ഭക്ഷ്യമന്ത്രി</title>
<link>https://thekeralajournal.com/248</link>
<guid>https://thekeralajournal.com/248</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68876cb60ec00.jpg" length="91961" type="image/jpeg"/>
<pubDate>Mon, 28 Jul 2025 17:57:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വില കുറയ്ക്കാൻ വ്യാപാരികൾ സമ്മതിച്ചതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. കൊച്ചിയിൽ വ്യാപാരികളുമായി നടത്തിയ യോഗത്തിനുശേഷമാണ് മന്ത്രി ഇതുസംബന്ധിച്ച വിശദീകരണവുമായി രംഗത്തെത്തിയത്.</p>
<p>കേരളത്തിലെ വെളിച്ചെണ്ണ ഉൽപാദനം വർദ്ധിപ്പിക്കാൻ ശ്രമങ്ങൾ നടക്കുന്നതായും, കേരഫെഡ് അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>മായം ചേർത്ത എണ്ണ വിപണിയിൽ എത്തുന്നത് തടയാൻ കർശന പരിശോധനകളും നടപടികളും സ്വീകരിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. വ്യാപാരയോഗത്തിൽ വ്യവസായമന്ത്രി പി. രാജീവ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകിയില്ല.എട്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കി</title>
<link>https://thekeralajournal.com/247</link>
<guid>https://thekeralajournal.com/247</guid>
<description><![CDATA[ ആലപ്പുഴയ്യിലാണ് സംഭവം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68876bc63d4e4.jpg" length="27416" type="image/jpeg"/>
<pubDate>Mon, 28 Jul 2025 17:53:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ : ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി</p>
<p> തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി കുട്ടി മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാതിരുന്നതോടെ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പറയപ്പെടുന്നു.</p>
<p> എടത്വ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കുട്ടനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുരിതാശ്വാസ ക്യാമ്പുകളുള്ള സ്‌കൂളുകൾക്കും ജൂലൈ 28ന് അവധി</title>
<link>https://thekeralajournal.com/242</link>
<guid>https://thekeralajournal.com/242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6886657835304.jpg" length="54078" type="image/jpeg"/>
<pubDate>Sun, 27 Jul 2025 23:14:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 28) അവധി</p>
<p>പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാൽ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും ജൂലൈ 28 ന് അവധി നൽകി ജില്ലാ കളക്ടർ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.</p>]]> </content:encoded>
</item>

<item>
<title>ഓഗസ്റ്റ് ഒന്ന് മുതല്‍ യുപിഐ നിയമത്തില്‍ നിര്‍ണായക മാറ്റങ്ങള്‍</title>
<link>https://thekeralajournal.com/240</link>
<guid>https://thekeralajournal.com/240</guid>
<description><![CDATA[ യുപിഐ ഇടപാടുകളുടെ സുരക്ഷ, വേഗം, വിശ്വാസ്യത എന്നിവ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുപിഐ നിയമങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനിരിക്കുകയാണ്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68863e8d645b1.jpg" length="61078" type="image/jpeg"/>
<pubDate>Sun, 27 Jul 2025 20:28:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അക്കൗണ്ട് ബാലന്‍സ് തിരയുന്നതിലും, പണമയക്കുന്നതിലും, ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതിലുമെല്ലാം പുതിയ നിയമങ്ങളിലൂടെ മാറ്റം വരും.</p>
<p>ഓഗസ്റ്റ് ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ മാറ്റങ്ങൾ</p>
<p>• മൊബൈല്‍ നമ്ബറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകള്‍ ഒരു ദിവസം 25 തവണ മാത്രമേ പരിശോധിക്കാൻ കഴിയൂ.</p>
<p>• യുപിഐ ആപ്പ് വഴി ഒരു ദിവസം 50 തവണ മാത്രമേ ബാലൻസ് പരിശോധിക്കാൻ സാധിക്കുകയുള്ളു</p>
<p>• ഓട്ടോ പേ ഇടപാടുകള്‍ ഇനി മൂന്ന് സമയ സ്ലോട്ടുകളില്‍ മാത്രമേ പ്രോസസ്സ് ചെയ്യാൻ കഴിയൂ.</p>
<p>• ഒരു ദിവസം മൂന്ന് തവണ മാത്രമേ പരാജയപ്പെട്ട ഇടപാടുകളുടെ നില പരിശോധിക്കാൻ കഴിയൂ.</p>
<p>• ഓരോ പരിശോധനയുടെയും ഇടയില്‍ 90 സെക്കൻഡ് ഇടവേള ഉണ്ടായിരിക്കും.</p>
<p></p>]]> </content:encoded>
</item>

<item>
<title>മലപ്പുറം വേങ്ങരയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു.</title>
<link>https://thekeralajournal.com/239</link>
<guid>https://thekeralajournal.com/239</guid>
<description><![CDATA[ കണ്ണമംഗലം അച്ഛനമ്ബലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂത്ത് (18) ആണ് മരിച്ചത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68863d03e6178.jpg" length="170603" type="image/jpeg"/>
<pubDate>Sun, 27 Jul 2025 20:21:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലപ്പുറം വേങ്ങര വെട്ടുതോട് തോട്ടില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതമേറ്റത്. ഇന്ന് വെെകിട്ടാണ് സംഭവം.</p>
<p>മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കുടുംബത്തിനു വിട്ടുനല്‍കും.</p>]]> </content:encoded>
</item>

<item>
<title>വനിതാ ഡോക്ടറുടെ വായില്‍ തുണി തിരുകിയ ശേഷം  പീഡന ശ്രമം.പ്രതി പോലീസ് പിടിയിൽ</title>
<link>https://thekeralajournal.com/237</link>
<guid>https://thekeralajournal.com/237</guid>
<description><![CDATA[ പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. പത്തനാപുരം കാരംമൂട് സ്വദേശി സല്‍ദാന്‍ ആണ് അറസ്റ്റിലായത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688638b275153.jpg" length="76186" type="image/jpeg"/>
<pubDate>Sun, 27 Jul 2025 20:03:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം നടന്നത്.വനിതാ ഡോക്ടറുടെ വായില്‍ തുണി തിരുകിയ ശേഷം ആയിരുന്നു പീഡന ശ്രമം. ഡോക്ടര്‍ ഇയാളില്‍ നിന്ന് ഓടി രക്ഷപെട്ട് നാട്ടുകാരെ വിളിച്ച്‌ കൂട്ടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ഏഴുമണിക്കാണ് സംഭവം നടക്കുന്നത്.</p>
<p>നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതി റിമാന്‍ഡ് ചെയ്തു</p>]]> </content:encoded>
</item>

<item>
<title>കടുവയുടെ ആക്രമണം ; മൃഗശാല ജീവനക്കാരന് പരിക്ക്</title>
<link>https://thekeralajournal.com/235</link>
<guid>https://thekeralajournal.com/235</guid>
<description><![CDATA[ തിരുവനന്തപുരം മൃഗശാലയിലാണു് സംഭവം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6885ee0e8faac.jpg" length="98952" type="image/jpeg"/>
<pubDate>Sun, 27 Jul 2025 14:45:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്നുച്ചയോടെ കടുവയുടെ കൂടെ വൃത്തി യാക്കുന്ന സമയത്താണ് മൃഗശാല സൂപ്പർവൈസർ രാമചന്ദ്രന് പരുക്കേറ്റത്.</p>
<p>കൂടിൻ്റെ ഇടയിലൂടെ കടുവ രാമചന്ദ്രൻ്റെ തലക്ക് അടിക്കുകയായിരുന്നു..ഉടനെ തന്നെ സഹപ്രവർത്തകർക്ക് ആശുപത്രിയിൽ എത്തിച്ചു.</p>
<p>വയനാട് നിന്നും ഒരു വർഷം മുമ്പ് കൂട് വച്ച് പിടിച്ച കടുവയാണ് ആക്രമിച്ചത് എന്നാണ് അറിയുന്നത്.</p>]]> </content:encoded>
</item>

<item>
<title>യുവാവ് ഒഴുക്കിൽ പെട്ടു</title>
<link>https://thekeralajournal.com/231</link>
<guid>https://thekeralajournal.com/231</guid>
<description><![CDATA[ ഒറ്റപ്പാലത്ത് ഭാരതപ്പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആളാണ് ഒഴുക്കിൽ പെട്ടത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6885df78e35d4.jpg" length="39596" type="image/jpeg"/>
<pubDate>Sun, 27 Jul 2025 13:44:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒഴുക്കിൽ പെട്ടത് ഒറ്റപ്പാലം സ്വദേശി യുസഫ്..</p>]]> </content:encoded>
</item>

<item>
<title>സെപ്റ്റംബര്‍മുതൽ പി.എസ്.സി പരീക്ഷ സമയത്തിൽ മാറ്റം</title>
<link>https://thekeralajournal.com/229</link>
<guid>https://thekeralajournal.com/229</guid>
<description><![CDATA[ സെപ്തംബര്‍ ഒന്ന് മുതല്‍ രാവിലെ നടക്കുന്ന പി എസ് സി പരീക്ഷകള്‍ ഏഴ് മണിക്ക് ആരംഭിക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68859475602de.jpg" length="117920" type="image/jpeg"/>
<pubDate>Sun, 27 Jul 2025 08:22:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിലവില്‍ 7.15-നാണ് പരീക്ഷകള്‍ നടത്തുന്നത്. എന്നാല്‍, പരീക്ഷാ സമയദൈര്‍ഘ്യത്തില്‍ മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും പി എസ് സി അറിയിച്ചു</p>
<p></p>]]> </content:encoded>
</item>

