ഇടുക്കിയിലെ പട്ടയ വിതരണം നിര്‍ത്തിവെച്ചു

ഇടുക്കിയിലെ പട്ടയ വിതരണം നിര്‍ത്തിവെച്ചു

ഇടുക്കി ജില്ലയില്‍ നടന്നുകൊണ്ടിരുന്ന പട്ടയ വിതരണം സംബന്ധിച്ച നടപടികള്‍ കേരള ഹൈക്കോടതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇതോടെ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി.

Slide 1
Slide 2
Slide 3
Slide 4

ഇടക്കാല ഉത്തരവില്‍ കോടതി നിര്‍ദേശിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചോയെന്ന കാര്യത്തില്‍ കോടതി സംശയം രേഖപ്പെടുത്തി. ഈ വിഷയത്തില്‍ മുഖ്യ സെക്രട്ടറിയില്‍ നിന്ന് വ്യക്തമായ വിശദീകരണം വേണമെന്നും ഇരട്ടബെഞ്ച് വ്യക്തമാക്കി.

ഭൂവിതരണ ചട്ടങ്ങള്‍ അനുസരിച്ച് അര്‍ഹരായവര്‍ക്ക് പട്ടയം വിതരണം പുനരാരംഭിക്കാന്‍ കഴിഞ്ഞ ആഴ്ച കോടതി അനുമതി നല്‍കിയിരുന്നു. 2024 ജനുവരിയിലെ ഉത്തരവില്‍ ഭേദഗതി വരുത്തിയായിരുന്നു അന്നത്തെ നിര്‍ദേശം.

ഭൂപതിവ് നിയമത്തില്‍ അനുവദിച്ച പരിധിക്ക് മീതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്ക് പട്ടയം നല്‍കരുതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ലംഘിച്ചാണ് പട്ടയ വിതരണം നടത്തിയതെന്ന് ഹര്‍ജിക്കാരായ വണ്‍ എര്‍ത്ത്–വണ്‍ ഇന്ത്യ കോടതിയില്‍ ചൂണ്ടിക്കാട്ടി.

മുഖ്യ സെക്രട്ടറിയുടെ വിശദീകരണം ലഭിച്ചതിന് ശേഷമേ തുടര്‍നടപടികള്‍ സംബന്ധിച്ച് കോടതി വീണ്ടും പരിഗണിക്കൂ.