ജില്ലയിൽ മലേറിയ വ്യാപനം ആശങ്കയാകുന്നു

ജില്ലയിൽ മലേറിയ വ്യാപനം ആശങ്കയാകുന്നു

ഇടുക്കി: ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ മലേറിയ വ്യാപനം രൂക്ഷമാകുന്നതായി ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ഈ വർഷം ഇതുവരെ ജില്ലയിൽ 277 പേർക്കാണ് മലേറിയ സ്ഥിരീകരിച്ചത്. കാഞ്ചിയാറിൽ മരിച്ച ജാർഖണ്ഡ് സ്വദേശിനിയുടെ ഭർത്താവിനും മലേറിയ സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4

മരണപ്പെട്ട യുവതിക്കും മലേറിയ ബാധിച്ചിരുന്നോയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂ. അതേസമയം, രോഗം സ്ഥിരീകരിച്ചവരിൽ മൂന്ന് പേർ ചികിത്സ പൂർത്തിയാക്കാതെ ആശുപത്രിയിൽ നിന്ന് മുങ്ങിയത് ആരോഗ്യപ്രവർത്തകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

അതിഥി തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന മേഖലകളിലാണ് രോഗവ്യാപനം കൂടുതലായി കണ്ടെത്തുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെ ഏലത്തോട്ടങ്ങളിലേക്ക് ജോലിക്കെത്തുന്ന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ കൈവശമില്ലാത്തത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്. തൊഴിലാളികളുടെ കൃത്യമായ കണക്കില്ലാത്തതിനാൽ സമയബന്ധിതമായി പരിശോധനയും ചികിത്സയും ഉറപ്പാക്കാൻ അധികൃതർക്ക് ബുദ്ധിമുട്ട് നേരിടുകയാണ്.

മലേറിയയ്ക്ക് പുറമേ മന്ത് ഉൾപ്പെടെയുള്ള മറ്റ് പകർച്ചവ്യാധികളും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അന്യസംസ്ഥാന തൊഴിലാളികൾ ജില്ലയിൽ എത്തുമ്പോൾ തന്നെ അതിർത്തികളിലോ ജോലിസ്ഥലങ്ങളിലോ ആരോഗ്യപരിശോധന ഉറപ്പാക്കാത്തപക്ഷം പകർച്ചവ്യാധികൾ കൂടുതൽ വ്യാപിക്കാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

രോഗവ്യാപനം തടയുന്നതിനായി തോട്ടം ഉടമകളും തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പുമായി സഹകരിച്ച് തൊഴിലാളികളുടെ വിവരശേഖരണം നടത്തുകയും ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4