<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കോട്ടയം</title>
<link>https://thekeralajournal.com/rss/category/കോട്ടയം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കോട്ടയം</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി</title>
<link>https://thekeralajournal.com/2043</link>
<guid>https://thekeralajournal.com/2043</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:21:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാനാര്‍ഥികളുടേതായി 16 പത്രികകള്‍ തള്ളപ്പെട്ടു.</p>
<p>ജില്ലയില്‍ ആകെ സമര്‍പ്പിക്കപ്പെട്ടത് 120 നാമനിര്‍ദേശ പത്രികകളാണ്. നിലവില്‍ 62 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.</p>
<p>മാര്‍ച്ച് 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും അവരുടെ ഏജന്റുമാരും സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന ക്യാമ്പ്, ലോഗോ പ്രകാശനം നടന്നു..</title>
<link>https://thekeralajournal.com/2014</link>
<guid>https://thekeralajournal.com/2014</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bebe7ee840d.jpg" length="106294" type="image/jpeg"/>
<pubDate>Sat, 21 Mar 2026 22:11:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:- കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം തേക്കടിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ലോഗോ പ്രകാശനം നിർവഹിച്ചു. കേരള ചിത്രകലാപരിഷത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 11 12 തീയതികളിൽ തേക്കടിയിൽ വച്ച്, പെരിയാർ ടൈഗർ റിസർവിന്റെ  സഹകരണത്തോടെയാണ് സംസ്ഥാന സമ്മേളനവും  ചിത്രകലാ ക്യാമ്പും നടക്കുന്നത്.. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം ചിത്രകാരന്മാരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചിത്രകാരന്മാരുടെ ഏകദിന ക്യാമ്പും കുമളിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, മുഖ്യപ്രഭാഷണം നടത്തി. KCP ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ എം, ക്യാമ്പ് കോർഡിനേറ്റർ ഫ്രസ്കോ മുരളി, ജോ: സെക്രട്ടറി ശ്രീകാന്ത്, എന്നിവർ സംസാരിച്ചു. ചിത്രകാരായ മനോജ് മൂന്നാർ, ആർട്ടിസ്റ്റ് ലേഖ, ബിനോയ് മാവടി, ഫാ സാബു മന്നാടാ, അരുൺ ഇരട്ടയാർ, അർട്ടിസ്റ്റ് ജോസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69beca15e88cc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അബ്ദുൽ റസാഖിന്</title>
<link>https://thekeralajournal.com/1814</link>
<guid>https://thekeralajournal.com/1814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699dd5411c021.jpg" length="48344" type="image/jpeg"/>
<pubDate>Tue, 24 Feb 2026 22:13:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ഏർപ്പെടുത്തിയ ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2023, അന്താരാഷ്ട്ര വോളിബോൾ താരവും പരിശീലകനും സംഘാടകനുമായ P. S. അബ്ദുൽ റസാഖ് നാണ് ലഭിച്ചത്.</p>
<p>ഒളിംപ്യൻ സുരേഷ് ബാബുയുടെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്‌കാരം, കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്.</p>
<p>കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി സ്വദേശിയായ അബ്ദുൽ റസാഖ് ദേശീയ-അന്തർദേശീയ തലങ്ങളിൽ വോളിബോളിന് നൽകിയ ദീർഘകാല സേവനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.</p>
<p>രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/1748</link>
<guid>https://thekeralajournal.com/1748</guid>
<description><![CDATA[ കേരള ജേർണൽ മാർക്കറ്റിംഗ് ഹെഡ് ഗിരീശൻ നായരുടെ സഹോദരൻ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699275408bf20.jpg" length="40234" type="image/jpeg"/>
<pubDate>Mon, 16 Feb 2026 07:09:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശ്ശേരി: തെങ്ങണ കണ്ണംചിറയിൽ ധനലക്ഷ്മി നിവാസിൽ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി.</p>
<p>സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>
<p>കേരളാ ജേർണൽ മാർക്കറ്റിംഗ് ഹെഡ്, ഗിരീശൻ നായരുടെ സഹോദരനാണ്.</p>]]> </content:encoded>
</item>

<item>
<title>‘ഓർമ്മവസന്തം – സീസൺ 4’ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു</title>
<link>https://thekeralajournal.com/1576</link>
<guid>https://thekeralajournal.com/1576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6977726f7b321.jpg" length="115234" type="image/jpeg"/>
<pubDate>Mon, 26 Jan 2026 19:26:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റും സാമൂഹികബോധമുള്ള ചിത്രകാരനുമായിരുന്ന ആർട്ടിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാർത്ഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘ഓർമ്മവസന്തം – സീസൺ 4’ കുട്ടികളുടെ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു. കോട്ടയം സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് അദ്ദേഹം പുരസ്കാരങ്ങൾ വിതരണം ചെയ്തു.</p>
<p>‘കാർട്ടൂൺ കലയും തോമസ് ആന്റണിയും’ എന്ന വിഷയത്തിൽ നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ, സാമൂഹിക യാഥാർത്ഥ്യങ്ങളെ ശക്തമായി കലാഭാഷയിൽ അവതരിപ്പിച്ച ചിത്രകാരനായിരുന്നു തോമസ് ആന്റണി എന്നും, അദ്ദേഹത്തിന്റെ കലാപാരമ്പര്യം പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>തോമസ് ആന്റണിയുടെ ഓർമ്മദിനാചരണം വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും, രണ്ട് ദിവസങ്ങളിലായി കാർട്ടൂൺ–കാരിക്കേച്ചർ പ്രദർശനങ്ങൾ, മാധ്യമ സെമിനാറുകൾ, കലാ സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും സംഘാടകർ അറിയിച്ചു.</p>
<p>കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറർ അനിൽകുമാർ കെ.ജി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, തോമസ് ആന്റണിയുടെ ഭാര്യ മോളമ്മ തോമസ്, മകൻ ഉല്ലാസ് തോമസ്, ജില്ലാ പ്രസിഡന്റ് ഫാദർ റോയി എം. തോട്ടം, പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, കാർട്ടൂണിസ്റ്റുകളായ സുഭാഷ് കല്ലൂർ, പീറ്റർ, സി.എം.എസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത്, ജില്ലാ സെക്രട്ടറി ഉഷ കുമാരി എന്നിവർ സംസാരിച്ചു.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് ബാലകലാകാരന്മാർ പങ്കെടുത്ത മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5000 രൂപ, രണ്ടാം സമ്മാനമായി 3000 രൂപ, മൂന്നാം സമ്മാനമായി 2000 രൂപ വീതം ക്യാഷ് പ്രൈസും മൊമെന്റോയും വിതരണം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6977727fe66d7.jpg" alt=""></p>
<p>മത്സര വിജയികൾ</p>
<p>കാർട്ടൂൺ മത്സരം (ക്ലാസ് 9–12):</p>
<p>ഒന്നാം സ്ഥാനം: അഭിജിത്ത് ബെന്നി (കോട്ടയം)</p>
<p>രണ്ടാം സ്ഥാനം: ഗോവിന്ദ് പി.എ. (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: ദേവാംഗന എ. (കോഴിക്കോട്)</p>
<p>ചിത്രരചന (ക്ലാസ് 2–5):</p>
<p>ഒന്നാം സ്ഥാനം: ദേവയാൻ (തൃശ്ശൂർ)</p>
<p>രണ്ടാം സ്ഥാനം: വി.എസ്. ഗംഗഭദ്ര (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: തരുൺ ആർ. (കോട്ടയം)</p>
<p>ചിത്രരചന (ക്ലാസ് 6–10):</p>
<p>ഒന്നാം സ്ഥാനം: ജി. കാർത്തീഷ് (തൃശ്ശൂർ)</p>
<p>രണ്ടാം സ്ഥാനം: വി.എസ്. അനഞ്ജു (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: തീർത്ഥ എസ്. (ആലപ്പുഴ)</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലകലാകാരന്മാരുടെ സജീവ പങ്കാളിത്തവും കലയുടെ സാമൂഹിക പ്രസക്തി ഉയർത്തിക്കാട്ടിയ ഉള്ളടക്കങ്ങളും കൊണ്ട് ‘ഓർമ്മവസന്തം – സീസൺ 4’ ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിച്ച് മലങ്കര ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/1497</link>
<guid>https://thekeralajournal.com/1497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_696dba91893b1.jpg" length="145573" type="image/jpeg"/>
<pubDate>Mon, 19 Jan 2026 10:29:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച മലങ്കര ഓർത്തഡോക്സ് സഭയിലെ  സഭാംഗങ്ങളെ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുമോദിച്ചു.</p>
<p>മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജനുവരി 18-ന് വൈകുന്നേരം 3 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>സഭയുടെയും സമൂഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യ സംവിധാനത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സഭാംഗങ്ങളുടെ വിജയം അഭിമാനകരമാണെന്ന് കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഉത്തരവാദിത്വത്തോടെ നിറവേറ്റാൻ വിജയികൾ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾ, വൈദിക പ്രമുഖർ, സഭാ സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരള റൈസ് ഉടൻ വിപണിയിൽ.</title>
<link>https://thekeralajournal.com/1377</link>
<guid>https://thekeralajournal.com/1377</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695e2b6587cf8.jpg" length="140181" type="image/jpeg"/>
<pubDate>Wed, 07 Jan 2026 15:17:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-നെല്ല് സംഭരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 'കേരള റൈസ്' എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുന്നു. നിലവിലെ പി.ആർ.എസ് (PRS) വായ്പാ രീതി ഒഴിവാക്കി, പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നൽകുന്ന രീതിയാണിത് നടപ്പിലാക്കുന്നത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കർഷക കേന്ദ്രീകൃതമായ ഈ പുതിയ ദ്വിതല സംഭരണ മാതൃകയ്ക്ക് അംഗീകാരം നൽകിയത്. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റൽ പോർട്ടലിന്റെ മേൽനോട്ടത്തിലും വരാനിരിക്കുന്ന സീസൺ മുതൽ തന്നെ ഈ പുതിയ സംവിധാനം നിലവിൽ വരും.</p>]]> </content:encoded>
</item>

<item>
<title>പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ</title>
<link>https://thekeralajournal.com/1357</link>
<guid>https://thekeralajournal.com/1357</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695c63c55d0a8.jpg" length="50933" type="image/jpeg"/>
<pubDate>Tue, 06 Jan 2026 06:52:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു.</p>
<p>പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യം AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു</p>
<p></p>]]> </content:encoded>
</item>

<item>
<title>രണ്ടു കോടിയിലധികം ആളുകൾ നമ്മുടെ കൊച്ചു കേരളം കണ്ടു മടങ്ങി... ചരിത്രനേട്ടം..</title>
<link>https://thekeralajournal.com/1327</link>
<guid>https://thekeralajournal.com/1327</guid>
<description><![CDATA[ സ്വന്തം ലേഖകൻ.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6957d52d8caef.jpg" length="77913" type="image/jpeg"/>
<pubDate>Fri, 02 Jan 2026 19:59:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം വീണ്ടും മാറുകയാണ്. 2025 സെപ്റ്റംബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1.85 കോടി സഞ്ചാരികളാണ് നമ്മുടെ നാടിന്റെ സൗന്ദര്യം നുകരാൻ എത്തിയത്. ഒക്ടോബർ ഒന്നു മുതൽ  ഡിസംബർ മുപ്പത്തി ഒന്നുവരെയുള്ള  കണക്കെടുത്താൽ അത് രണ്ടു കോടിയോളം  വരുമെന്ന് കണക്കുകൾ പറയുന്നു. ആഗോള ടൂറിസം ഭൂപടത്തിൽ കേരളം ഒരു തരംഗമായി മാറുന്നു എന്നതിന്റെ തെളിവാണിത്.</p>]]> </content:encoded>
</item>

