ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം

ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം

ഇടുക്കി: കൈയേറ്റത്തിന്റെ മുറിവുകൾ ഏറ്റുവാങ്ങിയ ചൊക്രമുടിയിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം തിരിച്ചെത്തുന്നു. പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ സസ്യമായ നീലക്കുറിഞ്ഞി ചെടികൾ മലനിരകളിൽ വീണ്ടും പൂത്തുതുടങ്ങിയതോടെ പ്രകൃതിസ്നേഹികൾക്കും വിനോദസഞ്ചാരികൾക്കും പ്രതീക്ഷയേറുകയാണ്.

Slide 1
Slide 2
Slide 3
Slide 4

കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയായ ചൊക്രമുടിയിൽ 2014-ലാണ് അവസാനമായി നീലക്കുറിഞ്ഞി പൂത്തത്. ഇത്തവണ കാലാവസ്ഥ അനുകൂലമായാൽ നവംബറോടെ മലമുഴുവൻ നീലനിറം പടരുമെന്നാണ് പ്രതീക്ഷ. ഇതോടെ മൂന്നാർ–മറയൂർ മേഖലയിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർധിക്കുമെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4

എന്നാൽ, 2024 ജൂണിൽ ചട്ടവിരുദ്ധ പട്ടയത്തിന്റെ മറവിൽ നടന്ന കൈയേറ്റം ചൊക്രമുടിയുടെ ആവാസവ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കിയിരുന്നു. മലയുടെ ഒരു ഭാഗം നെടുകെ കീറി കോൺക്രീറ്റ് റോഡ് നിർമ്മിക്കുകയും ആയിരത്തോളം മരങ്ങൾ വെട്ടിമാറ്റുകയും അനേകം നീലക്കുറിഞ്ഞി ചെടികൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഭൂമി പ്ലോട്ടുകളാക്കി വിൽക്കുകയും തടയണ നിർമ്മിക്കുകയും ചെയ്തതോടെ പ്രദേശം ഉരുൾപൊട്ടൽ ഭീഷണിയിലുമായിരുന്നു.

സംഭവം പുറത്തുവന്നതിനെ തുടർന്ന് നാട്ടുകാരും ആദിവാസി സമൂഹവും ശക്തമായ പ്രതിഷേധം ഉയർത്തി. തുടർന്ന് സർക്കാർ ഇടപെട്ട് അന്വേഷണം നടത്തുകയും ചട്ടവിരുദ്ധമായി അനുവദിച്ച പട്ടയങ്ങൾ റദ്ദാക്കുകയും നാല് റവന്യൂ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ വർഷം ഒറ്റപ്പെട്ട ചില നീലക്കുറിഞ്ഞി ചെടികൾ പൂത്തിരുന്നെങ്കിലും, ഇത്രയധികം ചെടികൾ ഒരുമിച്ച് മൊട്ടിടുകയും പൂക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. നാട്ടുകാരുടെ ജാഗ്രതയും കൂട്ടായ ചെറുത്തുനിൽപ്പുമാണ് ചൊക്രമുടിയെയും നീലക്കുറിഞ്ഞി വസന്തത്തെയും സംരക്ഷിച്ചതെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4