<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : തിരുവനന്തപുരം.</title>
<link>https://thekeralajournal.com/rss/category/തിരുവനന്തപുരം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : തിരുവനന്തപുരം.</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>കേരള സർക്കാരിന്റെ  സ്ത്രീ സുരക്ഷാ പദ്ധതി ടോപ്‌ ഗിയറിൽ കുതിക്കുന്നു..</title>
<link>https://thekeralajournal.com/1337</link>
<guid>https://thekeralajournal.com/1337</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6958e2bca12d6.jpg" length="95667" type="image/jpeg"/>
<pubDate>Sat, 03 Jan 2026 15:08:21 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം:- സംസ്ഥാനത്തെ സ്ത്രീകളുടെ ക്ഷേമം ഉറപ്പുവരുത്താനായി  സർക്കാർ ആരംഭിച്ച സ്ത്രീ സുരക്ഷാ പദ്ധതി വലിയ സ്വീകാര്യത നേടി മുന്നേറുകയാണ്. ഈ ചെറിയ കാലയളവിനുള്ളിൽ സ്ത്രീ സുരക്ഷാ പദ്ധതിയിലേക്ക് 8,52,223 പേർ അപേക്ഷിച്ചുവെന്നത് സർക്കാർ ഇടപെടലിന് ലഭിച്ച സ്വീകാര്യതയുടെ വൈപുല്യം വെളിവാക്കുന്നു. 35നും 60നും ഇടയിൽ പ്രായമുള്ള, യാതൊരു ക്ഷേമ പെൻഷൻ പദ്ധതിയിലും ഉൾപ്പെട്ടിട്ടില്ലാത്ത, അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) എന്നിവയിൽ ഉൾപ്പെടുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിൽപ്പെട്ടവർക്കും പ്രതിമാസം 1000 രൂപ ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇക്കഴിഞ്ഞ ഡിസംബർ 22 മുതലാണ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങിയത്. ഇനിയും അപേക്ഷിക്കാൻ സാധിക്കാത്തവർ അപേക്ഷകൾ https://ksmart.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖേന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് സമർപ്പിക്കാവുന്നതാണ്.കേരളത്തിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വയംപര്യാപ്‌തത കൈവരിക്കാനും ആത്മാഭിമാനത്തോടെ മുന്നേറാനുമുള്ള പ്രധാന ചാലകശക്തിയായി സ്ത്രീ സുരക്ഷാ പദ്ധതി മാറും.</p>]]> </content:encoded>
</item>

<item>
<title>ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് കേരളത്തിൽ</title>
<link>https://thekeralajournal.com/1282</link>
<guid>https://thekeralajournal.com/1282</guid>
<description><![CDATA[ നാളെ ശിവഗിരി തീർഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യും. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202512/image_870x580_6951e46d806cc.jpg" length="342387" type="image/jpeg"/>
<pubDate>Mon, 29 Dec 2025 07:46:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഇന്ന് തലസ്ഥാനത്തെത്തും.</p>
<p>വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങുന്ന അദ്ദേഹം നഗരത്തിലെ വിവിധ പൊതുപരിപാടികളിൽ മുഖ്യാതിഥിയായി പങ്കെടുക്കും.</p>
<p>നാളെ ശിവഗിരി തീർഥാടന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.നാളെ വൈകിട്ടോടെ കേരളത്തിൽ നിന്നും തിരികെ പോകും.</p>]]> </content:encoded>
</item>

<item>
<title>ഡിജിറ്റൽ സർവേ രേഖകൾ ഇനി ഒറ്റ ക്ലിക്കിൽ</title>
<link>https://thekeralajournal.com/1070</link>
<guid>https://thekeralajournal.com/1070</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202509/image_870x580_68d46c18516c6.jpg" length="93775" type="image/jpeg"/>
<pubDate>Thu, 25 Sep 2025 03:39:34 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: സർവേ രേഖകൾ പൊതുജനങ്ങൾക്ക് അനായാസം ലഭ്യമാക്കാൻ വഴുതക്കാട് സർവേ ഡയറക്ടറേറ്റിൽ കിയോസ്ക് സംവിധാനം നിലവിൽ വന്നു. ഫീസ് അടച്ച് വേഗത്തിൽ, സുതാര്യമായി രേഖകൾ നേരിട്ട് പ്രിന്റ് ചെയ്യാനാകും. ഇതിനായി പ്രത്യേക ഹെൽപ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്.</p>
<p>‘എന്റെ ഭൂമി’ ഡിജിറ്റൽ സർവേ പദ്ധതിയുടെ ഭാഗമായി പഴയ രേഖകൾ ഡിജിറ്റലൈസ് ചെയ്തതിന്റെ തുടർച്ചയാണ് ഈ സംരംഭം. നിലവിൽ 530 വില്ലേജുകളിലെ രേഖകൾ പോർട്ടലിൽ ലഭ്യമാണ്. ഓൺലൈൻ വഴിയും മാപ്പുകളും ഭൂരേഖകളും ഡൗൺലോഡ് ചെയ്യാം. പോർട്ടലിൽ ഇല്ലാത്ത രേഖകൾക്കായി അപേക്ഷിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.</p>
<p>റവന്യൂ വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും ഉപഭോക്തൃ സൗഹൃദവും ആക്കാൻ സഹായിക്കുന്ന പുതിയ സംവിധാനമാണിത്. സർക്കാരിന്റെ ഇ-ഗവേണൻസ് ലക്ഷ്യങ്ങൾ ശക്തിപ്പെടുത്തുന്ന ഒരു പ്രധാന ചുവടുവയ്പ്പും കൂടിയാണ്.</p>]]> </content:encoded>
</item>

<item>
<title>തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം</title>
<link>https://thekeralajournal.com/1058</link>
<guid>https://thekeralajournal.com/1058</guid>
<description><![CDATA[ നിരവധി പേർക്ക് പരിക്ക് ]]></description>
<enclosure url="" length="93775" type="image/jpeg"/>
<pubDate>Wed, 24 Sep 2025 07:43:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: തിരുവനന്തപുരം മണ്ണന്തല- മരുതൂരിൽ കെഎസ്ആർടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68d360ef29fce.jpg" alt=""></p>
<p>തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട കെഎസ്ആർടിസി ബസ് എതിരെ വന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ തിരുവനന്തപുര മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.</p>
<p><img src="https://thekeralajournal.com/uploads/images/202509/image_870x_68d360dd6166c.jpg" alt=""></p>
<p>രണ്ട് വാഹനങ്ങളുടേയും ഡ്രൈവർമാർക്ക് ഗുരുതര പരിക്കുണ്ട്. വാഹനം വെട്ടിപ്പൊളിച്ചാണ് ഡ്രൈവർമാരെ പുറത്തെടുത്തത്.</p>
<p>26 യാത്രക്കാരാണ് കെഎസ്ആർടിസി ബസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരിക്കേറ്റ 12 പേരെ ഇതുവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. </p>]]> </content:encoded>
</item>

