ഓണച്ചന്തകൾക്ക് കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് ഒരുക്കം
ഓണത്തിനോടനുബന്ധിച്ച് സെപ്റ്റംബർ 1 മുതൽ 4 വരെ സംസ്ഥാനത്ത് 2000 ഓണവിപണികൾ കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നടത്തും. കഴിഞ്ഞ വർഷത്തെ 1956 ചന്തകളെതുടർന്ന് ഇത്തവണ കൂടുതൽ വ്യാപകമായ പദ്ധതിയാണ് ആസൂത്രണം ചെയ്തത്.
പഞ്ചായത്ത്, കോർപ്പറേഷൻ, മുനിസിപ്പാലിറ്റി തലങ്ങളിൽ കൃഷിവകുപ്പ് 1076, ഹോർട്ടികോർപ്പ് 764, വി.എഫ്.പി.സി.കെ. 160 എന്നിങ്ങനെയാണ് ചന്തകളുടെ വിഭജനം.
കർഷകരിൽ നിന്ന് ഉൽപ്പന്നങ്ങൾ 10% അധികവിലയ്ക്ക് സംഭരിച്ചു, പൊതുവിപണി വിലയിൽനിന്ന് 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കും. ജൈവ പച്ചക്കറികൾക്ക് 20% അധികവിലയും, 10% കുറവുള്ള വിൽപ്പനയും ഉറപ്പാക്കും. പദ്ധതിക്ക് 13 കോടി രൂപ ചെലവാകും.






