വണ്ടിപ്പെരിയാർ പോബ്സ് തേയില എസ്റ്റേറ്റ് തുറക്കാൻ ധാരണ; തൊഴിലാളികളുടെ കുടിശ്ശിക ഘട്ടംഘട്ടമായി നൽകും

വണ്ടിപ്പെരിയാർ പോബ്സ് തേയില എസ്റ്റേറ്റ് തുറക്കാൻ ധാരണ; തൊഴിലാളികളുടെ കുടിശ്ശിക ഘട്ടംഘട്ടമായി നൽകും

വണ്ടിപ്പെരിയാർ: ഒരു വർഷമായി പ്രവർത്തനം നിലച്ചുകിടക്കുന്ന വണ്ടിപ്പെരിയാറിലെ പോബ്സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് പ്രതിനിധികളുമായും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.

എസ്റ്റേറ്റ് അടച്ചുകിടക്കുന്നതിനാൽ തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യമുണ്ടായിരുന്നു. തൊഴിലാളികളുടെ വേതന കുടിശ്ശിക ഘട്ടംഘട്ടമായി നൽകാനും യോഗത്തിൽ ധാരണയായി. തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തോടെ എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനുള്ള നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മന്ത്രി നിർദേശിച്ചു.

തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്.) വിഹിതം അടയ്ക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരിഹരിക്കും. കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള സമയക്രമവും വ്യവസ്ഥകളും നിശ്ചയിക്കുന്നതിനായി യോഗം വിളിച്ചുചേർക്കാൻ ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.

പീരുമേട് എം.എൽ.എ സിറിയക് തോമസ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീന മോൾ വർഗീസ്, എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി. സുരേഷ് കുമാർ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ശങ്കർ പി.ആർ. എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യൂണിയൻ പ്രതിനിധികളായ ആർ. തിലകൻ, പി.കെ. രാജൻ, ഷാജി പൈനാടത്ത്, പി.ആർ. അയ്യപ്പൻ, അഡ്വ. സോബിൻ സോമൻ എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ തോമസ് ജേക്കബ്, പ്രദീപ് കുമാർ എ.കെ., സുരേഷ് പി. വർഗീസ്, ഷോൺ എബ്രഹാം എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4