<item>
<title>ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ഓണം ബംബർ തട്ടിയെടുത്തു</title>
<link>https://thekeralajournal.com/989</link>
<guid>https://thekeralajournal.com/989</guid>
<description><![CDATA[ പത്തോളം ലോട്ടറിയാണ് തട്ടിയെടുത്തത്. സംഭവം കോട്ടയം നഗരത്തിൽ ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Fri, 19 Sep 2025 06:38:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ജംഗ്ഷന് മുമ്പിലുള്ള ഫുട്പാത്തിൽ ലോട്ടറി വില്പന നടത്തുന്ന ആന്ധ്ര സ്വദേശിയിൽ നിന്നുമാണ് ലോട്ടറി തട്ടിയെടുത്തത്.</p>
<p>ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് സംഭവം. ലോട്ടറി വാങ്ങിയതിനു ശേഷം പണം എടിഎമ്മിൽ നിന്നും എടുത്തു നൽകാമെന്നും പറഞ്ഞ് തട്ടിപ്പുകാരൻ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.</p>
<p>കോട്ടയം നഗരത്തിൽ ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവം അടുത്തുതന്നെയാണ് നടന്നത്.അതിനിടയിലാണ് ഇന്നലെ ഓണം ബംബർ തട്ടിയെടുത്ത സംഭവവും</p>
<p>കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാര്‍ഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ സോണല്‍ മീറ്റിംഗ് നടന്നു</title>
<link>https://thekeralajournal.com/962</link>
<guid>https://thekeralajournal.com/962</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:28:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : കാർഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ കോട്ടയം സോണല്‍ മീറ്റിംഗ് നടത്തി.പാലാ ബേസ് ഇലവൻ കണ്‍വെൻഷൻ സെന്ററി ല്‍ നടന്ന പരുപാടികൾ കാഞ്ഞിരപ്പള്ളി മുൻ രൂപത അദ്ധ്യക്ഷൻ മാർ മാത്യു അറക്കല്‍ ഉദ്ഘാടനം ചെയ്തു</p>
<p>ഫെഡറേഷൻ ചെയർമാൻ സ്റ്റനി പൊത്തന്റെ അദ്ധ്യക്ഷത വഹിച്ചു. എം. പിമാരായ മാരായ ശ്രീ ഫ്രാൻസിസ് ജോർജ്,ജോസ് കെ മാണി , മാണി സി കാപ്പൻ എം.എല്‍.എ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വ്യാജ പരസ്യം : സ്വർണക്കടക്ക് പിഴ</title>
<link>https://thekeralajournal.com/959</link>
<guid>https://thekeralajournal.com/959</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:08:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി.</p>
<p>കൂരോപ്പട സ്വദേശി ലിൻസി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2024 ജൂൺ 25-ന് പഴയ സ്വർണം നൽകി 36,200 രൂപ വില വരുന്ന പാദസരം വാങ്ങിയെങ്കിലും, ഒരു മാസത്തിനുള്ളിൽ അത് പൊട്ടിപ്പോയി. ജ്വല്ലറിയോട് സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് പരാതി.</p>
<p>കമ്മീഷനു സമർപ്പിച്ച അപ്രൈസർ റിപ്പോർട്ടിൽ നിർമാണത്തിലെ പിഴവാണ് പൊട്ടിപ്പോകാൻ കാരണമെന്ന് വ്യക്തമാക്കി.</p>
<p>"പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം കണ്ടായിരുന്നു യുവതി സ്വർണം വാങ്ങിയിരുന്നത്.</p>
<p>പാദസരത്തിന് നൽകിയ 36,200 രൂപ പലിശയോടെ തിരികെ നൽകി,നഷ്ടപരിഹാരമായി 10,000 രൂപയും,കോടതി ചെലവിനായി 2,000 രൂപയും നൽകണം എന്നാണ് കമ്മീഷൻ വിധി</p>
<p>ഒപ്പം "പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണം എന്നും ഉത്തരവിൽ പറയുന്നു.</p>
<p>കമ്മീഷൻ പ്രസിഡന്റായി അഡ്വ. എസ്. മനുലാൽ, അംഗങ്ങളായി അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഇടക്കുന്നത്ത് നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/942</link>
<guid>https://thekeralajournal.com/942</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Sun, 14 Sep 2025 22:13:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവും പാറത്തോട് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും നടന്നു.</p>
<p>സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.</p>
<p>പാറത്തോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും, ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇടക്കുന്നം കേന്ദ്രം നവീകരിച്ചത്.</p>
<p>ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55 ലക്ഷം രൂപ ചെലവിലാണ് പാറത്തോട് മെയിൻ സെന്ററിന്റെ കെട്ടിടം നിർമിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c6f0b8dce12.jpg" alt=""></p>
<p>പരിപാടിയിൽ എം.പി ആൻറോ ആൻറണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മെഡിക്കൽ കോളേജ് : അഞ്ചാം നിലയിൽ നിന്ന് ചാടിയ 27 കാരൻ മരിച്ചു.</title>
<link>https://thekeralajournal.com/934</link>
<guid>https://thekeralajournal.com/934</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Sun, 14 Sep 2025 06:45:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടിയ 27കാരൻ മരിച്ചു.</p>
<p>ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുകയായിരുന്നു.</p>
<p>എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്</p>]]> </content:encoded>
</item>

<item>
<title>അയ്മനം ആമ്പല്‍ വസന്തം, കനാല്‍ ടൂറിസം ഫെസ്റ്റ്; ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/901</link>
<guid>https://thekeralajournal.com/901</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Fri, 12 Sep 2025 04:11:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തില്‍ നിറഞ്ഞു നിൽക്കുന്ന ആമ്പല്‍ വസന്തത്തിൻ്റെ ഭാഗമായ കനാൽ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും</p>
<p>മൂന്നുദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം രാവിലെ ഒൻപതു മണിക്ക് തുറമുഖ, സഹകരണ,ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c30932cb087.jpg" alt=""></p>
<p>അയ്മനം ഗ്രാമപഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനും റെസിഡന്‍സ് അസോസിയേഷനുകൾ , പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക കൂട്ടായ്മ എന്നിവരുമായി ചേര്‍ന്നാണ് ടൂറിസം ഉത്‌സവം ഒരുക്കുന്നത്.</p>
<p>ഫെസ്റ്റിന്റെ ഭാഗമായി നാടന്‍ കലാകായിക മത്‌സരങ്ങള്‍, ആമ്പല്‍ ജലയാത്ര, കയാക്കിങ്ങ്, കുട്ടവഞ്ചി -ശിക്കാരി വള്ളയാത്ര, നാടന്‍ ഭക്ഷ്യമേള, വലവീശല്‍ മത്സരം, ഓലമെടയല്‍ മത്സരം, എട്ടുകളി, പകിടകളി മത്സരങ്ങള്‍ എന്നിവയും വീട്ടമ്മമാര്‍ക്കായി രുചിക്കൂട്ട് പാചക മത്സരവും ഒരുക്കിയിട്ടുണ്ട്. </p>
<p>ശിക്കാരി വള്ളത്തിലും, ചെറുവള്ളങ്ങളിലും, ബോട്ടിലും പുത്തൂക്കരിയില്‍ നിന്ന് ചീപ്പുങ്കലിലേക്ക് യാത്രയും ഒരുക്കിയിട്ടുണ്ട്. കനാല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കയറുപിരി, തെങ്ങുകയറ്റം , ഓലമെടയല്‍, പാ നെയ്ത്ത്, മീന്‍പിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാനും അവസരമുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കുത്തേറ്റു</title>
<link>https://thekeralajournal.com/714</link>
<guid>https://thekeralajournal.com/714</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68adf6db1c0e5.jpg" length="141903" type="image/jpeg"/>
<pubDate>Wed, 27 Aug 2025 05:08:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലായിൽ ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കടന്നൽ കുത്തേറ്റു</p>
<p>പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഓണാഘോഷത്തിനിടയിലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്.</p>
<p>കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം</p>]]> </content:encoded>
</item>

<item>
<title>കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം</title>
<link>https://thekeralajournal.com/644</link>
<guid>https://thekeralajournal.com/644</guid>
<description><![CDATA[  ]]></description>
<enclosure url="" length="141903" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:02:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയൻ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തിൽ നടന്ന വാക്കുതർക്കമാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്.</p>
<p>ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധം ഉണ്ടായി.</p>
<p>തുടർന്ന് നേതാക്കൾ പോലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചിറക്കി. കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. കൗണ്ടിംഗ് ഹാളിനു മുന്നിൽ എസ്എഫ്ഐ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി  ചുമതലയേറ്റു</title>
<link>https://thekeralajournal.com/511</link>
<guid>https://thekeralajournal.com/511</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cc49f0f7d8.jpg" length="90606" type="image/jpeg"/>
<pubDate>Wed, 13 Aug 2025 22:30:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു.</p>
<p>2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. </p>
<p> പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടർ, നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.</p>]]> </content:encoded>
</item>

<item>
<title>അന്യസംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ കേരളത്തിലേക്ക്.. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.</title>
<link>https://thekeralajournal.com/506</link>
<guid>https://thekeralajournal.com/506</guid>
<description><![CDATA[ സൂക്ഷിച്ചോളൂ.. നമ്മൾ ഉയോഗിക്കുന്നത് യഥാർത്ഥ വെളിച്ചെണ്ണ ആവണമെന്നില്ല.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cb5b538d72.jpg" length="104861" type="image/jpeg"/>
<pubDate>Wed, 13 Aug 2025 21:27:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതായി സംശയിക്കുന്ന, മായം കലർന്ന വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യ എണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിഗീതം കോക്കനട്ട് ഓയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 6500 ലിറ്റർ എണ്ണ പിടികൂടിയത്.</p>
<p>അധികൃതരുടെ വിവരമനുസരിച്ച്, തെറ്റായ ലേബലിംഗും തെറ്റായ വിവരങ്ങൾ നൽകി വിൽപ്പനയ്ക്കായി കൊണ്ടുവന്നതുമാണ് കണ്ടെത്തിയത്. എണ്ണ കുപ്പികളിലാക്കി ചില്ലറ വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുമുമ്പ്, പ്രത്യേക നിരീക്ഷണത്തിൽ നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.</p>
<p>സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി എൻഎബിഎൽ അംഗീകൃത ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോൾഹരിപ്പാട് സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബികആലപ്പുഴ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്,ചെങ്ങന്നൂർ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ശരണ്യ</p>
<p>സംസ്ഥാനത്താകെ മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി</p>]]> </content:encoded>
</item>

