<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കോട്ടയം</title>
<link>https://thekeralajournal.com/rss/category/കോട്ടയം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കോട്ടയം</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>150 വൃക്കമാറ്റിവയ്ക്കലുകൾ; ഇനി ഗ്യാസ്ട്രോ ചികിത്സയിലും മികവിന്റെ പുതിയ കേന്ദ്രം — മാർ സ്ലീവാ മെഡിസിറ്റിക്ക് സെന്റർ ഓഫ് എക്സലൻസ്”</title>
<link>https://thekeralajournal.com/3729</link>
<guid>https://thekeralajournal.com/3729</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa429fbd2755.jpg" length="87220" type="image/jpeg"/>
<pubDate>Fri, 11 Sep 2026 21:49:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് പുതിയ അധ്യായത്തിന് തുടക്കമിട്ട് മാർ സ്ലീവാ മെഡിസിറ്റിയിൽ അത്യാധുനിക ഗ്യാസ്ട്രോസയൻസസ് ആൻഡ് പൾമണറി ബ്ലോക്ക് പ്രവർത്തനം ആരംഭിച്ചു. ഗ്യാസ്ട്രോസയൻസസ് വിഭാഗത്തെ സെന്റർ ഓഫ് എക്സലൻസായി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു. ആശുപത്രിയിൽ 150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതിന്റെ ഭാഗമായി രോഗികളുടെയും ചികിത്സാസംഘത്തിന്റെയും സംഗമവും നടന്നു. ആശുപത്രിയുടെ ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചത്.</p>
<p>മധ്യകേരളത്തിന്റെ ആരോഗ്യരംഗത്ത് സമഗ്രമായ സംഭാവന നൽകാൻ മാർ സ്ലീവാ മെഡിസിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. എല്ലാ മേഖലകളിലുമുള്ളവരുടെ സഹകരണത്തോടെ കേരളത്തെ ആരോഗ്യമുള്ള സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരിപാലന രംഗത്ത് കേരളത്തിലെ ക്രൈസ്തവ സമൂഹം നൽകുന്ന സേവനം മഹത്തരമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു. ചുരുങ്ങിയ കാലയളവിനുള്ളിൽ മാർ സ്ലീവാ മെഡിസിറ്റി ലോകോത്തര നിലവാരത്തിലുള്ള ചികിത്സാകേന്ദ്രമായി വളർന്നതായി ബിഷപ് പറഞ്ഞു.</p>
<p>ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി. ആശുപത്രി മാനേജിംഗ് ഡയറക്ടർ റവ. ഫാ. മാത്യു തെക്കേൽ, എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, പ്രഫ. റോണി കെ. ബേബി എം.എൽ.എ, കൊഴുവനാൽ പഞ്ചായത്ത് പ്രസിഡന്റ് ജോസി ജോസഫ് പൊയ്കയിൽ, ചീഫ് ഓഫ് മെഡിക്കൽ സർവീസസ് എയർ കോമഡോർ ഡോ. പോളിൻ ബാബു, ഗ്യാസ്ട്രോഎൻട്രോളജി വിഭാഗം മേധാവി ഡോ. രമേശ് എം., നെഫ്രോളജി വിഭാഗം മേധാവി ഡോ. മഞ്ജുള രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഡോ. ടി.സി. തങ്കച്ചൻ ചികിത്സാനുഭവം പങ്കുവെച്ചു.</p>
<p>150 വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയ മെഡിക്കൽ സംഘത്തെയും ദേശീയ ട്രാൻസ്പ്ലാന്റ് ഗെയിംസിൽ ജേതാവായ, മാർ സ്ലീവാ മെഡിസിറ്റിയിൽ വൃക്കമാറ്റിവയ്ക്കലിന് വിധേയനായ സിബി വർഗീസിനെയും അടിയന്തര സാഹചര്യത്തിൽ ഗർഭിണിയെ ആശുപത്രിയിലെത്തിച്ച് സുരക്ഷിത ചികിത്സ ഉറപ്പാക്കാൻ സഹായിച്ച നഴ്സ് ലിറ്റി ജോയിയെയും ചടങ്ങിൽ ആദരിച്ചു.</p>
<p>30,000 ചതുരശ്ര അടി വിസ്തീർണമുള്ള പുതിയ ബ്ലോക്കിലാണ് ഗ്യാസ്ട്രോസയൻസസ് വിഭാഗത്തിന്റെ വിപുലമായ ചികിത്സാസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. മെഡിക്കൽ ഗ്യാസ്ട്രോഎൻട്രോളജി, ഹെപ്പറ്റോളജി, ജി.ഐ.–എച്ച്.പി.ബി. ശസ്ത്രക്രിയ, ഇന്റർവെൻഷണൽ റേഡിയോളജി, നൂതന ഇ.ആർ.സി.പി., എൻഡോസ്കോപിക് അൾട്രാസോണോഗ്രഫി, ലാപ്രോസ്കോപിക് കരൾ ശസ്ത്രക്രിയ, സങ്കീർണമായ ഉദരരോഗ കാൻസറുകൾക്കുള്ള ചികിത്സ തുടങ്ങിയ സേവനങ്ങൾ ഇവിടെ ലഭ്യമാണ്.</p>
<p>നാല് എൻഡോസ്കോപ്പി സ്യൂട്ടുകൾ, ക്യാപ്സൂൾ എൻഡോസ്കോപ്പി, മാനോമെട്രി, ഡെഡിക്കേറ്റഡ് സി–ആം, ഫൈബ്രോസ്കാൻ, ബ്രത്ത് അനലൈസർ തുടങ്ങിയ ആധുനിക സംവിധാനങ്ങളും കേന്ദ്രത്തിന്റെ പ്രത്യേകതകളാണ്.മാർ ഫെലിസിറ്റാസ്–2026 വിജയികൾക്കുള്ള സമ്മാനദാനവും മാർ സ്ലീവൻസ് അവതരിപ്പിച്ച ‘റിഥം–2026’ സാംസ്കാരിക പരിപാടിയും ചടങ്ങിന്റെ ഭാഗമായി നടന്നു.</p>]]> </content:encoded>
</item>

<item>
<title>മണർകാട്ടിൽ ഹരിതോത്സവത്തിന് തുടക്കം; പുഷ്പ&#45;ഫലവൃക്ഷ പ്രദർശനവും വിപണനവും നടത്തും</title>
<link>https://thekeralajournal.com/3727</link>
<guid>https://thekeralajournal.com/3727</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa3ffb885282.jpg" length="115893" type="image/jpeg"/>
<pubDate>Fri, 11 Sep 2026 18:48:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട്ടിൽ ഹരിതോത്സവത്തിന് തുടക്കമായി. ഹരിതോത്സവത്തിന്റെ ഭാഗമായി മണർകാട് പഞ്ചായത്ത് ബസ് സ്റ്റാൻഡ് കോമ്പൗണ്ടിൽ അലങ്കാര പുഷ്പങ്ങൾ, ഫലവൃക്ഷങ്ങൾ, മൂല്യവർധിത ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചിട്ടുണ്ട്.</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 7 വരെയാണ് പ്രദർശനം നടക്കുന്നത്. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. ഈ മാസം 20 വരെയാണ് ഹരിതോത്സവം.</p>]]> </content:encoded>
</item>

<item>
<title>കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡ് കവാടം 13 മുതൽ അടച്ചിടും; ദീർഘദൂര ബസുകൾക്കും പ്രവേശനമില്ല</title>
<link>https://thekeralajournal.com/3722</link>
<guid>https://thekeralajournal.com/3722</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa349adbd858.jpg" length="120348" type="image/jpeg"/>
<pubDate>Fri, 11 Sep 2026 05:52:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: റോഡ് നവീകരണത്തിന്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ബസ് സ്റ്റാൻഡിലേക്കുള്ള പ്രധാന കവാടം 13 മുതൽ 21 ദിവസത്തേക്ക് അടച്ചിടും. ഈ കാലയളവിൽ കോട്ടയം, കുമളി, ചങ്ങനാശേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുന്ന ദീർഘദൂര ബസുകൾക്കും സ്റ്റാൻഡിൽ പ്രവേശനം അനുവദിക്കില്ല.</p>
<p>ഒരു വർഷത്തിലേറെയായി തകർന്നുകിടക്കുന്ന ദേശീയപാതയിൽ നിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള പുത്തനങ്ങാടി റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കുന്നതിനാണ് കവാടം അടയ്ക്കുന്നത്. പദ്ധതിക്കായി പഞ്ചായത്ത് പ്രാഥമികമായി ആറുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. മുണ്ടക്കയം, എരുമേലി ഭാഗങ്ങളിലേക്കുള്ള ബസുകൾ സിവിൽ സ്റ്റേഷന് മുന്നിലും കോട്ടയം, ചങ്ങനാശേരി ഭാഗങ്ങളിലേക്കുള്ള ബസുകൾ എസ്.എം. ടെക്സ്റ്റൈൽസിന് സമീപവും നിർത്തി യാത്രക്കാരെ കയറ്റിയിറക്കും.</p>
<p>ഈരാറ്റുപേട്ട, ഇടക്കുന്നം, ചേനപ്പാടി, മണിമല, തമ്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾക്ക് സ്റ്റാൻഡിൽ പ്രവേശിക്കാം. ഇവ സ്റ്റാൻഡിൽ നിന്ന് പുറത്തേക്ക് പോകുന്ന അതേ വഴിയിലൂടെ പ്രവേശിക്കുകയും വേണം. റോഡ് നവീകരണവുമായി ബന്ധപ്പെട്ട ഗതാഗത ക്രമീകരണങ്ങളോട് യാത്രക്കാരും പൊതുജനങ്ങളും ബസ് ജീവനക്കാരും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ് പത്യാല അഭ്യർഥിച്ചു. റോഡിന്റെ ശോച്യാവസ്ഥയ്ക്ക് ശാശ്വത പരിഹാരമായി കോൺക്രീറ്റിങ് അനിവാര്യമാണെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലേറെ തട്ടിപ്പ്; പ്രതി വിമാനത്താവളത്തിൽ പിടിയിൽ</title>
<link>https://thekeralajournal.com/3721</link>
<guid>https://thekeralajournal.com/3721</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa34820eb614.jpg" length="58434" type="image/jpeg"/>
<pubDate>Fri, 11 Sep 2026 05:45:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശ്ശേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർഥികളിൽ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെടുത്ത കേസിൽ പ്രതി പിടിയിൽ. തൃശൂർ കല്ലൂർക്കാട് സ്വദേശി ജെൻസൺ (31) ആണ് അഹമ്മദാബാദ് വിമാനത്താവളത്തിൽ പിടിയിലായത്.</p>
<p>ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന എബിഎൽഎസ് ഹ്യൂമൻ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിൽ വിദേശ ജോലിക്കായി രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്ക് വിസയും ജോലിയും ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് പണം കൈപ്പറ്റിയതെന്ന് പൊലീസ് പറഞ്ഞു. 2025 നവംബർ 4 മുതൽ 2026 മാർച്ച് 7 വരെ വിവിധ ഘട്ടങ്ങളിലായി ഒന്നാം പ്രതി നേരിട്ടും മറ്റ് പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ഏജൻസി അക്കൗണ്ടിലേക്കും 1,00,73,300 രൂപ കൈപ്പറ്റിയെന്നാണ് കേസ്. പണം വാങ്ങിയ ശേഷം ജോലി നൽകുകയോ തുക തിരികെ നൽകുകയോ ചെയ്യാതെ വഞ്ചിച്ചെന്നാണ് പരാതി.</p>
<p>കേസിൽ പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കേരളത്തിൽ അവധിക്കെത്തിയ ജെൻസൺ അഹമ്മദാബാദ് വിമാനത്താവളം വഴി അർമേനിയയിലേക്ക് പോകാൻ ശ്രമിക്കുന്നതിനിടെയാണ് എൽഒസി പ്രകാരം പിടിയിലായത്. തുടർന്ന് ചങ്ങനാശ്ശേരി പൊലീസ് ഇയാളെ അഹമ്മദാബാദിൽ നിന്ന് കസ്റ്റഡിയിലെടുത്ത് നിയമനടപടികൾ പൂർത്തിയാക്കി റിമാൻഡ് ചെയ്തു.</p>
<p>ചങ്ങനാശ്ശേരി ഡിവൈഎസ്പി ആഷാദ് എസ്., എസ്എച്ച്ഒ അനിൽ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐമാരായ അഖിൽ വിജയകുമാർ, ബിനിൽ വിജയൻ, എസ്സിപിഒ നിതിൻ ജോൺ, എഎസ്ഐ സൈനി സെബാസ്റ്റ്യൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3710</link>
<guid>https://thekeralajournal.com/3710</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa2015b769f5.jpg" length="123779" type="image/jpeg"/>
<pubDate>Thu, 10 Sep 2026 06:31:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മേലുകാവ്: മോഡൽ ലയൺസ് ക്ലബ് ഓഫ് അടൂർ എമിറേറ്റ്സിന്റെ നേതൃത്വത്തിൽ മേലുകാവ് ഹെൻറി ബേക്കർ കോളേജിൽ സൗജന്യ ഭക്ഷ്യധാന്യ കിറ്റ്, ഡയാലിസിസ് കിറ്റ് വിതരണം, സന്നദ്ധ രക്തദാന ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥികൾ, എൻ.എസ്.എസ്, പാലാ ബ്ലഡ് ഫോറം, മേരിഗിരി ഐ.എച്ച്.എം ബ്ലഡ് ബാങ്ക് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി.</p>
<p>ഹെൻറി ബേക്കർ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസ് അധ്യക്ഷത വഹിച്ച ചടങ്ങ് പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ ഉദ്ഘാടനം ചെയ്തു. കോളേജ് അലുമിനി അസോസിയേഷൻ പ്രസിഡന്റും ലയൺസ് ജില്ലാ ചീഫ് പ്രോഗ്രാം കോർഡിനേറ്ററുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡോ. സ്റ്റാലിൻ കെ. തോമസ് മുഖ്യാതിഥിയായി.</p>
<p>എം.ജി. സർവകലാശാല സെനറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട പ്രിൻസിപ്പൽ പ്രൊഫ. ഡോ. ഗിരീഷ് കുമാർ ജി.എസ്, പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ എം.ജെ എന്നിവരെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.</p>
<p>പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, അലുമിനി അസോസിയേഷൻ വൈസ് പ്രസിഡന്റ് വിൽസൺ മാത്യു, ഡോ. ഉമാറാണി, ജസ്റ്റിൻ ജോസഫ്, ദേവിക, ദേവദാസ് എന്നിവർ സംസാരിച്ചു. കോളേജ് പൂർവ്വ വിദ്യാർത്ഥികളും എൻ.എസ്.എസ് വളണ്ടിയർമാരും പരിപാടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കം</title>
<link>https://thekeralajournal.com/3695</link>
<guid>https://thekeralajournal.com/3695</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0ac393565f.jpg" length="646039" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:15:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മുസ്ലിം യൂത്ത് ലീഗ് ജില്ലാ സമ്മേളനത്തിന് ഇന്ന് ജില്ലയിൽ തുടക്കമാകും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടികൾക്ക് തുടക്കം കുറിച്ച് ഉച്ചകഴിഞ്ഞ് 2.30ന് തിരുനക്കര ബസ് സ്റ്റാൻഡ് മൈതാനിയിലെ സമ്മേളന നഗരിയിൽ പതാക ഉയർത്തും. സ്വാഗതസംഘം ഭാരവാഹികൾ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.</p>
<p>വൈകിട്ട് 3ന് ഓർക്കിഡ് റെസിഡൻസി ഓഡിറ്റോറിയത്തിൽ മുൻകാല യൂത്ത് ലീഗ് ജില്ലാ നേതാക്കളെ ആദരിക്കുന്ന ‘തലമുറസംഗമം’ നടക്കും. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ സംഗമം ഉദ്ഘാടനം ചെയ്യും.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം വെന്തുരുകുന്നു; യു.വി. ഇൻഡക്സ് അപകടനിലയിൽ</title>
<link>https://thekeralajournal.com/3694</link>
<guid>https://thekeralajournal.com/3694</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0ab6db2e17.jpg" length="66312" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:12:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അസാധാരണമായ ചൂടിനൊപ്പം അൾട്രാവയലറ്റ് (യു.വി.) വികിരണത്തോതും അപകടകരമായ നിലയിലേക്ക് ഉയരുന്നു. ചങ്ങനാശേരിയിൽ ഇന്നലെ യു.വി. ഇൻഡക്സ് 10 രേഖപ്പെടുത്തി.</p>
<p>മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പകൽച്ചൂട് ശക്തമാകുന്ന സമയത്ത് സാധാരണയായി പരമാവധി 8 വരെ എത്താറുള്ള യു.വി. ഇൻഡക്‌സാണ് സെപ്റ്റംബർ തുടക്കത്തിൽ തന്നെ 10ലെത്തിയത്. സംസ്ഥാനത്ത് ആലപ്പുഴയ്ക്കും ഇടുക്കിയിലെ മൂന്നാറിനുമൊപ്പം ചങ്ങനാശേരിയിലും യു.വി. ഇൻഡക്സ് 10 രേഖപ്പെടുത്തി.</p>
<p>അൾട്രാവയലറ്റ് റേഡിയോമീറ്ററുകളിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.വി. ഇൻഡക്സ് കണക്കാക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അൾട്രാവയലറ്റ് റേഡിയോമീറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിൽ ചങ്ങനാശേരിയിലാണ് മീറ്റർ സ്ഥാപിച്ചിട്ടുള്ളത്.</p>
<p>🚨 11 എത്തിയാൽ റെഡ് അലർട്ട്</p>
<p>നിലവിൽ യു.വി. ഇൻഡക്സ് ഓറഞ്ച് അലർട്ട് നിലയിലാണ്. 11ൽ എത്തിയാൽ റെഡ് അലർട്ടാകും.</p>
<p>0–5: മനുഷ്യർക്ക് കാര്യമായ ഹാനികരമല്ലാത്ത തോത്</p>
<p>6–7: മഞ്ഞ അലർട്ട്</p>
<p>8–10: ഓറഞ്ച് അലർട്ട്</p>
<p>11 മുതൽ: റെഡ് അലർട്ട്</p>
<p>അമിതമായി അൾട്രാവയലറ്റ് വികിരണം ഏൽക്കുന്നത് സൂര്യാഘാതം, ചർമരോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാം.</p>
<p>🛡️ ജാഗ്രത പാലിക്കാം</p>
<p>പകൽ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. ശുദ്ധജലം ധാരാളമായി കുടിക്കുകയും മദ്യം, കാപ്പി, ചായ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ ഒഴിവാക്കുകയും വേണം.</p>
<p>പുറത്തിറങ്ങുമ്പോൾ അയഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ, ചെരുപ്പ്, കുട, തൊപ്പി എന്നിവ ഉപയോഗിക്കുന്നത് നല്ലതാണ്. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം.</p>]]> </content:encoded>
</item>

<item>
<title>ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് കിലയുടെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചു</title>
<link>https://thekeralajournal.com/3693</link>
<guid>https://thekeralajournal.com/3693</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6aa0aa675a8b0.jpg" length="100899" type="image/jpeg"/>
<pubDate>Wed, 09 Sep 2026 06:08:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് ഖരമാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് കിലയുടെ നേതൃത്വത്തിൽ പരിശീലന പരിപാടി ആരംഭിച്ചു. വൈക്കം ബി.ഡി.ഒ. കെ. അജിത്ത് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.</p>
<p>ചെമ്പ്, തലയാഴം, വെച്ചൂർ ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികൾക്കായുള്ള പരിശീലനമാണ് ഇന്ന് പൂർത്തിയായത്. 2026-ൽ നടപ്പിലാക്കിയ ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കുന്നതിനാവശ്യമായ അറിവും പ്രായോഗിക പരിജ്ഞാനവും പഞ്ചായത്ത് അംഗങ്ങൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.</p>
<p>കില ജില്ലാ ഫെസിലിറ്റേറ്റർ ടി.വി. ഉദയഭാനു, മോഹൻ ഡിബാബു, പരിശീലകരായ എം. ഗോപാലകൃഷ്ണൻ, എം. രഘു, തോമസ് തോമസ്, ജോൺസൺ പി., ജി.ഇ.ഒ. മനോജ്, ആർ.ജി.എസ്.എ. കോർഡിനേറ്റർ അശ്വതി ടി.എം., അനിലമോൾ ആന്റണി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>രക്തദാന സന്ദേശം ജനങ്ങളിലെത്തിക്കാൻ കേറ്ററേഴ്സ് അസോസിയേഷന്റെ ക്യാമ്പ്</title>
<link>https://thekeralajournal.com/3692</link>
<guid>https://thekeralajournal.com/3692</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f6d76ba8c1.jpg" length="104678" type="image/jpeg"/>
<pubDate>Tue, 08 Sep 2026 07:29:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുത്തുരുത്തി: രക്തദാനത്തിന്റെ മഹത്വവും സാമൂഹിക പ്രസക്തിയും പൊതുസമൂഹത്തിലേക്ക് കൂടുതൽ വ്യാപിപ്പിക്കാൻ ഓൾ കേരള കേറ്ററേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച സന്നദ്ധ രക്തദാന ക്യാമ്പ് സഹായകരമാകുമെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.</p>
<p>അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലാ ബ്ലഡ് ഫോറത്തിന്റെയും എച്ച്.ഡി.എഫ്.സി. ബാങ്കിന്റെയും സഹകരണത്തോടെ കടുത്തുരുത്തി ഗൗരിശങ്കർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.</p>
<p>രക്തദാനം മാനവികതയുടെ ഉത്തമ മാതൃകയാണെന്നും നിരവധി ജീവനുകൾ രക്ഷിക്കുന്നതിൽ രക്തദാതാക്കളുടെ നിസ്വാർത്ഥ സേവനം നിർണായകമാണെന്നും മന്ത്രി പറഞ്ഞു. യുവതലമുറയുൾപ്പെടെ കൂടുതൽ പേരെ സന്നദ്ധ രക്തദാനത്തിലേക്ക് ആകർഷിക്കുന്നതിന് ഇത്തരം ക്യാമ്പുകൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>ജില്ലാ പ്രസിഡന്റ് സജി ജേക്കബിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബിജു തോമസ്, സംസ്ഥാന കമ്മിറ്റി അംഗം ജോസ് ഫിലിപ്പ്, മേഖലാ സെക്രട്ടറി ജോർജ് സി.ഡി., സന്തോഷ് മാത്യു, കെ. വിജയകുമാർ, ബിനോയി അബ്രാഹം, ദീപു വി. നായർ, സണ്ണി ഡൊമിനിക് എന്നിവർ സംസാരിച്ചു.</p>
<p>രക്തദാന രംഗത്ത് 38 വർഷമായി സജീവമായി പ്രവർത്തിക്കുകയും 135 തവണ രക്തദാനം നടത്തുകയും ചെയ്ത പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റത്തെയും രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന ബിജു കണ്ണന്തറയെയും ചടങ്ങിൽ ആദരിച്ചു.</p>
<p>ലയൺസ് എസ്.എച്ച്. മെഡിക്കൽ സെന്റർ ബ്ലഡ് ബാങ്കിന്റെ നേതൃത്വത്തിൽ നടന്ന ക്യാമ്പിൽ അറുപതോളം പേർ രക്തദാനം നടത്തി. ഡോ. എവിൻ, സിസ്റ്റർ അനിലിറ്റ് എസ്.എച്ച്., എച്ച്.ഡി.എഫ്.സി. ബാങ്ക് സീനിയർ ഹെഡ് പ്രവീൺ ജി. നാഥ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>അന്തർസംസ്ഥാന മോഷ്ടാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3691</link>
<guid>https://thekeralajournal.com/3691</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f6b76ef2ca.jpg" length="53973" type="image/jpeg"/>
<pubDate>Tue, 08 Sep 2026 07:27:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊടുങ്ങല്ലൂർ: ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമത്തിനിടെ അന്തർസംസ്ഥാന മോഷ്ടാവ് പിടിയിൽ. വയനാട് സുൽത്താൻ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജ് വെങ്ങുരുക്കുന്നു സ്വദേശി പ്ലാമൂട്ടിൽ വീട്ടിൽ സാബു (55) ആണ് അറസ്റ്റിലായത്. മോഷണലോകത്ത് ‘സ്പൈഡർ സാബു’ എന്ന പേരിൽ അറിയപ്പെടുന്നയാളാണ് പിടിയിലായത്.</p>
<p>കൊടുങ്ങല്ലൂർ പ്രദേശത്തെ ആളൊഴിഞ്ഞ വീട്ടിൽ മോഷണശ്രമം നടത്തുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>സഹപാഠികളുടെ ചിത്രങ്ങൾ എഐ ഉപയോഗിച്ച് അശ്ലീലമായി മോർഫ് ചെയ്തു; എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3689</link>
<guid>https://thekeralajournal.com/3689</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f5e3e43fc2.jpg" length="44013" type="image/jpeg"/>
<pubDate>Tue, 08 Sep 2026 06:30:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏറ്റുമാനൂർ: സഹപാഠികളായ പെൺകുട്ടികളുടേതുൾപ്പെടെയുള്ള ചിത്രങ്ങൾ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് അശ്ലീല ചിത്രങ്ങളാക്കി മോർഫ് ചെയ്തെന്ന പരാതിയിൽ എൻജിനീയറിങ് വിദ്യാർഥി അറസ്റ്റിൽ. ഏറ്റുമാനൂർ മംഗളം കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബി.ടെക് നാലാം വർഷ വിദ്യാർഥി അജ്മൽ ടി. മുഹമ്മദിനെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഫോട്ടോ എടുക്കാനായി വിദ്യാർഥികൾ സമീപിച്ചിരുന്നതിലൂടെയും കോളജ് പരിപാടികളിൽനിന്നും ലഭിച്ച ചിത്രങ്ങളാണ് ഇയാൾ ഡിജിറ്റലായി മാറ്റം വരുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.</p>
<p>അജ്മലിന്റെ ലാപ്ടോപ്പിൽ മോർഫ് ചെയ്ത ചിത്രങ്ങൾ മറ്റൊരു വിദ്യാർഥിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് വിദ്യാർഥികൾ അധ്യാപകരെയും രക്ഷിതാക്കളെയും വിവരമറിയിച്ച് പൊലീസിൽ പരാതി നൽകി.</p>
<p>പരാതിയെ തുടർന്ന് പൊലീസ് അജ്മലിന്റെ മൊബൈൽ ഫോണും ലാപ്ടോപ്പും പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ മോർഫ് ചെയ്ത ചിത്രങ്ങൾ കണ്ടെത്തി. ചിത്രങ്ങൾ മറ്റുള്ളവർക്ക് കൈമാറിയതിന്റെ തെളിവുകൾ നിലവിൽ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിട്ടുണ്ടോയെന്നത് ഉൾപ്പെടെ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ബാലാവകാശ കമ്മിഷൻ സിറ്റിങ്; 25 കേസുകൾ തീർപ്പാക്കി</title>
<link>https://thekeralajournal.com/3688</link>
<guid>https://thekeralajournal.com/3688</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f5d7d85f97.jpg" length="45440" type="image/jpeg"/>
<pubDate>Tue, 08 Sep 2026 06:27:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ സിറ്റിങ്ങിൽ 32 കേസുകൾ പരിഗണിച്ചു. 25 എണ്ണം തീർപ്പാക്കി. എട്ട് കേസുകൾ വിശദ പരിശോധനയ്ക്കായി മാറ്റിവച്ചു. ടി.സി. ജലജമോൾ, പി. ഷാജേഷ് ഭാസ്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സിറ്റിങ്.</p>
<p>ചങ്ങനാശേരി ഓട്ടിസം സെന്റർ മാടപ്പള്ളിയിലേക്ക് മാറ്റുന്നതിനെതിരായ പരാതിയിൽ നഗരസഭാ പരിധിയിൽ സബ് സെന്ററിന് സ്ഥലം കണ്ടെത്താൻ നിർദേശം നൽകി. സ്കൂളുകൾ ദുരിതാശ്വാസ ക്യാമ്പുകളാക്കുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പാക്കണമെന്നും നിർദേശിച്ചു.</p>
<p>തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ രാമപുരം ഗവ. ആശുപത്രിക്ക് ജാഗ്രതാനിർദേശം നൽകി. കുട്ടികളോട് മോശമായി പെരുമാറിയെന്ന പരാതികളിൽ പോലീസ് നടപടി സ്വീകരിക്കാനും സ്കൂൾ അധികൃതർക്ക് താക്കീത് നൽകാനും കമ്മിഷൻ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സഹകരണ നിക്ഷേപകരുടെ ആവശ്യങ്ങളുമായി സെപ്റ്റംബർ 9ന് നിയമസഭാ മാർച്ച്</title>
<link>https://thekeralajournal.com/3685</link>
<guid>https://thekeralajournal.com/3685</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9f59ef0efc6.jpg" length="58982" type="image/jpeg"/>
<pubDate>Tue, 08 Sep 2026 06:12:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ തിരിച്ചുനൽകണമെന്നാവശ്യപ്പെട്ട് കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 9ന് നിയമസഭാ മാർച്ച് നടത്തും.</p>
<p>യുഡിഎഫ് സർക്കാർ അധികാരമേറ്റിട്ട് 100 ദിവസം പിന്നിട്ടിട്ടും സഹകരണ സംഘങ്ങളിലെ നിക്ഷേപകർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ഫലപ്രദമായ നടപടികൾ ആരംഭിച്ചിട്ടില്ലെന്നാണ് ഫോറത്തിന്റെ ആരോപണം. വായ്പാ കുടിശ്ശിക വരുത്തിയവർക്ക് വിവിധ ആനുകൂല്യങ്ങൾ നൽകുകയും തിരിച്ചടവ് കാലാവധി നീട്ടിനൽകുകയും ചെയ്യുന്നത് സംഘങ്ങളുടെ പണലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നതായും ഭാരവാഹികൾ പറഞ്ഞു.</p>
<p>കാലാവധി പൂർത്തിയായ നിക്ഷേപങ്ങൾ അടിയന്തരമായി തിരിച്ചുനൽകുക, നിക്ഷേപങ്ങളുടെ പലിശ മുടക്കമില്ലാതെ പ്രതിമാസം ലഭ്യമാക്കുക, നിക്ഷേപ തട്ടിപ്പുകളിൽ ഉൾപ്പെട്ടവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് ഫോറം ഉന്നയിക്കുന്നത്.</p>
<p>മുൻ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി ജി. സുധാകരൻ എംഎൽഎ മാർച്ച് ഉദ്ഘാടനം ചെയ്യും. ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളായ പി.എ. തോമസ് അങ്കമാലി, ഡോ. ജോർജ് എം.ജെ., എ.സി. ബേബിച്ചൻ കോട്ടയം, റോയി വെള്ളരിങ്ങാട്ട് പാലാ, പ്രൊഫ. നെടുങ്കുന്നം രഘുദേവ് എന്നിവരും തിരുവനന്തപുരം ജില്ലാ ഭാരവാഹികളും മാർച്ചിന് നേതൃത്വം നൽകും.</p>
<p>വാർത്താസമ്മേളനത്തിൽ കോ-ഓപ്പറേറ്റീവ് ഡെപ്പോസിറ്റേഴ്‌സ് ഫോറം സംസ്ഥാന സെക്രട്ടറി എ.സി. ബേബിച്ചൻ, വൈസ് പ്രസിഡന്റ് റോയി വെള്ളരിങ്ങാട്ട് പാലാ, ജില്ലാ പ്രസിഡന്റ് സാബു മാത്യു കുറവിലങ്ങാട്, സെക്രട്ടറി ബിനു മാത്യുസ്, ട്രഷറർ ജൂലിയസ് രാമപുരം എന്നിവർ പങ്കെടുത്തു.</p>
<p>‘സഹകരണ നിക്ഷേപകർക്ക് നീതി വേണം’ എന്ന മുദ്രാവാക്യമുയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>മണർകാട് എട്ടുനോമ്പ് പെരുന്നാൾ: ചരിത്രപ്രസിദ്ധമായ നടതുറക്കൽ ഇന്ന്</title>
<link>https://thekeralajournal.com/3680</link>
<guid>https://thekeralajournal.com/3680</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9e12b324c80.jpg" length="138984" type="image/jpeg"/>
<pubDate>Mon, 07 Sep 2026 06:56:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണർകാട്: മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ചുള്ള ചരിത്രപ്രസിദ്ധമായ നടതുറക്കൽ ശുശ്രൂഷ ഇന്ന് നടക്കും. രാവിലെ 11.30ന് ഉച്ചനമസ്‌കാരത്തെ തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവയുടെ മുഖ്യകാർമികത്വത്തിലാണ് ശുശ്രൂഷ.</p>
<p>പ്രധാന മദ്ബഹായിലെ ത്രോണോസിൽ സ്ഥാപിച്ചിരിക്കുന്ന വിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം വർഷത്തിൽ ഒരിക്കൽ മാത്രമാണ് ഭക്തജനങ്ങൾക്കായി തുറക്കുന്നത്. ഇതോടനുബന്ധിച്ച് കത്തീഡ്രലിൽ വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിക്കുന്നു.</p>
<p>രാവിലെ 8.30ന് നടക്കുന്ന മൂന്നിന്മേൽ കുർബാനയ്ക്ക് ശ്രേഷ്ഠ കാതോലിക്കാ ബാവ പ്രധാന കാർമികത്വം വഹിക്കും. എം.എസ്.ഒ.ടി. റെസിഡന്റ് മെത്രാപ്പോലീത്ത കുറിയാക്കോസ് മോർ തെയോഫിലോസ് സഹകാർമികത്വം വഹിക്കും.</p>]]> </content:encoded>
</item>

<item>
<title>പ്രളയമുഖത്തെ സമാനതകളില്ലാത്ത സേവനം;ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് പനയ്ക്കപ്പാലം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ സ്നേഹാദരം</title>
<link>https://thekeralajournal.com/3676</link>
<guid>https://thekeralajournal.com/3676</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9d7aa11106b.jpg" length="108371" type="image/jpeg"/>
<pubDate>Sun, 06 Sep 2026 20:07:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പനയ്ക്കപ്പാലം: പ്രളയ ദുരന്തത്തിനിടെ നടത്തിയ രക്ഷാപ്രവർത്തനങ്ങൾക്ക് ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് പനയ്ക്കപ്പാലം റെസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ ആദരം. അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയിലാണ് സംഘത്തെ ആദരിച്ചത്.</p>
<p>പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ എം.ജെ. ഉപഹാരം കൈമാറി. ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്കുവേണ്ടി പ്രസിഡന്റ് നൗഷാദ് വെള്ളൂപറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, എക്സിക്യൂട്ടീവ് അംഗം മുജീബ് കരിമരുത്കുന്നേൽ എന്നിവർ ചേർന്ന് ഉപഹാരം ഏറ്റുവാങ്ങി.</p>
<p>പ്രളയബാധിത മേഖലകളിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങളും ദുരന്തനിവാരണ രംഗത്തെ സന്നദ്ധ ഇടപെടലുകളും പരിഗണിച്ചാണ് ആദരം നൽകിയത്.</p>]]> </content:encoded>
</item>

<item>
<title>മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/3673</link>
<guid>https://thekeralajournal.com/3673</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9d4b489d122.jpg" length="56714" type="image/jpeg"/>
<pubDate>Sun, 06 Sep 2026 16:45:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം ചോറ്റിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കാറിൽ ഉണ്ടായിരുന്ന യാത്രക്കാർ ഉടൻ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.</p>
<p>തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചതായാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല</p>]]> </content:encoded>
</item>

<item>
<title>മണർകാട് പള്ളി പെരുന്നാൾ: സെപ്റ്റംബർ 6ന് ഗതാഗത നിയന്ത്രണം</title>
<link>https://thekeralajournal.com/3664</link>
<guid>https://thekeralajournal.com/3664</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9ba7cd02e16.jpg" length="215562" type="image/jpeg"/>
<pubDate>Sat, 05 Sep 2026 10:55:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട് പള്ളി പെരുന്നാളിനോടനുബന്ധിച്ച് സെപ്റ്റംബർ 6ന് രാവിലെ 11 മുതൽ മണർകാട് മേഖലയിലും പരിസരപ്രദേശങ്ങളിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പ്രധാന റോഡുകളിൽ വാഹനങ്ങൾ തിരിച്ചുവിടും.</p>
<p><strong>അയർക്കുന്നം → കോട്ടയം ഭാഗത്തേക്ക്</strong></p>
<p>അയർക്കുന്നത്ത് നിന്ന് കോട്ടയം, പാമ്പാടി, കുമളി ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ മാലം പാലത്തിൽ നിന്ന് തിരിച്ചുവിടും.</p>
<p><strong>പാമ്പാടി/കുമളി ഭാഗത്തേക്ക്:</strong></p>
<p>ടവർ ജംഗ്ഷൻ → മൗണ്ട് മേരി പബ്ലിക് സ്കൂൾ → ഗ്രാമറ്റം → അങ്ങാടിവയൽ വഴി → കെ.കെ. റോഡിലേക്ക് ഇടത്തോട്ട്.</p>
<p><strong>കോട്ടയം ഭാഗത്തേക്ക്:</strong></p>
<p>ഇല്ലിവളവിൽ വലത്തോട്ട് → എരുമപ്പെട്ടി ജംഗ്ഷനിൽ ഇടത്തോട്ട് → കീച്ചാൽ → കാഞ്ഞിരത്തുംമൂട് → പുതുപ്പള്ളി വഴി കോട്ടയം.</p>
<p><strong>മണർകാട് → അയർക്കുന്നം</strong></p>
<p>മണർകാട് നിന്ന് അയർക്കുന്നം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ആര്യ സൽക്കാര (6-ാം മൈൽ) ജംഗ്ഷനിൽ നിന്ന് തിരിച്ചുവിടും.</p>
<p>പഴയ കെ.കെ. റോഡ് → കുറ്റിയേക്കുന്ന് → പണിക്കമറ്റം → കിഴക്കേടത്തുപടി → ടവർ ജംഗ്ഷൻ → മാലം പാലം വഴി അയർക്കുന്നത്തേക്ക് പോകാം.</p>
<p><strong>പുതുപ്പള്ളി → കോട്ടയം (മണർകാട് വഴി)</strong></p>
<p>പുതുപ്പള്ളിയിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ തലപ്പാടിയിൽ നിന്ന് തിരിച്ചുവിടും.</p>
<p>കുറ്റിക്കാട്ടുപടി → കല്ലുകാട് → മാധവൻപടി വഴി കോട്ടയത്തേക്ക് പോകണം.</p>
<p><strong>ഏറ്റുമാനൂർ → കോട്ടയം (മണർകാട് വഴി)</strong></p>
<p>ഏറ്റുമാനൂരിൽ നിന്ന് കോട്ടയത്തേക്ക് വരുന്ന വാഹനങ്ങൾ തിരുവഞ്ചൂർ കുരിശുപള്ളി ജംഗ്ഷനിൽ (ബേക്കർജി ഓവൻ ബേക്കറി) നിന്ന് തിരിച്ചുവിടും.</p>
<p>ഇറഞ്ഞാൽ → കഞ്ഞിക്കുഴി വഴി കോട്ടയത്തേക്ക് പോകാം.</p>
<p><strong>കോട്ടയം → ഏറ്റുമാനൂർ/അയർക്കുന്നം</strong></p>
<p>മണർകാട് വഴി ഏറ്റുമാനൂർ, അയർക്കുന്നം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വടവാതൂർ മിൽമ ജംഗ്ഷനിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തെമ്പ്രവൽ കടവ് → മോസ്കോ ജംഗ്ഷൻ → വലത്തോട്ട് തിരിഞ്ഞ് തിരുവഞ്ചൂർ കവല → ഏറ്റുമാനൂർ/അയർക്കുന്നം ഭാഗത്തേക്ക് പോകണം.</p>]]> </content:encoded>
</item>

<item>
<title>നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കയറിയ സംഭവം: ചികിത്സപ്പിഴവില്ലെന്ന് കോട്ടയം മെഡിക്കൽ കോളജ്</title>
<link>https://thekeralajournal.com/3663</link>
<guid>https://thekeralajournal.com/3663</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b7f73c31c8.jpg" length="73004" type="image/jpeg"/>
<pubDate>Sat, 05 Sep 2026 08:03:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നവജാതശിശുവിന്റെ ശരീരത്തിൽ സൂചി കയറിയത് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചല്ലെന്ന് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ഫ്രെഡറിക് പോൾ. ചികിത്സപ്പിഴവ് സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>മെഡിക്കൽ കോളജ് ആശുപത്രിയിലെ എൻഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെ കുഞ്ഞിന്റെ ശരീരത്തിൽ സൂചി തറച്ചുകയറിയെന്നും ഇതേത്തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നും കുടുംബം ആരോപിച്ചിരുന്നു. ശരീരത്തിൽ തടിപ്പ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് മാതാവ് ആശുപത്രി അധികൃതരെ വിവരം അറിയിച്ചിരുന്നു. തുടർന്ന് കുഞ്ഞിനെ സ്കാനിംഗിന് വിധേയമാക്കിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.</p>
<p>ഒരു വർഷത്തിന് ശേഷമാണ് കുഞ്ഞിന്റെ ശരീരത്തിൽ തറച്ചുകിടന്ന സൂചി കണ്ടെത്തി ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ഇതിനിടെ കുഞ്ഞിന് മറ്റ് ആശുപത്രികളിൽ ചികിത്സ ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു.</p>
<p>കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കിടെ സംഭവിച്ചതാണ് സൂചി കയറിയതെന്ന കുടുംബത്തിന്റെ ആരോപണത്തിന് വിരുദ്ധമായാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ കൂടുതൽ പരിശോധനകൾ ആവശ്യമായേക്കും.</p>]]> </content:encoded>
</item>

<item>
<title>കാലത്തിന്റെ താരകങ്ങൾക്ക് ആദരം; സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം</title>
<link>https://thekeralajournal.com/3662</link>
<guid>https://thekeralajournal.com/3662</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9b7cdc7dcc0.jpg" length="115857" type="image/jpeg"/>
<pubDate>Sat, 05 Sep 2026 07:52:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണർകാട്: എട്ടുനോമ്പ് പെരുന്നാളിന്റെ നാലാം ദിനാചരണത്തിന്റെ ഭാഗമായി മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെയും പ്രതിഭകളെയും ഉന്നത വിജയം നേടിയ വിദ്യാർഥികളെയും ആദരിച്ചു. ചടങ്ങിനോടനുബന്ധിച്ച് സൺഡേ സ്കൂൾ ശതാബ്ദി സുവനീറിന്റെ പ്രകാശനവും നടന്നു.</p>
<p>കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കോഡിനേറ്റർ ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ സ്വാഗതം ആശംസിച്ചു. കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ തീമോത്തിയോസ് അധ്യക്ഷത വഹിച്ചു.</p>
<p>മെത്രാഭിഷേകത്തിന്റെ രജതജൂബിലി ആഘോഷിക്കുന്ന സീറോ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ ക്ലീമിസ് ബാവയെ ഇടവകയുടെ നേതൃത്വത്തിൽ ആദരിച്ചു. തുടർന്ന് അദ്ദേഹം മുഖ്യപ്രഭാഷണം നടത്തി.</p>
<p>യാക്കോബായ സുറിയാനി സഭ കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് സൺഡേ സ്കൂൾ ശതാബ്ദി സുവനീർ പ്രകാശനം ചെയ്തു.</p>
<p>യൂത്ത് അസോസിയേഷൻ അഖില മലങ്കര വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിനെയും എം.ജെ.എസ്.എസ്.എ അഖില മലങ്കര സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട അവിനേഷ് എബ്രഹാം തണ്ടാശ്ശേരിലിനെയും ആദരിച്ചു.</p>
<p>ഇടവകയിലെ 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെ മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് കോട്ടയം ആർ.ഡി.ഒ നിജു കുര്യൻ ഉപഹാരങ്ങളും ക്യാഷ് അവാർഡുകളും വിതരണം ചെയ്തു.</p>
<p>മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂർ എന്നിവർ ആശംസകൾ അർപ്പിച്ചു. കത്തീഡ്രൽ ട്രസ്റ്റി സക്കറിയാച്ചൻ പള്ളത്ത് നന്ദി രേഖപ്പെടുത്തി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് ആരോപണം</title>
<link>https://thekeralajournal.com/3649</link>
<guid>https://thekeralajournal.com/3649</guid>
<description><![CDATA[ ഒരു വയസുകാരിയുടെ ശരീരത്തിൽ കുടുങ്ങിയ ഇഞ്ചക്ഷൻ സൂചി ശസ്ത്രക്രിയയിലൂടെ നീക്കി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a68e73f2f7.jpg" length="619643" type="image/jpeg"/>
<pubDate>Fri, 04 Sep 2026 12:15:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ ഒരു വയസുകാരിയുടെ ശരീരത്തിൽ ഇഞ്ചക്ഷൻ സൂചി കുടുങ്ങിയതായി ആരോപിച്ച് കോഴിക്കോട് സ്വദേശികളായ ദമ്പതികൾ പരാതി നൽകി. കുഞ്ഞിന്റെ ശരീരത്തിൽ ഒരു വർഷത്തോളം സൂചി കുടുങ്ങിക്കിടന്നുവെന്നാണ് മാതാപിതാക്കളായ അഞ്ജുവിന്റെയും വിനീഷിന്റെയും ആരോപണം.</p>
<p>കഴിഞ്ഞ വർഷം ജൂണിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുഞ്ഞ് ജനിച്ചത്. പ്രസവശേഷം പനിയും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയ്ക്കിടെ സൂചി ശരീരത്തിൽ തറച്ചുകയറിയതായാണ് മാതാപിതാക്കളുടെ പരാതി.</p>
<p>തുടർന്ന് കുഞ്ഞിന് ശരീരത്തിൽ തടിപ്പും കടുത്ത വേദനയും വയറുവേദനയും അനുഭവപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. ഇതേതുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ പരിശോധന നടത്തിയെങ്കിലും സ്കാനിങ്ങിൽ പ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും അധികൃതർ വീട്ടിലേക്ക് തിരിച്ചയച്ചെന്നും കുടുംബം ആരോപിക്കുന്നു.</p>
<p>കഴിഞ്ഞ ദിവസം തടിപ്പ് കൂടുതൽ വലുതായതിനെ തുടർന്ന് കുഞ്ഞിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ വിശദമായ പരിശോധനയിലാണ് വാരിയെല്ലിന്റെ ഭാഗത്ത് ഇഞ്ചക്ഷൻ സൂചി കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് അടിയന്തര ശസ്ത്രക്രിയ നടത്തി സൂചി പുറത്തെടുത്തു.</p>
<p>സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബം ആരോഗ്യമന്ത്രിക്കും ഗാന്ധിനഗർ പൊലീസിനും കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ടിനും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.</p>
<p>സ്കാനിങ്ങിൽ സൂചി കണ്ടെത്താതെ പോയത് എങ്ങനെയെന്നും ചികിത്സയ്ക്കിടെ സൂചി ശരീരത്തിൽ കുടുങ്ങിയതാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിൽ പരിശോധിക്കും. ആരോപണത്തിൽ വസ്തുതയുണ്ടോ എന്ന് അന്വേഷണ റിപ്പോർട്ടിന് ശേഷമേ വ്യക്തമാകൂ.</p>]]> </content:encoded>
</item>

<item>
<title>മണർകാട് പള്ളിയിൽ ഇന്ന് മെറിറ്റ് ഡേയും മാതാപിതാക്കളെ ആദരിക്കലും</title>
<link>https://thekeralajournal.com/3648</link>
<guid>https://thekeralajournal.com/3648</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9a246e2779a.jpg" length="129134" type="image/jpeg"/>
<pubDate>Fri, 04 Sep 2026 07:22:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണർകാട്: എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ഇന്ന് മെറിറ്റ് ഡേ, 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെ ആദരിക്കൽ, സൺഡേസ്‌കൂൾ ശതാബ്ദി സുവനീർ പ്രകാശനം എന്നിവ നടക്കും.</p>
<p>വെള്ളിയാഴ്ച വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങിൽ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.</p>
<p>സീറോ മലങ്കര കത്തോലിക്ക സഭയുടെ കർദിനാൾ ബസ്സേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ മുഖ്യപ്രഭാഷണം നടത്തും. 80 വയസ്സ് പൂർത്തിയായ മാതാപിതാക്കളെ മാത്യു കുഴൽനാടൻ എംഎൽഎ ആദരിക്കും.</p>
<p>ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുകയും അവാർഡുകൾ വിതരണം ചെയ്യുകയും കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ ഐഎഎസ് നിർവഹിക്കും. കോഴിക്കോട് ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ് മോർ ഐറേനിയോസ് മെത്രാപ്പോലീത്ത സൺഡേസ്‌കൂൾ ശതാബ്ദി സുവനീർ പ്രകാശനം ചെയ്യും.</p>
<p>മണർകാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. തോമസ് കുന്നേൽ, ജില്ലാ പഞ്ചായത്ത് അംഗം ഗ്രേസി കരിമ്പന്നൂർ എന്നിവർ ആശംസകൾ അർപ്പിക്കും. പ്രോഗ്രാം കോ-ഓർഡിനേറ്റർ റവ. ഫാ. ലിറ്റു ജേക്കബ് തണ്ടാശ്ശേരിൽ സ്വാഗതവും ട്രസ്റ്റി പി. എ. സ്‌കറിയാച്ചൻ പള്ളത്ത് കൃതജ്ഞതയും അർപ്പിക്കും.</p>]]> </content:encoded>
</item>

<item>
<title>കാഞ്ഞിരപ്പള്ളിയിൽ ഹോട്ടലിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി</title>
<link>https://thekeralajournal.com/3640</link>
<guid>https://thekeralajournal.com/3640</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9983b542800.jpg" length="32450" type="image/jpeg"/>
<pubDate>Thu, 03 Sep 2026 19:57:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: പുത്തനങ്ങാടി ഭാഗത്തെ മിസ്റ്റർ ടേസ്റ്റ് ഹോട്ടലിനുള്ളിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുളിമാവ് കടവുങ്കൽ വീട്ടിൽ സ്റ്റിഗോ സൈമൺ (33) ആണ് മരിച്ചത്. ഹോട്ടൽ ഉടമ സൈമണിന്റെ മകനാണ് സ്റ്റിഗോ.</p>
<p>ഹോട്ടലിനുള്ളിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ സ്റ്റിഗോയെ ഉടൻ കെട്ടഴിച്ച് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷത്തിലേറെ വിലയുള്ള ഉപകരണങ്ങൾ കവർന്ന രണ്ട് ജീവനക്കാർ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3639</link>
<guid>https://thekeralajournal.com/3639</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9982d9e9a86.jpg" length="46690" type="image/jpeg"/>
<pubDate>Thu, 03 Sep 2026 19:53:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നാഗമ്പടത്തെ റിലയൻസ് ഡിജിറ്റൽ ഷോപ്പിൽ നിന്ന് 60 ലക്ഷം രൂപയിലേറെ വിലവരുന്ന ഇലക്‌ട്രോണിക് ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ട് ജീവനക്കാർ അറസ്റ്റിൽ. ക്രിസ്റ്റി, പ്രിൻസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.</p>
<p>കടയിൽ അടുത്തിടെ നടത്തിയ സ്റ്റോക്ക് പരിശോധനയിലാണ് വൻ മോഷണം കണ്ടെത്തിയത്. 71 ലാപ്‌ടോപ്പുകൾ, മൂന്ന് ഐഫോണുകൾ, നാല് ഐപാഡുകൾ എന്നിവയാണ് ഇരുവരും ചേർന്ന് മോഷ്ടിച്ച് മറിച്ചുവിറ്റതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.</p>
<p>കഴിഞ്ഞ മൂന്ന് വർഷമായി ഇരുവരും തുടർച്ചയായി ഉപകരണങ്ങൾ മോഷ്ടിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച ഉപകരണങ്ങൾ എറണാകുളത്തെത്തിച്ച് മറിച്ചുവിൽക്കുകയായിരുന്നു. ഏറെക്കാലം പിടിക്കപ്പെടാതിരുന്നത് പ്രതികളുടെ ആത്മവിശ്വാസം വർധിപ്പിച്ചതായും പൊലീസ് പറയുന്നു.</p>
<p>സ്ഥാപനത്തിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തുവരികയാണ്. മോഷ്ടിച്ച ഉപകരണങ്ങൾ സംബന്ധിച്ചും ഇവയുടെ വിൽപ്പനയുമായി ബന്ധപ്പെട്ടവരെക്കുറിച്ചും അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/3638</link>
<guid>https://thekeralajournal.com/3638</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a998027f05d0.jpg" length="49982" type="image/jpeg"/>
<pubDate>Thu, 03 Sep 2026 19:41:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഭരണങ്ങാനം: പാലായിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഭരണങ്ങാനം മരോട്ടിയ്ക്കൽ അഗസ്റ്റിൻ മാർട്ടിന്റെയും (അപ്പച്ചൻ മരോട്ടിയ്ക്കൽ) ബെറ്റിയുടെയും മകൻ നിഖിൽ അഗസ്റ്റിൻ (22) ആണ് മരിച്ചത്.</p>
<p>അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു. ചികിത്സയ്ക്കിടെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു.സംസ്കാരം പിന്നീട് </p>]]> </content:encoded>
</item>

<item>
<title>അരുവിത്തുറ വോളി : പുരുഷ&#45;വനിതാ മത്സരങ്ങൾക്ക് തുടക്കമായി</title>
<link>https://thekeralajournal.com/3630</link>
<guid>https://thekeralajournal.com/3630</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c72e794b3.jpg" length="115003" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:32:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് ആവേശകരമായ തുടക്കം. പുരുഷ വിഭാഗം മത്സരങ്ങൾ മുൻ ഇന്ത്യൻ ഇന്റർനാഷണൽ വോളിബോൾ താരം കിഷോർ കുമാറും വനിതാ വിഭാഗം മത്സരങ്ങൾ പാലാ നഗരസഭ മുൻ ചെയർപേഴ്സൺ മായ രാഹുലും ഉദ്ഘാടനം ചെയ്തു.</p>
<p>കോളേജ് മാനേജർ വെരി. റവ. ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി എന്നിവർ സംസാരിച്ചു.</p>
<p>ഉദ്ഘാടന മത്സരത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ്, ആതിഥേയരായ അരുവിത്തുറ സെന്റ് ജോർജസ് കോളേജ് എ ടീമിനെ നേരിട്ടു. ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് അരുവിത്തുറ കോളേജ് വിജയിച്ചു. സ്കോർ: 22–25, 25–12, 25–15, 25–19.</p>
<p>ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്.എൻ.ജി. കോളേജ് ചേളന്നൂർ കോഴിക്കോട്, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ്.എച്ച്. കോളേജ് തേവര, സി.എം.എസ്. കോളേജ് കോട്ടയം എന്നിവയ്ക്കൊപ്പം സെന്റ് ജോർജസ് കോളേജിന്റെ എ, ബി ടീമുകളും പുരുഷ വിഭാഗത്തിൽ മാറ്റുരയ്ക്കും.</p>
<p>വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നിവയാണ് പങ്കെടുക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം പ്ലാറ്റ്ഫോം; നിർമാണം മൂന്ന് മാസത്തിനകം പൂർത്തിയാക്കും</title>
<link>https://thekeralajournal.com/3626</link>
<guid>https://thekeralajournal.com/3626</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c3e63d66e.jpg" length="99869" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:18:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിന്റെ നിർമാണ പ്രവർത്തനങ്ങൾ മൂന്ന് മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എംപി. റെയിൽവേ സ്റ്റേഷൻ സന്ദർശിച്ച് നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് എംപി ഇക്കാര്യം അറിയിച്ചത്.</p>
<p>നിലവിലുള്ള പ്ലാറ്റ്ഫോമിന്റെ അതേ നീളത്തിലും ഉയരത്തിലുമാണ് പുതിയ പ്ലാറ്റ്ഫോം നിർമിക്കുന്നത്. ഒരു കോടി 75 ലക്ഷം രൂപയാണ് നിർമാണച്ചെലവ്. പുതിയ പ്ലാറ്റ്ഫോം യാഥാർഥ്യമാകുന്നതോടെ പ്രായമായവർ, സ്ത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ട്രെയിനിൽ കയറാനും ഇറങ്ങാനും കൂടുതൽ സൗകര്യമാകും.</p>
<p>സ്റ്റേഷനിലെ ലൈറ്റിങ് സംവിധാനത്തിലും ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഫ്രാൻസിസ് ജോർജ് എംപി പറഞ്ഞു. പുതിയ പ്ലാറ്റ്ഫോമിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കാൽനടയാത്രയ്ക്ക് തടസമുണ്ടാകുന്ന സമീപപ്രദേശത്തെ കുടുംബങ്ങൾക്ക് മൂന്ന് അടി വീതിയിൽ വഴിയൊരുക്കുന്നതിനുള്ള നടപടി റെയിൽവേ അധികൃതർ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽവേ ക്രോസുകളുടെ സമീപനപാതകളുടെ ടാറിങ് ജോലികളും ഉടൻ പൂർത്തിയാക്കുമെന്ന് എംപി അറിയിച്ചു.</p>
<p>സാബു മാത്യു, ടി.സി. റോയി, രാജേഷ്, വിമല കുമാരി, ഡെയ്സി ജോർജ്, അൻസാരി, കെ.ബി. രാജൻ എന്നിവർ എംപിയോടൊപ്പം ഉണ്ടായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ്; മുന്നണികൾ ഒരുക്കം തുടങ്ങി</title>
<link>https://thekeralajournal.com/3624</link>
<guid>https://thekeralajournal.com/3624</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a98c1560aeb7.jpg" length="74521" type="image/jpeg"/>
<pubDate>Thu, 03 Sep 2026 06:07:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിലെ മൂന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് തീയതി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതോടെ മുന്നണികൾ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അഞ്ച് മാസം പിന്നിടുമ്പോൾ ജില്ലയിൽ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഉപതെരഞ്ഞെടുപ്പിനുണ്ട്.</p>
<p>ജില്ലാ പഞ്ചായത്ത് 17-ാം വാർഡായ തൃക്കൊടിത്താനം, മീനടം പഞ്ചായത്ത് ഒന്നാം വാർഡായ ചീരംകുളം, പാമ്പാടി പഞ്ചായത്ത് 10-ാം വാർഡായ കുമ്പന്താനം എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.</p>
<p>ഓഗസ്റ്റ് 19ന് പ്രസിദ്ധീകരിച്ച പുതുക്കിയ വോട്ടർപട്ടിക അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. ഇന്ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 10 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 11ന് സൂക്ഷ്മപരിശോധന നടക്കും. 14നാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.</p>
<p>സെപ്റ്റംബർ 28ന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സെപ്റ്റംബർ 29ന് രാവിലെ 10ന് വോട്ടെണ്ണൽ ആരംഭിക്കും.</p>
<p>ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വന്നു. തെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് വാർഡുകൾക്ക് പുറമെ ബന്ധപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉൾപ്പെടുന്ന പഞ്ചായത്ത് വാർഡുകളിലും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും.</p>
<p>ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന വിനു ജോബ് നിയമസഭാംഗമായതിനെ തുടർന്നാണ് തൃക്കൊടിത്താനം ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മീനടം പഞ്ചായത്തിലെ ചീരംകുളത്ത് യുഡിഎഫ് അംഗമായിരുന്ന പ്രസാദ് നാരായണന്റെയും പാമ്പാടി പഞ്ചായത്തിലെ കുമ്പന്താനം വാർഡിൽ യുഡിഎഫ് അംഗമായിരുന്ന ബാബു മാത്യു ഡാണാവുങ്കലിന്റെയും അകാല നിര്യാണത്തെ തുടർന്നാണ് മറ്റ് രണ്ട് വാർഡുകളിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>നാളികേര കൃഷി വികസന സന്ദേശ സദസ്സ് നടത്തി</title>
<link>https://thekeralajournal.com/3623</link>
<guid>https://thekeralajournal.com/3623</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a984b61327e7.jpg" length="173357" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:44:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ലോക നാളികേര ദിനാചരണത്തിന്റെ ഭാഗമായി ടി.വി. പുരം ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ ചെമ്മനത്തുകര ഗവ. യു.പി. സ്കൂളിൽ കുട്ടികൾക്കായി നാളികേര കൃഷി വികസന സന്ദേശ സദസ്സ് സംഘടിപ്പിച്ചു.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു സ്കൂൾ അങ്കണത്തിൽ തെങ്ങിൻതൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.എം. മജീഷ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ആർ.എം. ചൈതന്യ നാളികേര ദിന സന്ദേശം നൽകി.</p>
<p>പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിയമ്മ അശോകൻ, വാർഡ് മെമ്പർ ദീപ ബിജു, പ്രധാനാധ്യാപകൻ അനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നാളികേര ദിന സന്ദേശങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനവും സംഘടിപ്പിച്ചു</p>]]> </content:encoded>
</item>

<item>
<title>രണ്ടര മാസമായി സർവീസിന് നൽകിയ വാഹനം തിരികെ ലഭിച്ചില്ല; കോട്ടയം ഓല ഷോറൂമിൽ നിന്ന് പകരം വാഹനം എടുത്തുകൊണ്ടുപോയി പുരോഹിതൻ</title>
<link>https://thekeralajournal.com/3621</link>
<guid>https://thekeralajournal.com/3621</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9847b7d8a65.jpg" length="63709" type="image/jpeg"/>
<pubDate>Wed, 02 Sep 2026 21:28:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: രണ്ടര മാസമായി സർവീസിനായി നൽകിയ സ്വന്തം വാഹനം തിരികെ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്തെ ഓല ഷോറൂമിൽ നിന്ന് പകരം വാഹനം എടുത്തുകൊണ്ടുപോയി പുരോഹിതൻ. </p>
<p>സർവീസിനായി നൽകിയ വാഹനം ഇത്രയും കാലമായിട്ടും തിരികെ ലഭിക്കാത്തതിലുള്ള പ്രതിഷേധമാണ് പുരോഹിതന്റെ വ്യത്യസ്തമായ നടപടിക്ക് പിന്നിലെന്നാണ് വിവരം. </p>
<p>വാഹനം സർവീസിന് നൽകിയിട്ട് രണ്ടര മാസം പിന്നിട്ടിട്ടും തിരികെ ലഭിക്കാത്തതിൽ പലതവണ ബന്ധപ്പെട്ടിരുന്നെങ്കിലും പരിഹാരം ഉണ്ടായില്ലെന്നാണ് ആരോപണം. തുടർന്ന് പ്രതിഷേധത്തിന്റെ ഭാഗമായാണ് പകരം വാഹനം എടുത്തുകൊണ്ടുപോയത്.</p>
<p>സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ നിരവധി പേരാണ് വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയത്.</p>]]> </content:encoded>
</item>

<item>
<title>ഉദയനാപുരത്ത് ആമ്പൽ വസന്തം; സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു</title>
<link>https://thekeralajournal.com/3617</link>
<guid>https://thekeralajournal.com/3617</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a977de897ab1.jpg" length="176726" type="image/jpeg"/>
<pubDate>Wed, 02 Sep 2026 07:07:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ഉദയനാപുരം പഞ്ചായത്തിലെ മാനാപ്പള്ളി പാടശേഖരത്തിൽ വിരിഞ്ഞുനിൽക്കുന്ന ആമ്പൽപ്പൂക്കളുടെ വസന്തം ആസ്വദിക്കാൻ സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർക്കൊപ്പം വിദേശ സഞ്ചാരികളും ഇവിടേക്ക് എത്തുന്നുണ്ട്.</p>
<p>പ്രകൃതിഭംഗിയാൽ അനുഗ്രഹീതമായ പ്രദേശത്തെ ആമ്പൽക്കാഴ്ച സഞ്ചാരികളുടെ ശ്രദ്ധ നേടുകയാണ്. വിനോദസഞ്ചാരികൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സഞ്ചാരികൾക്കായി ആവശ്യത്തിന് വള്ളങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.</p>
<p>രാവിലെ പത്തുമണി വരെയാണ് ആമ്പൽപ്പൂക്കൾ പൂർണമായി വിരിഞ്ഞുനിൽക്കുന്നത്. അതിനുശേഷം പൂക്കൾ കൂമ്പിപ്പോകുന്നതിനാൽ പുലർച്ചെയും രാവിലെയുമാണ് കാഴ്ച ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുന്നത്.</p>
<p>സഞ്ചാരികളെ സ്വീകരിക്കുന്നതിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജു, വൈസ് പ്രസിഡന്റ് ബിന്ദു അനിൽകുമാർ, സെക്രട്ടറി വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പെട്രോൾ പമ്പിൽ നിന്ന് മലിന ഇന്ധനം ഒഴുക്കിയ സംഭവം; തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ</title>
<link>https://thekeralajournal.com/3616</link>
<guid>https://thekeralajournal.com/3616</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a977c05ca292.jpg" length="87859" type="image/jpeg"/>
<pubDate>Wed, 02 Sep 2026 06:59:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശേരി: പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയതിനെ തുടർന്ന് തെങ്ങനത്ത് ആറോളം കുടുംബങ്ങൾ ദുരിതത്തിൽ. വീട്ടാവശ്യത്തിനുള്ള വെള്ളം പോലും പുറത്തുനിന്ന് പണം നൽകി വാങ്ങേണ്ട അവസ്ഥയിലാണ് കുടുംബങ്ങൾ.</p>
<p>ഓഗസ്റ്റ് ആദ്യവാരത്തിലാണ് തെങ്ങനത്തെ സുഭാഷ് എൻ ഫ്യൂവൽസ് (ഇന്ത്യൻ ഓയിൽ) പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കിയത്. ഇതോടെ പ്രദേശത്തെ കിണറുകളും ഭൂമിയും മലിനമായെന്നാണ് നാട്ടുകാരുടെ ആരോപണം.</p>
<p>സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രദേശം ശാസ്ത്രീയമായി ശുചീകരിക്കുന്നതിനുള്ള നടപടികൾ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഗുരുതര സുരക്ഷാ വീഴ്ച കണ്ടെത്തിയിട്ടും പെട്രോൾ പമ്പിനും ഉടമയ്ക്കുമെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.</p>
<p>പ്രശ്നപരിഹാരം ആവശ്യപ്പെട്ട് മടപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ കളക്ടർ, മുഖ്യമന്ത്രി എന്നിവർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ പരിഹാരമുണ്ടായിട്ടില്ലെന്നാണ് കുടുംബങ്ങളുടെ പരാതി.</p>
<p>മലിനമായ കിണർവെള്ളത്തിൽ കുളിച്ചവർക്ക് ദേഹത്ത് ചൊറിച്ചിലും വെള്ളം കുടിച്ചവർക്ക് ശാരീരിക അസ്വസ്ഥതകളും ഉണ്ടായതായും നാട്ടുകാർ പറയുന്നു.</p>
<p>സംഭവത്തിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോൺമെന്റൽ എൻജിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറിയതായും അറിയുന്നു.</p>
<p>നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ രംഗത്തെത്തിയിരിക്കുകയാണ്. മലിനീകരണത്തിന്റെ ശാസ്ത്രീയ പരിശോധനയും പ്രദേശത്തെ അടിയന്തര ശുചീകരണവും ദുരിതബാധിത കുടുംബങ്ങൾക്ക് ആവശ്യമായ സഹായവും ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>ചെക്ക് കേസിൽ കുടുങ്ങി മാണി സി.കാപ്പൻ എംഎൽഎ</title>
<link>https://thekeralajournal.com/3610</link>
<guid>https://thekeralajournal.com/3610</guid>
<description><![CDATA[ മുംബൈയിലെ ബോറിവലി കോടതിയുടെ വിധി പ്രവാസിയുടെ പരാതിയിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96e08ae3194.jpg" length="32057" type="image/jpeg"/>
<pubDate>Tue, 01 Sep 2026 19:56:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെക്ക് കേസിൽ പാലാ എംഎൽഎയും യുഡിഎഫ് നേതാവുമായ മാണി സി. കാപ്പൻക്ക് മുംബൈ ബോറിവലി കോടതി ഒരു വർഷം തടവ് ശിക്ഷ വിധിച്ചു. കേസിൽ പലിശ സഹിതം പരാതിക്കാരനായ പ്രവാസി വ്യവസായിക്ക് നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.</p>
<p>കണ്ണൂർ വിമാനത്താവളത്തിലെ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് മുംബൈ സ്വദേശിയായ പ്രവാസി വ്യവസായിയിൽ നിന്ന് പണം വാങ്ങിയതുമായി ബന്ധപ്പെട്ട നാല് ചെക്ക് കേസുകളിലാണ് കോടതി നടപടി.</p>
<p>ഒരു വർഷം മാത്രമാണ് തടവ് ശിക്ഷ ലഭിച്ചതെന്നതിനാൽ നിലവിലെ നിയമപ്രകാരം എംഎൽഎ സ്ഥാനത്തിന് അയോഗ്യത ഉണ്ടാകില്ല. ജനപ്രതിനിധിക്ക് രണ്ട് വർഷമോ അതിലധികമോ തടവ് ശിക്ഷ ലഭിച്ചാൽ മാത്രമാണ് ജനപ്രാതിനിധ്യ നിയമപ്രകാരം അയോഗ്യത വരുന്നത്.</p>]]> </content:encoded>
</item>

<item>
<title>അരുവിത്തുറ വോളി ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/3607</link>
<guid>https://thekeralajournal.com/3607</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96ae8e25a9f.jpg" length="52939" type="image/jpeg"/>
<pubDate>Tue, 01 Sep 2026 16:23:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജസ് കോളേജ് സംഘടിപ്പിക്കുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന് നാളെ തുടക്കമാകും. പുരുഷ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബർ 2ന് ഉച്ചകഴിഞ്ഞ് രണ്ടിന് എംജി സർവകലാശാല രജിസ്ട്രാർ പ്രൊഫ. ഡോ. ബിനു ജോർജ് വർഗീസ് നിർവഹിക്കും. മുൻ അന്താരാഷ്ട്ര വോളിബോൾ താരം കിഷോർ കുമാർ മുഖ്യാതിഥിയാകും.</p>
<p>വനിതാ വിഭാഗം മത്സരങ്ങളുടെ ഉദ്ഘാടനം പാലാ നഗരസഭാ ചെയർപേഴ്സൺ മായ രാഹുൽ നിർവഹിക്കും. കോളേജ് മാനേജർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായിക വിഭാഗം മേധാവി ഡോ. വിയ്യാനി ചാർലി തുടങ്ങിയവർ പങ്കെടുക്കും.</p>
<p>സെപ്റ്റംബർ അഞ്ചിനാണ് ചാമ്പ്യൻഷിപ്പ് സമാപിക്കുക. സമാപന സമ്മേളനം ഗവൺമെന്റ് ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ എം.ജെ., പാലാ എംഎൽഎ മാണി സി. കാപ്പൻ, ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.</p>
<p>പുരുഷ വിഭാഗത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട, സെന്റ് ജോസഫ് കോളേജ് ദേവഗിരി കോഴിക്കോട്, എസ്.എൻ.ജി കോളേജ് ചേളന്നൂർ, ഡിസ്റ്റ് കോളേജ് അങ്കമാലി, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് സ്റ്റീഫൻസ് കോളേജ് പത്തനാപുരം, ഹോളി ഗ്രേസ് അക്കാദമി ഓഫ് ആർട്സ് ആൻഡ് സയൻസ് മാള, എസ്.എച്ച്. കോളേജ് തേവര, സി.എം.എസ്. കോളേജ് കോട്ടയം എന്നിവയ്ക്കൊപ്പം അരുവിത്തുറ സെന്റ് ജോർജസ് കോളേജിന്റെ എ, ബി ടീമുകളും മത്സരിക്കും.</p>
<p>വനിതാ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജ്, പത്തനംതിട്ട കത്തോലിക്കേറ്റ് കോളേജ്, പാലാ അൽഫോൻസാ കോളേജ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങവനത്ത് യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി</title>
<link>https://thekeralajournal.com/3606</link>
<guid>https://thekeralajournal.com/3606</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a966c8791bfd.jpg" length="444539" type="image/jpeg"/>
<pubDate>Tue, 01 Sep 2026 11:41:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചിങ്ങവനത്ത് യുവതിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒലിവ് തോട്ടത്തിൽ സുബിന്റെ ഭാര്യ ഷെറിൻ (53) ആണ് മരിച്ചത്.</p>
<p>ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ഷെറിനെ കാണാതായതായി ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീടിനും പരിസരത്തും നടത്തിയ തിരച്ചിലിനിടെ കിണറിന് സമീപം ഷെറിന്റെ ചെരുപ്പും ഷാളും കണ്ടെത്തി. ഇതോടെ സംശയം തോന്നിയ ബന്ധുക്കൾ കോട്ടയം അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.</p>
<p>തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രാജുമോന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. ഏകദേശം 75 അടി ആഴമുള്ള കിണറ്റിൽ പ്രത്യേക സംവിധാനങ്ങൾ ഉപയോഗിച്ചായിരുന്നു പരിശോധന.</p>
<p>ആദ്യം പാതാളക്കരണ്ടി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കിണറ്റിനുള്ളിൽ ഷെറിന്റെ സാന്നിധ്യം കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാ സേന തുടർ രക്ഷാപ്രവർത്തനം നടത്തി. മൃതദേഹം പുറത്തെടുത്ത് തുടർനടപടികൾക്കായി മാറ്റി.</p>]]> </content:encoded>
</item>

<item>
<title>ലൂർദ് ഫൊറോന പള്ളിയിൽ എട്ടുനോമ്പാചരണത്തിന് തുടക്കം</title>
<link>https://thekeralajournal.com/3598</link>
<guid>https://thekeralajournal.com/3598</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a9622527b959.jpg" length="77301" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:24:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ലൂർദ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനും എട്ടുനോമ്പാചരണത്തിനും തുടക്കമായി. തിരുനാളിന് ഫൊറോന വികാരി ഫാ. ജേക്കബ് വട്ടയ്ക്കാട്ട് കൊടിയേറ്റി. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് ഫാ. വർക്കി മണക്കളം കാർമികത്വം വഹിച്ചു.</p>
<p>ഇന്ന് മുതൽ അഞ്ചാം തീയതി വരെയും ഏഴാം തീയതിയും വൈകിട്ട് 4.45ന് ജപമാലയും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. ആറിന് വൈകിട്ട് 4.30ന് ജപമാലയും വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.</p>
<p>വിവിധ ദിവസങ്ങളിലെ തിരുക്കർമങ്ങൾക്ക് ഫാ. ജോസഫ് പള്ളിക്കൽ, ഫാ. സിറിയക്ക് കാഞ്ഞിരത്തുംമൂട്ടിൽ, ഫാ. യോഹന്നാൻ കട്ടത്തറ, ഫാ. ജോൺ പടിഞ്ഞാറേവീട് സി.എം.ഐ, ഫാ. സിറിൽ കളരിക്കൽ, ഫാ. വിൽസൺ ചാവറ സി.എം.ഐ, ഫാ. ആന്റണി മണക്കുന്നേൽ എന്നിവർ കാർമികത്വം വഹിക്കും.</p>
<p>ഏഴിന് വിശുദ്ധ കുർബാനയ്ക്കുശേഷം സ്കൂൾ ഗ്രോട്ടോയിലേക്ക് ആഘോഷമായ ജപമാല പ്രദക്ഷിണം നടക്കും.</p>
<p>പ്രധാന തിരുനാൾ ദിനമായ എട്ടിന് വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയും പ്രസംഗവും നടക്കും. ഫാ. മാത്യു കാവനാട്ട് പ്രസംഗിക്കും. തുടർന്ന് പള്ളി ചുറ്റി പ്രദക്ഷിണവും കൊടിയിറക്കവും നടക്കും.</p>]]> </content:encoded>
</item>

