<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കോട്ടയം</title>
<link>https://thekeralajournal.com/rss/category/കോട്ടയം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : കോട്ടയം</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് (ജൂലൈ 21) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ</title>
<link>https://thekeralajournal.com/2972</link>
<guid>https://thekeralajournal.com/2972</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5eceeb15b67.jpg" length="105235" type="image/jpeg"/>
<pubDate>Tue, 21 Jul 2026 07:16:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണികളും എച്ച്.ടി. ടച്ചിങ് ക്ലിയറൻസ് ജോലികളും നടക്കുന്നതിനാൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ജൂലൈ 21 (ചൊവ്വ) വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>
<p>വൈദ്യുതി മുടങ്ങുന്ന മേഖലകൾ:</p>
<p>കൂരോപ്പട സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): മിനി 1, മിനി 2, മിനി 3, മിനി 4, അശ്വിൻ, ഹൈടെക്, മൂലേപീടിക, പാത്രപാങ്കൽ, ചോലപ്പള്ളി, കളപ്പുരയ്ക്കൽപടി.</p>
<p>പൈക സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5.30): വാഴമറ്റം, മുകളേപീടിക, കുരുവിനാൽക്കുന്നേൽ, മുട്ടിയാനിക്കുന്ന്, തീപ്പെട്ടി കമ്പനി, കണ്ടം, എബീസ്, ആർ.ജി. കോളനി, വിളക്കുമാടം ബാങ്ക്, ചെമ്പകശ്ശേരി, വിളക്കുമാടം പമ്പ്, ചാത്തംകുളം.</p>
<p>കിടങ്ങൂർ സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന–2, ഹൈ കെയർ ഗ്ലോവ്സ്.</p>
<p>രാമപുരം സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): വെളിയന്നൂർ ഈസ്റ്റ്, നെച്ചിപ്പുഴൂർ, വെള്ളക്കല്ല്, വെള്ളപ്പുര.</p>
<p>തൃക്കൊടിത്താനം സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5.30): ലൂക്കാസ്, മഴവില്ല്, പാടത്തുംക്കുഴി, കൊച്ചുപ്പള്ളി, കോട്ടമുറി, മണിമുറി.</p>
<p>നാട്ടകം സെക്ഷൻ (രാവിലെ 10 – വൈകിട്ട് 5): നാൽക്കവല, പള്ളിക്കുന്ന്, ചൂളക്കവല.</p>
<p>തെങ്ങണ സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): റാം, ചേന്നമറ്റം, ഇടപ്പള്ളി കോളനി, ഐ.ടി.ഐ., പരപ്പൊഴിഞ്ഞ, മാമ്മൂട് ടവർ, തൃക്കോയിക്കൽ, ഇരുമ്പുകുഴി, കുട്ടഞ്ചിറ, വെങ്കോട്ട.</p>
<p>പാമ്പാടി സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): കണ്ണംകുളം പാറമട, കോയിത്താനം ടവർ.</p>
<p>മണക്കാട് സെക്ഷൻ: സോളമൻ പോർട്ടിക്കോ, കാർത്തികപ്പള്ളി, പള്ളിക്കുന്ന്, കൊല്ലക്കൊമ്പ്, കുരിശുപള്ളി ട്രാൻസ്ഫോർമർ പരിധികളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>ചങ്ങനാശ്ശേരി സെക്ഷൻ (രാവിലെ 9 – വൈകിട്ട് 5): സീനാ, ഓർത്തഡോക്സ് ചർച്ച്, ഹൗസിങ് ബോർഡ്, പട്ടത്തിമുക്ക്, മലേക്കുന്നു.</p>
<p>പുതുപ്പള്ളി സെക്ഷൻ (രാവിലെ 9.30 – വൈകിട്ട് 5.30): എസ്.എം.ഇ., തലപ്പാടി, കുറ്റിക്കാട്ടുപടി, പെരുങ്കാവ്, കീചാൽ.</p>
<p>പാലാ സെക്ഷൻ (രാവിലെ 8 – വൈകിട്ട് 5): നെല്ലിത്താനം, കരൂർ, ഞൊണ്ടിമാക്കൽ, പോണാട് കരയോഗം.</p>
<p>അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലയൺസ് ക്ലബ് ഡിസ്ട്രിക്ട് 318 ബി ഭാരവാഹികളുടെ സ്ഥാനാരോഹണം നടന്നു</title>
<link>https://thekeralajournal.com/2971</link>
<guid>https://thekeralajournal.com/2971</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5ecef0a43d7.jpg" length="126031" type="image/jpeg"/>
<pubDate>Tue, 21 Jul 2026 07:14:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 ബിയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനവും നടന്നു.</p>
<p>ചടങ്ങ് വിനു ജോൺ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. പുതിയ ഡിസ്ട്രിക്ട് ഗവർണറായി ജേക്കബ് ജോസഫ് സ്ഥാനമേറ്റു.</p>
<p>ലയൺസ് മുൻ ഇന്റർനാഷണൽ ഡയറക്ടറും മണപ്പുറം ഗ്രൂപ്പിന്റെ സാരഥിയുമായ വി.പി. നന്ദകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ ചടങ്ങിന് നേതൃത്വം നൽകി.</p>
<p>പരിപാടിയുടെ ഭാഗമായി വിവിധ ജീവകാരുണ്യ സേവനപദ്ധതികൾക്കും തുടക്കമായി.</p>
<p>മരട്ടിൽപ്പീടിക കൗൺസിൽ ചെയർമാൻ വിന്നി ഫിലിപ്പ്, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ മാർട്ടിൻ ഫ്രാൻസിസ്, വിമൽ സി. ശേഖർ, കാബിനറ്റ് സെക്രട്ടറി രാജേഷ് ആർ. പിള്ള, അഡ്മിനിസ്ട്രേറ്റർ എം.കെ. ജോസഫ്, പി.എൻ. അശോക് കുമാർ, ആർ. ജയപ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയർക്കുന്നം കുടുംബ ആത്മഹത്യ: ബാങ്ക് സെക്രട്ടറിക്കെതിരെ ആത്മഹത്യാക്കുറിപ്പിൽ ഗുരുതര ആരോപണം..</title>
<link>https://thekeralajournal.com/2954</link>
<guid>https://thekeralajournal.com/2954</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5d2bc46c38f.jpg" length="56149" type="image/jpeg"/>
<pubDate>Mon, 20 Jul 2026 01:26:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയർക്കുന്നത്തിന് സമീപം കൂരോപ്പട പഞ്ചായത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മരണത്തിനും ഒരു കുട്ടി ഗുരുതരാവസ്ഥയിലായ സംഭവത്തിനും പിന്നാലെ പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടലുണ്ടാക്കുന്നതാണ്.</p>
<p>കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരിയായ ജോസ്നയും കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ, ബാങ്ക് സെക്രട്ടറിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെത്തിയതായി വിവരം. സംഭവത്തിൽ ജോസ്നയും ഭർത്താവും മകളും മരണമടഞ്ഞപ്പോൾ, മകൻ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.</p>
<p>പ്രാഥമിക വിവരങ്ങൾ പ്രകാരം, മക്കൾക്ക് വിഷം നൽകിയ ശേഷം മാതാപിതാക്കൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് നിന്ന് പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്നും അതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയുന്നു.</p>
<p>അതേസമയം, കൂരോപ്പട സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി, ജോസ്നയെ ഉപയോഗിച്ച് ചിട്ടിയുടെ പേരിൽ നാട്ടുകാരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ സമാഹരിച്ചെന്നും, പിന്നീട് അത് തിരികെ നൽകാൻ കഴിയാതെ വന്ന സാമ്പത്തിക-മാനസിക സമ്മർദമാണ് കുടുംബത്തെ ഈ ദാരുണ തീരുമാനത്തിലേക്ക് നയിച്ചതെന്നുമാണ് നാട്ടുകാരുടെ ആരോപണം. എന്നാൽ, ഇക്കാര്യങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.</p>
<p>ബാങ്ക് സെക്രട്ടറിയുടെ ഭർത്താവ് പോലീസ് ഉദ്യോഗസ്ഥനാണെന്ന സാഹചര്യത്തിൽ, അന്വേഷണത്തിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും കുറ്റക്കാർ ആരായാലും നിയമനടപടിക്ക് വിധേയരാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.സംഭവത്തിൽ ആത്മഹത്യാക്കുറിപ്പിന്റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ സംഭവത്തിന്റെ യഥാർത്ഥ പശ്ചാത്തലം വ്യക്തമാകൂ.</p>]]> </content:encoded>
</item>

<item>
<title>സാമ്പത്തിക ബാധ്യത: ഭാര്യയും മകളും മരിച്ചതിന് പിന്നാലെ പിതാവും മരിച്ചു; മരണസംഖ്യ മൂന്നായി</title>
<link>https://thekeralajournal.com/2952</link>
<guid>https://thekeralajournal.com/2952</guid>
<description><![CDATA[ കോട്ടയം ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5cefdbebd76.jpg" length="43670" type="image/jpeg"/>
<pubDate>Sun, 19 Jul 2026 21:10:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരേ കുടുംബത്തിലെ നാലുപേർ കീടനാശിനി കഴിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന കുടുംബനാഥൻ മരിച്ചു. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50) (ജോബി) ആണ് ഇന്ന് വൈകീട്ടോടെ മരിച്ചത്. ഇതോടെ സംഭവത്തിലെ മരണസംഖ്യ മൂന്നായി.കഴിഞ്ഞ ദിവസം തോമസിന്റെ ഭാര്യ ജോസ്ന (42), മകൾ മരിയ തെരേസ തോമസ് (17) എന്നിവർ ചികിത്സയ്ക്കിടെ മരിച്ചിരുന്നു. കുടുംബത്തിലെ ഇളയമകൻ അലൻ തോമസ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കുശേഷമാണ് കീടനാശിനി ഉള്ളിൽച്ചെന്ന നിലയിൽ നാലംഗ കുടുംബത്തെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം.</p>
<p>തോമസ് എബ്രാഹം കർഷകനായിരുന്നു. ഭാര്യ ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയായിരുന്നു. ഇരുവരുടെയും മക്കൾ വിദ്യാർഥികളാണ്.</p>
<p>സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>ഹൃദയം തകർക്കുന്ന ദുരന്തം; സാമ്പത്തിക ബാധ്യതയിൽ തളർന്ന് കുടുംബത്തിന്റെ ആത്മഹത്യാശ്രമം, അമ്മയും മകളും മരിച്ചു.</title>
<link>https://thekeralajournal.com/2948</link>
<guid>https://thekeralajournal.com/2948</guid>
<description><![CDATA[ കോട്ടയം - ബ്യൂറോ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c3812bdedb.jpg" length="66576" type="image/jpeg"/>
<pubDate>Sun, 19 Jul 2026 08:06:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം | കേരള ജേർണൽ</p>
<p>കോട്ടയം ജില്ലയിലെ ളാക്കാട്ടൂരിൽ സാമ്പത്തിക ബാധ്യതയെ തുടർന്നുണ്ടായ ആത്മഹത്യാശ്രമത്തിൽ അമ്മയും മകളും മരണമടഞ്ഞത് നാടിനെ ദുഃഖത്തിലാഴ്ത്തി. ളാക്കാട്ടൂർ മറ്റപ്പള്ളി ചിറപ്പുറത്ത് തോമസ് എബ്രാഹം (50), ഭാര്യ ജോസ്ന (42), മക്കളായ മരിയ തെരേസ തോമസ് (17), അലൻ തോമസ് (12) എന്നിവരാണ് കീടനാശിനി കഴിച്ചത്.</p>
<p>കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് നാലുപേരെയും ഗുരുതരാവസ്ഥയിൽ കണ്ടെത്തി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചെ 5.30-ഓടെ പ്ലസ് ടു വിദ്യാർഥിനിയായ മരിയ തെരേസ തോമസ് മരണത്തിന് കീഴടങ്ങി. തുടർന്ന് വൈകുന്നേരത്തോടെ അമ്മ ജോസ്നയും മരിച്ചു.</p>
<p>തോമസ് എബ്രാഹവും മകൻ അലൻ തോമസും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.</p>
<p>കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. തോമസ് കർഷകനും ജോസ്ന സഹകരണ ബാങ്കിലെ താൽക്കാലിക ജീവനക്കാരിയുമാണ്. മരിയ തെരേസ തോമസ് മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായിരുന്നു.</p>
<p>സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബത്തെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം സെൻട്രൽ ജംഗ്ഷനിൽ മദ്യപസംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ; കുത്തേറ്റ യുവാവ് മരിച്ചു, പ്രതി കസ്റ്റഡിയിൽ</title>
<link>https://thekeralajournal.com/2943</link>
<guid>https://thekeralajournal.com/2943</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a5c23fe53fbe.jpg" length="69574" type="image/jpeg"/>
<pubDate>Sun, 19 Jul 2026 06:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം നഗരമധ്യത്തിലെ സെൻട്രൽ ജംഗ്ഷനിൽ മദ്യലഹരിയിലായിരുന്ന സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാമ്പാടി കോത്തല തടത്തിൽ പുത്തൻ പുതിയിടത്തിൽ വിനീത് (30) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വിജയപുരം മാങ്ങാനം പുത്തൻപറമ്പിൽ ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.</p>
<p>ശനിയാഴ്ച രാത്രി 11.15ഓടെ സെൻട്രൽ ജംഗ്ഷനിലെ കേരള ബാങ്കിന് മുന്നിലായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സാമൂഹിക വിരുദ്ധ സംഘങ്ങൾ തമ്മിൽ വാക്കേറ്റം സംഘർഷത്തിലേക്ക് നീങ്ങുകയും ഇതിനിടെ വിനീതിന് കുത്തേൽക്കുകയുമായിരുന്നു.</p>
<p>സംഘർഷവിവരം ലഭിച്ചതിനെ തുടർന്ന് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് കൺട്രോൾ റൂം സംഘത്തിലെ എസ്.ഐ. ഉദയൻ, എ.എസ്.ഐ. റോഷൻ, സി.പി.ഒ. ബോബി എന്നിവർ സ്ഥലത്തെത്തി. കത്തിയുമായി നിന്ന പ്രതിയെ പൊലീസ് സാഹസികമായി കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.</p>
<p>പരിക്കേറ്റ വിനീതിനെ 108 ആംബുലൻസിൽ കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിലെ വിവിധ ഇടങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും..</title>
<link>https://thekeralajournal.com/2919</link>
<guid>https://thekeralajournal.com/2919</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 17 Jul 2026 08:46:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ജില്ലയിൽ ഈ സ്ഥലങ്ങളിൽ ജൂലൈ 17 വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>തീക്കോയി സെക്ഷൻ പരിധിയിൽ, ടച്ചിങ് ക്ലിയറൻസ് വർക്ക്‌ നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന തീക്കോയി, തീക്കോയി ടൌൺ, തീക്കോയി ടീ ഫാക്ടറി, തീക്കോയി റബർ ഫാക്ടറി, ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ 8 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. </p>
<p></p>
<p>കിടങ്ങൂർ ഇലക്ട്രിക് സെക്ഷൻ പരിധിയിൽ വരുന്ന കൂവള്ളൂർക്കുന്നു, അയ്യംകാന, അയ്യംകാന 2, ഹൈ കെയർ ഗ്ലോവ്സ്, താരമംഗലം എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p></p>
<p>പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള തീപ്പെട്ടികമ്പനി, കുരുവിനാക്കുന്നേൽ, മുട്ടിയാനിക്കുന്നു, മുകളെപ്പീടിക, കണ്ടം, വാഴമറ്റം, മുത്തോലിബാങ്ക്, നെയ്യൂർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽവരുന്ന ഭാഗങ്ങളിൽ രാവിലെ 8.30 മണി മുതൽ വൈകിട്ട് 5.30 മണി വരെ വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന തീപ്പെട്ടി കമ്പനി, മാവേലിമറ്റം, കപ്പിത്താൻപ്പടി, അംബികാപുരം, ആരമല, അയ്യരുകുളം, പ്ലാന്തോട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p></p>
<p>പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൊമ്പാറ ട്രാൻസ്ഫോമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.  </p>
<p></p>
<p>കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ HT ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പറപ്പാട്ടുപടി, കൊറ്റമംഗലം, ആലിപ്പുഴ, ളാക്കാട്ടൂർ, കൂരോപ്പട നം.2, അച്ചൻപടി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. </p>
<p></p>
<p>കുറിച്ചി സെക്ഷനിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കെ ജി കോളേജ്, കടുവുംഭാഗം, മറ്റം, കന്നുവെട്ടി ട്രാൻസ്ഫോർമർ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വർക്ക് നടക്കുന്നതിനാൽ രാവിലെ 9.30 മണി മുതൽ വൈകിട്ട് 5.30 വരെ മണ്ടപത്തിപ്പാറ ട്രാൻസ്ഫോമർ പരിധിയിൽ പൂർണമായും, പനച്ചിപ്പാറ, ജി.കെ, മണിയംകുന്ന് എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും. </p>
<p></p>
<p>തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, കൊച്ചുറോഡ്, എസ്. സി കവല, കുളിക്കടവ്, പാലമറ്റം ടെമ്പിൾ, മാടത്താനി എന്നീ ട്രാൻസ്ഫോമർ പരിധിയിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>രാമപുരം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിൽ രാവിലെ 9 മുതൽ 5 പാറത്തോട്, ചിറ്റാർ പള്ളി എന്നി ട്രാൻസ്‌ഫോർമറിന്റെ പരിധിയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ ട്രീ കട്ടിംഗ് വർക്ക് ഉള്ളതിനാൽ മാതാക്കൽ, നൈസ്, ഇടകളമറ്റം എന്നീ പ്രദേശങ്ങളിൽ 1നും 5നും ഇടയിൽ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>കല്ലറ സബ്‌സ്റ്റേഷനിലെ പുത്തൻപള്ളി കല്ലറ ടൗൺ, വെച്ചൂർ എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും. </p>
<p></p>
<p>പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന സെമിനാരി, മലകുന്നം, കൊച്ചുമറ്റം, കീച്ചാൽ, കൊച്ചുമറ്റം എൽ.പി സ്കൂൾ, പാലക്കാലൊടിപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും. </p>
<p>പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടച്ചിങ്ങ് ക്ലിയറൻസ് നടക്കുന്നതിനാൽ തീപ്പെട്ടിക്കമ്പനി, പൂതക്കുഴി, നെല്ലിത്താനം, മുണ്ടുപാലം എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>]]> </content:encoded>
</item>

<item>
<title>പോഷകബാല്യം പദ്ധതി: അങ്കണവാടികളിലേക്ക് മുട്ട വിതരണം ചെയ്യാൻ ടെൻഡർ ക്ഷണിച്ചു</title>
<link>https://thekeralajournal.com/2903</link>
<guid>https://thekeralajournal.com/2903</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4849253701c.jpg" length="47773" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പള്ളം അഡീഷണൽ ഐ.സി.ഡി.എസ്. പ്രോജക്ടിന്റെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് പോഷകബാല്യം പദ്ധതിയുടെ ഭാഗമായി ആഴ്ചയിൽ മൂന്ന് ദിവസം മുട്ട വിതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു.</p>
<p>കുമാരനല്ലൂർ സെക്ടറിലെ 42 അങ്കണവാടികൾ, കോട്ടയം സെക്ടറിലെ 49 അങ്കണവാടികൾ, നാട്ടകം സെക്ടറിലെ 43 അങ്കണവാടികൾ എന്നിവിടങ്ങളിലേക്കാണ് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ മുട്ട വിതരണം ചെയ്യേണ്ടത്.</p>
<p>ടെൻഡറുകൾ ജൂലൈ 15ന് ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി ഐ.സി.ഡി.എസ്. സൂപ്പർവൈസർ, കുമാരനല്ലൂർ സെക്ടർ, ഐ.സി.ഡി.എസ്. പള്ളം അഡീഷണൽ പ്രോജക്ട് ഓഫീസ്, കുമാരനല്ലൂർ എന്ന വിലാസത്തിൽ ലഭിക്കണം.</p>
<p>കൂടുതൽ വിവരങ്ങൾക്ക്: 0481 2310355.</p>]]> </content:encoded>
</item>

<item>
<title>റെസ്ക്യൂ ഫോഴ്സ് കേരളയുടെ മെഗാ അവാർഡ് നൈറ്റ് ജൂലൈ 11ന് ഈരാറ്റുപേട്ടയിൽ</title>
<link>https://thekeralajournal.com/2902</link>
<guid>https://thekeralajournal.com/2902</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4848964a83f.jpg" length="100359" type="image/jpeg"/>
<pubDate>Sat, 04 Jul 2026 05:11:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: ജീവകാരുണ്യ-ദുരന്തനിവാരണ രംഗത്ത് പ്രവർത്തിക്കുന്ന ടീം റെസ്ക്യൂ ഫോഴ്സ് കേരളയുടെ ആഭിമുഖ്യത്തിൽ, 2025-26 അധ്യയന വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് (Full A+) നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന മെഗാ അവാർഡ് നൈറ്റും ജനപ്രതിനിധികൾക്കുള്ള ആദരവ് ചടങ്ങും ജൂലൈ 11 ശനിയാഴ്ച സംഘടിപ്പിക്കും.</p>
<p>വൈകിട്ട് 5 മണിക്ക് ഈരാറ്റുപേട്ട മാർക്കറ്റ് റോഡിലെ ഹാജി പി. കെ. അലിയാർ മെമ്മോറിയൽ മുനിസിപ്പൽ കമ്മ്യൂണിറ്റി ഹാളിലാണ് പരിപാടി നടക്കുക.</p>
<p>പരിപാടി പത്തനംതിട്ട എം.പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്യും. പാലാ എം.എൽ.എ. മാണി സി. കാപ്പൻ വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്യും. പൂഞ്ഞാർ എം.എൽ.എ. അഡ്വ. സെബാസ്റ്റ്യൻ എം. ജെ. (സജി ജോസഫ്) ജനപ്രതിനിധികളെ ആദരിക്കും.</p>
<p>ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ. വി. പി. നാസർ മുഖ്യപ്രഭാഷണം നടത്തും. കൂവപ്പള്ളി അമൽജ്യോതി കോളേജിലെ രഹന ഫാത്തിമ വിദ്യാഭ്യാസ സന്ദേശം നൽകും.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് കേരള പ്രസിഡന്റ് നൗഷാദ് വി. എം. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ചീഫ് പാട്രൺ പി. എം. അബ്ദുൽ ഖാദർ സ്വാഗതം ആശംസിക്കും. രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ ആശംസകൾ അർപ്പിക്കും. ജനറൽ സെക്രട്ടറി ആരിഫ് വാഴയിൽ നന്ദി രേഖപ്പെടുത്തും.</p>]]> </content:encoded>
</item>

<item>
<title>കുമരകം ശ്രീ നാരായണ കോളേജിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2895</link>
<guid>https://thekeralajournal.com/2895</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a47443154f73.jpg" length="105643" type="image/jpeg"/>
<pubDate>Fri, 03 Jul 2026 10:40:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുമരകം: ഒന്നാംവർഷ ബിരുദ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ശ്രീ നാരായണ ആർട്സ് ആൻഡ് സയൻസ് കോളേജ്, കുമരകത്ത് സംഘടിപ്പിച്ച 'പ്രവേശനോത്സവം 2026' ജില്ലാ പഞ്ചായത്ത് അംഗം പി. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു.</p>
<p>വിദ്യാർത്ഥികളെ കലാലയ ജീവിതത്തിലേക്ക് സ്വാഗതം ചെയ്യുകയും അക്കാദമിക അന്തരീക്ഷം, പഠനരീതി, ചട്ടങ്ങൾ, ലഭ്യമായ അവസരങ്ങൾ എന്നിവ പരിചയപ്പെടുത്തുകയും ചെയ്യുന്നതിനായാണ് പരിപാടി സംഘടിപ്പിച്ചത്. മഹാത്മാഗാന്ധി സർവകലാശാല സിൻഡിക്കേറ്റ് അംഗം അരുൺ കെ. ശശീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.</p>
<p>കോളേജ് പ്രിൻസിപ്പാൾ ഡോ. റീനമോൾ എസ് അധ്യക്ഷത വഹിച്ചു. എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ. അരുൺദേവ് പി.ആർ., ആർ.ഡി.സി. കൺവീനർ എസ്.വി. സുരേഷ് കുമാർ, ആർ.ഡി.സി. ചെയർമാൻ അജയൻ എം.ജെ. എന്നിവർ ആശംസകൾ നേർന്നു. ഇംഗ്ലീഷ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. സുരഭി മുത്ത് എസ് കൃതജ്ഞത രേഖപ്പെടുത്തി. ഒന്നാംവർഷ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>
<p>പരിപാടിയുടെ ഭാഗമായി, മഹാത്മാഗാന്ധി സർവകലാശാല 2026 മാർച്ചിൽ നടത്തിയ അവസാന വർഷ ബിരുദ പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർത്ഥികളെയും ഉയർന്ന മാർക്ക് കരസ്ഥമാക്കിയവരെയും അനുമോദിച്ച് ഉപഹാരങ്ങൾ നൽകി.</p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ&amp;apos; ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2892</link>
<guid>https://thekeralajournal.com/2892</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a472d13dcfd3.jpg" length="133467" type="image/jpeg"/>
<pubDate>Fri, 03 Jul 2026 09:01:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഏറ്റുമാനൂർ: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷന്റെയും വെറ്റിക്കുക്കലിലെ മംഗളം കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ എൻ.എസ്.എസ്., എൻ.സി.സി. യൂണിറ്റുകളുടെയും സംയുക്താഭിമുഖ്യത്തിൽ 'ഓപ്പറേഷൻ തൂഫാൻ' എന്ന പേരിൽ വിപുലമായ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി ഏറ്റുമാനൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ സംഘടിപ്പിച്ചു.</p>
<p>നൂറുകണക്കിന് പൊതുജനങ്ങളുടെ സാന്നിധ്യത്തിൽ നടന്ന പരിപാടി ലഹരിവിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിൽ ശ്രദ്ധേയമായി. സാമൂഹിക പ്രതിബദ്ധതയും യുവജനങ്ങളുടെ സജീവ പങ്കാളിത്തവും വിളിച്ചോതുന്ന മാതൃകാപരമായ ബോധവത്കരണ പ്രവർത്തനമായാണ് പരിപാടി ശ്രദ്ധ നേടിയത്.</p>]]> </content:encoded>
</item>

<item>
<title>വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട്; ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ</title>
<link>https://thekeralajournal.com/2890</link>
<guid>https://thekeralajournal.com/2890</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a471a9f1be0f.jpg" length="109911" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:42:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതായി ഓഡിറ്റ് വിഭാഗത്തിന്റെ റിപ്പോർട്ട്. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പ്രാതലിന്റെയും മറ്റ് വഴിപാടുകളുടെയും രസീതുകളിലും കണക്കുകളിലുമാണ് പൊരുത്തക്കേടുകൾ കണ്ടെത്തിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.</p>
<p>ഓഡിറ്റ് കണ്ടെത്തലുകൾ ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കണമെന്ന ശുപാർശയും റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. ബന്ധപ്പെട്ട രേഖകളും കണക്കുകളും വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് റിപ്പോർട്ടിലെ നിർദേശം.</p>
<p>സംഭവവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ ഉദ്യോഗസ്ഥരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് സൂചന. വിഷയത്തിൽ കോടതിയുടെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും തുടർനടപടികൾ നിർണായകമാകും.</p>]]> </content:encoded>
</item>

<item>
<title>യുവപ്രതിഭകൾക്ക് എക്സലൻസ് അവാർഡ്; സമൂഹത്തിന് മാതൃകയാകണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.</title>
<link>https://thekeralajournal.com/2889</link>
<guid>https://thekeralajournal.com/2889</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4717ecb4a03.jpg" length="110500" type="image/jpeg"/>
<pubDate>Fri, 03 Jul 2026 07:32:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം നിയോജകമണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്നതിനായി കെ. ബിനിമോൻ എം.എൽ.എ സംഘടിപ്പിച്ച യുവപ്രതിഭാ ആദരവും എക്സലൻസ് അവാർഡ് വിതരണവും വൈജ്ഞാനിക സദസ്സും ശ്രദ്ധേയമായി.</p>
<p>ചടങ്ങ് ഉദ്ഘാടനം ചെയ്ത ഫ്രാൻസിസ് ജോർജ് എം.പി., കുട്ടികൾ സമൂഹത്തിന് മാതൃകയാകുന്ന വ്യക്തിത്വങ്ങളായി വളരണമെന്നും സ്ഥിരോത്സാഹവും കഠിനാധ്വാനവും വിജയത്തിന്റെ അടിസ്ഥാനമാണെന്നും പറഞ്ഞു.</p>
<p>തുടർന്ന് പ്രശസ്ത കരിയർ ഗുരു ഡോ. പി.ആർ. വെങ്കിട്ടരാമൻ വൈജ്ഞാനിക ക്ലാസ് നയിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്ത ക്ലാസ് അവരുടെ ഭാവി വിദ്യാഭ്യാസ-തൊഴിൽ ജീവിതത്തിന് പ്രചോദനവും മാർഗനിർദേശവുമായി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4718164309d.jpg" alt=""></p>
<p>കെ. ബിനിമോൻ എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈക്കം നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ഉണ്ണി, കെ.പി.സി.സി. അംഗം മോഹൻ ഡി. ബാബു, പോൾസൺ ജോസഫ്, ബി. അനിൽകുമാർ, കെ.കെ. മോഹനൻ, അക്കരപ്പാടം ശശി, ജയ് ജോൺ പേരയിൽ എന്നിവർ ആശംസകൾ നേർന്നു.</p>
<p>ചടങ്ങിൽ വൈക്കം നിയോജകമണ്ഡലത്തിലെ വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ 320 വിദ്യാർഥികൾക്ക് കെ. ബിനിമോൻ എം.എൽ.എയുടെ എക്സലൻസ് അവാർഡുകൾ നൽകി ആദരിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിൽ ഇന്ന് വിവിധ പ്രദേശങ്ങളിൽ വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2887</link>
<guid>https://thekeralajournal.com/2887</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Fri, 03 Jul 2026 06:59:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അറ്റകുറ്റപ്പണി, ടച്ചിങ് ക്ലിയറൻസ്, ലൈൻ മെയിന്റനൻസ് തുടങ്ങിയ ജോലികളുടെ ഭാഗമായി ഇന്ന് (ജൂലൈ 3) കോട്ടയം ജില്ലയിലെ വിവിധ ഇലക്ട്രിക്കൽ സെക്ഷൻ പരിധികളിൽ നിശ്ചിത സമയങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു.</p>
<p>പ്രധാന മേഖലകളും സമയവും:</p>
<p>കൂരോപ്പട സെക്ഷൻ: മഞ്ഞാമറ്റം, മുക്കൻകുടി, കണിപറമ്പ് – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>തൃക്കൊടിത്താനം സെക്ഷൻ: കൊടിനാട്ടുക്കുന്ന്, ഹിറാ നഗർ, ജെസ്സ്, വളയംക്കുഴി, ചേരിക്കൽ, ദീപു, പ്ലാമൂട്ടിൽ, എക്സ്ടോൾ, ആന്റോസ്, ജെയ് ബി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ. മാവേലിമറ്റം, തീപ്പെട്ടി കമ്പനി, രേവതിപ്പടി, മേഴ്‌സി ഹോം, ഫ്രണ്ട്സ് ലൈബ്രറി എന്നിവിടങ്ങളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി സെക്ഷൻ: അശോക്നഗർ, ഗ്രാമറ്റം, ഗ്രാമറ്റം എസ്.എൻ.ഡി.പി. ട്രാൻസ്ഫോർമർ പരിധി – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>പൂഞ്ഞാർ സെക്ഷൻ: ചെമ്മരപള്ളികുന്ന് – രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ: കടുവാമുഴി, മുരിക്കോലി, ക്രീപ് മിൽ, വിക്ടറി, കൊണ്ടൂർ, സെന്റ് ജോർജ് കോളേജ്, ആറാം മൈൽ – രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>തെങ്ങണ സെക്ഷൻ: ഓവേലിപ്പടി – രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 വരെ; തേങ്ങണ ടെമ്പിൾ – ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 5 വരെ.</p>
<p>കിടങ്ങൂർ സെക്ഷൻ: മടത്തിപ്പറമ്പ്, പിണ്ടിപ്പുഴ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>പുതുപ്പള്ളി സെക്ഷൻ: റബ്ബർ ബോർഡ് ലാബ് ട്രാൻസ്ഫോർമർ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.</p>
<p>പള്ളിക്കത്തോട് സെക്ഷൻ: ഇളപ്പു, ബി.എസ്.എൻ.എൽ ട്രാൻസ്ഫോർമറുകൾ – രാവിലെ 9 മുതൽ വൈകിട്ട് 5 വരെ (ഭാഗികമായി).</p>
<p>പൈക സെക്ഷൻ: മീനച്ചിൽക്കാവ്, മീനച്ചിൽ ചർച്ച്, എം.എൽ.എ. റോഡ് – രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.</p>
<p>പാലാ സെക്ഷൻ: ഫയർ സ്റ്റേഷൻ, ഞൊണ്ടിമാക്കൽ, മരിയസദനം, ഇളംതോട്ടം, പ്ലാത്താനം റോഡ് – രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.</p>
<p>അതത് പ്രദേശങ്ങളിലെ ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പട്ടികജാതി&#45;പട്ടികഗോത്ര കമ്മീഷൻ അദാലത്ത്: 50 പരാതികൾക്ക് പരിഹാരം</title>
<link>https://thekeralajournal.com/2879</link>
<guid>https://thekeralajournal.com/2879</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4636a6051d5.jpg" length="120514" type="image/jpeg"/>
<pubDate>Thu, 02 Jul 2026 15:30:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സംസ്ഥാന പട്ടികജാതി-പട്ടികഗോത്ര വർഗ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച പരാതി പരിഹാര അദാലത്തിൽ 53 പരാതികളിൽ 50 എണ്ണം തീർപ്പാക്കി. ശേഷിച്ച മൂന്ന് പരാതികൾ തുടർനടപടികൾക്കായി മാറ്റിവെച്ചു.</p>
<p>കോട്ടയം കളക്ടറേറ്റിലെ വിപഞ്ചിക കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിൽ കമ്മീഷൻ അംഗങ്ങളായ അഡ്വ. സേതു നാരായണൻ, ടി.കെ. വാസു എന്നിവർ രണ്ട് ബെഞ്ചുകളിലായി പരാതികൾ പരിഗണിച്ചു.</p>
<p>പൊതുമേഖലാ സ്ഥാപനമായ പ്ലാന്റേഷൻ കോർപ്പറേഷനിലെ ടാപ്പിംഗ് സൂപ്പർവൈസർ നിയമനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന പരാതിയും അദാലത്തിൽ തീർപ്പാക്കി. സംവരണം പാലിച്ച് പുനർനിയമനം നടത്തിയതായി കോർപ്പറേഷൻ അറിയിച്ചതിനെ തുടർന്നാണ് പരാതി അവസാനിപ്പിച്ചത്.</p>
<p>മേലുദ്യോഗസ്ഥരുടെ അധിക്ഷേപവുമായി ബന്ധപ്പെട്ട പരാതികൾക്കും അദാലത്തിൽ പരിഹാരം കണ്ടെത്തി.</p>
<p><img src="https://thekeralajournal.com/uploads/images/202607/image_870x_6a4636c02d94b.jpg" alt=""></p>
<p>2023 മുതൽ ലഭിച്ച പരാതികളാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ പോലീസ് ഇടപെടൽ ആവശ്യമായ 22 പരാതികളും, തദ്ദേശസ്വയംഭരണ വകുപ്പ്, റവന്യൂ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട പത്ത് വീതം പരാതികളും ഉൾപ്പെട്ടിരുന്നു.അദാലത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് സോളി ആന്റണി, ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) ജി. നന്ദകുമാർ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>വൈദ്യുതി മുടങ്ങും</title>
<link>https://thekeralajournal.com/2877</link>
<guid>https://thekeralajournal.com/2877</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45d517c225f.jpg" length="75813" type="image/jpeg"/>
<pubDate>Thu, 02 Jul 2026 08:34:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വിവിധ അറ്റകുറ്റപ്പണികളും ടച്ചിംഗ് ക്ലിയറൻസ് ജോലികളും ട്രാൻസ്ഫോർമർ സ്ഥാപിക്കൽ ജോലികളും നടക്കുന്നതിനാൽ ജൂലൈ 2 ബുധനാഴ്ച ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടും.</p>
<p>പള്ളിക്കത്തോട് സെക്ഷൻ:</p>
<p>ഇളപ്പു, പൊങ്ങനാകുന്ന് ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാമ്പാടി സെക്ഷൻ:</p>
<p>വെണ്ണിമല അമ്പലം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>കുറിച്ചി സെക്ഷൻ:</p>
<p>മുളക്കാംതുരുത്തി, വെള്ളേക്കളം, ശാസ്താങ്കൽ, യൂദാപുരം ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തൃക്കൊടിത്താനം സെക്ഷൻ:</p>
<p>ലൂക്കാസ്, കാലായിപ്പടി, കിളിമല, സവീന കോൺവെന്റ്, രാജീവ് ഗാന്ധി, പള്ളിപ്പടി, കുന്നുംപുറം, പഞ്ചായത്തുപടി, ബയാസ്, മുണ്ടയ്ക്കൽക്കാവ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുന്നൂച്ചിറ ട്രാൻസ്ഫോർമർ പരിധിയിൽ ഭാഗികമായും വൈദ്യുതി തടസ്സപ്പെടും.</p>
<p>ഈരാറ്റുപേട്ട സെക്ഷൻ:</p>
<p>ലൈൻ ടച്ചിംഗ് ക്ലിയറൻസ് ജോലികൾ കാരണം കടുവാമുഴി, ജവാൻ റോഡ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>തെങ്ങണ സെക്ഷൻ:</p>
<p>ഓവേലിപ്പടി, കുട്ടിച്ചൻ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>തീക്കോയി സെക്ഷൻ:</p>
<p>തേവരുപ്പാറ ഡബ്ലിങ് യാർഡ് ഭാഗത്ത് പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നതിനാൽ തേവരുപ്പാറ ടൗൺ, ബംഗ്ലാവ് പ്ലാസ്റ്റിക്, ആൻടെക്ക് പോളിമർ ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.</p>
<p>പാലാ സെക്ഷൻ:</p>
<p>ടച്ചിംഗ് ക്ലിയറൻസ് ജോലികളുടെ ഭാഗമായി കിഴതടിയൂർ, സെന്റ് തോമസ് റോഡ്, ഫയർ സ്റ്റേഷൻ, മീനച്ചിൽ ഫ്ലാറ്റ് ട്രാൻസ്ഫോർമർ പരിധികളിൽ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>പുതുപ്പള്ളി സെക്ഷൻ:</p>
<p>അസറ്റ് സെലസ്റ്റിൽ, കുറ്റികാട്ടുപടി ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.</p>
<p>ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ആശുപത്രിയിൽ അനധികൃത പ്രാക്ടീസ്: കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടറെ വിജിലൻസ് പിടികൂടി</title>
<link>https://thekeralajournal.com/2873</link>
<guid>https://thekeralajournal.com/2873</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a45b4c7ec143.jpg" length="83068" type="image/jpeg"/>
<pubDate>Thu, 02 Jul 2026 06:16:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സ്വകാര്യ ആശുപത്രിയിൽ അനധികൃതമായി പ്രാക്ടീസ് ചെയ്തതായി കണ്ടെത്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് വിഭാഗം ഡോക്ടർ എം.എസ്. നിഷാരയെ വിജിലൻസ് സംഘം പിടികൂടി.</p>
<p>ഡോക്ടറുടെ സ്വകാര്യ ആശുപത്രിയിലെ നിയമവിരുദ്ധ പ്രാക്ടീസ് സംബന്ധിച്ച വിവരങ്ങൾ പുറത്തുകൊണ്ടുവന്നത് കൈരളി ന്യൂസാണ്.</p>
<p>കോട്ടയം മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗത്തിലെ പ്രധാന ഡോക്ടറായ എം.എസ്. നിഷാര നേരത്തെ മൂന്ന് മാസത്തെ താൽക്കാലിക അവധിയെടുത്ത് സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് നടത്തിയിരുന്നു. അവധി കാലാവധി അവസാനിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ തിരിച്ചെത്തി ഒരു ദിവസം ജോലിയിൽ പ്രവേശിച്ച ശേഷം പഠനാവശ്യത്തിനായി മൂന്ന് വർഷത്തെ അവധിക്ക് അപേക്ഷ നൽകി.</p>
<p>എന്നാൽ പഠനാവശ്യവുമായി ബന്ധപ്പെട്ട മതിയായ രേഖകൾ ഹാജരാക്കാത്തതിനെ തുടർന്ന് പ്രിൻസിപ്പൽ അവധി അനുവദിച്ചില്ല. അവധി ലഭിക്കാതിരുന്നിട്ടും ഡോക്ടർ വീണ്ടും സ്വകാര്യ ആശുപത്രിയിൽ പ്രാക്ടീസ് തുടരുകയായിരുന്നുവെന്നാണ് കണ്ടെത്തൽ.</p>
<p>ഇതിനിടെയാണ് വിജിലൻസ് സംഘം നടപടി സ്വീകരിച്ചത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.</p>]]> </content:encoded>
</item>

