<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ദിന ചിത്രം.</title>
<link>https://thekeralajournal.com/rss/category/ദിന-ചിത്രം</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ദിന ചിത്രം.</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>വെനസ്വേലയിൽ നൂറ്റാണ്ടിലെ ഏറ്റവും ശക്തമായ ഇരട്ട ഭൂകമ്പം; 32 മരണം, 700ലേറെ പേർക്ക് പരിക്ക്</title>
<link>https://thekeralajournal.com/2773</link>
<guid>https://thekeralajournal.com/2773</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202606/image_870x580_6a3cdd9aac965.jpg" length="141890" type="image/jpeg"/>
<pubDate>Thu, 25 Jun 2026 13:20:00 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തെക്കേ അമേരിക്കൻ രാജ്യമായ വെനസ്വേലയിൽ ശക്തമായ ഇരട്ട ഭൂകമ്പം. 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ രണ്ട് ഭൂചലനങ്ങളാണ് 39 സെക്കൻഡുകളുടെ ഇടവേളയിൽ ഉണ്ടായത്. ഒരു നൂറ്റാണ്ടിനിടെ രാജ്യം നേരിട്ട ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായാണ് സംഭവത്തെ വിലയിരുത്തുന്നത്.</p>
<p>വെനസ്വേലയുടെ വടക്കൻ തീരമേഖലയിലെ യാരാകുയ്–മൊറോൺ പ്രദേശങ്ങൾക്കടുത്താണ് ഭൂകമ്പങ്ങളുടെ പ്രഭവകേന്ദ്രം. ആദ്യം 7.2 തീവ്രതയുള്ള ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെ 39 സെക്കൻഡിനകം 7.5 തീവ്രതയുള്ള രണ്ടാമത്തെ ഭൂചലനവും ഉണ്ടായി.</p>
<p>ഭൂകമ്പത്തിൽ തലസ്ഥാനമായ കാരക്കാസ് ഉൾപ്പെടെയുള്ള മേഖലകളിൽ നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. ചില കെട്ടിടങ്ങൾ തകർന്നുവീണതായും രക്ഷാപ്രവർത്തകർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.</p>
<p>പ്രാഥമിക കണക്കുകൾ പ്രകാരം 32 പേർ മരിക്കുകയും 700ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കൽ സർവേ (USGS) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.</p>
<p>ഭൂകമ്പത്തെ തുടർന്ന് വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാരക്കാസിലെ പ്രധാന അന്താരാഷ്ട്ര വിമാനത്താവളമായ സിമോൺ ബൊളിവർ (മൈക്വിറ്റിയ) വിമാനത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചു. സ്കൂളുകളുടെ പ്രവർത്തനവും നിയന്ത്രിച്ചിട്ടുണ്ട്.</p>
<p>നിലവിൽ രക്ഷാപ്രവർത്തനം ശക്തമായി തുടരുകയാണ്. പ്രദേശത്ത് തുടർചലനങ്ങൾ അനുഭവപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ </p>]]> </content:encoded>
</item>

<item>
<title>ആർട്ടെമിസ് ദൗത്യം: 54 വർഷത്തിന് ശേഷം മനുഷ്യർ ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്തെന്ന ചരിത്ര നേട്ടം</title>
<link>https://thekeralajournal.com/2137</link>
<guid>https://thekeralajournal.com/2137</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d45afaaf3e9.jpg" length="28205" type="image/jpeg"/>
<pubDate>Tue, 07 Apr 2026 06:46:58 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>54 വർഷത്തിന് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രന്റെ പിന്നിലൂടെ യാത്ര ചെയ്തെന്ന ചരിത്ര നേട്ടം ആർട്ടെമിസ് ദൗത്യസംഘം സ്വന്തമാക്കി. ഒറയോൺ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം പുനസ്ഥാപിച്ചതോടെ ദൗത്യം പുതിയ ഘട്ടത്തിലേക്ക് കടന്നു.</p>
<p>ഭൂമിയിൽ നിന്ന് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച മനുഷ്യർ എന്ന റെക്കോർഡും ആർട്ടെമിസ് സംഘത്തിലെ നാല് അംഗങ്ങൾ സ്വന്തമാക്കി. ഭൂമിയിൽ നിന്ന് 4,06,771 കിലോമീറ്റർ അകലെയെത്തിയാണ് പുതിയ നേട്ടം കൈവരിച്ചത്. 1970 ഏപ്രിൽ 14ന് Apollo 13 mission സംഘം സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ മറികടന്നത്.</p>
<p>ഒറയോൺ പേടകം ചന്ദ്രനോട് ഏറ്റവും അടുത്തെത്തിയത് ഇന്ത്യൻ സമയം പുലർച്ചെ 4.32നാണ്. തുടർന്ന് 4.37ന് പുതിയ ദൂരം റെക്കോർഡ് പിറന്നു. പേടകത്തിൽ നിന്ന് ഭൂമിയിലേക്ക് ആദ്യ സന്ദേശം അയച്ചത് Christina Koch ആയിരുന്നു.</p>
<p>1972ന് ശേഷം ആദ്യമായാണ് മനുഷ്യർ വീണ്ടും ചന്ദ്രന്റെ ഗുരുത്വാകർഷണ സ്വാധീന മേഖലയിൽ പ്രവേശിക്കുന്നത്. ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിച്ച സമയത്ത് ഏകദേശം 40 മിനിറ്റ് പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടു. ഈ സമയത്ത് സംഘം ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമിയുടെയും ചന്ദ്രന്റെയും ഉദയവും അസ്തമയവും നിരീക്ഷിച്ചു.</p>
<p>ദൗത്യത്തിന്റെ ഏഴാം ദിവസം പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം പേടകം പൈലറ്റിന്റെ നിയന്ത്രണത്തിലാകും. ഒൻപതാം ദിവസം തിരിച്ചിറക്കത്തിനുള്ള ഒരുക്കങ്ങളും പത്താം ദിവസം ഭൂമിയിലെത്തലും നിശ്ചയിച്ചിരിക്കുന്നു.</p>
<p>ചന്ദ്രദൗത്യ ചരിത്രത്തിൽ പുതിയ അധ്യായം കുറിക്കുന്ന നേട്ടമായാണ് ആർട്ടെമിസ് ദൗത്യം വിലയിരുത്തപ്പെടുന്നത്.</p>]]> </content:encoded>
</item>

<item>
<title>ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ; വിജയം 7 റൺസിന്</title>
<link>https://thekeralajournal.com/1882</link>
<guid>https://thekeralajournal.com/1882</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69a9bee7213cd.jpg" length="120781" type="image/jpeg"/>
<pubDate>Thu, 05 Mar 2026 23:05:47 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുംബൈ: ട്വന്റി20 ലോകകപ്പിന്റെ രണ്ടാം സെമിഫൈനലിൽ ഇംഗ്ലണ്ടിനെ ഏഴ് റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ന്യൂസീലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.</p>
<p>മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 253 റൺസ് നേടി. തുടർന്ന് 254 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 7 വിക്കറ്റ് നഷ്ടത്തിൽ 246 റൺസെടുക്കാനേ കഴിഞ്ഞു. ഇതോടെ ഏഴ് റൺസിന്റെ ആവേശകരമായ ജയത്തോടെ ഇന്ത്യ ഫൈനലിലേക്ക് കടന്നു.</p>
<p>ടി20 ലോകകപ്പ് ചരിത്രത്തിൽ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന വിജയലക്ഷ്യങ്ങളിൽ ഒന്നാണ് ഇന്ത്യ ഉയർത്തിയത്. മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. 42 പന്തിൽ 89 റൺസ് നേടിയ സഞ്ജുവാണ് ഇന്ത്യയുടെ ടോപ് സ്കോറർ.</p>
<p>ശിവം ദുബെ 25 പന്തിൽ 43 റൺസും, ഇഷാൻ കിഷൻ 18 പന്തിൽ 39 റൺസും നേടി മികച്ച പിന്തുണ നൽകി. ഹാർദിക് പാണ്ഡ്യ 12 പന്തിൽ 27 റൺസും തിലക് വർമ്മ 7 പന്തിൽ 21 റൺസും നേടി. ക്യാപ്റ്റൻ സൂര്യകുമാർ യാദവ് (6 പന്തിൽ 11), അഭിഷേക് ശർമ്മ (7 പന്തിൽ 9) എന്നിവർ വലിയ സ്കോർ നേടാനായില്ല.</p>]]> </content:encoded>
</item>

