എട്ട് മാസത്തിന് ശേഷം ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജ് വീണ്ടും തുറന്നു

എട്ട് മാസത്തിന് ശേഷം ആനച്ചാൽ ഗ്ലാസ് ബ്രിഡ്ജ് വീണ്ടും തുറന്നു

ഇടുക്കി ആനച്ചാലിലെ എട്ട് മാസമായി അടച്ചിട്ടിരുന്ന ഗ്ലാസ് ബ്രിഡ്ജ് സന്ദർശകർക്കായി വീണ്ടും തുറന്നു. കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് 35 മീറ്റർ നീളമുള്ള ഗ്ലാസ് പാലം വീണ്ടും പ്രവർത്തനം ആരംഭിച്ചത്.

Slide 1
Slide 2
Slide 3
Slide 4

ഒരേസമയം 40 സന്ദർശകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഈ ഗ്ലാസ് ബ്രിഡ്ജ് രണ്ട് കോടി രൂപ ചെലവിലാണ് നിർമിച്ചിരിക്കുന്നത്. സഞ്ചാരികൾക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്ന ഈ വിനോദസഞ്ചാര കേന്ദ്രം വീണ്ടും തുറന്നതോടെ മേഖലയിൽ ടൂറിസം പ്രവർത്തനങ്ങൾക്കും ഉണർവ് പ്രതീക്ഷിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4

എൽസമ്മയുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിർമിച്ച ഗ്ലാസ് ബ്രിഡ്ജിന്റെ ഉദ്ഘാടന ദിവസം തന്നെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഗ്ലാസ് ബ്രിഡ്ജ് നിർമിച്ച സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്നും റെഡ് സോൺ മേഖലയിലാണെന്നും ആവശ്യമായ അനുമതികൾ നേടാതെയാണ് നിർമാണം നടത്തിയതെന്നുമായിരുന്നു അധികൃതരുടെ കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ നോട്ടീസ് നൽകി പ്രവർത്തനം നിർത്തിവയ്ക്കുകയായിരുന്നു.

തുടർന്ന് വിഷയം കോടതിയിലെത്തുകയും, അനുകൂല ഉത്തരവ് ലഭിച്ചതോടെയാണ് എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഗ്ലാസ് ബ്രിഡ്ജ് വീണ്ടും സന്ദർശകർക്കായി തുറന്നത്.

Slide 1
Slide 2
Slide 3
Slide 4