കഞ്ചാവ് കടത്ത് കേസ്: പ്രതിക്ക് 3 വർഷം കഠിന തടവും ₹25,000 പിഴയും

കഞ്ചാവ് കടത്ത് കേസ്: പ്രതിക്ക് 3 വർഷം കഠിന തടവും ₹25,000 പിഴയും

ഇടുക്കി: കഞ്ചാവ് വിൽപ്പനയ്ക്കായി കൈവശം വച്ച് കടത്തിക്കൊണ്ടുവന്ന കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും ₹25,000 പിഴയും ശിക്ഷ വിധിച്ചു. കാന്തിപ്പാറ വില്ലേജ് മുക്കുടിൽ ഭാഗത്ത് വടക്കേതിൽ വീട്ടിൽ പട്ടാളം സണ്ണി എന്നറിയപ്പെടുന്ന അനിൽരാജ് (58) ആണ് ശിക്ഷിക്കപ്പെട്ടത്.

2018 ജൂലൈ 23ന് രാജാക്കാട് ടൗൺ ഭാഗത്ത് വിൽപ്പനയ്ക്കായി 2.750 കിലോഗ്രാം കഞ്ചാവ് കൈവശം വച്ച് കടത്തിക്കൊണ്ടുവന്നതിനാണ് കേസ്.

തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി പി.കെ. ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.

അന്നത്തെ രാജാക്കാട് പോലീസ് സബ് ഇൻസ്‌പെക്ടർ അനൂപ് മോൻ പി.ഡിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. രാജാക്കാട് പോലീസ് ഇൻസ്‌പെക്ടറായിരുന്ന ഹണി എച്ച്.എൽ. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു.

പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4