<item>
<title>ഇന്ന് ലോക സംസ്‌കൃത ദിനം..</title>
<link>https://thekeralajournal.com/442</link>
<guid>https://thekeralajournal.com/442</guid>
<description><![CDATA[ പ്രത്യേക റിപ്പോർട്ട്:- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68969c554dba0.jpg" length="159891" type="image/jpeg"/>
<pubDate>Sat, 09 Aug 2025 06:27:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-ലോകത്തിലെ ഏറ്റവും പുരാതനവും മനോഹരവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. പൗരാണിക ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ നിധികളില്‍ ഒന്ന്.സംസ്‌കൃതം അറിയാമെങ്കില്‍ ഭാരതീയ ഭാഷകള്‍ പഠിക്കുന്നത് എളുപ്പമാണ്. കാരണം അതില്‍ ഭൂരിഭാഗവും സംസ്‌കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്, അതിനാല്‍ അവയ്‌ക്ക് ധാരാളം സമാനതകളുണ്ട്. ദാക്ഷിണാത്യ ഭാഷകളില്‍ മിക്കതും തത്സമവും തത്ഭവവുമായ സംസ്‌കൃത വാക്കുകളാല്‍ സമൃദ്ധമാണെന്ന് മനസിലാക്കാം.</p>
<p>ഭാഷകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന സംസ്‌കൃതത്തിന് ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ഘടനയില്‍ സവിശേഷ സ്ഥാനമുണ്ട്. ധാര്‍മികാചാരങ്ങള്‍, ക്ലാസിക്ക് കലകള്‍, പണ്ഡിതോചിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രതിധ്വനിക്കുന്ന സംസ്‌കൃതം വളരെ സജീവമായി ആധുനികകാലത്തും തുടരുന്നു. ദേവ ഭാഷ എന്നും അറിയപ്പെടുന്നു, ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയായതിനാല്‍ ഈ ഭാഷ സാര്‍വ്വജനീനമാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയ ധാര്‍മികഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് സംസ്‌കൃതത്തിലാണ് . ഭാരതത്തിലെ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം രസതന്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുടെ ഭാഷയായിരുന്നു സംസ്‌കൃതം. പരമ്ബരാഗത വിദ്യാഭ്യാസ സമ്ബ്രദായമായി വിദ്യാലയങ്ങളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നുവെങ്കിലും ബ്രിട്ടീഷുകാര്‍ ഔപചാരികമായി പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസ സംപ്രദായം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അത് പാര്‍ശ്വവത്കരിക്കപ്പെട്ടു.</p>
<p></p>
<p>ദാര്‍ശനിക, സാഹിത്യ പാരമ്ബര്യങ്ങളുടെ അടിത്തറ</p>
<p></p>
<p>സംസ്‌കൃതഭാഷയുടെ പ്രാധാന്യം കേവലം ഭാഷാപരമായ മൂല്യത്തെ മറികടന്ന് ഭാരതത്തിന്റെ ദാര്‍ശനിക, സാഹിത്യ പാരമ്ബര്യങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നു. ആധുനിക ഭാഷകള്‍ ചാനല്‍ സംസ്്കൃതിയിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇന്നത്തെ ലോകത്ത്, സംസ്്കൃതത്തിന്റെ ശാശ്വതമായ പ്രസക്തി തിരിച്ചറിയുകയും ഈ പുരാതന നിധി സംരക്ഷിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യേണ്ടതും അത്യാവശ്യമായി വന്നിരിക്കുകയാണ്. ധാര്‍മിക മൂല്യങ്ങള്‍ നിറഞ്ഞ ഈ ഭാഷ കഴിയുന്നത്ര ആളുകളും വിദ്യാര്‍ത്ഥികളും പഠിക്കുകയും പഠിപ്പിക്കുകയും മനസിലാക്കുകയും വേണം. കാരണം ഇത് സമൂഹത്തിന്റെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയാണ്. സംസ്‌കൃതഭാഷയുടെ ശബ്ദങ്ങള്‍ മധുരവും ലളിതവുമാണ്. ഭാരതത്തില്‍ മൈസൂരില്‍നിന്നും 1970 മുതല്‍ സുധര്‍മ്മ എന്ന പേരില്‍ ഒരു സംസ്‌കൃത ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. 1980-മുതല്‍ കേരളത്തില്‍ നിന്നും ആദ്യമായി ഭാരതമുദ്ര എന്ന സമ്ബൂര്‍ണ്ണ സംസ്‌കൃതമാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമേ, വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കി ഭുവനമുദ്ര എന്ന പേരില്‍ ഒരു ദ്വൈവാരികാസംസ്‌കൃതപത്രവും പ്രസിദ്ധീകരിച്ചിരുന്നു. സംസ്‌കൃതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ കോഴിക്കോട് നിന്ന് രസന എന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു. 1994 സെപ്തംബര്‍ മുതല്‍ സംസ്‌കൃതഭാരതി സംഭാഷണസന്ദേശമെന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു.</p>
<p></p>
<p>കൂടാതെ, ഭരതനാട്യം, കര്‍ണാടക സംഗീതം തുടങ്ങിയ ക്ലാസിക്കല്‍ കലകള്‍ക്കനുസൃതമായി പുതിയ സംസ്‌കൃത രചനകള്‍ നിര്‍ബാധം തുടരുന്നു. ആധുനിക വിഷയങ്ങളില്‍ കഥകളും കാവ്യങ്ങളും നോവലുകളും ആധുനികകാലത്തും രൂപപ്പെടുന്നതിലൂടെ ഭാഷ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ആധുനിക പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും അതിന്റെ വ്യാകരണ കൃത്യതയ്‌ക്കും വിശാലമായ പദസഞ്ചയത്തിനും വേണ്ടി സംസ്‌കൃതത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. കമ്ബ്യൂട്ടേഷണല്‍ ഭാഷാശാസ്ത്രം, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളില്‍ അതിന്റെ മൂല്യം തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.</p>
<p></p>
<p>നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വലിയൊരു കലവറയാണ് ദേവഭാഷ. സംസ്‌കൃത സാഹിത്യത്തില്‍ എല്ലാത്തരം വിദ്യകളും അടങ്ങിയിരിക്കുന്നുവെന്ന് പറയുന്നത് വ്യക്തമാണ്. അതായത് ഭാരതീയ ശാസ്ത്രജ്ഞരായ ചരക, സുശ്രുത, ആര്യഭട്ട, വരാഹമിഹിര, ഭാസ്‌കര, സംഗമഗ്രാമമാധവ പ്രഭൃതികള്‍ അവരുടെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ രചിച്ചതിനാല്‍ അത്തരം ഗ്രന്ഥങ്ങളുടെ ആധികാരികവിജ്ഞാനം സ്വായത്തമാക്കുന്നതിന് സംസ്‌കൃത പരിജ്ഞാനം അനിവാര്യമാണ്. ഇന്നും നമ്മെ അതിശയിപ്പിക്കുന്നത് ഭാരതീയ നാഗരികതയുടെ പല അടിസ്ഥാനകഥകള്‍ക്കും അവയുടെ വേരുകള്‍ സംസ്‌കൃത സാഹിത്യത്തിലാണ് എന്നുള്ളതാണ്. ഭാരതീയേതിഹാസങ്ങളായ രാമായണത്തിലെ രാമന്റെയും സീതയുടെയും കഥ, മഹാഭാരതത്തിലെ സാഹോദര്യപരമായ ദുരന്തം, അല്ലെങ്കില്‍ കൃഷ്ണന്റെ കുട്ടിക്കാലം, ഭാഗവതപുരാണത്തിലെ ഗോപികളുമായുള്ള അദ്ദേഹത്തിന്റെ പ്രണയം തുടങ്ങിയവ. മിക്ക സംസ്‌കൃത സാഹിത്യങ്ങളും യഥാര്‍ത്ഥത്തില്‍ മനോഹരമായ സൂര്യോദയങ്ങള്‍, ഭയാനകമായ യുദ്ധങ്ങള്‍, മധുരമായ പ്രണയം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ്.</p>
<p></p>
<p>സംസ്‌കൃതത്തോടുള്ള താല്‍പര്യം ജ്വലിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അതിന്റെ കാലാതീതമായ സാഹിത്യമാണ്, പ്രത്യേകിച്ച്‌ നാടകങ്ങള്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ശൂദ്രകന്റെ മൃച്ഛകടികം എന്നിവ സംസ്‌കൃത നാടകത്തിന്റെ ആഴവും പ്രസക്തിയും പ്രദര്‍ശിപ്പിക്കുന്നു. സ്‌നേഹം, സ്വത്വം, വിധി എന്നിവയുടെ കഥയായ അഭിജ്ഞാന ശാകുന്തളം ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന സാര്‍വത്രിക മാനുഷിക വികാരങ്ങളെ ഉള്‍ക്കൊള്ളുന്നു. അതുപോലെ, മൃച്ഛകടികം സാമൂഹിക നീതി, സ്‌നേഹം, ധാര്‍മികത എന്നിവയുടെ പ്രമേയങ്ങളെ അഭിസംബോധന ചെയ്യുകയും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന ഒരു ആഖ്യാനം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ നാടകങ്ങള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമല്ല, ഇന്നും വായനക്കാരുമായി ഇടപഴകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാലാതീത കൃതികളായി വര്‍ത്തിക്കുന്നു.</p>
<p></p>
<p>ഈ കൃതികള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെ, വിവര്‍ത്തനത്തില്‍ പോലും, വ്യക്തികള്‍ക്ക് സംസ്‌കൃത സാഹിത്യത്തോട് ആഴത്തിലുള്ള വിലമതിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയും. ഈ പുതിയ താല്‍പര്യം പിന്നീട് ഭാഷ പഠിക്കുന്നതിലേക്ക് നയിക്കും. ധാര്‍മികതയേയും ആചാരങ്ങളെയും കുറിച്ച്‌ കൂടുതല്‍ ധാരണയുണ്ടാക്കുകയും ചെയ്യും. സംസ്‌കൃതം കേവലം ഒരു ഭാഷ എന്നതിലുപരി തത്ത്വചിന്ത, നിയമം, ശാസ്ത്രം, സാഹിത്യം, വ്യാകരണം, സ്വരശാസ്ത്രം, വ്യാഖ്യാനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്ന വൈജ്ഞാനിക തലമാണതിനുള്ളത്. നാസയുടെ അഭിപ്രായത്തില്‍, ഭൂമിയില്‍ സംസാരിക്കുന്ന ഏറ്റവും കൃത്യമായ ഭാഷ സംസ്‌കൃതമാണ്. ലോകത്തിലെ മറ്റേതൊരു ഭാഷയേക്കാളും കൂടുതല്‍ വാക്കുകള്‍ സംസ്‌കൃതത്തിലുണ്ട്; നിലവില്‍, സംസ്‌കൃത നിഘണ്ടുവില്‍ 102 കോടി 70 ലക്ഷം 50,000 വാക്കുകള്‍ ഉണ്ട്. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ നിറവേറ്റാനാവശ്യമായ ആധുനിക പദസംകേതങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ക്ഷമതയും സംസ്‌കൃതഭാഷക്ക് കൂടുതലാണ്. നാസ ശാസ്ത്രജ്ഞനായ റിക്ക് ബ്രിഗ്‌സ് തന്റെ പ്രബന്ധമായ സംസ്‌കൃതത്തിലെയും കൃത്രിമബുദ്ധിയിലെയും വിജ്ഞാന പ്രാതിനിധ്യം എന്ന പ്രബന്ധത്തില്‍ സംസ്‌കൃതം ഒരു കമ്ബ്യൂട്ടറിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഭാഷകളിലൊന്ന് എന്ന് ചര്‍ച്ച ചെയ്തതിട്ടുണ്ട്. കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിലും NLPയിലും (Natural Language Processing) സംസ്‌കൃതം വ്യാകരണപരമായിട്ടും ഘടനാപരമായിട്ടും ഏറ്റവും ശുദ്ധമായ ഭാഷ ആണെന്ന് കണക്കാക്കപ്പെടുന്നു. – പാണിനിയുടെ അഷ്ടാധ്യായി സൂത്രങ്ങളിലെ സാങ്കേതികത തന്നെ കമ്ബ്യൂട്ടര്‍ ഭാഷയുടെ അടിസ്ഥാനമാകാം. നാസയിലെ ചില ഗവേഷണങ്ങള്‍ പോലും സംസ്‌കൃതത്തെ machine-readable language ആയി വിശേഷിപ്പിച്ചു.</p>
<p></p>
<p>ധാര്‍മികതയുടെ പുനരുജ്ജീവനത്തിന്</p>
<p></p>
<p>വികാരം, സൗന്ദര്യം, സാഹിത്യ പ്രതിഭ എന്നിവയാല്‍ സമ്ബന്നമായ ഈ ലോകത്തെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സംസ്‌കൃതം പഠിക്കണം. ഭാരതീയ നാഗരികതയുടെ ശാസ്ത്രീയവും ദാര്‍ശനികവും പ്രായോഗികവുമായ വിജ്ഞാന സംവിധാനങ്ങളുടെ സമ്ബന്നതയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സംസ്‌കൃതം പഠനം. ലോകത്തിലെ ഏറ്റവും നല്ല ഘടനയുള്ളതും സംക്ഷിപ്തവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. സംസ്‌കൃത സാഹിത്യങ്ങളുടെ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ സമന്വയത്തിന്റെയും സ്വാംശീകരണത്തിന്റെയും സംസ്‌കാരമാണ്. മാനവികത, മനുഷ്യരാശിയുടെ ഐക്യം, മൂല്യങ്ങള്‍, സമാധാനം, പരസ്പര ധാരണ, വ്യക്തിയുടെയും സമൂഹത്തിന്റെയും യോജിച്ച വികസനം എന്നിവയാണ് സംസ്‌കൃത സാഹിത്യത്തിന്റെ സന്ദേശം. സമന്വയം, ഐക്യം, അനുരഞ്ജനം എന്നിവ സംസ്‌കൃത സംസ്‌കാരത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് ഭാരതത്തിന്റെ ധാര്‍മ്മികതയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. സംസ്‌കൃതം സംരക്ഷിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സ്‌കൂളുകളില്‍ സംസ്‌കൃത വിദ്യാഭ്യാസം ഉള്‍പ്പെടുത്തുക, അതിന്റെ സാഹിത്യത്തിന്റെ വിവര്‍ത്തനവും പൊരുത്തപ്പെടുത്തലും പ്രോത്സാഹിപ്പിക്കുക, ദൈനംദിന സാംസ്‌കാരിക സമ്ബ്രദായങ്ങളില്‍ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ സുപ്രധാന നടപടികളാണ്. അതിന്റെ ഭാവി വ്യാപ്തി തിരിച്ചറിഞ്ഞ ശേഷം, ഈ ഭാഷയെ മുഖ്യധാരാ അക്കാദമിക് പരിപാടികളില്‍ ചേര്‍ത്ത് ഈ ഭാഷ സംരക്ഷിക്കാന്‍ ഭരണകൂടതലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.</p>
<p>1969 മുതലാണ് സംസ്‌കൃത ദിന ആചരണത്തിന് തീരുമാനമായി. 1999 -2000 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സംസ്‌കൃത വര്‍ഷം ആയി ആചരിച്ചു. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനും സംരക്ഷണത്തിനും നിരവധി പ്രധാനപ്പെട്ട നടപടികള്‍ സ്വീകരിച്ചു. ശ്രാവണ പൗര്‍ണ്ണമിയുടെ മുന്നിലും പിന്നിലുമായി മൂമ്മൂന്ന് ദിവസവും ചേര്‍ത്ത് സംസ്‌കൃതവാരം ആചരിക്കാന്‍ തീരുമാനിച്ചു. സംസ്‌കൃതം കേന്ദ്രസര്‍ക്കാരിന്റെയും പല സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ വികസിച്ച്‌ വരികയാണ്. തങ്ങളുടെ സാംസ്‌കാരിക പൈതൃകമായി പല സംസ്ഥാനങ്ങളും സംസ്‌കൃതത്തെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സംസ്‌കൃതഭാരതി, സംസ്‌കൃത സംവര്‍ദ്ധന പ്രതിഷ്ഠാന്‍ തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ സംസ്‌കൃത ഭാഷയുടെ പുനരുത്ഥാനത്തില്‍ നിസ്സീമമായ പങ്കാണ് വഹിക്കുന്നത്. ഇന്ന് സംസ്‌കൃതം പൈതൃക ഭാഷയായി മാത്രമല്ല, ആധുനിക ഭാരതത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തും പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നു. സംസ്‌കൃത ദിനം പോലുള്ള സംരംഭങ്ങള്‍ ഭാഷയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ സംരക്ഷണത്തില്‍ സജീവമായ പങ്ക് വഹിക്കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ഭാരതത്തില്‍ നിലവില്‍ 18 സംസ്‌കൃത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 3 എണ്ണം കേന്ദ്ര സര്‍വകലാശാലകളാണ്, 1 എണ്ണം ഡീംഡ് സര്‍വകലാശാലയും, 14 എണ്ണം സംസ്ഥാന സര്‍വകലാശാലകളും ഉള്‍പ്പെടുന്നു.. ഭാരതത്തില്‍ മാത്രമല്ല വിദേശത്തും അത്യുത്സാഹത്തോടെ ധാരാളം ആളുകള്‍ സംസ്‌കൃതം പഠിക്കുന്നു. ജര്‍മ്മനിയില്‍ 14 സര്‍വകലാശാലകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നു, മറ്റ് വിദേശരാജ്യങ്ങളിലും സംസ്‌കൃത ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൈതൃകത്തെയും ഔദ്യോഗിക അക്കാദമിക് ഗവേഷണത്തെയും കവിഞ്ഞ് ആത്മീയവും ജ്ഞാനപരവുമായ ആകര്‍ഷണമായി ഇത് മാറിയിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.</title>
<link>https://thekeralajournal.com/344</link>
<guid>https://thekeralajournal.com/344</guid>
<description><![CDATA[ ഖബറടക്കം വൈകീട്ട്, മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688de45016db1.jpg" length="79696" type="image/jpeg"/>
<pubDate>Sat, 02 Aug 2025 15:41:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രകമ്ബനം' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ചൂരൽമലയിൽ നിർമിക്കുന്നത് ഗ്യാരണ്ടിയുള്ള വീടുകൾ .തെറ്റായ പ്രചാരണം മലയാളികളെ അപമാനിക്കാൻ</title>
<link>https://thekeralajournal.com/325</link>
<guid>https://thekeralajournal.com/325</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cce0b27773.jpg" length="62548" type="image/jpeg"/>
<pubDate>Fri, 01 Aug 2025 19:54:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചൂരല്‍മല മോഡല്‍ ടൗണ്‍ഷിപ്പിലെ വീട് നിര്‍മാണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും ഗുണനിലവാരമുണ്ട്. ആറ് പില്ലറുള്ള, പത്തടി താഴ്ചയില്‍ കുഴിച്ച് എവിടെയാണോ ഉറപ്പുകിട്ടുന്നത് അവിടെനിന്ന് ഒന്‍പതു പില്ലറുകളിലേക്ക് കയറ്റി 45 സെ.മിയില്‍ ബെല്‍റ്റ് വാര്‍ത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. വേണമെങ്കില്‍ രണ്ടാംനില നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. വീടിനും വീട്ടുപകരണങ്ങള്‍ക്കും ഗ്യാരണ്ടിയുണ്ടെന്നും മന്ത്രി രാജന്‍ കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കോളേജ് വിദ്യാർഥി നാലുകിലോമീറ്ററോളം കാറോടിച്ച്‌ നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങൾ</title>
<link>https://thekeralajournal.com/321</link>
<guid>https://thekeralajournal.com/321</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ca3ba7dce5.jpg" length="147627" type="image/jpeg"/>
<pubDate>Fri, 01 Aug 2025 16:53:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയത്തെ കോളേജ് വിദ്യാർഥിയായ ജൂബിൻ ജേക്കബ് ആണ് കാറോടിച്ചതെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിർത്തിയ സംഭവം.</p>
<p>വിദ്യാർഥി ലഹരിയിലാണ് കാറോടിച്ചിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി : റാപ്പർ വേടനെതിരെ ബലാൽത്സംഗ കേസ്</title>
<link>https://thekeralajournal.com/289</link>
<guid>https://thekeralajournal.com/289</guid>
<description><![CDATA[ പരാതി നൽകിയത് കോട്ടയം സ്വദേശിനി ]]></description>
<enclosure url="" length="147627" type="image/jpeg"/>
<pubDate>Thu, 31 Jul 2025 07:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്.</strong></p>
<p><strong> എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.</strong></p>
<p><strong></strong></p>]]> </content:encoded>
</item>