<item>
<title>വർക്കലയില്‍ അഞ്ച് കിലോ ക‌ഞ്ചാവുമായി യുവതി പോലീസ് പിടിയില്‍</title>
<link>https://thekeralajournal.com/892</link>
<guid>https://thekeralajournal.com/892</guid>
<description><![CDATA[  ]]></description>
<enclosure url="" length="93775" type="image/jpeg"/>
<pubDate>Thu, 11 Sep 2025 06:15:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അയിരൂർ കൊച്ചുപാരിപ്പള്ളിയില്‍ വാടകയക്ക് താമസിക്കുന്ന ചിഞ്ചുവിനെയാണ് റൂറല്‍ ഡാൻസാഫ് സംഘം പിടികൂടിയത്</p>
<p>റൂറല്‍ ഡാൻസാഫിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെ പോലീസ് വീട് വളഞ്ഞു നടത്തിയ പരിശോധനയില്‍ അഞ്ച് കിലോയിലേറെ കഞ്ചാവും കഞ്ചാവ് ഇടപാടിലൂടെ ലഭിച്ച 12,000 രൂപയും പോലീസ് കണ്ടെടുത്തു.</p>
<p>കിടപ്പുമുറില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഇവരുടെ സുഹൃത്ത് രാജേഷ് 26 കിലോ ക‌ഞ്ചാവ് കടത്തിയതിന് തമിഴ്നാട് ജയിലിലാണ്.</p>]]> </content:encoded>
</item>

<item>
<title>ബാലൻ കെ &#45; കേരള ഫുട്ബോൾ അസോസിയേഷൻ്റെ മികച്ച ഫോട്ടോഗ്രാഫർ</title>
<link>https://thekeralajournal.com/572</link>
<guid>https://thekeralajournal.com/572</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a1f8cd67a29.jpg" length="100716" type="image/jpeg"/>
<pubDate>Sun, 17 Aug 2025 21:15:08 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള ഫുട്ബോൾ അസോസിയേഷൻ്റെ മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരം ബാലൻ കെ. കരസ്ഥമാക്കി. അസോസിയേഷൻ പ്രസിഡൻറ് നവാസ് മീരാനിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_68a1f8ea43a99.jpg" alt=""></p>
<p>വി.എ. കുഞ്ഞുമോന്റെയും എം.എസ്. സതിയുടെയും മകനായ ബാലൻ, ദേശാഭിമാനിയിൽ ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_68a1f8de330d2.jpg" alt=""></p>
<p>ഫുട്ബോൾ മത്സരങ്ങളുടെയും കായിക രംഗങ്ങളുടെയും സജീവ ദൃശ്യങ്ങൾ പകർത്തിയതിനാണ് ബാലനെ പുരസ്കാരം വഴി ആദരിച്ചത്.</p>]]> </content:encoded>
</item>

<item>
<title>1880 ല്‍ പാരീസില്‍ നായ്ക്കളെ കൊന്നപ്പോള്‍ സംഭവിച്ചത് ഇതാണ്: എതിര്‍പ്പുമായി മനേക ഗാന്ധി.</title>
<link>https://thekeralajournal.com/508</link>
<guid>https://thekeralajournal.com/508</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689cb869335fd.jpg" length="51771" type="image/jpeg"/>
<pubDate>Wed, 13 Aug 2025 21:39:26 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തെരുവ് നായ നീക്കം: സുപ്രീം കോടതി ഉത്തരവിന് മനേക ഗാന്ധിയുടെ കടുത്ത എതിർപ്പ്</p>
<p></p>
<p>ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ തെരുവ് നായകളെ റോഡുകളിൽ നിന്ന് അടിയന്തരമായി നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ മുൻ കേന്ദ്രമന്ത്രി, പ്രമുഖ മൃഗസംരക്ഷണ പ്രവർത്തക മനേക ഗാന്ധി ശക്തമായ പ്രതികരണം നടത്തി. ഉത്തരവ് "അപ്രായോഗികവും സാമ്പത്തികമായി ഭാരമുള്ളതുമാണ്" എന്നും നടപ്പാക്കിയാൽ ഗുരുതരമായ പരിസ്ഥിതി പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ മുന്നറിയിപ്പ് നൽകി.</p>
<p>കഴിഞ്ഞ ദിവസം സുപ്രീം കോടതി ഡൽഹി സർക്കാർ, നഗരസഭകൾ എന്നിവയ്ക്ക് തെരുവ് നായകളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റാൻ നിർദ്ദേശിച്ചിരുന്നു. ഉത്തരവിനെ തടസ്സപ്പെടുത്തുന്ന മൃഗസംരക്ഷണ പ്രവർത്തകർക്ക് കർശന നടപടിയുണ്ടാകുമെന്നും കോടതി വ്യക്തമാക്കി.ഡൽഹി, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിൽ മൂന്നു ലക്ഷത്തോളം തെരുവ് നായകളുണ്ടെന്നും, ഇവയെല്ലാം ഒരുമിച്ച് മാറ്റാൻ ഏകദേശം ₹15,000 കോടി ചെലവ് വരുമെന്നും മനേക ഗാന്ധി ചൂണ്ടിക്കാട്ടി."ഈ തുക ഡൽഹി സർക്കാരിന് കൈവശമുണ്ടോ? നായ്ക്കളെ നഗരങ്ങളിൽ നിന്ന് നീക്കിയാൽ കുരങ്ങുകൾ നിലത്തേക്ക് ഇറങ്ങും. ഇത് എന്റെ സ്വന്തം വീട്ടിൽ സംഭവിച്ചതാണ്," – അവര്‍ പറഞ്ഞു.പാരീസ് ഉദാഹരണം ചൂണ്ടിക്കാട്ടിയ മനേക ഗാന്ധി, 1800-കളിൽ തെരുവ് നായകളെ നീക്കിയതിനെത്തുടർന്ന് നഗരത്തിൽ എലികൾ പെരുകി പ്രശ്നമായ സംഭവവും ഓർമ്മിപ്പിച്ചു."വന്ധ്യംകരണം, വാക്‌സിനേഷൻ എന്നിവയാണ് സ്ഥിരപരിഹാരം. 70% നായ ആക്രമണങ്ങളും വളർത്തു നായകളിൽ നിന്നാണ്, തെരുവ് നായകളുടെ പങ്ക് 30% മാത്രമാണ്," – അവര്‍ കൂട്ടിച്ചേർത്തു.അതേസമയം, സുപ്രീം കോടതി നിർദ്ദേശം നടപ്പാക്കുമെന്നും പ്രശ്നത്തെ "ഗുരുതരമായ വെല്ലുവിളി" എന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു. “ആസൂത്രിതമായ നയം ഉടൻ പ്രഖ്യാപിക്കും,” – അവര്‍ ഉറപ്പുനൽകി.</p>]]> </content:encoded>
</item>