<item>
<title>മണർകാട് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ; തീർഥാടകർക്ക് മെഡിക്കൽ സഹായവുമായി അഭയം ഹെൽപ്പ് ഡെസ്ക്</title>
<link>https://thekeralajournal.com/3597</link>
<guid>https://thekeralajournal.com/3597</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a96207a32ee6.jpg" length="97221" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:16:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മണർകാട്: സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന്റെ ആദ്യദിനമായ ഇന്ന് വിവിധ ആത്മീയ ചടങ്ങുകൾ നടക്കും. രാവിലെ ആറിന് കരോട്ടെ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് അയർലൻഡ് പാത്രിയർക്കൽ വികാരി തോമസ് മോർ അലക്സന്ത്രയോസ് മുഖ്യകാർമികനാകും.</p>
<p>കത്തീഡ്രലിൽ രാവിലെ 7.30ന് പ്രഭാത പ്രാർഥനയും 8.30ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും നടക്കും. കുർബാനയ്ക്ക് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മുഖ്യകാർമികത്വം വഹിക്കും. കാലം ചെയ്ത ബസേലിയോസ് പൗലോസ് ദ്വിതീയൻ ബാവായുടെ ദുഃഖറോനോ പെരുന്നാൾ കുർബാന മധ്യേ ആചരിക്കും.</p>
<p>രാവിലെ 11ന് തോമസ് മോർ അലക്സന്ത്രയോസ് പ്രസംഗിക്കും. ഉച്ചയ്ക്ക് 12ന് മധ്യാഹ്ന പ്രാർഥന നടക്കും. ഉച്ചകഴിഞ്ഞ് രണ്ടിന് കൊടിമരഘോഷയാത്രയും 2.30ന് ഫാ. സഖറിയാ വിനു വാക്യത്തറയുടെ പ്രസംഗവും നടക്കും. വൈകിട്ട് 4.30ന് കൊടിമരം ഉയർത്തും. അഞ്ചിന് സന്ധ്യാപ്രാർഥനയും 6.30ന് ധ്യാനവും നടക്കും. കോട്ടയം ഭദ്രാസന വൈദിക ഗോസ്പൽ ടീം ധ്യാനത്തിന് നേതൃത്വം നൽകും.</p>
<p><strong>തീർഥാടകർക്ക് മെഡിക്കൽ സഹായവുമായി അഭയം ഹെൽപ്പ് ഡെസ്ക്</strong></p>
<p>എട്ടുനോമ്പ് പെരുന്നാളിനെത്തുന്ന തീർഥാടകർക്ക് മെഡിക്കൽ സഹായം ഉറപ്പാക്കുന്നതിനായി അഭയം ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ജില്ലാ ഉപദേശക സമിതി ചെയർമാൻ വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. ആംബുലൻസ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഹെൽപ്പ് ഡെസ്കിൽ ലഭ്യമാണ്.</p>
<p>അഭയം സെക്രട്ടറി എബ്രഹാം തോമസ്, ഗവേണിംഗ് ബോഡി അംഗം ആർ.എ.എൻ. റെഡ്യാർ, ഫാ. ലിറ്റു മാത്യു തണ്ടാശേരിൽ, ഡോ. സി.എസ്. കേശവൻ, എം.കെ. പ്രസന്നൻ, കെ.സി. ബിജു, എൻ. അനിൽകുമാർ, എം.എൻ. ഗോപകുമാർ, അനീഷ് അന്ത്രയോസ്, സി.എം. മനോജ്, അജയ് മോഹൻ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഞീഴൂരിൽ വൻ ലഹരിവേട്ട; യുവാവ് അറസ്റ്റിൽ</title>
<link>https://thekeralajournal.com/3596</link>
<guid>https://thekeralajournal.com/3596</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202609/image_870x580_6a961ec918024.jpg" length="67506" type="image/jpeg"/>
<pubDate>Tue, 01 Sep 2026 06:09:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഞീഴൂരിൽ വൻ ലഹരിവേട്ട. ലഹരി വസ്തുക്കൾ വീട്ടിൽ സൂക്ഷിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ പതിക്കപറമ്പിൽ അഖിൽദാസ് (30) ആണ് അറസ്റ്റിലായത്.</p>
<p>ലഹരിവിരുദ്ധ പരിശോധനയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കോട്ടയം നാർക്കോട്ടിക് സെല്ലും കടുത്തുരുത്തി പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്.</p>
<p>ഞീഴൂർ വിശ്വഭാരതി സ്കൂൾ ജംഗ്ഷന് സമീപത്തെ അഖിൽദാസിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 15 ഗ്രാം കഞ്ചാവ്, 6 ഗ്രാം ഹഷീഷ്, 7 ഗ്രാം എംഡിഎംഎ എന്നിവ കണ്ടെത്തി. ഇന്നലെ വൈകിട്ട് ആറോടെ വീട് വളഞ്ഞാണ് പൊലീസ് അഖിൽദാസിനെ ലഹരി വസ്തുക്കൾ ഉൾപ്പെടെ പിടികൂടിയത്.</p>
<p>അഖിൽദാസിനെ മുമ്പും ലഹരി വസ്തുക്കളുമായി പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>പാലായിൽ മോഷണപരമ്പര; മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ കവർന്നു.</title>
<link>https://thekeralajournal.com/3592</link>
<guid>https://thekeralajournal.com/3592</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a95435b8f52c.jpg" length="124420" type="image/jpeg"/>
<pubDate>Mon, 31 Aug 2026 14:34:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഒരു രാത്രിയിൽ തുടർച്ചയായി മോഷണം. മുത്തോലിയിൽ വീട്ടിൽ നിന്ന് 23 പവൻ സ്വർണം കവർന്നതായി പരാതി. സംഭവത്തിൽ പ്രദേശത്ത് ആശങ്ക ഉയർന്നു.</p>
<p>പാലാ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടന്നതായി റിപ്പോർട്ടുണ്ട്. കിടങ്ങൂർ റോഡിലെ ഒരു വ്യാപാര സ്ഥാപനത്തിലും റിവർവ്യൂ റോഡിലെ രണ്ട് വസ്ത്ര വ്യാപാരശാലകളിലുമാണ് മോഷണം നടന്നത്. വിവിധ സ്ഥാപനങ്ങളിൽ നിന്നായി ഏകദേശം അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിവരം.</p>
<p>തിങ്കളാഴ്ച രാവിലെ കടകൾ തുറക്കാനെത്തിയ ജീവനക്കാരാണ് ഷട്ടറുകളുടെയും പൂട്ടുകളുടെയും കേടുപാടുകൾ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണം നടന്ന വിവരം പുറത്തറിയുന്നത്. പണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. കൃത്യമായ നഷ്ടം കണക്കാക്കുന്നതിനുള്ള പരിശോധന തുടരുകയാണ്.</p>
<p>സംഭവമറിഞ്ഞ് പാലാ പൊലീസ് സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സമീപത്തെ സ്ഥാപനങ്ങളിലെയും റോഡുകളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. വിവിധ മോഷണ സംഭവങ്ങൾ തമ്മിൽ ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.മുത്തോലിയിലെ വീട്ടിൽ നിന്ന് 23 പവൻ സ്വർണം കവർന്ന സംഭവവും നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ മോഷണങ്ങളും ഒരേ സംഘത്തിന്റെ പ്രവർത്തനമാണോയെന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഒഡിഷ കേഡർ IPS ഓഫീസറും തിരുവനന്തപുരം സ്വദേശിയുമായ ഷെഫിൻ മുഹമ്മദ്‌ നിര്യാതനായി. നഷ്ടമായത് ലാളിത്യത്തിന് മാതൃകയായ ഉദ്ദ്യോഗസ്ഥനെ..</title>
<link>https://thekeralajournal.com/3588</link>
<guid>https://thekeralajournal.com/3588</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a95204d6636d.jpg" length="79688" type="image/jpeg"/>
<pubDate>Mon, 31 Aug 2026 12:05:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും ലാളിത്യവും മാനുഷികതയും ഉയർത്തിപ്പിടിച്ചിരുന്ന ഒഡീഷ കേഡർ ഐജി ഷെഫിൻ അഹമ്മദ് അന്തരിച്ചു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. 2003 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഷെഫിൻ അഹമ്മദിന്റെ വിയോഗം കേരള പൊലീസ് സേനയ്ക്കും ഒഡീഷ പൊലീസിനും വലിയ നഷ്ടമായി.</p>
<p>തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ നിന്ന് ബിരുദം നേടിയ ശേഷമാണ് ഷെഫിൻ അഹമ്മദ് സിവിൽ സർവീസിൽ പ്രവേശിച്ചത്. ഐപിഎസ് നേടി ഒഡീഷ കേഡറിൽ സേവനം ആരംഭിച്ച അദ്ദേഹം കരിയറിന്റെ തുടക്കം മുതൽ സൈബർ സുരക്ഷ ഉൾപ്പെടെയുള്ള മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി. വിവിധ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.</p>
<p>ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ കേരളത്തിൽ പ്രവർത്തിച്ച കാലയളവിലാണ് ഷെഫിൻ അഹമ്മദിലെ ജനകീയനായ ഭരണാധികാരിയെ കേരളം അടുത്തറിഞ്ഞത്. യുഡിഎഫ് ഭരണകാലത്ത് തിരുവനന്തപുരം റൂറൽ എസ്‌പിയായിരിക്കെ ക്രമസമാധാന പാലനത്തിലും ഭരണനിർവഹണത്തിലും അദ്ദേഹം നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും ഒരുപോലെ സൗഹൃദപരമായ ബന്ധം പുലർത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.</p>
<p>പോലീസ് ആസ്ഥാനത്ത് എഐജിയായും ആംഡ് പൊലീസ് വിഭാഗത്തിന്റെ ഡിഐജിയായും ഉൾപ്പെടെ വിവിധ ചുമതലകൾ കേരളത്തിൽ അദ്ദേഹം വഹിച്ചു. കേരള പൊലീസിന്റെ ആധുനികവൽക്കരണവുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തനങ്ങളിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു.</p>
<p>ഉന്നത പദവികളിൽ എത്തിയപ്പോഴും ഔദ്യോഗിക പ്രൗഢിയിൽ നിന്ന് അകന്ന് സാധാരണക്കാരനായി ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ലാളിത്യം സഹപ്രവർത്തകർക്കിടയിലും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. കീഴുദ്യോഗസ്ഥരോട് കാണിച്ചിരുന്ന വിനയവും കരുതലും വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളും അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിലുണ്ടായിരുന്നു.</p>
<p><strong>പൊലീസുകാരുടെ കടമയ്ക്ക് കൈയടി</strong></p>
<p>ഡിഐജി ആയിരിക്കെ തിരുവനന്തപുരം തകരപ്പറമ്പിൽ നടന്ന സംഭവമാണ് ഷെഫിൻ അഹമ്മദിന്റെ വ്യക്തിത്വത്തിന്റെ മറ്റൊരു ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അർധരാത്രി പട്രോളിങ് നടത്തുകയായിരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ സ്വകാര്യ വാഹനം തടഞ്ഞുനിർത്തി പരിശോധന നടത്തി.</p>
<p>വാഹനത്തിനുള്ളിൽ പരിശോധിച്ച ശേഷം മദ്യപിച്ചിട്ടുണ്ടോയെന്ന് ഉറപ്പാക്കാൻ ബ്രീത്ത് അനലൈസറിൽ ഊതാനും പൊലീസുകാർ ആവശ്യപ്പെട്ടു. മുന്നിൽ നിൽക്കുന്നത് ഡിഐജിയാണെന്ന് അറിയാതെയായിരുന്നു പൊലീസുകാരുടെ പരിശോധന. പരിശോധന പൂർത്തിയാക്കി വാഹനം വിട്ടയച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് തങ്ങൾ പരിശോധിച്ചത് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനമാണെന്ന് മനസ്സിലായത്.</p>
<p>കടമ നിർവഹിക്കുന്നതിൽ പൊലീസുകാർ പുലർത്തിയ ആത്മാർഥതയും വിനയവും ശ്രദ്ധിച്ച ഷെഫിൻ അഹമ്മദ് അവരെ അഭിനന്ദിക്കുകയും ക്യാഷ് അവാർഡ് നൽകുകയും ചെയ്തു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജയകുമാർ, അജിത് കുമാർ, അനിൽ കുമാർ എന്നിവർക്ക് 500 രൂപ വീതമാണ് ക്യാഷ് അവാർഡ് പ്രഖ്യാപിച്ചത്. സംഭവത്തോടെ ഷെഫിൻ അഹമ്മദിന്റെ ലാളിത്യവും കീഴുദ്യോഗസ്ഥരോടുള്ള സമീപനവും വീണ്ടും പൊതുചർച്ചയായി.</p>
<p></p>
<p>കേരളത്തിൽ തുടരാൻ ശ്രമം</p>
<p>ഡെപ്യൂട്ടേഷൻ കാലാവധി പൂർത്തിയായതിന് ശേഷം കേരളത്തിൽ തുടരുന്നതിനായി കേഡർ മാറ്റത്തിന് ഷെഫിൻ അഹമ്മദ് ശ്രമിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കേരളത്തിൽ അദ്ദേഹത്തിന്റെ സേവനം തുടരേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി സംസ്ഥാന ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി ശുപാർശ ചെയ്തതായും ചീഫ് സെക്രട്ടറി വഴി കേന്ദ്ര സർക്കാരിന് കത്ത് നൽകിയതായും വിവരങ്ങളുണ്ട്.എന്നാൽ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതിരുന്നതോടെ ഒടുവിൽ ഒഡീഷ കേഡറിലേക്ക് മടങ്ങേണ്ടിവന്നു. കേരളത്തിൽ തന്നെ തുടരാൻ അദ്ദേഹത്തിന് രാഷ്ട്രീയ സ്വാധീനം ലഭിച്ചിരുന്നുവെന്ന തരത്തിലുള്ള ആരോപണങ്ങളും അന്ന് ഉയർന്നിരുന്നു. ഷെഫിൻ അഹമ്മദിന്റെ പിതാവ് കെ.ഒ. ഹബീബ് പ്രമുഖ ട്രേഡ് യൂണിയൻ നേതാവും കെഎസ്ഇബി വർക്കേഴ്‌സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു. എന്നാൽ ഔദ്യോഗിക ജീവിതത്തിൽ സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ഷെഫിൻ അഹമ്മദ് ശ്രദ്ധേയനായതെന്നാണ് അദ്ദേഹത്തെ അടുത്തറിഞ്ഞവർ പറയുന്നത്.</p>
<p>വാർത്തകളിൽ നിന്ന് അകന്ന്, പദവിയുടെ പ്രൗഢിയേക്കാൾ ഉത്തരവാദിത്തത്തിന് പ്രാധാന്യം നൽകി പ്രവർത്തിച്ച ഉദ്യോഗസ്ഥനായിരുന്നു ഷെഫിൻ അഹമ്മദ്. ജനങ്ങളോടും സഹപ്രവർത്തകരോടും ഒരുപോലെ സൗഹൃദപരമായ സമീപനം പുലർത്തിയ അദ്ദേഹത്തിന്റെ അകാല വിയോഗം കേരള പൊലീസ് സേനയ്ക്കും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും തീരാനഷ്ടമായി.</p>]]> </content:encoded>
</item>

<item>
<title>വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ വിമുക്തഭടൻ മരിച്ചു</title>
<link>https://thekeralajournal.com/3587</link>
<guid>https://thekeralajournal.com/3587</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94fb56911e1.jpg" length="99635" type="image/jpeg"/>
<pubDate>Mon, 31 Aug 2026 09:26:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശിയായ വിമുക്തഭടൻ മരിച്ചു. കോട്ടയം ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം.</p>
<p>വെങ്ങാനൂരിലെ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന റെനോ ക്വിഡ് കാർ (KL 05 AV 3686) പെട്ടെന്ന് തീപിടിക്കുകയായിരുന്നു. തീയും പുകയും ഉയരുന്നതും വാഹനത്തിനുള്ളിൽ നിന്ന്  നിലവിളി കേട്ടതായും സമീപവാസികൾ പൊലീസിനോട് പറഞ്ഞു.</p>
<p>തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്ന് കാർ പൂർണമായും കത്തിനശിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും വാഹനത്തിനുള്ളിലുണ്ടായിരുന്നയാളെ രക്ഷിക്കാനായില്ല.</p>
<p>കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് ഏറ്റുമാനൂർ സ്വദേശിയുടെ പേരിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് ബന്ധുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ടൈറ്റസ് കുര്യൻ വീട്ടിൽനിന്ന് കാറുമായി ഇറങ്ങിയതായി വിവരം ലഭിച്ചത്. കുടുംബപ്രശ്നത്തെ തുടർന്ന് വീട്ടിൽനിന്ന് പിണങ്ങി ഇറങ്ങിയതായാണ് ബന്ധുക്കൾ നൽകിയ വിവരം.</p>
<p>കാർ ഓടുന്നതിനിടെ തീപിടിച്ചതാണോ, മറ്റേതെങ്കിലും കാരണമാണോ മരണത്തിന് പിന്നിലെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വെങ്ങാനൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>അമേരിക്കയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ടു; സുഹൃത്തായ മലയാളി യുവതി പൊലീസ് കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/3586</link>
<guid>https://thekeralajournal.com/3586</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94f37662ab4.jpg" length="61872" type="image/jpeg"/>
<pubDate>Mon, 31 Aug 2026 08:52:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഷിങ്ടൺ: അമേരിക്കയിലെ കാലിഫോർണിയയിലെ സാൻ ജോസെയിൽ രണ്ട് മലയാളി യുവതികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തൃശൂർ മുടിക്കോട് തെക്കൂട്ട് വീട്ടിൽ ഹരിദാസ്–സുഷമ ദമ്പതികളുടെ മകൾ അഞ്ജന (35), കോട്ടയം ചിങ്ങവനം സ്വദേശിനിയായ ആൻ എന്നിവരാണ് കൊല്ലപ്പെട്ടത്.</p>
<p>കൊലപാതകങ്ങൾക്ക് പിന്നിൽ ഇവരുടെ സുഹൃത്തായ അനില എന്ന മലയാളി യുവതിയാണെന്നാണ് പ്രാഥമിക വിവരം. സംഭവവുമായി ബന്ധപ്പെട്ട് അനിലയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.</p>
<p>ആദ്യം ചിങ്ങവനം സ്വദേശിനിയായ ആനെ ഫ്ലാറ്റിലെ മുറിയിൽ കുത്തേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് അഞ്ജനയെ ഫ്ലാറ്റിന് താഴേക്ക് വിളിച്ചുവരുത്തി കാർ ഇടിച്ച് കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സംഭവത്തിന് ശേഷം കാർ നിർത്താതെ അനില കടന്നുപോയതായും പറയുന്നു.</p>
<p>സംഭവമറിഞ്ഞ അഞ്ജനയുടെ ഭർത്താവ് വിജീഷ്, ആന്റെ ഭർത്താവ് ജേക്കബിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ജേക്കബ് ഫ്ലാറ്റിലെത്തി മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് ആനെ മരിച്ച നിലയിൽ കണ്ടെത്തിയത്.</p>
<p>മൂന്ന് കുടുംബങ്ങളും ഒരേ ഫ്ലാറ്റ് സമുച്ചയത്തിലാണ് താമസിച്ചിരുന്നതെന്നാണ് വിവരം. അഞ്ജനയുടെ ഭർത്താവ് വിലങ്ങല്ലൂർ സ്വദേശി വിജീഷാണ്. അദ്ദേഹം ജോലിക്കായി പുറത്തുപോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് ബന്ധുക്കൾ പറയുന്നത്.</p>
<p>മൂവരും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>മുന്നൂറിലേക്ക് കുതിച്ച റബർവില താഴോട്ട്; കർഷകർ വീണ്ടും നിരാശയിൽ</title>
<link>https://thekeralajournal.com/3581</link>
<guid>https://thekeralajournal.com/3581</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a94d607cd02b.jpg" length="202334" type="image/jpeg"/>
<pubDate>Mon, 31 Aug 2026 06:47:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മുന്നൂറ് രൂപയിലേക്ക് അടുത്തെത്തിയ റബർവില താഴേക്ക് പോയതോടെ കർഷകർ വീണ്ടും ആശങ്കയിൽ. കോട്ടയത്ത് ആർ.എസ്.എസ്. 4ന് കിലോയ്ക്ക് 275 രൂപയും ആർ.എസ്.എസ്. 5ന് 271 രൂപയുമാണ് നിലവിലെ വില. വില കുറഞ്ഞെങ്കിലും അന്താരാഷ്ട്ര വിപണിയിലെ വിലയേക്കാൾ മെച്ചപ്പെട്ട നിരക്ക് ലഭിക്കുന്നുവെന്നത് മാത്രമാണ് കർഷകർക്ക് ആശ്വാസം.</p>
<p>വില ഇനിയും ഉയരുമെന്ന പ്രതീക്ഷയിൽ മഴക്കാലത്തിന് മുമ്പുതന്നെ പല കർഷകരും റെയിൻ ഗാർഡിംഗും റബർ ടാപ്പിംഗും ആരംഭിച്ചിരുന്നു. എന്നാൽ വില പെട്ടെന്ന് താഴ്ന്നതോടെ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. റബർവില 250 രൂപയ്ക്ക് താഴെയെത്തിയാൽ മാത്രമേ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 250 രൂപ താങ്ങുവില പദ്ധതിയുടെ പ്രയോജനം കർഷകർക്ക് ലഭിക്കുകയുള്ളൂ.</p>
<p><strong>വിലയിടിവിന് പിന്നിൽ ടയർ കമ്പനികളുടെ തന്ത്രമെന്ന് വ്യാപാരികൾ</strong></p>
<p>ടയർ കമ്പനികളുടെ ഇടപെടലാണ് പെട്ടെന്നുണ്ടായ വിലയിടിവിന് പിന്നിലെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. അന്താരാഷ്ട്ര വിപണിയിൽ റബറിന് വില ഉയർന്നുനിൽക്കുന്നതിനാൽ ടയർ കമ്പനികൾക്ക് സ്വാഭാവിക റബറിനെ കൂടുതലായി ആശ്രയിക്കേണ്ടിവരുന്നുണ്ട്.</p>
<p>ഇറക്കുമതി നികുതി, കപ്പൽക്കൂലി തുടങ്ങിയ ചെലവുകൾ ഉൾപ്പെടെ ഒരു കിലോ സ്വാഭാവിക റബർ ഇറക്കുമതി ചെയ്യാൻ കുറഞ്ഞത് 290 രൂപയെങ്കിലും ചെലവാകുമെന്നാണ് വ്യാപാരികൾ പറയുന്നത്. ഇന്ത്യയിലെ ആഭ്യന്തര വിലയും ഈ നിലവാരത്തിലെത്തിയാൽ കമ്പനികളുടെ ലാഭം കുറയുമെന്ന കണക്കുകൂട്ടലിലാണ് വിപണിയിൽ നിന്ന് താൽക്കാലികമായി വിട്ടുനിന്ന് വില കുറയ്ക്കാനുള്ള നീക്കം ഉണ്ടായതെന്നാണ് വ്യാപാരികളുടെ ആരോപണം.</p>
<p><strong>ടാപ്പിംഗിന് തൊഴിലാളികളെ കിട്ടാനില്ല</strong></p>
<p>റബർവില ഉയർന്നതോടെ ടാപ്പിംഗ് തൊഴിലാളികളുടെ ആവശ്യകതയും വർധിച്ചു. വലിയ തോട്ടങ്ങളിൽ സ്ഥിരം തൊഴിലാളികളുള്ളതിനാൽ വിലയിടിവും തൊഴിലാളിക്ഷാമവും വലിയ തോതിൽ ബാധിക്കുന്നില്ല. എന്നാൽ ചെറുകിട, ഇടത്തരം തോട്ടമുടമകളാണ് പ്രതിസന്ധിയിലായത്.</p>
<p>സ്ഥിരമായി ടാപ്പിംഗ് ജോലിക്ക് പോയിരുന്ന തൊഴിലാളികളിൽ പലരും ഇപ്പോൾ വലിയ തോട്ടങ്ങളിലാണ് ജോലി ചെയ്യുന്നത്. മുമ്പുണ്ടായിരുന്ന ദിവസക്കൂലി രീതിക്ക് പകരം വരുമാനം പങ്കിട്ടെടുക്കുന്ന രീതിയും വ്യാപകമാകുകയാണ്.</p>
<p>തൊഴിലാളികളെ ലഭിക്കാത്തതിനാൽ പല ചെറുകിട തോട്ടങ്ങളിലും ടാപ്പിംഗ് മുടങ്ങുന്ന സാഹചര്യമാണ്. നിലവിൽ ഉടമകൾ തന്നെ നേരിട്ട് ടാപ്പിംഗ് നടത്തുന്ന ചെറുകിട തോട്ടങ്ങളാണ് കൂടുതലായി സജീവമായിട്ടുള്ളത്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അന്തരിച്ചു</title>
<link>https://thekeralajournal.com/3575</link>
<guid>https://thekeralajournal.com/3575</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9463f75ef49.jpg" length="56156" type="image/jpeg"/>
<pubDate>Sun, 30 Aug 2026 22:40:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റും സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ എബ്രഹാം ഇട്ടിച്ചെറിയ (88) അന്തരിച്ചു. കോട്ടയം പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനങ്ങളിൽ അഞ്ച് പതിറ്റാണ്ടോളം സജീവമായി നേതൃത്വം നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.</p>
<p>1938 നവംബർ 30ന് ചാക്കാലയിൽ സി.എം. എബ്രഹാമിന്റെയും മേരിക്കുട്ടിയുടെയും മകനായി ജനിച്ച എബ്രഹാം ഇട്ടിച്ചെറിയ, കോട്ടയം സി.എം.എസ്. കോളേജിൽ ചരിത്രത്തിൽ ബിരുദവും മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിരുദാനന്തര ബിരുദവും നേടി. അധ്യാപന രംഗത്തും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>1977ൽ കോട്ടയം പബ്ലിക് ലൈബ്രറി സെക്രട്ടറി, 1982 മുതൽ പ്രസിഡന്റായും പ്രവർത്തിച്ചു. ലൈബ്രറിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിലും സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. 2000 മുതൽ 2008 വരെ കോട്ടയം ആർട്സ് സൊസൈറ്റി പ്രസിഡന്റായും പ്രവർത്തിച്ചു.</p>
<p>തിരുവല്ല മാർത്തോമ്മാ കോളേജ്, സി.എം.എസ്. കോളേജ് എന്നിവിടങ്ങളിലെ വിവിധ അക്കാദമിക്-സാംസ്‌കാരിക പ്രവർത്തനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കോട്ടയം നഗരത്തിലെ വിവിധ സാംസ്‌കാരിക കൂട്ടായ്മകളിലും അദ്ദേഹത്തിന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.</p>
<p>കോട്ടയം പബ്ലിക് ലൈബ്രറിയുടെ 144-ാം വാർഷികാഘോഷ പരിപാടികളിലും അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. സാഹിത്യം, കല, വിദ്യാഭ്യാസം, സാംസ്‌കാരിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ വ്യക്തമായ സംഭാവന നൽകിയ വ്യക്തിത്വമായിരുന്നു എബ്രഹാം ഇട്ടിച്ചെറിയ.</p>
<p>സംസ്കാരം പിന്നീട് നടക്കും.</p>]]> </content:encoded>
</item>

<item>
<title>പുതുപ്പള്ളിയിലെത്തി ക്രിസ് ഗെയ്ല്‍; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി</title>
<link>https://thekeralajournal.com/3573</link>
<guid>https://thekeralajournal.com/3573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9425311d8c4.jpg" length="93168" type="image/jpeg"/>
<pubDate>Sun, 30 Aug 2026 18:12:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസം ക്രിസ് ഗെയ്ല്‍ കോട്ടയം പുതുപ്പള്ളിയിലെത്തി. തിരുവനന്തപുരത്തുനിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് ഗെയ്ല്‍ പുതുപ്പള്ളിയിൽ ലാൻഡ് ചെയ്തത്.</p>
<p>പുതുപ്പള്ളിയിലെത്തിയ ഗെയ്ലിനെ എംഎൽഎ ചാണ്ടി ഉമ്മൻ, മറിയ ഉമ്മൻ, പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ ചേർന്ന് ആവേശപൂർവം സ്വീകരിച്ചു. തുടർന്ന് ചാണ്ടി ഉമ്മൻ ഓടിച്ച വാഹനത്തിൽ സഞ്ചരിച്ച ഗെയ്ല്‍ പുതുപ്പള്ളി പള്ളിയിലെത്തി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.</p>
<p>തുടർന്ന് പുതുപ്പള്ളി നഗരത്തിലെ സ്വീകരണ വേദിയിലേക്ക് മടങ്ങിയ ഗെയ്ല്‍, പ്രദേശത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ മൈതാനവും സന്ദർശിക്കും.</p>
<p>കേരള ക്രിക്കറ്റ് ലീഗിലെ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിന്റെ സഹ ഉടമയും മെന്ററുമാണ് ക്രിസ് ഗെയ്ല്‍. ടീമിന്റെ മത്സരം കാണുന്നതിനായാണ് അദ്ദേഹം ശനിയാഴ്ച തിരുവനന്തപുരത്ത് എത്തിയത്.</p>]]> </content:encoded>
</item>

<item>
<title>മുണ്ടക്കയം വേങ്ങക്കുന്നിൽ ട്രാവലർ നിയന്ത്രണം വിട്ട് അപകടം; രണ്ടുപേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3572</link>
<guid>https://thekeralajournal.com/3572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a9410f8363af.jpg" length="136316" type="image/jpeg"/>
<pubDate>Sun, 30 Aug 2026 16:46:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: വേങ്ങക്കുന്നിൽ കേറ്ററിംഗ് സാധനങ്ങളുമായി എത്തിയ ട്രാവലർ നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു.</p>
<p>ഓട്ടോറിക്ഷയിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട ട്രാവലർ ഇലക്ട്രിക്കൽ പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് സമീപത്തെ കുഴിയിലേക്ക് മറിഞ്ഞു.</p>
<p>അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബാറുടമകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതി; കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ</title>
<link>https://thekeralajournal.com/3568</link>
<guid>https://thekeralajournal.com/3568</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a93ec04b4023.jpg" length="43212" type="image/jpeg"/>
<pubDate>Sun, 30 Aug 2026 14:08:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബാറുടമകളിൽ നിന്ന് സ്ഥിരമായി കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ കോട്ടയം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എസ്. അശോക് കുമാറിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ. ബാറുകളിൽ നിന്ന് മാസപ്പടി വാങ്ങിയെന്ന പരാതിയിൽ എക്സൈസ് കമ്മീഷണർ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗസ്ഥനെതിരായ ആരോപണങ്ങൾക്ക് തെളിവുകൾ ലഭിച്ചതെന്നാണ് വിവരം.</p>
<p>കോട്ടയം ജില്ലയിലെ ബാറുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച പരാതികളാണ് അന്വേഷണത്തിന് തുടക്കമായത്. തുടർന്ന് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം വിവിധ ബാറുകളിൽ മിന്നൽ പരിശോധന നടത്തി.</p>
<p>പരിശോധനയിൽ ബാറുടമകളിൽ നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട ഡിജിറ്റൽ രേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് വിവരം. പണ ഇടപാടുകളുടെ വിവരങ്ങൾ അടങ്ങിയ രേഖകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു.</p>
<p>കഴിഞ്ഞ ദിവസം എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം അശോക് കുമാറിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം ശേഖരിച്ചു. തുടർന്ന് അശോക് കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തി.</p>
<p>അന്വേഷണത്തിൽ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്. ആരോപണങ്ങളിൽ കൂടുതൽ നടപടികൾ അന്വേഷണത്തിന്റെ തുടർഘട്ടത്തിൽ ഉണ്ടാകുമെന്നാണ് സൂചന.</p>]]> </content:encoded>
</item>

<item>
<title>ചരിത്രപ്രസിദ്ധമായ കുമാരനല്ലൂർ ഊരുചുറ്റ് വള്ളംകളി ഇന്ന്</title>
<link>https://thekeralajournal.com/3560</link>
<guid>https://thekeralajournal.com/3560</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a938310900d0.jpg" length="93486" type="image/jpeg"/>
<pubDate>Sun, 30 Aug 2026 06:40:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമാരനല്ലൂർ ദേവീക്ഷേത്രത്തിൽ ഉത്രട്ടാതി നാളിൽ ക്ഷേത്രാചാരങ്ങളോടെ നടത്തുന്ന ചരിത്രപ്രസിദ്ധമായ ഊരുചുറ്റ് വള്ളംകളി ഇന്ന് നടക്കും. ഓണനാളുകൾക്ക് പിന്നാലെ ചിങ്ങമാസത്തിലെ ഉത്രട്ടാതി നാളിലാണ് ഊരുചുറ്റ് വള്ളംകളി നടത്തുന്നത്. ഈ ദിവസം കുമാരനല്ലൂർ ഭഗവതി പ്രജകളുടെ ക്ഷേമമന്വേഷിച്ച് ഊരുചുറ്റാനിറങ്ങുമെന്നാണ് ഭക്തരുടെ വിശ്വാസം.</p>
<p>മത്സരം എന്നതിലുപരി തികഞ്ഞ ഭക്തിനിർഭരമായ ചടങ്ങുകളോടെയാണ് വള്ളംകളി നടക്കുന്നത്. രാവിലെ ദേവീചൈതന്യം സിംഹവാഹനത്തിൽ ആവാഹിച്ച് ക്ഷേത്രനടയിൽ നിന്ന് അകമ്പടിയോടെ ആറാട്ടുകടവായ പുത്തൻകടവിലെത്തിക്കും. തുടർന്ന് ചുരുളൻ വള്ളത്തിലാണ് ഊരുചുറ്റൽ ആരംഭിക്കുന്നത്.</p>
<p>ക്ഷേത്രത്തിന്റെ ആറാട്ടുകടവിൽ നിന്ന് ആരംഭിച്ച് ക്ഷേത്രത്തെ ചുറ്റിയൊഴുകുന്ന മീനച്ചിലാറിന്റെ കൈവഴികളിലൂടെ സഞ്ചരിക്കുന്ന ഘോഷയാത്ര രാത്രിയോടെ ക്ഷേത്രക്കടവിൽ തിരിച്ചെത്തും. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ കരക്കാർ പറകളൊരുക്കി സ്വീകരണം നൽകും. ഓടിവള്ളങ്ങളും ചുണ്ടൻ വള്ളങ്ങളും ഊരുചുറ്റലിന് അകമ്പടിയേകും.</p>
<p>കുമാരനല്ലൂർ, നടുഭാഗം, കിഴക്കുംഭാഗം, ഗാന്ധിനഗർ, നട്ടാശേരി എന്നീ എൻഎസ്എസ് കരയോഗങ്ങളുടെ നേതൃത്വത്തിലാണ് അകമ്പടി സേവനം. നീലിമംഗലം, ചവിട്ടുവരി, ചൂട്ടുവേലി, തെക്കേ നട്ടാശേരി വഴി സൂര്യകാലടിമനയിലെത്തുന്ന ഘോഷയാത്ര തുടർന്ന് ഇടത്തിൽ മണപ്പുറം, നാഗമ്പടം, പനയക്കഴിപ്പ്, ചുങ്കം, ഗോവിന്ദപുരം, തിരുവാറ്റ, കല്ലുമട, പുലിക്കുട്ടിശേരി, കുടമാളൂർ, പനമ്പാലം, കുമാരനല്ലൂർ വടക്കേനട വഴി സഞ്ചരിച്ച് വൈകുന്നേരത്തോടെ ആറാട്ടുകടവിൽ തിരിച്ചെത്തും.</p>
<p>തുടർന്ന് കരവഞ്ചിയോടെ ക്ഷേത്രസന്നിധിയിലെത്തിച്ച് സിംഹവാഹനം തിരികെ ഏൽപ്പിക്കുന്നതോടെ ചടങ്ങുകൾക്ക് സമാപനമാകും.</p>]]> </content:encoded>
</item>

<item>
<title>രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരിൽ കെ.എം. സാബു മാത്യു IPS</title>
<link>https://thekeralajournal.com/3559</link>
<guid>https://thekeralajournal.com/3559</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a930cf385066.jpg" length="64215" type="image/jpeg"/>
<pubDate>Sat, 29 Aug 2026 22:16:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു IPS-ന് ദേശീയ അംഗീകാരം. ഫെയിം ഇന്ത്യ–ഏഷ്യ പോസ്റ്റ് നടത്തിയ ദേശീയതല പഠനത്തിൽ രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരുടെ പട്ടികയിൽ കെ.എം. സാബു മാത്യു ഇടം നേടി.</p>
<p>നേതൃത്വ പാടവം, ഫലപ്രദമായ ക്രമസമാധാന പരിപാലനം, കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിനും അന്വേഷണങ്ങൾ കാര്യക്ഷമമാക്കുന്നതിനുമുള്ള ഇടപെടലുകൾ, അധികാരപരിധിയിൽ പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങളാണ് പഠനത്തിൽ പ്രധാനമായും പരിഗണിച്ചത്.</p>
<p>കേരളത്തിൽ നിന്ന് പട്ടികയിൽ ഇടം നേടിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് കെ.എം. സാബു മാത്യു IPS. നിലവിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിക്കുന്ന അദ്ദേഹം മുമ്പ് കൊല്ലം റൂറൽ, ഇടുക്കി ജില്ലകളിലും ജില്ലാ പോലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്.</p>
<p>തിരുവനന്തപുരം അമ്പൂരി സ്വദേശിയായ കെ.എം. സാബു മാത്യു കേരള പോലീസിൽ സബ് ഇൻസ്പെക്ടറായി തൊടുപുഴയിലാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. കാളിയാർ, അടിമാലി സ്റ്റേഷനുകളിൽ സർക്കിൾ ഇൻസ്പെക്ടറായും തൊടുപുഴ ഡിവൈഎസ്പിയായും ക്രൈംബ്രാഞ്ച് എസ്പിയായും സേവനമനുഷ്ഠിച്ചു. മികച്ച സേവനത്തിന് 2017-ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്.</p>
<p>ലഹരിമരുന്ന് മാഫിയക്കെതിരായ ശക്തമായ നടപടികൾ, സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിൽ സമയബന്ധിതമായ ഇടപെടൽ, ജനസൗഹൃദ പോലീസ് സംവിധാനത്തിന് പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ എന്നിവയിലൂടെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥനാണ് കെ.എം. സാബു മാത്യു.</p>]]> </content:encoded>
</item>

<item>
<title>വേൾഡ് മലയാളി കൗൺസിലിന് പുതിയ നേതൃത്വം; ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു</title>
<link>https://thekeralajournal.com/3558</link>
<guid>https://thekeralajournal.com/3558</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a930bb982a5a.jpg" length="95194" type="image/jpeg"/>
<pubDate>Sat, 29 Aug 2026 22:11:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വേൾഡ് മലയാളി കൗൺസിലിന്റെ 2026–2028 കാലയളവിലേക്കുള്ള പുതിയ ഗ്ലോബൽ ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി ചുമതലയേറ്റു. അമേരിക്കയിലെ ഡാളസിലെ വിൻധം ഡിഎഫ്ഡബ്ല്യു ഹോട്ടലിൽ നടന്ന പതിനഞ്ചാം ദ്വിവത്സര സമ്മേളനത്തിലായിരുന്നു പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം.</p>
<p>മിഡിൽ ഈസ്റ്റിലെ ഷാർജ പ്രൊവിൻസിനെ പ്രതിനിധീകരിക്കുന്ന ജോൺ മത്തായി ഗ്ലോബൽ ചെയർമാനായും യൂറോപ്പ് റീജിയനിലെ ജർമനിയിൽ നിന്നുള്ള ജോളി തടത്തിൽ ഗ്ലോബൽ പ്രസിഡന്റായും ഇന്ത്യ റീജിയനിലെ ബാംഗ്ലൂർ പ്രൊവിൻസിൽ നിന്നുള്ള ക്രിസ്റ്റഫർ വർഗീസ് ഗ്ലോബൽ ജനറൽ സെക്രട്ടറിയായും അമേരിക്ക റീജിയനിലെ നോർത്ത് ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള ജോൺസൺ തലച്ചെല്ലൂർ ട്രഷററായും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.</p>
<p>എൻഇസി ഫിലിപ് തോമസ് പുതിയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് പിന്നാലെ വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഗോപാല പിള്ള സത്യവാചകം ചൊല്ലിക്കൊടുത്തു.</p>
<p>യുകെയിൽ നിന്നുള്ള ഓർത്തോപീഡിക് സർജൻ ഡോ. ജിമ്മി ലോനപ്പൻ മോയലനും മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഡോ. ജെറോ വർഗീസും വൈസ് ചെയർമാൻമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. പ്രൊഫ. ലളിത മാത്യു വൈസ് ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ഗ്രിഗറി മേടയിൽ (യൂറോപ്പ്) വൈസ് പ്രസിഡന്റ്–അഡ്മിൻ, രാജേഷ് പിള്ള (മിഡിൽ ഈസ്റ്റ്) വൈസ് പ്രസിഡന്റ്–ഓർഗ്., ഡോ. പി.ബി. ബോസ് വൈസ് പ്രസിഡന്റ്–ഓർഗ്., സ്മിത സോണി (ഒർലാണ്ടോ, ഫ്‌ളോറിഡ) അസോസിയേറ്റ് സെക്രട്ടറി, പ്രൊഫ. സാം മണ്ണിക്കരോട്ട് (ന്യൂയോർക്ക്) അസോസിയേറ്റ് ട്രഷറർ, കൃഷ്ണകിരൺ കിഷൻ (ഷാർജ) യൂത്ത് ഫോറം പ്രസിഡന്റ് എന്നീ നിലകളിലും പുതിയ ഗ്ലോബൽ എക്സിക്യൂട്ടീവ് ടീമിന്റെ ഭാഗമായി സ്ഥാനമേറ്റെടുത്തു.</p>
<p>വേൾഡ് മലയാളി കൗൺസിലിന്റെ സ്ഥാപക നേതാവായ ആൻഡ്രൂ പാപ്പച്ചൻ ഗുഡ്വിൽ അംബാസഡറായും തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ശശികുമാർ നായർ ഓഡിറ്ററായും സിന്ധു ഹരികൃഷ്ണൻ വിമൻസ് ഫോറം പ്രസിഡന്റായും സൂരാജ് ലാൽ ആർട്ട് &amp; കൾച്ചറൽ ഫോറം പ്രസിഡന്റായും ജെയിംസ് ജോൺ ചീഫ് എൻഇസിയായും പുതിയ നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.</p>
<p>ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി സമൂഹത്തെ ഏകോപിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിലെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് പുതിയ നേതൃത്വം നേതൃത്വം നൽകും.</p>]]> </content:encoded>
</item>

<item>
<title>ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ IPS ട്രെയിനിയെന്ന് തെറ്റിദ്ധരിപ്പിച്ച് പീഡിപ്പിച്ചെന്ന് പരാതി; 22കാരൻ അറസ്റ്റിൽ</title>
<link>https://thekeralajournal.com/3555</link>
<guid>https://thekeralajournal.com/3555</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92f45f17aea.jpg" length="56007" type="image/jpeg"/>
<pubDate>Sat, 29 Aug 2026 20:31:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ IPS ട്രെയിനിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ 22കാരൻ അറസ്റ്റിൽ. വിജയപുരം പാട്ടുകളത്തിൽ വീട്ടിൽ ആദിത്യൻ പി. അജയനെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>ഇൻസ്റ്റഗ്രാമിലൂടെയാണ് പ്രതി പെൺകുട്ടിയുമായി പരിചയത്തിലായത്. തുടർന്ന് താൻ IPS ട്രെയിനിയാണെന്ന് വിശ്വസിപ്പിക്കുകയും വിവാഹ വാഗ്ദാനം നൽകുകയും ചെയ്ത ശേഷം പെൺകുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് തട്ടിപ്പ് മനസ്സിലാക്കിയ പെൺകുട്ടി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.</p>
<p>കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ, വെസ്റ്റ് സർക്കിൾ ഇൻസ്പെക്ടർ അനൂപ് ജോസിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.</p>
<p>IPS ട്രെയിനിയാണെന്ന് ചമഞ്ഞ് പ്രതി സമാന രീതിയിൽ മറ്റ് തട്ടിപ്പുകളും നടത്തിയിട്ടുണ്ടോയെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>എംജി യൂണിവേഴ്സിറ്റി അസിസ്റ്റന്റ് രജിസ്ട്രാർ രാധിക വി. നായർ നിര്യാതയായി</title>
<link>https://thekeralajournal.com/3553</link>
<guid>https://thekeralajournal.com/3553</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92433fb0999.jpg" length="49204" type="image/jpeg"/>
<pubDate>Sat, 29 Aug 2026 07:56:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അതിരമ്പുഴ: മഹാത്മാഗാന്ധി സർവകലാശാലയിലെ അസിസ്റ്റന്റ് രജിസ്ട്രാർ രാധിക വി. നായർ (48) നിര്യാതയായി. അതിരമ്പുഴ ഇന്ദീവരം വീട്ടിലായിരുന്നു താമസം.</p>
<p>സംസ്കാരം ഇന്ന് (29/08/2026, ശനിയാഴ്ച) വൈകിട്ട് 3 മണിക്ക് അതിരമ്പുഴയിലെ വീട്ടുവളപ്പിൽ നടക്കും.</p>
<p>ഭർത്താവ്: സുരേഷ് ബാബു — മുൻസിഫ് കോടതി, പാലാ.മകൻ: അഭിജിത്ത് ബാബു — VIT അമരാവതി.വൈക്കം ടി.വി. പുരം ഓണാട്ട് വിശ്വംഭരൻ നായരുടെയും ഇന്ദിരാദേവിയുടെയും മകളാണ്.</p>]]> </content:encoded>
</item>

<item>
<title>ഗുരുവചനങ്ങൾ ലോകസമൂഹത്തിന് മാതൃക’ — മന്ത്രി അനൂപ് ജേക്കബ്</title>
<link>https://thekeralajournal.com/3552</link>
<guid>https://thekeralajournal.com/3552</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92361014dcc.jpg" length="68314" type="image/jpeg"/>
<pubDate>Sat, 29 Aug 2026 07:00:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്നും ലോകം നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് ഗുരുദർശനങ്ങൾ പരിഹാരമാർഗമാണെന്നും ഭക്ഷ്യ–സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.</p>
<p>കെ.ആർ. നാരായണൻ സ്മാരക എസ്.എൻ.ഡി.പി യൂണിയനിലെ മുളന്തുരുത്തി ഗുരുധർമ്മ ഗ്രാമം ശാഖയിൽ നടന്ന 172-ാമത് ഗുരുജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഗുരുദേവ സന്ദേശങ്ങൾ ഇന്നത്തെ ലോകസമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആഘോഷങ്ങളുടെ ഭാഗമായി വർണാഭമായ ജയന്തി ഘോഷയാത്രയും നടന്നു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ജയന്തി സന്ദേശം നൽകുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് രഞ്ജിത്ത് രാജപ്പൻ സ്വാഗതം പറഞ്ഞു.</p>
<p>അഭിലാഷ് രാമൻകുട്ടി, എ.എം. സജീവ്, ഡി.എസ്. താരേഷ്, അരുണ്‍ ദേവ്, രഞ്ജിത്ത് രാജു, അമ്പിളി അശ്വിൻ, വത്സല രാജൻ, മഞ്ജു രാജേഷ്, വിലാസിനി കൃഷ്ണൻകുട്ടി, ശ്രീനിധി ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ ആദ്യം നിലകൊണ്ടത് ശ്രീനാരായണ ഗുരുദേവൻ: രമേശ് ചെന്നിത്തല</title>
<link>https://thekeralajournal.com/3551</link>
<guid>https://thekeralajournal.com/3551</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a92353ebf7bb.jpg" length="51388" type="image/jpeg"/>
<pubDate>Sat, 29 Aug 2026 06:56:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ലഹരിക്കെതിരെ ആദ്യം നിലകൊണ്ടത് ശ്രീനാരായണ ഗുരുദേവനാണെന്നും, സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിയുടെ പ്രചോദനം ഗുരുവചനങ്ങളാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച 172-ാമത് ശ്രീനാരായണ ഗുരുജയന്തി ആഘോഷവും ചതയദിന മഹാസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>സമൂഹത്തെ ലഹരിയിൽനിന്ന് മുക്തമാക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. യുവതലമുറയെ രാസലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കുന്നതിനായാണ് ‘തൂഫാൻ’ പദ്ധതി ആരംഭിച്ചത്. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയും സഹകരണവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ആശ്രമം സ്കൂൾ അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജലവിഭവ–ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് ചതയദിന സന്ദേശം നൽകി. മുൻമന്ത്രി വി.എൻ. വാസവൻ പ്രതിഭകളെ ആദരിച്ചു. കെ. ബിനുമോൻ എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ ആശംസകൾ നേർന്നു.</p>
<p>ഗുരുജയന്തി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഗായിക ഫിത ഫാത്തിമ ഗുരുവന്ദനം ആലപിച്ചു. യൂണിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതവും കെ.വി. പ്രസന്നൻ നന്ദിയും പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് സുന്നഹദോസ് അംഗീകാരം</title>
<link>https://thekeralajournal.com/3547</link>
<guid>https://thekeralajournal.com/3547</guid>
<description><![CDATA[ നിയുക്ത മെത്രാപ്പോലീത്താമാർ സഭാ ആസ്ഥാനത്ത് എത്തി അനുഗ്രഹം തേടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a91c4696dd9f.jpg" length="67477" type="image/jpeg"/>
<pubDate>Fri, 28 Aug 2026 22:55:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന മെത്രാപ്പോലീത്താ തിരഞ്ഞെടുപ്പിന് മലങ്കര സഭയുടെ പരിശുദ്ധ എപ്പിസ്‌കോപ്പൽ സുന്നഹദോസ് അംഗീകാരം നൽകി. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ചേർന്ന സുന്നഹദോസാണ് തിരഞ്ഞെടുപ്പിന് അംഗീകാരം നൽകിയത്.</p>
<p>തിരഞ്ഞെടുക്കപ്പെട്ട നിയുക്ത മെത്രാപ്പോലീത്താമാർക്ക് സുന്നഹദോസ് ആശംസകൾ നേർന്നു. നിയുക്ത മെത്രാപ്പോലീത്താമാരായ ഫാ. തോമസ് പോൾ റമ്പാൻ, ഫാ. എൽദോസ് എ. എ., ഫാ. സാംജി ടി. ജോർജ്, ഫാ. ഷിബു വേണാട് മത്തായി എന്നിവർ ദേവലോകത്ത് എത്തി പരിശുദ്ധ കാതോലിക്കാ ബാവായെ സന്ദർശിച്ച് അനുഗ്രഹം തേടി.</p>
<p>ദൈവാശ്രയബോധത്തോടെ അജപാലന ശുശ്രൂഷ നിർവഹിക്കാൻ കഴിയട്ടെ എന്ന് പരിശുദ്ധ കാതോലിക്കാ ബാവാ നിയുക്ത മെത്രാപ്പോലീത്താമാരെ ആശംസിച്ചു.തുടർന്ന് ദേവലോകം അരമന ചാപ്പലിലും മുൻ സഭാധ്യക്ഷന്മാരുടെ കബറിടങ്ങളിലും നിയുക്ത മെത്രാപ്പോലീത്താമാർ പ്രാർത്ഥന നടത്തി.</p>]]> </content:encoded>
</item>

<item>
<title>ഉപാസന കടവിൽ ആറ്റിൽ ഒരാൾ ചാടിയതായി സംശയം; ഫയർഫോഴ്സും പോലീസും സ്ഥലത്ത്</title>
<link>https://thekeralajournal.com/3546</link>
<guid>https://thekeralajournal.com/3546</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a91a46538e83.jpg" length="147805" type="image/jpeg"/>
<pubDate>Fri, 28 Aug 2026 20:34:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപാസന കടവ്: പാലത്തിൽ നിന്ന് ഒരാൾ ആറ്റിലേക്ക് ചാടിയതായി വിവരം. രാജൻ മാധവൻ എന്നയാളാണ് ആറ്റിൽ ചാടിയതെന്നാണ് പ്രാഥമിക വിവരം.</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a91a36a5778c.jpg" alt=""></p>
<p>മീൻപിടിച്ചുകൊണ്ടിരുന്ന ബംഗാളി തൊഴിലാളികൾ സംഭവം കണ്ടതായി പറയുന്നു. ഒരാൾ വെള്ളത്തിലേക്ക് ചാടുന്നതും തുടർന്ന് രണ്ട് കൈകളും ഉയർത്തി ജലനിരപ്പിന് മുകളിൽ വരുന്നതും കണ്ടതായാണ് ഇവരുടെ മൊഴി.</p>
<p>വിവരമറിഞ്ഞ് ഫയർ ഫോഴ്സ് ആൻഡ് റെസ്ക്യൂ സർവീസും പോലീസും സ്ഥലത്തെത്തി. ഫയർഫോഴ്സ് സംഘം സ്ഥലത്ത് തിരച്ചിലിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. നിലവിൽ തിരച്ചിൽ ആരംഭിക്കാനിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>നാടിന്റെ കാവലാളുകൾക്ക് ആദരം; ടീം റെസ്ക്യൂ ഫോഴ്സിന് മുൻ കൃഷിമന്ത്രിയുടെ സ്നേഹാദരവ്</title>
<link>https://thekeralajournal.com/3545</link>
<guid>https://thekeralajournal.com/3545</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a919de81c767.jpg" length="104345" type="image/jpeg"/>
<pubDate>Fri, 28 Aug 2026 20:10:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പൂഞ്ഞാർ: ദുരന്തമുഖങ്ങളിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങൾക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് അർഹിച്ച ആദരം.</p>
<p>സി.പി.ഐ പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഡൽഹി ചലോ’ കാൽനട പ്രചാരണ ജാഥയുടെ സമാപന സമ്മേളന വേദിയിൽ മുൻ കൃഷിമന്ത്രി അഡ്വ. വി.എസ്. സുനിൽ കുമാറിൽ നിന്ന് ടീം റെസ്ക്യൂ ഫോഴ്സ് ഭാരവാഹികൾ സ്നേഹാദരവ് ഏറ്റുവാങ്ങി.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളുപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസിർ എന്നിവരും മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്നാണ് ഉപഹാരം സ്വീകരിച്ചത്.</p>
<p>പ്രളയം ഉൾപ്പെടെയുള്ള വിവിധ ദുരന്തഘട്ടങ്ങളിൽ ജീവൻ പണയംവെച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ദുരിതബാധിതർക്ക് കൈത്താങ്ങാകുകയും ചെയ്ത സംഘടനയുടെ നിസ്വാർത്ഥ സേവനങ്ങളെ ചടങ്ങിൽ പ്രത്യേകം പ്രകീർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണാവധിക്ക് വീട്ടിലെത്തിയ സന്തോഷം കണ്ണീരായി; മുണ്ടക്കയത്ത് ഓട്ടോ–ബൈക്ക് കൂട്ടിയിടിച്ച് 26&#45;കാരന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3544</link>
<guid>https://thekeralajournal.com/3544</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a91497fa88ce.jpg" length="63243" type="image/jpeg"/>
<pubDate>Fri, 28 Aug 2026 14:10:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: ഓണാഘോഷത്തിനായി നാട്ടിലെത്തിയ യുവാവിന്റെ അപ്രതീക്ഷിത മരണം നാടിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി. മുണ്ടക്കയം കരിനിലത്ത് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 26-കാരനായ യുവാവ് മരിച്ചു.</p>
<p>മുണ്ടക്കയം ചാച്ചിക്കവല പല്ലാപ്പിൽ ബിജുവിന്റെ മകൻ ജിബിൻ (26) ആണ് മരിച്ചത്.</p>
<p>വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് കരിനിലം ഭാഗത്ത് അപകടമുണ്ടായത്. ജിബിൻ സഞ്ചരിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ ജിബിനെ ഉടൻ തന്നെ 26-ാം മൈലിലെ മേരി ക്വീൻസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.</p>]]> </content:encoded>
</item>

<item>
<title>റോഡിൽ കിടന്ന രണ്ടര പവൻ സ്വർണമാല; ‘കണ്ണ് മഞ്ഞളിച്ചില്ല’, ഉടമയെ തേടി പോലീസിൽ ഏൽപ്പിച്ച് യുവ അഭിഭാഷക</title>
<link>https://thekeralajournal.com/3542</link>
<guid>https://thekeralajournal.com/3542</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90ee809d2c2.jpg" length="103470" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:42:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: റോഡിൽ കിടന്ന് ലഭിച്ച രണ്ടര പവൻ തൂക്കം വരുന്ന സ്വർണമാല സ്വന്തമാക്കാതെ പോലീസിൽ ഏൽപ്പിച്ച് യുവ അഭിഭാഷക മാതൃകയായി. പാമ്പാടി മാടപ്പാട്ട് സ്വദേശിനിയും ഹൈക്കോടതി അഭിഭാഷകയുമായ ഐശ്വര്യ വി. ഗോപാലാണ് സത്യസന്ധതയുടെ മാതൃകയായത്.</p>
<p>തിരുവോണ ദിനമായ ബുധനാഴ്ച രാവിലെയാണ് സംഭവം. കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് ഒരു കൗൺസലിംഗ് പരിപാടിയിൽ പങ്കെടുക്കാൻ സ്കൂട്ടറിൽ പോകുന്നതിനിടെ കടുത്തുരുത്തി ബൈപ്പാസിന് സമീപം റോഡരികിൽ കിടന്ന നിലയിലാണ് ഐശ്വര്യയ്ക്ക് സ്വർണമാല ലഭിച്ചത്.</p>
<p>മാല ലഭിച്ചതിന് പിന്നാലെ അത് കൈവശം സൂക്ഷിക്കാതെ യാത്ര തുടർന്ന ഐശ്വര്യ സമീപത്തുള്ള തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മാല കൈമാറുകയായിരുന്നു.</p>
<p>ഇതിനിടെ മാല നഷ്ടപ്പെട്ട വിവരം അറിയാതെ ഉടമയായ ബിസിനസുകാരൻ പെരുവ ശാന്തിപുരം ഐക്കരവേലിൽ അമലേക്ക് രാജേഷ് കടുത്തുരുത്തി പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കടുത്തുരുത്തി ബൈപ്പാസിന് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിച്ച ശേഷം കാറിൽ കയറുന്നതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന മാല നഷ്ടപ്പെട്ടതെന്നാണ് പരാതി.</p>
<p>തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ സ്വർണമാല ലഭിച്ചതായി വിവരം ലഭിച്ചതോടെ ഉടമയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. തുടർന്ന് ഐശ്വര്യ കോട്ടയത്തേക്ക് മടങ്ങുന്നതിനിടെ ബുധനാഴ്ച വൈകിട്ട് 6.30ഓടെ തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി.</p>
<p>പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സ്വർണമാല യഥാർഥ ഉടമയായ അമലേക്ക് രാജേഷിന് കൈമാറി.</p>
<p>ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണം കൈയിൽ കിട്ടിയിട്ടും ഒരു നിമിഷം പോലും സ്വന്തമാക്കാനുള്ള ചിന്തയില്ലാതെ അത് ഉടമയ്ക്ക് തിരികെ ലഭിക്കാനുള്ള വഴിയൊരുക്കിയ ഐശ്വര്യയുടെ സത്യസന്ധതയ്ക്ക് കൈയടി നൽകുകയാണ് നാട്ടുകാർ.</p>]]> </content:encoded>
</item>

<item>
<title>സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് യുവാക്കൾ മരിച്ചു</title>
<link>https://thekeralajournal.com/3538</link>
<guid>https://thekeralajournal.com/3538</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e8727a7ba.jpg" length="40734" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:16:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സീപോർട്ട്–എയർപോർട്ട് റോഡിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. തലയോലപ്പറമ്പ് പൊതി ചാമക്കാലയിൽ മാത്യു ജോമോൻ (23), ഹരിപ്പാട് സ്വദേശി ഡിനിൽരാജ് (24) എന്നിവരാണ് മരിച്ചത്.</p>
<p>വ്യാഴാഴ്ച പുലർച്ചെ മാവേലിപുരം ഭാഗത്താണ് അപകടം. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചത്.</p>
<p>അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നാണ് വിവരം.മാത്യു ജോമോന്റെ മാതാവ് ഷീജ. സഹോദരങ്ങൾ മാഗി, മഹിമ.മാത്യുവിന്റെയും ഡിനിൽരാജിന്റെയും മൃതദേഹങ്ങൾ കാക്കനാട്ടെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്കാരം പിന്നീട്.അപകടവുമായി ബന്ധപ്പെട്ട് പോലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവർക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3536</link>
<guid>https://thekeralajournal.com/3536</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a90e68b04c80.jpg" length="68860" type="image/jpeg"/>
<pubDate>Fri, 28 Aug 2026 07:08:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നഗരത്തിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. തൃക്കയിൽ ക്ഷേത്രത്തിന് സമീപം താഴത്തുവീട്ടിൽ ഗോപാലന്റെ മകൻ ഷിജു ഇ.ജി. (45) (മനു) ആണ് മരിച്ചത്.</p>
<p>കഴിഞ്ഞ ദിവസം രാത്രി കോട്ടയം സി.എം.എസ്. കോളേജിന് സമീപത്തായിരുന്നു അപകടം. യാത്രക്കാരുമായി ഓട്ടം പോകുന്നതിനിടെ ഷിജുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു.</p>
<p>അപകടത്തിൽ യാത്രക്കാർക്കും പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയെങ്കിലും ഇന്നലെ ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രനായി ഫാ. തോമസ് ആനിമൂട്ടിൽ</title>
<link>https://thekeralajournal.com/3532</link>
<guid>https://thekeralajournal.com/3532</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a901a8b9759c.jpg" length="49275" type="image/jpeg"/>
<pubDate>Thu, 27 Aug 2026 16:38:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ സഹായ മെത്രനായി ഫാ. തോമസ് ആനിമൂട്ടിലിനെ തെരഞ്ഞെടുത്തു. നിലവിൽ കോട്ടയം അതിരൂപതയുടെ പ്രോട്ടോസിഞ്ചേലൂസായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ നിയമനം പ്രഖ്യാപിച്ചു.</p>
<p>1962 ജനുവരി 13ന് കണ്ണൂർ ജില്ലയിലെ പയ്യാവൂരിലാണ് ഫാ. തോമസ് ആനിമൂട്ടിലിന്റെ ജനനം. കോട്ടയം അതിരൂപതയുടെ വിവിധ അജപാലന, ഭരണ മേഖലകളിൽ ശ്രദ്ധേയമായ സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവിൽ അതിരൂപതയുടെ പ്രോട്ടോസിഞ്ചേലൂസ് എന്ന നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു.</p>
<p>പുതിയ നിയമനത്തോടെ കോട്ടയം അതിരൂപതയുടെ അജപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ നേതൃത്വം നൽകാൻ ഫാ. തോമസ് ആനിമൂട്ടിലിന് അവസരം ലഭിക്കും.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടിയിൽ പോലീസ് സ്റ്റേഷന് സമീപത്തെ രണ്ട് കടകളിൽ മോഷണം</title>
<link>https://thekeralajournal.com/3531</link>
<guid>https://thekeralajournal.com/3531</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/img_6a901a52dc5640-89727010-16264754.gif" length="99420" type="image/jpeg"/>
<pubDate>Thu, 27 Aug 2026 16:37:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: പോലീസ് സ്റ്റേഷന് സമീപം ടൗണിലെ രണ്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണം. കൂരോപ്പട റോഡിൽ പ്രവർത്തിക്കുന്ന പോപ്പുലർ എന്റർപ്രൈസസ്, എസ്.എൻ. ഇലക്ട്രോണിക്സ് എന്നീ സ്ഥാപനങ്ങളിലാണ് മോഷണം നടന്നത്.</p>
<p>ഇരു സ്ഥാപനങ്ങളുടെയും പൂട്ട് തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. രാവിലെ കട തുറക്കാനെത്തിയ ഉടമകളാണ് മോഷണം നടന്നതായി കണ്ടെത്തിയത്. രണ്ട് സ്ഥാപനങ്ങളും ഒരേ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.</p>
<p>വിവരമറിഞ്ഞ് പാമ്പാടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മോഷണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുൻ അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ അന്തരിച്ചു</title>
<link>https://thekeralajournal.com/3528</link>
<guid>https://thekeralajournal.com/3528</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8f916f10675.jpg" length="43278" type="image/jpeg"/>
<pubDate>Thu, 27 Aug 2026 06:53:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും 1986 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനുമായ പി.എച്ച്. കുര്യൻ (67) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. 1959 ജനുവരി 20-ന് ജനിച്ച അദ്ദേഹം രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് സിവിൽ സർവീസിലെത്തിയത്.</p>
<p>കോട്ടയം, ഇടുക്കി ജില്ലാ കളക്ടറായി സേവനമനുഷ്ഠിച്ച പി.എച്ച്. കുര്യൻ വ്യവസായം, റവന്യൂ, ഐ.ടി. വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായും പ്രവർത്തിച്ചു. കേന്ദ്ര സർക്കാരിന് കീഴിൽ പേറ്റന്റ്സ്, ട്രേഡ്മാർക്ക്സ് ആൻഡ് ഡിസൈൻസ് കൺട്രോളർ ജനറൽ പദവിയും വഹിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക വകുപ്പിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.</p>
<p>മൃതശരീരം വെള്ളിയാഴ്ച രാവിലെ തിരുവനന്തപുരം മുട്ടടയിലെ വസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകിട്ടോടെ കോട്ടയം സൗത്ത് പാമ്പാടിയിലെ വീട്ടിലെത്തിക്കും. സംസ്കാരം ശനിയാഴ്ച രാവിലെ സൗത്ത് പാമ്പാടി സെന്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നടക്കും.</p>
<p>ഭാര്യ: ഉഷ. മക്കൾ: ഗോഡ്ലി ഹേബൽ കുര്യൻ (സീനിയർ പ്ലാനിങ് മാനേജർ, അൽ-ഫുത്തൈം ഓട്ടോമോട്ടീവ്), ഡോ. ഹെന്റി കുര്യൻ (ഓർത്തോപീഡിഷ്യൻ, ശ്രീ ഗോകുലം മെഡിക്കൽ കോളജ്).</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ തെരുവുനായ ശല്യത്തിന് പരിഹാരനടപടി; സുരക്ഷാ ഉപകരണങ്ങൾ റെസ്ക്യൂ ഫോഴ്സിന് കൈമാറി</title>
<link>https://thekeralajournal.com/3516</link>
<guid>https://thekeralajournal.com/3516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8c1ec8c1c8e.jpg" length="163017" type="image/jpeg"/>
<pubDate>Mon, 24 Aug 2026 16:07:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ, നായകളെ സുരക്ഷിതമായി പിടികൂടുന്നതിനുള്ള ഉപകരണങ്ങൾ ഈരാറ്റുപേട്ട നഗരസഭ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് കൈമാറി.</p>
<p>ഈരാറ്റുപേട്ട മുനിസിപ്പൽ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ ഉപകരണങ്ങൾ കൈമാറി. ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി. നഗരസഭാ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.</p>
<p>തെരുവുനായ ശല്യം മൂലം ജനങ്ങൾ നേരിടുന്ന ആശങ്കയ്ക്ക് പരിഹാരം കാണുന്നതിനായി, പിടികൂടുന്ന നായകളെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതിനും വന്ധ്യംകരണ നടപടികൾ നടപ്പാക്കുന്നതിനും ടീം റെസ്ക്യൂ ഫോഴ്സിന്റെ സഹകരണത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് നഗരസഭ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു; ഒഴിവായത് വൻ  ദുരന്തം</title>
<link>https://thekeralajournal.com/3515</link>
<guid>https://thekeralajournal.com/3515</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8c0b804ed89.jpg" length="81919" type="image/jpeg"/>
<pubDate>Mon, 24 Aug 2026 14:44:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂട്ടിക്കൽ വെട്ടിക്കാനത്തിന് സമീപം സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് നിന്നു. എതിരെ വന്ന കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>ഏന്തയാറ്റിൽ നിന്ന് മുണ്ടക്കയത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ബസ് മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ കുഴിയിലേക്ക് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.</p>]]> </content:encoded>
</item>

<item>
<title>വൈക്കത്ത് വർണവസന്തം വിതറി ബന്ദിപ്പൂ; നിറവ് പദ്ധതിയിൽ ഹൃദ്യ കർഷക കൂട്ടായ്മയ്ക്ക് വിളവെടുപ്പ് നടന്നു</title>
<link>https://thekeralajournal.com/3488</link>
<guid>https://thekeralajournal.com/3488</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a879e61e87a5.jpg" length="177721" type="image/jpeg"/>
<pubDate>Fri, 21 Aug 2026 06:10:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ‘നിറവ്’ പദ്ധതിയുടെ ഭാഗമായി തലയാഴം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ ഹൃദ്യ കർഷക കൂട്ടായ്മ നടത്തിയ ബന്ദിപ്പൂ കൃഷിക്ക് വിളവെടുപ്പ് ആരംഭിച്ചു.</p>
<p>തോട്ടത്തിൽ ക്ഷേത്രത്തിന്റെ പരിസരത്ത് ഹൃദ്യ കർഷക കൂട്ടായ്മയിലെ അംഗങ്ങളായ ശ്രീജ ഓമനൻ, ഉഷ അനി, അംബിക മോഹനൻ, വത്സല, ജിഷ നിഷാദ് എന്നിവർ ചേർന്നാണ് ബന്ദിപ്പൂ കൃഷി നടത്തിയത്.</p>
<p>വിളവെടുപ്പ് ഉദ്ഘാടനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശശികുമാർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി സലഞ്ജ് രാജ് അധ്യക്ഷത വഹിച്ചു.</p>
<p>ബ്ലോക്ക് പഞ്ചായത്തംഗം ഹൈമി ബോബി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുശീലകുമാരി, കൃഷി ഓഫീസർ രേഷ്മ ഗോപി, വാർഡ് മെമ്പർ ടിന്റു വിജയൻ, കുടുംബശ്രീ സി.ഡി.എസ് അംഗം ശ്രീജ എന്നിവർ സംസാരിച്ചു.</p>
<p>ഗ്രാമീണ വനിതകളുടെ കൂട്ടായ്മയിലൂടെ കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കാർഷിക മേഖലയിൽ പുതിയ വരുമാന സാധ്യതകൾ സൃഷ്ടിക്കുകയും ചെയ്യുന്നതിന്റെ മാതൃകയായി ഹൃദ്യ കർഷക കൂട്ടായ്മയുടെ ബന്ദിപ്പൂ കൃഷി മാറുകയാണ്.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ് ജീവനക്കാരുടെ സത്യസന്ധത; 37,000 രൂപയും ചെക്കും പോലീസിൽ ഏൽപ്പിച്ചു</title>
<link>https://thekeralajournal.com/3486</link>
<guid>https://thekeralajournal.com/3486</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a87960a21260.jpg" length="84497" type="image/jpeg"/>
<pubDate>Fri, 21 Aug 2026 05:34:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി–മുണ്ടക്കയം റൂട്ടിൽ സർവീസ് നടത്തുന്ന ‘മുഹമ്മദൻസ്’ സ്വകാര്യ ബസിൽ നിന്ന് കളഞ്ഞുകിട്ടിയ 37,000 രൂപയും ചെക്കും പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച് ഡ്രൈവറും കണ്ടക്ടറും മാതൃകയായി.</p>
<p>ബസ് ജീവനക്കാരായ ഡ്രൈവർ നിതിനും കണ്ടക്ടർ അസ്ലമും തങ്ങൾക്ക് ലഭിച്ച പണവും ചെക്കും മുണ്ടക്കയം പോലീസ് സ്റ്റേഷനിലെത്തി സ്റ്റേഷൻ ഹൗസ് ഓഫീസർ അനന്തുവിന് കൈമാറുകയായിരുന്നു.</p>
<p>തുകയുടെ യഥാർഥ ഉടമസ്ഥനെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ സത്യസന്ധമായ പ്രവൃത്തിയെ SHO അനന്തു അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓണത്തിരക്കിന് മുമ്പേ എം.സി. റോഡിൽ അറ്റകുറ്റപ്പണി; പണിയുടെ പേരിലും നഗരം കുരുങ്ങി</title>
<link>https://thekeralajournal.com/3478</link>
<guid>https://thekeralajournal.com/3478</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8650ea4b543.jpg" length="123698" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:27:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഓണത്തിരക്ക് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് എം.സി. റോഡിൽ നടത്തിയ അറ്റകുറ്റപ്പണിയും നഗരത്തിൽ വൻ ഗതാഗതക്കുരുക്കിന് കാരണമായി. നാഗമ്പടം മുതൽ പട്ടിത്താനം വരെയുള്ള ഭാഗങ്ങളിലാണ് ഇന്നലെ അറ്റകുറ്റപ്പണികൾ നടത്തിയത്. റോഡിലെ കുഴികൾ അടയ്ക്കുകയും തകർന്ന ഭാഗങ്ങളിൽ റീടാറിങ് നടത്തുകയും ചെയ്തു.</p>
<p>നാഗമ്പടം മേൽപ്പാലത്തിലെ കുഴികളും ചൂട്ടുവേലിയിലെ അപകടക്കുഴികളും അടച്ചതോടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും തിരക്കേറിയ സമയത്തും തിരക്കേറിയ പ്രദേശങ്ങളിലും അറ്റകുറ്റപ്പണി നടത്താൻ എത്തിയത് ഗതാഗതക്കുരുക്ക് രൂക്ഷമാക്കി.</p>
<p>നഗരം സജീവമായതിനു പിന്നാലെ രാവിലെ 11ഓടെയാണ് നാഗമ്പടം മേൽപ്പാലത്തിലെ കുഴികൾ അടയ്ക്കുന്നതിനുള്ള പ്രവൃത്തികൾ ആരംഭിച്ചത്. ഇതോടെ നഗരത്തിലും എം.സി. റോഡിലും വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. തിരക്ക് ആരംഭിക്കുന്നതിന് മുമ്പ് റീടാറിങ് പൂർത്തിയാക്കിയിരുന്നെങ്കിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാമായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു.</p>
<p>തുടർന്ന് പട്ടിത്താനം വരെയുള്ള ഭാഗങ്ങളിൽ റീടാറിങ് നടത്തിയപ്പോഴും ഗതാഗതക്കുരുക്ക് തുടർന്നു. നാഗമ്പടത്തെയും ചൂട്ടുവേലിയിലെയും കുഴികൾ നേരത്തെ പലതവണ താൽക്കാലികമായി അടച്ചിരുന്നെങ്കിലും ഏതാനും ദിവസങ്ങൾക്കുള്ളിൽ വീണ്ടും തകരുകയായിരുന്നു. ഓണനാളുകളിൽ ഈ കുഴികൾ വലിയ ഗതാഗതക്കുരുക്കിന് കാരണമാകുന്നത് ഒഴിവാക്കാനാണ് ഇപ്പോൾ അറ്റകുറ്റപ്പണി നടത്തിയത്.</p>
<p>എം.സി. റോഡിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായെങ്കിലും നഗരത്തിലെ മറ്റു റോഡുകളിൽ നിരവധി കുഴികൾ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. നാഗമ്പടം പാലത്തിന്റെ തെക്കുവശം, സ്റ്റാർ ജങ്ഷൻ, ഐഡ ജങ്ഷൻ എന്നിവിടങ്ങളിലും കെ.കെ. റോഡിലെ കഞ്ഞിക്കുഴിയിലും കുഴികൾ തുടരുകയാണ്.</p>
<p>ചെറിയ കുഴികളാണെങ്കിലും വാഹനങ്ങൾ വേഗം കുറയ്ക്കുന്നത് തിരക്കേറിയ സ്ഥലങ്ങളിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ഇതിനു പുറമെ അനധികൃത പാർക്കിങ്ങും നഗരത്തിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഓണത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ റോഡുകളിലെ ശേഷിക്കുന്ന കുഴികളും സമയബന്ധിതമായി അടയ്ക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മതേതരത്വം നിലനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് ജി. സുകുമാരൻ നായർ: തിരുവഞ്ചൂർ രാധാകൃഷ്ണൻ</title>
<link>https://thekeralajournal.com/3477</link>
<guid>https://thekeralajournal.com/3477</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a86505824df1.jpg" length="60286" type="image/jpeg"/>
<pubDate>Thu, 20 Aug 2026 06:24:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ മതേതരത്വം നിലനിർത്താൻ ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കേരളത്തിന്റെ സാമൂഹിക ഐക്യം തകർക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം ശക്തമായി എതിർത്തിട്ടുണ്ടെന്നും തിരുവഞ്ചൂർ പറഞ്ഞു.</p>
<p>പള്ളം കരയോഗം സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടിയാണ് ജി. സുകുമാരൻ നായർ പ്രവർത്തിക്കുന്നതെന്നും വ്യക്തിപരമായ നേട്ടത്തിനോ ലാഭത്തിനോ വേണ്ടി അദ്ദേഹം നിലപാടെടുത്തിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>ജി. സുകുമാരൻ നായരുടെ നേതൃത്വകാലത്താണ് എൻ.എസ്.എസിന്റെ ആസ്തികൾ പതിന്മടങ്ങായി വർധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരസഭയിൽ ഇന്ന് ചെയർപേഴ്സൺ തെരഞ്ഞെടുപ്പ്; മായ രാഹുലും റിയ ചീരാംകുഴിയും നേർക്കുനേർ</title>
<link>https://thekeralajournal.com/3472</link>
<guid>https://thekeralajournal.com/3472</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8504fcd1f7e.jpg" length="79844" type="image/jpeg"/>
<pubDate>Wed, 19 Aug 2026 06:51:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ നഗരസഭയിൽ പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് തെരഞ്ഞെടുപ്പ്.</p>
<p>എൽഡിഎഫിന്റെയും യുഡിഎഫ് വിമതരുടെയും പിന്തുണയുള്ള മായ രാഹുലും യുഡിഎഫ് ഔദ്യോഗിക സ്ഥാനാർഥി റിയ ചീരാംകുഴിയും തമ്മിലാണ് മത്സരം. നഗരസഭയിലെ നിലവിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണായകമാകുന്ന തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.</p>
<p>എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെയാണ് മുൻ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം പുറത്തായത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയർപേഴ്സൺ എന്ന നിലയിൽ ശ്രദ്ധ നേടിയ ദിയ ബിനു പുളിക്കകണ്ടത്തിന് ആറുമാസം മാത്രമാണ് ഭരണത്തിൽ തുടരാനായത്.</p>
<p>അവിശ്വാസ പ്രമേയത്തെ തുടർന്ന് ചെയർപേഴ്സൺ സ്ഥാനം നഷ്ടമായതോടെയാണ് പുതിയ ചെയർപേഴ്സണെ തെരഞ്ഞെടുക്കുന്നതിനുള്ള സാഹചര്യമുണ്ടായത്. ഇന്നത്തെ വോട്ടെടുപ്പോടെ പാലാ നഗരസഭയുടെ പുതിയ ഭരണനേതൃത്വം ആരുടെ കൈകളിലാകുമെന്ന് വ്യക്തമാകും.</p>]]> </content:encoded>
</item>

<item>
<title>ഐക്യകർഷക സംഘം കാർഷിക ദിനാചരണവും മികച്ച കർഷകനെ ആദരിക്കലും നടത്തി</title>
<link>https://thekeralajournal.com/3464</link>
<guid>https://thekeralajournal.com/3464</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b17537c35.jpg" length="86393" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:42:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഐക്യകർഷക സംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക ദിനാചരണവും മികച്ച കർഷകനെ ആദരിക്കലും നടത്തി. ജില്ലാ പ്രസിഡന്റ് ഗ്ലാഡ്‌സൻ ജേക്കബ് അധ്യക്ഷത വഹിച്ച യോഗം ആർ.എസ്.പി. ജില്ലാ സെക്രട്ടറി ടി.സി. അരുൺ ഉദ്ഘാടനം ചെയ്തു.</p>
<p>ജില്ലാ സെക്രട്ടറി സണ്ണി തറയിൽ, മുണ്ടക്കയം സോമൻ, കെ.കെ. സിജു, സ്റ്റീഫൻ ജേക്കബ്, ടിംസ് തോമസ്, പി.കെ. റസാഖ്, ജോൺ പി.എ. എന്നിവർ സംസാരിച്ചു.</p>
<p>മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട എലിക്കുളം സ്വദേശി ടി.കെ. വിനോദിനെ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കരയിൽ താത്കാലിക കടകൾ തുറക്കാനാകാതെ 36 വ്യാപാരികൾ; നടപടി വൈകുന്നതിൽ പ്രതിഷേധം</title>
<link>https://thekeralajournal.com/3463</link>
<guid>https://thekeralajournal.com/3463</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b0fe03105.jpg" length="98844" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ നിർമിച്ച താത്കാലിക കടമുറികൾ തുറക്കാനാകാതെ 36 വ്യാപാരികൾ ദുരിതത്തിൽ. കടമുറികൾക്കായി ഓരോ വ്യാപാരിയും ഒരു ലക്ഷം രൂപയിലധികം മുടക്കിയിട്ടും നഗരസഭയുടെ അനുമതി ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.</p>
<p>2025 ജൂൺ 17-നാണ് ബസ് സ്റ്റാൻഡിൽനിന്ന് ഒഴിപ്പിച്ച വ്യാപാരികൾക്ക് താത്കാലിക കടമുറികൾ നിർമിക്കാൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ ഡിസംബറിൽ കാലാവധി അവസാനിക്കുന്നതുവരെ അന്നത്തെ ഭരണസമിതി കോടതി ഉത്തരവ് കൗൺസിലിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നില്ല.</p>
<p>തുടർന്ന് കൗൺസിലിന്റെ കാലാവധി കഴിഞ്ഞതോടെ സെക്രട്ടറിയുടെ നിർദേശപ്രകാരം നഗരസഭയുടെ കെട്ടിടനിർമാണ വിഭാഗം സ്ഥലപരിശോധന നടത്തി 36 കടമുറികൾ നിർമിക്കാൻ അനുമതി നൽകി. നിർമാണം പകുതിയായപ്പോൾ നഗരസഭ സ്റ്റോപ്പ് മെമ്മോ നൽകി. പിന്നീട് കെട്ടിടനിർമാണ വിഭാഗം അംഗീകരിച്ച പ്ലാൻ പ്രകാരം നിർമിച്ച കെട്ടിടത്തിന്റെ പകുതി ഭാഗം ചെയർമാന്റെ ഇടപെടലിനെ തുടർന്ന് പൊളിച്ചുമാറ്റുകയും പിന്നീട് ചെയർമാന്റെ നിർദേശപ്രകാരം തന്നെ വീണ്ടും നിർമിക്കുകയും ചെയ്തതായി വ്യാപാരികൾ പറയുന്നു.</p>
<p>ജനുവരിയിൽ ഒരുവർഷത്തേക്കാണ് കടമുറികൾ അനുവദിച്ചത്. എന്നാൽ എട്ട് മാസം പിന്നിട്ടിട്ടും കടകൾ തുറക്കാൻ സാധിച്ചിട്ടില്ല. ഓരോ വ്യാപാരിക്കും അനുവദിച്ച കടമുറി, നമ്പർ, വാടക എന്നിവ സംബന്ധിച്ച് നഗരസഭ തീരുമാനമെടുത്തശേഷം മാത്രമേ കടകൾ തുറക്കാവൂ എന്നാണ് ചെയർമാന്റെയും നഗരസഭാ ഭരണസമിതിയുടെയും നിർദേശം.</p>
<p>നിർമാണത്തിനായി വൻതുക മുടക്കിയിട്ടും കടകൾ തുറക്കാൻ കഴിയാത്ത സാഹചര്യത്തിൽ അടിയന്തരമായി അനുമതി നൽകി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>കടുത്തുരുത്തിയിൽ കർഷക ദിനാഘോഷം നടത്തി</title>
<link>https://thekeralajournal.com/3462</link>
<guid>https://thekeralajournal.com/3462</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a83b00b78f4c.jpg" length="78398" type="image/jpeg"/>
<pubDate>Tue, 18 Aug 2026 06:36:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുത്തുരുത്തി: പഞ്ചായത്തിന്റെയും കൃഷിഭവന്റെയും വിവിധ സമിതികളുടെയും നേതൃത്വത്തിൽ കർഷക ദിനാഘോഷം നടത്തി. മിനി സിവിൽ സ്റ്റേഷനിൽ നടന്ന പരിപാടി മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്തു.</p>
<p>പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോർജ് വെട്ടിക്കത്തടത്തിൽ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ആൻമരിയ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, ജനപ്രതിനിധികളായ ദീപ ഇന്ദുചൂഡൻ, ടോമി മാത്യു പ്രാലടിയിൽ, ലൈസമ്മ തോമസ്, ധന്യ വേണുഗോപാൽ, മിനി ബാബു, മിനു സാവിയോ, നോബി മുണ്ടയ്ക്കൻ, ടി.സി. വിനോദ്, കൃഷി ഓഫീസർ രേഷ്മ എസ്. നായർ, കൃഷി അസിസ്റ്റന്റ് ഓഫീസർ ബിജു പോത്തുപുറത്ത് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലാതല ഓണാഘോഷം; ഓഗസ്റ്റ് 24 മുതൽ 28 വരെ എന്നും കലാപരിപാടികൾ</title>
<link>https://thekeralajournal.com/3454</link>
<guid>https://thekeralajournal.com/3454</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a839bc1464f0.jpg" length="80104" type="image/jpeg"/>
<pubDate>Tue, 18 Aug 2026 05:09:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 24 മുതൽ 28 വരെ എല്ലാ ദിവസവും വൈകുന്നേരം കോട്ടയം തിരുനക്കര മൈതാനത്ത് കലാ-സാംസ്കാരിക പരിപാടികൾ അരങ്ങേറും. ജില്ലാ ഭരണകൂടം, ടൂറിസം പ്രമോഷൻ കൗൺസിൽ, കോട്ടയം നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്.</p>
<p>വിവിധ സർക്കാർ വകുപ്പുകൾ, സംഘടനകൾ, സാംസ്കാരിക കൂട്ടായ്മകൾ എന്നിവ പരിപാടികളിൽ പങ്കാളികളാകും. ജില്ലയിലെ കലാകാരന്മാർക്ക് കൂടുതൽ അവസരം നൽകുന്നതിനുള്ള പരിപാടികൾ ഉൾപ്പെടുത്താൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു.</p>
<p>അടുത്തിടെയുണ്ടായ പ്രകൃതിക്ഷോഭത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിച്ച ജില്ലയിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും പൂർണമായി കരകയറിയിട്ടില്ലാത്ത സാഹചര്യം പരിഗണിച്ച് ഓണാഘോഷം മിതമായ രീതിയിൽ സംഘടിപ്പിക്കണമെന്ന് സ്പീക്കർ നിർദേശിച്ചു.</p>
<p>ഓഗസ്റ്റ് 24ന് വൈകുന്നേരം സാംസ്കാരിക ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുക. ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.</p>
<p>നാട്ടകം സുരേഷ് എംഎൽഎ, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യു, എ.ഡി.എം സോളി ആന്റണി, ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെ പ്രതിനിധി അഡ്വ. ജെയ്സൺ ജോസഫ്, കോട്ടയം ആർ.ഡി.ഒ നിജു ജേക്കബ്, തഹസിൽദാർ സിറിൽ സഞ്ജു ജോർജ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്, ടി.ടി.പി.സി സെക്രട്ടറി ആതിര സണ്ണി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തലപ്പലം കൃഷിഭവന്റെ സ്നേഹാദരം ഏറ്റുവാങ്ങി ടീം റെസ്ക്യൂ ഫോഴ്സ് കേരള</title>
<link>https://thekeralajournal.com/3452</link>
<guid>https://thekeralajournal.com/3452</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a82e9f878919.jpg" length="106370" type="image/jpeg"/>
<pubDate>Mon, 17 Aug 2026 16:31:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേരള സർക്കാർ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെയും തലപ്പലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച 2026ലെ കാർഷിക ദിനാചരണത്തിൽ ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് പ്രത്യേക സ്നേഹാദരവ്.</p>
<p>നാടിനെ നടുക്കിയ പ്രളയദുരന്തത്തിന്റെ ഘട്ടത്തിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കാളികളായതിനാണ് സംഘടനയെ ആദരിച്ചത്.</p>
<p>ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോയ് സ്‌കറിയ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പ്രേംജി ആർ, തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോമി ബെന്നി എന്നിവരിൽ നിന്ന് ടീം റെസ്ക്യൂ ഫോഴ്സ് കേരളയെ പ്രതിനിധീകരിച്ച് രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, പ്രസിഡന്റ് നൗഷാദ് വെള്ളൂപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.</p>]]> </content:encoded>
</item>