<item>
<title>കോടിമത പാലം വഴിയുള്ള ഗതാഗതത്തിന് ഒരാഴ്ചത്തേക്ക് നിരോധനം; അറ്റകുറ്റപ്പണികൾ നാളെ മുതൽ</title>
<link>https://thekeralajournal.com/2867</link>
<guid>https://thekeralajournal.com/2867</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a4531164cdfb.jpg" length="74240" type="image/jpeg"/>
<pubDate>Wed, 01 Jul 2026 20:54:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോടിമത പാലത്തിന്റെ അപ്രോച്ച് റോഡിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ രാവിലെ 10 മണി മുതൽ ഒരാഴ്ചത്തേക്ക് കോടിമത പാലം വഴിയുള്ള ഗതാഗതം നിരോധിക്കും. കോട്ടയം ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാർക്കും വാഹനങ്ങൾക്കും ബദൽ മാർഗങ്ങൾ നിർദേശിച്ചിട്ടുണ്ട്.</p>
<p>ഗതാഗത ക്രമീകരണങ്ങൾ:</p>
<p>🔹 തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും</p>
<p>ളായിക്കാട് ബൈപ്പാസ് ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് റെയിൽവേ ജംഗ്ഷൻ വഴി തെങ്ങണ, പുതുപ്പള്ളി, മണർകാട് ബൈപ്പാസ്, ഏറ്റുമാനൂർ പട്ടിത്താനം വഴി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 എറണാകുളം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ</p>
<p>പട്ടിത്താനം ജംഗ്ഷനിൽ നിന്ന് ബൈപ്പാസ് റോഡ് വഴി മണർകാട്, പുതുപ്പള്ളി, തെങ്ങണ വഴി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് പുതുപ്പള്ളി, മണർകാട് ഭാഗത്തേക്ക് പോകുന്ന സ്വകാര്യ വാഹനങ്ങൾ</p>
<p>മണിപ്പുഴ ജംഗ്ഷനിൽ നിന്ന് വലത്തേക്ക് തിരിഞ്ഞ് ദിവാൻ കവല, കടുവാക്കുളം, കൊല്ലാട് വഴി പോകണം.</p>
<p>🔹 കോട്ടയം ജില്ലാ ആശുപത്രി, മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിലേക്ക് പോകുന്ന ആംബുലൻസുകളും എമർജൻസി വാഹനങ്ങളും</p>
<p>മണിപ്പുഴ ജംഗ്ഷനിൽ നിന്ന് ഈരയിൽ കടവ് ബൈപ്പാസ് റോഡ് വഴി മനോരമ ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.</p>
<p>🔹 അന്തർ സംസ്ഥാന സർവീസ് നടത്തുന്ന ബസുകൾ</p>
<p>കോട്ടയം ടൗൺ ഒഴിവാക്കി മണർകാട്–ഏറ്റുമാനൂർ ഭാഗങ്ങളിലൂടെ സർവീസ് നടത്തി യാത്രക്കാരെ കയറ്റുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തണം.</p>
<p>🔹 ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് കോട്ടയം ടൗൺ, മെഡിക്കൽ കോളേജ്, ഏറ്റുമാനൂർ ഭാഗങ്ങളിലേക്ക് പോകുന്ന കെഎസ്ആർടിസി ബസുകൾ, സ്വകാര്യ ബസുകൾ, ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ</p>
<p>സിമന്റ് കവലയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, അറുത്തൂട്ടി വഴി ചാലുകുന്ന് ജംഗ്ഷനിൽ എത്തി യാത്ര തുടരേണ്ടതാണ്.</p>]]> </content:encoded>
</item>

<item>
<title>കെ.കെ റോഡിൽ ബസ്സും ട്രാവലറും കൂട്ടിയിടിച്ചു; യാത്രക്കാർക്ക് പരിക്കില്ല</title>
<link>https://thekeralajournal.com/2863</link>
<guid>https://thekeralajournal.com/2863</guid>
<description><![CDATA[ സംഭവം നടന്നത് ഇന്ന് ഉച്ചയോടെ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a451153e40e8.jpg" length="73643" type="image/jpeg"/>
<pubDate>Wed, 01 Jul 2026 18:38:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുണ്ടക്കയം: കെ.കെ റോഡിൽ മുണ്ടക്കയത്തിന് സമീപം ബസ്സും ട്രാവലറും കൂട്ടിയിടിച്ചു. കുട്ടിക്കാനം–മുണ്ടക്കയം റൂട്ടിൽ കൊടികുത്തിക്ക് സമീപം 36-ാം മൈലിലായിരുന്നു അപകടം.</p>
<p>സംഭവത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ഗതാഗതം അൽപസമയം തടസ്സപ്പെട്ടു</p>]]> </content:encoded>
</item>

<item>
<title>അരുവിത്തുറ കോളേജിൽ ബിരുദദാന ചടങ്ങ് ജൂലൈ രണ്ടിന്; സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യാതിഥിയാകും</title>
<link>https://thekeralajournal.com/2851</link>
<guid>https://thekeralajournal.com/2851</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202607/image_870x580_6a445f104c1d0.jpg" length="95765" type="image/jpeg"/>
<pubDate>Wed, 01 Jul 2026 05:59:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2025–26 ബാച്ച് വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ രണ്ടാം തീയതി വ്യാഴാഴ്ച രാവിലെ 10.30ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും. കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും.</p>
<p>കോളേജ് മാനേജർ വെരി റവ. മാത്യു ചന്ദ്രൻകുന്നേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എംഎൽഎ അഡ്വ. എം. ജെ. സെബാസ്റ്റ്യൻ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ തുടങ്ങിയവർ പങ്കെടുക്കും.</p>
<p>കോളേജിൽ നിന്ന് ഈ വർഷം റാങ്ക് നേട്ടം കൈവരിച്ചവർ, എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, വിവിധ മേഖലകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾ എന്നിവരെ ചടങ്ങിൽ ആദരിക്കും.അതേസമയം ബിരുദ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥികളുടെ ക്ലാസുകൾ ഇന്ന് ദീക്ഷ ആമുഖ പരിപാടിയോടെ ആരംഭിക്കും.</p>]]> </content:encoded>
</item>

<item>
<title>കേരള ജേർണലിന് പുതിയ ചുവടുവെപ്പ്; കോട്ടയത്തും എറണാകുളത്തും ബ്യൂറോകൾ ജൂലൈ ഒന്നിന്.</title>
<link>https://thekeralajournal.com/2843</link>
<guid>https://thekeralajournal.com/2843</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43346719b35.jpg" length="94177" type="image/jpeg"/>
<pubDate>Tue, 30 Jun 2026 08:44:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൊച്ചി: ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം കൈവരിച്ച കേരള ജേർണൽ, പ്രവർത്തനത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ജൂലൈ 1-ന് കോട്ടയത്തും എറണാകുളത്തും പുതിയ ബ്യൂറോകൾ പ്രവർത്തനം ആരംഭിക്കുന്നു.</p>
<p>ജനകീയ വിഷയങ്ങൾക്കും പ്രാദേശിക വാർത്തകൾക്കും മുൻഗണന നൽകിക്കൊണ്ട് കഴിഞ്ഞ ഒരു വർഷമായി പ്രവർത്തിച്ചുവരുന്ന കേരള ജേർണൽ, ചുരുങ്ങിയ കാലയളവിനുള്ളിൽ ലക്ഷക്കണക്കിന് പ്രേക്ഷകരുടെയും സോഷ്യൽ മീഡിയ ഫോളോവേഴ്സിന്റെയും വിശ്വാസം നേടിയെടുക്കാൻ ചാനലിന് കഴിഞ്ഞു</p>
<p>പക്ഷപാതരഹിതവും വസ്തുതകൾക്ക് പ്രാധാന്യം നൽകുന്നതുമായ വാർത്താ അവതരണമാണ് കേരള ജേർണലിന്റെ പ്രത്യേകത. പൊതുജനങ്ങളുടെ പ്രശ്നങ്ങൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയും, സമൂഹത്തിന് പ്രയോജനകരമായ വിഷയങ്ങൾ വാർത്തകളിലൂടെ അവതരിപ്പിക്കുകയും ചെയ്തതിലൂടെ ജനകീയ മാധ്യമമെന്ന അംഗീകാരം ചാനലിന് ലഭിച്ചിട്ടുണ്ട്.</p>
<p>കോട്ടയം, എറണാകുളം ജില്ലകളിൽ ബ്യൂറോകൾ ആരംഭിക്കുന്നതോടെ പ്രാദേശിക വാർത്തകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും ജനങ്ങളിലെത്തിക്കാനും ജില്ലയിലെ വികസന, സാമൂഹിക, സാംസ്കാരിക, പൊതുജന വിഷയങ്ങളിൽ കൂടുതൽ സജീവമായി ഇടപെടാനുമാണ്ചാനൽ ലക്ഷ്യമിടുന്നത്</p>
<p>വാർത്തകളുടെ വിശ്വാസ്യതയും സാമൂഹിക ഉത്തരവാദിത്തവും കൈവിടാതെ, ജനങ്ങളുടെ ശബ്ദമായി പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരള ജേർണൽ ഇനിയും മുന്നേറും.</p>]]> </content:encoded>
</item>

<item>
<title>സ്റ്റാറ്റിസ്റ്റിക്ക 2026: ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ചങ്ങനാശേരി സെന്റ് ബർക്ക്മാൻസ് കോളജിൽ സംഘടിപ്പിച്ചു</title>
<link>https://thekeralajournal.com/2841</link>
<guid>https://thekeralajournal.com/2841</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a43213baebff.jpg" length="74552" type="image/jpeg"/>
<pubDate>Tue, 30 Jun 2026 07:22:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശേരി: ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ) തിരുവനന്തപുരം റീജണൽ ഓഫീസ്, കോട്ടയം സബ് റീജണൽ ഓഫീസ്, സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ചങ്ങനാശേരി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 20-ാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷമായ സ്റ്റാറ്റിസ്റ്റിക്ക 2026 സംഘടിപ്പിച്ചു.</p>
<p>ദേശീയ സ്ഥിതിവിവരക്കണക്ക് ഓഫീസ് (എഫ്‌ഒഡി) തിരുവനന്തപുരം റീജണൽ ഓഫീസിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ വിബീഷ് ഇ.എം. ഐഎസ്‌എസ് പരിപാടി ഉദ്ഘാടനം ചെയ്തു. സെന്റ് ബർക്ക്മാൻസ് കോളജ് ഡീൻ ഓഫ് സയൻസസ് പ്രഫ. ഡോ. ടോംലാൽ ഇ. അധ്യക്ഷത വഹിച്ചു. കുറവിലങ്ങാട് ദേവമാതാ കോളജ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം മേധാവി പ്രഫ. ഡോ. ലിഷാമോൾ ടോമി മുഖ്യപ്രഭാഷണം നടത്തി.</p>
<p>പരിപാടിയുടെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്സ്, പ്രോബബിലിറ്റി, ഇക്കണോമെട്രിക്സ്, ഓപ്പറേഷൻസ് റിസർച്ച്, ഗണിതശാസ്ത്രം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട 15 റഫറൻസ് ഗ്രന്ഥങ്ങൾ സെന്റ് ബർക്ക്മാൻസ് കോളജ് (ഓട്ടോണമസ്) ലൈബ്രറിയിലേക്ക് കൈമാറി.</p>
<p>കോളജ് ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. ഉല്ലാസ് തോമസ്, നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (എഫ്‌ഒഡി) കോട്ടയം സബ് റീജണൽ ഓഫീസ് അസിസ്റ്റന്റ് ഡയറക്ടർ തൂലിക ഗാർഗ് ഐഎസ്‌എസ്, എം.സി. സജിത് ഐഎസ്‌എസ്, ബിജോ ജോസഫ്, അപർണ എൻ., അനുശ്രീ ഗോപാലൻ, ആമ്പൽ സന്തോഷ് എന്നിവർ സംസാരിച്ചു.</p>
<p>വിദ്യാർഥികൾക്കായി ഫ്ലാഷ് മോബ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികളും സംഘടിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന്</title>
<link>https://thekeralajournal.com/2830</link>
<guid>https://thekeralajournal.com/2830</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4230d68e96c.jpg" length="150269" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:16:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള മേജർ തോട്ടകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷിക ചടങ്ങുകൾ ജൂലൈ 2ന് നടക്കും.</p>
<p>ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പള്ളി ബ്രഹ്മശ്രീ നാരായണൻ നമ്പൂതിരിയുടെയും മേൽശാന്തി കൈപ്പള്ളി ഇല്ലം ബ്രഹ്മശ്രീ ഗിരീഷ് നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലാണ് ചടങ്ങുകൾ നടക്കുക.പ്രതിഷ്ഠാവാർഷികത്തിന്റെ ഭാഗമായി പാലഭിഷേകം, പഞ്ചാമൃത അഭിഷേകം, കലശപൂജ, ബ്രഹ്മകലശം എഴുന്നള്ളിപ്പ്, നിറമാല തുടങ്ങിയ വിവിധ ചടങ്ങുകൾ സംഘടിപ്പിക്കും.</p>
<p>ചടങ്ങുകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര സബ് ഗ്രൂപ്പ് ഓഫീസർ അനിൽകുമാർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ സന്ദേശവുമായി കടുത്തുരുത്തിയിൽ വിദ്യാർത്ഥികളുടെ പ്രചാരണ റാലി</title>
<link>https://thekeralajournal.com/2829</link>
<guid>https://thekeralajournal.com/2829</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a42306929e54.jpg" length="99695" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:14:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കടുത്തുരുത്തി: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി തൂഫാൻ പദ്ധതിയുടെ നേതൃത്വത്തിൽ കൊത്തനല്ലൂർ ഇമ്മാനുവൽ ഹൈസ്കൂളിൽ ലഹരി വിരുദ്ധ പ്രചാരണ റാലിയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.</p>
<p>സ്കൂളിലെ വിവിധ ക്ലബ്ബുകൾ, കടുത്തുരുത്തി പോലീസ്, എക്സൈസ് വകുപ്പ്, സ്കൂൾ പി.ടി.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടികൾ.</p>
<p>റാലി കടുത്തുരുത്തി സി.ഐ രജീഷ്കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. സ്കൂൾ മാനേജർ റവ. ഫാ. കുര്യൻ കാലായിൽ, പി.ടി.എ പ്രസിഡന്റ് സുനീഷ് ജോസഫ്, ഹെഡ്മാസ്റ്റർ വർഗീസ് പി.എം, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗം രാജേഷ്, അധ്യാപകർ എന്നിവർ നേതൃത്വം നൽകി.</p>
<p>ജലവിഭവ വകുപ്പ് മന്ത്രിയും കടുത്തുരുത്തി എം.എൽ.എയുമായ മോൻസ് ജോസഫ് വിവിധ പരിപാടികൾ ഉദ്ഘാടനം ചെയ്തു.</p>
<p>കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിൽ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്, മൈം തുടങ്ങിയ പരിപാടികൾ ലഹരിക്കെതിരായ ശക്തമായ സന്ദേശമായി മാറി. വിദ്യാർത്ഥികളും പൊതുജനങ്ങളും പങ്കെടുത്ത പരിപാടി ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>ദേശീയ സെൻസസ് 2027: സ്വയം വിവരശേഖരണം ജൂൺ 30 വരെ</title>
<link>https://thekeralajournal.com/2828</link>
<guid>https://thekeralajournal.com/2828</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a422fc8c7e27.jpg" length="314119" type="image/jpeg"/>
<pubDate>Mon, 29 Jun 2026 14:11:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ത്യയുടെ 16-ാമത് ദേശീയ സെൻസസിന്റെ ഭാഗമായി കോട്ടയം ജില്ലയിൽ സെൽഫ് എൻയുമറേഷൻ (സ്വയം വിവരങ്ങൾ രേഖപ്പെടുത്തൽ) ആരംഭിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെ 15 ദിവസത്തേക്ക് പൊതുജനങ്ങൾക്ക് തങ്ങളുടെ കുടുംബ വിവരങ്ങൾ ഓൺലൈനായി സ്വയം രേഖപ്പെടുത്താം.</p>
<p>🌐 ഔദ്യോഗിക വെബ്സൈറ്റ്:</p>
<p>se.census.gov.in</p>
<p>സ്വയം വിവരങ്ങൾ രേഖപ്പെടുത്തുന്ന വിധം:</p>
<p>1️⃣ നൽകിയിരിക്കുന്ന ഔദ്യോഗിക QR കോഡ് മൊബൈൽ ക്യാമറയോ ഗൂഗിൾ ലെൻസോ ഉപയോഗിച്ച് സ്കാൻ ചെയ്യുക.</p>
<p>2️⃣ അല്ലെങ്കിൽ se.census.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.</p>
<p>3️⃣ മൊബൈൽ നമ്പറും OTPയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കുടുംബാംഗങ്ങളുടെ വിവരങ്ങൾ പൂരിപ്പിക്കുക.</p>
<p>⚠️ ശ്രദ്ധിക്കുക:</p>
<p>സെൽഫ് എൻയുമറേഷൻ പോർട്ടൽ ജൂൺ 30 വരെ മാത്രമേ ലഭ്യമാകൂ. പൊതുജനങ്ങൾ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ സെൻസസ് ഓഫീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം</title>
<link>https://thekeralajournal.com/2826</link>
<guid>https://thekeralajournal.com/2826</guid>
<description><![CDATA[ പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41d1a233e11.jpg" length="119156" type="image/jpeg"/>
<pubDate>Mon, 29 Jun 2026 07:30:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൈനകരി: വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്ന ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി പുളിങ്കുന്ന് പോലീസ് സ്റ്റേഷനും വില്ലേജ് ബോട്ട് ക്ലബ് കൈനകരിയും സംയുക്തമായി ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.</p>
<p>“ലഹരിക്കെതിരെ ഒന്നിച്ചു തുഴയാം; ഒന്നിച്ചു പോരാടാം” എന്ന സന്ദേശവുമായി നടത്തിയ പരിപാടി പുളിങ്കുന്ന് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ ജി.പി. സജുകുമാർ ഫ്ലാഗ് ഓഫ് ചെയ്തു.</p>
<p>എസ്.ഐമാരായ ബിജുകുട്ടൻ, സെബാസ്റ്റ്യൻ, അരുൺ, കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യ വിനോദ്, പഞ്ചായത്ത് അംഗങ്ങളായ ബീന വിനോദ്, സിജി ബോണി, കെ.ഇ കാർമൽ സ്കൂൾ മാനേജർ ഫാ. ജോസഫ് മരിയാലയം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.</p>
<p>ലഹരി വിരുദ്ധ സന്ദേശം ജനങ്ങളിലെത്തിക്കുന്നതിനും യുവാക്കളെ ലഹരിയിൽ നിന്ന് അകറ്റുന്നതിനുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>എരുമേലിയിൽ പാറമടക്കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു</title>
<link>https://thekeralajournal.com/2824</link>
<guid>https://thekeralajournal.com/2824</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41c5cd1632a.jpg" length="111291" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:39:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>എരുമേലി: പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. എരുമേലി കൊടിത്തോട്ടം സ്വദേശി ചീരംചേമ്പിൽ ആഷ്‌ലിൻ (20), തടത്തിൽ ആഷീർ എന്നിവരാണ് മരിച്ചത്.</p>
<p>ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഓട്ടോമൊബൈൽ വിദ്യാർഥിയായ ആഷ്‌ലിനും പ്ലസ് വൺ വിദ്യാർഥിയായ ആഷീറും സുഹൃത്തുക്കളോടൊപ്പം പാറമടക്കുളത്തിൽ എത്തിയതായിരുന്നു.</p>
<p>കുളത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വിദ്യാർഥികൾ പാറമടക്കുളത്തിൽ എത്തിയതിന്റെ കാരണം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.</p>
<p>ഇരുവരുടെയും മൃതദേഹങ്ങൾ മൂക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>ചിങ്ങവനം–ചോറ്റാനിക്കര റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത നവീകരണം ഉടൻ പൂർത്തിയാകും</title>
<link>https://thekeralajournal.com/2820</link>
<guid>https://thekeralajournal.com/2820</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41bfb4c19c6.jpg" length="30397" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:13:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചിങ്ങവനം മുതൽ ചോറ്റാനിക്കര വരെയുള്ള റെയിൽപാതയിലെ ലെവൽ ക്രോസുകളുടെ സമീപപാത ടാർ ചെയ്ത് നവീകരിക്കുന്ന പ്രവൃത്തി ഉടൻ പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.</p>
<p>പ്രവൃത്തികൾക്കായി 60 ലക്ഷം രൂപ അനുവദിച്ചതായും കരാർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിച്ചതായും എം.പി പറഞ്ഞു. ലെവൽ ക്രോസുകളുടെ ഇരുവശത്തുമുള്ള പാതയുടെ ഉടമസ്ഥത റെയിൽവേക്കായതിനാൽ ഇതുവരെ ടാറിങ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതുമൂലം വാഹന ഗതാഗതവും കാൽനട യാത്രയും ബുദ്ധിമുട്ടിലായിരുന്നു.</p>
<p>റെയിൽവേ അധികൃതരുമായി നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് നവീകരണത്തിനുള്ള തുക അനുവദിച്ചത്. നിലവിൽ രണ്ട് ലെവൽ ക്രോസുകളിലെ പ്രവൃത്തികൾ പൂർത്തിയായി. നാല് ലെവൽ ക്രോസുകളിലെ നിർമ്മാണം അന്തിമഘട്ടത്തിലാണെന്നും എം.പി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>പോളിയോ ഇമ്യൂണൈസേഷൻ: ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ നടന്നു</title>
<link>https://thekeralajournal.com/2819</link>
<guid>https://thekeralajournal.com/2819</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a41beb6e144c.jpg" length="76167" type="image/jpeg"/>
<pubDate>Mon, 29 Jun 2026 06:09:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ജനറൽ ആശുപത്രിയിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.</p>
<p>ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സാം സാവിയോ സ്വാഗതം പറഞ്ഞു. ജില്ലയിൽ 79,732 കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകിയതായി ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. ബി.കെ പ്രസീത അറിയിച്ചു.</p>
<p>ചടങ്ങിൽ ജില്ലാ കളക്ടർ ചേതൻ കുമാർ മീണ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ വൈശാഖ്, കോട്ടയം നഗരസഭ ചെയർമാൻ എം.പി സന്തോഷ് കുമാർ, നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാലി മാത്യൂസ്, മുനിസിപ്പൽ കൗൺസിലർ ജോൺ വർഗീസ് എന്നിവർ പങ്കെടുത്തു.</p>
<p>ജില്ലാ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സി.ജെ സിത്താര, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ സുഷമ, ഡി.പി.എച്ച് ഇൻചാർജ് എം.ആർ കാഞ്ചന, എം.സി ഇൻചാർജ് നാൻസി, ജനറൽ ആശുപത്രി ആർ.എം.ഒ ഡോ. എസ്. ദീപു, മാസ് മീഡിയ ഓഫീസർമാരായ എസ്. സജീവ്, ടി.ആർ ബിജു എന്നിവരും ചടങ്ങിൽ സന്നിഹിതരായി.</p>]]> </content:encoded>
</item>

<item>
<title>വാഴൂർ നെടുമാവ് സെന്റ് ജോർജ് പള്ളിയിൽ മോഷണം; ജനറേറ്റർ കവർന്നു</title>
<link>https://thekeralajournal.com/2815</link>
<guid>https://thekeralajournal.com/2815</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a414b8b28b29.jpg" length="69059" type="image/jpeg"/>
<pubDate>Sun, 28 Jun 2026 21:58:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വാഴൂർ നെടുമാവ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ വൻ മോഷണം. പള്ളിയിലെ ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടാക്കൾ കവർന്നു കൊണ്ടുപോയതായി അധികൃതർ അറിയിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a414b98bfccb.jpg" alt=""></p>
<p>കഴിഞ്ഞ കുറച്ച് നാളുകളായി പള്ളി പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളും ലഹരി സംഘങ്ങളുടെ ശല്യവും വർധിക്കുന്നതായി നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്നാണ് ഇടവകാംഗങ്ങളുടെയും പ്രദേശവാസികളുടെയും ആവശ്യം.</p>
<p>ആരാധനാലയങ്ങളുടെയും പൊതുസ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ പോലീസ്, പഞ്ചായത്ത് അധികൃതർ, ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ എന്നിവർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പാമ്പാടി വെണ്ണിമല റോഡിൽ വാഹനാപകടം; ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്</title>
<link>https://thekeralajournal.com/2814</link>
<guid>https://thekeralajournal.com/2814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a413e44dffc4.jpg" length="102880" type="image/jpeg"/>
<pubDate>Sun, 28 Jun 2026 21:01:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ഇന്ന് വൈകുന്നേരം ആറുമണിയോടെ പാമ്പാടി വെണ്ണിമല റോഡിൽ ഉണ്ടായ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>പജീറോ ജീപ്പും പാസഞ്ചർ ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ ഡ്രൈവറായ എട്ടാം മൈൽ സ്വദേശി തോട്ടപ്പള്ളി ബിജുവിനും യാത്രക്കാർക്കും പരിക്കേറ്റു.</p>
<p>പരിക്കേറ്റവരെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>വൈക്കം തെക്കേ നട–പടിഞ്ഞാറേ നട റോഡ് വീണ്ടും സഞ്ചാര യോഗ്യമാക്കി</title>
<link>https://thekeralajournal.com/2810</link>
<guid>https://thekeralajournal.com/2810</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40d2a0cffbf.jpg" length="145465" type="image/jpeg"/>
<pubDate>Sun, 28 Jun 2026 13:22:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിന് ചുറ്റുമുള്ള തെക്കുപടിഞ്ഞാറേ മൂലയിലും പടിഞ്ഞാറേ ഗോപുരത്തിന് പുറത്തുമായി മാസങ്ങളായി തകർന്നുകിടന്ന റോഡ് നവീകരിച്ച് വീണ്ടും ഗതാഗതത്തിനായി തുറന്നു നൽകി.</p>
<p>2020ൽ ബിഎംബിസി നിലവാരത്തിൽ നിർമിച്ച ഈ റോഡിൽ രണ്ട് ഭാഗങ്ങളിൽ മാത്രമാണ് വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരുന്നത്. മഴക്കാലത്ത് സമീപത്തെ ഉയരം കൂടിയ മരച്ചില്ലകളിൽ നിന്ന് തുടർച്ചയായി വീണ മഴവെള്ളത്തെ തുടർന്നാണ് ഈ ഭാഗങ്ങളിൽ റോഡ് തകരാർ സംഭവിച്ചതെന്ന് അധികൃതർ അറിയിച്ചു.</p>
<p>വൈക്കം എംഎൽഎ കെ. ബിനുമോന്റെ ഇടപെടലിനെ തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. തകർന്ന കോൺക്രീറ്റ് ഭാഗങ്ങൾ നീക്കം ചെയ്ത് കോൺക്രീറ്റ് ഫില്ലിംഗ് നടത്തുകയും തുടർന്ന് കോൺക്രീറ്റ് ഇന്റർലോക്ക് ടൈലുകൾ പാകുകയും ചെയ്തു. റോഡ് സുരക്ഷയ്ക്കായി സൈൻ ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്.</p>
<p>ജൂൺ 27ന് റോഡ് വീണ്ടും പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. മാസങ്ങളായി യാത്രക്കാർ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമായി.</p>]]> </content:encoded>
</item>

<item>
<title>തീ പടരുന്ന ഇലക്ട്രിക് കാറിൽ നിന്ന് യാത്രക്കാരെ രക്ഷിച്ചു; പമ്പ് ജീവനക്കാരന് ആദരം</title>
<link>https://thekeralajournal.com/2809</link>
<guid>https://thekeralajournal.com/2809</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40c5723a317.jpg" length="92850" type="image/jpeg"/>
<pubDate>Sun, 28 Jun 2026 12:26:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പാടി: വിമലാംബിക ഹയർ സെക്കൻഡറി സ്കൂളിന് സമീപം മറ്റത്തിൽപറമ്പിൽ ഫ്യൂവൽസിന് മുന്നിലുണ്ടായ വാഹനാപകടത്തിൽ സമയോചിതമായി ഇടപെട്ട് വൻ ദുരന്തം ഒഴിവാക്കിയ പമ്പ് ജീവനക്കാരന് ആദരം.</p>
<p>തിങ്കളാഴ്ച നടന്ന അപകടത്തിൽ ഇലക്ട്രിക് കാറും മറ്റൊരു കാറും കൂട്ടിയിടിച്ച് വാഹനങ്ങൾക്ക് സാരമായ കേടുപാടുകൾ സംഭവിക്കുകയും യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തെ തുടർന്ന് ഇലക്ട്രിക് കാറിൽ നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പമ്പ് ജീവനക്കാരൻ രാജു എബ്രഹാം ഉടൻ തന്നെ പമ്പിലെ ഫയർ എക്സ്റ്റിംഗ്വിഷർ ഉപയോഗിച്ച് തീ അണയ്ക്കുകയായിരുന്നു.</p>
<p>രാജു എബ്രഹാമിന്റെ സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. യാത്രക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തുന്നതിൽ നിർണായകമായ പങ്കുവഹിച്ച അദ്ദേഹത്തെ നാഷണൽ ഫ്യൂവൽ ലേബർ യൂണിയൻ (NFUEL-AITUC) നേതൃത്വത്തിൽ ആദരിച്ചു.</p>
<p>AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗവും NFUEL ജില്ലാ പ്രസിഡന്റുമായ അഡ്വ. ബിനു ബോസ് പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ NFUEL-AITUC കോട്ടയം ജില്ലാ സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, ഷാജി പാമ്പാടി തുടങ്ങിയവർ സംസാരിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202606/image_870x_6a40c58ca0509.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഓപ്പറേഷൻ തൂഫാൻ: നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും വൻതോതിൽ പിടികൂടി</title>
<link>https://thekeralajournal.com/2808</link>
<guid>https://thekeralajournal.com/2808</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40c09b074fb.jpg" length="67375" type="image/jpeg"/>
<pubDate>Sun, 28 Jun 2026 12:05:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ വൻതോതിൽ നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പിടികൂടി. ഈരാറ്റുപേട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തലപ്പലം ഇളപ്പുങ്കലിൽ നടത്തിയ റെയ്ഡിലാണ് വൻ ശേഖരം കണ്ടെത്തിയത്.</p>
<p>തലപ്പലം പീടികതാഴത്ത് മുഹമ്മദ് റസാഖ് (46) ആണ് സംഭവത്തിൽ അറസ്റ്റിലായത്. മേലുകാവ് മറ്റത്ത് പലചരക്ക് കട നടത്തി വരികയായിരുന്നു ഇയാൾ.</p>
<p>വീടിന്റെ ടെറസിൽ നിന്നും വീടിനുള്ളിൽ നിന്നുമായി 16 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഏകദേശം പതിനായിരം പായ്ക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളും വ്യാജ സിഗരറ്റുകളും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയവയിൽ വ്യാജമായി നിർമ്മിച്ച നിരോധിത പുകയില ഉത്പന്നങ്ങളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അയ്യൻകാളി മെമ്മോറിയൽ സ്‌കോളർഷിപ്പിന് ജൂലൈ 15 വരെ അപേക്ഷിക്കാം</title>
<link>https://thekeralajournal.com/2804</link>
<guid>https://thekeralajournal.com/2804</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a4097f88e476.jpg" length="104004" type="image/jpeg"/>
<pubDate>Sun, 28 Jun 2026 09:11:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആൻഡ് ഡെവലപ്മെന്റ് സ്‌കീമിന്റെ ഭാഗമായി നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 15 വരെ നീട്ടി.</p>
<p>2026–2027 അധ്യയനവർഷത്തിൽ സർക്കാർ/എയ്ഡഡ് സ്‌കൂളുകളിൽ അഞ്ച്, എട്ട് ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം. നാലാം ക്ലാസിലും ഏഴാം ക്ലാസിലും എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടിയവരായിരിക്കണം.</p>
<p>അഞ്ചാം ക്ലാസ് വിദ്യാർഥികൾ നാലാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും, എട്ടാം ക്ലാസ് വിദ്യാർഥികൾ ഏഴാം ക്ലാസിലെ വാർഷിക പരീക്ഷയുടെ മാർക്ക് ലിസ്റ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം.</p>
<p>അപേക്ഷാ ഫോമുകൾ കോർപറേഷൻ, ബ്ലോക്ക്, മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സ്‌കൂളിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ബന്ധപ്പെട്ട പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.</p>
<p>വിശദ വിവരങ്ങൾക്ക്:📞 ഫോൺ: 0481-2562503</p>]]> </content:encoded>
</item>

