<?xml version="1.0" encoding="UTF-8"?>
<rss version="2.0"
     xmlns:dc="http://purl.org/dc/elements/1.1/"
     xmlns:sy="http://purl.org/rss/1.0/modules/syndication/"
     xmlns:admin="http://webns.net/mvcb/"
     xmlns:rdf="http://www.w3.org/1999/02/22-rdf-syntax-ns#"
     xmlns:content="http://purl.org/rss/1.0/modules/content/"
     xmlns:media="http://search.yahoo.com/mrss/">
<channel>
<title>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ദിന ചിത്രം</title>
<link>https://thekeralajournal.com/rss/category/ദിന-ചിത്രം-20</link>
<description>The Kerala Journal | Kerala News, Culture &amp;amp; Updates &#45; : ദിന ചിത്രം</description>
<dc:language>en</dc:language>
<dc:rights>Copyright 2025 Kerala Journal &#45; All Rights Reserved.</dc:rights>

<item>
<title>ബാങ്കുകളിൽ നിന്ന് വരുന്ന ‘PMSBY Renewal Due’ സന്ദേശം; ആശങ്കപ്പെടേണ്ടതുണ്ടോ.?? എന്താണ് പദ്ധതി??</title>
<link>https://thekeralajournal.com/2510</link>
<guid>https://thekeralajournal.com/2510</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a10f1e73162e.jpg" length="48263" type="image/jpeg"/>
<pubDate>Sat, 23 May 2026 05:45:46 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p><strong>“Renewal Due: Please maintain sufficient balance, Rs.20 in BANK NAME Bank A/c XXX12345 for PMSBY premium due on May 2026” </strong>എന്ന തരത്തിലുള്ള സന്ദേശങ്ങൾ അടുത്തിടെ നിരവധി ബാങ്ക് ഉപഭോക്താക്കൾക്ക് ലഭിക്കുകയാണ്. പലരും ഇത് തട്ടിപ്പാണോയെന്ന ആശങ്ക പങ്കുവയ്ക്കുമ്പോൾ, മറ്റുചിലർക്ക് ഇത് എന്ത് പദ്ധതിയാണെന്നതിൽ വ്യക്തതയില്ല.</p>
<p>ഇത് കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന (PMSBY) പദ്ധതിയുടെ വാർഷിക പ്രീമിയം പുതുക്കൽ അറിയിപ്പാണ്. ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന അപകട ഇൻഷുറൻസ് പദ്ധതിയാണിത്.</p>
<p>18 മുതൽ 70 വയസ്സ് വരെയുള്ള ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് പദ്ധതിയിൽ അംഗമാകാം. വർഷത്തിൽ വെറും 20 രൂപയാണ് പ്രീമിയം. ഈ തുക ബാങ്ക് അക്കൗണ്ടിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും. ഓരോ വർഷവും ജൂൺ ഒന്നുമുതൽ അടുത്ത വർഷം മെയ് 31 വരെയാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.</p>
<p><strong>ലഭിക്കുന്ന ഇൻഷുറൻസ് പരിരക്ഷ</strong></p>
<p>പദ്ധതിയുടെ ഭാഗമായി അപകട മരണത്തിനും സ്ഥിര വൈകല്യത്തിനുമാണ് ഇൻഷുറൻസ് തുക ലഭിക്കുക.</p>
<ul>
<li>അപകട മരണത്തിന് 2 ലക്ഷം രൂപ</li>
<li>പൂർണ സ്ഥിര വൈകല്യത്തിന് 2 ലക്ഷം രൂപ</li>
<li>ഭാഗിക സ്ഥിര വൈകല്യത്തിന് 1 ലക്ഷം രൂപ</li>
</ul>
<p>അതേസമയം, സ്വാഭാവിക മരണം, ഹൃദയാഘാതം, രോഗബാധ എന്നിവ മൂലമുള്ള മരണങ്ങൾക്ക് ഈ പദ്ധതിയിൽ ക്ലെയിം ലഭിക്കില്ല.</p>