<item>
<title>സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കും; വീണ്ടും നിര്‍ദേശങ്ങള്‍ ക്ഷണിച്ച്‌ വിദ്യാഭ്യാസ മന്ത്രി.</title>
<link>https://thekeralajournal.com/494</link>
<guid>https://thekeralajournal.com/494</guid>
<description><![CDATA[  ]]></description>
<enclosure url="" length="51771" type="image/jpeg"/>
<pubDate>Wed, 13 Aug 2025 06:12:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം:-സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങള്‍ ക്ഷണിച്ച്‌ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടി.</p>
<p>പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കാനാണ് നടപടികള്‍ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ഇട്ടിട്ടുണ്ട്.</p>
<p>കുഞ്ഞുങ്ങള്‍ക്ക് പാഠപുസ്തക ബാഗിന്റെ ഭാരം കുറയ്ക്കും. സ്കൂള്‍ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകള്‍ക്ക് പരിഹാരം കാണാൻ സർക്കാർ ശ്രദ്ധ ചെലുത്തുന്നുണ്ട്. പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു എന്നാണ് മന്ത്രിയുടെ പോസ്റ്റ്.</p>]]> </content:encoded>
</item>

<item>
<title>മെഡിസെപ് പരിഷ്കരിച്ചു; പരിരക്ഷ 5 ലക്ഷമായി ഉയർത്തി, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും ഉൾപ്പെടും.</title>
<link>https://thekeralajournal.com/406</link>
<guid>https://thekeralajournal.com/406</guid>
<description><![CDATA[  ]]></description>
<enclosure url="" length="51771" type="image/jpeg"/>
<pubDate>Wed, 06 Aug 2025 22:52:28 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>.</strong>: സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കല്‍ ഇൻഷുറൻസ് പദ്ധതിയുടെ (മെഡിസെപ്) രണ്ടാംഘട്ടത്തിന് മന്ത്രിസഭായോഗം അനുമതി നല്‍കി.</p>
<p>രണ്ടാംഘട്ടത്തില്‍ അടിസ്ഥാന ഇൻഷ്വറൻസ് പരിരക്ഷ മൂന്ന് ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയർത്തും. 41 സ്പെഷ്യാലിറ്റി ചികിത്സകള്‍ക്കായി 2100-ലധികം ചികിത്സാ പ്രക്രിയകള്‍ അടിസ്ഥാന ചികിത്സാ പാക്കേജില്‍ ഉള്‍പ്പെടുത്തുംസെപ് ഒന്നാം ഘട്ടത്തില്‍ കറ്റാസ്ട്രോഫിക് പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്ന രണ്ട് ചികിത്സകള്‍ (Cardiac Resynchronisation Therapy (CRT with Defryibillator - 6 lakh, ICD Dual Chamber - 5 lakh) ഒഴിവാക്കിയിരുന്നു. ഇതുകൂടി അധിക പാക്കേജില്‍ ഉള്‍പ്പെടുത്തും. കാല്‍മുട്ട് മാറ്റിവെയ്ക്കല്‍, ഇടുപ്പെല്ല് മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയകള്‍ അടിസ്ഥാന ബെനിഫിറ്റ് പാക്കേജില്‍ ഉള്‍പ്പെടുത്തും.</p>
<p>പദ്ധതിയില്‍ 10 ഇന ഗുരുതര/അവയവമാറ്റ രോഗ ചികിത്സാ പാക്കേജുകള്‍ ഉണ്ടാകും. ഇതിന് ഇൻഷുറൻസ് കമ്ബനി രണ്ട് വർഷത്തേക്ക് 40 കോടി രൂപയുടെ കോർപ്പസ് ഫണ്ട് നീക്കിവെക്കണം. അടിസ്ഥാന ഇൻഷുറൻസ് പരിരക്ഷയുടെ ഒരുശതമാനംവരെ മുറി വാടക (5000/ദിവസം)യായി ലഭിക്കും. സർക്കാർ ആശുപത്രികളില്‍ പേ വാർഡ് വാടക പ്രതിദിനം 2000 രൂപ വരെ ലഭിക്കും.</p>
<p>സംസ്ഥാനത്തെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങള്‍, ബോർഡുകള്‍, കോർപ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണമേഖല എന്നിവയിലെ ഇ.എസ്.ഐ ആനുകൂല്യം ലഭ്യമല്ലാത്ത ജീവനക്കാരെയും പെൻഷൻകാരെയും മെഡിസെപ് പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി.</p>
<p>പോളിസി കാലയളവ് നിലവിലുള്ള മൂന്ന് വർഷത്തില്‍നിന്ന് രണ്ട് വർഷമാക്കി. രണ്ടാംവർഷം പ്രീമിയം നിരക്കിലും പാക്കേജ് നിരക്കിലും വർധനവുണ്ടാകും. മെഡിസെപ് ഒന്നാം ഘട്ടത്തില്‍ സാങ്കേതിക യോഗ്യത നേടിയ പൊതുമേഖലാ ഇൻഷുറൻസ് കമ്ബനികളെ മാത്രം രണ്ടാം ഘട്ടം ടെണ്ടറിങ് നടപടികളില്‍ പങ്കെടുപ്പിക്കാനും തീരുമാനമായിട്ടുണ്ട്.</p>
<p><strong>രണ്ടാംഘട്ടത്തിലെ മാറ്റങ്ങള്‍</strong></p>
<p>നോണ്‍ എംപാനല്‍ഡ് ആശുപത്രികളിലെ അടിയന്തര സാഹചര്യങ്ങളിലെ ചികിത്സകള്‍ക്ക് റീ-ഇംപേഴ്സ്മെന്റ് അനുവദിക്കുന്ന വ്യവസ്ഥയില്‍ നിലവിലുള്ള മൂന്ന് ചികിത്സകള്‍ (ഹൃദയാഘാതം, പക്ഷാഘാതം, വാഹനാപകടം) കൂടാതെ 10 ചികിത്സകള്‍ കൂടി ഉള്‍പ്പെടുത്തും.</p>
<p>തുടർച്ചയായി ചികിത്സതേടേണ്ട ഡേ കെയർ പ്രൊസീജിയറുകളായ ഡയാലിസിസ്, കീമോതെറാപ്പി എന്നിവയ്ക്ക് ഇൻഷ്വറൻസ് പോർട്ടലില്‍ വണ്‍ ടൈം രജിസ്ട്രേഷൻ അനുവദിക്കും.</p>
<p>ഒരേസമയം സർജിക്കല്‍, മെഡിക്കല്‍ പാക്കേജുകള്‍ ക്ലബ് ചെയ്ത് അംഗീകാരം നല്‍കും.</p>
<p>പ്രീ ഹോസ്പിറ്റലൈസേഷൻ, പോസ്റ്റ് ഹോസ്പിറ്റലൈസേഷൻ ചെലവുകള്‍ യഥാക്രമം 3, 5 ദിവസങ്ങള്‍ എന്നിങ്ങനെ ലഭ്യമാക്കും.</p>
<p>ജില്ലാതലം, സംസ്ഥാന തലം, അപ്പലെറ്റ് അതോറിറ്റി എന്നിങ്ങനെ ത്രിതല പരാതി പരിഹാര സംവിധാനം നിലവില്‍ വരും.</p>
<p>ഗുണഭോക്താക്കളുടെ വിവരങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനായി മെഡിസെപ്പ് കാർഡില്‍ QR code സംവിധാനം ഉള്‍പ്പെടുത്തും.</p>
<p>കരാറില്‍ നിന്നും വ്യതിചലിക്കുന്ന ആശുപത്രികള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന തരത്തിലുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജിയർ ഇൻഷ്വറൻസ് കമ്ബനി തയാറാക്കേണ്ടതാണ്. അധിക ബില്‍ ഈടാക്കുക തുടങ്ങിയ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള ചൂഷണങ്ങള്‍ നിയന്ത്രിക്കുന്നതിന് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് അതോറിറ്റിയുടെ സേവനം കൂടി ഉപയോഗപ്പെടുത്തും.</p>
<p><strong>ഒന്നാം ഘട്ടത്തില്‍ ഇതുവരെ</strong></p>
<p>1,052,121 ക്ലയിമുകള്‍ക്ക് 1911.22 കോടി</p>
<p>2256 അവയവമാറ്റ ചികിത്സ ക്ലയിമുകള്‍ക്ക് - 67.56 കോടി</p>
<p>1647 റിഇമെഴ്സ്മെന്റ്റ് ക്ലയിമുകള്‍ക്ക് - 9.61 കോടി</p>
<p>കമ്ബനിക്ക് അനുവദിച്ച തുക (18% ജി എസ് ടി ഉള്‍പ്പെടെ )-1950.00 കോടി</p>
<p>ജി എസ് ടി ഒഴികെയുള്ള യഥാർഥ പ്രിമിയം -1599.09 കോടി</p>]]> </content:encoded>
</item>

