ഇടുക്കിയിൽ കാലവർഷത്തിൽ 62% മഴക്കുറവ്, കൃഷിയും ടൂറിസവും പ്രതിസന്ധിയിൽ

ഇടുക്കിയിൽ കാലവർഷത്തിൽ 62% മഴക്കുറവ്, കൃഷിയും ടൂറിസവും പ്രതിസന്ധിയിൽ

ഇടുക്കി: കാലവർഷം ശക്തമാകേണ്ട സമയമായിട്ടും ഇടുക്കി ജില്ലയിൽ മഴ കനത്ത തോതിൽ കുറഞ്ഞു. ജൂൺ 1 മുതൽ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ജില്ലയിൽ 62 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4

ഈ കാലയളവിൽ 1,415.6 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 537.3 മില്ലിമീറ്റർ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ജില്ലകളിൽ ഇടുക്കിയും വയനാടും ഉൾപ്പെടുന്നു.

Slide 1
Slide 2
Slide 3
Slide 4

കാലവർഷ സമയത്തും ആവശ്യത്തിന് മഴ ലഭിക്കാത്തത് ജില്ലയിലെ കാർഷിക മേഖലയെയും മൺസൂൺ ടൂറിസത്തെയും പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്. കർക്കടക മാസമായിട്ടും ജില്ലയിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ലഭിക്കുന്നത്. പല പ്രദേശങ്ങളിലും പകൽസമയത്ത് പതിവിലധികം ചൂടും അനുഭവപ്പെടുന്നുണ്ട്.

മഴ കുറഞ്ഞതോടെ ജില്ലയിലെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യത കുറവാണെന്നാണ് സൂചന. സാധാരണ ജൂലൈയിൽ ജലസമൃദ്ധമാകുന്ന പുഴകളിലും തോടുകളിലും ഇപ്പോൾ നീരൊഴുക്ക് കുറവാണ്. ഇതോടെ മഴക്കാലത്തെ പ്രധാന ആകർഷണങ്ങളായ വെള്ളച്ചാട്ടങ്ങളും മുൻവർഷങ്ങളെപ്പോലെ സജീവമല്ല.

മൂന്നാറും വാഗമണ്ണും ഉൾപ്പെടെയുള്ള മൺസൂൺ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സാധാരണ ഈ സമയത്ത് വലിയ തോതിൽ സന്ദർശകർ എത്താറുണ്ട്. എന്നാൽ മഴക്കുറവ് കാരണം ഇത്തവണ സന്ദർശകരുടെ എണ്ണത്തിൽ കുറവ് വന്നതായി ടൂറിസം മേഖലയിലുള്ളവർ പറയുന്നു. ഇതിന്റെ ആഘാതം പ്രാദേശിക വ്യാപാര മേഖലയിലും പ്രകടമാണ്.

Slide 1
Slide 2
Slide 3
Slide 4

മഴക്കുറവ് തുടർന്നാൽ വൈദ്യുതി ഉൽപാദനത്തെയും കാർഷിക മേഖലയെയും സാരമായി ബാധിക്കുമെന്നാണ് ആശങ്ക. ഏപ്രിൽ, മേയ് മാസങ്ങളിലെ കടുത്ത വേനലിന് ശേഷം ജൂണിൽ മഴ ശക്തമാകുമെന്ന പ്രതീക്ഷയിലാണ് കർഷകർ കൃഷിയിറക്കിയത്. എന്നാൽ മഴ ഇനിയും ലഭിക്കാതെ വന്നാൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

Slide 1
Slide 2
Slide 3
Slide 4

പ്രത്യേകിച്ച് ഏലം കൃഷി മേഖലയിലാണ് മഴക്കുറവിന്റെ ആഘാതം ഏറ്റവും രൂക്ഷമായിരിക്കുന്നത്. ഇതിനുമുമ്പ് ലഭിക്കേണ്ട വേനൽമഴയിലും ജില്ലയിൽ 39 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു.