റോഡില്ല; ഇടമലക്കുടിയിൽ ഇന്നും രോഗികൾക്ക് കാട്ടുവഴിയിലൂടെ ദുരിതയാത്ര

രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ചുമന്നത് 4 കിലോമീറ്റർ

റോഡില്ല; ഇടമലക്കുടിയിൽ ഇന്നും രോഗികൾക്ക് കാട്ടുവഴിയിലൂടെ ദുരിതയാത്ര

ഇടുക്കി: അടിസ്ഥാന യാത്രാസൗകര്യങ്ങൾ പോലും ലഭ്യമല്ലാത്ത ഇടമലക്കുടിയിൽ രോഗിയെ ആശുപത്രിയിലെത്തിക്കാൻ വീണ്ടും പ്രദേശവാസികൾക്ക് കാട്ടുവഴിയിലൂടെ കിലോമീറ്ററുകളോളം ചുമക്കേണ്ടിവന്നു. കൂടലാർകുടി സ്വദേശിയായ മലയപ്പനെയാണ് രോഗബാധിതനായതിനെ തുടർന്ന് നാട്ടുകാർ കമ്പുവടിയിൽ തുണികെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചത്.

അടിയന്തര ചികിത്സ ആവശ്യമുള്ള രോഗിയെ വാഹനത്തിൽ കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമായിരുന്നു. തുടർന്ന് പ്രദേശവാസികൾ ചേർന്ന് കമ്പുവടിയിൽ തുണികെട്ടി അതിൽ രോഗിയെ ഇരുത്തി ഏകദേശം നാല് കിലോമീറ്ററോളം കാട്ടുവഴിയിലൂടെ കാൽനടയായി സഞ്ചരിക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4

കാടും ദുർഘടമായ പാതകളും താണ്ടിയാണ് രോഗിയുമായി സംഘം ആനക്കുളം ഭാഗത്തെ പ്രധാന റോഡിലെത്തിയത്. അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് രോഗിയെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്.

നാല് കിലോമീറ്റർ റോഡിനായി വർഷങ്ങളായുള്ള കാത്തിരിപ്പ്

ഇടമലക്കുടിയിലെ വിവിധ കുടികളിൽ താമസിക്കുന്നവർ നേരിടുന്ന യാത്രാദുരിതം വീണ്ടും ചർച്ചയാകുകയാണ് സംഭവത്തോടെ. പ്രദേശത്തേക്ക് ഏകദേശം നാല് കിലോമീറ്റർ റോഡ് നിർമിക്കണമെന്ന ആവശ്യം വർഷങ്ങളായി അധികൃതരുടെ മുന്നിൽ ഉന്നയിച്ചുവരുന്നതായി നാട്ടുകാർ പറയുന്നു.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ ഇതുവരെ ആവശ്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കേണ്ടിവരുമ്പോൾ പോലും വാഹനസൗകര്യം ലഭിക്കാത്തത് വലിയ പ്രതിസന്ധിയാണ്.

Slide 1
Slide 2
Slide 3
Slide 4

രോഗിയെ ചുമന്ന് കാട്ടിലൂടെ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടിവരുന്ന സാഹചര്യം ആരോഗ്യപരമായ അടിയന്തരാവസ്ഥകൾ മാത്രമല്ല, പ്രദേശത്തെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആദിവാസി ജനത നേരിടുന്ന അവഗണനയും തുറന്നുകാട്ടുന്നതാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.

മഴക്കാലത്ത് സ്ഥിതി കൂടുതൽ ദുഷ്കരമാകുന്നതിനാൽ റോഡ് ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.