അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ചു

അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ചു

അടിമാലി: മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സംസ്ഥാന സർക്കാർ. ദുരന്തമേഖലയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചു.

നഷ്ടപരിഹാര പാക്കേജിൽനിന്ന് പുറത്തുപോയതിനെ തുടർന്ന് ഒരുമാസത്തോളമായി ദുരന്തബാധിതർ സമരത്തിലായിരുന്നു. ഓണത്തിന് മുമ്പ് നഷ്ടപരിഹാരം പ്രഖ്യാപിക്കുമെന്ന ഉറപ്പിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കഴിഞ്ഞ വർഷം ഒക്ടോബർ 25നാണ് അടിമാലിയിൽ മണ്ണിടിച്ചിലുണ്ടായി ഒൻപത് വീടുകൾ പൂർണമായി തകർന്നത്. ദേശീയപാത നിർമാണത്തിനിടെ കൂമ്പൻപാറയിലുണ്ടായ മണ്ണിടിച്ചിലാണ് ദുരന്തത്തിന് കാരണമായത്.

വീട് നഷ്ടപ്പെട്ടവർക്ക് ഇൻഷുറൻസ് തുക നൽകാൻ നിർമാണ കമ്പനിക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. എന്നാൽ തുക ലഭിക്കാതെ വന്നതോടെയാണ് ദുരന്തബാധിതർ പ്രത്യക്ഷ സമരം ആരംഭിച്ചത്.

പൂർണമായി തകർന്ന എട്ട് വീടുകൾക്ക് 10 ലക്ഷം രൂപ വീതം നേരത്തെ കൈമാറിയിരുന്നു. എന്നാൽ ബാക്കി 18 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതിരുന്നതാണ് പ്രതിഷേധത്തിന് കാരണമായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4