<item>
<title>50% അമേരിക്കൻ തീരുവ പണി കിട്ടുന്നത് ഇടുക്കിക്കോ....?</title>
<link>https://thekeralajournal.com/403</link>
<guid>https://thekeralajournal.com/403</guid>
<description><![CDATA[ ഏലക്കാ വില  പൊളിയുമോ..? ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68937f23b0de6.jpg" length="55087" type="image/jpeg"/>
<pubDate>Wed, 06 Aug 2025 22:16:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി:-ഇന്ത്യക്കെതിരെ അമേരിക്ക ഏർപ്പെടുത്തിയ 50% അധിക തീരുവ, രാജ്യത്താകെയുള്ള കയറ്റുമതി മേഖലയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. മുൻപ് ഏർപ്പെടുത്തിയ 25% കയറ്റുമതി തീരുവ നാളെ മുതൽ നിലവിൽ വരും, ബാക്കി 25 ശതമാനം തീരുവ 20 ദിവസത്തിനു ശേഷവും നിലവിൽ വരും. 50 ശതമാനം അധികതീരുവ ഏർപ്പെടുത്തുന്നതോടുകൂടി ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ വിലയിൽ വലിയ വർദ്ധനവ് അമേരിക്കയിൽ ഉണ്ടാവും. രാജ്യത്താകമാനം  പ്രതിസന്ധി ഉണ്ടാകുമെങ്കിലും, ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ളത് കേരളത്തിനെയും   പ്രത്യേകിച്ച്  ഇടുക്കി ജില്ലയെയും ആണ്. കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജന കയറ്റുമതിയെ ഗണ്യമായി ബാധിക്കാൻ സാധ്യതയുള്ള കാര്യമാണിതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇടുക്കി ജില്ലയിൽ നിന്നുള്ള കുരുമുളക് ഏലക്ക, ജാതി,ഗ്രാമ്പു, തുടങ്ങിയ ഉയർന്ന മൂല്യമുള്ള വിളകളെയാണ് ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നത്. ഇടുക്കിയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഏലക്ക ഉൾപ്പടെയുള്ള സുഗന്ധവ്യഞ്ജനങ്ങൾ ഏറെയും അമേരിക്കൻ വിപണിയിലേക്കാണ് എത്തപ്പെടുക. അതുകൊണ്ടുതന്നെ ജില്ലയിലെ സ്പൈസസ് കയറ്റുമതി  മേഖലയ്ക്ക് വൻ തിരിച്ചടിയാവും ഇതൊന്ന കാര്യത്തിൽ സംശയമില്ല. കസ്റ്റംസ് ഡ്യൂട്ടി വർദ്ധിക്കുന്നതോടുകൂടി അമേരിക്കൻ ഇറക്കുമതിക്കാർക്ക് തീരുവ കുറഞ്ഞ മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടതായി വരും. ഇടുക്കി ജില്ലയിൽ നിന്ന് ഏറ്റവുമധികം ഏലക്ക കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്ന് അമേരിക്കയാണ്, എന്നാൽ അധികതീരുവ ഏർപ്പെടുത്തുന്നതോടുകൂടി ജില്ലയിൽ നിന്നുള്ള കയറ്റുമതി പൂർണമായി നിലയ്ക്കാനാണ് സാധ്യത. ഡിമാൻഡ് കുറയുന്നതോടുകൂടി സ്വാഭാവികമായും ഏലക്കയുടെ വിലയും കൂപ്പുകുത്താനാണ് സാധ്യത.</p>]]> </content:encoded>
</item>