<p><strong>എന്തുകൊണ്ടാണ് ബാങ്ക് ബാലൻസ് ആവശ്യപ്പെടുന്നത്?</strong></p>
<p>വാർഷിക പ്രീമിയമായ 20 രൂപ അക്കൗണ്ടിൽ നിന്ന് നേരിട്ട് പിടിക്കാനാണ് ബാങ്കുകൾ ഉപഭോക്താക്കളോട് മതിയായ ബാലൻസ് നിലനിർത്താൻ ആവശ്യപ്പെടുന്നത്. അക്കൗണ്ടിൽ തുക ഇല്ലെങ്കിൽ പോളിസി പുതുക്കപ്പെടാതെ ഇൻഷുറൻസ് പരിരക്ഷ അവസാനിക്കാനും സാധ്യതയുണ്ട്.</p>
<p><strong>ക്ലെയിം ലഭിക്കാൻ എന്ത് ചെയ്യണം?</strong></p>
<p>അപകടമോ അപകട മരണവുമുണ്ടായാൽ ബന്ധപ്പെട്ട ബാങ്ക് ശാഖയിൽ വിവരം അറിയിച്ച് ക്ലെയിം അപേക്ഷ സമർപ്പിക്കണം.</p>
<p> <strong>സാധാരണയായി ആവശ്യമായ രേഖകൾ</strong>:</p>
<ul>
<li>ക്ലെയിം അപേക്ഷ</li>
<li>ആധാർ/തിരിച്ചറിയൽ രേഖ</li>
<li>ബാങ്ക് പാസ്‌ബുക്ക്</li>
<li>പോലീസ് FIR അല്ലെങ്കിൽ അപകട റിപ്പോർട്ട്</li>
<li>ആശുപത്രി രേഖകൾ</li>
<li>മരണ സർട്ടിഫിക്കറ്റ്</li>
<li>പോസ്റ്റ്മോർട്ടം റിപ്പോർട്ട് (ആവശ്യമായാൽ)</li>
</ul>
<p>രേഖകൾ പരിശോധിച്ച ശേഷം ഇൻഷുറൻസ് തുക ബാങ്ക് അക്കൗണ്ടിലേക്ക് നൽകും.</p>
<p><strong>പദ്ധതിയുടെ ഗുണങ്ങൾ</strong></p>
<ul>
<li>വളരെ കുറഞ്ഞ പ്രീമിയം</li>
<li>സാധാരണക്കാരന് സാമ്പത്തിക സുരക്ഷ</li>
<li>ബാങ്ക് വഴി ലളിതമായ പുതുക്കൽ</li>
<li>തൊഴിലാളികൾക്കും സ്ഥിരം യാത്ര ചെയ്യുന്നവർക്കും പ്രയോജനകരം</li>
</ul>
<p><strong>ഉയരുന്ന പരാതികൾ</strong></p>
<p>ചില ഉപഭോക്താക്കൾ തങ്ങളുടെ വ്യക്തമായ സമ്മതമില്ലാതെ പദ്ധതിയിൽ ചേർത്തുവെന്ന പരാതിയും ഉന്നയിക്കുന്നുണ്ട്. ചിലർക്ക് ബാങ്ക് അക്കൗണ്ടിൽ നിന്ന് പ്രീമിയം പിടിച്ച വിവരം പിന്നീട് മാത്രമാണ് അറിയാനായത്. ക്ലെയിം നടപടികൾ വൈകുന്നതും രേഖാപരമായ ബുദ്ധിമുട്ടുകളും സംബന്ധിച്ച പരാതികളും വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്.</p>
<p><strong>ശ്രദ്ധിക്കേണ്ട കാര്യങ്ങൾ</strong></p>
<ul>
<li>വരുന്ന സന്ദേശങ്ങൾ ബാങ്കിൻ്റെ തന്നെ ആണ് എന്ന് ഉറപ്പു വരുത്തുക.</li>
<li>സന്ദേശങ്ങൾക്ക് മറുപടി നൽകേണ്ടതില്ല</li>
<li>പദ്ധതി നിർബന്ധിതമല്ല</li>
<li>തുടരാൻ താൽപര്യമില്ലെങ്കിൽ ബാങ്കിൽ അപേക്ഷ നൽകി ഒഴിവാക്കാം</li>
<li>അക്കൗണ്ടിൽ ബാലൻസ് ഇല്ലെങ്കിൽ പോളിസി ലാപ്സ് ആകാം</li>
<li>നോമിനി വിവരങ്ങൾ ശരിയായി നൽകിയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം</li>
<li>സംശയം തോന്നിയാൽ ബാങ്കിൽ നേരിട്ട് അന്വേഷിച്ച് ഉറപ്പ് വരുത്തുക</li>
</ul>
<p>വളരെ കുറഞ്ഞ പ്രീമിയത്തിൽ അടിസ്ഥാന അപകട ഇൻഷുറൻസ് സംരക്ഷണം ലഭിക്കുന്നതിനാൽ സാധാരണക്കാരിൽ പലരും PMSBY തുടരുന്നുണ്ടെങ്കിലും, ഇത് സമ്പൂർണ ലൈഫ് ഇൻഷുറൻസിന് പകരമല്ലെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിൽ നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന്</title>
<link>https://thekeralajournal.com/2403</link>
<guid>https://thekeralajournal.com/2403</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a012d1b7e07f.jpg" length="72525" type="image/jpeg"/>
