ഇടുക്കി ജില്ലയിൽ പട്ടയവിതരണത്തിന് ഹൈക്കോടതി അനുമതി

ഇടുക്കി ജില്ലയിൽ പട്ടയവിതരണത്തിന് ഹൈക്കോടതി അനുമതി

ഇടുക്കി ജില്ലയിലെ പട്ടയവിതരണത്തിന് സംസ്ഥാന സർക്കാരിന് അനുമതി നൽകി കേരള ഹൈക്കോടതി. പട്ടയവിതരണത്തിന് രണ്ടുവർഷമായി നിലവിലുണ്ടായിരുന്ന വിലക്കാണ് ഡിവിഷൻ ബെഞ്ച് നീക്കിയത്.

Slide 1
Slide 2
Slide 3
Slide 4

1964ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയം നൽകാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. 2024 ജനുവരിയിലെ ഇടക്കാല ഉത്തരവിലൂടെ നൽകിയ ഇളവിനെ തുടർന്നാണ് ഇപ്പോൾ അന്തിമമായി പട്ടയവിതരണം തുടരാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. ഹൈക്കോടതി നിർദേശങ്ങൾ പാലിച്ചുകൊണ്ട് സർക്കാർ പട്ടയം വിതരണം ചെയ്യാം.

Slide 1
Slide 2
Slide 3
Slide 4

ദേവികുളം, ഉടുമ്പുചോല, പൂരുമേട് എന്നിവിടങ്ങളിലെ നിരവധി കുടിയേറ്റ കർഷകർക്ക് ആശ്വാസമാകുന്നതാണ് ഈ കോടതി വിധി. സർക്കാർ നൽകിയ ഉപഹർജി പരിഗണിച്ചാണ് കോടതി വിധി പ്രസ്താവിച്ചത്.

ജില്ലയിലെ പട്ടയവിതരണം തുടരാമെന്ന ഹൈക്കോടതി വിധി സർക്കാർ ജില്ലയിലെ കർഷകർക്ക് വേണ്ടി നടത്തിയ നിയമപോരാട്ടത്തിന്റെ ഉജ്ജ്വല വിജയമാണെന്ന് എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മറ്റി പ്രസ്താവനയിൽ പറഞ്ഞു.

Slide 1
Slide 2
Slide 3
Slide 4