<item>
<title>തിരുവനന്തപുരത്ത് പിതാവ് മകന്‍റെ കഴുത്തിൽ വെട്ടി</title>
<link>https://thekeralajournal.com/386</link>
<guid>https://thekeralajournal.com/386</guid>
<description><![CDATA[ കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനെയാണ് (35) പിതാവ് വിജയൻ നായർ വെട്ടിയത് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_6890ec429c7bf.jpg" length="28001" type="image/jpeg"/>
<pubDate>Mon, 04 Aug 2025 22:52:18 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.</p>
<p>മദ്യപാനത്തിന് ശേഷം ഇവർ രണ്ടുപേരും വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. ഇന്നും സമാനമായി വഴക്കുണ്ടാക്കിയിരുന്നു. ഇതിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വിനീതിന്റെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മംഗലപുരം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.</p>
<p></p>]]> </content:encoded>
</item>

<item>
<title>നാളെ മുതല്‍ സ്‌കൂളിലെ ഉച്ചഭക്ഷണം റിച്ചാണ്..500 കുട്ടികൾക്ക് ഒരു പാചക തൊഴിലാളി..</title>
<link>https://thekeralajournal.com/297</link>
<guid>https://thekeralajournal.com/297</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688b5831ec52e.jpg" length="85077" type="image/jpeg"/>
<pubDate>Thu, 31 Jul 2025 17:23:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>തിരുവനന്തപുരം</strong>:-സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ പുതുക്കിയ ഉച്ചഭക്ഷണ മെനു ഓഗസ്റ്റ് ഒന്നിന് നടപ്പില്‍ വരും.കുട്ടികളില്‍ ശരിയായ പോഷണത്തിന്റെ കുറവുമൂലം 39 ശതമാനം വിളർച്ചയും 38 ശതമാനം അമിതവണ്ണവും കാണുന്നുവെന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങള്‍ സർക്കാർ നിർദേശിച്ചത്.</p>
<p>എന്നാല്‍ പാചകത്തൊഴിലാളികള്‍ക്ക് ഇത് ഇരട്ടിഭാരമായി. നിലവിലെ പാചകത്തൊഴിലാളികളില്‍ ഭൂരിഭാഗവും പ്രായം കൂടിയവരാണ്. ആഴ്ചയില്‍ ഒരുദിവസം <strong>വെജിറ്റബിള്‍ ഫ്രൈഡ് റൈസ്, ലെമണ്‍ റൈസ്, വെജിറ്റബിള്‍ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഉണ്ടാക്കണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും വേണം. കൂടാതെ മറ്റ് ദിവസങ്ങളില്‍ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ ഒരുക്കണം.</strong></p>
<p><strong>500 കുട്ടികള്‍വരെ ഒരു പാചകത്തൊഴിലാളി</strong></p>
<p>500 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങളില്‍ ഒരു പാചകത്തൊഴിലാളിക്കുള്ള വേതനമേ സർക്കാർ നല്‍കൂ. ചോറും രണ്ട് വിഭവങ്ങളും തയ്യാറാക്കുന്നതും പാലും മുട്ടയും ഒരുക്കുന്നതുമെല്ലാം ഒരാള്‍തന്നെ.</p>
<p>കുട്ടികള്‍ 250-ല്‍ കൂടുതലാണെങ്കില്‍ ഒരാള്‍ക്ക് തനിച്ച്‌ ഇവ ചെയ്യാനാകില്ല. ലഭിക്കുന്ന തുച്ഛമായ കൂലിയില്‍നിന്ന് പകുതി നല്‍കി മറ്റൊരു തൊഴിലാളിയെക്കൂടി കൂട്ടിയാണ് ഇവർ വിഭവങ്ങള്‍ തയ്യാറാക്കുന്നത്.</p>
<p><strong>ലഭിക്കുന്നത് 600 രൂപ മാത്രം</strong></p>
<p>നാലുവർഷം മുൻപ് നിശ്ചയിച്ച 600 രൂപയാണ് ഇപ്പോഴും വേതനം. മുൻപ് ഓരോവർഷവും 50 രൂപവീതം കൂട്ടുമായിരുന്നു. ഭൂരിഭാഗം പേരും ഒരാളെക്കൂടി കൂട്ടുന്നതുകൊണ്ട് 300 രൂപയേ കിട്ടൂ. പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലതാനും.</p>
<p><strong>അഞ്ചാംക്ലാസ് വരെ തുക വർധിപ്പിക്കണം</strong></p>
<p>ഈ വർഷം പ്രീപ്രൈമറി മുതല്‍ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് 6.78 രൂപയും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് 10.17 രൂപയുമാണ് ഒരുദിവസം ലഭിക്കുക. അഞ്ചാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ലഭിക്കുന്ന തുകകൊണ്ട് പുതിയ മെനു പ്രകാരം ഉച്ചഭക്ഷണം ഒരുക്കാൻ കഴിയില്ലെന്ന് പ്രഥമാധ്യാപകർ പറയുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_688b5823913e0.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>ഇടുക്കി കളക്ടർ വിഘ്നേശ്വരി ഐഎഎസ് ന് മാറ്റം.. പുതിയ കളക്ടറായി ഡോക്ടർ ദിനേശൻ ചെറുവാട്  IAS</title>
<link>https://thekeralajournal.com/269</link>
<guid>https://thekeralajournal.com/269</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6889789c0c74d.jpg" length="85010" type="image/jpeg"/>
<pubDate>Wed, 30 Jul 2025 07:19:37 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇടുക്കി :- ഒട്ടനവധി മാതൃകാ പ്രവർത്തനങ്ങളിലൂടെ ഇടുക്കി ജില്ലയെ നയിച്ചു കൊണ്ടിരുന്ന ജില്ലക്കാരുടെ പ്രിയപ്പെട്ട കളക്ടർ, വിഘ്നേശ്വരി ഐഎഎസ്സ് ന് മാറ്റം.. ജില്ലയുടെ പുതിയ കളക്ടറായി ഡോക്ടർ ദിനേശൻ ചെറുവത്ത് IAS. കൃഷി വകുപ്പിന്റെ അഡീഷണൽ സെക്രട്ടറി ആയിട്ടാണ്. വിഘ്നേശ്വരി IAS ന്റെ പുതിയ ചുമതല.. കൂടാതെ( KERA) kerala climate resilient Agri-Value chain modernization project and director ന്റെ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ എന്ന ചുമതലയും വഹിക്കണം.</p>]]> </content:encoded>
</item>