<item>
<title>പാലക്കാട്ട് ഹെപ്പറ്റൈറ്റീസ് എ കേസുകൾ റിപ്പോർട്ട് ചെയ്തു; ജാഗ്രത പാലിക്കാൻ ആരോഗ്യവകുപ്പ് നിര്‍ദേശം</title>
<link>https://thekeralajournal.com/226</link>
<guid>https://thekeralajournal.com/226</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688510bc12fd3.jpg" length="79190" type="image/jpeg"/>
<pubDate>Sat, 26 Jul 2025 23:01:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹെപ്പറ്റൈറ്റിസ് എ ( മഞ്ഞപ്പിത്തം ) രോഗത്തിൻ്റെ പ്രധാന ലക്ഷണങ്ങൾ പനി, ക്ഷീണം, വിശപ്പില്ലായ്മ, വയറിളക്കം, മഞ്ഞനിറത്തിലുള്ള മൂത്രം, ചർമ്മത്തിലും കണ്ണിലുമുള്ള മഞ്ഞനിറം എന്നിവയാണെന്ന് ആരോഗ്യവിദഗ്ധർ അറിയിച്ചു.</p>
<p>രോഗം പകരുന്നത് മിക്കവാറും രോഗബാധിതരുടെ സമ്പർക്കം മൂലവും മലിനമായ ജലത്തിലൂടെയും, അശുദ്ധമായ ഭക്ഷണങ്ങളിലൂടെയുമാണ്. തുറന്ന് വച്ച ഭക്ഷ്യവസ്തുക്കളിൽ ഈച്ചകൾ കൊണ്ടു സംഭവിക്കുന്ന മലിനീകരണവും രോഗവ്യാപനത്തിന് ഇടയാക്കുന്നു. കൂടാതെ രോഗിയുമായി നേരിട്ടുള്ള സമീപം ഉണ്ടായാലും രോഗം പകരാൻ സാധ്യതയുണ്ട്.ലക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ നടത്തുന്ന  ലാബ് പരിശോധനയിലാണ് രോഗം സ്ഥിരീകരിക്കുന്നത്.</p>
<p>രോഗസാധ്യത ഉള്ളവർ ആരോഗ്യ കേന്ദ്രങ്ങളെ സമീപിച്ച് പരിശോധനയ്ക്ക് വിധേയരാകണമെന്നും, സുരക്ഷിതമായ കുടിവെള്ളം ഉപയോഗിക്കണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.</p>
<p></p>]]> </content:encoded>
</item>

<item>
<title>അതി ശക്തമായ മഴക്കും കാറ്റിനും സാധ്യത ; ജാഗ്രതാ നിർദ്ദേശം നൽകി ദുരന്ത നിവാരണ അതോറിറ്റി</title>
<link>https://thekeralajournal.com/221</link>
<guid>https://thekeralajournal.com/221</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6884c7d6a351b.jpg" length="129149" type="image/jpeg"/>
<pubDate>Sat, 26 Jul 2025 17:51:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ഇടുക്കി,കോട്ടയം,പത്തനംതിട്ട,എറണാകുളം,തൃശൂർ ജില്ലകളിൽ മലയോരമേഖലയിലാണു അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്</strong> </p>]]> </content:encoded>
</item>

<item>
<title>തേവലക്കരയില്‍ സ്കൂളില്‍വെച്ച്‌ എട്ടാംക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്</title>
<link>https://thekeralajournal.com/211</link>
<guid>https://thekeralajournal.com/211</guid>
<description><![CDATA[ മാനേജ്‌മെന്റിനെ പിരിച്ചുവിട്ടു, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68847e99721cc.jpg" length="44637" type="image/jpeg"/>
<pubDate>Sat, 26 Jul 2025 12:37:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേവലക്കര ബോയ്സ് ഹൈസ്കൂളിന്റെ മാനേജ്മെന്റിനെ പിരിച്ചുവിട്ട് സ്കൂളിന്റെ ഭരണം കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് കൈമാറിക്കൊണ്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവായതായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.</p>
<p>വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണത്തില്‍, കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപം നടന്നതായി കണ്ടെത്തിയെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് കടുത്ത നടപടി.</p>
<p>ആദ്യഘട്ടത്തില്‍ സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ മാത്രമായിരുന്നു വിദ്യാഭ്യാസ വകുപ്പ് നടപടി എടുത്തിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>ആശാ വർക്കർമാർക്കുള്ള ഇന്‍സന്റീവ് വർധിപ്പിച്ചു</title>
<link>https://thekeralajournal.com/210</link>
<guid>https://thekeralajournal.com/210</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68846b353e1d9.jpg" length="111119" type="image/jpeg"/>
<pubDate>Sat, 26 Jul 2025 11:14:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ ആശ്വാസമായി ഇന്‍സന്റീവ് വര്‍ധിപ്പിച്ചു. പ്രതിമാസ ഇന്‍സന്റീവ് നിലവിലെ ₹2000ല്‍ നിന്ന് ₹3500 ആയി ഉയര്‍ത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചു. എന്‍.കെ. പ്രേമചന്ദ്രന്‍ എംപിക്ക് നല്‍കിയ മറുപടിയിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.</p>
<p>2024 മാര്‍ച്ച് 4ന് ചേര്‍ന്ന മിഷന്‍ സ്റ്റിയറിംഗ് ഗ്രൂപ്പ് യോഗത്തിലാണ് ഇന്‍സന്റീവ് വര്‍ധന സംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്. കൂടാതെ, 10 വര്‍ഷം സേവനം പൂര്‍ത്തിയാക്കിയ ശേഷം വിരമിക്കുന്നവര്‍ക്ക് നല്‍കപ്പെടുന്ന ആനുകൂല്യം ₹20,000ല്‍ നിന്ന് ₹50,000 ആയി ഉയര്‍ത്തി.</p>
<p>അതേസമയം, ആശാ വര്‍ക്കര്‍മാര്‍ സംസ്ഥാന സര്‍ക്കാരിനോട് ഓണറേറിയം വര്‍ധിപ്പിക്കണമെന്നതും ₹5 ലക്ഷം വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കണമെന്നതുമാണ് ആശാവർക്കർമാരുടെ ആവശ്യം</p>
<p></p>]]> </content:encoded>
</item>

<item>
<title>കാറില്‍ കടത്തിക്കൊണ്ട് വന്ന ആറര കിലോ ഉണക്ക കഞ്ചാവുമായി സ്വകാര്യ ബസ് ചെക്കറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു</title>
<link>https://thekeralajournal.com/206</link>
<guid>https://thekeralajournal.com/206</guid>
<description><![CDATA[ എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കില്‍ എരമല്ലൂർ മങ്ങാട്ട് എം.കെ അബ്ബാസ് (52) ആണ് പിടിയിലായത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688462d5be68e.jpg" length="68939" type="image/jpeg"/>
<pubDate>Sat, 26 Jul 2025 10:38:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാറില്‍ കടത്തിക്കൊണ്ട് പോവുകയായിരുന്ന 6.590 കിലോഗ്രാം കഞ്ചാവുമായാണ് ഇയാള്‍ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡിൻ്റെ പിടിയിലായത്. ഇരുമ്ബുപാലത്തിനു സമീപം പത്താംമൈല്‍ ഭാഗത്ത് നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്</p>]]> </content:encoded>
</item>

<item>
<title>ഉയർന്ന തിരമാലയ്ക്ക് സാധ്യത; INCOIS ജാഗ്രത നിർദേശം</title>
<link>https://thekeralajournal.com/205</link>
<guid>https://thekeralajournal.com/205</guid>
<description><![CDATA[ തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ തിരമാലയും കടലാക്രമണവും ഉണ്ടാകാൻ സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രമായ INCOIS മുന്നറിയിപ്പ് നൽകി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688461bc17ccf.jpg" length="61325" type="image/jpeg"/>
<pubDate>Sat, 26 Jul 2025 10:34:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ജാഗ്രതാനിര്‍ദേശം ഇങ്ങനെ:</strong></p>
<p>വളപട്ടണം മുതൽ ന്യൂ മാഹി വരെ (കണ്ണൂർ):</p>
<p>26 ജൂലൈ വൈകിട്ട് 5.30 മുതൽ 27 ജൂലൈ വൈകിട്ട് 5.30 വരെ 2.8 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലക്ക് സാധ്യത.</p>
<p>കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ (കണ്ണൂർ–കാസർഗോഡ്):</p>
<p>26 ജൂലൈ വൈകിട്ട് 5.30 മുതൽ 28 ജൂലൈ വൈകിട്ട് 5.30 വരെ 3.2 മുതൽ 3.5 മീറ്റർ വരെ തിരമാല ഉയരുമെന്നാണു വിലയിരുത്തൽ.</p>
<p><strong>ജനങ്ങള്‍ക്ക് വേണ്ടിയുള്ള നിർദേശങ്ങൾ:</strong></p>
<p>1. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.</p>
<p>2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം.</p>
<p>3. തിരമാല ശക്തമാകുന്ന സമയത്ത് മത്സ്യബന്ധന യാനങ്ങള്‍ കരക്കടുപ്പിക്കുന്നത് അപകടകാരിയാണ്.</p>
<p>4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകളിലും കടൽസന്ധികളിലും വിനോദസഞ്ചാര പ്രവർത്തനങ്ങൾ പൂർണ്ണമായി ഒഴിവാക്കണം.</p>
<p>5. മത്സ്യബന്ധന ഉപകരണങ്ങളും ബോട്ടുകളും സുരക്ഷിതമായി ഹാർബറിൽ സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുക.</p>
<p>6. കടലിലേക്കുള്ള യാത്രകളും വിനോദപ്രവർത്തനങ്ങളും ഒഴിവാക്കുക.</p>
<p>7. തീരഭാഗങ്ങളിൽ ശോഷണ സാധ്യത കൂടുതലുള്ളതിനാൽ അധിക ജാഗ്രത ആവശ്യമുണ്ട്.</p>
<p>അടിയന്തരസാഹചര്യങ്ങളില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കുക</p>
<p></p>]]> </content:encoded>
</item>