<pubDate>Mon, 11 May 2026 06:43:07 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴ്നാട് നിയുക്ത എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടക്കും. രാവിലെ ഒൻപതരയ്ക്ക് സെക്രട്ടേറിയേറ്റിൽ നടക്കുന്ന ചടങ്ങിൽ പുതിയ അംഗങ്ങൾ ഔദ്യോഗികമായി ചുമതലയേൽക്കും. നാളെ സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞടുക്കും. മേയ് 13നകം സഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ നിർദേശിച്ചിരിക്കുന്നത്.</p>
<p><img src="https://thekeralajournal.com/uploads/images/202605/image_870x_6a012d6aeccdc.jpg" alt=""></p>
<p>ഇതിനിടെ ഇന്നലെ ചേർന്ന ഡിഎംകെ നിയുക്ത എംഎൽഎമാരുടെ യോഗത്തിൽ മുൻ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻനെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. മുൻ മന്ത്രി കെ എൻ നെഹ്റുവാണ് ഉപനേതാവ്.</p>
<p>അതേസമയം സി ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ് തായ് വാഴ്ത്തിന്റെ പ്രാധാന്യം കുറച്ചെന്ന പ്രതിപക്ഷ ആരോപണത്തിൽ വിശദീകരണവുമായി ടിവികെ രംഗത്തെത്തി. ഗവർണർ ഓഫീസിന്റെ നിർദേശപ്രകാരമാണ് ആദ്യം വന്ദേമാതരം ആലപിച്ചതെന്ന് മന്ത്രി ആദവ് അർജുന അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ സർക്കുലർ അനുസരിക്കണമെന്ന സമ്മർദമാണ് ഉണ്ടായതെന്നും ഇനി മുതൽ തമിഴ് തായ് വാഴ്ത്ത് ആദ്യം ആലപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.</p>
<p>ബിജെപിയെ സന്തോഷിപ്പിക്കാനാണ് ടിവികെ ഇത്തരമൊരു നടപടി സ്വീകരിച്ചതെന്നായിരുന്നു പ്രതിപക്ഷ വിമർശനം. വിഷയത്തിൽ മുഖ്യമന്ത്രി സഭയിൽ വിശദീകരണം നൽകണമെന്നും സിപിഐ ആവശ്യപ്പെട്ടു.</p>
<p>17-ാം തമിഴ്നാട് നിയമസഭയിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സി ജോസഫ് വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 234 അംഗ നിയമസഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതിരുന്നെങ്കിലും കോൺഗ്രസ്, വിസികെ, സിപിഐ, സിപിഐഎം, ഐയുഎംഎൽ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെ ടിവികെ 120 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കി അധികാരത്തിലെത്തുകയായിരുന്നു.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു</title>
<link>https://thekeralajournal.com/2398</link>
<guid>https://thekeralajournal.com/2398</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_6a0014b6ecafe.jpg" length="75990" type="image/jpeg"/>
<pubDate>Sun, 10 May 2026 10:46:56 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ സി. ജോസഫ് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ചെന്നൈ ജവഹർലാൽ നെഹ്‌റു ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 മണിക്ക് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.</p>