<item>
<title>സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും ഡിസ്പെൻസറികൾ ഒരുങ്ങുന്നു..</title>
<link>https://thekeralajournal.com/246</link>
<guid>https://thekeralajournal.com/246</guid>
<description><![CDATA[ കേരളത്തിന് നേട്ടം.. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6887172fdda9e.jpg" length="77292" type="image/jpeg"/>
<pubDate>Mon, 28 Jul 2025 12:03:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>തിരുവനന്തപുരം</strong>,:- സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും ഓരോ ഡിസ്പെൻസറികൾ എന്ന നേട്ടത്തിനരികെ കേരളം. സംസ്ഥാനത്തിന്റെ ആരോഗ്യ മേഖലയ്ക്ക് ഈ തീരുമാനം ഒരു വഴിത്തിരിവാകുമെന്ന കാര്യത്തിൽ സംശയമില്ല. കേരളത്തിൽ ഇതുവരെ നടത്തിയിട്ടുള്ള ആയുഷ് പദ്ധതികൾ ദേശീയതലത്തിൽ ഏറെ ശ്രദ്ധ നേടിയിട്ടുള്ളവയാണ്. രണ്ടാം എൽഡിഎഫ് സർക്കാരിന്റെ പ്രകടനപത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു എല്ലാ പഞ്ചായത്തുകളിലും ഒരു ഡിസ്പെൻസറികൾ എന്നത്. അതാണ് പാലിക്കപ്പെടുന്നത്. ഏതു മാനദണ്ഡം എടുത്ത് പരിശോധിച്ചാലും ആരോഗ്യ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ നടന്നത് ഈ സർക്കാരിന്റെ കാലഘട്ടത്തിലാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് പറഞ്ഞു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_688718ec8f6c0.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടി.</title>
<link>https://thekeralajournal.com/186</link>
<guid>https://thekeralajournal.com/186</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6882e82f45377.jpg" length="45594" type="image/jpeg"/>
<pubDate>Fri, 25 Jul 2025 07:44:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ണൂർ :- ഇന്ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്.. തുടർച്ച പരിശോധനയ്ക്ക് എത്തിയപ്പോഴാണ്, ജയിൽ ചാടി വിവരം അറിയുന്നത്.</p>]]> </content:encoded>
</item>

<item>
<title>പഞ്ചായത്ത്, നഗരസഭ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു..</title>
<link>https://thekeralajournal.com/174</link>
<guid>https://thekeralajournal.com/174</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688220c9c01d1.jpg" length="57341" type="image/jpeg"/>
<pubDate>Thu, 24 Jul 2025 17:34:11 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തിരുവനന്തപുരം:- പഞ്ചായത്ത് നഗരസഭ തിരഞ്ഞെടുപ്പുകൾക്കുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു, ഓഗസ്റ്റ് 7 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും തിരുത്തൽ വരുത്താനുമുള്ള അവസരമുണ്ട്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനും, വോട്ടർ പട്ടിക പരിശോധിക്കുവാനും.</p>
<p>www.sec.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം </p>]]> </content:encoded>
</item>