<item>
<title>കേരളത്തിന് നിരാശ സമ്മാനിച്ച് കേന്ദ്ര ബജറ്റ്</title>
<link>https://thekeralajournal.com/1629</link>
<guid>https://thekeralajournal.com/1629</guid>
<description><![CDATA[ എയിംസിനും അതിവേഗ റെയിൽപാതയ്ക്കും പ്രഖ്യാപനമില്ല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697f10f70662c.jpg" length="97747" type="image/jpeg"/>
<pubDate>Sun, 01 Feb 2026 14:08:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസും അതിവേഗ റെയിൽപാതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഒരു പ്രഖ്യാപനവും ഇല്ലാതെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ് സംസ്ഥാനത്തിന് സമ്പൂർണ നിരാശയായി. അയൽസംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ചതോടെ കേരളത്തെ തഴഞ്ഞുവെന്ന വിമർശനം ശക്തമായി ഉയർന്നിട്ടുണ്ട്.</p>
<p>വലിയ പ്രഖ്യാപനങ്ങൾ ഇല്ലാതെ ബജറ്റ് പ്രസംഗം അവസാനിച്ചതിന് പിന്നാലെ ഓഹരി വിപണി കൂപ്പുകുത്തി. സെൻസെക്സ് ആയിരത്തിലധികം പോയിന്റ് ഇടിഞ്ഞപ്പോൾ നിഫ്റ്റിയിലും ഇടിവ് രേഖപ്പെടുത്തി.</p>
<p>കേരളത്തിന് ലഭിച്ച പ്രധാന പ്രഖ്യാപനം: അപൂർവ്വ ധാതു കോറിഡോർ</p>
<p>കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി അപൂർവ്വ ധാതുക്കളുടെ കോറിഡോർ പ്രഖ്യാപിച്ചതാണ് കേരളവുമായി ബന്ധപ്പെട്ട പ്രധാന പ്രഖ്യാപനം. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി രൂപീകരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങൾക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>കടലാമ സംരക്ഷണത്തിനായി കേരളത്തിലും കർണ്ണാടകത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റിൽ അറിയിച്ചു. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമർശനവുമായി സോഷ്യൽ മീഡിയയിൽ കടലാമ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചു. സംസ്ഥാനങ്ങൾക്ക് പദ്ധതിവിഹിതം 50 ശതമാനം ആക്കണമെന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.</p>
<p>ബജറ്റിലെ പ്രധാന പദ്ധതികൾ</p>
<p>സുസ്ഥിര വളർച്ചയും ജനപങ്കാളിത്തവും ഉറപ്പാക്കുമെന്ന് പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബജറ്റ് പ്രസംഗം ആരംഭിച്ചത്. ആഗോള ബയോ ഫാർമ ഉത്പാദന ഹബ്ബായി ഇന്ത്യയെ മാറ്റുക, സെമി കണ്ടക്ടർ മിഷന് 40,000 കോടി, ചെറുകിട വ്യവസായത്തിന് 10,000 കോടി, ടെക്സ്റ്റൈൽ മേഖലയ്ക്ക് അഞ്ച് പദ്ധതികൾ തുടങ്ങിയവയാണ് പ്രധാന പ്രഖ്യാപനങ്ങൾ.</p>
<p>കായിക ഉപകരണ നിർമ്മാണത്തിന് പ്രത്യേക പദ്ധതി, ചരക്ക് നീക്കത്തിന് പുതിയ ഇടനാഴികൾ, അഞ്ച് വർഷത്തിനുള്ളിൽ 20 പുതിയ ദേശീയ ജലപാതകൾ, എല്ലാ ജില്ലകളിലും വനിത ഹോസ്റ്റലുകൾ തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്.</p>
<p>ജനക്ഷേമ നടപടികളും നികുതി ഇളവുകളും</p>
<p>അർബുദ, പ്രമേഹ മരുന്നുകളുടെ വില കുറയുമെന്ന പ്രഖ്യാപനം ജനങ്ങൾക്ക് ആശ്വാസമായി. വിദേശ വിനോദയാത്ര പാക്കേജിനും വിദേശ വിദ്യാഭ്യാസത്തിനുമായി ഈടാക്കുന്ന ടിസിഎസ് 5 ശതമാനത്തിൽ നിന്ന് 2 ശതമാനമായി കുറച്ചു. ഇതോടെ വിദേശത്ത് പഠിക്കുന്ന കുട്ടികൾക്കായി പണമയക്കുന്ന മാതാപിതാക്കൾക്ക് ഗുണമാകും.</p>
<p>വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരം ആദായ നികുതിയിൽ നിന്ന് ഒഴിവാക്കിയതും ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം ജൂലൈ 31 വരെ നീട്ടിയതും ബജറ്റിലെ ശ്രദ്ധേയ തീരുമാനങ്ങളാണ്.</p>
<p>ഡേറ്റ സെന്റർ സ്ഥാപിച്ച് ക്ലൗഡ് സേവനം നൽകുന്ന കമ്പനികൾക്ക് 2047 വരെ നികുതി ഇളവ്, 17 മരുന്നുകൾക്ക് കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കൽ, അപൂർവ്വ രോഗങ്ങൾക്ക് മരുന്നുകൾക്ക് നികുതി ഇളവ് തുടങ്ങിയ പ്രഖ്യാപനങ്ങളും ഉണ്ടായി.</p>
<p>ടൂറിസം, വിദ്യാഭ്യാസ മേഖലകൾക്കും പരിഗണന</p>
<p>ടൂറിസം രംഗത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി സ്ഥാപിക്കുമെന്നും 10,000 ഗൈഡുകളെ 20 ഐക്കോണിക് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയമിക്കുമെന്നും പ്രഖ്യാപിച്ചു. വിദ്യാഭ്യാസം മുതൽ തൊഴിൽ വരെയുള്ള മേഖലകളെ പരിഗണിച്ച് സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>കേന്ദ്ര ബജറ്റ് 2026: മദ്യത്തിനും ധാതുക്കൾക്കും വില കൂടും; വിദേശ യാത്രയും മരുന്നുകളും ചെലവ് കുറയും</title>
<link>https://thekeralajournal.com/1628</link>
<guid>https://thekeralajournal.com/1628</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_697f100ab0eaa.jpg" length="66980" type="image/jpeg"/>
<pubDate>Sun, 01 Feb 2026 14:04:29 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കേന്ദ്ര ബജറ്റ് 2026 പ്രഖ്യാപനത്തിന് പിന്നാലെ നികുതി പരിഷ്‌കരണങ്ങൾ മൂലം വിപണിയിൽ വില മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ചില ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ചുമത്തിയതോടെ വില വർധിക്കുമ്പോൾ, അത്യാവശ്യ മേഖലകളിലും പുതുഊർജ്ജ രംഗത്തും ഇളവുകൾ പ്രഖ്യാപിച്ചതോടെ വില കുറയാൻ ഇടയുണ്ട്.</p>
<p>വില കൂടാൻ സാധ്യതയുള്ളവ</p>
<p>ബജറ്റിൽ പുകയില ഉൽപ്പന്നങ്ങൾക്കുള്ള നികുതി വർധിപ്പിച്ചതോടെ സിഗരറ്റ്, പാൻ മസാല, ഗുട്ഖ തുടങ്ങിയവയ്ക്ക് വില ഉയരും. കൂടാതെ മദ്യത്തിനും പ്രത്യേകിച്ച് ഇറക്കുമതി ചെയ്ത മദ്യത്തിനും ഇനി കൂടുതൽ ചെലവാകും.</p>
<p>ഇതോടൊപ്പം സ്ക്രാപ്പുകൾ, ധാതുക്കൾ, ഫോർവേർജ് ട്രേഡിങ് മേഖലയിൽ ഉൾപ്പെടുന്ന ചില ഉൽപ്പന്നങ്ങൾക്കും നികുതി വർധനവ് ബാധകമാകുന്നതിനാൽ വില കൂടാൻ സാധ്യതയുണ്ട്. ആഡംബര വസ്തുക്കൾ, ചില രാസവസ്തുക്കൾ, മെഷീനുകൾ എന്നിവയിലും വില വർധനവ് പ്രതീക്ഷിക്കാം.</p>
<p>വില കുറയാൻ സാധ്യതയുള്ളവ</p>
<p>ബജറ്റിൽ 17 കാൻസർ മരുന്നുകൾക്കും ചില പ്രമേഹ മരുന്നുകൾക്കും നികുതി ഇളവ് നൽകിയതോടെ ഇവയുടെ വില കുറയാം. സമുദ്രോത്പന്നങ്ങൾ, സ്മാർട്ട്‌ഫോണുകൾ തുടങ്ങിയവയ്ക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.</p>
<p>വിദേശ യാത്രാ പാക്കേജുകൾക്കും വിദേശ വിദ്യാഭ്യാസ ചെലവുകൾക്കും കുറവ് വരാനിടയുണ്ട്. ചെരുപ്പ്, ലെതർ ഉൽപ്പന്നങ്ങൾ, തുണിത്തരങ്ങളുടെ കയറ്റുമതി മേഖല എന്നിവക്കും ഇളവ് ലഭിക്കും.</p>
<p>പുതുഊർജ്ജ രംഗത്ത് സോളർ ഉപകരണങ്ങൾ, ഇലക്ട്രിക് വാഹന ബാറ്ററികൾ, ലിഥിയം ഘടകങ്ങൾ എന്നിവയുടെ വില കുറയാൻ സാധ്യതയുണ്ട്. എയർക്രാഫ്റ്റ് ഉപകരണങ്ങൾക്കും വിമാന ഭാഗങ്ങൾക്കും ഇളവ് നൽകിയിട്ടുണ്ട്.</p>
<p>ബജറ്റിലെ നികുതി മാറ്റങ്ങൾ വിപണിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തമായേക്കും.</p>]]> </content:encoded>
</item>

<item>
<title>കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി</title>
<link>https://thekeralajournal.com/1616</link>
<guid>https://thekeralajournal.com/1616</guid>
<description><![CDATA[ സ്വയം വെടിയുതിര്‍ത്തു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697ca6429ccd3.jpg" length="47466" type="image/jpeg"/>
<pubDate>Fri, 30 Jan 2026 18:08:36 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി. ബംഗളൂരുവില്‍ ഇ ഡി റെയ്ഡിനിടെ സ്വയം വെടിയുതിര്‍ക്കുകയായിരുന്നു.</p>
<p>ബെംഗളൂരുവിലെ റിച്ച്‌മണ്ട് സര്‍ക്കിളിനടുത്തുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ വച്ചാണ് സംഭവം. ആത്മഹത്യ ശ്രമത്തിന് പിന്നാലെ എച്ച്‌എസ്‌ആര്‍ ലേഔട്ടിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു.</p>]]> </content:encoded>
</item>

<item>
<title>അജിത് പവാറിന് വിട; സംസ്കാരം ഇന്ന് ബാരാമതിയിൽ</title>
<link>https://thekeralajournal.com/1595</link>
<guid>https://thekeralajournal.com/1595</guid>
<description><![CDATA[ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുന്നു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_697ab09025e59.jpg" length="42904" type="image/jpeg"/>
<pubDate>Thu, 29 Jan 2026 06:28:03 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിൽ ഡിജിസിഎ അന്വേഷണം പുരോഗമിക്കുകയാണ്. വിമാനം വാടകയ്ക്ക് നൽകിയ വിഎസ്ആർ കമ്പനി ഓഫീസിൽ എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ ഉദ്യോഗസ്ഥർ പരിശോധന നടത്തി. അപകട സ്ഥലത്തും ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോർട്ട് ഇന്ന് വൈകുന്നേരത്തോടെ സമർപ്പിച്ചേക്കുമെന്നാണ് സൂചന.</p>
<p>അജിത് പവാറിന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് ബാരാമതിയിൽ നടക്കും. ഭൗതിക ശരീരം രാവിലെ ഏഴുമണിയോടെ കത്തേവാഡിയിലെ വീട്ടിലെത്തിക്കും. ഇവിടെ ഒരു മണിക്കൂർ പൊതുദർശനം ഉണ്ടാകും. തുടർന്ന് വിലാപയാത്രയായി വിദ്യാ പ്രതിഷ്ഠാൻ കോളേജിലേക്ക് കൊണ്ടുപോയി രാവിലെ 11ന് സംസ്കാരം നടത്തും.</p>
<p>അപകടത്തെ തുടർന്ന് ബാരാമതി വിമാനത്താവളത്തിലെ എടിസി പ്രവർത്തനം താൽക്കാലികമായി വ്യോമസേന ഏറ്റെടുക്കും. നിലവിലുള്ള ജീവനക്കാർക്ക് പരിശീലനം നൽകുമെന്നും മഹാരാഷ്ട്ര സർക്കാരിന്റെ അഭ്യർത്ഥന പ്രകാരമാണ് നടപടി.</p>
<p>ഇന്നലെ രാവിലെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട ലിയർ ജെറ്റ്-45 വിമാനം റൺവേയ്ക്ക് സമീപം തകർന്നു വീണ് കത്തിയമരുകയായിരുന്നു. അജിത് പവാറടക്കം വിമാനത്തിലുണ്ടായിരുന്ന അഞ്ച് പേരും തൽക്ഷണം മരിച്ചു. പൈലറ്റിന് റൺവേ വ്യക്തമായി കാണാൻ കഴിയാതിരുന്നതാണ് അപകടകാരണമെന്ന് വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനം മുൻപും അപകടത്തിൽപ്പെട്ടത്; 2023&#45;ലെ റൺവേ അപകടം വീണ്ടും ചര്‍ച്ചയാകുന്നു</title>
<link>https://thekeralajournal.com/1591</link>
<guid>https://thekeralajournal.com/1591</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6979fb6b3b336.jpg" length="120559" type="image/jpeg"/>
<pubDate>Wed, 28 Jan 2026 17:35:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് കാരണമായ വിമാനം മുൻപും അപകടത്തിൽപ്പെട്ടിരുന്നുവെന്ന് റിപ്പോർട്ട്.</p>
<p>2023 സെപ്റ്റംബറിൽ മുംബൈ വിമാനത്താവളത്തിൽ ശക്തമായ മഴയ്ക്കിടെ ലാൻഡിങ് ശ്രമത്തിനിടെ ഇതേ ഓപ്പറേറ്ററുടെ Learjet 45XR വിമാനം റൺവേയിൽ നിന്ന് തെന്നിമാറി അപകടത്തിൽപ്പെട്ടിരുന്നു. അന്ന് യാത്രക്കാർ രക്ഷപ്പെട്ടെങ്കിലും വിമാനം ഗുരുതരമായി കേടുപാടുകൾക്ക് വിധേയമായിരുന്നു.</p>
<p>ഇന്ന് രാവിലെ എട്ട് മണിയോടെ മുംബൈയിൽ നിന്ന് ബാരാമതിയിലേക്ക് പുറപ്പെട്ട വിമാനം വിമാനത്താവളത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്ന് വീണു കത്തിയമരുകയായിരുന്നു. അപകടത്തിൽ അജിത് പവാർ ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.</p>
<p>കാലാവസ്ഥ മോശമായതിനാൽ പൈലറ്റിന് റൺവേ ദൃശ്യമാകാതെ വന്നതാകാം അപകടകാരണമെന്ന് വി.എസ്.ആർ ഏവിയേഷൻ ക്യാപ്റ്റൻ വി.കെ. സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടു. വിമാനത്തിന്റെ മുൻകാല അപകടചരിത്രവും സുരക്ഷാ മാനദണ്ഡങ്ങളും വീണ്ടും ചർച്ചയായിരിക്കുകയാണ്.</p>]]> </content:encoded>
</item>

<item>
<title>എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷം ഇന്ന്; നമ്മുടെ ഭരണഘടന ലോകത്തിലെ ഏറ്റവും മികച്ചത് – രാഷ്ട്രപതി</title>
<link>https://thekeralajournal.com/1570</link>
<guid>https://thekeralajournal.com/1570</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6976c6c79d360.jpg" length="85040" type="image/jpeg"/>
<pubDate>Mon, 26 Jan 2026 07:13:54 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><img src="https://thekeralajournal.com/uploads/images/202601/image_870x_6976c6d13e694.jpg" alt=""></p>
<p>ഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ റിപ്പബ്ലിക്കിന്റെ അടിസ്ഥാന രേഖയാണെന്നും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ അതില്‍ ആഴത്തില്‍ പ്രതിഷ്ഠിച്ചിട്ടുണ്ടെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. എഴുപത്തിയേഴാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.</p>
<p>സ്ത്രീകള്‍ രാജ്യപുരോഗതിയുടെ എല്ലാ തലങ്ങളിലും സജീവമായി പങ്കാളിത്തം വഹിക്കുന്നുണ്ടെന്നും, ഇന്ന് വോട്ടര്‍ ദിനം ആഘോഷിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ വനിതകളുടെ പങ്കാളിത്തം രാജ്യത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. സൈന്യത്തെയും പൊലീസ് സേനകളെയും രാഷ്ട്രപതി അഭിനന്ദിച്ചു. ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പും ബ്ലൈന്‍ഡ് ലോകകപ്പും നേടിയ താരങ്ങള്‍ക്കും രാഷ്ട്രപതി അഭിനന്ദനം അറിയിച്ചു. ജാതിഭേദവും മതദ്വേഷവും ഇല്ലാത്ത ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും രാഷ്ട്രപതി പരാമര്‍ശിച്ചു.</p>
<p>അതേസമയം, രാജ്യത്തിന്റെ സൈനിക ശക്തിയും സാംസ്‌കാരിക വൈവിദ്ധ്യവും വിളിച്ചോതുന്ന റിപ്പബ്ലിക് ദിന പരേഡ് ഇന്ന് രാവിലെ 10.30ന് ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കും. രാഷ്ട്രപതി ദ്രൗപദി മുര്‍മു ദേശീയ പതാക ഉയര്‍ത്തും. മുഖ്യാതിഥികളായ യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉര്‍സുല വോന്‍ ദെര്‍ ലെയന്‍, യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ എന്നിവര്‍ പരമ്പരാഗത ബഗ്ഗിയില്‍ രാഷ്ട്രപതിയോടൊപ്പം എത്തും. 21 ആചാരവെടിയും ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടിയും ചടങ്ങിന്റെ ഭാഗമാകും.</p>
<p>കേരളം ഉള്‍പ്പെടെ 30 സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും നിശ്ചലദൃശ്യങ്ങള്‍ പരേഡില്‍ അണിനിരക്കും. ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെയെത്തുന്ന റിപ്പബ്ലിക് ദിനാഘോഷം കണക്കിലെടുത്ത് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 30,000ലേറെ സുരക്ഷാസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ടെന്നും എഐ അധിഷ്ഠിത നിരീക്ഷണ സംവിധാനങ്ങള്‍ ഉള്‍പ്പെടെ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>2026 നെ ആഘോഷത്തോടെ വരവേറ്റ് ലോകം</title>
<link>https://thekeralajournal.com/1304</link>
<guid>https://thekeralajournal.com/1304</guid>
<description><![CDATA[ ലോകത്ത് ഏറ്റവും ആദ്യം പുതുവർഷം എത്തിയത് ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിൽ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202601/image_870x580_6955ce06b6c0a.jpg" length="60831" type="image/jpeg"/>
<pubDate>Thu, 01 Jan 2026 06:59:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ലോകമെമ്പാടും 2026 നെ വർണാഭമായ ആഘോഷങ്ങളോടെയാണ് വരവേറ്റത്. കേരളത്തിൽ ഫോർട്ട് കൊച്ചിയിലും തിരുവനന്തപുരത്തും കോഴിക്കോടും മറ്റ് ജില്ലകളിലുമെല്ലാം വിവിധ ആഘോഷ പരിപാടികളോടെ പുതുവർഷത്തെ സ്വാഗതം ചെയ്തു.</p>
<p>ലോകത്ത് ഏറ്റവും ആദ്യം പുതുവർഷം എത്തിയത് ശാന്ത സമുദ്രത്തിലെ കിരിബാത്തി ദ്വീപുകളിലാണ്. ഇന്ത്യൻ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് ഇവിടെ പുതുവർഷപ്പിറവി. തുടർന്ന് ന്യൂസിലാൻഡും പിന്നാലെ ഓസ്ട്രേലിയയും ഗംഭീരമായ ആഘോഷങ്ങളോടെ 2026നെ വരവേറ്റു.</p>
<p>ഇന്നലെ ഇന്ത്യൻ സമയം രാത്രി 9.30ഓടെ ചൈനയിലും പുതുവർഷമെത്തി. അർധരാത്രി 1.30ഓടെ യുഎഇയിലും പുതുവർഷം പിന്നിട്ടു. ഇന്ന് ഇന്ത്യൻ സമയം പുലർച്ചെ 2.30ന് റഷ്യയിലും, 5.30ന് യുകെയിലും 2026 ആരംഭിച്ചു.</p>
<p>കേരളത്തിൽ ഫോർട്ട് കൊച്ചിയിലും കോവളത്തുമടക്കം വിവിധ കേന്ദ്രങ്ങളിൽ പാപ്പാഞ്ഞിയെ കത്തിച്ചാണ് പുതുവത്സരാഘോഷങ്ങൾ നടന്നത്. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത ആഘോഷങ്ങൾ സംഗീതവും നൃത്തവും വർണാഭമായ വെളിച്ചക്കാഴ്ചകളും കൊണ്ട് ശ്രദ്ധേയമായി.</p>]]> </content:encoded>
</item>

<item>
<title>ചൈനീസ് ഷോര്‍ട്ട് വിഡിയൊ പ്ലാറ്റ്‌ഫോമായ ടിക് ടോക്ക് ഇന്ത്യയില്‍ ഏർപ്പെടുത്തിയ നിരോധനം നീക്കിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ</title>
<link>https://thekeralajournal.com/672</link>
<guid>https://thekeralajournal.com/672</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a9a28f85f82.jpg" length="53977" type="image/jpeg"/>
<pubDate>Sat, 23 Aug 2025 16:44:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ടിക് ടോക്ക് വെബ്‌സൈറ്റിലേക്ക് പ്രവേശനം ലഭ്യമാകുന്നതായി പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.</p>
<p>ചില ഉപയോക്താക്കൾക്ക് വെബ്‌സൈറ്റ് തുറക്കാൻ കഴിഞ്ഞെങ്കിലും ലോഗിൻ ചെയ്യാനോ വീഡിയോകൾ കാണാനോ അപ്‌ലോഡ് ചെയ്യാനോ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കി.</p>
<p>2020 ജൂണിൽ ഗാൽവാൻ താഴ്വരയിലെ ഏറ്റുമുട്ടലുകൾക്ക് പിന്നാലെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ടിക് ടോക്ക്, ഷെയർഇറ്റ്, ക്യാം സ്‌കാനർ, ക്ലബ് ഫാക്ടറി, എം.ഐ. വീഡിയോ കോളുകൾ ഉൾപ്പെടെ 58 ചൈനീസ് ആപ്പുകൾ മോദി സർക്കാർ നിരോധിച്ചത്.</p>
<p>ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകളാണ് നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.ഇപ്പോൾ ഇന്ത്യയിൽ സേവനം പുനരാരംഭിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് ടിക് ടോക്കിലോ മാതൃകമ്പനിയായ ബൈറ്റ് ഡാൻസിലോ നിന്നും ഔദ്യോഗിക പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍ : രാഷ്ട്രപതി ഒപ്പുവച്ചു</title>
<link>https://thekeralajournal.com/670</link>
<guid>https://thekeralajournal.com/670</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a94fe3e3177.jpg" length="55976" type="image/jpeg"/>
<pubDate>Sat, 23 Aug 2025 10:51:50 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഓണ്‍ലൈന്‍ ഗെയിമിംഗ് പ്രൊമോഷന്‍ ആന്‍ഡ് റെഗുലേഷന്‍ ബില്‍, 2025ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ അംഗീകാരം ലഭിച്ചു.</p>
<p>റിയല്‍ മണി ഉപയോഗിച്ച് കളിക്കുന്ന എല്ലാ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും രാജ്യത്ത് പൂര്‍ണ്ണ നിരോധനം. 400-ലധികം പ്ലാറ്റ്‌ഫോമുകള്‍ക്ക് വിലക്ക് ബാധകമാകും. ഓണ്‍ലൈന്‍ ഫാന്റസി സ്‌പോര്‍ട്‌സ്, ലോട്ടറി എന്നിവയും നിരോധനത്തില്‍ ഉള്‍പ്പെട്ടു.</p>
<p>റിയല്‍ മണി ഗെയിമുകളുമായി ബന്ധപ്പെട്ട പരസ്യങ്ങളും പ്രമോഷനുകളും ബാങ്കുകളിലൂടെയോ പേയ്മെന്റ് ആപ്പുകളിലൂടെയോ നടക്കുന്ന ഇടപാടുകളും പൂര്‍ണമായി നിരോധിച്ചിട്ടുണ്ട്. നിയമലംഘനം നടത്തിയാല്‍ പരമാവധി 3 വര്‍ഷം തടവും ₹1 കോടി രൂപ വരെ പിഴയും ചുമത്തും. പരസ്യത്തിനായി 2 വര്‍ഷം തടവും ₹50 ലക്ഷം രൂപ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ 5 വര്‍ഷം തടവും ₹2 കോടി രൂപ വരെ പിഴയും വിധിക്കപ്പെടും.</p>
<p>അതേസമയം, ഇ-സ്‌പോര്‍ട്‌സിനും സോഷ്യല്‍ ഗെയിമുകള്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. ഇ-സ്‌പോര്‍ട്‌സിന് നിയമാനുസൃത കായിക ഇന പദവി നല്‍കി പരിശീലന അക്കാദമികള്‍ക്കും ഗവേഷണത്തിനും സര്‍ക്കാര്‍ പിന്തുണ നല്‍കും.</p>]]> </content:encoded>
</item>

<item>
<title>വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കല്‍ : ഫീസ് കൂട്ടി</title>
<link>https://thekeralajournal.com/668</link>
<guid>https://thekeralajournal.com/668</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a9251a9aefd.jpg" length="71432" type="image/jpeg"/>
<pubDate>Sat, 23 Aug 2025 07:49:20 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കി എടുക്കുന്നതിനുള്ള ഫീസ് കൂട്ടി കേന്ദ്രസർക്കാർ.</p>
<p>15 വർഷം കഴിഞ്ഞ മോട്ടോർ സൈക്കിളിന് 1000, പ്രൈവറ്റ് ഓട്ടോ റിക്ഷയ്ക്ക് 2500, കാറിന് 5000 എന്നിങ്ങനെയായിരുന്നു നിലവില്‍ ഫീസ്.ഇപ്പോള്‍ 20 വർഷം കഴിഞ്ഞ വാഹനങ്ങള്‍ പ്രത്യേക കാറ്റഗറിയാക്കി മോട്ടോർ സൈക്കിളിന് 2000, പ്രൈവറ്റ് ഓട്ടോറിക്ഷ 5000, പ്രൈവറ്റ് കാർ 10000 എന്ന് നിരക്കില്‍ ഉടൻ പ്രാബല്യത്തിലാക്കുന്ന രീതിയിലാണ് ഫീസ് വർധിപ്പിച്ചത്.</p>
<p>ഈ ഫീസ് വർധന കോടതി സ്റ്റേ ചെയ്തതുകൊണ്ട് കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. കേരളത്തില പഴയ ഫീസു തന്നെയാണ് ഇപ്പോഴും നിലവിൽ ഉള്ളത്</p>]]> </content:encoded>
</item>

<item>
<title>കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം</title>
<link>https://thekeralajournal.com/664</link>
<guid>https://thekeralajournal.com/664</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a8bceb7dbe2.jpg" length="28496" type="image/jpeg"/>
<pubDate>Sat, 23 Aug 2025 05:31:01 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഇതുവഴി ഒന്നിലധികം റീല്‍ വീഡിയോകള്‍ പരസ്പരം ഒരു സീരീസ് ആയി ബന്ധിപ്പിക്കാന്‍ സാധിക്കും. പരമ്പരയായി റീല്‍ വീഡിയോകള്‍ ചെയ്യുന്ന രീതി ചില ക്രിയേറ്റര്‍മാര്‍ സ്വീകരിക്കാറുണ്ട്. നിലവില്‍ ഒരോ വീഡിയോകളും ഒന്നിന് പിറകെ ഒന്നായി കാണാനോ ഒരു സീരിസിലെ റീല്‍ വീഡിയോകള്‍ ഏതെന്ന് എളുപ്പം കണ്ടെത്താനോ പ്രയാസമാണ്. പുതിയ ഫീച്ചര്‍ എത്തുന്നതോടെ ഒരു പരമ്പരയില്‍ പെട്ട വീഡിയോകള്‍ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കും.</p>
<p>നേരത്തെ പങ്കുവെച്ച വീഡിയോകളും പുതിയ ഫീച്ചര്‍ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിക്കാനാവും. അതേസമയം സബ്‌സ്‌ക്രൈബര്‍ ഓണ്‍ലി റീലുകള്‍ പരസ്പരം ബന്ധിപ്പിക്കാനാവില്ല.</p>]]> </content:encoded>
</item>

