എട്ടുമാസം പിന്നിട്ടിട്ടും റോഡ് നവീകരണം പാതിവഴിയിൽ : ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിൽ യാത്രാദുരിതം മാറുന്നില്ല

എട്ടുമാസം പിന്നിട്ടിട്ടും റോഡ് നവീകരണം പാതിവഴിയിൽ : ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിൽ യാത്രാദുരിതം മാറുന്നില്ല

ഇരട്ടയാർ: കിഫ്ബിയിൽ നിന്ന് എട്ടുകോടി രൂപ അനുവദിച്ച് ആരംഭിച്ച ഇരട്ടയാർ–നാങ്കുതൊട്ടി–വാഴവര റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ എട്ടുമാസം പിന്നിട്ടിട്ടും പൂർത്തിയാകാതെ നീളുന്നു. നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രദേശവാസികളും വാഹനയാത്രക്കാരും കടുത്ത പ്രതിഷേധത്തിലാണ്.

നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളിലെ നിലവിലെ ടാറിങ് ഇളക്കി വീതി കൂട്ടുന്നതിനും കലുങ്കുകൾ പുനർനിർമിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. എന്നാൽ നിർമാണം തുടങ്ങി ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പദ്ധതി പ്രതിസന്ധിയിലാവുകയായിരുന്നു.

നിലവിൽ റോഡരികിൽ ഇറക്കിയിട്ടിരിക്കുന്ന മെറ്റലുകൾ ഉൾപ്പെടെ റോഡിലേക്ക് വീണുകിടക്കുന്നത് ഇരുചക്രവാഹന യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. റോഡിന്റെ വിവിധ ഭാഗങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. വീടുകളിലേക്കുള്ള റോഡുകളുടെ പ്രവേശന ഭാഗങ്ങളിലും കട്ടിങ് നടത്തിയ നിലയിലാണ്.

പൊടിശല്യം രൂക്ഷമായതോടെ പ്രദേശവാസികളുടെ ദുരിതവും ഇരട്ടിയായി. നിർമാണം അനിശ്ചിതമായി നീളുന്നത് വ്യാപാരികളെയും പ്രദേശവാസികളെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

റോഡിന്റെ ശോചനീയാവസ്ഥ മൂലം വാഹനങ്ങൾക്ക് അടിക്കടി തകരാർ സംഭവിക്കുന്നതായി ഓട്ടോറിക്ഷാ ഡ്രൈവർമാർ പറയുന്നു. നിലവിലെ സാഹചര്യത്തിൽ ഓട്ടം നടത്തിയാൽ ലഭിക്കുന്ന വരുമാനം പോലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് തികയാത്ത സ്ഥിതിയാണെന്നും ഡ്രൈവർമാർ പരാതിപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

എട്ടുകോടിയുടെ വികസനപദ്ധതി യാത്രാദുരിതമായി മാറിയ സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിച്ച് സമയബന്ധിതമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4