കേരളാ സര്‍വ്വകലാശാലയില്‍ ഭരണ സ്തംഭനാവസ്ഥ

കേരള വിസി ഇന്ന് ഗവര്‍ണറെ കണ്ടേക്കും

കേരളാ സര്‍വ്വകലാശാലയില്‍ ഭരണ സ്തംഭനാവസ്ഥ

സർവകലാശാലയിൽ നടന്നുകൊണ്ടിരിക്കുന്ന ശക്തമായ പ്രക്ഷോഭം മൂലം കഴിഞ്ഞ രണ്ടാഴ്ചയായി വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മലിന് യൂണിവേഴ്സിറ്റിയിൽ എത്താൻ കഴിഞ്ഞിട്ടില്ല. ഇതിന് ഇടയിലായിരുന്നു ഇ-ഫയൽ സംവിധാനം ഡിജിറ്റൽ യൂണിവേഴ്സിറ്റിക്ക് കൈമാറാൻ അനുമതി തേടി വൈസ് ചാൻസലർ ഗവർണർക്ക് കത്തയച്ചത്.

ഇ-ഫയൽ സിസ്റ്റത്തിന്റെ അഡ്മിൻ ആക്‌സസ് തനിക്ക് മാത്രമാക്കണമെന്ന വൈസ് ചാൻസലറുടെ ആവശ്യം സ്വകാര്യ സേവനദാതാക്കൾ നിരസിച്ചതിന് പിന്നാലെയാണ് ഗവർണർ ഇടപെടലുകൾക്ക് തുടക്കം കുറിച്ചത്. അടിയന്തര ഘട്ടത്തിൽ സിൻഡിക്കേറ്റിന്റെ അധികാരം ഉപയോഗിക്കാനുള്ള അവകാശം ചാൻസലർ പ്രയോഗിച്ചിരിക്കുകയാണ്.

എന്നാൽ ഈ നീക്കങ്ങൾ ഇ-ഫയൽ സംവിധാനം നിയന്ത്രണത്തിൽ നിന്ന് പിൻവലിക്കാനുള്ള ശ്രമമാണെന്ന് ഇടത് സിൻഡിക്കേറ്റ് വിമർശിച്ചു. ചാൻസലർ സംവിധാനത്തെ അട്ടിമറിക്കുകയാണെന്നാണ് അവരെ ആരോപണം.

Slide 1
Slide 2
Slide 3
Slide 4

Slide 1
Slide 2
Slide 3
Slide 4

സർവകലാശാലയിൽ തുടർച്ചയായി ഉണ്ടാകുന്ന സംഘർഷപരമായ സാഹചര്യം അടിയന്തിരമായി നിയന്ത്രിക്കേണ്ടതിന്റെ ഭാഗമായും, പോലീസിന്റെ സുരക്ഷ ഉറപ്പാക്കേണ്ടതിന്റെ ആവശ്യവുമാണ് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയിരിക്കുന്നത്. ഹർജി ഇന്ന് തന്നെ കോടതി പരിഗണനയ്ക്ക് എത്തിക്കാനാണ് നീക്കം.

Slide 1
Slide 2
Slide 3
Slide 4

ഇതിനിടെ സിൻഡിക്കേറ്റ് യോഗം ചേരണമെന്ന് ആവശ്യപ്പെട്ട കത്തുകൾ ആവർത്തിച്ചും അവഗണിച്ചാൽ കോടതി മുഖമുദ്ര തേടാനാണ് ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ ആലോചിക്കുന്നത്.