പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച; 10 പവൻ സ്വർണവും 1 ലക്ഷം രൂപയും നഷ്ടമായി

പൂപ്പാറയിൽ പട്ടാപ്പകൽ വൻ കവർച്ച; 10 പവൻ സ്വർണവും 1 ലക്ഷം രൂപയും നഷ്ടമായി

ഇടുക്കി : പൂപ്പാറയിൽ പട്ടാപ്പകൽ നടന്ന ആസൂത്രിത കവർച്ചയിൽ 10 പവൻ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും മോഷണം പോയി. പൂപ്പാറ തോമ്പ്രകുടി ജോഷിയുടെ വീട്ടിലാണ് സംഭവം.

30 ന് വൈകിട്ട് മൂന്നു മണിയോടെ കുടുംബാംഗങ്ങൾ കൃഷിയിടത്തിലേക്ക് പോയ സമയത്ത് ജോഷിയുടെ ഭാര്യ സിനി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. സിനി കുളിക്കാനായി കയറിയ ഏതാനും മിനിറ്റുകൾക്കിടെ മോഷ്ടാവ് വീടിനുള്ളിൽ കടന്ന് അലമാരകൾ തുറന്ന് പരിശോധന നടത്തി.

കുടുംബശ്രീ വായ്പയായി ലഭിച്ച ഒരു ലക്ഷം രൂപയും 10 പവനോളം സ്വർണാഭരണങ്ങളുമാണ് മോഷ്ടാവ് കവർന്നത്. കുളി കഴിഞ്ഞ് പുറത്തിറങ്ങിയ സിനി വീടിനുള്ളിൽ അപരിചിതനെ കണ്ടതോടെ ബഹളം വെച്ചെങ്കിലും മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.

ചുവന്ന വസ്ത്രം ധരിച്ച് മുഖം പൂർണമായും മൂടിയ നിലയിലായിരുന്നു മോഷ്ടാവെന്ന് സിനി പൊലീസിന് മൊഴി നൽകി.

വീട്ടുകാരുടെ നീക്കങ്ങളും സമയവും കൃത്യമായി മനസ്സിലാക്കി നടത്തിയ ആസൂത്രിത മോഷണമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4