ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ രജിസ്റ്റർഡ് സംഘടന; ഐ.സി.സി.എം.എയ്ക്ക് തുടക്കമാകുന്നു

ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരുടെ ആദ്യ രജിസ്റ്റർഡ് സംഘടന; ഐ.സി.സി.എം.എയ്ക്ക് തുടക്കമാകുന്നു

കട്ടപ്പന: ഇടുക്കി ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാരെയും വ്‌ളോഗർമാരെയും ഒരേ കുടക്കീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട ഇടുക്കി കണ്ടന്റ് ക്രിയേറ്റേഴ്സ് മീഡിയ അസോസിയേഷൻ (ഐ.സി.സി.എം.എ.) പ്രവർത്തനം ആരംഭിക്കുന്നു. ജില്ലയിലെ ആദ്യത്തെ രജിസ്റ്റർ ചെയ്ത കണ്ടന്റ് ക്രിയേറ്റർമാരുടെ സംഘടനയായ ഐ.സി.സി.എം.എ., സാമൂഹിക മാധ്യമങ്ങളുടെ ശക്തി സമൂഹനന്മയ്ക്കായി പ്രയോജനപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4

നാടിന്റെ വികസന പ്രവർത്തനങ്ങളും സ്വപ്ന പദ്ധതികളും ജനങ്ങളിലേക്ക് ഉത്തരവാദിത്വത്തോടെയും വിശ്വാസ്യതയോടെയും എത്തിക്കുന്നതിനൊപ്പം, ഇടുക്കിയുടെ വിനോദസഞ്ചാര, കാർഷിക, സാംസ്കാരിക, പൈതൃക മേഖലകളെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനും സംഘടന പ്രവർത്തിക്കും.

Slide 1
Slide 2
Slide 3
Slide 4

ഐ.സി.സി.എം.എയുടെ ഉദ്ഘാടനം ജൂലൈ 26 ഞായറാഴ്ച രാവിലെ 10ന് വള്ളക്കടവ് സിബീസ് ഗാർഡനിൽ ഉടുമ്പൻചോല എം.എൽ.എ അഡ്വ. സേനാപതി വേണു നിർവഹിക്കും. സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്. സൂര്യലാൽ അധ്യക്ഷത വഹിക്കും. മാധ്യമപ്രവർത്തകൻ എം.സി. ബോബൻ ലോഗോ പ്രകാശനം നിർവഹിക്കും. മാധ്യമപ്രവർത്തകനും വ്‌ളോഗറുമായ ആന്റണി മുനിയറ മുഖ്യപ്രഭാഷണം നടത്തും.

സിതോഷ് കെ. തോമസ്, റിജോയി അടിമാലി, സിബി വർക്കി ചവർണനാൽ, റോബിൻ ചാക്കോ, സിജോമോൻ ജോസ്, ജോജോ കുമ്പളംന്താനം, ആര്യ ബിബിൻ, അലൻസിയ ഷോജിൻ, അജീഷ് ജോർജ്, നാഷാദ് വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.

പ്രതിസന്ധികളെ അതിജീവിച്ച് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയരായ വ്‌ളോഗർമാരെ ചടങ്ങിൽ അനുമോദിക്കും. സമ്മേളനത്തിൽ സംഘടനയുടെ ജില്ലാ ഭാരവാഹികളെയും തെരഞ്ഞെടുക്കും.

Slide 1
Slide 2
Slide 3
Slide 4

ജനക്ഷേമ പദ്ധതികൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസ-സന്നദ്ധ സേവന പദ്ധതികൾ എന്നിവ കൂട്ടായ്മയിലൂടെ നടപ്പാക്കാനും സംഘടന ലക്ഷ്യമിടുന്നു. കൂടാതെ ജില്ലയിലെ കണ്ടന്റ് ക്രിയേറ്റർമാർക്കും വ്‌ളോഗർമാർക്കും പ്രൊഫഷണൽ വളർച്ച ഉറപ്പാക്കാൻ പരിശീലന പരിപാടികൾ, ശിൽപശാലകൾ, നെറ്റ്‌വർക്കിംഗ് അവസരങ്ങൾ, അംഗക്ഷേമ പദ്ധതികൾ എന്നിവയും നടപ്പാക്കും. സമൂഹത്തിന് ഗുണകരവും വിശ്വാസ്യതയുള്ളതുമായ ഡിജിറ്റൽ ഉള്ളടക്കങ്ങൾ സൃഷ്ടിക്കാൻ ഐ.സി.സി.എം.എ പ്രതിജ്ഞാബദ്ധമാണെന്നും ഭാരവാഹികൾ അറിയിച്ചു.

Slide 1
Slide 2
Slide 3
Slide 4