<item>
<title>സഖാവ് വിഎസ് വിടവാങ്ങി..</title>
<link>https://thekeralajournal.com/144</link>
<guid>https://thekeralajournal.com/144</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687e1c0a07e53.jpg" length="232517" type="image/jpeg"/>
<pubDate>Mon, 21 Jul 2025 16:25:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p></p>
<p> തിരുവനന്തപുരം :- രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വിഎസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ്മ..മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു. നൂറ്റിരണ്ടാം വയസ്സിലായിരുന്നു പോരാട്ടങ്ങള്‍ രാകിമിനുക്കിയ ആ ജ്വലിക്കുന്ന ജീവിതത്തിന് തിരശ്ശീല വീണത്.</p>
<p></p>
<p>മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞ ശേഷം വാർധക്യസഹജമായ അവശതകളുമായി വിശ്രമജീവിതം നയിച്ചുവന്ന വി.എസിനെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ജൂണ്‍ 23-ന് തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും മന്ത്രിമാരും പാർട്ടി നേതാക്കളും തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് എസ്.യു.ടി. ആശുപത്രിയില്‍ എത്തി വി.എസിനെ സന്ദർശിച്ചിരുന്നു.</p>
<p></p>
<p>സി.പി.എമ്മിന്റെ രൂപീകരണത്തില്‍ പങ്കാളിയായവരില്‍ ജീവനോടെ ഉണ്ടായിരുന്നവരില്‍ അവസാനത്തെ കണ്ണിയായിരുന്നു വി.എസ്. 2006 മുതല്‍ 2011 വരെ മുഖ്യമന്ത്രിയായിരുന്ന വി.എസ് മൂന്ന് തവണയായി പതിനഞ്ച് വർഷം പ്രതിപക്ഷ നേതാവായിരുന്നു. മൂന്ന് തവണ നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1985 മുതല്‍ 2009 വരെ പാർട്ടിയുടെ പോളിറ്റ്ബ്യൂറോ അംഗമായിരുന്നു. പിന്നീട് വിഭാഗീയതയുടെ പേരില്‍ പിണറായി വിജയനൊപ്പം പി.ബിയില്‍ നിന്ന് തരംതാഴ്ത്തപ്പെടുകയും ചെയ്തു. 1980 മുതല്‍ 92 വരെ സി.പി. എം. സംസ്ഥാന സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രസ്ഥാനമൊഴിഞ്ഞശേഷം 2016 മുതല്‍ 21 വരെ ഭരണപരിഷ്കാര കമ്മീഷന്റെ ചെയർമാനായി പ്രവർത്തിച്ചു.</p>
<p></p>
<p>ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ 1923 ഒക്ടോബർ 20 നാണ് ശങ്കരന്റെയും അക്കമ്മയുടെ മകനായിട്ടായിരുന്നു ജനനം. അച്ഛന്റെയും അമ്മയുടെയും മരണത്തെ തുടർന്ന് ഏഴാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചാണ് വി.എസ് തൊഴിലാളികള്‍ക്കിടയിലെത്തുന്നത്. തിരുവിതാംകൂറില്‍ ഭരണപരിഷ്കാരത്തിന് വേണ്ടി നടന്ന നിവർത്തന പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പ്രക്ഷോഭത്തിന്റെ ഭാഗമായി അദ്ദേഹം 1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി. പിന്നീട് തൊഴിലാളി സംഘടനകളിലേക്കും പുരോഗമന പ്രസ്ഥാനങ്ങളിലേക്കും തന്റെ പ്രവർത്തനംവിപുലമാക്കിയ വി.എസ്. 1940-ലാണ് കമ്യൂണിസ്റ്റ് പാർട്ടിയില്‍ അംഗമാകുന്നത്.</p>
<p></p>
<p>പി.കൃഷ്ണപിള്ളയാണ് വി.എസിന്റെ രാഷ്ട്രീയഗുരു. ആലപ്പുഴയിലെ കർഷക തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനുള്ള പ്രക്ഷോഭങ്ങളിലും സ്വാതന്ത്ര്യ സമരത്തിന്റെയും ഭാഗമായി. 1946-ല്‍ നടന്ന പുന്നപ്ര-വയലാർ പ്രക്ഷോഭമായിരുന്നു ആ രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ല്.</p>
<p></p>
<p>1957-ല്‍ കേരളത്തില്‍ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലെത്തുമ്ബോള്‍ പാർട്ടി സംസ്ഥാന സമിതി അംഗമായിരുന്നു വി.എസ്. ആ സമിതിയിലെ ഒമ്ബത് അംഗങ്ങളില്‍ ഏറ്റവും ഒടുവിലെ വ്യക്തിയായിരുന്നു അദ്ദേഹം. 1965-ലായിരുന്നു വി. എസിന്റെ ആദ്യത്തെ തിരഞ്ഞെടുപ്പ് പോരാട്ടം. അമ്ബലപ്പുഴ മണ്ഡലത്തില്‍ പക്ഷേ, കോണ്‍ഗ്രസ് സ്ഥാനാർഥിയായിരുന്ന കെ.എസ്. കൃഷ്ണക്കുറുപ്പിനോട് പരാജയപ്പെട്ടു. എന്നാല്‍, രണ്ടുവർഷം കഴിഞ്ഞ് 1967-ല്‍ കോണ്‍ഗ്രസിലെ തന്നെ എ.അച്യുതനെ 9515 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അദ്ദേഹം ആദ്യമായി നിയമസഭയിലെത്തുന്നത്. ഈ വിജയം 1970-ലും ആവർത്തിച്ചു. ആർ.എസ്.പിയിലെ കെ.കെ കുമാരപിള്ളയായിരുന്നു എതിരാളി. എന്നാല്‍, 1977ല്‍ വി.എസ് വീണ്ടും പരാജയത്തിന്റെ കയ്പ്പുനീര് നുകർന്നു. കുമാരപിള്ളയോട് തന്നെയാണ് വി.എസ് പരാജയപ്പെട്ടത്.</p>
<p></p>
<p>77-ലെ പരാജയത്തിന് ശേഷം 1991-ലാണ് വി.എസ് തിരഞ്ഞെടുപ്പ് രംഗത്തേക്ക് മടങ്ങിയെത്തുന്നത്. മാരാരിക്കുളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥിയായ ഡി.സുഗതനെ 9980 വോട്ടിന് പരാജയപ്പെടുത്തിയാണ് വി.എസിന്റെ മടങ്ങിവരവ്. എന്നാല്‍, 1996-ല്‍ പാർട്ടിക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് ഈ മണ്ഡലത്തില്‍ തന്നെ വി.എസ് പരാജയപ്പെടുകയായിരുന്നു. ഈ തോല്‍വിയില്‍ നിന്ന് ഊർജമുള്‍ക്കൊണ്ട വി.എസ്. പാർട്ടിക്കുള്ളില്‍ കൂടുതല്‍ ശക്തനായി മാറി.</p>
<p></p>
<p>2001-ല്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടയെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് മലമ്ബുഴയിലാണ് വി.എസ് ജനവിധി തേടിയത്. ഇടതുപക്ഷത്തിന് അഞ്ചക്കത്തിന് മുകളില്‍ ഭൂരിപക്ഷം സമ്മാനിച്ചിരുന്ന ഈ മണ്ഡലത്തില്‍ വി.എസിന്റെ ഭൂരിപക്ഷം 4703-ല്‍ ഒതുങ്ങി. കണ്ണൂർ ജില്ലയില്‍ നിന്നുള്ള യൂത്ത് കോണ്‍ഗ്രസ് നേതാവ് സതീശൻ പാച്ചേനിയായിരുന്നു മലമ്ബുഴയില്‍ വി.എസിന്റെ എതിരാളി. 2006-ല്‍ ഇതേ മണ്ഡലത്തില്‍ വിഎസ് ഭൂരിപക്ഷം 20,017 ആയി ഉയർത്തിയിരുന്നു.</p>
