ലോകകപ്പ്: ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്ക്, ഗോള്‍ഡന്‍ ബോള്‍ റൊഡ്രിക്ക്

ലോകകപ്പ്: ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്ക്, ഗോള്‍ഡന്‍ ബോള്‍ റൊഡ്രിക്ക്

ഫിഫ ലോകകപ്പ് 2026-ലെ ഗോള്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഫ്രാന്‍സിന്റെ സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്വന്തമാക്കി. ടൂര്‍ണമെന്റില്‍ 10 ഗോളുകള്‍ നേടിയ എംബാപ്പെയാണ് ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരം. എട്ട് ഗോളുകളുമായി അര്‍ജന്റീനയുടെ ലയണല്‍ മെസ്സി രണ്ടാം സ്ഥാനത്തെത്തി. സ്‌പെയിനിനെതിരായ ഫൈനലില്‍ മെസ്സിക്ക് ഗോള്‍ നേടാനായിരുന്നില്ല.

Slide 1
Slide 2
Slide 3
Slide 4

2022 ഖത്തര്‍ ലോകകപ്പിന് പിന്നാലെ തുടര്‍ച്ചയായി രണ്ടാം തവണയാണ് എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുന്നത്. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ രണ്ട് തവണ ഗോള്‍ഡന്‍ ബൂട്ട് നേടുന്ന ആദ്യ താരമെന്ന നേട്ടവും എംബാപ്പെ സ്വന്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലോവ് പുരസ്‌കാരം സ്‌പെയിന്റെ ഉനയ് സിമോണ്‍ കരസ്ഥമാക്കി. ടൂര്‍ണമെന്റില്‍ ഏഴ് ക്ലീന്‍ഷീറ്റുകള്‍ സ്വന്തമാക്കിയ സിമോണിന്റെ മികച്ച പ്രകടനമാണ് പുരസ്‌കാരത്തിന് അടിസ്ഥാനം. ലോകകപ്പ് മുഴുവന്‍ സ്‌പെയിന്‍ വഴങ്ങിയത് ഒരു ഗോള്‍ മാത്രമാണ്.

ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം സ്‌പെയിന്‍ മിഡ്ഫീല്‍ഡര്‍ റൊഡ്രി സ്വന്തമാക്കി. സ്‌പെയിനെ ലോകകിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പ്രകടനമാണ് റൊഡ്രിക്ക് ഈ അംഗീകാരം നേടിക്കൊടുത്തത്.

Slide 1
Slide 2
Slide 3
Slide 4