<item>
<title>കർഷകദിനത്തിൽ ‘കാർഷിക രാവ്’; 225 വിദ്യാർഥികൾക്ക് കിസാൻ ജെംസ് എക്സലൻസ് അവാർഡ്</title>
<link>https://thekeralajournal.com/3442</link>
<guid>https://thekeralajournal.com/3442</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a81da44438a7.jpg" length="100084" type="image/jpeg"/>
<pubDate>Sun, 16 Aug 2026 21:12:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇൻഫാം കർഷകദിനാചരണവും കിസാൻ ജെംസ് എക്സലൻസ് അവാർഡ് വിതരണവും ‘കാർഷിക രാവ്’ എന്ന പേരിൽ ചിങ്ങം ഒന്നായ തിങ്കളാഴ്ച വിപുലമായി സംഘടിപ്പിക്കും. പൊടിമറ്റം സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ വൈകുന്നേരം നാലിന് നടക്കുന്ന പരിപാടി കൃഷിമന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്യും.</p>
<p>ഇൻഫാം കാർഷികജില്ല സഹരക്ഷാധികാരിയും രൂപതാ മുഖ്യ വികാരി ജനറാളുമായ ഫാ. ജോസഫ് വെള്ളമറ്റം അധ്യക്ഷത വഹിക്കും. ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ആമുഖപ്രഭാഷണം നടത്തും. ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സഹരക്ഷാധികാരിയും രൂപതാ വികാരി ജനറാളുമായ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അനുമോദന പ്രസംഗം നടത്തും.</p>
<p>ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, അവാർഡ് ജേതാക്കളുടെ രക്ഷിതാക്കളുടെ പ്രതിനിധി ഡെയ്സി സാബു വേങ്ങവേലിൽ, മഹിളാസമാജം വൈസ് പ്രസിഡന്റ് ആൻസമ്മ സാജു കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിക്കും.</p>
<p>സംഘടനാംഗങ്ങളായ കർഷകരുടെ മക്കളിൽ പത്താം ക്ലാസിലും പ്ലസ് ടുവിലും എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ വിദ്യാർഥികളെയും അവരുടെ മാതാപിതാക്കളെയുമാണ് ഇൻഫാം കിസാൻ ജെംസ് എക്സലൻസ് അവാർഡ് നൽകി ആദരിക്കുന്നത്. കാഞ്ഞിരപ്പള്ളി, ഇടുക്കി, പാലാ, കോതമംഗലം, ആലപ്പുഴ, പുനലൂർ കാർഷികജില്ലകളിൽ നിന്നുള്ള 225 വിദ്യാർഥികൾക്ക് സ്വർണനാണയം, ഫലകം, മറ്റ് സമ്മാനങ്ങൾ എന്നിവ സമ്മാനിക്കും.</p>
<p>വിവിധ കാർഷികജില്ലകളുടെ പ്രവർത്തന മികവിന് ഇൻഫാം ഏർപ്പെടുത്തിയ അവാർഡുകളും ചടങ്ങിൽ കൃഷിമന്ത്രി ടി. സിദ്ദിഖ് വിതരണം ചെയ്യും.</p>
<p>വിവിധ കാർഷികജില്ലകളിലെ ഭാരവാഹികളും ഡയറക്ടർമാരും ഉൾപ്പെടെ നാലായിരത്തിലധികം പേർ പരിപാടിയിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ക്ലാസെടുത്ത് വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ</title>
<link>https://thekeralajournal.com/3434</link>
<guid>https://thekeralajournal.com/3434</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8110d7ac67a.jpg" length="61965" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:52:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പോലീസിന് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന വീഡിയോയിലൂടെ സമൂഹമാധ്യമങ്ങളിൽ വൈറലായ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് കൊടിമറ്റം സ്വദേശി കെ.ഡി. ഷെബിൻ (37) ആണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സംഘവും പള്ളിക്കത്തോട് പോലീസും ചേർന്ന് പിടികൂടിയത്.</p>
<p>നേരത്തെ പള്ളിക്കത്തോട് സി.ഐയും നിലവിൽ മലപ്പുറം ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുമായ കെ.പി. ടോംസൺ ഷെബിനെ കഞ്ചാവുമായി പിടികൂടിയിരുന്നു. അന്ന് പോലീസുദ്യോഗസ്ഥനോട് കഞ്ചാവിന്റെ ഔഷധഗുണങ്ങളെക്കുറിച്ച് ഷെബിൻ വിശദീകരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.</p>
<p>ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഷെബിൻ വീണ്ടും കഞ്ചാവ് വിൽപ്പന നടത്തുന്നതായി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി. യു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സംഘം ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു.</p>
<p>വിൽപ്പനയ്ക്കായി കഞ്ചാവുമായി എത്തിയപ്പോഴാണ് പോലീസ് സംഘം ഷെബിനെ പിടികൂടിയത്. ഇയാൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സമയക്രമം ലംഘിച്ച് മദ്യവിൽപ്പന; മണർകാട്ടെ ബാർ പൂട്ടിച്ചു</title>
<link>https://thekeralajournal.com/3433</link>
<guid>https://thekeralajournal.com/3433</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8110424e175.jpg" length="57308" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:50:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സർക്കാർ നിർദേശിച്ച സമയക്രമം ലംഘിച്ച് പുലർച്ചെ മുതൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് മണർകാട് ജംഗ്ഷന് സമീപത്തെ രാജ് റീജന്റ് ബാർ ഹോട്ടലിനെതിരെ എക്സൈസ് നടപടി. ബാറിന്റെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കി സ്ഥാപനം എക്സൈസ് സംഘം സീൽ ചെയ്തു.</p>
<p>ഡ്രൈ ഡേ നിയമങ്ങളും മദ്യവിൽപ്പനയ്ക്കുള്ള സമയപരിധിയും കർശനമായി പാലിക്കണമെന്ന നിർദേശം നിലനിൽക്കെയാണ് സ്വാതന്ത്ര്യദിനത്തിൽ പുലർച്ചെ മുതൽ ബാറിൽ മദ്യവിൽപ്പന നടന്നതായി എക്സൈസിന് വിവരം ലഭിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.</p>
<p>തുടർന്നാണ് ബാറിന്റെ പ്രവർത്തനം നിർത്തിവെക്കുകയും ലൈസൻസ് താൽക്കാലികമായി റദ്ദാക്കുകയും ചെയ്തത്. കോട്ടയം ജില്ലയിലെ വിവിധ ബാറുകളിൽ പുലർച്ചെ മുതൽ മദ്യവിൽപ്പന നടക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും എക്സൈസ് മന്ത്രി എം. ലിജു കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.</p>
<p>സമയക്രമം പാലിക്കാതെ പ്രവർത്തിക്കുന്ന ബാറുകൾക്കെതിരെ വരും ദിവസങ്ങളിലും പരിശോധനയും നടപടിയും ശക്തമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>ഇന്ത്യൻ മതേതരത്വം ആശങ്കയിലേക്ക് നീങ്ങുന്നതായി സംശയിക്കണം: ജസ്റ്റിസ് സിറിയക് ജോസഫ്</title>
<link>https://thekeralajournal.com/3432</link>
<guid>https://thekeralajournal.com/3432</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a810fd2704ae.jpg" length="70816" type="image/jpeg"/>
<pubDate>Sun, 16 Aug 2026 06:48:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാണക്കാരി: മറ്റ് രാജ്യങ്ങളിലെ മതേതരത്വ സങ്കൽപ്പങ്ങളിൽനിന്ന് വ്യത്യസ്തമായിരുന്ന ഇന്ത്യൻ മതേതരത്വം നിലവിൽ ആശങ്കയിലേക്ക് നീങ്ങുന്നതായി സംശയിക്കേണ്ട സാഹചര്യമുണ്ടെന്ന് ജസ്റ്റിസ് സിറിയക് ജോസഫ്. ബിഷപ് മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കാണക്കാരി സി.എസ്.ഐ ലോ കോളജിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സെമിനാറിൽ ‘ഇന്ത്യ യഥാർത്ഥത്തിൽ മതേതര രാഷ്ട്രമോ?’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പുതിയ തലമുറയിൽനിന്ന് ഉയർന്നുവരുന്ന ആശാവഹമായ പ്രതികരണങ്ങൾ ശുഭോദർക്കമായി കാണാമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.</p>
<p>യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സെമിനാർ ഉദ്ഘാടനം ചെയ്തു. ബിഷപ് മാണി ഫൗണ്ടേഷൻ ചെയർമാൻ എം.എം. ഫിലിപ്പ് അധ്യക്ഷത വഹിച്ചു.</p>
<p>ഫൗണ്ടേഷൻ സെക്രട്ടറി ജോർജ് വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ്, വൈസ് പ്രിൻസിപ്പൽ ജെയ്സി കരിങ്ങാട്ടിൽ, ബർസാർ കോശി ഏബ്രഹാം, റവ. രാജു ജേക്കബ്, റവ. ജേക്കബ് ജോൺസൺ, വൈസ് പ്രസിഡന്റ് ഡോ. അശോക് അലക്സ് ഫിലിപ്പ്, എം.വി. റോയി, കുര്യൻ ദാനിയേൽ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഫിറ്റ്സ് ബാധിച്ച കുട്ടിയെ ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ; രക്ഷയായത് സമയോചിത ഇടപെടൽ</title>
<link>https://thekeralajournal.com/3423</link>
<guid>https://thekeralajournal.com/3423</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a800272c91b1.jpg" length="92834" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:38:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ ഫിറ്റ്സ് ബാധിച്ച പിഞ്ചുകുഞ്ഞിനെ സമയോചിതമായി ആശുപത്രിയിലെത്തിച്ച് സ്വകാര്യ ബസ് ജീവനക്കാർ. പുതുപ്പള്ളി വഴി കോട്ടയം–ചങ്ങനാശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന കൊണ്ടോടി ട്രാവൽസിലെ ജീവനക്കാരായ ജിഷ്ണുവും അബിനുമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായക ഇടപെടൽ നടത്തിയത്.</p>
<p>കഴിഞ്ഞ 13ന് വൈകിട്ട് 6.13ഓടെയായിരുന്നു സംഭവം. കോട്ടയം ഭാഗത്തേക്ക് വരികയായിരുന്ന ബസ് മാങ്ങാനം ഭാഗത്ത് എത്തിയപ്പോഴാണ് കുട്ടിക്ക് ഫിറ്റ്സ് ഉണ്ടായത്. കുട്ടിയുടെ അസ്വസ്ഥത ശ്രദ്ധയിൽപ്പെട്ടതോടെ വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് ബസ് ജീവനക്കാർ ഉടൻ ഇടപെടുകയായിരുന്നു.</p>
<p>തുടർന്ന് സർവീസ് നിർത്തിവെച്ച് കുട്ടിയെ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിക്കാൻ ബസ് അതിവേഗം ഓടിച്ചു. ഗതാഗതക്കുരുക്കിനിടയിലും കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജീവനക്കാർ പരമാവധി വേഗത്തിൽ ആശുപത്രിയിലെത്തി.</p>
<p>അപകട സാഹചര്യം മനസിലാക്കിയ കഞ്ഞിക്കുഴിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ബസ് കടന്നുപോകുന്നതിനായി ആവശ്യമായ സൗകര്യമൊരുക്കി. വയർലെസ് സംവിധാനത്തിലൂടെ വിവരങ്ങൾ കൈമാറി ജില്ലാ ആശുപത്രിയിലും അടിയന്തര ക്രമീകരണങ്ങൾ ഒരുക്കി.സമയബന്ധിതമായ ഇടപെടലിനെ തുടർന്ന് കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭിക്കുകയും അപകടനില തരണം ചെയ്യുകയും ചെയ്തു. </p>]]> </content:encoded>
</item>

<item>
<title>ബഹറിൻ വാദ്യകലാസംഘത്തിന്റെ സോപാന സംഗീതം ഭക്തിസാന്ദ്രമായി</title>
<link>https://thekeralajournal.com/3422</link>
<guid>https://thekeralajournal.com/3422</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a8001d46db45.jpg" length="146684" type="image/jpeg"/>
<pubDate>Sat, 15 Aug 2026 11:36:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ ബഹറിൻ വാദ്യകലാസംഘത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സോപാന സംഗീതം ഭക്തിസാന്ദ്രമായി. കലാമണ്ഡപത്തിൽ അമ്പലപ്പുഴ വിജയകുമാറിന്റെയും ഗുരു സന്തോഷ് കൈലാസിന്റെയും നേതൃത്വത്തിൽ നടന്ന സോപാന സംഗീത ആലാപനത്തിൽ സ്ത്രീകൾ ഉൾപ്പെടെ 30 കലാകാരന്മാർ പങ്കെടുത്തു.</p>
<p>‘സോപാന സംഗീത പരിക്രമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സോപാന സംഗീതാർച്ചന യാത്ര ഓഗസ്റ്റ് 8ന് മൂകാംബികയിൽ നിന്നാണ് ആരംഭിച്ചത്. കേരളത്തിലെ എട്ട് ജില്ലകളിലായി 24 ക്ഷേത്രങ്ങളിലാണ് സംഗീതയാത്ര സംഘടിപ്പിച്ചത്. ഓഗസ്റ്റ് 14ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ യാത്ര സമാപിക്കും.</p>
<p>കേരളത്തിന്റെ തനത് അനുഷ്ഠാന കലാരൂപമായ സോപാന സംഗീതത്തിന്റെ പ്രചാരണവും ഉന്നമനവുമാണ് പരിപാടിയുടെ ലക്ഷ്യം.ചടങ്ങിൽ തേരോഴി രാമക്കുറുപ്പ്, അമ്പലപ്പുഴ വിജയകുമാർ, സന്തോഷ് കൈലാസ്, കീഴൂർ മധുസൂദനക്കുറുപ്പ് എന്നിവരെ ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരത്തിന് സമീപം മുള്ളൻപന്നി ആക്രമണം; മധ്യവയസ്കന് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/3419</link>
<guid>https://thekeralajournal.com/3419</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7fc5f9cf19f.jpg" length="84532" type="image/jpeg"/>
<pubDate>Sat, 15 Aug 2026 07:20:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: നഗരത്തിന് സമീപം മുള്ളൻപന്നിയുടെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. പാലാ കവീക്കുന്ന് ഭാഗത്ത് സന്ധ്യയോടെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന കവീക്കുന്ന് സ്വദേശി കുന്നേൽ കെ.കെ. ദിനേശനാണ് ആക്രമണത്തിൽ പരിക്കേറ്റത്.</p>
<p>മുള്ളൻപന്നി സ്കൂട്ടറിന് മുന്നിലേക്ക് എത്തിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ദിനേശൻ റോഡിൽ വീഴുകയായിരുന്നു. വീഴ്ചയിൽ കാലിന് ഒടിവുണ്ടായതിനു പുറമെ ദേഹമാകെ മുള്ളുകൾ തറച്ച നിലയിലായിരുന്നു. പരിക്കേറ്റ ദിനേശനെ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരുകയാണ്.</p>
<p>ദിനേശന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്.</p>
<p>പാലാ നഗരപ്രദേശത്തോട് ചേർന്ന് വന്യജീവി ആക്രമണമുണ്ടായത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. മുള്ളൻപന്നി ഇപ്പോഴും പ്രദേശത്ത് തുടരാനുള്ള സാധ്യത കണക്കിലെടുത്ത് വനം വകുപ്പ് അടിയന്തരമായി ഇടപെട്ട് മുള്ളൻപന്നിയെ കണ്ടെത്തി സുരക്ഷിതമായി വനത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>പാലാ ജനറൽ ആശുപത്രി മോഷണക്കേസ്: പൊലീസ് സ്റ്റേഷനിൽ പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു</title>
<link>https://thekeralajournal.com/3412</link>
<guid>https://thekeralajournal.com/3412</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f38dc9f57a.jpg" length="91428" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:18:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ ജനറൽ ആശുപത്രിയിലെ മോഷണക്കേസിൽ പിടിയിലായ യുവാവ് പാലാ പൊലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാമപുരം വെള്ളിയേപ്പള്ളി പേഴത്തിനാൽ വിഷ്ണു (19) ആണ് സ്റ്റേഷനിൽ കഴുത്തിൽ കത്രിക ഉപയോഗിച്ച് മുറിവേൽപ്പിച്ചത്.</p>
<p>വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് സംഭവം. ഉച്ചയോടെ പൊലീസ് സ്റ്റേഷനിലെത്തിച്ച വിഷ്ണുവിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി കോടതിയിൽ ഹാജരാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു ആത്മഹത്യാശ്രമം.</p>
<p>സ്റ്റേഷനിലെ മേശപ്പുറത്തുണ്ടായിരുന്ന ചെറിയ കത്രിക പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടാതെ കൈക്കലാക്കിയ പ്രതി കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട് തടയാൻ ശ്രമിച്ച പൊലീസുകാർക്ക് നേരെയും പ്രതി അക്രമാസക്തമായി പെരുമാറിയതായി പൊലീസ് അറിയിച്ചു.</p>
<p>പരിക്കുകൾ ഗുരുതരമല്ല. പാലായിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി വിഷ്ണുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
<p>ആശുപത്രി മോഷണക്കേസ്</p>
<p>ഓഗസ്റ്റ് നാലിന് വൈകിട്ടാണ് പാലാ ജനറൽ ആശുപത്രിയിൽ മോഷണം നടന്നത്. സുഹൃത്തിന് കൂട്ടിരിപ്പുകാരനായി ആശുപത്രിയിലെത്തിയ വിഷ്ണു, മുകളിലത്തെ നിലയിലെ ക്യാഷ് കൗണ്ടറിൽ ആളില്ലാത്ത സമയം നോക്കി ഗ്രിൽ തകർത്ത് അകത്തുകയറി പണം മോഷ്ടിച്ചതായാണ് പൊലീസ് പറയുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.</p>
<p>വിഷ്ണുവിനെതിരെ മുൻപ് രാമപുരത്ത് വൃദ്ധയെ പീഡിപ്പിച്ച കേസും കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട എൻ.ഡി.പി.എസ് കേസും നിലവിലുണ്ടെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി</title>
<link>https://thekeralajournal.com/3411</link>
<guid>https://thekeralajournal.com/3411</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f37802671c.jpg" length="465059" type="image/jpeg"/>
<pubDate>Fri, 14 Aug 2026 21:13:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരുടെ സ്ഥലംമാറ്റ ഉത്തരവ് പുറത്തിറങ്ങി. ജില്ലയിലെ 17 പൊലീസ് സ്റ്റേഷനുകളിലാണ് പുതിയ ഇൻസ്പെക്ടർമാർ ചുമതലയേൽക്കുന്നത്.</p>
<p>കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ അനൂപ് ജോസും, കോട്ടയം ഈസ്റ്റിൽ രാജേന്ദ്രൻ നായരും ചുമതലയേൽക്കും. കുമരകത്ത് പ്രസാദ് എബ്രഹാം വർഗീസിനെയും, ഗാന്ധിനഗറിൽ ജർലിൻ വി. സ്കറിയയെയും നിയമിച്ചു.</p>
<p>ചങ്ങനാശ്ശേരിയിൽ അനിൽ ജോർജ്, വാകത്താനത്ത് ഡോളി വി.എം., തൃക്കൊടിത്താനത്ത് എം.ജെ. അരുൺ, എരുമേലിയിൽ എം.ആർ. സുരേഷ് എന്നിവർ ചുമതലയേൽക്കും.</p>
<p>കാഞ്ഞിരപ്പള്ളിയിൽ മഹേഷ് കെ.എൻ., പൊൻകുന്നത്ത് പി.എസ്. രാജേഷ്, പാമ്പാടിയിൽ ഷിജി കെ. എന്നിവരാണ് പുതിയ ചുമതലക്കാർ.</p>
<p>പാലാ പൊലീസ് സ്റ്റേഷനിൽ അഭിലാഷ് എം.ഡി., രാമപുരത്ത് റീചാർഡ്സ് വർഗീസ്, ഈരാറ്റുപേട്ടയിൽ രാജേഷ് ടി.ജി., വൈക്കത്ത് ഷമീർഖാൻ പി.എ. എന്നിവർ നിയമിതരായി.</p>
<p>തലയോലപ്പറമ്പിൽ ടി. രജൻ കുമാറും, കടുത്തുരുത്തിയിൽ കെ.എസ്. ജയനും പുതിയ ഇൻസ്പെക്ടർ–എസ്.എച്ച്.ഒമാരായി ചുമതലയേൽക്കും.</p>]]> </content:encoded>
</item>

<item>
<title>ഫയൽ നീക്കാൻ 5000 രൂപ കൈക്കൂലി; വൈക്കം അസിസ്റ്റന്റ് ലേബർ ഓഫിസർ വിജിലൻസ് പിടിയിൽ</title>
<link>https://thekeralajournal.com/3410</link>
<guid>https://thekeralajournal.com/3410</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f2992190f1.jpg" length="73106" type="image/jpeg"/>
<pubDate>Fri, 14 Aug 2026 20:13:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ഫയൽ നീക്കുന്നതിനായി 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈക്കം അസിസ്റ്റന്റ് ലേബർ ഓഫിസർ ബിനീഷ് കുമാറിനെ വിജിലൻസ് സംഘം പിടികൂടി.</p>
<p>വിജിലൻസ് എസ്.പി. ആർ. ബിനുവിന്റെ നിർദേശപ്രകാരം ഡിവൈ.എസ്.പി. പി.വി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നടപടി സ്വീകരിച്ചത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.</p>
<p>അറസ്റ്റിലായ ബിനീഷ് കുമാറിനെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.</p>]]> </content:encoded>
</item>

<item>
<title>ഡോ. ടി. കെ. ജയകുമാറിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരം</title>
<link>https://thekeralajournal.com/3408</link>
<guid>https://thekeralajournal.com/3408</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7f2920460a7.jpg" length="36639" type="image/jpeg"/>
<pubDate>Fri, 14 Aug 2026 20:11:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധനുമായ ഡോ. ടി. കെ. ജയകുമാറിന്റെ ബൈപാസ് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. അദ്ദേഹം സുഖം പ്രാപിച്ചുവരുന്നതായി അടുത്ത വൃത്തങ്ങൾ അറിയിച്ചു.</p>
<p>പതിവ് പ്രഭാത വ്യായാമത്തിനായി നടക്കാനിറങ്ങിയതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആദ്യം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് എറണാകുളം ലിസ്യു ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ആൻജിയോഗ്രാമിൽ പ്രധാന രക്തക്കുഴലുകളിൽ ബ്ലോക്ക് കണ്ടെത്തിയതോടെയാണ് അടിയന്തര ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്.</p>
<p>ബ്ലോക്ക് കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ തന്നെ ശസ്ത്രക്രിയ നടത്തണമെന്നായിരുന്നു ഡോ. ജയകുമാറിന്റെ താൽപര്യം. എന്നാൽ, ഗുരുസ്ഥാനീയനായ ഡോ. ജയകുമാറിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുന്നതിലുള്ള മാനസിക ബുദ്ധിമുട്ട് സഹപ്രവർത്തകരായ ഡോക്ടർമാർ അറിയിച്ചതോടെയാണ് എറണാകുളം ലിസ്യു ആശുപത്രിയിലെ പ്രശസ്ത കാർഡിയോതോറാസിക് സർജനുമായ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപുരം ശസ്ത്രക്രിയ ഏറ്റെടുത്തത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി.</p>
<p>പതിനായിരക്കണക്കിന് ഹൃദ്രോഗികളുടെ ജീവൻ രക്ഷിക്കുന്നതിലും കോട്ടയം മെഡിക്കൽ കോളേജിനെ ഹൃദയ ശസ്ത്രക്രിയാ രംഗത്തെ മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിലും ഡോ. ടി. കെ. ജയകുമാർ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>നാഗമ്പടം ബസ് സ്റ്റാൻഡിലേക്കുള്ള യാത്ര ദുരിതം; മലിനജലവും മാലിന്യവും യാത്രക്കാർക്ക് ഭീഷണി</title>
<link>https://thekeralajournal.com/3405</link>
<guid>https://thekeralajournal.com/3405</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6be983a95.jpg" length="116348" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:44:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മൂക്കുപൊത്താതെയും മലിനജലത്തിൽ ചവിട്ടാതെയും എം.സി. റോഡിലെ ബസ് സ്റ്റോപ്പിൽനിന്ന് നാഗമ്പടം ബസ് സ്റ്റാൻഡിലെത്താൻ കഴിയാത്ത സ്ഥിതിയെന്ന് യാത്രക്കാരുടെ പരാതി. റെയിൽവേ മേൽപ്പാലം വഴി സ്റ്റാൻഡിലേക്ക് എത്തുന്ന ഭാഗത്ത് മലിനജലം കെട്ടിക്കിടക്കുന്നതാണ് യാത്രക്കാരെ ദുരിതത്തിലാക്കുന്നത്.</p>
<p>കംഫർട്ട് സ്റ്റേഷനിൽ നിന്നുൾപ്പെടെയുള്ള മലിനജലം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവുമുണ്ട്. നേരത്തെയും കംഫർട്ട് സ്റ്റേഷനിൽനിന്ന് മലിനജലം ഒഴുകിയതിനെ തുടർന്ന് സ്ഥാപനം ഏറെനാൾ അടച്ചിട്ടിരുന്നു.</p>
<p>നാഗമ്പടം സ്റ്റാൻഡിലേക്ക് ഏറ്റവും കൂടുതൽ യാത്രക്കാർ എത്തുകയും മടങ്ങുകയും ചെയ്യുന്നത് എം.സി. റോഡിൽനിന്ന് റെയിൽവേ മേൽപ്പാലം വഴിയാണ്. ബസ് ലഭിക്കുമോയെന്ന ആശങ്കയിൽ തിരക്കിട്ട് ഓടുന്ന യാത്രക്കാർ പലപ്പോഴും മലിനജലത്തിലൂടെ ചാടിക്കടക്കേണ്ട സ്ഥിതിയിലാണ്. മേൽപ്പാലത്തിൽനിന്ന് ഇറങ്ങി കംഫർട്ട് സ്റ്റേഷനു മുന്നിലൂടെയാണ് സ്റ്റാൻഡിലേക്ക് പോകേണ്ടത്.</p>
<p>കംഫർട്ട് സ്റ്റേഷനു മുന്നിൽ നിർമാണ ആവശ്യത്തിനായി ഇഷ്ടിക കൂട്ടിയിട്ടിരിക്കുന്നതും യാത്രക്കാർക്ക് തടസ്സമാകുന്നുണ്ട്. ഇതിനോടു ചേർന്നാണ് മലിനജലം കെട്ടിക്കിടക്കുന്നത്. പള്ളിയിലെ തിരക്ക് കൂടുതലുള്ള ചൊവ്വാഴ്ചകളിൽ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകുന്നതായും പരാതിയുണ്ട്.</p>
<p>സ്റ്റാൻഡിന്റെ മറ്റ് ഭാഗങ്ങളിലും മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. കഴിഞ്ഞയാഴ്ചയുണ്ടായ വെള്ളപ്പൊക്കത്തിൽ സ്റ്റാൻഡ് മുങ്ങിയതോടെ ചില ഭാഗങ്ങളിലെ മാലിന്യം ഒഴുകിപ്പോയെങ്കിലും മറ്റു ഭാഗങ്ങളിൽ മാലിന്യം അടിഞ്ഞുകൂടി. സ്റ്റാൻഡ് കെട്ടിടത്തോടു ചേർന്നുള്ള ഓടകളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.</p>
<p>സ്ലാബുകൾ മാറിക്കിടക്കുന്ന ഭാഗങ്ങളിൽ യാത്രക്കാർ വീഴുന്നതും പതിവാണ്. സ്റ്റാൻഡിന്റെ കിഴക്കുഭാഗത്ത് റെയിൽവേ മതിലിനോടു ചേർന്ന് മാലിന്യച്ചതുപ്പും രൂപപ്പെട്ടിട്ടുണ്ട്. സ്റ്റാൻഡിനുള്ളിലും മാലിന്യം കുമിഞ്ഞുകൂടുന്നതായി പരാതിയുണ്ട്.</p>
<p>വ്യാപാരികൾ സ്വന്തം നിലയിൽ മാലിന്യം നീക്കം ചെയ്യുന്നതൊഴിച്ചാൽ സ്റ്റാൻഡിലെ ശുചീകരണത്തിൽ അധികൃതർ കാര്യമായ ശ്രദ്ധ ചെലുത്തുന്നില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. മലിനജലവും മാലിന്യവും അടിയന്തരമായി നീക്കം ചെയ്ത് യാത്രക്കാർക്ക് സുരക്ഷിതമായ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മരണശേഷം 14 അവയവങ്ങൾ ദാനം ചെയ്യാൻ സമ്മതപത്രം നൽകി നിഷ ജോസ് കെ. മാണി</title>
<link>https://thekeralajournal.com/3404</link>
<guid>https://thekeralajournal.com/3404</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6b5ef304e.jpg" length="85204" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:42:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മരണശേഷം 14 അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാൻ സമ്മതപത്രം നൽകി എഴുത്തുകാരിയും കെ.എം. മാണി സെന്റർ ഫോർ ബജറ്റ് റിസർച്ച് ചെയർപേഴ്സണുമായ നിഷ ജോസ് കെ. മാണി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷനായ നോട്ടോയിൽ (NOTTO) ആണ് അവയവദാനത്തിനായി രജിസ്റ്റർ ചെയ്തത്.</p>
<p>ഹൃദയം, കണ്ണുകൾ, വൃക്ക, കരൾ, ശ്വാസകോശം എന്നിവയുൾപ്പെടെ 14 അവയവങ്ങളും ടിഷ്യൂകളും ദാനം ചെയ്യാനാണ് നിഷ സമ്മതപത്രം നൽകിയത്. അവയവദാനത്തിന്റെ സന്ദേശം പങ്കുവെച്ച് നിഷ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്.</p>
<p>“എന്റെ മരണം വെറുമൊരു വിടവാങ്ങൽ മാത്രമായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. അതൊരു തുടർച്ചയായിരിക്കണം. വീണ്ടും മിടിക്കുന്ന ഹൃദയം, മറ്റൊരു സൂര്യോദയം കാണാൻ കഴിയുന്ന കണ്ണുകൾ, വർഷങ്ങളുടെ കഷ്ടപ്പാടുകളിൽ നിന്ന് ഒരാൾക്ക് മോചനം നൽകുന്ന ഒരു വൃക്ക, മറ്റൊരു മനുഷ്യന് അവർ സ്നേഹിക്കുന്നവരോടൊപ്പം കൂടുതൽ സമയം നൽകാൻ കഴിയുന്ന കരൾ, ശ്വാസകോശം, ടിഷ്യൂകൾ, മറ്റ് സമ്മാനങ്ങൾ,” എന്നായിരുന്നു നിഷയുടെ കുറിപ്പ്.</p>
<p>“എന്റെ മരണം മറ്റൊരാളുടെ തുടക്കമാകാമെങ്കിൽ, അങ്ങനെ തന്നെയാകട്ടെ” എന്ന സന്ദേശത്തോടെയാണ് നിഷ അവയവദാനത്തിന്റെ പ്രാധാന്യം പങ്കുവെച്ചത്.</p>]]> </content:encoded>
</item>

<item>
<title>അമ്മയുടെ താലിമാല പൊട്ടിച്ച് പണയംവെച്ചു; മകനും സുഹൃത്തും പിടിയിൽ</title>
<link>https://thekeralajournal.com/3403</link>
<guid>https://thekeralajournal.com/3403</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7e6ac8ef003.jpg" length="54201" type="image/jpeg"/>
<pubDate>Fri, 14 Aug 2026 06:39:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം കാളകെട്ടിയിൽ മദ്യപിക്കാനും കടംവീട്ടാനും അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത് പണയംവച്ച കേസിൽ മകനും സുഹൃത്തും അറസ്റ്റിൽ. തീക്കോയി വില്ലേജിൽ മരാമറ്റത്തിൽ ഹൗസിൽ ടോജൻ കുര്യൻ (26), മീനച്ചിൽ വില്ലേജിൽ മുഹമ്മദ് ഷംഷാദ് അൽത്താഫ് (41) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.</p>
<p>ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നോടെയായിരുന്നു സംഭവം. വീടിനുള്ളിൽവച്ച് ടോജൻ അമ്മയുടെ താലിമാല പൊട്ടിച്ചെടുത്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് സുഹൃത്തായ അൽത്താഫിന്റെ സഹായത്തോടെ മാല ഈരാറ്റുപേട്ടയിലെ ധനകാര്യ സ്ഥാപനത്തിൽ പണയംവച്ചു.</p>
<p>മാല പണയംവച്ച് ലഭിച്ച പണം ഉപയോഗിച്ച് ടോജൻ പുതിയ മൊബൈൽ ഫോൺ വാങ്ങുകയും കടങ്ങൾ വീട്ടുകയും ചെയ്തു. ശേഷിച്ച തുക മദ്യപിച്ച് ചെലവഴിച്ചതായും പൊലീസ് പറയുന്നു.</p>
<p>ടോജൻ മുമ്പും വീട്ടിൽനിന്ന് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നത് മറച്ചുവയ്ക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി: ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/3393</link>
<guid>https://thekeralajournal.com/3393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7dc627bdfd6.jpg" length="60560" type="image/jpeg"/>
<pubDate>Thu, 13 Aug 2026 18:57:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിദ്യാർത്ഥികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഇക്കാര്യം അധികൃതരിൽനിന്ന് മറച്ചുവയ്ക്കുന്ന സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.</p>
<p>കളക്ടറേറ്റിലെ കോൺഫറൻസ് ഹാളിൽ ചേർന്ന നാർക്കോ കോർഡിനേഷൻ കമ്മിറ്റി ജില്ലാ തല ലഹരി വിമുക്ത സമിതി യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>വിദ്യാർത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കാത്ത തരത്തിൽ ഇത്തരം കേസുകൾ കൈകാര്യം ചെയ്യാൻ സർക്കാർ സംവിധാനങ്ങൾക്ക് സാധിക്കുമെന്ന് കളക്ടർ പറഞ്ഞു. വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായി കണ്ടെത്തിയാൽ വിവരം മറച്ചുവയ്ക്കാതെ ബന്ധപ്പെട്ട അധികൃതരെ അറിയിക്കണം.</p>
<p>എല്ലാ സ്കൂളുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു. പരാതിപ്പെട്ടികളിൽ ലഭിക്കുന്ന പരാതികൾ സമയബന്ധിതമായി പരിശോധിച്ച് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം നിർദ്ദേശം നൽകി.</p>]]> </content:encoded>
</item>

<item>
<title>സപ്ലൈകോ ഓണം മേളയ്ക്ക് കോട്ടയത്ത് തുടക്കം</title>
<link>https://thekeralajournal.com/3392</link>
<guid>https://thekeralajournal.com/3392</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7dbdafa3ea5.jpg" length="73132" type="image/jpeg"/>
<pubDate>Thu, 13 Aug 2026 18:22:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഓണവിപണിയെ സജീവമാക്കുന്നതിന്റെ ഭാഗമായി സപ്ലൈകോയുടെ ഓണം മേളയ്ക്ക് കോട്ടയത്ത് തുടക്കമായി. ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് ഇത്തവണ നടത്തിയിരിക്കുന്നതെന്ന് മേള ഉദ്ഘാടനം ചെയ്ത് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>പ്രളയബാധിതരെയും ചേർത്തുനിർത്തിയാകും ഇത്തവണത്തെ ഓണാഘോഷങ്ങൾ സംഘടിപ്പിക്കുകയെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ആശ്വാസവും സന്തോഷവും പകരുന്ന രീതിയിലുള്ള ഓണാഘോഷമാണ് ലക്ഷ്യമെന്നും സ്പീക്കർ വ്യക്തമാക്കി.</p>
<p>നാട്ടകം സുരേഷ് എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം നഗരസഭ വികസനകാര്യ സമിതി അധ്യക്ഷൻ എസ്. ഗോപകുമാർ, സപ്ലൈകോ മേഖലാ മാനേജർ എം. ജയപ്രകാശ്, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, ബാബു കപ്പക്കാല, ടോമി വേദഗിരി, ടി.സി. അരുൺ തുടങ്ങിയവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുനിസിപ്പൽ സമ്മേളനവും തൊഴിലാളി സംഗമവും നടത്തി</title>
<link>https://thekeralajournal.com/3391</link>
<guid>https://thekeralajournal.com/3391</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7dbdb36feed.jpg" length="71964" type="image/jpeg"/>
<pubDate>Thu, 13 Aug 2026 18:21:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: ഓട്ടോ തൊഴിലാളി യൂണിയൻ (കെ.ടി.യു.സി.എം) പാലാ മുനിസിപ്പൽ സമ്മേളനവും തൊഴിലാളി സംഗമവും നടത്തി. യൂണിയൻ കൺവീനർ കണ്ണൻ പാലാ അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.</p>
<p>തോമസ് ആന്റണി, റ്റിനു തകടിയേൽ, കെ.യു. കുര്യാക്കോസ്, സോണി കുരുവിള, ബിജി മുകളേൽ, മാതാ സന്തോഷ്, എ.റ്റി. ബിനോയി, സി. സാജൻ, വി.വി. ഐസക്, എ.കെ. ഷാജി, സന്തോഷ് വട്ടക്കുന്നേൽ, തങ്കച്ചൻ കുമ്പുങ്കൽ, എ.റ്റി. ബെന്നി, വി.എം. സാബു, സജി കൊട്ടാരമറ്റം, സുനിൽ കൊച്ചുപറമ്പിൽ, ബേബി കുരുവിള, വിനോദ് ജോൺ, കെ.വി. അനൂപ്, തോമസ് ചാക്കോ, രാജേഷ് വട്ടക്കുന്നേൽ, ബെന്നി വെള്ളിയേപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്ക്</title>
<link>https://thekeralajournal.com/3388</link>
<guid>https://thekeralajournal.com/3388</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7db093902ea.jpg" length="71785" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:25:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ ടൗൺ ബസ് സ്റ്റാൻഡിൽ സ്വകാര്യ ബസ് ഇടിച്ച് വയോധികയ്ക്ക് പരിക്കേറ്റു. എലിക്കുളം സ്വദേശിനിയായ ഹൈമവതിയമ്മയ്ക്കാണ് (84) പരിക്കേറ്റത്.</p>
<p>കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ നിർത്തുന്ന ഭാഗത്താണ് അപകടം ഉണ്ടായത്. പാലാ–പൊൻകുന്നം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യബസ് ആണ് ഹൈമവതിയമ്മയെ ഇടിച്ചത്.</p>
<p>അപകടത്തെ തുടർന്ന് സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവർമാരും ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വയോധികയെ ഉടൻ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം പാമ്പാടിയിൽ ഇന്ദിരാഗാന്ധിയുടെ ഓർമ്മയ്ക്കായി 1984  ൽ സ്ഥാപിച്ച സ്തൂപം തകർന്നു.</title>
<link>https://thekeralajournal.com/3387</link>
<guid>https://thekeralajournal.com/3387</guid>
<description><![CDATA[ കോട്ടയം ബ്യൂറോ :- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7daaf47d6bf.jpg" length="91378" type="image/jpeg"/>
<pubDate>Thu, 13 Aug 2026 17:01:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം:ഇന്ദിരഗാന്ധിയുടെ ഓർമ്മയ്ക്കായി പാമ്പാടി ടൗണിൽ പോലീസ് സ്റ്റേഷന് മുൻപിലായി കെ കെ റോഡിനു നടുവിൽ സ്ഥാപിച്ചിരുന്ന സ്തൂപം കാറിടിച്ചു തകർന്നു.ഇന്ദിരഗാന്ധിയുടെ വധത്തെ തുടർന്ന് 1984 നവംബറിലാണ് സ്ഥൂപം സ്ഥാപിക്കപ്പെട്ടത്.അയർക്കുന്നം സ്വദേശി ജോസഫ് എന്ന ആളുടെ ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് സ്തൂപം ഇടിച്ചു തകർത്തത്. എത്രയും വേഗം സ്തൂപം പുനസ്ഥാപിക്കണം എന്ന് കോൺഗ്രസ്‌ നേതാക്കൾ ആവശ്യപെടുമ്പോൾ കെ കെ റോഡിൽ ഗതാഗത തടസമുണ്ടാക്കുന്ന സ്തൂപം അവിടെ പുനസ്ഥാപിക്കരുത് എന്ന അഭിപ്രായപെടുന്നവരും ഉണ്ട്. ദേശീയ പാതാ അതോറിറ്റി അധികാരികളും, കോൺഗ്രസ്‌ നേതാക്കളും സ്ഥലത്തെത്തി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം റയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രതിക്ഷേധ മാർച്ച്..</title>
<link>https://thekeralajournal.com/3386</link>
<guid>https://thekeralajournal.com/3386</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7da796914b6.jpg" length="150522" type="image/jpeg"/>
<pubDate>Thu, 13 Aug 2026 16:46:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>കോട്ടയം</strong>:-പാർലിമെന്റ് മാർച്ചിനായി സിപിഐ ബുക്ക്‌ ചെയ്ത ട്രെയിനുകൾ റെയിൽവേ മന്ത്രാലയം റദാക്കിയതിൽ പ്രതിഷേധിച്ചു സിപിഐ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ ഉച്ചകഴിഞ്ഞു 3 മണിയ്ക്കു നാഗമ്പടം ബസ്റ്റാന്റ് മൈതാനിയിൽ നിന്നും റെയിൽവേ സ്റ്റേഷനിലേയ്ക്കു പ്രധിഷേധ മാർച്ച്‌ സംഘടിപ്പിക്കുന്നു.</p>
<p>സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ മാർച്ച്‌ ഉദ്ഘാടനം ചെയ്യും, സിപിഐ സംസ്ഥാന സമിതി അംഗങ്ങളായ ഒ പി എ സലാം, അഡ്വ. വി ബി ബിനു, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ജോൺ വി ജോസഫ്, അഡ്വ.ബിനു ബോസ് തുടങ്ങിയവർ സംസാരിക്കും.</p>]]> </content:encoded>
</item>

<item>
<title>കെ.പി. പ്രഭാകരൻ കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ മുറുകെപ്പിടിച്ച തൊഴിലാളി നേതാവ്: വി.കെ. സന്തോഷ്‌കുമാർ</title>
<link>https://thekeralajournal.com/3381</link>
<guid>https://thekeralajournal.com/3381</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d40f8b1176.jpg" length="69191" type="image/jpeg"/>
<pubDate>Thu, 13 Aug 2026 09:28:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കമ്മ്യൂണിസ്റ്റ് മൂല്യങ്ങളും അച്ചടക്കവും പാലിക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച ധീരനായ പോരാളിയായിരുന്നു കെ.പി. പ്രഭാകരനെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി.കെ. സന്തോഷ്‌കുമാർ പറഞ്ഞു.</p>
<p>മുൻമന്ത്രിയും ചെത്തുതൊഴിലാളി ഫെഡറേഷൻ പ്രസിഡന്റും എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന കെ.പി. പ്രഭാകരന്റെ 17-ാം ചരമവാർഷികത്തോടനുബന്ധിച്ച് വൈക്കത്ത് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>വിദ്യാർഥിയായിരിക്കെ പൊതുരംഗത്തേക്ക് കടന്നുവന്ന കെ.പി. പ്രഭാകരൻ പിന്നീട് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും തൊഴിലാളി പ്രസ്ഥാനത്തിന്റെയും മുൻനിര നേതാവായി മാറി. ജനപ്രതിനിധി എന്ന നിലയിലും മന്ത്രിയെന്ന നിലയിലും മാതൃകാപരമായ പ്രവർത്തനമാണ് അദ്ദേഹം കാഴ്ചവെച്ചതെന്നും സന്തോഷ്‌കുമാർ പറഞ്ഞു.</p>
<p>ഇതിഹാസതുല്യമായ സമരചരിത്രമാണ് കെ.പി. പ്രഭാകരന്റെ തൊഴിലാളി പ്രവർത്തനത്തിനുള്ളതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ചെത്തുതൊഴിലാളി യൂണിയൻ പ്രസിഡന്റ് വി.ബി. ബിനു പറഞ്ഞു. ചെത്തുതൊഴിലാളികളുടെ ജീവിതത്തിലുണ്ടായ ഓരോ മുന്നേറ്റത്തിലും കെ.പി. പ്രഭാകരന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ടെന്ന് ചെത്തുതൊഴിലാളി ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി.എൻ. രമേശൻ പറഞ്ഞു.</p>
<p>ഇണ്ടംതുരുത്തി മനയിലെ സി.കെ. വിശ്വനാഥൻ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ സി.കെ. ആശ, എം.ഡി. ബാബുരാജ്, പി.ജി. ത്രിഗുണസെൻ, ഡി. രഞ്ജിത് കുമാർ, എ.സി. ജോസഫ്, പി.ആർ. ശശി, കെ.എ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രളയബാധിത മേഖലയിൽ ശുചീകരണവുമായി കെ.ജി. കോളജ് വിദ്യാർഥികൾ</title>
<link>https://thekeralajournal.com/3379</link>
<guid>https://thekeralajournal.com/3379</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d1ac310e10.jpg" length="85210" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:45:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: പ്രളയക്കെടുതി നേരിട്ട തിരുവഞ്ചൂർ നീലണ്ടപടി അങ്കണവാടിയിലും സമീപ പ്രദേശങ്ങളിലും പുനരധിവാസ ശുചീകരണ പ്രവർത്തനങ്ങളുമായി പാമ്പാടി കെ.ജി. കോളജിലെ എൻ.സി.സി. കേഡറ്റുകളും എൻ.എസ്.എസ്. വളണ്ടിയർമാരും. മണർകാട് പഞ്ചായത്തിന്റെ പരിധിയിലെ പ്രളയബാധിത മേഖലകളിലാണ് വിദ്യാർഥികൾ സന്നദ്ധസേവനവുമായി രംഗത്തിറങ്ങിയത്.</p>
<p>പ്രളയജലം കയറി ചെളിയും മാലിന്യങ്ങളും അടിഞ്ഞുകൂടിയ അങ്കണവാടിയുടെ ഉൾവശവും പരിസരവും വിദ്യാർഥികൾ കഴുകി വൃത്തിയാക്കി. കുരുന്നുകൾക്ക് സുരക്ഷിതമായി വീണ്ടും അങ്കണവാടിയിലെത്താൻ കഴിയുന്ന വിധത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.</p>
<p>വെള്ളപ്പൊക്കത്തെ തുടർന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ച സമീപവാസികളുടെ വീട്ടുപകരണങ്ങളും മറ്റ് സാമഗ്രികളും വീടുകളിലേക്ക് തിരികെ എത്തിക്കുന്നതിനും ഇറക്കിവയ്ക്കുന്നതിനും വിദ്യാർഥികൾ പൂർണ പിന്തുണ നൽകി.</p>
<p>കെ.ജി. കോളജ് പ്രിൻസിപ്പൽ പ്രഫ. അബു ജോസഫ് സി., എൻ.സി.സി. ഓഫീസർ ലഫ്. റെനിഷ് ജോസഫ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർമാരായ നമിത ജോർജ്, ആൻ നൈസി ജേക്കബ് എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാർഥികൾ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായത്.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കര ബസ് സ്റ്റാൻഡിൽ കോൺക്രീറ്റ് തകർന്നു; യാത്രക്കാർ ദുരിതത്തിൽ</title>
<link>https://thekeralajournal.com/3376</link>
<guid>https://thekeralajournal.com/3376</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7d18f7d7226.jpg" length="157772" type="image/jpeg"/>
<pubDate>Thu, 13 Aug 2026 06:38:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിലെ കോൺക്രീറ്റ് തകർന്നുണ്ടായ നിരവധി കുഴികൾ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ദുരിതമാകുന്നു. കഴിഞ്ഞ ആഴ്ചകളിൽ പെയ്ത കനത്ത മഴയിലാണ് ബസുകൾ കടന്നുപോകുന്ന ഭാഗത്തെ കോൺക്രീറ്റ് പ്രതലം കൂടുതൽ തകർന്നത്.</p>
<p>കുഴികളിൽ ചെളിവെള്ളം കെട്ടിക്കിടക്കുന്നതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. ചില ഭാഗങ്ങളിൽ കോൺക്രീറ്റ് പൂർണമായി തകർന്നതോടെ ഇരുമ്പുകമ്പികൾ പുറത്തേക്ക് തള്ളിനിൽക്കുന്ന നിലയിലാണ്. ഉയർന്നുനിൽക്കുന്ന കമ്പികൾ ബസുകളുടെ ടയറുകൾക്ക് ഭീഷണിയാകുന്നതായും ബസ് ജീവനക്കാർ പറയുന്നു.</p>
<p>മലിനജലം കെട്ടിക്കിടക്കുന്നതിനാൽ യാത്രക്കാർക്ക് കുഴികൾ ഒഴിവാക്കി കടന്നുപോകാനും കഴിയാത്ത സ്ഥിതിയാണ്. ദിവസവും നൂറുകണക്കിന് ബസുകൾ കടന്നുപോകുന്ന പ്രധാന ബസ് സ്റ്റാൻഡിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തുന്നത്.</p>
<p>സ്റ്റാൻഡിനുള്ളിലെ കുഴികൾ ഗർത്തങ്ങളായി മാറിയിട്ടും അവ അടയ്ക്കാൻ നഗരസഭ അധികൃതർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് യാത്രക്കാരുടെ പരാതി. അപകടസാധ്യത വർധിക്കുന്ന സാഹചര്യത്തിൽ തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ അടിയന്തരമായി പുനർനിർമിക്കുകയും കുഴികൾ അടയ്ക്കുകയും ചെയ്യണമെന്നാണ് യാത്രക്കാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനം: AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന് ആദരവ്</title>
<link>https://thekeralajournal.com/3369</link>
<guid>https://thekeralajournal.com/3369</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c6dac5219b.jpg" length="99420" type="image/jpeg"/>
<pubDate>Wed, 12 Aug 2026 18:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: പ്രളയബാധിത ദുരന്തമേഖലകളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മികച്ച നേതൃത്വം നൽകിയ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിനെ സിപിഐഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തിൽ ആദരിച്ചു.</p>
<p>സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി. എൻ. വാസവൻ ആദരവ് നൽകി. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, ബാബു രാഗമാലിക, എം. എം. മാഹീൻ, വിനീഷ് പി. എസ്. എന്നിവർ ചേർന്ന് ആദരം ഏറ്റുവാങ്ങി.</p>
<p>ചടങ്ങിൽ ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജയിക് സി. തോമസ്, പൂഞ്ഞാർ നിയോജകമണ്ഡലം മുൻ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>ദുരന്തമുഖങ്ങളിലെ കാവലാളുകൾക്ക് ആദരം</title>
<link>https://thekeralajournal.com/3368</link>
<guid>https://thekeralajournal.com/3368</guid>
<description><![CDATA[ ടീം റെസ്ക്യൂ ഫോഴ്സ് കേരളയെ ആദരിച്ച് സിപിഐഎം–ഡിവൈഎഫ്ഐ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7c485c6deef.jpg" length="102061" type="image/jpeg"/>
<pubDate>Wed, 12 Aug 2026 15:48:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: നാടിനെ വിറപ്പിച്ച ദുരന്തനിമിഷങ്ങളിൽ സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട ടീം റെസ്ക്യൂ ഫോഴ്സ് കേരളയ്ക്ക് സിപിഐഎം–ഡിവൈഎഫ്ഐ സംയുക്ത ആദരം.</p>
<p>സന്നദ്ധ സേവനരംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവെക്കുന്ന ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, ജോയിന്റ് സെക്രട്ടറി നിയാസ് എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് അംഗങ്ങൾ മുൻ മന്ത്രി വി. എൻ. വാസവനിൽ നിന്ന് സ്നേഹാദരവ് ഏറ്റുവാങ്ങി.</p>
<p>പ്രകൃതിദുരന്തങ്ങളിലും അടിയന്തര സാഹചര്യങ്ങളിലും ഭയമില്ലാതെ മുന്നിട്ടിറങ്ങി നിരവധി ജീവനുകളും ജീവിതങ്ങളും സംരക്ഷിച്ച റെസ്ക്യൂ ഫോഴ്സ് പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ ചടങ്ങിൽ വിശിഷ്ടാതിഥികൾ അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈക്കം മറവൻതുരുത്തിൽ എക്സൈസിന്റെ ‘ഓപ്പറേഷൻ തണ്ടർ’; 76 ലഹരി മിഠായികളുമായി പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ</title>
<link>https://thekeralajournal.com/3366</link>
<guid>https://thekeralajournal.com/3366</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bfb9eed171.jpg" length="385573" type="image/jpeg"/>
<pubDate>Wed, 12 Aug 2026 10:20:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി മറവൻതുരുത്ത് ചുങ്കം ഭാഗത്ത് നടത്തിയ റെയ്ഡിൽ 76 ലഹരി മിഠായികളുമായി പ്രായപൂർത്തിയാകാത്ത രണ്ടുപേർ പിടിയിൽ. 405 ഗ്രാം തൂക്കം വരുന്ന 76 ലഹരി മിഠായികൾ ഇവരിൽ നിന്ന് കണ്ടെത്തിയതായി എക്സൈസ് അറിയിച്ചു.</p>
<p>എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി.എയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സൈജു ഡി., പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ശ്യാംകുമാർ എസ്., അഭിലാഷ് കെ.എം., വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സുമിതാമോൾ പി.എസ്., സബിത കെ.കെ., സിയാദ് എസ്. എന്നിവർ റെയ്ഡിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയത്തിന് പുതിയ അഡീഷണൽ എസ്.പി.; ആറ് ഡിവൈ.എസ്.പിമാർക്കും നിയമനം</title>
<link>https://thekeralajournal.com/3364</link>
<guid>https://thekeralajournal.com/3364</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7bdbcc18a22.jpg" length="89850" type="image/jpeg"/>
<pubDate>Wed, 12 Aug 2026 08:04:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം ജില്ലയ്ക്ക് പുതിയ അഡീഷണൽ എസ്.പി.യായി കെ. സജീവ് നിയമിതനായി. ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി പുതിയതായി നിയമിതരായ ആറ് ഡിവൈ.എസ്.പിമാരും ചുമതലയേറ്റു.</p>
<ul>
<li>ബിജു വി.എസ്. — DCRB ഡിവൈ.എസ്.പി.,</li>
<li>പ്രമോദ് സി.ആർ. — സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി.,</li>
<li>ശ്രീജിത്ത് യു. — നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി.,</li>
<li>അനീഷ് കെ.ജി. — കോട്ടയം ഡിവൈ.എസ്.പി.,</li>
<li>രാജേഷ് കെ.എൻ. — വൈക്കം ഡിവൈ.എസ്.പി.,</li>
<li>റിജോ പി. ജോസഫ് — കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.</li>
</ul>
<p>എന്നിവരാണ് പുതിയതായി ചുമതലയേറ്റത്.</p>]]> </content:encoded>
</item>

<item>
<title>ഇറ്റാലിയൻ സഞ്ചാരികൾക്കായി കലാവിരുന്നൊരുക്കി പാലാ അൽഫോൻസാ കോളേജ്</title>
<link>https://thekeralajournal.com/3359</link>
<guid>https://thekeralajournal.com/3359</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7b1ae06aaf9.jpg" length="82077" type="image/jpeg"/>
<pubDate>Tue, 11 Aug 2026 18:21:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: വിദേശ വിനോദസഞ്ചാരികൾക്കായി സംഘടിപ്പിച്ച ടൂറിസ്റ്റ് എൻഗേജ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി കോളേജിലെത്തിയ 33 അംഗ ഇറ്റാലിയൻ സംഘത്തിന് പാലാ അൽഫോൻസാ കോളേജിൽ കലാവിരുന്നൊരുക്കി. കേരളത്തിന്റെ തനതായ സാംസ്കാരിക പാരമ്പര്യവും ഓണാഘോഷത്തിന്റെ പ്രാധാന്യവും വിദേശ സഞ്ചാരികൾക്ക് പരിചയപ്പെടുത്തുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>ഫാദർ മൈക്കിൾ വട്ടപലത്തിന്റെയും കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ മിനിമോൾ മാത്യുവിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി. വിദ്യാർത്ഥികൾ തിരുവാതിര, മാർഗംകളി, മോഹിനിയാട്ടം തുടങ്ങിയ കേരളീയ പാരമ്പര്യ കലാരൂപങ്ങൾ ഇറ്റാലിയൻ സംഘത്തിന് മുന്നിൽ അവതരിപ്പിച്ചു.</p>
<p>കലാവിരുന്നിന്റെ സമാപനത്തിൽ ഇറ്റാലിയൻ സംഘം കോളേജ് അധികൃതർക്കും വിദ്യാർത്ഥികൾക്കുമായി ഒരു ഇറ്റാലിയൻ ഗാനം ആലപിച്ചു. കേരളീയ കലാപാരമ്പര്യത്തിന്റെ മനോഹാരിത ആസ്വദിച്ച സംഘം ഗാനത്തിലൂടെ തങ്ങളുടെ സന്തോഷവും നന്ദിയും പ്രകടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം നഗരത്തിൽ എം.ഡി.എം.എ വേട്ട; 8 ഗ്രാം പിടികൂടി</title>
<link>https://thekeralajournal.com/3350</link>
<guid>https://thekeralajournal.com/3350</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7ad72633d0b.jpg" length="56069" type="image/jpeg"/>
<pubDate>Tue, 11 Aug 2026 13:32:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നഗരത്തിൽ എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ തട്ടുകടയുടെ അരികിൽ പാർക്ക് ചെയ്തിരുന്ന ഇന്നോവ കാറിൽ നിന്നാണ് 8 ഗ്രാം എം.ഡി.എം.എ പിടികൂടിയത്.</p>
<p>മലപ്പുറം കുറ്റിപ്പുറം സ്വദേശികളായ കാവുംകൽ അമറുദ്ധീൻ, മുഹമ്മദ് നിസാർ, നിസാർ വി. സുലൈമാൻ എന്നിവരാണ് അറസ്റ്റിലായത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടതായി അധികൃതർ അറിയിച്ചു.</p>
<p>സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട കാറിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ കെ. അഖിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/3348</link>
<guid>https://thekeralajournal.com/3348</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a794107b3fcb.jpg" length="66343" type="image/jpeg"/>
<pubDate>Tue, 11 Aug 2026 07:24:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണി, മെയിന്റനൻസ്, മറ്റ് വൈദ്യുതി വകുപ്പ് ജോലികൾ എന്നിവയെ തുടർന്ന് ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഓഗസ്റ്റ് 11, ചൊവ്വ) വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പള്ളിക്കത്തോട്: കാക്കത്തോട്, അരുവിക്കുഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കൂരോപ്പട: ഡി.പി. ഇറക്ഷൻ വർക്കിന്റെ ഭാഗമായി ചെന്നാമറ്റം നമ്പർ 1, ചെന്നാമറ്റം നമ്പർ 2, പുളിമൂട് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>തെങ്ങണ: അഴകാത്തുപടി, ഓവേലിൽപടി, വഴിപ്പടി, കുറുമ്പനാടം, പുന്നാംചിറ, പുന്നക്കുന്ന് ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കുറിച്ചി: റിസേർച്ച്, സ്വാമിക്കവല, യുവരശ്മി, ചാലച്ചിറ, മലകുന്നം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>രാമപുരം: കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പള്ളി, കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തീക്കോയി: സ്പേയ്സർ ഇടുന്ന ജോലിയുടെ ഭാഗമായി കുളത്തുങ്കൽ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>മണർകാട്: ശങ്കരശ്ശേരി ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെയും കാലായിപ്പടി, വട്ടവേലി ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.</p>
<p>ഭരണങ്ങാനം: ചിറ്റന്നാനപ്പാറ, വളഞ്ഞങ്ങാനം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പാലാ: അറ്റകുറ്റപ്പണിയുടെ ഭാഗമായി പ്രസാദ് റോഡ്, പരിപ്പിൽക്കടവ്, പാലംപുരയിടം ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി: സിംഹാസനപ്പള്ളി, ഐരുമല, കുന്നേൽവളവ്, മാക്കൽപ്പടി, പി.ടി.എം, ഓന്തുരുട്ടി, ഐ.ഐ.എം.സി, ആർ.ഐ.ടി, പൊന്നപ്പൻസിറ്റി, കാട്ടാംകുന്ന്, കണ്ണംകുളം പാറമട, കന്നുകുഴി എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>ഈരാറ്റുപേട്ട: ഇളപ്പുങ്കൽ ട്രാൻസ്ഫോർമറിൽ മെയിന്റനൻസ് ജോലിയുടെ ഭാഗമായി രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെയും വെയിൽ കാണുംപാറ ട്രാൻസ്ഫോർമറിൽ മെയിന്റനൻസ് ജോലിയുടെ ഭാഗമായി ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെയും വൈദ്യുതി മുടങ്ങും.</p>
<p>പള്ളം: പാക്കിൽ ടെമ്പിൾ, ഓഫീസ്, മേലേടം ടവർ, ബുക്കാന നമ്പർ 2 ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>ചങ്ങനാശ്ശേരി: ഉദയഗിരി, ഉദയഗിരി ആശുപത്രി, പെരുന്ന ഈസ്റ്റ്, മലേക്കുന്ന്, സുരേഷ് നഴ്സിങ് ഹോം, അലങ്കാർ, ടൗൺ ഗേറ്റ്, പട്ടത്തിമുക്ക്, ഹൗസിങ് ബോർഡ്, എൻ.എസ്.എസ് കോളേജ് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.</p>
<p>ജോലികളുടെ സാഹചര്യമനുസരിച്ച് വൈദ്യുതി പുനഃസ്ഥാപിക്കുന്ന സമയത്തിൽ നേരിയ വ്യത്യാസം ഉണ്ടാകാമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ബിസിഎം കോളജിൽ ബീംസ് ഡേ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3343</link>
<guid>https://thekeralajournal.com/3343</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a614e0b52a.jpg" length="107230" type="image/jpeg"/>
<pubDate>Tue, 11 Aug 2026 05:10:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബിസിഎം കോളജ് ഓട്ടോണമസിലെ പൂർവവിദ്യാർഥി സംഘടനയായ ബീംസിന്റെ ആഭിമുഖ്യത്തിൽ ബീംസ് ഡേ പൂർവവിദ്യാർഥി സംഗമം സംഘടിപ്പിച്ചു. പൂർവവിദ്യാർഥിയും ഗായികയുമായ ഡോ. ബിനീത രഞ്ജിത്ത് മുഖ്യാതിഥിയായി.</p>
<p>കോളജിൽ സേവനമനുഷ്ഠിച്ചവരിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ അന്തരിച്ചവരെ ചടങ്ങിൽ അനുസ്മരിച്ചു. ബിസിഎം പഠനത്തിന്റെ സുവർണ, രജത ജൂബിലികൾ ആഘോഷിക്കുന്ന 1976, 2001 ബാച്ചുകളിലെ പൂർവവിദ്യാർഥികളെ ചടങ്ങിൽ ആദരിച്ചു.</p>
<p>കലാപരിപാടികൾ, അനുഭവങ്ങൾ പങ്കുവെക്കൽ, വിദ്യാർഥി-അധ്യാപക സംഗമം എന്നിവയും സംഘടിപ്പിച്ചു.</p>
<p>മാനേജർ ഫാ. ഏബ്രഹാം പറമ്പേട്ട്, ബിസിഎം ബീംസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജിഷ ഷാജി, അനുത ഭാസ്കർ, റോസമ്മ ഫിലിപ്പ്, പ്രിൻസിപ്പൽ പ്രഫ. ഡോ. കെ.വി. തോമസ്, ബർസാർ ഫാ. ഫിൽമോൻ കളത്ര, വൈസ് പ്രിൻസിപ്പൽ ഡോ. അന്നു തോമസ് എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ബന്ദികളാക്കി കവർച്ച; നാല് പ്രതികൾ പിടിയിൽ</title>
<link>https://thekeralajournal.com/3342</link>
<guid>https://thekeralajournal.com/3342</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7a604969ad6.jpg" length="207319" type="image/jpeg"/>
<pubDate>Tue, 11 Aug 2026 05:05:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ഏറ്റുമാനൂരിൽ അന്യസംസ്ഥാന തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ ശേഷം പണവും മൊബൈൽ ഫോണുകളും കവർന്ന കേസിൽ നാല് പ്രതികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് പേരടക്കം നാല് പേരെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ ആകെ 15 പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്.</p>
<p>പശ്ചിമബംഗാൾ സ്വദേശി ബകീർ മണ്ടോൾ, കോട്ടയം വോളൂർ സ്വദേശി മിഥിൽരാജ്, പ്രായപൂർത്തിയാകാത്ത രണ്ട് മലയാളി സ്വദേശികൾ എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച അർധരാത്രിയോടെയാണ് ഏറ്റുമാനൂർ പേരൂരിനടുത്ത് പൂവത്തുംമൂട്ടിലെ അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ കവർച്ച നടന്നത്.</p>
<p>മുഖംമൂടി ധരിച്ച് ആയുധങ്ങളുമായെത്തിയ 15 അംഗ സംഘമാണ് ക്യാമ്പിൽ അതിക്രമിച്ച് കയറിയത്. ക്യാമ്പിലുണ്ടായിരുന്ന 33 തൊഴിലാളികളെ ആയുധം കാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയ സംഘം പണവും മൊബൈൽ ഫോണുകളും കവർന്ന് രക്ഷപ്പെടുകയായിരുന്നു.</p>
<p>ക്യാമ്പിലെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചത്. ലഹരി ഇടപാടുകളിലൂടെ പരിചയപ്പെട്ടവരാണ് കവർച്ചാ സംഘത്തിലുള്ളവരെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.</p>
<p>പിടിയിലായ നാല് പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കേസിലെ ശേഷിക്കുന്ന പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.</p>]]> </content:encoded>
</item>

<item>
<title>മൂന്നിലവ് ചെക്ക് ഡാം പൊളിച്ചുനീക്കണം; വ്യാപാരി കൂട്ടായ്മ പരാതി നൽകി</title>
<link>https://thekeralajournal.com/3341</link>
<guid>https://thekeralajournal.com/3341</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79d20a6df73.jpg" length="97159" type="image/jpeg"/>
<pubDate>Mon, 10 Aug 2026 18:58:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നിലവ്: ടൗണിൽ നിരന്തരമായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിന് പരിഹാരമായി അശാസ്ത്രീയമായി നിർമ്മിച്ച ചെക്ക് ഡാം പൂർണമായി പൊളിച്ചുനീക്കണമെന്ന ആവശ്യവുമായി നാട്ടുകാരും വ്യാപാരികളും രംഗത്ത്. 2021, 2022 വർഷങ്ങളിലെ പ്രളയങ്ങൾക്ക് പിന്നാലെ 2026 ആഗസ്റ്റ് ഒന്നിനും മൂന്നിലവ് ടൗണിൽ വെള്ളം കയറിയത് വലിയ ആശങ്കയ്ക്കാണ് ഇടയാക്കിയത്.</p>
<p>ശക്തമായ മഴയെത്തുടർന്ന് ടൗണിൽ പത്തടിയോളം ഉയരത്തിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉണ്ടാകുന്നതെന്ന് പരാതിയിൽ പറയുന്നു. ഇതുമൂലം വ്യാപാര സ്ഥാപനങ്ങൾ, വീടുകൾ, പഞ്ചായത്ത് ഓഫീസ്, മാവേലി സ്റ്റോർ, ആയുർവേദ ആശുപത്രി തുടങ്ങിയ സ്ഥാപനങ്ങൾക്ക് ഓരോ പ്രളയത്തിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് സംഭവിക്കുന്നത്.</p>
<p>മൈനർ ഇറിഗേഷൻ വകുപ്പ് നിർമ്മിച്ച ചെക്ക് ഡാം പുഴയിലെ സ്വാഭാവിക നീരൊഴുക്കിന് തടസ്സമാകുന്നതാണ് വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആരോപണം. ശക്തമായ മഴയിൽ മലനിരകളിൽനിന്ന് ഒഴുകിയെത്തുന്ന കല്ലും മണലും ചെക്ക് ഡാമിന് സമീപം അടിഞ്ഞുകൂടുന്നതോടെ പുഴയുടെ ഒഴുക്ക് തടസ്സപ്പെടുകയും വെള്ളം ടൗണിലേക്ക് കയറുകയും ചെയ്യുന്നുവെന്നാണ് പരാതി.</p>
<p>നിലവിൽ പുഴയിൽ അടിഞ്ഞുകൂടിയിരിക്കുന്ന മണലും മണ്ണും അടിയന്തരമായി നീക്കം ചെയ്യണമെന്നും, ജനജീവിതത്തിന് ദുരിതം സൃഷ്ടിക്കുന്ന ചെക്ക് ഡാം ദുരന്തനിവാരണ നിയമപ്രകാരം പൂർണമായി പൊളിച്ചുനീക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കേരള സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചത്.</p>
<p>ടോമി ജോൺ കുരിശുംപറമ്പിൽ, ബിജു ജോസഫ്, സിബി ജോൺ, പഞ്ചായത്ത് മെമ്പർ ഷെയ്സ് ജോസഫ് എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്. ചെക്ക് ഡാമിന്റെ ശാസ്ത്രീയമായ പുനഃപരിശോധന നടത്തി മൂന്നിലവ് ടൗണിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും വ്യാപാരികളുടെയും ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മഴ കെടുതി : നാശനഷ്ടം വിലയിരുത്തി എംഎൽഎ യും ജില്ലാ കലക്ടറും അടങ്ങുന്ന സംഘം. നഷ്ടപരിഹാര നടപടികൾ വേഗത്തിലാക്കാനും നിർദേശം</title>
<link>https://thekeralajournal.com/3340</link>
<guid>https://thekeralajournal.com/3340</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a79cd7bd9e84.jpg" length="179746" type="image/jpeg"/>
<pubDate>Mon, 10 Aug 2026 18:39:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ ജില്ലാ കളക്ടർ ചേതൻകുമാർ മീണയ്ക്കൊപ്പം നാട്ടകം സുരേഷ് എം.എൽ.എ വിലയിരുത്തി. ദുരിതബാധിതർക്കും കർഷകർക്കും നഷ്ടപരിഹാരം സമയബന്ധിതമായി ലഭ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി.</p>
<p>കുമരകം ചീപ്പുങ്കലിൽ നിന്ന് ശിക്കാര വള്ളത്തിൽ ജനപ്രതിനിധികൾക്കും വിവിധ വകുപ്പുകളുടെ ജില്ലാ മേധാവികൾക്കുമൊപ്പമായിരുന്നു സന്ദർശനം. പുഴകളിൽ നിന്നുള്ള നീരൊഴുക്ക് തടസ്സപ്പെടുന്ന തരത്തിൽ വേമ്പനാട്ടുകായലിൽ അടിഞ്ഞുകൂടിയ എക്കൽ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ സംഘം പരിശോധിച്ചു.</p>
<p>കുമരകം, ആർപ്പൂക്കര, അയ്മനം മേഖലകളിലെ വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ജലനിരപ്പിന് മുകളിലേക്കു വരെ അടിഞ്ഞുകൂടിയ മൺതിട്ടകൾ നീക്കം ചെയ്യേണ്ടതുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും എക്കൽ നീക്കം ചെയ്യുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണം ഉറപ്പാക്കുമെന്നും എം.എൽ.എ പറഞ്ഞു.</p>
<p>തുടർന്ന് അയ്മനം പഞ്ചായത്തിലെ വെള്ളത്തിനടിയിലായ നെൽപ്പാടശേഖരങ്ങൾ സംഘം നേരിട്ട് സന്ദർശിച്ചു. ചീപ്പുങ്കൽ–കല്ലുങ്കത്ര തോടിന്റെയും മണിയാപറമ്പ് തോടിന്റെയും ഇരുകരകളിലുമുള്ള ജനങ്ങളുടെ ദുരിതാവസ്ഥ പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു ഹരികുമാറും ആനന്ദ് പഞ്ഞിക്കാരനും എം.എൽ.എയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തി.</p>
<p>അയ്മനം പഞ്ചായത്തിലെ ഒന്നും രണ്ടും വാർഡുകളിലെ നാലുതോട്, പുത്തൻകരി, മങ്ങാട്ടുകുഴി, നൂറുപറ, കൊടുവത്ര, മേനോൻകരി, വി.കെ.വി. തുടങ്ങിയ പാടശേഖരങ്ങളിലാണ് വ്യാപകമായി കൃഷിനാശമുണ്ടായത്. പുത്തൻകരിയിൽ മടവീണ് മോട്ടോറും മോട്ടോർപുരയും ഉൾപ്പെടെ ഒഴുകിപ്പോയി.</p>
<p>അയ്മനത്ത് 622 ഹെക്ടർ സ്ഥലത്തെ ഒരു മാസം മുമ്പ് വിതച്ച നെൽകൃഷിയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചത്. മേനോൻകരി പാടം വിതയ്ക്കുന്നതിനായി ഒരുക്കിയിരുന്നെങ്കിലും ഇവിടെ കിളിർപ്പിച്ച വിത്തും ഉപയോഗശൂന്യമായി.</p>
<p>ആർപ്പൂക്കര പഞ്ചായത്തിലെ കാട്ടുകരി കല്ലിപ്പടവ്, പ്രായിവട്ടം കറുകപ്പാടം, ചൂരത്തറ നടുവിലേക്കര, കേളകരി, വാവക്കാട്, ആര്യാട്ടൂഴം, മംഗലശ്ശേരി തൊള്ളായിരം, ചാലാകരി തുടങ്ങിയ പാടശേഖരങ്ങളിലും കൃഷിനാശമുണ്ടായി. ചൂരത്തറയിൽ ഒരു മാസം മുമ്പ് വിതച്ചതും കേളകരിയിൽ രണ്ടാഴ്ച മുമ്പ് വിതച്ചതുമായ നെൽകൃഷിയാണ് നശിച്ചത്.</p>
<p>മേഖലയിലെ കൃഷിനാശം സംബന്ധിച്ച് പ്രിൻസിപ്പൽ കൃഷി ഓഫീസർ ബിനു തോമസ് വിശദീകരിച്ചു. കൃഷിനാശത്തിൽ നിന്ന് മേഖലയെ സംരക്ഷിക്കാൻ ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വി.കെ.വി. പാടശേഖര സമിതി പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി എ.എം. ബിനു എന്നിവരുടെ നേതൃത്വത്തിൽ കർഷകർ എം.എൽ.എയ്ക്ക് നിവേദനം നൽകി.</p>
<p>കാട്ടുകരി ചുഴലിക്കുഴിയിൽ അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യണമെന്ന ആവശ്യവും ഉയർന്നു. വെള്ളപ്പൊക്ക ദുരിതത്തിന് ശാശ്വത പരിഹാരം കാണുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തുമെന്നും നഷ്ടപരിഹാര നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും എം.എൽ.എ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രളയത്തിൽ ഒഴുകിപ്പോയ പാലം വീണ്ടെടുത്ത് ടീം റെസ്ക്യൂ ഫോഴ്സ് കേരള : മൂന്ന് കുടുംബങ്ങൾക്ക് ഇനി ആശ്വാസത്തിന്റെ വഴി</title>
<link>https://thekeralajournal.com/3335</link>
<guid>https://thekeralajournal.com/3335</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a799e0a4a425.jpg" length="93909" type="image/jpeg"/>
<pubDate>Mon, 10 Aug 2026 15:16:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തീക്കോയി: ശക്തമായ പ്രളയത്തിൽ ഒഴുകിപ്പോയ പാലം മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വീണ്ടെടുത്ത് പൂർവസ്ഥലത്ത് സ്ഥാപിച്ച് ടീം റെസ്ക്യൂ ഫോഴ്സ് കേരള. തീക്കോയി ചാത്തപുഴയിലെ മൂന്ന് കുടുംബങ്ങളുടെ ഏക യാത്രാമാർഗമായിരുന്ന പാലമാണ് ദിവസങ്ങൾക്ക് മുമ്പുണ്ടായ ശക്തമായ മഴയിലും കുത്തൊഴുക്കിലും പൂർണമായും ഒലിച്ചുപോയത്.</p>
<p>പാലം തകർന്നതോടെ മൂന്ന് കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ദുരിതത്തിലായ കുടുംബങ്ങളുടെ വിവരം അറിഞ്ഞതിനെ തുടർന്ന് ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ഇരുപതോളം വരുന്ന സന്നദ്ധപ്രവർത്തകർ സ്ഥലത്തെത്തി.</p>
<p>കുത്തൊഴുക്കിൽപ്പെട്ട് മാറ്റപ്പെട്ട പാലം കണ്ടെത്തി സുരക്ഷിതമായി കരയിലെത്തിച്ച ശേഷം മണിക്കൂറുകൾ നീണ്ട കഠിനാധ്വാനത്തിലൂടെയാണ് പാലം പഴയ സ്ഥാനത്ത് തിരികെ സ്ഥാപിച്ചത്. പ്രതികൂല കാലാവസ്ഥയും ദുഷ്കരമായ സാഹചര്യങ്ങളും അവഗണിച്ചായിരുന്നു സന്നദ്ധപ്രവർത്തകരുടെ രക്ഷാദൗത്യം.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വെള്ളപ്പറമ്പിൽ, ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ, ട്രഷറർ മുഹമ്മദ് യാസർ എന്നിവരുടെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനവും പുനഃസ്ഥാപന പ്രവർത്തനങ്ങളും.</p>
<p>ദുരന്തമുഖങ്ങളിൽ അടിയന്തരമായി ഇടപെട്ട് ജനങ്ങൾക്ക് സഹായമെത്തിക്കുന്ന സംഘടനയുടെ പ്രവർത്തനം മൂന്ന് കുടുംബങ്ങൾക്കും പ്രദേശവാസികൾക്കും വലിയ ആശ്വാസമായി. പ്രളയത്തിൽ നഷ്ടപ്പെട്ട യാത്രാമാർഗം പുനഃസ്ഥാപിച്ചതോടെ ദിവസങ്ങളായി ഒറ്റപ്പെട്ടുകിടന്ന കുടുംബങ്ങൾക്ക് വീണ്ടും പുറംലോകവുമായി ബന്ധപ്പെടാനുള്ള വഴി തുറന്നു.</p>]]> </content:encoded>
</item>

