തെരുവുനായ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ കടിയേറ്റത് 318 പേർക്ക്

തെരുവുനായ ശല്യം രൂക്ഷം; ഒരു മാസത്തിനിടെ കടിയേറ്റത് 318 പേർക്ക്

ഇടുക്കി ജില്ലയിൽ തെരുവുനായ ആക്രമണം വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ജില്ലയിൽ 318 പേർക്ക് തെരുവുനായയുടെ കടിയേറ്റതായി കണക്കുകൾ വ്യക്തമാക്കുന്നു. ആക്രമണം രൂക്ഷമാകുമ്പോഴും ആന്റി റേബീസ് വാക്‌സിനും ഇമ്മ്യൂണോഗ്ലോബുലിനും ജില്ലയിൽ ക്ഷാമം അനുഭവപ്പെടുന്നതായി പരാതി ഉയരുന്നു.

Slide 1
Slide 2
Slide 3
Slide 4

സംസ്ഥാനത്ത് മൃഗജന്യ രോഗ പ്രതിരോധത്തിനായുള്ള എബിസി (Animal Birth Control) വന്ധ്യംകരണ കേന്ദ്രം ഇല്ലാത്ത ഏക ജില്ലയാണ് ഇടുക്കി എന്നതും പ്രശ്‌നത്തിന് ആക്കം കൂട്ടുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികളും, വിവിധ പ്രദേശങ്ങളിൽ നിന്നുള്ള തൊഴിലാളികളും എത്തുന്ന ജില്ലയിൽ പ്രതിരോധ സംവിധാനങ്ങളുടെ അപര്യാപ്തത വലിയ വെല്ലുവിളിയാകുകയാണ്.

Slide 1
Slide 2
Slide 3
Slide 4

ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ പോലും വാക്‌സിൻ ലഭ്യത സംബന്ധിച്ച വ്യക്തതയില്ലാത്ത അവസ്ഥയാണെന്ന വിമർശനവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തെരുവുനായയുടെ കടിയേറ്റവർക്ക് ചില സർക്കാർ ആശുപത്രികളിൽ ചികിത്സ വൈകിയതായും, തുടർന്ന് പലരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയെ ആശ്രയിക്കേണ്ടിവന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിലും, കടിയേറ്റവർക്ക് സമയബന്ധിതമായി വാക്‌സിനും ആവശ്യമായ ചികിത്സയും ഉറപ്പാക്കുന്നതിലും സർക്കാർ കൂടുതൽ കാര്യക്ഷമമായ ഇടപെടൽ നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.