​ കട്ടപ്പനയിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു; സുരക്ഷ വേണമെന്ന് അധ്യാപക സംഘടനകൾ.

​ കട്ടപ്പനയിൽ സെൻസസ് ഡ്യൂട്ടിക്കിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു; സുരക്ഷ വേണമെന്ന് അധ്യാപക സംഘടനകൾ.

കട്ടപ്പന:സെൻസസ് വിവരശേഖരണത്തിനിടെ അധ്യാപികയ്ക്ക് വളർത്തുനായുടെ കടിയേറ്റു. വെള്ളയാംകുടി സെന്റ് ജേറോംസ് യു.പി. സ്കൂളിലെ അധ്യാപിക ശ്രീമതി ജിഷാ പി. മാണിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3:30-ഓടെ കട്ടപ്പന നഗരസഭയിലെ ഇടുക്കി കവല ശ്രീകൃഷ്ണസ്വാമീ ക്ഷേത്രത്തിനടുത്താണ് സംഭവം.

Slide 1
Slide 2
Slide 3
Slide 4

വീട്ടിൽ സെൻസസ് വിവരങ്ങൾ ശേഖരിക്കുന്നതിനിടെ പിന്നിലൂടെ എത്തിയ വളർത്തുനായ അധ്യാപികയെ ആക്രമിക്കുകയായിരുന്നു. നിലവിളിച്ചുകൊണ്ട് വീടിനുള്ളിലേക്ക് ഓടിക്കയറിയ അധ്യാപികയെ ഉടമസ്ഥനെത്തിയാണ് നായുടെ പിടിയിൽ നിന്ന് മോചിപ്പിച്ചത്. ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേൽക്കുകയും നായുടെ പല്ലുകൾ മൂന്നിടങ്ങളിൽ ആഴത്തിൽ ഇറങ്ങുകയും ചെയ്തിട്ടുണ്ട്. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ അധ്യാപികയോട് ഡോക്ടർമാർ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

Slide 1
Slide 2
Slide 3
Slide 4

പ്രതിഷേധവുമായി അധ്യാപകർ; സുരക്ഷ വേണമെന്ന് ആവശ്യം

സെൻസസ് ഡ്യൂട്ടിക്കായി വീടുകളിലെത്തുന്ന ജീവനക്കാരും അധ്യാപകരും വലിയ ഭീതിയിലാണ് ജോലി ചെയ്യുന്നത്. വിദേശയിനങ്ങളിൽപ്പെട്ടതും അക്രമകാരികളുമായ നായ്ക്കളെ പല വീടുകളിലും ആവശ്യത്തിന് സുരക്ഷയൊരുക്കാതെയാണ് വളർത്തുന്നത്. ലൈസൻസോ കൃത്യമായ കുത്തിവയ്പ്പോ ഇല്ലാതെ ഇത്തരം നായ്ക്കളെ വളർത്തുന്നതും അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അനാസ്ഥയും സ്ഥിതി കൂടുതൽ വഷളാക്കുന്നു.

പേവിഷബാധ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാനും സർക്കാർ തലത്തിൽ നടപടിയുണ്ടാകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

Slide 1
Slide 2
Slide 3
Slide 4

കൂടാതെ, കട്ടപ്പന നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളുടെ ശല്യവും സ്കൂൾ മുറ്റങ്ങളിലും പൊതുനിരത്തുകളിലും മാർക്കറ്റുകളിലും ഇവയുടെ സാന്നിധ്യവും വലിയ ഭീഷണിയുയർത്തുന്നുണ്ട്. നഗരസഭയിൽ പരാതി നൽകിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നും വളർത്തുമൃഗങ്ങൾക്ക് കൃത്യമായ ലൈസൻസും വാക്സിനേഷനും നിർബന്ധമാക്കാൻ കടുത്ത നടപടികൾ വേണമെന്നും നാട്ടുകാരും ആവശ്യപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4