<p>ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഉൾപ്പെടെ ദേശീയ രാഷ്ട്രീയ നേതാക്കളും സിനിമാരംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വിജയിയുടെ കുടുംബാംഗങ്ങളും ടിവികെ പ്രവർത്തകരും ആയിരക്കണക്കിന് ആരാധകരും സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.</p>
<p>59 വർഷത്തിന് ശേഷം ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുന്നതാണ് പുതിയ രാഷ്ട്രീയ മാറ്റമായി വിലയിരുത്തപ്പെടുന്നത്. കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, വിസികെ തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. 120 എംഎൽഎമാരുടെ പിന്തുണയാണ് സർക്കാരിനുള്ളത്.</p>
<p>മുഖ്യമന്ത്രിയായ വിജയിക്കൊപ്പം ഒമ്പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് മന്ത്രിമാരുടെ പേരുകൾ വിശ്വാസവോട്ടിന് ശേഷം പ്രഖ്യാപിക്കുമെന്നാണ് സൂചന.</p>
<p>മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായി 29 കാരിയായ സെൽവി എസ്. കീർത്തന ശ്രദ്ധ നേടി. ശിവകാശിയിൽ നിന്നുള്ള എംഎൽഎയായ കീർത്തന ടിവികെയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ എംഎൽഎ കൂടിയാണ്. രാഷ്ട്രീയ ഉപദേഷ്ടാവായും പ്രവർത്തിച്ചിരുന്ന അവർ യുവമുഖമായി പാർട്ടിയിൽ ശ്രദ്ധ നേടിയിരുന്നു.</p>
<p><strong>മന്ത്രിസഭയിലെ മറ്റ് പ്രധാന അംഗങ്ങൾ</strong>:</p>
<p>എൻ. ആനന്ദ് – പുതുച്ചേരിയിലെ മുൻ കോൺഗ്രസ് എംഎൽഎ; വിജയ് മക്കൾ ഇയക്കത്തിന്റെ പഴയ നേതാവ്</p>
<p>കെ.എ. സെങ്കോട്ടയ്യൻ – പത്ത് തവണ എംഎൽഎ; മുൻ എഐഎഡിഎംകെ മന്ത്രി</p>
<p>കെ.ജി. അരുണ്‍രാജ് – മുൻ ഐആർഎസ് ഉദ്യോഗസ്ഥൻ; ടിവികെ ജനറൽ സെക്രട്ടറി</p>
<p>ആധവ് അർജുൻ – വിജയിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ നിർണായക പങ്കുവഹിച്ച നേതാവ്</p>
<p>പി. വെങ്കട്ടരമണൻ – പാർട്ടിയുടെ ട്രഷറർ; വിജയിയുടെ അടുത്ത അനുയായി</p>
<p>രാജ്മോഹൻ – ചെന്നൈ എഗ്മോർ എംഎൽഎ; യുവ വോട്ടർമാരെ സ്വാധീനിച്ച പ്രചാരണ മുഖം</p>
<p>സി.ടി.ആർ നിർമൽ കുമാർ – ഡിജിറ്റൽ പ്രചാരണ ചുമതലക്കാരൻ</p>
<p>ഡോ. കെ.ടി. പ്രഭു – ദന്തരോഗ വിദഗ്ധനും കാരைக்கുടി എംഎൽഎയും</p>
<p>ബുധനാഴ്ചയ്ക്കകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതിനാൽ വിജയ് സർക്കാരിന്റെ ആദ്യ രാഷ്ട്രീയ പരീക്ഷ വിശ്വാസവോട്ടായിരിക്കും.</p>]]> </content:encoded>
</item>

<item>
<title>തമിഴ്നാട്ടിൽ രാഷ്ട്രീയ ചലനങ്ങൾ ; ടിവികെ മന്ത്രിസഭ രൂപീകരണ ചർച്ചകൾക്ക് തുടക്കം</title>
<link>https://thekeralajournal.com/2363</link>
<guid>https://thekeralajournal.com/2363</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202605/image_870x580_69f95be235e0e.jpg" length="54148" type="image/jpeg"/>