<item>
<title>ചാറ്റ്ജിപിടിയുടെ മാതൃ സ്ഥാപനമായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ആദ്യ ഓഫീസ് തുറക്കുന്നു.</title>
<link>https://thekeralajournal.com/659</link>
<guid>https://thekeralajournal.com/659</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a8aac8c7f6e.jpg" length="41694" type="image/jpeg"/>
<pubDate>Sat, 23 Aug 2025 05:13:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഈ വർഷാവസാനം ഓപ്പണ്‍എഐയുടെ ഇന്ത്യയിലെ ആദ്യ കോർപറേറ്റ് ഓഫീസ് ഡല്‍ഹിയില്‍ പ്രവർത്തനമാരംഭിക്കും.ഇതിൻറെ ഭാഗമായുള്ള നിയമനടപടികൾ ആരംഭിച്ചു കഴിഞ്ഞു.</p>
<p>നിലവിൽ മൈക്രോസോഫ്റ്റ് സഹായവും ഓപ്പൺ എഐക്ക്  ലഭിക്കുന്നുണ്ട്. ഓപ്പൺ എ ഐ യുടെ കടന്നുവരുവോടുകൂടി ഇന്ത്യയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും എന്നാണ് കരുതുന്നത്.</p>
<p>അമേരിക്ക കഴിഞ്ഞാല്‍ ചാറ്റ്ജിപിടി ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ രണ്ടാമതാണ് ഇന്ത്യ. ചാറ്റ്ജിപിടി ഉപയോഗിക്കുന്ന വിദ്യാർഥികളുടെ എണ്ണത്തിലും ഇന്ത്യ മുന്നിലാണ്. </p>]]> </content:encoded>
</item>

<item>
<title>പുതിയ ജിഎസ്ടി നിരക്കുകള്‍ക്ക് അംഗീകാരം നല്‍കി കേന്ദ്രമന്ത്രിതല സമിതി</title>
<link>https://thekeralajournal.com/645</link>
<guid>https://thekeralajournal.com/645</guid>
<description><![CDATA[ ഇനി 12%, 28% സ്ലാബുകള്‍ ഇല്ല, പുതുതായി 5%, 18% സ്ലാബുകള്‍ ]]></description>
<enclosure url="" length="41694" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:09:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകള്‍ മാത്രമായിരിക്കും ജിഎസ്ടിക്ക് ഉണ്ടാകുക. കേന്ദ്ര മന്ത്രിമാരുടെ ഉപസമിതിയാണ് ഇപ്പോള്‍ ഇത് അംഗീകരിച്ചിരിക്കുന്നത്. ജിഎസ്ടി കൗണ്‍സിലില്‍ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്.</p>
<p>നിലവില്‍ 12 ശതമാനം നികുതിയുള്ള ഇനങ്ങളില്‍ ഭൂരിപക്ഷവും 5% സ്ലാബില്‍ വരും. 28% നികുതിയുള്ളവ കൂടുതലും 18% സ്ലാബില്‍ ഉള്‍പ്പെടും</p>
<p>ആഢംബര കാറുകളുടെ നികുതി 40 ശതമാനത്തില്‍ താഴെയായി നിജപ്പെടുത്തിയേക്കുമെന്നാണ് സൂചന. ആരോഗ്യ ഇൻഷുറൻസുകള്‍ക്ക് ജിഎസ്ടി ചുമത്തുന്ന നടപടി ഒഴിവാക്കണമെന്ന് ആവശ്യമുയർന്നിരുന്നു. അന്തിമതീരുമാനം ജിഎസ്ടി കൗണ്‍സിലില്‍ ഉണ്ടാകും.</p>
<p></p>]]> </content:encoded>
</item>

<item>
<title>234 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി &amp;apos;ഞാൻ&amp;apos; തന്നെ, തമിഴ്നാടിനെ ഇളക്കിമറിച്ച്‌ വിജയ്  യുടെ  പ്രസംഗം</title>
<link>https://thekeralajournal.com/647</link>
<guid>https://thekeralajournal.com/647</guid>
<description><![CDATA[  ]]></description>
<enclosure url="" length="41694" type="image/jpeg"/>
<pubDate>Fri, 22 Aug 2025 05:04:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാടിനെ ഇളക്കിമറിച്ച്‌ മധുരയില്‍ നടന്ന തമിഴക വെട്രി കഴകം (ടിവികെ) സമ്മേളനത്തില്‍ നടൻ വിജയ് യുടെ പ്രസംഗം.</p>
<p>എഐഎഡിഎംകെയുടെ വോട്ടുബാങ്ക് ലക്ഷ്യമിട്ട വിജയ്, എംജിആർ സ്ഥാപിച്ച പാർട്ടി എവിടെയാണെന്നും ഇപ്പോള്‍ ആരാണ് നിയന്ത്രിക്കുന്നുവെന്നും ചോദിച്ചു. 2026 ലെ തെരഞ്ഞെടുപ്പില്‍ ആർക്ക് വോട്ട് ചെയ്യണമെന്ന് സാധാരണകാർക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടു.</p>
<p>ഡിഎംകെയും ടിവികെയും തമ്മിലാണ് പ്രധാന മത്സരമെന്ന് ആവർത്തിച്ച വിജയ്, എഐഎഡിഎംകെയെ പരോക്ഷമായി വിമർശിക്കുകയും ചെയ്തു.</p>
<p>ബിജെപിയെയും ഡിഎംകെയെയും രൂക്ഷമായി വിമർശിച്ച വിജയ്, 2026ലെ തെരഞ്ഞെടുപ്പില്‍ 234 സീറ്റുകളിലും ടിവികെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. താനാണ് 234 മണ്ഡലങ്ങളിലെയും സ്ഥാനാ‍ർഥിയെന്നും ആലങ്കാരികമായി പറഞ്ഞു.</p>
<p>ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിനെ "അങ്കിള്‍" എന്ന് പരിഹസിച്ച വിജയ്, ജനദ്രോഹ നയങ്ങള്‍ പിന്തുടരുന്ന ഡിഎംകെ സർക്കാരിനെ 2026ല്‍ "വീട്ടില്‍ ഇരുത്തും" എന്നും പ്രതിജ്ഞയെടുത്തു. "താമരയിലയില്‍ വെള്ളവും തമിഴ് മക്കളും ഒട്ടില്ല" എന്ന് പറഞ്ഞ് ബിജെപിയെ കടന്നാക്രമിച്ച അദ്ദേഹം, തമിഴ്നാട്ടില്‍ ബിജെപിക്ക് ജനപിന്തുണ ഇല്ലെന്ന് സൂചിപ്പിച്ചു.</p>]]> </content:encoded>
</item>

<item>
<title>അഗ്നി&#45;5 ഇന്റര്‍മീഡിയറ്റ് റേഞ്ച് ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച്‌ ഇന്ത്യ</title>
<link>https://thekeralajournal.com/626</link>
<guid>https://thekeralajournal.com/626</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a5fcbaef6f4.jpg" length="43649" type="image/jpeg"/>
<pubDate>Wed, 20 Aug 2025 22:20:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>അഗ്നി -5 മിസൈല്‍ പരീക്ഷണം വിജയം. ഒഡിഷയിലെ ചന്ദിപുർ ഇന്റഗ്രേറ്റഡ് ടെസ്റ്റ്‌ റേഞ്ചില്‍ ആണ് പരീക്ഷണം നടത്തിയത്.</p>
<p>7,000 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ (ഐസിബിഎം) അഗ്നി-5 ന്റെ ഒരു വകഭേദമാണ് പരീക്ഷിച്ച മിസൈല്‍. ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) ആണ് ഇത് വികസിപ്പിച്ചെടുത്തത്.</p>
<p>കഴിഞ്ഞ വർഷം, മള്‍ട്ടിപ്പിള്‍ ഇൻഡിപെൻഡന്റ്ലി ടാർഗെറ്റബിള്‍ റീഎൻട്രി വെഹിക്കിള്‍ (എംഐആർവി) ശേഷിയുള്ള അഗ്നി-5 മിസൈലിന്റെ ആദ്യ പരീക്ഷണം നടത്തിയിരുന്നു. ഒന്നിലധികം ആണവ പോർമുനകളെ നേരിടാൻ ഈ സാങ്കേതികവിദ്യ ആയുധത്തെ സഹായിക്കുന്നു.</p>
<p>2003 മുതല്‍ സൈന്യത്തിന്റെ ഭാഗമാണ് അഗ്നി-5. ഇന്ത്യയിലെവിടെ നിന്നു വേണമെങ്കിലും വിക്ഷേപിക്കാൻ കൊണ്ടുപോകാൻ സാധിക്കുന്ന വിക്ഷേപണ വാഹനങ്ങള്‍ സൈന്യത്തിന്റെ പക്കലുണ്ട്. ബലപ്പെടുത്തിയ കോണ്‍ക്രീറ്റ് പാളികള്‍ക്കുള്ളില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ശത്രു കേന്ദ്രങ്ങളെ ആക്രമിക്കുകയാണ് പുതിയ അഗ്നി5ന്റെ ലക്ഷ്യം. ഈ പുതിയ അഗ്നി5 മിസൈല്‍ 80 മുതല്‍ 100 മീറ്റർ വരെ ഭൂമിക്കടിയിലേക്ക് തുളച്ചുകയറിയ ശേഷമായിരിക്കും സ്ഫോടനം നടത്തുക.</p>
<p>കൃത്യമായ ലക്ഷ്യസ്ഥാനത്തേക്ക് മിസൈലിനെ കൊണ്ടുപോകാന്‍ ഗൈഡിംഗ് സംവിധാനവും ഘടിപ്പിക്കും. ഈ ഗൈഡിംഗ് സംവിധാനം മിസൈലിനെ കൃത്യമായ ലക്ഷ്യസ്ഥാനത്ത് എത്തിച്ച്‌ സ്ഫോടനം നടത്തും.</p>]]> </content:encoded>
</item>

<item>
<title>മഹാരാഷ്ട്രയില്‍ പേമാരി; മുംബൈയിൽ രണ്ട് മരണം, പ്രളയഭീതിയിൽ മഹാനഗരം</title>
<link>https://thekeralajournal.com/614</link>
<guid>https://thekeralajournal.com/614</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a52412d7372.jpg" length="126268" type="image/jpeg"/>
<pubDate>Wed, 20 Aug 2025 06:55:45 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാരാഷ്ട്രയില്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ വലഞ്ഞ് മുംബൈ അടക്കമുള്ള നഗരങ്ങള്‍. മുംബൈയില്‍ 84 മണിക്കൂറിനുള്ളില്‍ 500 മില്ലിമീറ്റര്‍ മഴ പെയ്തു. നഗരത്തില്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മഴക്കെടുതിയില്‍ ഗതാഗതം താറുമാറായി. മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയഭീതിയിലാണ് മഹാനഗരം.</p>
<p>സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ദുരിതബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തകരെ വിന്യസിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ബി സുദർശൻ റെഡ്ഡി ഇന്ത്യ സഖ്യത്തിൻ്റെ സ്ഥാനാർഥി</title>
<link>https://thekeralajournal.com/598</link>
<guid>https://thekeralajournal.com/598</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a42b7385e49.jpg" length="55571" type="image/jpeg"/>
<pubDate>Tue, 19 Aug 2025 13:14:59 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ബി സുദർശൻ റെഡ്ഡിയാണ് പ്രതിപക്ഷ മുന്നണിയുടെ സ്ഥാനാർഥി.</p>
<p>ദില്ലിയിൽ നടന്ന ഇന്ത്യ സഖ്യ ചർച്ചക്ക് ശേഷം മല്ലികാർജുന ഖാർഗെയാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. ആന്ധ്രാ ഹൈക്കോടതി മുൻ ജഡ്ജി കൂടിയാണ് അദ്ദേഹം.</p>]]> </content:encoded>
</item>

<item>
<title>ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ ഇന്നറിയാം</title>
<link>https://thekeralajournal.com/594</link>
<guid>https://thekeralajournal.com/594</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a3d419b248c.jpg" length="79465" type="image/jpeg"/>
<pubDate>Tue, 19 Aug 2025 07:02:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഉപരാഷ്ട്രപതി സ്ഥാനാർഥിയാരെന്ന് ഇന്ത്യ സഖ്യം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ചേരുന്ന യോഗത്തിനു ശേഷമാകും സ്ഥാനാർഥിയെ പ്രഖ്യാപിക്കുക.</p>
<p>ഇന്നലെ പ്രമുഖ നേതാക്കൾ നടത്തിയ ചർച്ചയിൽ ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞൻ എം അണ്ണാദുരൈ അടക്കം ചില പേരുകൾ ചർച്ചയായി. മമത ബാനർജി ഉൾപ്പടെ നേതാക്കളുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാകും ഇന്ന് അന്തിമധാരണയുണ്ടാക്കുക. എൻ ഡി എയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി സി പി രാധാകൃഷ്ണൻ ഇന്ന് രാവിലെ ചേരുന്ന എൻ ഡി എ പാർലമെൻററി പാർട്ടി യോഗത്തിൽ പങ്കെടുക്കും.</p>]]> </content:encoded>
</item>

