വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളർച്ച ലക്ഷ്യമിട്ട് സർക്കാർ: മന്ത്രി എൻ. ഷംസുദ്ദീൻ

വിദ്യാഭ്യാസ രംഗത്ത് സമഗ്ര വളർച്ച ലക്ഷ്യമിട്ട് സർക്കാർ: മന്ത്രി എൻ. ഷംസുദ്ദീൻ

തൊടുപുഴ: വിദ്യാഭ്യാസ രംഗത്ത് സമഗ്രവും സർവതോന്മുഖവുമായ വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ഇടുക്കി ജില്ലയിലെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഡിജിറ്റൽ സാങ്കേതികവിദ്യ വിദ്യാഭ്യാസ മേഖലയിൽ വലിയ തോതിൽ പ്രയോജനപ്പെടുത്തുന്ന സാഹചര്യത്തിൽ ഡിജിറ്റൽ ഡിവൈഡ് കുറയ്ക്കുന്നതിനുള്ള കർമപദ്ധതികൾക്ക് തുടക്കം കുറിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. പല സ്കൂളുകളിലും കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ സൗകര്യങ്ങളും മികച്ച ഇന്റർനെറ്റ്, വൈഫൈ കണക്റ്റിവിറ്റിയും ലഭ്യമല്ല. നഗര-ഗ്രാമ മേഖലകളിലെ ഈ അന്തരം കുറയ്ക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളുകളിലും ഡിജിറ്റൽ സ്ക്വയറുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടതായും മന്ത്രി വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ആർട്ടിഫിഷ്യൽ ഇന്റലിജൻസും റോബോട്ടിക് സയൻസും അതിവേഗം വളരുന്ന സാഹചര്യത്തിൽ ഇവയെ ഹൈസ്കൂൾ തലത്തിൽ തന്നെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും അടിസ്ഥാന അറിവ് നൽകുന്നതിനുമായി ‘എറൈസ്’ പദ്ധതി നടപ്പാക്കുന്നുണ്ട്.

കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിനായി ആരംഭിച്ച ‘അക്വാഫിറ്റ്’ പദ്ധതിയും മന്ത്രി വിശദീകരിച്ചു. ഒരു നീന്തൽക്കുളം കേന്ദ്രീകരിച്ച് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള സ്കൂളുകളിൽനിന്നുള്ള കുട്ടികളെ പഞ്ചായത്തിന്റെ സഹകരണത്തോടെ എത്തിച്ച് പരിശീലകരുടെ നേതൃത്വത്തിൽ നീന്തൽ പഠിപ്പിക്കുന്നതാണ് പദ്ധതി. ഇത്തരത്തിലുള്ള വിദ്യാഭ്യാസ നിക്ഷേപങ്ങളുടെ പ്രയോജനം നിരവധി തലമുറകൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും ഉയർന്ന വിജയശതമാനം നേടിയ ഇടുക്കി ജില്ലയുടെ നേട്ടം അഭിമാനകരമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും വിദ്യാർഥികളെയും മന്ത്രി അഭിനന്ദിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4