<item>
<title>പാലാ നഗരത്തിലും കൊട്ടാരമറ്റത്തും സാമൂഹ്യവിരുദ്ധരുടെ ശല്യം രൂക്ഷം; പൊലീസ് നടപടി വേണമെന്ന് നാട്ടുകാർ</title>
<link>https://thekeralajournal.com/2802</link>
<guid>https://thekeralajournal.com/2802</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a40789c9493d.jpg" length="90648" type="image/jpeg"/>
<pubDate>Sun, 28 Jun 2026 06:58:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലാ: നഗരത്തിലും കൊട്ടാരമറ്റം മേഖലയിലും സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചിട്ടും പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. കഴിഞ്ഞ ദിവസം കൊട്ടാരമറ്റത്ത് ഉണ്ടായ സംഘർഷത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.</p>
<p>ഒരു സ്ത്രീയും കൂട്ടാളിയും മറ്റൊരാളും തമ്മിൽ പൊതുസ്ഥലത്ത് ഏറ്റുമുട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പരസ്യമായി അസഭ്യം വിളിച്ചും വഴക്കുണ്ടാക്കിയും നടക്കുന്ന ഇത്തരം സംഭവങ്ങൾ സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.</p>
<p>സംഘർഷത്തിൽ ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന സ്ത്രീ പാലാ ടൗൺ ബസ് സ്റ്റാൻഡിൽ നടന്ന മോഷണക്കേസിലും ഉൾപ്പെട്ട വ്യക്തിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.</p>
<p>അന്യസ്ഥലങ്ങളിൽ നിന്നെത്തിയ നിരവധി പേർ പാലായിൽ തമ്പടിച്ച് സാമൂഹ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന ആക്ഷേപവും ശക്തമാണ്. പൊതുസ്ഥലങ്ങളിൽ ഭിക്ഷയാചിക്കുന്നതിന്റെ മറവിൽ ചിലർ മോഷണം നടത്തുന്നതായും നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>​ഹൈറേഞ്ചിന്റെ ഓട്ടോമൊബൈൽ വിപ്ലവനായകൻ ടി. ജെ. ഫിലിപ്പ് തോണക്കര വിടവാങ്ങി.</title>
<link>https://thekeralajournal.com/2789</link>
<guid>https://thekeralajournal.com/2789</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f292f30a15.jpg" length="67108" type="image/jpeg"/>
<pubDate>Sat, 27 Jun 2026 07:13:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: ഹൈറേഞ്ചിന്റെ മണ്ണിൽ ഓട്ടോമൊബൈൽ വിപ്ലവത്തിന് അടിത്തറയിട്ട പ്രമുഖ വ്യവസായിയും ഫിലിപ്സ് ഗ്രൂപ്പ് സ്ഥാപകനുമായ ടി. ജെ. ഫിലിപ്പ് തോണക്കര ഓർമ്മയായി. പ്രതിസന്ധികളെ ദീർഘവീക്ഷണം കൊണ്ടും കഠിനാധ്വാനം കൊണ്ടും നേരിട്ട്, കേരളത്തിലെ മുൻനിര സ്പെയർ പാർട്സ് വിതരണ ശൃംഖലയായി ഫിലിപ്സ് ഗ്രൂപ്പിനെ വളർത്തിയെടുത്ത അദ്ദേഹം, ഒരായിരം ഓർമ്മപ്പൂക്കൾ ബാക്കിവെച്ചാണ് യാത്രയാകുന്നത്.</p>
<p><strong>​ചെമ്മലമറ്റത്തുനിന്ന് ഹൈറേഞ്ചിന്റെ ഹൃദയത്തിലേക്ക്</strong></p>
<p>​തോണക്കര പൗലോസ് - ഏലിക്കുട്ടി ദമ്പതികളുടെ അഞ്ച് മക്കളിൽ മൂന്നാമനായി ചെമ്മലമറ്റത്തായിരുന്നു ടി. ജെ. ഫിലിപ്പിന്റെ ജനനം. തോടനാലിൽ ഏഴാം ക്ലാസ് വരെ പഠിച്ച അദ്ദേഹം, പിന്നീട് ഹൈറേഞ്ചിന്റെ ഹൃദയഭൂമിയായ കട്ടപ്പനയിലെ സെന്റ് ജോർജ് സ്കൂളിൽ നിന്നാണ് ബാക്കി വിദ്യാഭ്യാസം പൂർത്തിയാക്കിയത്.</p>
<p>​ഹൈറേഞ്ചിലെ കുടിയേറ്റ കാലഘട്ടത്തിൽ യാത്രാസൗകര്യങ്ങൾ വിരളമായിരുന്ന നാളുകളിൽ, 1968-ൽ കട്ടപ്പനയിലെ ആദ്യകാല ജീപ്പുകളിലൊന്നിന്റെ ഉടമയായി മാറിക്കൊണ്ടാണ് അദ്ദേഹം തന്റെ വാഹനക്കമ്പം പ്രകടമാക്കിയത്.</p>
<p><strong>​പ്രതിസന്ധിയിൽ വിരിഞ്ഞ സംരംഭകത്വം</strong></p>
<p>​അക്കാലത്ത് ഹൈറേഞ്ചിലെ കല്ലും മുള്ളും നിറഞ്ഞ പരുക്കൻ റോഡുകളിലൂടെ ഓടിത്തളരുന്ന ജീപ്പുകളുടെ പ്രധാന വില്ലൻ സ്പെയർ പാർട്സുകളുടെ ദൗർലഭ്യമായിരുന്നു. ചെറിയൊരു തകരാറിന് പോലും സമതലങ്ങളിലെ നഗരങ്ങളെ ആശ്രയിക്കേണ്ടി വന്ന ആ കാലത്ത്, ഫിലിപ്പിലെ ദീർഘവീക്ഷണമുള്ള ബിസിനസുകാരൻ ഉണർന്നു. അങ്ങനെ 1969-ൽ കട്ടപ്പനയിൽ 'ഫിലിപ്സ് ഓട്ടോ സെയിൽസ്' (Philips Auto Sales) എന്ന സ്ഥാപനത്തിന് അദ്ദേഹം തുടക്കമിട്ടു.</p>
<p>​തുടർന്ന് ഈ സംരംഭം ഹോൾസെയിൽ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ പിതാവിന് (പപ്പ) കൈമാറിയ ശേഷം, ടി. ജെ. ഫിലിപ്പ് തന്റെ ബിസിനസ് സാമ്രാജ്യം കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാനായി 1985-ൽ കോട്ടയം കോടിമതയിൽ തന്റെ ബിസിനസ് ഗ്രൂപ്പിന് തുടക്കം കുറിച്ചു. തൊട്ടതെല്ലാം പൊന്നാക്കുന്ന ബിസിനസ് മികവോടെ, ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിലെ തന്നെ ഏറ്റവും മുൻനിര ഓട്ടോമൊബൈൽ സ്പെയർ പാർട്സ് ഡിസ്ട്രിബ്യൂട്ടറായി ഫിലിപ്സ് ഗ്രൂപ്പ് മാറി.</p>
<p><strong>​ബിസിനസിലെ തണൽമരം</strong></p>
<p>പുറമെ കർക്കശക്കാരനായിരുന്നെങ്കിലും എന്ത് പ്രതിസന്ധിയുണ്ടായാലും ഓടിച്ചെന്നാൽ പരിഹാരം കാണുന്ന ഒരു വലിയ തണൽമരമായിരുന്നു ജീവനക്കാർക്കും പ്രിയപ്പെട്ടവർക്കും ടി. ജെ. ബിസിനസിലെ കൃത്യതയും പ്രൊഫഷണലിസവും കൊണ്ട് തോണക്കരയിലെ അടുത്ത തലമുറയ്ക്ക് അദ്ദേഹം പകർന്നുനൽകിയത് വലിയൊരു പാഠപുസ്തകമായിരുന്നു.</p>
<p><strong>​55 വർഷത്തെ വിശ്വസ്തത; ഓട്ടോമൊബൈൽ രംഗത്തെ ജാതകം തിരുത്തിയ ചരിത്രം</strong></p>
<p>​ഇന്ന് കോട്ടയത്തും കട്ടപ്പനയിലുമായി വ്യാപിച്ചുകിടക്കുന്ന വൻ വ്യാപാര ശൃംഖലയായി ഫിലിപ്സ് ഗ്രൂപ്പ് വളർന്നു പന്തലിച്ചിരിക്കുന്നു. കേരളത്തിലെ ഓട്ടോമൊബൈൽ രംഗത്തിന്റെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ഈ ഗ്രൂപ്പ് 55 വർഷങ്ങൾ പിന്നിടുമ്പോഴും വിശ്വസ്തതയുടെ പര്യായമായി നിലകൊള്ളുന്നു.</p>
<p>​ഓട്ടോമൊബൈൽ രംഗം മെക്കാനിക്കൽ യുഗത്തിൽ നിന്ന് ഡിജിറ്റൽ-ഇലക്ട്രോണിക് യുഗത്തിലേക്ക് മാറിയപ്പോഴും, കാലത്തിനനുസരിച്ച് ബിസിനസ്സ് രീതികളെ പരിഷ്കരിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. നിലവിൽ കട്ടപ്പനയിലെ ഫിലിപ്സ് ഓട്ടോ സെയിൽസ് എന്ന മാതൃസ്ഥാപനം ടി. ജെ. ഫിലിപ്പിന്റെ സഹോദര പുത്രനായ അജീഷാണ് വിജയകരമായി മുന്നോട്ട് നയിക്കുന്നത്.</p>
<p>​വ്യാപാര മേഖലയിൽ വലിയൊരു ശൂന്യത ബാക്കിവെച്ചാണ് ഈ വലിയ ബിസിനസ്സ് പ്രതിഭ യാത്രയാകുന്നത് എങ്കിലും, അദ്ദേഹം വെട്ടിത്തെളിച്ച പാത വരുംതലമുറയ്ക്ക് എന്നും വഴികാട്ടിയായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത നേതൃസമ്മേളനം; തിരിതെളിച്ച് മന്ത്രി മോൻസ് ജോസഫ്</title>
<link>https://thekeralajournal.com/2788</link>
<guid>https://thekeralajournal.com/2788</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3f26d50d4d3.jpg" length="86586" type="image/jpeg"/>
<pubDate>Sat, 27 Jun 2026 06:56:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെറുപുഷ്പ മിഷൻ ലീഗ് കാഞ്ഞിരപ്പള്ളി രൂപത ഭാരവാഹികളുടെ നേതൃസമ്മേളനത്തിന് മന്ത്രി മോൻസ് ജോസഫ് തിരിതെളിച്ചു. ഭാവി നേതാക്കളെ വാർത്തെടുക്കുന്നതിൽ മിഷൻ ലീഗ് നിർവഹിക്കുന്ന പങ്ക് സ്തുത്യർഹമാണെന്ന് മന്ത്രി പറഞ്ഞു.</p>
<p>രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ അധ്യക്ഷത വഹിച്ചു. പ്രോട്ടോസിഞ്ചല്ലൂസ് ഫാ. ഡോ. ജോസഫ് വെള്ളമറ്റം, സിഞ്ചല്ലൂസ് ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ, മിഷൻ ലീഗ് രൂപത ഡയറക്ടർ ഫാ. തോമസ് വാളന്മനാൽ, ജോയിന്റ് ഡയറക്ടർ ഫാ. തോമസ് ഇലവനാമുക്കട, വൈസ് ഡയറക്ടർ സിസ്റ്റർ കൊച്ചുറാണി എസ്‌എച്ച്‌, ജോബിൻ വരിക്കമാക്കൽ എന്നിവർ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>മുട്ടിൽ നിർത്തിച്ച് കാലിൽ ചവിട്ടി, അസഭ്യം പറഞ്ഞു&amp;apos;: ഇടുക്കിയിൽ ഏഴാം ക്ലാസുകാരനെ അധ്യാപകൻ മർദ്ദിച്ചതായി പരാതി</title>
<link>https://thekeralajournal.com/2783</link>
<guid>https://thekeralajournal.com/2783</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3e22b42cc52.jpg" length="38826" type="image/jpeg"/>
<pubDate>Fri, 26 Jun 2026 12:27:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി: സ്കൂൾ വിദ്യാർത്ഥിക്ക് നേരെ അധ്യാപകന്റെ ക്രൂര മർദ്ദനമെന്ന് പരാതി. ഇടുക്കി അണക്കര സർക്കാർ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയെയാണ് അധ്യാപകൻ മർദ്ദിച്ചതായി പരാതി ഉയർന്നിട്ടുള്ളത്. കുട്ടിയെ മുട്ടിൽ നിർത്തിച്ച ശേഷം കാലിൽ ചവിട്ടുകയും അസഭ്യം പറയുകയും ചെയ്തതായി പരാതിയിൽ പറയുന്നു.</p>
<p>​ശരീരമാസകലം വേദനയുണ്ടെന്നും, വടികൊണ്ട് ഒരുപാട് തവണ അടിച്ചതായും മർദ്ദനത്തിനിരയായ കുട്ടി വെളിപ്പെടുത്തി. വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി വലിയ പ്രതിഷേധമാണ് ഈ സംഭവത്തിന് പിന്നാലെ ഉയരുന്നത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിവരുന്നതേയുള്ളൂ.</p>]]> </content:encoded>
</item>

<item>
<title>മദ്യ നികുതി. ആദ്യം മുന്നണിയിൽ ചർച്ച ചെയ്യണമായിരുന്നു. മുഖ്യമന്ത്രിക്കെതിരെ വിഎം സുധീരൻ. രമേശ് ചെന്നിത്തലയ്ക്ക് പ്രശംസ.</title>
<link>https://thekeralajournal.com/2774</link>
<guid>https://thekeralajournal.com/2774</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3cea43cdb08.jpg" length="44105" type="image/jpeg"/>
<pubDate>Thu, 25 Jun 2026 14:14:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവർജ്ജന നയത്തിന് വിരുദ്ധമായി മദ്യവ്യാപനം കൂട്ടാനുള്ള തീരുമാനത്തിൽ മുഖ്യമന്ത്രി വിഡീ സതീശനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. നിയമസഭയിൽ പ്രൊപ്പോസൽ വരുന്നതിന് മുൻപ് തന്നെ പാർട്ടി തലത്തിലും മുന്നണി തലത്തിലും ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തണമായിരുന്നു എന്ന് സുധീരൻ പറഞ്ഞു.</p>
<p>​പാർട്ടിയിലും മുന്നണിയിലും വിഷയം നേരത്തെ ചർച്ച ചെയ്തിരുന്നെങ്കിൽ ഇപ്പോൾ ഉയർന്നുവന്നിട്ടുള്ള വിവാദങ്ങൾ ഒഴിവാക്കാമായിരുന്നു. മദ്യത്തിന്റെ വ്യാപനവും ഉപയോഗവും കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക, ലഹരിക്കെതിരെ പോരാട്ടം നടത്തുക എന്നതാണ് പ്രഖ്യാപിത നയം. എന്നാൽ ലഹരിയുടെ വ്യാപനം മൂലം കേരളത്തിൽ ഇടക്കാലത്ത് മോശമായ അന്തരീക്ഷം ഉണ്ടായിട്ടുണ്ട്. പിണറായി സർക്കാർ മദ്യവ്യാപനം ശക്തിപ്പെടുത്തിയെന്നും സുധീരൻ ആരോപിച്ചു.</p>
<p>​മുന്നണിയിൽ വിശദമായ ചർച്ച നടത്തി നയം രൂപീകരിച്ചിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. മദ്യവിരുദ്ധ പ്രസ്ഥാനങ്ങളുമായി ചർച്ച നടത്തണമെന്നും, ആ വികാരം ഉൾക്കൊണ്ട് മദ്യവ്യാപനത്തിനെതിരായ പ്രഖ്യാപിത നയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>​ബജറ്റ് പ്രൊപ്പോസൽ വെക്കുമ്പോൾ മദ്യവ്യാപനത്തിന് അവസരമൊരുക്കുന്ന ഒരു തീരുമാനവും പാടില്ലാത്തതാണ്. ഈ വിഷയത്തിൽ ചില ഒറ്റപ്പെട്ട ശക്തികളൊഴികെ മറ്റെല്ലാവരും രംഗത്തെത്തുകയുണ്ടായി. അതിലൊരു തീരുമാനം ഈ നിയമസഭാ സമ്മേളനത്തിൽ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏറ്റവും നന്നാവുമായിരുന്നു. എന്നാൽ നിർഭാഗ്യവശാൽ സമൂഹത്തിൽ ഉയർന്നുവന്ന ആശങ്കകളും സംശയങ്ങളും അതേപടി നിലനിൽക്കുകയാണ്.</p>
<p>​ബജറ്റിന്റെ ഭാഗമായി അവതരിപ്പിക്കുന്ന ഫിനാൻസ് ബില്ല് വരുമ്പോൾ ഈ പ്രൊപ്പോസൽ ഒഴിവാക്കണം. അതാണ് ഏറ്റവും നല്ല രീതി. സർക്കാരിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന ഒരു തീരുമാനവും പാടില്ല. വലിയ ജനപിന്തുണ ലഭിച്ച സർക്കാരാണിത്. അതുകൊണ്ട് ഓരോ തീരുമാനത്തിലും സുതാര്യത നിലനിർത്തി മുന്നോട്ട് പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.</p>]]> </content:encoded>
</item>

<item>
<title>പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു; ഒൻപത് ഹോട്ടലുകൾക്കെതിരെ നടപടി</title>
<link>https://thekeralajournal.com/2770</link>
<guid>https://thekeralajournal.com/2770</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c8a303edc8.jpg" length="65094" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:23:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയ്മനത്ത് ഷാപ്പിൽ നിന്ന് തലക്കറി കഴിച്ചതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ വ്യാപക പരിശോധനയിൽ ഒൻപത് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണവസ്തുക്കൾ പിടിച്ചെടുത്തു.</p>
<p>ഇന്നലെ രാവിലെ നഗരസഭ പരിധിയിലും നാട്ടകം, കുമാരനല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലായി ബാർ ഹോട്ടലുകൾ ഉൾപ്പെടെ 22 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ദിവസങ്ങൾ പഴക്കമുള്ള ചോറ്, ന്യൂഡിൽസ്, വേവിച്ച ബീഫ്, പുളിശേരി, ചിക്കൻ കറി, മീൻകറി, കുഴിമന്തി, അച്ചാർ തുടങ്ങിയ ഭക്ഷണവസ്തുക്കളാണ് പിടിച്ചെടുത്തത്. ഗന്ധത്തിലും നിറത്തിലും മാറ്റം വന്ന നിലയിലായിരുന്ന ഇവ വീണ്ടും ചൂടാക്കി നൽകുകയോ പുതിയ ഭക്ഷണത്തോടൊപ്പം ചേർത്ത് വിതരണം ചെയ്യുകയോ ചെയ്തിരുന്നതായി കണ്ടെത്തി.</p>
<p>ഏത് സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തതെന്ന വിവരം അധികൃതർ പുറത്തുവിടാത്തതിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്. പല ഹോട്ടലുകളും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പിടിച്ചെടുത്ത ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു.</p>
<p>പരിശോധന ശക്തമാക്കും</p>
<p>ഹോട്ടലുകൾ, വഴിയോര ഭക്ഷണശാലകൾ, രാത്രികാല തട്ടുകടകൾ എന്നിവിടങ്ങളിൽ എല്ലാ ആഴ്ചയും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.</p>
<p>ക്ലീൻ സിറ്റി മാനേജർ ടി.എ. തങ്കം, ഹെൽത്ത് ഇൻസ്പെക്ടർമാരായ പ്രവീൺ, സുർജിത്, ലിനീഷ് രാജ്, വിഷ്ണു, പ്രമോദ്, രഘു, രമ്യ, വിസ്മയ, ഹിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.</p>]]> </content:encoded>
</item>

<item>
<title>ലഹരിയുടെ പ്രത്യാഘാതം ഭയാനകം; പുതുതലമുറ അകലം പാലിക്കണം: ജോസ് കെ. മാണി എം.പി.</title>
<link>https://thekeralajournal.com/2769</link>
<guid>https://thekeralajournal.com/2769</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c89a21e957.jpg" length="65722" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:21:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലഹരിയുടെ പ്രത്യാഘാതങ്ങൾ അതീവ ഭയാനകമാണെന്നും പുതുതലമുറ ലഹരിയിൽ നിന്ന് അകലം പാലിക്കണമെന്നും ജോസ് കെ. മാണി എം.പി. പറഞ്ഞു. ലഹരി വിരുദ്ധ ദിനമായ ജൂൺ 26ന് മുന്നോടിയായി പാലാ രൂപത കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംഘടിപ്പിച്ച ലഹരി വിരുദ്ധ ത്രൈമാസാചരണ പരിപാടികളുടെ ഉദ്ഘാടനം പാലാ ചാവറ സി.എം.ഐ. പബ്ലിക് സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.</p>
<p>യുദ്ധത്തേക്കാളും അണുവായുധത്തേക്കാളും ഭയാനകമാണ് ലഹരിയെന്ന് സമ്മേളനത്തിൽ മുഖ്യാതിഥിയായ ജില്ലാ പൊലീസ് മേധാവി കെ.എം. സാബു മാത്യു ഐ.പി.എസ്. പറഞ്ഞു. സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയിലൂടെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണ പരിപാടികളും പൊലീസ് നടത്തിവരികയാണെന്നും ഇളംതലമുറ ലഹരിക്കെതിരെ ശക്തരായ സന്ദേശവാഹകരായി മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.</p>
<p>കെ.സി.ബി.സി. ടെമ്പറൻസ് കമ്മീഷൻ സംസ്ഥാന സെക്രട്ടറി കൂടിയായ രൂപതാ പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷത വഹിച്ചു. സാബു മാത്യു ഐ.പി.എസ്. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.</p>
<p>വികാരി ജനറാൾ ഫാ. സെബാസ്റ്റ്യൻ വേത്താനത്ത്, മുനിസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു പുളിക്കക്കണ്ടം, പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട് സി.എം.ഐ., കോട്ടയം റീജണൽ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, സാബു എബ്രഹാം ആന്റണി മാത്യു, ജോസ് കവിയിൽ എന്നിവർ സംസാരിച്ചു.</p>
<p><strong>മൂന്ന് മാസം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ</strong></p>
<p>ഇന്ന് മുതൽ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിൽ മേഖലകളിലും ലഹരി വിരുദ്ധ പ്രതിജ്ഞ, സന്ദേശ പ്രചാരണം, കോർണർ യോഗങ്ങൾ, പൊതുയോഗങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. പ്രസംഗം, ഉപന്യാസം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും മൂന്ന് മാസം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഭാഗമായി നടക്കും.</p>
<p>രാവിലെ 9ന് ഭരണങ്ങാനം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും ഉച്ചയ്ക്ക് 2.25ന് പ്ലാശനാൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിലും ലഹരി വിരുദ്ധ പരിപാടികൾ നടക്കും.</p>]]> </content:encoded>
</item>

<item>
<title>കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു</title>
<link>https://thekeralajournal.com/2768</link>
<guid>https://thekeralajournal.com/2768</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3c8925c42f2.jpg" length="80903" type="image/jpeg"/>
<pubDate>Thu, 25 Jun 2026 07:19:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം കാരിത്താസ് ആശുപത്രിയിൽ സമ്പൂർണ റോബോട്ടിക് സർജറി സെന്റർ പ്രവർത്തനം ആരംഭിച്ചു. റോബോട്ടിക് സർജറി സെന്ററിന്റെ പ്രവർത്തനോദ്ഘാടനം മജീഷ്യനും മോട്ടിവേഷണൽ പ്രഭാഷകനുമായ ഗോപിനാഥ് മുതുകാട് നിർവഹിച്ചു.</p>
<p>ആരോഗ്യ-ശുശ്രൂഷാ രംഗത്ത് മാനുഷികതയ്ക്കാണ് ഏറ്റവും വലിയ പ്രാധാന്യമെന്നും, മറ്റ് ആശുപത്രികളിൽ നിന്ന് കാരിത്താസിനെ വ്യത്യസ്തമാക്കുന്നത് ഈ സേവന മനോഭാവമാണെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു. പാവപ്പെട്ടവരെ ചേർത്തുപിടിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ആശുപത്രി മുന്നേറ്റ പാതയിൽ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>കോട്ടയം അതിരൂപത സഹായമെത്രാനും കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനുമായ ബിഷപ് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യാതിഥിയായി. റോബോട്ടിക് സർജറി സെന്റർ സ്ഥാപിച്ച് മെഡിക്കൽ രംഗത്ത് വിപ്ലവകരമായ മുന്നേറ്റമാണ് കാരിത്താസ് ആശുപത്രി നടത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. “നമ്മൾ ലോകത്തിലേക്ക് നോക്കുകയല്ല, ലോകം കാരിത്താസിലേക്കാണ് നോക്കുന്നത്” എന്നും ബിഷപ് വ്യക്തമാക്കി.</p>
<p>കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ജോയിസ് നന്ദിക്കുന്നേൽ, അസിസ്റ്റന്റ് ഡയറക്ടർ സൈജു പുതൻപറമ്പിൽ, മെഡിക്കൽ ഡയറക്ടർ ബോബി എൻ. എബ്രഹാം എന്നിവർ പങ്കെടുത്തു.</p>
<p>നേരത്തെ ഓർത്തോപീഡിക് വിഭാഗത്തിൽ മാത്രമായി ലഭിച്ചിരുന്ന റോബോട്ടിക് സർജറി സേവനം ഇനി മുതൽ ജനറൽ സർജറി, ഗാസ്ട്രോ സർജറി, യൂറോളജി, ഗൈനക്കോളജി, ഓങ്കോ സർജറി, കാർഡിയാക് സർജറി എന്നീ വിഭാഗങ്ങളിലും ലഭ്യമാകുമെന്ന് ഫാ. ഡോ. ബിനു കുന്നത്ത് അറിയിച്ചു.</p>
<p>ശസ്ത്രക്രിയാരംഗത്ത് കൂടുതൽ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്ന അത്യാധുനിക റോബോട്ടിക് സാങ്കേതികവിദ്യയാണ് കാരിത്താസ് ആശുപത്രിയിൽ പ്രവർത്തനസജ്ജമായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പ്രതിഷേധ മാർച്ച്</title>
<link>https://thekeralajournal.com/2761</link>
<guid>https://thekeralajournal.com/2761</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3bf903de82d.jpg" length="95125" type="image/jpeg"/>
<pubDate>Wed, 24 Jun 2026 21:04:38 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പുതുപ്പള്ളി: വിദ്യാഭ്യാസ മേഖലയെ വർഗീയവത്കരിക്കുന്നുവെന്ന് ആരോപിച്ച് പി.എം. ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് സിപിഐ പുതുപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു.</p>
<p>മണർകാട് കവലയിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തിയത്. തുടർന്ന് നടന്ന പ്രതിഷേധ യോഗം സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. ബിനു ബോസ് ഉദ്ഘാടനം ചെയ്തു.</p>
<p>സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സ. സിബി താളിക്കല്ല് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ. ടി.പി. പ്രദീപ് കുമാർ, കേരള സെക്യൂരിറ്റി എംപ്ലോയീസ് യൂണിയൻ (KSEU-AITUC) സംസ്ഥാന സെക്രട്ടറി അജീഷ് മട്ടയ്ക്കൽ, സിപിഐ പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയേറ്റ് അംഗം കെ.ടി. അനിൽകുമാർ, മണർകാട് ലോക്കൽ സെക്രട്ടറി രാജേഷ് ജോൺ എന്നിവർ സംസാരിച്ചു</p>]]> </content:encoded>
</item>

<item>
<title>ബജറ്റ് നിർദേശം ലഹരിവിരുദ്ധ പോരാട്ടത്തെ തകർക്കും: ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/2752</link>
<guid>https://thekeralajournal.com/2752</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a39e2f793fdc.jpg" length="449695" type="image/jpeg"/>
<pubDate>Tue, 23 Jun 2026 07:07:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള സർക്കാർ ബജറ്റ് നിർദേശത്തിനെതിരെ കടുത്ത വിയോജിപ്പുമായി ഓർത്തഡോക്സ് സഭ. ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കുന്നതാണ് ഈ നടപടിയെന്ന് ഓർത്തഡോക്സ് സഭ മാധ്യമവിഭാഗം പ്രസിഡന്റ് ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് കുറ്റപ്പെടുത്തി.</p>
<p>​ലഹരിക്ക് വീര്യം കുറഞ്ഞതെന്നോ കൂടിയതെന്നോ ഉള്ള വ്യത്യാസമില്ലെന്നും എല്ലാ ലഹരിയും ഒരുപോലെ വിഷമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വീര്യം കുറഞ്ഞ മദ്യം എളുപ്പത്തിൽ ലഭ്യമാക്കിയാൽ യുവാക്കൾ മാരകമായ ലഹരിപദാർത്ഥങ്ങളിലേക്ക് തിരിയില്ലെന്ന വാദത്തിന് യാതൊരു യുക്തിയുമില്ല. വലിയ ഭൂരിപക്ഷം നൽകി ജനങ്ങൾ ഒരു സർക്കാരിനെ അധികാരത്തിലേറ്റുന്നത് ജനങ്ങൾക്ക് നന്മ ചെയ്യാനാണെന്നും അല്ലാതെ അവരെ ലഹരിയുടെ അടിമകളാക്കാനല്ലെന്നും ഡോ. യൂഹാനോൻ മാർ ദിയസ്കോരോസ് വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>അന്താരാഷ്ട്ര യോഗ ദിനം: ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടി</title>
<link>https://thekeralajournal.com/2734</link>
<guid>https://thekeralajournal.com/2734</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3747246d243.jpg" length="41715" type="image/jpeg"/>
<pubDate>Sun, 21 Jun 2026 07:38:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അന്താരാഷ്ട്ര യോഗ ദിനം: <strong>ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടി</strong></p>
<p>ലോകമെമ്പാടും ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കപ്പെടുന്നു. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യ സംരക്ഷണത്തിന് യോഗ നൽകുന്ന സംഭാവനകൾ ഉയർത്തിക്കാട്ടുക എന്ന ലക്ഷ്യത്തോടെയാണ് ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തോടെ ഈ ദിനം ആചരിച്ചു വരുന്നത്.</p>
<p>ആയിരക്കണക്കിന് വർഷങ്ങളുടെ പാരമ്പര്യമുള്ള ഇന്ത്യൻ സംസ്കാരത്തിന്റെ അമൂല്യ സംഭാവനയാണ് യോഗ. ശാരീരിക വ്യായാമം എന്നതിനപ്പുറം മനസ്സിനും ശരീരത്തിനും ആത്മാവിനും ഇടയിൽ സന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന സമഗ്ര ജീവിതശൈലിയാണ് യോഗ. ഇന്നത്തെ തിരക്കേറിയ ജീവിത സാഹചര്യങ്ങളിൽ വർധിച്ചുവരുന്ന മാനസിക സമ്മർദ്ദം, ജീവിതശൈലി രോഗങ്ങൾ, ഉറക്കക്കുറവ് തുടങ്ങിയ പ്രശ്നങ്ങൾക്ക് യോഗ ഫലപ്രദമായ പരിഹാരമായി ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളവും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ വകുപ്പുകൾ, സാമൂഹിക-സാംസ്കാരിക സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ യോഗ പരിശീലന ക്യാമ്പുകൾ, ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. യുവജനങ്ങൾ മുതൽ മുതിർന്നവർ വരെ വലിയ തോതിൽ ആളുകൾ പരിപാടികളിൽ പങ്കെടുത്തു.</p>
<p>യോഗയെ ഒരു ദിനാചരണത്തിൽ മാത്രം ഒതുക്കാതെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ആരോഗ്യ പ്രവർത്തകരും പരിശീലകരും അഭിപ്രായപ്പെടുന്നു. ഓരോ ദിവസവും ഏതാനും മിനിറ്റുകൾ യോഗയ്ക്കായി മാറ്റിവെക്കുന്നത് ശാരീരിക ക്ഷമത വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസം നിലനിർത്തുന്നതിനും സഹായകമാകുമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.</p>
<p>ആരോഗ്യകരമായ സമൂഹത്തിന്റെ രൂപീകരണത്തിന് യോഗ പോലുള്ള ജീവിതശൈലി ശീലങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ അന്താരാഷ്ട്ര യോഗ ദിനം ഒരു ആഘോഷം മാത്രമല്ല, ആരോഗ്യത്തെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തൽ കൂടിയാണ്.</p>]]> </content:encoded>
</item>

<item>
<title>ജോർജ്ജ് ജോസഫ് പൊടിപാറ സ്മാരക റൗണ്ട് അനാവരണവും അനുസ്മരണ സമ്മേളനവും ജൂൺ 27&#45;ന് കോട്ടയത്ത്</title>
<link>https://thekeralajournal.com/2728</link>
<guid>https://thekeralajournal.com/2728</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a36106480d98.jpg" length="112168" type="image/jpeg"/>
<pubDate>Sat, 20 Jun 2026 09:30:49 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: അന്തരിച്ച ജനനായകൻ ജോർജ്ജ് ജോസഫ് പൊടിപാറയുടെ 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനവും സൗന്ദര്യവൽക്കരിച്ച 'ജോർജ്ജ് ജോസഫ് പൊടിപാറ റൗണ്ടിന്റെ' (മെഡിക്കൽ കോളേജ് ജംഗ്ഷൻ) അനാവരണവും ജൂൺ 27 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും.</p>
<p>​മെഡിക്കൽ കോളേജ് ജംഗ്ഷനിൽ സൗന്ദര്യവൽക്കരിച്ച പൊടിപാറ റൗണ്ടിന്റെ അനാവരണം ബഹുമാനപ്പെട്ട കേരള സംസ്ഥാന ആഭ്യന്തര, വിജിലൻസ് വകുപ്പ് മന്ത്രി ശ്രീ. രമേശ് ചെന്നിത്തല നിർവ്വഹിക്കും.തുടർന്ന് ഗാന്ധിനഗർ പോലീസ് സ്റ്റേഷന് എതിർവശമുള്ള നിത്യ വി.വി. ഓഡിറ്റോറിയത്തിൽ വെച്ച് 27-ാമത് ചരമവാർഷിക അനുസ്മരണ സമ്മേളനം നടക്കും. സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട കേരള നിയമസഭാ സ്പീക്കർ ശ്രീ. തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവ്വഹിക്കുന്നതാണ്. ശ്രീ. നാട്ടകം സുരേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിക്കും.​'ലവേഴ്സ് ഓഫ് പൊടിപാറ'യുടെ സംഘാടനത്തിൽ നടക്കുന്ന ചടങ്ങിൽ അനുസ്മരണ പ്രഭാഷണങ്ങൾ നടക്കും. ലവേഴ്സ് ഓഫ് പൊടിപാറ കോ-ഓർഡിനേറ്റർ ശ്രീ. സിറിൽ ജി. പൊടിപാറ , എം.എൽ.എ ശ്രീ. സുരേഷ് കുറുപ്പ്, കോട്ടയം മുനിസിപ്പൽ ചെയർമാൻ ശ്രീ. എം.പി. സന്തോഷ് കുമാർ, അർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ആനന്ദ് പഞ്ഞിക്കാരൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സജി ഒ.ജെ. കോട്ടേരിയിൽ, ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ജിം ആലക്സ് തുരുത്തുമാലിൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ വർഗീസ് പുന്നൂസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. </p>]]> </content:encoded>
</item>

<item>
<title>പട്ടിക വിഭാഗങ്ങൾക്ക് നഷ്ടപ്പെട്ട അവകാശങ്ങൾ തിരികെ നൽകണം: ദളിത് ഫ്രണ്ട് (എം)</title>
<link>https://thekeralajournal.com/2680</link>
<guid>https://thekeralajournal.com/2680</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2f58fdc77fb.jpg" length="74572" type="image/jpeg"/>
<pubDate>Mon, 15 Jun 2026 07:14:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കും ദളിത് ക്രൈസ്തവർക്കും കേരളത്തിൽ നഷ്ടപ്പെട്ട അവസരങ്ങളും ആനുകൂല്യങ്ങളും ഭരണഘടനാപരമായ പരിരക്ഷകളും തിരികെ ലഭ്യമാക്കണമെന്ന് ദളിത് ഫ്രണ്ട് (എം) സംസ്ഥാന നേതൃയോഗം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>കണ്ണൂരിലെ ദന്തൽ കോളേജിൽ കൊല്ലപ്പെട്ട നിതിൻ രാജിന്റെ മരണത്തിൽ സമഗ്ര അന്വേഷണം നടത്തി പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും യോഗം ആവശ്യപ്പെട്ടു.</p>
<p>കോട്ടയം കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഹാളിൽ നടന്ന യോഗം കേരള കോൺഗ്രസ് (എം) സംസ്ഥാന ട്രഷറർ ബേബി ഉഴുത്തുവാൽ ഉദ്ഘാടനം ചെയ്തു. ദളിത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് ഉഷാ ലയം ശിവരാജൻ അധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.സി. ജയകുമാർ, പ്രഭ വി. മറ്റപ്പള്ളി, രാമചന്ദ്രൻ അള്ളുപുറം, ടി.കെ. അപ്പുക്കുട്ടൻ, എൻ.കെ. ശരത് ചന്ദ്രൻ, സി.കെ. രാജൻ, സി. ശിവാനന്ദൻ എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.</p>]]> </content:encoded>
</item>

<item>
<title>“കട്ടപ്പന ഡിപ്പോയിൽ മാത്രം 35 ൽ  22 ഓർഡിനറി ബസുകൾ; സർക്കാർ പ്രഖ്യാപനം സുഗമമാകുമോ..?</title>
<link>https://thekeralajournal.com/2644</link>
<guid>https://thekeralajournal.com/2644</guid>
<description><![CDATA[ ഈ നീക്കം KSRTC ക്ക് വമ്പൻ പണിയാകുമോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a2a44e14e72e.jpg" length="66912" type="image/jpeg"/>
<pubDate>Thu, 11 Jun 2026 10:48:19 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കട്ടപ്പന: സ്ത്രീ യാത്രക്കാർക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാരിന്റെ പുതിയ പ്രഖ്യാപനം സംസ്ഥാനമൊട്ടാകെ ചർച്ചയാകുകയാണ്. എന്നാൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ ഈ ആനുകൂല്യം ഓർഡിനറി ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയതോടെ, മലയോര മേഖലയിലെ സ്ത്രീ യാത്രക്കാർക്ക് ഇത് വലിയ നേട്ടമാകുമെന്ന വിലയിരുത്തലുകളാണ് ഉയരുന്നത്.</p>
<p>ഇടുക്കി ജില്ലയിലെ പ്രധാന കെഎസ്ആർടിസി കേന്ദ്രങ്ങളിലൊന്നായ കട്ടപ്പന ഡിപ്പോയിൽ നിലവിൽ 35 ബസുകളാണ് സർവീസ് നടത്തുന്നത്. ഇതിൽ ഏകദേശം 22 വാഹനങ്ങളും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്. ശ്രദ്ധേയമായ കാര്യം, ഈ ഓർഡിനറി ബസുകളിൽ പലതും പ്രാദേശിക സർവീസുകൾ മാത്രമല്ല, എറണാകുളം ഉൾപ്പെടെയുള്ള ദീർഘദൂര റൂട്ടുകളിലും സർവീസ് നടത്തുന്നവയാണെന്നതാണ്.</p>
<p>അതുകൊണ്ടുതന്നെ, പുതിയ പദ്ധതി നിലവിൽ വന്നാൽ കട്ടപ്പനയിലെയും സമീപ മലയോര പ്രദേശങ്ങളിലെയും സ്ത്രീ യാത്രക്കാർക്ക് ഗണ്യമായ സാമ്പത്തിക ആശ്വാസം ലഭിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ജില്ലയിലെ മറ്റ് ഡിപ്പോകളുടെയും അവസ്ഥ ഏകദേശം സമാനമാണെന്നാണ് ലഭിക്കുന്ന വിവരം.</p>
<p>തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി 100 ദിവസത്തെ പരീക്ഷണാടിസ്ഥാനത്തിലാണ് സർക്കാർ പദ്ധതി മുന്നോട്ടുവച്ചിരിക്കുന്നതെന്നാണ് സൂചന. എന്നാൽ ഇതിന്റെ ഭാഗമായി ഓർഡിനറി സർവീസുകൾ ഭാവിയിൽ മറ്റ് വിഭാഗങ്ങളിലേക്ക് മാറ്റുമോ എന്ന ആശങ്കയും യാത്രക്കാരുടെ ഇടയിൽ നിലനിൽക്കുന്നുണ്ട്. കാരണം, കട്ടപ്പന ഉൾപ്പെടെയുള്ള പല ഡിപ്പോകളിലും സർവീസ് നടത്തുന്ന വാഹനങ്ങളിൽ മൂന്നിൽ രണ്ട് ഭാഗവും ഓർഡിനറി വിഭാഗത്തിൽപ്പെടുന്നവയാണ്.</p>
<p>അതേസമയം, സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച ഔദ്യോഗിക നിർദേശങ്ങളോ സർക്കുലറുകളോ ഇതുവരെ കെഎസ്ആർടിസി ഡിപ്പോകളിൽ ലഭിച്ചിട്ടില്ലെന്നാണ് അറിയാൻ കഴിയുന്നത്.</p>
<p>പുതിയ പ്രഖ്യാപനം മലയോര മേഖലയിലെ സ്ത്രീകൾക്ക് വലിയ അനുഗ്രഹമാകുമോ, അതോ പുതിയ ആശങ്കകൾക്ക് വഴിവെക്കുമോ എന്നത് വരും ദിവസങ്ങളിലെ സർക്കാർ നടപടികൾ വ്യക്തമാക്കും</p>
<p>(ചിത്രം കടപ്പാട്  ഗൂഗിൾ.. ചിത്രത്തിന് യഥാർത്ഥ ഡിപ്പോയുമായി ബന്ധമില്ല</p>]]> </content:encoded>
</item>

<item>
<title>വന്യമൃഗ ഭീഷണിയിൽ കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂൾ വിദ്യാർഥികൾ</title>
<link>https://thekeralajournal.com/2553</link>
<guid>https://thekeralajournal.com/2553</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a1b865a7ea41.jpg" length="113453" type="image/jpeg"/>
<pubDate>Sun, 31 May 2026 06:22:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം - ഇടുക്കി ജില്ലകളുടെ അതിർത്തി പഞ്ചായത്തായ കോരുത്തോട്ടിലെ കൊമ്പുകുത്തി ഗവൺമെന്റ് ട്രൈബൽ ഹൈസ്കൂളിലേക്ക് എത്തുന്ന വിദ്യാർഥികൾ കടുത്ത വന്യമൃഗ ശല്യഭീഷണിയിലൂടെയാണ് ദിവസവും യാത്ര ചെയ്യുന്നത്. കോരുത്തോട് പഞ്ചായത്തിലെ മടുക്ക, കൊമ്പുകുത്തി മേഖലകളിലെ കുട്ടികൾക്ക് പുറമേ ഇടുക്കി ജില്ലയിലെ പെരുവന്താനം പഞ്ചായത്തിലെ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങളിലെ നിരവധി വിദ്യാർഥികളും പഠനത്തിനായി ആശ്രയിക്കുന്നത് ഈ സ്കൂളിനെയാണ്.</p>
<p>ടി.ആർ ആൻഡ് ടി എസ്റ്റേറ്റിന്റെ ഭാഗമായ ചെന്നാപ്പാറ, മതമ്പ പ്രദേശങ്ങൾ ആന, പുലി, കാട്ടുപോത്ത്, കടുവ, കാട്ടുപന്നി തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം രൂക്ഷമായ മേഖലയാണ്. എസ്റ്റേറ്റിലെ വിശാലമായ സ്ഥലങ്ങൾ കാടുമൂടിക്കിടക്കുന്നതിനാൽ ശബരിമല വനമേഖലയിൽ നിന്നുള്ള വന്യമൃഗങ്ങൾ ഇവിടെ എത്തി തമ്പടിക്കുകയാണ്. കഴിഞ്ഞ വർഷം കാട്ടാന ആക്രമണത്തിൽ രണ്ട് പേർ മരിച്ചതും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്.</p>
<p>പ്രദേശത്തെ റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. പൊതുഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വിദ്യാർഥികൾ ടാക്സി ജീപ്പുകളിലോ ഓട്ടോറിക്ഷകളിലോ ആശ്രയിച്ചാണ് സ്കൂളിലെത്തുന്നത്. കഴിഞ്ഞ വർഷം വിദ്യാർഥികൾ സഞ്ചരിച്ച ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്ത സംഭവം വലിയ ഭീതിയാണ് സൃഷ്ടിച്ചത്. തലനാരിഴയ്ക്കാണ് കുട്ടികൾ അന്ന് രക്ഷപ്പെട്ടത്.</p>
<p>വന്യമൃഗ ശല്യം രൂക്ഷമായതോടെ പല മാതാപിതാക്കളും കുട്ടികളെ തനിച്ച് സ്കൂളിലേക്ക് അയയ്ക്കാൻ മടിക്കുകയാണ്. നിരവധി കുടുംബങ്ങൾ വീടും പുരയിടവും ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറിയതായും നാട്ടുകാർ പറയുന്നു.</p>
<p>മുമ്പ് ഇരുനൂറിലധികം വിദ്യാർഥികൾ പഠിച്ചിരുന്ന കൊമ്പുകുത്തി ട്രൈബൽ ഹൈസ്കൂളിൽ ഇപ്പോൾ 93 കുട്ടികളാണ് പഠനം തുടരുന്നത്. മനോഹരമായ കെട്ടിടവും അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിട്ടും സുരക്ഷാഭീഷണി വിദ്യാർഥി പ്രവേശനത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്.</p>
<p>പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ വിദ്യാർഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ വനം വകുപ്പും ബന്ധപ്പെട്ട അധികാരികളും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. സ്കൂൾ സമയങ്ങളിൽ പ്രത്യേക വനപട്രോളിംഗ് സംഘം നിയോഗിക്കുക, ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് തിരിച്ചയക്കുക, വനാതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ സ്കൂൾ അധികൃതരും നാട്ടുകാരും മുന്നോട്ടുവയ്ക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>തിരുനക്കര ബസ് സ്റ്റാൻഡിൽ അപകടം; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്</title>
<link>https://thekeralajournal.com/2414</link>
<guid>https://thekeralajournal.com/2414</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a02df510a9af.jpg" length="70094" type="image/jpeg"/>
<pubDate>Tue, 12 May 2026 13:35:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനുള്ളിൽ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നട്ടാശേരി എസ്.എച്ച് മൗണ്ട് ഞെല്ലക്കാട്ട് വീട്ടിൽ സി.ഡി റോസിനാണ് അപകടത്തിൽ പരിക്കേറ്റത്.</p>
<p>ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. തിരുവഞ്ചൂർ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന പുല്ലാടൻ ബസിൽ നിന്ന് ഇറങ്ങിയ ശേഷം ബസിനു മുന്നിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.</p>
<p>റോഡ് മുറിച്ചു കടക്കുന്നത് ശ്രദ്ധയിൽപ്പെടാതെ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ റോസിന്റെ ശരീരത്തിലൂടെ ബസിന്റെ ചക്രങ്ങൾ കയറിയിറങ്ങിയതായും റിപ്പോർട്ടുണ്ട്.</p>
<p>യാത്രക്കാരും എയ്ഡ് പോസ്റ്റിലെ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് പരിക്കേറ്റ റോസിനെ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് ആശുപത്രിവൃത്തങ്ങൾ അറിയിച്ചത്.</p>
<p>സംഭവത്തെ തുടർന്ന് കോട്ടയം ട്രാഫിക് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ഡ്രൈവറുടെ നില ഗുരുതരം</title>
<link>https://thekeralajournal.com/2401</link>
<guid>https://thekeralajournal.com/2401</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a00a660e4c5b.jpg" length="108761" type="image/jpeg"/>
<pubDate>Sun, 10 May 2026 21:08:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട വെള്ളിക്കുളം ഇഞ്ചപ്പാറയിൽ കെഎസ്ആർടിസി ബസും ട്രാവലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. അപകടത്തിൽ ട്രാവലർ ഡ്രൈവറുടെ നില ഗുരുതരമാണെന്ന് അധികൃതർ അറിയിച്ചു.</p>
<p>ഈരാറ്റുപേട്ട – വാഗമൺ റോഡിൽ നടന്ന അപകടത്തിൽ ട്രാവലറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാരും അഗ്നിശമന സേനയും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്.</p>
<p>വാഗമണ്ണിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന മണിമല സ്വദേശികളാണ് ട്രാവലറിൽ ഉണ്ടായിരുന്നത്. ട്രാവലറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a00a66ee5da0.jpg" alt=""></p>
<p>ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റ് ആറുപേരെ ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.</p>]]> </content:encoded>
</item>