<item>
<title>പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് വാട്‌സാപ്പ് </title>
<link>https://thekeralajournal.com/585</link>
<guid>https://thekeralajournal.com/585</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a364307ae5b.jpg" length="39470" type="image/jpeg"/>
<pubDate>Mon, 18 Aug 2025 23:04:55 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വാട്‌സാപ്പ് പുതിയ ഷെഡ്യൂള്‍ കോള്‍സ് ഫീച്ചര്‍ അവതരിപ്പിച്ചു. പേര് പോലെ തന്നെ ഫോണ്‍ കോളുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത് വെക്കാനാവുന്ന ഫീച്ചര്‍ ആണിത്. വാട്‌സാപ്പ് ഗ്രൂപ്പുകളിലും വ്യക്തിഗത ചാറ്റുകളിലും ഈ ഫീച്ചര്‍ ഉപയോഗിക്കാനാവും.</p>
<p>ഷെഡ്യൂള്‍ഡ് ഗ്രൂപ്പ് കോളില്‍ ഉള്‍പ്പെടുത്തിയ ഉപഭോക്താക്കള്‍ക്കെല്ലാം ഫോണ്‍ കോള്‍ ആരംഭിക്കുമ്പോള്‍ ഒരു നോട്ടിഫിക്കേഷന്‍ ലഭിക്കും. ഘട്ടം ഘട്ടമായി ഇത് ആഗോള തലത്തിലുള്ള ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് മെറ്റ അറിയിച്ചു</p>
<p></p>]]> </content:encoded>
</item>

<item>
<title>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് : എൻഡിഎ സ്ഥാനാർത്ഥിയായി സിപി രാധാകൃഷ്ണൻ</title>
<link>https://thekeralajournal.com/573</link>
<guid>https://thekeralajournal.com/573</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68a1facad1f27.jpg" length="85340" type="image/jpeg"/>
<pubDate>Sun, 17 Aug 2025 21:22:52 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മഹാരാഷ്ട്ര ഗവർണർ സി.പി. രാധാകൃഷ്ണനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള എൻ.ഡി.എ. സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തു. ഞായറാഴ്ച ചേർന്ന പാർലമെന്ററി ബോർഡ് യോഗത്തിന് ശേഷം ബി.ജെ.പി. അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് ഇക്കാര്യം പ്രസ്താവിച്ചത്.സെപ്റ്റംബർ 9 നാണ് തെരഞ്ഞെടുപ്പ്.</p>
<p></p>
<p></p>]]> </content:encoded>
</item>

<item>
<title>പുതിയ ജിഎസ്‌ടി പരിഷ്കാരം ദീപാവലിക്ക്; നിത്യോപയോഗ സാധനങ്ങളുടെ വില കുറയും.</title>
<link>https://thekeralajournal.com/534</link>
<guid>https://thekeralajournal.com/534</guid>
<description><![CDATA[ രാജ്യത്തിന് സ്വന്തമായി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വേണമെന്നും പ്രധാന മന്ത്രി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689e9adfd4386.jpg" length="53876" type="image/jpeg"/>
<pubDate>Fri, 15 Aug 2025 09:19:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡൽഹി: ദീപാവലിക്ക് പുതിയ ജിഎസ്‌ടി പരിഷ്കാരം നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>നിത്യോപയോഗ സാധനങ്ങളുടെ ജിഎസ്‌ടി കുറയ്ക്കും. മധ്യവർഗത്തിന്റെ ജീവിതം കൂടുതൽ സുഖകരമാക്കുമെന്നും മോദി പറഞ്ഞു. സ്വകാര്യമേഖലയിൽ ആദ്യ ജോലി ലഭിക്കുന്നവർക്ക് ₹15,000 നൽകി പ്രോത്സാഹിപ്പിക്കും. യുവാക്കൾക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതിക്ക് തുടക്കമിടും. പിഎം വികസിത ഭാരത തൊഴിൽ പദ്ധതി വഴി 3.5 കോടി യുവാക്കൾക്ക് പ്രയോജനം ലഭിക്കുമെന്നു അറിയിച്ചു.</p>
<p>മത്സ്യത്തൊഴിലാളികളെയും കർഷകരെയും പിന്നോക്ക വിഭാഗങ്ങളെയും സർക്കാർ കൈവിടില്ലെന്നും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം ഉറപ്പ് നൽകി. വിദേശ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും രാജ്യത്തിന് സ്വന്തമായി സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വേണമെന്നും മോദി അഭിപ്രായപ്പെട്ടു.</p>
<p>രാജ്യം സ്വയംപര്യാപ്തത കൈവരിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പ്രതിരോധ, ആണവോർജ, ശൂന്യാകാശ മേഖലകളിൽ വലിയ പുരോഗതിയും പരിഷ്കാരങ്ങളും നടപ്പാക്കിയതായി അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ പ്രതിരോധ ശേഷിയും സ്വയംപര്യാപ്തതയും തെളിയിച്ചതായും മോദി കൂട്ടിച്ചേർത്തു.</p>]]> </content:encoded>
</item>

<item>
<title>സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവം: പ്രധാനമന്ത്രി</title>
<link>https://thekeralajournal.com/533</link>
<guid>https://thekeralajournal.com/533</guid>
<description><![CDATA[ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി : ചെങ്കോട്ടയിൽ പതാക ഉയർത്തി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689e9b30b63b4.jpg" length="77447" type="image/jpeg"/>
<pubDate>Fri, 15 Aug 2025 07:58:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>സ്വാതന്ത്ര്യദിനം അഭിമാനത്തിന്റെ ഉത്സവമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഭരണഘടന ശില്പികളെ അനുസ്മരിച്ച അദ്ദേഹം, ഭരണഘടനയാണ് രാജ്യത്തിന്റെ വഴികാട്ടിയെന്നും പറഞ്ഞു. ഭീകരർക്ക് മുന്നിൽ സൈന്യം കരുത്ത് തെളിയിച്ചുവെന്നും രാജ്യത്തിന്റെ സുരക്ഷയ്ക്ക് എല്ലാ സംവിധാനങ്ങളും സജ്ജമാണെന്നും അദ്ദേഹം ഉറപ്പു നൽകി.</p>
<p>സ്വാതന്ത്ര്യസമരത്തിൽ വനിതകൾ നിർവഹിച്ച പ്രധാന പങ്കും പ്രധാനമന്ത്രി പ്രത്യേകം പരാമർശിച്ചു. രാജ്യത്തിന്റെ അതിർത്തികളിലും സമാധാനത്തിനായുള്ള എല്ലാ രംഗങ്ങളിലും സേവനം അനുഷ്ഠിക്കുന്ന ധീര ജവാന്മാർക്ക് അദ്ദേഹം സല്യൂട്ട് അർപ്പിച്ചു.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_689e9af275f80.jpg" alt=""></p>
<p>ഇന്ത്യയെ ഭീഷണിപ്പെടുത്താൻ ആരെയും അനുവദിക്കില്ല എന്നും,ആണുവായുധ ഭീഷണിയിൽ ഇന്ത്യ ഭയക്കില്ല നും പ്രധാന മന്ത്രി..ചെങ്കോട്ടയിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p><img src="https://thekeralajournal.com/uploads/images/202508/image_870x_689e9adfe2fe2.jpg" alt=""></p>]]> </content:encoded>
</item>

<item>
<title>രാജ്യം ഇന്ന് 79&#45;ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു</title>
<link>https://thekeralajournal.com/525</link>
<guid>https://thekeralajournal.com/525</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689e8a64a6c06.jpg" length="63481" type="image/jpeg"/>
<pubDate>Fri, 15 Aug 2025 06:46:32 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>രാജ്യം ഇന്ന് 79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു.</strong><strong>ഏവർക്കും കേരളാ ജേർണൽ ൻ്റെ ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ...</strong></p>
<p><b>ഇന്ത്യ - ഓര്‍മകളില്‍ പോരാട്ടത്തിന്റെ ചരിത്രം;</b></p>
<p><strong>79-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യ, ഇന്നും തലയുയർത്തി നിൽക്കുന്ന അത്ഭുതരാജ്യമാണ്. നൂറ്റാണ്ടുകളായി നീണ്ടുനിന്ന പോരാട്ടങ്ങളുടെ കഥയാണ് നമ്മുടെ സ്വാതന്ത്ര്യചരിത്രം. ലോകം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷോഭങ്ങളിലൊന്നിലൂടെയാണ് ഇന്ത്യ കൊളോണിയൽ ചങ്ങലകൾ പൊട്ടിച്ചത്. അടിച്ചമർത്തലിനും പാരതന്ത്ര്യത്തിനുമെതിരെ നടന്ന അതുല്യമായ സമരങ്ങൾക്കൊടുവിലാണ് സ്വാതന്ത്ര്യത്തിന്റെ പൊൻ പുലരി ഉദിച്ചത്. ഓരോ സ്വാതന്ത്ര്യദിനവും ആ മഹത്തായ ഓർമ്മകളുടെ പുനരാവിഷ്‌ക്കാരമാണ്.</strong></p>
<p><strong> </strong></p>
<p><strong>ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ജീവൻ പണയം വെച്ച് പോരാടിയ ആയിരക്കണക്കിന് വീരന്മാർ—പേരോ മുഖമോ അറിയാത്ത അനേകർ—രാജ്യത്തിന്റെ അമൂല്യ സമ്പത്താണ്. ആ മഹത്തായ ത്യാഗത്തിനാണ് ഓരോ സ്വാതന്ത്ര്യദിനവും ആദരവ് അർപ്പിക്കുന്നത്. സ്വാതന്ത്ര്യം നേടുന്നതിന് മുൻപുള്ള ഓരോ രാപ്പകലും നിർണ്ണായകമായി ചെലവഴിച്ച മഹാത്മാ ഗാന്ധി, ഡോ. ബി.ആർ. അംബേദ്കർ, ജവഹർലാൽ നെഹ്റു, ഡോ. രാജേന്ദ്ര പ്രസാദ്, നേതാജി സുഭാഷ് ചന്ദ്ര ബോസ്, സർദാർ വല്ലഭായ് പട്ടേൽ, ഭഗത് സിംഗ്, റാണി ലക്ഷ്മി ഭായ്, ചന്ദ്രശേഖർ ആസാദ് എന്നിവർ ഉൾപ്പെടെ ആയിരക്കണക്കിന് ധീരദേശാഭിമാനികളുടെ ഓർമ്മകൾ ചരിത്രത്തിന്റെ സുവർണ്ണ പേജുകളിലാണ്.</strong></p>
<p><strong> </strong></p>
<p><strong>1885 മുതൽ 1947 വരെ നീണ്ടുനിന്ന ഇന്ത്യൻ സ്വാതന്ത്ര്യസമരം ലോകചരിത്രം കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭമായിരുന്നു. ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയിൽ കടന്നുവന്നത് മുതൽ ഒന്നാം സ്വാതന്ത്ര്യസമരം, ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണം, ചമ്പാരൻ സമരം, ബംഗാൾ വിഭജനം, സ്വദേശി പ്രസ്ഥാനം, ജാലിയൻവാലാബാഗ് കൂട്ടക്കൊല, നിസ്സഹകരണ പ്രസ്ഥാനം, ലാഹോർ സമ്മേളനം, ദണ്ഡിയാത്ര, ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം, ഐ.എൻ.എ., ഇന്ത്യാ വിഭജനം—അവസാനമായി സ്വാതന്ത്ര്യത്തിന്റെ പുതു രാവിലെയിലേക്ക് എത്തിച്ച പോരാട്ടങ്ങൾ—ഇവയെല്ലാം നമ്മുടെ അഭിമാനകരമായ ചരിത്രത്തിന്റെ നിർണായക ഘട്ടങ്ങളാണ്.</strong></p>
<p><strong> </strong></p>
<p><strong>ഒരുമയും മതസൗഹൃദവുമായിരുന്നു ഇന്ത്യയുടെ കരുത്ത്. സൗഹൃദവും നീതിയും സമത്വവും നിറഞ്ഞ രാഷ്ട്രം എന്നായിരുന്നു നമ്മുടെ പൂർവ്വികരുടെ സ്വപ്നം. 78 വർഷങ്ങൾ കഴിഞ്ഞിട്ടും, ആ സ്വപ്നം സഫലമാക്കാനുള്ള യാത്രയിൽ തന്നെയാണ് ഓരോ മതേതരവാദിയും. നമ്മെ ഒന്നിപ്പിക്കുകയും എല്ലാ ഭിന്നിപ്പുകളേയും അതിജീവിക്കാൻ പ്രചോദനമാകുകയും ചെയ്യുന്ന ശക്തി, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അമരക്കഥകളിലാണ്.</strong></p>
<p><strong></strong></p>]]> </content:encoded>
</item>