<pubDate>Tue, 05 May 2026 08:24:33 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ചെന്നൈ: തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പിൽ നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ടിവികെ മന്ത്രിസഭ രൂപീകരണത്തിനായുള്ള ചർച്ചകൾക്ക് തുടക്കമായി. അടുത്ത രണ്ട് ദിവസത്തിനകം എംഎൽഎമാരുടെ യോഗം വിളിച്ചുചേരാനാണ് തീരുമാനം. യോഗത്തിൽ വിജയ് യെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കുമെന്ന് സൂചന.</p>
<p>ഭരണ രൂപീകരണത്തിനായി ഡിഎംകെ സഖ്യകക്ഷികളുടെ പിന്തുണ തേടാനുള്ള നീക്കത്തിലാണ് ടിവികെ നേതൃത്വം. ഇതോടൊപ്പം ഗവർണർ അർലേക്കർ രണ്ടുദിവസത്തിനകം ചെന്നൈയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ നീക്കങ്ങൾ വേഗത്തിലാകുന്നതിനിടെ, ടിവികെയെ പിന്തുണയ്ക്കുന്നതിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം ആലോചിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി ദില്ലിയിൽ ഇന്ന് നേതാക്കൾ കൂടിയാലോചന നടത്തും.</p>
<p>അതേസമയം, തമിഴ്നാട്ടിൽ എല്ലാ രാഷ്ട്രീയ സാധ്യതകളും പരിശോധിക്കുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വിജയുമായി ബിജെപി ചർച്ച നടത്തുന്നുവെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.</p>
<p>ഇതിനിടെ, ഡിഎംകെയിൽ ആഭ്യന്തര വിമർശനങ്ങൾ ശക്തമാകുന്നു. ചെന്നൈയിലെ തിരിച്ചടിക്ക് മന്ത്രി ശേഖർ ബാബുവാണ് കാരണമെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. ബാബുവിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പരന്താമൻ എംഎൽഎ രംഗത്തെത്തി.</p>]]> </content:encoded>
</item>

<item>
<title>മനുഷ്യരുടെ ചന്ദ്രാന്വേഷണ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് ആർട്ടിമിസ് II വിജയകരമായി ഭൂമിയിലെത്തി</title>
<link>https://thekeralajournal.com/2163</link>
<guid>https://thekeralajournal.com/2163</guid>
<description><![CDATA[  ]]></description>
<enclosure url="https://thekeralajournal.com/uploads/images/202604/image_870x580_69d9a37982749.jpg" length="39389" type="image/jpeg"/>
<pubDate>Sat, 11 Apr 2026 06:57:41 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഹൂസ്റ്റൺ: മനുഷ്യരുടെ ചന്ദ്രാന്വേഷണ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് Artemis II വിജയകരമായി ഭൂമിയിലെത്തി. 54 വർഷങ്ങൾക്ക് ശേഷമാണ് NASA മനുഷ്യരെ വീണ്ടും ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് അയച്ചത്.</p>
<p>ചന്ദ്രന്റെ ഭൂമിയിൽ നിന്ന് ദൃശ്യമല്ലാത്ത മറുപുറം ഭാഗവും അടുത്തായി നിരീക്ഷിച്ച് അപൂർവ ദൃശ്യങ്ങൾ പകർത്തിയ ശേഷമാണ് Orion spacecraft സുരക്ഷിതമായി തിരിച്ചെത്തിയത്. ഏകദേശം പത്ത് ദിവസം നീണ്ടുനിന്ന ദൗത്യം മനുഷ്യരുടെ ഭാവി ചന്ദ്രയാത്രകൾക്കും മംഗള ദൗത്യങ്ങൾക്കും നിർണായകമായ വിവരങ്ങൾ നൽകി.</p>
<p><img src="https://thekeralajournal.com/uploads/images/202604/image_870x_69d9a38595d67.jpg" alt=""></p>