<item>
<title>അതിശക്തമായ മഴ തുടരുന്നു; 3 ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്നും അവധി</title>
<link>https://thekeralajournal.com/204</link>
<guid>https://thekeralajournal.com/204</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687c7ae5e776b.jpg" length="81446" type="image/jpeg"/>
<pubDate>Sat, 26 Jul 2025 10:29:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി നല്‍കിയിട്ടുള്ളത്. മഴ തുടരുന്നതിനാല്‍ കുട്ടികള്‍ വീടുകളില്‍ തന്നെ തുടരണമെന്നും ജലാശയങ്ങളിലും മറ്റ് കളിക്കുന്നതിനായി പോകരുതെന്നും പ്രത്യേക നിര്‍ദേശങ്ങള്‍ അധികൃതര്‍ നല്‍കിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഗോവിന്ദചാമിയുടെ ജയില്‍ ചാട്ടം: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വന്‍ സുരക്ഷാ വീഴ്ച; &amp;apos;പരിശോധന നടന്നില്ലന്ന് റിപ്പോര്‍ട്ട്</title>
<link>https://thekeralajournal.com/202</link>
<guid>https://thekeralajournal.com/202</guid>
<description><![CDATA[ വ്യാഴാഴ്ച്ച രാത്രി 12 മണിക്ക് ശേഷം പരിശോധന നടന്നില്ലെന്ന് ജയില്‍ ഡി.ഐ.ജിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688454abe8315.jpg" length="48689" type="image/jpeg"/>
<pubDate>Sat, 26 Jul 2025 09:38:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നുള്ള ഗൗരവമേറിയ സുരക്ഷാ വീഴ്ചയാണ് കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ വെളിപ്പെട്ടത്. സെല്ലിലെ ലൈറ്റുകൾ രാത്രി പ്രവർത്തിച്ചിരുന്നില്ലെന്നും കഴിഞ്ഞ ആറ് മാസമായി ഇലക്ട്രിക് ഫെൻസിംഗ് നിഷ്ക്രിയമാണെന്നും അന്വേഷണത്തിൽ കണ്ടെത്തി. സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ നടപടിക്കുള്ള ശുപാർശയും ഉൾപ്പെടുത്തിയിട്ടുണ്ട്.</p>
<p></p>
<p>ഗോവിന്ദച്ചാമിക്ക് ജയിലിനകത്ത് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോയെന്നതിൽ വിശദമായ അന്വേഷണം ആവശ്യമാണ് എന്നും ജയിൽ മേധാവിക്ക് നൽകിയ പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതേ തുടർന്നാണ് ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റാൻ ഉത്തരവിറക്കിയത്. നാളെ തന്നെ മാറ്റം നടപ്പാക്കും.</p>
<p></p>
<p>സംഭവത്തെ തുടർന്നു സംസ്ഥാനത്തെ എല്ലാ ജയിലുകളുടെയും സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. ഓൺലൈൻ യോഗത്തിൽ സംസ്ഥാന പോലീസ് മേധാവി, ജയിൽ ഡിജിപി, ആഭ്യന്തര സെക്രട്ടറി, വിവിധ ജയിലുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.</p>
<p></p>
<p>ജയിലുകളിൽ പരിശോധന കര്‍ശനമാക്കുന്നതിനുള്ള നിർദ്ദേശം ഇന്നലെ തന്നെ ആഭ്യന്തര വകുപ്പ് നൽകി കഴിഞ്ഞു. ഗോവിന്ദച്ചാമിയുടെ രക്ഷപെടലുമായി ബന്ധപ്പെട്ട് നാല് ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്തിരുന്നെങ്കിലും അതില്‍ ഒതുങ്ങാന്‍ സാധ്യതയില്ലെന്നാണ് അധികൃതരുടെ സൂചന.</p>
<p></p>
<p>ഇന്നലെ പുലർച്ചെ ഏകദേശം ഒന്നരയോടെയായിരുന്നു ഗോവിന്ദച്ചാമി ജയിൽചാടിയത്. അതീവ സുരക്ഷാ ബ്ലോക്കിലെ സെല്ലിന്റെ ഗ്രിൽ അറുത്തുമാറ്റിയ ശേഷം ഏഴര മീറ്റർ ഉയരമുള്ള മതിലിൽ തുണികെട്ടി ചാടിയാണ് ഇയാൾ രക്ഷപ്പെട്ടത്. പത്തുമണിക്കൂറുകൾക്കുശേഷം കണ്ണൂർ തളാപ്പിലെ ആളൊഴിഞ്ഞ വീട്ടിലെ കിണറ്റിൽ നിന്നാണ് ഇയാളെ പിടികൂടിയത്. നാട്ടുകാരുടെ വിവരമെത്തിയതോടെയാണ് പോലീസ് പരിശോധന കർശനമാക്കി പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>വാഹനം കുഴിയില്‍ ചാടിയതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ച്‌ വീണ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം.</title>
<link>https://thekeralajournal.com/198</link>
<guid>https://thekeralajournal.com/198</guid>
<description><![CDATA[ മാതാവിൻ്റെ മടിയിലിരുന്ന് പിതാവ് ഓടിച്ച ഓട്ടോറിക്ഷയില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6883698b2ce8d.jpg" length="53898" type="image/jpeg"/>
<pubDate>Fri, 25 Jul 2025 16:55:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരൂർ ചമ്രവട്ടം റോഡില്‍ പൂങ്ങോട്ടുകുളത്ത് ഹൈപ്പർ മാർക്കറ്റിന് മുൻപില്‍ വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപകടം നടന്നത്. വളാഞ്ചേരി പുറമണ്ണൂർ സ്വദേശി പണിക്കപ്പറമ്ബില്‍ ഫൈസലിൻ്റെയും ബള്‍ക്കീസിൻ്റെയും മകളായ ഫൈസ(6) യാണ് മരണപ്പെട്ടത്. പുറണ്ണൂർ യു.പി.സ്കൂള്‍ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഗോവിന്ദച്ചാമിയെ ജയിൽ മാറ്റും</title>
<link>https://thekeralajournal.com/194</link>
<guid>https://thekeralajournal.com/194</guid>
<description><![CDATA[ ജയില്‍ ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ ജയില്‍ മാറ്റും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്കാണ് മാറ്റുക ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6883127530418.jpg" length="44789" type="image/jpeg"/>