<item>
<title>ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; വോട്ടെണ്ണല്‍ നാളെ രാവിലെ 8 മുതല്‍</title>
<link>https://thekeralajournal.com/2347</link>
<guid>https://thekeralajournal.com/2347</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f6ac461024c.jpg" length="529127" type="image/jpeg"/>
<pubDate>Sun, 03 May 2026 07:38:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ചേതന്‍കുമാര്‍ മീണ അറിയിച്ചു. മെയ് 4-ന് രാവിലെ എട്ട് മണിക്കാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ജില്ലയിലെ ഒന്‍പത് നിയോജക മണ്ഡലങ്ങളിലെ വോട്ടുകള്‍ അഞ്ചു കേന്ദ്രങ്ങളിലായി എണ്ണും.</p>
<p>രാവിലെ ഏഴരയോടെ സ്ഥാനാര്‍ഥികളുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ തുറക്കും. തുടര്‍ന്ന് ആദ്യം പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിത്തുടങ്ങും. 8.30ഓടെ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടെണ്ണലും ആരംഭിക്കും. രാവിലെ പത്തോടെയോടെ ആദ്യ ഫലസൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ.</p>
<p>വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍</p>
<p>പാലാ, കടുത്തുരുത്തി മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ കാര്‍മല്‍ പബ്ലിക് സ്‌കൂൾ, പാലായിലും; ചങ്ങനാശേരി, പുതുപ്പള്ളി മണ്ഡലങ്ങളിലെത് എസ്‌.ബി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, ചങ്ങനാശേരിയിലും നടക്കും. ഏറ്റുമാനൂര്‍, കോട്ടയം മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ എം.ഡി സെമിനാരി ഹയര്‍ സെക്കന്‍ഡറി സ്‌കൂൾ, കോട്ടയത്തും; പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങളിലെത് സെന്റ് ജോർജ് കോളജ്, അരുവിത്തുറയിലും; വൈക്കം മണ്ഡലത്തിലെ വോട്ടെണ്ണല്‍ ബസേലിയോസ് കോളജ്, കോട്ടയത്തുമാണ് ക്രമീകരിച്ചിരിക്കുന്നത്.</p>
<p>126 മേശകള്‍; കർശന ക്രമീകരണങ്ങള്‍</p>
<p>വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണുന്നതിനായി ആകെ 126 കൗണ്ടിംഗ് മേശകള്‍ സജ്ജമാക്കിയിട്ടുണ്ട്. തപാല്‍ വോട്ടുകള്‍ എണ്ണുന്നതിനായി 54 മേശകളും ഒരുക്കിയിട്ടുണ്ട്. ഓരോ മേശയിലും മൈക്രോ ഒബ്സര്‍വര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, കൗണ്ടിംഗ് അസിസ്റ്റന്റ് എന്നിവരുണ്ടാകും.</p>
<p>ഇ.ടി.പി.ബി.എസ് സംവിധാനം വഴി ലഭിച്ച സര്‍വീസ് വോട്ടുകളും പ്രത്യേകം മേശകളില്‍ എണ്ണും. സി.സി.ടി.വി നിരീക്ഷണത്തിലാണ് എല്ലാ മേശകളും. ഓരോ മണ്ഡലത്തിലെയും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വി.വി.പാറ്റ് സ്ലിപ്പുകളും എണ്ണും.</p>
<p>732 ഉദ്യോഗസ്ഥര്‍ വോട്ടെണ്ണലിന്</p>
<p>വോട്ടെണ്ണല്‍ പ്രക്രിയയ്ക്കായി ആകെ 732 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. മൈക്രോ ഒബ്സര്‍വര്‍മാര്‍, കൗണ്ടിംഗ് സൂപ്പര്‍വൈസര്‍മാര്‍, കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിവരടങ്ങുന്ന സംഘം വിവിധ കേന്ദ്രങ്ങളിലായി പ്രവര്‍ത്തിക്കും. ഉദ്യോഗസ്ഥരെ മൂന്നു ഘട്ടങ്ങളിലായി റാന്‍ഡമൈസേഷന്‍ നടത്തി നിയോഗിച്ചിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.</p>
<p>കര്‍ശന നിയന്ത്രണങ്ങള്‍</p>
<p>റിട്ടേണിംഗ് ഓഫീസര്‍ നല്‍കിയ ക്യു.ആര്‍ കോഡ് പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡ് ഉള്ളവര്‍ക്കു മാത്രമേ കൗണ്ടിംഗ് ഹാളിലേക്ക് പ്രവേശനം അനുവദിക്കൂ. സ്ഥാനാര്‍ഥികള്‍ക്ക് ഓരോ മേശയിലും ഒരാള്‍ വീതം ഏജന്റുമാരെ നിയോഗിക്കാം.</p>
<p>വോട്ടെണ്ണല്‍ സംബന്ധമായ വിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനായി മീഡിയ സെന്ററുകളും ഒരുക്കിയിട്ടുണ്ട്. പ്രധാന മീഡിയ സെന്റര്‍ കോട്ടയം ബസേലിയോസ് കോളജില്‍ പ്രവര്‍ത്തിക്കും.</p>]]> </content:encoded>
</item>

<item>
<title>ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്നവർക്ക് ടീം റെസ്ക്യൂ ഫോഴ്സിന്റെ മറുപടി</title>
<link>https://thekeralajournal.com/2316</link>
<guid>https://thekeralajournal.com/2316</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69f14a16adfea.jpg" length="60029" type="image/jpeg"/>
<pubDate>Wed, 29 Apr 2026 05:30:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈരാറ്റുപേട്ട: സമൂഹമാധ്യമങ്ങളിലൂടെ ചെറിയ സംഭവങ്ങളെ പെരുപ്പിച്ച് കാണിച്ച് നന്മയുടെ വശങ്ങളെ അവഗണിച്ച് ഈരാറ്റുപേട്ടയെ മോശമായി ചിത്രീകരിക്കുന്ന പ്രവണതയ്‌ക്കെതിരെ ടീം റെസ്ക്യൂ ഫോഴ്സ് രംഗത്ത്. പ്രദേശത്തിന്റെ യഥാർത്ഥ മുഖവും സാമൂഹിക ഐക്യവും ഉയർത്തിക്കാട്ടുന്നതിനാണ് സംഘടനയുടെ പ്രതികരണം.</p>
<p>ടീം റെസ്ക്യൂ ഫോഴ്സ് മുഖ്യ രക്ഷാധികാരി പി.എം. അബ്ദുൽ ഖാദർ, രക്ഷാധികാരി ഡിജു സെബാസ്റ്റ്യൻ, പ്രസിഡന്റ് വി.എം. നൗഷാദ്, വൈസ് പ്രസിഡന്റ് ജോർജുകുട്ടി, എക്സിക്യൂട്ടീവ് അംഗം മുജീബ് എന്നിവർ പങ്കെടുത്തു.</p>
<p>സമൂഹത്തിന്റെ നല്ല വശങ്ങളും സേവന പ്രവർത്തനങ്ങളും പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും, തെറ്റായ പ്രചാരണങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്നും നേതാക്കൾ വ്യക്തമാക്കി.</p>
<p><a href="https://www.facebook.com/share/v/16jY1yFpnf/" title="വീഡിയോ കാണാം ">https://www.facebook.com/share/v/16jY1yFpnf/</a></p>
<p><video width="300" height="150" controls="controls">
<source src="https://www.facebook.com/share/v/1CXuss5vKQ/"></video></p>]]> </content:encoded>
</item>

<item>
<title>ഇതര സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക്; സ്ഥാപനം മെയ് 4 വരെ അടച്ചു</title>
<link>https://thekeralajournal.com/2287</link>
<guid>https://thekeralajournal.com/2287</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eec35653038.jpg" length="103097" type="image/jpeg"/>
<pubDate>Mon, 27 Apr 2026 07:31:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ലോക്സഭ തിരഞ്ഞെടുപ്പിനെ മുന്നോടിയായി ഇതര സംസ്ഥാന തൊഴിലാളികൾ വോട്ട് ചെയ്യുന്നതിനായി സ്വന്തം നാട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് കോട്ടയം നഗരമധ്യത്തിലുള്ള ഒരു സ്ഥാപനം മെയ് 4 വരെ അടച്ചിടുന്നതായി ഫ്ലക്സ് സ്ഥാപിച്ച് ഉടമ.</p>
<p>സ്ഥാപനത്തിലെ ഭൂരിഭാഗം തൊഴിലാളികളും വോട്ടെടുപ്പിനായി നാട്ടിലേക്ക് പോയതിനാൽ പ്രവർത്തനം തുടരാൻ സാധിക്കാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. “തൊഴിലാളികൾ വോട്ട് ചെയ്യാൻ നാട്ടിലേക്ക് പോയതിനാൽ മെയ് 4 വരെ സ്ഥാപനം അടച്ചിരിക്കും” എന്നായിരുന്നു ഫ്ലക്സിൽ രേഖപ്പെടുത്തിയിരുന്നത്.</p>]]> </content:encoded>
</item>

<item>
<title>പാമ്പ് കടി; ജില്ലയിലെ 11 സർക്കാർ ആശുപത്രികളിൽ ചികിത്സാസൗകര്യം</title>
<link>https://thekeralajournal.com/2264</link>
<guid>https://thekeralajournal.com/2264</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec25a4c8158.jpg" length="47893" type="image/jpeg"/>
<pubDate>Sat, 25 Apr 2026 08:04:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാമ്പ് കടിയേറ്റാൽ അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനായി ജില്ലയിലെ 11 സർക്കാർ ആശുപത്രികളിലും 6 സ്വകാര്യ ആശുപത്രികളിലും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ അറിയിച്ചു.</p>
<p>🏥 സർക്കാർ ആശുപത്രികൾ</p>
<p>കോട്ടയം ഗവൺമെൻറ് മെഡിക്കൽ കോളേജ്</p>
<p>ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത് (ഐ.സി.എച്ച്), കോട്ടയം</p>
<p>കോട്ടയം ജനറൽ ആശുപത്രി</p>
<p>ചങ്ങനാശേരി ജനറൽ ആശുപത്രി</p>
<p>കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി</p>
<p>പാലാ ജനറൽ ആശുപത്രി</p>
<p>പാമ്പാടി താലൂക്ക് ആശുപത്രി</p>
<p>വൈക്കം താലൂക്ക് ആശുപത്രി</p>
<p>കുറവിലങ്ങാട് താലൂക്ക് ആശുപത്രി</p>
<p>ഉഴവൂർ കെ.ആർ നാരായണൻ മെമ്മോറിയൽ സ്പെഷ്യാലിറ്റി ആശുപത്രി</p>
<p>എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം</p>
<p>🏥 സ്വകാര്യ ആശുപത്രികൾ</p>
<p>എസ്.എച്ച്. മെഡിക്കൽ സെന്റർ, കോട്ടയം</p>
<p>കാരിത്താസ് ആശുപത്രി</p>
<p>സെൻറ് തോമസ് ആശുപത്രി, ചെത്തിപ്പുഴ</p>
<p>മാർ സ്ലീവാ മെഡിസിറ്റി, പാലാ</p>
<p>ഭാരത് ആശുപത്രി, കോട്ടയം</p>
<p>മേരി ക്യൂൻസ് ആശുപത്രി, കാഞ്ഞിരപ്പള്ളി</p>
<p>⚠️ പാമ്പ് കടിയേറ്റാൽ ചെയ്യേണ്ടത്</p>
<p>രോഗിയെ ഭയപ്പെടുത്താതെ ആത്മവിശ്വാസം നൽകുക</p>
<p>മുറിവേറ്റ ഭാഗത്തെ കെട്ടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക</p>
<p>രോഗിയെ ശാന്തമായി കിടത്തുക (സാധാരണയായി ചലനം കുറയ്ക്കുക)</p>
<p>ആന്റിവെനം ലഭ്യമായ അടുത്ത ആശുപത്രിയിലേക്ക് ഉടൻ എത്തിക്കുക</p>
<p>🚫 ചെയ്യാൻ പാടില്ലാത്തവ</p>
<p>മുറിവ് കത്തി/ബ്ലേഡ് ഉപയോഗിച്ച് വലുതാക്കരുത്</p>
<p>മുറിവേറ്റ ഭാഗം കെട്ടിപ്പിടിക്കരുത്</p>
<p>വിഷം ഊറി എടുക്കാൻ ശ്രമിക്കരുത്</p>
<p>കടിയേറ്റ ഭാഗം ഉയർത്തി വയ്ക്കരുത്</p>
<p>പാമ്പിനെ പിടിക്കാൻ സമയം കളയരുത്</p>
<p>⚕️ ശ്രദ്ധിക്കുക: പാമ്പ് കടിയേറ്റാൽ വൈകാതെ ആശുപത്രിയിൽ എത്തുന്നതാണ് ജീവൻ രക്ഷിക്കാൻ ഏറ്റവും പ്രധാനപ്പെട്ടത്.</p>]]> </content:encoded>
</item>

<item>
<title>കനത്ത ചൂട്: സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണം — ജില്ലാ കളക്ടർ</title>
<link>https://thekeralajournal.com/2260</link>
<guid>https://thekeralajournal.com/2260</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec20ec69979.jpg" length="83763" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:33:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ ചൂട് ശക്തമാകുന്ന സാഹചര്യത്തിൽ പൊതുജനങ്ങളും വിവിധ വകുപ്പുകളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശപ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻകുമാർ മീണ നിർദേശിച്ചു. ഉയർന്ന താപനില ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് മുന്നറിയിപ്പ്.</p>
<p>ആരോഗ്യ മേഖലയിൽ അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സംവിധാനങ്ങളും സജ്ജമാക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലും ആംബുലൻസുകളിലും സൂര്യാഘാതത്തിനുള്ള പ്രഥമ ശുശ്രൂഷ ഉറപ്പാക്കണം. ജോലി സമയം പുനഃക്രമീകരിച്ചുള്ള ഉത്തരവ് കർശനമായി നടപ്പാക്കാനും തൊഴിൽ വകുപ്പ് നിർദേശിച്ചു.</p>
<p>പകൽ 11 മുതൽ 3 വരെ പൊതുപരിപാടികൾ, യോഗങ്ങൾ, കായിക-കലാ പരിപാടികൾ എന്നിവ ഒഴിവാക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട പരിപാടികളിലും സമയക്രമം മാറ്റണം. തീപിടിത്ത സാധ്യത കണക്കിലെടുത്ത് വെടിക്കെട്ടുകളും ആന എഴുന്നള്ളിപ്പും പരമാവധി ഒഴിവാക്കാൻ നിർദേശിച്ചിട്ടുണ്ട്.</p>
<p>പ്രധാന മുൻകരുതലുകൾ:</p>
<p>പകൽ സമയത്ത് അനാവശ്യമായി പുറത്തിറങ്ങാതിരിക്കുക</p>
<p>ധാരാളം വെള്ളം കുടിക്കുക; വായുസഞ്ചാരം ഉറപ്പാക്കുക</p>
<p>ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക</p>
<p>കുട, പാദരക്ഷ, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക</p>
<p>കുട്ടികൾ, വയോധികർ, ഗർഭിണികൾ, രോഗികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കുക</p>
<p>തളർച്ച അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടുക</p>
<p>വകുപ്പുതല നിർദ്ദേശങ്ങൾ:</p>
<p>ആരോഗ്യ വകുപ്പ്: കിടക്ക, മരുന്ന്, ആംബുലൻസ്, പ്രഥമശുശ്രൂഷ എന്നിവ ഉറപ്പാക്കുക</p>
<p>തൊഴിൽ വകുപ്പ്: ജോലി സമയം ക്രമീകരണം കർശനമായി നടപ്പാക്കുക; തൊഴിലാളികൾക്ക് തണലും വെള്ളവും ഉറപ്പാക്കുക</p>
<p>വിദ്യാഭ്യാസ വകുപ്പ്: അവധിക്കാല ക്ലാസുകളും ക്യാമ്പുകളും ഒഴിവാക്കുക</p>
<p>പോലീസ്: പുറം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി വെള്ളവും വിശ്രമ സൗകര്യവും ഒരുക്കുക; യൂണിഫോമിൽ ഇളവ് പരിഗണിക്കുക</p>
<p>കുടിവെള്ള വിതരണം ശക്തമാക്കുന്നതിനും തണ്ണീർ പന്തലുകൾ ഒരുക്കുന്നതിനും പ്രാദേശിക സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹകരണം ഉറപ്പാക്കണമെന്നും നിർദേശം നൽകി. മൃഗങ്ങൾക്കും വെള്ളവും തണലും ലഭ്യമാക്കണം.</p>
<p>ചൂട് കൂടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം ആവർത്തിച്ചു.</p>]]> </content:encoded>
</item>

<item>
<title>ലഹരി ഉപയോഗത്തിനെതിരെ കർശന നടപടി; ജില്ലയിൽ സംയുക്ത പരിശോധന ശക്തമാക്കും</title>
<link>https://thekeralajournal.com/2259</link>
<guid>https://thekeralajournal.com/2259</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69ec20620765a.jpg" length="57942" type="image/jpeg"/>
<pubDate>Sat, 25 Apr 2026 07:31:12 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ജില്ലയിൽ അനധികൃത ലഹരി ഉപയോഗം കണ്ടെത്തുകയും തടയുകയും ചെയ്യുന്നതിനായി വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന ശക്തമാക്കാൻ തീരുമാനം. ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന നാർകോ കോ ഓർഡിനേഷൻ സെന്റർ (എൻകോർഡ്) ജില്ലാതല യോഗത്തിലാണ് നിർണായക തീരുമാനം എടുത്തത്. പോലീസ്, എക്സൈസ്, റെയിൽവേ സുരക്ഷാ സേന, ഡ്രഗ്സ് കൺട്രോൾ യൂണിറ്റ്, വിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് പരിശോധനകൾ നടത്തുക. ഓരോ വകുപ്പിലും നോഡൽ ഓഫീസർമാരെ നിയോഗിക്കും.</p>
<p>വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി ഉപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കും. സ്‌കൂളുകളുടെയും കോളജുകളുടെയും 500 മീറ്റർ പരിധിയിൽ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപനയും ഉപയോഗവും ഇല്ലെന്ന് ഉറപ്പാക്കും. വിദ്യാർഥികൾക്കായി വൈദ്യ പരിശോധനാ ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും സംഘടിപ്പിക്കും. ലഹരി ഉപയോഗം കണ്ടെത്തുന്ന വിദ്യാർഥികൾക്ക് കൗൺസലിംഗും പുനരധിവാസ സഹായവും നൽകും.</p>
<p>ജില്ലയിലെ ഡ്രഗ് ഹോട്ട് സ്‌പോട്ടുകൾ കണ്ടെത്തി കൂടുതൽ പരിശോധനകൾ ശക്തമാക്കും. കുറിയർ സർവീസുകൾ വഴി ലഹരി എത്താനുള്ള സാധ്യതകളും നിരീക്ഷണ വിധേയമാക്കും. ലഹരി മോചന കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും കൂടുതൽ ഫലപ്രദമാക്കാൻ യോഗം നിർദ്ദേശം നൽകി.</p>
<p>ലഹരിസംബന്ധമായ വിവരങ്ങൾ ദേശീയ നാർകോട്ടിക്സ് പോർട്ടലായ “മാനസ്” ഹെൽപ് ലൈൻ 1933-ൽ അറിയിക്കാം. ലഹരിയിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവർക്ക് 14405 എന്ന ടോൾഫ്രീ നമ്പരിലൂടെ വിമുക്തി ബോധവത്കരണ മിഷനുമായി ബന്ധപ്പെടാം.</p>
<p>ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ എ.ഡി.എം. ലിറ്റി ജോസഫ്, കോട്ടയം നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി കെ.ആർ. ബിജു, എക്സൈസ് ഉദ്യോഗസ്ഥർ, വിവിധ വകുപ്പു മേധാവികൾ എന്നിവർ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിൽ തീപിടിച്ചു: യുവതിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/2254</link>
<guid>https://thekeralajournal.com/2254</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eb063eb7e7a.jpg" length="33165" type="image/jpeg"/>
<pubDate>Fri, 24 Apr 2026 11:27:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കൂരോപ്പട: കുട്ടിയുടെ ഡയപ്പർ കത്തിക്കുന്നതിനിടെ വസ്ത്രത്തിലേക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവതിക്ക് ദാരുണാന്ത്യം. ളാക്കാട്ടൂർ പനച്ചിപ്പുറം ആനക്കല്ലുങ്കൽ എബിസൺ ചാക്കോയുടെ ഭാര്യ ജോമോൾ (26) ആണ് മരിച്ചത്.</p>
<p>ഏപ്രിൽ 21-ന് രാവിലെ 11.30ഓടെ ഉണ്ടായ അപകടത്തിൽ, ഗ്യാസ് അടുപ്പിൽ നിന്നും കടലാസിൽ തീ കത്തിച്ച് ഡയപ്പർ കത്തിക്കുന്നതിനിടെയാണ് ജോമോളുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റ അവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.</p>
<p>സംസ്കാരം ഇന്ന് (ഏപ്രിൽ 24 വെള്ളിയാഴ്ച) വൈകിട്ട് 3 മണിക്ക് പങ്ങട തിരുഹൃദയ ദേവാലയംയിൽ നടക്കും.ളാക്കാട്ടൂർ പ്ലാത്തറമുറിയിൽ സാലുവിന്റെയും മിനിയുടെയും മകളാണ് ജോമോൾ. മകൾ: ഇവാനിയ (ഒന്നര വയസ്).</p>]]> </content:encoded>
</item>

<item>
<title>ബസ് വൈകി ; ബാങ്ക് മാനേജര്‍ക്ക് 48,000 രൂപ നഷ്ടപരിഹാരം</title>
<link>https://thekeralajournal.com/2250</link>
<guid>https://thekeralajournal.com/2250</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69eac477d3616.jpg" length="48748" type="image/jpeg"/>
<pubDate>Fri, 24 Apr 2026 06:46:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ബുക്ക് ചെയ്ത ബസ് വൈകിയതിനാൽ ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന ബാങ്ക് മാനേജര്‍ക്ക് നഷ്ടപരിഹാരം നൽകാൻ കോട്ടയം ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷൻ ഉത്തരവിട്ടു.</p>
<p>കനറാ ബാങ്ക് മാനേജരായ വാഴപ്പള്ളി സ്വദേശി ജേക്കബ് പി. ചിറ്റേട്ടുകളത്തിന് ടിക്കറ്റ് തുകയായ 1,417.50 രൂപയും നഷ്ടപരിഹാരമായി 40,000 രൂപയും കോടതി ചെലവിനമായി 8,000 രൂപയും നൽകാനാണ് കമ്മീഷൻ നിർദ്ദേശിച്ചത്. അഡ്വ. വി.എസ്. മനുലാൽ അധ്യക്ഷനും അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.</p>
<p>2024 ജനുവരി 31ന് രാത്രി 8ന് ബെംഗളൂരുവിൽ നിന്ന് ചങ്ങനാശേരിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ബസിൽ, ചങ്ങനാശേരിയിലെ താജ് ടൂര്‍സ് ആൻഡ് ട്രാവൽസ് മുഖേനയാണ് ജേക്കബ് ടിക്കറ്റ് ബുക്ക് ചെയ്തത്.</p>
<p>എന്നാൽ വൈകി പുറപ്പെട്ട ബസ് കൃഷ്ണഗിരിയിൽ തകരാറിലായി. തുടർന്ന് ഏർപ്പെടുത്തിയ പകരം ബസ് തൃപ്പൂണിത്തുറയിൽ വെച്ചും തകരാറിലായി. രാവിലെ 10ന് നടത്താനിരുന്ന ഔദ്യോഗിക യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ജേക്കബിന് ഉച്ചകഴിഞ്ഞ് 3 മണിക്കാണ് ചങ്ങനാശേരിയിലെത്താനായത്.</p>
<p>ഇതിനെ തുടർന്ന് ബസ് സർവീസ് ഉടമകളായ ജയ് സായി റോഡ് ലിങ്ക്സിനെയും താജ് ടൂര്‍സ് ആൻഡ് ട്രാവൽസിനെയും എതിര്‍ കക്ഷികളാക്കി ജേക്കബ് ഉപഭോക്തൃ കോടതിയിൽ പരാതി നൽകുകയായിരുന്നു. കമ്മീഷൻ പരാതിയെ അംഗീകരിച്ചാണ് നഷ്ടപരിഹാരം അനുവദിച്ചത്.</p>]]> </content:encoded>
</item>

<item>
<title>സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; കോട്ടയം ജില്ലയില്‍ 16 പത്രികകള്‍ തള്ളി</title>
<link>https://thekeralajournal.com/2043</link>
<guid>https://thekeralajournal.com/2043</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69b754b946716.jpg" length="83332" type="image/jpeg"/>
<pubDate>Wed, 25 Mar 2026 07:21:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. ചൊവ്വാഴ്ച അതത് വരണാധികാരികളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 14 സ്ഥാനാര്‍ഥികളുടേതായി 16 പത്രികകള്‍ തള്ളപ്പെട്ടു.</p>
<p>ജില്ലയില്‍ ആകെ സമര്‍പ്പിക്കപ്പെട്ടത് 120 നാമനിര്‍ദേശ പത്രികകളാണ്. നിലവില്‍ 62 സ്ഥാനാര്‍ഥികളാണ് മത്സരത്തിനുള്ളത്.</p>
<p>മാര്‍ച്ച് 26 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിവരെ പത്രികകള്‍ പിന്‍വലിക്കാനുള്ള സമയം അനുവദിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികളും അവരുടെ ഏജന്റുമാരും സൂക്ഷ്മപരിശോധനയില്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന ക്യാമ്പ്, ലോഗോ പ്രകാശനം നടന്നു..</title>
<link>https://thekeralajournal.com/2014</link>
<guid>https://thekeralajournal.com/2014</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69bebe7ee840d.jpg" length="106294" type="image/jpeg"/>
<pubDate>Sat, 21 Mar 2026 22:11:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:- കേരളാ ചിത്രകലാ പരിഷത്ത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം തേക്കടിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ സാജു പി യു IFS ലോഗോ പ്രകാശനം നിർവഹിച്ചു. കേരള ചിത്രകലാപരിഷത്ത് സംസ്ഥാന ജോയിൻ സെക്രട്ടറി ശ്രീ സജിദാസ് മോഹൻ അധ്യക്ഷത വഹിച്ചു. ഏപ്രിൽ 11 12 തീയതികളിൽ തേക്കടിയിൽ വച്ച്, പെരിയാർ ടൈഗർ റിസർവിന്റെ  സഹകരണത്തോടെയാണ് സംസ്ഥാന സമ്മേളനവും  ചിത്രകലാ ക്യാമ്പും നടക്കുന്നത്.. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം ചിത്രകാരന്മാരാണ് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കുന്നത്. പരിപാടിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലയിലെ ചിത്രകാരന്മാരുടെ ഏകദിന ക്യാമ്പും കുമളിയിൽ നടന്നു. പെരിയാർ ടൈഗർ റിസർവ് എ എഫ് ഡി ലക്ഷ്മി ആർ, ക്യാമ്പ് ഉത്ഘാടനം നിർവഹിച്ചു. തേക്കടി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, മുഖ്യപ്രഭാഷണം നടത്തി. KCP ജില്ലാ സെക്രട്ടറി മോൻസി മാമൂട്ടിൽ, ട്രഷറർ ഷിജു ഇ എം, ക്യാമ്പ് കോർഡിനേറ്റർ ഫ്രസ്കോ മുരളി, ജോ: സെക്രട്ടറി ശ്രീകാന്ത്, എന്നിവർ സംസാരിച്ചു. ചിത്രകാരായ മനോജ് മൂന്നാർ, ആർട്ടിസ്റ്റ് ലേഖ, ബിനോയ് മാവടി, ഫാ സാബു മന്നാടാ, അരുൺ ഇരട്ടയാർ, അർട്ടിസ്റ്റ് ജോസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202603/image_870x_69beca15e88cc.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് അബ്ദുൽ റസാഖിന്</title>
<link>https://thekeralajournal.com/1814</link>
<guid>https://thekeralajournal.com/1814</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699dd5411c021.jpg" length="48344" type="image/jpeg"/>
<pubDate>Tue, 24 Feb 2026 22:13:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാഞ്ഞിരപ്പള്ളി: കേരള സ്റ്റേറ്റ് സ്പോർട്ട്സ് കൗൺസിൽ ഏർപ്പെടുത്തിയ ഒളിംപ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് 2023, അന്താരാഷ്ട്ര വോളിബോൾ താരവും പരിശീലകനും സംഘാടകനുമായ P. S. അബ്ദുൽ റസാഖ് നാണ് ലഭിച്ചത്.</p>
<p>ഒളിംപ്യൻ സുരേഷ് ബാബുയുടെ സ്മരണാർത്ഥം നൽകുന്ന ഈ പുരസ്‌കാരം, കായികരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് നൽകുന്നത്.</p>
<p>കാഞ്ഞിരപ്പള്ളി പൈനാപ്പള്ളി സ്വദേശിയായ അബ്ദുൽ റസാഖ് ദേശീയ-അന്തർദേശീയ തലങ്ങളിൽ വോളിബോളിന് നൽകിയ ദീർഘകാല സേവനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിന് അർഹനായത്.</p>
<p>രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.</p>]]> </content:encoded>
</item>

<item>
<title>നിര്യാതനായി</title>
<link>https://thekeralajournal.com/1748</link>
<guid>https://thekeralajournal.com/1748</guid>
<description><![CDATA[ കേരള ജേർണൽ മാർക്കറ്റിംഗ് ഹെഡ് ഗിരീശൻ നായരുടെ സഹോദരൻ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_699275408bf20.jpg" length="40234" type="image/jpeg"/>
<pubDate>Mon, 16 Feb 2026 07:09:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചങ്ങനാശ്ശേരി: തെങ്ങണ കണ്ണംചിറയിൽ ധനലക്ഷ്മി നിവാസിൽ ധനലക്ഷ്മി മോഹനൻ (63) നിര്യാതനായി.</p>
<p>സംസ്കാരം ഇന്ന് (തിങ്കൾ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ നടക്കും.</p>
<p>കേരളാ ജേർണൽ മാർക്കറ്റിംഗ് ഹെഡ്, ഗിരീശൻ നായരുടെ സഹോദരനാണ്.</p>]]> </content:encoded>
</item>

<item>
<title>‘ഓർമ്മവസന്തം – സീസൺ 4’ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു</title>
<link>https://thekeralajournal.com/1576</link>
<guid>https://thekeralajournal.com/1576</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6977726f7b321.jpg" length="115234" type="image/jpeg"/>
<pubDate>Mon, 26 Jan 2026 19:26:24 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പ്രശസ്ത കാർട്ടൂണിസ്റ്റും സാമൂഹികബോധമുള്ള ചിത്രകാരനുമായിരുന്ന ആർട്ടിസ്റ്റ് തോമസ് ആന്റണിയുടെ സ്മരണാർത്ഥം കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന കമ്മിറ്റിയും കോട്ടയം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ‘ഓർമ്മവസന്തം – സീസൺ 4’ കുട്ടികളുടെ സംസ്ഥാനതല ചിത്രരചന–കാർട്ടൂൺ മത്സരം സമാപിച്ചു. കോട്ടയം സി.എം.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരിപാടി കോട്ടയം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മത്സര വിജയികൾക്ക് അദ്ദേഹം പുരസ്കാരങ്ങൾ വിതരണം ചെയ്തു.</p>
<p>‘കാർട്ടൂൺ കലയും തോമസ് ആന്റണിയും’ എന്ന വിഷയത്തിൽ നടത്തിയ അനുസ്മരണ പ്രഭാഷണത്തിൽ, സാമൂഹിക യാഥാർത്ഥ്യങ്ങളെ ശക്തമായി കലാഭാഷയിൽ അവതരിപ്പിച്ച ചിത്രകാരനായിരുന്നു തോമസ് ആന്റണി എന്നും, അദ്ദേഹത്തിന്റെ കലാപാരമ്പര്യം പുതുതലമുറയ്ക്ക് പ്രചോദനമാകണമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.</p>
<p>തോമസ് ആന്റണിയുടെ ഓർമ്മദിനാചരണം വരും വർഷങ്ങളിൽ കൂടുതൽ വിപുലമായി സംഘടിപ്പിക്കുമെന്നും, രണ്ട് ദിവസങ്ങളിലായി കാർട്ടൂൺ–കാരിക്കേച്ചർ പ്രദർശനങ്ങൾ, മാധ്യമ സെമിനാറുകൾ, കലാ സംവാദങ്ങൾ എന്നിവ ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും സംഘാടകർ അറിയിച്ചു.</p>
<p>കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് അനീഷ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള ചിത്രകലാ പരിഷത്ത് സംസ്ഥാന ട്രഷറർ അനിൽകുമാർ കെ.ജി സ്വാഗതം ആശംസിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി പാമ്പള, കാർട്ടൂണിസ്റ്റ് പ്രസന്നൻ ആനിക്കാട്, തോമസ് ആന്റണിയുടെ ഭാര്യ മോളമ്മ തോമസ്, മകൻ ഉല്ലാസ് തോമസ്, ജില്ലാ പ്രസിഡന്റ് ഫാദർ റോയി എം. തോട്ടം, പ്രസ് ക്ലബ് സെക്രട്ടറി ജോബിൻ സെബാസ്റ്റ്യൻ, കാർട്ടൂണിസ്റ്റുകളായ സുഭാഷ് കല്ലൂർ, പീറ്റർ, സി.എം.എസ് ഹൈസ്കൂൾ പ്രിൻസിപ്പാൾ എലിസബത്ത്, ജില്ലാ സെക്രട്ടറി ഉഷ കുമാരി എന്നിവർ സംസാരിച്ചു.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള നൂറുകണക്കിന് ബാലകലാകാരന്മാർ പങ്കെടുത്ത മത്സരങ്ങളിൽ ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 5000 രൂപ, രണ്ടാം സമ്മാനമായി 3000 രൂപ, മൂന്നാം സമ്മാനമായി 2000 രൂപ വീതം ക്യാഷ് പ്രൈസും മൊമെന്റോയും വിതരണം ചെയ്തു.</p>
<p><img src="https://thekeralajournal.com/uploads/images/202601/image_870x_6977727fe66d7.jpg" alt=""></p>
<p>മത്സര വിജയികൾ</p>
<p>കാർട്ടൂൺ മത്സരം (ക്ലാസ് 9–12):</p>
<p>ഒന്നാം സ്ഥാനം: അഭിജിത്ത് ബെന്നി (കോട്ടയം)</p>
<p>രണ്ടാം സ്ഥാനം: ഗോവിന്ദ് പി.എ. (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: ദേവാംഗന എ. (കോഴിക്കോട്)</p>
<p>ചിത്രരചന (ക്ലാസ് 2–5):</p>
<p>ഒന്നാം സ്ഥാനം: ദേവയാൻ (തൃശ്ശൂർ)</p>
<p>രണ്ടാം സ്ഥാനം: വി.എസ്. ഗംഗഭദ്ര (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: തരുൺ ആർ. (കോട്ടയം)</p>
<p>ചിത്രരചന (ക്ലാസ് 6–10):</p>
<p>ഒന്നാം സ്ഥാനം: ജി. കാർത്തീഷ് (തൃശ്ശൂർ)</p>
<p>രണ്ടാം സ്ഥാനം: വി.എസ്. അനഞ്ജു (കോട്ടയം)</p>
<p>മൂന്നാം സ്ഥാനം: തീർത്ഥ എസ്. (ആലപ്പുഴ)</p>
<p>സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ബാലകലാകാരന്മാരുടെ സജീവ പങ്കാളിത്തവും കലയുടെ സാമൂഹിക പ്രസക്തി ഉയർത്തിക്കാട്ടിയ ഉള്ളടക്കങ്ങളും കൊണ്ട് ‘ഓർമ്മവസന്തം – സീസൺ 4’ ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സഭാംഗങ്ങളെ ആദരിച്ച് മലങ്കര ഓർത്തഡോക്സ് സഭ</title>
<link>https://thekeralajournal.com/1497</link>
<guid>https://thekeralajournal.com/1497</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_696dba91893b1.jpg" length="145573" type="image/jpeg"/>
<pubDate>Mon, 19 Jan 2026 10:29:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വിജയിച്ച മലങ്കര ഓർത്തഡോക്സ് സഭയിലെ  സഭാംഗങ്ങളെ മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുമോദിച്ചു.</p>
<p>മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അനുമോദന സമ്മേളനം ജനുവരി 18-ന് വൈകുന്നേരം 3 മണിക്ക് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തിൽ നടന്നു.</p>
<p>സഭയുടെയും സമൂഹത്തിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജനാധിപത്യ സംവിധാനത്തിൽ സജീവ പങ്കാളിത്തം വഹിക്കുന്ന സഭാംഗങ്ങളുടെ വിജയം അഭിമാനകരമാണെന്ന് കാതോലിക്കാ ബാവാ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ വിശ്വാസം ഉത്തരവാദിത്വത്തോടെ നിറവേറ്റാൻ വിജയികൾ പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.</p>
<p>വിവിധ തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഭാംഗങ്ങൾ, വൈദിക പ്രമുഖർ, സഭാ സംഘടനാ നേതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കേരള റൈസ് ഉടൻ വിപണിയിൽ.</title>
<link>https://thekeralajournal.com/1377</link>
<guid>https://thekeralajournal.com/1377</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695e2b6587cf8.jpg" length="140181" type="image/jpeg"/>
<pubDate>Wed, 07 Jan 2026 15:17:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-നെല്ല് സംഭരണ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ 'കേരള റൈസ്' എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കുന്നു. നിലവിലെ പി.ആർ.എസ് (PRS) വായ്പാ രീതി ഒഴിവാക്കി, പ്രാഥമിക സഹകരണ സംഘങ്ങൾ വഴി കർഷകർക്ക് സംഭരണ സമയത്ത് തന്നെ നേരിട്ട് പണം നൽകുന്ന രീതിയാണിത് നടപ്പിലാക്കുന്നത്.</p>
<p>മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കർഷക കേന്ദ്രീകൃതമായ ഈ പുതിയ ദ്വിതല സംഭരണ മാതൃകയ്ക്ക് അംഗീകാരം നൽകിയത്. കേരള ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയും ഡിജിറ്റൽ പോർട്ടലിന്റെ മേൽനോട്ടത്തിലും വരാനിരിക്കുന്ന സീസൺ മുതൽ തന്നെ ഈ പുതിയ സംവിധാനം നിലവിൽ വരും.</p>]]> </content:encoded>
</item>