<item>
<title>ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു..നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്</title>
<link>https://thekeralajournal.com/265</link>
<guid>https://thekeralajournal.com/265</guid>
<description><![CDATA[ കോട്ടയം പാമ്പാടിയിൽ ഇന്നു രാവിലെ 11.30 - ഓടെയായിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888f72639023.jpg" length="92571" type="image/jpeg"/>
<pubDate>Tue, 29 Jul 2025 22:00:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ∙ പാമ്പാടി പൊൻകുന്നം റോഡിൽ സ്വകാര്യ ബസിന്റെ ഡ്രൈവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ  11.30ഓടെയാണ് അപകടം നടന്നത്.</p>
<p>പൊൻകുന്നം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവറാണ്  കുഴഞ്ഞുവീണത്. സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം മുന്നോട്ടുപോയ ബസ് നേരെ സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. അപകടസമയത്ത് ഓട്ടോ സ്റ്റാൻഡിൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും വലിയ അപകടമാണ് ഒഴിവായത്.</p>
<p>നാട്ടുകാർ ചേർന്ന് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/260</link>
<guid>https://thekeralajournal.com/260</guid>
<description><![CDATA[ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് കൊല്ലപ്പെട്ടത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688886802b9db.jpg" length="131607" type="image/jpeg"/>
<pubDate>Tue, 29 Jul 2025 14:00:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>സഹോദരിയോടൊപ്പം വീടിനുള്ളില്‍ കളിക്കവെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.</title>
<link>https://thekeralajournal.com/259</link>
<guid>https://thekeralajournal.com/259</guid>
<description><![CDATA[ കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരണപ്പെട്ടത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888216f9d7f9.jpg" length="42570" type="image/jpeg"/>
<pubDate>Tue, 29 Jul 2025 06:48:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടി കളിക്കുന്നതിനിടെയാണ് കുട്ടി കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ കുട്ടിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും, തുടര്‍ന്ന് ചേര്‍പ്പുങ്കിലെ ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>സംഭവത്തില്‍ തിടനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. </p>]]> </content:encoded>
</item>

<item>
<title>കോട്ടയം വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/253</link>
<guid>https://thekeralajournal.com/253</guid>
<description><![CDATA[ മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68881b6c7a06e.jpg" length="74958" type="image/jpeg"/>
<pubDate>Tue, 29 Jul 2025 06:23:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുപതോളം പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരാളെ കാണാതായി എന്നും വിവരം പുറത്തുവരുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ്സിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു</title>
<link>https://thekeralajournal.com/212</link>
<guid>https://thekeralajournal.com/212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688485782f4a4.jpg" length="97180" type="image/jpeg"/>
<pubDate>Sat, 26 Jul 2025 13:08:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേവര SH കോളേജ് വിദ്യാർത്ഥി ഗോവിന്ദ് ആണ് മരണപ്പെട്ടത്</p>
<p>സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നെടുംകുന്നത്ത് ശക്തമായ മഴ; കനത്ത നാശനഷ്ടം</title>
<link>https://thekeralajournal.com/200</link>
<guid>https://thekeralajournal.com/200</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68844879453bc.jpg" length="116983" type="image/jpeg"/>
<pubDate>Sat, 26 Jul 2025 08:46:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കറുകച്ചാൽ - നെടുംകുന്നം മേഖലയിൽ വെള്ളിയാഴ്ച പെയ്ത ശക്തമായ മഴ കനത്ത നാശം വിതച്ചു. ഒട്ടനവധി വീടുകൾ ഭാഗികമായി തകർന്നതായും ചിലത് പൂർണമായി നശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6884488af1cf9.jpg" alt=""></p>
<p>ഇതിനൊപ്പം ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലായി. പ്രദേശത്ത് ഏറെ സമയം വൈദ്യുതി വിതരണത്തിന് തടസമുണ്ടായി.</p>
<p> ദുരിതബാധിതർക്ക് താമസസൗകര്യവും അടിയന്തരസഹായവും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</title>
<link>https://thekeralajournal.com/199</link>
<guid>https://thekeralajournal.com/199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688253549fbfd.jpg" length="54644" type="image/jpeg"/>
<pubDate>Fri, 25 Jul 2025 23:51:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ഉത്തരവായി</p>]]> </content:encoded>
</item>

<item>
<title>ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണം: രാഹുൽ ഗാന്ധി</title>
<link>https://thekeralajournal.com/134</link>
<guid>https://thekeralajournal.com/134</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687d0fa8a1b9d.jpg" length="85723" type="image/jpeg"/>
<pubDate>Sun, 20 Jul 2025 21:19:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലഹരി വിരുദ്ധ 'മൈൽസ് വിത്‌ഔട്ട് മിസ്റ്റേക്ക്‌സ്' പദ്ധതി മാതൃകാപരമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>യുവജനപ്രസ്ഥാനം സംസ്ഥാനതലത്തിൽ നടത്തിയ സന്ദേശയാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി രൂപപ്പെടുത്തിയ റിപ്പോർട്ട് പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.</p>
<p></p>
<p>കൂടിക്കാഴ്ചയിൽ അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ പങ്കെടുത്തു.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c86f173c1f.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>രാജ്യത്തിലെ ഏറ്റവും മികച്ച 8 നഗരങ്ങൾ കേരളത്തിൽ..</title>
<link>https://thekeralajournal.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-8-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-8-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD</guid>
<description><![CDATA[ കേരളാ സ്റ്റോറി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68792195e373a.jpg" length="203664" type="image/jpeg"/>
<pubDate>Thu, 17 Jul 2025 21:47:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം:- രാജ്യത്തെ 100 ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ..</p>
<ul>
<li>കൊച്ചി -50</li>
<li>മട്ടന്നൂർ -53</li>
<li>തൃശ്ശൂർ -58</li>
<li>കോഴിക്കോട് - 70</li>
<li>ആലപ്പുഴ - 80</li>
<li>ഗുരുവായൂർ - 82</li>
<li>കൊല്ലം -89</li>
<li>കൊല്ലം - 93</li>
</ul>
<p>എന്നിങ്ങനെയാണ് റാങ്ക്. ചരിത്രത്തിൽ ആദ്യമാണ് ശുചിത്വ റാങ്കിങ്ങിൽ കേരളം ഇത്ര വലിയ നേട്ടം കൈവരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്  മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ആയിരത്തിൽ പോലും കേരളത്തിൽ നിന്ന് ഒരു നഗര .</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687920d982a7e.jpg" alt=""></p>
<p>സഭയും ഇടം നേടിയിരുന്നില്ല.</p>]]> </content:encoded>
</item>