<pubDate>Fri, 25 Jul 2025 14:52:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്കാണ് മാറ്റുകയെന്നാണ് വിവരം. വൈകുന്നേരം നാലുമണിയോടെ ഗോവിന്ദച്ചാമിയെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്നായിരിക്കും ജയിലിലേക്ക് കൊണ്ടുപോവുക. ഇയാളെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ വിശദമായി ചോദ്യംചെയ്തിരുന്നു. ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടിരുന്നെന്നാണ് ഗോവിന്ദച്ചാമി പൊലീസിന് നല്‍കിയ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി. ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>ഇന്ന് പുലർച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെയാണ് പൊലീസ് കണ്ടെത്തിയത്. തളാപ്പിലെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടർന്നാണ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്തത്. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവം: നാലു ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ</title>
<link>https://thekeralajournal.com/192</link>
<guid>https://thekeralajournal.com/192</guid>
<description><![CDATA[ ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ജയിൽ ഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജി ഏറ്റെടുത്തിട്ടുണ്ട്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6882e82f45377.jpg" length="45594" type="image/jpeg"/>
<pubDate>Fri, 25 Jul 2025 11:48:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് നാലു ജയിലുദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ഇന്നലെ രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി. ജയിൽ ഡിജിപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സംഭവത്തിൽ വിശദമായ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജി ഏറ്റെടുത്തിട്ടുണ്ട്.</p>
<p></p>
<p>ഗോവിന്ദച്ചാമിയെ കണ്ണൂർ തളാപ്പിലെ ഒരു വീട്ടുവളപ്പിലെ കിണറ്റിൽ നിന്നാണ് പിടികൂടിയത്. കറുത്ത ഷർട്ടും പാന്റുമായിരുന്ന ഒരാളെ കണ്ടെന്ന നാട്ടുകാരുടെ മൊഴിയിലൂടെയാണ് തിരച്ചിൽ ആരംഭിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടം പൊലീസ് വളഞ്ഞെങ്കിലും, ജനക്കൂട്ടം കൂടിയ സാഹചര്യത്തിൽ ഇടപെടൽ ഒഴിവാക്കി. പിന്നീട് ഇയാൾ കിണറ്റിലേക്ക് ചാടി ഒളിയുകയായിരുന്നു.</p>
<p></p>
<p>ചൊവ്വാഴ്ച പുലർച്ചെ 1.15 ന്, പത്താം ബ്ലോക്കിൽ അതീവ സുരക്ഷയുള്ള സെലിൽ നിന്ന് ആണ് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സെലിന്റെ അഴികൾ മുറിച്ചു, അലക്കാൻ വെച്ച തുണികൾ കയർ പോലെ ഉപയോഗിച്ച് മതിൽ കയറി ഇറങ്ങുകയായിരുന്നു. ഫെൻസിംഗിൽ തുണികൾ കുരുക്കിയിരുന്നതിന്റെയും ബാഹ്യസഹായത്തിന്റെയും ദൃശ്യങ്ങൾ സിസിടിവിയിൽ രേഖപ്പെട്ടിട്ടുണ്ട്.</p>
<p></p>
<p>ജയിലുദ്യോഗസ്ഥർ ഇയാൾ ജയിലിലില്ലെന്ന് തിരിച്ചറിഞ്ഞത് പുലർച്ചെ 5 മണിയോടെയാണ്. എന്നാൽ പൊലീസ് വിവരം അറിയിച്ചത് രാവിലെ 7 മണിയോടെ മാത്രമായിരുന്നു. മണിക്കൂറുകൾക്ക് ശേഷമായിരുന്നു അന്വേഷണം ആരംഭിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ഗോവിന്ദച്ചാമി എന്ന് വിളിച്ചതു കേട്ടപ്പോള്‍ മതില്‍ ചാടി പാഞ്ഞോടി’; ദൃക്‌സാക്ഷിയുടെ പ്രതികരണം</title>
<link>https://thekeralajournal.com/191</link>
<guid>https://thekeralajournal.com/191</guid>
<description><![CDATA[ ജയില്‍ ചാടിയ, സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഓടിരക്ഷപ്പെടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68831bb60a5e7.jpg" length="42196" type="image/jpeg"/>
<pubDate>Fri, 25 Jul 2025 11:23:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂര്‍ തളാപ്പില്‍ ഇന്ന് രാവിലെ 9.20ഓടെയാണ് ജയില്‍ ചാടി രക്ഷപ്പെട്ട പ്രതി ഗോവിന്ദച്ചാമിയെ ആകാമെന്ന് സംശയിക്കുന്ന ആളെ കണ്ടതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ട്രാക്ക് പാന്റ്‌സും കള്ളി ഷര്‍ട്ടും ധരിച്ച്, തലയില്‍ വേസ്റ്റ് പോലുള്ള തുണി വെച്ചിട്ടാണ് അയാള്‍ നടന്നു പോവുന്നത് കാണപ്പെട്ടത്. തളാപ്പ് കാനറ ബാങ്ക് മുന്‍വശത്തൂടെ സാവധാനം നടന്നു പോകുന്നത് ആദ്യം ശ്രദ്ധയില്‍പ്പെട്ടത് സമീപവാസിയായ വിനോജാണ്.</p>
<p></p>
<p>"ഓഫിസിലേക്ക് പോകുന്ന വഴി റോഡിന്റെ ഇടതുഭാഗത്ത് ഒരാള്‍ വളരെ പതുക്കെ നടക്കുന്നത് കണ്ടു. വാര്‍ത്തകളിലൂടെ മുഖം കണ്ടിരുന്നതിനാല്‍ സംശയം തോന്നി. സ്‌കൂട്ടര്‍ കുറച്ച് ദൂരം മുന്നേ വിട്ട് തിരിച്ചു വന്ന് അടുത്തുള്ള ഓട്ടോ ഡ്രൈവര്‍ക്ക് വിവരമറിയിച്ച്‌ ഇയാളെ പിന്തുടര്‍ന്നു. സ്‌കൂട്ടര്‍ നിര്‍ത്തിയപ്പോള്‍ 'എടാ, എടാ' എന്നു വിളിച്ചു. പിന്നീട് 'എടാ ഗോവിന്ദച്ചാമി' എന്നു വിളിച്ചപ്പോള്‍ അയാള്‍ സമീപമുള്ള വലിയ മതിലിലൂടെ ചാടി ഓടി രക്ഷപ്പെട്ടു," വിനോജ് പറഞ്ഞു.</p>
<p></p>
<p>സംഭവം ഉടനെ പൊലീസ് അധികൃതരെ അറിയിച്ചതായും അഞ്ച് മിനിറ്റിനകം പൊലീസ് സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചതായും വിനോജ് വ്യക്തമാക്കി.</p>
<p>നിര്‍മ്മാണം പുരോഗമിക്കുന്ന വീടിന്റെ മുന്‍വശം വഴി അയാള്‍ സമീപവനത്തിലേക്ക് ഓടിക്കയറുകയായിരുന്നുവെന്നും ദൃക്‌സാക്ഷികള്‍ കൂട്ടിച്ചേര്‍ത്തു.</p>]]> </content:encoded>
</item>