<p>ഇന്ത്യൻ സമയം പുലർച്ചെ 5.07-നാണ് പേടകം ഭൗമാന്തരീക്ഷത്തിലേക്ക് പ്രവേശിച്ചത്. തുടർന്ന് 5.37-ന് പസഫിക് സമുദ്രത്തിൽ വിജയകരമായ “സ്പ്ലാഷ് ഡൗൺ” നടന്നു. Pacific Ocean പ്രദേശത്ത്, സാന്റിയാഗോ തീരത്തോട് ചേർന്നാണ് പേടകം സമുദ്രത്തിൽ പതിച്ചത്.</p>
<p>ഈ ദൗത്യം, 1960-70കളിലെ Apollo program ശേഷം മനുഷ്യരുടെ ചന്ദ്രാന്വേഷണത്തിൽ ഏറ്റവും വലിയ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.</p>]]> </content:encoded>
</item>

<item>
<title>ഇന്ധന വില വർധന ഒഴിവാക്കാൻ കേന്ദ്ര നീക്കം; തീരുവയിൽ വൻ കുറവ്</title>
<link>https://thekeralajournal.com/2063</link>
<guid>https://thekeralajournal.com/2063</guid>
<description><![CDATA[ കുറവ് വരുത്തിയത് 10 രൂപ.പെട്രോൾ ഡീസൽ വില വർധനവ് ഒഴിവാക്കാൻ സഹായിക്കുമെന്ന് കേന്ദ്രം ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c60460e9978.jpg" length="87432" type="image/jpeg"/>
<pubDate>Fri, 27 Mar 2026 09:45:40 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>രാജ്യത്ത് ഇന്ധനവില ഉയരുന്നത് നിയന്ത്രിക്കുന്നതിനായി കേന്ദ്ര സർക്കാർ നിർണായക നടപടി സ്വീകരിച്ചു. പെട്രോൾ, ഡീസൽ എന്നിവയുടെ കേന്ദ്ര തീരുവ വെട്ടിക്കുറച്ചതായി കേന്ദ്രം അറിയിച്ചു.</p>
<p>പെട്രോളിന് ഈടാക്കിയിരുന്ന തീരുവ 13 രൂപയിൽ നിന്ന് 3 രൂപയായി കുറച്ചപ്പോൾ, ഡീസലിന്റെ തീരുവ 10 രൂപയിൽ നിന്ന് പൂജ്യം രൂപയിലേക്കാണ് കുറച്ചത്.</p>
<p>ആഗോള വിപണിയിലെ ക്രൂഡ് ഓയിൽ വിലയിലെ അനിശ്ചിതത്വം പരിഗണിച്ചാണ് ഈ തീരുമാനം. ഇതിലൂടെ സാധാരണ ജനങ്ങൾക്ക് ഇന്ധനവില വർധനയിൽ നിന്നും ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ.തീരുവ കുറച്ചെങ്കിലും ഇന്ധന വില കുറയാൻ ഉള്ള സാധ്യതകൾ കുറവാണ്</p>]]> </content:encoded>
</item>

<item>
<title>ഇന്ധനവില ഉയർത്തി നയാരാ എനർജി</title>
<link>https://thekeralajournal.com/2052</link>
<guid>https://thekeralajournal.com/2052</guid>
<description><![CDATA[ പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയും കൂട്ടി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202603/image_870x580_69c4e6201d9e3.jpg" length="80919" type="image/jpeg"/>
<pubDate>Thu, 26 Mar 2026 13:24:16 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ഇന്ധന റീട്ടെയ്ലർ ആണ് നയാര എനർജി.</p>
<p>പെട്രോളിന് 5 രൂപ 30 പൈസയും,ഡീസലിന് 3 രൂപയും വർധനവ് വന്നിട്ടുണ്ട്.സംസ്ഥാനത്തിൻ്റെ  നികുതി കൂടി പരിഗണിച്ചു വിലയിൽ ഇനിയും മാറ്റം ഉണ്ടാകും.ക്രൂഡ് ഓയിൽ ലഭ്യതയിൽ ഉണ്ടായ കുറവാണ് വില വർധനവിന് കാരണമാണ് പറയപ്പെടുന്നത്.</p>
<p>ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പെട്രോൾ,ഡീസൽ വില കുതിച്ചുയരുകയാണ് എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്</p>]]> </content:encoded>
</item>