<item>
<title>ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ചുകയറി കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് കേസടുത്തു</title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B8%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B8%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</guid>
<description><![CDATA[ വാഗമണ്ണില്‍ ചാർജിംഗ്സ്റ്റേഷനില്‍ കാറിടിച്ചുകയറി നാലുവയസുകാരൻ മരണപ്പെട്ട സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Mon, 14 Jul 2025 06:16:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമണ്ണിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ കെഎല്‍കെജി വിദ്യാർത്ഥിയായ അയാൻ മരിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതി എറണാകുളത്ത് അഭിഭാഷകനാണെന്നാണ് വിവരം.</p>
<p>കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണമടഞ്ഞ അയാൻ പാലായിലെ ഒരു സ്വകാര്യ സ്‌കൂളിലെ കെഎല്‍കെജി വിദ്യാർത്ഥിയായിരുന്നു.</p>
<p>അതേസമയം, പോലീസ് അനാസ്ഥ കാട്ടിയതായി പ്രദേശവാസികൾ ആരോപിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതായും പ്രതിയെ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടതായും അവർ പറയുന്നു. എന്നാൽ പ്രതിയായ ജയകൃഷ്ണൻ ബഹളം വച്ചതോടെ, പോലീസിന് ഇടപെടാനായില്ലെന്നും വാഹന നമ്പർ രേഖപ്പെടുത്തിയതിന് ശേഷം വാഹനം വിട്ടയക്കാൻ നിർദേശിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.</p>
<p>ഇതിന്റെ ഫലമായി, പ്രതിയെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കാനോ മദ്യപാനമുണ്ടോ എന്ന് പരിശോധിക്കാനോ സാധിച്ചില്ല. പിന്നീട് കുട്ടിയുടെ മരണം സ്ഥിരീകരിച്ചശേഷമാണ് പോലീസ് വാഹനത്തെയും കേസിനെയും ഗൗരവത്തോടെ കൈകാര്യം ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>വാഗമൺ വഴിക്കടവില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസുകാരന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B5%BA-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%B2%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D-%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B5%BA-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%B2%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D-%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82</guid>
<description><![CDATA[ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 22:44:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നു.</p>
<p></p>
<p>ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേത് ആണെന്നാണ് സൂച</p>
<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_68729797c5fb8.jpg" alt=""></p>
<p>ന.</p>]]> </content:encoded>
</item>

<item>
<title>അഡ്മിഷൻ തുടരുന്നു</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</guid>
<description><![CDATA[ മഹാത്മാഗാന്ധി സർവകലാശാല 2025 - 26 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:38:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും: കലക്‌ടര്‍</title>
<link>https://thekeralajournal.com/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D</guid>
<description><![CDATA[ ഇടുക്കി: ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന്‌ ജില്ലാ കലക്‌ടര്‍ വി വിഗ്‌നേശ്വരി. വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തി ക്കുന്നവരുമായി കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രസംഗിക്കുകയായിരുന്നു കലക്‌ടര്‍. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:32:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇവിടെ പുതിയ ടൂറിസം ഡെസ്‌റ്റിനേഷനുകള്‍ കണ്ടെത്തുന്നതില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം കലക്‌ടര്‍ അഭ്യര്‍ഥിച്ചു. ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്‌സൈറ്റ്‌ തയാറാക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.</p>
<p>കാലവസ്‌ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ്‌ നിയന്ത്രണങ്ങളും അറിയിക്കുന്നതില്‍ കൃത്യമായി സ്‌റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ പ്ര?സിജ്യര്‍ (എസ്‌ ഒ പി) ഇറക്കും. അനുമതിയില്ലാത ജീപ്പ്‌ യാത്രകളുടെ നിയന്ത്രണം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍, സബ്‌ കലക്‌ടര്‍ എന്നിവര്‍ വഴി ലഭിക്കും. അതിന്റെ അടിസ്‌ഥാനത്തില്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ജീപ്പ്‌ സഫാരി നടത്താം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ല. അപകടാവസ്‌്ഥയില്‍ ജീപ്പ്‌ സഫാരികള്‍ നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.</p>
<p>ജില്ലയിലെ വിവിധ ടൂറിസം മേഖലകള്‍ തിരിച്ചുള്ള യോഗങ്ങള്‍ നടത്തുമെന്നും കലക്‌ടര്‍ പറഞ്ഞു. ടൂറിസ്‌റ്റുകള്‍ക്ക്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഇടുക്കി പ്ലാസ പദ്ധതി നടപ്പിലാക്കും. ടൂറിസം പോലിസ്‌ സേവനങ്ങള്‍ ലഭ്യമാക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യത്തെ ലക്ഷ്യംവെച്ച്‌ ഹിസേ്‌റ്റാറിക്കല്‍ ടൂറിസത്തിനും തുടക്കം കുറിക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷൈന്‍ കെ.എസ്‌,ഡിടിപിസി സെക്രട്ടറി ജിതേഷ്‌ ജോസ്‌, വിവിധ ടൂറിസം മേഖലയില്‍നിന്നുള്ളവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കൊച്ചറ നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു.</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B1-%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8A%E0%B4%B4%E0%B5%81-%E0%B4%AC%E0%B5%86%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8B-%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-19000-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B1-%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8A%E0%B4%B4%E0%B5%81-%E0%B4%AC%E0%B5%86%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8B-%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-19000-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</guid>
<description><![CDATA[  ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:23:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഴിഞ്ഞ ദിവസം രാത്രി ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജീവനക്കാരനായ കട്ടപ്പന സ്വദേശിയുടെ കാറിനുള്ളില്‍ നിന്നാണ് പണം കണ്ടെടുത്തത്.</p>
<p></p>
<p>ബില്ലിനേക്കാള്‍ കൂടിയ തുകയ്ക്ക് മദ്യം വില്‍ക്കുന്നതായും ബില്ല് നല്‍കാതെ വില്‍പ്പന നടത്തുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലൻസ് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടൻ വരുന്നു</title>
<link>https://thekeralajournal.com/%E0%B4%89%E0%B4%9F%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%89%E0%B4%9F%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</guid>
<description><![CDATA[ ഇത് നിങ്ങളുടെ ശബ്ദം ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:20:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>വായനപക്ഷാചരണം: വേറിട്ട പുസ്തകപരിചയ മത്സരവുമായി സർക്കാർ</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC</guid>
<description><![CDATA[ ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2025/06/Books-2025-06-51996d6a2d9b2f65e41999cd8183103c-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വായനപക്ഷാചരണം:, വേറിട്ട, പുസ്തകപരിചയ, മത്സരവുമായി, സർക്കാർ</media:keywords>
<content:encoded><![CDATA[ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും.]]> </content:encoded>
</item>

<item>
<title>മുളപ്പൊട്ടിയ ഒത്തൊരുമ; ചിറക്കടവിൽ ഉണങ്ങിയ ആൽമരം പുനരുജ്ജീവിപ്പിച്ച് കർക്കടക വൃക്ഷചികിത്സ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%BE%E0%B4%B0%E0%B5%81%E0%B4%AE-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%86%E0%B5%BD%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%81%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95-%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%BE%E0%B4%B0%E0%B5%81%E0%B4%AE-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%86%E0%B5%BD%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%81%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95-%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8</guid>
<description><![CDATA[ കരുതലിൻ്റെ ചികിത്സ മുളപ്പൊട്ടിയത് വെട്ടിമാറ്റാൻ ഒരുങ്ങിയ അരയാൽ മുത്തച്ഛന്. കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് മുൻവശത്തുള്ള ഗോപുരത്തിൻ്റെ അരികിലായി നിൽക്കുന്ന ഉണങ്ങി പോയ അരയാലാണ് കൂട്ടായ ശ്രമത്തിലൂടെ 10ാം നാൾ പുതുജീവൻ്റെ നാമ്പുകൾ തളിരിട്ടത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/08/vazhoor4-2024-08-9100aee717917274e2ca2da5770df121-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മുളപ്പൊട്ടിയ, ഒത്തൊരുമ, ചിറക്കടവിൽ, ഉണങ്ങിയ, ആൽമരം, പുനരുജ്ജീവിപ്പിച്ച്, കർക്കടക, വൃക്ഷചികിത്സ</media:keywords>
<content:encoded><![CDATA[കരുതലിൻ്റെ ചികിത്സ മുളപ്പൊട്ടിയത് വെട്ടിമാറ്റാൻ ഒരുങ്ങിയ അരയാൽ മുത്തച്ഛന്. കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് മുൻവശത്തുള്ള ഗോപുരത്തിൻ്റെ അരികിലായി നിൽക്കുന്ന ഉണങ്ങി പോയ അരയാലാണ് കൂട്ടായ ശ്രമത്തിലൂടെ 10ാം നാൾ പുതുജീവൻ്റെ നാമ്പുകൾ തളിരിട്ടത്.]]> </content:encoded>
</item>

<item>
<title>31 കൊല്ലം കഴിഞ്ഞാലെന്താ, നമ്മുക്ക് സ്കൂൾ ടൂർ പോവാം; ഹൈസ്‌കൂളിലെ മുടങ്ങിയ പഠനയാത്ര പോയി പൂർവ്വവിദ്യാർഥികൾ</title>
<link>https://thekeralajournal.com/31-%E0%B4%95%E0%B5%86%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/31-%E0%B4%95%E0%B5%86%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/08/alumni-trip-2024-08-fa17ce469ea39f22e2c8d3396e1c3bb2-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കൊല്ലം, കഴിഞ്ഞാലെന്താ, നമ്മുക്ക്, സ്കൂൾ, ടൂർ, പോവാം, ഹൈസ്‌കൂളിലെ, മുടങ്ങിയ, പഠനയാത്ര, പോയി, പൂർവ്വവിദ്യാർഥികൾ</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്.]]> </content:encoded>
</item>

<item>
<title>വിശ്രമജീവിതം നീന്തിത്തുടിച്ചു ആസ്വാദിക്കാനുളളതല്ലേ; 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-74%E0%B4%86%E0%B4%82-%E0%B4%B5%E0%B4%AF%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-74%E0%B4%86%E0%B4%82-%E0%B4%B5%E0%B4%AF%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF</guid>
<description><![CDATA[ 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി. കോട്ടയം പാലാ തിടനാട് സ്വദേശി 74- വയസുകാരനായ കുര്യൻ ജേക്കബ് ആണ് മാസ്‌റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തിൽ രാജ്യാന്തര തലത്തിൽ ചരിത്രം കുറിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/Kurianjaco-2024-07-15908c8dd49a4c3bde31ba041b8f3043-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശ്രമജീവിതം, നീന്തിത്തുടിച്ചു, ആസ്വാദിക്കാനുളളതല്ലേ, 74ആം, വയസിൽ, രാജ്യാന്തര, നേട്ടവുമായി, മലയാളി</media:keywords>
<content:encoded><![CDATA[74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി. കോട്ടയം പാലാ തിടനാട് സ്വദേശി 74- വയസുകാരനായ കുര്യൻ ജേക്കബ് ആണ് മാസ്‌റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തിൽ രാജ്യാന്തര തലത്തിൽ ചരിത്രം കുറിക്കുന്നത്.]]> </content:encoded>
</item>