<item>
<title>ഗോവിന്ദച്ചാമി പിടിയിൽ</title>
<link>https://thekeralajournal.com/189</link>
<guid>https://thekeralajournal.com/189</guid>
<description><![CDATA[ പിടിയിലായത് ആളൊഴിഞ്ഞ വീട്ടിലെ കിണറിൽ നിന്നും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68830a38cedf5.jpg" length="33004" type="image/jpeg"/>
<pubDate>Fri, 25 Jul 2025 10:09:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തളാപ്പ് അമ്പലത്തിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്.</p>
<p>ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. സെൽ പരിശോധനയ്ക്കിടെ ഇയാൾ കാണാനില്ലെന്നു തിരിച്ചറിയുകയായിരുന്നു. തുടര്‍ന്നുണ്ടായ വ്യാപകമായ തെരച്ചിലിനൊടുവിലാണ് സൗമ്യ കൊലക്കേസ് പ്രതിയെ വീണ്ടും പിടികൂടാൻ കഴിയുന്നത്.</p>]]> </content:encoded>
</item>

<item>
<title>ജയിൽ ചാടിയ ഗോവിന്ദച്ചാമിയുടെ ഏറ്റവും പുതിയ  ചിത്രം പുറത്ത് വിട്ട് പോലീസ്..വിവരം ലഭിച്ചാൽ 9446899506 എന്ന നമ്പറിൽ അറിയിക്കാം</title>
<link>https://thekeralajournal.com/188</link>
<guid>https://thekeralajournal.com/188</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6882f01927020.jpg" length="57871" type="image/jpeg"/>
<pubDate>Fri, 25 Jul 2025 08:16:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഒരുകൈ മാത്രമുള്ള പ്രതിയായ ഗോവിന്ദചാമിയെ തിരിച്ചറിയാനാകും വിധത്തിൽ പുതിയ ഫോട്ടോ ജയിൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട്. സി-46 എന്ന ജയിൽ വേഷത്തിലായിരുന്നു ഇയാൾ രക്ഷപ്പെട്ടത്.</p>
<p></p>
<p>ഗോവിന്ദചാമിയെ കണ്ടു കിട്ടുന്നവർ ജയിൽ സുപ്രണ്ടിന്റെ നമ്പറായ 9446899506-ലാണ് വിവരം അറിയിക്കേണ്ടത്.</p>
<p></p>
<p>2011 ഫെബ്രുവരി 1-ന്, കൊച്ചി-ഷൊർണ്ണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിക്കവേ, കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ (23) ക്രൂര പീഡനത്തിനിരയായി. ഫെബ്രുവരി 6-ന് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കിടെ സൗമ്യ മരിച്ചു.</p>
<p></p>
<p>രാജ്യത്തെ നടുക്കിയ കേസിൽ ഗോവിന്ദച്ചാമിക്ക് ആദ്യം വധശിക്ഷ വിധിച്ചിരുന്നെങ്കിലും, സുപ്രീം കോടതി 2016-ൽ സംശയത്തിന്റെ ആനുകൂല്യം കണക്കിലെടുത്ത് വധശിക്ഷ റദ്ദാക്കി ജീവപര്യന്തമായി മാറ്റിയിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കെഎസ്ഇബിയിൽ TOD( ടൈംസ് ഓഫ് ദ ഡേ) സംവിധാനം</title>
<link>https://thekeralajournal.com/169</link>
<guid>https://thekeralajournal.com/169</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6881c34675db2.jpg" length="55312" type="image/jpeg"/>
<pubDate>Thu, 24 Jul 2025 10:53:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരളത്തിൽ TOD പ്രകാരം വൈദ്യുത നിരക്കിന്റെ സ്ഥിതി :</p>
<p></p>
<p>1) രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെ 25% കുറവ് നിരക്ക് </p>
<p>2) വൈകുന്നേരം 6 മുതൽ രാത്രി 10 വരെ 3 ഇരട്ടി വർദ്ധനവ് </p>
<p>3) രാത്രി 10 മുതൽ രാവിലെ ആറുവരെ സാധാരണ നിരക്ക്.</p>
<p> ശ്രദ്ധയില്ലാതെ ഉപയോഗിച്ചാൽ വൈദ്യുത ബിൽ വൻതോതിൽ വർദ്ധിക്കും. അതുകൊണ്ട് എല്ലാവരും പരമാവധി ഉപയോഗം പകൽ സമയങ്ങളിൽ ആക്കുക. രാവിലെ 6 മുതൽ വൈകുന്നേരം 6 മണി വരെയുള്ള സമയങ്ങളിൽ മോട്ടോർ, ഇസ്തിരി, വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡർ തുടങ്ങിയ വൈദ്യുതി കൂടുതൽ ആവശ്യമായി വരുന്ന ഉപകരണങ്ങൾ പ്രവർത്തിപ്പിക്കുക.</p>
<p>പുതിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ,</p>
<p>ഇലക്ട്രിസിറ്റി ബിൽ കണക്ക് കൂട്ടുന്ന രീതി പൊതുജന താത്പര്യാർത്ഥം പ്രസിദ്ധീകരിക്കുന്നു...</p>
<p></p>
<p>0-50 units - 2.90 രൂപ</p>
<p>51-100 units - 3.40 രൂപ</p>
<p>101-150 units - 4.50 രൂപ</p>
<p>151-200 units - 6.10 രൂപ</p>
<p>201-250 units - 7.30 രൂപ</p>
<p>251 -300 units ( For entire Unit) 5.50 രൂപ</p>
<p>301-350 units ( For entire Unit) 6 .20 രൂപ.</p>
<p>351-400 units ( For entire Unit) 6 .50 രൂപ</p>
<p>401-500 units ( For entire Unit) 6.70 രൂപ</p>
<p>Above 500 units ( For entire Unit) 7.50 രൂപ</p>
<p></p>
<p>നിങ്ങളുടെ കൺസംഷൻ 200 ആണെങ്കിൽ നിങ്ങൾ കൊടുക്കേണ്ടത് 200 X 6.10 = 1220.</p>
<p>ഇത് 201 ആണെങ്കിൽ 201 X 7.30 = 1467.3 </p>
<p>വ്യത്യാസം 247.3 രൂപ</p>
<p>കൂടുതൽ വൈദ്യുതി ആവശ്യമുള്ള ഉപകരണങ്ങളുടെ ഉപയോഗം ക്രമീകരിച്ചു കൊണ്ടും, മറ്റു വിധേനയും ദിവസം ഒരു യൂണിറ്റ് കുറക്കാൻ കഴിഞ്ഞാൽ </p>
<p>140 x 4.50 = 630 ൽ നിർത്താം...</p>
<p></p>
<p>ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 10 വരെ ഉയർന്ന കറന്റ് എടുക്കുന്ന ഉപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക...</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c86f173c1f.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>വി എസ് ഇനി ഓർമ്മ</title>
<link>https://thekeralajournal.com/167</link>
<guid>https://thekeralajournal.com/167</guid>
<description><![CDATA[ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6881b2d0e65fb.jpg" length="104191" type="image/jpeg"/>
<pubDate>Thu, 24 Jul 2025 09:43:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p></p>
<p>മുൻ മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദന്റെ സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകിട്ട് ഒമ്ബത് മണിയോടെ ആലപ്പുഴ വലിയ ചുടുകാടില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6881b2a082c76.jpg" alt=""></p>
<p>വലിയ ചുടുകാടില്‍ ഒരുക്കിയ പന്തലില്‍ വി എസ് അച്യുതാനന്ദന്റെ മകൻ വി അരുണ്‍കുമാർ ചിതയ്ക്ക് തീ കൊളുത്തി. പ്രിയ വിപ്ലനായകനെ ഒരു നോക്ക് കാണാൻ വൻ ജനാവലിയാണ് കനത്ത മഴയിലും വലിയ ചുടുകാട്ടില്‍ എത്തിയത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയൻ, നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്, കെ രാജൻ, ഡോ. ആർ ബിന്ദു, കെ എൻ ബാലഗോപാല്‍, പി രാജീവ്‌, വി എൻ വാസവൻ, പി എ മുഹമ്മദ് റിയാസ്, എം. ബി രാജേഷ്, എൻ കെ പ്രേമചന്ദ്രൻ എംപി, എംഎല്‍എമാരായ എം വി ഗോവിന്ദൻ, എച്ച്‌ സലാം, പി പി ചിത്തരഞ്ജൻ, എം എസ് അരുണ്‍കുമാർ, യു പ്രതിഭ, വി കെ പ്രശാന്ത്, ജോബ് മൈക്കിള്‍, മുൻ മന്ത്രിമാരായ എം എ ബേബി, ബിനോയ്‌ വിശ്വം, തോമസ് ഐസക്, ജി സുധാകരൻ, ജെ മേഴ്‌സികുട്ടിയമ്മ, എസ് ശർമ്മ, മുൻ എംപിമാരായ ടി ജെ ആഞ്ചലോസ്, എ എം ആരിഫ്, സി എസ് സുജാത, പി കെ ബിജു, മുൻ എംഎല്‍എമാരായ എം സ്വരാജ്, കെ കെ ഷാജു, സി കെ സദാശിവൻ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആർ നാസർ, കെഎസ്ഡിപി ചെയർമാൻ സി ബി ചന്ദ്രബാബു, പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ പ്രസാദ്, രാഷ്ട്രീയപാർട്ടി നേതാക്കളായ എസ് രാമചന്ദ്രൻ പിള്ള, എ വിജയരാഘവൻ, ചീഫ് സെക്രട്ടറി കെ ജയതിലക്, സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ, ജില്ലാ കളക്ടർ അലക്സ് വർഗീസ്, ജില്ലാ പൊലീസ് മേധാവി എം. പി മോഹന ചന്ദ്രൻ, എഡിഎം ആശാ സി എബ്രഹാം, സബ് കളക്ടർ സമീർ കിഷൻ, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ, കലാ-സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6881b2bdbf120.jpg" alt=""></p>
<p></p>]]> </content:encoded>
</item>

<item>
<title>മരിക്കാത്ത ഓർമയായി ഇനി ജനഹൃദയങ്ങളിൽ വി എസ്</title>
<link>https://thekeralajournal.com/165</link>
<guid>https://thekeralajournal.com/165</guid>
<description><![CDATA[ പുന്നപ്ര വയലാറിൻ്റെ വീര നായകനെ ഏറ്റു വാങ്ങി വലിയ ചുടുകാട്.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688100a6dff45.jpg" length="63497" type="image/jpeg"/>
<pubDate>Wed, 23 Jul 2025 21:18:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>അപകടകരമായ രീതിയിലെ ജലനിരപ്പ് ഉയരുന്നു; അച്ചൻകോവിലില്‍ യെല്ലോ അലര്‍ട്ട്</title>
<link>https://thekeralajournal.com/163</link>
<guid>https://thekeralajournal.com/163</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6880d37fb734f.jpg" length="95948" type="image/jpeg"/>
<pubDate>Wed, 23 Jul 2025 17:51:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നദിയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്.</p>
<p>അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും സംസ്ഥാന ജലസേചന വകുപ്പ് മുന്നറിയിപ്പ് നല്കി.</p>]]> </content:encoded>
</item>