<item>
<title>കുവൈത്ത് വിഷമദ്യ ദുരന്തം: 40 ഇന്ത്യക്കാർ ചികിത്സയിൽ, 13 പേർ മരിച്ചതായി റിപ്പോർട്ട്</title>
<link>https://thekeralajournal.com/516</link>
<guid>https://thekeralajournal.com/516</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689d35b2b370b.jpg" length="80872" type="image/jpeg"/>
<pubDate>Thu, 14 Aug 2025 06:33:02 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കുവൈത്തിൽ നടന്ന വിഷമദ്യ ദുരന്തത്തിൽ 40 ഇന്ത്യക്കാർ ചികിത്സയിൽ കഴിയുന്നതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ടെന്ന സൂചന ലഭിച്ചിട്ടുണ്ട്.</p>
<p>എംബസി ചില മരണങ്ങൾ സംഭവിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും, മരിച്ചവരുടെ കൃത്യമായ എണ്ണം സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. അനൗദ്യോഗിക വിവരങ്ങൾ പ്രകാരം കഴിഞ്ഞ ഞായറാഴ്ച മുതൽ ഇതുവരെ 13 പേർ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു.</p>
<p>ചികിത്സയിലുള്ളവരിൽ ചിലരുടെ നില ഗുരുതരമായിരിക്കുകയാണെങ്കിൽ, മറ്റുചിലർ സുഖം പ്രാപിക്കുന്ന ഘട്ടത്തിലാണെന്നും എംബസി അറിയിച്ചു.</p>
<p>ഈ ദുരന്തത്തിൽ ഗുരുതരമായി ബാധിക്കപ്പെട്ടവരിൽ ഭൂരിപക്ഷവും മലയാളികളാണെന്നതാണ് സൂചന.</p>]]> </content:encoded>
</item>

<item>
<title>വാർഷിക ടോള്‍ പാസ് പദ്ധതി ഓഗസ്റ്റ് 15 മുതല്‍</title>
<link>https://thekeralajournal.com/503</link>
<guid>https://thekeralajournal.com/503</guid>
<description><![CDATA[ പാസ് വാങ്ങുന്ന വാഹന ഉടമകള്‍ക്ക്, ഒരു വർഷത്തേക്ക് ടോളില്‍ വലിയ തുക നല്‍കേണ്ടി വരില്ല ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_689c8826716ab.jpg" length="71386" type="image/jpeg"/>
<pubDate>Wed, 13 Aug 2025 18:12:27 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പ്രഖ്യാപിച്ച വാർഷിക ഫാസ്റ്റ് ടാഗ് പാസ് 3,000 രൂപയ്ക്ക് ലഭിക്കും. കാറുകൾ, ജീപ്പുകൾ, വാനുകൾ തുടങ്ങിയ സ്വകാര്യ വാഹനങ്ങൾക്ക് മാത്രമുള്ള ഈ പാസിൽ 200 ടോൾ യാത്രകൾ ഉൾപ്പെടും.</p>
<p>ഒരോ യാത്രയ്ക്കും വെറും 15 രൂപ മാത്രമേ ചെലവാകൂ. പുതിയ ടാഗ് വാങ്ങേണ്ടതില്ല; നിലവിലുള്ള ഫാസ്റ്റ് ടാഗിൽ തന്നെ ആക്ടിവേറ്റ് ചെയ്യും. നാഷണൽ ഹൈവേ, എക്സ്പ്രസ് വേ എന്നിവിടങ്ങളിലെ എൻ‌എച്ച്‌എഐ നിയന്ത്രിത ടോൾ പ്ലാസകളിൽ മാത്രം ബാധകം.</p>
<p> ‘രാജ്മാർഗ്യാത്ര’ മൊബൈൽ ആപ്പിലൂടെയോ എൻ‌എച്ച്‌എഐ പോർട്ടലിലൂടെയോ ആക്ടിവേറ്റ് ചെയ്യാം. നിലവിൽ ഏകദേശം ₹10,000 ചെലവാകുന്ന യാത്രകൾ പുതിയ പാസിലൂടെ ₹7,000 വരെ ലാഭകരമാകും.</p>]]> </content:encoded>
</item>

<item>
<title>യുപിഐ ഇടപാടുകള്‍ ഇനി സൗജന്യമായിരിക്കില്ലെന്ന സൂചന നല്‍കി ആർബിഐ ഗവർണർ</title>
<link>https://thekeralajournal.com/420</link>
<guid>https://thekeralajournal.com/420</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_68943faa5cd5b.jpg" length="78967" type="image/jpeg"/>
<pubDate>Thu, 07 Aug 2025 11:25:05 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>യുപിഐ ഇടപാടുകള്‍ക്ക് സ്ഥിരമായ ഫണ്ടിങ് മാതൃക ആവശ്യമാണെന്നും അതിന് ചെലവുകളുണ്ടെന്നും ആർബിഐ ഡെപ്യൂട്ടി ഗവർണർ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. യുപിഐ ഇടപാടുകൾ ദീർഘകാലം നിലനിൽക്കാൻ ചെലവുകൾ കൂട്ടായോ വ്യക്തിഗതമായോ വഹിക്കേണ്ടിവരുമെന്നും അദ്ദേഹം ബുധനാഴ്ച സൂചിപ്പിച്ചു.</p>
<p>ഐഎംഎഫ് കണക്കുകൾ പ്രകാരം, ഇന്ത്യയിലെ ഡിജിറ്റൽ പെയ്മെന്റുകളിലിന്റെ 85%യും, ആഗോളതലത്തിൽ ഏകദേശം 60%യും യുപിഐ വഴിയാണ്. 2025 ജൂണിൽ മാത്രം 18.39 ബില്യൺ ഇടപാടുകൾ വഴി 24 ലക്ഷം കോടി രൂപ കൈമാറ്റം നടന്നു. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 32% വർധനവാണ് രേഖപ്പെടുത്തിയത്.</p>
<p>സൗജന്യമായുള്ള നിലവിലെ മാതൃകയിൽ മാറ്റംവരാമെന്ന സൂചനകളെ തുടർന്ന്, ഐസിഐസിഐ ബാങ്ക് യുപിഐ ഇടപാടുകൾക്ക് പ്രോസസിങ് ചാർജ് ഏർപ്പെടുത്തി</p>]]> </content:encoded>
</item>

<item>
<title>ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാല്‍ മാലിക് (79) അന്തരിച്ചു.</title>
<link>https://thekeralajournal.com/393</link>
<guid>https://thekeralajournal.com/393</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_6891c3d77b8de.jpg" length="57465" type="image/jpeg"/>
<pubDate>Tue, 05 Aug 2025 14:12:13 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ദീർഘ നാളായി അസുഖത്തെ തുടർന്ന് ഡല്‍ഹിയിലെ റാം മനോഹർ ലോഹ്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം.</p>
<p>ജമ്മു കശ്മീരിന്റെ അവസാന ഗവർണറായി മാലിക് സേവനമനുഷ്ഠിച്ചു. 2019 ഓഗസ്റ്റ് 5-ന് ആർട്ടിക്കിള്‍ 370 റദ്ദാക്കുകയും സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തത് അദ്ദേഹം ഗവർണറായിരിക്കുമ്ബോഴാണ്.</p>]]> </content:encoded>
</item>

<item>
<title>ബിഎസ്എൻഎല്ലിന്റെ പുതിയ ഓഫർ ഞെട്ടിക്കുന്നു</title>
<link>https://thekeralajournal.com/355</link>
<guid>https://thekeralajournal.com/355</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688e2f428aa88.jpg" length="38327" type="image/jpeg"/>
<pubDate>Sat, 02 Aug 2025 21:01:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ന്യൂഡല്‍ഹി: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ പുതിയ ആസാദി കാ പ്ലാന്‍ പ്രഖ്യാപിച്ചു. വെറും ഒരു രൂപയ്ക്ക് പുതിയ സിം എടുത്താൽ 30 ദിവസത്തേക്ക് ദിവസേന 2 ജിബി ഡാറ്റ, 100 എസ്എംഎസ്, പരിധിയില്ലാത്ത വോയിസ് കോളുകൾ എന്നിവ ലഭിക്കും.</p>
<p></p>
<p>2025 ഓഗസ്റ്റ് 1 മുതല്‍ 31 വരെ ഈ ഓഫര്‍ പ്രാബല്യത്തില്‍ വരും. പുതിയ ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ആനുകൂല്യം. സമീപത്തെ ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സെന്ററിലും റീടെയ്ലറിലും നിന്ന് സിം ലഭിക്കും.</p>
<p></p>
<p>ഇതിനൊപ്പം, ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ എളുപ്പം അപ്‌ഗ്രേഡ് ചെയ്യുന്നതിനായി 1800-4444 എന്ന നമ്പറിലേക്ക് രജിസ്റ്റർ ചെയ്ത നമ്പറിൽ നിന്നുള്ള വാട്സ്ആപ്പ് സന്ദേശം മതി എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചു.</p>]]> </content:encoded>
</item>

<item>
<title>ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതിന് നടക്കും.</title>
<link>https://thekeralajournal.com/332</link>
<guid>https://thekeralajournal.com/332</guid>
<description><![CDATA[ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഓഗസ്റ്റ് ഏഴിന് ഉണ്ടാകും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 21 ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688d6c6a5c6aa.jpg" length="63846" type="image/jpeg"/>
<pubDate>Sat, 02 Aug 2025 07:10:06 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>വോട്ടെടുപ്പ് ദിവസമായ സെപ്റ്റംബര്‍ ഒന്‍പതിനുതന്നെ ഫലപ്രഖ്യാപനവും നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.</p>
<p></p>
<p>കഴിഞ്ഞ മാസം 21ന് ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധന്‍കര്‍ കഴിഞ്ഞ മാസം രാജിവെച്ചതിനേത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പാര്‍ലമെന്‍റ് സമ്മേളനം നടക്കുന്നതിനിടെ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു അപ്രതീക്ഷിതമായ രാജി.</p>]]> </content:encoded>
</item>

<item>
<title>ജാമ്യാപേക്ഷയില്‍ വിധി നാളെ ; അറസ്റ്റിലായ കന്യാസ്ത്രീകള്‍ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ത്ത് പ്രോസിക്യൂഷൻ</title>
<link>https://thekeralajournal.com/319</link>
<guid>https://thekeralajournal.com/319</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202508/image_870x580_688c125c9a0e5.jpg" length="49476" type="image/jpeg"/>
<pubDate>Fri, 01 Aug 2025 16:44:17 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മതപരിവർത്തനം ആരോപിച്ച്‌ അറസ്റ്റിലായ ഈ മലയാളി കന്യാസ്ത്രീകള്‍ എട്ട് ദിവസമായി ഛത്തീസ്ഗഡിലെ ജയിലില്‍ കഴിയുകയാണ്.ജാമ്യം ലഭിക്കുമെന്ന് കുടുംബാംഗങ്ങള്‍ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നുവെങ്കിലും, കോടതി വിധി പറയുന്നത് നാളത്തേക്ക് മാറ്റിവെക്കുകയായിരുന്നു.</p>
<p>കന്യാസ്ത്രീകള്‍ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അമൃതോ ദാസാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയാല്‍ കാലതാമസം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ബിലാസ്പൂരിലെ എൻഐഎ കോടതിയില്‍ തന്നെ ജാമ്യാപേക്ഷ നല്‍കാൻ സഭാനേതൃത്വം തീരുമാനിച്ചത്.</p>]]> </content:encoded>
</item>