<item>
<title>കടവുപുഴ വെള്ളച്ചാട്ടം: പ്രകൃതിയുടെ സൗന്ദര്യവും അപകടവും ഒരുപോലെ ചേരുന്ന ആകർഷണം</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%95%E0%B5%BC%E0%B4%B7%E0%B4%A3%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%95%E0%B5%BC%E0%B4%B7%E0%B4%A3%E0%B4%82</guid>
<description><![CDATA[ എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/kadavampuzha7-2024-07-8a9618a85324f13782f9c00e07e53f3c-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കടവുപുഴ, വെള്ളച്ചാട്ടം:, പ്രകൃതിയുടെ, സൗന്ദര്യവും, അപകടവും, ഒരുപോലെ, ചേരുന്ന, ആകർഷണം</media:keywords>
<content:encoded><![CDATA[എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്.]]> </content:encoded>
</item>

<item>
<title>വേണമെങ്കിൽ കഥകളി പഠനവും ഓൺലൈനിലാവാം; കഥകളി ഡിജിറ്റലായി പഠിച്ച് അരങ്ങേറ്റം കുറിച്ച ലക്ഷ്മി രഞ്ജിത്ത്</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%AE%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%AE%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ ഡിജിറ്റൽ യുഗത്തിൽ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓൺലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/Kathakali2jpg-2024-07-57340f4845e10cab8a5ccae576116241-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വേണമെങ്കിൽ, കഥകളി, പഠനവും, ഓൺലൈനിലാവാം, കഥകളി, ഡിജിറ്റലായി, പഠിച്ച്, അരങ്ങേറ്റം, കുറിച്ച, ലക്ഷ്മി, രഞ്ജിത്ത്</media:keywords>
<content:encoded><![CDATA[ഡിജിറ്റൽ യുഗത്തിൽ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓൺലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.]]> </content:encoded>
</item>

<item>
<title>“ഏതോ മഴയിൽ” ... മഴയിൽ മാത്രം ഉണരുന്ന കോട്ടയത്തെ ചില പ്രകൃതി സൗന്ദര്യകേന്ദ്രങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%8F%E0%B4%A4%E0%B5%8B-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%89%E0%B4%A3%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%8F%E0%B4%A4%E0%B5%8B-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%89%E0%B4%A3%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/kottayam-2024-07-13a56bd706e461354c5ca2ff8eb50b36-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>“ഏതോ, മഴയിൽ”, ..., മഴയിൽ, മാത്രം, ഉണരുന്ന, കോട്ടയത്തെ, ചില, പ്രകൃതി, സൗന്ദര്യകേന്ദ്രങ്ങൾ</media:keywords>
<content:encoded><![CDATA[മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം.]]> </content:encoded>
</item>

<item>
<title>മുഷ്ടിയോളം വലുപ്പം; ദേഹത്തു തട്ടിയാൽ കടുത്ത ചൊറിച്ചിലും പുകച്ചിലും; ആഫ്രിക്കൻ ഒച്ചുകളുടെ വർദ്ധന കുറിച്ചിക്കു ദുരിതമ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%A6%E0%B5%87%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%95%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%A6%E0%B5%87%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%95%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE</guid>
<description><![CDATA[ കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച്‌ അഥവാ രാക്ഷസ ഒച്ച്‌ കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും  തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/AfricanSnail2-2024-07-45139f989f933b48f2cab74faee4769c-3x2.jpeg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മുഷ്ടിയോളം, വലുപ്പം, ദേഹത്തു, തട്ടിയാൽ, കടുത്ത, ചൊറിച്ചിലും, പുകച്ചിലും, ആഫ്രിക്കൻ, ഒച്ചുകളുടെ, വർദ്ധന, കുറിച്ചിക്കു, ദുരിതമ</media:keywords>
<content:encoded><![CDATA[കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച്‌ അഥവാ രാക്ഷസ ഒച്ച്‌ കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും  തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു]]> </content:encoded>
</item>

<item>
<title>&amp;apos;കാട് &amp;apos; ചിത്ര പ്രദർശനം ; പതിനഞ്ച് കലാകാരൻ മാരുടെ അൻപത് ചിത്രങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B5%BB%E0%B4%AA%E0%B4%A4%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B5%BB%E0%B4%AA%E0%B4%A4%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3842153_HYP_0_FEATURE20231215_120915_watermark_17122023_160141-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കാട്, ചിത്ര, പ്രദർശനം, പതിനഞ്ച്, കലാകാരൻ, മാരുടെ, അൻപത്, ചിത്രങ്ങൾ</media:keywords>
<content:encoded><![CDATA[കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും. ]]> </content:encoded>
</item>

<item>
<title>&amp;apos;കളറായി &amp;apos;വൈക്കം ബീച്ച്  ;  സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B0-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B0-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3840347_HYP_0_FEATURE1702745804800.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കളറായി, വൈക്കം, ബീച്ച്, സത്യാഗ്രഹത്തെ, ഓർമപ്പെടുത്തി, വഴിയോര, ശില്പങ്ങൾ</media:keywords>
<content:encoded><![CDATA[അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം. ]]> </content:encoded>
</item>

<item>
<title>&amp;apos;ആഗ്മ &amp;apos;കാർഷിക&#45;വ്യവസായിക പ്രദർശന മേളയ്ക്ക് അക്ഷരനഗരിയിൽ തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%86%E0%B4%97%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%A8%E0%B4%97%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%86%E0%B4%97%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%A8%E0%B4%97%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന &quot;ആഗ്മ&quot; കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3836267_HYP_0_FEATURE20231213_114905_watermark_15122023_210002-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആഗ്മ, കാർഷിക-വ്യവസായിക, പ്രദർശന, മേളയ്ക്ക്, അക്ഷരനഗരിയിൽ, തുടക്കമായി</media:keywords>
<content:encoded><![CDATA[അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന "ആഗ്മ" കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം. ]]> </content:encoded>
</item>

<item>
<title>വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ;  നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി </title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%87%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B5%81%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9C%E0%B5%8B%E0%B5%BA-%E0%B4%A6%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%87%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B5%81%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9C%E0%B5%8B%E0%B5%BA-%E0%B4%A6%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3793983_HYP_0_FEATURE20231129_115304_watermark_04122023_225002-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശ്വാസികൾക്ക്, തേക്കിലയിൽ, നേർച്ച, പുഴുക്ക്, നെടുംകുന്നം, സെന്റ്, ജോൺ, ദി, ബാപ്റ്റിസ്റ്റ്, ഫെറോനാ, പള്ളി </media:keywords>
<content:encoded><![CDATA[പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും.]]> </content:encoded>
</item>

<item>
<title>മീനച്ചിലാർ  എങ്ങനെ മീനച്ചിലാറായി? പേരിനു പിന്നിലെ കഥകൾ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%A5%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%A5%E0%B4%95%E0%B5%BE</guid>
<description><![CDATA[ കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3806599_HYP_0_FEATURE1702011016191.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മീനച്ചിലാർ, എങ്ങനെ, മീനച്ചിലാറായി, പേരിനു, പിന്നിലെ, കഥകൾ</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ. ]]> </content:encoded>
</item>

<item>
<title>കോടമഞ്ഞുമൂടിയ താഴ്‌വാരം; താഴേക്കുനോക്കിയാൽ നാല് ജില്ലകൾ ;  മുതുകോരമല കോട്ടയം ജില്ലയിലെ &amp;apos; മീശപ്പുലിമല &amp;apos;</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B5%82%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%8B%E0%B4%B0%E0%B4%AE%E0%B4%B2-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%80%E0%B4%B6%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%B2</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B5%82%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%8B%E0%B4%B0%E0%B4%AE%E0%B4%B2-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%80%E0%B4%B6%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%B2</guid>
<description><![CDATA[ മൂന്നാറിലെ മീശപ്പുലി മലയെ വെല്ലുന്ന കാഴ്ചകളാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തായി സ്ഥിതി ചെയ്യുന്ന മുതുകോര മലയിലുള്ളത്. സാഹസികത ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് കോട്ടയത്തെ മുതുകോരമല. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയിലെത്തിയാൽ മുതുകോരമലയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചരികൾക്കായി കാത്തിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3764553_HYP_0_FEATUREzeeconvert-com_watermark_26112023_232621-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കോടമഞ്ഞുമൂടിയ, താഴ്‌വാരം, താഴേക്കുനോക്കിയാൽ, നാല്, ജില്ലകൾ, മുതുകോരമല, കോട്ടയം, ജില്ലയിലെ, മീശപ്പുലിമല</media:keywords>
<content:encoded><![CDATA[മൂന്നാറിലെ മീശപ്പുലി മലയെ വെല്ലുന്ന കാഴ്ചകളാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തായി സ്ഥിതി ചെയ്യുന്ന മുതുകോര മലയിലുള്ളത്. സാഹസികത ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് കോട്ടയത്തെ മുതുകോരമല. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയിലെത്തിയാൽ മുതുകോരമലയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചരികൾക്കായി കാത്തിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>പിച്ചാത്തിപ്പണം, ഉൽക്കയുടെ പൊടി ഉപയോഗിച്ച് ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാംപ് ; ശ്രദ്ധേയമായി കോട്ടയത്തെ സ്റ്റാംപ് ,നാ</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%A8%E0%B4%BE</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%A8%E0%B4%BE</guid>
<description><![CDATA[ കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത്  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3795071_HYP_0_FEATURE1701757216328.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>പിച്ചാത്തിപ്പണം, ഉൽക്കയുടെ, പൊടി, ഉപയോഗിച്ച്, ഓസ്ട്രിയ, പുറത്തിറക്കിയ, സ്റ്റാംപ്, ശ്രദ്ധേയമായി, കോട്ടയത്തെ, സ്റ്റാംപ്, നാ</media:keywords>
<content:encoded><![CDATA[കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത് ]]> </content:encoded>
</item>

<item>
<title>മൂന്നു ഭാവങ്ങളിൽ ശിവൻ;വൈക്കം മഹാദേവ ക്ഷേത്രത്തിലെ വ്യത്യസ്തമായ പ്രതിഷ്ഠയും ആചാരങ്ങളും</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%AF%E0%B5%81%E0%B4%82-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%AF%E0%B5%81%E0%B4%82-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82</guid>
<description><![CDATA[ വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. &quot;ദക്ഷിണകാശി&quot; എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3787621_HYP_0_FEATURE20231128_114218_watermark_02122023_210952-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മൂന്നു, ഭാവങ്ങളിൽ, ശിവൻവൈക്കം, മഹാദേവ, ക്ഷേത്രത്തിലെ, വ്യത്യസ്തമായ, പ്രതിഷ്ഠയും, ആചാരങ്ങളും</media:keywords>
<content:encoded><![CDATA[വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം. ]]> </content:encoded>
</item>