<item>
<title>യുപി വിഭാഗത്തിലെ മികച്ച സ്‌കൂളായി എലിക്കുളം സെന്റ് മാത്യൂസ് സ്‌കൂൾ</title>
<link>https://thekeralajournal.com/3329</link>
<guid>https://thekeralajournal.com/3329</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a794f5e24345.jpg" length="120275" type="image/jpeg"/>
<pubDate>Mon, 10 Aug 2026 09:41:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിന് കീഴിലെ 2025–26 അധ്യയന വർഷത്തെ യുപി വിഭാഗം ബെസ്റ്റ് സ്കൂൾ ഗോൾഡൺ സർക്കിൾ അവാർഡ് സെന്റ് മാത്യൂസ് സ്കൂൾ എലിക്കുളം സ്വന്തമാക്കി.</p>
<p>കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിൽ നടന്ന രൂപതാ കോർപ്പറേറ്റിന്റെ മെറിറ്റ് ദിനാഘോഷത്തിൽ ബിഷപ് മാർ ജോസ് പുളിക്കൽ അവാർഡ് സമ്മാനിച്ചു.</p>
<p>അക്കാദമിക മികവ്, പഠന-പാഠ്യേതര പ്രവർത്തനങ്ങൾ, വിദ്യാർഥികളുടെ സമഗ്ര വികസനം തുടങ്ങിയ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ പരിഗണിച്ചാണ് സെന്റ് മാത്യൂസ് സ്കൂളിനെ മികച്ച സ്കൂളായി തെരഞ്ഞെടുത്തത്.</p>
<p>മെറിറ്റ് ദിനാഘോഷം ബിഷപ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറാൾ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷത വഹിച്ചു. രൂപതാ കോർപ്പറേറ്റിന് കീഴിലെ മികച്ച സ്കൂളുകൾക്കുള്ള ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ</title>
<link>https://thekeralajournal.com/3328</link>
<guid>https://thekeralajournal.com/3328</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a794107b3fcb.jpg" length="66343" type="image/jpeg"/>
<pubDate>Mon, 10 Aug 2026 08:40:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും മറ്റ് പ്രവൃത്തികളും നടക്കുന്നതിനാൽ ഓഗസ്റ്റ് 10 തിങ്കളാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും.</p>
<p>പുതുപ്പള്ളി: ദേവപ്രഭ, മാങ്ങാനം ടെംപിൾ, നടേപ്പാലം, പാലാഴി ഗ്രീൻവില്ല, എം.ഒ.സി കോളനി — രാവിലെ 9 മുതൽ വൈകിട്ട് 5 വരെ</p>
<p>പള്ളിക്കത്തോട്: ഇടിയാകുന്നു, കാഞ്ഞിരമാറ്റം ടവർ, കാഞ്ഞിരമാറ്റം ടൗൺ, കിടക്കുഴി, മൂഴിപ്ലാവ്, സത്യനാഥ് ടെംപിൾ, തോക്കാട് — 9 മുതൽ 5 വരെ</p>
<p>കുറിച്ചി: പുലിക്കുഴി, പനക്കളം, 40-ാം കവല — 8.30 മുതൽ 5.30 വരെ</p>
<p>വാകത്താനം: കടുവാക്കുഴി, പുത്തൻപുരയിൽ — 10 മുതൽ 5 വരെ ഭാഗികമായി</p>
<p>പള്ളം: എഫ്.എ.സി.ടി ട്രാൻസ്ഫോർമർ പരിധി — 9.30 മുതൽ 5 വരെ</p>
<p>തെങ്ങണ: നടക്കപ്പാടം, കുര്യച്ചൻപടി, ചൂരനോലി, ഇറ്റലിമഠം, മാമ്മൂട്, ഒബാൻ പ്ലാസ, എസ്.ബി.ടി, മാമ്മൂട് മിനി ഇൻഡസ്ട്രിയൽ, ലൂർദ്, ശാന്താൾഗിരി — 9 മുതൽ 5 വരെ</p>
<p>പൈക: മീനച്ചിൽക്കാവ്, എം.എൽ.എ റോഡ്, മീനച്ചിൽ ചർച്ച്, മലേക്കാവ്, പന്തത്തല — 8.30 മുതൽ 5.30 വരെ</p>
<p>മീനടം: പുത്തൻപുരപ്പടി, കാവാലിച്ചിറ — 9.30 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി</p>
<p>പാമ്പാടി: പോരാളൂർ, ആനകുത്തി, ദേവപുരം, കോത്തല ടവർ, കോയിത്താനം, ഇളംകാവ്, കോത്തല സ്കൂൾ, നെന്മല ടവർ, കുമ്പന്താനം, പുതുവയൽ, മണ്ണാത്തിപ്പാറ, വലിയപള്ളി, ടി.എം.ടി, ഡ്രീംലാൻഡ്, വിമലാംബിക, കന്നുകുഴി — 9 മുതൽ വൈകിട്ട് 6 വരെ ഭാഗികമായി</p>
<p>ചങ്ങനാശ്ശേരി: ഫലാഹിയ ബൈപാസ്, ഉറവ റോഡ്, ഉറവ കമ്പനി, മൈത്രി സദനം, മന്നം നഗർ, അക്ഷര നഗർ, തിരുമല, സൗപർണിക, പറാട്ട് അമ്പലം, ശ്രീശങ്കര ഹോസ്പിറ്റൽ — 9 മുതൽ 5.30 വരെ. എസ്.ബി.എച്ച്.എസ് ഗ്രൗണ്ട്, ഹള്ളാപ്പാറ, ദേവമാതാ, അനന്താശ്രമം, ചുടുകാട് — 9 മുതൽ 5 വരെ ഭാഗികമായി</p>
<p>രാമപുരം: കുടക്കച്ചിറ സ്കൂൾ, കുടക്കച്ചിറ പാറമട, കുടക്കച്ചിറ പള്ളി, മുല്ലമറ്റം, നെല്ലിയാനിക്കുന്ന്, കുന്നപ്പള്ളി, മാമ്പറമ്പിൽ ഫാക്ടറി, പിഴക്, പിഴക് ടവർ, ആറാട്ടുപ്പുഴ — 9 മുതൽ 5 വരെ</p>
<p>തീക്കോയി: കല്ലം ട്രാൻസ്ഫോർമർ പരിധി — രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.</p>]]> </content:encoded>
</item>

<item>
<title>ബോട്ട് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം എത്തിച്ച് ജീവനക്കാർ</title>
<link>https://thekeralajournal.com/3327</link>
<guid>https://thekeralajournal.com/3327</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a793acbbc103.jpg" length="71408" type="image/jpeg"/>
<pubDate>Mon, 10 Aug 2026 08:13:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജലഗതാഗത വകുപ്പിന്റെ ബോട്ട് യാത്രയ്ക്കിടെ കായലിൽവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരിക്ക് സമയബന്ധിതമായി വൈദ്യസഹായം എത്തിച്ച് ബോട്ട് ജീവനക്കാർ. കോട്ടയം സ്റ്റേഷനിൽ നിന്നുള്ള ബോട്ടിൽ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയ്ക്കാണ് യാത്രാമധ്യേ അബോധാവസ്ഥയിലായത്.</p>
<p>ഉടൻ തന്നെ ജീവനക്കാർ യാത്രക്കാരിയെ സീറ്റിൽ കിടത്തി പ്രാഥമിക ശുശ്രൂഷ നൽകി. കോട്ടയം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർമാരുടെ നിർദേശപ്രകാരം അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ബോട്ടിന്റെ റൂട്ട് മാറ്റി കൈനകരിയിലെ എസ്.എൻ.ഡി.പി ജെട്ടിയിൽ അടുപ്പിച്ചു.</p>
<p>തുടർന്ന് സമീപത്തെ ക്ലിനിക്കിൽ വിവരം അറിയിക്കുകയും ഡോക്ടറും ജീവനക്കാരും ബോട്ടിലെത്തി യാത്രക്കാരിക്ക് അടിയന്തര വൈദ്യസഹായം നൽകുകയും ചെയ്തു.</p>
<p>യാത്രക്കാരിയുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക ഇടപെടൽ നടത്തിയ ബോട്ട് സ്രാങ്ക് കെ.എസ്. അനൂപ്, ബോട്ട്മാസ്റ്റർ പ്രനീഷ് ദാസ്, ബോട്ട് ഡ്രൈവർ കറുപ്പൻ, ലാസ്കർമാരായ ബിജു, അഭിനവ് എന്നിവരെ ആലപ്പുഴ ട്രാഫിക് സൂപ്രണ്ട് എം. സുജിത്, കോട്ടയം സ്റ്റേഷൻ മാസ്റ്റർ വി.എ. സലിം, ആലപ്പുഴ സ്റ്റേഷൻ മാസ്റ്റർ ജോസ് സെബാസ്റ്റ്യൻ എന്നിവർ അഭിനന്ദിച്ചു.</p>]]> </content:encoded>
</item>

<item>
<title>മീനച്ചിലാറിലെ തടസങ്ങൾ നീക്കി വെള്ളപ്പൊക്കത്തിന് പരിഹാരം കാണണം: ഫ്രാൻസിസ് ജോർജ് എംപി</title>
<link>https://thekeralajournal.com/3326</link>
<guid>https://thekeralajournal.com/3326</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a793a1c63971.jpg" length="93377" type="image/jpeg"/>
<pubDate>Mon, 10 Aug 2026 08:10:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ രൂക്ഷമായ വെള്ളപ്പൊക്കക്കെടുതിക്ക് പരിഹാരം കാണാൻ യുദ്ധകാലാടിസ്ഥാനത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എംപി ആവശ്യപ്പെട്ടു. കോട്ടയം, ഏറ്റുമാനൂർ, കടുത്തുരുത്തി, വൈക്കം മേഖലകളിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>വാഗമണ്ണിൽ നിന്ന് ആരംഭിച്ച് 78 കിലോമീറ്റർ ദൂരം പിന്നിട്ട് വേമ്പനാട്ട് കായലിൽ പതിക്കുന്ന മീനച്ചിലാറിന് 38 പോഷകനദികളും 47 ഉപപോഷകനദികളുമുണ്ട്. ഇവിടങ്ങളിൽ എക്കൽ നീക്കം ചെയ്യാത്തതും മരങ്ങൾ വീണുകിടക്കുന്നതും പായൽ വളർന്നതും വെള്ളത്തിന്റെ ഒഴുക്കിന് വലിയ തടസമുണ്ടാക്കുന്നതായി എംപി പറഞ്ഞു.</p>
<p>വൈക്കം മേഖലയിലെ തോടുകളുടെയും സ്ഥിതി സമാനമാണ്. മരങ്ങൾ വെട്ടിമാറ്റിയും പായൽ നീക്കം ചെയ്തും ഒഴുക്കിലെ തടസം ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിയെത്തുന്ന ചെറുതും വലുതുമായ എല്ലാ നദികളിലെയും തടസങ്ങൾ അടിയന്തരമായി നീക്കി വെള്ളം എത്രയും വേഗം ഒഴുക്കിവിടണം. ഇതിലൂടെ ജനജീവിതം സാധാരണ നിലയിലാക്കാൻ നടപടി സ്വീകരിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.</p>
<p>ഡി.സി.സി വൈസ് പ്രസിഡന്റ് ജി. ഗോപകുമാർ, എ.കെ. ജോസഫ്, ബിനു ചെങ്ങളം, സുമേഷ് കാഞ്ഞിരം, ഒളശ ആന്റണി, അജാസ് തച്ചാട്ട്, ജോർജ് കുട്ടി പണിക്കരോടം, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ റൂബി ചാക്കോ, തൽഹത്ത് അയ്യംകോയിക്കൽ, ലിസ്സി സണ്ണി, ഫൗസിയ കെ.എം., ചിന്നമ്മ പാപ്പച്ചൻ, ഷിബി വാഴയിൽ, അനൂപ് അറക്കൽ തുടങ്ങിയവർ എംപിയോടൊപ്പം സന്നിഹിതരായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>പ്രളയബാധിതർക്ക് സിപിഐ &#45;  AITUC ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു</title>
<link>https://thekeralajournal.com/3317</link>
<guid>https://thekeralajournal.com/3317</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a789b8989cc8.jpg" length="99297" type="image/jpeg"/>
<pubDate>Sun, 09 Aug 2026 20:53:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: സിപിഐ–AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറാതെ വീടുകളിൽ കഴിയുന്ന പ്രളയബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. അയർക്കുന്നം–പുന്നത്തുറ മേഖലകളിലെ ദുരിതബാധിത കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചത്.</p>
<p>പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആവശ്യമായ സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഭക്ഷ്യക്കിറ്റ് വിതരണം സംഘടിപ്പിച്ചത്.</p>
<p>സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, AITUC സെക്രട്ടറി കെ.ടി. അനിൽകുമാർ, മഹിളാ സംഘം സെക്രട്ടറി അജിതാ മനോഹരൻ, സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>എ.ഒ. ഡേവിഡിനെയും അഡ്വ. വി.ടി. തോമസിനെയും അനുസ്മരിച്ചു</title>
<link>https://thekeralajournal.com/3315</link>
<guid>https://thekeralajournal.com/3315</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a78909036f94.jpg" length="97490" type="image/jpeg"/>
<pubDate>Sun, 09 Aug 2026 20:07:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലായിലെ പ്രമുഖ സിപിഐ നേതാക്കളായിരുന്ന എ.ഒ. ഡേവിഡിന്റെയും അഡ്വ. വി.ടി. തോമസിന്റെയും അനുസ്മരണ സമ്മേളനം പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാക്കളായിരുന്നു ഇരുവരുമെന്ന് മുൻ മന്ത്രി മുല്ലക്കര രത്നാകരൻ അനുസ്മരിച്ചു. പഴയകാല നേതാക്കളുടെ ആദർശശുദ്ധിയും മൂല്യങ്ങളും പുതിയ തലമുറ മാതൃകയാക്കണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ട്രേഡ് യൂണിയൻ രംഗത്ത് ശക്തമായ പ്രവർത്തനം കാഴ്ചവച്ചവരായിരുന്നു ഇരുവരുമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ പറഞ്ഞു. AISF പ്രവർത്തനകാലം മുതൽ തന്നെ ഇരുവരും യുവാക്കൾക്ക് മികച്ച മാതൃകയായിരുന്നുവെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി.കെ. സന്തോഷ്കുമാർ അനുസ്മരിച്ചു.</p>
<p>പാർട്ടിക്ക് അധികാരം ലഭിച്ചപ്പോൾ സർക്കാർ ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ടായിരുന്നിട്ടും അത് വേണ്ടെന്നുവച്ച് പാർട്ടി പ്രവർത്തനത്തിന് ജീവിതം സമർപ്പിച്ച ആദർശവാദിയായിരുന്നു എ.ഒ. ഡേവിഡെന്ന് സിപിഐ പാലാ മണ്ഡലം സെക്രട്ടറി പി.കെ. ഷാജകുമാർ പറഞ്ഞു.</p>
<p>മരണശേഷം മൃതദേഹം പാലായിലെ പൊതുശ്മശാനത്തിൽ തന്നെ ദഹിപ്പിക്കണമെന്ന നിലപാടിൽ ഉറച്ചുനിന്ന ആദർശവാദിയായിരുന്നു അഡ്വ. വി.ടി. തോമസെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ബാബു കെ. ജോർജ് അനുസ്മരിച്ചു.</p>
<p>സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എം.ജി. ശേഖരൻ, തോമസ് വി.ടി., പി.എസ്. സുനിൽ, സണ്ണി ഡേവിഡ്, പി.ആർ. തങ്കച്ചൻ, AIYF ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ്, പയസ് രാമപുരം എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ ‘മെമ്മറീസ് 1995–2000’ മെഗാ കുടുംബസംഗമം</title>
<link>https://thekeralajournal.com/3312</link>
<guid>https://thekeralajournal.com/3312</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a788a6511c1e.jpg" length="64979" type="image/jpeg"/>
<pubDate>Sun, 09 Aug 2026 19:40:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉഴവൂർ: ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജിൽ 1995–2000 കാലയളവിൽ പഠിച്ച പൂർവവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ‘മെമ്മറീസ് 1995–2000 മെഗാ കുടുംബസംഗമം’ ഇന്ന് (ആഗസ്റ്റ് 9) കോളേജ് ക്യാമ്പസിൽ നടക്കും.</p>
<p>രാവിലെ 9ന് രജിസ്ട്രേഷനോടെ ആരംഭിക്കുന്ന സംഗമത്തിൽ സൗഹൃദ വോളിബോൾ, അനുസ്മരണാചരണം, കേക്ക് കട്ടിംഗ്, വിവിധ ബാച്ചുകളുടെ ക്ലാസ് റീയൂണിയൻ, ഫ്ലാഷ് മോബ്, മാർഗംകളി, ഗുരുവന്ദനം, ഡാൻസ് പ്രോഗ്രാം തുടങ്ങിയ പരിപാടികളുണ്ടാകും.</p>
<p>ഉച്ചതിരിഞ്ഞ് നടക്കുന്ന ഔപചാരിക സമ്മേളനം രാജ്യസഭാംഗം ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പ്രൊഫ. മാത്യു പ്രാൽ രചിച്ച ‘എളൂർക്കുന്നിലെ എസ്തഫാൻ’ എന്ന പുസ്തകം പ്രകാശനം ചെയ്യും.</p>
<p>വൈകിട്ട് 3ന് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഉദ്ഘാടനം ചെയ്യും. കോട്ടയം അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. ‘മെമ്മറീസ് 1995–2000 ഫൗണ്ടേഷൻ’ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി. നിർവഹിക്കും.</p>
<p>വൈകിട്ട് 4ന് പ്രമുഖ ഗായകൻ ജിൻസ് ഗോപിനാഥും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയോടെ പരിപാടികൾക്ക് സമാപനമാകും.</p>]]> </content:encoded>
</item>

<item>
<title>നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നി മാറിയ വാൻ ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. ഒഴിവായത് വൻ അപകടം</title>
<link>https://thekeralajournal.com/3301</link>
<guid>https://thekeralajournal.com/3301</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7756bf8ae13.jpg" length="101753" type="image/jpeg"/>
<pubDate>Sat, 08 Aug 2026 21:48:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം–പാമ്പാടി: മാന്തുരുത്തിയിൽ റോഡിൽ തെന്നി നിയന്ത്രണം വിട്ട മാരുതി ഇക്കോ വാൻ റോഡരികിലെ KSEB ട്രാൻസ്ഫോർമറിന്റെ സുരക്ഷാവേലിയിൽ ഇടിച്ചുനിന്നു. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല.</p>
<p>ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമറിന്റെ സംരക്ഷണ വേലി തകരുകയും സമീപത്തെ ഒരു വൈദ്യുതി പോസ്റ്റ് ഒടിയുകയും ചെയ്തു. വാൻ അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ വലിയ ദുരന്തത്തിന് ഇടയാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.</p>
<p>റോഡ് നിർമ്മാണത്തിലെ അശാസ്ത്രീയതയും റോഡിലെ അമിതമായ മിനുസവും മൂലം ഈ ഭാഗത്ത് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ ആരോപിച്ചു. അപകടസാധ്യത കണക്കിലെടുത്ത് റോഡിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പ്രശസ്ത നാടകകൃത്ത് ഷിബു എസ്. കൊട്ടാരം അന്തരിച്ചു</title>
<link>https://thekeralajournal.com/3297</link>
<guid>https://thekeralajournal.com/3297</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76a4883de32.jpg" length="51752" type="image/jpeg"/>
<pubDate>Sat, 08 Aug 2026 09:07:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രശസ്ത നാടകകൃത്തും സംവിധായകനുമായ ഷിബു എസ്. കൊട്ടാരം അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ അധ്യാപകനായിരുന്ന അദ്ദേഹം കോട്ടയം പാലാ നീലൂർ സ്വദേശിയാണ്.</p>
<p>ഫ്രീഡം റോഡ്, പിരാന, കനൽപ്പാത, കർണഭാരം, സ്പാർട്ടക്കസ്, സമയതീരം തുടങ്ങിയ ശ്രദ്ധേയമായ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് 2015ൽ കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം നൽകി ആദരിച്ചിരുന്നു.</p>
<p>2000 മുതൽ 2004 വരെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഡെപ്യൂട്ടി ഡയറക്ടറായും അദ്ദേഹം പ്രവർത്തിച്ചു. അധ്യാപകൻ, നാടകകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ മലയാള നാടകവേദിക്ക് ശ്രദ്ധേയമായ സംഭാവനകളാണ് ഷിബു എസ്. കൊട്ടാരം നൽകിയത്.</p>
<p>മൃതശരീരം നാളെ രാവിലെ തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിൽ പൊതുദർശനത്തിന് വെച്ച ശേഷം പാലാ നീലൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും. തുടർന്ന് തിങ്കളാഴ്ച രാവിലെ 10ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ സംസ്കാര ശുശ്രൂഷകൾ നടക്കും.</p>]]> </content:encoded>
</item>

<item>
<title>കർണ്ണാടകയിൽ KSRTC അപകടം, ഡ്രൈവറും, കണ്ടക്ടറും മരിച്ചു..</title>
<link>https://thekeralajournal.com/3296</link>
<guid>https://thekeralajournal.com/3296</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a769f52204da.jpg" length="68680" type="image/jpeg"/>
<pubDate>Sat, 08 Aug 2026 08:47:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട്:-  കോഴിക്കാട് നിന്ന് ബാംഗ്ലൂരിലേയ്ക്ക് പോയ KSRTC സൂപ്പർ ഡീലക്സ് ബസ് രാമനഗരിയ്ക്കു സമീപം ബിഢധിയിൽ വച്ചു ഡിവൈഡറിൽ തട്ടി തല കീഴായി മറിഞ്ഞു ഡ്രൈവറും കണ്ടക്ടരും മരിച്ചു. 25 ഓളം യാത്രക്കാർക്ക് പരിക്ക്.പലരുടെയും നില ഗുരുതരം</p>
<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a76a074ac6a7.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതം; പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/3290</link>
<guid>https://thekeralajournal.com/3290</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76839f567f7.jpg" length="169985" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:47:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നീഴൂർ: വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനിടെ വൈദ്യുതാഘാതമേറ്റ് പോസ്റ്റിൽ കുടുങ്ങിയ മധ്യവയസ്കനെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി. നീഴൂർ തിരുവമ്പാടി മേപ്രയിൽ തങ്കച്ചൻ (52) ആണ് അപകടത്തിൽപ്പെട്ടത്.</p>
<p>ഇന്നലെ വൈകിട്ട് 3.30ഓടെയായിരുന്നു സംഭവം. വൈദ്യുതി ലൈനിൽ വീണ മരക്കൊമ്പ് മാറ്റുന്നതിനായി വൈദ്യുതി ബന്ധം വിച്ഛേദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബിയിൽ ബന്ധപ്പെട്ടിരുന്നു. ഫ്യൂസ് ഊരിവച്ചശേഷം മരക്കൊമ്പ് മാറ്റാമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചതായാണ് വിവരം.</p>
<p>തുടർന്ന് പ്രദേശത്ത് വൈദ്യുതിയില്ലെന്ന് നാട്ടുകാർ കെ.എസ്.ഇ.ബിയെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥൻ ഊരിവച്ച ഫ്യൂസ് വീണ്ടും ഘടിപ്പിച്ചതോടെയാണ് അപകടമുണ്ടായതെന്നാണ് ആരോപണം.</p>
<p>വൈദ്യുതാഘാതമേറ്റ തങ്കച്ചൻ അരമണിക്കൂറോളം മരത്തിൽ കുടുങ്ങിക്കിടന്നു. തുടർന്ന് കടുത്തുരുത്തിയിൽ നിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി സാഹസികമായി ഇയാളെ താഴെയിറക്കി.</p>
<p>അവശനിലയിലായ തങ്കച്ചനെ ഉടൻ തന്നെ ആംബുലൻസിൽ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>സംഭവത്തിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചതുമായി ബന്ധപ്പെട്ട നടപടികളിൽ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>വെള്ളക്കെട്ടൊഴിയാതെ കോട്ടയം നഗരം; കോടിമതയിലും ഈരയിൽക്കടവിലും ദുരിതം രൂക്ഷം</title>
<link>https://thekeralajournal.com/3289</link>
<guid>https://thekeralajournal.com/3289</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a76833d354d1.jpg" length="125734" type="image/jpeg"/>
<pubDate>Sat, 08 Aug 2026 06:45:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കനത്ത മഴയെ തുടർന്ന് കോട്ടയം നഗരമധ്യത്തിലെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. കോടിമത, ഈരയിൽക്കടവ് ബൈപാസ് റോഡ്, കോടിമത ബോട്ട് ജെട്ടി, നാലുവരിപ്പാതയ്ക്ക് സമീപമുള്ള ഇടറോഡുകൾ എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്.</p>
<p>എം.ജി റോഡിന് സമീപത്തെ തോട് നിറഞ്ഞുകവിഞ്ഞതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലും വീടുകളിലും വെള്ളം കയറി. കോടിമത പച്ചക്കറി മാർക്കറ്റിന് സമീപവും വെള്ളക്കെട്ട് രൂക്ഷമാണ്. വീടുകളും ആക്രിക്കടകളും ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ വെള്ളത്തിനടിയിലായി.</p>
<p>മലിനജലം നിറഞ്ഞ പ്രദേശങ്ങളിലൂടെ നീന്തിയാണ് പല പ്രദേശവാസികൾക്കും വീടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിലേക്കും എത്തിപ്പെടേണ്ടിവരുന്നത്. കൊടൂരാറ്റിൽ നിന്നുള്ള കൈവഴിത്തോടിൽ മാലിന്യങ്ങൾ കെട്ടിക്കിടക്കുന്നതും പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നുണ്ട്.</p>
<p>കൊടൂരാർ കരകവിഞ്ഞൊഴുകിയതോടെ കോടിമത പച്ചക്കറി മാർക്കറ്റിന്റെ ഒരു ഭാഗവും വെള്ളത്തിലായി. കോടിമത പാലത്തിന് താഴെയുള്ള പ്രദേശങ്ങളും സമീപത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ട നിലയിലാണ്.</p>
<p>⚠️ റോഡിൽ മരത്തടികൾ; ഗതാഗതത്തിനും അപകടഭീഷണി</p>
<p>അതിനിടെ, എം.ജി റോഡിൽ അപകടഭീഷണി ഉയർത്തിയിരുന്ന തണൽമരം മുറിച്ചുമാറ്റിയെങ്കിലും മരത്തടികളും മറ്റ് അവശിഷ്ടങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്യാത്തത് ഗതാഗതത്തിന് ഭീഷണിയാകുന്നു.</p>
<p>നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്.</p>]]> </content:encoded>
</item>

<item>
<title>വൈക്കത്തെ ദുരിതാശ്വാസ ക്യാമ്പുകളിൽ സന്ദർശനം നടത്തി എംഎൽഎയും ജില്ലാ കളക്ടറും; ക്യാമ്പ് അംഗങ്ങൾക്കൊപ്പം ഉച്ചഭക്ഷണവും</title>
<link>https://thekeralajournal.com/3287</link>
<guid>https://thekeralajournal.com/3287</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a75fea668bc3.jpg" length="88317" type="image/jpeg"/>
<pubDate>Fri, 07 Aug 2026 21:20:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തുടർന്ന് വീടുകളിൽ വെള്ളം കയറി ദുരിതത്തിലായ കുടുംബങ്ങൾ കഴിയുന്ന വൈക്കം താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ വൈക്കം എംഎൽഎ കെ. ബിനിമോനും ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും സന്ദർശിച്ചു.</p>
<p>വൈക്കം താലൂക്ക് ഓഫീസിൽ എംഎൽഎ കെ. ബിനിമോന്റെ അധ്യക്ഷതയിൽ ജില്ലാ കളക്ടർ, തഹസിൽദാർ, മുനിസിപ്പൽ ചെയർമാൻ എന്നിവരുടെ സാന്നിധ്യത്തിൽ അടിയന്തര യോഗം ചേർന്ന് മഴക്കെടുതി വിലയിരുത്തി. തുടർന്ന് കരിയാർ സ്പിൽവേ സന്ദർശിച്ച ജില്ലാ കളക്ടർ, നീരൊഴുക്ക് സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>വൈക്കം, വല്ലകം, ചെമ്പ്, നക്കംതുരുത്ത്, തോട്ടകം, തലയോലപ്പറമ്പ് എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച എംഎൽഎയും ജില്ലാ കളക്ടറും ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്തി. ക്യാമ്പുകളിലെ താമസക്കാരുമായി നേരിട്ട് സംസാരിച്ച ജില്ലാ കളക്ടർ അവരുടെ പ്രശ്നങ്ങളും ആവശ്യങ്ങളും കേൾക്കുകയും പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശങ്ങൾ നൽകുകയും ചെയ്തു.</p>
<p>നക്കംതുരുത്ത് ക്യാമ്പിൽ ദുരിതബാധിതർക്കൊപ്പം ജില്ലാ കളക്ടർ ചേതൻ കുമാർ മീണയും എംഎൽഎ കെ. ബിനിമോനും ഉച്ചഭക്ഷണത്തിൽ പങ്കുചേർന്നത് ക്യാമ്പിലുള്ളവർക്ക് ആശ്വാസവും ആത്മവിശ്വാസവും പകർന്നു.</p>
<p>വൈക്കം താലൂക്കിൽ നിലവിൽ 19 ദുരിതാശ്വാസ ക്യാമ്പുകളിലായി 3,351 പേരാണ് കഴിയുന്നത്.</p>]]> </content:encoded>
</item>

<item>
<title>ഹിരോഷിമ ദിനം: AIPSO യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3284</link>
<guid>https://thekeralajournal.com/3284</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7574d745d98.jpg" length="111262" type="image/jpeg"/>
<pubDate>Fri, 07 Aug 2026 11:32:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷൻ (AIPSO) കോട്ടയം ജില്ലാ കമ്മിറ്റി യുദ്ധവിരുദ്ധ സംഗമം സംഘടിപ്പിച്ചു. AIPSO സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വി. ബി. ബിനു സംഗമം ഉദ്ഘാടനം ചെയ്തു.</p>
<p>ഇന്നത്തെ സാഹചര്യത്തിൽ യുദ്ധത്തിന്റെ ഭീകരത ഓരോരുത്തരുടെയും അടുക്കള വരെ എത്തിനിൽക്കുകയാണെന്നും, അതിനാൽ സമൂഹത്തിൽ സമാധാനത്തിന്റെ സന്ദേശം ശക്തിപ്പെടുത്താൻ വലിയ ജനകീയ യുദ്ധവിരുദ്ധ സംഗമങ്ങൾ അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.</p>
<p>AIPSO ജില്ലാ പ്രസിഡന്റ് ഡോ. എ. ജോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബൈജു വയലത്ത്, ജില്ലാ സെക്രട്ടറി അഡ്വ. കെ. ആർ. ശ്രീനിവാസൻ, ബി. അശോക്, അഡ്വ. ജിതേഷ് ബാബു, പി. കെ. ആനന്ദകുട്ടൻ, പി. ആർ. ബേബി എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>മഴയിൽ നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് ഇടിച്ചു കയറി. 23&#45;കാരിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/3280</link>
<guid>https://thekeralajournal.com/3280</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7568a9e5746.jpg" length="49897" type="image/jpeg"/>
<pubDate>Fri, 07 Aug 2026 10:40:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാടിന് സമീപം മഴയെ തുടർന്ന് നിയന്ത്രണം വിട്ട ബൈക്ക് സ്വകാര്യ ബസിനടിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ യുവതി മരിച്ചു. അയർക്കുന്നം കൊങ്ങാണ്ടൂർ വാലുമ്മേൽക്കുന്നേൽ വീട്ടിൽ ശ്രീദേവി മനോജ് (23) ആണ് മരിച്ചത്.</p>
<p>ബൈക്ക് ഓടിച്ചിരുന്ന ശ്രീദേവിയുടെ സഹോദരന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>അയർക്കുന്നത്ത് നിന്ന് മണർകാട് കവലയിലേക്ക് വരികയായിരുന്ന ബൈക്ക്, കോട്ടയത്ത് നിന്ന് പാലായിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന്റെ അടിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.</p>
<p>അപകടത്തിൽ ശ്രീദേവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.മണർകാട് പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>പ്രളയക്കെടുതി: ഇളപ്പുങ്കൽ–കാരക്കാട് നടപ്പാലം വീണ്ടും തകർന്നു</title>
<link>https://thekeralajournal.com/3278</link>
<guid>https://thekeralajournal.com/3278</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7547ab13eab.jpg" length="59072" type="image/jpeg"/>
<pubDate>Fri, 07 Aug 2026 08:19:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കാലവർഷക്കെടുതിയിൽ ഈരാറ്റുപേട്ടയിലെ ഇളപ്പുങ്കൽ–കാരക്കാട് നടപ്പാലം വീണ്ടും തകർന്നു. 2021ലെ പ്രളയത്തിൽ തകർന്ന പാലം പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തെ തുടർന്ന് 2025ൽ 21 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമിച്ചതായിരുന്നു. എന്നാൽ ഇത്തവണത്തെ പ്രളയത്തിൽ വീണ്ടും തകർന്നതോടെ പ്രദേശവാസികൾ കടുത്ത ദുരിതത്തിലായി.</p>
<p>മീനച്ചിലാറിന് കുറുകെ ഇളപ്പുങ്കലിനെയും കാരക്കാടിനെയും ബന്ധിപ്പിക്കുന്ന 35 വർഷം പഴക്കമുള്ള നടപ്പാലമാണ് തകർന്നത്. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളുടെ ദൈനംദിന യാത്രയ്ക്ക് ആശ്രയമായിരുന്ന പാലം ഹൈവേയിലേക്കുള്ള എളുപ്പവഴി കൂടിയായിരുന്നു.</p>
<p>പ്രളയജലത്തിൽ ഒഴുകിയെത്തിയ മരങ്ങളും വലിയ അവശിഷ്ടങ്ങളും പാലത്തിൽ ഇടിച്ചതിനെ തുടർന്നാണ് പാലം തകർന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. 2021ലെ പ്രളയത്തിൽ പാലത്തിന്റെ മധ്യഭാഗം ഒഴുകിപ്പോയിരുന്നു. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിൽ പുനർനിർമിച്ച അതേ ഭാഗമാണ് ഇത്തവണയും തകർന്നത്.</p>
<p>നടപ്പാലം തകർന്നതോടെ ഇളപ്പുങ്കലിലെയും കാരക്കാടിലെയും നിവാസികൾക്ക് മറുകരയിലെത്താൻ ഈരാറ്റുപേട്ട ടൗൺ വഴി ഏകദേശം ഏഴ് കിലോമീറ്റർ അധികദൂരം സഞ്ചരിക്കേണ്ട സാഹചര്യമാണുള്ളത്.</p>
<p>നടപ്പാലത്തിന് പകരം വാഹനങ്ങൾക്കും കടന്നുപോകാൻ കഴിയുന്ന സ്ഥിരം പാലം നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി ഉയരുന്നുണ്ട്. ഇതിനായി 10 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം ലഭിക്കുകയും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ പൂർത്തിയാകുകയും ചെയ്തിരുന്നെങ്കിലും പദ്ധതി യാഥാർഥ്യമായില്ല.</p>
<p>ഇനി താൽക്കാലിക നടപ്പാലം പുനർനിർമിക്കുന്നതിന് പകരം ഇരുകരകളെയും ബന്ധിപ്പിക്കുന്ന സ്ഥിരം വാഹനപാലം ഉടൻ നിർമിക്കണമെന്നാണ് പ്രദേശവാസികളുടെ ശക്തമായ ആവശ്യം. പ്രളയനാശത്തിന്റെ പശ്ചാത്തലത്തിൽ ശാശ്വത പരിഹാരത്തിനായുള്ള ആവശ്യവും വീണ്ടും ശക്തമായിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ബൈക്ക് മോഷ്ടിച്ച് പൊളിച്ച് പാർട്സുകളാക്കി വിൽപ്പന; രണ്ടുപേർ പിടിയിൽ</title>
<link>https://thekeralajournal.com/3277</link>
<guid>https://thekeralajournal.com/3277</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a754461b7422.jpg" length="41158" type="image/jpeg"/>
<pubDate>Fri, 07 Aug 2026 08:05:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇരുചക്രവാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ച് സ്പെയർ പാർട്സുകളാക്കി വിൽക്കുന്ന സംഘത്തിലെ രണ്ടുപേരെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ഇരട്ടക്കുളങ്ങര പ്ലാത്തിപ്പറമ്പിൽ അനന്ദു പി. അനിൽ (19), സുഹൃത്തായ കടുത്തുരുത്തി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ എന്നിവരാണ് പിടിയിലായത്.</p>
<p>കടുത്തുരുത്തി മറ്റത്തിൽ ശ്രേയസിന്റെ ബൈക്ക് മോഷണം പോയ കേസിലെ അന്വേഷണത്തിനൊടുവിലാണ് ഇരുവരും പിടിയിലായത്.</p>
<p>കടുത്തുരുത്തി SHO ഡി. രജീഷ് കുമാറിന്റെയും എസ്.ഐ. ശരണ്യയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.</p>
<p>മോഷ്ടിച്ച ബൈക്കുകൾ പൊളിച്ച് സ്പെയർ പാർട്സുകളാക്കി വിറ്റ് ലഭിച്ച പണം ആഡംബര ജീവിതത്തിനായി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു. പ്രതികൾ സ്ഥിരമായി ബൈക്കുകൾ വിൽപ്പന നടത്തിയിരുന്ന കട പോലീസ് കണ്ടെത്തിയെങ്കിലും മോഷ്ടിച്ച ബൈക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ല.</p>
<p>പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ്; ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3275</link>
<guid>https://thekeralajournal.com/3275</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7532330e211.jpg" length="81226" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:47:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വിദ്യാർഥികളിൽ പരിസ്ഥിതി ബോധവത്കരണവും സംരക്ഷണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗിൽ പരിസ്ഥിതി ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു.</p>
<p>പരിപാടിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണ പോസ്റ്റർ പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ ദേശീയതല ഓൺലൈൻ ക്വിസ് മത്സരവും സംഘടിപ്പിച്ചു.</p>
<p>തുടർന്ന് വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ കോളജ് ക്യാമ്പസിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർഥികളിൽ കൂടുതൽ വളർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും സംഘടിപ്പിക്കുമെന്ന് കോളജ് അധികൃതർ അറിയിച്ചു.</p>
<p>തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ, പ്രകൃതിസൗഹൃദ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമായി തുടരുമെന്ന് വ്യക്തമാക്കി..</p>]]> </content:encoded>
</item>

<item>
<title>റെഡ് അലർട്ട്; പാലായിൽ കനത്ത മഴ തുടരുന്നു</title>
<link>https://thekeralajournal.com/3268</link>
<guid>https://thekeralajournal.com/3268</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7201e9b6979.jpg" length="36338" type="image/jpeg"/>
<pubDate>Fri, 07 Aug 2026 06:18:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന പാലാ മേഖലയിൽ തുടർച്ചയായി കനത്ത മഴ പെയ്യുന്നു. കഴിഞ്ഞ ഏതാനും മണിക്കൂറുകളായി ശക്തമായ മഴ തുടരുന്നതിനാൽ ജനങ്ങൾ ആശങ്കയിലാണ്.</p>
<p>റെഡ് അലർട്ടിന്റെ പശ്ചാത്തലത്തിൽ ഇന്ന് (ഓഗസ്റ്റ് 7) കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>മഴയുടെ തീവ്രത കുറയാത്ത സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും പെട്ടെന്നുള്ള ജലനിരപ്പ് ഉയരാനുമുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>വെള്ളം പെട്ടെന്ന് ഉയർന്നാൽ റോഡ് ഗതാഗതം തടസ്സപ്പെടുമോയെന്ന ആശങ്കയും നിലനിൽക്കുന്നു. ജോലിക്കായി വീടുവിട്ട് പോയവർ സുരക്ഷിതമായി മടങ്ങിയെത്തുമോയെന്ന ആശങ്കയിൽ നിരവധി കുടുംബങ്ങൾ കാത്തിരിക്കുകയാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കാനും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കാനും പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പുമായി മാർ സ്ലീവാ മെഡിസിറ്റി</title>
<link>https://thekeralajournal.com/3267</link>
<guid>https://thekeralajournal.com/3267</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74a697e75fa.jpg" length="95126" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:52:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം പുതുപ്പള്ളി മണ്ഡലത്തിലെ പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്കൂളിൽ പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ കഴിയുന്ന രോഗികളെ പരിശോധിച്ച ശേഷം ആവശ്യമായ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്തു.</p>
<p>മാർ സ്ലീവാ മെഡിസിറ്റി അസോസിയേറ്റ് ഡയറക്ടർ റവ. ഫാ. മാത്യു തുരുത്തിപള്ളിൽ, കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. കെലീറ്റ ജോർജ്, അസിസ്റ്റന്റ് മാനേജർ അനീഷ് ആനിക്കാട് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.</p>
<p>കഴിഞ്ഞ മൂന്ന് ദിവസങ്ങളായി വിവിധ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ മാതൃകാപരമായ സേവനമാണ് മാർ സ്ലീവാ മെഡിസിറ്റിയുടെ മെഡിക്കൽ സംഘം കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്.</p>
<p>പുന്നത്തുറ ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് അയർക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഗീതാ രാധാകൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി നാഗമറ്റം, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആലിസ് രാജു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>&amp;apos;അമ്മ&amp;apos;യിലെ ഓണക്കിറ്റ് വിതരണം വിവാദത്തിൽ; ശ്വേതാ മേനോൻ കമ്മിറ്റിക്കെതിരെ ഒരു വിഭാഗം താരങ്ങൾ</title>
<link>https://thekeralajournal.com/3266</link>
<guid>https://thekeralajournal.com/3266</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74a089c8bbf.jpg" length="72996" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:26:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: താരസംഘടനയായ അമ്മ'യിൽ ശ്വേതാ മേനോന്റെ നേതൃത്വത്തിൽ നടക്കുന്ന ഓണക്കിറ്റ് വിതരണത്തെ ചൊല്ലി പുതിയ വിവാദം. ജനറൽ ബോഡിയിൽ രാജി സമർപ്പിച്ച കമ്മിറ്റിക്ക് സംഘടനയുടെ പേരിൽ പ്രവർത്തനം നടത്താൻ അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു വിഭാഗം താരങ്ങൾ രംഗത്തെത്തി.</p>
<p>ഇതേ തുടർന്ന് ഭൂരിഭാഗം അംഗങ്ങളും ഓണക്കിറ്റ് സ്വീകരിക്കാൻ തയ്യാറായില്ലെന്നാണ് വിവരം. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് തുടരാനാകില്ലെന്ന് മാത്രമാണ് കോടതി ഉത്തരവെന്നും നിലവിൽ രാജിവെച്ച കമ്മിറ്റി സംഘടനയുടെ പേരിൽ പ്രവർത്തിക്കുന്നത് ശരിയല്ലെന്നുമാണ് വിമർശകരുടെ നിലപാട്.</p>
<p>അതേസമയം, സംഘടനയുടെ പ്രവർത്തനങ്ങൾ വീണ്ടും സജീവമാക്കാനുള്ള ശ്രമങ്ങളുമായി ശ്വേതാ മേനോൻ നേതൃത്വം നൽകുന്ന കമ്മിറ്റി മുന്നോട്ടുപോകുന്നതിനിടെയാണ് ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ട വിവാദം കൂടുതൽ ശക്തമായിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായഹസ്തവുമായി CPI&#45;AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റി</title>
<link>https://thekeralajournal.com/3264</link>
<guid>https://thekeralajournal.com/3264</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a749d337b5e4.jpg" length="79604" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:12:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: CPI-AITUC പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുപ്പള്ളി ഇരവിനല്ലൂർ ഗവൺമെന്റ് എൽ.പി. സ്കൂളിലും പുന്നത്തുറ സെന്റ് ജോസഫ് എൽ.പി. സ്കൂളിലും പ്രവർത്തിക്കുന്ന പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ വസ്ത്രങ്ങൾ വിതരണം ചെയ്തു.</p>
<p>കൂടാതെ, പുന്നത്തുറയിൽ പ്രവർത്തിക്കുന്ന ജനകീയ ദുരിതാശ്വാസ ക്യാമ്പിലേക്ക് അരി, പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ ഉൾപ്പെടെയുള്ള അവശ്യ ഭക്ഷ്യസാധനങ്ങളും മണ്ഡലം കമ്മിറ്റി കൈമാറി.</p>
<p>വിതരണ പ്രവർത്തനങ്ങൾക്ക് CPI പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി ധനുണ്ണി ഉണ്ണിപെരുമാൾ എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയത്ത് നവജാത ശിശുവിനെ വിറ്റ കേസ്: ഒരാൾ കൂടി അറസ്റ്റിൽ</title>
<link>https://thekeralajournal.com/3263</link>
<guid>https://thekeralajournal.com/3263</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a749c8dcd1a2.jpg" length="42472" type="image/jpeg"/>
<pubDate>Thu, 06 Aug 2026 20:09:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നവജാത ശിശുവിനെ വിറ്റ കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതിയായ വാഗമൺ സ്വദേശിനി അപർണയാണ് അറസ്റ്റിലായത്.</p>
<p>ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. ശിശുവിനെ അനധികൃതമായി കൈമാറിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ടെന്നാണ് സൂചന.</p>]]> </content:encoded>
</item>

<item>
<title>പ്രളയ സാഹചര്യം: കെ&#45;ടെറ്റ് പരീക്ഷ മാറ്റിവെക്കണം – അഡ്വ. ബിജു ഉമ്മൻ</title>
<link>https://thekeralajournal.com/3260</link>
<guid>https://thekeralajournal.com/3260</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a746cfcca480.jpg" length="71302" type="image/jpeg"/>
<pubDate>Thu, 06 Aug 2026 16:46:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാനത്തെ പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തിൽ ഈ ഞായറാഴ്ച നടത്താനിരിക്കുന്ന കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ആവശ്യപ്പെട്ടു.</p>
<p>പ്രളയബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നിരവധി അധ്യാപകരെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ക്യാമ്പ് ഓഫീസർമാരായി നിയോഗിച്ചിരിക്കുകയാണ്. ഇവരിൽ പലരും സെൻസസ് ചുമതലയും വഹിക്കുന്നവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>അതേസമയം, കെ-ടെറ്റ് പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള നിരവധി പരീക്ഷാ കേന്ദ്രങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുകയാണ്. ചില സ്ഥലങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള വഴികൾ വെള്ളത്തിൽ മുങ്ങിയതിനാൽ യാത്രയും ദുഷ്കരമായിരിക്കുകയാണ്.</p>
<p>പ്രളയബാധിത മേഖലകളിലെ പരീക്ഷാർഥികൾക്ക് ആവശ്യമായ പഠനസജ്ജീകരണങ്ങൾ നടത്താൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. പ്രളയദുരിതവും അതിനെ തുടർന്നുണ്ടായ മാനസിക സംഘർഷവും മൂലം നിരവധി ഉദ്യോഗാർഥികൾ കടുത്ത ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ഈ അസാധാരണ സാഹചര്യം സർക്കാർ ഗൗരവമായി പരിഗണിച്ച് കെ-ടെറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന് അഡ്വ. ബിജു ഉമ്മൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>വാഹന രൂപമാറ്റം: സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്ന് കേന്ദ്രം; വേഗപരിധി നിശ്ചയിക്കാൻ മാത്രം അനുമതി</title>
<link>https://thekeralajournal.com/3256</link>
<guid>https://thekeralajournal.com/3256</guid>
<description><![CDATA[ എറണാകുളം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74352a8a97a.jpg" length="120508" type="image/jpeg"/>
<pubDate>Thu, 06 Aug 2026 12:48:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>ന്യൂഡൽഹി</strong>: വാഹനങ്ങൾക്ക് രൂപമാറ്റം വരുത്തുന്നതിൽ മാനദണ്ഡങ്ങളോ സവിശേഷതകളോ (സ്പെസിഫിക്കേഷൻ) രൂപവത്കരിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് യാതൊരു അധികാരവുമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. പൊതുസുരക്ഷ കണക്കിലെടുത്ത് വാഹനങ്ങളുടെ വേഗപരിധി നിശ്ചയിക്കാനുള്ള അധികാരം മാത്രമാണ് സംസ്ഥാനങ്ങൾക്കുള്ളതെന്നും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് അറിയിച്ചു.</p>
<p>​രാജ്യസഭയിൽ സി.പി.ഐ.എം. അംഗം ഡോ. വി. ശിവദാസൻ എം.പി.യുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം രേഖാമൂലം വ്യക്തമാക്കിയത്.</p>
<p>​1988-ലെ മോട്ടോർ വാഹന നിയമത്തിലെ 52 (1) വകുപ്പുപ്രകാരം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിലുള്ള (RC Book) വിവരങ്ങളിൽ വ്യത്യാസം വരുത്തുന്ന രീതിയിൽ വാഹനത്തിൽ രൂപമാറ്റം വരുത്താൻ അനുവാദമില്ല. അനുവദനീയമായ മാറ്റങ്ങൾ കേന്ദ്ര സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾക്കും കേന്ദ്ര മോട്ടോർ വാഹന നിയമത്തിനും വിധേയമായിരിക്കണം. ഇത് സംബന്ധിച്ച് സ്വന്ത നിലയിൽ നയരൂപവത്കരണത്തിനോ മാർഗനിർദേശങ്ങൾ മാറ്റുന്നതിനോ സംസ്ഥാനങ്ങൾക്ക് അധികാരമില്ല.</p>
<p>​വാഹനങ്ങളുടെ രൂപമാറ്റം അനുവദിക്കുമെന്ന തരത്തിൽ തെരഞ്ഞെടുപ്പുകാലത്ത് യു.ഡി.എഫ്. നൽകിയ രാഷ്ട്രീയ വാഗ്ദാനത്തിന് നിയമപരമായ യാതൊരു അടിത്തറയുമില്ലെന്ന് വ്യക്തമാക്കുന്നതാണ് കേന്ദ്രത്തിന്റെ ഈ മറുപടിയെന്ന് ഡോ. വി. ശിവദാസൻ എം.പി. പ്രതികരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വ്യത്യസ്ത പ്രവർത്തനങ്ങളിലൂടെ മാതൃകയായി വാർഡ് കൗൺസിലർ അമ്പിളി സുനിൽ</title>
<link>https://thekeralajournal.com/3255</link>
<guid>https://thekeralajournal.com/3255</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a74259de779a.jpg" length="96988" type="image/jpeg"/>
<pubDate>Thu, 06 Aug 2026 11:41:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിനിടയിലും ജനങ്ങൾക്കൊപ്പം നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങളാണ് വൈക്കം നഗരസഭ 9-ാം വാർഡ് കൗൺസിലർ അമ്പിളി സുനിൽ നടത്തുന്നത്.</p>
<p>വെള്ളം കയറി ഒറ്റപ്പെട്ട താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലേക്ക് മുട്ടിന് മുകളോളം വെള്ളത്തിലൂടെ നടന്ന് നേരിട്ടെത്തിയാണ് ആവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നത്. ഭക്ഷ്യവസ്തുക്കളുടെ കിറ്റുകൾ, പ്രായമായവർക്ക് ആവശ്യമായ മരുന്നുകൾ, കിടപ്പുരോഗികൾക്കുള്ള മരുന്നുകൾ, അഡൾട്ട് ഡയപ്പറുകൾ തുടങ്ങി അത്യാവശ്യ സാധനങ്ങൾ വാർഡിലെ സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ഓരോ വീട്ടിലും എത്തിച്ചുനൽകുകയാണ്.</p>]]> </content:encoded>
</item>

<item>
<title>റബർബോർഡ് ജീവനക്കാരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി..</title>
<link>https://thekeralajournal.com/3244</link>
<guid>https://thekeralajournal.com/3244</guid>
<description><![CDATA[ കോട്ടയം ബ്യൂറോ. അജീഷ് മാട്ടയ്ക്കൻ. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a736fdfaa017.jpg" length="68118" type="image/jpeg"/>
<pubDate>Wed, 05 Aug 2026 22:46:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പാമ്പാടി വെള്ളൂർ കാട്ടാംകുന്നു ചന്ദ്രഗിരിയിൽ സേതു ബി പണിക്കരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.52വയസയിരുന്നു,റബ്ബർ ബോർഡ്‌ ജീവനക്കാരനായിരുന്നു.ബന്ധു വീട്ടിൽ പോയിരുന്ന സേതുവിന്റെ അമ്മ രണ്ടു ദിവസമായി ഫോൺ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മകനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.മൃതദേഹത്തിന് ദിവസങ്ങൾ പാഴക്കമുണ്ടെന്നു കരുതുന്നു. ദുർഗന്ധം വമിക്കുന്നുണ്ടായിരുന്നു.പാമ്പാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു.മക്കൾ ബാംഗ്ലൂരിൽ പഠിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>പ്രളയജലത്തിൽ കുടുങ്ങിയ നാല് കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി</title>
<link>https://thekeralajournal.com/3242</link>
<guid>https://thekeralajournal.com/3242</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7337fb8c40f.jpg" length="144183" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:47:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : വാകത്താനത്ത് പ്രളയജലത്താൽ ചുറ്റപ്പെട്ട് മൂന്ന് ദിവസമായി ഭീതിയോടെ കഴിഞ്ഞ നാല് കുടുംബങ്ങളിലെ ഏകദേശം 12 പേരെ സുരക്ഷിതമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.</p>
<p>ചെമ്പിത്താനം തോടിന് സമീപം താമസിക്കുന്ന കൊച്ചുചിറയിൽ രാജു, കൊച്ചുചിറ രവി, കൊച്ചുചിറ കൈമൾ, കൊച്ചുചിറ ഭാർഗവി എന്നിവരുടെ വീടുകളാണ് പ്രളയജലത്താൽ ഒറ്റപ്പെട്ടത്. തുടർന്ന് AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെയും സിപിഐ നേതാക്കളുടെയും നേതൃത്വത്തിൽ ഇവരെ തോട്ടയ്ക്കാട് ഗവൺമെന്റ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് സുരക്ഷിതമായി എത്തിച്ചു.</p>
<p>രക്ഷാപ്രവർത്തനത്തിന് സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ്, മണ്ഡലം സെക്രട്ടറി സിബി താളിക്കല്ല്, സെക്രട്ടേറിയറ്റ് അംഗം കെ.ടി. അനിൽകുമാർ, ലോക്കൽ സെക്രട്ടറി സജിമോൻ, വി.ആർ. സുരേഷ് കുമാർ, AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് പ്രവർത്തകരായ ധനുണ്ണി ഉണ്ണിപെരുമാൾ, രഞ്ജിത് എ.എസ്., റിച്ചു എന്നിവർ നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>ദുരന്തനിവാരണം: 24 മണിക്കൂറും ജാഗ്രതയിൽ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ</title>
<link>https://thekeralajournal.com/3241</link>
<guid>https://thekeralajournal.com/3241</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a73369e3fda0.jpg" length="118257" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:42:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയും പ്രകൃതിക്ഷോഭ സാഹചര്യങ്ങളും തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കളക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്റർ (ഡി.ഇ.ഒ.സി.) 24 മണിക്കൂറും പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.</p>
<p>കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റികളിൽ നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളും ദുരിതബാധിത മേഖലകളിൽ നിന്ന് ഫോൺ മുഖേന ലഭിക്കുന്ന വിവരങ്ങളും അതിവേഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറി ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണിയുടെ നേതൃത്വത്തിൽ തുടർനടപടികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതും ഉറപ്പാക്കുന്നു.</p>
<p>പ്രകൃതിക്ഷോഭ സാഹചര്യം കണക്കിലെടുത്ത് കളക്ടറേറ്റിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ഡി.ഇ.ഒ.സി.യുടെ പ്രവർത്തനം കൂടുതൽ വിപുലീകരിച്ചിട്ടുണ്ട്. കളക്ടറേറ്റിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിലേക്ക് ദിവസേന നൂറുകണക്കിന് ഫോൺവിളികളാണ് എത്തുന്നത്. വെള്ളപ്പൊക്കം, നാശനഷ്ടങ്ങൾ, വീടുകളിൽ വെള്ളം കയറൽ, ദുരിതാശ്വാസ ക്യാമ്പുകളിലെ ആവശ്യങ്ങൾ തുടങ്ങിയ പരാതികളും വിവരങ്ങളുമാണ് പ്രധാനമായും ലഭിക്കുന്നത്.</p>
<p>ഹസാർഡ് അനലിസ്റ്റ്, തദ്ദേശസ്വയംഭരണ വകുപ്പ് ദുരന്തനിവാരണ വിഭാഗം പ്ലാൻ കോ-ഓർഡിനേറ്റർ, റവന്യൂ, പൊലീസ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം നിലവിലെ സാഹചര്യത്തിൽ ജലസേചനം, ആരോഗ്യം, തദ്ദേശസ്വയംഭരണം, മോട്ടോർ വാഹന വകുപ്പ് എന്നിവയിലെ ജീവനക്കാരും മുഴുവൻ സമയവും കേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നുണ്ട്.</p>
<p>ദുരിതബാധിത പ്രദേശങ്ങളിൽ നിന്ന് വാഹനസഹായം, ചികിത്സ, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾ ലഭിക്കുന്നതോടെ ബന്ധപ്പെട്ട വകുപ്പുകളെ ഉടൻ സജ്ജമാക്കി സഹായം എത്തിക്കുന്നതിനുള്ള ഏകോപനം ഡി.ഇ.ഒ.സി. നിർവഹിക്കുന്നു. നദികളിലെ ജലനിരപ്പ് ജലസേചന വകുപ്പ് നിരന്തരം നിരീക്ഷിച്ച് നൽകുന്ന വിവരങ്ങൾ ഓരോ മണിക്കൂറിലും മുന്നറിയിപ്പായി പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതും ഈ കേന്ദ്രത്തിന്റെ ചുമതലയാണ്.</p>
<p>ജില്ലാ ഓപ്പറേഷൻ സെന്ററിന് പുറമെ താലൂക്ക് ആസ്ഥാനങ്ങളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന താലൂക്ക് ഓപ്പറേഷൻ സെന്ററുകൾ സജ്ജമാണ്. ജില്ലാ-താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്‌പോൺസ് സിസ്റ്റവുമായി (ഐ.ആർ.എസ്.) സംയോജിപ്പിച്ചാണ് ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>സ്വാതന്ത്ര്യദിനാഘോഷം ; ഒരുക്കങ്ങൾ വിലയിരുത്തി ജില്ലാ തല യോഗം</title>
<link>https://thekeralajournal.com/3236</link>
<guid>https://thekeralajournal.com/3236</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a733258bbd45.jpg" length="108759" type="image/jpeg"/>
<pubDate>Wed, 05 Aug 2026 18:23:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം സമുചിതമായി സംഘടിപ്പിക്കുന്നതിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.</p>
<p>ഓഗസ്റ്റ് 15-ന് രാവിലെ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന സ്വാതന്ത്ര്യദിന പരേഡിൽ വിവിധ യൂണിഫോം സേനകളുടെ പ്ലാറ്റൂണുകൾക്ക് പുറമെ എൻ.സി.സി., സ്‌കൗട്ട് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ്.പി.സി.) യൂണിറ്റുകൾ, ബാൻഡ് പ്ലാറ്റൂണുകൾ എന്നിവയും അണിനിരക്കും. വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്‌കൂൾ, കോളജ് വിദ്യാർഥികളുടെ കലാപരിപാടികളും ചടങ്ങിന്റെ ഭാഗമായി അവതരിപ്പിക്കും.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, അഡീഷണൽ എസ്.പി. കെ. സജീവ്, ആർ.ഡി.ഒ. നിജു കുര്യൻ, ജില്ലാ സപ്ലൈ ഓഫീസർ വി. സുരേഷ്, പൊതുവിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. ടിപ്‌സൺ തോമസ്, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി. മഞ്ജുള, കോട്ടയം തഹസീൽദാർ സിറിൽ സഞ്ജു തോമസ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കെ.എം. മാണി മെമ്മോറിയൽ പാലാ ജനറൽ ആശുപത്രിയിൽ മോഷണശ്രമം; അന്വേഷണം ആരംഭിച്ചു</title>
<link>https://thekeralajournal.com/3232</link>
<guid>https://thekeralajournal.com/3232</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a72d43bf2848.jpg" length="113866" type="image/jpeg"/>
<pubDate>Wed, 05 Aug 2026 11:42:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: കെ.എം. മാണി മെമ്മോറിയൽ പാലാ ജനറൽ ആശുപത്രിയിലെ ക്യാഷ് കൗണ്ടറിൽ മോഷണശ്രമം നടന്നതായി പരാതി. പ്രാഥമിക അന്വേഷണത്തിൽ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.</p>
<p>രോഗിയുടെ കൂട്ടിരിപ്പുകാരനെന്ന വ്യാജേന ആശുപത്രിക്കുള്ളിൽ പ്രവേശിച്ചയാളാകാം മോഷണശ്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പാലാ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിലെയും സമീപ പ്രദേശങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ച് പരിശോധിച്ചുവരികയാണ്. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>വൈക്കം താലൂക്കിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷം; 10 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം തുടങ്ങി</title>
<link>https://thekeralajournal.com/3225</link>
<guid>https://thekeralajournal.com/3225</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a728f1661e92.jpg" length="88481" type="image/jpeg"/>
<pubDate>Wed, 05 Aug 2026 06:47:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കിഴക്കൻ മേഖലകളിൽ നിന്ന് വെള്ളത്തിന്റെ വരവ് ശക്തമാകുകയും മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ചെയ്തതോടെ വൈക്കം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കക്കെടുതി രൂക്ഷമായി. നിരവധി വീടുകൾ വെള്ളത്തിനടിയിലായ സാഹചര്യത്തിൽ താലൂക്കിലാകെ പത്തോളം ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.</p>
<p>വെള്ളപ്പൊക്കബാധിത പ്രദേശങ്ങളിൽ നിന്നുള്ള 256 കുടുംബങ്ങളിലെ 529 പേരെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഏറ്റവും കൂടുതൽ ദുരിതം നേരിട്ട ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 73 കുടുംബങ്ങളിലെ 164 പേരെ വല്ലകം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്ന ക്യാമ്പിലേക്ക് മാറ്റി.</p>
<p>തലയോലപ്പറമ്പ്, മറവൻതുരുത്ത്, കല്ലറ, ആയാംകുടി, കടുത്തുരുത്തി, വെച്ചൂർ, തോട്ടകം, എഴുമാന്തുരുത്ത് തുടങ്ങിയ പ്രദേശങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കിയിട്ടുണ്ട്.</p>
<p>ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, വൈദ്യസഹായം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് വൈക്കം എം.എൽ.എ കെ. ബിനിമോൻ അറിയിച്ചു.</p>
<p>അതിനിടെ, രക്ഷാപ്രവർത്തനങ്ങളും ഏകോപന പ്രവർത്തനങ്ങളും ശക്തമാക്കുന്നതിനായി വൈക്കം തഹസിൽദാർ ശ്രീകുമാറിന്റെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം വൈക്കം താലൂക്ക് ഓഫീസിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ സൗജന്യ ചികിത്സയുമായി മാർ സ്ലീവാ മെഡിസിറ്റി</title>
<link>https://thekeralajournal.com/3224</link>
<guid>https://thekeralajournal.com/3224</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a7215aaa59ac.jpg" length="84427" type="image/jpeg"/>
<pubDate>Tue, 04 Aug 2026 22:09:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലയിലെ മഴക്കാല ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് സൗജന്യ ആരോഗ്യസേവനം ആരംഭിച്ചു.</p>
<p>അയർക്കുന്നം പഞ്ചായത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച മെഡിസിറ്റി സംഘം ക്യാമ്പിലുള്ളവരുടെ ആരോഗ്യനില പരിശോധിച്ചു. കമ്മ്യൂണിറ്റി മെഡിസിൻ, പീഡിയാട്രിക് മെഡിസിൻ വിഭാഗങ്ങളിലെ ഡോക്ടർമാർ ഉൾപ്പെട്ട സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.</p>
<p>ആവശ്യമായവർക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. വരും ദിവസങ്ങളിലും കോട്ടയം ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ ആരോഗ്യപരിശോധനയും ചികിത്സാ സേവനങ്ങളും തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തണ്ടർ: പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി</title>
<link>https://thekeralajournal.com/3221</link>
<guid>https://thekeralajournal.com/3221</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a720268d2395.jpg" length="96093" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:47:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയുടെ ഭാഗമായി പാമ്പാടി ബസ് സ്റ്റാൻഡിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം പരിശോധന നടത്തി ചെടി പിടിച്ചെടുത്തത്.</p>
<p>പാമ്പാടി ബസ് സ്റ്റാൻഡിലെ പബ്ലിക് ലൈബ്രറിയോട് ചേർന്ന ഭാഗത്തുനിന്നാണ് ഏകദേശം 110 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്. തുടർന്ന് പ്രദേശത്തും പരിസരങ്ങളിലും വിശദമായ പരിശോധന നടത്തിയെങ്കിലും മറ്റ് കഞ്ചാവ് ചെടികളോ നിരോധിത സസ്യങ്ങളോ കണ്ടെത്താനായില്ല.</p>
<p>കഞ്ചാവ് ചെടി എങ്ങനെ പൊതുസ്ഥലത്ത് വളർന്നുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പരിശോധനയ്ക്ക് നേതൃത്വം നൽകിയ എക്സൈസ് ഇൻസ്പെക്ടർ പി. ഗോകുൽ ലാൽ അറിയിച്ചു.</p>
<p>പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി.എൻ. പ്രദീപ് കുമാർ, എക്സൈസ് പ്രിവന്റീവ് ഓഫീസർമാരായ സജീവ് കെ.എൽ., അഖിൽ പവിത്രൻ, ഷൈജു പി.എ., അതുൽ രാജ് എ.ആർ., ഷിഹാസ് വി.എൻ. എന്നിവരും പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം; രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി</title>
<link>https://thekeralajournal.com/3218</link>
<guid>https://thekeralajournal.com/3218</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71fd63969a1.jpg" length="99322" type="image/jpeg"/>
<pubDate>Tue, 04 Aug 2026 20:25:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം ബഹുമാനപ്പെട്ട നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്നു. ജില്ലയിൽ നിലവിൽ പുരോഗമിക്കുന്ന ദുരന്ത നിവാരണ-ദുരിതാശ്വാസ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തുകയും തുടർ നടപടികൾ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുകയും ചെയ്തു.</p>
<p>ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടുപോകുന്നതായി വിലയിരുത്തിയ സ്പീക്കർ, ജനങ്ങളിൽ നിന്ന് ലഭിക്കുന്ന പരാതികൾക്ക് പരമാവധി വേഗത്തിൽ പരിഹാരം കാണാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചു.</p>
<p>പ്രകൃതിക്ഷോഭത്തെ തുടർന്ന് കുടിവെള്ളവും വൈദ്യുതി വിതരണവും തടസ്സപ്പെട്ട പ്രദേശങ്ങളിൽ അവ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും അപകടസാധ്യതയില്ലാത്ത മേഖലകളിൽ വൈദ്യുതി വിതരണം എത്രയും വേഗം സാധാരണ നിലയിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണം, കുടിവെള്ളം, ആരോഗ്യപരിരക്ഷ എന്നിവ ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കണമെന്നും സ്പീക്കർ നിർദേശിച്ചു.</p>
<p>യോഗത്തിൽ കോട്ടയം, ചങ്ങനാശേരി, മീനച്ചിൽ, വൈക്കം, കാഞ്ഞിരപ്പള്ളി തഹസീൽദാർമാർ അതത് താലൂക്കുകളിലെ നിലവിലെ സാഹചര്യം, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം എന്നിവ വിശദീകരിച്ചു. വിവിധ വകുപ്പ് മേധാവികൾ മഴക്കെടുതിയുമായി ബന്ധപ്പെട്ട പ്രാഥമിക നാശനഷ്ട വിവരങ്ങളും യോഗത്തിൽ അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>മലവെള്ളപ്പാച്ചിലിൽ പശുക്കളെ നഷ്ടപ്പെട്ട അനിൽകുമാറിന് ആശ്വാസമായി നാല് പശുക്കൾ കൈമാറി</title>
<link>https://thekeralajournal.com/3213</link>
<guid>https://thekeralajournal.com/3213</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a71d895c03ad.jpg" length="139861" type="image/jpeg"/>
<pubDate>Tue, 04 Aug 2026 17:48:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മലവെള്ളപ്പാച്ചിലിൽ ജീവനോപാധിയായിരുന്ന 11 പശുക്കളെ നഷ്ടപ്പെട്ട തീക്കോയി മേസ്തിരിപ്പടി സ്വദേശിയായ അനിൽകുമാറിന് ആശ്വാസമായി ക്ഷീര വികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ നാല് പശുക്കൾ കൈമാറി. തിങ്കളാഴ്ച വൈകുന്നേരം അനിൽകുമാറിന്റെ വീട്ടിലെത്തിയാണ് മന്ത്രി എച്ച്.എഫ്. ക്രോസ് ഇനത്തിൽപ്പെട്ട പശുക്കൾ കൈമാറിയത്.</p>
<p>ആകെയുണ്ടായിരുന്ന 17 പശുക്കളിൽ മൂന്ന് കിടാക്കളുൾപ്പെടെ 11 എണ്ണം മലവെള്ളപ്പാച്ചിലിൽ ചത്തൊടുങ്ങുകയായിരുന്നു. സംഭവത്തിന് പിന്നാലെ മന്ത്രി ഫോണിൽ വിളിച്ച് അനിൽകുമാറിനെ ആശ്വസിപ്പിക്കുകയും നേരിട്ട് സന്ദർശിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.</p>
<p>കേരള ലൈവ് സ്റ്റോക്ക് ഡെവലപ്മെന്റ് ബോർഡ് നൽകിയ രണ്ട് പശുക്കളും കേരള വെറ്ററിനറി യൂണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷനും കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ സംസ്ഥാന സമിതിയും നൽകിയ ഓരോ പശുക്കളുമാണ് കൈമാറിയത്. കൂടാതെ, കേരള വെറ്ററിനറി അസോസിയേഷൻ നൽകിയ ഒരു ലക്ഷം രൂപയുടെ ചെക്കും മന്ത്രി അനിൽകുമാറിന് കൈമാറി. വാഗമണ്ണിലെ കെ.എൽ.ഡി.ബി. കേന്ദ്രത്തിൽ നിന്നാണ് പശുക്കളെ എത്തിച്ചത്.</p>
<p>"ദിവസവും 60 ലിറ്റർ പാൽ വിറ്റിരുന്ന ഞാൻ ഇനി എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുമ്പോഴാണ് മന്ത്രി സഹായവുമായി എത്തിയത്. എന്നെപ്പോലുള്ള ക്ഷീരകർഷകർക്ക് ഇത്തരം ദുരന്തങ്ങൾ താങ്ങാനാവാത്തതാണ്. ഇത്തരം ഘട്ടങ്ങളിൽ സർക്കാർ ഒപ്പമുണ്ടാകുന്നത് വലിയ ആശ്വാസമാണ്," അനിൽകുമാർ പറഞ്ഞു.</p>
<p>അവിവാഹിതനായ അനിൽകുമാർ മാതാപിതാക്കളുടെയും സഹോദരന്റെ കുടുംബത്തിന്റെയും കൂടെയാണ് താമസം. വീടിനോടു ചേർന്നുള്ള തൊഴുത്തിലായിരുന്നു പശുക്കളെ വളർത്തിയിരുന്നത്. വീടിനും കേടുപാടുകൾ സംഭവിച്ച ദുരന്തത്തിൽ നിന്ന് ഇനിയും പൂർണമായി മുക്തനായിട്ടില്ലെങ്കിലും ലഭിച്ച നാല് പശുക്കൾ ജീവിതം വീണ്ടും മുന്നോട്ടുകൊണ്ടുപോകാൻ വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മണർകാട് വെള്ളക്കെട്ടിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി</title>
<link>https://thekeralajournal.com/3207</link>
<guid>https://thekeralajournal.com/3207</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c0b028a18.jpg" length="84774" type="image/jpeg"/>
<pubDate>Tue, 04 Aug 2026 10:17:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട് പറമ്പുകരയിൽ വെള്ളക്കെട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മണർകാട് പറമ്പുകര പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ (35) ആണ് മരിച്ചത്.</p>
<p>വീടിന് സമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ വാട്ടർ ടാങ്ക് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരൺ ശക്തമായ ഒഴുക്കിൽപ്പെട്ടത്. തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീട് എൻ.ഡി.ആർ.എഫ് സംഘം സ്ഥലത്തെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കൈത്തോട്ടിലെ ഇല്ലിക്കൂട്ടത്തിൽ തങ്ങിയ നിലയിൽ കണ്ടെത്തിയത്.</p>
<p>മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. </p>]]> </content:encoded>
</item>

<item>
<title>കോട്ടയം അയർക്കുന്നത്ത് വെള്ളക്കെട്ടിൽ വീണ് യുവാവ് മരിച്ചു</title>
<link>https://thekeralajournal.com/3199</link>
<guid>https://thekeralajournal.com/3199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70ceadc05d3.jpg" length="37947" type="image/jpeg"/>
<pubDate>Mon, 03 Aug 2026 22:54:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ തുടരുന്ന ശക്തമായ മഴക്കെടുതിക്കിടെ മറ്റൊരു ദാരുണമരണം കൂടി റിപ്പോർട്ട് ചെയ്തു. മീനച്ചിലാറിന്റെ തീരപ്രദേശമായ ആറുമാനൂർ പുളിഞ്ചോട് ഭാഗത്തെ വെള്ളക്കെട്ടിൽ വീണ ആറുമാനൂർ സ്വദേശി അഴിയാത്ത് പരേതനായ മാത്യുവിന്റെ മകൻ ജിന്റോ മാത്യു (43) ആണ് മരിച്ചത്.</p>
<p>വെള്ളക്കെട്ടിൽ വീണ നിലയിൽ കണ്ടെത്തിയ ജിന്റോയെ നാട്ടുകാർ ഉടൻ മണർകാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>
<p>സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന ജിന്റോ അവിവാഹിതനാണ്.</p>
<p>മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ടുകളും പുഴയോര പ്രദേശങ്ങളും ഉൾപ്പെടെയുള്ള അപകടസാധ്യതയുള്ള മേഖലകളിൽ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മണർകാട് വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി; എൻഡിആർഎഫ് തിരച്ചിൽ തുടരുന്നു</title>
<link>https://thekeralajournal.com/3196</link>
<guid>https://thekeralajournal.com/3196</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a70c0b028a18.jpg" length="84774" type="image/jpeg"/>
<pubDate>Mon, 03 Aug 2026 21:54:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മണർകാട് പറമ്പുകരയിൽ വെള്ളക്കെട്ടിൽ വീണ് യുവാവിനെ കാണാതായി. മണർകാട് പറമ്പുകര പാലൂപറമ്പിൽ ശശിയുടെ മകൻ ശരൺ (35) ആണ് ഒഴുക്കിൽപ്പെട്ടത്.</p>
<p>വീടിനുസമീപത്തെ തോട്ടിലൂടെ ഒഴുകിയെത്തിയ വാട്ടർ ടാങ്ക് കരയ്ക്കടുപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശരൺ ശക്തമായ ഒഴുക്കിൽപ്പെട്ടത്. സംഭവമറിഞ്ഞെത്തിയ ഫയർ ആൻഡ് റെസ്ക്യൂ സർവീസും നാട്ടുകാരും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.</p>
<p>തുടർന്ന് ദേശീയ ദുരന്ത പ്രതികരണ സേന (എൻഡിആർഎഫ്) സ്ഥലത്തെത്തി തിരച്ചിൽ ഏറ്റെടുത്തു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്</title>
<link>https://thekeralajournal.com/3186</link>
<guid>https://thekeralajournal.com/3186</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a702a5e14847.jpg" length="129560" type="image/jpeg"/>
<pubDate>Mon, 03 Aug 2026 11:13:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ശക്തമായ മഴയെ തുടർന്ന് കോട്ടയം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതോടെ നഗരത്തിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നു.</p>
<p>വടവാതൂർ മുതൽ കോട്ടയം നഗരം വരെയുള്ള റോഡിൽ നിരവധി വാഹനങ്ങൾ ഏറെ നേരമായി കുടുങ്ങിക്കിടക്കുകയാണ്. നഗരത്തിലേക്കുള്ള പ്രധാന പാതകളിൽ ഗതാഗതം മന്ദഗതിയിലായതോടെ യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിടുന്നു.</p>
<p>ടൗണിലേക്കുള്ള ചെറിയ വാഹനങ്ങൾ കഴിയുന്നത്ര ബദൽ റോഡുകൾ ഉപയോഗിച്ച് യാത്ര ചെയ്യണമെന്ന് അധികൃതർ നിർദേശിച്ചു. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനും ട്രാഫിക് പോലീസിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിർദേശങ്ങൾ പാലിക്കാനും അറിയിച്ചിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>മഴ ശക്തം: നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പാലിക്കണം</title>
<link>https://thekeralajournal.com/3184</link>
<guid>https://thekeralajournal.com/3184</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf37352af8.jpg" length="86902" type="image/jpeg"/>
<pubDate>Mon, 03 Aug 2026 10:18:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയും നദികളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിൽ നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>റവന്യൂ, പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശങ്ങളും വിവിധ പ്രദേശങ്ങളിൽ നൽകുന്ന മൈക്ക് അനൗൺസ്മെന്റുകളും കർശനമായി പാലിക്കണം. ആവശ്യമായ സാഹചര്യങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മറ്റ് സുരക്ഷിത സ്ഥലങ്ങളിലേക്കോ ഉടൻ മാറണമെന്നും നിർദേശമുണ്ട്.</p>
<p>അടിയന്തര സാഹചര്യങ്ങളിൽ ജില്ലാ, താലൂക്ക് തല കൺട്രോൾ റൂമുകളുമായി താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം.</p>
<ul style="list-style-type: circle;">
<li>ജില്ലാ കൺട്രോൾ റൂം (കളക്ടറേറ്റ്): 94465 62236</li>
<li>താലൂക്ക് കൺട്രോൾ റൂമുകൾ:</li>
<li>കോട്ടയം – 85479 85727</li>
<li>ചങ്ങനാശേരി – 9496014587</li>
<li>മീനച്ചിൽ – 9496686325</li>
<li>കാഞ്ഞിരപ്പള്ളി – 9495265800</li>
<li>വൈക്കം – 9496174871</li>
<li>മൃഗസംരക്ഷണ വകുപ്പ് ഹെൽപ്‌ലൈൻ: 0481 2564623, 9447418095</li>
</ul>]]> </content:encoded>
</item>

