വാഗമണ്ണിൽ വൻ ഭൂമികയ്യേറ്റം ഒഴിപ്പിച്ചു; 10 ഏക്കർ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു

വാഗമണ്ണിൽ വൻ ഭൂമികയ്യേറ്റം ഒഴിപ്പിച്ചു; 10 ഏക്കർ റവന്യൂ ഭൂമി തിരിച്ചുപിടിച്ചു

വാഗമൺ: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ വരാട്ടുമേട്, പാലൊഴുകുംപാറ പ്രദേശങ്ങളിൽ വൻതോതിൽ നടന്നിരുന്ന ഭൂമികയ്യേറ്റം റവന്യൂ വകുപ്പ് ഒഴിപ്പിച്ചു. പീരുമേട് തഹസിൽദാരുടെ നേതൃത്വത്തിൽ പൊലീസിന്റെ സഹായത്തോടെയായിരുന്നു നടപടി. ഏകദേശം 10 ഏക്കർ റവന്യൂ ഭൂമിയാണ് അധികൃതർ തിരിച്ചുപിടിച്ചത്.

Slide 1
Slide 2
Slide 3
Slide 4

കയ്യേറ്റക്കാർ അനധികൃതമായി നിർമ്മിച്ച മതിലുകളും കെട്ടിടങ്ങളും ജെ.സി.ബി ഉപയോഗിച്ച് പൊളിച്ചുനീക്കി. സ്വന്തം പട്ടയഭൂമിയോട് ചേർന്ന പുറമ്പോക്ക് ഭൂമി കൈയേറി വേലികെട്ടി തിരിച്ച് റിസോർട്ടുകൾ, കൂറ്റൻ കെട്ടിടങ്ങൾ, കൃഷി എന്നിവ നടത്തിയിരുന്നതായാണ് കണ്ടെത്തിയത്.

Slide 1
Slide 2
Slide 3
Slide 4

വാഗമൺ മേഖലയിലെ റവന്യൂ വകുപ്പിന്റെ കൈവശമുള്ള 1,087 ഏക്കർ പുറമ്പോക്ക് ഭൂമിയിൽ നൂറിലധികം ഏക്കർ വിവിധരീതിയിൽ കൈയേറിയിട്ടുണ്ടെന്നാണ് അധികൃതരുടെ കണ്ടെത്തൽ. ഇതിൽ ആദ്യഘട്ടമായി 10 ഏക്കർ ഭൂമിയാണ് തിരിച്ചുപിടിച്ചത്. ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണ് കൂടുതലായും കയ്യേറ്റത്തിന് പിന്നിലെന്നും റവന്യൂ വകുപ്പ് അറിയിച്ചു.

കയ്യേറ്റക്കാരോട് രേഖകൾ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സമയപരിധി കഴിഞ്ഞിട്ടും രേഖകൾ സമർപ്പിക്കാനോ സ്ഥലം ഒഴിയാനോ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഒഴിപ്പിക്കൽ നടപടി സ്വീകരിച്ചത്. റവന്യൂ സംഘം എത്തിയതോടെ ചിലർ സ്വമേധയാ വേലികളും മതിലുകളും പൊളിച്ചുമാറ്റുകയും ചെയ്തു.

വാഗമണ്ണിൽ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന മുഴുവൻ റവന്യൂ ഭൂമിയും ഘട്ടംഘട്ടമായി തിരിച്ചുപിടിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. വിനോദസഞ്ചാര മേഖലയിലെ വളർച്ചയെ തുടർന്നാണ് കഴിഞ്ഞ കുറേ വർഷങ്ങളായി പ്രദേശത്ത് വ്യാപകമായ ഭൂമികയ്യേറ്റം നടന്നുവരുന്നതെന്ന പരാതിയും നിലനിൽക്കുന്നു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇത്തരം കയ്യേറ്റങ്ങൾ നടന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4