സ്നേഹവാക്കുകളിലൂടെ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കൈയടി നേടി ഇടുക്കി എസ്.ഐ ബിബിൻ

സ്നേഹവാക്കുകളിലൂടെ ഗൃഹനാഥനെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ച് കൈയടി നേടി ഇടുക്കി എസ്.ഐ ബിബിൻ

ഇടുക്കി: ചുമതലയേറ്റു വെറും രണ്ടുദിവസം പിന്നിടുമ്പോഴേക്കും ഒരു ജീവൻ കൂടി രക്ഷപ്പെടുത്തി നാടിന്റെ കൈയടി നേടുകയാണ് ഇടുക്കി എസ്.ഐ ബിബിൻ. കുടുംബപ്രശ്നങ്ങളെ തുടർന്ന് മുറിക്കുള്ളിൽ കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥനെ സ്നേഹവാക്കുകളിലൂടെ അനുനയിപ്പിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കുകയായിരുന്നു എസ്.ഐ.

ഇടുക്കി തടിയമ്പാട് കാർത്യായനി കവലയിലാണ് നാടിനെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. മദ്യപിച്ചെത്തിയ ഗൃഹനാഥൻ വർഗീസ് ഭാര്യയെയും മകളെയും വാക്കത്തി കാട്ടി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഭയന്ന ഭാര്യ ഉടൻ പോലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് വിവരം അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

വിവരം ലഭിച്ചതിന് പിന്നാലെ എസ്.ഐ ബിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി. എന്നാൽ പോലീസിനെ കണ്ടതോടെ വർഗീസ് മുറിക്കുള്ളിൽ കയറി കതകടച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

പോലീസ് പലതവണ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ വഴങ്ങിയില്ല. തുടർന്ന് കതക് ചവിട്ടിപ്പൊളിച്ച് ബലപ്രയോഗം നടത്തുന്നതിന് പകരം, ഏറെ ക്ഷമയോടെയും തന്മയത്വത്തോടെയും എസ്.ഐ ബിബിൻ വർഗീസിനോട് സംസാരിച്ചു.

“വർഗീസ് ചേട്ടാ, നിങ്ങളുടെ മകനാണ് ഞാൻ എന്ന് കരുതി ഞാൻ പറയുന്നു… നിങ്ങൾ താഴെയിറങ്ങൂ…”

Slide 1
Slide 2
Slide 3
Slide 4

എസ്.ഐയുടെ സ്നേഹനിർഭരമായ വാക്കുകൾ ഒടുവിൽ ഫലം കണ്ടു. മനസ്സലിഞ്ഞ വർഗീസ് ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിഞ്ഞ് വാതിൽ തുറന്ന് പുറത്തിറങ്ങി പോലീസിനോട് സഹകരിച്ചു.

Slide 1
Slide 2
Slide 3
Slide 4

തുടർന്ന് പോലീസ് ഗൃഹനാഥനെ ആശ്വസിപ്പിക്കുകയും കുടുംബത്തിലെ പ്രശ്നങ്ങൾ വിശദമായി ചോദിച്ചറിയുകയും ചെയ്തു. വീട്ടുകാരുമായി സംസാരിച്ച് തർക്കങ്ങൾ രമ്യമായി പരിഹരിക്കുകയും ആവശ്യമായ കൗൺസിലിംഗ് നൽകുകയും ചെയ്ത ശേഷമാണ് പോലീസ് സംഘം മടങ്ങിയത്.

ബലപ്രയോഗത്തിനുപകരം സ്നേഹവും ക്ഷമയും കൈമുതലാക്കിയ ഇടുക്കി എസ്.ഐ ബിബിന്റെ ഇടപെടൽ ഒരു ജീവൻ രക്ഷിക്കുക മാത്രമല്ല, ഒരു കുടുംബത്തെക്കൂടി ചേർത്തുനിർത്തുകയായിരുന്നു.