<item>
<title>കോടിമത നാലുവരിപ്പാതയിൽ ലോറി അപകടം; ഡ്രൈവറെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി</title>
<link>https://thekeralajournal.com/3178</link>
<guid>https://thekeralajournal.com/3178</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6fe061a17d5.jpg" length="116461" type="image/jpeg"/>
<pubDate>Mon, 03 Aug 2026 05:57:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോടിമത നാലുവരിപ്പാതയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് പരിക്കേറ്റു.</p>
<p>അപകടത്തെ തുടർന്ന് ലോറിയുടെ ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്പെടുത്തി. തുടർന്ന് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>എയിംസ് വെള്ളൂരിലേക്ക്; ആരോഗ്യ വകുപ്പ് ഉന്നതതല സംഘം സ്ഥലം പരിശോധിച്ചു</title>
<link>https://thekeralajournal.com/3171</link>
<guid>https://thekeralajournal.com/3171</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6f022c84a2e.jpg" length="101193" type="image/jpeg"/>
<pubDate>Sun, 02 Aug 2026 14:09:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം / കടുത്തുരുത്തി: എയിംസ് വെള്ളൂരിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് ഉന്നതതല സംഘം വെള്ളൂർ കെ.പി.പി.എൽ. പ്രദേശത്ത് സ്ഥലപരിശോധന നടത്തി.</p>
<p>ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷാർമ്മിള മേരി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ കെ.വി. വിശ്വനാഥനും പങ്കെടുത്തു. കെ.പി.പി.എൽ. എം.ഡി. പ്രസാദ് ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സംഘം നിർദിഷ്ട സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തിയത്.</p>
<p>ജനകീയ പ്രതികരണ വേദി കോർഡിനേറ്റർ രാജു തെക്കേക്കാലം തയ്യാറാക്കിയ സ്കെച്ചിന്റെ അടിസ്ഥാനത്തിലാണ് വിവിധ സ്ഥലങ്ങൾ പരിശോധിച്ചത്.</p>
<p>സ്ഥലപരിശോധനയിൽ വൈക്കം എം.എൽ.എ കെ. ബിനിമോൻ, വൈക്കം തഹസിൽദാർ ശ്രീകുമാർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യാക്കോസ് തോട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻ മാത്യു, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കോൺഗ്രസ് നേതാവും വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി മുൻ അംഗവുമായിരുന്ന എൻ. എം. താഹ അന്തരിച്ചു</title>
<link>https://thekeralajournal.com/3168</link>
<guid>https://thekeralajournal.com/3168</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e9f92250ab.jpg" length="45566" type="image/jpeg"/>
<pubDate>Sun, 02 Aug 2026 07:08:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: വൈക്കത്തെ പ്രമുഖ കോൺഗ്രസ് നേതാവും വെള്ളൂർ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കെപിസിസി നിർവാഹക സമിതി മുൻ അംഗവുമായിരുന്ന കരിപ്പാടം നെടുംചിറയിൽ എൻ. എം. താഹ (82) അന്തരിച്ചു. കബറടക്കം ഇന്ന് (ഓഗസ്റ്റ് 2, ഞായറാഴ്ച) ഉച്ചയ്ക്ക് 2 മണിക്ക് കരിപ്പാടം മുഹയ്ദീൻ മസ്ജിദ് കബർസ്ഥാനിൽ നടക്കും.</p>
<p>കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനരംഗത്തെത്തിയ താഹ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, തലയോലപ്പറമ്പ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ഡിസിസി ജനറൽ സെക്രട്ടറി, കെപിസിസി അംഗം തുടങ്ങി കോൺഗ്രസിലെ വിവിധ സുപ്രധാന പദവികൾ വഹിച്ചു.</p>
<p>വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരിക്കെയാണ് കേരളത്തിലെ ആദ്യത്തെ ജനകീയ പാലമായ തട്ടാവേലി പാലം യാഥാർഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത്. നേരേകടവ്–മാക്കേകടവ് പാലം ഉൾപ്പെടെ നിരവധി വികസന പദ്ധതികളുടെ സാക്ഷാത്കാരത്തിനായി ശക്തമായ ഇടപെടലുകൾ നടത്തിയ നേതാവായിരുന്നു അദ്ദേഹം.</p>
<p>ഭാര്യ: ഐഷബീവി.മക്കൾ: മിർസ (കെഎസ്ഇബി), മൈസ (ദുബായ്), മൻസ (കാക്കനാട്), മുഹമ്മദ് മർസൂഖ് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്).മരുമക്കൾ: സുനിൽ (പെരുമ്പാവൂർ), നിയാസ് (ദുബായ്), അനീർ (കാക്കനാട്), റുക്സാന.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ മഴക്കെടുതി രൂക്ഷം; രണ്ട് മരണം, 28 വില്ലേജുകൾ ദുരിതബാധിതം</title>
<link>https://thekeralajournal.com/3163</link>
<guid>https://thekeralajournal.com/3163</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6e0cb416784.jpg" length="102288" type="image/jpeg"/>
<pubDate>Sat, 01 Aug 2026 20:41:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനിടെ കനത്ത മഴയെ തുടർന്ന് മഴക്കെടുതി രൂക്ഷമായി. ജില്ലയിലെ പുഴകളിലെ ജലനിരപ്പ് ഉയരുകയും നിരവധി പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്യുകയും ചെയ്തു.</p>
<p>കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് വാഗമൺ (314 എം.എം.), മേച്ചാൽ (218 എം.എം.), പൂഞ്ഞാർ തെക്കേക്കര (212.6 എം.എം.), പാതാമ്പുഴ (179 എം.എം.), കുമരകം (110 എം.എം.) എന്നിവിടങ്ങളിലാണ്.</p>
<p>കാഞ്ഞിരപ്പള്ളി താലൂക്കിലെ കൂട്ടിക്കൽ, കൊടുങ്ങ, വാഗമൺ കുരിശുമല ഭാഗങ്ങൾ, മീനച്ചിൽ താലൂക്കിലെ ഈരാറ്റുപേട്ട, പയ്യാനിത്തോട്, തീക്കോയി എന്നിവിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. കൂട്ടിക്കൽ മേഖലയിൽ അഞ്ച് പേരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. തീക്കോയിയിൽ 30 ഏക്കർ പ്രദേശം മണ്ണിടിച്ചിലിൽ ബാധിക്കുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.</p>
<p>മണ്ണിടിച്ചിലിൽ ജോസഫിൻ ജോണി (28), റെജിന ജോണി (48) എന്നിവർ മരിച്ചു. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലുണ്ട്. ചങ്ങനാശേരി താലൂക്കിലെ തോട്ടക്കാട് വില്ലേജിൽ 11 വയസുകാരനായ മിലൻ കെ. ഷിനു മുങ്ങിമരിക്കുകയും മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയ്തു.</p>
<p>ജില്ലയിൽ മൂന്ന് വീടുകൾ പൂർണമായും 15 വീടുകൾ ഭാഗികമായും തകർന്നു. നിലവിൽ 26 ദുരിതാശ്വാസ ക്യാമ്പുകളിലായി 145 കുടുംബങ്ങളിലെ 567 പേരെ പാർപ്പിച്ചിരിക്കുകയാണ്.</p>
<p>മീനച്ചിൽ, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, കോട്ടയം താലൂക്കുകളിലായി ആകെ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിവരികയാണ്.</p>
<p>അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്റ്റേഡിയം നിർമാണം: തർക്കഭൂമി അളന്ന് താലൂക്ക് സർവേ സംഘം</title>
<link>https://thekeralajournal.com/3155</link>
<guid>https://thekeralajournal.com/3155</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6da2367d70f.jpg" length="101433" type="image/jpeg"/>
<pubDate>Sat, 01 Aug 2026 13:07:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മുനിസിപ്പാലിറ്റി പരിധിയിലെ വെസ്റ്റ് മടിയാത്ര സ്കൂളിലെ സ്റ്റേഡിയം നിർമാണവുമായി ബന്ധപ്പെട്ട തർക്കഭൂമി താലൂക്ക് സർവേ സംഘം അളന്ന് പരിശോധന നടത്തി. കെ. ബിനിമോൻ എം.എൽ.എയുടെ നിർദേശപ്രകാരമാണ് സർവേ നടപടികൾ നടത്തിയത്.</p>
<p>റീസർവേ റിപ്പോർട്ട് ഉടൻ തഹസിൽദാർക്ക് സമർപ്പിക്കുമെന്ന് സർവേ ഉദ്യോഗസ്ഥർ അറിയിച്ചു.</p>
<p>ഭൂമി അളന്ന് തിട്ടപ്പെടുത്തുമ്പോൾ സമീപ റോഡിനും റോഡരികിലെ മൂന്ന് വീടുകളുടെ പുരയിടങ്ങൾക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത വിധത്തിൽ പരിശോധന നടത്തണമെന്ന് നഗരസഭ ചെയർമാൻ അബ്ദുൽ സലാം റാവുത്തർ നിർദേശിച്ചു. നഗരസഭ വൈസ് ചെയർപേഴ്സണും വാർഡ് കൗൺസിലറുമായ സൗദാമിനി അഭിലാഷ് സർവേ സംഘത്തോടൊപ്പം ഉണ്ടായിരുന്നു.</p>
<p>നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻമാരായ ഡി. രഞ്ജിത് കുമാർ, ബി. രാജശേഖരൻ, കൗൺസിലർമാരായ വിജിമോൾ, മാധുരി, രതിമോൾ, അനിൽകുമാർ, എം.എൽ.എ ഓഫീസ് പ്രതിനിധി സുരേഷ് ബാബു, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ബിജു നമ്പിതാനം, സർവേ സംഘത്തിലെ സൂപ്രണ്ട് ഇൻ-ചാർജ് ജലീൽ, താലൂക്ക് സർവേയർമാരായ ബിനു, ദിവ്യ എന്നിവർ സർവേ നടപടികൾക്ക് നേതൃത്വം നൽകി.</p>]]> </content:encoded>
</item>

<item>
<title>പയ്യാനിത്തോട്ടത്ത് എം.എൽ.എയും ജില്ലാ കളക്ടറും സന്ദർശനം നടത്തി</title>
<link>https://thekeralajournal.com/3152</link>
<guid>https://thekeralajournal.com/3152</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d97bcb2bb0.jpg" length="106313" type="image/jpeg"/>
<pubDate>Sat, 01 Aug 2026 12:22:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയിലെ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ ഉരുൾപ്പൊട്ടലുണ്ടായ പയ്യാനിത്തോട്ടം പ്രദേശം എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എയുടെയും ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെയും നേതൃത്വത്തിൽ സന്ദർശിച്ചു.</p>
<p>ഉരുൾപ്പൊട്ടലിനെ തുടർന്ന് പ്രദേശത്തെ നാശനഷ്ടങ്ങളും നിലവിലെ സാഹചര്യവും സംഘം നേരിട്ട് വിലയിരുത്തി. ദുരിതബാധിതരുമായി സംസാരിച്ച എം.എൽ.എയും ജില്ലാ കളക്ടറും രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ നടപടികളും വേഗത്തിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.</p>
<p>പ്രദേശത്തെ സ്ഥിതിഗതികൾ ജില്ലാ ഭരണകൂടം തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>മണർകാട് എട്ടുനോമ്പിന് വിപുലമായ ഒരുക്കങ്ങൾ; സുരക്ഷയ്ക്കും തീർത്ഥാടകരുടെ സൗകര്യങ്ങൾക്കും പ്രത്യേക ക്രമീകരണം</title>
<link>https://thekeralajournal.com/3150</link>
<guid>https://thekeralajournal.com/3150</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d5de344e40.jpg" length="68324" type="image/jpeg"/>
<pubDate>Sat, 01 Aug 2026 08:16:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ പള്ളിയിലെ എട്ടുനോമ്പ് പെരുന്നാളിനോടനുബന്ധിച്ച് സുരക്ഷ, ഗതാഗതം, ആരോഗ്യ സേവനങ്ങൾ ഉൾപ്പെടെ വിവിധ മേഖലകളിൽ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ജില്ലാ കളക്ടർ ചേതൻ കുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.</p>
<p>സെപ്റ്റംബർ 1 മുതൽ 8 വരെയാണ് എട്ടുനോമ്പ് പെരുന്നാൾ. പ്രധാന ആഘോഷ ദിനങ്ങളായ സെപ്റ്റംബർ 6, 7, 8 തീയതികളിൽ അധിക പൊലീസ് സേനയെ വിന്യസിക്കും. വനിതാ പൊലീസിന്റെയും ഷാഡോ പൊലീസിന്റെയും സേവനം ഉറപ്പാക്കും. പൊലീസ്, റവന്യൂ, എക്‌സൈസ് വകുപ്പുകളുടെ 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകളും സജ്ജമാക്കും.</p>
<p>പെരുന്നാളിന് മുന്നോടിയായി എക്‌സൈസും പൊലീസും സംയുക്ത പരിശോധന നടത്തും. തടസ്സരഹിത വൈദ്യുതി വിതരണത്തിന് കെ.എസ്.ഇ.ബി. പ്രത്യേക ക്രമീകരണം ഒരുക്കും. 24 മണിക്കൂറും ഫയർഫോഴ്‌സ് സേവനവും ആരോഗ്യവകുപ്പിന്റെ മെഡിക്കൽ സംഘത്തിന്റെ സേവനവും ലഭ്യമാക്കും.</p>
<p>ശുചിത്വമിഷന്റെ സഹകരണത്തോടെ മാലിന്യനീക്കം ശക്തമാക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന നടത്തും. കടകളിൽ അമിതവില ഈടാക്കുന്നത് തടയാൻ ലീഗൽ മെട്രോളജി വകുപ്പും പരിശോധന കർശനമാക്കും.</p>
<p>തീർത്ഥാടകരുടെ യാത്രാസൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. കോട്ടയത്തുനിന്നും മല്ലപ്പള്ളിയിൽനിന്നും 10 വീതം പ്രത്യേക സർവീസുകൾ നടത്തും. റോഡുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിനും നിർദേശം നൽകിയിട്ടുണ്ട്.</p>]]> </content:encoded>
</item>

<item>
<title>കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ പഴയിടം കോസ്‌വേ തീരദേശ ഭാഗങ്ങളിൽ വെള്ളപ്പൊക്കം</title>
<link>https://thekeralajournal.com/3148</link>
<guid>https://thekeralajournal.com/3148</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d58cf1dc65.jpg" length="97217" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:54:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് കാഞ്ഞിരപ്പള്ളി–മണിമല റോഡിലെ പഴയിടം കോസ്‌വേ തീരദേശ ഭാഗങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂക്ഷമാകുന്നു. പ്രദേശത്തെ വഴികളിലേക്കും വീടുകളിലേക്കും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്.</p>
<p>പഴയിടം പ്രദേശത്തുള്ളവർ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സ്ഥിതിഗതികൾ ശ്രദ്ധാപൂർവം നിരീക്ഷിക്കുകയും ആവശ്യമായാൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ തയ്യാറാകുകയും ചെയ്യുക.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴയിൽ ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിൽ വീണു; ഒഴിവായത് വൻ ദുരന്തം</title>
<link>https://thekeralajournal.com/3146</link>
<guid>https://thekeralajournal.com/3146</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d56e5af31c.jpg" length="83999" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:46:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നിലവ് : ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ പായിപ്പാട്ട് ബേബി യുടെ വീടിന് സമീപം നിന്നിരുന്ന വലിയ ആഞ്ഞിലി മരം കടപുഴകി വീടിന് മുകളിലേക്ക് വീണു.</p>
<p>കടപുഴകി വീണ മരം വീടിന്റെയും ഗേറ്റിന്റെയും ഇടയിലായി വീണതിനാൽ ഒഴിവായത് വൻ ദുരന്തമാണ്.വീടിനുള്ളിലുണ്ടായിരുന്ന കുടുംബാംഗങ്ങൾക്ക് പരിക്കുകളൊന്നും കൂടാതെ രക്ഷപെട്ടു.മരം നീക്കം ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>മണ്ണിടിച്ചിൽ : തീക്കോയി–വാഗമൺ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു</title>
<link>https://thekeralajournal.com/3143</link>
<guid>https://thekeralajournal.com/3143</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4e03c7447.jpg" length="158744" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:08:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കനത്ത മഴയെ തുടർന്ന് തീക്കോയി–വാഗമൺ റോഡിൽ മണ്ണിടിച്ചിലും റോഡിലേക്ക് മണ്ണും പാറക്കല്ലുകളും വീണതിനെ തുടർന്ന് ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. റോഡ് പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഗതാഗതം സാധാരണ നിലയിലാകാൻ കൂടുതൽ സമയം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രത; ഉരുൾപൊട്ടലും വെള്ളപ്പൊക്ക ഭീഷണിയും</title>
<link>https://thekeralajournal.com/3142</link>
<guid>https://thekeralajournal.com/3142</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d4c4db722f.jpg" length="43211" type="image/jpeg"/>
<pubDate>Sat, 01 Aug 2026 07:00:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: കനത്ത മഴയെ തുടർന്ന് പാലാ നിയോജക മണ്ഡലത്തിൽ അതീവ ജാഗ്രതാ സാഹചര്യം നിലനിൽക്കുന്നതായി എം.എൽ.എ. മണി സി. കാപ്പൻ അറിയിച്ചു. തലനാട്, മൂന്നിലവ് പഞ്ചായത്തുകളിൽ ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം ലഭിച്ചതായും ഈരാറ്റുപേട്ടയിലും സമീപ പ്രദേശങ്ങളിലും രൂക്ഷമായ വെള്ളപ്പൊക്ക സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>പാലാ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലേക്കും പ്രധാന റോഡുകളിലേക്കും വെള്ളം കയറിത്തുടങ്ങിയ സാഹചര്യത്തിൽ ജില്ലാ കളക്ടറുമായും ദുരന്തനിവാരണ വിഭാഗം ഉൾപ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നതായും എം.എൽ.എ. അറിയിച്ചു.</p>
<p>നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ സജ്ജരാകണം. അനാവശ്യ യാത്രകൾ പരമാവധി ഒഴിവാക്കുകയും ദുരന്തനിവാരണ സേനയുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.</p>
<p>ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ. മണി സി. കാപ്പൻ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടൽ</title>
<link>https://thekeralajournal.com/3137</link>
<guid>https://thekeralajournal.com/3137</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d47074e6c3.jpg" length="63228" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:38:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയിലെ പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് വണ്ടൻ പ്ലാവ് പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായതായി വിവരം. പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ കൂടുതൽ അപകടസാധ്യത നിലനിൽക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ : പാലാ മേഖലയിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രത തുടരാൻ നിർദേശം</title>
<link>https://thekeralajournal.com/3136</link>
<guid>https://thekeralajournal.com/3136</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d451084476.jpg" length="89966" type="image/jpeg"/>
<pubDate>Sat, 01 Aug 2026 06:30:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ വലിയ പാലത്തിലെ വാട്ടർ സ്കെയിലിൽ ഇന്ന് പുലർച്ചെ 4 മണിക്ക് 17 അടി ജലനിരപ്പാണ് രേഖപ്പെടുത്തിയത്. ഏതാനും മണിക്കൂർ മുമ്പ് ഇത് 15 അടിയായിരുന്നു, അതായത് മണിക്കൂറുകൾക്കിടെ ജലനിരപ്പിൽ ഗണ്യമായ വർധനവുണ്ടായി.</p>
<p>അതേസമയം, മൂന്നാനി ഭാഗത്ത് റോഡിന് മുകളിലൂടെ രണ്ടടിയിലേറെ വെള്ളം കയറിയതോടെ യാത്ര അതീവ അപകടകരമായിരിക്കുകയാണ്.</p>
<p>നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും, മലയോര മേഖലകളിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് ഇപ്പോഴും ഉയരുന്ന സാഹചര്യമാണ്. താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും വെള്ളക്കെട്ടുള്ള റോഡുകളിലൂടെയുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്നും അധികൃതർ നിർദേശിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കനത്ത മഴ; കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു, ജാഗ്രത നിർദേശവുമായി ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/3135</link>
<guid>https://thekeralajournal.com/3135</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d39a96c4fb.jpg" length="68434" type="image/jpeg"/>
<pubDate>Sat, 01 Aug 2026 05:41:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മണിമലയാറിന്റെയും മീനച്ചിലാറിന്റെയും തീരങ്ങളിലും മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ അറിയിച്ചു.</p>
<p>നദികളിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും ആവശ്യമായാൽ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ തയ്യാറാകണമെന്നും കളക്ടർ നിർദേശിച്ചു.</p>
<p>മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി ചെറിയ തോതിൽ ഉരുള്‍പൊട്ടലുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. തഹസിൽദാർമാരുടെ നേതൃത്വത്തിൽ പോലീസും അഗ്നിരക്ഷാസേനയും തദ്ദേശസ്ഥാപനങ്ങളും ചേർന്ന് അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.</p>
<p>ജില്ലയിലെ എല്ലാ കേന്ദ്രങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു.</p>
<p>തുറന്ന ദുരിതാശ്വാസ ക്യാമ്പുകൾ:</p>
<p>ജെ.ജെ. മർഫി സ്കൂൾ, എന്തയാർ</p>
<p>സി.എം.എസ്. എൽ.പി. സ്കൂൾ, കൂട്ടിക്കൽ</p>
<p>ശങ്കർ മെമ്മോറിയൽ സ്കൂൾ, ഇളംകാട്</p>
<p>തുഷാര ക്ലബ്, പെരുന്തുരുത്ത്</p>
<p>സി.എം.എസ്. എൽ.പി. സ്കൂൾ, മുണ്ടക്കയം</p>
<p>സെന്റ് ജോസഫ് ഹൈസ്കൂൾ, പുത്തൻചന്ത, മുണ്ടക്കയം</p>
<p>മഴ ശക്തമായി തുടരുന്നതിനാൽ പൊതുജനങ്ങൾ അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ ജില്ലാ ഭരണകൂടത്തിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക നിർദേശങ്ങൾ മാത്രം പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.</p>]]> </content:encoded>
</item>

<item>
<title>മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നു; കോട്ടയം ജില്ലയിൽ വ്യാപക വെള്ളപ്പൊക്കവും ഗതാഗത തടസ്സവും</title>
<link>https://thekeralajournal.com/3134</link>
<guid>https://thekeralajournal.com/3134</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d22b069286.jpg" length="88979" type="image/jpeg"/>
<pubDate>Sat, 01 Aug 2026 04:06:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ പുലർച്ചെ മുതൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് മീനച്ചിലാറ്റിലെ ജലനിരപ്പ് അപകടകരമായി ഉയർന്നു. നദീതീര പ്രദേശങ്ങളിലും താഴ്ന്ന മേഖലകളിലും വെള്ളം കയറിയതോടെ നിരവധി റോഡുകളിലും പാലങ്ങളിലുമായി ഗതാഗതം തടസ്സപ്പെട്ടു.</p>
<p>ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങൾ, പെരുന്നിലം, പനയ്ക്കപ്പാലം എന്നിവിടങ്ങളിൽ വെള്ളം കയറി. തിക്കോയി–വാഗമൺ റോഡിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വാഹനഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.</p>
<p>കൂട്ടിക്കൽ, കൊക്കയാർ മേഖലകളിൽ ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുകയാണ്. നിരവധി വീടുകളിൽ വെള്ളം കയറിയതായി റിപ്പോർട്ടുണ്ട്. ഇടമറുക്–വാകക്കാട് റോഡ്, ഇടമറുക്–പൈകടപ്പീടിക റോഡ് എന്നിവ ഉൾപ്പെടെ വിവിധ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം ദുഷ്കരമായി.</p>
<p>രണ്ടാറ്റുമുന്നി പാലത്തിന് മുകളിലൂടെ രണ്ടടി ഉയരത്തിൽ വെള്ളം ഒഴുകുന്നതിനാൽ പാലത്തിലൂടെയുള്ള യാത്ര അപകടകരമാണ്. മൂന്നിലവ് ടൗണിലും വെള്ളക്കെട്ട് രൂക്ഷമായിട്ടുണ്ട്. പൂഞ്ഞാർ പള്ളിവാതിൽ റോഡിലും വെള്ളം കയറിയതിനെ തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടു.</p>
<p>മലയോര മേഖലയിലാകെ മഴ ശക്തമായി തുടരുന്നതിനാൽ നദീതീരങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. വെള്ളം കയറിയ റോഡുകളിലൂടെയും കോസ്‌വേ പാലങ്ങളിലൂടെയും യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടിയിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു</title>
<link>https://thekeralajournal.com/3133</link>
<guid>https://thekeralajournal.com/3133</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d218e4b0c8.jpg" length="66456" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:58:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പാമ്പാടി ടൗണിൽ ബസിൽ നിന്ന് വീണ മധ്യവയസ്ക അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം.</p>
<p>പാമ്പാടി ബസ് സ്റ്റാൻഡിൽ കയറാതെ കെ.കെ. റോഡിൽ ബസ് നിർത്തി യാത്രക്കാരെ ധൃതിയിൽ ഇറക്കുന്നതിനിടെയാണ് യാത്രക്കാരിയുടെ സാരി ബസിന്റെ ഡോറിൽ കുടുങ്ങിയത്. തുടർന്ന് അവർ റോഡിലേക്ക് വീഴുകയായിരുന്നു. ഭാഗ്യവശാൽ ഗുരുതര അപകടം ഒഴിവാകുകയായിരുന്നു.</p>
<p>പാമ്പാടി ബസ് സ്റ്റാൻഡിൽ കയറാതെ റോഡിൽ ബസ് നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നത് മൂലം അപകടസാധ്യത വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. പ്രത്യേകിച്ച് ചില കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ ചില സർവീസുകൾ മത്സര ഓട്ടത്തിന്റെ ഭാഗമായി സ്റ്റാൻഡിൽ പ്രവേശിക്കാതെ റോഡിൽ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നതായും ഇത് പതിവായി ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും കാരണമാകുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.</p>
<p>ബസ് സ്റ്റാൻഡിൽ നിർബന്ധമായും പ്രവേശിച്ച് യാത്രക്കാരെ സുരക്ഷിതമായി കയറ്റുകയും ഇറക്കുകയും ചെയ്യുന്നതിനായി ബന്ധപ്പെട്ട അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.</p>]]> </content:encoded>
</item>

<item>
<title>മലയോര മേഖലയിൽ മഴ കനക്കുന്നു; മുണ്ടക്കയത്തും കൂട്ടിക്കലിലും പാലങ്ങളിൽ വെള്ളം കയറി</title>
<link>https://thekeralajournal.com/3130</link>
<guid>https://thekeralajournal.com/3130</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d1c6b7a3da.jpg" length="28940" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:36:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നതിനിടെ മുണ്ടക്കയത്തും കൂട്ടിക്കലിലും സ്ഥിതിഗതികൾ ആശങ്കാജനകമാകുന്നു.കനത്ത മഴയെ തുടർന്ന് ഇരു പ്രദേശങ്ങളിലെയും പാലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.മണിമലയാർ കരകവിഞ്ഞൊഴുകിയതോടെ മുണ്ടക്കയത്തെ കോസ്‌വേ പാലത്തിൽ വെള്ളം കയറി.</p>
<p>മുണ്ടക്കയം–എരുമേലി റോഡിൽ കരിനിലം ഭാഗത്ത് റോഡിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടു. എരുമേലി–കാഞ്ഞിരപ്പള്ളി റോഡിൽ കൊരട്ടി പാലത്തിന് സമീപവും വെള്ളം കയറിയതോടെ യാത്ര ദുഷ്കരമായി.</p>
<p>എരുമേലി ക്ഷേത്രത്തിനുള്ളിലും വെള്ളം കയറിയിട്ടുണ്ട്. മേഖലയിലാകെ ശക്തമായ മഴ തുടരുന്നതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>
<p>കനത്ത മഴയിൽ എരുമേലി കെ.എസ് .ആർ .ടി .സി ഡിപ്പോയിൽ വെള്ളം കയറി, ബസുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.</p>
<p>പ്രദേശത്ത് രാത്രിയിലും ശക്തമായ മഴ തുടരുന്നതിനിടെ എരുമേലി കെ എസ് ആർ ടി സി ഡിപ്പോയിൽ വെള്ളം കയറി. സമീപത്തെ തോട്ടിൽ ജലനിരപ്പ് ഉയർന്നതിനാലാണ് ഡിപ്പോയിൽ വെള്ളം കയറിയത്. ഡിപ്പോയിലെ ജീവനക്കാരുടെ നേതൃത്വത്തിൽ പാർക്ക് ചെയ്യ്തിരുന്ന എല്ലാ ബസുകളും സുരക്ഷിതമായ ഉയർന്ന സ്ഥലത്തേക്ക് മാറ്റി.</p>
<p>താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും ചെറിയ തോതിൽ വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ നദികളുടെയും തോടുകളുടെയും ജലനിരപ്പ് ഉയരുന്നുണ്ട്.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ ശക്തമായ മഴ; കോസ്‌വേ പാലങ്ങൾ മുങ്ങി, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം</title>
<link>https://thekeralajournal.com/3129</link>
<guid>https://thekeralajournal.com/3129</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202608/image_870x580_6a6d1b6cc6df1.jpg" length="46960" type="image/jpeg"/>
<pubDate>Sat, 01 Aug 2026 03:32:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202608/image_870x_6a6d22b08007f.jpg" alt=""></p>
<p>കോട്ടയം: ജില്ലയിൽ രാത്രി പെയ്ത ശക്തമായ മഴയെ തുടർന്ന് പുലർച്ചെ 2 മണിയോടെ ഈരാറ്റുപേട്ടയിലെ കോസ്‌വേ പാലങ്ങൾ വെള്ളത്തിനടിയിലായി. ഇതോടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്ക സാഹചര്യം രൂപപ്പെട്ടു.</p>
<p>നിലയ്ക്കൽ മേഖലയിൽ വീടുകളിൽ വെള്ളം കയറിയതായും റിപ്പോർട്ടുകൾ വരുന്നുണ്ട്</p>
<p>നടക്കൽ, മുരിക്കോലി മേഖലകളിൽ വെള്ളം കയറിയതിനെ തുടർന്ന് മുൻകരുതൽ നടപടിയുടെ ഭാഗമായി നടക്കൽ ഫീഡറിലെ വൈദ്യുതി വിതരണം കെഎസ്ഇബി താൽക്കാലികമായി നിർത്തിവച്ചു. വാഗമൺ മേഖലയിലും കനത്ത മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്.നിലവിൽ വാഗമൺ ഈരാറ്റുപേട്ട റോഡ് ബ്ലോക്ക് ആണ്.</p>
<p>കനത്തമഴയിൽ മരവും മണ്ണും കടപുഴകി റോഡിൽ പതിച്ചതായി അറിയുന്നു.അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അനാവശ്യ യാത്ര ഒഴിവാക്കി പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 31, വെള്ളി) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ</title>
<link>https://thekeralajournal.com/3119</link>
<guid>https://thekeralajournal.com/3119</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 31 Jul 2026 07:15:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അറ്റകുറ്റപ്പണികളും ലൈൻ പരിപാലന പ്രവർത്തനങ്ങളും നടക്കുന്നതിനാൽ കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>📍 കോണിപ്പാട് സെക്ഷൻ കോണിപ്പാട് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും. (ഉപ്പിടുപാറ റൂട്ടിലെ അപകടാവസ്ഥയിലുള്ള വാകമരം മുറിച്ചുമാറ്റുന്ന പ്രവൃത്തി)</p>
<p>📍 തീക്കോയി സെക്ഷൻ തീക്കോയി പഞ്ചായത്ത് പടി ട്രാൻസ്ഫോർമർ പരിധിയിലെ ദീപ്തി സ്കൂൾ, ഞണ്ടുകല്ല് ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>📍 പൈക സെക്ഷൻ മല്ലികശ്ശേരി, മല്ലികശ്ശേരി ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.</p>
<p>📍 നാട്ടകം സെക്ഷൻ പൂംകുടി, കളപുരക്കടവ്, കുന്നംപള്ളി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 6.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>📍 തെങ്ങണ സെക്ഷൻ ചീരൻചിറ, കുളങ്ങരപ്പടി, മവേലിപ്പാടം, ഇടത്തറക്കടവ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>📍 പാലാ സെക്ഷൻ പ്രസാദ് റോഡ്, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>📍 ഭരണങ്ങാനം സെക്ഷൻ ചൂണ്ടച്ചേരി ബോർവെൽ, തേവർപാടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>📍 ചങ്ങനാശ്ശേരി സെക്ഷൻ മധുമൂല, ബി.എസ്.എൻ.എൽ പാലാത്ര, ആത്തക്കുന്നു ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>📍 പുതുപ്പള്ളി സെക്ഷൻ എം.ഒ.സി കോളനി ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.00 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>📍 രാമപുരം സെക്ഷൻ നരമംഗലം, നെല്ലാനിക്കാട്ടൂപ്പാറ, മങ്കോമ്പ്, കൊണ്ടാട് സ്കൂൾ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>]]> </content:encoded>
</item>

<item>
<title>ഓറഞ്ച് അലർട്ട്: കോട്ടയം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി</title>
<link>https://thekeralajournal.com/3112</link>
<guid>https://thekeralajournal.com/3112</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6bf14964316.jpg" length="43576" type="image/jpeg"/>
<pubDate>Fri, 31 Jul 2026 06:18:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (ജൂലൈ 31, വെള്ളി) ജില്ലാ ഭരണകൂടം അവധി പ്രഖ്യാപിച്ചു.</p>
<p>അതേസമയം, മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. പരീക്ഷകൾ നിശ്ചയിച്ച സമയക്രമം അനുസരിച്ച് തന്നെ നടക്കും.</p>]]> </content:encoded>
</item>

<item>
<title>പി.ആർ.ഡിയിൽ കരാർ ഫോട്ടോഗ്രാഫർ, വീഡിയോഗ്രാഫർ നിയമനം; ഓഗസ്റ്റ് 7 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/3106</link>
<guid>https://thekeralajournal.com/3106</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b4529965de.jpg" length="91953" type="image/jpeg"/>
<pubDate>Thu, 30 Jul 2026 18:06:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും പാനൽ രൂപീകരിക്കുന്നതിനായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് (പി.ആർ.ഡി) അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം. കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരെയാണ് പരിഗണിക്കുക. അപേക്ഷകർ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.</p>
<p>വീഡിയോഗ്രാഫർക്ക് യോഗ്യത</p>
<p>ദൃശ്യമാധ്യമ രംഗത്ത് കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.</p>
<p>പി.ആർ.ഡിയിലോ ഇലക്ട്രോണിക് വാർത്താ മാധ്യമങ്ങളിലോ വീഡിയോഗ്രാഫി/വീഡിയോ എഡിറ്റിംഗ് പരിചയമുള്ളവർക്ക് മുൻഗണന.</p>
<p>പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു യോഗ്യത അഭിലഷണീയം.</p>
<p>സ്വന്തമായി ഫുൾ എച്ച്.ഡി പ്രൊഫഷണൽ ക്യാമറയും അനുബന്ധ ഉപകരണങ്ങളും ഉണ്ടായിരിക്കണം.</p>
<p>വാർത്താ വീഡിയോകൾ അതിവേഗം എഡിറ്റ് ചെയ്ത് നൽകാനുള്ള കഴിവ് ആവശ്യമാണ്.</p>
<p>ഫോട്ടോഗ്രാഫർക്ക് യോഗ്യത</p>
<p>ഡിജിറ്റൽ എസ്.എൽ.ആർ അല്ലെങ്കിൽ മിറർലെസ് ക്യാമറ ഉപയോഗിച്ച് ഹൈ റെസല്യൂഷൻ വാർത്താചിത്രങ്ങൾ പകർത്താനുള്ള കഴിവ്.</p>
<p>വൈ-ഫൈ സൗകര്യമുള്ള ക്യാമറയുള്ളവർക്ക് മുൻഗണന.</p>
<p>പി.ആർ.ഡിയിലോ പത്രസ്ഥാപനങ്ങളിലോ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന ലഭിക്കും.</p>
<p>അപേക്ഷകളും അനുബന്ധ രേഖകളും 2026 ഓഗസ്റ്റ് 7 വൈകിട്ട് 4 മണിക്ക് മുൻപ് കോട്ടയം ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ സമർപ്പിക്കണം. ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കളക്ടറേറ്റ്, കോട്ടയം.</p>
<p>ഫോൺ: 0481 2562558</p>]]> </content:encoded>
</item>

<item>
<title>എഫ്‌സിആർഎ ഭേദഗതി ബിൽ പിൻവലിക്കണം: മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്</title>
<link>https://thekeralajournal.com/3103</link>
<guid>https://thekeralajournal.com/3103</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b3c46ce56e.jpg" length="85975" type="image/jpeg"/>
<pubDate>Thu, 30 Jul 2026 17:28:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിദേശ സംഭാവന നിയന്ത്രണ നിയമമായ എഫ്‌സിആർഎ (FCRA) ഭേദഗതി ബിൽ പാസാക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം പുനഃപരിശോധിക്കണമെന്ന് മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് (വികസന സംഘം) കോട്ടയം–കൊച്ചി ഭദ്രാസന വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു.</p>
<p>എഫ്‌സിആർഎ ഭേദഗതി ബില്ലും അതുമായി ബന്ധപ്പെട്ട പുതിയ ചട്ടങ്ങളും പൂർണമായി പിൻവലിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.</p>
<p>മാർത്തോമ്മാ ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ് കോട്ടയം–കൊച്ചി ഭദ്രാസന വൈസ് പ്രസിഡന്റ് റവ. സജീവ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം മാർത്തോമ്മാ സഭ കോട്ടയം–കൊച്ചി ഭദ്രാസന അധ്യക്ഷൻ അഭിവന്ദ്യ തോമസ് മാർ തീമഥെയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു.</p>
<p>പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വികസനം വർത്തമാനകാലത്തിന്റെ അനിവാര്യതയാണെന്നും യഥാർത്ഥ ക്രൈസ്തവ സാക്ഷ്യം അതാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഭിവന്ദ്യ തോമസ് മാർ തീമഥെയോസ് എപ്പിസ്കോപ്പ പറഞ്ഞു.</p>
<p>മാർത്തോമ്മാ സഭ കോട്ടയം–കൊച്ചി ഭദ്രാസന വികാരി ജനറൽ വെരി. റവ. ഡോ. സാംസൺ എം. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി.</p>
<p>ഭദ്രാസന സെക്രട്ടറി കുരുവിള മാത്യൂസ്, ട്രഷറർ കോരാ കുര്യൻ, കേന്ദ്ര മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ജോസി കുര്യൻ, എം. എസ്. റോയ്, കേന്ദ്ര ജനറൽ കൗൺസിൽ അംഗങ്ങളായ രാജു എബ്രഹാം വെണ്ണിക്കുളം, ഷിബു ജി. ഐപ്പ്, പി. കെ. തോമസ് പ്ലാച്ചിറ, ബിജു നൈനാൻ മരുതുക്കുന്നേൽ, മാത്യൂസ് പൊയ്കയിൽ, കോശി പി. സക്കറിയ, വാളകം ജോൺ, റിച്ചു ജോൺ ചിറയിൽ, അഡ്വ. എബ്രഹാം പി. തോമസ്, അജീഷ് എബ്രഹാം എന്നിവർ പ്രസംഗിച്ചു.</p>
<p>യോഗത്തിൽ ഭദ്രാസന സെക്രട്ടറി വാർഷിക റിപ്പോർട്ടും ഭദ്രാസന ട്രഷറർ വാർഷിക വരവ്-ചെലവ് കണക്കും ബജറ്റും അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിജയപുരം പഞ്ചായത്ത് ജനപ്രതിനിധികൾക്ക് മർദനം</title>
<link>https://thekeralajournal.com/3102</link>
<guid>https://thekeralajournal.com/3102</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b2d458282e.jpg" length="80536" type="image/jpeg"/>
<pubDate>Thu, 30 Jul 2026 16:24:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിജയപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് മർദനമേറ്റതായി പരാതി. വടവാതൂരിൽ ജെ.കെ. ആശുപത്രിയുടെ നിർമാണ പ്രവർത്തനത്തെ തുടർന്ന് പ്രദേശത്തെ ജലസ്രോതസുകൾ മലിനപ്പെടുന്നതായി നാട്ടുകാർ പരാതി ഉയർത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധവും പരാതിയും പരിശോധിക്കുന്നതിനായി സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഷൈനി വർക്കി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.സി. ബോബി, മുൻ പ്രസിഡന്റ് ബി.ടി. സോമൻകുട്ടി എന്നിവരെയാണ് ആശുപത്രി നിർമാണ കരാറുകാരൻ ആക്രമിച്ചതെന്നാണ് ആരോപണം.</p>
<p>പരിക്കേറ്റ മൂന്ന് പേരും കോട്ടയം ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.</p>
<p>സംഭവത്തെ തുടർന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ജില്ലാ ആശുപത്രിയിലെത്തി പരിക്കേറ്റ ജനപ്രതിനിധികളെ സന്ദർശിക്കുകയും ആരോഗ്യനില വിലയിരുത്തുകയും ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>മലപ്പുറം മഞ്ചേരിയിൽ പറമ്പിൽ തലയോട്ടി കണ്ടെത്തി...</title>
<link>https://thekeralajournal.com/3101</link>
<guid>https://thekeralajournal.com/3101</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6b0c8a26afe.jpg" length="125843" type="image/jpeg"/>
<pubDate>Thu, 30 Jul 2026 14:05:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മലപ്പുറം: മഞ്ചേരി മാലാംകുളത്ത് വിജനവും ചെങ്കുത്തായതുമായ പ്രദേശത്ത് മനുഷ്യന്റേതെന്ന് സംശയിക്കുന്ന തലയോട്ടി കണ്ടെത്തി. മൂവാറ്റുപുഴ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്. പറമ്പിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് തൊഴിലാളികൾ ഉടൻ തന്നെ മഞ്ചേരി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തണ്ടർ: പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം രണ്ടുപേർ കഞ്ചാവും മോഷ്ടിച്ച ബൈക്കുകളുമായി പിടിയിൽ</title>
<link>https://thekeralajournal.com/3092</link>
<guid>https://thekeralajournal.com/3092</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa30402fea.jpg" length="88261" type="image/jpeg"/>
<pubDate>Thu, 30 Jul 2026 06:34:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ പരിശോധനയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടിയുൾപ്പെടെ രണ്ടുപേരെ കഞ്ചാവും മോഷ്ടിച്ച രണ്ട് ബൈക്കുകളുമായി പിടികൂടി.</p>
<p>കുടമാളൂർ മറിയൻപറമ്പിൽ വീട്ടിൽ ഏബൽ ജിജോ ജോർജ് (18), ഇടുക്കി സ്വദേശിയായ പ്രായപൂർത്തിയാകാത്ത കുട്ടി എന്നിവരെയാണ് കോട്ടയം എക്സൈസ് സംഘം പിടികൂടിയത്.</p>
<p>ഇന്നലെ വൈകിട്ട് 5.30ഓടെ കുടമാളൂർ ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് ഇരുവരെയും എക്സൈസ് സംഘം സംശയാസ്പദ സാഹചര്യത്തിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് എട്ട് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇടുക്കിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പ്രതികൾ സമ്മതിച്ചതായി എക്സൈസ് അറിയിച്ചു.</p>
<p>തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ കൈവശമുണ്ടായിരുന്ന രണ്ട് ബൈക്കുകളും മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്. സംഭവത്തിൽ എക്സൈസ് കൂടുതൽ അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ജൈവ കൃഷിക്ക് കരുത്തായി ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റി; &amp;apos;വിളവൊരുക്കം, വിപണിയിലെ കരുതൽ&amp;apos; പദ്ധതിക്ക് തുടക്കം</title>
<link>https://thekeralajournal.com/3091</link>
<guid>https://thekeralajournal.com/3091</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6aa251a1d36.jpg" length="158596" type="image/jpeg"/>
<pubDate>Thu, 30 Jul 2026 06:31:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: ജൈവ ഭക്ഷ്യവിളകളുടെ ഉൽപാദനം വർധിപ്പിക്കുക, കർഷകപക്ഷ വിപണി ഇടപെടൽ ശക്തിപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആനക്കല്ല് ഫാർമേഴ്സ് സൊസൈറ്റിയുടെ 'വിളവൊരുക്കം, വിപണിയിലെ കരുതൽ' പദ്ധതിക്ക് തുടക്കമായി.</p>
<p>മേൽത്തരം നടീൽ വസ്തുക്കളുടെ വിതരണം, ശാസ്ത്രീയ കൃഷിരീതികളുടെ പ്രചരണം, കാർഷിക ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിപണി ഉറപ്പാക്കൽ എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.</p>
<p>ആനക്കല്ല് കാരിക്കൽ പാപ്പച്ചന്റെ കൃഷിയിടത്തിൽ നിന്ന് ജൈവ കാർഷികോൽപ്പന്നങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി. എ. ഷെമീർ പദ്ധതി ഉദ്ഘാടനം ചെയ്തു.</p>
<p>ക്ലബ് പ്രസിഡന്റ് ജോസഫ് മാത്യു പടിഞ്ഞാറേമുറിയിൽ അധ്യക്ഷത വഹിച്ചു. ക്ലബ് രക്ഷാധികാരി ജോളി മടുക്കക്കുഴി പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തംഗം ബിജോമോൾ ബാബു മുഖ്യപ്രഭാഷണം നടത്തി.</p>
<p>കാഞ്ഞിരപ്പള്ളി കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജോർഡിൻ കിഴക്കേത്തലയ്ക്കൽ, മുൻ ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലയിൽ, ക്ലബ് സെക്രട്ടറി സന്തോഷ് കെ. ആർ., എൻ. സോമനാഥൻ, സണ്ണി വെട്ടത്ത്, ജോർജ് കൊച്ചുപറമ്പിൽ, റെജി പടിഞ്ഞാറേമുറിയിൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു</p>]]> </content:encoded>
</item>

<item>
<title>ഊരാളുങ്കൽ ലേബര്‍ കോണ്‍ട്രാക്ട് കോ&#45;ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു.</title>
<link>https://thekeralajournal.com/3081</link>
<guid>https://thekeralajournal.com/3081</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a68491b54553.jpg" length="55496" type="image/jpeg"/>
<pubDate>Tue, 28 Jul 2026 11:47:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോഴിക്കോട് : ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എല്‍.സി.സി.എസ്.) ചെയര്‍മാന്‍ രമേശന്‍ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സിയിലിരിക്കെയാണ് അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. 65 വയസ്സായിരുന്നു.</p>
<p>ചെയര്‍മാനായി രമേശന്‍ ചുമതലയേറ്റത് 1995ലാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റ് പാലേരി ചന്തമ്മന്‍ രമേശന്‍ പാലേരിയുടെ മുത്തച്ഛനായിരുന്നു. 32 വര്‍ഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്‍ ഇദ്ദേഹത്തിന്റെ പിതാവും. 100 വര്‍ഷത്തിനിടയില്‍ 80 വര്‍ഷവും സൊസൈറ്റിയെ നയിക്കാനുള്ള ഭാഗ്യം ഇവരുടെ കുടുംബത്തിനുണ്ടായി. പിതാവിന്റെ വഴിയെ രമേശനും 32 വര്‍ഷം സൊസൈറ്റിയുടെ ചെയര്‍മാനായി.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 28) വൈദ്യുതി മുടങ്ങും; ബാധിക്കുന്ന പ്രദേശങ്ങൾ അറിയാം</title>
<link>https://thekeralajournal.com/3079</link>
<guid>https://thekeralajournal.com/3079</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6025246cf61.jpg" length="105235" type="image/jpeg"/>
<pubDate>Tue, 28 Jul 2026 07:32:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണി, ടച്ചിങ് ക്ലിയറൻസ്, മരംമുറി തുടങ്ങിയ ജോലികൾ നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 28, ചൊവ്വാഴ്ച) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും:</p>
<p>🔹 പൈക സെക്ഷൻ</p>
<p>രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ: തഴവേലി, മണ്ണാനി ട്രാൻസ്ഫോർമർ പരിധി.</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 4 വരെ: മീനച്ചിൽ ചർച്ച്, എം.എൽ.എ റോഡ്, മുകളെപ്പീടിക, മുട്ടിയാനിക്കുന്ന്, കുരുവിനാകുന്നേൽ, തീപ്പെട്ടി കമ്പനി ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 കുറിച്ചി സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ: ഉദയ, നിറപറ ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 നാട്ടകം സെക്ഷൻ</p>
<p>രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ: പൂംകുടി, കളപുരക്കടവ് ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 വാകത്താനം സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: എമറാൾഡ്, പുതുശ്ശേരി ടവർ, പന്ത്രണ്ടാംകുഴി ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 തീക്കോയി സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: പഞ്ചായത്ത്പടി ട്രാൻസ്ഫോർമർ പരിധിയിലെ ദീപ്തി സ്കൂൾ, ഞണ്ടുകല്ല് മേഖലകൾ.</p>
<p>🔹 മീനടം സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 4 വരെ: കുരുവിക്കാട്, കഞ്ചാവ് കവല, തെക്കനാട് ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 പൂഞ്ഞാർ സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: വാഴേമിൽ, പനച്ചിപ്പാറ ട്രാൻസ്ഫോർമർ പരിധി.</p>
<p>രാവിലെ 8 മുതൽ വൈകിട്ട് 4 വരെ: നാല് സെന്റ് കോളനി ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി.</p>
<p>🔹 തെങ്ങണ സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: മാലൂർകാവ്, ശാന്തിനഗർ, കൂടല്ലിൽ, കുരിശുംമൂട്, ആൻസ്, മടുക്കംമൂട്, കെ.എഫ്.സി., ഇടിമണ്ണിക്കൽ, പുന്നാംചിറ, വക്കീൽപ്പടി ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 പള്ളിക്കത്തോട് സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: കാഞ്ഞിരമറ്റം ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായി.</p>
<p>🔹 പാമ്പാടി സെക്ഷൻ</p>
<p>രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ: മുളയ്ക്കുന്ന്, കിഴക്കേപ്പടി മേഖലകൾ.</p>
<p>🔹 മണക്കാട് സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: പെരുമാനൂർകുളം, കണിയങ്കുന്ന്, പടിഞ്ഞാറെപാറക്കൽ, ജാപ്പ് നമ്പർ 2 ട്രാൻസ്ഫോർമർ പരിധി.</p>
<p>ഭാഗികമായി: വല്യൂഴം, വല്യൂഴം ഹിൽസ്, മരിയൻ സ്കൂൾ, കാഡ്രിഫ് ഹോസ്പിറ്റൽ ട്രാൻസ്ഫോർമർ പരിധി.</p>
<p>🔹 പാലാ സെക്ഷൻ</p>
<p>രാവിലെ 9 മുതൽ വൈകിട്ട് 5 വരെ: അന്ത്യാളം, കൂട്ടിയാനി റോഡ് ട്രാൻസ്ഫോർമർ പരിധി.</p>
<p>വൈദ്യുതി ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി. അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ</title>
<link>https://thekeralajournal.com/3077</link>
<guid>https://thekeralajournal.com/3077</guid>
<description><![CDATA[ പ്രധാന തിരുനാൾ ദിനമായ ഇന്ന് ഭരണങ്ങാനം തീർത്ഥാടന ദേവാലയവും വിശുദ്ധയുടെ കബറിടവും ആയിരക്കണക്കിന് തീർത്ഥാടകരെ വരവേൽക്കും ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6803bb11aa8.jpg" length="136607" type="image/jpeg"/>
<pubDate>Tue, 28 Jul 2026 06:50:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയായ അൽഫോൻസാമ്മയുടെ തിരുനാൾ ഇന്ന് ഭരണങ്ങാനത്ത് ഭക്തിപൂർവം ആഘോഷിക്കും. പ്രധാന തിരുനാൾ ദിനമായ ഇന്ന് തീർത്ഥാടന ദേവാലയവും വിശുദ്ധയുടെ കബറിടവും ആയിരക്കണക്കിന് തീർത്ഥാടകരെ വരവേൽക്കും.</p>
<p>പുലർച്ചെ 4.45 മുതൽ രാത്രി 9.30 വരെ തീർത്ഥാടന ദേവാലയത്തിൽ തുടർച്ചയായി വിശുദ്ധ കുർബാനകൾ നടക്കും. രാവിലെ 7 മണിക്ക് ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നേർച്ചയപ്പം വെഞ്ചരിക്കും.</p>
<p>രാവിലെ 8.30ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് രാവിലെ 10.30ന് ഇടവക ദേവാലയത്തിൽ സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ തിരുനാൾ കുർബാനയ്ക്ക് മുഖ്യകാർമികത്വം വഹിക്കുകയും സന്ദേശം നൽകുകയും ചെയ്യും.</p>
<p>ഉച്ചയ്ക്ക് 12.30ന് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചുള്ള തിരുനാൾ പ്രദക്ഷിണം നടക്കും. അൽഫോൻസിയൻ സഭാദിനമായി ആചരിക്കുന്ന ഇന്നത്തെ ദിവസം സഭകളുടെ ഐക്യത്തിനും ലോകസമാധാനത്തിനുമായി പ്രത്യേക പ്രാർത്ഥനകളും സംഘടിപ്പിച്ചിട്ടുണ്ട്.</p>
<p>പത്ത് ദിവസം നീണ്ടുനിന്ന തിരുനാൾ ആഘോഷങ്ങൾക്ക് ഇന്നത്തെ ചടങ്ങുകളോടെ സമാപനമാകും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന വിശ്വാസികളുടെ സാന്നിധ്യത്തിൽ ഭരണങ്ങാനം ഇന്ന് ഭക്തിനിർഭരമായ തീർത്ഥാടന കേന്ദ്രമായി മാറും.</p>]]> </content:encoded>
</item>

<item>
<title>ആറാട്ടുകടവിന് സമീപം കക്കൂസ് മാലിന്യം ; അന്വേഷണം തുടങ്ങി</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-3073</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-3073</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a67fd61d4ddf.jpg" length="52062" type="image/jpeg"/>
<pubDate>Tue, 28 Jul 2026 06:23:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പാമ്പാടി പൊത്തൻപുറം ചെറുവള്ളികാവ് ദേവീക്ഷേത്രത്തിലെ ആറാട്ടുകടവിന് സമീപം കക്കൂസ് മാലിന്യം തള്ളിയതായി പരാതി. രൂക്ഷമായ ദുർഗന്ധം പ്രദേശത്ത് പരന്നതോടെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.</p>
<p>സംഭവത്തിൽ നാട്ടുകാർ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ക്ഷേത്രപരിസരവും പൊതുസ്ഥലവും മലിനമാക്കിയവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി പാമ്പാടി പൊലീസ് അറിയിച്ചു. കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ഖാദി ഓണം മേളയ്ക്ക് തുടക്കം; ഖാദിയെ കൂടുതൽ ജനകീയമാക്കുമെന്ന് മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/3072</link>
<guid>https://thekeralajournal.com/3072</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a67f851c1c6b.jpg" length="109513" type="image/jpeg"/>
<pubDate>Tue, 28 Jul 2026 06:01:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സമൂഹത്തിലേക്ക് ഖാദിയുടെ സന്ദേശമെത്തിക്കുന്നതിലൂടെ നമ്മുടെ സംസ്കാരത്തെ സംരക്ഷിക്കുകയാണെന്ന് ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി Mons Joseph പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ഓണം മേള 2026-ന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഖാദി വകുപ്പ് മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്നതിനാൽ ഈ മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ പ്രത്യേക ശ്രദ്ധ ലഭിക്കുമെന്നും, ഖാദിയെ കൂടുതൽ ജനകീയമാക്കുന്നതിൽ ഇത്തരം മേളകൾ നിർണായക പങ്കുവഹിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>കോട്ടയം സി.എസ്.ഐ. കോംപ്ലക്സിലെ ഖാദി ഗ്രാമ സൗഭാഗ്യ അങ്കണത്തിൽ നടന്ന ചടങ്ങിൽ നവീകരിച്ച ഷോറൂമിന്റെയും ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഷോറൂം സന്ദർശിച്ച അദ്ദേഹം ഖാദി ഷർട്ട് പീസും വാങ്ങി.</p>
<p>നഗരസഭാ ചെയർമാൻ എം.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഡിസൈനർ ചുരിദാറുകളുടെ ലോഞ്ചിംഗ് നടന്നു. ആദ്യ വിൽപ്പന നഗരസഭാംഗം ജോൺ സഖറിയാസ് നിർവഹിച്ചു.</p>
<p>കേരള ഖാദി ഗ്രാമ വ്യവസായ ബോർഡ് സെക്രട്ടറി ഡോ. കെ.എ. രതീഷ്, ഡെപ്യൂട്ടി ഡയറക്ടർ എം.വി. മനോജ് കുമാർ, എ. അനിത്ത്, സിയ പി. ജോസ്, കെ. മഹാദേവൻ, ഡോ. അഞ്ജു സി. നായർ എന്നിവർ സംസാരിച്ചു.</p>
<p>'എനിക്കും വേണം ഖാദി' എന്ന സന്ദേശവുമായി കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത ഖാദി സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണം മേള ഓഗസ്റ്റ് 25 വരെ തുടരും.</p>
<p>മേളയിൽ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം സർക്കാർ റിബേറ്റ്, വിവിധ സമ്മാന പദ്ധതികൾ, സർക്കാർ-അർധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ, ബാങ്കുകൾ എന്നിവിടങ്ങളിലെ ജീവനക്കാർക്കും അധ്യാപകർക്കുമായി ₹1 ലക്ഷം വരെ ക്രെഡിറ്റ് സൗകര്യം എന്നിവ ലഭ്യമാണ്. കൂടാതെ ഓരോ ₹1,000 രൂപയുടെ വാങ്ങലിനും സമ്മാനക്കൂപ്പണും നൽകും.</p>]]> </content:encoded>
</item>

<item>
<title>കാർഗിൽ വിജയ് ദിവസ് അനുസ്മരണം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3068</link>
<guid>https://thekeralajournal.com/3068</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a670615c67cd.jpg" length="102094" type="image/jpeg"/>
<pubDate>Mon, 27 Jul 2026 12:47:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി കാർഗിൽ യുദ്ധഭൂമിയിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച വടയാർ മുല്ലോത്ത് ലാൻസ് നായിക് എം.ആർ. പ്രദീപിന്റെ സ്മാരകസ്തൂപത്തിൽ കോൺഗ്രസ് വാർഡ് കമ്മിറ്റി നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.</p>
<p>തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം എം. അനിൽകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.</p>
<p>ചടങ്ങിൽ എം.ആർ. പ്രദീപിന്റെ ജ്യേഷ്ഠസഹോദരൻ എം.ആർ. മണി, പി.ആർ. അനിൽകുമാർ, ആർ. ഗോപാലകൃഷ്ണൻ, വിപിൻ ചെറിയാൻ, പ്രദീപ് പ്രാണിയിൽ, വിജയഗോപാലൻ നായർ, കെ.എം. രഞ്ജിത്ത്, എം.ബി. ഗോപീകൃഷ്ണൻ, ശിവൻകുട്ടി നായർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>അയ്യങ്കാളി ജയന്തി (അവിട്ടാഘോഷം) വിപുലമായി ആഘോഷിക്കും: കെപിഎംഎസ്</title>
<link>https://thekeralajournal.com/3067</link>
<guid>https://thekeralajournal.com/3067</guid>
<description><![CDATA[ റിപ്പോർട്ട്: സുമേഷ് കുമാർ പി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a67059cb20ff.jpg" length="95290" type="image/jpeg"/>
<pubDate>Mon, 27 Jul 2026 12:45:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലയോലപ്പറമ്പ്: സാമൂഹിക നവോത്ഥാന നായകൻ മഹാത്മാ അയ്യങ്കാളിയുടെ 163-ാമത് ജയന്തി (അവിട്ടാഘോഷം) ഓഗസ്റ്റ് 27-ന് അവിട്ടം നാളിൽ തലയോലപ്പറമ്പ് യൂണിയന് കീഴിലുള്ള എല്ലാ കെ.പി.എം.എസ് ശാഖകളിലും വിപുലമായി ആഘോഷിക്കുമെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. കൃഷ്ണകുമാർ അറിയിച്ചു.</p>
<p>കെ.പി.എം.എസ് 3332 ഇറുമ്പയം ശാഖയുടെ കുടുംബസംഗമം ഇറുമ്പയം പെരുന്തട്ട് കമ്മ്യൂണിറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.</p>
<p>ജയന്തിയോടനുബന്ധിച്ച് ശാഖാതലങ്ങളിൽ പതാക ഉയർത്തൽ, പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം, മധുരപലഹാര വിതരണം, വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും.</p>
<p>കുടുംബസംഗമത്തിൽ ശാഖാ പ്രസിഡന്റ് എ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി കെ.കെ. ബാബു, സി.എം. ജയൻ, സൂര്യ മഹേഷ്, മായ രാജേഷ്, ഷാജി സി.കെ., കുഞ്ഞമ്മ ജയൻ, സുഷമ സുപ്രൻ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/3066</link>
<guid>https://thekeralajournal.com/3066</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6025246cf61.jpg" length="105235" type="image/jpeg"/>
<pubDate>Mon, 27 Jul 2026 07:35:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളുടെയും ടച്ചിങ് ക്ലിയറൻസ് ജോലികളുടെയും ഭാഗമായി ഇന്ന് (ജൂലൈ 27) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.</p>
<p>വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:</p>
<p>പൈക ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ പാമ്പോലി, കുന്നപ്പള്ളി, കാപ്പുക്കയം, കാരക്കുളം ട്രാൻസ്ഫോർമർ പരിധികൾ.</p>
<p>തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ഇല്ലത്തുപ്പറമ്പ്, കളരിത്തറ, വേഷ്ണാൽ ട്രാൻസ്ഫോർമർ പരിധികൾ.</p>
<p>തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ മോസ്കോ, പൊൻപുഴ, പഴയ ബ്ലോക്ക്, ഗുഡ്ഷെപ്പേട്, വക്കീൽപടി, പുതുച്ചിറ ട്രാൻസ്ഫോർമർ പരിധികൾ. മാമ്മൂട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഉച്ചയ്ക്ക് 12 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ: ചെറിയാൻ ആശ്രമം, പൂപ്പട, പുളിമൂട്, എ.വി.എം റബ്ബേഴ്സ്, ഗുഡ് ന്യൂസ്, കെ.പി.എൽ, മരിയൻ സെന്റർ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വെള്ളേക്കളം ട്രാൻസ്ഫോർമർ പരിധിയിൽ പൂർണമായും, മുട്ടത്തുപടി, ഇളംകാവ്, മാത്തൻകുന്ന്, അമ്പലക്കൊടി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.</p>
<p>നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ: രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ മഠത്തിൽകാവ്, ഷാജി മറിയപള്ളി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>വൈദ്യുതി മുടങ്ങുന്ന സമയക്രമം കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു</title>
<link>https://thekeralajournal.com/3065</link>
<guid>https://thekeralajournal.com/3065</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66bcc813036.jpg" length="117232" type="image/jpeg"/>
<pubDate>Mon, 27 Jul 2026 07:35:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മൂന്നിലവ് കട്ടിക്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ചങ്ങനാശേരി മാമ്മൂട് ആലുംമൂട്ടിൽ ടിറ്റു ജോസഫ് (39) ആണ് മരിച്ചത്.</p>
<p>ചങ്ങനാശേരി സ്വദേശികളായ അഞ്ചംഗ സംഘത്തോടൊപ്പം വിനോദയാത്രയ്ക്കായി എത്തിയ ടിറ്റു വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു.</p>
<p>വിവരം ലഭിച്ചതിനെ തുടർന്ന് ഈരാറ്റുപേട്ട അഗ്നിരക്ഷാസേനയും ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.</p>
<p>കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരം സ്വദേശി അർജുൻ മൂന്നിലവ് കടപുഴയിൽ മുങ്ങിമരിച്ചിരുന്നു. ഇതോടെ ഒരാഴ്ചയ്ക്കിടെ മൂന്നിലവ് മേഖലയിൽ രണ്ടാമത്തെ മുങ്ങിമരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അധികൃതർ ജലാശയങ്ങളിലും വെള്ളച്ചാട്ട പ്രദേശങ്ങളിലും സന്ദർശകർ അതീവ ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്വാതന്ത്ര്യദിനത്തിൽ കോട്ടയത്ത് ലഹരിവിരുദ്ധ മിനി മാരത്തൺ; രജിസ്ട്രേഷൻ പുരോഗമിക്കുന്നു</title>
<link>https://thekeralajournal.com/3060</link>
<guid>https://thekeralajournal.com/3060</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66abd3ec74d.jpg" length="158911" type="image/jpeg"/>
<pubDate>Mon, 27 Jul 2026 06:22:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കാൻ സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15-ന് കോട്ടയത്ത് മിനി മാരത്തൺ സീസൺ–4 സംഘടിപ്പിക്കുന്നു. ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും ചേർന്ന് എംജി സർവകലാശാലയുടെ പിന്തുണയോടെയും സംസ്ഥാന സർക്കാരിന്റെ വിമുക്തി മിഷന്റെ സഹകരണത്തോടെയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.</p>
<p>"Say No to Drugs" എന്ന സന്ദേശം ഉയർത്തിപ്പിടിക്കുന്ന മാരത്തൺ ലഹരിവിരുദ്ധ ബോധവൽക്കരണവും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയുമാണ് ലക്ഷ്യമിടുന്നത്. എംജി സർവകലാശാലയ്ക്ക് കീഴിലെ കോളജ് വിദ്യാർത്ഥികൾ, മറ്റ് വിദ്യാർത്ഥികൾ, യുവാക്കൾ, കുടുംബങ്ങൾ, കായികപ്രേമികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവർക്ക് പങ്കെടുക്കാം.</p>
<p>കേന്ദ്ര സർക്കാരിന്റെ നശാ മുക്ത് ഭാരത് അഭിയാൻ പദ്ധതിയുടെയും കേരള സർക്കാരിന്റെ വിമുക്തി മിഷൻ പ്രവർത്തനങ്ങളുടെയും ലക്ഷ്യങ്ങളോട് ചേർന്നുനിൽക്കുന്ന പരിപാടിയാണിതെന്ന് സംഘാടകർ അറിയിച്ചു.</p>
<p>മാരത്തണിനോടനുബന്ധിച്ച് സംഗീതവും വ്യായാമവും സമന്വയിപ്പിച്ച സൂംബ ഡാൻസ് പരിപാടിയും ഒരുക്കിയിട്ടുണ്ട്. വിവിധ പ്രായവിഭാഗങ്ങൾക്കായി പ്രത്യേക റേസ് വിഭാഗങ്ങളും സജ്ജമാക്കിയിട്ടുണ്ട്.</p>
<p>വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ മത്സരാർത്ഥികൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകും.</p>
<p>പരിപാടിയിൽ എംജി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്, ജില്ലാ പോലീസ് ചീഫ് സാബു മാത്യു, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ എസ്. അശോകകുമാർ, കാർഗിൽ യുദ്ധവീരൻ കേണൽ ഇ.കെ. ജയപാലൻ എന്നിവർ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>ദേവലോകം അരമന സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ; ജനക്ഷേമ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/3059</link>
<guid>https://thekeralajournal.com/3059</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a66ab09711d6.jpg" length="86404" type="image/jpeg"/>
<pubDate>Mon, 27 Jul 2026 06:19:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഓർത്തഡോക്സ് സഭയുടെ ആസ്ഥാനമായ ദേവലോകം അരമന സന്ദർശിച്ചു. സഭാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയെ സ്വീകരിച്ചു.</p>
<p>മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് വി.ഡി. സതീശൻ ദേവലോകം അരമനയിലെത്തുന്നത്. സന്ദർശനത്തിനിടെ മുൻ സഭാദ്ധ്യക്ഷന്മാരുടെ കബറിടങ്ങളിൽ മുഖ്യമന്ത്രി പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എം.എൽ.എയും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.</p>
<p>സർക്കാരിന്റെ ജനക്ഷേമകരമായ എല്ലാ പ്രവർത്തനങ്ങൾക്കും ഓർത്തഡോക്സ് സഭയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് സഭാദ്ധ്യക്ഷൻ അറിയിച്ചു.</p>
<p>കൂടിക്കാഴ്ചയിൽ എപ്പിസ്‌ക്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, അൽമായ ട്രസ്റ്റി റോണി വർഗീസ് എബ്രഹാം, അസോസിയേറ്റ് സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, അരമന അസിസ്റ്റന്റ് മാനേജർ ഫാ. ഗീവർഗീസ് ജോൺസൺ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിൽ എയിംസ്; കോട്ടയത്തെയും പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി</title>
<link>https://thekeralajournal.com/3052</link>
<guid>https://thekeralajournal.com/3052</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a656e77045cd.jpg" length="104652" type="image/jpeg"/>
<pubDate>Sun, 26 Jul 2026 07:48:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായി കോട്ടയത്തെയും സാധ്യതാപട്ടികയിൽ പരിഗണിക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ അറിയിച്ചു. കായകൽപ്പം ജനസമ്പർക്ക പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.</p>
<p>വെള്ളൂർ ന്യൂസ്‌പ്രിന്റ് ഫാക്ടറിയുടെ 700 ഏക്കർ സ്ഥലമാണ് എയിംസിനായി പ്രധാനമായി പരിഗണിക്കുന്നത്. ഈ സ്ഥലം ലഭ്യമാക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, കോട്ടയം മെഡിക്കൽ കോളേജിന്റെ കൈവശമുള്ള സ്ഥലവും പരിഗണിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സംസ്ഥാനത്ത് എയിംസ് സ്ഥാപിക്കണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും, അന്തിമമായി ഏത് സ്ഥലം തിരഞ്ഞെടുക്കുമെന്നത് പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>സർക്കാർ ആശുപത്രികളിൽ റോബോട്ടിക് സർജറി സംവിധാനം ഏർപ്പെടുത്തുന്നതും പരിഗണനയിലാണെന്ന് മന്ത്രി അറിയിച്ചു. ഏകദേശം ₹17 കോടി ചെലവിൽ ഈ സംവിധാനം ഒരുക്കാനാകുമെന്നാണ് പ്രാഥമിക വിലയിരുത്തൽ. വിശദമായ പഠനത്തിന് ശേഷമായിരിക്കും അന്തിമ തീരുമാനം.</p>
<p>കോട്ടയം ജില്ലയിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി പരിഹരിക്കാനാണ് 'കായകൽപ്പം' പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും, മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്ന വിഷയങ്ങളും ഗൗരവമായി പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p><strong>പ്രധാന പ്രഖ്യാപനങ്ങൾ</strong></p>
<ul>
<li>കോട്ടയം മെഡിക്കൽ കോളേജിൽ കാൻസർ ചികിത്സയ്ക്കായി മെഡിക്കൽ ലീനിയർ ആക്സിലറേറ്റർ സ്ഥാപിക്കും.</li>
<li>പാമ്പാടി താലൂക്ക് ആശുപത്രിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകും; കൂടുതൽ ജീവനക്കാരെ നിയമിക്കും.</li>
<li>ചങ്ങനാശേരി ജനറൽ ആശുപത്രിയുടെ ₹80 കോടി ചെലവിലുള്ള പുതിയ കെട്ടിടം 2027 ഏപ്രിലിൽ പൂർത്തിയാക്കും.</li>
<li>വൈക്കം താലൂക്ക് ആശുപത്രിയുടെ ₹95 കോടി വികസന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ പൂർത്തിയാക്കും.</li>
<li>ഉഴവൂർ കെ.ആർ. നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ അഞ്ചാം നിലയിൽ പേ വാർഡ് സജ്ജീകരിക്കും.</li>
<li>മണിമല കുടുംബാരോഗ്യ കേന്ദ്രത്തിനും ചെമ്മല, കറുകച്ചാൽ, മാങ്ങാനം, അച്ചിനകം, കല്ലം എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും പുതിയ കെട്ടിടങ്ങൾ നിർമ്മിക്കും.</li>
<li>ആശുപത്രി നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും; കാലതാമസം വരുത്തുന്ന കരാറുകാർക്കെതിരെ കർശന നടപടി സ്വീകരിക്കും.</li>
<li>സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് പുതുപ്പള്ളി പി.എച്ച്.സിക്ക് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് പുതിയ കെട്ടിടം നിർമ്മിക്കും.</li>
</ul>]]> </content:encoded>
</item>

<item>
<title>500 രൂപയുടെ 65 കള്ളനോട്ടുകളുമായി യുവാവ് പിടിയിൽ</title>
<link>https://thekeralajournal.com/3051</link>
<guid>https://thekeralajournal.com/3051</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a656dd90233d.jpg" length="111760" type="image/jpeg"/>
<pubDate>Sun, 26 Jul 2026 07:45:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: 500 രൂപയുടെ 65 കള്ളനോട്ടുകൾ കൈവശം സൂക്ഷിച്ചിരുന്ന യുവാവിനെ കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാമ്പതി ഭാഗത്ത് താമസിക്കുന്ന ആനിക്കാട് രണ്ടുപറയിൽ അലക്‌സ് തോമസ് (23) ആണ് പിടിയിലായത്.</p>
<p>കള്ളനോട്ടുകൾ ആരിൽ നിന്നാണ് ലഭിച്ചതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തിയിട്ടില്ല. കറുകച്ചാൽ പോലീസ് സ്റ്റേഷനിലെ ആറ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ 2023-ൽ കാപ്പാ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.</p>
<p>എസ്.എച്ച്.ഒ. എസ്. രാജേഷ്, എസ്.ഐ.മാരായ ടി.എസ്. ജയകൃഷ്ണൻ, ബിജു തോമസ്, സി.പി.ഒമാരായ ബ്രിജിത്ത് കൃഷ്ണ, ആന്റണി വിക്ടർ, ജിബിൻ ലോബോ, സ്വരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്തെ അനധികൃത ഓട്ടോ പാർക്കിംഗ്: കർശന നടപടിക്ക് നിർദേശം</title>
<link>https://thekeralajournal.com/3050</link>
<guid>https://thekeralajournal.com/3050</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6563d6428a4.jpg" length="436629" type="image/jpeg"/>
<pubDate>Sun, 26 Jul 2026 07:03:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷന് പുറത്തുള്ള അനധികൃത ഓട്ടോറിക്ഷ പാർക്കിംഗ് മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കർശന നടപടി സ്വീകരിക്കാൻ ജില്ലാ വികസനസമിതി യോഗം പോലീസിനും ആർ.ടി.ഒയ്ക്കും നഗരസഭയ്ക്കും നിർദേശം നൽകി.</p>
<p>റെയിൽവേ സ്റ്റേഷനകത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിൽ നിന്ന് ചെറിയ ദൂരത്തേക്ക് സർവീസ് നടത്താൻ വിസമ്മതിക്കുന്ന ഡ്രൈവർമാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് യോഗം വ്യക്തമാക്കി.</p>
<p>കോടിമത പുതിയ പാലത്തിന്റെ ടാറിംഗ് ഉടൻ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് പാലം വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. പുതിയ പാലം ഗതാഗതത്തിനായി തുറന്നാൽ മാത്രമേ പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തി അപകടസാധ്യത ഒഴിവാക്കാൻ കഴിയൂവെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതിനിധി മോഹൻ കെ. നായർ ചൂണ്ടിക്കാട്ടി.</p>
<p>വൈക്കം മേഖലയിലെ തോടുകളിൽ കുളവാഴ നീക്കം ചെയ്യാൻ 58 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയതായി മൈനർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു. ചങ്ങനാശ്ശേരി എ.സി. കനാലിന്റെ ആഴം കൂട്ടുന്നതിനുള്ള പദ്ധതി 2026–27 വർഷത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയതായും മേജർ ഇറിഗേഷൻ വകുപ്പ് അറിയിച്ചു.</p>
<p>കോട്ടയം നഗരത്തിലെ അനധികൃത തട്ടുകടകൾ സ്വമേധയാ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും നിർദേശം പാലിക്കാത്തവ ഓഗസ്റ്റ് 1 മുതൽ നഗരസഭയുടെ നേതൃത്വത്തിൽ നീക്കം ചെയ്യുമെന്നും നഗരസഭാ സെക്രട്ടറി അറിയിച്ചു.</p>
<p>എൽ.പി.ജി. സിലിണ്ടറുകൾക്ക് അധികവില ഈടാക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ സിവിൽ സപ്ലൈസ് വകുപ്പിന് യോഗം നിർദേശം നൽകി. വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാത്തതും ത്രാസുകളിൽ ക്രമക്കേട് നടത്തുന്ന വ്യാപാരസ്ഥാപനങ്ങൾക്കെതിരെയും കർശന നടപടി സ്വീകരിക്കാനും തീരുമാനമായി.</p>
<p>ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി അധ്യക്ഷത വഹിച്ചു. വിനു ജോബ് എം.എൽ.എ, വിവിധ ജനപ്രതിനിധികളുടെ പ്രതിനിധികൾ, ജില്ലാ പ്ലാനിംഗ് ഓഫീസർ പി.എ. അമാനത്ത് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഐപ്‌സോ സംസ്ഥാന ക്യാമ്പിന് തുടക്കം; തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/3049</link>
<guid>https://thekeralajournal.com/3049</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6562e8c1786.jpg" length="83529" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:59:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി (ഐപ്‌സോ) സംസ്ഥാന ക്യാമ്പ് തെള്ളകം ചൈതന്യ ഹാളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.</p>
<p>ഐപ്‌സോ ജനറൽ സെക്രട്ടറി അഡ്വ. വി.ബി. ബിനു അധ്യക്ഷത വഹിച്ചു. ഡോ. എ. ജോസ് സ്വാഗതവും ബൈജു വയലത്ത് നന്ദിയും രേഖപ്പെടുത്തി.</p>
<p>'ഇന്ത്യൻ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തിൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്‌നാകരൻ മുഖ്യപ്രഭാഷണം നടത്തി. ഡോ. പി.കെ. ജനാർദ്ദനക്കുറുപ്പ് പതാക ഉയർത്തി.</p>
<p>അഡ്വ. കെ. അനിൽകുമാർ, കെ. ദേവകി, ഇ. വേലായുധൻ എന്നിവർ പങ്കെടുത്തു. പശ്ചിമേഷ്യൻ സംഘർഷങ്ങളെക്കുറിച്ച് ഡോ. കെ.എം. സീതി ക്ലാസ് നയിച്ചു. അഡ്വ. വി. ജയപ്രകാശ് സ്വാഗതവും പി.കെ. ആനന്ദക്കുട്ടൻ നന്ദിയും പറഞ്ഞു. സി.ആർ. ജോസ് പ്രകാശ് ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു.</p>
<p>ക്യാമ്പ് ലീഡറായി അഡ്വ. എം.എ. ഫ്രാൻസിസിനെയും ഡെപ്യൂട്ടി ലീഡറായി ഡോ. എൻ. രമാകാന്തനെയും തിരഞ്ഞെടുത്തു.</p>
<p>സമാപന സമ്മേളനത്തോടനുബന്ധിച്ച് ക്യൂബൻ ഐക്യദാർഢ്യ സമ്മേളനം നടക്കും. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി ഉദ്ഘാടനം ചെയ്യും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അധ്യക്ഷത വഹിക്കും. കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ. വി.ബി. ബിനു, ബാബു ജോസഫ്, അഡ്വ. കെ.ആർ. ശ്രീനിവാസൻ, ഡോ. സി. ഉദയകല എന്നിവർ പ്രസംഗിക്കും.</p>]]> </content:encoded>
</item>