<p></p>
<p>പല തവണ നിയമസഭയില്‍ എത്തിയിട്ടും അധികാര സ്ഥാനങ്ങള്‍ വി.എസിന് ഏറെ അകലെയായിരുന്നു. പാർട്ടി ജയിക്കുമ്ബോള്‍ വി.എസ് തോല്‍ക്കും, വി.എസ് ജയിക്കുമ്ബോള്‍ പാർട്ടി തോല്‍ക്കും എന്നൊരു പ്രയോഗം തന്നെ ഇക്കാലയളവില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഈ പ്രയോഗത്തിന് അവസാനമിട്ട് 2006-ല്‍ എല്‍ഡിഎഫ് വൻഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുകയും, വി.എസിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയുമായിരുന്നു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന മുഖ്യമന്ത്രിയായിരുന്നു അന്ന് എണ്‍പത്തിരണ്ട് വയസ്സുള്ള വി.എസ്.</p>
<p></p>
<p>2011ല്‍ വി.എസ്. വീണ്ടും മലമ്ബുഴയില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അത്തവണ എല്‍ഡിഎഫ് പ്രതിപക്ഷത്തായിരുന്നു. 2016ല്‍ എല്‍ഡിഎഫ് ഭരണത്തില്‍ തിരിച്ചു വരികയും വി.എസ്. മലമ്ബുഴയില്‍ നിന്നു വിജയം ആവർത്തിക്കുകയും ചെയ്തെങ്കിലും മുഖ്യമന്ത്രിയായത് പിണറായി വിജയൻ ആയിരുന്നു. അനുരഞ്ജനം എന്ന നിലയില്‍ വി.എസിനെ പിന്നീട് ഭരണപരിഷ്കരണ കമ്മീഷന്റെ ചെയർമാനാക്കി.</p>
<p></p>
<p>പ്രായാധിക്യത്തെയും അനാരോഗ്യത്തെയും തുടർന്ന് 2021ലെ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തില്ലായിരുന്ന വി.എസ്. കഴിഞ്ഞ കുറച്ചു നാളുകളായി വിശ്രമജീവിതം നയിക്കുകയായിരുന്നു.</p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687e1cfd19674.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>&amp;quot;ഇത്തവണ ഓണക്കിറ്റ് പൊളി&amp;quot;.. വെളിച്ചെണ്ണയും പഞ്ചസാരയും പരിപ്പും ഉൾപ്പെടെ 15 ഇനങ്ങൾ.. ആറുലക്ഷം കുടുംബങ്ങൾക്ക് ഓണക്കിറ്റ് സൗജന്യം.</title>
<link>https://thekeralajournal.com/143</link>
<guid>https://thekeralajournal.com/143</guid>
<description><![CDATA[ Special story ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687df4e75ad2e.jpg" length="93795" type="image/jpeg"/>
<pubDate>Mon, 21 Jul 2025 13:59:42 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>തിരുവനന്തപുരം</strong>:- ഇത്തവണയും ഓണത്തിന് മഞ്ഞക്കാർഡ് ഉടമകൾക്ക് ഓണക്കിറ്റ് സൗജന്യമായി നൽകുമെന്ന് സംസ്ഥാന സർക്കാർ. 6 ലക്ഷം കുടുംബങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 15 ഇനങ്ങൾ അടങ്ങിയ ഓണക്കിറ്റിൽ, അരക്കിലോ പഞ്ചസാര, അര ലിറ്റർ വെളിച്ചെണ്ണ,ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മിൽമ നെയ്യ്, കശുവണ്ടി പരിപ്പ്,സാമ്പാർ പൊടി, മല്ലിപ്പൊടി,തേയില, ചെറുപയർ,തുവരപ്പരിപ്പ്,പൊടിയുപ്പ്,തുണിസഞ്ചി എന്നിവയുണ്ടാകും. കൂടാതെ റേഷൻ കാർഡ് ഉടമകൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭ്യമാകും. നീല കാർഡ് ഉള്ളവർക്ക് 10 കിലോയും, വെള്ളക്കാർഡ് ഉള്ളവർക്ക് 15 കിലോയും അരി 10 രൂപ 90 പൈസ നിരക്കിൽ നൽകും </p>
<p><span style="color: #e03e2d;"><img src="https://thekeralajournal.com/uploads/images/202507/image_870x_687df4f51f3c7.jpg" alt=""></span></p>
<p></p>
<p> ഇത് ഏകദേശം 53 ലക്ഷം കുടുംബാംഗങ്ങൾക്ക് പ്രയോജനപ്പെടും. 94 ലക്ഷം കാർഡ് ഉടമകൾക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കിൽ ലഭിക്കും നിലവിൽ 29 രൂപയ്ക്ക് നൽകുന്ന അരിയാണിത്. സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്തകൾ നടത്തുന്നതിന് പുറമേ ഈ വർഷം തിരുവനന്തപുരത്തും പാലക്കാട്ടും മെഗാഫെയർ സംഘടിപ്പിക്കും. കേരളം ആവശ്യപ്പെട്ട അരി കേന്ദ്രസർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ അരി വിലകുറച്ചു നൽകുന്നതെന്നു സർക്കാർ അറിയിച്ചു.കേരളത്തിൽ ഉള്ളവർക്ക് അരിവാങ്ങാൻ ശേഷിയുണ്ടെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്.</p>
<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_687df4e10a4fa.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>കൈക്കൂലിയും ഡിജിറ്റലായി</title>
<link>https://thekeralajournal.com/126</link>
<guid>https://thekeralajournal.com/126</guid>
<description><![CDATA[ സംസ്ഥാനത്തെ ആര്‍ടിഒ ഓഫീസുകളിൽ UPI വഴി നടന്നത് വൻ ഇടപാട് ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_687ca7218befb.jpg" length="74312" type="image/jpeg"/>
<pubDate>Sun, 20 Jul 2025 14:18:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഓപ്പറേഷൻ ക്ലീൻ വീല്‍സ് എന്ന പേരില്‍ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദ്ദേശപ്രകാരം ശനിയാഴ്ച വൈകിട്ട് നാലരയോടെ ആരംഭിച്ച മിന്നല്‍ പരിശോധന ഞായറാഴ്ച വരെ നീണ്ടു നിന്നു. സംസ്ഥാനത്ത് ഉടനീളമുള്ള 81 ഓഫീസുകളില്‍ നടത്തിയ പരിശോധനയില്‍ 21 ഉദ്യോഗസ്ഥർ ഏജന്റ്മാരില്‍ നിന്ന് ഗൂഗിള്‍ പേ വഴി അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് വിവരം. ഇങ്ങനെ 784598 രൂപ ഉദ്യോഗസ്ഥർ സമ്ബാദിച്ചതായും വിജിലൻസ് റിപ്പോർട്ട് ചെയ്യുന്നു.</p>
<p></p>
<p></p>]]> </content:encoded>
</item>

</channel>
</rss>