<item>
<title>ചരിത്രത്തിലെ ആറാമത്തെ ശക്തിയേറിയ ഭൂചലനം.സുനാമി ഭീഷണി</title>
<link>https://thekeralajournal.com/274</link>
<guid>https://thekeralajournal.com/274</guid>
<description><![CDATA[ റഷ്യയിലെ കിഴക്കന്‍ പ്രദേശങ്ങളിലുണ്ടായ ശക്തമായ ഭൂകമ്ബത്തില്‍ നടുങ്ങി ലോകം. റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തി. ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6889b3144772e.jpg" length="422485" type="image/jpeg"/>
<pubDate>Wed, 30 Jul 2025 11:22:31 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>പസഫിക് മഹാസമുദ്രത്തിലെ കാംചത്ക ദ്വീപിൽ  8.8 തീവ്രതയുള്ള ഭൂകമ്പം ചരിത്രത്തിലെ ആറാമത്തെ വലിയ ഭൂചലനമായി യു.എസ്. ജിയോളജിക്കല്‍ സര്‍വേ പ്രഖ്യാപിച്ചു. റഷ്യയും ജപ്പാനും ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങള്‍ സുനാമി തിരകൾ രൂപപ്പെട്ടു.</p>
<p>ചൈനയുടെ കിഴക്കന്‍ തീരം, യു.എസ്, പെറു, ഹവായ്, ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലും സുനാമി സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>ലക്ഷക്കണക്കിന് ആളുകളെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ഒഴിപ്പിച്ചു. ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.</p>]]> </content:encoded>
</item>

<item>
<title>വിപ്ലവകരമായ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോം: ജിയോ പി.സി അവതരിപ്പിച്ച് റിലയന്‍സ് ജിയോ</title>
<link>https://thekeralajournal.com/273</link>
<guid>https://thekeralajournal.com/273</guid>
<description><![CDATA[ ഉപഭോക്താക്കള്‍ക്ക് ടെലിവിഷനുകള്‍ പേഴ്‌സണല്‍ കംപ്യൂട്ടറുകളായി ഉപയോഗിക്കാവുന്ന സെറ്റ് ടോപ്പ് ബോക്‌സുകളാണ് പ്രധാന ആകര്‍ഷണം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6889b0a3d4dde.jpg" length="48762" type="image/jpeg"/>
<pubDate>Wed, 30 Jul 2025 11:12:22 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>മുംബൈ: സാങ്കേതിക രംഗത്ത് വിപ്ലവകരമായ മുന്നേറ്റമായി കണക്കാക്കുന്ന ക്‌ളൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്‌ഫോമായ ജിയോ പി.സി അവതരിപ്പിച്ച്‌ റിലയന്‍സ് ജിയോ. നിര്‍മ്മിത ബുദ്ധിയില്‍ (എ.ഐ) അധിഷ്ഠിതവും പൂര്‍ണമായി സുരക്ഷിതവുമായ ഈ സംവിധാനത്തിന് ഹാര്‍ഡ്‌വെയര്‍ നിക്ഷേപമില്ലാതെ ഒരു ഹൈഎന്‍ഡ് പി.സിയുടെ എല്ലാ പ്രധാന പെർഫോമൻസുകളും ഫീച്ചറുകളും ഉൾക്കൊള്ളാനാകും.</p>
<p>ജിയോ പി.സി വഴി എല്ലാ ഇന്ത്യന്‍ വീടുകളിലും എ.ഐ റെഡി, കംപ്യൂട്ടിംഗ് സംവിധാനം എത്തിക്കുന്നതിലൂടെ രാജ്യത്തെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷനില്‍ വിപ്ലവം സൃഷ്ടിക്കാനാണു ജിയോയുടെ ലക്ഷ്യം. സീറോ മെയിന്റനന്‍സ് സൗകര്യവുമാണ് പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത.</p>
<p><strong>വിലയും പ്ലാനുകളും</strong></p>
<p>ജിയോ പി.സിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ജി.എസ്.ടി ഒഴിവാക്കി പ്രതിമാസം ₹599 മുതല്‍ പ്ലാനുകള്‍ ലഭ്യമാണ്. പ്രതിവര്‍ഷ നിരക്ക് ₹4,599 + ജി.എസ്.ടി. മാത്രമാണ്. കൂടാതെ, ഏത് സ്‌ക്രീനിനെയും പ്രത്യേക ഹാര്‍ഡ്‌വെയര്‍ ആവശ്യമില്ലാതെ പൂർണ്ണ കംപ്യൂട്ടറായി മാറ്റാനും ഈ സംവിധാനം കഴിയുന്നു.</p>
<p><strong>പ്രധാന ഫീച്ചറുകള്‍</strong></p>
<p>തല്‍ക്ഷണ ബൂട്ട്-അപ്പ് വഴി വേഗതയേറിയ പ്രവർത്തനം</p>
<p>വൈറസ്, മാല്‍വെയര്‍, നെറ്റ്വര്‍ക്ക്-ലെവല്‍ സുരക്ഷ</p>
<p>കീവോർഡ്, മൗസ് ഉപയോഗിച്ച് ജിയോ സെറ്റ്‌ടോപ്പ് ബോക്സ് ആക്‌സസ് ചെയ്യാനാകും</p>
<p>മെയിന്റനന്‍സ് ആവശ്യമില്ലാത്ത സംവിധാനം</p>
<p>ഇന്ത്യൻ കംപ്യൂട്ടിംഗ് രംഗത്ത് പുതിയ അധ്യായം ആരംഭിക്കുന്നതിനാണ് ജിയോ പി.സി തയ്യാറായിരിക്കുന്നത്.</p>]]> </content:encoded>
</item>

<item>
<title>അന്നമല്ലേ..വിശന്നാൽ എൻ്റെയും നിൻ്റെയും ഉള്ളൊരുപോലെ</title>
<link>https://thekeralajournal.com/250</link>
<guid>https://thekeralajournal.com/250</guid>
<description><![CDATA[ കട്ടപ്പന നഗരത്തിൽ നിന്നുമുള്ള ഹൃദയ സ്പർശിയായ കാഴ്ച ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688787014f6be.jpg" length="128040" type="image/jpeg"/>
<pubDate>Mon, 28 Jul 2025 19:50:09 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p></p>
<p><img src="https://thekeralajournal.com/uploads/images/202507/image_870x_688786d96d4b1.jpg" alt=""></p>
<p><strong>കേരള ജേർണൽ ക്യാമറമാൻ ശരത് പകർത്തിയ ചിത്രം</strong></p>]]> </content:encoded>
</item>

<item>
<title>ഓപറേഷൻ മഹാദേവ്</title>
<link>https://thekeralajournal.com/249</link>
<guid>https://thekeralajournal.com/249</guid>
<description><![CDATA[ പഹൽഗാം ഭീകരാക്രമണത്തിൻ്റെ മുഖ്യ സൂത്രധാരനടക്കം മൂന്ന് പേരെ സൈന്യം വധിച്ചു ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_688778603c37e.jpg" length="118810" type="image/jpeg"/>
<pubDate>Mon, 28 Jul 2025 18:47:48 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യൻ സൈന്യം ജമ്മു കശ്‌മീർ പൊലീസിനും സി.ആർ.പി.എപിനും ഒപ്പം സംയുക്തമായി നടത്തിയ ഓപ്പറേഷൻ മഹാദേവിലാണ് പഹൽഗാം സൂത്രധാരൻ അടക്കം മൂന്നുഭീകരരെ വധിച്ചത്. ജമ്മു കശ്മീരിലെ ലിദ്വാസിലെ ജനറൽ ഏരിയയിൽ ഓപ്പറേഷൻ മഹാദേവ് ആരംഭിച്ചതായി ചിനാർ കോർപ്സ് എക്സിൽ കുറിച്ചു. ലഷ്‌കർ ഇ തയ്ബ കമാൻഡറായ ഹാഷിം മൂസ പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരനാണ്.</p>
<p>ദാച്ചിഗാം വനത്തിൽ നിന്നുള്ള സംശയാസ്പ‌ദമായ ആശയവിനിമയ വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ദിവസമായി ഭീകര വിരുദ്ധ ഓപ്പറേഷൻ മേഖലയിൽ നടക്കുന്നുണ്ട്. മേഖലയിലെ നാടോടികളും ഭീകരരുടെ സഞ്ചാരവിവരം സൈന്യത്തിന് കൈമാറിയിരുന്നു. വിവിധ സൈനിക വിഭാഗങ്ങൾ രണ്ട് ദിവസമായി മേഖല വളഞ്ഞ് തിരച്ചിൽ നടത്തുകയായിരുന്നു. വീണ്ടും സാറ്റൈൻ കമ്മ്യൂണിക്കേഷൻ ആക്ടീവായതോടെ ട്രാക്ക് ചെയ്യാൻ എളുപ്പമായി. രാവിലെ 11.30 ക്കാണ് സൈന്യം ഭീകരരെ കണ്ടെത്തുകയും വധിക്കുകയും ചെയ്തത്.</p>
<p>കഴിഞ്ഞ 14 ദിവസമായി സുരക്ഷാ സേനയുടെ നിരീക്ഷണത്തിലുള്ള ലഷ്‌കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് സംയുക്‌ത സംഘത്തിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടവരെന്നാണ് വിവരം.</p>
<p>വനത്തിനുള്ളിൽ ഇലകളാൽ മറച്ച് മരചുവട്ടിൽ താൽക്കാലിക ട്രഞ്ചിലെ ഒളിത്താവളത്തിലാണ് മൂവരും ക്യാമ്പ് ചെയ്തിരുന്നത്‌. ഒരു കൂടാരത്തിനുള്ളിൽ കിടന്നുറങ്ങുന്നതിനിടെയാണ് ഭീകരരെ സൈന്യം ട്രാക്ക് ചെയ്ത‌ത്‌. ഉടൻ നടത്തിയ ആക്രമണത്തിലാണ് മൂന്നു ഭീകരരും കൊല്ലപ്പെട്ടു. 12.37 ഓടെ ഡ്രോൺ ദൃശ്യങ്ങളിൽ മൂന്ന് മൃതദേഹം കണ്ടെത്തിയതായി ചാനാർ കോർപ്‌സ് അറിയിച്ചു.</p>
<p>പഹൽഗാം ഭീകരാക്രമണത്തിൻ്റെ സൂത്രധാരനായിരുന്ന ഭീകരൻ ഹാഷിം മൂസ പാക് സൈന്യത്തിൻ്റെ ഭാഗമായിരുന്നു. സ്പെഷ്യൽ സെക്യൂരിറ്റി ഫോഴ്‌സിൽ പാര കമാൻഡറായിരുന്നു ഹാഷിം മുസ പാക്കിസ്ഥാനി ഭീകരസംഘടനയായ ലഷ്കറെ തയ്ബയുടെ പ്രധാന പ്രവർത്തകരിൽ ഒരാളുമാണ്. കശ്മീരിൽ പുറത്തുനിന്നുള്ളവർക്കും സുരക്ഷാഉദ്യോഗസ്‌ഥർക്കും നേരെ ആക്രമണം നടത്താനുള്ള ദൗത്യവുമായാണ് ലഷ്‌കർ ഹാഷിം മൂസയെ കശ്‌മീരിലേക്ക് വിട്ടത്.</p>]]> </content:encoded>
</item>