<item>
<title>മെഡിക്കൽ കോളജുകളിലെ ഒഴിവുകൾ ഉടൻ നികത്തും: ആരോഗ്യമന്ത്രി കെ. മുരളീധരൻ</title>
<link>https://thekeralajournal.com/3048</link>
<guid>https://thekeralajournal.com/3048</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a65624cd225d.jpg" length="52114" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:56:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടേതുൾപ്പെടെയുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ അറിയിച്ചു. കായകല്പ്പം ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കൽ കോളജിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.</p>
<p>ഒഴിവുകൾ റിപ്പോർട്ട് ചെയ്യാൻ വകുപ്പ് മേധാവികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പി.എസ്.സി. അല്ലെങ്കിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകും നിയമനങ്ങൾ നടത്തുക. ദിവസവേതനാടിസ്ഥാനത്തിൽ നിയമനം ഉണ്ടാകില്ലെന്നും എല്ലാ നിയമനങ്ങളിലും സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>സംസ്ഥാനത്താകെ സീനിയർ റെസിഡന്റ് ഡോക്ടർമാരുടെ 500 അധിക തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചതായും രോഗികൾക്ക് ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>സർക്കാർ ആശുപത്രികളെ രോഗികൾക്ക് കൂടുതൽ ആശ്വാസം നൽകുന്ന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും സ്വകാര്യ ആശുപത്രികളിലുള്ള സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിലും ഒരുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാലിയേറ്റീവ് കെയറിനായി പ്രത്യേക വകുപ്പ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണെന്നും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ സൂപ്പർ സ്പെഷ്യാലിറ്റി, കാർഡിയോളജി ബ്ലോക്കുകളുടെ നിർമ്മാണം വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു.</p>
<p>യോഗത്തിൽ കോട്ടയം മെഡിക്കൽ കോളജിലെയും ആശുപത്രിയിലെയും പോരായ്മകളും അടിയന്തര ആവശ്യങ്ങളും വകുപ്പ് മേധാവികളും വിദ്യാർഥി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.</p>
<p>നാട്ടകം സുരേഷ് എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എം.ജെ. സെബാസ്റ്റ്യൻ എം.എൽ.എ, ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. കെ.വി. വിശ്വനാഥൻ, ആരോഗ്യ മന്ത്രിയുടെ മുഖ്യ ഉപദേഷ്ടാവ് ഡോ. ഡി. സുനിൽ, മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി. ജേക്കബ് തോമസ്, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 26) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ</title>
<link>https://thekeralajournal.com/3047</link>
<guid>https://thekeralajournal.com/3047</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Sun, 26 Jul 2026 06:51:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളുടെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 26, ഞായറാഴ്ച) വൈദ്യുതി വിതരണം താൽക്കാലികമായി തടസ്സപ്പെടും.</p>
<p>ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ: പി.ഡബ്ല്യു.ഡി റോഡ് പ്രവൃത്തിയുടെ ഭാഗമായി കാഞ്ഞിരക്കവല ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 11.10 മുതൽ ഉച്ചയ്ക്ക് 2.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>തീക്കോയി ഇലക്ട്രിക്കൽ സെക്ഷൻ: അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തീക്കോയി ടൗൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>പൈക ഇലക്ട്രിക്കൽ സെക്ഷൻ: സിന്ധ്യ, പൈക ടൗൺ, പൈക മഠം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ: കോലടി, തേൻകുളം, മാർക്കറ്റ്, ആര്യസ് ഫെയർമൗണ്ട്, ലിസ്യൂ, കുന്നേൽ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 10.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങും.</p>
<p>ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ: ആദിത്യ ടവർ, സെൻട്രൽ ജംഗ്ഷൻ, ശ്രീ ശങ്കര മാർക്കറ്റ്, പോലീസ് ക്വാർട്ടേഴ്‌സ്, നിത്യ എസ്.എം.എച്ച്.ടി ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 25) വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/3031</link>
<guid>https://thekeralajournal.com/3031</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6025246cf61.jpg" length="105235" type="image/jpeg"/>
<pubDate>Sat, 25 Jul 2026 08:32:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും എച്ച്.ടി. മെയിന്റനൻസ് ജോലികളും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ ഇന്ന് (ജൂലൈ 25, ശനി) വൈദ്യുതി വിതരണം തടസപ്പെടും.</p>
<p>പ്രധാന മേഖലകളും സമയവും:</p>
<p>പള്ളിക്കത്തോട്: അരുവിക്കുഴി, കാക്കത്തോട്, കല്ലാടംപൊയ്ക – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.</p>
<p>ഗാന്ധിനഗർ: തൊണ്ണംകുഴി, പെരുമ്പടപ്പ്, വെട്ടൂർ കവല, വട്ടുകുളം, കണിയാംകുളം, കുമരംകുന്ന്, തൊമ്മൻ കവല, പിണംചിറകുഴി, ചാലാഗരി, ആദർശം ക്ലബ്, കൊശമറ്റം, കോലേട്ടമ്പലം, വിമല മിൽക്ക്, പനമ്പാലം, അങ്ങാടി – രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>കൂരോപ്പട: കാരിമലപടി, കൂവപൈക, പുലിക്കുന്ന്, മൂങ്ങാകുഴി – രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ.</p>
<p>ഭരണങ്ങാനം: ചൂണ്ടച്ചേരി ബോർവെൽ, കൊടിത്തോട്ടം – രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ (ഭാഗികം).</p>
<p>പൈക: എബിസ്, ആർ.ജി. കോളനി, തിയേറ്റർപടി, 7-ാം മയിൽ, പൈക ഹോസ്പിറ്റൽ, പൈക ടവർ, പൈക മഠം, താഷ്കെന്റ് അങ്കണവാടി, താഷ്കെന്റ് ലൈബ്രറി, ചങ്ങലപാലം, ഞണ്ടുപാറ, പാമ്പൊലി, കുന്നപ്പള്ളി – രാവിലെ 8.00 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>തീക്കോയി: ദീപ്തി സ്കൂൾ പരിസരം – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.</p>
<p>ഈരാറ്റുപേട്ട: അരുവിത്തറ, കിസ്കോ, കളത്തുക്കടവ്, ചക്കിണിയാംതടം, പുതുശേരി, കൂട്ടക്കല്ല് – രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ.</p>
<p>കുറിച്ചി: ചന്ദ്രത്തിൽപ്പടി, അറക്കത്തറ ഇൻഡസ്ട്രിയൽ ഏരിയ – രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പുതുപ്പള്ളി: തുരുത്തി, ചന്ദനത്തിൽ കടവ്, പാറക്കൽ കടവ്, മണിയമ്പാടം, മാടപ്പള്ളി, ഐ.പി.സി., ടി.എസ്.ആർ. കുട്ടനാട് – രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പാമ്പാടി: ചെറുവള്ളിക്കാവ്, കന്നുകുഴി – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.</p>
<p>രാമപുരം: പട്ടേട്ട്, ഇടനാട് സ്കൂൾ, ഇടനാട് അമ്പലം – രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ.</p>
<p>ചങ്ങനാശ്ശേരി: പറാട്ട് അമ്പലം, റോഷൻ, ഫലാഹിയ ബൈപാസ്, ഉറവ റോഡ്, ഉറവ കമ്പനി, മൈത്രി സദനം, മന്നം നഗർ, അക്ഷര നഗർ, തിരുമല, സൗപർണിക – രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പാലാ: ഞൊണ്ടിമാക്കൽ, പ്ലാത്താനം റോഡ്, കാനാട്ടുപാറ, പോളിടെക്നിക്, തൂക്കുപാലം, ഡമ്പിങ് ഗ്രൗണ്ട്, അന്ത്യാളം പള്ളി – രാവിലെ 8.30 മുതൽ വൈകിട്ട് 5.00 വരെ.</p>
<p>വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പിഎം ശ്രീ പദ്ധതി : വൈക്കത്ത് തുറന്ന സംവാദം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/3030</link>
<guid>https://thekeralajournal.com/3030</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a642197aa07a.jpg" length="116271" type="image/jpeg"/>
<pubDate>Sat, 25 Jul 2026 08:08:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പിഎം ശ്രീ പദ്ധതിയെക്കുറിച്ച് വൈക്കത്ത് തുറന്ന സംവാദം സംഘടിപ്പിച്ചു. എഐഎസ്എഫ്, എഐവൈഎഫ്, യുവകലാസാഹിതി, ഐ.ടി.എ. എന്നീ സംഘടനകൾ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.</p>
<p>വൈക്കം സത്യാഗ്രഹ സ്മാരകത്തിന് മുന്നിലെ നെല്ലിമരച്ചുവട്ടിൽ നടന്ന പരിപാടി മുൻ കൃഷിവകുപ്പ് മന്ത്രിയും ചേർത്തല എം.എൽ.എയുമായ പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.</p>
<p>പുരാണങ്ങളെയും മിത്തുകളെയും ശാസ്ത്രീയ തത്വങ്ങളായി അവതരിപ്പിക്കുന്ന കേന്ദ്രസർക്കാരിന്റെ സമീപനമാണ് പിഎം ശ്രീ പദ്ധതിയിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും, ഇതിലൂടെ നവോത്ഥാന ചരിത്രത്തിന്റെയും മതേതരത്വത്തിന്റെയും മൂല്യങ്ങൾ തകർക്കപ്പെടുകയാണെന്നും പി. പ്രസാദ് അഭിപ്രായപ്പെട്ടു.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a6421a1dc00b.jpg" alt=""></p>
<p>ബി. അശോക് മോഡറേറ്ററായ സംവാദത്തിൽ ജോജി കൂട്ടുമ്മേൽ, എസ്.പി. സുമോദ്, മോഹൻ ഡി. ബാബു, ഭാനുമതി വി.എ. എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു</title>
<link>https://thekeralajournal.com/3025</link>
<guid>https://thekeralajournal.com/3025</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6394b5f0401.jpg" length="57081" type="image/jpeg"/>
<pubDate>Fri, 24 Jul 2026 22:07:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ പാമ്പുകടിയേറ്റ് തൊഴിലാളി മരിച്ചു. പാറത്തോട് ഇടക്കുന്നം വഞ്ചിമല സ്വദേശി രാജു (62) ആണ് മരിച്ചത്.</p>
<p>വെള്ളിയാഴ്ച രാവിലെയോടെയായിരുന്നു സംഭവം. തോട്ടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് രാജുവിന് പാമ്പുകടിയേറ്റത്. കടിയേറ്റ ഉടൻ തന്നെ കുഴഞ്ഞുവീണ അദ്ദേഹത്തെ സഹതൊഴിലാളികളും നാട്ടുകാരും ചേർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിന് എന്തുപറ്റി? കുഞ്ഞുങ്ങൾ ജനിക്കുന്നത് കുത്തനെ കുറയുന്നു! തകർന്ന് തരിപ്പണമായി ജനനനിരക്ക്; ഞെട്ടിക്കുന്ന റിപ്പോർട്ട്.</title>
<link>https://thekeralajournal.com/3019</link>
<guid>https://thekeralajournal.com/3019</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62c90e82f09.jpg" length="80072" type="image/jpeg"/>
<pubDate>Fri, 24 Jul 2026 07:38:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരളത്തെ കാത്തിരിക്കുന്നത് വൻ ജനസംഖ്യാ ദുരന്തമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് ജനനനിരക്ക് ഇതുവരെ കാണാത്ത വിധം കുത്തനെ താഴേക്ക് പതിക്കുന്നതായി ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. സംസ്ഥാന എക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് പുറത്തുവിട്ട 2024-ലെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് കേരളത്തെ അമ്പരപ്പിക്കുന്ന ഈ വിവരങ്ങളുള്ളത്.</p>
<p>​കണക്കുകൾ പ്രകാരം സംസ്ഥാനത്തെ ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ് 2023-ലെ 1.35-ൽ നിന്ന് 1.19 ആയി കുത്തനെ കുറഞ്ഞു. സാധാരണ നിലയിൽ ജനസംഖ്യ നിരക്ക് താഴേക്ക് പോകാതിരിക്കണമെങ്കിൽ ഒരു സ്ത്രീക്ക് ശരാശരി 2.1 കുട്ടികൾ ഉണ്ടാകണമെന്നിരിക്കെയാണ് ഈ വൻ വീഴ്ച സംഭവിച്ചിരിക്കുന്നത്. 2023-ൽ 3.93 ലക്ഷം കുഞ്ഞുങ്ങൾ ജനിച്ച സ്ഥാനത്ത് 2024-ൽ രജിസ്റ്റർ ചെയ്തത് 3.44 ലക്ഷം ജനനങ്ങൾ മാത്രമാണ്. അതായത് വെറും ഒരൊറ്റ വർഷം കൊണ്ട് അരലക്ഷത്തോളം കുഞ്ഞുങ്ങളുടെ ജനനത്തിലാണ് വലിയ കുറവുണ്ടായിരിക്കുന്നത്.</p>
<p>​കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ജനനനിരക്ക് പത്തിന് താഴെയെത്തി എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. നിലവിൽ 1000 പേർക്ക് 9.64 ആണ് ജനനനിരക്ക്. അതേസമയം, ജനനനിരക്ക് കുറയുമ്പോൾ സംസ്ഥാനത്ത് മരണനിരക്ക് കുത്തനെ ഉയരുകയാണ്. 2020-ൽ 7.17 ആയിരുന്ന മരണനിരക്ക് 2024-ൽ 8.77 ആയി വർധിച്ചു. കഴിഞ്ഞ വർഷം മാത്രം 3.14 ലക്ഷം മരണങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കൂടുതൽ ജനനനിരക്ക് മലപ്പുറത്തും (15.16) ഏറ്റവും കുറവ് ആലപ്പുഴയിലുമാണ് (5.28). എന്നാൽ മരണനിരക്കിൽ കോട്ടയമാണ് മുന്നിൽ നിൽക്കുന്നത് (12.39).ഇതാണ് കേരളത്തിന്റെ പുതിയ യാഥാർത്ഥ്യമെന്ന് ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡവലപ്മെന്റ് ചെയർപേഴ്സൺ ഡോ. എസ്. ഇരുദയ രാജൻ വ്യക്തമാക്കുന്നു. വൈകിയുള്ള ജനനങ്ങൾ, കുട്ടി വേണ്ടെന്നോ ഒരു കുട്ടി മതിയെന്നോ ഉള്ള ദമ്പതികളുടെ തീരുമാനം, ജീവിതശൈലി പ്രശ്നങ്ങൾ മൂലമുള്ള വന്ധ്യത, യുവാക്കളുടെ കൂട്ടത്തോടെയുള്ള വിദേശ കുടിയേറ്റം എന്നിവയാണ് ഈ വൻ ഇടിവിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. വരുംവർഷങ്ങളിലും ഈ കുറവ് തുടരാനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>AISF വിദ്യാഭ്യാസ ബന്ദ് വൈക്കത്ത് പൂർണം</title>
<link>https://thekeralajournal.com/3018</link>
<guid>https://thekeralajournal.com/3018</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62c78e4bebe.jpg" length="117214" type="image/jpeg"/>
<pubDate>Fri, 24 Jul 2026 07:31:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഡൽഹിയിൽ വിദ്യാർത്ഥി-യുവജന സംഘടനകൾ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചിന് നേരെ പോലീസും കേന്ദ്രസേനയും നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി എ.ഐ.എസ്.എഫ് (AISF) പ്രഖ്യാപിച്ച വിദ്യാഭ്യാസ ബന്ദ് വൈക്കത്തും പൂർണമായി.</p>
<p>ബന്ദിന്റെ ഭാഗമായി സംഘടിപ്പിച്ച പ്രതിഷേധയോഗം എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അഖിൽ കെ. യു. ഉദ്ഘാടനം ചെയ്തു. മണ്ഡലം ഭാരവാഹികളായ അമൽ എം. എസ്., ഭാനുമതി വി. എ. എന്നിവർ സംസാരിച്ചു. എ.ഐ.വൈ.എഫ് (AIYF) പ്രവർത്തകരായ സോജിമോൻ, ജിതിൻ, അനിൽകുമാർ എന്നിവരും പ്രതിഷേധയോഗത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>രാഹുൽ ഗാന്ധിയുടെ അറസ്റ്റിനെതിരെ തലപ്പലത്ത് കോൺഗ്രസ് പ്രതിഷേധം</title>
<link>https://thekeralajournal.com/3017</link>
<guid>https://thekeralajournal.com/3017</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62c1017a101.jpg" length="101746" type="image/jpeg"/>
<pubDate>Fri, 24 Jul 2026 07:03:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തലപ്പലം: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് തലപ്പലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.</p>
<p>മണ്ഡലം പ്രസിഡന്റ് എം. ഗോപാലകൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. ആർ. പ്രേംജി, ജോമി ബെന്നി, ആർ. ശ്രീകല, അനുപമ വിശ്വനാഥ്, സന്തോഷ് ജോസഫ്, എ.ഡി. സജീവൻ, ആൻസി ജോസ്, ഇന്ദിരാ രാധാകൃഷ്ണൻ, എം.ജി. മോഹനൻ നായർ, സി.ജെ. ജോസുകുട്ടി, മത്തായി കുര്യൻ, ജോസി ജെ. തയ്യിൽ, വി.എം. മാത്യു, റെജി പറക്കോട്ട് എന്നിവർ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>പാലാ–പൊൻകുന്നം റോഡിൽ അപകട പരമ്പര; രണ്ട് ഇടങ്ങളിലായി ആറുപേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/3016</link>
<guid>https://thekeralajournal.com/3016</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a62bfcd69abf.jpg" length="104119" type="image/jpeg"/>
<pubDate>Fri, 24 Jul 2026 06:58:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: പാലാ–പൊൻകുന്നം റോഡിൽ കൂരാലിയിലും ഇളങ്ങുളത്തുമായി ഉണ്ടായ രണ്ട് വ്യത്യസ്ത കാർ അപകടങ്ങളിൽ ആറുപേർക്ക് പരിക്കേറ്റു. ആർക്കും ഗുരുതര പരിക്കില്ല.</p>
<p>കൂരാലി കവലയിൽ ഇന്നലെ പുലർച്ചെ നിയന്ത്രണംവിട്ട കാർ റോഡരികിലെ പറപ്പള്ളിത്താഴത്ത് രാജുവിന്റെ കടയുടെ ഭിത്തിയിലിടിച്ചാണ് അപകടമുണ്ടായത്. ചുങ്കപ്പാറ സ്വദേശികളായ സി.എസ്. ലൈലാബീഗം (67), മൊയ്തീൻ (79), ഡ്രൈവർ കെ.കെ. ഷാജിമോൻ (44) എന്നിവർക്ക് പരിക്കേറ്റു. ഇവരെ പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ കടയുടെ ഭിത്തിയും തകർന്നു.</p>
<p>ഉച്ചകഴിഞ്ഞ് ഇളങ്ങുളം പള്ളിക്കു സമീപം രണ്ട് കാറുകൾ കൂട്ടിയിടിച്ചാണ് രണ്ടാമത്തെ അപകടമുണ്ടായത്. പൊൻകുന്നം സ്വദേശി റെജി തോമസ് (65), മണിമല സ്വദേശി റ്റിൻസി (44), ആലപ്ര സ്വദേശി ബിൻസി (53) എന്നിവർക്ക് പരിക്കേറ്റു. ഇവരെയും പാലാ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>രണ്ട് അപകടങ്ങളിലും പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പ്രാർത്ഥനകൾ വിഫലമാക്കി അനീഷ് മോഹൻ വിടവാങ്ങി.</title>
<link>https://thekeralajournal.com/3008</link>
<guid>https://thekeralajournal.com/3008</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a61b801a8422.jpg" length="51457" type="image/jpeg"/>
<pubDate>Thu, 23 Jul 2026 12:14:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രാർത്ഥനകൾ വിഫലമാക്കി അനീഷ് മോഹൻ വിടവാങ്ങി(43) സിക്കിമിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ വൻ മണ്ണിടിച്ചിലിൽ കാണാതായവരിൽ കോട്ടയം പാമ്പാടി സ്വദേശിയും,നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപറേഷനിലെ റിമോട്ട് സെൻസിങ് മാനേജരുമായ അനീഷ് മോഹൻ്റെ മൃതദേഹം ഇന്നലെ രാത്രിയോടെ കണ്ടെത്തി.</p>
<p>പാമ്പാടി പത്താഴക്കുഴി കൂരോത്ത് പറമ്പിൽ കുടുംബാംഗമാണ്</p>
<p>അപകടവിവരം അറിഞ്ഞ് അനീഷിന്റെ കുടുംബാംഗങ്ങൾ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. അനീഷിന്റെ ഭാര്യ സംഗീത, ഭാര്യാ സഹോദരൻ, അനീഷിന്റെ സഹോദരൻ എന്നിവരാണ് സിക്കിമിലെത്തിയത്.</p>
<p>ശാസ്ത്രലേഖകനും വ്ലോഗറുമായ അനീഷ് 2001-04ൽ കോട്ടയം നാട്ടകം ഗവ കോളേജിൽ നിന്ന് ബിഎസ്സി ജിയോളജി പഠനം പൂർത്തിയാക്കി. 2011ൽ ഹരിയാനയിലെ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട്, എൻഎച്ച്പിസിയിൽ ജോലിനേടി.</p>
<p> 2026 മുതൽ സിക്കിമിൽ സേവനമനുഷ്ഠിച്ചുവരികയാണ്.പാമ്പാടി ഇല്ലിവളവിലെ വീട്ടിൽ പ്രായമായ മാതാപിതാക്കൾ മാത്രമാണ് ഉള്ളത്. </p>
<p>കാർത്ത്യായനി, ആരവ് എന്നിവരാണ് മക്കൾ,ശാസ്ത്രവിഷയങ്ങൾ ലളിതമായി ജനങ്ങളിലേക്ക് എത്തിച്ച 'Scientific Malayali' യൂട്യൂബ് ചാനലിലൂടെ അനീഷ് നിരവധി മലയാളികൾക്ക് സുപരിചിതനാണ്.</p>]]> </content:encoded>
</item>

<item>
<title>എക്സോട്ടിക് പെറ്റ് ഷോ കാണാൻ ഇനി 4 ദിവസം മാത്രം; കോട്ടയത്ത് ജനത്തിരക്കേറുന്നു!</title>
<link>https://thekeralajournal.com/3007</link>
<guid>https://thekeralajournal.com/3007</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6181098d06b.jpg" length="116166" type="image/jpeg"/>
<pubDate>Thu, 23 Jul 2026 08:18:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വന്യതയുടെയും അപൂർവ്വ കാഴ്ചകളുടെയും അത്ഭുതലോകമൊരുക്കി കോട്ടയം ഇൻഡോർ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന 'എക്സോട്ടിക് പെറ്റ് ഷോ' കാണാൻ ഇനി നാല് ദിവസങ്ങൾ മാത്രം. ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് അപൂർവ്വ ജീവികളെ നേരിൽ കാണാൻ ഇവിടെ എത്തിച്ചേരുന്നത്.</p>
<p>​ലോകത്തിലെ തന്നെ ഏറ്റവും വലിയ ശുദ്ധജല ആമ, അനാക്കോണ്ട, മക്കാവു, ഇഗ്വാന, പെരുമ്പാമ്പ്, വിശേഷപ്പെട്ട വിവിധയിനം പൂച്ചകൾ, ചൈനീസ് മങ്കികൾ തുടങ്ങിയ വൻ ജീവിശേഖരം തന്നെയാണ് ഷോയുടെ പ്രധാന ആകർഷണം. കൂടാതെ ചൈന, ഫ്രാൻസ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അപൂർവ്വ ഇനം പ്രാവുകൾ, വണ്ണമുള്ള തത്തകൾ, കാക്കറ്റൂ തുടങ്ങിയ പക്ഷികളെ അടുത്തു കാണാനും അവയോടൊപ്പം ഫോട്ടോ എടുക്കാനുമുള്ള സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്.</p>
<p>​കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലേ സോൺ, ഗാർഡൻ നഴ്സറി, ഫുഡ് കോർട്ട് എന്നിവയും സ്റ്റേഡിയത്തിൽ ലഭ്യമാണ്. രാവിലെ 11 മുതൽ രാത്രി 9 വരെയാണ് സന്ദർശന സമയം. കൂടുതൽ വിവരങ്ങൾക്ക് 9207760776 എന്ന നമ്പറിൽ ബന്ധപ്പെടാം.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വിവിധ മേഖലകളിൽ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/3006</link>
<guid>https://thekeralajournal.com/3006</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6025246cf61.jpg" length="105235" type="image/jpeg"/>
<pubDate>Thu, 23 Jul 2026 07:44:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും വൈദ്യുതി ശൃംഖല നവീകരണ പ്രവർത്തനങ്ങളും നടക്കുന്നതിനാൽ ഇന്ന് (ജൂലൈ 23, വ്യാഴാഴ്ച) ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>
<p>വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ:</p>
<p>രാമപുരം സെക്ഷൻ: ആറാട്ടുപ്പുഴ, മരങ്ങാട് വളവ്, മരങ്ങാട് എം.എം.ജെ, മഞ്ചാടിമറ്റം – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>തൃക്കൊടിത്താനം സെക്ഷൻ: കൊച്ചുപള്ളി, മണിമുറി, ചേരിക്കൽ, വളയംക്കുഴി കമ്പനി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പാമ്പാടി സെക്ഷൻ: അശോക് നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ്.എൻ.ഡി.പി, ജോൺ ഓഫ് ഗോഡ് – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ (ഭാഗികമായി).</p>
<p>തീക്കോയി സെക്ഷൻ: തീക്കോയി പഞ്ചായത്ത് പടി ട്രാൻസ്ഫോർമർ പരിധിയിലെ ദീപ്തി സ്കൂൾ ഭാഗങ്ങൾ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>കിടങ്ങൂർ സെക്ഷൻ: കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന 2, ഹൈ കെയർ ഗ്ലോവ്സ്, താരാമംഗലം – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>പൂഞ്ഞാർ സെക്ഷൻ: ചെമ്മരപള്ളികുന്ന്, മണിയംകുന്ന് പമ്പ് ഹൗസ്, പനച്ചിപ്പാറ, വഴെമിൽ – രാവിലെ 8 മുതൽ വൈകിട്ട് 5.30 വരെ. ആലുംതറ – രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ.</p>
<p>മണർകാട് സെക്ഷൻ: കിഴക്കേടത്തു പടി, പണിക്കമറ്റം, പാരഗൺപടി, ഇടപ്പള്ളി, പാടത്തു ക്രഷർ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ. വെണ്ണാശ്ശേരി, എരുമപ്പെട്ടി – ഭാഗികമായി.</p>
<p>തെങ്ങണ സെക്ഷൻ: നിറപറ, നിറനാഴി, ഡ്യൂറോ എക്സൽ – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ. പെരുമ്പനച്ചി, കൈതമറ്റം, ഉണ്ടക്കുരിശ്, കുറുമ്പനാടം, പുന്നാഞ്ചിറ, ഓവേലിപ്പടി, വഴിപ്പടി, മാന്നില 1, മാന്നില 2, പുളിയാംകുന്ന്, കാടഞ്ചിറ, ജെ.പി, ഓവേലിൽ പ്ലാസ (എസ്.ബി.ഐ തെങ്ങണ) – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>പാലാ സെക്ഷൻ: മൂന്നാനി, കുപ്പി, കരുണ, ഐ.എം.എ, റോട്ടറി ക്ലബ്, കൊച്ചിടപ്പാടി, കവീക്കുന്ന്, ചീരാംകുഴി – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>പുതുപ്പള്ളി സെക്ഷൻ: പെഴുവേലിക്കുന്ന്, കളമ്പുകാട്ടുകുന്ന്, ആനത്താനം ട്രയിൻ, എം.ഒ.സി, എം.ഒ.സി കോളനി, സെമിനാരി, ഡോൺ ബോസ്കോ – രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ (ഭാഗികമായി).</p>
<p>നാട്ടകം സെക്ഷൻ: മഠത്തിൽകാവ്, ഷാജി മറിയപള്ളി – രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ: അംഗളാമ്മൻ കോവിൽ ട്രാൻസ്ഫോർമർ പരിധി – രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ. സെൻട്രൽ ജംഗ്ഷൻ ഭാഗത്തെ തെക്കേക്കര കേബിളിൽ എ.ബി. സ്വിച്ച് സ്ഥാപിക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നത്</p>]]> </content:encoded>
</item>

<item>
<title>ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ഓപ്പറേഷൻ തൂഫാൻ തുടരും: മന്ത്രി രമേശ് ചെന്നിത്തല</title>
<link>https://thekeralajournal.com/2994</link>
<guid>https://thekeralajournal.com/2994</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a605e93db3d1.jpg" length="75823" type="image/jpeg"/>
<pubDate>Wed, 22 Jul 2026 11:39:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അന്തർദേശീയ മയക്കുമരുന്ന് മാഫിയ കേരളത്തെ ശക്തമായി ലക്ഷ്യമിടുകയാണെന്ന തിരിച്ചറിവിൽ നിന്നാണ് സർക്കാർ 'ഓപ്പറേഷൻ തൂഫാൻ – ദ നാർക്കോ ഹണ്ട്' ആരംഭിച്ചതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പാലാ ചാവറ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a605ea187e22.jpg" alt=""></p>
<p>ലഹരി മാഫിയയുടെ വേരറുക്കുന്നതുവരെ ശക്തമായ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും കരയിലൂടെയും കടലിലൂടെയും ആകാശമാർഗവും കേരളത്തിലേക്ക് ലഹരിവസ്തുക്കൾ എത്തുന്നതായും മന്ത്രി പറഞ്ഞു.</p>
<p>ഓപ്പറേഷൻ തൂഫാൻ ആരംഭിച്ച് ബുധനാഴ്ച 50 ദിവസം പൂർത്തിയാകുമ്പോൾ 7,600-ലധികം പേരെ അറസ്റ്റ് ചെയ്യുകയും 6,500-ലധികം കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി അദ്ദേഹം അറിയിച്ചു. മയക്കുമരുന്നിന് അടിമകളായ നിരവധി പേരെ ചികിത്സയ്ക്കും പുനരധിവാസത്തിനും വിധേയരാക്കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.</p>
<p>പരിപാടിക്ക് മുമ്പ് സ്കൂൾ അങ്കണത്തിൽ ആഭ്യന്തര മന്ത്രി ഓപ്പറേഷൻ തൂഫാൻ പതാക ഉയർത്തി.</p>
<p>ജലവിഭവ-ഭവന നിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സർക്കാരിന്റെ ഏറ്റവും അനിവാര്യമായ ഇടപെടലായാണ് ജനങ്ങൾ ഓപ്പറേഷൻ തൂഫാനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>മാണി സി. കാപ്പൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. നാട്ടകം സുരേഷ് എം.എൽ.എ, ജില്ലാ പോലീസ് മേധാവി സാബു മാത്യു, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, അഡ്വ. ഫിൽസൺ മാത്യൂസ്, അഡ്വ. ബിജു പുന്നത്താനം, ഫാ. പോൾസൺ ജോസഫ്, ഫാ. ജോബി അലക്സ്, സിബി പുത്തേട്ട് എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>സിക്കിമിൽ തുരങ്ക അപകടം; കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി</title>
<link>https://thekeralajournal.com/2993</link>
<guid>https://thekeralajournal.com/2993</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a602f29e9a0e.jpg" length="51457" type="image/jpeg"/>
<pubDate>Wed, 22 Jul 2026 08:17:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സിക്കിമിലെ നാംചിയിൽ നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ മണ്ണിടിച്ചിലിനെ തുടർന്നുണ്ടായ അപകടത്തിൽ കോട്ടയം സ്വദേശിയായ ജിയോളജിസ്റ്റിനെ കാണാതായി.</p>
<p>മണർകാട് ഇല്ലിവളവ് സ്വദേശിയായ അനീഷ് മോഹൻ (43) ആണ് അപകടത്തെ തുടർന്ന് കാണാതായത്. 2010 മുതൽ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷനിൽ (NHPC) ജോലി ചെയ്യുന്ന അനീഷ് നിലവിൽ റിമോട്ട് സെൻസിംഗ് വിഭാഗം മാനേജറാണ്.</p>
<p>തിങ്കളാഴ്ച തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് വിവരം. അനീഷിനായി രക്ഷാപ്രവർത്തനം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 22) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ</title>
<link>https://thekeralajournal.com/2992</link>
<guid>https://thekeralajournal.com/2992</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6025246cf61.jpg" length="105235" type="image/jpeg"/>
<pubDate>Wed, 22 Jul 2026 07:34:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും HT ടച്ചിങ് ക്ലിയറൻസ് ജോലികളും നടക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (ജൂലൈ 22, ബുധനാഴ്ച) നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>വൈദ്യുതി മുടങ്ങുന്ന മേഖലകളും സമയവും:</p>
<ul>
<li>കൂരോപ്പട സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – ആലിപ്പുഴ, കണ്ടൻകാവ്, അപ്പച്ചിപടി, മരോട്ടിപുഴ, മൂലേപീടിക ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).</li>
<li>ഭരണങ്ങാനം സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ – പാട്ടുപാറ ട്രാൻസ്ഫോർമർ പരിധി.</li>
<li>പൈക സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ – വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം ട്രാൻസ്ഫോർമർ പരിധികൾ.</li>
<li>തെങ്ങണ സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – വക്കച്ചൻപടി, പ്ലാസിഡ്, ആറ്റുവാക്കേരി, രക്ഷാഭവൻ, കാണിക്ക മണ്ഡപം, ഇല്ലത്ത്പടി, വടക്കേക്കര ടെമ്പിൾ, വള്ളത്തോൾ, കുട്ടിച്ചൻ, അൽഫോൻസാ കോൺവെന്റ്, തൊമ്മച്ചൻമുക്ക്, നിർമ്മൽ ജ്യോതി ഹോസ്റ്റൽ ട്രാൻസ്ഫോർമർ പരിധികൾ.</li>
<li>തീക്കോയി സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – തീക്കോയി ടി ഫാക്ടറി ട്രാൻസ്ഫോർമർ പരിധി.</li>
<li>പൂഞ്ഞാർ സെക്ഷൻ: രാവിലെ 8 മുതൽ വൈകിട്ട് 5 വരെ – മണ്ഡപത്തിൽപാറ പരിധി.</li>
<li>പൂഞ്ഞാർ സെക്ഷൻ: രാവിലെ 9 മുതൽ 12 വരെ – പൂഞ്ഞാർ ട്രാൻസ്ഫോർമർ പരിധി; രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – പത്താം മൈൽ പരിധി.</li>
<li>മണർകാട് സെക്ഷൻ: രാവിലെ 10 മുതൽ വൈകിട്ട് 3 വരെ – ജോൺ ഓഫ് ഗോഡ്, മൗണ്ട് മേരി, ജേകബ് ബേക്കേഴ്സ് ട്രാൻസ്ഫോർമർ പരിധികൾ.</li>
<li>നാട്ടകം സെക്ഷൻ: രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ – മഠത്തിൽകാവ്, ഷാജി മറിയപള്ളി ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).</li>
<li>ഈരാറ്റുപേട്ട സെക്ഷൻ: രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ – മരുതുംപാറ, കളപ്പുരപ്പാറ, ചേലക്കുന്ന് ട്രാൻസ്ഫോർമർ പരിധികൾ.</li>
<li>പാമ്പാടി സെക്ഷൻ: രാവിലെ 9 മുതൽ വൈകിട്ട് 5 വരെ – പറുതലമറ്റം, പറുതലമറ്റം കുരിശുപള്ളി, ചേന്നംപള്ളി, കന്നുവെട്ടി, കോയിത്താനം ടവർ ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).</li>
<li>പുതുപ്പള്ളി സെക്ഷൻ: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ – കല്ലുകാട്, കല്ലുകാട് കുരിശടി, ആർ.ബി. ലാബ്, ആർ.ബി. ജംഗ്ഷൻ, കൈതമറ്റം, സെമിനാരി ആനത്താനം ടവർ, ആനത്താനം മിൽ ട്രാൻസ്ഫോർമർ പരിധികൾ (ഭാഗികം).</li>
</ul>]]> </content:encoded>
</item>

<item>
<title>പി.എ. അമാനത്ത് ജില്ലാ പ്ലാനിംഗ് ഓഫീസർ</title>
<link>https://thekeralajournal.com/2990</link>
<guid>https://thekeralajournal.com/2990</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a6020fcc9638.jpg" length="41975" type="image/jpeg"/>
<pubDate>Wed, 22 Jul 2026 07:16:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലാ പ്ലാനിംഗ് ഓഫീസറായി പി.എ. അമാനത്ത് ചുമതലയേറ്റു. ഇതുവരെ അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.</p>
<p>കോട്ടയം മൂലേടം സ്വദേശിയായ അമാനത്ത് കഴിഞ്ഞ 22 വർഷമായി ജില്ലാതല റിപ്പബ്ലിക് ദിന, സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഔദ്യോഗിക കോംപയറിംഗ് നിർവഹിച്ചുവരുന്ന വ്യക്തിയാണ്. ഭരണപരമായും പൊതുപരിപാടികളിലെ അവതരണ മികവിലൂടെയും ശ്രദ്ധേയനായ അമാനത്തിന്റെ നിയമനം ജില്ലാ ആസൂത്രണ വകുപ്പിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തേകുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>റബർ കർഷകരുടെ ക്ഷേമത്തിന് റബർ ബോർഡുമായി കൈകോർക്കും; സ്ഥിരതാ ഫണ്ടിലെ ₹20 കോടി ഉടൻ വിതരണം ചെയ്യാൻ ഇടപെടൽ: മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/2989</link>
<guid>https://thekeralajournal.com/2989</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a601e0292ea8.jpg" length="122138" type="image/jpeg"/>
<pubDate>Wed, 22 Jul 2026 07:04:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: റബർ കർഷകരുടെ ക്ഷേമത്തിനായി സംസ്ഥാന സർക്കാർ റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ് പറഞ്ഞു. കോട്ടയത്തെ റബർ ബോർഡ് ആസ്ഥാനത്ത് ചെയർമാൻ എൻ. ഹരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.</p>
<p>റബർ കർഷകരോട് പ്രതിബദ്ധതയുള്ള സർക്കാർ റബർ കൃഷിയെ വീണ്ടും സജീവമാക്കാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗശല്യം ഉൾപ്പെടെയുള്ള കർഷകരുടെ പ്രശ്നങ്ങൾ റബർ ബോർഡ് ഭാരവാഹികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഈ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൃഷി, വനം വകുപ്പുമന്ത്രിമാരും റബർ ബോർഡ് അധികൃതരും പങ്കെടുക്കുന്ന പ്രത്യേക യോഗം വിളിച്ചുചേരുമെന്നും അദ്ദേഹം അറിയിച്ചു.</p>
<p>സാങ്കേതിക കാരണങ്ങളാൽ വിതരണം വൈകിയ വിലസ്ഥിരതാ ഫണ്ടിലെ 20 കോടി രൂപ കർഷകർക്ക് എത്രയും വേഗം ലഭ്യമാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഇടവിളകൾക്ക് കാർഷിക ആനുകൂല്യങ്ങൾ, വനമേഖലയിലെ റബർതോട്ടങ്ങൾക്ക് വേലി നിർമാണത്തിനും ട്രഞ്ച് കുഴിക്കുന്നതിനും വനം വകുപ്പിന്റെ അനുമതി, ടാപ്പിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധി, വിലസ്ഥിരതാ ഫണ്ടിന്റെ പ്രയോജനം കൂടുതൽ കർഷകരിലേക്ക് എത്തിക്കൽ തുടങ്ങിയ ആവശ്യങ്ങളിൽ അനുകൂല സമീപനം സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.</p>
<p>റബർ കൃഷിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാരും റബർ ബോർഡും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>റബർ ബോർഡ് ചെയർമാൻ എൻ. ഹരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എ. വസന്തഗേശ്, റബർ പ്രൊഡക്ഷൻ കൺട്രോളർ ഡോ. ടി. സിജു, എൻ.ഐ.ആർ.ടി. ഡയറക്ടർ പ്രിയ വർമ്മ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ചികിത്സയിലായിരുന്ന 12കാരനും മരിച്ചു; കൂരോപ്പടയിലെ കുടുംബദുരന്തത്തിൽ മരണം നാലായി</title>
<link>https://thekeralajournal.com/2981</link>
<guid>https://thekeralajournal.com/2981</guid>
<description><![CDATA[  ]]></description>
<enclosure url="" length="122138" type="image/jpeg"/>
<pubDate>Tue, 21 Jul 2026 20:36:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂരോപ്പട: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കൂരോപ്പട ഒന്നാം വാർഡിലെ ളാക്കാട്ടൂർ മറ്റപ്പള്ളിയിലെ കുടുംബത്തിലെ നാലാമത്തെയാളും മരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അലൻ തോമസ് (12) ആണ് ഇന്ന് മരണത്തിന് കീഴടങ്ങിയത്.</p>
<p>അലന്റെ മാതാപിതാക്കളായ തോമസ്, ജോത്സന തോമസ്, സഹോദരി മരിയ തെരേസ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ മരണമടഞ്ഞിരുന്നു. കീടനാശിനി അകത്ത് ചെന്ന നിലയിലാണ് നാലുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.</p>
<p>മൃതദേഹങ്ങൾ ജൂലൈ 24 (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് ചേപ്പുംപാറ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് സംസ്കാര ചടങ്ങുകൾ നടക്കും.</p>
<p>സംഭവത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ഊർജിത അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകളും സാമ്പത്തിക പ്രതിസന്ധിയുമാണ് അന്വേഷണത്തിന്റെ പ്രധാന കേന്ദ്രബിന്ദു.</p>]]> </content:encoded>
</item>

<item>
<title>ഉപതിരഞ്ഞെടുപ്പ്: കരട് വോട്ടർ പട്ടിക ഇന്ന്</title>
<link>https://thekeralajournal.com/2980</link>
<guid>https://thekeralajournal.com/2980</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f728198514.jpg" length="86283" type="image/jpeg"/>
<pubDate>Tue, 21 Jul 2026 18:52:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലാ പഞ്ചായത്ത് തൃക്കൊടിത്താനം ഡിവിഷൻ, മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് (ചീരംകുളം), പാമ്പാടി ഗ്രാമപഞ്ചായത്ത് പത്താം വാർഡ് (കുമ്പന്താനം) എന്നിവിടങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.</p>
<p>കരട് വോട്ടർ പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ആഗസ്റ്റ് 5 വരെ ഓൺലൈനായി സമർപ്പിക്കാം.</p>
<p>വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവരുടെ പേര് ഒഴിവാക്കുന്നതിനുള്ള ഫോം 5 അപേക്ഷ ഓൺലൈനായി സമർപ്പിക്കുന്നതിനോടൊപ്പം അതിന്റെ പ്രിന്റൗട്ടിൽ ഒപ്പിട്ട് ബന്ധപ്പെട്ട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) നേരിട്ടോ തപാൽ മുഖേനയോ നൽകണം.</p>
<p>ലഭിക്കുന്ന അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച ശേഷം ആഗസ്റ്റ് 19ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.</p>]]> </content:encoded>
</item>

<item>
<title>വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ മുഖമുദ്ര: സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ</title>
<link>https://thekeralajournal.com/2979</link>
<guid>https://thekeralajournal.com/2979</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f71d2264e0.jpg" length="70984" type="image/jpeg"/>
<pubDate>Tue, 21 Jul 2026 18:49:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിശ്വാസ്യതയാണ് കേരളാ ലോട്ടറിയുടെ ഏറ്റവും വലിയ മുഖമുദ്രയെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ ടിക്കറ്റിന്റെ ജില്ലാതല പ്രകാശനവും വിതരണോദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഭാഗ്യക്കുറി ഒരു ബാധ്യതയല്ലെന്നും സംസ്ഥാനത്തിന് മികച്ച വരുമാനമാർഗവും ആയിരക്കണക്കിന് ആളുകളുടെ ഉപജീവനമാർഗവുമാണെന്നും സ്പീക്കർ പറഞ്ഞു. പാവപ്പെട്ടവരും ഭിന്നശേഷിക്കാരുമാണ് ഈ മേഖലയിൽ പ്രധാനമായും സേവനം ചെയ്യുന്നതെന്നും ലോട്ടറി നിരോധിച്ച കാലത്ത് നിരവധി സാധാരണക്കാരുടെ ജീവിതമാണ് പ്രതിസന്ധിയിലായതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.</p>
<p>ഭാഗ്യക്കുറി വിൽപനക്കാരിയായ ളാക്കാട്ടൂർ സ്വദേശിനി ലൈലാകുമാരിക്ക് ആദ്യ ടിക്കറ്റുകൾ കൈമാറിയാണ് സ്പീക്കർ വിതരണോദ്ഘാടനം നിർവഹിച്ചത്.</p>
<p>ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.</p>
<p>ജില്ലാ കലക്ടർ ചേതൻകുമാർ മീണ, നഗരസഭാംഗങ്ങളായ ജോഫി മരിയ ജോൺ, അനുഷ കൃഷ്ണ, ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ അംഗം ഫിലിപ്പ് ജോസഫ്, ജില്ലാ ഭാഗ്യക്കുറി ഓഫീസർ കെ.പി. മെഹബൂബ്, അസിസ്റ്റന്റ് ഭാഗ്യക്കുറി ഓഫീസർമാരായ എസ്. ഷാജി, എൻ.ആർ. ശ്രീലേഖ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ കെ. സിന്ധുമോൾ, ലോട്ടറി വിൽപനക്കാരുടെ സംഘടനാ ഭാരവാഹികളായ ചന്ദ്രിക ഉണ്ണിക്കൃഷ്ണൻ, ടി.എസ്. നിസ്താർ, സിജോ പ്ലാത്തോട്ടം, സന്തോഷ് കല്ലറ, കെ.ജി. ഹരിദാസ്, പി.കെ. ആനന്ദക്കുട്ടൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കർഷകക്ഷേമത്തിനും മൂല്യബോധമുള്ള കുടുംബനിർമാണത്തിനും ഇൻഫാം നിർണായകം: ഫാ. ജോസഫ് വെള്ളമറ്റം</title>
<link>https://thekeralajournal.com/2978</link>
<guid>https://thekeralajournal.com/2978</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f7160e3143.jpg" length="107551" type="image/jpeg"/>
<pubDate>Tue, 21 Jul 2026 18:47:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാറത്തോട്: കർഷക കുടുംബങ്ങളുടെ ക്ഷേമവും കുടുംബാംഗങ്ങളിൽ മൂല്യബോധം വളർത്തുന്നതിലും ഇൻഫാം സംഘടന നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ഇൻഫാം കാഞ്ഞിരപ്പള്ളി കാർഷികജില്ല സഹരക്ഷാധികാരി ഫാ. ജോസഫ് വെള്ളമറ്റം പറഞ്ഞു. ഇൻഫാം ലോറേഞ്ച് മേഖല അസംബ്ലി പാറത്തോട് മലനാട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>കാർഷികവൃത്തിയുടെ അന്തസും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന തലത്തിലേക്ക് കർഷകരെ വളർത്തിയെടുക്കുന്നതിൽ ഇൻഫാമിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു. നൂതന സാങ്കേതികവിദ്യകളും യന്ത്രവത്കരണവും പ്രയോജനപ്പെടുത്തി കൃഷിയെ ശാസ്ത്രീയമാക്കുകയും കർഷകരെ സംഘടിതരാക്കുകയും ചെയ്ത ഇൻഫാം, കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധനയും വിപണനസാധ്യതകളും കണ്ടെത്തുന്നതിൽ ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>യോഗത്തിൽ അധ്യക്ഷത വഹിച്ച ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഓരോ കർഷകനും തന്റെ അഭിപ്രായങ്ങളും ആവശ്യങ്ങളും അഭിമാനത്തോടെയും നിർഭയത്തോടെയും അവതരിപ്പിക്കാൻ പ്രാപ്തരാകുന്ന പരിശീലന വേദികളാണ് ഇൻഫാം അസംബ്ലികളെന്ന് പറഞ്ഞു. യൂണിറ്റ് തലം മുതൽ ദേശീയതലം വരെ നിരവധി കാർഷിക നേതാക്കളെ വളർത്തിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.</p>
<p>ഓരോ മേഖലയിലെയും നേതാക്കൾ കർഷകരുടെ ക്ഷേമത്തിനായി പ്രാദേശിക ആവശ്യങ്ങൾക്കനുസരിച്ചുള്ള പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്നും അതിനുള്ള ക്രിയാത്മക നിർദേശങ്ങൾ ഇത്തരം അസംബ്ലികളിൽ നിന്ന് ഉയർന്നുവരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.</p>
<p>ഇൻഫാം വെളിച്ചിയാനി താലൂക്ക് രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ പാലമൂട്ടിൽ അനുഗ്രഹപ്രഭാഷണം നടത്തി.</p>
<p>കാർഷികജില്ല ജോയിന്റ് ഡയറക്ടർമാരായ ഫാ. വർഗീസ് കുളമ്പള്ളിൽ, ഫാ. ജോസഫ് പുൽത്തകിടിയേൽ, കാർഷികജില്ല പ്രസിഡന്റ് തോമസ് തുപ്പലഞ്ഞിയിൽ, മഹിളാസമാജ് ജില്ലാ സെക്രട്ടറി പ്രഫ. സാലിക്കുട്ടി തോമസ് വൈക്കുന്നേൽ, ലോറേഞ്ച് മേഖല പ്രസിഡന്റ് ഷാബോച്ചൻ മുളങ്ങാശേരിൽ, മേഖല സെക്രട്ടറി സെബാസ്റ്റ്യൻ കൈതയ്ക്കൽ, മഹിളാസമാജ് മേഖല പ്രസിഡന്റ് ഏവീസ് കുറുമണ്ണിൽ, ത്രേസ്യാമ്മ ജോർജ്, മാർക്കറ്റിംഗ് സെൽ റീജണൽ മാനേജർ സന്തോഷ് മാത്യു എന്നിവർ പ്രസംഗിച്ചു.</p>
<p>അസംബ്ലിയിൽ പെരുവന്താനം, പൊൻകുന്നം, വെളിച്ചിയാനി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി കാർഷിക താലൂക്കുകളിലെ ഇൻഫാം, മഹിളാസമാജ് പ്രവർത്തന റിപ്പോർട്ടുകളും വരും വർഷത്തേക്കുള്ള പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>റബ്ബർ കർഷകർക്ക് ആശ്വാസം; താങ്ങുവില കിലോയ്ക്ക് 250 രൂപയായി</title>
<link>https://thekeralajournal.com/2977</link>
<guid>https://thekeralajournal.com/2977</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f5aae8f335.jpg" length="93207" type="image/jpeg"/>
<pubDate>Tue, 21 Jul 2026 17:10:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സംസ്ഥാനത്തെ റബ്ബർ കർഷകർക്ക് ന്യായവില ഉറപ്പാക്കുന്നതിനായി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 50 രൂപ വർധിപ്പിച്ച് 250 രൂപയാക്കി സർക്കാർ ഉത്തരവിറക്കി.</p>
<p>റബ്ബർ ഉത്പാദന ചെലവ് ഗണ്യമായി വർധിച്ച സാഹചര്യത്തിൽ താങ്ങുവില ഉയർത്തണമെന്ന ആവശ്യം റബ്ബർ കർഷകരും വിവിധ റബ്ബർ ഉത്പാദക സംഘങ്ങളും ഏറെ നാളായി ഉന്നയിച്ചുവരികയായിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ താങ്ങുവില വർധിപ്പിക്കുന്നതിന് തീരുമാനമായത്.</p>
<p>റബ്ബർ കർഷകരെ സഹായിക്കുന്നതിനായി നടപ്പാക്കുന്ന റബ്ബർ ഉത്പാദന ഇൻസെന്റീവ് പദ്ധതിയുടെ ഭാഗമായി റബ്ബറിന്റെ താങ്ങുവില കിലോഗ്രാമിന് 250 രൂപയാക്കുമെന്ന് സർക്കാർ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ സർക്കാർ ഉത്തരവിറക്കിയത്.</p>
<p>2026 ജൂലൈ 3 മുതൽ നൽകുന്ന റബ്ബർ വിൽപ്പന ബില്ലുകൾക്കാണ് പുതിയ താങ്ങുവില ബാധകമാകുക.</p>
<p>താങ്ങുവില വർധന സംസ്ഥാനത്തെ ആയിരക്കണക്കിന് റബ്ബർ കർഷകർക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ. ഉത്പാദനച്ചെലവ് വർധിച്ചതും റബ്ബർ കൃഷിയുടെ ലാഭക്ഷമത കുറഞ്ഞതും മൂലം പ്രതിസന്ധി നേരിടുന്ന കർഷകർക്ക് പുതിയ തീരുമാനം സാമ്പത്തിക പിന്തുണ നൽകുമെന്നാണ് വിലയിരുത്തൽ.</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു പുറത്തായി; അവിശ്വാസം പാസായി, &amp;quot;അഴിമതിയോ സ്വജനപക്ഷപാതമോ നടത്തിയിട്ടില്ലന്ന് ദിയ</title>
<link>https://thekeralajournal.com/2975</link>
<guid>https://thekeralajournal.com/2975</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5f5416eb014.jpg" length="70135" type="image/jpeg"/>
<pubDate>Tue, 21 Jul 2026 16:42:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: രാജ്യത്തെ പ്രായം കുറഞ്ഞ നഗരസഭ ചെയർപേഴ്സൺ എന്ന വിശേഷണമുള്ള പാലാ നഗരസഭാധ്യക്ഷ ദിയ ബിനു പുളിക്കക്കണ്ടം അവിശ്വാസ പ്രമേയം പാസായതോടെ സ്ഥാനത്ത് നിന്ന് പുറത്തായി. എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് കോൺഗ്രസിലെ നാല് വിമത കൗൺസിലർമാരും സ്വതന്ത്ര അംഗവും പിന്തുണ നൽകിയതോടെയാണ് ദിയയ്ക്ക് അധ്യക്ഷസ്ഥാനം നഷ്ടമായത്.</p>
<p>ഭരണം നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള തീരുമാനങ്ങൾ എടുക്കരുതെന്ന് കോൺഗ്രസ് നേതൃത്വം കൗൺസിലർമാർക്ക് വിപ്പ് നൽകിയിരുന്നെങ്കിലും നാല് കോൺഗ്രസ് അംഗങ്ങൾ പാർട്ടി നിർദേശം ലംഘിച്ച് അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചു. ഇതോടെ ഭരണപക്ഷത്തിലെ ഭിന്നത പരസ്യമായി.</p>
<p>ആകെ 26 കൗൺസിലർമാരുള്ള നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ 17 പേർ പങ്കെടുത്തു. ഹാജരായ 17 പേരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. എൽഡിഎഫിന്റെ 12 കൗൺസിലർമാർ, കോൺഗ്രസിലെ നാല് വിമത അംഗങ്ങൾ, സ്വതന്ത്ര അംഗമായ ഉപാധ്യക്ഷ മായാ രാഹുൽ എന്നിവരാണ് പ്രമേയത്തെ പിന്തുണച്ചത്.</p>
<p>കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ ടോണി തൈപ്പറമ്പിൽ, ബിജു മാത്യൂസ്, വിജിത പ്രസാദ്, ലിസിക്കുട്ടി എന്നിവരാണ് പാർട്ടി വിപ്പ് ലംഘിച്ച് വോട്ട് ചെയ്തത്. വോട്ടെടുപ്പിന് ശേഷം പ്രതികരിച്ച ടോണി തൈപ്പറമ്പിൽ, പാർട്ടി നേതൃത്വത്തോട് ബഹുമാനമുണ്ടെന്നും നിലവിലെ പ്രശ്നങ്ങൾ നേതൃത്വത്തെ അറിയിച്ചിരുന്നെന്നും പറഞ്ഞു. പാർട്ടി നൽകിയ വിപ്പ് താൻ കണ്ടിട്ടില്ലെന്നും കൈപ്പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>നഗരസഭാധ്യക്ഷ ദിയ ബിനു ഉൾപ്പെട്ട സ്വതന്ത്ര കൂട്ടായ്മയുമായി കോൺഗ്രസ് കൗൺസിലർമാരും ഉപാധ്യക്ഷ മായാ രാഹുലും അകന്നതോടെയാണ് ഭരണപക്ഷത്തിൽ പ്രതിസന്ധി രൂക്ഷമായത്. ഈ സാഹചര്യം രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.</p>
<p>സ്ഥാനമൊഴിഞ്ഞ ശേഷം പ്രതികരിച്ച ദിയ ബിനു, ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ കൈക്കൂലിയോ പിന്‍വാതില്‍ നിയമനമോ നിയമലംഘനമോ നടത്തിയിട്ടില്ലെന്ന മനസമാധാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞു.</p>
<p>"അധ്യക്ഷ എന്ന നിലയിൽ ആരംഭിച്ച പല പദ്ധതികളും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്ന നിരാശയുണ്ട്. എന്നാൽ അഞ്ചു വർഷത്തേക്ക് ജനങ്ങൾ തിരഞ്ഞെടുത്ത കൗൺസിലറാണ് ഞാൻ. ജനങ്ങളോട് പ്രതിജ്ഞാബദ്ധതയുണ്ട്. അതേ ആത്മാർഥതയോടെ പൊതുപ്രവർത്തനം തുടരും," ദിയ പറഞ്ഞു.</p>
<p>"ചെറുപ്രായത്തിൽ തന്നെ നഗരസഭാ കൗൺസിലറാകാൻ കഴിഞ്ഞത് ദൈവം നൽകിയ ഭാഗ്യമാണ്. ജനങ്ങൾ എന്നിൽ അർപ്പിച്ച വിശ്വാസം പരമാവധി കാത്തുസൂക്ഷിക്കാൻ കഴിഞ്ഞുവെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു തരത്തിലുള്ള അഴിമതിയോ സ്വജനപക്ഷപാതമോ കൈക്കൂലിയോ പിന്‍വാതില്‍ നിയമനമോ നിയമലംഘനമോ നടത്തിയിട്ടില്ല. ആ ഉറപ്പോടെയും മനസമാധാനത്തോടെയുമാണ് ഞാൻ സ്ഥാനമൊഴിയുന്നത്. ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിനെ അങ്ങനെ തന്നെയാണ് കാണുന്നത്," ദിയ ബിനു വ്യക്തമാക്കി.</p>
<p>അവിശ്വാസം പാസായതോടെ പാലാ നഗരസഭയിലെ പുതിയ ഭരണസമവാക്യങ്ങളാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങളിലെ പ്രധാന ചർച്ച. കോൺഗ്രസ്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (എം) എന്നീ കക്ഷികളുടെ തുടർനിലപാടുകളും പുതിയ ഭരണസഖ്യത്തിന്റെ രൂപീകരണവും നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 21) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ</title>
<link>https://thekeralajournal.com/2972</link>
<guid>https://thekeralajournal.com/2972</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5eceeb15b67.jpg" length="105235" type="image/jpeg"/>
<pubDate>Tue, 21 Jul 2026 07:16:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും എച്ച്.ടി. ടച്ചിങ് ക്ലിയറൻസ് ജോലികളും നടക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജൂലൈ 21 (ചൊവ്വ) വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>
<p>വൈദ്യുതി മുടങ്ങുന്ന മേഖലകൾ:</p>
<p>കൂരോപ്പട സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): മിനി 1, മിനി 2, മിനി 3, മിനി 4, അശ്വിൻ, ഹൈടെക്, മൂലേപീടിക, പാത്രപാങ്കൽ, ചോലപ്പള്ളി, കളപ്പുരയ്ക്കൽപടി.</p>
<p>പൈക സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5.30): വാഴമറ്റം, മുകളേപീടിക, കുരുവിനാൽക്കുന്നേൽ, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി, കണ്ടം, എബീസ്, ആർ.ജി. കോളനി, വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം.</p>
<p>കിടങ്ങൂർ സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന–2, ഹൈ കെയർ ഗ്ലോവ്സ്.</p>
<p>രാമപുരം സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): വെളിയന്നൂർ ഈസ്റ്റ്, നെച്ചിപ്പുഴൂർ, വെള്ളക്കല്ല്, വെള്ളപ്പുര.</p>
<p>തൃക്കൊടിത്താനം സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5.30): ലൂക്കാസ്, മഴവില്ല്, പാടത്തുംക്കുഴി, കൊച്ചുപ്പള്ളി, കോട്ടമുറി, മണിമുറി.</p>
<p>നാട്ടകം സെക്ഷൻ (രാവിലെ 10 – വൈകിട്ട് 5): നാൽക്കവല, പള്ളിക്കുന്ന്, ചൂളക്കവല.</p>
<p>തെങ്ങണ സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ.ടി.ഐ., പരപ്പൊഴിഞ്ഞ, മാമ്മൂട് ടവർ, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടഞ്ചിറ, വെങ്കോട്ട.</p>
<p>പാമ്പാടി സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): കണ്ണംകുളം പാറമട, കോയിത്താനം ടവർ.</p>
<p>മണക്കാട് സെക്ഷൻ: സോളമൻ പോർട്ടിക്കോ, കാർത്തികപ്പള്ളി, പള്ളിക്കുന്ന്, കൊല്ലക്കൊമ്പ്, കുരിശുപള്ളി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>ചങ്ങനാശ്ശേരി സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): സീനാ, ഓർത്തഡോക്സ് ചർച്ച്, ഹൗസിങ് ബോർഡ്, പട്ടത്തിമുക്ക്, മലേക്കുന്നു.</p>
<p>പുതുപ്പള്ളി സെക്ഷൻ (രാവിലെ 9.30 – വൈകിട്ട് 5.30): എസ്.എം.ഇ., തലപ്പാടി, കുറ്റിക്കാട്ടുപടി, പെരുങ്കാവ്, കീചാൽ.</p>
<p>പാലാ സെക്ഷൻ (രാവിലെ 8 – വൈകിട്ട് 5): നെല്ലിത്താനം, കരൂർ, ഞൊണ്ടിമാക്കൽ, പോണാട് കരയോഗം.</p>
<p>അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ബി ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു</title>
<link>https://thekeralajournal.com/2971</link>
<guid>https://thekeralajournal.com/2971</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ecef0a43d7.jpg" length="126031" type="image/jpeg"/>
<pubDate>Tue, 21 Jul 2026 07:14:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും നടന്നു.</p>
<p>ചടങ്ങ് വിനു ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുതിയ ഡിസ്ട്രിക്ട് ഗവർണറായി ജേക്കബ് ജോസഫ് സ്ഥാനമേറ്റു.</p>
<p>ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ്പിന്റെ സാരഥിയുമായ വി.പി. നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ ചടങ്ങിന് നേതൃത്വം നൽകി.</p>
<p>പരിപാടിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ സേവനപദ്ധതികൾക്കും തുടക്കമായി.</p>
<p>മരട്ടിൽപ്പീടിക കൗൺസിൽ ചെയർമാൻ വിന്നി ഫിലിപ്പ്, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ മാർട്ടിൻ ഫ്രാൻസിസ്, വിമൽ സി. ശേഖർ, കാബിനറ്റ് സെക്രട്ടറി രാജേഷ് ആർ. പിള്ള, അഡ്മിനിസ്ട്രേറ്റർ എം.കെ. ജോസഫ്, പി.എൻ. അശോക് കുമാർ, ആർ. ജയപ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയർക്കുന്നം കുടുംബ ആത്മഹത്യ: ബാങ്ക് സെക്രട്ടറിക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണം..</title>
<link>https://thekeralajournal.com/2954</link>
<guid>https://thekeralajournal.com/2954</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d2bc46c38f.jpg" length="56149" type="image/jpeg"/>
<pubDate>Mon, 20 Jul 2026 01:26:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയർക്കുന്നത്തിന് സമീപം കൂരോപ്പട പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനും ഒരു കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിനും പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്.</p>
<p>കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ ജോസ്നയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ, ബാങ്ക് സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായി വിവരം. സംഭവത്തിൽ ജോസ്നയും ഭർത്താവും മകളും മരണമടഞ്ഞപ്പോൾ, മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.</p>
<p>പ്രാഥമിക വിവരങ്ങൾ പ്രകാരം, മക്കൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയുന്നു.</p>
<p>അതേസമയം, കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി, ജോസ്നയെ ഉപയോഗിച്ച് ചിട്ടിയുടെ പേരിൽ നാട്ടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമാഹരിച്ചെന്നും, പിന്നീട് അത് തിരികെ നൽകാൻ കഴിയാതെ വന്ന സാമ്പത്തിക-മാനസിക സമ്മർദമാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.</p>
<p>ബാങ്ക് സെക്രട്ടറിയുടെ ഭർത്താവ് പോലീസ് ഉദ്യോഗസ്ഥനാണെന്ന സാഹചര്യത്തിൽ, അന്വേഷണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റക്കാർ ആരായാലും നിയമനടപടിക്ക് വിധേയരാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമാകൂ.</p>]]> </content:encoded>
</item>

<item>
<title>സാമ്പത്തിക ബാധ്യത: ഭാര്യയും മകളും മരിച്ചതിന് പിന്നാലെ പിതാവും മരിച്ചു; മരണസംഖ്യ മൂന്നായി</title>
<link>https://thekeralajournal.com/2952</link>
<guid>https://thekeralajournal.com/2952</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5cefdbebd76.jpg" length="43670" type="image/jpeg"/>
<pubDate>Sun, 19 Jul 2026 21:10:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരേ കുടുംബത്തിലെ നാലുപേർ കീടനാശിനി കഴിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50) (ജോബി) ആണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. ഇതോടെ സംഭവത്തിലെ മരണസംഖ്യ മൂന്നായി.കഴിഞ്ഞ ദിവസം തോമസിന്റെ ഭാര്യ ജോസ്ന (42), മകൾ മരിയ തെരേസ തോമസ് (17) എന്നിവർ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. കുടുംബത്തിലെ ഇളയമകൻ അലൻ തോമസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ നാലംഗ കുടുംബത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.</p>
<p>തോമസ് എബ്രാഹം കർഷകനായിരുന്നു. ഭാര്യ ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഇരുവരുടെയും മക്കൾ വിദ്യാർഥികളാണ്.</p>
<p>സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഹൃദയം തകർക്കുന്ന ദുരന്തം; സാമ്പത്തിക ബാധ്യതയിൽ തളർന്ന് കുടുംബത്തിന്റെ ആത്മഹത്യാശ്രമം, അമ്മയും മകളും മരിച്ചു.</title>
<link>https://thekeralajournal.com/2948</link>
<guid>https://thekeralajournal.com/2948</guid>
<description><![CDATA[ കോട്ടയം - ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c3812bdedb.jpg" length="66576" type="image/jpeg"/>
<pubDate>Sun, 19 Jul 2026 08:06:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം | കേരള ജേർണൽ</p>
<p>കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ ആത്മഹത്യാശ്രമത്തിൽ അമ്മയും മകളും മരണമടഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50), ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് കീടനാശിനി കഴിച്ചത്.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നാലുപേരെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5.30-ഓടെ പ്ലസ് ടു വിദ്യാർഥിനിയായ മരിയ തെരേസ തോമസ് മരണത്തിന് കീഴടങ്ങി. തുടർന്ന് വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു.</p>
<p>തോമസ് എബ്രാഹവും മകൻ അലൻ തോമസും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p>
<p>കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തോമസ് കർഷകനും ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയുമാണ്. മരിയ തെരേസ തോമസ് മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.</p>
<p>സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/2943</link>
<guid>https://thekeralajournal.com/2943</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c23fe53fbe.jpg" length="69574" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം നഗരമധ്യത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ശനിയാഴ്ച രാത്രി 11.15ഓടെ സെൻട്രൽ ജംഗ്ഷനിലെ കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ വിനീതിന് കുത്തേൽക്കുകയുമായിരുന്നു.</p>
<p>സംഘർഷവിവരം ലഭിച്ചതിനെ തുടർന്ന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂം സംഘത്തിലെ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.</p>
<p>പരിക്കേറ്റ വിനീതിനെ 108 ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും..</title>
<link>https://thekeralajournal.com/2919</link>
<guid>https://thekeralajournal.com/2919</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 17 Jul 2026 08:46:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി, തീക്കോയി ടൌൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി റബർ ഫാക്ടറി, ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. </p>
<p></p>
<p>കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന 2, ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p></p>
<p>പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തീപ്പെട്ടികമ്പനി, കുരുവിനാക്കുന്നേൽ, മുട്ടിയാനിക്കുന്നു, മുകളെപ്പീടിക, കണ്ടം, വാഴമറ്റം, മുത്തോലിബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, മാവേലിമറ്റം, കപ്പിത്താൻപ്പടി, അംബികാപുരം, ആരമല, അയ്യരുകുളം, പ്ലാന്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p></p>
<p>പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊമ്പാറ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, ആലിപ്പുഴ, ളാക്കാട്ടൂർ, കൂരോപ്പട നം.2, അച്ചൻപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. </p>
<p></p>
<p>കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടുവുംഭാഗം, മറ്റം, കന്നുവെട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ മണ്ടപത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ പൂർണമായും, പനച്ചിപ്പാറ, ജി.കെ, മണിയംകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. </p>
<p></p>
<p>തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊച്ചുറോഡ്, എസ്. സി കവല, കുളിക്കടവ്, പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5 പാറത്തോട്, ചിറ്റാർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ട്രീ കട്ടിംഗ് വർക്ക് ഉള്ളതിനാൽ മാതാക്കൽ, നൈസ്, ഇടകളമറ്റം എന്നീ പ്രദേശങ്ങളിൽ 1നും 5നും ഇടയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, മലകുന്നം, കൊച്ചുമറ്റം, കീച്ചാൽ, കൊച്ചുമറ്റം എൽ.പി സ്കൂൾ, പാലക്കാലൊടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. </p>
<p>പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തീപ്പെട്ടിക്കമ്പനി, പൂതക്കുഴി, നെല്ലിത്താനം, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>]]> </content:encoded>
</item>

<item>
<title>പോഷകബാല്യം പദ്ധതി: അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2903</link>
<guid>https://thekeralajournal.com/2903</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4849253701c.jpg" length="47773" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.</p>
<p>കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികൾ, കോട്ടയം സെക്ടറിലെ 49 അങ്കണവാടികൾ, നാട്ടകം സെക്ടറിലെ 43 അങ്കണവാടികൾ എന്നിവിടങ്ങളിലേക്കാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യേണ്ടത്.</p>
<p>ടെൻഡറുകൾ ജൂലൈ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ്. പള്ളം അഡീഷണൽ പ്രോജക്ട് ഓഫീസ്, കുമാരനല്ലൂർ എന്ന വിലാസത്തിൽ ലഭിക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 0481 2310355.</p>]]> </content:encoded>
</item>

<item>
<title>റെസ്ക്യൂ ഫോഴ്സ് കേരളയുടെ മെഗാ അവാർഡ് നൈറ്റ് ജൂലൈ 11ന് ഈരാറ്റുപേട്ടയിൽ</title>
<link>https://thekeralajournal.com/2902</link>
<guid>https://thekeralajournal.com/2902</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4848964a83f.jpg" length="100359" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:11:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: ജീവകാരുണ്യ-ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ, 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെഗാ അവാർഡ് നൈറ്റും ജനപ്രതിനിധികൾക്കുള്ള ആദരവ് ചടങ്ങും ജൂലൈ 11 ശനിയാഴ്ച സംഘടിപ്പിക്കും.</p>
<p>വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ ഹാജി പി. കെ. അലിയാർ മെമ്മോറിയൽ മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുക.</p>
<p>പരിപാടി പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ. മാണി സി. കാപ്പൻ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. (സജി ജോസഫ്) ജനപ്രതിനിധികളെ ആദരിക്കും.</p>
<p>ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ മുഖ്യപ്രഭാഷണം നടത്തും. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ രഹന ഫാത്തിമ വിദ്യാഭ്യാസ സന്ദേശം നൽകും.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വി. എം. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് പാട്രൺ പി. എം. അബ്ദുൽ ഖാദർ സ്വാഗതം ആശംസിക്കും. രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കും. ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ നന്ദി രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>കുമരകം ശ്രീ നാരായണ കോളേജിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2895</link>
<guid>https://thekeralajournal.com/2895</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a47443154f73.jpg" length="105643" type="image/jpeg"/>
<pubDate>Fri, 03 Jul 2026 10:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമരകം: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകത്ത് സംഘടിപ്പിച്ച 'പ്രവേശനോത്സവം 2026' ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു.</p>
<p>വിദ്യാർത്ഥികളെ കലാലയ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും അക്കാദമിക അന്തരീക്ഷം, പഠനരീതി, ചട്ടങ്ങൾ, ലഭ്യമായ അവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം അരുൺ കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>കോളേജ് പ്രിൻസിപ്പാൾ ഡോ. റീനമോൾ എസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അരുൺദേവ് പി.ആർ., ആർ.ഡി.സി. കൺവീനർ എസ്.വി. സുരേഷ് കുമാർ, ആർ.ഡി.സി. ചെയർമാൻ അജയൻ എം.ജെ. എന്നിവർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുരഭി മുത്ത് എസ് കൃതജ്ഞത രേഖപ്പെടുത്തി. ഒന്നാംവർഷ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>പരിപാടിയുടെ ഭാഗമായി, മഹാത്മാഗാന്ധി സർവകലാശാല 2026 മാർച്ചിൽ നടത്തിയ അവസാന വർഷ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെയും അനുമോദിച്ച് ഉപഹാരങ്ങൾ നൽകി.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ&amp;apos; ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2892</link>
<guid>https://thekeralajournal.com/2892</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a472d13dcfd3.jpg" length="133467" type="image/jpeg"/>
<pubDate>Fri, 03 Jul 2026 09:01:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏറ്റുമാനൂർ: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെയും വെറ്റിക്കുക്കലിലെ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഏറ്റുമാനൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.</p>
<p>നൂറുകണക്കിന് പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വിളിച്ചോതുന്ന മാതൃകാപരമായ ബോധവത്കരണ പ്രവർത്തനമായാണ് പരിപാടി ശ്രദ്ധ നേടിയത്.</p>]]> </content:encoded>
</item>

<item>
<title>വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ</title>
<link>https://thekeralajournal.com/2890</link>
<guid>https://thekeralajournal.com/2890</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a471a9f1be0f.jpg" length="109911" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:42:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റ് വഴിപാടുകളുടെയും രസീതുകളിലും കണക്കുകളിലുമാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.</p>
<p>ഓഡിറ്റ് കണ്ടെത്തലുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ബന്ധപ്പെട്ട രേഖകളും കണക്കുകളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന. വിഷയത്തിൽ കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തുടർനടപടികൾ നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>യുവപ്രതിഭകൾക്ക് എക്സലൻസ് അവാർഡ്; സമൂഹത്തിന് മാതൃകയാകണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.</title>
<link>https://thekeralajournal.com/2889</link>
<guid>https://thekeralajournal.com/2889</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4717ecb4a03.jpg" length="110500" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:32:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കെ. ബിനിമോൻ എം.എൽ.എ സംഘടിപ്പിച്ച യുവപ്രതിഭാ ആദരവും എക്സലൻസ് അവാർഡ് വിതരണവും വൈജ്ഞാനിക സദസ്സും ശ്രദ്ധേയമായി.</p>
<p>ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫ്രാൻസിസ് ജോർജ് എം.പി., കുട്ടികൾ സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളായി വളരണമെന്നും സ്ഥിരോത്സാഹവും കഠിനാധ്വാനവും വിജയത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.</p>
<p>തുടർന്ന് പ്രശസ്ത കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ വൈജ്ഞാനിക ക്ലാസ് നയിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ക്ലാസ് അവരുടെ ഭാവി വിദ്യാഭ്യാസ-തൊഴിൽ ജീവിതത്തിന് പ്രചോദനവും മാർഗനിർദേശവുമായി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4718164309d.jpg" alt=""></p>
<p>കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, കെ.പി.സി.സി. അംഗം മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, കെ.കെ. മോഹനൻ, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ എന്നിവർ ആശംസകൾ നേർന്നു.</p>
<p>ചടങ്ങിൽ വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 320 വിദ്യാർഥികൾക്ക് കെ. ബിനിമോൻ എം.എൽ.എയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2887</link>
<guid>https://thekeralajournal.com/2887</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:59:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണി, ടച്ചിങ് ക്ലിയറൻസ്, ലൈൻ മെയിന്റനൻസ് തുടങ്ങിയ ജോലികളുടെ ഭാഗമായി ഇന്ന് (ജൂലൈ 3) കോട്ടയം ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>പ്രധാന മേഖലകളും സമയവും:</p>
<p>കൂരോപ്പട സെക്ഷൻ: മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>തൃക്കൊടിത്താനം സെക്ഷൻ: കൊടിനാട്ടുക്കുന്ന്, ഹിറാ നഗർ, ജെസ്സ്, വളയംക്കുഴി, ചേരിക്കൽ, ദീപു, പ്ലാമൂട്ടിൽ, എക്സ്ടോൾ, ആന്റോസ്, ജെയ് ബി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. മാവേലിമറ്റം, തീപ്പെട്ടി കമ്പനി, രേവതിപ്പടി, മേഴ്‌സി ഹോം, ഫ്രണ്ട്സ് ലൈബ്രറി എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി സെക്ഷൻ: അശോക്നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ്.എൻ.ഡി.പി. ട്രാൻസ്ഫോർമർ പരിധി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പൂഞ്ഞാർ സെക്ഷൻ: ചെമ്മരപള്ളികുന്ന് – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ: കടുവാമുഴി, മുരിക്കോലി, ക്രീപ് മിൽ, വിക്ടറി, കൊണ്ടൂർ, സെന്റ് ജോർജ് കോളേജ്, ആറാം മൈൽ – രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>തെങ്ങണ സെക്ഷൻ: ഓവേലിപ്പടി – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ; തേങ്ങണ ടെമ്പിൾ – ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.</p>
<p>കിടങ്ങൂർ സെക്ഷൻ: മടത്തിപ്പറമ്പ്, പിണ്ടിപ്പുഴ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>പുതുപ്പള്ളി സെക്ഷൻ: റബ്ബർ ബോർഡ് ലാബ് ട്രാൻസ്ഫോർമർ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>പള്ളിക്കത്തോട് സെക്ഷൻ: ഇളപ്പു, ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമറുകൾ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>പൈക സെക്ഷൻ: മീനച്ചിൽക്കാവ്, മീനച്ചിൽ ചർച്ച്, എം.എൽ.എ. റോഡ് – രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.</p>
<p>പാലാ സെക്ഷൻ: ഫയർ സ്റ്റേഷൻ, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം, പ്ലാത്താനം റോഡ് – രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.</p>
<p>അതത് പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പട്ടികജാതി&#45;പട്ടികഗോത്ര കമ്മീഷൻ അദാലത്ത്: 50 പരാതികൾക്ക് പരിഹാരം</title>
<link>https://thekeralajournal.com/2879</link>
<guid>https://thekeralajournal.com/2879</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4636a6051d5.jpg" length="120514" type="image/jpeg"/>
<pubDate>Thu, 02 Jul 2026 15:30:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ 53 പരാതികളിൽ 50 എണ്ണം തീർപ്പാക്കി. ശേഷിച്ച മൂന്ന് പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു.</p>
<p>കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ രണ്ട് ബെഞ്ചുകളിലായി പരാതികൾ പരിഗണിച്ചു.</p>
<p>പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിലെ ടാപ്പിംഗ് സൂപ്പർവൈസർ നിയമനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയും അദാലത്തിൽ തീർപ്പാക്കി. സംവരണം പാലിച്ച് പുനർനിയമനം നടത്തിയതായി കോർപ്പറേഷൻ അറിയിച്ചതിനെ തുടർന്നാണ് പരാതി അവസാനിപ്പിച്ചത്.</p>
<p>മേലുദ്യോഗസ്ഥരുടെ അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾക്കും അദാലത്തിൽ പരിഹാരം കണ്ടെത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4636c02d94b.jpg" alt=""></p>
<p>2023 മുതൽ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ പോലീസ് ഇടപെടൽ ആവശ്യമായ 22 പരാതികളും, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്ത് വീതം പരാതികളും ഉൾപ്പെട്ടിരുന്നു.അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2877</link>
<guid>https://thekeralajournal.com/2877</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:34:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിവിധ അറ്റകുറ്റപ്പണികളും ടച്ചിംഗ് ക്ലിയറൻസ് ജോലികളും ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ജോലികളും നടക്കുന്നതിനാൽ ജൂലൈ 2 ബുധനാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പള്ളിക്കത്തോട് സെക്ഷൻ:</p>
<p>ഇളപ്പു, പൊങ്ങനാകുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി സെക്ഷൻ:</p>
<p>വെണ്ണിമല അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കുറിച്ചി സെക്ഷൻ:</p>
<p>മുളക്കാംതുരുത്തി, വെള്ളേക്കളം, ശാസ്താങ്കൽ, യൂദാപുരം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തൃക്കൊടിത്താനം സെക്ഷൻ:</p>
<p>ലൂക്കാസ്, കാലായിപ്പടി, കിളിമല, സവീന കോൺവെന്റ്, രാജീവ് ഗാന്ധി, പള്ളിപ്പടി, കുന്നുംപുറം, പഞ്ചായത്തുപടി, ബയാസ്, മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുന്നൂച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ:</p>
<p>ലൈൻ ടച്ചിംഗ് ക്ലിയറൻസ് ജോലികൾ കാരണം കടുവാമുഴി, ജവാൻ റോഡ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>തെങ്ങണ സെക്ഷൻ:</p>
<p>ഓവേലിപ്പടി, കുട്ടിച്ചൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തീക്കോയി സെക്ഷൻ:</p>
<p>തേവരുപ്പാറ ഡബ്ലിങ് യാർഡ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്റിക്, ആൻടെക്ക് പോളിമർ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാലാ സെക്ഷൻ:</p>
<p>ടച്ചിംഗ് ക്ലിയറൻസ് ജോലികളുടെ ഭാഗമായി കിഴതടിയൂർ, സെന്റ് തോമസ് റോഡ്, ഫയർ സ്റ്റേഷൻ, മീനച്ചിൽ ഫ്ലാറ്റ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>പുതുപ്പള്ളി സെക്ഷൻ:</p>
<p>അസറ്റ് സെലസ്റ്റിൽ, കുറ്റികാട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ആശുപത്രിയിൽ അനധികൃത പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി</title>
<link>https://thekeralajournal.com/2873</link>
<guid>https://thekeralajournal.com/2873</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b4c7ec143.jpg" length="83068" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:16:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സ്വകാര്യ ആശുപത്രിയിൽ അനധികൃതമായി പ്രാക്ടീസ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡോക്ടർ എം.എസ്. നിഷാരയെ വിജിലൻസ് സംഘം പിടികൂടി.</p>
<p>ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ നിയമവിരുദ്ധ പ്രാക്ടീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസാണ്.</p>
<p>കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറായ എം.എസ്. നിഷാര നേരത്തെ മൂന്ന് മാസത്തെ താൽക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയിരുന്നു. അവധി കാലാവധി അവസാനിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തിരിച്ചെത്തി ഒരു ദിവസം ജോലിയിൽ പ്രവേശിച്ച ശേഷം പഠനാവശ്യത്തിനായി മൂന്ന് വർഷത്തെ അവധിക്ക് അപേക്ഷ നൽകി.</p>
<p>എന്നാൽ പഠനാവശ്യവുമായി ബന്ധപ്പെട്ട മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ അവധി അനുവദിച്ചില്ല. അവധി ലഭിക്കാതിരുന്നിട്ടും ഡോക്ടർ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.</p>
<p>ഇതിനിടെയാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>കോടിമത പാലം വഴിയുള്ള ഗതാഗതത്തിന് ഒരാഴ്ചത്തേക്ക് നിരോധനം; അറ്റകുറ്റപ്പണികൾ നാളെ മുതൽ</title>
<link>https://thekeralajournal.com/2867</link>
<guid>https://thekeralajournal.com/2867</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4531164cdfb.jpg" length="74240" type="image/jpeg"/>
<pubDate>Wed, 01 Jul 2026 20:54:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കും. കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ബദൽ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.</p>
<p>ഗതാഗത ക്രമീകരണങ്ങൾ:</p>
<p>🔹 തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും</p>
<p>ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ വഴി തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ്, ഏറ്റുമാനൂർ പട്ടിത്താനം വഴി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ</p>
<p>പട്ടിത്താനം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ</p>
<p>മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.</p>
<p>🔹 കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകളും എമർജൻസി വാഹനങ്ങളും</p>
<p>മണിപ്പുഴ ജംഗ്ഷനിൽ നിന്ന് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ</p>
<p>കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്–ഏറ്റുമാനൂർ ഭാഗങ്ങളിലൂടെ സർവീസ് നടത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം.</p>
<p>🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ</p>
<p>സിമന്റ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.</p>]]> </content:encoded>
</item>

