കർക്കിടക വാവുബലി: അയ്യപ്പൻകോവിൽ ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും

കർക്കിടക വാവുബലി: അയ്യപ്പൻകോവിൽ ക്ഷേത്രത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കും

കട്ടപ്പന: കർക്കിടക വാവുബലി തർപ്പണത്തോടനുബന്ധിച്ച് അയ്യപ്പൻകോവിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോണിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മുന്നൊരുക്കങ്ങൾ വിലയിരുത്തിയത്.

മുൻവർഷങ്ങളിൽ ശരാശരി 5,000ത്തോളം ഭക്തരാണ് വാവുബലി ദിനത്തിൽ ക്ഷേത്രത്തിലെത്തുന്നത്. നിലവിൽ ജലനിരപ്പ് കുറവാണെങ്കിലും ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്ന സാഹചര്യത്തിൽ പുഴയിലെ നീരൊഴുക്ക് പെട്ടെന്ന് ശക്തമാകാനുള്ള സാധ്യത കണക്കിലെടുത്താണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഫയർഫോഴ്‌സും പൊലീസും സംയുക്ത പരിശോധന നടത്തി സുരക്ഷിതമായ ബലിതർപ്പണ മേഖലകൾ മുൻകൂട്ടി അടയാളപ്പെടുത്തും. ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനുമായി 50 പൊലീസുകാരെ പ്രദേശത്ത് നിയോഗിക്കും. പീരുമേട്, കട്ടപ്പന ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തിൽ വിപുലമായ ഗതാഗത ക്രമീകരണങ്ങളും ഏർപ്പെടുത്തും.

ചെറിയ പാലത്തിൽ വെള്ളം കയറിയാൽ ക്ഷേത്രത്തിലേക്കുള്ള ഏക മാർഗം തൂക്കുപാലമായതിനാൽ ഭക്തരെ കൂട്ടത്തോടെ പ്രവേശിപ്പിക്കാതെ നിയന്ത്രിത അളവിൽ മാത്രമേ കടത്തിവിടൂ. പുഴയിലെ ഒഴുക്ക് പെട്ടെന്ന് ശക്തമായാൽ സുരക്ഷിതമായ മറ്റൊരു സ്ഥലത്ത് ബലിതർപ്പണ സൗകര്യം ഒരുക്കും.

പുഴയും പരിസരവും മലിനമാകാതിരിക്കാൻ കാഞ്ചിയാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രത്യേക മാലിന്യസംസ്‌കരണ സംവിധാനവും ഏർപ്പെടുത്തും.

Slide 1
Slide 2
Slide 3
Slide 4

ഔദ്യോഗികമായി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും കർശനമായി പാലിക്കണമെന്ന് എ.ഡി.എം മിനി കെ. ജോൺ നിർദേശിച്ചു. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4