<item>
<title>ജില്ലാപഞ്ചായത്തുകളിലെ വാർഡുകള്‍ പുനർവിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം പുറപ്പെടുവിച്ചു</title>
<link>https://thekeralajournal.com/159</link>
<guid>https://thekeralajournal.com/159</guid>
<description><![CDATA[ ജൂലൈ 26 വരെ കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും നല്‍കാം. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687fd365b70e4.jpg" length="82466" type="image/jpeg"/>
<pubDate>Tue, 22 Jul 2025 23:37:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്‌ടേർഡ് തപാലിലോ ആക്ഷേപങ്ങള്‍ നല്‍കാം. ആക്ഷേപങ്ങള്‍ക്കൊപ്പം ഏതെങ്കിലും രേഖകള്‍ ഹാജരാക്കാനുണ്ടെങ്കില്‍ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നല്‍കണം.</p>
<p></p>
<p>ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബില്‍ഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോണ്‍:0471-2335030. നിർദ്ദിഷ്ട ജില്ലാഞ്ചായത്ത് വാർഡില്‍ ഉള്‍പ്പെടുന്ന ബ്‌ളോക്ക്പഞ്ചായത്ത് വാർഡുകളും ജനസംഖ്യയും ഭൂപടവും ആണ് കരട് വിജ്ഞാപനത്തോടൊപ്പമുള്ളത്. കരട് വിജ്ഞാപനം അതത് തദ്ദേശസ്ഥാപനങ്ങളിലും, ജില്ലാ കളക്ടറേറ്റുകളിലും, https://delimitation.lsgkerala.gov.in, https://sec.kerala.gov.in വെബ് സൈറ്റുകളിലും പരിശോധനയ്ക്ക് ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>വി.എസ്. അച്യുതാനന്ദൻ്റെ ജീവിതരേഖ – ചരിത്രകാലക്രമത്തിൽ</title>
<link>https://thekeralajournal.com/154</link>
<guid>https://thekeralajournal.com/154</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687e1c0a07e53.jpg" length="232517" type="image/jpeg"/>
<pubDate>Tue, 22 Jul 2025 07:53:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>1923 ഒക്ടോബർ 20 – ആലപ്പുഴ ജില്ലയിലെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിൽ ജനനം.</p>
<p>മാതാപിതാക്കൾ: ശങ്കരൻ, അക്കമ്മ.</p>
<p>അനിഴം നക്ഷത്രം, തുലാമാസം.</p>
<p>4-ാം വയസ്സിൽ അമ്മ മരിച്ചും 11-ാം വയസ്സിൽ അച്ഛൻ മരിച്ചും പോയതോടെ അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്.</p>
<p>1930കൾ – ബാല്യവും തൊഴിലും</p>
<p>പഠനം ഏഴാം ക്ലാസിൽ നിർത്തി.</p>
<p>ജ്യേഷ്ഠൻ ഗംഗാധരൻറെ സഹായിയായി ജൗളിക്കടയിലും പിന്നീട് കയർ ഫാക്ടറിയിലും ജോലി.നാട്ടിൽ നിവർത്തന പ്രക്ഷോഭങ്ങൾ പുരോഗമിക്കുന്ന കാലഘട്ടം.</p>
<p>1938 – രാഷ്ട്രീയ പ്രവേശനം</p>
<p>സ്റ്റേറ്റ് കോൺഗ്രസിൽ അംഗമായി, പ്രക്ഷോഭങ്ങളിൽ പങ്കാളിത്തം.പ്രഭാഷണങ്ങളിൽ നിന്ന് പ്രചോദനം നേടി രാഷ്ട്രീയത്തിലേക്ക് കടന്നു.</p>
<p>1940 – കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർക്കൽ</p>
<p>സി.പി.ഐ (കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ) അംഗമാകുന്നു.നേതാവായ പി. കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കുട്ടനാട്ടിലെ കർഷക തൊഴിലാളികളിലേയ്ക്ക് പോസ്റ്റുചെയ്തു.</p>
<p>പുന്നപ്ര-വയലാർ സമരത്തിൽ പങ്കെടുത്തു</p>
<p>1946-1950 – ജയിലുവാസം</p>
<p>പുന്നപ്ര-വയലാർ സമരത്തെ തുടർന്ന് ഒളിവിൽ പോയി അറസ്റ്റ് ചെയ്യപ്പെട്ടു. ലോക്കപ്പിൽ ക്രൂര മർദ്ദനത്തിനിരയായി.</p>
<p>4 വർഷം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിൽ.</p>
<p>1952 – പാർട്ടി നേതൃത്വത്തിലേക്ക് കടന്നുവരവ്</p>
<p>1952 – ആലപ്പുഴ ഡിവിഷൻ സെക്രട്ടറി.</p>
<p>1954 – പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം.</p>
<p>1956 – ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം.</p>
<p>1959 – ദേശീയ തലത്തിലേക്ക്</p>
<p>1959 – സി.പി.ഐ ദേശീയ കൗൺസിൽ അംഗം.</p>
<p>1964 – സി.പി.ഐ – സി.പി.എം വിഭജനം</p>
<p>പാർട്ടി വിഭജിക്കപ്പെടുന്നു.</p>
<p>വി.എസ്. സി.പി.എം രൂപീകരിക്കുന്ന ഏഴു കേരള നേതാക്കളിൽ ഒരാളായി മാറുന്നു.</p>
<p>സി.പി.എം ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറി (1964–1970).</p>
<p>1980–1991 – സംസ്ഥാന സെക്രട്ടറി</p>
<p>1980–1991 – മൂന്ന് തവണ സി.പി.എം സംസ്ഥാന സെക്രട്ടറി.</p>
<p>1986–2009 – പൊളിറ്റ് ബ്യൂറോ അംഗം</p>
<p>23 വർഷം സി.പി.എം പൊളിറ്റ് ബ്യൂറോയിൽ സേവനം.</p>
<p>1965–2016 – നിയമസഭാ തിരഞ്ഞെടുപ്പുകൾ</p>
<p>10 തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചു.</p>
<p>അതിൽ 7 തവണ വിജയിച്ചു.</p>
<p>1992–1996, 2001–2006, 2011–2016 – പ്രതിപക്ഷ നേതാവ്.</p>
<p>1998–2001 – ഇടതുമുന്നണിയുടെ കൺവീനർ.</p>
<p>2006 – കേരള മുഖ്യമന്ത്രി</p>
<p>2006 – വൻ ഭൂരിപക്ഷത്തോടെയാണ് എൽ.ഡി.എഫ് വിജയിച്ചത്.</p>
<p>2006 മെയ് 18 – കേരളത്തിൻ്റെ 11-ാമത്തെ മുഖ്യമന്ത്രിയായി വി.എസ്. സത്യപ്രതിജ്ഞ ചെയ്തു.</p>
<p>83-ആം വയസ്സിൽ പദം ഏറ്റെടുത്ത് കേരളത്തിലെ ഏറ്റവും പ്രായമുള്ള മുഖ്യമന്ത്രിയായി ചരിത്രം കുറിച്ചു.</p>
<p>2006–2011 – ഭരണകാലത്തെ പ്രധാന പ്രവർത്തനങ്ങൾ</p>
<p>ഓപ്പറേഷൻ മൂന്നാർ – അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടികൾ.</p>
<p>സ്മാർട്ട് സിറ്റി കരാർ പുനപരിശോധിച്ച് നടപ്പാക്കൽ.വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാട്.ജനങ്ങളിലേക്ക് മുഖം തിരിച്ച നിഷ്കളങ്ക ഭരണശൈലി.</p>
<p>2011 – രാഷ്ട്രീയജീവിതം തുടരും</p>
<p>2011-ലെ തിരഞ്ഞെടുപ്പിൽ വിജയം നേടിയെങ്കിലും എൽ.ഡി.എഫ് ഭരിക്കാൻ പര്യാപ്ത ഭൂരിപക്ഷം നേടി കിട്ടിയില്ല.</p>
<p>പ്രതിപക്ഷ നേതാവായി ശക്തമായ ഇടപെടലുകൾ.</p>
<p>2016-ൽ അവസാനമായി തിരഞ്ഞെടുപ്പിൽ വിജയിച്ചു.</p>
<p>മന്ത്രിയായത് ഒരു തവണ മാത്രം, അതും മുഖ്യമന്ത്രി ആയി.നിലപാടുകളിൽ ഉറച്ച, അഴിമതിക്കെതിരായ പോരാളി എന്ന നിലയിൽ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.</p>
<p></p>]]> </content:encoded>
</item>

<item>
<title>വി.എസിന്‍റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി</title>
<link>https://thekeralajournal.com/152</link>
<guid>https://thekeralajournal.com/152</guid>
<description><![CDATA[ കേരളത്തിന്‍റെ പുരോഗതിക്ക് വേണ്ടിയും പൊതുപ്രവർത്തനത്തിനു വേണ്ടിയും ജീവിതം മാറ്റിവെച്ച വ്യക്തിയാണ് വി.എസ് എന്ന് പ്രധാനമന്ത്രി അനുസ്‌മരിച്ചു. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687ef152f1084.jpg" length="48539" type="image/jpeg"/>
<pubDate>Tue, 22 Jul 2025 07:33:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലത്തെ കൂടിക്കാഴ്ചകള്‍ ഓർത്തെടുത്ത് അന്നത്തെ ചിത്രം സഹിതമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരണ കുറിപ്പ് ഇറക്കിയത്. വാര്‍ധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ജൂണ്‍ 23നാണ് എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.</p>]]> </content:encoded>
</item>

<item>
<title>പ്രിയ സഖാവിനെ കാണാന്‍ ആയിരങ്ങളുടെ ഒഴുക്ക്</title>
<link>https://thekeralajournal.com/151</link>
<guid>https://thekeralajournal.com/151</guid>
<description><![CDATA[ ഭൗതിക ശരീരം ഇന്ന് രാവിലെ 9 മുതല്‍ ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687ef036bf679.jpg" length="123302" type="image/jpeg"/>
<pubDate>Tue, 22 Jul 2025 07:28:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൊതുദര്‍ശനവും വിലാപയാത്രയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.ആദര സൂചകമായി സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>ഇന്ന് സംസ്ഥാനത്ത് പൊതു അവധിയും പ്രഖ്യാപിച്ചുണ്ട്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ സർക്കാർ കെട്ടിടങ്ങളില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.</p>
<p></p>
<p>വീട്ടില്‍ നിന്ന് ഭൗതിക ശരീരം രാവിലെ ദർബാർ ഹാളിലെത്തിക്കും. ഉച്ചകഴിഞ്ഞ് ദേശീയപാതയിലൂടെ വിലാപയാത്രയായി ആലപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടില്‍ പൊതുദർശനത്തിന് വെക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകീട്ടോടെ വലിയ ചുടുകാട്ടില്‍ സംസ്‌കാരം നടത്താനാണ് തീരുമാനം.</p>
<p></p>
<p>ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ട് 3.20 നായിരുന്നു വി എസ് അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687b7c6363209.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ് സമരം പിൻവലിച്ചു</title>
<link>https://thekeralajournal.com/148</link>
<guid>https://thekeralajournal.com/148</guid>
<description><![CDATA[ ഗതാഗതമന്ത്രി കെ.ബി.ഗണേഷ്കുമാറുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687e4f75c47df.jpg" length="159243" type="image/jpeg"/>
<pubDate>Mon, 21 Jul 2025 20:02:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് സംബന്ധിച്ച്‌ 29-ന് വിദ്യാർഥി സംഘടനാ നേതാക്കളും ബസ് ഉടമകളും സംയുക്തമായി ഗതാഗത സെക്രട്ടറിയുമായി ചർച്ച നടത്താൻ തീരുമാനിച്ചു. പിസിസി ഒരു മാസത്തേക്ക് മാറ്റിവെയ്ക്കാനും ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകള്‍ സംബന്ധിച്ച്‌ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് നിയമപരമായി തടസ്സമില്ലെങ്കില്‍ സ്റ്റാറ്റസ് കോ തുടരാനും തീരുമാനമായി. വിദ്യാർഥികളുടെ കണ്‍സഷൻ കാര്യത്തില്‍ അർഹതപ്പെട്ടവർക്ക് മാത്രമായി നിജപ്പെടുത്തുന്ന തരത്തില്‍ ആപ്പ് സംവിധാനം 45 ദിവസത്തിനുള്ളില്‍ നിലവില്‍വരുന്ന തരത്തില്‍ തീരുമാനമുണ്ടാക്കാനും ധാരണയായി.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>ഗതാഗത വകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയില്‍ സംയുക്ത സമിതി ഭാരവാഹികളായ ഹംസ എരിക്കുന്നവൻ, ടി. ഗോപിനാഥൻ, ഗോകുലം ഗോകുല്‍ദാസ്, കെ.കെ. തോമസ്, ബിബിൻ ആലപ്പാട്,കെ.ബി. സുരേഷ് കുമാർ, ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണർ തുടങ്ങിയവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>റേഷൻ കടകൾക്ക് നാളെ അവധി</title>
<link>https://thekeralajournal.com/147</link>
<guid>https://thekeralajournal.com/147</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687e48a58d99d.jpg" length="56542" type="image/jpeg"/>
<pubDate>Mon, 21 Jul 2025 19:33:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>വിഎസിന് ആദരം; സംസ്ഥാനത്ത് ചൊവ്വാഴ്ച പൊതു അവധി</title>
<link>https://thekeralajournal.com/146</link>
<guid>https://thekeralajournal.com/146</guid>
<description><![CDATA[ മൂന്ന് ദിവസത്തെ ദുഃഖാചരണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687e3a9017f90.jpg" length="50334" type="image/jpeg"/>
<pubDate>Mon, 21 Jul 2025 18:32:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ നിര്യാണത്തെ തുടർന്ന് സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണവും പൊതു അവധിയും പ്രഖ്യാപിച്ചു.</p>
<p>പരേതനോടുള്ള ആദരസൂചകമായി, 2025 ജൂലൈ 22 ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകള്‍ക്കും, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍ക്കും, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും, നെഗോഷ്യബിള്‍ ഇൻസ്ട്രുമെൻ്റ്സ് ആക്‌ട് പ്രകാരമുള്ള സ്ഥാപനങ്ങള്‍ക്കും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687e3a2a4b597.jpg" alt=""></p>
<p>കൂടാതെ, 2025 ജൂലൈ 22 ചൊവ്വാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തുടനീളം ഔദ്യോഗിക ദുഃഖാചരണം ആചരിക്കുന്നതാണ്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്തെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു. കേരള രാഷ്ട്രീയത്തിലെ ഒരു സുപ്രധാന അധ്യായത്തിനാണ് വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തോടെ തിരശ്ശീല വീഴുന്നത്.</p>]]> </content:encoded>
</item>

<item>
<title>കെഎസ്ആർടിസി ട്രാവൽ കാർഡ്..</title>
<link>https://thekeralajournal.com/145</link>
<guid>https://thekeralajournal.com/145</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687e25bbeb86d.jpg" length="123440" type="image/jpeg"/>
<pubDate>Mon, 21 Jul 2025 17:07:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>**കെ.എസ്.ആർ.ടി.സി ട്രാവൽ കാർഡ്* </p>
<p>കെ.എസ്.ആർ.ടി.സി ഏർപ്പെടുത്തിയ ട്രാവൽ കാർഡ് ഇതുവരെ സ്വന്തമാക്കിയത് 1,00,961 പേർ. ഒരു കാർഡിന് 100 രൂപയാണ് വില. ഇത് പരിഗണിക്കുമ്പോൾ കാർഡ് വിൽപനയിലൂടെ മാത്രം ഒരു കോടി രൂപയാണ് കെ.എസ്.ആർ.ടി.സിയുടെ അകൗണ്ടിലെത്തിയത്. കാർഡ് റീചാർജ് ചെയ്താണ് ഉപയോഗിക്കേണ്ടത്. കുറഞ്ഞത് 50 രൂപക്കും പരമാവധി 3000 രൂപക്കും കാർഡ് ചാർജ് ചെയ്യാം. 1000 രൂപ ചാർജ് ചെയ്താൽ 40 രൂപയും 2000 രൂപ ചാർജ് ചെയ്താൽ 100 രൂപയും അധികമായി കാർഡിൽ ക്രെഡിറ്റ് ആകും. അതേസമയം കാർഡിന് കടുത്ത ക്ഷാമമുണ്ട്. അഞ്ച് ലക്ഷം കാർഡുകൾക്കുകൂടി ഓർഡർ നൽകിയെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിൽ 50,000 കാർഡുകൾ ഒരാഴ്ചക്കുള്ളിലെത്തും. ശേഷിക്കുന്നവ ഘട്ടംഘട്ടമായും.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687e252b07f73.jpg" alt=""></p>
<p>ഒരു വർഷമാണ് കാർഡിന്റെ കാലാവധി. മറ്റൊരാൾക്ക് കൈമാറുന്നതിനും തടസ്സമില്ല. കാർഡ് പ്രവർത്തനരഹിതമായാൽ തൊട്ടടുത്ത കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തി അപേക്ഷ നൽകിയാൽ, അഞ്ച് ദിവസത്തിൽ പുതിയത് ലഭിക്കും. പഴയ കാർഡിലുണ്ടായിരുന്ന തുക പുതിയതിലേക്ക് മാറ്റി ലഭിക്കും. കാർഡിന് കേടുപാട് സംഭവിച്ചാൽ പകരം ലഭിക്കില്ല. കെ.എസ്.ആർ.ടി.സി ബസുകളുടെ യാത്രാ ലൊക്കേഷൻ അറിയാൻ സഹായിക്കുന്ന ചലോ ആപ് 1.20 ലക്ഷം പേരാണ് ഡൗൺലോഡ് ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>ആലുവയിലെ ലോഡ്ജിൽ കൊലപാതകം</title>
<link>https://thekeralajournal.com/139</link>
<guid>https://thekeralajournal.com/139</guid>
<description><![CDATA[ യുവതിയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687d8bea820f8.jpg" length="38538" type="image/jpeg"/>
<pubDate>Mon, 21 Jul 2025 06:08:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലം സ്വദേശി അഖിലയാണ് മരിച്ചത്.</p>
<p>വിവാഹം കഴിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതായി കണക്കാക്കുന്നത് </p>
<p> കൊലപാതക ശേഷം നേരിയമംഗലം സ്വദേശിയായ പ്രതി  സുഹൃത്തുക്കളെ വീഡിയോ കോൾ ചെയ്തു കാണിക്കുകയും ചെയ്തു.പ്രതി പോലീസ് കസ്റ്റഡിയിലാണ്.</p>]]> </content:encoded>
</item>