<item>
<title>പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിച്ചാൽ മാറി നിൽക്കാൻ തയ്യാർ; ചാണ്ടി ഉമ്മൻ</title>
<link>https://thekeralajournal.com/1357</link>
<guid>https://thekeralajournal.com/1357</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_695c63c55d0a8.jpg" length="50933" type="image/jpeg"/>
<pubDate>Tue, 06 Jan 2026 06:52:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്ന് മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. താൻ മാറി നിൽക്കാൻ തയ്യാറെന്ന് ചാണ്ടി ഉമ്മൻ നേതൃത്വത്തെ അറിയിച്ചു.</p>
<p>പുതുപ്പള്ളി മണ്ഡലത്തിൽ മറ്റൊരാളെ പരിഗണിക്കുകയാണെങ്കിൽ മാറി നിൽക്കാൻ തയ്യാറാണ്. ഇക്കാര്യം AICC ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയെ നേരിട്ട് അറിയിച്ചു</p>
<p></p>]]> </content:encoded>
</item>

<item>
<title>രണ്ടു കോടിയിലധികം ആളുകൾ നമ്മുടെ കൊച്ചു കേരളം കണ്ടു മടങ്ങി... ചരിത്രനേട്ടം..</title>
<link>https://thekeralajournal.com/1327</link>
<guid>https://thekeralajournal.com/1327</guid>
<description><![CDATA[ സ്വന്തം ലേഖകൻ.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6957d52d8caef.jpg" length="77913" type="image/jpeg"/>
<pubDate>Fri, 02 Jan 2026 19:59:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-ലോകസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി കേരളം വീണ്ടും മാറുകയാണ്. 2025 സെപ്റ്റംബർ വരെയുള്ള ഔദ്യോഗിക കണക്കുകൾ പ്രകാരം 1.85 കോടി സഞ്ചാരികളാണ് നമ്മുടെ നാടിന്റെ സൗന്ദര്യം നുകരാൻ എത്തിയത്. ഒക്ടോബർ ഒന്നു മുതൽ  ഡിസംബർ മുപ്പത്തി ഒന്നുവരെയുള്ള  കണക്കെടുത്താൽ അത് രണ്ടു കോടിയോളം  വരുമെന്ന് കണക്കുകൾ പറയുന്നു. ആഗോള ടൂറിസം ഭൂപടത്തിൽ കേരളം ഒരു തരംഗമായി മാറുന്നു എന്നതിന്റെ തെളിവാണിത്.</p>]]> </content:encoded>
</item>

<item>
<title>ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ഓണം ബംബർ തട്ടിയെടുത്തു</title>
<link>https://thekeralajournal.com/989</link>
<guid>https://thekeralajournal.com/989</guid>
<description><![CDATA[ പത്തോളം ലോട്ടറിയാണ് തട്ടിയെടുത്തത്. സംഭവം കോട്ടയം നഗരത്തിൽ ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Fri, 19 Sep 2025 06:38:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം സെൻട്രൽ ജംഗ്ഷനിൽ അഞ്ജലി പാർക്ക് ജംഗ്ഷന് മുമ്പിലുള്ള ഫുട്പാത്തിൽ ലോട്ടറി വില്പന നടത്തുന്ന ആന്ധ്ര സ്വദേശിയിൽ നിന്നുമാണ് ലോട്ടറി തട്ടിയെടുത്തത്.</p>
<p>ഇന്നലെ വൈകിട്ട് ആറരയോട് കൂടിയാണ് സംഭവം. ലോട്ടറി വാങ്ങിയതിനു ശേഷം പണം എടിഎമ്മിൽ നിന്നും എടുത്തു നൽകാമെന്നും പറഞ്ഞ് തട്ടിപ്പുകാരൻ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു.</p>
<p>കോട്ടയം നഗരത്തിൽ ലോട്ടറി നമ്പർ തിരുത്തി തട്ടിപ്പ് നടത്തിയ സംഭവം അടുത്തുതന്നെയാണ് നടന്നത്.അതിനിടയിലാണ് ഇന്നലെ ഓണം ബംബർ തട്ടിയെടുത്ത സംഭവവും</p>
<p>കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.</p>]]> </content:encoded>
</item>

<item>
<title>കാര്‍ഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ സോണല്‍ മീറ്റിംഗ് നടന്നു</title>
<link>https://thekeralajournal.com/962</link>
<guid>https://thekeralajournal.com/962</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:28:51 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : കാർഡമം പ്ലാൻറ്റേഴ്‌സ് ഫെഡറേഷൻ കോട്ടയം സോണല്‍ മീറ്റിംഗ് നടത്തി.പാലാ ബേസ് ഇലവൻ കണ്‍വെൻഷൻ സെന്ററി ല്‍ നടന്ന പരുപാടികൾ കാഞ്ഞിരപ്പള്ളി മുൻ രൂപത അദ്ധ്യക്ഷൻ മാർ മാത്യു അറക്കല്‍ ഉദ്ഘാടനം ചെയ്തു</p>
<p>ഫെഡറേഷൻ ചെയർമാൻ സ്റ്റനി പൊത്തന്റെ അദ്ധ്യക്ഷത വഹിച്ചു. എം. പിമാരായ മാരായ ശ്രീ ഫ്രാൻസിസ് ജോർജ്,ജോസ് കെ മാണി , മാണി സി കാപ്പൻ എം.എല്‍.എ എന്നിവർ സംസാരിച്ചു.</p>]]> </content:encoded>
</item>

<item>
<title>വ്യാജ പരസ്യം : സ്വർണക്കടക്ക് പിഴ</title>
<link>https://thekeralajournal.com/959</link>
<guid>https://thekeralajournal.com/959</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Wed, 17 Sep 2025 06:08:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: സോഷ്യൽ മീഡിയയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകി ഉപഭോക്താവിനെ കബളിപ്പിച്ചെന്ന പരാതിയിൽ ഇടപ്പള്ളി നക്ഷത്ര ഗോൾഡ് ആൻഡ് ഡയമണ്ട്സ് ജ്വല്ലറിയ്ക്ക് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ പിഴ ചുമത്തി.</p>
<p>കൂരോപ്പട സ്വദേശി ലിൻസി ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 2024 ജൂൺ 25-ന് പഴയ സ്വർണം നൽകി 36,200 രൂപ വില വരുന്ന പാദസരം വാങ്ങിയെങ്കിലും, ഒരു മാസത്തിനുള്ളിൽ അത് പൊട്ടിപ്പോയി. ജ്വല്ലറിയോട് സമീപിച്ചപ്പോൾ പാദസരം നന്നാക്കി നൽകാമെന്നും തുക തിരികെ നൽകാനാവില്ലെന്നും അറിയിച്ചതിനെ തുടർന്നാണ് പരാതി.</p>
<p>കമ്മീഷനു സമർപ്പിച്ച അപ്രൈസർ റിപ്പോർട്ടിൽ നിർമാണത്തിലെ പിഴവാണ് പൊട്ടിപ്പോകാൻ കാരണമെന്ന് വ്യക്തമാക്കി.</p>
<p>"പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം കണ്ടായിരുന്നു യുവതി സ്വർണം വാങ്ങിയിരുന്നത്.</p>
<p>പാദസരത്തിന് നൽകിയ 36,200 രൂപ പലിശയോടെ തിരികെ നൽകി,നഷ്ടപരിഹാരമായി 10,000 രൂപയും,കോടതി ചെലവിനായി 2,000 രൂപയും നൽകണം എന്നാണ് കമ്മീഷൻ വിധി</p>
<p>ഒപ്പം "പാദസരം പൊട്ടിപ്പോകില്ല" എന്ന വ്യാജ പരസ്യം 30 ദിവസത്തിനകം പിൻവലിക്കണം എന്നും ഉത്തരവിൽ പറയുന്നു.</p>
<p>കമ്മീഷൻ പ്രസിഡന്റായി അഡ്വ. എസ്. മനുലാൽ, അംഗങ്ങളായി അഡ്വ. ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ ചേർന്ന ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഇടക്കുന്നത്ത് നവീകരിച്ച ജനകീയാരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു</title>
<link>https://thekeralajournal.com/942</link>
<guid>https://thekeralajournal.com/942</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Sun, 14 Sep 2025 22:13:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടക്കുന്നം ജനകീയാരോഗ്യ കേന്ദ്രത്തിന്റെ നവീകരണവും പാറത്തോട് മെയിൻ സെന്റർ ജനകീയാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട നിർമാണോദ്ഘാടനവും നടന്നു.</p>
<p>സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.</p>
<p>പാറത്തോട് ഗ്രാമപഞ്ചായത്ത് ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപയും, ദേശീയ ആരോഗ്യ മിഷൻ ഫണ്ടിൽ നിന്ന് 7 ലക്ഷം രൂപയും ചെലവഴിച്ചാണ് ഇടക്കുന്നം കേന്ദ്രം നവീകരിച്ചത്.</p>
<p>ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 55 ലക്ഷം രൂപ ചെലവിലാണ് പാറത്തോട് മെയിൻ സെന്ററിന്റെ കെട്ടിടം നിർമിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c6f0b8dce12.jpg" alt=""></p>
<p>പരിപാടിയിൽ എം.പി ആൻറോ ആൻറണി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.കെ. ശശികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു</p>]]> </content:encoded>
</item>

<item>
<title>കോട്ടയം മെഡിക്കൽ കോളേജ് : അഞ്ചാം നിലയിൽ നിന്ന് ചാടിയ 27 കാരൻ മരിച്ചു.</title>
<link>https://thekeralajournal.com/934</link>
<guid>https://thekeralajournal.com/934</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Sun, 14 Sep 2025 06:45:04 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയുടെ അഞ്ചാം നിലയിൽ നിന്ന് ചാടിയ 27കാരൻ മരിച്ചു.</p>
<p>ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് കെട്ടിടത്തിന്റെ ജനലിലൂടെ ചാടുകയായിരുന്നു.</p>
<p>എരുമേലി മൂക്കൻപെട്ടി സ്വദേശി സുമേഷ് കുമാർ മോഹനൻ (27) ആണ് മരിച്ചത്</p>]]> </content:encoded>
</item>

<item>
<title>അയ്മനം ആമ്പല്‍ വസന്തം, കനാല്‍ ടൂറിസം ഫെസ്റ്റ്; ഇന്ന് തുടക്കം കുറിക്കും</title>
<link>https://thekeralajournal.com/901</link>
<guid>https://thekeralajournal.com/901</guid>
<description><![CDATA[  ]]></description>
<enclosure url="" length="77913" type="image/jpeg"/>
<pubDate>Fri, 12 Sep 2025 04:11:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം : അയ്മനം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ പുത്തൂക്കരി പാടത്തില്‍ നിറഞ്ഞു നിൽക്കുന്ന ആമ്പല്‍ വസന്തത്തിൻ്റെ ഭാഗമായ കനാൽ ടൂറിസം ഫെസ്റ്റിന് ഇന്ന് തുടക്കം കുറിക്കും</p>
<p>മൂന്നുദിവസത്തെ ഫെസ്റ്റിന്റെ ഉദ്ഘാടനം രാവിലെ ഒൻപതു മണിക്ക് തുറമുഖ, സഹകരണ,ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വഹിക്കും.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68c30932cb087.jpg" alt=""></p>
<p>അയ്മനം ഗ്രാമപഞ്ചായത്തും ഉത്തരവാദിത്വ ടൂറിസം മിഷനും റെസിഡന്‍സ് അസോസിയേഷനുകൾ , പാടശേഖര സമിതി, അരങ്ങ് സാംസ്‌കാരിക കൂട്ടായ്മ എന്നിവരുമായി ചേര്‍ന്നാണ് ടൂറിസം ഉത്‌സവം ഒരുക്കുന്നത്.</p>
<p>ഫെസ്റ്റിന്റെ ഭാഗമായി നാടന്‍ കലാകായിക മത്‌സരങ്ങള്‍, ആമ്പല്‍ ജലയാത്ര, കയാക്കിങ്ങ്, കുട്ടവഞ്ചി -ശിക്കാരി വള്ളയാത്ര, നാടന്‍ ഭക്ഷ്യമേള, വലവീശല്‍ മത്സരം, ഓലമെടയല്‍ മത്സരം, എട്ടുകളി, പകിടകളി മത്സരങ്ങള്‍ എന്നിവയും വീട്ടമ്മമാര്‍ക്കായി രുചിക്കൂട്ട് പാചക മത്സരവും ഒരുക്കിയിട്ടുണ്ട്. </p>
<p>ശിക്കാരി വള്ളത്തിലും, ചെറുവള്ളങ്ങളിലും, ബോട്ടിലും പുത്തൂക്കരിയില്‍ നിന്ന് ചീപ്പുങ്കലിലേക്ക് യാത്രയും ഒരുക്കിയിട്ടുണ്ട്. കനാല്‍ സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കയറുപിരി, തെങ്ങുകയറ്റം , ഓലമെടയല്‍, പാ നെയ്ത്ത്, മീന്‍പിടുത്തം, കള്ള് ചെത്ത് തുടങ്ങിയവ കാണാനും അവസരമുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കുത്തേറ്റു</title>
<link>https://thekeralajournal.com/714</link>
<guid>https://thekeralajournal.com/714</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68adf6db1c0e5.jpg" length="141903" type="image/jpeg"/>
<pubDate>Wed, 27 Aug 2025 05:08:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാലായിൽ ഓണാഘോഷത്തിനിടയിൽ കടന്നൽ കൂട് ഇളകി, നൂറോളം വിദ്യാർത്ഥികൾക്കും, അധ്യാപകർക്കും കടന്നൽ കുത്തേറ്റു</p>
<p>പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി ഓണാഘോഷത്തിനിടയിലാണ് കടന്നൽ കൂട് ഇളകി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ചത്.</p>
<p>കോളേജ് കെട്ടിടത്തിന് മുകളിലെ നിലയിൽ നിന്നും താഴേയ്ക്ക് ബാനർഡിസ്പ്ലേ ചെയ്ത‌ സമയത്ത് ബാനറിൻ്റെ ഇരുവശത്തും ഉള്ള കളർ സ്മോക്ക് പടക്കത്തിന്റെ പുകയേറ്റാണ് കടന്നൽ ഇളകിയത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3:15 ഓടെയായിരുന്നു സംഭവം</p>]]> </content:encoded>
</item>

<item>
<title>കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം</title>
<link>https://thekeralajournal.com/644</link>
<guid>https://thekeralajournal.com/644</guid>
<description><![CDATA[  ]]></description>
<enclosure url="" length="141903" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:02:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: കോട്ടയം സിഎംഎസ് കോളേജിൽ സംഘർഷം.യൂണിയൻ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കെ എസ് യു - എസ്എഫ്ഐ പ്രവർത്തകർ തമ്മിലാണ് സംഘർഷം ഉണ്ടായത്. തിരഞ്ഞെടുപ്പിൽ 37 വർഷത്തിന് ശേഷം കെ എസ് യു ഭൂരിപക്ഷം നേടി. യൂണിയൻ ഭരണം കെ എസ് യുവിന് ലഭിക്കുന്ന പശ്ചാത്തലത്തിൽ നടന്ന വാക്കുതർക്കമാണ് സംഘർഷാവസ്ഥയിലേക്ക് നയിച്ചത്.</p>
<p>ക്യാമ്പസിൽ സംഘർഷം രൂക്ഷമായതിനെ തുടർന്ന് പോലീസ് ലാത്തി വീശി. എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ചും പ്രതിഷേധം ഉണ്ടായി.</p>
<p>തുടർന്ന് നേതാക്കൾ പോലീസ് വാഹനത്തിൽ നിന്ന് എസ്എഫ്ഐ പ്രവർത്തകരെ തിരിച്ചിറക്കി. കോട്ടയത്തെ ഡിവൈഎഫ്ഐ, സിപിഎം നേതാക്കളും ക്യാമ്പസിനുള്ളിൽ പ്രവേശിച്ചു. കൗണ്ടിംഗ് ഹാളിനു മുന്നിൽ എസ്എഫ്ഐ നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചു.</p>]]> </content:encoded>
</item>

<item>
<title>ചേതൻ കുമാർ മീണ കോട്ടയം ജില്ലാ കളക്ടറായി  ചുമതലയേറ്റു</title>
<link>https://thekeralajournal.com/511</link>
<guid>https://thekeralajournal.com/511</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cc49f0f7d8.jpg" length="90606" type="image/jpeg"/>
<pubDate>Wed, 13 Aug 2025 22:30:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ജില്ലയുടെ അൻപതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ബുധനാഴ്ച രാവിലെ 10.30 ന് കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിഞ്ഞ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ചുമതല കൈമാറി. കളക്ട്രേറ്റ് അങ്കണത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ പുതിയ കളക്ടറ സ്വീകരിച്ചു.</p>
<p>2018 ബാച്ച് ഉദ്യോഗസ്ഥനാണ് രാജസ്ഥാനിലെ ദോസ ജില്ലക്കാരനായ ചേതൻ കുമാർ മീണ. ഭാര്യ ഡോ. ശാലിനി മീണ, അച്ഛൻ പരേതനായ ഗിരിരാജ് മീണ, അമ്മ കൗസല്യ ദേവി. </p>
<p> പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. തിരുവല്ല സബ് കളക്ടർ, നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റസിഡന്റ് കമ്മിഷണറായിരിക്കേയാണ് കോട്ടയം ജില്ലാ കളക്ടറായി നിയമനം.</p>]]> </content:encoded>
</item>

<item>
<title>അന്യസംസ്ഥാനങ്ങളിൽ നിന്നും മായം കലർന്ന വെളിച്ചെണ്ണ കേരളത്തിലേക്ക്.. കരുതൽ വേണമെന്ന് ആരോഗ്യ വകുപ്പ്.</title>
<link>https://thekeralajournal.com/506</link>
<guid>https://thekeralajournal.com/506</guid>
<description><![CDATA[ സൂക്ഷിച്ചോളൂ.. നമ്മൾ ഉയോഗിക്കുന്നത് യഥാർത്ഥ വെളിച്ചെണ്ണ ആവണമെന്നില്ല.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cb5b538d72.jpg" length="104861" type="image/jpeg"/>
<pubDate>Wed, 13 Aug 2025 21:27:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആലപ്പുഴ: ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചതായി സംശയിക്കുന്ന, മായം കലർന്ന വെളിച്ചെണ്ണയും ബ്ലെൻഡഡ് ഭക്ഷ്യ എണ്ണയും ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്തു. ആലപ്പുഴ ഹരിപ്പാട് തുലാംപറമ്പ് പ്രദേശത്ത് പ്രവർത്തിക്കുന്ന ഹരിഗീതം കോക്കനട്ട് ഓയിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിലാണ് 6500 ലിറ്റർ എണ്ണ പിടികൂടിയത്.</p>
<p>അധികൃതരുടെ വിവരമനുസരിച്ച്, തെറ്റായ ലേബലിംഗും തെറ്റായ വിവരങ്ങൾ നൽകി വിൽപ്പനയ്ക്കായി കൊണ്ടുവന്നതുമാണ് കണ്ടെത്തിയത്. എണ്ണ കുപ്പികളിലാക്കി ചില്ലറ വ്യാപാര സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനുമുമ്പ്, പ്രത്യേക നിരീക്ഷണത്തിൽ നടത്തിയ റെയ്ഡിലാണ് പിടിച്ചെടുത്തത്.</p>
<p>സാമ്പിളുകൾ വിശദ പരിശോധനയ്ക്കായി എൻഎബിഎൽ അംഗീകൃത ലാബിലേക്ക് അയച്ചതായി അധികൃതർ അറിയിച്ചു.പരിശോധനയ്ക്ക് നേതൃത്വം നൽകിയവർ:ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണർ വൈ.ജെ. സുബിമോൾഹരിപ്പാട് സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ഹേമാംബികആലപ്പുഴ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ രാഹുൽ രാജ്,ചെങ്ങന്നൂർ സർകിൾ ഫുഡ് സേഫ്റ്റി ഓഫീസർ എസ്. ശരണ്യ</p>
<p>സംസ്ഥാനത്താകെ മായം കലർന്ന വെളിച്ചെണ്ണയുടെ വിൽപ്പന വർദ്ധിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കാമെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിയിപ്പ് നൽകി</p>]]> </content:encoded>
</item>

<item>
<title>ഇന്ന് ലോക സംസ്‌കൃത ദിനം..</title>
<link>https://thekeralajournal.com/442</link>
<guid>https://thekeralajournal.com/442</guid>
<description><![CDATA[ പ്രത്യേക റിപ്പോർട്ട്:- ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68969c554dba0.jpg" length="159891" type="image/jpeg"/>
<pubDate>Sat, 09 Aug 2025 06:27:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം :-ലോകത്തിലെ ഏറ്റവും പുരാതനവും മനോഹരവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. പൗരാണിക ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ നിധികളില്‍ ഒന്ന്.സംസ്‌കൃതം അറിയാമെങ്കില്‍ ഭാരതീയ ഭാഷകള്‍ പഠിക്കുന്നത് എളുപ്പമാണ്. കാരണം അതില്‍ ഭൂരിഭാഗവും സംസ്‌കൃതത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്, അതിനാല്‍ അവയ്‌ക്ക് ധാരാളം സമാനതകളുണ്ട്. ദാക്ഷിണാത്യ ഭാഷകളില്‍ മിക്കതും തത്സമവും തത്ഭവവുമായ സംസ്‌കൃത വാക്കുകളാല്‍ സമൃദ്ധമാണെന്ന് മനസിലാക്കാം.</p>
<p>ഭാഷകളുടെ മാതാവ് എന്ന് വിളിക്കപ്പെടുന്ന സംസ്‌കൃതത്തിന് ഭാരതത്തിന്റെ സാംസ്‌കാരികവും ആത്മീയവുമായ ഘടനയില്‍ സവിശേഷ സ്ഥാനമുണ്ട്. ധാര്‍മികാചാരങ്ങള്‍, ക്ലാസിക്ക് കലകള്‍, പണ്ഡിതോചിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ പ്രതിധ്വനിക്കുന്ന സംസ്‌കൃതം വളരെ സജീവമായി ആധുനികകാലത്തും തുടരുന്നു. ദേവ ഭാഷ എന്നും അറിയപ്പെടുന്നു, ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയായതിനാല്‍ ഈ ഭാഷ സാര്‍വ്വജനീനമാകേണ്ടത് കാലത്തിന്റെ ആവശ്യകതയാണ്. വേദങ്ങള്‍, പുരാണങ്ങള്‍, ഉപനിഷത്തുകള്‍, ഇതിഹാസങ്ങള്‍ തുടങ്ങിയ ധാര്‍മികഗ്രന്ഥങ്ങള്‍ എഴുതപ്പെട്ടിരിക്കുന്നത് സംസ്‌കൃതത്തിലാണ് . ഭാരതത്തിലെ ഗണിതം, ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം രസതന്ത്രം തുടങ്ങിയ ശാസ്ത്രങ്ങളുടെ ഭാഷയായിരുന്നു സംസ്‌കൃതം. പരമ്ബരാഗത വിദ്യാഭ്യാസ സമ്ബ്രദായമായി വിദ്യാലയങ്ങളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നത് ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്നുവെങ്കിലും ബ്രിട്ടീഷുകാര്‍ ഔപചാരികമായി പാശ്ചാത്യ രീതിയിലുള്ള വിദ്യാഭ്യാസ സംപ്രദായം ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് അത് പാര്‍ശ്വവത്കരിക്കപ്പെട്ടു.</p>
<p></p>
<p>ദാര്‍ശനിക, സാഹിത്യ പാരമ്ബര്യങ്ങളുടെ അടിത്തറ</p>
<p></p>
<p>സംസ്‌കൃതഭാഷയുടെ പ്രാധാന്യം കേവലം ഭാഷാപരമായ മൂല്യത്തെ മറികടന്ന് ഭാരതത്തിന്റെ ദാര്‍ശനിക, സാഹിത്യ പാരമ്ബര്യങ്ങളുടെ അടിത്തറയായി വര്‍ത്തിക്കുന്നു. ആധുനിക ഭാഷകള്‍ ചാനല്‍ സംസ്്കൃതിയിലൂടെ ആധിപത്യം പുലര്‍ത്തുന്ന ഇന്നത്തെ ലോകത്ത്, സംസ്്കൃതത്തിന്റെ ശാശ്വതമായ പ്രസക്തി തിരിച്ചറിയുകയും ഈ പുരാതന നിധി സംരക്ഷിക്കുന്നതിനുള്ള വഴികള്‍ പര്യവേക്ഷണം ചെയ്യേണ്ടതും അത്യാവശ്യമായി വന്നിരിക്കുകയാണ്. ധാര്‍മിക മൂല്യങ്ങള്‍ നിറഞ്ഞ ഈ ഭാഷ കഴിയുന്നത്ര ആളുകളും വിദ്യാര്‍ത്ഥികളും പഠിക്കുകയും പഠിപ്പിക്കുകയും മനസിലാക്കുകയും വേണം. കാരണം ഇത് സമൂഹത്തിന്റെ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്ന ഭാഷയാണ്. സംസ്‌കൃതഭാഷയുടെ ശബ്ദങ്ങള്‍ മധുരവും ലളിതവുമാണ്. ഭാരതത്തില്‍ മൈസൂരില്‍നിന്നും 1970 മുതല്‍ സുധര്‍മ്മ എന്ന പേരില്‍ ഒരു സംസ്‌കൃത ദിനപത്രം പ്രസിദ്ധീകരിക്കുന്നുണ്ട്. 1980-മുതല്‍ കേരളത്തില്‍ നിന്നും ആദ്യമായി ഭാരതമുദ്ര എന്ന സമ്ബൂര്‍ണ്ണ സംസ്‌കൃതമാസിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് പുറമേ, വാര്‍ത്തകള്‍ക്കു പ്രാമുഖ്യം നല്‍കി ഭുവനമുദ്ര എന്ന പേരില്‍ ഒരു ദ്വൈവാരികാസംസ്‌കൃതപത്രവും പ്രസിദ്ധീകരിച്ചിരുന്നു. സംസ്‌കൃതം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2009 മുതല്‍ കോഴിക്കോട് നിന്ന് രസന എന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു. 1994 സെപ്തംബര്‍ മുതല്‍ സംസ്‌കൃതഭാരതി സംഭാഷണസന്ദേശമെന്ന സംസ്‌കൃത മാസിക പ്രസിദ്ധീകരിച്ചുവരുന്നു.</p>
<p></p>
<p>കൂടാതെ, ഭരതനാട്യം, കര്‍ണാടക സംഗീതം തുടങ്ങിയ ക്ലാസിക്കല്‍ കലകള്‍ക്കനുസൃതമായി പുതിയ സംസ്‌കൃത രചനകള്‍ നിര്‍ബാധം തുടരുന്നു. ആധുനിക വിഷയങ്ങളില്‍ കഥകളും കാവ്യങ്ങളും നോവലുകളും ആധുനികകാലത്തും രൂപപ്പെടുന്നതിലൂടെ ഭാഷ ഊര്‍ജ്ജസ്വലമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നു. കൂടാതെ, ആധുനിക പണ്ഡിതന്മാരും ഭാഷാശാസ്ത്രജ്ഞരും അതിന്റെ വ്യാകരണ കൃത്യതയ്‌ക്കും വിശാലമായ പദസഞ്ചയത്തിനും വേണ്ടി സംസ്‌കൃതത്തിലേക്ക് കൂടുതലായി കടന്നുവരുന്നു. കമ്ബ്യൂട്ടേഷണല്‍ ഭാഷാശാസ്ത്രം, നിര്‍മിതബുദ്ധി തുടങ്ങിയ മേഖലകളില്‍ അതിന്റെ മൂല്യം തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.</p>
<p></p>
<p>നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ വലിയൊരു കലവറയാണ് ദേവഭാഷ. സംസ്‌കൃത സാഹിത്യത്തില്‍ എല്ലാത്തരം വിദ്യകളും അടങ്ങിയിരിക്കുന്നുവെന്ന് പറയുന്നത് വ്യക്തമാണ്. അതായത് ഭാരതീയ ശാസ്ത്രജ്ഞരായ ചരക, സുശ്രുത, ആര്യഭട്ട, വരാഹമിഹിര, ഭാസ്‌കര, സംഗമഗ്രാമമാധവ പ്രഭൃതികള്‍ അവരുടെ ശാസ്ത്രീയ ഗ്രന്ഥങ്ങള്‍ സംസ്‌കൃതത്തില്‍ രചിച്ചതിനാല്‍ അത്തരം ഗ്രന്ഥങ്ങളുടെ ആധികാരികവിജ്ഞാനം സ്വായത്തമാക്കുന്നതിന് സംസ്‌കൃത പരിജ്ഞാനം അനിവാര്യമാണ്. ഇന്നും നമ്മെ അതിശയിപ്പിക്കുന്നത് ഭാരതീയ നാഗരികതയുടെ പല അടിസ്ഥാനകഥകള്‍ക്കും അവയുടെ വേരുകള്‍ സംസ്‌കൃത സാഹിത്യത്തിലാണ് എന്നുള്ളതാണ്. ഭാരതീയേതിഹാസങ്ങളായ രാമായണത്തിലെ രാമന്റെയും സീതയുടെയും കഥ, മഹാഭാരതത്തിലെ സാഹോദര്യപരമായ ദുരന്തം, അല്ലെങ്കില്‍ കൃഷ്ണന്റെ കുട്ടിക്കാലം, ഭാഗവതപുരാണത്തിലെ ഗോപികളുമായുള്ള അദ്ദേഹത്തിന്റെ പ്രണയം തുടങ്ങിയവ. മിക്ക സംസ്‌കൃത സാഹിത്യങ്ങളും യഥാര്‍ത്ഥത്തില്‍ മനോഹരമായ സൂര്യോദയങ്ങള്‍, ഭയാനകമായ യുദ്ധങ്ങള്‍, മധുരമായ പ്രണയം എന്നിവയെക്കുറിച്ചുള്ള വിവരണങ്ങളാണ്.</p>
<p></p>
<p>സംസ്‌കൃതത്തോടുള്ള താല്‍പര്യം ജ്വലിപ്പിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം അതിന്റെ കാലാതീതമായ സാഹിത്യമാണ്, പ്രത്യേകിച്ച്‌ നാടകങ്ങള്‍. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളം, ശൂദ്രകന്റെ മൃച്ഛകടികം എന്നിവ സംസ്‌കൃത നാടകത്തിന്റെ ആഴവും പ്രസക്തിയും പ്രദര്‍ശിപ്പിക്കുന്നു. സ്‌നേഹം, സ്വത്വം, വിധി എന്നിവയുടെ കഥയായ അഭിജ്ഞാന ശാകുന്തളം ആധുനിക പ്രേക്ഷകരുമായി പ്രതിധ്വനിക്കുന്ന സാര്‍വത്രിക മാനുഷിക വികാരങ്ങളെ ഉള്‍ക്കൊള്ളുന്നു. അതുപോലെ, മൃച്ഛകടികം സാമൂഹിക നീതി, സ്‌നേഹം, ധാര്‍മികത എന്നിവയുടെ പ്രമേയങ്ങളെ അഭിസംബോധന ചെയ്യുകയും സമകാലിക പ്രശ്‌നങ്ങളെക്കുറിച്ച്‌ സംസാരിക്കുന്ന ഒരു ആഖ്യാനം അവതരിപ്പിക്കുകയും ചെയ്യുന്നു. ഈ നാടകങ്ങള്‍ ഭൂതകാലത്തിന്റെ അവശിഷ്ടങ്ങള്‍ മാത്രമല്ല, ഇന്നും വായനക്കാരുമായി ഇടപഴകുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന കാലാതീത കൃതികളായി വര്‍ത്തിക്കുന്നു.</p>
<p></p>
<p>ഈ കൃതികള്‍ പര്യവേക്ഷണം ചെയ്യുന്നതിലൂടെ, വിവര്‍ത്തനത്തില്‍ പോലും, വ്യക്തികള്‍ക്ക് സംസ്‌കൃത സാഹിത്യത്തോട് ആഴത്തിലുള്ള വിലമതിപ്പ് വളര്‍ത്തിയെടുക്കാന്‍ കഴിയും. ഈ പുതിയ താല്‍പര്യം പിന്നീട് ഭാഷ പഠിക്കുന്നതിലേക്ക് നയിക്കും. ധാര്‍മികതയേയും ആചാരങ്ങളെയും കുറിച്ച്‌ കൂടുതല്‍ ധാരണയുണ്ടാക്കുകയും ചെയ്യും. സംസ്‌കൃതം കേവലം ഒരു ഭാഷ എന്നതിലുപരി തത്ത്വചിന്ത, നിയമം, ശാസ്ത്രം, സാഹിത്യം, വ്യാകരണം, സ്വരശാസ്ത്രം, വ്യാഖ്യാനം മുതലായവയുമായി ബന്ധപ്പെട്ടിരിക്കുന്ന വൈജ്ഞാനിക തലമാണതിനുള്ളത്. നാസയുടെ അഭിപ്രായത്തില്‍, ഭൂമിയില്‍ സംസാരിക്കുന്ന ഏറ്റവും കൃത്യമായ ഭാഷ സംസ്‌കൃതമാണ്. ലോകത്തിലെ മറ്റേതൊരു ഭാഷയേക്കാളും കൂടുതല്‍ വാക്കുകള്‍ സംസ്‌കൃതത്തിലുണ്ട്; നിലവില്‍, സംസ്‌കൃത നിഘണ്ടുവില്‍ 102 കോടി 70 ലക്ഷം 50,000 വാക്കുകള്‍ ഉണ്ട്. പുതിയ കാലത്തിന്റെ ആവശ്യകതകള്‍ നിറവേറ്റാനാവശ്യമായ ആധുനിക പദസംകേതങ്ങള്‍ നിര്‍മിച്ചെടുക്കാനുള്ള ക്ഷമതയും സംസ്‌കൃതഭാഷക്ക് കൂടുതലാണ്. നാസ ശാസ്ത്രജ്ഞനായ റിക്ക് ബ്രിഗ്‌സ് തന്റെ പ്രബന്ധമായ സംസ്‌കൃതത്തിലെയും കൃത്രിമബുദ്ധിയിലെയും വിജ്ഞാന പ്രാതിനിധ്യം എന്ന പ്രബന്ധത്തില്‍ സംസ്‌കൃതം ഒരു കമ്ബ്യൂട്ടറിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച ഭാഷകളിലൊന്ന് എന്ന് ചര്‍ച്ച ചെയ്തതിട്ടുണ്ട്. കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്‌സിലും NLPയിലും (Natural Language Processing) സംസ്‌കൃതം വ്യാകരണപരമായിട്ടും ഘടനാപരമായിട്ടും ഏറ്റവും ശുദ്ധമായ ഭാഷ ആണെന്ന് കണക്കാക്കപ്പെടുന്നു. – പാണിനിയുടെ അഷ്ടാധ്യായി സൂത്രങ്ങളിലെ സാങ്കേതികത തന്നെ കമ്ബ്യൂട്ടര്‍ ഭാഷയുടെ അടിസ്ഥാനമാകാം. നാസയിലെ ചില ഗവേഷണങ്ങള്‍ പോലും സംസ്‌കൃതത്തെ machine-readable language ആയി വിശേഷിപ്പിച്ചു.</p>
<p></p>
<p>ധാര്‍മികതയുടെ പുനരുജ്ജീവനത്തിന്</p>
<p></p>
<p>വികാരം, സൗന്ദര്യം, സാഹിത്യ പ്രതിഭ എന്നിവയാല്‍ സമ്ബന്നമായ ഈ ലോകത്തെ തങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ സംസ്‌കൃതം പഠിക്കണം. ഭാരതീയ നാഗരികതയുടെ ശാസ്ത്രീയവും ദാര്‍ശനികവും പ്രായോഗികവുമായ വിജ്ഞാന സംവിധാനങ്ങളുടെ സമ്ബന്നതയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് സംസ്‌കൃതം പഠനം. ലോകത്തിലെ ഏറ്റവും നല്ല ഘടനയുള്ളതും സംക്ഷിപ്തവുമായ ഭാഷകളിലൊന്നാണ് സംസ്‌കൃതം. സംസ്‌കൃത സാഹിത്യങ്ങളുടെ സംസ്‌കാരം യഥാര്‍ത്ഥത്തില്‍ സമന്വയത്തിന്റെയും സ്വാംശീകരണത്തിന്റെയും സംസ്‌കാരമാണ്. മാനവികത, മനുഷ്യരാശിയുടെ ഐക്യം, മൂല്യങ്ങള്‍, സമാധാനം, പരസ്പര ധാരണ, വ്യക്തിയുടെയും സമൂഹത്തിന്റെയും യോജിച്ച വികസനം എന്നിവയാണ് സംസ്‌കൃത സാഹിത്യത്തിന്റെ സന്ദേശം. സമന്വയം, ഐക്യം, അനുരഞ്ജനം എന്നിവ സംസ്‌കൃത സംസ്‌കാരത്തിന്റെ അന്തഃസത്ത ഉള്‍ക്കൊള്ളുന്നതിനാല്‍ ഇത് ഭാരതത്തിന്റെ ധാര്‍മ്മികതയെ പുനരുജ്ജീവിപ്പിക്കാന്‍ സഹായിക്കും. സംസ്‌കൃതം സംരക്ഷിക്കുന്നതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്. സ്‌കൂളുകളില്‍ സംസ്‌കൃത വിദ്യാഭ്യാസം ഉള്‍പ്പെടുത്തുക, അതിന്റെ സാഹിത്യത്തിന്റെ വിവര്‍ത്തനവും പൊരുത്തപ്പെടുത്തലും പ്രോത്സാഹിപ്പിക്കുക, ദൈനംദിന സാംസ്‌കാരിക സമ്ബ്രദായങ്ങളില്‍ അതിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ സുപ്രധാന നടപടികളാണ്. അതിന്റെ ഭാവി വ്യാപ്തി തിരിച്ചറിഞ്ഞ ശേഷം, ഈ ഭാഷയെ മുഖ്യധാരാ അക്കാദമിക് പരിപാടികളില്‍ ചേര്‍ത്ത് ഈ ഭാഷ സംരക്ഷിക്കാന്‍ ഭരണകൂടതലത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടതാണ്.</p>
<p>1969 മുതലാണ് സംസ്‌കൃത ദിന ആചരണത്തിന് തീരുമാനമായി. 1999 -2000 വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ആദ്യമായി സംസ്‌കൃത വര്‍ഷം ആയി ആചരിച്ചു. സംസ്‌കൃത ഭാഷയുടെ പ്രചാരണത്തിനും സംരക്ഷണത്തിനും നിരവധി പ്രധാനപ്പെട്ട നടപടികള്‍ സ്വീകരിച്ചു. ശ്രാവണ പൗര്‍ണ്ണമിയുടെ മുന്നിലും പിന്നിലുമായി മൂമ്മൂന്ന് ദിവസവും ചേര്‍ത്ത് സംസ്‌കൃതവാരം ആചരിക്കാന്‍ തീരുമാനിച്ചു. സംസ്‌കൃതം കേന്ദ്രസര്‍ക്കാരിന്റെയും പല സംസ്ഥാന സര്‍ക്കാരുകളുടെയും പിന്തുണയോടെ വികസിച്ച്‌ വരികയാണ്. തങ്ങളുടെ സാംസ്‌കാരിക പൈതൃകമായി പല സംസ്ഥാനങ്ങളും സംസ്‌കൃതത്തെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. സംസ്‌കൃതഭാരതി, സംസ്‌കൃത സംവര്‍ദ്ധന പ്രതിഷ്ഠാന്‍ തുടങ്ങിയ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ സംസ്‌കൃത ഭാഷയുടെ പുനരുത്ഥാനത്തില്‍ നിസ്സീമമായ പങ്കാണ് വഹിക്കുന്നത്. ഇന്ന് സംസ്‌കൃതം പൈതൃക ഭാഷയായി മാത്രമല്ല, ആധുനിക ഭാരതത്തിന്റെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്തും പ്രാധാന്യമുള്ളതാണെന്ന് തെളിയിക്കുന്നു. സംസ്‌കൃത ദിനം പോലുള്ള സംരംഭങ്ങള്‍ ഭാഷയുടെ പ്രാധാന്യത്തെ ഓര്‍മ്മപ്പെടുത്തുകയും അതിന്റെ സംരക്ഷണത്തില്‍ സജീവമായ പങ്ക് വഹിക്കാന്‍ കൂടുതല്‍ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്യും. ഭാരതത്തില്‍ നിലവില്‍ 18 സംസ്‌കൃത സര്‍വകലാശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയില്‍ 3 എണ്ണം കേന്ദ്ര സര്‍വകലാശാലകളാണ്, 1 എണ്ണം ഡീംഡ് സര്‍വകലാശാലയും, 14 എണ്ണം സംസ്ഥാന സര്‍വകലാശാലകളും ഉള്‍പ്പെടുന്നു.. ഭാരതത്തില്‍ മാത്രമല്ല വിദേശത്തും അത്യുത്സാഹത്തോടെ ധാരാളം ആളുകള്‍ സംസ്‌കൃതം പഠിക്കുന്നു. ജര്‍മ്മനിയില്‍ 14 സര്‍വകലാശാലകളില്‍ സംസ്‌കൃതം പഠിപ്പിക്കുന്നു, മറ്റ് വിദേശരാജ്യങ്ങളിലും സംസ്‌കൃത ഭാഷയുടെ പ്രാധാന്യവും പ്രസക്തിയും വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പൈതൃകത്തെയും ഔദ്യോഗിക അക്കാദമിക് ഗവേഷണത്തെയും കവിഞ്ഞ് ആത്മീയവും ജ്ഞാനപരവുമായ ആകര്‍ഷണമായി ഇത് മാറിയിരിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>കലാഭവൻ നവാസിന്റെ മരണകാരണം ഹൃദയാഘാതം.പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.</title>
<link>https://thekeralajournal.com/344</link>
<guid>https://thekeralajournal.com/344</guid>
<description><![CDATA[ ഖബറടക്കം വൈകീട്ട്, മൃതദേഹം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോയി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688de45016db1.jpg" length="79696" type="image/jpeg"/>
<pubDate>Sat, 02 Aug 2025 15:41:39 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പ്രകമ്ബനം' എന്ന സിനിമയുടെ ചിത്രീകരണത്തിന് ശേഷം ചോറ്റാനിക്കരയിലെ ഒരു ഹോട്ടല്‍ മുറിയില്‍ വെച്ചാണ് നവാസിനെ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്.ഇന്നലെ രാത്രിയായിരുന്നു സംഭവം. തുടർന്ന് ചോറ്റാനിക്കര ടാറ്റ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>ചൂരൽമലയിൽ നിർമിക്കുന്നത് ഗ്യാരണ്ടിയുള്ള വീടുകൾ .തെറ്റായ പ്രചാരണം മലയാളികളെ അപമാനിക്കാൻ</title>
<link>https://thekeralajournal.com/325</link>
<guid>https://thekeralajournal.com/325</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688cce0b27773.jpg" length="62548" type="image/jpeg"/>
<pubDate>Fri, 01 Aug 2025 19:54:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: ചൂരല്‍മല മോഡല്‍ ടൗണ്‍ഷിപ്പിലെ വീട് നിര്‍മാണത്തെ കുറിച്ചുള്ള വിമര്‍ശനങ്ങള്‍ തള്ളി റവന്യൂ മന്ത്രി കെ. രാജന്‍. വീട് നിര്‍മാണത്തിന് ഉപയോഗിക്കുന്ന എല്ലാ വസ്തുക്കള്‍ക്കും ഗുണനിലവാരമുണ്ട്. ആറ് പില്ലറുള്ള, പത്തടി താഴ്ചയില്‍ കുഴിച്ച് എവിടെയാണോ ഉറപ്പുകിട്ടുന്നത് അവിടെനിന്ന് ഒന്‍പതു പില്ലറുകളിലേക്ക് കയറ്റി 45 സെ.മിയില്‍ ബെല്‍റ്റ് വാര്‍ത്താണ് വീട് നിര്‍മിച്ചിരിക്കുന്നത്. വേണമെങ്കില്‍ രണ്ടാംനില നിര്‍മിക്കാനുള്ള സൗകര്യമുണ്ട്. വീടിനും വീട്ടുപകരണങ്ങള്‍ക്കും ഗ്യാരണ്ടിയുണ്ടെന്നും മന്ത്രി രാജന്‍ കോട്ടയത്ത് മാധ്യമങ്ങളോടു പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>കോളേജ് വിദ്യാർഥി നാലുകിലോമീറ്ററോളം കാറോടിച്ച്‌ നടത്തിയ പരാക്രമത്തില്‍ ഇടിച്ചുതെറിപ്പിച്ചത് ഏഴ് വാഹനങ്ങൾ</title>
<link>https://thekeralajournal.com/321</link>
<guid>https://thekeralajournal.com/321</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688ca3ba7dce5.jpg" length="147627" type="image/jpeg"/>
<pubDate>Fri, 01 Aug 2025 16:53:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയത്തെ കോളേജ് വിദ്യാർഥിയായ ജൂബിൻ ജേക്കബ് ആണ് കാറോടിച്ചതെന്ന് പോലീസ് പറഞ്ഞു.വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു നഗരത്തെ മുള്‍മുനയില്‍ നിർത്തിയ സംഭവം.</p>
<p>വിദ്യാർഥി ലഹരിയിലാണ് കാറോടിച്ചിരുന്നതെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു.</p>]]> </content:encoded>
</item>

