എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കൾ തൊടുപുഴ പോലീസിന്റെ പിടിയിൽ
തൊടുപുഴ: എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി നാല് യുവാക്കളെ തൊടുപുഴ പോലീസ് പിടികൂടി. കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കാരിക്കോട് വില്ലേജ് ഇടവെട്ടി ബാങ്ക് ജംഗ്ഷൻ തേക്കിൻകാട്ടിൽ ഷിയാസ് ഷാജി (35), ചീങ്കല്ലേൽ അർഷിദ് ജബ്ബാർ (35), വെങ്ങല്ലൂർ കുമാരമംഗലം കാണിപ്പറമ്പിൽ നിഹാൽ ഷെഫീഖ് (22), തൊടുപുഴ ഈസ്റ്റ് കാരിക്കോട് വില്ലേജ് ഓലിക്കൽ ആഷിക്ക് ഒ.എസ്. (23) എന്നിവരാണ് അറസ്റ്റിലായത്.
ഓഗസ്റ്റ് 19ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. ഓട്ടോറിക്ഷയിലും കാറിലുമായി 18.21 ഗ്രാം എംഡിഎംഎയും 10.20 ഗ്രാം ഹൈബ്രിഡ് കഞ്ചാവും കണ്ടെത്തി. ലഹരിവസ്തുക്കൾ തൂക്കുന്നതിനായി ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ത്രാസും പോലീസ് പിടിച്ചെടുത്തു.
സബ് ഇൻസ്പെക്ടർ ത്രീദിപ് കുമാർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയാനന്ദ് സോമൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അഖിൽ, സിവിൽ പോലീസ് ഓഫീസർ ദീപു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു





