തൃഷക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃഷക്കെതിരായ പരാമർശം: ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

തമിഴ് നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിൽ നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്നാട് പ്രതിപക്ഷനേതാവ് ഉദയനിധി സ്റ്റാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തഞ്ചാവൂരിലെ വസതിയിൽ നിന്നാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് മദ്രാസ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് പൊലീസ് നടപടി.

കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട പൊതുസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയായിരുന്നു വിവാദ പരാമർശം. മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ടിരുന്ന പ്രസംഗത്തിനിടെ ജനക്കൂട്ടത്തിൽ നിന്ന് ചിലർ "തൃഷ" എന്ന് വിളിച്ചതിനെ തുടർന്ന്, തൃഷയെയും വിജയ്‌യെയും അപമാനിക്കുന്ന തരത്തിൽ ഉദയനിധി ദ്വയാർഥ പ്രയോഗം നടത്തിയെന്നാണ് ആരോപണം. പിന്നീട് അത് തമാശയായിരുന്നുവെന്ന് അദ്ദേഹം വിശദീകരിക്കുകയും ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ വിവിധ രാഷ്ട്രീയ പാർട്ടികളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്നു. ഉദയനിധിയുടെ പരാമർശം അംഗീകരിക്കാനാകാത്തതും അറപ്പുളവാക്കുന്നതുമാണെന്ന് ടിവികെ ഉൾപ്പെടെയുള്ളവർ വിമർശിച്ചു.

സംഭവവുമായി ബന്ധപ്പെട്ട നിയമനടപടികൾ പുരോഗമിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4