അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ 24 മണിക്കൂർ അത്യാധുനിക അടിയന്തര ചികിത്സാ സേവനങ്ങൾ ആരംഭിച്ചു

അൽ-അസ്ഹർ മെഡിക്കൽ കോളേജിൽ 24 മണിക്കൂർ അത്യാധുനിക അടിയന്തര ചികിത്സാ സേവനങ്ങൾ ആരംഭിച്ചു

തൊടുപുഴ: ജില്ലയിലെ ഏറ്റവും വലുതും അത്യാധുനിക സൗകര്യങ്ങളുള്ള ആരോഗ്യസ്ഥാപനമായ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ആൻഡ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കൂടുതൽ മികച്ച അടിയന്തര ചികിത്സാ സംവിധാനങ്ങൾ ജനങ്ങൾക്കായി ഒരുക്കി.

Slide 1
Slide 2
Slide 3
Slide 4

40 കിടക്കകളുള്ള അത്യാധുനിക അത്യാഹിത വിഭാഗം, എംആർഐ യൂണിറ്റ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം, ഹൃദ്രോഗ കാത്ത് ലാബ് എന്നിവയുടെ 24 മണിക്കൂർ സേവനങ്ങൾ അൽ-അസ്ഹർ മെഡിക്കൽ കോളേജ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4

അത്യാഹിത വിഭാഗം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, എംആർഐ യൂണിറ്റ് ഗവ. ചീഫ് വിപ്പ് അപ്പു ജോൺ ജോസഫ്, അത്യാഹിത ശസ്ത്രക്രിയാ വിഭാഗം ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്, ഹൃദ്രോഗ കാത്ത് ലാബ് ഫിഷറീസ് മന്ത്രി അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അൽ-അസ്ഹർ മെഡിക്കൽ കോളേജ് മൂന്ന് പ്രത്യേക ആരോഗ്യപാക്കേജുകളും പ്രഖ്യാപിച്ചു. കുമാരമംഗലം പഞ്ചായത്ത് 14-ാം വാർഡിലെ ജനങ്ങൾക്കായി സൗജന്യ ഒ.പി, ടെലി കൺസൾട്ടേഷൻ, ഹോം കെയർ എന്നിവ ഉൾപ്പെടുന്ന പ്രത്യേക പാക്കേജ് ഡയറക്ടർ ആസിയ മിജാസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാലിനി എരപ്പനാൽ, വാർഡ് അംഗം വി.പി. സജി എന്നിവർക്ക് കൈമാറി.

പ്രസവം മുതൽ ആവശ്യമായ എല്ലാ സേവനങ്ങളും ഉൾക്കൊള്ളുന്ന കംപ്ലീറ്റ് മാതൃ-ശിശു പരിചരണ പാക്കേജ് ഡയറക്ടർ ഡോ. അമീഷ ജഹാൻ തൊടുപുഴ മുനിസിപ്പൽ ചെയർപേഴ്സൺ സബിറ ജലീലിന് കൈമാറി.

Slide 1
Slide 2
Slide 3
Slide 4

ഹൃദ്രോഗ പരിശോധനയ്ക്കുള്ള കംപ്ലീറ്റ് ആൻജിയോഗ്രാം പാക്കേജ് വൈസ് ചെയർമാൻ റജീന മൂസ ഏഴല്ലൂർ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാ. ജോർജ് പുല്ലന് കൈമാറി.

Slide 1
Slide 2
Slide 3
Slide 4

പുതിയ സംവിധാനങ്ങളോടെ ഹൃദയാഘാത ചികിത്സ, പക്ഷാഘാത വിഭാഗം, തീവ്രപരിചരണ വിഭാഗം, വിഷബാധ-പാമ്പുകടി ചികിത്സാ വിഭാഗം എന്നിവയും 24 മണിക്കൂറും പ്രവർത്തനം ആരംഭിച്ചു. ഹൃദ്രോഗികൾക്ക് അടിയന്തര ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി സേവനങ്ങൾ കാത്ത് ലാബിലൂടെ ലഭ്യമാകുന്നതിനൊപ്പം അത്യാധുനിക എംആർഐ സ്കാനിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

"നാട്ടിലെ ആശുപത്രി നാട്ടുകാരുടേതും, ഓരോ ജീവനും സംരക്ഷിക്കപ്പെടണം" എന്ന ദൗത്യത്തോടെയാണ് ഈ അത്യാധുനിക ആരോഗ്യസൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് അൽ-അസ്ഹർ മെഡിക്കൽ കോളേജ് ചെയർമാൻ കെ.എം. മൂസ പറഞ്ഞു.