<item>
<title>കെ.കെ റോഡിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്കില്ല</title>
<link>https://thekeralajournal.com/2863</link>
<guid>https://thekeralajournal.com/2863</guid>
<description><![CDATA[ സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451153e40e8.jpg" length="73643" type="image/jpeg"/>
<pubDate>Wed, 01 Jul 2026 18:38:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: കെ.കെ റോഡിൽ മുണ്ടക്കയത്തിന് സമീപം ബസ്സും ട്രാവലറും കൂട്ടിയിടിച്ചു. കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ കൊടികുത്തിക്ക് സമീപം 36-ാം മൈലിലായിരുന്നു അപകടം.</p>
<p>സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം അൽപസമയം തടസ്സപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>അരുവിത്തുറ കോളേജിൽ ബിരുദദാന ചടങ്ങ് ജൂലൈ രണ്ടിന്; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും</title>
<link>https://thekeralajournal.com/2851</link>
<guid>https://thekeralajournal.com/2851</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a445f104c1d0.jpg" length="95765" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:59:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2025–26 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>കോളേജ് മാനേജർ വെരി റവ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>കോളേജിൽ നിന്ന് ഈ വർഷം റാങ്ക് നേട്ടം കൈവരിച്ചവർ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.അതേസമയം ബിരുദ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഇന്ന് ദീക്ഷ ആമുഖ പരിപാടിയോടെ ആരംഭിക്കും.</p>]]> </content:encoded>
</item>

<item>
<title>കേരള ജേർണലിന് പുതിയ ചുവടുവെപ്പ്; കോട്ടയത്തും എറണാകുളത്തും ബ്യൂറോകൾ ജൂലൈ ഒന്നിന്.</title>
<link>https://thekeralajournal.com/2843</link>
<guid>https://thekeralajournal.com/2843</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43346719b35.jpg" length="94177" type="image/jpeg"/>
<pubDate>Tue, 30 Jun 2026 08:44:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച കേരള ജേർണൽ, പ്രവർത്തനത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 1-ന് കോട്ടയത്തും എറണാകുളത്തും പുതിയ ബ്യൂറോകൾ പ്രവർത്തനം ആരംഭിക്കുന്നു.</p>
<p>ജനകീയ വിഷയങ്ങൾക്കും പ്രാദേശിക വാർത്തകൾക്കും മുൻഗണന നൽകിക്കൊണ്ട് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന കേരള ജേർണൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് പ്രേക്ഷകരുടെയും സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെയും വിശ്വാസം നേടിയെടുക്കാൻ ചാനലിന് കഴിഞ്ഞു</p>
<p>പക്ഷപാതരഹിതവും വസ്തുതകൾക്ക് പ്രാധാന്യം നൽകുന്നതുമായ വാർത്താ അവതരണമാണ് കേരള ജേർണലിന്റെ പ്രത്യേകത. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, സമൂഹത്തിന് പ്രയോജനകരമായ വിഷയങ്ങൾ വാർത്തകളിലൂടെ അവതരിപ്പിക്കുകയും ചെയ്തതിലൂടെ ജനകീയ മാധ്യമമെന്ന അംഗീകാരം ചാനലിന് ലഭിച്ചിട്ടുണ്ട്.</p>
<p>കോട്ടയം, എറണാകുളം ജില്ലകളിൽ ബ്യൂറോകൾ ആരംഭിക്കുന്നതോടെ പ്രാദേശിക വാർത്തകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലെത്തിക്കാനും ജില്ലയിലെ വികസന, സാമൂഹിക, സാംസ്കാരിക, പൊതുജന വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനുമാണ്ചാനൽ ലക്ഷ്യമിടുന്നത്</p>
<p>വാർത്തകളുടെ വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ, ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ജേർണൽ ഇനിയും മുന്നേറും.</p>]]> </content:encoded>
</item>

<item>
<title>സ്റ്റാറ്റിസ്റ്റിക്ക 2026: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2841</link>
<guid>https://thekeralajournal.com/2841</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43213baebff.jpg" length="74552" type="image/jpeg"/>
<pubDate>Tue, 30 Jun 2026 07:22:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശേരി: ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ) തിരുവനന്തപുരം റീജണൽ ഓഫീസ്, കോട്ടയം സബ് റീജണൽ ഓഫീസ്, സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ചങ്ങനാശേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷമായ സ്റ്റാറ്റിസ്റ്റിക്ക 2026 സംഘടിപ്പിച്ചു.</p>
<p>ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എഫ്‌ഒഡി) തിരുവനന്തപുരം റീജണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ് ഇ.എം. ഐഎസ്‌എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ബർക്ക്മാൻസ് കോളജ് ഡീൻ ഓഫ് സയൻസസ് പ്രഫ. ഡോ. ടോംലാൽ ഇ. അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. ലിഷാമോൾ ടോമി മുഖ്യപ്രഭാഷണം നടത്തി.</p>
<p>പരിപാടിയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, ഇക്കണോമെട്രിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 15 റഫറൻസ് ഗ്രന്ഥങ്ങൾ സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ലൈബ്രറിയിലേക്ക് കൈമാറി.</p>
<p>കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഉല്ലാസ് തോമസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എഫ്‌ഒഡി) കോട്ടയം സബ് റീജണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ തൂലിക ഗാർഗ് ഐഎസ്‌എസ്, എം.സി. സജിത് ഐഎസ്‌എസ്, ബിജോ ജോസഫ്, അപർണ എൻ., അനുശ്രീ ഗോപാലൻ, ആമ്പൽ സന്തോഷ് എന്നിവർ സംസാരിച്ചു.</p>
<p>വിദ്യാർഥികൾക്കായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന്</title>
<link>https://thekeralajournal.com/2830</link>
<guid>https://thekeralajournal.com/2830</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4230d68e96c.jpg" length="150269" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:16:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന് നടക്കും.</p>
<p>ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കൈപ്പള്ളി ഇല്ലം ബ്രഹ്മശ്രീ ഗിരീഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, കലശപൂജ, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, നിറമാല തുടങ്ങിയ വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും.</p>
<p>ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ സന്ദേശവുമായി കടുത്തുരുത്തിയിൽ വിദ്യാർത്ഥികളുടെ പ്രചാരണ റാലി</title>
<link>https://thekeralajournal.com/2829</link>
<guid>https://thekeralajournal.com/2829</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a42306929e54.jpg" length="99695" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:14:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുത്തുരുത്തി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൂഫാൻ പദ്ധതിയുടെ നേതൃത്വത്തിൽ കൊത്തനല്ലൂർ ഇമ്മാനുവൽ ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.</p>
<p>സ്കൂളിലെ വിവിധ ക്ലബ്ബുകൾ, കടുത്തുരുത്തി പോലീസ്, എക്സൈസ് വകുപ്പ്, സ്കൂൾ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.</p>
<p>റാലി കടുത്തുരുത്തി സി.ഐ രജീഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ കാലായിൽ, പി.ടി.എ പ്രസിഡന്റ് സുനീഷ് ജോസഫ്, ഹെഡ്മാസ്റ്റർ വർഗീസ് പി.എം, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.</p>
<p>ജലവിഭവ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫ് വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.</p>
<p>കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, മൈം തുടങ്ങിയ പരിപാടികൾ ലഹരിക്കെതിരായ ശക്തമായ സന്ദേശമായി മാറി. വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>ദേശീയ സെൻസസ് 2027: സ്വയം വിവരശേഖരണം ജൂൺ 30 വരെ</title>
<link>https://thekeralajournal.com/2828</link>
<guid>https://thekeralajournal.com/2828</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a422fc8c7e27.jpg" length="314119" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:11:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ആരംഭിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെ 15 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താം.</p>
<p>🌐 ഔദ്യോഗിക വെബ്സൈറ്റ്:</p>
<p>se.census.gov.in</p>
<p>സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധം:</p>
<p>1️⃣ നൽകിയിരിക്കുന്ന ഔദ്യോഗിക QR കോഡ് മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ ഉപയോഗിച്ച് സ്കാൻ ചെയ്യുക.</p>
<p>2️⃣ അല്ലെങ്കിൽ se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.</p>
<p>3️⃣ മൊബൈൽ നമ്പറും OTPയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.</p>
<p>⚠️ ശ്രദ്ധിക്കുക:</p>
<p>സെൽഫ് എൻയുമറേഷൻ പോർട്ടൽ ജൂൺ 30 വരെ മാത്രമേ ലഭ്യമാകൂ. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സെൻസസ് ഓഫീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം</title>
<link>https://thekeralajournal.com/2826</link>
<guid>https://thekeralajournal.com/2826</guid>
<description><![CDATA[ പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41d1a233e11.jpg" length="119156" type="image/jpeg"/>
<pubDate>Mon, 29 Jun 2026 07:30:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈനകരി: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>“ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം” എന്ന സന്ദേശവുമായി നടത്തിയ പരിപാടി പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.പി. സജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.</p>
<p>എസ്.ഐമാരായ ബിജുകുട്ടൻ, സെബാസ്റ്റ്യൻ, അരുൺ, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ബീന വിനോദ്, സിജി ബോണി, കെ.ഇ കാർമൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മരിയാലയം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.</p>
<p>ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റുന്നതിനുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു</title>
<link>https://thekeralajournal.com/2824</link>
<guid>https://thekeralajournal.com/2824</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c5cd1632a.jpg" length="111291" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എരുമേലി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. എരുമേലി കൊടിത്തോട്ടം സ്വദേശി ചീരംചേമ്പിൽ ആഷ്‌ലിൻ (20), തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.</p>
<p>ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓട്ടോമൊബൈൽ വിദ്യാർഥിയായ ആഷ്‌ലിനും പ്ലസ് വൺ വിദ്യാർഥിയായ ആഷീറും സുഹൃത്തുക്കളോടൊപ്പം പാറമടക്കുളത്തിൽ എത്തിയതായിരുന്നു.</p>
<p>കുളത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർഥികൾ പാറമടക്കുളത്തിൽ എത്തിയതിന്റെ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.</p>
<p>ഇരുവരുടെയും മൃതദേഹങ്ങൾ മൂക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങവനം–ചോറ്റാനിക്കര റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത നവീകരണം ഉടൻ പൂർത്തിയാകും</title>
<link>https://thekeralajournal.com/2820</link>
<guid>https://thekeralajournal.com/2820</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bfb4c19c6.jpg" length="30397" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.</p>
<p>പ്രവൃത്തികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായും കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതായും എം.പി പറഞ്ഞു. ലെവൽ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയിൽവേക്കായതിനാൽ ഇതുവരെ ടാറിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം വാഹന ഗതാഗതവും കാൽനട യാത്രയും ബുദ്ധിമുട്ടിലായിരുന്നു.</p>
<p>റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള തുക അനുവദിച്ചത്. നിലവിൽ രണ്ട് ലെവൽ ക്രോസുകളിലെ പ്രവൃത്തികൾ പൂർത്തിയായി. നാല് ലെവൽ ക്രോസുകളിലെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എം.പി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പോളിയോ ഇമ്യൂണൈസേഷൻ: ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്നു</title>
<link>https://thekeralajournal.com/2819</link>
<guid>https://thekeralajournal.com/2819</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41beb6e144c.jpg" length="76167" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:09:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.</p>
<p>ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ സ്വാഗതം പറഞ്ഞു. ജില്ലയിൽ 79,732 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയതായി ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ പ്രസീത അറിയിച്ചു.</p>
<p>ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ വൈശാഖ്, കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി മാത്യൂസ്, മുനിസിപ്പൽ കൗൺസിലർ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.</p>
<p>ജില്ലാ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താര, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമ, ഡി.പി.എച്ച് ഇൻചാർജ് എം.ആർ കാഞ്ചന, എം.സി ഇൻചാർജ് നാൻസി, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. എസ്. ദീപു, മാസ് മീഡിയ ഓഫീസർമാരായ എസ്. സജീവ്, ടി.ആർ ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായി.</p>]]> </content:encoded>
</item>

<item>
<title>വാഴൂർ നെടുമാവ് സെന്റ് ജോർജ് പള്ളിയിൽ മോഷണം; ജനറേറ്റർ കവർന്നു</title>
<link>https://thekeralajournal.com/2815</link>
<guid>https://thekeralajournal.com/2815</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a414b8b28b29.jpg" length="69059" type="image/jpeg"/>
<pubDate>Sun, 28 Jun 2026 21:58:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വാഴൂർ നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വൻ മോഷണം. പള്ളിയിലെ ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a414b98bfccb.jpg" alt=""></p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി പള്ളി പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ഇടവകാംഗങ്ങളുടെയും പ്രദേശവാസികളുടെയും ആവശ്യം.</p>
<p>ആരാധനാലയങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസ്, പഞ്ചായത്ത് അധികൃതർ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ എന്നിവർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടി വെണ്ണിമല റോഡിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്</title>
<link>https://thekeralajournal.com/2814</link>
<guid>https://thekeralajournal.com/2814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a413e44dffc4.jpg" length="102880" type="image/jpeg"/>
<pubDate>Sun, 28 Jun 2026 21:01:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ന് വൈകുന്നേരം ആറുമണിയോടെ പാമ്പാടി വെണ്ണിമല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>പജീറോ ജീപ്പും പാസഞ്ചർ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ എട്ടാം മൈൽ സ്വദേശി തോട്ടപ്പള്ളി ബിജുവിനും യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>വൈക്കം തെക്കേ നട–പടിഞ്ഞാറേ നട റോഡ് വീണ്ടും സഞ്ചാര യോഗ്യമാക്കി</title>
<link>https://thekeralajournal.com/2810</link>
<guid>https://thekeralajournal.com/2810</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40d2a0cffbf.jpg" length="145465" type="image/jpeg"/>
<pubDate>Sun, 28 Jun 2026 13:22:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള തെക്കുപടിഞ്ഞാറേ മൂലയിലും പടിഞ്ഞാറേ ഗോപുരത്തിന് പുറത്തുമായി മാസങ്ങളായി തകർന്നുകിടന്ന റോഡ് നവീകരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി.</p>
<p>2020ൽ ബിഎംബിസി നിലവാരത്തിൽ നിർമിച്ച ഈ റോഡിൽ രണ്ട് ഭാഗങ്ങളിൽ മാത്രമാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നത്. മഴക്കാലത്ത് സമീപത്തെ ഉയരം കൂടിയ മരച്ചില്ലകളിൽ നിന്ന് തുടർച്ചയായി വീണ മഴവെള്ളത്തെ തുടർന്നാണ് ഈ ഭാഗങ്ങളിൽ റോഡ് തകരാർ സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.</p>
<p>വൈക്കം എംഎൽഎ കെ. ബിനുമോന്റെ ഇടപെടലിനെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്ത് കോൺക്രീറ്റ് ഫില്ലിംഗ് നടത്തുകയും തുടർന്ന് കോൺക്രീറ്റ് ഇന്റർലോക്ക് ടൈലുകൾ പാകുകയും ചെയ്തു. റോഡ് സുരക്ഷയ്ക്കായി സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.</p>
<p>ജൂൺ 27ന് റോഡ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാസങ്ങളായി യാത്രക്കാർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി.</p>]]> </content:encoded>
</item>

<item>
<title>തീ പടരുന്ന ഇലക്ട്രിക് കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചു; പമ്പ് ജീവനക്കാരന് ആദരം</title>
<link>https://thekeralajournal.com/2809</link>
<guid>https://thekeralajournal.com/2809</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40c5723a317.jpg" length="92850" type="image/jpeg"/>
<pubDate>Sun, 28 Jun 2026 12:26:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: വിമലാംബിക ഹയർ സെക്കൻഡറി സ്കൂളിന് സമീപം മറ്റത്തിൽപറമ്പിൽ ഫ്യൂവൽസിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പമ്പ് ജീവനക്കാരന് ആദരം.</p>
<p>തിങ്കളാഴ്ച നടന്ന അപകടത്തിൽ ഇലക്ട്രിക് കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇലക്ട്രിക് കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പ് ജീവനക്കാരൻ രാജു എബ്രഹാം ഉടൻ തന്നെ പമ്പിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.</p>
<p>രാജു എബ്രഹാമിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹത്തെ നാഷണൽ ഫ്യൂവൽ ലേബർ യൂണിയൻ (NFUEL-AITUC) നേതൃത്വത്തിൽ ആദരിച്ചു.</p>
<p>AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും NFUEL ജില്ലാ പ്രസിഡന്റുമായ അഡ്വ. ബിനു ബോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ NFUEL-AITUC കോട്ടയം ജില്ലാ സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ഷാജി പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a40c58ca0509.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും വൻതോതിൽ പിടികൂടി</title>
<link>https://thekeralajournal.com/2808</link>
<guid>https://thekeralajournal.com/2808</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40c09b074fb.jpg" length="67375" type="image/jpeg"/>
<pubDate>Sun, 28 Jun 2026 12:05:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പിടികൂടി. ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പലം ഇളപ്പുങ്കലിൽ നടത്തിയ റെയ്ഡിലാണ് വൻ ശേഖരം കണ്ടെത്തിയത്.</p>
<p>തലപ്പലം പീടികതാഴത്ത് മുഹമ്മദ് റസാഖ് (46) ആണ് സംഭവത്തിൽ അറസ്റ്റിലായത്. മേലുകാവ് മറ്റത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു ഇയാൾ.</p>
<p>വീടിന്റെ ടെറസിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 16 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയവയിൽ വ്യാജമായി നിർമ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയ്യൻകാളി മെമ്മോറിയൽ സ്‌കോളർഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2804</link>
<guid>https://thekeralajournal.com/2804</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4097f88e476.jpg" length="104004" type="image/jpeg"/>
<pubDate>Sun, 28 Jun 2026 09:11:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിന്റെ ഭാഗമായി നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി.</p>
<p>2026–2027 അധ്യയനവർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാലാം ക്ലാസിലും ഏഴാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയവരായിരിക്കണം.</p>
<p>അഞ്ചാം ക്ലാസ് വിദ്യാർഥികൾ നാലാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും, എട്ടാം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.</p>
<p>അപേക്ഷാ ഫോമുകൾ കോർപറേഷൻ, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.</p>
<p>വിശദ വിവരങ്ങൾക്ക്:📞 ഫോൺ: 0481-2562503</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരത്തിലും കൊട്ടാരമറ്റത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; പൊലീസ് നടപടി വേണമെന്ന് നാട്ടുകാർ</title>
<link>https://thekeralajournal.com/2802</link>
<guid>https://thekeralajournal.com/2802</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40789c9493d.jpg" length="90648" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:58:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: നഗരത്തിലും കൊട്ടാരമറ്റം മേഖലയിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.</p>
<p>ഒരു സ്ത്രീയും കൂട്ടാളിയും മറ്റൊരാളും തമ്മിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരസ്യമായി അസഭ്യം വിളിച്ചും വഴക്കുണ്ടാക്കിയും നടക്കുന്ന ഇത്തരം സംഭവങ്ങൾ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>സംഘർഷത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്ത്രീ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നടന്ന മോഷണക്കേസിലും ഉൾപ്പെട്ട വ്യക്തിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>അന്യസ്ഥലങ്ങളിൽ നിന്നെത്തിയ നിരവധി പേർ പാലായിൽ തമ്പടിച്ച് സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നതിന്റെ മറവിൽ ചിലർ മോഷണം നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>​ഹൈറേഞ്ചിന്റെ ഓട്ടോമൊബൈൽ വിപ്ലവനായകൻ ടി. ജെ. ഫിലിപ്പ് തോണക്കര വിടവാങ്ങി.</title>
<link>https://thekeralajournal.com/2789</link>
<guid>https://thekeralajournal.com/2789</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f292f30a15.jpg" length="67108" type="image/jpeg"/>
<pubDate>Sat, 27 Jun 2026 07:13:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ചിന്റെ മണ്ണിൽ ഓട്ടോമൊബൈൽ വിപ്ലവത്തിന് അടിത്തറയിട്ട പ്രമുഖ വ്യവസായിയും ഫിലിപ്സ് ഗ്രൂപ്പ് സ്ഥാപകനുമായ ടി. ജെ. ഫിലിപ്പ് തോണക്കര ഓർമ്മയായി. പ്രതിസന്ധികളെ ദീർഘവീക്ഷണം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിട്ട്, കേരളത്തിലെ മുൻനിര സ്പെയർ പാർട്സ് വിതരണ ശൃംഖലയായി ഫിലിപ്സ് ഗ്രൂപ്പിനെ വളർത്തിയെടുത്ത അദ്ദേഹം, ഒരായിരം ഓർമ്മപ്പൂക്കൾ ബാക്കിവെച്ചാണ് യാത്രയാകുന്നത്.</p>
<p><strong>​ചെമ്മലമറ്റത്തുനിന്ന് ഹൈറേഞ്ചിന്റെ ഹൃദയത്തിലേക്ക്</strong></p>
<p>​തോണക്കര പൗലോസ് - ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമനായി ചെമ്മലമറ്റത്തായിരുന്നു ടി. ജെ. ഫിലിപ്പിന്റെ ജനനം. തോടനാലിൽ ഏഴാം ക്ലാസ് വരെ പഠിച്ച അദ്ദേഹം, പിന്നീട് ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ കട്ടപ്പനയിലെ സെന്റ് ജോർജ് സ്കൂളിൽ നിന്നാണ് ബാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.</p>
<p>​ഹൈറേഞ്ചിലെ കുടിയേറ്റ കാലഘട്ടത്തിൽ യാത്രാസൗകര്യങ്ങൾ വിരളമായിരുന്ന നാളുകളിൽ, 1968-ൽ കട്ടപ്പനയിലെ ആദ്യകാല ജീപ്പുകളിലൊന്നിന്റെ ഉടമയായി മാറിക്കൊണ്ടാണ് അദ്ദേഹം തന്റെ വാഹനക്കമ്പം പ്രകടമാക്കിയത്.</p>
<p><strong>​പ്രതിസന്ധിയിൽ വിരിഞ്ഞ സംരംഭകത്വം</strong></p>
<p>​അക്കാലത്ത് ഹൈറേഞ്ചിലെ കല്ലും മുള്ളും നിറഞ്ഞ പരുക്കൻ റോഡുകളിലൂടെ ഓടിത്തളരുന്ന ജീപ്പുകളുടെ പ്രധാന വില്ലൻ സ്പെയർ പാർട്സുകളുടെ ദൗർലഭ്യമായിരുന്നു. ചെറിയൊരു തകരാറിന് പോലും സമതലങ്ങളിലെ നഗരങ്ങളെ ആശ്രയിക്കേണ്ടി വന്ന ആ കാലത്ത്, ഫിലിപ്പിലെ ദീർഘവീക്ഷണമുള്ള ബിസിനസുകാരൻ ഉണർന്നു. അങ്ങനെ 1969-ൽ കട്ടപ്പനയിൽ 'ഫിലിപ്സ് ഓട്ടോ സെയിൽസ്' (Philips Auto Sales) എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കമിട്ടു.</p>
<p>​തുടർന്ന് ഈ സംരംഭം ഹോൾസെയിൽ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ പിതാവിന് (പപ്പ) കൈമാറിയ ശേഷം, ടി. ജെ. ഫിലിപ്പ് തന്റെ ബിസിനസ് സാമ്രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനായി 1985-ൽ കോട്ടയം കോടിമതയിൽ തന്റെ ബിസിനസ് ഗ്രൂപ്പിന് തുടക്കം കുറിച്ചു. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ് മികവോടെ, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ തന്നെ ഏറ്റവും മുൻനിര ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഡിസ്ട്രിബ്യൂട്ടറായി ഫിലിപ്സ് ഗ്രൂപ്പ് മാറി.</p>
<p><strong>​ബിസിനസിലെ തണൽമരം</strong></p>
<p>പുറമെ കർക്കശക്കാരനായിരുന്നെങ്കിലും എന്ത് പ്രതിസന്ധിയുണ്ടായാലും ഓടിച്ചെന്നാൽ പരിഹാരം കാണുന്ന ഒരു വലിയ തണൽമരമായിരുന്നു ജീവനക്കാർക്കും പ്രിയപ്പെട്ടവർക്കും ടി. ജെ. ബിസിനസിലെ കൃത്യതയും പ്രൊഫഷണലിസവും കൊണ്ട് തോണക്കരയിലെ അടുത്ത തലമുറയ്ക്ക് അദ്ദേഹം പകർന്നുനൽകിയത് വലിയൊരു പാഠപുസ്തകമായിരുന്നു.</p>
<p><strong>​55 വർഷത്തെ വിശ്വസ്തത; ഓട്ടോമൊബൈൽ രംഗത്തെ ജാതകം തിരുത്തിയ ചരിത്രം</strong></p>
<p>​ഇന്ന് കോട്ടയത്തും കട്ടപ്പനയിലുമായി വ്യാപിച്ചുകിടക്കുന്ന വൻ വ്യാപാര ശൃംഖലയായി ഫിലിപ്സ് ഗ്രൂപ്പ് വളർന്നു പന്തലിച്ചിരിക്കുന്നു. കേരളത്തിലെ ഓട്ടോമൊബൈൽ രംഗത്തിന്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ഈ ഗ്രൂപ്പ് 55 വർഷങ്ങൾ പിന്നിടുമ്പോഴും വിശ്വസ്തതയുടെ പര്യായമായി നിലകൊള്ളുന്നു.</p>
<p>​ഓട്ടോമൊബൈൽ രംഗം മെക്കാനിക്കൽ യുഗത്തിൽ നിന്ന് ഡിജിറ്റൽ-ഇലക്ട്രോണിക് യുഗത്തിലേക്ക് മാറിയപ്പോഴും, കാലത്തിനനുസരിച്ച് ബിസിനസ്സ് രീതികളെ പരിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ കട്ടപ്പനയിലെ ഫിലിപ്സ് ഓട്ടോ സെയിൽസ് എന്ന മാതൃസ്ഥാപനം ടി. ജെ. ഫിലിപ്പിന്റെ സഹോദര പുത്രനായ അജീഷാണ് വിജയകരമായി മുന്നോട്ട് നയിക്കുന്നത്.</p>
<p>​വ്യാപാര മേഖലയിൽ വലിയൊരു ശൂന്യത ബാക്കിവെച്ചാണ് ഈ വലിയ ബിസിനസ്സ് പ്രതിഭ യാത്രയാകുന്നത് എങ്കിലും, അദ്ദേഹം വെട്ടിത്തെളിച്ച പാത വരുംതലമുറയ്ക്ക് എന്നും വഴികാട്ടിയായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃസമ്മേളനം; തിരിതെളിച്ച് മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/2788</link>
<guid>https://thekeralajournal.com/2788</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f26d50d4d3.jpg" length="86586" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:56:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുപുഷ്പ മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികളുടെ നേതൃസമ്മേളനത്തിന് മന്ത്രി മോൻസ് ജോസഫ് തിരിതെളിച്ചു. ഭാവി നേതാക്കളെ വാർത്തെടുക്കുന്നതിൽ മിഷൻ ലീഗ് നിർവഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് മന്ത്രി പറഞ്ഞു.</p>
<p>രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റം, സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് ഇലവനാമുക്കട, വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്‌എച്ച്‌, ജോബിൻ വരിക്കമാക്കൽ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി, അസഭ്യം പറഞ്ഞു&amp;apos;: ഇടുക്കിയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി</title>
<link>https://thekeralajournal.com/2783</link>
<guid>https://thekeralajournal.com/2783</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3e22b42cc52.jpg" length="38826" type="image/jpeg"/>
<pubDate>Fri, 26 Jun 2026 12:27:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനമെന്ന് പരാതി. ഇടുക്കി അണക്കര സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. കുട്ടിയെ മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.</p>
<p>​ശരീരമാസകലം വേദനയുണ്ടെന്നും, വടികൊണ്ട് ഒരുപാട് തവണ അടിച്ചതായും മർദ്ദനത്തിനിരയായ കുട്ടി വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി വലിയ പ്രതിഷേധമാണ് ഈ സംഭവത്തിന് പിന്നാലെ ഉയരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.</p>]]> </content:encoded>
</item>

<item>
<title>മദ്യ നികുതി. ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ. രമേശ് ചെന്നിത്തലയ്ക്ക് പ്രശംസ.</title>
<link>https://thekeralajournal.com/2774</link>
<guid>https://thekeralajournal.com/2774</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3cea43cdb08.jpg" length="44105" type="image/jpeg"/>
<pubDate>Thu, 25 Jun 2026 14:14:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവർജ്ജന നയത്തിന് വിരുദ്ധമായി മദ്യവ്യാപനം കൂട്ടാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡീ സതീശനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തണമായിരുന്നു എന്ന് സുധീരൻ പറഞ്ഞു.</p>
<p>​പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് പ്രഖ്യാപിത നയം. എന്നാൽ ലഹരിയുടെ വ്യാപനം മൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ ആരോപിച്ചു.</p>
<p>​മുന്നണിയിൽ വിശദമായ ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും, ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>​ബജറ്റ് പ്രൊപ്പോസൽ വെക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരമൊരുക്കുന്ന ഒരു തീരുമാനവും പാടില്ലാത്തതാണ്. ഈ വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ മറ്റെല്ലാവരും രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏറ്റവും നന്നാവുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്.</p>
<p>​ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് വരുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. അതുകൊണ്ട് ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ട് പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു; ഒൻപത് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2770</link>
<guid>https://thekeralajournal.com/2770</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c8a303edc8.jpg" length="65094" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:23:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്മനത്ത് ഷാപ്പിൽ നിന്ന് തലക്കറി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ഒൻപത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.</p>
<p>ഇന്നലെ രാവിലെ നഗരസഭ പരിധിയിലും നാട്ടകം, കുമാരനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലായി ബാർ ഹോട്ടലുകൾ ഉൾപ്പെടെ 22 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങൾ പഴക്കമുള്ള ചോറ്, ന്യൂഡിൽസ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കൻ കറി, മീൻകറി, കുഴിമന്തി, അച്ചാർ തുടങ്ങിയ ഭക്ഷണവസ്തുക്കളാണ് പിടിച്ചെടുത്തത്. ഗന്ധത്തിലും നിറത്തിലും മാറ്റം വന്ന നിലയിലായിരുന്ന ഇവ വീണ്ടും ചൂടാക്കി നൽകുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്യുകയോ ചെയ്തിരുന്നതായി കണ്ടെത്തി.</p>
<p>ഏത് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തതെന്ന വിവരം അധികൃതർ പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.</p>
<p>പരിശോധന ശക്തമാക്കും</p>
<p>ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, രാത്രികാല തട്ടുകടകൾ എന്നിവിടങ്ങളിൽ എല്ലാ ആഴ്ചയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.</p>
<p>ക്ലീൻ സിറ്റി മാനേജർ ടി.എ. തങ്കം, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, സുർജിത്, ലിനീഷ് രാജ്, വിഷ്ണു, പ്രമോദ്, രഘു, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.</p>]]> </content:encoded>
</item>

<item>
<title>ലഹരിയുടെ പ്രത്യാഘാതം ഭയാനകം; പുതുതലമുറ അകലം പാലിക്കണം: ജോസ് കെ. മാണി എം.പി.</title>
<link>https://thekeralajournal.com/2769</link>
<guid>https://thekeralajournal.com/2769</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c89a21e957.jpg" length="65722" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:21:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിയുടെ പ്രത്യാഘാതങ്ങൾ അതീവ ഭയാനകമാണെന്നും പുതുതലമുറ ലഹരിയിൽ നിന്ന് അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു. ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മുന്നോടിയായി പാലാ രൂപത കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് ലഹരിയെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. പറഞ്ഞു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും പൊലീസ് നടത്തിവരികയാണെന്നും ഇളംതലമുറ ലഹരിക്കെതിരെ ശക്തരായ സന്ദേശവാഹകരായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. സാബു മാത്യു ഐ.പി.എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.</p>
<p>വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയിൽ എന്നിവർ സംസാരിച്ചു.</p>
<p><strong>മൂന്ന് മാസം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</strong></p>
<p>ഇന്ന് മുതൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശ പ്രചാരണം, കോർണർ യോഗങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രസംഗം, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി നടക്കും.</p>
<p>രാവിലെ 9ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചയ്ക്ക് 2.25ന് പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരി വിരുദ്ധ പരിപാടികൾ നടക്കും.</p>]]> </content:encoded>
</item>

<item>
<title>കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2768</link>
<guid>https://thekeralajournal.com/2768</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c8925c42f2.jpg" length="80903" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു. റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മജീഷ്യനും മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.</p>
<p>ആരോഗ്യ-ശുശ്രൂഷാ രംഗത്ത് മാനുഷികതയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും, മറ്റ് ആശുപത്രികളിൽ നിന്ന് കാരിത്താസിനെ വ്യത്യസ്തമാക്കുന്നത് ഈ സേവന മനോഭാവമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ആശുപത്രി മുന്നേറ്റ പാതയിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യാതിഥിയായി. റോബോട്ടിക് സർജറി സെന്റർ സ്ഥാപിച്ച് മെഡിക്കൽ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് കാരിത്താസ് ആശുപത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ ലോകത്തിലേക്ക് നോക്കുകയല്ല, ലോകം കാരിത്താസിലേക്കാണ് നോക്കുന്നത്” എന്നും ബിഷപ് വ്യക്തമാക്കി.</p>
<p>കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ, അസിസ്റ്റന്റ് ഡയറക്ടർ സൈജു പുതൻപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം എന്നിവർ പങ്കെടുത്തു.</p>
<p>നേരത്തെ ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായി ലഭിച്ചിരുന്ന റോബോട്ടിക് സർജറി സേവനം ഇനി മുതൽ ജനറൽ സർജറി, ഗാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിലും ലഭ്യമാകുമെന്ന് ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.</p>
<p>ശസ്ത്രക്രിയാരംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്ന അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനസജ്ജമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധ മാർച്ച്</title>
<link>https://thekeralajournal.com/2761</link>
<guid>https://thekeralajournal.com/2761</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3bf903de82d.jpg" length="95125" type="image/jpeg"/>
<pubDate>Wed, 24 Jun 2026 21:04:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.</p>
<p>മണർകാട് കവലയിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ് ഉദ്ഘാടനം ചെയ്തു.</p>
<p>സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സ. സിബി താളിക്കല്ല് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. ടി.പി. പ്രദീപ് കുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ടി. അനിൽകുമാർ, മണർകാട് ലോക്കൽ സെക്രട്ടറി രാജേഷ് ജോൺ എന്നിവർ സംസാരിച്ചു</p>]]> </content:encoded>
</item>

<item>
<title>ബജറ്റ് നിർദേശം ലഹരിവിരുദ്ധ പോരാട്ടത്തെ തകർക്കും: ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/2752</link>
<guid>https://thekeralajournal.com/2752</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e2f793fdc.jpg" length="449695" type="image/jpeg"/>
<pubDate>Tue, 23 Jun 2026 07:07:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ ബജറ്റ് നിർദേശത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കുന്നതാണ് ഈ നടപടിയെന്ന് ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് കുറ്റപ്പെടുത്തി.</p>
<p>​ലഹരിക്ക് വീര്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാ ലഹരിയും ഒരുപോലെ വിഷമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം എളുപ്പത്തിൽ ലഭ്യമാക്കിയാൽ യുവാക്കൾ മാരകമായ ലഹരിപദാർത്ഥങ്ങളിലേക്ക് തിരിയില്ലെന്ന വാദത്തിന് യാതൊരു യുക്തിയുമില്ല. വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാനാണെന്നും അല്ലാതെ അവരെ ലഹരിയുടെ അടിമകളാക്കാനല്ലെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര യോഗ ദിനം: ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടി</title>
<link>https://thekeralajournal.com/2734</link>
<guid>https://thekeralajournal.com/2734</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3747246d243.jpg" length="41715" type="image/jpeg"/>
<pubDate>Sun, 21 Jun 2026 07:38:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര യോഗ ദിനം: <strong>ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടി</strong></p>
<p>ലോകമെമ്പാടും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കപ്പെടുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സംരക്ഷണത്തിന് യോഗ നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ഈ ദിനം ആചരിച്ചു വരുന്നത്.</p>
<p>ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ് യോഗ. ശാരീരിക വ്യായാമം എന്നതിനപ്പുറം മനസ്സിനും ശരീരത്തിനും ആത്മാവിനും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സമഗ്ര ജീവിതശൈലിയാണ് യോഗ. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ജീവിതശൈലി രോഗങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് യോഗ ഫലപ്രദമായ പരിഹാരമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. യുവജനങ്ങൾ മുതൽ മുതിർന്നവർ വരെ വലിയ തോതിൽ ആളുകൾ പരിപാടികളിൽ പങ്കെടുത്തു.</p>
<p>യോഗയെ ഒരു ദിനാചരണത്തിൽ മാത്രം ഒതുക്കാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ പ്രവർത്തകരും പരിശീലകരും അഭിപ്രായപ്പെടുന്നു. ഓരോ ദിവസവും ഏതാനും മിനിറ്റുകൾ യോഗയ്ക്കായി മാറ്റിവെക്കുന്നത് ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നിലനിർത്തുന്നതിനും സഹായകമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.</p>
<p>ആരോഗ്യകരമായ സമൂഹത്തിന്റെ രൂപീകരണത്തിന് യോഗ പോലുള്ള ജീവിതശൈലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ അന്താരാഷ്ട്ര യോഗ ദിനം ഒരു ആഘോഷം മാത്രമല്ല, ആരോഗ്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.</p>]]> </content:encoded>
</item>

<item>
<title>ജോർജ്ജ് ജോസഫ് പൊടിപാറ സ്മാരക റൗണ്ട് അനാവരണവും അനുസ്മരണ സമ്മേളനവും ജൂൺ 27&#45;ന് കോട്ടയത്ത്</title>
<link>https://thekeralajournal.com/2728</link>
<guid>https://thekeralajournal.com/2728</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a36106480d98.jpg" length="112168" type="image/jpeg"/>
<pubDate>Sat, 20 Jun 2026 09:30:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അന്തരിച്ച ജനനായകൻ ജോർജ്ജ് ജോസഫ് പൊടിപാറയുടെ 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സൗന്ദര്യവൽക്കരിച്ച 'ജോർജ്ജ് ജോസഫ് പൊടിപാറ റൗണ്ടിന്റെ' (മെഡിക്കൽ കോളേജ് ജംഗ്ഷൻ) അനാവരണവും ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.</p>
<p>​മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സൗന്ദര്യവൽക്കരിച്ച പൊടിപാറ റൗണ്ടിന്റെ അനാവരണം ബഹുമാനപ്പെട്ട കേരള സംസ്ഥാന ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിക്കും.തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷന് എതിർവശമുള്ള നിത്യ വി.വി. ഓഡിറ്റോറിയത്തിൽ വെച്ച് 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നതാണ്. ശ്രീ. നാട്ടകം സുരേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.​'ലവേഴ്സ് ഓഫ് പൊടിപാറ'യുടെ സംഘാടനത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടക്കും. ലവേഴ്സ് ഓഫ് പൊടിപാറ കോ-ഓർഡിനേറ്റർ ശ്രീ. സിറിൽ ജി. പൊടിപാറ , എം.എൽ.എ ശ്രീ. സുരേഷ് കുറുപ്പ്, കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ. എം.പി. സന്തോഷ് കുമാർ, അർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സജി ഒ.ജെ. കോട്ടേരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിം ആലക്സ് തുരുത്തുമാലിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പുന്നൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. </p>]]> </content:encoded>
</item>

<item>
<title>പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ നൽകണം: ദളിത് ഫ്രണ്ട് (എം)</title>
<link>https://thekeralajournal.com/2680</link>
<guid>https://thekeralajournal.com/2680</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f58fdc77fb.jpg" length="74572" type="image/jpeg"/>
<pubDate>Mon, 15 Jun 2026 07:14:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും ആനുകൂല്യങ്ങളും ഭരണഘടനാപരമായ പരിരക്ഷകളും തിരികെ ലഭ്യമാക്കണമെന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>കണ്ണൂരിലെ ദന്തൽ കോളേജിൽ കൊല്ലപ്പെട്ട നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കോട്ടയം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഹാളിൽ നടന്ന യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാ ലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.സി. ജയകുമാർ, പ്രഭ വി. മറ്റപ്പള്ളി, രാമചന്ദ്രൻ അള്ളുപുറം, ടി.കെ. അപ്പുക്കുട്ടൻ, എൻ.കെ. ശരത് ചന്ദ്രൻ, സി.കെ. രാജൻ, സി. ശിവാനന്ദൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>“കട്ടപ്പന ഡിപ്പോയിൽ മാത്രം 35 ൽ  22 ഓർഡിനറി ബസുകൾ; സർക്കാർ പ്രഖ്യാപനം സുഗമമാകുമോ..?</title>
<link>https://thekeralajournal.com/2644</link>
<guid>https://thekeralajournal.com/2644</guid>
<description><![CDATA[ ഈ നീക്കം KSRTC ക്ക് വമ്പൻ പണിയാകുമോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a44e14e72e.jpg" length="66912" type="image/jpeg"/>
<pubDate>Thu, 11 Jun 2026 10:48:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്ത്രീ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാരിന്റെ പുതിയ പ്രഖ്യാപനം സംസ്ഥാനമൊട്ടാകെ ചർച്ചയാകുകയാണ്. എന്നാൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഈ ആനുകൂല്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതോടെ, മലയോര മേഖലയിലെ സ്ത്രീ യാത്രക്കാർക്ക് ഇത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.</p>
<p>ഇടുക്കി ജില്ലയിലെ പ്രധാന കെഎസ്ആർടിസി കേന്ദ്രങ്ങളിലൊന്നായ കട്ടപ്പന ഡിപ്പോയിൽ നിലവിൽ 35 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏകദേശം 22 വാഹനങ്ങളും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. ശ്രദ്ധേയമായ കാര്യം, ഈ ഓർഡിനറി ബസുകളിൽ പലതും പ്രാദേശിക സർവീസുകൾ മാത്രമല്ല, എറണാകുളം ഉൾപ്പെടെയുള്ള ദീർഘദൂര റൂട്ടുകളിലും സർവീസ് നടത്തുന്നവയാണെന്നതാണ്.</p>
<p>അതുകൊണ്ടുതന്നെ, പുതിയ പദ്ധതി നിലവിൽ വന്നാൽ കട്ടപ്പനയിലെയും സമീപ മലയോര പ്രദേശങ്ങളിലെയും സ്ത്രീ യാത്രക്കാർക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളുടെയും അവസ്ഥ ഏകദേശം സമാനമാണെന്നാണ് ലഭിക്കുന്ന വിവരം.</p>
<p>തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകൾ ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുമോ എന്ന ആശങ്കയും യാത്രക്കാരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. കാരണം, കട്ടപ്പന ഉൾപ്പെടെയുള്ള പല ഡിപ്പോകളിലും സർവീസ് നടത്തുന്ന വാഹനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്.</p>
<p>അതേസമയം, സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങളോ സർക്കുലറുകളോ ഇതുവരെ കെഎസ്ആർടിസി ഡിപ്പോകളിൽ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.</p>
<p>പുതിയ പ്രഖ്യാപനം മലയോര മേഖലയിലെ സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമോ, അതോ പുതിയ ആശങ്കകൾക്ക് വഴിവെക്കുമോ എന്നത് വരും ദിവസങ്ങളിലെ സർക്കാർ നടപടികൾ വ്യക്തമാക്കും</p>
<p>(ചിത്രം കടപ്പാട്  ഗൂഗിൾ.. ചിത്രത്തിന് യഥാർത്ഥ ഡിപ്പോയുമായി ബന്ധമില്ല</p>]]> </content:encoded>
</item>

<item>
<title>വന്യമൃഗ ഭീഷണിയിൽ കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ</title>
<link>https://thekeralajournal.com/2553</link>
<guid>https://thekeralajournal.com/2553</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b865a7ea41.jpg" length="113453" type="image/jpeg"/>
<pubDate>Sun, 31 May 2026 06:22:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ കടുത്ത വന്യമൃഗ ശല്യഭീഷണിയിലൂടെയാണ് ദിവസവും യാത്ര ചെയ്യുന്നത്. കോരുത്തോട് പഞ്ചായത്തിലെ മടുക്ക, കൊമ്പുകുത്തി മേഖലകളിലെ കുട്ടികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.</p>
<p>ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങൾ ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം രൂക്ഷമായ മേഖലയാണ്. എസ്റ്റേറ്റിലെ വിശാലമായ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ ശബരിമല വനമേഖലയിൽ നിന്നുള്ള വന്യമൃഗങ്ങൾ ഇവിടെ എത്തി തമ്പടിക്കുകയാണ്. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.</p>
<p>പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ടാക്സി ജീപ്പുകളിലോ ഓട്ടോറിക്ഷകളിലോ ആശ്രയിച്ചാണ് സ്കൂളിലെത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്ത സംഭവം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. തലനാരിഴയ്ക്കാണ് കുട്ടികൾ അന്ന് രക്ഷപ്പെട്ടത്.</p>
<p>വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്. നിരവധി കുടുംബങ്ങൾ വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു.</p>
<p>മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ ഇപ്പോൾ 93 കുട്ടികളാണ് പഠനം തുടരുന്നത്. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും സുരക്ഷാഭീഷണി വിദ്യാർഥി പ്രവേശനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.</p>
<p>പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സ്കൂൾ സമയങ്ങളിൽ പ്രത്യേക വനപട്രോളിംഗ് സംഘം നിയോഗിക്കുക, ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുക, വനാതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സ്കൂൾ അധികൃതരും നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2414</link>
<guid>https://thekeralajournal.com/2414</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02df510a9af.jpg" length="70094" type="image/jpeg"/>
<pubDate>Tue, 12 May 2026 13:35:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസിനാണ് അപകടത്തിൽ പരിക്കേറ്റത്.</p>
<p>ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലാടൻ ബസിൽ നിന്ന് ഇറങ്ങിയ ശേഷം ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ റോസിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയതായും റിപ്പോർട്ടുണ്ട്.</p>
<p>യാത്രക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ റോസിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.</p>
<p>സംഭവത്തെ തുടർന്ന് കോട്ടയം ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2401</link>
<guid>https://thekeralajournal.com/2401</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a00a660e4c5b.jpg" length="108761" type="image/jpeg"/>
<pubDate>Sun, 10 May 2026 21:08:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>ഈരാറ്റുപേട്ട – വാഗമൺ റോഡിൽ നടന്ന അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.</p>
<p>വാഗമണ്ണിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a66ee5da0.jpg" alt=""></p>
<p>ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ആറുപേരെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.</p>]]> </content:encoded>
</item>

<item>
<title>ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍</title>
<link>https://thekeralajournal.com/2347</link>
<guid>https://thekeralajournal.com/2347</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Sun, 03 May 2026 07:38:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ചേതന്‍കുമാര്‍ മീണ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ അഞ്ചു കേന്ദ്രങ്ങളിലായി എണ്ണും.</p>
<p>രാവിലെ ഏഴരയോടെ സ്ഥാനാര്‍ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. തുടര്‍ന്ന് ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. രാവിലെ പത്തോടെയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.</p>
<p>വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍</p>
<p>പാലാ, കടുത്തുരുത്തി മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കാര്‍മല്‍ പബ്ലിക് സ്‌കൂൾ, പാലായിലും; ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലെത് എസ്‌.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, ചങ്ങനാശേരിയിലും നടക്കും. ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, കോട്ടയത്തും; പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത് സെന്റ് ജോർജ് കോളജ്, അരുവിത്തുറയിലും; വൈക്കം മണ്ഡലത്തിലെ വോട്ടെണ്ണല്‍ ബസേലിയോസ് കോളജ്, കോട്ടയത്തുമാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>126 മേശകള്‍; കർശന ക്രമീകരണങ്ങള്‍</p>
<p>വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി ആകെ 126 കൗണ്ടിംഗ് മേശകള്‍ സജ്ജമാക്കിയിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 54 മേശകളും ഒരുക്കിയിട്ടുണ്ട്. ഓരോ മേശയിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും.</p>
<p>ഇ.ടി.പി.ബി.എസ് സംവിധാനം വഴി ലഭിച്ച സര്‍വീസ് വോട്ടുകളും പ്രത്യേകം മേശകളില്‍ എണ്ണും. സി.സി.ടി.വി നിരീക്ഷണത്തിലാണ് എല്ലാ മേശകളും. ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.</p>
<p>732 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണലിന്</p>
<p>വോട്ടെണ്ണല്‍ പ്രക്രിയയ്ക്കായി ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥരെ മൂന്നു ഘട്ടങ്ങളിലായി റാന്‍ഡമൈസേഷന്‍ നടത്തി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.</p>
<p>കര്‍ശന നിയന്ത്രണങ്ങള്‍</p>
<p>റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ ക്യു.ആര്‍ കോഡ് പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ഥികള്‍ക്ക് ഓരോ മേശയിലും ഒരാള്‍ വീതം ഏജന്റുമാരെ നിയോഗിക്കാം.</p>
<p>വോട്ടെണ്ണല്‍ സംബന്ധമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനായി മീഡിയ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന മീഡിയ സെന്റര്‍ കോട്ടയം ബസേലിയോസ് കോളജില്‍ പ്രവര്‍ത്തിക്കും.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്നവർക്ക് ടീം റെസ്ക്യൂ ഫോഴ്സിന്റെ മറുപടി</title>
<link>https://thekeralajournal.com/2316</link>
<guid>https://thekeralajournal.com/2316</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f14a16adfea.jpg" length="60029" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:30:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: സമൂഹമാധ്യമങ്ങളിലൂടെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് നന്മയുടെ വശങ്ങളെ അവഗണിച്ച് ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ ടീം റെസ്ക്യൂ ഫോഴ്സ് രംഗത്ത്. പ്രദേശത്തിന്റെ യഥാർത്ഥ മുഖവും സാമൂഹിക ഐക്യവും ഉയർത്തിക്കാട്ടുന്നതിനാണ് സംഘടനയുടെ പ്രതികരണം.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് മുഖ്യ രക്ഷാധികാരി പി.എം. അബ്ദുൽ ഖാദർ, രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, പ്രസിഡന്റ് വി.എം. നൗഷാദ്, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പങ്കെടുത്തു.</p>
<p>സമൂഹത്തിന്റെ നല്ല വശങ്ങളും സേവന പ്രവർത്തനങ്ങളും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും, തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.</p>
<p><a href="https://www.facebook.com/share/v/16jY1yFpnf/" title="വീഡിയോ കാണാം ">https://www.facebook.com/share/v/16jY1yFpnf/</a></p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1CXuss5vKQ/"></video></p>]]> </content:encoded>
</item>

<item>
<title>ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്; സ്ഥാപനം മെയ് 4 വരെ അടച്ചു</title>
<link>https://thekeralajournal.com/2287</link>
<guid>https://thekeralajournal.com/2287</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec35653038.jpg" length="103097" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:31:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഇതര സംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് കോട്ടയം നഗരമധ്യത്തിലുള്ള ഒരു സ്ഥാപനം മെയ് 4 വരെ അടച്ചിടുന്നതായി ഫ്ലക്സ് സ്ഥാപിച്ച് ഉടമ.</p>
<p>സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും വോട്ടെടുപ്പിനായി നാട്ടിലേക്ക് പോയതിനാൽ പ്രവർത്തനം തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. “തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതിനാൽ മെയ് 4 വരെ സ്ഥാപനം അടച്ചിരിക്കും” എന്നായിരുന്നു ഫ്ലക്സിൽ രേഖപ്പെടുത്തിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പാമ്പ് കടി; ജില്ലയിലെ 11 സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യം</title>
<link>https://thekeralajournal.com/2264</link>
<guid>https://thekeralajournal.com/2264</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec25a4c8158.jpg" length="47893" type="image/jpeg"/>
<pubDate>Sat, 25 Apr 2026 08:04:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പ് കടിയേറ്റാൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.</p>
<p>🏥 സർക്കാർ ആശുപത്രികൾ</p>
<p>കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്</p>
<p>ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് (ഐ.സി.എച്ച്), കോട്ടയം</p>
<p>കോട്ടയം ജനറൽ ആശുപത്രി</p>
<p>ചങ്ങനാശേരി ജനറൽ ആശുപത്രി</p>
<p>കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി</p>
<p>പാലാ ജനറൽ ആശുപത്രി</p>
<p>പാമ്പാടി താലൂക്ക് ആശുപത്രി</p>
<p>വൈക്കം താലൂക്ക് ആശുപത്രി</p>
<p>കുറവിലങ്ങാട് താലൂക്ക് ആശുപത്രി</p>
<p>ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി</p>
<p>എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം</p>
<p>🏥 സ്വകാര്യ ആശുപത്രികൾ</p>
<p>എസ്.എച്ച്. മെഡിക്കൽ സെന്റർ, കോട്ടയം</p>
<p>കാരിത്താസ് ആശുപത്രി</p>
<p>സെൻറ് തോമസ് ആശുപത്രി, ചെത്തിപ്പുഴ</p>
<p>മാർ സ്ലീവാ മെഡിസിറ്റി, പാലാ</p>
<p>ഭാരത് ആശുപത്രി, കോട്ടയം</p>
<p>മേരി ക്യൂൻസ് ആശുപത്രി, കാഞ്ഞിരപ്പള്ളി</p>
<p>⚠️ പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്</p>
<p>രോഗിയെ ഭയപ്പെടുത്താതെ ആത്മവിശ്വാസം നൽകുക</p>
<p>മുറിവേറ്റ ഭാഗത്തെ കെട്ടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക</p>
<p>രോഗിയെ ശാന്തമായി കിടത്തുക (സാധാരണയായി ചലനം കുറയ്ക്കുക)</p>
<p>ആന്റിവെനം ലഭ്യമായ അടുത്ത ആശുപത്രിയിലേക്ക് ഉടൻ എത്തിക്കുക</p>
<p>🚫 ചെയ്യാൻ പാടില്ലാത്തവ</p>
<p>മുറിവ് കത്തി/ബ്ലേഡ് ഉപയോഗിച്ച് വലുതാക്കരുത്</p>
<p>മുറിവേറ്റ ഭാഗം കെട്ടിപ്പിടിക്കരുത്</p>
<p>വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്</p>
<p>കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്</p>
<p>പാമ്പിനെ പിടിക്കാൻ സമയം കളയരുത്</p>
<p>⚕️ ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റാൽ വൈകാതെ ആശുപത്രിയിൽ എത്തുന്നതാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്.</p>]]> </content:encoded>
</item>

<item>
<title>കനത്ത ചൂട്: സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം — ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/2260</link>
<guid>https://thekeralajournal.com/2260</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec20ec69979.jpg" length="83763" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:33:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിവിധ വകുപ്പുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു. ഉയർന്ന താപനില ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്.</p>
<p>ആരോഗ്യ മേഖലയിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലും ആംബുലൻസുകളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ ഉറപ്പാക്കണം. ജോലി സമയം പുനഃക്രമീകരിച്ചുള്ള ഉത്തരവ് കർശനമായി നടപ്പാക്കാനും തൊഴിൽ വകുപ്പ് നിർദേശിച്ചു.</p>
<p>പകൽ 11 മുതൽ 3 വരെ പൊതുപരിപാടികൾ, യോഗങ്ങൾ, കായിക-കലാ പരിപാടികൾ എന്നിവ ഒഴിവാക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സമയക്രമം മാറ്റണം. തീപിടിത്ത സാധ്യത കണക്കിലെടുത്ത് വെടിക്കെട്ടുകളും ആന എഴുന്നള്ളിപ്പും പരമാവധി ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.</p>
<p>പ്രധാന മുൻകരുതലുകൾ:</p>
<p>പകൽ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക</p>
<p>ധാരാളം വെള്ളം കുടിക്കുക; വായുസഞ്ചാരം ഉറപ്പാക്കുക</p>
<p>ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക</p>
<p>കുട, പാദരക്ഷ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക</p>
<p>കുട്ടികൾ, വയോധികർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കുക</p>
<p>തളർച്ച അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</p>
<p>വകുപ്പുതല നിർദ്ദേശങ്ങൾ:</p>
<p>ആരോഗ്യ വകുപ്പ്: കിടക്ക, മരുന്ന്, ആംബുലൻസ്, പ്രഥമശുശ്രൂഷ എന്നിവ ഉറപ്പാക്കുക</p>
<p>തൊഴിൽ വകുപ്പ്: ജോലി സമയം ക്രമീകരണം കർശനമായി നടപ്പാക്കുക; തൊഴിലാളികൾക്ക് തണലും വെള്ളവും ഉറപ്പാക്കുക</p>
<p>വിദ്യാഭ്യാസ വകുപ്പ്: അവധിക്കാല ക്ലാസുകളും ക്യാമ്പുകളും ഒഴിവാക്കുക</p>
<p>പോലീസ്: പുറം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി വെള്ളവും വിശ്രമ സൗകര്യവും ഒരുക്കുക; യൂണിഫോമിൽ ഇളവ് പരിഗണിക്കുക</p>
<p>കുടിവെള്ള വിതരണം ശക്തമാക്കുന്നതിനും തണ്ണീർ പന്തലുകൾ ഒരുക്കുന്നതിനും പ്രാദേശിക സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കണമെന്നും നിർദേശം നൽകി. മൃഗങ്ങൾക്കും വെള്ളവും തണലും ലഭ്യമാക്കണം.</p>
<p>ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി; ജില്ലയിൽ സംയുക്ത പരിശോധന ശക്തമാക്കും</title>
<link>https://thekeralajournal.com/2259</link>
<guid>https://thekeralajournal.com/2259</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec20620765a.jpg" length="57942" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:31:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ അനധികൃത ലഹരി ഉപയോഗം കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. പോലീസ്, എക്സൈസ്, റെയിൽവേ സുരക്ഷാ സേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ നടത്തുക. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കും. സ്‌കൂളുകളുടെയും കോളജുകളുടെയും 500 മീറ്റർ പരിധിയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഇല്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ലഹരി ഉപയോഗം കണ്ടെത്തുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗും പുനരധിവാസ സഹായവും നൽകും.</p>
<p>ജില്ലയിലെ ഡ്രഗ് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കൂടുതൽ പരിശോധനകൾ ശക്തമാക്കും. കുറിയർ സർവീസുകൾ വഴി ലഹരി എത്താനുള്ള സാധ്യതകളും നിരീക്ഷണ വിധേയമാക്കും. ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കാൻ യോഗം നിർദ്ദേശം നൽകി.</p>
<p>ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നാർകോട്ടിക്സ് പോർട്ടലായ “മാനസ്” ഹെൽപ് ലൈൻ 1933-ൽ അറിയിക്കാം. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിലൂടെ വിമുക്തി ബോധവത്കരണ മിഷനുമായി ബന്ധപ്പെടാം.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എ.ഡി.എം. ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു: യുവതിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2254</link>
<guid>https://thekeralajournal.com/2254</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb063eb7e7a.jpg" length="33165" type="image/jpeg"/>
<pubDate>Fri, 24 Apr 2026 11:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂരോപ്പട: കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.</p>
<p>ഏപ്രിൽ 21-ന് രാവിലെ 11.30ഓടെ ഉണ്ടായ അപകടത്തിൽ, ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിച്ച് ഡയപ്പർ കത്തിക്കുന്നതിനിടെയാണ് ജോമോളുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.</p>
<p>സംസ്കാരം ഇന്ന് (ഏപ്രിൽ 24 വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് പങ്ങട തിരുഹൃദയ ദേവാലയംയിൽ നടക്കും.ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. മകൾ: ഇവാനിയ (ഒന്നര വയസ്).</p>]]> </content:encoded>
</item>

<item>
<title>ബസ് വൈകി ; ബാങ്ക് മാനേജര്‍ക്ക് 48,000 രൂപ നഷ്ടപരിഹാരം</title>
<link>https://thekeralajournal.com/2250</link>
<guid>https://thekeralajournal.com/2250</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac477d3616.jpg" length="48748" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:46:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനാൽ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.</p>
<p>കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1,417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനമായി 8,000 രൂപയും നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷനും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>2024 ജനുവരി 31ന് രാത്രി 8ന് ബെംഗളൂരുവിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ, ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആൻഡ് ട്രാവൽസ് മുഖേനയാണ് ജേക്കബ് ടിക്കറ്റ് ബുക്ക് ചെയ്തത്.</p>
<p>എന്നാൽ വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽ തകരാറിലായി. തുടർന്ന് ഏർപ്പെടുത്തിയ പകരം ബസ് തൃപ്പൂണിത്തുറയിൽ വെച്ചും തകരാറിലായി. രാവിലെ 10ന് നടത്താനിരുന്ന ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.</p>
<p>ഇതിനെ തുടർന്ന് ബസ് സർവീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെയും താജ് ടൂര്‍സ് ആൻഡ് ട്രാവൽസിനെയും എതിര്‍ കക്ഷികളാക്കി ജേക്കബ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കമ്മീഷൻ പരാതിയെ അംഗീകരിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി</title>
<link>https://thekeralajournal.com/2043</link>
<guid>https://thekeralajournal.com/2043</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:21:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാനാര്‍ഥികളുടേതായി 16 പത്രികകള്‍ തള്ളപ്പെട്ടു.</p>
<p>ജില്ലയില്‍ ആകെ സമര്‍പ്പിക്കപ്പെട്ടത് 120 നാമനിര്‍ദേശ പത്രികകളാണ്. നിലവില്‍ 62 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.</p>
<p>മാര്‍ച്ച് 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും അവരുടെ ഏജന്റുമാരും സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന ക്യാമ്പ്, ലോഗോ പ്രകാശനം നടന്നു..</title>
<link>https://thekeralajournal.com/2014</link>
<guid>https://thekeralajournal.com/2014</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bebe7ee840d.jpg" length="106294" type="image/jpeg"/>
<pubDate>Sat, 21 Mar 2026 22:11:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:- കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം തേക്കടിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ലോഗോ പ്രകാശനം നിർവഹിച്ചു. കേരള ചിത്രകലാപരിഷത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 11 12 തീയതികളിൽ തേക്കടിയിൽ വച്ച്, പെരിയാർ ടൈഗർ റിസർവിന്റെ  സഹകരണത്തോടെയാണ് സംസ്ഥാന സമ്മേളനവും  ചിത്രകലാ ക്യാമ്പും നടക്കുന്നത്.. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം ചിത്രകാരന്മാരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചിത്രകാരന്മാരുടെ ഏകദിന ക്യാമ്പും കുമളിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, മുഖ്യപ്രഭാഷണം നടത്തി. KCP ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ എം, ക്യാമ്പ് കോർഡിനേറ്റർ ഫ്രസ്കോ മുരളി, ജോ: സെക്രട്ടറി ശ്രീകാന്ത്, എന്നിവർ സംസാരിച്ചു. ചിത്രകാരായ മനോജ് മൂന്നാർ, ആർട്ടിസ്റ്റ് ലേഖ, ബിനോയ് മാവടി, ഫാ സാബു മന്നാടാ, അരുൺ ഇരട്ടയാർ, അർട്ടിസ്റ്റ് ജോസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69beca15e88cc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അബ്ദുൽ റസാഖിന്</title>
<link>https://thekeralajournal.com/1814</link>
<guid>https://thekeralajournal.com/1814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699dd5411c021.jpg" length="48344" type="image/jpeg"/>
<pubDate>Tue, 24 Feb 2026 22:13:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ഏർപ്പെടുത്തിയ ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2023, അന്താരാഷ്ട്ര വോളിബോൾ താരവും പരിശീലകനും സംഘാടകനുമായ P. S. അബ്ദുൽ റസാഖ് നാണ് ലഭിച്ചത്.</p>
<p>ഒളിംപ്യൻ സുരേഷ് ബാബുയുടെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്‌കാരം, കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്.</p>
<p>കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി സ്വദേശിയായ അബ്ദുൽ റസാഖ് ദേശീയ-അന്തർദേശീയ തലങ്ങളിൽ വോളിബോളിന് നൽകിയ ദീർഘകാല സേവനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.</p>
<p>രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/1748</link>
<guid>https://thekeralajournal.com/1748</guid>
<description><![CDATA[ കേരള ജേർണൽ മാർക്കറ്റിംഗ് ഹെഡ് ഗിരീശൻ നായരുടെ സഹോദരൻ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699275408bf20.jpg" length="40234" type="image/jpeg"/>
<pubDate>Mon, 16 Feb 2026 07:09:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശ്ശേരി: തെങ്ങണ കണ്ണംചിറയിൽ ധനലക്ഷ്മി നിവാസിൽ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി.</p>
<p>സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>
<p>കേരളാ ജേർണൽ മാർക്കറ്റിംഗ് ഹെഡ്, ഗിരീശൻ നായരുടെ സഹോദരനാണ്.</p>]]> </content:encoded>
</item>

<item>
<title>‘ഓർമ്മവസന്തം – സീസൺ 4’ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു</title>
<link>https://thekeralajournal.com/1576</link>
<guid>https://thekeralajournal.com/1576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6977726f7b321.jpg" length="115234" type="image/jpeg"/>
<pubDate>Mon, 26 Jan 2026 19:26:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റും സാമൂഹികബോധമുള്ള ചിത്രകാരനുമായിരുന്ന ആർട്ടിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാർത്ഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘ഓർമ്മവസന്തം – സീസൺ 4’ കുട്ടികളുടെ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു. കോട്ടയം സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് അദ്ദേഹം പുരസ്കാരങ്ങൾ വിതരണം ചെയ്തു.</p>
<p>‘കാർട്ടൂൺ കലയും തോമസ് ആന്റണിയും’ എന്ന വിഷയത്തിൽ നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ, സാമൂഹിക യാഥാർത്ഥ്യങ്ങളെ ശക്തമായി കലാഭാഷയിൽ അവതരിപ്പിച്ച ചിത്രകാരനായിരുന്നു തോമസ് ആന്റണി എന്നും, അദ്ദേഹത്തിന്റെ കലാപാരമ്പര്യം പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>തോമസ് ആന്റണിയുടെ ഓർമ്മദിനാചരണം വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും, രണ്ട് ദിവസങ്ങളിലായി കാർട്ടൂൺ–കാരിക്കേച്ചർ പ്രദർശനങ്ങൾ, മാധ്യമ സെമിനാറുകൾ, കലാ സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും സംഘാടകർ അറിയിച്ചു.</p>
<p>കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറർ അനിൽകുമാർ കെ.ജി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, തോമസ് ആന്റണിയുടെ ഭാര്യ മോളമ്മ തോമസ്, മകൻ ഉല്ലാസ് തോമസ്, ജില്ലാ പ്രസിഡന്റ് ഫാദർ റോയി എം. തോട്ടം, പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, കാർട്ടൂണിസ്റ്റുകളായ സുഭാഷ് കല്ലൂർ, പീറ്റർ, സി.എം.എസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത്, ജില്ലാ സെക്രട്ടറി ഉഷ കുമാരി എന്നിവർ സംസാരിച്ചു.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് ബാലകലാകാരന്മാർ പങ്കെടുത്ത മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5000 രൂപ, രണ്ടാം സമ്മാനമായി 3000 രൂപ, മൂന്നാം സമ്മാനമായി 2000 രൂപ വീതം ക്യാഷ് പ്രൈസും മൊമെന്റോയും വിതരണം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6977727fe66d7.jpg" alt=""></p>
<p>മത്സര വിജയികൾ</p>
<p>കാർട്ടൂൺ മത്സരം (ക്ലാസ് 9–12):</p>
<p>ഒന്നാം സ്ഥാനം: അഭിജിത്ത് ബെന്നി (കോട്ടയം)</p>
<p>രണ്ടാം സ്ഥാനം: ഗോവിന്ദ് പി.എ. (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: ദേവാംഗന എ. (കോഴിക്കോട്)</p>
<p>ചിത്രരചന (ക്ലാസ് 2–5):</p>
<p>ഒന്നാം സ്ഥാനം: ദേവയാൻ (തൃശ്ശൂർ)</p>
<p>രണ്ടാം സ്ഥാനം: വി.എസ്. ഗംഗഭദ്ര (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: തരുൺ ആർ. (കോട്ടയം)</p>
<p>ചിത്രരചന (ക്ലാസ് 6–10):</p>
<p>ഒന്നാം സ്ഥാനം: ജി. കാർത്തീഷ് (തൃശ്ശൂർ)</p>
<p>രണ്ടാം സ്ഥാനം: വി.എസ്. അനഞ്ജു (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: തീർത്ഥ എസ്. (ആലപ്പുഴ)</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലകലാകാരന്മാരുടെ സജീവ പങ്കാളിത്തവും കലയുടെ സാമൂഹിക പ്രസക്തി ഉയർത്തിക്കാട്ടിയ ഉള്ളടക്കങ്ങളും കൊണ്ട് ‘ഓർമ്മവസന്തം – സീസൺ 4’ ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിച്ച് മലങ്കര ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/1497</link>
<guid>https://thekeralajournal.com/1497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_696dba91893b1.jpg" length="145573" type="image/jpeg"/>
<pubDate>Mon, 19 Jan 2026 10:29:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച മലങ്കര ഓർത്തഡോക്സ് സഭയിലെ  സഭാംഗങ്ങളെ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുമോദിച്ചു.</p>
<p>മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജനുവരി 18-ന് വൈകുന്നേരം 3 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>സഭയുടെയും സമൂഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യ സംവിധാനത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സഭാംഗങ്ങളുടെ വിജയം അഭിമാനകരമാണെന്ന് കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഉത്തരവാദിത്വത്തോടെ നിറവേറ്റാൻ വിജയികൾ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾ, വൈദിക പ്രമുഖർ, സഭാ സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരള റൈസ് ഉടൻ വിപണിയിൽ.</title>
<link>https://thekeralajournal.com/1377</link>
<guid>https://thekeralajournal.com/1377</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695e2b6587cf8.jpg" length="140181" type="image/jpeg"/>
<pubDate>Wed, 07 Jan 2026 15:17:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-നെല്ല് സംഭരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 'കേരള റൈസ്' എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുന്നു. നിലവിലെ പി.ആർ.എസ് (PRS) വായ്പാ രീതി ഒഴിവാക്കി, പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നൽകുന്ന രീതിയാണിത് നടപ്പിലാക്കുന്നത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കർഷക കേന്ദ്രീകൃതമായ ഈ പുതിയ ദ്വിതല സംഭരണ മാതൃകയ്ക്ക് അംഗീകാരം നൽകിയത്. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റൽ പോർട്ടലിന്റെ മേൽനോട്ടത്തിലും വരാനിരിക്കുന്ന സീസൺ മുതൽ തന്നെ ഈ പുതിയ സംവിധാനം നിലവിൽ വരും.</p>]]> </content:encoded>
</item>

<item>
<title>പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ</title>
<link>https://thekeralajournal.com/1357</link>
<guid>https://thekeralajournal.com/1357</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695c63c55d0a8.jpg" length="50933" type="image/jpeg"/>
<pubDate>Tue, 06 Jan 2026 06:52:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു.</p>
<p>പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യം AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു</p>
<p></p>]]> </content:encoded>
</item>

<item>
<title>രണ്ടു കോടിയിലധികം ആളുകൾ നമ്മുടെ കൊച്ചു കേരളം കണ്ടു മടങ്ങി... ചരിത്രനേട്ടം..</title>
<link>https://thekeralajournal.com/1327</link>
<guid>https://thekeralajournal.com/1327</guid>
<description><![CDATA[ സ്വന്തം ലേഖകൻ.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6957d52d8caef.jpg" length="77913" type="image/jpeg"/>
<pubDate>Fri, 02 Jan 2026 19:59:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം വീണ്ടും മാറുകയാണ്. 2025 സെപ്റ്റംബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1.85 കോടി സഞ്ചാരികളാണ് നമ്മുടെ നാടിന്റെ സൗന്ദര്യം നുകരാൻ എത്തിയത്. ഒക്ടോബർ ഒന്നു മുതൽ  ഡിസംബർ മുപ്പത്തി ഒന്നുവരെയുള്ള  കണക്കെടുത്താൽ അത് രണ്ടു കോടിയോളം  വരുമെന്ന് കണക്കുകൾ പറയുന്നു. ആഗോള ടൂറിസം ഭൂപടത്തിൽ കേരളം ഒരു തരംഗമായി മാറുന്നു എന്നതിന്റെ തെളിവാണിത്.</p>]]> </content:encoded>
</item>

<item>
<title>ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ഓണം ബംബർ തട്ടിയെടുത്തു</title>
<link>https://thekeralajournal.com/989</link>
<guid>https://thekeralajournal.com/989</guid>
<description><![CDATA[ പത്തോളം ലോട്ടറിയാണ് തട്ടിയെടുത്തത്. സംഭവം കോട്ടയം നഗരത്തിൽ ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Fri, 19 Sep 2025 06:38:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ജംഗ്ഷന് മുമ്പിലുള്ള ഫുട്പാത്തിൽ ലോട്ടറി വില്പന നടത്തുന്ന ആന്ധ്ര സ്വദേശിയിൽ നിന്നുമാണ് ലോട്ടറി തട്ടിയെടുത്തത്.</p>
<p>ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് സംഭവം. ലോട്ടറി വാങ്ങിയതിനു ശേഷം പണം എടിഎമ്മിൽ നിന്നും എടുത്തു നൽകാമെന്നും പറഞ്ഞ് തട്ടിപ്പുകാരൻ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.</p>
<p>കോട്ടയം നഗരത്തിൽ ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവം അടുത്തുതന്നെയാണ് നടന്നത്.അതിനിടയിലാണ് ഇന്നലെ ഓണം ബംബർ തട്ടിയെടുത്ത സംഭവവും</p>
<p>കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാര്‍ഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ സോണല്‍ മീറ്റിംഗ് നടന്നു</title>
<link>https://thekeralajournal.com/962</link>
<guid>https://thekeralajournal.com/962</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:28:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : കാർഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ കോട്ടയം സോണല്‍ മീറ്റിംഗ് നടത്തി.പാലാ ബേസ് ഇലവൻ കണ്‍വെൻഷൻ സെന്ററി ല്‍ നടന്ന പരുപാടികൾ കാഞ്ഞിരപ്പള്ളി മുൻ രൂപത അദ്ധ്യക്ഷൻ മാർ മാത്യു അറക്കല്‍ ഉദ്ഘാടനം ചെയ്തു</p>
<p>ഫെഡറേഷൻ ചെയർമാൻ സ്റ്റനി പൊത്തന്റെ അദ്ധ്യക്ഷത വഹിച്ചു. എം. പിമാരായ മാരായ ശ്രീ ഫ്രാൻസിസ് ജോർജ്,ജോസ് കെ മാണി , മാണി സി കാപ്പൻ എം.എല്‍.എ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വ്യാജ പരസ്യം : സ്വർണക്കടക്ക് പിഴ</title>
<link>https://thekeralajournal.com/959</link>
<guid>https://thekeralajournal.com/959</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:08:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി.</p>
<p>കൂരോപ്പട സ്വദേശി ലിൻസി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2024 ജൂൺ 25-ന് പഴയ സ്വർണം നൽകി 36,200 രൂപ വില വരുന്ന പാദസരം വാങ്ങിയെങ്കിലും, ഒരു മാസത്തിനുള്ളിൽ അത് പൊട്ടിപ്പോയി. ജ്വല്ലറിയോട് സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് പരാതി.</p>
<p>കമ്മീഷനു സമർപ്പിച്ച അപ്രൈസർ റിപ്പോർട്ടിൽ നിർമാണത്തിലെ പിഴവാണ് പൊട്ടിപ്പോകാൻ കാരണമെന്ന് വ്യക്തമാക്കി.</p>
<p>"പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം കണ്ടായിരുന്നു യുവതി സ്വർണം വാങ്ങിയിരുന്നത്.</p>
<p>പാദസരത്തിന് നൽകിയ 36,200 രൂപ പലിശയോടെ തിരികെ നൽകി,നഷ്ടപരിഹാരമായി 10,000 രൂപയും,കോടതി ചെലവിനായി 2,000 രൂപയും നൽകണം എന്നാണ് കമ്മീഷൻ വിധി</p>
<p>ഒപ്പം "പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണം എന്നും ഉത്തരവിൽ പറയുന്നു.</p>
<p>കമ്മീഷൻ പ്രസിഡന്റായി അഡ്വ. എസ്. മനുലാൽ, അംഗങ്ങളായി അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഇടക്കുന്നത്ത് നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/942</link>
<guid>https://thekeralajournal.com/942</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Sun, 14 Sep 2025 22:13:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവും പാറത്തോട് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും നടന്നു.</p>
<p>സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.</p>
<p>പാറത്തോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും, ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇടക്കുന്നം കേന്ദ്രം നവീകരിച്ചത്.</p>
<p>ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55 ലക്ഷം രൂപ ചെലവിലാണ് പാറത്തോട് മെയിൻ സെന്ററിന്റെ കെട്ടിടം നിർമിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c6f0b8dce12.jpg" alt=""></p>
<p>പരിപാടിയിൽ എം.പി ആൻറോ ആൻറണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മെഡിക്കൽ കോളേജ് : അഞ്ചാം നിലയിൽ നിന്ന് ചാടിയ 27 കാരൻ മരിച്ചു.</title>
<link>https://thekeralajournal.com/934</link>
<guid>https://thekeralajournal.com/934</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Sun, 14 Sep 2025 06:45:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടിയ 27കാരൻ മരിച്ചു.</p>
<p>ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുകയായിരുന്നു.</p>
<p>എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്</p>]]> </content:encoded>
</item>