<item>
<title>വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി : റാപ്പർ വേടനെതിരെ ബലാൽത്സംഗ കേസ്</title>
<link>https://thekeralajournal.com/289</link>
<guid>https://thekeralajournal.com/289</guid>
<description><![CDATA[ പരാതി നൽകിയത് കോട്ടയം സ്വദേശിനി ]]></description>
<enclosure url="" length="147627" type="image/jpeg"/>
<pubDate>Thu, 31 Jul 2025 07:36:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് പരാതി; കോട്ടയം സ്വദേശിനിയായ യുവഡോക്ടറുടെ പരാതിയിൽ റാപ്പർ വേടൻ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളിക്കെതിരേ ബലാത്സംഗക്കേസ്.</strong></p>
<p><strong> എറണാകുളം തൃക്കാക്കര പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നടപടി ആരംഭിച്ചതായാണ് വിവരം.</strong></p>
<p><strong></strong></p>]]> </content:encoded>
</item>

<item>
<title>ഓടിക്കൊണ്ടിരുന്ന ബസിലെ ഡ്രൈവർ കുഴഞ്ഞു വീണു..നിയന്ത്രണം വിട്ട ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി.വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്</title>
<link>https://thekeralajournal.com/265</link>
<guid>https://thekeralajournal.com/265</guid>
<description><![CDATA[ കോട്ടയം പാമ്പാടിയിൽ ഇന്നു രാവിലെ 11.30 - ഓടെയായിരുന്നു അപകടം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888f72639023.jpg" length="92571" type="image/jpeg"/>
<pubDate>Tue, 29 Jul 2025 22:00:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം ∙ പാമ്പാടി പൊൻകുന്നം റോഡിൽ സ്വകാര്യ ബസിന്റെ ഡ്രൈവർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ബസ് ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. ഇന്ന് രാവിലെ  11.30ഓടെയാണ് അപകടം നടന്നത്.</p>
<p>പൊൻകുന്നം ഭാഗത്തുനിന്ന് കോട്ടയത്തേക്ക് വരികയായിരുന്ന ബസിന്റെ ഡ്രൈവറാണ്  കുഴഞ്ഞുവീണത്. സ്റ്റാൻഡിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം മുന്നോട്ടുപോയ ബസ് നേരെ സമീപത്തെ ഓട്ടോ സ്റ്റാൻഡിലേക്ക് ഇടിച്ചു കയറി. അപകടസമയത്ത് ഓട്ടോ സ്റ്റാൻഡിൽ വാഹനങ്ങളുണ്ടായിരുന്നെങ്കിലും വലിയ അപകടമാണ് ഒഴിവായത്.</p>
<p>നാട്ടുകാർ ചേർന്ന് ഡ്രൈവറെ പാമ്പാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>പെരുവന്താനത്തുണ്ടായ കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/260</link>
<guid>https://thekeralajournal.com/260</guid>
<description><![CDATA[ കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തമനാണ് കൊല്ലപ്പെട്ടത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688886802b9db.jpg" length="131607" type="image/jpeg"/>
<pubDate>Tue, 29 Jul 2025 14:00:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വയസായിരുന്നു. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു കാട്ടാനയുടെ ആക്രമണമുണ്ടായത്. മൃതദേഹം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.</p>]]> </content:encoded>
</item>

<item>
<title>സഹോദരിയോടൊപ്പം വീടിനുള്ളില്‍ കളിക്കവെ കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.</title>
<link>https://thekeralajournal.com/259</link>
<guid>https://thekeralajournal.com/259</guid>
<description><![CDATA[ കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകന്‍ വി.എസ്. കിരണ്‍ (14) ആണ് മരണപ്പെട്ടത്. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6888216f9d7f9.jpg" length="42570" type="image/jpeg"/>
<pubDate>Tue, 29 Jul 2025 06:48:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തുണിയിടുന്ന അയയില്‍ തോര്‍ത്ത് കെട്ടി കളിക്കുന്നതിനിടെയാണ് കുട്ടി കഴുത്തില്‍ തോര്‍ത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തിയത്.ഉടന്‍ കുട്ടിയെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കും, തുടര്‍ന്ന് ചേര്‍പ്പുങ്കിലെ ആശുപത്രിയിലേയ്ക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.</p>
<p>സംഭവത്തില്‍ തിടനാട് പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. </p>]]> </content:encoded>
</item>

<item>
<title>കോട്ടയം വൈക്കം മുറിഞ്ഞപുഴയില്‍ വള്ളം മറിഞ്ഞ് അപകടം</title>
<link>https://thekeralajournal.com/253</link>
<guid>https://thekeralajournal.com/253</guid>
<description><![CDATA[ മരണവീട്ടിലേക്ക് ആളുകളുമായി പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68881b6c7a06e.jpg" length="74958" type="image/jpeg"/>
<pubDate>Tue, 29 Jul 2025 06:23:10 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇരുപതോളം പേരായിരുന്നു വള്ളത്തിലുണ്ടായിരുന്നത് എന്നാണ് വിവരം.വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും രക്ഷപ്പെടുത്തി. രക്ഷപ്പെടുത്തിയ ആളുകളെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ ഒരാളെ കാണാതായി എന്നും വിവരം പുറത്തുവരുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>സ്വകാര്യ ബസ്സിടിച്ച് കോളേജ് വിദ്യാർത്ഥി മരിച്ചു</title>
<link>https://thekeralajournal.com/212</link>
<guid>https://thekeralajournal.com/212</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688485782f4a4.jpg" length="97180" type="image/jpeg"/>
<pubDate>Sat, 26 Jul 2025 13:08:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തേവര SH കോളേജ് വിദ്യാർത്ഥി ഗോവിന്ദ് ആണ് മരണപ്പെട്ടത്</p>
<p>സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടമാണ് അപകടകാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.</p>]]> </content:encoded>
</item>

<item>
<title>നെടുംകുന്നത്ത് ശക്തമായ മഴ; കനത്ത നാശനഷ്ടം</title>
<link>https://thekeralajournal.com/200</link>
<guid>https://thekeralajournal.com/200</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68844879453bc.jpg" length="116983" type="image/jpeg"/>
<pubDate>Sat, 26 Jul 2025 08:46:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കറുകച്ചാൽ - നെടുംകുന്നം മേഖലയിൽ വെള്ളിയാഴ്ച പെയ്ത ശക്തമായ മഴ കനത്ത നാശം വിതച്ചു. ഒട്ടനവധി വീടുകൾ ഭാഗികമായി തകർന്നതായും ചിലത് പൂർണമായി നശിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. നിരവധി വാഹനങ്ങൾ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_6884488af1cf9.jpg" alt=""></p>
<p>ഇതിനൊപ്പം ഇലക്ട്രിക് പോസ്റ്റുകൾ കടപുഴകി വീണ് വൈദ്യുതിബന്ധം തകരാറിലായി. പ്രദേശത്ത് ഏറെ സമയം വൈദ്യുതി വിതരണത്തിന് തടസമുണ്ടായി.</p>
<p> ദുരിതബാധിതർക്ക് താമസസൗകര്യവും അടിയന്തരസഹായവും ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി</title>
<link>https://thekeralajournal.com/199</link>
<guid>https://thekeralajournal.com/199</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688253549fbfd.jpg" length="54644" type="image/jpeg"/>
<pubDate>Fri, 25 Jul 2025 23:51:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: മഴ തുടരുന്നതിനാലും അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍, അങ്കണവാടികള്‍, അവധിക്കാല കലാ-കായിക പരിശീലന സ്ഥാപനങ്ങള്‍, മതപഠന കേന്ദ്രങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച (ജൂലൈ 26) അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടർ ഉത്തരവായി</p>]]> </content:encoded>
</item>

<item>
<title>ഓർത്തഡോക്സ് യുവജനപ്രസ്ഥാനം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടർച്ച നൽകണം: രാഹുൽ ഗാന്ധി</title>
<link>https://thekeralajournal.com/134</link>
<guid>https://thekeralajournal.com/134</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687d0fa8a1b9d.jpg" length="85723" type="image/jpeg"/>
<pubDate>Sun, 20 Jul 2025 21:19:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോട്ടയം: പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കിയ ലഹരി വിരുദ്ധ 'മൈൽസ് വിത്‌ഔട്ട് മിസ്റ്റേക്ക്‌സ്' പദ്ധതി മാതൃകാപരമാണെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർച്ച വേണമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c87c5e8fb8.jpg" alt=""></p>
<p>യുവജനപ്രസ്ഥാനം സംസ്ഥാനതലത്തിൽ നടത്തിയ സന്ദേശയാത്രയിൽ നിന്ന് ലഭിച്ച വിവരങ്ങളും നിർദ്ദേശങ്ങളും ഉൾപ്പെടുത്തി രൂപപ്പെടുത്തിയ റിപ്പോർട്ട് പ്രസ്ഥാനം പ്രസിഡന്റ് അഭി. ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് സമർപ്പിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിലാണ് റിപ്പോർട്ട് കൈമാറിയത്.</p>
<p></p>
<p>കൂടിക്കാഴ്ചയിൽ അഭി. ഡോ. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് ഫാ. ജെയിൻ സി. മാത്യു, ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, ട്രഷറർ രെഞ്ചു എം. ജോയ്, സന്ദേശയാത്ര കൺവീനർമാരായ അബി എബ്രഹാം കോശി, അനീഷ് ജേക്കബ് എന്നിവർ പങ്കെടുത്തു.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687c86f173c1f.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>രാജ്യത്തിലെ ഏറ്റവും മികച്ച 8 നഗരങ്ങൾ കേരളത്തിൽ..</title>
<link>https://thekeralajournal.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-8-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%8F%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BF%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A-8-%E0%B4%A8%E0%B4%97%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD</guid>
<description><![CDATA[ കേരളാ സ്റ്റോറി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68792195e373a.jpg" length="203664" type="image/jpeg"/>
<pubDate>Thu, 17 Jul 2025 21:47:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം:- രാജ്യത്തെ 100 ശുചിത്വ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി കേരളത്തിൽ നിന്നുള്ള എട്ട് നഗരങ്ങൾ..</p>
<ul>
<li>കൊച്ചി -50</li>
<li>മട്ടന്നൂർ -53</li>
<li>തൃശ്ശൂർ -58</li>
<li>കോഴിക്കോട് - 70</li>
<li>ആലപ്പുഴ - 80</li>
<li>ഗുരുവായൂർ - 82</li>
<li>കൊല്ലം -89</li>
<li>കൊല്ലം - 93</li>
</ul>
<p>എന്നിങ്ങനെയാണ് റാങ്ക്. ചരിത്രത്തിൽ ആദ്യമാണ് ശുചിത്വ റാങ്കിങ്ങിൽ കേരളം ഇത്ര വലിയ നേട്ടം കൈവരിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ്  മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ ആയിരത്തിൽ പോലും കേരളത്തിൽ നിന്ന് ഒരു നഗര .</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687920d982a7e.jpg" alt=""></p>
<p>സഭയും ഇടം നേടിയിരുന്നില്ല.</p>]]> </content:encoded>
</item>

<item>
<title>ചാര്‍ജിംഗ് സ്റ്റേഷനില്‍ കാറിടിച്ചുകയറി കുട്ടി മരിച്ച സംഭവത്തില്‍ പോലീസ് കേസടുത്തു</title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B8%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%BE%E0%B4%B0%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%AE%E0%B4%B0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B4%82%E0%B4%AD%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%80%E0%B4%B8%E0%B5%8D-%E0%B4%95%E0%B5%87%E0%B4%B8%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</guid>
<description><![CDATA[ വാഗമണ്ണില്‍ ചാർജിംഗ്സ്റ്റേഷനില്‍ കാറിടിച്ചുകയറി നാലുവയസുകാരൻ മരണപ്പെട്ട സംഭവത്തില്‍ ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Mon, 14 Jul 2025 06:16:57 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാഗമണ്ണിൽ വാഹനമിടിച്ചുണ്ടായ അപകടത്തിൽ കെഎല്‍കെജി വിദ്യാർത്ഥിയായ അയാൻ മരിച്ച സംഭവത്തിൽ കരുനാഗപ്പള്ളി സ്വദേശി ജയകൃഷ്ണനെതിരെ പോലീസ് കേസെടുത്തു. സംഭവത്തിൽ ഉപയോഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പ്രതി എറണാകുളത്ത് അഭിഭാഷകനാണെന്നാണ് വിവരം.</p>
<p>കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. മരണമടഞ്ഞ അയാൻ പാലായിലെ ഒരു സ്വകാര്യ സ്‌കൂളിലെ കെഎല്‍കെജി വിദ്യാർത്ഥിയായിരുന്നു.</p>
<p>അതേസമയം, പോലീസ് അനാസ്ഥ കാട്ടിയതായി പ്രദേശവാസികൾ ആരോപിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാർ പോലീസിനെ വിവരമറിയിച്ചതായും പ്രതിയെ തടഞ്ഞുവെക്കണമെന്ന് ആവശ്യപ്പെട്ടതായും അവർ പറയുന്നു. എന്നാൽ പ്രതിയായ ജയകൃഷ്ണൻ ബഹളം വച്ചതോടെ, പോലീസിന് ഇടപെടാനായില്ലെന്നും വാഹന നമ്പർ രേഖപ്പെടുത്തിയതിന് ശേഷം വാഹനം വിട്ടയക്കാൻ നിർദേശിച്ചതായും നാട്ടുകാർ ആരോപിക്കുന്നു.</p>
<p>ഇതിന്റെ ഫലമായി, പ്രതിയെ മെഡിക്കൽ ചെക്കപ്പിന് വിധേയനാക്കാനോ മദ്യപാനമുണ്ടോ എന്ന് പരിശോധിക്കാനോ സാധിച്ചില്ല. പിന്നീട് കുട്ടിയുടെ മരണം സ്ഥിരീകരിച്ചശേഷമാണ് പോലീസ് വാഹനത്തെയും കേസിനെയും ഗൗരവത്തോടെ കൈകാര്യം ചെയ്തത്.</p>]]> </content:encoded>
</item>

<item>
<title>വാഗമൺ വഴിക്കടവില്‍ ഇലട്രിക് ചാർജിങ് സ്റ്റേഷനിലേക്ക് കാർ പാഞ്ഞ് കയറി നാല് വയസുകാരന് ദാരുണാന്ത്യം</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B5%BA-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%B2%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D-%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%97%E0%B4%AE%E0%B5%BA-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%87%E0%B4%B2%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%9C%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%87%E0%B4%B7%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%95%E0%B4%BE%E0%B5%BC-%E0%B4%AA%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%8D-%E0%B4%95%E0%B4%AF%E0%B4%B1%E0%B4%BF-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D-%E0%B4%A6%E0%B4%BE%E0%B4%B0%E0%B5%81%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%82</guid>
<description><![CDATA[ ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയായിരുന്നു സംഭവം. തിരുവനന്തപുരം നേമം സ്വദേശികളുടെ മകൻ അയാൻ (4) ആണ് മരിച്ചത്. കുട്ടിയുടെ അമ്മ ആര്യ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 22:44:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ആര്യയും കുട്ടിയും കാർ ചാർജ് ചെയ്യാൻ ഇട്ടിട്ട് കസേരയില്‍ ഇരിക്കുകയായിരുന്നു. ഇതിനിടെ ചാര്‍ജ് ചെയ്യാന്‍ എത്തിയ മറ്റൊരു കാര്‍ നിയന്ത്രണംവിട്ട് അയാന്റെയും ആര്യയുടെയും മേല്‍ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇരുവർക്കും ഗുരുതര പരിക്കേറ്റിരുന്നു.</p>
<p></p>
<p>ഗുരുതരമായി പരിക്കേറ്റ ആര്യയെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അയാനെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പാല പോളിടെക്‌നിക് കോളേജിലെ അധ്യാപികയാണ് ആര്യ. അപകടമുണ്ടാക്കിയ കാര്‍ ഈരാറ്റുപേട്ട സ്വദേശിയുടേത് ആണെന്നാണ് സൂച</p>
<p><img src="https://demo.thekeralajournal.com/uploads/images/202507/image_870x_68729797c5fb8.jpg" alt=""></p>
<p>ന.</p>]]> </content:encoded>
</item>

<item>
<title>അഡ്മിഷൻ തുടരുന്നു</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%A1%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</guid>
<description><![CDATA[ മഹാത്മാഗാന്ധി സർവകലാശാല 2025 - 26 അധ്യയന വർഷത്തെ ബിരുദ ബിരുദാനന്തര ബിരുദ കോഴ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:38:44 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തും: കലക്‌ടര്‍</title>
<link>https://thekeralajournal.com/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9F%E0%B5%82%E0%B4%B1%E0%B4%BF%E0%B4%B8%E0%B4%82-%E0%B4%B8%E0%B4%BE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%A4%E0%B4%95%E0%B4%B3%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%A7%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AF%E0%B5%8B%E0%B4%9C%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%82-%E0%B4%95%E0%B4%B2%E0%B4%95%E0%B5%8D%E0%B4%9F%E0%B4%B0%E0%B5%8D</guid>
<description><![CDATA[ ഇടുക്കി: ജില്ലയുടെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുമെന്ന്‌ ജില്ലാ കലക്‌ടര്‍ വി വിഗ്‌നേശ്വരി. വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തി ക്കുന്നവരുമായി കലക്‌ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടത്തിയ കൂടിക്കാഴ്‌ചയില്‍ പ്രസംഗിക്കുകയായിരുന്നു കലക്‌ടര്‍. ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:32:35 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇവിടെ പുതിയ ടൂറിസം ഡെസ്‌റ്റിനേഷനുകള്‍ കണ്ടെത്തുന്നതില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹകരണം കലക്‌ടര്‍ അഭ്യര്‍ഥിച്ചു. ഇടുക്കി ഡാം സന്ദര്‍ശിക്കുന്നതിനുള്ള അവസരം ഒരുക്കുമെന്നും ജില്ലക്കായി പ്രത്യേക വെബ്‌സൈറ്റ്‌ തയാറാക്കുമെന്നും കലക്‌ടര്‍ പറഞ്ഞു.</p>
<p>കാലവസ്‌ഥ സംബന്ധിച്ച മുന്നറിയിപ്പുകളും മറ്റ്‌ നിയന്ത്രണങ്ങളും അറിയിക്കുന്നതില്‍ കൃത്യമായി സ്‌റ്റാന്‍ഡേര്‍ഡ്‌ ഓപ്പറേറ്റിങ്‌ പ്ര?സിജ്യര്‍ (എസ്‌ ഒ പി) ഇറക്കും. അനുമതിയില്ലാത ജീപ്പ്‌ യാത്രകളുടെ നിയന്ത്രണം സംബന്ധിച്ച്‌ വിശദമായ റിപ്പോര്‍ട്ട്‌ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങള്‍, സബ്‌ കലക്‌ടര്‍ എന്നിവര്‍ വഴി ലഭിക്കും. അതിന്റെ അടിസ്‌ഥാനത്തില്‍ എവിടെയൊക്കെ, എങ്ങനെയൊക്കെ ജീപ്പ്‌ സഫാരി നടത്താം എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകില്ല. അപകടാവസ്‌്ഥയില്‍ ജീപ്പ്‌ സഫാരികള്‍ നടത്തുന്നത്‌ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്‌ഥാനത്തിലാണ്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌.</p>
<p>ജില്ലയിലെ വിവിധ ടൂറിസം മേഖലകള്‍ തിരിച്ചുള്ള യോഗങ്ങള്‍ നടത്തുമെന്നും കലക്‌ടര്‍ പറഞ്ഞു. ടൂറിസ്‌റ്റുകള്‍ക്ക്‌ അടിസ്‌ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ഇടുക്കി പ്ലാസ പദ്ധതി നടപ്പിലാക്കും. ടൂറിസം പോലിസ്‌ സേവനങ്ങള്‍ ലഭ്യമാക്കും. ഇടുക്കിയുടെ ചരിത്ര പ്രധാന്യത്തെ ലക്ഷ്യംവെച്ച്‌ ഹിസേ്‌റ്റാറിക്കല്‍ ടൂറിസത്തിനും തുടക്കം കുറിക്കുമെന്ന്‌ കലക്‌ടര്‍ പറഞ്ഞു. യോഗത്തില്‍ വാഴൂര്‍ സോമന്‍ എംഎല്‍എ, ടൂറിസം ഡെപ്യൂട്ടി ഡയറക്‌ടര്‍ ഷൈന്‍ കെ.എസ്‌,ഡിടിപിസി സെക്രട്ടറി ജിതേഷ്‌ ജോസ്‌, വിവിധ ടൂറിസം മേഖലയില്‍നിന്നുള്ളവര്‍ പങ്കെടുത്തു.</p>]]> </content:encoded>
</item>

<item>
<title>കൊച്ചറ നെറ്റിത്തൊഴു ബെവ്‌കോ ഔട്ട്ലെറ്റില്‍ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 19,000 രൂപ പിടിച്ചെടുത്തു.</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B1-%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8A%E0%B4%B4%E0%B5%81-%E0%B4%AC%E0%B5%86%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8B-%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-19000-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8A%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%B1-%E0%B4%A8%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8A%E0%B4%B4%E0%B5%81-%E0%B4%AC%E0%B5%86%E0%B4%B5%E0%B5%8D%E0%B4%95%E0%B5%8B-%E0%B4%94%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B2%E0%B5%86%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%BB%E0%B4%B8%E0%B5%8D-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B2%E0%B5%8D-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%8B%E0%B4%A7%E0%B4%A8%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%8D-%E0%B4%95%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-19000-%E0%B4%B0%E0%B5%82%E0%B4%AA-%E0%B4%AA%E0%B4%BF%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81</guid>
<description><![CDATA[  ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:23:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കഴിഞ്ഞ ദിവസം രാത്രി ഇടുക്കി യൂണിറ്റ് വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ജീവനക്കാരനായ കട്ടപ്പന സ്വദേശിയുടെ കാറിനുള്ളില്‍ നിന്നാണ് പണം കണ്ടെടുത്തത്.</p>
<p></p>
<p>ബില്ലിനേക്കാള്‍ കൂടിയ തുകയ്ക്ക് മദ്യം വില്‍ക്കുന്നതായും ബില്ല് നല്‍കാതെ വില്‍പ്പന നടത്തുന്നതായും നേരത്തെ വിവരമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. റെയ്ഡില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലൻസ് അധികൃതർ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉടൻ വരുന്നു</title>
<link>https://thekeralajournal.com/%E0%B4%89%E0%B4%9F%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</link>
<guid>https://thekeralajournal.com/%E0%B4%89%E0%B4%9F%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81</guid>
<description><![CDATA[ ഇത് നിങ്ങളുടെ ശബ്ദം ]]></description>
<enclosure url="" length="203664" type="image/jpeg"/>
<pubDate>Sat, 12 Jul 2025 18:20:25 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

<item>
<title>വായനപക്ഷാചരണം: വേറിട്ട പുസ്തകപരിചയ മത്സരവുമായി സർക്കാർ</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BE%E0%B4%AF%E0%B4%A8%E0%B4%AA%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BE%E0%B4%9A%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%B5%E0%B5%87%E0%B4%B1%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%81%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%95%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B8%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC</guid>
<description><![CDATA[ ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2025/06/Books-2025-06-51996d6a2d9b2f65e41999cd8183103c-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വായനപക്ഷാചരണം:, വേറിട്ട, പുസ്തകപരിചയ, മത്സരവുമായി, സർക്കാർ</media:keywords>
<content:encoded><![CDATA[ജൂൺ 19 മുതൽ ജൂലൈ 7 വരെ എൻട്രികൾ സ്വീകരിക്കും. പ്രസിദ്ധീകരണയോഗ്യമായവ ചിത്രമടക്കം ജില്ലാ ഇൻഫർമേഷൻ ഓഫീസിൻ്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും.]]> </content:encoded>
</item>

<item>
<title>മുളപ്പൊട്ടിയ ഒത്തൊരുമ; ചിറക്കടവിൽ ഉണങ്ങിയ ആൽമരം പുനരുജ്ജീവിപ്പിച്ച് കർക്കടക വൃക്ഷചികിത്സ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%BE%E0%B4%B0%E0%B5%81%E0%B4%AE-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%86%E0%B5%BD%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%81%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95-%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%92%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%BE%E0%B4%B0%E0%B5%81%E0%B4%AE-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%B5%E0%B4%BF%E0%B5%BD-%E0%B4%89%E0%B4%A3%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%86%E0%B5%BD%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%81%E0%B4%A8%E0%B4%B0%E0%B5%81%E0%B4%9C%E0%B5%8D%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%9F%E0%B4%95-%E0%B4%B5%E0%B5%83%E0%B4%95%E0%B5%8D%E0%B4%B7%E0%B4%9A%E0%B4%BF%E0%B4%95%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B8</guid>
<description><![CDATA[ കരുതലിൻ്റെ ചികിത്സ മുളപ്പൊട്ടിയത് വെട്ടിമാറ്റാൻ ഒരുങ്ങിയ അരയാൽ മുത്തച്ഛന്. കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് മുൻവശത്തുള്ള ഗോപുരത്തിൻ്റെ അരികിലായി നിൽക്കുന്ന ഉണങ്ങി പോയ അരയാലാണ് കൂട്ടായ ശ്രമത്തിലൂടെ 10ാം നാൾ പുതുജീവൻ്റെ നാമ്പുകൾ തളിരിട്ടത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/08/vazhoor4-2024-08-9100aee717917274e2ca2da5770df121-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മുളപ്പൊട്ടിയ, ഒത്തൊരുമ, ചിറക്കടവിൽ, ഉണങ്ങിയ, ആൽമരം, പുനരുജ്ജീവിപ്പിച്ച്, കർക്കടക, വൃക്ഷചികിത്സ</media:keywords>
<content:encoded><![CDATA[കരുതലിൻ്റെ ചികിത്സ മുളപ്പൊട്ടിയത് വെട്ടിമാറ്റാൻ ഒരുങ്ങിയ അരയാൽ മുത്തച്ഛന്. കോട്ടയം ജില്ലയിലെ ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിന് മുൻവശത്തുള്ള ഗോപുരത്തിൻ്റെ അരികിലായി നിൽക്കുന്ന ഉണങ്ങി പോയ അരയാലാണ് കൂട്ടായ ശ്രമത്തിലൂടെ 10ാം നാൾ പുതുജീവൻ്റെ നാമ്പുകൾ തളിരിട്ടത്.]]> </content:encoded>
</item>

<item>
<title>31 കൊല്ലം കഴിഞ്ഞാലെന്താ, നമ്മുക്ക് സ്കൂൾ ടൂർ പോവാം; ഹൈസ്‌കൂളിലെ മുടങ്ങിയ പഠനയാത്ര പോയി പൂർവ്വവിദ്യാർഥികൾ</title>
<link>https://thekeralajournal.com/31-%E0%B4%95%E0%B5%86%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/31-%E0%B4%95%E0%B5%86%E0%B4%BE%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%82-%E0%B4%95%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B4%B2%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BE-%E0%B4%A8%E0%B4%AE%E0%B5%8D%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE-%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8B%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%B9%E0%B5%88%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B4%B3%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B4%BF%E0%B4%AF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%AF%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8B%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B5%BC%E0%B4%A5%E0%B4%BF%E0%B4%95%E0%B5%BE</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/08/alumni-trip-2024-08-fa17ce469ea39f22e2c8d3396e1c3bb2-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കൊല്ലം, കഴിഞ്ഞാലെന്താ, നമ്മുക്ക്, സ്കൂൾ, ടൂർ, പോവാം, ഹൈസ്‌കൂളിലെ, മുടങ്ങിയ, പഠനയാത്ര, പോയി, പൂർവ്വവിദ്യാർഥികൾ</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിൽ, മൂന്നു പതിറ്റാണ്ടിനുശേഷം, കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്‌സ് ഹൈസ്‌കൂളിലെ 1993 ബാച്ചിലെ എസ്എസ്എൽസി വിദ്യാർഥികളാണ് സ്‌കൂൾ വിനോദയാത്ര എന്ന ദീർഘകാല സ്വപ്നം സാക്ഷാത്കരിച്ചത്.]]> </content:encoded>
</item>

<item>
<title>വിശ്രമജീവിതം നീന്തിത്തുടിച്ചു ആസ്വാദിക്കാനുളളതല്ലേ; 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-74%E0%B4%86%E0%B4%82-%E0%B4%B5%E0%B4%AF%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%9C%E0%B5%80%E0%B4%B5%E0%B4%BF%E0%B4%A4%E0%B4%82-%E0%B4%A8%E0%B5%80%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81%E0%B4%9F%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81-%E0%B4%86%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B4%B3%E0%B4%A4%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%87-74%E0%B4%86%E0%B4%82-%E0%B4%B5%E0%B4%AF%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B0%E0%B4%BE%E0%B4%9C%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%B0-%E0%B4%A8%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%BF</guid>
<description><![CDATA[ 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി. കോട്ടയം പാലാ തിടനാട് സ്വദേശി 74- വയസുകാരനായ കുര്യൻ ജേക്കബ് ആണ് മാസ്‌റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തിൽ രാജ്യാന്തര തലത്തിൽ ചരിത്രം കുറിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/Kurianjaco-2024-07-15908c8dd49a4c3bde31ba041b8f3043-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശ്രമജീവിതം, നീന്തിത്തുടിച്ചു, ആസ്വാദിക്കാനുളളതല്ലേ, 74ആം, വയസിൽ, രാജ്യാന്തര, നേട്ടവുമായി, മലയാളി</media:keywords>
<content:encoded><![CDATA[74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി. കോട്ടയം പാലാ തിടനാട് സ്വദേശി 74- വയസുകാരനായ കുര്യൻ ജേക്കബ് ആണ് മാസ്‌റ്റേഴ്‌സ് സ്വിമ്മിങ് മൽസരത്തിൽ രാജ്യാന്തര തലത്തിൽ ചരിത്രം കുറിക്കുന്നത്.]]> </content:encoded>
</item>

<item>
<title>കടവുപുഴ വെള്ളച്ചാട്ടം: പ്രകൃതിയുടെ സൗന്ദര്യവും അപകടവും ഒരുപോലെ ചേരുന്ന ആകർഷണം</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%95%E0%B5%BC%E0%B4%B7%E0%B4%A3%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%AA%E0%B5%81%E0%B4%B4-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82-%E0%B4%85%E0%B4%AA%E0%B4%95%E0%B4%9F%E0%B4%B5%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%9A%E0%B5%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%86%E0%B4%95%E0%B5%BC%E0%B4%B7%E0%B4%A3%E0%B4%82</guid>
<description><![CDATA[ എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/kadavampuzha7-2024-07-8a9618a85324f13782f9c00e07e53f3c-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കടവുപുഴ, വെള്ളച്ചാട്ടം:, പ്രകൃതിയുടെ, സൗന്ദര്യവും, അപകടവും, ഒരുപോലെ, ചേരുന്ന, ആകർഷണം</media:keywords>
<content:encoded><![CDATA[എത്ര ആസ്വദിച്ചാലും വിസ്മയിപ്പിക്കുന്ന പ്രകൃതി കാഴ്ചകളുടെ പട്ടികയിൽ വെള്ളച്ചാട്ടങ്ങൾ എന്നും മുന്നിലാണ്. കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടവുപുഴ വെള്ളച്ചാട്ടം അത്തരം പ്രകൃതി സൗന്ദര്യത്തിൻ്റെ ഉത്തമ ഉദാഹരണമാണ്.]]> </content:encoded>
</item>

<item>
<title>വേണമെങ്കിൽ കഥകളി പഠനവും ഓൺലൈനിലാവാം; കഥകളി ഡിജിറ്റലായി പഠിച്ച് അരങ്ങേറ്റം കുറിച്ച ലക്ഷ്മി രഞ്ജിത്ത്</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%AE%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%87%E0%B4%A3%E0%B4%AE%E0%B5%86%E0%B4%99%E0%B5%8D%E0%B4%95%E0%B4%BF%E0%B5%BD-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%A8%E0%B4%B5%E0%B5%81%E0%B4%82-%E0%B4%93%E0%B5%BA%E0%B4%B2%E0%B5%88%E0%B4%A8%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BE%E0%B4%82-%E0%B4%95%E0%B4%A5%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A1%E0%B4%BF%E0%B4%9C%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B4%A0%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%85%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B2%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AE%E0%B4%BF-%E0%B4%B0%E0%B4%9E%E0%B5%8D%E0%B4%9C%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ ഡിജിറ്റൽ യുഗത്തിൽ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓൺലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/Kathakali2jpg-2024-07-57340f4845e10cab8a5ccae576116241-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വേണമെങ്കിൽ, കഥകളി, പഠനവും, ഓൺലൈനിലാവാം, കഥകളി, ഡിജിറ്റലായി, പഠിച്ച്, അരങ്ങേറ്റം, കുറിച്ച, ലക്ഷ്മി, രഞ്ജിത്ത്</media:keywords>
<content:encoded><![CDATA[ഡിജിറ്റൽ യുഗത്തിൽ കഥകളി പഠനവും ഡിജിറ്റലാകാമെന്ന് തെളിയിച്ചിരുക്കുകയാണ് പ്രവാസി മലയാളിയായ ലക്ഷ്മി രഞ്ജിത്ത്. കോവിഡ് കാലത്തെ വിരസതയെ മറികടക്കാൻ കളിയായി തുടങ്ങിയതാണ് ഓൺലൈനിലൂടെയുള്ള കഥകളി പഠനം. പിന്നീടത് ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു.]]> </content:encoded>
</item>

