കേരള മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനിടെ, ഇന്ന് കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കാനിടയുണ്ടെന്ന് സൂചന.
ചൊവ്വാഴ്ച പ്രതിപക്ഷ നേതാവ് Rahul Gandhi നടത്തിയ കൂടിക്കാഴ്ചയിൽ നേതാക്കൾ എല്ലാവരും തീരുമാനം ഇനി വൈകിക്കരുതെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ചർച്ചകൾ ദില്ലിയിൽ സജീവമായി.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ ഡൽഹിയിലെത്താൻ സോണിയ ഗാന്ധി നിർദേശിച്ചതായാണ് റിപ്പോർട്ട്. ഖാർഗെയും സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധി യും ചേർന്ന് കേരളത്തിലെ നേതാക്കളുടെ അഭിപ്രായങ്ങൾ വിലയിരുത്തിയ ശേഷമാകും അന്തിമ പ്രഖ്യാപനം. തുടർന്ന് ഘടകകക്ഷികളുമായി ഔദ്യോഗിക ആശയവിനിമയവും പിന്തുണ ഉറപ്പാക്കലും നടക്കും.
കെ.പി.സി.സി മുൻ അധ്യക്ഷരായ V. M. സുധീരൻ, M. M. ഹസൻ, K. മുരളീധരൻ, K. സുധാകരൻ എന്നിവരോടും അച്ചടക്ക സമിതി ചെയർമാൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ, വർക്കിങ് പ്രസിഡന്റുമാരായ A. P. അനിൽകുമാർ P. C. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരോടുമാണ് ചർച്ച നടത്തിയത്.
ലഭ്യമായ വിവരങ്ങൾ പ്രകാരം K. C. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്നതിനോട് ഭൂരിഭാഗം നേതാക്കളും അനുകൂല നിലപാട് സ്വീകരിച്ചെന്നാണ് സൂചന. എന്നാൽ K. മുരളീധരൻ V. M. സുധീരൻ എന്നിവർ V. D. സതീശന് അനുകൂലമായ ജനവികാരം ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, ആരെ മുഖ്യമന്ത്രിയാക്കിയാലും പ്രഖ്യാപനം ഇനി നീളരുതെന്ന അഭിപ്രായമാണ് കോൺഗ്രസ് നേതൃത്വത്തിൽ ശക്തമാകുന്നത്.