<item>
<title>ട്വന്റി 20 ലോകകപ്പ്: ഇന്ത്യ–പാകിസ്താൻ മത്സരം നടക്കും</title>
<link>https://thekeralajournal.com/1695</link>
<guid>https://thekeralajournal.com/1695</guid>
<description><![CDATA[ ചർച്ച വിജയം കണ്ടെന്ന് ഐസിസി ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_698a810d46f15.jpg" length="85801" type="image/jpeg"/>
<pubDate>Tue, 10 Feb 2026 06:21:43 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded><![CDATA[<p>ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ–പാകിസ്താൻ മത്സരം നടക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) അറിയിച്ചു. പാകിസ്താൻ ക്രിക്കറ്റ് ബോർഡുമായി നടത്തിയ ചർച്ചകൾ വിജയകരമായി പൂർത്തിയായതോടെയാണ് ബഹിഷ്കരണ നാടകത്തിന് വിരാമമായത്. ഇന്ത്യ–പാക് മത്സരം ഞായറാഴ്ച നടക്കും.</p>
<p>ലോകകപ്പിനായി ബംഗ്ലാദേശിൽ ഏർപ്പെടുത്തിയിരുന്ന പ്രദർശന വിലക്കും നീക്കുമെന്ന് ഐസിസി അറിയിച്ചു. ആരാധകർക്ക് ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ട്.</p>
<p>ട്വന്റി 20 ലോകകപ്പിന്റെ സുഗമമായ നടത്തിപ്പിന് സഹകരിക്കാമെന്ന് പാകിസ്താനും ബംഗ്ലാദേശും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ഉറപ്പ് ലഭിച്ചതായി ഐസിസി വ്യക്തമാക്കി. ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിൽ അച്ചടക്ക നടപടികളോ സാമ്പത്തിക ഉപരോധങ്ങളോ ഉണ്ടാകില്ലെന്നും ഐസിസി അറിയിച്ചു. ഇതിന് പകരമായി 2028നും 2031നും ഇടയിലുള്ള ഒരു ഐസിസി ടൂർണമെന്റിന്റെ വേദി ബംഗ്ലാദേശിന് അനുവദിക്കുമെന്നും അറിയിച്ചു.</p>
<p>ലാഹോറിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനം. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിൽ പ്രതിഷേധിച്ചാണ് പാകിസ്താൻ ഇന്ത്യയ്‌ക്കെതിരായ മത്സരം ബഹിഷ്കരിച്ചത്. എന്നാൽ ബഹിഷ്കരണം പിൻവലിക്കാൻ പാകിസ്താൻ മുന്നോട്ടുവെച്ച ഇന്ത്യ–പാകിസ്താൻ–ബംഗ്ലാദേശ് ത്രിരാഷ്ട്ര പരമ്പര അടക്കമുള്ള ഉപാധികൾ ഐസിസി തള്ളിയിരുന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ ഐസിസിക്ക് കഴിയില്ലെന്നും ബന്ധപ്പെട്ട രാജ്യങ്ങൾ തമ്മിലുള്ള ധാരണയിലൂടെയാണ് വിഷയങ്ങൾ പരിഹരിക്കേണ്ടതെന്നും ഐസിസി വ്യക്തമാക്കി.</p>]]> </content:encoded>
</item>

<item>
<title>ദിന ചിത്രം</title>
<link>https://thekeralajournal.com/1648</link>
<guid>https://thekeralajournal.com/1648</guid>
<description><![CDATA[ ക്യമറ കണ്ട കാഴ്ചകൾ ]]></description>
<enclosure url="https://thekeralajournal.com/uploads/images/202602/image_870x580_6982d54b0e059.jpg" length="223785" type="image/jpeg"/>
<pubDate>Wed, 04 Feb 2026 10:45:14 +0530</pubDate>
<dc:creator>Reporter | Kerala Journal</dc:creator>
<media:keywords></media:keywords>
<content:encoded></content:encoded>
</item>

</channel>
</rss>