<item>
<title>അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയ നീണ്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം; പ്രതിഷ്ഠ അത്യുഗ്രഭാവത്തിൽ നിൽക്കുന്ന മൂർത്തി</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3768387_HYP_0_FEATUREScreenshot_20231127_225034_Instagram_watermark_27112023_234844-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അഗസ്ത്യമുനി, പ്രതിഷ്ഠ, നടത്തിയ, നീണ്ടൂർ, സുബ്രഹ്മണ്യ, ക്ഷേത്രം, പ്രതിഷ്ഠ, അത്യുഗ്രഭാവത്തിൽ, നിൽക്കുന്ന, മൂർത്തി</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>ചൈതന്യ കാർഷിക മേളയിൽ താരങ്ങളായി &amp;quot;ഭീമൻ കപ്പയും&amp;quot; &amp;quot;കൊട്ട വലുപ്പ ചേനയും&amp;quot;</title>
<link>https://thekeralajournal.com/%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%AE%E0%B5%BB-%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%9A%E0%B5%87%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%AE%E0%B5%BB-%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%9A%E0%B5%87%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3754133_HYP_0_FEATURE20231121_161307-scaled.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ചൈതന്യ, കാർഷിക, മേളയിൽ, താരങ്ങളായി, ഭീമൻ, കപ്പയും, കൊട്ട, വലുപ്പ, ചേനയും</media:keywords>
<content:encoded><![CDATA[കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>&amp;quot;ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ&amp;quot; ചിത്രപ്രദർശനം  ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ</title>
<link>https://thekeralajournal.com/%E0%B4%86%E0%B5%BB-%E0%B4%93%E0%B4%A1%E0%B5%8D-%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81-%E0%B4%AE%E0%B5%88-%E0%B4%AB%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%B5%E0%B5%87-%E0%B4%B8%E0%B5%8B%E0%B5%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%82-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%86%E0%B5%BB-%E0%B4%93%E0%B4%A1%E0%B5%8D-%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81-%E0%B4%AE%E0%B5%88-%E0%B4%AB%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%B5%E0%B5%87-%E0%B4%B8%E0%B5%8B%E0%B5%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%82-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD</guid>
<description><![CDATA[ ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന &quot;ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ&quot; ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3753489_HYP_0_FEATURE20231121_171723-17007495083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആൻ, ഓഡ്, റ്റു, മൈ, ഫാർ, എവേ, സോൾ, ചിത്രപ്രദർശനം, കോട്ടയം, ഡിസി, കിഴക്കേമുറിയിടം, ആർട്ട്, ഗാലറിയിൽ</media:keywords>
<content:encoded><![CDATA[ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന "ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>അമേരിക്കൻ ശില്പകലാ മാതൃകയിൽ നിർമ്മിച്ച സെന്റ് മേരിസ് ഫെറോനാ പള്ളി ; ഏഷ്യയിലെ ആദ്യ &amp;quot;റോസറി ഗാർഡൻ&amp;quot; ഇവിടെയാണ്‌</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3738209_HYP_0_FEATURE20231116_142049-17005380083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അമേരിക്കൻ, ശില്പകലാ, മാതൃകയിൽ, നിർമ്മിച്ച, സെന്റ്, മേരിസ്, ഫെറോനാ, പള്ളി , ഏഷ്യയിലെ, ആദ്യ, റോസറി, ഗാർഡൻ, ഇവിടെയാണ്‌</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം. ]]> </content:encoded>
</item>

<item>
<title>പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3723185_HYP_0_FEATURE20231114_115750-17001402083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>പഴക്കം, അഞ്ഞൂറ്, വർഷത്തിലധികം, തൃക്കൊടിത്താനത്തെ,  മുത്തശ്ശിപ്ലാവിന്റെ, വിശേഷങ്ങൾ</media:keywords>
<content:encoded><![CDATA[അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത്]]> </content:encoded>
</item>

<item>
<title>നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ  ; പ്രദർശന വില്പന മേള കോട്ടയത്ത്</title>
<link>https://thekeralajournal.com/%E0%B4%A8%E0%B5%82%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BA-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B5%82%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BA-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3711153_HYP_0_FEATURE20231111_131956-16998822123x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നൂറിൽപരം, കളിമൺ, ഉൽപ്പന്നങ്ങൾ, പ്രദർശന, വില്പന, മേള, കോട്ടയത്ത്</media:keywords>
<content:encoded><![CDATA[മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.]]> </content:encoded>
</item>

<item>
<title>നാടിന് മാതൃകയായി ചെങ്ങളത്തെ വിശ്രമകേന്ദ്രം&amp;quot;വയലോരക്കാറ്റ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</guid>
<description><![CDATA[ സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ&quot;വയലോരക്കാറ്റ്&quot;.മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3705941_HYP_0_FEATURE1699635300983.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നാടിന്, മാതൃകയായി, ചെങ്ങളത്തെ, വിശ്രമകേന്ദ്രംവയലോരക്കാറ്റ്</media:keywords>
<content:encoded><![CDATA[സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ"വയലോരക്കാറ്റ്".മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു]]> </content:encoded>
</item>

<item>
<title>ജെ എസ് ഫാം ; ഇരുപത്തിയെട്ട് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ വൈവിധ്യം</title>
<link>https://thekeralajournal.com/%E0%B4%9C%E0%B5%86-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%BE%E0%B4%82-%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B5%86-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%BE%E0%B4%82-%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</guid>
<description><![CDATA[ കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന &quot;ജെ യെസ് ഫാംസ്&quot;. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3693445_HYP_0_FEATURE20231106_151457-16993764163x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ജെ, എസ്, ഫാം, ഇരുപത്തിയെട്ട്, ഏക്കറിൽ, പരന്നു, കിടക്കുന്ന, ജൈവ, വൈവിധ്യം</media:keywords>
<content:encoded><![CDATA[കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന "ജെ യെസ് ഫാംസ്". ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>ജീവന്റെ ചിറകുകൾ; വിങ്‌സ് ഓഫ് ലൈഫ് ചിത്രപ്രദർശനം കോട്ടയത്ത്</title>
<link>https://thekeralajournal.com/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന &quot;വിങ്സ് ഓഫ് ലൈഫ്&quot; ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3678843_HYP_0_FEATURE1699025540382.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ജീവന്റെ, ചിറകുകൾ, വിങ്‌സ്, ഓഫ്, ലൈഫ്, ചിത്രപ്രദർശനം, കോട്ടയത്ത്</media:keywords>
<content:encoded><![CDATA[സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന "വിങ്സ് ഓഫ് ലൈഫ്" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>ഇലവീഴാപ്പൂഞ്ചിറ : സാഹസികർക്കും സിനിമാക്കാർക്കും ഒരു പോലെ പ്രിയങ്കരം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%B2%E0%B4%B5%E0%B5%80%E0%B4%B4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%B2%E0%B4%B5%E0%B5%80%E0%B4%B4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82</guid>
<description><![CDATA[ സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ &quot;ഇലവീഴാപ്പൂഞ്ചിറ&quot; എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്‌.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/Untitled-design-4-16990271933x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇലവീഴാപ്പൂഞ്ചിറ, സാഹസികർക്കും, സിനിമാക്കാർക്കും, ഒരു, പോലെ, പ്രിയങ്കരം</media:keywords>
<content:encoded><![CDATA[സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ "ഇലവീഴാപ്പൂഞ്ചിറ" എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്‌.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title>ചന്ദ്രയാൻ മുതൽ സോളാർ പ്ലാന്റ് വരെ:കുട്ടികളുടെ ശാസ്ത്ര വാസനകൾക്ക് നിറച്ചാർത്തേകി &amp;quot;സയൻഷ്യ &amp;quot;2023&amp;quot;</title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B7%E0%B5%8D%E0%B4%AF-2023</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B7%E0%B5%8D%E0%B4%AF-2023</guid>
<description><![CDATA[ കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ &quot;സയൻഷ്യ 2023&quot; എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3661959_HYP_0_FEATURE20231028_121254-16987299073x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ചന്ദ്രയാൻ, മുതൽ, സോളാർ, പ്ലാന്റ്, വരെ:കുട്ടികളുടെ, ശാസ്ത്ര, വാസനകൾക്ക്, നിറച്ചാർത്തേകി, സയൻഷ്യ, 2023</media:keywords>
<content:encoded><![CDATA[കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ "സയൻഷ്യ 2023" എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി. ]]> </content:encoded>
</item>

<item>
<title>സമുദ്ര നിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലുള്ള  ഇല്ലിക്കൽ കല്ല്</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/ഇല്ലിക്കൽ-കല്ല്-2-16985130103x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>സമുദ്ര, നിരപ്പിൽ, നിന്നും, നാലായിരം, അടി, ഉയരത്തിലുള്ള, ഇല്ലിക്കൽ, കല്ല്</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത്]]> </content:encoded>
</item>

<item>
<title>കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് &quot;ലിറ്റിൽ സീഡ്‌സ്&quot;എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന &quot;മാറ്റ്മ ആർട്ട് കളക്റ്റീവ്&quot; ആണ് സംഘാടകർ ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3646661_HYP_0_FEATURE20231025_164757-16983387083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കുട്ടി, ചിത്രകാരന്മാരുടെ, ചിത്ര, പ്രദർശനത്തിന്, കോട്ടയത്ത്, തുടക്കമായി</media:keywords>
<content:encoded><![CDATA[കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് "ലിറ്റിൽ സീഡ്‌സ്"എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന "മാറ്റ്മ ആർട്ട് കളക്റ്റീവ്" ആണ് സംഘാടകർ]]> </content:encoded>
</item>

<item>
<title>മാർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AE%E0%B4%B2-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%95%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AE%E0%B4%B2-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%95%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</guid>
<description><![CDATA[ വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/6c0b5d70-3dcb-4144-aacb-6cdcd032d20e-16982499113x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മാർമല, വെള്ളച്ചാട്ടം സഞ്ചാരികളുടെ, മനം, കവരുന്ന, കാഴ്ചയാണ്</media:keywords>
<content:encoded><![CDATA[വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം.]]> </content:encoded>
</item>

<item>
<title>സരസ്വതി പൂജയ്ക്ക് പ്രസിദ്ധമായ &amp;quot;ദക്ഷിണ മൂകാംബിക&amp;quot; എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%AE%E0%B5%82%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%AE%E0%B5%82%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</guid>
<description><![CDATA[ നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന &quot;ദക്ഷിണ മൂകാംബിക&quot; എന്നും ക്ഷേത്രം അറിയപ്പെടുന്നു.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3635545_HYP_0_FEATURE20231023_121753-16980792083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>സരസ്വതി, പൂജയ്ക്ക്, പ്രസിദ്ധമായ, ദക്ഷിണ, മൂകാംബിക, എന്നറിയപ്പെടുന്ന, പനച്ചിക്കാട്, ക്ഷേത്രം</media:keywords>
<content:encoded><![CDATA[നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ക്ഷേത്രം അറിയപ്പെടുന്നു. ]]> </content:encoded>
</item>

<item>
<title>വ്യത്യസ്തതരം നാടൻ രുചികളുടെ കലവറയായി മാറിയ &amp;quot;മാമി ചേടത്തിസ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%B2%E0%B4%B5%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%B2%E0%B4%B5%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B8%E0%B5%8D</guid>
<description><![CDATA[ ഗുണനിലവാരത്തിന്റെ പര്യായമായ &quot;മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്&quot; കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ &quot;ചുരുട്ടി&quot;ന്റെ ഉത്ഭവം ഇവിടെ നിന്നാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3618755_HYP_0_FEATUREjpgtopngconverter-com-16977135093x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വ്യത്യസ്തതരം, നാടൻ, രുചികളുടെ, കലവറയായി, മാറിയ, മാമി, ചേടത്തിസ്</media:keywords>
<content:encoded><![CDATA[ഗുണനിലവാരത്തിന്റെ പര്യായമായ "മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്" കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ "ചുരുട്ടി"ന്റെ ഉത്ഭവം ഇവിടെ നിന്നാണ്.]]> </content:encoded>
</item>

<item>
<title> ചരിത്രപ്രേമികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട പൂഞ്ഞാർ കൊട്ടാരം </title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BC-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BC-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82</guid>
<description><![CDATA[ ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം.കോട്ടയം ജില്ലയിലെ പാലാ- ഈരാറ്റുപേട്ട റോഡിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അറുന്നൂറു വർഷങ്ങൾക്ക് നിർമ്മിച്ച പുരാതന പാരമ്പര്യമുള്ള ഈ കൊട്ടാരം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ്.ക്ഷേത്ര ഘടനയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/Untitled-design-2-16979017933x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords> ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും, പ്രിയപ്പെട്ട, പൂഞ്ഞാർ, കൊട്ടാരം </media:keywords>
<content:encoded><![CDATA[ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം.കോട്ടയം ജില്ലയിലെ പാലാ- ഈരാറ്റുപേട്ട റോഡിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അറുന്നൂറു വർഷങ്ങൾക്ക് നിർമ്മിച്ച പുരാതന പാരമ്പര്യമുള്ള ഈ കൊട്ടാരം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ്.ക്ഷേത്ര ഘടനയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title>കേരള ചരിത്രത്തിലെ ആദ്യ മത്സരവള്ളംകളി നടന്നതിവിടെ..</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86</guid>
<description><![CDATA[ അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3600997_HYP_0_FEATURE20231007_154601-16973469083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരള, ചരിത്രത്തിലെ, ആദ്യ, മത്സരവള്ളംകളി, നടന്നതിവിടെ..</media:keywords>
<content:encoded><![CDATA[അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്. ]]> </content:encoded>
</item>

