പശ്ചിമഘട്ട ഇഎസ്‌എ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ഇടുക്കി രൂപത

പശ്ചിമഘട്ട ഇഎസ്‌എ പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ഇടുക്കി രൂപത

ഇടുക്കി: പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോലപ്രദേശമായി (ഇഎസ്‌എ) പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ, പ്രത്യേകിച്ച് ഇടുക്കി ഉൾപ്പെടെയുള്ള മലയോര ജില്ലകളിൽ നിലനിൽക്കുന്ന ആശങ്കകൾക്കും പ്രതിസന്ധികൾക്കും അടിയന്തര പരിഹാരം കാണണമെന്ന് ഇടുക്കി രൂപത ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ഇതുസംബന്ധിച്ച് രൂപത അധികൃതർ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് നിവേദനം നൽകി.

2026 ജൂലൈ 28ന് പുറത്തിറക്കിയ പശ്ചിമഘട്ട ഇഎസ്‌എ സംബന്ധിച്ച ഏഴാമത്തെ കരട് വിജ്ഞാപനത്തിലും മുൻ വിജ്ഞാപനങ്ങളിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാത്തത് ആശങ്കാജനകമാണെന്ന് രൂപത ചൂണ്ടിക്കാട്ടി. സംസ്ഥാന സർക്കാർ സമർപ്പിച്ച ശിപാർശകൾ പരിഗണിച്ചിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും നിവേദനത്തിൽ ആരോപിച്ചു.

പുതിയ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട പരാതികളും എതിർപ്പുകളും സമർപ്പിക്കുന്നതിന് സെപ്റ്റംബർ 25 വരെ മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ജനങ്ങളുടെ ആശങ്കകളും എതിർപ്പുകളും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ രേഖാമൂലം അറിയിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

ജനവാസ മേഖലകളെ പൂർണമായി ഒഴിവാക്കണം

Slide 1
Slide 2
Slide 3
Slide 4

വീടുകളും ജനവാസ മേഖലകളും ഇഎസ്‌എ പരിധിയിൽനിന്ന് പൂർണമായി ഒഴിവാക്കണമെന്നാണ് പ്രധാന ആവശ്യം. കൃഷിഭൂമികളും തോട്ടങ്ങളും ഇഎസ്‌എ പരിധിയിൽ ഉൾപ്പെട്ടാൽ ഭാവിയിലെ നിർമാണ പ്രവർത്തനങ്ങൾ, ഭൂവിനിയോഗം, കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എന്നിവയ്ക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോയെന്ന ആശങ്ക കർഷകർക്കിടയിൽ ശക്തമാണെന്നും രൂപത വ്യക്തമാക്കി.

റോഡ് നിർമാണം, വീട് നിർമാണം, പൊതുസ്ഥാപനങ്ങളുടെ വികസനം, ചെറുകിട സംരംഭങ്ങൾ തുടങ്ങിയ സാധാരണ ജനജീവിതവുമായി ബന്ധപ്പെട്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്ക് ഇഎസ്‌എ പ്രഖ്യാപനം അനാവശ്യമായ തടസ്സങ്ങൾ സൃഷ്ടിക്കാനിടയുണ്ടെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.

മലയോര മേഖലയിലെ ജനങ്ങളുടെ ജീവിതവും ഉപജീവന മാർഗങ്ങളും സംരക്ഷിക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉറപ്പാക്കുന്ന തരത്തിൽ വിഷയത്തിൽ പ്രായോഗികമായ പരിഹാരം കണ്ടെത്താൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇടുക്കി രൂപതയുടെ ആവശ്യം.