<item>
<title>“ഏതോ മഴയിൽ” ... മഴയിൽ മാത്രം ഉണരുന്ന കോട്ടയത്തെ ചില പ്രകൃതി സൗന്ദര്യകേന്ദ്രങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%8F%E0%B4%A4%E0%B5%8B-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%89%E0%B4%A3%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%8F%E0%B4%A4%E0%B5%8B-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%B4%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%89%E0%B4%A3%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B2-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%95%E0%B5%83%E0%B4%A4%E0%B4%BF-%E0%B4%B8%E0%B5%97%E0%B4%A8%E0%B5%8D%E0%B4%A6%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/kottayam-2024-07-13a56bd706e461354c5ca2ff8eb50b36-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>“ഏതോ, മഴയിൽ”, ..., മഴയിൽ, മാത്രം, ഉണരുന്ന, കോട്ടയത്തെ, ചില, പ്രകൃതി, സൗന്ദര്യകേന്ദ്രങ്ങൾ</media:keywords>
<content:encoded><![CDATA[മഴക്കാലം കേരളത്തിന് ഒരു പ്രത്യേക ഭംഗി നൽകുന്നു. പച്ചപ്പാർന്ന പ്രകൃതി, നിറഞ്ഞൊഴുകുന്ന അരുവികൾ, വെള്ളച്ചാട്ടങ്ങൾ എന്നിവ ആസ്വദിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. ഈ സീസണിൽ, സന്ദർശിക്കുന്നതിലൂടെ മാത്രം കാണാൻ സാധിക്കുന്ന പ്രകൃതിയുടെ അതുല്യമായ കാഴ്ചകളുണ്ട് നമ്മുടെ കോട്ടയത്ത്. ഇതിൽ നിന്നു ചിലത് പരിചയപ്പെടാം.]]> </content:encoded>
</item>

<item>
<title>മുഷ്ടിയോളം വലുപ്പം; ദേഹത്തു തട്ടിയാൽ കടുത്ത ചൊറിച്ചിലും പുകച്ചിലും; ആഫ്രിക്കൻ ഒച്ചുകളുടെ വർദ്ധന കുറിച്ചിക്കു ദുരിതമ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%A6%E0%B5%87%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%95%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%81%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B3%E0%B4%82-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%82-%E0%B4%A6%E0%B5%87%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%95%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%AA%E0%B5%81%E0%B4%95%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B5%81%E0%B4%82-%E0%B4%86%E0%B4%AB%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%92%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B5%BC%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%A8-%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81-%E0%B4%A6%E0%B5%81%E0%B4%B0%E0%B4%BF%E0%B4%A4%E0%B4%AE</guid>
<description><![CDATA[ കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച്‌ അഥവാ രാക്ഷസ ഒച്ച്‌ കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും  തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads//2024/07/AfricanSnail2-2024-07-45139f989f933b48f2cab74faee4769c-3x2.jpeg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മുഷ്ടിയോളം, വലുപ്പം, ദേഹത്തു, തട്ടിയാൽ, കടുത്ത, ചൊറിച്ചിലും, പുകച്ചിലും, ആഫ്രിക്കൻ, ഒച്ചുകളുടെ, വർദ്ധന, കുറിച്ചിക്കു, ദുരിതമ</media:keywords>
<content:encoded><![CDATA[കേൾക്കുമ്പോൾ നിസ്സാരമായി തോന്നാമെങ്കിലും ആഫ്രിക്കൻ ഒച്ച്‌ അഥവാ രാക്ഷസ ഒച്ച്‌ കുളങ്ങളിലും നെൽവയലുകളിലും വീട്ടുമുറ്റങ്ങളിലും പോലും  തഴച്ചുപെരുകുന്ന ഈ ഒച്ചുകൾ വിളകൾക്ക് വലിയ ഭീഷണി ഉയർത്തുന്നതോടൊപ്പം ആരോഗ്യപ്രശ്നങ്ങളും സ്യഷ്ടിക്കുന്നു]]> </content:encoded>
</item>

<item>
<title>&amp;apos;കാട് &amp;apos; ചിത്ര പ്രദർശനം ; പതിനഞ്ച് കലാകാരൻ മാരുടെ അൻപത് ചിത്രങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B5%BB%E0%B4%AA%E0%B4%A4%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%AA%E0%B4%A4%E0%B4%BF%E0%B4%A8%E0%B4%9E%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%95%E0%B4%B2%E0%B4%BE%E0%B4%95%E0%B4%BE%E0%B4%B0%E0%B5%BB-%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B5%BB%E0%B4%AA%E0%B4%A4%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3842153_HYP_0_FEATURE20231215_120915_watermark_17122023_160141-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കാട്, ചിത്ര, പ്രദർശനം, പതിനഞ്ച്, കലാകാരൻ, മാരുടെ, അൻപത്, ചിത്രങ്ങൾ</media:keywords>
<content:encoded><![CDATA[കോട്ടയം ആർട്ട് ഫൌണ്ടേഷന്റെയും കെഎഫ്ഡിസിയുടെയും നേതൃത്വത്തിൽ കാട്/വീട് ചിത്രപ്രദർശനത്തിന് പബ്ലിക് ലൈബ്രറി കാനായി കുഞ്ഞിരാമൻ ആർട്ട് ഗാലറിയിൽ തുടക്കമായി. പതിനഞ്ച് ചിത്രകാരന്മാരുടെയും ഏഴു ചിത്രകാരികളുടെയും കലാസൃഷ്ടികൾ ഉൾക്കൊള്ളിച്ചുള്ള പ്രദർശനം ആണ് സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബർ പതിനാലിനു ആരംഭിച്ച ചിത്രപ്രദർശനം ഇരുപതിനു അവസാനിക്കും. ]]> </content:encoded>
</item>

<item>
<title>&amp;apos;കളറായി &amp;apos;വൈക്കം ബീച്ച്  ;  സത്യാഗ്രഹത്തെ ഓർമപ്പെടുത്തി വഴിയോര ശില്പങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B0-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%B3%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AC%E0%B5%80%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%B8%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%97%E0%B5%8D%E0%B4%B0%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%93%E0%B5%BC%E0%B4%AE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%B5%E0%B4%B4%E0%B4%BF%E0%B4%AF%E0%B5%8B%E0%B4%B0-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3840347_HYP_0_FEATURE1702745804800.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കളറായി, വൈക്കം, ബീച്ച്, സത്യാഗ്രഹത്തെ, ഓർമപ്പെടുത്തി, വഴിയോര, ശില്പങ്ങൾ</media:keywords>
<content:encoded><![CDATA[അക്ഷരനഗരി ആയ കോട്ടയം ജില്ലയിൽ കായൽ കാറ്റേറ്റ് അൽപനേരം വിശ്രമിക്കാൻ സാധിക്കുന്ന അതിമനോഹരം ആയ ഒരു സ്ഥലമാണ് വൈക്കം ബീച്ച്. വൈകുന്നേരത്തെ അസ്തമയ കാഴ്ച ഒരുക്കി ആരെയും മോഹിപ്പിക്കുന്ന സുന്ദരി ആയി അണിഞ്ഞൊരുങ്ങി നിൽക്കുക ആണ് ഈ കായലോരം. ഇരിപ്പിടങ്ങളും തറയോട് പാകിയ നടപ്പാതകളും മുപ്പതോളം ചാരുബെഞ്ചുകളുമായി സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇവിടം. ]]> </content:encoded>
</item>

<item>
<title>&amp;apos;ആഗ്മ &amp;apos;കാർഷിക&#45;വ്യവസായിക പ്രദർശന മേളയ്ക്ക് അക്ഷരനഗരിയിൽ തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%86%E0%B4%97%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%A8%E0%B4%97%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%86%E0%B4%97%E0%B5%8D%E0%B4%AE-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%B8%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%85%E0%B4%95%E0%B5%8D%E0%B4%B7%E0%B4%B0%E0%B4%A8%E0%B4%97%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന &quot;ആഗ്മ&quot; കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3836267_HYP_0_FEATURE20231213_114905_watermark_15122023_210002-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആഗ്മ, കാർഷിക-വ്യവസായിക, പ്രദർശന, മേളയ്ക്ക്, അക്ഷരനഗരിയിൽ, തുടക്കമായി</media:keywords>
<content:encoded><![CDATA[അക്ഷരനഗരിക്ക് കൃഷിരീതികളുടെ പുത്തൻ വാതിലുകൾ തുറക്കുകയാണ് മണർകാട് കേന്ദ്രമായി പ്രവർത്തിക്കുന്ന "ആഗ്മ" കാർഷിക-വ്യവസായിക പ്രദർശനമേള. കോട്ടയം രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പ്രദർശനം. ]]> </content:encoded>
</item>

<item>
<title>വിശ്വാസികൾക്ക് തേക്കിലയിൽ നേർച്ച പുഴുക്ക് ;  നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി </title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%87%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B5%81%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9C%E0%B5%8B%E0%B5%BA-%E0%B4%A6%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%B2%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B5%87%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%AA%E0%B5%81%E0%B4%B4%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%9F%E0%B5%81%E0%B4%82%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%82-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%9C%E0%B5%8B%E0%B5%BA-%E0%B4%A6%E0%B4%BF-%E0%B4%AC%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും. ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3793983_HYP_0_FEATURE20231129_115304_watermark_04122023_225002-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശ്വാസികൾക്ക്, തേക്കിലയിൽ, നേർച്ച, പുഴുക്ക്, നെടുംകുന്നം, സെന്റ്, ജോൺ, ദി, ബാപ്റ്റിസ്റ്റ്, ഫെറോനാ, പള്ളി </media:keywords>
<content:encoded><![CDATA[പുഴുക്ക് നേർച്ചയ്ക്ക് പ്രസിദ്ധമായ പള്ളിയാണ് കോട്ടയം ജില്ലയിലെ നെടുംകുന്നം സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഫെറോനാ പള്ളി. യോഹന്നാൻ മാംദാനയുടെ തിരുന്നാളിന്റെ പ്രധാന ചടങ്ങാണ് നെടുംകുന്നം പള്ളിയിലെ പുഴുക്ക് നേർച്ച. വെണ്ണപോലെ വെന്ത കപ്പയും, കാച്ചിലും, ചേമ്പും, ഏത്തക്കായ്ക്ക് ഒപ്പം ബീഫും മസാലക്കൂട്ടും കൂടി ചേരുമ്പോൾ പ്രശസ്തമായ പുഴുക്ക് നേർച്ച തയ്യാറാകും.]]> </content:encoded>
</item>

<item>
<title>മീനച്ചിലാർ  എങ്ങനെ മീനച്ചിലാറായി? പേരിനു പിന്നിലെ കഥകൾ</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%A5%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%99%E0%B5%8D%E0%B4%99%E0%B4%A8%E0%B5%86-%E0%B4%AE%E0%B5%80%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B2%E0%B4%BE%E0%B4%B1%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AA%E0%B5%87%E0%B4%B0%E0%B4%BF%E0%B4%A8%E0%B5%81-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%95%E0%B4%A5%E0%B4%95%E0%B5%BE</guid>
<description><![CDATA[ കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3806599_HYP_0_FEATURE1702011016191.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മീനച്ചിലാർ, എങ്ങനെ, മീനച്ചിലാറായി, പേരിനു, പിന്നിലെ, കഥകൾ</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയുടെ ഹൃദയഭാഗത്തുകൂടി ഒഴുകുന്ന നദിയാണ് മീനച്ചിലാർ. 78 കിലോമീറ്റർ നീളമുള്ള ഈ നദി ഇടുക്കി ജില്ലയിലെ വാഗമണ്ണിലെ കുടമുരുട്ടി മലയിൽ നിന്ന് ഉത്ഭവിച്ചു പൂഞ്ഞാർ, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ പട്ടണങ്ങളിൽ കൂടി ഒഴുകി വേമ്പനാട്ട് കായലിൽ ചെന്നു ചേരുന്നു. ചെറുതും വലുതുമായ മുപ്പത്തിയേട്ട് പോഷക നദികളാൽ സമ്പന്നമാണ് മീനച്ചിലാർ. ]]> </content:encoded>
</item>

<item>
<title>കോടമഞ്ഞുമൂടിയ താഴ്‌വാരം; താഴേക്കുനോക്കിയാൽ നാല് ജില്ലകൾ ;  മുതുകോരമല കോട്ടയം ജില്ലയിലെ &amp;apos; മീശപ്പുലിമല &amp;apos;</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B5%82%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%8B%E0%B4%B0%E0%B4%AE%E0%B4%B2-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%80%E0%B4%B6%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%B2</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%8B%E0%B4%9F%E0%B4%AE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%81%E0%B4%AE%E0%B5%82%E0%B4%9F%E0%B4%BF%E0%B4%AF-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%A4%E0%B4%BE%E0%B4%B4%E0%B5%87%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF%E0%B4%BE%E0%B5%BD-%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%95%E0%B5%BE-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%81%E0%B4%95%E0%B5%8B%E0%B4%B0%E0%B4%AE%E0%B4%B2-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AE%E0%B5%80%E0%B4%B6%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B2%E0%B4%BF%E0%B4%AE%E0%B4%B2</guid>
<description><![CDATA[ മൂന്നാറിലെ മീശപ്പുലി മലയെ വെല്ലുന്ന കാഴ്ചകളാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തായി സ്ഥിതി ചെയ്യുന്ന മുതുകോര മലയിലുള്ളത്. സാഹസികത ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് കോട്ടയത്തെ മുതുകോരമല. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയിലെത്തിയാൽ മുതുകോരമലയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചരികൾക്കായി കാത്തിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3764553_HYP_0_FEATUREzeeconvert-com_watermark_26112023_232621-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കോടമഞ്ഞുമൂടിയ, താഴ്‌വാരം, താഴേക്കുനോക്കിയാൽ, നാല്, ജില്ലകൾ, മുതുകോരമല, കോട്ടയം, ജില്ലയിലെ, മീശപ്പുലിമല</media:keywords>
<content:encoded><![CDATA[മൂന്നാറിലെ മീശപ്പുലി മലയെ വെല്ലുന്ന കാഴ്ചകളാണ് കോട്ടയം ജില്ലയിലെ പൂഞ്ഞാറിനടുത്തായി സ്ഥിതി ചെയ്യുന്ന മുതുകോര മലയിലുള്ളത്. സാഹസികത ഇഷ്ടപെടുന്നവരുടെ പ്രിയപ്പെട്ട ഒരു ഇടം കൂടിയാണ് കോട്ടയത്തെ മുതുകോരമല. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കൈപ്പള്ളിയിലെത്തിയാൽ മുതുകോരമലയുടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളാണ് സഞ്ചരികൾക്കായി കാത്തിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>പിച്ചാത്തിപ്പണം, ഉൽക്കയുടെ പൊടി ഉപയോഗിച്ച് ഓസ്ട്രിയ പുറത്തിറക്കിയ സ്റ്റാംപ് ; ശ്രദ്ധേയമായി കോട്ടയത്തെ സ്റ്റാംപ് ,നാ</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%A8%E0%B4%BE</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A3%E0%B4%82-%E0%B4%89%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%97%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D-%E0%B4%93%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF-%E0%B4%AA%E0%B5%81%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B1%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AF-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%82%E0%B4%AA%E0%B5%8D-%E0%B4%A8%E0%B4%BE</guid>
<description><![CDATA[ കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത്  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3795071_HYP_0_FEATURE1701757216328.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>പിച്ചാത്തിപ്പണം, ഉൽക്കയുടെ, പൊടി, ഉപയോഗിച്ച്, ഓസ്ട്രിയ, പുറത്തിറക്കിയ, സ്റ്റാംപ്, ശ്രദ്ധേയമായി, കോട്ടയത്തെ, സ്റ്റാംപ്, നാ</media:keywords>
<content:encoded><![CDATA[കോട്ടയം ഫിലാറ്റലിക് ആൻഡ് ന്യൂമിസ്മാറ്റിക് സൊസൈറ്റിയുടെ(കെപിഎൻഎസ്) ആഭിമുഖ്യത്തിൽ വൈഎംസിഎയിലെ എ.വി.ജോർജ് ഹാളിൽ സ്റ്റാംപുകളുടെയും നാണയങ്ങളുടെയും സൗജന്യ പ്രദർശനം സംഘടിപ്പിച്ചു.ചോക്ലേറ്റിന്റെ മണമുള്ളവ,എംബ്രോയിഡറി ചെയ്തവ,തൊട്ടാൽ നിറം മാറുന്നവ ഇങ്ങനെ തുടങ്ങി രണ്ടായിരം വർഷത്തിലധികം ചരിത്രമുള്ള നാണയങ്ങളുടെയും സ്റ്റാംപുകളുടെയും പ്രദർശനമാണ് സംഘടിപ്പിച്ചത് ]]> </content:encoded>
</item>

<item>
<title>മൂന്നു ഭാവങ്ങളിൽ ശിവൻ;വൈക്കം മഹാദേവ ക്ഷേത്രത്തിലെ വ്യത്യസ്തമായ പ്രതിഷ്ഠയും ആചാരങ്ങളും</title>
<link>https://thekeralajournal.com/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%AF%E0%B5%81%E0%B4%82-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B6%E0%B4%BF%E0%B4%B5%E0%B5%BB%E0%B4%B5%E0%B5%88%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%AE%E0%B4%B9%E0%B4%BE%E0%B4%A6%E0%B5%87%E0%B4%B5-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0%E0%B4%AF%E0%B5%81%E0%B4%82-%E0%B4%86%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82</guid>
<description><![CDATA[ വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. &quot;ദക്ഷിണകാശി&quot; എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/12/3787621_HYP_0_FEATURE20231128_114218_watermark_02122023_210952-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മൂന്നു, ഭാവങ്ങളിൽ, ശിവൻവൈക്കം, മഹാദേവ, ക്ഷേത്രത്തിലെ, വ്യത്യസ്തമായ, പ്രതിഷ്ഠയും, ആചാരങ്ങളും</media:keywords>
<content:encoded><![CDATA[വൈക്കം സത്യാഗ്രഹത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന, കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രങ്ങളിൽ ഒന്നായ ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രം. "ദക്ഷിണകാശി" എന്നറിയപ്പെടുന്ന വൈക്കം ക്ഷേത്രം കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. ശൈവതീർത്ഥാടകരുടെ പ്രിയപ്പെട്ട തീർത്ഥാടന ലക്ഷ്യസ്ഥാനം കൂടിയാണ് ഈ ക്ഷേത്രം. ]]> </content:encoded>
</item>

<item>
<title>അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയ നീണ്ടൂർ സുബ്രഹ്മണ്യ ക്ഷേത്രം; പ്രതിഷ്ഠ അത്യുഗ്രഭാവത്തിൽ നിൽക്കുന്ന മൂർത്തി</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%97%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%81%E0%B4%A8%E0%B4%BF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%A8%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF-%E0%B4%A8%E0%B5%80%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%82%E0%B5%BC-%E0%B4%B8%E0%B5%81%E0%B4%AC%E0%B5%8D%E0%B4%B0%E0%B4%B9%E0%B5%8D%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%B7%E0%B5%8D%E0%B4%A0-%E0%B4%85%E0%B4%A4%E0%B5%8D%E0%B4%AF%E0%B5%81%E0%B4%97%E0%B5%8D%E0%B4%B0%E0%B4%AD%E0%B4%BE%E0%B4%B5%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BD%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AE%E0%B5%82%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3768387_HYP_0_FEATUREScreenshot_20231127_225034_Instagram_watermark_27112023_234844-3x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അഗസ്ത്യമുനി, പ്രതിഷ്ഠ, നടത്തിയ, നീണ്ടൂർ, സുബ്രഹ്മണ്യ, ക്ഷേത്രം, പ്രതിഷ്ഠ, അത്യുഗ്രഭാവത്തിൽ, നിൽക്കുന്ന, മൂർത്തി</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ പുരാതന ക്ഷേത്രമാണ് നീണ്ടൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. നിരവധി പ്രത്യേകതകൾ നിറഞ്ഞതാണ് അക്ഷരനഗരിയിലെ ഈ ക്ഷേത്രം. മനുഷ്യജീവിതത്തിലെ എല്ലാ നന്മകൾക്കും സുബ്രഹ്മണ്യനെ ഭജിച്ചാൽ മതിയെന്നാണ് വിശ്വാസം. ക്ഷേത്രത്തിന്റെ പ്രേത്യേകതകൾ കേട്ടറിഞ്ഞു പല ഭാഗങ്ങളിൽ നിന്നും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>ചൈതന്യ കാർഷിക മേളയിൽ താരങ്ങളായി &amp;quot;ഭീമൻ കപ്പയും&amp;quot; &amp;quot;കൊട്ട വലുപ്പ ചേനയും&amp;quot;</title>
<link>https://thekeralajournal.com/%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%AE%E0%B5%BB-%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%9A%E0%B5%87%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B5%88%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%AF-%E0%B4%95%E0%B4%BE%E0%B5%BC%E0%B4%B7%E0%B4%BF%E0%B4%95-%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AD%E0%B5%80%E0%B4%AE%E0%B5%BB-%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%B5%E0%B4%B2%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA-%E0%B4%9A%E0%B5%87%E0%B4%A8%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads//2023/11/3754133_HYP_0_FEATURE20231121_161307-scaled.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ചൈതന്യ, കാർഷിക, മേളയിൽ, താരങ്ങളായി, ഭീമൻ, കപ്പയും, കൊട്ട, വലുപ്പ, ചേനയും</media:keywords>
<content:encoded><![CDATA[കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചൈതന്യ കാർഷിക മേളയ്ക്ക് തുടക്കമായി. കുഞ്ഞൻ എലി മുതൽ ആയിരത്തിലേറെ കിലോഭാരമുള്ളപോത്ത് വരെ കാർഷികമേളയിലെ വിസ്മയ കാഴ്ചകളാണ്. കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം തുടങ്ങി വിവിധ മേഖലകളെ കോർത്തിണക്കിക്കൊണ്ടാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി ആളുകളാണ് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>&amp;quot;ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ&amp;quot; ചിത്രപ്രദർശനം  ; കോട്ടയം ഡിസി കിഴക്കേമുറിയിടം ആർട്ട് ഗാലറിയിൽ</title>
<link>https://thekeralajournal.com/%E0%B4%86%E0%B5%BB-%E0%B4%93%E0%B4%A1%E0%B5%8D-%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81-%E0%B4%AE%E0%B5%88-%E0%B4%AB%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%B5%E0%B5%87-%E0%B4%B8%E0%B5%8B%E0%B5%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%82-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD</link>
<guid>https://thekeralajournal.com/%E0%B4%86%E0%B5%BB-%E0%B4%93%E0%B4%A1%E0%B5%8D-%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81-%E0%B4%AE%E0%B5%88-%E0%B4%AB%E0%B4%BE%E0%B5%BC-%E0%B4%8E%E0%B4%B5%E0%B5%87-%E0%B4%B8%E0%B5%8B%E0%B5%BE-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%82-%E0%B4%A1%E0%B4%BF%E0%B4%B8%E0%B4%BF-%E0%B4%95%E0%B4%BF%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%87%E0%B4%AE%E0%B5%81%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B4%9F%E0%B4%82-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD</guid>
<description><![CDATA[ ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന &quot;ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ&quot; ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3753489_HYP_0_FEATURE20231121_171723-17007495083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആൻ, ഓഡ്, റ്റു, മൈ, ഫാർ, എവേ, സോൾ, ചിത്രപ്രദർശനം, കോട്ടയം, ഡിസി, കിഴക്കേമുറിയിടം, ആർട്ട്, ഗാലറിയിൽ</media:keywords>
<content:encoded><![CDATA[ചിത്രകാരി സോണിയ ജോസഫ് അവതരിപ്പിക്കുന്ന "ആൻ ഓഡ് റ്റു മൈ ഫാർ എവേ സോൾ" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. നവംബർ 18നു ആരംഭിച്ച ചിത്രപ്രദർശനം 25നു അവസാനിക്കും. നാല്പത്തിലേറെ ചിത്രങ്ങളാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>അമേരിക്കൻ ശില്പകലാ മാതൃകയിൽ നിർമ്മിച്ച സെന്റ് മേരിസ് ഫെറോനാ പള്ളി ; ഏഷ്യയിലെ ആദ്യ &amp;quot;റോസറി ഗാർഡൻ&amp;quot; ഇവിടെയാണ്‌</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BB-%E0%B4%B6%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%AE%E0%B5%87%E0%B4%B0%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B1%E0%B5%8B%E0%B4%A8%E0%B4%BE-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%B1%E0%B5%8B%E0%B4%B8%E0%B4%B1%E0%B4%BF-%E0%B4%97%E0%B4%BE%E0%B5%BC%E0%B4%A1%E0%B5%BB-%E0%B4%87%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3738209_HYP_0_FEATURE20231116_142049-17005380083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അമേരിക്കൻ, ശില്പകലാ, മാതൃകയിൽ, നിർമ്മിച്ച, സെന്റ്, മേരിസ്, ഫെറോനാ, പള്ളി , ഏഷ്യയിലെ, ആദ്യ, റോസറി, ഗാർഡൻ, ഇവിടെയാണ്‌</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ അതിരമ്പുഴയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ സെബസ്ത്യാനോസിന്റെ ലോകപ്രശസ്ത തീർത്ഥാടന കേന്ദ്രമാണ് സെന്റ് മേരീസ് ഫെറോനാ പള്ളി. പരിശുദ്ധ കന്യകാമറിയത്തിന് വേണ്ടി സമർപ്പിക്കപ്പെട്ട ക്രൈസ്തവ ദൈവാലയമാണിത്. ഒമ്പതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ മധ്യകേരളത്തിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ക്രൈസ്തവരുടെ ശ്രദ്ധാകേന്ദ്രമായിരുന്നു ഈ ദൈവാലയം. ]]> </content:encoded>
</item>

<item>
<title>പഴക്കം അഞ്ഞൂറ് വർഷത്തിലധികം : തൃക്കൊടിത്താനത്തെ  മുത്തശ്ശിപ്ലാവിന്റെ വിശേഷങ്ങൾ</title>
<link>https://thekeralajournal.com/%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%82-%E0%B4%85%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%B7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%A4%E0%B5%83%E0%B4%95%E0%B5%8D%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%B6%E0%B5%8D%E0%B4%B6%E0%B4%BF%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%87%E0%B4%B7%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE</guid>
<description><![CDATA[ അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3723185_HYP_0_FEATURE20231114_115750-17001402083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>പഴക്കം, അഞ്ഞൂറ്, വർഷത്തിലധികം, തൃക്കൊടിത്താനത്തെ,  മുത്തശ്ശിപ്ലാവിന്റെ, വിശേഷങ്ങൾ</media:keywords>
<content:encoded><![CDATA[അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുള്ള പ്ലാവാണ് കോട്ടയം തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ മുത്തശ്ശിപ്ലാവ്.ചങ്ങനാശ്ശേരി എസ്ബികോളേജ് ബോട്ടണി വിഭാഗമാണ് പരിശോധനയിലൂടെ മുത്തശ്ശിപ്ലാവിനു 543വയസ്സ് പ്രായമുണ്ടെന്ന് പഠനറിപ്പോർട്ടിൽ സ്ഥിരീകരിച്ചത്.ക്ഷേത്രത്തിൽ ഗോശാലയുടെ സമീപത്തുള്ള പ്ലാവിനു 416വയസ്സും ഗോപുരത്തിനു തെക്ക്ഭാഗത്തുള്ള പ്ലാവിനു 396വയസ്സുമാണ് കണക്കാക്കുന്നത്]]> </content:encoded>
</item>

<item>
<title>നൂറിൽപരം കളിമൺ ഉൽപ്പന്നങ്ങൾ  ; പ്രദർശന വില്പന മേള കോട്ടയത്ത്</title>
<link>https://thekeralajournal.com/%E0%B4%A8%E0%B5%82%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BA-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B5%82%E0%B4%B1%E0%B4%BF%E0%B5%BD%E0%B4%AA%E0%B4%B0%E0%B4%82-%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AE%E0%B5%BA-%E0%B4%89%E0%B5%BD%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8-%E0%B4%B5%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%AA%E0%B4%A8-%E0%B4%AE%E0%B5%87%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3711153_HYP_0_FEATURE20231111_131956-16998822123x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നൂറിൽപരം, കളിമൺ, ഉൽപ്പന്നങ്ങൾ, പ്രദർശന, വില്പന, മേള, കോട്ടയത്ത്</media:keywords>
<content:encoded><![CDATA[മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ പരമ്പരാഗത കളിമൺ തൊഴിൽ ചെയ്യുന്ന 50 കുടുംബങ്ങളടങ്ങിയ അനശ്വരം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ കോട്ടയത്തു നിലമ്പൂർ ചട്ടികളുടെ പ്രദർശന-വില്പന മേള ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിന് എതിർവശം ഗുഡ്ഷെപ്പേഡ് റോഡിലെ കേസ്റ്റൽ ആർട്ട് ഗാലറിയിലാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ 10 മുതൽ രാത്രി 9 വരെയാണ് പ്രദർശന സമയം.]]> </content:encoded>
</item>

<item>
<title>നാടിന് മാതൃകയായി ചെങ്ങളത്തെ വിശ്രമകേന്ദ്രം&amp;quot;വയലോരക്കാറ്റ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%9F%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%BE%E0%B4%A4%E0%B5%83%E0%B4%95%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%9A%E0%B5%86%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%95%E0%B5%87%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%82%E0%B4%B5%E0%B4%AF%E0%B4%B2%E0%B5%8B%E0%B4%B0%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</guid>
<description><![CDATA[ സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ&quot;വയലോരക്കാറ്റ്&quot;.മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3705941_HYP_0_FEATURE1699635300983.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നാടിന്, മാതൃകയായി, ചെങ്ങളത്തെ, വിശ്രമകേന്ദ്രംവയലോരക്കാറ്റ്</media:keywords>
<content:encoded><![CDATA[സായാഹ്നങ്ങളിൽ അൽപനേരം നാട്ടുവർത്തമാനം പറയാനും ഇളംകാറ്റേറ്റ് നടക്കാനും സാധിക്കുന്ന മനോഹരമായ ഒരു ഇടമാണ് കോട്ടയം ചെങ്ങളത്തെ"വയലോരക്കാറ്റ്".മഞ്ഞ,ചുവപ്പ്,റോസ് തുടങ്ങി വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കളാണ് വയലോരക്കാറ്റിലേക്ക് നമ്മെ സ്വാഗതം ചെയ്യുന്നത്.പാടശേഖരത്തിന്റെ ഭംഗിയും,പൂക്കളുടെ വർണ്ണനിറങ്ങളും ആസ്വദിച്ചുകൊണ്ട്അൽപനേരം നടക്കുന്നത് മനസ്സിന് കുളിർമനൽകുന്നു]]> </content:encoded>
</item>

<item>
<title>ജെ എസ് ഫാം ; ഇരുപത്തിയെട്ട് ഏക്കറിൽ പരന്നു കിടക്കുന്ന ജൈവ വൈവിധ്യം</title>
<link>https://thekeralajournal.com/%E0%B4%9C%E0%B5%86-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%BE%E0%B4%82-%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B5%86-%E0%B4%8E%E0%B4%B8%E0%B5%8D-%E0%B4%AB%E0%B4%BE%E0%B4%82-%E0%B4%87%E0%B4%B0%E0%B5%81%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%AF%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%8F%E0%B4%95%E0%B5%8D%E0%B4%95%E0%B4%B1%E0%B4%BF%E0%B5%BD-%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81-%E0%B4%95%E0%B4%BF%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%9C%E0%B5%88%E0%B4%B5-%E0%B4%B5%E0%B5%88%E0%B4%B5%E0%B4%BF%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%82</guid>
<description><![CDATA[ കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന &quot;ജെ യെസ് ഫാംസ്&quot;. ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3693445_HYP_0_FEATURE20231106_151457-16993764163x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ജെ, എസ്, ഫാം, ഇരുപത്തിയെട്ട്, ഏക്കറിൽ, പരന്നു, കിടക്കുന്ന, ജൈവ, വൈവിധ്യം</media:keywords>
<content:encoded><![CDATA[കുട്ടികൾ മുതൽ മുതിർന്നവർ വരെ പ്രായഭേദമെന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന പ്രകൃതിരമണീയമായ ഒരു കാർഷിക ഗ്രാമമാണ് കോട്ടയം ജില്ലയിലെ നീണ്ടൂരിൽ സ്ഥിതി ചെയ്യുന്ന "ജെ യെസ് ഫാംസ്". ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ജെ യെസ് ഫാംസ് എന്ന് നിസ്സംശയം പറയാനാകും. ദിവസേന നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. ]]> </content:encoded>
</item>

<item>
<title>ജീവന്റെ ചിറകുകൾ; വിങ്‌സ് ഓഫ് ലൈഫ് ചിത്രപ്രദർശനം കോട്ടയത്ത്</title>
<link>https://thekeralajournal.com/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%B1%E0%B4%95%E0%B5%81%E0%B4%95%E0%B5%BE-%E0%B4%B5%E0%B4%BF%E0%B4%99%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%93%E0%B4%AB%E0%B5%8D-%E0%B4%B2%E0%B5%88%E0%B4%AB%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%82-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D</guid>
<description><![CDATA[ സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന &quot;വിങ്സ് ഓഫ് ലൈഫ്&quot; ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/3678843_HYP_0_FEATURE1699025540382.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ജീവന്റെ, ചിറകുകൾ, വിങ്‌സ്, ഓഫ്, ലൈഫ്, ചിത്രപ്രദർശനം, കോട്ടയത്ത്</media:keywords>
<content:encoded><![CDATA[സ്വതന്ത്ര സഞ്ചാരം നടത്തുന്ന സ്ത്രീ ജീവിതങ്ങൾ എന്ന ആശയം മുൻനിർത്തി ചിത്രകാരി ലീന ജോഷി വാസ് ഒരുക്കുന്ന "വിങ്സ് ഓഫ് ലൈഫ്" ഏകാംഗ ചിത്രപ്രദർശനത്തിന് കോട്ടയത്തു തുടക്കമായി. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിക്കുന്ന ഈ ചിത്രപ്രദർശനം കോട്ടയം ഡിസി കിഴക്കേമുറി ഇടത്തിലെ ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്. ]]> </content:encoded>
</item>

<item>
<title>ഇലവീഴാപ്പൂഞ്ചിറ : സാഹസികർക്കും സിനിമാക്കാർക്കും ഒരു പോലെ പ്രിയങ്കരം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%B2%E0%B4%B5%E0%B5%80%E0%B4%B4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%B2%E0%B4%B5%E0%B5%80%E0%B4%B4%E0%B4%BE%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%B1-%E0%B4%B8%E0%B4%BE%E0%B4%B9%E0%B4%B8%E0%B4%BF%E0%B4%95%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B8%E0%B4%BF%E0%B4%A8%E0%B4%BF%E0%B4%AE%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%92%E0%B4%B0%E0%B5%81-%E0%B4%AA%E0%B5%8B%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%B0%E0%B4%82</guid>
<description><![CDATA[ സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ &quot;ഇലവീഴാപ്പൂഞ്ചിറ&quot; എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്‌.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/11/Untitled-design-4-16990271933x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇലവീഴാപ്പൂഞ്ചിറ, സാഹസികർക്കും, സിനിമാക്കാർക്കും, ഒരു, പോലെ, പ്രിയങ്കരം</media:keywords>
<content:encoded><![CDATA[സിനിമ ലൊക്കേഷനുകൾക്ക് പ്രിയപ്പെട്ട ഇടമായി മാറിക്കൊണ്ടിരിക്കുകയാണ് കോട്ടയത്തു നിന്ന് അറുപതു കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപ്പൂഞ്ചിറ.സൗബിൻ ഷാഹിർ കേന്ദ്ര കഥാപാത്രമായി എത്തിയ "ഇലവീഴാപ്പൂഞ്ചിറ" എന്ന മലയാള സിനിമ ചിത്രീകരിച്ചത് ഇവിടെയാണ്‌.അതിമനോഹരമായ കാഴ്ചകളാണ് ഇലവീഴാപ്പൂഞ്ചിറ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title>ചന്ദ്രയാൻ മുതൽ സോളാർ പ്ലാന്റ് വരെ:കുട്ടികളുടെ ശാസ്ത്ര വാസനകൾക്ക് നിറച്ചാർത്തേകി &amp;quot;സയൻഷ്യ &amp;quot;2023&amp;quot;</title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B7%E0%B5%8D%E0%B4%AF-2023</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%B8%E0%B5%8B%E0%B4%B3%E0%B4%BE%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B6%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%B5%E0%B4%BE%E0%B4%B8%E0%B4%A8%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A8%E0%B4%BF%E0%B4%B1%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%87%E0%B4%95%E0%B4%BF-%E0%B4%B8%E0%B4%AF%E0%B5%BB%E0%B4%B7%E0%B5%8D%E0%B4%AF-2023</guid>
<description><![CDATA[ കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ &quot;സയൻഷ്യ 2023&quot; എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3661959_HYP_0_FEATURE20231028_121254-16987299073x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ചന്ദ്രയാൻ, മുതൽ, സോളാർ, പ്ലാന്റ്, വരെ:കുട്ടികളുടെ, ശാസ്ത്ര, വാസനകൾക്ക്, നിറച്ചാർത്തേകി, സയൻഷ്യ, 2023</media:keywords>
<content:encoded><![CDATA[കുട്ടികളിലെ ശാസ്ത്രവാസനകളെ കണ്ടെത്തുക, അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം പുത്തനങ്ങാടി സെന്റ് മേരിസ് സെൻട്രൽ സ്കൂൾ "സയൻഷ്യ 2023" എന്ന പേരിൽ ശാസ്ത്രമേള സംഘടിപ്പിച്ചു. ഒക്ടോബർ 27,28 തിയതികളിലായാണ് പ്രദർശനം ഒരുക്കിയിരുന്നത്. മറ്റു സ്കൂളുകളിൽ നിന്നുള്ള കുട്ടികളുടെ ശാസ്ത്ര ഉപകരണങ്ങൾ പ്രദർശനത്തിൽ എത്തിച്ചത് ശ്രെദ്ധേയമായി. ]]> </content:encoded>
</item>

<item>
<title>സമുദ്ര നിരപ്പിൽ നിന്നും നാലായിരം അടി ഉയരത്തിലുള്ള  ഇല്ലിക്കൽ കല്ല്</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0-%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD-%E0%B4%A8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF%E0%B4%B0%E0%B4%82-%E0%B4%85%E0%B4%9F%E0%B4%BF-%E0%B4%89%E0%B4%AF%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%87%E0%B4%B2%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%BD-%E0%B4%95%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%8D</guid>
<description><![CDATA[ കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/ഇല്ലിക്കൽ-കല്ല്-2-16985130103x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>സമുദ്ര, നിരപ്പിൽ, നിന്നും, നാലായിരം, അടി, ഉയരത്തിലുള്ള, ഇല്ലിക്കൽ, കല്ല്</media:keywords>
<content:encoded><![CDATA[കോട്ടയം ജില്ലയിലെ ഏറ്റവും മനോഹരമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയ്ക്കടുത്തായി സ്ഥിതി ചെയ്യുന്ന ഇല്ലിക്കൽ കല്ല്.കോടമഞ്ഞു പൊതിഞ്ഞു നിൽക്കുന്ന ഈ ഇല്ലിക്കൽ കല്ലിനെക്കുറിച്ചു കേൾക്കാത്തവർ ചുരുക്കമായിരിക്കും.വിദേശ സഞ്ചാരികൾ ഉൾപ്പെടെ നിരവധി ആളുകളാണ് പ്രകൃതിയുടെ വിസ്മയം എന്ന്വിശേഷിപ്പിക്കാവുന്ന ഇല്ലിക്കൽകല്ല് കാണാൻ ഇവിടേക്ക് എത്തുന്നത്]]> </content:encoded>
</item>

<item>
<title>കുട്ടി ചിത്രകാരന്മാരുടെ ചിത്ര പ്രദർശനത്തിന് കോട്ടയത്ത് തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് &quot;ലിറ്റിൽ സീഡ്‌സ്&quot;എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന &quot;മാറ്റ്മ ആർട്ട് കളക്റ്റീവ്&quot; ആണ് സംഘാടകർ ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3646661_HYP_0_FEATURE20231025_164757-16983387083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കുട്ടി, ചിത്രകാരന്മാരുടെ, ചിത്ര, പ്രദർശനത്തിന്, കോട്ടയത്ത്, തുടക്കമായി</media:keywords>
<content:encoded><![CDATA[കുട്ടികളിലെ സർഗാത്മകതയെ വളർത്തുന്നതിനും,പ്രോത്സാഹിപ്പിക്കുന്നതിനുമായി 26 കുട്ടി ചിത്രകാരന്മാരുടെ ചിത്രകലാ പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.ഡിസി കിഴക്കേമുറിയിടം കേരള ലളിതകലാ അക്കാദമിയുടെ ആർട്ട് ഗാലറിയിലാണ് "ലിറ്റിൽ സീഡ്‌സ്"എന്ന പേരിൽ ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന "മാറ്റ്മ ആർട്ട് കളക്റ്റീവ്" ആണ് സംഘാടകർ]]> </content:encoded>
</item>