<item>
<title>&amp;quot;നേച്ചർ വൈബ്സ്&amp;quot; ഫോട്ടോഗ്രാഫി എക്സിബിഷനിൽ ഫുട്ബോൾ താരം സി കെ വിനീതിന്റെ മൂന്ന് മനോഹരമായ ക്ലിക്കുകൾ</title>
<link>https://thekeralajournal.com/%E0%B4%A8%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BC-%E0%B4%B5%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B9%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BC-%E0%B4%B5%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B9%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE</guid>
<description><![CDATA[ കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് &quot;നേച്ചർ വൈബ്സ്&quot; എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3602239_HYP_0_FEATURE20231007_175127-16975233073x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നേച്ചർ, വൈബ്സ്, ഫോട്ടോഗ്രാഫി, എക്സിബിഷനിൽ, ഫുട്ബോൾ, താരം, സി, കെ, വിനീതിന്റെ, മൂന്ന്, മനോഹരമായ, ക്ലിക്കുകൾ</media:keywords>
<content:encoded><![CDATA[കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് "നേച്ചർ വൈബ്സ്" എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്.]]> </content:encoded>
</item>

<item>
<title>കണിയാന്മലയിലെ റെജി ചേട്ടന്റെ കടയിൽ ചെറുകടിയാണ് താരം</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B1%E0%B5%86%E0%B4%9C%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B1%E0%B5%86%E0%B4%9C%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82</guid>
<description><![CDATA[ വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3603731_HYP_0_FEATURE20231014_150629-16974339083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കണിയാന്മലയിലെ, റെജി, ചേട്ടന്റെ, കടയിൽ, ചെറുകടിയാണ്, താരം</media:keywords>
<content:encoded><![CDATA[വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട.]]> </content:encoded>
</item>

<item>
<title>വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3583749_HYP_0_FEATURE20231004_105158-16969623083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശുദ്ധ, അൽഫോൻസാമ്മ, അന്ത്യവിശ്രമം, കൊള്ളുന്ന, പള്ളി</media:keywords>
<content:encoded><![CDATA[വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.]]> </content:encoded>
</item>

<item>
<title>അപൂർവ്വ സംഗീത ശേഖരമുള്ള കോട്ടയത്തെ ഗ്രാമഫോൺ മ്യൂസിയം</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B5%BA-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B5%BA-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</guid>
<description><![CDATA[ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന &quot;ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്&quot;. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3596701_HYP_0_FEATURE1697213119686.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അപൂർവ്വ, സംഗീത, ശേഖരമുള്ള, കോട്ടയത്തെ, ഗ്രാമഫോൺ, മ്യൂസിയം</media:keywords>
<content:encoded><![CDATA[പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.]]> </content:encoded>
</item>

<item>
<title>&amp;quot;മിഴിയഴക്&amp;quot; ചിത്രപ്രദർശനത്തിന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%B4%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%B4%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന &quot;മിഴിയഴക്&quot; ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് &quot;മിഴിയഴക്&quot; ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3592325_HYP_0_FEATURE1697123758984.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മിഴിയഴക്, ചിത്രപ്രദർശനത്തിന്, ലളിതകലാ, അക്കാദമി, ആർട്ട്, ഗാലറിയിൽ, തുടക്കമായി</media:keywords>
<content:encoded><![CDATA[പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന "മിഴിയഴക്" ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് "മിഴിയഴക്" ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്]]> </content:encoded>
</item>

<item>
<title>ഇരുന്നൂറ്റമ്പത്തിലധികം ഗ്രാമഫോണുകളുടെ അപൂർവ്വ ശേഖരം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%82</guid>
<description><![CDATA[ കേരളത്തിന്റെ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന &quot;ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്&quot;. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3588065_HYP_0_FEATURE20231010_124950-16970742103x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇരുന്നൂറ്റമ്പത്തിലധികം, ഗ്രാമഫോണുകളുടെ, അപൂർവ്വ, ശേഖരം</media:keywords>
<content:encoded><![CDATA[കേരളത്തിന്റെ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.]]> </content:encoded>
</item>

<item>
<title>മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തണലായി &amp;quot;നവജീവന്‍ &amp;quot;</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B4%A3%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B4%A3%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D</guid>
<description><![CDATA[ ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്.&quot;ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്&quot; ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3569309_HYP_0_FEATUREcropped.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മാനസിക, വെല്ലുവിളി, നേരിടുന്നവർക്ക്, തണലായി, നവജീവന്‍</media:keywords>
<content:encoded><![CDATA[ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്."ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്" ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്.]]> </content:encoded>
</item>

<item>
<title>ഇന്ത്യയിലെ ആദ്യത്തെ&amp;quot;ഡ്രിഫ്റ്റ് വുഡ് &amp;quot;മ്യൂസിയം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</guid>
<description><![CDATA[ കുമരകത്തെ പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് അപൂർവവും നൂതനവുമായ ആധുനിക കലാരൂപത്തിലൂടെ തയ്യാറാക്കിയ ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തെ കേരളത്തിലെ മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഒരേയൊരു മ്യൂസിയമാണിത്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയമാണിത്.ഇന്ത്യയിലെ അതുല്യവും നൂതനവുമായ ടൂറിസം പ്രോജക്റ്റുകളിൽ ഒന്നാണ് ഈ മ്യൂസിയം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3546617_HYP_0_FEATUREcropped-16961775043x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇന്ത്യയിലെ, ആദ്യത്തെഡ്രിഫ്റ്റ്, വുഡ്, മ്യൂസിയം</media:keywords>
<content:encoded><![CDATA[കുമരകത്തെ പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് അപൂർവവും നൂതനവുമായ ആധുനിക കലാരൂപത്തിലൂടെ തയ്യാറാക്കിയ ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തെ കേരളത്തിലെ മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഒരേയൊരു മ്യൂസിയമാണിത്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയമാണിത്.ഇന്ത്യയിലെ അതുല്യവും നൂതനവുമായ ടൂറിസം പ്രോജക്റ്റുകളിൽ ഒന്നാണ് ഈ മ്യൂസിയം.]]> </content:encoded>
</item>

<item>
<title>കുട്ടികൾക്ക് &amp;quot;വർണ്ണക്കൂടാര&amp;quot;മൊരുക്കുന്ന പരിയാരം യു. പി. സ്കൂൾ </title>
<link>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B5%81-%E0%B4%AA%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B5%81-%E0%B4%AA%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</guid>
<description><![CDATA[ വ്യത്യസ്തങ്ങളായ കാഴ്ചകളാണ്  കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്.&quot;വർണ്ണക്കൂടാരം&quot; എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3552969_HYP_0_FEATURE20230927_113241-16963263083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കുട്ടികൾക്ക്, വർണ്ണക്കൂടാരമൊരുക്കുന്ന, പരിയാരം, യു., പി., സ്കൂൾ </media:keywords>
<content:encoded><![CDATA[വ്യത്യസ്തങ്ങളായ കാഴ്ചകളാണ്  കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്."വർണ്ണക്കൂടാരം" എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title> &amp;quot;ഡൈവേഴ്‌സ് സ്ട്രോക്ക്&amp;quot; പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി </title>
<link>https://thekeralajournal.com/%E0%B4%A1%E0%B5%88%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A1%E0%B5%88%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.&quot;ഡൈവേഴ്‌സ് സ്ട്രോക്ക്&quot; എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3541593_HYP_0_FEATURE20230927_130118-16960668083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords> ഡൈവേഴ്‌സ്, സ്ട്രോക്ക്, പെയിന്റിങ്, പ്രദർശനത്തിന്, കോട്ടയത്തു, തുടക്കമായി </media:keywords>
<content:encoded><![CDATA[വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി."ഡൈവേഴ്‌സ് സ്ട്രോക്ക്" എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും]]> </content:encoded>
</item>

<item>
<title>നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ &amp;quot;കുരിശുപള്ളി&amp;quot;</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3534739_HYP_0_FEATURE20230923_123119-16959129083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നാല്, നൂറ്റാണ്ടിലേറെ, പഴക്കമുള്ള, സെന്റ്, തോമസ്, ഓർത്തഡോക്സ്, പള്ളി, അഥവാ, കുരിശുപള്ളി</media:keywords>
<content:encoded><![CDATA[നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്. ]]> </content:encoded>
</item>

<item>
<title>കേരളത്തിലെ പ്രധാനപ്പെട്ട കോ&#45;ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലുകളിൽ ഒന്നായ &amp;quot;പ്രികോ മിൽസ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B5%8B-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B-%E0%B4%AE%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B5%8B-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B-%E0%B4%AE%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D</guid>
<description><![CDATA[ 2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ &quot;പ്രികോ മിൽസ്&quot;.1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3532531_HYP_0_FEATURE20230920_121858-16958877093x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരളത്തിലെ, പ്രധാനപ്പെട്ട, കോ-ഓപ്പറേറ്റീവ്, സ്പിന്നിംഗ്, മില്ലുകളിൽ, ഒന്നായ, പ്രികോ, മിൽസ്</media:keywords>
<content:encoded><![CDATA[2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ "പ്രികോ മിൽസ്".1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്.]]> </content:encoded>
</item>

<item>
<title>വ്യത്യസ്ത രുചികളും വിഭവങ്ങളും പരിചയപ്പെടുത്തി കുടുംബശ്രീ മിഷൻ</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB</guid>
<description><![CDATA[  അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ  ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3523061_HYP_0_FEATURE20230923_115331-16957116083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വ്യത്യസ്ത, രുചികളും, വിഭവങ്ങളും, പരിചയപ്പെടുത്തി, കുടുംബശ്രീ, മിഷൻ</media:keywords>
<content:encoded><![CDATA[ അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ  ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ. ]]> </content:encoded>
</item>

<item>
<title>ഭക്ഷ്യമേളയിലെ പ്രധാന ഐറ്റം പാൽകപ്പയും മീൻകറിയും</title>
<link>https://thekeralajournal.com/%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%90%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%80%E0%B5%BB%E0%B4%95%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%90%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%80%E0%B5%BB%E0%B4%95%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച &quot;വനിതാരവം&quot; പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3523581_HYP_0_FEATURE1695712057037.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഭക്ഷ്യമേളയിലെ, പ്രധാന, ഐറ്റം, പാൽകപ്പയും, മീൻകറിയും</media:keywords>
<content:encoded><![CDATA[സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "വനിതാരവം" പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു]]> </content:encoded>
</item>

<item>
<title>കേരളത്തിലെ ആദ്യത്തെ മുദ്രണാലയം എന്നറിയപ്പെടുന്ന കോട്ടയത്തെ സിഎംഎസ്</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B4%BF%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B4%BF%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B8%E0%B5%8D</guid>
<description><![CDATA[ കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3508791_HYP_0_FEATUREcropped-16953966063x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരളത്തിലെ, ആദ്യത്തെ, മുദ്രണാലയം, എന്നറിയപ്പെടുന്ന, കോട്ടയത്തെ, സിഎംഎസ്</media:keywords>
<content:encoded><![CDATA[കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്.]]> </content:encoded>
</item>

<item>
<title>ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെ ശ്രദ്ധേയമായി നോളജ് ഫെസ്റ്റ് </title>
<link>https://thekeralajournal.com/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</guid>
<description><![CDATA[ വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും  അറിയാനുമുള്ള അവസരമുണ്ട്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3515697_HYP_0_FEATURE20230920_110634-16955646083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആര്യഭട്ട, മുതൽ, ചന്ദ്രയാൻ, വരെ ശ്രദ്ധേയമായി, നോളജ്, ഫെസ്റ്റ് </media:keywords>
<content:encoded><![CDATA[വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും  അറിയാനുമുള്ള അവസരമുണ്ട്. ]]> </content:encoded>
</item>

</channel>
</rss>