കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണം; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് നഗരസഭ

കട്ടപ്പന ടൗണിലെ ട്രാഫിക് പരിഷ്കരണം; തീരുമാനങ്ങൾ ഏകപക്ഷീയമല്ലെന്ന് നഗരസഭ

കട്ടപ്പന: ടൗണിൽ നഗരസഭ നടപ്പാക്കിയ ട്രാഫിക് പരിഷ്കരണങ്ങൾ കഴിഞ്ഞ രണ്ട് മാസമായി വിവിധ തലങ്ങളിൽ നടത്തിയ ചർച്ചകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിലാണെന്ന് നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി. നഗരസഭ ഏകപക്ഷീയമായി തീരുമാനങ്ങൾ നടപ്പാക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ 15ന് ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി, ജൂൺ 27ന് ചേർന്ന നഗരസഭ കൗൺസിൽ യോഗം, ജൂലൈ ഒന്നിന് നഗരസഭ ഭാരവാഹികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ പ്രതിനിധികൾ, വിവിധ യൂണിയൻ നേതാക്കൾ എന്നിവർ പങ്കെടുത്ത ട്രാഫിക് കമ്മിറ്റി യോഗം എന്നിവയിൽ നടന്ന ചർച്ചകളുടെ അടിസ്ഥാനത്തിൽ ഏകകണ്ഠമായി രൂപപ്പെട്ട തീരുമാനങ്ങളാണ് നടപ്പാക്കുന്നതെന്ന് ചെയർമാൻ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4

ടൗണിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമായി സെൻട്രൽ ജങ്ഷൻ, ഇടുക്കിക്കവല തുടങ്ങിയ സ്ഥലങ്ങളിലെ ബസ് സ്റ്റോപ്പുകളെയാണ് ട്രാഫിക് കമ്മിറ്റി വിലയിരുത്തിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ ബസ് സ്റ്റോപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലേക്ക് സ്റ്റോപ്പുകൾ മാറ്റുക, വെള്ളയാംകുടിയിലും കക്കാട്ടുകടയിലും ദിശാ ബോർഡുകൾ സ്ഥാപിക്കുക, ബസ് റൂട്ടിൽ മാറ്റം വരുത്തുക, ടി.ബി. ജങ്ഷൻ–ട്രഷറി ജങ്ഷൻ റോഡ് വൺവേ ആക്കുക, ബൈപ്പാസ് എൻട്രൻസിലെ റൈറ്റ് ടേൺ ഒഴിവാക്കുക തുടങ്ങിയ തീരുമാനങ്ങളാണ് ഒന്നാം ഘട്ടമായി ഓഗസ്റ്റ് ഒന്നുമുതൽ നടപ്പാക്കാൻ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചത്.

വെയിറ്റിങ് ഷെഡ് സംബന്ധിച്ച പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നത്

Slide 1
Slide 2
Slide 3
Slide 4

ടൗണിൽ നിലവിൽ വെയിറ്റിങ് ഷെഡുകളില്ലാത്തതിനാൽ അവ മാറ്റുന്നതിനോ പുതിയവ സ്ഥാപിക്കുന്നതിനോ നഗരസഭ തീരുമാനിച്ചിട്ടില്ലെന്നും ചെയർമാൻ പറഞ്ഞു. ട്രാഫിക് പരിഷ്കരണ തീരുമാനങ്ങൾ നടപ്പാക്കാനുള്ള ഉത്തരവാദിത്വം നഗരസഭയ്ക്കും ട്രാഫിക് പോലീസിനുമാണ്.

Slide 1
Slide 2
Slide 3
Slide 4

ബസ് സ്റ്റോപ്പ് ബോർഡുകളെ വെയിറ്റിങ് ഷെഡുകളായി ചിത്രീകരിച്ച് വ്യാജപ്രചാരണം നടത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ്. പുതിയ സ്ഥലങ്ങളിലേക്ക് ബസ് സ്റ്റോപ്പുകൾ മാറ്റിയതിനെ അശാസ്ത്രീയമെന്ന് വിമർശിക്കുന്നവർ അതിന്റെ ശാസ്ത്രീയ മാനദണ്ഡം കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബസ് സ്റ്റോപ്പുകളോട് ചേർന്ന് ആവശ്യമായ സൗകര്യം ലഭിക്കുന്ന സ്ഥലങ്ങളിൽ വെയിറ്റിങ് ഷെഡുകൾ നിർമിക്കാൻ നഗരസഭ തയ്യാറാണെന്നും ചെയർമാൻ ജോയി വെട്ടിക്കുഴി, ഡെപ്യൂട്ടി ചെയർപേഴ്സൺ ലീലാമ്മ ബേബി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സിബി പാറപ്പായി, തോമസ് മൈക്കിൾ, ബീന സിബി എന്നിവർ അറിയിച്ചു.