<item>
<title>അയ്മനം ആമ്പല്‍ വസന്തം, കനാല്‍ ടൂറിസം ഫെസ്റ്റ്; ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/901</link>
<guid>https://thekeralajournal.com/901</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Fri, 12 Sep 2025 04:11:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തില്‍ നിറഞ്ഞു നിൽക്കുന്ന ആമ്പല്‍ വസന്തത്തിൻ്റെ ഭാഗമായ കനാൽ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും</p>
<p>മൂന്നുദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം രാവിലെ ഒൻപതു മണിക്ക് തുറമുഖ, സഹകരണ,ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c30932cb087.jpg" alt=""></p>
<p>അയ്മനം ഗ്രാമപഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനും റെസിഡന്‍സ് അസോസിയേഷനുകൾ , പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക കൂട്ടായ്മ എന്നിവരുമായി ചേര്‍ന്നാണ് ടൂറിസം ഉത്‌സവം ഒരുക്കുന്നത്.</p>
<p>ഫെസ്റ്റിന്റെ ഭാഗമായി നാടന്‍ കലാകായിക മത്‌സരങ്ങള്‍, ആമ്പല്‍ ജലയാത്ര, കയാക്കിങ്ങ്, കുട്ടവഞ്ചി -ശിക്കാരി വള്ളയാത്ര, നാടന്‍ ഭക്ഷ്യമേള, വലവീശല്‍ മത്സരം, ഓലമെടയല്‍ മത്സരം, എട്ടുകളി, പകിടകളി മത്സരങ്ങള്‍ എന്നിവയും വീട്ടമ്മമാര്‍ക്കായി രുചിക്കൂട്ട് പാചക മത്സരവും ഒരുക്കിയിട്ടുണ്ട്. </p>
<p>ശിക്കാരി വള്ളത്തിലും, ചെറുവള്ളങ്ങളിലും, ബോട്ടിലും പുത്തൂക്കരിയില്‍ നിന്ന് ചീപ്പുങ്കലിലേക്ക് യാത്രയും ഒരുക്കിയിട്ടുണ്ട്. കനാല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കയറുപിരി, തെങ്ങുകയറ്റം , ഓലമെടയല്‍, പാ നെയ്ത്ത്, മീന്‍പിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാനും അവസരമുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കുത്തേറ്റു</title>
<link>https://thekeralajournal.com/714</link>
<guid>https://thekeralajournal.com/714</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68adf6db1c0e5.jpg" length="141903" type="image/jpeg"/>
<pubDate>Wed, 27 Aug 2025 05:08:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലായിൽ ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കടന്നൽ കുത്തേറ്റു</p>
<p>പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഓണാഘോഷത്തിനിടയിലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്.</p>
<p>കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം</p>]]> </content:encoded>
</item>

<item>
<title>കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം</title>
<link>https://thekeralajournal.com/644</link>
<guid>https://thekeralajournal.com/644</guid>
<description><![CDATA[  ]]></description>
<enclosure url="" length="141903" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:02:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയൻ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തിൽ നടന്ന വാക്കുതർക്കമാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്.</p>
<p>ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധം ഉണ്ടായി.</p>
<p>തുടർന്ന് നേതാക്കൾ പോലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചിറക്കി. കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. കൗണ്ടിംഗ് ഹാളിനു മുന്നിൽ എസ്എഫ്ഐ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി  ചുമതലയേറ്റു</title>
<link>https://thekeralajournal.com/511</link>
<guid>https://thekeralajournal.com/511</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cc49f0f7d8.jpg" length="90606" type="image/jpeg"/>
<pubDate>Wed, 13 Aug 2025 22:30:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു.</p>
<p>2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. </p>
<p> പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടർ, നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.</p>]]> </content:encoded>
</item>

<item>
<title>അന്യസംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ കേരളത്തിലേക്ക്.. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.</title>
<link>https://thekeralajournal.com/506</link>
<guid>https://thekeralajournal.com/506</guid>
<description><![CDATA[ സൂക്ഷിച്ചോളൂ.. നമ്മൾ ഉയോഗിക്കുന്നത് യഥാർത്ഥ വെളിച്ചെണ്ണ ആവണമെന്നില്ല.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cb5b538d72.jpg" length="104861" type="image/jpeg"/>
<pubDate>Wed, 13 Aug 2025 21:27:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതായി സംശയിക്കുന്ന, മായം കലർന്ന വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യ എണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിഗീതം കോക്കനട്ട് ഓയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 6500 ലിറ്റർ എണ്ണ പിടികൂടിയത്.</p>
<p>അധികൃതരുടെ വിവരമനുസരിച്ച്, തെറ്റായ ലേബലിംഗും തെറ്റായ വിവരങ്ങൾ നൽകി വിൽപ്പനയ്ക്കായി കൊണ്ടുവന്നതുമാണ് കണ്ടെത്തിയത്. എണ്ണ കുപ്പികളിലാക്കി ചില്ലറ വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുമുമ്പ്, പ്രത്യേക നിരീക്ഷണത്തിൽ നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.</p>
<p>സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി എൻഎബിഎൽ അംഗീകൃത ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോൾഹരിപ്പാട് സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബികആലപ്പുഴ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്,ചെങ്ങന്നൂർ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ശരണ്യ</p>
<p>സംസ്ഥാനത്താകെ മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി</p>]]> </content:encoded>
</item>

<item>
<title>ഇന്ന് ലോക സംസ്‌കൃത ദിനം..</title>
<link>https://thekeralajournal.com/442</link>
<guid>https://thekeralajournal.com/442</guid>
<description><![CDATA[ പ്രത്യേക റിപ്പോർട്ട്:- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68969c554dba0.jpg" length="159891" type="image/jpeg"/>
<pubDate>Sat, 09 Aug 2025 06:27:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-ലോകത്തിലെ ഏറ്റവും പുരാതനവും മനോഹരവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. പൗരാണിക ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ നിധികളില്‍ ഒന്ന്.സംസ്‌കൃതം അറിയാമെങ്കില്‍ ഭാരതീയ ഭാഷകള്‍ പഠിക്കുന്നത് എളുപ്പമാണ്. കാരണം അതില്‍ ഭൂരിഭാഗവും സംസ്‌കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്, അതിനാല്‍ അവയ്‌ക്ക് ധാരാളം സമാനതകളുണ്ട്. ദാക്ഷിണാത്യ ഭാഷകളില്‍ മിക്കതും തത്സമവും തത്ഭവവുമായ സംസ്‌കൃത വാക്കുകളാല്‍ സമൃദ്ധമാണെന്ന് മനസിലാക്കാം.</p>
<p>ഭാഷകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന സംസ്‌കൃതത്തിന് ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ഘടനയില്‍ സവിശേഷ സ്ഥാനമുണ്ട്. ധാര്‍മികാചാരങ്ങള്‍, ക്ലാസിക്ക് കലകള്‍, പണ്ഡിതോചിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രതിധ്വനിക്കുന്ന സംസ്‌കൃതം വളരെ സജീവമായി ആധുനികകാലത്തും തുടരുന്നു. ദേവ ഭാഷ എന്നും അറിയപ്പെടുന്നു, ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയായതിനാല്‍ ഈ ഭാഷ സാര്‍വ്വജനീനമാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയ ധാര്‍മികഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് സംസ്‌കൃതത്തിലാണ് . ഭാരതത്തിലെ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം രസതന്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുടെ ഭാഷയായിരുന്നു സംസ്‌കൃതം. പരമ്ബരാഗത വിദ്യാഭ്യാസ സമ്ബ്രദായമായി വിദ്യാലയങ്ങളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നുവെങ്കിലും ബ്രിട്ടീഷുകാര്‍ ഔപചാരികമായി പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസ സംപ്രദായം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അത് പാര്‍ശ്വവത്കരിക്കപ്പെട്ടു.</p>
<p></p>
<p>ദാര്‍ശനിക, സാഹിത്യ പാരമ്ബര്യങ്ങളുടെ അടിത്തറ</p>
<p></p>
<p>സംസ്‌കൃതഭാഷയുടെ പ്രാധാന്യം കേവലം ഭാഷാപരമായ മൂല്യത്തെ മറികടന്ന് ഭാരതത്തിന്റെ ദാര്‍ശനിക, സാഹിത്യ പാരമ്ബര്യങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നു. ആധുനിക ഭാഷകള്‍ ചാനല്‍ സംസ്്കൃതിയിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇന്നത്തെ ലോകത്ത്, സംസ്്കൃതത്തിന്റെ ശാശ്വതമായ പ്രസക്തി തിരിച്ചറിയുകയും ഈ പുരാതന നിധി സംരക്ഷിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യേണ്ടതും അത്യാവശ്യമായി വന്നിരിക്കുകയാണ്. ധാര്‍മിക മൂല്യങ്ങള്‍ നിറഞ്ഞ ഈ ഭാഷ കഴിയുന്നത്ര ആളുകളും വിദ്യാര്‍ത്ഥികളും പഠിക്കുകയും പഠിപ്പിക്കുകയും മനസിലാക്കുകയും വേണം. കാരണം ഇത് സമൂഹത്തിന്റെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയാണ്. സംസ്‌കൃതഭാഷയുടെ ശബ്ദങ്ങള്‍ മധുരവും ലളിതവുമാണ്. ഭാരതത്തില്‍ മൈസൂരില്‍നിന്നും 1970 മുതല്‍ സുധര്‍മ്മ എന്ന പേരില്‍ ഒരു സംസ്‌കൃത ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. 1980-മുതല്‍ കേരളത്തില്‍ നിന്നും ആദ്യമായി ഭാരതമുദ്ര എന്ന സമ്ബൂര്‍ണ്ണ സംസ്‌കൃതമാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമേ, വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കി ഭുവനമുദ്ര എന്ന പേരില്‍ ഒരു ദ്വൈവാരികാസംസ്‌കൃതപത്രവും പ്രസിദ്ധീകരിച്ചിരുന്നു. സംസ്‌കൃതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ കോഴിക്കോട് നിന്ന് രസന എന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു. 1994 സെപ്തംബര്‍ മുതല്‍ സംസ്‌കൃതഭാരതി സംഭാഷണസന്ദേശമെന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു.</p>
<p></p>
<p>കൂടാതെ, ഭരതനാട്യം, കര്‍ണാടക സംഗീതം തുടങ്ങിയ ക്ലാസിക്കല്‍ കലകള്‍ക്കനുസൃതമായി പുതിയ സംസ്‌കൃത രചനകള്‍ നിര്‍ബാധം തുടരുന്നു. ആധുനിക വിഷയങ്ങളില്‍ കഥകളും കാവ്യങ്ങളും നോവലുകളും ആധുനികകാലത്തും രൂപപ്പെടുന്നതിലൂടെ ഭാഷ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ആധുനിക പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും അതിന്റെ വ്യാകരണ കൃത്യതയ്‌ക്കും വിശാലമായ പദസഞ്ചയത്തിനും വേണ്ടി സംസ്‌കൃതത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. കമ്ബ്യൂട്ടേഷണല്‍ ഭാഷാശാസ്ത്രം, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളില്‍ അതിന്റെ മൂല്യം തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.</p>
<p></p>
<p>നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വലിയൊരു കലവറയാണ് ദേവഭാഷ. സംസ്‌കൃത സാഹിത്യത്തില്‍ എല്ലാത്തരം വിദ്യകളും അടങ്ങിയിരിക്കുന്നുവെന്ന് പറയുന്നത് വ്യക്തമാണ്. അതായത് ഭാരതീയ ശാസ്ത്രജ്ഞരായ ചരക, സുശ്രുത, ആര്യഭട്ട, വരാഹമിഹിര, ഭാസ്‌കര, സംഗമഗ്രാമമാധവ പ്രഭൃതികള്‍ അവരുടെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ രചിച്ചതിനാല്‍ അത്തരം ഗ്രന്ഥങ്ങളുടെ ആധികാരികവിജ്ഞാനം സ്വായത്തമാക്കുന്നതിന് സംസ്‌കൃത പരിജ്ഞാനം അനിവാര്യമാണ്. ഇന്നും നമ്മെ അതിശയിപ്പിക്കുന്നത് ഭാരതീയ നാഗരികതയുടെ പല അടിസ്ഥാനകഥകള്‍ക്കും അവയുടെ വേരുകള്‍ സംസ്‌കൃത സാഹിത്യത്തിലാണ് എന്നുള്ളതാണ്. ഭാരതീയേതിഹാസങ്ങളായ രാമായണത്തിലെ രാമന്റെയും സീതയുടെയും കഥ, മഹാഭാരതത്തിലെ സാഹോദര്യപരമായ ദുരന്തം, അല്ലെങ്കില്‍ കൃഷ്ണന്റെ കുട്ടിക്കാലം, ഭാഗവതപുരാണത്തിലെ ഗോപികളുമായുള്ള അദ്ദേഹത്തിന്റെ പ്രണയം തുടങ്ങിയവ. മിക്ക സംസ്‌കൃത സാഹിത്യങ്ങളും യഥാര്‍ത്ഥത്തില്‍ മനോഹരമായ സൂര്യോദയങ്ങള്‍, ഭയാനകമായ യുദ്ധങ്ങള്‍, മധുരമായ പ്രണയം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ്.</p>
<p></p>
<p>സംസ്‌കൃതത്തോടുള്ള താല്‍പര്യം ജ്വലിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അതിന്റെ കാലാതീതമായ സാഹിത്യമാണ്, പ്രത്യേകിച്ച്‌ നാടകങ്ങള്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ശൂദ്രകന്റെ മൃച്ഛകടികം എന്നിവ സംസ്‌കൃത നാടകത്തിന്റെ ആഴവും പ്രസക്തിയും പ്രദര്‍ശിപ്പിക്കുന്നു. സ്‌നേഹം, സ്വത്വം, വിധി എന്നിവയുടെ കഥയായ അഭിജ്ഞാന ശാകുന്തളം ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന സാര്‍വത്രിക മാനുഷിക വികാരങ്ങളെ ഉള്‍ക്കൊള്ളുന്നു. അതുപോലെ, മൃച്ഛകടികം സാമൂഹിക നീതി, സ്‌നേഹം, ധാര്‍മികത എന്നിവയുടെ പ്രമേയങ്ങളെ അഭിസംബോധന ചെയ്യുകയും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന ഒരു ആഖ്യാനം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ നാടകങ്ങള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമല്ല, ഇന്നും വായനക്കാരുമായി ഇടപഴകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാലാതീത കൃതികളായി വര്‍ത്തിക്കുന്നു.</p>
<p></p>
<p>ഈ കൃതികള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെ, വിവര്‍ത്തനത്തില്‍ പോലും, വ്യക്തികള്‍ക്ക് സംസ്‌കൃത സാഹിത്യത്തോട് ആഴത്തിലുള്ള വിലമതിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയും. ഈ പുതിയ താല്‍പര്യം പിന്നീട് ഭാഷ പഠിക്കുന്നതിലേക്ക് നയിക്കും. ധാര്‍മികതയേയും ആചാരങ്ങളെയും കുറിച്ച്‌ കൂടുതല്‍ ധാരണയുണ്ടാക്കുകയും ചെയ്യും. സംസ്‌കൃതം കേവലം ഒരു ഭാഷ എന്നതിലുപരി തത്ത്വചിന്ത, നിയമം, ശാസ്ത്രം, സാഹിത്യം, വ്യാകരണം, സ്വരശാസ്ത്രം, വ്യാഖ്യാനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്ന വൈജ്ഞാനിക തലമാണതിനുള്ളത്. നാസയുടെ അഭിപ്രായത്തില്‍, ഭൂമിയില്‍ സംസാരിക്കുന്ന ഏറ്റവും കൃത്യമായ ഭാഷ സംസ്‌കൃതമാണ്. ലോകത്തിലെ മറ്റേതൊരു ഭാഷയേക്കാളും കൂടുതല്‍ വാക്കുകള്‍ സംസ്‌കൃതത്തിലുണ്ട്; നിലവില്‍, സംസ്‌കൃത നിഘണ്ടുവില്‍ 102 കോടി 70 ലക്ഷം 50,000 വാക്കുകള്‍ ഉണ്ട്. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ നിറവേറ്റാനാവശ്യമായ ആധുനിക പദസംകേതങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ക്ഷമതയും സംസ്‌കൃതഭാഷക്ക് കൂടുതലാണ്. നാസ ശാസ്ത്രജ്ഞനായ റിക്ക് ബ്രിഗ്‌സ് തന്റെ പ്രബന്ധമായ സംസ്‌കൃതത്തിലെയും കൃത്രിമബുദ്ധിയിലെയും വിജ്ഞാന പ്രാതിനിധ്യം എന്ന പ്രബന്ധത്തില്‍ സംസ്‌കൃതം ഒരു കമ്ബ്യൂട്ടറിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഭാഷകളിലൊന്ന് എന്ന് ചര്‍ച്ച ചെയ്തതിട്ടുണ്ട്. കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിലും NLPയിലും (Natural Language Processing) സംസ്‌കൃതം വ്യാകരണപരമായിട്ടും ഘടനാപരമായിട്ടും ഏറ്റവും ശുദ്ധമായ ഭാഷ ആണെന്ന് കണക്കാക്കപ്പെടുന്നു. – പാണിനിയുടെ അഷ്ടാധ്യായി സൂത്രങ്ങളിലെ സാങ്കേതികത തന്നെ കമ്ബ്യൂട്ടര്‍ ഭാഷയുടെ അടിസ്ഥാനമാകാം. നാസയിലെ ചില ഗവേഷണങ്ങള്‍ പോലും സംസ്‌കൃതത്തെ machine-readable language ആയി വിശേഷിപ്പിച്ചു.</p>
<p></p>
<p>ധാര്‍മികതയുടെ പുനരുജ്ജീവനത്തിന്</p>
<p></p>
<p>വികാരം, സൗന്ദര്യം, സാഹിത്യ പ്രതിഭ എന്നിവയാല്‍ സമ്ബന്നമായ ഈ ലോകത്തെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സംസ്‌കൃതം പഠിക്കണം. ഭാരതീയ നാഗരികതയുടെ ശാസ്ത്രീയവും ദാര്‍ശനികവും പ്രായോഗികവുമായ വിജ്ഞാന സംവിധാനങ്ങളുടെ സമ്ബന്നതയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സംസ്‌കൃതം പഠനം. ലോകത്തിലെ ഏറ്റവും നല്ല ഘടനയുള്ളതും സംക്ഷിപ്തവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. സംസ്‌കൃത സാഹിത്യങ്ങളുടെ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ സമന്വയത്തിന്റെയും സ്വാംശീകരണത്തിന്റെയും സംസ്‌കാരമാണ്. മാനവികത, മനുഷ്യരാശിയുടെ ഐക്യം, മൂല്യങ്ങള്‍, സമാധാനം, പരസ്പര ധാരണ, വ്യക്തിയുടെയും സമൂഹത്തിന്റെയും യോജിച്ച വികസനം എന്നിവയാണ് സംസ്‌കൃത സാഹിത്യത്തിന്റെ സന്ദേശം. സമന്വയം, ഐക്യം, അനുരഞ്ജനം എന്നിവ സംസ്‌കൃത സംസ്‌കാരത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് ഭാരതത്തിന്റെ ധാര്‍മ്മികതയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. സംസ്‌കൃതം സംരക്ഷിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സ്‌കൂളുകളില്‍ സംസ്‌കൃത വിദ്യാഭ്യാസം ഉള്‍പ്പെടുത്തുക, അതിന്റെ സാഹിത്യത്തിന്റെ വിവര്‍ത്തനവും പൊരുത്തപ്പെടുത്തലും പ്രോത്സാഹിപ്പിക്കുക, ദൈനംദിന സാംസ്‌കാരിക സമ്ബ്രദായങ്ങളില്‍ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ സുപ്രധാന നടപടികളാണ്. അതിന്റെ ഭാവി വ്യാപ്തി തിരിച്ചറിഞ്ഞ ശേഷം, ഈ ഭാഷയെ മുഖ്യധാരാ അക്കാദമിക് പരിപാടികളില്‍ ചേര്‍ത്ത് ഈ ഭാഷ സംരക്ഷിക്കാന്‍ ഭരണകൂടതലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.</p>
<p>1969 മുതലാണ് സംസ്‌കൃത ദിന ആചരണത്തിന് തീരുമാനമായി. 1999 -2000 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സംസ്‌കൃത വര്‍ഷം ആയി ആചരിച്ചു. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനും സംരക്ഷണത്തിനും നിരവധി പ്രധാനപ്പെട്ട നടപടികള്‍ സ്വീകരിച്ചു. ശ്രാവണ പൗര്‍ണ്ണമിയുടെ മുന്നിലും പിന്നിലുമായി മൂമ്മൂന്ന് ദിവസവും ചേര്‍ത്ത് സംസ്‌കൃതവാരം ആചരിക്കാന്‍ തീരുമാനിച്ചു. സംസ്‌കൃതം കേന്ദ്രസര്‍ക്കാരിന്റെയും പല സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ വികസിച്ച്‌ വരികയാണ്. തങ്ങളുടെ സാംസ്‌കാരിക പൈതൃകമായി പല സംസ്ഥാനങ്ങളും സംസ്‌കൃതത്തെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സംസ്‌കൃതഭാരതി, സംസ്‌കൃത സംവര്‍ദ്ധന പ്രതിഷ്ഠാന്‍ തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ സംസ്‌കൃത ഭാഷയുടെ പുനരുത്ഥാനത്തില്‍ നിസ്സീമമായ പങ്കാണ് വഹിക്കുന്നത്. ഇന്ന് സംസ്‌കൃതം പൈതൃക ഭാഷയായി മാത്രമല്ല, ആധുനിക ഭാരതത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തും പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നു. സംസ്‌കൃത ദിനം പോലുള്ള സംരംഭങ്ങള്‍ ഭാഷയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ സംരക്ഷണത്തില്‍ സജീവമായ പങ്ക് വഹിക്കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ഭാരതത്തില്‍ നിലവില്‍ 18 സംസ്‌കൃത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 3 എണ്ണം കേന്ദ്ര സര്‍വകലാശാലകളാണ്, 1 എണ്ണം ഡീംഡ് സര്‍വകലാശാലയും, 14 എണ്ണം സംസ്ഥാന സര്‍വകലാശാലകളും ഉള്‍പ്പെടുന്നു.. ഭാരതത്തില്‍ മാത്രമല്ല വിദേശത്തും അത്യുത്സാഹത്തോടെ ധാരാളം ആളുകള്‍ സംസ്‌കൃതം പഠിക്കുന്നു. ജര്‍മ്മനിയില്‍ 14 സര്‍വകലാശാലകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നു, മറ്റ് വിദേശരാജ്യങ്ങളിലും സംസ്‌കൃത ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൈതൃകത്തെയും ഔദ്യോഗിക അക്കാദമിക് ഗവേഷണത്തെയും കവിഞ്ഞ് ആത്മീയവും ജ്ഞാനപരവുമായ ആകര്‍ഷണമായി ഇത് മാറിയിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.</title>
<link>https://thekeralajournal.com/344</link>
<guid>https://thekeralajournal.com/344</guid>
<description><![CDATA[ ഖബറടക്കം വൈകീട്ട്, മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688de45016db1.jpg" length="79696" type="image/jpeg"/>
<pubDate>Sat, 02 Aug 2025 15:41:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രകമ്ബനം' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ചൂരൽമലയിൽ നിർമിക്കുന്നത് ഗ്യാരണ്ടിയുള്ള വീടുകൾ .തെറ്റായ പ്രചാരണം മലയാളികളെ അപമാനിക്കാൻ</title>
<link>https://thekeralajournal.com/325</link>
<guid>https://thekeralajournal.com/325</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cce0b27773.jpg" length="62548" type="image/jpeg"/>
<pubDate>Fri, 01 Aug 2025 19:54:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചൂരല്‍മല മോഡല്‍ ടൗണ്‍ഷിപ്പിലെ വീട് നിര്‍മാണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും ഗുണനിലവാരമുണ്ട്. ആറ് പില്ലറുള്ള, പത്തടി താഴ്ചയില്‍ കുഴിച്ച് എവിടെയാണോ ഉറപ്പുകിട്ടുന്നത് അവിടെനിന്ന് ഒന്‍പതു പില്ലറുകളിലേക്ക് കയറ്റി 45 സെ.മിയില്‍ ബെല്‍റ്റ് വാര്‍ത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. വേണമെങ്കില്‍ രണ്ടാംനില നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. വീടിനും വീട്ടുപകരണങ്ങള്‍ക്കും ഗ്യാരണ്ടിയുണ്ടെന്നും മന്ത്രി രാജന്‍ കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കോളേജ് വിദ്യാർഥി നാലുകിലോമീറ്ററോളം കാറോടിച്ച്‌ നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങൾ</title>
<link>https://thekeralajournal.com/321</link>
<guid>https://thekeralajournal.com/321</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ca3ba7dce5.jpg" length="147627" type="image/jpeg"/>
<pubDate>Fri, 01 Aug 2025 16:53:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയത്തെ കോളേജ് വിദ്യാർഥിയായ ജൂബിൻ ജേക്കബ് ആണ് കാറോടിച്ചതെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിർത്തിയ സംഭവം.</p>
<p>വിദ്യാർഥി ലഹരിയിലാണ് കാറോടിച്ചിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി : റാപ്പർ വേടനെതിരെ ബലാൽത്സംഗ കേസ്</title>
<link>https://thekeralajournal.com/289</link>
<guid>https://thekeralajournal.com/289</guid>
<description><![CDATA[ പരാതി നൽകിയത് കോട്ടയം സ്വദേശിനി ]]></description>
<enclosure url="" length="147627" type="image/jpeg"/>
<pubDate>Thu, 31 Jul 2025 07:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്.</strong></p>
<p><strong> എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.</strong></p>
<p><strong></strong></p>]]> </content:encoded>
</item>

<item>
<title>ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു..നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്</title>
<link>https://thekeralajournal.com/265</link>
<guid>https://thekeralajournal.com/265</guid>
<description><![CDATA[ കോട്ടയം പാമ്പാടിയിൽ ഇന്നു രാവിലെ 11.30 - ഓടെയായിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888f72639023.jpg" length="92571" type="image/jpeg"/>
<pubDate>Tue, 29 Jul 2025 22:00:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ∙ പാമ്പാടി പൊൻകുന്നം റോഡിൽ സ്വകാര്യ ബസിന്റെ ഡ്രൈവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ  11.30ഓടെയാണ് അപകടം നടന്നത്.</p>
<p>പൊൻകുന്നം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവറാണ്  കുഴഞ്ഞുവീണത്. സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം മുന്നോട്ടുപോയ ബസ് നേരെ സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. അപകടസമയത്ത് ഓട്ടോ സ്റ്റാൻഡിൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും വലിയ അപകടമാണ് ഒഴിവായത്.</p>
<p>നാട്ടുകാർ ചേർന്ന് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/260</link>
<guid>https://thekeralajournal.com/260</guid>
<description><![CDATA[ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് കൊല്ലപ്പെട്ടത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688886802b9db.jpg" length="131607" type="image/jpeg"/>
<pubDate>Tue, 29 Jul 2025 14:00:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>സഹോദരിയോടൊപ്പം വീടിനുള്ളില്‍ കളിക്കവെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.</title>
<link>https://thekeralajournal.com/259</link>
<guid>https://thekeralajournal.com/259</guid>
<description><![CDATA[ കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരണപ്പെട്ടത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888216f9d7f9.jpg" length="42570" type="image/jpeg"/>
<pubDate>Tue, 29 Jul 2025 06:48:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടി കളിക്കുന്നതിനിടെയാണ് കുട്ടി കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ കുട്ടിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും, തുടര്‍ന്ന് ചേര്‍പ്പുങ്കിലെ ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>സംഭവത്തില്‍ തിടനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. </p>]]> </content:encoded>
</item>

<item>
<title>കോട്ടയം വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/253</link>
<guid>https://thekeralajournal.com/253</guid>
<description><![CDATA[ മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68881b6c7a06e.jpg" length="74958" type="image/jpeg"/>
<pubDate>Tue, 29 Jul 2025 06:23:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുപതോളം പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരാളെ കാണാതായി എന്നും വിവരം പുറത്തുവരുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ്സിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു</title>
<link>https://thekeralajournal.com/212</link>
<guid>https://thekeralajournal.com/212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688485782f4a4.jpg" length="97180" type="image/jpeg"/>
<pubDate>Sat, 26 Jul 2025 13:08:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേവര SH കോളേജ് വിദ്യാർത്ഥി ഗോവിന്ദ് ആണ് മരണപ്പെട്ടത്</p>
<p>സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നെടുംകുന്നത്ത് ശക്തമായ മഴ; കനത്ത നാശനഷ്ടം</title>
<link>https://thekeralajournal.com/200</link>
<guid>https://thekeralajournal.com/200</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68844879453bc.jpg" length="116983" type="image/jpeg"/>
<pubDate>Sat, 26 Jul 2025 08:46:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കറുകച്ചാൽ - നെടുംകുന്നം മേഖലയിൽ വെള്ളിയാഴ്ച പെയ്ത ശക്തമായ മഴ കനത്ത നാശം വിതച്ചു. ഒട്ടനവധി വീടുകൾ ഭാഗികമായി തകർന്നതായും ചിലത് പൂർണമായി നശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6884488af1cf9.jpg" alt=""></p>
<p>ഇതിനൊപ്പം ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലായി. പ്രദേശത്ത് ഏറെ സമയം വൈദ്യുതി വിതരണത്തിന് തടസമുണ്ടായി.</p>
<p> ദുരിതബാധിതർക്ക് താമസസൗകര്യവും അടിയന്തരസഹായവും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</title>
<link>https://thekeralajournal.com/199</link>
<guid>https://thekeralajournal.com/199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688253549fbfd.jpg" length="54644" type="image/jpeg"/>
<pubDate>Fri, 25 Jul 2025 23:51:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ഉത്തരവായി</p>]]> </content:encoded>
</item>

<item>
<title>ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണം: രാഹുൽ ഗാന്ധി</title>
<link>https://thekeralajournal.com/134</link>
<guid>https://thekeralajournal.com/134</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687d0fa8a1b9d.jpg" length="85723" type="image/jpeg"/>
<pubDate>Sun, 20 Jul 2025 21:19:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലഹരി വിരുദ്ധ 'മൈൽസ് വിത്‌ഔട്ട് മിസ്റ്റേക്ക്‌സ്' പദ്ധതി മാതൃകാപരമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>യുവജനപ്രസ്ഥാനം സംസ്ഥാനതലത്തിൽ നടത്തിയ സന്ദേശയാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി രൂപപ്പെടുത്തിയ റിപ്പോർട്ട് പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.</p>
<p></p>
<p>കൂടിക്കാഴ്ചയിൽ അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ പങ്കെടുത്തു.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c86f173c1f.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>രാജ്യത്തിലെ ഏറ്റവും മികച്ച 8 നഗരങ്ങൾ കേരളത്തിൽ..</title>
<link>https://thekeralajournal.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-8-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-8-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD</guid>
<description><![CDATA[ കേരളാ സ്റ്റോറി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68792195e373a.jpg" length="203664" type="image/jpeg"/>
<pubDate>Thu, 17 Jul 2025 21:47:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം:- രാജ്യത്തെ 100 ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ..</p>
<ul>
<li>കൊച്ചി -50</li>
<li>മട്ടന്നൂർ -53</li>
<li>തൃശ്ശൂർ -58</li>
<li>കോഴിക്കോട് - 70</li>
<li>ആലപ്പുഴ - 80</li>
<li>ഗുരുവായൂർ - 82</li>
<li>കൊല്ലം -89</li>
<li>കൊല്ലം - 93</li>
</ul>
<p>എന്നിങ്ങനെയാണ് റാങ്ക്. ചരിത്രത്തിൽ ആദ്യമാണ് ശുചിത്വ റാങ്കിങ്ങിൽ കേരളം ഇത്ര വലിയ നേട്ടം കൈവരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്  മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ആയിരത്തിൽ പോലും കേരളത്തിൽ നിന്ന് ഒരു നഗര .</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687920d982a7e.jpg" alt=""></p>
<p>സഭയും ഇടം നേടിയിരുന്നില്ല.</p>]]> </content:encoded>
</item>

<item>
<title>ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ചുകയറി കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് കേസടുത്തു</title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B8%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B8%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</guid>
<description><![CDATA[ വാഗമണ്ണില്‍ ചാർജിംഗ്സ്റ്റേഷനില്‍ കാറിടിച്ചുകയറി നാലുവയസുകാരൻ മരണപ്പെട്ട സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Mon, 14 Jul 2025 06:16:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമണ്ണിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ കെഎല്‍കെജി വിദ്യാർത്ഥിയായ അയാൻ മരിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതി എറണാകുളത്ത് അഭിഭാഷകനാണെന്നാണ് വിവരം.</p>
<p>കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണമടഞ്ഞ അയാൻ പാലായിലെ ഒരു സ്വകാര്യ സ്‌കൂളിലെ കെഎല്‍കെജി വിദ്യാർത്ഥിയായിരുന്നു.</p>
<p>അതേസമയം, പോലീസ് അനാസ്ഥ കാട്ടിയതായി പ്രദേശവാസികൾ ആരോപിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതായും പ്രതിയെ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടതായും അവർ പറയുന്നു. എന്നാൽ പ്രതിയായ ജയകൃഷ്ണൻ ബഹളം വച്ചതോടെ, പോലീസിന് ഇടപെടാനായില്ലെന്നും വാഹന നമ്പർ രേഖപ്പെടുത്തിയതിന് ശേഷം വാഹനം വിട്ടയക്കാൻ നിർദേശിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.</p>
<p>ഇതിന്റെ ഫലമായി, പ്രതിയെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കാനോ മദ്യപാനമുണ്ടോ എന്ന് പരിശോധിക്കാനോ സാധിച്ചില്ല. പിന്നീട് കുട്ടിയുടെ മരണം സ്ഥിരീകരിച്ചശേഷമാണ് പോലീസ് വാഹനത്തെയും കേസിനെയും ഗൗരവത്തോടെ കൈകാര്യം ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>വാഗമൺ വഴിക്കടവില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസുകാരന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B5%BA-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%B2%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D-%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B5%BA-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%B2%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D-%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82</guid>
<description><![CDATA[ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 22:44:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നു.</p>
<p></p>
<p>ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേത് ആണെന്നാണ് സൂച</p>
<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_68729797c5fb8.jpg" alt=""></p>
<p>ന.</p>]]> </content:encoded>
</item>

<item>
<title>അഡ്മിഷൻ തുടരുന്നു</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</guid>
<description><![CDATA[ മഹാത്മാഗാന്ധി സർവകലാശാല 2025 - 26 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:38:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും: കലക്‌ടര്‍</title>
<link>https://thekeralajournal.com/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D</guid>
<description><![CDATA[ ഇടുക്കി: ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന്‌ ജില്ലാ കലക്‌ടര്‍ വി വിഗ്‌നേശ്വരി. വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തി ക്കുന്നവരുമായി കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രസംഗിക്കുകയായിരുന്നു കലക്‌ടര്‍. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:32:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇവിടെ പുതിയ ടൂറിസം ഡെസ്‌റ്റിനേഷനുകള്‍ കണ്ടെത്തുന്നതില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം കലക്‌ടര്‍ അഭ്യര്‍ഥിച്ചു. ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്‌സൈറ്റ്‌ തയാറാക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.</p>
<p>കാലവസ്‌ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ്‌ നിയന്ത്രണങ്ങളും അറിയിക്കുന്നതില്‍ കൃത്യമായി സ്‌റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ പ്ര?സിജ്യര്‍ (എസ്‌ ഒ പി) ഇറക്കും. അനുമതിയില്ലാത ജീപ്പ്‌ യാത്രകളുടെ നിയന്ത്രണം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍, സബ്‌ കലക്‌ടര്‍ എന്നിവര്‍ വഴി ലഭിക്കും. അതിന്റെ അടിസ്‌ഥാനത്തില്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ജീപ്പ്‌ സഫാരി നടത്താം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ല. അപകടാവസ്‌്ഥയില്‍ ജീപ്പ്‌ സഫാരികള്‍ നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.</p>
<p>ജില്ലയിലെ വിവിധ ടൂറിസം മേഖലകള്‍ തിരിച്ചുള്ള യോഗങ്ങള്‍ നടത്തുമെന്നും കലക്‌ടര്‍ പറഞ്ഞു. ടൂറിസ്‌റ്റുകള്‍ക്ക്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഇടുക്കി പ്ലാസ പദ്ധതി നടപ്പിലാക്കും. ടൂറിസം പോലിസ്‌ സേവനങ്ങള്‍ ലഭ്യമാക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യത്തെ ലക്ഷ്യംവെച്ച്‌ ഹിസേ്‌റ്റാറിക്കല്‍ ടൂറിസത്തിനും തുടക്കം കുറിക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷൈന്‍ കെ.എസ്‌,ഡിടിപിസി സെക്രട്ടറി ജിതേഷ്‌ ജോസ്‌, വിവിധ ടൂറിസം മേഖലയില്‍നിന്നുള്ളവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കൊച്ചറ നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു.</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B1-%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8A%E0%B4%B4%E0%B5%81-%E0%B4%AC%E0%B5%86%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8B-%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-19000-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B1-%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8A%E0%B4%B4%E0%B5%81-%E0%B4%AC%E0%B5%86%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8B-%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-19000-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</guid>
<description><![CDATA[  ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:23:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഴിഞ്ഞ ദിവസം രാത്രി ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജീവനക്കാരനായ കട്ടപ്പന സ്വദേശിയുടെ കാറിനുള്ളില്‍ നിന്നാണ് പണം കണ്ടെടുത്തത്.</p>
<p></p>
<p>ബില്ലിനേക്കാള്‍ കൂടിയ തുകയ്ക്ക് മദ്യം വില്‍ക്കുന്നതായും ബില്ല് നല്‍കാതെ വില്‍പ്പന നടത്തുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലൻസ് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടൻ വരുന്നു</title>
<link>https://thekeralajournal.com/%E0%B4%89%E0%B4%9F%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%89%E0%B4%9F%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</guid>
<description><![CDATA[ ഇത് നിങ്ങളുടെ ശബ്ദം ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:20:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>വായനപക്ഷാചരണം: വേറിട്ട പുസ്തകപരിചയ മത്സരവുമായി സർക്കാർ</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC</guid>
<description><![CDATA[ ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2025/06/Books-2025-06-51996d6a2d9b2f65e41999cd8183103c-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വായനപക്ഷാചരണം:, വേറിട്ട, പുസ്തകപരിചയ, മത്സരവുമായി, സർക്കാർ</media:keywords>
<content:encoded><![CDATA[ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും.]]> </content:encoded>
</item>

<item>
<title>മുളപ്പൊട്ടിയ ഒത്തൊരുമ; ചിറക്കടവിൽ ഉണങ്ങിയ ആൽമരം പുനരുജ്ജീവിപ്പിച്ച് കർക്കടക വൃക്ഷചികിത്സ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%BE%E0%B4%B0%E0%B5%81%E0%B4%AE-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%86%E0%B5%BD%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%81%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95-%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%BE%E0%B4%B0%E0%B5%81%E0%B4%AE-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%86%E0%B5%BD%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%81%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95-%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8</guid>
<description><![CDATA[ കരുതലിൻ്റെ ചികിത്സ മുളപ്പൊട്ടിയത് വെട്ടിമാറ്റാൻ ഒരുങ്ങിയ അരയാൽ മുത്തച്ഛന്. കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് മുൻവശത്തുള്ള ഗോപുരത്തിൻ്റെ അരികിലായി നിൽക്കുന്ന ഉണങ്ങി പോയ അരയാലാണ് കൂട്ടായ ശ്രമത്തിലൂടെ 10ാം നാൾ പുതുജീവൻ്റെ നാമ്പുകൾ തളിരിട്ടത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/08/vazhoor4-2024-08-9100aee717917274e2ca2da5770df121-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മുളപ്പൊട്ടിയ, ഒത്തൊരുമ, ചിറക്കടവിൽ, ഉണങ്ങിയ, ആൽമരം, പുനരുജ്ജീവിപ്പിച്ച്, കർക്കടക, വൃക്ഷചികിത്സ</media:keywords>
<content:encoded><![CDATA[കരുതലിൻ്റെ ചികിത്സ മുളപ്പൊട്ടിയത് വെട്ടിമാറ്റാൻ ഒരുങ്ങിയ അരയാൽ മുത്തച്ഛന്. കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് മുൻവശത്തുള്ള ഗോപുരത്തിൻ്റെ അരികിലായി നിൽക്കുന്ന ഉണങ്ങി പോയ അരയാലാണ് കൂട്ടായ ശ്രമത്തിലൂടെ 10ാം നാൾ പുതുജീവൻ്റെ നാമ്പുകൾ തളിരിട്ടത്.]]> </content:encoded>
</item>

<item>
<title>31 കൊല്ലം കഴിഞ്ഞാലെന്താ, നമ്മുക്ക് സ്കൂൾ ടൂർ പോവാം; ഹൈസ്‌കൂളിലെ മുടങ്ങിയ പഠനയാത്ര പോയി പൂർവ്വവിദ്യാർഥികൾ</title>
<link>https://thekeralajournal.com/31-%E0%B4%95%E0%B5%86%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/31-%E0%B4%95%E0%B5%86%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/08/alumni-trip-2024-08-fa17ce469ea39f22e2c8d3396e1c3bb2-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കൊല്ലം, കഴിഞ്ഞാലെന്താ, നമ്മുക്ക്, സ്കൂൾ, ടൂർ, പോവാം, ഹൈസ്‌കൂളിലെ, മുടങ്ങിയ, പഠനയാത്ര, പോയി, പൂർവ്വവിദ്യാർഥികൾ</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്.]]> </content:encoded>
</item>

<item>
<title>വിശ്രമജീവിതം നീന്തിത്തുടിച്ചു ആസ്വാദിക്കാനുളളതല്ലേ; 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-74%E0%B4%86%E0%B4%82-%E0%B4%B5%E0%B4%AF%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-74%E0%B4%86%E0%B4%82-%E0%B4%B5%E0%B4%AF%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF</guid>
<description><![CDATA[ 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി. കോട്ടയം പാലാ തിടനാട് സ്വദേശി 74- വയസുകാരനായ കുര്യൻ ജേക്കബ് ആണ് മാസ്‌റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തിൽ രാജ്യാന്തര തലത്തിൽ ചരിത്രം കുറിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/Kurianjaco-2024-07-15908c8dd49a4c3bde31ba041b8f3043-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശ്രമജീവിതം, നീന്തിത്തുടിച്ചു, ആസ്വാദിക്കാനുളളതല്ലേ, 74ആം, വയസിൽ, രാജ്യാന്തര, നേട്ടവുമായി, മലയാളി</media:keywords>
<content:encoded><![CDATA[74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി. കോട്ടയം പാലാ തിടനാട് സ്വദേശി 74- വയസുകാരനായ കുര്യൻ ജേക്കബ് ആണ് മാസ്‌റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തിൽ രാജ്യാന്തര തലത്തിൽ ചരിത്രം കുറിക്കുന്നത്.]]> </content:encoded>
</item>

<item>
<title>കടവുപുഴ വെള്ളച്ചാട്ടം: പ്രകൃതിയുടെ സൗന്ദര്യവും അപകടവും ഒരുപോലെ ചേരുന്ന ആകർഷണം</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%95%E0%B5%BC%E0%B4%B7%E0%B4%A3%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%95%E0%B5%BC%E0%B4%B7%E0%B4%A3%E0%B4%82</guid>
<description><![CDATA[ എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/kadavampuzha7-2024-07-8a9618a85324f13782f9c00e07e53f3c-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കടവുപുഴ, വെള്ളച്ചാട്ടം:, പ്രകൃതിയുടെ, സൗന്ദര്യവും, അപകടവും, ഒരുപോലെ, ചേരുന്ന, ആകർഷണം</media:keywords>
<content:encoded><![CDATA[എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്.]]> </content:encoded>
</item>

<item>
<title>വേണമെങ്കിൽ കഥകളി പഠനവും ഓൺലൈനിലാവാം; കഥകളി ഡിജിറ്റലായി പഠിച്ച് അരങ്ങേറ്റം കുറിച്ച ലക്ഷ്മി രഞ്ജിത്ത്</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%AE%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%AE%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ ഡിജിറ്റൽ യുഗത്തിൽ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓൺലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/Kathakali2jpg-2024-07-57340f4845e10cab8a5ccae576116241-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വേണമെങ്കിൽ, കഥകളി, പഠനവും, ഓൺലൈനിലാവാം, കഥകളി, ഡിജിറ്റലായി, പഠിച്ച്, അരങ്ങേറ്റം, കുറിച്ച, ലക്ഷ്മി, രഞ്ജിത്ത്</media:keywords>
<content:encoded><![CDATA[ഡിജിറ്റൽ യുഗത്തിൽ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓൺലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.]]> </content:encoded>
</item>

<item>
<title>“ഏതോ മഴയിൽ” ... മഴയിൽ മാത്രം ഉണരുന്ന കോട്ടയത്തെ ചില പ്രകൃതി സൗന്ദര്യകേന്ദ്രങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%8F%E0%B4%A4%E0%B5%8B-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%89%E0%B4%A3%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%8F%E0%B4%A4%E0%B5%8B-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%89%E0%B4%A3%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/kottayam-2024-07-13a56bd706e461354c5ca2ff8eb50b36-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>“ഏതോ, മഴയിൽ”, ..., മഴയിൽ, മാത്രം, ഉണരുന്ന, കോട്ടയത്തെ, ചില, പ്രകൃതി, സൗന്ദര്യകേന്ദ്രങ്ങൾ</media:keywords>
<content:encoded><![CDATA[മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം.]]> </content:encoded>
</item>

<item>
<title>മുഷ്ടിയോളം വലുപ്പം; ദേഹത്തു തട്ടിയാൽ കടുത്ത ചൊറിച്ചിലും പുകച്ചിലും; ആഫ്രിക്കൻ ഒച്ചുകളുടെ വർദ്ധന കുറിച്ചിക്കു ദുരിതമ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%A6%E0%B5%87%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%95%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%A6%E0%B5%87%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%95%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE</guid>
<description><![CDATA[ കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച്‌ അഥവാ രാക്ഷസ ഒച്ച്‌ കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും  തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/AfricanSnail2-2024-07-45139f989f933b48f2cab74faee4769c-3x2.jpeg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മുഷ്ടിയോളം, വലുപ്പം, ദേഹത്തു, തട്ടിയാൽ, കടുത്ത, ചൊറിച്ചിലും, പുകച്ചിലും, ആഫ്രിക്കൻ, ഒച്ചുകളുടെ, വർദ്ധന, കുറിച്ചിക്കു, ദുരിതമ</media:keywords>
<content:encoded><![CDATA[കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച്‌ അഥവാ രാക്ഷസ ഒച്ച്‌ കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും  തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു]]> </content:encoded>
</item>

<item>
<title>&amp;apos;കാട് &amp;apos; ചിത്ര പ്രദർശനം ; പതിനഞ്ച് കലാകാരൻ മാരുടെ അൻപത് ചിത്രങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B5%BB%E0%B4%AA%E0%B4%A4%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B5%BB%E0%B4%AA%E0%B4%A4%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3842153_HYP_0_FEATURE20231215_120915_watermark_17122023_160141-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കാട്, ചിത്ര, പ്രദർശനം, പതിനഞ്ച്, കലാകാരൻ, മാരുടെ, അൻപത്, ചിത്രങ്ങൾ</media:keywords>
<content:encoded><![CDATA[കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും. ]]> </content:encoded>
</item>

<item>
<title>&amp;apos;കളറായി &amp;apos;വൈക്കം ബീച്ച്  ;  സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B0-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B0-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3840347_HYP_0_FEATURE1702745804800.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കളറായി, വൈക്കം, ബീച്ച്, സത്യാഗ്രഹത്തെ, ഓർമപ്പെടുത്തി, വഴിയോര, ശില്പങ്ങൾ</media:keywords>
<content:encoded><![CDATA[അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം. ]]> </content:encoded>
</item>

<item>
<title>&amp;apos;ആഗ്മ &amp;apos;കാർഷിക&#45;വ്യവസായിക പ്രദർശന മേളയ്ക്ക് അക്ഷരനഗരിയിൽ തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%86%E0%B4%97%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%A8%E0%B4%97%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%86%E0%B4%97%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%A8%E0%B4%97%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന &quot;ആഗ്മ&quot; കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3836267_HYP_0_FEATURE20231213_114905_watermark_15122023_210002-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആഗ്മ, കാർഷിക-വ്യവസായിക, പ്രദർശന, മേളയ്ക്ക്, അക്ഷരനഗരിയിൽ, തുടക്കമായി</media:keywords>
<content:encoded><![CDATA[അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന "ആഗ്മ" കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം. ]]> </content:encoded>
</item>

<item>
<title>വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ;  നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി </title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%87%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B5%81%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9C%E0%B5%8B%E0%B5%BA-%E0%B4%A6%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%87%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B5%81%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9C%E0%B5%8B%E0%B5%BA-%E0%B4%A6%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3793983_HYP_0_FEATURE20231129_115304_watermark_04122023_225002-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശ്വാസികൾക്ക്, തേക്കിലയിൽ, നേർച്ച, പുഴുക്ക്, നെടുംകുന്നം, സെന്റ്, ജോൺ, ദി, ബാപ്റ്റിസ്റ്റ്, ഫെറോനാ, പള്ളി </media:keywords>
<content:encoded><![CDATA[പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും.]]> </content:encoded>
</item>

<item>
<title>മീനച്ചിലാർ  എങ്ങനെ മീനച്ചിലാറായി? പേരിനു പിന്നിലെ കഥകൾ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%A5%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%A5%E0%B4%95%E0%B5%BE</guid>
<description><![CDATA[ കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3806599_HYP_0_FEATURE1702011016191.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മീനച്ചിലാർ, എങ്ങനെ, മീനച്ചിലാറായി, പേരിനു, പിന്നിലെ, കഥകൾ</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ. ]]> </content:encoded>
</item>

<item>
<title>കോടമഞ്ഞുമൂടിയ താഴ്‌വാരം; താഴേക്കുനോക്കിയാൽ നാല് ജില്ലകൾ ;  മുതുകോരമല കോട്ടയം ജില്ലയിലെ &amp;apos; മീശപ്പുലിമല &amp;apos;</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B5%82%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%8B%E0%B4%B0%E0%B4%AE%E0%B4%B2-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%80%E0%B4%B6%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%B2</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B5%82%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%8B%E0%B4%B0%E0%B4%AE%E0%B4%B2-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%80%E0%B4%B6%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%B2</guid>
<description><![CDATA[ മൂന്നാറിലെ മീശപ്പുലി മലയെ വെല്ലുന്ന കാഴ്ചകളാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തായി സ്ഥിതി ചെയ്യുന്ന മുതുകോര മലയിലുള്ളത്. സാഹസികത ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് കോട്ടയത്തെ മുതുകോരമല. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയിലെത്തിയാൽ മുതുകോരമലയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചരികൾക്കായി കാത്തിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3764553_HYP_0_FEATUREzeeconvert-com_watermark_26112023_232621-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കോടമഞ്ഞുമൂടിയ, താഴ്‌വാരം, താഴേക്കുനോക്കിയാൽ, നാല്, ജില്ലകൾ, മുതുകോരമല, കോട്ടയം, ജില്ലയിലെ, മീശപ്പുലിമല</media:keywords>
<content:encoded><![CDATA[മൂന്നാറിലെ മീശപ്പുലി മലയെ വെല്ലുന്ന കാഴ്ചകളാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തായി സ്ഥിതി ചെയ്യുന്ന മുതുകോര മലയിലുള്ളത്. സാഹസികത ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് കോട്ടയത്തെ മുതുകോരമല. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയിലെത്തിയാൽ മുതുകോരമലയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചരികൾക്കായി കാത്തിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>പിച്ചാത്തിപ്പണം, ഉൽക്കയുടെ പൊടി ഉപയോഗിച്ച് ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാംപ് ; ശ്രദ്ധേയമായി കോട്ടയത്തെ സ്റ്റാംപ് ,നാ</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%A8%E0%B4%BE</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%A8%E0%B4%BE</guid>
<description><![CDATA[ കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത്  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3795071_HYP_0_FEATURE1701757216328.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>പിച്ചാത്തിപ്പണം, ഉൽക്കയുടെ, പൊടി, ഉപയോഗിച്ച്, ഓസ്ട്രിയ, പുറത്തിറക്കിയ, സ്റ്റാംപ്, ശ്രദ്ധേയമായി, കോട്ടയത്തെ, സ്റ്റാംപ്, നാ</media:keywords>
<content:encoded><![CDATA[കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത് ]]> </content:encoded>
</item>

<item>
<title>മൂന്നു ഭാവങ്ങളിൽ ശിവൻ;വൈക്കം മഹാദേവ ക്ഷേത്രത്തിലെ വ്യത്യസ്തമായ പ്രതിഷ്ഠയും ആചാരങ്ങളും</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%AF%E0%B5%81%E0%B4%82-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%AF%E0%B5%81%E0%B4%82-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82</guid>
<description><![CDATA[ വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. &quot;ദക്ഷിണകാശി&quot; എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3787621_HYP_0_FEATURE20231128_114218_watermark_02122023_210952-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മൂന്നു, ഭാവങ്ങളിൽ, ശിവൻവൈക്കം, മഹാദേവ, ക്ഷേത്രത്തിലെ, വ്യത്യസ്തമായ, പ്രതിഷ്ഠയും, ആചാരങ്ങളും</media:keywords>
<content:encoded><![CDATA[വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം. ]]> </content:encoded>
</item>

<item>
<title>അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയ നീണ്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം; പ്രതിഷ്ഠ അത്യുഗ്രഭാവത്തിൽ നിൽക്കുന്ന മൂർത്തി</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3768387_HYP_0_FEATUREScreenshot_20231127_225034_Instagram_watermark_27112023_234844-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അഗസ്ത്യമുനി, പ്രതിഷ്ഠ, നടത്തിയ, നീണ്ടൂർ, സുബ്രഹ്മണ്യ, ക്ഷേത്രം, പ്രതിഷ്ഠ, അത്യുഗ്രഭാവത്തിൽ, നിൽക്കുന്ന, മൂർത്തി</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>ചൈതന്യ കാർഷിക മേളയിൽ താരങ്ങളായി &amp;quot;ഭീമൻ കപ്പയും&amp;quot; &amp;quot;കൊട്ട വലുപ്പ ചേനയും&amp;quot;</title>
<link>https://thekeralajournal.com/%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%AE%E0%B5%BB-%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%9A%E0%B5%87%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%AE%E0%B5%BB-%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%9A%E0%B5%87%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3754133_HYP_0_FEATURE20231121_161307-scaled.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ചൈതന്യ, കാർഷിക, മേളയിൽ, താരങ്ങളായി, ഭീമൻ, കപ്പയും, കൊട്ട, വലുപ്പ, ചേനയും</media:keywords>
<content:encoded><![CDATA[കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>&amp;quot;ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ&amp;quot; ചിത്രപ്രദർശനം  ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ</title>
<link>https://thekeralajournal.com/%E0%B4%86%E0%B5%BB-%E0%B4%93%E0%B4%A1%E0%B5%8D-%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81-%E0%B4%AE%E0%B5%88-%E0%B4%AB%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%B5%E0%B5%87-%E0%B4%B8%E0%B5%8B%E0%B5%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%82-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%86%E0%B5%BB-%E0%B4%93%E0%B4%A1%E0%B5%8D-%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81-%E0%B4%AE%E0%B5%88-%E0%B4%AB%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%B5%E0%B5%87-%E0%B4%B8%E0%B5%8B%E0%B5%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%82-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD</guid>
<description><![CDATA[ ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന &quot;ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ&quot; ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3753489_HYP_0_FEATURE20231121_171723-17007495083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആൻ, ഓഡ്, റ്റു, മൈ, ഫാർ, എവേ, സോൾ, ചിത്രപ്രദർശനം, കോട്ടയം, ഡിസി, കിഴക്കേമുറിയിടം, ആർട്ട്, ഗാലറിയിൽ</media:keywords>
<content:encoded><![CDATA[ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന "ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>അമേരിക്കൻ ശില്പകലാ മാതൃകയിൽ നിർമ്മിച്ച സെന്റ് മേരിസ് ഫെറോനാ പള്ളി ; ഏഷ്യയിലെ ആദ്യ &amp;quot;റോസറി ഗാർഡൻ&amp;quot; ഇവിടെയാണ്‌</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3738209_HYP_0_FEATURE20231116_142049-17005380083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അമേരിക്കൻ, ശില്പകലാ, മാതൃകയിൽ, നിർമ്മിച്ച, സെന്റ്, മേരിസ്, ഫെറോനാ, പള്ളി , ഏഷ്യയിലെ, ആദ്യ, റോസറി, ഗാർഡൻ, ഇവിടെയാണ്‌</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം. ]]> </content:encoded>
</item>

<item>
<title>പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3723185_HYP_0_FEATURE20231114_115750-17001402083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>പഴക്കം, അഞ്ഞൂറ്, വർഷത്തിലധികം, തൃക്കൊടിത്താനത്തെ,  മുത്തശ്ശിപ്ലാവിന്റെ, വിശേഷങ്ങൾ</media:keywords>
<content:encoded><![CDATA[അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത്]]> </content:encoded>
</item>

<item>
<title>നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ  ; പ്രദർശന വില്പന മേള കോട്ടയത്ത്</title>
<link>https://thekeralajournal.com/%E0%B4%A8%E0%B5%82%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BA-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B5%82%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BA-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3711153_HYP_0_FEATURE20231111_131956-16998822123x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നൂറിൽപരം, കളിമൺ, ഉൽപ്പന്നങ്ങൾ, പ്രദർശന, വില്പന, മേള, കോട്ടയത്ത്</media:keywords>
<content:encoded><![CDATA[മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.]]> </content:encoded>
</item>

<item>
<title>നാടിന് മാതൃകയായി ചെങ്ങളത്തെ വിശ്രമകേന്ദ്രം&amp;quot;വയലോരക്കാറ്റ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</guid>
<description><![CDATA[ സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ&quot;വയലോരക്കാറ്റ്&quot;.മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3705941_HYP_0_FEATURE1699635300983.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നാടിന്, മാതൃകയായി, ചെങ്ങളത്തെ, വിശ്രമകേന്ദ്രംവയലോരക്കാറ്റ്</media:keywords>
<content:encoded><![CDATA[സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ"വയലോരക്കാറ്റ്".മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു]]> </content:encoded>
</item>

<item>
<title>ജെ എസ് ഫാം ; ഇരുപത്തിയെട്ട് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ വൈവിധ്യം</title>
<link>https://thekeralajournal.com/%E0%B4%9C%E0%B5%86-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%BE%E0%B4%82-%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B5%86-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%BE%E0%B4%82-%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</guid>
<description><![CDATA[ കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന &quot;ജെ യെസ് ഫാംസ്&quot;. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3693445_HYP_0_FEATURE20231106_151457-16993764163x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ജെ, എസ്, ഫാം, ഇരുപത്തിയെട്ട്, ഏക്കറിൽ, പരന്നു, കിടക്കുന്ന, ജൈവ, വൈവിധ്യം</media:keywords>
<content:encoded><![CDATA[കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന "ജെ യെസ് ഫാംസ്". ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>ജീവന്റെ ചിറകുകൾ; വിങ്‌സ് ഓഫ് ലൈഫ് ചിത്രപ്രദർശനം കോട്ടയത്ത്</title>
<link>https://thekeralajournal.com/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന &quot;വിങ്സ് ഓഫ് ലൈഫ്&quot; ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3678843_HYP_0_FEATURE1699025540382.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ജീവന്റെ, ചിറകുകൾ, വിങ്‌സ്, ഓഫ്, ലൈഫ്, ചിത്രപ്രദർശനം, കോട്ടയത്ത്</media:keywords>
<content:encoded><![CDATA[സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന "വിങ്സ് ഓഫ് ലൈഫ്" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>ഇലവീഴാപ്പൂഞ്ചിറ : സാഹസികർക്കും സിനിമാക്കാർക്കും ഒരു പോലെ പ്രിയങ്കരം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%B2%E0%B4%B5%E0%B5%80%E0%B4%B4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%B2%E0%B4%B5%E0%B5%80%E0%B4%B4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82</guid>
<description><![CDATA[ സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ &quot;ഇലവീഴാപ്പൂഞ്ചിറ&quot; എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്‌.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/Untitled-design-4-16990271933x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇലവീഴാപ്പൂഞ്ചിറ, സാഹസികർക്കും, സിനിമാക്കാർക്കും, ഒരു, പോലെ, പ്രിയങ്കരം</media:keywords>
<content:encoded><![CDATA[സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ "ഇലവീഴാപ്പൂഞ്ചിറ" എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്‌.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title>ചന്ദ്രയാൻ മുതൽ സോളാർ പ്ലാന്റ് വരെ:കുട്ടികളുടെ ശാസ്ത്ര വാസനകൾക്ക് നിറച്ചാർത്തേകി &amp;quot;സയൻഷ്യ &amp;quot;2023&amp;quot;</title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B7%E0%B5%8D%E0%B4%AF-2023</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B7%E0%B5%8D%E0%B4%AF-2023</guid>
<description><![CDATA[ കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ &quot;സയൻഷ്യ 2023&quot; എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3661959_HYP_0_FEATURE20231028_121254-16987299073x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ചന്ദ്രയാൻ, മുതൽ, സോളാർ, പ്ലാന്റ്, വരെ:കുട്ടികളുടെ, ശാസ്ത്ര, വാസനകൾക്ക്, നിറച്ചാർത്തേകി, സയൻഷ്യ, 2023</media:keywords>
<content:encoded><![CDATA[കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ "സയൻഷ്യ 2023" എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി. ]]> </content:encoded>
</item>

<item>
<title>സമുദ്ര നിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലുള്ള  ഇല്ലിക്കൽ കല്ല്</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/ഇല്ലിക്കൽ-കല്ല്-2-16985130103x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>സമുദ്ര, നിരപ്പിൽ, നിന്നും, നാലായിരം, അടി, ഉയരത്തിലുള്ള, ഇല്ലിക്കൽ, കല്ല്</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത്]]> </content:encoded>
</item>

<item>
<title>കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് &quot;ലിറ്റിൽ സീഡ്‌സ്&quot;എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന &quot;മാറ്റ്മ ആർട്ട് കളക്റ്റീവ്&quot; ആണ് സംഘാടകർ ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3646661_HYP_0_FEATURE20231025_164757-16983387083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കുട്ടി, ചിത്രകാരന്മാരുടെ, ചിത്ര, പ്രദർശനത്തിന്, കോട്ടയത്ത്, തുടക്കമായി</media:keywords>
<content:encoded><![CDATA[കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് "ലിറ്റിൽ സീഡ്‌സ്"എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന "മാറ്റ്മ ആർട്ട് കളക്റ്റീവ്" ആണ് സംഘാടകർ]]> </content:encoded>
</item>

<item>
<title>മാർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AE%E0%B4%B2-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%95%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AE%E0%B4%B2-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%95%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</guid>
<description><![CDATA[ വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/6c0b5d70-3dcb-4144-aacb-6cdcd032d20e-16982499113x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മാർമല, വെള്ളച്ചാട്ടം സഞ്ചാരികളുടെ, മനം, കവരുന്ന, കാഴ്ചയാണ്</media:keywords>
<content:encoded><![CDATA[വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം.]]> </content:encoded>
</item>

<item>
<title>സരസ്വതി പൂജയ്ക്ക് പ്രസിദ്ധമായ &amp;quot;ദക്ഷിണ മൂകാംബിക&amp;quot; എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%AE%E0%B5%82%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%AE%E0%B5%82%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</guid>
<description><![CDATA[ നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന &quot;ദക്ഷിണ മൂകാംബിക&quot; എന്നും ക്ഷേത്രം അറിയപ്പെടുന്നു.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3635545_HYP_0_FEATURE20231023_121753-16980792083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>സരസ്വതി, പൂജയ്ക്ക്, പ്രസിദ്ധമായ, ദക്ഷിണ, മൂകാംബിക, എന്നറിയപ്പെടുന്ന, പനച്ചിക്കാട്, ക്ഷേത്രം</media:keywords>
<content:encoded><![CDATA[നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ക്ഷേത്രം അറിയപ്പെടുന്നു. ]]> </content:encoded>
</item>

<item>
<title>വ്യത്യസ്തതരം നാടൻ രുചികളുടെ കലവറയായി മാറിയ &amp;quot;മാമി ചേടത്തിസ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%B2%E0%B4%B5%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%B2%E0%B4%B5%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B8%E0%B5%8D</guid>
<description><![CDATA[ ഗുണനിലവാരത്തിന്റെ പര്യായമായ &quot;മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്&quot; കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ &quot;ചുരുട്ടി&quot;ന്റെ ഉത്ഭവം ഇവിടെ നിന്നാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3618755_HYP_0_FEATUREjpgtopngconverter-com-16977135093x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വ്യത്യസ്തതരം, നാടൻ, രുചികളുടെ, കലവറയായി, മാറിയ, മാമി, ചേടത്തിസ്</media:keywords>
<content:encoded><![CDATA[ഗുണനിലവാരത്തിന്റെ പര്യായമായ "മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്" കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ "ചുരുട്ടി"ന്റെ ഉത്ഭവം ഇവിടെ നിന്നാണ്.]]> </content:encoded>
</item>

<item>
<title> ചരിത്രപ്രേമികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട പൂഞ്ഞാർ കൊട്ടാരം </title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BC-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BC-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82</guid>
<description><![CDATA[ ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം.കോട്ടയം ജില്ലയിലെ പാലാ- ഈരാറ്റുപേട്ട റോഡിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അറുന്നൂറു വർഷങ്ങൾക്ക് നിർമ്മിച്ച പുരാതന പാരമ്പര്യമുള്ള ഈ കൊട്ടാരം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ്.ക്ഷേത്ര ഘടനയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/Untitled-design-2-16979017933x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords> ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും, പ്രിയപ്പെട്ട, പൂഞ്ഞാർ, കൊട്ടാരം </media:keywords>
<content:encoded><![CDATA[ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം.കോട്ടയം ജില്ലയിലെ പാലാ- ഈരാറ്റുപേട്ട റോഡിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അറുന്നൂറു വർഷങ്ങൾക്ക് നിർമ്മിച്ച പുരാതന പാരമ്പര്യമുള്ള ഈ കൊട്ടാരം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ്.ക്ഷേത്ര ഘടനയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title>കേരള ചരിത്രത്തിലെ ആദ്യ മത്സരവള്ളംകളി നടന്നതിവിടെ..</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86</guid>
<description><![CDATA[ അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3600997_HYP_0_FEATURE20231007_154601-16973469083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരള, ചരിത്രത്തിലെ, ആദ്യ, മത്സരവള്ളംകളി, നടന്നതിവിടെ..</media:keywords>
<content:encoded><![CDATA[അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്. ]]> </content:encoded>
</item>

<item>
<title>&amp;quot;നേച്ചർ വൈബ്സ്&amp;quot; ഫോട്ടോഗ്രാഫി എക്സിബിഷനിൽ ഫുട്ബോൾ താരം സി കെ വിനീതിന്റെ മൂന്ന് മനോഹരമായ ക്ലിക്കുകൾ</title>
<link>https://thekeralajournal.com/%E0%B4%A8%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BC-%E0%B4%B5%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B9%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BC-%E0%B4%B5%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B9%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE</guid>
<description><![CDATA[ കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് &quot;നേച്ചർ വൈബ്സ്&quot; എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3602239_HYP_0_FEATURE20231007_175127-16975233073x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നേച്ചർ, വൈബ്സ്, ഫോട്ടോഗ്രാഫി, എക്സിബിഷനിൽ, ഫുട്ബോൾ, താരം, സി, കെ, വിനീതിന്റെ, മൂന്ന്, മനോഹരമായ, ക്ലിക്കുകൾ</media:keywords>
<content:encoded><![CDATA[കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് "നേച്ചർ വൈബ്സ്" എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്.]]> </content:encoded>
</item>

<item>
<title>കണിയാന്മലയിലെ റെജി ചേട്ടന്റെ കടയിൽ ചെറുകടിയാണ് താരം</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B1%E0%B5%86%E0%B4%9C%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B1%E0%B5%86%E0%B4%9C%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82</guid>
<description><![CDATA[ വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3603731_HYP_0_FEATURE20231014_150629-16974339083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കണിയാന്മലയിലെ, റെജി, ചേട്ടന്റെ, കടയിൽ, ചെറുകടിയാണ്, താരം</media:keywords>
<content:encoded><![CDATA[വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട.]]> </content:encoded>
</item>

<item>
<title>വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3583749_HYP_0_FEATURE20231004_105158-16969623083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശുദ്ധ, അൽഫോൻസാമ്മ, അന്ത്യവിശ്രമം, കൊള്ളുന്ന, പള്ളി</media:keywords>
<content:encoded><![CDATA[വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.]]> </content:encoded>
</item>

<item>
<title>അപൂർവ്വ സംഗീത ശേഖരമുള്ള കോട്ടയത്തെ ഗ്രാമഫോൺ മ്യൂസിയം</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B5%BA-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B5%BA-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</guid>
<description><![CDATA[ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന &quot;ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്&quot;. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3596701_HYP_0_FEATURE1697213119686.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അപൂർവ്വ, സംഗീത, ശേഖരമുള്ള, കോട്ടയത്തെ, ഗ്രാമഫോൺ, മ്യൂസിയം</media:keywords>
<content:encoded><![CDATA[പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.]]> </content:encoded>
</item>

<item>
<title>&amp;quot;മിഴിയഴക്&amp;quot; ചിത്രപ്രദർശനത്തിന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%B4%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%B4%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന &quot;മിഴിയഴക്&quot; ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് &quot;മിഴിയഴക്&quot; ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3592325_HYP_0_FEATURE1697123758984.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മിഴിയഴക്, ചിത്രപ്രദർശനത്തിന്, ലളിതകലാ, അക്കാദമി, ആർട്ട്, ഗാലറിയിൽ, തുടക്കമായി</media:keywords>
<content:encoded><![CDATA[പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന "മിഴിയഴക്" ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് "മിഴിയഴക്" ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്]]> </content:encoded>
</item>

<item>
<title>ഇരുന്നൂറ്റമ്പത്തിലധികം ഗ്രാമഫോണുകളുടെ അപൂർവ്വ ശേഖരം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%82</guid>
<description><![CDATA[ കേരളത്തിന്റെ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന &quot;ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്&quot;. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3588065_HYP_0_FEATURE20231010_124950-16970742103x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇരുന്നൂറ്റമ്പത്തിലധികം, ഗ്രാമഫോണുകളുടെ, അപൂർവ്വ, ശേഖരം</media:keywords>
<content:encoded><![CDATA[കേരളത്തിന്റെ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.]]> </content:encoded>
</item>

<item>
<title>മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തണലായി &amp;quot;നവജീവന്‍ &amp;quot;</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B4%A3%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B4%A3%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D</guid>
<description><![CDATA[ ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്.&quot;ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്&quot; ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3569309_HYP_0_FEATUREcropped.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മാനസിക, വെല്ലുവിളി, നേരിടുന്നവർക്ക്, തണലായി, നവജീവന്‍</media:keywords>
<content:encoded><![CDATA[ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്."ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്" ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്.]]> </content:encoded>
</item>

<item>
<title>ഇന്ത്യയിലെ ആദ്യത്തെ&amp;quot;ഡ്രിഫ്റ്റ് വുഡ് &amp;quot;മ്യൂസിയം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</guid>
<description><![CDATA[ കുമരകത്തെ പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് അപൂർവവും നൂതനവുമായ ആധുനിക കലാരൂപത്തിലൂടെ തയ്യാറാക്കിയ ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തെ കേരളത്തിലെ മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഒരേയൊരു മ്യൂസിയമാണിത്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയമാണിത്.ഇന്ത്യയിലെ അതുല്യവും നൂതനവുമായ ടൂറിസം പ്രോജക്റ്റുകളിൽ ഒന്നാണ് ഈ മ്യൂസിയം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3546617_HYP_0_FEATUREcropped-16961775043x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇന്ത്യയിലെ, ആദ്യത്തെഡ്രിഫ്റ്റ്, വുഡ്, മ്യൂസിയം</media:keywords>
<content:encoded><![CDATA[കുമരകത്തെ പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് അപൂർവവും നൂതനവുമായ ആധുനിക കലാരൂപത്തിലൂടെ തയ്യാറാക്കിയ ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തെ കേരളത്തിലെ മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഒരേയൊരു മ്യൂസിയമാണിത്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയമാണിത്.ഇന്ത്യയിലെ അതുല്യവും നൂതനവുമായ ടൂറിസം പ്രോജക്റ്റുകളിൽ ഒന്നാണ് ഈ മ്യൂസിയം.]]> </content:encoded>
</item>

<item>
<title>കുട്ടികൾക്ക് &amp;quot;വർണ്ണക്കൂടാര&amp;quot;മൊരുക്കുന്ന പരിയാരം യു. പി. സ്കൂൾ </title>
<link>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B5%81-%E0%B4%AA%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B5%81-%E0%B4%AA%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</guid>
<description><![CDATA[ വ്യത്യസ്തങ്ങളായ കാഴ്ചകളാണ്  കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്.&quot;വർണ്ണക്കൂടാരം&quot; എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3552969_HYP_0_FEATURE20230927_113241-16963263083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കുട്ടികൾക്ക്, വർണ്ണക്കൂടാരമൊരുക്കുന്ന, പരിയാരം, യു., പി., സ്കൂൾ </media:keywords>
<content:encoded><![CDATA[വ്യത്യസ്തങ്ങളായ കാഴ്ചകളാണ്  കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്."വർണ്ണക്കൂടാരം" എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title> &amp;quot;ഡൈവേഴ്‌സ് സ്ട്രോക്ക്&amp;quot; പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി </title>
<link>https://thekeralajournal.com/%E0%B4%A1%E0%B5%88%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A1%E0%B5%88%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.&quot;ഡൈവേഴ്‌സ് സ്ട്രോക്ക്&quot; എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3541593_HYP_0_FEATURE20230927_130118-16960668083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords> ഡൈവേഴ്‌സ്, സ്ട്രോക്ക്, പെയിന്റിങ്, പ്രദർശനത്തിന്, കോട്ടയത്തു, തുടക്കമായി </media:keywords>
<content:encoded><![CDATA[വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി."ഡൈവേഴ്‌സ് സ്ട്രോക്ക്" എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും]]> </content:encoded>
</item>

<item>
<title>നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ &amp;quot;കുരിശുപള്ളി&amp;quot;</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3534739_HYP_0_FEATURE20230923_123119-16959129083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നാല്, നൂറ്റാണ്ടിലേറെ, പഴക്കമുള്ള, സെന്റ്, തോമസ്, ഓർത്തഡോക്സ്, പള്ളി, അഥവാ, കുരിശുപള്ളി</media:keywords>
<content:encoded><![CDATA[നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്. ]]> </content:encoded>
</item>

<item>
<title>കേരളത്തിലെ പ്രധാനപ്പെട്ട കോ&#45;ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലുകളിൽ ഒന്നായ &amp;quot;പ്രികോ മിൽസ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B5%8B-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B-%E0%B4%AE%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B5%8B-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B-%E0%B4%AE%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D</guid>
<description><![CDATA[ 2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ &quot;പ്രികോ മിൽസ്&quot;.1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3532531_HYP_0_FEATURE20230920_121858-16958877093x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരളത്തിലെ, പ്രധാനപ്പെട്ട, കോ-ഓപ്പറേറ്റീവ്, സ്പിന്നിംഗ്, മില്ലുകളിൽ, ഒന്നായ, പ്രികോ, മിൽസ്</media:keywords>
<content:encoded><![CDATA[2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ "പ്രികോ മിൽസ്".1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്.]]> </content:encoded>
</item>

<item>
<title>വ്യത്യസ്ത രുചികളും വിഭവങ്ങളും പരിചയപ്പെടുത്തി കുടുംബശ്രീ മിഷൻ</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB</guid>
<description><![CDATA[  അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ  ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3523061_HYP_0_FEATURE20230923_115331-16957116083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വ്യത്യസ്ത, രുചികളും, വിഭവങ്ങളും, പരിചയപ്പെടുത്തി, കുടുംബശ്രീ, മിഷൻ</media:keywords>
<content:encoded><![CDATA[ അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ  ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ. ]]> </content:encoded>
</item>

<item>
<title>ഭക്ഷ്യമേളയിലെ പ്രധാന ഐറ്റം പാൽകപ്പയും മീൻകറിയും</title>
<link>https://thekeralajournal.com/%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%90%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%80%E0%B5%BB%E0%B4%95%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%90%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%80%E0%B5%BB%E0%B4%95%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച &quot;വനിതാരവം&quot; പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3523581_HYP_0_FEATURE1695712057037.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഭക്ഷ്യമേളയിലെ, പ്രധാന, ഐറ്റം, പാൽകപ്പയും, മീൻകറിയും</media:keywords>
<content:encoded><![CDATA[സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "വനിതാരവം" പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു]]> </content:encoded>
</item>

<item>
<title>കേരളത്തിലെ ആദ്യത്തെ മുദ്രണാലയം എന്നറിയപ്പെടുന്ന കോട്ടയത്തെ സിഎംഎസ്</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B4%BF%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B4%BF%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B8%E0%B5%8D</guid>
<description><![CDATA[ കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3508791_HYP_0_FEATUREcropped-16953966063x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരളത്തിലെ, ആദ്യത്തെ, മുദ്രണാലയം, എന്നറിയപ്പെടുന്ന, കോട്ടയത്തെ, സിഎംഎസ്</media:keywords>
<content:encoded><![CDATA[കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്.]]> </content:encoded>
</item>

<item>
<title>ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെ ശ്രദ്ധേയമായി നോളജ് ഫെസ്റ്റ് </title>
<link>https://thekeralajournal.com/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</guid>
<description><![CDATA[ വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും  അറിയാനുമുള്ള അവസരമുണ്ട്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3515697_HYP_0_FEATURE20230920_110634-16955646083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആര്യഭട്ട, മുതൽ, ചന്ദ്രയാൻ, വരെ ശ്രദ്ധേയമായി, നോളജ്, ഫെസ്റ്റ് </media:keywords>
<content:encoded><![CDATA[വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും  അറിയാനുമുള്ള അവസരമുണ്ട്. ]]> </content:encoded>
</item>

</channel>
</rss>