<item>
<title>ആകാശത്തേക്കുള്ള സ്വപ്നങ്ങളുടെ പുരോഹിതൻ: ഡോ. എ. പി. ജെ. അബ്ദുൽ കലാം</title>
<link>https://thekeralajournal.com/230</link>
<guid>https://thekeralajournal.com/230</guid>
<description><![CDATA[ എ. പി. ജെ. അബ്ദുൽ കലാം ഓർമ്മയായിട്ട് 10 വർഷങ്ങൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6885a2cfa66f5.jpg" length="62144" type="image/jpeg"/>
<pubDate>Sun, 27 Jul 2025 09:24:30 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>"സ്വപ്നങ്ങൾ ഉറക്കത്തിൽ കാണുന്നവയല്ല; നമ്മെ ഉറങ്ങാൻ വിടാതെ പിന്തുടരുന്നതാണ് സത്യസ്വപ്നങ്ങൾ."</strong></p>
<p><strong>— ഡോ. എ.പി.ജെ. അബ്ദുൽ കലാം</strong><strong></strong></p>
<p>ഇന്ത്യയുടെ "മിസൈൽ മനുഷ്യൻ" എന്ന പ്രിയപ്പെട്ട ആഹ്വാനത്തിൽ അറിയപ്പെടുന്ന ഡോ. അവുൽ പകീർ ജൈനുലബ്ദീൻ അബ്ദുൽ കലാം — സാങ്കേതിക വിദ്യ, സേവന മനോഭാവം, സ്വതന്ത്രചിന്ത, സ്‌നേഹപരമായ നേതൃശൈലി എന്നിവയുടെ അതുല്യശില്പിയാണ്.</p>
<p>1931 ഒക്ടോബർ 15-ന് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് ഒരു സാധാരണ കുടുംബത്തിലാണ് അബ്ദുൽ കലാം ജനിച്ചത്. </p>
<p>ഇദ്ദേഹം ബഹിരാകാശ എൻജിനീയറിംഗ് പഠനത്തിന് ശേഷം പ്രതിരോധ ഗവേഷണ വികസന കേന്ദ്രം (DRDO), ബഹിരാകാശഗവേഷണകേന്ദ്രം (ISRO) തുടങ്ങിയ ഗവേഷണസ്ഥാപനങ്ങളിൽ ഉന്നതസ്ഥാനങ്ങൾ വഹിച്ചിരുന്നു. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റേയും, ബാലിസ്റ്റിക് മിസൈലിന്റേയും വികസനത്തിനും ഏകോപനത്തിനും മറ്റും അബ്ദുൾകലാം വിലപ്പെട്ട സംഭാവനകൾ നൽകിയിട്ടുണ്ട്. മിസ്സൈൽ സാങ്കേതികവിദ്യയിൽ അദ്ദേഹത്തിന്റെ സംഭാവനകൾ കണക്കിലെടുത്ത് 'ഇന്ത്യയുടെ മിസ്സൈൽ മനുഷ്യൻ' എന്ന് കലാമിനെ വിശേഷിപ്പിക്കാറുണ്ട്. പൊക്രാൻ അണ്വായുധ പരീക്ഷണത്തിനു പിന്നിൽ സാങ്കേതികമായും, ഭരണപരമായും കലാം സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.</p>
<p>2002-ൽ ഇദ്ദേഹം രാഷ്ട്രപതിസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.തന്റെ ജനകീയനയങ്ങളാൽ, "ജനങ്ങളുടെ രാഷ്ട്രപതി" എന്ന പേരിൽ പ്രശസ്തനായ അദ്ദേഹം 2007 ജൂലൈ 25-നു സ്ഥാനമൊഴിഞ്ഞ ശേഷം തന്റെ ഇഷ്ടമേഖലകളായ അദ്ധ്യാപനം, എഴുത്ത്, പ്രഭാഷണം, പൊതുജനസേവനം തുടങ്ങിയവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.</p>
<p>ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അഹമ്മദാബാദ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻഡോർ എന്നിവിടങ്ങളിൽ അദ്ധ്യാപകനും, തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് &amp; ടെക്നോളജിയുടെ വൈസ് ചാൻസലറുമായിരുന്നു.</p>
<p></p>
<p>2020 ൽ ഇന്ത്യയെ ഒരു വികസിതരാഷ്ട്രമാക്കി മാറ്റാനുള്ള മാർഗ്ഗങ്ങളും ദർശനങ്ങളും ഇന്ത്യ 2020 എന്ന തന്റെ പുസ്തകത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു.അദ്ദേഹം ഒരു സാങ്കേതികവിദ്യാവിദഗ്ദ്ധൻ മാത്രമായിരുന്നില്ല രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചു വ്യക്തമായ കാഴ്ചപ്പാടുള്ള രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു.</p>
<p>2015 ജൂലൈ 27 ന് 84-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചു. ഷില്ലോങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റിൽ പ്രസംഗിക്കുന്നതിനിടെ ഉണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.</p>
<p></p>]]> </content:encoded>
</item>

<item>
<title>മൊബൈൽ കൊലപ്പെടുത്തിയ കുരുന്ന്: വാർത്തയ്ക്ക് അപ്പുറം... മനസ്സാക്ഷിയെ ഞെട്ടിച്ച കണ്ണീർ കഥ</title>
<link>https://thekeralajournal.com/225</link>
<guid>https://thekeralajournal.com/225</guid>
<description><![CDATA[ ✍️ റിപ്പോർട്ടർ , ടീം കേരളാ ജേർണൽ - -കാഴ്ചപ്പാടുകൾക്കപ്പുറം  നിശ്ശബ്ദമായ ഒരു ആഹ്വാനം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_68850ba03218b.jpg" length="55782" type="image/jpeg"/>
<pubDate>Sat, 26 Jul 2025 22:39:23 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>വാർത്തയ്ക്ക് അപ്പുറം ഒരു വേദനയുണ്ട്. അതിന് തലക്കെട്ടുകൾ വേണ്ട, വെറുമൊരു നിശബന്ധത മാത്രം.</strong></p>
<p>കള്ളം കയറാത്ത പ്രായത്തിലെ ഒരു കുഞ്ഞിന്റെ ജീവൻ അവസാനിച്ചത് — ഒരു മൊബൈൽ ഫോണിന്റെ അരിശത്തിൽ.</p>
<p>+2 വിദ്യാർത്ഥിനിയായ ചേച്ചിയുടെ കൈയിൽ നിന്നും മൊബൈൽ എടുത്തു എന്ന കാരണം പറഞ്ഞ്, ദേഷ്യത്തിൽ സഹോദരൻ്റെ കഴുത്തിൽ ബെൽറ്റ് കുരുക്കി.കൊല്ലണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷേ...കുറച്ച് നിമിഷങ്ങൾകൊണ്ട് ഒരു ജീവൻ ഇല്ലാതായി.</p>
<p></p>
<p><strong>ഇത് വെറും വാർത്തയല്ല.</strong></p>
<p>ഇനി ആവർത്തിക്കപ്പെടരുതെന്ന് നമ്മെ ഓർമ്മപ്പെടുത്തുന്ന,നമ്മുടെ ഓരോ വീടിന്റെയും സംഭവിക്കാൻ സാധ്യത ഉള്ള സംഭവകഥ.</p>
<p>വാർത്തയുടെ മറുവശം</p>
<p></p>
<p>പത്രത്തിലെ കൊച്ചു തലക്കെട്ട്:</p>
<p>"+<strong>2 വിദ്യാർത്ഥിനി സഹോദരനെ കൊല്ലുന്നു</strong>"</p>
<p>ഇത് വായിച്ചവർ കുറച്ച് സെക്കന്റ് നിശ്ചലമാകും. പിന്നെ മറക്കും.പക്ഷേ...അവളുടെ അമ്മയും അച്ഛനും ..??????</p>
<p>ഒരു കുഞ്ഞ് മരിച്ചു.മറ്റൊരു കുഞ്ഞ് – ജീവിച്ചിരിക്കുന്നുവെങ്കിലും, കുട്ടികളുടെ ജയിലിനുള്ളിൽ.കുടുംബത്തിന് രണ്ട് മക്കളെയും നഷ്ടപ്പെട്ടു.ഒരാളെ ശാരീരികമായി, മറ്റൊരാളെ മാനസികമായും.</p>
<p>ഇതൊക്കെ ഒരു മൊബൈൽ ഫോണിന്റെ പേരിലാണ്.</p>
<p>കുട്ടികൾക്ക് നമ്മൾ നൽകുന്നത് മൊബൈലല്ല...മനസാക്ഷിയോടും സഹനശീലത്തോടും പൂർണ്ണമായുള്ള തിരിച്ചറിവില്ലായ്മയാണ്.</p>
<p>ഒരുപാട് വീട് കാണാം: ‘പേടിപ്പെടാതിരിക്കാൻ മൊബൈൽ തരാം’, ‘കുഴപ്പം ചെയ്യാതിരിക്കാൻ യൂട്യൂബ് തുറക്കാം’, ‘അടങ്ങിയിരിക്കാൻ ഗെയിം തരാം’...പക്ഷേ, അതൊക്കെ ഇവർ മനുഷ്യരെ കുറിച്ച് പഠിക്കാതെ, യന്ത്രങ്ങളോടൊപ്പം ജീവിക്കാൻ കുട്ടികളെ  പഠിക്കുന്നു.</p>
<p>മാതാപിതാക്കൾക്ക് തിരിച്ചറിവുണ്ടാകുന്നത് എന്തെങ്കിലും അത്യാഹിതം സംഭവിക്കുമ്പോൾ മാത്രം.ഇത് ഓരോ മാതാപിതാക്കളുടെയും കണ്ണ് തുറക്കുന്ന ദൃശ്യമായി മാറണം.</p>
<p><strong>കുട്ടികളെ കൈവിട്ട് വിട്ടു നിൽക്കുന്ന ജീവിതം അല്ല വേണ്ടത്.ആളായി വളരാൻ ആവശ്യമുള്ള മൂല്യങ്ങളാണ് നൽകേണ്ടത്.</strong></p>
<p></p>
<p>🖊️ <strong>കേരളാ ജേർണൽ റിപ്പോർട്ടിംഗ് ടീം</strong> –</p>]]> </content:encoded>
</item>

<item>
<title>കാര്‍ഗില്‍ വിജയത്തിന് ഇന്ന് 26 വയസ്</title>
<link>https://thekeralajournal.com/203</link>
<guid>https://thekeralajournal.com/203</guid>
<description><![CDATA[ രാജ്യത്തിനായി ജീവത്യാഗം ചെയ്തത് 527 വീര സൈനികർ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202507/image_870x580_6884587faf1dd.jpg" length="81074" type="image/jpeg"/>
<pubDate>Sat, 26 Jul 2025 09:51:53 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>കാർഗിലില്‍ പാകിസ്ഥാൻ സൈന്യത്തിനെതിരെ ഇന്ത്യ സൈന്യം നടത്തിയ സമാനതകളില്ലാത്ത പോരാട്ട വീര്യത്തിന് ഇന്നേക്ക് 26 വർഷം.</p>
<p></p>
<p>1999 ജൂലൈ 26. കാർഗില്‍ മലനിരകളില്‍  ഇന്ത്യന്‍ സൈന്യം വലിയ പോരാട്ടത്തിന് ശേഷമായിരുന്നു വിജയക്കൊടി പാറിച്ചത്. പാകിസ്ഥാന്റെ അതിക്രമത്തിനു ശക്തമായ മറുപടി നല്‍കി ഇന്ത്യ നേടിയ ആധികാരിക വിജയം. ഓപ്പറേഷൻ വിജയ് വിജയകരമാക്കിയ സേനാംഗങ്ങളിൽ 527 പേര്‍ സ്വന്തം ജീവന്‍ രാജ്യത്തിനായി നൽകി. ഇവരുടെ രക്തസാക്ഷിത്വം അനുസ്മരിച്ചുകൊണ്ടാണ് രാജ്യം ഇന്ന് 26ാം കാർഗില്‍ വിജയം ആഘോഷിക്കുന്നത്.</p>
<p></p>
<p>1999 മെയ് 3-ന് ഒരാട്ടിടയന്‍ ബൈനോക്കുലറിലൂടെ കണ്ട കാഴ്ചകള്‍ മഹത്തായ യുദ്ധത്തിനുള്ള വാതില്‍ത്തുറക്കലായിരുന്നു. പാക് സൈനിക മേധാവി പര്‍വേശ് മുഷറഫിന്റെ നിര്‍ദേശപ്രകാരം തന്ത്രപ്രധാനമായ ഇന്ത്യയുടെ കാർഗില്‍ മേഖലകള്‍ പിടിച്ചടക്കാനായിരുന്നു നുഴഞ്ഞുകയറ്റ ശ്രമം. തണുപ്പുകാലത്ത് നുഴഞ്ഞുകയറ്റമുണ്ടാകില്ലെന്ന ധാരണയും പെട്രോളിങ്ങിലെ വീഴ്ചയും മലനിരകളില്‍ ശത്രുക്കള്‍ക്ക് താവളമുറപ്പിക്കാനിടയാക്കിയതായിരുന്നു.</p>
<p></p>
<p>പിന്നീട് രണ്ട് മാസത്തോളം നീണ്ട യുദ്ധതിനൊടുവിലാണ് ഇന്ത്യൻ സേന ശത്രുവിനെ തുരത്തിയത്. അതിര്‍ത്തി അതിജീവിച്ചെങ്കിലും വീഴ്ചകളിൽ നിന്നുള്ള പാഠങ്ങള്‍ കേന്ദ്രസര്‍ക്കാരുകള്‍ക്ക് പൂർണമായി മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നതില്‍ സംശയമുണ്ട്.</p>
<p>ഇപ്പോഴും അതിര്‍ത്തിപ്രദേശങ്ങള്‍ പൂര്‍ണമായും ശാന്തമല്ല. പഹല്‍ഗാമില്‍ നടന്ന ആക്രമണത്തില്‍ 26 സാധാരണക്കാരുടെ ജീവനാണ് നഷ്ടപ്പെട്ടത്.</p>
<p><strong>ഈ വിജയ ദിവസത്തിൽ നമ്മുടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിക്കാം... ഇനിയൊരു യുദ്ധം ഉണ്ടാവാതിരിക്കാൻ ആത്മാർഥമായി ആഗ്രഹിക്കാം. '</strong></p>]]> </content:encoded>
</item>

</channel>
</rss>