<item>
<title>ശക്തമായ മഴ തുടരും</title>
<link>https://thekeralajournal.com/138</link>
<guid>https://thekeralajournal.com/138</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687c7ae5e776b.jpg" length="81446" type="image/jpeg"/>
<pubDate>Mon, 21 Jul 2025 05:57:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാസർകോട് മുതൽ എറണാകുളം വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..</p>
<p>കനത്ത മഴയെ തുടർന്ന് മലയോര ജില്ലകളിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.അതിനോടൊപ്പം തന്നെ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് ജൂലായ് 22 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്</title>
<link>https://thekeralajournal.com/136</link>
<guid>https://thekeralajournal.com/136</guid>
<description><![CDATA[ 8000 സ്വകാര്യ ബസുകള്‍ നിരത്തിലിറങ്ങില്ല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687d1f04bbd25.jpg" length="157576" type="image/jpeg"/>
<pubDate>Sun, 20 Jul 2025 22:23:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജൂലായ് 22 മുതല്‍ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്. സ്വകാര്യ ബസുടകളുടെ സംഘടനകളുമായി നടന്ന മന്ത്രിതല ചർച്ചയില്‍ തീരുമാനമാകാത്തതിനെ തുടർന്നാണ് അനിശ്ചിത കാല പണിമുടക്കിലേക്ക് പോയതെന്ന് സംയുക്ത സമര സമിതി വ്യക്തമാക്കി.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6876facf5c46d.jpg" alt=""></p>
<p>ഏറെ നാളുകളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന ദീർഘദൂര സർവീസുകളുടെ പെർമിറ്റുകള്‍ അതേപടി യഥാസമയം പുതുക്കി നല്‍കുക, വിദ്യാർഥികളുടെ യാത്രാനിരക്കു കാലാനുസൃതമായി വർധിപ്പിക്കുക, ബസ് തൊഴിലാളികള്‍ക്കു പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി പിൻവലിക്കുക, ഇ-ചലാൻ വഴി അമിത പിഴ ഈടാക്കുന്നത് അവസാനിപ്പിക്കുക, ബസുകളില്‍ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ബസുടമകളുടെ ആവശ്യങ്ങള്‍ക്കു പരിഹാരം കാണാത്ത സാഹചര്യത്തിലാണ് സ്വകാര്യ ബസുകള്‍ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുന്നത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്ത് വരും ദിവസങ്ങളിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്</title>
<link>https://thekeralajournal.com/135</link>
<guid>https://thekeralajournal.com/135</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687c7ae5e776b.jpg" length="81446" type="image/jpeg"/>
<pubDate>Sun, 20 Jul 2025 22:19:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>9 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വരും മണിക്കൂറുകളില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.</p>
<p></p>
<p>ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ ആയി കണക്കാക്കുന്നത്.</p>
<p></p>
<p>മഴയോടൊപ്പം തന്നെ സംസ്ഥാനത്ത് അതിശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട് എന്നാണ് മുന്നറിയിപ്പുള്ളത്. ഇതോടൊപ്പം തന്നെ കേരളതീരത്ത് ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687921e9ae03d.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ശബരിമലയിൽ താൽക്കാലിക ജീവനകാരെ നിയമിക്കുന്നു</title>
<link>https://thekeralajournal.com/130</link>
<guid>https://thekeralajournal.com/130</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687ceec6d44d6.jpg" length="81027" type="image/jpeg"/>
<pubDate>Sun, 20 Jul 2025 18:58:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊല്ലവർഷം 1201(2025-26) മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ എന്നീ ദേവസ്വങ്ങളിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു.</p>
<p>18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട പുരുഷന്മാർക്ക് അപേക്ഷിക്കാം. 650 രൂപ ദിവസ വേതനം, താമസ സൗകര്യം, ഭക്ഷണം എന്നിവ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകും. അപേക്ഷകർ മെഡിക്കൽ സർട്ടിഫിക്കറ്റ് ,ഹെൽത്ത് കാർഡ് എന്നിവ ഹാജരാക്കണം.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687ceed4cc81f.jpg" alt=""></p>
<p>അപേക്ഷ ഫോറത്തിന്റെ മാതൃക www.travancoredevaswomboard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷകൾ ചീഫ് എഞ്ചിനീയർ, തിരുവിതാംകൂർ ദേവസ്വം ബോർഡ്, നന്ദൻകോട് തിരുവനന്തപുരം എന്ന വിലാസത്തിലോ tdbsabdw@gmail.com എന്ന ഇ മെയിൽ ഐഡിയിലോ 2025 ഓഗസ്റ്റ് 16 വൈകിട്ട് 5 മണിക്ക് മുൻപായി ലഭിക്കണം.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687b7c6363209.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കണ്ണൂരില്‍ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മ മരിച്ചു; കുഞ്ഞിനായി തെരച്ചില്‍</title>
<link>https://thekeralajournal.com/122</link>
<guid>https://thekeralajournal.com/122</guid>
<description><![CDATA[ കണ്ണൂർ ചെമ്ബല്ലിക്കുണ്ട് രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ അമ്മയുടെ മൃതദേഹം ലഭിച്ചു. പ്രദേശവാസിയായ റിമ എന്ന യുവതിയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687ca4bd5c1b3.jpg" length="72150" type="image/jpeg"/>
<pubDate>Sun, 20 Jul 2025 13:42:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാത്രി ഒരു മണിയോടെയാണ് സംഭവമുണ്ടായത്. യുവതി സ്കൂട്ടറിൽ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടതും  പൊലീസില്‍ വിവരമറിയിച്ചതും.</p>
<p>നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് അമ്മയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യക്ക് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c86f173c1f.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇന്നും നാളെയും റെഡ് അലർട്ട് ഇല്ല</title>
<link>https://thekeralajournal.com/118</link>
<guid>https://thekeralajournal.com/118</guid>
<description><![CDATA[ എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിലവിൽ ഓറഞ്ച് അലർട്ട്  നിലനിൽക്കുന്നുണ്ട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687c7ae5e776b.jpg" length="81446" type="image/jpeg"/>
<pubDate>Sun, 20 Jul 2025 10:43:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>കേരളത്തില്‍ ഇന്നു വരെ 12 ശതമാനം മഴക്കുറവുണ്ട്. ഇത് സാങ്കേതികമായി സാധാരണ മഴയായാണ് കണക്കാക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് ഇടുക്കി, വയനാട ജില്ലകളില്‍ ഇപ്പോഴും മഴക്കുറവാണ്.</p>
<p><strong>മലങ്കര ഷട്ടര്‍ തുറക്കും</strong></p>
<p>തുടര്‍ച്ചയായ കനത്ത മഴയും മൂലമറ്റം പവര്‍ഹൗസില്‍ നിന്നുള്ള നീരൊഴുക്കും കാരണം മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് സുരക്ഷിതമായി ക്രമീകരിക്കുന്നതിനായി ഷട്ടറുകള്‍ ഘട്ടം ഘട്ടമായി 200 സെ.മീ വരെ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നും എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6873a9c52392e.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>തീവ്ര &#45; ന്യൂനമർദം: പെരുമഴ പെയ്യും.</title>
<link>https://thekeralajournal.com/%E0%B4%A4%E0%B5%80%E0%B4%B5%E0%B5%8D%E0%B4%B0-%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A8%E0%B4%AE%E0%B5%BC%E0%B4%A6%E0%B4%82-%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%B4-%E0%B4%AA%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%A4%E0%B5%80%E0%B4%B5%E0%B5%8D%E0%B4%B0-%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%A8%E0%B4%AE%E0%B5%BC%E0%B4%A6%E0%B4%82-%E0%B4%AA%E0%B5%86%E0%B4%B0%E0%B5%81%E0%B4%AE%E0%B4%B4-%E0%B4%AA%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ കാലാവസ്ഥ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6876fd2173cad.jpg" length="619288" type="image/jpeg"/>
<pubDate>Fri, 18 Jul 2025 20:46:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202507/image_870x_6874bd374ce05.jpg" alt=""></p>
<p>തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ 21 വരെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്</p>]]> </content:encoded>
</item>

<item>
<title>സ്കൂളുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കണം; ദുരന്തത്തിന്റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണം ; രാഹുൽ ഗാന്ധി</title>
<link>https://thekeralajournal.com/109</link>
<guid>https://thekeralajournal.com/109</guid>
<description><![CDATA[ കൊല്ലം തേവലക്കരയിൽ‌ ഷോക്കേറ്റ് വിദ്യാർഥിയായ മിഥുൻ മരിച്ച സംഭവത്തിലാണ് രാഹുലിന്റെ പ്രതികരണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687a647f5862f.jpg" length="70659" type="image/jpeg"/>
<pubDate>Fri, 18 Jul 2025 20:43:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>‘‘ആറ് വർഷം മുൻപ്, ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് ഒരു പെൺകുട്ടി മരിച്ചതിനെത്തുടർന്ന്, സ്കൂളുകളിൽ സമഗ്രമായ അടിസ്ഥാന സൗകര്യ ഓഡിറ്റ് നടത്തണമെന്ന് ആവശ്യപ്പെട്ട് ഞാൻ കേരള മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. കൊല്ലത്ത് ഒരു സ്കൂളിൽ വൈദ്യുതി ലൈനിൽ നിന്ന് വൈദ്യുതാഘാതമേറ്റ് 13 വയസ്സുള്ള മിഥുൻ മനുവിന്റെ ജീവൻ നഷ്ടപ്പെട്ടത് എന്നെ വളരെയധികം വേദനിപ്പിക്കുന്നു. ഇത്തരമൊരു സങ്കൽപ്പിക്കാനാവാത്ത നഷ്ടം ഒരു രക്ഷിതാവിനും ഉണ്ടാകരുത്. ഓരോ കുട്ടിക്കും സുരക്ഷിതമായ പഠന അന്തരീക്ഷത്തിനുള്ള അവകാശമുണ്ട്’’ – രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687b0e7449d24.jpg" alt=""></p>]]> </content:encoded>
</item>

</channel>
</rss>