<item>
<title>മാർമല വെള്ളച്ചാട്ടം സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചയാണ്</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AE%E0%B4%B2-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%95%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B5%BC%E0%B4%AE%E0%B4%B2-%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%AE%E0%B4%A8%E0%B4%82-%E0%B4%95%E0%B4%B5%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B4%BE%E0%B4%B4%E0%B5%8D%E0%B4%9A%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D</guid>
<description><![CDATA[ വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/6c0b5d70-3dcb-4144-aacb-6cdcd032d20e-16982499113x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മാർമല, വെള്ളച്ചാട്ടം സഞ്ചാരികളുടെ, മനം, കവരുന്ന, കാഴ്ചയാണ്</media:keywords>
<content:encoded><![CDATA[വെള്ളച്ചാട്ടവും അതിനു ചുറ്റുമുള്ള മനോഹരമായ പ്രകൃതി സൗന്ദര്യവും, പാറകളിൽ നിന്ന് വെള്ളം താഴേക്ക് പതിക്കുന്ന അതിഗാംഭീര്യ ശബ്ദവുമൊക്കെ ആസ്വദിക്കാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. അത്രയ്ക്ക് മനോഹരമാണ് പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു നൽകിയ ഓരോ വെള്ളച്ചാട്ടങ്ങളും. അത്തരത്തിൽ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന ഒന്നാണ് കോട്ടയം  തീക്കോയിക്ക് സമീപമുള്ള മാർമല വെള്ളച്ചാട്ടം.]]> </content:encoded>
</item>

<item>
<title>സരസ്വതി പൂജയ്ക്ക് പ്രസിദ്ധമായ &amp;quot;ദക്ഷിണ മൂകാംബിക&amp;quot; എന്നറിയപ്പെടുന്ന പനച്ചിക്കാട് ക്ഷേത്രം</title>
<link>https://thekeralajournal.com/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%AE%E0%B5%82%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%B8%E0%B4%B0%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%A4%E0%B4%BF-%E0%B4%AA%E0%B5%82%E0%B4%9C%E0%B4%AF%E0%B5%8D%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B8%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%A7%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%A6%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%A3-%E0%B4%AE%E0%B5%82%E0%B4%95%E0%B4%BE%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%A8%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%95%E0%B5%8D%E0%B4%B7%E0%B5%87%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82</guid>
<description><![CDATA[ നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന &quot;ദക്ഷിണ മൂകാംബിക&quot; എന്നും ക്ഷേത്രം അറിയപ്പെടുന്നു.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3635545_HYP_0_FEATURE20231023_121753-16980792083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>സരസ്വതി, പൂജയ്ക്ക്, പ്രസിദ്ധമായ, ദക്ഷിണ, മൂകാംബിക, എന്നറിയപ്പെടുന്ന, പനച്ചിക്കാട്, ക്ഷേത്രം</media:keywords>
<content:encoded><![CDATA[നവരാത്രിയോടനുബന്ധിച്ചുള്ള പ്രധാന ഉത്സവമായ സരസ്വതി പൂജയ്ക്ക് പ്രശസ്തമായ ക്ഷേത്രമാണ് കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന പനച്ചിക്കാട് മഹാവിഷ്ണു-സരസ്വതീ(ദുർഗ്ഗ) ക്ഷേത്രം. ആയിരത്തിലേറെ വർഷത്തെ ചരിത്രപാരമ്പര്യമാണ് ഈ ക്ഷേത്രത്തിനുള്ളത്. തെക്കിന്റെ മൂകാംബിക എന്നർത്ഥം വരുന്ന "ദക്ഷിണ മൂകാംബിക" എന്നും ക്ഷേത്രം അറിയപ്പെടുന്നു. ]]> </content:encoded>
</item>

<item>
<title>വ്യത്യസ്തതരം നാടൻ രുചികളുടെ കലവറയായി മാറിയ &amp;quot;മാമി ചേടത്തിസ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%B2%E0%B4%B5%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4%E0%B4%A4%E0%B4%B0%E0%B4%82-%E0%B4%A8%E0%B4%BE%E0%B4%9F%E0%B5%BB-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%95%E0%B4%B2%E0%B4%B5%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%AE%E0%B4%BE%E0%B4%B1%E0%B4%BF%E0%B4%AF-%E0%B4%AE%E0%B4%BE%E0%B4%AE%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B8%E0%B5%8D</guid>
<description><![CDATA[ ഗുണനിലവാരത്തിന്റെ പര്യായമായ &quot;മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്&quot; കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ &quot;ചുരുട്ടി&quot;ന്റെ ഉത്ഭവം ഇവിടെ നിന്നാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3618755_HYP_0_FEATUREjpgtopngconverter-com-16977135093x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വ്യത്യസ്തതരം, നാടൻ, രുചികളുടെ, കലവറയായി, മാറിയ, മാമി, ചേടത്തിസ്</media:keywords>
<content:encoded><![CDATA[ഗുണനിലവാരത്തിന്റെ പര്യായമായ "മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്" കോട്ടയത്തെ ഭക്ഷണപ്രേമികളുടെ ഇഷ്ടകേന്ദ്രമാണ്.എഴുപത് വർഷങ്ങൾക്ക് മുൻപ് 1953-ൽ ശ്രീമതി മറിയം ആന്റണി(നാട്ടുകാർ സ്നേഹത്തോടെ മാമി ചേടത്തി എന്ന് വിളിക്കുന്ന) ആരംഭിച്ചതാണ് മാമി ചേടത്തിസ് ഫുഡ്‌ പ്രോഡക്റ്റ്സ്.മലയാളികളുടെ പ്രിയപ്പെട്ട പലഹാരങ്ങളിൽ ഒന്നായ "ചുരുട്ടി"ന്റെ ഉത്ഭവം ഇവിടെ നിന്നാണ്.]]> </content:encoded>
</item>

<item>
<title> ചരിത്രപ്രേമികൾക്കും വിനോദസഞ്ചാരികൾക്കും പ്രിയപ്പെട്ട പൂഞ്ഞാർ കൊട്ടാരം </title>
<link>https://thekeralajournal.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BC-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B5%87%E0%B4%AE%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%8B%E0%B4%A6%E0%B4%B8%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AA%E0%B5%82%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%BE%E0%B5%BC-%E0%B4%95%E0%B5%8A%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%82</guid>
<description><![CDATA[ ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം.കോട്ടയം ജില്ലയിലെ പാലാ- ഈരാറ്റുപേട്ട റോഡിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അറുന്നൂറു വർഷങ്ങൾക്ക് നിർമ്മിച്ച പുരാതന പാരമ്പര്യമുള്ള ഈ കൊട്ടാരം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ്.ക്ഷേത്ര ഘടനയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/Untitled-design-2-16979017933x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords> ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും, പ്രിയപ്പെട്ട, പൂഞ്ഞാർ, കൊട്ടാരം </media:keywords>
<content:encoded><![CDATA[ചരിത്രപ്രേമികൾക്കും, വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട ഒരു പൈതൃക കേന്ദ്രമാണ് പൂഞ്ഞാർ കൊട്ടാരം.കോട്ടയം ജില്ലയിലെ പാലാ- ഈരാറ്റുപേട്ട റോഡിലാണ് കൊട്ടാരം സ്ഥിതി ചെയ്യുന്നത്.ഏകദേശം അറുന്നൂറു വർഷങ്ങൾക്ക് നിർമ്മിച്ച പുരാതന പാരമ്പര്യമുള്ള ഈ കൊട്ടാരം ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനും കൂടിയാണ്.ക്ഷേത്ര ഘടനയിലാണ് കൊട്ടാരം നിർമ്മിച്ചിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title>കേരള ചരിത്രത്തിലെ ആദ്യ മത്സരവള്ളംകളി നടന്നതിവിടെ..</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3-%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF-%E0%B4%AE%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B0%E0%B4%B5%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%82%E0%B4%95%E0%B4%B3%E0%B4%BF-%E0%B4%A8%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%86</guid>
<description><![CDATA[ അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3600997_HYP_0_FEATURE20231007_154601-16973469083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരള, ചരിത്രത്തിലെ, ആദ്യ, മത്സരവള്ളംകളി, നടന്നതിവിടെ..</media:keywords>
<content:encoded><![CDATA[അക്ഷരനഗരിയായ കോട്ടയം ജില്ലയെയും വള്ളംകളി പ്രേമികളെയും ഒരുപോലെ ആവേശകൊടുമുടിയിൽ എത്തിക്കുന്ന ചരിത്രപ്രസിദ്ധമായ വള്ളംകളിയാണ് താഴത്തങ്ങാടി വള്ളംകളി. കോട്ടയം മീനച്ചിലാറ്റിലാണ് എല്ലാ വർഷവും വള്ളംകളി മത്സരങ്ങൾ നടക്കുന്നത്. ദിവാൻ പേഷ്കാറായിരുന്ന രാമറാവുവാണ് 1885 ജൂൺ 29നു താഴത്തങ്ങാടിയിൽ ഇത്തരത്തിലൊരു വള്ളംകളി ആരംഭിച്ചത്. ]]> </content:encoded>
</item>

<item>
<title>&amp;quot;നേച്ചർ വൈബ്സ്&amp;quot; ഫോട്ടോഗ്രാഫി എക്സിബിഷനിൽ ഫുട്ബോൾ താരം സി കെ വിനീതിന്റെ മൂന്ന് മനോഹരമായ ക്ലിക്കുകൾ</title>
<link>https://thekeralajournal.com/%E0%B4%A8%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BC-%E0%B4%B5%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B9%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B5%87%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%BC-%E0%B4%B5%E0%B5%88%E0%B4%AC%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AB%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8B%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AB%E0%B4%BF-%E0%B4%8E%E0%B4%95%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%AC%E0%B4%BF%E0%B4%B7%E0%B4%A8%E0%B4%BF%E0%B5%BD-%E0%B4%AB%E0%B5%81%E0%B4%9F%E0%B5%8D%E0%B4%AC%E0%B5%8B%E0%B5%BE-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%B8%E0%B4%BF-%E0%B4%95%E0%B5%86-%E0%B4%B5%E0%B4%BF%E0%B4%A8%E0%B5%80%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%8D-%E0%B4%AE%E0%B4%A8%E0%B5%8B%E0%B4%B9%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%AF-%E0%B4%95%E0%B5%8D%E0%B4%B2%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B5%BE</guid>
<description><![CDATA[ കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് &quot;നേച്ചർ വൈബ്സ്&quot; എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3602239_HYP_0_FEATURE20231007_175127-16975233073x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നേച്ചർ, വൈബ്സ്, ഫോട്ടോഗ്രാഫി, എക്സിബിഷനിൽ, ഫുട്ബോൾ, താരം, സി, കെ, വിനീതിന്റെ, മൂന്ന്, മനോഹരമായ, ക്ലിക്കുകൾ</media:keywords>
<content:encoded><![CDATA[കലക്കൻ കിക്കുകളിലൂടെ ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരെ ത്രസിപ്പിച്ച ഫുട്ബോളർ സി.കെ.വിനീത് തന്റെ ക്യാമറയിൽ പകർത്തിയ മനോഹരമായ ക്ലിക്കുകളാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത്. കോട്ടയം പബ്ലിക് ലൈബ്രറി ആർട്ട് ഗാലറിയിലാണ് "നേച്ചർ വൈബ്സ്" എന്ന പേരിൽ സി.കെ.വിനീതടങ്ങിയ ഏഴു വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർമാരുടെ സുന്ദര ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്.]]> </content:encoded>
</item>

<item>
<title>കണിയാന്മലയിലെ റെജി ചേട്ടന്റെ കടയിൽ ചെറുകടിയാണ് താരം</title>
<link>https://thekeralajournal.com/%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B1%E0%B5%86%E0%B4%9C%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%95%E0%B4%A3%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%B1%E0%B5%86%E0%B4%9C%E0%B4%BF-%E0%B4%9A%E0%B5%87%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B4%9F%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%9A%E0%B5%86%E0%B4%B1%E0%B5%81%E0%B4%95%E0%B4%9F%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A3%E0%B5%8D-%E0%B4%A4%E0%B4%BE%E0%B4%B0%E0%B4%82</guid>
<description><![CDATA[ വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3603731_HYP_0_FEATURE20231014_150629-16974339083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കണിയാന്മലയിലെ, റെജി, ചേട്ടന്റെ, കടയിൽ, ചെറുകടിയാണ്, താരം</media:keywords>
<content:encoded><![CDATA[വെറും അഞ്ച് രൂപയ്ക്ക് അടിപൊളി ചെറുകടികൾ ലഭിക്കുന്ന ഒരു സ്പോട്ട് ആണ് കോട്ടയം ജില്ലയിലെ ചാന്നാനിക്കാട് കണിയാന്മല ആശുപത്രിക്ക് സമീപം സ്ഥിതി ചെയ്യുന്ന ലാൽ സ്റ്റോഴ്സ്. പത്തു രൂപയ്ക്ക് ലഭിക്കുന്ന ചെറുകടികളുടെ അത്രതന്നെ വലിപ്പമുള്ളതാണ് ഇവിടുത്തെ പലഹാരങ്ങളും. ചെറുകടി മാത്രം അല്ല സ്റ്റേഷനറിയും, പലചരക്കും, ഉൾപ്പെടുന്നതാണ് റെജി ചേട്ടന്റെ ഈ കട.]]> </content:encoded>
</item>

<item>
<title>വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന പള്ളി</title>
<link>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7-%E0%B4%85%E0%B5%BD%E0%B4%AB%E0%B5%8B%E0%B5%BB%E0%B4%B8%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AE-%E0%B4%85%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B5%E0%B4%BF%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%82-%E0%B4%95%E0%B5%8A%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3583749_HYP_0_FEATURE20231004_105158-16969623083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വിശുദ്ധ, അൽഫോൻസാമ്മ, അന്ത്യവിശ്രമം, കൊള്ളുന്ന, പള്ളി</media:keywords>
<content:encoded><![CDATA[വിശുദ്ധ അൽഫോൻസാമ്മ അന്ത്യവിശ്രമം കൊള്ളുന്ന ഭരണങ്ങാനം കേരളത്തിലെ പ്രാചീന ക്രൈസ്തവ കേന്ദ്രങ്ങളിലൊന്നായി ഇന്നും നിലനിൽക്കുന്നു. സീറോ മലബാർ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധയും ഭാരതത്തിൽ നിന്ന് വിശുദ്ധപദവിയിലേക്ക് ഉയർത്തപ്പെട്ട ആദ്യ വനിതയുമാണ് വിശുദ്ധ അൽഫോൻസാമ്മ എന്നറിയപ്പെടുന്ന അൽഫോൻസാ മുട്ടത്തുപാടം. നിരവധി വിശ്വാസികളാണ് ദിനംപ്രതി ഇവിടേക്ക് എത്തുന്നത്.]]> </content:encoded>
</item>

<item>
<title>അപൂർവ്വ സംഗീത ശേഖരമുള്ള കോട്ടയത്തെ ഗ്രാമഫോൺ മ്യൂസിയം</title>
<link>https://thekeralajournal.com/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B5%BA-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B8%E0%B4%82%E0%B4%97%E0%B5%80%E0%B4%A4-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B5%BA-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</guid>
<description><![CDATA[ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന &quot;ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്&quot;. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3596701_HYP_0_FEATURE1697213119686.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>അപൂർവ്വ, സംഗീത, ശേഖരമുള്ള, കോട്ടയത്തെ, ഗ്രാമഫോൺ, മ്യൂസിയം</media:keywords>
<content:encoded><![CDATA[പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.]]> </content:encoded>
</item>

<item>
<title>&amp;quot;മിഴിയഴക്&amp;quot; ചിത്രപ്രദർശനത്തിന് ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%B4%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%AF%E0%B4%B4%E0%B4%95%E0%B5%8D-%E0%B4%9A%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%B2%E0%B4%B3%E0%B4%BF%E0%B4%A4%E0%B4%95%E0%B4%B2%E0%B4%BE-%E0%B4%85%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A6%E0%B4%AE%E0%B4%BF-%E0%B4%86%E0%B5%BC%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%97%E0%B4%BE%E0%B4%B2%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%BF%E0%B5%BD-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന &quot;മിഴിയഴക്&quot; ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് &quot;മിഴിയഴക്&quot; ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ് ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3592325_HYP_0_FEATURE1697123758984.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മിഴിയഴക്, ചിത്രപ്രദർശനത്തിന്, ലളിതകലാ, അക്കാദമി, ആർട്ട്, ഗാലറിയിൽ, തുടക്കമായി</media:keywords>
<content:encoded><![CDATA[പ്രശസ്ത ചിത്രകാരൻ ജിജുലാൽ ബോധി ഒരുക്കുന്ന "മിഴിയഴക്" ചിത്രപ്രദർശനത്തിന് കോട്ടയം ഡിസി കിഴക്കേമുറിയിടം ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടക്കമായി. ചുമർചിത്രങ്ങളുടെ വർണങ്ങൾ നിറയുന്ന വ്യത്യസ്തമായ കാഴ്ചകളിലേക്കാണ് "മിഴിയഴക്" ചിത്രപ്രദർശനം കാഴ്ചക്കാരെ കൂട്ടിക്കൊണ്ട് പോകുന്നത്. രാവിലെ 9:30 മുതൽ വൈകിട്ട് 6മണി വരെയുള്ള ചിത്രപ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്]]> </content:encoded>
</item>

<item>
<title>ഇരുന്നൂറ്റമ്പത്തിലധികം ഗ്രാമഫോണുകളുടെ അപൂർവ്വ ശേഖരം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B4%A7%E0%B4%BF%E0%B4%95%E0%B4%82-%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AB%E0%B5%8B%E0%B4%A3%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%85%E0%B4%AA%E0%B5%82%E0%B5%BC%E0%B4%B5%E0%B5%8D%E0%B4%B5-%E0%B4%B6%E0%B5%87%E0%B4%96%E0%B4%B0%E0%B4%82</guid>
<description><![CDATA[ കേരളത്തിന്റെ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന &quot;ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്&quot;. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3588065_HYP_0_FEATURE20231010_124950-16970742103x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇരുന്നൂറ്റമ്പത്തിലധികം, ഗ്രാമഫോണുകളുടെ, അപൂർവ്വ, ശേഖരം</media:keywords>
<content:encoded><![CDATA[കേരളത്തിന്റെ പഴയകാല പ്രൗഡിയെയും സംസ്കാരത്തെയും പ്രതിഫലിപ്പിക്കുന്നതാണ് കോട്ടയം ജില്ലയിലെ പാലായിൽ സ്ഥിതി ചെയ്യുന്ന "ഡിസ്ക്സ് ആൻഡ് മെഷീൻസ്-സണ്ണിസ് ഗ്രാമഫോൺ മ്യൂസിയം ആൻഡ് റെക്കോർഡ് ആർക്കൈവ്". ഇന്ത്യയിലെ തന്നെ ആദ്യത്തെ ഏക ഗ്രാമഫോൺ മ്യൂസിയമായ ഈ മ്യൂസിയത്തിന്റെ സ്ഥാപകൻ കേരള വനം വികസന കോർപ്പറേഷനിൽ ഡിവിഷണൽ മാനേജറായി വിരമിച്ച സണ്ണി മാത്യു എന്ന വ്യക്തിയാണ്.]]> </content:encoded>
</item>

<item>
<title>മാനസിക വെല്ലുവിളി നേരിടുന്നവർക്ക് തണലായി &amp;quot;നവജീവന്‍ &amp;quot;</title>
<link>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B4%A3%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%AE%E0%B4%BE%E0%B4%A8%E0%B4%B8%E0%B4%BF%E0%B4%95-%E0%B4%B5%E0%B5%86%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%BF-%E0%B4%A8%E0%B5%87%E0%B4%B0%E0%B4%BF%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%A4%E0%B4%A3%E0%B4%B2%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B4%B5%E0%B4%9C%E0%B5%80%E0%B4%B5%E0%B4%A8%E0%B5%8D</guid>
<description><![CDATA[ ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്.&quot;ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്&quot; ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3569309_HYP_0_FEATUREcropped.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>മാനസിക, വെല്ലുവിളി, നേരിടുന്നവർക്ക്, തണലായി, നവജീവന്‍</media:keywords>
<content:encoded><![CDATA[ഒട്ടേറെ പേർക്ക് താങ്ങും തണലുമായി ഇന്നും യാത്ര തുടരുകയാണ് കോട്ടയം ജില്ലയിലെ നവജീവൻ ട്രസ്റ്റ്‌.1991ൽ പി.യു.തോമസ് എന്ന വ്യക്തിയാണ് നവജീവൻ ട്രസ്റ്റ്‌ ആരംഭിക്കുന്നത്."ലോകത്തില്‍ ഒരു മനുഷ്യനും വേദനിക്കരുത്,സ്‌നേഹിക്കപ്പെടാതെ മരിക്കരുത്, അവഗണിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണുനീര്‍ പൊഴിക്കരുത്" ഈ മഹത്തായ ചിന്തയാണ് അദ്ദേഹത്തിനെ ഈ ആശയത്തിലേക്ക് കൊണ്ടെത്തിച്ചത്.]]> </content:encoded>
</item>

<item>
<title>ഇന്ത്യയിലെ ആദ്യത്തെ&amp;quot;ഡ്രിഫ്റ്റ് വുഡ് &amp;quot;മ്യൂസിയം</title>
<link>https://thekeralajournal.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%87%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86%E0%B4%A1%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AB%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%B5%E0%B5%81%E0%B4%A1%E0%B5%8D-%E0%B4%AE%E0%B5%8D%E0%B4%AF%E0%B5%82%E0%B4%B8%E0%B4%BF%E0%B4%AF%E0%B4%82</guid>
<description><![CDATA[ കുമരകത്തെ പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് അപൂർവവും നൂതനവുമായ ആധുനിക കലാരൂപത്തിലൂടെ തയ്യാറാക്കിയ ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തെ കേരളത്തിലെ മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഒരേയൊരു മ്യൂസിയമാണിത്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയമാണിത്.ഇന്ത്യയിലെ അതുല്യവും നൂതനവുമായ ടൂറിസം പ്രോജക്റ്റുകളിൽ ഒന്നാണ് ഈ മ്യൂസിയം. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3546617_HYP_0_FEATUREcropped-16961775043x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഇന്ത്യയിലെ, ആദ്യത്തെഡ്രിഫ്റ്റ്, വുഡ്, മ്യൂസിയം</media:keywords>
<content:encoded><![CDATA[കുമരകത്തെ പ്രകൃതിരമണീയമായ ഗ്രാമത്തിലാണ് അപൂർവവും നൂതനവുമായ ആധുനിക കലാരൂപത്തിലൂടെ തയ്യാറാക്കിയ ബേ ഐലൻഡ് ഡ്രിഫ്റ്റ് വുഡ് മ്യൂസിയം സ്ഥിതി ചെയ്യുന്നത്.കോട്ടയത്തെ കേരളത്തിലെ മ്യൂസിയങ്ങളിൽ ഇത്തരത്തിലുള്ള ഇന്ത്യയിലെ ഒരേയൊരു മ്യൂസിയമാണിത്.നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച മ്യൂസിയമാണിത്.ഇന്ത്യയിലെ അതുല്യവും നൂതനവുമായ ടൂറിസം പ്രോജക്റ്റുകളിൽ ഒന്നാണ് ഈ മ്യൂസിയം.]]> </content:encoded>
</item>

<item>
<title>കുട്ടികൾക്ക് &amp;quot;വർണ്ണക്കൂടാര&amp;quot;മൊരുക്കുന്ന പരിയാരം യു. പി. സ്കൂൾ </title>
<link>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B5%81-%E0%B4%AA%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%95%E0%B5%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%B5%E0%B5%BC%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%95%E0%B5%8D%E0%B4%95%E0%B5%82%E0%B4%9F%E0%B4%BE%E0%B4%B0%E0%B4%AE%E0%B5%8A%E0%B4%B0%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%B0%E0%B4%82-%E0%B4%AF%E0%B5%81-%E0%B4%AA%E0%B4%BF-%E0%B4%B8%E0%B5%8D%E0%B4%95%E0%B5%82%E0%B5%BE</guid>
<description><![CDATA[ വ്യത്യസ്തങ്ങളായ കാഴ്ചകളാണ്  കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്.&quot;വർണ്ണക്കൂടാരം&quot; എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/10/3552969_HYP_0_FEATURE20230927_113241-16963263083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കുട്ടികൾക്ക്, വർണ്ണക്കൂടാരമൊരുക്കുന്ന, പരിയാരം, യു., പി., സ്കൂൾ </media:keywords>
<content:encoded><![CDATA[വ്യത്യസ്തങ്ങളായ കാഴ്ചകളാണ്  കോട്ടയം പരിയാരം ഗവണ്മെന്റ് സ്കൂളിലെ കുട്ടികൾക്കായി സ്കൂളിൽ കാത്തിരിക്കുന്നത്."വർണ്ണക്കൂടാരം" എന്ന പേരിൽ മാതൃക പ്രീപ്രൈമറി സ്കൂളും,അതിനോടനുബന്ധിച്ചു നിരവധി അറിവുകൾ തരുന്ന പഠന ഇടങ്ങളുമാണ് കുട്ടികൾക്കായി അധികൃതർ ഇവിടെ ഒരുക്കിയിരിക്കുന്നത്.കുട്ടികളെ ആകർഷിക്കുന്ന രീതിയിലുള്ള മനോഹരമായ വസ്തുക്കളാണ് ഇവിടെ നിർമിച്ചിരിക്കുന്നത്.]]> </content:encoded>
</item>

<item>
<title> &amp;quot;ഡൈവേഴ്‌സ് സ്ട്രോക്ക്&amp;quot; പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി </title>
<link>https://thekeralajournal.com/%E0%B4%A1%E0%B5%88%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A1%E0%B5%88%E0%B4%B5%E0%B5%87%E0%B4%B4%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%95%E0%B5%8D%E0%B4%95%E0%B5%8D-%E0%B4%AA%E0%B5%86%E0%B4%AF%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B4%BF%E0%B4%99%E0%B5%8D-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%BC%E0%B4%B6%E0%B4%A8%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%81-%E0%B4%A4%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF</guid>
<description><![CDATA[ വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി.&quot;ഡൈവേഴ്‌സ് സ്ട്രോക്ക്&quot; എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3541593_HYP_0_FEATURE20230927_130118-16960668083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords> ഡൈവേഴ്‌സ്, സ്ട്രോക്ക്, പെയിന്റിങ്, പ്രദർശനത്തിന്, കോട്ടയത്തു, തുടക്കമായി </media:keywords>
<content:encoded><![CDATA[വ്യത്യസ്ത രീതിയിലുള്ള പെയിന്റിങുകൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ അഞ്ച് ചിത്രകാരന്മാർ ഒരുക്കുന്ന പെയിന്റിങ് പ്രദർശനത്തിന് കോട്ടയത്തു തുടക്കമായി."ഡൈവേഴ്‌സ് സ്ട്രോക്ക്" എന്ന് പേര് നൽകിയിരിക്കുന്ന പെയിന്റിങ് പ്രദർശനം ഡിസി കിഴക്കേമുറിയിടത്തിലെ ലളിതകലാ അക്കാദമി ആർട്ട്‌ ഗാലറിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.സെപ്റ്റംബർ 30ന് പ്രദർശനം അവസാനിക്കും]]> </content:encoded>
</item>

<item>
<title>നാല് നൂറ്റാണ്ടിലേറെ പഴക്കമുള്ള സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ &amp;quot;കുരിശുപള്ളി&amp;quot;</title>
<link>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</link>
<guid>https://thekeralajournal.com/%E0%B4%A8%E0%B4%BE%E0%B4%B2%E0%B5%8D-%E0%B4%A8%E0%B5%82%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BE%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%B2%E0%B5%87%E0%B4%B1%E0%B5%86-%E0%B4%AA%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B4%AE%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D-%E0%B4%A4%E0%B5%8B%E0%B4%AE%E0%B4%B8%E0%B5%8D-%E0%B4%93%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF-%E0%B4%85%E0%B4%A5%E0%B4%B5%E0%B4%BE-%E0%B4%95%E0%B5%81%E0%B4%B0%E0%B4%BF%E0%B4%B6%E0%B5%81%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF</guid>
<description><![CDATA[ നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3534739_HYP_0_FEATURE20230923_123119-16959129083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>നാല്, നൂറ്റാണ്ടിലേറെ, പഴക്കമുള്ള, സെന്റ്, തോമസ്, ഓർത്തഡോക്സ്, പള്ളി, അഥവാ, കുരിശുപള്ളി</media:keywords>
<content:encoded><![CDATA[നാലു നൂറ്റാണ്ടിലേറെ പഴക്കമുള്ള ക്രൈസ്തവ ദൈവാലയമാണ് കോട്ടയം ജില്ലയിലെ പുത്തനങ്ങാടിക്ക് സമീപം സ്ഥിതി ചെയ്യുന്ന സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി അഥവാ കുരിശുപള്ളി. പരിശുദ്ധ പരുമല തിരുമേനിയുടെ തിരുശേഷിപ്പിന്റെ സാന്നിധ്യം ഈ പള്ളിയിലുണ്ട്. രാപകൽ വ്യത്യാസമില്ലാതെ നിരവധി വിശ്വാസികളാണ് ഇവിടേക്ക് ദിനംപ്രതി കടന്നുവരുന്നത്. ]]> </content:encoded>
</item>

<item>
<title>കേരളത്തിലെ പ്രധാനപ്പെട്ട കോ&#45;ഓപ്പറേറ്റീവ് സ്പിന്നിംഗ് മില്ലുകളിൽ ഒന്നായ &amp;quot;പ്രികോ മിൽസ്&amp;quot;</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B5%8B-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B-%E0%B4%AE%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%95%E0%B5%8B-%E0%B4%93%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B1%E0%B5%87%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%B8%E0%B5%8D%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%82%E0%B4%97%E0%B5%8D-%E0%B4%AE%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%81%E0%B4%95%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%92%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BE%E0%B4%AF-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8B-%E0%B4%AE%E0%B4%BF%E0%B5%BD%E0%B4%B8%E0%B5%8D</guid>
<description><![CDATA[ 2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ &quot;പ്രികോ മിൽസ്&quot;.1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3532531_HYP_0_FEATURE20230920_121858-16958877093x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരളത്തിലെ, പ്രധാനപ്പെട്ട, കോ-ഓപ്പറേറ്റീവ്, സ്പിന്നിംഗ്, മില്ലുകളിൽ, ഒന്നായ, പ്രികോ, മിൽസ്</media:keywords>
<content:encoded><![CDATA[2003-ൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച സ്ഥാപനമാണ് കോട്ടയം ജില്ലയിലെ മീനടത്തു സ്ഥിതി ചെയ്യുന്ന പ്രിയദർശിനി കോ-ഓപ്പറേറ്റീവ് സ്പിന്നിംഗ് മിൽസ് അഥവാ "പ്രികോ മിൽസ്".1996-ൽ സ്പിന്നിംഗ് മിൽ തുടങ്ങിയെങ്കിലും പ്രവർത്തനം ആരംഭിക്കുന്നത് 2003-ൽ ആണ്.ജപ്പാനിൽ നിന്നും ഇറക്കുമതി ചെയ്ത ആധുനിക രീതിയിലുള്ള ഉപകരണങ്ങളാണ് നൂൽ ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത്.]]> </content:encoded>
</item>

<item>
<title>വ്യത്യസ്ത രുചികളും വിഭവങ്ങളും പരിചയപ്പെടുത്തി കുടുംബശ്രീ മിഷൻ</title>
<link>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB</link>
<guid>https://thekeralajournal.com/%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%A4-%E0%B4%B0%E0%B5%81%E0%B4%9A%E0%B4%BF%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%AD%E0%B4%B5%E0%B4%99%E0%B5%8D%E0%B4%99%E0%B4%B3%E0%B5%81%E0%B4%82-%E0%B4%AA%E0%B4%B0%E0%B4%BF%E0%B4%9A%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%81%E0%B4%9F%E0%B5%81%E0%B4%82%E0%B4%AC%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80-%E0%B4%AE%E0%B4%BF%E0%B4%B7%E0%B5%BB</guid>
<description><![CDATA[  അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ  ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3523061_HYP_0_FEATURE20230923_115331-16957116083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>വ്യത്യസ്ത, രുചികളും, വിഭവങ്ങളും, പരിചയപ്പെടുത്തി, കുടുംബശ്രീ, മിഷൻ</media:keywords>
<content:encoded><![CDATA[ അന്താരാഷ്ട്ര ചെറുധാന്യ വർഷത്തോടെനുബന്ധിച്ചു അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും കുടുംബശ്രീ മിഷൻ പാലക്കാടിന്റെയും ആഭിമുഖ്യത്തിൽ വ്യത്യസ്ത തരത്തിലുള്ള ചെറുധാന്യങ്ങളും അവ  ഉപയോഗിച്ചുള്ള 32 മൂല്യവർധിത ഉൽപ്പനങ്ങളുടെയും പ്രദർശനം കോട്ടയം ജില്ലാ പഞ്ചായത്ത്‌ അങ്കണത്തിൽ സംഘടിപ്പിച്ചു. മലയാളിയുടെ ഭക്ഷണത്തിന്റെ അവിഭാജ്യ ഘടകമാണ് ചെറുധാന്യങ്ങൾ. ]]> </content:encoded>
</item>

<item>
<title>ഭക്ഷ്യമേളയിലെ പ്രധാന ഐറ്റം പാൽകപ്പയും മീൻകറിയും</title>
<link>https://thekeralajournal.com/%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%90%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%80%E0%B5%BB%E0%B4%95%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82</link>
<guid>https://thekeralajournal.com/%E0%B4%AD%E0%B4%95%E0%B5%8D%E0%B4%B7%E0%B5%8D%E0%B4%AF%E0%B4%AE%E0%B5%87%E0%B4%B3%E0%B4%AF%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A7%E0%B4%BE%E0%B4%A8-%E0%B4%90%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%82-%E0%B4%AA%E0%B4%BE%E0%B5%BD%E0%B4%95%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B5%80%E0%B5%BB%E0%B4%95%E0%B4%B1%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82</guid>
<description><![CDATA[ സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച &quot;വനിതാരവം&quot; പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3523581_HYP_0_FEATURE1695712057037.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ഭക്ഷ്യമേളയിലെ, പ്രധാന, ഐറ്റം, പാൽകപ്പയും, മീൻകറിയും</media:keywords>
<content:encoded><![CDATA[സിഎസ്ഐ മധ്യകേരള മഹായിടവക സ്ത്രീജനസഖ്യം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച "വനിതാരവം" പരിപാടിയിലെ ഭക്ഷ്യമേളയ്ക്ക് വളരെയധികം ജനപിന്തുണയാണ് ലഭിച്ചത്.കോട്ടയം ബേക്കർ സ്കൂൾ ഗ്രൗണ്ടിലാണ് വ്യത്യസ്തതരം സ്റ്റാളുകളിലായി ഭക്ഷ്യമേള ഒരുക്കിയത്.പൊതുസമ്മേളനത്തിന് മുന്നോടിയായി 100വനിതകളുടെ ഇരുചക്രവാഹനറാലിയും സാംസ്കാരിക ഘോഷയാത്രയും വനിതാരവത്തിന്റെ ഭാഗമായിരുന്നു]]> </content:encoded>
</item>

<item>
<title>കേരളത്തിലെ ആദ്യത്തെ മുദ്രണാലയം എന്നറിയപ്പെടുന്ന കോട്ടയത്തെ സിഎംഎസ്</title>
<link>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B4%BF%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B8%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%86%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%AE%E0%B5%81%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%A3%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82-%E0%B4%8E%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B1%E0%B4%BF%E0%B4%AF%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%86%E0%B4%9F%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%86-%E0%B4%B8%E0%B4%BF%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B8%E0%B5%8D</guid>
<description><![CDATA[ കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്. ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3508791_HYP_0_FEATUREcropped-16953966063x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>കേരളത്തിലെ, ആദ്യത്തെ, മുദ്രണാലയം, എന്നറിയപ്പെടുന്ന, കോട്ടയത്തെ, സിഎംഎസ്</media:keywords>
<content:encoded><![CDATA[കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായിരുന്നു സിഎംഎസ് പ്രസ്സ്.1821 ഒക്ടോബർ 18 നാണ് കോട്ടയത്ത് ആദ്യമായി അച്ചടി യന്ത്രം എത്തിയത്. മലയാളം അച്ചടിയുടെ പിതാവായ ബെഞ്ചമിൻ ബെയ്‌ലിയുടെയും തിരുവതാംകൂർ ദിവാനായിരുന്ന കേണൽ ജോൺ മൺറോയുടെയും ശ്രമഫലമായാണ് ഇംഗ്ലണ്ടിൽ നിന്നും യന്ത്രം കേരളത്തിലെത്തിച്ചത്. ഇന്നും ആ അച്ചടി യന്ത്രം കോട്ടയത്തെ സിഎംസ് പ്രസ്സിലുണ്ട്.]]> </content:encoded>
</item>

<item>
<title>ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെ ശ്രദ്ധേയമായി നോളജ് ഫെസ്റ്റ് </title>
<link>https://thekeralajournal.com/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</link>
<guid>https://thekeralajournal.com/%E0%B4%86%E0%B4%B0%E0%B5%8D%E0%B4%AF%E0%B4%AD%E0%B4%9F%E0%B5%8D%E0%B4%9F-%E0%B4%AE%E0%B5%81%E0%B4%A4%E0%B5%BD-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B4%AF%E0%B4%BE%E0%B5%BB-%E0%B4%B5%E0%B4%B0%E0%B5%86%E0%B4%B6%E0%B5%8D%E0%B4%B0%E0%B4%A6%E0%B5%8D%E0%B4%A7%E0%B5%87%E0%B4%AF%E0%B4%AE%E0%B4%BE%E0%B4%AF%E0%B4%BF-%E0%B4%A8%E0%B5%8B%E0%B4%B3%E0%B4%9C%E0%B5%8D-%E0%B4%AB%E0%B5%86%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D</guid>
<description><![CDATA[ വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും  അറിയാനുമുള്ള അവസരമുണ്ട്.  ]]></description>
<enclosure url="https://images.news18.com/malayalam/uploads/2023/09/3515697_HYP_0_FEATURE20230920_110634-16955646083x2.jpg" length="49398" type="image/jpeg"/>
<pubDate>Wed, 09 Jul 2025 13:05:15 +0530</pubDate>
<dc:creator>abrarfuturetech</dc:creator>
<media:keywords>ആര്യഭട്ട, മുതൽ, ചന്ദ്രയാൻ, വരെ ശ്രദ്ധേയമായി, നോളജ്, ഫെസ്റ്റ് </media:keywords>
<content:encoded><![CDATA[വൈവിധ്യങ്ങളുടെ വിസ്മയലോകത്തേക്ക് വാതിൽ തുറക്കുകയാണ് കോട്ടയം തിരുനക്കര മൈതാനത്തു നടക്കുന്ന നോളജ് ഫെസ്റ്റ് ശാസ്ത്ര പ്രദർശനം. കെഎസ്ഇബി ഓഫീസർസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പ്രദർശനം സംഘടിപ്പിച്ചത്. ഇന്ത്യ ആദ്യമായി വിക്ഷേപിച്ച ഉപഗ്രഹമായ ആര്യഭട്ട മുതൽ ചന്ദ്രയാൻ വരെയുള്ള ഐഎസ്ആർഒ കണ്ടെത്തലുകൾ അടുത്തു കാണാനും  അറിയാനുമുള്ള അവസരമുണ്ട്. ]]> </content:encoded>
</item>

</channel>
</rss>